Mittwoch, 24. Juli 2024

ധ്രുവദീപ്തി : ചിന്താവിഷയം.// - അന്നും ഇന്നും - // വിദ്യാർത്ഥികളും വിദ്യാഭ്യാസവും രാഷ്ട്രീയവും. // George Kuttikattu


ധ്രുവദീപ്തി : ചിന്താവിഷയം.// - അന്നും ഇന്നും -

// വിദ്യാർത്ഥികളും വിദ്യാഭ്യാസവും രാഷ്ട്രീയവും. // 


 ജോർജ് കുറ്റിക്കാട്ട് 

കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലെ സാമൂഹ്യജീവിതപാതകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. കേരളത്തിലെ അമ്പതു വർഷങ്ങൾക്ക് മുമ്പുള്ള ജനങ്ങളുടെ ഭാവി എങ്ങനെ ഇന്നുമായി ഇണങ്ങിച്ചേർന്നു.  1971- മാർച്ച് 18- ന് കേരളത്തിലെ "ദീപനാളം" എന്ന ഒരു മാദ്ധ്യമത്തിൽ ഞാൻ  നൽകിയ "വിദ്യാർത്ഥികളും രാഷ്ട്രീയവും" എന്ന പേരിൽ ലേഖനം  പ്രസിദ്ധീകരിക്കപ്പെട്ടതാണ്. കാലസ്മരണകൾ എന്നും മാറ്റമില്ലാതെയും  തിളങ്ങുന്നു. നിരവധിയേറെ കാര്യങ്ങൾ, അക്കാലത്ത് കേരളത്തിൽ  പ്രതീക്ഷിക്കാത്തവിധം യുവ വിദ്യാർത്ഥികൾ അവരുടെ ഭാവിജീവിത- വിദ്യാഭ്യാസ-തൊഴിൽ സാദ്ധ്യതയുടെ സ്വപ്‌നങ്ങൾ, സാക്ഷാത്‍വത്ക്ക രിക്കപ്പെടുകയില്ലെന്ന് മനസ്സിലാക്കിയിരുന്നോ?.വിദ്യാലയ ഉടമകളും സർക്കാരും വിദ്യാർത്ഥികളുടെ ഭാവി പഠനസാദ്ധ്യതയ്‌ക്കോ തൊഴിൽ സാധ്യതയ്‌ക്കോ അനുകൂലമായ ഒരു സാഹചര്യം നൽകുവാൻ അന്നും ഇന്നും അവരിൽ ഉണ്ടാക്കുന്നില്ല. കേരളത്തിലെ വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനു ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതീക്ഷിക്കാത്തതിൽ കൂടുതൽ പണം അവരിൽ നിന്ന് വാങ്ങുന്നുവെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കി. ഇതിനെതിരെ ഒരു സമരങ്ങൾക്ക് സ്ഥാനമില്ല. എങ്കിലും ഇവർ വിദേശപഠനവും താമസവും വലിയ ചെലവ് നിറഞ്ഞതാണെന്ന് ചില മാദ്ധ്യമങ്ങളിൽക്കൂടി ഇപ്പോൾ  പ്രചാരണം നടത്തുന്നു. 

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷയ്ക്ക് വേണ്ടി പഠനത്തിനും കൂടാതെ  തൊഴിലിനും വേണ്ടി നാട് വിട്ടോടുകയാണ്. ഇത്തരം കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേരളസർക്കാർ ചില "ഇടനിലക്കാരൻ ഓഫീസ്" പ്രവർത്തനത്തിന് തുറന്നിരിക്കുന്നു. ഉദാ: ഒരു "നോർക്ക".  ഇതിലൂടെ രാഷ്ട്രീയക്കാരും ചൂണ്ടയിടീൽ നടത്തുന്ന ഇടനിലക്കാരും ജനങ്ങളിൽ നിന്ന് പണക്കൊയ്ത്തു നടത്തുന്നത് ലോകം മുഴുവൻ അറിയാം. ഇന്നും  അന്നും കേരളത്തിൽ എന്തെല്ലാം നടക്കുന്നു, നാമറിയാതെ! ഇപ്പോൾ  കേരളത്തിലെ മാദ്ധ്യമങ്ങൾ പോലും ഇത്തരം ഇടനിലക്കാരുടെ പരസ്യ പ്രചാരണം പ്രോത്സാഹിപ്പിക്കുകയാണ്. ഇങ്ങനെയും കേരളത്തിന്റെ  സാമൂഹിക വികസനസാദ്ധ്യതകൾ നാശത്തിന്റെ വൻ കുഴികളിലേയ്ക്  അടയ്ക്കുന്നു. അതിന് തെളിവായി വലിയ നിരാശയുണ്ടാക്കിയ ഒരു സംഭവം ഇവിടെ കുറിക്കട്ടെ.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വ കലാശാലയും ജർമ്മനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള കാൾ റുപ്രെഹ്ട് സർവകലാശാലയും തമ്മിൽ കേരളത്തിലെ അനേകായിരം  വിദ്യാർത്ഥികളുടെ ഭാവിപഠനസൗകര്യത്തിന് വേണ്ടി ഒരുക്കിയ തുല്യ പങ്കാളിത്ത ഉടമ്പടി ഇരു സർവ്വകലാശാലകളും അംഗീകരിച്ചു. അതിന്  ഔദ്യോഗികമായി ഉത്‌ഘാടനവും ചെയ്യപ്പെട്ടതാണ്. ജർമ്മനിയിലെ ഈ  സർവ്വകലാശാലയ്ക്ക് ലോകപ്രസിദ്ധമായ" എലൈറ്റ് യൂണിവേഴ്‌സിറ്റി" പദവിയും ഉള്ളതാണ്. ഇരു സവ്വകലാശാലകളുമായി തുല്യ പങ്കാളിത്ത ഉടമ്പടി നടപ്പാക്കാൻ ശ്രമിച്ചത് ഞാനായിരുന്നു. അതിനുവേണ്ടി അന്ന്  മഹാത്മാഗാന്ധി സർവ്വകലാ ശാലയുടെ വൈസ് ചാൻസലർ ആയിരുന്ന Dr. Cyriac Thomas മായി ഗാന്ധി യൂണിവേഴ്സിറ്റിയിൽ എത്തി ഏഴു തവണ ചർച്ച ചെയ്തു. ഒരു ഫലവുമുണ്ടായില്ല. അതിനുശേഷം വീണ്ടും പുതിയ  വൈസ് ചാൻസലർ ആയി നിയമിക്കപ്പെട്ട Dr. Jancy James മായി പുതിയ  ചർച്ചകൾ  ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരു സർവ്വകലാശാല വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന പ്രോജക്ട്, തുല്യപങ്കാളിത്ത    ഉടമ്പടിക്ക് ഔദ്യോഗിക ധാരണയുണ്ടാക്കി. 

അന്ന് ഇരു സർവ്വകലാശാലകളുടെയും അധികാരികൾ ഒപ്പു വച്ചിട്ടുള്ള  Memorandum Of understanding of the Partnership between the Mahatma Gandhi University, Kottayam and the Ruprecht-Kals-University, Heidelberg. ഇതേപ്പറ്റിയും  വായനക്കാർക്ക് ഒരു യഥാർത്ഥ അറിവിനുവേണ്ടി ഇവിടെ അതിന്റെ  ഒരു പകർപ്പ്  നൽകുന്നു.   

Memorandum of Understanding between Mahatma Gandhi University, Kottayam (India) And South Asia Institute (SAI) Univercity of Heidelberg (Germany).  

ചിത്രം -ഇരു സർവ്വകലാശാലകളും ചേർന്ന് അംഗീകരിച്ചു ഒപ്പുവച്ച
Memorandum of Undertanding 

മേൽപ്പറഞ്ഞ ഉടമ്പടി 05. September  2005 -ൽ മഹാത്മാ ഗാന്ധി സർവകലാ ശാലയും 07. June 2005 -ൽ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയും ഒരുമിച്ച് അംഗീകരിച്ചു ഒപ്പു വച്ചതാണ്. അതിന് ശേഷം ഉത്‌ഘാടനസമ്മേളനം ഹൈയ്‌ഡൽബർഗിലെ സർവകലാശാലയുടെ Hörsaal-1- 29. June. 2006-ന് വൈകിട്ട് 6 മണിക്ക് നടന്നു. ഇന്ത്യയുടെ ജർമ്മനിയിലെ കോൺസുലർ ജനറൽ പ്രമുഖ സന്ദർശകരിൽപ്പെട്ടു. മഹാത്മാ ഗാന്ധി സർവകലാശാല യും, അതിനോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 140 കോളേജുകളിലെ വിദ്യാർത്ഥികൾക്കും ലഭിക്കുമായിരുന്ന ഉന്നത പഠന കാര്യങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ-സാംസ്കാരിക പ്രോജക്റ്റ് തന്നെയാണ് ഉത്‌ഘാടനം ചെയ്യപ്പെട്ടത്. ഈ വിഷയത്തിൽ സന്തോഷം അറിയിച്ചു കൊണ്ട് അന്ന് കേരളത്തിൽ നിന്നും അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ സന്തോഷവും അഭിനന്ദനവും അറിയിച്ച് ജർമ്മൻ സർവകലാശാലാ അധികാരികൾക്ക് എഴുതി. ഇങ്ങനെ എല്ലാകാര്യങ്ങൾക്കും ഞാൻ അന്ന് എന്റെ തീക്ഷ്ണമായ ശ്രമം നൽകിയും നമ്മുടെ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അന്ന് ജർമ്മനിയിൽ സൗജന്യ വിദ്യാഭ്യാസസൗകര്യം ഏർപ്പെടുത്താൻ വേണ്ടി ശ്രമിച്ചു. 

അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 
ഹൈഡൽബർഗ് കാൾസ്‌- റൂപ്രെഹ്റ്റ് സർവ്വകലാശാല 
അധികാരികൾക്ക് എഴുതി അറിയിച്ച സന്തോഷം.

കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് എന്നിങ്ങനെ ലോകത്തിൽ പ്രസിദ്ധമായ  എലൈറ്റ് യൂണിവേഴ്സിറ്റികൾ പോലെ പ്രമുഖ സ്ഥാനമുള്ള ഒരു സർവ്വ കലാശായുമായി കേരളത്തിലെ മഹാത്മാ ഗാന്ധി സർവ്വകലാശാല മലയാളി വിദ്യാർത്ഥികൾക്ക് ഉന്നതപഠന സൗകര്യത്തിന് ഒരു തുല്യ പങ്കാളിത്ത കരാർ ഉടമ്പടിയിൽ ആരംഭിച്ച പ്രസ്ഥാനം അന്ന് ആരാണ് നശിപ്പിച്ചത്.? കേരളത്തിലെ സ്വാർത്ഥതാല്പര്യക്കാർക്കും അവരോട്   അതിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പണക്കൊതിയന്മാർക്കും ചില മത നേതൃത്വങ്ങൾക്കും ഇതിൽ വളരെ ഏറെ പങ്കുണ്ട് എന്ന് എനിക്ക് അക്കാലത്തുതന്നെ അറിവ് കിട്ടി. ഭാവി പങ്കാളിത്തപ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചിരുന്ന ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി അധികൃതർ ചില  നിജസ്ഥിതിയെക്കുറിച്ചറിയാൻ അന്ന് കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു, പക്ഷെ, അവരിൽനിന്നു അതിനു  യാതൊരു പ്രതികരണമുണ്ടായില്ല.     

ഹൈഡൽബർഗ് റുപ്രഹ്‌റ്റ്- കാൾസ് യൂണിവേഴ്സിറ്റിയുടെ  
ഡയറക്റ്റർ ഫോർ ഇന്റർനാഷണൽ റിലേഷൻസ് മഹാത്മാ 
ഗാന്ധി സർവ്വകലാശാല രജിസ്ട്രാർ ഡോ. ജോസ് ജയിംസിന് 
2002 ൽ എഴുതിയ കത്ത്

ഇരു സർവ്വകലാശാലകൾ തമ്മിലുള്ള ഭാവി പ്രവർത്തനത്തിനുവേണ്ടി അന്നത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ  Director of School of Letters സ്ഥാനം വഹിച്ചിരുന്ന Prof. Dr. P . P. Raveendran നെ ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിലേയ്ക്ക് നിയമിച്ചു. പക്ഷെ കുറച്ചു മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ അന്നത്തെ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ആയിരുന്ന ബാബു സെബാസ്ത്യൻ അദ്ദേഹത്തെ  തിരിച്ചു കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. അതിനുശേഷം മാസങ്ങൾ കഴിഞ്ഞു ഞാൻ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസ ലർ ശ്രീ. ബാബു സെബാസ്റ്റ്യനെ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് കാര്യങ്ങളെപ്പറ്റി അറിയുവാൻ സംസാരിച്ചു. അദ്ദേഹം ഞാൻ അപ്പോൾ  സംസാരിച്ച കാര്യങ്ങൾ ഇരുന്ന് ശ്രവിച്ചതല്ലാതെ യാതൊരു മറുപടിയും എനിക്ക് തന്നില്ല. അദ്ദേഹം ഈ അന്തർദ്ദേശീയ ഉപരിപഠന പ്രോജക്ട്  അപ്പാടെ നിഷേധിച്ചു തള്ളിക്കളഞ്ഞതെന്നുള്ള കാര്യത്തിൽ ഉറപ്പുണ്ട്.  അതിനു പിറകിൽ ജർമ്മനിയിലെ ചില മലയാളികൾക്കും, ഒരു കേരള ബിഷപ്പിനും, ചില  പ്രവാസികൾ ഉൾപ്പടെ മറ്റു പലർക്കും പങ്കുണ്ടായി രുന്നെന്നുള്ള വിവരം വളരെ കാലങ്ങൾക്ക്ശേഷം ഇത് ഞാനറിയുന്നു. അങ്ങനെ മലയാളി വിദ്യാർത്ഥികളുടെ ഭാവി കേരളത്തിലും മാത്രമല്ല  വിദേശത്തും അപ്പാടെ നശിപ്പിക്കുന്നവരുടെ ഇരുളിന്റെ ക്രൂരത ഇന്നും കേരളത്തിൽ കാണാം. കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ കീഴിൽ പ്രവർത്തിക്കുന്ന അനേകം കോളജുകളും സ്‌കൂളുകളും ഉണ്ട്. മലയാളികളായ ആയിരക്കണക്കിന് യുവ വിദ്യാർത്ഥികൾ വിദേശ സവ്വകലാശാലയിൽ തുടർ പഠനത്തിന് വേണ്ടി നാടുവിട്ടുപോയാൽ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടതായി വരുമെന്ന ആശങ്കയാണ് സ്വകാര്യ സ്ഥാപങ്ങളുടെ നേതൃത്വം ഇങ്ങനെ ഒരു ഇൻഡോ-ജർമ്മൻ പഠനസാദ്ധ്യയ്ക്കുള്ള പ്രോജക്ടിനെ തകർക്കാൻ അവരെയും കൂട്ടാളികളെയും പ്രീണിപ്പിച്ചത്. കേരളത്തിലെ ഇത്തരം വിദ്യാഭ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഉണ്ടായേക്കാവുന്ന വമ്പൻ പണനഷ്ടം അവരെ ക്ഷോപിപ്പിച്ചിരുന്നു. ജർമ്മനിയിലെ സർവ്വകലാശാലയുമായി ഒരു പാർട്ട്ണര്ഷിപ്പ് കരാർ നടപ്പാക്കിയതിൽ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനഉടമകൾക്ക് യാതൊരു സാമ്പത്തിക നേട്ടവും ലഭിക്കുകയില്ലെന്നു ബോധ്യപ്പെട്ടതാണ് പ്രോജക്ട് തകർക്കാൻ അവർ നടപടിയെടുത്തത്. 

കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിൽ ഭാവിപ്രതീക്ഷകൾ സഫലമാക്കാൻ അവർ തീരുമാനിക്കുന്നതിന് അടിസ്ഥാനകാരണം കേരളത്തിൽ ഒരു ഉന്നതപഠനത്തിനു അഡ്മിഷൻ ലഭിക്കാൻ ലക്ഷങ്ങൾ കറുത്തപണമായി സ്ഥാപനഉടമകൾക്ക് നൽകണമെന്ന് ബോധ്യപ്പെട്ട യാഥാർത്ഥ്യമാണ്.

ഇന്ന്, അവർ തന്നെ വിദ്യാർത്ഥികളെ ജർമ്മനിയിൽ ഉന്നതപഠനത്തിന്  കൂടുതൽ സൗകര്യം നൽകാനെന്ന ഭാവത്തിൽ മറ്റൊരു വലിയ ശ്രമം കേരളത്തിൽ നടത്തുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം മോഹിക്കുന്ന ചിലരെ പിന്തിരിക്കപ്പിക്കുന്ന കാര്യം ഭാരിച്ച ചെലവുകളാണെന്നാണ്. വിദേശത്ത് പലരാജ്യങ്ങളിലും ജീവിത ചെലവ് കൂടുതലാണ്, അങ്ങനെ  ഓരോരോ അപ്രായോഗികവും തെറ്റായതുമായ പ്രചാരണം നടക്കുന്നു. മാതാപിതാക്കളെക്കൊണ്ട് ബാങ്ക് കടങ്ങൾ എടുപ്പിക്കാനും ഇവർ വലിയ പ്രേരണ നൽകുന്നു. ജർമ്മൻ ഭാഷ പഠിപ്പിക്കുവാൻ കേരളത്തിലെ ചില  കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും അവസരം കൊടുക്കുന്നു. അത് പക്ഷെ, പഠിക്കുന്നയാൾ ഫീസ് നൽകണം. അത് ഒരു നല്ല തുകയുമാണ്. സ്ഥാപന ഉടമകൾക്ക് ഒരു ഭീമൻ തുകയുമാണ് ലഭിക്കുന്നത്. മാത്രമല്ല  അതുപോലെ ഏജന്റുമാരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നു. അത് എങ്ങനെയും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ലക്ഷങ്ങളുടെ തുക കടമെടുത്ത തുകയായിരിക്കും. എന്നാൽ ഒരു ഇരുപതു വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ പഠന പദ്ധതിക്ക് അധിക ചെലവുകൾ യാതൊന്നും  ഇല്ലായിരുന്നു. കേരളത്തിൽ നിന്നും കുറെ വർഷങ്ങൾക്ക് മുമ്പ് പോയ വിദ്യാർത്ഥികൾക്കോ തൊഴിൽ ചെയ്യുവാൻ അനുവാദം കിട്ടിശേഷം  പോയവർക്കോ അവരുടെ ജർമ്മൻ ഭാഷ അവർക്കറിയാമോ എന്നുള്ള ഒരു ചോദ്യവുമില്ലായിരുന്നു. ഇന്ന് അതിന് ചില മാറ്റങ്ങൾ വരുത്തിയത് ഞാൻ മുകളിൽ കുറിച്ച ചില അദൃശ്യശക്തികളുടെ ഉദ്ദേശസാദ്ധ്യത നേടാൻ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ കുറെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വങ്ങൾ ഇക്കാലത്തുള്ള മലയാളിയുവാക്കളുടെ വിദേശ പഠന നീക്കങ്ങളിൽ വലിയ ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചതായി വിദേശങ്ങളിലും നിന്നും കേരത്തിൽ നിന്നും ചില അഭിപ്രായങ്ങൾ വന്നിരുന്നു. കാരണം അവരുടെ സ്വകാര്യ കോളജുകളിൽ വിദ്യാർത്ഥികൾ തീരെ ഇല്ലാതായാൽ സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടി വരുമെന്നാണ് സംസാരം. 

