Dienstag, 21. Juni 2016

ധ്രുവദീപ്തി // Christianity // ഉൾക്കാഴ്ചകൾ // യേശു നെടുവീർപ്പെട്ടു // Prof. Dr. Fr. Thomas Kadankavil

 ഉൾക്കാഴ്ചകൾ  :


യേശു നെടുവീർപ്പെട്ടു // 


Prof. Dr. Fr. Thomas Kadankavil


യേശുവിന്റെ വചനങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറ്റുക എന്നാൽ അസാധാരണമായ ഒന്നുമില്ലാതെ സാധാരണ ജീവിതം നയിക്കുകയാണ്.(പ്രചോദകം)


 DR. Fr. Thomas Kadankavil
യേശു വൈകാരിക വേലിയേറ്റത്തിനു വിധേയനാകു ന്നത് അപൂർവ്വമായെ സുവിശേഷങ്ങളിൽ നമ്മൾ കാണുന്നുള്ളൂ. ദേവാലയത്തിലെ ചാട്ടപ്രയോഗം (യോഹ.2 :15), സാത്താനെ ശകാരിക്കുന്ന അവസരം, (മത്താ. 4 :10), പത്രോസിനെ, "സാത്താനെ" എന്ന് വിളിക്കുന്ന സന്ദർഭം (മത്താ.16:23), ചിലയവസരങ്ങളിൽ ഇങ്ങനെ കോപത്തിന്റെ പ്രകടനം ഉണ്ടാകുന്നുണ്ടെങ്കി ലും ശിശുക്കളോടുള്ള വാത്സല്യവും അവശരോടും ക്ഷീണിതരോടുമുള്ള അനുകമ്പയും അവിടുന്നു പ്രകട മാക്കുന്നുണ്ട്. ഗദ്സമേനിലും കുരിശിലും അവിടുന്നു നിരാശയുടെ വക്കിലെത്തുന്നു. വിശന്നപ്പോൾ അത്തിവൃക്ഷത്തിൽ ഫലമുണ്ടോ യെന്നന്വേഷിച്ചു. ലഭിക്കാതെ വന്നപ്പോൾ അതിനെ ശപിച്ചു. പാപമൊഴിച്ച് എല്ലാറ്റിലുമവിടുന്നു നമ്മെപ്പോലെയായി എന്നതിന് ഇനിയേറെ തെളിവുകൾ വേണ്ട.

കൂട്ടുകാരിയുടെ അപകടമരണത്തിൽ അവളുടെ അമ്മയുടെ മടിയിൽ മുഖം പൊത്തിക്കരയുന്ന സ്നേഹിതയെ കണ്ടിട്ടുണ്ട്. നമുക്ക് കരയാൻ കഴിയണം. യേശു എന്തിനു കരഞ്ഞു? ലാസർ ആ സന്ദർഭത്തിൽ മരിക്കാതെ കാക്കാമായി രുന്നല്ലൊ. പക്ഷെ ഈ സംഭവം "എന്നെ അയച്ചത് അങ്ങാണെന്ന് ചുറ്റും നിൽക്കു ന്നവർ അറിയേണ്ടതിനുവേണ്ടി"യായിരുന്നു.

ലാസർ തുണികളാൽ ചുറ്റപ്പെട്ടവനായി പുറത്തുവന്നു. യേശു ഉയർത്തപ്പോൾ വസ്ത്രങ്ങൾ എല്ലാം അഴിച്ചു ചുരുട്ടി മൂലയിൽ വച്ചിരുന്നു. ലാസർ ഭൌതീക ജീവിതത്തിലേയ്ക്കും കർത്താവ് ഉടുപ്പിനാവശ്യമില്ലാത്ത ഉത്ഥാന ജീവിതത്തി ലേയ്ക്കും പുനർജനിച്ചു. അവിടുന്നു വികാരങ്ങളുള്ള പൂർണ്ണനായ മനുഷ്യനും ഉത്ഥാനം മൂലം ദൈവത്വത്തിൽ സമ്പൂർണ്ണനുമാണെന്നതിന്റെ അടയാളത്തിനി വിടെ മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു. "കുറെയേറെ കൊച്ചു സംഭവങ്ങളാൽ തീർന്നു പോകുന്നതാവരുത് നമ്മുടെ ജീവിതം. അതു എങ്ങുമെത്താത്ത ഒരു യാത്രയുടെ നാൾവഴി പുസ്തകം ആവരുത് (പ്രചോദകം)".

സ്നേഹത്തിൽ നിർത്തുന്നതാര് ?

 Jesus-Tempelcleaning 
യേശുവിനെക്കുറിച്ചു അവിടുത്തെ എതിർക്കുന്നവർക്ക് പറയാനുള്ളത് "അവിടുന്നു അവരെ സന്ദേഹത്തിൽ നിർത്തുന്നു" എന്നാണ്. B.C. 167-ൽ യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ദേവാലയപ്രതിഷ്ഠ നടത്തിയതിന്റെ തിരുനാളായിരുന്നു (2 2 ). നീ ക്രിസ്തുവാണെങ്കിൽ വ്യക്തമായി ഞങ്ങളോട് പറയുക എന്നാവശ്യപ്പെട്ട യഹൂദരോട് അവിടുന്നു പറയുന്നത്, "ഞാൻ പറഞ്ഞു, നിങ്ങൾ വിശ്വസിക്കുന്നില്ല. പിതാവിന്റെ നാമത്തിൽ അടയാളങ്ങൾ കാണിച്ചു. എന്നിട്ടും വിശ്വസിക്കുന്നില്ല" ആര് ആരെയാണ് സന്ദേഹത്തിൽ നിറുത്തിയിരിക്കുന്നത്. ഒരു തർക്കകോലാഹലം ഉണ്ടാക്കാനുള്ള പുറപ്പാടാണിവിടെ. ഇടയ്ക്കവർ എറിയാൻ കല്ലെടുത്തു. കാരണം "മനുഷ്യനായിരിക്കെ നീ നിന്നെത്തന്നെ ദൈവമാക്കുന്നു" (33).

ഈ സന്ദർഭത്തിൽ യേശു വിശുദ്ധ ലിഖിതം ഉദ്ധരിക്കുന്നു: ദൈവവചനം ആരുടെ പക്കലേയ്ക്ക് വരുന്നുവോ അവരെ ദൈവങ്ങളെന്നവർ വിളിച്ചു(35)'. ഇനി താൻ സ്വയം ദേവാലയമാക്കിയതിൽ എന്തു തെറ്റ് ? വാക്കിൽ തോറ്റപ്പോൾ വടിയുമായി എന്ന പഴഞ്ചൊല്ല് പോലെ അവർ എറിയാൻ കല്ലെടുത്തു. അതു താഴെയിട്ട് അവിടുത്തെ ബന്ധിച്ചുകൊണ്ടുപോകുവാൻ തുനിഞ്ഞു. ഇതിനെല്ലാം കാരണമായി യേശു പറയുന്നു: "നിങ്ങൾ എന്റെ ആടുകളിൽപ്പെട്ടവർ അല്ല(26), എന്റെ സ്വരം ശ്രവിക്കുന്നവയ്ക്ക് ഞാൻ നിത്യജീവൻ നൽകുന്നു"(28).

യുക്തിവാദിയായ ഒരു യൂറോപ്യൻ സഞ്ചാരിക്ക് വഴികാട്ടിയായിരുന്ന ഒരു ആഫ്രിക്കൻ ക്രൈസ്തവൻ വനത്തിലെ യാത്രയ്ക്കിടയിൽ കണ്ട പള്ളിക്കു മുമ്പിൽ നിന്നു തന്റെ മേൽ കുരിശുവരച്ചു. യുക്തിവാദി പുച്ഛസ്വരത്തിൽ ഇതുകൊണ്ടു എന്തു പ്രയോജനം എന്ന് ചോദിച്ചു. ഇതിനുള്ള മറുപടി "എനിക്ക് നിത്യജീവനും, താങ്കൾക്ക് താങ്കളുടെ ജീവനും. ഈ വരവ് ഒരമ്പത് വർഷം മുമ്പായിരുന്നെങ്കിൽ സാറിന്റെ മാംസം ഞങ്ങൾ ഉച്ചയൂണിനു പൊരിച്ചു കൂട്ടുമായിരുന്നു.

ആരെയും അനുകരിക്കരുത്.

