Samstag, 2. Mai 2020

ധ്രുവദീപ്തി //: Politics // Opinion // ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യത്തിന്റെയും ശോചനീയ അവസ്ഥ. // George Kuttikattu




George Kuttikattu
മ്മുടെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യത്തിന്റെയും നിന്ദ്യമായ അവസ്ഥ, അതുമല്ല, രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാർട്ടിക ളുടെയും പ്രശസ്തി ഒരു പൂജ്യാവസ്ഥയിലായി, പക്ഷേ അവർ പറച്ചിലിൽ എക്കാലവും ഒടുവിൽ നേരെ നെഗറ്റീവ് ആണ്. സമൂഹത്തിന്റെ വിപ്രിയം മൂലം, നമ്മുടെ രാഷ്ട്രീയത്തിന്റെ വിശ്വാസ പ്രതിസന്ധിയെ വളരെയേറെ വഷളാക്കിയിട്ടുണ്ട്. ഏതോ നിർഭാഗ്യവശാൽ, ആ അവസ്ഥ ശരിയാണ്, ഏതാണ്ട് എല്ലാം തന്നെ. മിക്കവാറും എല്ലാം വാക്ക്കൊണ്ട് സാധുവായിട്ട് അവയെ അംഗീകരിക്കാനും എളുപ്പം കഴിയുകയില്ല, ഇന്ത്യയെ ദീർഘകാലം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ ചില നേതാക്കൾ എങ്കിലും വാസ്തവം തുറന്ന് പറയുന്നുണ്ട്.

നിലവിലെ അവസ്ഥ അതേ ദാർഷ്ട്യത്തോടെ തുടരുകയാണെങ്കിൽ, നാം വളരെയധികം ദു:ഖിക്കുകയും ആശങ്കപ്പെടുകയും വേണം. ആരും തന്നെ അന്തിമതയെ അർത്ഥമാക്കുന്നില്ല, കാരണം അതേ ആശ്വാസത്തിലാണല്ലോ എല്ലാവരും "രാഷ്ട്രീയത്തിലും പാർട്ടികളിലും ഘടനാപരമായ ഓരോരോ പുതിയ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടത്. എന്നിരുന്നാലും, അതിനുശേഷം സർക്കാർ പാർട്ടികളോ, വലിയ പ്രതിപക്ഷ പാർട്ടിയോ, സാമൂഹികജീവിത പരിഷ്‌ക്കരണത്തിനുവേണ്ടി ഇച്ഛാശക്തി കാണിച്ചിട്ടില്ല. പരിഷ്കരണം, മറിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അവസ്ഥ അതേപടി തുടരുന്നു, പ്രത്യേകിച്ചും ഭരണസഖ്യകക്ഷികളുടെ ദുരവസ്ഥ, ചില വഴികളിൽ വലിയ രാഷ്ട്രീയ പാർട്ടികളുടെ കഴിഞ്ഞകാല വർഷങ്ങളിലെ അവസ്ഥയ്ക്ക് സമാനമാണ്.

ഒരു കാര്യം വ്യക്തമായി പറയേണ്ടതായി വരുന്നു. ഭരണകക്ഷിപാർട്ടികളും ഭരണത്തലവന്മാരും പ്രതിപക്ഷപാർട്ടികളെപ്പോലെതന്നെയും ഇപ്പോഴത്തെ തകർന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഒരുപോലെ കുറ്റക്കാരാണ്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയും അവർ നയിക്കുന്ന സർക്കാരും ഇന്ന് ഇന്ത്യയുടെ കഷ്ടതരമായ അവസ്ഥയെ ശരിക്കും ഉപയോഗിച്ചുകൊണ്ട് തനി പോപ്പുലിസ്റ്റുകളുടെയും ഏകാധിപത്യ ഫാസിസ്റ്റുകളുടെയും ഇരിപ്പിടമാക്കി. ഇന്ത്യയുടെ ഭാവികഷ്ടകാലങ്ങൾ  തുടങ്ങിയിരിക്കുന്നു എന്ന അഭിപ്രായത്തിൽ ഞാൻ പരിതപിക്കേണ്ടിയിരിക്കുന്നു. 
 
പാർലമെന്റ് ഉൾപ്പെടെ, അവിടെ പ്രതിനിധീകരിക്കുന്ന പാർട്ടികളെയും നിരീക്ഷിക്കുന്നഏതൊരാൾക്കും, അവരുടെ ഇന്നത്തെ ഈ അവസ്ഥയിൽ, ഇന്ത്യയുടെ സാമ്പത്തിക,സാമൂഹിക, ആത്മീയ ഏകീകരണത്തിന്റെതായ മഹത്തായ ആ ദൗത്യം പരിഹരിക്കാൻ അവർക്ക് കഴിയുമോ എന്ന ചോദ്യം ചോദിക്കാനുണ്ട്. അക്കാര്യത്തിൽ അവർ ആശ്ചര്യപ്പെടുന്നുണ്ട്, അവർക്ക് സംശയമുണ്ടായിരിക്കണം, ആശങ്കകൾ കൂടികൂടി വരുന്നു. ഇന്ത്യ വിദേശ ആധിപത്യത്തിൽ നിന്നും സ്വതന്ത്രമായി, ഇന്ത്യാക്കാരെല്ലാം സ്വതന്ത്രരായി എന്നൊക്കെ ചരിത്ര എഴുത്തുകൾ വിവരിക്കുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ പൗരന്മാരുടെ യഥാർത്ഥ സ്വാതന്ത്ര്യം അവർ കൈവരിച്ചിട്ടില്ലായെന്നു ഒരു ഒറ്റവാക്കിൽ ദയനീയമായ ചിന്തയിൽ പറയേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ജനങ്ങളെ, ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അടിമകളായിട്ട് തന്നെയാണ് സർക്കാരും ഭരണ- പ്രതിപക്ഷങ്ങളും പരസ്യമായി കണക്കാക്കിയിരിക്കുന്നത് എന്ന് ജനങ്ങൾ നിശബ്ദമായും ഉറക്കെയും പറയുന്ന വാസ്തവമാണ്. ഏതൊരു മനുഷ്യന്റെയും ഭാവിയുടെ വഴിയിൽ പിറകോട്ടു വന്ന വഴികളെപ്പറ്റിഅല്പ സമയം നോക്കുന്നത് ഏറെയും നല്ലതാണെന്നു പഴഞ്ചൊല്ലുണ്ടല്ലോ. ഇന്ത്യയും സ്വാതന്ത്ര്യവും തമ്മിലുള്ള കാര്യത്തിൽ അക്കാലത്തും ഇക്കാലത്തും ഒക്കെ എന്താണ് സംഭവിക്കുന്നതും സംഭവിച്ചതും?. ഇന്ത്യക്ക് ഇപ്പോഴും സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടോ? അത് ചോദിക്കേണ്ട ഒരു ചോദ്യമാണ്, ഇന്ത്യയുടെ മതേതര- സമത്വവികാരത്തിനും ഒരു പൗരന്റെ അടിമത്വത്തെ ചൂണ്ടിക്കാണിക്കുന്ന പൗരത്വ- ഐഡൻറ്റിറ്റിയുടെ വാസ്തവവിവരശേഖരണ- നിയമവ്യവസ്ഥകൾ ഒരു ഇന്ത്യാക്കാരനെ അസ്വസ്ഥനാക്കിയിരിക്കുന്നത്. പൗരന്റെ സ്വാതന്ത്ര്യം, മൗലീക അവകാശ സംരക്ഷണം, മതേതര ജീവിതത്തിന്റെ അടിസ്ഥാനം ഇവയെല്ലാം ഈ നിയമങ്ങൾ മൂലം ഇല്ലെന്നാക്കിയിരിക്കുന്നു. കാരണമായത്, അതിനുത്തരവാദികൾ ആയവർ ആരാണ് ? ഭരണതലത്തിലേയ്ക്ക് ഓരോ കാര്യത്തിനു വേണ്ടി തെരഞ്ഞെടുത്തുവിടാൻ വേണ്ടി വോട്ടു ചെയ്ത ജനങ്ങൾ തന്നെയാണ് . ഇന്ത്യ സ്വാതന്ത്രം പ്രാപിക്കുന്നതിന് മുമ്പേതന്നെ രവീന്ദ്ര നാഥ് ടാഗോർ ഇന്ത്യയിലെ ജനങ്ങളുടെ ഭാവിസ്വാതന്ത്ര്യത്തെപ്പറ്റിയും മതേതര ജീവിതസ്വാതന്ത്ര്യത്തെപ്പറ്റിയും  ആശങ്കകൾ  വളരെയേറെ    വിഷമത്തോടെ തന്നെ തന്റെ കവിതയിൽ പ്രവചിച്ചിരുന്നു.  

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയിൽനിന്ന് ഇന്ത്യ സ്വാതന്ത്രമായതുമുതൽ ആകെ പതിനാല് പ്രധാനമന്ത്രിമാരാണ് ഇന്ത്യ ഭരിച്ചത്. ആദ്യത്തെ പ്രധാന മന്ത്രിയായി 15. 08. 1947- ൽ ജവഹർലാൽ നെഹ്‌റു അധികാരത്തിൽ വന്നു. പതിനാലാമത്തെ പ്രധാനമന്ത്രിയായിരിക്കുന്നത് നരേന്ദ്ര മോദിയാണ്. നരേന്ദ്ര മോദിക്ക് മുമ്പ് ആരെല്ലാമായിരുന്നു പ്രധാനമന്ത്രിമാരായതെന്ന് നോക്കാം. അവരെ ഹൃസ്വമായി പരിചയപ്പെടുത്തുകയെന്നത് കാലങ്ങളുടെ മുന്നിൽ കടന്നകലുന്ന ഇന്ത്യൻ ജനതയ്ക്ക് തമ്മിലെന്തിരിക്കുന്നുവെന്ന് കരുതട്ടെ. അതുപക്ഷേ, അവരെല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ഭരണം നിർവഹിച്ചവരാണ്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഒറ്റയ്ക്കുള്ള അംഗ ഭൂരിപക്ഷത്തിലും, മറ്റു ചിലർ കൂട്ടുകക്ഷി മന്ത്രിസഭകളും ഉണ്ടാക്കി ഭരണം നടത്തി. ഒരു ജനാധിപത്യരാജ്യത്തിന്റെ സ്വാതന്ത്ര്യശ്വാസം മുട്ടിച്ചുനിറുത്തി ഭയപ്പെടുത്തിയ രാഷ്ട്രീയപാർട്ടികൾ കാരണം ഇന്ത്യൻ ജനതയെ മുഴുവനും അതിദയനീയമായി ദു:ഖത്തിലാഴ്ത്തിയ ക്രൂര സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നും ഇപ്പോഴിവിടെ ഏറെ മനോവിഷമത്തോടെയും കുറിക്കട്ടെ. മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഉറപ്പുള്ള ജനാധിപത്യ മൂല്യങ്ങൾക്കും ക്ഷതം ഉണ്ടാക്കിയ രാഷ്ട്രീയ പകപോക്കൽ കൊലപാതകത്തിന് ഇരയായവർ ഇന്ത്യൻ ജനതയുടെ സാമൂഹിക ഭാവിക്ക് പ്രതീക്ഷയുണർത്തുന്ന മഹാത്മാക്കളായിരുന്നു.

വിദേശ ആധിപത്യത്തിൽ നിന്ന് ഇന്ത്യൻ ജനതയ്ക്ക് സ്വതന്ത്ര അവകാശം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിയും, ആ സ്വതന്ത്ര അവകാശം ജനങ്ങൾക്ക് ഉറപ്പാക്കാൻ പരിശ്രമിച്ച ശ്രീമതി ഇന്ദിരാ ഗാന്ധിയും, ശ്രീ. രാജീവ് ഗാന്ധിയും വർഗീയവിഷം തീണ്ടിയ നശീകരണശക്തിയുടെ ഇരകളായി; ഇന്ത്യൻമണ്ണിൽ എന്നെന്നും അവരുടെ മുറിവുകളിൽനിന്നൊഴുകിയ ചോരയുടെ ഒരിക്കലും ഉണങ്ങാത്ത ഓർമ്മകൾ എന്നും ഉണ്ടായിരിക്കും, അതിദു:ഖത്തോടെ ഇവിടെ കുറിക്കുകയാണ്...

