Freitag, 6. Januar 2023

ധ്രുവദീപ്തി : // ചിന്താവിഷയം // രാഷ്ട്രീയവും - ജനാധിപത്യവും // George Kuttikattu

ധ്രുവദീപ്തി : // ചിന്താവിഷയം  //    രാഷ്ട്രീയവും ജനാധിപത്യവും  //  

 

George Kuttikattu-
കേരള സർക്കാരിന്റെ ജനവിരുദ്ധപദ്ധതികൾക്കെതിരെ 

പ്രതിഷേധിക്കുന്നു.   


ഡെമോക്രസി പ്രൊമോഷൻ ആക്ട്.

ഇത് ഒരു വസ്തുതയാണ്. ഇത് ചിലർ ഊതി വീർപ്പിച്ചു പെരുപ്പിച്ച ഓരോരോ  അവകാശ വാദങ്ങളെ മാറ്റുന്നില്ല എന്ന കാര്യം കുറെ ജനങ്ങൾ അവയെ ശരി വയ്ക്കുന്നു. ഇന്ന് രാജ്യം ഭരിക്കുന്നവർ അവകാശപ്പെടുന്നത് എന്തെന്ന് നമുക്ക് നോക്കാം." ഈവിധത്തിൽ ഞങ്ങൾ സിവിൽ സൊസൈറ്റി കൗൺസിലിംഗ്, മാത്രവുമല്ല, അത് പ്രിവൻഷൻ ആൻഡ് എക്‌സിറ്റ് ജോലികൾ എന്നിവയെയും  ശക്തിപ്പെടുത്തുന്നു. അതുപോലെ, ദുരിതബാധിത ഗ്രൂപ്പുകളുടെ ഏതുവിധ  ശാക്തീകരണവും, ഏത് ആക്രമണങ്ങളിൽ  നിന്നും അവരെ സംരക്ഷിക്കും" ഇങ്ങനെയാണ്, ഭരണസഖ്യകക്ഷിയുടെ ചില കരാറുകളിൽ പറയുന്നത്

 സർക്കാരിന്റെ ജനവിരുദ്ധപദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നു.   

എന്നാൽ ഈ നിയമങ്ങൾകൊണ്ട് അവശ്യ കാര്യങ്ങൾ നല്ലതാക്കി മാറ്റുന്നതിന് പകരം അത് ചെയ്യാമെന്ന് പറയുന്ന നിഗൂഢ കക്ഷികൾക്ക് സ്വന്തമായി വലിയ കള്ളപ്പണം വെളുപ്പിക്കൽ വളരെ സൗകര്യമായി മാറുകയും ചെയ്യും. അതിനു പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തിലെ ഇന്നത്തെ മന്ത്രിമാരും അവരുടെ വാഗ്‌ദാനങ്ങളും നൽകുന്ന പാഠം. ഏതെല്ലാം തരത്തിലുള്ള നികൃഷ്ട അവസ്ഥ ഇക്കാലത്തെ എല്ലാ രാഷ്ട്രീയത്തിലും ജനങ്ങളുടെ അവകാശങ്ങൾക്കും, നീതി സംരക്ഷണത്തിനും നിയോഗിക്കപ്പെട്ടർ, ആരുടെ ഇടയിലും പ്രത്യേകിച്ച്, ഇന്ന് കേരളത്തിലെ നീതിന്യായകോടതികളിലും, അവിടെയെല്ലാം ആവശ്യമായി നിയോഗിക്കപ്പെട്ട തങ്ങളുടെ ജോലികൾ ചെയ്യുന്ന ഏത് ജഡ്‌ജിമാരും സാമൂഹ്യ വിരുദ്ധനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്നമുക്കെല്ലാം ഏറ്റവും  പ്രസിദ്ധമായ  ഉദാഹരണമാണ്, "ദൈവത്തിന്റെ നാട് "എന്ന് മലയാളികൾ വിളിക്കുന്ന കേരള സംസ്ഥാനത്തിലെ കോടതികളിലെല്ലാം നീതിക്ക് ചേരാത്ത ജനവിരുദ്ധമായ പ്രവർത്തങ്ങളാണ് നടത്തുന്നത്. അതിനുവേണ്ടി അവരെ സഹായിക്കുന്നത് നിലവിലുള്ള സർക്കാരാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞു കൊണ്ട് കേരള മുഖ്യമന്ത്രി തന്നെ ഏകാധിപത്യവേഷം ചമയുന്നു. അതിനു സ്തുതിപാടുന്നവർ ഏറെയുമുണ്ട്.

ഇപ്പോൾ കേരളത്തിൽ നടക്കുന്നതായ ക്രിമിനൽ കുറ്റങ്ങൾക്കും ദൈനംദിനം  നടക്കുന്ന അനേകം കൊലപാതകങ്ങൾക്കും ഉത്തരവാദികൾ ആരാണ്? ഇന്ന് ഇന്ത്യയിലെ പരമാധികാരകോടതി മുതൽ കേരളത്തിലുള്ള കോടതികളിലെ ജഡ്ജിമാരും വക്കീലന്മാരും നിലവിലുള്ള സർക്കാരുമാണ് എന്ന് പറഞ്ഞല്ലോ.. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയത് ജനവിരുദ്ധനടപടികൾ  ആയിരുന്നു, അതിൽ ഇന്ത്യയിലെ രൂപ നോട്ടുനിരോധനം ഏർപ്പടുത്തിയത് ഇന്നും ചർച്ചാവിഷയമാണ്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി ശരിവെച്ചത് ലോകരാജ്യങ്ങൾ ഉത്കണ്ഠയോടെ നോക്കി. 

 പുതിയ ജനാധിപത്യ പ്രോത്സാഹന നിയമം?

ലോകത്തിൽ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പൊതുവിശ്വാസം ശക്തിപ്പെ ടുത്തുന്നതിനായി ഭാവിയിൽ പൊതുജനങ്ങളുടെയിടയിൽ കൂടുതൽ അറിവ് നൽകുവാൻ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാർ വളരെ തീക്ഷ്ണമായി  ആഗ്രഹിക്കുന്നു എന്ന് പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഒരു യാഥാർത്ഥ്യം എന്താണ്? അതിനു പകരം പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയത്തിൽ എങ്ങനെ അക്കാര്യം പ്രാവർത്തികമാകും? ഇക്കാലത്തെ രാഷ്ട്രീയം മെച്ചപ്പെടാത്ത ഒരു കാലം ഉള്ളിടത്തോളം തീർത്തും ഈയൊരു പ്രചാരണം ഉപയോഗശൂന്യമാണ്. ലോകരാഷ്ട്രങ്ങളിൽ ജനാധിപത്യരാജ്യങ്ങൾ എന്നറിയപ്പെടുന്ന അമേരിക്ക, ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ ഉദാ: ജർമ്മനി, തുടങ്ങി നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ അഭിപ്രായങ്ങൾ അവരുടെ പ്രതിച്ഛായ തന്നെ സ്വയം നശിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ മുൻ പ്രസിഡന്റ്,ഡൊണാൾഡ് ട്രംപ്, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജർമ്മനിയിൽ മുൻ ഫെഡറൽ മന്ത്രിയായിരുന്ന ഫ്രാൻസിസ്ക ഗിഫി,  തുടങ്ങിയവർക്ക് ഇനി രാഷ്ട്രീയത്തിൽ ഭാവിയിൽ അവരുടെ പേരു മാത്രമാണ് അവശേഷിക്കുക. പുതിയ ഒരു ജനാധിപത്യ പ്രോത്സാഹന നിയമം നടപ്പിൽ വരുത്തുവാൻ കേരളത്തിൽ മുഖ്യമന്തിയും തന്റെ രാഷ്ട്രീയ പാർട്ടിയും  കേരളത്തിലെ ഓരോരോ വീടുകൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുവെന്ന് പ്രഖ്യാപനം പോലും ചെയ്തു കഴിഞ്ഞു. ഇത്തരം പ്രവർത്തനത്തിന് വ്യക്തമായ ഒരു പേരിട്ടിരുന്നെങ്കിൽ ഒരു പക്ഷെ, അതിനെ ഒരു "ഗുഡ് ഡെമോക്രാറ്റ്സ് ആക്ട് " എന്ന് വിളിക്കാമായിരുന്നു. രാഷ്ട്രീയത്തിലെ പാപ്പരത്തം പ്രവർത്തകർ വിളിച്ചു പറയുന്നു.

ലോകരാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ പ്രശസ്തിയെയും ആവശ്യകതയും  എന്നും പിന്തുണയ്ക്കുന്ന രാഷ്ട്രീയകക്ഷികളും, ഒരു നായയ്ക്ക് മുമ്പിൽ നല്ല എന്തോ രുചികരമായത് ലഭിച്ചാലെന്നതിന് സമാനമായി വന്നിരിക്കുന്നുവെന്ന് തികച്ചും തർക്കരഹിതമാണ്. എന്തുകൊണ്ടാണ് അപ്രകാരം പൊതുജനങ്ങൾ ഇത്തരം ഒരു അഭിപ്രായം പറയുന്നത്? ഒരു പൊതുസർവ്വേ പ്രകാരം, ഇത്തരം ചോദ്യങ്ങൾക്ക് പ്രതികരിച്ചവരിൽ ഏതാണ്ട് അൻപത് ശതമാനത്തിലേറെ ആളുകളും മൊത്തത്തിൽ ഇപ്പോഴുള്ള ജനാധിപത്യ രാഷ്ട്രീയത്തിൽ ഒട്ടും സംതൃപതരല്ല. 

ലോകരാജ്യങ്ങളിൽ ഏകദേശം അറുപത് ശതമാനം ജനങ്ങളാകട്ടെ അവരുടെ  രാജ്യത്തെ പ്രശ്നങ്ങൾ ഒന്നും നേരിടാൻ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ വിശ്വസിക്കുന്നില്ല. ഇതിനുവേണ്ടി എന്നാൽ ഒരൊറ്റ പരസ്യത്തിനോ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളുടെ വിശദീകരണത്തിനോ വേണ്ടി ഇവർ പണം നിക്ഷേപിക്കുവാൻ സഹായിക്കുന്നുണ്ടോ? ഇങ്ങനെയുള്ള കാര്യങ്ങൾ ഏറെ സങ്കീർണ്ണമാണ്. എനിക്ക് എന്റെ മാതൃരാജ്യത്തെ  രാഷ്ട്രീയത്തെക്കുറിച്ചു ഒരു പഴയ രീതിയിൽ ഉള്ള അറിവുകൾ ആണുള്ളത്. അതൊരു പഴയ ചില നീരാവി നയിക്കുന്ന ചെറിയ ഓർമ്മകളിലെ ധാരണ മാത്രം ഉണ്ടായിരിക്കാം. എന്നാൽ നാം ആഗ്രഹിക്കുന്നതുപോലെ അവസാനം നമുക്ക് ലഭിക്കുന്ന ഫലം കുറെ നല്ലതായിരിക്കണം എന്നാശിക്കും. നമുക്ക് ഇക്കാലത്തു ലഭിക്കുന്ന രാഷ്ട്രീയ പാക്കേജിംഗ് ഏറെ കൂടുതൽ മനോഹരമോ പരിഹാരങ്ങളോ അല്ലെന്നു ഞാൻ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയിലെ ജനാധിപത്യശൈലി എന്താണ്? ജനങ്ങളുടെ മേൽ ഉറപ്പിച്ച രാഷ്ട്രീയക്കാരുടെ ആധിപത്യമാണ്. ജനങ്ങൾ ഇല്ലാത്ത ഒരു ജനാധിപത്യം ! ഇതാണ് നിലവിൽ ആരും അവരവരുടെ മാതൃരാജ്യങ്ങളിലെ  ജനാധിപത്യത്തെക്കുറിച്ചു ചിന്തിക്കുന്നത്.

"ജനങ്ങളിൽ ജനാധിപത്യ വ്യവസ്ഥയുടെ പ്രോത്സാഹനം നൽകുക, വൈവിധ്യ രൂപകൽപ്പന, തീവ്വ്രവാദം തടയുക, രാഷ്ട്രീയ വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങളിൽ പ്രായഭേദമന്യേ ദീർഘകാലാടിസ്ഥാനത്തിൽ പ്രോത്സാഹനം നൽകാനാകും " ഇങ്ങനെ ചില രാജ്യങ്ങൾ ചിന്തിക്കുന്നുണ്ട്. അതിൽ വിവിധ  യൂറോപ്യൻ രാജ്യങ്ങളും ചിന്തിക്കുന്നുണ്ടെന്ന് പറയാം. ഈ കാഴ്ചപ്പാടിൽ നിന്ന് പലതും സൂചിപ്പിക്കുന്നുണ്ട്. എങ്കിലും, എല്ലാറ്റിനുമുപറയായി, നിലവിലുള്ള ജനാധിപത്യരീതിയുടെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന രാജ്യത്തിന്റെ നിരവധി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം രാഷ്ട്രീയപ്രവർത്തകരിൽ ഇന്ന് വളരെ കുറവാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ചില ഉദാഹരണങ്ങൾ മാത്രം നമുക്ക്  നോക്കാം. അടിയന്തിര ആവശ്യങ്ങളുടെ സഹായിയാകേണ്ട ടെലിഫോൺ എല്ലായിടത്തും ഒരുപോലെ വിശ്വസനീയമായി പ്രവർത്തിക്കുന്നില്ല. കുട്ടികൾ പോകുന്ന സ്‌കൂൾബസിനു സമയനിഷ്ഠയില്ല, അതുപോലെ ട്രെയിൻ യാത്രയുടെ വിഷമതകൾ, മുൻകാലങ്ങളിൽ മെയിൽ നൽകിയിരുന്ന പോസ്റ്റൽസർവീസ് പോലും ഇപ്പോൾ എല്ലാ ദിവസവും പ്രതീക്ഷിക്കേണ്ടതില്ല, അങ്ങനെ ഒരാൾക്ക് അന്ധമായി ആശ്രയിക്കാൻ കഴിയുന്നതായിരുന്ന പൊതുസേവനങ്ങളുടെയും കാതൽ ചുരുങ്ങുകയാണ്. കേരളത്തിലെ സർക്കാർ പൊതുജന അഭിപ്രായം ചോദിക്കാതെ ജനങ്ങൾ നൽകുന്ന നികുതിപ്പണം ദുരുപയോഗം ചെയ്തുകൊണ്ട്  ജനവിരുദ്ധപദ്ധതികൾ ആസൂത്രണം ചെയ്തു. കെ- റയിൽ, വിഴിഞ്ഞം പദ്ധതി, ബഫർ സോൺ പദ്ധതി ഇങ്ങനെ ജനങ്ങളെ കൊന്നൊടുക്കുന്ന രാഷ്ട്രീയമാണ് കേരളസർക്കാരും ചില രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത്..അതിനൊപ്പം ജനങ്ങളുടെ വിശ്വാസവും നശിപ്പിക്കുന്നു. മറുവശത്ത്, വൈവിധ്യമേറിയ ഒരു  പൊതുനന്മയും യാതൊന്നും വരുന്നില്ല. ഇതൊക്കെയാണോ ഇതിന് പകരമുള്ള നല്ല ജനാധിപത്യ പ്രവർത്തനങ്ങൾ? കോടിക്കണക്കിനുള്ള നികുതിപ്പണം മോഷ്ടിച്ച് പാർട്ടിയുടെയും നേതൃത്വങ്ങളുടെയും സഞ്ചികൾ നിറയ്ക്കുന്ന പൊതുസേവനം! ഇതെല്ലം മനസ്സിലാക്കിയിട്ടുള്ള വോട്ടർമാരിൽ ചിലരെല്ലാം മൗനം പാലിക്കുന്നു, ചിലരാകട്ടെ വൈവിധ്യത്തിൽ പുതിയ രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്ന മുൻനിര രാഷ്ട്രീയ അധ്യാപനം ആഗ്രഹിക്കുന്നില്ല. കൃത്യ സമയത്ത് ഓടുന്ന ബസ്, ന്യായമായി താങ്ങാനാവുന്ന ബസ് ചാർജ്ജ്, കുറഞ്ഞ ഡീസൽ വില ക്രമീകരിക്കൽ, ജനജീവിതം എളുപ്പമാക്കുന്നതിന് ഉതകുന്ന ആരോഗ്യമേഖലയുടെ സേവനം, താങ്ങാനാവുന്ന വാടക, മൊബൈൽ ഫോൺ പ്രവർത്തനക്ഷേമമാക്കാനുള്ള സ്ഥിരതയുള്ള സംവിധാനം, യുവജനങ്ങളുടെ വിദ്യാഭ്യാസം, സ്വന്തം ജന്മനാട്ടിൽ തൊഴിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടത്. 

