Montag, 8. Februar 2016

ധ്രുവദീപ്തി // Politic // India // കേരളത്തിൽ വർഗ്ഗരാഷ്ട്രീയ സംഘർഷം- ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി   // Politic // India //

കേരളത്തിൽ വർഗ്ഗരാഷ്ട്രീയ സംഘർഷം-

ജോർജ് കുറ്റിക്കാട് 

കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാൻ ശ്രമിക്കാത്തവരുടെയും അതിനു മാതൃക നൽകാൻ കഴിയാതെ പൊതുസമൂഹത്തിനു എന്നും അസ്വസ്ഥത തരുന്ന ഏതു ശക്തികളുടെയും മൂല്യച്യുതിയെപ്പറ്റി ആരെങ്കിലും വിലപിച്ചിട്ടെന്ത് കാര്യം? മലയാളികൾ, ലോകമൊട്ടാകെ യുമുള്ള മലയാളികൾ ഇതിനോട് പ്രതികരിക്കണം. അതുപക്ഷെ ഒരു പച്ചയാഥാർത്ഥ്യമിതാണ്, ലോകത്തിൽ തങ്ങൾ ആരുടേയും പിന്നിലല്ലാ എന്ന അഭിമാനവിചാരം ഓരോ മലയാളിക്കും ഉണ്ട്. എന്നാൽ ഈ അടുത്ത കാലങ്ങളിലായി അവരിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും വളരെയേറെ വ്യക്തമാണ്. മനുഷ്യന്റെ സാമൂഹ്യജീവിതക്രമങ്ങൾ സ്വതന്ത്രമായി രിക്കണം. സാംസ്കാരിക മൂല്യങ്ങളിന്മേൽ ഉണ്ടായിരിക്കേണ്ട മാർഗ്ഗരേഖയിൽ മറ്റുള്ള  ബാഹ്യനിയന്ത്രണങ്ങൾക്ക്‌ വിധേയമാകരുതെന്ന് തത്വം പറയുമ്പോൾ പ്പോലും കേരളത്തിലെ പൊതുജീവിതം അപ്പാടെ കശക്കുന്ന വർഗ്ഗരാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുന്ന ഭയാശങ്കകൾക്ക് വിധേയമാണെന്നതാണ് യാഥാർത്ഥ്യം. അതാകട്ടെ  പ്രത്യക്ഷമോ പരോക്ഷമോ ആയ രാഷ്ട്രീയ ഇടപെടലുകളാണ്. പ്രഥമദൃഷ്ട്യാ കൂടുതൽ മലയാളികൾ കേരളത്തിലെ തനി   രാഷ്ട്രീയ ഭീകരവാദഭീഷണികളെ  വെറുത്തു തുടങ്ങി. അവർ കേരള ത്തിലെ വർഗ്ഗരാഷ്ട്രീയ ഭീകരതയുടെ തീവ്ര കാഠിന്യം എത്ര വലിയ പ്രശ്നമാണെന്നുള്ള യാഥാർത്ഥ്യം ഒടുവിലെങ്കിലും മനസ്സിലാക്കിത്തുടങ്ങി. എന്നാൽ യഥാർത്ഥത്തിൽ ഈ സാംസ്കാരിക തകർച്ച എത്രയോ കാലങ്ങളായി ഉള്ളതാണ്. ഇത്രയും ധാരാളം മതി, ഇനി ഇതിനു ഒരവസാനം ഉണ്ടാകണം.


മുഖ്യമന്ത്രി  E.M.S. നമ്പൂതിരിപ്പാട്‌-1957-
ഗവർണ്ണർ
ബി. രാമകൃഷ്ണ റാവുവിന് 
മുമ്പിൽ സത്യപ്രതിജ്ഞ
1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം സുമാർ പത്തു വർഷങ്ങൾ   (1957 ) ആയപ്പോൾ മുതൽ കേരളീയരുടെ സാമൂഹ്യ ജീവിതമപ്പാടെ തന്നെ   രാഷ്ട്രീയ ത്തിന്റെ ഭീഷണികളെ നേരിട ണമെന്ന  മഹാദുർവിധി നേടിയ വരാണ്. 1847- ലെ ലണ്ടൻ സമ്മേള നത്തിൽ തീരുമാനിച്ച പ്രകാരം, അന്നാണ് കാൾ മാർക്സും എംഗ ൽസും കൂടി തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തി ന്റെ തനി വികൃതരൂപം ജന്മമെടു ത്തത്. നൂറു വർഷങ്ങൾ പിന്നെ യും വേണ്ടിയിരുന്നു ആ പ്രത്യയ ശാസ്ത്രം കേരളത്തിൽ രഹസ്യ മായി വേരുപിടിക്കുവാൻ. 1957-ൽ അനുകൂല സാഹചര്യം മുതലാക്കി സാം സ്കാരിക കേരളത്തിന്റെ ഭരണം കമ്മ്യൂണി സ്റ്റ്കൾ പിടിച്ചെടുത്തു. അന്ന്മു തൽ  തുടങ്ങിയതാണ്‌ നമ്മുടെ രാഷ്ട്രീയ കേരളത്തിന്റെ തകർച്ചയും അസ്വ സ്ഥതതകളുമെന്നു കാണാൻ കഴിയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ത്തെ ലോകത്തിൽ എവിടെയെല്ലാം ഒരു സാമ്പത്തിക സാമൂഹിക മാതൃക യാക്കിയോ അവിടെനിന്നെല്ലാം (ഏതാണ്ട് 33 രാജ്യങ്ങളിൽ), പുതിയൊരു ലോകത്തെ വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റുകൾ പിന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കു ന്നു. 

അന്നും അതിനുശേഷവും ജനങ്ങളുടെയിടയിൽ വിവിധ രാഷ്ട്രീയ പാർട്ടി കൾ കേരളത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ്, പി.എസ്.പി, മുസ്ലീംലീഗ്, ആർ എസ് പി, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ് എന്നിങ്ങനെ കുറെയേറെ പാർട്ടികൾ. ഓരോ പാർട്ടിക്കാരുടെയും കൈക്കരുത്തിന്റെ ബലം കാണിച്ച്‌ യോഗങ്ങളും തെരുവ് പ്രകടനങ്ങളും വെല്ലുവിളികളും അവരുടെ സാമർ ത്ഥ്യം പറച്ചിലും എല്ലാം നടത്തി വന്നു. ചിലർ, ഇതെല്ലാം നടത്തിയത് ഞങ്ങ ളാണ്, ഞങ്ങളാണ് ഏറ്റവും മെച്ചപ്പെട്ടവർ, ഞങ്ങളുമായി സഹകരിച്ചു മുന്നോ ട്ടു പോകുവാൻ ജനങ്ങൾ തയ്യാറാകണമെന്ന വ്യക്തവും കർശനവു മായ സന്ദേശവുമായി ഇവർ മാറി മാറി ജനങ്ങളെ സമീപിച്ചു. ജനജീവിതത്തി ന്റെ ഗതി അങ്ങനെ കുത്തനെ വഴിമാറി. ഞെട്ടിപ്പിക്കുന്ന തൊഴിലില്ലായ്മയും പട്ടി ണിയും സാമൂഹിക അസ്വസ്ഥതയും കേരളത്തിന്റെ ചർച്ചാവിഷയമായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, സി. പി. എം. സി. പി. ഐ, നടത്തുന്ന ഭീകരപ്രവർത്തങ്ങൾ, മാദ്ധ്യമങ്ങളിലൂടെയുള്ള അവരുടെ ഭീകരഭീഷണി കൾ, ഇവയൊക്കെ പരിധി വിട്ട നിലയിലെത്തിയിരിക്കുന്നു. പരസ്പരമിഷ്ടപ്പെ ടാത്ത വരെയെല്ലാം നടുറോഡിൽ ഇട്ടു വെട്ടിനുറുക്കും. മലയാളിക്ക് മാതൃ രാജ്യത്തു കൊടുംഭീകരതയുടെ വ്യാപക വളർച്ചയിൽ വലിയ ഭയാശങ്കയും ദു:ഖവും  ഉണ്ടാക്കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്കളും ഭരണകക്ഷി പാർട്ടിയിലു ള്ളവരും  കോഴവാങ്ങലും കൊടുക്കലും അതുപോലെ കോഴഭീഷണിയും ഹർത്താലും കൊലപാതകവും എല്ലാം നടത്തും. പരസ്പര ആരോപണങ്ങളും നടത്തും.

