Samstag, 29. Oktober 2016

ധ്രുവദീപ്തി: ജർമ്മൻ ഡയറി // ആവേശകരവും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, ആദ്യത്തെ കപ്പൽ യാത്ര. George Kuttikattu

ജർമ്മൻ ഡയറി: പാർട്ട് IV 

ആവേശകരവും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, 
ആദ്യത്തെ കപ്പൽയാത്ര. 


കാണാത്തീരങ്ങളെത്തേടി .

LLoyd Tristieno-  
"ആസ്‌ട്രേലിയ 
വസാനം എല്ലാ കാര്യങ്ങളും പൂർത്തിയായി. യാത്രയ്ക്ക് വേണ്ടി തുടക്കമായി. ഭാവിയുടെ സ്വപ്‌ന കാണാത്തീരങ്ങളെ ലക്ഷ്യമാക്കി കുറെ പെൺകുട്ടികളുടെയും, കുറെ ആൺകുട്ടികളുടെയും ജർമ്മനിയെ ലക്ഷ്യമാക്കിയുള്ള ചരിത്രം കുറിച്ച സാഹസിക യാത്രയുടെ തുടക്കം. എല്ലാവർക്കും, അവരുടെ പ്രിയപ്പെട്ട ജന്മനാടിനു പുറത്തേയ്ക്കുള്ള ആദ്യത്തേതും, ആവേശകരവും അതിലേറെയും ഉൽക്കണ്ഠ നിറഞ്ഞതുമായിരുന്നു, അന്നത്തെ കപ്പൽ യാത്ര. കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ മലയാളി പെൺകുട്ടികളുടെയും കൗമാര പ്രായം കഴിഞ്ഞ കുറെ യുവാക്കളുടെയും ജർമനിയിലേക്കുള്ള സംഘടിത സാഹസികവും ഏറെസങ്കീർണ്ണവും അതിലേറെ പ്രത്യേകതകളും നിറഞ്ഞ കുടിയേറ്റത്തിന്റെ ചരിത്രമായിരുന്നത്. വിവിധ തരത്തിലുള്ള പഴയകാല അനുഭവങ്ങളും സ്മരണകളും ജീവിതകാലം മുഴുവൻ അവരെ ഇന്നും ഒരുനിമിഷം മുമ്പെന്നതുപോലെ ഇപ്പോഴും മായാതെ മറയാതെ സ്ഥിരമായി തൊട്ടുപിറകിൽ അവ പിന്തുടരുന്നുവെന്ന്, അവരിൽ ചിലരുമായി ആദ്യകാല അനുഭവങ്ങളെക്കുറിച്ചു ഞങ്ങൾ പങ്കവച്ചു സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. ജർമ്മനിയിൽ വന്ന ആദ്യകാല മലയാളികളുടെ കുടിയേറ്റ ചരിത്രത്തെപ്പറ്റി സ്മരിക്കുന്ന അവരുടെ പൂർവ്വകാലാനുഭവ ങ്ങളിലേയ്ക്ക് നമ്മുക്ക് അല്പദൂരം അവരോടൊപ്പം ചേർന്ന് തിരിഞ്ഞു നോക്കാം.

2016 ഒക്ടോബർ മാസം കഴിയുമ്പോൾ ആദ്യസംഘം മലയാളികൾ ജർമ്മനി യിൽ വന്നിട്ട് 55 വർഷങ്ങൾ കഴിയും. എന്നാൽ അവർക്കു മുമ്പിലായി 1950 കളിൽ ജർമ്മനിയിലേക്ക് ചില മലയാളികൾ വന്നിരുന്നു. ഇന്ത്യയിലെ ചില കമ്പനികളിൽ ജോലി ചെയ്തിരുന്ന കുറെ മലയാളികളെ ട്രെയിനികളായി പരിശീലനത്തിന് അയച്ചതായിരുന്നു. അതിനുശേഷമുള്ള കാലങ്ങളിൽ നഴ്‌സിംഗ് പഠനത്തിനും തീയോളജി പഠനത്തിനും, പെൺകുട്ടികൾ വിവിധ മഠങ്ങളിൽ ചേർന്ന് കന്യാസ്ത്രികളാകുവാനുമുള്ള പഠനങ്ങൾക്കും മറ്റുമായി ജർമ്മനിയിലേക്ക് വന്നുതുടങ്ങി.

തൊട്ടുശേഷമുള്ള കാലങ്ങളിൽ തൃശൂർ, അങ്കമാലി പ്രദേശങ്ങളിൽ നിന്നും ചില യുവാക്കൾ രാഷ്ട്രീയ (സാമ്പത്തിക) അഭയാർത്ഥികളുടെ കപടവേഷം കെട്ടിയുമെത്തിയിരുന്നു. അവരെല്ലാവരുംതന്നെ പിൽക്കാലത്തു ജർമ്മൻ പൗരത്വം എടുത്തു ജർമ്മനിയിൽ സ്ഥിര താമസവും  തുടങ്ങി. എറണാകുളം രൂപതയിൽ നിന്നും കുറെ ചെറുപ്പക്കാരെ ആ രൂപതയ്‌ക്കുവേണ്ടിയുള്ള വൈദികരാക്കാൻ ജർമ്മനിയിലേയ്ക്ക് അയച്ചിരുന്നു. അവർ ബവേറിയ സംസ്ഥാനത്തിലെ പുരാതനവും മദ്ധ്യകാലഘട്ടത്തിലെ നഗരവുമായിരുന്ന EICHSTÄTT- ൽ ഉണ്ടായിരുന്ന പ്രസിദ്ധ കാത്തലിക്ക് യൂണിവേഴ്സിറ്റിയിലാണ് തിയോളജി പഠിക്കാൻ തുടങ്ങിയത്. കുറെ വർഷങ്ങൾക്ക്ശേഷം അവിടെ നിന്നും അവർ പഠനം വിട്ടുപേക്ഷിച്ചു പോയിരുന്നു. അവരെല്ലാവരും തന്നെ ജർമ്മനിയിൽ മറ്റു പഠനകാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു.   തങ്ങളുടെ നാട്ടിലുള്ളവരായ സ്വന്തക്കാരെ അഭയാർത്ഥി വേഷമണിയിച്ചു ജർമ്മനിയിൽ കൊണ്ടുവരാൻ പിന്നാമ്പുറ സഹായം നൽകിയത്. കേരളം കേൾക്കാത്ത ഒരിനം അപമാനകരമായ ക്രിമിനൽ കുറ്റം പ്ലാൻ ചെയ്തുകൊണ്ട് നടത്തിയ മദ്ധ്യവർത്തിയുടെ പരസഹായം ആത്മാഭിമാനമുള്ള ഒരിന്ത്യാക്കാ രന്  ചേർന്ന നടപടി അല്ല. ഇങ്ങനെയുള്ളവരുടെ അവസ്ഥയെ എങ്ങനെ നന്നാക്കാൻ കഴിയും !

അപമാനകരമായ പിന്നാമ്പുറ സഹായം 

കേരളത്തിൽനിന്നും അഭയാർത്ഥി വേഷത്തിലെത്തിയവർ മേൽപ്പറഞ്ഞവ രുടെ സഹായത്താൽ, "കേരളത്തിൽ തിരിച്ചു ചെന്നാൽ ജീവാപായം അന്ന് തീർച്ചയായിട്ടും ഉണ്ടാകുമെന്നു" വരെ ജർമ്മനിയുടെ അന്നത്തെ സർക്കാർ മൈഗ്രെഷൻ അധികാരികൾക്ക് എഴുതിക്കൊടുത്തു. അങ്ങനെ ആ കപട മാന്യന്മാരുടെ സ്വന്തക്കാരായവർ കുറേപ്പേരെ ജർമ്മനിയിലേക്ക് എത്തിച്ചു. നമ്മുടെ കേരളത്തിൽ നിന്നും ചില വൈദികരുടെ ഒളിപിന്തുണയിലൂടെ  വന്നവരുമുണ്ട്. അവർ ഇപ്പോഴും ജർമ്മനിയിൽ ഉണ്ട്. കേരള ചരിത്രത്തിലിന്നു വരെയും ഇപ്രകാരമുള്ള യാതൊരുവിധത്തിലുമുള്ള തീരെ  അനിഷ്ടകരമായ സാമൂഹ്യ സംഘട്ടനങ്ങളും മറ്റുചലനങ്ങളും, അക്കാലഘട്ടത്തിലും മാത്രമല്ല പിന്നീടുള്ള കാലവും, ഉണ്ടായിരുന്നില്ല. കേരളത്തിലെ കുറെ ക്രിമിനലുകളെ അഭയാർത്ഥിവേഷത്തിൽ ജർമ്മനിയിൽ കൊണ്ടുവന്നു ഒളിപ്പിക്കുവാൻ കൂട്ടുനിന്നത് അന്ന് സെമിനാരിയിൽ പഠിച്ചു ഒരു മാതൃകാ വൈദികനാകാൻ പദ്ധതിയിട്ട ചില കപടഭക്തരായിരുന്നുവെന്നത് നമ്മെ അതിശയപെടുത്തുന്ന കുറ്റകൃത്യങ്ങളാണ്. മനുഷ്യനന്മയ്ക്ക് വേണ്ടി ഇപ്രകാരം ഒരു അഭയാർത്ഥി വേഷം കെട്ടിക്കാതെ കേരളത്തിൽ നിന്നും ജർമ്മനിയിലേക്ക് ആളുകളെ ജോലിക്കും പഠനത്തിനും വേണ്ടി അക്കാലത്തു നേരായവിധത്തിൽ കൊണ്ട്  വരാൻ കഴിയുമായിരുന്നു. ഇത്തരം സഹായികൾ വൈദികപഠന സെമിനാരി വിട്ടത് തന്നെ നമ്മുടെ വിശ്വാസികളുടെയെല്ലാം മഹാഭാഗ്യം എന്ന് കരുതാം. കേരളത്തിന് ഇന്നും അപമാനമായിട്ടുള്ളതും, ജർമ്മൻ സർക്കാർ രേഖയിൽ നൽകിയിട്ടുള്ള നുണപ്രസ്താവത്തിനു കപട പിന്തുണ നൽകിയ വ്യക്തികളെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു, ശരിയായ തെളിവുകൾ പിന്തുടന്നു നിയമപരമായി ശിക്ഷിക്കേണ്ടതാണ്.  

ചെറുമീനുകളുടെ ഇടയിലെ നരിമീനിനെപ്പോലെ. 

 കൊളോൺ കത്തീഡ്രൽ- 
1962 
ഇപ്പോഴും ജർമ്മനിയിലെ എല്ലാ സ്ഥലങ്ങളിലും, മലയാളികളുടെയിടയിൽ,  ജർമനിയിലെ പൊതു സാമൂഹ്യജീവിതത്തിൽ, ചെറുമീനുകളുടെ   ഇടയിൽ നരിമീനിനെപ്പോലെ ഇടപഴകാൻ ഇവർ തലയുയർത്തി നടക്കുന്നുണ്ട്. പക്ഷെ  കൊളോൺ  മഹാ നഗരത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി പ്രസ്ഥാനം, ജർമൻ കാരിത്താസിനെ, മുതലെടുത്തുകൊണ്ടു തന്ത്രപൂർവ്വം ആർക്കും അതിൽ പിടികൊടുക്കാതെതന്നെ നിരന്തരം ഹിതകരമല്ലാത്ത പ്രവർത്തനങ്ങളും തെറ്റായ മാദ്ധ്യമ പ്രചാരണ വേലകളും നടത്തി വരുന്നുണ്ട്. ഇവരെയാകട്ടെ ഇന്ത്യൻ സർക്കാരോ മലയാളികളോ ജർമ്മൻ അധികാരികളോ ആരും തന്നെ മലയാളികളുടെ ചുമതലപ്പെട്ടവരായ ഒദ്യോഗിക അധികാരികളായി, മലയാ ളികൾക്കു്വേണ്ടി പ്രചാരകന്മാരായി ആരും ചുമതലപ്പെടുത്തിയിട്ടില്ല. ജർമ്മ നിയിലെ മലയാളി സമൂഹം മുഴുവൻ, തങ്ങളുടെ നിയന്ത്രണത്തിലും പൂർണ്ണ ശിക്ഷണത്തിലുമാണ്, കാരിത്താസ് സഹായ സഹകരണ പ്രവർത്തനങ്ങൾ മേൽപ്പറഞ്ഞതിന്റെ പ്രത്യക്ഷമായ അടയാളമാണ്, എന്നെല്ലാം പ്രചാരണം നൽകി ലോകം മുഴുവനുമുള്ള മലയാളികളെയെല്ലാം മനസ്സിലാക്കുവാനുള്ള ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും അധമവും വിലകുറഞ്ഞതുമായ ഇത്തരം പ്രധാനപ്പെട്ട ചിന്തകളുടെ പ്രചാരണങ്ങൾ നടത്തുന്നതിന്, ജർമ്മൻ ഭാഷയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അവരുടെ ഒരു മാദ്ധ്യമം MEINE WELT എന്ന പേരിൽ പുറത്തുവരുത്തുന്നു. ഇതാണ് അവരുടെ നുണ പ്രചാരണത്തിന് ആധാരമായ ആയുധം. 

ഈ പ്രസിദ്ധീകരണം ജർമ്മനിയിലെ മലയാളികൾക്ക് വേണ്ടിയാണോ? ഇവർ എന്താണുദ്ദേശിക്കുന്നത് ? എന്നൊക്കെ ജർമ്മൻകാർ മുതൽ ധാരാളം പേർ ചോദിക്കുന്നുണ്ട്. ഇന്ത്യയെ കണ്ടിട്ടില്ലാത്ത, ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റി, ഇന്ത്യൻ ഭാഷകളെക്കുറിച്ചു, ജനങ്ങളുടെ ആചാരങ്ങളെപ്പറ്റി, മതങ്ങളെപ്പറ്റി, വിശ്വാസത്തെപ്പറ്റി, ഇന്ത്യയെക്കുറിച്ചു യാതൊരുവിധ പരിജ്ഞാനവുമില്ലാ ത്ത ചില ജർമ്മൻകാർ എഴുതിയ ലേഖനങ്ങൾ കണ്ടു. എന്റെ രാജ്യത്തോട് അറിവും സത്യസന്ധതയും ഇല്ലാതെ തെറ്റായ കാര്യങ്ങൾ എഴുതുന്ന ഇവർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണ്. ഇന്ത്യാക്കാർക്കു വേണ്ടി, മലയാളിക്കുവേണ്ടി തങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ ഇവർ തുറന്ന സത്യത്തിനു വേണ്ടി ആദരവോടെ കഷ്ടപ്പെടാൻ സ്വാർത്ഥത പാടേ വെടിഞ്ഞു തയ്യാറാവണം. ഇത്തരം അതിക്രമങ്ങളാകട്ടെ വായനക്കാരുടെ ആത്മാവിന് പ്രതീക്ഷാഭംഗത്തിനിടയാക്കും.

പതിനെട്ടടവുകൾ 

കേരളത്തെ ജർമ്മനിയുടെ മുൻപിൽ പ്രതിയാക്കി, ചിലർ അഭയാർത്ഥി കളായി മാറി. ചിലർ, കാരിത്താസ് സഹായപദ്ധതിക്ക് വേണ്ടി ഏതു വേഷങ്ങളും കെട്ടി. കാലങ്ങൾ കഴിഞ്ഞിട്ടും കാലു നക്കി നിന്നവർ മലയാളഭാഷയ്ക്ക് വേണ്ടി, ലോകമലയാളസാഹിത്യത്തിനു വേണ്ടി, ജർമനിയിലെയും, യൂറോപ്പിലെയും അമേരിക്കയിലെയും മലയാളിയെ സ്വന്തം ഐഡന്റിറ്റിപോലും  ഇല്ലാത്ത, തങ്ങൾക്ക് തലചായ്ക്കാനിടമില്ലാത്ത "ലോകമലയാളിയാക്കി" അവർക്ക്  പേരിട്ടു. കേരളീയരെ അപമാനിക്കാൻ, ലോകമലയാള മഹാസമ്മേളനങ്ങൾ നടത്തുന്നതിനുവേണ്ടി, എങ്ങനെയും ഓരോരോ കാരണങ്ങൾ ഉണ്ടാക്കി. ഇരു സർക്കാരുകളുടെയും (ഇന്ത്യ- ജർമ്മനി) സാമ്പത്തികം ഊറ്റി ഇവരുടെ സ്വന്തം കീശയിലാക്കാൻ, ഇവർ മഹാകവിയായും സാഹിത്യകാരനായും, പ്രസിദ്ധ നോവലിസ്റ്റായും, വിദ്യാഭ്യാസവിദഗ്‌ദ്ധനായും സ്വയം ഞാൻ പ്രസിദ്ധനായ ഒരു  മഹാനെന്ന് വരുത്തി. നമ്മെയെല്ലാം ബോദ്ധ്യപ്പെടുത്താനുള്ള നിഗൂഡ പദ്ധതികൾ ജർമ്മനിയിലെ മറ്റു മലയാളികളോ കേരളത്തിലെ മലയാളിയോ അറിയുന്നില്ലല്ലോ, അവയെ കാണാനുള്ള കണ്ണുള്ളവരല്ലല്ലോ, കേരളത്തിലും  ജർമനിയിലുമുള്ള  മലയാളികളെന്നവർ വിചാരിക്കുന്നുണ്ട്. ഈ വിജയത്തെ ഇവരുടെതായി അവകാശപ്പെടണം എന്നവർ കരുതുന്നു. അങ്ങനെ വല്ലതും സംഭവിക്കുന്നത് തന്നെ അവർ മലയാളികളുടെ ശവപ്പെട്ടിയിന്മേൽ വീണ്ടും തറയ്ക്കുന്നതായ ആദ്യത്തെ ആണിയായിരിക്കും. ഇത് നമ്മുടെ ആശയ ദർശനങ്ങളുടെയും അവനവന്റെ സ്വന്തം ആത്മാഭിമാനത്തിന്റെയും വേരറക്കുകയും ചെയ്യും. ഇവിടെയൊരു വലിയ സംശയം ഉയരുന്നു. ഇവരുടെ ഈ ആഗ്രഹമെന്തിനു, ആർക്ക് വേണ്ടിയാണ്? അറിയില്ല, ജർമ്മനിയിലെ മലയാളികളെ ജർമ്മൻകാരനാക്കുവാനോ അതോ ജർമ്മൻകാരെ മുഴുവൻ മലയാളിയാക്കാനോ?, അതോ രണ്ടും കൂടിയുള്ള ഏതോ വേറെ വല്ല കാര്യം സാധിക്കാനോ? ജർമ്മൻകാർ പോലും ഇതിനാൽ ഈ വിഷയത്തിൽ വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. 1976- കളിൽ ജർമ്മനിയിലെ ആദ്യകാല മലയാളികൾ നേരിട്ട താമസ- ജോലി പ്രശനങ്ങളെല്ലാം ഉണ്ടായതിൽ ഇവർക്കു പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ജർമ്മനിയിൽ നിന്നും മലയാളികളെ തിരിച്ചയക്കുന്നതിൽ സമ്പൂർണ്ണമായ പിന്തുണയും പ്രേരണയും നൽകുവാൻ പ്രവർത്തിച്ചവരിൽ ഒരാൾ മാതൃകയായി  സ്വയം തിരിച്ചുപോകുന്നുവെന്ന മതിപ്പ് മറ്റുള്ളവരിൽ ഉണ്ടാക്കുവാൻ ഒരടവ് ശ്രമം നടത്തി. ആ വ്യക്തി രണ്ടുവർഷം അന്ന്  ഇന്ത്യയിൽ പോയി താമസിച്ചു. മലയാളികളുടെ Reintegration- പേരിൽ  അയാൾ തട്ടിപ്പിന്റെ പതിനെട്ടടവും പൂഴിക്കടകനടിയും പയറ്റി നോക്കി. തങ്ങൾ ഉദ്ദേശിച്ച പദ്ധതി പരാജയപ്പെടുമെന്നായപ്പോൾ തിരിച്ചു ജർമ്മനിക്ക് വീണ്ടും അവർ വന്നു. ഇപ്പോൾ ജർമ്മനി വീണ്ടും "എന്റെ ലോകമായി!

