Montag, 14. Juli 2014

ധ്രുവദീപ്തി // Politics // Religion // "പ്രവാചകനാണ്‌ നമ്മുടെ ശക്തി, നമ്മുടെ മാർഗ്ഗം യുദ്ധമാണ്." // ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി:
അന്തർദേശീയം // Politics  and  Religion- 




  "പ്രവാചകനാണ്‌ നമ്മുടെ ശക്തി, നമ്മുടെ മാർഗ്ഗം യുദ്ധമാണ്."- 


  ജോർജ് കുറ്റിക്കാട് 

സിറിയൻ യുദ്ധത്തിന്റെ 
ഭീകരമുഖം
രണ്ടായിരത്തി അമ്പതാമാണ്ടോടുകൂടി ലോകമൊട്ടാ കെയുള്ള ജനസംഖ്യയുടെ നാലിലൊന്ന് ഇസ്ലാമിക വിശ്വാസികളായിരിക്കുമെന്ന ഒരു വിലയിരുത്തൽ കുറച്ചു നാളുകളായി കേൾക്കുന്നു. അതായത്, ലോകജനതയുടെ ഏകദേശം 27. 5 നും 30 % ഇടയ്ക്കാണ്, അതെന്നു കാണാം. അതുപക്ഷെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ ആകെ യുള്ള അംഗസംഖ്യയിലും താഴെയാണെന്നുള്ളത് ഏറെ ശ്രദ്ധേയവുമായ കണക്കുകൂട്ടലാണ്. 2030 ആകുമ്പോഴേയ്ക്കും മുസ്ലീംകളുടെ ആകെയുള്ള   വർദ്ധനവ് ഏകദേശം മുപ്പത്തിയഞ്ചു ശതമാനം വരുമെന്നു  അനൌദ്യോഗിക കണക്കുവച്ചു ഇങ്ങനെ കാണാം. 3.1 മില്യാർഡൻ ക്രിസ്ത്യാനികൾക്ക് നേരെ രണ്ടര മില്യാർഡൻ മുസ്ലീമുകൾ എന്ന അനുപാതം ഉണ്ടെന്നു മതനിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ലോകജനതയെ കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിൽ ഭീകര ദുരന്താനുഭവങ്ങളുടെ ആഴങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും നിപതിപ്പിച്ച  ചരിത്രമാണുള്ളത്. അവയിൽ പ്രധാനപ്പെട്ടതായിരുന്നു ഒന്നും രണ്ടും മഹായുദ്ധങ്ങൾ. അതിനുശേഷവും സംഘർഷങ്ങൾ നിരന്തരം തുടരുന്ന അവസ്ഥയെയാണ് ലോകജനത നേരിടുന്നത്. മനുഷ്യദുരന്തമാകാമായിരുന്ന 1962-ലെ ക്യൂബൻ സംഘർഷം, നോർത്ത്-സൌത്ത് കൊറിയകൾ തമ്മിലുള്ള സംഘർഷം, കാശ്മീർ, ബാൽകാൻ, യുഗൊസ്ലാവിയൻ സംഘർഷം, ഇങ്ങനെ പലതും. ഏറ്റവും പുതിയതായി ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹാമാസ് (പലസ്തീൻ) സംഘർഷം, ഇറാക്ക് യുദ്ധം, സിറിയൻ സംഘർഷം തുടങ്ങിയവയും, മതഭീകരവാദത്തിന്റെ തീവ്രത നിറഞ്ഞ സംഘർഷങ്ങളുമെല്ലാം ലോകസമാധാനത്തിന് പ്രതിബന്ധമായി കാണുന്നു.

ലോകവ്യാപകമായി കഴിഞ്ഞ കുറേ കാലങ്ങളിലുണ്ടായിട്ടുള്ള ഇസ്ലാമിന്റെ നവ വളർച്ചയ്ക്ക് വിവിധ പശ്ചാത്തലങ്ങൾ കാണാം. മതവിശ്വാസ കാഴ്ചപ്പാടുകളിലും  മാത്രം ഒതുങ്ങുന്നതല്ല അത്. സാമൂഹ്യപരം, രാഷ്ട്രീയപരം, ജനവികാരം ഇളക്കി വിടുന്ന ചില യോജിപ്പില്ലായ്മയും, അതിനു പ്രേരകശക്തിയായിത്തീരുന്ന ചില നിർദ്ദിഷ്ഠ രാഷ്ട്രീയനയങ്ങളും, ചൂണ്ടിക്കാണിക്കാവുന്ന ചരിത്ര സംഭവങ്ങളാണവ.  ഏറ്റവും അടുത്ത കാലങ്ങളിലെ സംഭവങ്ങളിൽ, ഉദാഹരണമായി സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഇറാൻ എന്നിങ്ങനെയുള്ള മദ്ധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായിത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരാവിപ്ലവങ്ങൾ അവിടെയുള്ള ഭരണാധികാരികളും മറ്റുള്ള നിശ്ചിത സ്വാർത്ഥതാല്പര്യങ്ങൾ ഉൾക്കൊള്ളുന്ന ചില മത തീവ്രവാദ ഗ്രൂപ്പ്ശക്തികളും തമ്മിൽ അന്ന് അധികാര കൈമാറ്റത്തിന് വേണ്ടി നേർക്കുനേരെയുണ്ടായ ബലപരീക്ഷണം ആയിരുന്നെന്ന് കാണാം.
 
നിലവിൽ സിറിയയിലും ഇറാക്കിലും നടക്കുന്ന യുദ്ധം സർക്കാർ സൈന്യങ്ങളും അവിടെയുള്ള വ്യത്യസ്ഥപ്പെട്ട പ്രതിപക്ഷ മതതീവ്രവാദശക്തികളും- സുന്നിഗ്രൂപ്പും, ഷിയിറ്റൻ ഗ്രൂപ്പുകളും, നടത്തുന്ന ആഭ്യന്തര യുദ്ധമാണ്. സിറിയയിൽ പ്രസിഡന്റ് ബാഷാർ അൽ ആസ്സാദ് നയിക്കുന്ന യുദ്ധം ജയിക്കുന്നതിനായി വിദേശരാജ്യങ്ങളായ റഷ്യയുടെയും ഇറാന്റെയും സഹായം തേടിയിട്ടുമുണ്ട്. മറുവശത്ത്‌ യൂറോപ്യൻ, അമേരിക്കൻ ശക്തികളും കാഴ്ചക്കാർ!. 2011-ൽ "അറേബ്യൻ വസന്തം" എന്നറിയപ്പെട്ടിരുന്ന ഒരു മുസ്ലീം നവോത്ഥാന പ്രസ്ഥാനത്തിന്റെ തികച്ചും സമാധാനപരമായ ഒരു     പ്രചാരണവേളയിൽ   പൊടുംന്നെനെ      പൊട്ടിപ്പുറപ്പെട്ട    ഏറ്റുമുട്ടലിനൊടുവിൽ അതൊരു  ആയുധവത്ക്കരിക്കപ്പെട്ട ഭീകരത നിറഞ്ഞ ആഭ്യന്തര യുദ്ധം എന്ന സ്ഥിതിയിലേയ്ക്ക് ആയിത്തീർന്നു. ഇതോടെ തുടർച്ചയായി സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളിൽ വിദേശശക്തികൾക്കും ഒട്ടും തന്നെ നിസ്സാരമല്ലാത്ത താല്പര്യം ഉണ്ടായി. ചിലർ  പണവും ആളുംകൊണ്ട് യുദ്ധത്തിൽ സഹകരിക്കുന്നു. തുടർന്നും അവരുടെ സഹകരണം അവിടേയ്ക്ക് ഒഴുകുന്നു. പണത്തിനു ആവശ്യം ഉണ്ടായിരിക്കുന്നവർ പ്രതിപക്ഷത്തു ചേർന്ന് യുദ്ധത്തിലും ചേരുന്നുണ്ട്.

