Montag, 14. September 2020



ധ്രുവദീപ്തി : Society // Coronavirus//


കൊറോണ പകർച്ചവ്യാധിയും 
സാമൂഹിക സൗഹൃദത്തിന്റെ 
മനഃശാസ്ത്രവും // 
George Kuttikattu
     

മാനവചരിത്രത്തിൽ കാണാവുന്ന ചരിത്രപരമായ അനേകം പൂർവ്വകാല സംഭവങ്ങൾ പരിശോധിച്ചാൽ മനുഷ്യജീവിതത്തിലെ അനേകം വ്യത്യസ്ത  വെല്ലുവിളികൾ എപ്രകാരമുള്ളതായിരുന്നെന്ന് കാണാൻ കഴിയും. എന്നാൽ  ഇക്കാലത്ത് ലോകമെമ്പാടും മനുഷ്യകുലം നേരിടുന്ന ഭീകരമായ വെല്ലുവിളി കൊറോണാ പകർച്ചവ്യാധിയുടെ ഭീകരതയാണ് എന്ന് കാണാവുന്നതാണ്. ഇന്ന് ആധുനിക വെല്ലുവിളികൾ വിവിധ തരത്തിലുള്ളവയാണ്. ഇപ്പോൾ കൊറോണാ വൈറസിന്റെ ഉത്‌ഭവത്തെക്കുറിച്ചും വ്യാപനത്തിന്റെ ഏത് വഴിയും അറിയാതെ ലോകമനുഷ്യർ തികച്ചും ഭയാശങ്കകൾ മാത്രം നിറഞ്ഞ ദിനരാത്രങ്ങളെ മുന്നോട്ട് തള്ളി നീക്കുകയാണ്. ഈ പ്രതിസന്ധി മനുഷ്യ ജീവിതത്തിലിന്ന് ഉണ്ടാകാവുന്ന സാമൂഹികബന്ധങ്ങളിൽ മാത്രമല്ല, മനുഷ്യജീവിതത്തിൽ ഇത്രകാലവും ശീലിച്ചിരുന്ന സാമൂഹികജീവിതശൈലികളുടെ സാമാന്യ മന:ശാസ്ത്രം അപ്പാടെ കീഴ്മേൽ മറിയുന്ന അപരിചിതവും അതിഭീകരവും എന്ന് വിശേഷിപ്പിക്കാവുന്ന അനുഭവങ്ങളുടെ മുമ്പിൽ നിൽക്കുകയാണ്. കൊറോണ പ്രതിസന്ധി മൂലം മനുഷ്യർ തമ്മിൽ തമ്മിലുള്ള മാനസികമായ സൗഹൃദ ബന്ധങ്ങളെ എത്രമാത്രം ആഴത്തിൽ സ്പർശിക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമല്ല? മനുഷ്യരുടെ ബന്ധങ്ങൾ എത്രമാത്രം ആഴത്തിലുള്ളത് ആണെന്ന് പോലും സംശയിക്കപ്പെടാം. കൊറോണ പാൻഡെമിക് മൂലം ഏറെ വർഷങ്ങൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾക്ക് ഇന്ന് എപ്രകാരമുള്ള മാറ്റങ്ങൾ ഉണ്ടായി എന്ന് സംശയിക്കുന്നു. എന്താണ് നമ്മുടെ ഒരു സൗഹൃദബന്ധം? നന്മ ഫലങ്ങളോ, അതല്ല, നേരേ മറിച്ചാണോ എന്ന് ഏറെക്കുറെ വിലയിരുത്താൻ ഒരവസരമായി മാറിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള,അഥവാ വ്യത്യസ്ത സമൂഹങ്ങളോ തമ്മിലുള്ള ബന്ധങ്ങളെല്ലാം എത്രമാത്രം തീവ്രമാണെന്ന് വിലയിരുത്താൻ കഴിയുമോ ? ഓരോരോ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കുറെയെല്ലാം സാധിക്കും. മനുഷ്യരുടെ പരസ്പരമുള്ള ഒരു സൗഹൃദത്തെ പൊതുവെ ഇങ്ങനെയും കാണാൻ കഴിയും. സ്വാഭാവികമായ  സൗഹൃദ മെന്നും, അസ്വാഭാവികമായ സൗഹൃദമെന്നും, അഥവാ കൃത്രിമ ബന്ധങ്ങൾ എന്നും അവയെ വേർതിരിക്കാം. പലപ്പോഴും നമുക്ക് ഉണ്ടായിയിട്ടുള്ള ചില അനുഭവങ്ങൾ നൽകുന്ന ഓരോ എളിയ അഭിപ്രായങ്ങൾ ഇവിടെ ചേർക്കാൻ ആഗ്രഹിക്കുന്നു.

