Dienstag, 26. Oktober 2021

ധ്രുവദീപ്തി //ചരിത്രവും സംസ്കാരവും // ശാസ്ത്ര നിരീക്ഷണം- നരവംശശാസ്ത്രപരമായ അറിവിൽ // George Kuttikattu


ചരിത്രവും സംസ്കാരവും-

ചരിത്രാതീത മനുഷ്യരും നമ്മുടെ അടുത്ത ബന്ധുക്കളല്ലേ?  

George Kuttikattu

 George Kuttikattu 

                ഒരു പതിറ്റാണ്ട് മുമ്പ് വരെ അറേബ്യൻ ഉപദീപ്  പാലിയോ ആന്ത്രോപ്പോളജിസ്റ്റുകളുടെ ഭൂപടത്തിൽ ഒരു ശൂന്യസ്ഥലമായിരുന്നു. അഥവാ ഒരു വെളുത്ത തുണ്ട് ഭൂമി മാത്രമായിരുന്നു. ആദ്യകാലത്തെ മനുഷ്യ കുടിയേറ്റവാസങ്ങളെക്കുറിച്ചു വളരെ വിവരങ്ങൾ അറിയപ്പെട്ടിരുന്നെങ്കിലും, ലെവന്റ്- ഇന്നത്തെ ഇസ്രാ യേൽ, ജോർദാൻ, ലെബനൻ, സിറിയയുടെ ചില ഭാഗ ങ്ങൾ ആദ്യകാലത്തെ മനുഷ്യ പരിണാമത്തിന്റെയും, ആഫ്രിക്കയിൽ നിന്നും അറേബ്യയിലേയ്ക്കുള്ള ഏത് കുടിയേറ്റത്തിന്റെയും ചരിത്രത്തെക്കുറിച്ചു വളരെ ക്കുറച്ചു വിവരങ്ങളാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഗവേഷകർ ഈ പ്രദേശത്തിന്റെ ആദ്യകാല വാസസ്ഥലങ്ങൾ പുനർ നിർണ്ണയിച്ചു. അതനുസരിച്ചു, ഈർപ്പമുള്ള ഒരോ കാലാവസ്ഥാ ഘട്ടങ്ങളിൽ 400,000 വർഷത്തിലേറെ വിവിധ ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്നതായിട്ട് കാണാം. ആ കാലഘട്ടങ്ങളിൽ നല്ല മഴയുള്ളപ്പോൾ നെഫഡ് മരുഭൂമിയുടെ പ്രദേശങ്ങളിലുള്ള കന്നുകാലികൾ, അതുപോലെ ഉറുമ്പുകളും, ജലജീവിയായ ഹിപ്പോകളും പോലും ജീവിച്ചിരുന്ന തടാകങ്ങളും അനേകം ജലസ്രോതസ്സുക ളുമുള്ള പുൽമേടുകൾ ആയി മാറിയിരുന്നു. ഇത് വളരെ ഏറെ ശ്രദ്ധേയമാണ്. മഴക്കാലത്ത് നനവുള്ളപ്പോൾ മനുഷ്യർ എപ്പോഴും ആ സ്ഥലങ്ങളിൽ എന്നും ഉണ്ടായിരുന്നു. ജർമ്മനിയിലുള്ള യേനയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഹിസ്റ്ററി ഓഫ് ഹ്യുമൻ സ്ഥാപനത്തിലെ പ്രധാന ഗവേഷകർ കൂടി നടത്തിയ ഗവേഷണഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ പ്രമുഖ ഗവേഷകൻ മൈക്കിൾ പെട്രോഗ്ലിയ ആണ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് വിശദീകരിച്ചത്. 

നദിക്കുതിര  

വ്യത്യസ്തപ്പെട്ട കാലാവസ്ഥാവ്യതിയാന ങ്ങൾ ആദ്യകാല മനുഷ്യരെ വീണ്ടും വീണ്ടും അറേബ്യായിലേയ്ക്ക് ആകർ ഷിച്ചുവെന്നാണ് നരവംശശാസ്ത്രപര മായ അറിവിൽ "പാലിയോ ആന്ത്രോ പ്പോളജി" ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ശിലായുഗത്തിൽ ലഭ്യമായിരുന്നു വെന്നു പറയപ്പെടുന്ന വിവിധ ഭക്ഷണ ങ്ങളെ പൊതുവെ അടിസ്ഥാനമാക്കി യുള്ളതാണ് "പാലിയോ ഡയറ്റ്". മാംസം, മത്സ്യം പച്ചക്കറികൾ കൂടാതെ സീഫുഡുകൾ,പഴങ്ങൾ, പരിപ്പ്, മറു വശത്തു, വിവിധ വിവിധ ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ,പഞ്ചസാര, പാൽ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ മറ്റു ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. "നദിക്കുതിരകൾ" എന്ന് പേരിലറിയപ്പെട്ടിരുന്ന ഹിപ്പോകൾ പോലും വസിച്ചി രുന്നതായ നിരവധി തടാകങ്ങളിൽ സമ്പന്നമായ പുൽമേടുകളായിരുന്നു. സൗദി അറേബ്യായിലെ നെഫുഡ് മരുഭൂമി പ്രദേശങ്ങൾ അനേകം ലക്ഷങ്ങൾ വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ പ്രദേശത്തുനിന്നുള്ള ആദ്യകാല മനുഷ്യരെ ഈ സവിഷേതയുള്ള പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 

ചരിത്രാതീത മനുഷ്യലൈംഗിതയുടെ പുതിയ ജനിതക വിശകലനം

700,000 വർഷങ്ങൾക്ക്  മുമ്പുള്ള ബന്ധം- പ്രത്യക്ഷത്തിൽ നമ്മുടെ പൂർവികർ ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. ഹോമോസാപ്പിയൻസ് മനുഷ്യർ ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ്‌ അജ്ഞാതരായ ചരിത്രാതീത മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ഏതാനും നാളുകൾക്ക് മുമ്പ് ഗവേഷകർ പ്രഖ്യാപിച്ചു. ഇപ്പോൾ മറ്റൊരു ഗവേഷക സംഘം വിവിധതരം മനുഷ്യരുടെ ആദ്യകാല ഇടപെടലുകളുടെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതനുസരിച്ചു 700,000 വർഷങ്ങൾക്ക് മുമ്പ് തന്നെ യുറേഷ്യയിലെ നിയാണ്ടർത്തലുകളുടെയും ഡെനിസോവനുകളുടെയും പൂർവ്വീകരുമായി ആദ്യകാലങ്ങളിൽ ഇണകളുടെ ചേർന്ന ബന്ധങ്ങൾ ഉണ്ടായിരുന്നു. 1. 2 ദശലക്ഷം വർഷങ്ങളായി ഗോത്രരേഖ കൾ വേർതിരിച്ചിരുന്ന മനുഷ്യജീവികൾക്കിടയിൽ പോലും ജീൻ കൈമാറ്റം സാദ്ധ്യമാണെന്ന് ഇത് അർത്ഥമാക്കാം. യു. എസ്. എ യിലെ യൂട്ടാ സാർവ്വകലാ ശാലയിലെ ഗവേഷകർ ചരിത്രാതീത മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെയും സ്ഥിതിവിവരക്കണക്ക് വിശകലനം ചെയ്തിരുന്നു. ആഫ്രിക്കക്കാരിൽ നിന്നും യൂറോപ്യന്മാരിൽനിന്നും സൈബീരിയയിൽനിന്നും, ഇന്നത്തെ ക്രോയേഷ്യ യിൽനിന്നും വന്ന നിയാണ്ടർത്താലുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തിയിരുന്നു. 

പൂർവ്വികരെക്കുറിച്ചും അവരുടെ സാമൂഹിക ബന്ധങ്ങളെപ്പറ്റിയും നടന്നിട്ടുള്ള ഗവേഷണ കാര്യങ്ങളിൽ, ചരിത്രാതീത മനുഷ്യർ പുരാതന ബന്ധുക്കളുമായി ഇണചേരാനുള്ള ഹോമോസാപ്പിയൻറെ ഇശ്ചാശക്തിയെക്കുറിച്ചുള്ള പുതിയ ഗവേഷണത്തിൽ ഏറെ ആശങ്കാകുലരാണെന്ന് ഗവേഷകർ പ്രസ്താവിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ 'ജീനോമിൽ' മുമ്പ് അറിയപ്പെടാത്ത  മനുഷ്യ വർഗ്ഗത്തിന്റെ ചില തെളിവുകൾ നരവംശ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെ ത്തിയിട്ടുണ്ട്. ആധുനിക മനുഷ്യരായ 'ഹോമോസാപ്പിയൻസ്' യൂറോപ്പിലെ നിയാണ്ടർത്താലുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുള്ള കുട്ടികൾ ഉണ്ടാവുകയും ചെയ്തതായി ജനിതക ഗവേഷകരുടെ അന്വേഷണഫലങ്ങൾ സ്ഥിരീകരിക്കുന്നു. മാത്രമല്ല, ആഫ്രക്കയിലും ഹോമോസാപ്പിയൻസ് പുരാതന മനുഷ്യരും തമ്മിൽ ഫലപ്രദമായ വിനിമയം നടന്നിട്ടുണ്ട്. പ്രത്യക്ഷത്തിൽ അപ്രതിരോധ്യമായ ഈ മനുഷ്യ ബന്ധത്തിന്റെ ശിലാരൂപത്തിലുള്ള എല്ലുകൾ ഒന്നുമില്ല. അതേപ്പറ്റിയുള്ള ഗവേഷണഫലങ്ങൾ ഇപ്പോൾ " സയൻസ് ആൻഡ് അഡ്വാൻസാസ്" എന്ന ഒരു ജേർണലിലെ ഒരു പഠനം കാണിക്കുന്നുണ്ട്. പകരം കാലിഫോർണിയ സർവ്വകലാശാലയിലെ രണ്ട് ജനിതക ശാസ്ത്രജ്ഞരായ അരുൺ ദുർവാസലയും, ശ്രീറാം ശങ്കരരാമനും ചേർന്ന് ഇന്നത്തെ പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജി നോമിൽ, മുമ്പ് അജജ്ഞാതനായ ഒരു മനുഷ്യന്റെ അംശങ്ങൾ കണ്ടെത്തിയിരുന്നു. ഗവേഷകർ ഒരു "പ്രേത ജനസംഖ്യ"യെപ്പറ്റി പറയുന്നുണ്ട്. ഇങ്ങനെയുള്ള കണ്ടെത്തൽ നമുക്ക് ആഫ്രിക്കയിലെ ഹോമോ ജനുസ്സിലെ ജനിതക വൈവിധ്യത്തിന്റെ പുതിയ തെളിവുകൾ നൽകുന്നു. ഇത് ഇതുവരെ ഫോസിലുകളിൽനിന്ന് ഭാഗികമായി മാത്രമേ പുനർനിർമ്മിക്ക പ്പെട്ടിട്ടുള്ളു. ജനിതക ഘടനാപരമായ വിശകലനത്തിൽ ആധുനിക ജനിതക ശാസ്ത്രജ്ഞർ പുതിയ മനുഷ്യവർഗ്ഗത്തിന്റെ സൂചനകൾ കണ്ടെത്തിയിരുന്നു. നിയാണ്ടർത്താലുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മറ്റൊരു ഇനമായ ഡെനിസോവനുകളുമായും അവർ പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ DNA യെ താരതന്മ്യം ചെയ്തു പഠനം നടത്തി. ചരിത്രാതീതകാലത്തെ രണ്ടിനം മനുഷ്യ വിഭാഗത്തിന്റെയും ജനിതക അടയാളങ്ങൾ ഓരോ ആധുനിക മനുഷ്യന്റെ ജി നോമിൽ കാണാം എന്ന് ഗവേഷകർ കണ്ടെത്തി. എന്നിരുന്നാലും ചില പടി ഞ്ഞാറൻ ആഫ്രിക്കക്കാരുടെ 'ജി നോമിൽ' ശാസ്ത്രജ്ഞർ ഇപ്പോൾ ഏറെ പുതി യതും അജ്ഞാതവുമായ ബന്ധത്തിന് നിയോഗിച്ച, അധികവും മുമ്പ് അറിയ പ്പെടാത്തതുമായ ജനിതക വസ്തുക്കളെ കണ്ടെത്തി.