സിറിയൻ അഭ്യന്തര യുദ്ധം
ഒരു ജനാധിപത്യ സർക്കാരിന് രൂപം നല്കണമെന്ന ആദ്യകാലത്തുണ്ടായി രുന്ന  ആശയത്തിന് ഇപ്പോൾ ഒട്ടും പ്രസക്തിയില്ല. മറിച്ച്, ഇപ്പോൾ യുദ്ധം നടക്കുന്നത് ഒരു വശത്ത്‌ മതാതിഷ്ടിത മായ താല്പര്യങ്ങൾക്കും വംശീയതയ ക്കും അവർക്ക് മാത്രമുള്ള പ്രാധാന്യം നൽകിക്കൊണ്ടാണ്. അതിനെതിരെ യുള്ള ഏതൊരു ശക്തികളെയും ഇല്ലാതാക്കുന്നതിനുള്ള ശക്തമായ പോരാട്ടമാണ് ഈ രാജ്യങ്ങളിൽ നടക്കുന്നത്. സിറിയയിൽ ഇതുവരെയും ഏതാണ്ട് 160000 ജനങ്ങൾ യുദ്ധത്തിൽ വധിക്കപ്പെട്ടിട്ടുണ്ടെന്നു ജൂണ്‍ 2014 വരെ ലോകനിരീക്ഷകർ അഭിപ്രായപ്പെടുന്നു. 1990-കളിൽ റുവാണ്ടയിൽ നടന്ന യുദ്ധക്കൊലപാതക ങ്ങളെക്കാൾ ഏറെ ഭീകരമാണ് സിറിയയിൽ നടന്നതെന്ന് ഈയിടെ യൂ.എൻ. ഒ.യും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ഇതിനകം 9 മില്യൻ ജനങ്ങൾ അവിടെ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന വിദേശ പൗരന്മാരും പാലായനം ചെയ്തു.

ഇറാക്കിലും ഏതാണ്ടിതേ സ്വഭാവത്തിലുള്ള അഭ്യന്തര യുദ്ധം നിലവിലിപ്പോൾ  നടക്കുന്നു.  സദ്ദാം ഹുസൈന്റെ ഭരണകൂടം രാജ്യാന്തര നിയമങ്ങളെ അവഗണിച്ചു    അയൽ രാജ്യമായ കുവൈറ്റിൽ അതിക്രമിച്ചു കയറി ആക്രമിച്ചതോടെയാണ് അമേരിക്കയും ഇംഗ്ലണ്ടും ഇറാക്കിനെ തിരെ 2003-ൽ യുദ്ധം നടത്തിയത്. കുവൈറ്റ് ഭരണാധികാരി കളുടെ പക്ഷം പിടിച്ചു പ്രസിഡന്റ് ജോർജു ബുഷും സദ്ദാം ഹുസൈനും തമ്മിലുള്ള നേർക്കുനേർ യുദ്ധം. ഏകാധിപതി സദ്ദാം ഹുസൈനിനെ സ്ഥാനഭ്രുഷ്ടനാക്കി ബാഗ്ദാദ് പിടിച്ചടക്കിയതോടെ പ്രസിഡന്റ് ജോർജു ബുഷു് നടത്തിയ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഇപ്പോഴാകട്ടെ വീണ്ടും ഇറാക്ക് മറ്റൊരു യുദ്ധവേദിയായി മാറിയിരിക്കുന്നു.
  
നുറി-അൽ-മാലിക്കി-
 ഇറാക്ക് പ്രധാനമന്ത്രി 


ഇറാക്ക് പ്രധാനമന്ത്രി നുറി- അൽ-   മാലിക്കിയുടെ സർക്കാരിന്റെ നിലവിലുള്ള      പ്രതിരോധ യുദ്ധ ശക്തി പ്രഭാവത്തിനു വളരെ  അധികം കുറവു ഇപ്പോൾ    തട്ടിയിരിക്കുന്നു. കാരണം ഇറാക്കിന്റെ ഏകീകരണമെന്ന മുൻ ആശയത്തോട് യോജിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇറാക്കിനെ രണ്ടായി വിഭജിക്കണമെന്ന ആശയം സുന്നികൾ ആവശ്യപ്പെടുന്നു. സുന്നികളുമായി ഒരു രമ്യതയിൽ എത്തി കാര്യങ്ങളുടെ തീരുമാനം ഉണ്ടാകണം എന്ന് ശക്തമായ രാഷ്ട്രീയ  സമ്മർദ്ദം മാലിക്കിയുടെ മേൽ ഉണ്ടായിരിക്കുന്നു. ഇറാക്കിന്റെ വടക്കൻ പ്രവിശ്യ കുർദിസ് കേന്ദ്രമാക്കിയ ഇസ്ലാമിക ഭീകരവാദികളായ സുന്നികൾക്ക് പിന്തുണ നല്കുന്നത് മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളാണ്. ഇറാക്കിലും സിറിയയിലുമുള്ള സുന്നിഗ്രൂപ്പുകളുടെ ഇസ്ലാമിക വിപ്ലവ സംഘടനയാണ്, "ഇസ്സിസ്". ഈ സംഘടനയെ  ഭീകരവാദ ഗ്രൂപ്പായിട്ടാണ് യഥാർത്ഥ മുസ്ലീമുകൾ കാണുന്നത്. വിപ്ലവത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ട് സ്ത്രീകളേ പീഡിപ്പിക്കുന്ന സംഭവങ്ങൾ എന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുന്നു.
 