നാമോരോരുത്തരും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ദീർഘകാലസൗഹൃദം അന്വേഷിക്കുന്നുമുണ്ട്. എന്താണ് ഒരു സൗഹൃദം വഴി ഉണ്ടാക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടതുണ്ടല്ലോ. സുഹൃത്തുക്കളെ സംബന്ധിച്ച പറഞ്ഞാൽ, സംഭാഷണങ്ങൾ കൂടുതൽ പ്രധാനമാണല്ലോ. അതിനിടയിൽ സങ്കല്പിക്കാൻ കഴിയുന്നതും അതിനപ്പുറവുമുള്ള അനേകം കാര്യങ്ങൾ ഉണ്ടാകാം. ഇന്ന്, സുഹൃത്തുക്കൾ തമ്മിൽ പരസ്പരം സ്വകാര്യരഹസ്യങ്ങൾ പോലും കൈമാറ്റം ചെയ്യുന്നുണ്ട്. ചില സൗഹൃദങ്ങൾ ഒരുമിച്ച് ദൈനംദിന കാര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ രൂപകല്പന ചെയ്യപ്പെടുന്നതാണ്. പ്രതിബദ്ധതകളുടെ അനുഷ്ഠാനത്തിൽനിന്ന്‌ എന്താണ് വളരെ വ്യത്യസ്തമായത് ? അതിലൂടെ കുറെ കാര്യങ്ങൾ കാണുന്നുണ്ട്, നമ്മുടെ സ്വകാര്യരഹസ്യങ്ങൾ നമ്മെ ഏറെക്കുറെ നിർവചിക്കുന്നു. സൗഹൃദങ്ങളുടെ പുരാതനത്വത്തിലേയ്ക്ക് കടന്നാൽ അവ നമുക്ക് കാണാം, സൗഹൃദങ്ങൾ പുരാതന ആചാരത്തിന്റെ സവിശേഷത യാണ്. നമ്മുടെ പ്രതീകാത്മക ജീവിത പ്രതിജ്ഞകളുടെ കൈമാറ്റവും അത് പങ്കിടലുമാണ്. നമ്മുടെ ജീവിതത്തിന്റെ പ്രതീകാത്മകമായ ഒരു പ്രതിജ്ഞ ഒരു വ്യക്തിയുടെ മുഴുവൻ പ്രതീകമാണ്.

കൊറോണ പാൻഡെമിക് യുഗവും സൗഹൃദബന്ധങ്ങളും.

പലയാളുകൾക്കും വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങൾ ഉണ്ട്. കൊറോണ വൈറസ് പ്രതിസന്ധികാലത്ത്, ദിവസങ്ങളോളം- ആഴ്ചകളും മാസങ്ങളും സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞില്ല എന്നത് അനുഭവമായി. ഇതെങ്ങനെ സൗഹൃദങ്ങളെ ബാധിക്കും എന്ന ചിന്താവിഷയം സംസാരവിഷയമാണല്ലോ. പൊതുവെ ഒരൊറ്റ മറുപടിയിൽ ചുരുക്കാൻ കഴിയും. സൗഹൃദത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കുന്നു, അത്. ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഒരു സ്പോർട്ട്സ് ക്ലബ്, അല്ലെങ്കിൽ സമൂഹത്തിൽ കാണപ്പെടുന്ന കൂട്ടായ്മകൾ  പോലെയുള്ള നെറ്റ്‌വർക്ക് പ്രകൃതിയുള്ള ബന്ധങ്ങൾ, ഇതൊക്കെ ബന്ധങ്ങൾ പിൻവാങ്ങാനുള്ള പ്രവണതയുണ്ടാക്കാം. നാമൊക്കെ ഇപ്പോഴും ആരെയാണ് കണ്ടുമുട്ടുന്നത്, ഏതൊക്കെ ബന്ധങ്ങളാണ് നമ്മൾ തീവ്രമാക്കുന്നത്, ഇതിൽ ഏതൊക്കെയാണ് നമ്മൾ മങ്ങിയതാക്കിയത് എന്നു നാം അന്വേഷിക്കുന്നു. അതുമൂലം നമ്മൾ ബന്ധപ്പെടാനാഗ്രഹിക്കുന്ന ചിലരാകട്ടെ നമുക്ക് ഇതിനകം ഒരു കനത്ത ജോലിയായിരിക്കും. പകരം, രണ്ടുപേർ അടുത്ത സൗഹൃദങ്ങൾ തീവ്രമാക്കുന്നു. കാരണം അവരുടെ സാഹചര്യങ്ങൾ അങ്ങുമിങ്ങും നന്നായി ഇണങ്ങിയിട്ടുണ്ട് എന്നാണതർത്ഥമാകുന്നത്. സാമൂഹിക സൗഹൃദത്തിന് ചേർന്നിരിക്കേണ്ട സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ടവരാണ് സർക്കാരും രാഷ്ട്രീയപാർട്ടികളും  അവരോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരുരാജ്യത്തെ പൊതുജനങ്ങളും. അതുപക്ഷേ സർക്കാരും അവരെ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷപാർട്ടികളും കൊറോണ വ്യാപനത്തിനെതിരെയും ആഹ്വാനങ്ങൾ നടത്തുകയും, അവർതന്നെ അതിനെ ധിക്കരിച്ചുകൊണ്ടു നടുറോഡിൽ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും നടത്തി രാജ്യത്തെ നശിപ്പിക്കുന്ന പ്രവണതകൾ വർദ്ധിക്കുകയാണ്. സാമൂഹിക ജീവിതത്തിൽ  ഉണ്ടായിരിക്കേണ്ടത് ആരോഗ്യകരമായ ഒരു സമാധാന സാഹചര്യമാണ്. ഈ അവസ്ഥയെപ്പറ്റി ഉദാഹരണമായി പറഞ്ഞാൽ, കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത് പൊതുജനജീവിതം തകർക്കുന്ന വലിയ അപകടകരമായ ആഹ്വാനങ്ങളും നടപടികളുമാണ്. സാമൂഹിക സഹൃദം നശിപ്പിക്കുന്ന ഒരുകൂട്ടം അമാനുഷിക ശക്തികളായി ഇവർ വളരുന്നു. 