197o-കളിൽ ജർമ്മനിയിൽ ഏകദേശം അയ്യായിരത്തോളം മലയാളികൾ പഠനത്തിനും ജോലിചെയ്യുന്നതിനുമായി ഉണ്ടായിരുന്നു. 1958 കാലഘട്ട ത്തിലാണാദ്യമായിട്ട് കുറെമലയാളികൾ ജർമ്മനിയിലെത്തിയതെന്നു  ആദ്യകാലത്തുവന്നവർ സാക്ഷ്യപ്പെടുത്തുന്നു. അന്ന് വന്നവർ ജർമ്മൻ ഭാഷ പഠിച്ചിരുന്നത് ജർമ്മനിയിൽ വന്നതിനുശേഷമാണ്. ജർമ്മൻ ഭാഷ നിർബന്ധ വിഷയമല്ലായിരുന്നു. മഹാത്മാ ഗാന്ധിറുപ്രെഹ്റ്റ്- കാൾസ്‌  യൂണിവേഴ്സിറ്റിയുമായി പ്രവർത്തന കരാർ നടത്തിയപ്പോഴും പഠനം നടത്തുവാൻ വരുന്ന വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷാ പരിജ്ഞാനം ആവശ്യപ്പെട്ടിരുന്നില്ല. ഞാൻ ജർമ്മനിയി ലെത്തിയ ശേഷം മാത്രമാണ് ജർമ്മൻ ഭാഷാപഠനം ചെയ്തത്. അമ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തി ൽ ജർമ്മനിയിൽ വന്നിരുന്ന മലയാളികളെപ്പോലെ മറ്റു വിദേശികളും ഭാഷാ മുൻ പരിജ്ഞാനമില്ലാതെ വന്നുകൊണ്ടിരുന്നു. 1965-ലാണ് കേരള ത്തിൽനിന്നും ഹൈഡൽബർഗിൽ മലയാളിപെൺകുട്ടികൾ വന്നത്.  അവർ ജോലി ചെയ്യുവാനും പഠിക്കുവാനും തുടങ്ങി. അവരുടെ ചിത്രം ജർമ്മനിയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിനു സുവർണ്ണ ഉദാഹരണമാണ്.  ചിത്രം ഇവിടെ ചേർക്കുന്നു. അവരും ജർമ്മൻ ഭാഷ പഠിച്ചത് ജർമ്മനിയിൽ പഠനമോ ജോലിയോ തുടങ്ങിയതിനു ശേഷം ആയിരുന്നു.

1965 -ൽ പഠനത്തിനും ജോലിക്കും വേണ്ടി 
ഹൈഡൽബർഗിൽ ആദ്യമെത്തിയ മലയാളി പെൺകുട്ടികളെ 
ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ആശുപത്രി അധികൃതർ സ്വീകരിക്കുന്ന ചിത്രം
.

അതുപോലെ നാമറിയണം പഠനത്തിന് വിദേശത്തു പോയാൽ നമ്മൾ  പഠനച്ചെലവുകൾക്ക് ഏതുരാജ്യത്താണെങ്കിലും സ്വന്തമായ പണം നൽകേണ്ടിവരുന്നു. ഏതുരാജ്യത്തു പോയാലും, വിദ്യാർത്ഥികളും  തൊഴിൽതേടി പോകുന്നവരും അവരുടെ നിത്യച്ചെലവുകൾക്ക് സ്വയം പണം ഉണ്ടാക്കണം.  അതിലെന്ത് അതിശയത്തിനു കാരണമുണ്ട്? ഇന്ന്   മാദ്ധ്യമങ്ങളിൽ ചില മലയാളികൾ എഴുതിയത് വിദേശങ്ങളിൽ പഠനം നടത്തുന്നവർ ജീവിതച്ചെലവിന് അവരുടെ പോക്കറ്റിൽ നിന്ന് പണം നൽകണം എന്നാണല്ലോ. അതൊരു ഭീകര അസാധാരണ കാര്യങ്ങളുo  ഒന്നുമല്ല. വിദേശ രാജ്യത്തു പഠനത്തിനുവേണ്ടി പോകുവാൻ പ്രേരണ നൽകുന്ന വലിയ പരസ്യങ്ങൾ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ നൽകി വരുന്നു. ഇതൊന്നും നമ്മുടെ കുട്ടികളുടെ ഭാവിയെ രക്ഷിക്കാനുള്ള വഴികളല്ല അവർ നിർദ്ദേശിക്കുന്നത്. ഇതിന് കേരളത്തിലെ ഇത്തരം  ഏജന്റുമാർക്ക് ബാങ്കുളിൽനിന്നു ലക്ഷക്കണക്കിന് തുക കടമെടുത്തു അവർക്ക് നൽകി ജർമ്മനിയിലേക്ക് വന്നവരിൽ പലർക്കും ഇപ്പോൾ തുടർത്താമസത്തിനുള്ള വിസ നീട്ടി ലഭിക്കുന്നതിൽ പല തടസ്സങ്ങളും ഉണ്ടായതായി ഞാനറിഞ്ഞു.  

ജർമ്മനിയിൽ പഠിക്കുന്ന ഒരു വിദേശ വിദ്യാർത്ഥിയുടെ പഠന സമയം കഴിഞ്ഞുള്ള സമയങ്ങളിൽ തൊഴിൽ ചെയ്യാൻ വേണ്ടിയും  റുപ്രെഹ്ട്-കാൾസ്- യൂണിവേഴ്‌സിറ്റി അധികൃതസഹായഹസ്തം നൽകിയിരുന്നു. വിദ്യാഭ്യാസം ജർമ്മനിയിൽ സൗജന്യമായിരിക്കണം എന്ന് 1949- ലെ ജർമ്മൻ ഭരണഘടനയിൽ ചേർത്തിട്ടുള്ളതാണ്. അത് അവർ ഇപ്പോഴും  പാലിക്കുന്നുണ്ട്. എന്റെ ചിന്തയിൽ ഇപ്പോൾ വന്ന മറ്റൊരു മുൻകാല സ്മരണയിലേയ്ക്ക് ഇനി നോക്കാം. വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും ജർമ്മൻ ഭാഷാപഠനത്തിന് വേണ്ടി ഞാൻ പാലായിൽ ജർമ്മനിയിലെ ലോകപ്രസിദ്ധ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് 2000-)0  മാണ്ടിൽ അനുവദിപ്പിച്ചതായിരുന്നു. അതിന് അവിടെ ആരംഭ പ്രവർത്തനങ്ങൾ  ആരംഭിക്കുവാൻ ചിലർ അനുവദിച്ചില്ല. ഇക്കാര്യം ഞാൻ പാലായിലെ മുൻ മന്ത്രിയും എം. എൽ. എ യുമായിരുന്ന ശ്രീ. കെ.എം. മാണിയോട് അക്കാലത്തു നേരിട്ട് പറഞ്ഞിരുന്നു. എന്റെ അറിവ്, അതിനു പിന്നിൽ കേരളത്തിലെ ചില സഭാനേതൃത്വങ്ങൾ തടസ്സങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാണ്. ഇതിന് പിറകിൽ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള ഒരു കടന്നുകയറ്റമായിരുന്നു.

വിദ്യാർത്ഥികൾ ഏതുരാജ്യത്തു പോയാലും, അഥവാ തൊഴിൽതേടി പോകുന്നവരും അവരുടെ നിത്യച്ചെലവുകൾ സ്വയം ഉണ്ടാക്കണം.  മാദ്ധ്യമങ്ങളിൽ ചില മലയാളികൾ എഴുതിയത് വിദേശങ്ങളിൽ പഠനം നടത്തുന്നവർ ജീവിതച്ചെലവിന് അവരുടെ പോക്കറ്റിൽ നിന്ന് പണം നൽകണം എന്നാണല്ലോ. അതൊരു അസാധാരണ കാര്യമൊന്നുമല്ല. വിദ്യാർത്ഥികളുടെ വിദേശപഠന കാര്യങ്ങൾ അറിയുന്ന കേരളത്തിലെ മുഖ്യമന്തി പറയുന്നു: കേരളത്തെ ഒരു വലിയ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ! കഷ്ടം ! ! ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ്? കേരളത്തിൽ കാർഷികരംഗമാകെ നിലംപൊത്തിയല്ലോ. തൊഴിൽരംഗം അതുപോലെ നാശത്തിലേക്ക് മാറി. ജനങ്ങളുടെ ഭാവി നിലംപരിശാക്കിയതിനു ആരാണ് ഉത്തരവാദി? ഇന്നും അന്നും നമ്മുടെ ഭാവിയുടെ വിരൽത്തുമ്പിൽ ഏകാധിപത്യ രാഷ്ട്രീയത്തിൽ മുങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അദ്ധ്വാനഫലം മുഴുവൻ സർക്കാർ നികുതിയിനം പറഞ്ഞു ഊറ്റിയെടുക്കുന്ന കിരാതഭരണം ഇന്ന് ലോകത്തിൽ ഇന്ത്യപോലെ ഒരു രാജ്യവും ഉണ്ടാവില്ല. 

യുവജനങ്ങളുടെ ഭാവി സ്വപ്നം ഇതിനകം രാഷ്ട്രീയക്കാർ തല്ലിയുടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു ജോലിക്ക് ഏറെ വർഷങ്ങൾ കോളജ് പഠനം പൂർത്തിയാക്കിയവർക്ക് പോലും അവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു പരീക്ഷ പാസായിരിക്കണം. അവരുടെ ബിരുദം മാത്രം പോരാ! ഏതുരാജ്യത്ത് ഇത്തരം കിരാത സംസ്കാരം നിലവിലുണ്ട് ?. ഒരു കേരള  സംസ്ഥാന മന്ത്രിയാകാൻ സ്‌കൂളിൽ പോയിട്ടുള്ള ഒരു സർട്ടിഫിക്കേറ്റ് ആവശ്യമില്ല! ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനും പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലും വേണ്ട. കേരളത്തിൽ മദ്യഷാപ്പിൽ വിൽപ്പനയ്ക് മത്സ്യക്കറിയുണ്ടാക്കി നടന്ന ഒരാൾക്ക്പോലു൦ മന്ത്രിയാകാൻ  നിയമ തടസമില്ലാത്ത കേരളം! അത്  മാത്രമല്ല, അതുപോലെ തന്നെയാണ്, സ്വർഗ്ഗവും നരകവും ശുദ്ധീകരണ സ്ഥലവും മരണശേഷം ഉണ്ടെന്ന് വിളിച്ചുപറഞ്ഞു നുണയുടെ ദൈവ ശാസ്ത്രം മഠയന്മാരായ ഈശ്വര വിശ്വാസികളെ പ്രസംഗിച്ചു ഭയപ്പെടുത്തിയും  സാമ്പത്തികനേട്ടങ്ങൾ കൊയ്യുന്നവർ നമ്മുടെ വിദ്യാർത്ഥികൾ മറുനാട്ടിൽ കുടിയേറുന്നതി നെപ്പറ്റി വിശുദ്ധ കുർബാനയർപ്പണസമയത്തെ പള്ളി പ്രസംഗത്തിൽ ആഞ്ഞടിച്ചു മുന്നറിയിപ്പ് നൽകി ഭീഷണിപ്പെടുത്തുന്ന  പ്രസംഗത്തെ യും ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെ വിശ്വാസികളുടെ മനസ്സിലുള്ള ഈശ്വര വിശ്വാസത്തിന്റെപേരിലും വൻ രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനു വേണ്ടിയും യുവജനങ്ങളുടെ ഭാവിയെ വലിച്ചുകീറുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കെതിരെ സമരം ചെയ്യലല്ല, ആവശ്യം വേണ്ടത്.  വിദേശരാജ്യങ്ങളിൽ പോകുന്നവർ ഇക്കാലത്തു ഏജന്റ് മുഖേന പോകുന്നത് ശരിയല്ലെന്നും, കൂടുതൽ എളുപ്പമായത് ഓൺലൈനിൽക്കൂടി കാര്യങ്ങൾ തിരക്കാം, പഠനത്തിനോ, ജോലിക്കോ വേണ്ടി അപേക്ഷകൾ നൽകാം, അപേക്ഷകന് യോഗ്യതയുണ്ടെങ്കിൽ ഇക്കാലത്ത് അവസരം ലഭിക്കും എന്ന് മനസ്സിലാക്കാം. ഇതെല്ലാം ഞാൻ  ഇവിടെ എഴുതി. കേരളത്തിൽനിന്നും വിദേശങ്ങളിലേയ്ക്ക് പോകുന്ന യുവജനങ്ങൾ അവർ എത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒട്ടും വൈകാതെ അവർ ന്യു മലയാളി അസോസിയേഷൻ എന്ന ഓരോരോ പേരുകളിൽ സംഘടനകൾ സൃഷ്ടിക്കുകയെന്ന ദുഷിച്ച പ്രവണത കൂടിവരുന്നുണ്ട്. ഈ യുവതീ-യുവാക്കൾ  എന്തിനുവേണ്ടിയാണ് വിദേശങ്ങളിലേയ്ക്ക് കുടിയേറിയത്? അവരുടെ പഠനവും ഭാവി തൊഴിലും മെച്ചപ്പെടുത്തി ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുവാനാണോ ഈ സംഘടനകൾ എന്ന് തോന്നിപ്പോകുന്നു. ഒരു മറുരാജ്യത്ത് കുടിയേറിയവർ അവിടെ ഒരു സംഘടന സൃഷ്ടിക്കുകയെന്നത് അവിടെയുള്ള ജനങ്ങൾക്ക് വിവിധ സംശയങ്ങൾക്ക് കാരണമാക്കും. 

വിദേശരാജ്യങ്ങളിലേക്ക് ജോലി ചെയ്യാനും അല്ലെങ്കിൽ പഠനത്തിനും പോയിട്ടുള്ളവർ ഇന്ന് അവരുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് പറയും: "സമീപഭാവിയിൽ ഇന്ത്യയിലേയ്ക്ക് മടങ്ങാമെന്നുള്ള എന്റെ എല്ലാ ആഗ്രഹവും ഈ ഘട്ടമായപ്പോഴേയ്ക്കും ഞാൻ ഉപേക്ഷിച്ചു. ഒരു വർഷത്തിനുള്ളിൽ, അഥവാ കുറച്ചു വർഷങ്ങൾക്കകം ഞാൻ നാട്ടിൽ തിരിച്ചെത്തുമെന്ന് വീട്ടുകാർക്ക് ഉറപ്പ് വാക്കു പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ കേരളത്തിലെ ജനങ്ങൾക്ക് ഞാൻ ഒരു പ്രവാസി ആയിരിക്കുന്നു. നാടുനിയമങ്ങൾകൊണ്ട് എന്നെ ആരും പ്രതീക്ഷിക്കാത്തതോ ഞാൻ സങ്കല്പിക്കാത്തതോ ആയ വേലിക്കെട്ടുകൾക്കപ്പുറം അകറ്റി മാറ്റുന്ന ഒരു വഴിയിൽനിന്നു എങ്ങനെ രക്ഷപെടാൻ കഴിയും എന്ന് വിവരിക്കാൻ ഏതാനും ചില ഭാവി അദ്ധ്യായങ്ങൾ കൂടി കഴിയേണ്ടതുണ്ട്". 

- കേരളം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ

"വിദ്യാർത്ഥികളും രാഷ്ട്രീയവും "

"("ദീപനാളം"മാദ്ധ്യമത്തിൽ 1971-ൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ                                                                        ഒരു ലേഖനം )."

                                                        - ജോർജ് കുറ്റിക്കാട്ട് - 

ഇന്ത്യയിലെ വിദ്യാർത്ഥികൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു തുടങ്ങി യത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മുതലാണ്. വിധിനിർണ്ണായകമായ ആ സമരത്തിൽ പങ്കെടുക്കാൻ ചില വ്യവസ്ഥകൾക്ക് വിധേയമായിട്ട് അവർ പങ്കെടുക്കാൻ മഹാത്മാ ഗാന്ധിജി അവരെ അനുവദിച്ചിരുന്നു. വിദ്യാർത്ഥികൾ അഹിംസയുടെ മാർഗ്ഗം കൈവെടിയരുതെന്നായിരു ന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ വിദ്യാർത്ഥികളെ ദേശീയ സമര ത്തിൽനിന്ന് മാറ്റി നിറുത്തുക സാദ്ധ്യമല്ലെന്നും ഗാന്ധിജിക്ക് അന്ന് തോന്നിയിരിക്കും.

മാതൃഭൂമിയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ആവേശകകരമായ ഒരു അദ്ധ്യായം തന്നെ വിദ്യാർത്ഥികൾ എഴുതിച്ചേർത്തു. ഇത് സ്വർണ്ണ ലിപികളിൽത്തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ  യുവസേനാ നികളിൽ പലരും ഇന്ന് ഇന്ത്യയുടെ ഭരണകർത്താക്കളാണ്. മാതൃഭൂമി യുടെ ഭാഗധേയം കരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. സമരം ചെയ്ത ആ തലമുറയ്ക്ക് ഒരു പുതിയ കേരളത്തിലെ തലമുറയെ നേരിടേണ്ടി വന്നിരിക്കുകയാണ്. അതെ, വിദ്യാർത്ഥികളെത്തന്നെ. ചരിത്രം ഇന്നും ആവർത്തിക്കപ്പെടുകയാണ് !