ബ്രിട്ടീഷ് രാജ ഭരണത്തിൽനിന്നും വിടുതലായശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി അവരോധിക്കപ്പെട്ടവർ ഇവരാണ്: ആദ്യത്തെ പ്രധാനമന്തി ജവഹർലാൽ നെഹ്‌റു (1947-1964 ) ആയിരുന്നു., അദ്ദേഹം പതിനേഴ് വർഷങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനം ചെയ്തു. അദ്ദേഹത്തിൻറെ കാലശേഷം വന്നവർ, ഗുൽസാരിലാൽ നന്ദാ (27.  05 . 1964 - 0 9 - 06-1964), ലാൽ ബഹദൂർ ശാസ്ത്രി (09 - 06 -1964 - മുതൽ 11 -01 - 1966 വരെ), വളരെ സമർത്ഥനായ രാജ്യതന്ത്രജ്ഞനും ജനകീയനും ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിൻറെ ഔദ്യോഗിക കാലത്ത് താഷ്‌ക്കന്റിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിൽ വച്ച് മരിക്കുകയും ചെയ്തു . അദ്ദേഹത്തിനുശേഷം ഗുൽസാരിലാൽ നന്ദ വീണ്ടും ഒരു ഇടക്കാല പ്രധാനമന്ത്രിയായി (11- 01- 1966- 24. 01.1966) ചുമതല വഹിച്ചു. അതിനുശേഷം വന്നത് ആരായിരുന്നു ? ഇന്ത്യൻ രാഷ്ട്രീയവേദി മാത്രമല്ല, അക്കാലത്ത് ലോകരാഷ്ട്രങ്ങൾ മുഴുവൻ മഹാത്ഭുതത്തോടെ ബഹുമാനിച്ച "ഇന്ത്യയുടെ "ഉരുക്കുവനിത" എന്ന് വിളിക്കപ്പെട്ട ഇന്ദിരാഗാന്ധി ആദ്യമായി (24 -01-1966- 24. 03.1977) ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രിയായി.

 ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണ 
ഇന്ത്യയുടെ ചരിത്രത്തിൽ ജനാധിപത്യത്തിനേറ്റ വലിയ പ്രഹരമായിരുന്നു ഇന്ദിരയുടെ കൊലപാതകം. ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്ത് നടപ്പിൽ വരുത്തിയ അടിയന്തിരാവസ്ഥ പ്രഖ്യാപനം മൂലം രാഷ്ട്രീയവേദികളിൽ അന്ന് വ്യത്യസ്ത പ്രതിഷേധ ധ്വനി ഉയർന്നുവന്നിരുന്നു. ഇന്ത്യൻജനാധിപത്യ ത്തിന് ചരിത്രത്തിലെ ഏറ്റവലിയ പിളർപ്പ് ഉണ്ടാക്കിയ ദുർദ്ദിനമായിരുന്നു ഇന്ദിരയുടെ മരണം സമ്മാനിച്ചത്.

ഇന്ദിര പ്രിയദർശിനി ഗാന്ധി ജവഹർലാൽ നെഹ്‌റുവിന്റെയും കമലാ നെഹ്‌റുവിന്റെയും പുത്രിയായി അലഹബാദിൽ ' ഇന്ദിര പ്രിയദർശിനി നെഹ്രു'വായി 1917 നവംബർ 19 ന് ജനിച്ചു.1966 മുതൽ 1977 വരെയും,1980 മുതൽ 1984 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു.1984 ഒക്ടോബർ 31-ന്, ന്യൂഡൽഹിയിൽ ഒരു കൊലപാതകശ്രമത്തിലാണ് അവർ മരിച്ചത്.1980 ജനുവരിയിൽ ഇന്ദിരാഗാന്ധിക്ക് കൂടുതൽ പ്രശ്‌നമുണ്ടാക്കിയത് പഞ്ചാബ് സംസ്ഥാനത്ത് തീവ്രവാദികളായ സിഖുകാരുടെ അകാലിദളിന്റെ വിഘടനവാദ പ്രസ്ഥാനമാണ്. ഖാലിസ്ഥാനിലെ സ്വതന്ത്ര സംസ്ഥാനമാകാൻ അവർ ആഗ്രഹിച്ചു. പഞ്ചാബിലെ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തു ന്നതിന് ഗാന്ധിയുടെ മകൻ സഞ്ജയ് പിന്തുണച്ചതിൽ സിംഗ് ഭീന്ദ്രൻവാലെ പ്രധാന വ്യക്തിയായിരുന്നു.1982 ൽ അസമിലും കശ്മീരിലും കലാപം അതി ശക്തിയായി പൊട്ടിപ്പുറപ്പെട്ടു. സിഖുകാരുടെ ഏറ്റവും വലിയ സങ്കേതമായ സുവർണ്ണ ക്ഷേത്രത്തിൽ ഭീന്ദ്രൻവാലെയും സംഘടിച്ചു, അനുയായികളും ഉറച്ചുനിന്നു.

ചർച്ചകൾക്കുള്ള നാല് ശ്രമങ്ങളും പരാജയപ്പെട്ടു. 1984 ജനുവരിയിൽ ഇന്ദിര ഗാന്ധിയോട് ക്ഷേത്രം സൈനികപരമായി തിരിച്ചുപിടിക്കാനാവശ്യപ്പെട്ടു. 1984 ജൂണിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തി, ഇതിൽ രണ്ടായിരത്തിലധികം സിഖുകാർ മരിച്ചുവെന്നും 400 ലധികം സൈനികരും      ദൃക്‌സാക്ഷികളുടെ വിവരങ്ങളും പറയുന്നു. അകാലിദൾ ഉറപ്പിച്ച ക്ഷേത്രത്തിന്റെ ഭാഗം പരി പൂർണ്ണമായും നശിച്ചു. സൈനിക നടപടി ജനങ്ങളെ വിമർശനാത്മകമായി സ്വീകരിച്ചില്ല, പക്ഷേ വലിയ തോതിൽ സ്വീകാര്യമായി. ഇന്ത്യ ഒരുമതേതര രാജ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിഓപ്പറേഷൻ ബ്ലൂസ്റ്റാറിന്ശേഷവും തന്റെ സിഖ് അംഗരക്ഷകരെ വെടിവയ്ക്കാൻ വിസമ്മതിച്ചു.

 ശ്രീമതി ഇന്ദിരാ ഗാന്ധി 
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ബിബിസി 1984 ഒക്ടോബർ 31 ന് പീറ്റർ ഉസ്റ്റിനോവ്  ഇന്ദിരാ ഗാന്ധിയുമായി ഒരു അഭിമുഖം ആസൂത്രണം ചെയ്തു. മീറ്റിംഗിനായി കാത്തിരിക്കുമ്പോൾ ഉസ്റ്റിനോവ് തന്റെ ക്യാമറയിൽ സ്വതന്ത്രമായി സംസാരിച്ചു: “അതിനാൽ ഇവിടെ ഞാൻ ഇന്ദിരാ ഗാന്ധിയുടെ തോട്ടത്തിലാണ്. മരങ്ങളിൽ പക്ഷികളുണ്ട്. രക്ഷാധികാരികൾ കോണുകളിൽ നിൽക്കുന്നു. ശാന്തമാണ് ... ”പെട്ടെന്ന് ശബ്ദമുണ്ടായി, ഒരുപാട് ആവേശം.. സാഹചര്യം ശരിയായി ഉടൻ വ്യാഖ്യാനിക്കാൻ കഴിയാതെ ഉസ്തിനോവ് തത്സമയ ടെലിവിഷൻ കാഴ്ചക്കാരെ ശാന്തമാക്കാൻ ശ്രമിച്ചു. താമസിയാതെ അദ്ദേഹം തത്സമയ ക്യാമറയിൽ സംസാരിച്ചു: "ഞാൻ ഏറ്റുപറയട്ടെ : ഗുരു തരമായ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, ഞാൻ എന്നെത്തന്നെ വിശ്വസിച്ചില്ല. ഇന്ദിരാഗാന്ധിക്ക് ഇപ്പോൾ വെടിയേറ്റു. കാവൽക്കാർ ഇപ്പോൾ കോണുകളിൽ ഇല്ല. പക്ഷികൾ ഇപ്പോഴും മരങ്ങളിലാണ്.”വാസ്തവത്തിൽ, ബംഗ്ലാവിന് മുൻവശത്തെ അഭിമുഖത്തിന് പോകുന്ന വഴിയിൽ, ഇന്ദിരാ ഗാന്ധിയെ സിഖ് അംഗരക്ഷകരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവർ ചേർന്ന് വെടിവച്ചു കൊന്നു. അന്ന് തലേദിവസം ഇന്ദിരാഗാന്ധിക്ക് നൽകിയ, പാർട്ടിയിൽ നിന്നുള്ള ഷോട്ടുകൾ, വെടിക്കെട്ട് ആയിട്ടാണ് ഉസ്തിനോവ് കരുതിയത്. അടിയന്തിര വൈദ്യസഹായം ഉണ്ടായിരുന്നിട്ടും, ന്യൂഡൽഹിയിലെ ആശുപത്രിയിൽ വച്ച് അന്ന്തന്നെ നിരവധി തവണകൾ വെടിയേറ്റ മുറിവുകൾക്ക് അവർ കീഴടങ്ങി. ഇന്ദിരാഗാന്ധിയുടെ അതിക്രൂര കൊലപാതകത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഏതാണ്ട് 3,000 സിഖുകാർ കൊല്ലപ്പെടുകയും അന്ന്തന്നെ ഒരു ലക്ഷത്തോളം പേർ ദില്ലിയിൽ നിന്ന് പഞ്ചാബിലേക്കും ക്യാമ്പുകളിലേക്കും പലായനം ചെയ്യുകയും ചെയ്തു ഇന്ന് ചരിത്രം പറയുന്നു..

ഇന്ദിരയുടെ പിതാവ് ജവഹർലാൽ നെഹ്രുവിനെപ്പോലെ 17 നീണ്ട വർഷങ്ങൾ അധികാരത്തിലിരുന്ന് പ്രവർത്തിച്ചിട്ടുള്ള മറ്റൊരു പ്രധാനമന്തി ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നേരത്തെ പറഞ്ഞല്ലോ. ശ്രീമതി ഇന്ദിരാ ഗാന്ധി രണ്ടു തവണയായി പതിനാറ് വർഷങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ആദ്യതവണ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് 1977- ൽ മാറിയപ്പോൾ പകരമായി എത്തിയത് കോൺഗ്രസിനെതിരെ ഉയർന്ന ശക്തി പ്രാപിച്ചിരുന്ന ജനതാപാർട്ടിയുടെ നേതാവായി മാറിയ മൊറാർജി ദേശായി (24.൦3.1977 മുതൽ - 28.7.1979 വരെ ) ആയിരുന്നു. മൊറാർജി ദേശായിക്ക് രണ്ടു വർഷം കാലം ഭരിക്കാനേ കഴിഞ്ഞുള്ളു.

മൊറാർജി റാഞ്ചോദ്‌ജി ദേശായി-

(1896 ഫെബ്രുവരി 29 ന് ബോംബെയിലെ ഭഡെലിയിൽ ജനിച്ചു. (ഇപ്പോൾ ഗുജറാത്ത് ), 10 .04 1995, മഹാരാഷ്ട്രയിലെ ബോംബെയിൽ നിര്യാതനായി. 1977 മുതൽ 1979 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.1930 ൽ നടന്ന മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രചാരണത്തിൽ ചേർന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിൽ വർഷങ്ങളോളം ജയിലിൽ കിടന്നു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ രാഷ്ട്രീയമായി സജീവമായിരുന്നു. 1952 മുതൽ 1956 വരെ അദ്ദേഹം ബോംബെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.1967 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിൽ അദ്ദേഹം പ്രധാനമന്ത്രിയായി.