ജനനേതാക്കളെ ചൂണ്ടി യേശു പറയുന്ന കൊള്ളിവെച്ച വാക്കുകൾ ആണിത്. മനുഷ്യരുടെ തോളിൽ കെട്ടിവെച്ച ഭാരം ഒരു വിരൽകൊണ്ട് പോലും ഒന്ന് തിങ്ങി കൊടുക്കുവാൻ അവർക്ക് മനസ്സില്ല(4). എല്ലാ മത- രാഷ്ട്രീയ- സാമൂഹ്യ നേതൃത്വത്തിന്റെയും ഒഴിവില്ലാത്ത സ്വഭാവമാണിതെന്ന് പറയുകയല്ല, എങ്കിലും മൊത്തത്തിലെടുത്താൽ ഇവിടെ പറയുന്ന അഷ്ടദുരിതങ്ങളും തിന്മകളും അവരിൽ കാണാം.

ആരുടെയും ഭാരം കുറയ്ക്കുന്നില്ല. ചുമക്കാൻ സഹായിക്കുന്നില്ല. ജനം കാണാൻ എല്ലാം ചെയ്യുന്നു. മന്ത്രപ്പട്ടകൾക്ക് വീതി കൂട്ടുന്നു. തൊങ്ങലുകൾ വലുതാകുന്നു. ഉന്നതസ്ഥാനം തെരഞ്ഞെടുക്കുന്നു. സംഘങ്ങളിൽ റിസർവേഷൻ പീഠങ്ങൾ കണ്ടെത്തുന്നു. നേതാവ് എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. ഇതിൽ ആചാര്യത്വവും പിതൃത്വവും അടങ്ങിയിരിക്കുന്നു.

ഒരു പഞ്ചായത്തു ഇലക്ഷന് ഒരു ചെറിയ വാർഡിൽ 20 സ്ഥാനാർത്ഥികൾ. ഇതിനു പിന്നിലെ ചേതോവികാരം താൻ അംഗീകരിക്കപ്പെടണം, അഥവാ അംഗീകരിക്കപ്പെടണം എന്നതുതന്നെ. സ്ഥാനമാനങ്ങൾ തേടുമ്പോൾ മതമൂല്യ ങ്ങൾ പലപ്പോഴും മറക്കുന്നു. എല്ലാ മൂല്യങ്ങളും ഒരുപോലെ പരിരക്ഷിക്ക പ്പെടുന്നില്ലെങ്കിലും സ്നേഹം, തുറവി, അനുകമ്പ, സേവനം, നീതി തുടങ്ങിയവ ഉപേക്ഷിക്കപ്പെടരുത്.

സ്വന്ത ജീവിതത്തിന്മേൽ നിയമത്തിന്റെ മൂടുപടമിട്ട നേതാവോ ആചാര്യനോ ആകാൻ പുറപ്പെടരുതെന്ന യേശുവിന്റെ താക്കീതാണ് നമ്മൾ ഇവിടെ മുഴങ്ങി കേൾക്കുക. സത്വം കണ്ടെത്തി വെടിപ്പാക്കാൻ കഴിയാത്ത നേതാക്കളൊന്നും നമുക്ക് അനുകരണീയമല്ല.//-

"ദൈവം ഒരാളെ നേതൃസ്ഥാനത്തേയ്ക്ക് വിളിക്കുന്നത് 
എല്ലാവർക്കും അനുഗ്രഹമാകാനാണ്
(പ്രചോദകം). 
-------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Freitag, 17. Juni 2016

ധ്രുവദീപ്തി // Kerala Church // വൃദ്ധ വിലാപം.// Pied Piper കഥയും, തെറ്റുകളുടെ ഘോഷയാത്രയും: Part- 2 തുടർച്ച...ടി. പി. ജോസഫ് തറപ്പേൽ

വൃദ്ധ വിലാപം: 

പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും. തുടർച്ച...

Part-2 

ടി. പി. ജോസഫ് തറപ്പേൽ

Pied Piper കഥയും, ചെങ്ങളത്ത് അതിന്റെ പ്രസക്തിയും 

Pied Piper തന്റെ കുഴലുമായി -

ടി. പി. ജോസഫ് തറപ്പേൽ
  ഒരാഴ്ച കഴിഞ്ഞപ്പോൾ Pied Piper തന്റെ കുഴലുമായി തിരിച്ചെത്തി. അയാൾ കഴിഞ്ഞ തവണത്തേതിലും മാസ് മരികമായ ഒരു ഗാനം ഉതിർത്തു. ഇത്തവണ കുട്ടികളാണ് അതിന്റെ മാസ്മരികതയിൽ ലയിച്ചത്‌. അവർ ഇളകി വശായി കൂട്ടം കൂട്ടമായി വീടുകളിൽ നിന്നും പുറത്തു ചാടി അയാളുടെ വട്ടംകൂടി. കുട്ടികളുമായി അയാൾ തെരുവുകൾ തോറും നടന്നു. നഗരത്തിലുള്ള കുട്ടികൾ എല്ലാം അയാളുടെ മാസ്മരിക വലയത്തിലായി. കാരണ വന്മാർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. അയാൾ ഇത്തവണ ആയിരക്കണക്കിന് കുട്ടികളുമായി നൃത്ത ച്ചുവടുകൾ വച്ചു അടുത്തുള്ള മലനിരയിലേയ്ക്ക് മന്ദം മന്ദം നീങ്ങി. അവരെല്ലാവരും കൂടി ആ മലഞ്ചെരുവിലെ ഒരു ഗുഹാ ഗർത്തത്തിൽ അപ്രത്യക്ഷരായി.


കുഴലൂത്തുകാരന്റെ 
പിറകെ പോയ കുട്ടികൾ 

 



കുഴലൂത്തുകാരന്റെ പിറകെ പോയ കുട്ടികളുടെ കൂട്ടത്തിൽ ചട്ടുകാലിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവൾക്ക് അവരുടെ ഒപ്പമെത്താൻ കഴിഞ്ഞില്ല. അവൾ ഗുഹയുടെ വാതിൽക്കൽ എത്തിയപ്പോഴേയ്ക്കും അത് അടഞ്ഞുപോയിരുന്നു. അങ്ങനെ നമ്മളോട് ഈ കഥ പറയാൻ അവൾ മാത്രം ഹമാലിൻ നഗരത്തിൽ ശേഷിച്ചു. നഗരവാസികളെ ല്ലാം വാക്കുവ്യത്യാസം കാണിച്ചതിന്റെ ദുഷ്ഫലത്തിനു ഇരയായി.


ഇതുപോലെയൊക്കെത്തന്നെയാണ് ഭക്തിമാർഗ്ഗ ങ്ങളുടെ   കാര്യവും. അത് നൊവേന ഭക്തിയായാലും തിരുശേഷിപ്പ് ഭക്തിയായാലും ഫലം ഒന്നുതന്നെ. അധികമായാൽ അമൃതും വിഷം. പ്രാരംഭ ദശയിൽ പലരും അതിന്റെ ലഹരിയിൽപെടും. മദ്യം പോലെ തന്നെ. പിന്നെ തൂത്തെറിഞ്ഞാലും പോകില്ല. കാര്യ സാദ്ധ്യത്തിനായി എല്ലാവരും എല്ലാം ചെയ്യുന്നു. എന്നാൽ പ്രഥമവും പ്രധാനവുമായ സംഗതി ദൈവഹിതം നമ്മളിൽ നടപ്പാകണം എന്നതാണ്. അതിനു വേണ്ടിയാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. നമ്മളുടെ നന്മയ്ക്ക് ഉപകരിക്കുന്നത്‌ എന്താണെന്ന് നമ്മളെക്കഴിഞ്ഞും കൂടുതലായി നമ്മളുടെ പിതാവായ ദൈവത്തിനറിയാം. വൈദ്യന്മാർ രോഗിക്ക് മരുന്ന് കുറിക്കുമ്പോൾ രോഗിയുടെ ഇഷ്ടമല്ല നോക്കുന്നത്. ഉടനടിയുള്ള രോഗ വിമുക്തിയുമല്ല, രോഗത്തിൽ നിന്നുള്ള സ്ഥായിയായ മോചനമാണ്.