വഴിത്തിരിവുകൾ 

1970 കൾ ആയതോടെ നഴ്‌സിംഗ് പഠനം കഴിഞ്ഞവർ കേരളത്തിൽ ചെന്ന് വിവാഹിതരായി, പിന്നീട് അവരുടെ ഭർത്താക്കന്മാരെ താമസിയാതെതന്നെ ജർമ്മനിയിലേക്ക് കൊണ്ടുപോരുകയും ചെയ്തു. തിയോളജി പഠിക്കാൻ വന്ന യുവാക്കളും കന്യാസ്ത്രികളാകാനെത്തിയ പെൺകുട്ടികളും, അവരാകട്ടെ ഭൂരിപക്ഷം പേരും, അതുപേക്ഷിച്ചു വിവാഹിതരായി. ജർമ്മനിയിലെത്തിയ മലയാളി അഭയാർത്ഥികളും മലയാളിപെൺകുട്ടികളെ വിവാഹം ചെയ്തു ബഹുമാന്യരായി. ചിലർ ജർമ്മൻകാരെയും വിവാഹം ചെയ്തു ജർമ്മനിയിൽ കുടുംബ ജീവിതം തെരഞ്ഞെടുത്തു. കുറേപ്പേരാകട്ടെ എല്ലാമുപേക്ഷിച്ചു, തീർത്ത് ജർമ്മനിവിട്ടു കേരളത്തെ വീണ്ടും സ്വീകരിച്ചു. മറ്റു ചിലരാകട്ടെ അമേരിക്കയിലേക്കും കാനഡയിലേയ്ക്കും കുടിയേറി. വളരെ ചുരുക്കം പേർ മാത്രം അവരുടെ ഉദ്ദേശവും ദൗത്യവും ലക്ഷ്യത്തിലെത്തിച്ചു, വൈദികരും കന്യാസ്ത്രികളുമായിത്തീർന്നവർ  വേറിട്ടൊരു ജീവിതാന്തസ് തിരഞ്ഞെടുത്തു.

കാര്യങ്ങൾ അവിടം കൊണ്ട് തീർന്നിരുന്നില്ല. മലയാളി സമൂഹത്തിൽ ഏറെ പുകയുന്നതും എരിയുന്നതുമായ വളരെയേറെ പ്രശ്നങ്ങൾ ഉയർന്നു പൊങ്ങി. വിവാഹിതരായി കുടുംബജീവിതം സാദ്ധ്യമാക്കുവാൻ വന്നവർക്ക് ജോലി, ഭാഷ, താമസ സൗകര്യങ്ങൾ, കൂടിയ ജീവിതച്ചെലവുകൾ എന്നിങ്ങനെയുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. ഭർത്താക്കന്മാർ ഒരു ജോലിയും ലഭിക്കാതെ അവർ താമസിക്കുന്ന ഒരു മുറിയിൽ ദിവസം മുഴുവൻ, സിഗററ്റ് വലിച്ചും, ആൽക്കഹോൾ കുടിച്ചും, ഭാര്യ ജോലികഴിഞ്ഞു തിരിച്ചു വരുന്നതു വരെ, സമയം ഉന്തിനീക്കിയിരുന്നവരുമുണ്ടായിരുന്നു. സ്വദേശത്ത് സാമാന്യം മെച്ചപ്പെട്ട ജോലിയും പഠനവും ഉണ്ടായിരുന്നവർക്ക് പുതിയ രാജ്യത്തു വന്ന്  അപ്രതീക്ഷിത അടികിട്ടിയതുപോലെ ആയി. വായിൽ പുഴുത്താൽ എന്ത്?എന്ന് പറയുന്ന അവസ്ഥ. അവരുടെ കുടുംബജീവിതത്തിൽ ആഴത്തിലുള്ള വിള്ളലുകൾ ഉണ്ടായിട്ടുള്ള സംഭവങ്ങളും, വിവാഹമോചനങ്ങളും, കുടുംബ വഴക്കുകളും, ചിലപ്പോൾ കുടുംബ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും, വർദ്ധിച്ചു വന്ന ആൽക്കഹോൾ സ്വാധീനവും, ഇവയെല്ലാംകൊണ്ടു മുമ്പ് അവരിൽ ഉണ്ടായിരുന്ന ഉയർന്നതരം ജീവിത പ്രതീക്ഷകളെല്ലാം തകർന്നു ഇല്ലാതാക്കിയ അനവധി കാര്യങ്ങളും ഉണ്ടായി. മലയാളികളുടെ പശ്ചിമ ജർമ്മനിയിലെ ജീവിതത്തിൽ അവരുടെ പുതിയ ജീവിത സാഹചര്യത്തിലെ പെരുമാറ്റത്തിൽ മലയാളിത്തത്തിന് യൂറോപ്യൻ നിറമോ, ജർമ്മൻ മണമോ, ചുവയോ മറ്റുള്ള എന്തോ ഉണ്ടായിരുന്നോ, അതോ, അവർക്ക് ജർമ്മൻകാരുടെ സമൂഹത്തിൽ അവരുടെ സ്വഭാവത്തിലും സഹവാസത്തിലും അതിരില്ലാത്ത മലയാളിത്തനിമയുടെ ചായം വളരെ തെളിഞ്ഞുവെന്നോ?, എന്തുണ്ടായി? അതുപക്ഷേ ഇതെല്ലാം കഴിഞ്ഞകാലങ്ങൾ തെളിയിച്ചു.

ഇളമനസ്സുകളുടെ പ്രതീക്ഷകൾ 

                                                                       നെയാപ്പിൾ തുറമുഖം  
1938 മുതൽ 1945 വരെ ജർമ്മനി തുടങ്ങിവച്ച രണ്ടാം ലോകമഹായുദ്ധത്തിനു അവസാനകാലഘട്ടമായി. പശ്ചിമ ജർമ്മനി അപ്പാടെ തകർന്നു. രാജ്യ പുനർ നിർമ്മാണ പ്രവർത്തനം അതിവേഗതയിൽ ആരംഭിച്ച ഒരു രാജ്യത്തിലേക്ക് പ്രശ്നസങ്കീർണ്ണമായതോ ജീവിതം പ്രശ്നരഹിതമോ എന്ന് സ്വപ്നത്തിൽ പോലും വിവേചിച്ചറിയാൻ കഴിയാത്ത ഇളമനസ്സുകൾ, വഴിമാറുന്ന ഏതോ ഒരു ഭാവി കാലത്തിനു മാത്രം പറയാൻ പറ്റുന്ന പ്രതീക്ഷയുടെ തീരുമാനത്തിൽ അവർ പ്രവാസത്തിനായി ഇറങ്ങിത്തിരിച്ചു. "കേരളത്തിലെ ഹൈസ്‌കൂൾ (S.S.L.C ) പൂർത്തിയാക്കിയ ഞങ്ങളുടെ ഗ്രൂപ്പ് വളരെ ചെറുതായിരുന്നു. അന്ന് ഞങ്ങളെ  സഹായിക്കുന്നതിന് കപ്പൽ യാത്രാപരിചയമുള്ള ഞങ്ങളുടെ അധികാരിയോ മറ്റു സഹായികളോ അപ്പോൾ ദീർഘദൂര കപ്പൽ യാത്രയിൽ അനുഗമിക്കാൻ  ഞങ്ങൾക്കൊപ്പം ഇല്ലായിരുന്നു. 1962- ൽ ഒക്ടോബറിൽ ഞങ്ങളെയും കൊണ്ട് LLoyd Tristieno യുടെ "ആസ്‌ട്രേലിയ" എന്ന ഇറ്റാലിയൻ കപ്പൽ കൊച്ചിയിലെ തുറമുഖത്തുനിന്നും ജർമ്മനിയെ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ആ കപ്പൽ പുറപ്പെട്ടത്, അതിലുണ്ടായിരുന്ന ഞങ്ങൾ കുറെ മലയാളികൾക്ക് വേണ്ടി മാത്രമാണെന്ന് തോന്നൽ അപ്പോൾ ഞങ്ങൾക്ക് തോന്നിയിരുന്നിരിക്കാം, അത് പക്ഷെ, യാത്രക്കാർ ജർമ്മനിയിലേക്ക് മാത്രമായിരുന്നില്ല, യൂറോപ്പിലെ മറ്റുപല രാജ്യങ്ങളിലേക്കും പോകുന്നവരുണ്ടായിരുന്നു. കപ്പൽ ആസ്‌ത്രേലിയ യിൽ നിന്നും പുറപ്പെട്ടതായിരുന്നു". അന്നത്തെ യാത്രയിലെ മലയാളികളുടെ ഗ്രൂപ്പിലുണ്ടായിരുന്ന എന്റെ ഒരു പരിചിതൻ തന്റെ അനുഭവങ്ങളിപ്രകാരം വിശദീകരിച്ചു.

 Dreifaltigkeitsberg -Spaichingen 
1961- ൽ കൊച്ചിയിൽ നിന്നും, സെപ്റ്റംബർമാസം പുറപ്പെട്ട ആദ്യഗ്രൂപ്പിലെ  മലയാളികളുമായി, യാത്രാ കപ്പൽ LLoyd Tristieno-OZEANIA ഇറ്റലിയിലെ ലോക പ്രസിദ്ധ നെയാപ്പിൾ  (NEAPLE ) വഴി ജനീവയിലെ തുറമുഖത്തിറങ്ങി. അവർ  അവിടെ നിന്നും ട്രെയിനിൽ സൂറിച്ചിലേയ്ക്കും, വേറൊരു ഗ്രൂപ്പ് ജനീവയിൽ നിന്നും നേരിട്ട് ബസ്സിൽ റോമിലേയ്ക്കും തുടർന്നു. റോമിലേക്ക് പോയവർ  അന്ന് റോമിൽ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനത്തിൽ കാഴ്ച ക്കാരായിരുന്നു. സൂറിച്ചു വഴി വന്നവരെ ജർമനിയിലെ സ്റ്റുഡ് ഗാർട്ട് നഗരത്തിൽനിന്നും ഏറെദൂരെയല്ലാത്ത നഗരം TUTTLINGEN- നും ROTTWEIL ലിനും ഇടയ്ക്കുള്ള സാമാന്യം വലിയ പ്രകൃതിമനോഹരവുമായ SPEICHINGEN എന്ന ചെറിയ ഷ്വാബൻ നഗരത്തിലേക്കുമെത്തിച്ചു. അവിടെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഭാവിയിലെയ്ക്കുള്ള പ്രാഥമിക പരിശീലന കേന്ദ്രമായിട്ട് മാത്രമാണ് ക്ലാരിറ്റിനർ സഭാധികാരികൾ ആശ്രമ വാസസ്ഥാനം ഉപയോഗിച്ചത്.

പഠനത്തിന്റെ വഴികളിൽ 

1962- കളിൽ, എറണാകുളം രൂപതയ്ക്ക് വേണ്ടി ഫ്രാങ്ക്ഫുർട്ടിലേയ്ക്ക് കുറേപ്പേരെ വിട്ടിരുന്നു. അവരിൽ രണ്ടുപേർ പുറത്തുപോയി. അവരെല്ലാം ഫ്രാങ്ക്ഫർട് St. GEORGEN HOCHSCHULE യിലാണ് തിയോളജി പഠനം നടത്തി യത്. വൈദികരാകാനും കന്യാസ്ത്രികളാകാനും എത്തിയവർ റോമിലും ജർമനിയിലെ വിവിധ വ്യത്യസ്ത സ്ഥലങ്ങളിലുമാണ് താമസിച്ചു തുടർപഠനം തുടർന്ന് നടത്തിയതെന്ന് നാം അറിയണം. അല്ലാതെ ഒരു സെമിനാരിയിൽ മാത്രം ആയിരുന്നില്ല. SPEICHINGEN കൂടാതെ, ഫ്രാങ്ക്ഫുർട്ട്, EICHSTÄTT, റോം,
WEIßENHORN തുടങ്ങിയ വിവിധ  സ്ഥലങ്ങളിലാണ്, വിവിധ കേരള രൂപതകളിൽ നിന്നുള്ളവർ പരിശീലനവും തുടർ പഠനവും നടത്തിയത്.

 Claritiner Kolleg, Weißenhorn-1928
അന്നത്തെ ക്ലാരിറ്റിനർ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ (Fr. PETER SCHWEIGER (Superior General, WEIßENHORN) Bayern  നുമായിട്ടാണ് അന്ന് പാലാ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ ഒരു പരസ്പര ധാരണയിലെ ത്തിയത്.

പഠനകാലശേഷം പാലാ രൂപതയുടെ ആത്മീയ- ഭൗതീക ആവശ്യങ്ങളിൽ വ്യാപകമായിട്ടു തന്നെ സഹായിക്കുവാനാണ് അന്ന് ഇപ്രകാരം ധാരണ ഉണ്ടായത്. ജർമ്മനിയിലെ പുരാതന ചരിത്ര മുറങ്ങുന്ന സ്പയിഷിൻഗൻ നഗരത്തിന്റെ തിലകക്കുറി പോലെ എന്നും തല ഉയർന്നുനിൽക്കുന്ന ഷ്വേബിഷ് ആൽപ്പൻമലമുകളിൽ, അതിമനോഹരവും ചരിത്ര (Dreifaltigkeitsberg) പ്രസിദ്ധവുമായ ക്ലാരിറ്റീനർ ആശ്രമവും മാത്രമല്ല (Dreifaltigkeits Kirche ), പരിശുദ്ധ ത്രീത്വത്തിന്റെ പ്രസിദ്ധ ദേവാലയവും സ്ഥിതിചെയ്യുന്ന നിദാന്ത നിശബ്ദ നിത്യശാന്തതയുടെ പുണ്യ തീർത്ഥാടനകേന്ദ്രമാണ്.

1962- ലും ഇതേ കപ്പൽമാർഗ്ഗം ( LLoyd Tristieno-Australia Cochin-Genua വഴിയാണ്  റോമിലേയ്ക്കും ജർമ്മനിയിലേയ്ക്കും മലയാളികൾ ചെറിയ ഗ്രൂപ്പുകളായി എത്തിയിരുന്നതെന്ന് മേൽ വിശദീകരിച്ചല്ലോ. 14 .10 . 1962-ൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പൽ AUSTRALIA (LLOYD, TRIESTINO, 15 ദിവസങ്ങളിലെ യാത്ര ചെയ്തു  29 .10 .1962 -ൽ ഇറ്റലിയിലെ GENU യിലെത്തി. അവിടെനിന്നും ജർമ്മനിയിലേക്കുള്ളവരെ ട്രെയിനിൽ കയറ്റി വിട്ടു. അക്കൂട്ടത്തിൽ 80 ലേറെ പെൺകുട്ടികൾ നഴ്‌സിംഗ് പഠനത്തിനായി എത്തിയിരുന്നു. അന്ന് ഓരോ തിയോളജി ഗ്രൂപ്പിലും ഒൻപതും പത്തും പേരുള്ളതായിരുന്നു. പെൺകുട്ടിക ളിൽ കുറേപ്പേർ റോമിലേക്കും, ജർമ്മനിയിലെ ഫ്രെയ്‌ബുർഗ്ഗിലേയ്ക്കും മറ്റു അവിടെയുള്ള ജർമ്മൻ മഠങ്ങളിൽ  കന്യാസ്ത്രികളാകാനും ചേർന്നു. അവർ പഠനശേഷം കേരളത്തിൽ തിരിച്ചുചെന്നു മഠങ്ങൾ തുടങ്ങുന്നതിനുവേണ്ടി പ്രത്യേകം അവരെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.1962-നു ശേഷമുള്ളതും അതിനടുത്ത ഓരോ വർഷങ്ങളിലും ഇതുപോലെ ജർമ്മനിയിലേയ്ക്കും റോമിലേയ്ക്കും (1964- ൽ തലശേരിരൂപതയിൽ നിന്നും) നഴ്‌സിംഗ് പരിശീലന പഠനത്തിനും തീയോളജി പഠനത്തിനുമായി എത്തിയിരുന്നു. അക്കാലത്തു മലയാളീ യുവതലമുറയുടെ ജർമ്മനിയിലേക്കുള്ള പുറപ്പാടുകൾ വീണ്ടും വീണ്ടും നടന്നുകൊണ്ടിരുന്നു. പിൽക്കാലത്തു യൂറോപ്പിലേക്ക് വന്നവരിൽ ഏറെപ്പേരും ബോംബെയിൽനിന്നും വിമാനത്തിലാണ് ജർമ്മനിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വന്നെത്തിയത്.

കപ്പൽച്ചൊരുക്കും അസ്വസ്ഥതകളും 

 ജനീവ തുറമുഖം 
ലോകപരിചയം തീരെയില്ലാത്ത പതിനെട്ടു വയസുകാരുടെ കന്നി കപ്പൽ യാത്ര. "കപ്പൽച്ചൊരുക്ക്" ഞങ്ങളിൽ ചിലരെ ആഞ്ഞടിച്ചു. അദ്ദേഹം തന്റെ മുൻ കാലത്തെ അനുഭവങ്ങളിലേക്ക് കടന്നുവന്നു. "ആദ്യത്തെ കുറെ മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും കപ്പൽ യാത്രയ്ക്കിടയിൽ ഞങ്ങളിൽ ചിലർ അനുഭവിച്ചിരുന്ന തുടരെയു ള്ള ശർദ്ദിയുടെയും മാനസികമായ ഉൾഭയത്തിന്റെ തീവ്രതയുമെല്ലാം  മാറ്റമില്ലാത്ത തീരാസങ്കടവും ഒന്നും സാവധാനം തീരെ വിട്ടകലുന്നതായിട്ട്  ഞങ്ങൾക്കനുഭവപ്പെട്ടില്ല."കപ്പലിൽ ഞങ്ങൾ മരിച്ചു വീഴുമെന്ന്" ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലർ പറഞ്ഞിരുന്നു. ഞങ്ങളിൽ ചിലർക്ക് മാത്രം കപ്പലിൽ കപ്പൽചൊരുക്ക് അനുഭവപ്പെട്ടില്ല. കപ്പലിലെ ജോലിക്കാരോട് പോലും ഒന്ന് സംസാരിക്കാൻ, ഇoഗ്ലീഷ് ഭാഷയോ, അതുപോലെ ജർമ്മനോ സംസാരിച്ചു ശീലമില്ലാതിരുന്ന ഞങ്ങൾക്ക് അവർ സംസാരിച്ചത് ഒന്നും മനസ്സിലായില്ല. കപ്പലിലെ ഇറ്റാലിയൻ ജോലിക്കാർ ആകട്ടെ എപ്പോഴും ഇറ്റാലിയൻ ഭാഷ മാത്രം പറയുന്നവർ, ചിലർ ജർമ്മൻ ഭാഷ പറയും, ചിലർ ഇ0ഗ്ലിഷ് ഭാഷ മാത്രം സംസാരിക്കുന്നവർ ആയിരുന്നു. ഞങ്ങൾ ഒൻപതു പേരുള്ള ഒരു സംഘം ആയിരുന്നു. ഞങ്ങളോട് മറ്റുരാജ്യങ്ങളിലെ ചിലർക്ക് ദയ തോന്നി, കപ്പലിലെ വിദേശികളായ ജോലിക്കാർ അടുത്തു സംസാരിക്കാൻ വന്നപ്പോൾ അവർ ആദ്യമൊന്നും പറയുന്നത് ഞങ്ങൾക്ക് മനസ്സിലായില്ല. പുറത്തേയ്ക്ക് മറുപടി പറയാനുദ്ദേശിക്കുന്ന വാക്കുകൾ ഓരോന്നും ഞങ്ങൾക്ക്  മനസ്സിൽ അപ്പോൾ ക്രമപ്പെടുത്തേണ്ടിയിരുന്നു. പറയുന്ന വാക്കുകൾ മനസ്സിലായപ്പോൾ മറുപടി പറയാനും കഴിഞ്ഞില്ല.

