Sonntag, 25. Dezember 2016

ധ്രുവദീപ്തി: ക്രിസ്മസ് ചിന്തകൾ // Sr. സിസിലി മാത്യു

ധ്രുവദീപ്തി // Xmas Thoughts // 

ക്രിസ്മസ് ചിന്തകൾ: 

 Sr. സിസിലി മാത്യു, സുപ്പീരിയർ, 

ഹോളി ക്രോസ് കോൺവെന്റ്, മണ്ണക്കനാട്  


 Sr. Cicily Mathew,
Holy Cross Convent
മ്മുടെയെല്ലാം മനസ്സിൽ ഇന്ന് പൂർണ്ണമായി നിറഞ്ഞു നിൽക്കുന്നത് യേശു ക്രിസ്തുവിന്റെ ജന്മദിനത്തെ ലോകം  ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനം എന്ന് വിളിക്കപ്പെടുന്ന ഓർമ്മദിനത്തെയാണ്. നാം മാത്രമല്ല, ലോകമെമ്പാടും ക്രിസ്ത്യാനികളും ക്രിസ്ത്യാനികൾ അല്ലാത്തവരും പോലും യേശു ക്രിസ്തുവിന്റെ ജനനദിവസം വളരെ ഏറെ ആഘോഷമായി അനുസ്മരിക്കുകയാണ്. "ക്രിസ്മസ്ദിനം"- ചുരുക്കിപ്പറഞ്ഞാൽ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിവസം ക്രിസ്മസ് ദിനം ലോകമൊട്ടാകെ ആഘോഷിക്കുകയാണ്. 

ക്രിസ്ത്യാനികൾ എന്തുകൊണ്ടാണ് ക്രിസ്മസ് ഡിസംബർ 25-നു ആഘോഷിക്കുന്നത്? യേശു ക്രിസ്തു ദൈവപുത്രനാ ണ് എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതുകൊണ്ടാണ് യേശുവിന്റെ ജന്മദിനത്തിന്റെ ഓർമ്മക്കായി ക്രിസ്മസ് ആഘോഷിക്കുന്നത്. യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ചു, അതിനുശേഷം വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു എന്ന് നാം വിശ്വസിക്കുന്നു." ക്രിസ്തു-മാസ്സ്" കുർബാന സൂര്യാസ്തമനം കഴിഞ്ഞു പാതിരായ്ക്ക് ആണ് നടത്തപ്പെട്ടിരുന്നത്. ക്രിസ്‌തുവിനെ സ്മരിക്കുന്ന Christ-Mass- ൽ (Communion, Euscharistie) നിന്നാണ് ക്രിസ്മസ് എന്ന പേര് നമുക്ക് ലഭിച്ചത്.

 ബേത്ലഹേമിൽ ഒരു തൊഴുത്തിൽ
യേശു പിറന്നു.
 
യേശുവിന്റെ ജനനത്തിനു കുറച്ചു നാൾ മുൻപ് യേശു വിന്റെ അമ്മയും യൗസേപ്പ് പിതാവും നസ്രത്തിൽ നിന്ന്    ബെത്ലഹേമിലേയ്ക്ക് താമസം മാറ്റിയെന്നും, അന്ന്  അവിടെ താമസത്തിനുള്ള ഒരു സൗകര്യവും അവർക്ക്  ലഭിക്കാതെ വന്നതിനാലാണ് ഒരു തൊഴുത്ത് താമസത്തിന് വേണ്ടി തെരഞ്ഞെടുത്തതെ ന്ന് കരുതപ്പെടുന്നു. 
 
ആ തൊഴുത്തിലാണ് യേശു ജനിച്ചതും. യേശുക്രിസ്തുവിന്റെ ജനനസമയവും ജനനസ്ഥലവും മറ്റും ആട്ടിടയന്മാർക്കും ലോകമാകെയും അറിയിച്ചത് അന്ന്  ആകാശത്തിൽ വഴികാട്ടിയായെത്തിയ അതിശോഭയേറിയ ഒരു നക്ഷത്രം   
ആയിരുന്നു എന്ന് നാം വായിക്കുന്നു. 

