Freitag, 27. März 2015

ധ്രുവദീപ്തി // Religion- The Faith- / പെസഹാ രഹസ്യത്തിനാണ് ശ്ലീഹന്മാർ സാക്ഷ്യം വഹിച്ചത്. / Dr. Andrews Mekkattukunnel

ധ്രുവദീപ്തി // Religion- The Faith-


 പെസഹാ രഹസ്യത്തിനാണ് ശ്ലീഹന്മാർ സാക്ഷ്യം വഹിച്ചത്. / 


Dr. Andrews Mekkattukunnel



കുർബാന മിശിഹായുടെ പെസഹായുടെ അനുസ്മരണം ആണ്. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗദാശിക സമർപ്പണവുമാണ്‌. 
 (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1362).



പെസഹാരഹസ്യമാകുന്ന വാതിൽ-

 Fr. Dr. Andrews Mekkattukunnel

Fr. Dr. Andrews Mekkaattukunnel
       മിശിഹാസംഭവത്തിന്റെ കേന്ദ്രം ഈശോയു ടെ സഹനവും മരണവും ഉത്ഥാനവുമാണ്. വിശ്വാസ പ്രമാണത്തിൽ അത് നമ്മൾ ഇപ്രകാരം ഏറ്റു പറയു ന്നു: "പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീ ഡകൾ സഹിക്കുകയും സ്ലീവായിൽ തറയ്ക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടി രിക്കുന്നതുപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നെ ൽക്കുകയും ചെയ്തു. അവിടുന്നു സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നള്ളി പിതാവിന്റെ വലത്ത് ഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു".

         യൂദയായിൽ റോമൻ ഗവർണ്ണരായിരുന്ന പന്തിയോസ് പീലാത്തോസി ന്റെ കാലത്താണ് ഈശോ കുരിശിലേറ്റപ്പെട്ടതും മരിച്ചതും ഉയർത്തപ്പെട്ട തും. പെസഹാ രഹസ്യത്തിന്റെ ചരിത്രപരത വ്യക്തമാക്കാൻ വേണ്ടിയാണ് പീലാത്തോസിന്റെ നാമം സൂചിപ്പിക്കുന്നത്. ഉത്ഥിതനായ കർത്താവ് രക്ഷ യുടെ സുവിശേഷവുമായി സ്ലീഹന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേ യ്ക്കും അയച്ചപ്പോൾ ഇപ്രകാരം അരുളിച്ചെയ്തു." ഇങ്ങനെ എഴുതപ്പെട്ടിരിക്കു ന്നു. മിശിഹാ പീഡ സഹിക്കുകയും മരണശേഷം മൂന്നാം ദിവസം ഉയിർക്കു കയും ചെയ്യും. ജറുസലേം മുതൽ സർവ ജനതകളോടും അവന്റെ നാമത്തി ൽ പാപമോചനത്തിനുള്ള അനുതാപം പ്രസംഗിക്കപ്പെടും.  

നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ് (ലൂക്കാ 24,46 -48).

പന്തക്കുസ്താ ദിനത്തിലും തുടർന്നുള്ള അവസരങ്ങളിലും സ്ലീഹന്മാർക്ക് പ്ര ഘോഷിക്കാൻ ഉണ്ടായിരുന്നത് നസ്രാ യനായ ഈശോയുടെ പീഡാസഹന ത്തെയും കുരിശുമരണത്തെയും ഉ ത്ഥാനത്തെയും കുറിച്ചായിരുന്നു. ഈ പെസഹാരഹസ്യത്തിനാണ് ശ്ലീ ഹന്മാർ സാക്ഷ്യം വഹിച്ചത്. ഈ സം ഭവങ്ങളൊന്നും യാദൃശ്ചികമായിരു ന്നില്ല. മറിച്ച്, ദൈവം പഴയ നിയമത്തിൽ മുൻകൂട്ടി അറിയിച്ചിരുന്നതിന്റെ പൂർത്തീകരണം മാത്രമായിരുന്നുവെന്ന് ശ്ലീഹന്മാർ പ്രഘോഷിച്ചു. വിശ്വസി ക്കുന്നവർക്കാണ് അവിടുത്തെ നാമത്തിൽ പാപമോചനം അഥവാ രക്ഷ ലഭി ക്കുന്നത്. മരണസമയത്ത് കുത്തിത്തുറക്കപ്പെട്ട മിശിഹായുടെ തിരുവിലാവ് നമ്മെ സംബന്ധിച്ച് വിശ്വാസവാതിലാണ്. തുറക്കപ്പെട്ട പാർശ്വത്തിൽനിന്ന് പുറപ്പെട്ട ജലവും രക്തവും മാമ്മോദീസായെയും പരിശുദ്ധകുർബാനയെയു മാണ് സൂചിപ്പിക്കുന്നത് (യോഹ- 19,34-36). ഈ കൂദാശകളുടെ സ്വീകരണ ത്തോടെയാണല്ലോ ഒരുവൻ വിശ്വാസവാതിൽ കടക്കുന്നതും ദൈവികജീവ നിലേയ്ക്ക് പ്രവേശിക്കുന്നതും.