കൊറോണ പ്രതിസന്ധി ഒരു വലിയ മാനസിക പരിശോധനയാകുകയാണ്. സ്വന്തം പങ്കാളികൾക്ക് പുറമെ, അടുത്ത സുഹൃത്തുക്കൾ അവരവരുടെ സ്വന്തം ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും അന്യോന്യം ചർച്ച ചെയ്യുന്നവരാണ്. അതിലുപരിയായി, ചിലപ്പോൾ വീടിനു പുറത്ത് കാണുന്ന ഒരു വ്യക്തിയുമായി മാത്രമേ കൂടിക്കാഴ്ച നടത്തുവാൻ അനുവാദമുണ്ടാകുക. അതിനാൽ അനേകംപേരും പകരം വീഡിയോ കോളുകളിലേയ്ക്ക് മാറുന്നു. എന്നാലിത് നേരിൽക്കണ്ടുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് പകരക്കാരനാവുമോ? നമുക്കറിയാം, വളരെക്കാലങ്ങളോളം, വളരെ വിരളമായോ പരസ്പരം അങ്ങും ഇങ്ങും കണ്ടിട്ടില്ലാത്തതോ ആയ സൗഹൃദങ്ങൾ ഉണ്ട്. മുൻകാല മനുഷ്യ സ്നേഹികളുടെ സുഹൃത്തുക്കളുടെ വൃത്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു കാര്യമാണ്, ഇത്. ഇന്നത്തെ കാലത്ത് സൗഹൃദങ്ങൾക്ക് പരസ്പരം ഒന്ന് കാണാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രശ്നമൊന്നുമില്ല. നാമെല്ലാവരും ഇന്ന് ഒരു സാമൂഹിക ജീവിതം നയിക്കുകയാണ്, അപ്പോൾ, ആശയവിനിമയതലം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതായത്, പരസ്പരം സംസാരിക്കേണ്ടത്. എന്റെ ഒരു സുഹൃത്ത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേയ്ക്ക് താമസം മാറ്റി. ഞങ്ങൾ തമ്മിൽ കുറെ നാളുകൾ ആയി കണ്ടിട്ടില്ല. എന്നിരുന്നാലും ഞങ്ങൾ പരസ്പരം മിക്കപ്പോഴുംതന്നെ സംസാരിക്കുന്നു. എന്നാൽ ജീവിതപങ്കാളികളുടെ പങ്കാളിത്തങ്ങൾപോലെ ശാരീരിക ബന്ധങ്ങളുടെ കാര്യത്തിൽ, അതുമല്ല, ചില പ്രത്യേകതരത്തിൽ ഉണ്ടായിട്ടുള്ള സൗഹൃദങ്ങളുടെ കാര്യത്തിൽ, ഇവയൊക്കെ തീർച്ചയായും വളരെ വ്യത്യസ്തമാണ്. കാരണം, സ്പർശനങ്ങളും ആർദ്രതയും കുറവാണ്. പഠനങ്ങളിൽ ഇന്ന് സുഹൃത്തുക്കൾക്ക് ശരീരസമ്പർക്കം എത്ര പ്രാധാന്യം ഉണ്ടെന്ന് സാമാന്യമായി വ്യക്തമല്ല.

കൊറോണയുഗത്തിൽ സുഹൃത്തുക്കളുമായി എത്രമാത്രം സമ്പർക്കങ്ങൾ പുലർത്തണം ? എന്താണ് അധികമാകുന്നത് ? സൗഹൃദം പുലർത്തുന്നതിൽ പ്രത്യേക തെറ്റോ ശരിയോ വേർതിരിക്കേണ്ടതില്ലല്ലോ. അത് എല്ലാവർക്കും യോജിച്ചതേയുള്ളു. ഇരുപക്ഷങ്ങളും വളരെ വേഗത്തിൽ പരസ്പരമുള്ളതായ സൗഹൃദങ്ങളിൽ തമ്മിൽ തമ്മിൽ വളരെ ചെറിയ ബാലൻസുകൾ കൊണ്ട് ബന്ധങ്ങൾ നിയന്ത്രിക്കാനാകുമെന്ന് അനുഭവങ്ങൾ നമ്മേ മനസ്സിലാക്കുന്നു. നാം നിരന്തരം പുതിയ ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നു.   അതുപോലെ തന്നെ ബന്ധങ്ങൾ തകർക്കുന്നുണ്ട്, പുതിയവ ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. ചില ബന്ധങ്ങൾ വളരെ നീണ്ടു നിൽക്കും, മറ്റു ചിലരുമായുള്ള ബന്ധങ്ങളാകട്ടെ വളരെ ഹൃസ്വമായിത്തീരുകയും ചെയ്യുന്നു. ആർക്കൊപ്പം നാം കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നൊക്കെ വീണ്ടും വീണ്ടും വളരെ കൂടുതൽ ചിന്തിക്കേണ്ടിയും വരുന്നു. സൗഹൃദം തെരഞ്ഞെടുക്കുന്നതിന് നിരന്തരമുള്ള സമ്മർദ്ദം ഉണ്ടാകാറുണ്ട്, ആരുടെ കൂടെയാണ് നമ്മൾ ബന്ധം സ്ഥാപിക്കുക, ആരുടെ കൂടെയാണ് വേണ്ടാത്തത് ? പ്രത്യേകിച്ച് ഇപ്പോഴത്തെ കൊറോണ പ്രതിസന്ധിയുടെ തീവ്രത അതി ഭീകരമാണെന്നു നമുക്കെല്ലാം അറിയാമല്ലോ. ദിവസവും കാണാറുള്ള അയൽവാസികളെപ്പോലും ഇപ്പോൾ കൊറോണ ഭയപ്പാടിൽ അവരിൽനിന്നും മനസ്സാലെ ഉറച്ച അകൽച്ച പോലും ഉണ്ടാകുന്നുണ്ട്. അവരെയൊക്കെ സംശയകരമായ അകലത്തിൽ കാണാൻ മാത്രം ആഗ്രഹിക്കുന്ന സാമീപ്യ ബന്ധങ്ങളെ ഉണ്ടാകാനാഗ്രഹിക്കുകയുള്ളു. കൊറോണഭീതിയിൽ നിന്നുള്ള മാനസിക മാറ്റങ്ങളാണിത്. സൗഹൃദത്തിൽ മാനസ്സികമായ അകൽച്ചയ്ക്ക് പോലും ഈ മാറ്റങ്ങൾ കാരണമാക്കുന്നു.