ആഫ്രിക്കൻ വനങ്ങളിൽ 

ജനിതക ശാസ്ത്രജ്ഞന്മാരുടെ മോഡലിംഗ് കാണിക്കുന്നത് ആധുനിക മനുഷ്യ രുടെയും ആത്മബന്ധുക്കളുടെയും പാതകൾ ഏകദേശം ഒരു ദശ ലക്ഷം വർ ഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് പിരിഞ്ഞു എന്നാണ്. എന്നിരുന്നാലും ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പ് സമാനതകളില്ലാത്ത രണ്ട് പങ്കാളികൾ വീണ്ടും കണ്ടുമുട്ടി. അതിനാൽ നിയാണ്ടർത്താലുകളും യൂറോപ്പിലെ ആധുനി ക മനുഷ്യരും "ക്യാമ്പ് ഫയറി"നോട് അടുക്കുന്ന സമയത്താണ്  ടെക്റ്റൽമെ ക്റ്റൽ നടന്നതെന്ന് അനുമാനിക്കുന്നു. ജനിതക അവശിഷ്‌ഠങ്ങൾ, അതാകട്ടെ അറിയപ്പെടുന്ന ഒരു പുരാതന മനുഷ്യ ഇനത്തെ ചൂണ്ടിക്കാണിക്കുന്നുണ്ടോ, അതോ അവ യഥാർത്ഥത്തിൽ ഒരു പുതിയ ജീവി വർഗ്ഗത്തിൽപ്പെട്ടതാണോ എന്ന് ഗവേഷകർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഒരു ദശലക്ഷത്തിലേറെ വർഷങ്ങൾക്ക് മുമ്പ് "ഹോമോ ഇറക്ടസ്" ആഫ്രിക്കയിലാണ് താമസിച്ചിരുന്നത്. ഒരു പക്ഷെ ആധുനിക മനുഷ്യനെപ്പോലെ തീ ഉപയോഗിക്കുകയും, നടക്കു കയും ചെയ്ത ആദ്യത്തെ ഇനം, ആ ആത്മാവിന്റെ തരo, ആ പ്രാകൃത മനുഷ്യന് സമാനമായിരുന്നോ ? ഇതേപ്പറ്റി ഗവേഷകരായ ദുർവാസുലയ്ക്കും ശങ്കര രാമനും വ്യത്യസ്തമായ ചില സംശയങ്ങളുണ്ട്.1960-കളുടെ അവസാനത്തിൽ നൈജീരിയയിലെ പുരാവസ്തു ഗവേഷകർ "ഐവോ എലെരു" എന്ന് പേരുള്ള തലയോട്ടി കണ്ടെത്തിയിരുന്നു. അതിനു ഏകദേശം 11,200 വർഷങ്ങൾ പഴക്കം ഉണ്ടെന്നു കണ്ടെത്തി. ഈ മനുഷ്യതലയോട്ടി അവരുടെ ആത്മാവിന്റെ ഒരു പ്രതിനിധിയുടേതായിരിക്കാമെന്ന് ജനിതകശാസ്ത്രജ്ഞർ സംശയിക്കുന്നു.

എന്നിരുന്നാലും "ഐവോ എലര് " പോലെയുള്ള തലയോട്ടിയിൽ നിന്ന് കുറെ ജനിതക തെളിവുകൾ വീണ്ടെടുക്കുവാൻ കഴിയുമ്പോൾ മാത്രമേ ഉറപ്പുള്ളൂ എന്നാണ് നിഗമനം. നിർഭാഗ്യാവസ്ഥയിൽ ഉഷ്ണമേഖലാ കാലാവസ്ഥയിൽ DNA പെട്ടെന്ന് തകരുന്നു. എങ്കിലും പ്രതീക്ഷയുണ്ട് എന്ന വിശ്വാസത്തിൽ ജനിതക ഗവേഷകർ നിരീക്ഷണം തുടരുകയാണ്. 2015 ഒക്ടോബറിൽ എത്യോപ്യയിൽ 4500 വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു മനുഷ്യന്റെ ജി നോം പുനർനിർമ്മാണം നടത്തിയതിൽ ഗവേഷകർ ആദ്യമായി വിജയിച്ചു. ഇതിനിടയിൽ ആഫ്രിക്കൻ മണ്ണിൽനിന്ന് 8000 വർഷങ്ങൾ പഴക്കമുള്ള ജനിതക വസ്തുക്കളുടെ ഭാഗങ്ങൾ വീണ്ടെടുക്കുകയും അതേക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.


അറേബ്യായുടെ നെഫുഡ് മരുഭൂമി
സൗദി അറേബ്യായുടെ നെഫുഡ് മരു ഭൂമിയിൽ അറേബ്യൻ ഉപദീപിലെ കുറെ മനുഷ്യരുടെ ഏറ്റവും പഴയ തെളിവുകളും സംഘം കണ്ടെത്തിയി രുന്നു. ഏകദേശം 400,000 വർഷങ്ങൾ പഴക്കമുള്ള കല്ലുകളായിരുന്നു അവ. ഹോമോസാപ്പിയൻമാരുടെ ആദ്യകാല ത്തെ തെളിവുകളേക്കാൾ ഏകദേശം ഒരു 100,000 വർഷങ്ങൾ പഴക്കമുണ്ട്. പൊതുവെ തണുപ്പ് കാലത്ത് അറേബ്യൻ ഉപദീപ് സാധാരണയായി വരണ്ടതാ യിരുന്നു. പക്ഷെ, ചൂടുള്ള സമയങ്ങളിൽ കാലാവസ്ഥ കൂടുതൽ ഈർപ്പമുള്ള തായിരുന്നു. ഗവേഷകർ ഒരു ഹരിത അറേബ്യയെക്കുറിച്ചു പറയുന്നുണ്ട്. ഉപ ദീപിന്റെ വടക്ക് ഭാഗത്തുള്ള ഖൽ അമൈഷനിൽ കഴിഞ്ഞ 420,000 വർഷങ്ങളി ൽ രൂപപ്പെട്ട വിവിധ ആറു തടാകങ്ങളിൽ അവശിഷ്‌ഠങ്ങൾ അവർ കണ്ടെത്തി. ജനിതക ഗവേഷകരായ പെട്രാഗ്ലിയായും സഹപ്രവർത്തകരും കൂടി അവർക്ക് ലഭിച്ച അവശിഷ്ടങ്ങളുടെ പ്രായം ലൂമിന സെൻസ് ഡേറ്റിങ് ഉപയോഗിച്ച് പ്രാഥ മികമായി പരിശോധിച്ചു. ഇത് നിർണ്ണയിക്കുന്നത് മണൽപാളികൾ അവസാന മായി സൂര്യപ്രകാശനത്തിന് വിധേയമാകുന്നതെന്നു നോക്കിയാണ്. ഏറ്റവും പഴക്കമുള്ള അവശിഷ്ടങ്ങൾക്ക് അവർ ഏകദേശം 412,000 വർഷങ്ങളുടെ വലിയ പഴക്കം കണ്ടെത്തി. അതിൽ ഏറ്റവും ഇളയവർക്ക് ഏകദേശം 55,000 വർഷങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഗവേഷകൻ ഇതിനിടെ ചില അനുബന്ധപാളികളിൽ ശിലായുധങ്ങളും കണ്ടെത്തിയിരുന്നു. 300,000 മുതൽ 420,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യരുടെ ആയുധങ്ങൾ കൈക്കോടാലികൾ ആയിരുന്നു. ഏകദേശം 200,000വർഷങ്ങൾക്ക് മുമുൻപുള്ള കല്ല് ഉപകരണങ്ങൾ പ്രധാന ഷീൽഡ് കോർ സാങ്കേതികവിദ്യ എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നു. കല്ലുകൾ ആഫ്രിക്കയിൽ അന്നത്തെ മനുഷ്യർ ആയുധമായി ഉപയോഗിച്ചിരുന്നു. 

അറേബിയയിൽ നിന്നുള്ള ശിലാ ഉപകരണങ്ങൾ കണ്ടെത്തി.

 കല്ല് ഉപകരണങ്ങൾ
ഈ രീതി ഇപ്പോഴും കടുപ്പം കുറഞ്ഞ പാളികളിൽ പരിഷ്‌ക്കരിച്ച രൂപത്തിൽ നിർമ്മിക്കുന്നു. ഇന്നത്തെ ഇസ്രായേലിൽ നിയാണ്ടർത്താലുകൾക്ക് നൽകിയ ചില സമാനതകൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിനു വിപരീതമായി ഖൽ അമൈഷനിൽ നിന്നുള്ള 100,000 വർഷങ്ങൾ പഴക്കമുള്ള ഉപകരണങ്ങളും 150 കിലോമീറ്റർ അകലെയുള്ള  ജുബ്ബ മരുഭൂമിയിൽനിന്നുള്ള 75,000 വർഷങ്ങൾ പഴക്കമുള്ള ഉപകാരങ്ങളും അറബ് ലോകത്ത് നിന്നുള്ള ആധുനിക മനുഷ്യരിൽ നിന്നുള്ള കണ്ടെത്തലുകൾക്ക് സമാനമായ കുറെ സവിശേഷതകൾ ഉണ്ട്. ഹോമോ സാപ്പിയൻമാരും നിയാണ്ടർത്താലുകളും അങ്ങനെ അറേബിയൻ ഉപദീപിൽ പരസ്പരം കണ്ടുമുട്ടിയതായി ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മറ്റു പ്രദേശങ്ങളിലെന്നപോലെ എല്ലാ ആധുനിക നിഗമനം അനുസരിച്ചു, ആഫ്രിക്കൻ മനുഷ്യർക്കും ചില നിയാണ്ടർത്താൽ ജി നോം ഉണ്ടെന്നതാണ്. അറേബ്യൻ ഉപദീപ് ആദ്യകാലമനുഷ്യരും നിയാണ്ടർത്താലു കളും തമ്മിലുള്ള സമ്പർക്കവും സങ്കരവും സംഭവിക്കുന്ന പ്രദേശമായിരുന്നു. ഇക്കാര്യം ജനിതക ഗവേഷകനായ റോബിൻ ഡെന്നൽ, "പ്രകൃതി" (ജേർണൽ ) UK യൂണിവേഴ്സിറ്റി ഓഫ് എക്സിറ്റർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചതാണ്. സമീപകാല ശാസ്ത്ര പുരോഗതികൾ അദ്ദേഹം വളരെ ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ഒരു പത്തു വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ ഉപദീപിലെ മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്ററിൽ 10,000 വർഷങ്ങളിലധികം പഴക്കം ഉള്ള പുരാവസ്തു സൈറ്റുകൾ ഇല്ലായിരുന്നു. ഹോമോസാപ്പിയൻസ് 50,000 ലേറെ വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിൽ എത്തിയിട്ടില്ലെന്ന് അറിയാം. എന്നാൽ എപ്പോൾ, എങ്ങനെ എന്ന് അദ്ദേഹം പറയുന്നില്ല. മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ വ്യാപ്തി പെട്രോഗ്ലിയായുടെ സംഘം പറയുന്നത് നോക്കാം, "ഹിപ്പോകൾ" (നദിക്കുതിരകൾ) ആവർത്തിച്ചു വീണ്ടും വീണ്ടും ഉണ്ടാകുന്നത് നിരുപാധികമായ അർദ്ധജല സസ്നികളാണ് കാരണം. വളരെ ആഴത്തിലെന്നും വെള്ളം ആവശ്യമാണ്. ആവർത്തിച്ചുള്ള മഴക്കാലങ്ങളിൽ  പാരിസ്ഥിതിക പച്ചപ്പും പുരോഗതിയുടെ വ്യാപ്തിയുടെ ശക്തമായ തെളിവുകൾ അറേബ്യാ നൽകുന്നു. 