യേശുവിന്റെ ശരിയായ ജനനത്തിയതിയോ മാസമോ അറിയില്ലെങ്കിലും നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ ക്രിസ്മസ് ദിനം ഡിസംബർ 25 ആണെന്ന് ഉറച്ചു വിശ്വസിച്ചു. പിന്നീട് പൗരസ്ത്യരാജ്യങ്ങളും അതംഗീകരിച്ചു. വിശുദ്ധ ബൈബിളിൽ ജനന ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. ഗ്രിഗോറി യൻ കലണ്ടർ പ്രകാരം ഡിസംബർ 25 ക്രിസ്തുവിന്റെ ജനനദിവസം എന്നത് ആധുനിക ലോകരാജ്യങ്ങളുടെ മുഴുവൻ പുതിയ സിവിൽ കലണ്ടറുകളിൽ അതേപടി സ്വീകരിച്ചു അംഗീകരിക്കുകയാണുണ്ടായത്. എന്നാൽ ചില പൗര സ്ത്യ സഭകൾ ജനുവരി 7-നു ആചരിക്കുന്നുണ്ട്. അത് പുരാതനകാലത്തെ ജൂലിയൻ കലണ്ടർ പ്രകാരവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരവുമുള്ള കണ ക്കുകളുടെ വ്യത്യാസത്തെയും കണക്കിലെടുത്താണ്, അല്ലാതെ അതൊരു നിഷേധ തീരുമാനമോ അല്ല.

ലോകരാജ്യങ്ങളിൽ മുഴുവനുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ ഈ ദിവസം മതപരമായും സാംസ്കാരികമായും പൊതുവെ എല്ലായിടത്തും ഡിസംബർ 25- നാണ് ആഘോഷിക്കുന്നത്. അതേസമയം, ഇത് ക്രിസ്ത്യൻ ലിറ്റർജിക്കൽ വർഷത്തിന്റെ പ്രധാനദിവസത്തെ ആഘോഷത്തിൽ മനുഷ്യന് സമാധാന വും പ്രതീക്ഷയും നൽകുന്ന നോയമ്പു കാലത്തിന് അവസാനം, ആഗമനക്കാ ലത്തിനു ശേഷമുള്ള ഓർമ്മദിനവുമാണ്. എന്നാൽ ചിലരാജ്യങ്ങളിൽ ക്രിസ്മസ് തിരുനാൾ ആഘോഷിക്കുന്നത് ഇരുപത്തിനാലാം തിയതിയാണ്. ഇക്കാലത്ത്  ലോകരാജ്യങ്ങളിൽ എല്ലാം തന്നെ ഈ ദിവസം പൊതു അവധി ദിവസമായും അംഗീകരിച്ചിട്ടുണ്ട്. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ഈ ദിവസം ക്രിസ്മസ് ദിനം  ആചരിക്കുന്നതിനോടും യോജിക്കുന്നില്ല. എങ്ങനെയാണ് ഈ ആഘോഷ ദിവസം ആചരിക്കുന്നത്? യേശുവിന്റെ ജനനം നടന്ന സമയം എന്നതനുസരി ച്ചു പാതിരായ്ക്ക് ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടുന്നു. യേശു പിറന്നുവീണ കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന പുൽക്കൂടുകൾ ഉണ്ടാകും. ഇവിടെ യേശുവിന്റെ ആഗമനത്തെ ആഘോഷത്തോടെ അനുസ്മരിക്കുകയാണ്.  ഇരുപത്തിയഞ്ചു ദിവസം ആഗമനകാലമായി അഥവാ നോയമ്പ് കാലമായി ക്രിസ്ത്യാനികൾ ആചരിക്കുന്നുണ്ട് . അവർ ക്രിസ്തുവിന്റെ ആഗമനത്തെ കാത്തിരിക്കുന്നു. യേശുവിന്റെ ജനനദിവസം കൊണ്ടാടുന്ന ഈ ദിവസം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി ഇക്കാലത്തു കുടുംബാംഗങ്ങൾ അങ്ങുമിങ്ങും സമ്മാനങ്ങൾ നൽകും, അവർ ഒന്നിച്ചു പരമ്പരാഗതമായ, ആഘോഷമായ, രുചികരമായ വിവിധ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നു. ഇവയെല്ലാം യേശുവിന്റെ ജനനദിവസത്തിന്റെ നല്ല  ഓർമ്മയ്ക്കായിട്ടാണ് നടത്തപ്പെടുന്നത്.

