Mittwoch, 2. August 2023

ധ്രുവദീപ്തി : // - സോഷ്യൽ & പൊളിറ്റിക്സ് // സത്യത്തിന്റെ അവസാനം ? // George Kuttikattu

ധ്രുവദീപ്തി : //
സോഷ്യൽ & പൊളിറ്റിക്സ് // 

സത്യത്തിന്റെ അവസാനം ? // 

George Kuttikattu

കേരളത്തിന് എന്ത് സംഭവിച്ചു?

ന്ത്യയിൽ പൊതുജീവിതസംസ്കാരശൈലിയിലും രാഷ്ട്രീയത്തിലും കുറെ  വർഷങ്ങളായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ "കപടബുദ്ധി" ഒരു സ്പെഷ്യലിസ്റ്റ് വിഷയമായിരുന്നു, അത് ഇന്ത്യൻ രാഷ്ട്രീയക്കാരുടെയിടയിൽ, ഏറെക്കൂടുതലായി കാണപ്പെട്ടത് കേരളത്തിലും രാഷ്ട്രീയക്കാർ ഉപയോഗിച്ച അവരുടെ സ്വയരക്ഷാ ആയുധം ആയിരുന്നു. അത് പക്ഷേ, ഇന്ന് എല്ലാവരും അതിനെക്കുറിച്ച് വളരെ ആശങ്കയോടെ ഈ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. വീണ്ടുവിചാരവും നടക്കുന്നു. ഇന്ത്യയിൽ കേരളസംസ്ഥാനത്തിലെ വിവിധ കാര്യങ്ങളിൽ ഉയർന്നുവന്നിരുന്നതാണ് എന്നത് ശരിയാണ്. ഇത് ഇപ്പോൾ കുറെ നാളുകളായി കേരളത്തിലെ ജീവിതം ജനങ്ങൾക്ക് വലിയ വെല്ലുവിളിപോലെ നേരിടുന്നു. ഈയൊരു സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്ന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും. കേരളം എക്കാലവും വലിയ പാരമ്പര്യ കാർഷികരംഗമായിരുന്നു. ഇന്ന് കേരളം വന്യമൃഗങ്ങളുടെ വാസ കേന്ദ്രം ആയി മാറിയിരിക്കുന്നു. ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളും, സർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങളും, കൂടാതെ, അതുപോലെതന്നെ ഭാവിയിൽ യുവതലമുറകൾക്ക് അവരുടെ സുരക്ഷിത ഭാവിജീവിതത്തിന് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ, അവരുടെ തൊഴിൽ സാദ്ധ്യതകൾ, കർഷകരുടെ കൃഷിവരുമാനം ഒട്ടും മെച്ചപ്പെടുത്തുവാൻ വയ്യാത്ത തരത്തിൽ ഉണ്ടായ തകർച്ച, ഇങ്ങനെ കേരളത്തിലെ ജനജീവിതം നരകതുല്യമാക്കാനുള്ള കാരണങ്ങൾ ഉള്ളത് വ്യക്തമായി കാണാൻ കഴിയും. ഇപ്പോൾ കേരളത്തിന്റെ ഭരണാധിധികാരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഒരു മന്ത്രിസഭയും, കൂടാതെ  നിയമസഭയും ഉണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും ഉറച്ച താൽപ്പര്യം ജനങ്ങളുടെ സാധാരണ അനുദിന ജീവിതപ്രതിസന്ധികളെ പരിഹരിക്കലല്ല. നേരെമറിച്ചു അവർ ജനങ്ങളിൽ നിന്ന് എങ്ങനെ പണം നികുതിയുടെപേരിൽ തട്ടിയെടുക്ക ണം എന്ന ജോലി മാത്രമാണ് ചെയ്യുന്നത്. അവരെ എന്നും തോളിലേറ്റിക്കൊണ്ട്  നടക്കുന്ന അനേകം ആളുകൾ ഇന്ന് കേരളത്തിലുണ്ട്. കേരളത്തിലെ സമ്പത് ഘടനയുടെ വലിയ തകർച്ചയെപ്പറ്റി കേട്ടറിവുള്ള, നേരിട്ട് കണ്ടറിവുള്ള ഏതു  മലയാളികളും "നമ്മൾ ഒന്നും മിണ്ടേണ്ട, അതാണ് നല്ലത്" എന്നുറപ്പിച്ചുതന്നെ  പറഞ്ഞുകൊണ്ട് ഏതൊരു വിഷയങ്ങളും തള്ളിവിടുന്നവരാണ്. സത്യത്തെ അവർക്ക് കാണാനിഷ്ടമല്ല. അടുത്ത തെരഞ്ഞെടുപ്പ്‌ സമയത്തു വീണ്ടും ഇതേ ആളുകൾതന്നെ തന്നെ വോട്ടുനൽകിക്കൊണ്ട് ഭരണ അധികാരം മേൽപ്പറഞ്ഞ ജനപ്രതിനിധികൾക്ക് നൽകുന്നുവെന്നതാണ് നാം കാണുന്നത്. മലയാളിയുടെ പൊതുമനഃശാസ്ത്രമാണ് നേരിനോട് യോജിക്കാത്ത പ്രതികൂല പ്രതികരണം  കാണിക്കുകയെന്നത്. ഈ പ്രത്യേകതയുടെ ദുഷ്ടഫലമാണ് ഇന്ന് കേരളത്തിൽ നിത്യവും നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരകൃത്യങ്ങളെന്നു നമുക്ക് ഇന്ന്  കാണാൻ കഴിയും. അതിന് ഉദാഹരണമായി ഇപ്പോൾ കേരളത്തിലെ അനേകം കുടുംബങ്ങളിലെന്നും നടക്കുന്ന കൊലപാതക സംഭവങ്ങളെപ്പറ്റി ദിവസവും  മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ, അതുപോലെതന്നെ മറ്റനേകം ക്രിമിനൽ കുറ്റങ്ങളുടെ വാർത്തകളും ചൂണ്ടിക്കാണിക്കുന്നത്.   

സത്യത്തിന്റെ അവസാനമോ? മുഖ്യമന്ത്രിയുടെ അമേരിക്കൻ പര്യടനം.

സത്യത്തിന്റെ അവസാനം പോലെ കാണപ്പെടുന്നു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി അമേരിക്കയിൽ നടുറോഡിൽ നൃത്തം ചെയ്യുന്നതും കണ്ടിരുന്നു., അതുപോലെ തന്റെ ഇടതും വലതും കൈപിടിച്ച് ഒരു വമ്പൻ സംഘവും കൂടി  പറക്കുന്നു. മുഖ്യമന്ത്രിക്ക് ചേർന്ന തോതിലുള്ള ഒരു ഗാർഡനിൽ അല്ലെങ്കിൽ ഒരു ടോയിലെറ്റിൽ മറ്റു ചില അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാവുന്ന  ഇരുമ്പ് കസേര നൃത്തം ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നടുറോഡിൽ  മലയാളികൾ ഇരിപ്പിടമായി നൽകി. അമേരിക്കൻ തെരുവിൽ തനിക്ക് കുട പിടിക്കുന്ന അവിടെയുള്ള കുറെ മലയാളികൾ ഇവർക്ക് നൽകിയ സ്വീകരണം എങ്ങനെയെന്ന് ലോകപ്രവാസി മലയാളികൾ അതെല്ലാം കണ്ടിരുന്നതാണ്. ഇത് ഒന്നുമറിയാത്ത പ്രവാസിമലയാളികളെയെല്ലാം നികുതിയുടെപേരിൽ പണം പിഴിഞ്ഞെടുക്കുന്ന കമ്യുണിസ്റ്റ് നേതാവ് കൂടിയായ കേരളാ മുഖ്യമന്ത്രി അമേരിക്കയും മറ്റു രാജ്യങ്ങളും തന്റെ അനുയായികളെ ചേർത്തു പിടിച്ചു പറന്നു പോയി കാണുന്നു, ആസ്വദിക്കുന്നു. ഇതാ വീണ്ടും അദ്ദേഹവും തന്റെ  സംഘവും ഈയിടെ അമേരിക്കയിൽ ചുറ്റിക്കറങ്ങിയശേഷം സംസ്ഥാന മുഖ്യ മന്ത്രി കേരളത്തിലെത്തിയിരിക്കുന്നു. ഒരു ചോദ്യം. എന്തുകൊണ്ട് കമ്യുണിസ്റ്റ് രാജ്യങ്ങളിൽ അദ്ദേഹം പോയില്ല.? മുഖ്യമന്ത്രിയെ ചൊല്ലി വിമർശിക്കുന്നവരെ അയാൾ ജയിലിലടയ്ക്കും, എന്നാൽ ഒരു കേരളാ കോൺഗ്രസ്നേതാവിനെ അമേരിക്കൻ സഞ്ചാരസംഘത്തിൽ താൻ തന്റെ  നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടുപോയിരുന്നു.അദ്ദേഹവും ഇപ്പോൾ ഒരു ബീച്ച് അവധിക്കാലത്താണോ? എന്തുകൊണ്ടാണ് അവർ ഇപ്പോൾ അവരുടെ കവർ ഇമേജ് ഉപയോഗിക്കുന്നത് ? ഇതിലുള്ള പ്രത്യേക ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ - ഏത് വേരിയന്റുകളാണ് യന്ത്രം തുപ്പുന്നത് എന്ന് കാണാം.? ഇതിലൂടെ ചരിത്ര ചിത്രങ്ങൾ ഒരിക്കലും സംഭവിക്കാത്ത ദുരന്തങ്ങൾ പോലും കാണിക്കുമ്പോൾ, അത് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരുടെ ലജ്ജാകരമായ പ്രസ്താവനകൾ ഓരോന്നും ജനവിരുദ്ധമായി മാദ്ധ്യമങ്ങളിൽ  പ്രചരിപ്പിക്കപ്പെടുമ്പോൾ, രാഷ്ട്രീയ വ്യവസായത്തിലെ സൂപ്പർ താരങ്ങളുടെ പുതിയ കൽപ്പനകൾ അവർ ഒരു കുറിപ്പ് പോലും പറയാതെ നടപ്പിലാക്കാൻ വാളെടുത്തു വീശുന്നു. അത് പ്രത്യക്ഷപ്പെടുമ്പോൾ-ഇത് സാങ്കേതികമായിട്ട്  കൗതുകകരമാണ്. പക്ഷേ കേരളസമൂഹത്തിന് നേർക്ക് ഒരു വെല്ലുവിളിയാണ്, എന്നത് അനേക വർഷങ്ങളായി. ഇവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു രഹസ്യ സ്പെഷ്യലിസ്റ്റ് വിഷയമായിരുന്നു, ഈ സവിശേഷ ബുദ്ധിപ്രവർത്തനം ഇന്ന് പുറത്തുവന്നത് രാഷ്ട്രീയക്കാരുടേതായിരുന്നു, അതിനൊപ്പം അപൂർവ്വം ചില പ്രത്യേക മതനേതൃത്വങ്ങളുടെയും, മാതൃകയല്ലാത്തവിധം, പക്ഷേ അത്,  ഇപ്പോൾ എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നു. ആ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയെ, നമ്മുടെ സാമൂഹ്യ- മൗലീകാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ, സംസ്കാരത്തെ എങ്ങനെയും  മാറ്റും? എന്താണ് ഹൈപ്പ്, എന്താണ് വിജയിക്കുക? തീർച്ചയായും, ആർക്കാണ് പ്രയോജനം, ആർക്കാണ് നഷ്ടം? 

