Donnerstag, 8. Oktober 2015

ധ്രുവദീപ്തി · // Education- / അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് സർവകലാശാല- / George Kuttikattu

ധ്രുവദീപ്തി ·  // Education- /
അറിവിന്റെ മുത്തശ്ശി-
ഹൈഡൽബെർഗ് സർവകലാശാല- /
George Kuttikattu 

Education- 

അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് 

കാൾ റുപ്രെഹ്റ്റ്‌ സർവകലാശാല- / 

George Kuttikattu  

George Kuttikattu  

അറിവിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കുലീനതയുടെയും ജ്ഞാനത്രുഷ്ണതയുടെയും ജീവചൈതന്യം നിറഞ്ഞ പ്രതിരൂപമാണ് ജർമനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള  റൂപ്രഹ്ട്ട്-കാൾസ് സർവകലാശാല. ശ്രേഷ്ഠ പണ്ഡിതന്മാരുടെയും ലോകം ആദരിക്കുന്ന മഹാവ്യക്തികളുടെയും പാദസ്പർശമേറ്റ പുണ്യസ്ഥലം.

Ruprecht- Karls  Univercity -Heidelberg ,Germany


ആധുനിക ജർമനിയുടെ മനോഹരമായ തെക്കുപടിഞ്ഞാറൻ സംസ്ഥാ നമായ ബാഡൻ വ്യൂർട്ടംബെർഗിലെ ഹൈഡൽബെർഗ് മഹാനഗരത്തി ന്റെ വലിയ പ്രശസ്തി തന്നെ റൂപ്രെഹ്ട്ടു-കാൾസ് സർവകലാശാലയുടെ  ആസ്ഥാനമാണെന്നതാണ്. പ്രാചീനകാലം മുതൽ ഹൈഡൽബെർ ഗിന് ചരിത്രപരമായി ഒട്ടേറെ പ്രാധാന്യം നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ചരിത്ര പശ്ചാത്തലം.

ഹൈഡൽബെർഗിനു പുരാതനത്വം നൽകുന്ന കെൽടിക്ക്- റോമൻ സംസ്കാരത്തിലേയ്ക്കും അതിനും മുമ്പുള്ള ചരിത്രപ്രധാന പുരാതന യുഗത്തിലേയ്ക്കും നയിക്കുന്ന ചരിത്രത്തെളിവുകളിലേയ്ക്ക് നമ്മെ എത്തിക്കുന്നുണ്ട്. രണ്ടുലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ ക്കു മുമ്പുള്ള മനുഷ്യ ചരിത്രത്തിന്റെ ഏടുകൾ തുറന്നിരിക്കുന്നതായ  ചരിത്ര പശ്ചാത്തലം ഈ നഗരത്തിനുണ്ട്. ഇത് മനുഷ്യന്റെ ആദ്യകാല  ഉറവിടത്തിലേയ്ക്ക് കൊണ്ടെത്തിക്കുവാൻ സഹായിച്ചിട്ടുള്ള പുരാതന  ആർക്കിയോളജിക്കൽ ഗവേഷണ ചരിത്രത്തിലെ മായ്ക്കാനാവാത്ത  മഹാസംഭവമാണ്.
Old Bridge -Heidelberg

ഹൈഡൽബെർഗ് നഗരത്തിൽ നിന്നും (റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല ആസ്ഥാനത്തുനിന്ന് സുമാർ പത്തു കിലോമീറ്റർ അകലെ തെക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ലോക മനുഷ്യചരിത്രത്തിൽ ഇടം നേടിയ "മവർ" എന്ന മനോഹരമായ ഗ്രാമം. ഹൈഡൽബർഗിന്റെ ആദ്യകാല കോളനിയുടെ ഒരു ഭാഗം ആയിരുന്നു, ഈ ഗ്രാമം.

Homo heidelbergenisis- (600.000 - 200.000 years ).