ഇന്നത്തെ ദിവസം യേശുവിന്റെ ജനന ദിവസം ആഘോഷിക്കുന്നതിനായി നാമെല്ലാം ഇന്നിവിടെ വന്നു ചേർന്നിരിക്കുന്നു. അതുപക്ഷേ ഈ ദിവസം വരുവാൻ നാമെല്ലാം പ്രാർത്ഥനയിലും ത്യാഗത്തിലും നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമീകരിച്ചുകൊണ്ട് നാമെല്ലാം ഒരുങ്ങുകയായിരുന്നു. ആ ദിവസങ്ങളായിരുന്നു ആഗമനക്കാലം എന്ന് നാം അറിയപ്പെടുന്ന നോയമ്പ് കാലം. ക്രിസ്തുമസ് ദിനത്തിനായി നമ്മുടെ തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള മഹത്തായ ഒരുക്കമാണ് സഭയിലെ  ആഗമനപ്പെരുന്നാൾ കാലം. ഏറ്റവും പ്രശാന്തമായ കാലം. ഈ ഭൂമിയിൽ വളരെയേറെ മനുഷ്യർക്ക്‌ പ്രത്യാശ നൽകുന്ന വർഷത്തിലൊരിക്കൽ മാത്രമുള്ള ദൈവീകമെന്നൊ അതി വിശിഷ്ടമെന്നോ പറയാവുന്ന നിത്യ പ്രതീക്ഷയുടെ മനോഹര ദിന രാത്രങ്ങൾ. ഇറ്റാലിയൻ ഭാഷയിൽ "അവ്വെന്റൊ" (AVVENTO), എന്ന് പറയും.   മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിൽ ഈ സുന്ദരമായ ദിനങ്ങളെ "അഡ്വന്റു കാലം" എന്നും  പറയും.

യേശുക്രിസ്തുവിന്റെ ആഗമനകാലപെരുന്നാൾ, അഥവാ നോയമ്പ്കാലം ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഭക്തിപൂർവം ആചരിക്കുന്നുണ്ട്. ഓരോരോ രാജ്യങ്ങളിലെയും  വ്യത്യസ്തമായ പാരമ്പര്യ ആചാരക്രമം അനുസരിച്ചു പെരുന്നാൾ ദിനങ്ങളിലെ ആഘോഷരീതികൾക്കും വ്യത്യസ്തത കാണാം. ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ നോയമ്പ് ആചരിച്ച് അവരുടെ  ദേവാലയങ്ങളിലെ വിശുദ്ധ കുർബാന തുടങ്ങി വിശുദ്ധ കർമ്മങ്ങളിൽ കുടുംബാംഗങ്ങൾ മുഴുവൻ പ്രാർത്ഥനാപൂർവം പങ്കുകൊള്ളുന്നു. മുമ്പൊക്കെ വീടുകളിൽ പ്രത്യേക അലങ്കാരവേലകൾ ചെയ്തു വയ്ക്കുന്ന പാരമ്പര്യം ഇല്ലെന്നു തന്നെ പറയാം. എങ്കിലും കാലങ്ങൾ മാറിമറഞ്ഞതോടെ ആഘോഷങ്ങളും പ്രൗഢഗംഭീര അലങ്കാരവേലകളും കേരളത്തിൽ പൊതുവെ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും തന്നെ ഉണ്ടായിരിക്കുന്ന പാരമ്പര്യാചാരക്രമമനുസരിച്ച്‌ അഡ്വന്റു ദിനങ്ങളിൽ പുഷ്പഹാരങ്ങളും മെഴുകുതിരികളുംകൊണ്ട് അവർ എല്ലാവരും   വീടുകൾ അലങ്കരിക്കുന്നത് സാധാരണമാണ്.

 ഗബ്രിയേൽ മാലാഖ 
കന്യകാ മറിയത്തെ
യേശുവിന്റെ ആഗമന വാർത്ത
അറിയിക്കുന്നു. 
ആഗമനപ്പെരുന്നാളിന് "അഡ്വന്റ്" എന്ന പേരുണ്ടായത് ലത്തീൻ ഭാഷയിൽ നിന്നാണ് (Adventus Domini-Lat.). ഇത്  ആരുടെയോ വരവിനെപ്പറ്റിയുള്ള വ്യക്തമായ സൂചനയാണ് ഈയൊരു  വാക്കിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ഇതിന് ലോക ത്തിലെ വിവിധ ഭാഷകളിൽ വത്യസ്ത മായ പദപ്രയോഗങ്ങൾ കാണാം. മലയാ ളത്തിൽ ഇതിനെ "സാന്നിദ്ധ്യം,അഥവാ ആഗമനം, സന്ദർശനം "എന്നൊക്കെ യും പറയും. ഇവിടെയിപ്പോൾ നല്കിയ  "ആഗമനം" എന്ന വാക്കിലൂടെ അത്  വിശ്വാസികൾ ഉദ്ദേശിക്കുന്നതിലൂടെ വ്യക്തമാകുന്നത്‌, ഒരു രാജാവിന്റെ യോ ചക്രവർത്തിയുടെയോ വരവ് സൂചിപ്പിക്കാൻ ഈ പദം എപ്രകാരം ഉപയോഗിച്ചിരുന്നുവെന്നതാണ്. ഗ്രീക്കു ഭാഷയിൽ എങ്ങനെ ഈ പദം കൃത്യം  ഉദ്ദേശിച്ചുവെന്നു നോക്കാം. ഗ്രീക്കുകാർ തങ്ങളുടെ ദേവാലയങ്ങളിലെല്ലാം  ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും അർത്ഥമാക്കി  ഇപ്രകാരം "എപ്പിഫാനെയാ" (പ്രത്യക്ഷപ്പെടൽ) എന്ന് വിളിച്ചിരുന്നു. ഇതേ അർത്ഥത്തിലുള്ള "ആഗമനകാലം"  യേശുവിന്റെ പിറവിത്തിരുനാൾ കാലം എന്ന വാക്ക് പിൽക്കാലത്ത് ക്രിസ്ത്യാനികൾ സ്വീകരിക്കുകയാണുണ്ടായത്.