 നൊവേനഭക്തിയും തിരുശേഷിപ്പ്ഭക്തിയും.- വിഗ്രഹാരാധന

എന്നാൽ സഭാ അധികാരികൾ താൽക്കാലിക ഫലത്തിൽ എല്ലാവരെയും നോട്ടമിടീക്കും. അപ്പോഴോ, ദൈവഹിതം നിറവേറട്ടേ എന്നുള്ള ചിന്തയിൽ നിന്നും എല്ലാവരും വഴുതി മാറുന്നു. സ്വന്തം കാര്യം നേടണം എന്നതിലാകും ശ്രദ്ധ. അങ്ങനെ നൊവേനഭക്തിക്കും തിരുശേഷിപ്പ്ഭക്തിക്കും പിറകെ പോകും. ഒരുതരം വിഗ്രഹാരാധന. ആ ഭക്തിലഹരിയിൽ ലയിച്ചു കഴിയുമ്പോൾ എല്ലാറ്റിനും മൂലകാരണമായ ക്രൂശിതനെ അധികാരികൾ പുതിയ പള്ളിക്ക് പുറത്തു നിറുത്തി പടി അടയ്ക്കും. അപ്പോൾ ഹമാലിൻ നിവാസികളെപ്പോലെ ചെങ്ങളത്തെ ഭക്തർക്ക്‌ നോക്കി നിൽക്കാനേ കഴിയൂ. വിശുദ്ധരുടെയെല്ലാം  തിരുശേഷിപ്പുകൾക്കും പ്രതിമകൾക്കും പള്ളിയിൽ സ്ഥാനം കിട്ടും. അവ നമ്മുടെ ആരാധനക്രമത്തിന് എതിരല്ല. (വിശുദ്ധരായി ഇതുവരെയും സഭ പ്രഖ്യാപിക്കപ്പെടാത്തവരുടെയും തിരുശേഷിപ്പുകൾ വരെ ഇവിടെ ഇവരുടെ കൈവശം ഉണ്ട്).   ഇത്തരം ഒരു  തിരുശേഷിപ്പു അരുളിക്കയിൽ എടുത്തുവച്ചു ഇക്കഴിഞ്ഞ നാളിൽ ചെങ്ങളം ഇടവകയിലെ വൈദികരും മറ്റു കുറെപ്പേരും കൂടി ഓരോ വീടുകൾ തോറും കയറി ഓരോ വീട്ടിലും മാറി മാറി അത് പ്രതിഷ്ഠിച്ചു വയ്ക്കുകയും ചെയ്ത കാര്യം നമ്മൾക്ക് അറിയാം)!! ഇതെല്ലാം വികാരി നടത്തുന്ന പണപ്പിരിവിന്റെ മറ്റൊരു തന്ത്രജ്ഞത. ക്രൂശിതൻ മാത്രമാണ് Zero മലബാർ സഭയുടെ ആരാധനക്രമത്തിനു എതിര് !! ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ എല്ലാറ്റിനും ചെങ്ങളം വിശ്വാസികൾ മൂക സാക്ഷികളായിരിക്കും.

ബലി അർപ്പണം എന്ന് പറയുന്നത് ഗാഗുൽത്തായിൽ ഈശോ അർപ്പിച്ച ബലി തന്നെയാണ്. ഗാഗുൽത്തായിലെ ബലിയുടെ ആവർത്തനം. ഗാഗുൽത്തായിലെ ബലിയുടെ ആവർത്തനം. ഗാഗുൽത്തായിൽ നടന്നത് ഈശോയുടെ കുരിശിലുള്ള മരണവും. അല്ലാതെ ഉത്ഥാനമല്ലായിരുന്നു. ബലിയർപ്പണത്തിനു അത്യാവശ്യ മായിട്ടുള്ളത് അപ്പവും വീഞ്ഞും മാത്രം. ബലിവേദിയിൽ കുരിശിന്റെ കുരിശി ന്റെ അത്യാവശ്യമില്ല. പക്ഷെ ഏതെങ്കിലും കുരിശിനു അവിടെ പ്രസക്തിയു ണ്ടെങ്കിൽ അത് ക്രൂശിതനുള്ള കുരിശിനു മാത്രമാണ്. അല്ലാതെ മാർത്തോമ്മ കുരിശിനല്ല, ഉത്ഥാനത്തെ സൂചിപ്പിക്കുന്ന കുരിശിനല്ല.

ഉദ്യാനം പണിസ്ഥലമാക്കുന്നു.

 ഉദ്യാനം പണി സ്ഥലമാക്കി.
1980 കളിൽ ഇവിടെ ഒരു വികാരിയ ച്ചൻ ഉണ്ടായിരുന്നു. അദ്ദേഹം, ഇപ്പോൾ പൊളിച്ചു കളയപ്പെട്ട പള്ളിമുറിയുടെ സ്ഥാനത്തിരുന്ന അന്നത്തെ പള്ളിമുറിയുടെ മുൻവശം മുഴുവനും, പള്ളി മുറ്റവും ഒരു ഉദ്യാനമാക്കി മാറ്റി. പള്ളിമുറ്റത്തും പരിസരത്തും ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചു. ഇപ്പോൾ പുതിയപള്ളി നിർമ്മാണവുമായി ബന്ധപ്പെട്ടവർ അവയെല്ലാം വെട്ടി മാറ്റി. ഉദ്യാനം മുഴുവൻ പണിസ്ഥലമാക്കി. പ്രകൃതി സൌന്ദര്യം നിറഞ്ഞു തുളുമ്പിയിരുന്ന ചെങ്ങളം പള്ളി വെറും മൊട്ടക്കുന്നാക്കി മാറ്റി. മൊട്ടത്തല പോലെ തന്നെ. എന്നാൽ മൊട്ടത്തലയിൽ പിന്നെയും രോമം കിളിർക്കും. എന്നാൽ ചെങ്ങളം പള്ളിയുടെ മൊട്ടക്കുന്നിലെ രോമകൂപങ്ങളെല്ലാം കോൺക്രീറ്റ് കലക്കി ഒഴിച്ച് കാലാകാലത്തേയ്ക്ക് മൊട്ടയാക്കി. പ്രകൃതി സുന്ദരമായ ചെങ്ങളം കുന്ന് ഇന്ന് വെറും ഒരു കോൺ ക്രീറ്റ് കാട്. ചെങ്ങളം ഗ്രീൻ ചെങ്ങളം ആക്കുമെന്നായിരുന്നു Pseodo (വ്യാജ) ശതാബ്ദി ആഘോഷകാലത്ത് അന്നത്തെ പ്രോഗ്രാമിൽ ഉറച്ചു പറഞ്ഞിരുന്നത്. പക്ഷെ, ഇന്ന് വെറുമൊരു കോൺക്രീറ്റ് ചെങ്ങളമാണ് കാഴ്ചയിൽ ഉള്ളത്.//-
-------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
    

Mittwoch, 15. Juni 2016

ധ്രുവദീപ്തി // Kerala Church // വൃദ്ധ വിലാപം // പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും // ടി. പി. ജോസഫ് തറപ്പേൽ

ധ്രുവദീപ്തി // Kerala Church //
വൃദ്ധ വിലാപം //

പഴയ പള്ളിയുടെ പൊളിക്കയും തെറ്റുകളുടെ ഘോഷയാത്രയും. 
Part-1 
Pied Piper കഥയും, ചെങ്ങളത്ത് അതിന്റെ പ്രസക്തിയും // 
 
 ടി. പി. ജോസഫ് തറപ്പേൽ

ഞാൻ വിവരിക്കാൻ പോകുന്നത് വെറും ഒരു കഥയാണ്. പണ്ട് പണ്ട് ഹമാലിൻ എന്നൊരു നഗരമുണ്ടായിരുന്നു. വളരെ പരിഷ്ക്രുതമായൊരു നഗരം. ഭരണം നടത്തിയിരുന്നത് മേയറുടെ കീഴിലുള്ള ഒരു കൗൺസിലാണ്. എങ്ങനെയോ അവിടെ പൂച്ചകൾ ഇല്ലാതായി. എങ്ങും എലികളുടെ വിളയാട്ടം. നഗരവാസിക ളെല്ലാം മടുത്തു. എലികളെ തട്ടിയിട്ട് മുറികളിൽ കൂടി നടക്കാൻ വയ്യ. രാത്രി ഉറങ്ങാൻ കിടന്നാലോ? കിടക്കകൾ മുഴുവൻ എലികൾ. സർവ്വ പാത്രങ്ങളിലും എലികൾ. കുറെ വർഷങ്ങൾക്കു മുമ്പ് നമ്മുടെ ഇവിടെ മുപ്പിളി വണ്ടുകൾ 
ഉണ്ടായിരുന്നതിനെക്കഴിഞ്ഞും കഷ്ടമായ രീതിയിൽ. അന്ന് രാത്രിഭക്ഷണത്തി നു  വെട്ടത്തിരിക്കുമ്പോൾ വണ്ടുകൾ വീഴാത്ത ചോറോ കറികളോ നമ്മൾക്കി ല്ലായിരുന്നല്ലോ.