ഹൈഡൽബെർഗ് 
മനുഷ്യന്റെ
കീഴ്ത്താടിയെല്ല്.
ലത്തീൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. "ഹോമോ" എന്നതിനു മനുഷ്യൻ എന്നാണു അർത്ഥം. ഇവർക്ക് മുമ്പായി ഉണ്ടായി രുന്ന "ഹോമോ എറക്റ്റുസ്" എന്ന മനുഷ്യ വിഭാഗത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചു വെന്ന് ചരിത്രം കുറിക്കുന്നു. ഹൈഡൽബർഗ് മനുഷ്യ രുടെ കുറെക്കൂടെ വികാസം പ്രാപിച്ച വിഭാഗമാ യിരുന്നു നെയാണ്ടാർതാൽ (200.000-വർഷങ്ങൾ ക്കു മുമ്പ്) മനുഷ്യർ. "മവർ" ഗ്രാമ ത്തിലെ മണൽ പ്രദേശത്താണ് ഈ മനുഷ്യ വിഭാഗത്തിന്റെ തലയോടും കീഴ്ത്താടി യെല്ലും ആർക്കിയോളജി ഗവേഷകർക്ക്‌ കണ്ട് കിട്ടിയത്. മനുഷ്യചരിത്ര ത്തിന്റെ നിരവധി അടയാളങ്ങൾ മവറിൽ നിന്നും പിന്നീടുള്ള ഗവേഷണങ്ങളിൽ ലഭിക്കുകയുമുണ്ടായി.

ഹൈഡൽബെർഗ് 
മനുഷ്യൻ -

(600.000 -200.000 years )




1907- ൽ ഇവിടെനിന്നും ആറുലക്ഷം വർഷങ്ങൾ പഴക്കമേറിയ ഹോമോ ഹൈഡൽ ബെർഗെനി സിസിന്റെ (ഹൈഡൽബർഗ് മനുഷ്യൻ) ഒരു    കീഴ്ത്താടിയെല്ലിന്റെ അവശിഷ്ടങ്ങൾ പോലും  കണ്ടെത്തി. ഇത് ആർക്കിയോളജിയുടെ ചരിത്ര ത്തിൽ ഒരു മഹാസംഭവം തന്നെയായിരുന്നു. ഹൈഡൽബർഗിലെ മവർ ഗ്രാമവാസികളായി രുന്ന ഹൈഡൽബർഗർ മനുഷ്യർ ആയിരുന്നു, ജർമനി യിലെ നോർത്ത്- റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തെ ഡ്യൂസൽഡോർഫ് പ്രദേശത്തു ഉണ്ടായിരുന്ന "നിയാണ്ടർതാൾ മനുഷ്യന് മുമ്പുള്ള ജനവിഭാഗം എന്ന് ചരിത്ര ഗവേഷകർ കരുതിയിരുന്നു. എന്നാൽ പുതിയ ഡി. എൻ. എ പരിശോധനാഫലം അറിയിക്കുന്നത് "നിയാണ്ടർതാൽ" മനുഷ്യർ ഇവരുടെ യഥാർത്ഥ പിൻതലമുറക്കാരല്ല, ആഫ്രിക്കൻ വംശത്തിലുള്ളവരാണെന്നാണ്.

റോമൻ ചക്രവർത്തി തിബേരിയസ്സിന്റെ കാലത്ത് ഹൈഡൽബർഗി ലൂടെ ഒഴുകിയകലുന്ന മനോഹരമായ നെക്കാർ നദിയുടെ തീരങ്ങളിൽ "സുയേബൻ"എന്ന വംശജർ വ്യാപകമായി കോളനികൾ അക്കാലത്ത്   സ്ഥാപിച്ചിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തി ന്റെ വ്യാപകമായ ആധിപത്യം ഉറച്ചതോടെ വിവിധ വംശജർ ജീവിച്ചി രുന്ന ഹൈഡൽബർഗിലും റോമൻ ആധിപത്യം ശക്തമായി. ഇതോടെ ഈ പ്രദേശം റോമൻ ടെറിട്ടറിയുടെ ഒരു മിലിട്ടറി സങ്കേതവും അന്ന്  നിലവിൽ വന്നു.

മദ്ധ്യകാലഘട്ടമായതോടെ ഹൈഡൽബർഗിന്റെ ചരിത്രം പുതിയ വഴിത്തിരുവിലെത്തി. 1196-ലാണ് ഹൈഡൽബർഗ് നഗരം ഒദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് ജർമനിയിലെ വോംസ് രൂപതയുടെ കീഴിലുണ്ടായിരുന്ന ഷേണവ് ആശ്രമ രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹൈഡൽ ബെർഗ് എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി ചരിത്രകാരന്മാർക്ക്‌ വിഭിന്ന അഭിപ്രായങ്ങളാണ് ഇപ്പോഴുമുള്ളത്.

