Samstag, 4. August 2018

ധ്രുവദീപ്തി // Lifestyle // Part 1 // മലയാളികളിൽ മനഃപരിവർത്തനം ഉണ്ടാകണം. // George Kuttikattu


 

മലയാളികളിൽ 
മനഃപരിവർത്തനം ഉണ്ടാകണം. //


George Kuttikattu 

സമൂഹം- പഴയ ഘടന- പുതിയ പ്രശ്നങ്ങളും.

ലയാളികളുടെ പൊതുസാമൂഹിക, സാമ്പത്തിക, ജീവിത രീതികളിലും ചിന്താശൈലികളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി നിരീക്ഷിച്ചു നോക്കുമ്പോൾ, ഇന്ന് വളരെയേറെ വിട്ടകന്ന് മുൻകാലത്തേക്കാൾ വളരെ പിറകിലേക്ക് പോയിട്ടുണ്ടെന്ന് കാണാൻ കഴിയുന്നുണ്ട്. നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണ്ണാടകം, തുടങ്ങിയ ഇന്ത്യയിലെ  പല സംസ്ഥാനങ്ങളും കഴിഞ്ഞ കാലങ്ങളിലെ അവസ്ഥയിൽ നിന്ന്  വിവിധ മേഖലകളിൽ  പുരോഗതിയിൽ കേരളത്തെക്കാൾ വളരെ യിരട്ടിയെങ്കിലും മുമ്പിലാണ്. അതുപക്ഷേ കഴിഞ് ഞകാലങ്ങളിൽ കേരളസംസ്ഥാന ഭരണം നടത്തിയിരുന്ന രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നത് മറ്റൊന്നാണ്. എല്ലാ വികസനപ്രവർത്തനങ്ങളുടെ മേന്മകളെപ്പറ്റിയും പിഴവുകളെപ്പറ്റിയും കുറവുകളെപ്പറ്റിയുമെല്ലാം അവരവരുടെ സ്വന്തമായ വ്യത്യസ്തപ്പെട്ട വിവിധ അളവുകോലുകളിലും, അവരുടെ വ്യത്യസ്തപ്പെട്ട അഭിപ്രായങ്ങളിലും മാത്രം പ്രസ്താവനകൾ നൽകിക്കൊണ്ടിരുന്നു. അങ്ങനെ മാറി മാറി കേരളസംസ്ഥാന ഭരണത്തിൽ വന്നെത്തുന്ന ഭരണാധികാരികളുടെയെല്ലാം  താൽപ്പര്യാർത്ഥ മാണ് ഓരോ വികസനഗവേഷണഫലങ്ങളും സംസ്ഥാനത്തിന്റെ മൊത്ത വളർച്ചാ നിരീക്ഷണ ഫലങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുന്നത്. ഇപ്രകാരം മതിഭ്രംശം വന്നിട്ടുള്ള അഭിപ്രായനിരീക്ഷണങ്ങൾ നമ്മുടെ കേരളത്തിലെ യഥാർത്ഥ സാമൂഹ്യജീവിത അവസ്ഥയെ മാറ്റിമറിക്കുകയാണ് ചെയ്തത് .

 അടിസ്ഥാനസൗകര്യങ്ങൾ, അണക്കെട്ടുകൾ  

കേരളത്തിന്റെ പൊതുവികസനത്തിൽ ജനങ്ങളുടെ അതിപ്രധാനമായ അടിസ്ഥാനസൗകര്യങ്ങൾ സാധിക്കുന്നതിൽ ആദ്യകാല സർക്കാരുകൾ നടത്തിയ പരിശ്രമങ്ങൾ ഇന്ന് ചരിത്രമാണ്. മണ്ണെണ്ണവിളക്കിൽ മാത്രം ഓരോ രാത്രികളിൽ വെളിച്ചംകണ്ടിരുന്ന മലയാളികളുടെ സംസ്ഥാനമായിരുന്നു കേരളം. " പെരിയാറേ ...പെരിയാറേ... പർവ്വതനിരയുടെ പനിനീരെ" ...എന്ന് കവിഹൃദയം തുറന്നു ആലപിച്ച "കുളിരുകൊണ്ടു കുണുങ്ങിയൊഴുകുന്ന..." കേരളത്തിന്റെ ജലറാണിയായ പെരിയാറിൽ നിന്നും ഒഴുകിയെത്തിയ പനിനീരിൽനിന്നും കേരളത്തിന് വെളിച്ചം പകർന്ന കഥ.. 1968- മുതൽ 1976 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഇടുക്കിയിലെ മഹാ മലയിടുക്കുകളിൽ കുണുങ്ങിയൊഴുകിയ പെരിയാറിൽ കെട്ടിപ്പൊക്കിയ കൂറ്റൻ അണക്കെട്ട് ഏഷ്യയിൽ അത്ഭുതങ്ങൾ പണിതീർത്തിട്ടുള്ളതായ അനേകം പടുകൂറ്റൻ അണക്കെട്ടുകളെ പിന്നിലാക്കി. കനേഡിയൻ വിദഗ്ധരുടെ സഹായത്തിൽ പണിതീർത്തു. അണക്കെട്ടുകളിൽ ശേഖരിച്ച ജലം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദനം നടത്തിത്തുടങ്ങി. ഇത് കേരളത്തിന് അഭിമാനമായി ഇന്നും നിൽക്കുന്നു. പെരിയാറിന്റെയും ഇടുക്കി അണക്കെട്ടിന്റെയും ആദിമ കാല ചരിത്രവിശദശാംശങ്ങളിലേയ്ക്ക് ഞാൻ കടക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ജലവൈദ്യുത പദ്ധതി കേരളത്തിൽ ജന്മം കൊണ്ട്. മതിയായ വിധം വൈദ്യുതി ഉത്പാദിച്ചുതുടങ്ങി.  ചിലചില വ്യവസായ സംരഭങ്ങൾക്കു ഇതിലൂടെ വിപ്ലവകരമായ പുരോഗതിക്കു കാരണമായി. മണ്ണെണ്ണവിളക്ക് മലയാളിയുടെ ഭവനങ്ങളിൽ കാഴ്ചവസ്തുവായി മാറി. ഭരണാധികാരികൾ മാറി. അതുപക്ഷേ, ജനങ്ങളുടെ ആവശ്യങ്ങളെയും രാജ്യത്തിന്റെ എല്ലാ നന്മയെയും മാനിക്കുന്ന ജനപ്രതിനിധികളെയും മന്ത്രിമാരെയും ഇക്കാലത്ത് കാണാനില്ല.

ഇടുക്കി ജലസേചന പദ്ധതിയും അതുപോലെയുള്ള വൻകിട പദ്ധതികളും അക്കാലത്തു ആസൂത്രണം ചെയ്തു നിമ്മിച്ചപ്പോൾ ഒരുപക്ഷെ ഈ പദ്ധതികൾ  കേരളത്തിന് ദീർഘകാലത്തേയ്ക്കുള്ള ആവശ്യങ്ങളുടെ പരിഹാരമാണെന്ന്  കരുതിയിരിക്കണം. അതേസമയം അത്തരം അണക്കെട്ടുകളുടെ ദീർഘകാല ഭാവി എപ്രകാരമായിരിക്കുമെന്ന കാര്യം അന്ന് ആരെങ്കിലും കരുതിയോ എന്നതിനേപ്പറ്റി അറിവില്ല.? കേരളത്തിലെ കാലാവസ്ഥാവ്യതിയാനം, ഉദാ: മൺസൂൺ കാലങ്ങളിൽ കേരളത്തിൽ അത്യധികം നാശനഷ്ടങ്ങൾ സൃഷ്ടിച്ചു കൊണ്ടു മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഡാമുകൾ തകരുമോയെന്ന ഭയവും ജനങ്ങളെ വിഷമത്തിലാക്കുന്നു. കഴിഞ്ഞനാളുകളിൽ ഏറെക്കാലം മുല്ലപ്പെരിയാർ ഡാ0 തകരുമെന്ന് പ്രഖ്യാപിച്ചു വിവിധരാഷ്ട്രീയനേതാക്കളും ജനങ്ങളും സമരം ചെയ്ത സംഭവം നാം ഓർമ്മിക്കുന്നു. ഇത്തവണയുണ്ടായ പെരുമഴ കൊണ്ടുവന്ന ജലപ്രളയം എത്രമാത്രം ദുരന്തം വിതച്ചുകൊണ്ടാണ് തുടരുന്നത്? ഇത് ജനങ്ങളിൽ അപകടങ്ങളുടെ വിഭ്രാന്തി ഉണ്ടാക്കി. അപ്പോൾ മനുഷ്യനിർമ്മിതമായ ഡാമുകൾ ഇത്തരം കാലാവസ്ഥയെ എത്രകാലങ്ങൾ അതിജീവിക്കുമോയെന്ന ഭയം പൊതുജനങ്ങളിൽ ഉണ്ടായത് അസ്ഥാനത്തല്ല. വൻദുരന്തങ്ങളെ വിളിച്ചുവരുത്താത്ത  മനുഷ്യോപകാരപ്രദമായ ചെറിയ അണക്കെട്ടുകൾ നിമ്മിച്ചു ഏറെ ജലസേചനപദ്ധതികൾ ചെയ്യുന്നതായിരുന്നു കേരളത്തിന്റെ പ്രകൃതിക്ക് യോജിച്ചത്. കേരളത്തിൽ വിവിധഭാഗങ്ങളിൽ അണക്കെട്ടുകളും ചെറുകിട വെദ്യുതി സ്റ്റേഷനുകളും കാർഷികാവശ്യങ്ങൾ ക്കുള്ള ജലസേചനപദ്ധതികളും നിർമ്മിക്കാൻ വേണ്ടി കേരളസർക്കാരും, സാങ്കേതിക വിദഗ്ധരുമെല്ലാം ഇനിയെങ്കിലും ചിന്തിക്കേണ്ടതാണ്. ഇപ്രകാരം അനേകം ചെറിയ ചെറിയ ജലസേചനപദ്ധതികൾ കൃഷിക്കും വൈദ്യുതി നിർമ്മാണത്തിനും കുടിവെള്ളവിതരണത്തിനും ഉപകരിക്കാൻ വേണ്ടി ചൈനീസ് സർക്കാർ നടത്തുന്ന മഹത്തായ മാതൃക അനുകരണീയമാണ്. ദുരന്തങ്ങളേപ്പറ്റിയുള്ള ആശങ്ക ജനങ്ങളിൽ ഉണ്ടാവുകയുമില്ല. 

ജീവിതസാഹചര്യത്തിന്റെ പ്രമാണം.

ഇത്തരം വലിയ വിവിധതരം പദ്ധതികൾ നിർമ്മിച്ച് ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് അനുയോജ്യമായ പ്ലാനുകളും ആശയങ്ങളും ഇക്കാലങ്ങളിൽ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇല്ലതാനും. വിദ്യാഭ്യാസം സിദ്ധിച്ച യുവജനങ്ങൾ ഭാവിജീവിതം സുരക്ഷിതമാക്കുവാൻ തൊഴിലിനു വേണ്ടി ജന്മദേശമായ കേരളം വിട്ടു മറുനാടുകളിൽ പോകേണ്ടതായ അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിൽ മനുഷ്യജീവിതം ഇന്നത്തേക്കാൾ  ഏറെയേറെ സുരക്ഷിതമായിരുന്നു. അപ്രകാരം ഒരു ജീവിതസാഹചര്യം ഇക്കാലത്തു സ്വപ്നതുല്യമായിരിക്കുന്നു. കേരളത്തിൽ നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ- നിത്യവും നടക്കുന്ന ഓരോ കൊലപാതകങ്ങൾ, മോഷണം, റോഡപകടങ്ങൾ, സ്ത്രീപീഡനങ്ങൾ, സർക്കാർ ഓഫീസു ചുറ്റി നടക്കുന്ന അഴിമതിക്കഥകൾ, നിത്യസംഭങ്ങളാണ്. ഓരോ രാഷ്ട്രീയപാർട്ടികൾ പൊതുനിരത്തിലിറങ്ങി സാമൂഹ്യജീവിതം ദുഷ്ക്കരമാക്കുന്ന ഹർത്താലുകൾ, ബന്ദുകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, ഇങ്ങനെ പലത് കൊണ്ടും കേരളത്തിൽ നിലവിലുള്ള സാമൂഹ്യജീവിതം വിഷമകരമാണ്. പ്രവാസിയായി   ജീവിതം നയിക്കേണ്ടി വരുന്ന ഇന്ത്യാക്കാരന്റെ ഐഡൻറ്റിറ്റി അംഗീകരിക്കുകയില്ലാത്ത നമ്മുടെ സർക്കാരും രാഷ്ട്രീയവർഗ്ഗവും, ഓരോരോ മതങ്ങളെയും, പുരാണങ്ങളെ യും, കൊട്ടിഘോഷിച്ചു ആശ്ലേഷിച്ചു നടത്തപ്പെടുന്ന അന്ധവിശ്വാസങ്ങളിൽ  മത അസഹിഷ്ണുതയുടെ തേർവാഴ്ച നടത്തുന്നുണ്ട്., ഇങ്ങനെ ഇന്ത്യയെയും , കേരളത്തെയും ലോകരാജ്യങ്ങളുടെ മുമ്പിൽ അവഹേളിതരാക്കപ്പെട്ട ഒരു അപരിചിത ജനസമൂഹത്തെയാണ് നമ്മെയെല്ലാം ഉൾക്കൊള്ളുന്ന ലോകം  ഇന്ന് കാണുന്നത്. 

ഇപ്പോൾ പ്രകടമായിട്ട് കാണാവുന്നതിതാണ്: ഇന്ത്യയുടെ പൊതുസാമ്പത്തിക വളർച്ചയിലും നമുക്ക് അത്രയേറെ അഭിമാനിക്കാൻ തക്ക പ്രത്യേകമായിട്ട് ഒന്നുമില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിരാജ്യങ്ങളായ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ- ജർമ്മനി, അതുപോലെ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെക്കാൾ വളർച്ചയിൽ ഇന്ത്യ വളരെയേറെ പിറകിലാണെന്നു ഓരോരോ രാജ്യങ്ങളുടെ സ്വതന്ത്രമായ എക്കണോമിക്സ് പഠനങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപക്ഷേ ഇന്ത്യയുടെ പൊതുസാമ്പത്തിക ഭാവിസ്ഥിതിയെപ്പറ്റി വീമ്പിളക്കുന്ന രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളുടെ പ്രസ്താവനകളിൽ മറ്റൊരു പ്രതിരൂപം സൃഷ്ടിക്കുകയാണ് ചെയ്തുവരുന്നത്. കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ- സാമ്പത്തിക ജീവിത സുരക്ഷാ കാര്യങ്ങൾ- ഉദാ: കേരളത്തിലെ തൊഴിൽ മേഖല, സർക്കാരിന്റെ പൊതുജനകാര്യ സേവന വ്യവസ്ഥിതികൾ, കാർഷികമേഖലയിലെ തകർച്ച, ജീവിതരീതിയും സുരക്ഷിതത്വവും, സ്ത്രീസ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വവും, ക്രിമിനലുകളുടെ തേർവാഴ്ച, പൊതുജനങ്ങളുടെ മേൽ നടത്തപ്പെടുന്ന അവകാശനിഷേധം, ജനവിരുദ്ധ സാമ്പത്തിക ബജറ്റുകളുടെ നടപ്പിലാക്കൽ, അനാവശ്യ നികുതി വർദ്ധനവ്, സർക്കാർഓഫീസുകളിലെ അഴിമതികൾ, പൊതുജനാരോഗ്യരാഷ്ട്രീയത്തിലെ ക്രമക്കേടുകൾ എന്നിവ മുതൽ ഓരോ വിഷയങ്ങളിലും മലയാളിയുടെ മതിഭ്രംശം വന്ന വികലമായ ചിന്താരീതികൾക്ക് മാറ്റങ്ങൾ വരുത്തുവാൻ  ഇക്കാലത്തും സാധിച്ചിട്ടില്ല., ഒരു മാതൃകാ സാംസ്കാരിക ജീവിത ശൈലിക്ക് അനുയോജ്യമായ വിധത്തിലുള്ള ചിന്താരീതിയെ കേരളത്തിൽ  വളർത്തിയെടുക്കാൻ ഓരോ മലയാളിക്കും ബാദ്ധ്യതയുണ്ട്. പൊതുവായ സാമൂഹ്യ സുരക്ഷയും വ്യക്തിസുരക്ഷയും ഉറപ്പാക്കാത്ത നമ്മുടെ രാജ്യത്തെ ഒരു ജുഡീഷ്യറി സംവിധാനത്തിൽ പോലും വിശ്വാസ്യത നഷ്ട്ടപ്പെട്ടു കഴിഞ്ഞു. സമാധാനപരമായ ഒരു ജീവിതം കേരളത്തിൽ ഇപ്പോഴില്ല, സമീപകാലത്ത് ഒട്ടു പ്രതീക്ഷയ്ക്ക് വകയുമില്ല.

മാനുഷികബന്ധങ്ങൾ 

കേരളീയരുടെ ജീവിതശൈലിയും സ്വന്തം ജീവിത സംസ്കാരത്തെപ്പറ്റിയുള്ള ഓരോരുത്തരുടെയും ചിന്താഗതിയും സാമൂഹികജീവിതത്തിൽ പൊതുവെ ആവശ്യംവേണ്ട പെരുമാറ്റശൈലിയുമെല്ലാം, ഇന്ന് പുത്തൻ തലമുറകൾക്ക് തീരെ അപരിചിതമാണ്. മുൻകാലങ്ങളിൽ കണ്ടിട്ടുള്ള മാനുഷികമായിട്ടുള്ള ആത്മാർത്ഥതയും പരസ്പര വിശ്വാസത്തിൽ ഉറച്ച മാനുഷികബന്ധങ്ങളും ഒന്നുമില്ലാതെ, സ്വാർത്ഥതയ്ക്കും അവനവനിസത്തിനും മാത്രം മുൻ‌തൂക്കം നല്കുന്ന ഒരു സമൂഹമായി മലയാളികൾ മാറിപ്പോയി. മനുഷ്യമനസ്സുകളിൽ ഉണ്ടായിരുന്ന പരസ്പരവിശ്വാസത്തിൽ അടിയുറച്ച സ്നേഹവും, പരസ്പരമുള്ള ആശ്രയവും സഹകരണമനഃസ്ഥിതിയും കേരളസമൂഹത്തിൽ എക്കാലവും സാധാരണ നിലനിന്നിരുന്ന അയൽബന്ധങ്ങളും മാത്രമല്ല, കുടുംബങ്ങളിലും കുടുംബാംങ്ങളിലും നിലനിന്നിരുന്ന ഏതൊരു സമ്പർക്കവും, സഹകരണ പരസ്പ്പരസഹായ പ്രതീക്ഷകളും ഇക്കാലത്തു നഷ്ടപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങളെപ്പറ്റിയും പൊതുജനങ്ങളിൽ നിന്നുള്ള പഴയ കാഴ്ചപ്പാടുകൾക്ക് കുറഞ്ഞ പ്രാധാന്യമാണ് മലയാളിയുടെ ഓരോരോ കുടുംബങ്ങളിലും നിന്നും നൽകാൻ കഴിയുന്നത്. പഴയ മലയാളികളുടെ സമൂഹത്തിലെന്നും പരസ്പരം ഉണ്ടായിരുന്ന നല്ല ഹൃദയപൂർവ്വമായ യാതൊരു മാനുഷികപ്രതിബദ്ധതകളും ഇക്കാലത്ത് കാണ്മാനില്ല, തീർത്തും കുറഞ്ഞുപോയി.

ഇതിനെല്ലാം നിരവധി കാരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. മനുഷ്യ സമൂഹത്തിലെ ദൈനംദിന സ്വകാര്യജീവിതത്തിലെ പരമപ്രധാനമായിട്ടുള്ള അടിസ്ഥാന ആവശ്യങ്ങളേക്കാൾ അതിലേറെ പ്രാധാന്യം കൊടുക്കുന്നത്, സമൂഹത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ്പിനും നേതൃത്വങ്ങളുടെ സ്വന്തമായിട്ട് കെട്ടിപ്പൊക്കിയ വ്യക്തിസ്വകാര്യതാല്പര്യങ്ങളുടെയും മികച്ച പ്രചാരണവുമാണ് ഒരു വശത്ത്. മറുവശത്തു വൈവിധ്യം നിറഞ്ഞ പൊതു സമൂഹവും മതവും മതനേതൃത്വങ്ങളുടെ താൽപ്പര്യങ്ങളും കാണാം. 1956-ൽ കേരളസംസ്ഥാനരൂപീകരണം നടന്നതുമുതൽ കേരളത്തിൽ അന്ന് മുതൽ പ്രവർത്തിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനശൈലികൾ ഇന്നത്തെ യുവതലമുറകൾ ഏറെ മനസ്സിലാക്കിയില്ല. അതിനുമുമ്പ് രാജഭരണകാലം എങ്ങനെയായിരുന്നു?, മലയാളികളുടെ ജീവിതനിലവാരവും സാമൂഹിക സംസ്കാരവും എന്തായിരുന്നെന്നുമുള്ള ഓരോ കാര്യങ്ങൾ ചരിത്രമായി മാറി. ചരിത്രം മാത്രമല്ല ഇന്നത്തെ ജനസമൂഹത്തിനാവശ്യം. അനുഭവസമ്പത്തുകൾ  നമ്മുടെ മാനസികപരിവർത്തനത്തിനു കൂടുതലേറെ പ്രയോജനപ്പെടുവാൻ ഉപകരണമാക്കണം. അനുഭവസമ്പത്തിന്റെ അഭാവമാണ് ഇന്ന് ഭരിക്കുന്നത്. ഇന്നത്തെ പൊതു രാഷ്ട്രീയ സാമൂഹിക ആത്മീയ സംസ്കാരത്തിന് മുമ്പിൽ നേതൃത്വങ്ങളിൽ വന്നിരിക്കുന്നവരുടെ വലിയ കുറവ് അത് തന്നെയാണ്. ഭരണനിർവഹണത്തിൽ കേരളം ഇപ്പോൾ ഒന്നാമതാണെന്ന ഇപ്പോഴത്തെ നിരീക്ഷണ ഫലത്തെപ്പറ്റി സർക്കാരിന്റെ അവകാശവാദം പൊതുജനങ്ങൾ എപ്രകാരം മനസ്സിലാക്കണം? കേരളത്തിലെ പൊതുജീവിതനിലവാരവും മറ്റു സാമൂഹ്യ സാമ്പത്തികകാര്യങ്ങളും, ഉന്നതവിദ്യാഭ്യാസം, യുവജനങ്ങളുടെ തൊഴിലില്ലായ്‌മയും, ഇത്തരം സാമൂഹ്യാവശ്യങ്ങളെല്ലാം ഏറ്റവും താഴ്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോഴും, അധികാരിവർഗ്ഗങ്ങളുടെ ഇത്തരമുള്ള കൊട്ടിഘോഷത്തിൽ തെറ്റുകളുണ്ടായിരിക്കുന്നു എന്ന് കാണാൻ കഴിയുന്നു. അതവർക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദൈനംദിന ജീവിതം നയിക്കുവാൻ വേണ്ടി പണം സമ്പാദിക്കുവാൻ ഓരോ മലയാളി കേരളത്തിന് പുറത്തേയ്ക്ക് പോകേണ്ടിവരുന്ന കാലക്കേടെന്നതിനെ വിശേഷിപ്പിക്കാം.