യഥാർത്ഥമായ എത്രയെത്ര സൗഹൃദങ്ങൾ വാസ്തവബോധത്തോടെ നമുക്ക് ഉണ്ടാക്കാൻ കഴിയുമെന്ന് നാമൊക്കെ ചിന്തിക്കുന്നുണ്ടോ?  ചില ബന്ധങ്ങൾ ആരംഭിക്കുന്നത് ചില താൽക്കാലിക സ്വാർത്ഥതാല്പര്യസാദ്ധ്യതയ്ക്കായി മാത്രമായിരിക്കാം. അത് വ്യക്തിപരമായിരിക്കാം, അപ്രകാരം അല്ലെങ്കിൽ സാമൂഹികമായി പൊതുതാല്പര്യസംരക്ഷണത്തിനായിരിക്കാം, അങ്ങനെ വ്യത്യസ്ഥ കാഴ്ചപ്പാടുകൾ ഉണ്ടെന്നുതന്നെ നാം മനസ്സിലാക്കണം. ഒന്നാമതായി കൂടുതൽ അധികം വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങളിൽ ഏർപ്പെടാൻ നമുക്ക് കഴിയുകയില്ല, ഇതിനർത്ഥം നാമ്മുടെ പെരുമാറ്റശൈലിയിലാണ് അത് സാദ്ധ്യമാവുക എന്നുവേണം കരുതാൻ. ഓരോരോ വ്യക്തിയുമായി നാം പൊരുത്തപ്പെടുന്നുവെന്നതാണ്.നിരവധി പഠനങ്ങളും നിഗമനങ്ങളും ഉള്ളത് പരിശോധിച്ചാൽ ചില കാര്യങ്ങളിൽ വ്യക്തമായ ഒരു ധാരണയിലെത്താൻ കഴിയും. ബുദ്ധിപരിധി, സമയക്കുറവ്, പ്രത്യേക സാഹചര്യത്തിൽ ഉണ്ടായ കടുത്ത സാമൂഹിക അകലം പാലിക്കൽ ,നിയന്ത്രണം സൗഹൃദത്തിന്റെ തോത് നിര്ണയിക്കപ്പെടുന്നു. അതിനു പ്രസക്തമായ ഉദാഹരണമാണ് ഇന്ന് ലോകമെമ്പാടും നേരിടുന്ന കൊറോണ പാൻഡെമിയും അതിന്റെ തീവ്രത നിറഞ്ഞ വ്യാപനംമൂലമുള്ള മരണങ്ങളും മനുഷ്യരുടെ ഭീതിയും. ഇതിന്റെ മറുവശമാണ് ജനങ്ങളുടെ സമ്പർക്കങ്ങളിലും സൗഹൃദങ്ങളിലും നേരിടുന്ന യാഥാർത്ഥ്യങ്ങൾ. സൗഹൃദബന്ധങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ പൊതുവെ ഉള്ള അഭിപ്രായം നോക്കിയാൽ ഏകദേശം മൂന്നോ നാലോ അടുത്ത സുഹൃദ് ബന്ധങ്ങൾ ഒരു വ്യക്തിക്കുണ്ടായിരിക്കുമെന്നാണ് വയ്പ്. സൗഹൃദങ്ങൾക്ക് ചിലപ്പോൾ കലാപങ്ങൾക്കും വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ കുടുംബ ബന്ധങ്ങൾ, എന്നിവയ്ക്ക് കലാപത്തിന്റെ നിറം നൽകുന്നത് ഇന്ന് കൊറോണയുഗത്തിലെ പ്രത്യേകതകളാണ് എന്ന നിരീക്ഷണം വാസ്തവമാണ്.

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ തമ്മിൽ തമ്മിൽ എത്രമാത്രം ദൂരം അകലത്തിൽ ജീവിക്കുന്നു എന്നതും മറ്റൊരു ഘടകമാണ്, പരസ്പര സൗഹൃദ ബന്ധങ്ങളുടെ മൂല്യം നിർണ്ണയിക്കുക. ഉദാഹരണമായി പറഞ്ഞാൽ മക്കളും മാതാപിതാക്കളും ജീവിക്കുന്ന സ്ഥാനങ്ങൾ കുറെയധികം അകലത്തിലാണ് എങ്കിൽ കുറഞ്ഞ സമ്പർക്കത്തിന് അത് കാരണമാക്കും. മാതാപിതാക്കളും മക്കളും എന്ന് മാത്രമല്ല സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും മറ്റുള്ള ബന്ധുക്കൾക്കും ഇത് ഒരു പോലെ ബാധിക്കുമെന്നാണ്‌ ഞാൻ കരുതുന്നത്. ഇതിനു പിന്നിൽ കൂടിക്കാഴ്ചകളുടെ ഏകോപന പ്രശ്നം ഉണ്ടാകുന്നു. കൂടുതൽ അകലത്തിൽ താമസിക്കുന്നതിനാൽ ദൈനദിനകൂടിക്കാഴ്ചകൾക്ക് തടസ്സം നേരിടും. അപ്പോൾ നിർബന്ധിതമായ കൂടിക്കാഴ്ചകൾ കുടുംബ സൗഹൃദം പുതുക്കുവാൻ വേണ്ടി വരും. ചില പ്ലാൻ ചെയ്തു ഉണ്ടാക്കിയെടുത്ത സൗഹൃദം കൂടിക്കാഴ്ചകളുടെയോ അതുപോലെ ചില കാര്യസാദ്ധ്യതയുടെ പരാജയം ഉണ്ടാകുമ്പോഴോ സൗഹൃദബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാം. അപ്പോൾ ഇവിടെ ഒരുകാര്യം ഓർക്കുന്നത് നല്ലതല്ലേ? സുഹൃത്തുക്കൾക്ക് പങ്കിട്ട അനുഭവങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന യാഥാർത്ഥ്യം. സുഹൃത്തുക്കളുമായോ അതുപോലെ ബന്ധപ്പെട്ടവരുമായിട്ടുള്ള സൗഹൃദ-നിർമ്മാണഘട്ടത്തിൽ ഇവയെ നാം പ്രധാനപ്പെട്ട കാര്യങ്ങളായി പരീക്ഷിക്കുന്നത് സൗഹൃദങ്ങളുടെ ബന്ധത്തിന്റെ മാനദണ്ഡങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ അഥവാ അങ്ങനെ ഒരു പരിശോധനയെ മാത്രം ആശ്രയിക്കുന്നത് ഉറച്ച ബന്ധങ്ങൾക്ക് നല്ലതുതന്നെ.

