Donnerstag, 18. Mai 2017

ധ്രുവദീപ്തി // Autobiography // Journey Of a Missionary Priest // Reaction in the Bishop's house // Fr. George Pallivathukal

Dhruwadeepti : Autobiography // 

Journey Of a Missionary Priest //

Reaction in the Bishop's House //

Fr. George Pallivathukal



 Fr. George Pallivathukal
when the news about my arrest and police custody reached the Bishop's House, Bishop Dubbelman was away in Rome attending the Vatican II meeting. Vicar General Fr. Oosstrahaut, a Dutch Norbertine, was the Parish priestof Napier Town Parish and he was in his residence. In the absence of Bishop Mgr. Joseph Thaliath a very authoritarian and arrogant type of person was virtually running the diocese. When Fr. Vanthiel the Secratary brought the telegram of Fr. Antony Thundiyil regarding my arrest Mgr. Thaliath was playing cards with the priests working in the school and college. Without even caring to read the telegram and continuing the cards game Mgr. Thaliath said " Oh George, he is a Gunda. He might have done some gundagiri. He will come out as he is gone in. Don't worry, let us continue our game". Fr. Vanthiel was disturbed with this remark. So he sent a telegram to Fr. Francis Xavier at Binjhia, Mandla to do the needfull. The Priests of Mandla were all waiting for my arrivel in Mandla.

The Media 

The quarrel with the Tehasildar and my arrest was big news in Mandla and Jabelpur. Allmost all the papers reported the version of the Tehsildar and wrote against me. Only one Paper "Yugdharam" whose reporter from mandla was Sri. O. P. Vedi wrote in detail the true version of the story. Papers wrote that I would be brought to Mandla and there were throngs of people in Mandla waiting to have a glimpse of me in handcuff, an unusual spectacle.

On the 3rd of November the second day of my arrest we were still under the police custody in Gheori. In the evening I called the Head Constable and told him that he was supposed to present me before a Magistrate with in 24 hours of my arrest. I remeinded him that 24 hours had already passed and they did not do anything for me. You could have taken me to Dindori, the sub divisional headquarters or to Mandla the district headquarters by this time. I am going to lodge a complaint against you because you are unnecessarilly harasing me". Hearing this he decided to send me to Mandla via Bichhia. About 8 pm a bus came which was going towards Bichhia and the police put us in the bus. Two police men acccompanied us.

One night in the Bichhia lock up 

When we got into the bus, five people from Junwani including two school teachers also got in. They were following us. They had taken along with them their land records to bail us out and enough of money for any eventuality. When we reached Bichhia town the four of us were taken to the police station and put in the lock up. The lock up was already used by another criminal before us. The room was dirty and smelling. The former occupant had defecated in one corner of the room and his stool was heaped up there. We were destined to spend our night in that room in the condition narrated above because the police would not listen to our request to get the room cleaned. We were told that such cleanliness was possible only at home, not in the police station. The policemen gave us one dirty blanket each for the night. My companions spread one Blanket for me on the ground and told me to lie down and they covered me with another one. The three of them managed with two blankets. In the morning I refused to answer the call of nature in the room, where we were sleeping and so the police took me to a nearby bush behind the police station and I had my morning ablutions there.

Reception at mandla.  

 Meeting with farmers in Mandla
The police offered us a cup of tea each and put us in a bus for mandla. The five accompanying us from Junwani also got into the bus with us.Those days there was no bridge over the river Narmada. We had to get down on the southern bank of the river, cross the river by boat and get into the town. The news of our comming to Mandla by the morning bus was known to the people. Therefore as we crossed the river and came to the town crowds of people were lined up on either side of the road to have a glimpse of the criminals who had beaten up the Tehsildar cum Magistrate.

Jailed and released

The police took us first to a hotel for meals. After the meals the constables who were taking us to the court asked those who were accompanying us from Junwani to pay for the meals. I did not allow my asssociates to make the payment. We four were under police custody and it was their responsibility and duty to feed us. Finally the police had to make the payment. I did not eat anything. I had only a cup of tea. From the hotel we were publicly paraded to the superindentend of poce 's office and from there to the local police station. We were made to march through the main streets of Mandla and finally we were brought to the Tehsil court. We were given to understand that as soon as we would reach Mandla we would be bailed out. However when we reached the Tehsil Court there was nobody there to stand bail for us. Ultimately the magistrate sent us to the district jail.  

 Madhyapradesh- India 
Meanwhile the fathers were anxiously waiting for us in the district Court and after waiting for several hours they made enquiry and found out that we were taken by mistake to the Tehsil Court, and not to the court that was ordered by the Collector and that we were already in jail. So Dr.Henson of Katra Hospital and the priests once again approached the Collector and told him about the entire confusion. The Collector immediately informed the Jail Superindent that the four of us should be released on the same day and asked him to prepare the papers to that effect. By the time we were released from the Jail it was 5.30 p.m.

We were instructed by the Collector to proceed to Junwani immediatly because he had sent the deputy Superintendent of police to the place for an on the spot enquiry. The last bus to Bichhia was at 6.pm. and we had to cross the river to reach the bus. It was the Collectors order so the police had stopped the bus until we boarded it. I was very hungry and tired. The priests took me to the nearby Nirmala convent and gave me a cup of tea and banana.

There was no time to eat and so intantly we rushed to the bus. When we reached the bus stand at Bichhia my Jail companions stayed on at the bus stand to catch the early morning bus to Junwani. Fr. Terrence and myself walked to Sijhora about 10 Km. from Bichhia. At Sijhora Fr. Xavier Barret and Fr. Premananda were discussing about us and had planned to go to mandla the following morning. We both bumped into their room and we brought much happiness and joy as we surprised both. Barret and Prem were under the impression that the masters and I were still in the Jail. Everything went smoothly in Mandla that day because of Dr. Hensen and the priests of mandla who were friendly with the Collector. I had the privilage and the joy of tasting jail life for his sake. Prayers of intercession were going up continuously from every corner of the diocese on our behalf.

Return to Junwani

We barely slept that night at Sijhora. After a good meal Terrence and myself narrated the entire episode to the priests present there. We got up very early and walked back to Bichhia to catch the early morning bus to Junwani. There was only one Bus service from Bichhia to Dindori in the morning and the same bus would return to Bichhia in the evening. When we reached Gheori the site of the incedent and where the Dy. Superintendent of police was camping, the police stopped the bus and asked us to get down to give our statement to the police officer. We told him that first we had to go home, have a bath and do pooja and then only anything else would be done. So he allowed us to go.

People's excitment 

As we alightedfrom the bus at Junwani we began walking towards our house. The house was about half a kilometer away from the bus stop. As the head catechist Mr. Amritdas saw Terrence and myself approching towards the house, he ran and rang the church bell. Hearing the unusual sound of the church bell people from all directions rushed to the church compound. Students along with the teachers also came out from the school to see what is happening. When we reached the church ground there was a crowd waiting for us. All came and greeted us, some shook hands, some touched our feet and many burst out crying saying that " for our sake you had to undergo all these sufferings". Fathers, Antony Thudiyil, and Milo Der Kinderen were keeping company with Fr. Paymans from the day I was arrested and jailed. All were happy and over joyed. After a bath and breakfast both Fr. Terrence and went to Gheori to give our statement to the Deputy Superintendent of police. People wanted to show their gratitude and requested for a thanksgiving mass in the evening. //-

--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.in 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 


DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form

Montag, 15. Mai 2017

ധ്രുവദീപ്തി : Literature // ചെറുകഥ // മരം // നന്ദിനി വർഗീസ്

 

 Literature // ചെറുകഥ //


                               മരം  
                       

   - നന്ദിനി വർഗീസ് - 


 

തീയും ഗന്ധകവും ചുറ്റിലും ഉയരുന്നു.

കത്തിയമര്‍ന്നിട്ടും കുറ്റി മാത്രം ബാക്കിയായ പടുകൂറ്റന്‍ വൃക്ഷത്തിന്റെ അവശിഷ്ടഭാഗത്തില്‍ ആ രൂപം ഇരിക്കുന്നു.

അവിടവിടെയായി വേറെ ചെറു രൂപങ്ങള്‍..

തീ ചെറുതായി ശമിക്കുന്നു എന്ന് കാണുമ്പോള്‍ ഊതുന്നവര്‍..

തീയാളി കത്തുമ്പോള്‍ ഉയരുന്ന നിലവിളികളില്‍

ദൈവനിന്ദകൂടിക്കലരുമ്പോൾ...‍

അവര്‍ അട്ടഹസിക്കുന്നു.


എന്നാല്‍...

അതൊന്നും കുറ്റിപ്പുറത്തിരിക്കുന്ന രൂപത്തെ ബാധിക്കുന്നില്ല.

ചെറു രൂപങ്ങള്‍ ആശയക്കുഴപ്പത്തിലായി. 

അവര്‍ കുറ്റിയ്ക്ക് ചുറ്റും നിരന്നു.

താണു വീണു വണങ്ങി.

“സാത്താന്‍...സാത്താന്‍...”

അവരുടെ നാവില്‍ നിന്ന് തിന്മയുടെ മന്ത്രമുയര്‍ന്നു.

സാത്താന്‍ അനങ്ങുന്നില്ല.

അവര്‍ കൂടിയാലോചിച്ചു.

പിന്നെ യാത്രയായി...

കുട്ടിച്ചാത്തന്മാര്‍....

 

പാരമ്പര്യത്തിലും, പണക്കൊഴുപ്പിനും പണ്ടെങ്ങോ പേരു കേട്ടിരുന്ന ഒരു തറവാട്.

വലിയ കാരണവരുടെ കീഴില്‍ കാര്യങ്ങളെല്ലാം ഭദ്രം. തറവാട്ടു മഹിമ വിളിച്ചോതിയത് നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന കെടാവിളക്കയിരുന്നു...

 

എന്നാൽ...‍ നിലവറയില്‍ ചില നേരങ്ങളില്‍ ഒളിച്ചിരിക്കാൻ ‍കയറാറുള്ള

മിന്നു മോള്‍ കണ്ടിട്ടുള്ളത്...

മുളച്ച് ചെറു തെങ്ങുകളാകാന്‍ വെമ്പല്‍ കൊള്ളുന്ന കുറേ തേങ്ങകള്‍ മാത്രം..!

 

മിന്നു മോള്‍...മൂത്ത കാരണവരുടെ മകള്‍..

അമ്മ പറയാറുണ്ട്‌..

"നിലവറയിൽ കയറരുത്..പാമ്പ് കാണും.."

മിന്നു മോള്‍ക്ക് പാമ്പിനെ പേടിയില്ല..

"എന്തിനാ പേടിക്കുന്നത്..മിന്നുമോള്‍ പാമ്പിനെ നോവിച്ചില്ലല്ലോ".