നിയാണ്ടർത്താലുകൾ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളല്ലേ ?

Künstlerische Darstellung eines Neandertalers
 നിയാണ്ടർത്താൽ മനുഷ്യൻ 

നിയാണ്ടർത്താലുകൾ ആധുനിക മനു ഷ്യരുടെ ഏറ്റവും അടുത്ത വംശനാശം സംഭവിച്ച ബന്ധുവായി കണക്കാക്ക പ്പെടുന്നു. എന്നാൽ ഗവേഷകരിപ്പോൾ ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യുന്നു. അതുപോലെ ചൈനയിൽ നിന്നുള്ള "ഡ്രാഗൺ മാൻ "എന്ന് വിളിക്കപ്പെടുന്ന വരുടെ തലയോട്ടികളെപ്പറ്റി പരാമർശി ക്കുന്നുണ്ട്. ചൈനയിൽ നിന്നുള്ള ഈ മൂന്നു പഠനങ്ങൾ ഇപ്പോൾ ഇങ്ങനെ യൊരു നിഗമനത്തിൽ വ്യത്യസ്തമായ വെളിച്ചം വീശുന്നുണ്ട്. അവിടെ നിന്നും കണ്ടെത്തിയ ഒരു തലയോട്ടി നിയാണ്ടർത്താലുകളെക്കാൾ ഇന്നത്തെ മനുഷ് യരുമായി വളരെയടുത്ത ബന്ധമുള്ള മനുഷ്യപരമ്പരയിൽ ഉൾപ്പെട്ടതാണെന്ന് ഷിജിയാജുവാങ്ങിൽ ഹെബെ ജിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ സിജിൻ നി, ക്വിയാങ് ജി തുടങ്ങിയവരോടൊപ്പം ജോലി ചെയ്യുന്ന ഗവേഷകർ "ദി ഇന്നൊവേഷൻ" എന്ന ജേർണലിൽ ഇപ്രകാരം അത് പ്രസിദ്ധപ്പെടുത്തി: പുതിയ മനുഷ്യരെക്കുറിച്ചുള്ള ഒരു കാര്യങ്ങൾ പോലും അതിൽ പറയുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ചു അനേകം സംശയങ്ങളും ഉണ്ടാകുമല്ലോ. 1933- ൽ വടക്കൻ ചൈനീസ് മദ്ധ്യത്തിലെ നഗരം ഹർബിനിലെ ഒരു പാലത്തിൽ ജോലി ചെയ്യുന്നതിന്ടെ അവിടെ പുരാതനമനുഷ്യ തലയോട്ടി കണ്ടെത്തിയെങ്കിലും അത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അന്ന് കണ്ടെത്തൽ നടത്തിയവരുടെ പിൻഗാമികളായി വന്നവർ ജനിതക ശാസ്ത്രജ്ഞന്മാർക്കത് കൈമാറിയത്. "ഹാർബിൻ ഫോസിൽ" ലോകത്തിലെ ഏറ്റവും സമ്പൂർണ്ണമായ മനുഷ്യന്റെ തലയോട്ടി ഫോസിലുകളിൽ ഒന്നാണ്. ഹോമോ ജനുസിലെ പരിണാമവും ഹോമോസാപ്പിയൻസിന്റെ ഉത്ഭവവും മനസ്സിലാക്കുന്നതിന് നിരവധിയേറെ നിർണ്ണായകമായ ശരീര ഘടനയിലെ കുറെ വിശദാംശങ്ങൾ തലയോട്ടിയിൽ ഉണ്ടായിരിക്കും. തലയോട്ടിയുടെ പുരാതനവും ആധുനികവും പരന്നതുമായ മുഖം ഹോമോസാപ്പിയൻസുമായി കൂടുതൽ സാമ്യമുണ്ട്. എന്നാൽ മറുവശത്ത് ഗവേഷകരുടെ അഭിപ്രായത്തിൽ നീളമേറിയതും പരന്നതുമായ തലയോട്ടി, കണ്ണുകൾക്ക് മുകളിലുമുള്ള ചില പ്രത്യേകത, ആഴത്തിലുള്ള ഐ സോക്കറ്റു കൾ, വലിയ മോളറുകൾ എന്നിവ പ്രായമായ ആളുകളെപ്പറ്റിയുള്ള കൂടുതൽ വിവരം നൽകുന്നു. മൊത്തത്തിൽ ഹാർബിൻ തലയോട്ടി ഹോമോയുടെ ചില വൈവിദ്ധ്യവും ഈ വ്യത്യസ്ത ഹോമോ ജനസംഖ്യയും തമ്മിലുള്ള പരിണാമ ബന്ധങ്ങളും മനസ്സിലാക്കാൻ കൂടുതൽ തെളിവുകൾ ലഭിക്കും. ശാസ്ത്രജ്ഞർ തലയോട്ടികളിൽ കാണപ്പെട്ടതായ ഭൂമിയുടെ ചില വസ്തുക്കളും നിർദ്ദിഷ്ടമായ സ്ഥലങ്ങളിലെ മണ്ണും പരിശോധിച്ച് നോക്കി. അവർക്ക് ഒരു പുതിയ അറിവ് ലഭിച്ചു. ജിയോ കെമിക്കൽ അന്വേഷണങ്ങളിലൂടെ ഭൂമി പാളിയുടെ പ്രായം 138,000- നും 308,000- നും ഇടയിൽ എന്ന് ഏതാണ്ട് നിർണയിക്കപ്പെട്ടു. യുറേനിയം തോറിയം ഡേറ്റിങ് കുറഞ്ഞത് 146,000 വർഷങ്ങളെങ്കിലും പ്രായം സൂചിപ്പിച്ചു. 

ചില ഘട്ടങ്ങളിൽ ഹോമോസാപ്പിയൻസ് ആഫ്രിക്കയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് കുടിയേറിയ ഡെനിസോവ എന്ന് വിളിക്കപ്പെട്ടിരുന്ന യുറേഷ്യയിൽ വസിച്ചിരുന്ന നിയാണ്ടർത്താലുകളുമായി അവിടെ കണ്ടുമുട്ടി. കുറേക്കാലങ്ങൾ അവർ പരസ്പരം ഭാഗികമായി ഒരുമിച്ചു ജീവിച്ചു. എന്നാൽ അവസാനം ഹോമോസാപ്പിയൻസ് ആയിരുന്നു വിജയിച്ചത്. ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപുള്ള ചരിത്രാതീത മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള "പാലിയോ ലിറ്റിക്കൽ" ഗവേഷകരുടെ നിഗമനങ്ങൾ സൂചിപ്പിക്കുന്നതെന്ത്? "ഇതുവരെ വ്യക്തമാകാത്ത കാരണങ്ങളാൽ നിയാണ്ടർത്താലുകൾ മരിച്ചു. അതുകൊണ്ടാണ് ജനിതക ഗവേഷകരെല്ലാം നിയാണ്ടർത്താലുകളെ ഇന്നും മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് ".

ഹാർബിൻ മനുഷ്യൻ ഇന്നത്തെ ചൈനയിലെ മറ്റു പുരാതന മനുഷ്യരുടെ സമ കാലികനായിരുന്നു. അവരുടെ അസ്ഥികൾ സിയാഹെ (പ്രായം കുറഞ്ഞത് 160,000 വർഷം), ജിന്നിയൂഷൻ (കുറഞ്ഞ പ്രായം 200,000 വർഷം ), ഡാലി (240,000 വർഷങ്ങൾ), ഹുവലോങ്‌ഡോങ് (265,000 മുതൽ 345,000 വർഷങ്ങൾ വരെ) പ്രായം കണ്ടെത്തി. ഫൈലോജെനിറ്റിക്ക് വിശദീകരണത്തിലും നിന്ന് ജനിതക ഗവേഷകർ നിഗമനം ചെയ്ത ഫോസിലുകൾ നിയാണ്ടർത്താലുകളെക്കാൾ ഹോമോ സാപ്പിയൻമാരുമായി കൂടുതൽ അടുത്ത ബന്ധമുള്ളതായ ഒരു കൂട്ടം ആളുകളുടേതാണെന്ന് അനുമാനിക്കുന്നു. ചൈന നിരവധി കാലാവസ്ഥാ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതിനാൽ ഈ ആളുകൾക്ക് കൂടുതലായി പൊരുത്തപ്പെടുത്തൽ ഉണ്ടായിരിക്കണം എന്ന് ഗവേഷകർ അനുമാനിക്കുന്നു. ഇത് "ഞങ്ങളുടെ വിശകലനങ്ങൾ ഹാർബിയൻ മനുഷ്യരുടെ തലയോട്ടിയും, സിയാഹെ യുടെ താഴത്തെ താടിയെല്ലും തമ്മിലുള്ള ഒരു സാധ്യമായ ബന്ധം" സൂചിപ്പിക്കുന്നു. ഡെനിസോവ വംശത്തിനു കാരണമായ ഒരു ഫോസിൽ പഠന നിരീക്ഷണത്തിലെ മൂന്ന് പഠനങ്ങളിൽ ഒന്ന് അതാണ്. എന്നിരുന്നാലും ചില ഗവേഷണ ഗ്രൂപ്പിന്റെ ഒരു ഭാഗം ഹർബിൻ തലയോട്ടി ഒരു പുതിയ ഇനമായ മനുഷ്യന്റേതാണെന്നു പ്രഖ്യാപിച്ചു. അവർ അവനെ ഡ്രാഗൺ മാൻ എന്ന് പേര് വിളിക്കുന്നു."ഹോമോലോംഗി", അത് കണ്ടെത്തിയ പ്രവിശ്യയുടെ ഭൂമിശാ സ്ത്രപരമായ പേര് ലോംഗ് ജിയാങിന്റെ പേരിലാണ്. 

ഗവേഷകസഹപ്രവർത്തകരിൽനിന്നുള്ള സംശയങ്ങൾ വളരെ വലുതാണ്.