ഓരോ പുതിയ നിയമങ്ങൾ സൃഷ്ടിച്ചുകൊണ്ട് കേരളീയരിൽ നിന്നും അനേക കോടി പിടിച്ചെടുത്തവർ ജനങ്ങൾക്കുവേണ്ടി എന്ത് ചെയ്തു? അനേകലക്ഷങ്ങൾ ഇന്ത്യൻ രൂപ അതിൽനിന്നെടുത്തുകൊണ്ട് കേരളാ മുഖ്യമന്ത്രിയും തന്റെ  കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശസഞ്ചാരം നടത്തി. ഇതിനുള്ള പണം എവിടെനിന്നു ലഭിച്ചു? മുഖ്യമന്ത്രി പ്രവാസി മലയാളികൾ കേരളത്തിൽ സമ്പാദിച്ച സ്വത്തുക്കളും വീടുകളും വിൽക്കേണ്ടിവരുമ്പോൾ വില്പനവില നോക്കി കേരളസർക്കാരിന്റെ പുതിയ നിയമനിർമ്മാണത്തിലൂടെ വില്പനവില യുടെ 25 %  നികുതിപ്പണമായി തട്ടിയെടുക്കുകയാണ്. ഇങ്ങനെ പ്രവാസിമലയാ ളികളുടെ ഞരമ്പ് മുറിച്ച് രക്തം ഈമ്പികുടിക്കുകയാണ്. ഓരോ പ്രത്യേകമായ  വിഷയത്തിൽ പ്രവാസിമലയാളികൾ കേരളത്തിന് നൽകിയിട്ടുള്ള യാതൊരു കാര്യങ്ങളും ജനപ്രതിനിധികൾ ചിന്തിക്കുന്നില്ല. ഇത് പ്രതിപക്ഷ- ഭരണപക്ഷ പാർട്ടികളിലെ ജനപ്രതിനിധികളെന്ന വ്യത്യാസമില്ലാതെ അവർ നടപ്പാക്കും. പ്രവാസി മലയാളികളുടെ മേൽ ആഞ്ഞടിച്ച ഞെട്ടിക്കുന്ന ഭൂമി-ഭവന വില്പന നികുതിയുടെ കാര്യത്തിൽ ഇരുപക്ഷവും ഒരുമിച്ചു. ആരാണ് സത്യാവസ്ഥയ്ക് പിന്തുണ നൽകിയത്? ആരുമില്ല.  

നരേന്ദ്രമോദിയുടെ യൂറോപ്യൻ പദവിയും കേരളാ മുഖ്യമന്ത്രിയുടെയും മറ്റു ചില രാഷ്ട്രീയ നേതൃത്വങ്ങളുടെയും വിദേശ ബാങ്ക് നിക്ഷേപവും വളരെ ഏറെ പ്രസിദ്ധമാണ്. ഇതുപോലെതന്നെ ജനങ്ങളെ മറന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിയർ പുട്ടിൻ ഉക്രൈൻ രാജ്യത്തുള്ള ജനങ്ങളെയാകെ യുദ്ധത്തിൽ  വേട്ടയാടി കൊന്നൊടുക്കിക്കൊണ്ട് നൃത്തം ചെയ്യുകയും തന്റെ കഴിവുകൾ  ആഘോഷിക്കുകയും ചെയ്യുന്നു, മേഘങ്ങൾക്ക് മുകളിൽ യുദ്ധവിമാനത്തിൽ ബോംബുകൾ വിതറുന്നു, ഉക്രയിനിലെ ജനങ്ങൾ ജീവൻ ഭയന്ന് ഇപ്പോൾ അന്യ  നാടുകളിലേയ്ക്ക് പോകുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച്, ഇപ്പോൾ കേരളത്തിലും മണിപ്പൂരിലും, ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ജീവിതസംഘർഷങ്ങളും  ലോകരാജ്യങ്ങളിൽ ചർച്ചാവിഷയമാണ്. ഇതിനുവേണ്ട പരിഹാരം കാണാൻ  ആഗ്രഹിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി പദവികളുടെ പൂമാല സ്വീകരിക്കാൻ യൂറോപ്പിൽ നുത്തമാടി ഉല്ലസിക്കുന്നു. കേരളം അടക്കിവാഴുന്ന കേരളത്തിലെ  മുഖ്യമന്ത്രിയും മന്ത്രിമാരും എന്ത് ചെയ്യുന്നു? അവർ കേരളത്തിൽ ജനങ്ങളുടെ പോക്കറ്റടിച്ചു നികുതിപ്പണമായി ശേഖരിച്ചു ബീച്ച് അവധിക്കാലത്ത് വെട്ടി  തിളങ്ങുന്ന നല്ല നിറമുള്ള വസ്ത്രങ്ങളിൽ പൊതിഞ്ഞു അമേരിക്കയിലും മറ്റു  വിദേശങ്ങളിലും പോയി അവരുടെ കള്ളപ്പണം നിക്ഷേപിക്കുന്നു. മുഖ്യമന്ത്രി മുതൽ കുറെ മന്ത്രി ചിത്രങ്ങളാണ് അമേരിക്കൻ- ഇന്ത്യൻ മാധ്യമങ്ങൾ തുറന്നു വാർത്താ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

മലയാളിയുടെ മനസ്സിൽ പരിവർത്തനമുണ്ടാകണം.

നമ്മളെന്തിനാണ് ഇതെല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും നിത്യമൗനികളായി നിന്ന് അവരുടെ മുൻപിൽ മുട്ടുകുത്തിനിന്ന് അവരെ ആദരിക്കുന്നത്? എന്തിനാണ് നമ്മൾ ഈവിധം ഇത് ചെയ്തത്? നമ്മൾ എന്തിനാണ് ഇവരെ വോട്ടു നൽകി നമ്മെ ചൂഷണം ചെയ്യാൻ വേണ്ടിയ അവകാശം അവർക്കെല്ലാം നൽകിയത്? ജനങ്ങൾ തന്നെയാണ് കുറ്റക്കാർ എന്ന് സ്വയം പറയേണ്ടതായി വന്നിരിക്കുന്നു! ഇന്ന് നാം കേരളത്തിലെ ജനസമൂഹത്തിൽ അപൂർവ്വമായി ചിലരിൽ ഉണ്ടായിരുന്നതായ പെരുമാറ്റങ്ങളിൽ വളരെയധികം മാറ്റങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ കാലത്ത്  ജനങ്ങളിലുണ്ടായിരുന്നതായ സാമൂഹ്യബന്ധങ്ങൾക്ക് വലിയ തകർച്ചതന്നെ ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കാൻ കഴിയും. ക്രിമിനൽ മനോഭാവം ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നുവെന്ന കാര്യം കേരളത്തിലെ മാദ്ധ്യമങ്ങൾ എന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുടുംബങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളുടെയും  വിവരങ്ങൾ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ കേരളത്തിൽ കൊലപാതക കാര്യങ്ങൾ നിരീക്ഷിക്കുന്നതിൽ സർക്കാരുകളോ, അതുമായി ബന്ധപ്പെട്ട അധികാരികളോ താല്പര്യപ്പെടുന്നില്ല. കേരളത്തിന്റെ ദയനീയമായ തകർച്ചയുടെ സംഭവങ്ങളാണ് നിത്യവും നാമറിയുന്നത്. ഇന്ന് കേരളത്തിലെ സാമ്പത്തികനില വളരെയധികം നിലംപതിച്ചുവെന്നും സർക്കാർ ഇക്കാര്യം വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുന്നുവെന്നും കേരളത്തിലെ പ്രതിപക്ഷനേതാവ് ജനങ്ങളോട് തുറന്നു പറയുന്നുണ്ട്. ക്രിമിനൽകുറ്റങ്ങൾ അതനുസരിച്ചു വാനോളം ഉയർന്നു നിൽക്കുന്നു. മോഷണം, കൊലപാതകം ,രാഷ്ട്രീയ പകപോക്കൽ, യുവജനങ്ങളിൽ വർദ്ധിച്ച ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ച, ഇന്നും കേരളത്തിൽ പ്ലസ്- 1 പഠനത്തിന് അനുവാദം ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ മനസ്സ് തകർന്ന് കരയുന്നു. മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ അങ്ങനെയുള്ള  കാര്യങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്നില്ല. വിദ്യാഭ്യാസം ലഭിക്കുകയെന്നത് എല്ലാ ജനങ്ങളുടെയും മൗലികാവകാശമാണ്, വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യം ആയിരിക്കണം. സ്വകാര്യവിദ്യാലയങ്ങളിലും സർക്കാർ വിദ്യാലയങ്ങളിലും മതനേതൃത്വങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിലും വിദ്യാഭ്യാസം സ്വതന്ത്രവും സൗജന്യവുമായിരിക്കണം. ഇന്ത്യൻ ഭരണഘടനയിൽ ഇക്കാര്യം വ്യക്തമായി ചേർക്കണം. പിൻവാതിൽ പ്രവേശനം വിദ്യാലയങ്ങളിൽ പാടില്ല. അതുപോലെ കുട്ടികളുടെ റാങ്ക് മാർക്കാകരുത് തുടർവിദ്യാഭ്യാസത്തിനു അവശ്യമായിട്ടുള്ള  മാനദണ്ഡം. ഓരോ കുട്ടിക്കും വ്യത്യസ്തപ്പെട്ട അറിവുകളും കഴിവുകളും ഉണ്ട്. ഇങ്ങനെ സമൂഹം ശരിയായ ദിശയിൽ വരാനിഷ്ടപ്പെടാത്ത നവീന രാഷ്ട്രീയ അജണ്ട മലയാളികൾ പൊളിച്ചെഴുതണം.  

