Samstag, 10. Dezember 2022

ധ്രുവദീപ്തി// Religion & Faith // അൽമായരുടെ ശബ്ദം കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ // George Kuttikattu



ധ്രുവദീപ്തി // Religion & Faith //  

അൽമായരുടെ ശബ്ദം- 

കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ.. 

George Kuttikattu

ർമ്മനിയിലെ കത്തോലിക്ക സഭാതലത്തിൽ കഴിഞ്ഞ നാളുകളിൽ ചില  മെത്രാന്മാരും വൈദീകരും അൽമായരും തമ്മിൽ ഉണ്ടായ അതിശക്തമായ  ഉൾപ്പോര് വളരെയേറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം തന്നെ ആഗോളതലത്തിലും സഭയിൽ നിരവധി ശ്രദ്ധയാർജിക്കുന്ന വിഷയങ്ങളും  നടന്നു. കേരളത്തിലെ സീറോ മലബാർ കത്തോലിക്കാ സഭാധികാരികളും അൽമായരും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണ വിഷയങ്ങൾ ഇന്നും ആളി  പുകയുകയാണ്. വിശ്വാസവിഷയങ്ങളിൽ ഇന്ന് നിലനില്ക്കുന്ന തർക്കങ്ങളും  മാത്രമല്ല, ഭൌതീക വിഷയങ്ങളെക്കുറിച്ചും രൂക്ഷമായ തർക്കങ്ങൾ ഇപ്പോഴും  നിലനില്ക്കുന്നു.

ജർമ്മനിയിൽ മെത്രാന്റെ രാജകീയ ആർഭാട ജീവിതശൈലിയിൽ സഹികെട്ട് രൂപതയിലെ അൽമായർ നൽകിയ കൂട്ട പരാതിയിൽ കുറ്റക്കാരനായി കണ്ടു ഫ്രാൻസിസ് മാർപാപ്പ സ്ഥാനഭ്രുഷ്ഠനാക്കിയ ജർമ്മനിയിലെ ലിംബുർഗ് രൂപത യുടെ ബിഷപ്പ് റ്റെബാർറ്റ്സ് ഫൻ-എൽസ്റ്റിനു ഒടുവിൽ ജർമ്മനിയിലെ റേഗൻസ് ബുർഗ് രൂപതയുടെ ആതിഥ്യം സ്വീകരിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തു പോകേണ്ടി വന്നുഒട്ടും താമസിയാതെ അദ്ദേഹം ലിംബുർഗിലെ താമസം റെഗൻസ് ബുർഗിലേയ്ക്ക് മാറ്റുമെന്ന വാർത്ത വത്തിക്കാൻ റേഡിയോ കേന്ദ്രം  അറിയിക്കുകയുണ്ടായി. റേഗൻസ്ബുർഗിലെ മെത്രാൻ റുഡോൾഫ് ഫോടർ ഹോൾസ്സർ ആണ് മുൻ അഴിമതിമെത്രാന് അഭയം നൽകിയത്അദ്ദേഹത്തിനു പുതിയ ഒരു ജോലി തരപ്പെടുന്നതുവരെ റേഗൻസ്ബുർഗിൽ താമസിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിൻറെ മുൻ സെക്രട്ടറി പറഞ്ഞു. മാർപാപ്പയുടെ അന്തിമതീരുമാനത്തിന് ശേഷവും സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ആർച്ച് ബിഷപ്പ് ലിംബുർഗിൽത്തന്നെ  തുടർന്നും താമസ്സിക്കുന്നതിനെ ചൊല്ലി വിവാദമുണ്ടായ സാഹചര്യത്തിലാണ് ഈ താമസ സ്ഥലം മാറ്റം ഇപ്പോൾ നടന്നത്. (http://de. radiovatican.va/news/2014/06/11/d:tebartz-van elst zieht um/ted -8061153 von Radio Vatican) 

ഇതുപോലെ കേരളത്തിലെ സഭാ മെത്രാന്മാർ അവരുടെ പെൻഷൻ പ്രായവും  കഴിഞ്ഞും മുമ്പുണ്ടായിരുന്ന അധികാരവും അവകാശങ്ങളും വിടാതെ മുൻ മെത്രാസന മന്ദിരത്തിൽത്തന്നെയാണ് താമസംകേരളത്തിൽ കത്തോലിക്ക സഭയിലെ മെത്രാന്മാരും ഇടവക വൈദികരും സഭാംഗങ്ങളെയോ മറ്റ് പൊതു ജനങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ലയെന്ന വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. അടുത്തകാലത്ത് നടന്ന ഒരു പ്രധാനപ്പെട്ട സംഭവമാണ് കൊല്ലം രൂപതയിലെ മെത്രാൻ ഒരു ഇടവകവികാരിയെ സ്ഥലം മാറ്റിയ സംഭവവും ഇത്  സംബന്ധിച്ചുണ്ടായ തർക്കങ്ങളും ഇതര സംഭവങ്ങളും. ഇതുപോലെ തന്നെ എറണാകുളം- അങ്കമാലി ആർച്ചു ബിഷപ്പ് കരിയിലിനെ അദ്ദേഹത്തിന്റെ സ്ഥാനത്തുനിന്നും നീക്കം  ചെയ്ത സംഭവം. പകരക്കാരനായി അവിടെ ബിഷപ്പ് ആൻഡ്‌റൂസ് താഴത്ത് നിയമിതനായി. അനുബന്ധമായി സഭാംഗങ്ങളോട് ഏറെ അപമര്യാദയായി പെരുമാറിയതും, സഭാംഗങ്ങളുടെ പ്രതിഷേധത്തിൽ ഇടം വലം ശ്രദ്ധിക്കാതെ കത്തീഡ്രലിലേക്ക് നോക്കാതെ സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷനായത്, ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ അസഹിഷ്ണതയുടെ  മനോഭാവമായിരുന്നു. ഇത് വാർത്തകളിൽ വലിയ വലിയ പ്രാധാന്യം നൽകി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 

സീറോ മലബാർ സഭയിൽ ഭാവിയിൽ പുരോഹിതരും മെത്രാന്മാരും വിശുദ്ധ  കുർബാനയർപ്പണം നടത്തേണ്ടത് ജനാഭിമുഖമായിരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പ ഒന്നിലേറെത്തവണ നിർദ്ദേശിച്ചിട്ടുള്ളതാണ്. അതേപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളതല്ലായെന്ന നുണപ്രസ്താവന നടത്തി സഭാനേതൃത്വം യാഥാർത്ഥ    സത്യം തള്ളിക്കളയുകയാണ്. അതുപോലെ സീറോ മലബാർ സിനഡിൽ അല്മായർക്കും മെത്രാന്മാരെപ്പോലെതന്നെ അവകാശങ്ങളും അധികാരങ്ങളും ഉണ്ടാകണമെന്ന് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നതാണ്. അദ്ദേഹത്തിൻറെ എല്ലാ നിർദ്ദേശങ്ങളും സഭാനേതൃത്വങ്ങൾ പുറംതിരിഞ്ഞു തള്ളിക്കളയുകയാണ്. ഇതാണ് ഇന്ന് സീറോ മലബാർ സഭയുടെ ദുർഗതി. അല്മായർ മെത്രാന്മാരുടെ അടിമകളല്ല, അല്മായരില്ലാതെ സഭയില്ലാ എന്ന് നേതൃത്വവേഷമണിഞ്ഞവർ മനസ്സിലാക്കിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സഭയുടെ പേരിൽ ഉണ്ടാകാം. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അഭിപ്രായത്തെ, അദ്ദേഹം ആരുമാകട്ടെ, അത് സഭാനേതൃത്വം അവഹേളിച്ചു പുശ്ചിച്ചു തള്ളിയിരിക്കുകയാണ്. സഭയിലെ നേതൃത്വം യാഥാർത്ഥ്യങ്ങളിലേയ്ക്കും, വിശുദ്ധകുർബാന അർപ്പിക്കുന്നത്- പോലീസ് അകമ്പടിയിൽ നടത്തിയത് യേശുവിരുദ്ധതയാണെന്നും ഇവർ യേശുവിനെ വീണ്ടും ക്രൂശിതനാക്കുവാൻ ശ്രമിക്കുകയാണെന്നുമുള്ള വലിയ സമാനമായ സംഭവമാണ് ഉണ്ടായത്. വിശ്വാസികളോട് ഈ ഈ സംഭവത്തിന് ഇടയാക്കിയ മെത്രാൻ പൊതുമാപ്പ് പറയേണ്ടതാണ്. സഭയിൽ സമാധാനവും സംതൃപ്തിയും ദൈവത്തിൻറെ സാന്നിദ്ധ്യവും ലഭിക്കുവാൻ ക്രിസ്തുവിന്റെ വചനങ്ങളെ മനസ്സിലാക്കിക്കൊണ്ട് സഭാംഗങ്ങളും സഭാനേതൃത്വങ്ങളും എന്ന് തയ്യാറാകും.?    

കാഞ്ഞിരപ്പള്ളി എരുമേലി കൊരട്ടിയിലെ ധ്യാനകേന്ദ്രത്തിന്റെ പിന്നാമ്പുറ കഥകൾ വേറെയുണ്ട്..അത്,  അറക്കൽ മോനിക്കാ തോമസ്സിന്റെ അഞ്ചേക്കർ സ്ഥലം കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മെത്രാനും തന്റെ കുറെ സഹകാരി  വൈദികരും കൂടി ആ സ്ഥലത്തിന്  വ്യാജരേഖയുണ്ടാക്കി കൈവശമാക്കിയ വിഷയം, അതിനെ ചോദ്യം ചെയ്ത അല്മായരെയും മോനിക്കയെയും മാത്രമല്ല, പോലീസിനെയും ഗുണ്ടകളെയും ഇറക്കി സംഘർഷം ഉണ്ടാക്കി ആക്രമിച്ചു അപകടപ്പെടുത്തുവാൻ ശ്രമിച്ച അന്നത്തെ  സംഭവത്തിനു ദൃക് സാക്ഷിയാണ് ഞാൻ. അന്നത്തെ പോലീസ് ഡി. വൈ. എസ്. പി. സമാധാനമായി പ്രകടനം നടത്തിയവരെ തല്ലാൻ നിർദ്ദേശം നല്കി. അന്നുവരെ കാഞ്ഞിരപ്പള്ളി നഗരം ഒരിക്കൽ പോലും കാണാത്ത കാഴ്ചായിരുന്നു, ആ സംഭവംകാഞ്ഞിരപ്പള്ളി മെത്രാൻ കൈവശപ്പെടുത്തിയ മിസ്സിസ്മോണിക്കയുടെ സ്ഥലവും അവരുടെ  പ്രതീക്ഷകളും ഇപ്പോഴും അതേ നേർച്ചപ്പെട്ടിയിൽ തന്നെ. തട്ടിയെടുത്ത ആ  സ്ഥലത്ത് ആരാധനയും ധ്യാനവും വിശുദ്ധ കുർബാനയർപ്പണവും എല്ലാം തകൃതിയായി നടത്തപ്പെടുന്നു. ശ്രീമതി മോണിക്ക തോമസിന്റെ കണ്ണീർ വീണ് നനഞ്ഞു കുതിർന്ന സ്വന്തം മണ്ണിൽ ! ആ സ്ഥലത്ത് ഇന്ന് പുരോഹിതരും  മെത്രാനും അർപ്പിക്കുന്നത് യേശുവിനെ അനുസ്മരിക്കുവാനുള്ള വിശുദ്ധ  കുർബാനയാണൊ എന്ന കാര്യം നാമോരോരുത്തനും ഏറെ മനസുതുറന്നു  ചിന്തിക്കേണ്ടതാണ്.

മാത്രമല്ല, രൂപതാധികാരികൾ നടത്തുന്ന എണ്ണമറ്റ സാമ്പത്തിക തട്ടിപ്പുകളെ പ്പറ്റിയും പിന്നീട് ഉണ്ടാകുന്ന ചൂടേറിയ ചർച്ചകൾ ആഗോള തലത്തിൽ പോലും ഉണ്ടെന്നുള്ളതും ശരിയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ  കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ ഉൾപ്പടെ, രൂപതയിലെ നിരവധി ഇടവക വൈദികരും നടത്തുന്ന അഴിമതിക്കഥകൾ, അത്യാർഭാടകര ജീവിതരീതി, ഇടവക വൈദികർ പള്ളിയുടെ തൊട്ടടുത്തുള്ള കന്യാസ്ത്രിമഠങ്ങളിൽപോയി ഭക്ഷണം കഴിക്കുന്നതും, വിശ്രമം നടത്തുന്നതും ,  ലൈംഗിക അപവാദങ്ങൾ, വൈദീകർ വൈദീകരെപ്പോലും നിഗൂഢമായി നടത്തുന്ന കൊലപാതകങ്ങൾ, മെത്രാന്മാരുടെയും വൈദീകരുടെയും ഇടയിൽ രഹസ്യമായി നടത്തുന്നതായ  ആൽക്കഹോൾ ആസ്വാദനം, ഇടവക അല്മായരെ വി: കുർബ്ബാനയിലെ ചില പ്രസംഗത്തിലൂടെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾവരെയുണ്ട്, സാധാരണ ഇത്തരമുള്ള വാർത്തകളിൽ കേൾക്കുന്നത്.

ഓരോരോ കാരണങ്ങൾ പറഞ്ഞാണ് ഇവർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സഭാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത്ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ അവർ വാങ്ങിക്കൂട്ടിയ പണം കൊടുത്ത് അവരുടെ സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നുകേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വ കുടിയേറ്റങ്ങൾ  നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter-"ദൈവീകരായ അതിഥി ജോലിക്കാർ" ) എന്ന ശീർഷകത്തിൽ 14.4.2014- ൽ ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ കൂടുന്നതെയുള്ളൂ.

കാഞ്ഞിരപ്പള്ളി രൂപതയിൽ നൂറിലേറെ വർഷങ്ങൾ
പഴക്കമുണ്ടായിരുന്ന മനോഹരമായിരുന്ന
ചെങ്ങളം പള്ളി- പൊളിച്ചുമാറ്റാൻ 
 സാധിക്കാതെവന്നപ്പോൾ എൺപത്തിലേറെ ഡയനാമിറ്റുകൾ 
ഉപയോഗിച്ച് പൊളിച്ചു മാറ്റുവാൻ മുൻ മെത്രാൻ കല്പന നൽകി.


