Freitag, 15. Juli 2016

ധ്രുവദീപ്തി // Church // വൃദ്ധ വിലാപം // ചെങ്ങളം ഇടവക കാളക്കുട്ടി ആരാധനയുടെ പിടിയിൽ // ടി. പി. ജോസഫ്, തറപ്പേൽ

ധ്രുവദീപ്തി // Religion // 

ചങ്ങനാശേരി രൂപതയിൽ ഉണ്ടായിരുന്ന ചെങ്ങളത്തെ പുരാതന പ്രസിദ്ധ സെന്റ് ആന്റണീസ് പള്ളി ഇപ്പോൾ ഇല്ല. അതു തകർത്തശേഷം പുതിയ പള്ളി പണിയുന്നു; ഇപ്പോൾ ചെങ്ങളം ഇടവക കാഞ്ഞിരപ്പള്ളി രൂപതയിലാണ്.


വൃദ്ധ വിലാപം-

ചെങ്ങളം ഇടവക 
കാളക്കുട്ടി ആരാധനയുടെ 
പിടിയിൽ //
 

ടി. പി. ജോസഫ് തറപ്പേൽ

ഹറോൻ ഒരു പരമാർത്ഥ ഹൃദയനായിരുന്നു. ജനം ആവശ്യപ്പെട്ടതനുസരി ച്ചു ഒരു കാളക്കുട്ടിയെ വാർത്തെടുത്ത്, അതിനെ ആരാധിക്കുന്നതിനു ഒരു ബലി പീഠവും സൗകര്യപ്പെടുത്തിക്കൊടുത്തു. തനി കാളക്കുട്ടിയെ ആരാധി ക്കുന്നത് തെറ്റാണെന്ന് ഇവിടെയുള്ള ചെങ്ങളം നിവാസികൾക്കറിയാം. ഇന്ന്  അതിനു ഇവിടെയുള്ളവർ മുതിരുകയില്ല. അതിനു പകരം ഇവിടെ പള്ളിയിൽ വച്ചിരിക്കുന്ന നിരവധി "തിരുശേഷിപ്പു"കളാണ്, കാളക്കുട്ടിയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. 

ചുരുക്കമായിട്ട് ഞാൻ തിരുശേഷിപ്പ് ചാപ്പലിൽ കയറാറുണ്ട്, ദിവ്യകാരുണ്യ വീസീത്തയ്ക്കായി. ഒരിക്കൽ കണ്ടു, ഒരു യുവതി കൊച്ചിനെയും എളിയിൽ വച്ചു ചാപ്പലിൽ കയറി അന്തോനീസിന്റെയും, മാതാവിന്റെയും മുമ്പിലുള്ള പെട്ടികളിൽ പണം ഇട്ടിട്ടു പോകുന്നു. തിരുവോസ്തിയിലുള്ള കർത്താവിനെ ഗൗനിച്ചതേയില്ല. അക്കാര്യം അറിഞ്ഞു കൂടായിരുന്നിരിക്കണം. അവർ അന്യമതസ്ഥയാണെന്നാണ് മനസ്സിലായത്.
 
 "സ്വർണ്ണ കാളക്കുട്ടി ആരാധന"


കരുണയുടെ കവാടം തുറന്നതിൽ പിന്നെ ചെങ്ങളം പള്ളിയിൽ കാണുന്ന കാഴ്ച ഇങ്ങനെ: നിർമ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ പള്ളിയുടെ മുമ്പിൽ പണി തീർത്ത ചാപ്പലിൽ ചിലർ പ്രവേശിച്ചു ദിവ്യകാരുണ്യത്തിനു നേരേ മുട്ടുകുത്തി കുറേനേരം ആളുകൾ പ്രാർത്ഥിക്കുന്നു. പിന്നീട് എല്ലാ തിരുശേഷിപ്പുകളുടെ യും മുമ്പിൽ കൂടി കടന്നു പോകുന്നു. അവിടെത്തന്നെ പന്ത്രണ്ടോളം തിരുശേ ഷിപ്പുകൾ, വിശുദ്ധരുടെയും വിശുദ്ധരായി പേര് വിളിക്കാത്തവരുടെയും ഉണ്ട്. മറ്റു തൊട്ടടുത്ത  മുറികളിൽ വികാരിയുടെയും, അസി. വികാരിയുടെയും താമസ്സമുറികളും, ശൗചമുറികളും, കൂടാതെ അവിടെയുള്ള മറ്റു  സമീപമുള്ള  മുറികളിൽ വൃത്തിയായി സൂക്ഷിക്കപ്പെടാൻ കഴിയാതെ കിടക്കുന്ന ടോയില റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം നിത്യാരാധന ചാപ്പലിലിനുള്ളിൽ തന്നെ ! ഓരോ തിരുശേഷിപ്പ് കൂടിനു മുമ്പിൽ ചെല്ലുമ്പോൾ ആളുകൾ കൈകൾ കൂപ്പു ന്നു, വിടർത്തുന്നു, പിന്നീട് അവ നീട്ടുന്നു, പൊക്കുന്നു, എന്നിട്ടും തൃപ്തി വരാ ഞ്ഞിട്ട് ചിലർ കൂടുകളുടെ പടികളിൽ കൈകൾ ചേർത്തു വയ്ക്കുന്നു. തിരു വോസ്തി എഴുന്നള്ളിച്ചു വച്ചിരിക്കുന്നിടത്താണ് ഈവക പ്രകടനങ്ങളെല്ലാം.

കഴിഞ്ഞ വർഷം ഓഗസ്ററ്- 15 എല്ലാകൊല്ലത്തെയും പോലെ അന്നും കടമുള്ള ദിവസം. വൈകിട്ടു കുർബാനയ്ക്ക് ചെന്നപ്പോൾ അന്ന് പതിവില്ലാതെ നൊവേന. അന്ന് ആദ്യമായാണ് ചെങ്ങളത്തു നൊവേന നടത്തുന്നത്. പിന്നീട് അറിയാൻ കഴിഞ്ഞു അന്ന് വി. അന്തോനീസിന്റെ ജന്മദിനമായിരുന്നു എന്ന്. രേഖകൾ ഒന്നുമില്ല. അന്തോനീസ്, മാതാവിന്റെ അതീവ ഭക്തൻ ആയിരുന്നതു കൊണ്ടു അദ്ദേഹത്തിന്റെ ജന്മദിനം ഓഗസ്ററ് 15 ആയിരിക്കണമെന്ന് ഭക്ത ജനങ്ങളുടെ പണ്ട് മുതലുള്ള ഒരു വിശ്വാസം. അത്രമാത്രം. എന്തെങ്കിലുമാകട്ടെ, ഞാനിത്രയും പറയാൻ കാരണം മറ്റൊന്നാണ്. അന്നാണ് എനിക്ക് ഒരു സംശയം ജനിച്ചത്: അന്തോനീസിന്റെ നൊവേനയ്ക്ക് ഉപയോഗിക്കുന്ന തിരുശേഷിപ്പ് സക്രാരിയിലാണോ സൂക്ഷിക്കുന്നതെന്ന് ? അക്കാര്യം പിന്നെ മറന്നുപോയി.

 

ഇക്കഴിഞ്ഞ ഫെബ്രു. 2 ന് (2016) തിരുനാൾ നൊവേനയിൽ സംബന്ധിക്കുവാൻ ചെന്നപ്പോൾ കാണുന്നു, അതേ സംഗതി. തിരുശേഷിപ്പ് സക്രാരിയിൽനിന്നും എടുത്തു അരുളിക്കയിൽ വയ്ക്കുന്നു. മുക്കാൽ കണ്ണു മാത്രം കാഴ്ചയുള്ള ഞാൻ കാണുന്നത് ശരിയായിരിക്കുമോ...? ഞാൻ ഈ വിവരം രണ്ടു മൂന്നു പേരുമായി പങ്കു വച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അവരും ശദ്ധിച്ചു. ഞാൻ പറയുന്നത് ശരിയാണെന്നു അവരും സമ്മതിച്ചു. പിന്നീട് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു എന്റെ ഈ അറിവിന്‌ സ്ഥിരീകരണവും ലഭിച്ചു.
 
അപ്പോൾ എനിക്കു വീണ്ടും സംശയം. തിരുശേഷിപ്പ് ഭക്തി തിരുവോസ്തി ഭക്തി യിലേയ്ക്ക് നയിക്കുമോ? ഉത്തര വാദിത്വപ്പെട്ടവർ അങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ തിരുശേഷിപ്പ് തന്നെ തിരുവോസ്തിക്കൊപ്പം സക്രാരി യിൽ സ്ഥാനം പിടിച്ചിരിക്കുന്നു. തിരുവോസ്തിക്കും തിരുശേഷിപ്പിനും തുല്യ സ്ഥാനം. ! ഇതു വിഗ്രഹാരാധന അല്ലാതെ മറ്റെന്താണ്? ചെങ്ങളം ഇടവകപ്പള്ളി യിൽ ഇപ്രകാരമെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ട്, ആരാണ് ഇതിനെല്ലാം പൂർണ്ണ ഉത്തരവാദികൾ  ?

യഹൂദജനത അഹറോന്റെ നേതൃത്വത്തിൽ കാളക്കുട്ടിയെ ആരാധിച്ചെങ്കിൽ, ഇവിടെ ചെങ്ങളത്തു പള്ളിയിൽ നടക്കുന്നത് തിരുശേഷിപ്പാരാധന. തിരുശേഷിപ്പുകൾ വണങ്ങണം! വണക്കം കൂടിപ്പോയാലോ.. ആറാധന... മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, "കാളക്കുട്ടി ആരാധന". കാളക്കുട്ടി ആരാധന യഹോവ ആരാധനയിലേയ്ക്ക് നയിക്കുമായിരുന്നെങ്കിൽ മോശ കാളക്കുട്ടിയെ ഇടിച്ചു പൊട്ടിക്കുകയില്ലായിരുന്നല്ലോ. അപ്പോൾ "കാളക്കുട്ടി ആരാധന" തെറ്റ്, "തിരുശേഷിപ്പാരാധന"യും തെറ്റ്, അതു നടത്തിക്കുന്നവരുടെ താത്പര്യങ്ങളും വിവരമില്ലായ്കയും. രണ്ടും തമ്മിൽ വ്യത്യാസമൊന്നുമില്ല.