ഇവരെയൊക്കെ വിമർശിച്ചാലും മാദ്ധ്യമങ്ങളിൽക്കൂടി എന്ത് പറഞ്ഞാലും ഇന്റർ നെറ്റിലൂടെ എഴുതിയാലും അവരും ഈ ന്യായം പറയും "ജനവിരുദ്ധ  ഭീകരവാദം" അഥവാ  "ജനരക്ഷായാത്ര" "ജനക്ഷേമയാത്ര" എന്നൊക്കെയുള്ള  മാലോകർക്ക് വശമില്ലാത്ത ഗഹനമായ ശാസ്ത്രീയ പദപ്രയോഗം. ഇക്കൂട്ടരുടെ പാർട്ടിക്കൊടിയെന്ന  കുരിശിന്റെ പ്രതീകം വഹിച്ചു ഒന്നാം സ്ഥലം സ്ഥലം കാസർക്കോട് മുതൽ പതിനാലാം സ്ഥലം തിരവനന്തപുരം വരെ നടന്നെത്തി കഴിയുമ്പോൾ അവരുടെയൊക്കെ  സഞ്ചികളിൽ കോടിക ളുടെ സ്തോത്രകാഴ്ച്ചകളാലും സ്നേഹവിരുന്നുകളാലും നിറയും. കമ്മ്യൂ ണിസ്റ്റ്കൾക്കും ഇതര പാർട്ടികൾക്കും അതിലേറെയൊന്നും അറിവില്ല. ഇതും കിട്ടാനുള്ള പുതിയ സ്വപ്നമനോഹര ലോകത്തിനുവേണ്ടിയുള്ള ജനസേവനം തന്നെ എന്നാണവർ വിശേഷിപ്പിക്കുന്നത്.

കശക്കി അസ്വസ്ഥമാക്കുകയെന്ന തന്ത്രം

നഷ്ടപ്പെട്ട ജനപിന്തുണ എങ്ങനെ നേടിയെടുക്കണം എന്നുള്ള അടവു രാഷ്ട്രീയ പരീക്ഷണത്തിന്റെ ഭാഗമാണ്, ഇന്നും ഓരോരോ പാർട്ടികളും ചെയ്യുന്നത്. ഇതൊന്നും ഏറെ വശമില്ലാത്ത പൊതുജനങ്ങളെ ഇടയ്ക്ക് നിർത്തിക്കൊണ്ട്  എതിർപാർട്ടികളെയെല്ലാം  ഓരോന്നായിട്ട് ഇല്ലെന്നാക്കു വാൻ നിഗൂഢ ശ്രമം നടത്തുന്നണ്ട്. ഇതിന്റെ ഭാഗമാണ്- അടുത്തകാലത്ത് കേരളത്തിൽ നടന്ന ബാർ കോഴവിവാദം, സോളാർ വ്യഭിചാര ആരോപണ ങ്ങൾ, വിവിധ അഴിമതിക്കുറ്റ കൃത്യങ്ങൾ, വ്യക്തിഹത്യയും അപകീർത്തി പ്പെടുത്തലും, പകരം വീട്ടലുകളും.  അധികാരി വർഗ്ഗത്തെയും കോടതിജീവ നക്കാരെയും ഉപയോഗിച്ച് അടിയോടെ എതിരാളിയെ ഇല്ലാതാക്കൽ, നിയമ സഭവളയലും വഴിയിൽ സർക്കാരിനെയും മന്ത്രിമാരെയും മറിച്ചിടുക, അതിനുശഷം തെരഞ്ഞെടുപ്പിലൂടെ പുതു രാഷ്ട്രീയ കൂട്ടുകെട്ടൽ വഴി അടുത്ത  കലാപഭൂമിയുടെ ഭരണാധികാരം പിടിച്ചെടുക്കുക, പാർട്ടിഅനു കൂലികളെയും  അനുയായികളെയും ഉപയോഗിച്ച് വൻതെരുവ് സംഘട്ടനങ്ങ ൾ നടത്തുക, തുടങ്ങിയ എല്ലാ ജനവിരുദ്ധനടപടികളും കാണാൻ  കഴിയും.

രാഷ്ട്രീയ സ്വാധീനം നടത്തിയും കോഴകൊടുത്തും ജഡ്ജിമാരായിട്ടുള്ളവർ വക്കീലന്മാർ, കണ്ണുമൂടികെട്ടപ്പെട്ടിരിക്കുന്ന നീതിദേവതയുടെ പാവനമായ കാൽച്ചുവട്ടിൽ ഇരിപ്പുറപ്പിച്ച്‌ നീതിരഹിതമായ വിധി പറയുന്ന ജഡ്ജിമാർ, ഇവരുടെയിടയിൽ നടമാടുന്ന നീതിനിർവഹണത്തിന്റെ ഞെട്ടിക്കുന്ന കഥകൾ ലോകമെമ്പാടും ചർച്ചാവിഷയമാണ്. ആധുനിക കേരളത്തിന്റെ ശാപമാണ്. കേരളത്തിലെ കോടതികളിൽ തീർപ്പില്ലാതെ കെട്ടി കിടക്കുന്ന എത്രയോയേറെ ലക്ഷോപലക്ഷം പരാതികൾക്കും കേസ്സുകൾക്കും തീർപ്പില്ലാതെ അവധിക്കു നീട്ടി നീട്ടി കൊണ്ടുപോകുന്ന സംഭവ കഥകൾ ഏറെയുണ്ട്. ഇങ്ങനെയുള്ളവരെ ഉപയോഗിച്ച് മന്ത്രിമാർക്കെതിരെ ദുർവിധി പറഞ്ഞു രാജ്യത്ത് ജനകീയ ഭരണവും ജനാധിപത്യവും ജനജീവിതവും കശക്കി അസ്വസ്തമാക്കി, കേരളം അവരുടെതായ  യുദ്ധക്കളമാക്കുകയാണ്. ഇവർ രാഷ്ട്രീയപാർട്ടികളുടെ ചില മാലിന്യം ഒളിപ്പിക്കുന്നവരാണ്. ചില ഭീകരവാദരാഷ്ട്രീയ പാർട്ടികളുടെ അടവുകൾ  ഉപയോഗിച്ച് ജനങ്ങളെ കശക്കി എറിയുവാൻ സഹകരിക്കുന്ന ഇവരെയെല്ലാം  കൂട്ടുപിടിച്ചുള്ള  സംഘർഷങ്ങളാണ് ഏറെയും നടക്കുന്നതെന്നതു  പൊതുസംസാരമാണ്. കേരളത്തിന്റെ മാത്രം സ്വന്തമാണ്, സാമൂഹ്യ ദ്രോഹികളുടെ മുഷ്ടി രാഷ്ട്രീയ മുഷ്ക്ക്കൊണ്ട് ജനങ്ങളെ വീർപ്പ് മുട്ടിക്കുന്ന തന്ത്രം.