കേരള സംസ്ഥാനത്തിന്റെ കാര്യത്തിൽ നിലവിലുള്ള സർക്കാർ ഈ വിധം ജനങ്ങളെ മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ വലിയ ഒരു യാഥാർത്ഥ്യം കുറിക്കട്ടെ; നിരപരാധിക്ക് വധശിക്ഷ ഒരു ദുരന്തമാണ്. സാധാരണ ജനങ്ങൾ ശരിയായി പ്രതീക്ഷിക്കുന്നതുപോലെ കേരളസർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ സംഭവിക്കുന്ന അപചയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയാലും അത് കൂടുതൽ കൂടുതൽ ജനങ്ങളുടെ നഗ്നമായ തകർച്ചയാണ് ഉണ്ടാക്കുന്നത്. ഇപ്പോൾത്തന്നെ യുവജനങ്ങൾ അഭയാർത്ഥികളെപ്പോലെ കേരളം ഉപേക്ഷിച്ചു മറുനാട്ടിൽ അഭയം തേടുന്ന വാർത്തകളാണ് നാമെല്ലാം വായിക്കുന്നത്. പണത്തിന്റെ അഭാവം പറഞ്ഞു ജനങ്ങളിൽനിന്ന് കടുത്ത നികുതിപ്പണം ചോർത്തിയെടുക്കുന്നു, മന്ത്രിമാർ അതെടുത്തുകൊണ്ടു ലോകസഞ്ചാരം നടത്തുന്നു. യുവജനങ്ങളുടെ വിദ്യാഭ്യാസം തകർത്ത് ഭാവി തകർന്നു പോകുന്നത് സർക്കാർ കണ്ട ഭാവമില്ല. സർക്കാരിന്റെ നഗ്‌നമായ  അലംഭാവവും ഖജനാവിൽ പണമില്ലാതാക്കി. ഇപ്പോൾ വിവേകപൂർവ്വം പണം ചെലവഴിക്കാനുള്ള കഴിവില്ലായ്മയും തട്ടിപ്പ് മനോഭാവവും കേരളത്തിലെ ജനങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ ഉറവിടം എന്ന പദവി കേരളത്തിന് ലഭിച്ചു കഴിഞ്ഞു. അനേക കോടികൾ മുടക്കി നമ്മുടെ യുവജനങ്ങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തിയില്ലേൽ കേരളം കാണുന്നത് കുറെ അനാഥരായ വൃദ്ധജനങ്ങളുടെ ദയനീയമായ രോദനം മാത്രമായിരിക്കും .

പലരാജ്യങ്ങളിലും കാണപ്പെടുന്നതുപോലെ ഇന്ത്യയിലെ മൂന്നിലൊന്നു പേരും തങ്ങൾ ഒരു "കപട ജനാധിപത്യത്തിലാണ് "ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നു. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ മന്ത്രിസഭ തകർക്കുകയാണ് ചെയ്തത്. സാധാരണ ജനത്തിന് ഉപകാരപ്പെടാത്ത പദ്ധതികൾ നടപ്പാക്കാൻ കോടികൾ പണം ചെലവാക്കിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ മുഖ്യമന്ത്രിക്ക് കാണാൻ സമയമില്ല. മുഖ്യമന്ത്രി  ആഗ്രഹിക്കുന്നതായ ദീർഘകാലാടിസ്ഥാനത്തിലുള്ള സിവിൽ സൊസൈറ്റി പദ്ധതികൾക്ക് പിന്തുണക്കുന്ന മന്ത്രിസഭയുടെ ചുക്കാൻ പിടിക്കുന്ന തനിക്ക് എതിർപ്പിന്റെ സിസ്റ്റം ശത്രുക്കളെ ഗൗനിക്കുന്നില്ല. ജനവിരുദ്ധമായ അനേകം നിയമങ്ങളും ഓരോ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും മൂലം നഷ്ടമായിട്ട്  കേരളത്തിന്റെ പവിത്രമായ സത്‌പേരിനു കളങ്കം വന്നുകഴിഞ്ഞു. എന്താണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ? പല പുതിയ നിയമങ്ങളും ജനങ്ങൾക്ക്  പ്രശ്നമാണെങ്കിൽ നിയമങ്ങൾ മാറ്റണം, നിരന്തരം തെറ്റുകളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന ഒരു സംസ്ഥാനസർക്കാർ ഒരിക്കലും ജനാധിപത്യരീതിക്ക് പ്രോത്സാഹനമല്ല, മാതൃകയല്ല. ജീവിക്കാൻ വേണ്ടി സൗകര്യം തേടി നാടുവിട്ട്  ഇറങ്ങിപ്പുറപ്പെട്ടവരെ ഏതോ ബഫർ സോണിന്റെയും വിഴിഞ്ഞം പദ്ധതിയും കെ-റെയിലും എല്ലാം ഉപയോഗിച്ച് നശിപ്പിക്കാനുള്ള ചിന്താഗതികൾ ജനങ്ങൾ  സഹിക്കുകയില്ല. 

എന്താണ് ജനങ്ങൾ ആഗ്രഹിക്കുന്നത്? ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ  രാഷ്ട്രത്തിന്റെ പ്രവർത്തനവും പുരോഗതിയും കാണാൻ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ പേര് പറഞ്ഞു പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷികൾ, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാക്കണം. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ജനങ്ങൾ പിന്തിരിഞ്ഞു പോകും. രാഷ്ട്രീയ പാർട്ടികൾ ആരായാലും, അവരിൽ ചിലർ ഗർജ്ജനത്തോടെ, എന്നാൽ അവരിൽ അധിക പേരും കുറെ നിശ്ശബ്ദരായും, അവരുടെ ഇഷ്ടകാര്യം നേടിയെടുക്കാനുള്ള ചില നയചലനങ്ങൾ ചെയ്യും. അങ്ങനെയുള്ള ഏതു രാഷ്ട്രീയവും ജനാധിപത്യ നേട്ടം കൈവരിക്കാൻ വളരെയധികം സഹായിക്കുന്നില്ല. അത് തീർച്ചയായും താൽക്കാലികവും ചെറിയ സംഖ്യകളുമാകാം. അവരുടെ പേര് മാത്രം ബാക്കി അവശേഷിക്കും. 

ഇന്ത്യൻ പാലമെന്റ്, രാഷ്ട്രീയ പാർട്ടികളെല്ലാം ധനസഹായം സ്വീകരിക്കുന്ന  കാര്യത്തിൽ എന്തെങ്കിലും ഒരു ശരി നിലപാട് എടുക്കുമെന്ന് എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. മറുവശത്ത്, ഓരോ പാർട്ടി സംവിധാനങ്ങളുടെയും  വിവിധ വേറിട്ട താൽപ്പര്യങ്ങളുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആർക്കും കഴിയില്ല, പക്ഷേ നമ്മൾ എല്ലാ അപൂർണതകളുമായി ജീവിക്കണം. പാർട്ടി സംവിധാനങ്ങളുടെയും നിലപാടിതാണ്, ഇതുതന്നെയാണിന്ന് നിലവിലുള്ള കേരളത്തിലെയും പൊതുവെ ഇന്ത്യയുടേയും ഭരണശൈലി. ഇന്ന് നിയമസഭ യിലോ പാർലമെന്റിലോ ഉള്ള ജനപ്രതിനിധികളായ നിരവധി സ്ത്രീകളിലും പുരുഷന്മാരിലും പകുതിയോ അതിലധികമോ പേർ അവരുടെ മണ്ഡലത്തോട്, തങ്ങളുടെ ജനവിധിയോട്, ഒരിക്കലും  കടപ്പെട്ടിരിക്കുന്നില്ല എന്നത് ഒരു നിർഭാഗ്യകരമാണ്. ശരിയായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറുള്ള ചിലർ വീണ്ടും ഓടാൻ വിസമ്മതിക്കുന്നതിന്റെ പ്രധാനപ്പെട്ട വലിയ കാരണമാണ് ഈ പ്രതിരോധ മനോഭാവം. എല്ലാ പാർട്ടി സംവിധാനങ്ങൾക്കും വളരെയധികം അധികാരഭാവമുണ്ട് ! ഇവരാണ് പുതിയ ജനാധിപത്യ പ്രോത്സാഹന സേവനം ആഗ്രഹിച്ചു അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ ഓരോരോ വീടുകൾ കയറിയിറങ്ങി വോട്ടു ഭിക്ഷാടനത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ നാം അതിനുപകരം, നമ്മൾ  ജീവിക്കുന്ന, പ്രവർത്തിക്കുന്ന നമ്മുടെ  രാഷ്ട്രത്തിൽ എങ്ങനെ അക്കാര്യം പ്രാവർത്തികമാകുമെന്നു ചിന്തിക്കുക. //- 

*********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Sonntag, 1. Januar 2023

ധ്രുവദീപ്തി : പുതുവർഷം 2023 // പുതുവത്സരാശംസകൾ // George Kuttikattu പുതുവത്സരദിനം - - 2023

ധ്രുവദീപ്തി : പുതുവർഷം 2023 //

 പുതുവത്സരാശംസകൾ // 

George Kuttikattu


പുതുവത്സരദിനം - 2023 

2023- പുതുവത്സരത്തിന്റെ എല്ലാ നന്മകളും ഏവർക്കും ആശംസിക്കുന്നു.



ർഷത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചിന്തകൾ പഴയ വർഷം ഉപേക്ഷിച്ച് പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, നാം ഒരു പരിവർത്തനത്തിലാണ്.  അതിനിടയിൽ, അത് തീർച്ചയായും നമ്മെ കുറെയൊക്കെ  അസ്വസ്ഥരാക്കാം  , ഭയപ്പെടുത്താംപഴയതു അവസാനിച്ചു, മാറ്റാനാവാത്തവിധം, പുതിയത് ഇന്ന്  നമ്മൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ലനേരിട്ടിട്ടില്ല.നമ്മൾ ഉപേക്ഷിച്ചു പോയെന്ന് കരുതിയ വിഷമകരമായ സംഭവങ്ങൾ, ഉറ്റവരുടെ വേർപാടുകൾ, പകർച്ച വ്യാ ധികൾ, ഈ പരിവർത്തനഘട്ടത്തിൽ പലപ്പോഴും നമ്മുടെ ഓർമ്മകളിലേക്ക്  നമ്മുടെ ജീവിതത്തിലേക്കും തിരിച്ചു വരാം. വികാരങ്ങൾ അവയുടെ ഇടം തേടുന്നുണ്ട്.

പ്രത്യേകിച്ചും പ്രിയപ്പെട്ട ഒരാളെയോ വളർത്തുമൃഗത്തെയോ ഏറെ പ്രിയപ്പെട്ട ജീവിത അന്തരീക്ഷത്തെയോ നമുക്ക് ഉപേക്ഷിക്കേണ്ടി വരുമ്പോൾ, അത്,നാം  വേദനയും ഏറെ സങ്കടവും വളരെ തീവ്വ്രമായി അനുഭവിച്ചേക്കാം. എന്നാൽ  വർഷാവസാനം വളരെ ശക്തമായി നമ്മുടെ ബോധത്തിലേക്ക് തിരിച്ചുവരാൻ  ഒരു അന്തിമത നമുക്കനുഭവപ്പെടുന്നു. സ്വയം ദുഃഖിതനാകാൻ വേണ്ടി നമ്മെ  അനുവദിക്കുന്നത്, നമ്മെ കുഴപ്പത്തിലാക്കാനത്  സഹായിക്കുകയുമാകാം,  ഇത് ഒരു പുതിയ ദിശയിലേക്കുള്ള ഒരു മറ്റൊരു ചുവടുവയ്പ്പായിരിക്കും.  വേദനാ ജനകവും എന്നാൽ വിമോചിപ്പിക്കപ്പെടുന്നതുമായ ഒരു പരിവർത്തന ഘട്ടം. മുന്നോട്ടു പോവുകകാണപ്പെടുന്നത് അംഗീകരിക്കുക, വീണ്ടും അത്  പോകട്ടെ... ഇപ്രകാരം ചില ഘട്ടങ്ങളിൽ നമ്മളെ നമ്മുടെ ചിന്ത ഉയരങ്ങളിലേ ക്ക് നമ്മുടെ ഉത്തരങ്ങൾ വളരും. പുതിയ എന്തെങ്കിലും ഉദിക്കുംനമ്മൾ സ്വയം ഒരു താളം നിർണ്ണയിക്കുന്നു. 

പുതുവത്സരം അതിന്റെ പുതിയ ദിനത്തോടൊപ്പം, പുതിയ തുടക്കത്തിന്റെ  പ്രഭാതത്തോടൊപ്പം ഒരു പുതിയ സാദ്ധ്യതയും നമുക്ക് പ്രദാനം ചെയ്യുന്നു. അത് എത്ര വലുതായാലും ചെറുതായാലും, നമ്മുടെ ഓരോരുത്തരുടെയും ജീവിത  ആശയങ്ങൾക്കനുസരിച്ചു, സ്വന്തം ആവശ്യങ്ങൾക്കുമനുസരിച്ച്, നമുക്ക് ഇത് കൃത്യമായി രൂപകല്പന ചെയ്യാനും കഴിയും. എന്തൊരു സ്വാതന്ത്ര്യം എന്നതിന് പേര് നല്കാനാവുമോ ! 