അന്നും ഇന്നും. സമരങ്ങളുടെ പടയോട്ടങ്ങൾ.

സ്വാതന്ത്ര്യം കിട്ടി. ജനകീയ ഭരണം വന്നു. ഭരണതലത്തിൽ നിരവധി തവണ മാറ്റങ്ങളുണ്ടായി. എന്നിട്ടും സമരം തുടരുകയാണ്. ഇത് ഒന്നല്ല, ഒരായിരം സമരങ്ങൾ. വിദ്യാർത്ഥികളും സമരരംഗത്തുണ്ട്. ഇവരുടെ സമരം ആരോടാണ് ? അതാണ് അസ്മാദൃശന്മാർക്ക് മനസ്സിലാകാത്തത്. 

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. രാജ്യത്തെ ഭരണാധികാരികളോട് ഏറ്റുമുട്ടേണ്ടതായ കാര്യമില്ലെന്നു കരുതാമോ? അവർ അനിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടവരാണ്, അവരെ ജനവിരുദ്ധതയ്‌ക്കെതിരെയുള്ള പ്രവർത്തനത്തിൽ അപഥസഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാനഭൃഷ്ടരാക്കാം. യുവ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരല്ല, അപ്പോൾ ഒരു ഭരണാധികാരിക്കും നേർക്ക് നേരേ സമരത്തിനു പ്രസക്തിയില്ല. എങ്കിൽ പിന്നെ എന്തിനു വേണ്ടിയാണീ സമരങ്ങൾ? ശമ്പള വർദ്ധനവിന് വേണ്ടിയാണോ? അത് തീർച്ചയായും അല്ലല്ലോ. വിദ്യാർത്ഥികൾ ശമ്പളം പറ്റുന്ന യാതൊരു ജോലിയും ചെയ്യുന്നില്ല. എങ്കിലും ഇന്നത്തെ വിദ്യാർത്ഥികളിൽ വളരെ  ഗണ്യമായ ഒരു വിഭാഗത്തിന് നല്ല തുക പ്രതിമാസവേതനമായി അവർ ക്ക്  ലഭിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. 

പിന്നോക്കസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെയാണ് ഇവിടെയും  ഉദ്ദേശിക്കുന്നത്. പ്രതിമാസ വേതനത്തിന് പുറമെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കുമുള്ള വകയും, ഇവർ ഹോസ്റ്റലിലാണ് താമസമെങ്കിൽ ഭക്ഷണം, മുറിവാടക, മുതലായവയും സൗജന്യമാണ്. ഒരു വീട്ടിലാണ്  താമസമെങ്കിൽ ഒരു നിശ്ചിത മാസ സ്റ്റൈപ്പെന്റ് ആയിരിക്കും. ഒരു ഫീസ് കൊടുക്കുകയും വേണ്ട. എങ്ങനെയെങ്കിലും ജയിച്ചു കിട്ടിയാൽ ഉടനെ ഉദ്യോഗവും കിട്ടും. വിദ്യാലയ പ്രവേശനത്തിനും സംവരണവു മുണ്ട്. ഈ ആനുകൂല്യങ്ങളൊന്നുപോലും സ്വാതന്ത്രലബ്ധിക്കു മുൻപ് ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ, ശമ്പളത്തോടുകൂടി ഇവർ  പഠിച്ചു, നേരെ ഉദ്യോഗത്തിൽ പ്രവേശിക്കുകയാണവർ.

സവർണ്ണസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും മുൻപില്ലാതിരു ന്ന പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഹൈസ്‌കൂൾ ക്ലാസുകളിലെ ഫീസ് നിറുത്തലാക്കപ്പെട്ടിരിക്കുകയാണ്. അടുത്തകാലത്ത് പരീക്ഷാ ഫീസും നിർത്തൽ ചെയ്തു. കോളജുകളിലെ ഫീസ് കൂടുതലാണെന്ന് ആരോപണം ഉയരുന്നുണ്ട്. അതിന്റെ പേരിൽ ചില സ്ഥലങ്ങളിൽ സമരം നടക്കാറുണ്ടെന്ന് പറയുന്നു. ഈ സമരവും യുക്തിസഹമല്ല എന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമൂഹത്തിൽ ഇടതും വലതും ഓരോ അഭിപ്രായങ്ങൾ ഉയരുന്നതിങ്ങനെയാണ്: ഫീസ് അടുത്ത കാലത്ത് വർദ്ധിപ്പിക്കുകയുണ്ടായിട്ടില്ല, അഥവാ ഇടയ്ക്കെങ്ങാനും വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ വിദ്യാലയ നടത്തിപ്പിനുള്ള ചെലവുകൾക്കായി ഉണ്ടായിട്ടുള്ള വർദ്ധനവുമായി തട്ടിച്ചുനോക്കുമ്പോൾ ഫീസിലുണ്ടായ വർദ്ധനവ് തീർത്തും നിസ്സാരമാണെന്നു കാണാം. ഓരോരോ ചെലവിന് ആനുപാതികമായി വർദ്ധിച്ചിരുന്നെങ്കിൽ അത് ഇന്നുള്ളതിന്റെ നാലോ അഞ്ചോ ഇരട്ടി ആകേണ്ടതായിരുന്നു. 

വിദ്യാലയങ്ങളിൽ ഫീസ് വർദ്ധിപ്പിച്ചതിനു ഭാരം താങ്ങേണ്ടി വരുന്നത് വിദ്യാർത്ഥികളല്ല, രക്ഷാകർത്താക്കളാണ്. സ്‌കൂൾ പഠന ഫീസ് ഏറെ കൂട്ടിയതിന്റെ പേരിൽ എന്തെങ്കിലും രക്ഷാകർത്താവിന് ഇതുവരെ പരാതിയുള്ളതായി ഒന്നും അറിയാൻ കഴിയുന്നുമില്ല. ഫീസ് കുറവ് ചെയ്യുകയോ ഇല്ലായ്‌മ ചെയ്യു കയോ ചെയ്തെന്നിരിക്കട്ടെ. തന്മൂലം ഒരു വരുമാനത്തിലുണ്ടാകുന്ന വിടവ് നികത്താനുള്ള വിദ്യാഭ്യാസ സെസ്സ് അല്ലെങ്കിൽ പുതിയ നികുതിയിൽ മാറ്റങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും.താരതമ്മ്യേന നോക്കുമ്പോൾ നികുതി വർദ്ധനവും അതിന്റെ അനന്തര ഫലങ്ങളുമായിരിക്കും കൂടുതൽ ദുർവഹമായിത്തീരുക. അപ്പോൾ ഫീസ് കുറയ്ക്കുവാനുള്ള വിദ്യാർഥിസമരങ്ങൾ എത്രമാത്രം ഫലപ്രദമാകും? 

വിദ്യാർത്ഥിസമരങ്ങൾ അവകാശങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടി ആണെന്ന് പറയുന്നുവെങ്കിലും അതിൽ ഇരു വശങ്ങൾ കാണാൻ ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് പ്രധാനമായും അവകാശപ്പെടേണ്ടതായിട്ടുള്ളത് പഠനത്തിനുള്ള അനുകൂല സാഹചര്യമാണ്. നമ്മുടെ കേരളത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാവില്ല. ഇങ്ങനെയുള്ള നിരവധിയേറെ കാരണങ്ങളാൽ ഇക്കാലത്ത് വിദ്യാർത്ഥി സമരങ്ങൾ വർദ്ധിച്ചുവരുകയാണ്. ഇന്നത്തെ വിദ്യാർത്ഥി സംഘടനകളാണ് ഈ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് നാം പറഞ്ഞാൽ തെറ്റില്ല. ഈ സംഘങ്ങളാകട്ടെ, രാഷ്ട്രീയകക്ഷികളുടെയും ഉപഗ്രഹങ്ങളുമാണ്‌. വിദ്യാർത്ഥികളുടെ അംഗസംഖ്യയും അവരുടെ സാഹസികത്വവും തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ബോധ പൂർവ്വം ഉപയോഗപ്പെടുത്തുകയാണ്. വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾക്കുപോലും വിദ്യാർത്ഥികളെ അവർ ഉപയോഗിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.

സർവ്വകലാശാലകളുടെ ഭരണത്തിൽപ്പോലും വിദ്യാർത്ഥികൾക്ക് പ്രാതിനിദ്ധ്യം നൽകപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അവരുടെ സഹകരണം സമ്പാദിക്കുകയല്ലതിനു പിന്നിലുള്ള ലക്ഷ്യം. അവരുടെ സംഘടിത ശക്തി രാഷ്ട്രീയരംഗത്ത് പ്രയോജനപ്പെടുത്തുക മാത്രമാ ണ്. ഈയിടെയായി തെരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികളെ സ്ഥാനാ ർത്ഥികളായും രംഗത്തിറക്കിയിരിക്കുകയാണ്. പാർലമെന്റിലേയ്ക്കു പോലും. തീർച്ചയായും ഇത് നല്ലതിനല്ല. ഇങ്ങനെയുള്ള അപക്വമതികൾ രാജ്യകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അപകടകരമാണ്. ആരോട് പറയാനാണ് ! അവരെ നിയന്ത്രിക്കാൻ ഇന്ന് ആർക്കും സാധ്യമല്ലാതായി ട്ടുണ്ട്. അദ്ധ്യാപകർക്ക് സമരപ്രിയരായ വിദ്യാർത്ഥികളെ ആരെയും  ഉപദേശിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അവരും സമരം ചെയ്യുന്നതിലും, അവർ വിദ്യാർത്ഥികളേക്കാൾ മുൻപിലാണ്.  

രക്ഷാകർത്താക്കളും തങ്ങളുടെ മക്കളായ വിദ്യാർത്ഥികളെ നിയന്ത്രി ക്കുന്നതിലും യാതൊരുത്സാഹവും കാണിക്കുന്നില്ല. വിദ്യാർത്ഥികൾ നടത്തുന്ന സമരങ്ങളിലൂടെ വിദ്യാലയങ്ങളിലും കോളജുകളിലും അവർ നൽകുന്ന ഫീസ് , ബസ് ചാർജ് , മുതലായവ കുറച്ചു കിട്ടുന്നത് നേട്ടമായിട്ടാണ് അവർ കരുതുന്നത്. ഇതിന്റെയെല്ലാം ഫലമായി ഈ വിദ്യാർത്ഥികൾ ഏറ്റവും അപകടകാരികളായി രൂപാന്തരപ്പെട്ടിരിക്കു കയാണ്. അവർ ആരെയും അനുസരിക്കുകയില്ലെന്ന് ആയിരിക്കുന്നു. ഭരണകൂടത്തെപ്പോലും തങ്ങളാണ് നിയന്ത്രിക്കുന്നതെന്നാണ് അവർ ധരിച്ചുവശായിരിക്കുന്നു. ആ ധാരണ തെറ്റാണെന്നും പറഞ്ഞുകൂടാ. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെ അംഗീകാരം ഇല്ലാത്ത പലർക്കും സ്ഥാനാർത്ഥിത്വം ലഭിച്ചില്ല. അവർ പഴക്കം ചെന്ന തലയെടുപ്പുള്ള നേതാക്കന്മാർ ആയിരുന്നിട്ടുപോലും. അപക്വമായ ഈ തലമുറയുടെ കയ്യിൽ രാജ്യത്തിന്റെ ഭാഗധേയംപോലും അകപ്പെട്ടു പോയിരിക്കുന്നു. അതുമൂലം അവർക്കുണ്ടായിട്ടുള്ള അഹങ്കാരവും കുറച്ചൊന്നുമല്ല. ആത്മവിശ്വാസവും ആത്മാഭിമാനവും നല്ലതാണ്. പക്ഷെ, അത് വഴി പിഴച്ചതാകരുത്.  

കേരളത്തിൽ വിദ്യാർത്ഥികളെ ബോധപൂർവ്വം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെയും രാജ്യത്തിന്റെയും ഭാവി ഇരുളടഞ്ഞ വഴിയാകും. വളരെ പ്രബുദ്ധരാണ് നമ്മുടെ വിദ്യാർത്ഥികൾ. അവർ രാജ്യത്തിനും അവർക്കുവേണ്ടിയും എന്ത് ത്യാഗവും സഹിക്കാനുള്ള തയ്യാറുള്ളവരാണ്. അധർമ്മങ്ങളെയും അനീതികളെയും ചൂഷണ മുറകളെയും അവർ വെറുക്കുന്നവരാണ്. പക്ഷെ, രാഷ്ട്രീയത്തിൽ തങ്ങൾ സ്വയം ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർ അറിയുന്നില്ല. വിദ്യാർത്ഥികളെ രാഷ്ട്രീയക്കാരിൽനിന്നും രക്ഷിക്കുകയെന്നത്  മാത്രമേ കരണീയമായിട്ടുള്ളത്. വിദ്യാലയങ്ങളുടെ പാവനമായ ഏത് അന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയക്കാരെ അകറ്റി കെട്ടുകെട്ടിക്കുക മാത്രമാണ് അതിനുള്ള പോംവഴി. പക്ഷെ, ഈ യാഥാർത്ഥ്യം ഒരിക്കലും  കണ്ടാശ്വസിക്കാൻ ഇന്നും ഭാവിയിലും അവസരം ഉണ്ടാകാനിടയില്ല. //   

* ഏതായാലും ഒരു കാര്യം എന്റെ ചിന്തയിൽ വരുന്നത്, ഇങ്ങനെയുള്ള മോശമായ അനുഭവങ്ങൾ നടന്നത് കേരളത്തിലെ പുതിയ തലമുറയ്ക്ക് ഭാവിയുടെ വഴി തെളിക്കുന്ന കാര്യത്തിൽ ഒരു ഉദാഹരണ കാര്യം എന്ന നിലയിൽ കാണുന്നത് ഉചിതമായിരിക്കും എന്ന് ഇവിടെ കുറിക്കട്ടെ. 

******************************************************************

******

                                        Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

********************************************************************************

 

Dienstag, 2. Juli 2024

ധ്രുവദീപ്തി : Panorama // ആരാണ് നരേന്ദ്ര മോദി? // George Kuttikattu


 ധ്രുവദീപ്തി : Panorama

 // ആരാണ് നരേന്ദ്ര മോദി? // 

George Kuttikattu

ഇടിമിന്നലിനു ശേഷവും ഇടിമുഴക്കത്തിന് മുമ്പും. 

കനത്ത മഴ, വലിയ ആലിപ്പഴം, മിന്നൽ,  വെള്ളപ്പൊക്കം, മനുഷ്യജീവൻ കത്തി എരിയുന്ന സൂര്യതാപം-...   വാരാന്ത്യത്തിൽ  ഇന്ത്യയുടെ വലിയ ഭാഗങ്ങളിൽ കടുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മറ്റൊന്നും കൂടുതൽ ഭാവിയെപ്പറ്റി ചിന്തിക്കാനില്ല. ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് വലിയ ആവേശ ഭീകര ആരവത്തോടെ, ഇടിമിന്നലോടെ, ഇടിവെട്ടലോടെ എല്ലായിടവും തകർത്തു കൊണ്ടുള്ള കൊടുങ്കാറ്റു വീശിയ, ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പ് പ്രളയത്തിൽ ജനങ്ങൾ മുങ്ങിയിറങ്ങി. ഒടുവിൽ അവിടെ ആരാണ് മുങ്ങി കരയ്ക്ക് കയറി കൈചൂണ്ടുവിരൽ വീശിക്കൊണ്ട് ഇടിവെട്ടൽ പോലെ ഉച്ചത്തിൽ വലിയ വായ്  തുറന്നു ജനങ്ങളെ അഭിവാദ്യം ചെയ്തത്? ഇനിയും ഇന്ത്യയൊട്ടാകെ ഉണ്ടാകാൻ പോകുന്ന ഭരണാധികാരിയുടെ കടുത്ത രാഷ്ട്രീയ മതകാലാവസ്ഥ, അതോ മയപ്പെട്ടതരം തൂളൽ മഴക്കാലമോ? സാദ്ധ്യത കൂടുതൽ ഏതാണെന്ന് ഇപ്പോൾ  പ്രവചിക്കാനാവില്ല. കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരു വിധം  ജനാധിപത്യ നിറമുള്ള സംഭവമല്ലായിരുന്നോ അതോ ജനാധിപത്യരീതിക്ക് ഒരു അപവാദമായിരുന്നോ ?.1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഭരണഘടന പ്രകാരം, ഫെഡറൽരാജ്യ സംവിധാനമുള്ള ഒരു പാർലമെന്ററി ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ. ഇതിൽ 29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും തലസ്ഥാന പ്രദേശവും ഉൾപ്പെടുന്നു. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയായി  ഭരണതലത്തിലാകാൻ അവസരം ഉണ്ടായി, ന്യുഡൽഹിയിൽ ആഘോഷമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ, മതപരമായ മേൽഘടനയുള്ള വ്യാവസായിക രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ ആഗ്രഹിക്കുന്ന ആ മനുഷ്യൻ ആരാണ്? ആരാണ് ഇതിനാൽ  യൂറോപ്യന്മാർക്കും വിഷമo ഉണ്ടാക്കുന്നത്, ഇന്ന് ലോക ജനസമൂഹത്തെയാകെ അട്ടിമറിക്കുന്ന ഈ ആൾ ആരാണ് ലോകജനതയുടെ ഉള്ളിൽ കടന്നുകൂടിയ വിവിധതരം അഭിപ്രായങ്ങൾ എപ്രകാരം ആയിരിക്കും?  ഒന്നാം പാർലമെന്റ് സമ്മേളനം നടന്നപ്പോൾ പ്രതിപക്ഷനേതാവിന്റ അഭിപ്രായങ്ങൾ ഭരണ പക്ഷം ആക്ഷേപിച്ചു തടയുവാൻ സഭാരേഖകളിൽനിന്നു നീക്കം ചെയ്തു തുടങ്ങിയത് നരേന്ദ്രമോദി ആഗ്രഹിക്കുന്ന "ഭാരത് രാഷ്ട്രത്തിന്റെ" പുതിയ ജനാധിപത്യ പാർലമെന്റിന്റെ തനി പ്രതിച്ഛായയാണോ?  