ജനാധിപത്യപൈതൃകം പറഞ്ഞു നടക്കുന്ന കോൺഗ്രസ്സും ഇവരിൽ നിന്നും ഒട്ടും വിഭിന്നമല്ല., ഈ പാർട്ടിയും പാർട്ടിക്കുള്ളിലെ തമ്മിൽ നടക്കുന്ന ഗ്രൂപ്പ് യുദ്ധവും, തമ്മിൽ കുതികാൽ വെട്ടലുകളും, ഹർത്താലും, കാലുവാരലുക ളും, അണികളിലുള്ള  അധികാരമൽപ്പിടുത്തവും, ഭരണ കൂട്ടുകക്ഷികളെ മുറയ്ക്ക് കെട്ടിപ്പിടിക്കലും ചതിക്കളമൊരുക്കലുമെല്ലാം... അത്, എന്നുമുള്ള പതിവുള്ള നിത്യാരാധനപോലെ മുറയ്ക്ക് ചെയ്തുകൊണ്ടു നടക്കുന്നു. മറ്റുള്ള ചെറിയ ചെറിയ രാഷ്ട്രീയ പാർട്ടികൾ ഇതിനിടയിൽ കുടുങ്ങിവീണ് രൊക്കം  ലഭിക്കുന്ന പീഡനങ്ങളും പ്രഹരങ്ങളും ഏറ്റ് വാങ്ങി എല്ലാനഷ്ടവും അപമാനങ്ങളും പല കഷ്ടങ്ങളും സഹിച്ചുനടക്കും. ഇവിടെ നടക്കുന്നതെല്ലാം കറതീർന്ന പൊതുജന അവകാശ സേവനം തന്നെയാണല്ലോ എന്നാണു അവർ ഒടുവിൽ ഏറ്റ് പറയുന്ന ആപ്തവാക്യം. ജനങ്ങൾ അത് കേട്ട് കൂർക്കം വലിച്ചു ഉറങ്ങുകയും. കണ്ണടച്ച് വിശ്വസിക്കുകയും വേണം .

രാഷ്ട്രീയ ചതിയുടെ തിരക്കഥയും ഇടതുപക്ഷവും 
 
കെ. എം. മാണി 
എം  എൽ  എ
കേരളത്തിലെ കേരളാ കോൺഗ്രസ് ചെയർമാനും മുൻ ധനകാര്യമന്ത്രിയുമായി രുന്ന ശ്രീ. കെ. എം. മാണിയെ സ്വയം രാജിവയ്ക്കുവാൻ പ്രേരിതമാ ക്കിയ മഹാസംഭവത്തിൽ നടന്നത് മന്ത്രിസഭ യിലെ തന്നെ പ്രമുഖ അഭ്യന്തര വകുപ്പ് മന്ത്രിയുടെ കൊലച്ചതി യിയുടെ തിരക്കഥ അനുസരിച്ചായിരുന്നു. അറിയപ്പെ ട്ട മദ്യമാഫിയ ബിജു രമേഷിന്റെ യും മറ്റുചിലരുടെ യും ആരോപണത്തിന്റെ പേരിലും ഇടത് പക്ഷ കമ്മ്യൂണിസ്റ്റുകൾ കേരള നിയമ സഭാസമ്മേളന ത്തിലും കേരളത്തിലെ പൊതുനിരത്തിലും ദിവസ ങ്ങളോളം വേട്ടയാടിയത് ആർക്ക്, എന്തിന് വേണ്ടി ?. കോൺഗ്രസ്സിൽ ഉള്ള ബോക്സർ ഗ്രൂപ്പ്കളായ  ഏ. ഐ. ഘടകങ്ങൾ പരസ്പരം കുത്തിച്ചാ കണം എന്നാഗ്രഹി ക്കുന്ന സി. പി. എം പറയും "ബാർ കോഴവിവാദം" പാരവച്ചത്‌ മുഖ്യനാണെന്ന്. പഴയ വീശുവല വച്ചത് പിണറായി കടൽപ്പുറത്ത് !

ചില ഭരണകക്ഷി മന്ത്രിമാരും മറ്റ് ചില കോൺഗ്രസ് പാർട്ടിനേതാക്കളും  വിജലൻസും മറ്റുചില അധി കാരികളും ചേർന്ന് കേരളത്തിൽ മന്ത്രി കെ.എം. മാണിക്കെതിരെ അധാർ മ്മികമായ നിലപാട് സ്വീകരിച്ചു. അതോ നീതിയും നിയമവും അവിടെ കണ്ടില്ല. സംസ്ഥാനനിയമ-ധന മന്ത്രിയുമായിരുന്ന ശ്രീ കെ. എം. മാണിയുടെ മുമ്പിൽ പരസ്യമായിത്തന്നെ രണ്ടു തരം നീതിപാഠം വിളമ്പി  അദ്ദേഹത്തെ മുഖാമുഖം അവഹേളിച്ചു. ഇതോടെ കെ. എം. മാണി സ്വയം രാജിവച്ചു. ഒരു വിജിലൻസ് ജഡ്ജിയുടെയും വകുപ്പ് മന്ത്രിയുടെയും ഒരു കോൺഗ്രസ് മന്ത്രി യുടെയും ഒരിക്കലും അവസാനമില്ലാത്ത ഉപമയില്ലാത്ത അധികാരക്കൊതി യുടെ ദൃഷ്ടാന്തം!

ഇതേ കേസ്സിൽത്തന്നെ മന്ത്രിസഭയിലെ  കോൺഗ്രസ് മന്ത്രി കെ. ബാബു ഇതേ കോഴയാരോപണത്തിന്മേൽ സ്വയം രാജി പറഞ്ഞു നോക്കി. അതുപക്ഷെ ഈ വിജിലന്സ് മന്ത്രിയും, രാജി വാങ്ങിയ മുഖ്യമന്ത്രിയും അതിനോട് തീർത്തും യോജിച്ചില്ല. "അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ വിധിച്ചതും പാലുതന്നെ". മന്ത്രി ബാബുവിന് തോന്നി, "മുന്തിരിങ്ങാ പുളിക്കും അല്ലെ", എന്ന് പറയാം. രണ്ടാം രാജിയുണ്ടായില്ല. ഇതിനെ നിർവചിക്കുക എളുപ്പമല്ല..അതുപക്ഷെ അന്ന് നടന്ന വിധി "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും കൂടി ചേർന്ന് കളിച്ചാൽ, ഒടുവിൽ ആ വിശന്നു വീട്ടിലെത്തുന്ന നാട്ട് പിള്ളേർക്ക് അടിയും അങ്ങാടി പിള്ളേർക്ക് ചോറുംകിട്ടും" എന്നതായിരുന്നു മാണിക്കും ബാബുവിനും കൊടുത്ത നീതി, എന്നുവേണം തോന്നുവാൻ. 

നിയമസഭാഹാളിൽ തന്നെ ധനമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിൽ അനേക കോടികളുടെ നശീകരണം ഇടതുപക്ഷ  ജനപ്രതിനിധികൾ ചെയ്തു. ഇപ്പോൾ ജനക്ഷേമയാത്ര നടത്തുന്ന സഖാവ് പിണറായിയും സുബോധം എന്നോ നഷ്ടമായ സഖാവ് അച്ചുതാനന്ദനും  എം.എൽ. എ മാരും ചില പാർട്ടി പ്രവർത്തകരും  ആയിരുന്നു നേതൃത്വം. നിയമ സഭാഹാൾ തകർത്ത ഭീകരർ; ഇവരോ നമുക്ക് ഭാവിയിൽ വരാനിരിക്കുന്ന മന്ത്രിമാർ? ഇവർ നടത്തിയ ആക്രമണ ചിത്രങ്ങൾ  ലോകത്തിലെ എല്ലാ മലയാളി മനസ്സിലും മായാതെ നിൽക്കും. ലോകമെമ്പാടും മലയാളിക്കറിയാം, കേരള കമ്മ്യൂണിസ്റ്റ്കളും കൂടെ ഭരണകക്ഷി പാർട്ടിയിലെ ചിലരും, മ്ലേച്ചമായ കോഴ ഭീഷണിയും ഹർത്താലും കൊലപാതകവും നടത്തും. അവയെ തെറ്റാണെന്ന് പറഞ്ഞു അവരെ വിമർശിച്ചാലും, ഉപദേശിച്ചാലും,  മാദ്ധ്യമങ്ങളിൽക്കൂടി പറഞ്ഞാ ലും ഇന്റർ നെറ്റിൽ എഴുതിയാലും ഇതെല്ലാം ജനവിരുദ്ധ  ഭീകര വാദത്തിനെതിരെ, നീതിലഭിക്കുവാനുള്ള സമരമാണ് ഇതും-   കമ്മ്യൂണി സ്റ്റ്കൾക്ക് അതിലേറെയൊന്നും  അറിവില്ല. അക്രമ പ്രവർത്തനവും ജനസേവനം തന്നെ എന്നാണവർ പറയുക. ശ്രീ കെ.എം മാണിയുടെ രാജി യുടെ കാര്യത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നിരന്തരം നടത്തിയ തെരുവ് ഭീകരപ്രവർത്തനങ്ങളും വധഭീഷണികളും പാർട്ടിസ്വേച്ഛാധിപത്യ ത്തിന്റെ പ്രകടമായ സാംസ്കാരിക തകർച്ചയാണ്. 