കൊറോണയുടെ കാലഘട്ടത്തിൽ പ്രത്യേകിച്ച്  പകർച്ചവ്യാധിയുടെ വ്യാപന ഘട്ടത്തിൽ തുടക്കത്തിൽ പരസ്പരം പങ്കിട്ട അനുഭവങ്ങൾ പറയുക അത്രയും സാദ്ധ്യമായിരുന്നില്ലല്ലോ. കൊറോണയുഗത്തിലൂടെയുള്ള ജീവിതയാത്ര ഒരു വലിയ സാഹസിക്കയാത്രതന്നെയായിരുന്നു. ഇത് മനുഷ്യരിൽ അവരുടെ മനഃശാസ്ത്രപരമായ ഒരു വലിയ പ്രശ്നമായി മാറി. ഇപ്പോൾത്തന്നെ നാമെല്ലാം കൊറോണ പ്രതിസന്ധിയെ ചരിത്രപരമായ ഒരു വലിയ വിപത്ത് എന്ന് തന്നെ വിശേഷിപ്പിക്കുകയാണ്. കൊറോണ പ്രതിസന്ധി തുടങ്ങിയതുമുതൽ ചില സാമൂഹിക മാറ്റങ്ങൾ ഉണ്ടായിരുന്നെവെന്ന് വാർത്തകൾ സ്ഥിരീകരിക്കുന്നു. ഇന്ത്യയിൽ മൊബൈൽ ടെലഫോൺ സൗഹൃദസമ്പർക്കങ്ങൾക്ക് വലിയ തോതിൽ കുറവായിരിക്കുന്നുവെന്ന് എന്നാണ് വാർത്താവിനിമയ കേന്ദ്രവും റിപ്പോർട്ട് ചെയ്യുന്നത്.   

നാമോരോരുത്തരുടേയും ജീവിതാനുഭവങ്ങളിൽനിന്നും മനസ്സിലാക്കിയത് സൗഹൃദങ്ങൾ പലപ്പോഴും കലാപത്തിലോ തെറ്റിദ്ധാരണകളിലോ ഓരോ പുതിയ മാനങ്ങളിൽ എത്തിച്ചേരാറുണ്ടെന്ന് കാണാൻ കഴിയുന്നതാണ്. ഇന്ന് പ്രാഥമികമായി നോക്കിയാൽപോലും മാറ്റങ്ങൾ വളരെ പ്രകടമായിരിക്കും. സ്ക്കൂൾ പഠനകാലം, ഉന്നതപഠനകാലം, തൊഴിൽ ജീവിതത്തിലേക്കുള്ള മാറ്റം, ഇങ്ങനെ മാറ്റങ്ങളുടെ ഘട്ടങ്ങളിൽ സുഹൃദ്ബന്ധങ്ങളുടെ വൃത്തങ്ങൾ വളരെ കൂടുതലായി വികസിക്കുന്നുണ്ട്, ചുരുങ്ങുന്നുമുണ്ട്  അതുപക്ഷേ ചില പ്രത്യേക ജീവിതസാഹചര്യങ്ങളിൽ, ഉദാ: സമ്പത് തകർച്ച, മറ്റുപല പ്രതികൂല ജീവിതവഴികളിലുണ്ടായ പിഴവുകൾ, വിവിധസാമൂഹിക-ജീവിതശൈലി, ആരോഗ്യകാര്യങ്ങളാൽ, താമസസ്ഥലദൂരം, ഇങ്ങനെ പലരുടെയും ജീവിത അനുഭവങ്ങൾക്ക് തകർച്ച വന്നാൽ അവരുടെ സൗഹൃദ ശ്രുംഖലകളിലും അവയെല്ലാം വളരെയും പ്രതിഫലിക്കും. ഇപ്പോഴുള്ള കൊറോണയുഗത്തിൽ ഇത്തരം പരിവർത്തനം വളരെയേറെയും ദൃശ്യമാണ്. പരസ്പരമുള്ള സൗഹൃദ ആശയ കൈമാറ്റങ്ങൾ കുറവാകുമ്പോൾ ചില സൗഹൃദങ്ങൾ തകർന്നേക്കാം. പ്രത്യേകമായി പലത് പ്രകടമായി കാണപ്പെടുന്നത്, കൊറോണാ വ്യാപനവും അതിനെതിരെയുള്ള പ്രത്യേക സുരക്ഷാ നിബന്ധനകളും പാലിക്കുവാനുള്ള നിർദ്ദേശങ്ങളിൽ അകലം പാലിക്കൽ പോലും മാനസികമായ ചില അപൂർവ്വ പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ദീർഘകാല സൗഹൃദങ്ങൾ അവസാനിപ്പിക്കുന്നത് അപൂർവ്വമാണ്, പകരം ബന്ധങ്ങൾ നിലനിറുത്താൻ ഓരോരുത്തനും ശാന്തമായിട്ടുള്ള ആന്തരിക പൊരുത്തം ഉണ്ടാകാം. 