വിദേശത്തുനിന്നുള്ള  കള്ളപ്പണം ചെലഴിക്കാൻ ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികളെല്ലാം പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളിക്കൊണ്ട്  പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് വലിയ ഉദാഹരണമാണ്  കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ  പൊളിച്ചുതേക്ക് തടികൾ, ഈട്ടിത്തടികൾ എന്നിങ്ങനെ മേൽത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം ചരിത്ര സാക്ഷ്യങ്ങളായ നല്ല ഒരു  കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി  ലഭിച്ചിരിക്കുന്ന ചില ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള  പള്ളി മുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള  പണത്തെക്കുറിച്ചു.! ഈ പള്ളികൾ പുതിയ പള്ളികൾ പണിയുവാനുള്ള പണം ഇടവക ജനങ്ങൾ നല്കിയതുമാണ്. 

  എൺപതിലേറെ ഡയനാമിറ്റകൾ വച്ചു തകർക്കപ്പെട്ട പള്ളിയുടെ
അവശിഷ്ടങ്ങൾ. ഓർമ്മകൾ....

പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ  പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ  കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് ഒട്ടും  നടക്കുകയില്ല. അതും, ഓരോ നിമിഷംതോറും വൈദ്യുതി ഇല്ലെന്നാകുന്ന  കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന  പരാതിയുമായി ഇടവകാംഗങ്ങൾ പോകുന്നു.. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, തികഞ്ഞ അന്ധവിശ്വാസികളുമായ ഏറെ  വൈദികരും ഉണ്ട്. രൂപതയിലെ ഇടവകകളിലെ വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസ ങ്ങളെയും കാനോനിക നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

എത് തോന്ന്യാസവും ചെയ്യാമെന്ന സഭാ മെത്രാന്മാരുടെയും വൈദികരുടെയും വെല്ലുവിളികൾ വേറെ കേൾക്കുവാനുണ്ട്. ഇതിനൊരു പ്രസിദ്ധ ഉദാഹരണമാ ണ് കേരളത്തെയെന്നല്ല, ലോകത്തിലാകെമാനം ഉള്ള മലയാളികളെ മുഴുവൻ ഞെട്ടിച്ച ഭീകരരുടെ ക്രൂര ആക്രമണത്തിനു ഇരയായ പ്രൊ.ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരന്തങ്ങളും അനുഭവങ്ങളുംഅതിനുശേഷം കോതമംഗലം  സഭാധികാരികളിൽ നിന്നും ഏൽക്കേണ്ടി വന്ന അനന്തര ശിക്ഷാനുഭവങ്ങളും അപമാനിക്കപ്പെടലും. തനിക്കുള്ള സർവ്വതും, കൈ നഷ്ടപ്പെട്ട തനിക്കു ചോറ് വിളമ്പിക്കൊടുത്തിരുന്ന സ്വന്തം സലോമിയുടെ ജീവൻ പോലും അന്നത്തെ  രൂപതാധികാരികളുടെ കരുണയില്ലായ്മയിൽ ബലികഴിക്കപ്പെട്ടിട്ടും, അവർ ഒരു ജപമാലകൊന്ത പ്രൊഫ്‌.ജോസഫിന് നല്കി നല്കി അപമാനിച്ചു. എന്നിട്ടോ, ഇതു വരെപോലും കാരുണ്യം പറയുന്നവരുടെ മനസ്സിൽ വിദ്വേഷവിഷം കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. അത് തെളിയിച്ചതാണ് മെത്രാൻ എഴുതി പള്ളികളിൽ പ്രൊ.ടി.ജെ.ജോസഫിന് എതിരെ വായിച്ച ഇടയലേഖനം "ശാലോം" വാരിക യിൽ വീണ്ടും "ഇതൊരു വിശദീകരണ കുറിപ്പാണ് "എന്ന ഒരു മുഖവുരയിൽ കൊടുത്ത് പ്രസിദ്ധീകരിച്ചത്. "കടിച്ചു ചീന്തി.എന്നിട്ടും മുറുമുറുപ്പ്!"അതൊരു  കത്തോലിക്കാ വാരികയാണെന്ന് കാണണം..! ഇത്തരം ഇടയലേഖനം എങ്ങനെ വിശദീകരണ കുറിപ്പാകും എന്ന് ഞാൻ അന്വേഷിച്ചു. "ഒരിക്കലും അങ്ങനെ ആവുകയില്ല" എന്നായിരുന്നു മറുപടി. എഴുതിയത്, എഴുതിയത് തന്നെ

അല്മായരുടെ ആവശ്യത്തിനായി അല്മായർ സംഭാവന ചെയ്തിട്ടുള്ള ഓരോരോ  പള്ളി സ്വത്തുക്കൾക്ക് ഇപ്പോൾ ഉടമസ്ഥ അവകാശം പറയുന്നത് മെത്രാനാണ്. അല്മായരുടെ സഭാ ആവശ്യത്തിനുള്ള പള്ളിക്ക് വേണ്ടിയ സ്ഥലവും അവിടെ അല്മായനു ശുശ്രൂഷ ചെയ്യാൻ നിയുക്തനായിരിക്കുന്ന പള്ളി വികാരിക്കും വേണ്ടി ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരു സ്ഥലത്തെ ജനങ്ങൾ ദാനം ചെയ്തിട്ടുള്ള  രീതിയാണ് നമുക്ക് അറിയാവുന്നത്. ഇടവകവസ്തുകളെല്ലാം  അല്മായനുകൂടി അവകാശപ്പെട്ടതുമാണ് പൂർണ്ണാർത്ഥത്തിൽ. ഇടവകകളുടെ   സ്വത്തുക്കളെല്ലാം തന്റെതാണ് എന്ന് പറയാൻ ഒരു രൂപതാ മെത്രാന് പോലും അവകാശമില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന K.Vinod Chandran   വിധിച്ചിട്ടുള്ളത് (R.S.A.No.662 0f 2003 /dated this the 9th day of October,2012)  ഇതിവിടെ പ്രസക്തിയുള്ള കാര്യമായി ഓർമ്മിക്കുന്നത് നല്ലത് തന്നെ. പക്ഷെ മെത്രാൻ പള്ളിസ്വത്തുക്കൾ മുഴുവൻ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന നിലയാണ് കാണപ്പെടുന്നത്. അല്മായന്റെ വസ്തുക്കൾ മുഴുവൻ ഒരു കള്ളനെ കാവൽ എല്പ്പിച്ചതുപോലെ ആയിത്തീരുകയും ചെയ്തിരിക്കുന്നു.. 

അല്മായർക്ക് മെത്രാന്മാരും വൈദികരും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു  കൊടുക്കുന്നു എന്ന ചോദ്യത്തിന് എതിരുള്ളവരും, അനുകൂലമായ യഥാർത്ഥ  അഭിപ്രായങ്ങൾ പറയുന്നവരും, നിഷ്പക്ഷമതികളും കാണും. രൂപത കോളജിൽ ഒരു ബിരുദ പഠനത്തിനുള്ള അഡ്മിഷൻ, ജോലി നൽകൽ, അല്മായന് വേണ്ടിയ എല്ലാവിധ സഭാ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട കാര്യക്ഷമത, ഉദാ: ഒരാളുടെ കല്യാണം, മാമ്മോദീസ, മരിച്ചടക്ക്‌ തുടങ്ങിയ കാര്യങ്ങൾ-പ്രത്യേക യാതൊരു  കുരുക്കുകൾ ഇല്ലാതെയും ഇവയൊക്കെ ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ   ? ഇടവകകളിൽ  ഉല്പ്പന്ന പിരിവ് തുടങ്ങി അല്മായൻ പള്ളിയിൽ നൽകേണ്ട വീതം സംഭാവന ചെയ്തില്ലെങ്കിൽ കുടിശിക എന്ന കൊടുവാൾ അൽമായനു നേരെ പൊങ്ങുമെന്നത് തീർച്ചയല്ലേ? ഇടവക പള്ളികളിൽ ഉൽപ്പന്നപ്പിരിവ് പണം കൊടുക്കാത്തവരുടെ പേരെഴുതി അവരെ പരസ്യം ചെയ്തു കൊണ്ടുള്ള അപമാനിക്കുന്ന പതിവുമുണ്ട്ഈ നടപടി നമ്മുടെ സഭയുടെ കാനോനയിൽ ഇല്ലല്ലോ.

കൊടുക്കൽ, വാങ്ങൽ, തുടങ്ങിയ കാര്യങ്ങളിൽ വൈദികരും കത്തോലിക്ക  മെത്രാന്മാരും തികഞ്ഞ വിമർശനം അർഹിക്കുന്ന നീചമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്നവർ ഏറെയാണ്‌. ഇടവകകളിൽ എല്ലാ വർഷം തോറും ഇടവകാംഗങ്ങളുടെ വീട് വെഞ്ചരിപ്പു കർമ്മം നടത്തണം, അതിനു വേറെ കാശ്.! സഭാംഗങ്ങളുടെ  കോളജു വിദ്യാഭ്യാസ അഡ്മിഷന് കോഴപ്പണം കൊടുക്കണം, കല്യാണത്തിനു ഒരു വീതം- സ്ത്രീധന അവകാശ ഓഹരിപ്പണ മായി കൊടുക്കണം, ഉദ്യോഗം  ലഭിക്കുവാൻ ഭീമമായ കോഴപ്പണം തന്നെയും  കൊടുക്കണം. അല്മായൻ സംഭാവന ചെയ്തിരുന്ന ഓരോരോ ചില്ലി കാശെടുത്ത് നിർമ്മിക്കപ്പെട്ട വിദ്യാലയങ്ങളിലും,കോളജുകളിലും, മാത്രമല്ല, മെഡിക്കൽ സ്ഥാപനങ്ങളിലും ഒക്കെ, അതാതു രൂപത വൈദിക -മെത്രാന്മാരുടെ പക്കൽ  മുമ്പിലുള്ള നേർച്ചപ്പെട്ടിയിൽ കോഴപ്പണം എറിയണം.ഒരു ജോലിയോ, ചില  പഠനത്തിനുള്ള ഒരു അഡ്മിഷനോ അവിടെ കിട്ടണമെങ്കിൽ അവർ കനിയണം. ഇടവക പള്ളികളും പള്ളിക്കൂടങ്ങളും കോളജുകളുമെല്ലാം സഭാംഗങ്ങളുടെ   സംഭാവനയാണെന്ന് അവർ മനസ്സിൽ എപ്പെഴെങ്കിലും  പറയുമോ?

നീതിയും കാരുണ്യ പ്രവർത്തികളും നേരും നെറിവും ഒന്നും ഈ ആത്മീയ പകൽ മാന്യന്മാർക്കില്ല എന്നാണു സമൂഹം പറയുന്നത്ചിലർ സഭയുടെ പത്തു പ്രമാണങ്ങളെയും എണ്ണി പിച്ചിചീന്തുന്ന ദുഷിച്ച പ്രവർത്തികൾ ചെയ്യുന്നതായ  ദൈനംദിന സംഭവങ്ങളെല്ലാം മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസിദ്ധീകരിച്ചത്  നാം വായിക്കുന്നു. ഇക്കൂട്ടർ എല്ലാക്കാലത്തും സഭയുടെ പൂർവ്വ ചരിത്രത്തിലും  ഉണ്ടായിരുന്നു. സഭയിലെ ആടുകൾ വഴി തെറ്റിപ്പോകാതിരിക്കുവാനും അവർ  തിന്മയുടെ മാർഗ്ഗങ്ങൾ വഴിതിരിച്ചുവിടാനും നമുക്കായി ദൈവഹിതത്തിനു മുൻപിൽ സമർപ്പിച്ചു സഹായികളാവാൻ ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളവർ ഇന്ന്  നമ്മുടെയെല്ലാം പ്രതീക്ഷകളെ നിരാശപ്പെടുത്തുകയാണെന്നാണ് പൊതുവെ പറയുന്നത്. രാഷ്ട്രീയ വേദികളിൽ, സഭാവേദികളിൽ, വിശ്വാസസംബന്ധ കാര്യങ്ങളിൽ, അതുപോലെ വിദ്യാഭാസ മേഖലയിൽ, ആരോഗ്യമേഖലയിൽ, പൊതുവേദികളിൽ, ഭരണകാര്യങ്ങളിൽ, കുടുംബകാര്യങ്ങളിൽ, മാത്രമല്ല  സ്ത്രീപീഡനം, കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ, ലൈംഗിക കാര്യങ്ങളിൽ വൈദികരും മെത്രാന്മാരും സമയ -സാഹചര്യ-കാല -ദേശ ഭേദം ഇല്ലാതെ അവിവേകപൂർവ്വമായ പലവിധത്തിലുള്ള ഇടപെടലുകൾ ചിലപ്പോൾ  നടത്തിയിട്ടുള്ള സംഭവങ്ങൾ എണ്ണിയെണ്ണി ഇവിടെ പറയാൻ കഴിയുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ..  

അവയിൽ ചിലതാണ്, ആദ്യകുർബാനസ്വീകരണത്തിനുവേണ്ടി പഠിക്കുവാൻ എത്തിയപ്പോൾ തൃശൂർ രൂപതയിലെ ഒരു ഇടവകയുടെ വികാരി ഒൻപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം.മാത്രമല്ല  ഇതിലേറെ ശ്രദ്ധേയമായ സംഭവം നോക്കാം.അത്, ഈയിടെ കരീബിയയിൽ നിരവധി കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ (നുൻഷിയൊ) കൂടിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദിക പട്ടം മാർപാപ്പ റദ്ദാക്കി. പരാതിയിൽ  കോടതിയിൽ കുറ്റം തെളിഞ്ഞാൽ തടവു ശിക്ഷയും. ഇതേ കുറ്റത്തിനു തടവു ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി വൈദികനെ സഭാധികാരികൾ കൂടി മോചിപ്പിച്ചശേഷം ഉയർന്ന മേജർ സെമിനാരി പ്രൊഫ. ആയിട്ട് നിയമിച്ചത്,  കേരളത്തിലെ സഭാശ്രേഷ്ഠരുടെ ഇത്തരം നടപടികളെപ്പറ്റി കേരള സഭ മൌനം പാലിക്കുന്നു!

സഭയിൽ പുണ്യപ്രവർത്തികൾ ചെയ്യുന്നത് വൈദികരും  കന്യാസ്ത്രികളും  മാത്രമേയുള്ളോയെന്ന സംശയം അല്മായരിൽ കൂടികൂടി വരുകയാണ്. ഇത് തന്നെ ചൂടേറിയ സംസാരവിഷയമാണ്. യേശുക്രിസ്തുവിന്റെ ഓരോ ജീവിത വിശ്വാസപഠനങ്ങളിൽ ജീവിതം മുഴുവൻ അതനുസരിച്ച് വിശുദ്ധരായി എന്നും  ജീവിച്ച അല്മായർ ധാരാളം ഉണ്ട്. ഇവർ എങ്ങനെയോ എന്തുകൊണ്ടോ സഭയിൽ അറിയപ്പെടുകയില്ല, അംഗീകരിക്കപ്പെടുകയില്ല. അതുപക്ഷെ മെത്രാന്റെ പാദസേവ ചെയ്യുന്ന ബ്ലേഡ് അവസരവാദികൾക്ക് ഉടൻ പെട്ടെന്നൊരു ദിവസം സഭാഷെവലിയർ സ്ഥാനപട്ടവും വാളും പരിചയും നൽകി അവരുടെ പദവി  അലങ്കരിക്കപ്പെടും. ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ പോലും ഇവരെയും  ഭയപ്പെടുന്നു! ഇവർ തിരക്കിട്ട രാജകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മെത്രാനൊപ്പം ഉലകം ചുറ്റി യാത്രയിലാണ്. സഭാംങ്ങളുടെ പണം രൂപതയുടെ ഖജനാവിൽ ഉണ്ടല്ലോ. 

ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ട്. വൈദീകസെമിനാരി  പാഠ്യപദ്ധതിയിൽ  കാലത്തിനു യോജിച്ച പരിഷ്കരണം ഏറെ അനിവാര്യമാണ്. ഇപ്പോഴുള്ള,, നിലവിൽ രൂപതകളിലും ഇടവകകളിലും, ഉത്തരവാദപ്പെട്ടവർ ആരായാലും, അവരത് കണ്ടില്ലയെന്ന് നടിച്ചാൽ, അധികനാൾപോലും വേണ്ടി വരുകയില്ല. നമ്മുടെ കേരളത്തിലെ കത്തോലിക്കാ സഭയിൽ നിന്ന് വലിയ  അളവിലും കൂടാതെ മറുനാട്ടിലും പ്രതീക്ഷിക്കാത്ത താൽക്കാലികമല്ലാത്ത രീതിയിൽ കഠിനമായ അല്മായതല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ യാതൊരു സംശയവുമില്ല. എന്താണ് ഫലം?യഥാർത്ഥ വിശ്വാസപ്രഖ്യാപനവും,  ഇപ്പോഴത്തെ സഭാ അഴിമതി നേതൃത്വങ്ങളോട് പരസ്യമായിത്തന്നെ പ്രത്യക്ഷ  നിസ്സഹകരിക്കലും ആയിരിക്കും, ആദ്യമായിട്ട് നാമെല്ലാം കാണേണ്ടിവരുക. അതുപക്ഷെ വിശാല സമുദ്രത്തിൽ എവിടെയോ കാറ്റുവീശി എത്തുന്നതായ  ചെറിയ തിരമാലകൾ പോലെയേ ഇവർക്കെതിരെ ഉയരുന്ന ഏതൊരു സത്യ  ആരോപണങ്ങളും. അവയും പതിയെ പതിയെ മങ്ങി  ഇല്ലെന്നാകുന്നതെന്നും ഇരുകൂട്ടർക്കും നല്ല തികഞ്ഞ  ബോധ്യമുണ്ട്. എങ്കിലും യഥാർത്ഥ വിശ്വാസ കാര്യങ്ങളിൽ തക്ക പരിഹാരവും നടപടികളും സഭാതലത്തിൽ വൈകാതെ  ഉണ്ടാകുമെന്നതിന് വ്യക്തമായ പ്രതീക്ഷയുടെ ഉദാഹരണമാണ് ലിംബുർഗ്  രൂപത മെത്രാന്റെ കാര്യം മുകളിൽ എഴുതിയത്. 

അൽമായരില്ലാത്ത സഭയില്ല. ഇതായിരിക്കണം യഥാർത്ഥ ക്രിസ്തുവിശ്വാസികൾ സ്വീകരിക്കേണ്ടതായിട്ട്  വരുന്ന വിശ്വാസികളുടെ അടിസ്ഥാന ശക്തി//-.


************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Sonntag, 4. Dezember 2022

ധ്രുവദീപ്തി : // Social & Politics // ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)- ആഗോള രാഷ്ട്രീയം നുണയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു.George Kuttikattu

 ധ്രുവദീപ്തി : // Social  & Politics //

ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)-

George Kuttikattu

 
മാലിന്യം നിറച്ച വെള്ളപ്പൊക്കം നാട് മുഴുവൻ നിറയ്ക്കുക. 

മേരിക്കൻ രാഷ്ട്രീയത്തിലേക്ക് നോക്കാം. അമേരിക്കൻ രാഷ്ട്രീയ ത്തിൽ കഴിഞ്ഞകാല സംഭവങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ രാഷ്ട്രീയ ആശയ വിനിമയതന്ത്രങ്ങളെക്കുറിച്ചു തന്റെ മുൻ കമ്യൂണിക്കേഷൻ സ്ട്രാറ്റെജിസ്റ്റ് ആയിരുന്ന ശ്രീ. സ്റ്റീവ് ബാനൻ പുനർവ്യാഖ്യാനം ചെയ്തതിപ്രകാരമാണ്. " ഈയൊരു മേഖലയെയാകെ  മാലിന്യം കൊണ്ട് നിറച്ചു ആകെ മലിനമാക്കുക". ലോകത്തിലേയ്ക്ക്  അത്രയധികം അസംബന്ധങ്ങൾ ഊതി വീർപ്പിക്കുക, നിരവധി മത്സര ആഖ്യാനങ്ങൾ, നുണകൾ, പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ, അതുപോലെതന്നെ, സത്യം തന്നെ ഒരു ഘട്ടത്തിൽ ഇത്തരം യാഥാർ ത്ഥ്യത്തിന്റെ പലവിധ പതിപ്പുകളിൽ ഒന്നായി തോന്നുകയും ചെയ്യും. 

സത്യം പറയാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ തന്ത്രം വിശേഷാൽ വളരെ സഹായകരമാണ്. ഡൊണാൾഡ് ട്രംപ് അതിനൊരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാത്തോളജിക്കൽ സ്ഥിരംനുണയനാണെന്ന് അറിയപ്പെ ടുന്നു. അദ്ദേഹം തന്റെ ബിസിനസ് താല്പര്യത്തിനുവേണ്ടി സ്ഥിരമായി  നുണ പറയും എന്ന തോന്നൽ ഏവർക്കും ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.  അമേരിക്കയിൽ കഴിഞ്ഞദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്  പുറത്തു വന്ന ഫലം ഏറെ സങ്കീർണ്ണമായ ഒരു ഭാവി പ്രവചനം പോലെ തോന്നുന്നു. 

സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ നുണകളുടെ കൊട്ടാരം.

പഴയ നുണകൾ നിരന്തരം പുതിയവയ്ക്ക് ജന്മം നൽകുന്നു. ഇത് കുറെ
ബലപ്പെടുത്തുന്നതാണ്,ഉദാ:ന്യൂയോർക്ക് പ്രോസിക്യൂട്ടറുടെ ഓഫീസ്, അദ്ദേഹത്തിൻറെ സ്വത്തുക്കളുടെയും മൂല്യം നാടകീയമായി പറപ്പിച്ചു കാട്ടിയത്. അങ്ങനെ പലവിധ നേട്ടങ്ങൾ നേടുകയും ചെയ്യുന്നു എന്ന ആരോപണം ഉള്ളതിനാൽ ഡൊണാൾഡ് ട്രമ്പിനു എന്തൊക്കെയോ  വീണ്ടും കൂടുതൽ അവകാശപ്പെടാനുണ്ട് ?. അദ്ദേഹം ഒരു ക്രിമിനൽ ചൂതാട്ടക്കാരനല്ല, നേരെമറിച്ച്, രാഷ്ട്രീയപ്രേരിതമായി പീഢിതനായ   ഒരു നിരപരാധിയാണെന്ന് പറയുന്ന തന്റെ അനുയായികളുണ്ട്ല്ലോ . എന്നാൽ തന്റെ ദുഷ്പ്രവർത്തികൾ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും  പിടികൂടിയേക്കാം. ഒരു സമീപ കാല സംഭവമിതാണ്: അമേരിക്കയിൽ വൈറ്റ് ഹൌസിലേയ്ക്ക് തന്റെ അനുയായികൾ ആക്രമിച്ചു തള്ളിക്ക യറി പ്രകോപനം ഉണ്ടാക്കിയത്. ഇതുപോലെ എങ്ങനെയോ സമ്പാദിച്ച സമ്പത്തുകളുടെയും ധനത്തിന്റെയും അന്താരാഷ്ട്ര ബലത്തിൽകൂടി  ലോകരാജ്യങ്ങളെ അപ്പാടെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ  കീഴിലാക്കുന്ന പുതിയ തന്ത്രങ്ങൾ നിറഞ്ഞുവരുന്ന സാഹചര്യമുണ്ടാക്കി . ഇതൊക്കെ സംഭവിച്ചതാണെങ്കിലും ഡൊണാൾഡ് ട്രംപ് വാഷിംഗ്‌ടൺ  വൈറ്റ്ഹൗ സിന്റെ പടികൾ മിനുക്കകയാണെന്ന് തോന്നുന്നു, ഇന്ന് അമേരിക്കൻ രാഷ്ട്രീയം പറയുന്നു..

ഉക്രൈനിലെ ആക്രമണംപുട്ടിന്റെ യുദ്ധം.

ഉത്തരാർദ്ധ ഗോളത്തിന്റെ മറുവശങ്ങളിൽ മറ്റൊരു പ്രൊഫഷണൽ നുണയൻ നിയമങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ വ്ളാദിമിയർ പുട്ടിനും അദ്ദേഹത്തിൻറെ ആളുകളും ചേർന്ന് നുണകളുടെ ഒരു വലിയ, ഏറെ  വളരെ സങ്കീർണ്ണമായ ഒരു കോട്ട നിർമ്മിച്ചിരിക്കുന്നു. എല്ലാത്തിനും ഉപരിയായി ഈ ആളുകളെല്ലാവരും അപ്രകാരം പ്രവർത്തിക്കാൻ ഇന്ന്  പഠിച്ചു കഴിഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യയിൽ വ്ളാദിമിയർ പുട്ടിൻ, ഇന്ത്യയിൽ നരേന്ദ്ര മോഡി, നോർത്ത് കൊറിയയിൽ പ്രസിഡന്റ് കിം യോങ്- ഉൻ,  എന്നിങ്ങനെ നിരവധി സാമ്രാജ്യ ഭരണാധികാരികൾ ഈ രീതിയിൽ പ്രവർത്തിക്കാൻ പഠിച്ച നുണയന്മാരെന്ന നിലയിൽ അവർ നിരന്തരം നുണകൾ മെച്ചപ്പെടുത്തി പ്രവർത്തിക്കുന്നതിനുള്ള  അമച്വർമാരാണ്. ഈയിടെ തന്നെ പുട്ടിനും നരേന്ദ്ര മോദിയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയത് മാദ്ധ്യമങ്ങളിൽ  വാർത്തയായിരുന്നല്ലോ. ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നു നരേന്ദ്ര മോദിക്ക് നേരിട്ട് തന്നെ വ്ളാദിമിയർ പുട്ടിൻ പുകഴ്ച അഭിപ്രായം പറഞ്ഞത് വാർത്തകളിൽ സ്ഥാനം വലിയ  പിടിച്ചിരുന്നു. അങ്ങനെ പറഞ്ഞത് ഉക്രൈനിലെ ജനങ്ങളെ ക്രൂരമായി  കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിയർ പുട്ടിനാണല്ലോ. ഇപ്പോൾ ഇന്ത്യയിലാകെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? 

ഇന്ത്യയിൽ മനുഷ്യനെന്ന നിലയിൽ ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു നാടാക്കി രാഷ്ട്രീയക്കാരും ഭരണനേതൃത്വങ്ങളും മാറ്റിക്കഴിഞ്ഞു. ഉദാ: കേരളമാകട്ടെ മനുഷ്യന് സമാധാനമായി ഇക്കാലത്ത് ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റിയ നുണയന്മാരുടെ മേൽക്കോയ്മ നടക്കുന്നു. കേരളത്തിൽ പഞ്ചായത്തുകളും സംസ്ഥാന ഭരണകൂടവും വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ജനങ്ങളെയാകെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യത്തിന് വേണ്ട സാധങ്ങളുടെ അമിതമായ വിലവർദ്ധനവിന് തടസ്സം ഉണ്ടാക്കുവാൻ കേരളത്തിലെ സർക്കാർ കണ്ണു തുറക്കുകയില്ല. കേരളത്തിന്റെ അടയാളമായി മാറിയിരുന്ന റബർകൃഷി തകർത്തു. പ്രതിപക്ഷത്തെ ചിലർ മാത്രം റബർകൃഷി വീണ്ടും ഉറപ്പുള്ള വരുമാനമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം പോലും ഈയിടെ നടത്തി . എന്നിട്ടോ? കേരളത്തിലെ ഒരു മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സത്യം നീതി എന്നത് ജീവിതതത്വം അല്ല. കേരളത്തിലെ ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന നികുതി നാടിന്റെ വികസനത്തിനാണെന്നാണ് ഇവരുടെ വാഗ്ദാനങ്ങൾ. അത് ആരുടെ വികസനത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നത് ഏവർക്കും ഇപ്പോൾ കുറെ അറിയാം. അതുപക്ഷേ, സത്യം പറയുന്നവനെ അപ്പാടെ ഇല്ലെന്നാക്കുന്ന ക്രൂരരാഷ്ട്രീയം വികസിക്കുകയാണ് കേരളത്തിൽ .

യുഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂഹത്തിന്റെ ജീവിതശൈലികളൊന്നും  ഒരുപോലെയായിരുന്നില്ല. ഇക്കാലത്ത് വംശീയവും സാംസ്കാരികമായ  ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു ഭീമാകാരന്റെ ചുവട് വയ്പ്പ് പോലെ മാറ്റങ്ങൾ മുന്നോട്ടു നീങ്ങുന്നത് നാം കാണുന്നുണ്ട്. ഇന്ന് ഇന്ത്യൻ ഭരണഘടനപ്രകാരം ഇന്ത്യ വലിയ ഒരു ജനാധിപത്യരാജ്യമാണ്, മതേതര രാഷ്ട്രമാണ്. മഹാത്മാ ഗാന്ധിയെ രാഷ്‌ട്രപിതാവായി ഭരണ ഘടനയും അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഇന്ന് മഹാത്മാ ഗാന്ധിയെ പാടേ മറക്കുവാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിലെ അം ആദ്മി പാർട്ടി നേതാവും ശ്രമിക്കുന്നു. നിലവിൽ ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അശോക ചക്രവർത്തിയെപ്പോലെഅശോക ചക്രവർത്തി 41 നീണ്ട വർഷങ്ങൾ രാജ്യം ഭരിച്ചുവന്നാണല്ലോ ചരിത്രം കുറിക്കുന്നത്അതുപോലെ തന്നെ.   

