Sonntag, 12. Juli 2026

Dhruwadeepti // Autobiography// Religion // Journey of a Missionary Priest. Fr. George Pallivathukal

 Dhruwadeepti // Autobiography// Religion // 

Journey of a Missionary Priest. 

Fr. George Pallivathukal- +

Fr. George Pallivathukal

An appeal to build up a good conscience.

After two years of experiment with the co-adjutor bishop, Bishop Theophane took back the administration of the diocese from the junior bishop and made him the Vicar General of the diocese.During the tenure of Bishop Theophane crores of rupees had been poured into the diocese through the funding agencies especially in the field of education. Many school buildings have been constructed in the rural areas of the diocese to educate the poor tribals. Bishop got boardings for boys and girls built in almost all the mission stations. Where we did not have our mission schools the xhildren were sent to government schools. They were kept in our boardings and given special coaching to keep up the quality of education. .

Hundreds of poor families in the rural as well as city parishes were helped financially to educate their children. The motto of the diocese was "no child in the diocese should go without education because he / she is poor. Thousands of children were enrolled as beneficiaries of the poor family adoption scheme . But there were complaints that the full amount was not reaching the poor. Bishop Theophane became aware of these complaints of the people and he would tell his priests not to snatch away the bread from the poor children's mouth. He warned us that we would be punished if we practised such injustice. He told us priests to cultivate a good conscience within ourselves. Conscience is the voice of God. Our coscience tells us what is right and what is wrong. Towards the end of Bishop Theopphane's episcopate , the only theme he would speak about to his priests was "THECONSCIENCE",so that the priests would realize the evil in what they were doing and would stop such malpractices.

Animation programmes in Mission Stations

I got some fund from MISSIO, a funding agency in Germany for the promotion of Small Christian Communities in our diocese. I spoke to the priests about preparing village level leaders to help catechists in faith community building. I drew up a syllabus to prepare a sizeable number of church workers through a process of periodic training programmes. Eight rural parishes welcomed the programme. I took one parish at atime. Five lay leaders from each village of the parish came along with their catechists for a five day programme. During the five days of initial orientation we spoke to the trainees about their vocation to be a christian, importance of faith in Jesus, what Jesus can do in our lives, how we can share our faith with the others in the village both catholics and non catholics. Mr. Premlal Dhurwey, an efficient catechist, helped me with the programme at the pastoral centre. We used to have up to 140 participants from a parish at time. //- 

(ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി പ്രിയ ഫാ: ജോർജ് പള്ളിവാതുക്കൽ ദൈവസന്നിധിയിലേയ്ക്ക് പോയി. അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി ഇത് പ്രസിദ്ധീകരിക്കുന്നു. / ധ്രുവദീപ്തി. )

***************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

******************************************************

Mittwoch, 8. Juli 2026

ധ്രുവദീപ്തി : Religion // Part 2 // കേരളത്തിലെ സീറോ മലബാർ സഭാപരമായ ചില യാഥാർത്ഥ്യങ്ങൾ - George Kuttikattu.


ധ്രുവദീപ്തി : Religion // 
കേരളത്തിലെ സീറോ മലബാർ സഭാപരമായ ചില യാഥാർത്ഥ്യങ്ങൾ - 
George Kuttikattu


George Kuttikattu

Part- 2

ഒരു മതത്തെ യഥാർത്ഥത്തിൽ എന്താണ് നിർവചിക്കുന്നത്? 

പ്രശസ്തമായ കപട കാഴ്ചകളാണോ, 

അതോ വഴികളിലെ ചെറിയ അത്ഭുതങ്ങളാണോ, 

അതോ നിങ്ങൾ കണ്ടുമുട്ടുന്ന പ്രത്യേക ആളുകളാണോ?

 ലോകം ഇതെല്ലാം ഉൾക്കൊള്ളുന്നു, 

ഈ മത വൈവിധ്യമാണ് 

"ലോകമെമ്പാടും മനോഹരമായ സമയം"- എന്നതാണ് 

 സീറോമലബാർ ഏകാധിപതികൾ ഈ പുതിയ കാലഘട്ടത്തിൽ

 അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്. 

ഇത്തരം വൈവിധ്യത്തെയാണ് അവരുടെ 

സീറോമലബാർ സഭാ  ആഗോളവത്ക്കരണ പ്രചാരണ നടപടി 

കൊണ്ട് ഉണ്ടായിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. 