സർവകലാശാലയുടെ തുടക്കം.

Ruprecht -Karls University -Heidelberg
ആധുനിക ജർമനിയുടെ സംസ്ഥാ നങ്ങളായ ബാഡൻ വ്യൂർട്ടെംബെർ ഗിലെയും, റൈൻ ലാൻഡ് ഫാൾ സിലെയും കുറെ പ്രദേശങ്ങൾ ഭരിച്ചിരുന്നത് "കുർഫാൾസ്" നാട്ടു രാജാക്കന്മാരായിരുന്നു. ഹൈഡൽ ബെർഗിന്റെ ഭരണാധികാരികളും കുർഫ്യൂർസ്റ്റുകൾ ആയിരുന്നു. 1385 കാലഘട്ടത്തിലെ കുർഫാ ൾസിന്റെ രാജാവ് റുപ്രെഹ്ട്ട് ഒന്നാമൻ അക്കാ ലത്തെ റോമൻ- ജർമൻ രാജാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1385 ഒക്ടോബർ ഇരുപത്തിമൂന്നാം തിയതി ഹൈഡൽബർഗിൽ ഒരു സർവ കലാശാല തുടങ്ങുന്നതിനുള്ള അനുവാദം റോമിലെ അർബൻ ആറാമൻ മാർപാപ്പയിൽ നിന്നും കുർഫ്യൂർസ്റ്റ് രാജാവ് റുപ്രെഹ്ട്ട് ഒന്നാ മൻ നേടിയെടു ത്തു. റോമൻ ടെറിട്ടറിയിലെ പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനു വാദം നൽകുന്നയാൾ മാർപാപ്പയായിരുന്നു. ഇതിനാൽ സർവകലാശാലയുടെ പരമാധികാരിയും (ചാൻസിലർ) മാർപാപ്പാ തന്നെയായിരുന്നു.

1386-ൽ ഹൈഡൽബർഗിൽ ഉള്ള "നെക്കാർ നദി"യുടെ തീരത്ത്‌, അന്ന്  തിയോളജി, നിയമം, മെഡിസിൻ, തത്വശാസ്ത്രം, ഇവയടങ്ങിയ നാല് ഫാക്കൽറ്റിയുള്ള ഒരു സർവകലാശാലയുടെ പ്രവർത്തനം തുടങ്ങി. ഇതോടെ ഹൈഡൽബെർഗ് നഗരവും അവിടെ സ്ഥാപിക്കപ്പെട്ട സർവ കലാശാലയും വേൾഡ് ഹ്യൂമാനിസത്തിന്റെ നടുമുറ്റമായി മാറി.

ലോകത്തിൽ ഏറെ ബഹുമതിയും ആരാധനയും ആദരവും മാത്രമല്ല  പ്രശസ്തിയും അർഹിക്കുന്ന അപൂർവം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്ര ങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൂപ്രെഹ്റ്റ്- കാൾസ് സർവകലാ ശാല. 2008- ൽ ജർമ്മൻ ഗവണ്മെൻണ്ട് ഈ സർവകലാശാലയ്ക്ക് വലിയ  "എക്സലൻഡ് സർവകലാശാല" എന്ന പദവി നല്കി ഉയർത്തി.

പ്രാഗിലെയും വിയന്നായിലെയും സർവകലാശാലകൾ കഴിഞ്ഞാൽ പിന്നെ യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയാണ് ഹൈഡൽബെർഗ് നഗര മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന റൂപ്രെഹ്റ്റ്-കാൾസ് സർവകലാശാല. മാത്രമല്ല, ജർമ്മനിയിലെ ഏറ്റവും പ്രായമേ റിയ മുത്തശ്ശി സർവകലാശാലയെന്ന പദവിയും വഹിക്കുന്നു. 1386 ഒക്ടോബർ 18-ന് ഈ സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവ് പണികഴിപ്പിച്ച പരിശുദ്ധാത്മാവി ന്റെ നാമത്തിലുള്ള ഹൈഡൽബർഗിലെ ദേവാലയത്തിലായിരുന്നു. ഉദ്ഘാടനവേളയിൽ പ്രഖ്യാപിക്കപ്പെട്ടത്, തിയോളജി, നിയമം, തത്വ ശാസ്ത്രം എന്നീ മൂന്നു ഫാക്കൽറ്റികളായിരുന്നു. 1388- ൽ ഇവിടെ മെഡി ക്കൽ ഫാക്കൽറ്റിയും തുടങ്ങി.

