Freitag, 25. April 2014

ധ്രുവദീപ്തി // സാമൂഹ്യം // കലികാലം കേളികൊട്ടുന്ന മലയാളക്കര: by K.A.Philip, USA.

ധ്രുവദീപ്തി // സാമൂഹ്യം // 

"നിങ്ങൾ ദൈവമായ കർത്താവിന്റെ  മുൻപിൽ നന്മയും ശരിയും മാത്രം പ്രവർത്തിക്കുമെങ്കിൽ നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതികൾക്കും എന്നേയ്ക്കും നന്മയുണ്ടാകും." / പഴയ നിയമം -മോശയുടെ പ്രബോധനം- / നിയമാവർത്തനം 12-13."
------------------------------------------------------------------------------------------ 

 കലികാലം കേളികൊട്ടുന്ന 

മലയാളക്കര: 


by- K.A.Philip, USA.

ഒരു രാജ്യത്തിന്റെ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയഭാവി രൂപപ്പെടുന്നത് അവിടത്തെ ഭരണാധികാരികളും ജനങ്ങളും പരസ്പരം പൂരകമായി പ്രവർത്തിക്കുമ്പോഴാണ്, അപ്രകാരം ആയിത്തീരുമ്പോഴാണ്. ഇത് തന്നെയാണ് മനുഷ്യസമൂഹത്തിന്റെ ഓരോരോ മേഖലകളിലും കാണപ്പെടുന്ന ശ്രദ്ധേയവും തൃപ്തികരവുമായ ദൈനംദിന മാറ്റങ്ങളുടെയും മറ്റെല്ലാ ബാഹ്യ-ആന്തരിക അവസ്ഥാരൂപങ്ങളുടെയും അടിസ്ഥാനം. ഈ അടിസ്ഥാന ഘടകങ്ങളിൽ ഒട്ടും പ്രാധാന്യം കുറയാത്ത കാര്യങ്ങളാണ്, ജനാധിപത്യവിചാരവും, അന്ധമായി അടിച്ചേൽപ്പിക്കാ ത്ത വിശ്വാസ മതജീവിതവും, മത - രാഷ്ട്രീയ - സാമൂഹ്യ-സാംസ്കാരിക - ശാസ്ത്ര വിഷയങ്ങ ളിൽ ജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതും   മാതൃകയാകേണ്ടിയിരിക്കുന്നതുമായ  ഉറച്ച സാമൂ ഹ്യ സംസ്കാരബോധവും. കേരളത്തിലെ ജനങ്ങളിൽ ആന്തരികവും ബാഹ്യവുമായ സാംസ്കാരി ക പരിവർത്തനങ്ങൾ ഉണ്ടായത് അതിനാവശ്യമായ സാമൂഹ്യജീവിതക്രമവും ചിട്ടയും പരസ്പര പൂരകമായിട്ടായിരുന്നില്ല.
ഹരിത കേരളം
ലോകത്തിൽ പ്രകൃതിഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും, ഒരു കാര്യത്തി ൽ   മാത്രമല്ലാ, മറ്റനേകം കാര്യങ്ങളിലും കേരളം അനുഗ്രഹിക്കപ്പെട്ട "വാഗ്ദ ത്ത ഭൂമി"യായി, നാം അഭിമാനിച്ചിരുന്നു. ഇന്ത്യൻ ഉപഭൂഘണ്ഢത്തിന്റെ ജീവനും നിത്യ കെടാവിളക്കും ആയിരിക്കുമെന്ന് കേരളത്തെ അറിഞ്ഞിരു ന്ന ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക്‌, ദൈവം ഇസ്രായേലിനു നൽകിയ കാനാൻ ദേശംപോലെയും" അവരെ ദൈവത്തി ന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം" എന്നുവരെയും  ആരെല്ലാമോ വിശേഷിപ്പി ച്ച ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ " ദൈവത്തിന്റെ സ്വന്തം നാട്" എന്നു പോലും കേരളത്തെ വിശേഷിപ്പിക്കാൻ ചിലരെങ്കിലും മടിച്ചില്ല. എന്നാൽ ഈ നാട് സാത്താന്റെ കരങ്ങളാൽ  ഭരിക്കപ്പെടുന്ന നാടായിത്തീർന്നിരിക്കുന്നു. God's own country, and Devils own people. !

