Mittwoch, 25. September 2013

ധ്രുവദീപ്തി // കവിത - കരിയുന്നുവോ സഹകരണം .. ? Nandhini Varghese

ധ്രുവദീപ്തി // കവിത -

കരിയുന്നുവോ സഹകരണം .. ? 

Nandhini Varghese          


Nandhini Varghese
മന്ഥര പർവ്വത
നാഗേ വരിഞ്ഞിട്ട-
മരത്വം സിദ്ധിച്ച
ദേവഗണം ചൊന്ന
സഹകരണ സിദ്ധാന്ത
പൈതൃക സംസ്കാരം
അംഗീകരിക്കവേ-
നഷ്ട കുംഭത്തിലെ
അമൃതോ .. അസുരർക്ക്
മോഹിനി സാന്നിദ്ധ്യ-
പരിഹാസ പാനീയം
ഇതിഹാസ വൃത്താന്തം...

സൗരയൂഥത്തിലും അർക്ക പ്രഭാവത്തിൽ..
അച്ചടക്കത്തിലായ്
വലം വച്ചു നീങ്ങുന്ന ..
നവഗ്രഹങ്ങൾ ചൊന്ന
സഹകരണത്തിലും..
ഗുരുത്വാകർഷണ -
കടിഞ്ഞാണ്‍ കരുത്തിലും..  
ദൈവപ്രഭയിൽ
ഒരുമ നിറഞ്ഞതായ്..
മാനവൻ ആർജ്ജിച്ച
ശാസ്ത്രീയ സിദ്ധാന്തം ...
     
സ്നേഹ ശ്രീകോവിലാം
കുടുംബ ബന്ധത്തിലായ്..
                         ഉണ്മ ഓതുന്നൊരാ                          
നന്മ നടുവിലായ്..
സഹകരണത്തിൻ
അടിത്തറ പാകിയും
സാമൂഹിക പരിജ്ഞാനമേകിയും..
പവിത്ര ബന്ധങ്ങൾ തൻ
പങ്കായമേന്തിയും..
വളർന്നു സമൂഹങ്ങൾ
സഹകരണ വീഥിയിൽ ..

നിസ്സഹകരണത്തിൽ  
പിളർന്ന സമൂഹത്തിൽ..
വളർത്തും വർഗ്ഗീയത
തളർന്ന ധാർമ്മികത..  
രോഷക്കൊടുങ്കാറ്റിൽ

മാനഹാനികളിൽ..
പ്രസ്ഥാന പൈതൃക-
കുരുതിക്കളങ്ങളിൽ..
പ്രതിഫലം പറ്റിയും
അന്യനായ് മാറ്റിയും..
  
സഹകരണങ്ങൾ തൻ
ഭാവതലങ്ങളിൽ..
സഹജീവികളെ
കരിയ്ക്കാൻ ഒരുമ്പെടും
ആദർശസിദ്ധാന്ത -
വാഗ്വാദ ശ്രേണിയിൽ..
സഹകരണം വെറും
വെള്ളക്കടലാസ്സിൽ
കോർത്ത കരങ്ങളിൽ
മങ്ങി മറയുമോ ...?
------------
 നന്ദിനി വർഗീസ്‌






Donnerstag, 19. September 2013

ധ്രുവദീപ്തി // Religion // Seek True Wealth //- Elsy Mathew, Bangalore

ധ്രുവദീപ്തി // Religion

Seek True Wealth

- by Elsy Mathew -

All we do is for nothing; we gather wealth, but don’t know who will get it. (Psalms 39:6).

There is nothing that makes men rich and strong 
but that which they carry inside of them. 
Wealth is of the heart, not of the hand (John Milton).



 Elsy Mathew, Bangalore 
A king once asked his sage how to find lasting happiness. The sage said, "Sir, you must wear the shirt of a happy man for a day." The king sent out messengers in search of a happy man. One of them was directed to a beggar who people said lived an extremely happy life. When he contacted the man, the messenger was highly impressed. The beggar certainly exuded happiness. "Can you lend me your shirt for a day," the messenger asked, "The king needs it." "I'm sorry," replied the beggar, "I would have been delighted to oblige. But the fact is, I have no shirt."

Someone in the crowd spoke to Jesus, “Master, tell my brother to share with me the family inheritance.” He replied, “My friend, who has appointed me as your judge or your attorney?” Then Jesus said to the people, “Be on your guard and avoid every kind of greed, for even though you have many possessions, it is not that which gives you life.”

And Jesus continued with this story, “There was a rich man and his land had produced a good harvest. He thought:”What shall I do? For I am short of room to store my harvest.” So this is what he planned: “I will pull down my barns and build bigger ones to store all this grain, which is my wealth. Then I may say to myself’ “My friend, you have a lot of good things put by for many years. Rest, eat, drink and enjoy yourself.” But God said to him: “You fool! This very night your life will be taken from you; tell me who shall get all you have put aside?” This is the lot of the one who stores up riches instead of amassing for God.” (Luke 12: 13-21)

The attitude we need to have towards money and wealth is always a complicated one. It is not possible to say a hard and fast “no” to wealth, because it makes our lives meaningful in numerous ways. At the same time, it is not a good thing to consider it the most important purpose of life. You might have surely thought of the usefulness as well as the dangers of fire. When under control, fire is very helpful. But if it goes beyond control it is highly destructive. It is true with money too. Money is good as long as man remains the master, deciding how to get and how to spend. However, it becomes highly dangerous when money acts as the master and man is reduced to a slave. In such situations it is not the man who dictates terms, but money. It is called a dangerous situation because in such cases money will be considered more important than human values and relations. Gradually, man may demerit himself to the position of animals that do not hesitate to do anything for their selfish motives.

No matter how rich and affluent a person is, he would find that this world will not give him lasting satisfaction and true contentment in all the possessions he might have. They give only temporary satisfaction and drive people forward for more and more. So when a person puts his trust in the affluence of this world, he would find it to be smokescreen or fog. It would look so real, but will be blown away by the winds of the changing world. But a child of God would leave such mirages of possessions, positions and popularity behind and seek to find full satisfaction in the Lord and His dwelling place.

The many mansions in this world offer satisfaction and plunge people into despair, but the presence of God would give them lasting satisfaction. It is like a tent in which they can live and rest. This tent of the presence of God is a promise for the future when God will take His children to His abode to dwell with Him forever. While on earth, it is a refuge for His children to find safety and security from all the diabolic things that this world offers. The heart of a child of God can never find solace in any thing that the world offers, but will give them fear and insecurity as they are gripped with the uncertainties of this world. At such times, all the possessions and positions this world offers would not give them any confidence and strength in life. But the hope that God gives to those who live in His tent will fill them with peace, joy and satisfaction. They can go to confide in the Lord and find lasting rest in His presence. This rest is available to those who have a deep longing to be in the Lord's tent and take refuge under His wings.
"When the wealth in the house increases,
When water fills a boat,
Throw them out with both hands!
This is the wise thing to do!" 
-Sant Kabir

No one who loves money can be judged innocent; his efforts to get rich have led him into sin. Many people have been ruined because of money, brought face to face with disaster. Money is a trap for those who are fascinated by it, a trap that every fool falls into. (The Bible, Sirach 31:5)

-------------------------------------------------------------------------------------------


Mittwoch, 18. September 2013

ധ്രുവദീപ്തി: People // Literature: -മാർസ്സെൽ റൈഷ് റനിക്കി- ജർമൻ സാഹിത്യത്തിനു ഒരു പോപ്പ് // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി: People // Literature:  


-മാർസ്സെൽ റൈഷ് റനിക്കി-  
ജർമൻ സാഹിത്യത്തിനു
ഒരു പോപ്പ്.

ജോർജ് കുറ്റിക്കാട് 


"ലിറ്ററേച്ചർ പോപ്പ്"-
Marcel Reich-Ranick
യഹൂദനെന്ന ഒരേയൊരു കാരണത്താൽ ഉപരിപഠനത്തിനുള്ള ഒരു അപേക്ഷ പോലും ബർളിനിലെ ഫ്രീഡ്രിഷ് വിൽഹെൽo സർവകലാ ശാലയുടെ അധികാരികളിൽനിന്നും അവകാശം നിഷേധിക്കപ്പെട്ട നിർഭാഗ്യവാനായിരുന്നു, മാർസ്സെൽ റൈഷ് റനിക്സ്കി. അദ്ദേഹം പോളിഷ് ഭാഷയിൽ "മർസ്സെൽ റൈഷ് റനിക്സ്കി" എന്ന പേരിൽ     
അറിയപ്പെടുന്നു.  


(ഈ ലേഖനം എഴുതാൻ തുടങ്ങി, ഇത്രയും എഴുതിത്തുടർന്ന് കൊണ്ടിരിക്കുമ്പോൾ 
അദ്ദേഹ ത്തിൻറെ മരണവാർത്ത 
തത്സമയ ദൃശ്യ മാദ്ധ്യമങ്ങളിൽ വന്നത് അറിഞ്ഞു. 
പരേതനു നിത്യമായ  
ശാന്തി നേരുന്നു. നമിക്കുന്നു.) 


തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ (18.September2013) ഫ്രാങ്ക്ഫർട്ടിൽ ആണ് അദ്ദേഹം നിര്യാതനാകുന്നത്. മഹാനായ റനിക്കി ജർമൻ സാഹിത്യ ലോകത്തെ അച്ചടക്കം പഠിപ്പിച്ച സാഹിത്യവിമർശകരിൽ ഉന്നതസ്ഥാനീ യനായിരുന്നു. അദ്ദേഹം വെറുമൊരു സാഹിത്യകാരനോ വിമർശകനൊ മാത്രമായിരുന്നില്ല, നാഷണൽ സോഷ്യലിസ്റ്റുകളുടെ ക്രൂര ആക്രമണ ത്തിനെതിരെ ശബ്ദമുയർത്തിയ ധീരനും ഹോളോകൌസ്റ്റ് ദുരന്തത്തിൽ നിന്ന് രക്ഷപെട്ട ഭാഗ്യവാനുമായിരുന്നു. അദ്ദേഹം സാഹിത്യവിമർശനം മാത്രമല്ല നേതൃത്വം നല്കിയത്, ജർമനിയുടെ സാമൂഹ്യ സാംസ്കാരിക മേഖലയിലും ഉത്ഥാനത്തിന്റെ ശബ്ദം ഉയർത്തിയ മഹാനായിരുന്നു. പോളിഷ്-ജർമൻ യഹൂദ ദമ്പതികളുടെ മകനായി 1920 ജൂണ്‍ 2- നു പോളണ്ടിലെ വിക്ലാവിക്കിൽ ജനിച്ചു. 1929- ൽ ആ കുടുംബം ബർലിനിൽ കുടിയേറി.