ജീവിതസാഹചര്യങ്ങൾ വൻതോതിൽ മാറുമ്പോൾ - അതായത് കൊറോണ യുഗത്തിൽ പോലും സൗഹൃദം ആന്തരികമായിട്ട് അവസാനിച്ചിട്ടില്ല. അതിന് തൽക്കാലം ഒരു വിശ്രമം എന്നതിനെ കാണാനേ കഴിയു. അതിനുശേഷം ആരെങ്കിലും തിരികെ ആദ്യം വന്നുകഴിയുമ്പോൾ ഉടൻതന്നെ വീണ്ടും വീണ്ടും മുൻകാലബന്ധങ്ങൾ ഉണരും. ഒരു കാരണം പറയാം, ഒരു സൗഹൃദം അവസാനിപ്പിക്കുന്നത് വളരെ വേദനാജനകമാണ്. മിക്കപ്പോഴും അത് ഒരു വഞ്ചന പോലെ അനുഭവപ്പെടുന്ന എന്തെങ്കിലും സംഭവിക്കാമല്ലോ. ഇപ്പോൾ കൊറോണ യുഗത്തിൽ ഏറെ മാനസ്സികമായി പിരിമുറുക്കമുണ്ടാകുന്നവർ മുതിർന്നവരേക്കാൾ കൗമാരക്കാരിലാണ് എന്നുവേണം പറയാൻ. നമുക്ക് അറിവുള്ളതുപോലെ, കൗമാരക്കാർക്ക് കൂടുതൽ സുഹൃത്തുക്കളുണ്ട്. ഓരോ യൗവനത്തിലും കൗമാരക്കാർ ഗ്രൂപ്പുകളായി വളരെയധികമായി സാമൂഹിക വത്ക്കരിക്കപ്പെട്ടിരിക്കുന്നു. അത് സ്‌കൂളിലായാലും ക്ലബുകളിലായാലും കൂട്ടായ്മകളിലായാലും ചെറുപ്പക്കാർക്ക് കൂടുതൽ സൗഹൃദങ്ങൾ തേടുവാൻ സമയം ഉണ്ടല്ലോ. ഗ്രൂപ്പ് സൗഹൃദങ്ങളുടെ സ്ഥിരത ഗ്രൂപ്പ് അഫിലിയേഷൻ ആശ്രയിച്ചിരിക്കും. കൊറോണയുഗത്തിൽ വളരെയേറെ നിയന്ത്രണങ്ങൾ പാലിക്കപ്പെടേണ്ട നിബന്ധനകൾ നിലനിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഗ്രൂപ്പ് ബന്ധങ്ങൾ അപൂർവ്വമായി വരും. പ്രത്യേകിച്ച്, പ്രായമായവർക്ക് അക്കാര്യം വാസ്തവമായി.

എങ്ങനെ കൊറോണ പാൻഡെമിക്  സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നു ?


പകർച്ച വ്യാധികൾ മനുഷ്യസമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്താറുണ്ട്. നിലവിലുള്ള കൊറോണ പ്രതിസന്ധി ലോകമാകെ സാമൂഹിക ഐക്യത്തെ വളരെ ദോഷകരമായി ബാധിച്ചോ? ഇല്ല എന്ന് തീർത്ത് പറയാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അതിനുള്ള ചില നിഴലുകൾ ഉണ്ടായിരുന്നുവെന്ന് നമ്മുക്ക് കാണാനുണ്ട്. കൊറോണ വ്യാപനത്തിൽ സാമൂഹിക ഐക്യം ഒട്ടും കുറഞ്ഞിട്ടില്ല. എന്നാൽ സാമൂഹിക ഐക്യം കൂടുതൽ അനുകൂലമായി എന്ന് സമൂഹം വിലയിരുത്തുന്നുണ്ട്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, എന്നീ പൊതുസ്ഥാപനങ്ങളുടെമേൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത് പൊതുജീവിതശൈലിക്ക് അപകടമാകുമെന്നുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പൊതുജീവിതത്തെ ബാധിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന മറ്റുള്ളവരുടെ പല ബുദ്ധിമുട്ടുകളെപ്പറ്റി ആരുംതന്നെ ആശങ്കപ്പെടുന്നില്ല എന്ന ചില ജനവികാരംപോലും ഉയർന്നു വന്നിരുന്നു. ഇത്, അനേകം ജനങ്ങൾക്കും പുതിയ വേറൊരു വഴിത്തിരിവിന് വേണ്ടിയുള്ള അഭിപ്രായങ്ങൾ പോലെ ഉയർന്നു വന്നിട്ടുണ്ട്. അത് ശരിയാണ്. പക്ഷേ, ഒരു പാൻഡെമി, പൗരന്മാരുടെ ഇടയിൽ തെറ്റുകളും കുറ്റകൃത്യങ്ങളും വളരെ വർദ്ധിപ്പിക്കുന്നുണ്ട്‌. അതേസമയം മറുവശത്തു സാമൂഹികഐക്യം വളരെയേറെയും ശക്തി പ്രാപിക്കുവാനുള്ള  നിരവധി സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. സൗഹൃദത്തിലുണ്ടാകുന്ന ഭീതിയും ചില നിഴലുകളും അത്ര ഇല്ലാതാകുന്നില്ല. സ്വന്തം ആരോഗ്യം അപകടത്തിലാകാതിരിയ്ക്കാൻ ഉള്ള ഒരു മാനസിക ഭീതിയുടെ പ്രതിധ്വനിയായി താൽക്കാലിക സൗഹൃദങ്ങളിൽ ഒരുപക്ഷെ സൗഹൃദ അകലം പാലിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.

