Dienstag, 30. November 2021

ധ്രുവദീപ്തി // Religion // ദൈവശാസ്ത്ര - നിയമ പാരസ്പര്യം : ഓയ്ർസിയൻ ചിന്തകൾ // ഫാ: തോമസ് കുഴിനാപ്പുറത്ത്

ദൈവശാസ്ത്ര-നിയമ പാരസ്പര്യം : ഓയ്ർസിയൻ ചിന്തകൾ // 

ഫാ: തോമസ് കുഴിനാപ്പുറത്ത് 

"മൃഗത്തിന് ഒന്നും ചെയ്യാനില്ലെങ്കിൽ അത് ഉറങ്ങും. എന്നാ ൽ മനുഷ്യന് ഒന്നും ചെയ്യാനില്ലെങ്കിൽ അവൻ ചോദ്യങ്ങളു ന്നയിച്ചുകൊണ്ടിരിക്കും."-പ്രശസ്ത ഭാഷാ ദാർശനികനായ ബർണാർഡ് ലോണെർഗന്റേതാണ് ഈ വാക്കുകൾ. (Insight : A study of Human Understanding)). സ്ഥാപിതമായ എന്തൊന്നിന്റെ യും പിന്നിലെ കാര്യ കാരണ വിചാരങ്ങൾ തേടുക മനുഷ്യന് സ്വാഭാവിക മാണ്. നിയമത്തെ സംബന്ധിച്ചും മനുഷ്യന്റെ പ്രതി കരണം ഇപ്രകാരം തന്നെയാണ്. നിയമസംഹിതകളു ടെ അന്തർധാരകളായി വർത്തിക്കുന്ന തത്വങ്ങളെയും ശാസ്ത്രത്തെയും മനുഷ്യൻ അന്വേഷിക്കും. സഭാനി യമങ്ങൾക്ക് അവലംബമായ ദൈവശാസ്ത്ര തത്വങ്ങ ൾക്ക് വേണ്ടിയുള്ള അന്വേഷണം ഇക്കാലയളവിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പഠന ശൈലിയാണ്. 

നിയമവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ ക്കുറി ച്ചു നടന്നിട്ടുള്ള ആനുകാലിക പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായ ത് ലാഡിസ്‍ലാസ് ഓയ്ർസി (Ladislas Örsy )യുടേതാണ്. 1921-ൽ ഹംഗറിയി ൽ ജനിച്ച അദ്ദേഹം 1951 -ൽ ഈശോ സഭാവൈദികനായി. തുടർന്ന് റോ മിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തി ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീടുണ്ടായ അവിശ്രാന്ത ചിന്താസപ ര്യയുടെ പരിണിതഫലമായി പ്രസിദ്ധീകരിച്ച രചനകളുടെ സംഖ്യ 300-ൽ കവിയും. ഇവയിലധികവും നിയമത്തിലെ ദൈവശാസ്ത്ര ത്തിനും തത്വശാസ്ത്രത്തിനും വേണ്ടിയുള്ള അന്വേഷണമായിരുന്നു എന്ന് പറയാം. ദൈവശാസ്ത്രവും നിയമവും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു ഓയ്ർസി പങ്കുവയ്ക്കുന്ന ഏതാനും ചിന്തകളാണ് ഈ ലേഖന ത്തിന്റെ പ്രതിപാദ്യവിഷയം.

നിർവ്വചനങ്ങൾ 

ദൈവത്തെക്കുറിച്ചും അവിടുത്തെ ചിത്തവൃത്തികളെക്കുറിച്ചും മനു ഷ്യൻ സമ്പാദിക്കുന്ന ജ്ഞാനത്തിന്റെ ആകെത്തുകയെ ദൈവശാ സ്ത്രമെന്ന് നിർവ്വചിക്കാമെന്നാണ് ഓയ്ർസിയുടെ ചിന്ത. ഈ ജ്ഞാന ത്തിന് രണ്ട് ഘടകങ്ങളുണ്ട് . 1. ദൈവദാനം - ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ വഴി നൽകുന്ന ജ്ഞാനത്തെ മനുഷ്യൻ സർവ്വാത്മനാ സ്വീകരിക്കുകയാണ് ചെയ്യുക. 2 . യുക്തിപരമായ പരിശ്രമം - വെളിപ്പെ ടുത്തൽ വഴി ലഭിച്ച അറിവിനെ മനുഷ്യൻ മനുഷ്യൻ തന്റെ ബൗദ്ധിക ഘടകങ്ങളുടെ സഹായത്തോടെ യുക്തിപരമായി മനസ്സിലാക്കാൻ പരിശ്രമിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ ദൈവശാസ്ത്രത്തിൽ സംഭ വിക്കുക.