കണ്ടെത്തിയ തലയോട്ടി അവശിഷ്ടങ്ങൾ 

ഇപ്രകാരമുള്ള ഈ വിലയിരു ത്തൽ പ്രത്യേക ചർച്ചയ്ക്ക് കാരണമാകുമെന്ന് ലൈപ്സിഗി ലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ട് ഫോർ എവലൂഷണറി അന്ത്രോ പ്പോളജിയിൽ നിന്നുള്ള ഗവേ ഷകൻ ജീൻ ജാക്ക് ഹബ്ലിൻ പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി നരവംശശാസ്ത്രത്തിൽ നാമെല്ലാം പഠിച്ചിട്ടുള്ള എല്ലാത്തിനും തന്നെ വർഗ്ഗീകരണം എന്നത് വിരുദ്ധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. ഒരു ഗവേഷണഫലങ്ങളിലേയ്ക്കും ഇപ്പോഴുമധികം പ്രവേശനമില്ലെങ്കിലും ഇന്ന് അവയെയൊക്കെ ഹാർബിൻ പ്രസിദ്ധീകരിച്ച പഠനങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും അദ്ദേഹം അനുമാനിക്കുന്നു. ചൈനയിൽ നിന്നും കണ്ടെത്തിയ മറ്റു പല ഹോമിൻ മാരെയും പോലെ ആ മനുഷ്യരും ഡെനിസോവക്കാരാണ്. ഗവേഷകർ ഡെനിസോവൻ മനുഷ്യരുടെ അവശിഷ്ടങ്ങൾ മദ്ധ്യേഷ്യൻ അൾട്ടായ് പർവ്വതനിരകളിലും ടിബറ്റിലും, അത് പോലെ കിഴക്കൻ ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും വിവിധ വിഭാഗം ജനങ്ങളിൽ ഡെനിസോവ ജനിതക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഡെനിസോവ മനുഷ്യനെ നിയാണ്ടർത്താലുകളുടെ ഒരു സഹോദര ഗ്രൂപ്പായി പരാമർശിക്കുന്നുണ്ട്. അത് കണ്ടെത്തിയവർ അക്കാലത്ത് അവരെ ഒരുതരം പ്രത്യേക മനുഷ്യ ഇനമായി തരം തിരിച്ചിരുന്നില്ല. ഇസ്രായേലിൽ നിന്ന് ഒരു ഫോസിൽ കണ്ടെത്തിയതായി ഒരു റിപ്പോർട്ട് മാത്രമാണ് അവർ നൽകിയത്. ഇത് ഒരു പുതിയ, മുമ്പ് ഏറെ അജ്ഞാതനായ ചരിത്രാതീതതനായ മനുഷ്യനാ ണെന്ന് പറയപ്പെടുന്നു. ഏകദേശം 130,000 വർഷങ്ങൾക്ക് മുമ്പ് വരെ നെഷർ റംല ഹോമോ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തു ജീവിച്ചിരുന്നു. ഇവർ നിയാണ്ടർത്താലുകളുമായി വളരെ സാമ്യമുള്ളവരാണ്. ജറുസലേമിന് സമീപം കണ്ടെത്തിയ തലയോട്ടി അവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ പുതിയ ജീവിയുടെ ആണെങ്കിൽ, അത് നിയാണ്ടർത്താലുകൾ യൂറോപ്പിൽ നിന്നാണ് അന്ന് വന്ന തെന്ന പ്രബന്ധത്തെ ചോദ്യം ചെയ്യും. ഇവിടെയും സംശയങ്ങളുണ്ട്, അതായത് കുടുംബവൃക്ഷങ്ങളിലെ 'ഹോമിനിൻ' ഇനങ്ങളുടെ വർഗ്ഗീകരണ വിഷയത്തി ൽ പലപ്പോഴും സംഭവിക്കുന്നതുപോലെ, എന്ന് ലണ്ടനിലെ 'നാച്ചുറൽ ഹിസ്റ്ററി മ്യുസിയത്തിലെ' പ്രശസ്ത ഗവേഷകൻ ക്രിസ് സ്ട്രിംഗ് അഭിപ്രായപ്പെട്ടതാണ്. അദ്ദേഹം ചൈനയിൽ നിന്നുള്ള നിലവിലുള്ള രണ്ട് വിഷയങ്ങളിൽ ജനിതക ഗവേഷണം നടത്തുന്നു. ഇസ്രായേലി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഏറെ പ്രധാനം അർഹിക്കുന്നതാണെന്നും, അദ്ദേഹം വിവരിക്കുന്നു. അതേസമയം, നിയാണ്ടർത്താലുകളും ഹോമോ സാപിയൻമാരും തമ്മിലുള്ള ബന്ധമായിട്ട് കരുതപ്പെടുന്ന പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പഴയ ഇസ്രായേലി ഫോസിലുകളെ നിയാണ്ടത്താലുകളുമായി ബന്ധിപ്പിക്കുന്നത് വളരെ വിദൂര കാഴ്ചപ്പാടാണെന്നാണ് BBC യ്ക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ് സ്ട്രിoഗർ പറഞ്ഞത്. 

 
ജർമ്മനിയിലെ ഹെസ്സൻ സ്റ്റേറ്റ് മ്യൂസിയത്തിലെ 
നിയാണ്ടർത്തൽ മനുഷ്യൻ  


700,000 വർഷങ്ങൾക്ക് മുമ്പ് ചരിത്രാതീത മനുഷ്യലൈംഗി ക ബന്ധത്തിന്റെ പുതിയ ജനി തകവിശകലനത്തിൽ ആധുനി ക മനുഷ്യർക്ക് നിയാണ്ടർ ത്താൽ മനുഷ്യരിലും, ഡെനി സോവ മനുഷ്യരിലും നിന്നുള്ള ജനിതക വസ്‌തുക്കൾ സംബ ന്ധിച്ച കാര്യങ്ങൾ അടങ്ങിയി ട്ടുണ്ട്‌. പതിനായിരക്കണക്കിന് വർഷങ്ങൾക്ക്  മുൻപ് ഈ ഇനങ്ങൾ പരസ്പരം ബന്ധപ്പെട്ടി രുന്നു, എന്നും നിഗമനങ്ങൾ ഉണ്ട്. പക്ഷെ ഇതൊന്നുമല്ല കാര്യങ്ങളെന്ന് പുതിയ പഠന ങ്ങൾ കാണിക്കുന്നു. പുതിയ കണ്ടെത്തലുകളിൽ പൂർവ്വികർ അതിപുരാതന ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നതിനെപ്പറ്റിയുള്ള വിവരം ജർമ്മനിയിൽ ഹെസ്സൻ സംസ്ഥാനത്തിലെ ഡാംസ്റ്റഡിലുള്ള മ്യുസിയത്തിൽ കാണപ്പെടുന്നു. ഈ വിധമുള്ള സമ്പർക്കങ്ങൾ ഏകദേശം 50,000 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മനുഷ്യരിൽ അങ്ങനെ ഒരു സങ്കല്പമുണ്ടായിരുന്നു. എല്ലാവരോടുമൊപ്പം ഒരുമിച്ച്  അക്കാലത്തെ ഒരു പൊതുസാമൂഹിക ജീവിതം. ആധുനിക മനുഷ്യൻ ഏഷ്യയിലും യൂറോപ്പിലും നിയാണ്ടർത്താലുകളുo ഡെനിസോവകളുമായും അന്ന് പരസ്പരമുള്ള ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. അതുപോലെ തന്നെ ഡെനിസോവ മനുഷ്യർ നിയാണ്ടർത്താലുകളുമായും ഹോമോഎറക്ട്സുമായും ബന്ധങ്ങൾ ഉണ്ടായി. അന്നു മുതൽ ആശയക്കുഴപ്പത്തിലായ ബന്ധങ്ങൾ ഇന്നും നമ്മുടെ ജനിതക ഘടനയിൽ കാണാമെന്നു ഗവേഷകർ പറയുന്നു.

ഡെനിസോവന്റെയും നിയാണ്ടർത്തലുകളുടെയും DNA ഘടന ഹോമോസാപി യൻസിൽ കാണാമെന്നു നിരീക്ഷകർ പറയുന്നു. എന്നാൽ ഈ ടിങ്കറിംഗ് ഒരു തരത്തിലും പൂർണ്ണമായിരുന്നില്ല. നമ്മുടെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ബന്ധപ്പെട്ട മനുഷ്യവർഗ്ഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. "സയൻസ് അഡ്വാൻസ്" എന്ന സ്‌പെഷ്യൽ ജേർണലിൽ ഇക്കാര്യം പറയുന്നു. യൂട്ടാ യൂണിവേഴ്സിറ്റിയിലെ അലൻ റോജേഴ്‌സിന്റെ നേതൃത്വത്തിലുള്ള ചില ശാസ്ത്രജ്ഞർ അര ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ചരിത്രാതീത മനുഷ്യർ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ വേണ്ടിയുള്ള പ്രത്യേക സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾ ഉപയോഗിച്ചിരുന്നു. അവരുടെ ഡാറ്റാബേസുകളിലുള്ള ഇന്ന് സൂക്ഷിച്ചിരിക്കുന്ന ആധുനിക ആഫ്രിക്കക്കാരിൽനിന്നും യൂറോപ്യന്മാരിൽ നിന്നുമുള്ള ജീനുകളും മാത്രമല്ല, സൈബീരിയയിലെ അൾട്ടായ് പർവതനിര കളിൽനിന്നുള്ള നിയാണ്ടർത്താലുകളുടെയും ജനിതക നോം വിവരങ്ങളും ക്രോയേഷ്യയിലെ വിൻഡിജ ഗുഹയും പഠനത്തിൽ ഉൾപ്പെടുന്നു. ഗവേഷണ പ്രകാരമുള്ള ആദ്യകാല ബന്ധു ആരാണ്? സൂപ്പർ പുരാതന മനുഷ്യർ എന്ന് പറയപ്പെടുന്നവർക്ക് 700,000 വർഷങ്ങൾക്ക് മുമ്പ് തന്നെ യൂറേഷ്യയിലെ എല്ലാ നിയാണ്ടർത്താലുകളുമായും ഡെനിസോവൻമാരുടെയും പൂർവീകരുമായി ബന്ധമുണ്ടായിരുന്നു. ചരിത്രാതീത മനുഷ്യർക്കിടയിൽ മുൻപ് രേഖപ്പെടുത്തി. ജീവജാലങ്ങൾ തമ്മിലുള്ള ജീൻ കൈമാറ്റത്തിന്റെ ആദ്യകാല തെളിവുകൾ ആണെന്നു ഗവേഷകർ അനുമാനിക്കുന്നു. അവരിൽപ്പെട്ട Mr. റോജേഴ്‌സിന്റെ അഭിപ്രായം ഇങ്ങനെ: "വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള സമ്പർക്കത്തിന്റെ ആദ്യ ഘട്ടത്തെക്കുറിച്ചു ഇതുവരെ ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു".

ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റ പ്രസ്ഥാനങ്ങൾ 

അധീശത്വമുള്ള മനുഷ്യർ രണ്ടു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മറ്റു ജനവിഭാ ഗങ്ങളിൽ നിന്ന് പിരിഞ്ഞു സ്വതന്ത്രമായി വികസിച്ചു ജീവിച്ചു എന്ന് ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ഏകദേശം 750,000 വർഷങ്ങളിലെ ചില പരിണാമ ചരിത്രത്തിൽ മാത്രമാണ് വേർപെട്ട ചരിത്രം ഉള്ളത്. അടുത്തത്, ഇറാക്കിലെ കണ്ടെത്തൽ എങ്ങനെയെന്ന് നോക്കാം. 70,000 വർഷത്തിലേറെ പഴക്കമുള്ള നിയാണ്ടർത്താലുകളുടെ അസ്ഥികൂടമാണ്. ആദിമമനുഷ്യർ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേയ്ക്കും മൂന്ന് തരംഗങ്ങളായി കുടിയേറി എന്നാണ് ഗവേഷകരുടെ ജനിതക ജനിതക വിശകലനം സൂചിപ്പിക്കുന്നത്. ഇത് അനുസരിച്ചു രണ്ടു ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് ശക്തരായ മനുഷ്യരെല്ലാം യുറേഷ്യയിലേയ്ക്ക് പുറപ്പെട്ടു. അവിടെ 20,000 മുതൽ 50,000 വരെ ആളുകൾ ഉൾപ്പെടുന്ന ഒരു ജനസംഖ്യയായി വളർന്നു. കുടിയേറിയവർ അക്കാലത്തെ പൂർവികരുടെ ബന്ധത്തിൽ ഏർപ്പെട്ടു. അക്കാലത്ത് ബന്ധുക്കൾ ഇതിനകം പണി ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി. അവരുടെ തലച്ചോറ് അവരുടെ പൂർവികരെ അപേക്ഷിച്ചു വളരെ വലുതായിരുന്നു. ആധുനിക മനുഷ്യരെല്ലാം ഒടുവിൽ 50,000 വർഷങ്ങൾക്ക് മുൻപ് എല്ലാക്കാര്യങ്ങളും നിയാണ്ടർത്താലുക ളും ഡെനിസോവനുകളും ഉൾപ്പെടെ വിവിധ ബന്ധുക്കളുമായി ഇടപഴകുക പതിവായിരുന്നു . 