ന്തുകൊണ്ടാണ് വിഷയങ്ങൾ ആരും അറിയാത്തത്?, എന്താണ് യാഥാർത്ഥ്യം? യേശുക്രിസ്തു പറഞ്ഞു, "നിങ്ങളുടെ അധികാരം ജാതിയില്ലാത്തവരുടെ അധികാരം പോലെയാകരുത്". പുരോഹിതർ ഈ വസ്തുതയെക്കുറിച്ചു അറിയാൻ ശ്രമിച്ചില്ല. കേരളത്തിൽനിന്നും മറുരാജ്യങ്ങളിൽപോയി അവർ ജോലി ചെയ്യുന്നുണ്ട്. ജർമ്മനിയിൽ പോയി വിശുദ്ധ ഗ്രന്ഥം പ്രസംഗിക്കാനും വിശ്വാസ സത്യങ്ങളേപ്പറ്റി പഠിപ്പിക്കാനും, അതുപോലെ ലോകരാജ്യങ്ങളിലേക്കും പോയിട്ടുള്ള കേരളത്തിലെ കത്തോലിക്കാ പുരോഹിതന്മാർ നിസ്വാർത്ഥ സേവന വും ക്രിസ്തുവിന് സമർപ്പിക്കപ്പെട്ട വിശുദ്ധ ജീവിതവും നയിക്കണം. എന്നിരുന്നാലും, ചിലർക്ക്, വി. കുർബാന സമയത്തെ പ്രസംഗവേല വെറും പ്രഹസനമാണ്, വിശുദ്ധ കുർബാന അർപ്പിക്കുന്നത് അവരുടെ  പണത്തിൻ്റെ സമ്പത്താണ്, ഉറവിടമാണ്. കേരളത്തിൽ സീറോ മലബാർ സഭയിൽ അടുത്ത കാലത്ത് നടന്നതായ  അനിഷ്ട സംഭവങ്ങൾ ആകെ  സൂചിപ്പിക്കുന്നത്, മതേതര സംഘർഷത്തിൻ്റെ ഒരു പശ്ചാത്തലത്തിൽ, സഭാവിശ്വാസികൾക്കിടയിൽ ഉണ്ടായിട്ടുള്ള സമ്മിശ്രവികാരങ്ങൾ സൃഷ്ടിക്കുന്നതായ പുരോഹിതരുടെ തരം താണ പ്രവർത്തനങ്ങൾ  നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. 

ഉയർന്ന സത്യത്തിലേക്കുള്ള ദിശാബോധത്തിൽ മനുഷ്യരാശിയുടെ ആവശ്യത്തിൽ നിന്നാണ് എല്ലാ മതങ്ങളും ഉത്ഭവിച്ചത്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും മനുഷ്യരാണ് എഴുതിയത്. എല്ലാ മത കൽപ്പനകളും, എല്ലാ സിദ്ധാന്തങ്ങളും, എല്ലാ പാരമ്പര്യങ്ങളും ആചാരങ്ങളും മനുഷ്യ സൃഷ്ടികളാണ്. എന്നാൽ ഒരു മുസ്ലീം, ഹിന്ദു, അല്ലെങ്കിൽ ഒരു ജൂതൻ പോലും അധികാരത്തിനായുള്ള പോരാട്ടത്തിനും, കീഴടക്കലിനും,  വേണ്ടിയുള്ള ഒരു മറയായി അവരുടെ മതത്തെ ഉപയോഗിക്കുമ്പോഴോ , അല്ലെങ്കിൽ സ്വന്തം മതം മാത്രമേ ദൈവം വെളിപ്പെടുത്തിയിട്ടുള്ളൂ എന്നും അനുഗ്രഹിച്ചിട്ടുള്ളൂ എന്നും, അതിനാൽ അതിനെ മറ്റ് മതങ്ങ ളുടെ മേൽ വിജയത്തിലേക്ക് നയിക്കേണ്ടത് അവരുടെ കടമയാണെ ന്നും അവർ സങ്കൽപ്പിക്കുമ്പോഴോ, അവർ മറ്റ് വിശ്വാസങ്ങളുടെ അന്ത സ്സും സ്വാതന്ത്ര്യവും ലംഘിക്കുന്നു. മനുഷ്യത്വത്തിന് മതപരമായ സഹി ഷ്ണുത ആവശ്യമാണ്; അതിനാൽ, ഓരോ വ്യക്തിക്കും മതപരമായ സഹിഷ്ണുത ആവശ്യമാണ്. കേരളത്തിൽ ഉത്ഭവിച്ച സീറോമലബാർ സഭ മറ്റു ക്രിസ്ത്യൻ സഭകളുടെമേൽ ഏകാധിപത്യ നിലപാട് ഉറപ്പിച്ചു.

 കേരളത്തിലെ സീറോ മലബാർ സഭയിൽ എന്താണ് സംഭവിക്കുന്നത് ? 

