Freitag, 30. Juni 2017

ധ്രുവദീപ്തി // Nursing // അവലോകനം // .നഴ്‌സുമാരുടെ അവകാശ സമരം //: നഴ്‌സുമാർക്ക് പുതിയ ഏകീകൃത വേതന വ്യവസ്ഥ നടപ്പാക്കണം // George Kuttikattu.



               കേരള സംസ്ഥാന സർക്കാർ അടിയന്തിര നടപടി 
            സ്വീകരിക്കണം.

          George Kuttikattu


  



തുല്യതയില്ലാത്തവരുടെ 
ഒരു തീവ്രദ്വന്ദയുദ്ധരംഗമായിട്ടാണ്
നഴ്‌സുമാരുടെ നിരാഹാര സമരവേദിയായിത്തീർന്ന കേരളം.
ഇതിൽനിന്നു ഏറെയൊന്നും  അഭിമാനിക്കാൻ വകയുള്ള
അവസ്ഥയിൽ കേരളം ഒരു മാറ്റത്തിന് നഴ്‌സുമാരുടെ സമരവും 
ഒരു മാതൃകയാകും എന്നു വിചാരിക്കാനും കഴിയുകയില്ല. ഭീതി
പുകയുന്ന മനസ്സുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന നമ്മുടെ
ഓരോ നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ഒരു വശത്ത്,
മറുവശത്താകട്ടെ, പണക്കൊതി പൂണ്ട ദാർഷ്ട്യതയിലും
അമാനുഷികമായ അവിഹിതമാർഗ്ഗങ്ങളിൽ നേടിയ ധനം കൊണ്ടും
ശക്തരായ വിധ്വംസക ശക്തികൾ- മന്ത്രിമാരും ജനപ്രതികളും,
കോടതിയും ഇവർ സംരക്ഷിക്കുന്ന ആശുപത്രി ഉടമകളും .!


                   രാജഗിരി ഹോസ്പിറ്റൽ ,എറണാകുളം 

ഉടമകളിൽ ചിലരാകട്ടെ, ഒരു ജനാധിപത്യ രാജ്യം ആകെ മൊത്തക്കച്ചവടം നടത്തുന്ന സിംഹങ്ങൾ ആകാം, മറ്റു ചിലരാകട്ടെ ഈശ്വരനെപ്പോലും ഏറെ  ആദായവിലയ്ക്ക് (ചാരിറ്റിയുടെ സേവനമെന്ന് മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ  ചെയ്തു നടത്തുന്നവരെല്ലാം ഈശ്വരൻറെ മഹത്തായ കരുണയുടെ വിശുദ്ധ പ്രവാചകന്മാർ) ദാനം ചെയ്യുന്ന കാണപ്പെട്ട അത്ഭുതപ്രവർത്തകരായ ആൾ ദൈവങ്ങളായിരിക്കും. ഓരോരോ മതങ്ങളുടെ, സമുദായങ്ങളുടെ പേരുക ളിൽ, വ്യക്തികളുടെ പേരുകളിൽ, കേരളം കാണുന്ന ആശുപത്രി ഉടമകൾക്ക് സംരക്ഷണം നൽകുന്ന പ്രമുഖ കേരളമാദ്ധ്യമങ്ങളോ കോടതികളോ പോലും സാമൂഹ്യ- രാഷ്ട്രീയ ഭരണ നേതൃത്വമോ നഴ്‌സുമാർ ഉന്നയിക്കുന്ന അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം ഒട്ടും കൽപ്പിക്കുന്നില്ല,.

മതങ്ങളുടെ ആധികാരിക ഉന്നതന്മാർ ആയിരിക്കാം, ആശുപത്രി ഉടമകൾ. ഇവർക്ക് വേണ്ടി മലയാളം പത്രങ്ങൾ പരസ്യസേവനം ചെയ്യുന്നുവെന്നതിനു തെളിവാണ് ഫാ. വൈക്കത്തുപറമ്പിൽ ("ചായ് " സംഘടന ) നഴ്‌സുമാരുടെ സമരത്തെ അധിക്ഷേപിച്ചു എഴുതിയ ലേഖനം ദീപികപ്പത്രം കഴിഞ്ഞ നാളിൽ പ്രസിദ്ധീകരിച്ചത്. ദീപികപോലെയുള്ള മാദ്ധ്യമങ്ങൾക്ക് നടീ നടന്മാരുടെ ലൈംഗികവിഷയങ്ങളാണ് പ്രാധാന്യം. ഇവിടെ  അവകാശങ്ങൾ നിഷേധിക്കപ്പെട്ട കർഷകന്റെ ദു:ഖങ്ങളോ ദാരുണമായ മരണമോ, അതു പോലെ രോഗികളായിത്തീരുന്ന പൊതുസമൂഹത്തിലെ  ജനങ്ങളെ നിവൃത്തി കേടിൽ പണതട്ടിപ്പിനിരയാക്കുന്ന ആശുപത്രികളുടെ തട്ടിപ്പ്‌കാര്യങ്ങളോ ഒന്നും മാദ്ധ്യമങ്ങൾക്ക് യാതൊരു താല്പര്യവിഷയങ്ങളല്ല. ആശുപത്രി ഉടമകളാകട്ടെ തങ്ങൾക്ക് കേരള പൊതു സമൂഹത്തിലെ അത്യുന്നതങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ- മാദ്ധ്യമ  സ്വാധീന ശക്തി മറ്റാരേക്കാളും വളരെയേറെയുണ്ടെന്ന് പ്രകടിപ്പിക്കുന്നവരുമാണ്. 

ജനദ്രോഹം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവിന് വേണ്ടി എന്തും ത്യാഗവും ചെയ്യാൻ ഓടിനടക്കുന്ന കേരളത്തിലെ പൊതു രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളും ഭരണനേതൃത്വവും കേരളത്തിലെ നഴ്‌സുമാരുടെ സമാനത  ഇല്ലാത്ത അവകാശസമരത്തെ മനസ്സാ "ശരി" "വയ്ക്കുന്ന പിന്തുണ ഇതുവരെ നൽകിയിട്ടില്ല. അതു അല്പം ഉണ്ടായിരുന്നെകിൽ നഴ്‌സുമാരുടെ ഈ സമരം ഉണ്ടാവുകയില്ലായിരുന്നു. അവരുടെയൊക്കെ കണ്മുൻപിൽ അതുപക്ഷേ ഈ അവകാശ സമരത്തെ "പെൺസമരം" എന്ന അരാജകത്വ നിലയിലായിരിക്കും കാണുക..

സ്നേഹവെളിച്ചം പകരുന്ന 
ജീവന്റെ വലിയ പ്രതീക്ഷയാണ് അവർ.

 നഴ്‌സുമാരുടെ സേവനം ചെറുതല്ല 

എന്നാൽ കേരളത്തിലെ നമ്മുടെ നഴ്‌സുമാർക്കാകട്ടെ ഗുണ്ടകളുടെ വടിയില്ല, അവർക്ക് തോക്കുകളില്ല, ബോംബുകളില്ല, കത്തികളില്ല, കൊട് വാളില്ല.  അവർക്ക് ധാർഷ്ട്യത കൈമുതലുള്ള അധികാരിയുടെ വാളുകൊണ്ടുള്ള വെട്ടേൽക്കാനും, ദേഹോപദ്രവം ഏൽപ്പിക്കുന്നത് അപ്പാടെ അവയെല്ലാം  സഹിക്കാനുള്ള കായിക- മാനസിക ശക്തിയുമില്ല. അവരുടെയൊക്കെ  മുഖത്ത് കരുണയുടെ, ആശ്വാസത്തിന്റെ വചനങ്ങളും, ഹൃദയം നിറയെ സ്നേഹപ്രകടനവും മാത്രമാണുള്ളത്. ഒരു മനുഷ്യജീവനെ കാർന്നു കാർന്നു തിന്നുകൊണ്ടിരിക്കുന്ന മാരക രോഗത്തിന്റെ തീവ്രതയെ പരിപൂർണ്ണമായി ഇല്ലാതാക്കുവാനുള്ള കരുത്തുറ്റ സ്നേഹവെളിച്ചം പകരുന്ന ജീവന്റെ വലിയ പ്രതീക്ഷയാണ് അവർ.

കേരളസമൂഹത്തിലെ സാധാരണ നഴ്‌സുമാരുടെ പരിമിതികളെപ്പറ്റി ഏവർക്കുമറിയാം. ആദ്യമായിത്തന്നെ പഠനത്തിനും പരിശീലനത്തിനും വേണ്ടി ത്യാഗപൂർണ്ണമായ നീണ്ട ജീവിതം നയിച്ചവരാണ്. നിരവധി ലക്ഷം രൂപ കടമെടുത്തും, ഭൂമി പണയംവച്ചും ഈ തുക നഴ്‌സിംഗ് പഠിക്കുവാൻ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം അടിമപ്പണിയായ "ബോണ്ട്" വ്യവസ്ഥകൾ പാലിക്കാനുള്ള ത്യാഗം. കടമെടുത്ത പണം എങ്ങനെ തിരിച്ചു കൊടുക്കാൻ കഴിയുമെന്നത് അവരുടെ മുൻപിൽ ചോദ്യമായി അവശേഷി ക്കുന്നു. ജീവിതം തന്നെ പണയത്തിലായി എന്നതാണ് യാഥാർത്ഥ്യം. പക്ഷെ, തുടർന്നുള്ള എല്ലാ ദിവസങ്ങളും കേരളത്തിലോ അഥവാ മറ്റെവിടെയോ ഉള്ള ആശുപത്രികളിൽ നഴ്‌സുമാർ അടിമകളെപ്പോലെ തുശ്ചമായ പ്രതിഫലം വാങ്ങിക്കൊണ്ട് ജോലി ചെയ്യുന്നു. അത്പക്ഷെ, യാതൊരുവിധത്തിലുമുള്ള  മനുഷ്യത്വവും, ധാർമ്മികവുമല്ലാത്ത രീതിയിലും അവരുടെ സേവനത്തെ ആശുപത്രി അധികാരികൾ ചൂഷണം ചെയ്യുകയാണ്. രാവും പകലും എന്ന സമയകാല വ്യത്യാസം അവരുടെ സ്വകാര്യ ജീവിതത്തിലില്ല, അല്ലലുകൾ ഇല്ലാത്ത സ്വൈര്യകുടുംബ ജീവിതം അവരുടെ സ്വപ്നം മാത്രമാണ്. 

നമുക്കു ചുറ്റും നിയമങ്ങളും കോടതിയും  സർക്കാരും ജനപ്രതിനിധികളും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കുവേണ്ടി ഓരോ ശമ്പള പരിഷ്‌ക്കരണ കമ്മിഷനുണ്ട്. എന്നിട്ടും നഴ്‌സുമാരുടെ തൊഴിലിനുവേണ്ടി  അർഹമായ ഒരു വേതനത്തിന്റെ താരിപ്പ് ശമ്പളഘടനവ്യവസ്ഥകൾ ഇവിടെ നടപ്പാക്കുവാൻ ആരും ചിന്തിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയോ സർക്കാർ ആശുപത്രിയോ ആകട്ടെ,   നമ്മുടെ നഴ്‌സുമാർ ചെയ്യുന്ന ജോലി നഴ്‌സിംഗ് ജോലിതന്നെ. എല്ലാ നഴ്‌സുമാർക്കും ഒരു തുല്യ വേതന നിരക്ക് സർക്കാർ പ്രഖ്യാപിക്കണം. ചില ഉദാഹരണം നോക്കാം. പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകരും സർക്കാർ സ്ക്കൂൾ അദ്ധ്യാപകരും തമ്മിൽ വേതനവ്യവസ്ഥകളിൽ എന്ത് വ്യത്യാസം ഇരിക്കുന്നു.? അപ്പോൾ നഴ്‌സുമാരുടെ പ്രതിമാസ വേതന നിരക്ക് പരിഷ്ക്കര ണത്തിൽ മാറ്റങ്ങൾ സ്വീകരിച്ചു ആശുപത്രി ഉടമകൾ ഒരു പുതിയ ഏകീകൃത അടിസ്ഥാന വേതന വ്യവസ്ഥയ്ക്ക് തലകുനിക്കണം. അതിനു തയ്യാറല്ലാത്ത വരുടെ ആശുപത്രികൾ നഴ്‌സുമാർ ജോലിനിസഹകരണം വഴി പൂർണ്ണമായി നിശ്ചലമാക്കണം. ജനങ്ങളെ ചൂഷണം നടത്തുന്ന കേരളത്തിലെ ആശുപത്രി കൾ നമ്മുക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിക്കണം. നമ്മുടെ പൊതു സാമൂഹ്യ ജീവിതത്തിന്റെ അന്തസ്സിന്റെ അടിസ്ഥാനം കേരളത്തിൽ നിന്ന് അന്യമാവുകയാണോ? 

പൊതുജനാരോഗ്യം തകർച്ചയിൽ 

 നഴ്‌സുമാർ   അവഗണനയിൽ 
ലോകമെമ്പാടും വികസിക്കുന്ന രാജ്യങ്ങളിലും, വികസനം നടന്നു വരുന്ന രാജ്യങ്ങളിലും പൊതുജനാ രോഗ്യവിഷയം ഏറെ ശ്രദ്ധിക്കപ്പെ ടുന്ന പ്രധാന കാര്യമാണ്. ആതുര ശുശ്രൂഷാരംഗത്തു മലയാളിപെൺ കുട്ടികളുടെ പേര് ലോകപ്രസിദ്ധവു മാണ്. എന്നാൽ കേരളത്തിൽ നഴ്‌സു മാർ ആശുപത്രി ഉടമകളുടെ നിത്യ അടിമകളാണ്. കേരളത്തിലെ ആശുപത്രികളുടെ അവസാനം ഇല്ലാത്ത ശുചിത്വമില്ലായ്‌മ, രോഗികളുടെ ചികിത്സാ സൗകര്യത്തിലുള്ള കുറവുകൾ, അടിയന്തിര ആവശ്യമായ മരുന്നുകളുടെ ദുർലഭ്യത, രോഗികളുടെ ആരോഗ്യ ക്ഷേമപരിചരണത്തിനു ആവശ്യമായ നഴ്‌സുമാരുടെ സേവനവ്യവസ്ഥയിലെ അപാകത എന്നിവയെല്ലാം നാം നിത്യവും കാണുന്നു. ഏറെ അപ്രതീക്ഷിതമായിത്തന്നെ ആകട്ടെ, ഒരാൾക്ക് എമർജൻസി രോഗപരിശോധനകൾക്കായി എത്തുമ്പോൾ ആദ്യമേതന്നെ ലക്ഷങ്ങൾ തുക ആശുപതിയിൽ മുൻകൂറായി കെട്ടിവച്ചാലേ ഒരു ഡോക്ടർ വരൂ എന്നതാണ് ഞെട്ടിക്കുന്ന പതിവ്.  ഞെട്ടിക്കുന്ന അമിതമായ ആശുപത്രി ചാർജ്, ഇതെല്ലാം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. 