ജനിതക ഗവേഷകനായ റോജേഴ്‌സ് 2017- ലും വിവിധ തര൦ മനുഷ്യരുടെയും ചരിത്രാതീത മനുഷ്യരുടെയും ജീനോമുകളെ താരതമ്മ്യം ചെയ്യുകയും ചെയ്തു. അവയിൽ അടങ്ങിയിരിക്കുന്ന മ്യുട്ടേഷനുകൾ പരിശോധിക്കുകയും ചെയ്തു. 38,000 വർഷങ്ങൾക്ക് മുൻപ് വരെ നിയാണ്ടർത്താലുകളുടെയും അതുപോലെ ഡെനിസോവകളുടെയും വംശങ്ങൾ വേർതിരിക്കപ്പെട്ടിരുന്നില്ലെന്ന് തന്റെ ഗവേഷണത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില ചില നിരീക്ഷണ ഫലങ്ങൾ ചിലത് അദ്ദേഹം ശരിവയ്ക്കുന്നില്ല. സ്‌പെയിനിൽ നിന്നു ഫോസിൽ കണ്ടെത്തലുകൾ 600,000 വർഷങ്ങൾക്കു മുൻപ് വംശങ്ങൾ പരസ്പരം  വേർപെട്ട തിനെപ്പറ്റിയുള്ള രേഖകൾ കാണിച്ചിരുന്നു. പുതിയ ഗവേഷണങ്ങൾ വ്യത്യസ്ത കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്‌ എന്ന് കാണാൻ കഴിയും.

ഹോമോ എറക്ട്സ് തലയോട്ടി - ചരിത്രാതീത കാലത്തെ സഹജീവിയുമായി സാമ്യമുണ്ടായിരുന്നോ ?

 ഹോമോ എറക്ട്സ് തലയോട്ടി

പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജീ നോമിൽ മുൻപ് അറിയപ്പെടാതിരുന്ന ഒരോ മനുഷ്യവർഗ്ഗത്തിന്റെ പുതിയ ചരിത്രാതീത മനുഷ്യ ബന്ധങ്ങളുമായി ട്ടുള്ള തെളിവുകൾ ഇക്കാലത്തു കുറെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക മനു ഷ്യനായ ഹോമോ സാപിയൻസ് യൂറോ  പ്പിൽ നിയാണ്ടർത്താലുകളുമായുള്ള അടുത്ത ബന്ധത്തിലൂടെ കുട്ടികൾ ഉണ്ടാകുകയും ചെയ്തുവെന്ന് "സയൻസ് അഡ്വാൻസ് "ജേർണൽ വെളിപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ അപ്രതിരോ ധ്യമായ ഈ മനുഷ്യരുടെ ശിലാരൂപത്തിലുള്ള എല്ലുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ അരുൺ ദുർവാസുലയും ശ്രീറാം ശങ്കര രാമനും ഇന്നത്തെ പടിഞ്ഞാറൻ ആഫ്രിക്കക്കാ രുടെ ജീ നോമിൽ മുമ്പ് അജ്ഞാതനായ ചരിത്രാതീതമനുഷ്യന്റെ ചില അംശ ങ്ങൾ കണ്ടെത്തി. ഈ ഒരു കണ്ടെത്തൽ ആഫ്രിക്കയിലെ ഹോമോജനുസ്സിലെ ജനിതക വൈവിധ്യത്തിന്റെ പുതിയ ചില തെളിവുകൾ മാത്രമാണ്. എന്നാൽ   ഫോസിലുകളിൽ ഭാഗികമായി മാത്രമേ പുന:പ്പരിശോധനകൾ ചെയ്തിട്ടുള്ളു.

ഒരു ജനിതക ഘടനാപരമായ വിശകലനത്തിൽ ജനിതക ശാസ്ത്രജ്ഞന്മാർ പുതിയ മനുഷ്യവർഗ്ഗത്തെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്തി. ഗവേഷകർ നിയാണ്ടർത്താൽ മനുഷ്യരും അവരോടു അടുത്ത ബന്ധവുമുള്ള മറ്റൊരിനം ഡെനിസോവകളുമായും പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ DNA യുമായുള്ള താരതന്മ്യം പരിശോധിച്ചു. ചരിത്രാതീതകാലത്തെ രണ്ടു മനുഷ്യവിഭാഗങ്ങളു ടെയും ജനിതക അടയാളങ്ങൾ ഓരോ ആധുനിക മനുഷ്യരുടെ ജീനോമിലും കാണാം. എന്നിരുന്നാലും ചില പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ ജീനോമിൽ ഇപ്പോൾ പുതിയതും അജ്ഞാതവുമായ, അധികവും മുമ്പ് അറിയപ്പെടാത്തതും ആയിട്ടുള്ള ജനിതക വസ്തുക്കളെ കണ്ടെത്തി. ജനിതക ഗവേഷണങ്ങൾ തുടരെ തുടരുന്നു, ചരിത്രാതീതമനുഷ്യർ ആധുനിക മനുഷ്യരുടെ ബന്ധുക്കളാണെന്ന നിഗമനങ്ങൾക്ക് നവീന ജനിതക നിരീക്ഷണങ്ങളിൽ ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നു. //-

*************************************************************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************  

Samstag, 16. Oktober 2021

ധ്രുവദീപ്തി : Religion // Panorama //"സിനഡൽ വേ" Part-2 //കത്തോലിക്കാസഭ- ഇനി എങ്ങോട്ട് ? // ഫ്രാൻസിസ് മാർപാപ്പയുടെ ഉറച്ച തീരുമാനം. // George Kuttikattu

-"സിനഡൽ വേ" Part-2. -

കത്തോലിക്കാസഭ-ഇനി എങ്ങോട്ട് ?

ഫ്രാൻസിസ് മാർപാപ്പയുടെ 

ഉറച്ച തീരുമാനം.//

-അല്മായരോടൊപ്പം ചേർന്ന് സഭ 

മെച്ചപ്പെടുത്തുവാൻ ഫ്രാൻസിസ് 

മാർപാപ്പ ആഗ്രഹിക്കുന്നു-

George Kuttikattu 

 George Kuttikattu 

സാധാരണയായി കത്തോലിക്കാസഭയുടെ പ്രധാനപ്പെട്ട ചുമതലകൾ പുരോഹിതർക്കാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ സാധാരണ സഭാംഗങ്ങൾക്ക് സഭയിൽ കൂടുതൽ മികച്ച തുല്യമായ പങ്കാളിത്തവും സഭാകാര്യങ്ങളിൽ ഏതു വിഷയങ്ങളിലും അവരുടെ സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ലെർജിമാ ർക്കു ഒപ്പം തുല്യമായി പറയാനുള്ള പൂർണ്ണ സ്വതന്ത്ര അവകാശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് യഥാർത്ഥത്തിൽ വഴികൾ തെളിക്കൂമോയെന്ന് ജർമ്മൻ മെത്രാന്മാർക്ക് വളരെ ആശങ്കയുണ്ട്, ചില സംശയങ്ങളുമുണ്ട്. അതുപക്ഷേ റോമിൽനിന്നും മാർപാപ്പ വളരെ കർശനമായ "സിനഡാൽ വേ" പരിഷ്ക്കരണ തീരുമാനങ്ങൾ എടുത്തു. ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയിലുള്ള സാധാരണ അംഗങ്ങൾക്കും മെത്രാൻ സിനഡുകളിൽ ക്ലെർജിമാർക്കൊപ്പം തുല്യമായ പ്രാധിനിത്യം എല്ലാ രൂപതകളിലും ഒരുപോലെ ഉണ്ടാകണമെന്ന് അദ്ദേഹം ആവർത്തിച്ചു ഇക്കാര്യം നിർദ്ദേശിച്ചു കഴിഞ്ഞു. ഈയൊരു വാർത്ത ജർമ്മൻ ടെലിവിഷൻ 07. 09. 21 -ൽ വീണ്ടും അറിയിച്ചു. ഇപ്പോൾ സാധാരണ അല്മായർക്ക് ക്ലെർജിമാർക്കൊപ്പം ഒന്നിച്ചിരുന്ന് സഭാകാര്യങ്ങളിൽ സിനഡിൽ തീരുമാനമെടുക്കാനുമുള്ള ഏത് സമത്വവും അവകാശങ്ങളും നല്കുന്നതിനോട് മാർപാപ്പ സ്വാഗതം ചെയ്യുന്നു.

 ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ സ്വാഗതം ചെയ്യുന്നു.  

 (ആർക്കൈവ് ഫോട്ടോ) ഫോട്ടോ / ഇവാൻഡ്രോ ഇനെറ്റി / DPA)

കത്തോലിക്കാ സഭയെ സാധാരണക്കാർക്ക് കൂടുതൽ തുറന്നു കൊടുക്കാനും അതിനായി ഒരു സിനഡൽ പ്രക്രിയ ആരംഭിക്കാനും ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ 2023- ൽ ലോക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ പൊതു സിനഡ് തയ്യാറാക്കുന്നതിനു വേണ്ടി വത്തിക്കാനിൽ അവതരിപ്പിച്ച ഒരു പ്രമാണരേഖ "ചർച്ച് ഓഫ് ഗോഡ്" ആ സിനഡിലേയ്ക്ക് ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. അതിലൂടെ കത്തോലിക്കാ സഭയുടെ കൂടുതൽ വികസനകാര്യങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസിക ളെയും മാർപാപ്പ വിളിക്കുകയാണ്. തയ്യാറാക്കിയ പ്രമാണരേഖയിലെന്താണ് കാണപ്പെടുന്നത്? "എല്ലാവർക്കും പങ്കെടുക്കാവുന്നതും അതിൽനിന്നു ആരും ഒഴിവാക്കപ്പെടാത്തതുമായ ഒരു പ്രക്രിയയെക്കുറിച്ചാണ് ആ പ്രമാണത്തിൽ പറയുന്നത്. അതിപ്രകാരമാണ്: സാധാരണക്കാർ ഉൾപ്പെടെ എല്ലാവരും ഇന്ന് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും അവർക്ക് സ്വയം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും ചെയ്യണമെന്നാണ് മെത്രാൻ സമിതിയുടെ അണ്ടർ സെക്രട്ടറി കൂടിയായ ബിഷപ്പ് ലൂയിസ് മാരൻ .ഡി. മാർട്ടിൻ വത്തിക്കാനിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത്. എല്ലാ രൂപതകളിലും ഇതുപോലെ അസംബ്ലികൾ ഉണ്ടായിരിക്കണം. പൊതുവെ സിനോഡാലിറ്റി അർത്ഥമാക്കുന്നത് കത്തോലിക്കാസഭയുടെ ഭാവിവൈദികർ അല്ലാത്തവരുടെ പങ്കാളിത്തത്തോടെ സാധ്യമായതെല്ലാം വിശാലമായ അടി സ്ഥാനത്തിൽ ചർച്ച ചെയ്തിരിക്കണമെന്നതാണ്. ജർമ്മനിയിലെ മെത്രാന്മാരുടെ സിനഡിൽ "സിനഡൽ വേ" എന്ന പദം ആവർത്തിച്ചു ഉപയോഗിക്കുന്നു എന്നത് പുതിയ സഭാ നവീകരണത്തിന് തുടക്കം കുറിക്കുന്നുവെന്നു ഇപ്പോൾ നമുക്ക് കാണാൻ കഴിയും . സഭയിൽ സാധാരണ അംഗങ്ങൾക്ക് കൂടുതൽ പങ്കാളിത്ത അവകാശങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വിശ്വാസികൾക്ക് സഭയിൽ കൂടുതൽ ഉറച്ച പങ്കാളിത്തം സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് ആശ്വസിക്കാം.