വിശുദ്ധ കുർബാന ജനാഭിമുഖം നോക്കാതെ നടത്തണമെന്ന സീറോ മലബാർ സഭയുടെ സിനഡിൽ മാത്രം ഉൾപ്പെട്ട സമിതിയുടെ ഉറച്ച  ഏകാധിപത്യ തീരുമാനത്തിനെതിരെ ചില ബിഷപ്പുമാരും ചില വൈദികരും ഏറെ വിശ്വാസികളും എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ  ബിഷപ്പുമാർ ഉൾപ്പെട്ട സിനഡ് ജനാഭിമുഖ ബലികൾ എന്ന ആശയം നിരസിച്ചു. വൈദികർ ഉൾപ്പെടെയുള്ള ബിഷപ്പുമാർ നിർദ്ദേശിച്ചതായ  ഏകീകൃത കുർബാന എന്ന ആശയത്തെ എതിർക്കുന്നവരെ സഭയിൽ നിന്ന് ഒഴിവാക്കണമെന്നു മേജർ ആർച്ച് ബിഷപ്പ് ഒരു ഇടയ കത്തിൽ അറിയിച്ചു. ഇതേസമയം സീറോ മലബാർ സഭയിലെ ബിഷപ്പുമാർ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. എന്നാൽ സമവായമില്ലാതെ വലിയ പ്രകോപനപരമായ കാര്യങ്ങളാണ് പള്ളികളിൽ നടക്കുന്നത്. വിശ്വാസികളുടെ പ്രശ്നങ്ങൾ അനന്തമായിത്തന്നെ തുടരുന്നു. സീറോ മലബാർ സഭ വത്തിക്കാന് ഒരു വലിയ ഭീഷണിയായി മാറിയതായി ചില റിപ്പോർട്ടുകളുണ്ട്. സീറോ മലബാർ സഭയുടെ സ്ഥാപനകാര്യങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളോ ഒരു മുന്നറിയിപ്പുകളോ, അല്മായരുടെ അഭിപ്രായങ്ങൾ ആരായുകയോ അന്നത്തെ കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയിൽ  നിന്നുണ്ടായില്ല. അന്ന് കത്തോലിക്കാസഭ വിട്ടു സീറോ മലബാർ സഭ സ്ഥാപിതമായതിനുശേഷം വത്തിക്കാനിൽ നിന്നു ഒരു മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സീറോമലബാർ സഭ ഒരു സ്വതന്ത്രസഭയല്ല എന്നതിന് തെളിവായി കാണുന്നതിന് എറണാകുളം അങ്കമാലി പ്രശ്നത്തിൽ വത്തിക്കാൻ ഇടപെട്ടു എന്ന ഒരു യാഥാർത്ഥ്യം മാത്രം നമുക്ക്  മതിയാകും. പുതിയ ഒരു സഭ സൃഷ്ടിക്കുമ്പോൾ അവ കൊണ്ടുള്ള ആവശ്യവും, ചുരുങ്ങിയ പക്ഷം കാണുന്ന കാര്യമായ ഏത്  പ്രയോജനവും സംബന്ധിച്ച ഭാവി വിഷയങ്ങളെക്കുറിച്ചും ശരിയായ ചിന്തയ്ക്ക് വിഷയമാക്കണം. വിശ്വാസിസമൂഹവുമായി കൂട്ടായ ഉറച്ച തീരുമാനത്തിൽ ആയിരിക്കണം ഇത്തരം പൊതു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്. സീറോമലബാർ സഭയുടെ അധികാരികൾ ഉപയോഗിക്കുന്ന ഏകാധിപത്യ തീരുമാനങ്ങൾ  ഉപയോഗശൂന്യവും ഓജസ്സുറ്റതുമായ ഒരു സഭാസമൂഹത്തെ വൃഥാ സൃഷ്ടിക്കുവാൻ ഇടവരുകയും ചെയ്യും. 

അല്മായർക്ക് സഭയിലുള്ള സ്ഥാനമെന്തെന്ന് കൂടുതൽ വ്യക്തമായി വരുന്ന ഒരു പുതിയ കാലമാണിപ്പോൾ. തങ്ങളെല്ലാം തിരുസഭയിലെ  അവിഭാജ്യ ഘടകമാണെന്ന് മാത്രമല്ല, തങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന സഭയുടെ മുഴുവൻ ശക്തിയും തങ്ങൾ തന്നെ  ആണെന്ന യാഥാർത്ഥ്യം അല്മായരിൽ ഉറച്ചു കഴിഞ്ഞു. മാർപാപ്പയ്ക്കും മെത്രാന്മാർക്കും വൈദികർക്കും ഉള്ളതുപോലെ സ്വന്തമായൊരു ദൗത്യം തങ്ങൾക്കും നിർവഹിക്കാനുണ്ടെന്നും സഭാവിശ്വാസികൾ  മനസ്സിലാക്കിക്കഴിഞ്ഞു. ഈ ബോദ്ധ്യം ആദിമസഭയിൽ വളരെയേറെ  തെളിവായിരുന്നു. ഏഴാം ഗ്രിഗോറിയോസ് മാർപാപ്പയുടെ കാലം മുതൽ മദ്ധ്യയുഗകാലത്തുണ്ടായിരുന്ന അല്മായസ്വാധീനം മൂലമുള്ള വടംവലിയ്ക്ക് മാറ്റങ്ങൾ വന്നു. നവീകരണങ്ങൾ നടന്നു. അങ്ങനെ സഭയിൽ അല്മായരുടെ സ്ഥാനം കുറയാനും തുടങ്ങി. സഭയോട് ബന്ധമില്ലാതെ വളർന്നുവന്ന ഭൗതികസംസ്കാരം വൈദികരുടെയും അല്മായരുടെയും ഇടയ്ക്കുള്ള വിടവ് വലുതാക്കി. കേരളത്തിൽ അങ്കമാലി-എറണാകുളം രൂപതയിലെ സഭാപ്രശ്നം ഇതിൽ വളരെയേറെ  സമാനതയുണ്ട്. 

മൂന്ന് കാര്യങ്ങൾ എനിക്ക് പ്രത്യേകിച്ചും പ്രധാനമാണ്: ഒന്നാമതായി, എല്ലാ ആളുകളുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഒരു മാനുഷിക ധാർമ്മികതയുടെ വീക്ഷണം. ഞാൻ ശരിയായി മനസ്സിലാക്കിയെങ്കിൽ, കടമയും ഉത്തരവാദിത്തമുള്ള പ്രവർത്തനവും എന്നാൽ എല്ലാ ആളുകൾക്കും പൊതുവായുള്ളതിന് അനുസൃതമായി പ്രവർത്തിക്കുക എന്നാണ്, അതിനാൽ മറ്റെല്ലാ വ്യത്യാസങ്ങൾക്കും അതീതമായി മനസ്സിലാക്കാൻ ഇത് പ്രാപ്തമാക്കുന്നു, അതായത് മനുഷ്യ യുക്തിക്ക് അനുസൃതമായി പ്രവർത്തിക്കുക.