രാഷ്ട്രീയ തന്ത്രം. രാഷ്ട്രീയ ഫാസിസ്റ്റ് അനുഭാവികളുടെ ഒരു തരംഗമായി, അത് വമ്പൻ വിജയമായി.

ഇറ്റലിയിൽ ജോർജിയാ മേലോണി എന്ന ഒരു വനിത ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ വംശജൻ ശ്രീ. ഋഷി സുനക് കഴിഞ്ഞ നാളിൽ ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിലേയ്ക് കയറി.  അതിന്റെയെല്ലാം രാഷ്ട്രീയ ശേഖരത്തിൽ വെളുത്ത, പാശ്ചാത്യ, ഭിന്ന ലിംഗക്കാരുടെ "ജീവിതരീതി" ഭീഷണി നേരിടുന്നുണ്ടെന്ന തീവ്വ്ര വലതുപക്ഷത്തെ ആഖ്യാനം ഉൾപ്പെടുന്നുണ്ട്. രഹസ്യാത്മക ആഗോള "വരേണ്യ വർഗ്ഗക്കാർ "ഒരു ജനസംഖ്യാകൈമാറ്റം", അവിടെ വളരെ  ശക്തമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പറയാം. ഈ"ഗ്രേറ്റ് റീപ്ലേസ്മെന്റ്" ഗൂഡാലോചനകൾക്ക്  ആഖ്യാനം യൂ. എസ്. എ. മുതൽ ന്യൂസിലാൻഡ് വരെയും, അതുപോലെ ഇന്ത്യയും ചൈനയും നിരന്തരം സന്ദർഭംപോലെ നുണകൾ പറയുന്ന അടിസ്ഥാനരാഷ്ട്രീയ നേട്ടത്തിന്  ഉപകരണങ്ങൾ ആക്കി ഉപയോഗിച്ചുകൊണ്ടിരുന്നു. മാത്രമല്ല നിരവധി കാര്യങ്ങളുടെ പേരിൽ ഓരോരോ രാജ്യങ്ങളിലും അത്തരം നിഗൂഡ  ജനപ്രിയമാണ് അടിസ്ഥാനമിട്ടത്. തെരഞ്ഞെടുപ്പുകളുടെ കാലങ്ങളിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വാഗ്ദാനങ്ങൾ എല്ലാം സ്ഥാനാർത്ഥി അധികാരത്തിലെത്തിയാൽ അയാൾ നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും  പാലിക്കപെട്ടുന്നുമില്ല എന്നതാണ് വലിയ യാഥാർത്ഥ്യം. ഇന്ത്യ വലിയ ജനാധിപത്യരാജ്യമാണെന്ന് പുട്ടിൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുകഴ്ത്തി പറഞ്ഞു. ഈവിധമുള്ള പരസ്യ  അഭിപ്രായങ്ങൾ പറഞ്ഞതിനും ചില അടിസ്ഥാനമുണ്ട്. നരേന്ദ്രമോദി  അതിനുശേഷം ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ പുട്ടിൻ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വായ് തുറന്നു പറഞ്ഞത് ലോക മാദ്ധ്യങ്ങൾ ഏറെ ശ്രദ്ധിച്ചു.

ജനപ്രിയമല്ലാത്ത ഏതു സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഒരു സെമിറ്റിക്ക് അടിയൊഴുക്കുകൾ ഉണ്ടെന്ന അഭിപ്രായം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായി. അതിങ്ങനെയാണ്: "ആഗോളവാദികൾ " മാത്രമല്ല, അഥവാ  "ആഗോള വരേണ്യ വർഗ്ഗങ്ങൾ" വേൾഡ് എക്കണോമിക് ഫോറമെന്നോ  അല്ലെങ്കിൽ ജനസംഖ്യയെ "കൈമാറ്റം" ചെയ്യാനാഗ്രഹിക്കുന്നുവെന്ന് ആരെങ്കിലും ആരോപിക്കപ്പെടുന്നതാകട്ടെ മറ്റാരെങ്കിലും അതുപോലെ ആവർത്തിക്കപ്പെടുമ്പോൾ, ഇവയെല്ലാം എല്ലായ്പ്പോഴും യഹൂദ ലോക ഗൂഡാലോചനയുടെ സിഫറുകളാണ് എന്ന വ്യാഖ്യാനങ്ങൾ പോലും ഉണ്ടാകാം. എന്നാൽ വെള്ളക്കാരായ ചില ഭരണാധികാരികളുടെ ഭയം പ്രധാനമായും ഉള്ളത് നുണകൾ ഉപയോഗിച്ച് രാഷ്ട്രീയനിലനിൽപ്പ് സൃഷ്ടിക്കുന്ന പലർക്കും അത് ശക്തമായ ഒരു ശക്തിതരംഗമാണ്. ഇന്ന്  അവരിൽ പലരും എന്നും ഫാസിസ്റ്റുകളായതിനാൽ യഹൂദവിരുദ്ധത നന്നായി എല്ലായ്പ്പോഴും യോജിക്കുന്നു. യുഗങ്ങൾ തുടർച്ചയായി മാറി ക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂ ഹത്തിന്റെ ജീവിതശൈലികളും ഒരുപോലെയായിരുന്നില്ല. മാത്രമല്ല  ഇക്കാലത്ത് വംശീയമായും സാംസ്കാരികമായും മനുഷ്യസമൂഹങ്ങൾ  ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്.  

നുണയന്മാരുടെ അന്തർദ്ദേശീയതയും അവരുടെ ആന്തരിക സമ്പർക്കങ്ങളും. 

നുണകളുടെ അതിശക്തന്മാരായ രാജ്യഭരണനേതൃത്വങ്ങൾക്ക് എന്നും  പരസ്പരം നിരവധി കാര്യങ്ങളിൽ ബന്ധങ്ങളുണ്ട്. എന്നാൽ എല്ലാറ്റിനും പൂർണ്ണമായ യോജിപ്പില്ല എന്ന് കാണാൻ കഴിയും. ഇത് ഒരുദാഹരണം, ഈയിടെ ഇറ്റലിയുടെ പ്രധാനമന്ത്രിയായി ഭരണമേറ്റെടുത്ത വനിതാ പ്രധാനമന്ത്രി ജിയോർജിയോ മേലോണി എന്നും തെറ്റായ വിവരങ്ങൾ നൽകുന്ന റഷ്യൻ ഭരണാധികാരി വ്ളാദിമിയർ പുട്ടിന്റെ ആരാധക അല്ലായെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിസ്സിസ് മെലോണി അവരുടെ സഖ്യകക്ഷി നേതാക്കളായ ശ്രീ. മറ്റെയോ സാൽവീനി, ശ്രീ. സിൽവിയോ ബെർലുസ്കോണി എന്നിവരിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ് എന്ന് പൊതുവെ അഭിപ്രായങ്ങളുണ്ട്. മേല്പറഞ്ഞവർക്കി രുവർക്കും റഷ്യ കഴിഞ്ഞ കാലങ്ങളിൽ പണം നൽകിയ സംഭവത്തെ  പാശ്ചാത്യ ലോകം വിശ്വസിക്കുന്നുണ്ട്. 

ഇറ്റാലിയൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശ്രീമതി മെലോണി ഒരുതരം അറ്റ്ലാന്റിക്കിസ്റ്റായി പാശ്ചാത്യലോകം കണക്കാക്കുന്നു. എന്നിരുന്നാലും എല്ലാറ്റിനുമുപരിയായി അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ദീർഘകാലമായി വലതു പക്ഷ റാഡിക്കൽ ഗ്രൂപ്പിൽ മാത്രമല്ല, നുണകളിൽക്കൂടി കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ പാർട്ടിയിലാണ് ശ്രീമതി ജിയോർജിയോ മെലോണി പ്രവർത്തനം നടത്തിയത് എന്ന് യൂറോപ്യൻ വാർത്താ ഏജൻസികൾ കുറിക്കുന്നു.. സ്ഥിരം നുണകൾ ഉൾപ്പെടുന്ന രാഷ്ട്രീയ  ലോകവീക്ഷ ണമുള്ള ഇത്തരം ആളുകളെ റിപ്പബ്ലിക്കന്മാർ വലിയ ഉത്തരവാദിത്ത്വ മുള്ള സ്ഥാനങ്ങളിലേക്ക് ഉയർത്തുകയാണ്. അമേരിക്കൻ സുപ്രീം കോടതിയിൽ മാത്രമല്ല, ലോകബാങ്കിന്റെ പല ഉന്നത സ്ഥാനങ്ങളിലേ യ്ക്കും ഉയർത്തുന്ന സംഭവങ്ങൾ കാണാം. 

നിലവിലുള്ള അനേകം രാജ്യങ്ങൾ ആഗോള കാലാവസ്ഥാ വ്യതിയാന ത്തെക്കുറിച്ച് ആവർത്തിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ സഹകരണം എങ്ങനെ ഉണ്ടാകും എന്നത് അവരിലും ഒരു ചോദ്യമുയർന്നിരുന്നു. യൂറോപ്യൻ നേതൃത്വങ്ങളിൽ അതിൽ ഏറെ സംശയങ്ങൾ അവരുടെ കാലാവസ്ഥാ വ്യതിയാന ചർച്ചാ സമ്മേളന ത്തിൽ ഉയർത്തിയതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയെപ്പറ്റി അടുത്തയിടെ ആവർത്തിച്ചു ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി " ഞങ്ങൾ ഒരു സാമൂഹ്യശാസ്ത്രജ്ഞരല്ല എന്ന് ആക്ഷേപിച്ചു മറുപടി നൽകിയത് മീഡിയങ്ങളിൽ വിഷയമായി. ആഗോള സംഭവ വികാസ ങ്ങളെ നയിക്കുമെന്ന് കരുതപ്പെടുന്ന, അഥവാ ഫോസിൽ ഇന്ധനങ്ങ ളുടെ ചൂഷണത്തിൽ നിക്ഷേപം തുടരുന്ന ഒരു കാലാവസ്ഥ വ്യതിയാന ത്തിൽ ശ്വാസം മുട്ടുന്ന നേതൃത്വങ്ങൾക്ക് ഇനി മനുഷ്യരാശിയെയാകെ  താങ്ങാൻ കഴിയുമോ? ഇക്കാര്യങ്ങളിൽ നുണയന്മാരായ രാഷ്ട്രീയ കീടങ്ങളെ സാധ്യമാണെന്ന് തോന്നുമ്പോഴെല്ലാം അവരെ വേഗത്തിൽ നിയന്ത്രിക്കാൻ കഴിയണം. 

അമേരിക്കയിൽ അടുത്ത കാലത്തുണ്ടായ വിശേഷങ്ങൾ ന്യൂയോർക്ക് ടൈoസ് റിപ്പോർട്ട് ചെയ്തതിങ്ങനെ: തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 38 ശതമാനം ആളുകൾ ഡൊണാൾഡ് ട്രംപ് തെരഞ്ഞ ടുപ്പിൽ പരാജയപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം മാത്രമാണ് ഡൊണാൾഡ്  ട്രംപ് വിനിയോഗിച്ചതെന്ന് വിശ്വസിക്കുന്നു. എന്നാൽ 54  ശതമാനം പേർ ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തെ അപകടത്തിലാക്കിയെന്ന് കരുതുന്നു. എന്നാൽ രണ്ടു പാർട്ടികളിൽ റിപ്പബ്ലിക്കന്മാർ അമേരിക്കൻ  "ജനാധിപത്യത്തോട് പ്രതിബദ്ധത പുലർത്താൻ "കൂടുതൽ സാദ്ധ്യതയു ണ്ടെന്ന് 42 ശതമാനം പേരും വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സംശയിക്കുന്ന നിരവധി സ്ഥാനാർത്ഥികളെ അവർ മുന്നോട്ട് വച്ചിട്ടു ണ്ടെങ്കിലും സമഗ്രമായും നിരന്തരമായും യഥാർത്ഥ വിവരമില്ലാത്ത ആളുകളുടെ അനുപാതം പ്രത്യേകിച്ചും അമേരിക്കയിൽ ഉയർന്നതാ ണ്. അതുപോലെ വിവരമില്ലാത്തെ ദശലക്ഷക്കണക്കിന് ആളുകളും റഷ്യയിലും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും നിലവിൽ ഉണ്ട്. 

നുണയന്മാർ ജനസമൂഹത്തിന് മുമ്പിൽ ഇപ്പോൾ ക്യൂ നിൽക്കുകയാണ്.  ഉക്രൈൻ യുദ്ധഭൂമിയിലെ സത്യം വ്ളാദിമിയർ പുട്ടിനെ പിടികൂടിയി ട്ടുണ്ട് . അതുപോലെ ബ്രിട്ടനിൽ നടന്നത് എന്തായിരുന്നു? ഇംഗ്ലണ്ടിനെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുവാൻ പ്രധാനമന്ത്രി ആയിരുന്ന ജോൺസൻ നടപ്പാക്കിയ "ബ്രെക്സിറ്റ്" കരാർ നടപ്പാക്കിയത് തങ്ങളോട് ശരിക്കും നുണ പറഞ്ഞായിരുന്നു എന്ന് ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങി. ചില ഘട്ടങ്ങളിൽ നിഷേധിക്കാനാവാത്തതും പ്രകടമായതുമായ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു. അതുകൊണ്ടു എന്നെന്നേയ്ക്കുമായി ചിലർക്ക് ജീവിക്കാൻ കഴിയും. കാരണം, നേരേ  മറിച്ചുള്ള തെളിവുകൾ വളരെക്കാലങ്ങളായി നൽകിയിരുന്നു. പക്ഷെ, അവയെയെല്ലാം അവഗണിക്കപ്പെടുന്നു. ഉദാ: ഡൊണാൾഡ് ട്രംബിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പരക്കെ തെറ്റിദ്ധാരണ വിളമ്പിയ പലരും അമേരിക്കയിൽ അവരുടെ ഭാവി അവരോടൊപ്പം അവരുടെ ശവകുടീരങ്ങളിലേയ്ക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു . 

രാഷ്ട്രീയവും കാലാവസ്ഥാവ്യതിയാനങ്ങളും. 