പക്ഷെ, രോഗം വന്നാൽ വീട്ടിലായാലും ആശുപത്രിയിലായാലും രോഗിയെ കിടക്കയ്ക്കരുകിൽ നിന്നുകൊണ്ട് പരിചരിക്കാൻ സ്വന്തം ബന്ധുക്കൾ കൂടി അടുത്തുണ്ടാകണം. അതുപക്ഷേ, പുതിയ കാലത്തിന്റെ സവിശേഷതയിൽ ഓരോ കുടുംബംങ്ങളിലെയും അംഗങ്ങളുടെ എണ്ണം കുറേക്കാലങ്ങൾ മുമ്പ് ഉണ്ടായിരുന്നതിലേറെ നേരെ കുത്തനെ താഴേയ്ക്ക് കുറഞ്ഞുപോയിട്ടുണ്ട്  അപ്പോൾ, അപ്രതീക്ഷിതമായി ഒരാൾ രോഗിയായി ആശുപത്രിയിൽ കിടപ്പ് ചികിത്സയിലായാൽ രോഗിയുടെ നില വളരെ കഷ്ടമായിത്തീരും. പക്ഷെ ഈ കാര്യത്തിൽ ആശുപത്രി അധികൃതരോ സർക്കാരോ ഇതിനെക്കുറിച്ചു ഒട്ടു വേവലാതിപ്പെടുന്നില്ല, അവർ ഇത്തരമുള്ള പ്രശനം കാണുന്ന മട്ടില്ല താനും. നഴ്‌സുമാരുടെ കുറവ് മൂലം നേഴ്‌സുമാരെ പലപ്പോഴും അവശ്യ പരിചരണ ജോലികൾക്ക് കിട്ടുകയില്ല, കുറച്ചു നഴ്‌സുമാരെ വച്ച് കൂടുതൽ ജോലികൾ ചെയ്യിക്കുന്ന പതിവ്. ഇതിനിടയിൽ ആശുപത്രിയിലെ റിക്കാർഡ്  എഴുത്തു കുത്തുകൾ, മറ്റു റിപ്പോർട്ടുകൾ ഇവ തയ്യാറാക്കി എഴുതുകയും വേണം. 

അവകാശസമരം കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ് . 

 നഴ്‌സുമാർ അടിമവേല ചെയ്യുകയില്ല.
ഏറ്റവും രഹസ്യമായ ഒരു യാഥാർത്ഥ്യം ഇതാണ്: കഴുത്തിൽ ടൈയും കെട്ടി, പശ മുക്കി ഉണക്കി തേച്ചു മിനുക്കിയെടുത്ത ഡ്രസുക ളും പോളീഷ് ചെയ്ത മിനുങ്ങി യ ഷൂവും ധരിച്ചു സ്റ്റെതോസ്‌ കോപ്പും കഴുത്തിൽ തൂക്കി യിട്ട് രോഗികൾ കിടക്കുന്ന ഓരോ വാർഡുകളിലേയ്ക്ക്  എത്തുന്ന "ഏമാന്മാർ" ഡോക്ടർമാർ വ്യക്തമായും മനസ്സിലാക്കണം, അളവില്ലാത്ത തടിച്ച വേതനം വാങ്ങുന്ന ഓരോ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ വെറും വേലക്കാരല്ല നമ്മുടെ  നഴ്‌സുമാർ എന്ന്. ഡോകർമാരുടെ നിർദ്ദേശങ്ങളും അവരുടെ രോഗീ സന്ദർശനങ്ങളും കൊണ്ട് മാത്രമാണോ രോഗി സുഖം പ്രാപിക്കുന്നത്? നഴ്‌സുമാരുടെ നിസ്വാർത്ഥമായ പരിചരണവും നിരന്തര സാമീപ്യവും കൊണ്ടാണ് എന്നാരെങ്കിലും കരുതുന്നുവോ? ഡോക്ടർമാർ ആദ്യം കരുതണം, അവരെല്ലാം പറ്റുന്ന തടിച്ച വേതനം സാധാരണക്കാരായ രോഗികളുടെ കയ്യിൽനിന്നും ആശുപത്രി ഉടമകൾ നേരെ പിടിച്ചു വാങ്ങുന്ന കണ്ണീരിന്റെ പ്രതിഫലമാണെന്ന്. ഇത് ആശുപത്രി അധികാരികളുടെ സ്വന്തം താൽപ്പര്യങ്ങളുമാണ്. അതുകൊണ്ടു നമ്മുടെ  ജനങ്ങൾക്ക് എന്തിരിക്കുന്നു?, അതുപക്ഷേ, അവസാനം ആശുപത്രി രോഗിക്ക് നൽകുന്ന "ശിക്ഷാബില്ലിൽ" ആകട്ടെ, യാതൊരു ഇളവുകളും ലഭിക്കുകയില്ല. ആധുനിക ലോകത്തെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം രോഗിയുടെ പൂർണ്ണ ശുശ്രൂഷ അവിടെയുള്ള രോഗികളുടെ പരിചാരകരുടെ കരങ്ങളിൽ ആണത്രേ. രോഗികൾക്ക് വേണ്ടി ചില രാജ്യങ്ങളിൽ നിർബന്ധ  "സിക്ക് ഇന്ഷുറന്സു"കളും നടപ്പാക്കിയിട്ടുണ്ട്. രോഗിയുടെ ആശുപത്രി ചിലവുകൾ ഇൻഷുറൻസ് ഏറ്റെടുക്കുന്നു. 

കേരളത്തിലാകട്ടെ, ആശുപത്രികൾ രോഗികളോട്‌ അമിതമായി ചികിത്സ പണം ഈടാക്കുകയും, നഴ്‌സുമാർക്ക് നക്കാപ്പിച്ച പ്രതിഫലവും നൽകുന്നു. എന്നാൽ കേരളത്തിലെ നഴ്‌സുമാരെ അടിമകളായി തരം താഴ്ത്തി അടിമപ്പണികൾ  ചെയ്യിക്കുന്ന ആശുപത്രി ഉടമകൾ കേരളത്തിലെ നഴ്‌സുമാരുടെ മൗലീക ആവശ്യങ്ങളെയും വേതന വ്യവസ്ഥകളെയും ചെറുതായി കാണരുത്. അവരുടെ ശബ്ദം ലോകം മുഴുവൻ ഇപ്പോൾ കേൾക്കുന്നു. നഴ്‌സുമാർ നടത്തുന്ന തൊഴിൽ- വേതന പരിഷ്‌കാര അവകാശസമരം കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ്, ഈ സമരം ശാശ്വത വിജയത്തിലേയ്ക്കു തന്നെയാണ് പോകുന്നത്, എന്നാശംസിക്കുന്നു. //-
-----------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form


Sonntag, 25. Juni 2017

ധ്രുവദീപ്തി: Chavara: A Multidimensional Saint // Man of Prayer // Fr. Dr. Thomas Kadankavil CMI

ധ്രുവദീപ്തി


Chavara: A Multidimensional saint .  


A Symbol of Sanctity within Our Reach : //

Man of Prayer 

Fr. Dr. Thomas Kadankavil CMI

Fr. Dr. Thomas 
Kadankavil CMI
The spiritual means for growing in love and devotion to God is prayer. It is a way of approaching God. In Chavara's aproach to God we can distinguish two predominant sentiments, namely, fear and filial love. His fear of God takes its origin from his sense of his unworthiness. He takes care of this sentiment first by strengthening his conviction of God's love and mercy for all men, and secondly by deepening his faith in the communion of saints. It shows itself in him in two ways, namely, his belief that saints being concious of the seriousness of sin will be of help to sinners in their struggle to holiness; and his belief that the spiritual riches they have gainedmake them worthy to be our mediators with God. As he begins his meditation he address a prayer to St.Theresa of Avila.

" You enter the chamber of your beloved bridgroom and compel him to turn his merciful eyes on me".  He continues, " Here inthis room set apart for contemplation, there sits enthroned Jesus Christ, the Lord of Mercy. To his right sits " his mother the mediatrix of all graces and to his left our patron St. Joseph. And there are also present there Mary of Magdalena, Mary of Egypt and Margaret of Cartona, all with the burden of their repentance and restitution. I make them all mine and dare to come up to you, my father". (III.P.16).

It is not fear that dominates in this prayer, but the sentiment of filial love. He calls God 'appa, Father, more than thirty times in his short composition, Meditational Conversation. His attitude in prayer can be compared to that of Moses on Mount Sinai; he was fearful, at the sight of Yahwe, but he returned from mountain with joy, peace and radiance (Cf. III,p, 26). This could be perhaps understood in terms of the "tremendum et fascinosum" (awe inspiring and fascinating) of Rudolf Otto in his work 'The Idea of Holy'.

The way to God is Christ. One of the central aspects of Chavara's prayer in his intense desire to see Christ. He tries to see Jesus in all the moments of his earthly life, from the moment of conception to his glorious resurrection. St Theresa of Avila in her Interior Castle states that the essential aspect of mystical prayer in the sixth mansion is sorrow for sins and faith in the humanity of Christ. Meditating on the birth, life, passion and death of Christ, Chavara grew in his sense of unworthiness and entered into more deep forms of prayer.


Prayer for Chavara is a conversation with God. Friends, even though they donot know each other's language, communicate with each other Such is the case with men in prayer (Cf.III, 1 pp. 14-15). The awareness of the presence of God is the essence of prayer. In the third letter to sisters he writes: "You swear your loyality to God: Let every movement of your nerves, and veins, the twinkling of your eye, your very breathing, the cooing of the birds etc; make all these petitions and offerings first, and then offer all these in union with the works of our Lord to God. That wipes out your sins. And we gain plenty of virtues as our riches (IV, p,110).


The form of this prayer seems to suggest the modern form of awareness meditation. For him our whole life is to be a prayer -gift to God.//-
--------------------------------------------------------------------------------------------------------------------


Mittwoch, 21. Juni 2017

ധ്രുവദീപ്തി : ചെറുകഥ // -കരിഞ്ഞ കറിയും മത്തായിച്ചനും- നന്ദിനി

ധ്രുവദീപ്തി : ചെറുകഥ // 

-കരിഞ്ഞ കറിയും മത്തായിച്ചനും-


- നന്ദിനി - 

 

     കരഞ്ഞ കണ്ണുകളുമായി അന്നും ലീലാമ്മ കസേരയില്‍ നിന്നും എഴുന്നേറ്റു .
മനസ്സ് തുടിക്കുകയാണ് ...അത് ഹൃദയതാളം  തെറ്റിക്കുമോ എന്ന് പോലും കണ്ട് നില്‍ക്കുന്നവര്‍  ഭയപ്പെട്ടേയ്ക്കാം...
പതുക്കെ കട്ടിലിലേയ്ക്ക് ചായുമ്പോള്‍ ലീലാമ്മ സ്വയം ചോദിച്ചു .
" എന്തിനായിരുന്നു അവള്‍ അങ്ങനെ ചെയ്തത് ...
  സ്നേഹനിധിയായ ഭര്‍ത്താവും ജീവിത സാഹചര്യവും ഉണ്ടായിട്ടും 
  അവള്‍ ഈ കടും കൈ ചെയ്തല്ലോ ..."
അതിരാവിലെ ഉറക്കമുണര്‍ന്ന്‍ അടുക്കളയിലേയ്ക്ക് കയറുമ്പോള്‍ മനസ്സ് മുഴുവന്‍ 
അവള്‍ ചെയ്ത പ്രവൃത്തിയിലായിരുന്നു .
സ്ത്രീ ..സഹനപുത്രി....വാത്സല്യ ദേവത   ....
എത്രയെത്ര മുഖങ്ങള്‍ ...
പക്ഷെ അവള്‍ എന്തേ ഇങ്ങനെ..?
ഇത്ര ക്രൂരമായി ചിന്തിക്കുന്നതെന്തേ..?
സ്ത്രീ ജന്മം തന്നെ സ്നേഹമാണ് ..പ്രസവിച്ച് ..പാലൂട്ടി ..സ്നേഹം കൊടുത്ത് ..
മക്കളെ വളര്‍ത്തുന്നു ..
അമ്മ ...ആ വാക്ക് തന്നെ സ്നേഹം തുളുമ്പുന്നതാണ് ..
വളര്‍ന്നു വലുതാകുമ്പോള്‍ മക്കള്‍ തള്ളി പറയുന്നതും ഈ അമ്മയെ ..

ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

അടുപ്പത്ത് പാല് തിളച്ചു ചാടി ..
ആരും കാണാതെ അത് തുടച്ചു കളഞ്ഞു .
ഒരു തുള്ളി വെള്ളമോ ..ഒരു തലോടലോ കിട്ടാതെ കറി അടുപ്പത്തിരുന്നു  കരയുന്നു .
ലീലാമ്മ ചിന്തയിലാണ് .
കറി കരിയിലേയ്ക്ക് രൂപം മാറുമ്പോഴും ലീലാമ്മ ചിന്തിച്ചു കൊണ്ടേയിരുന്നു ..

ഊണ് വിളമ്പുമ്പോള്‍ മത്തായിച്ചന്‍ ലീലാമ്മയെ നോക്കി .
കരഞ്ഞു വീര്‍ത്ത കണ്ണുകള്‍ ...
കിട്ടിയ ചോറ്   കരിഞ്ഞ കറിയും കൂട്ടി തിന്നെന്നു വരുത്തി  മത്തായിച്ചന്‍ കൈ കഴുകി .
തുറന്നു നോക്കാതെ കിടന്ന പത്രത്തില്‍ മത്തായിച്ചന്റ്റെ കണ്ണുകളുടക്കി .
        കേരളത്തില്‍ വൈദ്യുതി കമ്മി ...........
        ലോഡ് ഷെഡിങ്ങ് തുടങ്ങുന്നു  ...........
ഒരു മൂളിപ്പാട്ടോടെ റോഡിലേയ്ക്കിറങ്ങുമ്പോള്‍ മത്തായിച്ചന്റ്റെ മനസ്സ് ..
ഊര്ജസ്വലതയോടെ പുഞ്ചിരി തൂകുന്ന ലീലാമ്മയിലും അവള്‍ വിളമ്പി തരുന്ന 
രുചികരമായ ഭക്ഷണത്തിലുമായിരുന്നു ..
മത്തായിച്ചന്‍ സന്തോഷിക്കുമ്പോള്‍ ചാനലുകാര്‍ സന്ധ്യാരോദനങ്ങള്‍ രാവിലെ 
പുനസംപ്രേഷണം ചെയ്യുകയായിരുന്നു .

ലീലാമ്മമാര്‍ പിന്നെയും കരഞ്ഞു കൊണ്ടേയിരുന്നു ...
ഒന്നുമറിയാത്ത മത്തായിച്ചന്മാര്‍ അതിനു കാരണം തേടി അലയുകയായിരുന്നു ...


നന്ദിനി  

Sonntag, 11. Juni 2017

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്റ്റിയൻ സ്മരണകൾ.// സംഭവബഹുലമായ കേരളരാഷ്ട്രീയ രംഗം

(കേരളരാഷ്ട്രീയം ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിൽ)

ധ്രുവദീപ്തി // കെ. സി. സെബാസ്ട്യൻ  സ്മരണകൾ.      