ഇറാക്കിനെ ഒരു തരത്തിലും ഇനി ഒന്നായി കാണുവാനുള്ള സാധ്യതയെ "ഇസ്സിസും" (മതതീവ്രവാദസംഘടന) മറ്റു നിരീക്ഷകരും തള്ളിക്കളയുന്നുണ്ട്. തെക്കൻ പ്രദേശമായ തിക്രിട്ട് ഏതാണ്ട് പ്രതിപക്ഷത്തിന്റെ പിടിയിലുമാണ്. സുന്നികളുടെ പ്രസിദ്ധ താമസകേന്ദ്രമായ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ കുർഡിന്റെ നിയന്ത്രണം സർക്കാരിനു നഷ്ടമായിട്ടുണ്ട്. ഇതുമാത്രവുമല്ല, സുന്നികൾക്ക് പുറമേനിന്നു സഹായം ചെയ്യുന്നവരുടെയും സമ്മർദ്ദം അൽ- മാലിക്കിയുടെ മേൽ ഏറിക്കൊണ്ടിരിക്കുന്നു. നിരവധി ആയിരങ്ങൾ വിദേശീയരായ തൊഴിലാളികളും സ്വദേശികളും സുരക്ഷിതസ്ഥാനങ്ങളി ലേയ്ക്ക് പാലായനം ചെയ്യുന്ന വാർത്തകൾ നിത്യം നാം അറിയുന്നു. അതിൽപെടുന്നവരാണ് ഇന്ത്യൻ ഗസ്റ്റ് വർക്കേഴ്സ്. ഇവരിൽ ആയിരക്കണക്കിന് മലയാളികളും പെടുന്നുണ്ട്. പൊതുവെ ഇറാക്കിൽ നടക്കുന്ന യുദ്ധത്തിന്റെ ലക്ഷ്യം ഇറാക്കിനെ വിഭജിച്ചു "കുർദിസ്ഥാൻ" രാജ്യം നിർമ്മിക്കുകയെന്ന താണ്. വിജയം ഇസ്ലാംമതത്തിന്റെ പ്രവാചകന്റെ ശക്തിയുടെ വിജയം ആകുമെന്നാണ് ഈ ആശയത്തെ അനുകൂലിക്കുന്ന ഇസ്ലാം നിരീക്ഷകർ പറയുന്നുത്.

കഴിഞ്ഞ നൂറ്റാണ്ടിൽ, അറബിലോകത്ത് (മദ്ധ്യപൂർവരാജ്യങ്ങൾ) രാജ്യങ്ങളുടെ അതിർത്തികൾ സംബന്ധിച്ചും സാമ്പത്തിക സന്തുലനം സാധിക്കുന്നതിലുമുള്ള കരാറുകളിലും പാശ്ചാത്യ സാമ്രാജ്യ ശക്തികൾ നല്കിയ വാഗ്ദാനങ്ങൾ പാലിക്കാതെയിരുന്നത് മദ്ധ്യപൂർവ രാജ്യാധികാരി കളിൽ ആഴത്തിലുറച്ച കടുത്ത നിരാശയ്ക്ക് കാരണമാക്കിയിരുന്നു. ഇതിനുള്ള വലിയ തെളിവാണ്, 1967 ജൂണ്‍ പത്താം തിയതി ഇസ്രയേലിനെതിരെ നടന്ന ആറു ദിവസത്തെ യുദ്ധത്തിൽ അറബികൾ നേരിടേണ്ടിവന്ന കനത്ത പരാജയമെന്നും, അത് ഇസ്ലാമിക ശക്തിയുടെ തിരിച്ചു വരവാണെന്ന് അക്കാലത്ത് ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. തിമോത്തി ഷാ, വ്യക്തമാക്കിയിരുന്നതാണ്. പുതിയ മദ്ധ്യപൂർവ രാജ്യ രാഷ്ട്രീയചലനങ്ങൾ എങ്ങനെ കാണണമെന്നുള്ളത് ലളിതമല്ല. ഇസ്രായേലും, പാലസ്തീനയും  അറബി-മുസ്ലീം രാജ്യങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ  വന്നിട്ടുള്ള ഉലച്ചിൽ രാഷ്ട്രീയമായി നോക്കിയാൽ കനത്ത പരാജയം തന്നെ. ഉദാ: നിലവിലുള്ള ഇസ്രയേൽ- പലസ്തീൻ സംഘർഷം. ആ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷം ബോംബുകൾ വർഷിച്ചു പരിഹരിക്കാൻ ശ്രമിക്കുന്നത് എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന ഫലമാണ് ഉണ്ടാക്കുക. അവിടെ ഡിപ്ലോമസി പരാജയപ്പെട്ടിരിക്കുന്നു, രാഷ്ട്രീയ സഹിഷ്ണത തകർന്നുകഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ ഇതുവരെയും പൂർത്തീകരിക്കപ്പെടാത്തതായ ചില കഴിഞ്ഞകാലങ്ങളിലെ വാഗ്ദാനങ്ങ ളെല്ലാം     അറബികൾക്കുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർണ്ണ ഉറപ്പിലെ അവസാനത്തെ  ഖണ്ഡികയുമായിരുന്നെന്നുവേണം പറയാൻ. അതിനുള്ള വ്യക്തമായ തെളിവാണ്, ഇപ്പോഴുമുള്ള സംഘർഷം തുടരുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്.

Gamal Abdel Nassar(left)
Jawaharlal Nehru (middle)
Mashal Joseph Tito(Right)

ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയി ൽ നിന്നും പാലായനം ചെയ്ത ഈജി പ്തിന്റെ ഗമാൽ അബ്ദൽ നാസ്സർ അദ്ദേഹത്തിൻറെ മുസ്ലീം സഹോദര ങ്ങളെ പൂർവകാല ശക്തിപൂർണ്ണമായി  വീണ്ടെടുക്കുവാനുള്ള ആഹ്വാന വും ധർമ്മോപദേശവും നൽകിക്കഴി ഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു, "നമ്മുടെ ലക്ഷ്യം ദൈവത്തിലേയ് ക്കാണ്, ഖുറാൻ നമ്മുടെ വിശുദ്ധ ഗ്രന്ഥവും ശാസനാപത്രവുമാ ണ്. പ്രവാചകനാണ്‌ നമ്മുടെ മാർഗ്ഗ ദർശിയും ശക്തിയുടെ ഉറവിട വും.  നമ്മുടെ മാർഗ്ഗം യുദ്ധമാണ്. മരണം ദൈവത്തിനു വേണ്ടിയു ള്ള ഏറ്റവും ഉന്നതമായ സമർപ്പണവും". 
1978 / 79 ലെ ഇറാനിൽ നടന്ന ഇസ്ലാമികവിപ്ലവം വിപ്ലവം. ആ വിപ്ലവം നിരവധി അനന്തര ദുരന്തസംഭവങ്ങൾക്ക് കാരണമാക്കിയിരുന്നു. അവിടെ, ഭരണത്തലവൻ ഷാ മഹമ്മദ് റെസ്സ പാഹ് ലേവിക്ക് എതിരെ ഇസ്ലാമിക നേതൃത്വം നടത്തിയ വിപ്ലവത്തിന് അവസാനം പാഹ് ലേവി രാജ്യം വിട്ടുകൊടുത്തു  വിവിധ രാജ്യങ്ങളിൽ അഭയാർത്ഥിയാകേണ്ടി വന്നു. സ്വന്തം സാമ്രാജ്യം വിട്ടുകൊടുത്തു പാലായനം ചെയ്തിട്ടും രോഗിയായി ത്തീർന്നിരുന്ന ഷായെ ഇസ്ലാമിക ശക്തികൾ വെറുതെ വിട്ടില്ല. എങ്കിലും അവസാനത്തെ ബഹുമതി അദ്ദേഹത്തിനു നല്കി ആദരിച്ചത് ഈജിപ്ത് ആയിരുന്നു. അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്‌, ഇസ്ലാമികതീവ്ര വാദശക്തിക്ക് എന്നേയ്ക്കുമായി സാമ്രാജ്യം വിട്ടു കൊടുക്കേണ്ടി വന്ന ചക്രവർത്തിയാണ്, ഷാ ഡിനാസ്റ്റി"യുടെ അവസാന ചരിത്രവുമാണ്. 