ആർക്കെങ്കിലും ഒരു ചെറിയ ഉപകാരം ചെയ്യാൻ നരേന്ദ്രമോദിക്ക് കഴിയുമോ?പ്രധാനമന്ത്രി പതുക്കെ പിറുപിറുക്കും. ഇത് മാത്രം ? സ്പോട്ട് ലൈറ്റ് നരേന്ദ്ര മോദിയുടെ മുഖം പ്രകാശിപ്പിക്കുന്നു. അദ്ദേഹത്തിൻറെ വെളുത്ത താടിമുഖം നന്നായി നിറയെ അലങ്കരിച്ചിരിക്കുന്നു. ലെൻസുകൾക്ക് പിന്നിലെ തവിട്ടു നിറമുള്ള കണ്ണുകൾ ജനക്കൂട്ടത്തെയാകെ ശരിയാക്കുന്നു. 

അദ്ദേഹം ശബ്ദം ഉയർത്തി പറയും: സ്വന്തമായി വീടില്ലാത്ത ആരെയെങ്കിലും നിങ്ങൾ കണ്ടാൽ അവരുടെ പേരും വിലാസവും എഴുതി അയച്ചുകൊടുക്കണം, എന്ന് അദ്ദേഹം കല്പിക്കും. ജൂണിൽ പുതിയ സർക്കാർ വരുമ്പോൾ അദ്ദേഹം അത് നോക്കിക്കോളും." അതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം  അദ്ദേഹത്തേക്കാൾ നീളമുള്ള തന്റെ ചൂണ്ടുവിരൽ ഉയർത്തിക്കാണിച്ചുള്ള നരേന്ദ്ര മോദിയുടെ ഉറപ്പ് വാഗ്ദാനം. 

ഇന്ത്യയുടെ സർക്കാരിന്റെ തലവൻ മോദിക്ക് സ്വയം മൂന്നാമതൊരാളിനോട് സംസാരിക്കുന്ന ശീലം ഉണ്ട്. എന്തിനാണ് നരേന്ദ്ര മോഡി എപ്പോഴും അതിന് തിടുക്കം കൂട്ടുന്നത്, എവിടേയ്ക്ക് പോകാനാണ് ?, ആളുകൾ അദ്ദേഹത്തോട് ചോദിക്കും, മോദിയുടെ ഉത്തരം ഇങ്ങനെയും കാണാം"ഒരു ഫലിതം നേരിട്ട്  ആസ്വദിക്കാൻ മോദി ഈ ലോകത്തിലില്ല! നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാമെല്ലാം  യാഥാർത്ഥ്യമാക്കാൻ വേണ്ടി ആ മോദി ഇവിടെയുണ്ട്" ! 

മോദിയുടെ വിജയത്തിന് വേണ്ടി ആർപ്പുവിളികൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഫ്ലഡ് ലൈറ്റുകൾ ശ്രോതാക്കളുടെയും മത്സ്യത്തൊഴിലാളികളുടെയും കുറെ  കർഷകരുടെയും സാധാരണക്കാരുടെയും മുഖങ്ങളെ പ്രകാശിപ്പിച്ചിരുന്നു.ഇത്  ഗോവയിലെ വാസ്കോ ഡ ഗാമയിൽ നടന്ന അദ്ദേഹത്തിന്റെ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബങ്ങൾ  കുട്ടികളുമായി എത്തിയിരുന്നു. മോദിക്ക് ഒരു പ്രത്യേകതയുണ്ട്. പിന്നീട് ഇത്  ആരെങ്കിലും പറയും: അതായത്  "ആയിരക്കണക്കിന് ആളുകൾക്കിടയിൽ, അദ്ദേഹം നിങ്ങളോട് മാത്രമാണ് സംസാരിക്കുന്നത് എന്ന തോന്നൽ അവർക്ക് മുഴുവൻ നൽകുന്ന വാഗ്ദാനങ്ങൾ. !

സ്വേച്ഛാധിപത്യത്തിന് ഒരു താക്കോൽ 

സ്വയം പുകഴ്ത്തിപ്പറയുന്ന 73 കാരനായ നരേന്ദ്ര മോദി, മൂന്ന് പതിറ്റാണ്ടുകൾ  ആയി ഇന്ത്യയുടെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ്, ഏറ്റവും മികച്ച പ്രഭാഷകനാണ് എന്നെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ശക്തന്മാരായിട്ടുള്ള  ഭരണകർത്താക്കൾ ഉണ്ടായിരുന്നു എന്നത് ലോകമാകെയുള്ള ജനങ്ങൾക്ക് അറിയാം. എങ്കിലും സ്വയം വാഴ്ത്തിപുകഴ്ത്താൻ മോദിയുടെ ഉയർന്ന ശബ്ദം വലുതാണ്. ചൂണ്ടുവിരലിന് ഏറെ നീളവുമുണ്ട്. എന്നാൽ മോദിയുടെ ശബ്ദം സംരക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തണുത്ത വെള്ളം കുടിക്കാറില്ലെന്നും, എല്ലായ്പ്പോഴും പോക്കറ്റിൽ ഒരു ചീപ്പ് വഹിക്കാറുണ്ടെന്നും പറയപ്പെടുന്നു. ഒരു ദേശീയവാദിയും ജനപ്രിയനും കുട്ടികളില്ലാത്തവനും പങ്കാളിയില്ലാത്തവനുംഅദ്ദേഹത്തിന്റെ കുടുംബമാണ് "ഭാരത് "രാഷ്ട്രമെന്നാണ് അദ്ദേഹം ഇപ്പോഴുംപലപ്പോഴും ഊന്നിപ്പറയുന്നത്. സ്വന്തം കൂടെപ്പിറപ്പുകളെ സ്വന്തമാണെന്ന് ഒട്ടും  അറിയാനിഷ്ടമില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് ഈ "കുടുംബരാജ്യ"ത്തിലെ ജനങ്ങൾ എല്ലാവരും എന്റെ പ്രിയപ്പെട്ടവർ ആകുന്നത്? 

Jawaharlal Nehru signing the Constitution Of India in 1950

അദ്ദേഹവും അദ്ദേഹത്തിന്റെ ഇന്ത്യൻ പീപ്പിൾസ് പാർട്ടിയായ ഹിന്ദു ദേശീയ വാദിയായ ഭാരതീയ ജനതാ പാർട്ടിയും ഇപ്പോൾ പത്ത് വർഷങ്ങളായി രാജ്യം ഭരിച്ചു. ഏകദേശം ഒരു ബില്യൺ ജനങ്ങളോട് അടുത്ത അഞ്ച് വർഷം കൂടി അധികാരത്തിൽ തുടരണമോയെന്ന് തീരുമാനിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്  തെരഞ്ഞെടുപ്പ് ആഹ്വാനങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയിരുന്നു.. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണിത്. ഇത് കഴിഞ്ഞു ഫലം ജൂണ് നാലിന് അത് നിവൃത്തിയായി. അദ്ദേഹം വീണ്ടും അധികാരത്തിലേറി.  

ബി. ജെ. പിയുടെ സാധ്യതകൾ വലുതാണ്. അതെങ്ങനെയാണെന്ന് രാജ്യത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു.? മോദിയും തന്റെ ജനപ്രീതിയുമാണ്, ഇതിന് പ്രധാന കാരണം എന്ന് മോദിഭക്തർ തന്നെ  അവകാശപ്പെട്ടു. ഗോവയിൽ വന്ന് അദ്ദേഹം തന്റെ സർക്കാരിന്റെ വിജയങ്ങൾ പട്ടികപ്പെടുത്തുന്നുണ്ടായിരുന്നു. ശൗചാലയങ്ങൾ, പാവപ്പെട്ട പൗരന്മാർക്ക് വൈദ്യുതിയും, മാത്രവുമല്ല, ഗ്യാസ് സിലിണ്ടറുകൾ, പ്രായമായവർക്ക് ആരോഗ്യ ഇൻഷുറൻസ് എന്നിവയും, ഏറെ താമസിയാതെ ഒളിമ്പിക് സമ്മർഗെയിംസ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നു൦ അദ്ദേഹം വാഗ്ദാനങ്ങൾ ചെയ്തു. വായ് നിറയെ എന്തും പറയുന്നതിൽ മോദി പ്രശസ്തനാണ്. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നത് സത്യമാണ് എന്ന പ്രശസ്തി അനുയായികൾ പറയുന്നു. ഒരു ഇന്ത്യൻ പേടകം ചന്ദ്രനിൽ ഇറങ്ങി. ഇന്ത്യയിൽ  അതുകൊണ്ടു സാധാരണ പൗരന് എന്ത് ലഭിച്ചു ? ഇന്ത്യ കൂടുതൽ ശക്തവും ആത്മവിശ്വാസമുള്ളതുമായി മാറിയിരിക്കുന്നു എന്ന് മോദിയുടെ അവകാശ വാദം അനുയായികൾ എന്നും ആവർത്തിക്കുന്നു.

എന്നാൽ രാജ്യം വലതുപക്ഷ സ്വേച്ഛാധിപത്യ സ്വഭാവങ്ങളും സ്വീകരിച്ചു. ഈ  മോദി ഒരു പുതിയ ഇന്ത്യയെ, അങ്ങനെയല്ല, "ഭാരത് " എന്ന സ്വപ്നം കാണുന്നു. ഇതുവരെയുള്ളതുപോലെ മതേതര ജനാധിപത്യമില്ല. പകരം മുസ്ലിം, ബ്രിട്ടീഷ് ഭരണാധികാരികളുടെ നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിന് ശേഷം യഥാർത്ഥ സത്ത വീണ്ടും തിളങ്ങുന്ന മഹത്തായ ഒരു ഹിന്ദു നാഗരികതയുടെ "ഭാരത്" പുനരുജ്ജീവനത്തെക്കുറിച്ചാണ് മോദിയുടെ വാക്കുകളിൽനിന്നുയരുന്നത്. 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഭരണഘടന പ്രകാരം, എന്നും ഫെഡറൽ സംവിധാനമുള്ള ഒരു പാർലമെന്ററി ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ. 

ദൈവിക നിർദ്ദേശങ്ങൾക്കനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന് മോദി വിശ്വസിക്കുന്നു. "ദൈവം എന്നെ അയച്ചത് ഒരു ഉദ്ദേശ്യത്തിനാണെന്ന് എനിക്ക് ബോധ്യമുണ്ട്," അദ്ദേഹം അടുത്തിടെ ഒരു മാദ്ധ്യമ അഭിമുഖത്തിൽ പറഞ്ഞു. "ലക്ഷ്യത്തിലെത്തുമ്പോൾ എന്റെ വേല പൂർത്തിയാകും" ദൈവം അവനെ നയിക്കുന്നു എന്നാണ് മോദി അവകാശപ്പെട്ടത് എന്ന് ഓരോരോ വാർത്തയിൽ പ്രചാരണമുണ്ട്.

ഹിന്ദു ദേശീയവാദികൾ വീണ്ടും വിജയിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഒരു വംശീയ ജനാധിപത്യമായി മാറുമെന്ന് ഭയപ്പെടുന്ന ചുരുക്കം ചിലരുണ്ട്. ഇന്ത്യയിൽ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ  തന്നെയാണ് ന്യൂനപക്ഷങ്ങളിൽ ആധിപത്യം പുലർത്തുന്നത്. ഒരു ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്റ്റിന്റെ 2019 ലെ ജനാധിപത്യ സൂചികയിൽ 167 രാജ്യങ്ങളിൽ 51-ാം സ്ഥാനത്താണ് ഇന്ത്യ.യുഎസ് സർക്കാരിതര സംഘടനയാ യ ഫ്രീഡം ഹൗസ് തയ്യാറാക്കിയ ഫ്രീഡം ഇൻ ദ വേൾഡ് 2021 എന്ന ലോക രാജ്യ റിപ്പോർട്ടിൽ, ഇന്ത്യാമഹാരാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച്  "ഭാഗികമായി സ്വതന്ത്രം" എന്ന് റേറ്റുചെയ്യുന്നു, അതായത് റിപ്പോർട്ടപ്രകാരം മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തരംതാഴ്ത്തൽ ആയി.

ഏപ്രിൽ പകുതിയോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്  നരേന്ദ്ര മോദി വേദിയിലെത്തിയത്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടി ഇപ്പോൾ പൗരന്മാരുടെ സ്വത്ത് പുനർവിതരണം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ സ്വർണ്ണം കൂടുതൽ കുട്ടികളുള്ളവർക്ക് നൽകണം. മാത്രമല്ല ഓരോ കുടിയേറ്റക്കാർക്കും. മോദി തന്റെ ചൂണ്ടുവിരൽ ഉയർത്തി ഉറക്കെ പറയുന്നു. ഒരു ഏകാധിപതിയുടെ ചിഹ്നം ആണ് അദ്ദേഹത്തേക്കാൾ നീളമുള്ള തന്റെ  ചൂണ്ടുവിരൽ.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഏകദേശം 200 ദശലക്ഷത്തോളം  മുസ്ലീങ്ങളെയാണ് താൻ ഉദ്ദേശിച്ചതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നാൽ മോദിക്കെതിരായ ജിഹാദിന് വോട്ട് ചെയ്യാൻ കോൺഗ്രസ് പാർട്ടിയും  ചില മത വിശ്വാസികളോട് ആഹ്വാനം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ഇതാണ് പുതിയ ഇന്ത്യഒരിക്കൽ പറഞ്ഞറിയിക്കാൻ കഴിയാത്ത കാര്യങ്ങൾ ഇപ്പോൾ പ്രധാനമന്ത്രി ആവർത്തിച്ചു വിമർശിക്കുകയാണ്.

നരേന്ദ്ര മോദിയും യൂറോപ്യൻ രാജ്യങ്ങളുടെ ഭരണനേതൃത്വങ്ങളും  

അത് മോദിക്ക് ദോഷകരമായി ബാധിക്കില്ല. കുറഞ്ഞപക്ഷം വിദേശത്തല്ലല്ലോ. മോദി പാശ്ചാത്യലോകത്തിന്റെ ഉറ്റസുഹൃത്താണ്. ഒരു പാളം തെറ്റലിനും ഇത് മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. ജർമ്മൻ സർക്കാരും യൂറോപ്പിന്റെ മറ്റുള്ള  ചില ഭാഗങ്ങളും ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ശ്രമിക്കുന്നു. ചാൻസലർ ഒലാഫ് ഷോൾസ് പൊതു മൂല്യങ്ങളെ പ്രശംസിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഒരു നിർണ്ണായക പങ്കാളിത്തമാണ് ഇന്ത്യ- യു എസ് ബന്ധമെന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.

പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പങ്കാളിയെന്ന നിലയിൽ ഇന്ത്യ ഒഴിച്ചുകൂടാനാവാത്തതാണ്. ഏഷ്യയിലെ ചൈനീസ് എതിരാളിക്ക് ഒരു ശക്ത  എതിരാളിയായി മാറാനാണ് രാജ്യം ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ചും 2022 മുതൽ ഉക്രൈനെതിരെ അധിനിവേശയുദ്ധം നടത്തുന്ന ചൈനയും റഷ്യയും പരസ്പരം അതിരുകളില്ലാത്ത സൗഹൃദം ഉറപ്പുനൽകിയതിനാൽ ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നു. പാശ്ചാത്യരാജ്യങ്ങളുടെ ഉദ്ദേശങ്ങളിൽ ഒരു പങ്ക് നല്കുവാനാണ് G7-രാജ്യങ്ങളുടെ ഇറ്റലിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുവാൻ നരേന്ദ്ര മോദി ഇക്കഴിഞ്ഞ നാളിൽ പോയിരുന്നത്. 

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുമാണ് ഇന്ത്യ.1.4 ബില്യണിലധികം ജനങ്ങളുള്ള ഒരു വലിയ വില്പന വിപണിയായ ഗ്ലോബൽ സൗത്തിന്റെ പ്രധാന പ്രതിനിധി. ഇന്ത്യാമഹാരാജ്യം ഒരു ഭീമനാണ്ആഗോള ഭാരം മാറ്റാൻ പര്യാപ്തമാണ്. ഒരു വശത്ത് പാശ്ചാത്യ രാജ്യങ്ങളും മറുവശത്ത് ചൈനയും റഷ്യയും തമ്മിൽ പുതിയ ശീതയുദ്ധമോ പുതിയ യുദ്ധമോ ഉണ്ടെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ തങ്ങളുടെ ഒരു പക്ഷത്ത് നിർത്താൻ ആഗ്രഹിക്കുന്നു. അങ്ങനെ ഒരു ഇന്ത്യയുണ്ടാകും, മോദി രൂപപ്പെടുത്തിയ "ഭാരത്" ഇന്ത്യയായിരിക്കും അത്. അതാണോ യൂറോപ്യൻ മനസ്സിൽ കാണുന്നത്?

ആരാണ്, എന്താണ് നരേന്ദ്ര മോദി ?

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 

എളിയ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു ആൺകുട്ടി ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായി ഉയർന്നത് എങ്ങനെയാണ് ? ജനന സമയത്ത് ഒരു വ്യക്തിയുടെ വിധി പലപ്പോഴും നിർണ്ണയിക്കപ്പെടുന്നതായിട്ട്  തോന്നുന്ന ഒരു രാജ്യത്ത്, ഈ മനുഷ്യനിൽ നിന്ന് എന്തെല്ലാം അപകടങ്ങൾ ഉണ്ടാകുന്നു ?- വോട്ടർമാർ അവനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് ?

കിഴക്കൻ ഇന്ത്യയിലെ ഒരു ചെറിയ പട്ടണമായ വഡ്നഗറിൽ മെയ് മാസത്തെ  ആദ്യ താപനില 42 ഡിഗ്രി സെൽഷ്യസാണ്. സ്ത്രീകൾ തലയിൽ വിറക് വച്ച്  തുലനം ചെയ്യുന്നു. കൂളറുകളും മോപ്പഡുകളും പുല്ലുകളെ തടസ്സപ്പെടുത്തുന്നു.

