Samstag, 10. Dezember 2022

ധ്രുവദീപ്തി// Religion & Faith // അൽമായരുടെ ശബ്ദം കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ // George Kuttikattu



ധ്രുവദീപ്തി // Religion & Faith //  

അൽമായരുടെ ശബ്ദം 

കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ.. 

George Kuttikattu

ർമ്മനിയിലെ കത്തോലിക്ക സഭാതലത്തിൽ കഴിഞ്ഞ നാളുകളിൽ ചില  മെത്രാന്മാരും വൈദീകരും അൽമായരും തമ്മിൽ ഉണ്ടായ അതിശക്തമായ  ഉൾപ്പോര് വളരെയേറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം തന്നെ ആഗോളതലത്തിലും സഭയിൽ നിരവധി ശ്രദ്ധയാർജിക്കുന്ന വിഷയങ്ങളും  നടന്നു. കേരളത്തിലെ സീറോ മലബാർ കത്തോലിക്കാ സഭാധികാരികളും അൽമായരും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണ വിഷയങ്ങൾ ഇന്നും ആളി  പുകയുകയാണ്. വിശ്വാസവിഷയങ്ങളിൽ ഇന്ന് നിലനില്ക്കുന്ന തർക്കങ്ങളും  മാത്രമല്ല, ഭൌതീക വിഷയങ്ങളെക്കുറിച്ചും രൂക്ഷമായ തർക്കങ്ങൾ ഇപ്പോഴും  നിലനില്ക്കുന്നു.

ജർമ്മനിയിൽ മെത്രാന്റെ രാജകീയ ആർഭാട ജീവിതശൈലിയിൽ സഹികെട്ട് രൂപതയിലെ അൽമായർ നൽകിയ കൂട്ട പരാതിയിൽ കുറ്റക്കാരനായി കണ്ടു ഫ്രാൻസിസ് മാർപാപ്പ സ്ഥാനഭ്രുഷ്ഠനാക്കിയ ജർമ്മനിയിലെ ലിംബുർഗ് രൂപത യുടെ ബിഷപ്പ് റ്റെബാർറ്റ്സ് ഫൻ-എൽസ്റ്റിനു ഒടുവിൽ ജർമ്മനിയിലെ റേഗൻസ് ബുർഗ് രൂപതയുടെ ആതിഥ്യം സ്വീകരിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തു പോകേണ്ടി വന്നുഒട്ടും താമസിയാതെ അദ്ദേഹം ലിംബുർഗിലെ താമസം റെഗൻസ് ബുർഗിലേയ്ക്ക് മാറ്റുമെന്ന വാർത്ത വത്തിക്കാൻ റേഡിയോ കേന്ദ്രം  അറിയിക്കുകയുണ്ടായി. റേഗൻസ്ബുർഗിലെ മെത്രാൻ റുഡോൾഫ് ഫോടർ ഹോൾസ്സർ ആണ് മുൻ അഴിമതിമെത്രാന് അഭയം നൽകിയത്അദ്ദേഹത്തിനു പുതിയ ഒരു ജോലി തരപ്പെടുന്നതുവരെ റേഗൻസ്ബുർഗിൽ താമസിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിൻറെ മുൻ സെക്രട്ടറി പറഞ്ഞു. മാർപാപ്പയുടെ അന്തിമതീരുമാനത്തിന് ശേഷവും സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ആർച്ച് ബിഷപ്പ് ലിംബുർഗിൽത്തന്നെ  തുടർന്നും താമസ്സിക്കുന്നതിനെ ചൊല്ലി വിവാദമുണ്ടായ സാഹചര്യത്തിലാണ് ഈ താമസ സ്ഥലം മാറ്റം ഇപ്പോൾ നടന്നത്. (http://de. radiovatican.va/news/2014/06/11/d:tebartz-van elst zieht um/ted -8061153 von Radio Vatican) 