ഈയൊരു അറിവ് വച്ച് തെറ്റുകളെ അതിജീവിക്കുവാൻ നമ്മുടെ സാമൂഹ്യ-പൊതുജീവിതസാഹചര്യങ്ങളിലെ കുറവുകൾ അനുഭവ പരിജ്ഞാനത്തിൽ നിന്നും മാത്രമുള്ള വിവേകപൂർണ്ണമായ തീരുമാനങ്ങളിൽ മാതമേ അവയ്ക്ക് അടിസ്ഥാനപരിഹാരം ഉണ്ടാക്കുവാൻ കഴിയുകയുള്ളു. ഒറ്റനോട്ടത്തിൽ രാഷ്ട്രീയപ്രവർത്തകരിലേറെപ്പേർക്കും ഇത്തരം കാര്യങ്ങളിൽ അറിവോ അഥവാ അനുഭവങ്ങളിൽ കൂടുതൽ മനസ്സിലാക്കാനോ അവസരങ്ങൾ ഏറെ ലഭിച്ചിട്ടില്ല. ഇവർ അക്കാര്യങ്ങൾ അന്വേഷിക്കുന്നുമില്ല. യാഥാർത്ഥ്യങ്ങൾ ഇതാണ്. സാമൂഹ്യകാര്യങ്ങളിലും കാർഷിക- ധനവിനിമയസംബന്ധമായ നിരവധി കാര്യങ്ങളിലും മറ്റും ആവശ്യമായ അറിവില്ലാതെ തീരുമാനങ്ങൾ എടുക്കുന്നത്, ഒരു തെറ്റാണ്, വിവേകപൂർണ്ണമായിട്ടുള്ള  തീരുമാനങ്ങൾക്ക് അനുഭവജ്ഞാനം അനിവാര്യമാണ്. മത- ആത്മീയമണ്ഡലങ്ങളിലെ അന്ധ വിശ്വാസ ആചാരങ്ങളിൽ ജനങ്ങളെ കൂട്ടിക്കുഴയ്ക്കുന്ന ഒരു സമൂഹമായി മലായളികൾ മാറിത്തുടങ്ങി. വിവേകപൂർണ്ണമായ, ശരിയായ മതാത്മകമായ ആത്മീയതയാണാവശ്യമായത്.

അനുഭവ ജ്ഞാനം രാഷ്ട്രീയത്തിൽ 

ഒരാൾ രാഷ്ട്രീയത്തിൽ എന്നും ആത്മാർത്ഥമായി പ്രവർത്തിക്കാൻ വേണ്ടി ആഗ്രഹിക്കുന്നെണ്ടെങ്കിൽ, തൊഴിൽപരമായ ഒരു പ്രത്യേക പ്രായോഗിക പരിശീലനം അയാൾക്ക് ഉണ്ടായിരിക്കണം. പഠിച്ചിട്ടുള്ള പ്രത്യേക തൊഴിൽ കുറേക്കാലം എങ്കിലും ചെയ്തിട്ടുള്ളയാളുമായിരിക്കണം. അയാൾ ഭാവിയിൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ദ്ധ സേവനം ചെയ്യുന്നതിന് ആഗ്രഹിക്കുന്നുവെങ്കിൽ, അറിഞ്ഞിരിക്കേണ്ടതായ അടിസ്ഥാന തൊഴിൽ നിയമതത്വങ്ങളുമെല്ലാം അറിഞ്ഞിട്ടുള്ളയാൾ ആയിരിക്കണം. ഒരാൾ കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അയാൾക്ക് കേരളത്തിന്റെയും, ഇന്ത്യയുടെയും, അതുപോലെ അയൽസംസ്ഥാനങ്ങളു ടെ ചരിത്രങ്ങളും അറിയുന്ന ആളായിരിക്കണം. അയാൾക്ക് കുറഞ്ഞപക്ഷം ഏതെങ്കിലും ഒരു പ്രത്യേക തുറയിൽ പ്രവർത്തിക്കാൻ വേണ്ട  സാങ്കേതിക മായ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ളവനായിരിക്കണം. സമർത്ഥനായ സ്‌കൂൾ അദ്ധ്യാപകനാകണമെങ്കിൽ, ഒരു നല്ല ഡോക്ടർ ആയി ചികിത്സാരംഗത്ത് ജോലിചെയ്യണമെങ്കിൽ, ഒരു നല്ല എഴുത്തുകാരനാവണമെങ്കിൽ, കുറഞ്ഞത് കുറെയധികം കാര്യങ്ങളിൽ  അടിസ്ഥാനഉൾക്കാഴ്ചയും ധാരണാശക്തിയും ഉണ്ടായിരിക്കണം. അപ്രകാരം യോഗ്യതയ്ക്കുള്ള മതിയായ ഒരു അടിസ്ഥാന മുൻധാരണ വ്യക്തിക്കുണ്ടായിരിക്കണം. കാരണം, രാഷ്ട്രീയപ്രവർത്തകന് വ്യത്യസ്തപ്പെട്ട പൊതുജനകാര്യങ്ങൾ ഏറെ വിഷമകരമായ വിഷയങ്ങളാണ്. രാഷ്ട്രീയക്കാരിലേറെപ്പേരും ധനവിനിമയസംബന്ധമായ വിഷയങ്ങളിൽ കാഴ്ചപ്പാടില്ലാത്തവരാണ്. കാരണം, ധനവിനിമയശാസ്ത്രം സങ്കീർണ്ണമാണ്, സമ്പത്ത് വ്യവസ്ഥയെ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും അവ ബന്ധപ്പെട്ടു കിടക്കുന്ന ഫലദായകത്വവും ഏറെ വിഷമമുള്ള കാര്യങ്ങളാണ്. ധനവിനിമയസംബന്ധമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർക്കുള്ള കുറഞ്ഞ അറിവുപോലെ വിവിധ മേഖലകളിലെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പലർക്കും വിഷമകരമായതാണ് സാമ്പത്തിക വിഷയം. എന്നാൽ ചിലരുടെ വ്യക്തിതല താൽപ്പര്യങ്ങളിൽ ഇത്തരം കാര്യങ്ങളിൽ പ്രാവീണ്യം നേടാൻ ശ്രമിക്കുന്നവരുമുണ്ടെന്നത് വസ്തുതയാണ്.

കേരളസംസ്ഥാനത്തിന്റെ അഥവാ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം ഭരണമേന്മയെപ്പറ്റിയും, സമൂഹമാദ്ധ്യമങ്ങളിലും ഭരണനേതൃതലത്തിലും പരസ്യപ്രഖ്യാപനം ചെയ്തിട്ടുള്ളതായ പൊതുജനങ്ങളുടെ നിത്യ പ്രശ്നങ്ങളും, അഭിപ്രായങ്ങളും, ശ്രദ്ധകേന്ദ്രീകരിക്കലും, ഭരണവിരുദ്ധ വിമർശനങ്ങളും, ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള സാമ്പത്തിക- ധനവിനിമയ കാര്യങ്ങളും അതല്ലെങ്കിൽ മറ്റു ദുരവസ്ഥകളെപ്പറ്റിയും ആണ് മിക്കപ്പോഴും നാമെല്ലാം കേൾക്കുന്നത്. അതിലൂടെ പരസ്പരബന്ധമുള്ളതും അന്യോന്യം ആശ്രയിക്കപ്പട്ട ഓരോരോ കാര്യങ്ങളിലുള്ള വീക്ഷണം, കുറഞ്ഞപക്ഷം അതിനൊക്കെ അപ്പുറമാണ് എന്നകാര്യം ഇപ്പോൾ മലയാളികൾക്ക് അപ്രസക്തമാണ്. പ്രത്യേകിച്ച് നമ്മുടെ സ്വന്തം രാജ്യത്തെ ധനകാര്യവിഷയങ്ങളിൽ, സാമ്പത്തികവികസനരംഗത്ത്, ഉണ്ടാകേണ്ട വികസനപ്രവർത്തനങ്ങൾ അപ്പാടെ അവഗണിച്ചിരിക്കുകയാണ്
. ഇക്കാര്യം വിശദീകരിക്കുന്നത്‌ പ്രത്യേക പ്രസിദ്ധീകരണങ്ങളിൽ മാത്രം, നമുക്കെല്ലാം വായിക്കാം, കാണാം. അതുപക്ഷേ, അവയെ മനസ്സിലാകുന്നത് വിദഗ്ധന്മാർക്ക് മാത്രമാണ്.

രാജ്യത്തിന്റെ ബജറ്റ് 

രാജ്യത്തിന്റെ വരവ് ചെലവ് സംബന്ധിച്ചകാര്യം, ചുരുക്കത്തിൽ പറഞ്ഞാൽ ബജറ്റ്, താരതന്മ്യേന എളുപ്പത്തിൽ വെളിപ്പെടുത്തുന്നത് രാഷ്ട്രീയക്കാരാണ്. അല്ലാതെ ഒരു സാധാരണ കുടുംബനാഥനല്ലല്ലോ. അത്രയ്ക്കുള്ള അടുത്ത പരസ്പരബന്ധം, രാജ്യത്തിന്റെ ബജറ്റും പൊതുസാമൂഹ്യഉത്പാദന അളവും പൊതുജനങ്ങളുടെ വരുമാനവും, ബോദ്ധ്യപ്പെടുന്നത് അത്ര ഇഷ്ടമുള്ള കാര്യം അല്ല. പ്രത്യേകിച്ച്, ഒരു സ്പെഷ്യൽ വിഭാഗത്തിൽമാത്രം വൈദഗ്ധ്യമുള്ളവർ എക്കാലവും അവരുടെ സ്വന്തമായ കാഴ്ചയിലുള്ള കാര്യങ്ങൾ ചേർക്കുവാൻ ബജറ്റിൽ ഉന്നം വച്ചവരായി കാണപ്പെടുന്നുണ്ട്. കാരണം, സ്പെഷ്യലൈസ് ചെയ്തിട്ടുള്ള വിഷയത്തിൽ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികകാര്യ ബജറ്റ് തയ്യാറാക്കുന്ന ധനകാര്യമന്ത്രിയുടെ സ്വകാര്യതാൽപ്പര്യത്തിനാണ് അപ്പോൾ എക്കാലവും മുൻ‌ തൂക്കം, അഥവാ അവരുടെ വ്യക്തിതാൽപ്പര്യങ്ങൾക്കുള്ള നിഗൂഡമുൻ‌തൂക്കം നൽകുന്ന ബജറ്റ്‌ അവതരണത്തിന് പ്രാധാന്യം, നൽകും. ഇത്തരം അനുഭവങ്ങൾ കേരള നിയമസഭാസമ്മേളനത്തിൽ നടന്നകാര്യങ്ങൾ നാം ഓർമ്മിക്കുന്നുണ്ടല്ലോ.

കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കാഴ്ചപ്പാടിൽ കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ ഓണം ആഘോഷിക്കണം. സർക്കാരിന്റെ ഖജനാവ് കാലി യാണത്രെ.  5400 കോടി രൂപ കടമെടുത്തു പോലും കെങ്കേമമാക്കണമെന്നാണ് തീരുമാനം. ഈ നടപടിതന്നെ പകൽ വെളിച്ചം പോലെ, കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ദയനീയ തകർച്ച, കൺമുന്നിൽത്തന്നെ യാഥാർത്ഥ്യമാവുകയാണ്. കേരളത്തിൽ  ഇപ്പോൾ മൺസൂൺ  മഴക്കാലത്ത് ജലപ്രളയദുരന്തത്തിൽ മുങ്ങിക്കിടക്കുന്നു. ജനങ്ങൾക്ക് മഹാദുരിതങ്ങൾ വരുത്തിക്കൊണ്ടുള്ള ദുരന്തം. കേരളത്തിന്റെ ചരിത്രത്തിൽ വെള്ളപ്പൊക്ക ദുരന്തത്തെപ്പറ്റി ജനങ്ങൾക്കുള്ള പുരാണകഥ പറയാനുള്ളത്, ' 99-ലെ മഴ വെള്ളപ്പൊക്കം' മാത്രമാണ്. അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും സമാനമല്ല. രാജ്യം തകർന്നു കിടക്കുന്ന അവസ്ഥയാണ്. ഇങ്ങനെയൊരു മഹാദുരന്ത അവസ്ഥയുടെ നടുവിൽ ഓണാഘോഷത്തിന് എന്ന് പറഞ്ഞു അയ്യായിരം കോടി കടമെടുത്തു ജനങ്ങളെ വീണ്ടും മഹാകഷ്ടത്തിലാക്കുന്ന സർക്കാർ നടപടി തികച്ചും വിവേകപരമല്ല. ഈ തുക ജലപ്രളയദുരന്തത്തിന് പരിഹാരം കാണാനുള്ള നടപടിക്ക് വിനിയോഗിക്കുക. ജനങ്ങൾക്ക് അത് മനസ്സിലാകും. ഇപ്പോൾ കടമെടുത്ത തുക സർക്കാർ എങ്ങനെ തിരിച്ചു വീട്ടും , എവിടെനിന്നും ഈ പണമുണ്ടാക്കും? അതെ, കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഓണം പൊടിപൊടിക്കണമല്ലോ.! ഇത്തരത്തിലുള്ള വമ്പൻ സാമ്പത്തികരാഷ്ട്രീയം തികച്ചും ഒരു രാജ്യത്തിനു ചേർന്നതല്ല എന്ന വിശാല തിരിച്ചറിവ് രാഷ്ട്രീയക്കാർക്ക് ഇല്ലാതെ വന്നു. പാവപ്പെട്ടവനും കർഷകനും കുമ്പിളിൽ കഞ്ഞിയും! സാധാരണക്കാരനിൽ നിന്നും സർക്കാർ എടുത്ത കടം വീട്ടാൻ നിയമസഭയും മന്ത്രിസഭയും നിയമം തീരുമാനിക്കും. അതാണ് നികുതിവർദ്ധനവ്! ഒരു പഴഞ്ചൊല്ല് യാഥാർത്ഥ്യമാവുകയാണ്, "കാണം വിറ്റു ഓണം ആഘോഷിക്കണം". ഇത്, കേരളസർക്കാരിന്റെ ജനകീയരാഷ്ട്രീയക്കാരുടെ സ്വന്തം താൽപ്പര്യമാണ്. എന്നാൽ മലയാളി ജീവിക്കുന്നത് ഇപ്പോഴും അന്യനാടിന്റെ കാരുണ്യം പറ്റിക്കൊണ്ടുതന്നെ!

2018 കേരളത്തിന്റ ചരിത്രത്തിലെ അപൂർവമായിട്ടുള്ള  ചില സംഭവങ്ങളിൽ രേഖപ്പെടുത്തിയ അപൂർവ്വമായ ജലപ്രളയം ആയിരുന്നു. കുട്ടനാടൻ പ്രദേശം മാത്രമല്ല, കേരളം മുഴുവൻ ജലപ്രളയത്താൽ മുങ്ങിപ്പോയി. ജനകോടികൾ ജലപ്രളയത്തിന്റെ മഹാദുരന്തത്തിലേയ്ക്ക് വീണു. എന്നിട്ടും  ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങളിൽ ആവശ്യമായ നടപടിക്ക്പോലും സർക്കാരിന് പണമില്ല! അതിനു കേന്ദ്രസർക്കാർ കളത്തിലെത്തി പണം കൊടുക്കണം, അതുവരെ സുരക്ഷാനടപടികളെടുക്കുവാൻ കേരളസർക്കാർ അപ്രാപ്തരാണ്. എന്നാൽ ഓണം, അക്കാര്യം വേറെ, അതിനു കോടികൾ കടം എടുക്കാം. കുട്ടനാട്ടിൽ മാത്രമല്ല, കേരളത്തിന്റെ അനേകം പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ വർഷത്തെ മഴക്കാലത്ത് കുടിവെള്ളം പോലും ലഭിച്ചില്ല. ഇതിനു മറുപടിയായി കേരളത്തിലെ ഒരു പാർലമെന്റ് മെമ്പറുടെ ആഹ്വാനം ഇപ്രകാരമായിരുന്നു: "ജലപ്രളയത്തിൽ മുങ്ങിയ ജനങ്ങളെ സഹായിക്കാൻ യുവ ജനങ്ങൾ മുന്നോട്ടു വരണമെന്ന്". പശ്ചിമ ജർമ്മനിയിൽ കാലങ്ങൾക്ക് മുമ്പ് ഹാംബുർഗ്ഗിലുണ്ടായ ജലപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾ ചെയ്യാൻ ജർമ്മൻ ഭരണഘടനയെപ്പോലും അവഗണിച്ചു അന്നത്തെ ഹാംബുർഗ്ഗ് ഭരണാധികാരിയും മുൻ ജർമ്മൻ ചാൻസലറുമായിരുന്ന ഹെൽമുട്ട് ഷ്മിറ്റ്‌ ജർമ്മനിയുടെ പട്ടാളത്തെ നിയോഗിച്ച ചരിത്രം ലോകത്തിനു മുഴുവൻ മാതൃകയായിരുന്നു. കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ അനുഭവജ്ഞാനത്തിന്റെ വലിയ കുറവാണ് ഒരു എം.പി കേരളത്തിലെ ജലപ്രളയ ദുരന്തത്തിൽ ഇപ്രകാരം നടത്തിയ ആഹ്വാനം!!

സാമൂഹ്യരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ, വിവിധ ഗതാഗത രാഷ്ട്രീയ വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർ, പ്രതിരോധത്തിലും, അതുപോലെ ഗവേഷണത്തിലും ,വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ജനപ്രതിനിധികൾ, മന്ത്രിമാർ ഇവരെല്ലാം സാധാരണമായിട്ട് എല്ലായ്പോഴും കൂടുതൽ പണം അവർ ആഗ്രഹിക്കും. കേരളത്തിലെ റോഡ് ഗതാഗതത്തിനു അനേകകോടികൾ മുടക്കി പണിതീർക്കുന്നുണ്ട് . ഇവിടെ കുറെ ചോദ്യങ്ങൾ  ഉദിക്കുന്നു. ഈ റോഡുകൾ ഒരുക്കുന്നത് ഏതുഭരണകൂടത്തിലും  ധനകാര്യ മന്ത്രിയാണല്ലോ അതാത് രാജ്യത്തിന്റെ സാമ്പത്തികവരുമാന ചെലവുകൾ   അതിന്റെ പരിധിയെപ്പറ്റിയുള്ള കൃത്യതാ നിർണ്ണയം ചെയ്യുക. റോഡുകൾ നിമ്മിക്കുന്നതു ജനങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട്? പുതിയ റോഡുകളാണെങ്കിലും ഇരുവശങ്ങളിലും നടപ്പാതകാളില്ലാതെ ഒരുക്കുന്ന ഓരോ റോഡുകൾ വാഹനമുള്ള ആളുകൾക്ക് മാത്രമേ ഉപകരിക്കുന്നുള്ളൂ. കേരളത്തിൽ നടക്കുന്ന ദൈനംദിന റോഡപകടമരണങ്ങൾ ഇന്ന് ലോക റിക്കാർഡ് ഭേദിച്ചിരിക്കുന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അനുഭവജ്ഞാനത്തിലെ അപര്യാപ്തതയാണ് തെളിഞ്ഞുവരുന്ന ഓരോരോ അപകടങ്ങളും! എന്നാൽ ധനകാര്യമന്ത്രിക്ക് മുഖ്യമന്ത്രിഎന്നയാളിന്റെ പിന്തുണയില്ലെങ്കിൽ ധനകാര്യമന്ത്രി മറ്റുപല ആൾട്ടർനേറ്റിവ് അന്വേഷിച്ചു കാണേണ്ടതായി വരും. അതുമല്ലെങ്കിൽ അവസാനം രാജി എന്ന അടിയന്തിര തീരുമാനത്തിൽ എത്തും. ഒരു പ്രത്യേക കാര്യം കാണാൻ കഴിയും. 1956 -ൽ കേരളപ്പിറവി മുതൽ ഇന്നുവരെ കേരളത്തിൽ മുഖ്യമന്ത്രിമാരുടെ ആകെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു ധനകാര്യമന്ത്രിമാരുടെ എണ്ണമെന്നുള്ള കണക്ക് കാണാം, അതൊരു യാദൃച്ഛിക സംഭവമല്ല.