ജർമ്മനിയിൽ എന്താണ് സംഭവിച്ചത്? 

*കേരളത്തിലെ സീറോ മലബാർ സഭാപരമായ പ്രവർത്തനങ്ങളെയും ചില യാഥാർത്ഥ്യങ്ങളെയും കേരളത്തിൽ നിന്ന് ജർമ്മനിയിൽ വന്നു താമസിക്കുന്ന ആളുകളെയും കുറിച്ച് എൻ്റെ അറിവിൽ വന്ന ചില വസ്തുതകൾ അറിൻ വേണ്ടി ഞാൻ ഇത് എഴുതട്ടെ.  

എന്താണ് ഇവിടെ ഉയരുന്ന പ്രശ്നം? സഭാനിയമത്തിലെ വിശ്വാസപര മായ കാര്യങ്ങളുടെ നിഷേധവും വിശ്വാസികൾക്കിടയിലുള്ള ഉറച്ച ആത്‌മവിശ്വാസത്തിൻ്റെ പല രഹസ്യങ്ങളും ഉൾക്കൊള്ളുന്ന അനേകം  സംശയങ്ങളും ചോദ്യങ്ങളും ആഴത്തിൽ ഇഴചേർന്നിരിക്കുന്നതായ  വിധത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങൾ ഉണ്ട്. സഭയുടെ നേതൃത്വത്തിൽ ബിഷപ് ഗ്രൂപ്പ് മാത്രം ഉൾപ്പെട്ട ഒരു സിനഡ് സഭയുടെ വിശ്വാസി വിരുദ്ധ അംഗത്വ തീരുമാനങ്ങളാണ് ഇതിനുള്ള കാരണം. അതുപോലെതന്നെ  ഏറ്റവും പ്രധാനപ്പെട്ട ചില വിഷയങ്ങളിലൊന്ന് ജനങ്ങൾ ആവശ്യപ്പെട്ട  അവരുടെ അവകാശങ്ങളെ നിഷേധിക്കുന്ന വൈദികരുടെയും മെത്രാൻ സംഘത്തിന്റെയും ഉറച്ച നിലപാടുകളാണ്.  

ജർമ്മനിയിൽ സീറോമലബാർ സഭയുടെ മലയാളത്തിലർപ്പിക്കുന്ന വി. കുർബാനയുടെ ഔദ്യോഗിക ആരംഭവും അതിനുശേഷം ഉണ്ടായ  പ്രവർത്തനങ്ങളും മലയാളി പുരോഹിതരുടെ ഏകാധിപത്യപെരുമാറ്റ  നിലപാടുകളും സഭയുടെ നിയമങ്ങൾക്ക് ഒട്ടും  ചേർന്നതല്ല.

1994 -ൽ ജർമ്മനിയിൽ ആണ് ജർമ്മനിയിലെ സഭാധികാരികളിൽ നിന്നും സീറോ മലബാർ സഭയുടെ മലയാളഭാഷയിലുള്ള കുർബാന യ്ക്ക് ജർമ്മൻ സഭാധികാരി അനുമതി നൽകിയത്., കേരളത്തിൽ സ്ഥാപിതമായ സീറോ മലബാർ സഭയുടെ കീഴിലുള്ള രൂപതകളോ ഇടവകകളോ പാസ്റ്റർമാരോ മറ്റ് സ്ഥാപനങ്ങളോ അന്നും ജർമ്മനിയിൽ  ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വൈദികൻ സ്വമേധയാ എവിടെയും ഒരു വിശുദ്ധൻ്റെ പേരിൽ ഇടവക പ്രഖ്യാപിക്കണമെന്ന് സഭയുടെ നിയമം അനുശാസിക്കുന്നില്ല. ഒരു സ്ഥലത്ത് ഒരു പാസ്റ്ററായി ഒരാളെ സ്വയം പ്രഖ്യാപിക്കാൻ സഭ അനുവദിച്ചിട്ടില്ല. എന്നാൽ സഭയുടെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും വിശ്വാസികൾക്ക് വിശ്വാസ കാര്യങ്ങളിൽ അറിവ് നൽകാനും നിയോഗിക്കപ്പെടുന്ന  പുരോഹിതൻ സഭയുടെ നിയമം വിദേശരാജ്യങ്ങളിൽ ലംഘിക്കുന്നു. 

ഉദാഹരണത്തിന്, ഹൈഡൽബർഗിൽ കുറച്ച്നാളുകൾ മുമ്പ് നടന്ന ഒരു സംഭവമാണത്. 2009 ജൂലൈയിൽ ഹൈഡൽബർഗിലെ സെൻ്റ് ബോണി ഫാസിയസ് ഇടവക പള്ളിയിൽ സീറോ മലബാർ ദുക്‌റാന പെരുന്നാൾ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു അസത്യവാർത്ത കേരളത്തി ലെ പത്രമായ "ദീപിക"യിൽ പ്രസിദ്ധീകരിച്ചു. "ഹൈഡൽബർഗിൽ ഒരു സെൻ്റ് തോമസ് പള്ളിയും, ഇടവകയും, ഒരു വികാരി വൈദികനും ഉണ്ടെന്ന്" വാർത്തയിൽ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഈ വാർത്ത നൽകിയവർ തന്നെയായിരിക്കണം അന്ന് കുർബാന നടത്തിയത്. ഇത്തരം  നുണയുടെ പ്രചാരണം കേരള പത്രങ്ങളിൽ പരസ്യപ്പെടുത്തിയത് അന്ന് കുർബാന നടത്തിയ വൈദികൻ അറിയാതെയല്ല.