കേരള കോൺഗ്രസ് -കോൺഗ്രസ് കൂട്ടുകെട്ട്.

1965-ഫെബ്രു. 12-ൽ കേരളത്തിലെ പ്രസിദ്ധ പത്രപ്രവർത്തകശേഷ്ടനും ഇന്ത്യൻ പാർലമെന്റ് അംഗവും, ദീപികയുടെ തിരവനന്തപുരം ബ്യൂറോചീഫും ആയിരുന്ന ശ്രീ.കെ.സി. സെബാസ്റ്റ്യൻ ഇപ്രകാരം എഴുതിയത് ഇപ്പോൾ ഏറെ പ്രസക്തമായി എനിക്ക് തോന്നുന്നു. അദ്ദേഹമെഴുതി: "കോൺഗ്രസ് ന്യൂനം അഴിമതി സമം കേരളാകോൺഗ്രസ്സെന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരളാകോൺഗ്രസിന്റെ നിലപാട്. രണ്ടും തമ്മിൽ അഴിമതിയുടെ കാര്യത്തി ലെ മൌലീകമായ അന്തരമുള്ളൂ. അത് കേരള കോൺഗ്രസിന്റെ പ്രകടന പത്രിക വായിച്ചാൽ മതിയാകും. കേരള കോൺഗ്രസ് ഒരു സ്റ്റേറ്റ് പാർട്ടിയാണ്. കേരള കോൺഗ്രസ് ഔദ്യോഗിക കോൺഗ്രസിന് തലവേദന ഉണ്ടാക്കിക്കൊണ്ട് തെര ഞ്ഞെടുപ്പ് രംഗത്ത് സജീവമായി മുമ്പോട്ട്‌ പോകുന്നു". ഒന്നാലോചിച്ചാൽ ഒരു കാര്യം ഏതാണ്ട് ശരിയാണ്, കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യംതന്നെ അപകടത്തിലാകുമോ എന്ന് സന്ദേഹിക്കുന്ന നില വരുത്തിവച്ചതെന്നും ഒരു വിഭാഗം ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നുണ്ട്. 

അധികാരം വെട്ടിപ്പിടിക്കുന്നവർ


സി. അച്ചുതാനന്ദൻ,
മുൻ കേരള മുഖ്യ മന്ത്രി
അതിവിസ്ത്രുത മഹാഭാരതത്തി ന്റെ അങ്ങ് തെക്കേ അറ്റത്തുള്ള  ത്രികോണ സ്ഥലം പകുതി പരശു രാമൻ മഴുവെറിഞ്ഞപ്പോൾ വേർ തിരിച്ചെടുത്തതാണ്,  അതാണ്‌ കേരളം എന്നൊക്കെയാണല്ലോ ഐ തീകം പറയുന്നത്.. കേരളത്തിൽ അന്നും ആയുധബലം എന്തിനോ വേണ്ടിയൊക്കെ പ്രയോഗിച്ചുവെന്ന തിനു  ഐതീഹ്യ തെളിവാണല്ലോ.. അന്നും ഇപ്പോഴുള്ളതുപോലെ വർഗ്ഗ രാഷ്ട്രീയ സംഘർഷം ഉണ്ടായിരു ന്നുവെന്നല്ലേ ധ്വനി?.ഇതൊക്കെ വായിച്ചു കഴിഞ്ഞാൽ രക്തസമ്മർദ്ദം കൂട്ടുന്ന മലയാളി ഉണ്ടാകാനിടയുമുണ്ട്‌. മഹത്തായ ഏതോ പരശുരാമ പൈതൃക ആയുധ പാരമ്പര്യം തന്നെയാണോ കേരളത്തിലെ സകല രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ചിരിക്കുന്നത് ?

അധികാരത്തിനുവേണ്ടി ആയുധം എടുത്തു, പരസ്പരം അവർ മുഷ്ടി പ്രകടനം നടത്തുന്നു ? ചിലർക്ക് വാക്കുകളുടെ ആയുധം, ചിലർ മഴുവും വാളും, കല്ലും ഉപയോഗിക്കുന്നു. കൊലവിളിയും പക മുറിയാതെ നടുറോഡിൽ നടത്തും. നടുറോഡിൽ ഇഷ്ടമില്ലാത്തവരെ വെട്ടിക്കൊല്ലും, നടുറോഡിൽ കൂട്ടത്തോടെ ആക്രമിച്ചു അടിച്ചു കൊല്ലും. കമ്മ്യൂണിസ്റ്റ് സഹിഷ്ണതയുടെ ഏറ്റം പുതിയ രാഷ്ട്രീയ  തത്വശാസ്ത്രം  ആണല്ലോ ഇത്. കോടതിയിലും പൊതുജനമദ്ധ്യ ത്തിലും ഇവരെന്നും പറയുന്നത്, ഞങ്ങൾ നിരപരാധികളാണ്, ഞങ്ങൾക്ക് നീതിയേ ലഭിക്കുന്നില്ല. കോടതിയിലെ ജഡ്ജിക്ക് പണം നല്കി സ്വാധീനിച്ചു രാജ്യത്തെ  സർക്കാരിന്റെ പോലും നിലനിൽപ്പ്‌ അപകടത്തിലാക്കുന്ന ഭീകര തയെ ചോദ്യം ചെയ്യാൻ കേരള ജഡ്ജിമാർ തയ്യാറാകുന്നുണ്ടോ എന്ന് ചിന്തിക്കേ ണ്ടതുണ്ട്. ഒന്നാലോചിച്ചാൽ ഇവിടെ നാം എല്ലാവരും തമ്മിൽ അങ്ങും ഇങ്ങും ഒക്കെ എന്തിനോ തുല്യരല്ലേ? ഈ ചിന്താ ഗതിയിൽ പരിവർത്തനം സാദ്ധ്യമാകണം.

  നിങ്ങൾ ഉത്പാദിപ്പിക്കുന്നത് തീയാണ്, പ്രകാശമല്ല.

ഇവരെയാണോ കേരളം ഭരിക്കുവാൻ, വോട്ടു ചെയ്തു നിയമസഭയിലേയ്ക്ക് അയയ്ക്കേണ്ടത്? "മുഖ്യമന്ത്രീ, നിങ്ങളെയൊന്നും വെറുതെ വിടില്ല, നിങ്ങൾ റോഡിൽ ഒന്ന് ഇറങ്ങി നടന്നു നോക്ക്, അപ്പോഴറിയാം, അത് കാണിച്ചുതരാം എന്നൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവു പിണറായി, സി പി എം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനരക്ഷ യാത്രാവേദിയിലെ  പ്രസംഗത്തിൽ ഓരോന്ന് ആവർത്തിച്ചു ഭീഷണിപ്പെടുത്തിയത്. എസ്. എഫ്. ഐ. എന്ന ചുവപ്പ് ഭീകര കുട്ടിപ്പട്ടാളത്തിനു അദ്ദേഹം തൊഴിൽ പങ്കിടുന്ന രീതിയാണിത് .രാജ്യംഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തു വിട്ടിട്ടുള്ള കേരളത്തിലെ മന്ത്രി സഭയുടെ മുഖ്യമന്ത്രിയോട് ഭീഷണി പറയുന്നു, ജീവൻ വേണമെങ്കിൽ വീട്ടി ലിരുന്നോണമെന്നഭീഷണി.