മലയാളികൾക്ക് മാത്രമായിരുന്നില്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും വിദേശികൾക്കും ഒരുപോലെ ഏറെ പ്രിയങ്കരമായിരുന്നു, മലയാളിയുടെ സ്വപനഭൂമിയായ കേരളം. പാളത്തൊപ്പി തലയിൽ ചൂടിവച്ചു പാടത്തും പറമ്പിലും തൂമ്പയെടുത്ത് പണിയെടുത്തുകൊണ്ടിരുന്ന കർഷകർ, കാലവർഷ മഴവരുമ്പോൾ ഓലക്കുടചൂടി നടക്കുന്ന ജനങ്ങൾ, നെൽകൃഷി യും,   കപ്പകൃഷിയും, തെങ്ങും കമുകും, വാഴകൃഷിയും ഇഞ്ചികൃഷിയുമൊ ക്കെ മലയാളിമനസ്സിനെ എന്നെന്നും വരിക്കോരി തീറ്റിപ്പോറ്റിയിരുന്ന  ഭൂമി വിളകൾ കേരളത്തിന് എന്നും നിത്യ ഹരിതനിറം നല്കിയിരുന്നു. ശുദ്ധജലം പരന്നു കിടന്ന വയലുകൾ, അതിനു തൊട്ടു ചേർന്ന് നിരവധിയായ ശുദ്ധജല തടാകങ്ങൾ, കാലഭേദമില്ലാതെ നിറഞ്ഞു ഒഴുകുന്ന ആറുകളും കൈതോടു കളും, അങ്ങ് വടക്ക് മുതൽ തെക്കേയറ്റം വരെ മനോഹരമായി കിടക്കുന്ന കടൽത്തീരങ്ങൾ, പശ്ചിമഘട്ടത്തിലെ വനമേഖലയുടെ സൌന്ദര്യം, കാടും കാട്ടാറുകളും കാട്ടാനകളും എല്ലാം മലയാളിയുടെ മനസ്സിൽ  നിറഞ്ഞു തുളു മ്പി നിന്ന  അഭിമാനമായിരുന്നു. ഇതെല്ലാം കേരളത്തിന്റെ  പൂർവ്വകാല ചരി ത്ര സമരണകൾ മാത്രമായി. 

കേരളത്തിലെ ക്രിസ്ത്യാനികൾ രാവിലെ പള്ളികളിൽ പോയി പ്രാർത്ഥന നടത്തുന്നുണ്ട്. ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ചെന്ന് കുളിച്ചു പ്രാർത്ഥന നടത്തു ന്നു. ഹൈന്ദവ വീടുകളിൽ സായാഹ്നത്തിൽ വിളക്കുവച്ചു സന്ധ്യാ പ്രാർത്ഥ ന ചൊല്ലുമ്പോൾ, അയലത്തെ ക്രിസ്ത്യാനികളുടെ വീടുകളിൽ സന്ധ്യാസമ യത്തെ പള്ളിമണികൾ  അടിക്കുമ്പോൾ സന്ധ്യാ പ്രാർത്ഥന നടത്തുന്നതും, മുസ്ലീമുകൾ മോസ്കിൽ പോയി നിസ്കരിക്കുന്നതും എല്ലാം എന്തെല്ലാമാണ് ന മ്മോടു ഇവ നല്കുന്ന   സന്ദേശങ്ങൾ? ഒരു സമാധാന സംസ്കാരത്തിന്റെ ജീവി ക്കുന്ന അടയാളങ്ങൾ തന്നെ ആയിരുന്നു. അതുപക്ഷെ, ഇവയെല്ലാം കേരള ത്തിൽ  ഉണ്ടായിരുന്ന പൂർവികരുടെ ഒരു പഴയ കാല ജീവിതശൈലിയായി രുന്നു എന്നൊക്കെ പറയുന്നവർ ഇപ്പോൾ  ധാരാളം ഉണ്ട്. ദൈവത്തെക്കുറിച്ചു അറിയേണ്ട കാര്യങ്ങൾ ചിന്തിക്കാതെ അന്ധവിശ്വാസങ്ങളിൽ മുഴുകി സമൂ ഹം വിഷമയമാക്കിത്തീർക്കുകയാണ്. അതുപക്ഷെ, കേരളീയരിൽ  കാണ പ്പെടുന്ന മതഭേദം കൂടാതെയുള്ള ആചാരാനുഷ്ടാനങ്ങൾ എല്ലാം തന്നെയും  അവർ മത്സരിച്ചു പരസ്പ്പരം അനുകരിക്കുന്ന അന്ധവിശ്വാസ പ്രയോഗങ്ങൾ ആണെന്ന് തന്നെ പറയാം. 

ദൗർഭാഗ്യമെന്നു തന്നെ ഇതിനെപ്പറ്റി   പറയട്ടെ, ലോകത്തുള്ള എല്ലാ തിന്മകളു ടെയും വിളഭൂമിയായി കേരളം മാറിപ്പോയിയെന്നു ഇവിടെ ഓരോരോ സംഭ വങ്ങളും ആനുകാലിക അനുഭവ ചരിത്രങ്ങളും എല്ലാം കാണുകയും കേൾ ക്കുകയും ചെയ്യുമ്പോൾ നമ്മെ അപ്രകാരം എന്നും ചിന്തിപ്പിക്കാൻ കാരണമാ ക്കിയിരിക്കുകയാണ്. മോഷണവും ചൂഷണവും കൊലപാതകവും കൊള്ളി വയ്പ്പും വർഗീയതയും സ്വജനപക്ഷപാതവും അഴിമതിയും കോഴപ്പണവും ഒരു വശത്ത്‌, മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന അന്ധവിശ്വാസങ്ങളും അതിനു പിന്നാലെ പോകുന്ന അനുയായികൾ വേറൊരു വശത്തും ! ഇക്കാര്യത്തിൽ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീമുകളും മറ്റുമതസ്തരും എല്ലാം ആരുടേ യും ഒട്ടും പിന്നിലല്ല.