മനുഷ്യർ ഭൂമിയെ ഒട്ടും ചൂടാക്കുന്നില്ല, ഭൂമിയെ മലിനപ്പെടുത്തുന്നില്ല, ഇങ്ങനെ അനേകം അവകാശവാദങ്ങൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് എന്നും ഉണ്ട്. എന്നാൽ ഇതുവരെ സംശയിച്ചിരുന്നവർക്ക് പോലും പാകിസ്ഥാനിലെ വെള്ളപ്പൊക്കവും, മരണങ്ങളും, ജർമ്മനിയിലെയും, കരീബിയൻ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും, എല്ലാവർഷങ്ങളിലും പതിവായി ഇന്ത്യയുടെ തലസ്ഥാനഗരമായ ന്യൂഡൽഹിയിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണങ്ങളും വരൾച്ചയും യാഥാർത്ഥ്യമാണെന്ന് പറയുന്നുണ്ട്. ഇതെല്ലാം വളരെ പ്രയാസപ്പെട്ട് മാത്രമേ അവയെല്ലാം അവഗണിക്കാൻ കഴിയു. ശാസ്ത്രത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും ഉണ്ടാകും. അതുപക്ഷേ, പലപ്പോഴും അവയെ  മറികടക്കപ്പെടുന്നുണ്ട്. തണുപ്പുകാലത്ത് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാവുന്നു. അതെങ്ങനെ ഉണ്ടാകുന്നുവെന്ന കുറ്റം കർഷകരുടെ ശിരസിൽ കെട്ടി വയ്ക്കാവുന്ന ആരോപണങ്ങളാണ് രാഷ്ട്രീയനേതൃത്വങ്ങൾക്കുള്ളത്   .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന കാർഷിക വിളകളുടെ  അവശിഷ്ടങ്ങൾ കത്തിച്ചാലുണ്ടാകുന്ന വിഷവാതകമാണ് ദൽഹിയിൽ പുകമഞ്ഞിനു കാരണമാകുന്നതെന്നാണ് കർഷകരുടെ പേരിലുള്ള ആരോപണം. ഡൽഹിയിലെ അന്തരീക്ഷശുദ്ധീകരണത്തിന് ഇത്രയും  കാലങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ ചെയ്തില്ല.

നുണയുടെ രാഷ്ട്രീയം ഒരു ഘട്ടത്തിൽ യാഥാർത്ഥ്യവുമായി തമ്മിൽ കൂട്ടിയിടിക്കുന്നു. ഇതിനെല്ലാം അനേകം ഉദാഹരണങ്ങൾ പറയാനുണ്ട്. റഷ്യൻ തൊഴിൽ റിക്രൂട്ട്മെൻറ് ഓഫീസുകളിലായാലും, ഇന്ത്യയിലോ അമേരിക്കയിലോ ഏതു രാജ്യങ്ങളിലായാലോ നിർഭാഗ്യവശാൽ സത്യം കണ്ടില്ലെന്നു നടിച്ചു മറച്ചുവയ്ക്കുന്ന വിവരമില്ലാത്തവർ പലപ്പോഴും ഉണരാൻ വളരെ സമയമെടുക്കും. ഇതിനാൽ ഒരു രാഷ്‌ട്രീയ കേന്ദ്രതത്വ മെന്ന നിലയിൽ ഇങ്ങനെയുള്ളവർ ഉപയോഗിക്കുന്ന നിഗൂഢ തന്ത്ര നുണയുമായി തെഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും മരിക്കുകയില്ല. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത് മറിച്ചൊന്നുമല്ല. നുണക്കഥകളും നുണവാഗ്ദാനങ്ങളും എല്ലാവിധ തെരഞ്ഞെടുകളിലും  കേന്ദ്രതത്വശാസ്ത്രം പോലെ നിർഭാഗ്യവശാൽ ഇന്ത്യയിലെ ഓരോരോ  സംസ്ഥാനങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ആവർത്തിച്ചു കൊണ്ടിരിക്കുന്നു.  

കേരളരാഷ്ട്രീയനിലവാരം അന്താരാഷ്‌ട്രതലത്തിൽ വ്യക്തമായിട്ട്  നിരീക്ഷിക്കാം. അവിടെ ഇപ്പോൾ ഒരു ജനാധിപത്യഭരണമില്ല. അവിടെ  രാഷ്ട്രീയ പാർട്ടിയുടെ ഏകാധിപത്യ നിലപാട് ശക്തിപ്പെടുത്തി പാർട്ടി അംഗങ്ങൾക്ക് മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെന്ന്  കാണാൻ കഴിയും. "അവരെല്ലാം എന്തായാലും നുണകൾ പറയുന്നു എന്നത് സത്യമല്ല, അവരെ അവരുടെ സത്യസന്ധത എല്ലായ്‌പ്പോഴും മികച്ച രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു". ഇങ്ങനെയുള്ള വാദഗതികൾ ഭരണകക്ഷി അനുകൂലികളിൽ വളരെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ പ്രധാനവിഷയമാണ് കഴിഞ്ഞ നാളിൽ കേരളഗവർണ്ണരും മുഖ്യമന്ത്രിയും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധം. ഗവർണ്ണറുടെ  സർവ്വകലാശാല ചാൻസലർ പദവി കേരളാ മന്ത്രിമാരെ ഉൾപ്പെടുത്തി  കേരള മുഖ്യമന്ത്രി എടുത്ത ഏകാധിപത്യ നിലപാടാണ്. അത് ശരിയല്ല. വിദ്യാഭ്യാസം എങ്ങനെ വേണമെന്ന കാര്യം നിശ്ചയിക്കാൻ ജനങ്ങൾ  തീരുമാനിക്കണം.  ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് മന്ത്രിമാരേയും  തെരഞ്ഞെടുത്തത്. ജനങ്ങൾ  ആണ് സർക്കാർ. മുഖ്യമന്ത്രിയും കുറെ മന്ത്രിമാരും മാതമല്ല സർക്കാർ എന്ന് ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളും മനസ്സിലാക്കണം.

അതുപോലെതന്നെ ഇന്ത്യൻ ഭരണകൂടത്തിന് വിവിധ പാർലമെന്ററി കമ്മിറ്റികളുണ്ടല്ലോ. എന്നാൽ സുപ്രധാന പാർലമെന്ററി കമ്മിറ്റികളി ൽനിന്നു പ്രസിദ്ധരായ പ്രതിപക്ഷനേതാക്കളെയാകെ പുറത്താക്കി. ഉദാ: ആഭ്യന്തരം, ഐ. ടി. തുടങ്ങിയ സുപ്രധാന പാർലമെന്ററി വിഭാഗ  സമിതികളുടെ അദ്ധ്യക്ഷപദവികളിൽ ഒന്നിൽപ്പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിച്ചില്ല. ഇന്ത്യൻ സർക്കാരിന്റെ നിലവിലുള്ള  പാർലമെന്ററി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐ. ടി, പ്രതി രോധം, വിദേശകാര്യം, ആരോഗ്യം എന്നിവ പുനഃസംഘടിപ്പിച്ചപ്പോൾ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടിയേയും  രണ്ടാമത്തെ വലിയ പ്രതിപക്ഷ പാർട്ടി തൃണമൂൽ കോൺഗ്രസിനെയും പാടെ അവഗണിച്ചു. എന്നാൽ ബി. ജെ. പി. നേതാക്കൾ തലപ്പത്തുള്ള വിവിധ പാനലുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നരേന്ദ്ര മോഡി ഏകാധിപതിയും ജനങ്ങളെ അംഗീകരിക്കാത്തവനുമായ ഒരു,  രാഷ്ട്രീയ നുണയന്മാരിൽ, പ്രമുഖനാണ്. നരേന്ദമോദി "ജനാധിപത്യം"  ജനങ്ങളുടെയെല്ലാം മുഖത്തുനോക്കി പറഞ്ഞുകൊണ്ട്, ജനങ്ങളുടെ മേൽ ആധിപത്യം സൃഷ്ടിക്കുന്നു. കേരളത്തിലും ഇന്ത്യയിലാകെമാനം  പൊതുവെയും മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടാക്കി മാറ്റിയത് ജനങ്ങളല്ല, നേരെ മറിച്ച് കേരളത്തിലെ ഒരു മുഖ്യമന്ത്രിയും , ഇന്ത്യൻ പ്രധാനമന്ത്രിയുമാണ്. ഇവർ ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള  പുകഴ്ച പറയുന്നതിങ്ങനെ: ഇന്ന് "ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന  സാമ്പത്തികശക്തിയാണ് ഇന്ത്യ" എന്നാണ്.  അത് ആയിരുന്നുവെങ്കിൽ ഇന്ത്യൻ പൗരന് വേണ്ടി എന്നുപറയപ്പെടുന്ന കേരളത്തിലെ സർക്കാർ കൈനീട്ടി കൊടുക്കുന്ന ധർമ്മഭക്ഷണക്കിറ്റ്,  അതു കൂടാതെ, റേഷൻ കട സമ്പദ്രാദായം ഇവയെല്ലാം നിറുത്തലാക്കി തുറന്ന സാമ്പത്തിക നയം ജനങ്ങൾക്ക് കാണിച്ചു കൊടുക്കൂ മഖ്യമന്ത്രി പിണറായി, എന്ന നിർദ്ദേശം ജനങ്ങൾ മുന്നോട്ട് വയ്ക്കണം.  ഇതേ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും . ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ഭക്ഷണ കിറ്റ് ഏറ്റു വാങ്ങുക, ഇതാണോ  ഇക്കാലത്തെ ഇന്ത്യൻ സർക്കാർ ചെയ്തിട്ടുള്ള വികസനപ്രവർത്തനം ?.

കേരളം മനുഷ്യന് സമാധാനമായിട്ട്,  ജീവ ഭയം ഇല്ലാതെ ജീവിക്കാൻ  കഴിയാത്തത് ഈവിധമുള്ള രാഷ്ട്രീയാധികാരക്കൊതിയന്മാരായ നുണയന്മാരുടെ മേൽക്കോയ്മയാണ്. പഞ്ചായത്തുകളിലും, നഗരസഭക ളിലും ജനങ്ങളുടെ പണം കോരിയെടുത്ത് കോടികളുടെ തട്ടിപ്പുകൾ നടത്തുന്ന ബാങ്കുകൾ മാത്രവുമല്ല, സംസ്ഥാനഭരണത്തിലും പ്രധാന ലക്ഷ്യമെന്താണ് ? ബാങ്കുകൾ ഇന്ത്യയിൽ നമുക്ക് ഒരു സുരക്ഷിത പണ നിക്ഷേപ കേന്ദ്രങ്ങളല്ലാതായിത്തീരുകയാണ്. ജനങ്ങളുടെ ഭാവികാല  അഭിവൃത്തിക്കുള്ള പ്രവർത്തനമല്ല, നീതിയില്ലാത്തതായ പണത്തട്ടിപ്പ്, അതുപോലെ പലതരത്തിലുള്ള നികുതിപ്പേരിൽ പണം തട്ടിപ്പു നടത്തി ജനങ്ങളെ പിച്ചിചീന്തുകയാണ്. വാർത്താവിനിമയം, ഇലക്ട്രി സിറ്റി, പഞ്ചായത്തുകൾ, വില്ലേജ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വൻ  തട്ടിപ്പ് അസഹനീയമായിക്കഴിഞ്ഞു. ഇത്തരം രംഗങ്ങളിൽ ജനങ്ങൾ ആകെ വിഷമിക്കുകയാണ്. ഇന്ന് കേരളത്തിൽ മനുഷ്യർക്ക് സമാധാനമായി  ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടായിട്ട് മാറിയിരിക്കുന്നു. ഏറെ  ചുരുക്കിപ്പറഞ്ഞാൽ, പഞ്ചായത്തു ഭരണം മുതൽ സംസ്ഥാനഭരണം വരെ ജനങ്ങളെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്ന വരായി അധഃപ്പതിച്ചിരിക്കുന്നു. നാടുഭരണത്തിന് സത്യസന്ധത ഒട്ടും ആവശ്യമില്ല . ഇതാണ് നാട് ഭരിക്കുന്നവരുടെ പൊതു തത്വശാസ്ത്രം.

ഇന്ത്യയിലെ അനേകലക്ഷം ജനങ്ങൾ നിരാശരായി ദരിദ്രരും, ദരിദ്ര്യം അനുഭവിച്ച് വളരുന്നവരുമാണ്. നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക്  അവരുടെ ദൈനംദിനാവശ്യത്തിനായി വാങ്ങുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണുന്നത് പുതിയ കാര്യമല്ല. അതേസമയം അയൽ രാജ്യങ്ങളെ ആക്രമിക്കുവാൻ ആയുധനിർമ്മാണത്തിന് വേണ്ട പണം ജനങ്ങളിൽനിന്ന് നികുതി വിഹിതമായി ഇന്ത്യൻ സർക്കാർ പിടിച്ചു വാങ്ങുകയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധാരണ പൗരന് സാധിക്കുന്നില്ല. അവർക്ക് മുകളിൽ വലിയ അരികുകൾ ഉണ്ട്. പുതിയ സാഹചര്യങ്ങളിൽ അവർ അഭിവൃത്തിപ്പെടാൻ മൂലധനം കരുതുകയും ചെയ്യണം. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹിക സഖ്യം എന്ന പഴയ ആശയവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കാര്യങ്ങളും ജീവിതത്തിന്റെ തത്വചിന്തയും ഒരു പരിധി വരെ ഇന്നും നിലനിൽക്കുന്നുണ്ട്. എങ്കിലും പ്രായോഗികതയിൽ അവ ഇല്ലാതായി.




ഇന്ത്യയിൽ മതം ഒരു സിദ്ധാന്തമല്ല. അത് സാമാന്യ ജീവിതത്തിൽനിന്ന് ഒറ്റപ്പെട്ടതാണ്. അതിന് ഒരു കാരണം രാഷ്ട്രീയപാർട്ടികളുടെ കടന്നു കയറ്റമാണ്. അവർ നിയന്ത്രിക്കുന്നു, നിശ്ചയിക്കുന്നു. സർക്കാരിന്റെ ഇടപെടൽ ശക്തമാണ്. ഉദാ: ഇന്ത്യൻ കറൻസിയുടെ ഇരുവശത്തും ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഈയിടെ ഡൽഹിയിൽ അം ആദ്മി പാർട്ടിയുടെ നേതാവ് കേജ്രിവാൾ നിർദ്ദേശിച്ചത് മാദ്ധ്യമങ്ങ ൾക്ക് ഒരു വാർത്തയായിരുന്നു. കറൻസിയിൽ പതിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം പാടെ ഉപേക്ഷിക്കണമെന്നും അഭിപ്രായമുണ്ടായി. എക്കാലവും ഇന്ത്യൻ സംസ്കാരവും കലയും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതക്കാലത്തുള്ള ആവിഷ്ക്കാരങ്ങളിൽ ചിലതെല്ലാം   ആയിരുന്നു. അത് ഇന്ത്യക്ക് പുറത്ത് കണ്ടെത്താൻ കാരണമായിരുന്നു. എന്നാൽ നമ്മുടെ പഴയ സ്മാരകങ്ങളും ശില്പങ്ങളും പ്രത്യേകിച്ച് കുറെ നാളായി ഉത്തരേന്ത്യയിൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഓരോരോ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും. അന്നും നുണയുടെ രാഷ്ട്രീയം ശക്തമായി വ്യാപിച്ചിരുന്നു. ഇന്ന് നാം കാണുന്ന നഗ്ന സത്യമെന്താണ്? ഇന്ത്യയിൽനിന്ന് ഒരു സാമാന്യ ഭാവി  സുരക്ഷാ ജീവിതം തേടി യുവജനങ്ങൾ ഇന്ത്യവിട്ട് മറുരാജ്യങ്ങളിൽ സാമൂഹിക -രാഷ്ട്രീയ അഭയാർത്ഥികളായി കുടിയേറുന്ന കാഴ്ചയാണ്. ഇത്തരം സാമൂഹിക ദുരന്തത്തിന് കാരണം ഇന്ത്യയിലെ രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ തന്നെ ആണ്. 