രാഷ്ട്രീയക്കാരുടെ മെയ്യും ഇരിപ്പിടവും തുടച്ചു തലോടി കൊടുത്തശേഷം  ജനങ്ങളുടെ മുൻപിൽ വരുന്ന സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും സംബന്ധിച്ചിടത്തോളം, ഏതോ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അപകടമില്ലാതെയല്ല. വ്യാജമായ ഫോട്ടോകൾ അവരെയും കുഴപ്പത്തിലാക്കും. അതിനാൽത്തന്നെ ആളുകളുടെയും സംഭവങ്ങളുടെയും യഥാർത്ഥമായിട്ടുള്ള ഫോട്ടോകൾ മാത്രം പ്രസിദ്ധീകരിക്കുവാൻ മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം  നൽകി ശ്രദ്ധിക്കേണ്ടതുണ്ടോ? രാഷ്ട്രീയക്കാർക്ക് ആർക്കും യഥാർത്ഥമായ  ഫോട്ടോയില്ല. അമേരിക്കൻ തെരുവിൽ പിണറായി വിജയന് പൊതുജനങ്ങൾ ക്കുള്ള ടോയിലറ്റിൽ ഉപയോഗിക്കുന്ന ഇരുമ്പ് കസേരയാണല്ലോ നൽകിയത്. ആ ഫോട്ടോയിൽ ഉണ്ട്. അവിടെ ഇരുന്നയാൾ കേരളത്തിന്റെ നിലവിലുള്ള  മുഖ്യമന്ത്രിയാണല്ലോ. മന്ത്രിമാർക്ക് ഏതെങ്കിലും വിദേശയാത്രകൾ അവരുടെ  ഇഷ്ടംപോലെ ചെയ്യാനൊത്തില്ലെങ്കിൽ, അങ്ങനെ അവരുടെ ആഗ്രഹം  അവർ സഫലീകരിച്ചാലും നമുക്ക് വേണ്ടി തങ്ങളുടെ ഔദ്യോഗികമായ ശൈലിയിൽ  ഉത്തരവാദിത്വങ്ങൾ നിറവേറ്റുമോ ? ഇത് ഒട്ടും തന്നെ മതിയാകില്ലെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടോ? അതേസമയം, ഇതെല്ലാം, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും പരിമിതികളും, നമ്മുടെ വായനക്കാർക്ക് നന്നായി അറിയാം. എങ്കിലും കൂടുതൽ ഊർജ്ജസ്വലമായ ഈ  സമൂഹത്തിൽ കൃത്രിമമായ ശ്രമങ്ങൾക്കെതിരെ മാറ്റം ഉണ്ടാക്കുവാൻ അവരുടെ ആരുടേയും കണ്ണുതുറക്കില്ല..അതുകൊണ്ടാണ് ചില ഉദാഹരണങ്ങൾ കാണിക്കുന്നത്- ഇത് ഇന്നത്തെ ഈ സാഹചര്യത്തിൽ കണ്ണിറുക്കലോടെ, എന്നിരുന്നാലും, ഇപ്പോൾ ഇവയോരോന്നും ഓരോ യഥാർത്ഥ ഫോട്ടോകളല്ലെന്ന് ഇമേജ് ക്രെഡിറ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ന് രാഷ്ട്രീയക്കാരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിക്കുന്നതിന്റെ തത്വങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഇവിടെ കൂടുതൽ കണ്ടെത്താൻ കഴിയും. ഇത് ഉപയോഗിച്ചിട്ടാണ് പിണറായി വീണ്ടും വീണ്ടും  അധികാരം ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെയും, പ്രത്യേകിച്ച് പ്രവാസി മലയാളികളെയും നിയമവാളുകൾ ഉപയോഗിച്ച് വെട്ടി ചോര കുടിക്കുന്നത്. ഇതേക്കുറിച്ചു ഇന്ന് പ്രവാസികളായ  മലയാളികൾക്ക് ഇനിയും ഒന്നും തന്നെ പറയാനില്ലേ? അതിനുള്ള ശക്തി ആർജ്ജിക്കണം.

കേരളത്തിൽ നല്ല ഭാവി ജീവിതം സാദ്ധ്യമല്ലെന്നുവരെ യുവജനങ്ങൾപോലും നേരിൽ മനസ്സിലാക്കിക്കഴിഞ്ഞു. അവർ അവരുടെ ഭാവി തേടി, ഉദാ: ഉക്രൈൻ ജനങ്ങൾ അഭയം തേടിയതുപോലെ തന്നെ, കേരളത്തിൽനിന്ന് മറുനാടുകളിൽ അഭയം തേടുവാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, കാനഡ, എന്നിങ്ങനെ മറുനാടുകളിലേയ്ക്ക് കുടിയേറുകയാണ്. ഈ കഴിഞ്ഞ കാലയളവിനുള്ളിൽ മാതൃരാജ്യത്ത് ജീവിക്കേണ്ടവരായ നമ്മുടെ കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ ജനിച്ചുവീണ നാടിനെപ്പോലും എന്നേയ്ക്കുമായി ഉപേക്ഷിച്ചു വിടപറയുന്നു. എന്താണ് ഈവിധം ഞെട്ടിക്കുന്ന  ചലനങ്ങൾക്ക് യുവജനങ്ങളെ പ്രേരിപ്പിച്ചത്? ഇന്ന് തുടർ വിദ്യാഭ്യാസവും ഭാവി തൊഴിൽ സാദ്ധ്യതയും,മാത്രമല്ല, അധികാരികളിൽനിന്നും, ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഉടമകളിൽനിന്നും ലഭിക്കുന്ന നിയമതടസങ്ങളും അഴിമതികളും, യുവജനങ്ങളുടെ ഭാവിയെ തകർക്കുന്നുവെന്നു കൃത്യമായിട്ട്  വ്യക്തമായിരിക്കുന്നു. വിദ്യാലയങ്ങൾ, കോളജുകൾ ഇവിടെയെല്ലാം പഠനം നടത്തുവാനുള്ള അനുവാദം ലഭിക്കുന്നത് സ്ഥാപനഉടമകളുടെ സാമ്പത്തിക ലാഭം നോക്കിയാണ്. മതനേതൃത്വങ്ങൾക്ക് ഇതിനു വലിയ പങ്കുണ്ട്. ഇപ്പോൾ  സ്ഥാപനങ്ങൾ ഭരിക്കുന്നവർ ആകട്ടെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ ഉണ്ടാക്കുവാൻ താൽപ്പര്യം കാണിക്കുന്നില്ല. മന്ത്രിമാരോ ജനപ്രതിനിധികളോ ആഗ്രഹിക്കുന്നില്ല. മനുഷ്യജീവിതത്തെ തകർക്കുന്ന വിധo മനുഷ്യവിരുദ്ധ നിയമങ്ങൾ ഇവർ ഉണ്ടാക്കുന്നു. ഇതിന് എതിരഭിപ്രായം പറയാൻ മന്ത്രിമാരോ ജനപ്രതിനിധികളോ ജനങ്ങളെ അനുവദിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം അവർക്ക് മാത്രമുള്ളതാകുന്നു. ജനങ്ങൾക്ക് പകരമായിട്ടുള്ളത് ജയിൽ ശിക്ഷ. 

കേരളത്തിൽ നിയമവാഴ്ചയുണ്ടോ? നീതി നിലനിറുത്താനുള്ള കോടതികൾ ഉണ്ട്, ജഡ്ജിമാരും, വക്കീൽമാരുമുണ്ട്. ജനങ്ങളുടെ ആരോഗ്യ-രോഗ കാര്യങ്ങൾ  കാണാൻ ആശുപത്രികളുണ്ട്, അവിടെ ഡോക്ടർമാരും, രോഗികൾക്ക് ശുശ്രൂഷ വേലകൾ ചെയ്യുന്നുണ്ടാകും.? ഈശ്വര വിശ്വാസകാര്യങ്ങൾക്ക് വേദിയാണല്ലോ  നമ്മുടെ കേരളത്തിൽ പള്ളികളും ക്ഷേത്രങ്ങളും, ഏതു മുക്കിലും മൂലയിലും  ഉണ്ടല്ലോ. എന്നാൽ ഇവയൊന്നും കേരളത്തിൽ ഇന്ന് ഈ വേദികളെല്ലാം ജീവ രക്ഷാകേന്ദ്രങ്ങൾ അല്ലാതെയായിത്തീർന്നു കഴിഞ്ഞിരിക്കുന്നു..ഇന്ന് നീതി നൽകാൻ കടപ്പെട്ടിരിക്കുന്നതായ കേരളത്തിലെ കോടതികളോ ജഡ്ജിമാരോ, നിയമകാര്യ സൂക്ഷിപ്പുകാരെന്ന് പറയുന്ന വക്കീലന്മാരെയോ നമ്മുടെ രക്ഷാ കേന്ദ്രങ്ങളായി കാണുവാൻ കഴിയുന്നില്ല. രോഗികൾക്ക് രക്ഷാകേന്ദ്രമായിട്ട് ആശുപത്രികളോ, ജീവരക്ഷാപ്രവർത്തകരോ,അതുപോലെ വിശ്വാസജീവിതം സാദ്ധ്യമാക്കുന്നതിനു നിർമ്മിക്കപ്പെട്ട പള്ളികളോ ക്ഷേത്രങ്ങളോ അവിടെ നിൽക്കുന്ന വഴികാട്ടികളോ ഒന്നും നമ്മുടെ രക്ഷാകേന്ദ്രങ്ങളല്ല എന്ന അറിവ് ജനമനസ്സിൽ ഉറച്ചുകഴിഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ ജനാധിപത്യം 