രാഷ്ട്രീയക്കാരിലേറെപ്പേരും കൂടുതലേറെയും ഇഷ്ടപ്പെടുന്ന മുഖ്യ വിഷയം നികുതിരാഷ്ട്രീയത്തിലാണ്, എന്ന് വളരെ വേഗം നമുക്ക് മനനസ്സിലാക്കാൻ കഴിയുന്നുണ്ട്. രാജ്യത്തിനും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ ഒരു മാതൃകാബജറ്റ് അവതരിപ്പിക്കുന്നതിനേക്കാൾ വിഭിന്നമായിട്ടുള്ളതു തന്നെ അവരുടെ ഏറ്റം പ്രിയപ്പെട്ട ജനവിരുദ്ധനികുതിരാഷ്ട്രീയത്തിലാണ്. കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെമേൽ വർദ്ധിച്ച നികുതിഭാരം നൽകുന്നു, എന്നാൽ അതേസമയം മഴയും വെയിലും ഏശാതെ ഇരുന്നു ദിവസങ്ങൾ എങ്ങനെയോ സമയം ചെലവാക്കുന്ന കേരള സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനത്തിന്- ശമ്പളവർദ്ധനവിൽ മുൻഗണന നൽകുന്നുണ്ടല്ലോ. അത് രാജ്യബജറ്റിൽ ഉറപ്പിക്കുന്നു. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ലഭിക്കേണ്ട വോട്ടുകൾ നഷ്ടപ്പെടരുതെന്ന തത്വശാസ്ത്രം. ഭാവിയുടെ ഫലമെന്താണെന്നു പ്രവചിക്കാൻ പോലും ജനങ്ങൾക്ക്  കഴിയുകയില്ല. പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമ്പത്തിക വരുമാനത്തെപ്പറ്റിയും വരാൻപോകുന്നതായ നികുതി ഇളവിനെക്കുറിച്ചും രാഷ്ട്രീയക്കാർ നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തെ ജനങ്ങൾ വിശ്വസിക്കുന്നു. മുൻ യു. ഡി. എഫ് ഭരണകാലം മുതൽ കേരളത്തിലെ കർഷക സമൂഹം സാമ്പത്തികമായി മുഖംകുത്തി നിലംപതിച്ചു. റബർ-നെൽ കൃഷികൾ കുത്തനെ തറയിൽ നിലംപൊത്തി. എന്ത്കൊണ്ടാണ്, ഭക്ഷണസാധനങ്ങൾക്ക് വേണ്ടി തമിഴ്‌നാടു മുതലുള്ള മറ്റു അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിട്ട് വരുന്നത് ?. ഇതായിരുന്നു കഴിഞ്ഞകാല മന്ത്രിസഭകൾ കേരള സംസ്ഥാനത്തിന് വേണ്ടി അവതരിപ്പിച്ച പൊതുസാമ്പത്തിക ബജറ്റുകൾ നൽകിയ അനന്തര ഫലം. കേരളീയർക്ക് പറുദീസാ വാഗ്ദാനം ചെയ്തു അവതരിപ്പിച്ച മുൻ യു. ഡി. എഫ് മന്ത്രി സഭയുടെ ധനകാര്യ ബജറ്റവതരണരംഗം കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിൽ ഒട്ടാകെയുള്ള മലയാളികൾ കണ്ടവരാണല്ലോ. പ്രതിപക്ഷം, അതെ ഇന്നത്തെ ഭരണപക്ഷത്തുള്ള ഇടതുപക്ഷ ജനപ്രതിനിധികൾ കൂട്ടമായി ധനമന്ത്രിയുടെ ബജറ്റവതരണം നിഷേധിച്ചുകൊണ്ടു നിയമസഭാഹാളിൽ നടത്തിയിരുന്ന അക്രമപ്രവർത്തനങ്ങൾനടത്തിയത് ചരിത്രമായി. പ്രക്ഷുബ്ധമായ ആക്രമണ കോലാഹലത്തിനിടക്ക് നാടകീയമായി സഭയിൽ നടത്തിയ ഒറ്റവാക്കിലുള്ള പൊതുബജറ്റവതരണം തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന ചരിത്രത്തിലെന്നും പ്രായോഗികമായി യാതൊരു മാറ്റങ്ങളില്ലാതെ നിലകൊള്ളും. 

മുൻമന്ത്രിസഭയുടെ സാമ്പത്തിക ബജറ്റ് വ്യവസ്ഥകൾ കട്ടായം എതിർത്തവർ ഇപ്പോൾ അതിനെ മടിയിൽ വച്ച് താലോലിച്ചു പ്രവർത്തിപഥത്തിൽ അവയെ അംഗീകരിച്ചു. പ്രതികരണശേഷികുറഞ്ഞ ജനങ്ങൾ അതിനെ കാണുന്നില്ല. പ്രത്യേകിച്ച് പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും, അതുമാത്രവുമല്ല കോർപ്പറേഷനുകളുടെയും, വില്ലേജ് കളുടെയും വ്യത്യസ്ത തലങ്ങളിലുമുള്ള വിവിധതരത്തിലുള്ള നികുതികാര്യങ്ങളിൽ പൊതുജനങ്ങൾക്ക് അറിവില്ല. ഓരോ വരുമാന- നികുതികാര്യങ്ങളിലെല്ലാം വളരെ കുറഞ്ഞ ഉൾക്കാഴ്ചയാണ് എന്നെന്നുമുള്ളത്. അവയുടെ യഥാർത്ഥ നിഗൂഡസ്വഭാവം മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ല എന്നതുതന്നെ. അവയെക്കുറിച്ചു സംസാരിക്കുവാൻ രാഷ്ട്രീയക്കാർക്ക് അതിനാൽത്തന്നെ ഒട്ടുംതന്നെയുള്ള പ്രചോദനവും ഒരു ആകർഷണവുമില്ല, കാരണം, അതിനു വലിയ പ്രസിദ്ധിയില്ല. കേരളത്തിൽ വരുമാന നികുതികാര്യങ്ങളിൽ സർക്കാരിന് വ്യക്തമാക്കേണ്ടതായിട്ടുള്ള ശരികണക്കുകൾ ബോധിപ്പിക്കുന്നതിനുള്ള പ്രത്യേക  നിയമ നിബന്ധനകൾ നൽകുന്നതിൽ കൂടിയ പ്രാധാന്യം നൽകുന്നില്ല, ഏതെങ്കിലും ഉണ്ടെങ്കിൽ അത് വിദഗ്ധരെക്കൊണ്ട് ബോധിപ്പിക്കുന്ന പതിവും തീരെ കുറവാണ്. //- (തുടർച്ച Part II അടുത്ത ലേഖനത്തിൽ -- dhruwadeepti. blogspot.in)
----------------------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Sonntag, 22. Juli 2018

ധ്രുവദീപ്തി // Autobiography // Journey of a Missionary Priest. // Visiting villages with Bishop Leobard // Fr. George Pallivathukal

ധ്രുവദീപ്തി //  Autobiography // Journey of a Missionary Priest.


Visiting villages with Bishop Leobard //

 Fr. George Pallivathukal

 Fr. George Pallivathukal
Bishop Leobard was on a visit to Junwani. One morning he said, "George, come let us go visiting some villages" We chose Dumertola where I had the encounter with the police officer. Bishop had heard about the incedent and he was anxious to visit those people. We started walking after morning Mass and breakfast. I had sent a person ahead to inform the villagers that Bishop would be visiting their village.

Dumertola is about 10 km away from Junwani. After crossing the river Burner, we have to cut across the thick forest of Mawai mountain range to reach the place.By the time we reached the village, the news had gone arround the huge crowd gathered to welcome the Bishop. He interacted with the villagers very freely. One great quality in Bishop Leobard was that he relate to anybody at any level. He was of international fame and at the same time he could be at home with an illiterate villager. The villagers were very happy that their Bishop Swamy came to visit them and enquired about their wellbeing. Bishop spoke to them, encouraging them to be firm in their new faith and he assured them that the church would alwas be with them. Bishop's visit brought a lot of joy and moral courage to the faithful of that village.

Bishop Dubbelman resigns.

When Bishop Dubbelman understood that Bishop Leobard was ready to take over the Diocese as the chief Shepherd, he sent his resignation to the Pope in January 1966 and vacated his seat for his successor. Leobard was consecrated as Bishop with right of succession. Hence the Pope confirmed him as the head of the diocese of Jabapur. Accommodation for Bishop Dubbelman was arranged in the nearby St. Augustian's Seminary. Bishop Dubbelman refused the invitation of the Abbot of the Norbertine Abby of Berne, Holand, to come back and retire in the Abby. Nor did he want to go the Norbertine Priory of Jamtara to spend the rest of his life there. St. Joseph's sisters of Champery were ready to to look after him after his retirement. But he preferred to stay in the diocese which he had built up and which was very much in his heart. He stayed in St.Augustine's until he died. He loved the diocese in letter and in spirit. His principle was once a religious priest becomes a Bishop, he is not under the jurisdiction of the religious order, but, he was wedded to the diocese. It is an undivided and unconditional relationship with full mutual loyality. This relationship remains until death.

A fall in the river Burner. 

More than half of the villages arround Junwani which was used to visit were beyond the river Burner. To reach some villages like Kewar, Singenpuri etc., we had to cross the river twice. One day I was on a visit to Kewar. I did the first crossing of the river and walked about 15 kms to come to the second crossing. It was the beginning of the rainy season and the soil along the bank of the river was slippery. as I put my first step forward to climb down the river I slipped and went down about 30 feet. Providentially I fel on the sand and not on the rock. I could not get up. I was lying down on the dry sand in the river for a long time. There were no villages close by. I knew I would not be able to proceed to Kewar. So I decided to return to Junwani. The catechist who was accompanying me left the rest of us in the river and went in search of a donkey or Mule to take me back home. He was unsuccesful in his mission. So my companions lifted me and helped me to climb up to the bank of the river. Resting in many places and supported by my friends we reached Junwani towards the evening. I was screaming with pain. The Sisters came soon and started nursing with some hot fermentation and massage and pain killers. I was able to walk after a week, but I had severe backache. I went on with that pain for three years and finally in 1967, when I was Priest-in -Charge of Kurela, I was then  hospitalized for spinal treatment.

My sister leaves the convent. 


At the time of my ordination my sister mary George was in St.Joseph's Convent, Ranjhi, Jabalpur. She was a trained teacher. Later she was transfered to their convent at Khandwa. Here she decided to give up religious life and leave the convent. Her provincial herself helped her to settle down in Madras. Today she is married and leading a happy family life.


Priest -in-charge of Junwani.  


In May 1966 Fr. Paymans was due to go to Holland for his home holidays. Since the Dutch Norberteines were not taking annual holidays they could take six manths or more of home holidays at a time. Usually a senior priest was sent to take over the administration of the station in the absense of the Priest-in-charge. However on the recommendation of Fr. Paymans Bishop Leobard appointed me as the Priest-in-charge of Junwani and he appointed Fr. Lawrence Britto as my assistant. I fulfilled that responsibility to the best of my ability. The people, the staff, the students and the sisters co-operated with me to the maximum. The school teachers, especially Damasus, Anandi, Das, Chintalal and Lalju Singh Marko were a support to me. We continued our mission visit and other pastoral activities as before.

Promotion of tribal culture in the school. 

 Jabalpur 
I told the teachers that the condi culture is avery rich culture. We should make our students aware of it and appreciate it. Our teachers were ready to spend extra time to teach the students Gondi dances and songs etc. When they were ready we took them to Jabalpur to perform Gondi cultural dances there. I had recieved all-round help and and collaboration to being the tribal children to Jabalpur and conduct the programme. The dance programme was conducted in the Catholic Gymkhana hall. The hall was packed to capacity. We had invited the principals of our Catholic Schools, some military officials and some important members of the parish. The children looked beautiful in their tribal costumes and expensive ornaments which they borrowed from their homes. They performed very well. When the programme was over, a military community officer requested me to bring the team to the military community hall to perform for the army and their families. The mitary officer sent army vehicles to fetch them, and gave the students lots of presents after the dance programme. Several principals invited them to their schools. Our children did a good job.
We collected donations to buy library books for our school. All the credit for the success of this programme should go to the two teachers of Junwani School, namely Damasus Tirkey and Anandi Das who made painstaking efforts day and night to train the students of our school. Many pupils of our institution had never visited Jabalpur. It was their maiden experience to travel in a train. We took the students around the city and gave them a feeling of the Jabalpur city.


Crossing a flooded River, no problem
 A river in Madhyapradesh

One day we were returning home from a tour of Mawai beyond the Burner river. We had torrential rains for two days and all the rivers and streams around were flooded. We returned home because we could not continue our tour on account of the heavy rain. We came to the river Burner about 2'o clock in the afternoon. We were just a kilometer away from home. The river was in spate. The water was only increasing. We waited at the bank of the river till the evening. We thought that we might have to spend the whole night there. Then came the cattle of Junwani village returning home from the forest after grazing. The cattle one by one got into the river and swam across with much ease. Then I saw a cow boy tying his dhoti on his head and catching hold of the tail of a buffalo and swimming across the river with the animal. The catechist and I too decided to cross the river the same way. One of the cattle herds prepared a buffalo for me. I removed my pants and shirt, tied them on to my head tightly like a turban, made a sign of the cross, caught hold of the tail of the buffalo tightly and held on it. The buffelo did the rest and we were on the other side of the river in a few minutes. I thank the lord fis adventures experience. When the buffalo swims in the water only his head is visible. If we sit on his back we too will be washed away in the flood. Hold on his tail and we are safe. We had to learn this trick from the cow boys. All are experts in their own fields.//-
-------------------------------------------------------------------------------------------------------------

Mittwoch, 18. Juli 2018

ധ്രുവദീപ്തി : ജർമ്മൻ ഡയറി # ജർമ്മനിയിലെ മലയാളികൾ - അനിശ്ചിതത്വത്തിന്റെ അവസാനവും പുത്തൻ പ്രതീക്ഷകളുടെ ആഗമനവും വഴിത്തിരിവുകളും // George Kuttikattu.



ധ്രുവദീപ്തി : ജർമ്മൻ ഡയറി #  ജർമ്മനിയിലെ മലയാളികൾ -


അനിശ്ചിതത്വത്തിന്റെ അവസാനവും 

പുത്തൻ പ്രതീക്ഷകളുടെ 
ആഗമനവും വഴിത്തിരിവുകളും //

George Kuttikattu.

1958- കൾക്ക് ശേഷം തുടർച്ചയായി ഓരോ വർഷങ്ങളിലും പ. ജർമ്മനിയിൽ ജോലിക്കായും പഠനത്തിനായും എത്തിച്ചേർന്ന മലയാളിപെൺകുട്ടികളും ആൺകുട്ടികളും 1976- കളുടെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായിട്ട് അഭിമുഖീകരിച്ചത് ഒരു വെള്ളിടിപോലെ ജർമ്മനിയിലെ  ബാഡൻവ്യൂർട്ടം ബർഗ്ഗ് സംസ്ഥാനസർക്കാരിൽ നിന്നും പുറപ്പെടുവിച്ച കല്പനയായിരുന്നുല്ലോ. "അടുത്ത ആറുമാസത്തിനുള്ളിൽ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകണം", ഇതായിരുന്നു ഉള്ളടക്കം. ഇപ്രകാരം ഒരു സർക്കാർ കല്പന പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? അന്ന് എന്നോട് ചില ഇന്ത്യൻ ഭരണകർത്താക്കൾ ചോദിച്ചു. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ നേതൃത്വങ്ങളുടെയും ജർമ്മനിയിലെ കാരിത്താസിൽ ജീവനക്കാരായിരുന്ന ചില മലയാളികളുടെയും അവർക്കൊപ്പം ജർമ്മൻ കാരിത്താസിന്റെയും മാഫിയാസമാനമായ സ്വകാര്യ സ്വാർത്ഥതാല്പര്യങ്ങളുടെയും ഏക അന്ത്യാഭിലാഷ പൂർത്തീകരണത്തിന്റെ ഒരു പടയോട്ടമായിരുന്നു അത്. അവരുടെ നിഗൂഢ പദ്ധതിയുടെ ആദ്യപടിവിജയത്തിന്റെ പരസ്യമായ അടയാളമായിരുന്നു, ജർമ്മനിയിലെ ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച കൽപ്പന. ഇന്ത്യൻ നഴ്‌സുമാർക്ക് ജർമ്മൻ മൈഗ്രേഷൻ വകുപ്പ് അധികൃതർ അയച്ചു കൊടുത്ത നാടുകടത്തൽ കല്പന, അതായിരുന്നു.. 
  
 1965- ഹൈഡൽബെർഗിലെത്തിയ മലയാളി
പെൺകുട്ടികളെ യൂണിവേഴ്സിറ്റി ക്ലിനിക്ക്
ഡയറക്ടർ Mr. ERNEST സ്വീകരിക്കുന്നു. 
ലോകത്തിലെ കുടിയേറ്റങ്ങളുടെ ചരിത്രത്തിലും ജർമ്മനിയിലേക്കെത്തിയ നമ്മുടെ മലയാളി പെൺകുട്ടികൾ വേറിട്ടൊരു അഭിമാനകാരമായ വ്യക്തി ഗതചരിത്രം സൃഷ്ടിച്ചിരുന്നു. ജർമ്മനിയിലെ ജനങ്ങളുടെയിടയിൽ വലിയ സ്നേഹ ആദരവുകളും, ആ സമൂഹം അതിന് ഹൃദയപൂർവ്വം തിരിച്ചു നല്കിയ സ്തുത്യർഹരീതിയിലുള്ള, അതിശ്രേഷ്ഠമായ അംഗീകാരവും ആതുരസേവന രംഗത്തു അവർ അന്ന് നേടിയപ്പോൾ, മറുവശത്ത്, അതേ പെൺകുട്ടികളുടെ സ്വന്തമായ സ്വകാര്യജീവിത വഴികൾ വളരെ ഏറെ ത്യാഗങ്ങൾ നിറഞ്ഞതും ആയിരുന്നു, അതേ സമയം അവരുടെ  സ്വകാര്യ ജീവിതത്തിൽ ഒരിക്കലും മായാത്തവിധം അവരുടെ ഹൃദയത്തിൽ തട്ടിയ വളരെ പുതിയ ഓരോരോ സംഭവങ്ങളുടെ അവിസ്മരണീയമായ ദിനങ്ങളുമായി മാറിയിരുന്നു.  

1976- ൽ  പശ്ചിമ ജർമ്മൻ സർക്കാരിൽ ഏറ്റവും വേഗം തന്നെ മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ഞാൻ അതിനുള്ള ശരിയായ മാർഗ്ഗം ആരായുവാൻവേണ്ടി ഉടനെതന്നെ സുഹൃത്തുക്കളും മറ്റുചിലരുമായി ബന്ധപ്പെട്ടു. ഇപ്രകാരം വിവിധതരത്തിൽ ഓരോരോ പ്രശ്നങ്ങളുണ്ടാവുക സാ ധാരണമാണല്ലോ. ജർമ്മനിയിലെത്തിയ എനിക്ക് ഏതെങ്കിലുമൊരു സാധാര ണ തീർത്ഥാടകനായി മാറുവാനുള്ള ഒരു ലക്ഷ്യമുണ്ടായിരുന്നില്ല. കുടുംബ ജീവിതം നയിച്ച്, ഒരു തൊഴിൽ ചെയ്യാനുള്ള തീക്ഷ്ണമായ ആഗ്രഹം, അതായി രുന്നു എന്നെ മുന്നോട്ട് നയിച്ചത്. അതുപക്ഷേ, അന്ന് എന്റെ ഒരു പരിചിത നായ മലയാളിക്ക് മൈഗ്രേഷൻ വകുപ്പിൽനിന്ന് ലഭിച്ച ഒരു കത്ത് വായിച്ചു. "ആറുമാസത്തിനുള്ളിൽ ജർമ്മനിയിൽ നിന്നും തിരിച്ചുപോകണ"മെന്നു നിർദ്ദേശിക്കുന്നതായി തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബർഗ്ഗ് സംസ്ഥാനസർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക കത്ത് ആയിരുന്നത്. വായിച്ചപ്പോൾ എനിക്ക് ആ രാത്രി മുഴുവൻ ആഴമേറിയ ചിന്തയിൽ മാത്രം മുഴുകുവാനേ കഴിഞ്ഞുള്ളു. തങ്ങൾക്ക് ചുറ്റുമുള്ള ആ അപകടത്തിന് പ്രധാന വഴിതെളിച്ച കാരണങ്ങൾ എന്താണെന്ന് ഊഹിക്കുവാൻപോലും കഴിഞ്ഞില്ല. അതുപക്ഷേ കാര്യങ്ങൾ, കാരണങ്ങൾ, ഓരോന്നും ഞങ്ങൾ മനസ്സിലാക്കണം. എളുപ്പമല്ല. ഇവയ്‌ക്കെല്ലാം കാരണക്കാരായ കുറെ കത്തോലിക്കാസഭയുടെ തലപ്പത്ത് സഭാവസ്ത്രമണിഞ്ഞ ഭക്താത്മാക്കളുടെ കാപട്യത്തിന്റെ വലിയ വലയിൽ ഞങ്ങൾ കുറെയേറെ മലയാളികൾ അകപ്പെട്ട് കഴിഞ്ഞല്ലോ എന്ന്, ഇന്ന് അതേപ്പറ്റി ചിന്തിക്കുന്നുണ്ട്. അവർക്ക് സൃഷ്ടാവിന്റെ മുമ്പിൽ എന്തോ  ഇക്കാര്യത്തിലെങ്കിലും ക്രൂരരായ കുറ്റക്കാരാണെന്ന വിചാരം എന്നെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ?

ഞാൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ നേരിടുവാൻ മനസ്സുറച്ച ഒരു പ്രതിജ്ഞയെടുത്തു. എനിക്ക് പ്രായോഗികമായിട്ട് നേരിടേണ്ടിവരാവുന്ന ബുദ്ധിമുട്ടുകളെപ്പറ്റി, അന്ന് എനിക്ക് ഒരു ജോലിയും ലഭിക്കാൻ ഒദ്യോഗിക അനുവാദമില്ലാതിരുന്ന ഞാൻ പരമാവധി ചിന്തിച്ചു. ഈ തീരുമാനത്തോടെ യാണ് പിറ്റേദിവസം രാവിലെ എന്റെ സുഹൃത്തും ഹൈഡൽബർഗിൽ കത്തോലിക്കാ ഇടവകപള്ളി വികാരിയുമായിരുന്ന ജർമ്മൻകാരൻ റവ. ഫാ. ലുഡ്വിഗ് ബോപ്പിനെ മലയാളികൾ നേരിടേണ്ടിവരുന്ന ദുഃസ്ഥിതിയെപ്പറ്റി ധരിപ്പിച്ചത്. ഇന്ത്യൻ കത്തോലിക്കാ നേതൃത്വം ഇടപെട്ട പ്രവർത്തിക്കെതിരെ മലയാളികൾക്കുവേണ്ടി തുറന്നു പ്രവർത്തിക്കുവാൻ ഞാൻ ആവശ്യപ്പെട്ടത് അദ്ദേഹത്തിൻറെ നിലയ്ക്ക്ള്ള വ്യത്യസ്തപ്പെട്ട പൊതുപ്രവർത്തനത്തിനു പോലും തടസ്സമായേക്കാമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. അപ്രകാരമൊരു ചിന്ത ആസ്ഥാനത്തായിരുന്നെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഞങ്ങൾ  ക്ലേശകരമായ ദിവസങ്ങളെ തരണം ചെയ്തു. ഒടുവിൽ ഞങ്ങൾ വിജയിച്ചു. അതുപക്ഷേ, ഈ അപ്രതീക്ഷിത വിജയത്തിൽ സന്തോഷം കാണുവാൻ എതിരാളികളിൽ ആരും ആഗ്രഹിച്ചിട്ടില്ല.

