Mittwoch, 4. November 2020

ധ്രുവദീപ്തി // society // ഇന്ത്യയുടെ മാരകമായ വംശീയത- // - ജോർജ് കുറ്റിക്കാട്ട് - =

  

 ഇന്ത്യയുടെ 

മാരകമായ വംശീയത- //  

ജോർജ് കുറ്റിക്കാട്ട് =

 ഒരു പ്രശ്നവിഷയം എല്ലാത്തിനുമുപരി ഒരു ആഭ്യന്തര ഇന്ത്യൻ പ്രശ്നമാണ്. എന്നാൽ അത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ ഇന്ന് പിന്തുടരുന്ന ഇന്ത്യൻ ജനതയെ മുഴുവൻ അവരുടെ വിശാല സാമൂഹിക ഭാവി ജീവിതത്തെയാണ് വംശീയതയുടെയും അഗ്നിക്കിരയാക്കുന്നത്. വിവേചനങ്ങൾ, അതിന്റെ ഒന്നിലധികം അതിരു കടന്ന, സാംസ്കാരികവും, വംശീയവുമായ വൈവിധ്യത്തിൻറെ കാര്യത്തിൽ അസന്തുലിതമായ ഈ രാജ്യത്ത്‌ പ്രത്യേകിച്ചും അവയെല്ലാം അസംബന്ധമാണ്.

 കറുത്ത നിറം വെളുത്ത നിറം 

എന്നിരുന്നാലും ഓരോ മുൻ വിധികൾ വിവിധ വംശീയ വിഭാഗങ്ങൾ തമ്മിലു ള്ള ചില ബന്ധങ്ങൾ ഏറെക്കൂടുതൽ സമ്മർദ്ദം ചെയ്യുന്നുവെന്ന് വ്യക്തമായി ട്ട് കാണാൻ കഴിയുന്നുണ്ട്. ഇങ്ങനെയു ള്ള സാഹചര്യത്തിൽ ഇന്ത്യൻ ഉപഭൂഖ ണ്ഡത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്പെട്ട അനേകം ജനങ്ങൾ ജാതിവിവേച നത്തിന്റെ ഇരകളാകുന്നുണ്ട്. അതി ലേറെയും, വടക്കു കിഴക്കൻ പ്രദേശ ങ്ങളിൽനിന്നുള്ള ഇന്ത്യാക്കാർ, പ്രത്യേ കിച്ച്, അവരുടെ രൂപ-ഭാവത്തിൽ, അത്കൂടുതലും, കിഴക്കൻ ഏഷ്യൻ ജനങ്ങൾ പലപ്പോഴും ശതുതാപരമായ കടുത്ത വംശീയതയ്ക്ക് അവർ ഇരകളാകുന്നു. ജാതിവിവേചനത്തിന് സമാനമായ കാര്യങ്ങൾ ഇന്ത്യയിലിന്ന്  നടക്കുന്നതിനെ ക്കുറിച്ചു ഇന്ത്യയുടെ ഒരു മുൻ നയതന്ത്രജ്ഞൻ ശ്രീ. പവൻ വർമ്മ തന്റെ ഒരു അഭിപ്രായപ്രകടനത്തിൽ പറഞ്ഞത് കൂടുതൽ വ്യക്തമാണ്: "മിക്ക ഇന്ത്യാക്കാ രും അപ്രധാനവംശീയവാദികളാണ്. അവയെ വ്യക്തമായും തവിട്ട് നിറമുള്ള ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള ഈ തൊലി-വർണ്ണ അവബോധം വെറും ദയനീയ മല്ലെങ്കിൽ,.നമുക്ക് ചിരിക്കാം". യഥാർത്ഥത്തിൽ വംശീയവാദം വിദേശരാജ്യ ങ്ങളിൽ നിന്നുള്ള കറുത്ത തൊലിയുള്ള ആളുകൾക്കെതിരെ മാത്രം അല്ല, ശരിക്കും ഇതൊരു ആന്തരിക ഇന്ത്യൻ പ്രശ്നമാണ്. എന്നാൽ അത് ദശലക്ഷക്ക ണക്കിന് ആളുകളെ ബാധിക്കുന്നുണ്ട് എന്നതും നമുക്കറിയാം. 

