Freitag, 12. Februar 2016

ധ്രുവദീപ്തി // Politic // Kerala Election // പാർട്ടികളും തിരഞ്ഞെടുപ്പും // കെ. സി. സെബാസ്റ്റ്യൻ

കെ.സി. സെബാസ്റ്റിയൻ സ്മരണകൾ 


(കേരളപ്പിറവി മുതൽ മൂന്ന് ദശാബ്ദങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുവാനും പലപ്പോഴും അവിടെ വഴിത്തിരുവുകൾ തന്നെ ഉളവാക്കുവാനും രാഷ്ട്രീയകാര്യറിപ്പോർട്ടിങ്ങിൽ ദീപികയെ ഏറ്റവും മുൻനിരയിൽ വരെ നിറുത്തുവാനും സാധിച്ച പ്രഗത്ഭമതിയായിരുന്ന  പത്രപ്രവർത്തകനായിരുന്നു യശ:ശരീരനായ ശ്രീ കെ. സി. സെബാസ്റ്റ്യൻ (ജനനം- 02. 11. 1929- മരണം- 20.07.1986). കേരള പത്രപ്രവർത്തക തറവാട്ടിലെ അതികായനും മഹാശൈലവുമായിരുന്നു, അദ്ദേഹം. ശ്രീ കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുപ്പുകാല നിരീക്ഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് കഴിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞുവെങ്കിലും അവ കേരളത്തിലെ ഇന്നത്തെ  രാഷ്ട്രീയ-സാമൂഹ്യ സ്ഥിതികളിലേയ്ക്ക് ഇന്നും വളരെയേറെ അതിശയമായി സ്വാധീനിക്കുന്നുണ്ട്. 1965-ൽ നടക്കാനിരുന്ന അന്നത്തെ പൊതുതിരഞ്ഞെടുപ്പ് നിരീക്ഷണമാണ് താഴെ പ്രസിദ്ധീകരിക്കുന്നത്. ഇന്നേദിവസം(12 .02.1965-ൽ) വെള്ളിയാഴ്ച സുമാർ 51 വർഷങ്ങൾക്ക് മുമ്പ് ഈ ലേഖനം ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.). - ധ്രുവദീപ്തി.
Late കെ. സി. സെബാസ്റ്റ്യൻ -(02. 11. 1929- 20. 2. 1986)
പാർട്ടികളും തിരഞ്ഞെടുപ്പും  

കെ. സി. സെബാസ്റ്റ്യൻ,  
ഫെബ്രു. 12. 1965 വെള്ളി. ദീപിക
തിരഞ്ഞെടുപ്പുകാര്യ ലേഖകൻ,
തിരുവനന്തപുരം).


ഇലക് ഷന്റെ ചൂട് ഇനിയും ആയിട്ടില്ല.


ന്ത്യയ്ക്ക് ഉള്ളിലും ഇന്ത്യയ്ക്ക് വെളിയിലും വളരെ പ്രാധാന്യം കൽപ്പിക്കു ന്ന കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിന് ഇനി മൂന്നു ആഴ്ച കൂടിയേ അവ ശേഷിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പുവേദിയിൽ രാഷ്ട്രീയ കക്ഷികളും അവരുടെ സ്ഥാനാർത്ഥികളും ഇറങ്ങിയത്‌ വളരെ വൈകിയാണ്. ഇനിയും പല നിയോ ജകമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം ഉളവായി കഴിഞ്ഞിട്ടില്ല. ചുവരെഴുത്തും കൊടിപറത്തലും അവിടെയും ഇവിടെയും പൊതുവായും, ചില നിയോജകമണ്ഡലങ്ങളിൽ കുറെ വാശിയായും ആരംഭിച്ചിട്ടുണ്ട്. പക്ഷെ സ്ഥാനാർത്ഥികളിലും രാഷ്ട്രീയ കക്ഷികളിലും ആ ആവേശവും താല്പ്പര്യവും ഒതുങ്ങി നിൽക്കുന്നതെയുള്ളൂ. സാധാരണ വോട്ടറന്മാരിൽ തണുപ്പ്, അലസത, വിരക്തി- ഇതാണ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം കാണുന്നത്.