കേരളരാഷ്ട്രീയം ജനങ്ങളെ ദരിദ്രരാക്കി മാറ്റി. മലയാളി യുവ ജനങ്ങൾ മറുനാട്ടിൽ ഭാവിപ്രതീക്ഷകൾക്ക് വേണ്ടി കുടിയേറി ജീവിതം അവർ  തകർക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രതിസന്ധിയിൽനിന്നും രക്ഷയുടെ പാത തുറന്നു കൊടുക്കുവാൻ നമ്മുടെ കണ്ണുകൾ തുറന്ന് പ്രവർത്തിക്കണം. ജനങ്ങളെ കൊന്നുതിന്നുന്ന പിണറായി സർക്കാർ കെ.റയിലിനും വിഴിഞ്ഞം പദ്ധതിയും നിറുത്തിവച്ചശേഷം, അതിനു മുടക്കുന്ന പണം കേരളത്തിലെ ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്താനുള്ള തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഏറ്റവും വേഗം കേരളത്തിൽ സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക. അത് സാധ്യമല്ലെങ്കിൽ ഇപ്പോഴുള്ള ഭരണാധികാരികളാകെ ജനങ്ങളെ  ഉപദ്രവിക്കാതെ ഭരണം രാജിവച്ചു പുറത്തു പോകണം. കേരളത്തിലെ  ജനപ്രതിനിധികളുടെ സഹായികൾക്ക് രണ്ടു ദിവസം കൂടെ നടന്നാൽ പെൻഷൻ നൽകാം, പക്ഷെ, സ്വകാര്യ തൊഴിൽരംഗത്തെ ,ഉദാ: കൃഷി ചെയ്യുന്ന ദിവസത്തൊഴിൽ ജോലിക്കാർക്ക് അവരുടെ ജോലിസ്ഥിരത,  പെൻഷനും നൽകുക, അവർക്ക് നൽകുന്ന ഭക്ഷണപ്പൊതി പ്രസ്ഥാനം, റേഷൻ കടകൾ എന്നിവ  നിർത്തലാക്കുക, കാർഷികരംഗം, വിവിധ തൊഴിൽ സാധ്യതാ വികസനം,മെച്ചപ്പെട്ട വിദ്യാഭ്യാസം, അതായത്, വിദ്യാഭ്യാസം സൗജ്യന്യമാക്കുക, ജനങ്ങൾക്ക്  സൗജന്യ വിദ്യാഭ്യാസം നൽകുന്നത് സർക്കാരിന്റെ ചുമതലയായി നിയമം പരിഷ്‌ക്കരിക്കുക. സ്വന്തം മാതൃരാജ്യത്തു ജനങ്ങൾക്ക് തൊഴിൽ നൽകി ജനങ്ങളുടെ ഭാവി ഉറപ്പാക്കുക. //-

************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Dienstag, 23. August 2022

ധ്രുവദീപ്തി : Social & Politics // ആരോഗ്യ പരിപാലനം - ആശ്രയം മെഡിക്കൽ ഇൻഷുറൻസുകൾ - George Kuttikattu (ജർമ്മൻ ഡയറി)


ധ്രുവദീപ്തി : Social & Politics // 

    ആരോഗ്യ പരിപാലനം - 

ആശ്രയം മെഡിക്കൽ ഇൻഷുറൻസുകൾ -

("പ്രതിച്ഛായ" (കോട്ടയം) പ്രസിദ്ധീകരിച്ച ലേഖനം)

 (ജർമ്മൻ ഡയറി)  

George Kuttikattu 

 *******************

ജർമ്മനിയിൽ 

സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യ നീതിസംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ്. 

മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവണ്മെന്റും ഒന്നിച്ചു പ്രവർത്തിക്കുന്നു. ലോകജനതയ്ക്ക് മുമ്പിൽ ജർമ്മനിയുടെ ആരോഗ്യ പരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറൻസുകളും ഗവേഷണകേന്ദ്രങ്ങളും (ഉദാ: ജർമ്മൻ അർബുദ ഗവേഷണ കേന്ദ്രം ) മഹത്തായ മാതൃകകളാണ്.  

( എന്നാൽ ഇന്ത്യയിൽ  ഇക്കാലത്ത് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ഉണ്ടാകുന്ന   വർദ്ധിച്ചുവരുന്ന ചെലവുകൾ മൂലം ജനജീവിതം അസഹനീയമായവിധം വിഷമപ്രതിസന്ധിയിൽ എത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിലെ സർക്കാർ നിഷ്ക്രിയരായി മാറി.)

*******************

ർദ്ധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ നിമിത്തം ലോക രാജ്യങ്ങളെല്ലാം പ്രത്യേകിച്ച് ഇന്ന് ഇന്ത്യയിൽ സ്പോടനാത്മക സ്ഥിതി വിശേഷത്തിലാണ്.  ജനങ്ങൾക്ക് സ്വയം താങ്ങാനാവുന്നതിലേറെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ, കേരള സംസ്ഥാനം അതിൽ മുന്തിയ സ്ഥാനത്തുമെത്തിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സാമ്പത്തിക ഘടനയുടെ വികസനസാദ്ധ്യതകളെന്നപോലെ തന്നെ ഏറെ സൂക്ഷ്മമായി ചർച്ചചെയ്യുന്ന ഒരു പ്രത്യേക വിഷയവും ജനങ്ങളുടെ ആരോഗ്യ പരിപാലനം തന്നെയാണ്.

കെട്ടുപിണഞ്ഞു കിടക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത താൽപര്യങ്ങളിൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിൽ നടത്തിയിരുന്ന ഭാരതത്തിന്റെ ആയുർവേദ ശാസ്ത്ര ചികിത്സാരീതി ഇക്കാലത്ത് പാശ്ചാത്യരുടെ സ്വന്തമായിത്തീരുകയാണെന്നുള്ള മാദ്ധ്യമങ്ങളുടെ പരിഭവം ശരിവയ്ക്കുന്നതുപോലൊരു സംഭവം ഈ കഴിഞ്ഞകാലത്ത് ഉണ്ടായിരുന്നു. ജർമ്മനിയിലെ ഹൈഡൽബെർഗിലുള്ള റൂപ്രെഹ്റ്റ് കാൾ സർവ്വകലാശാലയിലെ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടന്ന ആയുർവേദ ശാസ്ത്രപഠന സെമിനാറായി രുന്നു അത്. 

ഇതിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുവാൻ അവസരം ലഭിച്ച എനിക്ക് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിതാണ്: സെമിനാറിൽ ക്ഷണിക്കപ്പെട്ടു വന്നെത്തിയിരുന്ന ഏതാണ്ട് അൻപത് പേര് കാണും. അവരിൽ ഇന്ത്യയിൽ നിന്നുള്ള ചില സർവകലാശാല പ്രൊഫസർ മാരും അമേരിക്കയിൽനിന്നും യൂറോപ്യൻ സർവ്വകലാ ശാലകളിൽ നിന്നുമുള്ള പ്രൊഫസർമാരും ഗവേഷകരും ഉണ്ടായി രുന്നു. പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചത് അമേരിക്കയിലെ അരിസോണ സർവ്വക ലാശാലയിലെ പ്രസിദ്ധനായ പ്രൊഫസർ ഡോ. മാർക്ക് നിഹ്ടർ ആയിരുന്നു.

വിഷയം"Ayurveda Popular Health Culture and Globalisation". ആയുർ വേദശാസ്ത്ര ചികിത്സാരീതിയിൽ പതിറ്റാണ്ടുകൾക്കുള്ളിലുണ്ടായിട്ടു ള്ള മാറ്റങ്ങളും പാശ്ചാത്യലോകം ഇതിനു നൽകിയിരിക്കുന്ന ഏറിയ സ്വാഗതവും ഭാരതത്തിൽ ഇക്കാലത്ത് നിലവിലിരിക്കുന്ന ആയുർവേ ദത്തിന്റെ കൊമേഴ്‌സ്യൽ ദുരുപയോഗവും വിശദമായി അദ്ദേഹം പരാമർശിച്ചു.

യൂറോപ്യൻ സർവ്വകലാശാലകളുടെ വ്യക്തമായ താല്പര്യവും ആയുർ വേദ ശാസ്ത്ര ചികിത്സാശൈലിയുടെ സാമീപ്യവും അറിവും പരിച യവും നേടുന്നതിനുള്ള ബഹുമുഖ താല്പര്യവും ഭാരതത്തിന്റെ ആയുർ വേദശാസ്ത്ര ചികിത്സാരീതിയെ ധന്യമാക്കുന്നുണ്ട് എന്ന് പറയുന്നതി ൽ കുഴപ്പമില്ല. എന്നാൽ ഉടമസ്ഥതയും ഉപയോഗവും ഭാരതത്തിന് സാവധാനം അന്യമായേക്കാം.

ആതുരാലയങ്ങൾ ജീവൻ രക്ഷാകേന്ദ്രങ്ങളല്ല.

ഒരു മില്യാർഡനിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ജന ങ്ങളുടെ ആരോഗ്യസംരക്ഷണ പദ്ധതികളുടെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ സാമ്പത്തിക പതനത്തിന്റെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപ്പെടുകയാണല്ലോ. ഒരു വശത്ത് അജ്ഞാതമായ പുതിയ രോഗങ്ങളും അമിതമായ ചികിത്സാച്ചെലവുകളും ആതുരസേവനരംഗ ത്തെ കീഴടക്കിയിരിക്കുന്ന മെഡിക്കൽ മാഫിയ ആധിപത്യവും. മറുവശത്ത് നിശ്ശബ്ദമായി, നിഷ്ക്രിയരായിരിക്കുന്ന സർക്കാരുകളുടെ കെടുകാര്യസ്ഥതയും. ഇന്ത്യയിൽ കേരളത്തിൽ ഇത്തരം കാര്യങ്ങൾ വളരെയേറെ വർദ്ധിച്ചുവരുന്നു. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കൻ ഐക്യ നാടുകളിലും യൂറോപ്പിലുമെല്ലാം സംഭവിച്ചിട്ടുള്ളതും ഇത് തന്നെയാണ്. ആതുരാലയങ്ങൾ ഇന്ന് ജീവൻ രക്ഷാകേന്ദ്രങ്ങളല്ലാതെ മാറിയിരിക്കുന്നു.

കേരളത്തിലേതുപോലെ ആരോഗ്യപരിപാലനവും പരിസ്ഥിതി പരിചര ണവും ഇത്രയധികം തകർന്ന സാഹചര്യം ലോകത്തിൽ മറ്റൊരിടത്തും കാണുകയില്ല. ഇന്ന് കേരളത്തിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലു ള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും മറ്റുരാജ്യങ്ങളെയപേക്ഷിച്ചു നോക്കിയാൽ തീരെ അപര്യാപ്തമാണ്. അടിയന്തിരപ്രാധാന്യമുള്ള ആരോഗ്യ പരിപാലന വിഷയത്തിൽ ചെലവ് കുറഞ്ഞതും കാര്യക്ഷമ തയുള്ളതും ആഗോളനിലവാരത്തിലുള്ളതുമായ ചികിത്സാശൈലി സൗകര്യപ്പെടുത്തുവാൻ എന്ത് ചെയ്യാനൊക്കും?

ഹൈഡൽബെർഗ് റൂപ്രെഹ്ട് കാൾസ് സർവകലാശാലയിലെ 
സെമിനാറിനിടെ പ്രൊ.ഡോ. മാർക്ക് നിഹ്ടറും ലേഖകൻ 
ശ്രീ. ജോർജ് കുറ്റിക്കാട്ടും 

ആരോഗ്യസംരക്ഷണ നിധി യൂറോപ്പിൽ 

പുരാതനകാലത്തും മദ്ധ്യകാലഘട്ടത്തിലും അന്നുണ്ടായിരുന്ന പരിഷ്‌ കൃത രാജ്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ആരോഗ്യ പരിപാലനം നടന്നിരുന്നു. പ്രാചീന ഗ്രീക്ക്- റോമൻ സംസ്കാരത്തിലും മദ്ധ്യകാലഘട്ടങ്ങളിലും ജനങ്ങളുടെ ആരോഗ്യപരിപാലന പദ്ധതി ഉണ്ടായിരുന്നു. തൊഴിലാളികളുടെ സംഘങ്ങളും ഗിൽഡുകളും ഇതിന്റെ പ്രവർത്തനം നടത്തിപ്പോന്നു. യൂറോപ്യൻ രാജ്യങ്ങളിലുള്ള "ആരോഗ്യ സംരക്ഷണ നിധി" പോലുള്ള പദ്ധതികൾ റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.

വ്യവസായവത്ക്കരണ കാലഘട്ടത്തിന് മുമ്പ് യൂറോപ്പിലെ ഗോത്രവർഗ്ഗ ക്കാരും മതാചാര്യന്മാരും ഭരണകർത്താക്കളും തൊഴിൽ സംഘങ്ങളും ആരോഗ്യസംരക്ഷണ നിധിയിൽ സാമ്പത്തികമായ പങ്കാളിത്തം നൽ കിയിരുന്നു. രോഗങ്ങൾ മൂലമോ തൊഴിൽ ചെയ്യാൻ സാധിക്കാതെ വന്നവരുടെ മുടക്കം വന്ന തവണകൾ അടക്കുവാൻ സഹായം നൽകു ന്നത് ഇത്തരം പ്രവർത്തന പദ്ധതികളുടെ സവിശേഷതയായിരുന്നു. പിൽക്കാലങ്ങളിലുണ്ടായ "സ്വകാര്യ ചികിത്സാ സഹായ നിധി"യുടെ ഉത്ഭവത്തിന് പിന്നിലെ പ്രേരകശക്തിയും ആശയങ്ങളും ഇത്തരം സംഘങ്ങളുടെ പ്രവർത്തനശൈലിയിൽനിന്നുമായിരുന്നു.