മിക്ക ഇന്ത്യാക്കാരും വംശീയവാദികളാണ്. 

ഈ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ വംശവിവേചനമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുന്നത് ചില രാഷ്ട്രീയ നേതൃത്വങ്ങളാണ്. ഇന്ത്യയൊട്ടാകെ ഈ പ്രവണത വളർന്നു വരുന്ന അപകടകരമായ യാഥാർത്ഥ്യമാണ്. വർഗീയത അടിസ്ഥാനമായ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ശക്തി പ്രാപിച്ചു വളരുന്നുണ്ട്. ഒരു നടപടികളും അവയ്‌ക്കെതിരായി സർക്കാരും ചെയ്യുന്നില്ല. ഇന്ത്യാമഹാരാജ്യം വിവിധ മതവിശ്വാസികളും വിവിധ ആചാരങ്ങളും വിവിധ സാമൂഹിക ചിന്താ രീതികളും ജനാധിപത്യവ്യവസ്ഥിതിയിലും ഉൾക്കൊണ്ട ആശയങ്ങളും മറ്റുള്ള ചില രാജ്യങ്ങളെക്കാൾ ജനസംഖ്യയിൽ കൂടുതൽ ആളുകളും ചേർന്നതാണ്. പൊതുവെ പറഞ്ഞാൽ ഇന്ത്യ ഒരു മതേതരരാജ്യമെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങളും സർക്കാരും അത് എക്കാലവും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. പരസ്പരം ധാരണയും അംഗീകാരവും നൽകുന്നതിൽ സർക്കാരിനും ജനങ്ങൾക്കും അടിസ്ഥാനപങ്കുണ്ടാകണം. അതുമില്ല. ഇതിലൂടെ ഒരുസമൂഹം അവഗണിക്കപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞാൽ, അത് വ്യക്തമായും മതങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ - പകവീട്ടൽ പ്രക്രിയയ്ക്കായി ആ സമൂഹം പ്രേരിപ്പിക്കപ്പെടും എന്നത് ഇന്ത്യയിൽ കൂടെക്കൂടെ ഉണ്ടാകുന്നു. ഇത് സാമൂഹ്യമന:ശാസ്ത്രം. പരസ്പരമുള്ള അംഗീകാരവും ഇന്ത്യ എല്ലാവരും ഉൾക്കൊള്ളുന്നുവെന്ന് സർക്കാരും അംഗീകരിക്കണം. വാക്കിലും സർക്കാർ ഔദ്യോഗികരേഖകളിലും മാത്രമാകരുത്. ജനങ്ങളുടെ പൊതു ആവശ്യങ്ങൾ ശരാശരി തൃപ്തികരമായി നിർവഹിക്കപ്പെടാൻ ജനപ്രതിനിധികൾ എപ്പോഴും ഉണർന്നു പ്രവർത്തിക്കണം. അങ്ങനെ ചില വലിയ വ്യത്യസ്ത സാമൂഹികമായ കടുത്ത അക്രമങ്ങളും പ്രതികാരപ്രവർത്തികളും ഉണ്ടാകാനിടയാക്കത്തെ ഒരു സമാധാനപരമായ ഒരു സാമൂഹിക ജീവിത ശൈലി ഉണ്ടാക്കാൻ കഴിയും. അത് അതൃപ്തിയും ഭീകരാക്രമണവും എന്നൊക്കെയുള്ള പേരുകൾ നൽകിക്കൊണ്ട് സർക്കാർ സൈനിക നടപടി ആരംഭിക്കേണ്ടതില്ല. ഇന്ത്യയിലെ നിലവിലുള്ള വംശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനങ്ങളെ ആരും പ്രോത്സാഹിപ്പിക്കും മുമ്പ് ബോധവത്ക്കരണം സ്വയം കണ്ടെത്തണം.