1938- ൽ അദ്ദേഹം അവിടെ ഹയർ സെക്കണ്ടറിസ്കൂൾ പഠനം പൂർത്തിയാക്കി. പക്ഷെ, അന്നത്തെ നാസി റെജീം അദ്ദേഹത്തിനു സർവകലാശാലാ ബിരുദപഠനത്തിനു അനുവാദം നല്കിയില്ല. യഹൂദ വംശജർക്ക് ഉന്നതപഠനത്തിനു അനുവാദം നല്കിയിരുന്നില്ല. ആ വർഷം ഒക്ടോബറിൽ അദ്ദേഹം ജർമനി വിട്ടു പോളണ്ടിലേയ്ക്ക് നാടുകടത്തപ്പെട്ടു. അവിടെ തടവുകാരുടെ കൂടെ വാർഷോയിലെ നിർബന്ധിത ഗെറ്റോവിൽ ജീവിതം തുടങ്ങി. 1940 മുതൽ അവിടെ ഗെറ്റൊവിലെ പരിഭാഷകൻ എന്ന ജോലി ചെയ്തു തുടങ്ങി. അതായത് ഗെറ്റൊവിലെ ഒരു സഹജോലിക്കാരൻ എന്ന നിലയിൽ. ഇതിനിടയിൽ    നടന്ന      ശ്രദ്ധേയമായ      യഹൂദ     അൻഡർഗ്രൌണ്ട് പ്രതിരോധ സംഘടനയുടെ ഉപരോധത്തിലും പ്രവർത്തിച്ചു. 1943- ഫെബ്രു. മാസത്തിൽ ഗെറ്റോ അടച്ചു പൂട്ടുന്നതിന് മുൻപ് 1942 ജൂലൈയിൽ വിവാഹം ചെയ്തിരുന്ന ഭാര്യ തെയോഫിലയുമായി അവിടം വിട്ടു ഒളിവിൽ പോയി. അങ്ങനെ ഹോളോ കൌസ്റ്റ് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. പക്ഷെ, മാതാപി താക്കൾ വധിക്കപ്പെട്ടു. ഏറെ ദാരുണമായ മറ്റൊന്നും ഇതിനിടെ ഉണ്ടായി. തന്റെ ഭാര്യാപിതാവ് 1940- ൽ ഗെറ്റൊയിൽ വച്ചു ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. അമ്മ ഹോളോകൌസ്റ്റിൽ നിന്നും രക്ഷപെട്ടു പുറത്തുവന്നില്ല.

1944- ൽ പോളണ്ടിൽ നിന്നും നാസികളെ തുരത്തി സോവ്യറ്റ് റഷ്യ പോളണ്ട് സ്വതന്ത്രമാക്കിയതോടെ റനിക്സ്കി പോളണ്ടിലെ ആർമിയിൽ ചേർന്നു. കമ്യൂണിസ്റ്റ് പോളണ്ട് റെജീമിൽ രഹസ്യപ്പോലീസ് വിഭാഗത്തിൽ ആണ് ജോലി തുടങ്ങിയത്. 1947- മുതൽ പോളണ്ടിന്റെ ബർലിനിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിദേശ കമ്യൂണിക്കേഷൻ വകുപ്പിൽ പ്രവർത്തിച്ചു. 1948-49 വർഷങ്ങളിൽ ലണ്ടനിൽ പോളണ്ടിന്റെ കോണ്‍സുലേറ്റ് ജനറൽ ഓഫീസിൽ കൊണ്‍സുലർ ആയി സേവനം ചെയ്തു. 1949- ൽ പോളണ്ട് സർക്കാർ സേവനത്തിൽ നിന്നും വിടുതൽ വാങ്ങി. 1958- ൽ അദ്ദേഹം വീണ്ടും ജർമനിയിലേയ്ക്ക് കുടിയേറി.

ജർമനിയിലേയ്ക്കു താമസം തുടങ്ങിയ മാർസെൽ റനിക്സ്കിക്കു അന്നത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ഹൈൻറിഷ് ബ്യോൾ സീഗ്ഫ്രീഡ് ലെൻസ്‌ തുടങ്ങിയവർ സഹപ്രവർത്ത കരായിരുന്നു. കുറഞ്ഞൊരു കാലയളവിൽ ഒരുറച്ച ജർമൻ സാഹിത്യ ജീവിതപാതയിലെയ്ക്ക് നടന്നെത്തി. ഫ്രാങ്ക്ഫർട്ടിലെ താമസം ഉപേക്ഷിച്ചു അദ്ദേഹം ഹാംബുർഗിലെയ്ക്കു മാറി. 1960- 1970 വരെ സ്ഥിരമായി ഹാംബർഗിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "DIE ZEIT" എന്ന ആഴ്ച്ചപതിപ്പിൽ പത്രപ്രവർത്തകനായി ചേർന്നു ജോലി ചെയ്തു.

പെൻഷൻ പ്രായം ആകുന്നതുവരെ 1973 മുതൽ 1988 വരെ അദ്ദേഹത്തിൻറെ സാഹിതീചരിതത്തിന്റെ സുവർണ്ണ ദശതന്നെ യായിരുന്നു. ജർമനിയിലെ പ്രമുഖ പത്രമായ "ഫ്രാങ്ക്ഫർട്ടർ ആൾഗെമൈനെ"യുടെ "സാഹിത്യവും സാഹിത്യ ജീവിതവും" എന്ന വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു. 1988 മുതൽ 2001 വരെ അദ്ദേഹം ജർമൻ ടെലിവിഷൻ ചാനൽ ZDF-ൽ "ലിറ്ററേച്ചർ ക്വാർട്ടെറ്റ്" സാഹിത്യ ചർച്ചാ പ്രോഗ്രാം മോഡറേഷൻ നടത്തിയത് അദ്ദേഹ ത്തെ പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിച്ചു.

സാഹിത്യലോകത്തിലെ പോപ്പ് എന്ന് എല്ലാവരും വിളിക്കുന്നതിന്‌ ഇടയാക്കിയതും അദ്ദേഹത്തിൻറെ കൂർമതയുള്ള വിമർശനവും സാഹിത്യ രചനാ രീതിയുമാണ്‌. (തുടരും) / gk
-----------------------------------------------------------------------------------------------------------------

Montag, 16. September 2013

Sonntag, 15. September 2013

ധ്രുവദീപ്തി // The 18th German Federal Election, 2013 // അൻഗെലാ മെർക്കൽ ഒരിക്കൽക്കൂടി വിജയം ആവർത്തിക്കുമോ?// ജോർജ് കുറ്റിക്കാട്ട്




ധ്രുവദീപ്തി // The 18th German Federal Election, 2013 / അവലോകനം 


അൻഗെലാ മെർക്കൽ ഒരിക്കൽക്കൂടി 
വിജയം 
ആവർത്തിക്കുമോ?// 


ജോർജ് കുറ്റിക്കാട്ട്     



               Mr. Peer Steinbrück (S P D)                     
2013 സെപ്റ്റംബർ 22-ന് ആണ് ജർമനിയുടെ പതിനെട്ടാമത്തെ പാർലമെന്റ്   തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ഫെബ്രു.8-ന് ജർമൻ ഭരണഘടനയുടെ Article 39 / 1 -ൽ വ്യവസ്ഥ ചെയ്യുന്ന  പ്രകാരം ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ പാർലമെണ്ട് തെരഞ്ഞെടുപ്പ് തിയതി ജർമൻ പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു.

ജർമൻ പാർലമെണ്ടിന്റെ പരി പൂർണ കാലാവധി നാല് നീണ്ട  വർഷമാണ്‌. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളും ഉണ്ടാകാം. അതിനുള്ള കാരണങ്ങളിൽ ഒരു ഉദാഹരണം, സർക്കാരിനെതിരെ വരുന്ന വിശ്വാസ വോട്ടെടുപ്പിൽ, സർക്കാരിനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താമസിയാതെ ഇടക്കാല തെരഞ്ഞെടുപ്പുകൾ അനിവാര്യമാകും. ജർമനിയിൽ ഇതുവരെ 1972, 1983, 2005 എന്നീ വർഷങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളുണ്ടായ ചരിത്രമുണ്ട്..

ഫെഡറൽ റിപ്പബ്ലിക്ക് ജർമനിയുടെ പതിനെട്ടാമത് പാർലമെണ്ട് തെരഞ്ഞെടുപ്പിൽ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുമായി 598 അംഗങ്ങളെ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കും. 1949 ആഗസ്റ്റ്‌ 14നു ആണ് ആദ്യ ജർമൻ (പശ്ചിമ ജർമനി) ഫെഡറൽ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് സോഷ്യൽ  ഡെമോക്രാറ്റിക്ക് ആകെ 29%, ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്ക് ആകെ 25.2%, ഫ്രീ ഡെമോ ക്രാറ്റുകൾക്ക്  11.9% വോട്ടുകളും ലഭിച്ചു. 2013- ൽ നടക്കാനിരിക്കുന്ന തെര ഞ്ഞെടുപ്പിലേയ്ക്ക് രാജ്യത്താകെ അന്ന്  4451 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇത്രയും പേർ ജർമനിയിൽ ആകെയുള്ള 34 രാഷ്ട്രീയപാർട്ടികളിൽ നിന്നുമായിട്ടാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജർമനിയിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതലേറെ സജ്ജീവമായിരിക്കുന്നു. അൻഗേലാ  മെർക്കലിന്റെ നേതൃത്വത്തിൽ 2009 മുതൽ അധികാരത്തിലിരിക്കുന്ന സി.ഡി.യൂ / സി.എസ്.യൂ / എഫ്‌.ഡി.പി കൂട്ടുകക്ഷി സർക്കാരിന്റെ തുടർച്ചയും  മുന്നോട്ടു കൊണ്ടുപോകുവാൻ അശ്രാന്തം കഠിനാധ്വാനം  ചെയ്യുന്നു.  

2009 ഒക്ടോബർ 27ന് തുടങ്ങിയ നാലുവർഷ പാർലമെണ്ടിന്റെ  കാലാവധി, പുതിയ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതോടെ അത് തീരുകയാണ്. അടുത്ത ദിവസം 28 ഒക്ടോബർ, 2009-ൽ രാജ്യത്തെ പാർലമെണ്ടിന്റെ ഭരണഘടനാസമിതിയുടെ സമ്മതപ്രകാരം 28-8-2013- ൽ പുതിയ തെരഞ്ഞെടുപ്പുണ്ടാകും എന്ന് നിശ്ചയിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് തിയതി സർക്കാരിന്റെ സമ്മതപ്രകാരം അതാത് തെരഞ്ഞെടുപ്പു കാലാവധിക്ക് മൂന്നു മാസ്സങ്ങൾക്കു മുൻപ് തന്നെ നിശ്ചയിക്കും. ഭരണഘടനയുടെ §16 അനുസരിച്ച് ഒരു ഞായറാഴ്ചയോ
അവധി ദിവസത്തിലോ തെരഞ്ഞെടുപ്പ് നടന്നിരിക്കണമെന്നുള്ള  നിബന്ധനയുണ്ട്. അങ്ങനെയാണ് ഇത്തവണയും 22-9-2013 ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ പോകുന്നത്.