കേരള രാഷ്ട്രീയം // 

സംഭവബഹുലമായ കേരളരാഷ്ട്രീയ രംഗം//

                           by Late കെ. സി. സെബാസ്ട്യൻ
                                                                      (03- 03- 1975)-



Late കെ. സി. സെബാസ്ട്യൻ 
സംഭവ ബഹുലമായിരുന്നു പോയ ആഴ്ച. ഓരോന്നിനും അതിന്റേതായ പ്രത്യേകതയും പ്രാധാന്യവുമുണ്ട്. ഓരോന്നും സംസ്ഥാനത്തു ഭാവിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മുന്കൂട്ടിക്കാണാൻ വിഷമതയുണ്ട്. കാത്തിരുന്നു കാണാനേ തരപ്പെടുകയുള്ളൂ. അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നടത്തിയ കൂട്ടനിരാഹാരസത്യാഗ്രഹം മൂലം സഭാനടപടികളുടെ സാധാരണ ജാതിയിലുള്ള പ്രവർത്തനം തടസ്സപ്പെട്ടു. വല്ല വിധവും ഗവർണ്ണർക്കുള്ള കൃതജ്ഞതാ പ്രമേയവും പാസാക്കി, 1974 - 75 ലേക്കുള്ള ഉപധനാഭ്യർത്ഥനകളും അവതരിപ്പിച്ചു സഭാനടപടികൾ ആറാം തിയതി വരെ മാറ്റിവച്ചു. ആറാം തിയതി എന്ത് നടക്കുമെന്നതു സംബന്ധിച്ചു അഭ്യൂഹങ്ങളേ നിലവിലുള്ളൂ.

എറണാകുളത്തു നടന്ന കേരളാ കോൺഗ്രസിന്റെ യൂത്ത് ഫ്രണ്ട്, കെ. എസ് . സി. പ്രകടനവും തുടർന്നുള്ള പൊതുസമ്മേളനവും പോലീസ് തല്ലിപ്പിരിച്ചു. അനേകമനേകം പേർ, പിഞ്ചുകുട്ടികളെ വരെ, ലാത്തിത്തല്ലേറ്റും ഇരുട്ടത്തോടി വീണും അവശതയിലാണ്.

കൃഷിമന്ത്രി വക്കം പുരുഷോത്തമനെതിരായി സി.കെ. രാജൻ അഞ്ഞൂറ് രൂപ കെട്ടിവച്ചു ചീഫ് സെക്രട്ടറിക്ക് വ്യവസ്ഥാപിതമായി നൽകിയ പരാതിയെപ്പറ്റി അന്വേഷിക്കാൻ റിട്ടയാർഡ് ചീഫ് ജസ്റ്റിസ് കെ. ശങ്കരനെ നിയോഗിച്ചു. മന്ത്രി രാജി വച്ചുകൊണ്ടുള്ള അന്വേഷണമല്ലാ, പ്രഥമദൃഷ്ട്യാ, അന്വേഷണം മന്ത്രി വക്കത്തിനെതിരായുള്ള ആരോപണം അന്വേഷിക്കാൻ ബന്ധപ്പെട്ട മന്ത്രിയുമായി ആലോചിച്ചു ഒരാളെ നിയോഗിക്കാൻ മന്ത്രിസഭ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മിനിഞ്ഞാന്ന് ലയിസൺ കമ്മിറ്റി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അന്വേഷണ കമ്മീഷൻ നിയമനം പ്രഖ്യാപിച്ചത്.

വെടിനിറുത്തൽ.

കെ. പി. സി. സി. പ്രസിഡണ്ട് തുടർച്ചയായി നാല് ദിവസം ഇവിടെ താമസിച്ചു മദ്ധ്യസ്ഥന്മാർ വഴി നടത്തിയ ചർച്ചകളിലൂടെ കോൺഗ്രസ്സിൽ താൽക്കാലികമായി ഒരു വെടിനിറുത്തൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ കോൺഗ്രസ്സിലെ തല മുതിർന്ന നേതാക്കൾ എറണാകുളത്തു അനൗപചാരികമായി ചേർന്ന് ആലോചനകൾ നടത്തി. ഇന്നും നാളെയും കെ. പി. സി. സി. പ്രസിഡണ്ട് കോൺഗ്രസിന്റെ പോഷക സംഘടനകളുമായി പ്രത്യേകം ചർച്ച നടത്തുന്നുണ്ട്.

എല്ലാത്തിലുമുപരി കോൺഗ്രസ് പ്രസിഡണ്ട് ബറുവ മാർച്ച് 8- ന് കോഴിക്കോട്ടെത്തുന്നു. രണ്ടു ദിവസം ചർച്ചകൾക്കായി അദ്ദേഹം കോഴിക്കോട്ടുണ്ടായിരിക്കും.

പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് എന്തായാലും ഭൂരിപക്ഷം ഉള്ളിടത്തോളം തങ്ങൾ അധികാരം ഉപേക്ഷിച്ചു സ്വയം മാറുന്നതല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രധാനപ്പെട്ട സംഭവങ്ങളുടെ പരമ്പരയിൽ പെടുന്നു. ഗവണ്മെന്റ് അധികാരത്തിൽനിന്നും പോയേക്കാമെന്ന സംശയത്തിന്മേൽ തങ്ങളുടെ കൂടെ നിൽക്കുന്ന അവസരവാദികളിലും ഉദ്യോഗസ്ഥരിലും ഉണ്ടാകാവുന്ന ഇളക്കം അവസാനിപ്പിച്ചു അവരെ ഉറപ്പിച്ചു നിർത്താൻ ഈ പ്രഖ്യാപനം ആവശ്യമായിരുന്നു.

ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സ്ഥലത്തും- എന്തായാലും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും- പ്രതിപക്ഷം സ്വീകരിച്ചിട്ടില്ലാത്ത ഒരു അടവാണ് ഇവിടുത്തെ അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നടത്തിയ നിരാഹാരസത്യാഗ്രഹം. നിയമസഭകളിൽ ബഹളം മൂലം സഭാനടപടികൾ നിറുത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. കയ്യേറ്റം നടന്ന അപൂർവ്വ അവസരങ്ങളും ഇല്ലാതില്ല.കഴിഞ്ഞ നിയമസഭാസമ്മേളന നടപടികൾ ഈ അഞ്ചു പ്രതിപക്ഷകക്ഷികൾ തടസ്സപ്പെടുത്തിയത് ബഹളം കാണിച്ചായിരുന്നു. ഇത്തവണ ഗവർണ്ണറുടെ പ്രസംഗം അവർ സഭയിൽ ഹാജരാകാതെ ബഹിഷ്‌കരിച്ചു. പ്രസംഗത്തെക്കുറിച്ചു ചർച്ചാവേളയിൽ നിയമസഭയ്ക്കുള്ളിൽ നിരാഹാരസത്യാഗ്രഹവും ആരംഭിച്ചു. ഒരു ദിവസം നിരാഹാര സത്യാഗ്രഹികളെ വകവയ്ക്കാതെ ഭരണകക്ഷിക്കാർ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ വാഴ്ത്തി പ്രസംഗിച്ചു. എന്നാൽ അടുത്തദിവസം ഭരണ കക്ഷിക്കാർക്ക് അവരുടെ പ്രസംഗം തുടരാൻ സാധിച്ചില്ല.

അന്തരിച്ച പി. ടി. ചാക്കോയെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ കോൺഗ്രസിലെ പ്രഹ്ളാദൻ ഗോപാലൻ നടത്തിയ നിരാഹാര സത്യാഗ്രഹം. കോൺഗ്രസ്സിന്റെ കീഴ്വഴക്കം.

മുൻ കേരളാ ആഭ്യന്തര മന്ത്രി  
പി. ടി. ചാക്കോ
 
പ്രതിപക്ഷം നിയമസഭാനടപടികൾ തടസ്സപ്പെടുത്തുന്നത് നല്ല കീഴ്വഴക്കമാണോ? ഇന്ന് സജ്ജീവമായിട്ടുള്ള ചോദ്യമാണിത്. ഭരണ ഘടനാപരമായ മാർഗ്ഗം പരാജയപ്പെടുമ്പോൾ ഭരണഘടനയ്ക്ക് വെളിയിലുള്ള മാർഗ്ഗങ്ങൾ പ്രതിപക്ഷം സ്വീകരിച്ച നിരവധി കീഴ്വഴക്കങ്ങൾ കേരളത്തിൽ ത്തന്നെയുണ്ട്. 1957-59- ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വെളിയിലാക്കാൻ ഇന്നത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ സ്വീകരിച്ച നടപടി കൃത്യമായി പറഞ്ഞാൽ ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും നമ്പൂതിരിപ്പാട് മന്ത്രിസഭയെ പ്രസിഡണ്ട് നിയമവാഴ്ചയുടെ പേരിൽ ബഹിഷ്‌കരിച്ചു. 1967-69 -ലെ നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ അവസാനകാലത്തും നിയമസഭയിൽ കണ്ട രംഗങ്ങൾ ഭരണഘടനാപരമായിരുന്നോ? തീർച്ചയായും ഭരണഘടനാ പരമായിരുന്നില്ല. അന്തരിച്ച പി. ടി. ചാക്കോയെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു കോൺഗ്രസിലെതന്നെ പ്രഹ്ളാദൻ ഗോപാലൻ നിയമസഭയ്ക്ക് വെളിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുൻപിൽ 1963 ഫെബ്രുവരിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയതും കേരളനിയമസഭയിൽ നടന്ന സംഭവമാണ്. സ്പീക്കർ സത്യാഗ്രഹിക്ക് കിടക്കയും മറ്റുസൗകര്യങ്ങളും നൽകി.

അന്ന് പ്രഹ്ളാദൻ ഗോപാലനോട് അനുഭാവം രേഖപ്പെടുത്തി നിയമസഭാ ഹാളിനു വെളിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയവർ ഭരണകക്ഷി കളിലും ട്രഷറി ബഞ്ചുകളിൽ മുഖ്യമന്ത്രിക്കസേരയിൽത്തന്നെയുണ്ട്. ഇന്നത്തെ ആഭ്യന്തരമന്ത്രിയും എന്നതിനെ അനുകൂലിച്ചു. അന്നദ്ദേഹം നിയമസഭാംഗമായിരുന്നില്ല. ഭരണകക്ഷിക്കാർ തന്നെ അവരുടെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നിരാഹാരസത്യാഗ്രഹം നടത്തി. വേദി നിയമസഭതന്നെ. ഇന്നും പ്രതിപക്ഷം നാല് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടു, നിയമസഭയ്ക്കുള്ളിൽ നിരാഹാരമനുഷ്ഠിച്ചു. ചരിത്രം ആവർത്തിക്കുന്നു.

അഴിമതി.  

 വക്കം ബി.പുരുഷോത്തമൻ ,
മുൻ ഗവർണ്ണർ 
മൂന്നു മന്ത്രിമാരുടെ പേരിലുള്ള അഴിമതിയാരോപണങ്ങൾ അന്വേഷണ കമ്മീഷന്റെ മുൻപിലാണ്. ഒരു മന്ത്രിയെപ്പറ്റി കോടതി ആക്ഷേപാർഹമായ പരാമർശനം നടത്തിയിട്ടുണ്ട്. ഈ നാല് മന്ത്രിമാരും രാജി വയ്ക്കണമെന്നും ,നാടാകെ നടക്കുന്ന പോലീസ് മർദ്ദനങ്ങൾ അന്വേഷിക്കണമെന്നുമുള്ള ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആ രണ്ടാവശ്യങ്ങളും ഗണ്മെന്റ് തള്ളിക്കളഞ്ഞു. ഭൂരിപക്ഷമുള്ള കാലം തങ്ങൾ ഭരിക്കുമെന്നും നിയമ സഭയുടെ കാലാവധി വരെ തങ്ങളുടെ ഭരണം സഹിച്ചേ പറ്റൂ എന്നുമാണ് അവരുടെ ശാഠ്യം. സംസ്ഥാന വ്യാപകമായി നിരവധി പ്രക്ഷോപണങ്ങൾ നടത്തി. അങ്ങനെ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ എല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടപ്പോൾ തെറ്റിൽ നിന്നും തെറ്റിലേക്ക് നീങ്ങുകയും അഴിമതി യിൽ കുളിച്ചു നിൽക്കുകയും ചെയ്യുന്ന മന്ത്രിസഭയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഭരണഘടനയ്ക്ക് നിരക്കാത്ത മാർഗ്ഗങ്ങളും ഉപയോഗിച്ചുകൂടെ? 1957-59- ൽ കേന്ദ്രത്തിൽ കോൺഗ്രസ്സ് ഗവണ്മെന്റ് ഇവിടുത്തെ പ്രതിപക്ഷത്തിന് കൂട്ടുണ്ടായിരുന്നു. ഇന്ന് കേന്ദ്രം ഭരണക്കാരുടെ കൂടെയാണ്. കേന്ദ്രത്തിൽനിന്നുള്ള സഹായവും ആ നിലയിൽ കാക്കാനില്ല.

പിന്നെ പ്രതിപക്ഷം എന്തുചെയ്യണം? ഇന്നത്തെ ഭരണം അതിന്റെ കാലാവധി അവസാനിക്കുന്നതുവരെ സഹിക്കണമെന്നു പറയുന്നതിൽ വലിയ അർത്ഥമില്ല.അങ്ങനെ നോക്കുമ്പോൾ ഇന്ന് പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ള നിലപാടിൽ വലിയ അസാധാരണത്വം ഇല്ല. മുൻപ് സ്വീകരിച്ച നടപടികൾ അല്പം വികസിപ്പിച്ചു. പുതിയ രൂപം കൊണ്ട് എന്ന്മാത്രം. ഇതൊരു ചീത്ത കീഴ്വഴക്കമല്ലേ? ആകണമെന്ന് നിര്ബന്ധമില്ല. ദുർഭരണം നടത്തിയാൽ നിയമസഭയിലുള്ള ഭൂരിപക്ഷം കൊണ്ട് ഫലമില്ലെന്നുവന്നാൽ ഭരണകർത്താ ക്കൾ കുറേക്കൂടി ശ്രദ്ധിക്കും. നിയമസഭാംഗങ്ങളെയും പാർലമെന്റ് അംഗങ്ങളെയും തിരികെ വിളിക്കാൻ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടാക്കണമെന്ന ആവശ്യം മറ്റൊന്നുമല്ല കാണിക്കുന്നത്.

പ്രതിപക്ഷം ഇപ്പോൾ നിയമസഭയിൽ സ്വീകരിച്ച നിരാഹാരസത്യഗ്രഹ മാർഗ്ഗം വിവിധ കക്ഷികൾ സഹകരിക്കുന്ന പക്ഷം തികച്ചും ജനാധിപത്യ മാർഗ്ഗമാക്കി മാറ്റിയെടുക്കാം. അല്ലെങ്കിൽ ആ മാർഗ്ഗത്തെ എതിർക്കുന്നവർ ദുർഭരണം നടത്തുന്നത് തടയാൻ പ്രസംഗത്തിലുപരി ഫലപ്രദമായ വഴി നിർദ്ദേശിക്കണം. വെറുതെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.

ഒറിജിനൽ കേരളാ കോൺഗ്രസ്സ് - ചോറിലെ കല്ല്.