ആഗമനക്കാലത്തിന്റെ തുടക്കം നവംബർ ഇരുപത്തിയേഴിനും, ഡിസംബർ മൂന്നിനും ഇടയ്ക്കുവരുന്ന ഞായറാഴ്ചയും ഒടുക്കം ക്രിസ്തുമസിന്റെ തലേ ദിവ സവുമാണ്. പ്രാചീനകാലം മുതൽക്കേ ക്രിസ്മസ് ദിനങ്ങൾ അഡ്വന്റുകാലം  ആഗമനകാലം നോയമ്പ്കാലം അല്ലെങ്കിൽ വൃതകാലം എന്നാണറിയപ്പെട്ടിരു ന്നത്. അക്കാലത്ത് നവംബർ പതിനൊന്നു മുതൽ ക്രിസ്തുമസ് ദിനവും അതു പോലെ വെളിപാട് പെരുന്നാൾ ദിനവുമായ ജനുവരി ആറാം തിയതി വരെ ക്രിസ്ത്യാനികളുടെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകൾ ഉണ്ട് . അതിൽ ശനിയാഴ്ചകളും  ഞായറാഴ്ച്ചകളും ഒഴിവാക്കി നാൽപ്പതു ഉപവാസ ദിവസങ്ങൾ ആയിരുന്നു.

ആദിമ ക്രിസ്ത്യാനികൾ ആഗമനകാലം പ്രശാന്തമനോഹരമായി അക്കാലത്ത് ഭക്തിപൂർവം ആചരിച്ചിരുന്നു. അഞ്ചാംനൂറ്റാണ്ടിൽ ഇറ്റലിയിലെ "റിവന്നാ" പ്രദേശങ്ങളിൽ ആഗമനത്തിരുന്നാൾകാലം ആഘോഷിച്ചിരുന്നു. അന്നുവരെ ഈ ആചാരം സഭാതലത്തിൽ ആയിരുന്നില്ലായെന്നു ചരിത്രം വ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്. അക്കാലത്തിന് ശേഷം ആറാം നൂറ്റാണ്ടിൽ ആണ് കത്തോലിക്കാ സഭയുടെ തലവൻ ഗ്രിഗോർ മാർപാപ്പ ആഗമനകാല ലിറ്റർജി ക്രമം പ്രഖ്യാപിച്ച് മിശിഹായുടെ ആഗമനകാലത്തെ തിരുന്നാൾ ദിനങ്ങളാക്കി ഉയർത്തിയത്. ആഗമനകാല പെരുന്നാൾ ഞായറാഴ്ചകൾ എത്ര ദിവസങ്ങൾ ആയിരിക്കണം എന്നുകൂടി അന്ന് മാർപാപ്പ നിശ്ചയിച്ചു. ഇതോടെ സഭയിലെ ആഗമനകാലപെരുന്നാൾ ഞായറാഴ്ചകളുടെ എണ്ണം നാലായിട്ട് കുറച്ചു.

ആഗമനകാലം എന്നു നാമുദ്ദേശിക്കുന്ന കാലയളവ് യഥാർത്ഥത്തിൽ പുരാതന ക്രിസ്ത്യൻ സഭയിലെ നോയമ്പ് ആചരണകാലമാണ്. സൃഷ്ടാവായ ദൈവത്തി ന്റെ വരവിനെ അഥവാ നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മനുഷ്യാവതാ രത്തിനുള്ള ഒരുക്കവും ശാശ്വത പ്രതീക്ഷയുടെ കാത്തിരിപ്പ് സമയവുമായിരു ന്നു. പ്രശാന്ത സുന്ദര നിശബ്ധമായിരുന്ന കാലം. അക്കാലത്ത് വലിയ ആഘോഷ ങ്ങൾ, ഡാൻസുകൾ, എന്നിവ നടത്താറില്ല. വലിയ ആഘോഷങ്ങളടങ്ങിയ വിവാഹങ്ങൾ നടത്താറില്ല. ഈയൊരു ആചാരക്രമങ്ങൾക്കും പില്ക്കാലത്ത് മാറ്റങ്ങളുണ്ടായി. 1917 മുതൽ സഭയിൽ കർശനമായി നോയമ്പ് ആചരിക്കുന്നത് സഭ ആവശ്യപ്പെടുന്നില്ല.