ജർമ്മനിയിൽ ഒരിടത്തും, ഹൈഡൽബർഗ് നഗരത്തിലോ പരിസരങ്ങ  ളിലോ, സീറോ മലബാർ രൂപതയോ ഇടവകകളോ ഇടവക വികാരിമാ രോ ഇല്ല. പള്ളികളും ഇടവകകളും ഒന്നും സെൻ്റ് തോമസിൻ്റെ പേരിൽ ഇല്ല. നിലവിലില്ലാത്ത പള്ളിയുടെ പേരും വ്യാജപേരിൽ ഫലകവും ചേർത്ത്  എഴുതിയ പത്രവാർത്ത ! സംഘാടകരിൽ ചിലരെ വൈദികൻ ഏറെ അഭിനന്ദിച്ചു എന്നായിരുന്നു പത്രസന്ദേശത്തിൻ്റെ അവസാന വാചകം. ജർമ്മനിയിൽ ഒരിടത്തും സീറോ മലബാർ സഭയുടെ രൂപതകളോ സഭയുടെ ഇടവകകളോ, വികാരിമാരെയോ ഇന്ന് വരെ അനുവദിക്കപ്പെട്ടിട്ടില്ല., എനിക്ക് കൃത്യമായി അറിയാമെങ്കിൽ, സെൻ്റ് തോമസ് നാമത്തിൽ ഒരു  ഇടവക ഇല്ലെന്ന സത്യം ഉണ്ട്.  ഇത്തരമൊരു പ്രചാരണത്തിന് പിന്നിലെ ദുരൂഹമായ ഉദ്ദേശങ്ങൾ  എന്തായിരിക്കും ?. ജർമ്മനിയിൽ സീറോ മലബാർ ഇടവകയും കമ്മ്യൂണിറ്റിയും ഇല്ലെന്ന് അറിവിലില്ലാത്ത ഏത് പാസ്റ്റർ ആരായിരിക്കും, ഇതിന് പിന്നിലെ കഥാനായകശക്തി ?

 യാഥാർത്ഥ്യങ്ങൾ ഒരിക്കലും മായുന്നില്ല. 

ജർമ്മനിയിൽ ഹൈഡൽബർഗിലും മാത്രമല്ല അതിന് സമാനമായ  സ്ഥലങ്ങളിലും താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ഏതൊരു  വിശ്വാസികളും അവരുടെ മാതൃഭാഷയായ "മലയാളഭാഷയിൽ" അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു അവസരം ലഭിക്കണമെന്നത് എൻ്റെയും എന്നെപ്പോലെയുള്ള മറ്റ്ചിലരുടെയും ആഗ്രഹമായിരുന്നു.

Rev. Fr. Ludwig Bopp. 
 
ഈ പശ്ചാത്തലത്തിൽ, 1994 അവസാനത്തോടെ, ഹൈഡൽബർഗിലെ സെൻ്റ് ബോണിഫാസിയസ് ഇടവകപള്ളി വികാരിയായ Rev.Fr. ലുഡ്വിഗ് ബോപ്പുമായി ഞാൻ സംസാരിച്ചു. ഞങ്ങളുടെ താൽപര്യം മനസ്സിലാക്കി യശേഷം അദ്ദേഹം Freiburg രൂപതയുടെ ആർച്ച് ബിഷപ്പുമായി ബന്ധ പ്പെട്ടു. എന്നോടൊപ്പം വ്യക്തിപരമായ സംഭാഷണം നടത്തണമെന്ന രൂപതയുടെ നിർദ്ദേശപ്രകാരം, ഞാനും ഹൈഡൽ ബെർഗ്ഗ് ബോണിഫാ സിയൂസ് ഇടവക വികാരിയായിരുന്ന Rev. Fr. ലുഡ്‌വിഗ് ബോപ്പും, ഹൈ ഡൽബെർഗ്ഗിന് സമീപ പ്രദേശമായ ബാർഗനിൽ താമസിക്കുന്നതായ  മലയാളിയായ ശ്രീമതി തെരേസ യുബലും കൂടി  Freiburg രൂപതയുടെ തലവനെ നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്തു.  

അന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്ന ആർച്ച്ബിഷപ്പിൻ്റെ മറുപടി ഇങ്ങനെ: "മാസത്തിലൊരിക്കൽ സീറോ മലബാർ റീത്തിൽ വിശുദ്ധ  കുർബാന നടത്തുവാൻ അനുമതി നൽകുന്നു. ഓരോ മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയോ ഞായറാഴ്ചയോ നാലുമണിക്ക് ശേഷം മാത്രമേ വിശുദ്ധ കുർബാന നടത്താനാകൂ.  ഞങ്ങൾ 1994 -ൽ ഫ്രെയ്‌ബുർഗ് രൂപതയുടെ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ അനുമതി ലഭിച്ചത്. സീറോ മലബാർ സഭയുടെ രൂപതകളോ ഇടവകകളോ ഇടവക  വികാരിമാരെയോ അനുവദിക്കില്ലെന്ന് രൂപത ബിഷപ്പ് വ്യക്തമാക്കുക യും ചെയ്തിരുന്നു. ഈ വ്യവസ്ഥകൾ സ്വീകരിക്കാൻ സമ്മതമെങ്കിൽ ഒരു സമ്മതവ്യവസ്ഥാഫോറത്തിൽ ഞാൻ എന്റെ ഒപ്പിട്ടു നൽകണമെന്ന് അദ്ദേഹം അപ്പോൾ  ആവശ്യപ്പെട്ടു. അതനുസരിച്ചു ഫോറത്തിൽ ഒപ്പിടുകയും ചെയ്തു.