അഴിമതിയുടെ കേന്ദ്രീയ സ്ഥാനമായി സർക്കാർ ഓഫീസുകൾ മാത്രമല്ല, മുഖ്യ മന്തിയുടെ ഓഫീസ് വരെ അഴിമതിയിൽ കുളിച്ചു നില്ക്കുന്നു. ജനങ്ങ ളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ വേണ്ടിയ റിക്കാർഡുകൾ ഒരു ജീവനക്കാ രന്റെ കൈകളിലെത്തിയാൽ എന്തെങ്കിലും അതിൽ നടപടികൾ ഉണ്ടാകാൻ കോഴപ്പണം കിട്ടണം, അത് ലഭിച്ചില്ലെങ്കിൽ ആ ഫയൽ എന്നേയ്ക്കുമായി നാ ട്ടുഭാഷയിൽ പറഞ്ഞാൽ "മുങ്ങും." കേരളത്തിന്റെ വികൃതമായ പുതിയ  മുഖമാണിത്.

മലയാളിയുടെ മനം മാറുന്നതുപോലെ തന്നെ കേരളത്തിന്റെ പ്രകൃതിയും കാലാവസ്ഥയും മാറിയിരിക്കുന്നു. ആവശ്യം വേണ്ട മഴയുടെ കുറവും, ശുദ്ധ ജലവും, വിഷമയഭക്ഷണവസ്തുക്കളും, കടുത്ത സൂര്യതാപവും, മഹാരോഗങ്ങ ളും കേരളഭൂമിയിലെ സാധാരണ ജനജീവിതത്തിന് ഒരുവശത്ത്‌ ഭീഷണിയാ യി നേർക്കുനേർ  നില്ക്കുന്നുവെന്ന് കാണാൻ കഴിയും. മറുവശത്ത്‌, കേരള ത്തിലെ ജനജീവിത സംസ്കാരത്തിൽ വന്നു ഭവിച്ചിട്ടുള്ള അപകടകരമായ മാറ്റ ങ്ങളാണ് . ഏതെല്ലാമാണ് ഈ മാറ്റങ്ങൾ എന്ന് പറയുന്നത്‌ ? അത് ഒരുപക്ഷെ ഒരു സാഹസിക ചിന്തയാണെന്നു കൂടി പറയട്ടെ.

അവർണ്ണരെന്നും സവർണ്ണരെന്നുമൊക്കെ വിളിച്ചു പ്രാകൃത ജനജീവിതം ന യിച്ചകാലം ഉണ്ടായിരുന്നു. ജാതിചിന്തയും ആരാധനാരീതിയും സ്ത്രീകളുടെ ജീവിതവും കുടുമ്പജീവിതവും ദുഷ്ക്കരമാക്കിയിരുന്ന മലയാളീസമൂഹ ത്തിനു, തികച്ചും ഒരു ഭ്രാന്താലയം എന്ന് വിളിക്കപ്പെട്ട ഒരു നീണ്ടകാലം കേര ളത്തിൽ ഉണ്ടായിരുന്നു. വിഷമയമായിരുന്ന അവർണ്ണ - സവർണ്ണ ജാതി മൽ പ്പിടുത്തം ! എതിർപ്പുകളും സമരങ്ങളുമെല്ലാം, ഹിന്ദുമത  ആരാധനാ കേന്ദ്ര ങ്ങളായ  ക്ഷേത്രത്തിലേയ്ക്കുള്ള പൊതു പ്രവേശനം മുതൽ എല്ലാ തരത്തിലു മുള്ള  പൊതുവിഷയങ്ങളിലും  ജാതിചിന്തയുടെ  പേരിൽ ഈ മൽപ്പിടുത്തം ഉണ്ടായി.

 മതാധികാരികളിൽ കാണപ്പെടുന്ന ചില കാര്യങ്ങൾ നമ്മെ ഏറെയേറെ ചി ന്തിപ്പിക്കുന്നു., അവർ ഏതുവിഭാഗത്തിലുള്ളവർ ആയിരുന്നാലും   ഭരണനിർ വഹണത്തിൽ ചൂണ്ടുവിരലൂന്നിയ വ്യക്തി അധികാര ആധിപത്യത്തിന്റെ പുകമറപിടിച്ചു ആരാധനാലയങ്ങളിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല കുടുംബസംവിധാനത്തിലും അനാശാസ്യവും  അവിഹിതവുമായ നിഷേധ    ഇടപെടലുകൾ   നടത്തുന്നുണ്ട് . ഇതൊക്കെ ലോക ജനതയ്ക്ക് മൊത്തത്തിൽ മോശമായതും ചിന്തോദ്ദീപകവുമായ ഒരു  സന്ദേശമാണ് നല്കുന്നത്. ഇവർ എങ്ങോട്ട്?

ഇങ്ങനെയുള്ള ദുരന്ത പരിവർത്തനം വന്നുപോയ കേരളത്തിലെ ജനസമൂഹം  ദൈവവുമായി മൽപ്പിടുത്തം നടത്തുന്നവരായിരിക്കുന്നു എന്ന് പറയട്ടെ. സാമൂഹ്യജീവിതത്തിലെ ക്രമങ്ങളും ചിട്ടകളും പൊതുവെ കേരളത്തിലെ ധാർമ്മിക ബോധം നഷ്ടപ്പെട്ട മലയാളികൾ അവഗണിക്കുന്നു. മതവും യഥാർത്ഥ വിശ്വാസജീവിതവും, രാഷ്ട്രീയവും പൊതുഭരണ നിർവഹണ കാര്യക്ഷമതയും നീതിന്യായ വ്യവസ്ഥയും തകരാറാക്കുന്നുണ്ട്. 