ഈ കഴിഞ്ഞ മെയ് മാസം അവസാനം ന്യൂഡൽഹിയിലെ ഒരു കൊലപാതകം ഒരു അസാധാരണ കൊലപാതകം ആയിരുന്നു. ഒരു ഓട്ടോ റിക്ഷ യാത്രയെ ച്ചൊല്ലിയുണ്ടായ ഒരു തർക്കത്തിനിടയിലാണ് കോംഗോയിൽ നിന്നുള്ള ഇരുപ ത്തിമൂന്നുകാരനായ ആഫ്രിക്കൻ പൗരനെ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം മർദ്ദിച്ചവശനാക്കി കൊലനടത്തിയത്. ഇന്ത്യയിൽ ആഫ്രിക്കക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ ദുഖകരമായ അന്ത്യമായിരുന്നു. ഈയൊരു സംഭവം ഇന്ത്യയിൽ ഒരു രാഷ്ട്രീയ പ്രശ്നമായിത്തീരുകയും ഇന്ത്യയിൽ നിലവി ലെ വംശീയതയെ കുറിച്ചുള്ള ഒരു സുപ്രധാന ചർച്ചയിലേക്ക് നയിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോംഗോയിൽ നിന്നുള്ള വിദ്യാർത്ഥിയായ മി. മസുണ്ട കിതാദ ഒലിവറിൻറെ മരണം ഒടുവിൽ ഒരു നയതന്ത്ര പ്രതിസന്ധിക്ക് വഴി തുറന്നു. ആഫ്രിക്കൻ അംബാസിഡർമാർ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ഗൗരവമായ ചർച്ചകൾക്കുശേഷം ആഫ്രിക്കൻ ദിന ആഘോഷങ്ങൾ ബഹിഷ്ക്കരിക്കുന്ന നടപടിപോലുമുണ്ടായി. എന്നാൽ എം. കെ. ഒലിവർ കൊല്ലപ്പെട്ട സംഭവം "അങ്ങേയറ്റം വേദനാജനകം" എന്നാണു മുൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന പ്രണബ് മുക്കർജി വിശേഷിപ്പിച്ചത്."ഇന്ത്യയിൽ ആഫ്രിക്കക്കാരുടെ സുരക്ഷയിൽ ഒട്ടും ഭയപ്പെടേണ്ടതില്ല" എന്നദ്ദേഹം അന്ന് വിദേശ പൗരന്മാരുടെ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ചു പറഞ്ഞു. ഇന്ത്യയിൽ പലപ്പോഴായി വിദേശ പൗരന്മാർക്ക് നേരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്, മേൽ പറഞ്ഞ സംഭവമല്ലാതെതന്നെ. ദക്ഷിണേന്ത്യയിൽ ഐ. ടി. വ്യവസായത്തിന് പേരുകേട്ട ബാംഗ്ലൂരിൽ ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയെ ആക്രമിച്ചു ബസ്സിൽനിന്നും വലിച്ചിറക്കി പീഡിപ്പിച്ചു, താൻസാനിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയെ ആക്രമിച്ചു, ഇങ്ങനെ ഇന്ത്യ ഇന്ന് അക്രമത്തിന്റെ പേരുകേട്ട കേളികൊട്ട് നടത്തുന്ന വേദിയായി മാറുന്നു. 

എനിക്ക് പേടിയാണ്, എല്ലാവർക്കും പേടിയാണ്.

 ഇന്ത്യൻ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു.