Photo. കൊളോൺ സമ്മേളനത്തിൽ
പങ്കുചേർന്ന മലയാളികൾ

(1977 സെപ്റ്റംബർ 10 -തിങ്കൾ)  
 1977-സെപ്റ്റംബർ-10-)o തിയതി ശനിയാഴ്ച കൊളോണിലെ Ehrenfelder Anna ഹാളിൽ ജർമ്മനിയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ 400- ഓളം മലയാളികൾ ചേർന്ന് തങ്ങളുടെ ഭാവിയെപ്പറ്റി ചർച്ചചെയ്യുവാൻ വേണ്ടി സമ്മേളിച്ചു. ഈ സമ്മേളനത്തിൽ വളരെയേറെ പ്രകോപനപരമായ വിധം അഭിപ്രായങ്ങളും മറ്റും ഉയർന്നുവെങ്കിലും സംഘാടകരുടെയെല്ലാം വ്യത്യസ്തപ്പെട്ട അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പിന്നാലെ പോകാൻ ആരും തന്നെ അന്ന് തയ്യാറായില്ല. ഈ സമ്മേളനത്തിൽ നടന്ന സംഘാടകരുടെ പ്രധാന ചർച്ചാവിഷയം, ഇതാണ്: മലയാളികളെല്ലാം ജർമ്മനിയിൽ നിന്നും കേരളത്തിലേയ്ക്ക് ഉടൻ തിരിച്ചു പോകുക, അതിനു കാരിത്താസ് നമുക്ക് നിർദ്ദേശിച്ചിട്ടുള്ള റീ ഇന്റഗ്രേഷൻപ്രോഗ്രാം
ഓരോരുത്തനും, അതിനു സമ്മതിക്കുക, സഹകരിക്കുക, എന്നതായിരുന്നു . 

അതു പക്ഷേ അവിടെ ഹാളിൽ കൂടിയ മലയാളികൾ എതിർത്തു. എന്നാൽ അന്നത്തെ ഈ സമ്മേളനത്തിൽ സംബന്ധിച്ചിരുന്ന കൊളോണിലെ ജർമ്മൻ സർക്കാരിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന Mr. Heinz Eul വ്യക്തമായ വിധത്തിൽത്തന്നെ  സർക്കാർ നിലപാട് വിശദീകരിച്ചു. "യാതൊരു വിധ പുറത്താക്കൽ നടപടികളും ഉണ്ടാകുകയില്ല, യാതൊരു തരത്തിലുമുള്ള എതിർനടപടികൾക്കും ജർമ്മൻ സർക്കാർ പ്ലാനിടുകയില്ല. ഒരു കാലത്ത് ഇന്ത്യൻ നഴ്‌സുമാർ ജർമ്മനിയിലെത്തിയത് ഒരു സർക്കാർ വികസനസഹായ പദ്ധതിയിലുമല്ല. ഇന്ത്യയിൽനിന്നു നേഴ്‌സുമാരുടെ കുടിയേറ്റവുമല്ല അന്ന് ഉണ്ടായിട്ടുള്ളത്. ജർമ്മൻ  ഹോസ്പിറ്റലുകളിൽ ആവശ്യം അനുസരിച്ചുള്ള വേണ്ടത്ര നഴ്‌സുമാരില്ലാതിരുന്നതിനാൽ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്". 400 ഓളം ഇന്ത്യൻ നഴ്‌സുമാർ എല്ലാവരും നിറഞ്ഞ സദസ്സ് നന്ദി പ്രകാശിപ്പിക്കുന്ന നീണ്ട കൈയ്യടികൾ കൊണ്ട് Mr. Heinz Eul ന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിൽ നിന്നും അന്ന് ഞാനും ഫാ. ലുഡ്‌വിഗ് ബോപ്പും സമ്മേളനവിവരം അറിഞ്ഞപ്പോഴെതന്നെ ആലോചിച്ചു എടുത്ത തീരുമാനപ്രകാരം വിട്ടകന്നുനിൽക്കുകയാണ് ചെയ്തത്. ഫാ. ബോപ്പ്  നേരിട്ട് സമ്മേളനത്തിൽ സംബന്ധിക്കുവാൻ പ്ലാനിടുകയും, ആരും തന്നെ ക്ഷണിക്കാത്ത ശ്രദ്ധിക്കപ്പെടാത്ത സന്ദർശകനായി മാത്രം അവിടെ എത്തി സമ്മേളനം നിരീക്ഷിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ആ ദിവസം ഒരു പുതിയ ജീവിതാനുഭവമായിരുന്നു. "ഈ സമ്മേളനം മലയാളികൾക്ക് ഒരു തരത്തിലും പ്രയോജനപ്പെടില്ല" എന്ന ഒരു അഭിപ്രായമാണ്, അദ്ദേഹം എന്നെ അറിയിച്ചത്.

കൊളോണിൽ കൂടിയ മഹാസമ്മേളനം കഴിഞ്ഞ അടുത്തദിവസം 1977. ൽ സെപ്റ്റംബർ 12- ന് തിങ്കളാഴ്ച കൊളോണിൽനിന്നും പ്രസിദ്ധീകരിക്കുന്ന "KÖLNER STADT-ANZEIGER" എന്ന ദിനപത്രം ഇപ്രകാരം ഏറെ പ്രധാനപ്പെട്ട ഒരു വാർത്ത നൽകി. അതിപ്രകാരമായിരുന്നു:

           "Die Inderinen Bleiben am Bett " 
          Schwesterntreffen in Köln: Keine Ausweisungen"-

അതേത്തുടന്ന് ചില വിശദീകരണങ്ങൾ കൂടി നൽകി. അതിലെ ചില യാഥാർത്ഥ്യങ്ങൾ കൂടി താഴെ ചേർക്കട്ടെ. അതിങ്ങനെ തുടരുന്നു: 


 "Diese  Zusicherung machten bei einer Versammlung indischer Pflegekräfte aus allen teilen der Bundesrepublik am Samstag im Ehrenfelder Anna saal Sprecher des Kölner Regierungs- presidenten. Eine Ausweisunghysterie sei unangebracht, da keinerlei entsprehende Weisungen vorlägen. Beifall aus dem saal erhielt Herr. Eul für seine feststellung, dass die größtenteils in konfessionellen Krankenhäusern tätigen Schwestern nicht- wie es von deutscher seite heute teilweise dargestellt wird-im Rahmen einer Entwicklungshilfemaßnahme bach Deutschland gekommen sein. Einziges Motiv für die Anwerbungen sei die akute personalnot in den hiesigen Hospitälern gewesen. 
Von Entwicklungshilfe könne schon deswegen kein rede sein, weil die deutsche Schwestern- ausbuildung (vor allem wegen der fehlenden Hebammen unterweisung und der kentinisse tropischer Krankheiten) in Indien nicht anerkant werde. Außer dem bestehe schon jetzt ein überangebot an Pflegekräften. "Ein export der Arbeitslosigkeit von einem Industriestaat in ein armes Entwicklungsland ist wahrlich die schlechteste aller denkbaren Lösungen",hieß es in einer schriftlichen Stellungnahme der Inder". 

ജർമ്മനിയിൽ സമാധാനത്തോടെ ജോലിചെയ്തിരുന്ന സമൂഹത്തിനെതിരെ ബോംബെയിലെ ഇന്ത്യൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസും ജർമ്മൻ കാരിത്താസിലെ ചില ഉന്നതരും കാരിത്താസിലെ ജീവനക്കാരുമായിരുന്ന കുറെ മലയാളികളും കൂടി നടത്തിയ നിഗൂഢ പ്രവർത്തനങ്ങൾ ജർമ്മൻ ജനതയും ജർമ്മൻ സർക്കാരും ഒരേസമയം തന്നെ തിരിച്ചറിഞ്ഞു. ഇന്ത്യൻ ഭരണകർത്താക്കളും അവസരോചിതമായ നടപടികൾ അടിയന്തിരമായി നൽകി. ജർമ്മനിയിലെ തൊഴിൽ ജീവിതകാലത്തിൽ ജർമ്മൻ ജനതയുടെ വിശ്വാസ- സ്നേഹ വാത്സല്യങ്ങളേറ്റുവാങ്ങിയിട്ടുള്ള നമ്മുടെ മലയാളികൾ അതോടെ തങ്ങളുടെ ഭാവിയെ സംബന്ധിച്ച കടുത്ത ആശങ്കയിൽ നിന്നും വിടപറഞ്ഞു വന്നവഴികളെ മറക്കാതെ മുന്നോട്ടു മുന്നോട്ട് ജീവിതത്തിന്റെ പാതയിലെത്തി. 


കൊളോൺ നഗരത്തിൽ ജർമ്മനിയിലെ മലയാളികളുടെ പ്രശ്നങ്ങളെ ചർച്ച ചെയ്യാനെന്നു വിളിച്ചുചേർത്ത സമ്മേളനസംഘാടകരുടെയും, അതിനു അന്ന് പ്രേരകശക്തിയായി പ്രവർത്തിച്ചവരുടെയും ഉദ്ദേശങ്ങൾ ചീറ്റിപ്പോയി എന്ന് പറയട്ടെ. സംഭവങ്ങളുടെ യാഥാർത്ഥ്യം ഇങ്ങനെയാണ്: സ്വരാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനുള്ളവരുടെ മലയാളികളുടെ എതിർപ്പ് കാരണമൊന്നുമല്ല, പ്രശ്നങ്ങളുടെയെല്ലാം ആരംഭം. പ്രശ്നം അന്നുണ്ടായത്, തൊഴിച്ചെറിയപ്പെടുന്ന എല്ലാ മാനുഷികവശങ്ങളുടെയും മനുഷ്യാവകാശനിഷേധത്തിന്റെയും ഒത്ത നടുവിൽപ്പെട്ടുഴലുന്നതുകൊണ്ട്, അവരിൽ കടുത്ത നിരാശയുടെയും അന്യവത്ക്കരണത്തിന്റെയും അതിരുകടന്ന ഇരുൾമുറികളിലേയ്ക്കവരെ ക്രൂരമായി വലിച്ചിഴച്ചു കൊണ്ടുപോകുവാൻ പ്ലാനിട്ട ഒരുകൂട്ടം ആളുകളുടെ സമൂഹമോ സംഘടനയോ അവർക്കുനേരെചെയ്ത ഗൂഢതന്ത്രം മനഃപൂർവ്വം പ്രയോഗിച്ചതുകൊണ്ട് മാത്രമായിരുന്നു ! ഒടുവിൽ  ജർമ്മനിയിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന മലയാളികളുടെ നിലനിൽപ്പ് പ്രശ്നം ചില അധോലോക പ്രവർത്തനങ്ങളാൽ സങ്കീർണമായിത്തീർക്കുകയും ചെയ്തു..

മറുചോദ്യങ്ങൾ ചെയ്യാതെ അനുസരിക്കുവാൻ മാത്രം തന്റെ പടയാളികളെ പരിശീലിപ്പിച്ച നെപ്പോളിയനെപ്പറ്റി ഒരു കഥയുണ്ട്.- അദ്ദേഹത്തിൻറെ ആജ്ഞാശക്തി അസാധാരണമായിരുന്നു. 'അസാദ്ധ്യം' എന്നൊരു വാക്ക് തന്റെ സ്വന്തമായ നിഘണ്ടുവിൽ ഇല്ലെന്നു പ്രഖ്യാപിച്ചവനാണദ്ദേഹം. പട്ടാളക്കാരോടുകൂടി രണാങ്കണത്തിലേയ്ക്ക് മാർച് ചെയ്യുമ്പോൾ പടയാളികൾ പറഞ്ഞു: "പ്രിയ തിരുമേനി, നമുക്ക് വഴി തെറ്റിപ്പോയിരിക്കുന്നു. നേരെ മുമ്പിൽ ആൽപ്‌സ് പർവ്വതമാണ് തലയുയർത്തിനിൽക്കുന്നത്. ആൽപ്‌സ് പർവ്വതം നെട്ടനെ കയറിക്കടക്കുക അസാദ്ധ്യമാണെന്നു".. "ച്ഛയ്‌ ! നിങ്ങളാരും അസംബന്ധം പുലമ്പാതിരിക്കു! അവിടെ, ആൽപ്‌സ്‌ പർവ്വതമില്ലവിടെ". അവർ മുന്നോട്ട് കുതിച്ചു. ആയിരങ്ങൾ മരിച്ചുവീണെങ്കിലും നെപ്പോളിയനും അയാളുടെ പാർശ്വവർത്തികളും മറുവശത്തെത്തി. ഏതാണ്ടിതേ അനുഭവമായിരുന്നു, ജർമ്മനിയിലെ മലയാളികൾക്ക് സംഭവിക്കുവാനിരുന്നത്. അന്നത്തെ ആ വിഷമഘട്ടത്തിൽ പലരും ജർമ്മനി വിട്ട് അന്യരാജ്യങ്ങളിലേയ്ക്ക് അന്ന് കുടിയേറിയെന്ന് മുമ്പ് ഞാൻ വിശദീകരിച്ചിട്ടുണ്ടല്ലോ. ജർമ്മനിയിൽ നിന്ന് തിരിച്ചയക്കുന്ന മലയാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു 'കോൺടാക്ട് സ്റ്റേഷൻ' സ്ഥാപിക്കുക, അതിനുശേഷം പാർശ്വവർത്തികൾക്ക് അതിൽ നുഴഞ്ഞുകയറുവാൻ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരായ "ചോദ്യം ചെയ്യാത്ത പടയാളികളെ" കാരിത്താസിന്റെ വികസനസഹായ പദ്ധതി എന്ന അപരിചിത ഭാവിവാഗ്ദാനങ്ങൾ കൊടുത്തുകൊണ്ട് അവരെയെല്ലാം ജർമ്മനിയിൽ നിന്നും തുരത്തി മാഫിയ സംഘാടകരുടെ സ്വപ്നഹിമാലയ പർവ്വതത്തിനക്കരെ എത്തിക്കാനുള്ള സുന്ദരമായ ആശയമാണ് കൊളോൺ സമ്മേളനത്തിൽ പൊലിഞ്ഞു വീണത്. എല്ലാം അണിയറരഹസ്യങ്ങൾ, അരമനരഹസ്യങ്ങൾ ആയിരുന്നു. അതുപക്ഷേ, അങ്ങാടിപ്പാട്ടായിപ്പോയി.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാർക്ക്‌ വേണ്ടി നിലകൊള്ളുന്നുവെന്ന ഒരു പൂറംപൂച്ചു പ്രകടനം വഴി "റീഇന്റഗ്രേഷൻ സംഘാടകർ" അവരുടെ മുഴുവൻ വിശ്വാസം തട്ടിയെടുത്തു. ചിലരെല്ലാം ഒരു നല്ലനാളയെ പ്രതീക്ഷിച്ചു അന്ന് അക്കൂട്ടരുടെ പിറകെ പോയി. പിന്നീട് പലരും അപ്രകാരം ചെയ്തതുതന്നെ ബുദ്ധിമോശമായിപ്പോയി എന്ന് പറഞ്ഞവരുണ്ട്. കാലങ്ങൾ പലതു കടന്നു പോയി. ഇന്നും നമ്മുടെ ആവശ്യങ്ങൾക്ക് വിവിധ തരത്തിലുള്ള സാമൂഹ്യ സംഘടനകളോ അവരുടെ സഹവർത്തിത്വമോ വിശ്വാസമോ ഒന്നുമേ ഒരു പരിഹാരമല്ലായെന്നു അനേകം സംഭവങ്ങൾ തെളിയിച്ചുകഴിഞ്ഞു. വിവിധ കാര്യത്തിലും ഉപരിപ്ലവമായ ഒരുമാറ്റമല്ല, അടിസ്ഥാനപരമായ ഒരു ഉറച്ച മന:പരിവർത്തനമാണ് നമുക്കാവശ്യം എന്ന് കാണാൻ കഴിഞ്ഞു. 1977 കളിൽ ജർമ്മനിയിലെ 5000- ൽ പരം മലയാളികൾക്ക് മൂക്കുകയറിട്ടിട്ടു കേരളത്തിൽ പോയി ചില കുത്സിതബുദ്ധികളുടെ കാലുറപ്പിക്കാമെന്നുള്ള ചിന്താഗതി ഉണ്ടാകാതെ അവർക്ക് അന്നേ ഒരു വിശാലമായ മാനസികപരിവർത്തനം വരുത്തിക്കൊണ്ട് അവരുടെ നല്ല കഴിവുകളെ മാനുഷികമായ മര്യാദയിൽ അവ തിരിച്ചുവിടണമായിരുന്നു. ഇനിയെങ്കിലും വ്യക്തമാക്കപ്പെട്ട തുറന്ന സത്യത്തിന്റെ മുമ്പിൽ അവർ തലകുനിക്കുമെന്ന് പ്രതീക്ഷിക്കാം. ഈവിധ ദുഃഖസത്യങ്ങൾ ഇങ്ങനെയാണ്.- മൃഗങ്ങളെ സംബന്ധിച്ച് അങ്ങേയറ്റത്തെ സഹതാപാർഹമായി എനിക്ക് തോന്നിയിട്ടുള്ളത് ഒരു രംഗം മാത്രമാണ്. കശാപ്പുശാലയിൽ സ്വന്തം ഇറച്ചി മുഴുവൻ വകതിരിച്ചു വിറ്റുതീരുന്നതു വരെ സ്വന്തം തല അവിടെനോക്കിയിരിക്കണം. "ഇത് എന്റെ ഇറച്ചി തന്നെയാണ്, സത്യമായിട്ടും യാതൊരു കളങ്കവുമില്ല", എന്ന പച്ച സാക്ഷിപത്രവുമായി!. ഒന്നാലോചിച്ചാൽ അതിനും ഒരു ന്യായമുണ്ട്.- അരരൂപ സ്റ്റാമ്പ് ഒട്ടിച്ചു ഒരു സത്യവാഗ്മൂലം നൽകാൻ ആ ചത്ത ജന്തുക്കൾക്ക് ഹാജരാക്കാൻ നിവൃത്തി ഇല്ലല്ലോ. ഇറച്ചിവെട്ടുജോലി ചെയ്യുന്നവൻ പറയുന്നത് ഇങ്ങനെ, ''ഇറച്ചി കൂട്ടി ഉണ്ണുന്നവർക്ക് വിശ്വസിക്കാൻ പറ്റുമോ, അതുകൊണ്ടു തല അവിടെ തുറന്ന കണ്ണുകളോടെ അങ്ങനെയിരിക്കുന്നതു ശരിയാണ്, അത് ആവശ്യവുമാണ്". ഇതുതന്നെയാണ് ജർമ്മനിയിൽ സംഭവിച്ചതും. ബാഡൻവ്യൂർട്ടം ബർഗിൽ നഴ്‌സുമാർക്ക് പ്രശ്നം ഉണ്ടായപ്പോൾ യാതൊരു നീതീകരണവും മന:സാക്ഷി ഉള്ളവരാരും കണ്ടില്ല. അതുപക്ഷേ, ആ തക്കം നോക്കി ഇതൊരു മിന്നുന്ന നല്ല അവസരമാണെന്ന് മനസ്സിലാക്കിയ ജർമ്മനിയിലെ ചില മലയാളികളും, അവരുമായി സഹകരിച്ച ചില ജർമ്മൻകാരും കേരളത്തിൽ, കൊച്ചിയിൽ, ഒരു "കോൺടാക്ട് കേന്ദ്രം" സൃഷ്ടിക്കുവാൻ ഓടിനടന്നാൽ എന്തായിരിക്കും ഫലം, എന്ന് എളിയ ബുദ്ധിയിൽ മനസ്സിലാക്കാൻ കഴിയും. അവരുടെ നിഴൽ വികസനസഹായപദ്ധതിയിലൂടെ നഴ്‌സുമാർക്ക് തിരിച്ചു കേരളത്തിലേക്ക് പോകേണ്ടിവന്നിരുന്നെങ്കിൽ, അന്നും ഇന്നും നമുക്കെല്ലാം കേരളത്തിൽ ഒരു ദയനീയ കാഴ്ച കാണേണ്ടതായി വരുമായിരുന്നു, അധോലോകരുടെ വികസന സഹായപദ്ധതിയിൽ മേഞ്ഞെടുത്ത ഒരു "സ്ലോട്ടർ ഹൌസും# "എന്റെ ഇറച്ചി തന്നെയാണ്' എന്ന സാക്ഷിപത്രവുമായി, നമ്മുടെ ദയനീയസ്ഥിതി!. ഇത്തരം ചരിത്രത്തിന്റെ വെളിച്ചത്തിൽ മേൽപ്പറഞ്ഞ സംഭവങ്ങൾക്കു പിറകിൽ നിന്നവർ ഇന്ന് എവിടെ നിൽക്കുമെന്നും എവിടെനിൽക്കണമെന്നും ഇതിലെ വായനക്കാർ സ്വയം തീരുമാനിച്ചുകൊള്ളട്ടെ എന്നുമാത്രം പറയട്ടെ.

ജർമ്മനിയിലെ ഇന്ത്യൻ നഴ്‌സുമാരുടെ താമസവും-ജോലി അനുവാദവുമെന്ന  പ്രശ്നപരിഹാരത്തിനുള്ള സർക്കാരിൽനിന്നുമുള്ള അനുകൂല തീരുമാനങ്ങൾ പടിപടിയായി പുതുക്കി നടപ്പാക്കിവരുകയാണുണ്ടായത്. അങ്ങനെ 1978- 1980 കളായപ്പോൾ ഉണ്ടായിരുന്ന പ്രതിസന്ധികൾ ഏതാണ്ട് അവസാനിച്ചുവെന്ന് കാണാൻ കഴിഞ്ഞു. ജർമ്മനിയിലെ തൊഴിൽ ഭാവിയെപ്പറ്റി ആശങ്ക നിറഞ്ഞ മലയാളികളിൽ ഇതിനിടയിൽത്തന്നെ തങ്ങളുടെ ഭാവിജീവിതത്തിന്റെ വഴികളിൽ ഉറപ്പ് സാധിക്കുവാനായി അന്ന് വളരെക്കാലമായി ജർമ്മനിയിൽ  ജോലി ചെയ്തിരുന്ന മലയാളികളിൽ ചിലരെല്ലാം അയൽരാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറിയ സംഭവവുമുണ്ടായി. സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്പോയി ഭാവിജീവിതം ഉറപ്പാക്കിയും,. ഇതിനകം തന്നെ മലയാളികളുടെ കുടുംബജീവിതം ജർമ്മനിയിലും അവിടെ നിന്നും കുടിയേറിയ മറ്റുരാജ്യങ്ങളിലും പുഷ്പിച്ചുതുടങ്ങി.