അവിഹിത സാമ്പത്തിക ക്രയ വിക്രയങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിച്ചു. കൃഷിയും കാർഷിക രംഗത്തെ ഉൽപ്പന്നങ്ങളുടെ മേന്മയും വിതരണവും, പൊതുജനാരോഗ്യവും, കുടുംബവും സാമൂഹ്യജീവിതത്തിലെ സുരക്ഷിത ത്വവും, അടിസ്ഥാന സൌകര്യങ്ങളും  വികസന കാഴ്ചപ്പാടുകളും കേരളത്തി ൽ പൂർണ്ണമായും പരാജയപ്പെട്ടു. മാലിന്യ കൂമ്പാരം നിറഞ്ഞ റോഡുകളും വീടുകളുടെ പരിസരവും, നാടും നഗരവും, വൃത്തികേടായി ഭക്ഷണസാധന ങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന കട കമ്പോളങ്ങൾ, ചായക്കടകൾ ഇവയെല്ലാം കേരള സാമൂഹ്യസംസ്കാര ജീവിതശൈലിയുടെ തകർച്ചയെയാണ് കാണിക്കുന്നത്. ഇവയൊന്നും ഒരു മലയാളിക്കും അറപ്പും വെറുപ്പുമുണ്ടാക്കുന്നില്ല, അതിൽ ഒട്ടു ദു:ഖവും ഇല്ല. 

പൊതുവെ നോക്കിയാൽ  ധാർമ്മിക മൂല്യങ്ങളും ജനാധിപത്യവും ഭരണവും  പൌരാവകാശങ്ങളും, ഇങ്ങനെ എല്ലാ മേഖലകളിലും തന്നെ  കേരളത്തിൽ ഭീകര വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ, "ഞാൻ നി ന്റേത് പിടിച്ചുപറിക്കും നീ എന്റെതും.".എന്ന പ്രമാണം. ഒരുവൻ എങ്ങനെ യും മറ്റൊരുവനെ അതുപോലെ  നേരെ തിരിച്ചും തട്ടിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്ന ഒരു ഭീകര ജനജീവിത സംസ്കാരം മലയാളികൾ പൊതുവെ എല്ലാ യിടത്തും സ്വായത്തമാക്കിയിരിക്കുകയാണ്. ആർക്കും ആരോടും യാതൊരു പ്രതിബദ്ധതയുമില്ലാതായി. സംസാരിക്കുന്നതിൽ  ഒരു നാവു പിഴച്ചാൽ മതി, അനുബന്ധമായി കൊലപാതകങ്ങൾ പോലും അവിടെ നിത്യസംഭവമായി ത്തീരുകയാണ്. 

നമ്മുടെ കേരളത്തിലെ നെൽകൃഷി 
കേരളത്തിൽ  അദ്ധ്വാനിക്കുന്ന കർ ഷകർ ഉണ്ടാക്കിയിരുന്ന മേന്മ യുള്ള വിളകളും, അവർ അവിടെ ചെയ്തിരു ന്ന എല്ലാവിധ കൃഷികളും അവരുടെ യെല്ലാം നല്ല കൃഷിഭൂമിയും ക്രിമിന ലുകളുടെ   നിയന്ത്രണത്തിൽ പെട്ടു കഴിഞ്ഞു. കർഷകർ ഉണ്ടാക്കുന്ന വി ളകൾക്ക് കമ്പോളത്തിൽ അർഹിക്കു ന്ന  തക്ക വിലകൊടുക്കാത്ത മോശം  അവസ്ഥ കാണുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നെല്ല്, കാപ്പി, വാഴ, കുരുമുളക്, കപ്പ, ചേന, ചേമ്പ്, പച്ചക്കറിസാധനങ്ങൾ, വൻ വ്യാവസാ യിക പ്രാധാന്യമുള്ള റബ്ബർ എന്നിങ്ങനെ കർഷകർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങ ൾ ഉണ്ടാക്കുന്നതിനു കർഷകർക്ക് സർക്കാരിന്റെ പ്രോത്സാഹനം ലഭിക്കുക യില്ല. നെൽവയലുകൾ നിരത്തി കെട്ടിടസമുച്ചയങ്ങൾ ഉയർന്നു പൊങ്ങുക യാണ്. ഇവിടെയെല്ലാം റിയൽ എസ്റ്റെറ്റ് ബിസ്സിനസ് മാഫിയകൾ ലാഭം കൊയ്യു മ്പോൾ, ഇതിനെല്ലാം പിറകിൽ രാഷ്ട്രീയക്രിമിനലുകളും ഉദ്യോഗസ്ഥന്മാരും അഴിമതി നടത്തുന്നു. നിത്യോപയോഗസാധനങ്ങളായ അരി, പഴം, പച്ചക്കറി കൾ, ഇറച്ചി തുടങ്ങിയവ കേരളത്തിൽ ഉണ്ടാക്കുന്നത്‌ ഇന്ന് വെറും പഴഞ്ചൊ ല്ലായി തീർന്നിരിക്കുന്നു. കമ്പോളങ്ങളിൽ ലഭിക്കുന്ന ഭക്ഷ്യസാധങ്ങൾക്ക് പണ്ടെങ്ങും ഇല്ലാത്ത വർദ്ധിച്ച വില നൽകേണ്ടിയിരിക്കുന്നു. ഇവയൊക്കെ കേരളത്തിലെ ജനങ്ങൾക്ക്‌ ലഭിക്കുന്നത് അന്യസംസ്ഥാന കർഷകർ കൃഷി സ്ഥലങ്ങളിൽ ജോലിചെയ്യുന്നതുമൂലമാണ്.

