Sonntag, 16. August 2026

ധ്രുവദീപ്തി : Religion // നിരീക്ഷണം // Part- 3 // -- കേരളത്തിലെ സീറോമലബാർ സഭാപരമായ ചില യാഥാർത്ഥ്യങ്ങൾ-// George Kuttikattu-

ധ്രുവദീപ്തി:Religion//Part- 3 /നിരീക്ഷണം//  

കേരളത്തിലെ സീറോമലബാർ സഭാപരമായ ചില യാഥാർത്ഥ്യങ്ങൾ //   

     George Kuttikattu-   

ആദ്യകാല ക്രിസ്ത്യൻ സഭയിൽ എന്ത് സംഭവിച്ചു? 

ക്രിസ്തുമതത്തിന്റെ ആരംഭകാലം മുതൽ റോമൻ സാമ്രാജ്യത്തിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നതായി ചരിത്രം കുറിക്കുന്നു. എ ഡി 313- കാലഘട്ടത്തിൽ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ, ഭാര്യയേയും മകനെയും വധിച്ച ക്രൂരൻ എന്നറിയപ്പെട്ട ഏകാധിപതി, അക്കാലത്ത് ക്രിസ്തു വിശ്വാസികൾക്കെതിരെ റോമൻ സാമ്രാജ്യത്തിൽ ഉണ്ടായ കടുത്ത പ്രതിസന്ധികൾക്കെതിരെ നിയമസഹായ പ്രഖ്യാ പനം നടത്തി ക്രിസ്ത്യാനികൾക്ക് പിന്തുണ നൽകിയശേഷം ഉടനെ ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമാക്കിയെന്നും, സ്വയം തന്റെ മരണത്തിനു മുമ്പ് തന്നെ ക്രിസ്തുവിൽ വിശ്വാസിയായി മാറിയെന്നു മാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതിനുശേഷം ക്രിസ്തു വർഷം 4-)o നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി റോമൻ സാമ്രാജ്യത്തെ രണ്ടു വ്യവസ്ഥാപിത ഭാഗങ്ങളായി തിരിച്ചു. അതോടുകൂടി പാശ്ചാത്യ സാമ്രാ ജ്യത്തിലെ സഭ "പാശ്ചാത്യസഭ അഥവാ റോമൻസഭ  എന്നും പൗരസ്‌ത്യ സാമ്രാജ്യത്തിലെത് പൗരസ്ത്യസഭ അഥവാ പൗരസ്ത്യസഭകൾ എന്നും അറിയപ്പെട്ടു തുടങ്ങി. അതാത് സ്ഥലങ്ങളിലെ ഓരോ ഭാഷയും ഓരോ  സംസ്കാരവും ആരാധനക്രമങ്ങളിൽ സ്വീകരിച്ചുകൊണ്ട് ചില ക്രിസ്തീയ  സമൂഹങ്ങൾ വളർന്നു വന്നു. അക്കാലങ്ങളിലെ അധികാരമോഹികൾ യേശുവിന്റെ പേരിൽ വിവിധ രൂപങ്ങളിൽ സഭാ സമൂഹങ്ങൾ സ്വയം  സൃഷ്ടിച്ചു എന്ന് പറയാം. ഇതുപോലെ തന്നെയാണ് കേരളത്തിൽ, റോമൻ സഭയിൽ നിന്ന് വേർപെടുത്തിക്കൊണ്ടുള്ള പുതിയ ഒരു സീറോമലബാർസഭയുടെ സ്ഥാപനവും ചരിത്രവും  നിലവിലുള്ള പ്രേഷിതപ്രവർത്തന രീതികളും ഉണ്ടായത് , മറിച്ചല്ല. 

ആദ്യകാല ക്രിസ്ത്യൻ സഭാഘടനയിൽ നിന്ന് പൗരസ്ത്യ സഭയിൽ രണ്ടു പ്രാദേശികസഭകളും ഉണ്ടായി. അന്ത്യോക്യൻ സഭയുടെയും, മാ ത്രമല്ല, കോൺസ്റ്റാന്റിനോപ്പിൾ സഭയുടെയും കീഴിൽ തുടങ്ങിയ പേർ ഷ്യൻസഭ അഥവാ കൽദായസഭയും, അർമേനിയൻസഭയും, തങ്ങളു ടെ ഓരോരോ വ്യത്യസ്ത ആരാധനക്രമത്തോടുകൂടി രൂപമെടുത്തു. ഇപ്പോൾ ഇവ സ്വാതന്ത്രസഭകളായിത്തീർന്നിരിക്കുന്നു. 

ഇങ്ങനെ അഞ്ചാം നൂറ്റാണ്ടായപ്പോഴേയ്കും വ്യത്യസ്തമായ ആരാധനക്രമ വും പാരമ്പര്യങ്ങളും പാലിച്ചുപോന്നിരുന്ന അഞ്ചു പ്രാദേശികസഭകൾ പൗരസ്ത്യ സഭയിൽ കാണാമായിരുന്നു. അവയാണ്,

1- കോൺസ്റ്റാന്റിനോപ്പിൾ, 

2- അലക്‌സാന്ദ്രിയ ,

3- അന്ത്യോക്യ ,

4- കൽദായ, 

5- അർമ്മേനിയ .

പാശ്ചാത്യ സഭകളിലാകട്ടെ പ്രാധാന്യമർഹിക്കുന്ന ഒരു സഭാകേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. " റോമാ ". എന്നാൽ മിലാനിൽ അംബ്രോ സിയൻ റീത്ത്, സ്‌പെയിനിൽ മൊസംബിക്ക് റീത്ത്, ഫ്രാൻസിൽ ഗാളിക്ക് റീത്ത്, അയർലണ്ടിൽ കേൽട്രിക് റീത്ത്, എന്നിങ്ങനെയുള്ള പ്രാദേശിക സഭകൾ റോമൻ സഭയിൽ അഥവാ പാശ്ചാത്യസഭയിൽ ഉണ്ടായിരുന്നുവെങ്കിലും കാലക്രമത്തിൽ അവയിൽ പലതും അപ്രത്യ ക്ഷമായി. ചിലതു നാമമാത്രമായി ശേഷിച്ചു. ഇങ്ങനെ പ്രാധാന്യമുള്ള പ്രാദേശികസഭകളായി ഉയരാൻ അവയിലൊന്നിനും സാധിച്ചിട്ടില്ല. എന്താണ് തിരുസഭയുടെ ലക്‌ഷ്യം ? വിവിധങ്ങളായ സ്ഥലകാലമാർഗ്ഗ ങ്ങൾക്ക് അനുസരണമായി വിശ്വാസികളുടെ ജീവിതത്തെ ക്രമവത്ക്ക രിച്ചുകൊണ്ട് ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ പൂർണ്ണ മായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്‌ഷ്യം.   

സീറോമലബാർ സഭയും പുരോഹിതരും വിശ്വാസിസമൂഹവും 

കേരളത്തെ സംബന്ധിച്ചിടത്തോളം പൗരസ്ത്യ സഭകളായി സീറോ മലബാർ, സീറോ-മലങ്കര എന്നീ റീത്തുകളേയുള്ളു. വ്യത്യസ്ത റീത്തിൽ പെട്ടവർ ഒന്നിച്ചു വസിക്കുന്ന സ്ഥലങ്ങളിൽ ഏകത പാലിക്കുക, ഓരോ  റീത്തുകളെ സംബന്ധിച്ച് അല്മായർക്ക് ജ്ഞാനമുണ്ടായിരിക്കുക, ഇവ വഴി വിശ്വാസികൾ ആത്മീയതയിൽ സജ്ജീവമായി സംയോജിക്കപ്പെ ടും. ഈ റീത്തുകളെ സംബന്ധിച്ച് വലിയ സംശയങ്ങളും പ്രശ്നങ്ങളും കേരളത്തിൽ നിലവിലുണ്ട്. സീറോമലബാർ സഭയുടെ സിനഡിന്റെ നേതൃത്വവും അവരുടെ തീരുമാനങ്ങളും അല്മായരുടെ പ്രതിഷേധ വും,  റോമൻ സഭാധികാരികളും തമ്മിലുള്ള കടുത്ത സംഘർഷങ്ങൾ നിറഞ്ഞ നിലപാടും ആരാധന ക്രമപരവും സ്ഥാപനപരവുമായ പല കാര്യങ്ങളിലും, ആഴത്തിലുള്ള പ്രതിസന്ധികളുമാണ് ഇന്ന് കേരളത്തി ലെ സീറോമലബാർ സഭയിലു ള്ളത്. സീറോമലബാർ സഭാനിർമ്മാണ ത്തേപ്പറ്റി അല്മായർക്ക് ഒരുവിധത്തിലും അറിവായ പങ്കില്ലായിരുന്നു, അന്ന് റോമൻകത്തോലിക്കാ സഭയുടെ വിശ്വാസത്തിലായിരുന്നവരെ ഉൾപ്പെടുത്തി മറ്റൊരു സഭയ്ക്ക് രൂപം കൊടുത്ത്, അതിനെ ഒരു സ്വാത ന്ത്രസഭയാക്കി പ്രഖ്യാപനവും നടത്തി മാറ്റിയത് കേരളത്തിലെ ചില മെത്രാൻ സമൂഹത്തിലുള്ളവർ ആണ്.. ഇതിൽ ഒരു മാർപാപ്പാമാർക്കും പങ്കില്ല എന്നതാണു ചരിത്രപരമായ അനേകം ഉദാഹരണങ്ങൾ ഇന്നും ചൂണ്ടിക്കാണിക്കുന്നത്. ഈ സീറോമലബാർ സഭാവിഭാഗത്തിനു രൂപം കൊടുക്കുന്നതിനു മുൻപ് ദൈവാലയത്തിൽ എല്ലാ സഭാ കർമ്മങ്ങളും സുറിയാനി ഭാഷയിൽ ആയിരുന്നു. സഭയുടെ കർമ്മങ്ങളുടെ ഭാഷ മലയാളത്തിലാക്കുന്നതിനുള്ള വിവിധ മാറ്റങ്ങളാണ് എന്ന്  മാത്രമേ സീറോമലബാർ സഭയുടെ കേരളത്തിലെ നിർമ്മാതാക്കൾ അന്നത്തെ  റോമൻ കത്തോലിക്കർ എന്നറിയപ്പെട്ടിരുന്ന അല്മായരുടെ വിവിധ സംശയത്തിന് ഒരു ഉത്തരം നൽകിയത്. സീറോമലബാർ സഭയുടെ നിർമ്മാതാക്കൾ ഏത് വിഷയത്തിലാണ് വത്തിക്കാനുമായി അകന്നു മാറി സ്വന്തംകാലിൽ നിലയുറപ്പിക്കുന്ന മറ്റൊരു പുതിയ സഭാസമൂഹം  സൃഷ്ടിച്ചതിന് കാരണമായ നിലപാട് സ്വീകരിച്ചിരിക്കുന്നത് ? ഇതിന് ഒരു മറുപടി സീറോമലബാർ മെത്രാൻസമൂഹവും പുരോഹിതരും വ്യക്തമാക്കുകയില്ല.

ഏറ്റവും പരിശുദ്ധമായ കുർബാന അർപ്പിക്കപ്പെടുകയും അത് കാത്തു സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന സ്ഥലമാണല്ലോ ദൈവാലയം. ദിവ്യബ ലിയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയ സമൂഹം കെട്ടിപ്പടുക്കുക സാദ്ധ്യമല്ല. ഇക്കാര്യത്തിൽ സീറോമലബാർ സഭയുടെ നിലവിലുള്ള നേതൃത്വത്തിന്റെ തീരുമാനങ്ങൾ വിശ്വാസി സമൂഹത്തിൽ പിളർപ്പിന് കാരണമാക്കി. അതിൽ മെത്രാന്മാർക്കും പുരോഹിതർക്കും അവരെ അന്ധമായി കണ്ണുമടച്ചു പിന്താങ്ങുന്ന ചില സഭാംഗങ്ങൾക്കും ശക്തമായ ഏകാധിപത്യ വാഴ്ചയ്ക്ക് അവസരങ്ങൾ നൽകി. ഇവരാകട്ടെ സമൂഹത്തിലെ പിളർപ്പിന് ശക്തികൂട്ടി. ഇവരാണ്  എറണാകുളം- അങ്കമാലി രൂപതയിലെ പ്രശ്‍നങ്ങൾ വഷളാക്കിയത്. ഇത്തരം കാര്യങ്ങൾ ഒരു ആത്മീയസഭാപ്രവർത്തനങ്ങൾക്ക് ഒന്നിച്ചു ചേർന്നുള്ള ക്രിസ്തീയജീവിതം അസാദ്ധ്യമാക്കും. സഭയിൽ എല്ലാവിധ  നിലകളിലും കൂട്ടുത്തരവാദിത്വവും സഹകരണവും ആവശ്യമാണ്. അതുപക്ഷേ, ഇപ്പോൾ സീറോമലബാർ ഇടവകകളിലെ പുരോഹിതരും രൂപതകളിൽ മെത്രാന്മാരും ഇടവകകളിൽ ചില അല്മായരും അവയെ പാലിക്കുന്നില്ല. ഈ ഒരു  വിഷയത്തിൽ പുരോഹിതർ നയിക്കുന്ന പല ഇടവകകളിലും ക്രിസ്തീയസമൂഹ ചൈതന്യം നല്കുന്നതിൽ അവരെല്ലാം പരാജയപ്പെട്ടു. എല്ലാവരോടും ഒരുപോലെ  കടപ്പെട്ടവരാണ് തങ്ങൾ എന്ന യാഥാർത്ഥ്യം പുരോഹിതരും സഭയിലെ മെത്രാൻ സമൂഹവും അറിയേണ്ടത് ശരിതന്നെ. 