ഇതുപോലെ കേരളത്തിലെ സഭാ മെത്രാന്മാർ അവരുടെ പെൻഷൻ പ്രായവും  കഴിഞ്ഞും മുമ്പുണ്ടായിരുന്ന അധികാരവും അവകാശങ്ങളും വിടാതെ മുൻ മെത്രാസന മന്ദിരത്തിൽത്തന്നെയാണ് താമസംകേരളത്തിൽ കത്തോലിക്ക സഭയിലെ മെത്രാന്മാരും ഇടവക വൈദികരും സഭാംഗങ്ങളെയോ മറ്റ് പൊതു ജനങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ലയെന്ന വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. അടുത്തകാലത്ത് നടന്ന ഒരു പ്രധാനപ്പെട്ട സംഭവമാണ് കൊല്ലം രൂപതയിലെ മെത്രാൻ ഒരു ഇടവകവികാരിയെ സ്ഥലം മാറ്റിയ സംഭവവും ഇത്  സംബന്ധിച്ചുണ്ടായ തർക്കങ്ങളും ഇതര സംഭവങ്ങളും. ഇതുപോലെ തന്നെ എറണാകുളം- അങ്കമാലി ആർച്ചു ബിഷപ്പ് കരിയിലിനെ അദ്ദേഹത്തിന്റെ സ്ഥാനത്തുനിന്നും നീക്കം  ചെയ്ത സംഭവം. പകരക്കാരനായി അവിടെ ബിഷപ്പ് ആൻഡ്‌റൂസ് താഴത്ത് നിയമിതനായി. അനുബന്ധമായി സഭാംഗങ്ങളോട് ഏറെ അപമര്യാദയായി പെരുമാറിയതും, സഭാംഗങ്ങളുടെ പ്രതിഷേധത്തിൽ ഇടം വലം ശ്രദ്ധിക്കാതെ കത്തീഡ്രലിലേക്ക് നോക്കാതെ സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷനായത്, ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ അസഹിഷ്ണതയുടെ  മനോഭാവമായിരുന്നു. ഇത് വാർത്തകളിൽ വലിയ വലിയ പ്രാധാന്യം നൽകി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 

സീറോ മലബാർ സഭയിൽ ഭാവിയിൽ പുരോഹിതരും മെത്രാന്മാരും വിശുദ്ധ  കുർബാനയർപ്പണം നടത്തേണ്ടത് ജനാഭിമുഖമായിരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പ ഒന്നിലേറെത്തവണ നിർദ്ദേശിച്ചിട്ടുള്ളതാണ്. അതേപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളതല്ലായെന്ന നുണപ്രസ്താവന നടത്തി സഭാനേതൃത്വം യാഥാർത്ഥ    സത്യം തള്ളിക്കളയുകയാണ്. അതുപോലെ സീറോ മലബാർ സിനഡിൽ അല്മായർക്കും മെത്രാന്മാരെപ്പോലെതന്നെ അവകാശങ്ങളും അധികാരങ്ങളും ഉണ്ടാകണമെന്ന് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നതാണ്. അദ്ദേഹത്തിൻറെ എല്ലാ നിർദ്ദേശങ്ങളും സഭാനേതൃത്വങ്ങൾ പുറംതിരിഞ്ഞു തള്ളിക്കളയുകയാണ്. ഇതാണ് ഇന്ന് സീറോ മലബാർ സഭയുടെ ദുർഗതി. അല്മായർ മെത്രാന്മാരുടെ അടിമകളല്ല, അല്മായരില്ലാതെ സഭയില്ലാ എന്ന് നേതൃത്വവേഷമണിഞ്ഞവർ മനസ്സിലാക്കിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സഭയുടെ പേരിൽ ഉണ്ടാകാം. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അഭിപ്രായത്തെ, അദ്ദേഹം ആരുമാകട്ടെ, അത് സഭാനേതൃത്വം അവഹേളിച്ചു പുശ്ചിച്ചു തള്ളിയിരിക്കുകയാണ്. സഭയിലെ നേതൃത്വം യാഥാർത്ഥ്യങ്ങളിലേയ്ക്കും, വിശുദ്ധകുർബാന അർപ്പിക്കുന്നത്- പോലീസ് അകമ്പടിയിൽ നടത്തിയത് യേശുവിരുദ്ധതയാണെന്നും ഇവർ യേശുവിനെ വീണ്ടും ക്രൂശിതനാക്കുവാൻ ശ്രമിക്കുകയാണെന്നുമുള്ള വലിയ സമാനമായ സംഭവമാണ് ഉണ്ടായത്. വിശ്വാസികളോട് ഈ ഈ സംഭവത്തിന് ഇടയാക്കിയ മെത്രാൻ പൊതുമാപ്പ് പറയേണ്ടതാണ്. സഭയിൽ സമാധാനവും സംതൃപ്തിയും ദൈവത്തിൻറെ സാന്നിദ്ധ്യവും ലഭിക്കുവാൻ ക്രിസ്തുവിന്റെ വചനങ്ങളെ മനസ്സിലാക്കിക്കൊണ്ട് സഭാംഗങ്ങളും സഭാനേതൃത്വങ്ങളും എന്ന് തയ്യാറാകും.?    