കേരളത്തിലെ ഓരോരോ കർഷകരുടെയും വീടുകളിൽ ആടുകളും, കോഴി യും, പന്നിയും, പൂച്ചയും, പട്ടിയും, കന്നുകാലിമൃഗങ്ങളും വളർത്തുമൃഗങ്ങ ളും ഉണ്ടായിരുന്ന ഒരു മനോഹരമായ കാലമുണ്ടായിരുന്നു. ഇപ്പോൾ നാം കാണുന്നത്, പശുക്കൾ ഇല്ലാത്ത തൊഴുത്തും, നെൽകൃഷിയില്ലാത്ത കരഭൂമി യായിത്തീർന്ന വരണ്ട  നെൽപ്പാടങ്ങളും മറ്റും മറ്റുമായി കേരളം മാറിയിരി ക്കുന്ന കാഴ്ചയാണ്. ഇവിടെയെല്ലാം റീയൽ എസ്റ്റെറ്റ് മാഫിയകൾ കെട്ടിപ്പൊ ക്കുന്ന അഞ്ചുസെന്റു ഭൂമികളിൽ ഉണ്ടാക്കുന്ന കെട്ടിടങ്ങളാണ്.

നമ്മുക്ക് ശുദ്ധജലം ലഭിച്ചിരുന്ന കിണറുകൾ ഇന്ന് ജല ദൗർലഭ്യത്തിൽ വറ്റു ന്നു, അവിടെയെല്ലാം കുഴൽക്കിണർ സ്ഥാനം പിടിച്ചു. മലയാളിയുടെ മനസ്സു പോലെ ഭൂമിക്കും കാലാവസ്ഥയിലും മാറ്റങ്ങൾ വന്നു. പുൽക്കൊടികളിൽ പറ്റിപ്പിടിച്ച കണ്ണീർ തുള്ളിപോലെ തിളങ്ങിക്കിടന്നിരുന്ന  ശുദ്ധജലത്തുള്ളി കൾ മുറിഞ്ഞു വീണൊഴുകിയ മനോഹരമായ  കൊച്ചു കൈതോടുകളും പുഴകളും മാലിന്യ കൂമ്പാരങ്ങളുടെയും കക്കൂസ് മാലിന്യങ്ങളുടെയും നിർ മാർജ്ജന  നിക്ഷേപ സ്ഥലമാക്കുവാനുള്ള എളുപ്പവഴിയാക്കി മാറ്റിയത് മല യാളിയുടെ വൻ കണ്ടുപിടുത്തമാണ്. പരിശുദ്ധമായ ജലം നല്കിയിരുന്ന തോടു കളും പുഴകളും കുളങ്ങളും ഇന്ന് മഹാരോഗങ്ങളുടെ സംഭരണിയാണ്. പഞ്ചാ യത്തുകളും നഗരസഭകളും ഏറ്റെടുത്തു അവിടെ നിന്നും വിതരണം ചെയ്യു ന്ന കുടിവെള്ളം  മാലിന്യം കലർന്നതാണെന്ന സത്യം ജനങ്ങൾ പറയുന്നു. കേരളീയൻ കഴിക്കുന്ന ഏതുവിധ ഭക്ഷണത്തിലും കുടിക്കുന്ന ജലത്തിലും വിഷാംശം കലർന്നതാണ്. ലഭിക്കുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളിലും ക്യാൻസർ മുതൽ എല്ലാവിധ മാരക രോഗങ്ങളെയും അറിഞ്ഞുകൊണ്ട് തന്നെ ക്ഷണി ച്ചു വരുത്തുന്ന വിഷാംശം ഉണ്ട്. മലയാളിക്ക് അതുപക്ഷെ അതും പ്രശ്നമല്ലാ.

കേരളീയരുടെ പരിപാവനമായ ആഢ്യതാ വിചാരവും തറവാട്ട് മഹിമയും ആചാരങ്ങളും വലിയ ആഘോഷങ്ങളും വിശ്വാസപാരമ്പര്യങ്ങളും നല്ല കുടുംബബന്ധങ്ങളും അയൽ ബന്ധങ്ങളും എല്ലാം എന്തിന്റെയോ എല്ലാം പ്രതീകങ്ങളായിരുന്നു. വിവാഹം തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും അയല്ക്കാരും ബന്ധുക്കളും സന്തോഷത്തോടെ പരസ്പരം സഹകരിച്ചു സഹായിച്ചു. മരണവീടുകൾ ഒരിക്കലും എകാന്തമായിരുന്നില്ല. സ്വന്തക്കാരും അയൽക്കാരും പരിചിതരും മരണവീട്ടിൽ കൂടിയിരുന്നു രാത്രിമുഴുവൻ സമയം പ്രാർത്ഥനകൾ ചൊല്ലി പരേതരുടെ അത്മാവിനായി കാഴ്ചവച്ചിരുന്നു. എന്നാൽ കാലം മാറി. അയൽക്കൂട്ടങ്ങളും കൂട്ടായ്മസംഗമവുമെല്ലാം നിലവിൽ ഉണ്ടായിട്ടുണ്ടല്ലോ, എന്നാൽ സ്വന്തക്കാരും അയല്ക്കാരും വെറും പേരിനുമാത്രം കാണികൾ ആയി മാത്രമായിത്തീർന്നുകൊണ്ടിരിക്കുന്നു. 