2024 മെയ് മാസത്തിൽ, ഫ്രാൻസിസ് മാർപാപ്പ സീറോമലബാർ കത്തോ ലിക്കാ സമൂഹങ്ങളുടെ പ്രതിനിധികളെ റോമിലേക്ക് വിളിച്ചുവരുത്തി വ്യക്തമായ ഒരു സന്ദേശം നൽകി: "അനുസരണക്കേടുള്ളിടത്ത് ഭിന്ന തയുണ്ട്." സഭയുടെ ഐക്യം വിട്ടുവീഴ്ച ചെയ്യാനാവാത്തതാണെന്നും സിനഡിന്റെ നിയമാനുസൃതമായ തീരുമാനങ്ങളോടുള്ള അനുസര ണക്കേട് അനിശ്ചിതമായി സഹിക്കാൻ കഴിയില്ലെന്നും", ഗൗരവമേറിയ പ്രഖ്യാപനം വീണ്ടും ഉറപ്പിച്ചു. എന്നാൽ പതിറ്റാണ്ടുകളായി പിന്തുടർന്ന ആരാധനാക്രമസ്വത്വം കെട്ടിപ്പടുക്കുന്നതിൽ വേരൂന്നിയ പ്രതിസന്ധി സീറോമലബാർ സഭയിൽ പരിഹരിക്കാൻ, കത്തോലിക്കാ സഭയുടെ മാർപ്പാപ്പയുടെ വാക്കുകൾ പോലും പര്യാപ്തമല്ല എന്നതാണ് സീറോ മലബാർ സഭാനേതൃത്വത്തിന്റെ ഉറച്ച നിലപാട്. 

ഭൂമിശാസ്ത്രപരമായും, രാഷ്ട്രീയമായും, സാംസ്കാരികമായും, അത് മാത്രമല്ല ഭാഷാപരമായും, ആരാധനാപരമായും, കാനോൻ നിയമപര മായും, പടിഞ്ഞാറൻ യൂറോപ്പുമായി വിച്‌ഛേദിക്കപ്പെട്ട് നിൽക്കുന്ന ഒരു സഭയാണ് സീറോമലബാർ സഭ എന്ന പ്രചാരണം മെത്രാന്മാരും പുരോഹിതരും അവകാശപ്പെടുന്നു. എന്നാൽ ഇന്ന് സീറോമലബാർ സഭയുടെ പുരോഹിതരും മെത്രാന്മാരും പാശ്ചാത്യരാജ്യങ്ങളിലും മറ്റുള്ള മറുനാടുകളിലും സീറോമലബാർ രൂപതകളും ഇടവകകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ സഭാ ആഗോളവത്ക്കരണ നടപടിയിലൂടെ, അവരുടെ ഭാവിശാക്തീകരണം നടപ്പാക്കാൻ വേണ്ടി  ആത്മീയത പ്രസംഗിച്ചുകൊണ്ട് ഒരു തൊഴിൽ ചെയ്യുവാൻ മറുനാടു കളിൽ കുടിയേറിയിട്ടുള്ള മലയാളികളെ സാമ്പത്തികമായി അവർ പിഴിഞ്ഞെടുത്ത് ഏകാധിപത്യം അവിടെ വിപുലപ്പെടുത്തുകയാണ്. അതുപോലെ ഉദാഹരണമായി കുറിക്കട്ടെ, സീറോമലബാർ സഭയിൽ പ്പെട്ട ഏറെ പുരോഹിതർ ജർമ്മനിയിലെ കത്തോലിക്ക ഇടവക പള്ളി കളിൽ ജോലിചെയ്യുന്നു. അവർക്കെല്ലാം ജർമ്മൻ സർക്കാർ പ്രതിമാസ ശമ്പളവും പെൻഷൻ നിയമ വ്യവസ്ഥയിലുള്ള പെൻഷനും നൽകുന്നു ണ്ട്. എന്നിരുന്നാലും റോമൻ മാർപാപ്പയുടെ ഒരു വാക്കുകൾക്ക് സീറോ മലബാർ സഭാ നേതൃത്വം പുല്ലുവില പോലും നൽകുന്നില്ല. ഇന്നുവരെ ജർമ്മനിയിൽ ഒരു സീറോമലബാർ സഭാ രൂപതകളോ ഇടവകകളോ ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ നേതൃത്വം അനുവദിച്ചിട്ടില്ല. പക്ഷെ, കേരളത്തിലെ മാദ്ധ്യമങ്ങളിൽ പുരോഹിതർ നൽകുന്നതായ  വാർത്തകളിൽ ജർമ്മനിയിലെ സീറോമലബാർ സെന്റ്‌ തോമസ് ഇടവ കയെന്നും സീറോമലബാർ സമൂഹമെന്നും എല്ലാം ചേർത്തു നുണക്കഥ  വാർത്തകൾ ദീപികയിൽ പ്രസിദ്ധീകരിക്കുന്നു. എന്തിനുവേണ്ടി ഈ പുരോഹിതർ നുണക്കഥകൾ ചമച്ചു പ്രചാരണം നടത്തുന്നു ? 

1994- ലാണ് ആദ്യമായി ഔദ്യോഗികമായി മലയാളം കുർബാന ജർമ്മനി യിലെ പള്ളികളിൽ നടത്തുവാനുള്ള അനുവാദം ജർമ്മൻ സഭാധികാ രികൾ   നൽകിയത്. ഈ അനുവാദം ലഭിക്കുന്ന കാര്യത്തിനു വേണ്ടി ഞാൻ 1994. ൽ ജർമ്മൻ സഭാനേതൃത്വമായി ചർച്ച ചെയ്തശേഷം ചില പ്രത്യേകമായ  വ്യവസ്ഥകൾ പരസ്പരം സ്വീകരിച്ചുകൊണ്ടാണ് അനുവാ ദപത്രം അവർ നൽകിയതും. ഈ യാഥാർത്ഥ്യം സീറോമലബാർ വൈദി കർ കണ്ടില്ല. വിദേശങ്ങളിലേക്ക് തൊഴിൽസംബന്ധമായി കുടിയേറിയ അനേകായിരം ക്രിസ്ത്യൻ വിശ്വാസികളിൽനിന്നു പിഴിഞ്ഞെടുത്ത പണം  ഉപയോഗിച്ച് സീറോമലബാർ സഭാ മെത്രാന്മാരും വൈദികരും സീറോ മലബാർ സഭയുടെ ആഗോളവത്ക്കരണം ഏറെയും എളുപ്പ ത്തിൽ സാധിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.. ജർമ്മ നിയിൽ സീറോമലബാർ മെത്രാന്മാരും പുരോഹിതരും വന്നിട്ട് രൂപത കളും ഇടവകകളും മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയത് പോലെ രഹസ്യവേലകൾ നടത്തിത്തുടങ്ങിയിരിക്കുന്നതായിട്ട് അറി വുണ്ട്. വത്തിക്കാനു കടുത്ത ഭീഷണിയായി ഇവരുടെ ഏകാധിപത്യ രൂപം ആഗോളവത്ക്കരണ പ്രക്രിയകളിലൂടെ നടപ്പിൽ വരുത്തുവാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

"ദൈവത്തെ ഭയപ്പെടുക, രാജാവിനെ ബഹുമാനിക്കുക" എന്ന പത്രോ സിന്റെ ലേഖനത്തിലെ വാക്കുകൾക്ക് കീഴിൽ, ജർമ്മൻ നാസിയുഗം ആരംഭിച്ച് ഒരു വർഷത്തിനുശേഷം, 1934-ലെ ബ്രേമൻ പ്രഖ്യാപന ത്തിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾ പ്രഖ്യാപിച്ചു, "ദൈവിക കൽപ്പന പ്രകാരം, ഇപ്പോഴും വീണ്ടെടുക്കപ്പെടാത്ത ലോകത്ത്, മനുഷ്യന്റെ ധാരണയുടെയും മനുഷ്യശേഷിയുടെയും അളവനുസരിച്ച്, ബലപ്ര യോഗത്തിലൂടെയും ഭീഷണിയിലൂടെയും നീതിയും സമാധാനവും ഉറപ്പാക്കാനുള്ള ചുമതല രാഷ്ട്രത്തിനുണ്ട്. അവർ ഇങ്ങനെ പറഞ്ഞു: "സഭ അതിന്റെ പ്രത്യേക ദൗത്യത്തിനപ്പുറം, രാഷ്ട്രസമാന സ്വഭാവം, രാഷ്ട്രസമാന ചുമതലകൾ, രാഷ്ട്രസമാന അന്തസ്സ് എന്നിവ ഉചിതമാ ക്കണമെന്നും അങ്ങനെ രാഷ്ട്രത്തിന്റെ തന്നെ ഒരു അവയവമായി മാറണമെന്നും ഉള്ള തെറ്റായ സിദ്ധാന്തത്തെ ഞങ്ങൾ നിരസിക്കുന്നു." ഈ ഉദ്ധരണി അമ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ്. സ്വതന്ത്ര വും വ്യക്തിപരവും സ്വയംഭരണപരവുമായ വിമർശനാത്മക വിധി ന്യായത്തിനുള്ള കഴിവ് നാം നമ്മിൽത്തന്നെ വളർത്തിയെടുക്കണം. ഓരോ സമൂഹത്തിലും, വ്യക്തിസ്വാതന്ത്ര്യത്തെ ഒരു പ്രവർത്തന മേഖ ലയായി മനസ്സിലാക്കേണ്ടത് നിർണായകമാണെന്ന് നാം പഠിക്കണം, അതിലൂടെ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്വാതന്ത്ര്യത്തിന് നിയമപരവും ധാർമ്മികവുമായ പരിധികളുണ്ട്, ഉണ്ടായിരിക്കണം. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമുക്ക് ഓരോരുത്തർ ക്കും കഴിയണം. പിന്നീട്, നമ്മൾ എന്തിനാണ് ഉത്തരവാദികളെന്ന് നാം അറിയണം. ആ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്ന സംഘർഷം, ഒരു സഭയും ഭരണകൂടവും തമ്മിലുള്ള സംഘർഷം, ഏത് സമയത്തും ഏത് സ്ഥലത്തും പൊട്ടിപ്പുറപ്പെടാമെന്ന് നമുക്കറിയാം. ഇരുവശത്തുമുള്ള സമ്പൂർണ്ണതയ്ക്കുള്ള ഏതൊരു അവകാശവാദത്തെയും മനസ്സിലാക്കി നിരാകരിക്കുന്നു. ബൈബിൾ അനുസരിച്ച്, ലോകത്തിന്റെ രക്ഷ എന്ന് വിളിക്കപ്പെടുന്ന കാര്യത്തിന് അന്തിമ ഉത്തരം നൽകുമെന്ന് ആർക്കും ഒരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയില്ല. സീറോമലബാർ സഭാ നേതൃത്വം ചിന്തിക്കുന്നത് എന്താണെന്ന് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ വഴി വെളിപ്പെടുന്നുണ്ട്.

കേരളത്തിൽ അല്മായസമൂഹം അടിമകളായ വിശ്വാസികൾ.  

ആരെല്ലാം നിർദ്ദേശങ്ങൾ നൽകിയാലും സീറോമലബാർസഭയിലെ മെത്രാൻ സിനഡിന്റെ പരിഷ്ക്കരണങ്ങളെ ബഹുഭൂരിപക്ഷവും വിശ്വാസികൾ നിരസിച്ചു കഴിഞ്ഞു.. പുരോഹിതരാകട്ടെ അതിന്റെ മഹത്വത്തോടെ കുർബാന അർപ്പിക്കുന്നത് തുടരുന്നു. തലമുറകളായി ഈ രീതിയിലുള്ള ആചാരങ്ങളിൽ പരിചയിച്ചിരുന്ന വിശ്വാസികൾക്ക് അത് മാറ്റാൻ ഉദ്ദേശമില്ല. ശക്തമായിട്ടുള്ള പ്രതിരോധം മെത്രാന്മാരുടെ  സമിതിക്കെതിരെ രൂപപ്പെടുന്നുണ്ട്. 

