Samstag, 18. April 2026

ധ്രുവദീപ്തി : Faith & Religion // A mystical understanding of Lent // Fr. Sebastian Thottippatt.


ധ്രുവദീപ്തി
: Faith & Religion // 
A mystical understanding of Lent // Fr. Sebastian Thottippatt.


 
Fr. Sebastian Thottippatt.
 

A mystical understanding of Lent

Ash Wednesday ushered us into the Lenten season. On that day Christians came out of their churches sporting a cross of ash on their foreheads, the significance of which is familiar to all Christians. There is a Latin saying which says: “Homo humus, fama fumus, finis cinis” which means: the human person is earthly in part and will have to go back to the earth at the end; fame ends up in smoke and everything physical is reduced to ash finally. Ash Wednesday reminds every one of the transitoriness of human life in its physical form. It also throws into focus the other elements in us that are not physical but nevertheless must undergo transformation to discover our identity. There is a core element in everyone that pertains to our essence; it is the image of God in which we are all modelled. In ordinary living when one is too aware of one’s corporeity one fails to take notice of it. The Lenten season brings into focus the non-essentials in our life and makes us observe what survives physical destruction through death. It invites us to look beyond to what is temporary and perishable to what lasts into eternity.

What is it that outlives death in a human being? It is the spirit of every human being that is uplifted to the level of the divine through Incarnation in Christ. But this is a reality that is forgotten while living in the body because the truth of the Word made flesh has been taken to be something too good to be true. The Incarnation of God in Jesus Christ is too often considered as an event that pertained only to the person of Christ in the historical past, having little reference to the life of humans except for a small segment called saints. The rest of the human family is made to endure the strains and struggles of human life apparently possessing nothing of divinity. This is the great universal misunderstanding that has pervaded the entire Christian world. We live with the awareness that God is apart from us, and we can experience his presence only under certain conditions. But the truth is that there are no conditions whatsoever that we are required to meet to have his presence. He is in fact the core of our being; we function as human beings only in Him and through him. The life energy that passes into us through every breath of ours, is indeed the life energy of God. Unfortunately, this truth is usually overlooked, and we live our human life as if the incarnation has not taken place. But the truth of the matter is that God manifested his presence in human form when the Word was made flesh in Jesus of Nazareth (Jn.1:14). The entry of God into human nature with his incarnation has remained as an accomplished fact so long as humans inhabit this planet.

The gospel of John bears testimony to the oneness that exists between Christ and his disciples in the metaphor used by Jesus of the vine and the branches, “I am the vine and you are the branches. (Jn.15:5-8) There is only one life that runs through the vine plant and all its branches. We humans do not possess a life separate from the vine that is Christ. The fault lies in imagining that we have a life that is separate and independent bringing its own share of responsibilities and burdens. When we assume that we must bear them on our own, Christ invites us to come to him and hand the burdens over to him: “Come to me all you who labour and are burdened and I will give your rest. “(Mt.11:28). This movement of going over to him to hand over our burdens is nothing else but finding our self in him, Our Lenten practices consist in surrendering our egoistic self and giving ourselves to Christ fully. This process obviously involves some resistance on our part which appears as pain to us. The separation that we experience from Christ is an illusion which naturally results in pain but nevertheless we prefer to maintain our independence to feel that we hold full charge of our lives. The mystery we live with is the paradox of our free will for the exercise of which we are totally dependent on God. 

At the season of Lent, we come face to face with the many choices we make and the influences we are under in doing so. When these choices spring from our egoistic orientation, they become sinful and harmful to our ultimate welfare. On the other hand, if we are guided by our true self, the choices we make are divine in nature because the choices made are done in union with Christ who is our true self. Repentance consists in reorienting ourselves towards our true nature in place of our apparent self. In other words, it is a return to God from whom we may have strayed. When decisions are made from Christ consciousness, they enhance the person and glorify God, but when they spring from the ego self, they belittle the person and bring dishonour to God. What is called for is not so much sorrow for our failings but a clear grasp of our condition apart from God seeing the effects of our actions and behaviour. This leads us to alter our ways and listen to the voice of the holy Spirit in daily living. When the ego self takes the backseat, we hand over to Christ the driver’s seat. That indeed is the lifestyle of the Christian.

The apparent separation between God and man remained till the Father’s voice was heard at the river Jordan during Jesus’ baptism, ‘You are my beloved Son; with you I am well pleased.” (Mk.1:11) If Jesus was baptized as a member of humanity, the Father speaking those words not only for Jesus but also for all humankind. It became a fact accomplished at Christ’s death and resurrection. However, each person must become aware of this grace that has been bestowed on humankind. That is the moment of awakening when a person realizes   his or her utter incapacity to function independently in one’s human nature. Until this happens, we live with the illusion of our independence, being led solely by the mind and the senses. But a deeper look within will reveal to us the hidden divine presence behind everything that happens.

The divine presence of Christ is a mystical one and cannot be perceived by the body or mind. However, there is a pathway to know that presence; it is the breath that flows in and out of our lungs. Breathing is a process that happens within us even without our knowledge. We do not have direct control over it just as we do not have control over the beating of our heart. It begins to dawn on our perception that there is a power other than ours who looks after these vital functions. That can never be another like us but the one who holds our life from its inception to its end. It is none other than God or the ultimate reality of being. We recognize that we are living when we realize the breath flowing in and out of our body and we realize ourselves as being. However, our breathing process is not just a biological function because it is through the breath that the life force of God passes into us and we experience ourselves as one with God. It is a recognition that happens apart from the body and mind, though made within the body-mind framework. We recognize that we are beyond our body and mind, partaking of the dignity of God as a spirit. Our spirit expresses itself through our body and mind, manifesting its presence through the body. It is the Father breathing his Son into us through the Holy Spirit. The entire Holy Trinity is present in every breath that is breathed into our bodies. The two syllables that constitute the name of Jesus are uttered in succession through the in-breath and the outbreath. We are just witnesses of this phenomenal activity. It is not something superficial but worthy of our attention for it takes us into the heart of the mystery of who we are as humans. The greatest tragedy of life is that most humans are oblivious of the mystery of their relationship with God in its Trinitarian dimension but get lost in the materiality of their bodies and the complexity of their minds. Little are they aware that both the body and mind function in the manner they do because the spirit animates and empowers them. Human consciousness is that which is aware of the present reality in its various dimensions. We have the freedom to rise beyond it and seek it’s inner meaning or be conditioned by it. in other words, we are aware that we are aware unlike the rest of creation that may have awareness but are unable to know that they are aware.

A scrutiny of the functioning of our body-mind organism leaves no room for doubt that there is a power other than ours that is responsible for our sustenance in being. The Bible states unequivocally that it is “In Him we live and move and have our being.” (Acts 17:28) Again the word of Jesus reassures us: “On that day you will know that I am in the Father, you in me and I in you.” (Jn14:20) This union with the Trinitarian God is not perceivable to the senses but it is possible to be known by our deeper self which is known as mystical knowing. When we perceive ourselves to be alive, we are in touch with God because He is existence itself. In other words, our existence depends totally on God’s being. And there is no separation between God and us. The perceived separation is only an illusion sustained by years of tradition in human history. Just as there is no distance between a fish swimming in water and the water in which it is swimming, so too is there no gap between God and the human person. The words of St. Julian of Norwich are apt: “Between God and us there is no between.” It is possible by grace to go beyond the perception of the senses and perceive what cannot be perceived by them. In other words, the human person is helpless in recognizing his or her own identity unless supported by divine grace. It is easy to succumb to one’s sense perception and live with one’s own conclusions.

Recognizing our dependence on God for our very existence is the fundamental recognition of all because God is existence itself. This dependence is not as a lower being but as part of being itself. Although there is no separation between God and us, there is absolute distinction as it is among the Persons of the Trinity. Sin consists in wanting to remain separate, refusing to accept our unity with God. Repentance is nothing else but opting to get back to God’s original purpose in the creation of humans as contingent beings. The temptation is always there to want to declare our independence from God as it was with our first parents and choose to do our own will.

The season of lent begins with the temptations of Jesus who is the archetypal human, inviting us to handle similar situations proactively like Jesus, being prepared to adore the Lord alone as God. In the second week, the portrayal of the transfiguration points to the ultimate glory that will be ours if we listen to Jesus in our day-to-day life as the Father asked at the transfiguration. The situation of the Samaritan woman mentioned on the third Sunday is the seeking of every human being for the ultimate in the face of temporary satisfactions on earth. As St. Augustine said, “Our hearts are restless until they seek their rest in God.” Further on, like the man born blind in the gospel of the fourth Sunday, we all walk in darkness until we meet Christ the light of the world who must become our light. There exists no distinction between Christ the light of the world and we who are also called to be the light by our union with him. Only in Christ can any man or woman find their purpose in life. Apart from him we remain in the darkness of error and ignorance. Persisting in it to the point of death is condemning ourselves to eternal darkness. Here the words of the medieval mystic Maester Eckhart, assumes significance: “The eye with which I see God is the same with which God sees me.” The consciousness we have of reality is only the consciousness of God. Hence the importance of having a clear vision within us. Jesus said, “The Father who lives in me is doing his work. Truly I say to you, he who believes in me will do the same works that I do; he will do even greater works than these” (Jn.14:11 &12). It becomes evident that merely on our own power we are incapable of doing anything, “Apart from me you can do nothing,” (Jn.15:5). Enlightenment is the realization of the God reality in each of us and surrendering to that.

On the fifth Sunday we meet Christ the resurrection and life in the context of the death of Lazarus. Jesus declares to Martha and Mary: “I am the resurrection and life; whoever believes in me, though he dies shall live; whoever lives and believes in me shall never die” (Jn.11:25-26). This incident in the gospel foreshadows the resurrection of Christ from death and our own too. The sufferings, trials and pains of this world do not end there. Christ shedding tears at the tomb of Lazarus is the best portrayal of God’s sharing his presence with us in compassion in the trials and sufferings of life that may not be removed from us but have to be endured.  Christ delayed his coming to lift the sisters out of their sorrow and pain but by raising their brother he pointed to their ultimate victory in the resurrection. By trusting in God’s continued presence with us till we arrive at our resurrection experience we express our faith in his unfailing love. The final resurrection triumphs over everything as it happened to Christ. Although Lazarus was sick and died in course of time, he was raised to life but only in his body. This pointed to the ultimate resurrection for all humankind which is victory over death that Christ attained through his death and resurrection. Christ has shared this experience with all humankind. However, we ought not live with the thought that this happened historically in Jesus Christ only. The truth is that the Christians who are his followers, should live with the awareness that the Christ of history is living here and now in them. And the historical passion, death and resurrection of Christ should be integrated into one’s life too. in other words, Christ is suffering, dying and rising through us. The rising from the dead cannot be visible to the senses just as the resurrection was not perceived by the senses but only by faith in his disciples when the risen Lord appeared to them. This awareness gives meaning to human life in its ordinariness. Christ becomes real to us in our present embodied life and the incarnation takes on its intended meaning. The Paschal mystery of the Passion, death and resurrection of Christ unfolds liturgically during the Holy Week as the climax of Lent. So too the spiritual journey of every Christian finds its completion in his or her entering these mysteries consciously. In real time it may happen at different periods of one’s life but the ultimate culmination of it all is in the resurrection of Christ which is a mystery we all can participate in a mystical way. In other words, all the events of life in the life of a person are passing realities in the face of the ultimate mystery of the resurrection. Human life then becomes truly a sharing in the paschal mystery of Jesus Christ. This indeed is the Good News we live and share with one another.

The five weeks of Lent takes us through the journey every Christian is invited to make to realize their real identity. It is not an easy journey because the gross nature in every human being poses serious obstacles to this discovery. There are illusions and delusions in plenty all along the way. One can easily slip into them and be lost. A good portion of humanity identifies itself with their minds or their body and hardly realize the mystery they hold within them. Certain events happening in and around may awaken them to see the limitations of the body and mind and cause them to look beyond. That is grace leading them on. It is available to all who recognize the divine hand behand everything and are willing to submit themselves to it.

Evangelization or sharing the Good News is making Christ present in our being and living our life as the unfolding of his own life. It calls for absolute faith in Christ who holds our life in his hands in love. Our role is to be transparent mediums of Christ the Son of God. The prayer that Jesus made to the Father as he was about to depart from his disciples in his earthly form, was for the fulfilment of that vision in all: “I pray not only for these but also for those who through their word will believe in me so that they all may be one as you, Father are in me and I  am in you. May they be one in us so that the world may believe that you have sent me.” (Jn.17:20-21) //-

  **************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************

Dienstag, 21. Oktober 2025

ധ്രുവദീപ്തി :// Political Principle// Part -3 // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // George Kuttikattu // Part- 3.

 ധ്രുവദീപ്തി :// Political Principle //Part -3//       ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? //

 George Kuttikattu // 

Part-3.  

George Kuttikattu

-ജനാധിപത്യം റഷ്യയിലും  ചൈനയിലും- ?

ഷ്യയുടെ ഭരണഘടനയിൽ ജനാധിപത്യം പൊതുവായി നയിക്കുന്ന ഭരണഘടനാവിധേയരാഷ്ട്രം എന്നാണു വിശേഷിപ്പിക്കുന്നത്. പക്ഷെ, ഫലിതരൂപത്തിൽ പലപ്പോഴും ഒരു നിയന്ത്രിത ജനാധിപത്യം, അഥവാ അതിക്രമശേഷിയിലുള്ള ഏകാധിപതി പ്രസിഡന്റ് ഭരണമാണ് എന്ന് വിശേഷിപ്പിക്കുന്നു. 1991 മുതൽ റഷ്യൻ ഫെഡറേഷൻ ഒരു ഫെഡറൽ ഘടനയുള്ള ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാണ്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 1 റഷ്യയെ ഒരു റിപ്പബ്ലിക്കൻ രൂപത്തിലുള്ള ഗവണ്മെന്റ് ഉള്ള ജനാധിപത്യ ഫെഡറൽ ഭരണഘടനാരാഷ്ട്രം എന്നാണ് കുറിച്ചത്. വാസ്തവത്തിൽ റഷ്യയുടെ രാഷ്ട്രീയവ്യവസ്ഥ ഇന്ന് സ്വേച്ഛാധിപത്യ പ്രഭു വർഗ്ഗത്തിന്റെ മിശ്രിതമാണ്. അതായത്, അടിസ്ഥാന  ലിബറൽ ജനാധിപത്യ അവകാശങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളുണ്ട്.

അതിനാൽ റഷ്യയെ പലപ്പോഴും ഗൈഡഡ് ജനാധിപധ്യം, അല്ലെങ്കിൽ ഒരു സിമുലേറ്റഡ് ജനാധിപത്യം, ഒരു സ്വേച്ഛാധിപത്യ പ്രസിഡന്റ് ഭരണ കൂടം, അല്ലെങ്കിൽ ഒരു സൂപ്പർ പ്രസിഡൻഷ്യൽ ഭരണകൂടം എന്നാണ് വിളിക്കുന്നത്. ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണയുദ്ധം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആഭ്യന്തര അടിച്ചമർത്തൽ വൻതോതിൽ വർദ്ധിപ്പിച്ചു. ഇത് ജനാധിപത്യത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം പരിമിതപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിയാർ പുടിന്റെ നേതൃത്വത്തിൽ റഷ്യ  പുതിയ ഏകാധിപത്യജനാധിപത്യത്തിലേയ്ക്ക് വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനങ്ങൾക്കും വലിയ സമ്മർദ്ദത്തിലുള്ള നിക്രിയത്വം ഇണ്ടായി എന്നതാണ് യാഥാർത്ഥ്യം.

നിലവിലുള്ള രാഷ്ട്രീയംപുടിൻ സംവിധാനം.