നമ്മുടെ ജീവിതയാത്രയിൽ ഒരു നീണ്ടുനിൽക്കുന്ന പാതയിലാണ് നാമെല്ലാം  എന്നുള്ള ഒരു വസ്തുത കുറെയെങ്കിലും സമ്മതിക്കുന്നുണ്ട്. ജീവിത വഴിയിൽ ഉണ്ടാകുന്ന മത്സര ഓട്ടത്തിൽ ഉണ്ടാകാവുന്ന തോൽ‌വിയിൽ ഒരു വിജയവും ഉണ്ടാകുമെന്നു കരുതുക അങ്ങനെ അവസാനം ഒരു പുതിയ തുടക്കം നമുക്ക് പ്രത്യാശിക്കാം

നാം ഇന്ത്യാക്കാർ ലോകത്തിന്റെ മുമ്പിലുള്ള ചില വലിയ പരീക്ഷണത്തിൽ ഏതെങ്കിലുമൊ ന്നിന്റെ നടുവിലാണ്. നാം ഒരു പങ്കിട്ടഒരു അന്തർദ്ദേശീയ ധാർമികതയുടെയും അന്തസ്സിന്റെയും, വികസനത്തിനുള്ള ഉത്തരവാദിത്വം  കാണിക്കണംനാം പൗരന്മാരുടെ മൗലീക അവകാശങ്ങളിൽ എല്ലാം വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോഅതിനാൽ നമുക്ക് വേണ്ടത്, ഒരു ഐക്യത്തെ നിലനിറുത്തണമെന്ന് ചിന്തയുണ്ടാകണം. നമ്മുടെ ജനങ്ങളുടെ കാര്യങ്ങൾ  ശരിക്കും മനസ്സിലാക്കാനോ, സങ്കല്പിക്കാനോ നമുക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ലോകത്തിലെ പൊതുജനാരോഗ്യം, മോശമായ അവസ്ഥ,ജനങ്ങളുടെ ജീവിതം, രാഷ്ട്രീയ പാർട്ടികൾ, മന്ദഗതിയിലു ള്ള സമ്പദ്‌വ്യവസ്ഥശത്രുതാപരമായ ചില പെരുമാറ്റം, പൊതുവെ പരിതാപകരമായ ഒരു രാജ്യ ത്തിന്റെ പേരിൽ അയൽ രാജ്യങ്ങൾ വെല്ലുവിളികൾ ചെയ്യുന്നു. നമുക്ക് ധീരതയും ഊർജ്ജവും മാതൃക രാഷ്ട്രീയ നവീകരണത്തിനുള്ള ഇച്ഛാശക്തിയും ഇപ്പോൾ വളരെ ആവശ്യമാണ് 

2023- പുതുവത്സരത്തിന്റെ തുടക്കം,  വർഷത്തിന്റെ ആരംഭം വ്യത്യസ്ത സമയങ്ങളിലാണ്. 

ഈ ദിനം കലണ്ടർ വർഷത്തിലെ ആദ്യ ദിവസമാണ്. മനുഷ്യരുടെ വ്യക്തിഗത സംസ്കാരങ്ങളിലും മതങ്ങളിലും ചിലപ്പോൾ വ്യത്യസ്ത സമയ വിവരണങ്ങളും അതുവഴി കലണ്ടറുകളും ഉണ്ട്. കാരണം, വർഷത്തിന്റെ ആരംഭം വ്യത്യസ്ത സമയങ്ങളിലാണ്. മിക്കവാറും എല്ലാ സംസ്കാരങ്ങളിലും, ബന്ധപ്പെട്ട വിവിധ  ആചാരങ്ങളുള്ള ഒരു പുതുവത്സരാഘോഷം അതുമായി ബന്ധപ്പെട്ടിരിക്കുന്നു, പലപ്പോഴും ഇത് ഒരു അവധി ദിവസമാണ്. കലണ്ടർ സമ്പ്രദായത്തിന്റെ ഒന്നാം ദിവസം ഏത് ദിവസമാണ് വീഴുന്നത് എന്നതിനെ കലണ്ടർ ശൈലി എന്നാണ്  വിളിക്കുന്നത് . 

ഒരു ജ്യോതിശാസ്ത്ര അടിസ്ഥാനത്തിൽ, സൂര്യനെ ബന്ധിപ്പിച്ച കലണ്ടർ സിസ്റ്റ ങ്ങൾക്കായുള്ള (സൗര കലണ്ടർ, ലുനിസോളർ കലണ്ടർ) പുതുവത്സര തീയതി കൾ, ശൈത്യകാല / വേനൽക്കാല സംക്രമണം (സോൾസ്റ്റിഷ്യ) അല്ലെങ്കിൽ ശൈത്യകാല / ശരത്കാല ഇക്വിനോക്സിലൂടെയുള്ള കടന്നു പോകുന്ന സമയ ത്തിലെ ദീർഘകാല സ്ഥിര ബിന്ദുക്കളെ സൂചിപ്പിക്കുന്നു, അതായത്, എക്ലിപ്റ്റി ക് ജ്യാമിതി, ഉദാഹരണത്തിന്, പെരിഹെലിയൻ ട്രാൻസിറ്റ് (ഭൂമിയുടെ ഭ്രമണ പഥത്തിന്റെ പരമാവധി സാമീപ്യം) എന്നിവയേക്കാൾ കൂടുതൽ സാധാരണ മാണ്. ശുദ്ധമായ ചാന്ദ്ര കലണ്ടറുകൾ  അവയുടെ സിസ്റ്റത്തെ [സൂര്യൻ] ഭൂമി-ചന്ദ്ര, അതായത്, വ്യവസ്ഥയുടെ (ഉദാ: അമാവാസി / പൂർണ്ണ ചന്ദ്രൻ പോലുള്ളവ) സംഭവങ്ങളെ സൂചിപ്പിക്കുന്നു. രണ്ട് മോഡലുകളും വർഷത്തിന്റെ ആരംഭവു മായി ബന്ധപ്പെട്ട് പരസ്പരം  "ദേശാടനം" ചെയ്യുന്നു. കൂടാതെ, സൗരവർഷത്തി ന്റെ ദൈർഘ്യം ഏകദേശം 3651/4 ദിവസമായതിനാൽ,  ലീപ് ഡേകളും സമാന മായ ബ്രിഡ്ജിംഗ് യൂണിറ്റുകളും ചേർക്കുന്നു, ഇത് വ്യത്യസ്തമായി പരിഹരിക്കാൻ കഴിയും. എന്നിരുന്നാലും, പുതുവത്സര തീയതിയുടെ തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയവും സാംസ്കാരികമായി നിർണ്ണയിക്കപ്പെടുന്നതുമാണ്, അതിനാ ൽ ഇതിനെ കലണ്ടർ ശൈലി എന്ന് വിളിക്കുന്നു.

ഇന്ന് അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ, ഉത്ത രാർദ്ധഗോളത്തിലെ സൂര്യന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിനെ അടിസ്ഥാനമാ ക്കിയുള്ളതാണ് (ഡിസംബർ 21,അതിനാൽ വസന്തകാല തീയതി ചാഞ്ചാടുന്നു), ഈ അർത്ഥത്തിൽ സൗരവർഷത്തിലേക്ക് 10 ദിവസം മാറ്റപ്പെടുന്നു, അതായത് ,വർഷത്തിന്റെ ദൈർഘ്യത്തിനായുള്ള അടിസ്ഥാന ഉഷ്ണമേഖലാ വർഷം ഇന്ന് വെർണൽ ഇക്വിനോക്സുമായി ബന്ധപ്പെട്ട നിർവചനത്താൽ നിർവചിക്കപ്പെടു ന്നു, ഇത് അളക്കാൻ എളുപ്പമാണ്.

 ഇനിപ്പറയുന്ന വാക്യത്തിൽ, പരാമർശിച്ചിരിക്കുന്ന തീയതികൾ ഒന്നുകിൽ ചർച്ച ചെയ്യപ്പെടുന്ന കലണ്ടർ സമ്പ്രദായത്തിന്റെ അല്ലെങ്കിൽ മറ്റ് കലണ്ടർ സമ്പ്രദായങ്ങളും ശൈലികളും ബന്ധപ്പെട്ട ഗ്രിഗോറിയൻ കലണ്ടറിന്റേതാണ്.

പാശ്ചാത്യ സാംസ്കാരിക മേഖലയിൽ പുതുവത്സര തീയതി 

ബി.സി. 153- ൽ, അവരുടെ കലണ്ടർ പ്രകാരം, റോമാക്കാർ സ്ഥാനാരോഹണ വർഷത്തിന്റെ ആരംഭം മാർച്ച് 1- ൽ നിന്ന് കോൺസുൽമാർ അധികാരമേറ്റ ദിവസമായ ജനുവരി 1- ലേക്ക് മാറ്റി. എന്നിരുന്നാലും, കലണ്ടർ വർഷം മാർച്ച് ശൈലി നിലനിർത്തി, മാർച്ച് 1 വർഷത്തിന്റെ തുടക്കമായി. സീസറിന്റെ കലണ്ടർ പരിഷ്കാരം (ജൂലിയൻ കലണ്ടർ) വരെയല്ല, യഥാർത്ഥത്തിൽ കൂട്ടിച്ചേ ർത്ത ജനുവരി, ഫെബ്രുവരി മാസങ്ങൾ വർഷത്തിന്റെ തുടക്കത്തിൽ സ്ഥാ പിച്ചു, അങ്ങനെ കലണ്ടർ വർഷവും ഓഫീസിന്റെ വർഷവും ജനുവരി 1 ന് ആരംഭിച്ചു. [ അങ്ങനെ, എണ്ണുന്ന മാസങ്ങൾ (സെപ്റ്റംബർ, 'ഏഴാം' പോലെ; ഒക്ടോബർ, 'എട്ടാം തീയതി'; നവംബര് , 'ഒന് പതാം തീയതി'; ഡിസംബർ, 'പത്താം') അവരുടെ പേരുകൾക്ക് അനുസൃതമായ സ്ഥാനങ്ങൾ. ഒരു വാർഷിക കണക്കിനു പകരം, റോമാക്കാർ കോൺസലുകളുടെ പദവി നിബന്ധനകൾക്ക് ശേഷമുള്ള വർഷങ്ങൾക്കു പേരിട്ടു.

ഇന്നസെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ 1691-ൽ പുതുവത്സരദിനം ജനുവരി 1- ന് ആചരിക്കുന്നതുവരെ, ജനുവരി 6 (ഉയർന്ന പുതുവത്സരം) യൂറോപ്പിന്റെ പല ഭാഗങ്ങളിലും വർഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നു.

പാശ്ചാത്യ സംസ്കാരത്തിൽ, ജനുവരി 1 മധ്യകാലഘട്ടം മുതൽ വർഷത്തിന്റെ ആരംഭത്തിനുള്ള ഒരു തീയതിയായി വ്യാപകമായി ഉപയോഗിക്കുന്നു. ഇത് കണക്കിലെടുക്കാതെ, വ്യത്യസ്ത പ്രദേശങ്ങളിലും സമയങ്ങളിലും വ്യത്യസ്ത തീയതികൾ ഉണ്ടായിരുന്നു, കൂടാതെ, വ്യത്യസ്ത പുതുവത്സര തീയതികൾ ചില പ്പോൾ ഒരേ ഭൂമിശാസ്ത്ര പ്രദേശങ്ങളിൽ ഒരേസമയം ഉപയോഗിച്ചു. പ്രധാനമാ യും സഭാമേഖലയിൽ ഉപയോഗിക്കുന്ന ഇനിപ്പറയുന്ന വകഭേദങ്ങളാണ് എടു ത്തു പറയേണ്ടത് . ഇതിനു ചർച്ച് വർഷം കാണുക :

പരിച്ഛേദന ശൈലി  ലാറ്റിൻ പരിച്ഛേദനയിൽ നിന്ന് = ജീവിതത്തിന്റെ എട്ടാം ദിവസം യേശുവിന്റെ പരിച്ഛേദനം )  ജനുവരി 1 - ന് വർഷം  ആരംഭി ക്കുന്നു.  മാർച്ച് 25 ന് വസന്തകാല ഇക്വിനോക്സിനടുത്ത് / വസന്തത്തിന്റെ ആ രംഭം ) വിർജിനിസ്ലാറ്റിൻ അനൂണ്ടിയാറ്റിയോയിൽ നിന്ന് = മേരിയോടുള്ള സങ്കൽപ്പത്തിന്റെ വിളംബരം)ഡിസംബർ 25 ന് ക്രിസ്മസ് ശൈലി (ഏറ്റവും ദൈർഘ്യമേറിയ രാത്രിക്ക് സമീപം / - ശൈത്യകാലത്തിന്റെ ആരംഭം )മാർച്ച് 22 നും 23 നും ഏപ്രിൽ 25 നും ഇടയിൽ പാസ്ചൽ ശൈലി (ലത്തീൻ ഭാഷ = ഈസ്റ്റർ മുതൽ). ഇങ്ങനെ പാശ്ചാത്യരുടെ ജീവിത വഴികളുടെ കലണ്ടറുകളിൽ ചില വ്യത്യസ്തതകൾ കാണാനും കഴിയും. 

 പുതുവത്സരാശംസകൾ //

***********************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Mittwoch, 21. Dezember 2022

ധ്രുവദീപ്തി : Religion & Faith " കത്തോലിക്കാ സഭയിലെ സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവം അവസാനിപ്പിക്കണം." //: ചർച്ച് പീപ്പിൾസ് കോൺഫറൻസ് // George Kuttikattu


ധ്രുവദീപ്തി :  Religion  & Faith 

"  കത്തോലിക്കാ സഭയിലെ സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവം   അവസാനിപ്പിക്കണം."  :
         ചർച്ച് പീപ്പിൾസ് കോൺഫറൻസ് 

 

-George Kuttikattu-

കൊളോണിലെ കത്തോലിക്കാ സഭാംഗങ്ങളുടെ  സമ്മേളനം ഇക്കഴിഞ്ഞ ഒക്ടോബർ 24 - ന് നടന്നു . സഭാ പരിഷ്കർത്താക്കൾ ആ സമ്മേളനത്തിൽ സഭയിൽ കൂടുതൽ ജനാധിപത്യം അവശ്യമാണെന്നും സഭാതലത്തിൽ സിനഡിൽ തുല്യമായ അല്മായ പങ്കാളിത്തത്തിന് വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും ശക്തമായ ആഹ്വാനം  ചെയ്യുകയുണ്ടായി.-ഇനി അടുത്തതായി കൊളോണിൽ, കത്തോലിക്കാ പരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ "ചർച്ച് പീപ്പിൾസ് കോൺഫറൻസിനായി" യോഗം ചേരുന്നു. വരാനിരിക്കുന്ന ബിഷപ്സ് കോൺഫറൻസിന്റെ ശരത്കാലയോഗത്തിന് മുന്നോടിയായിട്ടാണ് ഈ സമ്മേളനം കൂടാൻ തീരുമാനിച്ചത്., അവർ അവരുടെ സഭയിൽ നിന്ന് കൂടുതൽ ജനാധിപത്യവും പങ്കാളിത്തവും ആവശ്യപ്പെടുന്നു. കേരളത്തിൽ സീറോ-മലബാർ സഭയിലെ പ്രശ്നങ്ങളും സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവവും മൂലമാണ് സഭാംഗങ്ങളെ ശക്തമായിട്ടുള്ള പ്രതിഷേധങ്ങൾ ഇപ്പോൾ നടത്തുന്നതിനിടയാക്കിയത്. ഇക്കാലത്തു ക്രിസ്ത്യൻസഭകളിലെ സഭാ നേതൃത്വങ്ങളുടെ മനോഭാവം ലോകമാകെ ഏറെ  സമാനതയുള്ളതാണ്. 