ഇനി ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ "ആരോഗ്യ പരിപാലന സഹായനിധിയും" ആരോഗ്യപരിപാലനവും എങ്ങനെയാണെന്ന് നോ ക്കാം. ജർമനിയിലെ "ആരോഗ്യപരിപാലന സഹായനിധി"മറ്റു ലോക രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. അമേരിക്കൻ ഐക്യനാടുകളിൽപ്പോ ലും എല്ലാ ജനങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസുകളുടെ സഹായം എത്തിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ജർമനിയിൽ  1843 - ലാണ് ആതുരസേവനമേഖലയിൽ "രോഗീസഹായ നിധി " എന്ന ആശയം ഭാഗികമായി രൂപമെടുത്തത്. ജർമ്മനിയിലെ പുകയില തൊഴിലാളികൾക്കായി "രോഗീ സഹായ സംഘം "എന്ന പേരിൽ സഹകരണസംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഒരു തൊഴിലാളി രോഗം പിടിപെട്ട് ചികിത്സ വേണ്ടി വരുകയോ ജോലിക്ക് പോകാനൊക്കാതെ വരികയോ ചെയ്‌താൽ രോഗീ സഹായസംഘം ചെലവുകൾ പൂർണ്ണമായും ഏറ്റെടുത്തിരുന്നു. രോഗം പിടിപെട്ടാൽ അതിനുമുമ്പ് തന്നെ സംഘത്തിലെ അംഗമായിരിക്കണം എന്നുമാത്രം. ആതുരാലയങ്ങളും സംഘവും യോജിച്ചു പ്രവർത്തിക്കും.

1845 -ൽ പ്രോയ്‌സിഷൻ രാജ്യത്തെ തൊഴിൽ നിയമം നടപ്പിലായതോടെ എല്ലാ ഫാക്ടറി തൊഴിലാളികൾക്കും വ്യവസായ തൊഴിലാളികൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കി. ഇതിനുശേഷം 1848 പരിഷ്ക്ക രണത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ബെർലിനി ലെ പോലീസ് പ്രസീഡിയത്തിലെ ജീവനക്കാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസിന് രൂപം കൊടുത്തു. പിൽക്കാലത്തു പ്രയോ ഗത്തിൽ വന്ന "സാമൂഹിക ഇൻഷുറൻസിന്റെ "ആദിമരൂപം.

സോഷ്യൽ ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും നടപ്പിലായ തോടെ ജോലിചെയ്യുന്നവരും അല്ലാത്തവരും മെഡിക്കൽ ഇൻഷുറൻ സിൽ നിർബന്ധിത അംഗമായി ചേർന്ന് തുടങ്ങി. ഇതിനു ശേഷം 1854-ൽ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന എല്ലാ തൊഴി ലാളികളെയും സാമ്പത്തിക പങ്കാളിത്തം നൽകിക്കൊണ്ടുള്ള രോഗീ സഹായനിധികളിൽ അംഗമായി ചേർക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി സർക്കാർ നിയമമുണ്ടാക്കി. തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമായ തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനകരമായി. ജർമനിയുടെ അയൽരാജ്യങ്ങളും ഈ മാതൃക അനുകരിച്ചു തുടങ്ങി. 

മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ അനേകം പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരുന്നു. പരിഷ്കർത്താ ക്കളിൽ പ്രമുഖനായിരുന്നയാൾ ബിസ്മാർക്ക് ചക്രവർത്തിയായിരുന്നു. സാമൂഹ്യഇൻഷുറൻസ് പദ്ധതി അദ്ദേഹമാണ് നടപ്പിലാക്കിയത്.1926-ൽ അന്ന് രാജ്യത്തുണ്ടായിരുന്ന എഴുനൂറ്റിത്തൊണ്ണൂറ്‌ ഇൻഷുറൻസ് കമ്പ നികളെല്ലാം കൂടി പൊതുധാരണപ്രകാരം ഒരു ഐക്യ ഇൻഷുറൻസ് ഗ്രൂപ്പ് സംവിധാനം നിലവിൽ വരുത്തി. 1939 ആയപ്പോഴേയ്ക്കും ഇതിൽ അംഗങ്ങളായവരുടെ എണ്ണം എട്ടര മില്യൺ (എൺപഞ്ചു ലക്ഷം) ആയി ഉയർന്നിരുന്നു. 

ഇൻഷുറൻസിൽ അംഗമാകുന്നയാളിന്റെ മൊത്തവരുമാനത്തിൽ ഒരു നിശ്ചിത ശതമാനം വരിസംഖ്യയായി അടയ്ക്കണം. പേഴ്സണൽ, ഫാമിലി, സ്റ്റുഡന്റസ് എന്നിങ്ങനെ വിവിധതരത്തിൽ ഇൻഷുറൻസ് അംഗങ്ങളായി ചേരാം.1941 ലാണ് പെൻഷനേഴ്സ് മെഡിക്കൽ ഇൻഷുറൻ സ് നടപ്പിലാക്കിയത്. നാസ്സികളുടെ ഭരണകാലത്ത് സ്വകാര്യ ഇൻഷുറൻ സ് കമ്പനികളുടെ മേൽ നിയന്ത്രണം ഉണ്ടായെങ്കിലും ഫെഡറൽ റിപ്പ ബ്ലിക്കിന്റെ തുടക്കത്തിൽത്തന്നെ സ്വയംഭരണാധികാരം തിരികെ നൽകി. സാമ്പത്തികാടിസ്ഥാനത്തിൽ പ്രൈവറ്റ് മെഡിക്കൽ ഇൻഷുറ ൻസോ സാധാരണയുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസോ സ്വതന്ത്രമായി തെരഞ്ഞെടുക്കുവാൻ നിയമമുണ്ടായി. 

ലോകശദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യനീതി സംസ്കാരം.

ജർമ്മനിയിൽ സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാർജ്ജിച്ച മഹത്തായ സാമൂഹ്യനീതിസംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ്. ഈ മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവൺ മെന്റും ഒന്നിച്ചു പ്രവർത്തിക്കുന്നു.ലോകജനതയ്ക്ക് മുന്നിൽ ജർമ്മ നിയുടെ ആരോഗ്യപരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറ ൻസുകളും ഗവേഷണകേന്ദ്രങ്ങളും (ഉദാ: ജർമ്മൻ അർബുദ ഗവേഷണ കേന്ദ്രങ്ങളും ) മഹത്തായ മാതൃകകളാണ്.

പുതിയ പ്രതിസന്ധികൾ 

പുകവലിക്കാരും മദ്യപാനികളും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ക്ക് ധന സഹായം നൽകണം

ആരോഗ്യ ഇൻഷുറൻസിന്റെ സാമ്പത്തിക വിടവ് നികത്തുന്നതിന്, ഒരു അ സാധാരണമായ നിർദ്ദേശം  ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വരുന്നു: മദ്യത്തിന്റെയും പുകയിലയുടെയും നികുതി വരുമാനം ആരോഗ്യ ഇൻഷുറൻസ് ഫണ്ടുകളിലേക്ക് ഒഴുകണം - കാരണം "ഗണ്യ മായ തുടർ ചെലവുകൾ".

ജർമ്മനിയിലെ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ബില്യൺ ഡോളർ വിടവ് ഭീഷണിയുണ്ട്. ഫണ്ടുകളുടെ ധനസഹായം എങ്ങനെ കൂടുതൽ സ്ഥിരതയുള്ള നിലയിൽ വയ്ക്കാമെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യവസായത്തിൽ നിന്ന് അസാധാരണമായ ഒരു നിർദ്ദേശം വരുന്നു: ഗിൽഡ് ഹെൽത്ത് ഇൻഷുറൻസ് ഫണ്ടുകൾ നിയമപരമായ ആരോഗ്യ ഇൻഷുറൻസിന്റെ (ജികെവി) ധനസഹായത്തിനായി മദ്യ ത്തിന്റെയും പുകയിലയുടെയും നികുതി വരുമാനത്തിന്റെ ഒരു പങ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

"പുകയിലയുടെയും മദ്യത്തിന്റെയും അമിതമായ ഉപഭോഗം ജി കെ വിക്ക് ഗണ്യമായ അനന്തരഫല ചെലവുകൾക്ക് കാരണമാകുന്നതിനാ ൽ, സംസ്ഥാനത്തിന്റെ വരുമാനത്തിൽ ജികെവിയുടെ പങ്കാളിത്തം ഉചിതമായിരിക്കും," താൽപ്പര്യഗ്രൂപ്പായ ഐകെകെ  കഴിഞ്ഞ നാളിൽ  അവതരിപ്പിച്ച ഒരു ആശയ ത്തിൽ പറയുന്നു.

17.4 മുതല് 17.9 ബില്യൺ  യൂറോ വരെ പുകയില, മദ്യ നികുതി ഇനത്തി ൽ സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ പിരിച്ചെടുത്തതായി പഠനം പറയുന്നു. പുകവലിയുടെ നേരിട്ടുള്ള ചികിത്സാ ചെലവ് മാത്രം ഏകദേ ശം 30 ബില്യൺ യൂറോയാണെന്ന് കണക്കാക്കപ്പെടുന്നു. ഭാവിയിൽ, "അംഗീകരിക്കേണ്ട ഒരു പങ്ക്" സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കാമെന്ന് അസോസിയേഷൻ പറയുന്നു.

മിനറൽ ഓയിൽ അല്ലെങ്കിൽ വൈദ്യുതി പോലുള്ള പാരിസ്ഥിതിക നികുതികൾ സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാനും ഉപയോഗിക്കാം. പരിസ്ഥിതി മലിനീകരണം ആരോഗ്യത്തെ ബാധിക്കു ന്നു,അതിനാൽ ജി കെ വി ഇവിടെ സാമൂഹിക ചെലവുകളും വഹിക്കു ന്നു. മറ്റ് രാജ്യങ്ങളിൽ ഇതിനകം തന്നെ നിലനിൽക്കുന്ന പഞ്ചസാര അല്ലെങ്കിൽ കൊഴുപ്പ് നികുതി, ഭാവിയിൽ സാമൂഹിക സുരക്ഷയ്ക്ക് ധനസഹായം നൽകാനും ഉപയോഗിക്കാം.

വരുന്ന വർഷം ഖജനാവിൽ ബില്യൺ  യൂറോയുടെ കമ്മി പ്രതീക്ഷി ക്കുന്നതിനാൽ ഫെഡറൽ  കാബിനറ്റ് സാമ്പത്തിക പാക്കേജ് ആരംഭി ച്ചു. ജർമ്മൻ ആരോഗ്യമന്ത്രി കാൾ  ലൗട്ടർ ബാഹിന്റെ (എസ്പിഡി) പദ്ധതികൾ  0.3 ശതമാനം പോയിന്റ് വര്ദ്ധനവ് നല്കുന്നു. ഇതനുസരിച്ച് രണ്ട് ബില്യൺ  യൂറോയുടെ അധിക ഫെഡറൽ  സബ്സിഡിയും ആസൂ ത്രണം ചെയ്തിട്ടുണ്ട്. 17 ബില്യൺ യൂറോയുടെ മൈനസ് ആഗിരണം ചെയ്യാനാണ് പാക്കേജ് ഉദ്ദേശിക്കുന്നത്.

നിരന്തരം അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളാണ് പുതിയ പുതിയ രോഗങ്ങളും കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളും വെല്ലു വിളികളെ നേരിടുവാൻ പ്രാപ്തരായ ഗവേഷകരും ഗവേഷണകേന്ദ്രങ്ങ ളും ഇൻഷുറൻസ് പ്രസ്ഥാനങ്ങളും ഉള്ള ജർമ്മനിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം ജനങ്ങളുടെ വിലയേറിയ ജീവനും മെച്ചപ്പെട്ട ആരോഗ്യപരിപാലനവുമാണ്. ഇത് ഇക്കാലത്തു ഇന്ത്യയിൽ, അതാകട്ടെ, കേരളത്തിൽ തീർത്തും അജ്ഞാതമായിരിക്കുന്നു. ഉദാ: കേരളത്തി ലെ  ഭരണാധികാരികൾ പോലും ചികത്സയുടെ പേരിൽ ജനങ്ങളുടെ നികുതിപ്പണമെടുത്ത് വിദേശങ്ങളിൽ ആരോഗ്യപരിപാലനത്തിനായി പോകുന്ന സംഭവങ്ങൾ നാം അറിയുന്നു...// -

*********************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------         


Freitag, 1. Juli 2022

ധ്രുവദീപ്തി // ലിങ്കണും ഡാർവിനും തമ്മിലെന്ത് ? George Kuttikattu


  ഏബ്രാഹം ലിങ്കൺ 
 ഡോ.ചാൾസ് ഡാർവിൻ 






ലിങ്കണും ഡാർവിനുംതമ്മിലെന്ത്    ? 

George Kuttikattu

ബ്രഹാം  ലിങ്കണും ചാൾസ് ഡാർവിനും - ഇവർ ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് ജനിച്ചവരാണ്. ഇരുവരും മനുഷ്യന്റെ സമത്വത്തിൽ ഒരുപോലെ തന്നെ ഉറച്ചു വിശ്വസിച്ചിരുന്നവരുമാണ്. 

ഒരാൾ, ചോരപ്പുഴ ഒഴുക്കിയ യുദ്ധം നയിച്ചു . മറ്റെയാൾ വർഗ്ഗവിദ്വേഷികളിൽ നിന്നും വർഗ്ഗവൈരുദ്ധ്യങ്ങളുടെ വിഭിന്നതകളിൽനിന്നും ആദായം കൊയ്തു . പിറകോട്ടുള്ള ചരിത്രം അവലോകനം ചെയ്‌താൽ ഇരുവരുടെയും അതാത് മേഖലകളിലെ പ്രവർത്തനങ്ങൾ വളരെയധികം പരിവർത്തനങ്ങൾക്ക് വഴി യൊരുക്കിയെന്നത് വ്യക്തമാണ്. ഇരുവരും ജനിച്ചത് ഒരേ ദിവസം, മരിച്ചത് ഒരേ മാസവും.  

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ നോളിൻക്രീക്കിന് അടുത്ത് 1809 ഫെബ്രുവരി 12-)0 തിയതി ഒരു ദരിദ്ര കുടുംബത്തിലാണ് ഏബ്രഹാം ലിങ്കൺ ജനിച്ചത്.സംസ്ഥാനത്തെ കർഷകരിൽ ഭൂരിപക്ഷവും സാമ്പത്തികമായി മെച്ചപ്പെട്ടവരായിരുന്നില്ല. പിതാവ് തോമസും അമ്മ നാൻസിയും സഹോദരി സാറയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം.