Ayatollah Ruhollah Khomeini-1979
മതശക്തിയിലെ നേതൃത്വം പിടിച്ചിരുന്ന അയ്യാത്തുള്ള ഖൊമെനിയുമായി നടന്ന അധികാര മാറ്റത്തിന്റെ വിപ്ലവം.

അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് റഷ്യയുടെ പട്ടാളങ്ങൾ ഇടിച്ചു കയറിയ ചരിത്ര സംഭവങ്ങൾ ഇസ്ലാമിക തീവ്രവാദ മതവിപ്ലവത്തിന്റെ വേറൊരു ഉദാഹരണമാണ്. അറബി രാജ്യങ്ങളിൽ എവിടെയെല്ലാം തെരഞ്ഞെടുപ്പു പ്രക്രിയകൾ നടന്നിരുന്നുവോ അവിടെയെല്ലാം ഇസ്ലാമിക രാഷ്ട്രീയപാർട്ടികൾ ശക്തി തെളിയിച്ചു മുന്നേറിയിരുന്നു. അൾജേറിയ, ഈജിപ്ത്, പാലസ്തീന, എത്യോപ്യ, തുടങ്ങിയ രാജ്യങ്ങളിൽ മാത്രമായിരുന്നില്ല, മുന്നേറ്റത്തിന്റെ അലകൾ ഉയർന്നുപൊങ്ങിയത്. ടർക്കി ഒരു സെക്കുലർ രാജ്യമാണ്. എങ്കിലും അവിടെ ഇസ്ലാമിക പാർട്ടിയുടെ മേധാവിത്തം ആണ് ഭരണനേതൃത്വത്തിലിരിക്കുന്നത്. അടുത്ത ടർക്കിയുടെ ഏകാധിപതിയായി പ്രസിഡന്റു ആകുവാൻ കണ്ണിട്ടിരിക്കുന്ന ടർക്കിയുടെ പ്രധാനമന്ത്രി എർദോഗാൻ ഇസ്ലാമിക തീവ്രവാദ പ്രചാരണ ങ്ങളെ ശക്തമായി എതിർക്കുന്നയാളാണ് എന്ന് പറയുക സാദ്ധ്യമല്ല..  

ഏറ്റവുമധികം ഇസ്ലാമിക വളർച്ചയുണ്ടായത് ഇസ്ലാമിന്റെ സ്വന്തം സ്വദേശ ത്തായിരുന്നില്ല. ഇതൊരു ചരിത്ര യാഥാർത്ഥ്യമാണ്. വളർച്ചയുണ്ടായത് അതി വിദൂരതയിലുള്ള ഏഷ്യൻ രാജ്യങ്ങളിലാണ്. ഏതാണ്ട് 203 മില്യൻ മുസ്ലീംങ്ങൾ ഇന്തോനേഷ്യയിലും അതുപോലെ ഈജിപ്തിലുള്ളതിന്റെ നേരെയിരട്ടി യിലേറെ ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാ ദേശ് എന്നീ രാജ്യങ്ങളിലുണ്ട്. ജനപ്പെരുപ്പവും യുവജന സാന്ദ്രതയേറെയുള്ളതുമായ രാജ്യങ്ങളിലാണ് വ്യാപകമായി ഇസ്ലാമിക വികാസം ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതിവിവര ക്കണക്കുകൾ രേഖപ്പെടുത്തുന്നു. അവയിൽ പ്രധാനപ്പെട്ട നാലുരാജ്യങ്ങളാണ് ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നും രേഖപ്പെടുത്തുന്നു. ജനന നിരക്ക് ഏറെയുണ്ടെങ്കിലും നോർത്ത് ആഫ്രിക്കയിലും മദ്ധ്യപൂർവ രാജ്യങ്ങളിലും ഓരോ അഞ്ചാമത്തെ മുസ്ലീമുകൾ മാത്രമേ അറബി ഭാഷ സംസാരിക്കുന്നവരായി ഉള്ളതെന്നും വെളിപ്പെടുത്തുന്നു. ഇവരുടെ തന്നെ എണ്ണം പിറകോട്ടു പോകുന്നുവെന്ന് ഇസ്ലാം പണ്ഡിതർ സമ്മതിക്കുന്നു.

ഷാ മുഹമ്മദ്‌ റെസ്സ പാഹ് ലെവി
അതേസമയം യൂറോപ്പിൽ ഇസ്ലാം ഒരു ന്യൂനപക്ഷ ഗ്രൂപ്പാണ്. ഏതാണ്ട് എഴുനൂറു മില്യണ്‍ ജനങ്ങൾ ക്രിസ്ത്യാനികൾ ആണ്. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, നെതർ ലാൻഡ്, എന്നീ രാജ്യങ്ങളിലെ മുസ്ലീം ജനസംഖ്യവർദ്ധനവ് ഏതാണ്ട് ആകെ യുള്ള ജനസംഖ്യയുടെ അഞ്ചു ശതമാനം വരുമെന്നു സ്ഥിതി വിവര ക്കണക്കുകൾ രേഖപ്പെടുത്തി. ജർമ്മനിയിലാകട്ടെ മുസ്ലീം ജനസംഖ്യ കഷ്ടിച്ച് അഞ്ചു ശതമാനത്തിലെത്തി യിട്ടുണ്ട്. ഇവരിൽ പകുതിയോളം പേർ തുർക്കികൾ ആണ്. മുസ്ലീം വിഭാഗത്തിൽ പകുതിയിലേറെപ്പേർക്കും ജർമ്മൻ പൌരത്വം ഉള്ളവരാണ്. സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും യഥാക്രമം 4. 5. ഉം, 4. 2.ഉം മുസ്ലീംമുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായ ഒരു കാര്യമിതാണ്‌: ഇവരിൽ ഇസ്ലാം വിശ്വാസികളേക്കാൾ മൂന്നിരട്ടിയാളുകൾ അവിശ്വാസി കളും നിരീശ്വരവാദികളും ഉണ്ട്.