ഒരു ലക്ഷ്യംവച്ചു പണിയെടുക്കുമ്പോൾ ഞങ്ങളാരും രാപകൽഭേദം ഒട്ടുമേ അറിഞ്ഞിരുന്നില്ല. ബഹുഭൂരിപക്ഷം മലയാളിപെൺകുട്ടികൾ അവരവരുടെ ജോലിചെയ്യുന്ന സ്ഥാപനം നൽകിയ കെട്ടിടങ്ങളിലായിരുന്നു താമസിച്ചത്. സ്വന്തം കുടംബങ്ങളുടെ ആരംഭത്തോടെ ഓരോരുത്തരും ഇഷ്ടപ്പെട്ട ഓരോ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തോ സ്വന്തമായി വീട് വാങ്ങിയോ ജീവിതം തുടങ്ങി. അത്യാവശ്യത്തിനു ആൺപെൺഭേദമില്ലാതെ രാത്രിയുടെ ഇരുട്ടിൽ ഒറ്റയ്ക്ക്പുറത്തുപോകാൻ ഭയപ്പെടേണ്ടതായ ഒരു കാലമല്ലായിരുന്നു അന്നുള്ളത്. വിസാ, ജോലിചെയ്യാൻ അനുവാദം തുടങ്ങിയ കാര്യങ്ങളിലുള്ള നിയമക്രമങ്ങളിൽ ഇന്ത്യാക്കാർക്ക് അയവുവന്നിരുന്നുവെങ്കിലും അവർക്ക് അനിശ്ചിതകാലവിസയും ജോലിഅനുവാദവും ഓരോ കാലപരിധിയിലും പ്രത്യേക വ്യവസ്ഥകളിലും മാത്രം ക്രമപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ജീവിത പ്ലാനുകൾ ക്രമപ്പെടുത്തിയെടുക്കാൻ ഒരു സാവകാശം വേണ്ടിവന്നിരുന്നു. ഇന്ത്യൻനഴ്‌സുമാരുടെ ഭർത്താക്കന്മാർക്ക് 3- 4 വർഷങ്ങൾ എങ്കിലും കാത്തിരിക്കണമായിരുന്നു. ജർമ്മനിയിൽ അവരുടെ സ്ഥിരതാമസത്തിനും ഓരോരോ ജോലിക്കുള്ള ഔദ്യോഗിക അനുമതിയും, തൊഴിൽ- മൈഗ്രേഷൻ അധികൃതരിൽനിന്നും കുടുംബപുനഃസംഗമം നിയമ വ്യവസ്ഥയനുസരിച്ചു ഭാര്യക്കും ഭർത്താവിനും കാലക്രമം നിയമപരമായ അനുവാദവും നടപ്പിൽ വന്നു. ജർമ്മനിയിലെത്തി പഠനവും ജോലിതുടങ്ങിയ അവിവാഹിതരായ മലയാളി നഴ്‌സുമാരിൽ എല്ലാവരുംതന്നെ കേരളത്തിൽ പോയി വിവാഹിതരായി. എന്നാൽ ചിലരാകട്ടെ ജർമ്മൻകാരെ വിവാഹം ചെയ്തു കുടുംബ ജീവിതം ആരംഭിച്ചു. അങ്ങനെ രണ്ടാം തലമുറയുടെ തുടക്കം ഓരോ കുടുംബത്തിലും തുടക്കമിട്ടുകഴിഞ്ഞു. തികച്ചും അവയെല്ലാംതന്നെ സാധാരണമെങ്കിലും ഉണ്ടാകാവുന്ന അനുദിന ജീവിതത്തിന്റെ ക്രൂരമായ വെല്ലുവിളികൾ പലപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു.

ജർമ്മനിയിൽ കുടുംബജീവിതത്തിനു തുടക്കമിട്ടു വന്നെത്തിക്കൊണ്ടിരുന്ന നഴ്‌സുമാരുടെ ഭർത്താക്കന്മാരിൽപലരും ഇന്ത്യയിൽ, കേരളത്തിലോ അഥവ, കേരളത്തിനുവെളിയിലോ സർക്കാർ സർവീസുകളിൽ സേവനം ചെയ്തവരും, മറ്റു സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്തവരും ആയിരുന്നു. ജർമ്മനിയിൽ ഒരു ജോലിചെയ്യാനുള്ള അനുവാദം സർക്കാർ ഔദ്യോഗികസ്ഥാനങ്ങളിൽ നിന്ന് അവർക്ക് ലഭ്യമാകുന്നതുവരെ അവർ മറ്റുള്ള പുതിയ ജോലികൾക്ക് വേണ്ടി അന്ന് കാത്തിരിക്കേണ്ടിയിരുന്നു. ആ നിലയ്ക്ക് ഒരു മാറ്റംവരുവാൻ അധികകാലം കാത്തിരിക്കേണ്ടതായിവന്നില്ല. ഇന്ത്യയിൽനിന്നുമെത്തിയ ജോലിക്കാരുടെ മൈഗ്രേഷൻ നിയമത്തിൽ പുതിയ പലപല മാറ്റങ്ങളുണ്ടായി. പുതിയ തൊഴിൽ പരിശീലനകോഴ്‌സുകളിലും, യുണിവേഴ്‌സിറ്റികളിലെ പഠനവുമായി ജർമ്മനിയിൽ പുതിയൊരു ഭാവിജോലിജീവിതത്തിന്റെ നല്ല തുടക്കം തുടങ്ങി. പലർക്കും വ്യക്തിപരമായി നോക്കിയാൽ ജർമ്മൻജീവിതം ലളിതമായിരുന്നില്ല. എങ്കിലും ജർമ്മനിയുടെ മൈഗ്രേഷൻ സംബന്ധിച്ചുള്ള പുതിയ നിയമമനുസരിച്ചു ഓരോരുത്തർക്കും അവരവരുടെ യോഗ്യതകൾ  അനുസരിച്ചു അന്ന് ലഭിക്കാമായിരുന്ന ജോലികൾ ലഭിച്ചുതുടങ്ങി.

1976- കൾക്ക് ശേഷമാണ് മലയാളിക്ക് പ്രതിസന്ധികളുടെ തുടക്കമിട്ടതെന്ന് എഴുതിയിരുന്നു. ഏതാണ്ട് 1978 മദ്ധ്യകാലഘട്ടംവരെ പ്രതിസന്ധികൾ എല്ലാം തുടരുകയും ചെയ്തു. അതുപക്ഷേ, 1979- 1980കൾ ആയപ്പോഴേയ്ക്കും, നേരിട്ട മുൻകാലങ്ങളിലെ വിവിധ തരം നിയമ വിഷമസ്ഥിതികൾക്ക് സാവധാനം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി. തങ്ങളുടെയൊക്കെ നല്ല ഭാവി ശുഭമാകുമെന്നൊട്ടും തന്നയും പ്രതീക്ഷിക്കാത്ത മലയാളികൾക്ക് തൊഴിൽപ്രശ്‌നങ്ങൾ വന്നതു മൂലം ജർമ്മനിയിൽ നിന്നും മറ്റുരാജ്യങ്ങളിലേ യ്ക്ക് ജോലിചെയ്യാൻ ജർമ്മനിയിൽനിന്നും വിട്ടുപോകേണ്ടിവന്നിരുന്നു. സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, അമേരിക്ക എന്നീ രാജ്യങ്ങൾ അവരുടെ സ്വന്തം  ഭാവിജീവിതം ഉറപ്പാക്കി.
 Rev. Fr. Ludwig Bopp, Vikar, St. Bonifatius Church
in Heidelberg, Germany.
എന്തുവന്നാലും  പ്രതീക്ഷകളൊന്നും വെടിയാതെ പശ്ചിമ ജർമ്മനിയിൽ ത്തന്നെ എപ്പോഴും ഉറച്ചുനിന്നിരുന്ന ശേഷിക്കുന്ന മലയാളികൾ ആകട്ടെ ആത്മവീര്യത്തോടെ അവരവരുടെ സ്വന്തം തൊഴിലിൽ ശ്രദ്ധ നൽകി. പഠനത്തിനും തൊഴിലിനും കുടുംബ- സാമൂഹികകാര്യങ്ങൾക്കും വേണ്ടി അവർ സമയം കണ്ടെത്തി. അന്ന് മലയാളികളെല്ലാം  നേരിട്ട തൊഴിൽ-താമസ നിയമകാര്യ അനുവാദത്തിന് വിലക്കും, വിഷമപ്രതിസന്ധികൾക്കുമെല്ലാം അടിസ്ഥാനകാരണങ്ങളായി ഭവിച്ച സാമൂഹ്യവിപത്തിന്റെ ശക്തിപ്രഭാവം എപ്രകാരമുള്ളതായിരുന്നു, ആ വൈറസ് എവിടെനിന്നുണ്ടായി, എന്നെല്ലാം ചികഞ്ഞു കണ്ടുപിടിച്ചു ആ പ്രതിസന്ധികളെ നേരിടാനെന്നോടൊപ്പം അന്ന് സഹകരിച്ചു പ്രവർത്തിച്ചത്  മലയാളികൾക്ക് ഒപ്പം ചേർന്ന് നിന്ന ഹൈഡൽബെർഗിലെ ഫാ. ലുഡ്‌വിഗ് ബോപ്പും, ജർമ്മൻകാരും, ജർമ്മൻ മാദ്ധ്യമങ്ങളും അന്നത്തെ പശ്ചിമ ജർമ്മൻ തലസ്ഥാനനഗരിയായിരുന്ന ബോണിലെ ഇന്ത്യൻസർക്കാർ പ്രതിനിധികളും കേരളത്തിൽ ശ്രീ. ഉമ്മൻ ചാണ്ടിയും, "കവിത" മദ്ധ്യമവുമായിരുന്നുവെന്ന സത്യം നമുക്ക് വിസമരിക്കാനാവില്ല. അന്ന് അടിയന്തിരമായി അവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിഞ്ഞതുമുതൽ മലയാളികളുടെ ജീവിതത്തിൽ മറ്റുചില പുതിയ മാനങ്ങൾ സാവധാനം ഉണ്ടായിത്തുടങ്ങി. ഇക്കാര്യം സംബന്ധിച്ച ചില വിശദീകരണങ്ങൾ ഞാൻ കഴിഞ്ഞ കുറിപ്പിൽ ചേർത്തിരുന്നു.

വിമർശകന്മാരെ പ്രീതിപ്പെടുത്താനല്ല, ഇതെഴുതുന്നതുതന്നെ. കയ്‌പ്പേറിയ സത്യം കൊണ്ടുള്ള അനുഭവങ്ങളിൽ ഞാനിതെഴുതാൻ തുടങ്ങിയത് പോലും ജർമ്മനിയിൽ ഒരു അപരിചിത ഭാവിയിലെ ജീവിതരീതിയോടു എങ്ങനെയും ഒത്തുപോകുന്നതിനായുള്ള ആഗ്രഹം ആയിരുന്നു. ഇത്തരം മാറ്റങ്ങളെല്ലാം ഒരിക്കൽതുടങ്ങിയാൽ എപ്പോഴും അതിന്റെ തുടർച്ച കാലാനുസരണമായി ഉണ്ടാകുവാനിടയുണ്ടല്ലോ. അതെങ്ങനെയായാലും നമ്മുടെ മലയാളികൾ ജോലിസ്ഥലങ്ങളിലെ അദ്ധ്വാനത്തിൽ, താറാവ് വെള്ളത്തിലെന്നപോലെ, മുഴുകുമെന്നു പറയുന്നത് കുറെ കടന്നകൈയാണെങ്കിലും അവരവരുടെ ഭാവിസുരക്ഷാഭീതിയും ഉള്ളിൽകണ്ടുകൊണ്ട്തന്നെ തങ്ങളുടെ ജീവിതം നയിക്കുമ്പോഴും ജന്മനാട്ടിലെ അവരവരുടെ സ്വന്തം മാതാപിതാക്കളുടെയും, സ്വന്തപ്പെട്ടവരുടെയും, സഹോദരങ്ങളുടെയും, ജീവിതാവശ്യങ്ങളിലുംമറ്റും ആവശ്യമായ പൂർണ്ണ സാമ്പത്തിക സഹായഹസ്തം നൽകിയിരുന്നു. ഇങ്ങനെ ജർമ്മൻമലയാളികൾക്ക് മാത്രമല്ല, പ്രവാസജീവിതം നയിച്ചവരുടെ ജീവിതം എന്നും തിരക്കേറിയ ഓരോരോ  തേനീച്ചക്കൂടുകളായി മാറിയിരുന്നു.

 1977-ബീലഫെൽഡിൽ  കഷ്ടാനുഭവ ആഴ്ചയിൽ
 ആരാധന  നടത്തുന്ന ഓർത്തഡോക്‌സ് 
സുറിയാനിക്രിസ്ത്യാനികൾ 
ജർമ്മനിയിലെ മലയാളികളെല്ലാം അക്കാലത്തു സാമൂഹ്യരംഗങ്ങളിൽ തീർത്തും അസംഘടിതരായിരുന്നു. ജർമ്മനിയിൽ വിവിധ സ്ഥലങ്ങളിൽ അവിടവിടെയെല്ലാം ചിന്നി ചിതറിക്കിടന്നിരുന്ന ചെറു സമൂഹമായിരുന്നു, മലയാളികളുടേത് എന്നത് ഒരു വസ്തുതയാണ്. ജർമ്മനിയിലെ മലയാളികൾ വിവിധ ക്രിസ്ത്യൻ സഭാ- ആചാര- വിശ്വാസത്തിൽപ്പെട്ടവരായിരുന്നു. ഒരോ  ആഴ്ചകളുടെയും അവസാനദിവസങ്ങളിൽ പലർക്കും ജോലിയിൽ അവധി ദിവസങ്ങളായിരുന്നു. ആ ദിവസം ഓരോരുത്തരുടേയും ആദ്ധ്യാത്മികമായ  സഭാംഗത്വവിശാസം അനുസരിച്ചു തൊട്ട് അടുത്തുള്ള ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ നേരിട്ട് പോയി പങ്ക് കൊള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ ജർമ്മനിയിൽ എവിടെയും മലയാളികൾ അവരവരുടെ നാടിന്റെ വിശ്വാസസംഹിതയിൽ ഉറച്ചുനിന്ന് അവരവരുടെ കൊച്ചുകൊച്ചു മലയാളീ സമൂഹങ്ങൾ നിർമ്മിച്ചു തുടങ്ങി.

പശ്ചിമ ജർമ്മനിയിൽ കൊളോൺ, ഫ്രാങ്ക്ഫർട്ട്, ഹൈഡൽബെർഗ്, മൈൻസ്, കാൾസ്റൂഹെ, സ്റ്റുട്ട്ഗാർട്, ബീലഫെൽഡ്, ഡ്യുസൽഡോർഫ്,ഗ്രോസ്ഗെരാവ്, ബോൺ, ബർലിൻ എന്നു തുടങ്ങിയ ചെറുതും വലുതും മനോഹരവുമായ അനേകം പട്ടണങ്ങളിലും, മറ്റുള്ള സ്ഥലങ്ങളിലും ആയിരുന്നു മലയാളികൾ കൂടുതലായി അന്ന് താമസിച്ചിരുന്നത്. ഞായറാഴ്ചകൾ തോറുമുള്ള പതിവ് കണ്ടുമുട്ടലുകൾകൊണ്ട് അന്ന് ചിന്നിച്ചിതറിക്കിടക്കുന്ന മലയാളികൾക്ക് അവരവരുടെ കുടുംബത്തോടെ കൂടെക്കൂടെ ഒരുമിച്ചു സമ്മേളിക്കുവാനുള്ള പ്രചോദനം ഉണ്ടാക്കിയിരുന്നു. വ്യക്തിതല താൽപര്യത്തിൽ നടത്തപ്പെടുന്ന ചില മലയാളം ഫിലിം പ്രദർശനങ്ങളും, കലാപരിപാടികളും, അതിനുശേഷം കേരളത്തിന്റെ രുചിയിലുള്ള ഭക്ഷണവും, ജന്മനാടിന്റെ തനിമധുരമുള്ള ഓർമ്മകൾ ഉണർത്തുവാൻ കാരണമാക്കിയിരുന്നു.

അതുപോലെ ഉദാഹരണമായി പറഞ്ഞാൽ, 1977 മദ്ധ്യകാലഘട്ടത്തിലാണ് ഹൈഡൽബർഗിൽ ഒരു മലയാളി സമാജം എന്ന ഒരു സംഘടന തുടങ്ങിയത്. മലയാളികൾ താമസ്സമുള്ള ഓരോ പ്രദേശങ്ങളിലും മലയാളികൾ ഇങ്ങനെ മലയാളി സമാജങ്ങളോ സമാനമായ ഓരോ അസ്സോസിയേഷനുകളോ അതേ കാലഘട്ടത്തിൽത്തന്നെ തുടങ്ങിയിരുന്നു. അതുപക്ഷേ മലയാളികളുടെ വൈവിദ്ധ്യം നിറഞ്ഞ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും യോചിച്ച പ്രവർത്തനം അതിന്റെ അർത്ഥത്തിലും ആശയത്തിലും ഫലമണിഞ്ഞില്ല. സമാജപ്രവർത്തനങ്ങളിലൂടെ മലയാളികളുടെ പൊതുആവശ്യങ്ങൾക്ക് ഉപകരിക്കത്തക്ക എന്തെങ്കിലും നൽകാൻ കഴിയുന്നതിനുപകരം രാഷ്ട്രീയ പ്രവർത്തനത്തിലെ അപക്വമായ വിള്ളലുകൾ സംഘടനാ പ്രവർത്തകരിൽ ജന്മമെടുത്തും തുടങ്ങി. ഈയൊരു പ്രവണത ഒരേസ്ഥലത്തു മലയാളികൾ ചിലർകൂടി വേറെപേരുകളിൽ സമാന സ്വഭാവത്തിലുള്ള സംഘടനകൾ സൃഷ്ടിച്ചു തുടങ്ങുവാൻ കാരണമാക്കി.. മലയാളിസമൂഹത്തിൽ പിളർപ്പ് മനോഭാവം ഇതോടെ വിതച്ചുകഴിഞ്ഞു. ചില വിളക്കത്തെ വെള്ളീച്ചകളായ നേതാക്കളുടെ ഉത്ഭവം.! ചിലസ്ഥലങ്ങളിൽ ഒന്നല്ല, രണ്ടും മൂന്നും സമാനമായ  സ്വഭാവത്തിലുള്ള സംഘടനകൾ സൃഷ്ടിക്കുന്നതിൽ മത്സരിച്ചുള്ള പ്രയാണം!  ജർമ്മനിയിലെ ചില മലയാളികളുടെ വൃത്തികെട്ട പ്രവർത്തനശൈലിക്ക് ഇവ ഉദാഹരണങ്ങളായിരുന്നു. ഇത്തരം പ്രവണതകൾ കണ്ടുമനസ്സിലാക്കിയ രണ്ടാം തലമുറയ്ക്ക് സംഘടനാപ്രസ്ഥാനങ്ങളിൽ വിശ്വാസമില്ലാതെയായി.

 1978 -A view of the participants on the Christmas
   celebration in Köln.
ജർമ്മൻ മലയാളി സമാജങ്ങളുടെ താൽപര്യത്തിൽ ജർമ്മനിയിലും, മറ്റു അയൽ രാജ്യങ്ങളിലെ ചരിത്ര പ്രസിദ്ധമായ ഓരോ സ്ഥലങ്ങളിലും അവധിക്കാലങ്ങളിൽ തങ്ങളുടെ സമയംനോക്കി വിനോദയാത്രാപരി പാടിയും, അതുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ജർമ്മനിയിലുള്ള    പ്രമുഖ ടെക്‌നോളജി കേന്ദ്രങ്ങളിൽ പഠന സന്ദർശന പരിപാടികളും
നടത്തപ്പെട്ടിരുന്നു. 1977-1978 കളുടെ  ആരംഭഘട്ടത്തിലാണ് ഇപ്രകാരം    ഒരോരോ സംഘടനാ സംവിധാനം ജർമ്മനിയിൽ പൊതുവെ തുടങ്ങിയത്. അതുപക്ഷേ, അന്ന് 1976 -ൽ  ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനത്തിൽ ജോലിചെയ്യുന്ന മുഴുവൻ മലയാളികൾക്കും പൊടുംന്നെനെയുണ്ടായ പ്രതീക്ഷിക്കാത്ത പ്രതിസന്ധി പരിഹാരത്തിനായി ഇങ്ങനെയുള്ള മലയാളി സമാജങ്ങൾക്കോ, സമാജങ്ങൾ സൃഷ്ടിക്കുന്നതിനു താല്പര്യപ്പെട്ടവർക്കോ, ഭാരവാഹികൾക്കോ അടിസ്ഥാനപരമായി യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. മലയാളീ സമാജങ്ങളുടെ സമ്മേളനങ്ങളിലും ഓണാഘോഷം, ക്രിസ്മസ് എന്നിങ്ങനെയുള്ള മറ്റ് പരിപാടികളിലും അതാതു സ്ഥലങ്ങളിലും അടുത്ത അയൽപ്രദേശങ്ങളിൽ താമസിക്കുന്നവർപോലും  സജ്ജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അന്നത്തെ മലയാളിയുടെ ആ പഴയ കാലത്തെപ്പറ്റി ഇന്ന് ഞാൻ സ്മരിക്കുന്നു. കേരളത്തിന്റെ  സാമൂഹിക  സാംസ്കാരിക ആചാരങ്ങളുടെ പ്രാധാന്യം പോലെ തന്നെ എല്ലാവിധ ആത്മീയ പ്രചോദനം നൽകുന്ന അവസരങ്ങളും അന്ന് ക്രമീകരിച്ചിരുന്നു. 