അങ്ങനെ എലികളേക്കൊണ്ട് പട്ടണവാസികൾ പൊറുതി മുട്ടി. ഈ ശല്യം എങ്ങനെ നേരിടണമെന്നാലോചിക്കുവാൻ മേയർ കൗൺസിൽ വിളിച്ചു കൂട്ടി. പലരും പല നിർദ്ദേശങ്ങളും വച്ചു. പക്ഷെ, ഒന്നും പൊതുവേ സ്വീകാര്യമായി ല്ല. അവസാനം ഒരാൾ എലികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കഴിവുള്ള ഒരു മജിഷ്യന്റെ വിവരം പറഞ്ഞു. എല്ലാവർക്കും ആ അഭിപ്രായം സ്വീകാര്യ മായി. താമസിയാതെ അവർ ആ മജിഷ്യനെ കണ്ടു തങ്ങളുടെ ആവശ്യം അ റിയിച്ചു. പ്രതിഫലമായി ഒരു വലിയ തുക അയാൾ ആവശ്യപ്പെട്ടു. അതിനു അവർ ഏക കണ്ഠമായി സമ്മതവും മൂളി.

 പഴയ പള്ളിയുടെ പൊളിക്കയും 
തെറ്റുകളുടെ ഘോഷയാത്രയും.
രണ്ടു ദിവസങ്ങൾ കഴിഞ്ഞു ഒരു സുപ്ര ഭാതത്തിൽ മജീഷ്യൻ തന്റെ മാജിക്ക് കുഴലുമായി എത്തി. അദ്ദേഹം കുഴലെ ടുത്ത് വളരെ മാസ്മരികമായ ഈണം പാടിക്കൊണ്ട് തെരുവുകൾ തോറും നടന്നു. അയാളുടെ ഈണത്തിന്റെ മാസ്മരികതയിൽ എല്ലാ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആയി രക്കണക്കിന് എലികൾ പുറത്തു ചാടി. അവ പതിനായിരക്കണക്കിന് അയാളു ടെ ചുറ്റും നൃത്തമാടാൻ തുടങ്ങി. തെരു വുകളായ തെരുവുകളെല്ലാം എലിക ളെക്കൊണ്ട് നിറഞ്ഞു. അയാൾ സാവ ധാനത്തിൽ നഗരത്തിനു വെളിയിൽ കുറച്ച് അകലെയായി ഉണ്ടായിരുന്ന ഒരു വലിയ നദിയെ ലക്ഷ്യം വച്ചു നടന്നു. അയാൾ സാവധാനത്തിൽ നദിയിലേയ്ക്ക് ഇറങ്ങി. എലികളും പിറകെ. അവ യെല്ലാം നദിയിലെ വെള്ളത്തിൽ ഒലിച്ചു പോയി. അങ്ങനെ ഹമാലിൻ നഗരം എലി വിമുക്തമായി.

 ഗുണപാഠം. കുറവുകൾ ആര് നികത്തും.

അയാൾ തിരികെവന്ന് തന്റെ പ്രതിഫലം ആവശ്യപ്പെട്ടു. അപ്പോൾ ചില വിരുതന്മാർക്ക് തോന്നി, ഇവിടെ പ്രത്യേക അദ്ധ്വാനം ഒട്ടും ഇല്ലായിരുന്നു. വെറും ചെപ്പടി വിദ്യ മാത്രം. പറഞ്ഞു ബോധിച്ച തുക കൊടുക്കാൻ അവർ വിസമ്മതിച്ചു. അവരുടെ വാക്ക് വ്യത്യാസം കണ്ടു മജീഷ്യൻ രോഷാകുലനാ യി സ്ഥലം വിട്ടു. കഥ ഇവിടം കൊണ്ട് നിറുത്തുകയാണ്. ഇത്രയും ഭാഗത്തു നിന്നും കിട്ടുന്ന ഗുണപാഠം ഇതാണ്. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ അത് മാറ്റാൻ പാടില്ല. പാലിക്കണം. പാലിച്ചിരിക്കണം.

നമ്മുടെ ചെങ്ങളത്തെ പള്ളിയുടെ നിർമ്മാണ കഥയെടുത്താൽ, പഴയ പള്ളിയുടെ പൊളിക്ക മുതൽ തെറ്റുകളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് കാണാം. 1924-ൽ പണി ആരംഭിച്ച പള്ളി 1913- ൽ പണി ആരംഭിച്ചതെന്ന് പത്രത്തിൽ തെറ്റായ പ്രസ്താവന നടത്തി പുതിയ പള്ളിയുടെ പ്ലാൻ ഇടവക യോഗം കൂടിയപ്പോൾ പ്ലാനിന്റെ അടിയിൽ കാണുന്ന ചിത്രരചനകൾ എല്ലാം പണിയാനുള്ളതാണോ എന്നൊരാൾ ചോദിച്ചു. അപ്പോൾ വികാരിയച്ചൻ മറുപടി പറഞ്ഞത്, "പള്ളി മാത്രമാണ് പണിയുന്നത്" എന്നാണ്.


 തന്ത്രജ്ഞത 
നിർമ്മാണാചാര്യന്മാർക്കുള്ളതാണ്.
അങ്ങനെ പിന്നീട് പള്ളിപണിയുടെ ഏതുഘട്ടമെടുത്താലും കണ്ടതിങ്ങ നെയാണ്, അധികാരികൾ പറയു ന്നതുപോലെയല്ല അവർ പ്രവർത്തി ച്ചിരുന്നത്. ഇപ്പോഴേ അനേക കോടി കളുടെ തുക ചെലവായി. അങ്ങനെ തന്നെ ആയിരിക്കണം ഇനി പണിയാൻ പൊളിച്ചിട്ടിരിക്കുന്ന പള്ളി മുറിയുടെ കാര്യവും. നേരത്തെ പരക്കെയും ഉറക്കെയും പറഞ്ഞിരുന്നത് രണ്ടച്ചന്മാർക്ക് താമ സിക്കുവാൻ രണ്ടു മുറിയെന്നാണ്. അതുപക്ഷെ നമ്മൾക്ക് കാത്തിരുന്നു കാണാം. അടുത്തതായി കോടികളുടെ പ്രോജക്ട് ഇപ്പോഴേ മണത്തു തുടങ്ങി.

വാക്ക് പറഞ്ഞാൽ പാലിക്കുക, എന്നുള്ളത് മാന്യതയുടെ ലക്ഷണമാണ്. അതിനു മുദ്രപ്പത്രത്തിലെ ഒപ്പോ വെറും വെള്ളക്കടലാസിലെ ഒപ്പുപോലുമോ ആവശ്യമില്ല. ഇടവക വികാരിമാർ പ്രഥമമായും പ്രധാനമായും ആത്മീയാ ചാര്യർ ആയിരിക്കണം. അത് കഴിഞ്ഞേ ഉള്ളൂ നിർമ്മാണാചാരിത്വം എന്നവർ മനസ്സിലാക്കണം. ആത്മീയാചാര്യന്മാർ എപ്പോഴും ഇടവക ജനങ്ങളോട് വിശ്വാസ്യത പുലർത്തണം. തന്ത്രജ്ഞതയല്ല അവരുടെ മുഖലക്ഷണം. തന്ത്രജ്ഞത നിർമ്മാണാചാര്യന്മാർക്കുള്ളതാണ്. വാക്ക് പാലിക്കുക എന്നത് എപ്പോഴും വിശ്വാസ്യതയുടെ ലക്ഷണം ആണ്. ഭക്തി മാർഗ്ഗങ്ങളെല്ലാം വിശ്വാസ്യതയിൽ അടിയുറച്ചതായിരിക്കണം. പക്ഷെ ചെങ്ങളത്തെ പള്ളി നിർമ്മാണത്തിലെ ഈ കുറവു ആര് നികത്തും?..//-
 -----------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
************************************************   *

Montag, 13. Juni 2016

ധ്രുവദീപ്തി // Autobiography # First Missionary Journey alone // Fr. George Pallivathukal



Plunging into the Mission  
First Missionary Journey alone-

 Fr. George Pallivathukal 


 Fr. George Pallivathukal

  Once I learned the dynamics of mission tour, I started going out on my own. There were two boys in the church compound, Indal Das and Prakash Kullu who had passed their middle school exam but did not want to go ahead with their studies.  I found these boys to be of good character, energetic and active. I took them into my team. Both of them followed me whenever I went out visiting people. I slowly trained Indal to be a catechist. Prakash did not want to become a catechist because he was to go back with his family to Chotanagpur from where his father had come to Junwani to work as a catechist. So Prakash took care of preparing meals for the team while we were on tour.