2000 മുതൽ വ്ളാഡിമിയർ പുട്ടിൻ റഷ്യയുടെ പ്രസിഡൻണ്. ഒരൊറ്റ തടസ്സമില്ലാതെ. പ്രസിഡന്റ് പുടിന്റെ കീഴിൽ ഇറുകിയ അധികാര ഘടന. ദുർബലവും എന്നാൽ ധീരവുമായ ജനാധിപത്യ പ്രതിപക്ഷവും ഒപ്പം ഉണ്ട്. റഷ്യയിലെ രാഷ്ട്രീയ ഘടനയെ പലപ്പോഴും മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്: 2020 ജൂലൈയിൽ അവതരിപ്പിച്ച ഭരണഘടന പരിഷ്‌ക്കരണത്തോടെ പുടിൻ തന്റെ അധികാരം ഏറെ കൂടുതൽ വികസിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ ഉണ്ടായിരുന്ന  സ്വാധീനമേഖലയെ കൂടുതൽ പരിമിതപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിൽ ക്രെംലിൻ നേതാവ് പുടിൻ അധികാരത്തിൽ തുടരാനുള്ള സാദ്ധ്യത റഷ്യയുടെ നിയമത്തിൽ ഉൾപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് കാലാവധി പരിധി പൂജ്യമായി നിശ്ചയിക്കുന്ന ഒരു നിയമം പാസ്സാക്കി, സൈദ്ധാന്തികമായി 2036 വരെ അദ്ദേഹത്തിന് അധികാരത്തിൽ ഉറച്ചു തുടരാൻ അനുവദിച്ചു. 1993 ലെ പഴയ ഭരണഘടനപ്രകാരം 2024-ൽ പുടിൻ ക്രെംലിൻ വിടേണ്ടിവരുമായിരുന്നു.

സമീപവർഷങ്ങളിൽ റഷ്യൻ ജനതയുടെ വിശാലമായ പിന്തുണ കുറെ കുറഞ്ഞിട്ടുണ്ടെങ്കിലും പുട്ടിന് ഇപ്പോഴും അതിൽ ആശ്രയിക്കാം. 2000 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം ഉപയോഗിച്ച സ്ഥിരത, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള പുട്ടിന്റെ മുദ്രാവാക്യം ഇന്നും ശക്തമായി തുടരുന്നു. എന്നിരുന്നാലും, സമീപവർഷങ്ങളിലെ പ്രതിസന്ധികൾ ഈ പ്രവണത യെ മന്ദഗതിയിലാക്കിയിരുന്നു. റഷ്യൻ സമ്പത്‌വ്യവസ്ഥ രോഗബാധിത മാണ്. ഉദാ: കൊറോണ വൈറസ് പാൻഡെമിക് അതിന്റെ അടയാളം അവശേഷിപ്പിച്ചിട്ടുണ്ട്.

ഒരുവശത്ത് വൻതോതിലുള്ള അടിച്ചമർത്തലും മറുവശത്ത് അഭൂത പൂർവ്വമായ പ്രചാരണവും ഉള്ളതിനാൽ,ഉക്രൈനിനെതിരെ ആരംഭിച്ച യുദ്ധത്തെക്കുറിച്ചു റഷ്യയിലെ പൊതുജനങ്ങളെ ഇരുട്ടിൽ നിറുത്തി അതുവഴി തന്റെ തുടർച്ചയായ അംഗീകാരറേറ്റി൦ഗുകൾ ഉറപ്പാക്കാനും പുടിൻ ഇപ്പോൾ ശ്രമിക്കുന്നു.

തെരഞ്ഞെടുപ്പുകൾ 

2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലുള്ള മുൻ തെരഞ്ഞെടുപ്പു കളിലും പുടിൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വ്ളാദിമിയർ പുടിൻ വർഷങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവചനമനുസരിച്ച് 2024 മാർച്ചിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി. പുടിൻ ആറ് വർഷങ്ങൾ കൂടി രാജ്യത്തെ നയിക്കും. അന്താരാഷ്‌ട്ര നിയമപ്ര കാരം റഷ്യയുടെ ഭാഗമല്ലാത്ത, റഷ്യൻ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. ഫാർ ഈസ്റ്റിലെ ഒരു ജില്ലയി ലും എല്ലാ സ്ഥലങ്ങളിലും ഉക്രേനിയൻ പ്രദേശമായ ഡോണെറ്റ്സ്കിലും 95 ശതമാനത്തിലധികം വോട്ടർമാർ പുട്ടിന്റെ പേര് ബാലറ്റിൽ രേഖപ്പെ ടുത്തിയതായി റിപ്പോർട്ടുണ്ടായി. ക്രെംലിനിൽ പുടിൻ ഇപ്പോൾ  5-)൦ തവണ അധികാരത്തിൽ പ്രവേശിച്ചു.

ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഡുമ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി വിജയിച്ചിരുന്നു. 2016 -ലെ ദുമാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി 54 % വോട്ടുകൾ നേടി കേവല ഭൂരിപക്ഷം നേടിയിരുന്നു. ലിബറൽ പ്രതിപക്ഷത്തിന് റഷ്യൻ പാർല മെന്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്നുള്ള വർഷങ്ങളിൽ പുടിൻറെ ജനപ്രീതിയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-ലെ ഡുമ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി വീണ്ടും 50 % വോട്ടുകൾ നേടി വിജയിച്ചു. തുടർന്ന്,കമ്മ്യുണിസ്റ്റുകൾ 21 % ശതമാനത്തിലധികം വോട്ടുകൾ നേടി അവരുടെ ലീഡ് ഗണ്യമായി മെച്ചപ്പെടുത്തി രണ്ടാമത്തെ ശക്തമായ പാർട്ടിയായി. ഏതായാലും ഭരണകക്ഷി വീണ്ടും കേവലഭൂരിപക്ഷം നേടി. ഒരു വശത്ത് അടിച്ചമ ർത്തലും മറുവശത്ത് സമ്മാനങ്ങളും ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ തവണയും യുണൈറ്റഡ് റഷ്യ പാർട്ടി വീണ്ടും തെരഞ്ഞെടുപ്പിൽ വിജ യിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തു. വിജയിയെ തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ തീരുമാനിച്ചിരുന്നു. വോട്ടർമാരുടെ എണ്ണം കുറവായിരുന്നു. 45 -ശതമാനത്തിൽ ഒതുങ്ങി എന്നായിരുന്നു റിപ്പോർട്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് വഞ്ചനയും പ്രതിപക്ഷത്തിന്റെ അടിച്ചമർത്ത ലും സംബന്ധിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ നിഴലിച്ചിരുന്നു. യഥാർത്ഥത്തിൽ വിജയിക്കാൻ സാദ്ധ്യതയുള്ളവരെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കി. 2016-ലെ ദുമാ തെരഞ്ഞെടുപ്പിന് ശേഷം ഭരണകക്ഷി ആഗ്രഹിച്ച പോൾ റേറ്റി൦ഗുകൾ പകുതിയായി കുറഞ്ഞത് 27 % ആയി കുറഞ്ഞിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ആവശ്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ക്രെംലിൻ നിരൂപക അലക്സി നവാൽനിയു ടെ ടീമിലെ അംഗമായ മരിയ പെവ്ചിച്ച് പറയുന്നു. അതിങ്ങനെ:" ഒരു ബസ് ആളുകളെ പോളിങ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനാ ൽ അവർക്ക് ഒന്നിലധികം തവണ വോട്ടു ചെയ്യാൻ കഴിയും. അല്ലെങ്കി ൽ അവർക്ക് ഹോം വോട്ട് ചെയ്യാം.ബാലറ്റ് പെട്ടി അവരുടെ മുൻവാതി ലിലേയ്ക്ക് കൊണ്ടുപോയി യുണൈറ്റഡ് റഷ്യക്കായി വലിയ ഭൂരിപക്ഷ ത്തോടെ മടങ്ങുക". കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റഷ്യ താരതമ്മ്യേന കുറച്ച് OSCE തെരഞ്ഞെടുപ്പ് നിരീക്ഷകരെ മാത്രമേ അനുവദിച്ചിരുന്നു ള്ളു. ഇത്തവണ OSCE ആരെയും അയച്ചില്ല. ആവശ്യകതകൾ വളരെ കർശനമായിരുന്നു.

റഷ്യയിലെ പ്രതിപക്ഷം.

റഷ്യൻ ഭാഷയിൽ "പ്രതിപക്ഷം " എന്ന പദം സാധാരണയായി ഭരണ കക്ഷിയായ "യുണൈറ്റഡ് റഷ്യ"യ്ക്ക് പുറത്തുള്ള രാഷ്ട്രീയക്കാരെ യും പാർട്ടികളെയും ഇടുങ്ങിയ അർത്ഥത്തിൽ സൂചിപ്പിക്കുന്നു. ഇത് രാഷ്ട്രീയ വ്യവസ്ഥയെ വിമർശിക്കുന്നവരോ പ്രത്യേക പരാതികൾക്ക് എതിരെ പ്രതിഷേധിക്കുന്നവരോ ആയ പലരും ഈ എതിർപ്പ് ഏറെ  സംശയത്തോടെയാണ് കാണുന്നത്. അവർ ഒരിക്കലും പ്രതിപക്ഷ അംഗങ്ങൾ എന്ന് വിളിക്കില്ല. ആത്യന്തികമായി റഷ്യയിലെ പ്രതിപ ക്ഷം അതിന്റെ അജണ്ടയിലോ പ്രായോഗികതയിലോ ജനാധിപത്യ പരമോ പാശ്ചാത്യ അനുകൂലമോ ആയിരിക്കണമെന്നില്ല. അതേസമയം ദേശീയവാദ പാശ്ചാത്യ വിരുദ്ധ മനോഭാവങ്ങളെ ഭരണകൂടത്തോടുള്ള വിശ്വസ്തതയുമായോ നിഷ്ക്രിയത്വവുമായോ തുലനം ചെയ്യാൻ കഴിയി ല്ലെന്ന് ബി പി ബിയുടെ റഷ്യ ഡോസിയറിൽ മിഷ ഗാബോവിറ്റ്സ് പറയുന്നു.

റഷ്യയിലെ പ്രതിപക്ഷ അംഗങ്ങൾ വർഷങ്ങളായി നിരന്തരമായിട്ടുള്ള അടിച്ചമർത്തലിന് വിധേയരായിട്ടുണ്ട്. അധികാരത്തിൽ തുടരുവാൻ പ്രതിപക്ഷത്തെ നിയന്ത്രിക്കുവാൻ പുടിൻ സാദ്ധ്യമായതെല്ലാം ചെയ്തു. റഷ്യയിലെ രാഷ്ട്രീയ എതിർപ്പ് വളരെക്കാലമായി തകർക്കപ്പെട്ടു എന്ന് ചരിത്രകാരിയായ ഐറിന ഷെർബക്കോവ ഡച്ച്ഷ്ളാൻസ്റ്റങ്കിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. : " നമ്മൾ ഒരു സ്വേച്ഛാധിപത്യത്തി ലാണ് ജീവിക്കുന്നത്.എല്ലാം നിയന്ത്രിക്കണം, ഒരു എതിർപ്പും അനുവദി ക്കരുത്. എല്ലാ പ്രധാന തീരുമാനങ്ങളും പ്രസിഡന്റ് വ്ളാഡിമിയർ പുടിന് ചുറ്റുമുള്ള ഒരു ചെറിയ വൃത്തമാണ് എടുക്കുന്നത്. ഉക്രെയിനി ലെ യുദ്ധത്തെക്കുറിച്ച് പ്രതിപക്ഷ ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുന്നു. പുടിന്റെ ഗതിയോട് പൊരുത്തപ്പെടാത്ത ആർക്കും കേൾക്കാനുള്ള സാദ്ധ്യതകൾ കുറവാണ്.

നവാൽനി കേസ് 

പ്രതിപക്ഷ രാഷ്ട്രീയക്കാരനും ക്രെംലിൻ നിരൂപകനുമായ അലക്സി നവാൽനിയുടെ കേസിനേക്കാൾ കൂടുതൽ ശ്രദ്ധ ലഭിച്ച ഒരു കേസും സമീപവർഷങ്ങളിൽ ഉണ്ടായിട്ടില്ല. സമീപവർഷങ്ങളിൽ അദ്ദേഹം ആവർത്തിച്ച് അടിച്ചമർത്തലിന് വിധേയനായിട്ടുണ്ട്. നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്‌. നവാൽനിക്കെതിരായ വിഷബാധയിൽ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെട്ടതും റഷ്യയിലേക്ക് മടങ്ങിയപ്പോൾ അറസ്റ്റിലായതും 2020 ലെ വേനൽക്കാലത്ത് അന്താരാഷ്‌ട്ര വാർത്തക ളിൽ ഇടം നേടി. നവാൽനി തടവിലാക്കപ്പെട്ട മോസ്കോയുടെ കിഴക്കു ള്ള കുപ്രസിദ്ധമായ പീനൽ കോളനിയിൽ മോശം സാഹചര്യങ്ങളും വൈദ്യസഹായത്തിന്റെ അഭാവവും കാരണം നവാൽനി തുടക്കത്തി ൽ ആഴ്ചകൾ നീണ്ടുനിന്ന നിരാഹാരസമരം നടത്തി. അതേതുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യം ഗണ്യമായി വഷളായി. ആയിരക്കണക്കി ന് നവാളിനി പിന്തുണക്കാരുടെ പ്രതിഷേധത്തെയും അന്താരാഷ്‌ട്ര സമ്മർദ്ദത്തെയും തുടർന്ന് പീനൽ ക്യാമ്പിന് പുറത്തുള്ള ഒരു സിവിലി യൻ ആശുപത്രിയിലേയ്ക്ക് താൽക്കാലികമായി അദ്ദേഹത്തെ മാറ്റി. അവിടെ, നവാൽനി തന്റെ നിരാഹാരസമരം അവസാനിപ്പിച്ചു. അതിന് ശേഷം അദ്ദേഹം പീനൽ കോളനിയിലേക്ക് മടങ്ങി. 

ഫെബ്രുവരി പകുതിയോടെ റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനി കസ്റ്റഡിയിൽ മരിച്ചുവെന്ന് ജയിൽ ഭരണകൂടത്തിന്റെ റിപ്പോർട്ട് വന്നു. നവാൽനി മരിച്ചുവെന്ന വാർത്ത അന്താരാഷ്ട്രതലത്തിൽ നിരാശാജനകമായ വാർത്തയായിരുന്നു. ജർമ്മൻ ചാൻസലർ ഷോൾസിന്റെ അഭിപ്രായ ത്തിൽ നവാൽനി തന്റെ തന്റെ ജീവൻ നൽകി. അദ്ദേഹത്തിൻറെ ധൈര്യത്തിന് വില നൽകി.ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി റഷ്യൻ പ്രസിഡന്റ് പുടിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

തുടർച്ചയായ പീഡനങ്ങളും ശിക്ഷാവിധികളും മൂലം അദ്ദേഹത്തി ൻറെ രാഷ്ട്രീയപ്രവർത്തനസ്വാതന്ത്ര്യം നിരന്തരം പരിമിതപ്പെടുത്തി. എന്നിരുന്നാലും നവാൽനി പലർക്കും പ്രതീക്ഷയുടെ പ്രതീകമായിരു ന്നു. മറ്റു രാഷ്ട്രീയക്കാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിൻറെ വേദിയല്ല, മറിച്ച്, അദ്ദേഹത്തിൻറെ ചിന്താശക്തിയും കഴിവും ഭരണവർഗ്ഗത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പമാണ്. സ്വാതന്ത്ര്യത്തിനായുള്ള അക്ഷീണ പോരാട്ടത്തിന് 2021 ഡിസംബർ മാസത്തിൽ യൂറോപ്യൻ പാർലമെന്റ് ക്രെംലിൻ നിരൂപകനായ ശ്രീ. നവാൽനിയ്ക്ക് സഖാറോവ് സമ്മാനം നൽകി ആദരിച്ചു.

നിയമ വാഴ്ച.