ജർമ്മനിയിലെ 36 കത്തോലിക്കാ അസോസിയേഷനുകളും സംരംഭങ്ങ ളും കൊളോണിലെ കത്തോലിക്കാ സഭയിൽ ഉണ്ടാകേണ്ടതായ പരിഷ്കാ രങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. "ചർച്ച് പീപ്പിൾസ് കോൺഫറൻസ് " എന്ന്  വിളിക്കപ്പെടുന്ന സമ്മേളനം ജർമ്മനിയിൽ കത്തോലിക്കാ സഭ യിലെ  പ്രതിസന്ധിക്കുള്ള ഒരു ഉത്തരമായിരിക്കണം," എന്നാണ് സഭ യുടെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഫെഡറൽ ടീമിലെ നേതൃതല ത്തിൽ പ്രവർത്തിക്കുന്ന ക്രിസ്റ്റിയാൻ വെയ്സ്നർ എന്നയാൾ  വാർത്താ ഏജൻസികളോട് പറഞ്ഞത്. അദ്ദേഹം തുടർന്ന് പറഞ്ഞു. 

 സെൻറ് പീറ്റേഴ്‌സ് ദേവാലയം -വത്തിക്കാൻ 

"ഞങ്ങൾ സഭയാണ്"  

എന്ന് പരിപാടിയുടെ തുടക്കത്തിൽ ശ്രീ. വെയ്‌സ്‌നർ തുറന്നു പറഞ്ഞു. "ക്രിസ്തു മതത്തിന്റെ കാതൽ വീണ്ടും കണ്ടെത്തുക എന്നതാണ് ഞങ്ങ ളുടെ ലക്ഷ്യം. ക്രിസ്തുമതസമൂഹത്തിന്റെ കാതൽ വീണ്ടും സ്വതന്ത്രമാ ക്കിയിടണം. "സമ്മേളനത്തിന്റെ ആപ്തവാക്യം "ഭാവിയിലെ ഒരു സിന ഡൽ സഭയ്ക്കായി ഞങ്ങൾ ഇതിനകം തന്നെ മുന്നോട്ട് പോകുന്നു" എ ന്നതാണ്. സെപ്റ്റംബര് 26 മുതൽ ഫുൾ ഡാ നഗരത്തിൽ ചേർന്ന ജർമ്മൻ ബിഷപ്പ്സ് കോൺഫറന്സിന്റെ ശരത്കാല പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു ജർമനിയിൽ  സഭാംഗങ്ങളുടെ സമ്മേളനം നടന്ന ത് . കൊളോണിലെ "ചർച്ച് പീപ്പിൾസ് കോൺഫറൻസ്" സഭയിൽ ഭാവി യിൽ ഉണ്ടാകേണ്ടതായ അടിയന്തിര പരിഷ്കാരങ്ങൾക്കുള്ള മുന്നറിയി പ്പായിരുന്നു എന്ന് പറയാം. 

സഭാ പരിഷ്കരണ പ്രസ്ഥാനത്തിന്റെ യോഗം. 

"ഞങ്ങളാണ് ദേവാലയം, ഞങ്ങളാണ് സഭ" എന്ന് എന്ന് ചൂണ്ടിക്കാണി ക്കുന്ന  സഭയിലെ പരിഷ്ക്കരണവിഭാഗത്തിന്റെ സമ്മേളനത്തിൽ സ്ത്രീകളുടെ വിഭാഗമായ കാത്തലിക് ജർമ്മൻ വിമൻസ് അസോസി യേഷൻ, ജർമ്മനിയിലെ കാത്തലിക് വിമൻസ് കമ്മ്യൂണിറ്റി, ഫെഡറേ ഷൻ ഓഫ് ജർമ്മൻ കാത്തലിക് യൂത്ത് (ബിഡികെജെ) തുടങ്ങിയ വലി യ അസോസിയേഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ടായിരുന്നു..  

മെത്രാന്മാരുടെ സമ്മേളനത്തിന് സഭാംഗങ്ങൾക്ക്  പ്രോത്സാഹനം നല്കു ന്ന എന്തെങ്കിലും സൂചനകൾ ഉണ്ടായിരുന്നോ എന്നത് ഒരു ചോദ്യമായി അവശേ ഷിക്കുന്നു. എന്നാൽ "ചർച്ച് പീപ്പിൾസ് കോൺഫറൻസ്" സിന ഡൽ പാതയിലേ ക്ക് വേണ്ടത്ര അവശ്യമായ  "പ്രോത്സാഹനത്തിന്റെ യും വളരെ ശക്തമായ അടിയന്തിരതയുടെയും സിഗ്നൽ" ഉണ്ടാകുമെ ന്ന് സംഘാടകർ പറയുന്നു. . ഈ സഭാപരിഷ്കരണ പ്രക്രിയയിലൂടെ, ജർ മ്മനിയിലെ റോമൻ കത്തോലിക്കാ സഭ 2019 മുതൽ വിശ്വാസികളുടെ ഇടയിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു., കൊളോണിലെ  സഭയ്ക്കുള്ളിലെ നിരവധി ലൈംഗിക പീഡന കേസുകൾ വർഷങ്ങളായി അറിയപ്പെട്ടിരുന്നു. എന്നിരുന്നാ ലും, ഈ വർഷം സെപ്റ്റംബർ ആദ്യം ഫ്രാങ്ക്ഫർട്ട് അം മെയിനിൽ നടന്നിരുന്ന  കത്തോലിക്കരുടെ സിനഡൽ സമ്മേളനത്തിൽ, ജർമ്മൻ മെത്രാന്മാർ സഭയുടെ ലൈംഗിക പഠനത്തിന്റെ പരിഷ്കരണം നടത്തു വാൻ ആവശ്യമായിട്ടുള്ള  ഭൂരി പക്ഷത്തിൽ ആ വിഷയത്തെ നിഷേധി ച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. സീറോ മലബാർ സഭയിലെ പ്രശ്ന ങ്ങളും ഇതിനു സമാനതയുള്ളതിനാലാണ് ഇതെഴുതുന്നത്. ജലന്തർ രൂപതയുടെ മെത്രാൻ പ്രതിയായ ഒരു ക്രിമിനൽ കുറ്റം സീറോമലബാർ മെത്രാന്മാർ മറച്ചുവച്ചു. പ്രതിയെ കുറ്റവിമുക്തരാക്കിയവരായിരുന്നു അവർ എന്ന് ലോകം മുഴുവൻ പ്രസിദ്ധമാണ്. 

ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ നാലാമത്തെ സിനഡൽ സ മ്മേളനത്തിനിടെ, കോൺഗ്രസ് സെന്റർ മെസ്സി ഫ്രാങ്ക്ഫർട്ടിലെ സിന ഡൽ കുരിശിൽ ഒരു സ്ത്രീ ഒരു ചെറിയ ചുവന്ന കുരിശ് ഇടുകയുണ്ടാ യത്  ജർമ്മൻ വാർത്താ ഏജൻസികൾ പ്രസിദ്ധീകരിച്ചതാണ്. കത്തോ ലിക്കരുടെ ബിഷപ്പ്സ് സിനഡൽ അസംബ്ലി പൂർണ്ണമായും അങ്ങനെ പരാജയപ്പെട്ടില്ല എന്ന് പറയപ്പെടുന്നുണ്ട്. സഭയുടെ ലൈംഗിക ധാർമ്മി കതയുടെ പരിഷ്കരണം അംഗീകരിക്കപ്പെട്ടില്ല എന്നത് പല സിനഡ് അംഗങ്ങളെയും ആഴത്തിൽ നിരാശപ്പെടുത്തിയിരുന്നു എന്നും പറ യുന്നുണ്ട്..

 സഭയുടെ ഉടമസ്ഥർ ആരാണ്?

"ചർച്ച് പീപ്പിൾസ് കോൺഫറൻസിൽ" "മരിയ 2.0" എന്ന ഒരു സംരംഭ ത്തിന്റെ മരിയ മെസ്രിയൻ,"ഇപ്പോൾ സഭ ആരുടേതാണ്"എന്ന ചോദ്യം ചോദിച്ചു: "ആഴ്ച തോറും ഞങ്ങൾ പുതിയ അഴിമതികൾ അനുഭവിക്കു ന്നു, കാരണം ഒരു ചെറിയ ക്ലറിക്കൽ വരേണ്യവർഗത്തിന് അധികാരമു ണ്ട്". അതേസമയം, ബി.ഡി.കെ.ജെ ദേശീയ ചെയർമാൻ ഗ്രിഗർ പോ ഡ്ഷുൻ "ഒരു ജനാധിപത്യ സഭ" വേണമെന്ന് ആവശ്യപ്പെട്ടു.

കൊളോണിലെ ഒരു ദൈവശാസ്ത്രജ്ഞനായ ഹാൻസ് ജൊവാകിം ഹോൻ  ഭാവിയിലെ ഒരു സഭയുടെ മാർഗ്ഗനിർദ്ദേശ തത്വമായി നെറ്റ് വർ ക്കിംഗ്, സിന ഡാലിറ്റി എന്നിവയ്ക്കായി നിർദ്ദേശിച്ചു. "വഴികാട്ടുന്ന ധീരന്മാരെ"യാണ് നമുക്ക് വേണ്ടത്,"ചുറ്റും വട്ടം ചുറ്റുന്നവരെയല്ല," എ ന്ന് അദ്ദേഹം പറഞ്ഞു. മെത്രാ ന്മാരുടെ അധികാരത്തിന്മേലുള്ള ഏക അവകാശവാദത്തോടുള്ള ഭീരുത്വം അവസാനിച്ചിരിക്കുന്നു എന്ന് നാമെല്ലാം കാണാൻ ശ്രമിക്കണം.

ജർമ്മനിയിലെ അല്മായരും, മെത്രാന്മാരും- അവകാശങ്ങളും  

അധികാര ആധിപത്യനിലപാടുകളും-  

ജർമ്മനിയിൽ കത്തോലിക്കാ സഭയുടെ "സിനോഡൽ പാത"യുടെ കാഴ്ച പ്പാടും വത്തിക്കാനും തമ്മിൽ പ്രകടമായ എതിർപ്പുകൾ തുടരുകയാണ് . ഈ കഴിഞ്ഞ നാളിൽ ജർമ്മൻ മെത്രാന്മാരും, കർദ്ദിനാൾ വോയേൽക്കി , കർദ്ദിനാൾ മാർക്സ് തുടങ്ങിയവർ ഫ്രാൻസിസ്‌ മാർപാപ്പയുമായി ജർമ്മ ൻ കത്തോലിക്കാസഭയുടെ പരിഷ്കരണശ്രമങ്ങൾ സംബന്ധിച്ച് വത്തി ക്കാനിൽ ചർച്ച നടന്നു. റോമിനെ അനിഷ്ടപ്പെടുത്തുന്ന ജർമ്മൻ മെത്രാ ന്മാരുടെയും കർദ്ദിനാൾമാരുടെയും നിലപാട് വത്തിക്കാൻ സന്ദർശന ത്തിന് ശേഷവും മാറിയിട്ടില്ല. ജർമ്മൻ കർദ്ദിനാൾമാരുടെ സിനഡൽ പാതയെ വത്തിക്കാൻ നിരസിക്കുന്നത് ഇപ്പോഴും തുടരുന്നു. എല്ലാത്തി നുമുപരി, ജർമ്മനിയിലെ പുരോഹിതന്മാർ കൂടുതൽ ചിന്തിക്കാനും പരസ്പരം പുതിയ കാര്യങ്ങൾ കേൾക്കാനും വത്തിക്കാൻ ഏറെ ആഗ്ര ഹിക്കുന്നു.

വത്തിക്കാനിൽ ജർമ്മൻ കത്തോലിക്കാ സഭയുടെ സിനഡൽ പാത എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച്അടിസ്ഥാനപരമായ ആശങ്കകളു ണ്ട്. റോമിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനും ജർമ്മൻ ബിഷപ്പുമാരു ടെയും ഒരു കോൺഫറൻസിൽ പ്രഖ്യാപിച്ചതു പോലെ പ്രമുഖ കർദ്ദിനാൾമാരാ യ ലൂയിസ് ഫ്രാൻസിസോ ലഡാരിയ, മാർക്ക് ഓലറ്റ് എന്നിവരാണ് 62 ജർമ്മൻ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതാവിഷ്കരിച്ചത്. അതനുസരി ച്ച്, കർദ്ദിനാൾമാരായ ലഡാരിയയും, ഔലെലെറ്റും അവരുടെ "ആശങ്കകളും റിസർവേഷനു കളും" "വ്യക്തമായും പരസ്യമായും" അവിടെ പ്രകടിപ്പിച്ചു.

കർദിനാൾ ലഡാരിയ കോൺഗ്രിഗേഷൻ ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്തിന്റെ പ്രിഫെക്റ്റ് ആണ്, മെത്രാന്മാർക്കായുള്ള സഭയുടെ കർദിനാൾ ഔലറ്റ് പ്രിഫെക്റ്റ് - അങ്ങനെ ഇരുവരും സാർവത്രിക സഭ യിലെ പ്രമുഖ വ്യക്തികളിൽ ഒരാളാണ്. എപ്പിസ്കോപ്പൽ കോൺഫറ ൻസും വത്തിക്കാനും വിശദീകരിച്ചതുപോലെ, കർദ്ദിനാൾമാരുടെ ചില ആശങ്കകൾ അതിനാൽ സിനഡൽ പാതയുടെ രീതിശാസ്ത്രം, ഉള്ളട ക്കം, നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയത്തി ൽ കൂടുതൽ--മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജർമ്മൻ സഭയുടെ ഈ ഫോറത്തിന്റെ മിക്കവാറും എല്ലാ കേന്ദ്ര പോയിന്റുകളും. സിനഡൽ പാത, മറ്റ് കാര്യങ്ങൾക്കൊപ്പം, അല്മായരുടെ ശക്തമായ ശബ്ദം, സ്ത്രീക ളുടെ കൂടുതൽ പങ്കാളിത്തം, പുരോഹിതന്മാർക്ക് നിർബന്ധിത ബ്രഹ്മച ര്യത്തെക്കുറിച്ചുള്ള ചർച്ച എന്നിവ ആവശ്യപ്പെടുന്നു.

ജർമ്മൻ ബിഷപ്പുമാരും മാർപ്പാപ്പയും: "ഫ്രാൻസിസ് മാർപാപ്പ ജർമ്മൻ സിനോഡൽ പാതയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നോ?  

കർദിനാൾമാരും ജർമ്മൻ മെത്രാന്മാരും തമ്മിലുള്ള സംവാദത്തിൽ, അടുത്ത വസന്തകാലം വരെ ആസൂത്രണം ചെയ്ത സിനഡൽ പാതയുടെ മൊറട്ടോറിയം - അതായത് മാറ്റിവയ്ക്കൽ- പോലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ഇത് നിരസിക്ക പ്പെട്ടു. റോമും ജർമ്മൻ സഭയും തമ്മിൽ ഉടലെ ടുത്ത വലിയ തെറ്റിദ്ധാരണകൾ കണക്കിലെടുത്ത്, കൂടുതൽ പ്രതിഫല നവും പരസ്പര ശ്രവണവും ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടണം - ഇത് എങ്ങനെ മൂർത്തമായ വാക്കുകളിൽ അത്  ചെയ്യണം, പ്രസ്താവന തുറ ന്നിട്ടു. ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസ്  അടുത്ത നാൾ മുതൽ റോമിൽ ക്യൂറിയയുമായി ചർച്ചകൾക്കായി പ്ലാൻ ഉണ്ട്, ഫ്രാൻസിസ് മാർപാപ്പയുമായി 2015 ന് ശേഷമുള്ള ആദ്യത്തെ അഡ്ലിമിന സന്ദർശന മാണിത്. ജർമ്മൻ സഭയും വത്തിക്കാനും തമ്മിലുള്ള ബന്ധം കുറച്ച് കാലമായി കുറെ പിരിമുറുക്കത്തിലാണ്. റോമിൽ, ദുരുപയോഗ വിവാ ദത്തിന് മറുപടിയായി ആരംഭിച്ച സിനഡൽ പാത വളരെ സംശയത്തോ ടെയാണ് വീക്ഷിക്കപ്പെടുന്നത്. കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ യോഗം മോഡറേറ്റ് ചെയ്തു. സിനഡൽ പാതയെക്കുറിച്ചുള്ള തന്റെ ചില സംശയവും പിയട്രോ പരോളിൻ വ്യക്തമാക്കി.