സഭയിൽ പരിഷ്‌ക്കരണം അനിവാര്യമാണ്.

ജർമ്മനിയിലെ കത്തോലിക്കർ "സിനഡാൽ വേ " വിഷയത്തിൽ വളരെയേറെ കർശനമായ പരിഷ്‌ക്കരണ നടപടികൾ ആഗ്രഹിക്കുന്നുണ്ട്. എന്നിരുന്നാലും സഭയിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഏതെങ്കിലും ഇതിൽ കൂടുതൽ പ്രാധാന്യം നൽകി അർത്ഥമാക്കാൻ മാർപാപ്പ ചിന്തിക്കുന്നുണ്ടോയെന്നതും സംശയകരമാണെന്നാണ് ചിലർ കരുതുന്നത്. 

സഭയിൽ സ്ത്രീകളുടെ സ്ഥാനം.

കത്തോലിക്കാ സഭയിൽ ഒരു വർഷമായിട്ട് സ്ത്രീകളുടെ സ്ഥാനം, അതുമല്ല, അധികാരം, പുരോഹിത ബ്രഹ്മചര്യം, ലൈംഗിക ധാർമ്മികത, എന്ന വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും ആവശ്യമായ പരിഷ്ക്കരണത്തിൽ വളരെ വ്യക്തമായ പുരോഗതി കൈവരിക്കാൻ മാർപാപ്പയും സഭാംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. വത്തിക്കാൻ രേഖയിൽ രൂപതകളിൽ നടന്ന ദുരുപയോഗ സംഭവങ്ങളും അഴിമതികളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. "ഇക്കാര്യത്തിലുള്ള വിശ്വാസത്തിന്റെ അഭാവവും നടന്നിട്ടുള്ള അഴിമതികളും സഭതന്നെ ഇന്ന് നേരിടേണ്ടതുണ്ടെന്ന യാഥാർത്ഥ്യത്തിൽനിന്നു നമുക്ക് എങ്ങും ഒളിക്കുവാൻ കഴിയില്ല". ഇത് സ്വയം വിമർശനാത്മകമായി സഭയിൽ പറഞ്ഞു തുടങ്ങിയത് ചിന്താവിഷയമാണ്.എന്നാൽ ലൈംഗിക ദുരുപയോഗ വിഷയത്തിൽത്തന്നെ "നഗ്നമായ പരാതികൾ" റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ അഴിമതികൾ, അധികാര ദിശയ്ക്കുള്ള പോരാട്ടങ്ങൾ, സഭയിൽ നിന്നും സഭാംഗങ്ങളുടെ കൂട്ട രാജികൾ, തുടങ്ങിയ കാര്യങ്ങളൊന്നും അസാധാരണമല്ലാതെ കാണുന്നു. ഉദാ: ജർമ്മനിയിൽ കത്തോലിക്കർ വിശ്വാസത്തിൽനിന്ന് അകന്നു പോകുന്നുവെന്ന വാർത്തകൾ ഒരു യാഥാർത്ഥ്യമാവുകയാണ്. എല്ലാറ്റിനുമുപരിയായി സഭയിൽ പുരോഹിതരും വിശ്വാസികളും നടത്തുന്ന അധികാരമനോഭാവവും മാത്രമല്ല, ദുരുപയോഗം ചെയ്യൽ പോലെയുള്ള ലൈംഗികാതിക്രമണങ്ങൾ കാരണം പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ ആളുകളുടെയും നിരവധി കഷ്ടപ്പാടുകൾ, അതായത്, അവരനുഭവിച്ചിട്ടുള്ളതൊന്നും എളുപ്പം മറക്കാൻ ഒരിക്കലും കഴിയില്ല. 

ജർമ്മൻ ബിഷപ്‌സ് കോൺഫറൻസും (DBK) ജർമ്മനിയിലെ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റിയും (ZDK) അവരുടെ പരിഷ്‌ക്കരണ കോഴ്‌സിന്റെ ഭാവി സ്ഥിരീകരണമായി പുതിയ പ്രമാണത്തെ വിലയിരുത്തിയിട്ടുണ്ട്. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് , "ഇത് ഒരു നാഴികക്കല്ല് " എന്നായിരുന്നു വിശേഷിപ്പിച്ചത്. അതുപോലെ അല്മായരുടെ (ZDK ) പ്രസിഡന്റ് തോമസ് സ്റ്റേൺബർഗ്ഗ് " സഭയുടെ രാജകീയ പാതയെ പ്രതി നിധാനം ചെയ്യുന്നത് "സിനഡൽ വേ" ആണെന്നും, ദൈവജനം തന്നെയാണ് വത്തിക്കാൻ സ്വരൂപിക്കുന്നത് എന്നും, ദൈവജനത്തിന്റെ വിശ്വാസം ശരിക്കു കേൾക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അതിൽ എനിക്ക് ഏറെ വിശ്വാസം ഉണ്ടെന്നും പ്രസ്താവിച്ചു. എന്നാൽ ജർമ്മനിയിലെ "സിനഡാൽ വേ" യുമായുള്ള കാഴ്ചപ്പാടിൽ നിരവധി കാര്യങ്ങൾ ഉണ്ടെന്നു മ്യുണിക്ക് അതിരൂപത കർദ്ദിനാൾ  റൈൻഹാർഡ്‌ മാർക്സ് അഭിപ്രായപ്പെടുന്നു. അങ്ങനെ, ചില മെത്രാന്മാരുടെയും സഭയിലെ അല്മായരുടെയും കാഴ്ചപ്പാടുകളിൽ പരസ്പരം സാമ്യതകൾ വളരെ കുറവാണ്.

വിഷയത്തിൽ കൂടുതൽ 

എന്നാൽ മാർപാപ്പ യഥാർത്ഥത്തിൽ ക്ലെർജിമാരുടെ തനത് ഗതിയെ ഇപ്പോൾ എത്രമാത്രം പിന്തുണയ്ക്കുന്നുവെന്ന സംശയവും ജർമ്മയിൽ കത്തോലിക്കാ സഭാ മെത്രാന്മാർക്കിടയിൽ ഉണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ. ഫ്രാൻസിസ് മാർപാപ്പ നിരവധി ശബ്ദങ്ങൾ കേൾക്കുന്നതിനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്ന് കുറെ മെത്രാന്മാർക്ക് കുറെ ഭയപ്പാടും ആശങ്കയും ഉണ്ട്. പക്ഷെ അവസാനം എല്ലാം പഴയപടി തുടരാനാണ് സാദ്ധ്യതയെന്നു അല്മായർ പൊതുവെ സംശയിക്കുന്നു. ഈയൊരു ധാരണ ജർമ്മനിയിലെ കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ കൂടുതൽ നിരാശയ്ക്ക് കാരണമാകുമെന്ന് ചില അഭിപ്രായങ്ങൾ ഉയരുന്നു. എങ്കിലും പൊതുവെ പ്രതീക്ഷിക്കാവുന്ന വിധം ഒരു സമവായം കാണാതിരിക്കില്ല.

സഭാപരിഷ്ക്കരണ വിഷയത്തിൽ ഒരു കൺസൾട്ടേഷൻ ഘട്ടത്തിനുവേണ്ടി രേഖകൾ ഹാജരാക്കുകയല്ല, മറിച്ച്, നമ്മുടെ സഭാംഗങ്ങളുടെ സ്വപ്‌നങ്ങൾ മുളപ്പിക്കാൻ കത്തോലിക്കാ സഭയിൽ അനുവദിക്കുകയാണെന്ന് വത്തിക്കാൻ രേഖയിൽ പറയുന്നുണ്ടെന്ന് ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ആർച്ച് ബിഷപ്പ് ജോർജ് ബെറ്റ്‌സിങിന്റെ പ്രസ്താവനയിൽ നിന്ന് ഒരു വശത്ത് നിറയെ ആശങ്കകൾ തിളങ്ങുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്. "കഴിഞ്ഞ വർഷം ഞങ്ങളുടെ "സിനഡാൽ വേ "സംബന്ധിച്ചുള്ള ഒരു സംഭാഷണത്തിൽ മാർപാപ്പയും ഞാൻ പറഞ്ഞതുപോലെ ചില കാര്യങ്ങൾ പറയുകയുണ്ടായി" എന്ന് ബിഷപ്പ് ബെറ്റ്‌സിങ് പറയുന്നു. " അത് ആധികാരികമായി മാർപാപ്പയും പ്രസ്താവിച്ചതുമാണ്". എന്നാൽ ഉടനടി ഫലപ്രാപ്തിയെക്കുറിച്ചുള്ള അനേകം ഉപ ചോദ്യങ്ങളും ഉണ്ടായി. കാരണം,"സിനഡാൽ വേ" ലോകമെമ്പാടും അല്ലെങ്കിൽ ജർമ്മനിയിൽ എങ്കിലും അത് കോൺക്രീറ്റ് ആയിരിക്കണം എന്ന ആശയം

സഭയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതികൾ, അധികാര ദിശയ്ക്കായുള്ള  പോരാട്ടങ്ങൾ മാത്രമല്ല, സഭാംഗങ്ങളുടെ കൂട്ടമായ രാജികൾ തുടങ്ങിയവ കത്തോലിക്കാ സഭയ്ക്ക് ഇന്ന് വെല്ലുവിളിയാണ്. ജർമ്മനിയിൽ കത്തോലിക്കർ വിശ്വാസത്തിൽനിന്ന് അകന്നു പോകുന്നുവെന്ന് ഫെലിക്സ് ബോർ, ആനേറ്റ് ലാംഗർ, ക്രിസ്ത്യാൻ പാർത്ത്, ആൽഫ്രഡ് വെയ്ൻസിയൽ  എന്നീ ജർമ്മൻ ജേർണലിസ്റ്റുകൾ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഹിൽഡസ് ഹൈം രൂപതയിലെ നിരവധി ലൈംഗികദുരുപയോഗ പരാതികൾ സംബന്ധിച്ചുള്ള പഠനങ്ങളെപ്പറ്റിയും ഭാഗികമായി മാത്രം സിനഡിൽ വിഷയമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് പ്രതിനിധിയായ ട്രിയർ രൂപതയുടെ മെത്രാൻ സ്റ്റീഫൻ അക്കർമാൻ ഇപ്പോൾ നടത്തുന്ന പ്രോസ്സസിംഗിന്റെ ഘടന ഇപ്പോൾ അത്രമാത്രം പര്യാപ്തമല്ലെന്നും അത് വിശാലമായ അടിസ്ഥാനത്തിൽ നൽകേണ്ടതുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അതിനാൽ ബിഷപ്പ് അക്കർമാന്റെ നിർദ്ദേശപ്രകാരം ഉത്തരവാദിത്വമേഖലയുടെ കൂടുതൽ വികസനത്തിനായി ഒരു വ്യക്തമായ ആശയരൂപം വികസിപ്പിക്കാൻ ബിഷപ്പുമാർ തീരുമാനിച്ചു. ഇത് വളരെ വ്യക്തമാണ്- "ദുരുപയോഗ വിഷയം നമ്മെ വിട്ടുപോകാൻ ഒട്ടും അനുവദിക്കുന്നില്ല, അത് വളരെക്കാലം നമ്മെ കൈവിടുകയുമില്ല". ഇതാണ് മെത്രാന്മാരുടെ അനുമാനങ്ങൾ.