Mrs . Angela Merkel
അമ്പത്തിയൊൻപതു വയസ്സ് പ്രായമുള്ള അൻഗേല ഡോറോത്തെയാ കാസ്നർ (മെർക്കൽ) 17-07-1954 വടക്കൻ ജർമനിയിലെ ഹാംബുർഗിൽ ജനിച്ചു. പിതാവ് കാസ്നർ പ്രോട്ടസ്റ്റണ്ട് തീയോളാജി അദ്ധ്യാപകനുമായിരുന്നു. മാതാവു ഇംഗ്ലീഷ് അദ്ധ്യാപികയും. അൻഗെലയുടെ ജനനശേഷം കുടുംബം പൂർവ ജർമനിയിലെ ബ്രാണ്ടൻബെർഗ്ഗിലേയ്ക്കു താമസം മാറ്റി. വിദ്യാഭ്യാസവും ഉപരിപഠനവും കഴിഞ്ഞതോടെ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച അൻഗേല മെർക്കൽ 1990ൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പാർലമെണ്ട് അംഗമായി. അതിനുശേഷം തുടർച്ചയായി 1994 മുതൽ 98, 2002, 2005, 2009 പാർലമെണ്ടിൽ അംഗമാണ്. 2000 മുതൽ സി. ഡി. യു. പാർട്ടിയുടെ ചെയർമാൻ കൂടിയാണ്. 2005ൽ നടന്ന പാർലമെണ്ട് തെരഞ്ഞെടുപ്പോടെ വളരെയേറെ വിവാദം സൃഷ്ടിച്ച മഹാകൂട്ടു കക്ഷി സർക്കാരിന്റെ ചാൻസലറായി 2005 നവംബർ 22നു അൻഗേലാ മെർക്കലിനെ തെരഞ്ഞെടുത്തു.

പുതിയ പാർലമെണ്ടിനെ തെരഞ്ഞെടുക്കുന്നതോടെ പുതിയ ചാൻസലറെയും തെരഞ്ഞെടുക്കും. 2005 മുതൽ ഇടമുറിയാതെ ചാൻസലർ സ്ഥാനത്തിരിക്കുന്നത്  ഡോ. അൻഗേല മെർക്കൽ ആണ്. ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും ക്രിസ്ത്യൻ സോഷ്യൽ യൂണിയന്റെയും ഫെഡറൽ ഡെമോക്രാറ്റുകളുടെയും ചാൻസലർസ്ഥാനാത്ഥിയാണ് അൻഗേല മെർക്കൽ.

സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും ഘടകകക്ഷി പാർട്ടിയായ ഗ്രീൻ പാർട്ടിയുടെയും ഔദ്യോഗിക ചാൻസലർ സ്ഥാനാർത്ഥിയായി പീയെർ സ്റ്റൈൻബ്രുക്ക് മത്സരിക്കുന്നു. 1947 ജനുവരി 10-നു  ഹാംബുർഗ്ഗിൽ ജനിച്ചു. പിതാവു ആർക്കിടെക്റ്റ് ആയിരുന്നു. വിവിധ ഭരണകാര്യങ്ങളിൽ പ്രാവീണ്യം ഉള്ള അദ്ദേഹം ഒരു തികഞ്ഞ സാമ്പത്തിക വിദഗ്ധനാണ്. 2002 മുതൽ 2005 വരെ നോർത്ത് റൈൻ വെസ്റ്റ് ഫാളൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2005 മുതൽ 2009 വരെ ജർമൻ ധനകാര്യമന്ത്രിയും എസ്.പി.ഡി.യുടെ വൈസ് ചെയർമാനുമായിരുന്നു. 2009 മുതൽ പാർലമെണ്ടിൽ. 2013ൽ ചാൻസലർ സ്ഥാനാർത്ഥി.

തെരഞ്ഞെടുപ്പു പടിവാതിൽക്കൽ വന്നെത്തി നിലക്കുന്നതോടെ, ജർമനി ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലോ, യൂറോപ്യൻ യൂണിയൻ സാമ്പത്തിക പ്രതിസന്ധിയുടെ ഒഴുക്കിലോപെട്ട് അടിയിളകിപ്പോവുകയി ല്ലെന്നും, ജർമൻസാമ്പത്തിക ഭദ്രതയ്ക്ക് സ്ഥിരമായ ഒരു കെട്ടുറപ്പ് നേടിയിട്ടുണ്ടെന്നും എല്ലാകക്ഷികളും പ്രസ്താവനയും വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. സാമൂഹ്യ സമത്വവും മിനിമം വേതനവും വയോജന സാമ്പത്തികവും മറ്റു തൊഴിൽ രംഗത്തെ മാഫിയ അഴിമതിയും തുടങ്ങിയ കാര്യങ്ങളിലെ പ്രതിരോധനടപടികളും വാഗ്ദാനം ചെയ്യുന്ന സ്റ്റൈൻ ബ്രുക്കിന്റെ ഉപരോധ വാദഗതിക്ക്നിലവിൽ ഒരു പരിധിവരെ ജനസ്വാധീനം വോട്ടർമാരിൽ നിന്നും കാണുന്നു.

ചാൻസലർ സ്ഥാനത്തേയ്ക്കുള്ള തേരോട്ടത്തിൽ ആര് വിജയിക്കും, ബർലിൻ ബ്രാണ്ടൻ ബർഗ്ഗർ ടോർ കടന്ന് വരുന്ന ആരുടെ ഇരിപ്പിടം ആകും ചാൻസലർ കസേര, എന്ന് ഇപ്പോൾ പ്രവചിക്കുക സാദ്ധ്യമല്ല. എങ്കിലും മീഡിയാ അഭിപ്രായ സർവേഅനുസരിച്ച് സി.ഡി.യു+സി.എസ്.യു സഖ്യത്തിന് തനിച്ചു 40% വോട്ടുകൾ ലഭിക്കുമെന്ന് പറയുന്നു. അതേസമയം സോഷ്യൽ ഡെമോക്രാറ്റിക്ക്+ഗ്രീൻ സഖ്യത്തിന് (ലെഫ്റ്റ് പാർട്ടിയുടെ പിന്തുണയിൽ) മതിയായ ഭൂരിപക്ഷം പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. എസ്.പി.ഡി. സ്ഥാനാർത്ഥി പീയെർ സ്റ്റൈൻബ്രുക്കിന് ഏകദേശം 26 % സ്വന്തം പാർട്ടിയുടെ വോട്ടു ലഭിക്കുമെന്ന് പറയുന്നു.

പാർലമെണ്ട് മന്ദിരം -ബർലിൻ
ജർമൻ പാർലമെണ്ട് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ സ്ഥാനാർത്ഥി സ്റ്റൈൻ ബ്രുക്കിന്റെ ആവനാഴിയിലെ ശരങ്ങൾ നിർ വീര്യമാക്കുന്ന ഭീഷണികളും ആക്ഷേപങ്ങളുമായി അണിയറയിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ ആംഗ്യങ്ങളും  ഭാഷണശൈലിയും വരെ ഉയർത്തിക്കാട്ടുന്ന മീഡിയയുടെ താളമേളങ്ങൾ മുഴക്കി രംഗം ശബ്ദമുഖരിത മാക്കുന്നുണ്ട് .

അൻഗേല മെർക്കലിന്റെ ലോകരാഷ്ട്രീയ ബന്ധങ്ങളും യൂറോപ്യൻ യൂണിയൻ ഘടനയിൽ നൽകിയ മികച്ച സഹകരണവും പാർട്ടി അണികളെ ഒരുമിപ്പിച്ചു നിറുത്തുവാനുള്ള കഴിവുമെല്ലാം ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെട്ട കാര്യങ്ങൾ തന്നെ 2005 മുതൽ തുടർച്ചയായി ജർമനിയുടെ സാമ്പത്തിക രാഷ്ട്രീയഘടനയും സാമൂഹ്യസുരക്ഷിത പദ്ധതികളിൽ  അനിവാര്യമായി രുന്ന മാറ്റങ്ങളും ജനപ്രീതിയുണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമൂ ഹ്യനീതി, വിദ്യാഭ്യാസം, വയോജനപെൻഷൻ, കുട്ടികളുടെ സംരക്ഷണ സഹായ പദ്ധതി, തൊഴിലില്ലായ്മപ്രശ്നം, നിതിപരമായ നികുതി തുടങ്ങി അനേകം പ്രശ്നങ്ങളിൽ ജനങ്ങളിൽ എതിർ അഭിപ്രായങ്ങൾ ശക്തമായിട്ടുണ്ട്. ഇതിൽ നീതിപരമായ സാമൂഹ്യ നീതി നടപ്പിൽ വരുത്തുമെന്ന്  പ്രതി പക്ഷം വാദിക്കുന്നു.

കഴിയുന്നിടത്തോളം ഒരു കക്ഷി രാഷ്ട്രീയ ഉൾപ്പോരിനുള്ളിൽ തെന്നി വീഴാതെഅകന്നു നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് അൻഗേല മെർക്കൽ ഇതുവരെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  സംഭവിച്ചതു പോലെ ഭരിക്കുന്നതിനു പകരം കലഹം ഉണ്ടാക്കാനാണ് തെരഞ്ഞെടുപ്പ് അവസരങ്ങളിൽ ശ്രമിച്ചിരുന്നത്. ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി നന്നായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷവും പ്രതീക്ഷ യുടെ രഥത്തിൽ തന്നെയാണ് പുറപ്പാട്. ഭരണത്തിൽ വീണ്ടും തിരിച്ചു വരും എന്ന് മെർക്കലും, ഭരണചക്രം തിരിക്കാൻ തങ്ങൾക്കാകും എന്ന ആത്മ വിശ്വാസത്തിൽ പ്രതിപക്ഷവും പോരാടുന്നത് യൂറോപ്യൻ യൂണിയനും ലോകവും വീക്ഷിക്കുന്നു.

സ്വാർത്ഥതാൽപ്പര്യം ഇല്ലാത്ത ,രാജ്യത്തിന്റെ പൊതു താൽപ്പര്യം നോക്കി രൂപീകരിച്ച ഒരു മഹാകൂട്ടുകക്ഷി സർക്കാരിൽ ചാൻസലർ ആയിരുന്ന ബഹുമതി നിലനിറുത്തുമെന്നാണ് അൻഗേല മെർക്കലിന്റെ താൽപ്പര്യവും. ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധി മുതൽ നിരവധി വെല്ലുവിളികളെ നേരിടുന്നതിൽ മാത്രമല്ല, യൂറോപ്യൻ യൂണിയൻ സഖ്യത്തിന് അടിത്തറയുള്ള കെട്ടുറപ്പ് വരുത്തുവാൻ മുൻകൈ എടുത്തു. കഴിയാൻ പോകുന്ന ഭരണകാലാവധി താരതന്മ്യേന ഭീകരമായ കാരും കോളുമില്ലാത്ത കാലമായിരുന്നുവെന്നു പറയാം.