ഇന്ത്യയിലെ ആഫ്രിക്കക്കാർ അതേ സമയം താരതമ്മ്യേന ചെറിയ ഗ്രൂപ്പാണ്. ഭൂരിപക്ഷം ആഫ്രിക്കൻ വിദ്യാർത്ഥികളും സ്കോളര്ഷിപ്പുള്ള വരുമാണ്. മറ്റു ചിലർ പഠനോദ്ദ്യേശ ത്തോടെയാണെങ്കിലും ഇന്ത്യയിലേ യ്ക്ക് പ്രവേശനം നടത്തിയതെങ്കിലും ഇപ്പോൾ സാധ്യതയുള്ള പേപ്പറുകൾ ഇല്ലാതെതന്നെ മറ്റ് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നത്, നിലവിൽ ആഫ്രിക്കയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം ഇന്ത്യയൊട്ടാകെ ഏകദേശം 40000 ആണ്. ഏകദേശം 1, 353 മില്യാർഡൻ ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് വളരെ ചെറിയ സംഖ്യയാണ്. ഇന്ത്യയിലെ വിവേചനത്തെയും, പീഡനങ്ങളും സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേപ്പറ്റിയുള്ള അന്വേഷണം ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പറയുന്നു. ഇങ്ങനെയുള്ള വാർത്തകൾ പുറത്തുവിടുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾ നൽകുന്ന  വിവരങ്ങൾ ഏറെ ദുഖകരമാണ്. ഇന്ത്യയിലെ വംശീയതയെക്കുറിച്ചുള്ള ചില റിപ്പോർട്ട് നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ഇംഗ്ലീഷ്-ഭാഷ ദിനപത്രമാണ്. "ആഫ്രിക്കക്കാർ മുൻവിധികൾ കൊണ്ട് പീഢിക്കപ്പെടുന്നു." എന്നുള്ള വലിയ തലക്കെട്ടിൽ എഴുതപ്പെട്ടിരിക്കുന്നു. ആ റിപ്പോർട്ടു തുടങ്ങുന്നത് ഇങ്ങനെ: "നിങ്ങൾ കറുത്ത വ്യക്തിയാണെങ്കിൽ നിങ്ങൾ തീർച്ചയായും മയക്കുമരുന്നു കച്ചവടക്കാരനോ, വേശ്യയോ ആണ്. ഇതാണ് ഡൽഹിയിലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ ദൈനംദിന ജീവിത യാഥാർത്ഥ്യം". ഇത്തരം ദൈനംദിനമുള്ള ജീവിതപ്രശ്നങ്ങൾ ആഫ്രിക്കക്കാരെ സ്വന്തം ഗ്രൂപ്പുകളിലേക്ക് ചേർക്കുവാൻ അവരെ നിർബന്ധിതരാകുന്നു." ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്ന ഇന്ത്യയുടെ അയൽക്കാരെ കൂടുതൽ സംശയാലുക്കളാക്കുകയു ചെയ്യുന്നു" 2013 മുതൽ ഇന്ത്യയിൽ താമസിക്കുന്ന ഉഗാണ്ടയിൽനിന്നുള്ള ഒല ജാസൺ എന്ന ഒരു ചെറുപ്പക്കാരൻ അയാളുടെ അഭിപ്രായം പങ്ക് വയ്ക്കുന്നു: "അവിശ്വാസം, വിവേചനം, എന്നീ കാര്യങ്ങൾ ഇന്ത്യയിലെ ആഫ്രിക്കൻ സമൂഹത്തിൽ ഒരു അനിശ്ചിതത്വത്തിനു വഴി വച്ചിട്ടുണ്ട്, ഞാൻ ഭയപ്പെടുന്നുണ്ട്, ഞങ്ങൾക്ക് എല്ലാവർക്കും പേടിയാണ്. ഒലിവറിനു സംഭവിച്ചത് ഞങ്ങൾക്കെല്ലാവർക്കും സംഭവിക്കാം" -ഒലിവറിന്റെ ഒരു കസിൻ മിഷേലിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു ദിനപ്പത്രം പറഞ്ഞു.   