ജനങ്ങൾ ആദ്യം വ്യത്യസ്തമായി ആഗ്രഹിക്കുന്നുവെങ്കിൽ, രാഷ്ട്രീയക്കാരുടെ യഥാർത്ഥ പ്രവർത്തനത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച മോട്ടിഫുകൾ നിങ്ങൾക്ക് എത്ര നന്നായി വേർതിരിച്ചറിയാൻ കഴിയുമെന്ന് സ്വയം പരിശോധിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ജനങ്ങൾ തയ്യാറാക്കണം, അതനുസരിച്ചു പ്രവർത്തിക്കണം. കാരണം ഒരു കാര്യം മുൻകൂട്ടി ഏവർക്കും  കാണാവുന്നതാണ്: ഇപ്പോൾ മുതൽ ഇത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടാകും. തെരഞ്ഞെടുപ്പ്കാലം വരുമ്പോൾ ജനങ്ങൾ തയ്യാറാക്കിയ ചോദ്യ ശരങ്ങൾ സ്ഥാനാർത്ഥികൾക്ക് നേരെ പ്രയോഗിക്കണം. ഓരോ സ്ഥാനാർത്ഥിയുടെയും  വിദ്യാഭ്യാസം, പ്രവർത്തിപരിചയങ്ങൾ, ജനങ്ങൾ ആവശ്യപ്പെടുന്ന വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ തക്ക അറിവുകളുണ്ടോ, ജനങ്ങൾ എന്തിന് വേണ്ടി ഒരാളെ വോട്ടു നൽകി ജയിപ്പിക്കാൻ തങ്ങളുടെ വോട്ടുനല്കണം? വോട്ടർമാർ തുടക്കം മുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ തയ്യാറായി ബന്ധപ്പെടാം. ജയിച്ചു വരുന്ന സ്ഥാനാർത്ഥികളാരും നമ്മുടെ അധികാരികളല്ല, നേരെമറിച്ചു അവർ നമ്മുക്ക് നമ്മുടെ ആവശ്യങ്ങൾ നിയമപ്രകാരം നിർവഹിക്കുവാൻ കടപ്പെട്ടവർ ആയിരിക്കണം. സഹായികളായിരിക്കണം. 

ജനങ്ങളുടെ ഭാവിയുടെ സാങ്കേതിക അപകടസാധ്യതകളെക്കുറിച്ച് അതിന്റെ തലക്കെട്ടിനായുള്ള അറിവിനായി ജനങ്ങൾ തയ്യാറാക്കിയ എന്തെങ്കിലും ഒരു  സ്വന്തം ശബ്ദം പറയുമ്പോൾ അത് എങ്ങനെ അവരിൽ അനുഭവപ്പെടുന്നുവെന്ന്  കണ്ടെത്താൻ നമ്മുടെ വോട്ടവകാശം ഉപയോഗിച്ച് സ്വയം പരീക്ഷിച്ചുതന്നെ  തീരുമാനം എടുക്കണം. ഇന്ന് കേരളത്തിൽ നിലവിൽ ഭരിക്കുന്ന ഒരു സർക്കാർ നേതൃത്വം ജനങ്ങളുടെ ഭാവിജീവിതത്തെ വിഷമഘട്ടത്തിലാക്കിയിരിക്കുന്നു എന്ന തിരിച്ചറിവ് നമ്മൾ കാണുക തന്നെ വേണം. ഇതാർക്കുവേണ്ടി, എന്തിന് വേണ്ടി ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടു ചെയ്യാൻ നാം  പോകണം? വോട്ടു ചോദിച്ചു വരുന്നയാളിന് സമ്മതം പറയണമോ ? ആര് വോട്ടു വാങ്ങി ജയിച്ചാലും ജയിച്ച വ്യക്തി നമ്മെ ഒരിക്കലും പിന്നീട് അറിയുകയില്ല, നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്യുവാൻ അയാൾ തയ്യാറാവുകയുമില്ലവോട്ടു ലഭിച്ചതോടെ ജനാധിപത്യം എന്ന പഴയ ചൊല്ല് രൂപം മാറി "ജനങ്ങളുടെമേൽ ഉള്ള ആധിപത്യം"എന്നായിത്തീരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർത്ഥി യോ, അവൻ നമ്മെ നിയന്ത്രിക്കുന്നവനുമാകുന്നു. ജനാധിപത്യ വ്യവസ്ഥിതി അങ്ങനെയാണോ എന്ന് ജനങ്ങൾ അറിയണം. ജനാധിപത്യം നിലംപതിച്ചു. പൊതുസാമ്പത്തിക നിലവാരവും സമാധാനവും തകർന്നുകൊണ്ടിരിക്കുന്നു.  തട്ടിപ്പ്കാരുടെയും ക്രിമിനലുകളുടെയും ആസ്ഥാനമായി കേരളസംസ്ഥാനം  കത്തി എരിയുകയാണ്.

നരേന്ദ്ര ജാലം അല്ല ജനം ആഗ്രഹിക്കുന്നത്.

സർക്കാരുകളുടെ ചൂഷണത്തിൽ നിന്നുമുള്ള ജനങ്ങളുടെ മോചനവും സാമൂഹിക ജീവിതസുരക്ഷിതത്വവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ബഹുമുഖ ഭാവിവളർച്ചയുടെ ഒരു പ്രതീകമാണ്, ശക്തിയുടെ പ്രതിച്ഛായയാണ് ഇന്ത്യൻ രൂപ. അത്പക്ഷെ ഇന്ന് ലോകരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യൻരൂപയുടെ മൂല്യം വെറും ഉണക്ക കരിയിലയുടെ നിലയിലേയ്ക്ക് താഴ്ന്നുപോയിരിക്കുന്നു. ഒരു യൂറോയ്ക്ക്, അഥവാ ഒരു ഡോളറിനു മുമ്പിൽ എത്ര ഇന്ത്യൻ രൂപയുടെ മൂല്യം എന്താണ്? ഇന്ത്യ സാമ്പത്തികശക്തിയായി ഉയരുന്നുവെന്നാണ് നരേന്ദ്ര മോദിയുടെ പ്രവചനം. ഇതു മൂലം അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയുടെ വളർച്ചയുടെ ശക്തി കുറയുകയാണ് വർദ്ധിക്കുന്നില്ല. ഇന്ത്യയിൽ ജനങ്ങൾക്കുള്ള നിത്യോപയോഗഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുപോലും ഒരു സാധാരണക്കാരന് കഴിയാതെ വരുന്നു. ഇന്ത്യൻ രൂപ ലോകരാജ്യങ്ങളിൽ വളരെ മുൻപന്തിയിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശരാജ്യങ്ങളിൽ പോയി വിളംബരം ചെയ്യുന്നു. ഇന്ത്യയിൽ ജനങ്ങൾ എങ്ങനെ സുരക്ഷിതരായി ജീവിക്കുന്നുണ്ടെന്ന് പറയുന്നില്ല. ഈയിടെ ഫ്രാൻസിൽ ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ നൽകിയ വീരപുരുഷമെഡൽ കഴുത്തിലണിഞ്ഞു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷനായിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ ജനത മണിപ്പൂരിലും കേരളത്തിലും എല്ലാം അനുഭവിക്കുന്ന ദുരന്തകഥകൾ ആരെയും അറിയിക്കാതെ ഭരണനേതൃത്വങ്ങൾ ആഗോളസഞ്ചാരം നടത്തുന്നു! അടുത്ത തെരഞ്ഞെടുപ്പുകാര്യ വിഷയങ്ങളിൽ വ്യാപൃതനായ ശ്രീ. നരേന്ദ്രമോദി മണിപ്പൂർ സംഭവങ്ങളിൽ ഒന്നും താനറിഞ്ഞിട്ടില്ലാത്ത വിധം നിത്യ മൗനം പാലിക്കുന്നു.

നരേന്ദ്ര മോഡിയുടെയും ബി. ജെ. പി യുടെയും ദയനീയ പരാജയത്തിന്റെ പിന്നിലെ ശക്തികൾ എവിടെനിന്നു ഉത്ഭവിച്ചുവെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ ആത്യന്തികമായി എവിടെനിന്നും ആരുടെ നിരീക്ഷണത്തിൽ നിന്നുമായാലും ഒരു കാര്യം വ്യക്തമാണ്: ഇതുവരെയും രാജ്യം ഭരിച്ചിരുന്ന നരേന്ദ്ര മോഡിക്ക് ജനങ്ങൾ ഒരു മാൻഡെറ്റ് നൽകിയത് ഇന്ത്യയുടെ ഇന്നത്തെ ബഹുമുഖമായ സാമ്പത്തികനില വികസനത്തിനായിരുന്നു. അതിൽ ഒരംശം പാലിക്കുന്നതിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടു..നരേദ്ര മോദി ജാലം അണഞ്ഞു കഴിഞ്ഞു.