2021 ആഗസ്റ്റിൽ, ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, സീറോ-മലബാർ സിനഡ് കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചു: 2021 നവംബർ മുതൽ എല്ലാ രൂപതകളിലും പരിഷ്കരണം ഒരുപോലെ നടപ്പിലാക്കണം. എറണാകുളം-അങ്കമാലി രൂപത ഒഴികെ എല്ലാ രൂപതകളും നിർദ്ദേശം പാലിച്ചു, അവിടെ മിക്കവാറും എല്ലാ വൈദികരും അനുസരണം നിരസിച്ചു. പിന്നീട് പ്രതിസന്ധി സഭയിൽ നാടകീയമായി വർദ്ധിച്ചുവരുകയും ചെയ്തു..

വിദേശരാജ്യങ്ങളിൽ റോമൻ കത്തോലിക്കാസഭ നേരിടുന്ന പ്രതിസന്ധികൾ .

ഒരു വൈദികൻ ഇടവകഭരണത്തിനു പ്രാപ്തനാണോയെന്ന് വ്യക്തമായി തീരുമാനിക്കാൻ മെത്രാന്മാർ വിവിധ കാര്യങ്ങളും കണക്കിലെടുക്കേ ണ്ടതുണ്ട്. സഭാസിദ്ധാന്തങ്ങളിലുള്ള വിജ്ഞാനം മാത്രമല്ല, ആത്മീയ വിശ്വാസവും പ്രേഷിതതീക്ഷ്ണതയും ആത്മപരിപാലനത്തിന് ചേർന്ന അത്യന്താപേക്ഷിതമായ മറ്റു സിദ്ധികൾ, ഗുണങ്ങളും എല്ലാം അവർ പരിഗണിക്കണം. കഴിഞ്ഞ നാളിൽ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആഫ്രിക്കയിലെ കുറെ പുരോഹിതന്മാരെ അവരുടെ രൂപത മെത്രാൻ സസ്‌പെൻഡ് ചെയ്തു ഇടവകജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവം ആഗോളതലത്തിൽ മാദ്ധ്യമങ്ങളിൽ ഒരു വിഷയമായിട്ടുണ്ട് . മാദ്ധ്യമവാർത്തകളിൽ ഇപ്രകാരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്  നോക്കാം. മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രം താഴെ കാണാം.

കെനിയയിലെ മാറാലാൽ രൂപതയിലെ ബിഷപ്പ് ഹിയറോണിമസ് എമുസുഗുട്ട് ജോയ, ഇവടവകവികാരിമാരായിരുന്ന വൈദികരുടെ മോശം പെരുമാറ്റവും ഭരണപരമായ അനാസ്ഥയും ആരോപിച്ച് ആറ് വൈദികരെ സസ്‌പെൻഡ് ചെയ്തു. കെനിയയിലെ ഏറ്റവും പ്രായം കുറഞ്ഞ രൂപതകളിലൊന്നായ മാറാലാൽ രൂപതയിലെ ഇടവകകളിലാ ണ് സസ്‌പെൻഷൻ നടന്നത്. 2023 ലെ കണക്കനുസരിച്ച് 14 ഇടവകകളി ലായി ഏകദേശം 144 870 കത്തോലിക്കർക്ക് സേവനം നൽകുന്നു . 37 പുരോഹിതന്മാരുമുണ്ട്. 2026 ജൂലൈ 12 ന് മാറാലാലിലെ സെന്റ് പീറ്റർ ആൻഡ് പോൾ ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. മിഷനറീസ് ഓഫ് ദി കൺസോളാറ്റ (ഐ എം സി) അംഗമായ ബിഷപ്പ് ജോയ, പുരോഹിതരുടെ സഭാധികാര ദുരുപ യോഗം, ഭരണപരമായ അശ്രദ്ധ, സഭാവിഭവങ്ങളുടെ ദുരുപയോഗം എന്നിവയാണ് സസ്‌പെൻഷനുകൾക്ക് കാരണമായി അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വൈദികരുടെ ഇടവക വിശ്വാസികളോടുള്ള ദുഷ്‌ പെരുമാറ്റം, സഭാധികാര ദുരുപയോഗം, സാമ്പത്തിക ദുരുപയോഗം എന്നീ ആരോപണങ്ങളെത്തുടർന്ന് ഉടൻ മാറാലിലെ കത്തോലിക്കാ രൂപത മെത്രാൻ ആറ് വൈദികരെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും സഭ യ്ക്കുള്ളിൽ അച്ചടക്കം, ഉത്തരവാദിത്തം, സുതാര്യത എന്നിവയെല്ലാം പുനഃ സ്ഥാപിക്കുന്നതിനായി അന്ന് വിപുലമായ സഭാ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കെനിയയിലെ റോമൻകത്തോലിക്കർക്ക് നേരിട്ട പ്രതിസന്ധികൾപോലെതന്നെയാണ് ഇപ്പോൾ സീറോമലബാർ സഭയിൽ പ്രവർത്തിക്കുന്ന ഇടവകവികാരിമാരുടെ ഇടവക അംഗങ്ങ ളോടു സ്വീകരിക്കുന്ന പെരുമാറ്റങ്ങളും അവരുടെ പ്രവർത്തനങ്ങളും. അനേകം ഉദാഹരണങ്ങൾ. അല്മായർ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. വൈദികരുടെ ഏകാധിപത്യപെരുമാറ്റങ്ങൾ, ഇടവക സാമ്പത്തിക ദുരുപയോഗം, തുടങ്ങി സാമൂഹികവിരുദ്ധ പെരുമാറ്റങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ, ഇവയെല്ലാം മനസ്സിലാക്കിയ രൂപതകളിൽ മെത്രാൻ സമിതി വൈദികരുടെ അല്മായ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഒരു നടപടികളും എടുക്കുന്നില്ല.   

ഇടവകപള്ളിഏകാധിപത്യഅധികാരവും കൃത്രിമ ആത്മീയതയുടെ സ്വാർത്ഥതയും.  

ഇന്ന് സീറോമലബാർ സഭയിൽ പുരോഹിതരും രൂപത മെത്രാന്മാരും അല്മായരും തികഞ്ഞ സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കണ മെന്ന് അവർ കൂടുതൽ ചിന്തിക്കുന്നില്ല. എറണാകുളം- അങ്കമാലി പ്രതി സന്ധികൾ പോലെ മറ്റുള്ള അനേകം ഇടവകകളിലും അലമായസമൂഹ ത്തിന്റെ നീറുന്ന പ്രശ്നങ്ങളാണ് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു ദുരനുഭവം ഇവിടെ കുറിക്കുന്നത് വലിയ തിന്മയാണെന്നു ഇപ്പോൾ ഞാൻ കരുതുന്നില്ല. വിഷയം ഇങ്ങനെയാണ് : എനിക്ക്, നിലവിലുള്ള ചെങ്ങളം ഇടവക പള്ളിവികാരിയിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ സമാനതയില്ലാത്ത ദുഃഖകരമായ സംഭവങ്ങളായിരുന്നു. എനിക്ക് മാത്രമല്ല, മറ്റു ചില ഇടവകാംഗങ്ങൾക്കും സമാന ദുരനുഭവം നേരിടേണ്ടിവന്നു. വൈദികരുടെ സ്വാർത്ഥതയും ഏകാധിപത്യ അധി കാര മനോഭാവവും വിഭജനത്തിന്റെ ചില ദുർചിന്തയും ആളുകളെ കുറെ കൂടുതൽ ആഴത്തിൽ ഭിന്നിപ്പിക്കുന്നതിനേക്കാൾ കൂടുതലേറെ അകറ്റുന്നു. ഒരു തെരുവ് നായയെ ഓടിക്കുന്നതുപോലെ എന്നെ പള്ളി വികാരി ഭീഷണിപ്പെടുത്തി എന്നതായിരുന്നു ആ ദുഷ്‌പെരുമാറ്റം. 

എന്റെ ചെങ്ങളം പള്ളി ഇടവകാംഗത്വം തള്ളിക്കളഞ്ഞ മുൻ ചെങ്ങളം പള്ളി വികാരിയുടെ ദുഷ്പ്രവർത്തിയെ കാഞ്ഞിരപ്പള്ളി  രൂപതാതല ത്തിൽ നടത്തിയ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതാണ്. ഇത് മാത്രമല്ല, എനിക്കുണ്ടായിരുന്ന അംഗത്വം തകർത്തതുപോലെ, മറ്റു ചില ഇടവക അംഗങ്ങളെയും ഇടവക അംഗ ലിസ്റ്റിൽ നിന്നും പുറത്താക്കിയതാണ്. ആറു മാസങ്ങളിലേറെ വിദേശത്തു വസിക്കുന്നവരുടെ അംഗത്വം നഷ്ഠപ്പെടും എന്നാണ് ആ വികാരി മറുപടി നൽകിയത്. ഈ ദുർനടപടി നടത്തിയത് ഏത് ഉദ്ദേശത്തിലാണ്?. അദ്ദേഹത്തിന് ശേഷം വികാരിയാ യി സ്ഥാനത്തിരിക്കുന്ന നിലവിലുള്ള ചെങ്ങളം പള്ളി വികാരിയായ വൈദികനുമായി എന്റെ ഇടവകാംഗത്വവും കൂട്ടായ്‍മ അംഗത്വവും സംബന്ധിച്ച് കുറെ കാര്യങ്ങൾ സംസാരിക്കുവാൻ മുന്നറിയിപ്പോടു കൂടി ഞാൻ ഇടവകവികാരിയുടെ സന്ദർശനമുറിയിൽ വന്നു. ഇടവക വികാരി എന്നോട് കാണിച്ച അതിക്രൂരതയുടെ യഥാർത്ഥ നിറം ഇന്ന് വിവരിക്കാൻ വാക്കുകൾ ഇല്ല. വൈദികരുടെ ഈവിധ ദുഷ്‌പെരുമാറ്റ ങ്ങളേപ്പറ്റി കാഞ്ഞിരപ്പള്ളി രൂപത മെത്രാന് നേരിട്ട് ഒരു പരാതിയും ഞാൻ എഴുതി നൽകിയതാണ്. വികാരിയുടെ ക്രൂരത നിറഞ്ഞതായ പെരുമാറ്റം ആ പരാതിയിലൂടെ അറിവുള്ളതായിരുന്നുവെങ്കിലും അതിന് യാതൊരു നടപടികളും ഉണ്ടായില്ല. എനിക്ക് ഒരു മറുപടിയും മെത്രാനിൽ നിന്നും ലഭിച്ചില്ല. ഇടവകാംഗത്വ നിരോധനം ഞാൻ മുമ്പ് നേരിട്ടതുപോലെ മറ്റു ചില ഇടവകാംഗങ്ങളും വിവാഹനടത്തിപ്പിനു പോലും അന്നുണ്ടായിരുന്ന വികാരിയിൽനിന്നും പ്രതിസന്ധികൾ നേരിടേണ്ടിവന്നതാണ്. എന്നാൽ അതെല്ലാം രൂപത തലത്തിലുള്ള ഇടപെടലിൽ പരിഹാരം കാണുകയുണ്ടായി. ക്രിസ്തീയ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വൈദികർ ഏതെങ്കിലും സ്വാർത്ഥ ആശയഗ തിക്കോ വിഭാഗീയ ചിന്താഗതിക്കോ അടിമപ്പെടരുത് എന്നുള്ള പച്ച യാഥാർഥ്യം ഇന്നുള്ള വൈദികർ ചിന്തിക്കുന്നില്ല. ഇടവകകളിൽ ഇന്ന് വസിക്കുന്നതായ ഓരോ ആളുകളോടും യഥായോഗ്യം അന്യോന്യസ മ്പർക്കം പുലർത്താൻ സാധിക്കാത്തത് അല്മായരുടെ ഇടയിൽ ഇവരെ നിയമിച്ചിരിക്കുന്നതിന്റെ ഉദ്ദേശം കാണാതെ ഒന്നിലും നന്മശക്തി കേന്ദ്രീകരിക്കാതെ അവരുടെ ഇഷ്ടം കണ്ടെത്താൻ മാത്രം സ്വീകരിച്ച ഭരണക്രമമാണ് ഇവിടെ അനുഭവങ്ങൾ അർത്ഥമാക്കുന്നത്. സഭയിൽ വൈദികർക്ക് ഒരു ഡെമോക്രസിയില്ലെന്നു സാരം. തിരുസഭയിൽ അധികാരം എന്ന് പറഞ്ഞാൽ സേവനം എന്നാണു മനസ്സിലാക്കേണ്ടത്.  

എന്ത് സംഭവിച്ചു? 

കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ചാൻസലർ നേരിട്ടുള്ള ഇടപെടലിലൂ ടെ ചെങ്ങളം പള്ളി മുൻ വികാരി എനിക്ക് നഷ്ടപ്പെടുത്തിയരുന്നതായ എന്റെ ഇടവകാംഗത്വം വീണ്ടും പുനഃസ്ഥാപിക്കുകയും, ആ ഇടവക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്ത വിവരം എന്നെ അറിയിക്കുകയും ചെയ്തു. അതിനുശേഷം എന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഞാൻ അന്നു വരെ ഞാൻ ഉൾപ്പെട്ടിരുന്നതായ ഇടവക കൂട്ടായ്‌മഗ്രൂപ്പ് നമ്പർ 14-A യിൽ നിന്ന് 15 -A കൂട്ടായ്മ ഗ്രൂപ്പിലേക്ക് ചെങ്ങളം പള്ളി അസിസ്റ്റന്റ് വികാരി രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച രേഖകളുടെ ഒരു പകർപ്പ് എനിക്ക് തന്നു.  