 

‍ആറു വയസ്സുകാരി മിന്നുമോള്‍ക്കറിയില്ല..

ആ വലിയതറവാടിന്റെ അളവറ്റ സ്വത്തിനെക്കുറിച്ച്.  

അവള്‍ക്ക് രണ്ടുടുപ്പ് മാത്രം..

അത് മാറി മാറി ഇടും.

അവള്‍ സ്കൂളിലേയ്ക്ക് യാത്രയാകുമ്പോള്‍..

അസൂയയുടെ പിന്നാമ്പുറങ്ങളിലുള്ള അടക്കം പറച്ചിലുകളില്‍..അവള്‍ക്കിഷ്ടമായത് സുന്ദരമായ ബാല്യം.

 

മിന്നുമോള്‍ക്ക് ഒമ്പത് വയസ്സായി.

ഒരു കുഞ്ഞാങ്ങള ഉണ്ടായിരുന്നെങ്കില്‍ ..

അവള്‍ അമ്മയുടെ അടുത്തേയ്ക്ക് ഓടി.

"അമ്മേ..ഒരു കുഞ്ഞുവാവേ തരാമോ..?"

ദൈവഹിതം..... ഒരു വർഷത്തിനുശേഷം....

കുഞ്ഞാങ്ങള പിറന്നു.

അതിനോടൊപ്പം മുറ്റത്ത് ഒരു കിളിമരം വളർന്ന് വരുന്നത് അവൾ കണ്ടു.

 

പിന്നെ മിന്നുമോളും കുഞ്ഞാങ്ങളയും..ചക്കരയും അടയുംപോലെ..

മിന്നുമോള്‍ സ്കൂളില്‍ പോയി വരാന്‍ താമസിക്കുമ്പോള്‍ കുഞ്ഞുവാവ കരയും.

" ചേച്ചി എന്തിയേ.. അമ്മേ.. ? "

പറമ്പിന്റെ അതിരില്‍ പാമ്പ് പോലെ, റബര്‍ മരങ്ങളുടെ ഇടയിലൂടെ പോകുന്നവഴിയിലേയ്ക്ക് കണ്ണുംനട്ട് കുഞ്ഞുവാവ നില്‍ക്കും.

ദുരെ മിന്നു മോളുടെ പാവാടയുടെ നിറം കാണുമ്പോള്‍ പിന്നെ അവനു സന്തോഷമാണ്.

 

ഒരിക്കല്‍ കുഞ്ഞുവാവ ഒരുപാട് കരഞ്ഞു.

മിന്നുമോള്‍ സോപ്പ്പെട്ടി കൊണ്ടു അവനെ എറിഞ്ഞതിന്. മുട്ടില്‍ പഴുത്തു നിന്ന പരു പൊട്ടി പഴുപ്പ് പുറത്തേയ്ക്ക് ഒഴുകി...

മിന്നു മോള്‍ അന്ന് കരഞ്ഞില്ല..പക്ഷെ അവള്‍ കരഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം..

 

കുഞ്ഞു വാവ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ ഉള്ളുരുകി പ്രാര്‍ഥിക്കും.

"ഇന്ന് മോന്‍ ചര്‍ദ്ദിക്കല്ലേ.."

ബസ്സില്‍ കയറുമ്പോള്‍ തന്നെ ആയ അവന്റെ  കൈയ്യില്‍ ബക്കറ്റ് കൊടുക്കും.

അത് അവനു ഒരു നൊമ്പരമായിരുന്നു.

കാലം...മുന്നോട്ടോടി...

ഒരു പന്തയക്കുതിരയെപ്പോലെ....

തറവാടും നിലവറയും ഓർമ്മച്ചിത്രങ്ങളായി....

 

മുറ്റത്തെ മരവും വളർന്ന് തുടങ്ങി......

കുഞ്ഞുവാവ വളര്‍ന്നു..ഇല്ലായ്മയിൽ നിന്നും ‍ ദൈവകരുതല്‍ അവനെ താങ്ങിനിർത്തി..

അവൻ പോലും പ്രതീക്ഷിക്കാതെ.....

സര്‍വതും അവന്‍ കരസ്ഥമാക്കി ..പണം.. പദവി ... പ്രശസ്തി... അങ്ങനെ ഒരുപാട്..

മിന്നു മോള്‍ക്ക് അവന്‍, കുഞ്ഞ് വാവ തന്നെ.. 

അവൾ പൊന്നു വാവ എന്ന് തന്നെ അവനെ വിളിച്ചു.

വിളികള്‍ പ്രായത്തിന്റ്റെ ആലോസരങ്ങള്‍ക്ക് വഴിമാറുന്നു എന്ന് മിന്നു മോള്‍ അറിഞ്ഞില്ല..

പതുക്കെ ചേച്ചി എന്ന ചിണുങ്ങല്‍ "എടി" എന്ന പേരിലേയ്ക്ക് വഴി മാറി.

"എടി.."

അവളത് സാരമാക്കിയില്ലാ..

പൊന്നു വളരും തോറും "എടി" വിളിയുടെ ശക്തികൂടി വന്നു. പ്രായത്തിന്റ്റെ കുത്തൊഴുക്കില്‍ മിന്നു മോളുടെ അന്വേഷണങ്ങള്‍ പൊന്നുവിന് അസഹനീയമായി....

പിന്നെ "എടി" യുടെ വിശേഷണങ്ങള്‍ കൂടി വന്നു..കാരണം മിന്നു മോളുടെ വാത്സല്യവും കരുതലും സാന്ത്വനങ്ങളും ഇനി പൊന്നുവാവയ്ക്ക് വേണ്ട ..

ആ മരം വളർന്ന് പന്തലിച്ചിരിക്കുന്നൂ..

ഫോണ്‍ വിളിയില്ല..വിളിച്ചാലോ ....

“ങും...........”

ഒരു മൂളല്‍ മാത്രം ...

സംസാരിക്കാന്‍ സമയമില്ല..തിരക്ക്...രക്തബന്ധം സുഹൃത് വലയത്തില്‍ പെട്ട് ഞെങ്ങിയമര്‍ന്നു.


മുറ്റത്തെ മരം ഉണങ്ങാന്‍ തുടങ്ങി...

ഇല്ലായ്മയിലെ ദുഃഖങ്ങള്‍..ദൈവപരിപാലനയിലെ മഹത്വങ്ങള്‍ അടഞ്ഞ അദ്ധ്യായങ്ങളും, ദൈവത്തിന്റെ നാമ൦ ചോദ്യ ചിഹ്നവുമായി..

പൊന്നു വളര്‍ന്നു കൊണ്ടിരുന്നു . ..

മിന്നുമോള്‍ക്ക് ഒരു വാവ പിറന്നപ്പോള്‍ പൊന്നു ഓടിയെത്തി .

എന്നാല്‍ ..

ആശുപത്രി ബില്ലിന്റെ രൂപത്തില്‍ 

ആ സ്നേഹസാമീപ്യം നൊമ്പരമായി.

കാശ് എണ്ണി കൊടുത്ത് പിരിയുമ്പോള്‍ മിന്നു മോള്‍ക്ക് വില വീണു ..

കാരണം മിന്നുമോള്‍ ഉണക്കമരമായി തീര്‍ന്നിരുന്നു .

ആവശ്യാനുസരണം പറിക്കാന്‍ പഴങ്ങളില്ലാതെ, തണലിനു ശിഖരങ്ങളോ ഇലകളോ ഇല്ലാതെ മിന്നു മോള്‍ വിറകിനു തുല്യമായി മാറിയിരുന്നു .

 

വീടിനുള്ളിലെ കെടാവിളക്ക് അണഞ്ഞ ദിവസം.....

പൊന്നുവാവ വീണ്ടും വന്നു.

ഉണക്ക മരം മുറിച്ചു.

ലോറിയില്‍ അടുക്കി കെട്ടി.

കടയില്‍ കൊടുത്ത്, കാശ് എണ്ണി വാങ്ങി...

 

കുട്ടിച്ചാത്തന്മാര്‍ തിരികെയെത്തി.

വീണ്ടും കുറ്റിയ്ക്ക് ചുറ്റും വണങ്ങി നിന്നു .

തിന്മയുടെ നാമമുയര്‍ന്നപ്പോള്‍ ആ രൂപം തല പൊക്കി ...

പതുക്കെ എഴുന്നേറ്റു .

പൊടുന്നനെ എവിടെ നിന്നോ ഒരു വിറകു കഷണം പറന്നു വന്നു .

ഒറ്റയടി ...

തലയ്ക്ക് തന്നെ കൊണ്ടു.

അടിതെറ്റിയ രൂപം തല തിരുമി നേരെ നിന്നു .

പിന്നെയും അടി ....

തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിയുടെ 

ഇടയില്‍ കൂടി...

കുട്ടിച്ചാത്തന്മാര്‍ അത് കണ്ടു.

സാത്താന്‍ ചിരിക്കുന്നു.

 "അങ്ങുന്നിനു രണ്ടടി കിട്ടിയാല്‍ എന്താ..സംഗതി ഏറ്റല്ലോ.."

കുട്ടിച്ചാത്തന്മാര്‍ വീണ്ടും ഊതാന്‍ തുടങ്ങി ..

തീയുണർത്താൻ വേണ്ടി....

 

മരകുറ്റി പുതു മഴയില്‍ വീണ്ടും തളിര്‍ത്തു..

ഉയര്‍ന്നു പൊങ്ങി ഫലങ്ങളാല്‍ നിറഞ്ഞു .

തന്റ്റെ പേര് അന്വര്‍ത്ഥമാക്കും വിധം ഒരു കൂട്ടം കിളികള്‍ ആ മരത്തില്‍ നിന്നും പറന്നു പൊങ്ങി .

പൊന്നു വാവ വീണ്ടും വന്നു ..

പടര്‍ന്നു പന്തലിച്ച കിളിമരത്തിന്‍ ചോട്ടില്‍ അവന്‍ ഇരുന്നു ...

കിളിമരം ആ ചെവികളില്‍ തിരിച്ചറിവിന്റെ ബാലപാ0ങ്ങള്‍ ഓതി ക്കൊടുത്തു... 

തീയുണര്‍ത്താന്‍ ആഞ്ഞൂതിയ ചാത്തന്മാര്‍ അറിഞ്ഞില്ല കുതിര്‍ന്ന വിറകിലൂടെ ഒലിച്ചിറങ്ങുന്ന സ്നേഹതേന്‍ തുള്ളികളെ ....    

 

നന്ദിനി

------------------------------------------------------------------------------------------------------

Freitag, 12. Mai 2017

ധ്രുവദീപ്തി: Religion // സഭാപിതാക്കന്മാരുടെ വേദപുസ്തക വ്യാഖ്യാനം // Prof. Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,


സഭാപിതാക്കന്മാരുടെ വേദപുസ്തക വ്യാഖ്യാനം // 


Prof. Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, 


(President, Oriental Institute of Religious studies, India.
Vadavathoor, Kottayam.)