ഇന്ത്യയിൽ വിജയിച്ചത് ഒടുവിൽ ജനാധിപത്യമാണോ ?. ജനാധിപത്യം, ഏതെങ്കിലും ഒരു വ്യക്തിയോ രാഷ്ട്രീയ കക്ഷിയോ അല്ല, പൊതുജനങ്ങളുടെ ഭാവിയെക്കുറിച്ചു നമ്മുടെ ഉറച്ച ഇച്ഛാശക്തിയാണ്. അത് മഹാത്മ ഗാന്ധിയാണ് സാധിച്ചു തരാൻ വഴി കാണിച്ചത്. എന്നാലിപ്പോൾ നരേന്ദ്രമോദിയിൽ ഇതുവരെ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു. തന്റെ ഭരണത്തിനു ഇന്ത്യയെ എങ്ങുമെങ്ങും ഒന്നിനും എത്തിക്കാൻ പര്യാപ്തമായിരുന്നില്ലെന്നു ജനം നന്നായി തിരിച്ചറിഞ്ഞു. സമൂലമായ മാറ്റങ്ങളെല്ലാം ജനാധിപത്യ ഇന്ത്യയിൽ സാധിതമാക്കുമെന്നുള്ള ശ്രീ നരേന്ദ്ര മോഡിയുടെ കാപട്യ വാഗ്ദാനത്തിനു പകരം ഇന്ത്യയിൽ മത അസഹിഷണത വളർത്തി, മതങ്ങളെയും ജനങ്ങളുടെ വിശ്വാസത്തെയും തമ്മിലടിപ്പിക്കാൻ ബി. ജെ. പി മുന്നിലെത്തി. ഈ വെല്ലുവിളികളെ മുഖവിലയ്ക്ക് ജനങ്ങൾ സ്വീകരിച്ചു. ഇന്ത്യയിലെ ചില രാഷ്ട്രീയ നേതൃത്വങ്ങളും ബി.ജെ. പിയുടെ ലക്ഷ്യത്തെ അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ഇതേ ലക്ഷ്യപ്രാപ്തി മനസ്സിലുറപ്പിച്ചുകൊണ്ടാണ് കേരളമുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയുടെ നീക്കങ്ങളും സമാന്തരമായി നടത്തിയിരിക്കുന്നത്.
അധികാരസ്ഥിരതയ്ക്ക് വേണ്ടിയുള്ള സാഹചര്യം ഇന്ത്യയിൽ ക്രമപ്പെടുത്തുവാൻ വേണ്ടിവന്നാൽ ഭരണഘടന പൊളിച്ചെഴുതുവാൻ പോലുമുള്ള അധികാരം ഇന്ത്യൻ ജനത മോഡിക്ക് നല്കിയിരുന്നു. ഒരു പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പാർട്ടി എന്നതിന് പകരം ജനങ്ങൾക്കുള്ള മൌലീക അവകാശ സംരക്ഷണം കാറ്റിൽപ്പറത്തിയ ഒരു "നാസി"പ്പാർട്ടിയുടെ തലവൻ എന്ന പേരിൽ നരേന്ദ്ര മോഡിയും ബി. ജെ.പി യും തരം താണുപോയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ആഗ്രഹിക്കുന്നത് അസഹിഷ്ണതയില്ലാത്ത ഒരു ഇന്ത്യ, മതേതര രാഷ്ട്രമെന്ന വിശാല കാഴ്ചപ്പാടിൽ, ദാരിദ്ര്യത്തിൽ നിന്നും നിത്യോപയോഗ വസ്തുക്കളുടെ വൻ വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള ജനങ്ങളുടെ മോചനമാണ്. അല്ലാതെ നേരേന്ദ്ര ജാലം അല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്..

നരേന്ദ്രമോദിക്ക് ലഭിക്കുന്ന വിദേശ പദവികൾകൊണ്ട് ഇന്ത്യയ്ക്ക് എന്ത് പ്രയോജനമുണ്ട് ?
അന്താരാഷ്ട്ര പ്രതികരണങ്ങൾ നോക്കുക. ഈ കഴിഞ്ഞ നാളിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി നടത്തിയ രാഷ്ട്രീയ ചർച്ചകളിൽ തന്റെ രാജ്യത്തിന്റെ അചഞ്ചല മായ പിന്തുണ അദ്ദേഹം ഇന്ത്യക്ക് ഉറപ്പുനൽകിയതായി പറഞ്ഞു. അതനുസരിച്ച് കൂടുതൽ സാമ്പത്തികവും മാനുഷികവുമായ സഹായങ്ങൾക്കുള്ള സന്നദ്ധതയും അദ്ദേഹം ആവർത്തിച്ചു. പുതിയ സൈനിക സഹായ പാക്കേജും ചർച്ച ചെയ്തു. ഈ കണ്ടുമുട്ടൽ ഇന്ത്യൻ ജനതയ്ക്ക് എന്ത് നേട്ടങ്ങളാണ് നേടിക്കൊടുത്തത് എന്ന് നാം നന്നായി കാണണം. മോദിയുടെ വിളംബരങ്ങളെല്ലാം ഇതുവരെ ഇന്ത്യൻ ജനതയ്ക്ക് പ്രയോജനപ്പെട്ടിരുന്നോ? ഇതുവരെ മണിപ്പൂർ സംഭവത്തിൽ മൗനം പാലിച്ചിരുന്ന നരേന്ദ്ര മോഡി ഒരു ഇന്ത്യൻ ഭരണ നേതൃത്വത്തിന് ചേർന്ന നിലപാടാണോ ഇപ്പോൾ സ്വീകരിച്ചത്? നരേന്ദ്രമോദി ഫ്രാൻസിൽ ചെന്നപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് നൽകിയ കിരീടം ധാരണം വഴി ലോകമാന്യനായി എന്ന് ഇന്ന് ഇന്ത്യയുടെ സാമൂഹ്യജീവിത സ്ഥിതിയെപ്പറ്റി അറിയാവുന്ന ആരും അത് സമ്മതിക്കുകയില്ല. മോദിയെ അവർ കിരീടം വച്ച് ആദരിച്ചുവെങ്കിൽ ഇന്ത്യയ്ക്ക് എന്ത് നേടി ?

പ്രവാസി മലയാളികളെ വേട്ടയാടുന്ന ഭൂമിവില്പന നികുതി പരിഷ്‌ക്കരണം പിൻവലിക്കണം..

"പിണമായി" മാറിയ കേരളത്തിന്റെ മുഖ്യമന്ത്രിയും, കാട്ടുകള്ളന്മാരെപ്പോലെ  പ്രത്യക്ഷപ്പെടുന്ന കേരളത്തിലെ മന്ത്രിമാരും കൂടി, ജീവിക്കാൻ വേണ്ടിയുള്ള  ഒരു തൊഴിൽ ചെയ്തു മറുനാട്ടിൽ ജീവിക്കുന്ന പ്രവാസി മലയാളികളെയാകെ വേട്ടയാടി നശിപ്പിക്കുകയാണ്. അവരുടെ സ്വന്തം നാട്ടിലുള്ള വീടുകൾക്കും, വിറകു ഷെഡിനും, കക്കൂസുകൾക്ക് പോലും അധിക നികുതി വാങ്ങുന്നത് ഇപ്പോൾ നടക്കുന്ന കാര്യമാണ്. അതുമാത്രമല്ല, പ്രവാസിമലയാളികളുടെ ഒരു  സ്വന്തം ഭൂമിയോ വീടോ വില്കുണമെങ്കിൽ, ലോകത്തിലൊരിടത്തും ഇല്ലാത്ത ഉയർന്ന നികുതിപ്പണം സർക്കാരിൽ നൽകിയിരിക്കണം എന്നതാണ് നിയമം.  അത് ഏതാണ്ട് ഇരുപതു മുതൽ ഇരുപത്തിയഞ്ച് ശതമാനം തുക കേരളത്തിലെ  വില്പനനികുതിയായി പ്രവാസികളോട് വാങ്ങും. മാത്രമോ,കേരളത്തിലെ എല്ലാ വീടുകളും അവയുടെ വലിപ്പവും വിസ്തീർണ്ണവും പുതിയതായി അളക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ നികുതിപിരിവിന് സർക്കാർ വൻ  പദ്ധതിയിടുന്നു. പ്രവാസി മലയാളികളെ പിഴിഞ്ഞെടുക്കുന്ന കേരളത്തിലെ  മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തു വന്നാൽ ഈ പ്രവാസികളെ വേണം. അവരുടെ താമസ്സവും കൂടാതെ ഭക്ഷണവും മറ്റു ചെലവുകളും പ്രവാസിയുടെ  പക്കൽനിന്ന് സാധിച്ചെടുക്കും. അതിനുശേഷം എന്ത് സംഭവിക്കുന്നു? പ്രവാസി മലയാളിയുടെ കേരളത്തിലെ സ്വന്തം നിക്ഷേപങ്ങൾ - വസ്തുക്കൾ, ഭവനങ്ങൾ- ഇവയെല്ലാം കേരള സർക്കാർ എന്ന പേരിൽ കുറേപ്പേരുടെ സ്വന്തമാക്കുക, ഇത് എളുപ്പമാക്കുകയാണ് പുതിയ നിയമങ്ങൾ. ഇവർക്ക് പ്രവാസിയുടെ പക്കൽ ഭവനസന്ദർശനവേളയിൽ ഇരിക്കുവാൻ ന്യുയോർക്കിൽ മുഖ്യമന്ത്രിക്ക് ലഭിച്ച കസേരകൾ ഇനിയും ലഭിക്കും. പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന  മുഖ്യമന്ത്രിയുടെ ഭാവനയിലെ മികച്ച ക്രമീകരണങ്ങൾ ഇതിനകം കൈകാര്യം ചെയ്ത എല്ലാവർക്കും "സ്റ്റൈലൈസ് മെഡ്" ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ അടുത്ത് ഉറച്ചുനിൽക്കുന്നു എന്ന് കാണാൻ കഴിയും. മറുനാട്ടിൽ ജീവിക്കുന്ന പ്രവാസിമലയാളികളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും ഇന്ന് അവർക്കുള്ള  ഉടമസ്ഥതയ്ക്കും പോലും സ്വാതന്ത്ര്യം കുറവാണെന്നും നിയമം ഉണ്ടാക്കി. കേരളത്തിലെ നിലവിലുള്ള ഭരണതലത്തിൽ ഉള്ള തനിനിറം ഏത്, പ്രതിപക്ഷജനപ്രതിനിധികളുടെ നിലപാട് എപ്രകാരം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രവാസിമലയാളികൾക്ക് കാണാൻ കഴിയണം. കേരള സർക്കാർ  പ്രവാസിമലയാളികൾക്കെതിരെ നിശ്ചയിച്ച ഭൂമി വിൽപന- വാങ്ങൽ നിയമ നിർമ്മാണത്തിലൂടെ പ്രവാസിമലയാളികളെ ദ്രോഹിക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ മൗനം ഇക്കാര്യത്തിൽ പ്രകടമായിരുന്നു. ഇന്നത്തെ  പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ചു കൊണ്ട് ഉണ്ടാക്കിയ നിയമവ്യവസ്ഥ  പ്രവാസി മലയാളികളെ ഒന്നടങ്കം ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതൃത്വം ഒരു വാക്കുപോലും പ്രവാസിമലയാളികൾക്കുവേണ്ടി പറഞ്ഞില്ല. മറുനാട്ടിൽ ജീവിക്കുന്ന മലയാളിയുടെ മാത്യരാജ്യത്തു നിക്ഷേപിച്ചിട്ടുള്ള സ്വത്തുക്കൾ വിളിക്കണമെന്ന് വിചാരിച്ചാൽ ലോകരാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത വില്പന  നികുതി-അതായത്. 25 %നികുതിപ്പണം സർക്കാരിന് നൽകണം. ഈ നടപടി ശരിയല്ലായെന്നു പറയാൻ പ്രതിപക്ഷവും തയ്യാറല്ല. ഭാവിജീവിത ആശങ്കകൾ കുറച്ചു ജീവിതം എളുപ്പമാക്കാൻ ശ്രമിച്ചുവെന്നത് ഒരു കുറ്റമാണോ, ഇതിനാൽ ഇങ്ങനെയുള്ളവർ മാതൃഭൂമിയിൽനിന്നു അകന്നു മറുനാട്ടിൽപ്പായതിനാൽ, രാഷ്ട്രീയ പേക്കോലങ്ങൾ അവരെ "പ്രവാസിമലയാളികൾ" എന്ന ദുഷ്‌പ്പേര് നൽകി അവഹേളിക്കുകയും ചെയ്തു.   