കേരളത്തിൽ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകാധിപതികളോ?

കത്തോലിക്കാ സഭാ പരിഷ്കക്കരണം ജർമ്മൻ ചർച്ച് പീപ്പിൾസ് കോൺ ഫറൻസ് മാത്രം ആഗ്രഹിക്കുന്ന ഒരു വിഷയം അല്ലാ. ലോക കത്തോലി ക്കാ സഭയിലെ മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവവും, തങ്ങളാ ണ് സഭയെന്നും സഭാoഗങ്ങൾ എല്ലാവരും അവരുടെ ആജ്ഞാനുവർ ത്തികളായിരിക്കണം എന്നും ശഠിക്കുന്ന മെത്രാന്മാർ വീണ്ടുവിചാരം നടത്തിക്കൊണ്ടു സഭയിൽ സഭംഗങ്ങൾ നിർദ്ദേശിക്കുന്ന പരിഷ്‌ക്കാര ങ്ങൾ മുഴുവൻ നടപ്പാക്കാൻ കടപ്പെട്ടവരുമാകണം. സഭയെന്നത് എല്ലാവ രുടേതുമാണ്. മാമോദീസ എന്ന കൂദാശ സ്വീകരിച്ച സഭയുടെ അംഗങ്ങ ൾ എല്ലാവരും അഭിഷിക്തർ തന്നെയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം-ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ ഉണ്ടാക ണം എന്ന് നിർദ്ദേശിട്ടും സീറോ മലബാർ സഭയുടെ നേതൃത്വം അത് അംഗീകരിച്ചില്ല. സഭാംഗങ്ങൾ ആവശ്യപ്പെടുന്ന പരിഷ്ക്കാരം സീറോ മലബാർ മെത്രാന്മാർ സ്വീകരിച്ചേ മതിയാകു. സീറോമലബാർ മെത്രാ ന്മാരും വൈദികരും യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിനോ ജോലി ചെയ്യാനോ പോയാൽ അവർ ജനാഭിമുഖ കുർബാനയാണല്ലോ നടത്തുന്നത് . അതെന്തിന് വേണ്ടിയാണ്? യൂറോപ്പിൽ സഭയിൽ മാർ പാപ്പയുടെ നിർദ്ദേശപ്രകാരം ജനാഭിമുഖ കുർബാനയാണ് നടത്തപ്പെ ടുന്നത്. കേരളത്തിലെ മെത്രാന്മാരും വൈദികരും ഉന്നം വയ്ക്കുന്ന  ആന്തരിക ലക്‌ഷ്യം സാമ്പത്തിക നേട്ടം മാത്രമാണ്. 

കേരളത്തിൽ ബിഷപ്പ് കരിയിലിനെ സ്ഥാനഭൃഷ്ടനാക്കിയ ഭീകര സംഭ വം സീറോമലബാർ സഭയുടെ ഇന്നുള്ള മെത്രാൻ സംഘത്തിന്റെ കടു ത്ത തിന്മ യാണ്, സഭാവിരുദ്ധ നടപടിയാണ്.  സഭാതലവൻ പോലും ചെയ്ത നടപടി ക്രൂര തയാണെന്ന് തന്നെ പറയാം. ബിഷപ്പ് താഴത്തിനെ ബിഷപ്പ് കരിയിലിനു  പകരം അങ്കമാലി-എറണാകുളം രൂപതയിൽ സഭാംഗങ്ങളുടെ എതിർപ്പിനെ വകവയ്ക്കാതെ ചുമതലപ്പെടുത്തിയത് സഭയിൽ വലിയ പിളർപ്പുണ്ടാക്കി ക്കഴിഞ്ഞു. ബിഷപ്പ് താഴത്തിന്റെ പ്രവർത്തനങ്ങളും  ഇപ്പോൾ സഭയിലെ അംഗങ്ങളോടുള്ള അസഹിഷ്ണു തയും ഒട്ടും ന്യായീകരിക്കാനില്ല. സഭയിൽ  നിന്നും കുറ്റവാളികളായ സീറോ മലബാർ മെത്രാന്മാർ സ്ഥാനം രാജിവച്ചു മാറണം.

കൊളോണിലെ കത്തോലിക്കാ സമ്മേളനത്തിൽ സഭാ പരിഷ്കർത്താക്ക ൾ കൂടുതൽ ജനാധിപത്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട് . കൊളോൺ കർദ്ദിനാൾ കുറ്റം സമ്മതിച്ചു ഇതിനകം പരസ്യമായ ക്ഷമ സഭാംഗങ്ങ ളോട് പറഞ്ഞു. സഭയിൽ ഉണ്ടായ കടുത്ത ക്രിമിനൽ കേസുകളെല്ലാം  മെത്രാന്മാർ മറച്ചുവച്ചു കുറ്റവാ ളികളെ സംരക്ഷിച്ചു. ഇതാണ് ജർമ്മനി യിൽ ഉണ്ടായത് . സീറോ- മലബാർ സഭയിൽ അധികാര മോഹം കുരു ത്ത ബിഷപ്പ് താഴത്ത് സഭയിലെ അംഗങ്ങ ളോട് ക്ഷമ പറഞ്ഞു സ്ഥാനം ഒഴിയുന്നതാണ് ഉത്തമം., ബിഷപ്പ് കരിയിലിനെ സ്ഥാനത്തുനിന്ന് മാറ്റാ ൻ വേണ്ടി കൽപ്പനയ്ക്ക് ശരി പറഞ്ഞ സീറോമലബാർ കർദ്ദിനാൾ കുറ്റ കൃത്യം സ്വയം സമ്മതിച്ചു സഭയിലെ  അംഗങ്ങളോട്  മാപ്പ് പറഞ്ഞു സ്ഥാനം ഒഴിഞ്ഞു പിന്മാറണം. അത് സഭയിൽ സമാധാനം ഉണ്ടാക്കാൻ വളരെ  സഹായിക്കും. മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവത്തെ ഇക്കാല ത്ത് സഭാംഗങ്ങൾ ഭയപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കണം. //. //-

***********************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Samstag, 17. Dezember 2022

ധ്രുവദീപ്തി : // Religion // Faith // സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. // George Kuttikattu


ധ്രുവദീപ്തി : // Religion  // Faith //  

സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. //

George Kuttikattu

നാഭിമുഖ വിശുദ്ധകുർബാനയർപ്പണവിഷയത്തിൽ എറണാകുളം രൂപത  ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ കടുത്ത നിലപാടിന്റെ ശക്തിയുടെ പിന്നിലെ ഉറവിടം ഒരു ദയനീയ പരാജയത്തിന്റെ പിന്നിലെ ശക്തിയാണെ ന്നും, അതെവിടെനിന്നാണെന്നും സഭാവിശ്വാസികൾ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ ആത്യന്തികമായി അവയെല്ലാം എവിടെനിന്നും ആരുടെയെല്ലാം നിരീക്ഷണത്തിൽനിന്നുമായാലും കാര്യങ്ങളാകെ വ്യക്തമാണ്. ഇതുവരെ യും ഭരിച്ചിരുന്ന സഭാനേതൃത്വത്തിന് സഭാംഗങ്ങളുടെ വ്യക്തമായിട്ടുള്ള മാൻഡെറ്റ് നൽകിയത് തികച്ചും കേരള സഭയുടെ ബഹുമുഖ വികസനത്തി നായിരുന്നു. അത് പാലിക്കുന്നതിൽ സീറോ മലബാർ സഭാനേതൃത്വവും രൂപത ബിഷപ്പ് ആംഡ്‌റൂസ് താഴത്തും മറ്റു നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്താണ് സഭാവിശ്വാസികൾ ഇതേപ്പറ്റി മനസ്സിലാക്കിയത് ? ഭാവിയിലും സീറോമലബാർ സഭയുടെ പൊതുസമാധാന വഴികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു മുൻ ജസ്റ്റീസ്, മാത്രമല്ല, സീറോ മലബാർ സഭയിലെ ഇന്നുള്ള മെത്രാന്മാരിൽ ചിലരും പുരോഹിതരും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞനാളിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചത് സീറോമലബാർ സഭ ജനാഭിമുഖ കുർബാന സ്വീകരിക്കണമെന്നാണ്. ഇത് മാർപാപ്പയുടെ നിർദ്ദേശമേയല്ല അദ്ദേഹമിങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് സീറോമലബാർ സഭയിൽ അധികാരനേതൃത്വങ്ങളിലുള്ളവർ പച്ചയ്ക് നുണയുടെ ദൈവശാസ്ത്രം മുറുക്കെപ്പിടിച്ചിരിക്കുകയാണ്. സഭയിൽ ഈ നിലപാട് സഭാംഗങ്ങളെ മാറ്റി നിറുത്തി, മെത്രാൻ സിനഡ് മാത്രം അവയെ തീരുമാനിച്ചത് നടപ്പാക്കുമെന്ന് പറഞ്ഞു അവർ ഉറച്ചു നിൽക്കുകയാണ്. ഇവരുടെ അജ്ഞാതമായ ശക്തി അണഞ്ഞു കഴിഞ്ഞു എന്നതാണ് ശരി. ഈയിടെ എറണാകുളം ബിഷപ്പ് പോലീസ് സംരക്ഷണം സ്വീകരിച്ചു സഭ യുടെ അടിസ്ഥാനമൂല്യം പരസ്യമായി തകർക്കുന്നത് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് സഭയുടെ ക്രിസ്തീയമൂല്യം തകർക്കുന്ന സ്ഥിതിവിശേഷമാണ്.

 Photo: left to Right- Rev. Fr. Ludwig Bopp from Germany ,
Cardinal Mar  Varkey  Vithayathil,
Rev.Fr. Thomas Puthenpurackal,
 Mr. George Kuttikattu-

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലേയ്ക്ക് പരിശോധിക്കാം. മാർത്തോമാക്രിസ്ത്യാനികൾക്ക് പതിനാറാം നൂറ്റാണ്ടിന്റെ അവസാനം  വരെ സെലൂക്കിയൻ സഭയോട് വൈദികഭരണാദ്ധ്യക്ഷപരമായ പാരമ്പര്യ  വിധേയത്വമുണ്ടായിരുന്നു. ഈ വിധേയത്വത്തിന്റെ ഫലമായി, അന്നത്തെ  മാർത്തോമ്മാ ക്രിസ്ത്യാനികൾ, പൗരസ്ത്യ സുറിയാനി ആരാധനക്രമവും കാനോനികവുമായ രീതികളെല്ലാം  സ്വീകരിക്കുന്നതിനും അനുഷ്ഠിക്കുന്ന തിനും ഇടയായി. രാജ്യത്തിലെ ഏതുവിധത്തിലുമുള്ള സാമൂഹ്യ രാഷ്ട്രീയ  സാഹചര്യങ്ങളിലും കേരളം ഇന്നത്തേതുപോലെ ഓരോന്നിനും സ്വന്തമായ സംസ്കാരത്തോടുകൂടിയ അനേകം ജാതികളോടും പല ഉപജാതികളോടും കൂടിയതായിരുന്നല്ലോ. അവർ അവർക്ക് സ്വന്തമായ ഒരു വ്യക്തിത്വം, അത്  അവരുടെ പ്രാചീന സംസ്കാരത്തെ എല്ലാനിലകളിലും അനുരൂപണം ചെയ്തു കൊണ്ട് അഥവാ ക്രൈസ്തവീകരിച്ചുകൊണ്ടും വളർത്തിയെടുക്കുകയുണ്ടാ യിട്ടുണ്ട്. ഇതുപോലെ രാജ്യത്തെ മറ്റേത് സമുദായത്തെയുംപോലെ തന്നെ കേരളത്തിൽ മാർത്തോമ്മ ക്രിസ്ത്യാനികൾ സ്വന്തം വ്യക്തിത്വവും അന്ന്  വികസിപ്പിച്ചെടുത്തു. ഇവർ പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യരുമായിട്ടു  സമ്പർക്കത്തിലേർപ്പെടുന്നതിനു മുൻപും അതിന് പിൻപും മാർത്തോമ്മ ക്രിസ്ത്യാനികളെ നാം വീക്ഷിക്കുകയും അതേപ്പറ്റി വേണ്ടതുപോലെ അത് മാനിക്കുകയും ചെയ്തിരുന്നെങ്കിൽ, അവ മനസ്സിലാക്കുകയും അതിന് ശേഷം പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള മാർത്തോമ്മാ ക്രിസ്ത്യാനിക ളുടെ മുൻചരിത്രം ഇന്നത്തേതിൽനിന്നും ഭിന്നമായ മറ്റൊരു മാർഗ്ഗത്തെ സ്വീകരിക്കുമായിരുന്നു. അതായത് രാജ്യത്തിലെ ഇതര സമുദായങ്ങളുടെ കാര്യത്തിലെന്നപോലെ ഇന്നും അന്നും സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതത്തെയും ഓരോരോ ആചാരങ്ങളുടെയും ദൃക്‌സാക്ഷികൾ ഇന്നും ഉണ്ടായിരുന്നു. അത്തരം ആചാരങ്ങൾ പലതും ഇന്നും കുടുംബങ്ങളിലും ക്രിസ്ത്യൻ ദേവാലയആചാരങ്ങളിലും നടക്കുന്നുണ്ട്.അന്നത്തെ പള്ളികൾ ബാഹ്യമായി അക്രൈസ്തവരുടെ ക്ഷേത്രങ്ങളെപ്പോലെ ആയിരുന്നു. പക്ഷെ ഏകവ്യത്യാസം പള്ളിയുടെ മേൽക്കൂരകളിലും പള്ളിക്കു മുന്പിലുള്ള വെളിമ്പ്രദേശത്തും സ്ഥാപിച്ചിരുന്ന കുരിശുകളായിരുന്നു. പള്ളിയുടെ തറ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും സാധാരണ വീടുകളിലേതു പോലെ ചാണകം കൊണ്ട് മെഴുകിയിരുന്നു. ഉൾഭാഗത്തെ സംബന്ധിച്ചുള്ള  ചിലത് അവ പ്രാചീന സെലൂക്കിയൻ ദേവാലയങ്ങൾക്കു സമാനമായിട്ട്  കാണപ്പെട്ടിരുന്നു. അന്നുണ്ടായിരുന്ന പള്ളികളിൽ വിവിധ ആചാരങ്ങളും കൂദാശകർമ്മങ്ങളും ഉണ്ടായിരുന്നു. അന്നത്തെ പള്ളികളിൽ വൈദികർ അഭിഷിക്തരായിരുന്നത് ഇടവകകൾക്ക് വേണ്ടിയായിരുന്നു. രൂപതയ്ക്ക് വേണ്ടിയല്ല. പലപ്പോഴും അവർ വിവാഹിതരായിരുന്നു, നിയമ പ്രകാരമുള്ള പ്രായമെത്തുന്നതിനു മുമ്പ്തന്നെ അവർക്ക് പട്ടം നൽകിയിരുന്നു. മാത്രമല്ല  വൈദികർക്ക് സ്വന്തമായി ഒരു പ്രത്യേക വേഷമുണ്ടായിരുന്നു. സന്യാസ  ജീവിതം മാർത്തോമ്മാക്രിസ്ത്യാനികൾക്ക് ഒട്ടും അജ്ഞാതമായിരുന്നില്ല.