പുതിയ ചെങ്ങളം പള്ളി, തൊട്ടുചേർന്നു
  മുൻപിൽ തിരുശേഷിപ്പ് ചാപ്പൽ


"നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങൾ എനിക്ക് സഹിക്കാനാവുന്നില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. നിങ്ങളുടെ കരങ്ങൾ ഉയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നും മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല." (ഏശയ്യാ 1, 14 : 15). ഞാൻ കൂട്ടിച്ചേർക്കുന്നു: മനുഷ്യർക്ക് കറവപ്പശുക്കളെയാണാവശ്യം, കറവദൈവങ്ങളെയാണാവശ്യം. അവർക്ക് ചോദിക്കുന്നതെല്ലാം കൊടുക്കുന്ന ദൈവങ്ങൾ. അതുപോലെതന്നെ തിരുശേ ഷിപ്പ് ഭക്തിയും, നൊവേനഭക്തിയും. ചോദിക്കുന്നതെല്ലാം കിട്ടുന്നതിന് വേണ്ടി യുള്ള ഭക്തി. കേവലം കാര്യസാധ്യത്തിനുള്ള ഭക്തി. ആരാധിക്കുന്നത് കാളക്കുട്ടിയെ അല്ലാതെ മറ്റെന്തിനെയാണ് ? (15.2.2016, ചെങ്ങളം ). // -
 --------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 
 

Donnerstag, 7. Juli 2016

ധ്രുവദീപ്തി // Christianity // Family # സ്നേഹത്തിന്റെ സന്തോഷം // ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ.



 Family // 

സ്നേഹത്തിന്റെ സന്തോഷം 



ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,

പൗരസ്ത്യ വിദ്യാപീഠം,
വടവാതൂർ സെമിനാരി, കോട്ടയം.




 Fr. Dr. Andrews Mekkattukunnel
ന്തോഷത്തിന്റെ പ്രവാചകനാണ് ഫ്രാൻസിസ് മാർപാപ്പ. "സുവിശേഷത്തിന്റെ സന്തോഷത്തിനും "സന്യാസത്തിന്റെ സന്തോഷ"ത്തിനും ശേഷം സ്നേഹ ത്തിന്റെ സന്തോഷവുമായി നമ്മുടെ കുടുംബങ്ങളിലേ ക്ക് പാപ്പാ കടന്നു വരുന്നു. 2014-2015 വർഷങ്ങളിൽ കുടുംബത്തെക്കുറിച്ചു റോമിൽവച്ചു നടന്ന സിനഡ് ചർച്ചകളുടെ വെളിച്ചത്തിൽ ആധുനിക ലോകത്തിനു മാർപാപ്പ നൽകുന്ന പ്രബോധനമാണ് മാർച്ചു 19 ന് ഒപ്പു വെച്ചു ഏപ്രിൽ 9 ന് പ്രസിദ്ധീകരിച്ച "സ്നേഹത്തിന്റെ സന്തോഷം". തിരുക്കുടുംബത്തിന്റെ മാത്രമല്ല, എല്ലാ ക്രൈസ്തവ കുടുംബങ്ങളുടെയും മദ്ധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ ഇതു ഒപ്പ് വെച്ചത് അർത്ഥപൂർണ്ണമായി. ഒമ്പത് അദ്ധ്യായങ്ങളിലായി 325 ഖണ്ഢികകളിൽ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിക്കുന്നത് സമഗ്രവും സമ്പൂർണവുമായ കുടുംബദർശനമാണ്.

ദൈവീക സന്തോഷവും ധാർമ്മിക മൂല്യങ്ങളും 

1. ദൈവീകമായ സന്തോഷം അനുഭവവേദ്യമാക്കാൻ കുടുംബങ്ങളിൽ ഉണ്ടായി രിക്കേണ്ട സ്നേഹത്തെക്കുറിച്ചാണ് പാപ്പാ പ്രതിപാദിക്കുന്നത്. കുടുംബാംഗ ങ്ങൾ,പ്രത്യേകിച്ചു ഭാര്യാ ഭർത്താക്കന്മാർ, സ്നേഹത്തിൽ വളരുന്നതനുസരി ച്ചാണ് സന്തോഷത്തിന്റെ വർദ്ധനവ്.

Happiness of Love 
  2. പാരമ്പര്യകുടുംബ- ധാർമ്മികമൂല്യങ്ങളും മാറ്റത്തിന് വേണ്ടിയുള്ള അഭിനിവേശവും തമ്മിലുള്ള ആരോഗ്യകര മായ ഒരു സംവാദവും സമന്വയവുമാണ്, സ്നേഹത്തിന്റെ സന്തോഷം എന്ന സ്ലൈഹീക പ്രബോധനത്തിന്റെ കാതൽ. പരമ്പരാഗതമായ പൊതുനിയമങ്ങൾ ഉപയോഗിച്ചു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാവില്ലെന്നും മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ചു ഓരോ സംഭവത്തെയും അതതിന്റെ സന്ദർഭത്തിൽ വിലയിരുത്തി പരിഹാരം കണ്ടെ ത്തണമെന്നുള്ള നിർദ്ദേശമാണ് പാപ്പ മുമ്പോട്ട് വയ്ക്കുന്നത്.

3. ഓരോ രാജ്യത്തിന്റെയും ദേശത്തിന്റെയും സാംകാരിക പശ്ചാത്തലം വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ വിലയിരുത്തുമ്പോഴും ഈ വൈവിദ്ധ്യം കണക്കിലെടുക്കണം. യൂറോപ്പിന്റെ സാംസ്കാരിക പശ്ചാത്തലമല്ലല്ലോ ഭാരതത്തിലുള്ളത്. ഓരോ വ്യക്തിയും വ്യത്യസ്തനും വ്യതിരക്തനുമായിരിക്കുന്നതുപോലെ, അവനുണ്ടാകുന്ന പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്.

പുതുജീവനും കുടുംബവും
4. ബൈബിളാണ് കുടുംബജീവിതത്തിന്റെ ധാർമ്മി കതയെപ്പറ്റി നമുക്ക് വ്യക്തമായ പ്രബോധനം നൽ കുന്നത്. വിശുദ്ധ ഗ്രന്ഥം മുഴുവൻ കുടുംബങ്ങളുടെ ചരിത്രമാണ്. പറുദീസയിൽ ആരംഭിക്കുന്ന ഭാര്യാ ഭർതൃസ്നേഹവും, പരസ്പരം സ്നേഹം പങ്കു വയ്ക്കലും തൽഫലമായുണ്ടാകുന്ന പുതുജീവനും കുടുംബപ്രശ്നങ്ങളുമെല്ലാം ബൈബിളിന്റെ ഓരോ താളിലും കണ്ടെത്താം. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ സുരക്ഷിതത്വവും അഭയവും കണ്ടെത്തേണ്ടത് വിശുദ്ധ ഗ്രന്ഥത്തിലാണ്. നമ്മുടെ സഹനങ്ങളിലും വേദനകളിലും സകല സമാശ്വാസങ്ങളുടെയും ഉറവ ബൈബിളാണ്.

കാലിക ദർശനം 

 കേരളത്തിലെ ക്രിസ്ത്യാനി 
സ്ത്രീകളും 
പെൺകുട്ടികളും കഴിഞ്ഞ 
നൂറ്റാണ്ടിൽ

 5. കാലിക പ്രതിസന്ധികളിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തലുകൾ വേണം. അതിരുകടന്ന വ്യക്തി കേന്ദ്രവാദവും  ആപേക്ഷിതാമനോഭാവവും, അശ്ലീല ചിത്ര ദർശനവും, മുതിർന്നവരോടും സ്ത്രീക ളോടുമുള്ള കടുത്ത അവഗണനയും, കുഞ്ഞു കുട്ടികളുടെമേലുമുള്ള അതിക്രമവും ദുരുപ യോഗങ്ങളും ഇന്നത്തെ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളാണ്. സ്ഥിരമായ ബന്ധം പ്രധാനം ചെയ്യുന്ന സുരക്ഷതത്വം ആധിനിക മനുഷ്യൻ ആഗ്രഹിക്കുന്നുവെങ്കിലും ശാശ്വതമായ ഉടമ്പടി ബന്ധത്തിൽ ഏർപ്പെടാൻ അവൻ ഭയപ്പെടുന്നു. ദൈവകൃപയോടുള്ള തുറവി ഒന്നുമാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ളൂ. മന:സാക്ഷിയുടെ മാറ്റിപ്രതിഷ്ഠിക്കലല്ല, ശരിയായ രൂപീകരണമാവശ്യം.


6. വിവാഹബന്ധത്തിന്റെ അവിഭാജ്യത, കൗദാശികമാനം, സ്നേഹം ചൊരിയൽ, ജീവൻ പകരൽ, കുഞ്ഞുങ്ങളുടെ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പരമ്പരാഗത കുടുംബമൂല്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ കൗൺസിലിന്റെയും തന്റെ മുൻഗാമികളായ പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാപാപ്പാമാരുടെ പാത പിന്തു ടന്നുകൊണ്ട് ഒരിക്കൽക്കൂടി നമ്മെ അനുസ്മരിപ്പിക്കുന്നു. വിവാഹം ഒരു സാമൂഹ്യ വ്യവസ്ഥിതി മാത്രമല്ല, അതൊരു വിളി കൂടിയാണ്. ദമ്പതികളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമുള്ള മാർഗ്ഗം.