അതിനാൽ, അടുത്ത ഘട്ടമെന്ന നിലയിൽ ദുരുപയോഗവിഷയത്തിൽ ഇരകൾ ആയവരുടെ ഉപദേശക സമിതികൾ, അവർക്ക് വേണ്ടിയുള്ള അംഗീകാരമുള്ള സേവനപ്രവർത്തനങ്ങൾക്കുള്ള സ്വതന്ത്ര കമ്മീഷൻ, അതുപോലെതന്നെ ഒരു ഓർഡർ മേലധികാരികളുടെ സമ്മേളനം, ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസ് എന്നിവയുടെ ചർച്ചാസമ്മേളനം, ഈ ഒക്ടോബർ പകുതിയോടെ നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുകയാണ്. നിലവിലുള്ള സിസ്റ്റത്തെ വിമർശിക്കുന്ന കാര്യങ്ങളുടെ പോയിന്റുകൾ വീണ്ടും ചർച്ച ചെയ്യുകയും സാദ്ധ്യമായ എല്ലാ സഭാനടപടികളെല്ലാം ചർച്ച ചെയ്യുകയും വേണമെന്നാണ് മെത്രാന്മാരുടെ അഭിപ്രായം. മേല്പറഞ്ഞവിധമുള്ള ലൈംഗികദുരുപയോഗവിഷയങ്ങളും അത് മാത്രമല്ല, അഴിമതികളും അതിനെതിരെയുണ്ടായ പ്രതിഷേധങ്ങളും ഓരോ ആരോപണങ്ങളും ജർമ്മനിയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള കത്തോലിക്ക സ്ഥാപനങ്ങളിലും പള്ളികളിലും ഇക്കാലത്തും നടന്നുകൊണ്ടിരിക്കുന്നതായ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനു ചില ഉദാഹരണങ്ങളാണ്, ഫ്രാൻസ്, ഇന്ത്യ, അമേരിക്ക, തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന കേസുകൾ. കോടതികളിൽ ഇത്തരം വിഷയങ്ങൾ അപൂർവ്വമല്ല.

കത്തോലിക്കാ സഭ "മാനവികതയ്ക്ക് നാണക്കേട് ?"

ഇത്തരം വിഷയങ്ങളിൽ ഫ്രാൻസ് കുലുങ്ങി എന്നാണു ഫ്രഞ്ച് മാധ്യമങ്ങൾ ഉദ്ധരിക്കുന്നത്. 1950 മുതൽ ഫ്രാൻസിൽ കത്തോലിക്കാ സഭയിലും അതിന്റെ സ്ഥാപനങ്ങളിലും 330, 000 കുട്ടികളും യുവജനങ്ങളും ലൈംഗിക ദുരുപയോഗ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് ഇത് സംബന്ധിച്ച് രൂപം കൊടുത്ത ഒരു കമ്മീഷൻ വെളിച്ചത്തുകൊണ്ടുവന്നു വെന്നു പാരീസിലെ ARD ടെലിവിഷൻ സ്റ്റുഡിയോയിൽനിന്നും ഒരു പ്രത്യേക വാർത്തയായി ജേർണലിസ്റ്റ് Mrs. ലിൻഡ ഷിൽഡ് ബാഹ് അറിയിച്ചു. (#സ്റ്റാറ്റസ് . 05. 10 . 2021 -08.0 9 pm വാർത്ത).

"പാരീസിലെ പ്രസ്സ് റൂമിലെ നിശബ്ദത ഏറെ അതിശയിപ്പിക്കുന്നതായിരുന്നു". സ്വയം ദുരുപയോഗത്തിന്റെ ഇരയും 'ലാ പരോൾ ലിബറി' അസോസിയേഷൻ സ്ഥാപകനുമായ ഫ്രാങ്കോയിസ് ഡെവോക്സ് ഒരു മീററിംഗിന്റെ വേദിയിൽ വന്നപ്പോൾ അവിടെയുണ്ടായിരുന്ന ചില ബിഷപ്പുമാരുടെ പ്രതിനിധികളോടും മാർപാപ്പയുടെ അംബാസിഡറോടും സഭയിലെ പ്രശ്നങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം തുടർന്നു:" നിങ്ങൾ ഇത് ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതിങ്ങനെയാണ് മാന്യരേ, നിങ്ങൾ മാനവികതയ്ക്ക് അപമാനമാണ്" എന്ന് തുറന്നടിച്ചു പറഞ്ഞു. തുടർന്ന് ഏതാണ്ട് ഒരു കടുത്ത മുന്നറിയിപ്പുപോലെ ആ സ്വരത്തിൽ അദ്ദേഹം അവരോടു ചോദിച്ചു: "ഈ കുറ്റകൃത്യങ്ങളിൽ ഓരോന്നിനും പീഡിപ്പിക്കപ്പെട്ട ഇരകൾക്ക് പരിഹാരം നിങ്ങൾ നൽകിയോ ? അത് നൽകണം." ! 

ആരാണ് കുറ്റവാളികൾ ?, ആരാണ് ഇരകൾ? വ്യവസ്ഥാപിതമായി മറുവശത്ത് നോക്കി മറയ്ക്കുന്നു.


കുറ്റവാളികളും ഇരകളും അന്വേഷണ റിപ്പോർട്ടിൽ കാണപ്പെട്ടത് കൂടുതലും പുരുഷന്മാരാണ്. സ്വതന്ത്ര സിയാസ് അന്വേഷണ കമ്മീഷൻ 1950 നും 2020 നും ഇടയിൽ 3000 ത്തോളം കുറ്റവാളികളെ തിരിച്ചറിഞ്ഞു. അവരിൽ 95 ശതമാനം പുരുഷന്മാരാണ്. അവരിൽ കൂടുതലും പുരോഹിതരാണ്. അവരെക്കൂടാതെ മതപരവും മറ്റു പള്ളിപ്രവർത്തകരുമായ ചിലരും ഉൾപ്പെടുന്നു.10,000 പേജുകൾ ഉള്ള അന്വേഷണ റിപ്പോർട്ട് കാണിക്കുന്നത് ദുരുപയോഗ ഇരകളിൽ 80 %വും ആൺകുട്ടികളാണെന്നുള്ളതാണ്. ഇവർ ശരാശരി 10 നും 13-നും ഇടയ്ക്  മാത്രം പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിൽ മൂന്നിലൊന്നു ബലാൽസംഗമാണ്. ഇത് സംബന്ധിച്ച് ചില സഭാവിമർശകർ ചോദിക്കുന്നു: ഇന്ന് കത്തോലിക്കാസഭയും ലോകമാകെ വലിയ പ്രതിസന്ധിയെ നേരിടുന്നോ? ഇനി മാർപാപ്പയുടെ ഭാവി നിലപാട് ഭാവിയിൽ എപ്രകാരം ആയിരിക്കും, എന്നുള്ള ചോദ്യങ്ങളാണ് ചില  വിശ്വാസികളിൽ നിന്ന് ഉയരുന്നത്. 

ഫ്രാൻസിലെ കത്തോലിക്കാസഭയിലുള്ള പീഡനക്കേസുകളുടെ അന്വേഷണ റിപ്പോർട്ട് ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളതാണ്. കമ്മീഷൻ പ്രസിഡന്റ് ജീൻ മാർക്ക് സാവേ കത്തോലിക്കാ സഭയെ പതിറ്റാണ്ടുകളായി വിമർശിച്ചു കൊണ്ടിരുന്നതാണ്. അദ്ദേഹം പറഞ്ഞതിപ്രകാരം : "എല്ലാറ്റിനുമുപരിയായി അവസാനിക്കാത്ത നിശബ്ദതയും ഓരോരോ വ്യവസ്ഥാപിത സ്വാഭാവമുള്ള സ്ഥാപനപരമായ മൂടുപടം എന്നിവയും ഉണ്ടായിരുന്നു". 2000 -)0 ആണ്ടുകളുടെ ആരംഭം വരെ ഇരകളോടൊട്ടാകെ ക്രൂരമായ നിസ്സംഗത ഉണ്ടായിരുന്നുവെന്ന് ജീൻ മാർക്ക് സാവെ അഭിപ്രായപ്പെട്ടു. 

കത്തോലിക്കാസഭയിലെ ലൈംഗികപീഡനത്തിന്റെ യാഥാർത്ഥമായിട്ടുള്ള അളവിലേയ്ക്ക് വെളിച്ചം വീശുന്നതിനായി സ്വതന്ത്ര സിയാസ് കമ്മീഷൻ 2018-ൽ ഫ്രഞ്ച് ബിഷപ്‌സ് കോൺഫറൻസ് രൂപീകരിച്ചിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾ ആയിരിക്കുന്നു. അഭിഭാഷകർ, മനഃശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ, മെഡി. ഡോക്ടർമാർ, ദൈവശാസ്ത്രജ്ഞർ, എന്നിവരടങ്ങുന്ന 22 അംഗ സമിതിയാണ് ആരംഭിച്ചത്.  ജുഡീഷ്യറി, പോലീസ്, പള്ളി പത്രമാദ്ധ്യമങ്ങൾ എന്നിവയുടെ ആർക്കൈവുകളിൽ ഗവേഷണവും അവർ നടത്തിക്കൊണ്ടിരുന്നു. ഫ്രാൻസിൽ നടന്നിട്ടുള്ള ലൈംഗിക പീഡന കേസ്സുകളെക്കുറിച്ചു, പീഡനാനുഭവങ്ങൾ നേരിട്ടവരിൽനിന്നും അറിയിച്ച മോശം റിപ്പോർട്ടുകൾ, അതെല്ലാം ആയിരക്കണക്കിന് സാക്ഷികൾ നൽകിയ അഭിമുഖങ്ങളായിരുന്നു, ഇതിനെല്ലാം ശരിയായ ഉറവിടമെന്നു ടെലിവിഷൻ ജേർണലിസ്റ്റ് Mrs . സബീന റാവു (ARD -പാരിസ്, 05 -ഒക്ടോബർ 2021) വാർത്ത നൽകിയിരുന്നു. ദുരുപയോഗ കേസുകളുടെ കാര്യത്തിൽ വേറെയും വിവിധ അഭിപ്രായങ്ങൾ ഉണ്ടാകുന്നുണ്ട്. ചില അന്വേഷണങ്ങളുടെ വിവരമനുസരിച്ചു ഇരകളിലൊരാളെ ഉദ്ധരിച്ചുകൊണ്ട് അന്വേഷണ കമ്മീഷണർ Mrs .ആലീസ് കാസ്ഗ്രാൻഡെ അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു: "ഇതൊരു വേദനാജനക മായ പ്രക്രിയയാണ്, ഈ നിശബ്ദത തകർക്കാൻ ഈവിധമുള്ള നരകയാതന അനുഭവിക്കാത്ത ആർക്കും ഊഹിക്കാൻ പോലും കഴിയാത്ത ഒരു ധൈര്യവും ആവശ്യമാണ്. ഇത് പാരീസിലെ ഐഫൽ ടവറിന്റെ രണ്ടാം നിലയിൽനിന്ന് ഇറങ്ങുന്നതുപോലെയാണ്. ഇതുപോലെ മറ്റൊരു ഇര പറയുന്നു: വീഴുകതന്നെ ചെയ്തു.ഇത് സാക്ഷ്യപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു വേനൽക്കാലം ഞാൻ ഉറങ്ങിയിട്ടില്ല". പീഡനാനുഭവങ്ങൾ അനുഭവിച്ചവരിൽ പലർക്കും ഈ അന്വേഷണകാര്യത്തിൽ ഒരു പങ്കാളിത്തം ലഭിച്ചതുതന്നെ അവർക്ക് ഒരു രോഗശാന്തി ലഭിച്ച ഫലമുണ്ടാക്കിയിരുന്നു എന്നാണു മറ്റൊരു കമ്മീഷന്റെ മേധാവി സൗവേ വെളിപ്പെടുത്തിയത്. 