യൂറോപ്പിലെതു മാത്രമല്ല, ലോകത്തിലെ എല്ലാദേശങ്ങളിലുമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമത ചൈതന്യത്തിന്റെ അർത്ഥവും രഹസ്യവും അറിവോടെ തന്നെയാണ്  പിന്തുടരുന്നത്. നിരന്തര പരിശ്രമം അഥവാ തീവ്ര ശുഷ്കാന്തിയും, ആത്മീയ അച്ചടക്കവും, ജീവിതഗതിയും എല്ലാം ഒരു ആധുനികയുഗത്തിലെ തലമുറകൾക്ക് സ്വാധീനിക്കുന്ന വികസനത്തിന് യോജിച്ച പ്രചോദനം നൽകുന്ന ഘടകങ്ങളായി തീരണം. ഇത്തരം അടിസ്ഥാന തത്വങ്ങൾ തന്നെയാണ്, യഥാർത്ഥ ഇസ്ലാം മതത്തിനും ഒപ്പം നിൽക്കുവാൻ ഉതകുന്ന ശക്തിയുടെയും കുറിപ്പടി.

ലോക മതവിഭാഗങ്ങളെല്ലാം അവരവരുടെ പ്രവർത്തനനിരതമായ വിശ്വാസ പ്രചാരണത്തിന് വേണ്ടി ധാരാളം പണം നൽകുന്നുണ്ട്, ചെലവഴിക്കുന്നുണ്ട്. ഉദാഹരണമായി മെക്കയെത്തന്നെ എടുക്കാം. 2009 നവംബർ 23 നു ഹജ്ജ് മാസ്സത്തിലെ ആറാമത്തെ ദിവസം, മെക്കയുടെ തൊട്ടടുത്തു ഒരു സ്ഥലത്ത് ലോക ഇസ്ലാമിക് ലീഗ്, മാത്രമല്ല, നിരവധി ചാരിറ്റബിൾ സംഘടനകളുടെ കേന്ദ്രീയ സംഘടനാ നേതാക്കൾ, അവരുടെ വാർഷിക കോണ്‍ഗ്രസ്സിന് സംബന്ധിച്ചിരുന്നു. സമ്മേളനസ്ഥലത്ത് പരവതാനി വിരിക്കുന്നതിനുള്ള തൊഴിലാളികളായി പാകിസ്ഥാൻകാരും, ഇൻഫോർമേഷൻ നോട്ടീസുകൾ വിതരണം ചെയ്യുവാൻ "ഫാഡ്ഫിണ്ടർ" യൂണിഫോറം ധരിച്ചിരുന്ന സൗദി അറേബ്യൻ തൊഴിലാളികളും പ്രവർത്തനനിരതരായിരുന്നു എന്ന് വേൾഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവരെല്ലാം അസംബ്ലി ഓഫ് വേൾഡ് യൂത്തിലെ ( WAMY) അംഗങ്ങൾ ആയിരുന്നുവെന്നതാണ്, ഒരു യാഥാർത്ഥ്യം. അവർ മാത്രവുമല്ല, യുവമുസ്ലീമുകളും കോണ്‍ഗ്രസ്സിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഈ സമ്മേളനത്തിൽ എന്ത് നടന്നു? ആഗോളവത്കരണത്തിൽ മുസ്ലീം യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. വിഷയം വളരെ നല്ലതുതന്നെ, പക്ഷെ പ്രാസംഗികർ മോശവുമായിരുന്നു, എന്നാണു അന്ന് മാദ്ധ്യമങ്ങളുടെ വിമർശനമുണ്ടായത്. അതിൽ പങ്കെടുത്ത ഒരാൾ പറഞ്ഞതിങ്ങനെ: ഒരു പക്ഷെ കേരളത്തിലെ ചില പ്രസംഗവേദികളിൽ അനുഭവപ്പെടാറുള്ള അനുഭവങ്ങൾ പോലെ; അദ്ധ്യക്ഷനാകട്ടെ പ്രസംഗങ്ങൾ ശ്രദ്ധിക്കുന്ന മട്ടില്ലതാനും.

ഇറാക്ക് അഭ്യന്തര യുദ്ധം-
 2014
സാമൂഹ്യ അധ:പതനത്തെ അതിജീവിക്കുന്നതിനു ള്ള ഒരു മാർഗ്ഗം "ഷാരിയ" (ഇസ്ലാം മത നിയമ സംഹിത) മാത്രമേ ഉപകരിക്കപ്പെടുകയുള്ളൂ എന്നാണു മുസ്ലീമുകളുടെ വിശ്വാസം. ഷാരിയ യുടെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഒരിക്കലും യഥാർത്ഥ മുസ്ലീമിന് യോജിക്കുന്നില്ലയെന്നു അവർ സമ്മതിക്കുന്നു. ലോകത്ത് നടക്കുന്ന ഭീകര ലൈംഗിക പീഡനങ്ങൾ മുതലായ കുറ്റകൃത്യങ്ങളെ എതിർത്തു ഇല്ലാതാക്കുക, ഇതിന് ഉപകരണമായി നിരന്തരമുള്ള "ധ്യാനാത്മകബോധവും വ്യക്തിഗത ബോധവത്ക്കരണവും" ഇസ്ലാമിനു വലിയ മൂല്യമുള്ളതായി കാണാൻ കഴിയണമെന്നാണ്‌ പണ്ഡിത മതം. മദ്യവും മയക്കുമരുന്നും മതപരമായ ഏതൊരു  കാഴ്ചപ്പാടിനും സാമാന്യബുദ്ധിക്കും നിരക്കാത്തുമാണ്. ഇങ്ങനെയാണ് ഇസ്ലാമിക പണ്ഡിതരുടെ പ്രശ്നപരിഹാര ചിന്തകൾ .

ഇസ്ലാമിക സന്ദേശങ്ങൾ വ്യാപിപ്പിക്കുവാൻ വേണ്ടി നിരവധി സംഘടനകളും സൌദി സർക്കാരും കൈയയച്ച സഹായങ്ങൾ ചെയ്യുന്നുണ്ട്. മോസ്ക്കുകൾ, അനാഥ മന്ദിരങ്ങൾ, സ്കൂളുകൾ തുടങ്ങിയ  നിർമ്മിക്കുക, ദരിദ്രരായവരെ സഹായിക്കുക, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. ഇതിനായി മില്യാർഡൻ ഡോളറുകൾ നല്കി സഹായം നൽകിയതായി മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു. ഇതിനു കൂടുതൽ നേതൃത്വം നല്കിയത് സൌദിയുടെ അന്തരിച്ച ഫാദ് ബിൻ അബ്ദൽ അസീസ്‌ രാജാവ്  ആയിരുന്നു. ഇത്തരം വികസനസഹായ പ്രവർത്തങ്ങൾ അമ്പത്തിയഞ്ചു രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയിട്ടുണ്ട്.