അന്നത്തെ ഗ്രാമത്തിലെ ചായക്കടയും അത് നടത്തുന്ന പിള്ളേച്ചന്റെ ചായ യും ചൂട് ദോശയും ചമ്മന്തിയും നാവിൽ ഇപ്പോഴും രുചിയുടെ ഒരാവേശത്തി ന്റെ തുള്ളികൾ നനവുണർത്തുന്നതായിരുന്നു. നാട്ടിലെ പ്രധാന പൊതുക്കാ ര്യസ്തനും, പാറോത്തിയാരും, ഹജ്ജൂരാഫീസും കണക്കപ്പിള്ളമാരും ശ്രീ പത്മ നാഭന്റെ മുദ്രയുള്ള തൊപ്പിയുള്ള പോലീസും, ഡോക്ടർ ഏമാനും, പള്ളിയച്ച ന്മാരും പള്ളിക്കൂടങ്ങളും  ഒരു സാംസ്കാരിക കേരളത്തിന്റെ തിളക്കമുള്ള  പഴയ അടയാളങ്ങൾ ആയിരുന്നു. അക്കാലത്ത് ക്രമസമാധാനവും വിശ്വാസ മതജീവിതവും ഭദ്രമായിരുന്നു. രാവും പകലും നാട്ടിൽ ജീവിതം സുരക്ഷിത മായിരുന്നു. സ്വന്തം വീടിന്റെ വരാന്തയിലോ, മുറ്റത്തോ, രാത്രിയിൽ കിടന്നു ഉറങ്ങാൻ കഴിയുമായിരുന്നു. ഇന്നോ? ഇന്ന് വീടിനു പുറത്തു കിടന്നുറങ്ങിയാ ൽ ഉറങ്ങുന്നയാളിന്റെ തല പോലും കാണുകയില്ല. നടുറോഡിൽ പട്ടാപ്പകൽ കൊലപാതകം നടക്കുന്നു. സ്വന്തം സാംസ്കാരിക കേരളത്തിന്റെ തകർച്ച!


ഇന്ന് മലയാളക്കരയിലെ പോലീസ് വളരെയേറെ  സ മർത്ഥരാണ്. കുറ്റവാളികളെ വളരെ വേഗം കണ്ടുപിടി ച്ചു അവർ  കൈകാര്യം ചെയ്യുന്നവരാണ് . കുറ്റവാളി യെ പിടിച്ച പോലീസിനെ പിടിക്കാൻ അപ്പോൾ ഒരു കൂട്ടം  രാഷ്ട്രീയക്കാർ നിരനിരയായി അവിടെയെ ത്തും. കുറ്റവാളി നിമിഷനേരം കൊണ്ട് മോചിക്കപ്പെ ടും.  ഇത്തരം രാഷ്ട്രീയക്കാർ ഉന്നതങ്ങളിൽ ഓശാന യും പാടും.! ഈ പ്രക്രിയകളെല്ലാം പോലീസും ഇടനി ലക്കാരും തമ്മിലുള്ള ഒരു തരം കൊമേർഷ്യൽ ലാഭക്കച്ചവടം മാത്രമായിരി ക്കുന്നു. കേരളത്തിലെ  ക്രമസമാധാനം, നീതിന്യായ സംവിധാനം എന്നീക്കാ ര്യങ്ങളിൽ  അധികാരസ്ഥാനത്തിരിക്കുന്ന അധികാരികൾ പോലും ഇത്തരം കൊമേർഷ്യൽ പ്രയോജനങ്ങൾക്ക്  വേണ്ടി നിത്യവും കാത്തിരിക്കുന്ന കുറ്റ വാളികൾ തന്നെയാണ്.  ഇവിടെ കുറ്റവാളികൾ V .V .V .I .P ആണ്പോലും.! ഉദാ:സോളാർ തട്ടിപ്പ് കേസ്സുകൾ., കുറ്റവാളികളെ നിത്യവും അകമ്പടി ചെയ്തു പോകുന്നവർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, എല്ലാവിധ പത്ര-ദൃശ്യ മാധ്യമ ങ്ങൾ, നീതിപീഠത്തിലെ ഉയർന്ന നിയമവിദഗ്ദ്ധർ ജനപ്രതിനിധികൾ എന്നി വരാണ്. ഇതിൽ പ്രമുഖ തട്ടിപ്പ് നടത്തുന്നവർ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി മുതൽ അവരുടെ അടുത്തെത്തുന്ന വ്യക്തിധാർമിക മൂല്യശോഷണം സംഭ വിച്ച സ്ത്രീകൾ വരെയാണ് . ഇത്തരം ക്രിമിനൽ-തട്ടിപ്പ് കേസ്സുകൾ സമൂഹ ത്തിൽ നടത്തുന്നവരെ സംരക്ഷിക്കുന്നവർ  ഭരിക്കുന്ന മന്ത്രിമാരും രാഷ്ട്രീ യക്കാരും പോലീസും കോടതിയുമാണ്! ഇവർ  ഭരണഘടന വാഗ്ദാനം ചെയ്തി രിക്കുന്ന ജനാവകാശങ്ങളെ തകർക്കുന്ന രാജ്യദ്രോഹികൾ ആണ്.