കാനൻ നിയമത്തെ ഓയ്ർസി നിർവ്വചിക്കുന്നതിപ്രകാരമാണ്‌. നിയമ നിർമ്മാതാക്കളുടെ തീരുമാനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയും അനുസരിക്കുവാൻ ചുമതലയുള്ളവരുടെമേൽ ബന്ധപ്പെട്ട അധികാരി കളാൽ ആധികാരികമായി ഭരമേല്പിക്കപ്പെട്ടിട്ടുള്ളതുമായ നിബന്ധന കളുടെ സംഹിതയാണിത്. സമൂഹത്തിന്റെ പൊതുവായ നന്മയെക്കു റിച്ചു അറിവും ബോധ്യവും ഉള്ളവരും ഉത്തരവാദപ്പെട്ടവരും യോഗ്യത യുള്ളവരുമായ അധികാരികൾ, പൊതുവായ നന്മയെ മുന്നിൽ കണ്ടുകൊണ്ടു പ്രസിദ്ധപ്പെടുത്തുന്ന നിബന്ധനകളെ നിയമം എന്ന് പറയാം. 

പരിണാമപ്രക്രിയ 

സഭ ഒരു സജ്ജീവ് സമൂഹമാണ്. തന്മൂലം തുടർച്ചയായ വളർച്ചയും വികസന വും അതിന്റെ സ്വഭാവവുമാണ്. സഭയിൽ കുടികൊള്ളുന്ന ആന്തരിക ജീവാത്മകഘടകമാണ് ഇതിനു പ്രചോദനകേന്ദ്രമായി വർ ത്തിക്കുന്നത്. അതിനാൽ കൂടുതൽ ജ്ഞാനസമ്പാദനത്തിനും മൂല്യങ്ങ ൾ സമാർജ്ജിക്കുന്നതിനും സഭ ശ്രമിക്കുന്നത് സ്വാഭാവികമാണുതാനും . അറിവിൽ നിന്നും തദനുസൃതമായ തീരുമാനത്തിലേക്കുള്ള ഒരു പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. ഒരു സമൂഹമെന്ന നില യിൽ ദൈവികജ്ഞാന സമ്പാദനം നടത്തേണ്ടതും ഈ ജ്ഞാനത്തിന നുസൃതമായി സഭാജീവിതം കെട്ടിപ്പടുക്കേണ്ടതും ദൈവജനത്തിന്റെ ആവശ്യവുമാണ്. ഇതിനു തക്കതായ മാദ്ധ്യമങ്ങൾക്ക് സഭ രൂപം നൽകു ന്നു. ദൈവശാസ്ത്രസത്യങ്ങളിൽ നിന്നും സഭാ നിയമങ്ങളുടെ രൂപവ ത്ക്കരണത്തിലേക്കുള്ള പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. 

വിശ്വാസത്തെ ബോധ്യതലത്തിലേക്കുയർത്താൻ ശ്രമിക്കുമ്പോഴാണ് ദൈവ ശാസ്ത്രം സൃഷ്ടിക്കപ്പെടുക. വിശ്വാസത്തിനും ബോധ്യങ്ങൾ ക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുവാൻ പരിശ്രമിക്കുമ്പോൾ സഭാനിയമം രൂപപ്പെ ടുന്നു. ഇത് മനുഷ്യനിലെ വ്യത്യസ്ത മാനസിക ഘട കങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി വ്യക്തമാകും. മാനുഷിക പരിജ്ഞാനവും (knowledge ) ഇശ്ചാ ശക്തിയും (Will) വ്യത്യസ്തഘടകങ്ങളാ ണല്ലോ. ഇവയ്ക്ക് സ്വതന്ത്രമായി നില നിൽക്കുവാനും സാധിക്കും. പക്ഷെ, ഈ സ്ഥിതിവിശേഷം ഒരു അത്യാഹിതത്തിലേയ്ക്ക് നയിച്ചെ ന്നും വരാം. അറിവിന് വിപരീതമായതോ, അറിവില്ലാ യ്‌മയോടുകൂടി യതോ ആയ പ്രവർത്തികൾ ഇപ്പോഴും ആപൽക്കരങ്ങളാകണമെന്നു നിർബന്ധമില്ല. എന്നാൽ അറിവും പ്രവർത്തിയും തമ്മിലുള്ള സാധർ മ്യതയിലാണ് സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉറപ്പു ലഭിക്കുക. ഇതു പോലെ, വ്യതിരക്തത നിലനിറുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ പാരസ്‌പര്യം- അതാണ് ദൈവശാസ്ത്ര-നിയമ ബന്ധത്തിലുണ്ടാകേണ്ട ത്.