 പീയൂസ് അഞ്ചാമൻ
മാർപാപ്പ 
ആദ്യകാലങ്ങളിൽ നാല് മുതൽ  ആറ് ഞായറാഴ്ച്ചക ൾ വരെയുള്ള കാലം നോയമ്പ് കാലമായിരുന്നു. ഈ  നാലാഴ്ചകൾ എന്നത് ലോക രക്ഷകന്റെ വരവിനായു ള്ള നാലായിരം വർഷങ്ങൾക്കുള്ള പ്രതീകമായിട്ടാണ്‌ കരുതിയത്‌. അതുപക്ഷേ  സഭയുടെ കണക്കുകൾ പ്രകാരമാണ് അങ്ങനെയൊരു കാലം തീർച്ചയാക്കപ്പെ ട്ടതും. അതായത്, പറുദീസയിലെ പാപത്തിന്റെ പരി ഹാരപ്രതീകമായി രക്ഷകന്റെ വരവിനായുള്ള നീണ്ട കാല  പ്രതീക്ഷാ പ്രതീകാത്മക കാത്തിരിപ്പ്‌. ഇതിനെ ല്ലാം ശേഷമാണ് അന്ന്  പീയൂസ് അഞ്ചാമൻ മാർപാപ്പ റോമൻ സഭയ്ക്ക് വേണ്ടി പുതിയ രീതിയിൽ യേശു  ക്രിസ്തുവിന്റെ ആഗമനകാലലിറ്റർജി പരിഷ്കരിച്ച് പ്രഖ്യാപിച്ചതും. അത് ഒന്നാമത്തെ അഡ്വന്റു ഞായർ മുതൽ ഒന്നാമത്തെ ലിറ്റർജിക്കൽ വർഷം തുടങ്ങുന്നു.

പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിൽ എങ്ങനെയാണ് ക്രിസ്ത്യാനികൾ ആഗമന കാലത്തു ആഘോഷമായ ഈ അലങ്കാരവേലകൾ ചെയ്യുന്നതെന്ന് പറയട്ടെ. പുതിയ നാല് മെഴുകുതിരികൾ ആഘോഷത്തിന് വേണ്ടി അതിപ്രൌഡിയിൽ  ശ്രദ്ധയോടും മനോഹരമായും അലങ്കരിച്ചാണ് നിർമ്മിച്ച്‌ വയ്ക്കുന്നത്. നാലു മെഴുക് തിരികൾ ഓരോ അഡ്വന്റു ഞായറാഴ്ചകളുടെ പ്രതീകമാണ്. ഇതെല്ലാം  ഓരോരോ വീടുകളിലും ഇപ്രകാരം ചെയ്യുന്നു.

 നാല് മെഴുകുതിരികളുടെ 
സത്യസന്ദേശം.
പക്ഷെ, ഇതിനു പ്രതീകാത്മകവും മനോഹരവുമായ സാന്ത്വന സ്പർശം നൽകുന്ന മറ്റൊരു യഥാർത്ഥ സത്യം വേറെയുണ്ട്. ലോകത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യൂതിയെ കണ്ട് നമ്മൾ വിലപിക്കുന്നതുകൊണ്ട് എന്തുണ്ട്  പ്രയോജനം, ജീവിത രഹസ്യത്തിന്റെ ഉറവിടം ഇവിടെയുണ്ട് എന്നു നമ്മെ ചൂണ്ടിക്കാണിച്ചുകൊണ്ട് തരുന്ന പ്രകാ ശപൂർണമായ പ്രശാന്ത സുന്ദര ശീതള മായ നിലാവൊളിയായി ഈ നാല് മെഴുകുതിരികൾ  രൂപാന്തരപ്പെടുന്നു.

ഈ രൂപാന്തരപ്പെടലുകൾ ഇവിടെ പരിപൂർണ്ണമാകുന്നത് ഇങ്ങനെയാണ്: സമാധാനം, വിശ്വാസം, സ്നേഹം, പ്രതീക്ഷ. സമാധാനം നഷ്ടപ്പെട്ട, വിശ്വാസം നഷ്ടപ്പെട്ട, പരസ്പര സ്നേഹം നഷ്ടപ്പെട്ട, പ്രതീക്ഷകൾ പാടേ തകർന്നടിഞ്ഞ ഒരു ലോകത്തിനു ഈ നാല് മെഴുകുതിരികളെല്ലാം എങ്ങനെയോ കെട്ടുപൊയാലും വീണ്ടും വീണ്ടും അത് മഹത് വിസ്മയമായി തെളിഞ്ഞു പ്രകാശിക്കും. ഈ നാല് മെഴുകുതിരികളുടെ സത്യസന്ദേശം.