അന്താരാഷ്‌ട്ര നിയമവാഴ്ച റാങ്കിംഗിൽ റഷ്യ സ്ഥിരമായി ഏറ്റവും താഴെയാണ്. അപ്പോൾ, 1993-ലെ ഭരണഘടന ഇത് പ്രഖ്യാപിക്കുകയും യൂറോപ്യൻ കൗൺസിലിലെ റഷ്യയുടെ അംഗത്വം നിയമവാഴ്ചയോടു ള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുകയും ചെയ്തുവെങ്കിലും റഷ്യ നിയമ വാഴ്ചയിൽ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രമല്ലെ? ഇന്ന് ലോകത്തിലെ ഒരു രാജ്യത്തും നിയമപരമായ യാഥാർത്ഥ്യം എല്ലാ നിയമപരമായ ആവശ്യ ങ്ങളും പാലിക്കുന്നില്ലെങ്കിലും വേൾഡ് ജസ്റ്റിസ് പ്രോജക്റ്റ് അനുസരിച്ച് നിയമവും നിയമപരമായ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം മിക്ക രാജ്യങ്ങളിലും റഷ്യൻ ഫെഡറേഷനെ അപേക്ഷിച്ച് കുറവാണ്. ഇന്ന് കൗൺസിൽ ഓഫ് യൂറോപ്പ് അംഗങ്ങളിൽ തുർക്കി രാജ്യം മാത്രമാണ് കൂടുതൽ മോശം അവസ്ഥയിലായതെന്ന് നിയമവാഴ്ച ഡോസിയറിൽ ബെഞ്ചമിൻ റീവ് പറയുന്നു. ഈ കാരണത്താൽ റഷ്യയെ അടുത്തിടെ കൗൺസിൽ ഓഫ് യൂറോപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഇനി  തുടർന്ന് അതിന്റെ പ്രവർത്തനം തുടരില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള നഗ്നമായ, തെറ്റായ പ്രചാരണം, തെറ്റായ വിവരങ്ങൾ എന്ന് വിളിക്കപ്പെടുന്നവ പ്രചരിപ്പിച്ചതിന് 15 വർഷം വരെ തടവ് ശിക്ഷകൾ ചുമത്തുന്ന പുതിയ മാദ്ധ്യമനിയമം രാജ്യത്തെ യുദ്ധവിരുദ്ധ പ്രകടനങ്ങൾക്കെതിരായി കർശനമായിട്ടുള്ള അടിച്ചമർത്തൽ, ക്രെംലിനെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെയും വിമർശിക്കുന്ന മാദ്ധ്യമങ്ങൾക്കുള്ള നിരോധനം എന്നിവയോടെ പ്രസിഡന്റ് പുടിൻ എല്ലാ മറച്ചുവയ്ക്കലുകളും ഉപേ ക്ഷിച്ചു നിയമവാഴ്ചയുടെ തത്വങ്ങൾ പരസ്യമായി ഉപേക്ഷിച്ചു. ഉക്രെയി നിനെതിരെയുള്ള ആക്രമണാത്മക യുദ്ധത്തിലൂടെ അന്താരാഷ്‌ട്ര നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൺവെൻഷനുകൾ ലംഘിച്ചു കൊണ്ട് അന്താരാഷ്‌ട്ര നിയമം പാലിക്കുന്നതിനെ അദ്ദേഹം ഇനിയും വിലമതിക്കുന്നില്ലെന്നും വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഏകാധിപത്യ നേതൃത്വത്തിൽ റഷ്യ ഒരു ഏകാധിപത്യ ജനാധിപത്യ ത്തിലേക്ക് വികസിതമാക്കിയിട്ടുണ്ട്.

ചൈനയിലെ രാഷ്ട്രീയ ഘടന-

ചൈന സാധാരണയായി ഒരു ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെട്ടി ട്ടില്ല. അതിരു കടന്ന ഏകാധിപത്യമുള്ള ഒരു ഏകകക്ഷി സംവിധാനമാ യി കണക്കാക്കുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മാത്രമാണ് അധികാരം ഉള്ളത്. ചൈന ഒരു ജനറിപ്പബ്ലിക്ക് രാജ്യമാണ്. ഇപ്പോൾ ചൈനയുടെ  കമ്മ്യുണിസ്റ്റ് പാർട്ടി( KPCh-) ഈ രാജ്യത്തെ ഒരു ശക്തമായ കേന്ദ്രീകൃത ഫാഷിസ്റ്റ് ശൈലിയിൽ ഭരണത്തിൽ കടന്നിരിക്കുന്നു. ഈ രാഷ്ട്രീയ സിസ്റ്റം ശക്തമായി കേന്ദ്രീകരിക്കപ്പെട്ടതാണ്. സർക്കാർ എല്ലാവർക്കും സമൂഹത്തിന്റെ എല്ലാമേഖലകളിലും നിയന്ത്രണം തരും. അവിടെ യഥാർത്ഥ അധികാരവിഭജനം ഇല്ല. പൗരന്മാർക്ക് പരിമിതമായ അവസ രങ്ങൾ മാത്രമാണുള്ളത്. രാഷ്ട്രീയതീരുമാനങ്ങളിൽ പങ്കെടുക്കാനും ഇതുപോലെ നിയന്ത്രണം ഉണ്ട്. ഇന്ന് ഏതാണ്ട് ഇതുപോലെ സമാനമായ ഒരു ഭരണശൈലിയാണ് കേരളത്തിൽ ഭരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഭരണനേതൃത്വത്തിന്റെ കേന്ദ്രീകൃത ഏകാധിപത്യ ഭരണരീതി. ഏത് തെരഞ്ഞെടുപ്പുകളുടെയും കാലം സമീപിക്കുമ്പോൾ ഇന്ന് കേരളം ഭരിക്കുന്ന പിണറായി നേതൃത്വം ഭാവി വാഗ്ദാനങ്ങളുടെ പെരുമഴകൾ  പെയ്യിക്കുന്നു. ഉദാഹരണമായി, സർക്കാർ ജീവനക്കാരുടെ വേതനവർ ദ്ധനവ്, ക്ഷാമ-ക്ഷേമ സഹായ വർദ്ധനവ്, തുടങ്ങി നിരവധി സുവർണ്ണ വാഗ്ദാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. തൊഴിൽ ചെയ്യാതെ ലക്ഷങ്ങൾ സമ്പാദ്യം സമ്പാദിക്കുന്ന സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തെ തലോടി അവരുടെ വോട്ടു പിന്തുണ നേടിയെടുക്കുന്നു. അതേ സമയം നശിച്ചുകൊണ്ടിരിക്കുന്ന കേരളാകാർഷികരംഗത്ത് സഹായം നൽകുന്നതിൽ മുഖ്യമന്ത്രിക്ക് വാക്കുകളില്ല. അതിന് മൗനം പാലിക്കും. കേരളം ഇന്ന് വന്യമൃഗങ്ങളുടെ ഉടമസ്ഥതയിൽ മാറ്റപ്പെട്ടു. കേരളത്തിലെ കമ്മ്യുണിസ്റ് ഏകാധിപത്യഭരണത്തിന്റെ തനിനിറം  ജനങ്ങൾ ഇന്നും മനസ്സിലാക്കിയിട്ടില്ലേ ? 

തെരഞ്ഞെടുപ്പുകളും ജനസഭകളും-

ചൈനയിൽ തെരഞ്ഞെടുപ്പുകൾ ഉണ്ടെങ്കിലും അതിനു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ശക്തമായ നിയന്ത്രണങ്ങൾ അടിയുറപ്പിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുന്നു ? ദേശീയ ജനസഭ ഒരു നിയമസഭയായി കരുതപ്പെടുന്നു. എന്നിരുന്നാലും അതേസമയം അവയ്ക്ക് പ്രായോഗികമായി ആധികാ രികതയില്ല . പാർട്ടി കണ്ടെത്തലുകൾക്ക് പ്രവർത്തിക്കാനുള്ള ഒരു അംഗീകാരണസംവിധാനമായി പ്രവർത്തിക്കുന്നു. ജനപ്രതിനിധിക ളായവർ യഥാർത്ഥത്തിൽ ഒരു തെരഞ്ഞെടുപ്പുവഴി തെരഞ്ഞെടുക്ക പ്പെടുന്നവരല്ല. അവർ ചൈന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ താൽപ്പര്യ സംരക്ഷകരായി നിന്ന് പ്രവർത്തിക്കുന്ന പാർട്ടിയംഗങ്ങളാകുകയാണ്.

സ്വയം ജനാധിപത്യ രാജ്യമായി പ്രത്യക്ഷപ്പെടുന്നു.

ചൈനയെ സ്വയം ഒരു ജനാധിപത്യരാജ്യം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ശക്തി ജനങ്ങളിൽനിന്നും വരുന്നതായും അവർ വാദിക്കുന്നു. പാർട്ടി യുടെ ഭരണത്തെ ജനത്തിന്റെ പിന്തുണയിൽ അടിസ്ഥാനമാക്കിയാ ണെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രാദേശികതലത്തിലെ തീരഞ്ഞെടുപ്പു കൾ ജനാധിപത്യ പങ്കാളിത്തത്തിന്റെ ഒരു രൂപമെന്നു അവർ ചൂണ്ടി ക്കാണിക്കുന്നു. എങ്കിലും വിമർശകർ ഈ ജനാധിപത്യക്രമത്തെയാകെ  പാശ്ചാത്യരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ മാനങ്ങളുമായി താര തമ്മ്യപ്പെടുത്തുവാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കാരണം, അവിടെ  ഒരു രാഷ്ട്രീയ പ്രതിപക്ഷം അനുവദനീയമല്ല. മാദ്ധ്യമങ്ങൾ ശക്തമാ യി നിയന്ത്രിക്കപ്പെടുന്ന. ചുരുക്കത്തിൽ കാണുകയാണെങ്കിൽ നാം പൊതുവെ ചൈനയെ പാശ്ചാത്യരീതിയിൽ ഒരു ജനാധിപത്യ രാജ്യമാ യി പരിഗണിക്കുന്നില്ല. ചൈന ഒരു അധികാരവാദ കമ്മ്യുണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന ഒരു തെളിഞ്ഞ നിയന്ത്രണത്തിൽ ഉള്ള രാജ്യമെന്നാണ്. അതിന്റെ നേതൃത്വങ്ങൾക്ക് രാഷ്ട്രീയ സംവേദനത്തിനുള്ള ഓരോ ആവശ്യങ്ങൾക്ക് തുല്യമായ അവസരങ്ങൾ മാത്രം ഉള്ളവരാണ്. ചൈന എന്നാൽ ഒരു തരത്തിലുള്ള ജനാധിപത്യം നടപ്പാക്കുന്നതായി പറയുന്ന പ്രസ്താവനകൾ പലതും പര്യാപ്തമല്ല. ഇത്തരം യാഥാർത്ഥ്യത്തെ വളരെ അസ്വസ്ഥതയോടെ ആഗോളരാഷ്ട്രീയം നിരീക്ഷിക്കുന്നു. // -

********************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************


Montag, 22. September 2025

ധ്രുവദീപ്തി: // Political Principle // Part-2-// ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി://Political Principle//  

  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? //

 George Kuttikattu // 

Part-2.  

George Kuttikattu 

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു ജനാധിപത്യരാജ്യമായി കണക്കാക്കുന്നു. പക്ഷെ നിലവിലെ രാഷ്ട്രീയ വെല്ലുവിളികൾ കാരണം അതിനെ ഇന്ന്  കൂടുതലായി കാണുന്നു: "അപൂർണ്ണമായ ജനാധിപത്യം" അല്ലെങ്കിൽ ഒരു സങ്കര ഭരണകൂടം എന്ന നിലയിലാണ് നിരീക്ഷിക്കപ്പെടുന്നത്.     

ഏതൊരു ജനാധിപത്യവും മാനസികാവസ്ഥകൾക്കും മാനസികമായ  അവസ്ഥയിലെ മാറ്റങ്ങൾക്കും വിധേയമാണ്. ഇതിൽ പ്രധാനമായിട്ട്  ബഹുജനമാദ്ധ്യമങ്ങൾക്ക് കൂടുതൽ സ്ഫോടനാത്മകമായ പങ്കുകൾ വഹിക്കുന്നുണ്ട് . പുരാതന ഏതൻസിലും റോമിലും രാഷ്ട്രീയക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് അവരുടെ പ്രസംഗങ്ങളുടെ നിശ്ചിത ഫലപ്രാപ്തിയെ ആയിരുന്നു എന്ന കാര്യം ചരിത്രം ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്ത് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്,  റഷ്യയിലെ പുട്ടിൻ, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ രാഷ്ട്രീയക്കാർ പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും വിവിധ ടെലിവിഷൻ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകളും അഭിപ്രായങ്ങളും നടത്തുന്നു. ടെലിവിഷൻ വളരെക്കാലമായി റേഡിയോയെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ , നിരവധി യുവജനങ്ങൾക്ക് ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട വിവരശ്രോതസ്സായി മാറിയിട്ടുണ്ട്. ഇത്തരം നെറ്റ് മാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകരും അതിലൂടെ ജനങ്ങളുടെ മാനസിക അവസ്ഥയ്ക്ക് മാറ്റങ്ങൾ വർദ്ധിപ്പിക്കുന്നവരുമായിത്തീർന്നിരിക്കുന്നു. അവ പലപ്പോഴും അവയുടെ ഉപജ്ഞാതാക്കളുമാണ്. ജനാധിപത്യം ഇക്കാലത്തു വളരെ ദുർബലമാണ്. അതിനാൽ ജനങ്ങൾ എന്തെല്ലാം ചിന്തിക്കണം? നമ്മുടെ വിദ്യാലയങ്ങളിലും ബഹുജനമാദ്ധ്യമങ്ങളിലും ജനാധിപത്യം കുറ്റമറ്റ ഒരു ആദർശമായി അവതരിപ്പിക്കരുത്. മറിച്ച്, എല്ലാവിധത്തിലുമുള്ള സർക്കാർ സംവിധാനങ്ങളിലും ഏറ്റവും മികച്ച ഒരു പ്രതിച്ഛായ ആയി അവതരിപ്പിക്കുക, കാരണം, എല്ലാ ജനാധിപത്യ ഘടനയെയും തെറ്റിദ്ധരിക്കപ്പെടുന്നു. അമിത ആദർശവത്ക്കരണം സ്വീകരിക്കുന്ന ഏതൊരാൾക്കും തുടക്കത്തിൽ അമിതവിശ്വാസികൾ ആയിട്ടുള്ള മറ്റുള്ളവരെ പിന്നീട് കടുത്ത നിരാശയിൽ തള്ളിവിടാൻ കാരണമാക്കും. നിരാശരായവർ ജനാധിപത്യ വിരുദ്ധനായി മാറാനും സാദ്ധ്യതയുണ്ട്. 

യു. എസ്. രാഷ്ട്രീയ വ്യവസ്ഥ. 

1787- ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ ഒരു രാഷ്ട്രീയവ്യവസ്ഥയാണ് യു.എസിനുള്ളത്. ഈ ഭരണഘടന യു. എസ് സർക്കാരിന്റെയും പൗരന്മാരുടെ അവകാശങ്ങളുടെ അടിത്തറയാണ് സ്ഥാപിക്കുന്നത്.ചരിത്രപരമായി നിരീക്ഷിച്ചാൽ അമേരിക്കയിലുള്ള നിരവധി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന "കുന്നിൻമുകളിലെ നഗരം" എന്ന രൂപകത്തിൽ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ മാതൃക എന്ന നിലയിൽ യു. എസ് സ്വയം അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള വെല്ലുവിളികൾ 

സമീപവർഷങ്ങളിൽ അമേരിക്കൻ ജനാധിപത്യത്തിന് കാര്യമായ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. 2023- ലെ ജനാധിപത്യ സൂചിക യു. എസിനെ 167 രാജ്യങ്ങളിൽ 30-)൦ സ്ഥാനത്ത് കുറിക്കപ്പെട്ടിരുന്നു. കൂടാതെ ആ സ്ഥിതിയെ "അപൂർണ്ണ ജനാധിപത്യം എന്നാണു വിശേഷിപ്പിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണവും അവിശ്വാസവും വർദ്ധിച്ചു. ഇത് ജനാധിപത്യത്തിൽ ഉണ്ടാകേണ്ട പ്രവർത്തനത്തെ ദുർബലടുത്തിയിരിക്കുന്നു. 