എന്നാൽ നിലവിലുള്ള 15 A-കൂട്ടായ്മയുടെ ഗ്രൂപ്പ് ലീഡർ ഒരു മീറ്റിംഗിനും എന്നെ അറിയിച്ചില്ല. നിലവിൽ കൂട്ടായ്‌മ ലീഡർ സ്ഥാനം ഏറ്റെടുത്തി രിക്കുന്ന ആൾ ഇപ്പോൾ പരക്കെ പറയുന്നത്, ഞാൻ 14-A ഗ്രൂപ്പിലാണെ ന്നും 15-A ഗ്രൂപ്പിലെ അംഗമല്ലെന്നും നുണ പ്രചരിപ്പിക്കുന്നു. ഇക്കാര്യവും ഞാൻ നേരിട്ട്  ചെങ്ങളം അസിസ്റ്റന്റ് വികാരിയുമായി സംസാരിച്ചു. "ഔദ്യോഗിക മറുപടി നൽകേണ്ടത് വികാരിയാണ്" നേരിട്ട് വികാരി യുമായി സംസാരിക്കുവാൻ അദ്ദേഹം നിർദ്ദേശിച്ചു. 

10. 11. 2025-ൽ ഞാൻ ഇടവക വികാരിയെ നേരിട്ട് കണ്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ശ്രമിച്ചു. എന്റെ കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും പള്ളിയിൽ നിന്ന് എനിക്ക് ഔദ്യോഗികമായി നൽകിയിരുന്ന ചില രേഖകളും ഇടവക വികാരി വായിക്കുവാൻ നൽകാൻ ശ്രമിച്ചു. ഞാൻ കൊണ്ടുവന്ന രേഖകൾ ഒന്നും കാണുവാൻ അദ്ദേഹം തയ്യാറായില്ല." ഗ്രൂപ്പ് ലീഡറുമായി ഞാൻ സംസാരിച്ചതിന് ശേഷം മാത്രമേ ഒരു ഉത്തരം നൽകാൻ കഴിയു". മുഖത്ത് വളരെ ഗൗരവത്തോടും ഉറച്ച കാർക്കശ്യവും അതിര് കടന്നതായ ഭാവത്തോടെ അദ്ദേഹം എന്നോട് കർശനമായി പറഞ്ഞു : " ഇനി നിങ്ങൾക്ക് പോകാം" . അപ്പോൾ ഞാൻ ചോദിച്ചു: " ഞാൻ കൊണ്ടുവന്നിട്ടുള്ള രേഖകൾ ഒന്നും ഞാൻ സ്വയം സൃഷ്ടിച്ചതല്ലല്ലോ, ഈ രേഖകൾ പള്ളിയിലെ ഉത്തരവാദപ്പെട്ട ആളുകൾ ആണല്ലോ എനിക്ക് നൽകിയത്?  ഞാൻ ഇവിടെ വന്നപ്പോൾ ചോദിച്ച ചോദ്യങ്ങൾക്ക് ഇങ്ങനെയാണോ ഉത്തരം പ്രതീക്ഷിക്കേണ്ടത്? ഉടനെ വികാരി സ്വരം മാറ്റി ഇങ്ങനെ പറഞ്ഞു: " ഞാൻ പറഞ്ഞില്ലേ പുറത്തു പോകണം, വേഗം". "എന്ന് ഇംഗ്ലീഷിലും മലയാളത്തിൽ ഇങ്ങനെയും ,"പുറത്തു പോടാ" എന്നും ശകാരിച്ചു പറഞ്ഞു. അതുമാത്രമല്ല, വികാരി എന്റെ തോളിൽ പിടിച്ചു മുറിക്ക് പുറത്തേയ്ക്ക് തള്ളാൻ ശ്രമിച്ചു.ഇത്  അതിഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. പലതവണകൾ ഇത് ആവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. അതിനുശേഷം ഉടനെ വികാരി വിസിറ്റിങ് മുറിയിൽനിന്നും തൊട്ടടുത്ത മുറിയിൽ കയറി വാതിൽ അടച്ചു. ഒരു ഇടവക വികാരിയായ വൈദികൻ ആർക്കും അറിയാൻ കഴിയാത്ത നിന്ദ്യമായ ഒരു നിലപാടാണ് എന്റെ നേർക്ക് കാണിച്ചത്. ഇത് എന്തുകൊണ്ടാണ് ഈ  ഇടവക വികാരി ഇടവക ഒരു അംഗത്തോട് ഇങ്ങനെ അനാദരവും അതിക്രൂരതയും പ്രകടിപ്പിച്ചത്? വൈദികരുടെ ആത്മീയതയുടെ പ്രകടനമാണോ ഞാൻ നേരിട്ടനുഭവിച്ചത് ?

മേൽപ്പറഞ്ഞ സംഭവങ്ങൾ പോലെ ഏറെ ആഴത്തിൽ ഇടവകാംഗങ്ങൾ ക്ക് വേദനിക്കുന്നതായ പല സംഭവങ്ങൾ നിലവിലുള്ള വികാരിയുടെ കടുത്ത ഏകാധിപത്യ അധികാരനിലപാട് മൂലം ഉണ്ടായി. അതിലുള്ള ചില ഉദാഹരണങ്ങൾ കുറിക്കട്ടെ. ചെങ്ങളം സെന്റ്‌ ആന്റണീസ് പള്ളി ഇടവകാംഗമായിരുന്ന ഒരു വയോധികന്റെ മൃതസംസ്കാരവേളയിൽ നടന്ന സംഭവമാണ്. ഇടവകസെമിത്തേരിയിൽ മൃതദേഹം സംസ്കരി ക്കുന്നതിന് മുമ്പ് നടന്ന വിടപറയൽ പ്രാർത്ഥനാകർമ്മം കഴിഞ്ഞപ്പോ ൾ ആന്തരിച്ചയാളിന്റെ കൊച്ചുമകൾ അവളുടെ വല്യപ്പച്ചന്‌ അടുത്തു നിന്നുള്ള ഒരു ഫോട്ടോ എടുക്കുവാനുള്ള ഒരാഗ്രഹം അവളുടെ അടു ത്തുനിന്നിരുന്ന ഒരു ബന്ധുവിനോട് ചോദിച്ചു. അവിടെ നിന്ന് ഫോട്ടോ യെടുക്കുവാൻ ശ്രമിച്ചയാളിനെ ഉടനെ ആ വികാരി അതികോപിതനാ യി ഉറക്കെ വിളിച്ചു പറഞ്ഞു: "നീ ഇവിടെ നിന്ന് ഫോട്ടോ എടുക്കുവാൻ പാടില്ല, ഇവിടെ അനുവദിക്കില്ല". വികാരി വളരെ കോപിതനായിട്ട് ആ യുവാവിനെ ഒരു ഫോട്ടോയും എടുക്കുവാൻ അനുവദിച്ചില്ല. വലിയ ഉച്ചസ്വരത്തിൽ ആ യുവാവിനോട് കോപിതനായി സംസാരിക്കുന്നത് അവിടെയുണ്ടായിരുന്ന ആളുകൾക്കെല്ലാം കേൾക്കാമായിരുന്നു. ഒരു മൃതസംസ്‌കാരച്ചടങ്ങിൽ സംബന്ധിക്കുവാനെത്തിയ എല്ലാവരും മാത്രമല്ല ഞാനും സെമിത്തേരിയിൽ ഈ സംഭവത്തിന് ദൃക്‌സാക്ഷി കളായിരുന്നു. ഇതുപോലെ  ഒരു ദുഷ്‌പെരുമാറ്റം ഒരു മൃതസംസ്ക്കാര സമയത്ത് ആരെങ്കിലും കാണിക്കുമോ? ഇതാണോ വൈദികരുടെ ആത്മീയത? ഈ വികാരിയുടെ ഫോട്ടോ മിക്കദിവസങ്ങളിലും പള്ളി വാർത്തകളിൽ പ്രചരിപ്പിക്കുന്നതും ഇതുതന്നെയോ?

ഇതുപോലെ തന്നെ,  പള്ളിയിൽ വി. കുർബാനയ്ക്ക് പങ്കെടുക്കുവാൻ വരുന്ന കൊച്ചു കുട്ടികൾക്ക് പോലും അനുഭവമായിട്ടുണ്ട്.  ഈ ഇടവക വികാരിയിൽനിന്നുണ്ടായതിങ്ങനെ: ഒരു ദിവസം ഒരു കൊച്ചുകുട്ടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പള്ളിമുറ്റത്തെത്തി. ആ കുട്ടി അന്ന് ഒരു ടീഷർട്ട് ധരിച്ചാണ് ഇടവക പള്ളിയിലേക്ക് വന്നെത്തിയത്. പള്ളിമുറ്റത്ത് നിന്നിരുന്ന ഇടവക വികാരി ടീഷർട്ടു ധരിച്ചെത്തിയ കുട്ടിയോട്," ഈ ഷർട്ട് ധരിച്ചു പള്ളിയ്ക്കത്ത്  കയറരുത് " ഉടനെതന്നെ  വീട്ടിലേയ്ക്ക് തിരിച്ചു പോകണം." എന്ന് പറഞ്ഞു കുട്ടിയെ ശകാരിച്ചു തിരിച്ചയച്ചു. 

വി. കുർബാനയുടെ ഇടയിലുള്ള പ്രസംഗങ്ങളും ശകാരസ്വരത്തിലുള്ള ചില കൽപ്പനകളും നടത്തി വിശ്വാസികൾക്കിടയിൽ വിദ്വേഷവും ഭിന്നതയും സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോൾ ചെങ്ങളം ഇടവകാംഗങ്ങൾ അസ്വസ്ഥതയോടെ തന്നെയാണ് നോക്കുന്നത്. വികാരിയാത്തു അമിതമായ ഏകാധിപത്യ സ്ഥാനമായിട്ടാണ് അദ്ദേഹം കാണുന്നത് എന്ന അഭിപ്രായം ഇടവകാംഗങ്ങൾ പറയുന്നു. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം പോലെയുള്ള ഒരു ഇടവകപ്പള്ളിയുടെ ഇടവക വികാരിസ്ഥാനം വഹിക്കുവാൻ അദ്ദേഹം യോഗ്യനല്ല. 
 
ജെറുസലേം ദേവാലയത്തിൽ പ്രാർത്ഥിക്കുവാൻ വന്നെത്തിയ യേശു അവിടെ കണ്ടത് ദേവാലയത്തിനകത്തും പുറത്തും കച്ചവടവും പണം സമ്പാദനവും നടത്തുന്ന പുരോഹിതരെയും കൂട്ടാളികളെയും ആണ്. ഇത് കണ്ടു മനസ്സുവേദനിച്ച യേശു ഇപ്രകാരം പ്രതികരിച്ചു. "ദേവാലയം എന്റെ ഒരു പ്രാർത്ഥനാലയമാണ്, അവിടെ കച്ചവടം പാടില്ല". പണപ്പി രിവുകൾ പാടില്ല, എന്ന് പുരോഹിതരോട് യേശുക്രിസ്തു പറഞ്ഞു. ഇത് കേട്ട് പുരോഹിതശ്രേഷ്ഠർ " യേശുവിനെ കുരിശിലേറ്റി വധിക്കണമെന്ന് കൽപ്പിച്ചു. ഇതുപോലെയുള്ള സീറോമലബാർ ഇടവക പുരോഹിതർ "താനാണ് ഇവിടെ ഭരണാധികാരി, ഏകാധിപതി"എന്ന ചിന്തയിൽ ഇടവക ഭരിക്കുന്നു. ഓരോ പള്ളികളിൽ കച്ചവടവും വൻ പണപ്പിരിവു കളും-അതിനൊരു ഉദാഹരണമാണ് " സ്തോസ്ത്രക്കാഴ്ച-പിരിവ്. അല്മാ യരിൽ നിന്നും പണപ്പിരിവ് നടത്തുന്ന ഈ പുരോഹിതർ യേശുവിനെ ദിവസവും ക്രൂശിക്കുകയല്ലേ എന്ന് നാം അറിയുന്നു. 