Dumertola 

Like Barnabas and Paul, Indal Das and I set out on our missionary journey, but unlike paul's our programmes were of shorter duration. I decided to start my ten days programme from Dumertola where I had my encounter with the police Inspector of Mawai police station. By this time I had become a Hero for the people of Dumertola and the villages arround. They took me for a farless and couragious priest. 
  Dumertola Village People
Dumertola had a hut made of Bamboos which served as a place of rest for the visiting priest and a chapel for the christian people who come to worship there. As soon as we reached the village a number of villagers gathered to greet us. They remembered our meeting with the police Inspector and narrated the impact it had on the people of the village. 

After sending the people away the local catechist Moti Singh, Indal Das and I started visiting houses. First we visited the house of the village head (Mukadam), although in the heart of his heart he hated us, he was polite enough to give me a seat; he offered me a cup of tea and spoke to me very politely. In my conversation with him again I emphasized that in our country every citizen was free to follow the religion of his choice and nobody could object to it. I told the Mukadam that he, being head of the village, was bound to protect the christains of his village and they should not be discriminated against. I was told by the villagers that after my previous visit things had changed in the village for the better. 

Straw Bed.

In the evening and in the morning we had our prayers and meetings with the people. For my night rest the catechist had collected enough of straw. He spread the straw on the floor and prepared a bed for me. The cots that the villagers use were very short and I felt very uncomfortable using them. Hence my bed on the foor. The hut in which I was staying was built on a rocky hillock and there were plenty of poisonous snakes around there. I told the Lord who came down to crush the head of the serpent to take care of me. In Kerala St.George is hounoured as the patron saint against snakes and snakebites. I was taught when I was young that snakes are frightened of St.George because he had killed a snake, a dragon with his lance. I prayed to St. George and slept. I was tired by midnight and I had a good sleep. 

No snakes disturbed me at night. In the morning I went to the river Burner which was only about two Kilometers away from the village. I had a wash and bath to my heart's content and came back for the mass and to meet the people. 

Malumjhola- Dhangaon

Village Map  Dhangaon
The second day we went to the twin villages Malumjhola-Dhangaon. We were to camp in the house of an old man who was known as Ghursi Dokhra. Dokhra means an old man. In the winter season, people used to burn coal or firewood in a container to protect themselves against cold. This container with burning firewood was known as Ghursi. Our host was in the habit of using Ghursi in all seasons. Hence he was known as "Ghursi Dokhra". He was a very fine old man, very affectionate and lovable.

This old man had a daughter -in-law and grandson "Lamu" by name. Lamu became very friendly with me. This year I had the chance of visiting this family after 48 years. Ghursi-Dokra and his daughter-in-law were dead and gone. Lamu is a leader in Malumjhola village. He has 5 children and one of his daughters is anun in the JMJ congregation and is presently working in the Girdhi Hospital, Jharkhand.  Dhangaon, Malumjhoa and the sorrounding villages have a strength of about 45 catholic families when I visited the village last year (2011). A piece of land has been bought in Dhangaon village and a chuch built on this property. Hopefully a pries will soon start staying in that village. A tiny plant planted 48 years back is now grown into a big tree. Praise the Lord and thanks to the perseverannce of the faithfull of this area in their faith.

My host Ghursi dokra.

My host Ghursi Dokra made my first visit to the a great event. He gave me his room for my stay but I preferred the open verandah for more fresh air.We had chicken for our dinner and boiled water for drinking so that "Swamiji may not get sick". All this showed their love and devotion for their Guru and Church. No wonder that the Lord called one of his grand daughters to become a religious sister to continue His healing ministry. In this village we conducted the visits, evening prayer and meetings and the programmes in the next morning as in the other villages.//-

  

   ------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 

Mittwoch, 8. Juni 2016

ധ്രുവദീപ്തി // Theology // ഹൃദയത്തിന്റെ ഭാഷ // Dr. Dr. Joseph Pandiappallil

Theology:



ഹൃദയത്തിന്റെ ഭാഷ

Dr. Dr. Joseph Pandiappallil


ഹൃദയത്തിന്റെ ഭാഷയും ഹൃദയത്തിന്റെ തുറവിയും.


 Dr. Dr. Joseph Pandiappallil
        പ്രാർത്ഥന ഹൃദയത്തിന്റെ ഭാഷയാണ്‌. ഹൃദയം കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത്. ശിരസു കൊണ്ടല്ല, ബുദ്ധികൊണ്ടുമല്ല പ്രാർത്ഥിക്കേണ്ടത്. ബുദ്ധിയും ഹൃദയവും തമ്മിൽ ഏറെ അന്തരമുണ്ട്. ബുദ്ധി പഠിക്കാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനും വിധിക്കാനും വിവേചിക്കാനും തീരുമാനിക്കാനും ഒക്കെയാണ് ആവശ്യമാകുന്നത്. പക്ഷെ, പ്രാർത്ഥന പഠനമല്ല. മനസ്സിലാക്കലല്ല. വിശകലനമല്ല. വിധിക്കലല്ല വിവേചിക്കലല്ല, തീരുമാനിക്കലല്ല. പഠനവും മനസ്സിലാക്കലും തീരുമാനവുമൊക്കെ പ്രാർത്ഥന തുടങ്ങും മുമ്പ് നടക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് ബുദ്ധിയുടെ തലത്തിനതീതമായ കാര്യമായി പ്രാർത്ഥനയെ കാണണം. അതായത് ഹൃദയത്തിന്റെ ഭാഷയും ഹൃദയത്തിന്റെ തുറവിയുമാണ് പ്രാർത്ഥന.

പ്രാർത്ഥന ബുദ്ധിയുടെ തലത്തിനതീതമായ കാര്യമായതുകൊണ്ട് ബുദ്ധിയില്ലാത്തവർക്കും ബുദ്ധിയുള്ളവർക്കും ഒരുപോലെ പ്രാർത്ഥനയിൽ വളരുവാനും പ്രാർത്ഥിക്കുവാനും സാധിക്കും. പ്രാർത്ഥന ഹൃദയത്തിന്റെ തലത്തിലും അനുഭവത്തിന്റെ തലത്തിലും നടക്കുന്ന കാര്യമായതുകൊണ്ട് മന്ദബുദ്ധികൾക്ക് പോലും പ്രാർത്ഥനയിൽ വളരാനും വലുതാകാനും കഴിയും. അതുകൊണ്ട് തമ്പുരാന്റെ മുമ്പിൽ ബുദ്ധിരാക്ഷസന്മാർക്കെന്നപോലെ തന്നെ മന്ദബുദ്ധികൾക്കും ഒപ്പം സ്ഥാനം കിട്ടും. പ്രാർത്ഥനാ ജീവിതത്തിൽ മന്ദബുദ്ധികൾക്ക് ബുദ്ധിരാക്ഷസന്മാരോട് മത്സരിക്കുന്നതും മത്സരിച്ചു ജയിക്കുന്നതും ഒട്ടും പ്രയാസമുള്ള കാര്യമല്ല. കാരണം ഹൃദയത്തിന്റെയും അനുഭവത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ മന്ദബുദ്ധികൾക്ക് ബുദ്ധിമാന്മാരെപ്പോലെ തന്നെ വശമുണ്ട്.

ഹൃദയത്തിന്റെ ഭാഷ ഹൃദയംകൊണ്ടു സംസാരിച്ചു തുടങ്ങണം. ഒത്തിരി പറയേണ്ടതില്ല. ധൃതികൂട്ടി വായിട്ടലച്ചു ശാന്തത കളയേണ്ടതുമില്ല. കുറച്ചു സംസാരിക്കുക. ശാന്തമായി സംസാരിക്കുക, ഹൃദയത്തിൽ ഹൃദയംകൊണ്ടു ദൈവത്തോട് സംസാരിക്കുക. നമ്മിൽ ജീവിക്കുന്ന ദൈവത്തോട് നമ്മിൽ സന്നിഹിതനായ ദൈവത്തോട്, നമ്മിലേയ്ക്ക് നിത്യവും പുതിയതായി കടന്നു വരുന്ന ദൈവത്തോട്, നമ്മെ തന്റെ ഉള്ളം കൈയിൽ താങ്ങുന്ന ദൈവത്തോട്, ബലഹീനതകളിൽ നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തോട്, നാം നമ്മോടെന്നതിനേക്കാൾ നമ്മുടെ സമീപസ്ഥനായിരിക്കുന്ന ദൈവത്തോട് നമ്മുടെ ഹൃദയം സംസാരിക്കട്ടെ.