1950 സെപ്റ്റംബരർ 17ന് ഒരു താഴ്ന്ന ജാതിയിലാണ് നരേന്ദ്ര മോദി ജനിച്ചത്.  പരമ്പരാഗതമായി, ആ ജാതിവ്യവസ്ഥ ഒരു വ്യക്തിയുടെ സാമൂഹിക സ്ഥാനം നിർണ്ണയിക്കുന്നു. മോദിയുടെ ജന്മഭവനം ഇപ്പോൾ തകർന്നിരിക്കുകയാണ്. ഒരു പൂട്ട് അഴുകിയ മുൻവാതിൽ ഒരുമിച്ച് നിർത്തുന്നു, ഒരു ഈന്തപ്പന അണ്ണാൻ ഒരു വിടവിലൂടെ അകത്തളത്തിലേക്ക് ഞെരിക്കുന്നു. മോദിയുടെ ആ ജന്മഭവനം  വാങ്ങുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെങ്കിലും അത് വളരെ ചെറുതാണെന്ന് കണ്ടെത്തിയതായി ഒരു അയൽക്കാരൻ  മാദ്ധ്യമങ്ങളോട് പറഞ്ഞു. 

മോദിയുടെ കുട്ടിക്കാലത്ത് മൂന്ന് മുറികളിലായി എട്ട് പേരാണ് ആ വീട്ടിൽ  താമസിച്ചിരുന്നത്. മണ്ണെണ്ണ വിളക്ക് വെളിച്ചം നൽകിയതായി പറയപ്പെടുന്നു. അച്ഛൻ ചായ വിറ്റു നിത്യാവശ്യങ്ങൾ നടത്തി എന്ന് , പറയപ്പെടുന്നു. ചിലപ്പോൾ ചെറിയ നരേന്ദ്രൻ അദ്ദേഹത്തെ സഹായിച്ചതായി പറയപ്പെടുന്നു. മോദിയുടെ  രാഷ്ട്രീയ എതിരാളി മോദിയുടെ ഉത്ഭവത്തെ പരിഹസിച്ചുകൊണ്ടുള്ള ഒരു സംഭവം ഉണ്ടായത് പറഞ്ഞു : അടുത്ത പാർട്ടി സമ്മേളനത്തിൽ ചായ വിളമ്പാൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു. രാജ്യത്തെ വരേണ്യവർഗം എങ്ങനെ  ചിന്തിക്കു ന്നുവെന്നത് കാണിക്കുന്ന ഒരു വൃത്തികെട്ട വാചകമായിരുന്നു അത്. നരേന്ദ്ര മോദി അത് സ്വന്തം ആക്കി. 

ഒരു ചായ വിൽപ്പനക്കാരൻ എന്ന നിലയിൽ ഇന്ന് അദ്ദേഹം സ്വയം "ചായ - വല്ലാഹ്" എന്ന് വിളിക്കുന്നു. തന്റെ കരിയറിൽ അദ്ദേഹം വീണ്ടും വീണ്ടും ചെയ്യുന്ന ഒന്നായിരുന്നു അത്: ഒരു ബലഹീനതയിൽ നിന്ന് ശക്തി നേടുക. അദ്ദേഹത്തെ അനുകരിക്കാനും ജീവിതത്തിൽ വലിയ എന്തെങ്കിലും ചിലത്  ആരംഭിക്കാനും സ്വപ്നം കാണുന്ന നിരവധി യുവാക്കളും യുവതികളും ഇന്ന്  ഇന്ത്യയിലുണ്ട്. മോദി ഈ പ്രതീക്ഷയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്.

വഡ്നാഗർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ ഒരു ഭീമാകാരമായ വെങ്കല ചായ കെറ്റിൽ ഉണ്ട്. സന്ദർശകർക്ക് പിതാവിന്റെ ചായ സ്റ്റാൻഡിന്റെ ഒറിജിനൽ കാണാനോ 3 ഡി ഗ്ലാസുകൾ വഴി മ്യൂസിയത്തിൽ ആസ്വദിക്കാനോ കഴിയും. താമസിയാതെ, ഒരു മോദി റോബോട്ട് റെയിൽവേ കഫേയിൽ ചായ വിളമ്പും.

അദ്ദേഹം എല്ലായ്പ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്: മോദിയുടെ സഹോദരൻ സോമഭായ് മോദി പറഞ്ഞുവെന്നത് അവിടെയുള്ളവർക്കറിയാം. പ്രധാനമന്ത്രിയുടെ മൂത്ത സഹോദരൻ തന്റെ പഴയ ജന്മദേശത്തു നിന്ന് രണ്ട് മണിക്കൂർ അകലെയുള്ള അഹമ്മദാബാദ് നഗരത്തിലെ ഓഫീസിൽ ആണ് ഇരിക്കുന്നത്. സഹോദരങ്ങൾ പരസ്പരം സാമ്യമുള്ളവരാണ്. അവരുടെ സ്വന്തം  പുരികങ്ങൾക്കിടയിൽ ഒരേ സവിശേഷമായ ചുളിവുകൾ ഉണ്ട്, ഇത് അവരെ അൽപ്പം സംശയാസ്പദമാക്കുന്നു. മോദിയും സിംഹവും ആലേഖനം ചെയ്യപ്പെട്ട  ഒരു ഓയിൽ പെയിന്റിംഗ് ചിത്രം ചുമരിൽ തൂക്കിയിട്ടുണ്ട്. ഏറെ ഉചിതമായ താരതമ്യം, സഹോദരൻ കരുതുന്നു. സിംഹം എല്ലാ മൃഗങ്ങൾക്കിടയിലും വേറിട്ടുനിൽക്കുന്നു എന്നതാണ് അയാളുടെ അഭിപ്രായം.

കഠിനാധ്വാനവും ദീർഘവീക്ഷണവും കൊണ്ട് വേറിട്ടുള്ള അസാധാരണനായ ഒരു ആൺകുട്ടിയായാണ് 82 കാരനായ തന്റെ ചെറിയ സഹോദരനെക്കുറിച്ച്  വിശേഷിപ്പിക്കുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ, അവന്റെ ഷർട്ടുകൾ സ്വയം കഴുകിയതായി പറയപ്പെടുന്നു, എന്തായാലും അവന് രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ കർക്കശക്കാരനായിരുന്നു. അച്ചടക്കം ഉണ്ടായിരുന്നു , സോമഭായ് മോദി പറയുന്നു. സഹോദരങ്ങൾ അപൂർവമായി മാത്രമേ പരസ്പരം കാണുന്നുള്ളൂ. മോദിക്ക് തന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയപ്പെടുന്നു. സോമാഭായിക്ക് തന്റെ സഹോദരനിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അദ്ദേഹം നരേന്ദ്രമോദിക്ക് ഒരു കത്ത് എഴുതുന്നു - അത് ആവശ്യമാണെന്ന് തോന്നുന്നുവെങ്കിൽ മാത്രമേ അയച്ചുകൊടുക്കുകയുള്ളു., മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ പ്രതികരിച്ചിട്ടുള്ള കാര്യങ്ങളാണ് ഇവിടെ ഇത്  കുറിച്ചത്.

13 വയസുള്ളപ്പോഴാണ് നരേന്ദ്ര മോദിക്ക് അയൽ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയം നടന്നത്. അക്കാലത്ത് ശൈശവ വിവാഹം വ്യാപകമായിരുന്നു. മിക്ക ചെറുപ്പക്കാരും യുവതികളും അവരുടെ വിധിക്ക് കീഴടങ്ങി. മോദിയങ്ങനെ ആയിരുന്നില്ല, അദ്ദേഹ൦ അവിടെനിന്നും ഒളിച്ചോടിപ്പോയത് അക്കാലത്തുള്ളവർക്ക് അറിയാം. അദ്ദേഹത്തിന് ഏതാണ്ട് 18 വയസ്സിലൽ കൂടുതൽ പ്രായമുണ്ടായിരുന്നില്ല. അദ്ദേഹം  കൽക്കട്ടയിലായിരു ന്നെന്നും ഹിമാലയത്തിലൂടെ സഞ്ചരിച്ചതായും പറയപ്പെടുന്നു. ഒരു പുരോഹി തനാകുക എന്ന ആശയവുമായി അദ്ദേഹം അന്ന്  മുന്നോട്ട് പോയിരുന്നുവെന്ന് പിന്നീട് മോദി പറഞ്ഞു. ചെറുപ്പത്തിലേ അദ്ദേഹം ഇന്ത്യയിലെ ഹിന്ദുദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘ0  R S S- ലെ  (ആർഎസ്എസ്) അംഗമായി ചേർന്നു. ഹിന്ദു കേഡർ നരേന്ദ്ര മോദിക്ക് അന്ന് അദ്ദേഹം അപ്പോൾ ആഗ്രഹിച്ചത് നൽകി: ഒരു വിധി.!

ഇന്ത്യൻ റിപ്പബ്ലിക്ക് അക്കാലത്ത് ചെറുപ്പമായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളിൽ നിന്നുള്ള സ്വാതന്ത്ര്യം ലഭിച്ചത് 20 വർഷങ്ങൾക്ക് മുമ്പ്  ആയിരുന്നു. പുതിയ ഇന്ത്യ ഏതുതരം രാജ്യമായിരിക്കണം എന്ന ചോദ്യത്തിനു മേലുള്ള ആദർശപോരാട്ടം കൂടിയായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം . ഇന്ത്യ ലോകത്തിലുള്ള എല്ലാ പ്രധാനപ്പെട്ട മതങ്ങളും ഉൾക്കൊള്ളുന്ന ഒന്നാണ് ? ഐക്യമില്ലാത്ത, ഭാഷയില്ലാത്ത, തൊലിയുടെ നിറമില്ലാത്ത, വംശീയതയില്ലാ ത്ത  ജനത, ഒരു മതേതര രാഷ്ട്രം എന്ന ആശയത്താൽ മാത്രം ഒരുമിച്ചുനിന്ന ഒരു ജനതയുടെ ഭാവി ഇപ്പോൾ എങ്ങനെ? . ഇന്ത്യയ്ക്ക് തിളങ്ങി പ്രകാശിക്കുന്ന ഒരു മുഖമുണ്ടായിരുന്നു. മഹാത്മാ ഗാന്ധി, ടാഗോർ, പട്ടേൽ, ജവഹർലാൽ  നെഹ്‌റു തുടങ്ങിയവർ, ഇന്ത്യയെ ഒരു സ്വതന്ത്രരാഷ്ട്രമാക്കി ജനങ്ങൾക്കായി സ്നേഹവും പ്രതീക്ഷയെയും പകർന്ന് സമ്മാനിച്ച മഹാത്മാക്കൾ ആയിരുന്നു ആ തിളങ്ങുന്ന മുഖങ്ങൾ. ഇന്ത്യാമഹാരാജ്യത്തിന്റെ മുഖം വികൃതമാക്കിയ ഒരു മോദിയുഗം ഇന്ത്യയുടെ നാശത്തിന്റെ ചിഹ്നമായി തിളങ്ങുന്നു.

ബഹുസ്വര ഇന്ത്യയിലുള്ള വിശ്വാസത്തിന് വേണ്ടിയാണ് സ്വാതന്ത്ര്യസമര സേനാനിയായ മഹാത്മാഗാന്ധി മരിച്ചത്. അദ്ദേഹത്തിന്റെ കൊലപാതകി, മോദിയുടെ ആദർശമാതൃരാജ്യമായ മുൻ ആർഎസ്എസിന്റെ അംഗമാണ്. ഇന്ത്യ എന്തായിരിക്കണമെന്ന് ഹിന്ദു ദേശീയവാദികൾക്ക് അവരുടേതായ ചില  ധാരണയുണ്ടായിരുന്നു. യൂറോപ്യൻ ഫാസിസത്തിൽ ആകൃഷ്ടരായ അവർ ഇന്ത്യക്കാരെ അവർക്കൊപ്പം ഒരുമിച്ച് നിർത്താൻ എന്തെങ്കിലും ചെയ്യുവാൻ  ആവശ്യമാണെന്ന് ഉറപ്പായി വിശ്വസിച്ചു. അല്ലാത്തപക്ഷം രാഷ്ട്രം തകരും. അവർ ഹിന്ദുമതത്തെ ഒരു സാംസ്കാരികവും രാഷ്ട്രീയവുമായ ലോകവീക്ഷണ മായി പുനർവ്യാഖ്യാനിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇന്ന് ഇന്ത്യയിലെ ജനങ്ങളെല്ലാം ഇന്ത്യക്കാരനാകുകയെന്നാൽ ഹിന്ദുരീതിയിൽ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്നാണ്. ഇത് ഇന്ത്യയിലെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പൗരന്മാരായി ഒഴിവാക്കുന്നില്ല എന്നൊരു മുടന്തൻ ന്യായവും ബി.ജെ. പി പ്രചരിപ്പിക്കുന്നു. എന്നാൽ അവർ ഭൂരിപക്ഷത്തിന്റെ മൂല്യങ്ങൾക്ക് സ്വയം കീഴടങ്ങണം എന്നത് ശ്രദ്ധേയമാണ്.

മതപരമായ സ്വത്വങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഒരു പ്രശ്നവുമില്ലെന്ന് മോദി ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ രാജ്യം, മുൻകാല  പാരമ്പര്യങ്ങൾ എന്നിവ ബഹുമാനിക്കപ്പെടണം. ഈ ചിന്തകളാണ് മോദിയെ രൂപപ്പെടുത്തുന്നത്. അത് പല പൗരന്മാരെയും ഭയപ്പെടുത്തുന്നുണ്ട്

ഇതിനിടയിൽ ഹിന്ദു ദേശീയവാദികളുടെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പി- യിൽ ചേർന്ന മോദി സ്വന്തം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന ചരിത്രം ലോകമാകെ അറിഞ്ഞിട്ടുള്ളതാണല്ലോ.. 2002-ൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ വംശഹത്യ നടക്കുമ്പോൾ അഞ്ചുമാസം മാത്രമാണ് അദ്ദേഹം ഗുജറാത്തിൽ സര്ക്കാരിന്റെ തലവനായിരുന്നത്. അന്നത്തെ ഹിന്ദു തീർത്ഥാടകരുമായി പോയ ട്രെയിനിന് തീപിടിച്ചു. ഇസ്ലാമിക ആക്രമണത്തെ ക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അക്രമത്തിന് കാരണമായി, ആയിരത്തിലധികം ആളുകൾ മരിച്ചു, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നുവെന്ന് മാദ്ധ്യമ  വാർത്തയുണ്ടായിരുന്നു.. എണ്ണിയാലൊടുങ്ങാത്തവർ പലായനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്തുവെന്നത് വാസ്തവമായിരുന്നു. മൂന്നു ദിവസങ്ങൾ  ജനക്കൂട്ടം ബഹളം വച്ചു. അന്നത്തെ കൊലപാതകികൾക്ക് വഴികാട്ടാൻ മോദി അനുവദിച്ചുവെന്ന് വിമർശകർ ആരോപിച്ചു. അന്ന് നിരവധി തവണ നടന്ന  അന്വേഷണങ്ങൾ മോദിയെ ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കി. എന്നാൽ കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി സംസാരിച്ച രീതിയും ഉണ്ടായിരുന്നു. "ഇത് തന്റെ പ്രവർത്തനത്തിന്റെയും പ്രതികരണത്തിന്റെയും ഒരു ശൃംഖലയാണ്," അദ്ദേഹം പറഞ്ഞു. മാത്രമല്ല, കുടിയൊഴിപ്പിക്കപ്പെട്ടവർ ക്കുള്ള സഹായ ക്യാമ്പുകളെ അദ്ദേഹം "ബേബി ഫാക്ടറികൾ" എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്തു..

മതസ്വാതന്ത്ര്യത്തിനെതിരെ കടന്നാക്രമിച്ചുകൊണ്ടിരുന്ന നരേന്ദ്ര മോദിക്ക്  2005 ലാണ് യു എസ് വിസ നിഷേധിച്ചത്. അന്നുമുതൽ യൂറോപ്യന്മാരും നരേന്ദ്ര മോദിയെ ഒഴിവാക്കിയിരുന്നു. മോദിയുടെ പ്രതികരണം എന്തായിരുന്നു? ഈ സംഭവത്തിൽ നിന്ന് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേർന്നു. മാധ്യമങ്ങൾ അയാളോട് അന്യായമായി പെരുമാറുന്നതായി തോന്നി. ഇന്ന്, അദ്ദേഹമാകട്ടെ  പരമ്പരാഗത മാധ്യമങ്ങളേക്കാൾ ഇപ്പോൾ തീവ്രമായി സോഷ്യൽ മീഡിയകൾ  ഉപയോഗിക്കുന്നു, കാരണം ചോദ്യം ചെയ്യപ്പെടാതെ ഇന്ന് ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിയും. മോദി ഇന്ത്യയിൽ കുറേനാളുകളായി പത്ര സമ്മേളനങ്ങളൊന്നു൦ നടത്തുന്നില്ല, പക്ഷേ ഇൻസ്റ്റാഗ്രാമിലും "യോഗ വിത്ത് പി എം മോഡ് ആൻഡ് മോദി" എന്ന യൂട്യൂബ് ചാനലിലും കൂടി ഏകദേശം 90 ദശ ലക്ഷം അനുയായികൾ ഉണ്ട്. .

ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച് ചോദിക്കുന്ന ഏതൊരാളും പലപ്പോഴും  കേൾക്കുന്നത് കലാപം 20 വർഷങ്ങൾക്ക് മുമ്പുള്ളതാണെന്നാണ്. 12  വർഷം അക്രമം ആവർത്തിക്കാതെ മോദി അവിടെ മുഖ്യമന്ത്രിയായിരുന്നു. അന്ന്  അദ്ദേഹത്തിന്റെ നേട്ടങ്ങൾ എല്ലാവർക്കും പ്രയോജനപ്പെട്ടില്ലേ? ഇതാണ് B J P ചോദിക്കുന്നത്: ഉദാഹരണത്തിന്, ഗുജറാത്തിലെ പുതിയ റോഡുകൾ, മറ്റുള്ള  സ്ഥലങ്ങളെ അപേക്ഷിച്ച് അവിടെ വൈദ്യുതി വളരെ കുറവാണ്. ഇതെല്ലാം കുറെ സത്യമാണ്. പക്ഷെ ഇപ്പോൾ അഹമ്മദാബാദ് മഹാനഗരത്തിൽ ഏതാണ്ട്  പകുതിയോളം മുസ്ലീങ്ങളും മുസ്ലിമുകൾ കൂട്ടമായി താസിക്കുന്ന സ്ഥലത്താണ്‌  താമസിക്കുന്നത് എന്നതും സത്യമാണ്, കാരണം അവർക്ക് അവിടെ മാത്രമേ  സുരക്ഷിതത്വം അനുഭവപ്പെടുന്നുള്ളൂ. 