1969 ൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ, ദേശായി ചെറിയ വിഭാഗത്തിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഓർഗനൈസേഷൻ), ഐ‌ എൻ‌ സി (ഒ)) ചേർന്നു,1971 ൽ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനസ്ഥാനാർത്ഥിയായിരുന്നു. 1975 ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം അന്ന് അദ്ദേഹം വീണ്ടും തടവിലാക്കപ്പെട്ടു.1977 ൽ അടിയന്തരാവസ്ഥ താൽക്കാലി കമായി നിർത്തിവച്ച ശേഷം, ഐ‌എൻ‌സി മറ്റ് മൂന്ന് പാർട്ടികളുമായി ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു, തുടർന്നു നടത്തിയ ഇന്ത്യൻ പാർലമെന്റ് പൊതു തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി വിജയിച്ചു. നേതാവ് മൊറാർജി ദേശായി അന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1979 ൽ ജനതാ പാർട്ടി തർക്കം കാരണം രാജിവയ്‌ക്കേണ്ടി വന്നു. മൊറാർജി ദേശായിയും മഹാത്മാ ഗാന്ധിയുടെ തത്ത്വങ്ങൾ ഒക്കെ കർശനമായി പാലിക്കുകയും ധാർമ്മിക വാദിയാവുകയും ചെയ്തിരുന്നു. 99- )o വയസ്സിൽ അദ്ദേഹം മരിച്ചു. മൊറാർജി ദേശായി 'ഓട്ടോ ലോഗസ് തെറാപ്പി' പരിശീലിക്കുന്നയാളായിരുന്നു, സ്വന്തം മൂത്രം കുടിക്കുകയെന്നതായിരുന്നു, അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകത.     അതോടെ അദ്ദേഹത്തിന് ഇന്ത്യയിൽ പരിഹാസ്യമായ നിരവധി പേരുകൾ ലഭിച്ചു.

ഈ കാലയളവ് കഴിഞ്ഞ് ചൗധരി ചരൺസിംഗ് ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു കുറച്ചുകാലസമയം (28. 04. 1979 മുതൽ 14- 01. 1980) ഇന്ത്യയുടെ പ്രധാന മന്ത്രീയായി.

 ഇന്ത്യയിലെ ജനതാ പാർട്ടി

ചൗധരി ചരൺ സിംഗ്  ജനനം 1902 ഡിസംബർ 23 ന് , ഉത്തർപ്രദേശിലെ ഗ്രാമം നൂർപൂരിലാണ്. 1987-മെയ് 29-ൽ, ന്യൂഡൽഹിയിൽ നിര്യാതനായി.1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും, ഇന്ത്യയുടെ  പ്രധാനമന്ത്രിയുമായിരുന്നു.

ജാട്ട് വംശീയ വിഭാഗത്തിൽ നിന്നുള്ള ഉത്തരേന്ത്യൻ കർഷക കുടുംബത്തിൽ നിന്നാണ് ചരൺ സിംഗ് വന്നത്. 1929 ൽ അദ്ദേഹം നാഷണൽ കോൺഗ്രസിൽ ചേർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനിടെയും  നിരവധി തവണ തടവിലാക്കപ്പെട്ടു. അടുത്തതായിട്ട് കുറച്ച് വർഷങ്ങളിൽ അദ്ദേഹത്തിന്റെ നയം ഇന്ത്യയിലെ ഗ്രാമീണ ജനതയ്ക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം നൽകുക എന്നതായിരുന്നു. ഇന്ത്യൻ കാർഷിക കൂട്ടായ്‌മയുടെ സോഷ്യലിസ്റ്റ് നയം നിരസിച്ച അദ്ദേഹം ജവഹർലാൽ നെഹ്രുവുമായി അന്ന്  കലഹിച്ചു. 1967- ൽ അദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ട് ഒരു സ്വന്തം പാർട്ടി- "ഭാരതീയ ക്രാന്തിദൾ" (ബി കെ ഡി, "ഇന്ത്യൻ റെവല്യൂഷണറി പാർട്ടി") എന്ന പേരിൽ സ്ഥാപിച്ചു.

1967 മുതൽ 1968 വരെയും 1970 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. 1974 അവസാനത്തോടെ അദ്ദേഹം മറ്റ് പാർട്ടികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ രൂപീകരിച്ചു. സേനയിൽ ചേർന്ന് ഇന്ദിരാഗാന്ധിയുടെ അന്നത്തെ സർക്കാരിനെ നന്നായി എതിർക്കാൻ ശ്രമിച്ചു.. അദ്ദേഹം അറസ്റ്റിലായിരുന്നു. 1975 മുതൽ 1977 വരെ അടിയന്തരാവസ്ഥയിലായിരുന്നല്ലോ.1977 ൽ ഭാരതീയ ലോക്ദൾ മറ്റ് ഇന്ത്യൻ പാർട്ടികളുമായി ലയിച്ച് ജനതാപാർട്ടി രൂപീകരിച്ചു. 1977 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സിംഗ് ആദ്യമായി ആഭ്യന്തരമന്ത്രി ആയി. അതിനുശേഷം  ഉപപ്രധാന മന്ത്രിയും 1979 ൽ പ്രധാനമന്ത്രിയും ആയി. എന്നിരുന്നാലും, ഏഴു മാസത്തിനുശേഷം, അദ്ദേഹത്തിനന്നുള്ള പിന്തുണ നഷ്ടപ്പെടുകയും അദ്ദേഹം തന്റെ സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.

ചരൺ സിങ്ങിന്റെ മകൻ അജിത് സിംഗ് 1996 ൽ ഭാരതീയ കിസാൻ കാം ഘർ പാർട്ടി (ബി കെ കെ പി) സ്ഥാപിച്ചു, ഇത് 1998 ൽ രാഷ്ട്രീയ ലോക് ദളത്തിൽ (ആർ‌എൽ‌ഡി) ലയിച്ചു. ആർ‌ എൽ‌ ഡി ഒരർത്ഥത്തിൽ ബി‌ എൽ‌ ഡിയുടെയും പിൻഗാമിയായി കാണുന്നു, ഇന്ത്യയുടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, ഇത് ബി‌ എൽ‌ ഡിയെപ്പോലെ അത്രയ്ക്ക് പ്രാധാന്യമുള്ള ഒരിടത്തും ഉണ്ടായിരുന്നില്ല

 രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി 
 ശ്രീ.ചരൺസിംഗിന് ശേഷമാണ് ഇന്ദിരാ ഗാന്ധി വീണ്ടും (14 .01.1980- 31.10 .1984)  വളരെ ശക്തിയായിട്ട്  ഇന്ത്യൻ സർക്കാരിൽ തിരിച്ചെത്തിയത്. 1980 ഒക്ടോബർ 31- നു എതിരാളികൾ അവരുടെ നെഞ്ചിലേക്ക്  വെടിവച്ചു കൊലപ്പെടുത്തി. അത് പക്ഷേ, ഇന്ദിരയുടെ വധത്തിലൂടെ എതിരാളികൾ ഒന്നും നേടിയില്ല. കോൺഗ്രസിനെയപ്പാടെ അതോടെ തകർത്ത് ഭരണാധികാരത്തിൽ വരണമെന്ന നിഗൂഡതയും ഇന്ദിരയുടെ എതിരാളികളുടെ ആകെ മനസ്സിലിരിപ്പും സ്ഥാനം കണ്ടില്ല. അതിനുപകരം വീണ്ടും ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി (31.10. 1984- 02.12. 1989 വരെ) നിശ്ചയിച്ചു. ഒട്ടും അധികം വൈകിയില്ല, 21.05.199- ൽ കോൺഗ്രസിന്റെ എതിരാളികൾ രാജീവ് ഗാന്ധിയെയും വെറുതെ വിട്ടില്ല, അദ്ദേഹത്തെയും ഇന്ത്യയിലെ തമിഴ് തീവ്രവാദികളെ  (LTTI Liberation Tigers of Tamil Eelam-) ഉപയോഗിച്ച് തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് ഒരു ആത്മഹത്യാബോംബർ ആക്രമണ കാരിയുടെ നിഗൂഢ ആക്രമണത്തിൽ രാജീവ് ഗാന്ധിയെ വധിച്ചു. അതിന് പിന്നീടുള്ള രണ്ടു വർഷങ്ങൾ ജനതാദൾ പാർട്ടിയുടെ ഭരണമാണ് ഇന്ത്യയിൽ അനുഭവിച്ചത്. ശ്രീ. വിശ്വനാഥ്‌ പ്രകാശ് സിംഗ് (02.12.1989- 10.11.1990 ), അതിനു ശേഷം ശ്രീ ചന്ദ്രശേഖർ (10.11.1990- 21.06.1991) എന്നിവരും അടുത്ത പ്രധാന മന്ത്രിമാരായി.

 രാജീവ് ഗാന്ധി 


 ഇന്ദിരാ ഗാന്ധിയും കുടുംബാംഗങ്ങളും 
1984 ഒക്ടോബർ 31 ന് അമ്മ കൊല്ലപ്പെട്ടശേഷം ഉടനെ രാജീവ്ഗാന്ധി അതേ ദിവസം പ്രധാന മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കോൺഗ്രസ് (ഐ) പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 1984 ഡിസംബറിൽ ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചിരുന്ന അദ്ദേഹം, സർക്കാർ ബ്യൂറോക്രസിയെ പരിഷ്കരിക്കുന്നതിനും രാജ്യത്തിന്റെ ആകെമാന സമ്പദ്‌ വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണകൂടമന്നു ശക്തമായ നടപടികൾ സ്വീകരിച്ചു. പഞ്ചാബ് സംസ്ഥാനത്തും മാത്രവുമല്ല കശ്മീർ മേഖലയിലുമുള്ള അന്നത്തെ വിഘടനവാദ പ്രസ്ഥാനങ്ങളെയെല്ലാം തീർത്തും നിരുത്സാഹപ്പെടുത്താനുള്ള രാജീവ് ഗാന്ധിയുടെ ശ്രമങ്ങൾ ഒക്കെ പരാജയപ്പെട്ടു. അതുമല്ല, അദ്ദേഹത്തിന്റെ സർക്കാർ നിരവധി സാമ്പത്തിക അഴിമതികളിൽ കുടുങ്ങിയതിനുശേഷം അദ്ദേഹത്തിന്റെ നേതൃത്വം അത്ര കൂടുതൽ ഫലപ്രദമായില്ല എന്നു കരുതുക. അത് നിഴലിച്ചത് പിന്നീട് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) പാർട്ടി ദയനീയമായി പരാജയപ്പെട്ടതിനെത്തുടർന്നാണ്. 1989 നവംബറിൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1991 മെയ് മാസത്തിൽ രാജീവ് ഗാന്ധി അടുത്ത റൗണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പിനായി തമിഴ്‌നാട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയായിരുന്നു. തമിഴ് കടുവകളുമായി ബന്ധപ്പെട്ട ഒരു സ്ത്രീ ചുമന്ന പൂച്ചെടികളിൽ ഒളിപ്പിച്ച ബോംബിൽ, 16 പേർ കൊല്ലപ്പെട്ടു. 1998 ൽ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ ചേർന്ന 26 പേരെയും ഇന്ത്യൻ കോടതി ശിക്ഷിച്ചു. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് തീവ്രവാദികളും അവരുടെ ഇന്ത്യൻ സഖ്യകക്ഷികളും അടങ്ങുന്ന രഹസ്യഗൂഡാലോചനക്കാർ ഗാന്ധിക്കെതിരെ പ്രതികാരം തേടിയിരുന്നു. കാരണം, സമാധാന കരാർ നടപ്പാക്കാൻ സഹായിക്കുവാൻ 1987 ൽ ശ്രീലങ്കയിലേക്ക് അയച്ച ഒരു ഇന്ത്യൻ സൈന്യം തമിഴ് വിഘടനവാദ ഗറില്ലകളോട് യുദ്ധം ചെയ്തു. 

 രാജീവ് ഗാന്ധിയുടെ ഘാതക നളിനി 
രാജീവ് ഗാന്ധിയുടെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായ സോണിയ ഗാന്ധിയാണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇതുവരെ സോണിയ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ആവുന്നത് ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ നിലവിലുള്ള ദയനീയ അവസ്ഥയ്ക്ക് കാരണം കോൺഗ്രസിലെ നേതൃത്വങ്ങളുടെ അധികാരക്കൊതിയും അതിനു വേണ്ടി പാർട്ടിക്കുള്ളിൽ നടക്കുന്ന ക്രൂരവും ആത്മഹത്യാപരവുമായ നശീകരണ പ്രവണതയുമാണ്. അതുമുതലാക്കി ബിജെപി പാർട്ടി ഇന്ത്യൻ ജനാധിപത്യ സംസ്കാരത്തെയും സമത്വബോധത്തെയും മതേതരവികാരത് തെയും രാജ്യത്ത് നിന്ന് പുറത്താക്കിയ അപകടാവസ്ഥയിലാക്കിയിരിക്കു ന്നു. 