ഉൾക്കടലും ആടിയിളകി

ഉൾക്കടലിൽ പ്രവേശിച്ച ഞങ്ങളെ തണുപ്പ് ശക്തിയായി ആശ്ലേഷിച്ചു. വിറച്ചു തുടങ്ങിയ ഞങ്ങൾ തീച്ചൂടുള്ള ഒരു കട്ടൻകാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു. അതുപക്ഷേ എങ്ങനെ ഇറ്റാലിയൻ പറയുന്ന ജോലിക്കാരോട് പറയും? ഒടുവിൽ കയ്യുംകാലും ആംഗ്യത്തിൽ പറഞ്ഞു മനസ്സിലാക്കി. ആ വിശുദ്ധ ചൂടുള്ള കാപ്പിയെ എങ്ങനെ മറക്കാനൊക്കും. അതായിരുന്നു ഞങ്ങൾകൊതിച്ച കട്ടൻകാപ്പി, തീച്ചൂടുപറന്നുയരുന്നകട്ടൻ കാപ്പിയുടെരുചി.    
 LLoyd Tristieno കപ്പലിലെ
ഭക്ഷണമുറി  
ഞങ്ങൾക്ക് കപ്പലിൽ ലഭിച്ച ഭക്ഷണം വ്യത്യസ്തപ്പെട്ടതാ യിരുന്നു. ഇറ്റാലിയൻ പിസ്സ, സ്പാഗെത്തി, എന്ന് തുടങ്ങി വ്യത്യസ്തപ്പെട്ട ഭക്ഷണങ്ങൾ ആയിരുന്നവ. ഞങ്ങൾക്കു അവയെല്ലാം എപ്രകാരം  ഉപയോഗിക്കണമെന്ന് ഒട്ടും  അങ്ങനെയുള്ള  മുന്നറിവ് ഒന്നുമില്ലായിരുന്നു. അന്ന്  മാംസവും വൈനും ഇല്ലാത്ത  ഭക്ഷണ ഇനങ്ങളും പട്ടികയിൽ ഇല്ലായിരുന്നു. "ഉൾക്കടലിൽ നിങ്ങൾ എത്തുമ്പോൾ അവിടെ നല്ല തണുപ്പാകും, അപ്പോൾ വൈനും ആൽക്കഹോൾ പാനീയവും ഒക്കെ കുറെ നിങ്ങൾ കഴിക്കുന്നത് നല്ലതാണെന്നു" ഒരു ഇറ്റലിക്കാരൻ സ്നേഹപൂർവ്വം പറഞ്ഞു. ഉൾക്കടലിൽ തിരയുടെ ശക്തി കപ്പലിനെ ഇളക്കിയാടിക്കുന്നതുപോലെ ഞങ്ങളിൽ ചിലർ ആദ്യമായിട്ട് അല്പം വൈൻ ഉപയോഗിച്ച് നോക്കി, കുറെ സമയം കഴിഞ്ഞപ്പോൾ അവരും ആടിയിളകി. ഇറ്റലിക്കാർ ഞങ്ങളെനോക്കി പൊട്ടിച്ചിരിച്ചു. കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനു യാതൊരു മുൻ പരിചയവും ഇല്ലായിരുന്നു. കപ്പലിൽ ആദ്യത്തെ കുറെ ദിവസങ്ങൾ കൊച്ചിയിൽനിന്നും ശേഖരിച്ചു കൊണ്ടുവന്ന ഏത്തക്ക പഴവും, മറ്റു വിവിധ പഴങ്ങളും അക്കൂട്ടത്തിലെന്നും ആപ്പിളും ഉണ്ടായിരുന്നു. ആപ്പിൾ ഞങ്ങൾ അന്ന് ആദ്യമായാണ് കാണുന്നത്. കടലിൽ കുതിച്ചുചാടിപ്പൊങ്ങുന്ന വലിയ തരം മത്സ്യങ്ങളെ ആപ്പിൾ വലിച്ചെറിഞ്ഞു അവയുടെ കളികൾ കണ്ടു ഞങ്ങളും സന്തോഷിച്ചു. അവരും ഞങ്ങൾക്കൊപ്പം പോരുന്നു എന്നാണു ഞങ്ങൾക്ക് തോന്നിയത്.

കപ്പലിൽ ഞങ്ങൾ ആണുങ്ങൾ കറുത്ത പാന്റും  വെളുത്ത ഷർട്ടും കറുത്ത ടൈയും ആണ് ധരിച്ചിരുന്നത്. വൈദികഗണത്തിൽപെട്ടവരാണെന്ന് മറ്റുള്ള വർക്ക് മനസ്സിലാക്കാൻ വേണ്ടി ഞങ്ങൾ ആ ഡ്രസ് ഉപയോഗിക്കുന്നതാണ് ഉത്തമം എന്ന് ഞങ്ങൾ പുറപ്പെടുന്നതിനു മുമ്പായി വസ്ത്രങ്ങളെക്കുറിച്ചുള്ള മുൻകൂർ നിർദ്ദേശം ഉണ്ടായിരുന്നു. ഞങ്ങളിൽ ചിലർ കൊച്ചിയിൽ പോയി അന്ന് ആവശ്യമുള്ള കറുത്ത പാന്റ്സും ഷർട്ടും തയ്പ്പിച്ചു. പെൺകുട്ടികൾ ഓരോ വ്യത്യസ്ത മഠംകാരുടെ ഔദ്യോഗികനിറമുള്ള ഉ: നീലയോ, മഞ്ഞയോ, തവിട്ടു നിറമോ ഉള്ളത്, പരസ്പരം അങ്ങുമിങ്ങും അറിയാനും എല്ലാവർക്കും അതെളുപ്പമായി. - കന്യാസ്‌തികളുടെ സഭാ വസ്ത്രമാണ്  Aspirants  കപ്പലിൽ ധരിച്ചിരുന്നത്. നഴ്‌സിംഗ് പരിശീലനത്തിന് പോകുന്ന പെൺകുട്ടികളെല്ലാം അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള സാരികൾ ധരിച്ചിരുന്നു. കപ്പലിലു ള്ള യാത്രക്കാരുടെയെല്ലാം പ്രാർത്ഥനാ ആവശ്യത്തിനായി കപ്പലിൽത്തന്നെ സജ്ജീകരിച്ചിരിക്കുന്ന കപ്പേളയിൽ വി. കുർബാനയിൽ പങ്കെടുക്കുവാൻ കുറെ എളുപ്പമായിരുന്നു. അവിടുത്തെ ചാപ്പലിലെ ചാപ്ലെയിനുമായി അന്ന് ഞങ്ങൾക്ക് പരസ്പരം അടുത്തു പരിചയപ്പെടുവാൻ കഴിഞ്ഞിരുന്നു. അദ്ദേഹം ഒരു നല്ല വൈദികനായിരുന്നു. ഒരു ഇറ്റാലിയൻ വൈദികനായിരുന്നദ്ദേഹം.

മറ്റുരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും LLoyed Tritieno കപ്പലിലുണ്ടായിരുന്നു. ആസ്‌ട്രേലിയയിൽ  നിന്നുള്ള കുറെ പ്രായമുള്ള  രണ്ടുനാല് മലയാളികൾ ഞങ്ങളോട് ദയ തോന്നിയിട്ട് അടുത്തുവന്നു വർത്തമാനം പറയാൻ തുടങ്ങി. അവർ ഞങ്ങളെക്കാൾ വളരെയേറെ പ്രായമുള്ളവരായിരുന്നു. അവരും അന്ന് യൂറോപ്പിലേക്ക് പോകുന്നവരായിരുന്നു. ഞങ്ങളുടെ നിസ്സഹായ സ്ഥിതിയെ  കണ്ടിട്ടാവാം ഞങ്ങളെ സഹായിക്കാൻ അവർ തയ്യാറായി. ഞങ്ങൾ എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, എന്നൊക്കെ ചോദിച്ചു. കപ്പൽ യാത്രയിലെ ബുദ്ധിമുട്ടുകളെപ്പറ്റിയെല്ലാം പറഞ്ഞു. അവർ ഞങ്ങൾക്ക് ഏതുവിധവുമുള്ള  സഹായത്തിനെത്തിയിരുന്നു. ഞങ്ങൾ കപ്പലിൽ എങ്ങനെ ഭക്ഷണമേശയിൽ പെരുമാറണമെന്നും എങ്ങനെ മറ്റുള്ളവരുമായി സംസാരിക്കണമെന്നുമവർ ഞങ്ങളെ പറഞ്ഞു പരിചയപ്പെടുത്തി. ഇന്ത്യയിലെ പരിചയപ്പെടലിൽ നമ്മൾ പറയുന്ന "സാർ" സംബോധനകളും എല്ലാം യൂറോപ്പിലെ പരിചയപ്പെടലിൽ അനൗചിത്യമായിരിക്കുമെന്നും മറ്റുമുള്ള യൂറോപ്യൻ ആചാരമര്യാദകളുടെ ആദ്യപാഠം അവരിൽ നിന്നും കുറെ മനസ്സിലായി.

Dreifaltigkeits Kirche -Speichingen
"ഞങ്ങളിൽ ചിലർക്ക് കപ്പൽ ചൊരുക്ക് മൂലമുള്ള അസ്വസ്ഥത കാരണം ഭക്ഷണം നടന്നു പോയി എടുത്തു കൊണ്ടു വരാൻ കഴിയാത്തതു പോലെ വളരെയേറെ ക്ഷീണത്തിലായിരുന്നു. മാനസികമായി ഞങ്ങൾ ആകെ തകർന്ന അവസ്ഥ. കൊച്ചിയിൽനിന്നും ഒരു കപ്പലിൽ കയറിയ ഞങ്ങൾ യമൻ, സൂയസ് കനാൽ കടന്ന് ഒടുവിൽ ഇറ്റലിയിലെ ജനീവയിൽ എത്തി. പുറത്തു സാമാന്യം നല്ല തണുപ്പ് അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞങ്ങളുടെ കൂടെ യാത്രചെയ്തിരുന്ന കുറെ പെൺകുട്ടികൾ റോമിലേയ്ക്കും, ഞങ്ങൾ 10 പേർ ജർമ്മനിയിലേയ്ക്കും കരമാർഗ്ഗം യാത്ര തുടർന്നു. ഒടുവിൽ ജർമ്മനിയിലെ സ്റ്റുഡ് ഗാർട്ടിനടുത്തുള്ള സ്പയിഷിൻഗൻ ( SPEICHINGEN ) എന്ന മനോഹരമായ നഗരത്തിലേയ്ക്ക്, ഞങ്ങൾക്കുള്ള താമസ സ്ഥലത്തു, എത്തിച്ചേർന്നു.

"യഥാർത്ഥത്തിൽ ഞങ്ങളെല്ലാവരും ഇവിടെയോ തികച്ചും അപരിചിതർ. അതാകട്ടെ കുറേനാളുകൾ മുമ്പ് ലക്ഷോപലക്ഷം മനുഷ്യരെ കുരുതി നടത്തിയ ഏകാധിപതി ഭരിച്ചിരുന്ന ഈ നാട്ടിൽ !". ജർമ്മനിയിലെത്തിയ ഞങ്ങളുടെ മാനസിക സംഘർഷങ്ങളുടെ കുറേ നിമിഷങ്ങൾ കാരണമാക്കി ഞങ്ങളിൽ ഉണ്ടാക്കിയ പരസ്പര ബന്ധമില്ലാത്ത ചിന്തകൾ ആയിരുന്നു". 

ജർമ്മനിയിലേക്ക് മലയാളികൾ വന്നെത്തുന്നതിനു തുടക്കമിട്ട കാരണങ്ങൾ കഴിഞ്ഞ ലക്കത്തിൽ (ജർമ്മൻ ഡയറി) ഞാൻ പറഞ്ഞിരുന്നു. ജർമ്മനിയിൽ എത്തിയ പെൺകുട്ടികളിൽ ചിലർ നഴ്‌സിംഗ് പരിശീലനത്തിനും മറ്റുചിലർ കന്യാസ്ത്രികൾ ആകുവാനും അതാതു സ്ഥലങ്ങളിലേക്ക് പോയി. ഇവരിൽ കുറേപ്പേർ പാലാ രൂപതയിൽനിന്നും, മറ്റുചിലർ  തിരുവല്ല, തിരുവനന്തപുരം, എറണാകുളം രൂപതകളിലെ ഇടവകകളിലും പെട്ടവരായിരുന്നു. വന്നെത്തി യ യുവാക്കളാകട്ടെ, അവർ ഫിലോസഫി, തിയോളജി പഠനത്തിനും അതിനു ശേഷം വൈദികരാകുവാനും വന്നെത്തിയവരായിരുന്നു. അതു പക്ഷേ ഒരു കാലം, അവർ തുടക്കത്തിൽ ആഗ്രഹിച്ചതുപോലെയല്ല അവസാനമുണ്ടായ പച്ച യാഥാർത്ഥ്യമെന്ന അറിവ് ഒടുവിലവർക്കു മനസ്സിലായി.

അന്നത്തെ ദീർഘദൂര കപ്പൽ യാത്ര ചെയ്ത എന്റെ ആ സഹപ്രവർത്തകനു മായിരുന്ന സുഹൃത്ത് തുടർന്ന് പറയുന്നു: "ഞങ്ങൾക്ക് കേരളത്തിൽ നിന്നും പുറപ്പെടുന്നതിനു മുമ്പ് തന്നെ ജർമ്മനിയെക്കുറിച്ചും മഹായുദ്ധം ഉണ്ടാക്കിയ നാശങ്ങളെക്കുറിച്ചും കുറെ അറിവ് കിട്ടിയിരുന്നു" അക്കാലത്തു ജർമ്മനി യിലേക്ക് വരുവാൻ വലിയ ആവേശമായിരുന്നു. അത്തരം ആവേശത്തിന് പ്രധാന കാരണമാക്കിയ അദ്ദേഹത്തിൻറെ മുൻകാലസ്മരണകൾ പങ്കവച്ചു: "അതുപക്ഷേ അങ്ങനെ ലഭിച്ച ഒരോ അറിവുകൾ പൂർണ്ണമായിരുന്നില്ല".

പ്രതീക്ഷകളുടെ പരീക്ഷകൾ  

"ജർമ്മനിയിൽ വന്നിറങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ ഞങ്ങളുടെ പ്രതീക്ഷകൾ ഞങ്ങളറിയാതെ കൊഴിഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഈയൊരവസ്ഥ ഞങ്ങളെ വല്ലാതെ തളർത്തി. ലോക മഹായുദ്ധത്തിന്റെ നാശനഷ്ടങ്ങൾ എല്ലാ തെരുവുകളിലും അന്നും കാണാമായിരുന്നു. ജർമ്മനി! ബഹുനില കെട്ടിടങ്ങളും, റോഡുകളും പ്രകൃതി മനോഹരമായ നഗരങ്ങളും ഗ്രാമങ്ങളിലെ ജീവിതവും എല്ലാം ഞങ്ങളുടെ ഭാവനയിൽ നിറഞ്ഞിരുന്നു. പക്ഷേ, തണുപ്പിലും മഞ്ഞിലും പൊതിഞ്ഞ ജർമനി,  ലോകമഹായുദ്ധത്തിൽ തകർന്ന എല്ലാ തെരുവുകളുടെയും വീടുകളുടെയും ശോച്യാവസ്ഥ കാണാൻ കഴിയുമെന്ന് ആരും കരുതിയില്ല.. എങ്കിലും മഞ്ഞിൽ പൊതിഞ്ഞ മലകളും ജർമ്മനിയുടെ താഴ്വരകളും അതിമനോഹരമായിരിക്കുന്നുവെന്ന് പിന്നീട്  ഞങ്ങൾക്ക് തോന്നിത്തുടങ്ങി. ഇലകൾ കൊഴിഞ്ഞു തുടങ്ങിയ ഗോൾഡൻ ഒക്ടോബറിലെ സുവർണ്ണ സൂര്യപ്രകാശത്തിൽ തെളിയുന്ന പൈൻമരങ്ങൾ, തിങ്ങിനിറഞ്ഞ വനത്തിലെ ഒക്ടോബറിന്റെ സ്വർണ്ണ നിറത്തിലുള്ള ഇല കൊഴിയുന്ന മരങ്ങളെ കണ്ടു ആദ്യം അമ്പരന്നുപോയി. മരങ്ങൾ കേടുവന്നു ഇലകൾ കൊഴിയുന്നുവെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്. മരങ്ങളെയെ ല്ലാം ശീതകാലത്ത്  സംരക്ഷിക്കുന്ന പ്രകൃതിയുടെ തലോടലാണ് ഈ ഇല കൊഴിയൽ പ്രക്രിയയെന്ന് മനസ്സിലായപ്പോൾ പൊഴിയുന്ന ഇലകളെപ്പോലെ ഞങ്ങളുടെ വറ്റിവരണ്ട ശിരസിൽ നിന്ന് മുടികളും കൊഴിഞ്ഞുപോയി എന്ന് തോന്നി..പശ്ചിമ ജർമ്മനിയുടെ ഏതു ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മദ്ധ്യത്തിൽ എപ്പോഴും ഉയർന്നു കാണാമായിരുന്ന ദേവാലയങ്ങൾ, ഇത്തരം പ്രൗഢഗംഭീര ദൃശ്യങ്ങളിൽ ഒട്ടു വളരെ ശ്രദ്ധേയമാംവിധം ദേവാലയങ്ങൾ വേറിട്ടു നിന്നു. അങ്ങനെയുള്ള പള്ളികളിലൊന്നിന്റെ അകത്തു കടന്നാലു ടൻ പുറത്തെ ബഹളവും മറ്റു ശബ്ദവും നാം വിസ്മരിക്കും.

 Claritiner Kolleg ,Weßenhorn 
"ഒക്ടോബർ (28.10. 1962) അവസാനത്തിലെ ഒരു സായാഹ്നത്തിലാണ് ഞങ്ങൾ ഒൻപതു പേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ് എത്തിച്ചേരുന്നത്. സൂറിച്ചു വരെ എത്തിച്ചേർന്നവരെ സ്വീകരിച്ചു കൊണ്ടുപോരാൻ അവർക്കു മുമ്പേ 1961 -ൽ എത്തിയ ഒരു മലയാളിയും അദ്ദേഹത്തിൻറെ സുപ്പീരിയർ ആയ ജർമ്മൻകാരൻ വൈദികനും അവിടെ ബസുമായി വന്നു കാത്തുനിന്നിരുന്നു. ഞങ്ങളെ അവിടെനിന്നും SPEICHINGEN ആശ്രമത്തിലേക്ക് കൊണ്ടുപോയി. നാട്ടിലെ വസ്ത്രങ്ങൾ മാത്രം പരിചയിച്ച ഞങ്ങളുടെ വേഷം മറ്റുള്ളവരെപ്പോ ലെതന്നെ ആകണമെന്ന് ഞങ്ങൾ അപ്പോൾ വിചാരിച്ചിരുന്നു. വിറച്ചുവിറങ്ങ ലിച്ചു കോച്ചുന്ന തണുപ്പിൽ ഞങ്ങൾ കേരളത്തിൽനിന്നും പോരുന്നതിനു മുൻപ് കൊച്ചിയിലെ ഒരു തയ്യൽക്കാരൻ തുന്നിയെടുത്ത ജാക്കറ്റ് - അതാകട്ടെ  ആ തണുപ്പിനെ ഒട്ടുമേപോലും ചെറുക്കാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ജർമൻകാരുടെ തണുപ്പുകാലങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചു കാണുന്നത് ആദ്യമൊക്കെ ഞങ്ങളെ ആശ്ചര്യപ്പെടുത്തി. സ്ത്രീകൾ ധരിച്ചിരുന്ന വളരെ നീളമുള്ള തടിച്ച പുറംവസ്ത്രങ്ങൾ (ജാക്കറ്റുകൾ), പുരുഷന്മാരും അപ്രകാരം തടിച്ച പുറംകോട്ടുകളും ധരിച്ചു നടന്നിരുന്നു.. രാത്രിയിലാണ് ഞങ്ങളേറെ വിഷമിച്ചത്‌. തണുപ്പിൽ നിന്നും രക്ഷപെടാൻ ഞങ്ങളുടെ എല്ലാ മുറികളിലും കൽക്കരി കത്തിച്ചുള്ള ഹീറ്റർ ഓവൻ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഞങ്ങളെയത് കൂടുതൽ സഹായിച്ചില്ല. തണുപ്പിന്റെ തീവ്രതയാകട്ടെ ഓരോരോ  ദിവസവും   കൂടുതലേറെ  വർദ്ധിച്ചുകൊണ്ടിരുന്നതേയുള്ളൂ. ജർമ്മനിയിൽ ഇന്നത്തേതുപോലെയുള്ള ഓയിൽ, ഗ്യാസ് സെൻട്രൽ ഹീറ്റിങ് സമ്പ്രദായം വീടുകളിലും അന്നുള്ള കെട്ടിടങ്ങളിലും  അന്നുണ്ടായിരുന്നില്ല.