ശ്ലീഹന്മാർക്കു ശേഷം തിരുസഭയുടെ പരിപാലകരും പ്രബോധകരുമായി വർത്തിച്ച സഭാപിതാക്കന്മാർ വി. ഗ്രന്ഥത്തെയും വിശുദ്ധ പാരമ്പര്യത്തെയും മുറുകെ പിടിച്ചുകൊണ്ടു തെറ്റായ പ്രബോധനങ്ങൾക്കെതിരെ പോരാടുകയും വിശ്വാസികളെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്തു.

സഭാപിതാക്കന്മാരുടെ വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തെ സ്വാധീനിച്ചിരുന്നത് യഹൂദ-യവന വ്യാഖ്യാനശൈലികളാണ്. ഹലാക്ക (Halaka), ഹഗ്ഗാദ (haggada) എന്നീ രണ്ടു രീതികളാണ് തിരുലിഖിതവ്യാഖ്യാനത്തിന് യഹൂദർ അവലംബിച്ചിരുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിൽ അനുദിന ജീവിതം എപ്രകാരം ക്രമീകരിക്കാം എന്നതായിരുന്നു ഹലാക്കയുടെ ലക്ഷ്യം. ഹഗ്ഗാദയാകട്ടെ, സിനഗോഗിലെ ആരാധനയുടെ ഭാഗമായുള്ള പ്രസംഗത്തിൽ, വിശ്വാസികളെ ആത്മീയമായി പ്രബുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ നൽകിയിരുന്ന വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ ഉപദേശങ്ങളാണ്. ആദ്യകാലത്ത് വാചികരൂപത്തിലായിരുന്ന വിശുദ്ധഗ്രന്ഥവ്യാഖ്യാനം ക്രമേണ ലിഖിതരൂപം പ്രാപിക്കുകയായിരുന്നു. വ്യാഖ്യാനിക്കേണ്ടിയിരുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ അതുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങളുമായി ചേർത്താണ് റബ്ബിമാർ വ്യാഖ്യാനിച്ചിരുന്നത്. പലപ്പോഴും ഇത് അക്ഷരാർത്ഥത്തിലുള്ള പദാനുപദ വ്യാഖ്യാനമായിരുന്നു. ദൃഷ്ടാന്തരൂപവ്യാഖ്യാനവും (Allegorical Interpretation) യഹൂദർക്ക് അപരിചിതമായിരുന്നില്ല.

 From caves of Qumran
വിശുദ്ധ ഗ്രന്ഥത്തിന്റെ അറമായ പരിഭാഷയായ താർഗും വ്യാഖ്യാന ത്തോടു കൂടിയ ഒരു പരിവർത്തന മായിരുന്നു. വ്യത്യസ്ത വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ യോജിപ്പിച്ചു നൽകിയിരുന്ന വ്യാഖ്യാനമാണ് മിദ്രാഷ് (മിശിഹായ്ക്ക് ശേഷം 4-5 നൂറ്റാണ്ടുകളിലെ മിദ്രാഷിമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്). ഖുംറാൻ സമൂഹത്തിന്റെ വ്യാഖ്യാനശൈലി യായ പെഷെർ (Pesher- വിശദീകരണം എന്നർഥമാക്കുന്നു) പ്രവാചക ഗ്രന്ഥങ്ങളെ സമകാലിക ചരിത്ര സംഭവങ്ങളുമായി ബന്ധിപ്പിച്ചാണ് വ്യാഖ്യാനിച്ചിരുന്നത്.

ഗ്രീക്കുകാരും താദൃശ്യ വ്യാഖ്യാന സങ്കേതങ്ങൾ ഉപയോഗിച്ച് അവരുടെ കവികളുടെയും (ഹോമർ, വെർജിൽ) തത്വശാസ്ത്രജ്ഞരുടെയും (പ്ലേറ്റോ, അരിസ്റ്റോട്ടൽ) കൃതികൾ വിശദീകരിച്ചിരുന്നു. അക്ഷരാർത്ഥത്തോടൊപ്പം അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന അഥവാ അതിനുപരിയായ മറ്റൊരു അർത്ഥംകൂടി കണ്ടെത്താനുള്ള ശ്രമമായിരുന്നു അവരുടേത്. ദൃഷ്ടാന്തരൂപ വ്യാഖ്യാനം അതിനവരെ സഹായിച്ചു. യവനസംസ്കാരത്തിൽ വളർന്നുവന്ന യഹൂദർ, പ്രത്യേകിച്ചും അലക്‌സാൻഡ്രിയായിലുണ്ടായിരുന്നവർ, ഈ ഗ്രീക്ക് വ്യാഖ്യാന ശൈലി അവലംബിച്ചു. ഫിലോയും യോസേഫുസുമൊക്കെ (Philo and Josephus) അവരിൽ ചിലർ മാത്രമായിരുന്നു. വിശുദ്ധഗ്രന്ഥവീക്ഷണവും വിശ്വാസതത്വങ്ങളും ഗ്രീക്കുകാർക്കു സ്വീകാര്യമായി   അവതരിപ്പിക്കുന്ന തിനു ഈ ശൈലി ഏറെ സഹായകമായി. ആദിമ സഭയിലെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തെയും ഈ ശൈലി വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ വിശദീകരിക്കാൻ വിഷമമായിരുന്ന പല തിരുലിഖിത ഭാഗങ്ങളും ദൃഷ്ടാന്തരൂപമായ വ്യാഖ്യാനത്തിലൂടെ സുവ്യക്തമാക്കാൻ അതുവഴി സാധിച്ചു.

യഹൂദശൈലി ക്രൈസ്തവ പാരമ്പര്യത്തിൽ 

ആദിമ ക്രൈസ്തവർ യഹൂദരായിരുന്നതുകൊണ്ട് യഹൂദരുടെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനശൈലി അവരുടേതുമായി. നിയമ-പ്രവാചക ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാൻ യഹൂദർ ഉപയോഗിച്ചിരുന്ന സാഹിത്യരൂപമായിരുന്ന "ഹോമിലി " സഭാപിതാക്കന്മാരും ഉപയോഗിച്ചു ( Homila, Tractatus, Sermo).
പ്രതിരൂപവ്യാഖ്യാനശൈലിയാണ് പഴയനിയമത്തിന്റെ പൂർത്തീകരണമായി ഈശോമിശിഹായെ അവതരിപ്പിക്കുന്നതിന് അവർ അവലംബിച്ചിരുന്നത്.

സാക്ഷിത്വ വ്യാഖ്യാനശൈലിയാണ് (ടെസ്റ്റിമോണിയ) മറ്റൊരു സാഹിത്യ രൂപം. പഴയനിയമത്തിന്റെ പൂർത്തീകരണമാണ് ഈശോയെന്നും തിരു സഭയാണ് പുതിയ ഇസ്രായേലെന്നും സ്ഥാപിക്കാനായി സമാന സ്വഭാവമുള്ള പഴയനിയമ ഭാഗങ്ങൾ സമാഹരിച്ചവതരിപ്പിക്കുന്നതാണ് ഈ ശൈലി. പ്രബോധനത്തിനും അബദ്ധപ്രബോധകരെ നേരിടുന്നതിനും ഇതുപയോഗിച്ചിരുന്നു.

 Sub-apostolic period
വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിനുപയോഗിച്ചിരുന്ന മറ്റൊരു സാഹിത്യരൂപമാണ് ലേഖനങ്ങൾ. ധാർമ്മികവും പ്രബോധനപരവുമായ ചർച്ചകൾ ലേഖനങ്ങളുടെ പ്രത്യേകതയാണ്. റോമിലെ വിശുദ്ധ ക്ലെമെൻറ്, അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്, സ്മിർണായിലെ വിശുദ്ധ പോളികാർപ്പ് തുടങ്ങിയവരുടെ ലേഖനങ്ങൾ പ്രസിദ്ധങ്ങളാണ്. ഈ വ്യാഖ്യാനരീതി പിന്നീട് വി. അഗസ്തീനോസും, ജോൺ ക്രിസോസ്‌തോമും സ്വീകരിക്കുന്നത് നമ്മൾ കാണുന്നുണ്ട്.


 Apostolic age
ഒന്നാം നൂറ്റാണ്ടിന്റെ അവസാന ത്തിലും (apostolic period) രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ( sub-apostolic period) രൂപം കൊണ്ട ക്രൈസ്തവ കൃതികളിലും പഴയനിയമ വ്യാഖ്യാന ത്തിൽ യഹൂദശൈലിതന്നെയാണ് അനുവർത്തിച്ചു കാണുന്നത്. റോമിലെ വിശുദ്ധ ക്ലെമെന്റിന്റെ കോറിന്തോ സുകാർക്കുള്ള ലേഖനനത്തിൽ അക്ഷരാർത്ഥത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ബർണ്ണബാസിന്റെ പേരിലുള്ള കൃതി (Pseudo Barnabas) മിദ്രാഷിക് ശൈലിയു പയോഗിച്ചു വിശുദ്ധഗ്രന്ഥം ആത്മീയമായി വ്യാഖ്യാനിക്കുന്നു.

ശത്രുക്കളുടെമേൽ വിജയം വരിക്കുന്ന പ്രബലനായ ഒരു രാജാവായി മിശിഹായെ യഹൂദർ കാത്തിരുന്നപ്പോൾ ക്രിസ്ത്യാനികൾക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് കുരിശിൽ സഹിച്ചു മരിച്ചുയിർത്ത ഒരു മിശിഹായെ ആയിരുന്നു. ഏശയ്യാ പ്രവാചകനിലെ സഹനദാസനെക്കുറിച്ചുള്ള പ്രവചനങ്ങൾ മിശിഹായിൽ പൂർത്തിയായതായി അവതരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ് (നടപടി-8, 26-40; ഏശ 53,7-8) //- 
(ധ്രുവദീപ്തി: ലേഖനം തുടർച്ച അടുത്തതിൽ) 
-------------------------------------------------------------------------------------------------------------

Sonntag, 23. April 2017

ധ്രുവദീപ്തി: പൊളിറ്റിക്സ് //- മനുഷ്യൻ- യന്ത്രം : ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും.// George Kuttikattu

ധ്രുവദീപ്തി: പൊളിറ്റിക്സ് //-

ഏകാധിപതി നരേന്ദ്ര മോദിയുടെ പ്രത്യക്ഷ മൗനവും,

ജനങ്ങൾക്കു നേരെയുള്ള വെല്ലുവിളികളും. //

George Kuttikattu  

തിനു പ്രധാനപ്പെട്ട ഉത്തരവാദിത്വം പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് മാത്രം അല്ലെ? ഇന്ത്യൻ ജനതയുടെ മൗലികാവകാശങ്ങളിൽ ഇന്ന് നിലവിലുള്ള നിയമവും  യഥാർത്ഥ നീതി നിഷേധത്തിനും പൗരന്റെ ഭാവിയെ വളരെ അപകടപ്പെടുത്തുന്നതുമാണ്. ഇന്ത്യൻ സർക്കാ രിന്റെ ഭീഷണികൾക്കും എല്ലാ അസ്വസ്ഥതകൾക്കും  കാരണമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏക നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ തന്നെയാണെന്ന് പറയാം. ഇപ്പോഴാകട്ടെ അനേക കോടികൾ  ഇന്ത്യൻ ജനങ്ങളുടെ എല്ലാ യഥാർത്ഥ ജീവിതപ്രശ്നങ്ങൾ ബഹുമുഖമായതും വളരെ സങ്കീർണ്ണമായതും ഇത്  ഏറെ ദു:ഖകരമാണ്, ഇന്ത്യയുടെ ഭാവി ആർക്ക് ഇനി രക്ഷിക്കുവാൻ കഴിയും ?