അക്കാലത്ത് വിവിധ ആചാരങ്ങളും കൗദാശികർമ്മങ്ങളും ചടങ്ങുകളും, ഉദാഹരണമായി, വിവാഹം, കുട്ടികളുടെ ജനനവും, തുടക്കത്തിലുള്ള ചില  ആചാരങ്ങളും, ശൈശവ വിവാഹം, കുടുംബജീവിതം, നമസ്കാരക്രമങ്ങൾ, മരണവും, മരണാനന്തര ചടങ്ങുകളും, എന്നിങ്ങനെ നിരവധി സാമൂഹിക- മതപരമായ ജീവിതരീതികളും, ആചാരങ്ങളും, പാരമ്പര്യമായി സമൂഹം നിലനിറുത്തിയിരുന്ന പരസ്പര ബന്ധങ്ങളും അറിവുകളിൽനിന്നു പകർന്ന  വളരെയേറെ പ്രധാനപ്പെട്ട ഒരു യാഥാർത്ഥ്യം നാം ഇന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്നു കേരളത്തിൽ മാർത്തോമ്മാക്രിസ്ത്യാനികളുടെ സാമൂഹ്യ ജീവിതം അവരുടെ ഹിന്ദു സഹോദരന്മാരുടേതിന് തുല്യമായിരുന്നെന്ന് അക്കാലം  മുതലുള്ള അവരുടെ  ആചാരങ്ങളുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാലങ്ങളുടെ വലിയ മാറ്റത്തിൽ പഴയ ആചാരങ്ങളും കീഴ്വഴക്കങ്ങളും സഭാകർമ്മങ്ങളിലും, ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ  ഉപയോഗിച്ചിരുന്ന ഭാഷയിലും, ഉദാ: സുറിയാനി ഭാഷ; ഇക്കാലത്ത് വിശുദ്ധ കുർബാന അർപ്പണഭാഷ മലയാളം ആയിരിക്കുന്നു. ജനാഭിമുഖ കുർബാന നടപ്പാക്കണമെന്ന അല്മായരുടെ ശക്ത നിലപാടിനെ ഇപ്പോൾ എറണാകുളം- അങ്കമാലി രൂപതയുടെ തലവൻ ബിഷപ്പ് താഴത്ത്  നിഷേധിക്കുകയാണ്. അങ്ങനെ, എറണാകുളം രൂപതയിൽ താൻ വിശുദ്ധ കുർബാനയർപ്പിക്കുന്നതു പോലീസ് അകമ്പടിയിലാകണമെന്ന പ്രത്യേക  സാഹചര്യം ഉണ്ടാക്കിയ മെത്രാന്റെ നിലപാട് സഭയുടെയും സാമൂഹിക ക്രിസ്തീയ പാരമ്പര്യമുള്ള കീഴ്വഴക്കങ്ങൾക്കും എതിരാണ്. സഭയിൽ ഇന്ന്  മാറ്റങ്ങൾ ഉടൻ ഉണ്ടാകണം.

എന്നാൽ 16-)0 നൂറ്റാണ്ട് മുതൽ കടന്നുപോയിട്ടുള്ള കാലഘട്ടങ്ങളിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. കാലത്തിനനുസരിച്ചു ഇന്ന് ക്രിസ്ത്യൻ ജീവിത ശൈലിയിൽ മാറ്റങ്ങളെല്ലാം അനിവാര്യമാനിന്നുള്ളതിന് നമുക്ക്  ഇതെല്ലാം തെളിവുകളാണ്. ഇന്ന് "സീറോ മലബാർ സഭ"യെന്ന ക്രിസ്ത്യൻ വിഭാഗം പ്രധാനപ്പെട്ട മാറ്റങ്ങൾ സഭയിൽ ആവശ്യമാണെന്ന് സഭാംഗങ്ങൾ ആവശ്യപ്പെട്ടത് പുനഃപരിശോധിച്ചു അത്തരം  മാറ്റങ്ങൾക്ക് തയ്യാറാകാൻ ഇന്ന് ഈ സഭയിലെ നേതൃത്വത്തിലിരിക്കുന്ന മെത്രാന്മാർ തയ്യാറാകാത്തത് മതവിശ്വാസപരമായ പ്രശ്നങ്ങളെ കുറയ്ക്കുന്നില്ല. ഈ സഭയിൽ മാറ്റങ്ങൾ വരുത്തുക സാദ്ധ്യമല്ലെന്ന് പറയുന്ന മെത്രാന്മാർക്ക്, അവരെല്ലാവരും മുമ്പ് വിശ്വസിച്ചിരുന്ന വിശ്വാസസത്യങ്ങളെപ്പറ്റി വ്യക്തമായ ജ്ഞാനം ഇപ്പോഴും അവർക്കുണ്ടെന്ന് ഇതിനർത്ഥമില്ല. സീറോമലബാർ സഭയുടെ സിനഡിനെ മാർപാപ്പ അംഗീകരിക്കരുതെന്നാണ് അല്മായസമൂഹമാകെ വ്യക്തമായിട്ട് ആവശ്യപ്പെടുന്നത്. സീറോമലബാർ സഭാസിനഡിൽ അല്മായർക്കെല്ലാം പങ്കുണ്ടാകണം, അവകാശങ്ങളും. സീറോമലബാർ മെത്രാൻ സമൂഹം ഇത് അംഗീകരിക്കണം. വത്തിക്കാന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സീറോ മലബാർ സഭാനേതൃത്വം തയ്യാറാകണം.  

ന്ത്യയുടെ സാസ്കാരികജീവിതത്തിനും മാത്രമല്ല ജനജീവിതത്തിലുണ്ടായി ട്ടുള്ള പരിവർത്തനങ്ങൾക്കും ക്രൈസ്തവ മത തത്വങ്ങളുടെ സ്വാധീനം വള രെയേറെ ഉണ്ടായിട്ടുള്ളതിനെപ്പറ്റി മുൻകാലങ്ങളിൽ സഭയിൽ ചരിത്രപര മായ ചർച്ചകൾ വളരെയേറെ നടന്നിട്ടുണ്ട്. ഇന്ത്യയിൽ വിശാല ജനാധിപത്യ ത്തിന് കാവൽനിന്ന ഭടന്മാരാണ് ഞങ്ങൾ എന്ന അമിതമായ ആത്മവിശ്വാ സം ഉൾക്കൊണ്ടിരിക്കുന്ന സീറോ മലബാർ സഭാ മെത്രാന്മാരും, അല്മായരു ടെ തികഞ്ഞ സഹകരണത്തെ മറന്നുകളഞ്ഞ അവരുടെ മുഖപത്രങ്ങളും, അതുപോലെ കേരളത്തെയാകെയും ദ്യവിമുക്തമാക്കുന്നവരുടെ പ്രവാചക രായിട്ടും രംഗപ്രവേശം നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പ ള്ളി രൂപതയുടെ ആസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ലെയ്റ്റി വോയിസ്" എന്ന മാസികയിലൂടെ, കോഴപ്പണം ചിലർ വാങ്ങിയെന്നാണ് അവർ അന്ന് അഭിപ്രായപ്പെട്ടത്. അന്ന് ചിലർക്ക് നേരെ വ്യക്തിഹത്യ ചെയ്യു ന്നതിന് അന്വർത്ഥമാക്കുന്ന ഹീനമായ ചില സമീപനമാണ് താമരശ്ശേരി മെത്രാനുശേഷം, കാഞ്ഞിരപ്പള്ളി രൂപതയും, "ലയ്റ്റി വോയ്സിന്റെ" ചീഫ് എഡിറ്റർ എഴുതിയ ഒരു മുഖപ്രസംഗത്തിലൂടെ ശക്തമായി അക്കാലത്ത് ആധിക്ഷേപിച്ചതെന്നു കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഒട്ടും സംശയമി ല്ലാതെ ഓർമ്മിക്കുന്നു. അദ്ദേഹം കത്തോലിക്കാസഭയിൽപ്പെട്ട നാം ഓരോ രുത്തനെയും പോലെ സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരംഗം മാത്രമാണ് എന്നത് ഒരു യാഥാർത്ഥ്യം ആണല്ലോ എന്ന് ഏവർക്കുമറിയാം.

എന്ത് യോഗ്യത ആ വ്യക്തിയിൽ കണ്ടത്കൊണ്ടാണ് സഭ ഷെവലിയർ സ്ഥാനം ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് നൽകുവാനുണ്ടായ കാരണം എന്ന് ജനങ്ങളെല്ലാം ഇന്നും ചോദിക്കുന്നത് കേൾക്കുന്നുണ്ട്. രൂപത മെത്രാന്റെ ഇഷ്ടാനുസരണമായി പ്രത്യക്ഷപ്പെടുന്നവർക്ക് മാത്രമേ ഈ പദവിക്ക് ഒരു അർഹതയുണ്ടാവുകയുള്ളൂ എന്ന് ആരുംതന്നെ പറയാതെ പകൽ പോലെ അത് ഒരു യാഥാർത്ഥ്യമാണല്ലോ, എന്നത് ഒരു നാട്ടുപറച്ചിലാണ്. അതല്ലാതെ , പ്രത്യേകമായ യോഗ്യതകളൊന്നും അദ്ദേഹത്തിനില്ലയെന്നും സഭാംഗങ്ങ ൾ പറയുന്നുണ്ട്. ആ വ്യക്തി അല്മായരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട പ്രതി നിധിയുമല്ല. പിന്നെയെങ്ങനെ ഒരു സഭയുടെ അഡ്രസ്സിൽ മറ്റൊരാൾക്ക് എതിരെ അന്ന് വ്യക്തിഹത്യാപരമായ മുഖപ്രസംഗം തന്റെ മാദ്ധ്യമത്തി ലൂടെ എഴുതാൻ കഴിഞ്ഞു? സഭയിലെ ഷെവലിയർ പദവി എന്നത് സീറോ മലബാർ സഭയിൽ നിന്നുകൊണ്ട് ആരുടെനേർക്കെതിരെയും എന്തും മാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുവാനുള്ള ഒരു അംഗീകാരമല്ല. സഭയിൽ ഇതറിയുന്നില്ലേ?

ദീപിക പത്രം ഫാരീസ് അബൂബെക്കർക്ക് വിറ്റു. ഏറെ വിവാദത്തിന് ഇത് കാരണം ഉണ്ടാക്കിയ മുൻ കാഞ്ഞിരപ്പള്ളി മെത്രാൻ അക്കാലത്ത് കേരള ത്തിലെ ഒരു മന്ത്രിക്ക് നേരെയും വിവാദം സൃഷ്ടിക്കുന്നുവെന്ന പൊതുജന ആക്ഷേപം അന്ന് ശക്തമായിരുന്നു.. ഇക്കാര്യത്തിൽ, "ലൈറ്റിവോയ്‌സ്‌" പത്രാധിപരെ അന്ന് സഭയ്ക്ക് പുറത്തുള്ള കാര്യങ്ങളിൽ, സഭയുടെ വലിയ മറയിൽ നിന്ന് കൊണ്ട് ഒരു വ്യക്തിയെ പരസ്യമായി അവഹേളിക്കുവാൻ ചുമതലപ്പെടുത്തിയത് എക്കാലത്തും സംശയാവഹമാണ്. ലഭിച്ചിരുന്നതായ ഷെവലിയർ സ്ഥാനം ഇതൊരു ലൈസൻസ് ആണെന്നും കരുതാൻ കഴിയു കയില്ല. ഇന്നും സീറോ മലബാർ കത്തോലിക്കാ സഭയിലെ അല്മായർക്ക് ആകെ തീരാപമാനമാണ് അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗം..അന്ന് വത്തിക്കാൻ ഇങ്ങനെയുള്ളവരെ നിരീക്ഷിക്കേണ്ടാതായിരുന്നു എന്നുള്ള അഭിപ്രായം പൊതുവെ പൊന്തി വന്നിരുന്നു..അന്ന് വത്തിക്കാൻ എടുത്ത ഈ നടപടിയെ ഒരിക്കൽക്കൂടി പുന:ർപരിശോധിക്കണമെന്നും നമ്മുടെ സഭാംഗങ്ങൾ പറഞ്ഞു. അന്ന് ഒരു മന്ത്രിയെയും അല്മായരെ മുഴുവനുംകൂടി ആക്ഷേപിക്കുകയായിരുന്നു അദ്ദേഹം. അതിനു ചേർന്ന വില നല്കേണ്ടി വരുമെന്ന കാര്യം തീർച്ചയാണല്ലോ. വലിച്ചൂരിയ വാൾ ചരടിൽ തന്നെ തൂക്കിയിടുന്നതാണ് ഏറെ ഉചിതമായത് എന്നൊരു പഴമൊഴിയുണ്ടല്ലോ..

അക്കാലത്തു ഡൽഹിയിൽ നരേന്ദ്രമോഡിയുടെ സഹായം കേരളത്തിലെ മെത്രാന്മാർ തേടിയത് അവരുടെ സ്വന്തം താല്പ്പര്യസംരക്ഷണം ഉദ്ദേശിച്ചു മാത്രമായിരുന്നു .ഇക്കാലത്തും അത്തരം ബന്ധങ്ങൾ തുടരുന്നുണ്ട്. സഭയി ൽ എന്നും ജനാധിപത്യ മൂല്യങ്ങളുടെയും എല്ലാ ധാർമ്മികവും സാംസ്കാരി കവുമായ മൂല്യങ്ങളുടെയും ഉറപ്പിനു മാതൃകയാകേണ്ടവർ കത്തോലിക്കാ അല്മായരുടെ സമുഹത്തിലെ ചിലർക്കെതിരെ അവരുടെ വ്യക്തിഗതമായ അംഗീകാരത്തെയും വ്യക്തിഗത സ്ഥാന-അഭിമാനത്തെയും അവർ ഒട്ടും മാനിക്കുന്നില്ല.

ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ഒന്നും കേരളത്തിൽ ഇതാദ്യമല്ല. പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ട് കാര്യത്തിലും ഇങ്ങനെ ഉണ്ടായിരുന്നു. സീറോ മലബാർ സഭയിൽ മെത്രാന്മാരുടെ അവിവേകത്തിന് കാലും കയ്യും വളർന്നപ്പോൾ, അതുമൂലം ഒരു കുടുംബം മുഴുവൻ സഹികെട്ടപ്പോൾ, ഒടുവിൽ പ്രൊ. ടി. ജെ. ജോസഫിന്റെ പ്രിയ ഭാര്യയുടെ ആത്മഹത്യയിൽ അവസാനിക്കുന്നത് പോലും വാർത്തകൾ പ്രചരിച്ചപ്പോഴും കോതമംഗലം മെത്രാന്റെയും കോളജിലെ ഒരു അദ്ധ്യാപക പുരോഹിതന്റെയും ക്രൂര മായ ആക്രമണം തുടർന്ന് നടന്നു. പ്രൊഫസറുടെ കുടുംബം തകർക്കുവാൻ അന്ന് മന:പൂർവം മെത്രാനും വൈദികരും പരിധിവിട്ട് ഇടയലേഖനവും എഴുതി. അത് പള്ളികളിൽ വായിച്ചിരുന്നു, ആക്ഷേപിച്ചു. ഒരു "ശാലോം" മാദ്ധ്യമം ചീഫ് എഡിറ്റർ ആ ഇടയ ലേഖനം പിന്നീട് അതൊരു വിശദീകര ണ മുഖപ്രസംഗ കുറിപ്പായി അക്കാലത്ത് "ശാലോം"മാസികയിൽ പ്രസിദ്ധീ കരിച്ചിരുന്നു. ഒന്നാലോചിച്ചാൽ, എന്ത് പറ്റീ, സീറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദീകർക്കും എന്ന് സ്വയം ചോദിച്ചു പോകുന്നു.? ഇന്ന് സഭാ അംഗങ്ങളുടെ സംശയങ്ങൾക്ക് അറുതിയില്ല.

പൌരാവകാശങ്ങളുടെ സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ് കെ. സി. ബി. സി. യുടെ തണലിൽ നിന്ന്കൊണ്ട് സീറോമലബാർ താമര ശ്ശേരി രൂപത മെത്രാൻ അന്നത്തെ പൊതുരാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിമർശിച്ചത്. അതിനിശിതമായി പൊതുവേദിയിൽ ആക്ഷേപിച്ചു. അത് ഇപ്പോൾ ഏവരും ഓർക്കുന്നു. ഇതിനെല്ലാം അന്നത്തെ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പോലും ഒശാനപാടി. വ്യക്തിഹത്യ നടത്തുന്നത് ധീരതയെ ന്നോ, പത്രധർമ്മമെന്നൊ, ഇത്‌ സംസ്കാരികമൂല്യങ്ങൾക്ക് അഭിമാനകരമാ ണെന്നോ ചിന്തിക്കുന്നതല്ല ഒരു മാദ്ധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വമെന്ന് ഓരോരോ മാദ്ധ്യമങ്ങളും ജനസമൂഹവും അറിഞ്ഞിരിക്കണം.. കുറ്റകൃത്യങ്ങൾ കേരളത്തിൽ നടക്കുന്നത് മാദ്ധ്യമങ്ങളുടെ കാഴ്ച കുറഞ്ഞ വാർത്താ പ്രസിദ്ധീകരിക്കുന്നതിലൂടെയാണ്. ദിന പത്രങ്ങളിലെ പ്രധാന വാർത്ത കുറ്റവാളിയുടെ ഫോട്ടോയും, അതേപ്പറ്റിയും പ്രധാന വാർത്തയാ യി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. അനേകം കാര്യങ്ങൾ ദിനപത്രങ്ങളി ൽ നല്കാനുണ്ടല്ലോ. പ്രസിദ്ധീകരിക്കുന്ന വാർത്താ വിഷയങ്ങളെല്ലാം ഓരോ കുറ്റവാളികൾക്ക് കുറ്റകൃത്യങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന വിധം ഫോട്ടോകളും പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന പത്ര വാർത്തകൾ. ചില കുറ്റവാളികളെ മാത്രമല്ല, വീണ്ടും വീണ്ടും അത്തരം ക്രിമിനൽ കൃത്യങ്ങൾ ചെയ്യാൻ, നൽകുന്ന വാർത്തകൾ വായിക്കുന്ന ചിലർക്ക് അവയെല്ലാം ഒന്ന് അനുകരിക്കുന്നതിന് മാനസിക പ്രചോദനം നൽകുമെന്ന് പറയുന്നുണ്ട്. ഇത്തരം മാദ്ധ്യമങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാകണം. ഇക്കാര്യത്തിലെല്ലാം പള്ളികളിൽ ധാർമ്മികത്വം പ്രസംഗിക്കുന്നവർ എന്ത്കൊണ്ട് മൗനം പാലിക്കുന്നു?

കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാർട്ടിയുടെ മുഖ്യധാരാനിലപാടിന്റെ കഴുത്തിൽ കയറിട്ടു കുറ്റിയടിച്ച് കെട്ടിനിറുത്തുവാൻ ഒരു മേല്പ്പട്ടക്കാരൻ ആഹാനം ചെയ്തത് ജനാധിപത്യ മൂല്യങ്ങളിൽ മാത്രമല്ല, ക്രിസ്തീയതയിൽ പ്പോലും യാതൊരു വിശ്വാസമില്ലാത്ത കടുത്ത അസിഹിഷ്ണുതയാണ് ഒരാൾ കാട്ടിയത്. അതുപക്ഷെ കെ. സി. ബി. സി യുടെ ഒരംഗം എന്ന നിലയിൽ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട് കുറെ ആക്ഷേപിച്ചു പറഞ്ഞാൽ അനുസരിക്കാനും അതേപടി അത് വിശ്വസിക്കാനും വേണ്ടി കുമ്പിടുന്ന കുറേപ്പേരെയും കിട്ടാനുണ്ടാകും. ഇന്ന് സീറോ മലബാർ സഭാ നേതൃത്വം മനസ്സിൽ ഉദ്ദേശിക്കുന്നതുപോലെ സഭാ അംഗങ്ങളോട് ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ ഉടൻ എല്ലാവരും ഇരിക്കുന്നവർ ആകുകയില്ല. സഭാ നേതൃത്വങ്ങൾ കൽപ്പിക്കുന്നത് അനുസരിക്കാത്തവരെയും, അവർ ഉടനെ അനുസരിപ്പിക്കും എന്ന നിലപാടാണ് ഇപ്പോൾ സഭയുടെ അത്യുന്നതരായ നേതൃത്വത്തിൽ ഉള്ളവരുടെ നിലപാട് ദൃശ്യമായത്. ഈയിടെ മുൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ചില നിർദ്ദേശങ്ങൾ ശരിയല്ലായെന്ന പ്രായോഗിക വിമർശനവുമായി ഒരു പുരോഹിതൻ വീഡിയോ പ്രചാരണം നടത്തി. ഒരു മാർപാപ്പ നിർദ്ദേശിച്ചിരുന്ന ജനാഭിമുഖ വി.കുർബാനയെപ്പറ്റി പ്രതികരിച്ച പുരോഹിതൻ പറഞ്ഞത് ഇങ്ങനെയാണ്: ഫ്രാൻസിസ് മാർപാപ്പ അപ്രകാരം നിർദ്ദേശിച്ചില്ലെന്നാണ്. മാർപാപ്പയുടെ ശരി നിലപാടിനെപ്പോലും സീറോ മലബാർ പുരോഹിതർ മനപൂർവ്വം മറച്ചുവച്ചു സംസാരിക്കുന്നു.

സത് ഭരണം നടത്തണമെന്ന് ആർക്കും പറയാം. ഇപ്പോൾ നടക്കുന്ന സഭാ ഭരണം സഭയുടെ നിയമങ്ങൾക്ക് നേരെ വിരുദ്ധമാണെന്നും, അങ്ങനെയല്ലാ, "സത് ഭരണമാണെ"ന്നും ചില അംഗങ്ങളും അഭിപ്രായം പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിലും അവ പെട്ടിട്ടുണ്ടാവില്ല. അഴിമതിയും , കോഴപ്പണ വിദ്യാഭ്യാസ കച്ചവടം, ആരോഗ്യ കച്ചവടം, നാടൊട്ടാകെയുള്ള കൊലപാതകങ്ങൾ, പണം പിടിച്ചു പറിക്കൽ, സഭാവിരുദ്ധത, വൈദീകർ വൈദീകരെപ്പോലും കൊലചെയ്യുന്ന സംഭവങ്ങൾ, സഭയിലെ വൈദികർ, മെത്രാന്മാർ, സന്യാസിനികളെപ്പോലും ലൈംഗികമായി പീഡിപ്പിച്ചുള്ള കൊല ചെയ്യുന്ന സംഭവങ്ങൾ, വിശ്വാസം എന്തെന്ന്പ റഞ്ഞു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ കുഞ്ഞ്കുട്ടികളെ ലൈംഗിക സുഖത്തിന് വേണ്ടി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങൾ, സഭയുടെ അംഗങ്ങൾ നല്കുന്ന ഈ പണം കൊണ്ട് ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികൾ വേറെ ഉണ്ട്. അതിനൊരു ഉദാഹരണമാണ് ജർമ്മനിയിൽ കൊളോൺ രൂപത യിൽ പുരോഹിതർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങ ളെപ്പറ്റി അറിഞ്ഞിരുന്ന കർദ്ദിനാൾ അവയെല്ലാം മറച്ചുവച്ചത്. കർദ്ദിനാൾ വോയേൽക്കിക്കെതിരെ മാർപാപ്പയുടെ ഇടപെടലുകളും നടപടികളും ഉണ്ടായി.. ഒടുവിൽ കർദ്ദിനാൾ സ്വയം കുറ്റം സമ്മതിച്ചു പരസ്യമായിട്ട് ജർമ്മൻ സഭാംഗങ്ങളോട് ക്ഷമ ചോദിച്ച സംഭവം യൂറോപ്യൻ മാദ്ധ്യമങ്ങൾ വാർത്തകളിൽ വലിയ പ്രാധാന്യം നൽകിയിരുന്നു.

കേരളത്തിലെ സീറോ മലബാർ സഭയിലെ മെത്രാന്മാർ നടത്തുന്ന വിദേശ യാത്രയുടെ ചെലവിന് വേണ്ട പണത്തിന്റെ ശ്രോതസ് ഏതെന്നു, എവിടെ നിന്ന് എന്ന വിവരം ക്രിമിനൽ വകുപ്പ് അന്വേഷണം നടത്തേണ്ടതുണ്ട്. സഭാംങ്ങൾക്കു അത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകണം. വിദേശരാജ്യ ങ്ങളിൽ പോയി ഇവർ പണം സമ്പാദിക്കുന്നുണ്ടെന്ന കാര്യം ഏവർക്കും അറിവുള്ള കാര്യമാണ്. ഇതുപോലെ എണ്ണമറ്റ കാര്യങ്ങൾ എടുത്തുപറയാൻ കഴിയും., തന്റെ സ്വന്തം ഒരു സഹോദര ഭാര്യയുടെ അഞ്ചേക്കർ ഭൂമി ( അറയ്ക്കൽ ശ്രീമതി മോണിക്കയുടെ സ്ഥലം) കബളിപ്പിച്ചു തട്ടിയെടുത്ത കാര്യം..എരുമേലി കൊരട്ടിയിൽ "ആവേ മരിയ" എന്ന പേരിൽ നടത്തുന്ന ധ്യാനകേന്ദ്രം ഉണ്ടാക്കിയതിനു കോടതികയറി നടക്കുന്ന മുൻ കാഞ്ഞിര പ്പള്ളി മെത്രാൻ കേരളത്തിൽ ഉണ്ടല്ലോ. ഇത്തരം പ്രവർത്തികൾ മെത്രാൻ ചെയ്‌താൽ ആത്മീയതയാണോ അഴിമതിയാണോ? ആരും അക്കാര്യം എന്തുകൊണ്ടാണ് അത് ചോദിക്കാത്തത്? ഈ സ്ഥലത്തിന് കോടികൾ വിലമതിക്കുന്നതാണ്. ഇതിനു കൂട്ടുനിന്നത് മെത്രാനൊടൊപ്പം കാഞ്ഞിരപ്പ ള്ളി രൂപതയിൽപ്പെട്ട കുറെ വൈദികരിൽ ചിലരും ഉണ്ട് എന്ന് മിസ്സിസ് മോണിക്ക തോമസ്‌ അറക്കൽ എന്നോട് പറഞ്ഞത് സത്യമാണ്. ഇത് ഒരു അഴിമതിയോ, അതോ പുണ്യ കർമ്മമോ ഈ കൃത്യങ്ങൾ ?
സീറോ മലബാർ കേന്ദ്രത്തിലെ മെത്രാന്മാർ അഴിമതിയുടെ കേന്ദ്രമാണ് എന്ന് ഈ അടുത്ത കാലങ്ങളിലുണ്ടായ കോടതിക്കേസുകൾ ചൂണ്ടിക്കാണി ച്ചുകൊണ്ട് സഭാംഗങ്ങൾ പറയുന്നു. മറ്റൊരു കാര്യം. കുറെ വർഷങ്ങൾക്ക് മുമ്പ് (2012- ൽ " വത്തിക്കാനിൽ "പ്രോക്കൂറ ഹൌസ് " എന്ന ഒരു കൊട്ടാര തുല്യമായ കെട്ടിടം വാങ്ങുവാൻ, രണ്ടു മില്യൻ യൂറോ നിങ്ങൾ പിരിച്ചു വയ്ക്കണം, ആ തുക ഞാൻ ജർമനിയിൽ വരുമ്പോൾ വത്തിക്കാനിലേ യ്ക്കു കൊണ്ട് പോകാവുന്നതാണ് " അവിടെ ഈ പണം നിക്ഷേപിക്കുവാൻ ഞാൻ രണ്ടു ബാങ്ക് അകൌണ്ടുകളവിടെ തുറന്നിട്ടുണ്ട്."എന്ന് തന്റെ ഒരു സുഹൃത്തിന് ഒരു ഇ- മെയിൽ എഴുതി അയച്ചത് സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ ആണ്. ഇത്തരം ആഹ്വാനം അദ്ദേഹം ചെയ്തത്, ഏതു തരം പുണ്യ പ്രവർത്തിയാണ് എന്ന് അദ്ദേഹം വിശദീകരിക്കണം.? ഇതിനെ എന്തെന്ന് തന്നെ വിളിക്കാം!.ഇതിന്റെ പേര് ? അഴിമതിയെന്നോ, അഥവാ കുഴൽപ്പണ വ്യവസായം എന്നൊക്കെ സഭയിലെ അംഗങ്ങൾ പറയുന്നു! ഇവരെല്ലാവരും അതിന് വേണ്ടവിധത്തിൽ യോഗ്യതയുള്ള വിശുദ്ധരാണോ ? സഭയിലെ ചില മെത്രാന്മാരും മറ്റു ചിലരും സഭാപരമായ കാഴ്ചപ്പാടിൽ സഭാംഗങ്ങളുമായി സഹകരിക്കേണ്ടതില്ലേയെന്ന് ഇന്ന് സഭാനവീകരണം ആവശ്യപ്പെടുന്നവരെല്ലാം ചോദിക്കുന്നു.