 വംശീയതയുടെ ഇര 

ഇന്ത്യയിലെ കോംഗോ പൗരന്മാരുടെ കൊലപാതകം നടന്നത് ഇന്ത്യയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇന്ത്യ വർണ്ണാഭവും ഏറെ  വൈവിദ്ധ്യവും ഉള്ളതാണല്ലോ. ഇന്ത്യയിൽ എന്നിട്ടും വംശീയതയ്ക്ക് ഒരു കുറവുമില്ല എന്ന സത്യമാണ് ചില വാർത്താമാദ്ധ്യമങ്ങൾ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആക്രമണങ്ങൾ നടന്നു കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അക്കാര്യം ചിലപ്പോൾ ക്രൂരമായ വിമർശനങ്ങൾക്കും കാരണം ആകുന്നുള്ളൂ. എന്നാൽ മാദ്ധ്യമങ്ങൾ എന്ത് ചെയ്യുന്നു എന്ന് നാം അന്വേഷിക്കണം. ഉണ്ടായിട്ടുള്ള നഷ്ടങ്ങളുടെ കാര്യത്തിൽ യാതൊരു പരിഗണനയും കൂടാതെ, ഇന്ത്യൻ സമൂഹത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ മനുഷ്യത്വരഹിതമായ ചിന്താ മാതൃകകളുടെ അഖണ്ഡങ്ങൾ വെളിപ്പെടുത്തുന്ന പൊതു ആത്മപരിശോധന നടത്തുന്നതിലാണ് മാദ്ധ്യമങ്ങൾ ഏർപ്പെടുന്നത്. 

കോംഗോക്കാരുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാക്കി തള്ളിക്കളയാൻ സർക്കാർ ആദ്യം ശ്രമിച്ചത് എന്ന വിഷയം മാദ്ധ്യമങ്ങളുടെ "സെൻസേഷണൽ " വിഷയമാണ്. ഇന്ത്യാക്കാരുടെ ഇടയിലെ വംശീയമായ ഒരു മനോഭാവത്തോടെ നടക്കുന്ന കുറ്റകൃത്യത്തെ വിശദീകരിക്കുന്നതിൽനിന്ന് മാദ്ധ്യമങ്ങൾ ഒട്ടും തടഞ്ഞിട്ടില്ല എന്നുവേണം പറയാൻ. "ആഫ്രിക്കക്കാർക്കെതിരായ ആക്രമണം വംശീയതയുമായി യാതൊരു ബന്ധവുമില്ല എന്ന ഔദ്യോഗിക വാദം ആകട്ടെ പലപ്പോഴും ഒക്കെ സംഭവിക്കുന്നുണ്ടെന്ന് ഇതേപ്പറ്റി ഒരു മാദ്ധ്യമം എഴുതി.

എന്തായാലും, തീർച്ചയായും പ്രശ്നം പലതാണ്. അധികാര വടംവലി, സ്വാധീനം, സാമ്പത്തിക താത്പര്യങ്ങൾ, എന്നിവയെക്കുറിച്ചാണ് എന്നത് വ്യക്തമാണല്ലോ. ഇന്ത്യ ആഫ്രിക്കയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആഫ്രിക്കയും ഇന്ത്യയും തമ്മിൽ ഉള്ള വ്യാപാരം ഉയർന്നു വരുന്നുണ്ട് എന്നകാര്യം ശ്രദ്ധേയമാണ്. അതിനു ചില ഉദാഹരണമായി പറയാം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ഇന്ത്യ - ആഫ്രിക്കൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. അയൽ ഭൂഖണ്ഡത്തിലെ എല്ലാ രാഷ്ട്രീയത്തലവരുടെയും പങ്കാളിത്തം വളരെ കൂടുതലുമായിരുന്നു. 