കാഞ്ഞിരപ്പള്ളി എരുമേലി കൊരട്ടിയിലെ ധ്യാനകേന്ദ്രത്തിന്റെ പിന്നാമ്പുറ കഥകൾ വേറെയുണ്ട്..അത്,  അറക്കൽ മോനിക്കാ തോമസ്സിന്റെ അഞ്ചേക്കർ സ്ഥലം കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മെത്രാനും തന്റെ കുറെ സഹകാരി  വൈദികരും കൂടി ആ സ്ഥലത്തിന്  വ്യാജരേഖയുണ്ടാക്കി കൈവശമാക്കിയ വിഷയം, അതിനെ ചോദ്യം ചെയ്ത അല്മായരെയും മോനിക്കയെയും മാത്രമല്ല, പോലീസിനെയും ഗുണ്ടകളെയും ഇറക്കി സംഘർഷം ഉണ്ടാക്കി ആക്രമിച്ചു അപകടപ്പെടുത്തുവാൻ ശ്രമിച്ച അന്നത്തെ  സംഭവത്തിനു ദൃക് സാക്ഷിയാണ് ഞാൻ. അന്നത്തെ പോലീസ് ഡി. വൈ. എസ്. പി. സമാധാനമായി പ്രകടനം നടത്തിയവരെ തല്ലാൻ നിർദ്ദേശം നല്കി. അന്നുവരെ കാഞ്ഞിരപ്പള്ളി നഗരം ഒരിക്കൽ പോലും കാണാത്ത കാഴ്ചായിരുന്നു, ആ സംഭവംകാഞ്ഞിരപ്പള്ളി മെത്രാൻ കൈവശപ്പെടുത്തിയ മിസ്സിസ്മോണിക്കയുടെ സ്ഥലവും അവരുടെ  പ്രതീക്ഷകളും ഇപ്പോഴും അതേ നേർച്ചപ്പെട്ടിയിൽ തന്നെ. തട്ടിയെടുത്ത ആ  സ്ഥലത്ത് ആരാധനയും ധ്യാനവും വിശുദ്ധ കുർബാനയർപ്പണവും എല്ലാം തകൃതിയായി നടത്തപ്പെടുന്നു. ശ്രീമതി മോണിക്ക തോമസിന്റെ കണ്ണീർ വീണ് നനഞ്ഞു കുതിർന്ന സ്വന്തം മണ്ണിൽ ! ആ സ്ഥലത്ത് ഇന്ന് പുരോഹിതരും  മെത്രാനും അർപ്പിക്കുന്നത് യേശുവിനെ അനുസ്മരിക്കുവാനുള്ള വിശുദ്ധ  കുർബാനയാണൊ എന്ന കാര്യം നാമോരോരുത്തനും ഏറെ മനസുതുറന്നു  ചിന്തിക്കേണ്ടതാണ്.