ഭാഷയും സ്വഭാവവും 

നിർദ്ദേശാത്മക (Indicative ) ഭാഷയാണ് ദൈവശാസ്ത്രത്തിന്റേത്. ആയി രിക്കുന്നവയെക്കുറിച്ചു ( What it is) ദൈവശാസ്ത്രം വിശകലനം ചെയ്യു മ്പോൾ ആയിരിക്കേണ്ടവയെക്കുറിച്ചു  (What ought to be) പ്രതിപാദിക്കുവാ നാണ് നിയമം പരിശ്രമിക്കുക. ചരിത്രത്തിലെ പ്രവർത്തനങ്ങളെക്കുറി ച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളെക്കുറിച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളെക്കുറിച്ചും പഠി ക്കുകയാണ് ദൈവശാസ്ത്രം. ഈ പഠനത്തിനൊടുവിൽ മനുഷ്യന് അനുസരിക്കുവാൻ ബാദ്ധ്യതയുള്ള കല്പനകളൊന്നും ദൈവശാസ്ത്രം പുറപ്പെടുവിക്കുന്നില്ല. എന്നാൽ നിയമമാകട്ടെ വിശ്വാസത്തെയും ബോധ്യങ്ങളെയും അടിസ്ഥാനമാക്കി, ബന്ധപ്പെട്ടവർക്ക് അനുസരിക്കു വാൻ ബാധ്യതയുള്ള ഉത്തരവാണ്. അനന്തരഫലമായ പ്രവൃത്തി അത് ആവശ്യപ്പെടുന്നുണ്ടുതാനും. 

മതേതര സംസ്കാരങ്ങളും  നിയമസംവിധാനങ്ങളും 

മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾക്കും സാമൂഹിക -സാംസ്കാരിക പശ്ചാത്തലത്തിനും അനുസൃതമായി ദൈവിക വെളിപാടുകൾ വ്യാ ഖ്യാനിക്കപ്പെടേണ്ടതുണ്ട്. തന്മൂലം മദ്ധ്യകാലത്തുണ്ടായിരുന്ന ദാർശനി ക- സാംസ്ക്കാരിക സംവിധാനങ്ങളാണ് സ്‌കൊളാസ്റ്റിക് ദൈവശാ സ്ത്രത്തിന്റെ ചട്ടക്കൂടായി വർത്തിച്ചതെന്ന് പറയാം. എന്നാൽ മദ്ധ്യ കാല സഭയിലെ നിയമനിർമ്മാതാക്കളാകട്ടെ, നിയമത്തെ ജീവിതബ ന്ധിയാക്കുന്നതിന് ഉപയോഗിച്ചത്, അന്ന് നില വിലിരുന്ന റോമൻ നിയ മസംവിധാനങ്ങളെയാണ്. ജസ്റ്റിനിയൻ ചക്രവർത്തിയുടെ നിയമസം ഹിതകൾ പോലെയുള്ള മതേതര നിയമചട്ടക്കൂടിനുള്ളിൽ സഭാനിയ മത്തിന്റെ ഉള്ളടക്കം തീരുകയാണ് ചെയ്തിട്ടുള്ളത്. ഇന്നും സഭാ നിയമ ത്തിന്റെ രൂപഭാവങ്ങളിൽ ഈ സംവിധാനങ്ങളുടെ പ്രസരണം കുറെ ഏറെയു ണ്ട്.