മാതൃരാജ്യത്തെ ജനങ്ങളെ ഹൃദയപൂർവ്വം സ്നേഹിച്ച ശ്രീ ഉമ്മൻ ചാണ്ടി.

ജനപ്രിയനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കാല ഘട്ടങ്ങളിൽ പ്രവാസിമലയാളികൾക്ക് ലഭിച്ചിട്ടുള്ള വലിയ സഹായങ്ങളെല്ലാം  നിത്യ സ്മരണകളായി നിൽക്കും, അവരുടെ ഹൃദയങ്ങളിൽ നിന്ന് മായുകയില്ല. 

ശ്രീ. ഉമ്മൻ ചാണ്ടിക്ക് 
ആദരാഞ്ജലികൾ  


"നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം" എന്ന വാക്യം ഉൾക്കൊണ്ടുകൊണ്ട് എല്ലാവരെയും സ്നേഹിച്ച ശ്രീ ഉമ്മൻ ചാണ്ടിയുടെ നിത്യ വേർപാട് പ്രവാസിമലയാളികൾക്ക് തീരാനഷ്ടം തന്നെ. പ്രവാസിമലയാളികളെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന സ്നേഹാത്മാവാണ് ശ്രീ ഉമ്മൻ ചാണ്ടി. അതിന് പരസ്യ ഉദാഹരണം താഴെ ചേർക്കുന്നു.

ഫോട്ടോ:-പുതുപ്പള്ളിയിലെ
അദ്ദേഹത്തിൻറെ 
വീട്ടിൽ വച്ചു 25-2 -2023 ൽ അവസാനമായി
ഞങ്ങൾ പരസ്പരം കണ്ടു

1977-1978 കാലഘട്ടത്തിൽ പശ്ചിമ  ജർമ്മനിയിൽ അയ്യായിരത്തോളം വരുന്ന മലയാളികളുടെ ജോലി- താമസം സംബന്ധിച്ച് കാര്യങ്ങളിൽ ജർമ്മൻ സർക്കാരിൽനിന്നും വളരെ കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ  അതിന് വേണ്ട സഹായം തേടിയുള്ള എന്റെ ഒരു എളിയ അഭ്യർത്ഥനയെ അന്ന് ശ്രീ. ഉമ്മൻ ചാണ്ടി സ്വീകരിച്ചു. (1977-1978 കാലഘട്ടം- അന്ന് കേരളത്തിലെ തൊഴിൽ മന്ത്രിയായിട്ട് സേവനം ചെയ്യുന്ന കാലത്ത്, കഴിഞ്ഞ നാളിൽ ആന്തരിച്ചു നമ്മെ വേർപെട്ടു പോയ, മുൻ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി ജർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക്  ജർമ്മൻ സർക്കാരിൽ നിന്ന് നേരിട്ടതായ  താമസ-ജോലി കാര്യ  പ്രതിസന്ധികൾ നേരിടാൻ വേണ്ടി അടിയന്തിരമായിട്ട്  ഇടപെട്ട് നടപടി സ്വീകരിച്ച് അന്ന് പ്രശ്നം പരിഹരിച്ചു. ഈ  സംഭവം ഒരിക്കലും ഒരിക്കലും ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോവുകയില്ല.  

"നമ്മുടെ കേരളത്തിലെ ക്രിസ്ത്യൻ സഭാധികാരികൾക്കു യാഥാർത്ഥ്യബോധം കൂടുതൽ വേണം " എന്ന ഒരു ലളിത അഭിപ്രായം മേൽപ്പറഞ്ഞ സംഭവുമായി ചേർത്ത് അദ്ദേഹം എന്നോട് അന്ന് സൂചിപ്പിച്ചു. അദ്ദേഹം ഇങ്ങനെ ചില നല്ലനല്ല ആശ്വാസ വാക്കുകൾ പറഞ്ഞു: "ഇന്ന് തന്നെ ഞാൻ തിരുവനന്തപുരത്ത് എത്തിയ ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഇപ്പോൾ ജർമനിയിലെ മലയാളികൾ നേരിടുന്ന നിലവിലുള്ള പ്രശനം സംസാരിക്കും. ശ്രീ. എ. ബി. വാജ്‌പേയ് ആണല്ലോ, നമ്മുടെ വിദേശ കാര്യമന്ത്രി (പിന്നീട് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ), തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ നമ്മെ ഇക്കാര്യത്തിൽ സഹായിക്കാനാകും. നിങ്ങൾ ധൈര്യമായി ജർമ്മനിക്ക് തിരിച്ചു പോവുക." അന്ന് മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഒടുവിൽ എനിക്കുറപ്പ് തന്നുവിട്ടു. പിറ്റേദിവസം തന്നെ മലയാള മനോരമ പത്രത്തിൽ വന്ന ഒരു നല്ല വാർത്തയിതായിരുന്നു : "കേരളത്തിലെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുമായി ഇന്ന് ജർമ്മനിയിലെ മലയാളികളുടെ ജോലി താമസ- പ്രശ്നത്തിൽ, മലയാളികൾക്ക് അനുകൂലമല്ലാത്ത വിധത്തിൽ പശ്ചിമ ജർമ്മൻ സർക്കാരിന്റെ ചില അടിയന്തിര നടപടികൾ ഉണ്ടായതിനെപ്പറ്റി ടെലിഫോണിൽക്കൂടി ബന്ധപ്പെട്ട് അറിയിച്ചു. അന്നുള്ള ജർമ്മനിയിലെ എല്ലാ മലയാളികൾക്കും നിലവിലുള്ള നിലനിൽപ്പിനുവേണ്ടി ഏറ്റവുംവേഗം ജർമ്മൻ അധികാരികളുമായി പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ചെയ്യുമെന്ന് അന്നത്തെ വിദേശ കാര്യ മന്ത്രി ശ്രീ. വാജ്പേയ്‌ ഉറപ്പു നൽകി" യെന്നും ശ്രീ. ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് " നൽകിയിരുന്ന സ്വന്തം വാർത്താ കുറിപ്പ് വാർത്തയായി മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചു. പാമ്പാടിയിൽ വച്ചുള്ള ചർച്ചയിൽ മന്ത്രി ശ്രീ. ഊമ്മൻ ചാണ്ടി ഞങ്ങളോടിത് ഓർമ്മിപ്പിച്ചു: "നിങ്ങളിവിടെ നിന്നുപോയി ജർമ്മനിയിലേയ്ക്ക് തിരിച്ചെത്തുമ്പോൾ എനിക്ക് ഉടനെതന്നെ വിശദമായി തിരുവനത്തപുരത്തേയ്ക്ക് തന്നെ എഴുതുക. ആശങ്ക കൂടാതെ ജർമ്മനിക്ക് തിരിച്ചു പോവുക". ആദ്ദേഹം ശക്തമായ ഉറപ്പു തന്നു.  "നല്ല യാത്ര" പറഞ്ഞു, പാമ്പാടിയിൽ നിന്നും ഞങ്ങൾ പിരിഞ്ഞു. അങ്ങനെ ജർമ്മനിയിൽ അന്ന് ഏകദേശം അയ്യായിരത്തോളം മലയാളികളുടെ നീറുന്ന പ്രശ്നം പരിഹരിച്ചുകൊണ്ടു ഉടനെ എനിക്ക് അദ്ദേഹം ഒരു കത്തെഴുതി. ആ കത്തിൽ ഇപ്രകാരം അദ്ദേഹം എഴുതിയിരുന്നു : "ഇന്നുവരെയുള്ള ആരെയും തിരിച്ചയക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരിക്കുന്നു, സൗദി അറേബ്യൻ ഇന്ത്യൻ അംബാസിഡർ ശ്രീ. ടി.ടി.പി അബ്ദുള്ളയെ താങ്കളുമായി വിഷയം ചർച്ച ചെയ്യുന്നതിന് ജർമ്മനിയിൽ എത്തുവാൻ അദ്ദേഹത്തോട്  നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നെ അറിയിച്ചു. ശ്രീ. T. T.P.അബ്ദുള്ള ഒരു ടെലിഗ്രാം അയച്ച് വരുന്ന സമയം എന്നെ അറിയിച്ചശേഷം അംബാസിഡർ ശ്രീ. ടി.ടി.പി അബ്ദുള്ള ജർമ്മനിയിലെത്തി. ഞങ്ങൾ കാര്യങ്ങൾ വിശദമായിട്ട് അന്നത്തെ ജർമ്മനിയിലെ അംബാസിഡറുടെ വീട്ടിൽവച്ചു ചർച്ച ചെയ്തു. മലയാളികളുടെ  പ്രശ്ങ്ങൾ അദ്ദേഹവും ഇന്ത്യൻ എംബസിയും ചേർന്ന് ജർമ്മൻ സർക്കാരുമായി എല്ലാ പ്രശ്നവിഷയങ്ങളും പരിഹരിച്ചു. ഇത്രയേറെ അടിയന്തിരകാര്യങ്ങളെയും  ജർമ്മനിയിലെ പ്രവാസി മലയാളികളുടെ ഭാവിനന്മയ്ക്ക് വേണ്ടി ശ്രീ ഉമ്മൻ ചാണ്ടി ചെയ്ത വലിയ സേവനങ്ങളാണ്. അദ്ദേഹം ജനപ്രതിനിധിയായിരുന്നു. തന്റെ സഹോദരജനങ്ങളെ സ്‌നേഹിച്ചു, അദ്ദേഹം അവർക്കെല്ലാം നന്മകൾ ചെയ്തു. ഒരിക്കലും മാഞ്ഞുപോകാത്തതായ മനുഷ്യ സ്നേഹം എന്നും പകർന്ന് നൽകിയ ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിത്യവേർപാട് ഇന്ന് ലോക മലയാളികൾക്ക്  തീരാനഷ്ടമായിത്തീർന്നു. മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയ്ക്കു ശ്രീ ഉമ്മൻ ചാണ്ടി ഒരു നിത്യസ്മാരകമായി.