തെരഞ്ഞെടുപ്പു മത്സരത്തിലെ എതിരാളി പീയെർ സ്റ്റൈൻബ്രുക്കിന് കഴിഞ്ഞ ടെലിവിഷൻ ഡ്യൂവൽ കഴിഞ്ഞതോടെ ജനപിന്തുണയിൽ ശതമാനം നേടിയെടുക്കുവാൻ കഴിഞ്ഞുവെന്നു അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി. എന്നാൽ മറുവശത്ത്‌ കാണാൻ കഴിയുന്നത്‌ അൻഗേല മേർക്കലിനുള്ള ജനപ്രീതി പ്രതിപക്ഷ സ്ഥാനാർത്ഥി സ്റ്റൈൻബ്രുക്കിനില്ലാ യെന്നുള്ളതാണ്. സ്വന്തം പാർട്ടിയുടെതികഞ്ഞ പിന്തുണയും ശരാശരിയാണ്. തെരഞ്ഞെടുപ്പു മാധ്യമ ആഘോഷങ്ങൾ കൂട്ടലുകളും കിഴിക്കലുകളും പതിവുപോലെ നടത്തുന്നു.

ജർമനിയിൽ ജനസംഖ്യനിരക്ക് ഈ വർഷം ഏകദേശം 1% വർദ്ധിച്ചു. പതിനാറു സംസ്ഥാനങ്ങളിലായി 81,89 മില്യൻ ജനങ്ങൾ വസിക്കുന്നു. അവരിൽ വോട്ടവകാശം ഉള്ളവർ 64,3 മില്യൻ മാത്രമാണ്. അതിൽ 33,2 മില്യൻ സ്ത്രീകളും 31,1 മില്യൻ പുരുഷന്മാരും പെടുന്നു. ഈ കണക്ക് ജർമൻ പൌരത്വം സ്വീകരിച്ച വിദേശികളുടെ എണ്ണവും ഉൾപ്പെട്ടതാണ്.

ചെലവു കുറഞ്ഞ എനർജിപദ്ധതികൾ,നികുതി പരിഷ്കരണം,  വിദ്യാഭ്യാസം വയോജന പെൻഷൻപ്രായവും പെൻഷൻ തുക പരിഷ്കരണം, ഇവയെല്ലാം തെരഞ്ഞെടുപ്പു വിഷയങ്ങളാണ്. ഇത്തരം പ്രതിസന്ധികളെ ക്രിയാത്മകമായി തരണം ചെയ്യാനും അതിജീവിക്കാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുവാനും കഴിയുന്നില്ലെന്നതാണ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തി ന്റെയും രാഷ്ട്രീയപാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

നികുതി പരിഷ്കരണമാണ് എസ്. പി. ഡി. പാർട്ടിയുടെ പ്രധാന  തെരഞ്ഞെടുപ്പു വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഉയർന്നിരുന്ന പരിഹരിക്കാത്ത നിത്യവിഷയം തന്നെ. ഉയർന്ന വരുമാനം ഉള്ളവരിൽനിന്നും കൂടുതൽ നികുതിപിരിക്കണം എന്ന നയപരിപാടിയാണ് സ്റ്റൈൻ ബ്രുക്കിനു നിർദ്ദേശി ക്കുവാനുള്ളത്. എന്നാൽ, നികുതിപരിഷ്ക്കരണത്തിൽ അമിതമായ താല്പ്പര്യമില്ലാതെ മൌനം പാലിക്കുകയെന്ന നിലപാട് മെർക്കലും  സ്വീകരിക്കുന്നു. സാധാരണ കുറഞ്ഞ വരുമാനമുള്ളവർക്ക് ആശ്വാസം പകരുന്ന നിലയിലുള്ള നികുതിപരിഷ്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം  തെരഞ്ഞെടുപ്പിനെ എങ്ങനെ പ്രതികരിക്കുമെന്ന് സംശയമുയരുന്നു.

രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴുള്ളതിൽ നിന്നും വഴുതി മാറിയാൽ ഒരുപക്ഷെ, അൻഗെലാ മെർക്കലിന്റെ നേതൃത്വത്തിൽ ഒരു മഹാകൂട്ടു കക്ഷി സർക്കാർ വീണ്ടും ഉണ്ടാകുന്നതിൽ ജർമനിയിൽ പ്രസക്തിയേറി വരുന്നുണ്ട്. കാരണം, തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്ലാ പാർട്ടികളും സമാനതയുള്ള വാഗ്ദാനപത്രികകൾ പ്രഖ്യാപിച്ചു പ്രചാരണം നടത്തുന്നു. അപ്പോൾ വലിയ പാർട്ടികൾ കൂടുതൽ പിന്തുണ നേടും. എങ്കിലും മഹാകൂട്ടുകക്ഷി (CDU+CSU+SPD) സർക്കാർ വരുന്നതിനെയും ജനം സ്വാഗതം ചെയ്യും. യൂറോപ്യൻ യൂണിയൻ വികസനപാതയിൽ പോകുമ്പോൾ ഉണ്ടാകാവുന്ന അധികചെലവുകളിൽ വലിയ പാർട്ടികളിൽ ഒട്ടും തന്നെ തർക്കവിഷയമല്ലാ.

ഒരു ഭരണ മാറ്റം സംഭവിച്ച് എസ.പി.ഡി.യുടെ സ്ഥാനാർത്ഥി  പീയെർ സ്റ്റൈൻ ബ്രുക്ക് ചാൻസലർ ആയി അധികാരത്തിലെത്തിയാൽ ഒരു പക്ഷെ ജർമനിയുടെ മുൻ ചാൻസലർ ഹെല്മുട്ട് സ്മിത്തിനും സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിക്കും ആശ്വസിക്കാം. എസ്.പി.ഡി.യുടെ ചരിത്ര വിജയവുമായിത്തീരും. ജർമൻ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ചാൻസലറായി ഭരണം ഏറ്റെടുത്ത ആൻഗേല മെർക്കൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കു ഉണർവ് നല്കാനും വേണ്ടവിധം കഴിഞ്ഞിട്ടില്ലായെന്ന ജനസംസാരം നിലനില്ക്കുമ്പോഴും സാമ്പത്തിക വിദഗ്ധനായ  പീയെർ സ്റ്റൈൻബ്രുക്കിനെ പരാജയപ്പെടുത്തി വിജയം ആവർത്തിക്കുമെന്ന മൃദുവായ സൌഹൃദ മനോഭാവമാണ് ജനങ്ങളിൽ കാണുന്നത്. /Gk
--------------------------------------------------------------------------------------------------------------------


Sonntag, 8. September 2013

ധ്രുവദീപ്തി // Politic // സമകാലീനചരിത്രം കലഹ ചരിത്രം // George Kuttikattu



ധ്രുവദീപ്തി // Politic /



സമകാലീനചരിത്രം കലഹ ചരിത്രം // 

George Kuttikattu 


ഴഞ്ചൊല്ലുകളിലെ "മൂങ്ങ" പക്ഷി സായം സന്ധ്യയുടെ ചാര നിറമുള്ള അരണ്ട വെളിച്ചം തുളച്ചു കയറുന്ന നേരത്താകാം, പുലർച്ചയുടെ തുളച്ചുകയറുന്ന പ്രകാശത്തിൽ, ജീവതത്തിനു ഉണർവു പകരുന്ന പ്രഭാതം ഉരുത്തിരിയുന്ന നേരമാകാം, അവയുടെ പറക്കൽ തുടങ്ങുന്നത്. ഈയൊരു അഭിപ്രായം പറഞ്ഞത്, ജർമനിയിലെ ഒരു (പ്രോയിസിഷൻ) പ്രസിദ്ധ തത്വ ചിന്തകനും ആദർശവാദികളിൽ പ്രമുഖനുമായിരുന്ന പ്രൊ. ജോർജ് ഫ്രീഡ്രിക് വിൽഹെൽo (1770-1831) ആയിരുന്നു. ജർമനിയിലെ സമകാലീന രാഷ്ട്രീയ നേതാക്കളുടെ സമൂഹത്തിൽ പ്രതിധ്വനിച്ച ചലനങ്ങൾ സൃഷ്ടിച്ച സാംസ്കാരിക ചരിത്രം അവലോകനം ചെയ്യുകയായിരുന്നു, അദ്ദേഹം.
   
1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകരിച്ച നാൾ മുതൽ, ഇന്നു വരെയുള്ള സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലെ സവിശേഷതകൾ പരിശോധിച്ചാൽ നമുക്ക് ശ്രദ്ധേയമായ ചില കാര്യങ്ങൾ കാണാൻ കഴിയും. വീണ്ടു വിചാരം ഉണ്ടാകുന്നതും അത്ഭുതം തോന്നിപ്പിക്കുന്നതും പഠനാർഹവുമായ വസ്തുതകളിലുമാണ് നാം എത്തിച്ചേരുക.

കേരളത്തിലെ സാമൂഹ്യസംസ്കാരിക ചരിത്രത്തെക്കുറിച്ച് ദിനംതോറും ധാരാളം ഉച്ചത്തിൽ തർക്കിച്ച് ഉണർന്നിരിക്കുന്ന സമൂഹത്തിലേയ്ക്ക് ക്രിമിനൽ ജീവശവങ്ങളുടെ എല്ലുകൾ വലിച്ചെറിയുന്ന ആധുനിക രാഷ്ട്രീയപ്രവർത്തകരും, സഹവർത്തിത്തമുള്ള സാംസ്കാരിക നേതാക്കളും മൂലം കേരളത്തിലെ പൊതുജീവിതത്തിന്റെ  അടിസ്ഥാന ശൈലിയും ക്രമവും തെറ്റിച്ചിരിക്കുന്നു വെന്ന് ലോകം എമ്പാടുമുള്ള മലയാളികൾ പറയുന്നു. ഇവയൊന്നും കണ്ടില്ലെന്നു നടിച്ചു, സ്വന്തം നേട്ടങ്ങൾ മുഴുവൻ കൈവിരലിൽ കണക്കുകൂട്ടി കുറിച്ചു കടന്നു പോകുന്ന സമുദായ നേതൃത്വങ്ങളേയും  മതാചാര്യന്മാരേയും മറുവശത്ത്‌ വേറെ കാണാം.

കേരള രാഷ്ട്രീയ ചരിത്രസംസ്കാരത്തിന്റെ ഉത്ഭവവും അച്ചടക്കവും തുടങ്ങി ആനുകാലിക സംഭവ ചരിത്രത്തിന്റെ സ്പന്ദനങ്ങൾ ഓരോന്നും ബന്ധിപ്പിക്കുന്ന ഘടകവസ്തുതകളുടെ അജ്ഞാതമായ വസ്തുതകളും ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതിനു അവസരം നൽകാതെ, അത്തരം  വീക്ഷണ ചിന്തകളെ ഉദ്ദേശശുദ്ധിയില്ലാതെ ഒരു വിഭാഗം തള്ളിക്കളഞ്ഞു എന്ന് നിരീക്ഷകർ ആക്ഷേപം സൂചിപ്പിക്കുന്നു.
                                                                                                                       
കേരളം പൊതുവെ പ്രശ്ന സംസ്ഥാനമാണെന്ന അഭിപ്രായം സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രാരംഭം മുതൽ സംസാരവിഷയമാണ്. കേരള രൂപീകരണദിനം മുതൽ ഇന്നുവരെ ആ ദുഷ്പ്പേരിൽ നിന്നും കേരളത്തിനു കരകയറുവാൻ ഒട്ടു കഴിഞ്ഞിട്ടുമില്ല. സംസ്ഥാന രൂപീകരണം കേരളത്തിൽ നിലവിൽ വന്നപ്പോൾ മുതൽ ഇരുണ്ടവെളിച്ചത്തിൽ പറന്ന് നടന്നവരും  തങ്ങളുടെ സ്ഥാനം സ്വന്തമാക്കിയവരും, പകൽവെളിച്ചത്തിൽ അവരുടെ ശക്തിയുടെ ഉടമസ്ഥത തെളിയിച്ചത് കേരളത്തിൽ ജനാധിപത്യപരമായി 1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന സാഹചര്യം ഉണ്ടായത്മുതലാണ്‌. 1949-മുതൽ 1956 നവംബർ 1 വരെ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും വ്യത്യസ്ഥപ്പെട്ട സമയങ്ങളിൽ സംയോജനം നടന്ന മഹാസംഭവം മുതൽ എന്നും പറയാം.