പട്ടിണിയും രോഗവും കാർന്നുതിന്നു തകരുന്ന മനുഷ്യജീവിതത്തെയൊ ന്നും ഈ സഭാധികാരികൾ കണ്ടിട്ടില്ല. അതെപ്പറ്റി ഒന്നും അവർക്കിപ്പോൾ പറയാനുമില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങൾ കാണില്ല. സ്വന്തം ചേരിയിൽ ആരെയും ചേർത്ത് തങ്ങളുടെ ആവശ്യങ്ങൾ ഓരോന്ന് അതേപടി സാധിക്കുകയെന്ന കുറുക്കു വഴികളുടെ ഉപജ്ഞാതാക്കളായ ഇത്തരം പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികൾ എന്നുള്ള ഒരു അഭിപ്രായമാണ് ഇപ്പോൾ സത്യം മനസ്സിലാക്കിയ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ചുള്ള പൊതു സംസാരം. മെത്രാന്മാർക്കു സ്വന്തം താല്പര്യസംരക്ഷണം ആവശ്യം വരുമ്പോൾ അല്മായർ പല വേഷത്തിലും അവർക്കുവേണ്ടി അണിനിരക്കണം എന്നാണു നാട്ടുനടപ്പ് എന്നവർ പറയുന്നു.
എറണാകുളം-അങ്കമാലി-കത്തീഡ്രൽ ദേവാലയം  

മെത്രാന്മാർക്ക് ഭരിക്കാൻ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട് ഉണ്ടല്ലോ. പച്ച പ്പുല്ല് തിന്നാൽ നല്ലതാണെന്ന് തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം ഒരു പശുവിന്റെ കഴുത്തിൽ പരമശിവ രുദ്രാക്ഷമാലയിട്ടു വലിച്ചുകെട്ടി ആ നിഷ്ക്കളങ്ക പശുവിനെ കച്ചിത്തുറുവിൽ കൊണ്ടുപോയി കെട്ടിനിറുത്താ ൻ ഒരു ഗോസ്വാമി ആഗ്രഹി ച്ചാൽ എന്താകും? എന്തായാലും കേരള സീറോ മലബാർ സഭയിൽ ഇപ്പോൾ ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്. അതിന് ഉറച്ച ഉദാഹരണമാണ് പാലായിലെ സഹായമെത്രാന്റെ സ്ഥാന ത്യാഗം, രണ്ട്- , എറണാകുളം-അങ്കമാലി രൂപത മെത്രാനായിരുന്ന ബിഷപ്പ് കരിയിലിനെ തന്റെ രൂപത ഭരണസ്ഥാനത്തുനിന്നും സഭാതലവൻ ഉടൻ പുറത്താക്കിയ സംഭവം.

ഫാസിസത്തിന്റെയും ലോകം എഴുതിത്തള്ളിയ കമ്യൂണിസത്തിന്റെയും തുരുമ്പിച്ച ലേബലിൽ ജീവിതമാർഗ്ഗം തേടുന്ന രാഷ്ട്രീയക്കാരെപ്പോലെ തന്നെ, അഥവാ സിറിയൻ ഭീകരരെപ്പോലെ തന്നെ കേരളത്തിലെ സീറോ മലബാർ സഭ ജനാധിപത്യഭരണകേന്ദ്രമായ സഭാസിനഡ് ഭീകരത്വം തന്നെ പറയുന്നത് കേട്ടിട്ടും ഒരു രക്ത വിപ്ലവം ഇല്ലാതാക്കാൻ വേണ്ടിയ യാതൊരു അഭിപ്രായങ്ങളും പറയാതെ സീറോ മലബാർ നേതൃത്വം കടുത്ത തീരുമാന നടപടികൾ ബിഷപ്പ് കരിയിലിനെതിരെ സഭാനേതൃത്വം നടപ്പാക്കുകയാ ണുണ്ടായത്. സഭയിൽ മെത്രാന്മാർ സഭാംഗങ്ങളുടെ പക്ഷത്തു ചേരാതെ ബിഷപ്പ് കരിയിലിനെതിരെ വേട്ടയാടാൻ നോക്കി എന്നാണ് ആക്ഷേപം. നീതിയും അനീതിയും എന്തെന്ന്പോലും കാണാതെ ഇടയലേഖനങ്ങൾ ഇറക്കി നരഹത്യ നടത്താൻ പോലും മടിക്കാത്ത സഭാനേതൃത്വം ഇപ്പോൾ കടുത്ത മൌന വ്രുതത്തിൽ ഇരിക്കുന്നു. ഇതുപോലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ആയിരുന്ന പ്രൊ. ടി. ജെ. ജോസഫിന്റെ കാര്യം ആർക്കും അറിയാം. എന്നിട്ടും മറ്റുള്ള മാദ്ധ്യമങ്ങൾ ഇക്കാലത്തും കടുത്ത നിശബ്ധതയിലിരിക്കുമ്പൊഴും കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്തിനു കോഴ വാർത്തയുടെ ദാഹം തീരുന്നില്ല. ആടിനെ പട്ടിയാക്കുന്ന നയം.

ഭാരതരാഷ്ട്രീയത്തിലെ അതിപ്രശസ്തനായിരുന്ന മഹാനായ നേതാവു ശ്രീ പി. റ്റി. ചാക്കോ കേരളത്തിലെ കത്തോലിക്കാ അല്മായരുടെ അഭിമാനമായി രുന്നല്ലോ. അതു പക്ഷെ രാഷ്ട്രീയ പകപോക്കലിലൂടെ അന്ന് അദ്ദേഹത്തെ ഇല്ലെന്നാക്കുവാൻ ശ്രമിച്ചപ്പോഴും സഭയിലെ മെത്രാന്മാരെല്ലാം അന്ന് മൗനം പാലിച്ചു. അന്നും ശ്രീ പി.റ്റി. ചാക്കോയെ കുടുക്കി ഇല്ലെന്നാക്കാൻ വേണ്ടി ശ്രമിച്ചവരുടെ നേതാവു ആരാണെന്ന് കേരളം മറന്നിട്ടില്ല. മന്ത്രി പി..ജെ. ജോസഫിനെയും കള്ളക്കേസ്സിൽ കുടുക്കി ഇല്ലെന്നാക്കാൻ കേരളത്തിൽ ആരൊക്കെയോ ശ്രമിച്ചപ്പോഴും ചിലർ സമദൂരം പാലിച്ചു നോക്കി നിന്നു രസിച്ചു. സീറോ മലബാർ സഭയുടെ ഷെവലിയർ പട്ടം ധരിക്കുന്നവർ കുറെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. കേരളത്തിൽ സീറോമലബാർ സഭ ഭരിക്കുന്നതിന് മെത്രാന്മാർ മാത്രമല്ല, സഭാംഗങ്ങൾക്കും തുല്യമായ അവകാശം ഉണ്ടെന്നും, ഇത് കൽപ്പിച്ചത് വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പയാണെന്നും മനസ്സിലാക്കണം. ഉണ്ടായ എല്ലാകുറ്റങ്ങളും ബിഷപ്പ് കരിയിലിന്റെയും സഭാനവീകരണത്തിന് ആവശ്യപ്പെടുന്നവരുടെയും ചുമലിൽ കെട്ടിവയ്ക്കാനുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റുള്ള മെത്രാന്മാരുടെയും ഷെവലിയര്മാരുടെയും നുണയുടെ ദൈവശാസ്ത്ര സുവിശേഷത്തെയും അജ്ഞതയെയും അതീവ സഹതാപത്തോടെതന്നെ അപലപിക്കുന്നു. ഇന്ന് മാർപാപ്പയുടെ നിർദ്ദേശങ്ങൾക്ക് സീറോമലബാർ മെത്രാന്മാർ പുല്ലുവിലയാണ് നൽകുന്നത് എന്നത് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു..

സീറോമലബാർ നേതൃത്വം മൌനികളായി ബിഷപ്പ് കരിയിലിനെതിരായി തീരുമാനം എടുത്തു. ഇവരുടെ അധാർമ്മികമായ ഈ നിലപാട് ക്രിസ്തീയത യിൽപെട്ടതല്ല. ഇവരുടെ ഹീനവും നീചവുമായ തന്ത്രങ്ങളുടെ കെണിയിൽ ബിഷപ്പ് കരിയിലിനെ വീഴ്ത്തണം, വീണോട്ടെ, ഇതായിരുന്നു, അവരുടെ നിലപാട്. കാര്യത്തിന്റെ നിജസ്ഥിതിയറിയാത്ത ആരുമൊന്നും പറഞ്ഞില്ല . വിദേശരാജ്യങ്ങളിൽ പോയി നുണക്കഥകൾ പ്രസംഗിച്ചു സായിപ്പന്മാരോട് പണം നേരിട്ട് പിരിക്കുന്ന സീറോ മലബാർ വൈദികരും മെത്രാന്മാരുമാണ് ആദ്യം ജയിലിൽ പോകേണ്ടവർ. സഭാ തലവൻ മുതൽ .അവർ ചെയ്യുന്നതും അഴിമതി തന്നെ..
കേരളസഭാ രാഷ്ട്രീയം നിയന്ത്രിക്കാൻ തങ്ങളെക്കൊണ്ട് കഴിയുന്ന സ്ഥിര അഹന്ത ഉൾക്കൊള്ളുന്നവരാണ് അവർ എന്ന പൊള്ളുന്ന സത്യം നാമെന്നും വീണ്ടും കേൾക്കുന്നു. ബിഷപ്പ് കരിയിലിനെതിരെ ആരോപണം നടത്തി ശിക്ഷിച്ചവർ ബിഷപ്പ് താഴത്തിനെ അതിവിശിഷ്ട താരമാക്കി ഉയർത്തി സഭയുടെ മെത്രാൻ സമിതിയുടെ തലവനായി ഉയർത്തി. അതെങ്ങനെ ആ പദവി കൊടുത്തവർക്ക് തോന്നി? പണ്ടുകാലത്ത് ഒരു മഹാ രാജാവിന്റെ മുമ്പിലെത്തി ബ്രാമണർ ചെയ്തതു പോലെ, ബിഷപ്പ് താഴത്ത് സഭാനേതൃത്വ ത്തിന്റെയും മറ്റു മെത്രാന്മാരുടെയും മുമ്പിലെത്തി മുട്ടുകുത്തി മോതിരം മുത്തി വല്ല കീർത്തനവും പാടി കാഴ്ച വയ്ക്കുക. അപ്പോൾ രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു "ജനറാൾ പട്ടം "! അഥവാ, ആർക്കും തന്നെ പിടികിട്ടാത്ത ഒരു "ബിഷപ്പ് കോൺഫറൻസ് ചെയർമാൻ "പദവി.".

സഭ ജനങ്ങളുടെ ആത്മീയഭവനമാണ് -

സീറോമലബാർസഭാമെത്രാന്മാരുടെ അല്മായരോടുള്ള നല്ല ഒരു മെച്ചപ്പെട്ട സഹവർത്തിത്വം ഭാവിയിൽ ഇനിയെങ്കിലും കുറെ മെച്ചച്ചപ്പെടുത്താൻ തയ്യാറാവണം. എങ്ങനെ? സത്യത്തിനും നീതിക്കും അർപ്പിതമായിട്ടുള്ള കാഴ്ച്ചപ്പാടുകളാണ്, എല്ലാവർക്കും മാത്രമല്ല, മാദ്ധ്യമങ്ങൾക്കും വേണ്ടത്. ഇന്നു സമൂഹത്തിന്റെ ധ്വനിയാകണം മാദ്ധ്യമങ്ങൾ. നുണ പ്രചാരണവും അത് വലിയ പണസമ്പാദനമാർഗ്ഗമായിട്ടും മാദ്ധ്യമങ്ങൾ അത് കാണുന്നത് അഴിമതി തന്നെയാണ്. സഭ ജനങ്ങളുടെ ആത്മീയ ഭവനമാണ്. അവിടെ വളയുന്ന, ഭീകരവാദികളായ ഫാസിസ്റ്റ് ശക്തികളെയാകെ തടയുവാനും സിനഡ് സമ്മേളനങ്ങൾ സമാധാനമായി സമ്മേളിക്കുവാനും സഭാ നിയമ സംരക്ഷണം നൽകുവാനും സഭാംഗങ്ങൾക്ക് മെത്രാന്മാരെപ്പോലെ ഒരു കടമയുണ്ട്, അവകാശമുണ്ട്. സഭാഭരണഘടനയെ ചോദ്യം ചെയ്യുന്ന രൂപത കളുടെ മെത്രാന്മാരെ അയോഗ്യരാക്കാൻ നിയമത്തിനു കഴിയണം. അതു പോലെ തന്നെ കേരളത്തിലെ സീറോമലബാർ കത്തോലിക്ക അന്തസിനെ ചോദ്യം ചെയ്യുന്ന ഏതുവിധം ഭീഷണികൾക്കും അറുതി വരുത്തുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം കത്തോലിക്ക സഭാധികാരികൾക്കുണ്ട്, അത് അല്മായർക്കുമുണ്ട്. സഭയുടെ മറപിടിച്ചു, സഭാംഗങ്ങളെ ആക്ഷേപിച്ചുള്ള , സ്വയം ഞെളിഞ്ഞു നിന്നു അൾത്താരമുന്നിൽ പ്രസംഗിക്കുന്നവരായ ചില പുരോഹിതരായ വിവരദോഷികളെ നിലയ്ക്ക് നിറുത്താനും അല്മായർക്കു ഉത്തരവാദിത്വം ഉണ്ട്.

അൽമായരില്ലാത്ത സഭയില്ല. 

സീറോമലബാർ സഭയിൽ ഒരു വലിയ പ്രതിസന്ധിക്ക് വേണ്ടി ദാഹിക്കുന്ന സഭാമെത്രാന്മാരും വിവേകം വെടിഞ്ഞു അല്മായരെയെല്ലാം ചൊൽപ്പടിക്ക് നിറുത്തുവാൻ ഉപകരണമാക്കുന്ന രൂപത മെത്രാന്റെ സ്വപ്‌നങ്ങളെല്ലാം വിരിയിക്കുന്ന അവരുടെ മാദ്ധ്യമങ്ങളും ശക്തമായ പ്രതിഷേധങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. സീറോ മലബാർ സഭയിൽ ഒരു പിളർപ്പിനു വരെയും, വത്തിക്കാനെയും കത്തോലിക്കാസഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്കും പുല്ലുവിലപോലും കണക്കാക്കാത്ത സീറോ മലബാർ സഭ യിലെ മെത്രാന്മാർക്കുള്ള അവിവേകത്തിന് ലഭിക്കുന്ന കനത്ത മറുപടിയാ കും സഭാനവീകരണ ആവശ്യം ഇന്നുയർത്തുന്ന സഭാംഗങ്ങളുടെയെല്ലാം മുന്നോട്ടുള്ള നീക്കം. സഭയെന്നത് എല്ലാ വിശ്വാസികളും ഉൾപ്പെട്ട ഉത്കൃഷ്ട സംവിധാനമാണ്, കുറെ മെത്രാന്മാരോ പുരോഹിതരോ മാത്രമല്ല സഭയെന്ന നിർവചനം. എല്ലാ സഭാംഗങ്ങൾക്കും സഭാസിനഡിൽ മെത്രാന്മാരെപ്പോലെ തന്നെ തുല്യമായ ഏത് പദവിയും അവകാശവുമുണ്ട് എന്നാണു റോമിൽ നിന്ന് മാർപാപ്പയുടെ നിർദ്ദേശം. നിലവിലുള്ള സഭാനേതൃത്വത്തിന്റെ ഇന്ദ്ര ജാലം അല്ല സഭാംഗങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത്.സഭാധികാരികളുടെ ചില ചൂഷണത്തിൽ നിന്നുമുള്ള സഭാംഗങ്ങളുടെ മോചനവും അതിലേറെയും യേശുക്രിസ്തുവിലുള്ള വിശ്വാസ ജീവിതസുരക്ഷിതത്വവുമാണ് //-
************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************