ഇന്നത്തെ കേരളം നമ്മുടെ ഭാവനയിലെ രക്ഷാകേന്ദ്രമോ?     

ഇന്ന് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുകയില്ലാത്ത വന്യമൃഗങ്ങൾക്ക്  വനഭൂമിയാക്കി മാറ്റിയത് ആരാണ്? കർഷകരോ, യുവജനങ്ങളോ, അതോ  രാഷ്ട്രീയക്കാരോ, സർക്കാരോ? പൊതുവെ കേരളത്തിലെ ജനങ്ങളോ ? വളരെ കൃത്യമായി മറുപടി ജനങ്ങൾക്കറിയാം.-ജലസേചന വകുപ്പ് മന്ത്രി തനിക്ക് ഒരു ലിറ്റർ കുടിവെള്ളത്തിന് നികുതിയായി ഒരു പൈസ വീതം പിരിക്കാൻ വേണ്ടി മന്ത്രി സ്ഥാനം ഉപയോഗിക്കരുത്. അതിനു പകരം തന്റെ വീടിന്റെ മുമ്പിൽ ഒരു പിച്ചച്ചട്ടിയുമായി കുത്തിയിരിക്കുകയാണ് ഉത്തമമായ മാർഗ്ഗം, അതിലും കൂടുതൽ കാശ് കിട്ടും. നാണമില്ലാത്ത പേക്കോലങ്ങൾ മന്ത്രിയാകും, ജനങ്ങളെ പച്ചയ്ക്ക് തിന്നുവാൻ മടിക്കാത്തവർ എന്നല്ലാതെ ഇവരെക്കുറിച്ചു എന്താണ് ഇവിടെ പറയുക? ജനങ്ങളോട് നികുതി നിയമം പറഞ്ഞു വഞ്ചിക്കുന്നതായ പണത്തട്ടിപ്പുകാരായ മന്ത്രിമാരെ ജനങ്ങൾ നാട് കടത്തണം. ഈ ഭൂമിയിലേയ്ക്  ജലം എത്തിച്ചത്, ഇന്ന് മന്ത്രിക്കുപ്പായമണിഞ്ഞു നടക്കുന്നയാളിന്റെ സ്വന്തം  പിതാവാണോ? താൻ നിത്യവും കുടിക്കുന്ന വെള്ളത്തിനു നികുതിപ്പണം താൻ തന്റെ പോക്കറ്റിൽ നിന്നാണോ കൊടുക്കുന്നത് ? മന്ത്രിമാർ ആരും ജനങ്ങളെ ദ്രോഹിക്കരുത്. കേരളത്തിൽ ഒരു മന്ത്രിയുടെ ജോലി സഹായിയായി ഒന്നു രണ്ടു വർഷങ്ങൾ ഇടതും വലതും കൂടെനടന്നയാളുകൾക്ക് ആയുഷ്‌ക്കാല പെൻഷൻ നൽകുന്നു. അത് നീതിയല്ലെന്ന് നിയമസംരക്ഷകർ അറിയണം. മുഖ്യമന്ത്രി പിണറായിയും, ജലസേചനമന്ത്രിയും മറ്റു ചില മന്ത്രിമാരും ഉടൻ  പദവികൾ രാജിവച്ചു പുറത്തു പോകണം. താഴേയ്ക്ക് നിലംപതിച്ചിട്ടുള്ള റബർ വിലയുടെ പേരിൽ കള്ളക്കണ്ണീര് പൊഴിച്ചുകൊണ്ടു ഒരു കേരളാകോൺഗ്രസ് നേതാവിന്റെ മകൻ കേരളാകോൺഗ്രസിന്റെ പേരിൽ പാലായിൽക്കൂടി അലറിക്കൊണ്ട് നടക്കുന്നത് കേൾക്കുന്നു. തന്റെ ഉടമസ്ഥതയിലുള്ള ടയർ കമ്പനികൾക്കും കേരളത്തിൽ നിന്നുള്ള റബറിന് വില കുറയ്ക്കുക എന്നൊരു രഹസ്യ അജണ്ട അദ്ദേഹത്തിനൊപ്പമുണ്ടല്ലോ. ഇവരെ ആരും വിശ്വസിക്കരുത് എന്നെഴുതിയാൽ എഴുതുന്നവർ കുറ്റക്കാർ ആയി വിധിക്കപ്പെടും. ഇതാണല്ലോ ഇപ്പോൾ നമ്മൾ കേരളത്തിൽ കാണുന്ന നിത്യസംഭവം. ഇന്ന് പ്രതിപക്ഷവും ഭരണകക്ഷികളും ഒരു ബോട്ടിൽ സഞ്ചരിക്കുന്നു. അതാണ് യാഥാർത്ഥ്യം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്.

ജനവിരുദ്ധമായ ഏതൊരു നിയമവും ഉണ്ടാക്കുന്നവർ, അവർ മന്ത്രിയായാലും, എം.എൽ. എ. ആയിരുന്നാലും അവർക്കു ഒരു യോജിച്ച വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലേ ?. ജനങ്ങളുടെ മുമ്പിൽ തലകുനിച്ചു കുമ്പിട്ട് വണങ്ങുന്ന ഇവർ  ക്രിമിനൽ കുറ്റമാണ് നടത്തുന്നത്. കുറ്റങ്ങൾ ചെയ്യുന്നവൻ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഇവർ ജനങ്ങളെ പരസ്യമായി നിയമം പറഞ്ഞു സ്ഥിരമായി ഉപദ്രവിക്കുന്നുണ്ട്. ഒരു മന്ത്രിയോ ഒരു ജനപ്രതിനിധിയോ തങ്ങളുടെ ഇഷ്ടം പോലെ ജനങ്ങളുടെ ഭാവിയിലെ സുരക്ഷിത ജീവിതം തട്ടി മറിക്കുന്നത് വലിയ കടുത്ത കുറ്റകരമായിട്ടുള്ള നികൃഷ്ട പ്രവർത്തിയാണ്. ജനപ്രിയമല്ലാത്ത ഒരു  നികുതി വർദ്ധനവ് ഒരു കുറ്റകൃത്യമാണ്. മോഷ്ടിക്കുന്നവനെ കള്ളൻ എന്ന് നാം വിളിക്കുന്നു. ഇന്ന് മന്ത്രിമാരും കേരളത്തിൽ ജനപ്രതിനിധികളും ജനങ്ങളുടെ പണം നികുതിയെന്നപേരിൽ മോഷ്ടിക്കുന്നു. ആ പണമെടുത്ത്കൊണ്ട് അവർ  ലോകസഞ്ചാരങ്ങൾ നടത്തുന്നു. കേരളത്തിൽ നിന്ന് ഇവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നാടു കടത്തണം. ഇന്ന് കേരളത്തിലെ ജലസേചനവകുപ്പ്മന്ത്രിയും   ഉൾപ്പെട്ട കേരളാകോൺഗ്രസ് പാർട്ടിയും ഇന്നു മുഖ്യമന്ത്രിയുടെ ഭരണ കക്ഷി പാർട്ടികളും കേരളത്തിൽ പ്രസിദ്ധ കൂട്ടായ്മ സമൂഹമാണ്. ജനങ്ങൾ കുടിക്കുന്ന വെള്ളത്തിൽ പോലും വിഷം ചേർക്കുന്ന മന്ത്രിയെ നാടു കടത്തണം. ജനങ്ങൾ എന്തുകൊണ്ട് ഇവയൊന്നും അറിയുന്നില്ല?. ഇന്ന് ഇന്ത്യയുടെ ഭരണഘടനയുടെ  കടുത്ത ലംഘനമാണ് മന്ത്രിമാർ ചെയ്യുന്നത്. മനുഷ്യരക്തം ഈമ്പിക്കുടിച്ച അഡോൾഫ് ഹിറ്റ്ലറുടെ അതെ നിറമാണ് ഇവർക്കുള്ളത്. ഹിറ്റ്ലറുടെ ജീവിത അവസാനം എങ്ങനെയായിരുന്നു എന്ന് ഇവർ മനസ്സിലാക്കണം.  

വിമോചനസമരം എന്തിനുവേണ്ടിയായിരുന്നു? 