കേരളത്തിൽ സ്പോടനത്മാകമായ രീതിയിൽ വളർന്നു വരുന്ന സാമൂഹ്യ  അച്ചടക്കമില്ലായ്മയുടെ കാരണങ്ങളിലൊന്ന് അവിടുത്തെ ആധുനിക മാദ്ധ്യമങ്ങളുടെ രാഷ്ട്രീയവീക്ഷണവും, സ്വാർത്ഥതയും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയ മത്സര ഓട്ടവും ഒരുമിക്കുമ്പോഴാണ് ആണ് എന്ന് തോന്നിപ്പൊകും. ഇവരിൽ എന്നും ജനമനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷകളുടെ ആകർഷണം കുറയുന്നതായി കാണാൻ കഴിയും.
                                                     
Pattam Thaanupilla
വിദ്യാഭ്യാസ രംഗം, വ്യവസായ രംഗം, തൊഴിൽ മേഖലകൾ, കാർഷിക മേഖലകൾ. കർഷക തൊഴിലാളി മേഖലകൾ, പൊതുമേഖലകളും സ്വകാര്യ മേഖലകളും സാമ്പത്തികവും ബാങ്കിംഗ് മേഖലയും, ഗതാഗതം, റോഡുകൾ, ആരോഗ്യ മേഖല, ഭവനനിർമ്മാണ മേഖലയും ആധുനിക ടെക്ക്നോളജിയും, വായുവും ശുദ്ധജലവിതരണവും ഗവേഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ വികസനം ഇപ്പോഴും മുരടിച്ചുതന്നെ നില്ക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത കേരളത്തിൽ നിരന്തരം പ്രധാന വാർത്തയായി ദിവസവും നാം കേൾക്കേ ണ്ടി വരുന്നത്, അഴിമതികൾ മൂലം വികസനം അടിസ്ഥാനമായിത്തന്നെ തകരുന്നു എന്നാണ്. ഇന്ത്യൻ സാമ്പത്തിക വികസന ചരിത്രത്തിലെ വ്യത്യസ്ഥവും വികലമായതുമായ ഒരു പ്രശ്ന സംസ്ഥാനമായിത്തീരുകയാണ്, കേരളം എന്നാണല്ലോ നാം അപ്പാടെ തന്നെ മനസ്സിലാക്കേണ്ടത്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഓർമ്മിക്കപ്പെടാൻ ഇടയായ മൂർച്ചയേറിയ  രണ്ടു പ്രധാന രാഷ്ട്രീയ ഉഴുതു മറിക്കലായിരുന്നു കേരള ജനത ഭീതിയോടെ  നേരിൽക്കണ്ടത്. 1957-ൽ ഒരു ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റുകൾ അധികാരത്തിൽവന്നു. ദുർഭരണം നടത്തിയ കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്നും പിരിച്ചുവിടാൻ കോണ്‍ഗ്രസ്സും ജനാധിപത്യകക്ഷികളും ചേർന്ന് നടത്തിയ വിമോചനസമരവും, പിന്നീടു 2013-ൽ കോണ്‍ഗ്രസ് പാർട്ടിയും ഘടകകക്ഷികളും ഉൾപ്പെട്ട UDF സർക്കാരിന് നേർക്ക്‌ അഴിമതി ആരോപണം ഉന്നയിച്ചു സി.പി.എം ഉൾപ്പെട്ട എൽ.ഡി.എഫ് പ്രതിപക്ഷം നയിച്ച ഉപരോധസമരവും ആയിരുന്നു ആ പ്രധാന സംഭവങ്ങൾ.

ഒരു പാർലമെണ്ടറി ജനാധിപത്യ വ്യവസ്ഥിതിയിലുള്ള കേരളത്തിലെ ഒരു സർക്കാരിനെയോ ജനാധിപത്യ സംവിധാനത്തെയോ ആളുകളെയോ സംരക്ഷിക്കുന്നതിനു വേണ്ടി ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് ചുറ്റും പോലീസും പട്ടാളവും കാവൽ നിൽക്കേണ്ടി വന്നത് തന്നെ ലോക ത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നവകാശപ്പെടുന്ന ഇന്ത്യ യുടെ രാഷ്ട്രീയ ചരിത്രാന്തസ്സിനു കളങ്കം വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനുള്ള സവിശേഷ മേന്മകൾ നമ്മുടെ കേരളത്തിലെ പ്രതിപക്ഷപാർട്ടികൾ ജനാധിപത്യത്തിന്റെ പേരിൽ കലക്കി മറിക്കുവാൻ ശ്രമിച്ചു. നിയമ സഭാസമ്മേളനം ഒരു യുദ്ധസമാനമായ സംഭവ മാക്കി മാറ്റി തകർക്കുകയാണ് ചെയ്തത്. അവകാശ-പ്രതിഷേധ സമരത്തിന്റെ പുകമറയിൽ ഇടതുപക്ഷ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ മറന്നുകൊണ്ട് കമ്യൂണിസ്റ്റ്കൾ വിപ്ലവ മാതൃകയാണ് തിരുവനന്തപുരത്തുള്ള ഭരണസിരാ കേന്ദ്രം വളഞ്ഞു പ്രതിരോധം നടത്തുവാൻ സ്വീകരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റുകൾ കാലം പോയതറിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ കനത്ത പരാജയം അവർതന്നെ വിലയ്ക്ക് വാങ്ങി. സമരത്തിന്റ മറയിൽ പലതും കേരളത്തിലെ ജനങ്ങൾക്ക്‌ അവരറിയാതെ നഷ്ടമായി.

ജനപ്രതിനിധികൾ ജനാധിപത്യ മര്യാദയും സംസ്കാരവും മറന്നു. നിയമസഭ നടത്താതെ രാജ്യം ഭരിക്കണം എന്നാണോ ജനപ്രതിനിധികൾ ചിന്തിക്കുന്നത്? ജനങ്ങളിൽ നിന്നും നിയമം നടപടികളും ചൂണ്ടിക്കാണിച്ചു പിരിച്ചെടുക്കുന്ന നികുതിപ്പണം ദുർവിനിയോഗം നടത്തുന്ന ജനപ്രതിനിധി കളെ  ജനങ്ങൾ തന്നെ ശിക്ഷിക്കേണ്ട ദുർഗതി കേരളത്തിൽ ഉണ്ടാകുന്നത് ഒരു രാഷ്ട്രീയ വിപത്ത് തന്നെയാണ്.

E.M.S.Namboothiripadu
തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ സുപ്രീം കോടതി യുടെ കണ്ടെത്തലുകളിൽ നടത്തിയ വിധിയെ പ്പോലും ക്രിമിനലുകളായ ജനപ്രധിനിധികളെ എക്കാലവും സംരക്ഷിക്കുവാൻ വേണ്ടി അട്ടി മറിക്കുവാൻ പോലും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നു.കേരളത്തിൽ നിയമ വാഴ്ചയും കോടതി സംവിധാനവും സംശയകര മായ രീതിയിൽ ക്രിമിനലുകളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നതായി ഇപ്പോഴുള്ള പുതിയ അഴിമതി കേസ്സുകളുടെ നാൾ വഴി കണ്ടാൽ തോന്നും. കള്ളൻ കപ്പലിൽത്തന്നെയെന്നു ഭരണകക്ഷികൾ തന്നെ ആരോപിക്കുന്നു. നിയ മസംവിധാനത്തിലെ തകിടം മറിച്ചിലുകൾ  നിരീക്ഷണ വിധേയമാക്കേണ്ടത് പാർലമെണ്ട റി ജനാധിപത്യ സംരക്ഷണത്തിനു നിലവിൽ ആവശ്യമാണ്.

കേരളത്തിലെ പോലീസ് ഭരണം കുറ്റവാളികളെ "ശിക്ഷിക്കാൻ" വേണ്ടിയല്ല. കുറ്റക്കാരെ ശിക്ഷിക്കാൻ കോടതിയും നിയമവ്യവസ്ഥകളും ഉണ്ടല്ലോ. പോലീസുകാരുടെ ശിക്ഷണപരിശീലനം നവീകരിക്കേണ്ട സമയം കഴിഞ്ഞതുപോലും വകുപ്പ് മന്ത്രിക്കുവരെ പരിജ്ഞാനമില്ലാഞ്ഞിട്ടാണോ അഥവ ഇങ്ങനെയുള്ള വകുപ്പുമന്ത്രിയുടെ വീര്യം ജനങ്ങൾക്ക് നേരെ ചൂണ്ടി ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണോ? ഇതിൽ ഏതാണ് പോലീസ് ഭരണത്തെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കേണ്ടത്? നിയമം കയ്യിലെടുക്കുന്ന പോലീസിന്റെ നടപടിയെ ശരി വയ്ക്കുന്ന രാജ്യം ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ നയം, "നിയമം നിയമത്തിന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോകും എന്നതാണോ? മൃഗീയമായി പോലീസിനെ അഴിച്ചു വിടുന്ന പോലീസ് ഭരണശൈലി ഏകാധിപത്യത്തിൽ നടക്കുന്നതാണ് .

പോലീസിനു ചില വ്യക്തമായ ദൌത്യമുണ്ട്, പോലീസിനു ഒരു വ്യക്തമായ നിർവചനവുമുണ്ട് .

കേരളത്തിലെ രാഷ്ട്രീയ ചരിത്രം എന്നും കലഹചരിത്രം തന്നെയാണ്. ലോകം മുഴുവനുമുള്ള ജനങ്ങൾ എന്നേയ്ക്കുമായി എഴുതിത്തള്ളിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു പിറകെ ഇപ്പോഴും നടക്കുന്ന ലക്ഷ്യബോധമില്ലാത്ത  കുറെ ജനങ്ങൾ ഉണ്ട്, കേരളത്തിൽ. കമ്യൂണിസം ജനാധിപത്യവ്യവസ്ഥയെ അംഗീകരിക്കുന്നില്ലയെന്നു ലളിതമായി പറയാം. ഇന്ത്യാരാജ്യത്തിന്‌ ജന്മം നൽകാൻ വേണ്ടി കുറെ ആളുകൾ കൂടി യുണ്ടാക്കിയ ഒരു പ്രസ്ഥാനമായിരുന്നു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്. അന്ന് അതിനു ആപ്രകാരമൊരു ദൗത്യമായിരുന്നു നിർവഹിക്കാനു ണ്ടായിരുന്നത്. ഇന്ന് കോണ്‍ഗ്രസ് ഒരു ദേശീയ രാഷ്ട്രീയപാർട്ടിയായി മാറി. രാഷ്ട്രീയ പാർട്ടികളുടെ പെരുപ്പം രാജ്യത്ത് ജനങ്ങളുടെ സമാധാന ജീവിതത്തെ ഉഴുതു മറിക്കുവാനും കാരണമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക്‌ പ്രലോഭനകരമായ വാഗ്ദാനങ്ങൾ നല്കാൻ കഴിവുള്ള നേതാക്കന്മാർ പ്രസംഗത്തിനുണ്ട്, കോണ്‍ഗ്രസ് പാർട്ടിക്ക്.