ചോറിലെവിടെയെങ്കിലും ഒരു കല്ല് കിടന്നാൽ അത് കടിക്കും. അഞ്ചു പ്രതിപക്ഷ കക്ഷികൾ നിയമസഭയിൽ നിരാഹാരസത്യാഗ്രഹം ആരംഭിച്ചപ്പോൾ രണ്ടു പ്രതിപക്ഷ കക്ഷികളിലെ മൂന്നംഗങ്ങൾ അതിൽ സഹകരിച്ചില്ല. സ്വതന്ത്ര അംഗങ്ങളായ പെണ്ണമ്മ ജേക്കബും ഹൈദ്രോസ് ഹാജിയും ചോറിലെ കല്ലായി കിടന്നില്ല. അവരും നിരാഹാര സത്യാഗ്രഹത്തിൽ പങ്ക് കൊണ്ട്. ഒറിജിനൽ കേരളാ കോൺഗ്രസ്സിലെ രണ്ടംഗങ്ങളും സംഘടനാകോൺഗ്രസ്സിലെ കൽപ്പള്ളി മാധവമേനോനും മാത്രമാണ് പ്രതിപക്ഷത്തു നിയമസഭയിലുണ്ടായിരുന്നത്. സംഘടനാ കോൺഗ്രസ്സിലെ മറ്റു രണ്ടംഗങ്ങൾ സഭയിൽ വന്നില്ല.

കൽപ്പള്ളി മാധവമേനോന് ഒരു ബുദ്ധിമുട്ടുള്ളത് മനസ്സിലാക്കാവുന്നതേ യുള്ളൂ. അദ്ദേഹത്തിൻറെ ഒരു സ്വന്തക്കാരന് അഴിമതി നിവാരണ
ട്രിബ്യുണൽ നൽകിയ ശിക്ഷ അന്യായമായി ഇളവ് ചെയ്തു കൊടുത്ത കേസിലാണ് ആഭ്യന്തരമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ആ നിലയിൽ പ്രതിപക്ഷം ഉന്നയിച്ച കരുണാകരന്റെ രാജിയാവശ്യത്തെ എതിർക്കാൻ സ്വന്തം നിലയിൽ മേനോൻ ധാർമ്മികമായി ബാദ്ധ്യസ്ഥനാണ്. അദ്ദേഹം പ്രമേയചർച്ചയിൽ പങ്കെടുത്തില്ല. കിട്ടുന്ന ഏതവസരവും കല്ലായി പാലത്തിന്റെയും കോഴിക്കോട് ആശുപത്രിയിലെ പോരായ്മകളെപ്പറ്റിയും കോഴിക്കോട്ടെ ട്രാഫിക് ബുദ്ധിമുട്ടിന്റെയും പറയുന്ന മേനോൻ കയ്യിൽ വന്ന സമയം സംസാരിക്കാനുപയോഗിക്കാതെ നിശ്ശബ്ദനായിരുന്നതുതന്നെ വലിയ ത്യാഗമായിരുന്നു. ഒറിജിനൽ കേരള കോൺഗ്രസ്സിലെ ജോൺ ജേക്കബ് കിട്ടിയ മുഴുവൻ സമയവും ഉപയോഗിച്ച് പ്രസംഗിച്ചു. രാഷ്ട്രീയമായി പറഞ്ഞാൽ അംഗസംഖ്യയേക്കാൾ അവരുടെ നിയമ സഭയിലെ സാന്നിദ്ധ്യം ചോറിലെ കല്ലുകടിയായിരുന്നു എന്നുപറയാം.

പോലീസ് മർദ്ദനം 

എറണാകുളത്ത് നടന്ന യൂത്ത് ഫ്രണ്ട് കെ. എസ് .സി. പ്രകടനവും പൊതു യോഗവും പോലീസ് തല്ലിപ്പിരിച്ചതു തീർച്ചയായും ഗൗരവമുള്ള സംഗതിയായി. പ്രതിപക്ഷങ്ങൾക്കു ഇവിടെ സംഘടിക്കാനും പ്രകടനം നടത്താനും യോഗം കൂടാനുമുള്ള സ്വാതന്ത്ര്യത്തിന്മേൽ നഗ്നമായ കയ്യേറ്റമാണ്. കണ്ണൂർ ജില്ലയിൽ പ്രതിപക്ഷ കക്ഷികളുടെ പ്രവർത്തനം പോലീസ് തടസ്സപ്പെടുത്തുന്നതായും ഓഫീസുകൾ കയ്യേറുന്നതായും പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്നതായും ഉള്ള പരാതികൾ കഴിഞ്ഞ കേറി കാലങ്ങളായിട്ടുള്ളതാണ്. ചെറിയ സംഭവങ്ങൾ പർവ്വതീകരിക്കുന്നു എന്ന് കരുതിയിരുന്ന ശുദ്ധാത്മാക്കൾ ഇവിടെയുണ്ടായിരുന്നു. എറണാകുളം സംഭവം അവരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഴം അറിയിച്ചിട്ടുണ്ട്. വാദത്തിനുവേണ്ടി ഒരു കല്ല് ജാഥായുടെമേലോ പോലീസിന്റെ മേലോ കെ. പി. സി. സി. ഓഫീസിനുമേലൊ വന്നുവീണു വെന്നു വയ്ക്കുക. പതിനായിരക്കണക്കിന് ജനം പങ്കെടുക്കുന്ന പ്രകടനത്തിൽ തെരുവ് വിളക്കുകൾ പോലുമില്ലാത്ത സാഹചര്യത്തിൽ ഏതു കുസൃതിക്കും ഭീരുവിനും ചെയ്യാവുന്ന പ്രവൃത്തിയാണിത്. ഇത്തരം സന്ദർഭങ്ങളിൽ പോലീസ് ആത്മനിയന്ത്രണം പാളിച്ച നിരവധി അവസരങ്ങളുണ്ട്. എന്നാൽ ഒരു കല്ല് വീണാൽ പിഞ്ചുപൈതങ്ങളുടെമേൽ തടിച്ച ലാത്തിയുമായി ചാടിവീണു പോലീസ് നടപടി നിർദ്ദോഷമാണെന്നു വിചാരിക്കാൻ വയ്യ.

ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ടശേഷം ഒരു ഉളുപ്പും കൂടാതെ പോലീസ് നടപടിയെ ന്യായീകരിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിച്ചതും അർത്ഥഗർഭമാണ്. പോലീസ് ഐജി തന്നെ സംഭവദിവസം എറണാകുളത്തുണ്ടായിരുന്നു. 1972 ലും കെ.എസ് .സി ജാഥയെ ഇതേ സ്ഥലത്തുവച്ചു ആക്രമിച്ചതാണ്. ഒന്നേ പറയാനുള്ളൂ. ഭരണകക്ഷിക്കാർ പ്രതിപക്ഷങ്ങളെ മറ്റു വിധത്തിലെന്നപോലെ പോലീസിനെ ഉപയോഗിച്ച് അമർച്ച ചെയ്യാൻ ബോധപൂർവ്വം നീങ്ങുന്നു. പശ്ചിമ ബംഗാളിൽ നടന്നതും മറിച്ചായിരുന്നില്ല. മുഖ്യമന്ത്രിയും എറണാകുളം സംഭവത്തെപ്പറ്റി അവരുടെ വിധി പ്രസ്താവിച്ചശേഷം നടത്തുന്ന ജുഡീഷ്യൽ അന്വേഷണത്തിൽ സഹകരിക്കേണ്ടതില്ലെന്നു യൂത്ത് ഫ്രണ്ട് കെ.എസ് . സി. തീരുമാനം സമുചിതമാണ്. എന്തിനു സഹകരിക്കണം. ഭരണഘടനാപരമായ പ്രവർത്തനം ഇവിടെയും പ്രതിപക്ഷങ്ങൾക്ക് സാധിക്കാതെ വന്നിരിക്കുന്നു.

 കോൺഗ്രസ്സിലെ ഗ്രൂപ്പുമത്സരത്തിനുള്ള പങ്ക് പരസ്യമായ രഹസ്യമാണ്.

കൃഷിവകുപ്പ് മന്ത്രിക്കെതിരായി വന്ന ആരോപണങ്ങളിൽ കോൺഗ്രസ്സിലെ ഗ്രൂപ്പുമത്സരത്തിനുള്ള പങ്ക് പരസ്യമായ രഹസ്യമാണ്.ആരോപണം ആദ്യം ഉപ്പിന്റെ പേരിൽ സാങ്കേതികം പറഞ്ഞു തിരിച്ചയച്ചു. വേണ്ടവിധം ഒപ്പ് അറ്റസ്റ്റ് ചെയ്ത് തിരികെ ആരോപണം സമർപ്പിച്ചപ്പോൾ അന്വേഷണ ഉത്തരവായി.ജുഡീഷ്യൽ അന്വേഷണത്തിന് കിട്ടാവുന്നതിൽ ഏറ്റവും പ്രമുഖ വ്യക്തിയെത്തന്നെയാണ് കമ്മീഷനായി വച്ചിരിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസ് അന്വേഷണ കമ്മീഷനെ ആരോപണവിധേയനായ മന്ത്രിയുമായി ആലോചിച്ചു നിയമിക്കാൻ മന്ത്രിസഭ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തി എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആരും അത് നിഷേധിച്ചില്ല. നേരത്തെ തീരുമാനിച്ചതാണെങ്കിലും പ്രതിപക്ഷനീക്കങ്ങളെ ഭരണകക്ഷികൾ യോജിച്ചു നേരിടണമെന്ന തീരുമാനമെടുത്ത ലെയ്‌സൺ കമ്മിറ്റി യോഗത്തിനു ശേഷമാണ് ആകസ്മികമെങ്കിലും അന്വേഷണ കമ്മീഷൻ നിയമനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനിടയിൽ ആരോപണത്തിന്റെ പേരിൽ വക്കം പുരുഷോത്തമൻ രാജി വയ്ക്കാൻ പോകുന്നുവെന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. പ്രചരിച്ചതല്ല, പ്രചരിപ്പിച്ചാണ്. അതിന്റെ ലക്ഷ്യം വ്യക്തമായതുകൊണ്ടു കൂടുതൽ വിവരിക്കുന്നില്ല.

 മുൻ കേന്ദ്ര പ്രതിരോധ മന്ത്രി
ഏ.കെ. ആൻറണി
 
ഈ അന്വേഷണ തീരുമാനത്തോട് ബന്ധപ്പെടുത്തി കോൺഗ്രസിലെ ആഭ്യന്തര മത്സരങ്ങൾക്ക് ഒരു താൽക്കാലിക വെടിനിറുത്തൽ വരാൻ സാദ്ധ്യതയുണ്ട് എന്ന റിപ്പോർട്ടിനെ വീക്ഷിക്കേണ്ടതുണ്ട്. നിയമസഭാ നടപടികളിൽ പങ്കെടുക്കാനെത്തിയ കെ. പി. സി.സി. പ്രസിഡണ്ട് ഏ.കെ ആന്റണി സമ്മേളനം പിരിഞ്ഞതിനുശേഷം മൂന്നു ദിവസ്സം തുടർച്ചയായി ഇവിടെ താമസിച്ചു. ആ താമസത്തിനിടയിൽ മദ്ധ്യസ്ഥന്മാർ വഴി സന്ധി സംഭാഷണങ്ങൾ നടന്നു. കരുണാകരനും ആന്റണിയും നേരിട്ടുതന്നെ സംഭാഷണം നടത്തിയെന്നാണറിവ്. കൃഷിമന്ത്രി വക്കം പുരുഷോത്തമൻ ആണത്രേ കരുണാകര വിരുദ്ധഗ്രൂപ്പിന്റെ ബുദ്ധിഉപദേശകൻ. പുരുഷോത്തമനും ഈ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പ്രതിപക്ഷം യോജിച്ചു. നീങ്ങുന്ന സാഹചര്യത്തിൽ ഭരണ കക്ഷികളും യോജിച്ചു നീങ്ങിയേക്കാം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദ്ദവും അതിനുണ്ട്.

കോൺഗ്രസിലെ കോഴിപ്പോര് 

കോൺഗ്രസ് പ്രസിഡണ്ടിന്റെ വരവോടെ കോൺഗ്രസിലെ കോഴിപ്പോര് താൽക്കാലികമായി ശമിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് കാർ കരുതുന്നത്.കോൺഗ്രസ്സിലെ സ്ഥിതി എന്തായാലും പോഷകസംഘടന കളായ കെ. എസ്. യു. യൂത്ത് കോൺഗ്രസ്സിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമായി തുടരുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരിൽ ഇന്ന് ഡി.സി.സി പ്രവർത്തിക്കുന്നില്ല. സമാന്തര ഡി.സി.സി. യാണ് അവിടെയുള്ളത്. ടെലിഫോൺ പോലും ഡിസ്ക്കണക്റ്റ് ചെയ്തു. മറ്റു ജില്ലകളിലെ നിലയും വ്യത്യസ്തമല്ല. കോൺഗ്രസ് പ്രസിഡണ്ട് വന്നു മടങ്ങുമ്പോൾ കോൺഗ്രസ് ആഭ്യന്തരഭിന്നതയുടെ ചിത്രത്തിന് വ്യക്തമായ രൂപം ലഭിക്കും.

ഇളക്കം തട്ടിയ മേനോൻ മന്ത്രിസഭാ. ഉറപ്പിക്കൽ ശ്രമം. 

പ്രതിപക്ഷത്തിന്റെ നിലപാട് നോക്കാതെ ഭൂരിപക്ഷമുള്ള കാലം തങ്ങൾ ഭരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു നിലവിലുള്ള സാഹചര്യത്തിൽ പ്രാധാന്യമുണ്ട്. ശരിയായാലും തെറ്റായാലും മേനോൻ മന്ത്രിസഭയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നുവെന്ന ധാരണ വെളിയിൽ പരന്നിട്ടുണ്ട്. അങ്ങനെ ധാരണ പരക്കുന്നത് ഏറ്റവും ആദ്യം പ്രതിഫലിക്കുന്നത് ഭരണരംഗത്താണ്. മന്ത്രിമാർ ക്രമരഹിതമായ ഉത്തരവുകളിട്ടാൽ ഉദ്യോഗസ്ഥന്മാർ മുടക്കുകൾ സൃഷ്ടിച്ചു നടപ്പാക്കാൻ മടിക്കും. ക്രമരഹിതമായ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുകയില്ല. തെരഞ്ഞെടുപ്പിലേക്ക് പോകേണ്ട സമയം പലതും തിടുക്കത്തിൽ ചെയ്തു തീർക്കാൻ കാണും. മന്ത്രിമാരിടുന്ന ഉത്തരവുകൾ നിർദ്ദോഷമായ മുഖ്യമന്ത്രിക്ക് മാർക്കുചെയ്താൽ കാര്യം അവതാളത്തിൽ ആകും. അതു പോലെ ഭരണകക്ഷിക്കാരുടെ കൂടെ വാട്ടംപിടിച്ചു നിൽക്കുന്ന കോൺട്രാക്ടർമാരും മറ്റുമുണ്ട്. ഭരണം പോകുന്നു എന്ന് വന്നാൽ അവർ മന്ത്രിമന്ദിരങ്ങളിലെ പ്രദക്ഷിണം അവസാനിപ്പിക്കും. അത്തരം അപകടം ഒഴിവാക്കാനുള്ള ഒറ്റമൂലിയാണ് അധികാരം വച്ചൊഴിയുകയില്ലെന്ന പ്രഖ്യാപനം. അതും മുഖ്യമന്ത്രി നടത്തിയിരിക്കുന്നു. അങ്ങനെ നിരവധി സംഭവപരമ്പരകൾ പ്രതീക്ഷിക്കുന്ന പുതിയ ആഴ്ചയ്ക്ക് വഴിമാറിക്കൊടുത്തി രിക്കുന്നു. //-

----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form




Dienstag, 6. Juni 2017

ധ്രുവദീപ്തി // Religion // സീറോമലബാർസഭ അല്മായരുമായി സംഭാഷണത്തിൽ ഏർപ്പെടണം. ക്രിയാത്മകമായ കൂട്ടുത്തരവാദിത്വം നിർവഹിക്കണം. // ജോർജ് കുറ്റിക്കാട്ട്

ധ്രുവദീപ്തി// Religion //

 സീറോമലബാർസഭ 
അല്മായരുമായി സംഭാഷണത്തിൽ ഏർപ്പെടണം. ക്രിയാത്മകമായ കൂട്ടുത്തരവാദിത്വം
നിർവഹിക്കണം. // 

ജോർജ് കുറ്റിക്കാട്ട്


കേരളത്തിലെ സീറോമലബാർ സഭയുടെ നേതൃത്വം- വൈദികരും മെത്രാന്മാരും- ലോക കത്തോലിക്കാസഭയുടെ ഉള്ളിലിരുന്നുകൊണ്ട്  ക്രിസ്തീയതയെ കാർന്നുതിന്നു നശിപ്പിക്കുകയാണ്. മുൻ സീറോമലബാർ സഭയുടെ കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ പ്രവചനം ഇപ്പോൾ പൂർണ്ണമായും നിർഭാഗ്യവശാൽ വാസ്തവമായി നാം നേരിൽ കാണുന്നു.