ഇക്കാലത്ത് സീറോമലബാർ പള്ളികളുടെ മുറ്റവും ദേവാലയവും വൻ പണപ്പിരിവിന്റെയും കച്ചവടത്തിന്റെയും കേന്ദ്രമായി തീരുന്നു. അവിടെയും വികാരിമാരുടെ ദുഷ്‌പെരുമാറ്റങ്ങളിൽ ചില സംഭവങ്ങ ളിലൂടെ ചില വൈദികരും മെത്രാൻ പോലും കുറ്റകൃത്യം നടത്തിയെ ന്നുള്ള മാദ്ധ്യമവാർത്തകൾ ഈയിടെ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു ഇടവക വൈദികൻ തന്റെ ജോലിയിൽ നിന്നും മാറി ഒളിവിലായി എന്ന് വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. വൈദികബ്രഹ്മചര്യം പൗരോഹിത്യത്തിന് പലതുകൊണ്ടും ഭൂഷണമാണ് എന്ന ചിന്തകൾ സഭയിലുണ്ട്. കാരണം മരണത്തെ ജയിച്ച ക്രിസ്തു സ്വന്തം അരൂപിയിൽ ലോകത്തിൽ പുതിയ മനുഷ്യ സമൂഹത്തിനായി പൂർണ്ണമായി സ്വയം അർപ്പണം ചെയ്യുകയായിരുന്നല്ലോ, ഇത് തന്നെയായിയിരിക്കണം ഒരു വൈദികധർമ്മം എന്നാണ്. അതോടൊപ്പം ഇത് ലോകത്തിൽ ആദ്ധ്യാ ത്മികസമൃദ്ധിയുടെ ഒരു പ്രത്യേക ഉറവിടമാണ്. എന്നാൽ അതിലൂടെ തന്നെ പൗരോഹിത്യത്തിൽ ബ്രഹ്മചര്യം ആവശ്യപ്പെടുന്നില്ലയെന്നത് ആദിമ സഭയിൽ പ്രാബല്യത്തിലായിരുന്നതും, അത് കിഴക്കൻ സഭക ളുടെ മുൻ പാരമ്പര്യത്തിൽനിന്നും വ്യക്തമായിട്ടുള്ള ചരിത്രമാണ് മേൽപ്പറഞ്ഞ വൈദികൻ ബ്രഹ്മചര്യവ്രതം ലംഘിച്ച കുറ്റവാളിയായി ആയിരുന്നു എന്ന ആരോപണം പ്രചരിക്കുന്നു..      

ചെങ്ങളം ഇടവകയിൽ നൂറു വർഷങ്ങൾ പഴക്കമേറിയ പള്ളി, അന്ന് ആർക്കിയോളജി വകുപ്പിന്റെ നിരോധനം ഉറച്ചു ലംഘിച്ചുകൊണ്ട് എൺപതു ഡേയ്നാമിറ്റുകൾ വച്ച് തകർത്ത് പുതിയ പള്ളി സൃഷ്ടിച്ചതിൽ അന്നത്തെ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ഉൾപ്പെട്ടിരുന്നതിനൊപ്പം ഈ വൈദികനും മുഖ്യ പങ്കാളിയായായിരുന്നു.  മേൽപ്പറഞ്ഞ ഒളിവിൽ പോയിരിക്കുന്ന വൈദികനെപ്പോലെ സീറോ മലബാർ സഭയിൽ ചില പുരോഹിതരുടെ ദുഷ്‌പെരുമാറ്റങ്ങൾ മൂലം അല്മായരുടെ സാമൂഹിക ജീവിതാവസ്ഥയിൽ നിന്നും ഇക്കാലത്തെ ക്രൈസ്‌തവ സമൂഹത്തി ന്റെ അംഗങ്ങളാണെന്നുള്ള ക്രമവത്കൃതമായ ഭൗതിക സഹകരണം തളർന്നു പോകും. ഓരോ വൈദികരെ ഇടവകകളിലെ അല്മായരുടെ ഇടയിൽലേയ്ക്ക് നിയമിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എല്ലാവരുമായി സ്നേഹത്തിൽ നല്ല ഐക്യജീവിതം നയിക്കുവാനാണ്. വിശ്വാസിക ളുടെ സമൂഹത്തിൽ താനൊരൊന്യനാണെന്ന ബോധം ഒരുത്തനും ഉണ്ടാകാത്ത വിധം പ്രവർത്തിക്കേണ്ടത് വൈദികരുടെ കർത്തവ്യമാ ണ്. മുൻകാലങ്ങളിൽ പ്രായം ചെന്നവരായ പുരുഷന്മാരും വൈദികരും ഉൾപ്പെട്ട ഇടവകക്കാരുടെ പൊതു യോഗമാണ് ഓരോ ഇടവകയുടെയും ഭരണം നടത്തിയിരുന്നത്. എന്നാൽ ഇടവകകളിൽ അങ്ങനെയൊരു യോഗം സഭാധികാരികൾ അവസാനിപ്പിച്ചു. ഇത് പഴയ ചെങ്ങളം പള്ളി ബോംബിട്ട് തകർക്കുന്നതിന് കാഞ്ഞിരപ്പള്ളി രൂപത മെത്രാനും ഇടവക വികാരിയും കൽപ്പന നൽകാനിടയാക്കി. ഓരോ പള്ളിയുടെ ഇടവക വസ്തുക്കൾ കഴിവതും അല്മായരുടെ സഹായസഹകരണത്തോടെ വേണം കൈകാര്യം ചെയ്യേണ്ടത്. ഇടവക ജോലിയിൽനിന്നു കിട്ടുന്ന നല്ല ആദായം സ്വന്തം കുടുംബസ്വത്ത് വർദ്ധിപ്പിക്കാൻവേണ്ടി ഒരു വൈദികൻ ശ്രമിക്കരുത്. വൈദികൻ എല്ലാവിധ ദ്രവ്യാഗ്രഹങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ഏതുവിധത്തിലുമുള്ള കച്ചവടയിടപാ ടുകളുടെ കാര്യങ്ങളിനിന്നും ഉറച്ചമനസ്സോടെയും അകന്നുമാറുകയും ചെയ്യണം. 

നശീകരണ ഹസ്തങ്ങൾ ആരുടേതായിരുന്നു. ?  

പാർട്ടണർഷിപ്പ്മഹാത്മാഗാന്ധി സർവകലാശാലയും ജർമ്മനിയിലെ ഹൈഡൽബർഗിലുള്ള കാൾസ് റുപ്രെഹ്റ്റ് സർവ്വകലാശായും.  

പക്ഷെ ഇന്ന് സീറോമലബാർ പള്ളികളുടെ മുറ്റങ്ങൾ ഓരോ വിവിധ കച്ചവടകേന്ദ്രങ്ങളായി മാറുന്നുണ്ട്. അതുപോലെ തന്നെയാണ് ഓരോ പള്ളികൾക്കുള്ളിൽ ഞായർ കുർബാനസമയത്തു നടത്തുന്നതായ സ്തോസ്ത്ര പണപ്പിരിവുകൾ." ദേവാലയം പ്രാർത്ഥനാലയം ആണ്, ഇവിടെ കച്ചവടം പാടില്ല, യേശുക്രിസ്തു പുരോഹിത പ്രമാണികളോട് പറഞ്ഞു. അതുപോലെ, കേരളത്തിലെ മെത്രാൻ സമിതി 2001 കാലങ്ങ ളിൽ യുവ ജനങ്ങളുടെ ഉപരിപഠനകാര്യങ്ങളിൽ ഇടപെട്ട് ഒരു വിദേശ സർവ്വകലാശാലയുമായുള്ള പ്രവർത്തനം നശിപ്പിച്ചുകളഞ്ഞ സംഭവം മലയാളികൾക്ക് അറിവില്ല. ഇത്തരം കാര്യങ്ങളിൽ നമ്മൾ കൂടുതൽ പ്രാധാന്യം നൽകുന്നതിൽ അർദ്ധമില്ല എന്ന് ഇത് വായിക്കുന്നവർക്കും തോന്നാം . പക്ഷെ, യുവജനങ്ങൾക്ക് ജനിച്ചനാട്ടിൽ അവരുടെ പണവും മറ്റുള്ള സഹായത്തോടെയും നിർമ്മിക്കപ്പെട്ട രൂപതാതലങ്ങളിലുള്ള കോളജുകളിലോ മറ്റു വിദ്യാഭ്യാസകേന്ദ്രങ്ങളിലോ അവർക്ക് അഡ്‌മി ഷൻ ലഭിക്കുവാനോ, തൊഴിൽ ലഭിക്കാനോ ഒട്ടും സഹായകമായില്ല. ഇതാണ് യുവജനങ്ങളെ അവരുടെ ഭാവിയെ തേടി മറുനാട്ടിലേയ്ക്ക് പോകാൻ പ്രേരിപ്പിക്കപ്പെട്ടത്. 

സംഭവം കുറിക്കട്ടെ. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഹൈഡൽബെർഗിലുള്ള പുരാതനവും പ്രമുഖ എലൈറ്റ് യൂണിവേഴ്സിറ്റിയുമായ കാൾസ് റുപ്രെഹ്റ്റ് യൂണിവേഴ്സിറ്റിയുമായി ഒരു പാർട്ട്ണർഷിപ്പ് എഗ്രിമെന്റ് ഇരു സവ്വകലാശാലകളും കൂടി 2005-ൽ പരസ്പരം സമ്മതിച്ചുള്ള കരാർ ഉടമ്പടി ( Memorandum of Understanding) കൈമാറിയതുമാണ്. ഹെയ്‌ഡൽബെർഗ് സവ്വകലാശാലയിൽ വച്ച് പദ്ധതി ഉത്‌ഘാടനവും നടത്തി. മഹാത്മ ഗാന്ധിസവ്വകലാശായുമായിട്ട് അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള 140 കോളജുകളും ഇതിൽ പെട്ടിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും താമസ-ജോലി, എല്ലാ സൗകര്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്ന വലിയ പ്രോജക്ട് തന്നെ ആയിരുന്നു. ഈ പ്രോജക്ടിന് ഗാന്ധി സർവ്വകലാശായു ടെ വൈസ് ചാൻസലർ ആയിരുന്ന Mrs.  ജാൻസി ജെയിംസ് നൽകിയ സേവനങ്ങൾ ഒരു ഉപമയില്ലാത്ത മനുഷ്യസേവനമായിരുന്നു. അന്ന് ഹൈഡൽബെർഗ് കാൾസ് റുപ്രെഹ്റ്റ് സർവ്വകലാശാലയിൽ നടന്ന ഉത്‌ഘാടനവേളയിൽ ജർമനിയിലെ ഇന്ത്യൻ കോൺസുലർ ജനറൽ പോലും സന്നിഹിതനായിരുന്നു. 

Memmorandum of Understanding

എൻ്റെ വ്യക്തിപര താല്പര്യപ്രകാരം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഈ ഉപരിപഠന പ്രോജക്ടിനെക്കുറിച്ചുള്ള ഓരോരോ സാധ്യതകൾ, ഉപരി പഠന ആവശ്യ ങ്ങൾ, എന്നിവയെപ്പറ്റി പ്രാരംഭ ചർച്ച നടന്നത് 2001 ൽ പാലായിലെ  സീറോ മലബാർ രൂപതയുടെ മെത്രാന്റെ സാന്നിദ്ധ്യത്തി ലായിരുന്നു. അന്ന്, ഞാനും, ഗാന്ധിസർവ്വകലാശാലയിൽ സേവനം ചെയ്യുന്ന ചില പ്രൊഫസർമാരും, മുൻമന്ത്രി ശ്രീ. കെ. എം. മാണിയും, തുടങ്ങിയ പലരും സംബന്ധിച്ചിരുന്നു. എല്ലാവരും എക്യകണ്ഠമായിട്ട് സ്വീകരിച്ച തീരുമാനത്തിൽ പാസ്സാക്കി തുടങ്ങിയ ഒരു പദ്ധതി. ഇരു സവ്വകലാശാലകളും പരസ്പരം സമ്മതിച്ച വ്യവസ്ഥകളുടെ ഒരു രേഖ അങ്ങുമിങ്ങും കൈമാറേണ്ടതു മാണ്. ഈ പദ്ധതിയുടെ സാദ്ധ്യതകളും ഭാവികാര്യങ്ങളെപ്പറ്റിയും ചർച്ച ചെയ്യാൻ വേണ്ടി 2001 മുതൽ നിരവധി തവണ ഞാൻ അന്ന് മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന ശ്രീ. സിറിയക് തോമസുമായി കൂടിക്കാഴ്ചകൾ നടത്തി വിഷയം ചർച്ച ചെയ്തതാണ്. പക്ഷെ, അന്ന് ഒരു വ്യക്തമായ മറുപടി ലഭിക്കാതെ, വിഷയം മുന്നോട്ടു നീക്കിവച്ചു. ശ്രീമതി ജാൻസി ജെയിംസ് വൈസ് ചാൻസലർ ആയിരുന്നപ്പോൾ വെറും കുറച്ചു ദിവസ ങ്ങൾക്കകം 2005-ൽ  ഇരു സർവ്വകലാശാലകളും തമ്മിൽ പദ്ധതി ഒപ്പിട്ട് നടപ്പാക്കുവാനുള്ള Memmorandum of Understanding പരസ്പരം അംഗീകരി ച്ചു കൈമാറുവാൻ സാധിച്ചു. ജർമ്മനിയും കേരളവും പരസ്പരം എന്നും എന്നേയ്ക്കും അടുത്ത ബന്ധം നിലനിറുത്തുവാൻ ഈ പദ്ധതിയ്ക്ക് കഴിയുമെന്ന സന്തോഷകരമായ അഭിപ്രായമാണ് കേരളത്തിൽ അന്ന് കർദ്ദിനാളായിരുന്ന മാർ വർക്കി വിതയത്തിൽ, കാൾസ് റുപ്രെഹ്റ്റ് സർവ്വകലാശാലാ അധികാരികൾക്ക്, അദ്ദേഹത്തിന് ലഭിച്ച കത്തിന് മറുപടി എഴുതിയത്. ഇതുപോലെ, മാനുഷികബന്ധങ്ങൾ, ഭാവിയിൽ എന്നും ഉണ്ടാകട്ടെ എന്ന ഒരു വിശാലഹൃദയത്തിനു ഉടമയായിരുന്നു മേജർ ആർച്ചു ബിഷപ്പായിരുന്ന മാർ വർക്കി വിതയത്തിൽ എന്ന ഒരു യാഥാർഥ്യത്തിന് മറ്റൊരു ഉദാഹരണം വേണ്ട. അദ്ദേഹത്തിൻറെ  ആ കത്തിന്റെ പകർപ്പ് ഇവിടെ ചേർക്കുന്നു.