ഇങ്ങനെ കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കാൻ മാതൃപാർട്ടിയിൽനിന്നും വിഘടിച്ചു പുറത്തുപോയിരുന്ന ചിലർകൂടി മറ്റൊരു രാഷ്ട്രീയപാർട്ടി 1987-ൽ സൃഷ്ടിച്ചു. ഈ പാർട്ടിക്ക് "ജനതാദൾ" പാർട്ടി എന്ന് അവർ പേരിട്ടു. മൊറാർജി ദേശായിയുടെ പാർട്ടി "ജനതാപാർട്ടി"ക്ക് അധികകാല ആയുസുണ്ടായില്ല; പകരമായി മറ്റൊരു പാർട്ടിയുടെ പിറവിക്ക് കളം ഒരുങ്ങിത്തുടങ്ങിയതാണ്. അതാണ് നിലവിലുള്ള ബി ജെ പി എന്ന പേരിൽ ഇക്കാലത്തും ഇന്ത്യയുടെ ഭരിക്കുന്ന ഭരണപാർട്ടിയായി വളർന്നത്. 

ജനതാദൾ

1989 നും 1990 നും 1996 നും 1998 നും ഇടയ്ക്ക് സഖ്യകക്ഷി സർക്കാരിന്റെ ഒരു  തലവനായി ഇന്ത്യൻ പ്രധാനമന്ത്രിയെ നയിച്ച ഇന്ത്യയിലെ രാഷ്ട്രീയപാർട്ടി ജനതാദൾ പാർട്ടിയാണ്. ബോഫോഴ്‌സ് അഴിമതിക്കേസിൽ കോൺഗ്രസ്സ് പാർട്ടി ഉൾപ്പെട്ടതിനെത്തുടർന്നാണ് 1998-ൽ ഇത് രൂപീകരിച്ചത്. 1989 നവംബർ മാസത്തിൽ ജനതാദൾ പാർട്ടി വിജയിക്കുകയും ഉടനെതന്നെ നിരവധി ചെറു പാർട്ടികളുമായി ഉണ്ടാക്കിയ സഖ്യത്തിൽ ശ്രീ.വിശ്വനാഥ് പ്രതാപ് സിംഗിനെ പ്രധാന്മന്ത്രിയാക്കുകയും ചെയ്തു. 1990 നവംബറിൽ ആണ് സഖ്യം പിരിഞ്ഞത്. രണ്ടു പ്രധാനമന്ത്രിമാരെക്കൂടി അധികാരത്തിൽ കൊണ്ടുവരാൻ ജനതാദൾ പാർട്ടിക്ക് കഴിഞ്ഞു. 1996 ജൂൺ മാസം ഒന്ന് മുതൽ 1997 വരെ പ്രധാനമന്ത്രി ദേവഗൗഡ അധികാരത്തിലിരുന്നു. 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ചു മാസം 19 വരെ ഇന്ദർ കുമാർ ഗുജ്റാൾ ഭരണചുമതലവഹിച്ചു. താരതമ്മ്യേന വളരെ ചുരുങ്ങിയ കാലത്തിനുശേഷം ഇരുവരുമൊരുമിച്ചു കോൺഗ്രസ്പാർട്ടിയുടെ ആഭ്യന്തര ഐഖ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തി. തുടക്കത്തിൽ ഈ സ്ഥാനാർത്ഥികളെ പിന്തുണച്ചിരുന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ പാർട്ടി നേരിട്ടത് പാർട്ടിയുടെ ചില വ്യക്തിഗതഗ്രൂപ്പുകൾ 'ജനതാപരിവാർപാർട്ടി' എന്ന പേരിൽ അറിയപ്പെടുന്നവർ വീണ്ടും വീണ്ടും തമ്മിൽ പിരിഞ്ഞതാണ്. അവരിൽ പലരും അന്നും ഇക്കാലത്തും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. സമാജ്‌വാദിപാർട്ടി(ഇപ്പോൾ ഈ പാർട്ടിബിജെപിയിൽ ലയിപ്പിച്ചു.ഇന്ത്യൻ ദേശീയ ലോക് ദൾ, സമതാപാർട്ടി(ജനതാദൾ യുണൈറ്റഡ്.
ജനതാ ദൾ തന്നെ ഇന്നും ഒരു പങ്കും വഹിക്കുന്നില്ല. 2015 ജനുവരി 4-ന് പരിവാർ ലയിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ജനത സെക്കുലർ, രാഷ്ട്രീയ ജനതാ ദൾ, ഇന്ത്യൻ നാഷണൽ ലോക് ദൾ, സമാജ് വാദി ജനതാ പാർട്ടി എന്നിവയാണ് അന്നുള്ള ആര് പാർട്ടികൾ.

എന്നാൽ ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ തീരെ കൈവിട്ടില്ല എന്ന് പറയാവുന്ന സംഭവമാണ്, അന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വിജയം കാണാനൊത്തത്. ശ്രീ പി. വി. നരസിംഹറാവുവിനെ (21.06.1991-16.05.1996) അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ത്യൻനാഷണൽ കോൺഗ്രസ് നിശ്ചയിച്ചു. എന്നാലും കോൺഗ്രസിനെതിരെയുള്ള എതിർ കക്ഷികളുടെ മരണപോരാട്ടം വീണ്ടും ഫലം കണ്ടു. എട്ടുനീണ്ട വർഷങ്ങൾ കോൺഗ്രസ്സിൽനിന്നും വിട്ടുപോയി പുതിയ പാർട്ടികൾ ഉണ്ടാക്കിയവർ, ബിജെപി, ജനതാദൾ പാർട്ടികൾ മാറിമാറി ഇന്ത്യൻ ജനതയെ അവർ ചൂണ്ടി കാണിച്ച വഴിക്ക് നടത്തി. 16.05.1996 മുതൽ 01. 06. 1996 വരെ, ഇന്ത്യയുടെ മുൻ വിദേശ കാര്യമന്ത്രിയും ബി ജെ പി പാർട്ടിയുടെ അനിഷേദ്ധ്യ നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി പദം സ്വീകരിച്ചു. അങ്ങനെ ഇന്ത്യ സാവധാനം ബിജെപി യുടെ കൈകളിൽ വീണുതുടങ്ങി.

വീണ്ടും ഇന്ത്യൻ രാഷ്ട്രീയം കലങ്ങിമറിയുന്ന ആഴക്കടലായിത്തീരുന്നു. ഒട്ടും താമസിച്ചില്ല, ജനതാദൾ ഇന്ത്യൻ ജനസമൂഹത്തെയാകെ കീഴ്‌പ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ബിജെപി യെയും മലർത്തിയടിച്ച ജനതാദൾ നേതാവായിരുന്ന എച്. ഡി .ദേവ് ഗൗഡയെ ( 1. 06.1996- 21.04.1997) ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി. 21. 04. 1997 മുതൽ 19. 03. 1998 വരെ മറ്റുചില രാഷ്ട്രീയ ധാരണയിൽ ജാതാദൾ പാർട്ടിയുടെ നേതാവ് ശ്രീ. ഇന്ദർ കുമാർ ഗുജ്റാളിനെ പ്രധാന മന്ത്രിയാക്കി വാഴിച്ചു. എങ്കിലും ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു. ബിജെപി വീണ്ടും ചിറകുകൾ വിടർത്തിയുള്ള പറക്കൽ തുടങ്ങിയിരുന്നു. 19.03.1998 - ൽ ബിജെപി വീണ്ടും ഇന്ത്യൻ ഭരണ ചുക്കാൻ പറിച്ചെടുത്തു; അടൽ ബിഹാരി വാജ്‌പേയിയുടെ വീണ്ടുമുള്ള തിരിച്ചു വരവ് സാദ്ധ്യമാക്കി. അദ്ദേഹം 19.03.1998 മുതൽ 22.05. 2004 വരെ നീണ്ട ആറുവർഷങ്ങളോളം ഇന്ത്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായി ഭരണകാര്യം നടത്തിത്തുടങ്ങി.

പക്ഷേ, ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ അനുഭവപാഠം തീരെ ശോചനീയമായ അവസ്ഥയിലെത്തിയത് കോൺഗ്രസ് നിരീക്ഷിച്ചിരുന്നു. രാജ്യതന്ത്രജ്ഞനും മിതവാദിയും മികച്ച രാഷ്ട്രീയ അച്ചടക്കവും പാലിക്കുന്ന ഒരാൾ ഇതിനിടെ കോൺഗ്രസ്സിൽ ഉയർന്നുവന്നു. അദ്ദേഹമായിരുന്നു,    ശ്രീ. മൻമോഹൻ സിംഗ്.
ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പ്രസിദ്ധ ചിന്തകനും പണ്ഡിതനും എന്ന നിലയിൽ ഏറെ പ്രശംസയും ആദരവുകളും ലഭിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിൻറെ പ്രവർത്തന ഉത്സാഹം, തന്റെ മന്ത്രി ജോലിയോടുള്ള അക്കാദമിക് സമീപനം, ഒപ്പം മികച്ച പ്രവേശനക്ഷമതയും, നിസ്സംഗമായ പെരുമാറ്റവും അദ്ദേഹത്തിൻറെ സാമൂഹിക ഭരണശൈലിയിൽ ഉണ്ടായത് വലിയ അംഗീകാരവും അന്തർദ്ദേശീയ രാഷ്ട്രീയത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹം ഒരു യഥാർത്ഥ പണ്ഡിതനാണ്.

മൻ‌മോഹൻ സിംഗ് (പഞ്ചാബി: ജനനം: 26 സെപ്റ്റംബർ 1932)  ഒരു ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും അക്കാദമികനും രാഷ്ട്രീയക്കാരനുമാണ്. ഇന്ത്യയുടെ 13-ാമത്തെ പ്രധാനമന്ത്രിയായി ( 2004 -2014 ) സേവനമനുഷ്ഠിച്ച സിംഗ് ജവഹർലാൽ നെഹ്‌റുവിനു ശേഷം അഞ്ചു വർഷ  കാലാവധിയും പൂർത്തിയാക്കിയ ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രധാന മന്ത്രികൂടിയായിരുന്നു.1947 ൽ വിഭജനകാലത്ത് ഗാഹിൽ ജനിച്ച സിങ്ങിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ഓക്സ്ഫോർഡിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം 1966-69 കാലഘട്ടത്തിൽ സിംഗ് ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. ലളിത് നാരായൺ മിശ്രയെ   വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ഉപദേശകനായി നിയമിച്ചതോടെയാണ് തന്റെ ബ്യൂറോക്രാറ്റിക് ജീവിതം ആരംഭിച്ചത്. 1970 കളിലും 1980 കളിലും സിംഗ് ഇന്ത്യാ ഗവൺമെന്റിൽ ചീഫ് ഇക്കണോമിക് അഡ്വൈസർ (1972–76) ആയി,റിസർവ് ബാങ്ക് ഗവർണർ (1982–85), ആസൂത്രണ കമ്മീഷൻ തലവൻ (1985–87) തുടങ്ങി നിരവധി പ്രധാന പദവികൾ വഹിച്ചിരുന്നു. 

1991 ൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പി. വി. നരസിംഹറാവു തീരുമാനിച്ചത് അത്ഭുതകരമെന്നു പറയട്ടെ, അരാഷ്ട്രീയ മൻമോഹൻ സിങ്ങിനെത്തന്നെ അന്നത്തെ ധനമന്ത്രിയായി മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതാണ്. അടുത്ത കുറച്ച് വർഷങ്ങളിൽ, ശക്തമായ എതിർപ്പുണ്ടായിട്ടും, ഒരു ധനമന്ത്രിയെന്ന നിലയിൽ ഇന്ത്യയുടെ ആകെമാന സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച നിരവധി ഘടനാപരമായ പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ അദ്ദേഹം നടത്തി. ഈ നടപടികൾ മുഖേന പ്രതിസന്ധികൾ ഒഴിവാക്കുന്നതിൽ വിജയിക്കുകയും ആഗോളതലത്തിൽ പ്രമുഖ സാമ്പത്തികപരിഷ്കരണ ചിന്താഗതിക്കാരനും സാമ്പത്തികശാസ്ത്രജ്ഞനുമെന്ന നിലയിൽ മൻമോഹൻ സിങ്ങിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തുവെങ്കിലും, 1996 ലെ പൊതു തെരഞ്ഞെടു പ്പിൽ അന്നത്തെ കോൺഗ്രസ് പാർട്ടി മോശമായിപ്പോയി.1998-2004 ലെ അടൽ ബിഹാരി വാജ്‌പേയി ഭരണകാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിംഗ് പ്രവർത്തിച്ചുള്ള പ്രായോഗിക അനുഭവങ്ങളും ഉണ്ടായി.