ഞാൻ എന്റെ ഒരു വോട്ട് ചെയ്യും. അത് എവിടെ എന്ന് തീരുമാനിച്ചു. ഇതാണ് പല വോട്ടറന്മാരുടെയും ഭാവം. രാമൻ വന്നാലെന്താ, രാവണൻ ആയാലെന്താ, എന്ന മനോഭാവക്കാരും കുറവല്ല. തിരുവനന്തപുരം സിറ്റിയെ സംബന്ധിച്ചിട ത്തോളം കൊടിപറത്തി പാഞ്ഞുപോകുന്ന കാറുകളല്ലാതെ തിരഞ്ഞെടുപ്പിന്റെ ഒരു ലക്ഷണവും കാണുന്നില്ല. പരസ്യം പതിക്കരുതെന്ന വിലക്കാത്ത മതിലുക ളും കയ്യാലകളും ടാർ ഇട്ട റോഡും വളരെ ഒഴിഞ്ഞു കിടപ്പുണ്ട്.

പോലീസ് വെരിഫിക്കേഷൻ അവസാനിപ്പിക്കാൻ, ജനനേതാക്കളെ മോചിപ്പി ക്കാൻ വോട്ടു ചോദിക്കുന്ന കുറെ ചുമരെഴുത്തുകൾ ഇന്ന് രാവിലെ കാണ പ്പെട്ടു. തിരുവനന്തപുരം സിറ്റി ഒന്നും, രണ്ടും, നിയോജകമണ്ഡലങ്ങളിൽ എസ്. എസ്. പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്കൊണ്ട് ഈ മുദ്രാവാഖ്യങ്ങളോടോ ത്തു കുടിൽചിഹ്നവും മാധവൻ നായരുടേതും, ഈ.പി. ഈപ്പന്റെയും പേരു കളും കാണാൻ കഴിഞ്ഞു. ചൈനാചാരന്മാരെ ഒറ്റപ്പെടുത്താനും, പദ്ധതികൾ നടപ്പാക്കാനും ഉറച്ച ഭരണത്തിനും ഉള്ള വോട്ടഭ്യർത്ഥന ഇന്നും നാളെയുമായി ചുവരുകളിൽ പ്രത്യക്ഷപ്പെടും.

ആർ .ശങ്കർ
അരിവാളും നെൽക്കതിര് ചിഹ്നവും സിറ്റിയിൽ ഇനിയും പ്രത്യക്ഷപ്പെടെണ്ടാതായിട്ടാണ് ഇരിക്കുന്നത്. ചുവരെഴുത്ത് പ്രചാരണത്തിന്റെയും, കൊടികെട്ടി ന്റെയും കാര്യത്തിൽ ആർ. ശങ്കറിന്റെ ആറ്റിങ്ങൽ നിയോജകമണ്ഡലം ഇതിനകം തന്നെ റിക്കാർഡ് സൃഷ്ടിച്ചു. ചുവരെഴുത്തും കൊടികെട്ടും ഒരു സ്ഥാനാർത്ഥിയുടെ വിജയത്തിന്റെ ലക്ഷ്യമെങ്കിൽ ആർ. ശങ്കർ ഇതിനകംതന്നെ പത്തു തവണ ആ നിയോജകമണ്ഡല ത്തിൽ നിന്നും ജയിച്ചു കഴിഞ്ഞു. അവിടെ മിക്കവാറും എല്ലാ ചുമരും എല്ലാ മരങ്ങളും ശങ്കർ കയ്യടക്കിക്കഴിഞ്ഞു.

കോൺഗ്രസ് രംഗം.

കോൺഗ്രസ് അഖിലേന്ത്യാ ഭരണകക്ഷിയാണ്. കോൺഗ്രസ്സിന് അതിന്റേതായ സ്വാധീനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണകഴിവും ഉണ്ട്. നേതാക്കന്മാർ പ്രസംഗ ത്തിനുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഉത്ഘാടനങ്ങൾക്കുമായി അവർ ഇടവിടാതെ വന്നുംപോയും കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് പ്രലോഭനകരമായ വാഗ്ദാനങ്ങളും നല്കാൻ അവർക്ക് കഴിവുണ്ട്.