2023 -ജനുവരി 6- ന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ അനുയായികൾ ജനാധിപത്യപരമായ അധികാരകൈമാറ്റം തടയാൻ ശ്രമിച്ചപ്പോൾ കാപ്പിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ടതാണ് ശ്രദ്ധേയമായ ഒരു സംഭവം. ഈ സംഭവം യു. എസ് ജനാധിപത്യത്തിന്റെ സ്ഥിരതയ്ക് ഉണ്ടായിരുന്ന ആത്മവിശ്വാസത്തെ സാരമായി ഇളക്കിമറിച്ചു. ഇത്തരം പ്രശ്നങ്ങൾ മൂലം പല അമേരിക്കക്കാർക്കും ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞകാല വോട്ടെടുപ്പുകളുടെ ഫലം കാണിക്കുന്നു. 2023-ലെ ഒരു സർവ്വേയിൽ പ്രതികരിച്ചവരിൽ 10 % പേർ മാത്രമേ യു. എസിൽ ജനാധിപത്യം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുള്ളു. കൂടാതെ പലരും യു. എസ് പ്രഭുക്കന്മാരുടെയോ അവരുടെ സ്വേച്ഛാധിപത്യപരമായ ഒരു സർക്കാരിലേക്കുള്ള പ്രത്യേക പരിവർത്തനത്തിലാണെന്നു കാണുന്നു.  

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

ഒരു പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നു. രാജ്യം വിശ്വസിക്കാത്ത പ്രതിഷേധവാദങ്ങൾ ഇന്ന് അമേരിക്ക എത്രത്തോളം ജനാധിപത്യപരമാണെന്നു ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നു. കുറച്ചുനാൾ മുമ്പ് വാഷിംഗ്‌ടണിൽ ലിങ്കൺ മെമ്മോറിയൽ പ്രതിമയുടെ ചുറ്റും അമേരിക്കൻ സൈന്യം വീടുമതിലുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടത്തുന്നവരുടെ നേർക്കുള്ള നടപടികൾ, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവരുടെ മുകളിലൂടെ ഹെലികോപ്റ്ററുകൾ പരത്തി ഭീഷണി ഉയർത്തുക, അത്തരം നടപടികളെ വിമർശിച്ച മാദ്ധ്യമങ്ങളുടെ നേർക്ക്  സുരക്ഷാ ഉദ്യോഗസ്ഥരുടെ താക്കീതുകൾ, ഇത്തരം തീവ്രാവസ്ഥയുടെ കാര്യങ്ങൾ ആർക്കും മനസ്സിലായില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനും അമേരിക്കൻ സൈന്യത്തിന് പ്രതിഷേധങ്ങളെ ലംഘിക്കാനും ഉത്തരവ് നൽകാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷങ്ങൾ ആരോപിക്കുന്നു. മറ്റു സൈനികരും മുൻ ഉദ്യോഗസ്ഥരും സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുവെന്നു ചില മാദ്ധ്യമങ്ങൾ കുറിക്കുന്നു. 

"ഫോറിൻ പോളിസി" എന്ന ഒരു മാസികയിൽ സമർപ്പിച്ച ഒരു വലിയ വിവരണത്തിൽ അമേരിക്കയിൽ വരാനിരിക്കുന്ന ജനാധിപത്യത്തിന്  ഉണ്ടാകാവുന്ന അവസാനത്തെ തകർച്ചയുടെ ഭീഷണിയെക്കുറിച്ചു മുന്നറിയിപ്പ് നൽകിയ ഒരു അമേരിക്കൻ ആർമി ജനറൽ ജോൺ അലൻ വളരെ നിശിതമായി ഡൊണാൾഡ് ട്രംപിന്റെ ഏകാധിപത്യമനോഭാവ നിലപാടിനെ വിമർശിച്ചു. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളും കഴിഞ്ഞ തവണ നടത്തപ്പെട്ട തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വ്യാജം മാത്രമാണെന്നുമുള്ള സംസാരവും നേരിട്ട് കണക്കിലെടുത്താൽ ഓരോ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എന്ത് സംഭവിക്കുന്നുണ്ടെന്നു പലരും ആശങ്കപ്പെട്ടിട്ടുണ്ട്. 

അമേരിക്കയിൽ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണെന്ന ചോദ്യം നിലനിൽക്കുന്നു. സമരപരിപാടി അമേരിക്കൻ സ്ഥാപനങ്ങളിൽ വൻ  അശ്രദ്ധയുടെയും പ്രസക്തമായ ജനാധിപത്യത്തിനെതിരെ നടക്കുന്ന നാശത്തിന്റെയും പ്രതീകമാകുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില സർവ്വേകൾ ഇത്തരം ചില അസംതൃപ്തി കൂടുതൽ വർദ്ധിച്ചുവെന്നു കാണിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിൽ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതിഷേധങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളിൽ കാണപ്പെടുന്ന അശ്രദ്ധയും ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ നാശത്തിന്റെയും പ്രതീകമാകുമോ? ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ നിരീക്ഷണത്തിൽ ജനങ്ങളുടെ അതൃപ്തി കാണുന്നുണ്ട്. ഒരു പ്രസിദ്ധ ബ്രിട്ടീഷ് ജേർണൽ "എക്കണോമിസ്റ്റ്"കുറിക്കുന്നതിങ്ങനെ:അമേരിക്കയിൽ ഒരു അപൂർണ്ണ ജനാധിപത്യ നിലവാരമാണുള്ളത് എന്നാണ്. അങ്ങനെയുള്ള വിവിധ രാജ്യങ്ങളുടെ പട്ടികയിൽ ഇരുപത്തിയഞ്ചാമത്തെ സ്ഥാനമാണ് ഉള്ളത്. ഇപ്പോൾ സർക്കാർ പ്രവർത്തനക്ഷമതയിലും രാഷ്ട്രീയ സംസ്കാരവും ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തുന്നു. ഇപ്പോൾ ജർമ്മനി പൂർണ്ണമായ ഒരു ഡെമോക്രസിയുള്ള രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ് എന്നു സർവ്വേ കുറിക്കുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകൾ   

ഏതു രാജ്യങ്ങളിലും ഉണ്ടാകുന്നതുപോലെ വോട്ടിംഗ് സംവിധാനരീതി അനേകം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ തെരഞെടുപ്പിൽ ട്രംപ് ജയിച്ച സമയത്ത് ഇത് വീണ്ടും ചർച്ചാവിഷയമായി. അമേരിക്ക നേരിട്ടിട്ടുള്ള വോട്ടർമാരുടെ എതിർപ്പുകളിൽ ഫലമുണ്ടായില്ല. ട്രംപ് വോട്ടെടുപ്പ് സമിതിയുടെ ശുപാർശയ്ക്കനുസൃതമായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. മാത്രമല്ല, യൂറോപ്യൻ സുരക്ഷയും സഹകരണ സംഘടന OSZE തെരഞ്ഞെടുപ്പ് നിരീക്ഷണ സാംഘടനയായ O D I H R ഉയർത്തിയ മറ്റു കുറവുകൾ, 2018 -ൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ നിരീക്ഷിച്ചതിനു പിന്നാലെ ODHR ഏകദേശം 11,1 മില്യൺ ആളുകൾക്ക് അവകാശമുള്ള തങ്ങളുടെ വോട്ട് ഉപയോഗിക്കാനായില്ല എന്ന ആരോപണമുണ്ടായി. അതുപോലെതന്നെ തെരെഞ്ഞെടുപ്പവകാശം രജിസ്റ്റർ ചെയ്യാത്ത 50 കോടി ആളുകളുണ്ട്. രജിസ്ട്രേഷന്റെ കാര്യത്തിൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, അത്  പക്ഷെ ചെറിയ വരുമാനമുള്ളവരും ആദിമനിവാസികളും കുടിയേറി വന്നവരും, ഉണ്ട്. അവർക്ക് വോട്ടു ചെയ്യുന്നതിന് വേണ്ടി അവശ്യമായ തിരിച്ചറിയലിന്റെ രേഖകൾ സംബന്ധിടത്തോളം ഏറെ പ്രശ്നങ്ങൾ കാണുന്നത് കഠിനമാണ്.

ഒരു പാർട്ടിയുടെ- പലപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിഗണന ഉദ്ദേശിച്ച് തെരഞ്ഞെടുപ്പിന്റെ മണ്ഡലങ്ങൾ രൂപകല്പന ചെയ്യുന്നതിനു വേണ്ടി സാധാരണ ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. അധികമായിട്ട് ആരോപിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടത്തുന്ന പണശേഖരണരീതി രഹസ്യമാണെന്നതാണ്. ഇതിനിടയിൽ കഴിഞ്ഞ വർഷങ്ങളിലായി തെരഞ്ഞെടുപ്പ് ചെലവുകൾ കൂടുതലായിട്ടുണ്ട്. 2016 -ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ശരാശരി 19, 4 മില്യൺ യു. എസ് ഡോളർ ചെലവഴിക്കാൻ ഉണ്ടായിരുന്നെന്ന് മാദ്ധ്യമങ്ങൾ.ഇതിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ അടിസ്ഥാനതാൽപ്പര്യങ്ങൾ കോൺഗ്രസിലെ തീരുമാനങ്ങളിലേയ്ക്ക് മതിയായ ശ്രദ്ധ ലഭിക്കില്ലയെന്നതാണ് ഫലമായി കണ്ടത്. കൊറോണ കാലങ്ങളിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാരാജ്യങ്ങളിലും നിന്നും ഇതേ അനുഭവങ്ങൾ കേൾക്കാം. ബാങ്കുകളും, വലിയ കമ്പനികളും , വ്യാപകമായ ധനസഹായങ്ങൾ ലഭിക്കുന്നതിൽ യോഗ്യരായി. പക്ഷെ ചെറിയ സ്ഥാപനങ്ങൾക്ക് ഇത് വളരെ പ്രയാസമായിരുന്നു. എന്നാൽ നിയമങ്ങളെ സൃഷ്ടിക്കുന്നതിനും അംഗങ്ങളുടെയും അവരുടെ പലിശ വിവരങ്ങൾ തുറന്നുവിടുന്നതിനും ബന്ധപ്പെട്ട നിയമനങ്ങളും അതിന്  ഫലമായി ഉണ്ടാകുന്ന ആശങ്കകൾക്ക് കാരണമാകുന്ന കാര്യങ്ങളെപ്പറ്റി യൂറോപ്പുകാരുടെ കൗൺസിലിന്റെ അഴിമതി നിരോധന കമ്മീഷൻ നിലപാടെടുക്കുന്നുണ്ട്. 

അതുകൂടാതെ,പ്രശ്നമാകുന്ന അമേരിക്കയുടെ സുപ്രീം കോടതിനിയമം പൊതുവായി റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുമാരും തമ്മിലുള്ള ശക്തി പോരാട്ടമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ശാസ്ത്രം, ജനത്തിന്റെ ഉദ്ദേശമായി, ജഡ്ജിമാർ സ്വതന്ത്രവും സമന്വിതമായിട്ട് തീരുമാനിച്ചതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, 2000 - ൽ ജോർജ്.  W. ബുഷിൻറെ തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലിയുണ്ടായ ഭരണഘടനാപരാധികൾ മറ്റൊരു വിഷയമായിരുന്നു.

ജനാധിപത്യം അമേരിക്കയിൽ അവസാനിച്ചിട്ടില്ല.

യു. എസ്.  എ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നിരീക്ഷിച്ചാൽ ഇന്നും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ഒട്ടും അധിക ദൂരത്തിലല്ല. ചെയിൻ അല്ലെങ്കിൽ റഷ്യ പോലെയുള്ള രാജ്യങ്ങളെ നേരിടുമ്പോൾ അവിടെ സർക്കാർ ഇപ്പോഴും ഇന്ത്യയുടേയും മനുഷ്യ അവകാശങ്ങൾ പാലിക്കാൻ യു. എസ് . സർക്കാരിനെ ആവശ്യമാകുന്ന കാര്യങ്ങൾ കാണാൻ കഴിയും. എന്നാൽ ഇപ്പോഴുള്ള ഭരണനേതൃത്വം നടത്തുന്ന പരസ്പരമുള്ള വെല്ലുവിളികൾ ജനാധിപത്യ മര്യാദയ്ക്ക് ഒട്ടും ചേർന്നതല്ല. രാഷ്ട്രങ്ങളെ ഏകാധിപത്യ അധികാരകേന്ദ്രങ്ങളായി കണക്കാക്കുമ്പോൾ ജനാധിപത്യത്തിന്റെ നിഗമനപ്പട്ടികയിൽ വളരെ അധികം പിന്നിലാണ്. അവിടെയൊന്നും പ്രസിഡന്റുമാരുടെ ഓരോ  പ്രസ്താവനകളെ എങ്ങനെ വിലയിരുത്തണമെന്ന് ആർക്ക് അറിയാം? അവർക്കുവേണ്ടി ജനങ്ങൾ അവർക്ക്വേണ്ടി ജനങ്ങൾ ചെയ്യുമെന്ന് വരുത്താൻ സൈനികർ അല്ലെങ്കിൽ ഗവർണർമാർക്ക് കഴിയും എന്ന് എല്ലാവരും കള്ളം പറയണമെന്നാണോ? അമേരിക്കയുടെ നാളത്തെ ജനാധിപത്യഭാവിക്ക് വൈകിയിട്ടില്ലെന്നാണ്. ജനതയുടെ ഇടയിൽ നിന്ന് നവീകരണം വരണം. രാജ്യവ്യാപക ബഹിഷക്കാരങ്ങൾ, ഓരോ  നിരവധി ജനാധിപത്യ പദ്ധതികൾ, യുവരാഷ്ട്രീയക്കാരുടെ പുതിയ കാഴ്ചപ്പാടുകൾ,പുതിയ തെരഞ്ഞെടുപ്പ് വ്യവസ്ഥകൾ, ജനസംരക്ഷ തുടങ്ങിയ ആവശ്യങ്ങൾ എടുത്തു കാണിക്കുമ്പോൾ ജനാധിപത്യം തീർച്ചയായും അമേരിക്കയിൽ അവസാനിച്ചിട്ടില്ലെന്നു നമുക്ക് ഇന്ന്  കാണാം. 

ചുരുക്കത്തിൽ, അമേരിക്ക ഒരു ജനാധിപത്യ രാജ്യമായാണ് ആരംഭ കാലത്തു സ്ഥാപിതമായെങ്കിലും അതിന്റെ ജനാധിപത്യഘടനയിൽ  തത്വങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന ഗൗരവമായ വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. പൊതുജനധാരണയും രാഷ്ട്രീയ സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത് അമേരിക്കൻ ജനാധിപത്യം നിലവിൽ ഒരു നിർണ്ണായക അവസ്ഥയിലാണെന്നാണ്. അമേരിക്ക ഇപ്പോഴും എത്രത്തോളം ജനാധിപത്യപരമാണോ? ഈ ചോദ്യം ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സ്വേച്ഛാധിപത്യ ഭരണാധികാരിയെപ്പോലെ പെരുമാറുന്ന ഒരു പ്രസിഡന്റ് സർക്കാരിനെ വിശ്വസിക്കാത്ത വലിയ പ്രതിഷേധ പ്രകടനങ്ങൾ കാണുമ്പോൾ അമേരിക്കയിൽ ഇപ്പോഴും എത്രത്തോളം ജനാധിപത്യം ഉണ്ടെന്നു ചിന്തിക്കാൻ കാരണമാകുന്നു. അമേരിക്ക അതിന്റെ നിലവിലെ വിപുലീകരണ തന്ത്രം പരിഷ്കരിക്കാൻ എത്ര സമയമെടുത്താലും, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വിദേശനയത്തിൽ നിന്ന് ആഭ്യന്തര നയത്തിലേക്ക് മാറുമെന്ന് നമുക്ക് അനുമാനിക്കാം.//- 

****************************************************

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച മൂന്നാം ഭാഗം അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************

Montag, 15. September 2025

ധ്രുവദീപ്തി :// Political Principle // Part -1 // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി :// Politics //
  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ?//
George Kuttikattu     

George Kuttikattu 

(  Part-1 )
ജനാധിപത്യ ഘടനയെ 
ആർക്കാണ് രക്ഷിക്കാൻ കഴിയുക?
                                   