2004 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) അധികാരത്തിൽ വന്നപ്പോൾ അതിന്റെ ചെയർ പേഴ്‌സൺ സോണിയ ഗാന്ധി അപ്രതീക്ഷിതമായി മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി സ്ഥാനം നൽകി. ഗ്രാമീണ ആരോഗ്യദൗത്യം, അതുല്യമായ തിരിച്ചറിയൽ അതോറിറ്റി, ഗ്രാമീണ തൊഴിൽഗ്യാരണ്ടി പദ്ധതി, വിവരാവ കാശ നിയമം എന്നിവ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട നിയമ നിർമ്മാണ ങ്ങളും പദ്ധതികളും സിങ്ങിന്റെ ആദ്യ മന്ത്രാലയം നടപ്പാക്കി. 2008 ൽ, അമേരിക്കയുമായുള്ള ചരിത്രപരമായ സിവിൽ ന്യൂക്ലിയർകരാറിനെതിരായ എതിർപ്പ് ഇടതുമുന്നണി പാർട്ടികളുടെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സർക്കാരിനെ തകിടം മറിച്ചു. അന്ന് യുപി‌എ ഒന്നിന് കീഴിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നു വെങ്കിലും, നിരവധി തീവ്രവാദ സംഭവങ്ങളും (2008 ലെ മുംബൈ ആക്രമണ വും മറ്റുള്ള അനേകം സംഭവങ്ങളും ഉൾപ്പെടെ) മാവോയിസ്റ്റ് കലാപവും രാജ്യത്തിൽ സുരക്ഷയെ ഭീഷണിപ്പെടുത്തി.

2009 ലെ തെരഞ്ഞെടുപ്പിൽ യുപി‌എ കൂടുതൽ ഉത്തരവാദിത്വത്തോടെതന്നെ മടങ്ങിയെത്തി;, മൻമോഹൻ സിംഗ് പ്രധാനമന്ത്രി സ്ഥാനം നിലനിർത്തി. അടുത്ത കുറച്ച് വർഷങ്ങളിലായി, മൻമോഹൻ സിങ്ങിന്റെ രണ്ടാമത്തെ മന്ത്രാലയ സർക്കാർ നിരവധിയേറെ അഴിമതിയാരോപണങ്ങൾ നേരിട്ടു-: 2010 കോമൺ‌വെൽത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം അലോക്കേഷൻ കേസ്, കൽക്കരി ബ്ലോക്കുകൾ അനുവദിക്കൽ എന്നിവ. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനുശേഷം, 2014 ലെ  പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയുടെ സ്ഥാനം പിന്മാറി. 1991 മുതൽ 2019 വരെ അഞ്ച് തവണ രാജ്യസഭയിൽ അസം സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. 

മൻമോഹൻ സിംഗ് ഒരിക്കലും ലോക് സഭയിൽ അംഗമായിരുന്നില്ല, ഇന്ത്യൻ പാർലമെന്റ് അംഗമായിരുന്നു. സിറ്റിംഗ് എംപി മദൻ ലാൽ സൈനിയുടെ മരണത്തെത്തുടർന്ന് 2019 ഓഗസ്റ്റിൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിംഗ് നാമനിർദേശം നൽകി. മൻമോഹൻ സിംഗിന്റെ ഭരണകാലം കഴിയുന്നതും നോക്കിയിരുന്ന എതിർ രാഷ്ട്രീയ പാർട്ടിയായിരുന്നു ഭാരതീയ ജനതാപാർട്ടിയെന്ന ഹിന്ദുത്വഐക്യാവേശം നിറഞ്ഞ B J P പാർട്ടിയുടെ പ്രവേശനം. മതേതരജനാധിപത്യത്തിനു വിഷം വിതറുന്ന ആർ എസ്  എസ് സംഘത്തിന്റെ ആത്‌മാവ്‌!

ഗാന്ധിയൻ ദർശനം 

 ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി , വല്ലഭായി പട്ടേൽ 
ഹിന്ദുക്കളും മുസ്ലീമുകളും തമ്മിൽ യഥാർത്ഥ സ്‌നേഹമില്ലെന്ന് പണ്ടേ അന്ന് ദക്ഷിണാഫ്രിക്കയിൽ വച്ചു തന്നെ മഹാത്മാഗാന്ധി പോലും കൃത്യതയോടെ മനസ്സിലാക്കിയിരുന്നു. "എന്റെ അഹിംസ ഏറ്റവും കടുത്ത പരീക്ഷണത്തിന് വിധേയമാകുന്നത് ഹിന്ദു-മുസ്‌ലിംഐക്യ പ്രശ്നത്തിലാണെന്നും അത് എന്റെ അഹിംസാപരീക്ഷണങ്ങൾക്കേറ്റവും വ്യാപ്തിയുള്ള മണ്‌ഡലം നൽകുമെന്നും ദക്ഷിണാഫ്രിക്കയിലെ എന്റെ അനുഭവങ്ങൾ ബോദ്ധ്യപ്പെടുത്തിയിരുന്നു, ആ ബോദ്ധ്യം ഈശ്വരൻ എന്നെ പരീക്ഷിക്കുകയാണെന്ന് ഇപ്പോഴും എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ഞാൻ തിരിച്ചറിയുന്നു." : മഹാത്മാ ഗാന്ധി ഇന്ത്യയുടെ പരിതാപകരമായ സാമൂഹിക ഐക്യബോധത്തെപ്പറ്റി വളരെ വേദനയോടെ തന്റെ ആത്മകഥയിൽ ഓർമ്മിച്ചു. ഇന്ത്യയിലെ ഭാവി രാഷ്ട്രീയ സ്ഥിതി എങ്ങനെയാകുമെന്ന് പണ്ടേ അദ്ദേഹം സംശയിച്ചിരുന്നു. ധാരാളം രാഷ്ട്രീയ പാർട്ടികളും പ്രതിനിധികളും ഉള്ളത് കാര്യങ്ങൾ ഒന്നും കൂടുതൽ നന്നായി നടത്താൻ ഏതെങ്കിലും തരത്തിൽ സഹായിക്കുമെന്നോ ജനാധിപത്യതത്വത്തെ സംരക്ഷിക്കുമെന്നോ ഒക്കെ വിശ്വസിക്കുന്നത് ശുദ്ധ ഭോഷ്ക്കാണെന്ന് അദ്ദേഹം കരുതി. "ജനക്ഷേമതാൽപ്പര്യം വിശാലമനസ്കരും സത്യസന്ധരുമായ ആയിരത്തഞ്ഞൂറ് പ്രതിനിധികൾ, അവരെല്ലാം വല്ലപാടും തെരഞ്ഞെടുക്കപ്പെടുന്ന ഉത്തരവാദിത്തമില്ലാത്ത ആറായിരം പേരേക്കാൾ എക്കാലവും ജനാധിപത്യസംവിധാനത്തിന് മികച്ച രക്ഷയാകുമെന്നുറപ്പാണ്. ജനാധിപത്യത്തെ രക്ഷിക്കുന്നതിന് ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സ്വന്ത ആത്മാഭിമാനത്തെയും തങ്ങളുടെ ഐക്യത്തെപ്പറ്റിയും സൂക്ഷ്മ ബോധവും ഉണ്ടായിരിക്കണം. നന്മയും സത്യവും ഉള്ളവരെ മാത്രമേ തങ്ങളുടെ പ്രതി നിധികളായി തെരഞ്ഞെടുക്കൂവെന്ന നിഷ്ക്കരർഷ അവർക്കുണ്ടാകണം": മഹാത്മാഗാന്ധി തന്റെ ആത്മകഥയിൽ ഓർമ്മിച്ചു. ഇവിടം മുതൽ എന്നും മുമ്പോട്ടുള്ള അദ്ദേഹത്തിൻറെ ജീവിതവും അദ്ദേഹത്തിൻറെ അവസാനവും തികച്ചും പരസ്യമായിരുന്നല്ലോ., അത്തരമുള്ള ചരിത്രം ജനങ്ങൾക്കറിയാൻ വയ്യാത്ത ഒന്നും കാണില്ല. തീർത്തും മനോവേദനയില്ലാതെയാകില്ല അദ്ദേഹം അവസാനം വിട വാങ്ങിയത്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ലോകരാജ്യങ്ങൾ ആശങ്കയോടെ തുറിച്ചു നോക്കികാണുകയാണ്. 

മതേതരരാഷ്ട്രമെന്ന മഹത്തായ തത്വം ഉറപ്പാക്കാൻ വേണ്ട നിലപാടല്ല ഇന്ന് ഇന്ത്യൻ ഭരണനേതൃത്വത്തിനുള്ളത്. ഒരുസംഘം ഭീകര കവർച്ചക്കാർക്ക് കാവൽ നിൽക്കുന്നവനും കവർച്ചക്കാരനെപ്പോലെ തന്നെ കുറ്റക്കാരനാണ്. ഇന്ന് ഇന്ത്യൻപൗരന്റെ അന്തസ് കാറ്റിൽപറത്തിയ ഭീതി ആഞ്ഞടിച്ച ഇന്ത്യൻ പൗരത്വനിയമം കൊണ്ട് ഇന്ത്യൻ ജനതയോട് നീതി പുലർത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത്തരം ഒരു ഏകാധിപത്യ ഭരണശൈലിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് എന്ന് ലോക രാഷ്ട്രീയനിരീക്ഷകർക്കറിയാം. 

നരേന്ദ്ര ദാമോദർദാസ് മോദി (ഗുജറാത്തി : ജനനം: 17 സെപ്റ്റംബർ 1950) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്, 2014 മുതൽ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പതിനാലാമത്, ഇപ്പോഴത്തെയും, പ്രധാനമന്ത്രി. 2001 മുതൽ ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്നു. 2014, വാരണാസി പാർലമെന്റ് അംഗം. ഭാരതീയ ജനതാ പാർട്ടി (ബിജെപി), ഹിന്ദു ദേശീയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘം (ആർ‌.എസ്‌.എസ്) എന്നിവയിലെ അംഗമാണ് നരേന്ദ്ര മോദി. നാഷണൽ കോൺഗ്രസിന് എതിരെ തുടർച്ചയായി രണ്ട് തവണയും  മുഴുവൻ ഭൂരിപക്ഷത്തോടെ വിജയിച്ച ആദ്യത്തെ പ്രധാനമന്ത്രിയും, അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം അഞ്ച് വർഷം മുഴുവനും അധികാരമേറ്റ വേറൊരു രണ്ടാമനുമാണ് നരേന്ദ്ര മോഡി.

വാഡ്‌നഗറിലെ ഗുജറാത്തി കുടുംബത്തിൽ ജനിച്ച മോദി കുട്ടിക്കാലത്ത് ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതായും പിന്നീട് സ്വന്തം സ്റ്റാളിൽ ഓടിച്ചതായും പറയുന്നു. എട്ടാമത്തെ വയസ്സിൽ ആർ‌ എസ്‌ എസുമായിട്ട് പരിചയപ്പെട്ടു, സംഘടനയുമായി ഒരു നീണ്ട ബന്ധം ആരംഭിച്ചു. ജഷോദ ബെൻ ചിമാൻലാലുമായുള്ള വിവാഹബന്ധം മൂലം, ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മോദി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം അതുപേക്ഷിക്കുകയും പരസ്യമായി അംഗീകരിക്കുകയും ചെയ്തു. ഗുജറാത്തിലേക്ക് മടങ്ങുന്നതിനുമുമ്പ് മോദി രണ്ടുവർഷത്തോളം ഇന്ത്യയിലുടനീളം സഞ്ചരിച്ചു, നിരവധി മത കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. തുടർന്ന് 1971 ൽ അദ്ദേഹം ആർ‌ എസ്‌ എസിന്റെ മുഴുവൻ സമയ തൊഴിലാളിയായി മാറി.. 