1378 മുതൽ 1389 വരെ റോമൻ കത്തോലിക്കാസഭയുടെ മാർപാപ്പയായി രുന്ന അർബൻ ആറാമൻ മാർപാപ്പയായിരുന്നു തലവൻ. കാനൻനിയമ പണ്ഡിത നും കടുംപിടുത്തക്കാരനും സിംഹതുല്യനെന്നു വിശേഷിപ്പി ക്കപ്പെട്ടിരുന്നയാളും, റോമൻസഭയിൽ ഏറെ വിവാദസംഭവങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തിയ വിവാദ ചരിത്രപുരുഷനുമായിരുന്നു, അർബൻ ആറാമൻ മാർ പാപ്പ. അദ്ദേഹത്തിൻറെ സ്വതന്ത്ര പരിഷ്കരണ ങ്ങൾ റൂപ്രെഹ്റ്റ്- കാൾസ്  സർവ കലാശാലയുടെ ഘടനയിൽ ഏറെ പരിവർത്തനങ്ങൾ വരുത്തി. ഒരു ഉദാ: വിദേശികൾക്ക് സർവകലാശാല യിൽ വിവിധ സ്ഥാനങ്ങളും അവസരങ്ങളും ലഭിച്ചു.

ആദ്ധ്യാത്മികതയ്ക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് മതമേലധികാരികൾ ക്കും രാജ്യസേവകർക്കും സ്വന്തം നാട്ടിൽത്തന്നെ പരിശീലനം നൽക ണമെന്നുള്ള ശക്തമായ നിർദ്ദേശം നല്കി. അങ്ങനെ റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവിന്റെയും അർബൻ ആറാമൻ മാർപാപ്പയുടെയും തീരുമാന പ്രകാരം ഹോളണ്ടുകാരൻ പ്രൊഫസർ മാർസിലിയൂസ് ഫൊൻ ഇംഹെ നിനെ സർവകലാശാലയുടെ റെക്ടർ ആയി നിയമിച്ചു. എങ്കിലും സ്വയം ഭരണാവകാശം നൽകിയിരുന്നില്ല. ഈ അവകാശം അന്ന് രാജാവിൽ  നിക്ഷിപ്തമായിരുന്നു.

1558 കാലഘട്ടത്തിൽ പ്രൊട്ടെസ്റ്റ്ന്റ് സഭാവിഭാഗം സർവകലാശാലയുടെ നിയന്ത്രണം പിടിച്ചെടുത്തു. അന്നുമുതൽ ലൂതറൻ റിഫൊർമേഷൻ പ്രകാര മുള്ള ലിഖിത നിയമങ്ങളും ചട്ടങ്ങളും 1786 വരെ സർവകലാ ശാല പാലിക്കേണ്ടതായി വന്നു. 1518-ൽ മാർടിൻ ലൂതർ ഹൈഡൽബെ ർഗ് സന്ദർശിച്ചിരുന്നെങ്കിലും മാറ്റങ്ങളുടെ വലിയ സ്വാധീനം അന്നുണ്ടാ ക്കിയിരുന്നില്ല. 1558-ൽ കുർ ഫാൾസ് ഭരിച്ചിരുന്ന കുർഫ്യൂർസ്റ്റ് ഓട്ട് ഹൈൻ റിഷ് സർവകലാശാലയെ യൂറോപ്യൻ സാംസ്കാരിക പഠന ഗവേ ഷണ കേന്ദ്രമായി ഉയർത്തി. കാൾവനിസ്റ്റിക് വിദ്യാകേന്ദ്രം പോലെ ഹൈഡൽബെർഗിനെ ബഹുമുഖപ്രതിഭകളായ പ്രൊഫസർമാരുടെ യും വിദ്യാർത്ഥികളുടെയും ഒരു അന്താരാഷ്‌ട്ര കേന്ദ്രമാക്കുകയായി രുന്നു ലക്‌ഷ്യം. റീയലിസവും നോമിനലിസവും തീയോളജിയും പ്രസി ദ്ധമായ ഹൈഡൽബർഗർ കാറ്റക്കിസവും മാനവവാദ ശാസ്ത്രവുമൊ ക്കെ ഹൈഡൽബെർഗ് സർവകലാശാലയുടെ പ്രശസ്തിയെ ഉന്നതങ്ങ ളിലേയ്ക്ക് ഉയർത്തി.