ഇന്ത്യയിൽ ഈ അടുത്തകാലത്ത് അനേകം ഇന്ത്യൻ വംശജർപോലും ജാതി വിവേചനത്തിന്റെ പേരിലുണ്ടായ കൊലപാതകങ്ങൾക്കിരയായി. വടക്കേ ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശ്, തുടങ്ങി ഇപ്പോൾ കേരളത്തിൽ പോലും അതിശക്തമായ വിവേചനം കണ്ടുവരുന്നു. തൊഴിൽരംഗത്ത്‌ ജാതിയും ഓരോ മതവും,സംവരണ ശതമാനവും വിവേചനവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. തൊഴിൽരംഗത്ത്‌ സംവരണസിദ്ധാന്തം ശക്തിപ്പെടുന്നതു വംശീയതയുടെ മറ്റൊരു രൂപമാണല്ലോ. ഇതിന്റെ പേരിൽ രാഷ്ട്രീയ-മതശക്തികളുടെയെല്ലാം പരസ്പരമുള്ള മൊഴിമാറ്റങ്ങൾ ഒരു സാമൂഹികജീവിതത്തിൽ വളരെയധികം കേടുപാടുകൾക്ക് കാരണമാകും. കേരളത്തിൽ പ്രത്യേകം ഉയർന്നുവരുന്ന ഒരു പ്രതിസന്ധി സൃഷ്ടിക്കലിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഒരു വിദേശ നിരീക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ വംശീയതയെ അംഗീകരിക്കാനാവില്ല. ജാതി വിവേചനത്തിന് സമാനമാണല്ലോ അവയെക്കു റിച്ചുള്ള ഓരോ വിവരങ്ങളുടെ പ്രചാരണവും. ഇതെല്ലാം ചില സാമൂഹിക ശാസ്ത്ര ഗ്രന്ഥങ്ങളിൽ വായിക്കാവുന്നതാണല്ലോ. ഭാരതീയരുടെ പരസ്പരമുള്ള ബന്ധങ്ങൾ രൂപപ്പെടുത്തുന്ന വിവേചനവ്യവസ്ഥ പ്രായോഗിക തലത്തിൽ പ്രകടമാകുന്നതെങ്ങനെയെന്ന് നിരീക്ഷണത്തിനു വീണ്ടും തുനിയേണ്ടതാണ്. ഒരു ബാഹ്യവ്യക്തിക്ക് അവയെ എളുപ്പം തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണ്ണമാണ്.  

അതേസമയം വർണ്ണവിവേചനം- ഈ പദം ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നുണ്ട്. പല ഇന്ത്യാക്കാർക്കും "വെളുത്ത നിറം" പ്രത്യേകിച്ച് ചർമ്മത്തിന്റെ നിറം, അക്കാര്യം അവർക്ക് അവഗണിക്കാൻ ബുദ്ധിമുട്ടാണ്. ചർമ്മത്തിന്റെ കാര്യം ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധിക്കും. സൗന്ദര്യവർദ്ധനവിന് പണവും ചെലവാക്കും. അതുപോലെതന്നെ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്ന വിഷയത്തിലും വർണ്ണം പ്രധാനമായും അന്വേഷിക്കുന്നു. ചർമ്മത്തിന്റെ കാര്യത്തിൽ ചില കോംപ്ലക്സുകൾ ഇന്ത്യാക്കാർക്കുണ്ട്. ഇരുണ്ടനിറം തൊലിയുള്ള ആളുകൾക്ക് ഇന്ത്യയിൽ അവസരങ്ങൾ കുറവാണെന്ന് പറയുന്നു. മെച്ചപ്പെട്ട ഭാവിതേടി ഇന്ത്യയിലെത്തിയ പാർശ്വവത്ക്കരിക്കപ്പെട്ട ആഫ്രിക്കക്കാർ ഇന്ത്യയിൽ പലപ്പോഴും വംശീയ വിവേചനത്തിന്റെ ഇരകളാണ്. അത് അവർക്ക് മാത്രമല്ല ജാതിവ്യവസ്ഥയിൽ കീറിമുറിക്കപ്പെട്ട ഇന്ത്യൻജനത കാണുന്നത്- ബ്രാഹ്മണർ വെളുത്തവർ, ക്ഷത്രിയർ, തവിട്ടുനിറം, ഇരുനിറം,  കറുത്ത നിറം ഇങ്ങനെ നിറങ്ങൾ ഉണ്ടായിരിക്കണമെന്ന് വർണ്ണവിവേചനത്തിന്റെ മേജർ ഇന്ത്യൻ അവതാരങ്ങളവകാശപ്പെടുന്നു. //-    

                                                                                ***********************************************************************************

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.