സർവേകളിൽ, മിക്ക ഇന്ത്യക്കാരും തങ്ങൾക്കും അവരുടെ കുട്ടികൾക്കും നല്ല  മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് ഈ സ്വപ്നത്തിന് ഭൂരിപക്ഷം നൽകാൻ തയ്യാറുള്ള വിലയാണെന്ന്തന്നെ ചിലപ്പോൾ തോന്നുന്നു.  2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിപദത്തിന്  പ്രിയങ്കരനായി മോദിയെ സ്വയം അടിച്ചേൽപ്പിച്ചപ്പോൾ അദ്ദേഹവും സ്വയമേ ചിലത് മനസ്സിലാക്കി പുനർനിർമ്മിച്ചിരുന്നു. ഒടുവിൽ ഇന്ത്യയുടെ സാധ്യതകൾ അഴിച്ചുവിടുന്ന ഒരു സാമ്പത്തിക ഉദാരവാദിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാൽ മറുവശത്ത്,  നിലവിലെ സർക്കാരിനെ കഴിവില്ലാത്തതും അഴിമതി നിറഞ്ഞതുമായാണ് പലരും കണക്കാക്കിയിരുന്നത്. 

യൂറോപ്യൻ ജേർണലിസ്റ്റുകൾ ന്യുഡൽഹിയിൽ.

31 ശതമാനം പേരാണ് മോദിക്കും ബി.ജെ.പിക്കും വോട്ട് ചെയ്തത്. രാജ്യസഭാ  തലത്തിൽ സഭയിലെ പകുതിയിലധികം സീറ്റുകളും ഹിന്ദു ദേശീയവാദികൾ  പിടിച്ചെടുത്തു.. ഡൽഹിയിലെത്തിയ യൂറോപ്യൻ ജേർണലിസ്റ്റുകൾ ചോദിച്ചു. ചില കാര്യങ്ങളിൽ, മോദിയുടെ മുൻ ഓഫീസ് മേധാവിയും രാജ്യത്തെ ഏറ്റവും ശക്തരായിരുന്ന ബ്യൂറോക്രാഫ്റ്റുകളിൽ ഒരാളുമായിരുന്ന നൃപേന്ദ്ര മിശ്രയെ, അവർ സന്ദർശിച്ചു. ഇപ്പോൾ ന്യുഡൽഹിയിലെ പ്രധാനമന്ത്രിയുടെ മ്യുസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ ചുമതലവയ്ക്കുന്നു. അദ്ദേഹത്തോട്  ചോദിച്ച കാര്യങ്ങൾ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ തലേന്ന് നടന്ന വലിയ കലാപങ്ങളുടെ വീഡിയോകൾ സന്ദർശകർ കാണുന്നു. ബ്രിട്ടീഷുകാർക്ക് എതിരായ കലാപം, മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹസമരം, ഗാന്ധിയുടെ അഹിംസാത്മക ചെറുത്തുനിൽപ്പിന്റെ തത്വങ്ങൾ, ഇവയെല്ലാം ഉള്ളടക്കം"ഇവിടെ ജനാധിപത്യം ഉയർന്നു വരുന്നത് കാണാൻ കഴിയും"-മിശ്ര അവരോട് പറഞ്ഞു. അദ്ദേഹം തുടർന്ന്, മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെപ്പറ്റിയുള്ള  ഓർമ്മകൾ പറഞ്ഞ ശേഷം അദ്ദേഹം ചിരിക്കുകയാണുണ്ടായത് എന്ന് വിവരം മിശ്രയോട് സംസാരിച്ച ജേർണലിസ്റ്റ് ഡയറിയിൽ കുറിച്ചു.  

മിശ്ര കൈയെഴുത്ത് കുറിപ്പുകൾ ഡയറിയിൽ കുറിച്ചിരുന്നു. "ഈ സമയത്ത്  ഈ മനുഷ്യനെ കാണാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ  ബഹുമതിയാണ്, "അദ്ദേഹം പുതിയ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞതാണ്"എനിക്കറിയാം, ഈ മണിക്കൂറിലെ ഒരു മനുഷ്യൻ മാത്രമല്ല, അടുത്തുവരുന്ന  25 വർഷത്തേക്കുള്ള ആളാണ്." രണ്ട് ദിവസത്തിനകമായി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്യണം", മോദി ചിരിച്ചുകൊണ്ട് പിന്നീട് മിശ്രയോട് പറഞ്ഞു. സാങ്കേതികവിദ്യാപ്രേമിയായ നരേന്ദമോദി കൂടുതലായി  കമ്പ്യൂട്ടറിലുള്ള അവതരണങ്ങളാണ് ഇഷ്ടപ്പെടുന്നത്. മിശ്ര അത്രയൊന്നുമല്ല   എന്തായാലും അവന് ഒരു ജോലി കിട്ടി എന്ന് തന്നെ പറയാം, ഇങ്ങനെയാണ് ആളുകളുടെ അഭിപ്രായം.

ആ  ഓഫീസ് ജീവനക്കാരൻ ഇന്ന് തന്റെ പഴയ ബോസിനെ തീരുമാനങ്ങളിൽ സന്തോഷിക്കുന്ന നിർണ്ണായകനായി വിവരിക്കുന്നു: "പ്രധാനമന്ത്രി ബിൽഡിംഗ് ബ്ലോക്കുകളിൽ ചിന്തിക്കുന്നു," മിശ്ര പറഞ്ഞു. എത്ര ഗ്രാമങ്ങളിൽ ഇപ്പോഴും വൈദ്യുതി ലഭ്യമല്ല? അവയെ നെറ്റുമായി ബന്ധിപ്പിക്കാൻ എത്ര നാളുകളോളം  സമയമെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. എന്നിട്ട്, അത് വേഗത്തിൽ എല്ലാം  പോകണം. ! ഒരു ലക്ഷ്യം വെട്ടിക്കുറച്ചാൽ, അദ്ദേഹം അടുത്തത് കൈകാര്യം ചെയ്യും : എത്ര വീടുകളിൽ ഇതുവരെ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെന്നുള്ള  വസ്തുത അപ്പോൾ മനസ്സിലാകും.? 

ദാരിദ്ര്യം എന്നത് എന്താണെന്ന് തന്റെ കുട്ടിക്കാലം തന്നെ പഠിപ്പിച്ചുവെന്ന് മോദി അവകാശപ്പെടുന്നു. വാസ്തവത്തിൽ, അദ്ദേഹം പലരുടെയും ജീവിതത്തെ മികച്ചതാക്കി മാറ്റി. പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷത്തി നും ഇന്ന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട്- വിപണിയിൽ പോലും പണരഹിതമായ  പേയ്മെന്റുകൾ നടത്താൻ കഴിയും. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ  വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാകും. ഏഴ് ഐഫോണുകളിൽ ഒന്ന് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. എന്നിരുന്നാലും, തൊഴിലില്ലായ്മ ഉയർന്നതാണ്, വില ഉയരുന്നു. പുതിയ ജീവിത  അഭിവൃദ്ധി പലപ്പോഴും ഒരു വരേണ്യവർഗ്ഗ  ത്തിലേക്ക് മാത്രമേ എത്തുന്നുള്ളൂ. ഇതെല്ലാം ശുദ്ധനടപടിയായിരുന്നു എന്ന് അനുഗാമികൾ ഉറക്കെ പറയയുകയാണ് .

നരേന്ദ്ര മോദിയുടെ ചില ആശയങ്ങളും ഭ്രാന്തായി മാറി: 2016 ൽ ഇന്ത്യയിലെ  കള്ളപ്പണത്തിനെതിരെ പോരാടാൻ ഒറ്റരാത്രികൊണ്ട് രാജ്യത്തെ 86 ശതമാനം പണം അസാധുവായി പ്രഖ്യാപിച്ചു. ഇതിന് അനന്തരഫലങ്ങൾ എന്തായിരുന്നു?: ഓരോരോ ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂ, അരാജകത്വം, വൻ സാമ്പത്തിക  മാന്ദ്യം. പകർച്ച വ്യാധിയുടെ സമയത്ത്, സമ്പന്ന രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കർശനമായ ലോക്ക്ഡൗണുകളിലൊന്ന് അദ്ദേഹം പ്രഖ്യാപിച്ചു, അത് സമ്പന്ന രാജ്യങ്ങളിൽ  പ്രാവർത്തികമാകുമായിരിക്കും. പക്ഷേ ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ഇടുങ്ങിയ കുടിലുകളിൽ താമസിക്കുന്ന ഒരു രാജ്യത്തല്ല  അത്തരമുള്ള ഒരു പ്രഖ്യാപനം ആവശ്യമായിട്ടുള്ളത് .   

കാലക്രമേണ, മോദിയുടെ സ്വേച്ഛാധിപത്യ സ്വഭാവങ്ങളും കൂടുതൽ കൂടുതൽ  പ്രകടമാണ് : ഓക്സ്ഫാം പോലുള്ള സംഘടനകൾക്ക് വിദേശത്ത് നിന്നുള്ള ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു. ബ്രിട്ടീഷ് ബി ബി സി യുടെയും, ആംനസ്റ്റി ഇന്റർനാഷണലിന്റെയും ഓഫീസുകളിൽ നികുതി അന്വേഷകർ പരിശോധന നടത്തി. അഴിമതിയുടെ പേരിൽ രാഷ്ട്രീയക്കാർക്കെതിരായ,  മിക്കവാറും എല്ലാ അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ഫ്രീഡം ഹൗസ് ഗ്രൂപ്പ് അതിന്റെ "സ്വാതന്ത്ര്യ സൂചിക"യിൽ ഇന്ത്യാരാജ്യത്തെ "ഭാഗികമായി സ്വതന്ത്രം"എന്ന് വിശേഷിപ്പിച്ചു  തരംതിരിക്കുന്നു. അയൽരാജ്യങ്ങളിൽ നിന്ന് വന്നെത്തുന്ന അഭയാർത്ഥികൾ മുസ്ലിങ്ങളല്ലെങ്കിൽ അവർക്ക് കൂടുതൽ ഏറെ വേഗത്തിൽ ഇന്ത്യൻ പൗരത്വം നല്കാനനുവദിക്കുന്ന ഒരു നിയമം ഇന്ത്യയിലെ സർക്കാർ  പാസാക്കിയിട്ടുണ്ട്. ഏറ്റവും ആദ്യമായി മതവും പൗരത്വവും തമ്മിൽ പരസ്പരം  ബന്ധപ്പെടുത്തുന്നു. നരേന്ദ്ര മോഡി സർക്കാർ ഭരണഘടനാ ലംഘനം തന്നെ നടത്തി.

നരേന്ദ്ര മോദിയുടെ : (ദി മാൻ, ദി ടൈംസ് ) ജീവചരിത്രത്തിൽ, എഴുത്തുകാരൻ നിലഞ്ജൻ മുഖോപാധ്യായ മോദിയെപ്പറ്റി ഇത് കുറിച്ചിരിക്കുന്നുജോലിയും  യോഗയും അല്ലാതെ മറ്റൊരു ആനന്ദവും അറിയാത്ത ആ മനുഷ്യനെക്കുറിച്ച്  വിവരിക്കുന്നു. പതിവായി ഉപവസിക്കുകയും മദ്യം തൊടാതിരിക്കുകയും എല്ലാ രാത്രിയിലും മൂന്നര മുതൽ നാല് മണിക്കൂർ വരെ മാത്രമേ  ഉറങ്ങുകയു ള്ളൂവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. എന്നാൽ തന്നെ പരസ്യമായിട്ട്  വിമർശിക്കുന്നവരോട് മോദി പ്രതികാരം ചെയ്യുമെന്ന് പറയുന്ന മാധ്യമപ്രവർ ത്തകരെപ്പറ്റിയും മുഖോഹാപാധ്യായ ഉദ്ധരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുമെന്ന് നീലാഞ്ജൻ മുഖോ പാദ്ധ്യായ കരുതി. എന്നാൽ അദ്ദേഹം തന്റെ ഓഫീസിനു മാറ്റങ്ങൾ ഉണ്ടാക്കി എന്ന് മുഖോപാധ്യായ പറയുന്നു. അദ്ദേഹത്തിന്റെ സ്വന്തം  കാഴ്ചപ്പാടിൽ, ഇന്ന്  ഇന്ത്യയുടെ ജനാധിപത്യത്തിൽ നിന്ന് നരേന്ദ്ര മോദിയെപ്പോലെ പ്രയോജനം ലഭിച്ചവർ വളരെ കുറവാണ്. കുറച്ചുപേർ മാത്രമേ നരേന്ദ്ര മോദിയെപ്പോലെ  അത്തരം നാശനഷ്ടങ്ങൾ വരുത്തിയിട്ടുള്ളൂ . ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തുടർക്കഥയാണ്. 

ആഗോളരാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം.

ബെർലിനിലെയും വാഷിംഗ്ടണിലെയും ഭരണാധികാരികൾക്ക് മോദി തന്റെ രാജ്യത്തെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്ന് അറിയാം. എന്നാൽ 2024 ൽ  ഇന്ത്യയുമായി ചങ്ങാത്തം കൂടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. വരുന്ന അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ്ജ നയം എത്രത്തോളം ഗുണം  ആയിരിക്കും എന്നതിൽ കാര്യമായ സ്വാധീനം ചെലുത്തും. ഇന്ന്  പുതിയതും അടിയന്തിരമായി ആവശ്യമുള്ളതുമായ വിദഗ്ധ തൊഴിലാളികളിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെടുമെന്ന് ജർമ്മൻ സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഇന്തോ-പസഫിക് മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, ചൈനയുടെ ഏറ്റുമുട്ടലിന്റെ രംഗമായി മാറിയ ലോക മേഖലയാണിത്. 2004 നും 2006 നും ഇടയിൽ വിദേശ കാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ശ്രീ. ശ്യാം ശരൺ പറയുന്നു.

ഒരു പ്രശ്നവുമില്ലാതെ കഴിയുന്ന ധാരാളം വലിയ രാജ്യങ്ങൾ  കാണിക്കാൻ ഇന്ന്  അവശേഷിക്കുന്നില്ല. പോരായ്മകളുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ഒരു മദ്ധ്യതര൦  ജനാധിപത്യ രാജ്യമാണ്. ചിലപ്പോൾ കണ്ണടയ്ക്കേണ്ടി വരും. അല്ലെങ്കിൽ സ്വയം കാഴ്ചയില്ലാത്തവനായി നിൽക്കുക. ഉദാ: ഇന്ത്യൻ വംശജനായ ഒരു കനേഡിയൻ പൗരന്റെയും ആക്ടിവിസ്റ്റിന്റെയും കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. അമേരിക്കൻ പ്രോസിക്യൂട്ടർമാർ ന്യൂയോർക്കിൽ സമാനമായ ഒരു കേസിൽ ആസൂത്രിതമായ കൊലപാതകം അന്വേഷിക്കുക യാണ് എന്ന വാർത്ത മാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നു. എന്ത് ഫലം ഉണ്ടായി ?

ലോകത്തിലെ ഏറ്റവും ശക്തമായ ഒരു രാജ്യത്ത്, ഒരു സൗഹൃദ രാജ്യത്തിന്റെ പ്രദേശത്ത് ഒരു കൊലപാതക ഗൂഢാലോചന. ? ഇരകളെ തീവ്രവാദികളായിട്ട്  തരംതിരിക്കുന്ന ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ഈ അവകാശ വാദങ്ങൾ തള്ളിക്കളയുന്നു. ഇതിന് വാഷിംഗ്ടണിൽ നിന്നുള്ള പ്രതികരണം വളരെ നിശബ്ദവുമായിരുന്നു. ആദ്യം ഇസ്ലാമിക ആക്രമണകാരികളാലും, ഇത്  പിന്നീട് ബ്രിട്ടീഷ് അധിനിവേശക്കാരാലും കീഴ് പ്പെടാൻ അനുവദിച്ച ദുർബല രായ ജനതയായി ഇന്ത്യക്കാരെ വിശേഷിപ്പിക്കാനാണ് മോദി ഇഷ്ടപ്പെടുന്നത്. മറുവശത്ത്, അദ്ദേഹത്തിന്റെ  കീഴിൽ ഇന്ത്യാ രാജ്യം ശക്തവും പ്രതിരോധപര വുമാണ്. അക്കാര്യം പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിൽ നിൽക്കുന്നു, ചൈനയെ പിന്നോട്ടടിക്കുന്ന സമ്മർദ്ദം, എതിരാളിയായ പാകിസ്ഥാനെതിരെ വ്യോമാക്ര മണത്തിലൂടെ ശക്തിയായി  തിരിച്ചടിക്കുന്നു. അദ്ദേഹമാണ് ഈ മോദി, നരേന്ദ്ര മോദിയാണ് ഈ മാറ്റം സാധ്യമാക്കുന്നത്. നൂറ്റാണ്ടുകളുടെ ഈ അപമാനത്തിനു ശേഷം "ഭാരത് മാതാവിന്" തന്റെ ഹൃദയ ബഹുമാനം തിരികെ നൽകുന്നവൻ, വിശ്വസ്തനായ പുത്രനാണ് അദ്ദേഹം.  

അയോധ്യയും നരേന്ദ്ര മോദിയും ജനസമൂഹവും. 




നരേന്ദ്ര മോദിയുടെ ആത്മവിശ്വാസത്തോടെയുള്ള പുരാതന നാഗരികതയുടെ ഈ കഥ, അയോധ്യയിലേതിനേക്കാൾ മികച്ചതായി മറ്റെവിടെയും കാണാൻ ഒട്ടും  കഴിയില്ല. ഇവിടെ, രാജ്യത്തിന്റെ വടക്ക് 55,000 നിവാസികളുള്ള ഒരു മനോഹര തീർത്ഥാടന പട്ടണത്തിൽ, ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം ഇതിനകം യാഥാർത്ഥ്യമായി. ഒരു പുതിയ വെളുത്ത മണൽക്കല്ല് ക്ഷേത്രം മൂന്ന് നില ഉയരത്തിൽ ഉയരുന്നു. മനോഹരമായ ഒരു കോണിപ്പടി ഹോളികളുടെ വിശുദ്ധതയിലേക്ക് നയിക്കുന്നു. നേരെ നടക്കാൻ കഴിയാത്ത പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും നഗ്നപാദരായി വിശുദ്ധ സ്ഥലത്തേക്ക് നീങ്ങുന്നുപല ഹിന്ദുക്കളെയും സംബന്ധിച്ചിടത്തോളം അയോധ്യ കൂടുതൽ  പവിത്രമാണ്, കാരണം രാമൻ ഇവിടെയാണ് ജനിച്ചതെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ അയോധ്യ ഭീകര കുറ്റകൃത്യങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു. 