എന്താണ് ജനാധിപത്യം അർത്ഥമാക്കുന്നത്? ലോകമെമ്പാടും സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഗവണ്മെന്റ് രൂപമാണത്. ഇത് ചരിത്രപരമായി, പുരാതന ഗ്രീസിൽ ജനാധിപത്യം വികസിച്ചു. നൂറ്റാണ്ടുകളായി അത്  ലോകമെമ്പാടും വ്യാപിച്ചു. ഒരു ജനാധിപത്യക്രമത്തിൽ ഒരു ഭരണകൂട അധികാരം ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കൂടാതെ രാജ്യത്തെ പൗരന്മാർക്ക് രാഷ്ട്രീയ തീരുമാനമെടുക്കലിൽ പങ്കെടുക്കാനുള്ള ഒരു അവകാശമുണ്ട്. ജനാധിപത്യം രാഷ്ട്രീയ ഭരണത്തിന്റെ നിയമസാധുത, നിയന്ത്രണം, വിമർശനം എന്നിവ ആവശ്യപ്പെടുന്നു. ഇത് രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു കേന്ദ്ര ആശയമാക്കി മാറ്റുന്നുണ്ട് . ജനാധിപത്യം എന്നാൽ "ജനങ്ങളുടെ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. കാരണം, ജനാധിപത്യഭരണത്തിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. 

ഭരണകൂടം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും താല്പര്യങ്ങൾക്കും വേണ്ടിയാണ്  പ്രവർത്തിക്കേണ്ടത്. പുരാതന കാലത്താണ്, അതെ- 2500 വർഷങ്ങളിലേറെ പഴക്കമുള്ള ആദ്യത്തെ ജനാധിപത്യരാജ്യങ്ങൾ  ഉയർന്നുവന്നത്. അനേകനൂറ്റാണ്ടുകളായി ജനാധിപത്യ ആശയങ്ങളാൽ ലോകമെമ്പാടും എങ്ങനെ അത് വികസിച്ചുവെന്നും രാജ്യങ്ങളിൽ ഒരു  പുതിയ ജനസമൂഹത്തിന് ശക്തമായിട്ടുള്ള ജനാധിപത്യം എത്രമാത്രം പ്രധാനമാണെന്നും നമുക്ക് ചിന്തിക്കാനുള്ള അനുഭവങ്ങളാണുള്ളത്. ആഗോളതലത്തിൽ കാണുന്നത്. ഏറെ ശക്തമായി ഉറച്ച ജനാധിപത്യം എത്രത്തോളം പ്രധാനമാണെന്നും ഈ വിഷയത്തിൽ നിന്ന് നമുക്ക്  മനസ്സിലാക്കാം. ആനുകാലിക രാഷ്ട്രീയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഏകാധിപത്യപരമായ രാജ്യഭരണശൈലികൾ  ലോകരാജ്യങ്ങൾക്ക് ഭീഷണിയായിമാറിയിട്ടുണ്ട്. ഇവിടെ ആഗോളതല  ഉദാഹരണങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയുടെ ആരംഭത്തിന്റ നിറം തെളിയിക്കുന്നു. രാജ്യങ്ങളിലെ ആനുകാലിക രാഷ്ട്രീയസ്ഥിതി നോക്കാം. ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ളത് ഇന്ത്യയിൽ.  ആദ്യമായി ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ നിലവാരം  എങ്ങനെയാണെന്ന് നിരീക്ഷിക്കാം.

ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഒരു രാജ്യത്ത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള 1,4 ബില്യൺ ജനങ്ങളുള്ള ഈ രാജ്യത്ത് 900 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുണ്ട് എന്നാണറിയപ്പെടുന്നത്. ഹിന്ദു ദേശീയ വാദിയായ ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി ) രാഷ്ട്രീയത്തിന്റെ മാന:ദണ്ഡങ്ങൾ ലംഘിച്ച് ഏകദേശം ഒരു പതിറ്റാണ്ടായിട്ട് ഇന്ത്യയുടെ ഭരണാധികാരത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി. ജെ. പി തുടർച്ചയായി രണ്ടു  തെരഞ്ഞെടുപ്പു കളിൽ വിജയിച്ചതാണ്. ഹിന്ദുത്വം എന്നറിയപ്പെടുന്ന ബി. ജെ. പി യുടെ ഹിന്ദു ദേശീയവാദപ്രത്യയശാസ്ത്രം, ക്ഷേമ വികസന അധിഷ്ഠിത അജണ്ട, അതിദേശീയത, മോദി ബ്രാൻഡ്, എന്നിങ്ങനെ നാല് പ്രധാന പ്രത്യയശാസ്ത്രങ്ങളെ ആശ്രയിച്ചാണ് ഭരണം നടത്തുന്നതെന്ന് പറയും. ബി. ജെ. പി. യുടെ ഭരണം ഈ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യമല്ലെന്ന്  അവർ മുദ്ര കുത്തിയിരിക്കുകയാണ്. ഇന്ന് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പ് അപകടത്തിലാണ്. കോൺഗ്രസ് പാർട്ടി സ്വന്തം രാജ്യത്ത് തോൽക്കുന്ന അനുഭവങ്ങളുണ്ടല്ലോ. ബി. ജെ. പി. പാർട്ടി വിജയിക്കുന്നു, ശക്തി നേടുന്നു. ഇന്ത്യയിൽ ഒരു റിപ്പബ്ലിക്ക് രാഷ്ട്രീയത്തിന് പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്ന്  എന്താണ് അർത്ഥമാക്കുന്നത്? ഒരു കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ തന്റെ പാർട്ടിയുടെ മാരകമായ അപകടം മുന്നിൽ കാണുന്നു. ഇതാണ് ഇന്ത്യയിലെ ജനാധിപത്യ ദുരന്തത്തിന്റെ തുടക്കം കുറിക്കുന്നത്.

ഒരു ലിബറൽ ജനാധിപത്യം ?

ഇന്ത്യയുടെ രാഷ്ട്രീയ ഘടനയിൽ വിദേശീയരുടെ കാഴ്ചപ്പാട് എന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉൾപ്പടെയുള്ള ഒരു ലിബറൽ ജനാധിപത്യ തത്വങ്ങൾക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി സ്വീഡനിലെ വി. ഡെ൦. ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഒരു തെരെഞ്ഞെടുപ്പ് സ്വേച്ഛാധിപത്യരാജ്യമായിട്ട്  വിശേഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യുനപക്ഷ അവകാശങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന്റെ മതേതരത്വവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് ഒരു ഉദാഹരണമാണ്, ഇക്കഴിഞ്ഞ നാളിൽ ഇന്ത്യയിലെ ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ കന്യാസ്‌തികൾക്ക് എതിരെ നടത്തിയ ആക്രമണങ്ങൾ, പോലീസ് അവരെ അറസ്റ്റ് ചെയ്ത  നടപടികൾ. അതുപോലെ മാദ്ധ്യമങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പക്ഷപാദം, മാദ്ധ്യമ ഉടമസ്ഥ  കേന്ദ്രീകരണം, എന്നീ നിരവധി കാര്യങ്ങളാൽ ലോകമാദ്ധ്യമങ്ങളുടെ  സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങൾ താഴേയ്ക്ക് ഇറങ്ങി, 180 രാജ്യങ്ങളിൽ 161-)൦ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു. അതുപോലെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിലെ തകർച്ച കാരണത്താൽ ഫ്രീഡം ഹൌസ് എന്നതിന്റെ സ്വാതന്ത്ര്യം എന്നതിൽനിന്നുപോലും ഭാഗികമായ ഒരു സ്വാതന്ത്ര്യം എന്ന നിലയിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടെ സർക്കാർരഹസ്യഅധികാരവാദത്തെ പിന്തുടരുന്ന രാഷ്ട്രീയം ഇന്ത്യയിൽ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യ ഇന്ന് സമീപിക്കുന്നത് പാശ്ചാത്യ ഭരണകൂടങ്ങളെ തെറ്റായവിധത്തിൽ കണ്ട് അതീവ വ്യത്യസ്തമായുള്ള ഒരു ജനാധിപത്യ മാതൃകയെ മാത്രമാണ്.. ജനാധിപത്യം-മൂവായിര൦ വർഷങ്ങൾ പഴക്കമുള്ള ഈ ഭരണരീതിയെ അതികർശനമായി ഇന്ത്യയിലാണ് വിള്ളലുകൾ ഉണ്ടാക്കിയതെന്ന് കാണിക്കുന്നു.  

ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന ഘടകമാണ്, ഭരണ ഘടനാ വിരുദ്ധത വ്യക്തമാക്കുന്ന, മതേതരത്വത്തിന് വിരുദ്ധവുമായ ഹിന്ദുരാഷ്ട്ര മനോഭാവം ആധാരമായി ഉപയോഗിക്കുന്ന ഏകാധിപത്യ സമ്പ്രദായം. അതുപോലെ, എല്ലാ രാഷ്ട്രീയപാർട്ടികളെയാകെ ബി.ജെ . പി. നേതൃത്വം നിയന്ത്രിക്കുന്നു എന്ന യാഥാർത്ഥ്യവും. അതുപോലെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും, പ്രാധാന്യം നൽകുന്ന വിഷയം വിദേശനയവുമാണ്. ഇന്ത്യയുടെ ഈ പൊതുവായ വളർച്ച ഇപ്പോഴുള്ള സർക്കാരിന്റെ നേട്ടങ്ങളെ പ്രചരിപ്പിച്ചു ഭരണകക്ഷികൾ വോട്ടുകൾ നേടുകയാണ്. ഇന്ത്യയിലെ ജനങ്ങളെ തെരഞ്ഞെടുപ്പുകാലങ്ങളിൽ  പൊതു വളർച്ചയെ ഉയർത്തിക്കാണിച്ചു ഓരോ മതവിഭാഗങ്ങളുടെയും  വ്യത്യാസമില്ലാതെ വോട്ടുകൾ നേടിയെടുക്കുന്ന തന്ത്രം വിജയിക്കുന്ന രാഷ്ട്രീയം വളർച്ചപ്രാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക -പണമിടപാടുകളിൽ ഡിജിറ്റൽ സൗകര്യം, മാത്രമല്ല, രാജ്യമെമ്പാടും ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലകളിലും അതുപോലെ മറ്റുള്ള വിവിധ കാര്യങ്ങളിലും വ്യക്തികൾക്ക് അവരുടെ അവകാശങ്ങളിൽ കൈവരിക്കാൻ കൂടുതൽ സാദ്ധ്യതകൾ നൽകുന്ന അഴിമതിയില്ലാത്ത ഭരണം അതിന് തെളിവാണെന്ന് ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾ  പ്രചരിപ്പിക്കുന്നു. അതുപക്ഷേ, എന്താണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോൾ മേല്പറയുന്ന പൊതുവായ വളർച്ചയുടെ ഫലം ഇന്ത്യയിൽ ജനാധിപത്യ ഘടനയുടെ രുചിയും നിറവും മങ്ങിയതാക്കി മാറ്റിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ കഴയും.  

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകാലത്ത് ഉയർത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം വിദേശനയമാണ്. അതെങ്ങനെയെന്ന് വിദേശ രാജ്യങ്ങൾ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദേശ രാജ്യങ്ങൾക്ക് ഏറെ ബോധ്യമായിട്ടുണ്ട്. അതിങ്ങനെ: മുൻകാലങ്ങളിൽ ഇന്ത്യയിലെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളെല്ലാം ഉയർത്തി കാണിച്ചുള്ള പ്രചാരണങ്ങൾ നടന്നു. എന്നാൽ നിലവിലുള്ള സർക്കാർ ഇത്തരം വിഷയങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല. മുൻ കാലത്ത് ഇന്ത്യൻ ജനങ്ങളുടെ നേരിട്ടുള്ള ജീവിതത്തെ സംബന്ധിച്ച  കാര്യങ്ങൾ തെരഞ്ഞെടുപ്പുകളിൽ സ്വാധീനിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനജോലി ഇന്ത്യയുടെ ആഗോളതലത്തിലുള്ള ഉയർന്ന പദവി ലോകമാകെ ചുറ്റി നടന്നു അത്  പ്രദർശിപ്പിക്കുന്നതാണ്.  

ഇന്ത്യയെ മഹത്തായ അന്താരാഷ്ട്രസ്ഥാനത്തേയ്ക്ക് ഉയർത്തിയെന്ന് നരേന്ദ്രമോദി അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്ക് ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ, അഥവാ, റഷ്യയുടെ ഒരു ഏകരാഷ്ട്രീയ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനാധിപത്യത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന സ്ഥിതി തന്നെയാണ് കാണപ്പെടുന്നത്. ഒരു സ്വാതന്ത്രരാജ്യമെന്നുള്ള പേരിൽ  അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെപ്പോലെ താരതന്മ്യപ്പെടുത്തുക  ഇന്ത്യാരാജ്യത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. അതിനു ചില തെളിവുകളുണ്ട്: ഭരണഘടന നിർദ്ദേശിച്ചിട്ടുള്ളതായ  മതേതരരാഷ്ട്രം-പക്ഷെ, ഇന്ത്യയിൽ ഇന്ന് എവിടെയും ഹിന്ദുരാഷ്ട്ര൦ എന്ന ഒരു രാഷ്ട്രരൂപീകരണത്തിന് മറ്റ് മതവിഭാഗങ്ങളുമായി വലിയ സംഘർഷങ്ങൾ നടത്തുന്നത് ദൈനംദിന സംഭവങ്ങളായിത്തീർന്നു. ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി പാർട്ടിയും നരേന്ദ്ര മോദിയും ആഗോളവേദിയിൽ കൈയ്യേറുകയാണ്. അനന്തരഫലം എന്തായിരിക്കും ? പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വേറിട്ട ചില  നിലപാടുകൾ സ്വീകരിച്ചാൽ ഇന്ത്യയുടെ സ്ഥാനം തളരുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാകും.

ഇന്ത്യയിൽ പ്രതിഷേധം ഉയരുന്നു.