ദാമ്പത്യസ്നേഹം
സ്നേഹത്തിന്റെ സാക്ഷ്യമാണ്  
7. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്‌ക്കെ ഴുതിയ ലേഖനം പതിമൂന്നാം അദ്ധ്യായത്തിലെ സ്നേഹഗീതം വിശകലനം ചെയ്തുകൊണ്ട് കുടും ബ സ്നേഹത്തെക്കുറിച്ചു പാപ്പാ സവിസ്തരം നാലാമദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. മിശിഹായും സഭയും തമ്മിലുള്ള സ്നേഹത്തിന്റെ സാക്ഷ്യമാണ് ദാമ്പത്യസ്നേഹം. എങ്കിലും പരിമിതനും ബലഹീനനുമായ മനുഷ്യൻ ദൈവീകവും രഹസ്യാത്മകവുമായ ഈ ശ്രേഷ്ഠ സ്നേഹം പൂർണ്ണമായി പ്രകാശിപ്പിക്കാൻ അശക്തനാണ്. ക്രമേണ അനുഭവിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമാണ് ദാമ്പത്യസ്നേഹം. പക്വതയാർന്ന സ്നേഹത്തിലേക്ക് ദമ്പതികൾ അനുദിനം വളരണം. സുദീർഘമായ ഈ സ്നേഹ ബന്ധം അഭംഗുരം നിലനിർത്താൻ നിരന്തരമായ പരിശ്രമം കൂടിയേ തീരൂ.

8. ദമ്പതികൾക്ക് പരസ്പരമുള്ള സ്നേഹം എന്നും ഒരുപോലെയായിരിക്കയില്ല. ആരംഭത്തിലുള്ള പരസ്പരാകർഷണവും ബന്ധത്തിന്റെ ഊഷ്മളതയും അതേ തീവ്രതയിൽ എന്നുമുണ്ടാകണമെന്നില്ല. ഏതു ജീവിതസാഹചര്യത്തിലും കുറവ് വരാത്ത പരസ്പര സാന്നിദ്ധ്യവും അടുപ്പവും മനസ്സിലാക്കലുമൊക്കെ യാണ്, സ്നേഹപ്രകാശനമാർഗ്ഗങ്ങൾ. എല്ലാ ജീവിതാനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുന്ന ദാമ്പത്യസ്നേഹം മാത്രമേ ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യുകയുള്ളൂ.

കുടുംബം അതി വിശാലമായിരിക്കണം.


 കുടുംബം അതിവിശാലമാണ്
  9. ദാമ്പത്യസ്നേഹത്തിന്റെ ഫലം കുഞ്ഞുങ്ങളാണ് എന്ന സത്യം തിരുസഭയുടെ എല്ലാക്കാലത്തുമുള്ള പ്രബോധനമാണ്. കുഞ്ഞുങ്ങളുടെ പ്രഥമ വിദ്യാലയം കുടുംബമാണ്. അവിടെയാണ് വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെ ആദ്യപാഠങ്ങളും അവർ പഠിക്കുന്നത്. മാർപാപ്പ അഭിലഷിക്കുന്ന കുടുംബം അതിവിശാലമാണ്. അവിടെ വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും അമ്മാവന്മാരും അമ്മായിമാരും സഹോദരീ-സഹോദരന്മാരും ബന്ധുക്കളും ഉണ്ടായിരിക്കണം.

10. വിശുദ്ധഗ്രന്ഥാധിഷ്‌ഠിതവും ധാർമ്മിക- മാനുഷിക മൂല്യങ്ങൾക്കനുസരിച്ച കുടുംബങ്ങൾക്ക് രൂപം നൽകാൻ ദമ്പതികൾക്ക് ശരിയായ പരിശീലനം നല്കപ്പെടണം. വിവാഹ ഒരുക്ക സെമിനാറുകൾ നടത്തിയാൽ മാത്രം പോരാ. വിവാഹ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അവരെ അനുയാത്ര ചെയ്യുക യും വേണം. ശരിയായ ദിശാബോധം നൽകാനും ഉത്തരവാദിത്വ പൂർണ്ണമായ മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കാൻ ഇതാവ ശ്യമാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പലതും ഉടലെടുക്കുന്നത് ആദ്യ വർഷങ്ങളിൽ ആണ്. ആ കാലഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിരി ക്കുന്നത്‌. കുടുംബം സുവിശേഷവത്കരിക്കപ്പെടുന്നത്പോലെതന്നെ ഓരോ കുടുംബവും സുവിശേഷ പ്രഘോഷണം ശ്രദ്ധയോടെ നിർവഹിക്കുകയും വേണം.

അജപാലന ദൗത്യം

11. വിവാഹ ബന്ധം വേർപെടുത്തുന്നത് പൈശാചികമാണ്, എന്നാണ് പാപ്പാ പറയുന്നത്. ഈ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ അജപാലകർ പരിശീലിപ്പിക്കപ്പെടണം. വിഷമസാഹചര്യങ്ങൾ വിവേചിച്ചറിയാനും കുറവുള്ളവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനും പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസികളെ അനുയാത്ര ചെയ്യാനും അജപാലകർക്കാകണം. മുറിവുകൾ വച്ചുകെട്ടി സുഖപ്പെടുത്താൻ അവർക്കാകണം. യുദ്ധഭൂമിയിലെ ആശുപത്രിയായി തിരുസഭ വർത്തിക്കണം.


Happiness is having dinner
as a family every day.
12. കുടുംബ ആദ്ധ്യാത്മികത വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. ദൈവ പരിപാലനയിൽ, ദൈവ സ്നേഹത്തിന്റെ സന്തോഷം കണ്ടാനന്ദിക്കുക. ഇതിനു, മാതാപിതാക്കൾ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണം, മക്കൾ മാതാപിതാക്കൾക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കണം.

എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രമല്ല മറ്റുള്ള എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം. നിരന്തര സ്നേഹത്തിന്റെയും പരസ്പര കരുതലിൻറെയും ഒരു ഭവനത്തിൽ എന്നും ദൈവീകമായ സന്തോഷം ഉണ്ടാകും. മക്കളും മാതാപിതാക്കളും ഒന്നിച്ചു പ്രാർത്ഥിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന കുടുംബം എന്നും ഒന്നിച്ചുനിൽക്കുകതന്നെ ചെയ്യും.// -
--------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Montag, 4. Juli 2016

ധ്രുവദീപ്തി // Panorama // India // A Land of Mystery // Dr. D. John, USA.


  India 
A Land of Mystery -


Ancient Culture and Science //
 Early Literature

 
Dr. D. John, USA.

Veda

Sanskrit manuscript
Vedic age-c. 1500-c. 500 BCE

The history of Indian literature dates back to 7th of B.C, when the VEDAS, a collection of old religious books stood like a monuments (Sigerist-1987) (Veda=knowledge). It was a source of knowledge at all times, including for Medicine and science. The Greek, the other earliest civilization known had nothing comparable to this at that period.

Veda taught the people how to live at peace with Gods, how to secure that protection, how to be safe amoung the hostile forces of the world, how to maintain or restore their health, how to win a girls love or fulfill other wishes.

It also contained speculation on the origin of the world, on the essence of the divine, and on man's nature and purpose in life. The Vedas (all in (hymns) became the starting point of all Indian philosophy. 

Rig veda, is the first of four series with 1028 hymns recited in connection with the sacrifices to God.

Yajur veda, the second, consists of five books, five collections of prayers and ritual texts.

Sama veda,  containing 1810 stanzas derived from Rigveda with chants for special occations.

Ather veda, is written in 20 books with 731 hymns dealing with prayers, incantations and charms.

Based on Vedas of other books like Upanishads and Bhagavad gita were written in poems.

  
  Lord Dhanvantari,
Avatar of Lord Vishnu
Vedic-Medical Science


 
  The essence of the philosophy was BRAHMA, the source of Universal spirit, the source of origin of all forces in nature, and the individual's spirit was a part of it. From this derived the theory of KARMA which means that man's sum tottal actions, present and future life, happiness and misery, are determined by his own actions. From this came the belief of reincarnation. 'Moral Perfection' is the only way to salvation.

  Trinity

 Just as christians believe in trinity, 'the faith in trinity'- BRAHMA, VISHNU, MAHESWARA-by hindus is centuries old.

  Period of Buddha

 This was the period when Buddha was born and had his enlightement (6th centuary B.C). He preached  a strictly moral and pure life with a love for all including the smallest creatures on earth.

Samkya Philosophy

Samkya Philosophy devoloped in 6th century B.C. which was strictly dualistic. It compares and contrasts the material world to the eternal world; a comparison of good and evil.

Yoga

 Yoga
  From this developed the philosophy of Yoga. (Four Books). The aim of Yoga is the liberation of mind from material world. Ourself is pure and divine, but our mind, like the surface of a lake, is agitated within by memmories, emotions, urges and attachments through psychosomatic practieces the mind can gain control over the body. Buddha's posture is an example of the knowledge derived from Yoga.

 The Yogi will have vision, feelings of elation, ecstasy and occult powers. Finally he becomes one with God. This state of trence -communion with God-it is written in testaments.



Sree Krishna and Arjuna
at Kurukshetra,
Hindu Epic Mahabharata

From the teaching of Upanishads, Bhagavadgita- simply "Gita" (Song of God) and Bhrahmasutra came Vedanda, this has spread all over the world. It can be summed up in three basic propositions; that man's nature is divine, that the aim of life is to realize this divine nature and that all religions are essentially in agreement.(simplicity, rationalism and tolerance).

Reform Movements:

Jainism- Many movements sprang up from 6th century, B.C.oposing the above teachings for the salvation of soul. Thus Jainism originated which believed in rigid fasts and starvation unto death to attain the purity of soul.

Category of People:

The mountain ranges of Himalaya were the abode of Yoga for many Yogis through isolation, prayer, penance. This category of people called Brahmins, meaning derived from God, started the practice of medicine. Other categories were :
1. Kashatriya (Temple workers), 2. Vaishya (Middle class farm owners), 3, shudra (Untouchables, Menial Jobs). Brahmins believed that 'Health' is the supreme foundation of virtue, wealth, enjoyment and salvation. Diseases are the desstroyers of health.

Great masters : 


The great Ayurvedic 
Physician "Charaka"

 Atreya taught 6 disiples to write ' Charaka Samhitha', a collected works of Charaka. Later 'Agnivesat' family compiled this collectins. Another one is 'Bedha Samhitha'.