കേരള കോൺഗ്രസ്

കെ. എം. ജോർജ്
കോൺഗ്രസ് ന്യൂനം അഴിമതി സമം കേരള കോൺഗ്രസ് എന്നാണ് തിരഞ്ഞെ ടുപ്പിൽ മത്സരിക്കുന്ന കേരളകോൺ ഗ്രസിന്റെ നിലപാട്. രണ്ടും തമ്മിൽ അഴി മതിയുടെ കാര്യത്തിലെ മൗലീകമായ അന്തരമുള്ളൂ. അത് കേരള കോൺഗ്രസിന്റെ പ്രകടനപത്രിക വായിച്ചാൽ മനസ്സിലാ കും. കേരളാ കോൺഗ്രസ് ഒരു സ്റ്റേറ്റ് പാർട്ടിയാണ്. കെ. എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള, മാത്തച്ചൻ കുരുവിനാക്കുന്നേൽ എന്നീ നേതാക്കന്മാർ ഒഴിച്ചാൽ കേരളാ കോൺഗ്രസിന് അഖിലേന്ത്യാടിസ്ഥാനത്തിൽ തലതൊട്ടപ്പന്മാരില്ല. കേരളാകോൺഗ്രസിന് തുറന്ന പിന്തുണ നല്കുന്ന ഒരു ശക്തി മന്നത്തുപത്മനാഭനാണ്. കേരളകോൺഗ്രസ് ഔദ്യോഗിക കോൺഗ്രസിന് തലവേദന ഉണ്ടാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് രംഗത്ത് സജ്ജീവമായി മുമ്പോട്ട്‌ പോകുന്നു.

കോൺഗ്രസ് ഹൈക്കമാണ്ട് (പ്രധാന പങ്ക് പ്രസിഡണ്ട് കെ. കാമരാജിൽ തന്നെ) സ്വീകരിച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യം തന്നെ അപകടത്തി ലാകുമോ എന്ന് സന്ദേഹിക്കുന്ന നിലവരുത്തിവച്ചത് എന്നും ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസ് പ്രസിഡണ്ടിന്റെ താങ്ങ് ആർ. ശങ്കറി നെയും കേരളത്തിലെ ജനാധിപത്യത്തെയും രക്ഷിക്കുമോ എന്നത് ഇന്നേയ്ക്ക് ഇരുപത്തിഒന്നാം ദിവസം അറിയാം. എന്തായാലും ഹൈക്കമാണ്ട് ആദ്യഘട്ട ത്തിൽ നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കുകയും തെറ്റുകൾ തിരുത്തു കയും ചെയ്തിരുന്നുവെങ്കിൽ കോൺഗ്രസിന് ഇന്നത്തെ ഈ നിലവരുമായിരു ന്നില്ല എന്ന് വിശ്വസിക്കുന്നവർ വളരെയുണ്ട്.

ജനങ്ങളുടെ നില.

ഈ രാജ്യത്ത് കുറെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരുണ്ടെന്നത് ഒരു വസ്തുതയാ ണ്. മൊത്തം വോട്ടറന്മാരിൽ 40% നുമേൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവരാ ണെന്ന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. 1957 -ൽ അവർ അധികാരത്തിലിരുന്നപ്പോൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും ആ കക്ഷിക ളെ തമ്മിൽ ഭിന്നിപ്പിക്കാൻ സാധിച്ചില്ല. ഇന്ന് കമ്മ്യൂണിസ്റ്റ് ഇടതും വലതുമായി പിരിഞ്ഞിരിക്കുകയാണ്. അവർ തമ്മിലുള്ള അന്തരം ഇടതുകാർ ഉടൻ വിപ്ലവ ത്തിനും, ചൈനാ ചാരപ്പണിക്ക്‌ വേണ്ടിയും നിൽക്കുന്നുവെന്നതും മാത്രമാണ്. മോസ്കോയും പീക്കിങ്ങും തമ്മിൽ ഇന്നത്തെ അകൽച്ച അവസാനിച്ചാൽ ഇടതും വലതും വീണ്ടും ഒരു പുതപ്പിനുള്ളിൽ കയറുമെന്നതിൽ സംശയമില്ല.

ആർ . ബാലകൃഷ്ണപിള്ള
എന്തായാലും ഈ തിരഞ്ഞെടുപ്പിന് മുമ്പ് അങ്ങനെ ഒരു മാറ്റം വരാൻ സാദ്ധ്യത കാണുന്നില്ല. അതു കൊണ്ട് ഇടതും വലതും സ്ഥാനാർത്ഥികൾ മത്സരി ക്കും. വോട്ടു വാങ്ങും. കോൺഗ്രസ്- കേരളാ കോൺ ഗ്രസ് കാര്യത്തിലുള്ള അവ്യക്തത പോലെ കമ്മ്യൂ. ഇടതും വലതും തമ്മിൽ അവ്യക്തതയില്ല.