 Narendra Modi

ഇന്ന് സാമൂഹിക അരിഷ്ടതകളും നുണക്കഥകളും രാഷ്ട്രീയ ചതിവും കൂട്ടി കോർത്തിണക്കിയ സംഹാരതാണ്ഡവം തന്നെയാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെമേൽ വിവിധ തരത്തിൽ ബി. ജെ. പി. രാഷ്ട്രീയ പാർട്ടിഭരണം ഇന്ത്യയ്ക്കുമേലും ജനങ്ങൾക്കുനേരെയും ഇതുവരെ അടിച്ചേൽപ്പിച്ചത്. അവർ നേരിൽ അനുഭവിക്കുന്നത്, എല്ലാ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനാ സംരക്ഷണയിൽ ലഭിക്കുന്നുണ്ടെന്നുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വെറും പൊള്ളവാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.! ഇതേപ്പറ്റിയുള്ള  നിരവധിയേറെ ഉദാഹരണങ്ങൾ ഉണ്ട്. നോട്ട് പ്രതിസന്ധിയിലും ആധാർകാർ ഡ് നിബന്ധനകളിലും തട്ടി ഭാവിജീവിതം തികച്ചും അനിശ്ചിതത്വത്തിലേക്ക്  അകപ്പെട്ടു കഴിയുന്ന ജനങ്ങളുടെ മുൻപിൽ അവരെ തണുപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം സമർത്ഥമായി വാക്‌സാമർത്ഥ്യത്തിന്റെ ലൂത്തനിയ ചൊല്ലുന്നു. നാൾക്കു നാൾ മോദിയുടെ നേതൃത്വം തുറന്ന ചതിരാഷ്ട്രീയത്തിന്റെ തുറന്ന ഭീകരാഭ്യാസപ്രകടനം തന്നെ നടത്തിയിരിക്കുകയാണ്. പ്രമുഖ ബാങ്കുകളുടെ ഏകീകരണം നടത്തുന്നതിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞു. ഇന്ത്യയുടെ  നോട്ടു നിരോധനം വരുത്തിയതോടെ രാജ്യത്തു നോട്ട് ക്ഷാമം വരുത്തിവച്ചു. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കക്ഷിനേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലാ ത്ത ഭരണശൈലിയുടെ കെടുകാര്യസ്ഥിതിയിൽ രാജ്യത്തിനേറ്റ പ്രഹരം ആ ഞ്ഞടിച്ചുകൊണ്ടത് സാധാരണക്കാരായ ജനങ്ങളുടെയും സാമ്പത്തികസ്ഥിതി യ്ക്കാണ്. കേരളത്തിൽ ഇതിന്റെ പ്രത്യാഘാതം വളരെയേറെ ഗുരുതരമായി ത്തീരുകയും ചെയ്തു. ഇത് മറച്ചു വച്ച്  പ്രചാരണം നടത്തിക്കൊണ്ട് തൽക്കാലം രക്ഷപെടാൻ വേണ്ടി, നടത്തുവാൻ കഴിയുന്ന എല്ലാവിധത്തിലുമുള്ള അടവ് പ്രയോഗങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു; ഇത് ഇന്ത്യൻ സർക്കാരിന്റെ തകർച്ച യുടെയും രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക തളർച്ചയുടെയും, ഒരു മതേതര രാഷ്ട്രത്തിന്റെ ഭരണഘടനാ നിഷേധത്തിന്റെയും ഒരു തനി സാക്ഷ്യപത്രം മാത്രമാണ്! സുപ്രീംകോടതി ആധാർ കാർഡ് വ്യവസ്ഥകൾ നിരോധിക്കണം. ജനങ്ങളുടെ രോദനം ഇനി കേൾക്കാൻ പോലും തയ്യാറാകാത്ത ഇന്ത്യയുടെ സുപ്രീം കോടതി രാജ്യത്തിന്റെ സുരക്ഷപോലും അപകടപ്പെടുന്നതിൽ ഒട്ടും  ആശങ്കപ്പെടുന്നില്ല.

അഴിമതിക്കെതിരെയെന്ന പേരിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധം നടത്തി സാധാ രണ ജനങ്ങളെ പ്രകോപിപ്പിക്കുന്നു; അവരുടെ ഭാവി പ്രതീക്ഷകളെ മന്ദീഭവി പ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കാൻ ഒട്ടും കഴിവില്ലാത്ത പരാജിതരാണ്. ഇത്തരം യുദ്ധങ്ങൾ ഏറെയാണ് ഈ രാജ്യത്തു നടക്കുന്നത്. കാശ്മീർ മുതൽ നോട്ട് ബാങ്കുകൾ വരെ! ഡിജിറ്റൽ സാമ്പത്തികം, ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതുക്കിപ്പണിയലും വരെ !... മനുഷ്യാവകാശങ്ങളെ പന്താടുന്ന സർക്കാരും ഉദ്യോഗസ്ഥരും ഒരുവശത്ത്, നിസ്സഹായരായ ജനങ്ങൾ മറുവശത്തും. ഇത്തരം ഭീകരമായ അവസ്ഥയ്ക്ക് ജനങ്ങളോ അതോ പ്രധാന മന്ത്രിയോ സർക്കാരോ അവരുടെ ഉദ്യോഗസ്ഥരോ ആരാണ് കാരണക്കാർ? ഒരുപക്ഷെ ഏതെന്നും ആരെന്നും നിർവചിക്കുവാൻ എളുപ്പമല്ല, എനിക്കും അപ്രകാരമേ ചിന്തിക്കാനാകൂ. അതുപക്ഷേ ഭരണ രാഷ്ട്രീയ സമ്മർദ്ദത്തിൽ മന്ദബുദ്ധികളായിത്തീർന്ന സാമാന്യജനങ്ങൾ ആകാം. 

 "കൈക്കൂലികൾ, സൂപ്പർ കൈക്കൂലികൾ"

 "കൈക്കൂലികൾ, സൂപ്പർ 
കൈക്കൂലികൾ" 
ജനങ്ങൾ ഒന്നിനെതിരെയും ഒട്ടും പ്രതി കരിച്ചില്ല, അവരാരരും ഭയപ്പെട്ടിട്ടു  പ്രതികരിക്കുകയുമില്ല. അവരെല്ലാവരും  തങ്ങളുടെയെല്ലാം മനുഷ്യാവകാശങ്ങൾ  സാധിച്ചു കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥ ർക്ക് കൈക്കൂലി നൽകി അവയെല്ലാം  വിലയ്‌ക്കെടുത്തു കൊണ്ടിരുന്നു. ഇന്ന്   അതിന്റെ വിവിധ അടയാളമാണ് ഈ  അഴിമതിക്കഥകൾ. ഉദാ: കേരളത്തിൽ ഏതൊരു ഗവ.ഓഫീസുകളിലും ജോലി ചെയ്യുന്ന "ഉദ്യോഗസ്ഥർ"ക്ക് നൽകാവുന്ന ഔദ്യോഗിക വിളിപ്പേര് എന്താണ്?  "കൈക്കൂലികൾ" എന്നാക്കുന്നതാണ് നല്ലത്.അവരിൽ "സൂപ്പർ കൈക്കൂലികൾ " ഇരിക്കുന്നത് സംസ്ഥാന റവന്യൂ വകുപ്പിലും കോടതികളിലും ആണല്ലോ. ഒരു തഹസിൽദാർ മുതൽ താഴേക്കിടയിലുള്ളവർ, നിയമം കയ്യാളുന്ന വക്കീലന്മാർ മുതൽ ജഡ്ജിമാർ വരെ, കേരളത്തിൽ കോടതികളും താലൂക്കകളും ഓരോരോ  വില്ലേജുകളും കൈയ്യടക്കിയിരിക്കുന്നു. മറ്റൊരു വിഭാഗം "സൂപ്പർ ദാദാമാർ" വിലസുന്നുണ്ട്. അവരാകട്ടെ കൈക്കൂലികൾ വാങ്ങുന്ന ഇത്തിൾക്കണ്ണികളായി രാജ്യത്തെ താലൂക്കുകളിൽ കഴുകനെപ്പോലെ തമ്പടിച്ചിരുന്നു ജനങ്ങളെയാകെ ദ്രോഹിക്കുന്നു. താലൂക്ക് "സർവേയർ "എന്ന് വിളിക്കപ്പെടുന്നവരാണ് അവർ. "റീസർവേ" മുതൽ പലകാര്യത്തിലും ജനങ്ങളെയാകെ എക്കാലത്തേയ്ക്കും  ഏതുതരത്തിലും കുഴപ്പത്തിലാക്കുന്നവർ !.റീസർവേ നടത്തി ആധാരങ്ങളിൽ ഇല്ലാത്ത സ്ഥലം ഉണ്ടാക്കും, റീസർവേ ചെയ്തു ഒരാളുടെ ഉടമസ്ഥതയിലിരിക്കു ന്ന സ്ഥലം ഒട്ടും ഇല്ലാതാക്കും, അയൽക്കാരന്റെ പേരിലാക്കുകയും ചെയ്യും. രണ്ടുപേരുടെ വ്യത്യസ്ഥ ആധാരത്തിൽ ഉടമസ്ഥതയുള്ള സ്ഥലം ഒരാളുടെ പേരിൽ റീസർവേ നടത്തി റിപ്പോർട്ട് ഉണ്ടാക്കി ഉടമസ്ഥരെ പ്രതിക്കൂട്ടിലാക്കും. ഒരു സ്ഥലം അളന്നു പരിധി തിട്ടപ്പെടുത്തുവാനെത്തുന്ന താലൂക്ക് സർവേയർ "കൈക്കൂലിപ്പണം " വാങ്ങിക്കൊണ്ടു നടത്തുന്ന കുറ്റകൃത്യങ്ങൾ വിശദമായി  വെളിച്ചത്തുവരുന്നത് ഏറെ കാലങ്ങൾ കഴിയുമ്പോഴാണ്. ഇക്കൂട്ടരിൽ നിന്ന്  വ്യക്തിപരമായ ഇത്തരം അനുഭവങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും കോട്ടയം താലൂക്ക് പരിധിയിൽ നിന്നും നേരിട്ട് ഉണ്ടായിട്ടുണ്ട്..ഇപ്രകാരം ചില  നേരിട്ട് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് പ്രവാസി മലയാളികൾക്കാണ്. കുറഞ്ഞ കാലം മാത്രം സ്വന്തം നാട്ടിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അവിടെ  ജനപ്രതിനിധികൾ ഇല്ല, മന്ത്രിമാർ ഇല്ല, നിയമപാലകരില്ല എന്നത് ഇന്നത്തെ  യാഥാർത്ഥ്യമാണ്. തെരഞ്ഞെടുപ്പുകാലങ്ങളിൽ അവരെല്ലാവരെയും ഇടവഴി മുതൽ പൊതു വഴിയിലും ഇപ്പോഴും കാണാം. 