 The early Indus Civilization:

 When Ariens, the Indo European tribe, entered India in the 2nd Century,B.C. the 'Indus Valley' was a seat of civilization for five centuries.

 Stability of Indian Culture.

It is exemplified from the evidence obtained from archaelogical excavations, Sharama, 1971, which can be summarized as follows:

The Indus valley Civilization
Mohanjodaro and Harappa

1. Evidences from Harappa and Mohanjo Daro indicate that Indus valley civilizations was existing in 5000 B.C.
2. A port city of trade was excavated on west coast indicating the transaction with Egypt.
3. Indian sub continent was protected by nature, by tall mountains on north and north west and by sea on west, south and east. It has all the climates.
4. Original residents remained within the subcontinent and had no history of migration.
5. Though navigation was developed,India never became seafaring nation.
6. Invasion of Aryens pushed the local Dravidians to south but still they maintained the culture.
7. All ancient cities flourished near river banks and for salvation Hindus prayed to Ganges like Egiptians prayed to Nile.
8. Excavations of Mesopotamia indicate Indian symbols and styles pointing that the Indian civilization was established earlier. 

Indus Valley Civilization

 9. German scholars who lived many decades in India describe Sanskrit, the official language of ancient India, as 'perfect and finished' by all the qualities possessed by other tongues. The grammer written by "Panini",(3000 B.C) is one of the most remarkable works the world has ever seen.
 10. The Alphbets which represents all the sounds of the language (Phonetic Language) is so rich in literature and grammer that it has no comparison to other languages of the world.
 11. It is true that all these literature were transmitted by word of mouth in the beginning through hymns, prayers, and spirituel narrations.
12. Archeaological evidences now show that tree bark was processed for writting and clothing and that this knowledge was adopted by Mayas in second century B.C. (Tolstoy,1991.//-
-------------------------------------------------------------------------------------------------------------------   
Part II on next Article.
  
-----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."



Montag, 27. Juni 2016

ധ്രുവദീപ്തി // Politics // ബദൽ മാർഗ്ഗം അന്വേഷിക്കുന്ന യൂറോപ്യർ - // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി   //Politics //

ബദൽമാർഗ്ഗം അന്വേഷിക്കുന്ന 

യൂറോപ്യർ  -

മാറ്റങ്ങളുടെ പുതിയ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങൾ-

ഇസ്ലാമിനോടുള്ള സമീപനം- 

യഥാർത്ഥ്യങ്ങൾ..  

  ജോർജ് കുറ്റിക്കാട് 

 Brexit
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം യൂറോപ്യൻ യൂണിയനിൽ സംഭവിച്ചത് ആരും ആരും പ്രതീക്ഷിക്കാത്ത ഒരു  ദുരന്തകഥയാണെന്നു പറയുന്നതിൽ തീർത്തു  അതിശയോക്തി തോന്നുന്നില്ല. ഗ്രേയ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു വേർപെട്ടു തനിച്ചു നിൽക്കാനുള്ള ജനഹിതം എന്തെല്ലാം രാഷ്ട്രീയ സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നു ആർക്കും പ്രവചിക്കുവാൻ കഴിയില്ല. രണ്ടുവശം കാണുവാനുണ്ട്. ഒന്ന്, കഴിഞ്ഞ രണ്ട് വർഷങ്ങൾക്കു മുൻപ് നടന്ന ജനഹിത വോട്ടെടുപ്പിൽ സ്കോട്ട്ലൻഡ് ഗ്രേയ്റ്റ്‌ ബ്രിട്ടനിൽ നിന്നും ബന്ധം വേർപിരിയുവാനുള്ള ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാൽ അന്ന് അക്കാര്യം നടന്നില്ല. ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയനിൽ സ്ഥിരമായി ഉറച്ചു നിൽക്കുവാനുള്ള വീണ്ടുവിചാരം അവരിൽ   ഉറച്ച തീരുമാനമായിക്കഴിഞ്ഞു. അതിനു അടിസ്ഥാനമായിരിക്കുന്നത് ബ്രിട്ടൻ തേടിയ ഭൂരിപക്ഷ ജനഹിതം തന്നെയാണ്. പുതിയ ഒരു റെഫറണ്ടം നടക്കണമെന്നുള്ള  നിലയിലേയ്ക്ക് വരെയായി കാര്യങ്ങൾ. രണ്ട്, നോർത്ത് അയർലണ്ടും ഇതേ വഴിയിൽ നീങ്ങിയാൽ, അങ്ങനെ ഒരു മാറ്റം വന്നാൽ, ഗ്രേയ്റ്റ്‌ ബ്രിട്ടൻ ചിഹ്നം ചിഹ്നമായി ചെറുതാകാനുള്ള  എല്ലാ സാദ്ധ്യതകൾ പോലും തെളിയുന്നുണ്ട്. ഒരു ഡിനാസ്റ്റിയുടെ അവസാനം ആയിരിക്കും അനന്തര ഫലം.
 Boris Jonson
 Mrs. Anna Firth
 ബ്രിട്ടനിൽ വനിതാ പ്രസ്ഥാനവുമായി ഇറങ്ങി ത്തിരിച്ച വനിതയാണ്, ഒരു വക്കീൽ ആയ ശ്രീമതി  ANNA FIRTH. കോൺസർവേറ്റിവ് പാർട്ടി യുടെ നേതാവായാണ് മുൻ ലണ്ടൻ നഗരസഭാ മേയർ ശ്രീ. ബോറിസ് ജോൺസൺ, Mr. Derek Hatton തുടങ്ങിയവർ ബ്രിട്ടനിലെ ജനങ്ങളെ രണ്ടു വിരുദ്ധ ചേരിയിലാക്കാൻ രണ്ടും കൽപ്പിച്ചു ഇൻഗ്ലണ്ടിനെ ഒറ്റയാനാക്കി മാറ്റുവാൻ വാളും പരിചയുമെടുത്തത്. പൊരുതി നേരിയ ഭൂരിപക്ഷം നേടിയത്,  കഷ്ട്ടിച്ചു ജനഹിത വോട്ടെടുപ്പിൽ 51, 9 % നേടി. പക്ഷെ, ഇന്ന് ഒരുകാര്യം, ബ്രിട്ടീഷ് പാർലമെന്റിൽ ഇവർക്ക് ഭൂരിപക്ഷം ലഭിക്കുകയില്ല, 80 % അംഗങ്ങളും Brexit ന് എതിരാണ്. അക്കൂട്ടത്തിൽ മൂന്നു മില്യണിലേറെ ജനങ്ങൾ വോട്ടെടുപ്പിന്റെ ന്യായത്തെ ചോദ്യം ചെയ്തു പരാതിയുമായി രംഗത്തുണ്ട്. അതേ സമയം യൂറോപ്യൻ പാർലമെന്റ് കടുത്ത നിലപാടും സ്വീകരിച്ചു. ബ്രിട്ടനില്ലാത്ത 27 അംഗരാജ്യങ്ങളുടെ യൂണിയൻ ആവശ്യത്തിന് ശക്തിയുള്ളതാണെന്നും, ബ്രിട്ടന്റെ യാതൊരുവിധമായ നേരിട്ടുള്ള  അടുത്ത   സാന്നിദ്ധ്യമില്ലെങ്കിലും പ്രശ്നപ്രഹാരങ്ങൾക്കും സാമ്പത്തിക വികസനത്തിനും വേണ്ടി അതിനു  സ്വയം  കഴിയുമെന്നും യൂണിയൻ ഉടൻ ശക്തിയായി പ്രതികരിച്ചു കഴിഞ്ഞു.

Mr. Nigel Farage- Pro Brexit
Mr. David Kameron,
Prime Minister,UK
യൂറോപ്യൻ യൂണിയൻ വിരുദ്ധർ ഉന്നം വെച്ചത് ബ്രിട്ടനിലെ നിലവിലു ള്ള എലൈറ് നേതൃത്വ ത്തെയാകെ തീർത്ത് ഇല്ലാതാക്കുകയെന്ന അതിശക്തമായ വേറേ ഉദ്ദേശത്തോടെയായിരുന്നു.

അതുചെന്നു കൊണ്ടത് ആഗോള തലത്തിലുള്ള യുവജനങ്ങളുടെ കേന്ദ്രീയ ഭാവിക്കേറ്റ കനത്ത മുറിവായാണ്. വിദ്യാഭ്യാസം, അവരുടെ തൊഴിൽ ഭാവി എന്നീ മണ്ഡലങ്ങളിലെല്ലാം കനത്ത  ഇരുളടഞ്ഞ  തികഞ്ഞ അനിശ്ചിത ത്വം.   മുതീർന്ന തലമുറയുടെ വൻ   പിന്തുണയാണ് യൂറോ വിരുദ്ധന്മാർ നേടിയെടുത്തതെന്ന അഭിപ്രായം സ്ഥിരീകരിച്ചുകഴിഞ്ഞു. വോട്ടെടുപ്പിന്റെ ഫലം ഒരു വെള്ളിടി തന്നെയായിരുന്നു. അതുപക്ഷെ, "നോ" പറഞ്ഞശേഷം മണിക്കൂറുകൾക്കുള്ളിൽ തങ്ങൾക്കു പിണഞ്ഞ അബദ്ധം ബോദ്ധ്യപ്പെട്ടു. ബ്രിട്ടൻ ഇപ്പോൾ ഐഖ്യത്തിന്റെ കനത്ത വെല്ലുവിളിയെ നേരിടുന്നു. "NO" പറഞ്ഞ യൂറോ യൂണിയൻ വിരുദ്ധർക്കു കനത്ത ആശങ്കയും "yes പറഞ്ഞവർക്ക്‌ നിരാശയും ദു:ഖവും മിച്ചം. സ്കോട്ട്ലൻഡ് അവരുടെ നിലപാടോ കടുപ്പിച്ചു.