 Pope Francis-He is the First Pope to ride arround town
in a little tiny Car.  Renault R4,  
ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ നിലനിൽക്കുന്ന ലോക കത്തോലിക്കാ സഭയ്ക്ക് കനത്ത വെല്ലുവിളിയായിട്ടാണ് സീറോമലബാർ സഭയെന്നപേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഇൻഗ്ലണ്ട്, യൂറോപ്പ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഇവർ മെത്രാന്മാരെ സ്ഥാപിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ള സഭാപരമായ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണുണ്ടായത്. "അല്മായർ" എന്ന് വിളിപ്പേരുള്ള സഭാംഗങ്ങളോട് സഭാപരമായ കാര്യങ്ങളെക്കുറിച്ചു സഭാധികാരികൾ ആശയവിനിമയം നടത്തിയിരുന്നില്ല. ഈ അല്മായർക്കെന്ത് കാര്യം?, "പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തെന്തു കാര്യമെന്ന മട്ടിലാണ് സീറോ മലബാർ സഭാനേതൃത്വം കാര്യങ്ങൾ നിർവഹിച്ചത്. മെത്രാൻനിയമന പ്രഖ്യാപനം പോലും മാദ്ധ്യമത്തിൽക്കൂടി വന്നുകഴുയുമ്പോഴാണ് അല്മായൻ അക്കാര്യം അറിയുക.  എന്നാൽ നിയമിക്കപ്പെട്ട അധികാരികളുടെ പ്രവർത്തന കേന്ദ്രആസ്ഥാനമുറപ്പിക്കാൻ അല്മായർ വേണം. അതായത് സദസ്സിൽ ആൾക്കൂട്ടം വേണമല്ലോ! മെത്രാസനമന്ദിരം ഉത്‌ഘാടനം ചെയ്യണം, പുതിയ പള്ളികൾ പണിയണം, അങ്ങനെ പലതിനും. കുർബാനപ്പണം, ഡൊണേഷൻ, മറ്റുതരത്തിലുള്ള പിരിവുകൾ ലഭിക്കണമെങ്കിൽ അല്മായർ വേണം, അതിനു ആദ്യമേതന്നെ അവരുടെ കുറെ ശിങ്കിടികളെ വികാരിമാർ അവർക്കായി രംഗത്തു മുൻകൂറായി തയ്യാറാക്കിയിരിക്കും.

  ഫ്രെയിബുർഗ് ചർച്ചയ്‌ക്ക്ശേഷം. 
ഫാ. ലുഡ്വിഗ് ബോപ്പ് (R)
ജോർജ് കുറ്റിക്കാട്ട് ( L )
 
1990 കളിൽ എനിക്ക് അന്ന് നേരിട്ട് ബോധ്യപ്പെട്ട ചില കാര്യങ്ങൾ ഇവിടെ  പറയാം. ജർമ്മനിയിൽ സീറോമലബാർ റീത്തിലെ മലയാള കുർബാനക്രമം ഉണ്ടാകുന്നതിനു വേണ്ടി ഞാൻ കേരളത്തിലെ ചില രൂപതകളിലെ മെത്രാന്മാരും ചില വൈദികരുമായും ബന്ധപ്പെട്ടു നോക്കി. അവർക്കാകട്ടെ  ഇതൊരു ലാഭമില്ലാത്ത ആത്മീയ വ്യാപാരക്ക രാർ ആണല്ലോ! ഇക്കാര്യം ഞങ്ങളു ടെ സഭാതല പരിധിയിൽപ്പെട്ട കാര്യമല്ലായെന്നു പറഞ്ഞു എന്റെ താൽപ്പര്യം അന്ന് അവർ വെറുതെ തള്ളിക്കളഞ്ഞു. ഞാൻ ഒരു ജർമ്മൻകാരൻ വൈദികനുമായി ഇക്കാര്യം സംസാരിച്ചു. ഹൈഡൽബെർഗ് കത്തോലിക്കാ ഇടവക വികാരി ആയിരുന്ന ഫാ. ലുഡ്വിഗ് ബോപ്പ്. അദ്ദേഹം ഉടൻതന്നെ എന്റെ താൽപ്പര്യം സ്വീകരിച്ചു. ഫ്രെയ്‌ബുർഗ് രൂപതാദ്ധ്യക്ഷനുമായി ബന്ധപ്പെട്ടു. ഞങ്ങളെ ചർച്ചയ്ക്കായി ഫ്രെയ്‌ബുർഗ് ബിഷപ്പ് ക്ഷണിച്ചു. ഞങ്ങളുടെ താൽപ്പര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ട തീരുമാനം എടുക്കേണ്ടിയിരുന്നത് ഏഷ്യൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന, മുൻ കർദ്ദിനാൾ സോളിച് ആയിരുന്നു. അദ്ദേഹം ചർച്ചകൾക്കിടെ ഒരു തുറന്ന യാഥാർത്ഥ്യം എന്നെ നോക്കി പറഞ്ഞു. "നിങ്ങളുടെ നാട്ടിലെ മെത്രാന്മാരും വൈദികരും ജർമ്മനിയിൽ  വന്നു പള്ളികളിൽ പോയി കുർബാനയും നടത്തി പ്രസംഗവും നടത്തി പണപ്പിരിവും  നടത്തി തിരിച്ചു അവരുടെ സ്വന്തം നാട്ടിലെത്തിക്കഴിയുമ്പോഴാണ് ഇവിടെ അവരൊക്കെ വന്നിരുന്നു വെന്ന് പോലും ഞങ്ങൾക്ക് അറിവ് കിട്ടുന്നത്." ഇത്തരമൊരു അറിവ് എനിക്ക് പുതിയതായിരുന്നില്ല, എന്നിരുന്നാലും സീറോമലബാർ മെത്രാന്മാരെപ്പറ്റിയും വൈദികരെപ്പറ്റിയും എനിക്ക് ലഭിച്ച ഈ അറിവ് എന്നെ അത്രയേറെയും അത്ഭുതപ്പെടുത്തിയിരുന്നില്ല. അതുപക്ഷേ യാതൊരു പ്രതികരണമില്ലാതെ അപ്പോൾ തലകുനിച്ചു ഇരിക്കേണ്ടിവന്നു..

എന്തായാലും ജർമനിയിൽ ഔദ്യോഗികമായി മലയാള ഭാഷയിൽ കുർബാന നടത്തുവാൻ ആദ്യമായി ഫ്രെയ്‌ബുർഗ് ലത്തീൻ രൂപത മെത്രാൻ അനുവാദം നൽകി. സീറോമലബാർസഭയുടെ ഒരു ഇടവകയല്ല അന്ന് ഞങ്ങൾക്ക് അനുവദിച്ചത്.  ഇന്നും അനുവദിക്കപ്പെട്ടിട്ടില്ല. ആ അനുവാദം ജർമ്മനിയിൽ മലയാളം കുർബാന നടത്തുവാൻ മാത്രം ആയിരുന്നു. ആദ്യം ഞാൻ തന്നെ ഒരു മലയാളി വൈദികനെ അന്ന് ഞങ്ങളുടെ  ഉദ്ദേശസാദ്ധ്യതയ്ക്കായി കണ്ടെത്തേണ്ടിയിരുന്നുവെന്നതാണ് ഏറെ വിഷമകരമായ യാഥാർത്ഥ്യം. ഹൈഡൽബെർഗ്ഗിലുള്ള വിശുദ്ധ ബോണിഫാസിയൂസ് കത്തോലിക്കാ പള്ളിയും ഞങ്ങൾക്ക് വിട്ടുതന്നു. ത്യാഗമന:സ്ഥിതിയുള്ള, stipend വാങ്ങാത്ത മലയാളി വൈദികനെയും കണ്ടെത്തി. എന്നാൽ കാലങ്ങൾക്കു ശേഷം ഇവിടേയ്ക്ക് എത്തിവന്ന വൈദികർ തെറ്റായ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ജർമനിയിൽ സീറോമലബാർ ഇടവകയുണ്ടെന്നും, ഞങ്ങൾ അവിടെ വികാരിയായണെന്നും, സീറോമലബാർ സഭയുടെ ജർമൻ കോ-ഓർഡിനേറ്റർ ആണ്, എന്നൊക്കെയുള്ള കള്ളവാർത്തകൾ .! ഇവർ stipent വാങ്ങുന്നവർ ആയിരുന്നു. ഇപ്പോഴും ജർമ്മനിയിൽ ഒരു സീറോമലബാർ ഇടവകയുമില്ല, രൂപതയുമില്ല. മലയാളം കുർബാന ചില സ്ഥലങ്ങളിൽ നടത്തുന്നു. അത്രമാത്രം.

സാമ്പത്തിക അഭയാർത്ഥികൾ 

ഇപ്പോഴാകട്ടെ, കേരളത്തിലെ മെത്രാന്മാരും വൈദികരും രാഷ്ട്രീയ അഭയാർത്ഥികളെപ്പോലെ സന്ദർഭം നോക്കിനിൽക്കുകയാണ്, സാമ്പത്തിക അഭയാർത്ഥികളായി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക്  കടന്നുകൂടാൻ. കേരളത്തിലെ വൈദികരും മെത്രാന്മാരും കന്യാസ്ത്രികളും ഇപ്രകാരം കാത്തിരിക്കുന്നത് സേവനത്തിന്റെ പേരിലാണ് എന്നാണു പൊതുവെയുള്ള ഭാഷ്യം.. യാഥാർത്ഥ്യം നേരെ മറിച്ചാണ്. ഇവരെല്ലാം തികച്ചും സാമ്പത്തിക അഭയാർത്ഥികളാണ്. മലയാളികൾ സീറോമലബാർ  സഭാംഗങ്ങളായ അല്മായർക്ക് ആർക്കെങ്കിലും ഇക്കൂട്ടരിൽനിന്ന് മാനുഷിക ധാർമ്മിക സഹായം വല്ലതും ലഭിച്ചിട്ടുണ്ടോയെന്ന് സഭാകാര്യങ്ങളിൽ വൈദികർക്കും മെത്രാന്മാർക്കും ചേർന്ന് സഹകരിച്ചിട്ടുള്ള എനിക്ക് സ്ഥിരീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ഉദാഹരണം, ജർമ്മനിയിലെ അക്കാലത്തെ മലയാളികളുടെ  സമൂഹത്തിനന്നു    ആവശ്യമായിരുന്ന ഘട്ടങ്ങളിൽ സ്വന്തം നേട്ടം മാത്രം കൊയ്യാൻ അവർ അവസരം നോക്കിയ അനുഭവം  മറക്കുന്നില്ല. ജർമ്മനിയിലെ മലയാളി നേഴ്‌സുമാരുടെ ജോലി പ്രശ്നം സംബന്ധിച്ച പ്രതിസന്ധികൾ മാത്രം മതിയായ ഉദാഹരണമാണ്. ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നുണ്ട്, ജർമ്മനിയിലെ രണ്ടാം ഇന്ത്യൻ യുവതലമുറയ്ക്ക് ഉപകരിക്കത്തക്ക സെമിനാറുകളും ചർച്ചാഫോറങ്ങളും സാമൂഹ്യ ജീവിതത്തിൽ ധാർമ്മികവും മാനുഷികവും ആത്മീയക്ഷേമകാര്യങ്ങളിലും നൽകാവുന്ന പലവിധ അറിവുകളും പങ്കുവയ്ക്കാൻ വേണ്ടിയുള്ള വേദികൾ തരപ്പെടുത്തുവാൻ കഴിയുമോയെന്ന്. അതിനായി മലയാളി വൈദികർക്ക് തീരെ സമയം ഇല്ല.

അവകാശങ്ങൾ അംഗീകരിക്കുക. അല്മായന്റെ കല്ലറയ്ക്ക് ലക്ഷങ്ങൾ വില നൽകണം....?

 Archdiocese of Ernakulaam , Angamali
കേരളത്തിൽ സീറോമലബാർ സഭയുടെ മെത്രാന്മാരും ഇടവക വൈദികരും എന്ന് വിളിക്കപ്പെടുന്ന വർ 1940 കളിൽ ജർമ്മനി ഭരിച്ചിരുന്ന  "നാസികളുടെ" മറ്റൊരു അവതാരമായി ആ സഭയിൽ മാറി. ഇപ്രകാരം   ഒറ്റവാക്കിൽ പറയാൻ കഴിയും. അവർ  എതിർവാകളുടെ നാവരിഞ്ഞും ചെറുത്തു നിൽക്കു ന്നവരുടെ കഴുത്തരിഞ്ഞുംഅരുതേ യെന്നുപറഞ്ഞു കരഞ്ഞു കാലുപി ടിക്കുന്നവർക്ക് നാസികൾ അപകട കാരികളായിരുന്നു., ഇത്തരം" സീറോമലബാർ സഭാ "ഉദ്യോഗസ്ഥർ" ഇരിക്കുന്ന അവരുടെ ഓഫീസുകളാകട്ടെ വിശ്വാസികളുടെ അന്ത്യം വരുത്തുന്ന കുരുതിക്കളമായി മാറ്റിയിരിക്കുന്നു. രാജ്യവും ശക്തിയും മഹത്വവും ഇത്തരം പൈശാചിക ആത്മീയ ഉദ്യോഗസ്ഥർക്ക് മാത്രമായി അവർ സ്വയം മാറ്റിക്കഴിഞ്ഞു. മെത്രാന്മാരുടെയും വൈദികരുടെയും ക്രൂര വിനോദം നമ്മുക്കിങ്ങനെ കാണാൻ കഴിയും. അവരെ നേരിട്ട് സമീപിക്കുന്ന സാമാന്യ സഭാവിശ്വാസികളുടെ വിവാഹം, ശവസംസ്‌കാരം, മാമ്മോദീസാ തുടങ്ങിയ അവകാശങ്ങളെ ഒടുവിൽ ആളിക്കത്തുന്ന പകപോക്കലുകളുടെ തീച്ചൂളകളുടെ ഇരയാക്കിത്തീർക്കുന്നു.