"ആദ്യദിവസങ്ങളിൽ ഞങ്ങളുടെ താമസം വളരെ ബുദ്ധിമുട്ടായി തോന്നി. ഞങ്ങൾക്ക് പരിചയമുള്ളവർ ഞങ്ങൾ തന്നെ ! ലഭിച്ചിരുന്ന ഭക്ഷണത്തിനു പോലും രുചി തോന്നിയില്ല. പുതിയ ഞങ്ങളുടെ താമസസ്ഥലത്തു ഞങ്ങൾ ഏറെയും അസ്വസ്ഥരായിരുന്നു. സ്‌നേഹം തന്നിരുന്ന അപ്പനെയും അമ്മയെ യും സഹോദരങ്ങളെയും ബന്ധുക്കളെയും, വീടിനെയും നാടിനെയും പറ്റി എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. "ഇനിയും നമ്മൾ തമ്മിൽ കാണുമോ, അറിയില്ല" എന്നു കണ്ണീരിൽ കുതിർന്ന ദുഃഖ മനസ്സിന്റെ ചോദ്യവുമായി കൊച്ചിയിലെ തുറമുഖത്തു അവരുമായി എന്നേയ്ക്കുമായി കൺ മറഞ്ഞു പിരിഞ്ഞ വേർപാടിന്റെ വേദനയുടെ നിമിഷസാക്ഷികളായ അമ്മയും അപ്പനും.. രാത്രിയാകെ അവരെക്കുറിച്ചുള്ള എല്ലാത്തരം ചിന്തകൾ ഉറക്കം അസാദ്ധ്യമാക്കിയിരുന്നു. ഞങ്ങളുടെ അപ്പനും അമ്മയും ഞങ്ങളുടെ വീടും നാടും ഞങ്ങളിൽനിന്നും അതിവിദൂരതയിലേയ്ക്ക് മറഞ്ഞുപോയി എന്ന തിരിച്ചറിവ്, ഞങ്ങളുടെ ദുഃഖത്തിന് ആഴക്കടലിലെ മഹാതിരകകളേക്കാൾ കൂടുതൽ ശക്തിയുള്ളതാക്കിയിരുന്നു... ഞങ്ങളിൽ ഓരോരുത്തരുടെയും വറ്റി വരണ്ട മനസ്സിന്റെ ഉള്ളിന്റെയുള്ളിലെ ദുരിതം ആരോടും പറയാനും വയ്യ, പറഞ്ഞിട്ടെന്തു കാര്യം? അഥവാ അങ്ങനെ അത് ചെയ്യാൻ കഴിഞ്ഞാലും എന്ത് പ്രയോജനം? ഞങ്ങളുടെ മുൻപിൽ നിൽക്കുന്ന ഒൻപതു വർഷങ്ങൾ നീങ്ങണം, ഞങ്ങളെ അയച്ചവരെ, വീടിനെ, നാടിനെ വീണ്ടും പുണരാൻ. വർഷങ്ങൾക്ക് ശേഷം അങ്ങനെ നാട്ടിലെത്തിയ ഞങ്ങൾക്കാകട്ടെ എന്തിലും ഏതിലും ഞങ്ങളെ ആശ്വസിപ്പിക്കുന്ന ഒന്നും ഞങ്ങൾ അവിടെ കണ്ടില്ല. സ്‌നേഹം പകർന്നു തന്ന ഉറ്റവരെക്കുറിച്ചുള്ള തേങ്ങലിലലിഞ്ഞ കുറെ ഓർമ്മകൾ മാത്രമായി അവിടെ മൂകമായി അലഞ്ഞു നടന്നു, അവരുടെ സ്നേഹസ്പർശമേൽക്കാൻ...

അപരിചിതവും വിചിത്രവുമായിരുന്നു

ജർമ്മനിയിൽ തുടങ്ങിവച്ച ജീവിതം. അവ എല്ലാഅർത്ഥത്തിലും ഞങ്ങൾക്ക് അപരിചിതവും വിചിത്രവുമായിരുന്നു. നാടും ആളുകളും അവരുടെ സ്വന്തം ജീവിതസമ്പ്രദായങ്ങളും, വീടുകളും, ഭാഷയും, ഭക്ഷണരീതികളും, ആചാര മര്യാദകളും ഞങ്ങൾ ഓരോ തുടക്കക്കാരെന്നനിലയിൽ എല്ലാം സൂക്ഷിച്ചു വേണമായിരുന്നു കാണാൻ. ഞങ്ങൾക്ക് പലർക്കും കഴിക്കാമായിരുന്ന എല്ലാ ഭക്ഷണങ്ങളും രുചിക്കുറവുള്ളതും, ഏറെ വിരസവുമായി തോന്നിയിരുന്നു. ഞങ്ങൾക്ക് ക്രമപ്രകാരമുള്ള പഠനം ആ ദിവസങ്ങളിലും ആരംഭിച്ചിരുന്നില്ല. യൂറോപ്യൻ വൻകരയിലെ പൊതുഭാഷകൂടിയായിരുന്നു ജർമ്മൻ ഭാഷ. കൂടാതെ ഇ0ഗ്‌ളീഷും. ഞങ്ങൾ അതഭ്യസിക്കേണ്ടതാണെന്നു ഞങ്ങളോട് ആരോ പറഞ്ഞു. യൂറോപ്യന്മാരും നമ്മളും തമ്മിൽ ചിന്തയിലും അവരുടെ പ്രവർത്തിയിലും വ്യത്യാസങ്ങൾ കണ്ടു. അത് നല്ല അനുഭവമായിരുന്നു. ഈ ഘട്ടം മുതൽ ഞങ്ങൾ വിദ്യാർത്ഥികളായി മാറി.

എങ്കിലും എത്തിപ്പെടാനാവാത്ത രണ്ടു വിദൂര ദീപുകളിൽ ചെന്നു പെട്ടതു  പോലെ ഞങ്ങൾക്ക് അന്ന് തോന്നി. ജർമ്മനി ഏറെ ദുസ്സഹമായി. അത്പക്ഷെ ഞങ്ങൾ കേരളത്തിലേയ്ക്ക് മടങ്ങിപ്പോവുകയെന്നത് ചിന്തിക്കാനാവാത്ത നീറുന്ന കാര്യവുമായിരുന്നു. എന്തായാലും വന്ന സ്ഥിതിയ്ക്ക് പഠനം തീർത്ത് തീർക്കണം, ഇതായിരുന്നു മനസ്സു പദേശിച്ചത്. അതുപക്ഷേ ഇന്നതേക്കുറിച്ചു അഭിപ്രായം പറഞ്ഞാൽ ഞങ്ങളിലെത്രപേർക്ക് ഇക്കാര്യത്തിൽ ഞങ്ങളുടെ ആന്തരികാത്മാവിന്റെ ആഗ്രഹമനുസരിച്ചു, അപ്രകാരം സാധിച്ചു എന്നത് പിന്നീടുള്ള കാലങ്ങളിൽ മാത്രം അനുഭവമായി. പക്ഷെ ജീവിതത്തിന്റെ വഴിവളപ്പിൽ ഞങ്ങളുടെ ആഗ്രഹങ്ങളും അതിനുവേണ്ടി എടുത്ത നിരവധി തീരുമാനങ്ങളും മാറ്റേണ്ടിവന്നു. ഫിലോസഫിയും തിയോളജിയും പഠിച്ച ശേഷം വൈദികവൃത്തിയിൽ പ്രവേശിക്കാനിരുന്നവർ അതുപേക്ഷിച്ചു മറ്റു പലവിഷയങ്ങളിലേക്ക് തീരുമാനമെടുത്തു മാറിപ്പോയി. അവരെല്ലാം പുതിയ മറ്റു ജീവിതാന്തസുകൾ സ്വയം തെരെഞ്ഞെടുത്തു, അവർ അവയെ മനസ്സാ സ്വീകരിച്ചു.

പെൺകുട്ടികളുടെ ചരിത്രം സൃഷ്ടിച്ച കുടിയേറ്റം 

1965. ഹൈഡൽബെർഗ് യൂണി.
ക്ലിനിക്കുകളുടെ
 ഡയറക്ടർ
Herr. Ernest  മലയാളി പെൺകുട്ടികളെ
 സ്വീകരിക്കുന്നു. 
1960- കളുടെ അവസാനമായപ്പോഴേ യ്ക്കും പശ്ചിമ ജർമ്മനിയിലേക്ക് വന്ന മലയാളി പെൺകുട്ടികളുടെ സങ്കീർണ്ണവും സാഹസികവുമായ പെൺകുടിയേറ്റം പരമാവധി നടന്നു കഴിഞ്ഞു. അന്ന് ജർമ്മനിയി ലേക്കുള്ള മലയാളികളുടെ വരവി നുള്ള പശ്ചാത്തലവശങ്ങൾ രണ്ടാണ്.1). കേരളത്തിലെ സാമൂഹി ക സാമ്പത്തിക തൊഴിൽ- വിദ്യാ ഭ്യാസ മേഖലകളുടെ ഭാവിയുടെ പ്രതീക്ഷയില്ലായ്മ, 2). ജർമ്മനിയിലെ പൊതുജനാരോഗ്യരംഗത്ത്, പ്രത്യേ കമായി രോഗീ ശുശ്രൂഷാരംഗത്തു അടിയന്തിരമായി ആവശ്യമായിരു ന്ന നഴ്‌സുമാരുടെ കുറവിൽനിന്നും മോചനം ഉണ്ടാവണം. നിരവധി വിദേശി നഴ്‌സുമാരുടെ സേവനം ജർമ്മൻ അധികൃതർ സ്വീകരിച്ചു. അപ്പോൾ ഒരുവശത്ത് മലയാളിയുടെ ആവശ്യവും ജർമ്മൻകാരുടെ തേടലും ഏതാണ്ട് ഒരേവഴിയിലും അവ നിവൃത്തിയാവുകയായിരുന്നു. മലയാളച്ചുവയും ജർമ്മൻചുവയും തമ്മിലുള്ള സമ്മിശ്ര ജീവിത ശൈലിയുടെ പ്രകടമായ രംഗം. ഹൈഡൽബെർഗ്, വീസ്‌ലോഹ്, കൊളോൺ, ഫ്രാങ്ക്ഫർട്ട്, മൈൻസ്, ബർലിൻ, ബാഡ് മെർഗന്തു ഹൈം, ഫ്രെയ്‌ബുർഗ്, ബോൺ തുടങ്ങി വിവിധ ജർമ്മനിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഹോസ്പിറ്റലുകളിൽ നഴ്‌സിംഗ് പരിശീലനത്തിനും ആ കാലഘട്ടത്തിൽ ജോലിക്കുമായി നൂറുകണക്കിന് മലയാളികൾ അവിടെയെല്ലാം എത്തിക്കഴിഞ്ഞിരുന്നു.  1965- ലാണ് ആദ്യമായിട്ട് ഹൈഡൽബെർഗിൽ മലയാളി പെൺകുട്ടികളുടെ സമൂഹം വന്നെത്തിയത്.

 ഹൈഡൽബെർഗ്- 1960 
നഴ്‌സിംഗ് പരിശീലനം നൽകും, അതിനുശേഷം തടസ്സങ്ങളില്ലാതെ ജോലി തുടരാമെന്നുള്ള ധാരണ വ്യവസ്ഥയിലാണ് ആദ്യമായി 1965-ൽ ഹൈഡൽ ബെർഗ്ഗിലെത്തിയതും നമ്മുടെ മലയാളി പെൺ കുട്ടികൾക്ക് അപ്രകാരമാണ് അറിവ് ലഭിച്ചതും. ആ സമൂഹം ഹൈഡൽബെർഗ്ഗിലെത്തിയപ്പോൾത്തന്നെ    അന്ന് താൽക്കാലികമായ താമസത്തിനു വേണ്ടി അവർക്ക് നഗരത്തിലുള്ള ഒരു ഹോട്ടലിൽ അക്കോമെഡേഷൻ നൽകി. ഹൈഡൽബെർഗ് നഗരത്തിൽ യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലുകളുടെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന Herr.  ഏർണെസ്റ്റ്  അന്ന് നേരിട്ട് എത്തി നമ്മുടെ പെൺകുട്ടികളെ സ്വാഗതം ചെയ്തു. നിരവധി വിഷമപ്രശ്നങ്ങളെ തരണം ചെയ്താണ് അവരുടെ പരിശീലനവും ജോലിയും ആരംഭിച്ചത്. അതുപക്ഷേ ജർമ്മനിയിലെത്തിയ മലയാളികളിൽ ആദ്യം തന്നെ വലിയ അഗ്നിപരീക്ഷണത്തിന് നേർക്ക് നേരിടേണ്ടി വന്നവർ  അവരായിരുന്നു. കൂടുതൽ നല്ല ഭാവി പ്രതീക്ഷിച്ചുള്ള സാഹസികമായിരുന്ന   ആത്മസമർപ്പണമായിരുന്നു മലയാളി പെൺകുട്ടികളുടേത് എന്ന് എനിക്ക് ഇവിടെ പറയാതെ പോകുന്നത് നീതിയല്ല. //-
തുടരും.
-------------------------------------------------------------------------------------------------------------------------

Donnerstag, 27. Oktober 2016

ധ്രുവദീപ്തി: Christianity // Divine Thoughts // Love the Word of God // Mrs. Elsy Mathew Bangalore.

 Divine Thoughts 

 Love the Word of God //

Mrs. Elsy Mathew Bangalore

He who has the Holy Spirit in his heart and the Scripture in his hands has all he needs--Alexander Maclaren


 Mrs.Elsy Mathew
Bangalore
In a remote village, a traveling evangelist stopped by for some lunch. He entered a small yet quaint eatery where they served hot food. While waiting for his order to arrive, he placed his stuff on a chair and a Bible on the table. The waiter brought his food and noticed the book on the table. He asked what it was and the traveling evangelist gladly shared the gospel with him. Before he could even finish his food, he led this waiter to Christ and gave him the Bible. He finished his lunch and left. The waiter took his new Bible with a renewed sense of purpose. He shared what he read with a friend who also gave his life to God. Then, both of them shared it with a family who surrendered their life to Christ. In a few weeks, the whole town was in a buzz because of their new found faith in God. All this happened with just one Bible. John 5:24 says, “I am telling you the truth: whoever hears my words and believes in him who sent me has eternal life. He will not be judged, but has already passed from death to life.” Reading the Bible is not a religious chore but a life changing event. For those who meditated on God’s word, it turned their life around completely. So much so they wanted to share it with their friends.

In another incident, A man in Kansas City was severely injured in an explosion. The victim's face was badly disfigured and he lost his eyesight as well as both his hands. He was just a new Christian, and one of his greatest disappointments was that he could no longer read the Bible. Then he heard about a lady in England who read Braille with her lips. Hoping to do the same, he sent for some books of the Bible in Braille. Much to his dismay, however, he discovered that the nerve endings in his lips had been destroyed by the explosion. One day, as he brought one of the Braille pages to his lips, his tongue happened to touch a few of the raised characters and he could feel them. Like a flash he thought, I can read the Bible using my tongue. At the time Robert Sumner wrote his book, the man had "read" through the entire Bible four times. How many of you can say you've read through the Bible four times--with two good eyes? This man had a craving--and even losing his eyesight wouldn't prevent him from reading God's Word.

What God wants from us is a genuine yearning for His presence in our life. Not just in one area but in our entire being. Intimacy with the Lord can only be achieved if we spend time with Him and His Word - The Bible. The Word of God is more than just text on a page. It is His love letter to us, His people. Read it. Study it. Meditate on it. Most importantly, memorize it.

Pope Francis says that we should pray to understand and remember the Word of Jesus. For example, he says, when you read every day- as I advised you - a passage from the Gospel, ask the Holy Spirit: “help me to understand and to remember these words of Jesus.” And then read the passage, every day. But before that prayer to the Holy Spirit, which is in our hearts, say: “Help me to remember and to understand.”

Also he says, “Taking care of the family is a way to work on the Lord’s vineyard so it can produce the fruit of the Kingdom of God.” In order for families to move forward, the Pope recommended that they read the Word of God. “It is not for putting in a shelf, but rather for having it at hand. It is for reading it often, every day, either individually or in groups, husband and wife, parents and children; maybe at night, especially on Sundays. That way, the family can move forward with the light and the power of the Word of God.”

Jesus proclaims the word in a way we can understand, but how come that, at times, God's word simply does not make sense to us? Not only his words, but even our own experiences seem to be empty of meaning; we find it difficult to see God in our life. God's presence in our life is like that of the growth of a seed--that sprouts unseen in the soil. Believe that God works in our life; God is always with us, unseen but ever present.

The Bible says, “Put on the full armor of God so that you can take your stand against the devil’s scheme (Ephesians 6:11). It is imperative that all soldiers wear the armor in order to fight the enemy. The armor is part of the preparedness for war. If there is any laxity in it, the war will end up in defeat. If this is so important in the wars of the world, how much more is it true of spiritual warfare! The enemy of our soul is far more powerful than any of the ammunition of this world and so requires thorough preparation and proper uniform which is part of the whole armor of God. It is also important that the whole armor is used by the Christian soldiers and that no part is ignored or given less importance. Wearing the whole armor is an indication of total dependence on the Commander-in-chief. It is important to remember that our enemy will not appear directly, but will only send his secret arrows to defeat us. His secret but discreet arrows include anxiety, fear, doubt, confusion and unbelief. To combat these subtle weapons, we desperately need to use the Word of God (Sword) and faith (shield) among other weapons. Faith is the strong shield which can withstand the piercing of the darts of the enemy to discourage us. The Word is the foundation for faith and it emerges from the promises of God. Faith helps us to put our trust in the power of the gospel of peace and God’s righteousness which keeps our spiritual mind at ease and rest. The enemy tries to weaken us through unbelief and mistrust in the Word and its promises and his success depends on how much he can keep the Word away from us. But the solider of Jesus Christ must hold fast the Word abreast and keep meditating on it day and night. God expects us to depend on His energy to fight for Him so that we would become victorious.(blog: todayingodsword

It is written in the Bible: Remember these commands and cherish them. Tie them on your arms and wear them on your foreheads as a reminder. Teach them to your children. Talk about them when you are at home and when you are away, when you are resting and when you are working. Write them on the door-posts of your houses and on your gates.  (Deuteronomy 11:18-).

A woman had to undergo surgery, so she was referred to a specialist by her doctor. She arrived early for the appointment, but finding the door of the clinic unlocked, she walked in. The young surgeon was seated behind the receptionist's desk and was so deeply engrossed in reading, that he didn't hear her come in. When she cleared her throat to call his attention he closed the book with a start. The woman at once noticed it was the Bible.  With some fear in her voice she asked, "Does reading the Bible help you before or after an operation?' Out came a soothing response: "During" 

A man once went to a priest and told him that although he had gone through the Bible several times, he had received no inspiration from it.  “Let it go through you once”, said the priest, “and then you will tell a different story”. The Book to read is not the one that thinks for you, but the one that makes you think.  No book in the world equals the Bible for that.//-

Man cannot live on bread alone but needs every word that God speaks
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for

Sonntag, 23. Oktober 2016

ധ്രുവദീപ്തി // വൃദ്ധ വിലാപം : Christianity // എൻ്റെ ദൈവം എന്നോടൊപ്പം. // ടി. പി. ജോസഫ് തറപ്പേൽ


 Christianity // Kerala Syro Malabar Church //

വൃദ്ധ വിലാപം : 


എൻ്റെ ദൈവം എന്നോടൊപ്പം. // 

ടി. പി. ജോസഫ് തറപ്പേൽ 



 ടി. പി. ജോസഫ് തറപ്പേൽ 

വിശുദ്ധ ന്യൂമാൻ പറയുന്നു:  "മനുഷ്യനും ദൈവത്തിനുമിടയിൽ വരാൻ യാതൊരു വിധ പ്രതിമയ്ക്കും (തിരുശേഷിപ്പുകൾക്കും), ഭക്ത കൃത്യത്തിനും (നൊവേനയ്ക്കും), എന്തിന് വിശുദ്ധർക്കും, പരിശുദ്ധ കന്യകാ മറിയത്തിനു പോലും, കത്തോലിക്കാസഭ അനുവാദം നൽകുന്നില്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതിനാൽ ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് പ്രാർത്ഥി ക്കുമെന്ന് പറയുന്നില്ല എന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. (യോഹ.16.26) ദൈവം നാമോരോരുത്തരെയും നിരുപാധികം സ്നേഹിക്കുന്നു. ഏവർക്കും വേണ്ടി ദൈവം കാത്തിരിക്കുകയാണ്. ഇതിൽ കൂടിയ തരത്തിൽ സന്തോഷത്തിനു എന്താണ് വക?


വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു: മാതാവ് ആഗ്രഹിക്കുന്നത് അനുകരണമാ ണ്, മുഖസ്തുതിയും ആഘോഷങ്ങളുമല്ല. ഇതുതന്നെയാണ് വിശുദ്ധ അന്തോനീ സിന്റെയും മറ്റെല്ലാ വിശുദ്ധരുടെയും ആഗ്രഹം.

ഒരു ക്രിസ്ത്യാനി ദൈവവുമായി അടുത്ത ബന്ധമുള്ളവനാണ്. വിശുദ്ധ ന്യൂമാൻ നമ്മോടു ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്:"നമ്മളെല്ലാം ദൈവ ത്തിന്റെ സ്വന്തമാണോ? ദൈവസന്നിധിയിൽ വ്യാപാരിക്കുവാൻ തയ്യാറുള്ള വരാണോ? ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുന്നവരും ദൈവത്തി ന്റെ സൗന്ദര്യം നുകർന്നിട്ടുള്ളവരുമാണോ ? മനുഷ്യനായി ജീവിച്ച യേശുവി നെ അടുത്തറിയുന്നവരും ദൈവത്തിന്റെ നന്മ രുചിച്ചു  അറിഞ്ഞിട്ടുള്ളവരു മാണോ?

എവിടെയാണ് ദൈവം? ചില പ്രത്യേക ഇടങ്ങളിലല്ല, ദൈവം എല്ലായിടത്തും ഉണ്ട്. പ്രത്യേകിച്ച്, ടാഗോർ പറയുന്നതുപോലെ മണ്ണിൽ പണി ചെയ്യുന്ന ആർക്കും ഒപ്പം ദൈവം ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നവരോടൊപ്പം, ചുമട് ചുമക്കുന്നവരോടൊപ്പം, ആരോരുമില്ലാതെ കടത്തിണ്ണകളിൽ അന്തി ഉറങ്ങുന്നവരോടൊപ്പം, വണ്ടി ഓടിക്കുന്നവരോടൊപ്പം, രോഗികളെ ശുശ്രൂഷിക്കുന്നവരോടൊപ്പം, പീഢിതരും നിന്ദിതരുമായവരോടൊപ്പം ദൈവം ഉണ്ട്. ജാതിയോ മതമോ ഒന്നും ദൈവം നോക്കുന്നില്ല. എല്ലാ മതസ്ഥരും ദൈവത്തിനു തുല്യരാണ്. ദൈവം എല്ലാവരുടേതുമാണ്. തന്റെ ഇഷ്ടം നിറവേറ്റുന്ന എല്ലാവരുടെയും കൂടെ ദൈവം ഉണ്ട്. അവരെല്ലാവരും ദൈവത്തിന്റേതാണ്.

ദൈവം അങ്ങകലെയല്ല. നമ്മുടെ അടുത്താണ്. നമ്മൾ ഉദ്ദേശിക്കുന്നതിലും അടുത്താണ് ദൈവം. മീൻ വെള്ളത്താൽ എന്നപോലെയാണ് നമ്മൾ ദൈവത്താൽ ചുറ്റപ്പെട്ടിരിക്കുന്നത്. ദൈവം എന്നെ പൊതിയുന്ന വസ്ത്രമാ ണ്. ഞാൻ ശ്വസിക്കുന്നത് ദൈവത്തിലാണ്. ഞാൻ എന്നോട് എന്നതിനേക്കാൾ എനിക്കടുത്താണ് ദൈവം.

ദൈവത്തെ പിതാവായി മാത്രം കാണുന്നത് ശരിയല്ല. ദൈവം നമ്മുടെ മാതാവുമാണ്. അപ്പനും അമ്മയുംകൂടി ശിശുവിന് ശാരീരിക ജന്മം നൽകുന്നതുപോലെ മാതാവും പിതാവുമായ ദൈവം നമുക്ക് ആദ്ധ്യാത്മിക ജന്മം നൽകുന്നു. ചില ഹിന്ദു സഹോദരന്മാർ ദൈവത്തെ, "അമ്മേ, നാരായണ"! എന്ന് സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. എത്രയോ ശരിയാണ് ആ ആശയം.

ദൈവം നമ്മുടെയെല്ലാം ആണ്. അവിടുന്ന് നാം ഓരോരുത്തരുടെയും തല മുടിയിഴകൾപോലും എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കാര്യങ്ങളിൽ അതുപോലെ ശ്രദ്ധാലുവാണ് അവിടുന്ന്. നമുക്ക് അസുഖമുണ്ടാകുന്നത്, നമ്മളെക്കഴിഞ്ഞും നേരത്തെ അവിടുന്ന് അറിയുന്നുണ്ട്. അതിനു പ്രതിവിധി നേടുവാൻ അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു. ഈ വിശാസമില്ലാത്തവനാണ് തിരികത്തിക്കാനും നൊവേന നേരാനും, തിരുശേഷിപ്പ് ചുംബിക്കാനുമായി പരക്കം പായുന്നത്.

വിശുദ്ധർക്കാർക്കും, നേരത്തെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, ദൈവ ത്തിനും നമുക്കുമിടയിൽ വരാൻ അവകാശമില്ല. കാരണം ദൈവം നമ്മുടെ പ്രിയപ്പെട്ട അപ്പനാണ്, നമ്മൾ അവിടുത്തെ അരുമക്കളും. നമ്മുടെ ഒരു മുടി പോലും അവിടുന്നറിയാതെ പൊഴിയുകയില്ല. അങ്ങനെ ഒരു ഉറച്ച വിശ്വാസം നമുക്ക് വേണം.

ദൈവത്തിന്റെ ഇഷ്ടമാണ് നമ്മൾ നിറവേറ്റുന്നതെങ്കിൽ ഭൂകമ്പമുണ്ടാകട്ടെ, കൊടുങ്കാറ്റുണ്ടാകട്ടെ, നക്ഷത്രങ്ങൾ ആകാശത്തുനിന്നും ഇളകട്ടെ, നമ്മൾക്കൊന്നും ഭയപ്പെടുവാനില്ല. കാരണം അവയെല്ലാം നിയന്ത്രിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അപ്പച്ഛനായ ദൈവത്തിന്റെ ഉള്ളം കൈയ്യിലാണ്‌ നമ്മൾ. ഒരു ശക്തിക്കും നമ്മളെ അവിടുന്നിൽനിന്നും തട്ടിയെടുക്കാനാവില്ല.

നമ്മൾക്ക് ഈ നിലപാടാണെങ്കിൽ അയൽക്കാരന് നന്മവരുമ്പോൾ നമ്മൾ അസൂയപ്പെടുകയില്ല. നമ്മൾ സന്തോഷിക്കുകയേയുള്ളൂ. നമ്മൾക്കാരോടും ഒരു പകയും ഉണ്ടായിരിക്കുകയില്ല. ഒന്നിലും പരിഭ്രാന്തി ഉണ്ടാവുകയില്ല. വെള്ളത്തിനു മീതെ നടന്ന പത്രോസിന്റെ അരൂപിയായിരിക്കും നമ്മളിൽ കുടികൊള്ളുക. //-


(ഈ രചനയ്ക്കാധാരം 09. 03. 2016 ലെ സത്യദീപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട  എം. ജെ. തോമസ് എസ്. ജെ. യുടെ ലേഖനം "എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ" എന്നതിനോടാണ്, // ടി. പി. ജോസഫ് തറപ്പേൽ).

------------------------------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for


Mittwoch, 19. Oktober 2016

ധ്രുവദീപ്തി // Christianity // Directives on Family Life: St.Chavara // Fr. Dr. Thomas Kadenkavil C. M. I


Christianity//  


Directives on Family Life: St.Chavara  //



Fr. Dr. Thomas Kadankavil C. M. I  


 Fr. Dr. Thomas kadankavil CMI
Chavara's first letter to the people Kainakary, written in February 1968, is known as "Directives of     Families" (Kudumbachattam). The many exhortations Chavara gives in this letter regaring the care and upbringing of children contain a great deal of modern phycological and spiritual insight. Although he gave shape to many of them in the social and cultural context of his time, even today these counsels have not lost their meaning and relevancein character formation. These counsels also reveal Chavara's vision of the family and family life. Given below are some of the key ideas of Chavara on the upbringing of children.

Child Rearing

As children grow up, they should be taught to recite with devotion the Holy names of Jesus,Mary and Joseph. They should also be taught other important prayers like the Our father, the Hail Mary and the Glory be to and the Angelus (Letters,Vol.IV,pp.111-112,no.2). "Young children should not be allowed to walk about nacked, even inside the house"(no.3). "In order that children may respect their parents, they should not be allowed to sleep in their parent's bed room. Boys and girls should not be put in the same room to sleep" (no4). "As soon as the children reach the age of reason they must be sent to the school" (no.6) "Children should not be allowedshould be  to stay in the homes of relatives"(No.7). " When they are eight years age, they are to be taught all about confession and should be helped to make their confession" (No.8). " One should be neither too stern nor too lenient with one's children. Too much of indulgence will make them proud and too much of severity and punishment will make them desperate, shameless, and weak of intelect"(No.9). "At dusk when the bell for the angelus is rung, make it a rule that children should be at home. (10) After night prayers teach them to say 'praise be to Jesus' to their parents and kiss their hands"(no. 11) "To make girls dress up in finery and let them go about on the protext of human respect, wealth and family prestige and to make wear cloths and ornaments beyond one's ability and status will in a way promote vanity in them... A girl's ornaments are modesty, piety, silence and control of the eyes"(no.12). " When children are old enough to determine their vocation, they should be given full freedom to follow their bent of mind...(no.14). "Write out the will or partition -deed in time"No.16).

 People of Kainakary
When we find Chavara is the tender loving heart of a true father. Just as a loving father wants to rear his children in the best possible way, so also Chavara wanted to rear every child born in a Christen family in the best possible way, giving it the best of Christian education and training.

Love as the Life-Blood of the Faith: "Kudumbachattam"

In the vision of Chavara, love is the life giving force in the family. He therefore, endeavours to show that love alone is the force that can enable us to forgive one another and thus enjoy peace in this world and eternal bliss in the world to come.Chavara admonished his people to keep away from all sorts of strife and the tendency to make revenge and keep away from the civil lawsuits' Kudumbachattam' (no.1) and he further says that even if one feels that is for a just cause.

Other Counsels:

 Kainakary Village
Sundays and other obligation days are our Lord's days. It is least befitting to hold secular celebrations on sucha days. It may cause many evils amounting even to the perdition of souls (Letters, p. 104,no.3). "Donot wander into other people's houses hunting after news"(no.7). "Donot admitt all sourts of people to your house. Accept only those who are good and God- fearing"( No.9). " Make it clear to others that your home is not a place for indulging in profane conversation,ill befitting a Christian family; it should not be a place for speaking ill of others and for gossiping"(No.10). "Do not wish to make many friends. Out of thousands, choose just one. He who doesnot love God will not love you either."( No.16). " Never withhold just wages from labourers or make undue delay in paying them, because that is an offence that creis out to God for justice. Do not insult the poor, neither should you vex them, because if God seesthem weeping, He will surely wreak, vengeance on you"(No.18).

In all illness and sufferings surrender yourself completly to God" No.20). " Spiritual books and philosophical writings that promote and nurture devotion are treasures to be earned for children. Buy as many books of this sort as your means allow and keep them in store in your house" ( No.21). "The employees of your household should be particularly God-fearing and they must be as few as possible"(No.23). " Besides keeping sundays holy by participating in the holy Mass, spend a large portion of the day listening to sermons, reading good books and similar other occupations, visiting the sick,especially the poor, and serving them" (No.22).


 വി. ചാവറ തീർത്ഥാടന കേന്ദ്രം 
The underlying inspiration of these counsels is his ardent desire for the creation of healthy families with a lifestyle that is based on faith, and with labour-relations that are just. Chavara's counsels may appear to be nothing more than a litany of some traditional practices and counsels that were already known in the community. But if we have a closer look at them we shall find them as deep insights coming from a mature mind. They reveal a loving father's profound concern for the development and welfare of his own beloved children. When one take a look at the rules and directives that St. Chavara prescribed for every member of the family to be observed from the dawn to dusk and at every stage of life, one is forced to think that perhaps St. Chavara envisioned the family also as a small monastery.  --------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form.
                                                                                                                                                                                                                                                                      

Donnerstag, 13. Oktober 2016

ധ്രുവദീപ്തി // Society // ജർമ്മൻ ഡയറി // ഫാ. ലുഡ്‌വിഗ് ബോപ്പ് - ആകർഷകമായ ജീവിതവഴിയിൽ തൊണ്ണൂറാം ജന്മദിനം.// George Kuttikattu

ധ്രുവദീപ്തി // ജർമ്മൻ ഡയറി //-Part 3



ഫാ. ലുഡ്‌വിഗ് ബോപ്പ് -

ജർമൻ മലയാളികളുടെ  
പ്രിയങ്കരനായ സുഹൃത്ത്.



 തൊണ്ണൂറാം ജന്മദിനാഘോഷം-
ഫാ. ലുഡ്വിഗ് ബോപ്പ് 
ർമനിയിലെ മലയാളികളുടെ മൈഗ്രേഷൻ തുടങ്ങിയ നിരവധിയേറെ കാര്യങ്ങളിൽ അവരോടൊപ്പം നിന്ന് നിരന്തരം ഏതാണ്ട് നാൽപ്പതിലേറെ വർഷങ്ങൾ, പ്രത്യേകിച്ച്, അവരുടെ വിഷമഘട്ടങ്ങളിൽ തളരാതെ നിന്ന് സേവന സഹായം നൽകിയ മറ്റൊരു ജർമ്മൻകാരനില്ല. ജർമ്മൻകാരുടെയും ജർമ്മനിയിലെ എല്ലാ വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യ ജീവിതത്തിനു അന്നും ഇന്നും എപ്പോഴും സഹായഹസ്തമായിരുന്ന ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമാനതകളില്ലാത്ത സാമൂഹ്യ സേവനമാതൃകകൾ ഒരിക്കലും മലയാളികൾ വിസ്മരിക്കപ്പെടാൻ പാടില്ല. ജർമ്മനിയിൽ
എത്തിയ വിദേശി സഹോദരങ്ങളുടെ കാര്യം പ്രത്യേകിച്ച് നമ്മൾ മലയാളികളുടെയൊക്കെ
ആത്മീയവും സാമൂഹിക സാംസ്‌കാരികവും
ആയിട്ടുള്ള  എല്ലാ മണ്ഡലങ്ങളിലും എന്നും വളരെയേറെ വിലപ്പെട്ട സേവനസഹായം നൽകിയ വ്യക്തിയാണ്, 



ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പ്. 

അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മദിന ആഘോഷം ഹൈഡൽബെർഗ്ഗിൽ ആഘോഷിക്കുന്നു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിൻറെ പ്രവർത്തന ചരിത്രം ജർമ്മനിയിലെ അനേകം മലയാളികളുടെയും ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതിനാൽത്തന്നെ കഴിഞ്ഞകാലങ്ങളിലെ ചില പ്രത്യേക സംഭവങ്ങളിലേയ്‌ക്കെങ്കിലും തിരിഞ്ഞു നോക്കുകയാണ്, അതിനായി ഈ അവസരം 
സന്തോഷത്തോടെ വിനിയോഗിക്കട്ടെ.

ആകർഷകമായ ജീവിതവഴിയിൽ തൊണ്ണൂറാം ജന്മദിനം.
    
   
George Kuttikattu

  നുഷ്യന് വേണ്ടി സേവനം ചെയ്യുകയെന്ന തീവ്രമായ ഹൃദയാഭിലാഷം നിവൃത്തിയാക്കാൻ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രേഷിതനായി ജീവിതം സ്വയമേ തെരഞ്ഞെടുത്ത ഫാ. ലുഡ്‌വിഗ്‌ ബോപ്പ്. ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബെർഗ്ഗിലെ "ലിംബാഹ്" ഇന്നും എക്കാലവും അദ്ദേഹത്തിന് ജനിച്ചുവീണ വീടും കളിച്ചു നടന്ന പ്രകൃതിമനോഹര ചരിത്ര പുരാതന ഗ്രാമമാണെങ്കിലും, ഹൈഡൽബെർഗ് നഗരത്തിലെ മനോഹരമായ വി. ബോണിഫാസിയുസ്സ് ദേവാലയവും, "വി. ഫിലിപ്പ് നേരി" ഒറാട്ടോറിയവും അദ്ദേഹത്തിൻറെ ജീവിതത്തിന്റെ പകുതിയിലേറെക്കാലവും സ്‌നേഹ വായ്പ്പ്കൾ നൽകി ആശ്ലേഷിച്ച സ്വന്തം വീടാണ്. മായ്ക്കാനാവാത്ത 
ജീവിതാനുഭവങ്ങളുടെ സ്മരണകളുടെയും കഠിന ത്യാഗത്തിന്റെയും ജീവകാരുണ്യപ്രവർത്തനത്തിന്റെയും യഥാർത്ഥ അരൂപിയിലെ പ്രേഷിത വേലയ്ക്ക് നിത്യവേദിയായി മാറിയ സ്വഭവനം, അതായിരുന്നു.


ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം 

മനുഷ്യനും അയാളുടെ പ്രവർത്തിയും രണ്ടു വ്യത്യസ്ത സംഗതികളാണ്. ഒന്ന്, സത്കൃത്യം- അഭിനന്ദനവും ദുഷ്പ്രവർത്തി ആക്ഷേപവും നേടുന്നത്പോലെ ആ പ്രവർത്തി നല്ലതായാലും ചീത്തയായാലും അത് ചെയ്തയാൾ എപ്പോഴും യഥാക്രമം ആദരവോ സഹതാപമോ അർഹിക്കുകയും ചെയ്യുമെന്ന് ഒരു സാമാന്യ ചൊല്ല് നാമറിയുന്നുണ്ട്. ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം സഹമനുഷ്യർക്ക് വേണ്ടിമാത്രമാണ് നൽകിയതെന്നു ഏതാണ്ട് അര നൂറ്റാണ്ടോളം വിവിധ കാര്യങ്ങളിൽ അടുത്തു ഇടപെട്ടുകൊണ്ടിരിക്കുന്ന ഞങ്ങളിരുവരുടെയും പരസ്പരമുള്ള ഉറച്ച സ്നേഹബന്ധത്തിൽ വളർന്നു വന്നിട്ടുള്ള പ്രവർത്തനജീവിതത്തിലെ നിരവധി  യഥാർത്ഥ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

തൊണ്ണൂറാം ജന്മദിനത്തിൽ-
ഹൈഡൽബർഗ്
വി. ബോണിഫാസിയൂസ് പള്ളിയിൽ  
അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മ ദിന ആഘോഷം  ഹൈഡൽബർഗ്ഗ് നഗര നിവാസികൾക്ക് ഒരു ഉത്സവ മായിരുന്നു. ജന്മദിനമായ ആഗസ്റ്റ് 24- അന്നത്തെ ദിവസത്തിനുപകരം ഇക്കഴിഞ്ഞ സെപ്റ്റംബർ 25-തിയതി ഞായറാഴ്ച 11 മണിക്ക് ആഘോഷമാ യ വിശുദ്ധ കുർബാനയോടെ ജന്മ ദിനാഘോഷം പരിപാടി തുടങ്ങി. തൊണ്ണൂറിന്റെ തികവിലെത്തിയ അദ്ദേഹത്തിന് അനേക സുഹൃത്തു ക്കളും പരിചിതരും മലയാളികളും അല്ലാത്തവരും അഭിനന്ദനം അറി യിച്ചു. അതിനുശേഷം ഹൈഡൽ ബർഗിലുംപരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾ അതിരുചികരമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി ഫാ. ബോപ്പിന്റെ ജന്മദിനം ആഘോഷിക്കുവാൻ അവിടെയ്ക്ക്  എത്തിച്ചേർന്നിരുന്ന നൂറുകണക്കിനാളുകൾക്ക് നൽകിക്കൊണ്ട് ആഘോഷം അത്യാകർഷകമാക്കി മാറ്റി. എല്ലാവരെയും സന്തോഷിപ്പിച്ച വിഭവസമൃദ്ധമാ യ വിരുന്നു സത്ക്കാരം അദ്ദേഹത്തോടുള്ള സമാനതകളില്ലാത്ത നന്ദിപ്രകടന ത്തിന്റെ അനന്തമായി പ്രകാശിക്കുന്ന അടയാളവുമായിരുന്നു.    