ബ്രെക്സിറ്റിനു പ്രേരിപ്പിച്ച ന്യായങ്ങൾ പലതായിരുന്നു. യൂണിയൻ വരുത്തി വെച്ച വലിയ കടംബാദ്ധ്യത, ഷെങ്കൻ കരാറിന്റെ അപ്രായോഗികത, യാതൊരു വിധ നിയന്ത്രണമില്ലാത്തതുപോലെ അന്യരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം, വിദേശി വിരോധം, പരിഹരിക്കാൻ കഴിയാത്ത അപ്രാപ്യമായ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ, ഇങ്ങനെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ എളുപ്പം  കഴിയാത്ത, ഒറ്റ നോട്ടത്തിൽ പിളർപ്പ് ഉണ്ടാക്കുവാൻ കഴിയുന്ന ഐഖ്യ വിരുദ്ധ വിവാദങ്ങളുമായാണ് ബോറിസ് ജോൺസണും, അന്നാ ഫിയർത്തും രംഗത്തു നിന്നത്. ഇനി എങ്ങോട്ട്, ഇനി എന്ത്, ഇനി ആര് ബ്രിട്ടൻ ഭരിക്കും, ആര് പ്രധാനമന്ത്രിയാകും? രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകൾ മുന്നിൽ. ഇൻഗ്ലണ്ടില്ലാതെയും തങ്ങൾക്കു തങ്ങളുടെ സാമ്പത്തികം നേരെ ആക്കുവാൻ കഴിവുണ്ടെന്ന മുന്നറിയിപ്പുമായാണ് യൂണിയന്റെ നിലപാട്.
 
 യൂറോപ്യൻ യൂണിയൻ 
ജർമ്മൻ പൊതുസമൂഹത്തിൽ തികഞ്ഞ രാഷ്ട്രീയ- സാമൂഹ്യ അസ്വസ്ഥതകൾ  ഉണ്ടായത് സംബന്ധിച്ചു ജർമ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ, CDU/ CSU, SPD, Linke, Green Party, AFD ചിന്തിച്ചു തുടങ്ങി കഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടാൻ ഭൂരിപക്ഷ ജനഹിതം നേടിയ ഗ്രേയ്റ്റ്‌ ബ്രിട്ടന്റെ വിട വാങ്ങലിനുള്ള തയ്യാറെടുപ്പും, അഭയാർത്ഥി പ്രശ്നവും, അതിനുള്ള പരിഹാരവും ജർമ്മനിക്ക് ഒരു ഭീഷണിയാണ്. യൂറോപ്യൻ രാജ്യങ്ങളുടെ നിസ്സഹായത ഒരു വശത്തു, ക്രിമിനൽ കുറ്റങ്ങൾക്ക് ജർമ്മനിയിലും യൂറോപ്പിലും ഒട്ടാകെ ഏറെയും അതിനു ശക്തി  വർദ്ധിച്ചിരിക്കുന്നു.  നിയന്ത്രണാധീതമായ  ഇസ്‌ലാമിക് രാജ്യങ്ങൾ നേരിട്ട് സഹായം നൽകി ജർമനിയിൽ മോസ്‌കുകളും സ്ഥാപനങ്ങളും നിർമ്മിക്കുന്നത്   നിരോധിക്കണമെന്ന് പറയുന്ന ചില  പുതിയതായി രൂപീകരിക്കപ്പെട്ട AFD മാത്രമല്ല, ജർമ്മനിയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പോലും പിന്തുണ വർദ്ധിച്ചിട്ടുമുണ്ട്‌. ഇസ്‌ലാമിക ശക്തിരാജ്യങ്ങൾ അവരുടെ അവകാശവും ആധിപത്യവും ജർമ്മനിയിൽ ക്രമേണ  കൂടുതൽ കൂടുതലായി  ഉറപ്പിക്കാനുള്ള രാഷ്ട്രീയ നിഗൂഢ ശ്രമത്തിന്റെ ആരംഭഭാഗമാണതെന്നു ജർമ്മൻ ജനതയും ആഴത്തിൽ സംശയിക്കുന്നുണ്ട്. അഭയാർത്ഥി പ്രശ്നവും ഗ്രേയ്റ്റ് ബ്രിട്ടന്റെ പുതിയ തീരുമാനവും യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പും യൂറോപ്യർക്ക് മുഴുവനും, വിശിഷ്യാ ജർമ്മനിക്കും ഏറ്റിരിക്കുന്ന കനത്ത അടിയുമാണ്.

മിനറെറ്റ്- പ്രാർത്ഥന വിളി( Muezzinruf)
ജർമ്മൻ ജനതയുടെ മനസ്സിൽ, മറ്റു മതവിഭാഗങ്ങളും ആധുനിക ക്രിസ്ത്യൻ സഭകൾ അനുവർത്തി ക്കേണ്ടതുമായ, സഹിഷ്ണതയുടെ ആശയത്തിന് നേരേ എതിരാണ് മുസ്ലീമുകളുടെ ഈ നിലപാടെന്നു കാണുന്നുണ്ട്. അതിനാൽത്തന്നെ എല്ലായിടത്തും മിനററ്റോടുകൂടിയ മോസ്‌ക്കുകളും ഉച്ചത്തിലുള്ള ബാങ്ക് വിളികളും (പ്രാർത്ഥന വിളി- a man who calls Muslims to prayer from the tower of a mosque) യും ജർമ്മൻ ജനത അപ്പാടേ നിരസിക്കുവാൻ അഭിപ്രായപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.

ജർമ്മനിയിൽ ഇതിനകം യഥാർത്ഥത്തിൽ ഇസ്ലാം എല്ലായിടത്തും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ്, പ്രത്യേകിച്ച് 195൦- 60- കളിൽ തുർക്കി പൗരന്മാരെ  ജർമ്മനിയിൽ "ഗസ്റ്റ് വർക്കേർസ്" ആയിട്ട് പ്രവേശിപ്പിച്ചത് മുതൽ. രണ്ടാം ലോകമഹായുദ്ധത്തോടെ പൂർണ്ണമായും തകർന്ന ജർമ്മനിയുടെ പുനർനിർമ്മാണത്തിന് സഹായികളായി അവരെയും അന്ന് സ്വാഗതം ചെയ്തു.

പഴയ ജനസംഖ്യാ കണക്കനുസരിച്ചു 3,8 മുതൽ 4,3 മില്യൺ മുസ്ലീമുകൾ ജർമ്മനിയിൽ ഉണ്ടെന്നു കണക്കാക്കിയിരുന്നു. അതാകട്ടെ, ജർമ്മനിയിലെ ആകെയുള്ള ജനസംഖ്യയിൽ 4,6  മുതൽ  5,2 % ആണ് താനും. 2014 -ൽ നടത്തിയ ജനസംഘ്യ പരിശോധനപ്രകാരം ജർമ്മനിയിൽ ആകെ 81,2 മില്യൺ ജനങ്ങൾ ഉണ്ട്. അതിനുശേഷം പുതിയതായി ജർമ്മനിയിലേക്ക് പ്രവേശിച്ചവരുടെ കണക്കുകൂടി വരാനുണ്ട്. ഇതുവരെ ജർമ്മനിയിൽ തുർക്കിയിൽ നിന്നു മാത്രമുള്ള ആകെ മുസ്ലീമുകളുടെ എണ്ണം ഏതാണ്ട് 2, 5 മില്യൺ വരും. മദ്ധ്യ പൂർവ്വ രാജ്യങ്ങളിൽ നിന്നു 330.000 വും തെക്കു കിഴക്കൻ യൂറോപ്പിൽനിന്നു 550.000 മുസ്ലീമുകളും ഉണ്ട്. അതേസമയം മദ്ധ്യപൂർവ്വ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവും അവരെയെല്ലാം ജർമ്മനി സ്വീകരിച്ചതോടെ പിന്നെയും എണ്ണം ഏറെ വർദ്ധിച്ചുവെങ്കിലും കൃത്യമായി പറയാനാകില്ല. മുസ്ലീമുകളുടെ വിവിധ തരത്തിലുള്ള വിഭാഗങ്ങളാണ് സുന്നി, അലെവിറ്റ്, ഷിയിറ്റൻ, കൂടാതെ മറ്റു ചെറിയ ഗ്രൂപ്പുകൾ. ഇവരിൽ ആകെയുള്ളതിൽ ഏതാണ്ട് 74 % സുന്നികളും 12 % അലെവിറ്റൻ, 7 % ഷിയിറ്റൻ, ബാക്കിയുള്ളവർ മറ്റുചില ചെറിയ വിഭാഗങ്ങളിലും പെടുന്നു. മറ്റു മതവിഭാഗങ്ങളിൽ പ്പെട്ടവരുടെ ഏതാണ്ട് കണക്കു സ്റ്റാറ്റിസ്റ്റിക്ക് പ്രകാരം അറിയാം, ജർമ്മനിയിൽ കൃസ്ത്യാനികൾ ചർച്ച് ടാക്സ് നിയമപ്രകാരം നികുതി കൊടുക്കുന്നതിനാൽ.
ജർമ്മനിയിലെ മുസ്ളീം സംഘടനകൾ

ജർമ്മനിയിൽ വിവിധ മുസ്ളീം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ചിലതാണ് താഴെ ചേർക്കുന്നത്.,
 Ditib-സെൻട്രൽ മോസ്‌ക് ,
കൊളോൺ ,ജർമനി 
Ditib,
Verband der islamischen Kulturzentren (VIKZ),
Koordinationsrat der Muslime (KRM),
Islamrat,
Liberal-Islamische Bund (LIB),
Alevitische Gemeinde Deuschland,
Religionsräte
Türkische Gemeinde in Deuschland


കേന്ദ്രക്കമ്മിറ്റി (കൗൺസിൽ).