ചില സംഭവങ്ങളിലേക്ക്-  ഏകദേശം 30 വർഷം മുമ്പ് മതഭ്രാന്തരായ ഹിന്ദുക്കൾ ഇവിടെ 500 വർഷം പഴക്കമുള്ള ഒരു മുസ്ളീം പള്ളി തകർത്തു. ബി.ജെ.പിയും മറ്റ് ഹിന്ദു ദേശീയ സംഘടനകളും ആരാധനാലയത്തിലേക്കുള്ള മാർച്ചിന് ഒരു  അന്ന് ആഹ്വാനം ചെയ്തിരുന്നതാണ്. പതിനാറാം നൂറ്റാണ്ടിൽ ഒരു ഇസ്ലാമിക ഭരണാധികാരി ഇതേ സ്ഥലത്ത് തന്നെ ഒരു ക്ഷേത്രം നശിപ്പിച്ചതായി അവർ അവകാശപ്പെട്ടു. അന്ന് ആ പള്ളിയുടെ അവശിഷ്ടങ്ങളിൽ ഒരു ഹിന്ദു ക്ഷേത്രം പണിയാൻ 2019 ൽ സുപ്രീം കോടതി അനുമതിയും നൽകി. മുസ്ലീമുകൾക്ക്  വേണ്ടി മറ്റൊരു പള്ളിക്ക് സ്ഥാനം നല്കി. ജനുവരിയിൽ ഒരു പുതിയ ക്ഷേത്രം വ്യക്തിപരമായി ഉദ്ഘാടനം ചെയ്യാനുള്ള അവസരം മോദി പാഴാക്കിയില്ല. ബി. ജെ. പി യുടെ വലിയ പ്രചാരണ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്: മുസ്ളീം പള്ളിയുടെ അവശിഷ്ടങ്ങളിൽ അവിടെ മനോഹരമായ ക്ഷേത്രം.! ഒരു ഹിന്ദു "ഭാരത്" രാഷ്ട്രത്തിന്റെ പ്രതീകം !.

അക്കാലത്തെ തന്റെ പ്രസംഗത്തിൽ മോദി ഒരു പുതിയ യുഗത്തെക്കുറിച്ച് സംസാരിച്ചു: "പാരമ്പര്യത്തിന്റെ പവിത്രതയും ഇന്ത്യയിൽ ആധുനികതയുടെ അനന്തമായ സാധ്യതകളും നാം സ്വീകരിക്കണം," അദ്ദേഹം പറഞ്ഞു. "രണ്ട് പാതകളിലും മുന്നേറുന്നതിലൂടെ ഇന്ത്യ സമൃദ്ധിയുടെ ലക്ഷ്യങ്ങൾ നന്നായി  കൈവരിക്കും." പാരമ്പര്യവും ആധുനികതയുംഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഇത്രയും വ്യക്തമായ വാക്കുകളിൽ നരേന്ദ്ര മോദി മുമ്പൊരിക്കലും പ്രകടിപ്പിച്ചിട്ടില്ല. നല്ല ഭൗതികപുരോഗതിയും മതവും പരസ്പരം അങ്ങുമിങ്ങും ആശ്രയിച്ചിരിക്കുന്നു. ചെറിയ തോതിലുള്ള അയോധ്യയാണ് മോദിയുടെ ഇന്ത്യ വലിയ തോതിൽ മാറാൻ പോകുന്നത്: ആധുനികവും വളരെ ആഴത്തിലുള്ള ആത്മീയവുമായ വ്യാവസായിക രാഷ്ട്രം എന്ന സ്വപ്നം..

പുതിയ ക്ഷേത്രത്തിന് പുറമേ അയോധ്യയിൽ ഒരു വിമാനത്താവളവും ഒരു  ആധുനിക റെയിൽവേ സ്റ്റേഷനും ഉണ്ട്. ഹിന്ദു ചിഹ്നങ്ങൾ കൊണ്ട് നിറഞ്ഞ പുതിയ വിശാലമായ തെരുവുകളിലൂടെ ഇലക്ട്രിക് ബസുകൾ ഓടുന്നുണ്ട്.  വൈകുന്നേരം മോദിയുടെ നിരവധി റാലികളിലൊന്ന് ഇവിടെ നടക്കുന്നുണ്ട്. പ്രഭാതം മുതൽ, അവന്റെ അനുയായികൾ എല്ലാം തയ്യാറാക്കുന്നുണ്ട് : അവർ  തെരുവുകൾ വൃത്തിയാക്കുന്നു, മോദിയുടെ കാർഡ്ബോർഡ് രൂപങ്ങൾ എല്ലാ സ്ഥലത്തും സ്ഥാപിക്കുന്നു, പ്രധാന തെരുവ് പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണപ്പോൾ തടസ്സങ്ങൾക്ക് പിന്നിൽ കാത്തിരിക്കുന്നത്. തിളങ്ങുന്ന ക്ഷേത്രം ഇവിടെ നിന്ന് വ്യക്തമായി കാണാം. ഇങ്ങനെ സാധിക്കുന്നത് അനുയായികൾ മനസ്സ് തുറന്ന് ചെയ്യുന്നതാണ്.

മോദിയെ കാണുമ്പോൽ ജനക്കൂട്ടം ആർപ്പുവിളികളോടെയാണ് ഉണരുന്നത്. ചെണ്ടുമല്ലി പൂക്കൾ കൊണ്ട് അലങ്കരിച്ച വാനിന്റെ പിറകിലാണ് പ്രധാനമന്ത്രി നിൽക്കുന്നത്. തന്റെ പാർട്ടിയുടെയും ഹിന്ദുമതത്തിന്റെയും നിറമായ ഒരു  ഓറഞ്ച് തൊപ്പിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ജനക്കൂട്ടം മുദ്രാവാക്യം മുഴക്കുന്നു:"മോദി നീണാൾ വാഴട്ടെ".മോദി നിൽക്കുന്ന കാർ ആ വഴിയിലൂടെ കടന്നുപോകുമ്പോൾ ആളുകൾ എല്ലാവരും ക്ഷേത്രത്തിന്റെ ദിശയിലേക്ക് എത്തിച്ചേരുന്നു. "രാമൻ നീണാൾ വാഴട്ടെ", അവർ അലറിയിരുന്നു. രാത്രിയുടെ കോലാഹലത്തിൽ, അവരുടെ ശബ്ദങ്ങൾ ഒന്നായി കൂടിച്ചേരുന്നു, അതിനാൽ അവർ ശ്രീരാമനെയാണോ അതോ പ്രധാനമന്ത്രി മോദിയെയാണോ അപ്പോൾ  അഭിനന്ദിക്കുന്നതെന്ന് ഒരു നിമിഷത്തേക്ക് മനസ്സിലാക്കാൻ കഴിയുമോ? ഇന്ത്യ സ്വതന്ത്രമായപ്പോൾ അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതി  ഇന്ത്യയ്ക്ക് "ഭാരത്" എന്ന പേര് നൽകി ഇന്ത്യയുടെ സ്വന്തം മുൻ പാരമ്പര്യവും, ഐഡന്റിറ്റിയും മതേതരരാഷ്ട്രമായിരുന്ന ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുവാൻ പ്രതിജ്ഞയെടുത്തിരിക്കുന്ന നരേന്ദ്രമോദി ആർക്കുവേണ്ടി മൂന്നാമതും ഇന്ത്യ എന്ന രാജ്യത്തിന്റെ നാശത്തിന്റെ ഏകാധിപത്യ കിരീടം ധരിക്കണം? //-

************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form." 

*********************

Freitag, 21. Juni 2024

ധ്രുവദീപ്തി: Religion // കത്തോലിക്കാ സഭ - മധ്യയുഗകാല ഭരണക്രമത്തിൽ നിന്ന് ഭിന്നിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടോ ?. // George Kuttikattu




 
കത്തോലിക്കാ സഭ 

സ്ഫോടനാത്മകമായഭരണക്രമത്തിൽനിന്ന് ഭിന്നിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടോ ?.
പുതിയ മാർപാപ്പ പദവിയോടെ വിപ്ലവം ?   

                                               ജോർജ് കുറ്റിക്കാട്ട്                                      

വത്തിക്കാൻ ഒരു സ്ഫോടനാത്മക പേപ്പർ പ്രസിദ്ധീകരിച്ചു. അതിലൂടെ  നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യവസ്ഥാപിത നിയമങ്ങൾ ലംഘിക്കുവാൻ  കഴിയുംഅതിലൂടെ  മാർപ്പാപ്പയുടെ ഭാവി സ്ഥാനം ഒരു നിഗൂഢതയായി തുടരുമോ എന്നുള്ള ചില ആശങ്കകളുമുണ്ട്.  

നൂറ്റാണ്ടുകളായി, ക്രിസ്ത്യൻ സഭകൾ റോമിലെ മാർപ്പാപ്പയുടെ അധികാര സ്ഥാനത്തെക്കുറിച്ച് തർക്കിക്കുന്നു, ഇപ്പോൾ എല്ലാ സഭകൾക്കും റോമിലെ മാർപ്പാപ്പയെ എങ്ങനെ കൂടുതൽ സ്വീകാര്യമായി നിർവചിക്കാമെന്നുള്ള വിഷയത്തെക്കുറിച്ചു പുതിയ നിർദ്ദേശം നൽകാൻ വത്തിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ഇത് റോമൻ കത്തോലിക്കർക്കും കൂടാതെ ലോകത്തിൽ നിലവിലുള്ള ക്രിസ്ത്യൻ സഭകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കാഴ്ചപ്പാട്.

ഇറ്റലിയുടെ തലസ്ഥാനത്ത് നിന്നുള്ള വിവരങ്ങൾ അനുസരിച്ച് നോക്കുക. സ്ഫോടനാത്മകമായ വത്തിക്കാൻ പത്രം 2024 ജൂൺ 13 വ്യാഴാഴ്ച തന്നെ  "റോമിന്റെ ബിഷപ്പ്" എന്ന പേരിൽ പ്രസിദ്ധീകരിച്ചെന്ന്  വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. "റോമിലെ ബിഷപ്പ് - എക്യുമെനിക്കൽ ഡയലോഗു കളിൽ പ്രൈമസിയും സിനഡാലി റ്റിയും, എൻസൈക്ലിക്കൽ ഉട്ട് ഉനും സിന്റ് പ്രതികരണങ്ങളും" എന്നാണ് ആ രേഖയുടെ പൂർണ്ണമായ പേര്.  ഇതിന് കിഴക്കും പടിഞ്ഞാറുമുള്ള സഭകൾ തമ്മിലുള്ള ബന്ധങ്ങളെല്ലാം  അടിസ്ഥാനപരമായി മാറ്റാൻ ഈ രേഖയ്ക്ക് കഴിയും. റോമിൽ മാർപാപ്പ യുടെ എക്യുമെനിക്കൽ അതോറിറ്റിയാണ് രേഖയുടെ ടെക്സ്റ്റ് മുഴുവൻ  തയ്യാറാക്കിയത്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള കർദ്ദിനാൾ കുർട്ട് കോഹ്  ആയിരുന്നു ഇതിന്റെ ചുമതലവഹിച്ചത്. കുറേനാളുകളായി ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഫ്രാൻസിസ് മാർപാപ്പ ഈ പ്രത്യേകമായിട്ടുള്ള  പ്രബന്ധരേഖയ്ക്ക് ഇതിനകം ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട് എന്നാണറിയുന്നത്..
 
മാർപാപ്പയുടെ ആസ്ഥാനം "കരുണയുടെ സേവനം" എന്ന നിലയിൽ ": വത്തിക്കാനിൽ നിന്നുള്ള സഭാ വിപ്ലവം? " 

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1995-ൽ തയ്യാറാക്കിയ ചരിത്രപ്രസംഗ മാണ് പുതിയ രേഖയുടെ അടിസ്ഥാനം. അക്കാലത്ത്, അദ്ദേഹം മാർപ്പാപ്പ യെ "കരുണയുടെ സേവനം" എന്ന് വ്യാഖ്യാനിക്കുകയും മറ്റ് ക്രിസ്ത്യൻ സഭകളെ "സാഹോദര്യപരവും ക്ഷമയുള്ളതുമായ സംഭാഷണത്തിൽ" പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. എല്ലാ ക്രിസ്ത്യാനികളുടെയും ഐക്യത്തിനായുള്ള ഒരു യഥാർത്ഥ സേവനമായി ഇന്നത്തെ ലോകത്ത് മാർപ്പാപ്പയെ എങ്ങനെ രൂപപ്പെടുത്താമെന്ന് ചർച്ച ചെയ്യാൻ നിഷ്ഫലമായ വാദപ്രതിവാദങ്ങൾക്കപ്പുറം പുതിയ രേഖ എക്യുമെനിക്കൽ ലോകത്ത് നിന്നുള്ള ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ എന്നനിലയിൽ ആദ്യമായി വെളിപ്പെടുത്തുകയാണ് വേണ്ടത്. അവസാനം, ഒരു വ്യക്തമായ ഓരോരോ നിഗമനങ്ങളിൽ പോലും എത്തിച്ചേരേണ്ടതുണ്ട്. അതിന് മാർപ്പാപ്പയുടെ പുതിയ സ്ഥാനത്തിന് വേണ്ടിയുള്ള ഒരു നിർദ്ദേശം ഉന്നയിക്കേണ്ടതുണ്ട്, അത് മറ്റ് സഭകൾക്കും അംഗീകരിക്കാൻ കഴിയണം. ഭാവിയിൽ മാർപ്പാപ്പ മറ്റ് സഭാ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്താൻ സാധ്യതയുണ്ടെന്ന് വത്തിക്കാനുമായി അടുത്തു ബന്ധപ്പെടുന്നവർ കരുതുന്നതായി കെ എൻ എ റിപ്പോർട്ട് ചെയ്യുന്നു. ഒരു സഭാ വിപ്ലവം ?.

മധ്യയുഗകാല അധികാരത്തിനായുള്ള മാർപ്പാപ്പയുടെ അവകാശവാദത്തെ തകർക്കാൻ വത്തിക്കാൻ പേപ്പറിന് കഴിയും.? 

ജോൺ പോൾ രണ്ടാമന്റെ പദ്ധതിക്ക് ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും പ്രോത്സാഹനം ലഭിച്ചിരുന്നു. തന്റെ ഭരണകാലത്തിന്റെ തുടക്കം മുതൽ അദ്ദേഹം സ്വയം "റോമിലെ ബിഷപ്പ്" എന്ന് വിശേഷിപ്പിക്കുകയും 2006 ൽ തന്റെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ നിർത്തലാക്കിയ "പാശ്ചാത്യ പാത്രിയാർക്കീസ്" എന്ന പദവി പുനരുജ്ജീവിപ്പിക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നിരുന്നാലും, "ഡെപ്യൂട്ടി ക്രിസ്റ്റി" ഇത് അല്ലെങ്കിൽ "പരമോന്നത മാർപ്പാപ്പ" എന്നത് പോലെ മറ്റ് ധ്രുവീകരിക്കുന്ന സ്ഥാനപ്പേരുകളുമായി ഈ പദവി എങ്ങനെ പൊരുത്തപ്പെടുത്താമെന്ന ചോദ്യത്തിന് ഫ്രാൻസിസ് മാർപാപ്പ ഉത്തരം നൽകിയില്ല എന്ന വിവരം വാർത്തകളിൽ സൂചിപ്പിക്കുന്നു..

ഇത് കൂടാതെ, ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയ്ക്ക് മേൽ ഒരു "സിനഡൽ" ഭരണഘടന നൽകിയിരുന്നു. സഭയുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ സാധാരണക്കാരുമായും മാർപ്പാപ്പയുമായും ചർച്ച ചെയ്യുവാൻ ദൈവശാസ്ത്രജ്ഞരെ പ്രാപ്തരാക്കാൻ ഇത് ഉദ്ദേശിക്കുന്നു. ഇതിനർത്ഥം പൗരസ്ത്യസഭകളുടെയും പ്രൊട്ടസ്റ്റന്റ് സഭയുടെയും ഭരണഘടനയുമായി റോമൻ ഘടനകളുടെ അനുരഞ്ജനം എന്നാണ്.

 മാർപ്പാപ്പയുടെ പ്രാമുഖ്യം കാലഹരണപ്പെട്ടതാണോ? ചരിത്രപരമായ സഭായോഗം 2025 ൽ  തന്നെ സാധ്യമാണ്

എന്നിരുന്നാലും, "മാർപ്പാപ്പയുടെ പ്രാമുഖ്യം" എന്ന വിവാദ വിഷയത്തെ വത്തിക്കാൻ പുറത്തുവിട്ട പേപ്പർ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇപ്പോഴും പൂർണ്ണമായും തുറന്നിരിക്കുന്നുണ്ട്. ആഗോള ക്രിസ്ത്യൻ സഭാ നേതാക്കന്മാർക്കിടയിൽ മാർപ്പാപ്പ ഉയർന്ന സ്ഥാനം അവകാശപ്പെടുന്നത് തുടരുമെന്നതിനാൽ ഇത് ഒരു കേന്ദ്ര ചോദ്യമായി തോന്നുന്നു. മധ്യകാല ഘട്ടത്തിന്റെ ആരംഭം മുതൽ റോം ഈ "പ്രാമുഖ്യം" അവകാശപ്പെടുന്നു. 1870-ലെ ഒന്നാം വത്തിക്കാൻ കൗൺസിലിലാണ് അധികാരത്തിനായുള്ള സാർവത്രിക അവകാശവാദം അവസാനമായി സ്ഥിരീകരിച്ചത്. റിപ്പോർട്ട് അനുസരിച്ച്, തീരുമാനങ്ങൾ ഭാഗികമായെങ്കിലും പുതിയ പേപ്പറുമായി താരതമ്യപ്പെടുത്തുകയും നിലവിലെ സമയത്തിന് അനുയോജ്യമായിട്ടുള്ള തലത്തിലേക്ക് കൊണ്ടുവരുകയും വേണം എന്ന ഓരോ കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ കുറിക്കുന്നുണ്ട്. 
 