1994-ൽ ജർമ്മനിയിൽ ഹൈഡൽബെർഗ്ഗ് നഗരത്തിലുള്ള സെന്റ് ബോണിഫാസിയൂസ് പള്ളിയിൽ മലയാളം കുർബാന ഉത്‌ഘാടനകർമ്മം നടക്കുന്ന ഫോട്ടോ. (ബിഷപ്പ് തോമസ് ഇലവനാൽ ഉത്‌ഘാടനകർമ്മം നടത്തുന്നു. ഇടതുവശത്ത് -ശ്രീ. ജോർജ് കുറ്റിക്കാട്ട് . 

മാസത്തിലൊരിക്കൽ മാത്രം  മലയാളം വി. കുർബാനയ്ക്ക് വരുന്ന വൈദികൻ ജർമ്മനിയിലെ സഭയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്ത രുതെന്ന് രൂപതയുടെ ലൈസൻസിൽ രൂപത എഴുതി. മലയാളത്തിൽ വിശുദ്ധ കുർബാന നടത്താൻ മാത്രമേ അനുമതിയുള്ളൂ. കൂടാതെ,  ഫ്രെയ്ബുർഗിലെ ആർച്ച് ബിഷപ് മലയാളി പുരോഹിതരെ മറ്റുള്ള  ജോലികൾ ചെയ്യാൻ അനുവദിച്ചില്ല. ഏറെ വിമർശനങ്ങളും വളരെ  സംശയങ്ങളും ഉയർത്തിയ ദീപിക പത്രവാർത്തയിലെ " സെന്റ്‌ തോമസ്  ഇടവകയും വൈദികനും" എന്ന പരാമർശത്തിൻ്റെ ഉറച്ച  സത്യാവസ്ഥ അറിയാൻ അന്ന് മലയാളം കുർബാന അർപ്പിക്കാൻ വന്ന വൈദികനോട് ഞാൻ ബന്ധപ്പെട്ടു വിഷയം ചോദിച്ചു. ആ വൈദികൻ  യാഥാർത്ഥ്യത്തോട് അനുകൂലിച്ചുള്ള മറുപടി നൽകാതെ അകന്നു മാറിപ്പോവുകയുമാണ് ചെയ്തത്.. 

"സെൻ്റ് തോമസ് ഇടവക"   എന്ന കപടനാമം.

ദർശന ഭീഷണിയുടെ അന്തർലീനമായ ഭീഷണിയോടെ എനിക്ക് ആ  വൈദികനിൽ നിന്ന് അപ്രതീക്ഷിതമായ ഒരു ഉത്തരം ലഭിച്ചു:"സെൻ്റ് തോമസ് ഇടവക"-"എനിക്ക് "ഇടവക, ഇടവക സെന്റ് തോമസ് ഇടവക യെന്നും പേരിടുവാൻ, ഞങ്ങൾ എല്ലാവരും സ്വയം തീരുമാനിച്ചു". ഈ മറുപടി നൽകിയ ആ വൈദികനും,  ഹൈഡൽബെർഗ്ഗ് നഗരത്തിന് അടുത്തു താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ചില സ്വാർത്ഥരും ഗൂഢാലോചനക്കാരും ചേർന്ന് വളരെ നന്നായി ആസൂത്രണം ചെയ്ത ഒരു  നിഗൂഢ പ്രചാരണ പദ്ധതിയാണ് ആ വൈദികന്റെ മറുപടിയെന്ന് എനിക്ക് അപ്പോൾ മനസ്സിലായി. 

സീറോ മലബാർ സഭയുടെ നേതൃത്വത്തിൻ്റെ നിഗൂഢ ലക്ഷ്യങ്ങൾ.

ലോകമെമ്പാടുമുള്ള കേരളത്തിലെ സീറോ മലബാർ സഭയിലെ ഓരോ  ബിഷപ്പുമാരുടെയും അനേകം വൈദികരുടെയും പ്രവർത്തനങ്ങൾ പതിവായി നടക്കുന്നതും കേരളീയരായ സീറോമലബാർ കത്തോലി ക്കർക്കിടയിൽ ഒരു വലിയ ചർച്ചാ വിഷയവുമാണ്. വത്തിക്കാനിൽ പോപ്പിന് വലിയ ഭീഷണിയായി മാറുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം ഉയർന്നു വന്നു. 