1618 -1648 വരെയുണ്ടായ ചരിത്രപ്രസിദ്ധമായ മുപ്പതുവർഷത്തെ യുദ്ധം സർവ കലാശാലയുടെ ശനിദശയായിരുന്നു. ആശയപരമായി റോമൻ കത്തോലിക്കരും പ്രൊട്ടെസ്റ്റെന്റുകളുമായുള്ള ദീർഘകാല  യുദ്ധം പാശ്ചാത്യ രാജ്യങ്ങൾക്ക് തിരുത്താൻ പറ്റുകയില്ലാത്ത ചരിത്രപരമായ തെറ്റാണ്. യുദ്ധകാരണം എന്തെന്ന് ആര് ആരോട് ചോദിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. സർവകലാശാലയ്ക്ക് കനത്ത നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നു.

1622- ൽ ഹൈഡൽബർഗ് സർവകലാശാലയുടെ സുപ്രസിദ്ധമായ ഒരു  ലൈബ്രറി "ബിബ്ലിയോത്തെക്കാ പാലാത്തീന"യുടെ പുസ്തകശേഖരം അവയെല്ലാം സൂക്ഷിച്ചിരുന്ന സർവകലാശാല കത്തീഡ്രൽ ദൈവാല യത്തിൽ നിന്നും മോഷ്ടിച്ച് റോമിലേയ്ക്ക് കടത്തിക്കൊണ്ടുപോയി. ഇവ തിരിച്ചു കിട്ടുന്നതി നായി ഇന്നും നയതന്ത്ര ശ്രമം തുടരുന്നു. 1683-ൽ പതിനാലാമൻ ഹൈഡൽ ബെർഗ് ആക്രമിച്ചപ്പോൾ ഉണ്ടായ നഷ്ടങ്ങൾ നികത്താനാവാത്തതായിരുന്നു.

സർവകലാശാലയുടെ വളർച്ചയും യൂറോപ്പിന്റെ ഡീസെന്ട്രലൈസേ ഷനും എല്ലാം വളരെ ചേർന്ന് സംഭവിച്ചിട്ടുള്ള ചരിത്രവിഷയങ്ങളാണ്. ചരിത്രപര മായ ഒരു വഴിത്തിരുവിലേയ്ക്ക് വീണ്ടും സർവകലാശാല വളർന്നു വന്നത് പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടി ന്റെ ആരംഭത്തിലുമാണ്. സംഭവ ബഹുലമായ പരിവർത്തനം 1803- ൽ സംഭവിച്ചു. ഇന്നത്തെ ബാഡൻ -വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ ബാഡൻ രാജ്യാധികാരി കാൾസ് ഫ്രീഡ്രിഷ് രാജാവു സർവകലാശാലയെ തന്റെ രാജ്യത്തിന്റെ സ്വന്തമായി വിളംബരം ചെയ്തു. സർവകലാശാലയുടെ പേരിനോട് തന്റെ പേരുകൂടി അപ്പോൾ  കൂട്ടിച്ചേർത്തു "റൂപ്രെഹ്ട്ട് കാൾസ് സർവകലാശാല എന്ന് പുതിയ പേരും നല്കി. അദ്ദേഹം സർവകലാശാലയുടെ റെക്ടറും അക്കാലത്തെ  പരമാധികാരിയുമായി സ്വയം പ്രഖ്യാപിച്ചു.

ഫ്രീഡ്രിഷ് രാജാവു ഭരണം ഏറ്റെടുത്തതോടെ സർവകലാശാലയുടെ വളർച്ച ധൃതഗതിയിലായി. എന്നാൽ ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റുകലുടെ ഭരണകാലത്ത് സർവകലാശാല വളരെ വേദനാജനകമായ സംഭവങ്ങൾക്കു സാക്ഷിയാകേണ്ടിയും വന്നു. യഹൂദരുടെ പുസ്തകങ്ങൾ സർവകലാശാലാ അങ്കണത്തിൽ നാസികൾ ചുട്ടുകരിച്ചു കളഞ്ഞു. അന്നുണ്ടായിരുന്ന കുറെ പ്രൊഫസർമാരും വിദ്യാർത്ഥികളും പുസ്തകങ്ങൾ കത്തിക്കുന്നതിൽ നാസ്സി കളോടൊപ്പം ചേർന്നു. ഈ നടപടിയെ എതിർത്തിരുന്ന മറ്റു ചില പ്രൊഫസർ മാരും വിദ്യാർത്ഥികളും നാസികളുടെ കൈകളിൽ പിടഞ്ഞു മരിക്കേണ്ടി വന്നു. "ദി  ലിവിംഗ് സ്പിരിറ്റ്"  എന്ന് സർവകലാശാലയുടെ കവാടത്തിൽ നാസികൾ എഴുതി വച്ചു. എന്നിരുന്നാലും യുദ്ധാനന്തര സർവകലാശാല ശരവേഗത്തിൽ വീണ്ടും അതിന്റെ പൂർവ വിശുദ്ധിയിലേയ്ക്ക് മടങ്ങിയെത്തി.