1975-ൽ രാജ്യത്തുടനീളം അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്ന സമയത്ത് മോഡി ഒളിവിൽ പോകാൻ നിർബന്ധിതനായി.1985 ൽ ആർ‌എസ്‌ എസ് കാർ അദ്ദേഹത്തെ ബി ജെ പിയിലേക്ക് നിയോഗിച്ചു. 2001 വരെ അദ്ദേഹം പാർട്ടി ശ്രേണിയിൽ നിരവധി പദവികൾ വഹിച്ചു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഉയർന്നു. ഭുജിലെ ഭൂകമ്പത്തെത്തുടർന്ന് അന്ന് കേശുഭായ് പട്ടേലിന്റെ ആരോഗ്യനില മോശമായതിനാലും പൊതുജന പ്രതിച്ഛായയും മോശമായതിനാലും 2001 ൽ മോദിയെ ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഉടനെ നിയമിച്ചു. താമസിയാതെ തന്നെ  നരേന്ദ്ര മോദി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

അദ്ദേഹത്തിന്റെ ഭരണകാലത്തു 2002 ലെ ഗുജറാത്ത് കലാപത്തിൽ തൊട്ട പങ്കാളിയാണെന്ന് കരുതപ്പെടുന്നു, അല്ലെങ്കിൽ അത് കൈകാര്യം ചെയ്തതിന് വിമർശിക്കപ്പെട്ടു. അന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോദിക്കെതിരെ വ്യക്തിപരമായി പ്രോസിക്യൂഷൻ നടപടികളെല്ലാം ആരംഭിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ല. അന്ന് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിച്ചതിന്റെ ബഹുമതി മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നയങ്ങൾക്ക് പ്രശംസ ലഭിച്ചു. സംസ്ഥാനത്തെ ആരോഗ്യം, ദാരിദ്ര്യം, വിദ്യാഭ്യാസ സൂചികകൾ എന്നിവ കുറെ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഭരണകൂടം വിമർശിക്കപ്പെട്ടു. ഇപ്പോൾ ലോകം നേരിടുന്ന കൊറോണ പാൻഡെമിയുടെ ഭീഷണിക്ക് സ്വീകരിക്കുന്ന നിലപാടുകൾ അപ്രകാരംതന്നെയെന്നും മനസ്സിലാക്കാം. 

തകർന്ന്പോയ കേരള കർഷകനും കാർഷിക ഭൂമിയും   

ഇപ്പോൾ പ്രവാസിമലയാളികളുടെ സ്വരാജ്യത്തേയ്ക്കുള്ള തിരിച്ചുവരവിനെ സഹായിക്കുന്ന വിഷയത്തിൽ കാര്യമായൊരു മുൻകരുതലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്ന വിഷയത്തിൽ കേരള സർക്കാരും നരേന്ദ് രമോദിയുമായി മുഖാമുഖം തികഞ്ഞ പ്രതിഷേധം ഉണ്ടായി. സർക്കാർ സ്വന്തം രാജ്യത്തുള്ള അർഹരായ ജനങ്ങൾക്ക് തൊഴിൽ കൊടുക്കാൻ ശ്രമിച്ചിട്ടില്ല. അതാണല്ലോ ഇന്ത്യാക്കാർ മാത്രുരാജ്യംവിട്ടു മറുനാട്ടിലെത്തി തൊഴിൽചെയ്തുതുടങ്ങിയത്. അവർ മാതൃരാജ്യത്തിനും സ്വന്തം കുടുംബത്തിനും കഴിയുന്ന എല്ലാവിധ സാമ്പത്തികസഹായങ്ങളും നൽകിയവരാണ്. ജീവന് അപകടഭീഷണികൾ ഉണ്ടെന്നറിയിച്ച പ്രവാസികൾക്ക് സഹായം നൽകാനുള്ള തിടുക്കത്തിലുള്ള പദ്ധതികൾ കേരളസർക്കാർ ത്യാഗമന:സ്ഥിതിയോടെ ചെയ്യുന്നു. എന്നാൽ കഴിഞ്ഞകാല സർക്കാരുകൾ ജനങ്ങളുടെ അടിസ്ഥാനവരുമാനം എന്നെന്നും ക്രമപ്പെടുത്താൻ   സഹായസഹകരണങ്ങളോ പ്രതിസന്ധിഘട്ടങ്ങൾ വന്നാൽ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയ പദ്ധതികളോ ചെയ്യാൻ ശ്രമിച്ചില്ല. ഒരു അമ്പതുവർഷങ്ങൾക്ക് മുമ്പ് പച്ചക്കറികൾക്കോ ഇറച്ചികൾക്കോ മറ്റോ വാങ്ങുന്നതിനു ഒരു കർഷകനും കടകളിലേക്ക് പോകുന്നുണ്ടായിരുന്നില്ല. അദ്ധ്വാനിക്കുന്ന അക്കാലത്തെ കർഷകനും ഇന്നത്തെ കർഷകരുടെയും സ്ഥിതിയെന്താണ്? കാന്താരിമുളക് പോലും കടകളിൽപോയി വൻവിലയും കൊടുത്തു വാങ്ങേണ്ട ദയനീയസ്ഥിതിയാണല്ലോ നിലവിലുള്ളത്!. 

വിലവർദ്ധനവിനെതിരെ നടപടികൾ ചെയ്യുവാൻ പ്രാപ്തിയുള്ള സാമ്പത്തിക പൊളിറ്റിക്സ് മനസ്സിലായിട്ടുള്ള ഒരു വിദഗ്ദ്ധൻ മന്ത്രിസഭകളിൽ ഉണ്ടായിട്ടില്ല. നാടിന്റെയാകെ കാലാവസ്ഥ ദുരന്തങ്ങളോ, പരിസ്ഥിതിനശീകരണത്തിന് എതിരായ സംരക്ഷണത്തിനോ, കാർഷിക വിഭവങ്ങളുടെ പരിരക്ഷയോ ഒന്നും ഒരു സർക്കാരുകൾക്ക് ഇന്നും വിഷയമല്ല. കർഷകരോട് നീതിരഹിത അധിക നികുതിപിരിക്കുന്ന രാജ്യതന്ത്രജ്ഞതയെ ഉള്ളൂ. ഇനി കേരളത്തിലെ ജനങ്ങളെല്ലാം നേരിടേണ്ടിവരുന്ന അടുത്ത ഭീഷണിയാണ് ഇന്ന് കൊറോണ വൈറസിനേക്കാൾ ഭീകരമായ തൊഴിലില്ലായമയും ദാരിദ്യ്രവും എന്നതിന് സംശയിക്കേണ്ട കാര്യമില്ല. അനന്തരഫലമോ, രാജ്യത്തു പൊതു ജനങ്ങൾ അസ്വസ്ഥരാകാനും, അതു കൂടുതൽ ക്രിമിനൽ സാഹചര്യങ്ങളിലേയ്ക്കും കാരണങ്ങളാക്കുമെന്നു സംശയിക്കേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധികളെ നേരിടുവാൻ ഇപ്പോൾ കൊറോണ പ്രതിസന്ധിയെ നേരിടാനുള്ള അത്രയും തീക്ഷ്ണതയിലും പ്രതിബദ്ധതയിലും ജനപ്രതിനിധികളും സർക്കാരും മുഴുവൻ ജനങ്ങളും ഒരുപോലെ ഒത്തൊരുമിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ പാർട്ടികളധികാരത്തിന് വേണ്ടി പരക്കം പായുന്നതല്ല ജനാധിപത്യരാഷ്ട്രീയ മനഃശാസ്ത്രം നൽകേണ്ട സന്ദേശം എന്ന് ജനങ്ങൾ ആദ്യം മനസിലാക്കണം.

2014- ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ബി ജെ പിയെ നയിച്ചു. പാർലമെന്റിന്റെ ലോവർ സഭയായ ലോക്സഭയിൽ 1984 ന് ശേഷം ആദ്യമായാണ് പാർട്ടിക്ക് നല്ല ഭൂരിപക്ഷം നൽകിയത്. ഇന്ത്യൻ സമ്പദ്‌ഘടനാ  വ്യവസ്ഥയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്താൻ മോദിയുടെ ഭരണ കൂടം ശ്രമിച്ചു എന്ന് അവകാശവാദങ്ങൾ പറയുന്നുണ്ട്: പൊതുജന ആരോഗ്യ സംരക്ഷണ- സാമൂഹ്യക്ഷേമ പദ്ധതികൾക്കുള്ള ചെലവ് കുറയ്ക്കുകയും ചെയ്തു. ബ്യൂറോക്രസിയിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ മോദി ശ്രമിച്ചോ ? ഉദാ: കൊറോണ വൈറസിനെ നേരിടാൻ ഇന്ത്യയിലെ ജനങ്ങൾ പശുവിന്റെ മൂത്രം കുടിക്കുകയും ചാണകം ഭക്ഷിക്കുകയും ചെയ്യണമെന്നാണ് മോഡി ആഹ്വാനം ചെയ്തത്. ഇത് ലോകം മുഴുവൻ നരേന്ദ്രമോദിയ്ക്ക് പരിഹാസം നിറഞ്ഞ പേര് സമ്മാനിച്ച് കഴിഞ്ഞു. 


ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച; സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവവും 

ഇന്ത്യയുടെ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുന്നതിലൂടെ അദ്ദേഹത്തിന് കേന്ദ്രീകൃത അധികാരമുണ്ട്. നല്ല ഉയർന്ന മൂല്യമുണ്ടായിരുന്ന ഇന്ത്യൻ രൂപ നോട്ടുകളുടെ വിവാദപരമായ ഡിമോണിറ്റൈസേഷന് നരേന്ദ്ര മോഡിതന്നെ തുടക്കം കുറിച്ചു. ഇതുതന്നെ രാജ്യത്തെ എക്കണോമി വമ്പൻ പരാജയത്തെ ക്ഷണിച്ചു വരുത്തിയെന്ന് മൻമോഹൻ സിംഗ് തുറന്നടിച്ചു ആരോപിച്ചതാണ്. അദ്ദേഹം ഉന്നതമായ ശുചിത്വ കാമ്പയിൻ ആരംഭിക്കുകയും പരിസ്ഥിതി, തൊഴിൽ നിയമങ്ങൾ എന്നിവയിൽ ഒന്നൊന്നായി ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തു. കൊറോണ വൈറസ് ബാധയുടെ കാലത്തെ ഒരു സാമൂഹിക സാമ്പത്തിക സുരക്ഷാ പ്രവർത്തനങ്ങളും മറ്റും അത്രയൊന്നും ഫലപ്രദമായില്ല. ഇനി നാമെല്ലാം കാണാൻ പോകുന്നത് ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതാണ്. ജനങ്ങളുടെ നിത്യോപയോഗ ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന വരുമാനം ഉണ്ടാക്കുന്ന കാർഷികരംഗം മോദിയുടെ സാമ്പത്തിക ബജറ്റിലൂടെ തകർത്ത് കളഞ്ഞുവെന്ന് പറയാതെ പോകുന്നത് നീതിയല്ല. നീതിയില്ലാത്ത നികുതി വർദ്ധനവും റീയൽ എസ്റ്റേറ്റ് വ്യാപാരരംഗവും നിയമം ഉണ്ടാക്കി ജനങ്ങളുടെ സാമ്പത്തിക മേഖലയാകെ തകർത്തത് നരേന്ദ്രമോദി സർക്കാർ തന്നെ. ഇന്ത്യയിൽ കർഷകരുടെ ഭാവി അതോടെ അടച്ചു തകർത്തു. പാവപ്പെട്ടവർ ഇന്ത്യയുടെ ദാരിദ്ര്യത്തിന് ഭാവി അടയാളമാകും.

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ B J P പാർട്ടിയുടെ വിജയത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഭരണകൂടം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. അദ്ദേഹത്തിന്റെ ഭരണകൂടം പൗരത്വ ഭേദഗതി നിയമവും അവതരിപ്പിച്ചു, ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ  പ്രതിഷേധ കൊടുങ്കാറ്റ് ഒട്ടും നിലച്ചിട്ടില്ല. നിലവിലുള്ള കൊറോണ വൈറസ് ഭീഷണിയിൽ ജനങ്ങൾ സ്വന്തം ജീവനുവേണ്ടി ഇപ്പോൾ പൊരുതുകയായതു കൊണ്ടു സർക്കാരും ജനങ്ങളും പ്രതിരോധ വേദിയിൽ നിന്നും തൽക്കാലം അയഞ്ഞു നിൽക്കുന്നു. നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവാസികളോടുള്ള സമീപനം ശരിയല്ല. കൊറോണ പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുന്നവരെ മറുനാടുകളിൽനിന്നും അവരുടെ ജന്മനാട്ടിലെത്തിക്കേണ്ടതായ ധാർമ്മിക ചുമതല സർക്കാരിനുണ്ട്. അത് ഇതുവരെ നടപ്പാക്കാൻ വിസമ്മതിച്ചു കേരള സർക്കാരുമായി ഏറ്റുമുട്ടുണ്ടെന്ന വാർത്ത നിലവിലുണ്ട്.ഇപ്പോൾത്തന്നെ കേരളത്തിലേയ്ക്ക് മാത്രം അഞ്ചുലക്ഷത്തോളം മലയാളികൾ തിരിച്ചു വരുന്ന വാർത്ത മാദ്ധ്യമങ്ങൾ പറയുന്നു. മലയാളികളുടെ അടിയന്തിരകാര്യം ഏറ്റെടുക്കാൻ കേരളസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുന്നത് അനുമോദനാർഹമാണ്. കേരളത്തോടുള്ള നരേന്ദ്രമോദിയുടെ സമീപനം മനുഷ്യവിരുദ്ധമാണ്.