ഒട്ടേറെ കാര്യങ്ങളിൽ ഇസ്ലാം മതവും ക്രിസ്തുമതവും ഒരുപോലെ യോജിക്കുന്നതിവിടെയാണ്: ശരിയായ ഒരു ജീവിതക്രമത്തിനു ഏറ്റവും ഫലപ്രദമായ ഒരുപാധിയാണ്‌ വിവാഹവും കുടുംബജീവിത മാതൃകയും എന്ന് ഇരു മതവിഭാഗങ്ങളും പഠിപ്പിക്കുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ ജനനനിയന്ത്രണ വിഷയങ്ങളാണ്, ആദർശ ശൈലിയിൽ കുറെ മാറ്റങ്ങൾ കാണുന്നത്. പ്രസിദ്ധ ഇസ്ലാം പണ്ഡിതനായിരുന്ന ഷൂഗ് ഹെറി യുവാക്കളെ ഉപദേശിക്കുന്നതിങ്ങനെയാണ്: "യഥാർത്ഥ മനുഷ്യനായിത്തീരാൻ ഒരു മുസ്ലീമോ, മറ്റേതെങ്കിലും മത വിശ്വാസത്തിലോ അംഗം ആയിത്തീരണമെന്നില്ല, മറ്റുള്ളവരുമായി ഒരുമിച്ചുള്ള ജീവിതം എളുപ്പമാക്കുന്നതിനു നിരന്തരം ഉണർന്നിരിക്കണ മെന്നെയുള്ളൂ." അതുപക്ഷെ, ഇങ്ങനെയുള്ള ഉപദേശങ്ങൾ തീവ്രവാദങ്ങൾ ക്കും അരങ്ങേറുന്ന ഭീകരാക്രമണങ്ങൾക്കും മുമ്പിൽ നിഷ്പ്രഭമായി ത്തീരുന്നു. 

ഇറാക്ക് യുദ്ധം No.1.അവസാനം
ലോക ജനതയുടെ പുതിയൊരു അറിവിന്റെ അരുകിലൂടെ ഞെട്ടിച്ചു കടന്നുപോയ ഭീകരാക്രമണ സ്പോട നമായിരുന്നു, അമേരിക്കയിലെ ന്യൂയോർക്കിലുള്ള വേൾഡ് ട്രെയ്ഡ് സെന്ററിൽ 2001  സെപ്റ്റംബർ- 11 നു മുസ്ലീം ഭീകരവാദികളുടെ അരങ്ങേറ്റം  നടന്നത്. മുസ്ലീം യുവ ജനങ്ങളിൽ ഈ തിയതി തീവ്രവാദത്തിന്റെ ഉറച്ച ആത്മവിശ്വാസത്തിലെ പരമമായ ജീവിതവീക്ഷണം നങ്കൂരമടിപ്പിക്കുകയായിരുന്നു. എങ്കിലും ഈ തിയതി യഥാർത്ഥ മുസ്ലീം വിശ്വാസികളിൽ വീണ്ടും ധാർമ്മികതയിൽ പുതിയൊരു ആത്മവിശ്വാസത്തിന്റെ അടിസ്ഥാനപരമായ അവബോധം ജനിപ്പിച്ചു എന്നതാണ് ശരി. അതിങ്ങനെ: "താടിമീശ സംസ്കാരവും ഭീകരവാദവും വസ്ത്രധാരണ ശൈലിയിലുള്ള ജിഹാദ് വിവാദത്തിനെതിരെയുമുള്ള ലോകവീക്ഷണം. അതായത്, എഴുനൂറു മില്യണ്‍ താടിവച്ച പുരുഷന്മാർ നിശ്ചയിച്ചാൽ ഈ പ്രപഞ്ചം ഇസ്ലാമായി തീരുകയില്ലെന്നാണ്, ഇവർ അഭിപ്രായപ്പെടുന്ന പുതിയ ആത്മവിശ്വാസം.

ബൈബിൾ, ഖുറാനെ അപേക്ഷിച്ച് മറ്റൊന്നാണ്. "ദൈവ വചനമാണ് മനുഷ്യ സംജ്ഞ". ദൈവത്തെപ്പറ്റി മനുഷ്യനുമായി ദൈവീക ഐക്യത്തെപ്പറ്റി വിവരിക്കുകയാണ്. ഇതിനാൽ ക്രിസ്ത്യൻ ദേവാലയത്തിൽ ബൈബിളിലെ ഓരോ വാചകങ്ങളും വ്യാഖ്യാനിക്കപ്പെട്ടു വിശദീകരിക്കുന്നു. ഇസ്ലാമിൽ, മുഹമ്മദ്‌ മദ്ധ്യകാലഘട്ടത്തിലെ ഒരു പടനായകനായിട്ടല്ല, മറിച്ച് അയക്കപ്പെട്ടവൻ ആണ്,  നവയുഗത്തിന്റെയും ബുദ്ധിജീവികളുടെതു മാണെന്ന തത്വമാണ് ആദ്യം മുതലേ അവർ ഉപദേശിക്കുന്നത്.

ദൈവപുത്രനായ യേശുക്രിസ്തുവിനെപ്പോലെ മനുഷ്യാവതാരം ചെയ്തതല്ലാ, മുസ്ലീമുകളുടെ അള്ളാഹ്. ഖുറാൻ ദൈവത്തിന്റെ വചനങ്ങൾ നിറഞ്ഞ പുസ്തകമാണ്. സത്യത്തെ കൈകാര്യം ചെയ്യലല്ല, അവർ അത് സത്യമാണെന്ന് വിശ്വസിക്കുന്നു. പ്രവാചകനായ മുഹമ്മദിന് ഏന്ജൽ ഗബ്രിയേലിന്റെ വെളിപ്പെടുത്തലാണ്,അത്. ഇതിനാൽത്തന്നെ ഇവയെല്ലാം അടിസ്ഥാന പ്പെടുത്തിയ ഏതു ചർച്ചകളും താത്വികമായി വളരെ പ്രയാസപ്പെട്ടത്‌തന്നെ, എന്നാണു ഇസ്ലാം മതപണ്ഡീതന്മാരുടെ അഭിപ്രായം. സ്ത്രീകൾക്ക് ലഭിക്കേണ്ട സമൂഹത്തിലെ സ്ഥാനവും പ്രതിഛായയും ചോദ്യം ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം പുതിയ അഭിപ്രായങ്ങൾ ഏറെ അപായകരമായിരുന്നു. ചില രാജ്യങ്ങളിൽ സാവധാനം പരിവർത്തന ത്തിന്റെ നേരിയ തുടക്കം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ തീവ്രാനുഷ്ടാന ത്തിലുള്ള ശിരോവസ്ത്രധാരണം, മുസ്ലീം സ്ത്രീകളുടെ സാധാരണ വസ്ത്രധാരണ രീതികൾ, സൗദിയിലെ സ്ത്രീകൾ ഇന്നും സ്വപ്നം കാണുന്ന കാറോടിക്കലും, എല്ലാം പരിവർത്തന വിഷയമായി നിറഞ്ഞു നിൽക്കുന്ന വിഷയങ്ങളാണ്.