ഇന്ത്യയുടെ നിലവിലുള്ള പരമാധികാരിയാകട്ടെ, എന്നും മൗനം പാലിക്കുന്നു. കേരളത്തിൽ ഭരണമേൽക്കുന്നവരാകട്ടെ ജനവിരുദ്ധമായ ഓരോ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ നടത്തുന്നു. ഇതിനു കക്ഷിയാകാൻ വേണ്ടിയാണോ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കുചേരുന്നത് ? നമുക്ക് നോക്കാം. അനേകം കാര്യങ്ങളും  പരസ്പരം സംസാരിച്ചു പരിഹാരം കാണാൻ കഴിയും. അവ യാഥാസ്ഥിതികമോ അഥവാ പ്രോഗ്രസീവോ ആകട്ടെ, പ്രശ്നമല്ല, അതുപക്ഷേ ചിലരുടെ മൗനം ഇന്നും സ്ഥിരമായി നിലനിൽക്കും.ഒരു  പ്രധാനമന്ത്രിയുടെ ഓരോരോ പ്രഖ്യാപനങ്ങൾ എല്ലാം സ്വയശക്തിയുടെ തിരിച്ചറിയൽ കാർഡല്ലാ, അവ വിവേകത്തിൻ്റെയോ, ബുദ്ധിപരമായതോ എന്ന് പറയുക സാദ്ധ്യമല്ല. മറിച്ച്‌ ചിന്തിച്ചാൽ അവയെല്ലാം സ്വന്തം കഴിവില്ലായ്മയുടെയും തളർച്ചയുടെയും അടയാളങ്ങളും പരസ്യമായ  തെളിവുകളുമാണ്. അപ്പോൾ, ഒരുകാര്യം, പൊതുജന മനസ്സിൽ തോന്നുന്നു, ഇന്ത്യൻ പ്രധാനമന്ത്രിയും ബി ജെ പി ഭരണകൂടവും മാതൃകാപരമായി നമ്മുടെ മാതൃ രാജ്യത്തിനുവേണ്ടിയാണോ ശക്തമായി നിലകൊള്ളുന്നതെന്ന ചോദ്യം ബാക്കി നിൽക്കുന്നു ?

ഒരു നിമിഷം. തളർച്ചയോ നാശമോ ? പ്രധാനമന്ത്രിയോ ഉദ്യോഗസ്ഥരോ ശക്തി കാട്ടുന്നതാണെങ്കിൽ, അത് സാമൂഹ്യശക്തിബലമില്ലാത്തവർക്ക് നേരെയാണ്. സാമ്പത്തികമായി, തകർന്നു പോയവർക്ക് നേരെ, കടുത്ത ഭയാശങ്കയോടെ ഭാവിയെപ്പറ്റി നോക്കുന്നവന് നേരെ, ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവന് നേരെ, യാഥാർത്ഥ്യത്തിനെതിരെ ഭരണവൃന്ദം കടുപ്പുമുള്ള നിലപാടാണവർ സ്വീകരിക്കുന്നത്. അതിലേറ്റവും ഭീകരമായതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ഭരണഘടനയെ അടിമുടി ചവുട്ടി മെതിച്ചുണ്ടാ ക്കുന്ന പൗരത്വനിയമം ആയുധമാക്കിയുള്ള ഇസ്‌ലാം മത വിരോധം.ഏതൊരു ജനാധിപത്യ രാജ്യത്തിനും ചേരാത്ത കിരാത നടപടി.

രാഷ്ട്രീയക്കാർ തനിച്ചു മാത്രമല്ല കുറ്റക്കാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് പരസ്യമായ തെളിവുള്ള അടയാളങ്ങൾ എന്നുപറഞ്ഞാൽ ഇക്കാര്യത്തിൽ ഒരു എവിടെയോ  വിഷമകരമായ യാഥാർത്ഥ്യം ഒളിഞ്ഞുകിടപ്പുണ്ട്, അത് ചെന്ന് കൊള്ളുന്നത് ഏതെങ്കിലും രാഷ്ട്രീയത്തെയോ മാത്രമല്ല, രാഷ്ട്രീയക്കാരെയോ മാത്രമല്ല, ഈ രാജ്യത്തെ മുഴുവൻ എലൈറ്റ്കളെയും (പ്രമാണി വർഗ്ഗം) ബാധിക്കുമെന്ന് ഇന്ന്  എനിക്കതേപ്പറ്റി ഓർമ്മിക്കേണ്ടിയും വരുന്നു.. ഈയൊരു പദപ്രയോഗം കടുത്ത  ദാർഷ്ട്യതയുടെ അടയാളമായി, എന്നാലിവിടെയാകട്ടെ, അവർ സമൂഹത്തിനു യാഥാർത്ഥ്യത്തിനു വേണ്ടി നിൽക്കേണ്ടവരാണ്. പൊതുരംഗത്ത് ഇക്കൂട്ടരെല്ലാം സജ്ജീവമായി പ്രവർത്തിക്കുന്ന പ്രമുഖരാണ്., കമ്പനികളുടെ ഉടമകൾ, ബുദ്ധി ജീവികൾ, മാദ്ധ്യമപ്രവർത്തകർ, ഉന്നതരായ സംഘാടകർ, സർക്കാർ ഓഫീസ്  ഓഫീസർമാർ- ഉദ്യോഗസ്ഥന്മാർ, ആയിരക്കണക്കിനുള്ള രാഷ്ട്രീയക്കാർ, എന്നിവർ ദൈനംദിന യാഥാർത്ഥ്യങ്ങളെയാണ് കാണേണ്ടത്. ഇവർക്ക്, എന്ത് ചെയ്യാൻ കഴിയുന്നില്ല! പൊതു പ്രശ്നങ്ങളാൽ നമ്മുടെ പൗരന്മാരെല്ലാവരും ഇന്ന്  പലപ്പോഴും ചുട്ടു പഴുക്കുന്നുണ്ട്. എങ്കിലും തൽക്കാലം ഇവർ ആരും യാതൊരു  വിധ സഹായങ്ങളും ചെയ്യുന്നില്ലല്ലോ, അവയെ കാണാതെ, അഥവാ അവയെ   കണ്ടില്ലായെന്ന മട്ടിൽ ഈ പ്രമാണിവർഗ്ഗങ്ങൾ വേറിട്ട് മാറിനിൽക്കുന്നതായി ആർക്കും കാണാൻ കഴിയും.

മറുപടിയില്ലാത്ത, ഒന്നും മിണ്ടാനില്ലാത്ത ജനസമൂഹം... ഭരണത്തെ വെറുതെ അനുവദിക്കുന്നു...


ഇന്ത്യക്ക് ഗുരുതരമായ പ്രമാണിവർഗ്ഗ (Elite) ദൗർബല്യം അഥവാ പ്രശ്നങ്ങളുണ്ട്, ഇന്ത്യയിലെ നിലവിലുള്ള ബുദ്ധിജീവികളുൾപ്പെട്ട പ്രമാണിവർഗ്ഗങ്ങൾ എല്ലാം  അക്ഷരാർത്ഥം ദുർബലരാണ്, അവർ സ്വയം ഭയഭീഷണിയെ നിരന്തരം ഇന്നും  നേരിടുന്നവരാണ്. എങ്കിലും, അവർ മൗനം പാലിക്കും, പ്രശ്നങ്ങൾക്ക് നേരെ. ഉദാ: നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനവും, ഇന്ത്യയിലെ മുഴുവൻ  പ്രമാണികളുടെയും പരാജയപ്പെട്ട പ്രതികരണവും, അതെല്ലാം വളരെയേറെ കഷ്ടമായിപ്പോയി.! ഇവിടെ എന്തുണ്ടായി? ഇന്ത്യയിലെ പ്രമുഖ പണബാങ്കുകൾ ഒത്തുകളിച്ചു. ജനങ്ങൾക്കതു തീർത്തും മനസ്സിലായില്ല. ഇപ്പോഴും ഇത്തരം ചില ദുരന്തനാടകം തുടർന്നുകൊണ്ടേയിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ ഫല മില്ലായ്മയെക്കുറിച്ചു, ഇപ്പോൾ രാജ്യത്തു നേരിടേണ്ടി വരുന്ന വൻ സാമ്പത്തിക തകർച്ചയെക്കുറിച്ചു അവിടെയും ഇവിടെയും, അമർത്യാസെന്നിനെപ്പോലെ ചിലരെങ്കിലും ഗുരുതരമാകാവുന്ന ഭാവിയെപ്പറ്റി വിശദീകരിക്കാൻ ശ്രമിച്ചു. ഈ അവസ്ഥയുടെ യാഥാർത്ഥ്യം അത്ര ഗൗരവത്തോടെ ഉറക്കെ അഭിപ്രായവും  പറഞ്ഞു. അതേസമയം മറ്റുള്ള എത്രപേർ അനങ്ങാതെയിരുന്നു?, അവർ ഒന്നും പറഞ്ഞില്ല, അവരൊന്നും ഞെട്ടലോടെ പിടച്ചെഴുന്നേറ്റില്ല, എതിർപ്പിന്റെ ഒരു  കൊടിപിടിച്ചില്ല.!