മെത്രാന്മാരോ വൈദികരോ മരിച്ചാൽ അവരുടെ ശവശരീരം പ്രൗഢമായി പള്ളിക്കകത്തോ പള്ളിവക ശവക്കോട്ടയിലെ കുരിശുപള്ളിക്കകത്തോ അടക്കം ചെയ്യാം. പിറ്റേദിവസം തന്നെ സന്ദർശകർക്ക് വേണ്ടി വഴിവക്കിൽ ബോർഡുകൾ സ്ഥാപിക്കും "പുണ്യപ്പെട്ട ....വൈദികന്റെ കബറിടം" എന്നെഴുതിയ പരസ്യവും  കാണാം.. പിറ്റേദിവസം മുതൽ നൊവേന ചൊല്ലൽ, തിരികത്തിക്കൽ, എണ്ണയൊഴിക്കൽ വണക്കം, തുടങ്ങി അന്ധവിശ്വാസം കൈമുതലാക്കിയ അല്മായൻ അവിടെയെത്തും. ഓരോ രൂപതകളിലും ഒരു പുണ്യവാനെയെങ്കിലും ഉണ്ടാക്കിയാൽ മാതമേ രൂപതയിൽ ഏറെ പണം ഉണ്ടാക്കുവാനൊക്കൂ. ഈ നിഗൂഢലക്ഷ്യം ചില ഇടവക വികാരിമാർക്കും മെത്രാന്മാർക്കുമുണ്ട്. ഉദാ: കാഞ്ഞിരപ്പള്ളി, പാലാ രൂപതകൾ ഈ നിഗൂഢ തത്വശാസ്ത്രം പ്രചരിപ്പിച്ചു, തീർത്ഥാടനകേന്ദ്രമാക്കുകയാണ്, ഇത്തരം കല്ലറകളും ഇടവകകളും. അല്മായൻ മരിച്ചാൽ കല്ലറയ്ക്ക് വേണ്ടി ലക്ഷങ്ങൾ പള്ളിയിൽ കൊടുക്കണം. അല്മായന്റെ കല്ലറകൾ നിർമ്മിച്ചിരിക്കുന്നത് തന്നെ കാഴ്ചയ്ക്ക് പരിതാപകരം തന്നെ. ഇവിടെ വിവരിക്കുക അസാദ്ധ്യമാണ്. ഇടവക പള്ളിവക സ്ഥലം മുഴുവൻ അല്മായർ  നല്കിയതാണെന്നുള്ള സത്യം ഇടവക വികാരി മറക്കുന്നു. സാമ്പത്തികം ആണ് ഇവിടെയും ലക്‌ഷ്യം, വൈദികൻ മരിച്ചാൽ പുണ്യവാൻ, അല്മായൻ മരിച്ചാൽ അവൻ തീർച്ചയായും വെസ്പൃക്കാനായിലും പോകും. കാരണം, അല്മായൻ പാപിയാണെന്നു പുരോഹിതർ പറയുന്നു. യേശുവിന്റെ പേര് ഇവർ ഇവിടെ പറയുന്നില്ല. ആരും ഉത്ഥാനത്തെക്കുറിച്ചു പറയുന്നില്ല. യേശുവിനെ അടക്കിയത് ഏതു പള്ളിവക ശവക്കോട്ടയിലാണ്?. നാമതും ചിന്തിക്കണം ?

അഴിമതി -


കേരളത്തിലെ സീറോമലബാർ സഭാധികാരികൾ ലോകം എമ്പാടും പരോക്ഷമായി ആസൂത്രിതമായ മാർഗ്ഗത്തിൽ അല്മായരുടെ മാനുഷികവും  ധാർമ്മികവും ആദ്ധ്യാത്മികവുമായ കാര്യങ്ങളിൽ അവരുടെ അന്തകരായി മാറുന്നുണ്ടെന്നു ഇവിടെ പറയേണ്ടതായി വരുന്നത് ഏറെ ഖേദകരമാണ്. പണലാഭത്തിന്റെ പൂർണ്ണ പ്രതിരൂപംപോലെ ജനങ്ങളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കപട പ്രവാചകനായി കുറെയേറെ ധ്യാനഗുരുക്കളും വിശ്വാസികളുടെ മനസ്സിൽ രൂപാന്തിരപ്പെട്ടു തെളിഞ്ഞു നിൽക്കും. ഇവരുടെ പ്രധാന ഉദ്ദേശവും ലക്ഷ്യവും യൂറോപ്പ് , അമേരിക്ക, ആസ്‌ട്രേലിയ, ഇന്ഗ്ലണ്ടു, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയും ഇവ മനസ്സിലാക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ആശയങ്ങളെ മുഴുവനുമായി അനുകൂലിക്കാത്തവരാണ് സീറോ മലബാർ സഭാധികാരികൾ എന്ന് അല്മായർക്ക് അറിവുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞു അരനൂറ്റാണ്ടുകൾ കഴിഞ്ഞു കൂടിച്ചേർന്ന  സീറോമലബാർ സഭ നേതൃത്വം അല്മായ പ്രാതിനിധ്യത്തിൽ എന്ത് തീരുമാനങ്ങളെടുത്തു? ? ഇതുവരെ ഒന്നും സംഭവിച്ചില്ല. അല്മായർക്കു എന്തറിയാം? 
  
The 31st biennial plenary session of the India, the appex body of the Catholic Bishops conference of Catholic church in India begann at pala on wednesday 5th Feb.2014. Apostolic Nuncio Salvatore Pinnacchio inagurated the eight day conclave. Cardinal Oswald Gracious president of CBCI was the chairperson. The conclave discussed the second vatican council,which had called for the renewal of the church and dealt mainly with the relationship between the church and the society. What happened then? ...
 Bishops' conclave to discuss reneval of Catholic Church-
5th Feb.2014 at Pala,Kerala. 
ഈയിടെ കേരളത്തിലെ താമരശ്ശേരി തുടങ്ങിയ പല സീറോ മലബാർ കത്തോലിക്കാ രൂപതകളിലുള്ള വൈദികരുടെയും ചില മെത്രാന്മാരുടെയും ഗൗരവമായ കുറ്റകൃത്യങ്ങളെപ്പറ്റി കൂടെക്കൂടെ മാദ്ധ്യമങ്ങളിലെല്ലാം വന്നു കൊണ്ടിരുന്ന ഭീതിപ്പെടുത്തുന്ന വാർത്തകൾ മാതൃകാപരമായിരുന്നില്ല. കുറ്റവാളികളായ പുരോഹിതനെതിരെ സഭാധികാരികളാകട്ടെ യാതൊരു തരത്തിലും മാതൃകാപരമായ ശിക്ഷണ നടപടികൾ എടുത്തില്ല. അവരെ മറ്റുചില കാര്യങ്ങൾ പറഞ്ഞു സംരക്ഷിക്കുവാൻ ശ്രമിച്ചുവെന്ന ആരോപണം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിലും ഇതുപോലെ കേരളത്തിൽ വൈദികരുടെയും രൂപതാധികാരികൾ  മെത്രാന്മാരുടെയും നടപടിപ്പിശകുകൾ ചൂണ്ടിക്കാണിച്ചിരുന്ന വാർത്തകൾ ഇതിൽനിന്നും വ്യത്യസ്തമായതല്ലാത്തവയായിരുന്നു. മറ്റുചില വാർത്തകൾ: അല്മായന്റെ കാശെടുത്ത് ലക്ഷ്വറി കാർ വാങ്ങിയ കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെയും മാദ്ധ്യമങ്ങളും, മറ്റു സോഷ്യൽ മീഡിയയിൽ സംശയങ്ങളും പരാതികളും തുടരെത്തുടരെയായി  ഉയരുന്നുവെന്ന്  .. അതുപോലെ, മെത്രാന്മാർക്ക് വേണ്ടി പാലായിൽത്തന്നെ എയർകണ്ടിഷൻ ചെയ്തിട്ടുള്ള 198 ബിസ്സിനസ്സ് ക്ലാസ് താമസ മുറികൾ, വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ടി റിസോർട്ടുകൾ പണിയുന്ന, പുതിയ ഒരു  രൂപതയിൽ എവിടെയോ മെത്രാനാകാൻ ഒരുങ്ങിയിരിക്കുന്ന പാലാ രൂപതയിലെ വികാരിജനറൽ രൂപത മെത്രാനുവേണ്ടി ഉറക്കം കളഞ്ഞു നിസ്വാർത്ഥ സേവനം ചെയ്യുന്നതും, ഒരു പ്രവാസിയുടെ സ്ഥലം കയ്യേറുവാൻ ബന്ധുവിനെ സഹായിച്ച സംഭവവും മറ്റും മറ്റും നാട്ടിൽ പാട്ടായിട്ടുണ്ട്. വിദേശപ്പണം, മറ്റു തരത്തിൽ ഡോണെഷൻ ഇവയെ ചെലവാക്കാനുള്ള തുറന്ന വഴികൾ തന്നെ ഇതെല്ലാം.. പാലാ മെത്രാന്റെ വികാരിജനറലിന്റെ അഴിമതിക്കഥകൾ, ഗുണ്ടാത്തരങ്ങൾ പാലായിലും പരിസരപ്രദേശത്തും ഇപ്പോൾ പ്രസിദ്ധമാണ്.

ക്രൈസ്തവ വിശ്വാസികൾക്ക് വിഭിന്നങ്ങളായ അവനവന്റെ സിദ്ധികൾ ലഭിച്ചിട്ടുണ്ട്. ഓരോരുത്തനും അവനവന്റെ അവസരവും കഴിവും മറ്റു സിദ്ധികളും ശുശ്രൂഷയുമനുസരിച്ചു സുവിശേഷ പ്രചാരണത്തിനായി സഹകരിക്കുവാൻ കടപ്പെട്ടിരിക്കുന്നു (1 കോറ, 3 -10): അതിനാൽ അവരുടെ കഴിവുകൾ ഏകോപിച്ചു വ്യയം ചെയ്യുന്നതിനായി വിതയ്ക്കുന്നവനും കൊയ്യുന്നവനും (യോഹ. 4. 37) നടുന്നവനും നനയ്ക്കുന്നവനും എല്ലാം ഒറ്റക്കെട്ടായി നിൽക്കണം (1-കോറ. 3-8). അതിനുവേണ്ടി സുവിശേഷ പ്രസംഗകരുടെ ജോലിയും വിശ്വാസികളുടെ സഹായവും യോജിപ്പിച്ചു നിൽക്കേണ്ടതുണ്ട്. അതുപക്ഷേ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ ആഹ്വാനം സീറോമലബാർ സഭ അതേപടി അനുവർത്തിക്കുന്നുണ്ടോ? ഇല്ല.! എന്ന് തീർത്ത് പറയാം. ഇതിന്റെ അഭാവമാണ് മേലുദ്ധരിച്ച സംശയങ്ങൾ ജനങ്ങൾക്കുണ്ടാകുന്നതിന് കാരണമാകുന്നത് .

"സഭ ആധുനിക ലോകത്തിൽ" -

 രണ്ടാം വത്തിക്കാൻ കൗൺസിൽ -1964 
രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനഘട്ടത്തിൽ 1964 നവംബർ 21- ന് അംഗീകരിച്ച തിരുസഭയെക്കുറിച്ചുള്ള പ്രബന്ധത്തിൽ സഭയുടെ ആന്തരിക ഘടനയെക്കുറിച്ചാണി വിടെ പ്രതിപാദിക്കുന്നത്. സഭയുടെ ആന്തരികവും രക്ഷാകര വുമായ രഹസ്യം, അതിലെ അംഗ ങ്ങളായ ദൈവജനം, സഭയിലെ അധികാരം, സഭയുടെ വിശുദ്ധി, അല്മായന്റെ ദൗത്യം മുതലായി തീർത്തും സഭാഘടനയുടെ  വിശദാoശങ്ങളാണ് അതിലെ പ്രതിപാദ്യം മുഴുവൻ. സഭയെക്കുറിച്ചുള്ള "പ്രമാണരേഖ" (dogmatic) വിശ്വാസ സംബന്ധിയാണ്‌. എന്നാൽ "തിരുസഭയെന്നത് അചഞ്ചലങ്ങളായ തത്വസംഹിതകളുടെ ഒരു സമാഹാരമോ, ഈ ലോകത്തിന്റെ മാറുന്ന പരിതഃസ്ഥിതികളിൽ നിന്നെല്ലാം തീർത്തും വ്യതിരക്തമായ ഒരു സ്ഥാപനമോ അല്ലാ" എന്ന് പ്രബന്ധം വ്യക്തമാക്കുന്നു. ലോകത്തിന്റെ പ്രശ്‌നവലയത്തിൽ ജീവിക്കുകയും ഒരു തീർത്ഥാടകയെപ്പോലെ സ്വർഗ്ഗോത്മുഖമായി ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹമാണ്". വത്തിക്കാൻ പ്രമാണരേഖയും ആധുനിക ലോകത്തിലെ സഭയും എന്നത് നാം വേണ്ടവിധം വിലമതിച്ചോയെന്ന് കരുതുന്നില്ല.? ഏറെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രമാണരേഖ സഭാധികാരികളും സഭാംഗങ്ങളും (അല്മായൻ) വ്യാപകാർത്ഥത്തിൽത്തന്നെ ലോകവുമായുള്ള സംഭാഷണത്തിന് വാതിൽ തുറക്കണം. ഇന്ന് ആധുനിക ലോകത്തിൽ ക്രിസ്തീയ കുടുംബജീവിതത്തിന്റെയും വിവാഹാന്തസ്സിന്റെയും പവിത്രത യെ അലങ്കോലപ്പെടുത്തുന്ന കാര്യങ്ങൾ പോലെതന്നെ, സഭാ പൗരോഹിത്യ അന്തസ്സിന്റെയും പവിത്രതയ്ക്കുണ്ടാകുന്ന തകർച്ചയും പ്രശ്നങ്ങളും സഭയെ വേദനിപ്പിക്കുന്നതാണ്. പുരോഹിതരും അല്മായരുമായും ഇക്കാര്യത്തിൽ ഔദാര്യപൂർവ്വം സംഭാഷണത്തിലേർപ്പെടേണ്ടതുതന്നെയാണ്.

ബഹുവിധ പ്രയാസങ്ങളാൽ പീഡിതരാണ് ഇന്നത്തെ ജനങ്ങളിൽ സിംഹഭാഗവും.