ആഗോളതലത്തിൽ, ഇന്ന് കേരളത്തിലെ സീറോ മലബാർ സഭയുടെ  നേതൃത്വം ലോകമെമ്പാടും സീറോ മലബാർ രൂപതകൾ സ്ഥാപിക്കുന്ന തിനും ഓരോ സ്ഥലങ്ങളിലും ഇടവകകൾ സ്ഥാപിക്കുന്നതിനുമുള്ള ഒരുക്കത്തിലാണ്. ഈ സഭയുടെ ആഗോളവത്ക്കരണത്തിലൂടെ  റോമിലെ നേതൃത്വത്തെ അട്ടിമറിക്കാനും സ്വന്തം പുരുഷാധിപത്യ സംവിധാനം അവതരിപ്പിക്കാനും അവർ ഒരു വലിയ പോരാട്ടമാണ് നടത്തുന്നത്. കാര്യങ്ങൾ അറിയാത്ത ലോകമെമ്പാടുമുള്ള സാധാരണ മലയാളികളായ കത്തോലിക്കർ ഈ വിഷയത്തിൽ ഏറെ ഇപ്പോൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. സീറോമലബാർ സഭാനേതൃത്വം നടത്തുന്ന ആഗോളവത്ക്കരണഘട്ടത്തിൽ വിശ്വാസികൾക്ക് സമാധാനത്തിനെതിരെ ഭീഷണികൾ ഉണ്ടാകുന്നു. മതനേതൃത്വം  അതിന്റെ ഉത്തരവാദിത്വം കാണുന്നില്ല.

ഉദാഹരണത്തിന് ജർമ്മനിയിൽ, യൂറോപ്പിലെ സീറോ മലബാർ സഭ യുടെ ഒരു നേതാവ്, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് കഴിഞ്ഞ നാളിൽ കൊളോണിൽ വന്നു; കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ജർമ്മൻ പ്രദേശങ്ങളിൽ സീറോ മലബാർ കമ്മ്യൂണിറ്റികളും ഹൈഡൽബർഗി ലെ സീറോ മലബാർ കമ്മ്യൂണിറ്റികളും സ്ഥാപിക്കുക എന്നതായിരുന്നു ആ ബിഷപ്പിന്റെ നിഗൂഢ ലക്ഷ്യം." കൊളോണിലെ സീറോ മലബാർ ദേവാലയത്തിൽ കുർബാന നടത്താൻ ആളുകൾ എത്തിയതായി ഒരു വാർത്ത വന്നു". എന്നാൽ കുറച്ചുകാലമായി മേൽപ്പറഞ്ഞ ഇടവകയിൽ സമൂഹങ്ങളെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു, "രൂപതകൾ " സ്ഥാപിക്കൽ അതിൻ്റെ ആന്തരിക ലക്ഷ്യമാണ്. മുൻ സീറോമലബാർ കർദ്ദിനാളിന്റെ ആഗ്രഹം അനുസരിച്ചു വത്തിക്കാനിൽ 1.975.000,00 Euros നൽകി ഒരു കെട്ടിടം വാങ്ങുവാൻ മുൻ കർദ്ദിനാളിന് ഇടനില നിന്നയാളാണ് ഈ ബിഷപ്പ്. ഈ കെട്ടിടം വാങ്ങിയത് കേരളത്തിൽ എത്ര ആളുകൾ അറിഞ്ഞിട്ടുണ്ട്? അതിനുള്ള ഇടനില കമ്മീഷനാണ് ബിഷപ്പ് സ്ഥാനമെന്ന് പൊതു സംസാരമുണ്ട്.

അമേരിക്ക, അയർലൻഡ്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങി മറ്റു പല രാജ്യങ്ങളിലും സീറോ മലബാർ സഭയുടെ രൂപതകൾ ഇവർ  സ്ഥാപിച്ച് സഭാ വിശ്വാസികളിൽ നിന്ന് വൻതുക പിരിച്ചെടുത്തത് മാതൃഭൂമിയിൽ ചർച്ചയായി . സീറോ മലബാർ സഭയുടെ രൂപതകളും യൂറോപ്പിൽ അധികാരപരിധിയുണ്ടെന്ന് അവകാശപ്പെടുന്ന ഇവർ, ജർമ്മനിയിൽ രൂപതകളും ഇടവകകളും സ്ഥാപിക്കാൻ കേരളത്തിൽ നിന്നുള്ള ചില ബിഷപ്പുമാർ ശ്രമിക്കുന്നതായി അറിയുന്നു. എന്നാൽ  ജർമ്മനിയിലെ ഫ്രൈബുർഗ് രൂപത അതോറിറ്റി  1994 -ൽ നിർദ്ദേശിച്ച തുപോലെ, ജർമ്മനിയിൽ കേരളത്തിലെ സീറോ മലബാർ സഭയുടെ എപ്പിസ്‌കോപ്പൽ കൗൺസിൽ തീരുമാനിച്ചു ഭാവിയിൽ ഒരു രൂപതയോ ഇടവകയോ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത ഞാൻ കാണുന്നില്ല.  

യൂറോപ്പിലെ കത്തോലിക്കാ സഭയ്ക്ക് ഒരു വെല്ലുവിളി മാത്രമല്ല, മറ്റ് സഭകൾ കത്തോലിക്കാ സഭയിൽ നിന്ന് അകലുന്നതുപോലെ സീറോ മലബാർ സഭയും വത്തിക്കാനിൽ നിന്ന് അകന്നുപോകുന്നുവെന്ന അനുഭവം വിശ്വാസികൾക്കും അറിയാം. ജർമ്മനിയിലെ കത്തോലി ക്കാസഭാനേതൃത്വം ഇക്കാര്യത്തിൽ വളരെ ഗൗരവമായ ചില നിലപാട് സ്വീകരിക്കണമെന്നും യേശുവിൻ്റെ നാമത്തിൽ അക്രമം നടത്തുന്നത് നിയന്ത്രിക്കണമെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു.