 വിവിധ മതവിശ്വാസികളും പല രാജ്യങ്ങളിലും നിന്നുള്ള ആളുകളുമായി ഹൃദയം തുറന്ന് അടുത്തിടപെടാൻ തന്റെ ജീവിതത്തിലെ വിവിധതരം സംഭവങ്ങൾ ഇടവരുത്തിയിട്ടുണ്ട്. മലയാളികൾ, ആഫ്രിക്കക്കാർ, തെക്കൻ അമേരിക്കക്കാർ, റഷ്യക്കാർ, ഇസ്രായേലികൾ, പെറു, അമേരിക്കക്കാർ എന്നു വേണ്ട അവരെല്ലാവരും അദ്ദേഹവുമായി ഇടപെട്ട അനുഭവത്തിൽ നിന്നും അവർ ബന്ധുക്കളെന്നോ, അപരിചിതരെന്നോ, സ്വദേശിയെന്നോ, മറ്റൊരു വിദേശിയെന്നോ, അതുപോലെ വെള്ളക്കാരെന്നോ, മറ്റു നിറക്കാരെന്നോ, മറ്റു മതത്തിൽപ്പെട്ടവരെന്നോ-അവർ ഹിന്ദുക്കളോ, ക്രിസ്‌ത്യാനിയോ, യഹൂദരോ മുസ്ലീമുകളോ, ആരുമാകട്ടെ യാതൊരുവിധ വ്യത്യാസവും അദ്ദേഹത്തിൽ ഒരിക്കലും ഉണ്ടായിരുന്നതായി ഞാനറിഞ്ഞിട്ടില്ല.

"നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം അടിയന്തിരമായി ആവശ്യമുള്ളവരാണ്. "

അദ്ദേഹത്തിൻറെ ത്യാഗജീവിതം സഹമനുഷ്യർക്ക് വേണ്ടി മാത്രമാണെന്നും  നൽകിയത്. വിശ്വാസികളും അല്ലാത്തവരും ധനികരും ദരിദ്രരും, എല്ലാവരും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. അരനൂറ്റാണ്ടിലേറെ ഹൈഡൽബർഗ്ഗ് വെസ്റ്റ് സ്റ്റട്ടിലെ ബോണിഫാസിയൂസ് പള്ളിയിൽ  വികാരിയായി സേവനം ചെയ്തു. മാനുഷികബന്ധത്തിന്റെ ഏകലക്ഷ്യം സേവനമായിരിക്കണം, അത് തന്റെ ജയിൽ ജീവിതത്തിൽ വച്ച് തന്നെ അദ്ദേഹം മനസ്സിലാക്കി എന്നാണു അദ്ദേഹം പറഞ്ഞത്. ഇവിടെ അദ്ദേഹത്തിൻറെ ജീവചരിത്രമെഴുതാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. ഒരു തിരിഞ്ഞുനോട്ടം മാത്രം ആഗ്രഹിക്കുന്നു.

ഓടൻവാൾഡിൽ മോസ്സ്ബാഹ് നഗരത്തിനു ചേർന്നുകിടക്കുന്ന "ലിംബാഹ് "എന്ന കൊച്ചു ഗ്രാമത്തിൽ 1926 ഓഗസ്റ് 24 ന് തികഞ്ഞ ഈശ്വര കാരുണ്യം നിറഞ്ഞ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് അക്കാലത്തു ഒരു വാണിജ്യ പ്രതിനിധിയായി ജോലിചെയ്തിരുന്നു. "അദ്ദേഹം തന്റെ നാടിനു പുറത്തുള്ള അറിവുകൾ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു വരുമായിരുന്നു". ഫാ. ബോപ്പിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള മധുരമനോ ഹരസ്മരണകൾ അദ്ദേഹം ഓർക്കുന്നതിങ്ങനെ: "അന്ന് തീക്ഷ്ണവും വളരെ ഉറച്ച ഒരു ക്രിസ്ത്യൻ വിശ്വാസസമൂഹം ഉണ്ടായിരുന്നു. സഹോദരങ്ങൾ ആറു പേരിൽ ഒരാൾ ഞാൻ. കുട്ടിക്കളികളും കൊഞ്ചലും കിണുക്കവും ഒട്ടും തീരാത്ത ചെറുപ്രായം. ഞങ്ങളുടെ കുട്ടിക്കാലമെന്നും സ്വപ്നമനോഹരമായി രുന്നു. അപ്രതീക്ഷിതമായിരുന്നു, അത്. പത്തു വയസ്സ് ആയപ്പോഴേ എനിക്കും എന്റെ ഒരു സഹോദരനും ഒരു കസ്സിനും വീട്ടിൽ നിന്നും ലഭിക്കുന്ന എല്ലാ വാത്സല്യ സംരക്ഷണവും ഉപേക്ഷിച്ചു 150 കിലോ മീറ്റർ അകലെയുള്ള റാസ്റ്റട്ട് എന്ന നഗരത്തിലെ ബോർഡിംഗ് സ്‌കൂളിൽ ചേരേണ്ടി വന്നു. അക്കാലത്തു ഓടൻവാൾഡിൽ ഉയർന്ന ക്ലാസുകളുള്ള സ്‌കൂളുകളില്ലായിരുന്നു. അതു പക്ഷേ മാതാപിതാക്കളിൽ നിന്നുള്ള വേർപാട് ഞങ്ങൾക്ക് വളരെയേറെ  വിഷമകരമായിരുന്നു. വേർപാട്- അതൊരു വിശുദ്ധ ഭോഷത്തരമാണെന്നു തന്നെ ഞാൻ കരുതി. നോക്കിക്കേ, ഒരു വർഷം വെറും നാല് പ്രാവശ്യം മാത്ര മേ വീട്ടിൽ പോകാൻ അനുവാദമുള്ളൂ. അപ്പന് വല്ലപ്പോഴും വന്നു ഞങ്ങളെ സന്ദർശിക്കാം, അതൊരു ചെറിയ ആശ്വാസം മാത്രമായിരുന്നു. ഇപ്പോഴും വിട്ടകലാത്ത 'ഹോം സിക്ക്‌നെസ്' എന്നെ പിന്തുടരുന്നു. എങ്കിലും ഈ വേർപാ ടിന്റെ പാഠത്തിൽ നിന്നും, അനുഭവത്തിൽ നിന്നും പ്രേഷിത വേലയ്ക്കുള്ള അറിവ് നൽകി: നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം അടി യന്തിരമായി ആവശ്യമുള്ളവരാണെന്നുള്ള വളരെ വ്യക്തമായ അറിവ്" .

"നാസികൾ ബോർഡിംഗ് സ്‌കൂൾ അടപ്പിച്ചതോടെ അവിടെനിന്നും ബെൻസ് ഹൈമിലുള്ള കപ്പുച്ചിനർ ആശ്രമത്തിൽ തുടരാൻ ശ്രമിച്ചു. ഒരു കപ്പൂച്ചിൻ സന്യാസിയാകണം. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാൻ ഒരു തികഞ്ഞ സന്യാസിയാകാൻ തീരുമാനിച്ചു. വളരെ ലളിതമായ വേഷം, ലളിതമായ ഒരു സാധാരണ മുറി, ഈ ജീവിതരീതി എന്നെ ആകർഷിച്ചു". അദ്ദേഹം തുടർന്നു.

"നാസികളുടെ ഏകാധിപത്യ ഭരണം ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അതികഠിനമായി ബാധിച്ചു. യഹൂദ വംശജരെയെല്ലാം ജർമ്മനിയിൽ നിന്നും നാടുകടത്തുന്നതിനെതിരെ ഞങ്ങളുടെ അപ്പൻ പ്രതിഷേധിച്ചു. പ്രതിഷേധം അദ്ദേഹത്തിന് തന്നെ പ്രതികൂലമായി ഭവിച്ചു. നിരവധി ഭീഷണികൾ നേരിട്ട് അനുഭവിച്ചു. ഞങ്ങളുടെ വീട് ദുഃഖങ്ങളുടെ ഇരുണ്ട കാർമേഘങ്ങൾകൊണ്ട് മൂടിയിരുന്നു."

കപ്പൂച്ചിൻ സന്യാസിയാകണമെന്ന മോഹവും വൈദികപട്ട സ്വീകരണവും.

 ഫാ. കാൾ ഫെൽട്ടൻ +, ഫാ. ലുഡ്വിഗ് ബോപ്പ്
ഫാ. ഹൈമ്പെൽ  
രണ്ടാം ലോകമഹായുദ്ധം യുദ്ധം പൂർണ്ണമായി   അവസാനിച്ചതോടെ
ലുഡ്വിഗ്‌ ബോപ്പ് ഭാവിവഴിയുടെ തെളിവു ള്ള  കണ്ടെത്തൽ നടത്തി. തീയോളജി പഠിക്കുവാൻ അന്ന് തീരുമാനമെടുത്തു. തനിക്ക് ഒരു കത്തോലിക്കാ വൈദികനാകണം. "EBERBACH-ലുള്ളസ്‌കൂളിൽനിന്നും ABITUR പരീക്ഷ പാസായി. ഗ്രീക്കു ഭാഷ, ഹെബ്രായിഷ് തുടങ്ങിയ ഭാഷയിലും ജ്ഞാനം നേടി. അതിനുശേഷം FREIBURG- ൽ നിന്നും തിയോളജി പഠനവും കഴിഞ്ഞു. അതോടെ പെട്ടെന്ന് അപ്രതീക്ഷിതമായി കപ്പൂച്ചിൻ ആകണമെന്ന മോഹം എന്നിൽ നിന്ന് എങ്ങോ അപ്രത്യക്ഷമായി. അങ്ങനെ 1952- ൽ വൈദിക പട്ടം സ്വീകരിച്ചു. തുടന്ന് MÜHLHAUSEN, KRAICHGAU, MANNHEIM-NECKARAU, KARLSRUHE തുടങ്ങിയ സ്ഥലങ്ങളിൽ വൈദികനായിരുന്നു. 1960-ൽ ഹൈഡൽബർഗിൽ എത്തി. ഇവിടെ അദ്ദേഹവും മറ്റു രണ്ടു ചെറുപ്പക്കാരായ സഹവൈദികർ, ഫാ. കാൾ ഫെൽട്ടൻ +, ഫാ. ആൽബർട്ട് റാപ്പ് + എന്നിവർ ചേർന്ന് ഫിലിപ് നേരി പുണ്യവാന്റെ (1515 -1595 ) ആശയപ്രകാരമുള്ള ഒരു ഒറട്ടോറിയം (ORATORIUM) ST. BONIFATIUS ന്റെ വൈദിക ഭവനത്തിൽ സ്ഥാപിച്ചു.

"ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകണമെങ്കിൽ സ്വയം തിരുത്താനും സ്വയം നമ്മുടെ മുന്നിലെ ചോദ്യങ്ങളിൽ ഉത്തരം കാണുവാനും കഴിയണം. അതി ക്രമങ്ങൾകൊണ്ട് പരിവർത്തനങ്ങൾ ഉണ്ടാകില്ല" എന്നാണദ്ദേഹം അപ്പാടെ വിശ്വസിക്കുന്നതും. 1999- ൽ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് വികാരി സ്ഥാനത്തു നിന്നും വാർദ്ധക്യവിശ്രമത്തിലേയ്ക്ക് മാറിയെങ്കിലും ഇന്നും ലിറ്റർജിക്കൽ കർമ്മങ്ങളിൽ ഇപ്പോഴും, തന്റെ വൈദികജീവിതത്തിലെ 64 വർഷങ്ങൾ പിന്നിട്ടിട്ടും, സജ്ജീവ പങ്കു ചേരുന്നു. എല്ലാത്തിൽ നിന്നും (റിലീസ്) വിടുതൽ ആകുവാൻ ഞാൻ ശീലിച്ചു എന്ന് 90 വയസ്സിലെത്തിയ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് അവകാശപ്പെടുന്നു.

പ്രക്ഷുപ്ത സംഭവങ്ങളുടെ തുടക്കം. മലയാളികളുടെ ഭാവി.

 ഫാ.ലുഡ്‌വിഗ്‌ ബോപ്പ് 
തികച്ചും അപ്രതീക്ഷിതസംഭവമാ യിരുന്നു. 1976 വർഷം, സെപറ്റംബർ മാസം. ജർമ്മനിയിലെത്തി ജോലി ചെയ്യുന്ന    മലയാളികളെല്ലാം  നേരി ടാൻ പോകുന്ന പ്രക്ഷുപ്ത കൊടും കാറ്റിനെതിരെ അടിയന്തിര നടപടികളുടെ നീക്കങ്ങൾ ആവശ്യ മാണെന്ന് എനിക്ക് അപ്പോൾ വ്യക്ത മായി മനസ്സിലായി. ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കി ഞാൻ ഫാ. ബോപ്പുമായി നേരിൽക്കണ്ട് മലയാളികൾക്ക് വരാനിരിക്കുന്ന ഗരുതര പ്രശ്നങ്ങളെപ്പറ്റി അറിയിച്ചു. ഞാനുൾപ്പെടെ ജർമ്മനിയിലെ മലയാളികളുടെയെല്ലാം ഭാവി ഇന്റഗ്രേഷൻ പൂർണ്ണമായും അപകടപ്പെട്ട വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. ഈ കഥ നടന്നിട്ടിപ്പോൾ കൃത്യം നാൽപ്പതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 

അന്നു മുതൽ ഇന്നുവരെയും ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ സ്വന്തം ജീവിതവും മലയാളികൾക്ക് വേണ്ടി ചെയ്ത സേവന ചരിത്രവും തമ്മിൽ പരസ്പരം എന്നും ബന്ധപ്പെട്ടുതന്നെയാണ് നിൽക്കുന്നതെന്ന യാഥാർത്ഥ്യം, എനിക്ക് ഇന്ന് അനവധി ഉദാഹരണങ്ങളോടെ പറയാൻ കഴിയും. അവയിൽ പ്രധാനപ്പെട്ട ചിലകാര്യങ്ങളെങ്കിലും ഇവിടെ പറയാതെപോകുന്നത് യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ജർമ്മനിയിൽ വന്ന മലയാളി നഴ്‌സുമാരുടെ ജർമ്മനിയിലെ ഭാവി അനിശ്ചിതാവസ്ഥയിലെത്തിച്ച പ്രക്ഷുപ്ത സംഭവം തികച്ചും ചിലരുടെ പൈശാചിക കുബുദ്ധിയിൽ നിന്നും മെനഞ്ഞെടുത്ത ആശയങ്ങളായിരുന്നു. അന്ന് എങ്ങനെ എവിടെനിന്നെല്ലാം എന്തെല്ലാം പ്രക്ഷുപ്ത സംഭവങ്ങൾ ഉണ്ടാക്കി, അതിനെതിരെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എന്തെല്ലാം പ്രതികരണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും വ്യക്തമായ തെളിവുകളോടെയുള്ള അറിവുകൾ ഉണ്ടായിരുന്നു.

ജർമ്മനിയിലെ മലയാളികൾ നാടുകടത്തൽ ഭീഷണിയെ  നേർക്കുനേർ നേരിടേണ്ടി വരുമെന്ന് ഞാൻ എന്റെ ചില വിശ്വസ്തരായ ജർമനിയിലെ മല യാളി സുഹൃത്തുക്കളെയും തെളിവ് നൽകി പൂർണ്ണമായി ബോദ്ധ്യപ്പെടുത്തി യിരുന്നു. മലയാളികളുടെ അടിയന്തിരപ്രശ്നത്തിൽ ആവുന്നവിധം ശക്തമായ സഹകരണം നൽകുവാൻ തുടങ്ങിയതോടെ സ്വന്തം ജോലിക്കും താമസത്തി നും ജീവനും വരെ നേർക്കുനേർ നേരിട്ട ഭീഷണികളെ വകവയ്ക്കാതെയന്ന്   കൊളോണിലെ മലയാളി എൻജിനീയറും പത്രാധിപനുമായിരുന്ന ശ്രീ ജോർജ് ജോസഫ് കട്ടിക്കാരൻ സജ്ജീവമായി അനീതിക്കെതിരെ ഞങ്ങൾക്കൊപ്പം ഉടൻ കൈകോർത്തു രംഗത്തു വന്നു. പ്രസിദ്ധ സാമൂഹ്യ സേവകനായിരുന്ന കൊളോണിലെ ഫാ. ഹാസൽബെർഗ് ("TUSCULUM)" മലയാളികൾക്കുള്ള പരിപൂർണ്ണ പിന്തുണ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരനെ അറിയിച്ചു. വിദേശി കൾക്കുള്ള സാമൂഹ്യസേവനത്തിന്റെ ഭാഗമായി അന്ന് മലയാളികൾക്ക് വേണ്ടി മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന "കവിത" എന്ന മാസികയുടെ പത്രാധിപനുമായിരുന്നു, എൻജിനീയർ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരൻ. അന്ന് 1976 മുതൽ  ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ മലയാളികളുടെ മേൽ ആഞ്ഞടിച്ച പ്രതിസന്ധിക്കെതിരെ "കവിത "മാസികയിലൂടെ പൊരുതി. കേരളത്തിലേയ്ക്ക് അവരെ തിരിച്ചയയ്ക്കും എന്ന ചിലരുടെ നീക്കത്തിനെതിരെയാണ് കവിതമാസിക പോരാടിയത്. ഇന്നും അന്നത്തെ ഭീതിജനകവും അനീതിപരവും സംഘർഷാത്മകവുമായ   സംഭവങ്ങളെ മറക്കാനാവില്ല. ഇതിനുവേണ്ടി ഏതെങ്കിലും അവാസ്തവമായ കപട പ്രസ്താവങ്ങളെഴുതി ആരുടെയെങ്കിലും പുകഴ്ചയോ കയ്യടികളോ നേടുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

"താമസിയാതെ ജർമ്മനിവിട്ടു ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകണം" എന്ന് മൈഗ്രേഷൻ ഓഫീസിൽനിന്നും ജർമൻ ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാർക്ക്‌ കത്തുകൾ ലഭിച്ചു തുടങ്ങി.

മലയാളികൾക്ക് പശ്ചിമ ജർമ്മനിയിൽ അന്ന് ജോലിയും താമസവും അപ്പാടെ നിഷേധിക്കപ്പെടുന്ന പ്രക്ഷുപ്തമായ സംഭവങ്ങൾ തുടരുമ്പോൾ ഹൈഡൽ ബെർഗ്ഗിൽ ഫാ. ലുഡ്വിഗ് ബോപ്പ്, കാൾസ്റൂഹയിൽ നിന്ന് (KARLSRUHE) ഒരു ജർമ്മൻ വനിതയും, പൊതുപ്രവർത്തകയുമായിരുന്ന അന്തരിച്ച ശ്രീമതി റീത്ത ദേശായി(Mrs. RITA DESHAI-+)എന്നിവർ നഴ്‌സുമാരുടെ അപകടപ്പെടുന്ന ഭാവിക്കു വേണ്ടി അടിയന്തിരമായി എല്ലാവിധത്തിലും  ശക്തമായി സർക്കാർ പൊതുവേദികളിൽ പ്രതികരിച്ചു തുടങ്ങി. ഇന്ത്യൻ സർക്കാർ തലത്തിലും, കൂടാതെ ജർമനിയുടെ ടെലിവിഷൻ- പത്ര മാദ്ധ്യമങ്ങളുമായും, കൂടാതെ ജർമൻ സർക്കാർ തലത്തിലും കാരിത്താസു നേതൃത്വങ്ങളുമായും അന്ന് ഫാ. ലുഡ്വിഗ് ബോപ്പ് മലയാളികളുടെ താമസ- ജോലി പ്രശ്നങ്ങളെ സംബന്ധിച്ചു നിരവധിതവണ സംവാദചർച്ചകൾ നടത്തിയിരുന്നു. 