മാർ വർക്കി കർദ്ദിനാൾ വിതയത്തിലിന്റെ 

കത്തിന്റെ പകർപ്പ്

ആ പദ്ധതിക്ക് ഭാവിസേവനകാര്യങ്ങൾ നടപ്പാക്കാൻ ഗാന്ധി സർവ്വക ലാശാലയിലെ ഒരു  പ്രൊഫസറെ  അന്നത്തെ ഗാന്ധി സർവ്വകലാശാല ചാൻസലർ ജർമ്മനിയിൽ അയച്ചതാണ്. അദ്ദേഹത്തിൻറെ സേവനം തുടങ്ങിയശേഷം ഒരു ആറുമാസം കഴിഞ്ഞപ്പോൾ പ്രോജക്ട് തടഞ്ഞു കളയാൻ പുതിയതായി ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് വന്നപ്പോൾ, അദ്ദേഹത്തെ കേരളത്തിലേക്ക്‌ തിരിച്ചു വിളിപ്പിച്ചു. ഈ ഒരു നശീകരണപ്രവർത്തിക്ക് പിന്നിൽ പ്രവർത്തിച്ചിരു ന്നത് പാലാ രൂപതനേതൃത്വം തന്നെയായിരുന്നെന്ന് അക്കാലത്ത് എനിക്ക് അറിവ് ലഭിച്ചു . 

ഫോട്ടോ: മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ശ്രീ.സിറിയക് തോമസുമായി ശ്രീ.ജോർജ് കുറ്റിക്കാട്ട് 2001 -ൽ നടത്തിയ ചർച്ചയുടെ ദൃശ്യം.  

ഞാൻ ആവശ്യപ്പെടാതെ തന്നെ പാലാ രൂപത മെത്രാൻ  ജർമ്മനിയിലെ കാൾസ് റൂപ്രെഹ്റ്റ് സർവ്വകലാശാലയുമായി എഴുത്തുകളിൽക്കൂടി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഇന്നും എനിക്കുണ്ട്." സഭയുടെ കോള ജുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഇല്ലെന്നാകും, വിദ്യാർത്ഥികൾ വിദേശത്തു പോയാൽ " ഇതായിരുന്നു സഭാ മെത്രാൻമാരുടെ നീറുന്ന കറുത്ത വിഷയം. എന്നാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസം ചെയ്യുവാൻ കഴിയുമായിരുന്ന മാതൃകാ വിദ്യാഭ്യാസ പദ്ധതി നശിപ്പിക്കാൻ ശ്രമിച്ചവർ ഇന്ന് സീറോമലബാർ സഭാ വൈദികരുടെ മേൽനോട്ടത്തിൽ അനേകം ജർമ്മൻ ഭാഷാ പഠന സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചു യുവജനങ്ങളെ ജർമ്മൻ ഭാഷ പഠിപ്പി ക്കുന്നു. അവരിൽനിന്നു വമ്പിച്ച പഠന ഫീസും സ്വീകരിക്കുന്നുണ്ട്. നമ്മുടെ യുവജനങ്ങൾക്ക് കേരളത്തിൽ പഠിക്കുവാനും ഒരു തൊഴിൽ ഭാവി നൽകുവാനും എന്ന് പറഞ്ഞു സീറോമലബാർ സഭയിലെ ചില നേതൃത്വം സഭാവിശ്വാസികളെ ഭീഷണിപ്പെടുത്തി പണം ശേഖരിച്ചു അനേകം സ്ഥാപനങ്ങൾ അവർ സ്ഥാപിച്ചു.  കേരളം പൊതുവെ ഏതു നല്ല വിഷയത്തിലും, യൂറോപ്യൻ രാജ്യങ്ങൾ പോലെ വികസനത്തിൽ വരേണ്ടതായ  ഒരു സ്ഥലമായിരുന്നു. അതുപക്ഷേ, ഇന്നത്തെ കേരളം വനഭൂമിയും മനുഷ്യർക്ക് ഭാവിയിൽ സ്വതന്ത്രമായ ഒരു ഭാവിജീവിതം സൃഷ്ടിക്കുവാനും തടസമാകുന്നത് കേരളത്തിലെ ചില രാഷ്ട്രീയ നേതൃത്വങ്ങളുടെയും മതനേതൃത്വങ്ങളുടെയും നിഗൂഡ ഏകാധിപ ത്യമനോഭാവവും അവർ ചെയ്യുന്ന വമ്പൻ പണക്കൊയ്ത്ത്  മൂലവുമാ ണ്. കേരളം വിദ്യാഭ്യാസ രംഗത്തും തൊഴിൽരംഗത്തും ഒരു ഭാവിരൂപം ഉണ്ടാകുന്നത് കാണുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവരിലൂടെ ജനാധിപത്യപരമായ ഒരു മാനുഷിക മനോഭാവം രൂപപ്പെടുത്തണം. കേരളത്തിൽനിന്നുള്ള ആളുകളുടെ വിദേശരാജ്യങ്ങളിലേക്കുള്ള ഈ കുടിയേറ്റം ആ രാജ്യങ്ങൾക്കും മെച്ചപ്പെട്ട പ്രയോജനം ഉണ്ടാക്കുന്നുണ്ട്. അവിടെ സർക്കാർ ജനങ്ങളുടെ ജീവിത സ്ഥിതിയ്ക്ക് മെച്ചപ്പെട്ടതായ സഹായം നൽകുന്നുണ്ട്. മതവിഭാഗങ്ങളും രാഷ്ട്രീയവും പരസ്പരം സഹകരിച്ചു മനുഷ്യസമൂഹത്തിനു മാതൃക ആകണം എന്നതാണ് നാം ഇതിൽനിന്നു മനസ്സിലാക്കുന്നത്.  

സീറോ-മലബാർ കത്തോലിക്കാ സഭ  

"റോമുമായി സഹവസിച്ചിരുന്ന ഇന്ത്യയിലെ ഒരു പൗരസ്ത്യ കത്തോലി ക്കാ സഭയാണ്. ഇത് തോമസ് ക്രിസ്ത്യാനികളുടേതാണ്", എന്ന് അവരു ടെ സ്ഥാപകസഭയെപ്പറ്റി സീറോമലബാർ മെത്രാന്മാർ ഉറച്ചസ്വരത്തിൽ പ്രതികരിക്കുന്നു. അതിന്റെ ആരാധനക്രമവും ആത്മീയ ജീവിതവും കിഴക്കൻ സുറിയാനി (കാൽഡിയൻ) ആചാരത്തെ പിന്തുടരുകയാണ്. ഇന്ന് കൊച്ചി ആസ്ഥാനമായുള്ള എറണാകുളം-അങ്കമാലിയിലെ മേജർ ആർച്ച് ബിഷപ്പാണ് ഇതിന്റെ ആത്മീയനേതാവ്. ഈ സീറോ-മലബാർ സഭയ്ക്ക് ഏകദേശം 3.8 ദശലക്ഷം അംഗങ്ങളുള്ള ഒരു സഭയാണ്. ഇത് പ്രധാനമായും ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലാണ് സ്ഥിതി ചെയ്യു ന്നത്, കൂടാതെ ബാംഗ്ലൂർ, ഡൽഹി, മദ്രാസ്- മൈലാപ്പൂർ എന്നീ സ്ഥല ങ്ങളിലും യു. എസ്. എ, കാനഡ, യൂറോപ്പ്, ഗൾഫ് മേഖല, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇത് ഏറെ പ്രചരിച്ചിട്ടുണ്ട്. ഇന്ന് ചരിത്രപരമായി, എന്നാൽ കാനോനികമായി അല്ലെങ്കിലും, സീറോ-മലബാർ സഭയും കിഴക്കൻ സുറിയാനി ആചാരത്തിന്റെ ഒരു കൽദായ കത്തോലിക്കാ സഭയുടെ ഇന്ത്യൻ ശാഖയാണ്. 

റോമുമായുള്ള വിഭജനവും പുനരേകീകരണവും തോമസ് ക്രിസ്ത്യാ നികളെ വത്തിക്കാന്റെ അധികാരത്തിന് കീഴ്‌പ്പെടുത്തിയത്, വിപുല മായ ലാറ്റിനൈസേഷനിലും അവരുടെ കിഴക്കൻ ഓർത്തഡോക്സ് പാര മ്പര്യങ്ങളോടുള്ള അവഗണനയിലും പ്രകടമായി, ഒടുവിൽ അത് റോമു മായുള്ള വിഭജനത്തിലേക്ക് നയിച്ചു. ഇന്നത്തെ നില- സീറോ-മലബാർ കത്തോലിക്കാ സഭയായി മാറിയതിനുശേഷം, തോമസ് ക്രിസ്ത്യാനി കളിൽ വലിയൊരു പങ്കും റോമൻ കത്തോലിക്കാ സഭയിലേക്ക് മടങ്ങി.

കത്തോലിക്കാസഭയിലെ അടിസ്ഥാനപരമായ ഒരു പിരിമുറുക്കമാണ് ഈ പ്രതിസന്ധി ഉയർത്തിക്കാട്ടുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ യും പൗരസ്ത്യ സഭകളുടെ സിനഡുകളുടെയും അധികാരങ്ങൾ പ്രാദേ ശിക അജപാലന യാഥാർത്ഥ്യങ്ങളുമായും, ചില സമൂഹങ്ങളുടെ തനി സ്വത്വവുമായും, വിശ്വാസികളുടെ സ്വാതന്ത്ര്യവുമായും എങ്ങനെയത് പൊരുത്തപ്പെടും? ഇതൊരു അമൂർത്തമായ ചോദ്യമല്ല: ഈ വൻ വിഭജന സംഘർഷത്തിൽ, ഇന്ന് ആഗോളതലത്തിലുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ ദൈനംദിന ജീവിതം അപകടത്തിലാണ്. മാത്രമല്ല ഇന്ത്യയ്ക്കും കേരളത്തിനും അപ്പുറം, ഈ സീറോ-മലബാർ പ്രതിസന്ധി മുഴുവൻ കത്തോലിക്കാ സഭയ്ക്കും വിലമതിക്കാനാവാത്ത പാഠങ്ങൾ നൽകുന്നു. ഒന്നാമതായി, ആരാധനക്രമം ഒരിക്കലും വെറും കുറെ റൂബ്രിക്കുകളുടെയോ കാഴ്ചപ്പാടിന്റെയോ വിഷയമല്ലെന്ന് ഇത് തുറന്ന് കാണിക്കുന്നു: അത് ഒരു ദൈവശാസ്ത്രത്തിന്റെയും, ആത്മീയതയു ടെയും, സാംസ്കാരിക സ്വത്വത്തിന്റെയും പ്രകടനമാണ്. ആരാധന ക്രമം മാറ്റുക എന്നത് ഒരു വിശ്വാസി സമൂഹത്തിന്റെ ജീവിതത്തിലെ ആഴത്തിലുള്ള വ്യക്തിപരമായ ഒന്നിനെ ആക്രമിക്കുക എന്നതാണ്. 

ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള കാര്യാലയവുമായി ഒരുമിച്ചു മറ്റു ക്രൈസ്തവസമൂഹങ്ങളുടെ പ്രേഷിതപ്രവർത്തനങ്ങളോട് ചേർന്ന് സാഹോദര്യപൂർണ്ണമായ സഹപ്രവർത്തനവും ക്രമീകരിക്കുന്നതിന് ശ്രമിക്കേണ്ടതുണ്ട്. പക്ഷെ, സഹവർത്തിത്വമോ മാനുഷിക ബന്ധമോ സീറോമലബാർ സഭയിൽ അല്മായരുടെ ആവശ്യങ്ങൾക്ക് അവസരം ലഭിക്കുന്നില്ല. ഉദാ: മലങ്കര സഭയിൽപെട്ടവരും സീറോമലബാർ സഭ യിൽപെട്ടവരും പരസ്പരം സമ്മതിച്ചു വിവാഹം നടത്തുന്നതിൽ സീറോ മലബാർ പുരോഹിതർ എതിർത്തിട്ടുള്ള സംഭവങ്ങൾ പലതുണ്ട്. ഇവ സാദ്ധ്യമാകുന്നിടത്തോളം പിളർപ്പിന്റെ ദുർമാതൃക ഒഴിവാക്കാൻ കഴിയും. തൊഴിൽ ചെയ്തു സ്വന്തം കുടുംബസംരക്ഷണത്തിന് വേണ്ടി മറുനാട്ടിൽ പോയവരുടെ മക്കളുടെ വിവാഹം നടത്തുന്നതിന് സ്വന്തം നാട്ടിലെ ഇടവകയിൽ ഇടവകവികാരിയുമായി ബന്ധപ്പെടുന്നതിന് വലിയ പ്രതിസന്ധികളുണ്ട്. ഉദാ: അടുത്ത കാലത്ത് കേരളത്തിൽ ഒരു സീറോമലബാർ ഇടവക വികാരി വിദേശത്ത് വസിക്കുന്ന ഒരാളുടെ വിവാഹകർമ്മം ചെയ്തു നൽകുന്നതിൽ എതിർപ്പ് കാണിച്ചു. അപ്പോൾ അത് ഇടവകാംഗം എന്ന നിലയിൽ വലിയ മാനസിക അസ്വസ്ഥത ഉണ്ടായി. ഇതാണോ സഭാപുരോഹിതരുടെ ആത്മീയപ്രവർത്തനങ്ങൾ?ഈ വികാരിയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചെന്നു വരില്ല. ഇതിൽ ഏറെ കൂടുതൽ പ്രാധാന്യമുള്ള സംഭവങ്ങൾ അവർ കണ്ടെന്നു വരും. ഒരു അല്മായന് വൈദികരുടെ ദുഷ്‌പെരുമാറ്റങ്ങളെപ്പറ്റി എന്നും യാതൊരുവിധ അഭിപ്രായവും പറയാൻ ഭയമാണ്. "ഇങ്ങനെയുള്ളവ രെയും സഹിക്കേണ്ടതായി വരും" എന്ന് ഇത്തരം അനുഭവങ്ങളെപ്പറ്റി പ്രതികരിക്കും. വലിയ യാഥാർത്ഥ്യം ഇതാണ്. ഈ നൂറ്റാണ്ടും വരുന്ന നൂറ്റാണ്ടുകളും, ഇത് പക്ഷെ അല്മായരുടെ ഒരു നൂറ്റാണ്ടുകൂടിയാണെന്ന താണ്. അല്മായർക്ക് സഭയിലുള്ള സ്ഥാനമെന്താണെന്ന് ഇപ്പോൾ ഏറെ കൂടുതൽ കൂടുതൽ വ്യക്തമായി വരുന്ന ഒരു നൂറ്റാണ്ടാണ്. തങ്ങളെല്ലാം  തിരുസഭയിലെ ഒരവിഭാജ്യഘടകമാണെന്ന് മാത്രമല്ല, തിരുസഭയുടെ അടിസ്ഥാനഘടകം തങ്ങളാണെന്ന ഉറച്ച  ബോദ്ധ്യം ഇന്നത്തെ ഓരോ അത്മായരിൽ വേരൂന്നിയിരിക്കുന്നു. മാർപ്പാപ്പയ്ക്കും മെത്രാന്മാർക്കും വൈദികർക്കും ഉള്ളതുപോലെ സ്വന്തമായൊരു ദൗത്യം തങ്ങൾക്കും നിർവഹിക്കാനുണ്ടെന്ന് അവർ മനസ്സിലാക്കി കഴിഞ്ഞു. ഈ ബോദ്ധ്യം ആദിമസഭയിൽ വളരെ തെളിവായിരുന്നു. കാലാന്തരത്തിൽ അത് മങ്ങിപ്പോയി. ഏഴാം ഗ്രിഗോറിയസ് മാർപാപ്പയുടെ കാലം മുതൽ റോമൻ സഭയിൽ നവീകരണം ഉണ്ടായി, അന്നുമുതൽ അല്മായരുടെ സ്ഥാനം കുറയാനും തുടങ്ങി. അതുപോലെ അന്നുമുതൽ വൈദികരും അല്മായരും ആ വിടവ് വലുതാക്കി; അല്മായർക്ക് സഭയോടുള്ള ബന്ധം ദുർബലമാക്കാൻ ഇത് കാരണമാക്കി. സീറോമലബാർ സഭയിലെ ചില വൈദികരുടെയും മെത്രാന്മാരുടെയും അല്മായസമൂഹവുമായുള്ള ബന്ധം ഈ അകൽച്ചയിൽ ഏറെ കൂടുതൽ ഇരുളടഞ്ഞതായിട്ടാണ് കാണുന്നത്.  

 ജർമ്മനിയിലെ മലയാളിജീവനക്കാരെ വിറപ്പിച്ച ചില പ്രവർത്തനങ്ങൾ

ഇന്ത്യൻ ബിഷസ് കോൺഫറൻസ് മുൻകാലത്ത്,  1960കൾക്ക് ശേഷം ജർമ്മനിയിലെത്തിയ മലയാളിജീവനക്കാരുടെ ഭാവിയെ വിറപ്പിച്ച ചിലപ്രവർത്തനങ്ങൾ നടത്തിയത് ഇന്ത്യൻ സർക്കാരിനുപോലും അന്ന് നേരിട്ട് ഇടപെടേണ്ടതായി വന്ന കാര്യമാണ്. തങ്ങളുടെ എല്ലാ വിധത്തി ലുമുള്ള സ്വതന്ത്രമായ ഒരു തിളങ്ങുന്ന സ്വന്തം ഭാവിജീവിതത്തിനുള്ള വഴിതേടി കേരളത്തിൽനിന്ന് ജർമ്മനിയിലെത്തിയവർക്ക്, അവരുടെ ജന്മനാട് കേരളത്തിൽ ഏതൊരു തൊഴിൽ സാദ്ധ്യതകളുമാകട്ടെ ഒരു സ്വപ്‌നമായിരുന്നിരുന്ന അക്കാലത്ത്, ഓരോ തൊഴിൽ  ലഭിച്ചു, അഥവാ നല്ല വിദ്യാഭ്യാസ സാദ്ധ്യത ലഭിച്ചു.  ജർമ്മനിയിലെത്തി ഭാവി ജീവിത വഴികൾ സ്വന്തമായി തെളിച്ചവരെ പിറകോട്ടു വലിച്ചു ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുവാൻ ശ്രമിച്ച നടപടി തെറ്റോ ശരിയോ എന്ന് കാലങ്ങൾ തെളിയിച്ചു . കാത്തലിക്ക് ബിഷപ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ, പച്ചയായ കൊടും ക്രിമിനൽ തട്ടിപ്പ് മനോഭാവത്തിന്റെ ഒട്ടും നിറം മാറാത്ത തനി മകുടോദാഹരണം തന്നെ ! അവരിൽ നിശ്ചയിച്ചിരുന്ന തട്ടിപ്പുകളുടെ, നിരവധി രഹസ്യ തീരുമാനങ്ങളുടെ തനി പൂർണ്ണരൂപം ക്രൂരത വികസിച്ചു, അവ അതേപടി പ്ലാൻ ചെയ്തു നടപ്പാക്കാൻ ജർമൻ സർക്കാരിലെത്തിച്ച അതിനിഗൂഢമായ അന്തിമ തീരുമാനത്തിന്റെ ഫലമായിരുന്നു, 1976- ൽ പശ്ചിമ ജർമ്മനിയിലെ ബാഡൻവ്യൂർട്ടംബർഗ്ഗ് സംസ്ഥാന സർക്കാർ അവിടെ ജോലി ചെയ്യുന്ന മലയാളികൾക്കെതിരെ അന്ന് പ്രഖ്യാപിച്ച നാടു കടത്തൽ കൽപ്പന

മലയാളി ജീവനക്കാർക്ക് ജർമ്മൻ സർക്കാർ നൽകിയ ഔദ്യോഗിക  കൽപ്പന ഇങ്ങനെയാണ്: 
 
 " യൂണിവേഴ്സിറ്റി ആശുപത്രിയിലെ തസ്തിക ഒരു ജർമ്മൻ തൊഴിലാളിക്കോ യൂറോപ്യൻ യൂണിയനിൽ രാജ്യങ്ങളിൽ നിന്നുള്ള ഏതൊരാൾക്കോ നികത്താമെന്ന് ജർമ്മനിയിലെ തൊഴിൽ ഏജൻസി സ്ഥിരീകരിച്ചാൽ, താമസ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം കൂടുതൽ കാലാവധി നീട്ടുന്നത് സാധ്യമല്ല. ഇപ്പോൾ നൽകേണ്ട  താമസ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ നിങ്ങൾക്ക് ജർമ്മനി വിടേണ്ടി വന്നേക്കാം എന്നതിനാൽ നിങ്ങൾ ഇപ്പോൾ തയ്യാറായിരിക്കണം." 
 
ജർമ്മനിയിലെ മലയാളികളുടെ താമസ-ജോലി-പ്രശ്നങ്ങളെ സംബന്ധിച്ച്‌  ഞാൻ നൽകിയ രേഖകൾ ബഹു. ശ്രീ. ഉമ്മൻ ചാണ്ടി  മനസ്സിലാക്കുന്നു. ഫോട്ടോ: 1978

ബഹു. ശ്രീ. ഉമ്മൻ ചാണ്ടി എനിക്ക് എഴുതി അയച്ച കത്തിന്റെ പകർപ്പ് താഴെ കാണാം .    

 

ബഹു. ശ്രീ. ഉമ്മൻ ചാണ്ടി എനിക്ക് എഴുതി 

അയച്ച കത്തിന്റെ പകർപ്പ്  

 
യാതൊരു ഗാരന്റിയുമില്ലാതെ ഇന്ത്യയിലേയ്ക്ക് വന്നാലും  ജോലിസാ ദ്ധ്യതകൾ ഉണ്ടെന്നു ജർമ്മനിയിലെ ദിനപത്രങ്ങളിൽ പോലും അന്ന് പ്രചാരണവുമായി കാത്തലിക്ക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയും, ചില മലയാളി മെത്രാന്മാർ ഉൾപ്പെട്ട ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസും മറ്റു ജർമ്മൻ സംഘടനകളായ കാരിത്താസ് എന്നീ ലോകപ്രസ്ഥാനങ്ങ ളെയും കൂട്ടുപിടിച്ചു ജർമ്മൻ മലയാളികളെ അന്ന് ഒന്നടങ്കം അവരുടെ നിലനിൽപ്പിനെ അങ്ങേയറ്റം അപകടത്തിലേയ്ക് വലിച്ചിഴയ്ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഇത് ആർക്കുവേണ്ടി, എന്തിനു വേണ്ടിയും ആയിരുന്നു ?.അത്..ജർമ്മനിയിലെ മലയാളി നഴ്‌സുമാരുടെ പേരിൽ റീഇന്റഗ്രേഷൻ പദ്ധതിയെന്നപേരിൽ ഒരു പ്രസ്ഥാനം ഉപയോഗിച്ച് ജർമ്മൻ സർക്കാരിൽ നിന്നും വമ്പിച്ച സാമ്പത്തിക വികസന സഹായം നേടുവാനായിരുന്നു അന്നവർ പിന്നാപുറ നാടകങ്ങൾ അരങ്ങേറിയത്. എന്റെയും സ്വന്തഭാവി ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയായി രുന്നത് മൂലം ഇതിനെ നേരിടാനാണ്, ഞാൻ കേരളത്തിൽ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുമായി മലയാളികളുടെ ജോലി, താമസം സംബന്ധിച്ച പ്രശ്നങ്ങൾ കേരളത്തിലെത്തി നേരിട്ട് കണ്ട് ചർച്ച നടത്തിയത്.  
 
അപ്പോൾ തന്നെ , അദ്ദേഹം എനിക്ക് ഉറപ്പു തന്നു" ഇന്നുവരെയുള്ള ആരെയും തിരിച്ചയപ്പിക്കുകയില്ല. ഇന്നുതന്നെ വിദേശകാര്യമന്ത്രി ശ്രീ. വാജ്‌പേയുമായി ബന്ധപ്പെട്ടു കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം. ഞങ്ങളുടെ കൂടിക്കാഴ്ച്ച സംബന്ധിച്ച കാര്യങ്ങൾ മറ്റുള്ള മലയാളിക ളാരും അറിയരുത് എന്ന് ശ്രീ ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയെപ്പറ്റി അറിവുള്ള ഒരു ജർമ്മൻകാരൻ വൈദികൻ എന്നെ ഓർമ്മിപ്പിച്ചിരുന്നു. കാരണം, ഒരു സഭാനേതൃത്വം പ്രതിയായിരിക്കുന്നത് പ്രത്യേകമായ സംഭവമാണല്ലോ എന്ന് കൂട്ടിച്ചേർത്തു. മനുഷ്യസ്‌നേഹപരമായ ഈ ഈ കൂടിക്കാഴ്ചയെപ്പറ്റി ജർമ്മൻ മലയാളികൾ ആരും തന്നെ അറിയാ തെയിരിക്കുവാൻ കുറെ സാധിച്ചു.   
 