"കോണ്‍ഗ്രസ് ന്യൂനം അഴിമതി സമം കേരളാകോണ്‍ഗ്രസ് എന്നാണു കേരളാ കോണ്‍ഗ്രസിന്റെ നിലപാട്" എന്ന് 1965-ൽ പ്രസിദ്ധ പത്രപ്രവർത്തകനും മുൻ കേരളാകോണ്‍ഗ്രസ് എം. പി. യുമായിരുന്ന ശ്രീ കെ. സി. സെബാസ്റ്യൻ അഭിപ്രായപ്പെട്ടത്. ഇപ്പോഴും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് പറഞ്ഞാൽ, ഔദ്യോഗിക കോണ്‍ഗ്രസിന് ഇന്നും തലവേദന ഉണ്ടാക്കിക്കൊണ്ട് രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും സജ്ജീവമായി മുന്നോട്ടുപോകുന്നത് കണ്ടാൽ, അത് ശരിവയ്ക്കേണ്ടി വരും.

കേരളം ആര് ഭരിച്ചാലും അവിടെ എന്ത് സംഭവിച്ചാലും, ജീവിതം വിലക്കയറ്റത്തിൽ ദുസ്സഹമായാലും, ചെകുത്താനോ ദൈവമോ ഭരിച്ചാലും എനിക്കെന്ത് എന്ന് ചിന്തിക്കുന്ന വോട്ടർമാരും കേരളത്തിൽ ഉണ്ടല്ലോ. കേരളത്തിൽ ജനാധിപത്യം തന്നെ അപകടത്തിലാകുമോയെന്നുവരെ സന്ദേഹിക്കുന്ന ഇപ്പോഴത്തെ നിലവരുത്തി വച്ചതിനു കാരണം കോണ്‍ഗ്രസിന്റെയും ഹൈക്കമാണ്ടിന്റെ നിലപാടുമാണെന്ന് സാധാരണ  ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല പാർട്ടിയുടെ തെറ്റുകൾ തിരുത്തുന്നതിനു പകരം അഴിമതിക്കേസുകളെ പുകമറയ്ക്കുള്ളിൽ അപ്രത്യക്ഷമാക്കുവാൻ ശ്രമം നടത്തുന്നതാണ് കോണ്‍ഗ്രസിന് ഈ നില ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് വിശ്വസിക്കുന്നവർ വളരെയുണ്ട്.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പ് ചലനങ്ങളും വിഭാഗീയതയും ജനാധിപത്യ ചിന്തയുടെ മൂല്യത്തിനു ഭൂഷണമല്ലെന്ന് ചിലർ പറയുന്നു. എങ്കിലും ഈ ദുർഭൂതം ഇവരെ വിട്ടുമാറുകയില്ല എന്ന പ്രത്യേകത വളരെ ശക്തി പ്പെടുകയാണ്‌ എന്ന് മറ്റു ചിലരും പറയുന്നു. ചിലർക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിന് പിളർപ്പുണ്ടാക്കി വരുന്നു, ചിലർ സാമുദായിക ചേരി തിരിവിൽ ഉൾപ്പെട്ടു ജനങ്ങളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കുന്നു. ഇതിലേറെ വിചിത്രമായ കാര്യം, മുസ്ലീംലീഗിനെ സംബന്ധിച്ച് അവരുടെ നിലയ്ക്ക് ഒരു വാട്ടവും കോട്ടവും ഉണ്ടാകില്ല. അവരുടെ ആവശ്യങ്ങൾ ഉള്ളത് അതുപോലെ തന്നെ സംരക്ഷിക്കപ്പെടു കയും ചെയ്യുന്നുണ്ട്.

കേരളത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ ദുർവിധി, ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വീണ്ടും പുറത്തു വന്നവരും, ക്രിമിനൽ കുറ്റ വാളികളും ജനപ്ര തിനിധികളായിട്ടും മറ്റു ഉന്നത അധികാരസ്ഥാനങ്ങൾ വഹിക്കുന്നവരായിട്ടും ഇപ്പോഴും ഭരണത്തിലെ താക്കോൽ സ്ഥാനങ്ങളിൽ വിരാജിക്കുന്നതാണ്. ഈ ദുർഗതി ആര് അധികാരത്തിൽ വന്നാലും അവരെ ചുറ്റിപ്പറ്റി നിന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി ഇത്തരം വിരുതന്മാർ ചുറ്റും പ്രവർത്തിക്കുന്നുണ്ടാകും. അല്ലാത്തവർ അവഗണിക്ക പ്പെടുകയും ചെയ്യുന്നു.

കേരളം എന്നും പ്രശ്ന സംസ്ഥാനമാണെന്ന് മുൻപ് പറഞ്ഞല്ലോ. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ നില വളരെ വ്യക്തമാണ്. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും ഒരു പൊതു അഭിപ്രായത്തിലെ വികസന തത്വങ്ങളിൽ അടിസ്ഥാനപരമായി യോജിക്കുകയില്ലെന്നതാണ് കേരള രാഷ്ട്രീയത്തിലെ യഥാർത്ഥ പ്രശ്നം. അതിനാൽ കേരളത്തിൽ ഒരിക്കലും ഒരു ഏകകക്ഷി ഭരണം ഉണ്ടാവുകയില്ല. ഏതു രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ വന്നാലും എന്തുകൊണ്ട് ചരിത്രം അതുപടി ആവർത്തിക്കപ്പെടുന്നു?

വികസനകാര്യങ്ങളിൽ  മാറി മാറി വന്നിട്ടുള്ള  സർക്കാരുകൾ കേരളത്തെ  ഒരു സ്പോടനത്തിന്റെ വക്കിൽ വരെ കൊണ്ടു വന്നു നിറുത്തിയിരി ക്കുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യം, കാർഷികം, വ്യവസായം, ഗതാഗതവും റോഡുകളും, ബിസ്സിനസ് രംഗം, എനർജിയും പരിസ്ഥിതി സംരക്ഷണവും ,മാലിന്യനിർമാർജ്ജനം, പൊതുജനാരോഗ്യം എന്നിങ്ങനെ വികസനം എത്തേണ്ടിയിടങ്ങളിലെല്ലാം ശാസ്ത്രീയമായി അതെത്താതെ, അവയൊക്കെ  പരാധീനതയുടെ കുറിപ്പ് താളുകളിൽ കുറിക്കപ്പെടുകയാണ്.

മൂലധനനിക്ഷേപത്തിനും തൊഴിലില്ലായ്മയുടെ പരിഹാരത്തിനും തല്ക്കാലം മറ്റു വഴിയില്ലാത്ത അഴിമതിദൂഷിത വലയത്തിൽ ഇപ്പോഴുള്ള ഭരണ നേതൃത്വവും കളങ്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ, ദീർഘവീക്ഷണമില്ലാത്ത  ഭരണാധികാരികൾ അവരുടെ മെയ് വഴക്കത്തിന് അനുസരണമായി കേര ളത്തെ  മാറ്റിയിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പിഴവാണ് ഏകജാലക സമ്പ്രദായം. കുട്ടികളുടെ വിദ്യാഭ്യാസവും വളർച്ചയും സർക്കാരിന്റെ മേല്നോട്ടത്തിലും വരുതിയിലും കൊണ്ടുവരുകയെന്നതാണ് ഉദ്ദേശം. പൂർവജർമൻ സർക്കാർ  (കമ്യൂണിസ്റ്റ് സർക്കാർ) അനുവർത്തിച്ച സാമൂഹ്യവിദ്യാഭ്യാസ നയമാണ് കേരളം ഭരിച്ച കഴിഞ്ഞ കമ്യൂണിസ്റ്റ് സർക്കാർ ഏകജാല (ക) വിദ്യയിലൂടെ പ്രയോഗിച്ചത്. പൂർവ്വജർമനിയിൽ "കിന്റർ ഗാർഡൻ "കുട്ടികളുടെ പോലും മേൽനോട്ടവും ശിക്ഷണവും സർക്കാർ കൈയ്യടക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസ വിഷയങ്ങളിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപ്പര്യമോ അവകാശങ്ങളോ കമ്യൂണിസ്റ്റ് സർക്കാർ അവിടെ ഒന്നും അംഗീകരിച്ചില്ല.

കുട്ടികളുടെ വിദ്യാഭ്യാസം എവിടെ നടക്കണം, എന്ത് വിഷയം പഠിക്കണം എന്നൊക്കെ നിശ്ചയിക്കാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യം ഉണ്ട്. GDR-ൽ അവരുടെ അവകാശങ്ങളിൽ നിയന്ത്രണം ഉണ്ടാക്കിയിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ ഇതുതന്നെ ആശയം കമ്യൂണിസ്റ്റുകൾ നടപ്പാക്കി. ജനം എന്തറിഞ്ഞു? വീടിനടുത്ത് പഠനസൗകര്യം ഉണ്ടെങ്കിൽ പോലും സർക്കാർ ചൂണ്ടിക്കാണിക്കുന്ന സ്കൂളിൽ ചേർന്നു കൊള്ളണം! മനുഷ്യാവകാശ ധ്വംസനമാണ് ഇത്. കമ്യൂണിസ്റ്റുകൾ ഇതുപോലെയാണ് പൂർവ്വ ജർമ്മനിയിലും നടത്തിയത്. പക്ഷെ, കേരളത്തിൽ ഇപ്പോൾ ജനാധിപത്യ മുന്നണി സർക്കാർ ഇടതു കമ്യൂണിസ്റ്റ്കളുടെ ആശയം തുടരുന്നതിലെ ദുരൂഹത ആർക്കാണ് മനസ്സിലാകാത്തത്?