ഈ നാല് മെഴുകുതിരികൾ ആഗമനത്തിരുന്നാൾ ആഘോഷത്തിന് വേണ്ടി പിറവിത്തിരുന്നാൾ ദിനംവരെ പ്രൌഡ മനോഹരമായി അലങ്കരിച്ചാണ് വയ്ക്കുന്നത്. മനോഹരമായി നിർമ്മിച്ചിരിക്കുന്ന പുഷ്പഹാരത്തിന്റെ നടു വിലാണ് ഈ മെഴുകു തിരികൾ ഉറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പുഷ്പഹാര ങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി "ഫിർമരങ്ങളുടെ" ഇലകൾ നിറഞ്ഞ നല്ല കമ്പുകൾ ഉപയോഗിക്കുന്നു. സൂചി പോലെ ആകൃതിയുള്ള ഇലകൾ തിങ്ങി നിറഞ്ഞ ഫിർമരചില്ലകൾ മുറിച്ചെടുത്തു മനോഹരമായി പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെ, തയ്യാറാക്കിയ "അഡ്വന്റുമെഴുകുതിരി"കളും, പുഷ്പ ഹാരങ്ങളും എല്ലാ വീടുകളിലും ആഗമനകാലത്തു സ്ഥാനംപിടിക്കും, സിറ്റിംഗ് റൂം പോലെയുള്ള പ്രധാന മുറികളിൽ തിരികളും അതുപോലെ വീടിന്റെ പ്രധാന വാതിലിൽ പുഷ്പഹാരങ്ങളും അലങ്കരിച്ചുവയ്ക്കും. ഭംഗിയായി അത്  വയ്ക്കുന്നത് സാധാരണ വീടുകളിൽ മാത്രമുള്ള പ്രത്യേക പതിവാണെന്നും കരുതേണ്ടതില്ല. പള്ളികളിലും സ്കൂളുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും നഗര നിരത്തുകളിലും എല്ലാം ഇപ്രകാരം അലങ്കാരത്തോടെ  ആഘോഷമായിത്തന്നെ ആഗമനകാലത്തെ കാത്തിരിക്കുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെയും വരാനിരിക്കുന്ന പ്രതീക്ഷയുടെ ആഗമനകാലത്തെ ഭക്തിപൂർവം ആചരിക്കുകയാണ്. ഒന്നാം ഞായറാഴ്ച ആദ്യത്തെ ഒന്നാമത്തെ തിരി കത്തിക്കും. രണ്ടാം ഞായറാഴ്ച രണ്ടാമത്തെ തിരികത്തിച്ചു വയ്ക്കും. ഇങ്ങനെ അന്ന്  നാല് തിരികളും ക്രമമായി അവിടെ തെളിയും; ഇങ്ങനെ നോയമ്പ്‌കാലം മുഴുവൻ രക്ഷകനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാര ദിനത്തെ കാത്തിരിക്കുന്ന ഓർമ്മയിൽ പ്രതിഷ്ഠിക്കുന്നു.

1939- ലാണ് ജർമനിയിൽ ആദ്യമായി ആഗമനത്തിരുന്നാൾ ദിനങ്ങളിൽ പുഷ്പഹാരങ്ങൾ നിർമ്മിച്ച്‌ അലങ്കരിച്ചു തുടങ്ങിയത്. "ജോഹാൻ ഹൈൻറിഷ് വിഷേണ്‍" എന്ന ഒരു ജർമൻകാരനാണ് ഇത് തുടങ്ങിവച്ചത്. അദ്ദേഹം ജർമനിയിലെ "ബറ്റ്സാൾ" എന്ന സ്ഥലത്തു അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തിൽ ഇത്തരമൊരു അതി മനോഹരമായ പുഷ്പഹാരം ഉണ്ടാക്കി തൂക്കിയിട്ടു. തടിയിൽ രൂപപ്പെടുത്തിയിരുന്ന ഈ പുഷ്പഹാരത്തിൽ അദ്ദേഹം അന്ന് ഇരുപത്തിമൂന്ന് മെഴുക് തിരികളാണ് ഉപയോഗിച്ചിരുന്നത്.