 ഇന്ന് ജനങ്ങൾ ദു:സ്ഥിതിയെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല, നരേന്ദ്ര മോദിയുടെ ചൂണ്ടുവിരലി ൽ എന്നും എപ്പോഴുമുള്ള താൽക്കാലികമായ  മൗനം. നരേന്ദ്ര മോദിയെക്കുറിച്ചു പറയാൻ  പിന്തുണച്ചവർക്ക് പോലും മൂക്കും കഴുത്തും വരെ വലിയ പ്രതിഷേധത്തിന്റെ അലകൾ   നിറച്ചായിക്കഴിഞ്ഞു. സ്തുതിപാഠകരുടെയും വായ തോരാതെ സംസാരിക്കുന്നവരുടെയും കൂട്ടം എന്നും നമുക്ക് കാണാം. അവയെല്ലാം  എന്തൊക്കെയാണ്?, ഏറ്റവും പ്രധാനമായത് രാഷ്ട്രീയം, സാമൂഹ്യം, ഭാവി, ഇതൊക്കെ ഇന്ന് ചില മാദ്ധ്യമങ്ങളുടെ ഇടയിൽ മാത്രമേ കാണാനുള്ളൂ. അഥവാ ചില ചരിത്ര എഴുത്തുകാരുടെ പോക്കറ്റിലെ പേനത്തുമ്പുകളിൽ മാത്രം അവയെല്ലാം ഒതുങ്ങുന്നു, ഇത് ചുരുക്കിപ്പറഞ്ഞാൽ അങ്ങകലെയിരുന്നു എവിടെയോ ഒരു നായ കുരയ്ക്കുന്നു, അത്രമാത്രം മതി. അതെന്തുമാകട്ടെ ഇന്ത്യയിലെ ഭൂരിഭാഗം ബുദ്ധിജീവികളും പ്രമാണികളും ചിന്തിച്ചുറപ്പിച്ചിരിക്കുന്നതിങ്ങനെ: പൊതുജനങ്ങളുടെ തലപറിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയത്തെ വെറുതെ വിടുന്നു, ഭാവിയെപ്പറ്റി പ്രത്യേകമായ  പ്ലാനുകളില്ലാത്ത കാഴ്ചപ്പാടുകളോടെ സർക്കാർ അധികാരത്തിലിരിക്കുന്നു, ഒരു മറുപടിയില്ലാത്ത നിശബ്ദരായ ഇന്ത്യൻ പ്രമാണിവർഗ്ഗത്തിന്റെ നിലപാടും വ്യക്തമാണ്. അതിശയിക്കേണ്ടതുതന്നെ.!

രാഷ്ട്രീയക്കാർക്കെതിരെ സമ്മർദ്ദം ചെലുത്തുന്നത് വിജയം വരിക്കാനാകുമോ?

അമിതവേഗത്തിൽ ലോകം മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യ പൊതുവെ സാമ്പത്തികമായി ഏതാണ്ട് മെച്ചപ്പെട്ടു വരുന്നത് തന്നെ ഇത്തരം എലൈറ്റ് വിഭാഗം ഏതാണ്ട് ഒറ്റക്കെട്ടായി ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ ചെറിയ ഒരെതിർപ്പു പോലും സാധാരണക്കാരുടെ നന്മക്കായി അവരോ ഒട്ടു പ്രകടിപ്പിക്കുന്നില്ല. നേരെമറിച്ചു നരേന്ദ്ര മോഡി സർക്കാർ ഭരണത്തിലൂടെ ഇക്കാലത്തു വർദ്ധിച്ചു വരുന്ന സാമ്പത്തിക തകർച്ച പ്രതിസന്ധികളെയും, (ഉദാ: ലോക രാഷ്ട്രീയ പ്രതിസന്ധി, മൈഗ്രേഷൻ, ലോകസമാധാനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ etc ), ഇവർ   കണ്ടില്ലെന്നു നടിക്കുകയാണ്. ഇവയൊന്നും  യാതൊരു അത്യാവശ്യ വുമില്ല, ഈവിധ സമൂഹത്തിന്റെ, ഒരിക്കലും തീരാത്ത ജീവിത പ്രശ്നങ്ങളെ തങ്ങളാരും ചുമക്കേണ്ടതില്ല എന്ന നിലപാടാണവവർക്കുള്ളത്. അതുപക്ഷേ, ഇന്ത്യയിലെ പൊതുജനങ്ങളുടെ കൂട്ടായ, സംയുക്തമായ, ശബ്ദമുഖരിതവും പ്രായോഗികമായിത്തീരാൻ കഴിയേണ്ടതുമായ, അവയ്ക്ക് യാഥാർത്ഥ്യമായി ഉതകുന്നതുമായ കൂട്ടായ വലിയ സഹകരണമില്ലാതെയായാൽ അവിടെ ഒരു പോപ്പുലിസത്തിന്റെയും ടെക്നോക്രാറ്റിയുടെയും അധീശതയിൽ മാത്രം സമൂഹത്തിനെന്നും കഴിയേണ്ടിവരും. ഇന്ത്യയുടെ സാമ്പത്തികം തകർന്നു.

ജനത്തിനെതിരായ നീക്കങ്ങളെയെല്ലാം തന്നെ മനസ്സിലാക്കിയിട്ടുള്ളവർ, കുറഞ്ഞപക്ഷം ഒരു മൂന്നിൽ രണ്ടു ഭാഗം മാദ്ധ്യമങ്ങൾ എങ്കിലും ഇവയെ പ്രതിഷേധിക്കണം. അപ്പോൾ രണ്ടിലൊന്ന് എങ്കിലും തെളിയും. ഇതിനായി ഏറെ സാദ്ധ്യമായതു രാഷ്ട്രീയസമ്മർദ്ദം അവർക്ക് തടയാനാവില്ല എന്ന നിലവരുന്നതുവരെയും, അത് സമ്മതിക്കുകയും ചെയ്യുന്നതുവരെ. ഈ അടുത്ത കാലത്തു ഇന്ത്യയിൽ ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏതാണ്ട് അപ്രകാരം നടന്നു കഴിഞ്ഞു. എന്നിട്ടും, എലൈറ്റ് സമൂഹം സ്വയം അപകടപ്പെടുമെന്ന സാഹചര്യം ഉണ്ടായപ്പോൾ മാത്രമാണ് മാദ്ധ്യമങ്ങളിൽ അവരുടെ വായും തൂലികയും തുറന്നത്. സ്വയം അപകടപ്പെടുകയില്ലെന്ന ബോദ്ധ്യം വന്നിട്ടുള്ള ഇത്തരം  ബുദ്ധിജീവികൾ ചിന്തിക്കുന്നത് ഇപ്രകാരം: നമുക്കെന്തിരിക്കുന്നു എന്ന തോന്നലാണ്. ഒരു നാണംകെട്ട, ഒരു കണ്ണടച്ചു ഇരുട്ടാക്കുന്ന നയം. പ്രമാണി വർഗ്ഗത്തിന്റെ പരാജയത്തിന്റെയും കടുത്ത അരിഷ്ടതയുടെയും പുതിയ രൂപം, പുതിയ വാക്ക് !

ഇന്ത്യയിൽ വളരെയേറെ നാളുകളായി സാമാന്യം മെച്ചപ്പെട്ട രാഷ്ട്രീയ ശാന്തതയുണ്ടായിരുന്നു. രാഷ്ട്രീയംപോലെ വർഗ്ഗവിദ്വേഷമോ (Rassism) വംശവിദ്വേഷമോ ഒരു ഉപകാരണമായിരുന്നില്ല. അപ്പോൾ നാം ചിന്തിക്കേണ്ട ഒരു കാര്യമിതാണ്: ഈ ഇന്ത്യൻ സബ് കോണ്ടിനെന്റിനെ ഉറപ്പിച്ചു ഇപ്പോഴും നിറുത്തിയ മഹാമനസ്സുകൾക്ക് അത്ഭുതത്തിനാവശ്യമില്ല, ഇപ്പോൾ നമ്മുടെ ഈ കാലത്തു സന്ധ്യാസമയസമ്മേളനങ്ങളെയും പൊതുവേദികളെയും വർഗ്ഗവിദ്വേഷത്തിനുവേണ്ടി കളമൊരുക്കിയാൽ ?! റാസ്സിസം ഇന്ത്യയിൽ നിന്ന് ഒരിക്കലും വിട്ടുമാറിയിരുന്നില്ല, മാറുകയുമില്ല.

നമ്മുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഐക്യം മതവിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അതിപ്രസരത്തിൽ നമ്മുടെ കൺമുൻപിൽ അടർന്നുവീഴുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ ഇടയ്ക്ക് നാലാം സ്ഥാനത്തു നിൽക്കുന്ന അപകടകരമായ അവസ്ഥയാണിന്നുള്ളത്. മതസഹിഷണുതയില്ലാത്ത ഒരു രാഷ്ട്രമായിപൊട്ടിത്തെറിക്കുവാൻ നരേന്ദ്ര മോഡി സർക്കാർ പിന്തുണ നൽകുന്നു. അതിനു പ്രത്യക്ഷമായ ഉദാഹരണം (UP സംസ്ഥാനം)  ഉത്തരപ്രദേശത്തെ പുതിയ സംഭവങ്ങളാണ്. ഇതിനെല്ലാം, ഇന്ത്യൻ ജനതയ്ക്ക് പൊതുസ്വാതന്ത്ര്യം നേടി കൊടുത്ത മൺമറഞ്ഞ നമ്മുടെ മഹാത്മാക്കളാണോ ഉത്തരവാദികൾ? ഇപ്പോഴത്തെ ഭരണകക്ഷിയുടെ പാർട്ടി പതാകയുടെ നിറങ്ങളാണോ അഥവാ നേതൃത്വം നൽകുന്നവരുടെ സ്ഥിരം അവിവേക ആശയമാണോ ഇവയ്‌ക്കെല്ലാം ഉത്തരവാദിത്വം ? അതെ, അത് വളരെയെളുപ്പം, ഈ ആശയം, താഥ്വികമായി അത് ഭരണാക്ഷിയുടേത് മാത്രം തന്നെയെന്നു കാണാം.

ഓരോ മനുഷ്യനും സന്തോഷമായിരിക്കണം, അവൻ എവിടെ, എപ്പോൾ എങ്ങനെയൊക്കെ എങ്കിലും, ആഗ്രഹിക്കുന്നതുപോലെയാണെങ്കിലും, പീഡനങ്ങ ളും കഷ്ടപ്പാടുകളും ഇല്ലാതെയാവണം. അതുപക്ഷേ ഇന്ത്യയിൽ ദൈനംദിനം വർദ്ധിച്ചുവരുന്ന പ്രതിസ ന്ധികൾ കൊണ്ട് അത് എളുപ്പം സാധിക്കുമെന്ന് ഒട്ടു കരുതുകയും വേണ്ട. ഒരു മതേതര ഇന്ത്യയെന്ന ആശയം ജനങ്ങളുടെ സുരക്ഷാ ആശയത്തിന് അനി വാര്യമായിരുന്നു. അതുപക്ഷേ സ്വാതന്ത്ര്യത്തിനു ശേഷം ഇപ്പോഴിതാ വിദ്വേഷ ത്തിന്റെയും കടുത്ത അസഹിഷ്ണതയുടെയും മതവിദ്വേഷത്തിന്റെയും വെറു പ്പടങ്ങിയ ഇരുട്ടിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻപിൽ ഒറ്റപ്പെടുകയാണെന്ന് വാർത്തകൾ ശരിവയ്ക്കുന്നു. ഇതാണ് ഇന്ത്യക്കുള്ളിലെ പൊതുശത്രുവെന്ന് കാണുന്നു. സമത്വവും സ്വാതന്ത്ര്യവും ജനങ്ങൾക്ക് നിഷേധിക്കുന്നത് ലോക ത്തുള്ള മറ്റുരാജ്യങ്ങളെ അവഗണിച്ചുകൊണ്ടാണ്.