ഇപ്പോൾ, കേരളത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത്? വിദ്യാഭ്യാസ രംഗത്തും കാർഷികരംഗത്തും അടിസ്ഥാനമാറ്റങ്ങൾ വിഭാവന ചെയ്യുന്ന പരിഷ്കാരങ്ങൾ സ്ഥാപിത താൽപ്പര്യക്കാരിൽ വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കാർഷിക രംഗം തകർന്നു. കർഷകത്തൊഴിലാളികളുടെ ദിവസക്കൂലി ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിച്ചത് കർഷകരെ വിഷമത്തിലാക്കി. തൊഴിൽ രംഗത്തു സ്വജന പക്ഷപാതവും കോഴ വ്യവസായവും കൊഴുത്തുവരുന്നു. എനർജിരംഗവും വ്യവസായരംഗവും വിലക്കയറ്റവും, നേതാക്കളും ക്രിമിനൽ അഴിമതിയും വിവാദങ്ങളുടെ നടുക്കയത്തിലായിട്ടും കമ്യൂണിസ്റ്റുകളെപ്പോലെ തന്നെ "സ്വയം നന്നായി ഭരിക്കുകയുമില്ല മറ്റുള്ളവരെ ഭരിക്കാനും സഖ്യ ഘടക കക്ഷികളെ കൂടെ നടത്താനും അനുവദിക്കുകയില്ലാ" എന്ന കോണ്‍ഗ്രസ് നയം കാരണമാണ് കേരള ത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ പ്രശ്നം വീണ്ടും തലപൊക്കി യത്.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചശേഷം ആദ്യം നടന്ന സാമൂഹ്യരാഷ്ട്രീയ സംഘർഷമായിരുന്നു പുന്നപ്ര-വയലാർ സമരം. അതിനുശേഷമായിരുന്നു ഒരു തെരഞ്ഞെടുപ്പുണ്ടാകുന്നതും. അന്ന്, കോണ്‍ഗ്രസ് വഴിയിൽക്കണ്ട മയിൽക്കുറ്റികളെപ്പോലും സ്ഥാനാർഥികളായി നിറുത്തി. അന്ന് ഒരു കമ്യൂ ണിസ്റ്റ്കാരനുപോലും വിജയിക്കാൻ കഴിഞ്ഞില്ല. തിരുക്കൊച്ചി സംയോ ജനശേഷം നടന്ന തെരഞ്ഞെടുപ്പിൽ, (1949) ആണ്, ഒരു കമ്യൂണിസ്റ്റ്കാരൻ നിയമ സഭയിലെത്തിയത്.

 ശ്രീ. പി. ടി. ചാക്കോ 
എന്നാൽ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിരോഗം മൂലം 1952 കോണ്‍ഗ്രസിനുള്ള പ്രതിശ്ചായ തകർന്നു തുടങ്ങി. ആദ്യ പരാജയം 1954- തിരുക്കൊച്ചിയിൽ സംഭവിച്ചു. 1957- ൽ അന്ന് പി. എസ്. പി. യും കോണ്‍ഗ്രസും ഭയപ്പെട്ടതു പോലെ കേരളത്തിൽ സംഭവിച്ചു. ഈ. എം. എസ്. നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് അധികാര വാഴ്ച്ചയെ നേരിടാൻ കരുത്തുള്ള ഒരു ജനകീയ പ്രതിപക്ഷം കോണ്‍ഗ്രസ്സിൽ  ശ്രീ പി. റ്റി. ചാക്കോയുടെയും, പി. എസ്. പി. നേതാവ് ആയിരുന്ന   ശ്രീ പട്ടം താണു പിള്ളയുടെയും   നേതൃത്വത്തിൽ  ഉണ്ടായിരുന്നു. വിമോചന സമരത്തിന് അവസാന തീർപ്പ്‌ നടപടി യായി, ഒരു ജനാധിപത്യ പൊതുതെരഞ്ഞെടു പ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂ ണിസ്റ്റ് മന്ത്രി സഭയെ 1959-ൽ ഇന്ത്യൻ പ്രസിഡണ്ട് ഡിസ്മിസ് ചെയ്തു. ഒടുവിൽ  ജനാധിപത്യം വിജയിച്ചു.

പ്രതിപക്ഷപാർട്ടികൾ നടത്തിയ നിയമസഭാസമരനടപടികൾ നല്ല മാതൃകാ നടപടിയല്ലായിരുന്നു. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് എന്തായാലും നിയമസഭയിൽ വേണ്ടിയ ഭൂരിപക്ഷമുള്ളിടത്തോളം കാലം അധികാരം ഉപേക്ഷിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും പ്രധാന സംഭവങ്ങൾ തന്നെ.

കയ്യേറ്റശ്രമങ്ങളും, നിയമസഭാ നടുത്തളത്തിലെ  പ്രതിഷേധ പ്രകടനങ്ങളും നിയമസഭാ ബഹിഷ്ക്കരണവും കേരള നിയമസഭാ സമ്മേളനത്തിലെ നിത്യ സംഭവമായി മാറി. ഇങ്ങനെയുള്ള നടപടികൾ എല്ലാം ഭരണഘടനയ്ക്ക് വെളിയിൽ ഉള്ള മാർഗ്ഗങ്ങളാണ്. 1963-ൽ ശ്രീ പി.റ്റി. ചാക്കോയെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നുംമാറ്റണമെന്ന് പറഞ്ഞു നടത്തിയ പി. ഗോപാലന്റെ നിരാഹാരസമരവും എല്ലാം, നിയമസഭയിൽ നടക്കരുതാത്ത സംഭവങ്ങൾ  ആയിരുന്നു.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന പ്രതിപക്ഷ ഉപരോധസമരം UDF മുഖ്യമന്ത്രിക്കെതിരെ ഉയർന്ന സോളാർ അഴിമതിക്കേസിനെ ചൊല്ലിയാണ്. പ്രതിപക്ഷം കിട്ടിയ വടികൊണ്ട് പ്രഹരിക്കാൻ തന്നെ തീരുമാനിക്കുന്ന നിഴലുകളാണ് കാണുതും. അഴിമതിക്കാരായ മന്ത്രിമാരും ജനപ്രതി നിധികളും ഉദ്യോഗസ്ഥരും മാറിമാറി വന്നിരുന്ന സർക്കാരുകളിൽ ഉണ്ടായി രുന്നു. എന്തായാലും പ്രതിപക്ഷ  സമരോത്സവ കമ്മിറ്റിക്കാരുടെ തിരുവനന്ത പുരത്തെ ഉപരോധഉത്സവക്ഷീണവും മാറി, അവരുടെ കണക്കു തീർത്ത്‌ കഴിഞ്ഞാലറിയാം, ലാഭനഷ്ടങ്ങൾ. അടുത്ത ഉത്സവം പൊടിപൂരമാക്കണ മെങ്കിൽ പ്രതിപക്ഷം ഒരുമിച്ചു മിക്കവാറും ഇപ്പോഴേ ശരണംവിളി മുഴക്കേണ്ടത്‌ ആവശ്യമായി വരും. അപ്പോൾ പണസഞ്ചിപ്പിരിവും ആസ്തി ബാദ്ധ്യതകളും കൂട്ടികിഴിച്ചു നോക്കേണ്ടതായി വരും.

തടിക്കഷണം പോലെ കിടന്ന അഴിമതിക്കാര്യം, തെളിവുകൾ മുഴുവൻ യഥാവിധി ഇല്ലാതാക്കി കഴിഞ്ഞുവെന്ന സൂചന പ്രചരിച്ചു കഴിഞ്ഞു. അപ്പോൾ മന്ത്രി സഭയെ തകർക്കാനുള്ള എല്ലാ വിപ്ലവവീര്യവും ഇടതുപക്ഷം സ്വയം ചോർത്തി കളയുമെന്ന് തീർച്ച. പക്ഷെ, മന്ത്രിസഭ ചെയ്യരുതാത്തതു ചെയ്തുവെന്ന് ശത്രുക്കളും, ക്രമസമാധാന നിലമെച്ചപ്പെട്ടെന്നു ഭരണപക്ഷവും, പൂച്ചെണ്ടുകളും കരിക്കുംവെള്ളവും സ്വപ്നങ്ങളുമായി പോലീസ് അകമ്പടിയിൽ പോകുമ്പോൾ എല്ലാം "ഭദ്രം" എന്ന് മന്ത്രിമാർക്കും തോന്നും. രാവിന്റെ ഇരുണ്ട വെളിച്ചത്തിലും പകൽ വെളിച്ചത്തിലെ മങ്ങിയ നിഴലുകളിലൂടെയും പറക്കുന്നവർ "എല്ലാം ക്ലീൻ" എന്ന് പറയും! പക്ഷെ, ചോറിൽ എവിടെയെങ്കിലും ഒരു തരി കല്ലുകിടന്നാൽ അത് കടിക്കും./gk

---------------------------------------------------------------------------------------------------------------------

Sonntag, 1. September 2013

ധ്രുവദീപ്തി // ദൈവവും മാലാഖമാരും ചവിട്ടി കുഴച്ച മണ്ണില്‍ - മറിയമ്മ


ധ്രുവദീപ്തി  // കവിത - :  


ദൈവവും മാലാഖമാരും ചവിട്ടി കുഴച്ച മണ്ണില്‍ - 

-മറിയമ്മ-            

                                                                                