അടുത്തുനടക്കാനിരിക്കുന്ന  കേരളത്തിലെ ജനാധിപത്യ പൊതുതെരഞ്ഞെ ടുപ്പ് ജയിച്ചുവരുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻതന്നെ ഇപ്പോഴേ  ജന രക്ഷായാത്രനടത്തിവരുന്ന, കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന യഥാർത്ഥ ഭീകരവാദ കമ്മ്യൂണിസ്റ്റ്പാർട്ടി നേതാവ് സ. പിണറായിക്ക് മറുവശത്തുനിന്നും ലാവലിൻ ഭീഷണിയും ഇതേതൂക്കത്തിൽ തനിക്ക് നേരെ പൊങ്ങുന്നുണ്ടെന്ന സത്യം മറച്ചാണല്ലോ ഇപ്രകാരം വിവരക്കേട് പറയുക. സിറിയയിലെ ഐ എസ് ഭീകരശൈലിയാണല്ലോ പിണറായി തുപ്പുന്നത്? എല്ലാ മാദ്ധ്യമങ്ങളും എന്നും ജനകീയപ്രധാനമായ ബ്രേക്കിംഗ് ന്യൂസായി ഇത് ഏറ്റു പിടിച്ചുകൊണ്ട്  എഴുതുകയും പറയുകയും ഏറെ പ്രശംസിക്കുന്നതും അതിലും ഭീകരമാണ്.

ഭീകരവാദികളായ ഒരുകൂട്ടം തെരുവുകളുടെ പട്ടാളങ്ങൾ എന്ന് സ്വയം അവരെ പ്രദർശിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് എസ്. എഫ്. ഐ. ക്കാരും, പ്രതിപക്ഷങ്ങളും അവർക്ക് നേരെ വെറുതെ നോക്കിയാലോ, അത് അവർക്ക് ഇഷ്ടപ്പെട്ടതായി പറയുകയില്ല. അവരും പറയും അങ്ങനെ അവരെ വെറുതെ വിടേണ്ട. അവരും മാദ്ധ്യമങ്ങളും, നേർക്ക്‌ നേരെയും ഭീഷണി ചൊരിയുന്ന ഭീകര അന്തരീക്ഷം വേറെ ! ഒരു കേരളീയനു സ്വസ്ഥമായി ജീവിക്കാൻ അവസരം ഉണ്ടാക്കാത്ത മാദ്ധ്യമ വാർത്തകൾ തരുന്ന ഇക്കൂട്ടരെ ഭയന്ന് വേണമല്ലോ ഉറക്കമുണർന്നു രാവിലെ പുറത്തേയ്ക്ക് നോക്കുവാൻ ! എന്നും അക്രമപ്രവർത്തനങ്ങൾതന്നെ  ഇടമുറിയാതെ നടക്കുന്ന ഈ ഒരു രാജ്യത്തെ യാണോ സാംസ്കാരിക കേരളം എന്ന് നാമെല്ലാം വിളിക്കേണ്ടത്?  എസ്. എഫ്. ഐ നടത്തുന്നത് മലയാളീ  സംസ്കാരത്തിനെതിരെയുള്ള ആക്രമണമാണ്.

ഭീതി പരത്തുന്ന അക്രമപ്രവർത്തനങ്ങളും സ്ഥിരം സാമൂഹ്യ രാഷ്ട്രീയ പ്രേരിത ഭീഷണികളും ഉയർത്തി ജനജീവിതം ദുഷ്ക്കരമാക്കുന്ന ഇടതു പക്ഷരാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയണം, തെരഞ്ഞെടുപ്പിൽ അവർക്ക് ശക്തമായ എതിർപ്പിന്റെ വ്യക്തമായ മറുപടി നല്കേണ്ടതാണ്. അക്രമ രാഷ്ട്രീയത്തെ ജനം ചെറുക്കണം. അവരുടെ ഭീഷണി രാഷ്ട്രീയം കേരളത്തിനു മൂക്കറ്റം മതിയായി. ശക്തമായ പ്രതിഷേധം, അതിനുള്ള സമയം ഇപ്പോൾ ആയിരിക്കുന്നു. ജനത്തോട് ഭാവിയിൽ പോലും  അക്രമം പ്രചരിപ്പിക്കുന്ന ഇങ്ങനെയുള്ള ഭീകര രാഷ്ട്രീയ പാർട്ടികളെ ഏറെ ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

നമ്മുടെ സമൂഹത്തെ ജാതി മത അധിഷ്ടിത അസഹിഷ്ണുതയുടെ കൊടിയ വിഷം വ്യാപകമായി ബാധിച്ചിട്ടുണ്ടെന്നു അറിയാം. സാമൂഹ്യതിന്മകളുടെ അതിവേഗവളർച്ച, ആധുനികകാലത്ത് പൂർവ്വതലമുറകളും യുവതലമുറ കളും അഭിമുഖീകരിക്കുന്ന ജീവിത കാഴ്ചപ്പാട്, ജാതിയും വിശ്വാസവും നിറവും ആധുനിക പേരുകളും വിദ്യാഭ്യാസവും യോഗ്യതയും ഭവനങ്ങളും വാസവും, വസ്ത്രധാരണവും, ചിന്താരീതിയും, വിശ്വാസ ആചാരങ്ങളും സമൂഹത്തിലെ  ജീവിതശൈലിയും എല്ലാം നമ്മുടെയിടയിൽ, കേരളത്തിൽ, എത്രയോ പണ്ടേ ഉള്ളതാണ്?. ഇതാണ് നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്ര യെന്നു നാമെല്ലാം അറിയണം. ഇങ്ങനെയുള്ള ഒരു ജീവിത വ്യവസ്ഥയ്ക്ക് വിപരീതമായ ഏതു തിരസ്ക്കരണവും വെല്ലുവിളികളും നാം വേർതിരിച്ച് അറിയണം.

അന്യസംസ്ഥാന സഹമനുഷ്യർ

നിരവധി ആയിരം അന്യസംസ്ഥാനക്കാരായ സഹമനുഷ്യരും മലയാളിയുടെ ജീവിതത്തിൽ പങ്കാളികളാകുന്നുണ്ട്. അവരും നമ്മുടെ തനത് മലയാള ഭാഷയും ജീവിതശൈലികളും സംസ്കാരവും പെരുമാറ്റവും പരിചയിക്കണം. അതിനു അവരേ നിയമപരമായി സർക്കാരും ജനങ്ങളും സഹായിക്കണം. സഹകരണം വഴി അവരുടെ വിശ്വാസം നേടണം. അവരിലെ അക്രമങ്ങളിൽ നിന്ന് അവരെ മാറ്റാനുള്ള അറിവു നല്കണം. അവരിൽത്തന്നെ- ഞങ്ങളുടെ ഭാവിയും ഈ കേരളസമൂഹത്തിന്റെ ഭാഗമാണെന്ന ബോധവും അഭി മാനവും ഉണ്ടാക്കണം. നാടുവിട്ടുപോയി മലയാളികൾ മറുനാടുകളിൽ താമസിച്ചു തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ടല്ലോ . അവിടെ അവർക്ക് ആ നാട്ടുകാർ നല്കിയ സ്വീകരണവും സഹകരണവും  മലയാളികളുടെ ഭാവിജീവിതം സുരക്ഷിതമാക്കുവാൻ ഏറെ സഹായകമായിരുന്നു. അതിനു നിരവധി നല്ലനല്ല ഉദാഹരണങ്ങൾ ഇവർക്ക്  പറയുവാനുണ്ട്.

രാഷ്ട്രീയകഷികൾ നിലവിലുള്ള അക്രമസംഘർഷ രാഷ്ട്രീയത്തിൽ കേരളത്തിലെ ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു വേർതിരിക്കുകയാണ്. അന്യസംസ്ഥാന ജീവനക്കാരെപ്പോലും രാഷ്ട്രീയത്തിന്റെ അടിയൊഴുക്കു കളിൽ ചേർത്തുവച്ചു. സമാനതയില്ലാത്ത അതിദയനീയ ദുരന്ത സാഹചര്യ മാണ് . ഏതു വിധത്തിലും ജനങ്ങൾ ഇത്തരം വെല്ലുവിളികളെ സൂക്ഷിച്ചു മനസ്സിലാക്കിക്കൊണ്ടുതന്നെ ഒരു ഉഗ്ര സ്പോടനത്തിനു കാരണമാകാതെ തന്നെ  നമ്മുടെ വിവേകം നിറഞ്ഞ ശുദ്ധ ഹൃദയങ്ങളിൽ നിന്നും നിറഞ്ഞു വരുന്ന സ്വാഭാവിക പ്രശാന്തതയോടെ അതിനൊത്ത ഒഴുക്കിനൊത്തു ചേർന്ന് പോകുവാനാണ് ശ്രമിക്കേണ്ടത്.