അതിൽ നാലുതിരികൾ വിശുദ്ധ സായാഹ്നത്തിന് മുമ്പ് വരുന്ന ഓരോരോ ഞായറാഴ്ച്ചകളുടെയും  പ്രതീകമായിട്ടും ബാക്കിയുള്ള ചെറിയ തിരികളെല്ലാം ക്രിസ്തുമസ് ദിവസം വരെയുള്ള എല്ലാ അമൂല്യമായ ഓരോ പ്രവൃത്തി ദിവസങ്ങ ളുടെയും മഹനീയമായ നന്ദിപ്രതിരൂപമായിട്ടും കരുതിയിരുന്നു. ഇതിന് ഓരോ കുടുംബത്തിലെയും കുട്ടികൾ ഓരോ ദിവസവും ഓരോ തിരി മാത്രം അന്ന്  കത്തിക്കുന്നു. ഡിസംബർ മാസം ഇരുപത്തിനാലിന് എല്ലാത്തിരികളുംകൂടി ഒന്നിച്ചു കത്തിക്കുന്നു. ഇതോടെ ക്രിസ്തുമസ് ദിനത്തിൽ തിരികൾ കത്തിച്ചു വച്ചുള്ള ഈ ആചാരവണക്കം തീരുന്നു.

യേശുവിന്റെ ആഗമന പെരുന്നാൾ യൂറോപ്പിൽ വളരെ പ്രത്യേക സവിശേഷത യിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും എല്ലാം അതാതു സംസ്കാരത്തിന്റെ ശൈലിയിലും മട്ടിലും എല്ലാ മതവിശ്വാസികളും ഈ പുണ്യആഘോഷദിനങ്ങളെ ഉൾക്കൊള്ളുന്നു, ആഘോഷമായിത്തന്നെ  ആചരിക്കുന്നു. ഇന്ന്വ്യ വ്യത്യസ്ത മതദർശനങ്ങളുടെ പുറംചട്ട വ്യതസ്തമെങ്കിലും ഉറവിടം ഒന്നാണെന്ന ബോധ്യം. യേശുവിന്റെ മനുഷ്യാവതാര രഹസ്യവും ഇതിന്റെ അനന്തരഫലമായിത്തീരുന്നു.

 കേരളത്തിൽ ക്രിസ്മസ്
കുർബാനയർപ്പണം  
കേരളത്തിൽ ഏറ്റവും  കൂടുതലും ദേവാലയങ്ങളിലെ ചടങ്ങുകളിലാണ്  കൂടുതൽ പ്രാധാന്യം എന്നും  നല്കിയിരു ന്നത്. യൂറോപ്പിലെ എന്നുമുള്ള സഭാ  പാരമ്പര്യ ആഘോഷരീതികളേയും    കേരളത്തിലും സാവധാനം അങ്ങനെ അനുകരിച്ചു കാണുവാനും തുടങ്ങി.

എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ണി  യേശു ജനിച്ച ബേത്ലഹേമിലും, നസ്ര ത്തിലും ആഘോഷത്തിന്റെ വലിയ  ഭാഗമായി ക്രിസ്തുമസ് കേക്കുകളും മറ്റ് പലതരം മധുരപലഹാരങ്ങളും വിവിധ തരത്തിൽ വർണ്ണങ്ങളിലും രുചിയിലും എല്ലാ വീടുകളിലും ബേക്കറികളിലും ഉണ്ടാക്കുന്നു. കേരളത്തിൽ നാമെല്ലാം, അതെ, കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടുന്ന മനോഹരവും ഏറ്റവും സന്തോഷകരവുമായ ദിവസം. കേരളത്തിന്റെ തനതു ശൈലിയിലും തനി  രുചിയിലും അമ്മമാരും അപ്പന്മാരും ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം ക്രിസ്മസ് ദിനത്തിലെ മായാത്ത ഓർമ്മകളായി നമ്മുടെ ജീവിതത്തിലെന്നും മഹത്തായ സന്ദേശം നൽകി നിൽക്കുകയും ചെയ്യും..