അപരിമേയ ചക്രവാളങ്ങളും നിശ്ചിതമേഖലകളും

ദൈവീക വെളിപാടുകളുടെ പിൻബലത്തോടെ, അതിർത്തികളില്ലാ തെ പടർന്ന് കയറുവാൻ മനുഷ്യമനസ്സിനവസരമുണ്ട്. ദൈവശാസ്ത്ര മേഖലയിൽ സൃഷ്ടാവിനെയും സൃഷ്ടിയെയും മനുഷ്യൻ ചർച്ചാവിഷ യമാക്കുന്നു. ഇവിടെ കാലത്തിന്റെ ആദ്യ വിച്‌ഛേദം മുതൽ ചിന്തക ൻ ഇന്നായിരിക്കുന്ന നിമിഷം വരെയും അതുപോലെ ഭാവിയുടെ മണിക്കൂറുകളും വിവേചിക്കുവാനും പര്യവേഷണം നടത്തുവാനും ദൈവശാസ്ത്രജ്ഞനാകും. ദൈവശാസ്ത്രപഠനത്തിലും വ്യാഖ്യാന ത്തിലും അപരിമേയമേഖലകളുടെ വാതിലുകളാണ് തുറ ക്കപ്പെട്ടിട്ടു ള്ളത്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെയും അവയുടെ അടിസ്ഥാന ത്തിൽ മനുഷ്യൻ നടത്തിയിട്ടുള്ള ചിന്താവ്യാപാരങ്ങളെയും കുറിച്ചു ള്ള പഠനത്തിനും ഗവേഷണത്തിനും വിശാലമായ സാദ്ധ്യതകളുണ്ടിന്ന് . ദൈവശാസ്ത്ര സത്യങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും അർത്ഥങ്ങളും അർത്ഥാന്തരങ്ങളും ആരായാൻ അവസരമുണ്ടിവിടെ.

എന്നാൽ നിയമജ്ഞനാകട്ടെ, സ്ഥാപിതനിയമങ്ങളുടെ ചുറ്റുപാടുകളി ൽ ഒതുങ്ങിക്കൂടുകയേ നിവൃത്തിയുള്ളു. നിയമവ്യാഖ്യാനരംഗത്തും  പരിമിതി ഉണ്ട്. നിയമവ്യാഖ്യാനത്തിൽ, നിയമനിർമാണത്തിന് പിന്നി ലെ ഉദ്ദേശലക്ഷ്യങ്ങൾ മനസ്സിലാക്കി വിശകലനം ചെയ്യുക മാത്രമേ സാ ധിക്കുകയുള്ളു. നിയമത്തിലെ വാക്കുകളിലൂടെ നിയമനിർമ്മാതാവ് ഉദ്ദേശിച്ചിട്ടുള്ള അർത്ഥം മാത്രമേ വ്യാഖ്യാനിക്കപ്പെടാൻ പാടുള്ളു. നിയ മത്തിലെ വാക്കുകൾക്ക് ആരോപി ക്കാവുന്ന എല്ലാ അർത്ഥാന്തരങ്ങളും നിയമവ്യാഖ്യാനത്തിൽ പാടുള്ളതല്ല. ദൈവശാസ്ത്രത്തിനുള്ള വ്യാ ഖ്യാനപദ്ധതികൾ നിയമവ്യാഖ്യാനത്തിനുപയോഗിച്ചാൽ, നിയമബദ്ധ സമൂഹത്തിന്റെ ജീവിതം, അവതാളങ്ങളുടെയും അനിശ്ചിതത്വത്തി ന്റെയും സങ്കരമായി മാറാൻ കാലവിളംബമേറെ വേണ്ടി വരില്ല.

ആന്തരിക ഐക്യത 

ഒരേ ഉറവിടമായ സഭയുടെ അന്തരാത്മാവിൽ നിന്നും ആവിർഭവിക്ക പ്പെടുന്നു എന്നതിനാൽ ദൈവശാസ്ത്രവും സഭാനിയമവും തമ്മിൽ ഒരു ആന്തരിക ഐക്യത നിലനിൽക്കുന്നു. ഈ ഐക്യത ഒരുതരം പര സ്പരാശ്രയത്തിലേക്കും വിരൽ ചൂണ്ടുന്നു. ശരിയായ പ്രവൃത്തിയുടെ അന്തരാത്മാവ് അറിവാണല്ലോ. സഭാനിയമത്തിന്റെ ആധികാരികത യ്ക്ക്, അതിന് ദൈവശാസ്ത്രവുമായുള്ള ആന്തരികവും ബാഹ്യവുമാ യ ആശ്രയത്വം അനിവാര്യമാണ്. ദൈവിക വെളി പാടുകളെക്കുറിച്ചു ള്ള അവബോധം സഭാ തീരുമാനങ്ങളെയും നിയമങ്ങളെയും സ്വാധീ നിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.

ദൈവശാസ്ത്രത്തിനു നിയമത്തെ വിധിക്കാനാവുമോ? 