സൗഹൃദസ്‌നേഹവും ബന്ധങ്ങളും

ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾ നമ്മിൽ തൂങ്ങി കിടക്കുകയാണ്. ഉദാഹരണമായി പലതും പറയാൻ കാണും. വിദ്യാഭ്യാസ കാര്യങ്ങൾ. തൊഴിൽ സംബന്ധിച്ചുള്ള കാര്യങ്ങൾ, സ്വന്തം താമസ വീടുകൾ, മാതാപിതാക്കൾ, കൃഷിഭൂമി, വിവാഹിതനോ അവിവാഹിതനോ, കൂടാതെ കൊറോണ നിയന്ത്രണത്തിനുള്ള ദൂരനിയമങ്ങൾ പാലിക്കൽ, വിവാഹം, കുടുംബം, മരണം, മരണാനന്തര ചടങ്ങുകൾ, മറ്റു പല ആഘോഷങ്ങൾ, ആരാധനാലയ സന്ദർശന നിബന്ധനകൾ, ഷോപ്പിങ്, യാത്രാനിയമങ്ങൾ എന്നിങ്ങനെയുള്ള അനേകകാര്യങ്ങളിന്മേൽ അറിയേണ്ടുന്ന അനേകം ചോദ്യങ്ങൾ ഓരോ മനുഷ്യരിലും തൂങ്ങിനില്ക്കുന്നു. യൂണിവേഴ്സിറ്റിയിലോ, സ്‌കൂളുകളിലോ പോകുവാൻ കഴിയുന്നില്ല, ഹോം ഓഫീസ് നിബന്ധനകൾ, എന്നിങ്ങനെ നമ്മുടെ ജീവിത സ്വാതന്ത്ര്യത്തിന് വലിയ പ്രതിബന്ധങ്ങളെ സൂക്ഷ്മതയോടെ നേരിടേണ്ടിവരുന്നു. സുഹൃത്ത്ബന്ധങ്ങളിൽ അടുത്തുള്ള സംഭാഷങ്ങൾ കുറയുന്നു, ചില ഘട്ടത്തിൽ നാമെല്ലാം കൊറോണയെപ്പറ്റി കൂടുതൽ സംസാരിക്കുന്നു. അതുമാകട്ട, വളരെ വ്യത്യസ്തമായതാണ്.

ഇന്ന് മനുഷ്യരെല്ലാം അക്ഷരാർത്ഥത്തിൽ ഒരു ഭീകര പകർച്ചവ്യാധിയുടെ നടുവിലാണ്. എല്ലാവർക്കും അവരവരുടേതായ വ്യക്തിപരമായ ഓരോരോ പ്രശ്നങ്ങൾ ഉണ്ടെന്നത് എപ്പോഴും സത്യമാണ്. അതനുസരിച്ചു നമ്മുടെ കൺ മുമ്പിൽ പകർച്ചവ്യാധിയുടെ വ്യാപനം, അതുമൂലമുള്ള അനേക മരണങ്ങൾ, ഇതൊന്നും നമ്മുടെ വിധിയായി കാണരുതല്ലോ. നാം നമ്മുടെ മാനസികനില സമനിലയിൽ കൈവരുത്തുന്ന ശക്തി നഷ്ടപ്പെടുത്തരുതല്ലോ. പാൻഡെമി സൗഹൃദങ്ങൾക്ക് നേരെ ഉയർന്ന ഒരു ഭീഷണിയായി കാണരുതല്ലോ. അതിന് നമ്മുടെ മാനസിക അവസ്ഥ ഉയർത്തേണ്ടതുണ്ട്. പകർച്ചവ്യാധിയിൽ നാം സ്വയം സുരക്ഷാ ക്രമങ്ങൾ സ്വീകരിക്കുന്നതാണ് യഥാർത്ഥ സൗഹൃദങ്ങൾ എപ്രകാരമുള്ളതാണെന്നു മനസ്സിലാക്കാൻ കഴിയുക. ഈ കാഴ്ചപ്പാട് തീർത്തും മങ്ങിയപ്പോൾ പകർച്ചവ്യാധി പടന്നുപിടിക്കും. കൊറോണ പകർച്ചവ്യാധി യിലൂടെ ജീവഹാനിയിലേക്ക് നയിക്കുന്നതിൽനിന്നു സുഹൃത്തുക്കൾക്കായി  അവസാനമായി നമ്മുടെ ശക്തി കൈവരുത്തേണ്ടതാണ്. ഒരു നല്ല സുഹൃത്ത് ആകണമെങ്കിൽ എന്താണർത്ഥമാക്കുന്നതെന്ന് പഠിക്കാൻ ഇത്തരം ദുരന്ത യുഗം പഠിപ്പിക്കുന്നു. നമ്മെ താങ്ങി നിറുത്തുന്ന ബന്ധങ്ങൾ എങ്ങനെ തേടണം, നല്ലതോ ചീത്തയോ എന്ന വിഷയങ്ങളെപ്പറ്റി ഈ പകർച്ചവ്യാധി എന്തെങ്കിലും പഠിപ്പിക്കുവാൻ കഴിഞ്ഞേക്കും. സുഹൃത് ബന്ധങ്ങളുടെ ഓരോ മുൻഗണനകൽ നമ്മെ സഹായിക്കുന്നതിന് മുമ്പ് സ്വന്തം ഓക്സിജൻ മാസ്‌ക്കുകൾ സുരക്ഷിതമാക്കുകയാണ് ഒരു നല്ല സുഹൃത്തിന്റെ അടയാളം. നല്ല സൗഹൃദങ്ങൾ പരസ്പരമുള്ളതാണ്. എന്നാൽ പകർച്ചവ്യാധിസമയത്തു ആളുകൾ സുഹൃത്തുക്കളായി എങ്ങനെ പ്രകടനം നടത്തും ? എന്നാൽ സാമൂഹികമായി ബന്ധങ്ങൾ തുടരുന്നത് മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ നമ്മുടെ പുതിയ ഡിജിറ്റൽ നമ്മുടെ ടാങ്കഡ് മാനസിക ആരോഗ്യം പൊരുത്തപ്പെടാൻ സ്‌ക്രീനുകൾക്കു മുന്നിൽ ഏത് സമയം തന്നെ ചെലവഴിക്കണം? നമ്മുടെ അവസാന ആഗ്രഹം നമ്മുടെ സുഹൃത്തുക്കളെ കാണാനും ഉള്ള ഒരു സന്തോഷ മണിക്കൂർ മാത്രമാണല്ലോ. നല്ല സൗഹൃദം നില നിറുത്തുവാനുള്ള പറ്റിയ സമയം.