ഉത്ഥാനത്തിന്റെ അടയാളം.

മിശിഹായെ സംസ്കരിച്ചിരുന്നതും മൂന്നാം ദിവസം ശൂന്യമായി കാണപ്പെട്ടതു മായ കല്ലറ മറ്റൊരു സുപ്രധാന വിശ്വാസ വാതിലാണ് (യോഹ-1-10). അവിടു ത്തെ ശരീരം പൊതിഞ്ഞിരുന്ന കച്ചയും ശിരസിൽ കെട്ടിയിരുന്ന തൂവാല ക ച്ചയോടുകൂടെയല്ലാതെ ഒരിടത്ത് ചുരുട്ടി വച്ചിരിക്കുന്നതും തുറക്കപ്പെട്ട കല്ലറ ക്കുള്ളിൽ കണ്ടാണ്‌ ശ്ലീഹന്മാർ വിശ്വസിച്ചത്. ക്രൂശിത രൂപമില്ലാത്ത സ്ലീവാ ശൂന്യമായ കല്ലറയുടെ പ്രതീകമാണ്; മിശിഹായുടെ ഉത്ഥാനത്തിന്റെ അട യാളമാണ്. ദൈവപുത്രനായ ഈശോ തന്റെ സഹനമരണോത്ഥാനങ്ങളിലൂ ടെയാണ് മിശിഹാ ആയത്. അവിടുന്ന് മിശിഹായാണ് എന്ന് പത്രോസ്ശ്ലീഹാ ഏറ്റുപറഞ്ഞ അവസരത്തിലാണ് തന്റെ പീഡാ സഹനത്തെയും മരണത്തെ യും ഉയിർപ്പിനെയും കുറിച്ച് ഈശോ ആദ്യമായി മുൻകൂട്ടി അറിയിച്ചത് (മർ ക്കോ-8,29-31) ഈ ബന്ധം വ്യക്തമാക്കുന്നുണ്ട്. ഈശോമിശിഹായിൽ വിശ്വ സിക്കുക എന്നത് അവിടുന്നു നമുക്ക് വേണ്ടി സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നെൽക്കുകയും ചെയ്തുവെന്ന സത്യം ഹൃദയത്തിൽ സ്വീകരി ക്കലാണ്. ഈ വിശ്വാസത്തിന്റെ പ്രായോഗിക മാനവും ഈശോ വ്യക്തമാ ക്കുന്നുണ്ട്: "ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കി ൽ അവൻ സ്വയം പരിത്യജിച്ച്, സ്വന്തം കുരിശുമെടുത്തു എന്നെ അനുഗമി ക്കട്ടെ "(മർക്കോ 8,34).

 സഹനത്തിലും മരണത്തിലും പങ്കുചേരൽ.


ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കു ചേരുകയെന്നാൽ ദൈവഹിതപ്രകാരം നമ്മുടെ ജീ വിതത്തിലുണ്ടാകുന്ന വേദനകളും സഹനങ്ങളും പ രാതി കൂടാതെ സ്വീകരിക്കുക എന്നാണർത്ഥം. ജീ വിത കടമകൾ നിറവേറ്റുന്നതിൽ ഉണ്ടാകുന്ന ബദ്ധ പ്പാടുകളും എല്ലാ ബുദ്ധിമുട്ടുകളും ദൈവ ഹിത ത്തിനു വിധേയമായി സ്വീകരിക്കുമ്പോൾ നാമും അവിടുത്തോടൊപ്പം ഉത്ഥാനത്തിന്റെ മഹത്വത്തി ലേയ്ക്ക് പ്രവേശിക്കുന്നു. ദൈവിക ജീവനിൽ പങ്കു ലഭിക്കുകയാണ്.

മിശിഹായുടെ പെസഹാരഹസ്യത്തിലൂടെ ആദം അഥവാ മനുഷ്യവർഗ്ഗം നഷ്ടപ്പെട്ട പറുദീസയിലേയ്ക്ക് പുന:പ്രവേശിച്ചു എന്നാണു പൌരസ്ത്യ സഭാ പിതാവായ മാർ അപ്രേം പ്രസ്താവിക്കുന്നത്. അവനു നഷ്ടപ്പെട്ട മഹത്വത്തി ന്റെ വസ്ത്രം വീണ്ടുനല്കിയാണ് അവനെ പ്രവേശിപ്പിക്കുന്നത്. ഈ പെസഹാ രഹസ്യത്തിൽ നിന്ന് പുറപ്പെടുന്ന ജീവദായകമായ ദിവ്യരഹസ്യങ്ങൾ, പ്രത്യേ കിച്ച് മാമ്മോദീസായും പരിശുദ്ധ കുർബാനയും വഴിയാണ് മനുഷ്യവർഗ്ഗ ത്തിന് പ്രവേശനം സാദ്ധ്യമാകുന്നത്. ഈ ദിവ്യരഹസ്യങ്ങൾ പുതിയ പറുദീ സയിലേയ്ക്കുള്ള വാതിൽ തുറന്നു തരുന്നു. പുതുജീവനിലേയ്ക്കും മഹത്വ ത്തിലേയ്ക്കും ആനയിക്കുന്നു. അവിടെ പ്രവേശിക്കുന്ന വിശ്വാസിക്ക് ജീവ ന്റെ വൃക്ഷമായ സ്ലീവായിൽ നിന്നുള്ള ഫലമായ മിശിഹായുടെ ശരീരം ഭ ക്ഷണമായി ലഭിക്കുന്നു. (വിശ്വാസഗീതങ്ങൾ, 18,14).

മിശിഹായുടെ പെസഹായുടെ അനുസ്മരണം.

കുർബാന മിശിഹായുടെ പെസഹായുടെ അനുസ്മരണം ആണ്. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗദാശിക സമർപ്പണവുമാണ്‌.
                  ( കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1362).

ഉത്ഥാനം
പെസഹാരഹസ്യത്തിന്റെ ആഘോഷമാണ് പരി ശുദ്ധ കുർബാനയും മറ്റു കൂദാശകളും. കുർബാന യിലെ അനാഫൊറായിൽ എത്രയോ പ്രാവശ്യമാ ണ് ദിവ്യരഹസ്യങ്ങൾ അനുസ്മരിക്കുന്നത്‌. അമൂ ല്യമായ ശരീര രക്തങ്ങളുടെ ദിവ്യ രഹസ്യങ്ങൾ യോഗ്യതാപൂർവ്വം പരികർമ്മം ചെയ്യാനുള്ള അനു ഗ്രഹത്തിനായി ആരംഭത്തിൽ പ്രാർത്ഥിക്കുന്നു ണ്ട്. റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് മുമ്പ് നാം ഇപ്ര കാരം പ്രാർത്ഥിക്കുന്നു. "ഞങ്ങളുടെ നാഥനും ര ക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവ ത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തി ന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തിജനകവും പരിശുദ്ധ വും ജീവദായകവും ദൈവീകവുമായ രഹസ്യത്തെ സന്തോഷത്തോടെ ഞ ങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു."///-
-------------------------------------------------------------------------------------------------------


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.