അതുപോലെ വലതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള ഒരു രാഷ്ട്രീയ പുനർ നിർമ്മാണമെന്ന് വിശേഷിപ്പിക്കുന്ന മോദി, തന്റെ ഹിന്ദുത്വ ദേശീയത വിശ്വാസങ്ങളെക്കുറിച്ചും, സ്വതന്ത്ര ഇന്ത്യയുടെ സമാധാന ചരിത്രം പോലും തിരുത്തിയെഴുതിയ 2002 ലെ ഗുജറാത്ത കലാപസമയത്ത് അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും ആഭ്യന്തരമായും അന്തർദ്ദേശീയമായും അനേകമനേകം വിവാദങ്ങളുടെ ഒരു വ്യക്തിയായി ഇപ്പോഴും തുടരുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണാധികാരികൾ എങ്ങനെയായിരിക്കണം എന്ന് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജി വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അത് ഞാൻ മുകളിൽ കുറിച്ചിട്ടുണ്ടല്ലോ. അതെല്ലാം വച്ചുനോക്കുമ്പോൾ ചിലത് വാസ്തവമാണെന്നെനിക്ക് പറയാൻ കഴിയാതെ വരുന്നില്ല. രാഷ്ട്രീയക്കാരൻ, വേറൊരുതരത്തിൽ, ഏതൊരു നിയമസാധുതയ്ക്കും അവൻ അതീതനാണ്. ക്രൂരതയോടൊപ്പം, തന്ത്രപരമായ, ന്യൂറോട്ടിക് അഭിലാഷവും ഏകാധിപത്യ അധികാരത്തോടുള്ള ഇച്ഛാശക്തിയും ഒരു നല്ല ഡോസ് ഉണ്ടെങ്കിൽ മാത്രം മതി. എന്നാൽ മനുഷ്യജീവിതത്തിന് ഓരോ തൊഴിൽ, ഉദാഹരണമായി, ഒരു മെഡിക്കൽ ഡോക്ടർ, അല്ലെങ്കിൽ അദ്ധ്യാപകൻ, അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു തൊഴിലിനു തന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ അറിവിന്റ കൃത്യമായ അളവ് തെളിയിക്കണം. എങ്കിൽ മാത്രമേ അപേക്ഷകന് ജോലി സാദ്ധ്യത ലഭിക്കുകയുള്ളു. പക്ഷെ ഒരു രാഷ്ട്രീയക്കാരന് മറ്റുള്ള ഏതൊരു ജോലിക്കാരനെപ്പോലെ അവന്റെ പ്രായോഗിക- സൈദ്ധാന്തിക അറിവോ, വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിധിപത്രമോ വിധേയമാകുന്നില്ല. അക്കാര്യം ആരും ചോദിക്കുന്നില്ല. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ മേൽപ്പറഞ്ഞതായ കാര്യങ്ങളെപ്പറ്റി പറയുന്നത് ആർക്കും സംശയാസ്പദമാണ്. വിദൂര പഠനം (Postal Distance Learning) സംബന്ധിച്ച കാര്യങ്ങൾ പറയുന്നുണ്ട്, കോളജിലോ സർവ്വകലാശാലയിലോ നേരിട്ട് ചെന്ന് പഠനം നടത്തിയത് സംബന്ധിച്ചുള്ള വാസ്തവ വിവരങ്ങൾ കൂടുതലായി ഒന്നും ജനങ്ങൾക്കറിയില്ല. എങ്കിലും ഒരു നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി.

ഇന്ത്യയിലെ രാഷ്ട്രീയത്തെക്കുറിച്ചും അവയെ വഹിച്ചു കൊണ്ടു നടക്കുന്ന ചിലരെക്കുറിച്ചും ഇതാണ് പറയുന്നത്. പക്ഷെ, ഇന്ത്യയ്ക്ക് ബ്രിട്ടീഷ് രാജ ഭരണത്തിൽനിന്നും വിടുതൽ വാങ്ങുവാൻ ഇന്ത്യയിലെ ചില മഹാത്മാക്കൾ സ്വീകരിച്ച മനഃശാസ്ത്രം ജനങ്ങൾ ഒന്നിച്ചു സഹകരിച്ചു ഒരു ജനാധിപത്യ ഇന്ത്യയെ സൃഷ്ടിക്കുകയെന്നതായിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരു സമൂഹം എന്ന ആശയത്തിൽ നാം ഒരു ജനത എന്ന ആദർശത്തിൽ ഒരു സ്വതന്ത്ര വീക്ഷണം നൽകിക്കൊണ്ടുള്ള ഒരു സംഘടന സൃഷ്ടിക്കുകയാണ് ചെയ്തത്. അതിനെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരിനർത്ഥം നൽകി സംഘാടകർ പ്രവർത്തനം ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം ലഭിച്ചു. അതുപക്ഷേ, ഇന്നത്തെ സ്ഥിതി എന്താണ്? ഇന്ത്യൻ ജനത ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയക്കാരിൽനിന്നും മോചനം ലഭിച്ചവരാണോ? അല്ല. ഇത് നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയചലനങ്ങൾ നിരീക്ഷിക്കുന്ന നമ്മെ പഠിപ്പിക്കുന്നു.

ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസ്ഥയെന്താണ് ? നാഷണൽ കോൺഗ്രസ് ചില അധികാരമോഹികളുടെ ആക്രമണത്തിൽ അംഗഭംഗം വന്ന നിലയിലായി. പല പേരുകളിൽ വിഭജിക്കപ്പെട്ടു. കോൺഗ്രസ് എന്ന പേര് വ്യഭിചരിക്കപ്പെട്ടു. മോത്തിലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഗോഖലെ തുടങ്ങിയവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി, ഒരു സ്വതന്ത്ര ഇന്ത്യക്കുവേണ്ടി അർപ്പിച്ച സേവനങ്ങൾ എല്ലാം പൂജ്യമായി. 1921 കാലഘട്ടം മുതലും അതിനുമുമ്പും മഹാത്മാ ഗാന്ധി കോൺഗ്രസ് പാർട്ടിയു മായുള്ള അടുത്തബന്ധത്തെപ്പറ്റി ഇവിടെ കൂടുതലായി വിവരിക്കേണ്ടതില്ല. അന്ന് കോൺഗ്രസിന്റെ ലക്ഷ്യം കഴിയുമെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അകത്തോ, വേണ്ടിവന്നാൽ അതിനുപുറത്തോ സ്വരാജ്യം നേടുകയെന്നതായ ലക്ഷ്യം, പക്ഷെ അക്കാര്യത്തിലും അന്നും ചില വ്യത്യസ്ത അഭിപ്രായങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്നവർക്കുണ്ടായിരുന്നു.

കോൺഗ്രസിന്റ ശനിദശയോ ?

കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയിപ്പോൾ സമനിരപ്പില്ലാത്ത തരത്തിൽ, എല്ലൊടിഞ്ഞു തൊലിക്ക് പുറമെ വരുന്ന അവസ്ഥ, സങ്കീർണ്ണമാണ്. ഇന്ത്യ സ്വതന്ത്രമായ ശേഷം കോൺഗ്രസ് പാർട്ടിക്ക് ആകെ ഒൻപതു പ്രാവശ്യമേ പ്രധാനമന്ത്രിമാരെ നിയോഗിക്കാൻ കഴിഞ്ഞുള്ളു. ഇതുവരെയുള്ള ഭരണ കാലയളവിൽ ഇന്ത്യയെ നയിക്കാൻ വിവിധ പാർട്ടികളിൽ നിന്നുള്ള ആകെ 18 പ്രധാനമന്ത്രിമാർ അധികാരത്തിൽ വന്നിരുന്നു. അവരിൽ ചിലർ രണ്ടു തവണകൾ ചെറിയ കാല ഇടക്കാല മന്ത്രിമാരായും, ചിലർ രണ്ടു തവണകൾ ദീർഘകാല മന്ത്രിമാരായും ഭരണത്തിലെത്തി. ഗുൽസാരിലാൽ നന്ദ രണ്ടു തവണ ഇടക്കാലമന്ത്രിയായി. ഇന്ദിരാഗാന്ധി, വാജ്‌പേയ്, നരേന്ദ്ര മോദി - ഇവർ രണ്ടു തവണ ദീർഘകാലമന്ത്രിമാരുമായി. അവസാനഫലം ഇങ്ങനെയാണ്: തത്വത്തിൽ പതിനാലാമത്തെ പ്രധാനമന്ത്രിയായി അവരിൽ നരേന്ദ്ര മോഡി ഇപ്പോഴും അധികാരത്തിലിരിക്കുന്നു. കോൺഗ്രസിന് മൊത്തം പ്രധാന മന്ത്രിമാരുടെ ആകെ എണ്ണം ഏഴുപേരായിരുന്നു. ആകെയുള്ളവരിൽ നേർ പകുതി. 

ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ. ഇവരുടെ അധികാര കാലയളവിനിടയ്ക്ക് കോൺഗ്രസിൽ നിന്നും ചിലർ അധികാരം മോഹിച്ചു സ്വന്തം പാർട്ടിയിൽനിന്നു പുറത്തുപോയി വേറെ പാർട്ടിയുണ്ടാക്കിയവർ കോൺഗ്രസിനെതിരെ പൊരുതിക്കൊണ്ടു തെരഞ്ഞെടുപ്പിലൂടെ പ്രധാന മന്ത്രിപദത്തിൽ എത്തിയിരുന്നു. അവരിൽ ഒരാളായ നരേന്ദ്രമോദി ഇപ്പോൾ രണ്ടാം തവണയും അധികാരത്തിലെത്തിയിരിക്കുന്നു .

നെഹ്രുവിന്റെ കാലം- കോൺഗ്രസിന്റെ നല്ലകാലമായിരുന്നു എന്ന് പറയാം. അദ്ദേഹത്തിൻറെ പിൻഗാമികളിൽ ചിലരുടെ മാനുഷികമല്ലാത്ത, വിട്ടുവീഴ്ച മനോഭാവമില്ലാത്ത പ്രവർത്തനം കൊണ്ട് കോൺഗ്രസ്സിനെ കീറിമുറിച്ചു പങ്കിട്ടെടുക്കുവാനുള്ള ശ്രമമാണ് പാർട്ടിയുടെ നേതൃതലത്തിൽ അസ്വസ്ഥത  സാഹചര്യം ഉണ്ടാക്കിയത്. അങ്ങനെയാണ്, മഹാത്മാ ഗാന്ധിയും, ജവഹർ ലാൽ നെഹ്രുവിന്റെ പുത്രി ഇന്ദിരാഗാന്ധിയും മകൻ രാജീവും ദയനീയമായി വധിക്കപ്പെട്ടത് എന്ന വാസ്തവം, ചിലരെല്ലാം സ്വീകരിക്കുകയില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രാപിച്ചതും കോൺഗ്രസ് അധികാരം ഏറ്റെടുത്തതും വർഗ്ഗീയ വാദികളുടെ മനസ്സിൽ രോഷം വർദ്ധിപ്പിച്ചു. അതോടെ കോൺഗ്രസ്സിന്റെ ഭാവി തകർക്കാനുള്ള നിഗൂഢ അജൻഡ പൊട്ടിമുളച്ചിരുന്നു എന്ന വാസ്തവം ആർക്ക് മറച്ചുവയ്ക്കാൻ കഴിയും?. കോൺഗ്രസിന്റെ ഉത്ഭവം മുതലാക്കി ഇന്ത്യയിലെ ജനസമൂഹത്തെ ഈമ്പിക്കുടിക്കുന്നതിന് ചിലരുടെ ആഗ്രഹ സഫലീകരണത്തിനു ആയുധമാക്കിയത് കോൺഗ്രസ് പാർട്ടിയെയാണ്. കോൺഗ്രസ് എന്ന മഹാവൃക്ഷത്തിൽ ഇത്തിൾക്കണ്ണികളായി വളന്നവരാണ് ഇന്നുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികളും എന്ന് എനിക്ക് തോന്നുന്നു.