ജർമ്മനിയിലെ കത്തോലിക്കാ സമൂഹത്തിൽ ഇനി ഭാവിയിൽ  വലിയ  വിള്ളലുണ്ടാകാതിരിക്കാനാണ് ഈ ഇടപെടൽ ആവശ്യമാകുന്നത്. എനിക്ക് പറയാനുള്ളത്, ജർമ്മനിയിൽ വേണ്ടത്, മാർപാപ്പയുടെ ഒരു  നേതൃത്വത്തിലുള്ള, കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ മുൻ കത്തോലിക്കാ സഭാഘടനയെ തകർത്ത് ചിലരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും സ്വേച്ഛാധിപത്യത്തിനും ഇടയിൽ അടുത്തിടെ സൃഷ്ടിക്കപ്പെട്ട ഒരു സീറോ മലബാർ സഭയുടെ കേന്ദ്രമല്ല എന്നതാണ്. ഇതിനകം ജർമ്മനിയിൽ ഏതാണ്ട് അഞ്ചു ലക്ഷത്തോളം കത്തോലിക്കർ കത്തോലിക്കാസഭയിൽനിന്നും വേർപിരിഞ്ഞു പോയ  കാര്യം ഒട്ടും നിസ്സാരമായി നാം കാണരുത്. സീറോമലബാർ സഭയിലെ മെത്രാന്മാരും പുരോഹിതരും അവരുടെ ഏകാധിപത്യവും സ്വാർത്ഥ  നിലപാടും തുടർന്നാൽ സീറോമലബാർ സഭയുടെ ആത്മീയ ഭാവി  അനിശ്ചിതമാകും. ജർമ്മൻ സഭാകേന്ദ്രത്തിലും ഫ്രെയ്‌ബുർഗ്‌ രൂപത കേന്ദ്രത്തിലും, അക്കാലത്ത് ജർമ്മനിയിൽ മലയാളം കുർബാനയ്ക്ക് മാത്രം അനുമതി നൽകിയ ബഹുമാനപ്പെട്ട കർദ്ദിനാൾ റോബർട്ട് സോളിറ്റ്ഷിനോടും ഈ വിഷയം കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്  അറിയിക്കണമെന്ന ആവശ്യo തീരെ നിസ്സാരമായി നമുക്ക് കാണാൻ കഴിയുമോ?. 

സീറോ മലബാർ സഭയിലെ ആചാരങ്ങളുടെ നിലവിലുള്ള  അവസ്ഥ പോലെ ലോകത്തിലെ മറ്റു മതങ്ങൾക്കും ഇതിനകം  ഗണ്യമായ മാറ്റം ഉണ്ട്. ഇന്ന് ക്രിസ്തുമതം പോലും ! ഭൂമിയിൽ എല്ലായിടത്തും, നാമെല്ലാവ രും എവിടെയായാലും, നമുക്ക് ഇപ്പോഴും ദൈവത്തിൽ ഉറച്ച വിശ്വാസ വും മാത്രമല്ല, നമുക്ക്  സമാധാനവും ഉണ്ടെങ്കിലും, ചിലർക്ക് അപ്രകാ രം അല്ലെങ്കിലും, കുറഞ്ഞത് ഇക്കാലത്ത് മതവിശ്വാസത്തിൽ നിന്നും ജീവിത  സമാധാനത്തിൽ നിന്നും വിശ്വാസികളെ അകറ്റിനിറുത്തി  ഒഴിവാക്കപ്പെട്ടതായി തോന്നുന്നു. മതനേതൃത്വങ്ങളുടെ ഉറച്ച  ഏകാധി പത്യ നിലപാട് ഇതിന് കാരണമാക്കിയിരിക്കുന്നു. സീറോമലബാർ സഭയുടെ ഉദ്ദേശം സഭയുടെ വിശാലമായ വൻ  ആഗോളാവത്ക്കരണം സാധിക്കുവാനുള്ള വഴികളും, കൂടാതെ വൻ സാമ്പത്തികശക്തിയും നേടുക എന്നത് മാത്രം നേതൃത്വം  ചിന്തിക്കുന്നു. ആത്മീയത മറക്കുന്നു.

ഒരു മതത്തെ യഥാർത്ഥത്തിൽ എന്താണ് നിർവചിക്കുന്നത്? പ്രശസ്തമാ യ കപട കാഴ്ചകളാണോ, അതോ വഴികളിലെ ചെറിയ അത്ഭുതങ്ങളാ ണോ , അതോ നിങ്ങൾ കണ്ടുമുട്ടുന്ന പ്രത്യേക ആളുകളാണോ? ലോകം ഇതെല്ലാം ഉൾക്കൊള്ളുന്നു, ഈ മത വൈവിധ്യമാണ് "ലോകമെമ്പാടും മനോഹരമായ സമയം" എന്നത് സീറോമലബാർ ഏകാധിപതികൾ ഈ പുതിയ കാലഘട്ടത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഇത്തരം വൈവിധ്യത്തെയാണ് ആഗോളവത്ക്കരണ പ്രചാരണ നടപടി കൊണ്ട് ഉണ്ടായിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. 

(  തുടർച്ച Part 3 - ൽ  ) .

 ------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*****************************************************