തീയറിയില്ലാത്ത നോട്ടുബുക്ക് 

രാഷ്ട്രീയത്തിന്റെ മോശപ്പെട്ട അതിപ്രസരം വളർച്ച പ്രാപിക്കുന്നതിന് മുമ്പ് കേരള സാമൂഹ്യജീവിതം എവിടെയും ഭയരഹിതമായിരുന്നു. ആർക്കും എവിടെയും സഞ്ചരിക്കാമായിരുന്നു, കിടന്നുറങ്ങാമായിരുന്നു. ആ സ്ഥിതി മാറിയല്ലോ.  അതുപക്ഷെ അന്നത്തെ  തൊഴിലാളി മുതലാളി എന്ന സാമൂഹ്യ വേർതിരിവിന്റെ തിരിച്ചറിവ് കൊണ്ടുവന്ന ജർമ്മൻകാരനായ കാൾ മാർക്സിന്റെ തിയറി ഒരിക്കലും വായിച്ചിട്ടില്ലാത്ത കേരളത്തിലെ അന്നത്തെ വിദ്യാരഹിത- നിസ്സഹായരായ, പരാതിയില്ലാത്ത, കൂലിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രക്തദാഹികളായ കേരളത്തിലെ ചില ഭീകരർ ആയിരുന്ന വർ, കമ്മ്യൂണിസ്റ്റുകളുടെ വേഷമിട്ടു ആയുധം എടുത്തു കൊടുത്തു പറഞ്ഞ തോ .. "ഞങ്ങൾ എല്ലാവരെയും കൊയ്യും". ഇതിനർത്ഥം, ഇക്കാലത്ത് പോലും ഒരു അച്ചുതാനന്ദനും, പിണറായിയും ഏതോ ഒരു കോടിയേരിയും  എറിയു ന്ന പഴക്കമേറിയ മഴുവിന്റെ മൂർച്ചയിൽ മലയാളികൾ നുറുങ്ങും. ഇവർക്ക് മനോഹരമായ ഒരു കേരളം സൃഷ്ടിക്കുവാൻ കഴിയില്ല. ഇവരാകട്ടെ  സ്വന്തം   പേരില്ലാത്തവർ, നാട്ടു പേര് സ്വന്തം പേരാക്കിമാറ്റിയ പിണറായിയും മറ്റും. ഇവരുടെ ദൈവത്തിനു "കാൾ മാർക്സ്" എന്നായിരുന്നു പേര്, നേരെ മറിച്ചു മാർക്സിന്റെ ജനനസ്ഥലമായ ജർമ്മനിയിലെ "ട്രിയർ" എന്ന  പുരാതന റോമൻ നഗരനാമം ആരും കൊടുത്ത് അദ്ദേഹത്തെ സംബോധന ചെയ്തില്ല.

ദൃഷ്ടിയില്ലാത്ത മാദ്ധ്യമങ്ങളും നീതിവിശ്വാസം പൊലിക്കുന്നവരും 

കേരളത്തിലെ സാധാരണ ജനങ്ങളേയും ജനാധിപത്യരാഷ്ട്രീയപ്പാർട്ടികളെ യും ജനാധിപത്യ സർക്കാരിനെയും മാത്രമല്ല മന്ത്രിമാരെപ്പോലും ഭീഷണി കൊണ്ട്  കീഴ്പ്പെടുത്തുവാനുള്ള കമ്മ്യൂണിസ്റ്റ്പാർട്ടി ഭീകരശ്രമങ്ങളെ അനു വദിക്കരുത്.  ബാർ കോഴക്കേസുകൾ, ഒരു പ്രസിദ്ധ ക്രിമിനൽ കേസ് പ്രതി യായ സരിതയെന്ന അഭിസാരികയുടെ സോളാർവ്യഭിചാരകഥകൾ നിരത്തി വച്ചു കേരളത്തിലെ സർക്കാരിനേയും മുഖ്യമന്ത്രിയേയും ജനങ്ങളെയും അസ്വസ്ഥമാക്കുന്ന നിത്യ ദുരന്താവസ്ഥയാണ് ഉള്ളത്. മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇങ്ങനെയൊരു സ്ത്രീയേയാണോ ദൃശ്യ-പത്ര മാദ്ധ്യമ ങ്ങളുടെ സംസ്കാരമുഖമുദ്രയാക്കേണ്ടത് ? മാദ്ധ്യമങ്ങൾ സരിതയെപ്പോലെ വേറെ കുറെപ്പേരെ നിരത്തി എന്നും വാർത്താ നേരം നടത്തുന്ന പരസ്യ വിചാരണ പ്രകടനങ്ങളാണോ കേരളത്തിനു  മാദ്ധ്യമം നല്കുന്ന ഗുണപാഠം?

മാദ്ധ്യമസംസ്കാരം കേരളത്തിൽ ആർത്ഥശൂന്യമായതും നീചമായതും കുറെ  മനസ്സിലാക്കാൻ കഴിയും. മനുഷ്യപ്രേതങ്ങളെ വിശുദ്ധരാക്കുക, അതിനു വേണ്ടി പുതിയ വലിയ ശ്രോതാക്കളുടെയോ ബയോ ക്ലബ്കളുടെയോ  സംഘങ്ങൾ  സൃഷ്ടിക്കുക, അവരുടെ മ്ലേഛമായ കൈയടി സമ്പാദിക്കുക, ഇതൊക്കെയാണോ ഈ സമൂഹത്തിൽ നാം പ്രതീക്ഷിക്കുന്ന മാദ്ധ്യമ വിചാരണ ചർച്ചാവേദിയിലെ  വിഷയമാകേണ്ടത്? കോടതികളിൽ വിചാര ണ നടത്തേണ്ട വിഷയങ്ങൾപോലും മാദ്ധ്യമങ്ങളിൽ ചർച്ചചെയ്യും, വിധി പറയും. നാട്ടിലെ  കോടതികളിൽ വരുന്ന ഫയലുകൾ രഹസ്യസ്വഭാവ മുള്ളതോ അല്ലാത്തതോ ആകട്ടെ, മാദ്ധ്യമങ്ങളുടെ മുഖ്യവിചാരണ വിഷയ മാണ്. കേരളത്തിലെ മാദ്ധ്യമങ്ങൾ ദിവസവും കുറെ   വ്യക്തികളുമായി ടി .വി .നടത്തുന്ന വാർത്താനേരം തൽസമയസംഭവങ്ങളുടെ വിചാരണമിമിക്രി തീർത്തും പരിഹാസ്യമായ രുചിഭ്രംശം സംഭവിച്ചുപോയ കോമഡിയാണ്. ആരാണ് ലോകത്തിൽ മേന്മയുള്ളവർ എന്ന് അവർ വിധി പറയുന്നു. 

ആരെങ്കിലും എന്തെങ്കിലും ഒരു നേരായ പരാതി പോലീസിലോ,  ഭരണ ഘടനാ  നിയമപാലകരായ വക്കീലിനോ ജഡ്ജിക്കോ നല്കിയാലും അത് നിമിഷ നേരം  കൊണ്ട് ശൂന്യാവസ്ഥയെ പ്രാപിക്കും. കൊടുത്ത പരാതിക്ക്മേൽ നേരെ എതിർ പരാതിയെത്തി. കുറ്റകൃത്യം തെളിവില്ലാതെ പോകും. കോടതിയുടെ അടഞ്ഞ മുറികളിൽ വച്ചിരിക്കുന്ന ആ കസേരകളെയും വിശ്വാസയോഗ്യ മായി കാണാൻ ഒരു പരാതിക്കും ഭാഗ്യം ഉണ്ടാവില്ല. ഇതെല്ലാം സമൂഹത്തിൽ എന്നും പറയുന്ന കാര്യങ്ങളാണ്. " ഓ! ഇതൊന്നും അത്ര വലിയ കാര്യമായി എടുക്കേണ്ട" എന്ന്. അതാരാണ് പറയുന്നത്? സമാധാനജീവിതം ആഗ്രഹിക്കു ന്ന  മനുഷ്യരും നമ്മുടെ കേരളത്തിൽ ഉണ്ട്, അവരാണ്.