ജർമ്മനിയിൽ ഇസ്ളാമിക ഇടവകകളുടെ സംഘടനകൾക്ക് ഒരു കേന്ദ്ര കൗൺസിൽ ഉണ്ട്. കൊളോണിൽ കേന്ദ്രമാക്കിയ ഈ കൗൺസിലിൽ 24 മുസ്‌ലിം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. 300 ചെറിയ മുസ്‌ലീം ഇടവകകളും ഏതാണ്ട് 15000 മുതൽ 20000 അംഗങ്ങളും പ്രവർത്തിക്കുന്നു. ഈ സംഘടനകളിൽ വിവിധ രാജ്യങ്ങളിലെ മുസ്‌ലിം അംഗങ്ങൾക്ക് പ്രാധിനിത്യം ഉണ്ട്. ചരിത്ര പരമായ യാഥാർത്ഥ്യങ്ങളെ എതിർക്കുന്ന ഒരഭിപ്രായം നിലവിൽ ഉണ്ട്. ജർമ്മനിയിലെ ഏറ്റവും പഴക്കമേറിയ മോസ്‌ക്കുകളിൽ- ബർലിൻ വിൽമെർസ്‌ഡോർഫ് എന്ന നഗരഭാഗത്തുള്ള ഉയരത്തിലുള്ള  മിനററ്റോടു കൂടിയ അഹമ്മദീയ മോസ്‌ക്ക് 1925 മുതൽ അവിടെ ഉള്ളതാണ്. എന്നാൽ ഔദ്യോഗിക കണക്കിൽപ്പെടാത്ത വെളിപ്പെടുത്താത്ത എത്ര മോസ്‌ക്കുകൾ ഉണ്ടെന്നു ഒരു ഔദ്യോഗിക കണക്കുകളും ഇല്ല. അതേസമയം സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഇസ്ളാമിന്റെ ആർക്കീവ് റിപ്പോർട് പ്രകാരം 2008- ൽ ജർമ്മനിയിൽ ഏതാണ്ട് 2800 മോസ്‌ക്കുകൾ ഉണ്ട്. എത്രയെണ്ണം പണിയുന്നു, എത്രയെണ്ണം പ്ലാൻ ചെയ്തിരിക്കുന്നു, ഇത്തരം ഒരു കാര്യങ്ങളും വ്യക്തമല്ല. അവസാനത്തേത് എട്ട് വർഷങ്ങൾക്ക് മുൻപിൽ തീർത്തതായിരുന്നുവെന്നും, അന്ന് ഏതാണ്ട് 120 എണ്ണം പണിതുവെന്നും കരുതുന്നു.

മോസ്‌ക്കുകളും ഉച്ചത്തിലുള്ള ബാങ്ക് വിളികളും 

 Minarett in Hamburg, Germany
എന്തായാലും ഈ "പ്രാർത്ഥനാവിളി" ( Muezzinruf) ഇതുവരെയും ഔദ്യഗിക മായി നിരോധിച്ചിട്ടില്ല. കുറച്ചു പേർക്ക് ഇതിനെതിരെ അഭിപ്രായം ഉള്ളത് പുതിയതായി രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗങ്ങൾ ക്കാണ്.  നിരവധി  സംഭവങ്ങളിലും ഇതേച്ചൊല്ലിയുള്ള  അഭിപ്രായങ്ങളി ന്മേൽ ജർമ്മനിയൊട്ടാകെ ഒരു ശ്രദ്ധ ക്ഷണിക്കലിന് മുസ്‌ലിം ഇടവക കൾ തയ്യാറാകുന്നില്ല. കുറെ നാളുകളി ലേക്ക് മാത്രമായി ശ്രദ്ധിക്കപ്പെട്ട ഒരു വിഷയം ഉണ്ടായത്, ജർമ്മനിയുടെ വടക്കൻ സംസ്ഥാനമായ  നോർത്ത് റൈൻ വെസ്റ്റ് ഫാളിലെ Oer-Erkenschwick- നഗരത്തിലാണ്. 2014- ൽ അവിടെയുള്ള ഒരു മുസ്‌ലിം പള്ളിയിൽ നിന്നും എല്ലാ വെള്ളിയാഴ്ച തോറും ഉച്ചയ്ക്കുള്ള പൊതു പ്രാർത്ഥനയ്ക്കുള്ള വിളികൾക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കാമെന്നു അനുവാദം ഉണ്ടായി. ഇതിനെതിരെ നഗരവാസ്സികൾ നൽകിയ പരാതി നഗരസഭ തള്ളി. 2015-ൽ വേറെ രണ്ടുപേർ ചേർന്നു Gelsenkirchen- ലെ കോടതിയിൽ പരാതി നൽകി. ഉച്ചഭാഷിണിയിലൂടെ ഉണ്ടാകുന്ന പ്രാർത്ഥനാ വിളിയുടെ വലിയ ശബ്ദം ജനങ്ങൾക്ക് അസ്വസ്ഥമായ അലോരസം ഉണ്ടാക്കുന്നുവെന്ന കാരണം ആണ് പരാതിയിൽ നൽകിയത്. " ഓരോരോ സ്വാതന്ത്ര മതസ്വാതന്ത്യ്രത്തിനു എതിരായി, അതുപക്ഷേ, ഇസ്‌ലാമിന്, ഉച്ചസമയത്തെ ഇത്തരം ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന പ്രാർത്ഥനാ വിളിയിലൂടെ അവരുടെ അവരുടെ മത പ്രചാരണ ഉപാധിയാക്കുകയാണ് ചെയ്യുന്നതെന്നും പരാതിയിൽ ചേർത്തു കൊടുത്തിരുന്നു. അതിന്മേൽ ഇതുവരെയും കോടതിയുടെ തീരുമാനമോ ഉണ്ടായില്ല.
 
സ്വിറ്റ്സർലാൻഡിൽ മിനററ്റ് നിർമ്മിക്കുന്ന തക്കമുണ്ടായപ്പോൾ ജനഹിതം ആരാഞ്ഞു. ജനഭൂരിപക്ഷം മിനററ്റ് നിർമ്മാണത്തിനതിരെ വോട്ടു ചെയ്തു. അതോടെ ജനഹിതം വിജയിച്ചു. നിയമം അതോടെ സ്വിസ് ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെടുകയും ചയ്തു. ഇതോടെ സ്വിറ്റ്‌സർലൻഡിൽ മിനററ്റ് നിർമ്മാണം ഭരണഘടനാനിയമപരമായി നിരോധിക്കപ്പെട്ടു.

 ക്രിസ്ത്യൻ പള്ളിയും മോസ്‌കും ഒരുമുറ്റത്ത് 
മുകളിൽ സൂചിപ്പിച്ചതുപോലെതന്നെ  ജർമ്മനിയിലെ ഓബർ ഹവ്സൻ എന്ന സ്ഥലത്തു പണിതീരാത്ത ഒരു മോസ്‌ക്കിൽ നിന്നും വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥനാ വിളി ഉച്ചഭാഷിണിയിൽ നടത്തുന്നതിനെതിരെ ഓരോരോ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ഉണ്ടായി. സമൂഹത്തിനുമേൽ "അള്ളാഹുവിനുള്ള അധികാരവും അവകാശവും ഇതിൽ ധ്വനിക്കുന്നു വെന്നാണ് പരാതിക്കാരുടെ പക്ഷം".  ഇതര മതങ്ങളിലെ ദൈവത്തെക്കുറിച്ചുള്ള ധാരണയിൽ കവിഞ്ഞു ഞങ്ങളുടെ ദൈവം വലുതെന്നു അവകാശപ്പെടുന്നില്ല"  എന്ന എതിർ വാദം ജർമനിയിലെ തുർക്കി- ഇസ്‌ലാമിക യൂണിയൻ തിരിച്ചു പറഞ്ഞു : "ദൈവം അല്ലാതെ വേറെ ഒരു ദൈവീകത്വം ഇല്ല, ദൈവം അത്യുന്നതനാണ്" എന്നു നാം മനസ്സിലാക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്നും അവർ പ്രതികരിച്ചു.

AFD യും ഉൾഭയവും 

ജർമ്മനിയിലേയ്ക്കും അതുപോലെ മറ്റുയൂറോപ്യൻ രാജ്യങ്ങളിലേക്കും ഉണ്ടായ ലക്ഷോപലക്ഷങ്ങൾ ആഭയാർത്ഥി പ്രവാഹം ജർമ്മൻ ജനതയെ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങൾക്കു പരിഹാരം ഇല്ലാത്ത ഒരു വിഷയമായി മാറി. അഭയാർത്ഥികളിൽ ഇടയ്ക്കുകൂടി ഇസ്‌ലാമിക ഭീകരന്മാരും ഈ രാജ്യങ്ങളിലേക്ക് കടന്നു വന്നു. അഭയാർത്ഥികളിൽ ഏറെഭാഗവും മുസ്‌ലിം സമൂഹത്തിൽ നിന്നുള്ളവർ ആയിരുന്നു, ക്രിസ്ത്യാനികൾ കുറഞ്ഞ തോതിലും.


 A F D രാഷ്ട്രീയ പാർട്ടി നേതാക്കൾ-
Fr. Frauke Petry (left)


എന്താക്കെയായാലും ജർമ്മനിയി ലും, ഓസ്ട്രിയയിലും പൊതുവെ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇസ്‌ലാമിക വിരുദ്ധ ഉൾഭയം ശക്തി പ്രാപിക്കുന്നുണ്ടെ ന്നു  വേണം കരുതാൻ. അതിനു അനുബന്ധമായി സമാനമായ രാഷ്ട്രീയഅഭിപ്രായപ്രകടനങ്ങളും ഓരോ രാഷ്ട്രീയ പാർട്ടികളുടെ ആശങ്കയും എതിർപ്പും വിവിധ തരത്തിലുള്ള നിരവധി  ചൂടേറിയ ചർച്ചകൾക്ക് കാരണമായിരുന്നു എന്നു കാണാനും കഴിയും. ഒരുദാഹരണം: ജർമ്മനിയിൽ പുതിയ പാർട്ടി AFD രൂപീകരിച്ചശേഷം 2016 April- ലിൽ അവരുടെ കേന്ദ്ര കമ്മറ്റി പാർട്ടി പ്രകടന പത്രികയ്ക്കുവേണ്ടി നടത്തിയ  ചർച്ചയിൽ ഇസ്ളാമും അതിനോട് ബന്ധപ്പെട്ട സംഘടനകളും ശക്തിയേറിയ വിമർശന കൊടുങ്കാറ്റിന് വിധേയമായിരുന്നു. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ പാർലിമെന്റ്, ജർമ്മൻകാരനായ  പ്രസിഡന്റ് മാർട്ടിൻ ഷൂൾസ് (SPD), അത്തരം മതവിരുദ്ധവിമർശങ്ങൾക്കു നേരെ" ജർമ്മനിക്ക് ഒരപമാനം"  വിമർശിച്ചു പറഞ്ഞുനോക്കി. എന്നിരുന്നാലും ഉരുളയ്ക്കുപ്പേരി" പോലെ ജർമൻ ജനതയെ തണുപ്പിച്ചു മയത്തിൽ ജർമ്മൻ ഭരണഘടനയിൽ  അനുശാസിക്കുന്ന പ്രകാരം മുസ്ലീമുകൾ അവരുടെ വിശ്വാസം ജർമ്മനിയിൽ അനുവർത്തിക്കുന്നതിനു തങ്ങളുടെ പാർട്ടിയും എതിരല്ല എന്ന മറുപടിയും നൽകി AFD യുടെ നേതാവ് ശ്രീമതി Frauke Petry ആ അവസരത്തിൽ പ്രതിരോധിച്ചു.