കഴിഞ്ഞ കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയുടെ രൂപം ഏറെ മാറുന്ന അനുഭവങ്ങളാണ് മുൻകാലത്തെ പൊതുതെരഞ്ഞെടുപ്പിന്റെ നിറം വെളിപ്പെടുത്തിയത്. അതിങ്ങനെ: "നിങ്ങൾ ജനാധിപത്യത്തെ ആഗ്രഹിക്കുന്നുവോ അതോ അടിച്ചമർത്തുന്ന ഏകാധിപതി ഭരണ കൂടമാണോ ആഗ്രഹിക്കുന്നത്?" ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനു രണ്ടാഴ്ചകൾക്ക് മുമ്പ് ഇന്ത്യ ഒരു പുതിയ പാർലമെന്റ് തെരഞ്ഞെടുക്കു മെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ജനപ്രിയ രാഷ്ട്രീയക്കാരനെ അന്ന് അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിരോധ ആഹ്വാനം പ്രഖ്യാപിച്ചു. അതനുസരിച്ചു പലരും ജനാധിപത്യത്തെ സംരക്ഷിക്കാൻ സമരം ചെയ്തതാണ്. 2024 മാർച്ച് 31-ന് ന്യുഡൽഹിയിൽ നടന്ന സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അരവിന്ദ് കേജരിവാളിന്റെ" ചിത്രമുള്ള ഒരു ബോർഡ് കൂടി പ്രദർശിപ്പിച്ചിരുന്നു. ന്യുഡൽഹിയിൽ പ്രകടനം സംഘടിപ്പിച്ചവർക്ക് ചുറ്റും പോലീസിന്റെ വൻനിയന്ത്രണം ഉണ്ടായിരുന്നു. "ജനങ്ങൾ ഭരണാധികാരത്തിനായി തെരുവിലേയ്ക്ക് വന്നു പറയണം- നമുക്ക് ജനാധിപത്യഭരണമോ,അഥവാ, ഏകാധിപത്യ ഭരണമോ, വേണ്ടതെന്നു വെളിപ്പെടുത്തണം". ഇതാണിപ്പോൾ ഇന്ത്യൻ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ ശ്രീ. മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇന്ന് ഒരു  തെഞ്ഞെടുപ്പ് സമ്പ്രദായത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊണ് കഴിഞ്ഞനാളിൽ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പോടെ വീണ്ടും അത്  കാണിച്ചത്. ഭൂരിപക്ഷം വോട്ടർമാരും എതിർസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടും കള്ളവോട്ടിലൂടെ അധികാരമേറ്റത് ഇന്നത്തെ  ഭരണാകാരം  പിടിച്ചെടുത്ത ഭരണകക്ഷി പാർട്ടിയാണ്. വോട്ടർപട്ടിക ശരിയല്ലെന്ന് കോൺഗ്രസ്‌നേതൃത്വങ്ങൾ ആരോപിച്ചിട്ടും പിന്നീട് യാതൊരു വിധ  അന്വേഷണ നടപടികളും ഉണ്ടായില്ല. അടുത്ത നാളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കുവാൻ ഒരുക്കം  ആകുകുകയാണ്. അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കി ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിപക്ഷ  രാഷ്ട്രീയപാർട്ടികൾ കൂടി പ്രതിഷേധങ്ങൾ അറിയിച്ചു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ വോട്ടർപട്ടികയിലെ തെറ്റുകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.  ഇന്ത്യയൊട്ടാകെ നടന്നു പ്രതിഷേധിച്ച കാര്യം ലോകപ്രസിദ്ധമാണ്. ഇപ്പോൾ ഭരണകക്ഷിയുടെ തെളിഞ്ഞ അഴിമതിയുടെ വലിയ ചില ഉദാഹരണമാണ് ഇപ്പോൾ ഉടൻ നടത്തുവാനുദ്ദേശിച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പുതിയ പരിഷ്ക്കരണം. ലോകത്തിൽ അറിയപ്പെട്ടതിൽ  ഏറ്റവും വലിയ ഒരു ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ആദർശവുമായി യാതൊരു ചേർച്ചയുമില്ല. 

ഹിന്ദു നാഷണലിസവും അതിലേറെ അന്യജാതിവിരോധത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും,  ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയിൽ ശക്തമായിരിക്കുന്ന പുതിയ വാർത്തകളാണ് മാദ്ധ്യമങ്ങളിലൂടെ നാം അറിയുന്നത്. ലോകത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള ഇന്ത്യയിൽ പ്രതിപക്ഷവാദങ്ങളെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടു നരേന്ദ്ര മോഡി ആനുകാലിക ബി. ജെ. പി യെ തന്റെയും ലോകത്തിന്റെയും മുൻപിൽ നിലയുറപ്പിക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടാകുന്നു, മാത്രമല്ല, കോൺഗ്രസ് പാർട്ടിയെപ്പോലെ പ്രതിപക്ഷ പാർട്ടികളുടെ പേരിൽ നികുതി ക്രമക്കേടുകൾ ആരോപിച്ചു അവരുടെ സ്വന്ത ബാങ്ക് അകൗണ്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഒരു വശത്തു ഭരണഭൂരിപക്ഷവും മറുവശത്ത് പ്രതിപക്ഷരാഷ്ട്രീയ  ന്യുനപക്ഷവും തമ്മിലുള്ള വ്യക്തമായ വേർതിരിവ് തീർച്ചയായും ഒരു ജനാധിപത്യ കാര്യമാണെന്നും ഇടയ്ക്കിടെ രണ്ടും മാറിമാറി വരുന്ന അനുഭവം ഒരു ജനാധിപത്യഘടനയുടെ നിറമാണെന്നും ജനങ്ങളും കരുതുന്നുണ്ട്. അതിനാൽ പാർലമെന്റിലും അതുപോലെ സർക്കാർ സംവിധാനത്തിലും ഒരു വലിയ "സഖ്യം "ജനാധിപത്യത്തിന് എതിരെ ഉണ്ടാകുന്ന ഒരു "പാപമാണെന്ന് " പലരും കരുതുന്നു.

ഇന്ത്യ ജനാധിപത്യതത്വം സ്വീകരിച്ചത് വൈകിയാണ്. 1950 കളിൽ മാത്രമാണ്, ഭൂരിപക്ഷം ഇന്ത്യാക്കാരും പാർലമെന്ററി ജനാധിപത്യം  ആഴത്തിൽ പ്രതിബദ്ധത പുലർത്തിയതെന്നു നാമെല്ലാം അറിയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഒരു വർഷത്തിൽ, ഇന്ത്യയിൽ കറൻസി പരിഷ്ക്കരണത്തിനു ശേഷം,  ജനാധിപത്യതത്വം നമ്മുടെ ബോധത്തിൽ ഉറയ്ക്കുന്നതുവരെ നമ്മുടെ  ഇന്ത്യയിൽ നമുക്ക് അനുകൂല വിധത്തിൽ  സാമ്പത്തികവികസനവും അനുഭവപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജനങ്ങൾ ചിന്തിക്കുന്നു. എന്നിരുന്നാലും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ തെറ്റിദ്ധാരണകൾക്ക് നാം വിധേയരാകുന്നുണ്ട്. അത് പിന്നീട് വലിയ നിരാശയിലേയ്ക്ക് നയിച്ചേക്കാം. 

കാര്യമിതാണ് : ജനങ്ങളുടെ തീരുമാനങ്ങളും താൽപ്പര്യങ്ങളും നടപ്പാക്കാൻ വാദിക്കുന്നതിന് നിയോഗിക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ പലപ്പോഴും പാർലമെന്ററി തീരുമാനത്തേക്കാൾ ഉയർന്ന ജനാധിപത്യ അധികാരമോ അഥവാ സ്വന്തമായ താല്പര്യമോ ആണ് കൂടുതൽ അവകാശപ്പെടുന്നത്. ഇത് ഇന്ന് പതിവായ  കാര്യവും. ഈ പ്രവണത ഇന്ന് ജനങ്ങൾക്ക് വലിയ ചിന്താവിഷയമാണ്.  //-  

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച രണ്ടാംഭാഗം      അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

Dienstag, 12. August 2025

ധ്രുവദീപ്തി : Political Compass // ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം? George Kuttikattu

ധ്രുവദീപ്തി: Political Compass //

  ഇന്ത്യയിൽ  ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം?  

-George Kuttikattu-

ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നത് രാജ്യത്തിന്റെ സാഹചര്യത്തെക്കുറിച്ചുള്ള ഒരു രസകരമായ  പ്രതിഫലനം മാത്രമാണ്. അതിനുള്ള സാധ്യത വളരെ കൂടുതലാണ്. 1947 ൽ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞത് എത്ര വലിയ നേട്ടമാണെന്നും എത്ര വലിയ ഭാഗ്യമാണെന്നും ഇന്ത്യക്കാർ ഒടുവിൽ തിരിച്ചറിയണം. നമ്മുടെ ഭാവി അഭിവൃദ്ധിക്ക് ഇത് അനിവാര്യമായ മുൻവ്യവസ്ഥയായിരുന്നു. നമ്മുടെ സഹ പൗരന്മാർക്കുള്ള തുല്യാവകാശ നിയമങ്ങൾ അംഗീകരി ക്കുകയും, ഇന്ത്യയുടെ വിമോചനത്തിന്റെ ചരിത്രപരമായ മാനങ്ങൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ, ഇന്ത്യയുടെ സമ്പന്ന സമൂഹം ഉടൻ തന്നെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടപ്പെട്ടേക്കാം.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ അഹിംസാത്മക ചെറുത്തുനിൽപ്പും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു നീണ്ട പോരാട്ടത്തിനു൦ ശേഷമാണ് ഇത് സംഭവിച്ചത്. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കാൻ വ്യവസ്ഥ ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ ഉടമ്പടിയിലൂടെ സ്വാതന്ത്ര്യം ഉറപ്പിക്കപ്പെട്ടു.

എന്തെല്ലാം സംഭവങ്ങളാണ് ഇന്ത്യാമഹാരാജ്യത്തെ പൗരന്മാർ നേരിടുന്നത്? ഇന്ത്യയിലെ ജനങ്ങൾക്ക് മതവിദ്വേഷവിഷം നല്കി പരസ്പരം അടിച്ചുതകർത്ത് ഒരു ഹിന്ദുരാഷ്ട്ര൦ സൃഷ്ടിക്കുന്നു. 

രാഷ്ട്രീയ പാർട്ടികളുടെ ദൂരവ്യാപകവും അനിവാര്യവുമായ തിരുത്ത ലുകൾ, അവ യഥാർത്ഥ പരിഷ്‌ക്കാരങ്ങൾക്ക് തുല്യമാണ്. കാരണം അവ അനന്തമായി കൈവരിക്കാൻ അസാദ്ധ്യമാണ്. പാർട്ടിനിയമം വിശാല നിരക്കിൽ ആഡംബരപൂർവ്വം നിർവ്വചിച്ചിരിക്കുന്ന ഉത്തരവാ ദിത്വങ്ങളും അവയുടെ പേരിലുള്ള പണസമ്പാദനവും ന്യായമായ തലത്തിലേക്ക് കുറയ്ക്കുകയും വേണം. പെൻഷൻ അർഹതയുള്ള ഒരു രാഷ്ട്രീയ ജീവിതം പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയനേതൃത്വം. മറിച്ച് വിശാല ആദർശവാദത്തിൽ നിന്ന് പങ്കാളികളായ പാർട്ടി അംഗങ്ങളെ യും അവർ തെരഞ്ഞെടുത്ത പ്രതിനിധികളെയും പ്രതീക്ഷിക്കാത്ത  അപകടത്തിലാക്കും. ഇന്ത്യയിൽ ഏകാധിപത്യഭരണം നടപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയകാഴ്ചപ്പാട് ലോകമാകെ ഒരു  ചർച്ചാവിഷയമായിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടന തകർക്കുക എന്നതാണ് ലക്‌ഷ്യം. ഇന്ത്യയിലെ ജനങ്ങളെ മതവിദ്വേഷവിഷം നല്കി  പരസ്പരം അടിച്ചുതകർത്ത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപി ക്കണം, ഇതാണ് നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട. അതുപോലെ തന്നെ ഇപ്പോൾ ജനവിരുദ്ധഭരണം നടത്തുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി  പിണറായി വിജയൻ. 

വ്യത്യസ്ത മതവിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ആളുകളും തമ്മിലുള്ള ശാശ്വതവും സാധാരണയുമായ ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും അത് ഇന്ത്യൻജനസമൂഹം നിലവിൽ കടന്നുപോകുന്ന വലിയ വേദനാജനകമായ ഘട്ടങ്ങളുടെ നിരവധി വശങ്ങളിൽ ഒന്ന് മാത്രമാണ്. ഇന്ത്യയിൽ നിലവിലുള്ള മതപരമായ പ്രതിസന്ധികളുടെ എല്ലാവിധ വശങ്ങളിൽനിന്നും വളരെയധികം പ്രശ്നസങ്കീർണ്ണമായ നിരവധി ലംഘനങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ  ഛത്തീസ്‌ഗഡിലും ഒഡീഷയിലും ഇക്കഴിഞ്ഞ ചില ദിവസങ്ങളിൽ ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രികൾക്കും നേരെ നടത്തിയ രാഷ്ട്രീയഗുണ്ടകളായ എഴുപതിലധികം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണവും പോലീസുകാരുടെ നിഷ്ക്രിയനടപടികളും ഇതിന് നല്ല ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ വിവിധ ഗോത്രങ്ങളെയും മതങ്ങളെയും ജനങ്ങളെയും സർക്കാരിന്റെ അറിവോടെ, ദേശീയവികസനത്തിന്റെ പേരിൽ വളരെ വ്യത്യസ്തമായ ഒരു ഘട്ടത്തിൽ അതെല്ലാം തിരിഞ്ഞുനോക്കി ഒരു ഉരുകൽ പാത്രമാക്കി മാറ്റാൻ ആരും ശ്രമിക്കരുത്. മതസ്വാതന്ത്ര്യത്തി നും, തുറന്ന മന:സാക്ഷിക്കും, മൗലീകാവകാശങ്ങൾക്കും എല്ലാ ഇന്ത്യൻ ജനങ്ങൾക്കും ഭരണഘടന തുല്യ ഉറപ്പുനൽകുന്നു. എന്നാൽ ഈ ഘട്ടത്തിൽപോലും ബഹുസ്വരസമൂഹം എന്ന ആശയം അപ്പാടെ  പരാജയപ്പെടും. ഇന്ത്യൻ പൗരന്മാരായ മുസ്ലീമുകളുടെ സമൂഹത്തിനെ തിരെ നടത്തുന്ന ഭീഷണിയും അതിക്രമങ്ങളും അംഗീകരിക്കാൻ അവരും സമ്മതിക്കില്ല. സമത്വം അംഗീകരിക്കണം. വടക്കേ ഇന്ത്യയിൽ സേവനം ചെയ്യുന്ന ഇന്ത്യൻ ക്രിസ്ത്യൻ മിഷ്യനറിമാരായ പുരോഹിത ർക്കും കന്യാസ്ത്രികൾക്കും എതിരെ നടത്തിയ വധഭീഷണി എങ്ങനെ ഈ സന്ദർഭത്തിൽ തള്ളിക്കളയാനാവും?. ഭീകരപ്രവർത്തങ്ങൾ ഒന്നും സർക്കാർ അറിഞ്ഞതായി കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ഒന്നും ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തുവാൻ സർക്കാർ അനുവദിക്കുന്ന നയം മത അസഹിഷ്ണതയുടെ തുറന്ന പ്രകടനമാണ്. മതേതരരാഷ്ട്രം എന്ന വിളിപ്പേരുള്ള ഇന്ത്യയിൽ ഭരിക്കുന്ന കക്ഷികളുടെ രാഷ്ട്രീയ പാർട്ടിയായ ബി ജെ .പി യിലും ചരിത്രപരമായി വേരൂന്നിയിട്ടുള്ളതായ  ശത്രുതകൾ മേല്പറഞ്ഞതുപോലെയാണ് ഉയർന്നു വരുന്നത്. ഇന്ത്യയിൽ തദ്ദേശീയ ജനതയുടെ സഹിഷ്ണുതയെ അമിതമായി പരീക്ഷിക്കാനും അമിതമായി സ്വാധീനിക്കുവാനും ജനങ്ങൾ ബി ജെ പി യെ ഇനിയും അനുവദിക്കരുത്. ചില മതവിഭാഗങ്ങൾക്കെതിരെ ബി ജെ പിയുടെ അനുവാദത്തിലും ചില രാഷ്ട്രീയഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ ഭീകരപ്രവർത്തനങ്ങൾ പോലെ തന്നെ ഹീനമായ കുറ്റകൃത്യങ്ങളാണ് നടത്തുന്നത്. ഇന്ത്യൻ ജനതയുടെ സദാചാര മനസ്സ് ഇന്ന് അപകടത്തിൽ പെട്ടിരിക്കുന്നു. നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നമ്മുടെ മനുഷ്യ മാന്യതയെ സംരക്ഷിക്കണം. 

ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായി ആവശ്യമാണ്. 