1956-ൽ കേരളസംസ്ഥാനം ഇന്ത്യയിൽ നിലവിൽ വന്നതിനുശേഷം ആദ്യമായി ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടാക്കിയ കേരളത്തിലെ  സർക്കാരിനെതിരെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരഭരണമെന്ന് വിശേഷിപ്പിച്ചുകൊണ്ടു അന്നത്തെ കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച "വിമോചനസമരം" അന്ന് എന്ത്  ഫലം ഉണ്ടാക്കി ? അന്ന് മുഖ്യമന്ത്രി ശ്രീ.ഇ. എം. എസ്. നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ കമ്യുണിസ്റ്റുപാർട്ടി ഭരണകൂടം വിമോചനസമരത്തിനൊടുവിൽ ഇന്ത്യൻ പ്രസിഡന്റിന്റെ-അതെ- കേന്ദ്ര സർക്കാർ ഇടപെടലിലൂടെ അന്നത്തെ കേരള സർക്കാരിനെ ഭരണാധികാരത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ ഒരു അധികാരം പിടിച്ചെടുത്തതിന്റെ ഓർമ്മകൾ ഇന്നത്തെ പ്രതിപക്ഷത്തിന് ഓർമ്മയുണ്ടോ?  

1956 -ൽ കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം 1957 ലാണ് ആദ്യമായി  കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി. ഐ) വിജയിച്ചു. ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പിൽ കേരളത്തിൽ  വിജയിക്കുമ്പോൾ അന്ന് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ജനകീയ  തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് അതാദ്യമായിരുന്നു. അന്ന് മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയെ വെറും രണ്ടുവർഷത്തിനു ശേഷം താഴെയിറക്കിവാസ്തവത്തിൽ, അതിനുശേഷം മിക്കവാറും ഓരോരോ  തിരഞ്ഞെടുപ്പുകളിലും കമ്യൂണിസ്റ്റുകാരും കോൺഗ്രസ് പാർട്ടിയും മാറിമാറി ഭരണാധികാരികളായി. ഇന്ന് കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾ  ഉണ്ട്: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി  (യു.ഡി.എഫ്), സി പി എം നേതൃത്വം നൽകുന്ന LDF ഇടതുപക്ഷ ജനാധിപത്യ  മുന്നണി. 2016 മെയ് 25 മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സി. പി. എമ്മിലെ പിണറായി വിജയനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചക്രവർത്തിയെ പ്പോലെ നടത്തുന്ന കിരാതഭരണത്തിനെതിരെ ഒരു രണ്ടാം വിമോചനസമരം നടത്താൻ കേരളത്തിലെ മെത്രാന്മാരും അവരുടെ വായ് തുറന്ന് ആഹ്വാനo  ചെയ്യാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ത്യൻ നോയമ്പ് കാലത്ത് പോത്തിറച്ചിയും കോഴിയിറച്ചിയും വേവിച്ചു ക്രിസ്ത്യൻ  മെത്രാന്മാർക്ക് വിളമ്പിക്കൊടുത്ത ഭക്ഷണത്തിന്റെ രുചിയോർത്തു അവർ ഇപ്പോൾ മൗനം പാലിക്കുന്നു. ഒരു കേരളാകോൺഗ്രസ് എന്ന പേരിലുള്ള ഒരു  സെലിബ്രിറ്റി പാർട്ടിയും ഇതേ നിലപാട് എടുത്തു, 'പിടിച്ചെടുത്തു കെട്ടി'യെന്നു പറഞ്ഞു അവരും ഞെളിഞ്ഞു നിൽക്കുന്നു.  

നികുതി നിഷേധം പൗരന്റെ അവകാശമാണ്. ജനവിരുദ്ധ നികുതിപിരിക്കൽ  ജനങ്ങളിൽ അടിച്ചേൽപ്പിച്ചു പണം മോഷ്ടിക്കുന്ന മന്ത്രിമാർ, ഇന്ന് ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യേണ്ടവർ, ജനങ്ങളെ ശിക്ഷിക്കുന്നു. അതിനാൽ ജനങ്ങൾ നികുതിയടക്കരുത്. എന്റെ സ്ഥലത്തു ഒരു ജോലിചെയ്യാനെത്തുന്നവൻ എന്നെ മര്യാദ പഠിപ്പിക്കുന്ന അതെ പെരുമാറ്റശൈലിയാണ് "ദാനമന്ത്രി" ഗോപാലൻ ,അവൻ ബാലനാണ്. ധനവകുപ്പ് ആദ്യമായി അദ്ദേഹം അറിയണം. കാര്യങ്ങൾ അറിയില്ല. കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കി ജനങ്ങളെ കൊല്ലുന്ന മന്ത്രിമാരുണ്ടല്ലോ. അവരിൽ അദ്ദേഹവും ഉൾപ്പെടുന്നു.

കേരളത്തിൽ വിദ്യാഭ്യാസരംഗം തകർന്നു. ഇന്ന് കേരളത്തിലുള്ള കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസം പോലും നടത്തുവാൻ ഇന്നത്തെ സർക്കാർ സഹായം ലഭിക്കുന്നില്ല. ഇന്നും കുട്ടികളുടെ പ്ലസ് വൺ സീറ്റിനു ക്ഷാമം നേരിടുന്നുണ്ട് , ലോകത്തു ഒരു രാജ്യത്തും ഇത്തരം ദുരന്ത സാഹചര്യം കുട്ടികൾക്ക് ഉണ്ടോ? അതിനുപകരം വിദേശങ്ങളിൽ പഠിക്കുവാനുദ്ദേശിക്കുന്ന കുട്ടികൾക്ക് നേരെ അവഹേളനപരമായ അഭിപ്രായങ്ങൾ മതനേതൃസമൂഹത്തിൽ ഉണ്ടാകുന്നു. ഇപ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളം ഉപേക്ഷിച്ചു കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, അയർലൻഡ്, ആസ്‌ത്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വാർത്തയുണ്ടല്ലോ. ഇതുമാത്രം മതി, ഇന്നത്തെ ഇന്ത്യയുടെ, കേരളത്തിന്റെ സർക്കാരുകൾ ജനങ്ങളോടുള്ള കടമ നിർവഹിച്ചോ ഇല്ലയോ എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ. ഇന്നത്തെ  ജനവിരുദ്ധ ഭരണം ജനങ്ങളെ ഭീതിപ്പെടുത്തുന്നു, ജനങ്ങൾ നിസ്സഹായരായി. യുവജനങ്ങൾ നാടുവിട്ടു അന്യരാജ്യങ്ങളിൽ അഭയം തേടുന്ന ഭീകരാവസ്ഥ!

എന്താണ് കേരളത്തിലെ സാമ്പത്തിക നില ? ഇന്ന് പൊതുവെ ഇന്ത്യ ഒട്ടാകെ നോക്കിയാലും ഞെട്ടിപ്പോകുന്ന വാർത്തകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട കയറ്റുമതി-ഇറക്കുമതി കണക്കുപ്രകാരം "ഇന്ത്യയുടെ കയറ്റുമതി കുത്തനെ താഴേയ്ക്ക്" എന്ന തലക്കെട്ടിൽ (മനോരമ - JULY 15, 2023 )  പ്രസിദ്ധീകരിച്ചു. ജൂണിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 20.13 ബില്യൺ ഡോളറാണ്. ചരക്ക് കയറ്റുമതി 32.97 ബില്യൺ ഡോളറും ഇറക്കുമതി 53.10 ബില്യൺ ഡോളറുമായിരുന്നു. എന്നാൽ കഴിഞ്ഞ മാസം, ചരക്ക് കയറ്റുമതി 34.98 ബില്യൺ ഡോളറായിരുന്നു, അതേ സമയം ഇറക്കുമതി 57.10 ബില്യൺ ഡോളറായിരുന്നു. ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഉൾപ്പെ ടെയുള്ള നിരവധി കാരണങ്ങളാൽ ഇന്ത്യയുടെ കയറ്റുമതി ഏറെ ദുർബലമായി തുടരുന്നുവെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു. ജൂണിൽ സേവന കയറ്റുമതി 27.12 ബി ല്യൺ ഡോളറായിരുന്നു, ഇറക്കുമതി 15.88 ബില്യ ൺ ഡോളറായിരുന്നു. മേയിൽ സേവന കയറ്റുമതി 25.30 ബില്യൺ ഡോളറും ഇറക്കുമതി 13.53 ബില്യൺ ഡോളറുമാണ്. ഇന്ത്യയിൽ സമ്പത് നിലവാരം ഏറെ ഭീകരമായ നിലയിൽ താഴേയ്ക്ക് പതിച്ചത് ജനങ്ങൾക്ക് താങ്ങാനാവുന്നില്ല. കേരളത്തിന്റെ ഈ ദയനീയ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവണം. വിദ്യാഭ്യാസം ഉള്ള ആളുകളെ, പ്രവർത്തിപരിചയം ഉള്ള ആളുകളെ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കുവാൻ മലയാളികൾക്ക് കഴിയണം. ജനാധിപത്യം തറയിൽ പതിച്ചു, സമാധാനജീവിതം ജനങ്ങൾക്ക് നഷ്ടപ്പെട്ടു തുടങ്ങി. കേരളത്തിലെ  പ്രതിപക്ഷത്തിന്റെ ഓരോ പ്രവർത്തനങ്ങളും ഭരണകക്ഷിയുടെ ഉദ്ദേശങ്ങളും ജനങ്ങൾ അറിയണം. ഇന്ന് കേരളത്തിന്റെ സാമ്പത്തിക വിശാല വളർച്ചയ്ക്ക് സത്യസന്ധമായ പ്രവർത്തനം ജനങ്ങൾക്ക് നൽകുന്നില്ല. ജനങ്ങൾ സത്യത്തെ അറിഞ്ഞുകൊണ്ട് നുണയുടെ രാഷ്ട്രീയത്തെ ഒരിക്കലും സ്വീകരിക്കരുത്, പ്രോത്സാഹിപ്പിക്കരുത്. സത്യത്തിന്റ രൂപത്തിൽ എത്തുന്നത് സത്യത്തിന്റെ അവസാനരൂപമാണ്. //

     ************************************************************************        

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.