ഹൃദയം എന്താണ് സംസാരിക്കുക? 

 Jesus Christ -prayer
ഹൃദയത്തിന് എന്താണ് പറയാനുള്ളത് ? ഹൃദയത്തിന് വാക്കുകളിൽ സംസാരിക്കാനാവില്ല. ഹൃദയംകൊണ്ടേ സംസാരിക്കൂ. ഒരു മനുഷ്യനും ഒരു കാലത്തും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഹൃദയത്തിന് പറയാൻ പറ്റും. ഒരിക്കലും ഒരു ഭാഷയിലും പറയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്യാത്ത കാര്യങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ പറയുവാനും ഹൃദയലിപികളിൽ കുറിക്കുവാനും കഴിയും. അത്രമാത്രം ശക്തമാണ് ഹൃദയത്തിന്റെ ഭാഷ. വളരെയേറെ ആഴമാർന്നതും ആശയങ്ങൾക്ക് അതീതമായ അനുഭവത്തിന്റെ രശ്മികളാൽ നിറഞ്ഞു തുളുമ്പുന്നതുമാണ് ഹൃദയത്തിന്റെ ഭാഷ.

ഹൃദയം ഹൃദയംകൊണ്ടാണ് സംസാരിക്കുന്നത്. നാവുകൊണ്ടല്ല. ഭാഷകൾ ഉപയോഗിച്ചും കയ്യും കാലും ഉപയോഗിച്ചും മുഖഭാവങ്ങൾ പ്രകടമാക്കിയല്ല ഹൃദയം കൊണ്ടുള്ള സംസാരം. ഹൃദയംകൊണ്ടുള്ള സംസാരത്തിൽ ഹൃദയം ഹൃദയത്തെ വ്യക്തമായി വെളിപ്പെടുത്തും. അക്ഷരങ്ങളില്ലാതെ, ജാഡകൾ ഇല്ലാതെ, മറ്റാർക്കും പറയാനാവാത്ത വിധം അത്ര ശക്തമായ ഭാഷയിൽ ഹൃദയം സംസാരിക്കും.

    ഹൃദയംകൊണ്ടുള്ള സംസാരം എപ്പോഴെങ്കിലും വാക്കുകളായി, അവയെല്ലാം അക്ഷരങ്ങളായി പുറത്തു വന്നാൽ ദൈവത്തെ നീ എന്നു വിളിക്കും. സ്നേഹത്തോടെ, വിശ്വാസത്തോടെ, അപ്പോൾ ഹൃദയം ദൈവത്തിൽ നിറയും. ആ നിറവിൽ സ്വയം മറക്കും. അപ്പോഴാണ്‌, പറഞ്ഞു പോകുന്നതു "എന്റെ കർത്താവേ, എന്റെ ദൈവമേ" (യോഹ 20:28 ). ദൈവത്തെ അപ്പൻ (പിതാവ്) എന്ന് വിളിക്കുന്നതും ഈ ഹൃദയത്തിന്റെ ഭാഷ അക്ഷരങ്ങളായി പുറത്തു വരുമ്പോ ഴാണ്. കുട്ടികളുടെ "പപ്പാ" എന്നുള്ള വിളി ഹൃദയത്തിന്റെ ഭാഷയാണ്‌. അച്ചായൻ, ഡാഡി, ചാച്ചൻ, അപ്പൻ, എന്നൊക്കെയുള്ള കൊച്ചു കുട്ടികളുടെ വിളിയിൽ ഹൃദയത്തിന്റെ ഭാഷയുടെ വാക്കുകളിലുള്ള ആവിഷ്കാരം കാണാനാകും. പപ്പായെന്നു വിളിച്ചിട്ട് അടുത്തു ചെല്ലുമ്പോൾ കുട്ടികൾ പപ്പായുടെ തോളിലേ യ്ക്ക്‌ കയറും. കെട്ടിപ്പിടിച്ചു അവർ പപ്പയ്ക്ക് ഉമ്മ കൊടുക്കും. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന മുഹൂർത്തമാണ് അത്. "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ"(മത്താ.26:39) എന്ന പ്രാർത്ഥനയിലും ഹൃദയത്തി ന്റെ ഭാഷ പ്രകടമാണ്. "പാപിയായ എന്നിൽ കനിയേണമേ" (മത്താ: 15:23) എന്ന് പ്രാർത്ഥിച്ചു പോകുന്നതും ഹൃദയത്തിന്റെ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ്.

ഹൃദയത്തിന്റെ ഭാഷ സംസാരിച്ച് എന്റെ ഹൃദയത്തിൽ വസിക്കുന്ന എന്റെ ഹൃദയത്തിന്റെ ദൈവത്തെ ഞാൻ കണ്ടെത്തുന്നു. അരൂപിയായാണ് ദൈവം ഹൃദയത്തിൽ വസിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് മനുഷ്യർ. പരിശുദ്ധാത്മാവു നമ്മിൽ വസിക്കുന്നു. പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നമ്മിൽ, നമുക്ക് വേണ്ടി നമ്മോടൊത്ത് പ്രവർത്തിക്കുന്നു. പ്രാർത്ഥന മടുപ്പില്ലാത്ത സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന അനുഭവ മാക്കി മാറ്റുവാൻ അരൂപിക്ക് സാധിക്കും. അരൂപിയുടെ നിറവിൽ നമ്മൾ അറിയാതെ പ്രാത്ഥിച്ചു പോകും. അരൂപിയുടെ നിറവിൽ ഹൃദയം അരൂപിക്ക് തുറന്നു കൊടുത്തുള്ള പ്രാർത്ഥന ആത്മാർത്ഥമായ പ്രാർത്ഥനയാണ്.

 ക്രിസ്തീയ സ്നേഹം 

ഈ ആത്മാർത്ഥമായ പ്രാർത്ഥനയിൽ ഹൃദയത്തിന്റെ ദൈവത്തെ കണ്ടെത്തുന്നതുപോലെ ഹൃദയം ദൈവത്തി ലേയ്ക്കുയരുകയും ചെയ്യുന്നു. ഹൃദയത്തെ ദൈവത്തി ങ്കലേയ്ക്ക് ഉയർത്തുന്നതും ഹൃദയത്തിൽ ദൈവ സാന്നിദ്ധ്യം അനുഭവിക്കുന്നതും പ്രാർത്ഥനയാണ്. ഹൃദയത്തിൽനിന്നും വരുന്ന ഓരോ വാക്കും ഹൃദയം തുറന്നുള്ള ചിരിയും ഹൃദയം നിറഞ്ഞ ജീവിതവും ഹൃദയപൂർവ്വഹമായ പെരുമാറ്റവും പ്രാർത്ഥനയായി ത്തീരാം. ഹൃദയത്തിന്റെ ഈ പ്രാർത്ഥനയ്ക്ക്, ഹൃദയ പൂർവകമായ പ്രാർത്ഥനയ്ക്ക്, ഹൃദയമാകുന്ന പ്രാർത്ഥനയ്ക്ക് മറ്റൊരു പേരുണ്ടെങ്കിൽ അതിനെ ക്രിസ്തീയ സ്നഹം എന്നുവിളിക്കാം.

പ്രാർത്ഥനയുടെ പൂർണ്ണതയാണ് ക്രിസ്തീയ സ്നേഹം. പ്രാർത്ഥനയുടെ പ്രതി ഫലനവും പകർപ്പുമാണിത്. പ്രാർത്ഥനയുടെ പ്രത്യക്ഷ അടയാളമാണ് സ്നേഹം. പ്രാർത്ഥനയുടെ പ്രകടനമാണത്, തെളിവാണത്. ദൈവ സാന്നിദ്ധ്യവും ദൈവത്തോടുള്ള ബന്ധവും പ്രകടമാക്കാനുള്ള മാദ്ധ്യമമാണ് സ്നേഹം. മരണം പോലെ ശക്തമാണ് സ്നേഹം. ദൈവസ്നേഹവും പരസ്പര സ്നേഹവും. മരണം വന്നെത്തിയാൽ മറ്റൊരു ലോകത്തിന്റെ വാതിൽ തുറക്കപ്പെടുകയാണ്. അതിന്റെ രഹസ്യാത്മകത ആർക്കുമറിയില്ല. അതുപോലെ സ്നേഹത്തിന്റെ ശക്തിയും രഹസ്യാത്മകതയും മനുഷ്യചിന്തകൾക്ക് അതീതമാണ്. "സ്നേഹ ത്തിനു കണ്ണില്ല" എന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. അതുപോലെ തന്നെയാണ് പ്രാർത്ഥനയുടെ കാര്യവും. പ്രാർത്ഥനയുടെ ശക്തിയും രഹസ്യാത്മ കതയും മനുഷ്യന്റെ ദർശനങ്ങൾക്ക് അതീതമാണ്. മരണം പോലെ ശക്തമായ പ്രാർത്ഥനയെന്ന നീർച്ചുഴി പോലെ നിഗൂഢമായ ലോകത്തിൽ ജീവിക്കുന്നവർ സ്നേഹംപോലെ രഹസ്യാത്മകമായ

ലോകത്തിൽ ആത്മീയ നിർവൃതിയുടെ വക്താക്കളായി.