ജനാധിപത്യത്തിലെ കാപട്യം

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യഭരിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിയുടെ സർക്കാരിന്റെ പതനത്തിനുശേഷം ഇപ്പോൾ ഭരണതലത്തിൽ വന്ന ബി. ജെ. പി. സർക്കാരിന്റെ നയം ജനസ്വാതന്ത്ര്യത്തെ ചുറ്റിപ്പിണഞ്ഞു വരിഞ്ഞു മുറുക്കുകയാണ്‌. അവർ വിജയം ആഘോഷിക്കുന്നു. ആദർശമോ അതോ തത്വശാസ്ത്രമോ? അധികാരത്തിന്റെ ശക്തി കാണിച്ചു അവർ ജനങ്ങളുടെ മൗലീക അവകാശങ്ങളെ ഇടത്തുനിന്നു വലത്തോട്ടു ചുറ്റിക്കെട്ടുകയാണ്. പ്രധാനമായത്, അത് അവരതു നടപ്പാക്കുന്നു. അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഒരു കളിപ്പാട്ടംപോലെ കരുതുകയാണ്.

ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെയും നടക്കും. അധികാരത്തിലും രാഷ്ട്രീയപാർട്ടികളിലും നരേന്ദ്ര മോദിക്ക് ശക്തമായ പിന്തുണ നൽകുന്ന അപകടകാരികളായ ഇന്ത്യയുടെ ഐക്യം തന്നെ തകർക്കാൻ കഴിവുള്ള ആളുകൾ ഉണ്ട്. ഇപ്പോഴുള്ള ഭരണകൂടത്തിന്റെ സിസ്റ്റം തന്നെ ജനാധിപത്യം എന്ന് വിളിക്കപ്പെടാൻ ഒട്ടുമേ കഴിയുകയില്ല. ഇന്ത്യയെ അകത്തുനിന്നും പുറത്തേയ്ക്ക് പോലും, പ്രതിനിധാനം ചെയ്യിക്കുവാൻ പോലും വിഷമവും, മതവിദ്വേഷത്തിനും റാസിസത്തിനും വീണ്ടുംവീണ്ടും പുതിയ സന്ധ്യസമയ വേദിയൊരുക്കാൻ അവർ എളുപ്പമാക്കുകയും ചെയ്യുകയാണ്.

ബീഫ് നിരോധനം
മതവിദ്വേഷം, അതൊരു പ്രധാനപ്പെട്ട  ഉപകരണമാണ്. അതിനു വേണ്ടിയും  ആവശ്യപ്പെടുന്നു, അങ്ങനെയുള്ളവർ  അതാഗ്രഹിക്കുന്നതു കൊണ്ടു ഈവിധ വികാരം ഒരിക്കലും ഇപ്പോൾ ഇന്ത്യൻ  ജനതയിൽനിന്നു വിട്ടുമാറിയിരുന്നില്ല. തെളിഞ്ഞുപ്രകാശിക്കുന്ന ഒരു ഇന്ത്യൻ ചക്രവാളംവരെയുള്ള പൊതു ജീവിതം " നുണയുടെ തത്വശാസ്ത്രം "! ഇന്നും  ഇന്ത്യയിലെ ജനങ്ങളിൽ ഉറച്ച തത്വം, അതൊരു വ്യത്യസ്തജീവിത ശൈലിയു ടെ അടയാളമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പോലും അന്ന്  ഉയർന്നു പൊങ്ങിയിരുന്ന ആ വലിയ   വിദ്വേഷത്തിന്റെ തെളിവുകളും, രാഷ്ട്രപിതാവായ മഹാത്മഗാന്ധിയു ടെ അവസരോചിത ബൗദ്ധിക നിലപാടും ! ഇന്ത്യയും പാകിസ്ഥാനുമായി നിത്യ ശത്രുക്കളായതിന്റെ ഓർമ്മദിനമാണോ ? വംശീയതപീഡനവും അസഹിഷ്ണത യും രാജ്യത്തെ അന്ധവിശ്വാസങ്ങളും മതവിദ്വേഷവും ഇപ്പോഴും ജനങ്ങളുടെ നിത്യ പാലായനത്തിനു കാരണമാകും, മറിച്ചു, ദാരിദ്ര്യമല്ല, അവയ്ക് എന്നും ഒരു  അതിനടിസ്ഥാനമായി കാരണമാകുന്നത്.

ബീഫ് നിരോധനം

ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. വിദ്വേഷം മനസ്സിൽ നിറഞ്ഞ അരൂപികൾ ദേശീയമായ മതവിദ്വേഷം ഉയർത്തുവാൻ ഉപയോഗപ്പെടുത്തുന്നത് നോക്കാം, അതിലൊന്നാണ്, ബീഫ് നിരോധനം., തുടങ്ങിയ മറ്റുചില കാര്യങ്ങളിൽ സാമൂഹിക വികാരത്തെ അടിമുടി ഇളക്കിമറിക്കുന്നതായ  പ്രവണതകളും അവയെപ്പറ്റി രാഷ്ട്രീയപരവും ഇന്ത്യൻസംസ്ഥാന ങ്ങളുടെ നിലപാടുകളും മറ്റു അവസാന തീരുമാന ങ്ങളും നമുക്ക് കാണിച്ചു തരുന്നത് ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന്റെ അവസാനമുള്ള  അധ:പതനമാണ്. ഏതെല്ലാം പ്രതിസന്ധികളിൽപ്പോലും സഹായകമായതു പൊതുജനങ്ങൾക്ക് ഇവരാരുംഒട്ടുമേ ചെയ്തുകൊടുക്കുകയല്ല, പകരം, ആചാര ക്രമങ്ങളെക്കുറിച്ചും മാത്രമല്ല ജനങ്ങൾക്ക് അഹിതമായ ജീവിതാചാരങ്ങളെ യും, പൊതുജീവിത വിശ്വാസ ക്രമങ്ങളെക്കുറിച്ചും പ്രസംഗിക്കുന്നു. ഈ പ്രസം ഗങ്ങൾ പ്രതിസന്ധി തരണം ചെയ്യുവാൻ ഉതകുന്നില്ല. അപ്രകാരം അവയെല്ലാം മുൻപിലേക്ക് വയ്ക്കുന്നതും പരസ്പരബന്ധമില്ലാത്തവയെ ഒന്നായി ചേർത്തു വയ്ക്കാനും ഒരുങ്ങരുതല്ലോ. നിരോധനവും കോപവും, ക്രമീകരണങ്ങളും പരിശോധന കളും, അക്രമങ്ങളും, മതവികാരം വൃണപ്പെടുത്താലും ഒന്നും സ്വീകാര്യമായ കാര്യങ്ങളല്ലയെന്ന തിരിച്ചറിവ് ജനങ്ങൾക്കറിയാം. വിവേകം വെടിഞ്ഞുള്ള  എല്ലാം നഷ്ടപ്പെടുത്തുകയെന്നത് മനുഷ്യന്റെ ആശയമല്ല. ഇന്ന് എന്താണ് അസഹിഷ്ണത നിറഞ്ഞ രാഷ്ട്രീയം?,എന്താണ് അസഹിഷ്ണത നിറഞ്ഞ മതവിശ്വാസം? ഇന്ത്യയിൽ എന്താണ് ബീഫ് നിരോധനം കൊണ്ടും ഇന്ത്യയിൽ നോട്ടു നിരോധനംകൊണ്ടുമെല്ലാം  ഇപ്പോഴത്തെ സർക്കാരിനും, അതിനുള്ള പിന്തുണ നൽകുന്ന രാഷ്ട്രീയപാർട്ടികൾക്കും ഒരു മില്യാർഡനിലേറെ വരുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ലോകത്തെയും ആഴത്തിലടിസ്ഥാനമായി മനസ്സിലാക്കാനുള്ളത്? എന്താണ് ഇന്ത്യയിലെ മുസ്‌ലിം മതവിശ്വാസികളോട്, ലോകമാകെയുള്ള ഇസ്‌ലാംമതത്തോട് നരേന്ദ്ര മോഡി സർക്കാർ കാണിക്കുന്ന യുദ്ധപ്രഖ്യാപനം?  ഇത് ഇന്ത്യയിലെ ഭരണകക്ഷിയുടെ ബി.ജെ പി നേതൃത്വം അപരിഷ്കൃതയുഗത്തിലേക്കുള്ള നശീകരണത്തിന്റെ തീവ്രപ്രയാണം മോഡി നടത്തുകയാണ് , അത്രമാത്രം .

സാധാരണ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിന്റെ നയത്തെ എതിർക്കുന്നു. എന്നാൽ ദേശീയ കോൺഗ്രസ്സ് പാർട്ടി പോലെയുള്ള ജനാധിപത്യരാഷ്ട്രീയ പാർട്ടികളിൽ ഉണ്ടായിരിക്കുന്ന അവസാനമില്ലാത്ത ഉൾപാർട്ടി നേതൃത്വ സംഘർഷങ്ങളും  കെടുകാര്യസ്ഥതകളും മൂലം സർക്കാർനയങ്ങളെയെല്ലാം  തിരുത്തുവാനോ, ശരിയായ പാതയിൽ അധികാരത്തിൽ തിരിച്ചുകൊണ്ട് വരുവാനോ സാധിക്കാതെ അവർ കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വരുന്നു. നോട്ടു നിരോധനവും ബാങ്കുകളുടെ സംയോജനവും മൂലം ഇന്ത്യയിലെ ജനങ്ങളാകട്ടെ, പ്രവാസി ഇന്ത്യൻ പൗരന്മാരാകട്ടെ വല്ലാത്ത പരിഭ്രാന്തിയിലായി. നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ മുൻപിൽ നിന്നും ഓടിയൊളിക്കുവാൻ വരെ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ പണംകൊണ്ട് സ്വന്തം താല്പര്യത്തെ സാധിക്കുവാൻ ശ്രമിക്കുന്ന ഏകാധിപതി അധികാരിയുടെ പക്കൽനിന്നും എങ്ങനെയും ഓടിയൊളിക്കുവാനാണ് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അല്ലാതെ പട്ടിണിയും മറ്റു രോഗവും ദുരിതങ്ങൾക്കും മുൻപിൽ പകച്ചുനിന്നശേഷം പാലായനം ചെയ്യുവാനല്ല. ജനങ്ങളെ ഞെക്കിപ്പിഴിയുന്ന സർക്കാരാകട്ടെ ഇരുനൂറു വര്ഷം മുൻപുള്ള ഇന്ത്യയുടെ പഴയകാല കൊളോണിയൽ അവസ്ഥയിലേയ്ക്ക് പിറകോട്ടു പോകുകയാണ്.