ഇങ്ങനെയാണെങ്കിലും AFD യുടെ പാർട്ടി പത്രികയിൽ "Islam does not belongs to Germany"എന്നുള്ള പരാമർശം നടത്തിയതിനു രാഷ്ട്രീയ പാർട്ടികളും ജർമ്മൻ ചാൻസലറും അങ്ങും ഇങ്ങും ആഞ്ഞടിച്ച വാക്‌പ്പോരുകൾ വരെ ഈയിടെ ഉണ്ടായിരിക്കുന്നു. ജർമ്മനിയിൽ തെരഞ്ഞെടുപ്പിൽ ഒരു ഭൂരിപക്ഷ രാഷ്ട്രീയ ശക്തിയാകാനിടയുള്ള ഈ പാർട്ടിയുടെ അഭിപ്രായത്തിൽ ഇസ്ല്ലാം മതം, നിയമങ്ങളെ ബഹുമാനിക്കാത്ത "ഓർത്തഡോക്സർ ഇസ്ളാം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നിർവചനം   "ഓർത്തഡോക്സ്" എന്നതുതന്നെ ഉപരിതലത്തിൽ കുമിളകൾ ഉണ്ടാക്കുന്ന സ്പഞ്ചു പോലെ കാണാൻ കഴിയും. എങ്കിലും ഇതിനിടെ ചില റാഡിക്കൽ ചലനങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നത് ഭരണഘടനാ കർത്താക്കൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് . ഏതാണ്ട് 50000 ഇസ്‌ലാമിക് അനുയായികൾ ഈ വിഭാഗത്തിൽ പെടുന്നുവെന്നു ഇതിനിടെ കണക്കാക്കിയിട്ടുണ്ട്.

ജർമ്മനിയിൽ ഏകദേശം 9000 പേർ ഇസ്ളാമിലെ "സലാഫിസ്റ്റൻ" ഗ്രൂപ്പുമായി പ്രവർത്തിക്കുന്നവരുണ്ട്. ഇതൊരു ചെറിയ ഭാഗമെന്ന് മാത്രം പറയാം. വളരെ കർശനമായ ഇസ്‌ലാമിക് അനുയായികൾ, ഇവരുടെ എണ്ണം 2012 മുതൽ നേരെ കുത്തനെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് ഒദ്യോഗിക റിപ്പോർട്ടുണ്ട്. ഇവരിൽ ഏതാണ്ട് 1100 ഇസ്‌ലാമിക് ഭീകരവാദികൾ, അവരിൽ ആയിരത്തിനു അടുത്തു എണ്ണം വരുന്ന ജർമ്മൻകാരും ഉണ്ടെന്നു ജർമ്മൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മൂന്നിലൊന്നു പേർ സിറിയപോലുള്ള രാജ്യങ്ങളിൽ ഭീകര പ്രവർത്തനം നടത്തിയശേഷം തിരിച്ചു ജർമ്മനിയിൽ എത്തിയതായി ജർമ്മൻ സർക്കാർ മനസ്സിലാക്കി, അവരെ നിരീക്ഷിക്കുന്നു.

ശിരോവസ്ത്രവും മുസ്ളീം സ്ത്രീകളും.

ബുർഖ ധാരികളായ മുസ്ളീം സ്ത്രീകൾ,
അഫ്‌ഗാനിസ്ഥാനിൽ


ഇതെല്ലാംകൊണ്ട്  മുസ്‌ലിം സ്ത്രീകൾ ബുർഖയും നിഖാബും ഓഫീസുകളിലും പൊതു വേദിയി ലും ഉപയോഗിക്കുന്നതിനെതിരെ, അതിനെ നിയമപരമായി നിരോധി ക്കണമെന്ന് പോലും  ജർമ്മൻ രാഷ്ട്രീയത്തിൽ ചില രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ കോളിളക്കങ്ങൾസൃഷ്ടിക്കുന്നതിന്  അന്ന്  വിവിധ അഭിപ്രായങ്ങൾ നടത്തിയിരുന്നു.  അതുപക്ഷേ നാലുവർഷങ്ങൾക്ക് മുമ്പ് നടന്ന ഇപ്രകാരം ഒരു നീക്കം ഭരണഘടനാവിരുദ്ധമാണെന്നു കണ്ടിരുന്നു . എന്നാൽ 2014- ൽ   ബവേറിയയിലെ മ്യൂണിച്ചിലുള്ള കോടതി, സ്‌കൂളുകളിലും മറ്റും തലമുണ്ട് ഉപയോഗത്തെ നിരോധിച്ചിരുന്നു. എന്നാൽ സ്വിറ്റ്സർലണ്ടിലും, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ സ്‌പെയിൻ, ഫ്രാൻസ്, നേദർലാൻഡ്, തുടങ്ങിയ രാജ്യങ്ങളിൽ ബുർഖയും നിഖാബും കോടതി ( EGMR- The Europian Cout for Human rights)  വിധിയിൽ നിരോധിച്ചു.

2003- ൽ ജർമ്മനിയിൽ മുസ്‌ലിം പെൺകുട്ടികളും അദ്ധ്യാപകരും സ്‌കൂളുകളിൽ തലമുണ്ട് ധരിക്കുന്ന വിഷയം വലിയ വിവാദ വിഷയമായി മാറിയപ്പോൾ പരാതിക്കാർ ജർമ്മൻ ഭരണഘടനാകോടതിയിൽ പരാതിപ്പെട്ടു. മതസ്വാതന്ത്ര്യം അഥവാ സാമൂഹ്യ നിക്ഷ്പക്ഷത മാനിക്കണം എന്ന സന്ദേശമായിരുന്നു, ആ നീക്കം.  ജർമ്മൻ സംസ്ഥാനങ്ങളിൽ തടമില്ലാതെ ഒരു നിയമം നിലനിൽക്കുമ്പോൾ ഭരണഘടനാ കോടതി (Karlsruhe) ക്കും മറ്റൊരു തീരുമാനം ഇല്ലായെന്ന് വിധിക്കു കയാണ് ചെയ്തത്. സ്‌കൂളിൽ സമാധാനം നിലനിൽക്കുമെങ്കിൽ മുസ്ലീമുകൾക്ക് തലമുണ്ട് ധരിക്കാം എന്ന കാഴ്ചപ്പാട് ഉണ്ടായി. അതേസമയം ബർലിനിൽ 2015-ൽ അദ്ധ്യാപികയാകാൻ തലമുണ്ട് ധരിച്ച ഒരു മുസ്‌ലിം അപേക്ഷകയുടെ അപേക്ഷ തള്ളിക്കളഞ്ഞു. കോടതിയിൽ പരാതിപ്പെട്ടെങ്കിലും, പൊതുജോലി സ്ഥലത്തു തലമുണ്ട് ധരിക്കുന്നതു നിക്ഷ്പക്ഷതയുടെ നിയമത്തിൽ, യഹൂദരുടെ  "കിപ്പാ"യും, ഒരു ക്രിസ്ത്യൻ കുരിശും മതത്തിന്റെ തികഞ്ഞയടയാളമായി കാണപ്പെട്ടുവെന്നാണ് കോടതി കണക്കാക്കിയത്. എന്നാൽ ഫ്രാൻസിൽ സ്‌കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് തലമുണ്ട് ധരിക്കൽ നിരോധിച്ചിട്ടില്ല.
 
 മുസ്ളീം സ്ത്രീകൾ യൂറോപ്പിൽ 
മുസ്ലീമുകളുടെയിടയിൽ അവരുടെ സ്ത്രീകൾതലമുണ്ട്ധരിക്കുന്നതിനു ഉണ്ടായ പ്രേരണ പലതാണ്. ആചാരം, മതപരമായത്, വ്യക്തിപരമായതു, പിന്നെ, ഇറാൻ പോലെയുള്ള ഇസ്ലാം  രാജ്യങ്ങളിൽ നടപ്പുള്ള നിയമവ്യവസ്ഥകൾ, സാമൂഹ്യജീവിത ചുറ്റുപാടുകളുടെ സമ്മർദ്ദം, മാത്രമല്ല, സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ, പിന്നെ ചിലരാകട്ടെ ചില ആദർശ എതിർപ്പുകളിൽ, പിന്നെ, പരമ്പരാഗത കോൺസർവേറ്റിവ് കുടുംബങ്ങളിൽ നിന്നുള്ള എല്ലാ സ്ത്രീകളും മോസ്‌ക്ക്  സന്ദർശനത്തിന് മാത്രമല്ല സാധാരണ ദൈനംദിന കാര്യങ്ങളിൽ വീടുകളിൽ നിന്നും പുറത്തു പോകുമ്പോഴും തലമുണ്ട് ഉപയോഗിക്കും. അതിനെക്കുറിച്ചു ഖുറാനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനു ഖുറാനിൽ മൂന്നു പരാമർശങ്ങൾ നൽകിയിട്ടുണ്ട്. 1 )- സുറെ. 24-31,  2 )- സുറെ. 33-59 , സുറെ.3)- 33-53. ഇതനുസരിച്ചു സ്ത്രീകൾ നിർബന്ധമായും തലമുണ്ട് ധരിക്കണമെന്ന് അനുശാസിക്കുന്നു.