ഇക്കാലത്ത് രണ്ടാം തലമുറയുടെ പങ്കാളിത്തം സാവധാനം മങ്ങിതുടങ്ങി. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, ഇക്കാര്യങ്ങൾ തടസ്സംകൂടാതെ മറ്റുള്ളവരിലെത്തിക്കാൻ, അവരുടെയെല്ലാം അഭിപ്രായങ്ങൾ തടസ്സങ്ങൾ കൂടാതെ പ്രസിദ്ധീകരിക്കാൻ, സ്വാഭാവികമായും മടികൂടാതെയും ഒരുപാധി വേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് ജർമ്മനിയിൽ ചില മലയാളി മാദ്ധ്യമങ്ങൾ തുടങ്ങിയത്. പ്രധാനപ്പെട്ട ചില ഉദാഹരണമാണ് 'നാടൻ കത്ത്', 'എന്റെ ലോകം', 'കവിത', 'വാർത്ത', തുടങ്ങിയ ചില മലയാളമാദ്ധ്യമങ്ങളുടെ പിറവി. അതുപക്ഷേ, ഇവിടെയും ഒന്ന് മറ്റൊന്നിനെ നശിപ്പിക്കുവാനുള്ള തീവ്രമായ ആക്രമണ പ്രവണത ജർമ്മൻ മലയാളികളിലും വളർന്നുവന്നു. ഒന്ന് മറ്റൊന്നായി വെളിച്ചം കാണാതെ അസഹിഷ്ണതയുടെയും ദാർഷ്ട്യത നിറഞ്ഞ വ്യക്തിപരമായ സ്വാർത്ഥതയുടെ വൈരുദ്ധ്യങ്ങളിലും തട്ടി ചില ധാർമ്മിക മൂല്യങ്ങൾ ഓരോന്നും കാലക്രമേണ തകർന്ന് എന്നേക്കുമായി  അവസാനിച്ചുകൊണ്ടിരുന്ന ചരിത്രമാണുള്ളത്.

Bildung Zentrum -Hopstan

ഹോപ്സ്റ്റണിലെ  Diozesan Bildung Zentrum മ്യുൻസ്റ്റർ രൂപതയുടെ അന്തർദ്ദേശീയ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമാണ്. അവിടെ ഉത്തരവാദപ്പെട്ട Ausländer Referat ഡോ. മാത്യു മണ്ഡപത്തിൽ ആയിരുന്നു. ഈ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തപ്പെടുന്ന വിവിധ കലാ-സാംസ്കാരിക-സാഹിത്യ സമ്മേളനങ്ങളുടെയും നടത്തിപ്പുകൾ നിയന്ത്രിച്ചിരുന്നത്, അവയുടെ കൈകാര്യ കർത്തൃത്വമുള്ള ഡോ.മാത്യു മണ്ഡപത്തിൽ ആയിരുന്നു. ജർമ്മനിയിൽ അനുഭവിച്ച താമസ-ജോലി പ്രതിസന്ധികളിൽനിന്നും മോചനം നേടിയപ്പോൾ സമാധാനപരമായ ജീവിതം നയിക്കുവാൻ വേറെ ചില അവസരങ്ങളും തേടി ജർമ്മനിയിലെ ഭാവിജീവിതം തുടരുകയായിരുന്നു. മലയാളികൾ ഏറെയും താമസിച്ചിരുന്ന പലസ്ഥലങ്ങളിലും സ്ഥാപിച്ചിരുന്ന മലയാളീ സമാജങ്ങൾ നൽകിയ കലാ ആസ്വാദനം മാത്രമായി ഒതുങ്ങി ജീവിക്കുവാൻ ആരും തയ്യാറായില്ല. സ്വന്തം നാട്ടിലെ വിശേഷങ്ങൾ അറിയുവാനും, മലയാള സാഹിത്യത്തിൽ ഉണ്ടായ  കൃതികൾ പരിചയപ്പെടുന്നതിനും, സാഹിത്യകാരന്മാരുമായി നേരിട്ട്തന്നെ പരിചയപ്പെടുന്നതിനും ചർച്ചകളിൽ പങ്കചേരുന്നതിനും പ്രസ്തുത വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ അവസരമൊരുക്കി. മലയാളിയുടെ ജർമനിയിലെ ജീവിതം എങ്ങനെയെന്ന് മാതൃരാജ്യത്ത് പരിചയപ്പെടുത്തുവാൻ ഡോ.മാത്യു മണ്ഡപത്തിൽ നടത്തിയ മഹാ യജ്ഞം ആയിരുന്നു, 1982- ൽ പ്രവർത്തനം തുടങ്ങിയ "വാർത്ത" എന്ന മലയാള മാദ്ധ്യമം. ആധുനിക ജർമ്മനിയിൽ മലയാളിത്തലമുറയുടെ ത്യാഗപൂർണ്ണജീവിതത്തിന്റെ തനി ജീവസ്പന്ദനങ്ങൾ ചിത്രങ്ങളിൽ പകർത്തിയെടുത്ത് കേരളവും യൂറോപ്പുമായിട്ടുള്ള ഉറച്ച ബന്ധം സ്ഥാപിക്കുവാൻ ഈ മാധ്യമം വഴി അവസരമൊരുക്കി. ജർമ്മനിയും കേരളവും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അംബാസിഡർ തന്നെ ആയിരുന്നു "വാർത്ത" മാദ്ധ്യമം.

അതുപോലെ ജർമ്മനിയിലെ മലയാളികളിൽ സ്വന്തം മലയാളഭാഷയും മാതൃരാജ്യമായ കേരളവും അടുത്ത സാമീപ്യത്തിൽ എത്തിക്കുവാൻ വേണ്ടി "കവിത" എന്ന പേരിൽ മറ്റൊരു മലയാളമാദ്ധ്യമം 1976 -77- കളിൽ കൊളോൺ നഗരത്തിൽ ആരംഭിച്ചിരുന്നു. ജർമ്മനിയിലെ മലയാളി സമൂഹത്തിന്റെ തനത് ഐഡൻറിറ്റി എന്താണെന്ന് ജർമ്മൻ ജനതയ്ക്ക് കാഴ്ചവച്ച ഒരു വലിയ പ്രസ്ഥാനമായിരുന്നു "കവിത". ഈ ജേർണ്ണലിന്റെ സുഗമമായ വളർച്ചയിൽ വളരെയധികം വെല്ലുവിളികൾ നേരിടേണ്ടിയും വന്നു. ഇക്കാലത്താണ്, മലയാളികൾ ജർമ്മനിയിൽ മൈഗ്രേഷൻ പ്രതിസന്ധിയെ നേരിടുന്നത്. അന്ന് 1976 -ൽ മലയാളികൾ നേരിട്ട ഈ മൈഗ്രേഷൻ പ്രശ്നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളോട് സഹകരിച്ച ചില ഇന്ത്യൻ അധികാരികളുടെയും മറ്റ്  സുഹൃത്തക്കളുടെയും, അതുപോലെതന്നെ ജർമ്മൻകാരായ റവ. ഫാ. ലുഡ്‌വിഗ് ബോപ്പ്, ജർമ്മൻ വനിതയായിരുന്ന അന്തരിച്ച ശ്രീമതി റീത്ത ദേശായി, തുടങ്ങിയവരുടെ ഹൃദയപൂർവ്വമായ സഹകരണങ്ങൾക്ക് ഏറ്റവും കരുത്തേറിയ ധാർമ്മിക പിന്തുണ നൽകിയത് "കവിത" മാദ്ധ്യമത്തിന്റെ വിലയേറിയ സംഭാവനയായിരുന്നു. 

എന്തുതന്നെയായിരുന്നാലും ഭാവിജീവിതമാർഗ്ഗം തേടി ജർമ്മനിയിൽ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങിയ കുറെ മലയാളികളുടെ ഭാവിയെ തകർക്കുന്ന അസത്യത്തിനും അധർമ്മത്തിനുമെതിരെ സ്വന്തം സുരക്ഷിതത്വം നോക്കി പ്രവർത്തിക്കുന്നതാണ് ശരിയെന്നു നാമെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ജർമ്മനിയിലെ മലയാളി പെൺകുട്ടികൾക്ക് ചെയ്യുവാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉണ്ടായ സ്വന്തം വ്യക്തിത്വത്തെപ്പറ്റി, സ്വന്തം കഴിവ്, ആത്മധൈര്യം എന്നിവയിൽ ഉറച്ച ബോദ്ധ്യം അവരിലുണ്ടായി. സ്വന്തം താല്പര്യസംരക്ഷണത്തിനു കപടവേഷം ധരിച്ചു ഒരു പ്രശ്‌നപരിഹാരത്തിന് നേഴ്‌സ്‌മാരല്ലാത്ത ഇന്ത്യൻ സഭാ അധികാരികളുടെ ചില വിഭാഗത്തിന് ഒട്ടും സാധിക്കുകയില്ലെന്നു ജർമ്മനിയിലെ മലയാളികൾ അന്ന് മനസിലാക്കി. //- 
-------------------------------------------------------------------------------------------------





Donnerstag, 21. Juni 2018

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- Part II # കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- പാർട്ട് -II

ധ്രുവദീപ്തി: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ- # 


കേരളത്തിലെ 
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ- 
പാർട്ട് - II 

 കെ. സി. സെബാസ്റ്റ്യൻ 


കേരളത്തിലെ സാമൂഹിക 
രാഷ്ട്രീയ പ്രശ്നങ്ങൾ- //  
കെ. സി. സെബാസ്റ്റ്യൻ  

ഇനി രാഷ്ട്രീയ രംഗത്തേയ്ക്ക് കടക്കുകയാണ്.

യലാർ - പുന്നപ്ര സമരം കഴിഞ്ഞശേഷമാണ് തിരുവിതാംകൂറിൽ സ്വാത ന്ത്ര്യപ്രാപ്തിക്കുശേഷം ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ്  'കുറ്റിച്ചൂലുകളെ'പ്പോലും സ്ഥാനാർത്ഥികളായി നിറുത്തി. എങ്കിലും ഒറ്റ കമ്മ്യുണിസ്റ്റുകാരനുപോലും തെരഞ്ഞെടുപ്പിൽ വിജയിച്ചു വരാൻ സാധിച്ചില്ല. 1949 - ൽ തിരു- കൊച്ചി സംയോജനം കഴിഞ്ഞുണ്ടായ നിയമസഭ യിലാണ് ആദ്യമായി ഒരു കമ്മ്യുണിസ്റ്റുകാരൻ അംഗമായി കടന്നു വന്നത്.

1954 -ൽ കോൺഗ്രസ്സിന് തിരു- കൊച്ചിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. കോൺഗ്ര സ്സിൽത്തന്നെയുണ്ടായിരുന്ന ഗ്രൂപ്പുവഴക്കുകളും നേതൃത്വമത്സരങ്ങളും കോൺഗ്രസ്സിന്റെ ചിത്രം തിരു-കൊച്ചിയിൽ 1952-മുതൽതന്നെ മങ്ങിത്തുട ങ്ങിയിരുന്നു. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള P.S.P യ്ക്ക് പിന്തുണ നൽകി 1954- ലെ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്സ് ഇവിടെ ഒരു ഗവ ണ്മെന്റ് അധികാരത്തിൽ കൊണ്ടുവന്നു. സ്വയം നന്നായി ഭരിക്കുകയില്ല. മറ്റുള്ളവരെ ഭരിക്കാൻ അനുവദിക്കുകയുമില്ല എന്ന കോൺഗ്രസ്സിന്റെ നയം കൊണ്ടായിരിക്കണം, ഏതാനും മാസങ്ങൾക്കുള്ളിൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭ നിഷ്‌കാസനം ചെയ്യപ്പെട്ടു.

മറ്റു കക്ഷികളിൽ നിന്നും ആളുകളെ ചാക്കിട്ടു പിടിച്ചും മറ്റും കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നു. രാഷ്ട്രീയ കക്ഷികളിൽ കാലുമാറ്റത്തിന് അങ്ങനെ ബീജാവാപം കുറിച്ചത് കോൺഗ്രസ്സ് തന്നെയാണ്. 1957-ൽ നടന്ന സംസ്ഥാന പുനഃസംഘടനയെത്തുടർന്നു കേരളം ഉണ്ടായപ്പോൾ പുതിയ കേരളം കമ്മ്യുണിസ്റ്റുകൾക്ക് സ്വാധീനം ഉള്ള ഒന്നായിരിക്കുമെന്ന് അപ്പോൾ എല്ലാവരും മനസ്സിൽ കണ്ടിരുന്നു. അക്കാലത്ത് കോൺഗ്രസ്സിന് വ്യക്തമായും സ്വാധീനമുണ്ടായിരുന്ന കന്യാകുമാരി ജില്ല സംസ്ഥാനപുനഃസംഘടനയെ തുടർന്നു മദ്രാസിലേക്ക് പോയതും, കമ്മ്യുണിസ്റ്റുകാരുടെ സാദ്ധ്യതകളേറെ  വർദ്ധിപ്പിച്ചു.

1957-ലെ തെരഞ്ഞെടുപ്പിൽ ഭയപ്പെട്ടത് സംഭവിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും അഞ്ചു സ്വതന്ത്രന്മാരെക്കൂടി (അവ ർക്കു പാർട്ടിബന്ധം ഉണ്ടായിരുന്നില്ലെങ്കിലും സഹയാത്രികരും അവസരങ്ങ ൾക്ക് വേണ്ടി കാംക്ഷിച്ചവരും ആയിരുന്നു.) ഉൾപ്പെടുത്തി കമ്മ്യുണിസ്റ്റ് ഗവ ൺമെൻറ് അധികാരത്തിൽ വന്നു. ബാലറ്റുപെട്ടിയിൽക്കൂടി അധികാരത്തി ൽവന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റ് എന്ന ബഹുമതി ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അന്ന് അധികാരത്തിൽ വന്ന ഗവണ്മെ ന്റിനു ലഭിച്ചു.

ഓരോ സ്വകാര്യ വിദ്യാലയത്തിൽനിന്നും മാനേജർമാരുടെ  'ദയയില്ലാത്ത' പെരുമാറ്റത്തിൽ വെളിയിലാക്കപ്പെട്ട പ്രൊ.ജോസഫ് മുണ്ടശ്ശേരിയായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. കമ്മ്യുണിസ്റ്റു ഗവണ്മെന്റിന്റെ ആദ്യ നടപടി യിൽപെട്ടവയായിരുന്നു കേരളവിദ്യാഭ്യാസബില്ലും, കേരളയൂണിവേഴ്‌സിറ്റി ബില്ലും, കാർഷികരംഗത്ത് റവന്യുമന്ത്രിയായിരുന്ന കെ. ആർ. ഗൗരി കേരളകാർഷികബന്ധബില്ലും കൊണ്ടുവന്നു.

 പട്ടം താണു പിള്ള 
1957-ൽ അധികാരത്തിൽവന്ന കമ്മ്യുണിസ്റ്റ് ഗവ ണ്മെന്റിനു എതിരായുള്ള പ്രതിപക്ഷം അന്ന് തികച്ചും കരുത്തുറ്റതായിരുന്നു. പട്ടം താണു പിള്ള, പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗത്ഭമതി കൾ പ്രതിപക്ഷത്തിന് നേതൃത്വംനൽകി. കേന്ദ്ര ത്തിൽ ഇന്നത്തെപ്പോലെ കോൺഗ്രസ് ദുർബല മായിരുന്നില്ല. അതുകൊണ്ടു പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോൺഗ്രസ്സിന് ഭരണത്തിൽ അല്ലെ ങ്കിലും സം സ്ഥാനത്ത് നിർണ്ണായക സ്വാധീനമു ണ്ടായിരുന്നു.

വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തും മൗ ലികമായ മാറ്റങ്ങൾ വിഭാവന ചെയ്യുന്ന പരിഷ്‌ ക്കാരങ്ങൾ സ്ഥാപിതതാല്പര്യക്കാരെ വല്ലാതെ വിറളി പിടിപ്പിച്ചു. അവർ അന്ന് പ്രതിഷേധവും ഉയർത്തി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കാര ങ്ങൾക്ക് എതിരായി സഭ സമരരംഗത്തുവന്നു. കമ്മ്യുണിസ്റ്റ് ഗവണ്മെന്റിനെ കിട്ടുന്ന ഏതു വടിയുമുപയോഗിച്ചു അടിക്കാൻ കാത്തു നിന്നിരുന്ന പ്രതിപക്ഷകക്ഷികൾ സഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിയമത്തിനെതിരായി ആരംഭിച്ച പ്രക്ഷോഭണം ഏറ്റെടുത്തു. പണത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെറുതായി ആരംഭിച്ച പ്രതിഷേധം വളർന്നു വലുതായി 1959-ൽ കമ്മ്യുണിസ്റ്റ് ഗവൺമെന്റിനെ ഗളഹസ്തം ചെയ്ത വിമോചന സമരമായി പരിണമിച്ചു.

കോൺഗ്രസ്സ് പ്രതിപക്ഷനേതാവ് പി. റ്റി. ചാക്കോ തികച്ചും ദീർഘവീക്ഷണം ഉള്ളയാളായിരുന്നു. കമ്മ്യൂണിസ്റ്റു വിപത്തിനെ നേരിടണമെങ്കിൽ ജനാധിപ ത്യകക്ഷികളുടെ മുന്നണിയുണ്ടാകണമെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. "ഒറ്റപ്പെടുത്തി ഇല്ലാതാക്കുക" എന്ന രാഷ്ട്രീയതന്ത്രം പി. റ്റി. ചാക്കോ സമർത്ഥമായി പ്രയോഗിച്ചാണ് 1959- ൽ കമ്മ്യുണിസ്റ്റുകാരെ അധികാരത്തിൽ നിന്നും വെളിയിലാക്കിയത്.

അന്നും ഇന്നും കോൺഗ്രസ്സിന് ഒരു ദൗർബല്യമുണ്ട്. മറ്റെന്തുസംഭവിച്ചാലും മുസ്ലീoലീഗുമായി ചേരുക ദാഹിക്കുന്ന കാര്യമല്ല. വിമോചനസമരത്തിലും പിന്നീട് 1960- ൽ നടന്ന തെരഞ്ഞെടുപ്പിലും ലീഗിനെകൂടെ തങ്ങളുടെകൂടെ നിറുത്താൻ പി. റ്റി. ചാക്കോയ്ക്ക് കഴിഞ്ഞു. എന്നാൽ 1960-ലെ തെരഞ്ഞെടു പ്പിനുശേഷം ലീഗുമായി ഒന്നിച്ചു ഭരണത്തിൽ വരാൻ കോൺഗ്രസ്സിന് സാധി ച്ചില്ല. സ്പീക്കർസ്ഥാനം കൊണ്ട് മുസ്ലീo ലീഗിന് തൃപ്തിപ്പെടേണ്ടതായിവന്നു. കെ . എം. സീതിസാഹിബ് ആയിരുന്നു ആദ്യത്തെ സ്പീക്കർ. സീതിസാഹിബ് അന്തരിച്ചു കഴിഞ്ഞു വീണ്ടും ഒരു സ്പീക്കർതെരഞ്ഞെടുപ്പ് ആവശ്യം വന്നപ്പോൾ കോൺഗ്രസ്സ് അവരുടെ നിബന്ധനകൾക്ക് കട്ടികൂട്ടി. സി.എച്ച്. മുഹമ്മദ്‌കോ യയെ മുസ്ലീoലീഗ് അംഗത്വം രാജിവച്ചശേഷമേ സ്പീക്കർസ്ഥാനത്ത് മത്സരി ക്കാൻ അനുവദിച്ചുള്ളൂ.

കോൺഗ്രസ്സിലെ ഒരു വിഭാഗം മുസ്ലീoലീഗിനോട് കാണിച്ച അവഹേളനം കൊണ്ടു സ്പീക്കർസ്ഥാനം ഉപേക്ഷിച്ചു ലീഗ് പ്രതിപക്ഷത്തേയ്ക്ക് പോയി. ഒരിക്കൽ ഉപേക്ഷിച്ചു പോന്ന കമ്മ്യുണിസ്റ്റുകാരുമായി പ്രതിപക്ഷമെന്ന നിലയിൽ മുസ്ലീoലീഗിന് അങ്ങനെ വീണ്ടും സഹകരിക്കേണ്ടി വന്നു.

1960-ൽ പി. എസ. പി യുമായി സഹകരിച്ചാണ് കോൺഗ്രസ്സ് കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണു പിള്ള മന്ത്രിയായിരുന്നത് കോൺഗ്രസിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണറാക്കി പഞ്ചാബിൽ അയച്ചു. മുഖ്യമന്ത്രിസ്ഥാനം 1962- ൽ കോൺഗ്രസ്  പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല. പി. എസ്. പി.യും മന്ത്രിസഭ വിട്ടു പ്രതി പക്ഷത്തു പോവുകയും കോൺഗ്രസ്സ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു.

 പി. റ്റി. ചാക്കോ 
കമ്മ്യുണിസ്റ്റുകൾക്ക് നടപ്പാക്കാൻ കഴിയാ തെ പോയ കാർഷിക പരിഷ്ക്കരണം നടപ്പി ലാക്കാൻ റവന്യു മന്ത്രിയായിരുന്ന പി. റ്റി. ചാക്കോ ശ്രമം തുടങ്ങി. ഇന്നും ആക്ഷേപം പറയാനില്ലാത്ത കേരള ഭൂപരിഷ്ക്കരണ നിയമം നിയമസഭയിൽ കൊണ്ടുവന്നു പാസ്സാക്കുകയും കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്തവിധം അതു ഭരണഘടന യുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പാർടു ത്തുകയും ചെയ്യാൻ ചാക്കോയ്ക്ക് സാധിച്ചു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായി രുന്നു അന്നുണ്ടായിരുന്നത്. ക്രമസമാധാന നില ഭദ്രം. അഴിമതികൾക്കെതിരായി നടപടി. പുരോഗ മനപരമായ കാർഷിക പരിഷ്ക്രണം. ഇവയ്‌ക്കെല്ലാം മുകളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെയുണ്ടായ പിളർപ്പ്. അങ്ങനെ അനുകൂലമായ കാലാവസ്ഥ ഉപയോഗപ്പെടുത്താൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

ഒരു നിസ്സാരസംഭവം പർവ്വതീകരിച്ചു കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരു ദ്ധർ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നും വെളിയിലാക്കി. പിന്നീട് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയുംചെയ്തു. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാന ത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിന് നഷ്ടപ്പെട്ടു.

പി. റ്റി. ചാക്കോയുടെ മരണവും കോൺഗ്രസ്സിന്റെ തകർച്ചയും പെട്ടെന്നായി രുന്നു. കെ. എം. ജോർജിൻറെ നേതൃത്വത്തിൽ 15 പേർ കേരളാ കോൺഗ്രസ് ഗ്രൂപ്പായി മാറിയിരുന്നു. അവർ പ്രതിപക്ഷത്തോടൊത്തു വോട്ടു ചെയ്തു 1964-ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ്സ് മന്ത്രിസഭയെ വെളിയിലാക്കി.