പിതാവേ, നിന്റെ ഇഷ്ടംനിറവേറട്ടെ
ഇത്തരം ആത്മീയ നിർവൃതിയുടെ നടുവിൽ മനുഷ്യൻ പ്രാർത്ഥിക്കും. "പിതാവേ നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. എല്ലാം പൂർത്തിയായി". ഹൃദയങ്ങളുടെ ഒന്നാകലാ ണിവിടെ കാണുക. സ്നേഹത്തിന്റെ പൂർത്തി യാണ് അത്. ശൂന്യമായ ഹൃദയം ദൈവ സാന്നി ദ്ധ്യത്തിൽ നിറയുന്നതാണത്. ഈ ദൈവ സാന്നി ദ്ധ്യ ദർശനത്തിൽ ഹൃദയം തുറന്നു 'സ്വർഗ്ഗസ്ഥ നായ പിതാവി'നെ നാം വിളിച്ചുപോകുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ഹൃദയ മാകുന്ന സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ് നീ, ചിലപ്പോൾ എന്റെ ഹൃദയം ഒരു നരകം പോലെ വ്യഗ്രതയാൽ അലങ്കോലപ്പെട്ടു കാണ പ്പെടുന്നുണ്ടെങ്കിലും നിന്റെ നാമം പൂജിത മാകണമേ. ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും നടു വിലും എന്റെ മരണകരമായ നിശബ്ദതയിൽ നിന്റെ നാമം വിളിക്കപ്പെടട്ടെ. എല്ലാം ഞങ്ങളെ വിട്ടു പോകുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ നിന്റെ രാജ്യം ഞങ്ങളിലേയ്ക്ക് കടന്നു വരട്ടെ. നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ ഇഷ്ടത്തിന്റെ നിറവേറലിനായി ഞാൻ മരിക്കേണ്ടി വന്നാലും. കാരണം, നിന്റെ ഇഷ്ടത്തിന്റെ നിറവേറലാണ് യഥാർത്ഥമായ ജീവിതം. ഭൂമിയിൽ പാതാളമായി കാണപ്പെടുന്ന പലതും സ്വർഗ്ഗത്തിൽ നിന്റെ ജീവന്റെ ഉന്നതിയാണ്.

ഹൃദയത്തിന്റെ പ്രാർത്ഥന 


God is the best listener, he hears 
even a silent prayer of a sincere
heart.


ഇന്ന് ഞങ്ങൾക്ക് അന്നന്നത്തെ അപ്പം തരണമേ. അപ്പമായി മാറിയ നിന്റെ ചൈതന്യം ഞങ്ങളിൽ നിറയ്ക്കെണമേ. അപ്പമാകാൻ ഞങ്ങൾ മനസ്സാ കാത്തപ്പോഴും അപ്പം ചോദിക്കുന്ന ഞങ്ങൾക്ക് അപ്പവും വെള്ളവും തരിക. ഞങ്ങൾ ക്ഷമിക്കും പോലെയല്ല നീ ക്ഷമിക്കുംപോലെ ഞങ്ങളോട് ക്ഷമിക്കേണമേ. ഒഴിയാബാധപോലെ ഞങ്ങളെ പിന്തുടരുന്ന പ്രലോഭനവും തിന്മയും നീ ഗേഹന്ന യിലെയ്ക്ക് വലിച്ചെറിയുക. നിന്റെ രാജ്യവും നിന്റെ മഹത്വവും നിന്റെ ശക്തിയും എന്നും എല്ലായിടത്തും എല്ലായ്പ്പോഴും നിറയട്ടെ.


ഹൃദയത്തിന്റെ ഭാഷയിലൂടെ ഹൃദയത്തിന്റെ പ്രാർത്ഥനയിലൂടെ ദൈവത്തെ ഞാൻ നീയെന്നു വിളിച്ചു. അപ്പനെന്നു വിളിച്ചു. ഹൃദയത്തിന്റെ ഉയർത്തലിൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള പദമാണ് അത്. വിശ്വസിക്കുന്ന, സ്നേഹിക്കുന്ന, വിനയമുള്ള, ലാളിത്യമുള്ള ഹൃദയത്തിൽനിന്നും വരുന്ന പദം. "നീ"യെന്ന പദത്തിന്റെ മഹനീയത മനസ്സിലാക്കാൻ ഹൃദയത്തിന്റെ ഭാഷയുടെ അക്ഷരങ്ങൾ പഠിച്ചുതുടങ്ങേണ്ടി യിരിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ ഹൃദയത്തിന്റെ പ്രാർത്ഥന പ്രാർത്ഥിക്കാൻ നാഥാ വഴി തെളിച്ചാലും. //-
                                                                               -------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 

Donnerstag, 2. Juni 2016

ധ്രുവദീപ്തി // Christianity // Faith // മോശയിലൂടെ തുറക്കപ്പെടുന്ന വിശ്വാസവാതിൽ // Dr. Andrews Mekkaattukunnel


ധ്രുവദീപ്തി// Christianity //


മോശയിലൂടെ തുറക്കപ്പെടുന്ന വിശ്വാസവാതിൽ //

 Dr. Andrews Mekkaattukunnel



 Dr. Andrews Mekkaattukunnel
 അബ്രാഹത്തിന്റെ പൗത്രനായ യാക്കോബിന്റെ പന്ത്രണ്ടു മക്കളും അവരുടെ സന്തതി പരമ്പരയുമാണ് ഇസ്രായേൽ ജനം. ഈജിപ്തിൽ അടിമകളാക്കപ്പെട്ട അവർ ദൈവം തിരഞ്ഞെടുത്ത് അയച്ച മോശയുടെ നേതൃത്വത്തിൽ വിമോചിതരായി. മരുഭൂമിയിലൂടെ ദീർഘകാലം യാത്രചെയ്ത്, സീനായ് മലയിലെ ഉടമ്പടിയിലൂടെ ദൈവത്തിന്റെ ജനമായി വാഗ്ദത്ത ഭൂമിയിലത്തുന്ന സംഭവങ്ങളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള വിശദീകരണമാണ് പുറപ്പാട് പുസ്തകം. മോശയെ വിളിക്കാനായി മുൾപ്പടർപ്പിന്റെ മധ്യത്തിൽ ജ്വലിച്ചുയരുന്ന അഗ്നിയിൽ പ്രത്യക്ഷപ്പെട്ട ദൈവം, "പിതാക്കന്മാരുടെ ദൈവമായ കർത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" എന്നാണു സ്വയം വെളിപ്പെടുത്തുന്നത് (പുറ : 3, 15- 16).

അനുസമരണം

"ഞാൻ ഞാൻ തന്നെ" (പുറ: 3, 14) എന്ന് വെളിപ്പെടുത്തുമ്പോൾ ചരിത്രത്തിൽ ഉടനീളം പ്രവർത്തനനിരതനായിരിക്കുന്നവൻ, സ്വയം ഭൂവായവൻ, നിത്യം നിലനിൽക്കുന്നവനാണ് താൻ എന്നവിടുന്നു വ്യക്തമാക്കുകയായിരുന്നു.  ദൈവത്തെ ആരാധിക്കുവാൻ വേണ്ടി, അവിടുത്തേയ്ക്ക് ബലി അർപ്പിക്കാൻ വേണ്ടി ജനത്തെ സ്വതന്ത്രരാക്കണം എന്നായിരുന്നു അവിടുന്നു മോശയോട് ആവശ്യപ്പെട്ടത് (പുറ 3,18. 23). ദൈവം പ്രത്യേക വിധം ഇടപെട്ട് ഈജിപ്തുകാരുടെ ആദ്യജാതരെ സംഹരിച്ചപ്പോൾ, ഇസ്രായേൽ ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. ഇതിന്റെ അനുസ്മരണമാണ് തലമുറതോറും ഇസ്രായേൽക്കാർ പെസഹാ ആചരിക്കുന്നത് (പുറ 12,1-14). "പെസഹ" എന്ന വാക്കിന്റെ അർത്ഥം തന്നെ "കടന്നുപോകൽ" എന്നാണല്ലോ.