 Photo -ശ്രീ. ടി. ടി. പി അബ്ദുള്ള, (left മുൻ സൗദി അറേബിയൻ അംബാസിഡർ) ബോണിൽ, ശ്രീ.ജോർജ് കുറ്റിക്കാട്ടുമായി (R) ജർമ്മനിയിലെ  
മലയാളികളുടെ മെയ്‌ഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യുന്നു. 1978 

 ഇതിനിടെ അന്നത്തെ കേരളത്തിലെ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുമായി കേരളത്തിലെത്തി വിവരം ധരിപ്പിച്ചു., ഇന്ത്യൻ ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും ഇന്ത്യയുടെ സൗദി അറേബ്യാ അംബാസിഡറുമായിരുന്ന ശ്രീ. T. T. P അബ്ദുള്ളയെ ജർമ്മനിയിലെത്തി ഞാനുമായി മലയാളികളുടെ മൈഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യാൻ ശ്രീ ഉമ്മൻ ചാണ്ടി ഇടപാടുകൾ ചെയ്തു. അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി എ. ബി. വാജ്‌പേയിയുമായി ശ്രീ ഉമ്മൻ ചാണ്ടി ബന്ധപ്പെട്ടു. ഉടനെ വാജ്പേയിയുടെ നിർദ്ദേശം അനുസരിച്ചു  ജർമ്മനിയിലെ മലയാളികളുടെ പ്രശ്നങ്ങളേപ്പറ്റി ചർച്ച ചെയ്യാൻ ശ്രീ ടി. ടി. പി. അബ്ദുള്ളയെ നിയോഗിച്ചു. ഈ വിവരം ശ്രീ. ഉമ്മൻ ചാണ്ടി ഒരു കത്തെഴുതി എന്നെ അറിയിച്ചു. ബോണിലെ ഇന്ത്യൻ അംബാസിഡറുടെ റസിഡൻസിൽ വച്ച് ഞങ്ങൾ  കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്തു.    

അന്ന് അനേകം പ്രതിസന്ധികളെ എനിക്കും ഫാ. ലുഡ്വിഗ് ബോപ്പിനും, Mrs. ദേശായിക്കും ഇടവിടാതെ നേരിടേണ്ടി വന്നു. ഇതിനിടെ നടന്ന മറ്റൊരു സംഭവം, കൊളോണിലെ മലയാളി സമൂഹത്തിൽ ഉണ്ടായിരുന്ന ചിലർകൂടി, കാരിത്താസിന്റെ പരിപൂർണ്ണ ആനുകൂല്യം പറ്റിക്കൊണ്ടു ജീവിച്ചിരുന്ന കുറെ മലയാളികളാകട്ടെ , ഉദ്ദേശിച്ച നാടുകടത്തൽ പദ്ധതി ഏറ്റവുംവേഗം എങ്ങനെയെങ്കിലും സാധിക്കണമെന്ന കപട ഉദ്ദേശത്തിൽ മുറുകെ പിടിച്ചു നിന്ന് കൊളോൺ നഗരത്തിൽ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. ഇതേ സമ്മേളനത്തിൽ പോയി പങ്കെടുക്കുവാൻ വേണ്ടി മാത്രം ഫാ. ബോപ്പിനെ ഹൈഡൽബെർഗ്ഗിൽ നിന്നും അവിടെ അയച്ചു. അവിടെയെത്തി സമ്മേളന ഹാളിൽ ഇരുന്ന അദ്ദേഹത്തിന് ഒരു വാക്കു പോലും അഭിപ്രായം പറയാൻ അവർ അവസരം അന്ന് കൊടുത്തില്ല. വരുംഭാവികാര്യങ്ങളുടെ പരിപൂർണ്ണ ഗൗരവം അദ്ദേഹത്തിന് അപ്പോൾത്തന്നെ മനസ്സിലായിരുന്നു.

ഇന്നും കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യം വാങ്ങിക്കൊണ്ട്തന്നെ  അവരിൽ ചിലർ ചില വ്യക്തി മാദ്ധ്യമങ്ങൾ ഉണ്ടാക്കി, ഇന്ത്യാക്കാരുടെ ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യങ്ങളെ ബോധപൂർവ്വം തെറ്റായിത്തന്നെ  ചിത്രീകരിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുണ്ട്. അന്ന് കൊളോൺ  നഗരത്തിൽ നടന്ന സമ്മേളനത്തിൽ നഴ്‌സസ് പ്രശനം വിലയിരുത്താൻ വേണ്ടി മൂന്ന് പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചു. ശ്രീ ജോർജ് ജോസഫ് കട്ടിക്കാരൻ, ഡോ. ജോർജ് അരീക്കൽ, ഡോ. മാത്യു മണ്ഡപത്തിൽ, എന്നിവർ അടങ്ങുന്നതായിരുന്നു നിരീക്ഷണ കമ്മിറ്റി. അവരിൽ ശ്രീ ജോർജ് ജോസഫ് കട്ടിക്കാരനും ഡോ. മാത്യു മണ്ഡപത്തിലും, മലയാളികളെ  ഏതു ഉദ്ദേശത്തിലാണെങ്കിലും നാട്ടിലേയ്ക്ക് മടക്കി അയക്കുന്ന, നിഗൂഢ തീരുമാനങ്ങളെ ശക്തമായി എതിർത്തു. അവർ രണ്ടു പേരും ജർമനിയിൽ മലയാളികളുടെ സ്ഥിര ഇന്റഗ്രേഷൻ അനിവാര്യമായി കണക്കിലെടുത്തു പ്രതിസന്ധിയെ നേരിടാൻ അഭ്യർത്ഥന നടത്തി. കൊളോണിൽ വളരെ സംഘർഷാത്മകമായ ഈ സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ അടിസ്ഥാന രഹസ്യസാഹചര്യവും, അന്ന് കൊളോണിലെയും, ഫ്രെയ്‌ബുർഗ്ഗിലെയും കാരിത്താസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽവർക്ക് പ്രവർത്തകരിൽ ചിലരുടെയും പിന്നാമ്പുറ പ്രവർത്തന യാഥാർത്ഥ്യങ്ങളും ലക്ഷ്യങ്ങളും വളരെ വ്യക്തമായിരുന്നു.

ഫാ.ലുഡ്വിഗ് ബോപ്പിനു "വാർത്ത" മീഡിയ പുരസ്ക്കാരം.

 ജർമനിയിലെ മലയാളികളുടെ സ്ഥിരം
മൈഗ്രേഷൻ സംബന്ധിച്ച ചർച്ച ജോർജ്
കുറ്റിക്കാട്ടിന്റെ വസതിയിൽ നടന്നപ്പോൾ- 

-Dr. Mathew Mandapathil, Bildungsreferent, Diözese Munster(L )

Dr. Karl. A. Lamers MdB, Former 
European Union Parlement Vice-president,
Sri. K. M. Mani, Formar Minister, Kerala, George Kuttikattu,
Fr. Ludvig Bopp, Jose. K. mani M. P, (India) Late Jose kanayanpala. 
മലയാളികൾക്ക് വേണ്ടി നിരന്തരം ഏതാണ്ട് നാൽപ്പതിലേറെ വർഷ ങ്ങൾ തളരാത്ത സേവന സഹായം ചെയ്ത മറ്റൊരു ജർമ്മൻകാരനില്ല. ജർമ്മനിയിൽ ജർമൻകാരുടെയും വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യജീവി തത്തിനു സഹായഹസ്തമായിരുന്ന മഹത്തായ തന്റെ മഹത് സേവന ത്തിനുള്ള അംഗീകാരമായിരുന്നു, 1998- ൽ  ജർമ്മനിയിലെ മ്യൂൺസ്റ്റർ രൂപതയുടെ BILDUNGSWERK-ഉം, ജർമനിയിലെ ഇന്ത്യാക്കാർക്ക്‌ വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന "വാർത്താ" മാദ്ധ്യമ പ്രസിദ്ധീകരണവും സംയുക്തമായിട്ട് നൽകിയ "WARTHA PREIS" പുരസ്കാരം. ഹോപ്സ്റ്റനിലെ പ്രസിദ്ധ വിദേശിസാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രമായ "ബർണാഡ് ഒട്ടേ ഹൌസ്സിൽ" മുൻ കേരളസംസ്ഥാന മന്ത്രി ശ്രീ. ടി. എം. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷമായ ചടങ്ങിൽ വച്ച് കേരള സാംസ്കാരിക മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. ടി. കെ. രാമകൃഷ്‌ണൻ ബ. ഫാ. ലുഡ്വിഗ് ബോപ്പ് മലയാളികൾക്ക് നൽകിയ അസാധാരണ മാനുഷിക സേവനങ്ങൾക്ക് മികച്ച അംഗീകാരമായി "വാർത്താപുരസ്ക്കാരം" നേരിട്ട് നൽകിയശേഷം കൃതജ്ഞതാപൂർവ്വം നന്ദി പറയുകയും അഭിനന്ദിക്കുകയും ഉണ്ടായി. വിദേശി സാംസ്കാരിക വിദ്യാഭ്യാസ വികസനത്തിനു  വേണ്ടിയുള്ള   Diözesanbildungswerk Münster പ്രസിദ്ധീകരിക്കുന്ന "WARTHA" പ്രസിദ്ധീകരണം ഇന്ത്യാക്കാർക്ക് ഒരു പ്രത്യേക മലയാള മാദ്ധ്യമം ആയിരുന്നു. "വാർത്ത" മാദ്ധ്യമ ലോകത്തിന്റെ മുൻപിൽ ഒന്നാമനായിരുന്നു. 2000-ൽ "വാർത്ത"യ്ക്ക് കേരള കലാകേന്ദ്രത്തിന്റെ പ്രിന്റ് മീഡിയ അവാർഡ്, മിലേനിയം ഗോൾഡൻ അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ തിരുവനന്തപുരത്തു വി. ജെ. റ്റി ഹാളിൽ നടന്ന ആഘോഷമായ ചടങ്ങിൽ വച്ച് ഡോ. മാത്യു മണ്ഡപത്തിൽ ഏറ്റുവാങ്ങുകയുണ്ടായി. അന്തർദ്ദേശീയ മലയാളമാദ്ധ്യമത്തിനു തികച്ചും  അഭിമാനകരമായ പുരസ്ക്കാരം. 

"കുറ്റവാളികളായ ഒരു ഇന്ത്യാക്കാരും ജർമ്മനിയിൽ ഇല്ല, വളരെ തൃപ്തികരം, നല്ല സഹകരണമാണ്, അവർ ആരും ഒരു ഗെറ്റോയിലല്ല ജീവിക്കുന്നത്, മറിച്ചു വെറും സാധാരണ ജർമ്മൻ സമൂഹത്തിൽ ലയിച്ചു തന്നെ. ആർഭാട മില്ലാത്ത ലളിത ജീവിതം, ആതിഥേയ സൗഹൃദം, എല്ലാത്തിലുമേറെ അവർ തങ്ങളുടെ സ്വന്തം ജന്മദേശത്തെ മറക്കാത്ത ബന്ധപ്പെട്ട സാമൂഹ്യജീവിതം ആണുള്ളത്". ജർമ്മൻ മലയാളികളുടെ ജീവിതശൈലി ജർമ്മൻകാരുടെ സമൂഹത്തിൽ വളരെയേറെ അംഗീകരിക്കപ്പെട്ടിരുന്നു" തനിക്കു നൽകിയ അംഗീകാരത്തിനും ആദരവിനും നന്ദിപറഞ്ഞു പ്രസംഗിക്കുകയായിരുന്നു, ഫാ. ലുഡ്വിഗ് ബോപ്പ്. 

സീറോമലബാർ സമൂഹം ഹൈഡൽബെർഗ്

ബോണിഫാസിയുസ് പള്ളിയിൽ  ഒന്നാം വാർഷികം ആഘോഷിച്ചു. 

 ഒന്നാം വാർഷികം -ഫാ. ലുഡ്വിഗ് ബോപ്പ് 
വിശിഷ്ടാതിഥികളെ 
സ്വീകരിക്കുന്നു.
 Fr .Dr. ജോസഫ് പാണ്ടിയപ്പള്ളിൽ ( വലത് ),
ബിഷപ് മാർ തോമസ്  ഇലവനാൽ,
മോൺ. Dr .വോൾഫ്‌ഗാങ് സവർ,( Freiburg)
ജോർജ് കുറ്റിക്കാട്ട് (ഇടത് )(22.09.1997-RNZ).
"ആദ്യകാലം മുതലേ തന്നെ ഞാൻ ഒരു യാഥാർത്ഥ്യം മനസ്സിലാക്കിയി രുന്നു, ജർമ്മനിയിലെത്തിയ മലയാ ളികൾക്ക് സഭാപരവും ആത്മീയവു മായ ഒരു സ്വന്തം വീട് ആവശ്യമാ ണെന്ന്". ഫാ. ലുഡ്വിഗ് ബോപ്പ് 
ഇപ്രകാരമാണ് പിന്നീട് പറഞ്ഞത്.  ജർമനിയിൽ മലയാളികളുടെ ഒന്നാം തലമുറക്കാർക്കും മാത്രമല്ല ഇന്നത്തെ രണ്ടാം തലമുറക്കാർക്കും കേരളത്തിന്റെ കത്തോലിക്കാ സഭാ പാരമ്പര്യത്തിലുള്ള മലയാളം  ലിറ്റർജിക്കൽ നടപടിക്രമങ്ങൾ പരിശീലിക്കുന്നതിനു മാതൃഭാഷ യിൽ വി. കുർബാന ഉണ്ടാകുന്നത് നല്ലതാണെന്നാണ് ഞാൻ ഉറച്ചു വിശ്വസിച്ചത്. അതിനായുള്ള ഒരു   അനുവാദം ജർമ്മനിയിലെ രൂപതാ മെത്രാൻ നൽകണം. ഈ അനുവാദം നേടണമെന്നുള്ള തീക്ഷ്ണമായ താൽപ്പര്യം അദ്ദേഹത്തോടാവശ്യപ്പെട്ടത്‌, തീരെ അങ്ങ് വെറുതെയായില്ല. ഫാ. ലുഡ്വിഗ് ബോപ്പിനെയും എന്നെയും FREIBURG രൂപതയുടെ ആർച്ചു ബിഷപ്പ് സോളിച്ച് ഹൌസിലേക്ക് ചർച്ചയ്ക്കായി വിളിച്ചു. അന്ന് തന്നെ നടന്ന വിശദ ചർച്ചയിൽ ഞങ്ങളുടെ ദീർഘകാല ആവശ്യത്തിന് വളരെ അനുകൂലമായ മേൽതീരുമാ നവും ഉണ്ടായി. കുറെ വ്യക്തികൾക്ക് വേണ്ടി സീറോമലബാർ ലിറ്റർജിക്കൽ കർമ്മങ്ങൾക്ക് അനുവാദം നൽകുന്നതിൽ രൂപതയുമായി നടന്ന ചർച്ചയിൽ അനുകൂല അഭിപ്രായം ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക സമൂഹത്തിനുവേണ്ടി എന്നുള്ള പരിഗണനയിൽ അനുവാദം നൽകാൻ കഴിയും. ഇതായിരുന്നു രൂപതയുടെ ഉറച്ച നിലപാട്. ഇതിനുവേണ്ടി ജർമ്മനിയിൽ, ഉദാഹരണത്തിനു, ഹൈഡൽ ബർഗിൽ ഒരു സീറോമലബാർ കമ്മ്യുണിറ്റി ഉണ്ടെന്ന തെളിവ് നൽകണം. അങ്ങനെ അതിനുവേണ്ടി ഒരു കർത്തവ്യമെന്ന നിലയ്ക്ക് പങ്കു ചേരാൻ ഞാൻ ചെയർമാനായി ഹൈഡൽബർഗിൽ ഞങ്ങൾ"സീറോമലബാർ കാത്തലിക്ക് അസോസിയേഷൻ" എന്ന സമൂഹം ജർമ്മനിയിൽ ആദ്യമായിട്ട് തുടങ്ങുകയും ചെയ്തു. ആ ഉത്തരവാദിത്വം എടുത്തുകൊണ്ടു രൂപതയുടെ ആവശ്യം നിറവേറ്റാൻവേണ്ടി വിഷമഘട്ടത്തിൽ അപ്രകാരമൊരു ചുമതല ഏറ്റെടുത്തു ചെയ്യാൻ ഞാൻ നിർബന്ധിതനായി.   

 ഫ്രെയിബർഗ് ബിഷപ്പ് ഹൌസിൽ നടന്ന ചർച്ചക്ക് വേണ്ടി ഫാ. ലുഡ്വിഗ് ബോപ്പുമായി പശ്ചാത്തല പിന്തുണ നൽകിയത് ഒരു മലയാളി വൈദികൻ  FR. DR. DR. JOSEPH PANDIAYAPALLIL. M.C.B.S ആയിരുന്നു. ഇപ്പോൾ അദ്ദേഹം  മ്യുണിച്ചിലുള്ള HARLAHING ഇടവകസമുച്ചയത്തിന്റെ വികാരിയായി സേവനം ചെയ്യുന്നു. തികച്ചും നിസ്വാർത്ഥവും, ത്യാഗപൂർണ്ണവും, ഏറെ സ്തുത്യർഹവുമായ സേവനമാണ് അദ്ദേഹം നൽകിയത്. വർഷങ്ങളോളം കഠിന ത്യാഗം സഹിച്ചുതന്നെയാണ് ദൂരെയുള്ള അദ്ദേഹത്തിൻറെ സാധാര ണ പ്രവർത്തനകേന്ദ്രമായ ഫ്രെയ്‌ബുർഗിനടുത്തുള്ള ഷുട്ടർടാൾ ഇടവകയിൽ നിന്നും ഹൈഡൽബർഗിൽ മലയാളികൾക്കുവേണ്ടി സീറോമലബാർ റീത്തി ലെ വി. കുർബാന മാസത്തിൽ ഒരുപ്രാവശ്യം അർപ്പിക്കുവാൻ വി. ബോണി ഫാസിയുസ് പള്ളിയിലെത്തിക്കൊണ്ടിരുന്നത്. ഞങ്ങൾ ഇരുവരുടെയും താല്പര്യമനുസരിച്ചു ജർമൻ രൂപതയുടെ ഔദ്യോഗിക അനുവാദമില്ലാതിരുന്ന 1994 കാലം മുതൽ മാസം തോറും ഒരു ദിവസം ഹൈഡൽബർഗിലെത്തി അദ്ദേഹം മലയാള വി. കുർബാന അർപ്പിച്ചുതുടങ്ങി. ഒദ്യോഗിക അംഗീകാരം ലഭിച്ചുകഴിഞ്ഞും തുടർന്നുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾ  തുടരുകയും ചെയ്തിരുന്നു. 

സ്വന്തം ശരീരത്തെക്കാൾ വലിയ ഹൃദയമുള്ളയാൾ: 
കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ .

 മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ
ഫാ.ലുഡ്വിഗ് ബോപ്പിനു സ്വീകരണം നൽകി.

From left - Mrs. ലൂസി ജോർജ് കുറ്റിക്കാട്ട്, 
ഫാ. ലുഡ്വിഗ് ബോപ്പ്  
മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ + 
ജോർജ് കുറ്റിക്കാട്, ഫാ. തോമസ് പുത്തൻപുരയ്ക്കൽ  (+) 
(മേജർ ആർച്ചു ബിഷപ്പ് ഹൌസ്, കാക്കനാട്)
"ഫാ. ബോപ്പ് ഹൃദയ നൈർമല്യമുള്ള ഒരു വലിയ മനുഷ്യനാണ്. ഫാ. ലുഡ്വിഗ് ബോപ്പിനു തന്റെ ശരീരത്തെക്കാൾ വലിയ ഹൃദയമുള്ള ഒരു വലിയ മനുഷ്യനാണ്. അദ്ദേഹത്തിലെ  സ്‌നേഹ ഹൃദയം വലിയ  ത്യാഗ ത്തിന്റെയും സഹ ജീവികളോടുള്ള ആത്മ സ്‌നേഹവും നിറഞ്ഞതാ ണ്. "ഞാനിപ്പോൾ അദ്ദേ ഹത്തിൻറെ അടുത്തു ചേർന്ന് നിൽക്കുന്നു." ഇപ്രകാരമുള്ള മനസ്സ്തുറന്ന അഭിപ്രായം പറഞ്ഞത്, കേരളത്തിലെ സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ്പ് അന്തരിച്ച കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ്. എന്റെ എളിയ ക്ഷണം സ്വീകരിച്ചു ജർമ്മനിയിൽ എത്തിയ അഭിവന്ദ്യ മാർ കർദ്ദിനാൾ വിതയത്തിൽ, മുമ്പ് മലയാളികൾക്ക് വേണ്ടി ഫാ. ബോപ്പ് നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷമാണ് ജർമ്മനിയുടെ പല നഗരഭാഗങ്ങളിലും ലത്തീൻ സഭയുടെ മറ്റു രൂപതകളുടെ അധികാരികളിൽ നിന്നും ലഭിച്ച അനുവാദത്തോടെ നടത്തപ്പെടുന്ന മലയാളം വി. കുർബാനകൾ ക്രമമായി ജർമ്മനിയിൽ തുടങ്ങിയത്. അതുപക്ഷേ ജർമനിയിൽ ഔദ്യോഗികമായി സീറോമലബാർ രൂപതകളോ ഇടവക സംവിധാനമോ ഔദ്യോഗികമായി അനുവദിക്കുകയില്ലെന്നും ഞങ്ങളെ അറിയിച്ചു. നിലവിൽ മലയാളത്തിൽ  കുർബാന നടത്തുന്ന ചില മലയാളി വൈദികർ തങ്ങൾ സീറോമലബാർ സഭയുടെ ജർമൻ കോ-ഓർഡിനേറ്റർ ആണെന്ന് പറഞ്ഞു നടക്കുന്നതായി ട്ടുള്ള വിവിധ തരത്തിലുള്ള ചില അറിവുണ്ട്. എന്ത് നുണ പറയുന്നതു തന്നെ കൂദാശയുടെ ഭാഗമല്ലല്ലോ, സ്വന്തം ഭാവിതാല്പര്യത്തിനുവേണ്ടി വൈദികരായ അവർക്കെങ്ങനെ സഭയിലുള്ള വിശ്വാസികളെയെല്ലാം നയിക്കുവാൻ കഴിയും?  