മാത്രമല്ല, രൂപതാധികാരികൾ നടത്തുന്ന എണ്ണമറ്റ സാമ്പത്തിക തട്ടിപ്പുകളെ പ്പറ്റിയും പിന്നീട് ഉണ്ടാകുന്ന ചൂടേറിയ ചർച്ചകൾ ആഗോള തലത്തിൽ പോലും ഉണ്ടെന്നുള്ളതും ശരിയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ  കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ ഉൾപ്പടെ, രൂപതയിലെ നിരവധി ഇടവക വൈദികരും നടത്തുന്ന അഴിമതിക്കഥകൾ, അത്യാർഭാടകര ജീവിതരീതി, ഇടവക വൈദികർ പള്ളിയുടെ തൊട്ടടുത്തുള്ള കന്യാസ്ത്രിമഠങ്ങളിൽപോയി ഭക്ഷണം കഴിക്കുന്നതും, വിശ്രമം നടത്തുന്നതും ,  ലൈംഗിക അപവാദങ്ങൾ, വൈദീകർ വൈദീകരെപ്പോലും നിഗൂഢമായി നടത്തുന്ന കൊലപാതകങ്ങൾ, മെത്രാന്മാരുടെയും വൈദീകരുടെയും ഇടയിൽ രഹസ്യമായി നടത്തുന്നതായ  ആൽക്കഹോൾ ആസ്വാദനം, ഇടവക അല്മായരെ വി: കുർബ്ബാനയിലെ ചില പ്രസംഗത്തിലൂടെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾവരെയുണ്ട്, സാധാരണ ഇത്തരമുള്ള വാർത്തകളിൽ കേൾക്കുന്നത്.

ഓരോരോ കാരണങ്ങൾ പറഞ്ഞാണ് ഇവർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സഭാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത്ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ അവർ വാങ്ങിക്കൂട്ടിയ പണം കൊടുത്ത് അവരുടെ സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നുകേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വ കുടിയേറ്റങ്ങൾ  നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter-"ദൈവീകരായ അതിഥി ജോലിക്കാർ" ) എന്ന ശീർഷകത്തിൽ 14.4.2014- ൽ ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ കൂടുന്നതെയുള്ളൂ.

കാഞ്ഞിരപ്പള്ളി രൂപതയിൽ നൂറിലേറെ വർഷങ്ങൾ
പഴക്കമുണ്ടായിരുന്ന മനോഹരമായിരുന്ന
ചെങ്ങളം പള്ളി- പൊളിച്ചുമാറ്റാൻ 
 സാധിക്കാതെവന്നപ്പോൾ എൺപത്തിലേറെ ഡയനാമിറ്റുകൾ 
ഉപയോഗിച്ച് പൊളിച്ചു മാറ്റുവാൻ മുൻ മെത്രാൻ കല്പന നൽകി.


വിദേശത്തുനിന്നുള്ള  കള്ളപ്പണം ചെലഴിക്കാൻ ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികളെല്ലാം പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളിക്കൊണ്ട്  പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് വലിയ ഉദാഹരണമാണ്  കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ  പൊളിച്ചുതേക്ക് തടികൾ, ഈട്ടിത്തടികൾ എന്നിങ്ങനെ മേൽത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം ചരിത്ര സാക്ഷ്യങ്ങളായ നല്ല ഒരു  കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി  ലഭിച്ചിരിക്കുന്ന ചില ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള  പള്ളി മുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള  പണത്തെക്കുറിച്ചു.! ഈ പള്ളികൾ പുതിയ പള്ളികൾ പണിയുവാനുള്ള പണം ഇടവക ജനങ്ങൾ നല്കിയതുമാണ്. 

  എൺപതിലേറെ ഡയനാമിറ്റകൾ വച്ചു തകർക്കപ്പെട്ട പള്ളിയുടെ
അവശിഷ്ടങ്ങൾ. ഓർമ്മകൾ....

പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ  പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ  കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് ഒട്ടും  നടക്കുകയില്ല. അതും, ഓരോ നിമിഷംതോറും വൈദ്യുതി ഇല്ലെന്നാകുന്ന  കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന  പരാതിയുമായി ഇടവകാംഗങ്ങൾ പോകുന്നു.. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, തികഞ്ഞ അന്ധവിശ്വാസികളുമായ ഏറെ  വൈദികരും ഉണ്ട്. രൂപതയിലെ ഇടവകകളിലെ വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസ ങ്ങളെയും കാനോനിക നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