സാമ്പത്തികമായി, ഒരു ഏകീകരണ ഉടമ്പടിയെ അടിസ്ഥാനമാക്കി യുള്ള ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായ ആവശ്യമാണ്. മുൻകാലങ്ങൾ മുതൽ കേരളത്തിൽ  കർഷകരിൽനിന്ന് പിടിച്ചെടുത്ത ജനവിരുദ്ധ നികുതി പണം ഭൂമി ഉട മകൾക്ക്, അഥവാ, മിക്ക കേസുകളിലും ഉടമകളുടെ അവകാശികൾക്ക് തിരികെ നൽകുക എന്ന തത്വം, ഇന്ത്യൻ സംസ്ഥാനങ്ങളിലെ അത് പ്രത്യേകിച്ച് കേരളത്തിലെ ഘടനാപരമായ നികുതി പിടിച്ചെടുക്കലിന് നിർമ്മിച്ച് ഉപയോഗിക്കുന്ന നിയമം ഏറ്റവും ഗുരുതരമായ സാമൂഹ്യ ജീവിതവഴികൾക്ക് തടസ്സമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്ന സർക്കാർ ജനങ്ങളിൽനിന്ന് ഓരോരോ കാരണങ്ങൾ നൽകി മനുഷ്യവിരുദ്ധ നിയമങ്ങൾ സൃഷ്ടിച്ചു നികുതി ചോർത്തിയെടുക്കുന്ന തന്ത്രം നടപ്പാക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതത്വം ഒരു ഭരണഘടനാ നിയമമാക്കേണ്ടത് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യമായി കാണപ്പെടുന്ന യാഥാർത്ഥ്യമാക്കണം. 

നിലവിലെ സാഹചര്യം, മിക്കവാറും എല്ലാ കേസുകളിലും ആശയക്കുഴ പ്പം ഉണ്ടാക്കുന്നു. "പൊതുവായ നിയമപരമായ അനിശ്ചിതത്വം" പൊട്ടി പ്പുറപ്പെടുന്നത്തിൽ അതിശയോക്തിയില്ല. ഇത് നിയമപരമായ വലിയ  അനിശ്ചിതത്വത്തിന്റെ അടയാളം. ഇന്ന് സാമ്പത്തിക പ്രത്യാഘാതങ്ങ ൾ മൂലം എല്ലാം കുഴപ്പത്തിലാണ്. കേരളത്തിൽ ദശലക്ഷക്കണക്കിനു ജനങ്ങളിൽനിന്ന് അവരുടെ അവകാശങ്ങൾ ഇതിനകം ഫയൽ ചെയ്തി ട്ടുണ്ട്. അതിൽ ഒരു മുക്കാൽ ഭാഗവും ഭൂമിയുമായും അവരുടെ താമസ വീടുകളുമായുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടതാണ്. ഇതുവരെ, ക്ലെയിമു കളുടെ പത്തിൽ ഒന്ന് ഫയലുകളിൽ തീർപ്പു കൽപ്പിച്ചു കാണും. പക്ഷെ നിരവധി അവകാശപരാതികൾ തീർപ്പാക്കാൻ ഇനിയും പത്തുമുതൽ ഇരുപതു വർഷങ്ങൾ വരെ കാത്തിരിക്കേണ്ടതായി വരും. തർക്കഭൂമി, കെട്ടിടങ്ങൾ, താമസ അപ്പാർട്ട്മെന്റുകൾ, ഇപ്പോൾ അവ സ്വന്തമാക്കി ഉപയോഗിക്കുന്ന ആളുകൾക്ക് അതിനിടയിൽ സംരക്ഷിക്കപ്പെടുമോ യെന്നും സൂക്ഷിക്കപ്പെടുമോയെന്നുപോലും അറിയില്ല. അതിനാൽ, അതിലേയ്ക്ക് നിക്ഷേപം കൂടുതലായി ഇപ്പോൾ നടത്തപ്പെടുന്നതായി  അറിവില്ല. ഏജൻസികൾക്ക് അതിന്റെ നിയന്ത്രണത്തിലുള്ള ഭൂമി നിയമപരമായി വിൽക്കാൻ കഴിയുമോ എന്നത് ഒരു വിഷയമായി. ഇത്  മാത്രമല്ല, വാങ്ങാൻ സാദ്ധ്യതയുള്ളവർക്കും സർക്കാരിന്റെ പുതിയ നിയമങ്ങളിൽ കുരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ അവരും പിന്നോക്കമായി മാറുന്നു. ഏതൊരു പുതിയ ബിസിനസ്സുകൾ ആകർഷിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളിൽ മുനിസിപ്പാലിറ്റികളും ഇതേ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

ഇന്ന്  ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മികവുമായ അധികാരം?

കേരളത്തിലെ ജനങ്ങൾ സമ്പത് പ്രക്രിയയിൽ ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തികവളർച്ചയിലും ജനങ്ങളുടെ കാർഷിക മേഖലയിൽനിന്നുള്ള വരുമാനത്തിലും ഇടിവ് സംഭവിക്കുന്നതിനാൽ അത് കൂടുതൽ ഏറെ നിരാശാജനകമാണെന്ന് തോന്നുന്നു. നല്ലകാലം കഴിഞ്ഞു. അത് മുൻകാലംപോലെ തിരിച്ചുവരാൻ കഴിയില്ലെന്ന് ഇന്ന്  ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ വിലപിക്കുന്നു. അതേസമയംതന്നെ മറുഭാഗവും- സർക്കാർ സംവിധാനം- സ്വയം സഹതാപം തോന്നാൻ പ്രവണത കാണിക്കുന്നു. തീർച്ചയായും ഉദാ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ വാഗ്ദാനങ്ങളെല്ലാം നൽകിയത്. ഈ വിഷയം തീർച്ചയായും രാഷ്ട്രീയപാർട്ടികൾ വളരെയധികം ഇടപെട്ടിരുന്നു. ഭര ണകേന്ദ്രമായ തിരുവനന്തപുരത്തെ ഭരണാധികാരികൾ പ്രസ്താവനകൾ  എല്ലാം കുറേനാളുകളിൽ സത്യമാണെന്നും, കരുതിയെന്നത് ആർക്ക്  സങ്കല്പിക്കാൻ കഴിയും. വിശ്വസിച്ചിരുന്നവെന്നു സങ്കല്പിക്കുവാൻ ഏറെ പ്രയാസമാണ്. അടുത്തനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിന്റെ അത്ഭുതത്തെക്കുറി ച്ചു, അതുപോലെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും വലിയ വ്യത്യാസമില്ലാതെ കേരളത്തിന്റെ നല്ല സാമ്പത്തിക വളർച്ച യെക്കുറിച്ചും പ്രഖ്യാപനങ്ങൾ നടത്തി. ഇതെല്ലാം എന്തർത്ഥമാണ് ഉൾ ക്കൊണ്ടതെന്ന് നമുക്ക് മനസ്സിലാക്കാൻ എളുപ്പമല്ല. എന്തായാലും മുൻ കാല സർക്കാരുകളുടെ അവസാനത്തിനുശേഷം, നമ്മൾ നമ്മുടെ തെറ്റു കൾ സമ്മതിക്കുകയും അവയെ തിരുത്തുകയും ചെയ്യണമായിരുന്നു.   

കേരളസർക്കാർ കേരളത്തിലെ കർഷകർക്ക് സാമ്പത്തികമായ അവശ്യ പിന്തുണ നൽകാൻ ഒട്ടും തയ്യാറല്ല. ഈയൊരു വലിയ ധാർമ്മികകടമ  അവർ പൂർണ്ണമായും കുറച്ചു കാണുന്നു. കർഷകരും ഭൂമി ഉടമകളും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾ സർക്കാരും പ്രതിപക്ഷവും ഒട്ടും മനസ്സിലാക്കി പ്രവർത്തിച്ചിട്ടില്ല. അവർ വളരെക്കാലങ്ങളായി അവയെ മൂടിവയ്ക്കാൻ ശ്രമിച്ചു എന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ ഇന്ന് ഭൂമിയും ജനവാസവീടുകളും നികുതിപ്പണസമാഹാരത്തിനുള്ള ഉറച്ച ശ്രോതസ്സായി പരിഗണിക്കപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനം വൃണപ്പെട്ടിരിക്കുന്നു. കേരളത്തിലെ സങ്കീർണ്ണമായ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഒറ്റരാത്രികൊണ്ട് അവരുടെ മേൽ അടിച്ചേൽപ്പിച്ചതിൽ പലരും അസ്വസ്ഥരാണ്, അവരെല്ലാവരും  നിസ്സഹായർ ആണെന്ന് തോന്നുന്നു. ഇവിടെ ഒരു വലിയ ചോദ്യവും ഉയരുന്നുണ്ട്- "ഇന്ന് കേരളത്തിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മിക വുമായ അധികാരം?". ബൗദ്ധിക, ധാർമ്മിക രാഷ്ട്രീയനേതൃത്വത്തി ന്റെ കാര്യത്തിൽ നമ്മുടെ കേരളത്തിലെ ജനങ്ങൾ അത്ര മോശക്കാരല്ല എന്നതാണ്. എന്നാൽ അതിനുള്ള ഉത്തരം ഇത് അവരുടെ വിളി അല്ല എന്നതാണ്. അവർക്ക് ശുദ്ധമായ ധാർമ്മിക നിയമസംഹിതയുണ്ടോ ? നിർഭാഗ്യവശാൽ "ഇല്ല" എന്ന ഉത്തരമാണുള്ളത്. നിയമങ്ങൾ തികച്ചും ജനവിപരീതമായി കാണപ്പെടുന്നു. അതിനാൽ അപവാദങ്ങൾ ഇന്ന് ശക്തമാണ്.

പൊതുനികുതി വരുമാനത്തിലെ വർദ്ധനവിൽനിന്നു, ഇത് വീണ്ടും ഊന്നിപ്പറയേണ്ടതാണ്, അതായത്, ഒന്നാമതായി സാമ്പത്തികമായ വളർച്ചയുടെ വെട്ടിക്കുറവിന്റെ ആഴം നാം ഒരു തരത്തിലും കുറച്ചു കാണരുത്. അത് എന്ത്‌കൊണ്ടാണ്? ഉദാഹരണമായിട്ട്, ഇന്ത്യയിലെ  സാമ്പത്തിക ഗവേഷണസ്ഥാപനങ്ങൾ , ചില മാദ്ധ്യമങ്ങൾ, കേരള മുഖ്യ മന്ത്രി, തുടങ്ങിയവർ കേരളത്തിലെ സമ്പത് വ്യവസ്ഥയിലെ യഥാർത്ഥ വരുമാനത്തിൽ സമീപകാലത്തെ വളർച്ച പ്രവചിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഈ നിക്ഷേപം ഒട്ടും വളർന്നിട്ടില്ല. കേരളം മൊത്ത ത്തിൽ നല്ല നിലയിലല്ല. രാഷ്ട്രീയപാർട്ടികളോടുള്ള അതൃപ്തി, കേരള ത്തിലെ കാർഷികവികസനത്തിലുള്ള തകർച്ചയിൽ ഉണ്ടായ നിരാശ, സംസ്ഥാനത്തിന്റെ സാമ്പത്തിക നടപടികളുടെമേലുള്ള സംശയം;- ഇന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ഈ വിശ്വാസമി ല്ലായ്മ ഭാഗികമായി കേരളത്തിലെ ജനങ്ങളുടെ നിരാശയിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.

നിർഭാഗ്യവശാൽ, കേരളത്തിലെ നിയമസഭയിലോ, ഇന്ത്യൻ പാർലമെ ന്റിലോ ഉള്ള ജനപ്രതിനിധികളിൽ ഭൂരിപക്ഷം പേരും പ്രോപ്പർട്ടി ആക്ടിന്റെ പരിഷ്ക്കരണത്തെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. അതായത്, നഷ്ടപരിഹാരത്തിനുള്ള മുൻഗണനഅവരെ സംബന്ധിച്ച്, അവരുടെ സ്വന്തം സ്വകാര്യസ്വത്ത്പ്രത്യയശാസ്ത്രവും അവരുടെ നല്ല സുഖജീവിതവുമാണ് പ്രധാനമായത്. അവരെ ജനപ്രതിനിധിയാക്കിയ അവരുടെ വോട്ടർമാരുടെ സ്വകാര്യതാല്പര്യങ്ങളും, സാധ്യമായിട്ടുള്ള  നഷ്ടപരിഹാര-അവകാശ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കയും അവർക്ക് പരമപ്രധാനമായ കാര്യമല്ല. അതുപോലെ ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള നിരവധി അഭിഭാഷകരെയും നാം കാണുന്നു. ഇവർ ജനങ്ങളുടെ സമ്പത്ഘടനാപുനഃസ്ഥാപനത്തിനുള്ള അവകാശങ്ങൾ പിന്തുടരുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കുവേണ്ടി തയ്യാറാക്കിയ ചില അഭിപ്രായങ്ങളുടെ ആകസ്മികമായ കണ്ടെത്തലുകളും, ഇതുവരെ ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും മാത്രമാണ് കയ്യിലെടുക്കുന്നത്., സ്വകാര്യസ്വത്ത് നിയമനിർമ്മാണ കാര്യത്തിന് ആവശ്യമായ പുനഃപരി ശോധന ഭരണഘടനാവിരുദ്ധമാകുമെന്നാണ് അവർ ചിന്തിക്കുന്നത്.

ഇങ്ങനെയുള്ള തെറ്റുകൾക്ക് പ്രാഥമികമായ ഉത്തരവാദി രണ്ടുതവണ തുടർച്ചയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. രണ്ടാമതായി തന്റെ ചാർച്ചക്കാരായി നിലകൊള്ളുന്ന സഹമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളുമാണ്. നിർഭാഗ്യവശാൽ, ഇന്നത്തെ സർക്കാരിന്റെ ക്രൂരസ മ്മർദ്ദത്തിന് വഴങ്ങിനിൽക്കുന്നവർ  പ്രതിപക്ഷരാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത  ജനപ്രതിനിധികൾ ഇരിക്കുന്ന നിയമസഭയിലും അപ്രകാരംതന്നെ;  നിയമസഭയിൽ പ്രതിപക്ഷവും, സർക്കാരിന്റെ ഓരോരോ പുതിയ  ഭൂനികുതിപരിഷ്ക്കരണവും നിയമഉടമ്പടികൾ അംഗീകരിക്കുകയും മാത്രമല്ല, ഭൂഉടമകളുടെ, അതെ, കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാര സാദ്ധ്യതയേക്കാൾ പുനഃസ്ഥാപനതത്വത്തിനു മുൻഗണന നൽകുന്ന ഒരു പ്രോപ്പർട്ടി ആക്റ്റ് സൃഷ്ടിക്കുകയും ചെയ്യുന്നില്ല. നിയമസഭയിൽ പോലും പുതിയ ഭൂനികുതി പരിഷ്‌ക്കരണം സംബന്ധിച്ചുള്ള യാതൊരു തർക്കങ്ങളും ഒരു രാഷ്ട്രീയപാർട്ടികളും ഒട്ടും ഗൗരവമായി കണ്ടില്ല. നിയമസഭ പ്രാബല്യത്തിൽ വരാനുള്ള പ്രോപ്പർട്ടി ആക്ട് സൃഷ്ടിച്ചു. ഭൂഉടമകളുടെ പഴയ സ്വകാര്യഭൂമിസ്വത്തുക്കളുടെ സ്വകാര്യവത്ക്കരണ ത്തിനും കാർഷികരംഗവികസനത്തിനും വേണ്ട പുതിയ മാർഗ്ഗങ്ങൾ സ്ഥാപിക്കുന്നതിനും ജനങ്ങളുടെ താമസവീടുകളുടെ നിർമ്മാണവും മറ്റുള്ള അറ്റകുറ്റപ്പണികൾക്കും തടസ്സമാകുന്ന തെളിയിക്കപ്പെട്ട വിവിധ ഗുരുതരമായ നിയമപ്രത്യാഘാതങ്ങൾ കാരണം ജനങ്ങളുടെ സാധാര ണ ജീവിതം കൂടുതൽ കേരളത്തിൽ സങ്കീർണ്ണമായിത്തീർന്നു.  