ഫോട്ടോ: ബഹു. ശ്രീ .ടി. ടി. പി അബ്ദുള്ളയും ജോർജ് കുറ്റിക്കാട്ടും- 1978  

ബഹു. ശ്രീ. ടി. ടി. പി. അബ്ദുള്ള പ്രശ്നവിഷയം സംബന്ധിച്ച രേഖകൾ പരിശോധിക്കുന്ന ദൃശ്യം.  

ഞാൻ കേരളത്തിൽ നിന്നു ജർമ്മനിയിൽ വീണ്ടും തിരിച്ചെത്തി കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബഹു. ശ്രീ. ഉമ്മൻ ചാണ്ടി എനിക്ക് എഴുതി അയച്ച ഒരു എഴുത്ത് പോസ്റ്റിൽ ലഭിച്ചു. അതിൽ ഇപ്രകാരം ഒരു ഉറപ്പ് എഴുതിയിരുന്നു. അതനുസരിച്ച് ശ്രീ ഉമ്മൻ ചാണ്ടിയുടെയും ഇന്ത്യൻ വിദേശകാര്യമന്ത്രിയായിരുന്ന വാജ്പേയിയുടെയും നിർദ്ദേശപ്രകാരം അക്കാലത്ത് സൗദി അറേബ്യാൻ അംബാസിഡർ ആയിരുന്നു ശ്രീ. ടി. ടി. പി. അബ്ദുള്ളയെ ഞാനുമായി ഇന്ത്യൻ വംശജരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജർമ്മനിയിലേക്ക് അയച്ചിരുന്നു. അദ്ദേഹവും ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം എനിക്ക് അപ്പോൾത്തന്നെ ഒരു ഉറപ്പ് നൽകി;"ഇന്നുവരെവേറെയുള്ള ആരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചു അയപ്പിക്കുകയില്ല. ആശങ്കയ്ക്ക് യാതൊരു ആവശ്യവുമില്ല. "അതിനു ശേഷം യാതൊരുവിധ പ്രശ്നങ്ങളും ജർമ്മൻ അധികാരികളിൽ നിന്നും ഉണ്ടായില്ല. ഇങ്ങനെ കേരളത്തിലെ മെത്രാന്മാരുടെ സാമ്പത്തികബലം ജർമ്മൻ സർക്കാരിൽ നിന്നുള്ള സാമ്പത്തികസഹായം ഉപയോഗിച്ച് വികസിപ്പിക്കാൻ അവർ ചെയ്ത രഹസ്യ കൃത്യമായിരുന്നു,1976- 1977- ൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ തിരിച്ചയപ്പിക്കാൻ അവർ നടത്തിയ നിഗൂഢമായ ദുഷ്‌കൃത്യം.
 
സീറോ മലബാർ  സഭയിൽ നടമാടുന്ന അല്മായവിരുദ്ധത   

 

സീറോമലബാർ സഭയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന അല്മായവിരുദ്ധ മായ വൈദികരുടെ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടതാ ണ്. എക്യൂമെനിസം, ആരാധനക്രമം, കൂദാശാകർമ്മങ്ങൾ, കുർബാന, എന്നീ കാര്യങ്ങൾ അല്മായരെ സംബന്ധിച്ചിടത്തോളം കൂടുതൽ ഏറെ പ്രാധാന്യം ഉള്ളതാണ്. സഭാംഗങ്ങൾ എല്ലാവരും, വൈദികരും, മറ്റെല്ലാ വിശ്വാസികളും സഭാധികാരികളും വളരെയധികം ആഴത്തിൽ ഇത് മനസ്സിലാക്കണം വി.കുർബാന അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കി യല്ലാതെ ക്രിസ്തീയ സമൂഹം രൂപീകരിക്കുക സാദ്ധ്യമല്ല. ഇതിന് വേണ്ടി വൈദികർ ആരും ഏതെങ്കിലും ആശയഗതിക്കോ വിഭാഗീയ ചിന്തകൾ ക്കോ അടിമയാക രുത്. സീറോമലബാർസഭയുടെ അങ്കമാലി--എറണാ കുളം സഭാപ്രശ്ന ത്തിന് പ്രധാനപ്പെട്ട കാരണവുമിതാണ്. വിശുദ്ധ കുർ ബാന ദിശാവിഷയം മാത്രമല്ല, പൊതുരാഷ്ട്രീയവിഷയങ്ങളിലും ക്രിസ്തു നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിലേക്ക്, സഭ എന്തായിരിക്കാ ൻ നാമെല്ലാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവോ അതിന്റെ ഒരു ശരിയായ മാതൃകയായിരിക്കാൻ സീറോമലബാർ സഭ യിലെ സഭാധികാരികളും അല്മായരും നീതിയുടെ പ്രവർത്തനങ്ങൾ വഴി സാർവ്വത്രിക നന്മ കൈവരുത്തുവാൻ പര്യാപ്തമായ തീരുമാനങ്ങൾ സ്വതന്ത്രമായി സ്വീകരിക്കുകയും വേണം . 

മതം ഉത്തരവാദിത്വത്തിൽ   

മതം ഉത്തരവാദിത്തം വഹിക്കുമെങ്കിൽ, ആഗോളവൽക്കരണകാല ഘട്ടത്തിൽ സമാധാനത്തിന് നേരിടുന്ന ഭീഷണികളെയും ആഴത്തിൽ  പരിഗണിക്കണം. ഉയർന്ന സത്യത്തിലേക്കുള്ള ദിശാബോധത്തിനായു ള്ള മനുഷ്യന്റെ ആവശ്യത്തിൽ നിന്നാണ് എല്ലാ മതങ്ങളും ഉടലെടു ക്കുന്നത്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും മനുഷ്യരാണ് എഴുതിയത്. എല്ലാ മതങ്ങളും, എല്ലാ സിദ്ധാന്തങ്ങളും, എല്ലാ പാരമ്പര്യങ്ങളും മതപരമായ ആചാരങ്ങളും മനുഷ്യ സൃഷ്ടികളാണ്. വിദേശങ്ങളിൽ മലയാളികൾ എവിടെയെല്ലാം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ സീറോ മലബാർ സഭാ  നേതൃത്വം വൈദികരെ അവിടെ അയച്ചു അവിടെയെല്ലാം അവരിൽ നിന്നും പണം ശേഖരിച്ചശേഷം ഇടവകകകളും വലിയ പള്ളികളും സൃഷിക്കുകയാണ്. അവിടെ മലയാളികളിൽനിന്നും ശേഖരിക്കുന്നത്  ആത്മീയതയല്ല, പണമാണ്.  

ഇങ്ങനെയുള്ള ഈ പ്രശ്നത്തിന്റെ വെളിച്ചത്തിൽ, നാളത്തെ ലോകത്തി ലെ പൊതുകഷ്ടകാലത്തിനെതിരേ സഹായിക്കാൻ നമ്മെ നിർബന്ധി ക്കുമ്പോൾ, "ക്രിസ്ത്യാനിത്വത്തിൽ അധിഷ്ഠിതമായ" അല്ലെങ്കിൽ നമ്മു ടെ ക്രിസ്ത്യൻ വിശ്വാസത്തിൽ ന്യായീകരിക്കാവുന്ന ഒരു തീരുമാനം എടുക്കുന്നതിന്റെ അർത്ഥമെന്താണ് ?, എന്നാൽ അങ്ങനെ ചെയ്യുന്ന തിലൂടെ ലോകത്തിന്റെ ആ ഭാഗങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാ ക്കുകയേയുള്ളൂ എന്നാണ് ഇപ്പോൾ മേൽക്കുറിച്ച അനുഭവങ്ങൾ നമ്മെ ചൂണ്ടിക്കാണിക്കുന്നത്.? മനുഷ്യ ജീവിതത്തിനും അതിന്റെ മാനുഷി ക അന്തസ്സിനും വേണ്ടി വാദിക്കുന്നതിനും, പിന്നീട് അത് ആളുകളു മായി അവയെ പങ്കിടേണ്ടിവരുന്ന ഒരു ഭാവിയിലേക്കുള്ള നമ്മുടെ ഈ പങ്കിട്ട ഉത്തരവാദിത്തത്തിനും ഇടയിൽ എവിടെയാണ് അപകടകര മായ പാത ഉള്ളതെന്ന് നാം ചിന്തിക്കാം.? എന്നാൽ ഈ പാത എവിടെ കണ്ടെത്താനാകും? 

സമൂഹത്തിൽ അവരോടൊപ്പം പ്രവർത്തിക്കുന്ന സമൂഹങ്ങളിൽ നി ന്നും ഗ്രൂപ്പുകളിൽ നിന്നും സഭകളെ വ്യത്യസ്തരാക്കുന്നത്, നമ്മുടെ ദൈ നംദിന അനുഭവത്തിനപ്പുറത്തേക്ക് നീങ്ങുന്ന, ജീവിതത്തിന്റെ അർ ത്ഥവുമായി ബന്ധപ്പെട്ട മാനുഷിക ചോദ്യങ്ങൾക്ക് അവ ഉത്തരം നൽ കുന്നു എന്നതാണ്, അതിൽ ക്രിസ്ത്യാനികൾ ദൈവത്തിലുള്ള അവരു ടെ ആശ്രയത്വം കൂടുതൽ തിരിച്ചറിയുന്നു. അതിരുകടന്ന മണ്ഡലത്തി ലെ അവരുടെ ആത്യന്തികമായ അടിത്തറയിൽ നിന്നാണ് സമൂഹത്തി ലെ മൂല്യങ്ങളുടെയും ധാർമ്മികതയുടെയും കാര്യത്തിൽ സഭയുടെ പ്രത്യേക ദൗത്യം ഉയർന്നുവരുന്നത്. സ്വന്തം അടിത്തറയിൽ അവർ നി രന്തരം ആശ്രയിക്കുന്നതിൽ നിന്ന്, മനുഷ്യ അസ്തിത്വത്തിന്റെ അർത്ഥ ത്തെക്കുറിച്ചുള്ള അവരുടെ ധാരണയിൽ നിന്ന്, സഭയുടെ പ്രഖ്യാപന ങ്ങളുടെ ബന്ധനശക്തി ഉരുത്തിരിഞ്ഞുവരുന്നു. 

സീറോ മലബാർ കത്തോലിക്കാ സഭയുടെ സമീപകാല പ്രഖ്യാപനങ്ങ ൾ ഞാൻ ശരിയായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, പ്രധാന പരാതി, അടിസ്ഥാന മൂല്യങ്ങൾ അപകടത്തിലാണെന്നതാണ് . തുടർന്ന് സഭാ ഭരണകൂടം അല്മായരുടെ ആവശ്യങ്ങളുടെ ഈ അടിസ്ഥാന മൂല്യങ്ങൾ ഉപേക്ഷിക്കുകയും അവയെ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു വെന്ന ആരോപണം പതിവായി ഉയർന്നുവരുന്നു. അല്ലെങ്കിൽ, അവ കൂടുതൽ വ്യക്തമായും ഇവിടെ പറഞ്ഞാൽ: സമൂഹത്തിലെ എല്ലാ അടിസ്ഥാന മൂല്യങ്ങൾക്കായുള്ള അതിന്റെ കടമയും ഉത്തരവാദിത്ത വും ഇപ്പോൾ സീറോ മലബാർ കത്തോലിക്കാ സഭ യഥാർത്ഥത്തിൽ എങ്ങനെ കാണുന്നു?

കേരളത്തിലെ സീറോമലബാർ സഭയുടെ ആരാധനക്രമപാരമ്പര്യം, റോമൻ സഭാധികാരം, ജനസംഖ്യാപരമായ പുതിയ വെല്ലുവിളികൾ- കേരളത്തിൽനിന്ന് അനേകലക്ഷം ആളുകൾ വിദേശങ്ങളിലേയ്ക്ക് കുടിയേറി-ഏറ്റുമുട്ടുന്ന ഒരു നിർണ്ണായക ഘട്ടത്തിലാണ്. കേരളത്തിൽ സഭാംഗങ്ങൾക്ക് ഒരു പ്രാഥമിക ധാരണയുണ്ടായിട്ടും സ്ഥിതിഗതികൾ ഏറെ ദുർബലമായി തുടരുന്നു. സഭയ്ക്കുള്ളിലെ തർക്കവിഷയമായ ഏകീകൃത കുർബാന, അനുരഞ്ജനം എന്നിങ്ങനെ അല്മായരുടെയും  വളരെയേറെ ആവശ്യങ്ങൾ പരിഹരിക്കാതെ വരും കാലങ്ങളിൽ അവ സീറോമലബാർ സഭയ്ക്ക് ഒരു വെല്ലുവിളിയായി മാറുമോ?  // 

***************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം

 

  അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും

 

  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

****************************************************

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.