എത് തോന്ന്യാസവും ചെയ്യാമെന്ന സഭാ മെത്രാന്മാരുടെയും വൈദികരുടെയും വെല്ലുവിളികൾ വേറെ കേൾക്കുവാനുണ്ട്. ഇതിനൊരു പ്രസിദ്ധ ഉദാഹരണമാ ണ് കേരളത്തെയെന്നല്ല, ലോകത്തിലാകെമാനം ഉള്ള മലയാളികളെ മുഴുവൻ ഞെട്ടിച്ച ഭീകരരുടെ ക്രൂര ആക്രമണത്തിനു ഇരയായ പ്രൊ.ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരന്തങ്ങളും അനുഭവങ്ങളുംഅതിനുശേഷം കോതമംഗലം  സഭാധികാരികളിൽ നിന്നും ഏൽക്കേണ്ടി വന്ന അനന്തര ശിക്ഷാനുഭവങ്ങളും അപമാനിക്കപ്പെടലും. തനിക്കുള്ള സർവ്വതും, കൈ നഷ്ടപ്പെട്ട തനിക്കു ചോറ് വിളമ്പിക്കൊടുത്തിരുന്ന സ്വന്തം സലോമിയുടെ ജീവൻ പോലും അന്നത്തെ  രൂപതാധികാരികളുടെ കരുണയില്ലായ്മയിൽ ബലികഴിക്കപ്പെട്ടിട്ടും, അവർ ഒരു ജപമാലകൊന്ത പ്രൊഫ്‌.ജോസഫിന് നല്കി നല്കി അപമാനിച്ചു. എന്നിട്ടോ, ഇതു വരെപോലും കാരുണ്യം പറയുന്നവരുടെ മനസ്സിൽ വിദ്വേഷവിഷം കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. അത് തെളിയിച്ചതാണ് മെത്രാൻ എഴുതി പള്ളികളിൽ പ്രൊ.ടി.ജെ.ജോസഫിന് എതിരെ വായിച്ച ഇടയലേഖനം "ശാലോം" വാരിക യിൽ വീണ്ടും "ഇതൊരു വിശദീകരണ കുറിപ്പാണ് "എന്ന ഒരു മുഖവുരയിൽ കൊടുത്ത് പ്രസിദ്ധീകരിച്ചത്. "കടിച്ചു ചീന്തി.എന്നിട്ടും മുറുമുറുപ്പ്!"അതൊരു  കത്തോലിക്കാ വാരികയാണെന്ന് കാണണം..! ഇത്തരം ഇടയലേഖനം എങ്ങനെ വിശദീകരണ കുറിപ്പാകും എന്ന് ഞാൻ അന്വേഷിച്ചു. "ഒരിക്കലും അങ്ങനെ ആവുകയില്ല" എന്നായിരുന്നു മറുപടി. എഴുതിയത്, എഴുതിയത് തന്നെ

അല്മായരുടെ ആവശ്യത്തിനായി അല്മായർ സംഭാവന ചെയ്തിട്ടുള്ള ഓരോരോ  പള്ളി സ്വത്തുക്കൾക്ക് ഇപ്പോൾ ഉടമസ്ഥ അവകാശം പറയുന്നത് മെത്രാനാണ്. അല്മായരുടെ സഭാ ആവശ്യത്തിനുള്ള പള്ളിക്ക് വേണ്ടിയ സ്ഥലവും അവിടെ അല്മായനു ശുശ്രൂഷ ചെയ്യാൻ നിയുക്തനായിരിക്കുന്ന പള്ളി വികാരിക്കും വേണ്ടി ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരു സ്ഥലത്തെ ജനങ്ങൾ ദാനം ചെയ്തിട്ടുള്ള  രീതിയാണ് നമുക്ക് അറിയാവുന്നത്. ഇടവകവസ്തുകളെല്ലാം  അല്മായനുകൂടി അവകാശപ്പെട്ടതുമാണ് പൂർണ്ണാർത്ഥത്തിൽ. ഇടവകകളുടെ   സ്വത്തുക്കളെല്ലാം തന്റെതാണ് എന്ന് പറയാൻ ഒരു രൂപതാ മെത്രാന് പോലും അവകാശമില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന K.Vinod Chandran   വിധിച്ചിട്ടുള്ളത് (R.S.A.No.662 0f 2003 /dated this the 9th day of October,2012)  ഇതിവിടെ പ്രസക്തിയുള്ള കാര്യമായി ഓർമ്മിക്കുന്നത് നല്ലത് തന്നെ. പക്ഷെ മെത്രാൻ പള്ളിസ്വത്തുക്കൾ മുഴുവൻ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന നിലയാണ് കാണപ്പെടുന്നത്. അല്മായന്റെ വസ്തുക്കൾ മുഴുവൻ ഒരു കള്ളനെ കാവൽ എല്പ്പിച്ചതുപോലെ ആയിത്തീരുകയും ചെയ്തിരിക്കുന്നു.. 