ഇന്ത്യയിൽ കുടുംബബന്ധങ്ങളുടെ തീക്ഷ്ണതയും സാമൂഹ്യജീവിതവും ഏറെ അപകടത്തിലാണെന്ന പരമ സത്യം മാദ്ധ്യമങ്ങൾ പറയുമ്പോൾ മാത്രം ശരി വയ്ക്കേണ്ട കാര്യമല്ല. ഇതൊരു പച്ചയാഥാർത്ഥ്യം തന്നെ. ഇക്കാര്യത്തിൽ വളരെ വേഗം അപകടപ്പെടുന്ന സംസ്ഥാനം കേരളം തന്നെ. പണത്തിനുവേ ണ്ടി സ്വന്തം ഭാര്യയേയും പെണ്മക്കളെയും പോലും വിറ്റഴിക്കുന്നു. ശവം തീനി കളെപ്പോലെയുള്ള ക്രിമിനൽ  സംഘങ്ങൾ  ഇതിനു കെണി വയ്ക്കുന്നു.

അതുപോലെതന്നെ ഇന്ത്യയിൽ കുട്ടികൾക്കും  സ്ത്രീകൾക്കും നേരെയുള്ള ലൈംഗിക പീഡനങ്ങൾ, കൊലപാതകങ്ങൾ, മലയാളക്കരയിലെ നിത്യ സംഭ വമല്ലെയെന്നു ജനങ്ങൾ പരസ്പരം പറയുന്നു. അതുപക്ഷേ, നേരും നെറിവും ഉപേക്ഷിച്ച ഇരട്ട മുഖമുള്ള മലയാളിയുടെ സ്വന്തം മുഖം മിനുക്കുന്ന  "നല്ലപി ള്ള ചമയൽ " മലയാളിമനസ്സ് പറയും, ഇതൊക്കെ നമ്മൾ എന്തിനു പറയാൻ? നമ്മളൊക്കെ മിണ്ടാതിരുന്നാൽ മതിയല്ലേ എന്ന്? നമ്മൾ അഭിപ്രായം പറ ഞ്ഞാൽ സമൂഹത്തിൽ നമ്മൾ ഒറ്റപെടും "- ഇത് രാഷ്ട്രീയത്തിന്റെയും മത ത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാര്യത്തിലുള്ള  സാധാരണ ജന ങ്ങളുടെ നിലപാടാണ്. സത്യം കാണാനും പറയാനും  അധൈര്യപ്പെടുന്ന ഒരു വികല സമൂഹം!  മദ്യവും മയക്കുമരുന്നും ഉള്ളിലാക്കിയ കുടുംബനാഥൻ തന്റെ സ്വന്തം ഭാര്യയേയും മക്കളെയും പോലും വെട്ടിക്കൊല്ലുന്നു. കുറ്റ കൃ ത്യങ്ങൾ ചെയ്യുവാൻ അവരെ പ്രേരിപ്പിക്കുന്നു. അതിനിരയാകുന്നത് കൂടുത ലും സ്ത്രീകളും പെണ്‍കുട്ടികളും ആണ്. സ്വന്തം അപ്പൻ മക്കളെപ്പോലും വെടി വച്ചു കൊല്ലുന്നു. സാംസ്കാരിക കേരളത്തിന്റെ തകർച്ച!

കേരളത്തിൽ ഭീകര കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വർദ്ധിച്ചു വരുന്നു.  സമാധാ നപരമായി ജീവിക്കാൻ നാമൊക്കെ ഒരുക്കുന്ന വീടുകളിലേയ്ക്ക് വരെ കൊലയാളികൾ കയറി വരുന്ന നിത്യ സംഭവങ്ങളാണ് നടക്കുന്നത്. സർക്കാ രും കോടതിയും പോലീസും ജനങ്ങളും രാഷ്ട്രീയക്കാരും നിശബ്ധത പാലി ക്കുന്നു. അവർ വെറും നിഷ്ക്രിയ കാഴ്ചക്കാരാണ്. കേരള സാമൂഹ്യജീവിത ത്തിലെ  കുറ്റ കൃത്യങ്ങൾക്കും അസ്വസ്ഥതകൾക്കും ആരാജകത്വത്തിനും ക്രിമിനലുകൾക്ക് ശക്തികൊടുക്കുന്ന  ഒരു ഭീകരവും മോശപ്പെട്ടതുമായ സന്ദേശമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്ന കൊലപാതകം നൽകുന്നത്. ഒരു നാവു പിഴച്ചാൽ പിച്ചാത്തി മുനയിൽ ഒരാളുടെ ജീവൻ ഇല്ലാതാക്കുന്ന സാം സ്കാരിക കേരളമാതൃക!