കേരളം മോശപ്പെട്ട നാടല്ല.

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കേരളം ഒരിക്കലും ഒട്ടും മോശപ്പെട്ട നാടല്ല. തികച്ചും ഒരു സമാധാനപര മായ സഹജീവിതം സാദ്ധ്യമാക്കാൻ ധാരാളം സുമനസ്സുകൾ അവിടെയെ ല്ലായിടത്തും പ്രയത്നിക്കുന്നു. അവിടെ സാമൂഹിക സാംസ്കാരിക ജനാധിപത്യരാഷ്ട്രീയ കാര്യങ്ങളി ൽ ശ്രദ്ധാവഹമായ ജോലികൾ ചെയ്യുന്നുണ്ട്. അവർ എണ്ണത്തിൽ കുറവുമല്ല. അതുപക്ഷെ ഇതിന്റെ പ്രകാശം പതുക്കെ മങ്ങിക്കൊണ്ടി രിക്കുന്നു. ധാർമ്മിക ബോധവും മാന്യതയും അവഗണിക്കുന്ന ഭാവിയെ പ്പറ്റിയുള്ള ആശങ്കയും വർദ്ധിക്കുന്നു. എത്ര പരിതാപകരമാണ് കേരളത്തിലെ തീർത്തും അധ:പതിച്ച ചില രാഷ്ട്രീയ കക്ഷികളുടെയും കമ്മ്യൂണിസ്റ്റ് ആദർശരാഷ്ട്രീയ ക്കാരുടെ പ്രവർത്തനങ്ങൾ എന്ന് പറയാതെ വയ്യ.

ഇത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിന്റെ അഭിവ്രുത്തിയെ സാര മായി  അപകടപ്പെടുത്തുന്ന രാഷ്ട്രീയ സ്ഥിതി. ഈ ഭയം രൂപപ്പെടുന്നത് ഒരു ഭയാനക ശത്രുതാഭാവത്തിലേയ്ക്കോ അപകടകരമായ അഹങ്കാര ഭാവത്തി ലേയ്ക്കോ ആണ്. ഇവർ ലോകത്തിന്റെ മറ്റിടങ്ങളിൽ എത്ര നല്ല കാര്യങ്ങൾ ഉണ്ടാകുന്നു വെന്നുള്ള തിരിച്ചറിവ് ഇല്ലാതെ പരാജിതരായി ത്തീരുന്നു. ഇവരാണ് ലോകം മുഴുവൻ കഴിഞ്ഞ കാലങ്ങളിൽ ആധിപത്യം കണ്ടതും ഇന്ന് ലോകം മുഴുവൻ  ഉപേക്ഷിക്കപ്പെട്ട കമ്മ്യൂണിസത്തിന്റെ പരാജയം ഏറ്റുവാങ്ങിയവരും. ഇന്ന് കമ്മ്യൂണിസ്റ്റ് അനുയായികൾ ആയാലും ജനാധി പത്യരാഷ്ട്രീയ പാർട്ടികളിൽ ആയവരായാലും ഒരുകാര്യം അവർ അറിയണം.  ഭീഷണി പറഞ്ഞും ഭീകരത നടത്തിയും ഒരു രാഷ്ട്രീയം ഇനിയുള്ള കേരളം ഇനി അനുവദിക്കരുത്. അതല്ലാ, ആരെങ്കിലും വിശ്വസി ക്കുകയാണ്, നാമെല്ലാം എന്നെങ്കിലും താനേ ക്രൂരതയുടെ ഇരകളായി ഇല്ലാതായിക്കൊള്ളും, "ഞങ്ങൾ എല്ലാം കൊയ്യും" എന്ന തോന്നൽ . അത് മറന്നേക്കൂ... നീതി ആർക്കും വേണ്ടി പ്രവർത്തിക്കുന്നില്ല എന്ന് നിങ്ങൾ തുറന്നു സമ്മതിച്ചേ തീരു.

ആരാണ് കേരളത്തെ വലിച്ചു കീറുന്നത്?

കേരളത്തിൽ അടുത്ത നിയമസഭാ പൊതു തെരഞ്ഞെടുപ്പു നടക്കുവാൻ അധിക സമയമില്ലല്ലോ. നമ്മുടെ കേരളത്തിലെ ജനത്തിനു വേണ്ടിയാണ്, ഭീകരതയും ഭീഷണികളും എതിരാളികളുടെ നേരെ തൊടുത്തു വിടുന്ന തെങ്കിൽ ലോകം മുഴുവൻ അതുകണ്ടിട്ട് ആശങ്കയോടെ തല കുലുക്കേണ്ടി വരും. നിങ്ങൾക്കോ നിങ്ങളുടെ പാർട്ടിക്കോ കേരള വികസനത്തിന് എന്നും വേണ്ടിയ യാതൊരു  ആശയങ്ങളൊന്നുമേ  അടിസ്ഥാനമായി ഇല്ല. സ്വന്തം പോക്കറ്റിൽ നിറയെ വീഴുന്ന അവിഹിത പണം തലോടാനല്ലാതെയോ, കേരളത്തിലെ ജനങ്ങളിൽ അങ്ങുമിങ്ങും കലാപത്തിന്റെ വിഷ വിത്തുകൾ വിതറുന്നത്തിനുമല്ലാതെയോ  ലോക കമ്മ്യൂണിസത്തിന് ചൈനയിലും റഷ്യയിലും ക്യൂബയിലും ഉണ്ടായ അവസാനം നിങ്ങളിലും ഇനി താമസ്സിയാതെ ആചരിക്കാം. കാരണം നിങ്ങൾ ഉത്പാദിപ്പിക്കുന്നത് തീയാണ്, പ്രകാശമല്ല. പോപ്പുലിസ്റ്റ് കൊടുങ്കാറ്റ് കൊണ്ട് സ്വയം നശിച്ച് കേരളം ഇല്ലാതാക്കുകയാണ്. പ്രേതങ്ങൾ തുപ്പുന്ന നാടാക്കി നിങ്ങൾ മാറ്റുകയാണ്. ഒരു മുഖ്യമന്ത്രിക്ക് നേരെ, ഒരു ധനകാര്യ മന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുന്നു! നിങ്ങൾ മാതൃ രാജ്യം വലിച്ചു കീറുകയാണ്.

എന്തുകൊണ്ടാണ് കേരളത്തിൽ രാഷ്ട്രീയമായി ഇത്രമാത്രം കലങ്ങി മറിയുന്ന അവസ്ഥ ഉണ്ടാകുന്നത് ? എന്തുകൊണ്ടാണ് ജനങ്ങൾ ഭയന്ന് സമൂഹത്തിൽ തീരെ അസ്വസ്ഥരാകുന്നത്.? എന്തിനാണ് മന്ത്രിമാരെ വഴിയിൽ തടയുന്നതും അവരെ ആക്രമിക്കുന്നതും. ഒരു ജനാധിപത്യ രാജ്യത്തിലെ നിയമസഭയുടെ അന്തസ്സിനെ എങ്ങനെയാണ് നിങ്ങൾ തകർത്തതെന്നു ആർക്കുമറിയാം, ഇന്നും ഭീഷണിയും,ഭീകര അന്തരീക്ഷ വും സൃഷ്ടിക്കുന്നത് ആരാണ്, എന്നിങ്ങനെയുള്ള തെളിഞ്ഞ ചിത്രങ്ങൾ ലോകമെങ്ങും താമസിക്കുന്ന ഓരോ മലയാളികളുടെയും മനസ്സിൽ നിന്നും മായുകയില്ല. ഈ ചിത്രങ്ങൾ വിശദീകരിക്കുന്നത് കൊടും ഭീകരതയുടെ കാഠിന്യമാണ്. ഇവർ സ്വയം നശിക്കുകയാണ് ചെയ്യുക. നമ്മുടെ തലയിലേ യ്ക്ക് തുപ്പുന്ന അറപ്പുളവാക്കുന്ന ചിത്രങ്ങൾ! നമ്മുടെ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ, കേരളത്തിന്റെ ലോക മഹിമയ്ക്ക് പോലും കളങ്കം വരുത്തിയ ചിത്രങ്ങൾ.   ഇങ്ങനെയുള്ള രാഷ്ട്രീയക്കാരുടെ ക്രൂരത യിൽ നിന്നും ഉണ്ടാകുന്ന ഭയം തള്ളിക്കളഞ്ഞു വിവേകം ഭരിക്കുന്ന ഒരു ജനസമൂഹം ആഗ്രഹിക്കുന്നവർ ഏറെയാണ്‌. ഇത്തരം ഭയം നമുക്ക് മനസ്സിലാക്കാൻ കഴിയും. ലോകത്തിൽ ഒരു രാജ്യവും ഇതുപോലെ രാഷ്ട്രീയ ക്രൂരതയെ നേരിടുന്ന ഒരു ജനാധിപത്യരാജ്യം വേറെ ഉണ്ടാവുകയില്ല.