ആവശ്യമെന്നു കണ്ടാൽ, നിയമത്തെ വിലയിരുത്തുവാനും നിയമസാ ധുതയെക്കുറിച്ചു വിധി കല്പിക്കുവാനും ദൈവശാസ്ത്രത്തിനു കഴിയും . ഇവിടെ ആവശ്യമായ അളവ് വരെ മാത്രം എന്ന പ്രയോഗം അടിവരയി ട്ട് സ്ഥാപിക്കുന്നുണ്ട്. വിശുദ്ധകുർബാന, രോഗികളുടെ തൈലാഭിഷേ കം , വിവാഹം, തുടങ്ങിയ കൂദാശകളെ സംബന്ധിച്ച നിയമങ്ങളിൽ സംഭവിച്ച പരിണാമം ഉദാഹരണങ്ങളാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നിയമത്തിന്റെ ആത്മസാക്ഷിയായി നിൽക്കുന്ന ദൈവശാസ്ത്രത്തെ കണ്ടെത്താനാവും. ഇതുപോലെ മനുഷ്യന്റെ വ്യക്തിപരമായ ഘടക ങ്ങളെയും സാമൂഹികജീവിതത്തെയും സംബന്ധിക്കുന്ന തീരുമാനങ്ങ ൾ കൈക്കൊള്ളുമ്പോൾ, മനഃശാസ്ത്രത്തിനും മനോരോഗ ചികിത്സാ ശാസ്ത്രത്തിനും സാമൂഹികശാസ്ത്രത്തിനുമൊക്കെ നിയമനിർമ്മാ ണത്തെ സഹായിക്കാനാകും എന്ന പക്ഷക്കാരനാണ് ഒയ്ർസി .

അന്തരാത്മാവ് തേടി.

സഭാനിയമത്തിന്റെ അന്തരാത്മാവ് തേടിച്ചെല്ലുമ്പോൾ മനുഷ്യരക്ഷ യ്ക്കു വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു നിയമനിർമ്മാണത്തി നു പിന്നിൽ എന്ന് കണ്ടെത്താനാകും? ഈ രക്ഷാദാർശനം കണ്ടെത്തു കയും ഇതിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പഠിപ്പിക്കുകയും വ്യാ ഖ്യാനിക്കപ്പെടുകയും ചെയ്യുകയാണാവശ്യം. നിയമം വഴി ബന്ധനത്തി ന്റെ കൂച്ചുവിലങ്ങുകളാണ് മനുഷ്യകരങ്ങളിൽ അണിയിക്കപ്പെടുന്നത് എന്ന ചിന്ത, നിയമത്തിന്റെ അന്തരാത്മാവിന് വേണ്ടിയുള്ള അന്വേഷ ണത്തിൽ സംഭവിക്കുന്ന അപജയത്തിൽനിന്നും ആവിർഭവിക്കുന്നതാ ണ്. മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള തീക്ഷ്ണതയും ഇതിനു സഹായകമാ യി മൂല്യാധിഷ്‌ഠിതമായ ഒരു സഭാസമൂഹ ത്തെ കെട്ടിപ്പടുക്കുന്നതിനു ള്ള ആഭിവാഞ്ഛയുമാണ് , സഭയിൽ നിയമങ്ങൾ രൂപപ്പെടുന്നതിന് പിന്നിലുള്ളത്. ഈ ചിന്ത ഇന്നും സഭയിലെ നിയമനിർമ്മാതാക്കളേയും വ്യാഖ്യാതാക്കളെയും ഒരുപോലെ സ്വാധീനിക്കട്ടെ. ഇത്തരം ഒരു നിയമ ദർശനം സഭയുടെ ഘടനാത്മകതയിലേയ്ക്ക് ക്രമാനുഗതമായി സന്നി വേശിപ്പിക്കുമ്പോൾ, ദൈവജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ അതി നുള്ളിൽ അനുഭവവേദ്യമാകും. // - 

*( "ബഹു. കുഴിനാപ്പുറത്തച്ചൻ കാനൻ നിയമത്തിൽ വളരെ അവഗാഹമുള്ള വ്യക്തിയാണ് . തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് അദ്ദേഹം  ശ്രദ്ധിക്കുക മാത്രമല്ല, അവരെ അപ്രകാരം ബോധവത്ക്കരിക്കാനും താൽപ്പര്യം എടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ എഴുതിയ ചിന്തോദ്ദീപകവും കൃത്യതയുമുള്ള വിശകലനത്തോടു കൂടിയ ലേഖനങ്ങൾ അതിനു സഹായകമാണ്.:" തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് , തിരുവല്ല രൂപത.) 


****************************************************************************

 അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
  ************************************************ 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.