മദ്ധ്യകാലഘട്ടത്തിലെ നിയമം ഇന്നും തുടരണമെന്നത്, ഉദാ: വിവാഹബന്ധം ഉപേക്ഷിക്കുന്ന സ്ത്രീകളെ ക്രൂരമായി ശിക്ഷിക്കുന്ന രീതികളുമെല്ലാം ഇക്കാലത്ത് നിരവധി ഇസ്ലാം പരിഷ്കരണവാദികളുടെ ഇടപെടൽ മൂലം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു കേന്ദ്രീയ അധികാരസ്ഥാനമോ, ക്രൈസ്തവ സഭയിലേതുപോലെ ഒരു ക്ലെർജിക്കൽ സംവിധാനമോ അഥവാ ഒരു ഹൈരാർക്കിയാൽ നേതൃത്വമോ ഇല്ലാത്ത ഒരു മതമാണല്ലോ ഇസ്ലാം. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ വലിയവനായ അള്ളാഹുവിന്റെ മുമ്പിൽ എല്ലാവരും ചെറിയവരാണ്. ഈ വിഷയത്തിൽ എല്ലാവരും ജനാധിപത്യ മതാത്മകതയാണ് ദർശിക്കുന്നത്.

മുഹമ്മദിന്റെ കാലത്തുതന്നെ ക്രിസ്താനികൾ കൂടുതലായി കാലുറപ്പി ച്ചിരുന്ന പ്രദേശങ്ങളുമായി പോലും ചില അവകാശങ്ങളിൽ മോഡൽ ഉടമ്പടികൾ ചെയ്തിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. അതായത്, ക്രിസ്ത്യാനികളുള്ള പ്രദേശങ്ങളിൽ പുതിയ ദേവാലയങ്ങൾ നിർമ്മിക്കു വാൻ പോലും സമ്മതം നൽകിയിരുന്നില്ല. എന്നാൽ അവരുടെ ക്രിസ്തുമത വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല. മതങ്ങളുടെ അവകാശസമത്വം ഇസ്ലാമിനില്ല, അതൊട്ട്‌ സംഭവിക്കുകയുമില്ല.

ഇസ്ലാമികലോകം വ്യക്തിഗതഘടനയിലല്ല, മറിച്ച് പരമ്പരാഗതമായ സമൂഹവും അതിനായി തയ്യാറാക്കിയ ഒരു കേന്ദ്രീയ സംവിധാനവുമാണ് കാണുന്നത്. കുടുംബം, പരസ്പരമുള്ള ഉറച്ച കൂട്ടുകെട്ട് ബന്ധങ്ങൾ, വംശം, അവസാനത്തേതായി വിശ്വാസികളുടെതായ ഒരു സമൂഹവും. വ്യക്തി സ്വാതന്ത്ര്യം ഇസ്ലാമിൽ ഓരോരുത്തനും തനിയെ സാധിച്ചുകൊള്ളുമെന്നാണ് പൊതുനിലപാട്. ഈ കാഴ്ചപ്പാട് പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലീമുകളിൽ ഏറെ ഉറച്ചു കാണാനുണ്ട്.

ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം മതം മാറി മറ്റൊരു മതത്തിലേയ്ക്കോ വിശ്വാസത്തിലേയ്ക്കോ മാറുന്നത് തന്നെ ഒരു മുസ്ലീമിനെ സംബന്ധിച്ച് ഒരു വലിയ പാപവുമാണത്രെ. അപ്രകാരം സംഭവിച്ചാൽ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക നടപടിയനുസരിച്ചു വധശിക്ഷയാണ് നല്കുന്നത്. ഇസ്ലാം പരാജയപ്പെട്ടി രിക്കുന്ന പ്രധാന വിഷയം, ആധുനിക സാമൂഹ്യ സാംസ്കാരിക വികാസത്തി നെതിരെ ആഴത്തിൽ വേരൂന്നിയിട്ടുള്ള കടുത്ത വിദ്വേഷവും ലോകസമൂഹത്തിന് നേരെ സഹവർത്തിത്വത്തിൽ ഉണ്ടായിട്ടുള്ള പോരായ്മ കളാണ്.

കൃത്യമായ ദിശയിൽ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന പോരായ്മകളാണ്‌,  ഇസ്ലാം സമൂഹത്തിൽ അവരുടെ കുട്ടികളെ വാർപ്പിരുമ്പുപോലെ സുദ്രുഢമായ അനുസരണാശീലം അഭ്യസിപ്പിക്കുന്നതെന്ന അഭിപ്രായങ്ങൾ. തനതു ചിന്തയിലും അനുഭവങ്ങളിലും വളരേണ്ട സത്യാന്വേഷണ ജീവിതശൈലിയല്ല പഠിപ്പിക്കുന്നത്‌. ആ ജീവിതം തികച്ചും ആരോ ഭാവനയിൽ നിർമ്മിക്കുന്ന കര കൌശല വസ്തുവിനെപ്പോലെയാണത്രെ. എന്താണ് മറുവശം? സ്വതന്ത്രവും ആശയങ്ങളുടെ തടസങ്ങൾ ഇല്ലാത്ത വിനിമയങ്ങളും നിർദ്ദേശങ്ങളും, ഗൌരവ വിഷയങ്ങൾ കാരണമാക്കുന്ന പോരായ്മകൾക്ക്നേരെയുള്ള ശരിനിലപാടുകളും ആണ്. ഇതായിരിക്കും പാശ്ചാത്യ രാജ്യങ്ങളിൽ സംതൃപ്തമായ സാമൂഹ്യജീവിത ശൈലിയും ഭദ്രമായ സാംസ്കാരികവികാസവും കുറെയെങ്കിലും കൈവരിക്കുന്നതിന് മാതൃകയാകുന്നത്‌. ഇങ്ങനെ നിലവിൽ വന്ന സാമൂഹ്യ ജീവിതശൈലിയാണ് എകാധിപതികളെ പാശ്ചാത്യ നാടുകളിൽ നിന്നും അപ്രത്യക്ഷമാക്കാൻ കാരണമാക്കിയത്. പതിനാറാംനൂറ്റാണ്ടിൽ ആരംഭിച്ച ക്രിസ്ത്യൻ റിഫോർമേഷൻ പ്രക്രിയ തന്നെ പാശ്ച്ചത്യസമൂഹത്തിൽ ഉണ്ടായ സ്വതന്ത്രചിന്താരീതിയുടെ മാറ്റൊലിയായിരുന്നു.
 