അല്മായർക്ക് മെത്രാന്മാരും വൈദികരും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു  കൊടുക്കുന്നു എന്ന ചോദ്യത്തിന് എതിരുള്ളവരും, അനുകൂലമായ യഥാർത്ഥ  അഭിപ്രായങ്ങൾ പറയുന്നവരും, നിഷ്പക്ഷമതികളും കാണും. രൂപത കോളജിൽ ഒരു ബിരുദ പഠനത്തിനുള്ള അഡ്മിഷൻ, ജോലി നൽകൽ, അല്മായന് വേണ്ടിയ എല്ലാവിധ സഭാ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട കാര്യക്ഷമത, ഉദാ: ഒരാളുടെ കല്യാണം, മാമ്മോദീസ, മരിച്ചടക്ക്‌ തുടങ്ങിയ കാര്യങ്ങൾ-പ്രത്യേക യാതൊരു  കുരുക്കുകൾ ഇല്ലാതെയും ഇവയൊക്കെ ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ   ? ഇടവകകളിൽ  ഉല്പ്പന്ന പിരിവ് തുടങ്ങി അല്മായൻ പള്ളിയിൽ നൽകേണ്ട വീതം സംഭാവന ചെയ്തില്ലെങ്കിൽ കുടിശിക എന്ന കൊടുവാൾ അൽമായനു നേരെ പൊങ്ങുമെന്നത് തീർച്ചയല്ലേ? ഇടവക പള്ളികളിൽ ഉൽപ്പന്നപ്പിരിവ് പണം കൊടുക്കാത്തവരുടെ പേരെഴുതി അവരെ പരസ്യം ചെയ്തു കൊണ്ടുള്ള അപമാനിക്കുന്ന പതിവുമുണ്ട്ഈ നടപടി നമ്മുടെ സഭയുടെ കാനോനയിൽ ഇല്ലല്ലോ.

കൊടുക്കൽ, വാങ്ങൽ, തുടങ്ങിയ കാര്യങ്ങളിൽ വൈദികരും കത്തോലിക്ക  മെത്രാന്മാരും തികഞ്ഞ വിമർശനം അർഹിക്കുന്ന നീചമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്നവർ ഏറെയാണ്‌. ഇടവകകളിൽ എല്ലാ വർഷം തോറും ഇടവകാംഗങ്ങളുടെ വീട് വെഞ്ചരിപ്പു കർമ്മം നടത്തണം, അതിനു വേറെ കാശ്.! സഭാംഗങ്ങളുടെ  കോളജു വിദ്യാഭ്യാസ അഡ്മിഷന് കോഴപ്പണം കൊടുക്കണം, കല്യാണത്തിനു ഒരു വീതം- സ്ത്രീധന അവകാശ ഓഹരിപ്പണ മായി കൊടുക്കണം, ഉദ്യോഗം  ലഭിക്കുവാൻ ഭീമമായ കോഴപ്പണം തന്നെയും  കൊടുക്കണം. അല്മായൻ സംഭാവന ചെയ്തിരുന്ന ഓരോരോ ചില്ലി കാശെടുത്ത് നിർമ്മിക്കപ്പെട്ട വിദ്യാലയങ്ങളിലും,കോളജുകളിലും, മാത്രമല്ല, മെഡിക്കൽ സ്ഥാപനങ്ങളിലും ഒക്കെ, അതാതു രൂപത വൈദിക -മെത്രാന്മാരുടെ പക്കൽ  മുമ്പിലുള്ള നേർച്ചപ്പെട്ടിയിൽ കോഴപ്പണം എറിയണം.ഒരു ജോലിയോ, ചില  പഠനത്തിനുള്ള ഒരു അഡ്മിഷനോ അവിടെ കിട്ടണമെങ്കിൽ അവർ കനിയണം. ഇടവക പള്ളികളും പള്ളിക്കൂടങ്ങളും കോളജുകളുമെല്ലാം സഭാംഗങ്ങളുടെ   സംഭാവനയാണെന്ന് അവർ മനസ്സിൽ എപ്പെഴെങ്കിലും  പറയുമോ?