ഏബ്രഹാം ലിങ്കൺ - വളരെ വലിയ ആത്മവിശ്വാസി, ജന്മനാൽ തന്നെ  രാഷ്ട്രീ യക്കാരനനായവൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. മഹാ വാഗ്‌മിയും തന്റെ തന്ത്രപരമായ ഇടപെടലുകളിൽക്കൂടി ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിച്ച മഹാവ്യക്തിത്വത്തിനുടമയും. 

ഡോ.ചാൾസ് ഡാർവിൻ- ഒരു ഇംഗ്ലീഷുകാരൻ . സമ്പന്നൻ. ഒതുങ്ങി ജീവിക്കാ നാഗ്രഹിച്ച മഹാപണ്ഡിതൻ. ഒരു നിശ്ശബ്ദനായ എഴുത്തുകാരൻ. ഇതുകൊണ്ടും തീർന്നില്ല. ദൈവശാസ്ത്ര പഠനം ഇടയ്ക്കവച്ച്‌ മുടങ്ങിപ്പോയെങ്കിലും അത് വരെയുള്ള ചിന്തകളും സങ്കല്പങ്ങളും മറികടന്ന് ശാസ്ത്രരംഗത്ത്‌ ഒരു കുതിച്ചു ചാട്ടത്തിൽ നാന്ദി കുറിച്ചു.

ഡോ. ചാൾസ് ഡാർവിന്റെ ഇരുന്നൂറാം ജന്മദിനം ആചരിക്കുന്ന ഇന്നത്തെ തലമുറ മഹത്തായ മറ്റൊരു ചിന്താശൈലിയും അറിവും പഠനരീതിയും സ്വീകരിക്കുന്നു.  പുതിയ പുതിയ ആഴങ്ങളിലേക്കുള്ള  അന്വേഷണങ്ങളുടെ ഇടയിൽ പലപ്പോഴും വഴി മുടക്കി നിൽക്കുന്ന പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോ ൾ അദ്ദേഹം ലോകത്തിനു കാഴ്ചവച്ച "ജനിതോത്പത്തി " (The origin of species) എപ്പോഴും ഒരു ചൂണ്ടുപലകയായി മാറിയിട്ടുണ്ട്.

ലോകരാഷ്ട്രങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമായിരുന്നു. ശാസ്ത്രലോകത്തിന് ജീവതന്ത്രത്തിലും ഊർജ്ജതന്ത്രത്തിലും അമിത പ്രാധാ ന്യം നൽകി അതിനെ ആഗോളശാസ്ത്രപഠനവേദിയാക്കി ഉയർത്തിയത്. ഏബ്രാഹം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും അർപ്പിതമായ സേവനം ഇല്ലായിരുന്നെങ്കിൽ ഇക്കാര്യം ചിന്തിക്കുവാൻ പോലും സാധ്യമാകുമായിരുന്നി ല്ലെന്നു ശാസ്ത്രലോകം വിശ്വസിക്കുന്നു.

ഏബ്രാഹം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും തനതായ ചിന്താരീതി യിലും പ്രവർത്തനശൈലിയിലും ഏറെ സമാനതകൾ ഉണ്ടായിരുന്നതായി മനസ്സിലാക്കുവാൻ കഴിയും. എന്തുകൊണ്ടാണിങ്ങനെയെന്നത് ഏറെ ചിന്ത നീയവുമാണ് . കെന്റക്കിയിലെ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ജനിച്ച ഏബ്രഹാം ലിങ്കൺ , ഇംഗ്ലണ്ടിലെ സെവേർണിൽ ഒരു ധനിക കുടുംബ ത്തിലെ ഭിഷഗ്വരപുത്രൻ-ചാൾസ് ഡാർവിൻ - ദാസ്യ വേലയോടും അടിമത്ത ത്തോടും ഇരുവർക്കും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്. ഈ വിധ മനു ഷ്യാവകാശ ധ്വംസനത്തിനെതിരെ ഇവർ ഇരുവരും തങ്ങളുടേതായ മണ്ഡല ങ്ങളിൽ അടിയുറച്ചുനിന്നു പോരാടി.

അടിമവിമോചന പ്രഖ്യാപനം അടിവരയിട്ട് രൂപപ്പെടുത്തിയ ഏബ്രഹാം ലിങ്കണിന്റെ ഗെറ്റിസ്ബർഗ്ഗ് പ്രസംഗം - അതൊരു പ്രസംഗം മാത്രമായിരുന്നില്ല. ജനാധിപത്യ ശാസ്ത്രത്തിലടിസ്ഥാനമാക്കി സമാധാനത്തിനും മനുഷ്യസമത്വ ത്തിനും വേണ്ടിയുള്ള ഒരു ഉടമ്പടി പ്രഖ്യാപനമായിരുന്നു, അത്. 

ഡോ. ചാൾസ് ഡാർവിനും ഇതിൽ നിന്നും ഒട്ടും തന്നെ വിഭിന്നമല്ലാത്ത ചിന്ത കളിലൂടെയും അനുഭവങ്ങളിലൂടെയും ബോധ്യപ്പെട്ടതാണ്. "എല്ലാ മനുഷ്യരും സജാതീയത്വം ഉൾക്കൊള്ളുന്നവരാണെന്ന അറിവ് " അദ്ദേഹത്തിൻറെ ബയോ ഗ്രഫി എഴുതിയ ജെയിംസ് മൂറും അഡ്രിയാൻ ഡെസ്മോൺടും " ഡാർവിൻസ് സേക്രഡ് കോസിൽ ഇത് ഉറപ്പിച്ചു സമർത്ഥിക്കുന്നു. എല്ലാ അടിമത്ത സമ്പ്രദാ യങ്ങളും അവസാനിപ്പിക്കുകയെന്നത് ഏബ്രഹാം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും ജീവിതോദ്യമങ്ങളിലെ പ്രധാന ഭാഗമായിരുന്നു.

"ഒരു അടിമയെപ്പോലും മോചിപ്പിക്കാതെയാണ് ഐക്യം സാധിക്കുന്നതെങ്കി ൽ അത് ഞാൻ ചെയ്യും.അഥവാ എല്ലാ അടിമകളെയും മോചിപ്പിക്കുവാൻ ഐക്യം സംരക്ഷിക്കുവാൻ അപ്രകാരംതന്നെയും ചെയ്യും. അതുമല്ല, അവരി ൽ കുറച്ചുപേരെ മാത്രം മോചിപ്പിക്കുവാനും മറ്റുള്ളവരെ അവരെ സഹായി ക്കുകയുമില്ലായെങ്കിൽപ്പോലും അത് ഞാൻ ചെയ്യും ". അടിമത്തം  സംബന്ധി ച്ച എല്ലാ കാര്യങ്ങളിലും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുവാൻ ഇത് ഏറെ സഹായിക്കുമെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.ഇതിലുറച്ചു നിന്ന് കൊണ്ടുതന്നെ ഏബ്രഹാം ലിങ്കൺ തന്റെ നേതൃത്വത്തിൽ നടന്ന ആഭ്യ ന്തരയുദ്ധത്തിൽ രാജ്യസഖ്യങ്ങളടങ്ങിയ " അമേരിക്കൻ ഐക്യനാടുക ൾ " രൂപീകരിച്ചു. അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുകയും വർണ്ണ വിവേചന ത്തിനെതിരെ ശക്തമായ ഒരു അവബോധം രൂപപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹത്തിനായി. 

അമേരിക്കൻ അടിമത്തം വളർന്നതെങ്ങനെ? 

അമേരിക്ക സ്വാതന്ത്രമായതോടൊപ്പം യൂറോപ്പിൽ അസംസ്കൃതസാധനങ്ങളു ടെ വലിയ കുറവ് അനുഭവപ്പെട്ടു. അതേസമയം, അമേരിക്കയിൽ ഫാക്ടറിക ളും യന്ത്രവത്ക്കരണപ്രക്രിയയും ഇവയുടെ കുറവുമൂലം അവതാളത്തിലായി. യൂറോപ്പിനെ ആശ്രയിക്കാതെയുള്ള ഒരു യന്ത്രവത്ക്കരണം അസാദ്ധ്യമാണെ ന്ന് മനസ്സിലാക്കിയ അമേരിക്ക പരുത്തി, പുകയില,തുടങ്ങിയ ഒട്ടനവധി അസം സ്കൃത സാധനങ്ങൾ തങ്ങളുടെ കപ്പലുകളിൽ യൂറോപ്പിലേക്ക് അയച്ചു തുടങ്ങി. ഇതിനു പകരമായി യന്ത്രങ്ങളും പാർട്സ്കളും തിരികെ ലഭിച്ചു. പ്ലാന്റേഷനുക ളും ഖനികളും വികസനത്തിന്റെ ഉച്ചകോടിയിലെത്തി. ഇതനുസരിച്ചു തൊഴി ലാളികളുടെ കുറവ് കുത്തനെ വർദ്ധിച്ചു വന്നു. ഈ സാഹചര്യം യൂറോപ്യൻ കോളനി ശക്തികൾ കൃത്യമായി മനസ്സിലാക്കിക്കൊ ണ്ട് കായശേഷിയുള്ള കറുത്ത വർഗ്ഗക്കാരെ അടിമകളാക്കി കൈമാറ്റം ചെയ്യു ന്നതിന് കരാറുണ്ടാക്കി.

അമേരിക്കയിൽ അടിമത്തം പതിനേഴാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നുവെങ്കി ലും അത് ശക്തമായി വ്യാപിച്ചത് യൂറോപ്പുമായുള്ള കരാർ മുതലായിരുന്നു. കപ്പലുകളുടെ ഇടുങ്ങിയ വൃത്തികെട്ട മുറികളിൽ അടച്ചിരുന്ന അടിമകൾക്ക് പ്രകാശം കാണുവാനുള്ള ഭാഗ്യമുണ്ടാകുന്നത് മൂന്ന് നാല് മാസങ്ങൾക്ക് ശേഷം ആയിരുന്നു. അപ്പോഴേയ്ക്കും പകർച്ചവ്യാധിയിൽപ്പെട്ട് ഏതാണ്ട് എൺപത്തി അഞ്ച് ശതമാനം അടിമകളും മരണത്തിനു കീഴടങ്ങിയിരുന്നു. അങ്ങനെ ദിവ സംതോറും അമേരിക്കൻ തുറമുഖങ്ങളിലേയ്ക്ക് അടിമകളായി കയറ്റി അയ യ്ക്കപ്പെട്ട കറുത്ത വർഗ്ഗക്കാരുടെ നിസ്സഹായതയുടെ ദയനീയ രോദനം ഓരോ തിരമാലകൾക്കൊപ്പം അലിഞ്ഞുചേർന്നുകൊണ്ടിരുന്നു.

ട്രോപ്പിക്കൽ കാലാവസ്ഥയുള്ള അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലെ ധനിക കർഷകരാണ് അടിമകളെ വാങ്ങി അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതേസമയം വ്യവസായശാലകളും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും നടത്തി വന്നിരുന്ന വടക്കൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിമത്ത വ്യവസ്ഥിതിയെയും അടിമവ്യാപാരത്തെയും അംഗീകരിക്കുവാൻ വിഷമം ഉണ്ടായത് അമേരിക്ക രണ്ടായി പിരിയുവാൻ ഒരു കാരണമായി. വടക്കൻ പ്രദേശത്തുകാരനായ ഏബ്രാഹാം ലിങ്കൺ സ്വാഭാവികമായിത്തന്നെ അടിമക്കച്ചവടത്തിന് എതിരാവുകയും ചെയ്തു. ഇതോടെ അദ്ദേഹം മനുഷ്യ സമത്വത്തിന്റെ പ്രവാചകനായിത്തീർന്നു, സ്വാതസിദ്ധമായ നീതിബോധത്തി ലുറച്ച പ്രതിജ്ഞയുമായി.

ഇതുപോലെ തന്നെ, ഏറെ സമാനതയോടെ തന്നെയാണ് ഡോ.ചാൾസ് ഡാർവി നും ചെയ്തത്. എന്നാൽ മനുഷ്യനെ സ്വതന്ത്രനാക്കുന്നതിനല്ല, മറിച്ച് , പരിണാമ വാദം വിശദീകരിച്ചുകൊണ്ട് മനുഷ്യർ എല്ലാവരും സമാനതയുള്ള വരാണെ ന്നും പരസ്പരം ബന്ധമുള്ളവരാണെന്നും സമർത്ഥിക്കുകയായിരുന്നു അദ്ദേഹം. 

എന്നാൽ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുവരുടെയും പ്രവർത്തന ങ്ങളിലെ വൈപരീത്യമാണത്. ഐക്യനാടുകളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കു വാൻ ഏബ്രഹാം ലിങ്കണ് ഒരു യുദ്ധം നയിക്കേണ്ടി വന്നു. ആറുലക്ഷത്തി ഇരു പതിനായിരത്തോളം പേര് പോർക്കളത്തിൽ മരിച്ചു വീണു. പക്ഷെ, യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. കൂടാതെ അടിച്ചമർത്തപ്പെട്ടിരു ന്ന തെക്കൻ പ്രവിശ്യകൾ പതിറ്റാണ്ടുകളോളം തകർന്നടിഞ്ഞു കിടന്നു.

യന്ത്രവത്കൃത യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധമെന്ന ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധത്തിന്റെ അവസാനഫലം ഭീകരമായിരുന്നു. എതിർ സൈന്യങ്ങളെ വകവരുത്തുക മാത്രമായിരുന്നില്ല, മറിച്ച് നിരപരാധിക ളായ അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും ഇല്ലായ്മ ചെയ്തു. അൻഡേഴ്സ ൺ ക്യാമ്പിലുണ്ടായിരുന്ന തടവുകാരിൽ നാൽപതു ശതമാനവും മരണത്തിനി രയായി.

1865 ഏപ്രിൽ പതിനാലാം തിയതി, ദുഃഖ വെള്ളിയാഴ്ച തന്റെ ഭാര്യയുമൊത്ത് നാടക തീയേറ്ററിലിരിക്കുമ്പോൾ വിൽക്കെസ് ബൂത്ത് എന്ന ഘാതകൻ എബ്രഹാം ലിങ്കനെ വെടിവച്ചു കൊന്നു. യാഥാസ്ഥിതിക ചേരിയുടെ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് തന്റെ കർമ്മമണ്ഡലത്തിലെ ആത്മാർത്ഥ വും സ്തുത്യർഹവുമായ പ്രവർത്തനങ്ങൾ വഴി മനുഷ്യർക്കിടയിലെ സമത്വത്തി നും സഹവർത്തത്തിനും സുദൃഢമായ ശാസ്ത്രീയ അടിത്തറ പണിത ചാൾസ് ഡാർവിൻ 1882 ഏപ്രിൽ 19- )0 തിയതി കെന്റിൽ അന്തരിച്ചു. //- 

*********************************************+*************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------