ആധുനിക ലോകത്തിൽ കുറഞ്ഞതോതിലെങ്കിലും തങ്ങളാരാണെന്ന വിശ്വാസം സമർപ്പിക്കാവുന്ന നിലപാടിന് പരാജയം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിക ലോകം വളരെയധികം ഭീകരവാദവും ഭീകരാക്രമണങ്ങളും അക്രമാസക്തമായ സംഭവങ്ങളും നൽകുന്നുണ്ട്. കേരളത്തിലും ഇന്ത്യയുടെ മറ്റു ചിലയിടങ്ങളിലും ഒറ്റപ്പെട്ട ദുരന്തങ്ങൾക്കും കാരണമായിട്ടുണ്ട്. അതുപോലെ ശ്രദ്ധേയമാണ്,  ആധുനിക ആഗോളവത്കരണത്തിനു എതിരെ സ്വീകരിക്കുന്ന സ്വാഗതാർഹമല്ലാത്ത നിലപാട്. കഴിഞ്ഞ കാലത്ത് കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയുടെ സുവർണ്ണ കാലത്ത് പാശ്ചാത്യ സമൂഹം സ്വീകരിച്ച ഏതാണ്ടതേ മാതൃകയിൽ തന്നെ ഇസ്ലാമും കൈക്കൊണ്ട നിലപാട് ഏറെ ശ്ലാഘനീയമായിരുന്നു. അതുപക്ഷെ ഈ വിധത്തിൽ അവരുടെ ആദ്യത്തേതുമായിരിക്കണം.

എങ്കിലും ശ്രദ്ധേയമായ മറ്റുചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമികലോകത്തിലെ ജനതയുടെ ആകർഷകമായ പങ്കു ആധുനികത നിറഞ്ഞ ഒരു പുതിയ ലോകത്തിനുവേണ്ടി ശ്രദ്ധയോടെ വഹിക്കുന്നുണ്ടെന്നു ള്ളതാണ്. മരണം വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന അൽഖയിദയും ഇസ്സിസും പോലുള്ള ഭീകര പ്രവർത്തകർ യഥാർത്ഥ ഇസ്ലാമിന്റെ പടയാളികൾ അല്ലായെന്ന് യുവമുസ്ലീംകൾ വിശ്വസിക്കുന്നു. അവരുടെ ഒരു സേക്കുലർ രാജ്യത്തെപ്പോലും സംശയത്തോടെ വീക്ഷിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. ശിരോവസ്ത്രം ധരിച്ചിരിക്കേണ്ട മുസ്ലീം വനിതകൾ ദുബായിലോ ബെയ്റൂട്ടിലെ തെരുവുകളിലോ ഒന്നും അവർ ഷോപ്പിംഗിന് പോകുമ്പോൾ അവയൊന്നും പാലിക്കുന്നില്ല. ആരും അതിനായി നിർബന്ധിക്കുന്നതായും ഞാൻ കണ്ടില്ല.

ഒരു യാഥാർത്ഥ്യമിതാണ്, മതതീവ്രവാദ ചിന്തയിൽ ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകൾ നിലവിൽ അഴിച്ചു വിട്ടിരിക്കുന്ന സിറിയൻ-ഇറാക്ക് യുദ്ധങ്ങളും ഈജിപ്തിലെ അസ്വസ്ഥതകളും ഇസ്രായേൽ -പലസ്തീന സംഘർഷങ്ങളും എല്ലാം അവരുടെ ശക്തിയുടെ വ്യാപ്തം ഏറ്റവും കൂടുതൽ വികസിപ്പിക്കുകയെന്നതാണ്. ഭീകരതയുടെ അന്ധതയാണ് ജിഹാദികൾ നടത്തുന്ന  ഈ യുദ്ധങ്ങൾ. ഭീകരതയുടെ പ്രതിരൂപങ്ങളായിരുന്നു, കഴിഞ്ഞകാല ബോംബെ ആക്രമണവും ന്യൂയോർക്ക് ആക്രമണവും.

Prof.Dr.Ömer Özsoy, 

Göthe University, Frankfurt, 

Germany.

നിലവിലുള്ള ഇസ്ലാമിന്റെ പഴയ മൊസൈക്ക്പണിയിൽ  അടിസ്ഥാനപര വും മാത്രുകാപരവുമായ ഒരു  പരിവർ ത്തനം അതിവിദൂരമായിരിക്കില്ല. മാറ്റങ്ങൾ  വേണ്ടത് ആധുനികതയ്ക്കെ ന്നും ഉതകുന്ന മാതിരിയാകണം. മുസ്ലീംങ്ങൾ   അവരുടെ     സ്ത്രീകൾക്ക് അവകാശപ്പെട്ട അംഗീകാരം നല്കണം. അവരുടെ സമൂഹത്തിലെ പ്രധാന കെട്ടുറ പ്പിനും  ഒരു പ്ലൂറൽ സമൂഹത്തിന്റെ  ആരോഗ്യകരമായ നിർമ്മിതിക്കും വളർച്ച യ്ക്കും വേണ്ടി ഇസ്ലാമിന്റെ നിലപാടിൽ മാറ്റം വരണം.  ആന്തരികമായ ഒരു മാറ്റമേ ഇതിനു വേണ്ടി  ആവശ്യമായി വരുന്നുള്ളൂ. മതങ്ങൾ മനുഷ്യന് വേണ്ടിയാകണം, അത്പക്ഷെ നേരേ തിരിച്ചു ആവരുതല്ലോ. 

ആധുനിക ഭാവിയിൽ പരിവർത്തനങ്ങൾ ഇസ്ലാമിൽ നടക്കുന്നതിന്റെ തെളിവാണ്, യൂറോപ്യൻ സമൂഹത്തിലേയ്ക്കുള്ള മുസ്ലീമുകളുടെ സഹകരണവും വിശ്വാസവും. മാത്രമല്ല, ജനാധിപത്യവത്കരണവും ആഗോളവത്ക്കരണവും, ഇതിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഉണ്ടാകേണ്ട കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റങ്ങളും. ഇതിന്റെ ഫലമാണ് ടർക്കിയുടെ ജനാധിപത്യപ്രക്രിയകളും തുടർന്ന് നാറ്റൊയിലും യൂറോപ്യൻ യൂണിയനിലേയ്ക്കുമുള്ള പ്രവേശനത്തിനുള്ള അടിയൊഴുക്കുകളുമെല്ലാം തുറന്നു  വ്യക്തമാക്കിയത്. "ഖുറാൻ ദൈവത്തിന്റെ വാക്കാലുള്ള ഒരു ഉടമ്പടിയാണ്, ഈ ഉടമ്പടി ഒരിക്കലും പൂർത്തിയാക്കിയിട്ടില്ല; ദൈവത്തിനു ഇനിയും നമ്മോടു സംസാരിക്കുവാനുണ്ട്". ഇപ്രകാരം പറഞ്ഞത്, പ്രശസ്ത ഇസ്ലാം പണ്ഡിതനും (GOETHE UNIVERSITY, FRANKAFURT, GERMANY) ജർമ്മനിയിലുള്ള ഗൊയ്‌ഥെ സർവകലാശാലയിലെ പ്രൊ. ഡോ. ഓയ്മർ ഒയ്സോയ് ആണ്.//-
-------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.