കുറെ വർഷങ്ങളായിട്ട് കേരളം ഭരിക്കുന്നത് കമ്മ്യുണിസ്റ്റ്പാർട്ടിയാ ണെന്ന തലക്കെട്ടുമായി നിൽക്കുന്നവരാണ്. അവരെ ഭയന്നിട്ടെന്ന നിലയിൽ മതനേതൃത്വങ്ങൾപോലും അവരെ കുമ്പിട്ട് വണങ്ങി സ്വയം രക്ഷ നേടുന്നുവെന്നത് ഏവർക്കുമറിയാം. കമ്മ്യുണിസ്റ്റ് നേതൃത്വം ഭരണതലത്തിൽ ഇരിപ്പുറപ്പിച്ചതുമുതൽ ജനസമൂഹത്തിനുവേണ്ടി എന്ത് നന്മകൾ ചെയ്തു? എന്ത് വികസനസാദ്ധ്യതകൾക്ക് സഹായങ്ങൾ  നൽകി എന്ന ചോദ്യം ഇന്നത്തെ കേരളത്തിലെ ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നു. ഒരു വ്യക്തിയുടെ സ്വന്തം പേരിലുള്ള ഭൂമിയോ വാസഭവനമോ മറ്റൊരാൾക്ക് വിൽക്കണമെങ്കിൽ അതിന് അയാൾക്ക് ലഭിക്കേണ്ടതായ വസ്തുവിന്റെ അഥവാ ഭവനത്തിന്റെ ഒരു ചെറിയ താരിപ്പുവില സർക്കാർ നിശ്ചയിച്ചിരിക്കുന്നു. റോഡിന്റെ സൗകര്യമുള്ള ഒരു വസ്തുവിന്റെ താരിപ്പുവില കുറെ കൂടുതലും, മറ്റു സ്ഥലവിഭാഗങ്ങൾക്ക് മറ്റൊരു വിലയും സർക്കാരാണോ നിശ്ചയിക്കേ ണ്ടത്? വസ്തുവിന്റെ മേലുള്ള താരിപ്പ് വില നിശ്ചയിക്കുന്നതിൽനിന്ന് എന്ത് നന്മയാണ് വസ്തുവിന്റെ ഉടമയ്ക്ക് ലഭിക്കുന്നത്? ഇതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത് ഇതാണ്. ഭൂമി വിൽക്കുമ്പോൾ സർക്കാരിന് ഒരു ഭീമൻ നികുതിപ്പണം നൽകണം എന്നാണ് നിയമം സൃഷ്ടിച്ചത്. മാത്രമല്ല, ആധാരം എഴുത്തുഫീസ്, രജിസ്‌ട്രേഷൻ ഫീസ് ഇതിനെല്ലാം എത്രമാത്രം വലിയ തുക നൽകണം? 

ഒരു വ്യക്തി കേരളത്തിൽ ഒരു ജോലി ലഭിക്കാതെ ആയപ്പോൾ മറു രാജ്യത്തു പോയി ജോലി ചെയ്താൽ അയാളെ "പരദേശി" അഥവാ, "പ്രവാസി" എന്നൊക്കെയാണ് രാഷ്ട്രീയക്കാരും സർക്കാരും അവർക്ക് നൽകിയ മ്ലേശ്ചമായ നാമം!  പ്രത്യേക സാഹചര്യത്താൽ അയാളുടെ വസ്തു വിൽക്കണമെങ്കിൽ സർക്കാരിന് ലോകത്ത് ഒരു രാജ്യങ്ങളിലും ഇല്ലാത്ത ഒരു വലിയ ശതമാനം വില്പനനികുതിയായി സർക്കാരിന് നൽകണം. "സത്യം പറഞ്ഞാൽ അപ്പൻ പട്ടിയിറച്ചി തിന്നണം" എന്നല്ലേ  ഇപ്പോൾ സർക്കാർ നിർമ്മിച്ച നിയമം നൽകുന്ന അന്ത്യശാസനം? ഈ പ്രവാസിയുടെ വസ്തു വിറ്റുകഴിഞ്ഞാൽ അയാൾക്ക് ലഭിക്കുന്ന പണം എത്രയാണെന്ന് അറിഞ്ഞാൽ ആരും ഞെട്ടി തകർന്നുവീഴും. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയെ ജനങ്ങൾ നിശ്ചയിച്ചവരാണ്‌. ഇത്തരം പൈശാചിക നിയമങ്ങൾക്ക് വേണ്ടി നിയമസഭകളിലും പാർലമെന്റിലും ഇരുന്നു ജനങ്ങളെ നശിപ്പിക്കുന്നത് ജനപ്രതിനിധികളെന്ന് വിളിക്കപ്പെടുന്ന ക്രിമിനൽ സംഘമാണ്. എന്നാൽ ഒരു യാഥാർത്ഥ്യം, ജനങ്ങളുടെ പണം മോഷിടിക്കുന്ന ഇക്കൂട്ടർ മരിച്ചുകഴിഞ്ഞാലും അവരുടെ നിത്യസ്മരണ യ്ക്കായി നിത്യസ്മരണപേടകങ്ങളും സ്തുതിപാടലുകളും, അതുപോലെ ജീവിച്ചിരിക്കുമ്പോൾ അവർ ധരിക്കുന്ന അടിവസ്ത്രങ്ങൾപോലും കഴുകി നൽകാനുള്ള പണം ജനങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന വലിയ  അനീതിയുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ സഹായിക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് ജനപ്രതിനിധിയുടെയോ മന്ത്രിമാരുടെയോ സ്വകാര്യ വാസഭവനനിർമ്മാണത്തിന് സർക്കാർ അവർക്ക് ലക്ഷങ്ങൾ  സൗജന്യമായി നൽകിയിരുന്നു. അതിലൊരാളുടെ ഭവനം നിമ്മിച്ചത്  എങ്ങനെയെന്ന കാര്യം എനിക്ക് നേരിട്ട് അറിയാം. ഒരു സാധാരണ കർഷകൻ ഒരു ചെറിയ താമസവീടോ അഥവാ ഒരു വിറക് പുരയോ അതല്ല, ഒരു പശുത്തൊഴുത്തോ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചാൽ അതിനുള്ള അനുവാദം സർക്കാരിൽനിന്നു ലഭിക്കണം ! അനുവാദം ലഭിക്കാനുള്ള അപേക്ഷ നൽകുമ്പോൾ ഒരു വലിയ തുക ഫീസ് എന്ന പേരിൽ നൽകണം. മാത്രമല്ല, അപേക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും ഒരു തുക "കൈക്കൂലി"ആയി നല്കണം. ഇതെല്ലാമാണോ സർക്കാരിൽ നിന്നു നമ്മൾ പ്രതീക്ഷിക്കേണ്ട സഹായങ്ങൾ ? 

കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസത്തിനു കീഴിൽ വളർന്നെങ്കിലും ഇപ്പോൾ കമ്മ്യുണിസത്തിന്റെ സ്വേശ്ചാധിപത്യത്തിൽ മടുത്ത് ജനാ ധിപത്യത്തിലേക്ക് തന്നെ കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജനാധിപത്യത്തിന്റെ അപൂർണ്ണതകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാ യിരിക്കും. പാർലമെന്ററി ജനാധിപത്യം ഒരു ആദർശമായി അവതരി ക്കപ്പെടുകയും പ്രായോഗികമായി അത് ഒരാളുടെ പ്രതീക്ഷകൾ നിറവേ റ്റാൻ കഴിയാത്തതിനാൽ അതിൽനിന്ന് പിന്തിരിയാൻ പ്രലോഭിക്കപ്പെ ടുകയും ചെയ്യുന്ന യുവ ആദർശവാദിക്കും ഇത് ബാധകമാണ്. ഇപ്പോൾ ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം എന്നത് കട്ടിയുള്ള പലകകൾ നിരന്തരം തുരന്ന് തകർക്കുകയെന്നതാണ്. ഈ വിദ്യാഭ്യാസം എല്ലാ ജനാധിപത്യത്തിന്റെയും പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിൽ പരാജയപ്പെടരുത്. അവയെ ജനാധിപത്യസ്നേഹത്തിൽ ഉൾപ്പെടുത്തു കയെന്നതാണ് അവശ്യമായത്. ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം തീർച്ചയായും സ്‌കൂളുകളുടെയും സർവ്വകലാശാലകളുടെയും, അത്  മാത്രമല്ല, മാതാപിതാക്കളുടെയും പള്ളികളുടെയും സ്പോർട്ട് ക്ളബു കളുടെയും ട്രേഡ് യൂണിയനുകളുടെയും കടമയിൽപ്പെട്ടതാണ്. ഈ സ്ഥാപനങ്ങളിൽ മിക്കതിലും ജനാധിപത്യവിദ്യാഭ്യാസം ആരുംതന്നെ    ലക്ഷ്യമിടുന്നില്ല. 

നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്ട്രീ യശൈലിയിലും സത്തയിലും ഘടനയിലും ഒരു അടിസ്ഥാന പരിഷ്‌ ക്കാരങ്ങളും ഏറ്റെടുത്തിട്ടില്ല. നിലവിലുള്ളതിനേക്കാൾ രാജ്യം നേരിടു ന്ന വലിയ വെല്ലുവിളികൾ പരിഹരിക്കാൻ കഴിവുള്ള വ്യത്യസ്തമായ  ഫെഡറൽ സർക്കാരിനെ വോട്ടർമാർക്ക് വിശ്വസനീയമായി വാഗ്ദാനം ചെയ്യുക എന്നതാണ് പാർട്ടിയുടെ പ്രധാന ഉത്തരവാദിത്വം. എന്നാൽ  അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വിശ്വാസ്യത ഭാഗികമായി മാത്രമേ പാർട്ടിയുടെ കടലാസ് പരിപാടികളിലൂടെ കൈവരിക്കാനാകൂ. ഏറ്റവും പ്രധാനമായത് നേതാവിന്റെയും തന്റെ സംഘത്തിന്റെ വിശ്വാസ്യത യും, സാമൂഹികവും സാമ്പത്തികവുമായ മെച്ചപ്പെട്ട നിലയുമായിരി ക്കണം. എന്നിരുന്നാലും ഓരോ പുതിയ തെരഞ്ഞെടുപ്പ് കാലത്തിനു മുമ്പ് പ്രതിപക്ഷനേതാവ് "ഇപ്പോൾ ഒരു ഗവണ്മെന്റ് ടീമിന് ഒരു രൂപം നൽകണമെന്ന് "ആവശ്യപ്പെടുന്ന ആർക്കും പാർലമെന്ററി അഥവാ നിയമനിർമ്മാണ പരിചയങ്ങൾ ഇല്ല എന്ന് കരുതാം. അതല്ലെങ്കിൽ  അവരുടെ നിർദ്ദേശം അപക്വമാണ്, അന്യായമാണ്. നരേന്ദ്രമോദിയും കേരളാമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് ചെയ്തിട്ടുള്ളതെന്ന് പരക്കെ പ്രസിദ്ധമാണ്. ഇത്തരം കപട  പ്രവർത്തികൾ ചെയ്തത് പ്രതീക്ഷയോടെ നാമെല്ലാവരും അവരിലൂടെ  കാത്തിരിക്കുന്ന രാഷ്ട്രീയമൂല്യമല്ല, മറിച്ച്, അവരുടെ ആദർശവാദ ത്തിൽനിന്നു പങ്കാളികളായ പാർട്ടി അംഗങ്ങളെയും ജനങ്ങളെല്ലാവരും തെരഞ്ഞെടുത്ത വ്യക്തികളെയും അവരുടെ  വഴിതെറ്റിക്കുന്നു എന്ന യാഥാർത്ഥ്യമാണ്.  

ജനങ്ങളുടെ ആരോഗ്യനിലവാരം - ഭാവിയുടെ അനിശ്ചിതത്വവും.

കേരളത്തിന്റെ ആരോഗ്യരംഗം പൊതു ആരോഗ്യ സൂചികങ്ങളിലും നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്നാണ് ഇപ്പോൾ കേരള ആരോഗ്യമന്ത്രിയുടെ പുതിയ വെളിപാട്. കേരള സർക്കാർ ആശുപത്രികൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഏതെല്ലാം വികസനമാണുണ്ടായത്? ഉദാഹരണം- കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയുടെ ഇടിഞ്ഞുവീഴൽ. അടുത്തത് ഇന്ത്യയിൽ ഓടത്തും നല്ല ആശുപത്രികളും ചികിത്സാ വിദഗ്ധരും ഇല്ലായെന്ന നിലപാടിലാണല്ലോ മുഖ്യമന്ത്രി അമേരിക്ക ഒരു രക്ഷാകേന്ദ്രമായി ചികിത്സ തേടി പോയത്. ഇന്ത്യയിലെ ആശുപത്രി കൾ ഒന്നും നല്ലതല്ലായെന്ന ഒരു പാഠമല്ലേ മുഖ്യമന്ത്രിയുടെ ചികിത്സ  അമേരിക്കൻ ആശുപത്രിയിൽ നടത്തിയതിലൂടെ ചൂണ്ടിക്കാണിച്ചത്?

അതിനു ജനങ്ങൾ നിലവിൽ  മനസ്സിലാക്കേണ്ടത്, ഓരോരോ പുതിയ തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർത്ഥികളായി നിൽക്കുന്നവരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി ആവശ്യമായ സമ്മതവും ഉറപ്പും നല്കുന്ന യാളിനെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയാ യി നിശ്ചയിക്കുക. അപ്പോൾ ജനവിരുദ്ധനിയമങ്ങളുണ്ടായാൽ ഈ ജന പ്രതിനിധിയെ സ്ഥാനത്തു നിന്ന് മാറ്റുവാൻ നമ്മൾ നിയമനടപടികൾ സ്വീകരിക്കണം. രാജ്യത്ത് ജനങ്ങളുടെ ആധിപത്യമാണ്, നമ്മൾ ഇന്ത്യാ ക്കാരനാണ്, എന്ന ബോധ്യം ഉറപ്പിക്കണം. 

ഇന്ന് പാർലമെന്റിലോ സംസ്ഥാനനിയമസഭകളിലോ അതുപോലെ ജില്ലാ ഭാരണാധികാരികളിലോ ഉള്ള പകുതി സ്ത്രീപുരുഷന്മാർക്കും ഓരോ നിയോജകമണ്ഡലത്തിലെ വിജയത്തിന് അവർ വോട്ടർമാരോട് കടപ്പെട്ടിട്ടില്ലാത്ത നിലപാടാണെടുക്കുന്നത്. സംസ്ഥാനപട്ടികകൾവഴി തെരഞ്ഞെടുക്കപ്പെടുന്നവർ വീണ്ടും തെരഞ്ഞെടുപ്പിനായി ഒരു സ്ഥലം തെരഞ്ഞെടുക്കേണ്ടതുണ്ട്. അവർക്ക് വീണ്ടും വീണ്ടും വോട്ടർമാരെ നേരിട്ട് അഭിമുഖീകരിക്കേണ്ടതില്ല. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ ത്തിന്റെയും പുനഃർതെരഞ്ഞെടുപ്പിന്റെയും പ്രത്യേക കാര്യത്തിൽ, അവർ വോട്ടർമാരെ ആശ്രയിക്കുന്നില്ല. മറിച്ച്, അവരുടെ അതാത് പാർട്ടി ഉപകാരണങ്ങളെയും പാർട്ടിയുടെ സ്വകാര്യ ആന്തരിക സംഘ ങ്ങളെയും ശ്രുംഖലകളെയും ആശ്രയിക്കുന്നു. ഇതിനുത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറുള്ള ചിലർപോലും പാർലമെന്റ് അംഗമായിട്ട് നിൽക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിന്റെ ഒരു കാരണം ഈ ഭയാനകമായ പ്രക്രിയയാണ്. എന്നാൽ ഒരു കാര്യം വളരെ വ്യക്തമാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയുകയില്ല. ഒരാൾ ഒരു വിഷമകരമായ ഇത്തരം അപൂർണ്ണതകളോടെ ജീവിക്കണം എന്ന ഒരു ആശയം സ്വീകരിച്ചേ പറ്റുകയുള്ളുവെന്ന് കാണാൻ കഴിയുമോ?

 ***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

 ****************************************************************