ഫാ. ലുഡ്വിഗ് ബോപ്പുമായി പലപ്പോഴും ഉണ്ടായിട്ടുള്ള ചർച്ചകളിൽ എന്റെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു, സാംസ്കാരികവും ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിലും കേരളവും ജർമനിയും തമ്മിലുണ്ടാകേണ്ട പരസ്പര ബന്ധങ്ങ ളുടെ താല്പര്യങ്ങളെപ്പറ്റി പറയുകയെന്നത്. അപ്പോൾ എന്റെ മനസ്സിൽ എന്നും പ്രധാനമായി ഉണ്ടായിരുന്ന കാര്യം മഹാത്മാ ഗാന്ധി സർവ്വകലാശാലയും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും എലൈറ് സർവകലാശാലാ പദവിയു മുള്ള ഹൈഡൽ ബെർഗ് സർവകലാശാലയുമായി ഒരു പാർട്ട്ണർഷിപ്പ് പഠന പദ്ധതി ഉണ്ടാകുന്നത് നല്ലതാണെന്ന അഭിപ്രായം ആയിരുന്നു. അധികനാൾ കഴിഞ്ഞില്ല, അതിനായുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കവുമിട്ടു. 

ന്യൂഡൽഹി സീറോമലബാർ സമൂഹം
നൽകിയ സ്വീകരണച്ചടങ്ങിൽ സമ്മേളനം
ഉദ്ഘാടനം ചെയ്യുന്നു. 
ഞങ്ങൾ- ഫാ. ബോപ്പും ഞാനും.. 2000- ൽ ഇന്ത്യയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തു. ഞങ്ങളുടെ യാത്രയിൽ ഇന്ത്യൻ തലസ്ഥാന നഗരം ന്യൂഡൽ ഹി, ആഗ്രാ, തുടങ്ങി സമീപപ്രദേശ ങ്ങൾ എല്ലാം നേരിൽ കണ്ടു. സർവ കലാശാലയുമായി ബന്ധപ്പെട്ടതായ  കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഞങ്ങൾക്ക് വേണ്ടി അന്ന് ജർമ്മനി യിലുണ്ടായിരുന്ന എന്റെ വളരെ വിശ്വസ്തനും സുഹൃത്തുമായിരുന്ന അന്തരിച്ച ശ്രീ. ജോസ് കണയൻ പാല മുൻ കേന്ദ്രമന്ത്രി ശ്രീ. പി. സി. തോമസുമായും നേരത്തെ തന്നെ ആവശ്യമായ ഏർപ്പാടുകൾ ചെയ്തിരുന്നു. കേന്ദ്രസഹമന്ത്രിയായിരുന്ന ശ്രീ. പി. സി. തോമസ് തന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഞങ്ങളിരുവ രെയും സ്വീകരിച്ചു സത്ക്കരിക്കുകയും ചെയ്തു. കേരളത്തിലേയും വിദേശ സർവ്വകലാശാലകളുടെയും പങ്കാളിത്ത നടപടികൾ വേഗം ക്രമപ്പെടുത്താൻ അദ്ദേഹവും സഹായം വാഗ്ദാനം ചെയ്തു.

സർവ്വകലാശാലകൾ തമ്മിലുള്ള കണ്ണി 

തുടന്ന്, കേരളത്തിൽ പാലായിലെ ബിഷപ്ഹൌസ്സിൽ നടന്നിട്ടുള്ള പ്രത്യേക ചർച്ചയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ  ഡോ . സിറിയക് തോമസ്, ഫാ. ലുഡ്‌വിഗ്‌ ബോപ്പ്, മുൻ കേരള സംസ്ഥാനമന്ത്രി ശ്രീ. കെ. എം. മാണി, പാലാ രൂപതയുടെ ബിഷപ് അഭിവന്ദ്യ മാർ ജോസഫ് പള്ളി ക്കാപറമ്പിൽ, ഡോ. മാത്യു മണ്ഡപത്തിൽ, ശ്രീ. ജോർജ് കുറ്റിക്കാട് തുടങ്ങി യവർ ചർച്ചയിൽ പങ്കെടുത്തു. കുറെയേറെ വർഷങ്ങൾക്ക്ശേഷം ഞാൻ ഇരു സർവ്വ കലാശാലകളുമായി നടത്തിയ നിരവധി ചർച്ചകൾക്കും കൂടിക്കാഴ്ചക ൾക്കും ശേഷം 05. 09. 2005-ൽ ഇരുസർവ്വകലാശാലകൾ പരസ്പരം തയ്യാറാക്കിയ പാർട്ടണർഷിപ്പിന്റെ ഒരു ഔദ്യോഗിക കരാർ ഇരു യൂണിവേഴ്സിറ്റികളും ഒപ്പ് (MEMMORANDUM OF UNDERSTANDING) വച്ചു. അതിനുശേഷം 2006 JUNE-29 ന് പാർട്ട്ണർഷിപ്പ് ഉത്‌ഘാടനം ഹൈഡൽബെർഗ്ഗ് സർവ്വകലാശാലയിൽ വളരെ ആഘോഷമായി നടന്നു. ഫലമോ?

അനേകായിരം വിദ്യാർത്ഥികൾക്ക് ഉന്നതപഠനം സാദ്ധ്യമാക്കാമായിരുന്ന ഈ പദ്ധതി പൊളിച്ചടുക്കിയത് ചില മലയാളികൾ ആണ്. അതുപക്ഷേ, ഇന്നും ഗാന്ധി സർവ്വകലാശാലാ അധികൃതരുടെ സ്വാർത്ഥ താല്പര്യങ്ങളിലും അഴി മതിമന:സ്ഥിതിയിലും കെടുകാര്യസ്ഥതയിലും പൂർണ്ണമായിത്തന്നെ, ഉത്‌ ഘാടനം നടത്തപ്പെട്ടിരുന്ന പദ്ധതിപ്രവർത്തനം നിർജീവമാക്കിക്കളഞ്ഞു. 2016 ആദ്യം ഞാൻ മഹാത്മാ ഗാന്ധി സർവ്വകലാശായുടെ ഇപ്പോഴുള്ള വൈസ് ചാൻസലറും ഹൈഡൽബെർഗ് സർവകലാശാല അധികൃതരുമായി ചർച്ച ചെയ്തു. ഹൈഡൽബെർഗ് സർവകലാശാല നടത്തിയ പുതിയ സമ്പർക്ക ശ്രമം മഹാത്മാഗാന്ധി വൈസ് ചാൻസലർ യാതൊരു മറുപടിയും നൽകാതെ മൗന നിലപാട് സ്വീകരിച്ചു. ഒരിക്കലും നടപ്പിൽ വരുകയില്ലാത്ത തത്വശാസ്ത്രം പറയുകയും തനതു ലാഭം മാത്രം കാംക്ഷിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ നീലപശകറപറ്റിയ തൂവെള്ള വസ്ത്രം അടിച്ചുകഴുകിക്കള യണം, പിൻഗാമികൾ ഇരിക്കേണ്ടുന്ന കസേര മലിനപ്പെടാതെയിരിക്കട്ടെ .

ക്രിസ്ത്യൻ മതത്തിൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ട് 


 ഫാ. ലുഡ്വിഗ് ബോപ്പ് മഹാത്മാ ഗാന്ധി
സമാധിയിൽ (New Delhi )
ദൽഹിയിൽ പാർലിമെന്റ്ഹൌസ്, കുത്തബ് മീനാർ, ആഗ്രയിൽ ലോകാത്ഭുത കാഴ്ച  താജ് മഹൽ സ്മാരകം എന്നിവ  ഞങ്ങൾ മനം നിറയെ കണ്ടു. രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ അന്ത്യവിശ്ര മകുടീരം, മലയാളി സെന്റർ; തുട ങ്ങി നിരവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാമവിടെ സന്ദർശിച്ചു ബോംബെയിലേയ്ക്ക് അടുത്ത ദിവ സം യാത്ര പുറപ്പെട്ടു. ദിവസവും ഡൽഹിയിലെ പൊതു തെരുവുക ളിലൂടെ ഞങ്ങൾ ഒരാഴ്ചയോളം അങ്ങുമിങ്ങും കിലോമീറ്റർ ദൂരം നടന്നു. നിരത്തുവക്കുകളിൽ പ്ലാസ്റ്റിക് പാ ളികൾ കൊണ്ട് മേൽക്കൂര മറകൾ ഉണ്ടാക്കി അത് സ്വന്തം വീടുകളായി ക രുതി ജീവിക്കുന്ന നിസ്സഹായരായ വെറും പാവങ്ങളെ കണ്ടു. വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ഇവരെല്ലാവരും  തെരുവുകളിലെ വെറും പാവങ്ങളായിരു ന്നു. അന്ന്, ഡൽഹിയിൽ മഹാത്മ ഗാന്ധിജിയുടെ ശവകുടീരം സന്ദർശിച്ചു പുറത്തേയ്ക്കിറങ്ങിയ ഫാ. ബോപ്പ് ഇപ്രകാരം പറഞ്ഞു. "ക്രിസ്ത്യൻ മതത്തി ൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ടെന്നതിന് പ്രകാശിക്കുന്ന ഉദാ ഹരണമാണ് മഹാത്മാ ഗാന്ധി" എന്നാണു അദ്ദേഹം സ്വയം തന്നോട് തന്നെ പറഞ്ഞത്.  

 സീറോ മലബാർ സഭാ മന്ദിരത്തിന്റെ മട്ടുപ്പാവിൽ
നർമ്മസംഭാഷണം നടത്തുന്ന കർദ്ദിനാൾ
മാർ വർക്കി വിതയത്തിലും ഫാ. ലുഡ്‌വിഗ്‌ ബോപ്പും.
കേരളത്തിലെത്തിയ ഫാ. ബോപ്പ് പലവേദികളിൽ ക്ഷണിക്കപ്പെട്ടു, സീറോ മലബാർ സഭയുടെ തലവ നായിരുന്ന അഭിവന്ദ്യ മേജ ർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽ അ ദ്ദേഹത്തെ കൊച്ചിയിലെ സീറോമലബാർ സഭയുടെ കേന്ദ്രത്തിൽ ക്ഷണിച്ചു സ്വീകരിച്ചു. അദ്ദേഹവു മായുള്ള നീണ്ട സംഭാഷണ ത്തിൽ നിന്നും എനിക്ക് അപ്പോൾ ബോദ്ധ്യപ്പെട്ടത് അദ്ദേഹം ഇക്കാലഘട്ടത്തിലെ ഏക "പ്രവാചക കർദ്ദിനാൾ" (Prophetic Cardinal) " ആണെന്നാണ്. ("Aus dem Gespräch mit ihm wußte ich daß er ein Prophetischer Cardinal unserer Tage ist"). അതുകഴിഞ്ഞുള്ള ദിവസം അദ്ദേഹം നേരിട്ട് മനസ്സിലാക്കിയ മറ്റൊരു അനുഭവം പറയുന്നു. മുൻ മന്ത്രി ശ്രീ. കെ. എം. മാണിയുമായി മുഖാ മുഖം പാലായിലെ വസതിയിൽ സന്ദർശിച്ച തന്റെ അനുഭവം പറയുന്നതി ങ്ങനെ: "Mr. K.M.Mani is a Radiant Figur at present in the Indian Democracy". (für mich einer der leuchtender gestalten der Augenblick der indischen Democratie )". 
 ദൽഹി മലയാളികൾ ഫാ.ബോപ്പിനു 
നൽകിയ സ്വീകരണശേഷമുള്ള 
വി.കുർബാനയിൽ
Sri. ജോർജ് കുറ്റിക്കാട്ട് നന്ദി പറയുന്നു.
ദിവസങ്ങളോളം ഡൽഹിയിലും പരിസരങ്ങളിലും നടന്നു ചെന്ന് സന്ദർശിച്ച ഞങ്ങൾ കേരളത്തിലേയ്ക്ക് വിമാനത്തിൽ കയറി പുറപ്പെട്ടു, കൊച്ചി വിമാന ത്താവളത്തിൽ താഴെയിറങ്ങി. "ഡൽഹിയിലെ തെരുവോരങ്ങളിൽ കണ്ട   പ്ലാസ്റ്റിക്ക് പാളികൾക്കടിയിലെ ദുരിത ജീവിതം അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹമിപ്പോൾ ഓർമ്മിക്കുന്ന പഴയ കാര്യങ്ങളാണിത്. നമ്മുടെ കേരളനാട്  ആത്മീയതയുടെ അതിശയകരമായ കേന്ദ്രമാണെന്നു അദ്ദേഹത്തിന് അന്ന്  തോന്നി. അതുപക്ഷേ ദൈവത്തിന്റെ സ്വന്തം നാടാണെന്നു വിളിച്ചുപറയുന്ന കപട ആത്മീയതയുടെ അടിമത്തച്ചങ്ങലങ്ങലയിൽ കിടന്നു മിഥ്യാഭ്രമത്തി ന്റെയും അഹങ്കാരത്തിന്റെയും പിടിയിൽ ആണല്ലോ മലയാളികൾ എന്ന് ആനുകാലിക കാര്യങ്ങൾ കാണുമ്പോൾ ഞാൻ വിശ്വസിക്കുന്നു. 

ഫാ.ലുഡ്വിഗ് ബോപ്പും വിദ്യാഭവൻ സാംസ്കാരിക കേന്ദ്രവും.

ഫാ.ബോപ്പ് പാലാ ഇടമറ്റം വിദ്യാഭവനിൽ
സാംസ്കാരികസമ്മേളനം ഉദ്ഘാടനം
ചെയ്യുന്നു. ഡോ മാത്യു മണ്ഡപത്തിൽ (ഇടത്തു) 
ആറാഴ്ചകൾ കേരളത്തിൽ പാലായ്ക്കും പൊൻകുന്നത്തി നുമിടയിലുള്ള ചെങ്ങളത്തുള്ള എന്റെ വീട്ടിലെ ഞങ്ങളുടെ താമസത്തിനിടയിൽ വിവിധ സ്ഥലങ്ങളുംവിവിധആളുകളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കു വാൻ ഇടയായി. ഉദാ: കോട്ടയം മഹാത്മാ ഗാന്ധി സർവകലാ ശാല അധികൃതർ, ദീപിക, മനോരമ, അന്തരിച്ച ഫാ. അ ബ്രാഹം കൈപ്പൻപ്ലാക്കലിന്റെ ഒസ്സാനാം ഭവൻ, പാലായ്ക്കടു ത്തുള്ള ഇടമറ്റത്തുള്ള കലാ- സാംസ്കാരിക കേന്ദ്രം "വിദ്യാഭവൻ", തുടങ്ങിയ മാധ്യമ- രാഷ്ട്രീയ- സാമൂഹിക  സാംസ്കാരിക- വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിനോടെല്ലാം ബന്ധപ്പെട്ട  നേതൃത്വങ്ങളുമായും സുപ്രധാന സന്ദർശനങ്ങ ളും ചർച്ചകളും നടത്തി. വിദ്യാഭവനിൽ നടന്ന സാംസ്കാരിക സമ്മേളനം ഉത്‌ ഘാടനം ചെയ്തത് ഫാ. ലുഡ്വിഗ് ബോപ്പ് ആയിരുന്നു. വിദ്യാഭവന്റെ  സ്ഥാപക നായ ഡോ. മാത്യു മണ്ഡപത്തിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്നാ ണ് അദ്ദേഹത്തെ സ്വീകരിച്ചു സമ്മേളനസ്ഥലത്തേയ്ക്കു ആനയിച്ചത്. അന്ന് അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ ജർമ്മനിയിലെ മലയാളികളുടെ മത സാമൂഹിക- സാംസ്കാരിക ജീവിതത്തെക്കുറിച്ചും നമ്മുടെ കേരളത്തി ലെ ജനങ്ങളോട് പറഞ്ഞു: "ജർമ്മനിയിൽ ഇപ്പോൾ താമസമാക്കിയിരിക്കുന്ന ഇന്ത്യാക്കാരായ ക്രിസ്ത്യാനികളുടെ സഹകരിച്ചുള്ള ജീവിതം കാണുന്ന ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. ജർമ്മനിയിലെത്തുന്ന ഇന്ത്യയിലെ മെത്രാ ന്മാരോട് പലപ്പോഴും പറഞ്ഞി ട്ടുള്ള ഒരുകാര്യം, "കുറ്റവാളികളായ ഒരു ഇന്ത്യാ ക്കാരും അവിടെ ഇല്ല, വളരെ തൃപ്തികരം, നല്ല സഹകരണമാണ്, ആരും ഒരു ഗെറ്റോയിലുമല്ല ജീവിക്കുന്നത്, മറിച്ചു വെറും സാധാരണ ജർമ്മൻ സമൂഹ ത്തിൽ ലയിച്ചു തന്നെ. മാതൃകാപരമായ ഒരു സാമൂഹ്യജീവിതശൈലി അവ രുടെ മാതൃരാജ്യ പാരമ്പര്യവും സ്വന്തവുമാണ്". അതുപക്ഷേ മാറിയ കാലഘ ട്ടത്തിന്റെ പല നീക്കത്തിൽ അപലപനീയമായ ചില അപചയങ്ങൾ ഉണ്ടായി ട്ടുണ്ടെന്നത് നിഷേധിക്കാനും എനിക്ക് കഴിയില്ല. 

 ഫാ. എബ്രാഹം കൈപ്പൻ പ്ലാക്കലും + (R)
ആശ്രമവാസികളും പാലായിൽ
ഫാ. ലുഡ്വിഗ് ബോപ്പിനെ സ്വീകരിച്ചു.
 
അദ്ദേഹത്തിൽ മാനുഷിക നന്മയുടെ  ഹൃദയമാണ്  ഉൾക്കൊള്ളുന്നത്.. അദ്ദേഹം ചിരിക്കുമ്പോൾ ഓരോരോ പ്രാവശ്യവും ലോകം വീണ്ടും വീണ്ടും പ്രകാശത്താൽശോഭിക്കും എന്നാണ്, അദ്ദേഹത്തെ ക്കുറിച്ചു അറിയുന്നവർ പറയുന്നത്. വിവാഹിതരാ കാനുള്ള ആളുകളുടെ വിവാഹങ്ങൾ അദ്ദേഹം ആശീർവദിച്ചു, അനവധി ആയിരം കുട്ടികൾക്ക് മാമോദീസ കൂദാശ നല്കി. എന്നും അനേകരുമായി അവരുടെ ജീവിതങ്ങളിൽ പങ്കുകൊണ്ടു. സ്നേഹത്തേക്കാൾ വലിയ ഒരു നിയമത്തിന്റെ ഒരു അക്ഷര മാല ഇല്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് താനുൾപ്പട്ട ഒററ്റോറിയത്തി ന്റെ അധികാരികൂടിയായ ഫ്രാൻസിസ് മാർപാപ്പയേയും അദ്ദേഹത്തിൻറെ ആദർശത്തെയും ഞാൻ സ്നേഹിക്കുന്നു. ഫാ. ലുഡ്വിഗ് ബോപ്പിന്റെ( 90-)0 ) തൊണ്ണൂറാം ജന്മദിനം ആഘോഷിക്കപ്പെടുന്ന ഈ മഹനീയ അവസരത്തിൽ അദ്ദേഹത്തിന് ഹൃദയപൂർവം ഞങ്ങൾ എല്ലാ ആശംസകളും നന്ദിയും രേഖപ്പെടുത്തുന്നു. //-
----------------------------------------------------------------------------------------------------------------