ചൂഷണത്തിന്റെ ഉടമ്പടി 

ഒരു മുതലാളിത്ത വ്യവസ്ഥിതി എങ്ങനെ തെറ്റാകാൻ കഴിയും, ആരെങ്കിലും അപ്രകാരമുള്ള സാമ്പത്തിക രീതിയെ മാതൃരാജ്യത്തു ഉണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ? അപ്രകാരം അനുവദിക്കപ്പെടാതെ സാമ്പത്തിക അഭയാർത്ഥികളായി മറ്റെങ്ങോട്ടോ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുവാൻ സാമാന്യജനങ്ങൾ ആഗ്രഹിക്കേണ്ടിവരുന്നു. ഇന്ത്യയിൽ ഇത് പ്രത്യേകിച്ച് കേരളത്തിൽ കർഷക വിഭാഗത്തെ മുഴുവൻ നീതിയില്ലാത്ത നികുതി ചുമത്തി തകർക്കുകയാണ്. ഭൂമിയുടെ ക്രയവിക്രയം തകർത്തു. ഭൂമിയുടെ രെജിസ്ട്രേഷൻ നികുതി സാമാന്യക്കാരനു താങ്ങാനാവാത്തതരം കുത്തനെ വർദ്ധിപ്പിച്ചു. കേരള സർക്കാർ കർഷകരിൽ നിന്നും ഈടാക്കുന്ന പണം എന്തിനു, ആർക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത് ? ഇവ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥ കഴുകവിഭാഗത്തിനു വേണ്ടിയല്ലേ? എന്തിന് ? ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഭരിക്കുന്ന സർക്കാർ നയം എന്താണെന്ന് ആർക്കും പറയാനാവില്ല.

ഏതുവിധമുള്ള രാഷ്ട്രീയ ആദർശങ്ങ ളാണ് ജനങ്ങളുടെ മേൽ കെട്ടിയേല്പിക്കു ന്നത്? ഇതിന്റെ പേരോ ജനാധിപത്യ രാഷ്ട്രീയം? ലോകം മുഴുവൻ ഇതെല്ലാം  എപ്പോഴും സംസാര വിഷയമായിരിക്കു ന്നു, ഒരു ചരിത്രം-" എന്നും സമാധാനം"   മാത്രമായി കഴിഞ്ഞിരുന്ന നമ്മുടെ ഈ  മാതൃഭൂമിയുടെ സാമൂഹ്യജീവിതത്തിൽ  ഉണ്ടായിരിക്കുന്ന മാറ്റം ചികിത്സ ലഭിക്കാത്ത മഹാരോഗം ആണ് ! ഇതെല്ലാം നല്ലതിനോ? 

ഒരേയൊരു രാജ്യം,  ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇക്കാലത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റിയോ, സ്വതന്ത്ര ഇന്ത്യയിലെ ഉദ്യോഗസ്ഥ രുടെ ചൂഷണത്തെക്കുറിച്ചോ അവരുടെ ജനവിരുദ്ധമായിട്ടുള്ള നടപടികളോ, ആരെങ്കിലും അവരുടെ ഭാവനയിൽ കണ്ടിരുന്നോ? സ്വാതന്ത്ര്യം, ഒരേയൊരു വാക്ക്, ജനാധിപത്യസോഷ്യലിസം സാധിക്കുമെന്ന സ്വപനം, അതായിരുന്നു. അത് ഇന്ന് യാഥാർത്ഥ്യമായോ? പൊതു ജനങ്ങളുടെ അറിവ്‍ കുറവുo, അവരുടെ കഴിവു കുറവും, ഇവയെയെല്ലാം  പതിവായിചൂഷണങ്ങൾ നടത്തിയ ഇന്ത്യൻ രാഷ്ട്രീയവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ഒന്നിച്ചായപ്പോൾ ഇന്ത്യൻ ജനങ്ങളുടെ ശോഭനമായ ഭാവി ജീവിതത്തെപ്പറ്റി അവർ അവർ നിർമ്മിച്ച ഒരു   അഴിക്കുള്ളിലാക്കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇന്നുവരെ ജനദ്രോഹം നടത്തി ജയിച്ചുകൊണ്ടിരിക്കുന്ന വിഷലിപ്തമായ രാഷ്ട്രീയത്തിന്റെയും അധികാര ശക്തിയുടെയും തനിമനിറഞ്ഞ അനുഭവപാഠങ്ങൾ നമുക്കുണ്ട്. അതിലൂടെ  വളരുന്ന ജനദ്രോഹം ആഴത്തിൽ വേരുറച്ച ജനാധിപത്യ ഇന്ത്യൻ ഉപഭൂഖണ്ഡ ത്തെ ഇന്നും നാം കാണുന്നു. അവിടെ ജനങ്ങളുടെ മെച്ചപ്പെട്ട ഒരു ജീവിതത്തെ സ്വീകരിക്കുകയാണോ അതോ ചുരുക്കുകയാണോ? അവ ഉപേക്ഷിക്കുവാൻ ഇവർ പ്രാകൃത നിയമങ്ങളാൽ വഴിയൊരുക്കുകയാണോ? മതവിദ്വേഷവും, വർഗ്ഗവിദ്വേഷവും രാഷ്ട്രീയ ഏകാധിപത്യവും ഇതിനെല്ലാം കാരണമായിട്ട്  കാണാനുണ്ട്. നരേന്ദ്ര മോദിയെന്ന് പേരുള്ള മനുഷ്യനിലെ നുണക്കഥകളുടെ മെച്ചപ്പെട്ട ജീവിത ആശയങ്ങൾ എന്നേയ്ക്കും ഉപേക്ഷിക്കപ്പെട്ട, അതിലൂടെ  സ്വയം ഇല്ലാതാകുന്ന ഇന്ത്യയിലെ സാമാന്യ ജനങ്ങളുടെ ദീനരോദനം ആര് കേൾക്കും?.! ഇന്ത്യയുടെ ആത്മാവിലേക്ക്, ലോകത്തിന്റെ ഹൃദയത്തിലേയ്ക്ക് റാസിസത്തിന്റെ ഉറച്ച പറ്റുവേരുകൾ, അത് ആഴത്തിൽ തുളച്ചു കയറും.//-
----------------------------------------------------------------------------------------------------------------------

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.


 സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

-ധൃവദീപ്തി  ഓണ്‍ലൈൻ-
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************************** 

Dienstag, 18. April 2017

Dhruwadeepti // Some thoughts on Easter-// "Christ is risen, Alleluia!" // Fr.Sebastian Thottippatt

Easter Message: 
"Christ is risen, Alleluia!" 
These words resound in our chuches all through Easter time. //


Some thoughts on Easter-

Fr. Sebastian Thottippatt 

"Christ is risen, Alleluia!" These words resound in our chuches all through Easter time. Easter is the greatest feast of the Christian calender because Christian life hinges on this fundamental truth of our faith. It rests on the truth that the life of the Risen Lord has been passed on to every human being and indeed to the whole of creation. Christ did not rise from death only for himself but rather for the whole of humanity. In his risen life he was not resuming his bodily life as Lazarus or the son of the widow of Naim did after they were raised from death. Christ was altogether transformed through his resurrection. He could appear and disappear within moments or pass through walls. He could no longer be subject to the laws of space and time. For this reason it is truly right that the Risen Christ can become present to every human being if one steps out in faith and surrender oneself totally to his presence. This can only be possible through the power of the Holy Spirit as we see in the case of the apostles after Pentecost. This has been going on all through human history in the life of men and women who have submerged their self and given themselves over to God in their lives. We have a typical example of it in the life of Blessed Mariam Thressia of Kerala who worked for the poor and marginalized with heroic love while being continuously united with God. But it is also noteworthy that no saint ever attributed to himself any great deed he or she did but gave all credit to God who was working through him/her. This is evidence enough to know that the resurrection is an event that spans all time and space. It is up to each individual to appropriate this power for his/her life.

"We are an Easter people", said St. Augustine, "and Alleluia is our song." It does not imply that human life will be free of its physical limitations. There are prople who think Christ is the messiah who takes away all suffering from life. But we do not see him doing that in his earthly life. In his own passion he sought no freedom from pain. We too are meant to follow him in this as he said : " If you want to be my disciple, you take up your cross daily and follow me. "  This follows from the fact that the resurrection is intrinsically linked with Good Friday. There would have been no resurrection if Christ had not died in his body. In view of his resurrection, the Friday on which he died came to be known as Good Friday. In  like manner the pains, struggles  and the many sufferings of human life take on different meaning when the power of the resurrection is realized. St. Paul prays in his letter to the Philippians: "All I want is to know Christ and to experience the power of his resurrection, to share in his sufferings and become like him in his death in the hope that I myself will be raised from death to life"  (Phil 3: 10-11). The one who knows the Risen Lord can handle any form of suffering and manifest the presence of a greater power within.

We are witnessing in our day tragedies of gross proportions in human life. The terrible situation prevailing in Syria these days with bombings and massacres going on indescriminately and the plight of refugees is most alarming. We can be strongly inclined to wonder if the power of the resurrection is really present  in the midst of all this pain. We have Pope Francis encouraging and exhorting  Christians to believe and cling to the Risen Lord even when faced with anguish and tragedy. This is the meaning of  what Jesus told Martha as Lazarus her brother lay dead: "I am the resurrection and the life. Those who believe in me will live, even though they die and those who live and believe in me will never die. " (Jn.11:25,26).

There is an awesome power within everyone of us to love unconditionally, to forgive everything and everyone setting no limits and live our lives in ways beyond ordinary human power. It is possible only to those for whom Jesus Christ is truly alive in them. Apart from him we are confronted only with our logical thinking and at the mercy of our human weaknesses.

May Easter become more of a reality in our own lives as we face daily the contradictions within ourselves. We shall find peace and joy within as we surrender our lives more and more to the power of the Risen Lord and let him live his life through us. Wishing anyone Happy Easter should mean that with thankfulness in our heart. May His peace and joy fill our being now and always! //-
-----------------------------------------------------------------------------------------------------------------------------------