മുസ്ലീമുകൾക്കു തലമുണ്ട് ഒഴിവാക്കാനാവാത്ത അവരുടെ വിശ്വാസത്തിന്റെ അടയാളമാണ്. അതു പക്ഷേ സ്ത്രീത്വത്തെയും അവരുടെ വ്യക്തിത്വത്തെയും അമർത്തുന്ന അടയാളമാണെന്നും ചിലർ പറയുന്നു. Headscarf  (തലമുണ്ട് ) ത്രികോണാകൃതിയിലുള്ള അല്ലെങ്കിൽ ത്രികോണാകൃതിയിൽ മടക്കിയ ഒരു ചെറിയ തുണിക്കഷണം ആണ്. പലതരത്തിൽ അതു ധരിക്കാം. താടി മൂടിയും, കഴുത്തുമൂടിയും, അഥവാ താഴേയ്ക്ക് തൂക്കിയിട്ടും ആകാം. പലനിറത്തിലുള്ളതുമാകാം. ജർമ്മ നിയിൽ മുസ്‌ലിം സ്ത്രീകൾ ഇതു ധരിച്ചത് അവരുടെ പാരമ്പര്യത്തിൽ നിന്നു മാത്രമാണ്. അതേസമയം യൂറോപ്പിൽ സ്ത്രീകൾ തലമുണ്ടു ധരിച്ചത് ഒരു ഒരു ഫാഷൻ എന്നതിൽ കവിഞ്ഞു ഉണ്ടായില്ല. എന്നാൽ എല്ലാ മുസ്ളീം സ്ത്രീകളും തലമുണ്ട് ധരിക്കുന്നുമില്ല എന്നത് യാഥാർത്ഥ്യമാണ്. ജർമനിയിൽ 2012- ലെ കണക്കനുസരിച്ചു നാലു മില്യണിൽ ഏറെ മുസ്‌ലിം തുർക്കികൾ ഉണ്ട്. അവരിൽ ഏതാണ്ട് 47 % സ്ത്രീകളാണ്. അവരിൽ ഏതാണ്ട് മൂന്നിൽ ഒരു ഭാഗം മുസ്‌ലിം സ്ത്രീകൾ തലമുണ്ട് ഉപയോഗിക്കുന്നു.

ജർമ്മനിയിലെ മോസ്‌കുകളും ബന്ധപ്പെട്ട സംഘടനകളും
 
ജർമ്മനിയിലെ മോസ്‌കുകളും അതോട് ബന്ധപ്പെട്ട വ്യത്യസ്ത സംഘടനകളും  പ്രവർത്തിക്കുന്നത് ജർമ്മൻ നികുതിപ്പണത്തിൽ നിന്നു നൽകുന്ന സാമ്പത്തിക സഹായത്തിലല്ല. ഇന്റർ കൾച്ചറൽ കേന്ദ്രങ്ങളുടെ സ്ഥാപനത്തിനും മറ്റും സർക്കാർ സബ് വെൻഷനുകളും സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ മറ്റുള്ള ഗ്രാന്റുകളും ആണ് ലഭിക്കുന്നത്. ഇവിടെ നിലവിൽ ചില വിമർശനപരമായ കാര്യങ്ങൾ ഉണ്ട്. തുർക്കി- ഇസ്‌ലാമിക് യൂണിയൻ ( Ditip) ആണ് ജർമനിയിലെ കേന്ദ്ര സ്ഥാനമെന്നും അവരുടെ കീഴിൽ ഏതാണ്ട് 765 മുതൽ 900 മോസ്‌ക് സംഘടനകളും 13000 അംഗങ്ങളുമുണ്ടെന്നു അവകാവശപ്പെടുന്നു. അതിനാൽ ജർമ്മനിയിലെ ഏറ്റവും വലിയ കേന്ദ്രസംഘടനയാണെന്നും പറയുന്നു. ഇതിന്റെയൊക്കെ പ്രവർത്തനം ശക്തിപ്പെടുത്താൻ 800 ലധികം ഇമാമുകൾ തുർക്കി സർക്കാരിന്റെ ചെലവിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ വക്താക്കൾ പറയുന്നുണ്ട്. ജർമ്മൻ ജനതയുടെ അസ്വസ്ഥത അതിനാൽത്തന്നെ മനസ്സിലാക്കാവുന്നതാണ്, അതിങ്ങനെ, അടുത്തകാലത്തു ജർമ്മനിയിൽ ഏതാണ്ട് 200 ലധികം മോസ്‌കുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കുവാൻ സൗദി സർക്കാർ സാമ്പത്തിക സഹായം നൽകുന്നുവെന്ന വാർത്തയാണത് . ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ചെയർമാനും വൈസ് ചാൻസലറും ആയിരിക്കുന്ന Sigmar Gabriel ഈ വാർത്തയെ തീരെ അസ്വസ്ഥത തയോടെയാണ് എതിർത്തു പ്രതികരിച്ചത്. എന്തായാലും ഭരണഘടനക്കോടതിയുടെ നിരീക്ഷണത്തിൽ ഇരിക്കണമെനും SPD പാർലമെന്റ് Fraktion chief ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ സൗദി അറേബിയൻ എംബസി ഇത്തരം ധനസഹായ പദ്ധതിക്കാര്യം നിഷേധിച്ചു പ്രസ്താവിച്ചു.

പുതിയ വെല്ലുവിളികൾ


 ജർമൻ ചാൻസലർ അങ്കേല മെർക്കൽ
"Wir Schaffen Es...!" .. "Yes, We can"

ഇങ്ങനെ യൂറോപ്യൻ യൂണിയനി ലും ജർമ്മനിയിലും അംഗരാജ്യങ്ങ ളിൽ പ്രത്യേകിച്ചും സിറിയ ഇറാക്ക്, ലിബിയ, അഫ്‌ഗാനിസ്ഥാൻ, പാകി സ്ഥാൻ, എത്യോപ്യ, സോമാലിയ എന്നിങ്ങനെയുള്ള  നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ  പ്രവാഹവും ഇസ്‌ലാമിക്ഭീകരരുടെ വെല്ലുവി ളികളും, തുർക്കി പ്രസിഡന്റിന്റെ പരോക്ഷമായ പുത്തൻ ഭീഷണി കളും എല്ലാം കൂടി ഒരു യുദ്ധസമാനമായ സാഹചര്യത്തെ നേരിടുകയാണ്. അപ്പോൾ ജർമ്മനിയിൽ ജനങ്ങൾ മറ്റൊരു ആൾട്ടർനേറ്റിവ് അന്വേഷി ക്കുകയാണ്. ഇങ്ങനെ ചിന്തിച്ചാൽ AFD പോലെയുള്ള രാഷ്ട്രീയപാർട്ടിയുടെ ഉത്ഭവവും അതിന്റെ അസ്വസ്ഥതയും മനസ്സിലാക്കാൻ കഴിയും. അഭയാർത്ഥി പ്രവാഹം കണ്ടു ഉൾഭയം പൂണ്ട ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാൻ ബ്രിട്ടീഷ് ജനങ്ങളെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നുമല്ല, അവർ ഉറക്കെ പറഞ്ഞതും അതുതന്നെ: "ഞങ്ങളുടെ രാജ്യം ചെറിയ ഒരു ദീപാണ്, ഞങ്ങൾക്ക് ഇപ്പോഴുള്ളതിൽ കവിഞ്ഞു ആരെയും അധിവസിപ്പിക്കാൻ ഇടമില്ല". വ്യക്തമായ സന്ദേശം. അതിനു മുമ്പ് ആസ്ട്രിയ അവരുടെ അതിർത്തിയടച്ചതും ഉദാഹരണം.

ഇനി വരും നാളുകളിൽ യൂറോപ്യൻ യൂണിയന്റെ ഭാവി എന്താകുമെന്ന കാര്യം പ്രവചിക്കുവാൻ ഒട്ടും കഴിയുകയില്ല. ജർമ്മനിയിൽ ഒരു ബദൽ സംവിധാനം എന്ന നിലയിൽ ആണ് നിലവിൽ ഓരോ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടായത്. അവർ ഉന്നയിക്കുന്ന വിഷയവും ഉൾഭയത്തിന്റെ പ്രതിച്ഛായ തന്നെയാണ്. ഒരുവന്റെ സ്വന്തം സാദ്ധ്യതകൾക്കപ്പുറമുള്ള എന്തെല്ലാം വാഗ്ദാനങ്ങൾ ആരു നൽകിയാലും അവയൊന്നും ഒട്ടുംതന്നെ നിലനിൽക്കുന്നതല്ല. ജർമ്മനിയുടെ  പ്രസിഡന്റ് ജോവാഹീം ഗൗക്ക് കുറെ ദിവസങ്ങൾക്ക് മുമ്പ് തന്റെ വീണ്ടുമുള്ള തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചു രാഷ്ട്രത്തോട് പ്രതികരിച്ചു സംസാരിച്ച അവസരത്തിൽ ഏതാണ്ടിതേ അഭിപ്രായം പറയുകയുണ്ടായി. അഭയാർത്ഥി പ്രശ്നത്തിലും വ്യക്തമായ കാഴ്ചപ്പാടുകൾ വേണമായിരുന്നു. അപ്പോൾ എല്ലാം കൊണ്ടും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അതിലുപരി അന്താരാഷ്ട്രതലത്തിൽ രാഷ്ട്രീയ (ഉദാ: അമേരിക്കൻ, സ്പെയിൻ തിരഞ്ഞെടുപ്പുകൾ)- സാമ്പത്തിക മണ്ഡലങ്ങളിൽ  ഉണ്ടാകാവുന്ന പുതിയ ഭീമൻ പ്രതിസന്ധികളെയും  ജർമ്മനിക്കും നേരിടേണ്ടതായി വരും. പുതിയ വഴിത്തിരിവ് തേടുന്ന ഒരു യൂറോപ്യൻ സമൂഹം ലോകത്തിനു മുമ്പിലുണ്ട്.
-----------------------------------------------------------------------------------------------------------------------
  
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."