അതിന്റെ ഫലമായിരുന്നു, പുതിയ പുതിയ പാർട്ടികൾ ഇന്ത്യയിൽ മുളച്ചു വരാനുള്ള കാലാവസ്ഥ ഒരുക്കിയത്. ജനതാദൾ, ജനതാപാർട്ടി, ബിജെപി തുടങ്ങിയ അനേകം പാർട്ടികൾ ജന്മമെടുത്തു. ഇന്ത്യയുടെ പൊതുരാഷ്ട്രീയ കൊലപാതകം നടത്തിയ മുറിവുകൾ ഇന്നും ഉണങ്ങിയില്ല. പുതിയ പുതിയ പാർട്ടികൾ ഓരോ ദിവസവും ഉണ്ടാകുന്നു. ഇതിന്റെ പേരോ ജനാധിപത്യം? ? തീർച്ചയായും അല്ല എന്നാണെന്റെ അഭിപ്രായം. കേരളത്തിൽ എത്രമാത്രം ജനസംഖ്യ ഉണ്ടോ അത്രമാത്രം പാർട്ടികൾ ഉണ്ട് എന്ന് സ്വയം ചിരിക്കാതെ പറയാൻ വയ്യ!. ഏറ്റവും ഭീകരമായ വിധം കോൺഗ്രസ് പൊട്ടുമോ എന്നുള്ള പരീക്ഷണം ഫണ്ടമെന്റലിസ്റ്റ് കോൺഗ്രസ് കാരുടെ ഇടയിൽ ഒരു സമവായം കാണുകയോ സമാധാനം ഇല്ലാതാകാനോ ഇത് കാരണമാകുന്നു. നിലവിൽ കോൺഗ്രസിനുള്ളിൽത്തന്നെ അധികാരവടംവലി മൂർച്ഛിച്ചിരിക്കുകയാണ്, അതുകൊണ്ടു കോൺഗ്രസ്സിനെ നയിക്കുവാൻ ഉദ്ദേശിച്ച ഒരു പ്രവർത്തകൻ സ്വയം ആ സ്ഥാനം വേണ്ടെന്നു വച്ച് പിറകോട്ടു മാറി നിൽക്കുന്നു. മാന്യനായ അദ്ദേഹമാണ് ഇന്ത്യയുടെ ഭാവിക്ക് വഴിതെളിച്ച ഡിജിറ്റൽയുഗത്തിനുചേർന്ന പുരോഗമന സിദ്ധാന്തം കാണിച്ചുകൊടുത്ത രാജീവ്ഗാന്ധിയുടെ പുത്രനായ രാഹുൽ ഗാന്ധി. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുടെ മുൻപിൽ എങ്ങനെ സമാധാന ദൂത് ചൊല്ലും? ഇതാണ് ഇപ്പോൾ കോൺഗ്രസിന്റെ അതി ദയനീയ അവസ്ഥ. ഈ ദുരവസ്ഥ ശരിക്കും ഉപയോഗിച്ച ബി ജെ പിയുടെ  രാഷ്ട്രീയ പാർട്ടിപ്രവർത്തകനും ആർ എസ്  എസ് അനുഭാവിയുമായ നരേന്ദ്ര മോദിയെ ഭരണാധികാരിയാക്കാൻ സാഹചര്യം അവസരമൊരുക്കി.

അവസാനമായി കേരളത്തിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചു: കേരളം ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ജനനങ്ങളും അവസ്ഥയും ദയനീയംതന്നെയാണ്. ചുരുക്കി പ്പറഞ്ഞാൽ ഓരോ ഗ്രാമത്തിനും ഓരോ പേരിൽ ഓരോരോ പുത്തൻപേജിൽ തുടങ്ങിയ രാഷ്ട്രീയമാണ് കാണുന്നത്. കോൺഗ്രസിൽനിന്ന്  അപ്പഴപ്പോൾ ചിലരുടെ അധികാരക്കൊതി പൊട്ടിത്തെറിച്ചു ഒരു പുതിയ ചെറിയ സമൂഹം ഉണ്ടാക്കി. കേരളത്തിൽ കോൺഗ്രസ് പാർട്ടി, കമ്യുണിസ്റ്റ് പാർട്ടി, മുസ്‌ലിം ലീഗ് പാർട്ടി, കേരളാകോൺഗ്രസു പാർട്ടികൾ അനേകം, അവയുടെ എണ്ണം എത്രയെന്നു ആർക്കുമറിഞ്ഞുകൂടാ. കൂടാതെ മറ്റുപല പാർട്ടികളും. ഇവയെ കൈയിൽ കൊണ്ടുനടക്കുന്നവർ അവരവരുട സ്വന്തം സ്വകാര്യസ്വത്തായിട്ട് വളർത്തിയെടുക്കാൻ മാരത്തൺ നെട്ടോട്ടമാണ്. ഇവരാണ് കേരളത്തിന്റെ ഭക്ഷ്യദാരിദ്യവും അടിസ്ഥാന മൂല്യവിഭവങ്ങളും ഉണ്ടാക്കിയിരുന്ന ഓരോ കൃഷിയും കാർഷികരംഗവും നശിപ്പിച്ചതിന് കാരണക്കാർ. ശേഷിക്കുന്ന കർഷകരുടെ കൃഷിഭൂമിക്കും അവരുടെ നിത്യപരിശ്രമം കൊണ്ടുണ്ടാക്കിയ വീടുകൾക്കും നീതിയില്ലാത്ത അധിക നികുതി ചുമത്തി കർഷകസമൂഹ ത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ജാനധിപത്യം. ജനപ്രതിനിധികൾ, ഓരോ ഭരണാധികാരികൾ, ഉദ്യോഗസ്ഥർ എന്ന രാഷ്ട്രീയ തൊഴിൽ ജനാധിപത്യ സമ്പ്രദായം മനുഷ്യ സമൂഹത്തിന് ആവശ്യമായ ഏറെക്കാര്യങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല. അങ്ങനെയല്ലെന്ന് കൂടി ചിന്തിക്കാം, പക്ഷെ മനുഷ്യ മൃഗത്തിന്റെ ജൈവ-സാമൂഹിക ദുരന്തത്തിന്റെ കാതൽ ഇത് കൊണ്ട് സൃഷ്ടിക്കുന്നു. യുക്തിരഹിതമായ ജനാധിപത്യ സംവിധാനം വിട്ടുമാറാത്ത 
അടിമത്തത്തിലേയ്ക്ക് നയിക്കുന്നു.

ഇപ്പോഴുള്ള സാരാംശത്തിലും ഘടനയിലും ഒരു പുതിയ പരിഷ്ക്കാരം ഒട്ടും പ്രതീക്ഷിക്കാനാവില്ല. പ്രധാന ഉത്തരവാദിത്വം വോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കുകയാണ് വേണ്ടത്. ആദ്യമായി ഇതിനകം പരിഹരിക്കാൻ വളരെ വിഷമമുള്ള കാര്യങ്ങൾ പരിഹാരം ചെയ്യാനുള്ളത് ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടുക. ഇത് ചെയ്തുകൊണ്ട് പ്രതിപക്ഷ ചായ് വിൽ വിശ്വസിക്കുന്നവർക്ക് ബോധ്യപ്പെടുത്താൻ കഴിയണം. ഇതുസാധിക്കാതെ വന്നതുകൊണ്ടാണ് ഇന്ത്യയിൽ ചെറിയചെറിയ പാർട്ടികൾ ഒന്നിനൊന്നായി ഇന്ത്യയുടെ അധികാരത്തിലേക്ക് പിടിച്ചുകയറിയത്. ജനാധിപത്യം തികച്ചും ഒരു പരീക്ഷണ ശാലയിലുമായി മാറി. 

വിവിധ രാഷ്ട്രീയ കക്ഷികളുടെ ഈ ക്ഷണികമായ അവലോകനം നമ്മെ കാണിക്കുന്നത് അവരിൽ നിന്ന് ദൂരവ്യാപകമായ ഒരു പരിഹാരം നിലവിൽ പ്രതീക്ഷിക്കാമെന്നാണ്?വിവിധ രാഷ്ട്രീയകക്ഷികളുടെ ഈ ക്ഷണികമായ അവലോകനം കാണിക്കുന്നത് അവരിൽ നിന്ന് ദൂരവ്യാപകമായ പരിഹാരം നിലവിൽ പ്രതീക്ഷിക്കാമെന്നാണ് ? അവസാന നിഗമനം കൂടി പറയട്ടെ, ഒരു സാഹചര്യത്തിലും ഏകീകരണപ്രക്രിയ  ചുമതലകളിൽ നാമൊരിക്കലും പരാജയപ്പെടരുത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദയനീയ അവസ്ഥയിൽ നിന്നും മോചനം പ്രാപിക്കാനൊരു കുറുക്കുവഴിയാകട്ടെയെന്ന വിശ്വാസം സഫലമാകുമോ ? .

നമ്മുടെ മാനുഷിക ഘടനയെ സാമൂഹികവും രാഷ്ട്രീയവുമായുള്ള ഒരു അവസ്ഥയിലേയ്ക്ക് നമുക്ക് കൈമാറ്റം ചെയ്യാം. ഇത് തിരിച്ചറിയാൻ അത്ര എളുപ്പമല്ല, അതും മനുഷ്യസമൂഹത്തിലെ വിവിധ രാഷ്ട്രീയ-സൈദ്ധാന്തിക സംഘങ്ങൾ മനുഷ്യസ്വഭാവഘടനകളുടെ അടുക്കുകളായി ഒത്തുവന്നതു വ്യക്തമാണ്. ഈ മാനുഷിക ഘടനയെ എല്ലാ നിത്യതയിയിൽനിന്നും അനന്ത  നിത്യതയിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് കരുതാൻ മാത്രം നാം തീർച്ചയായും ആദർശതത്വത്തിന്റെ പിഴവിലേക്ക് വീണുപോയിരിക്കുന്നു. സാമൂഹിക സാഹചര്യങ്ങളും മാറ്റങ്ങളും മൂലം മനുഷ്യന്റെ മൗലികമായ ജൈവിക ആവശ്യകതകളെ ഒരു സ്വഭാവഘടനയിലേക്കു ചേരുംവിധം അവ രൂപപ്പെടുത്തുകയും ചെയ്തശേഷം, സമൂഹത്തിൻറെ സാമൂഹ്യഘടനയെയും സൈദ്ധാന്തിക രൂപത്തിലുള്ള സ്വഭാവഘടനയായിട്ട് പുന:പ്രകാശിപ്പിച്ചു നോക്കണം.

നല്ല അഡ്മിനിസ്‌ട്രേറ്റീവ് ഉപകാരണങ്ങളില്ലാതെ ആധുനികവും സങ്കീർണവു മായ സാമൂഹിക ജീവഘടന നിലനിൽക്കുകയില്ല എന്നതിന് കൂടുതലേറെ തെളിവുകൾ ആവശ്യമില്ല. ഈ ദിശയിൽ എല്ലാപ്രവർത്തനങ്ങളും തുടരുന്നതിലൂടെ ഒരു അധികാരത്തിന്റെ അവയവങ്ങളും അദ്ധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളും തമ്മിൽ കൂടുതൽ പരസ്പരം അടുത്ത ബന്ധം സ്ഥാപിക്കുകയെന്നതും പാർട്ടിയുടെ കടമയാണ്. ജനാധിപത്യത്തെ വർദ്ധിച്ചു വരുന്ന കർശനവും കൂടുതൽ പൂർണ്ണവുമായ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പ്രായോഗികമായി, പക്ഷെ, അവയെ പ്രത്യേകിച്ചും, ഓരോ ഉദ്യോഗസ്ഥരുടെ ജോലിയുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ളതും ഉത്തരവാദിത്തവും ശരിയായ നിർബന്ധിത ഉത്തരവാദിത്തവും ആവശ്യം പോലെ അവതരിപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ ജനാധിപത്യ ഘടനയ്ക്ക് അങ്ങനെയൊരു കർശന തീക്ഷ്ണതയോ പ്രതിബദ്ധതയോ എങ്ങും ഇല്ലെന്നായിട്ടാണ് കാണപ്പെടുന്നത്. ഇന്ത്യൻ  ജനാധിപത്യഘടനയുടെ അടുത്ത ഗൗരവമേറിയ വലിയ പൊട്ടിത്തെറിക്കലിന്റെ അടയാളങ്ങൾ അവിടവിടെ ഉദിച്ചുയരുന്നത് കണ്ടു തുടങ്ങിയിരിക്കുന്നു. //-
 *********************************************************************************
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371





Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.