സഭയിൽ ഘടനാപരമായും ഭരണപരമായും വ്യക്തമായ രൂപം നല്കിയിട്ടുണ്ട് . ക്രൈസ്തവ സഭാംഗങ്ങൾ എന്നനിലയിൽ തങ്ങൾക്കുള്ള ചുമതലയെപ്പറ്റി സഭാംഗങ്ങൾ - (അല്മായരും, ക്ലെർജിമാരും) ബോധമുള്ളവരായി. പരസ്പരം ഇതിന്റെ പേരിൽ നീതിയും പുരോഗതിയും ഉണ്ടാക്കുവാൻ ശ്രമിക്കുന്നതി നിടയിൽ തങ്ങളുടെ സഹോദരങ്ങളോടും യഥാർത്ഥ ലക്ഷ്യത്തിനായി ദാഹിക്കുന്ന എല്ലാവരോടും സമൂഹത്തിൽ തങ്ങളുടെ ദൗത്യം ശരിയായി നിർവഹിക്കുന്നുണ്ടോയെന്നു ഉത്തരവാദപ്പെട്ടവർ വെളിപ്പെടുത്തേണ്ടത് തികച്ചും അഭിലഷണീയമാണ്. ഇത്തരം കാര്യങ്ങളിൽ ഇടവകകളും രൂപത കളും അല്മായരും (സഭാംഗങ്ങൾ) ഇക്കാലത്ത് വ്യത്യസ്ത അഭിപ്രായം ഉള്ളവ രാണ്. ഇക്കാര്യത്തിൽ ഇടവക വൈദികരും അംഗങ്ങളും തമ്മിൽ സംഘർഷ ങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമായ  കാര്യമല്ല. അല്മായരെല്ലാം സഭാപ്രവർത്തന ത്തിൽ സഹകരിക്കണം. രൂപതകളും ഇടവകകളും മെത്രാന്മാരും വൈദിക രും അല്മായരും ഇക്കാര്യം കൂടുതൽ ഫലപ്രദമായി നടപ്പിൽ വരുത്തണം. ഇത്തരം പ്രവർത്തനത്തിൽ സാമ്പത്തികവും വിവിധ സഹകരണവും ധനസഹായങ്ങളും ഒരു സമൂഹത്തിന്റെ സമാധാനത്തിനും സ്നേഹത്തി ലുറച്ച ജീവിതസാഹചര്യത്തിനും വേണ്ടി സംഭാവനകൾ,            മറ്റുതരത്തിൽ  സഹായങ്ങൾ തുടങ്ങിയവയിലൂടെ നൽകാൻ കഴിയുന്ന ഉദാഹരണങ്ങൾ ഉണ്ട്. ബഹുവിധ പ്രയാസങ്ങളാൽ പീഡിതരാണ് ഇന്നത്തെ ജനങ്ങളിൽ സിംഹഭാഗവും

ചില പ്രസിദ്ധമായ ഉദാഹരണങ്ങൾ കൂടി പറയാം. കേരളത്തിലെ ചില കത്തോലിക്കാ ഇടവകകളിൽ ഇടവകാംഗങ്ങളും വികാരിമാരും തമ്മിൽ പരസ്പരം വലിയ പരാതികൾ ഉയരുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ സീറോമലബാർ സഭാ ഇടവകപ്പള്ളി വികാരിക്ക് നേരെ  ഇടവകയുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തിലും, കൂടാതെ ഇടവകയിലെ ചില ഇടവകാംഗങ്ങളുമായുള്ള പ്രത്യേക ചില ബന്ധങ്ങളെക്കുറിച്ചും ബഹുഭാഗം ഇടവകാംഗങ്ങൾക്കും പരാതിയുണ്ടായി. ഇടവക വികാരിയുടെ ഇടപാടുകൾ ഇടവകക്കാരെ സംശയത്തിന്റെ മുൾമുനയിലാക്കി. ശരിയാണ്, സാമ്പത്തിക ഇടപാടിൽ അദ്ദേഹത്തിൽ പുതിയ സംശയകരമായ പുതിയ പെരുമാറ്റങ്ങൾ അപ്പോൾ വന്നിരുന്നുവെന്ന കാര്യം ഇവിടെ ഒട്ടും തന്നെ മറയ്‌ക്കേണ്ടതില്ല.. അതിശയിച്ചു പോയി. ഒടുവിൽ മെത്രാൻ ആ വികാരിക്ക് അവിടെ നിന്ന് സ്ഥാനമാറ്റം നൽകി. പുതിയ വികാരി വന്നു ഇടവകയിൽ ചാർജെടുത്തു.

 വി. കുർബാന അർപ്പിക്കുന്നു.
പുതിയ വികാരിയുടെ അനുഭവ വിവരണം നമുക്ക് നോക്കാം. "പുതിയ ഇടവകയിൽ വന്നശേഷം അനാരോഗ്യകരമായ ഒരു കാര്യങ്ങളും ഈ ഇടവക ഹൌസിൽ ഉണ്ടാകുന്നതായി നിരീക്ഷിക്കുവാൻ ഇടയായില്ല. പരാതികളും   ആളുകളുടെ സംശയങ്ങളും ഒഴിവാക്കാൻ, വിഹിതമായി ലഭിക്കുന്ന ഓരോ കുർബാനപ്പണവും സംഭാവന പണവും സംബന്ധിച്ച കണക്കുകൾ അപ്പോഴേ കൃത്യമായും ശരിയായും റിക്കാർഡിൽ ചേർത്തെഴുതി വച്ചുകൊണ്ടിരുന്നു. ഒരു തീർത്ഥാടന കേന്ദ്ര ദേവാലയമെന്ന നിലയിൽ ധാരാളം സന്ദർശകർ വരുന്നുണ്ട്. അവരിൽനിന്നും ലഭിക്കുന്ന ഏതു വിധമുള്ള പണത്തിനും (കുർബാനപ്പണം, ധനസഹായം തുടങ്ങി പലതിനും) പ്രത്യേകം രസീത് കൊടുത്തു. കുർബാന നേർച്ച (വഴിപാട്) നേരുകയെന്നത് വളരെ ഗൗരവമായ ഉത്തരവാദിത്വം നിറഞ്ഞ കടപ്പാടാണെന്നത് വൈദികർ പഠിച്ചിട്ടുണ്ട്. വിശ്വാസികളിൽ നിന്നും സ്വീകരിച്ചിട്ടുള്ള ഓരോ നേർച്ച കുർബാനയും ആഘോഷിച്ചു നടത്തുവാൻ ഓരോ വൈദികനും കടപ്പെട്ടിട്ടുണ്ട്. ഒരു വൈദികൻ പത്തു കുർബാനകൾ നടത്തുവാനുള്ള പത്തു നിയോഗങ്ങൾ ഒരെണ്ണത്തിൽ മാത്രം ഒതുക്കി നടത്തിയാൽ അത് തെറ്റാണ്. ശേഷിക്കുന്ന ഒമ്പത് കുർബാനയും ആ വൈദികൻ നടത്തിയിരിക്കണം. കുർബാനയിൽ പല നിയോഗങ്ങൾ ചേർത്തു നടത്തിയാലും ഒരു കുർബാനയുടെ പണം (stipend) മാത്രമേ വാങ്ങുവാൻ നിയമം അനുവദിക്കുന്നുള്ളൂ. അതായത്, പള്ളിനിയമപ്രകാരം (Church Law) ഒരു മാസം 30 കുർബാന ആഘോഷിക്കാം. ശേഷിക്കുന്ന കുർബാനപ്പണമുണ്ടെങ്കിൽ അത് ബിഷപ്പ് ഹൌസിൽ ഏൽപ്പിക്കണം. അത് മറ്റുള്ള വൈദികർക്ക് കുർബാനയുടെ നിയോഗവും കടപ്പാടും പൂർത്തിയാക്കാൻ ഏൽപ്പിക്കുകയാണ് വേണ്ടത്. അപ്രകാരം ചെയ്യാത്തത് വലിയ കുറ്റകരമായ കാര്യമാണ്. അതിനാൽ കുർബാനയ്ക്കുള്ള നിയോഗവും അതിനായുള്ള പണവും സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് സഭ പഠിപ്പിക്കുന്നു, അതനുസരിച്ചു വിശ്വാസപൂർവം കുർബാന നടത്തുന്നു".

ഒരു വൈദികൻ തെറ്റിദ്ധാരണകൾക്ക് മുകളിൽ വിധിക്കപ്പെടാൻ സാദ്ധ്യതയൊരുക്കരുത്.

"Caesar's wife should be above suspicion". ജനങ്ങൾ അവരുടെ മൈക്രോസ്കോപ്പിക് കണ്ണുകളാൽ വൈദികരെയെയൊക്കെ  നിരീക്ഷിക്കുന്നുണ്ടാകും. ജനങ്ങൾ പുരോഹിതരെ പ്രധാനമായും രണ്ടുകാര്യങ്ങളിലാണ് സംശയിക്കുന്നത്. ഒന്ന്, പള്ളിയുടെ പണം കൈകാര്യം ചെയ്യുന്നതിൽ, രണ്ട്, അവരുടെ (Celibacy) ബ്രഹ്മചര്യം.

1) - ധനകാര്യം.  അല്മായന്റെ ഉത്തരവാദിത്വത്തിലേയ്ക്ക് പള്ളിയുടെ ധനകാര്യം, സ്വത്തുക്കളുടെ മേൽനോട്ടം എന്നിവ കൈമാറ്റം ചെയ്യപ്പെടണം. നമ്മുടെ അല്മായർ അവ കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരായി എന്നതാണ് അതിനുള്ള യഥാർത്ഥ ന്യായം. പള്ളിയുടെ മുഴുവൻ ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ ഒരു വൈദികനെക്കാൾ നന്നായി അല്മായർ അതിനു (Competent ) പ്രാപ്തിയുള്ളവരാണ്, അർഹതയുള്ളവരാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മേളനം കഴിഞ്ഞിട്ട് അരനൂറ്റാണ്ടിലേറെ കാലങ്ങൾ കഴിഞ്ഞിട്ടും അല്മായൻ ഇപ്പോഴും കാത്തുനിൽപ്പ് ലൈനിൽ ഏറ്റവും പിറകിൽത്തന്നെയാണ്. നമുക്ക് കാണാം, പുരോഹിതർ ദാസന്മാരും മറ്റുള്ളവർക്ക് മാതൃകയായി കാൽകഴുകുന്നവരുമായാണ് പൗരോഹിത്യം നൽകുന്നത്. നേരെമറിച്ചു, അവർ യജമാനന്മാരും ഭരണാധികാരികളുമായല്ല. ഇന്ത്യയിലെ പള്ളികൾ എന്നാണു അല്മായർക്കു അവരുടെ ഊഴം നൽകുന്നത്?

 അഴിമതിക്കാരായ വൈദികർ ഉണ്ട്.

ഒരു ഇടവക വികാരിയുടെ റോൾ എന്താണ്?  മെറ്റീരിയൽ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട സൂപ്പർവൈസറി ഉത്തരവാദിത്തം അവർക്ക് ഉണ്ടാകണം. ഇടവകയുടെ ധനകാര്യ ഇടപാടുകൾ കാര്യക്ഷമമായും സത്യസന്ധമായും നടത്താൻ കഴിവുള്ള അല്മായരെ ഇടവകയിലെ അല്മായഗണത്തിൽ നിന്നും തെരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയും അവരെ ഗൈഡ് ചെയ്യുകയും ചെയ്യുക. പള്ളിയുടെ ധനം ജനങ്ങളുടെയാണ്. അത് സത്യസന്ധമായും സൂക്ഷ്മതയോടെയും ഉപയോഗിക്കേണ്ടതാണ്. ഈ സാമ്പത്തികനയമര്യാദ തന്നെയാണ് വി. അപ്പസ്തോലന്മാർ അന്ന് സ്വീകരിച്ചിരുന്നത് എന്ന് നമുക്ക് കാണാൻ കഴിയുന്നു (Acts Chapter 6, 1-7). ഇതിൽ കൂടുതൽ വേറെ ഉദാഹരണം എന്തിന് ?

കത്തോലിക്കാസഭയിൽ അഴിമതിക്കാരായ പുരോഹിതർ ഉണ്ടെന്നു തന്നെ സമ്മതിക്കേണ്ടിയിരിക്കുന്നു. അതുപക്ഷേ, എണ്ണത്തിൽ വളരെ കുറച്ചു മാത്രമാണ്. ലോകവ്യാപകമായ ഒരു നിരീക്ഷണം നടന്നു; അതുപക്ഷേ, ആകെയുള്ള പുരോഹിതരിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളു വെന്നു ഫലം പറയുന്നു, അതാകട്ടെ വെറും രണ്ടുശതമാനം. കൃത്യമായ ഒരു സർവ്വേ ഇക്കാര്യത്തിൽ എടുത്തുനോക്കാനും കഴിയുകയില്ല. ഈ രണ്ടു ശതമാനം നിർഭാഗ്യവശാൽ മാദ്ധ്യമങ്ങളിൽ എന്നും നിറസാന്നിദ്ധ്യമാണ്. കേരളത്തിലെ ഒരു കന്യാസ്ത്രി എഴുതിയ ഡയറിക്കുറിപ്പ് "ആമ്മേൻ" വായിക്കുവാനിടയായി. എന്നാൽ അതിശയകരമായതു, ബാക്കി വരുന്ന 98% യഥാർത്ഥ പൗരോഹിത്യത്തിൽ ജീവിക്കുന്ന, നിശബദ്ധമായി സേവനം അനുഷ്ഠിക്കുന്ന മറ്റൊരു വലിയ സമൂഹത്തെക്കുറിച്ചു കുറഞ്ഞപക്ഷം ഒരുവാക്കുപോലും  കേൾക്കാനില്ല. അതുപക്ഷേ ഇവിടെ യാഥാർത്ഥ്യം ഇല്ലാതില്ല.

മേല്പ്പറഞ്ഞ 2 % പുരോഹിതർ പള്ളിയുടെ മുഴുവൻ ആന്തരിക പരിസരം വിഷമയമാക്കുകയാണ്. എന്താണിങ്ങനെ? കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടാതെ, അവരിൽ മെത്രാന്മാരുമുണ്ട്, രക്ഷപെടുന്നു. അടുത്ത പള്ളിയിലെ വികാരിമാരായി സ്ഥലംമാറ്റം വാങ്ങി അവിടെയും ഇതുതന്നെ ആവർത്തിക്കപ്പെടുന്നു. അഴിമതിക്കാരും മറ്റുള്ള വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളും നടത്തുന്ന എണ്ണത്തിൽ കുറഞ്ഞ ഇക്കൂട്ടർ ആകെമാനം വരുന്ന എല്ലാ പുരോഹിതരെയും ചർച്ചിന്റെയും സൽപ്പേരിനും അവരുടെ സത്കൃത്യങ്ങൾക്കും നഷ്ടമുണ്ടാക്കുകയാണ് എന്ന് പറയാം. അതെങ്ങനെ എന്ന് ചോദ്യം ഉണ്ടാകുന്നു. കുറ്റവാളികളുടെ അതിപ്രസരം മൂലം മറ്റുള്ളവരെയും സംശയാലുക്കളായി കാണപ്പെടും, നിരീക്ഷിക്കപ്പെടും. ചർച്ചിനുള്ളിലെ ഈ കുറ്റകൃത്യങ്ങൾ, സാമ്പത്തിക അഴിമതി, വൈദികരുടെ ബ്രഹ്മചര്യത്തിലുള്ള ക്രമക്കേടുകൾ,  തുടങ്ങിയ നിരവധി പെരുമാറ്റ വൈകല്യങ്ങൾ മനസ്സിലാക്കി അവ തിരുത്തണം. ഇങ്ങനെയുള്ള നടപടികളോട് യോജിക്കാത്തവർക്ക് നേരെ കർശനമായ, ഗൗരവപൂർവ്വമായ വിധം തിരുത്തേണ്ടതുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, ശരീരത്തെ കാർന്നുതിന്നുന്ന ക്യാൻസർ രോഗത്തിന്റെ വളർച്ചയെ ഏതു വിധവും തടയണം എന്ന് സാരം. അഴിമതിക്കാർ അഥവാ കുറ്റവാളികൾ ഒരിക്കലും ചെറിയ കാരണം പറഞ്ഞു സംരക്ഷിക്കപ്പെടരുത്, ഇത് സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യമാകും. റോമൻ കത്തോലിക്കാ സഭയിൽ അമേരിക്കയിൽപ്പോലും കുറ്റവാളികളായ പുരോഹിതരെ സംരക്ഷിച്ചതിനു മെത്രാന്മാർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് സാമ്പത്തികാഴിമതി നടത്തിയ ജർമ്മനിയിലെ മൈൻസ് ആർച്ചുബിഷപ്പിനെ അധികാരത്തിൽനിന്നും മാർപാപ്പ മാറ്റിനിറുത്തി നടപടിയെടുത്തു മാതൃക കാണിച്ചു തന്നത്.