2025 ന്റെ തുടക്കത്തിൽ, സഭാ നേതാക്കളുടെ ആദ്യ യോഗം അവരുടെ ഔദ്യോഗിക പദവി തുല്യമായി അംഗീകരിച്ചു നടക്കും.  തുടർന്ന് 1700-)൦  വർഷത്തെ "നിക്കേയ കൗൺസിൽ" നടക്കും. മിക്കവാറും ഇന്നും എല്ലാ ക്രിസ്ത്യൻ സഭകളും ഇത് അംഗീകരിച്ചിട്ടുണ്ട്. യോഗത്തിൽ സംയുക്ത ഈസ്റ്റർ തീയതിയും അംഗീകരിച്ചു, അത് പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഈ പ്രതീകാത്മക പോയിന്റിൽ പൗരസ്ത്യ സഭകളെ ഉൾക്കൊള്ളാനും ഇന്ന്  ഫ്രാൻസിസ് മാർപാപ്പ തയ്യാറാണെന്ന് കെഎൻഎ മീഡിയ പറയുന്നു.  

വത്തിക്കാൻ എല്ലാ സഭകൾക്കും ഒരു മാർപ്പാപ്പയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നു-

ഭാവിയിൽ മറ്റ് ക്രിസ്ത്യൻ സഭകൾക്ക് മാർപ്പാപ്പയെ ഓണററി തലവനായി അംഗീകരിക്കാൻ കഴിയുന്ന ഒരു പുതിയ ധാരണയ്ക്കും മാർപ്പാപ്പയുടെ വ്യത്യസ്ത പ്രയോഗത്തിനും വത്തിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എക്യുമെനിസത്തിന്റെ ചുമതലയുള്ള ക്യൂറിയ കർദ്ദിനാൾ കുർട്ട് കോഹ് ലോക മെത്രാന്മാരുടെ സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെച് എന്നിവർ വ്യാഴാഴ്ച റോമിൽ ഒരു പഠന രേഖയുടെ രൂപത്തിൽ ചില നിർദ്ദേശങ്ങൾ അവതരിപ്പിച്ചതായി കാത്പ്രസ് മീഡിയ റിപ്പോര്ട്ട് ചെയ്തു.

ആംഗ്ലിക്കൻ, അർമേനിയൻ അപ്പസ്തോലിക സഭകളുടെ ഔദ്യോഗിക പ്രതിനിധികൾ മാർപ്പാപ്പ പദവി പ്രയോഗിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗത്തിന് വത്തിക്കാനിൽ നിന്നുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്ത വിവരം വത്തിക്കാൻ പ്രസ് റൂമിൽ നൽകിയിരുന്നതായി കഴിഞ്ഞനാളിൽ  "റോമിലെ ബിഷപ്പ്" എന്ന രേഖയുടെ അവതരണത്തിൽ അർമേനിയയിൽ നിന്നുള്ള ഒരു ആർച്ച് ബിഷപ്പ് ഖജാഗ് ബർസാമിയാൻ പറഞ്ഞു. 

ആദ്യനൂറ്റാണ്ടുകളിൽ പൊതു കാനോൻ നിയമവും ഘടനയും ഇല്ലാത്ത ഒരു സഭാ സമൂഹം ഉണ്ടായിരുന്നുവെന്നും അക്കാലത്ത് ബഹുസ്വരതയും അംഗീകരിക്കപ്പെട്ടിരുന്നുവെന്നും ബർസാമിയൻ ഊന്നിപ്പറഞ്ഞു. ഒന്നാം നൂറ്റാണ്ടിലെ ഈ സഭാസമ്പ്രദായം ഭാവിയിൽ വീണ്ടും ബാധകമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. സഭകൾക്കിടയിൽ "ഒരു പ്രത്യേക തരത്തിലു ള്ള സിനഡാലിറ്റി ഉണ്ടായിരിക്കാം, ഇതുവരെ പൂർണ്ണമായ സഭാ ഐക്യം ഇല്ലെങ്കിലും,"എന്നാണ് അർമേനിയൻ ആർച്ച് ബിഷപ്പ് പറഞ്ഞത്. സഭകൾ തമ്മിലുള്ള കൗൺസിൽ ഓഫ് നിക്കിയയുടെ 1,700-ാം വാർഷികത്തിൽ രേഖയും അതിൽ നിന്ന് ഉയർന്നുവരുന്ന കാഴ്ചപ്പാടുകളും കൂടുതലേറെ ആഴത്തിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

അനുബന്ധമായ ചില കാര്യങ്ങളാൽ റോമൻ പുരോഹിതരുമായുള്ള കൂടി ക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ സ്വവർഗ്ഗാനുരാഗികളുടെ അധിക്ഷേപം ആവർത്തിച്ചു ഉണ്ടാകുന്നുണ്ട് എന്ന വാർത്തയുണ്ട്. 

കത്തോലിക്കാസഭയുമായി പ്രത്യേകം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച "റോമിലെ ബിഷപ്പ്" എന്ന പ്രബന്ധം കത്തോലിക്കാ സഭയിൽ ഭാവിയിൽ ദൂരവ്യാപകമായ നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. മാർപ്പാപ്പയുടെ മേൽക്കോയ്മയുടെ പുതിയ ധാരണയും വ്യത്യസ്ത പ്രയോഗങ്ങളും ആഗോള "ക്രിസ്ത്യാനികളുടെ ഐക്യം പുനഃസ്ഥാപിക്കാൻ സഹായിക്കണം.

ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ പഠിപ്പിക്കലുകളുടെ പുതിയതരം  വായനയുമായി ബന്ധപ്പെട്ടതാണ് ആദ്യ ഭേദഗതി. 1870- ൽ ഇത് ക്രിസ്ത്യൻ  സഭാമേധാവിയുടെ പിടിവാശിയുടെ അപ്രമാദിത്വം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മാർപ്പാപ്പയെ മുഴുവൻ ക്രിസ്ത്യൻ സഭയുടെയും പരമോന്നത നിയമസഭാംഗവും ജഡ്ജിയുമായി പ്രഖ്യാപിക്കുകയും ചെയ്തു. വത്തിക്കാൻ  പത്രമനുസരിച്ച്, അക്കാലത്തെ തീരുമാനങ്ങൾ ഇപ്പോൾ സഭയുടെ പുതിയ ദൈവശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതുണ്ട്, അത് സഭയെ ഒരു രാജ വാഴ്ചയായിട്ടല്ല, മറിച്ച് ഒരു സമൂഹമായി മനസ്സിലാക്കുന്നു. കൂടാതെ, അവ "ഇന്നത്തെ സാംസ്കാരികവും എക്യുമെനിക്കു മായി പൊരുത്തപ്പെടുന്ന തായിരിക്കണം.

അടുത്തതായി, റോമിലെ മെത്രാന്റെ ഉത്തരവാദിത്തത്തിന്റെ വിവിധ മേഖലകൾ തമ്മിലുള്ള വ്യക്തമായ വേർതിരിവ് പേപ്പർ  ആവശ്യപ്പെടുന്നു. ഇതിനായിട്ട് , അദ്ദേഹം റോമിലെ തന്റെ പ്രാദേശിക എപ്പിസ്കോപ്പൽ ശുശ്രൂഷ കൂടുതൽ വ്യക്തമായി പ്രയോഗിക്കണം. "ഇന്ന് പാശ്ചാത്യരുടെ പാത്രിയാർക്കീസ്" എന്ന നിലയിൽ അദ്ദേഹത്തിന് ചില വിഷയങ്ങളിൽ പൗരസ്ത്യ സഭകളുമായി തുല്യമായി നിൽക്കാൻ വേണ്ടി എത്രത്തോളം കഴിയുമെന്ന് വ്യക്തമാക്കേണ്ടതുണ്ട്, മറ്റുള്ളവയിൽനിന്ന് അദ്ദേഹത്തിന് "പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയിൽ ഒരു ഐക്യത്തിന്റെ പ്രാമുഖ്യം" ഉണ്ടായിരിക്കും.

മൂന്നാമത്തെ നിർദ്ദേശം കത്തോലിക്കാ സഭയുടെ ഭരണഘടനയുമായിട്ട്  ബന്ധപ്പെട്ടതാണ്. ആന്തരികമായി ഇത് "സിനഡാലിറ്റി"യുടെ ദിശയിലേക്ക് പോകണം, അതായത് സംയുക്ത കൂടിയാലോചനയും അതിനുശേഷം തീരുമാനമെടുക്കലും. ദേശീയ, പ്രാദേശിക മെത്രാന്മാരുടെ സമ്മേളനങ്ങ ളുടെ അധികാരത്തെക്കുറിച്ചുള്ള പ്രതിഫലനവും കത്തോലിക്കാ ലോക സിനഡിന്റെയും റോമൻ കൂറിയയുടെയും ശൃംഖലയിൽ ഭാവിയിൽ അവർ എന്ത് സ്ഥാനം വഹിക്കുമെന്ന ചോദ്യവും ഇതിൽ ഉൾപ്പെടുന്നു.

അവസാനമായി, വിവിധ സഭകളിലെ സഭാ നേതാക്കളുടെ ഓരോ പതിവ് മീറ്റിംഗുകളുമായി ഒരു പുതിയ ആഗോള തലത്തിലുള്ള കൂടിയാലോചന സൃഷ്ടിക്കാൻ പാഠനം നിർദ്ദേശിക്കുന്നു. അവർക്കിടയിൽ നിലവിലുള്ള കമ്മ്യൂണിറ്റിയെ കൂടുതൽ ആഴത്തിലാക്കാനും പുറം ലോകത്തിന് അത് കൂടുതൽ ദൃശ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ്.  

മാർപ്പാപ്പയുടെ ഭാവി എക്യുമെനിക്കൽ പ്രവർത്തന പങ്കിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പേപ്പറിൽ നൽകിയിട്ടുണ്ട്. . ഭാവിയിൽ, അന്തർദേശീയ കൗൺസിലുകൾ വിളിച്ചുചേർക്കാനും അദ്ധ്യക്ഷനാകാനും അദ്ദേഹത്തിന് കഴിയണം. അതിനപ്പുറം അച്ചടക്കപരമോ സൈദ്ധാന്തികമോ ആയിട്ടുള്ള സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥന്റെ റോളും കൂടി അദ്ദേഹത്തി ന് ഏറ്റെടുക്കാം.

റോമിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്ന പാശ്ചാത്യ സഭകളെ സംബന്ധിച്ചി ടത്തോളം - അതായത് പ്രൊട്ടസ്റ്റന്റ് കമ്മ്യൂണിറ്റികളെ സംബന്ധിച്ചിടത്തോ ളം - പ്രബന്ധം ഒരു "വിളംബരത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാമു ഖ്യത്തെക്കുറിച്ച്" സംസാരിക്കുന്നു, ഇത് പൂർണ്ണമായ സഭാ ഐക്യം ഇതു വരെ കൈവരിച്ചിട്ടില്ലെങ്കിലും അവർക്ക് സ്വീകാര്യമാണ്

കാനോൻ നിയമപ്രകാരം വത്തിക്കാൻ നിർദ്ദേശങ്ങൾ എങ്ങനെ സഭയിൽ  നടപ്പാക്കുമെന്ന് കണ്ടറിയണം. സ്വന്തം അധികാര സമൃദ്ധിയുമായോ ഈ  സഭയുടെ സിനഡൽ ഭരണഘടനയുമായോ ബന്ധപ്പെട്ട അവയിൽ ചിലത് സഭാ നിയമങ്ങളിലൂടെ മാർപ്പാപ്പയ്ക്ക് നടപ്പാക്കാൻ കഴിയും. റോമിലെ  മെത്രാൻ എന്ന നിലയിലുള്ള പങ്കും സഭയുടെ സിനഡൽ ഭരണഘടനയും സംബന്ധിച്ച് അദ്ദേഹം ഇതിനകം ആദ്യനടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

മറ്റുള്ളവയ്ക്ക് ഒരുപക്ഷേ മൂന്നാം വത്തിക്കാൻ കൗൺസിലിന്റെ നടപടി  അംഗീകാരം ആവശ്യമാണ്. മാർപ്പാപ്പയെ ഒരു "ഓണററി ഹെഡ്" ആയി അംഗീകരിക്കുന്നത് ഒരുപക്ഷേ ഒരു പുതിയ തരം "എക്യുമെനിക്കൽ സഭാ  സിനഡിലൂടെ" മാത്രമേ സാധ്യമാകൂ. ആദ്യ സഹസ്രാബ്ദത്തിന് ഏതാണ്ട്  സമാനമായി, വോട്ടവകാശമുള്ള മറ്റ് സഭകളിൽ നിന്നുള്ള പ്രതിനിധികളും അതിൽ പങ്കെടുക്കും.

ഇതിന്റെ ആദ്യപടിയായി വത്തിക്കാൻ  മറ്റ് സഭകളിലേക്ക് നിർദ്ദേശങ്ങൾ  മൂല്യ നിർണ്ണയത്തിനായി അയയ്ക്കുമെന്ന് കർദ്ദിനാൾ കോഹ് അറിയിച്ചു. നല്ല ഉത്തരങ്ങളും കൂടുതൽ ചർച്ചകളും പ്രതീക്ഷിക്കാം.

റോമുമായി ഏകോപിപ്പിച്ച് പരിഷ്കരണ കോഴ്സ് തുടരാൻ ജർമ്മൻ കത്തോലിക്കർ ആഗ്രഹിക്കുന്നു

വത്തിക്കാനുമായി സഹകരിച്ച് തങ്ങളുടെ പരിഷ്കരണ പ്രക്രിയ തുടരാൻ ജർമ്മൻ കത്തോലിക്കർ ആഗ്രഹിക്കുന്നു. മെയിൻസിൽ നടന്ന പരിഷ്കരണ സമിതി സിനഡൽ കമ്മിറ്റിയുടെ രണ്ട് ദിവസത്തെ യോഗത്തിനൊടുവിൽ ശനിയാഴ്ച മൂന്ന് കമ്മീഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ആഗ്രഹിച്ച ചില പരിഷ്കാരങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് മറ്റ് കാര്യങ്ങൾക്കൊപ്പം ഈ കമ്മീഷനുകൾ പരിശോധിക്കും.

സിനഡാൽ കമ്മിറ്റി 

ഭാവിയിൽ മെത്രാന്മാരും പുരോഹിതരല്ലാത്തവരും ഒരുമിച്ച്കൂടി ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരു സഭാ സിനഡൽ കൗൺസിൽ തയ്യാറാക്കാനാണ് സിനഡൽ കമ്മിറ്റി. ഈ വർഷം തന്നെ തുടക്കത്തിൽ, വിവിധ പദ്ധതികൾ തയ്യാറാക്കുവാൻ വത്തിക്കാനുമായി ബന്ധപ്പെട്ട ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസിന്റെ നില ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. കത്തോലിക്കാ ലോകസഭയുടെ ഏക ആസ്ഥാനം കത്തോലിക്കാസഭയുടെ അത്തരം ശക്തമായ പങ്കാളിത്തം, കാനോൻ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കരുതുന്നു.

പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും മുമ്പ് വത്തിക്കാനുമായി കൂടിയാലോചിക്കുമെന്ന് വാഗ്ദാനം.

ജർമ്മൻ ബിഷപ്പുമാരും കേന്ദ്ര ഭരണകൂടമായ റോമൻ ക്യൂറിയയും തമ്മി ലുള്ള ചർച്ചയിൽ പ്രതിസന്ധി ഒടുവിൽ പരിഹരിച്ചു: പ്രധാനപ്പെട്ട ഓരോ തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിന് മുമ്പ് വത്തിക്കാനുമായി കൂടിയാലോചിക്കുമെന്ന് ജർമ്മൻകാർ വാഗ്ദാനം ചെയ്തു.

"സാർവത്രിക സഭാ തലവുമായി ബന്ധപ്പെട്ട് വളരെ ബോധപൂർവ്വം" ഈ പാത സ്വീകരിക്കുകയാണെന്ന് ജർമ്മനിയിലെ ബിഷപ്പ് കോൺഫറൻസ് ചെയർമാൻ ജോർജ്ജ് ബാറ്റ്സിംഗ് പിന്നീട് പറഞ്ഞു. ലിംബർഗ് മെത്രാൻ ഇങ്ങനെ പ്രഖ്യാപിച്ചു: "ശരത്കാലത്തിൽ ലോക സിനഡ് വീണ്ടും റോമിൽ സമ്മേളിക്കുമ്പോൾ, ഞങ്ങളുടെ ആശങ്കകൾ ഞങ്ങൾ മുൻകൂട്ടി കൊണ്ടു വരുമായിരുന്നു." 2024 ജൂൺ 28 ന്, ബേറ്റ്സിംഗും ജർമ്മനിയിലെ മറ്റുള്ള ബിഷപ്പുമാരും പുതിയ ചർച്ചകൾക്കായി വീണ്ടും റോമിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.

എല്ലാ ബിഷപ്പുമാരും ജർമ്മനിയിലെ മെയിൻസിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന്, പ്രത്യേകിച്ച് ആസൂത്രിത സിനഡൽ കൗൺസിലി നുള്ള നിയമങ്ങളെക്കുറിച്ച്, കമ്മീഷനുകളിലൊന്നിലേക്ക് പൊതുവായി തിരഞ്ഞെടുക്കപ്പെട്ട കാനോൻ അഭിഭാഷകൻ തോമസ് ഷുള്ളർ ജർമ്മൻ പ്രസ് ഏജൻസിയോട് പറഞ്ഞു. "റോമൻ അന്വേഷണങ്ങളും ഇപ്പോഴുള്ള താൽക്കാലികമായി ഭീഷണി നേരിടുന്ന നിരോധനങ്ങളും ഒരു സ്വാധീനം ചെലുത്തുന്നു, ഇപ്പോൾ എല്ലാ ചോദ്യങ്ങളും കൂടുതൽ യാഥാർത്ഥ്യബോധ ത്തോടെ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു, മാത്രമല്ല പൂത്തുലയുന്ന സ്വപ്നങ്ങളെ പിന്തുടരാൻ ഇനിമേൽ കഴിയില്ല," വിദഗ്ദ്ധന്റെ വിധിയിൽ പറയുന്നു." ബിഷപ്പുമാരെ അംഗീകരിക്കുന്നു, സഭയുടെ ഐഖ്യത്തെ സ്വാഗതം ചെയ്യാം. 

****************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*********************************************************************************