Image
ഹൈഡൽബെർഗിലെ സർവകലാശാല അന്തർദ്ദേശീയമായി അമിത പ്രാധാന്യം അർഹിക്കുന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമാണ്‌. ലോകപ്രസിദ്ധരായ പ്രതിഭകളുടെ പാദങ്ങൾ സ്പർശിച്ചിട്ടുള്ള പുണ്യസ്ഥലമാണ്. അക്കാഡമിക്കൽ അച്ചടക്കം മുൻനിറുത്തി സേവനം ചെയ്തി ട്ടുള്ള മഹത് വ്യക്തികൾ ലോക അംഗീകാരം ലഭിച്ചിട്ടുള്ള തത്വശാസ്ത്രജ്ഞർ, കവികൾ, നിയമജ്ഞർ, ദൈവശാസ്ത്ര പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ മുപ്പതിലേറെ നോബൽ പ്രൈസ് ജേതാക്കൾ ഓസ്കാർ പ്രൈസ് ജേതാക്കൾ, ലൈബ്നിസ് ലൗറെറ്റുകൾ, ജര്മ്മനിയുടെ അഞ്ചു ചാൻസിലർമാർ, ബൽജിയം, ഗ്രീസ്, തായ്ലാൻഡ്‌ തുടങ്ങി വിവിധ രാഷ്ട്രത്തലവന്മാർ ഇങ്ങനെ എണ്ണമറ്റ തിളക്കമേറിയ പ്രതിഭകളുടെ പഠന കളരിയാണ് സർവകലാശാല.

സർവകലാശാലയുടെ അന്തർദ്ദേശീയ പ്രാധാന്യവും ബന്ധങ്ങളുമെല്ലാം അത്ര ശക്തമാണെന്ന് പറഞ്ഞല്ലോ. ഉദാഹരണമായി കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ഹാർവാർഡ്‌ തുടങ്ങി നിരവധി പ്രസിദ്ധ സർവകലാ ശാലകളുമായി പാർട്ണർഷിപ്പ് പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷ കർക്കും സ്ഥാപനങ്ങൾക്കും മാതൃകാപരമായ അന്തർദ്ദേശീയ സൗഹൃദമാണ് വാഗ്ദാനം ചെയ്യുന്നത്.

കാൾ റൂപ്രെഹ്റ്റ്‌ സർവകലാശാലയും കോട്ടയം മഹാത്മാ ഗാന്ധി സവ്വകലാശാലയും തമ്മിലുള്ള കരാർ ഉടമ്പടി 


 കരാർ ഉടമ്പടി സംബന്ധിച്ച ചർച്ച- മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ സിറിയക്ക് തോമസ്, ജോർജ് കുറ്റിക്കാട്ട്  തുടങ്ങിയവർ  

സർവകലാശാലയുടെ പ്രവർത്തനം പന്ത്രണ്ടു ഫാക്കൽറ്റികളിൽ ഒതുക്കിയാ ണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾ അന്താരാ ഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലൊരു വിഭാഗമാണ്‌ സർവകലാ ശാല യുടെ സൗത്ത് ഏഷ്യൻ വിഭാഗം. ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു. 