1965- ലെ അലസിപ്പോയ തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ്സ്, കേരളാ കോൺ ഗ്രസ് കക്ഷികൾ തെരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരിച്ചു. ഇടതും വലതും കമ്മ്യുണിസ്റ്റ് പാർട്ടി പരസ്പരധാരണയിൽ മത്സരിക്കാൻ ശ്രമിച്ചു. എങ്കിലും അ വസാനം പ്രത്യേകം പ്രത്യേകം മത്സരിക്കേണ്ടിവന്നു. എന്നാൽ മാർക്സിസ്റ്റ് പാ ർട്ടി 'വിജയസാദ്ധ്യതയില്ലാത്ത' നിയജകമണ്ഡലങ്ങളുടെ കാര്യത്തിൽ മുസ്‌ ലിംലീഗുമായി ഒരു ധാരണയുണ്ടാക്കി. അതെ അവസരത്തിൽ പ്രത്യേകം പ്രയോജനമില്ലായിരുന്നുവെങ്കിലും മുസ്‌ലിംലീഗും കേരളാകോൺഗ്രസും തമ്മിൽ തുറന്ന ധാരണയും ഉണ്ടായിരുന്നു. പാക്കിസ്ഥാൻ ആക്രമണകാല ഘട്ടമായിരുന്നതുകൊണ്ടു ലീഗിന് ഒരു താങ്ങ് അന്ന് മറ്റു തരത്തിൽ ആവശ്യ മായിരുന്നു.

പരസ്പരം മത്സരിച്ച പാർട്ടികളിൽ ഒന്നിനും ഭരണം നടത്താനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. കേരളാകോൺഗ്രസ് മുസ്‌ലിംലീഗ് കക്ഷികൾ രൂപീകരിക്കുന്ന മന്ത്രിസഭയ്ക്ക് പിന്തുണ നൽകാനായി മാർക്സിസ്റ്റ് പാർട്ടി സന്നദ്ധമായിരുന്നു. പ്രസ്തുത പിന്തുണ അവർ വാങ്ങിയില്ല.

എന്നാൽ കേരളാകോൺഗ്രസ്, ലീഗുകക്ഷികൾ കോൺഗ്രസ്സിന്റെ പിന്തുണ വാങ്ങി ഭരണം ഏറ്റെടുക്കാൻ തയ്യാറായി. അവർ പിന്തുണ ചോദിച്ചു. പക്ഷെ, കോൺഗ്രസ്സ് പിന്തുണ നൽകിയില്ല. 1965- ൽ ഒരു ഗവണ്മെന്റ് ഉണ്ടാകാതെ നിയമസഭാ പിരിച്ചുവിട്ടു.

1967-ൽ ഇന്ത്യയിലാകെ നടന്ന പൊതുതിരഞ്ഞെടുപ്പോടൊത്തു കേരളത്തി ലും വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ഈ തെരഞ്ഞെടുപ്പിലും ജനാധിപത്യ കക്ഷികൾക്ക് ഒന്നിച്ചുനിൽക്കാൻ സാധിച്ചില്ല. കോൺഗ്രസ്സും കേരളാകോൺ ഗ്രസ്സും വീണ്ടും രണ്ടായിനിന്ന് മത്സരിച്ചു.

എന്നാൽ മാർക്സിസ്റ്റു പാർട്ടി 1965-ലെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നും പഠിച്ച പാഠം ഉപയോഗിച്ച് ഒരു വിശാല മുന്നണിയുണ്ടാക്കി. 1965- ൽ വെറും മൂന്നു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന കമ്മ്യുണിസ്റ്റ് പാർട്ടിയും, രാഷ്ട്രീയാഭി പ്രായഭിന്നതകൾ മറന്നു ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്സിസ്റ്റ് പാർട്ടിയുമായി യോജിക്കാൻ തയ്യാറായി. കമ്മ്യുണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വീണ്ടും അവർ മേൽവിലാസം തിരി കെയെടുത്തു. പ്രായോഗികരാഷ്ട്രീയമായിരുന്നു അത്. മുസ്‌ലിംലീഗ് എസ്. എസ്‌. പി. , കെ. എസ്. പി. കെ. റ്റി. പി തുടങ്ങിയ മറ്റു എല്ലാ കക്ഷികളെയും പരമാവധി വിട്ടുവീഴ്ചചെയ്തു മാർക്സിസ്റ്റ് പാർട്ടി അവരുടെ കൂടെ നിറുത്തി.

1967-ലെ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് മുന്നണിക്ക് വമ്പിച്ച നേട്ടമാണ് കൈ വന്നത്. കോൺഗ്രസ്സ്  9  ആയും, കേരളാകോൺഗ്രസ് 5 ആയും, അങ്ങനെ നിയമസഭയിൽ പ്രതിപക്ഷം കേവലം 14 ആയിട്ട് ചുരുങ്ങി.

 ഇ. എം. എസ്. നമ്പൂതിരിപ്പാട് 
1960- ൽ പി.റ്റി. ചാക്കോ ഒന്നായി നിന്നു കമ്മ്യുണിസ്റ്റ് പാർട്ടിക്ക് എതിരായി ഉപയോഗിച്ച 'ഒറ്റപ്പെടുത്തി ഇല്ലാതാക്കൽ'      തന്ത്രം  1967- ൽ, അങ്ങനെ ഇ. എം. എസ്. നമ്പൂതിരിപ്പാട് സമർത്ഥമായി കോൺഗ്രസ്സ്, കേരളാകോൺഗ്രസ്സ് കക്ഷികൾക്ക് എതിരായി പ്രയോഗി ച്ചു, വിജയിച്ചു.

മിനിമം പരിപാടിയുടെ അടിസ്ഥാ നത്തിൽ ഭരണം നടത്താൻ അധികാരത്തിൽ വന്ന മാർക്സിസ്റ്റ് മുന്നണിക്ക് അധികംനാൾ അവിടെ തുടരാൻ കഴിഞ്ഞില്ല. തുടക്കം മുതൽതന്നെ കല്ലുകടി ആരംഭിച്ചു. 31 മാസങ്ങൾ കൊണ്ട് മുന്നണി തകർന്നു.

ഇതിനിടയിൽ കോൺഗ്രസ്സ് രണ്ടായി പിളർന്നതും ഒരു സംഭവവികാസമാണ്.

നമ്പൂതിരിപ്പാട് മന്ത്രിസഭ തകർന്നതിനെത്തുടർന്നു ഇടക്കാല തെരഞ്ഞെടുപ്പ് , അല്ലെങ്കിൽ, ബദൽമന്ത്രിസഭ എന്ന നിലവന്നുചേർന്നു. കമ്മ്യുണിസ്റ്റ് പാർട്ടി യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തി ക്കാൻ കേരളാകോൺഗ്രസ്സും, ആ മന്ത്രിസഭയ്ക്ക് നിരുപാധിക പിന്തുണയും നൽകാൻ രണ്ടു കോൺഗ്രസ്സ് കക്ഷികളും തയ്യാറായതിനെത്തുടർന്നു 1969- നവംബർ ഒന്നാം തിയതി അച്ചുതമേനോന്റെ നേതൃത്വത്തിൽ മറ്റൊരു കൂട്ടു മന്ത്രിസഭ ഇവിടെ വീണ്ടും അധികാരത്തിൽ വന്നു. മാർക്സിസ്റ്റ് പാർട്ടിയും എസ്. എസ്. പി യും, കെ. റ്റി. പി .യും കെ. എസ്. പി. കക്ഷികളുമൊഴിച്ചു മറ്റു കക്ഷികൾ എല്ലാം അച്ചുതമേനോൻ മന്ത്രിസഭയുടെ പിറകിലായി അണി നിരന്നിരുന്നു.

ഈ കാലഘട്ടത്തിൽ എസ്. എസ്. പി -യിൽ രണ്ടു പിളർപ്പുകൾ ഉണ്ടായി. S. S. P. യിൽ നിന്ന് I. S. P. യായി മാറിയ വിഭാഗം ഗവൺമെന്റിൽ സഹകരിച്ചിരുന്നു.

ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് അച്ചുതമേനോൻ മന്ത്രിസഭ ഭരണം ആരംഭി ച്ചു. ക്രമസമാധാനം പുനഃസ്ഥാപിച്ചു. റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനി ൽ അന്യായമായി നിയമിച്ചവരെ പിരിച്ചുവിട്ടു. ഗവണ്മെന്റ് വക വ്യവസായ സ്ഥാപനങ്ങളിലെ നിയമനം പി. എസ്.സി യ്ക്ക് വിട്ടു. ഭൂപരിഷ്ക്കരണനിയമം ഉഭയസമ്മതപ്രകാരം ഒരു പ്രസ്ഥാനംപോലെ നടപ്പിലാക്കി. തീർച്ചയായും സാ ധാരണക്കാരായ ജനങ്ങളിൽ പ്രതീക്ഷയും ആവേശവും ഉണ്ടാക്കിയ ഭരണമാ യിരുന്നു അത്.

എന്നാൽ ഗവണ്മെന്റിനും അധികകാലം തുടരാൻ സാധിച്ചില്ല. സംഘടനാ കോൺഗ്രസ്സ് മുറുമുറുപ്പ്തുടങ്ങി. അത് മുതലാക്കി മാർക്സിസ്റ്റ്കൾ, ഭരണ ക ക്ഷികളിൽനിന്നും രണ്ടുമൂന്നുപേരെ ചാക്കിൽ കയറ്റി മന്ത്രിസഭ മറിക്കാൻ ശ്രമിച്ചു. തക്കസമയത്ത് ബദൽ സമ്മർദ്ദം ഉണ്ടായതുകൊണ്ടും മന്ത്രിസഭയ്ക്ക് അനുകൂലമായി ശക്തമായ ബഹുജനാഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് മന്ത്രിസഭ മറിഞ്ഞില്ല.

നിർഭാഗ്യമെന്നുപറയട്ടെ. ഈ ഘട്ടത്തിൽ I. S. P. യിൽ വീണ്ടും ഒരു പിളർപ്പ് പ്രത്യക്ഷപ്പെട്ടു. I. S. P യിലെ ഒരു വിഭാഗം P. S. P യായി മാറി. I. S. P യായി തുടർ ന്നവർ ഗവണ്മെന്റിനു പിന്തുണ നൽകുന്നകാര്യം സന്നിഗ്ദ്ധമായി.

 സി. അച്ചുതമേനോൻ 
നിയമസഭയിൽ മേനോൻ മന്ത്രിസഭ പരാജയപ്പെ ട്ടാൽ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന പ്ര ത്യേക സാഹചര്യത്തിൽ മറ്റൊരു ഗവണ്മെന്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലോ പിന്തു ണയിലോ അധികാരത്തിൽ വരുമായിരുന്നു.   9- മാസം അച്ചുതമേനോൻ മന്ത്രിസഭ ചെയ്ത നല്ല കാര്യങ്ങൾ അവർ ആകെ തിരുത്തിയെഴുതുക  യും ചെയ്യുമായിരുന്നു.

ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൈമുതലുണ്ടായിരുന്ന പൊതുജനാഭിപ്രായം ക്യാഷ് ചെയ്യുവാൻ അച്ചുതമേനോൻ മന്ത്രിസഭ തീരുമാനിച്ചു. 1970-ലെ കുരുക്ഷേത്രം അങ്ങനെ ഉണ്ടായി.

1969 -ൽ ഒന്നിച്ചു ഭരിച്ചവർ കുരുക്ഷേത്രത്തിൽ ഉണ്ടായിരിക്കും എന്നാണ് നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അച്ചുതമേനോൻ അവകാ ശപ്പെട്ടത്. എന്നാൽ കുരുക്ഷേത്രത്തിൽ കേരളാകോൺഗ്രസ് മുന്നണിയിൽ ഉണ്ടായില്ല. അവർ കൗരവഭാഗത്തേയ്ക്ക് പോയതുമില്ല. അന്ന് നിലവിലുണ്ടാ യിരുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരളകോൺഗ്രസ്സിനു തനിച്ചുനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നു. സംഘടനകോൺഗ്രസ്സ് മാത്രം പ്രയോജനമുണ്ടെങ്കിലും ഇല്ലെങ്കിലും തുണക്കാരായി ഉണ്ടായി.

കമ്മ്യുണിസ്റ്റ്, മുസ്ളീംലീഗ്, പി. എസ്‌. പി., ആർ. എസ്. പി. കക്ഷികൾ ഒരു മുന്നണിയായി 1970-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അവരുടെകൂടെ ഭരണ കോൺഗ്രസ്സും ധാരണയിൽ ഉണ്ടായിരുന്നു. ആ മുന്നണിക്ക് നിയമസഭയിലെ 133 സീറ്റുകളിൽ 69 സീറ്റുകൾനേടി അധികാരത്തിൽവരുവാൻ കഴിഞ്ഞു. കോൺഗ്രസ്സ് വെളിയിൽനിന്നും പിന്തുണനൽകുന്ന കമ്മ്യുണിസ്റ്റ് മുന്നണിയാ ണ് ഇപ്പോൾ ഭരണം നടത്തുന്നത്.

മാർക്സിസ്റ്റു പാർട്ടി അവരുടെ മുന്നണിയിൽ S. S. P, K. S. P, K. T. P എന്നീ രാഷ്ടീയ കക്ഷികളെ ഉൾപ്പെടുത്തി, അവർക്ക് നിയമസഭയിൽ 46 സ്ഥാനങ്ങൾ ലഭിച്ചു. കേരളാകോൺഗ്രസ് തനിച്ചുനിന്നു 14 സീറ്റുകളും സംഘടനാ കോൺഗ്രസ്സ് അവരുടെ സ്വാതന്ത്രന്മാർ വഴി 4 സീറ്റുകളും നേടി. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഗവണ്മെന്റും നിയമസഭയും ഇതാണ്. ഇതിൽനിന്നെല്ലാം ഇപ്പോൾ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. കേരളത്തിൽ ഇനി ഏകകക്ഷിഭരണത്തിന് സാദ്ധ്യതയില്ല. നിയമസമാധാനവും സ്വൈര്യജീവിതവും ഉറപ്പുനൽകുന്ന കക്ഷികൾക്ക് ഇവിടെ അധികാരത്തിൽ വരാൻ സാധിക്കും. ജനങ്ങളുടെ വികാരങ്ങളെമാനിക്കാൻ തയ്യാറാകാത്തപക്ഷം ജന്മംനൽകിയ കൈകൊണ്ടു തന്നെ ജനങ്ങൾ അന്ത്യകർമ്മവും നടത്തും.

മറ്റൊരു യാഥാർത്ഥ്യവും വിസ്മരിക്കാവുന്നതല്ല. കേരളത്തിൽ മാർക്സിസ്റ്റു പാ ർട്ടി ഒരു ശക്തിയാണ്. ഇന്ത്യൻകമ്മ്യുണിസ്റ്റു പാർട്ടി മറ്റു കക്ഷികളുടെ താങ്ങി ൽമാത്രം ഉയർന്നുനിൽക്കുന്ന ഒരു പാർട്ടിമാത്രമാണ്. രണ്ടു കമ്മ്യുണിസ്റ്റ് പാ ർട്ടികളെയും ഒഴിവാക്കിനിർത്തിക്കൊണ്ടു ജനാധിപത്യ കക്ഷികളുടെ ഒരു മുന്നണിയുണ്ടായാൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ അധികാരത്തി ൽവരുമെന്ന ഭീഷണി ഇല്ലാതാകും. പക്ഷെ, ജനാധിപത്യകക്ഷികൾക്ക് ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കാൻ കഴിയുകയില്ലെന്ന താണ് കേരളത്തിലെ യഥാർത്ഥ രാഷ്ടീയ പ്രശ്നം.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളും ഒപ്പം വർജ്ജ്യമായി കണ്ടിരുന്ന കേരളാ കോൺഗ്രസ്സിന്‌ ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുമായി ചിലകാര്യങ്ങളിലെങ്കിലും ഒത്തുപോകേണ്ട നിലവന്നിരിക്കുന്നു. ചെറിയ തിന്മ സ്വീകരിക്കുക എന്ന അടിസ്ഥാനത്തിൽപ്പോലും ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുമായി കൂട്ടു കൂടാ ൻ തയ്യാറില്ലാതിരുന്ന കേരളാകോൺഗ്രസ്സിനാണ് ഇന്ന് ഏറ്റവും അപകടകാരി കളായ മാർക്സിസ്റ്റ്കമ്മ്യുണിസ്റ്റ്പാർട്ടിയുമായി ചില ഘട്ടങ്ങളിലെങ്കിലും  തോളുരുമ്മി മുമ്പോട്ട് പോകേണ്ടി വന്നിരിക്കുന്നത്.

കമ്മ്യുണിസ്റ്റ് വിരോധത്തിന് ഏറ്റവും അധികം വില നൽകിയ ഒരു രാഷ്ടീയ പാർട്ടിയാണ് കേരളാകോൺഗ്രസ്സ്. അതിന്റെ ഉത്ഭവവും വളർച്ചയും ഒരു പരിധിവരെ കമ്മ്യുണിസ്റ്റ് വിരോധത്തിൽ നിന്നായിരുന്നു. 1969 നവംബർ മുതൽ ഒൻപതുമാസക്കാലം കേരളാകോൺഗ്രസ്സിനു കമ്മ്യുണിസ്റ്റു പാർട്ടി യുമായി ഒത്തു ഭരണത്തിൽ ഇരിക്കേണ്ടി വന്നു. കേരളാകോൺഗ്രസ് കമ്മ്യു ണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണത്തിന് മുതിർന്നതിനെ ഇവിടെ ആരും കുറ്റം പറഞ്ഞില്ല. ഒൻപതു മാസത്തെ ഭരണത്തെപ്പറ്റിയും ഇന്നും മധുരിക്കുന്ന സ്മരണകൾ മാത്രമാണ് ആളുകളിൽ ഒരു നല്ല ഭാഗത്തിനും ഉള്ളത്. കഴിഞ്ഞ ഇടക്കാലതെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റ് മുന്നണിയിൽ നിന്നും മാറി ഒറ്റയ്ക്കുനിന്നു മത്സരിച്ചെങ്കിലും അവര്കൂടി ഉൾപ്പെട്ട ഒൻപതു മാസ്സത്തെ ഭരണത്തിന്ലഭിച്ച അംഗീകാരം ആയിരുന്നു കമ്മ്യുണിസ്റ്റ് മുന്നണി യുടെ വിജയം.

1969 -ൽ കേരളാകോൺഗ്രസ്സ് കമ്മ്യുണിസ്റ്റുകാരുമായി കൂട്ടുകൂടി ഭരിച്ചു എങ്കിലും അത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളിൽ കേരളാ കോൺ ഗ്രസ്സിന്റെ നിലപാടിനെപ്പറ്റി ചിന്താക്കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. മറിച്ച് അവർ ഒറ്റയ്ക്ക് നിന്നിട്ടും, അതും വൈകിയവേളയിൽ തീരുമാനിച്ചു ഒറ്റയ്ക്ക് നിന്നിട്ടും അവരെ കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ സ്വീകരിക്കാൻ മടി ച്ചില്ല. കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്- ഇന്ദിരാ കോൺഗ്രസ്സ് മുന്നണി യിൽ നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ഇന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് നിയമസഭയി ലുള്ള അംഗസംഖ്യ ഇതിലും കുറയുമായിരുന്നു. പക്ഷെ അതിനു അവസരം ഉണ്ടായില്ല. കമ്മ്യുണിസ്റ്റ് പാർട്ടികൾ രണ്ടിനോടും കേരളാകോൺഗ്രസ് സ്വീക രിക്കേണ്ട നിലപാടിനെപ്പറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം നടന്നു. 1969 - നവംബറിൽ കേരളാകോൺഗ്രസ്സിനെ അനുഗ്രഹിച്ചു കമ്മ്യുണിസ്റ്റ് മന്ത്രി സഭയിലേക്ക് പറഞ്ഞയച്ചവർതന്നെയാണ് ആ വിവാദത്തിനുള്ള നേതൃത്വം നൽകിയത്.

രണ്ടുകമ്മ്യുണിസ്റ്റ്പാർട്ടികളും അസ്‌പൃശ്യരാണെന്നും അതുകൊണ്ടു കേരളാ കോൺഗ്രസ് ജനാധിപത്യചേരിയിൽ നിൽക്കണം എന്നും ആയിരുന്നു അവർ ആവശ്യപ്പെട്ടത്. ഇന്ദിരാകോൺഗ്രസ്സ്, മുസ്‌ലിംലീഗ് പി. എസ്. പി. തുടങ്ങിയ കക്ഷികൾ സംഘടനാ കോൺഗ്രസ്സ്, ജനസംഘം , സ്വതന്ത്രർ എന്നീ കക്ഷിക ളെക്കൂടി ഉൾപ്പെടുത്തി ഒരു ജനാധിപത്യമുന്നണിക്ക് തയ്യാറാകുകയില്ല എന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. എങ്കിലും ജനാധിപത്യമുന്നണിക്കാർ ഒട്ടും പിറകോട്ട് പോയില്ല.

അങ്ങനെ കമ്മ്യുണിസ്റ്റ് മുന്നണി മറുവശത്തും കേരളാകോൺഗ്രസ് നടക്കും നിന്ന് മത്സരം നടന്നു. രണ്ടു കമ്മ്യുണിസ്റ്റ് മുന്നണികളും പരസ്പരം തോൽപ്പി ക്കാൻ ശ്രമിച്ചു. എങ്കിലും മാർക്സിസ്റ്റ് പാർട്ടി കമ്മ്യുണിസ്റ്റ് മുന്നണിയേക്കാൾ കേരളാകോൺഗ്രസ്സിനെ ആയിരുന്നു എതിർത്തതെന്ന് തെരഞ്ഞെടുപ്പ്കാലം തെളിയിക്കുന്നു. കൊട്ടാരക്കരയിലും പാലായിലും മാർക്സിസ്റ്റുകാർ തുറന്നു കമ്മ്യുണിസ്റ്റ് മുന്നണിസ്ഥാനാർത്ഥിക്കു വോട്ടു ചെയ്തു.

കേരളാകോൺഗ്രസ്സുകൂടി കമ്മ്യുണിസ്റ്റ്മുന്നണിയിൽ തുടർന്നിരുന്നു എങ്കിൽ തീർച്ചയായും കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ബലം കാര്യമായി കുറയുമായിരുന്നു. കേരളാകോൺഗ്രസ്സിനു നിയമസഭയിൽ കുറഞ്ഞത് ഇന്ന ത്തെ 14 സീറ്റിന് പകരം 18 സീറ്റ് എങ്കിലും ഉണ്ടാകുമായിരുന്നു. ഇന്ദിരാകോൺ ഗ്രസ്സിന്റെ അംഗസംഖ്യയും വർദ്ധിച്ചേനേം. ഈ വർദ്ധനവ് രണ്ടു കമ്മ്യുണി സ്റ്റ് പാർട്ടിയിലും ആയിരുന്നു കുറവ് സൃഷ്ടിക്കുമായിരുന്നത്.  