 ചെങ്കടൽ കടക്കുന്ന മോശയും 
ഇസ്രായേൽ ജനങ്ങളും
അത്ഭുതകരമായി ചെങ്കടൽ കടന്ന് പകൽമേഘ സ്തംഭത്തിന്റെയും രാത്രി അഗ്നിസ്തംഭത്തിന്റെയും സഹായത്താൽ യാത്ര ചെയ്ത് (പുറ 13, 21-22 ) മന്നായും കാടപ്പക്ഷിയും ഭക്ഷിച്ച്‌ (പുറ 15) പാറയിൽ നിന്നുള്ള ജലവും പാനം ചെയ്ത് (പുറ 17,1-7) സീനായ് മരുഭൂമിയിലെത്തിയ ഇസ്രായെൽക്കാരോട് മോശയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു:
"നിങ്ങൾ എന്റെ വാക്ക് കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്‌താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വച്ചു എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും. കാരണം, ഭൂമി മുഴുവൻ എന്റെതാണ്. നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധജനവും ആയിരിക്കും (പുറ 19, 5-6).

കൽപ്പലകയിലെ പത്തു കല്പ്പനകൾ

ഉടമ്പടി വ്യവസ്തകളായി ഇസ്രായേൽ ജനം പാലിക്കണമെന്ന് ദൈവം നിർദ്ദേശിച്ച അവിടുത്തെ വാക്കുകളാണ് പത്തു കൽപ്പനകൾ (പുറ 20,1-17). ഈ പത്തു പ്രമാണങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തജനമായി തീരുന്നതിനുള്ള വാതിൽ അവിടുന്ന് തുറന്നു നൽകുകയായിരുന്നു. ഈ വാതിലിന്റെ താക്കോൽ അവിടുന്നേൽപ്പിച്ചത് മോശയെ ആണ്. ഈ ഉടമ്പടി വ്യവസ്ഥകൾ ഇസ്രായേൽ ജനത്തിനായി വ്യാഖ്യാനിച്ചും വിശദീകരിച്ചും നല്കിയ മോശ അവരുടെ മുമ്പിൽ വിശ്വാസ വാതിൽ തുറന്നിടുകയായിരുന്നു.

പത്തു പ്രമാണങ്ങൾ രണ്ടു കൽപ്പലകകളിലായാണല്ലോ എഴുതപ്പെട്ടത്. മോശ സംവഹിക്കുന്ന ഈ രണ്ടു കൽപ്പലകകളെ വാതിലിന്റെ രണ്ടു പാളികളായി കണക്കാക്കാനാവും. ഇവയിൽ ആദ്യപലകയിലെ മൂന്നു കൽപ്പനകൾ ദൈവവുമായുള്ള ബന്ധത്തെയും രണ്ടാമത്തേതിലെ ഏഴെണ്ണം മനുഷ്യർ പരസ്പരമുള്ള ബന്ധത്തെയും സംബന്ധിക്കുന്നവയാണ്. നിയമത്തിലെ പരമ പ്രധാനമായ കൽപ്പനയായി ദൈവസ്നേഹത്തെയും പരസ്നേഹത്തെയും ഈശോ മിശിഹാ അവതരിച്ചപ്പോൾ (മത്താ 22,-34-40) ഈ ഘടന തന്നെയാണ് പിന്തുടർന്നത്‌. "ആകാശവും ഭൂമിയും കടന്നു പോകുന്നതുവരെ നിയമത്തിനു ഒരു വള്ളി പുള്ളി മാറ്റം വരുകയില്ല" (മത്താ 5, 18) എന്ന് പഠിപ്പിച്ച "പുതിയ നിയമ മോശ"യായ അവിടുന്നു സഹോദരബന്ധത്തെക്കുറിച്ചുള്ള പ്രമാണങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകുന്നതും ഗിരിപ്രഭാഷണത്തിൽ നമ്മൾ കാണുന്നുണ്ട് (മത്താ 5, 21-48 ).

മോശയും കൽപ്പലകയിലെ പത്തു കല്പ്പനകളും
യഹൂദ നിയമജ്ഞരുടെയും പ്രീശന്മാരുടെയും രീതിയിൽ നിന്ന് വ്യത്യസ്തമായി വേണം ധർമ്മദാനവും പ്രാർത്ഥനയും ഉപവാസവുമൊക്കെ അനുഷ്ടിക്കാൻ എന്ന് പഠിപ്പിച്ചപ്പോൾ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള വാതിൽ അവിടുന്നു മലർക്കെ തുറന്നിടുകയായിരുന്നു (മത്താ 5, 20-; 6,1 -18). സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗം മോശയുടെ വാക്ക് കേൾക്കുകയാണ് എന്ന് ഈശോ അരുളിച്ചെയ്ത ഉപമയിലെ ലാസർ അബ്രാഹത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് പറയുന്നുണ്ടല്ലോ (ലൂക്കാ 16,29). മോശ തുറന്നു തന്നതും പ്രമാണപ്പലകകളാൽ നിർമ്മിതവുമായ വിശ്വാസ വാതിലിന്റെ പ്രസക്തി പുതിയനിയമ കാലഘട്ടമായ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ പത്തു കൽപ്പനകൾ തന്നെയാണല്ലോ ക്രൈസ്തവ ധാർമ്മികതയുടെയും അടിസ്ഥാനം.

നസ്രത്തിലെ ഈശോ.

പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ "നസ്രത്തിലെ ഈശോ" എന്ന ഗ്രന്ഥത്തിൽ മനുഷ്യനായവതരിച്ച ഈശോയെ പഴയനിയമമോശയുമായി താരതന്മ്യപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. പിതാവുമായുള്ള അവിടുത്തെ ബന്ധം വ്യക്തമാക്കാനാണിത്. മാർപാപ്പയുടെ അഭിപ്രായത്തിൽ ഈശോമിശിഹ പുതിയനിയമമോശയാണ്. കർത്താവായ ദൈവം "മുഖത്തോടു മുഖം അറിഞ്ഞ " മോശയെപ്പോലെ മറ്റൊരു പ്രവാചകനും ഇസ്രായേലിൽ ഉണ്ടായിട്ടില്ല എന്നാണു നിയമാവർത്തന പുസ്തകം സാക്ഷ്യപ്പെടുത്തുന്നത് (34:10).

ദൈവവുമായുണ്ടായിരുന്ന ഈ അടുത്ത ബന്ധമാണ് പഴയനിയമ വെളിപാടി ന്റെയും സീനായ് ഉടമ്പടിയുടെയും മദ്ധ്യസ്ഥനാകാൻ മോശയെ പ്രാപ്തനാക്കിയത്. എങ്കിലും മോശയ്ക്ക് പരിമിതികൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ മുഖം ദർശിക്കാൻ അദ്ദേഹത്തിനായില്ല (നിയമ.33:23). അവിടുത്തെ മേഘത്തിനുള്ളിൽ പ്രവേശിച്ചു ഒരു സ്നേഹിതനോടെന്നപോലെ അവിടുത്തോട്‌ സംസാരിച്ചവനാണെങ്കിലും മോശയുടെ ദൈവീകജ്ഞാനം അപൂർണ്ണമായിരുന്നു. ഈ അപൂർണ്ണതയുടെ പശ്ചാത്തലത്തിൽ വേണം തന്നെക്കാൾ ശ്രേഷ്ഠനായ 'മറ്റൊരു പ്രവാചകനെ'ക്കുറിച്ചുള്ള മോശയുടെ പ്രവചനം മനസ്സിലാക്കാൻ(നിയമ. 18:15).

വിശുദ്ധ യോഹന്നാൻ അറിയിച്ച സുവിശേഷത്തിന്റെ ആമുഖത്തിൽ ഈശോയും മോശയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കപ്പെടുന്നുണ്ട്. നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവുമാകട്ടെ ഈശോമിശിഹാ വഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢ ബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ്, അവിടുത്തെ വെളിപ്പെടുത്തിയത് ( യോഹ.1:18). പത്തു കൽപ്പനകൾ അഥവാ "തോറാ" മോശവഴി നൽകപ്പെട്ടുവെങ്കിൽ, ദൈവീകവെളിപാടിന്റെ പൂർണ്ണതയായ 'സത്യവും കൃപയും' പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ ഈശോമിശിഹാ യിലൂടെ നൽകപ്പെടുന്നു.// -

-------------------------------------------------------------------------



ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."