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ഗാന്ധി  സർവകലാശാലയും ജർമനിയിലെ ഹൈഡൽബർഗിലുള്ള കാൾ റൂപ്രഹ്ട്ട് സർവകലാശാല യുമായി തുല്യ സഹകരണ പാർട്ണർഷിപ്പ് കരാർ നടപ്പാക്കുവാൻ 2006-ൽ അന്ന ത്തെ ചാൻസിലർ ഡോ. ജാൻസി ജയിംസ് ഒപ്പുവയ്ക്കുകയുണ്ടായി. അന്ന് ഈ സഹകരണ കരാർ നടപ്പാക്കുവാൻ വേണ്ടി ഇരു സർവകലാശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതു ഞാൻ തന്നെയായിരുന്നു. ജർമ്മൻകാരനായ ഫാ. ലുഡ്വിഗ് ബോപ്പ്, ജർമനിയിലെ സൌത്ത് ഏഷ്യൻ വിഭാഗ ഡയറക്ടർ ആയിരുന്ന പ്രൊ. ഡോ. മോനിക്കാ ടെറ്റിൽബാഹ്, കേരള ധനകാര്യമന്ത്രി കെ. എം. മാണി, ഡോ. മാത്യൂ മണ്ഡപത്തിൽ, മുൻ എം. ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്‌, അന്നത്തെ പ്രൊ. വൈസ് ചാൻസിലർ ഡോ. എൻ. രവിന്ദ്രനാത്‌,  പ്രൊ. ഡോ. കുരിയാസ് കുമ്പളക്കുഴി, പ്രൊ. ഡോ. പി. പി. രവിന്ദ്രൻ തുടങ്ങി നിരവധി പേരുടെ കൂട്ടായ സഹകരണത്തിൽ ആണ് ഈ പദ്ധതിക്ക് രൂപം നല്കിയത്. അന്ന് ഇരു സർവകലാശാലകളും അംഗീകരിച്ചിരുന്ന ഉടമ്പടി താഴെ പറയുന്നത് പ്രകാരമായിരുന്നു. 



കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എന്നെന്നും പ്രയോജനപ്പെടുമായിരുന്ന ഈയൊരു പദ്ധതിയുടെ ഉത്ഘാടനത്തെപ്പറ്റി അറിഞ്ഞ അന്നത്തെ സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ വർക്കി വിതയത്തിൽ എനിക്ക് ഇപ്രകാരം എഴുതി. അതിപ്രകാരമായിരുന്നു: 
"It is a matter of joy for me to learn about the proposed accademic exchange of staff and students between the south Asia Institute of Heidelberg Universitiy of Heidelberg and the Mahathma Gandhi University, Kottayam. I wish this thoughtfull endeavour all success. It is Highly apreciated that this has been envisaged in view of strengthening the long standing relations between Germany and Kerala. May God bless this endeavour and render it fruitful.
Kindly rest assured of my support and co-operation in this regard.
With prayerful best wishes, 
yours sincerely in Our Lord 
(Signed)
Varkey Cardinal Vithayatthil
Major Arch bishop of Ernakulam-Angamali. "
-------------------------------

ഇരു സർവ കലാശാലകളും സമ്മതിച്ചു പ്രാബല്യത്തിൽ വരുത്തുവാൻ  നിശ്ച യിച്ചു ഒപ്പിട്ടശേഷം ഈ പദ്ധതിയുടെ ഉത്ഘാടനച്ചടങ്ങ്‌ ഹൈഡൽബെർഗ് സർവകലാശാലയിൽ  13. 06. 2006-ൽ നടന്നു. അതുപക്ഷെ, നിർഭാഗ്യവശാൽ ഇതുവരെയും പാർട്ണർഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഹൈഡൽബെർഗ് സർവ കലാശാലയിൽ ആഘോഷമായി നടന്നതല്ലാതെ മഹാത്മാഗാന്ധി സർവക ലാശാലാ അധികാരികളുടെ സ്വാർത്ഥതയിലും  നിരുദ്ധര വാദിത്വത്തിലും കുടുങ്ങി സംഭവിച്ച കെടുകാര്യസ്ഥതയിൽ "ഏട്ടിലെ പശു പുല്ലുതിന്നുമോ" യെന്ന ചൊല്ല് അന്വർത്ഥമാക്കി ആ പദ്ധതി പൊളിച്ചടുക്കി...എല്ലാ രേഖകളും ഇനി ആർക്കു വേണമെങ്കിലും നൽകാൻ ധ്രുവദീപ്തി തയ്യാറാണ്.

എന്നാൽ 625 വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തുമായി ഹൈഡൽബെർഗ് സർവ കലാശാല ഇന്ന് "അറിവിന്റെ മുത്തശ്ശി" യായി നില കൊള്ളുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

****************************************************************************** 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.