ഇടവകയുടെ ചാർജ് വഹിക്കുന്ന വികാരി അഴിമതിക്കു പങ്കുള്ളവനെന്നു ജനങ്ങൾക്ക് മനസ്സിലായാൽ ആരെങ്കിലും വൈദികനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നതും ബിഷപ്പ് ആ വൈദികനെ സംരക്ഷിക്കുകയും ചെയ്‌താൽ ജനങ്ങൾക്ക് അധികാരികളോട് നേരത്തെയുണ്ടായിരുന്ന ബഹുമാനം ആകെ നഷ്ടപ്പെടും.

ബ്രഹ്മചര്യം. 


 വൈദികരും ബ്രഹ്മചര്യവും 
ഇടവകവികാരിയുടെ വാസമുറിയി ൽ കൂടെക്കൂടെ ഒരു സ്ത്രീ,  അല്ലെ ങ്കിൽ ഒരു പെൺകുട്ടി സന്ദർശനം നടത്തുന്നത് ഇടവക ജനങ്ങൾ നിരീക്ഷിച്ചാൽ, അഥവാ അടച്ചിട്ട മുറിയിൽ സമയം ചെലവഴിച്ചാൽ, സാമാന്യ ബുദ്ധിയുള്ളവർ ആരും വിചാരിക്കുകയില്ല, അവരിരുവരും അവിടെയിരുന്നു ജപമാല ചൊല്ലുക യാണെന്ന്. അഥവാ ജപമാല ചൊല്ലു കയാണെന്നു വിചാരിക്കുക, അവ രെന്തിനു കതകടച്ചു ഇരിക്കണം? ഇത്തരം നടപടിപ്പിശകുകളെ ബിഷപ്പ് അറിഞ്ഞിട്ടും അറിയാത്തഭാവത്തിൽ നടപടിയെടുക്കാതെ ആ വൈദികനെ സംരക്ഷിച്ചാൽ ബിഷപ്പ് തന്നെ ആ വൈദികനെക്കാൾ കുറ്റക്കാരനാണ്. മെത്രാന്മാർ ഇക്കാര്യം വിസ്മരിക്കരുത്, രൂപതയിലെ 99. 5 % ജനങ്ങളുടെനേരെ, അവർക്ക് വലിയ ധാർമ്മികവും മാനുഷികവും നിയമാനുസൃതവുമായ ഒരുത്തരവാദിത്വമുണ്ടെന്ന്.

ലത്തീൻ റീത്തിൽ വൈദികർ ബ്രഹ്മചാരികളായിരിക്കണമെന്നാണ് നിബന്ധന. പൗരസ്ത്യ റീത്തുകളിൽ ഈ വിഷയത്തെ സംബന്ധിച്ചിട ത്തോളം വ്യത്യസ്തമായ ഒരു പാരമ്പര്യവും നടപടിയുമാണുള്ളത്. സീറോ മലബാർ റീത്തിൽ ഉദയംപേരൂർ സൂനഹദോസ്‌ മുതൽ തുടങ്ങുന്ന പാരമ്പര്യ മനുസരിച്ചു വൈദികർ  ബ്രഹ്മചാരികളാണ്. ബ്രഹ്മചര്യം വെറും നിഷേധാത്മ കമായ ഒന്നല്ല. ഒരു കുടുംബത്തെയോ സ്നേഹിക്കുന്നതിനുപകരം എല്ലാ മനുഷ്യരെയും എല്ലാ കുടുംബങ്ങളെയും സ്വന്തമായി സ്വീകരിക്കാൻ പോരുന്ന ഒരു വിശാല ഹൃദയവും വിശ്വസ്നേഹവും ബ്രഹ്മചാരികൾക്കു കരഗതമാകുന്നു. അതുകൊണ്ടാണ് അവരെയെല്ലാം  ആദ്ധ്യാത്മിക പിതാക്കളെന്നും മാതാക്കളെന്നും വിളിക്കുന്നത്. എന്നാൽ ശാരീരികമായ പിതൃത്വമോ മാതൃത്വമോ അവർക്കില്ല.

ഇടവക വികാരിയുടെ റോൾ. 

 പോൾ ആറാമൻ മാർപാപ്പ -
രണ്ടാം വത്തിക്കാൻ കൗൺസിൽ 
വലിയ ഒച്ചപ്പാടില്ലാതെ രൂപതയി ലെ, ഇടവകയിലെ ചാരിറ്റി പ്രവർ ത്തനങ്ങൾ ശാന്തമായ സേവനം നൽകി സംഘടിപ്പിക്കുകയെന്നതാ ണ് ഒരു ഇടവക വികാരിയുടെ റോൾ. ഒരു വൈദികൻ വൈദിക നായിരിക്കണം, കുറ്റാ കൂരിരുട്ടിൽ കത്തുന്ന ഒരു ചെറിയ പ്രകാശം നൽകുന്ന ഒരു ചെറിയ മെഴുകു തിരിയുടെ പ്രകാശം പോലെ അവസാനം വരെ, കത്തിത്തീരുന്ന തുവരെ, മനുഷ്യന് ഒരു ചെറിയ വെളിച്ചം നൽകുന്നവനായിരിക്കണം വൈദികൻ .

രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനം ഉണ്ടായ തീരുമാനം ഏറെ ശ്രദ്ധേയമായി. അതുപക്ഷേ സീറോമലബാർ സഭ ഇന്നും അത് ഒട്ടുംതന്നെ അംഗീകരിച്ചില്ല. ഇടവകഭരണത്തിലും പ്രവർത്തനത്തിലും അപ്പസ്തോലിക വേലകളിലും വൈദികർ അല്മായരെ ഏറ്റവും കൂടുതൽ സഹകരിപ്പി ക്കണമെന്നുള്ള കൗൺസിലിന്റെ ആഹ്വാനം തികച്ചും സ്വാഗതാർഹമാണ്. തിരുസഭയെക്കുറിച്ചും അല്മായരെക്കുറിച്ചുമുള്ള പ്രമാണരേഖകളിൽ ഇതേപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. "പള്ളി വസ്തുക്കൾ കഴിവതും പരിചയസമ്പന്നരായ അല്മായരുടെ സഹായത്തോടെ വേണം കൈകാര്യം ചെയ്യാൻ. സഭയുടെ നിയമങ്ങളും വസ്തുക്കളുടെ പ്രകൃതിയും ഇക്കാര്യത്തിൽ പരിഗണിക്കണം. ഭൗതിക വസ്തുക്കളുടെ ഉടമസ്ഥതയിൽ സഭയ്ക്കുള്ള ലക്ഷ്യങ്ങൾക്ക് അനുസൃതമായി സഭാവസ്‌തുക്കൾ മുറയ്ക്ക് കൈകാര്യം ചെയ്യേണ്ടതാണ്. ദൈവാരാധനയ്ക്ക് വേണ്ടിയുള്ളവ ക്രമീകരിക്കുക, വൈദികരുടെ മാന്യമായ ജീവിത സന്ധാരണം സുഗമമാക്കുക, പ്രേഷിത വേലകൾ, ഉപവിപ്രവർത്തനങ്ങൾ അനുഷ്ഠിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വൈദികർ സഭാസംബന്ധമായ ജോലി ആദായമുണ്ടാക്കാനുള്ള മാർഗ്ഗമായി പരിഗണിക്കരുത്. ജോലിയിൽ നിന്നു കിട്ടുന്ന ആദായം സ്വന്തം കുടുംബ സ്വത്ത് വർദ്ധിപ്പിക്കാൻവേണ്ടി വൈദികർ ഉപയോഗിക്കരുത്. അതിനാൽ ഹൃദയം ഒരിക്കലും (പ്രമാണരേഖ-138-139) ധനത്തോട് ഒട്ടിച്ചേരാത്തവിധം വൈദികർ ദ്രവ്യാഗ്രഹങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും ഏതുവിധ ത്തിലുള്ള കച്ചവടയിടപാടുകളുടെ നിഴലിൽനിന്നുകൂടിയും ശ്രദ്ധാപൂർവം ഒഴിഞ്ഞു മാറേണ്ടതാണ്. ക്രിസ്തുവിന്റെ മറ്റനുയായികളേക്കാൾ ഉപരിയായി (പ്രമാണരേഖ-140) വൈദികരും മെത്രാന്മാരും തങ്ങളുടെ പെരുമാറ്റത്തിലും എല്ലാത്തരത്തിലു മുള്ള ആഢംബരവും വെറുത്തു തള്ളണം. അവരുടെ വാസസ്ഥലങ്ങൾ ഏവരെയും സ്വാഗതം ചെയ്യട്ടെ." എന്നാൽ ഇക്കാലത്തു ഇവർ ചെയ്യുന്നത് പ്രമാണരേഖയ്ക്ക് അനുസൃതമാണോ? അല്മായരെ അവർ ഇടയലേഖനംവഴി ആജ്ഞാപിക്കുന്നതിൽ പ്രാമുഖ്യം കൊടുക്കുന്നു. സീറോമലബാർ സഭയിലെ മെത്രാന്മാർ എന്തുചെയ്യുന്നുവെന്നു സ്വയം അവരറിയുന്നില്ല, അതുപക്ഷേ, അവയെല്ലാം അല്മായർ കണ്ണുപൊട്ടുമാറ് കാണുന്നു, കാതുപൊട്ടുവോളം അവർ കേൾക്കുന്നു.

"അവരെല്ലാം ചേർന്നതാണല്ലോ സഭ." 


 ജോൺ 23-)o മാർപ്പാപ്പ-
രണ്ടാം വത്തിക്കാൻ കൗൺസിൽ 
ഇത് ജോൺ 23-)o മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ കൂട്ടി ച്ചേർക്കപ്പെട്ട വാക്യമാണ്: "അല്മായരും വൈദികരും സഹകരിച്ചും സഹായി ച്ചും പ്രവർത്തിക്കേണ്ടതാണെന്ന് കൗൺ സിൽ ഇവിടെ പ്രസ്താവിക്കുന്നു. അവരെ ല്ലാം ചേർന്നതാണല്ലോ സഭ." അല്മായർ മനുഷ്യവർഗ്ഗത്തിന്റെ ഉന്നമനത്തിൽ സഹകരിച്ചുകൊണ്ടു സംസ്കാരത്തിന്റെ യും നാഗരികതയുടെ യും മുന്നേറ്റത്തെ സഹായിക്കുന്നു. അല്മായരുടെ മുഴുവൻ അവകാശങ്ങളെയും കടമകളെപ്പറ്റിയും സ്പഷ്ടമായ ധാരണ ഉണ്ടാകണം. വൈദി കരും അല്മായരും പരസ്പരം ആശ്രയിച്ചു മുള്ള സഹവർത്തിത്വം അംഗീകരി ക്കപ്പെടണം. മെത്രാന്മാർ അല്മായർക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തര വാദിത്വവും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്മായരുടെ വിവേകപൂർവമായ ഉപദേശങ്ങൾ മഹാമനസ്കതയോടെ ഉപയോ ഗപ്പെടുത്തണം. അല്മായർ അവതരിപ്പിക്കുന്ന പദ്ധതികളും നിർദ്ദേശങ്ങളും ആഗ്രഹങ്ങളും ന്യായമായി പരിഗണിക്കണം".

ആരാണ്  അല്മായർ ?

അപ്പോൾ ഇന്നുവരെ കാണുന്ന മറ്റൊരു സത്യം കാണുക: ആരാണ് അല്മായർ ? "തിരുപ്പട്ടം സ്വീകരിക്കാത്തവരോ സഭ അംഗീകരിച്ചിട്ടുള്ള സന്യാസ സഭകളിൽ പെടാത്തവരോ ആയ സഭയുടെ അംഗങ്ങളായ എല്ലാ വിശ്വാസികളെയുമാണ് അല്മായർ എന്ന നാമത്താൽ അറിയപ്പെടുന്നത്". ഇവിടെയും അല്മായരെ വ്യക്തമായി വിവരിക്കുന്നത് നിഷേധാത്മക മായിട്ടാണ്. എങ്കിലും അല്മായർ സഭയുടെ എല്ലാക്കാര്യങ്ങളിലും ഇടയന്മാർക്ക് വിധേയരായിരുന്നു കൊള്ളണം എന്ന തെറ്റായ ധാരണ നീക്കിയശേഷം അല്മായരും വൈദികരും പരസ്പരം സഹായിച്ചും ആശ്രയിച്ചും കഴിയണം എന്ന് പ്രമാണരേഖ സിദ്ധാന്തിക്കുന്നു. അപ്പോൾ അല്മായ പ്രേഷിതത്വം എന്ന പദം മുഖ്യമായും ഉപയോഗിക്കുന്നത് അപ്പസ്തോലന്മാരുടെ ജോലിയാ ണെന്ന്  ഡിക്രിയും സൂചിപ്പിക്കുന്നു. അതിനാൽത്തന്നെ സീറോമലബാർ സഭയിലെ അല്മായരുടെ നിർദ്ദേശങ്ങളും ആദ്യന്തികാഭിലാഷവും ആയ ചർച്ച ആക്ട് നടപ്പാക്കുവാൻ അല്മായരും വൈദികരും മെത്രാന്മാരും ചർച്ചയ്ക്ക് തയ്യാറാകണം. എല്ലാ സീറോമലബാർ സഭാവിശ്വാസികളെയും പൊതുവായി സ്പർശിക്കുന്ന പ്രേഷിതത്ത്വത്തിനു പുറമെ നാനാവിധത്തിൽ ഹയരാർക്കിയുടെ പ്രേഷിതത്വത്തിൽ നേരിട്ടു സഹകരിക്കാൻ അല്മായർ തയ്യാറാകുന്നുണ്ട്. അപ്പസ്തോലനായ വിശുദ്ധ  പൗലോസിനെ സുവിശേഷ വേലയിൽ സഹായിക്കുകയും കർത്താവിനു വേണ്ടി വളരെയേറെ വേലചെയ്യുകയും ചെയ്ത ആ പുരുഷന്മാരും സ്ത്രീകളും ഇങ്ങനെ ആയിരുന്ന ല്ലോ. (ഫിലി: 4:3; റോമാ. 16 :3). സീറോമലബാർ സഭ അല്മായരുമായി സംഭാഷണത്തിന് തയ്യാറാകണം. അതിന് ക്രിയാത്മകമായ കൂട്ടുത്തര വാദിത്വം നിർവഹിക്കണം. //- 
-------------------------------------------------------------------------------------------------------------------------