നീതിയും കാരുണ്യ പ്രവർത്തികളും നേരും നെറിവും ഒന്നും ഈ ആത്മീയ പകൽ മാന്യന്മാർക്കില്ല എന്നാണു സമൂഹം പറയുന്നത്ചിലർ സഭയുടെ പത്തു പ്രമാണങ്ങളെയും എണ്ണി പിച്ചിചീന്തുന്ന ദുഷിച്ച പ്രവർത്തികൾ ചെയ്യുന്നതായ  ദൈനംദിന സംഭവങ്ങളെല്ലാം മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസിദ്ധീകരിച്ചത്  നാം വായിക്കുന്നു. ഇക്കൂട്ടർ എല്ലാക്കാലത്തും സഭയുടെ പൂർവ്വ ചരിത്രത്തിലും  ഉണ്ടായിരുന്നു. സഭയിലെ ആടുകൾ വഴി തെറ്റിപ്പോകാതിരിക്കുവാനും അവർ  തിന്മയുടെ മാർഗ്ഗങ്ങൾ വഴിതിരിച്ചുവിടാനും നമുക്കായി ദൈവഹിതത്തിനു മുൻപിൽ സമർപ്പിച്ചു സഹായികളാവാൻ ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളവർ ഇന്ന്  നമ്മുടെയെല്ലാം പ്രതീക്ഷകളെ നിരാശപ്പെടുത്തുകയാണെന്നാണ് പൊതുവെ പറയുന്നത്. രാഷ്ട്രീയ വേദികളിൽ, സഭാവേദികളിൽ, വിശ്വാസസംബന്ധ കാര്യങ്ങളിൽ, അതുപോലെ വിദ്യാഭാസ മേഖലയിൽ, ആരോഗ്യമേഖലയിൽ, പൊതുവേദികളിൽ, ഭരണകാര്യങ്ങളിൽ, കുടുംബകാര്യങ്ങളിൽ, മാത്രമല്ല  സ്ത്രീപീഡനം, കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ, ലൈംഗിക കാര്യങ്ങളിൽ വൈദികരും മെത്രാന്മാരും സമയ -സാഹചര്യ-കാല -ദേശ ഭേദം ഇല്ലാതെ അവിവേകപൂർവ്വമായ പലവിധത്തിലുള്ള ഇടപെടലുകൾ ചിലപ്പോൾ  നടത്തിയിട്ടുള്ള സംഭവങ്ങൾ എണ്ണിയെണ്ണി ഇവിടെ പറയാൻ കഴിയുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ..  

അവയിൽ ചിലതാണ്, ആദ്യകുർബാനസ്വീകരണത്തിനുവേണ്ടി പഠിക്കുവാൻ എത്തിയപ്പോൾ തൃശൂർ രൂപതയിലെ ഒരു ഇടവകയുടെ വികാരി ഒൻപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം.മാത്രമല്ല  ഇതിലേറെ ശ്രദ്ധേയമായ സംഭവം നോക്കാം.അത്, ഈയിടെ കരീബിയയിൽ നിരവധി കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ (നുൻഷിയൊ) കൂടിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദിക പട്ടം മാർപാപ്പ റദ്ദാക്കി. പരാതിയിൽ  കോടതിയിൽ കുറ്റം തെളിഞ്ഞാൽ തടവു ശിക്ഷയും. ഇതേ കുറ്റത്തിനു തടവു ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി വൈദികനെ സഭാധികാരികൾ കൂടി മോചിപ്പിച്ചശേഷം ഉയർന്ന മേജർ സെമിനാരി പ്രൊഫ. ആയിട്ട് നിയമിച്ചത്,  കേരളത്തിലെ സഭാശ്രേഷ്ഠരുടെ ഇത്തരം നടപടികളെപ്പറ്റി കേരള സഭ മൌനം പാലിക്കുന്നു!