വിദേശ രാജ്യങ്ങളിൽ എന്തൊക്കെയാണ് വിഭിന്ന നിറമുള്ള രുചിയുള്ള മധുര പലഹാരങ്ങൾ?  നൂറു നൂറു ഇനങ്ങൾ മാർക്കറ്റിൽ കിട്ടും. വീടുകളിൽ വിവിധ മധുരപലഹാരങ്ങൾ ഉണ്ടാക്കും. ഫീർമര ചില്ലകൾ കൊണ്ട് എല്ലാ വീടുകളും  ദേവാലയവും കെട്ടിടങ്ങളും റോഡുകളും ക്രിസ്മസ് മാർക്കറ്റുകളും എല്ലാം ക്രിസ്തുമസ് ട്രീ ഉണ്ടാക്കി അലങ്കരിച്ചു വയ്ക്കും. സ്വർഗ്ഗത്തിൽനിന്നും എത്തിയ  മാലാഖമാർ വിതറുന്ന മുല്ലപ്പൂക്കൾ പോലെ അഡ്വന്റു കാലാരംഭത്തിൽ അത്  ആദ്യമായി ഭൂമിയിലേയ്ക്ക് പെയ്തിറങ്ങുന്ന തിളങ്ങുന്ന വെള്ളനിറമുള്ളതായ  പുത്തൻ പൊടിമഞ്ഞിന്റെ ജ്വലിക്കുന്ന സ്വർഗ്ഗീയ പ്രഭയിൽ അന്നത്തെദിനം  നാട്ടിൻപുറങ്ങളെല്ലാം വർണ്ണപ്രകാശ പൂരിതമായിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ആഹ്ളാദ ദിനങ്ങൾ. 

യൂറോപ്പിലെ മഞ്ഞിൽ പൊതിഞ്ഞ പ്രശാന്തസുന്ദരമായ റോഡുകളും എല്ലാ  വീടുകളും ക്രിസ്തുമസ് കച്ചവടസ്ഥലങ്ങളും രാവും പകലും മിന്നിത്തിളങ്ങി  പ്രകാശിക്കുന്ന മെഴുക് തിരികളും വൈദ്യുത വിളക്കുകളും മനോഹരമായി  അലങ്കരിച്ചിരിക്കുന്നു. കിടുകിടാ മരവിച്ചു വിറയ്ക്കുന്ന തണുപ്പിൽ അവിടെ  എത്തുന്നവർക്ക് വേണ്ടി ചൂട് റെഡ് വൈൻ വിതരണം ചെയ്യുന്ന ക്രിസ്തുമസ് മാർക്കറ്റുകൾ, ചൂട് ഭക്ഷണം നല്കുന്ന ചെറിയ ചെറിയ പാതയോര ഇംബിസുകൾ തിരക്കിയെത്തുന്നവർ, കുടുംബാംഗങ്ങൾക്കും മറ്റുള്ള ഓരോ ബന്ധുക്കൾക്കും  സുഹൃത്തുക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുവാൻ കടകൾ നോക്കി  നടക്കുന്നവർ - ഇങ്ങനെയെല്ലാം കൊണ്ടും നിരത്തുകളെല്ലാം തിക്കും തിരക്കും നിറഞ്ഞ ഉത്സവവേദിയായി മാറുന്നു. ഓരോ സന്ദർശകർക്ക് അവിടെനിന്നും എന്തെങ്കിലും വാങ്ങുന്നതിനോ ഉദ്ദേശമില്ലെങ്കിൽപോലും എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളുമൊത്ത് മനോഹരമായി മിന്നിതിളങ്ങുന്ന ആഗമന കാലത്തെ ആഘോഷിക്കുന്ന ക്രസ്തുമസ് മാർക്കറ്റിൽ ഒരു മധുര സന്ദർശനം നടത്തുന്നത് എത്രമാത്രം ആനന്ദദായകമാണ്. ഇവിടെ ദൈവം വസിക്കുന്നു.

 ക്രിസ്മസ് ആശംസകൾ 
നാമെല്ലാവരും പൂർണ്ണ സമാധാനവും നല്ല  വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞ പ്രശാന്ത സുന്ദരമായ ക്രിസ്മസ് രാത്രിയെ പ്രതീക്ഷയോടെ വരവേറ്റു. യേശു വിന്റെ വരവിനെ കാത്തിരുന്ന നാം ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ ആ ദിനം ഇപ്പോൾ ആഘോഷിക്കുകയാണ്. ക്രിസ്മസിന്റെ പുണ്യനാളുകളിൽ നമ്മുടെ  ലോകത്തിൽ നിത്യ സമാധാനവും  നിത്യമാ യ സന്തോഷവും ഉണ്ടാകുന്നതിനായിട്ട്  ഈയവസരത്തിൽ പ്രാർത്ഥനയോടെ ഈ ദിവസങ്ങളിൽ നമുക്കെല്ലാവർക്കും ആഘോഷിക്കാം. ലോകത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു കൂടുവാനുള്ള തെരഞ്ഞെടുക്കപ്പെട്ട അവസരമായി ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ പിറന്നാൾദിനമായ ഇന്ന് ക്രിസ്മസിനെ കാണാൻ കഴിയണം.

ഈയവസരത്തിൽ നിങ്ങളെല്ലാവർക്കും യേശുവിന്റെ നാമത്തിൽ പിറവിത്തിരുന്നാളിന്റെ ആശംസകൾ നേരട്ടെ.// -
--------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.