അച്ചുതമേനോൻ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയിരുന്നാലും ആ മന്ത്രിസഭ യിൽ ജനാധിപത്യശക്തികൾക്ക് മുൻ‌തൂക്കം കാണുമായിരുന്നു.

രണ്ടു കമ്മ്യുണിസ്റ്റ് പാർട്ടികളെയും എതിർത്ത കേരളാകോൺഗ്രസ് നിയമ സഭയിൽ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ടിവരും എന്നത് തെരഞ്ഞെടുപ്പി ൽ നിൽക്കുമ്പോൾത്തന്നെ വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേരളാകോൺഗ്രസ് മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം പ്രതിപക്ഷത്തായി. പ്രതി പക്ഷത്തിരുന്നു പ്രവർത്തിക്കുന്ന ഒരു കക്ഷി എന്തുചെയ്യണം? അവർ പ്രതി പക്ഷത്തിന്റെ കടമ നിർവഹിക്കണം. മാർക്സിസ്റ്റു പാർട്ടിയും അതുതന്നെ ചെയ്യും. അപ്പോൾ പ്രതിപക്ഷം എന്ന നിലയിൽ കേരളാകോൺഗ്രസ്സും മാർ ക്സിസ്റ്റ് പാർട്ടിയും പലരംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിച്ചേ മതിയാകൂ എന്ന നിലവരും;വന്നിട്ടുമുണ്ട്.

സ്പീക്കർ തെരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് പാർട്ടി നിറുത്തിയ സ്ഥാനാർത്ഥിയെ മാർക്സിസ്റ്റ് മുന്നണി സഹായിച്ചു. അത്ഭുതം ഒന്നുമില്ല. സ്വാഭാവികമായ പരിണാമം മാത്രമാണത്. ഗവർണ്ണറുടെ പ്രസംഗത്തെപ്പറ്റി വോട്ട് വന്നപ്പോൾ ഒന്നിച്ചു വോട്ടുചെയ്തു. തികച്ചും സാധാരണ നടപടി. പോലീസ് മർദ്ദനപ്രശ്നം വന്നു. അപ്പോഴും കേരളാകോൺഗ്രസ്സിനു മാർക്സിസ്റ്റ് പാർട്ടിയോടൊത്തു നിൽ ക്കാനേ കഴിയു.

രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കേരളാകോൺഗ്രസ് അവരുടെയോ വ്യക്തിത്വം കാട്ടി. വോട്ടിംഗിൽ പങ്കെടുത്തില്ല. പക്ഷെ അത് ശരിയായ ഒരു നടപടിയാണോ? നിയമസഭയിൽ വന്നശേഷം എല്ലാക്കാര്യങ്ങളിലും അവർ നിഷ്‌പക്ഷത പാലിക്കുക, ഒരു പാർട്ടിയെന്ന നിലയിൽ തെറ്റാണ്. അഭിപ്രായ മൊന്നുമില്ലാത്ത പാർട്ടി കേരളത്തിനുവേണ്ടി എന്തുചെയ്യും.

ഇന്നത്തെ നില വളരെ വ്യക്തമാണ്. പലരംഗങ്ങളിലും കേരളാകോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും യോജിച്ചു പ്രവർത്തിക്കേണ്ടതായി വരും. കമ്മ്യുണിസ്റ്റ് പാർട്ടിയെ പേടിച്ചുപോയവർ മാർക്സിസ്റ്റ് താവളത്തിനു വെളിയിൽ കാത്തു നിൽക്കുന്ന ഗതികേടിൽ വന്നുപെട്ടിരിക്കുന്നു.//-

തിരുവനന്തപുരം ......................കെ. സി. സെബാസ്റ്റ്യൻ
---------------------------------------------------------------------------------------------------------------------

Montag, 18. Juni 2018

ധ്രുവദീപ്തി : കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ part I # കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ-1971-


ധ്രുവദീപ്തി :  
കെ.സി.സെബാസ്റ്റ്യൻ സ്മരണകൾ # 
    ( കേരളം - 1971 - ജനുവരി- ഫെബ്രുവരി).


ത്രപ്രവർത്തനത്തിന്റെ ഏകലക്ഷ്യം 
സേവനമായിരിക്കണമെന്നു തുടക്കം മുതലേ മനസ്സിലാക്കി 
ശ്രീ. കെ. സി. സെബാസ്റ്റ്യൻ (+) കേരളജനസമൂഹത്തിനു നല്ല സേവനം ചെയ്തു. കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതസ്ഥിതിയും 
അധികാര രാഷ്ട്രീയവും കൈകാര്യം ചെയ്തു എഴുതുമ്പോൾ 
അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ത്യാഗവും പരിശുദ്ധിയും നിർഭയത്വവും എല്ലാം അദ്ദേഹത്തിൻറെ ജീവിതത്തിന്റെ മാറ്റങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു. മന:പൂർവ്വം അതിശയോക്തി കലർത്തിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മാത്രമായോ ഒറ്റവാക്കുപോലും അദ്ദേഹത്തിൻറെ ലേഖനങ്ങളിലും, രാഷ്ട്രീയ പ്രവർത്തനത്തിലും പ്രയോഗിച്ചതായി കാണാനാവില്ല., അത് ഒരിക്കലും ഒരു ലാഭകരമായ ഏർപ്പാടാക്കാൻ 
അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. 
1970 കളിൽ കേരളത്തിൽ വീശിയ കാറ്റുകൾ 
സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ 
എങ്ങനെ ബന്ധം പുലർത്തിയെന്നു 
തൻ്റെ പേനത്തുമ്പുകൾ വഴി വരയ്ക്കുവാൻ 
അദ്ദേഹം നിർബന്ധിതനായി. 
അദ്ദേഹത്തിൻറെ ലേഖനം 
രണ്ട്‌ ഭാഗങ്ങളായി 
ഇവിടെ പ്രസിദ്ധീകരിക്കട്ടെ. 
(ധ്രുവദീപ്തി. ഓൺലൈൻ) 

ഒന്നാംഭാഗം - സാമൂഹിക പ്രശ്നങ്ങൾ :



കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങൾ-
കെ. സി. സെബാസ്റ്റ്യൻ

Part-1
ന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കൊച്ചു കേരളം ഇന്ത്യയ്ക്ക് മൊത്തം തലവേദനയുണ്ടാക്കുന്ന ഒരു സംസ്ഥാനമാണ്. "പ്രശ്നസംസ്ഥാനം" എന്ന പേരിലാണ് കേരളം അറിയപ്പെടുന്നതുതന്നെ.

കേരളത്തിൽ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങൾ തൊഴിൽ രഹിതരായി അലഞ്ഞു തിരിയുന്നുണ്ട്. അവർക്കു സമീപഭാവിയിൽ തൊഴിൽ സാദ്ധ്യതയൊട്ടില്ലതാനും. ഉള്ള വ്യവസായങ്ങൾ തന്നെ വളരെ പരിമിതമാണ്. പുതിയ വ്യവസായങ്ങൾ ഉണ്ടാകാനും വളരാനും മതിയായ സാഹചര്യങ്ങൾ ധാരാളമുണ്ടെങ്കിലും മുതൽ  മുടക്കുമായി കേരളത്തിൽ വരാൻ വ്യവസായികൾ മടിച്ചു നിൽക്കുകയാണ്.

അഭ്യസ്തവിദ്യരായ യുവാക്കന്മാർ കാർഷികമേഖലയിലേയ്ക്ക് തിരിയാമെന്നു വച്ചാൽ ലഭ്യതയുള്ള കൃഷിഭൂമിയുടെ പരിധിയും വളരെ പരിമിതമാണ്. തൊഴിൽക്കാര്യത്തിൽ എന്നതുപോലെ ഭക്ഷ്യകാര്യത്തിലും കേരളം കമ്മിയാണ്.

ഈ ദൂഷിതവലയം കേരളത്തെ ഒരു സ്പോടനത്തിന്റെ വക്കിൽത്തന്നെ കൊണ്ടുവന്നു നിറുത്തിയിട്ടുമുണ്ട്. ബംഗാൾ കഴിഞ്ഞാൽ നക്സലൈറ്റ് ആക്രമ ങ്ങൾ അധികവും നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ സ്ഥിതിഗതി കൾ വിലയിരുത്തിയ പ്രഗത്ഭനായ ഒരു ഒരു പത്രലേഖകൻ അദ്ദേഹത്തിൻറെ പത്രത്തിൽ ഇങ്ങനെ എഴുതി:"കേരളത്തിൽ തൊഴിലില്ലാതെ അലയുന്ന അഭ്യ സ്തവിദ്യനായ ഓരോ യുവാവും നക്സലൈറ്റ് ആകാൻ സാദ്ധ്യതയുണ്ട്.

ബ്രിട്ടീഷ് ഭരണത്തിൻകീഴിലിരുന്ന മലബാറും, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും, കൊച്ചിയും, അങ്ങനെ മൂന്ന് പ്രദേശങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് ഇന്നത്തെ കേരളം. 1949 -ൽ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരു വിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി സംസ്ഥാനം ഉണ്ടായി. പിന്നീട് 1956 - ൽ ഇന്ത്യയാകെ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളായി വിഭ ജിക്കപ്പെട്ടപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കൂടി ച്ചേർന്ന് ഇന്നത്തെ കേരളസംസ്ഥാനം ഉടലെടുത്തു.



Memorial of Punnapra-Vayalar uprising martyrs located near Kalarcode, Alappuzha
DateOctober 1946
LocationPunnapra and VayalarTravancorePrincely State
ResultVictory of the Government forces, defeat of Communist uprising
സ്വാതന്ത്ര്യ സമ്പാദനത്തിനുമുമ്പ് തന്നെ തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും കുടി യാന്മാരും കുടികിടപ്പുകാരും, കാർ ഷികത്തൊഴിലാളികളും ഭൂമിക്കു വേണ്ടിയും അങ്ങനെ സാമൂഹ്യ നീതിക്കുവേണ്ടിയും സമരം ആരം ഭിച്ചു കഴിഞ്ഞിരുന്നു.  13.1/2 സെന്റ്‌ ഭൂമിക്കുവേണ്ടി വയലാർ-പുന്നപ്ര പ്രദേശത്തു നടന്ന കാർഷിക വിപ്ലവം തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് വിപ്ലവ മായിട്ടാണ് കണക്കാ ക്കപ്പെടുന്നത്. സായുധരായ പട്ടാളക്കാരെ, വാരിക്കുന്തങ്ങളും, മുളകുപൊടി യും കൊണ്ട് നേരിട്ട്, കൃഷി ഭൂമിയിൽ തങ്ങൾക്കുള്ള അവകാ ശവും ഭരണത്തിൽ പങ്കും സ്ഥാപി ച്ചെടുക്കാൻ പ്രസ്തുത സംഘടിത തൊഴിലാളി വർഗ്ഗം നടത്തിയശ്രമം അന്ന് സ്വാഭാവികമായും പരാജയ പ്പെട്ടു.

മലബാർ പ്രദേശത്ത് അതിനു മുമ്പ്തന്നെ കുടിയാന്മാരും കർഷ കത്തൊഴിലാളികളും സ്ഥിരാവകാശത്തിനും മര്യാദപ്പാട്ടം നിജപ്പെടുത്തുന്ന തിനുമായി രക്തവും ജീവനും നൽകി സമരം നടത്തിയിരുന്നു. അന്നത്തെ അധികാരവർഗ്ഗത്തിന് ആ സമരവും അടിച്ചമർത്താൻ സാധിച്ചു. ഇരുപത്തി നാലു കൊല്ലങ്ങൾക്കു ശേഷമാണെങ്കിലും നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ കുടികിടപ്പുകാർ ഇന്ന് അവർ കിടക്കുന്ന പത്തു സെന്റ്‌ ഭൂമിയുടെ ഉടമകളാണ്‌. മര്യാദപ്പാട്ടം, പാട്ടം എല്ലാം ഇന്ന് ഇല്ലാതെയായി. ജന്മിത്വം തന്നെ അവസാനിച്ചു; കൂടിയാൻ ഭൂമിയുടെ ഉടമയുമായി.

കേരളം ഭൂപരിഷ്ക്കരണ ഭേദഗതിനിയമം കോടതിവഴി ചോദ്യം ചെയ്യപ്പെട്ടി രിക്കയാണ്. ചില വകുപ്പുകൾ കോടതി അസാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കുടിയാനും കുടികിടപ്പുകാരനും ഭൂമിയിൽ ഇന്നുള്ള ലഭിച്ചിട്ടുള്ള അവകാശം, യാതൊരു നിയമത്തിനും ഭരണഘടനയ്ക്കും നിഷേധിക്കാൻ സാദ്ധ്യമല്ല. ഭൂമി ഒരു വിഭാഗം ഭാഗ്യവാന്മാരുടെ കയ്യിൽ ഒതുങ്ങിനിന്നിരുന്ന നിലയ്ക്കും മാറ്റം വന്നിരിക്കുകയാണ്. ഉത്പാദനത്തിന്റെ കാര്യക്ഷമത പറഞ്ഞു ഭൂപരിധി നിർണ്ണയത്തിൽ പ്പെടാതെ ഒരു വിഭാഗം തോട്ടക്കാരുടെ കൈയിൽ ഇരിക്കുന്ന ഭൂമിയും തുണ്ടുതുണ്ടായി വിഭജിച്ചു ഭൂരഹിതരുടെ കയ്യിൽ എത്താൻ പോവുകയാണ്.

വെള്ളവും വായുവുംപോലെ ഭൂമിയും മനുഷ്യർക്ക് തുല്യമായി അനുഭവിക്കാ നുള്ളതാണെന്ന തത്വം അധികം താമസിയാതെ കേരളത്തിൽ നടപ്പിൽ വരി കതന്നെ ചെയ്യും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും പോകാത്തദൂരം കേരളം ഭൂപരിഷ്ക്കരണകാര്യത്തിൽ സഞ്ചരിച്ചുകഴിഞ്ഞു. കാർഷിക രംഗത്തുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനമാണ് ഇങ്ങനെ ഒരു മാറ്റം വരാൻ കാരണം.

കർഷകത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മിക്കവാറും എല്ലാ തൊഴിലാളികൾക്കും കുറഞ്ഞകൂലി നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ട്. കർഷക ത്തൊഴിലാളികൾക്കും സേവനസ്ഥിരത, മര്യാദക്കൂലി, തൊഴിൽ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള തൊഴിൽ കോടതികൾ ഉണ്ടായിക്കഴിഞ്ഞു. പ്രോവിഡന്റ് ഫണ്ട്, വാർദ്ധക്യകാല വേതനം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉറക്കെ ചിന്തിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സമയവും ക്ലിപ്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ പൊതുവായ സാമ്പത്തികമായ പിന്നോക്കനിലയും തൊഴി ലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴിലാളികളെല്ലാം ഇന്ന് പൊതുവിൽ ചൂഷണത്തിൽനിന്നും മോചിതരാണ്. അവിടെയും ഇവിടെയും ചില്ലറ അവശതകൾ ഇല്ലെന്നില്ല. ഒരു പ്രത്യേക രാഷ്ട്രീയകക്ഷി കാർഷികമുതലാളിമാരെയും തൊഴിലാളികളെയും നയിക്കുന്ന പാലക്കാട്ടു ജില്ലയിൽ കർഷകത്തൊഴിലാളികൾക്കു അവശത ഉണ്ടായെന്നു വരാം. വയനാടൻ മലകളിൽ ഒരുകൊല്ലം നീണ്ടുനിൽക്കുന്ന കരാർജോലി ഉണ്ടാകാം. അതിനെ ചിലർ അടിമക്കച്ചവടമായി വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷെ ഇന്നല്ലെങ്കിൽ നാളെ മാറുന്ന പരാധീനതകൾ മാത്രമാണവ.

കർഷകത്തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടി എടുത്തത് നീണ്ടു നിന്ന സമരങ്ങളിലൂടെയാണ്. അവകാശ സമരത്തിൽ ഉണ്ടായിട്ടുള്ള രക്തസാക്ഷികളും കുറവല്ല. എന്നാൽ കാർഷികരംഗത്ത്  ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ മാറ്റങ്ങൾക്ക് കുടിയാനും കർഷകത്തൊഴിലാളിയും നൽകിയ വില മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതുപോലെ കുറഞ്ഞചെലവിൽ ഇവരും അവരുടെ അവകാശങ്ങ ൾ ഒരുപരിധിവരെ നേടിയെടുത്തു.

ഇനിയുള്ളത് വ്യവസായത്തൊഴിലാളികളുടെ കാര്യമാണ്. നീണ്ടുനിന്ന സമ രങ്ങളിൽക്കൂടിയാണെങ്കിലും ഇന്ന് വ്യവസായത്തൊഴിലാളികളുടെ നില കേരളത്തിൽ ഭദ്രമാണ്. 'വെള്ളക്കോളർ' ജോലിയെക്കാൾ മെച്ചച്ചപ്പെട്ട ജീവിത നിലവാരം വ്യവസായത്തൊഴിലാളികൾ പുലർത്തുന്നു. തൊഴിലിനു മാന്യതയുണ്ട്. ഇൻഷുറൻസുണ്ട്, പ്രോവിഡന്റ് ഫണ്ട് ഉണ്ട്, ഗ്രാറ്റ്യുയിറ്റിയും ഉണ്ട്, ബോണസുണ്ട്. അങ്ങനെ പരിഷ്കൃതസമൂഹത്തിൽ ഉണ്ടായിരിക്കേണ്ട ആനുകൂല്യങ്ങളെല്ലാം അവർ അനുഭവിക്കുന്നുണ്ട്. വ്യവസായത്തകർച്ചയും കൂടെക്കൂടെയുള്ള Lock out കളും തൊഴിലില്ലായ്മായും ഉണ്ടാകുന്നില്ല എന്നല്ല  ഇതിനർത്ഥം. എന്നിരുന്നാലും വ്യവസായരംഗത്തെ തൊഴിലാളികളുടെ നിലയും ഏതാണ്ട് ഭദ്രമാണ്.

കേരളത്തിൽ യഥാർത്ഥത്തിൽ ഇന്ന് സ്പോടനാത്മകമായി പൊതുവെ വളർന്നു വരുന്നത് ഇവിടുത്തെ തൊഴിലില്ലായ്മയാണ്. ഏതാണ്ട് പത്തു ലക്ഷത്തിലധികം പേർ യാതൊരു തൊഴിലുമില്ലാതെ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നുണ്ട്.  പുറമെ 20 ലക്ഷത്തിലധികംപേർ ഭാഗികമായി മാത്രം തൊഴിലുള്ളവരാണ്. എൻജിനീയർമാർ, ഡോക്ടർമാർ, തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവരും പതിനായിരക്കണക്കിന് തൊഴിലില്ലാതെ അലയുന്നുണ്ട്. ഇതുവരെ കേരളത്തിന്റെ ഏറ്റവും മികച്ച കയറ്റുമതി ഇവിടുത്തെ അഭ്യസ്തവിദ്യരായിരുന്നു. ഇന്ന് കേരളീയർക്ക് കേരളത്തിന് വെളിയിൽപോയി ഏതെങ്കിലുമൊരു ജോലികിട്ടാനുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കയാണ്.

കേരളത്തിൽ പുതിയ ജോലിക്കുള്ള സാദ്ധ്യതകൾ വിരളമാണ്. സംസ്ഥാന ത്തിന്റെ മൊത്തം വരുമാനമായ 137 കോടി രൂപയിൽ 87 കോടി രൂപയും (60 % ലധികം) ഉദ്യോഗസ്ഥശമ്പളമായി പോകുന്നു. ഈ 60 % വരുമാനവും ചെന്നെ ത്തുന്നത് വെറും 3 ലക്ഷം ഉദ്യോഗസ്ഥന്മാരിലാണ്. ഗവർമെന്റ് ജീവനക്കാർ മെച്ചപ്പെട്ട സേവനവ്യവസ്ഥകൾക്കായി ഇനിയും മുറവിളികൂട്ടുകയാണ്. സംസ്ഥാനത്തിന്റെ മുഴുവൻ വരുമാനവും ഈ 3 ലക്ഷം ഗവണ്മെന്റ് ജീവനക്കാർക്കായി നൽകിയാലും അവർ സംതൃപ്തരാകുമെന്ന് കരുതാൻ വയ്യ.

മൂലധന നിക്ഷേപത്തിനും അങ്ങനെ തൊഴിലില്ലായ്മയുടെ പരിഹാരത്തിനും വഴിയില്ലാത്ത ഒരു ദൂഷിതവലയത്തിലാണ് കേരളം വന്നു നിൽക്കുന്നത്. നക്സ ലൈറ്റ് പ്രസ്ഥാനംപോലെയുള്ള പ്രസ്ഥാനങ്ങൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണായി കേരളം അങ്ങനെ മാറിയിരിക്കുന്നു. അല്ലെങ്കിൽ ദീർഘവീക്ഷണം കുറഞ്ഞ ഭരണാധികാരികൾ കേരളത്തെ അപ്രകാരം മാറ്റിയിരിക്കുന്നു.

ഒരു തൊഴിൽ കിട്ടാനുള്ള ബുദ്ധിമുട്ട് തൊഴിൽരംഗത്ത്‌ അഴിമതിയും സ്വജന പക്ഷപാതവും കടന്നുവരാനും കാരണമാക്കിയിട്ടുണ്ട്. എവിടെയും തൊഴിൽ കിട്ടുന്നതിന് കൊടുക്കേണ്ടിവരുന്ന കോഴയെപ്പറ്റി പരാതിയുണ്ട്. ഉള്ള അവസ രങ്ങൾ കുറവും, ആവശ്യക്കാർ അധികവും ഉണ്ടാകുമ്പോൾ കോഴയും സ്വജ നപക്ഷപാതവും ഉണ്ടാവുക സ്വാഭാവികമാണ്. അതിൽനിന്നും മറ്റൊരു സ്വാഭാവിക പരിണാമവും ഉണ്ട്. ജോലി നിഷേധിക്കപ്പെടുന്നവരിൽ ഉണ്ടാകുന്ന നിരാശ അഗ്നിപർവ്വതമായി വളർന്നു ഇന്നല്ലെങ്കിൽ നാളെ ഒരു പൊട്ടിത്തെറിയിൽ ചെന്നുനിൽക്കും. //- രണ്ടാം ഭാഗം അടുത്തതിൽ / 
------------------------------------------------------------------------------------------------------------------