E. M. S. ന്റെ കഴിവും ചൈനാക്കാരുടെ പണവും ഇടതിനെയാണ് തിരഞ്ഞെടുപ്പിൽ മുമ്പോട്ട് കൊണ്ടു പോകുന്നത്. വലതന്മാർക്കു റഷ്യൻ പണം കിട്ടാമെങ്കിലും ഇന്ത്യയെ മോചിപ്പിക്കാൻ നിൽക്കുന്നവരേപ്പോലെ അത്ര ഔദാര്യം കാണിച്ചുവെന്ന് വരുകയില്ല. കമ്മ്യൂണിസ്റ്റ് ഇടതരും വലതരും തമ്മിലുള്ള മത്സരവും സാധാരണ വോട്ടറ ന്മാരെ സംബന്ധിച്ചിടത്തോളം ചിന്താക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരെയും ഈ തിരഞ്ഞെടുപ്പിൽ ചിന്താക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്.

S. S. P. ഒരു കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഇതര കക്ഷികളോട് സഹകരിച്ചു തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് നീങ്ങുകയായിരുന്നു. പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യം വെച്ചു അവർ കമ്മ്യൂണിസ്റ്റ് ഇടതരും ലീഗുകാരുമായും ധാരണ ഉണ്ടാക്കി. അങ്ങനെ കാര്യങ്ങൾ നേരേയായി എന്ന് പ്രതീക്ഷിച്ചു കഴിഞ്ഞപ്പോൾ S. S. P യിലും പിളർപ്പുണ്ടായി. ഒരു വിഭാഗം പി. എസ്. പി ആയി മാറിനിന്നു. എസ്. എസ്. പി. സ്ഥാനാർത്ഥികൾക്ക് എതിരായി സ്ഥാനാർ ത്ഥികളെ ഇട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ. സാമുദായിക ചേരിതിരിവ് മറ്റു ജില്ലകളെ അപേക്ഷിച്ച് അല്പം കൂടുതലുള്ളത്കൊണ്ട് ഈ പി. എസ്. പി ക്കാരുടെ രംഗപ്രവേശനം എസ്. എസ്. പി യെ അലട്ടുന്നു. ഇടതു കമ്മ്യൂണിസ്റ്റു കളുമായി ധാരണയുണ്ടാക്കി എന്ന തത്വം പറഞ്ഞാണ് ഇവരുടെ പിളർപ്പ്. സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ഇവരുടെ പിളർപ്പുണ്ടായതെന്നു എസ് എസ് പി ക്കാർ ആക്ഷേപിക്കുന്നുണ്ടെങ്കിലും അവരുടെ ഇടയിലും ഇടതുകാരുമായുള്ള ധാരണ കുറെ ചിന്താക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

ലീഗിന് മാറ്റമില്ല.

പി. കെ. കുഞ്ഞാലിക്കുട്ടി
മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലയ്ക്ക് ഒരു വാട്ടവും കോട്ടവുമില്ല. ഉള്ളത് ഉള്ളതു പോലെതന്നെ അവർ സംരക്ഷിക്കുന്നുണ്ട്. ലീഗ് ഇല്ലാത്ത സ്ഥലങ്ങളിൽ ലീഗ് മനസ്ഥിതിക്കാരായ വോട്ടറന്മാർ കേരളാ കോൺഗ്രസിനെ ആയിരിക്കും സഹായിക്കുക എന്നതും തീർച്ചയാണ്. കമ്മ്യൂണിസ്റ്റ് ഇടതന്മാരെ പ്രതിരോധനിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ വച്ചു കൊണ്ട് നടത്തുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ഉണ്ടായിരിക്കുന്നത്. തടങ്കലിൽ കിടക്കുന്ന മുപ്പതോളം പേർ മത്സരിക്കുന്നുണ്ട്. പുറത്തുള്ളവരും 60-ലധികം മത്സരിക്കുന്നു. തടങ്കലിൽ കിടക്കുന്നവർ ജയിച്ചുവരിക ഇടതുപക്ഷങ്ങൾകൂടെ സഹകരിക്കുന്ന ഒരു മന്ത്രിസഭ ഉണ്ടാക്കുക ഇത്യാദി ലോകശ്രദ്ധയെ ആകർഷിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം സിദ്ധിച്ചിരിക്കുന്നത്./-
------------------------------------------------------------------------------------------------------------


Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.