രാഷ്ട്രീയ പരിഹാരം 

തല്ക്കാലം കേരളത്തിൽ ഒരു സമാധാനപരിഹാരം പെട്ടെന്ന് എളുപ്പമല്ല. മഹാ ജന്മിത്വവും മുതലാളിത്തവും തൊഴിലാളികളും കുടികിടപ്പുകാരും ചെറുകിട കർഷകരും സമ്മിശ്രമായി ഒരു സാമൂഹ്യജീവിതം നിലനിന്നു പോന്നിരുന്ന ഒരു നാടായിരുന്നു കേരളം. രാജഭരണങ്ങൾ മാറിമാറി കണ്ട ഒരു നാട്. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മുതൽ 1956 വരെയുള്ള സാമൂഹ്യരാഷ്ട്രീയ തലങ്ങളുടെ പരിവർത്തനം. അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ യോജിച്ച അവസരം പാർത്തിരുന്ന കമ്മ്യൂണിസ്റ്റ്കൾ കേരളത്തിൽ വേരുറപ്പിച്ചു. അന്നുണ്ടായിരുന്ന  രാഷ്ട്രീയപാർട്ടികളിൽ നഷ്ട പ്പെട്ട വിശ്വാസം കമ്മ്യൂണിസ്റ്റ്കൾ നേടിയെടുത്തു. അങ്ങനെ അവർ1957-ൽ കേരളം ഭരിക്കാൻ പടച്ചട്ടയണിഞ്ഞു. ഇവരിൽ ഭയവും ഒരു  വിശ്വാസവു മില്ലാത്തവർ അന്നുമുണ്ടായിരുന്നു. അന്ന് അവരുടെ ഭരണ ക്രൂരതയിൽ ജനങ്ങൾ ഭയപ്പെട്ടുതന്നെയാണ് കേരളത്തിന്റെ ചരിത്രപ്രസിദ്ധ വിമോചന സമരം തന്നെ പൊട്ടിപ്പുറപ്പെട്ടതും. അന്ന്  തനിയെ ഇറങ്ങിപ്പോകാൻ വിസ്സമ്മതിച്ച ജനവിരുദ്ധ ഭീകര കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഇറക്കിവിട്ടതും ചരിതം.

വിദ്യാഭ്യാസസമരവും  കേരള  വിമോചന സമരവും
 ചങ്ങനാശേരിയിൽ 1957 മെയ് 17.ആരംഭിച്ചു.
അന്നത്തെ സമരനേതൃ ത്വം  നല്കിയ ആളുകൾ ഇന്ന് വിരളമാണ്. കേരള ത്തിലെ ജനങ്ങളോടൊപ്പം മന്നത്ത് പത്മനാഭനും, ഫാ. ജോസഫ് വടക്കനും, പി. ടി. ചാക്കോയും, കെ. എ. ദാമോദര മേനോനും,  മാർ കാവുകാട്ട് മാത്യൂ മെത്രാ നും, മാർ സെബാസ്റ്റ്യൻ വയലിൽ മെത്രാനും ഫാ. എബ്രാഹം കൈപ്പൻ പ്ലാ ക്കലും, മുൻകാല ദീപിക യുടെ സാരഥി ഫാ. ആന്റണി നരിതൂക്കിലും, എന്നിങ്ങനെ നിരവധിയാ യിരം രാജ്യസ്നേഹികൾ നേടിയെടുത്ത കൂടിക്കുഴഞ്ഞ ഒരു വലിയ രാഷ്ട്രീ യ  പരിഹാരം. ജനവിരുദ്ധ ഭരണം  നടത്തിയ കമ്മ്യൂണിസ്റ്റ്കളെ പിടിച്ചിറക്കി വിട്ടു ഒരു പരിഹാരം. അന്ന് മുൻ നിരയിലുണ്ടായിരുന്ന യുവക്കൾ ആണ് നേത്രുത്വങ്ങളിൽ ഇന്നും ഉള്ളത്. അവരിൽ ചിലരാണ് ശ്രീ ഉമ്മൻ ചാണ്ടി, വയലാർ രവി, തുടങ്ങിയവർ. ഇന്ന് അവർക്കറിയാം, അതിൽനിന്നും ഒട്ടും അകലമില്ലാത്ത വെറും ക്രൂരതയാണ് ഇടതുപക്ഷത്തിനുള്ളതെന്ന്. അടുത്ത പൊതു തെരഞ്ഞെടുപ്പ്- വളരെ വിവേക പൂർണ്ണമായ രാഷ്ട്രീയ പരിഹാരം കാണുവാനുള്ള യോജിച്ച അവസരത്തോട്  അടുത്തിരിക്കുന്നു. കേരള ജന സംസ്കാരം സമാധാനപരമായ ജീവിത ക്രമമാണ് എക്കാലവും ആഗ്രഹിക്കു ന്നത് എന്ന സന്ദേശം നല്കാൻ കേരളത്തിലെ എല്ലാ ജനകീയ പാർട്ടികളേയും ഉറച്ച് ബോധ്യപ്പെടുത്തുവാൻ ജനങ്ങൾക്കാകണം. തീർച്ചയായും തങ്ങൾക്കതാ കുമെന്ന ഉറച്ച പ്രതിജ്ഞാബോധം ഉണരണം.

ഇപ്പോൾ ലോകത്തിലെ മലയാളീ സമൂഹങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ശക്തരായ കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന സ്വന്തം ജനങ്ങളെ യാണ്. സുരക്ഷിത ബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തെയാണ് നാം ഇപ്പോൾ കാണുന്നത്. സർക്കാരിനെപ്പോലും നേരിട്ട് വേട്ടയാടാൻ വേണ്ടിയുള്ള പൈശാചിക വൃത്തി ചെയ്യുന്നതിന് നിരന്തരം സമൂഹമദ്ധ്യത്തിലേയ്ക്കി റക്കി ആക്രമണം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഉയർത്തുന്ന ഭയാശങ്കകൾക്ക് അറുതി വരുത്തുന്ന ഒരു ജനാധിപത്യപരിഹാരം ഉണ്ടാകണം. ദുഖകരമായ ഇപ്പോഴത്തെ രാഷ്ട്രീയ  സാഹചര്യത്തെ ജയിച്ചു വരുന്ന ഒരു സമാധാന കേരളം- അതെ ലോകമെമ്പാടും മലയാളികൾക്ക് തെളിഞ്ഞ പ്രകാശം മാത്രം നല്കാൻ കഴിയുന്ന, ഒരു പ്രബുദ്ധ സംസ്കാരിക കേരളം സൃഷ്ടിക്കണം. അത് ചെയ്‌താൽ ഓരോരുത്തർക്കും അന്ന് പറയാൻ കഴിയും "എനിക്കും എന്റെ അനന്തരതലമുറകൾക്കും വേണ്ടിയാണ്" ഈ ത്യാഗം ചെയ്തത്. തീർച്ചയായും "ഇത് ഇന്ന് തങ്ങൾക്കാകും" എന്ന ഉറച്ച പ്രതിജ്ഞാബോധം ഉണരണം// -
--------------------------------------------------------------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

                                          

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.