സംഭാഷണങ്ങൾ പലതരത്തിൽ ഉള്ളതാണ്, ചില ഘട്ടത്തിൽ കൊറോണയെ സംബന്ധിച്ച കാര്യങ്ങൾ എപ്പോഴും സംസാരിക്കുന്നു. അത് വാസ്തവമാണ്. ഒരു സാധാരണ സൗഹൃദ സംഭാഷണം ഇങ്ങനെ പോകുന്നു: അതായത്, മനസ്സിൽ വരുന്ന കാര്യങ്ങൾ മാത്രം പറയുക, എന്നാൽ സ്വതന്ത്ര കൂട്ടുകെട്ട്, അത് എത്ര പ്രയോജനപ്പെട്ടാലും, അപ്പോഴപ്പോൾ പറഞ്ഞ കാര്യങ്ങൾ, അത് രാഷ്ട്രീയ സംവാദങ്ങളെക്കുറിച്ചോ, നാമൊക്കെ ചിലപ്പോൾ ചിന്തിക്കുന്നത് പോലെ  ഏറ്റവും വിഡ്‌ഢിത്തമായ തമാശകളെക്കുറിച്ചോ ഒക്കെയും ചിന്തയുണ്ടാകും. കുട്ടിക്കാലം മുതൽ ഓരോ കഥകൾ പറയുകയോ, നമ്മുടെ മുന്നിൽ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണത്തെപ്പറ്റി രസകരമായ അഭിപ്രായം പറയുകയോ ഒക്കെ ചെയ്യുക, സാധാരണമാണ്. എന്നാൽ ചിലപ്പോൾ ആളുകൾ അവരവരുടെ സ്വന്തം കുടുംബപ്രശ്നങ്ങളെപ്പറ്റി സംസാരിക്കാറുണ്ട്. ചിലപ്പോൾ നാം ജോലി ചെയ്യുന്ന ഓഫീസിലെ നാണക്കേട് നിറഞ്ഞ ഒരുസാഹചര്യം പറഞ്ഞുകൊണ്ട് ചിരിക്കും. പല സംസാരവിഷയങ്ങളും മറ്റും തികച്ചും അനാവശ്യമാണ്. ചില കാര്യങ്ങൾ ഒരു പക്ഷെ, മറ്റേ വ്യക്തിക്ക് താൽപ്പര്യം ഉണ്ടാകണമെന്നില്ല. എന്നാൽ ആരും തമ്മിൽ വേവലാതിപ്പെടേണ്ടതില്ല. കാരണം, ഇരുവരും ഒരു തരത്തിൽ മുമ്പിൽ അന്യോന്യം സുഹൃത്തുക്കളാണ്.        

എന്നാൽ നമുക്ക് ചില പുതിയ നിഴലുകൾ കാണാൻ കഴിയും. കൊറോണ പകർച്ചവ്യാധി വ്യാപനം തുടങ്ങിയതുമുതൽ നിലവിലുണ്ടായിരിക്കുന്ന ചില തകരാറുകൾ ദിനംതോറും ഏറെക്കൂടുതൽ വ്യക്തമായിട്ട് പുറത്തുവരുന്നു. അത് ഭാവിയെക്കുറിച്ചുള്ള ഭയാനകമായ ആശങ്കയാണ്. അവയിൽ ചിലത് ഇപ്രകാരം ആണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്ക്, ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക്, മക്കൾ കൂടെയില്ലാതെ തനിച്ചു താമസിക്കുന്ന മാതാപിതാക്കൾ, അതുപോലെ കുടിയേറ്റ പശ്ചാത്തലമുള്ള ആളുകൾക്ക്, അങ്ങനെ വിവിധ തരം ദുർബല സാഹചര്യങ്ങളെ അനുഭവിക്കുന്നതായ അനേകം സാമൂഹിക ഗ്രൂപ്പുകൾ ഉണ്ടല്ലോ. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ ഭാവിയെപ്പറ്റി വലിയ ആശങ്ക ഉണ്ടാകുന്നു. കൊറോണ പകർച്ചവ്യാധി വ്യാപനത്തിന് മുമ്പും അതുമുതലും ഇപ്പോഴും തീരെ അശരണരായ അനേകം ആളുകൾക്ക് വിവിധ തരത്തിൽ കനത്ത പ്രതിസന്ധിയെ തനിയെ നേരിടാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇപ്പോൾ നാമെല്ലാവർക്കും ആഴത്തിൽ ചിന്തിക്കാവുന്ന പ്രധാന വിഷയമാണിത്: ലോകപൗരന്മാരുടെ നിരവധി ആശങ്കകൾ എങ്ങനെ കുറയ്ക്കാൻ കഴിയണമെന്ന് ലോകരാജ്യങ്ങളിലെ രാഷ്ട്രീയമില്ലാത്തവരും, മാത്രമല്ല, രാഷ്ട്രീയക്കാരും, ഭരണകർത്താക്കളും ചേർന്ന്  ക്രിയാത്മകമായി എങ്ങനെ സഹായിക്കാനാകുമെന്ന് കൂടുതൽ അടിയന്തിരശ്രദ്ധ ചെലുത്തണം എന്നാണ് പ്രധാന ആനുകാലിക വിഷയം.//-  
--------------------------------------------------------//-----------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.