നീതിയില്ലാത്ത നീതിബോധം
ജനാധിപത്യവ്യവസ്ഥിതി തന്നെ കേര ളത്തിൽ ആകെമാനം അപകടപ്പെട്ടി രിക്കുകയാണ്. കേരളാഭരണ കർത്താ ക്കൾ, രാഷ്ട്രീയക്കാർ, സർക്കാർ ജീവ നക്കാർ ഇവരെല്ലാം ആർഭാഢത്തിനും അധികാരത്തിനും കൈക്കൂലികൾ ക്കും വേണ്ടി ഭരണം ദുർവിനിയോഗം ചെയ്യുന്നു. ഉദാ: യോഗ്യതയില്ലാത്തവ രെ മന്ത്രിമാരുടെ സെക്രട്ടറിയാക്കുന്നു . സിനിമാമന്ത്രി, കായികമന്ത്രി, സീരി യൽ മന്ത്രി, ഇങ്ങനെയൊക്കെ കുറെ മന്ത്രിമാർ കേരളത്തിൽ ഉണ്ട്. തൊഴി ൽ  നൽകാനും ജനങ്ങളുടെ ആവശ്യങ്ങളും പട്ടിണിയും മാറ്റാൻ ആവശ്യമാ യിരിക്കുന്ന കാർഷിക മേഖലയെ ശ്രദ്ധിക്കുവാനും കഴിയാത്ത മന്ത്രിമാർ ഇന്ന് കേരളീയർക്ക് വെറും അലങ്കാരമായിരിക്കയാണ്. പരിസ്ഥിതിവാദം നിത്യവും ഉരുവിടുന്ന രാഷ്ട്രീയ മാഫിയകൾ, പാവപ്പെട്ട മലയോര കർഷക നെ എന്നും ഉദ്ധരിക്കാൻ   സമരപ്പന്തലിൽ വിപ്ലവവീര്യം പ്രസംഗിക്കുന്ന പ്രമാ ണികളും, രാഷ്ട്രീയക്കാരും, ക്വാറികളും ഖനനവും നടത്തി കോടികൾ കൊ യ്യുന്ന മാഫിയകളും ഇവരൊന്നും ഒരിക്കലും പാവപ്പെട്ടരുടെ കണ്ണീർ ഒപ്പിയെ ടുക്കുവാൻ വേണ്ടിയല്ല, മറിച്ചു, ഇക്കൂട്ടർ അവരുടെയെല്ലാം  അവിഹിതമായി സമ്പാദിച്ചിരിക്കുന്ന ഭൂമികൾ സംരക്ഷിക്കാനുള്ള വെറും മുതലക്കണ്ണീർ പൊഴിക്കൽ മാത്രമാണ് നടത്തുന്നത്.

കേരളത്തിലെ എല്ലാ ചേരികളിലും നിത്യവും പരസ്യമായ അഴിമതി നടക്കു ന്നു. നമ്മുടെ മൌലീകാവകാശമായ വോട്ടു രേഖപ്പെടുത്തുന്നതിൽ കേരള ത്തിലെ രാഷ്ട്രീയകഷികളും സർക്കാരും ഇക്കാര്യത്തിൽ പരസ്യമായ അഴി മതി നടത്തി. വിദേശ മലയാളികളെ രണ്ടാംകിട പൌരനായോ അല്ലെങ്കിൽ അതിലുമേറെ അവഗണനയോടെ അവരുടെ വോട്ടവകാശത്തെ തടഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷൻ പോലും ഭരണഘടനയെ ധിക്കരിച്ചു. അതുപക്ഷെ അതിവിദൂരമല്ലാത്ത കടുത്ത എതിർപ്പുകൾ രാഷ്ട്രീയതലങ്ങളിലെ വെള്ളാ നകൾക്ക്, അവഗണന നേരിടുന്ന ഈ വിഭാഗങ്ങളിൽ നിന്നും നേരിട്ട് മനസ്സി ലാക്കേണ്ട അനുഭവങ്ങൾ ഒട്ടും വൈകാതെ അറിയേണ്ടി വരുമെന്നതു തീർച്ച യാണ്. മനുഷ്യാവകാശങ്ങളെ പുല്ലുവില കൊടുക്കാത്ത ജനാധിപത്യ സംസ്കാ രം! ബൈബിളും ഗീതയും ഖുറാനും ഒന്നും അവർക്ക് മറിച്ചുനോക്കെണ്ടതില്ല. ധാർമ്മിക സാംസ്കാരിക അധ:പതനം എന്നതിനെ വിശേഷിപ്പിക്കാം.

മന:സംയമനവും വിവേകവും ആത്മജ്ഞാനവും നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടെ കേരളത്തിൽ ഇപ്പോഴുള്ളത്. കേരളം കേന്ദ്രമാക്കി വാനവ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ മുറതെറ്റാതെ ഭദ്രമായി നടക്കുമ്പോഴും അവയെ ശൂന്യാകാശത്തിന്റെ അനന്തതയിലേയ്ക്ക് വരെ എത്തിക്കുവാൻ ശാസ്ത്രം വഴിതെളിക്കുമ്പോഴും, അതേസമയം സാംസ്കാരികജീവിതത്തിൽ ധാർമികത നഷ്ടപ്പെട്ടു നശിക്കുന്ന ഒരു ജനതയുടെ ഒരു ഭീകര ഭാവി അവസ്ഥാവിശേഷം അവനവന്റെ സ്വന്തം കാൽച്ചുവട്ടിലെ മണ്ണിൽ ദർശിക്കുന്നു. കേരളീയർ  ത ന്നെ അതിനു കാരണക്കാരാകുന്നു എന്ന ഭയം ഓരോരുത്തനിലും നിഴലിക്കു ന്നുണ്ട്. കലികാലം കേളി കൊട്ടി ആഘോഷിക്കാൻ ദുര്യോഗം സിദ്ധിച്ച കേര ളത്തിലെ ജനങ്ങളുടെ ദുർവിധിയെക്കുറിച്ചും ഭാവിയെക്കുറിച്ചും ഈശ്വരന ല്ലാതെ ആർക്കാണറിയുവാൻ കഴിയുക ? 
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.