സഭയിൽ പുണ്യപ്രവർത്തികൾ ചെയ്യുന്നത് വൈദികരും  കന്യാസ്ത്രികളും  മാത്രമേയുള്ളോയെന്ന സംശയം അല്മായരിൽ കൂടികൂടി വരുകയാണ്. ഇത് തന്നെ ചൂടേറിയ സംസാരവിഷയമാണ്. യേശുക്രിസ്തുവിന്റെ ഓരോ ജീവിത വിശ്വാസപഠനങ്ങളിൽ ജീവിതം മുഴുവൻ അതനുസരിച്ച് വിശുദ്ധരായി എന്നും  ജീവിച്ച അല്മായർ ധാരാളം ഉണ്ട്. ഇവർ എങ്ങനെയോ എന്തുകൊണ്ടോ സഭയിൽ അറിയപ്പെടുകയില്ല, അംഗീകരിക്കപ്പെടുകയില്ല. അതുപക്ഷെ മെത്രാന്റെ പാദസേവ ചെയ്യുന്ന ബ്ലേഡ് അവസരവാദികൾക്ക് ഉടൻ പെട്ടെന്നൊരു ദിവസം സഭാഷെവലിയർ സ്ഥാനപട്ടവും വാളും പരിചയും നൽകി അവരുടെ പദവി  അലങ്കരിക്കപ്പെടും. ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ പോലും ഇവരെയും  ഭയപ്പെടുന്നു! ഇവർ തിരക്കിട്ട രാജകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മെത്രാനൊപ്പം ഉലകം ചുറ്റി യാത്രയിലാണ്. സഭാംങ്ങളുടെ പണം രൂപതയുടെ ഖജനാവിൽ ഉണ്ടല്ലോ. 

ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ട്. വൈദീകസെമിനാരി  പാഠ്യപദ്ധതിയിൽ  കാലത്തിനു യോജിച്ച പരിഷ്കരണം ഏറെ അനിവാര്യമാണ്. ഇപ്പോഴുള്ള,, നിലവിൽ രൂപതകളിലും ഇടവകകളിലും, ഉത്തരവാദപ്പെട്ടവർ ആരായാലും, അവരത് കണ്ടില്ലയെന്ന് നടിച്ചാൽ, അധികനാൾപോലും വേണ്ടി വരുകയില്ല. നമ്മുടെ കേരളത്തിലെ കത്തോലിക്കാ സഭയിൽ നിന്ന് വലിയ  അളവിലും കൂടാതെ മറുനാട്ടിലും പ്രതീക്ഷിക്കാത്ത താൽക്കാലികമല്ലാത്ത രീതിയിൽ കഠിനമായ അല്മായതല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ യാതൊരു സംശയവുമില്ല. എന്താണ് ഫലം?യഥാർത്ഥ വിശ്വാസപ്രഖ്യാപനവും,  ഇപ്പോഴത്തെ സഭാ അഴിമതി നേതൃത്വങ്ങളോട് പരസ്യമായിത്തന്നെ പ്രത്യക്ഷ  നിസ്സഹകരിക്കലും ആയിരിക്കും, ആദ്യമായിട്ട് നാമെല്ലാം കാണേണ്ടിവരുക. അതുപക്ഷെ വിശാല സമുദ്രത്തിൽ എവിടെയോ കാറ്റുവീശി എത്തുന്നതായ  ചെറിയ തിരമാലകൾ പോലെയേ ഇവർക്കെതിരെ ഉയരുന്ന ഏതൊരു സത്യ  ആരോപണങ്ങളും. അവയും പതിയെ പതിയെ മങ്ങി  ഇല്ലെന്നാകുന്നതെന്നും ഇരുകൂട്ടർക്കും നല്ല തികഞ്ഞ  ബോധ്യമുണ്ട്. എങ്കിലും യഥാർത്ഥ വിശ്വാസ കാര്യങ്ങളിൽ തക്ക പരിഹാരവും നടപടികളും സഭാതലത്തിൽ വൈകാതെ  ഉണ്ടാകുമെന്നതിന് വ്യക്തമായ പ്രതീക്ഷയുടെ ഉദാഹരണമാണ് ലിംബുർഗ്  രൂപത മെത്രാന്റെ കാര്യം മുകളിൽ എഴുതിയത്. 

അൽമായരില്ലാത്ത സഭയില്ല. ഇതായിരിക്കണം യഥാർത്ഥ ക്രിസ്തുവിശ്വാസികൾ സ്വീകരിക്കേണ്ടതായിട്ട്  വരുന്ന വിശ്വാസികളുടെ അടിസ്ഥാന ശക്തി//-.


************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.