"എന്തെന്തു  കഥകളാണ്  നീ  എനിക്ക് പറഞ്ഞു  തന്നത് ?
ദൈവവും  മാലാഖമാരും കൂടി മണ്ണ് കുഴച്ചു.
മണ്ണ്  കൊണ്ട്  കഞ്ഞി  വച്ചു.
അവര്‍ അപ്പനും അമ്മയും  കളിച്ചു.
അപ്പോള്‍ മഴ പെയ്തു.
മാലാഖമാര്‍ തുള്ളിച്ചാടി,
ദൈവവും!
അവരുടെ  കാലുകള്‍ പതിഞ്ഞ   ഇടം  കുഴികളായി.
പതിയാത്തിടം   ഉയര്‍ന്നു നിന്നു.
അങ്ങനെ   മലകളും  താഴ്വരകളും  ഉണ്ടായി.
"ഈ താഴ്വരയില്‍ നിന്നുമാണു  ഞാന്‍ വരുന്നത് ?"
നീ പറഞ്ഞു.
ഞാന്‍ നോക്കി.
മലകളുടെ   മാറില്‍
പെയ്തിറങ്ങിയ
മഴമേഘങ്ങളെ
നിന്നില്‍  ഞാന്‍ കണ്ടു.
കുന്നുകളുടെ  കൂമ്പിയ  മുലകളില്‍
ഉമ്മവെച്ചുമ്മവെച്ച്  ഒഴുകിയ
മഞ്ഞു തുള്ളികളെ
എനിക്ക് നീ തന്നു.
നിൻറെ  കരയില്‍ ഞങ്ങള്‍ കൂട്ടുകൂടി.
കറുത്ത കൂണ്‍ മൊട്ടുകള്‍ പോലെ
നിൻറെ  മാറില്‍ എഴുന്നു   നില്‍ക്കുന്ന
കരിങ്കല്‍ മുലകളില്‍,
ഓളങ്ങള്‍ തല്ലി
ചുരത്തിയൊഴുകിയ
മണ്ണിൻറെ  ചുവയുള്ള,  
മണമുള്ള  മുലപ്പാലില്‍ എത്രയോ   തവണ
ഞാനെൻറെ  ചുണ്ടുകള്‍ ചേര്‍ത്തു.
വേണ്ടുവോളം   ഈമ്പി   കുടിച്ചു.
   നാവു   മധുരിക്കുന്നു.
  ഇനിയും   എനിക്ക്   മധുരിക്കണം.
     നിൻറെ  മുലക്കണ്ണില്‍ നൊട്ടിനുണയണം.
  നിൻറെ  നുരയും പതയും
എനിക്ക് വേണ്ടി
പാല്‍ മണത്തോടെ ചുരത്തണം.
വരട്ടെ?
നിന്നില്‍ അലിയാന്‍
നിൻറെ  പൊക്കിള്‍ ചുഴിയില്‍
നീ  വിരിക്കുന്ന  മലരിയില്‍ 
തണുപ്പില്‍
എനിക്ക് ലയിക്കണം.
എൻറെ  മനസ്സ്  തുടിക്കുന്നു.
കൊതിക്കുന്നു.
ഒരു  സ്വപ്നം  പോലെ  ഞാന്‍ വരും.
ഒരു സന്ധ്യയില്‍ തനിച്ച് 
ആരുമറിയാതെ,
നിനക്ക് വേണ്ടി  അലുക്കുകള്‍ നെയ്ത്  ഞാന്‍ വരും
എങ്കിലും
ഒന്ന് ചോദിക്കാനുണ്ട്,
എന്തെ നിനക്കിത്ര വാശി?
ഒരു  കുട്ടി കൊമ്പനെ  പോലെ
പലപ്പോഴും
നീ  കുറുമ്പ്  കാട്ടുന്നു.
എത്ര  ജീവിതങ്ങളെയാണ്‌
ഇതിനകം നീ  മുക്കി കൊന്നത്?
എത്ര കുടുംബങ്ങളെ നീ  അനാഥമാക്കി?
ആ അമ്മമാരുടെ  കരച്ചില്‍
നീ  കേട്ടില്ലെ?
എന്തെ  നിൻറെ  കാതടഞ്ഞുപോയി?
ഇത്രയൊക്കെ എനിക്ക് ചോദിക്കണമെന്നുണ്ട്.
പക്ഷെ ചോദിച്ചില്ല.
കാരണം
നിന്നെ  ഞാന്‍ അത്യധികം  സ്നേഹിച്ചു.
നീ  അറിയുമോ?
കല്ലില്‍ തട്ടി  തെന്നുന്ന
നിന്റെ  ഓളങ്ങളില്‍
എൻറെ  ഹൃദയതുടിപ്പുണ്ട്.
നീയറിയാതെ
നീ പ്രസവിച്ചു  കൂട്ടുന്ന
നിൻറെ  തണുപ്പിനെ,
ഓരോ  തവണയും
എണ്ണിയെണ്ണി
ഞാന്‍ പെറുക്കി വച്ചു.
എൻറെ  ഹൃദയത്തില്‍
മനസ്സില്‍
നിൻറെ  നിലവറക്കുഴിയില്‍ മുങ്ങി
നീ  വളര്‍ത്തുന്ന  പരല്‍മീനുകളെ
രാത്രിയുടെ  യാമങ്ങളില്‍
ഞാന്‍ പിടിച്ചു.
നിൻറെ  ഓളങ്ങളില്‍
ഞാന്‍ മലര്‍ന്നു  കിടന്നു.
നിൻറെ  നുരയില്‍
ഞാന്‍ മുങ്ങാം കുഴിയിട്ടു.
നീ ചുരത്തിയ
നിൻറെ  നനുത്ത പാതയില്‍
നിൻറെ  കുളിരില്‍
അലിഞ്ഞലിഞ്ഞു
പലപ്പോഴും  ഞാനില്ലാതായി.
അപ്പോഴൊക്കെ
ഞാന്‍ തനിച്ചായിരുന്നു.
ആരുമെനിക്ക് കൂട്ടിനില്ലായിരുന്നു.
എന്നിട്ടും
 നീയെന്നെ മുക്കി കൊന്നില്ല.
 നിൻറെ  തണുപ്പിന്റ്റെ ആഴങ്ങളിലേയ്ക്ക് 
ക്ലാവ് പിടിച്ച
 നിൻറെ  ഇരുണ്ട രഹസ്യങ്ങളിലേയ്ക്ക്
  നീയെന്നെ കൂടി കൊണ്ട് പോയില്ല.
മനസ്സിലാകുന്നു
നിൻറെ  നെഞ്ചില്‍
ചിലര്‍ തോട്ട പൊട്ടിക്കുന്നു.

പൊക്കിളില്‍ 
നഞ്ചു കലക്കി
നിൻറെ  സ്വൈര്യം കെടുത്തുന്നു.
മണല്‍ വാരി
നിൻറെ   മാംസവും  മജ്ജയും 
അവര്‍ കവര്‍ന്നെടുത്തു.
പ്ലാസ്റ്റിക്  ചാക്കുകളും  കുപ്പികളും
നിൻറെ  നേരെ  വലിച്ചെറിഞ്ഞു.
നീ മുറിപ്പെട്ടു.
ക്യാന്‍സര്‍ വന്നു പഴുത്തളിഞ്ഞു 
നിൻറെ  കവിള്‍ വികൃതമായി.
നിന്നില്‍ നിന്നും
പഴുപ്പും രക്തവും ഒഴുകി.
നുണ ക്കുഴികള്‍ മാഞ്ഞ്
നിൻറെ   ഞരമ്പുകള്‍ നീലിച്ചു 
കെട്ടുപിണഞ്ഞു  കിടന്നു.
എന്നിട്ടും  നീ  പ്രതികരിച്ചില്ല.
ഒട്ടിക്കരിവാളിച്ച  വയറുമായി 
ഭൂമിക്ക്  മുകളില്‍ 
നീ  നിസ്സഹായയായി 
മലര്‍ന്നു  കിടന്നു.
ഒരനാഥയെപ്പോലെ
അപ്പോള്‍
നിൻറെ  കണ്ണുകള്‍
ചത്ത  മീനിൻറെതായിരുന്നു.
കണ്ടവര്‍ നിന്നെ   അറച്ചു.
നിന്നെ  പുഛ്ചിച്ചു. 
ദുഃഖം  തോന്നി.
ആരും  കാണാതെ  മാറി  നിന്ന്
മുഖം  പൊത്തി  ഞാന്‍ കരഞ്ഞു.
ചോദിക്കട്ടെ.
ഫാക്ടറി  മലിന  ജലം നിന്നിലേയ്ക്ക്
നിൻറെ  ആമാശയത്തിലേയ്ക്ക് 
മനുഷ്യന്‍ ഒഴിക്കുന്നതാണോ 
നിന്നെ ചൊടിപ്പിക്കുന്നത്?  
അപ്പോഴൊക്കെ

ഞാന്‍ കണ്ടിട്ടുണ്ട് 
നിൻറെ  വിറകയറിയ
ഒരുതരം വെറുപ്പാര്‍ന്ന കുടച്ചില്‍ !
ഏതോ അഴുക്ക് വന്ന്
നിന്നെ തൊട്ടതു പോലെ,
എന്തിനെയും
കുലംകുത്തി ഒഴുക്കി
ജീവനെ വാർന്നെടുക്കണമെന്ന
വാശി,
പ്രതികാരം.
മണല്‍ തിട്ടലുകള്‍ ഇടിച്ചു
മരങ്ങള്‍ പിഴുത്
അലറി കൂവി നീ കടന്നു പോകുമ്പോള്‍
മുഖത്തു നോക്കാന്‍ ഭയം തോന്നും.
നീ ഭദ്രകാളിയെപ്പോലെ
നാവു നീട്ടും
നിൻറെ  മുഖമാകെ ചുവന്നിരിക്കും.
പത്രപ്രവര്‍ത്തകന്‍ സജി തോമസ്‌ എനിക്കെഴുതി:
"മരണം പുതച്ചു  കൊരട്ടിയാര്‍ 
എരുമേലിക്ക് ചുറ്റിനും
ഒരു കറുത്ത വിഷപാമ്പിനെ പോലെ
പതുങ്ങി കിടക്കുന്നു."
എൻറെ  പ്രിയപ്പെട്ട കൊരട്ടിയാറേ,
നിന്നെ   കുറിച്ചാണ് പറഞ്ഞത്.
കേട്ടപ്പോഴെനിക്ക് വേദനയായി.
മരിച്ച  പെണ്‍കുട്ടികളുടെ
അമ്മമാരുടെ  ദുഃഖം  നീയറിയണം.
കാണണം.
അവരുടെ  നെഞ്ചിലാണ്
നീ നിൻറെ  നഖമിറക്കുന്നത്.
ഒരമ്മയേയും നീയിനി കരയിപ്പിക്കരുത്
അല്‍പ്പം തണുപ്പല്ലേ
നിന്നില്‍ നിന്നും അവര്‍ക്ക് വേണ്ടൂ?
അതല്ലെ   അവര്‍ ചോദിച്ചുള്ളൂ.
കൊടുക്കണം.
അവര്‍ തണുക്കട്ടെ.
ഉപദേശിക്കാന്‍ ഞാനാളല്ല.
എങ്കിലും
ഒന്നെനിക്ക് പറയാനുണ്ട്.
ഇനി ഒരിക്കലും
നിനക്ക്  നിൻറെ   ജന്മദേശം
കാണാന്‍ കഴിയില്ല,
ശാപവാക്കുകളല്ല;
നീ പറഞ്ഞല്ലോ
"ദൈവവും  മാലാഖമാരും  കൂടി
ചവിട്ടിക്കുഴച്ച  മണ്ണില്‍ 
അവിടെ  നിന്നുമാണ് 
ഞാന്‍ വരുന്നത് ."
നിനക്കഭിമാനിക്കാം.
അതിനുള്ള ഭാഗ്യം നിനക്കുണ്ടായി.
ഇനിയും
എന്നും
 
പതിവ് പോലെ
താഴോട്ടൊഴുകുവാനേ
നിനക്ക് കഴിയൂ...
ഒരു നദിയും
അതിന്റ്റെ ഉത്ഭവസ്ഥാനത്തെയ്ക്ക്
ഉയർ ന്നൊഴുകില്ലെന്ന്‍
നീ   മനസ്സിലാക്ക്...
എങ്കിലും  നിനക്ക്  പിണക്കമില്ല
നീയെനിക്ക് 
ഞാന്‍ ജനിച്ചതും  അറിഞ്ഞതുമായ
നാള്‍ മുതല്‍ 
നന്മയായിരുന്നു
മേന്മ  മാത്രമായിരുന്നു.
പറയട്ടെ.
സ്വര്‍ഗ്ഗം  പെയ്തിറക്കി
നിൻറെ  മടിയിലേയ്ക്ക്  ഞാന്‍ വരും  
ആ നെഞ്ചിലേയ്ക്ക്  ഞാന്‍ ചേര്‍ന്നിരിക്കും 
നിൻറെ   മടിക്കുത്ത് 
എന്നും  എൻറെ  ഇരിപ്പിടമാകട്ടെ!
....................................

(മണിമല ആറിനെക്കുറിച്ച്... ......2011-12ല്‍ എഴുതിയത്.
ശ്രീ ജോര്‍ജ് ജോസഫ്‌ കെ.-യുടെ "മറിയമ്മ എന്ന മറിമായ" പുസ്തകത്തില്‍ പ്രസ്ദ്ധീകരിച്ചത് )
-------------------------------------------------------------------------------------