ഏതായാലും രൂപീകരിക്കപ്പെട്ടിരുന്ന അന്വേഷണ സമിതികൾ ഇപ്പോൾ ഓരോ ലൈംഗിക പീഡനദുരുപയോഗങ്ങളെല്ലാം തടയുന്നതിനുള്ള 45 നിർദ്ദേശങ്ങൾ അടങ്ങിയ നടപടിക്രമങ്ങളുടെ ഒരു കാറ്റലോഗ് അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങളിൽ സുതാര്യത, ഇരകൾക്ക് നഷ്ടപരിഹാരം നൽകൽ, മാത്രമല്ല സഭ കാനോൻ നിയമത്തിന്റെ പരിഷ്ക്കരണം നടപ്പാക്കാൻ വേണ്ടിയ കാര്യങ്ങൾ, ആവശ്യപ്പെടുന്നുണ്ട്. എല്ലാറ്റിനുമുപരിയായി കത്തോലിക്കാസഭയുടെ എല്ലാ വ്യവസ്ഥാപിത ഉത്തരവാദിത്വം തിരിച്ചറിയാനും, മാത്രമല്ല, സാമൂഹികവും നിയമപരവുമായ അനന്തരഫലങ്ങൾ വഹിക്കാനും ശുപാർശ ചെയ്യുന്നുണ്ട്.

ബിഷപ്‌സ് കോൺഫറൻസ് ക്ഷമ ചോദിക്കുന്നു. 

നിഷ്ക്കളങ്കതയുടെയും അവ്യക്തതയുടെയും കാലം അവസാനിച്ചു കഴിഞ്ഞു എന്ന് ക്ലെർജിമാരും മനസ്സിലാക്കിക്കഴിഞ്ഞു എന്നാണ് ഫ്രാൻസിലെ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ എറിക്. ഡി. മൗലിൻസ് ബ്ലൂഫോർട്ടിന്റെ മറുപടി. അദ്ദേഹം ഇത്തരം ചില വിഷയങ്ങളിൽ ലജ്ജയും ഭീതിയും പ്രകടിപ്പിക്കുകയും ചെയ്തു. അതിനൊപ്പം ക്ഷമ പറയുകയും ചെയ്യുകയുണ്ടായി എന്ന് മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ഈ സഭാപ്രവർത്തനങ്ങളിൽ ആരെയും ഉപേക്ഷിക്കരുതെന്ന് നിർദ്ദേശിക്കുന്ന സ്ഥിരീകരണവുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. അതിനാൽ ബിഷപ്പ് നഷ്ടപരിഹാരത്തുകയെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ ഫ്രാൻസിൽ നടന്ന ദുർസംഭവങ്ങൾ മനുഷ്യത്വത്തിന്‌ നാണക്കേടുതന്നെയാണ് എന്നദ്ദേഹം പറയുകയുണ്ടായി

ജർമ്മനിയിലെ ഹിൽഡസ് ഹൈം രൂപത-"തിളങ്ങുന്ന പരാതികൾ"-

കഴിഞ്ഞനാളിൽ ഹിൽഡസ് ഹൈം രൂപതയിൽ നടന്ന ബാലപീഡനങ്ങളെപ്പറ്റി നടന്ന പഠനം - "തിളങ്ങുന്ന പരാതികൾ" സഭയിൽ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച വിദഗ്ദ്ധ അഭിപ്രായപ്രകാരം, ഹിൽഡസ്ഹൈം രൂപതയിലെ പുരോഹിതരുടെ കുറ്റകൃത്യങ്ങൾ വളരെ കാലങ്ങളായി വ്യവസ്ഥാപിതമായി എല്ലാം മൂടിവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരു മുൻ ബിഷപ്പ് ചില കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയണം എന്ന സൂചനയാണ് മാദ്ധ്യമങ്ങൾ കുറിച്ചത്. (14. 9. 21, ഉറവിടം ZEIT ഓൺലൈൻ dpa / AFP / KNA ).

ഹിൽഡസ്ഹൈം രൂപതയ്ക്ക് മുൻ പതിറ്റാണ്ടുകളിൽ ലൈംഗിക ദുരുപയോഗ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനേകം വ്യക്തമായ പരാതികൾ ഉണ്ടായിരുന്നുവെന്ന് ഒരു സ്വതന്ത്ര വിദഗ്‌ധ അന്വേഷണ കമ്മീഷൻ വ്യക്തമായ സാക്ഷ്യപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ലോവർ സാക്സണിലെ രൂപത അറിയിച്ചത്, അന്തരിച്ച ബിഷപ്പ് ഹെൻറിച്ച് മരിയയുടെ കാലത്ത് ഇരകൾക്ക് സംരക്ഷണ നടപടികൾ ഒന്നും ഇല്ലായിരുന്നു. 1957 മുതൽ 1982 വരെ രൂപതയുടെ ബിഷപ്പ് ജാൻസൻ ആ രൂപതയിലെ പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയും മറച്ചുവയ്ക്കുകയും ചെയ്തു. 1988-ൽ എൺപതാം വയസ്സിൽ മരണമടഞ്ഞ ജാൻസൺ ലൈംഗികാരോപണത്തിന് വിധേയനായ ആദ്യത്തെ ജർമ്മൻ മെത്രാനാണ്. 2015 -ലും 2018-ലും രേഖപ്പെടുത്തപ്പെട്ട രണ്ടു ഇരകളുടെ ആരോപണങ്ങളാണ് സ്വതന്ത്ര അന്വേഷണത്തിന് അടിസ്ഥാനമായ കാരണമായത്.

ചില രൂപതയിൽ നടന്ന പീഡനകാര്യങ്ങൾ സാക്സൺ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. "രണ്ടു വർഷത്തിലേറെയായി ഞങ്ങൾ ആർക്കിവിൽ വിപുലമായ കേസുകളുടെ ഫയലുകൾ അധികാരികൾ വായിക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സമകാലിക സാക്ഷികളോടും പീഡന ഇരകളോടും പരാതി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു". ലൈംഗിക കുറ്റ കൃത്യം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബിഷപ്പ് ഹെൻറിച്ച് മരിയ ജാൻസന്റെയും ഹിൽഡസ് ഹൈം രൂപതയുടെയും ഗുരുതരമായ വീഴ്ചകൾ ഞങ്ങൾ കണ്ടെത്തി. പക്ഷെ ജാൻസന്റെ സജ്ജീവമായ ഇടപെടലിന്റെ വേറെ പുതിയ തെളിവുകളൊന്നും അപ്പോൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ജാൻസൺ കുട്ടികൾക്ക് സ്വയം സമർപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം". ഇത് വിദഗ്‌ധ സംഘത്തിനു നേതൃത്വം നൽകിയ മുൻ ലോവർ സാക്സൺ മന്ത്രിയായ ആൻഡ്ജെ നിവീഷ് ലെനാർട്സ് പറഞ്ഞതാണ്. കമ്മീഷന്റെ കണ്ടെത്തലുകൾ അനുസരിച്ചു പരിശോധിച്ച കാലങ്ങളിൽ കുറ്റവാളികളുടെ സംരക്ഷണത്തിൽ സഭ ശ്രദ്ധ കേന്ദ്രീകരിക്കുകയും പീഡനം അനുഭവിച്ചവർക്ക് സഹായത്തിന് വാഗ്ദാനങ്ങൾ നൽകാനും വിസമ്മതിച്ച ജാൻസന്റെ ഭരണകാലത്ത് രൂപതയിൽ കാത്തലിക്ക് ഹോം സ്ഥാപനങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ വലിയ അനീതി ഉണ്ടായിരുന്നു, ബിഷപ്പ് ഇടപെട്ടില്ല. പ്രത്യേകിച്ച് ഒരു വീട്ടിൽ നിന്ന് ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പലതും ഉണ്ടായിരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചില പേഴ്സണൽ ഫയലുകളുടെ മാനേജ്‌മെന്റും വളരെയധികം മോശമായിരുന്നു എന്നാണ് പൊതുസംസാരം.

കുറ്റാരോപിതരായ പുരോഹിതരെ പലപ്പോഴും 

മറ്റുള്ള പള്ളികളിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ടു.

സഭാവിദഗ്ധരുടെ അഭിപ്രായത്തിൽ, പള്ളിയുടെയും ചില കറ്റവാളികളുടെയും പ്രശസ്തി സംരക്ഷിക്കുന്നതിനായിരുന്നു ബിഷപ്പ് ജാൻസന്റെ പ്രധാന ശ്രദ്ധയും  ഉണ്ടായിരുന്നത് എന്ന് കാണാം. ആരോപണവിധേയനായ ഒരു പുരോഹിതനെ മറ്റൊരു ഇടവകയിലേയ്‌ക്കോ അല്ലെങ്കിൽ മറ്റൊരു രൂപതയിലേയ്ക്കോ മാറ്റം നൽകിയിരുന്നു. സ്റ്റേറ്റ് പ്രോസിക്യുഷനിൽ നിന്നുള്ള സംരക്ഷണവും അദ്ദേഹം നൽകിയിട്ടുണ്ട്. ഒരു കേസിൽ മെത്രാന്മാരുടെ കോൺഫറൻസിന്റെ പ്രത്യേക സഹായത്തോടെ ഒരു വൈദികനെ തെക്കേ അമേരിക്കയിൽ നിയമിച്ചു. കുറെ കുറ്റവാളികളുടെ ഒരു സംഘടിത ശ്രുംഖല നിലവിലില്ല. അതാവശ്യമില്ല. ഒരു കാരണം ഇതാണ്, കുറ്റവാളികൾക്ക് വളരെ സംരക്ഷണം അനുഭവപ്പെടും. ഈ കാര്യത്തിൽ സംസ്ഥാന അധികാരികളും പൗരോഹിത്യ കുറ്റവാളികളോട് വ്യക്തമായ അനാസ്ഥ കാണിച്ചിട്ടുണ്ട്. അന്വേഷണത്തെ നിയോഗിച്ച ബിഷപ്പ് ഹൈനർ വിൽമർ നാനൂറ് (400 ) പേജുകളുള്ള ചില പഠനത്തിന്റെ ഫലങ്ങൾ 'ഒരു സിസ്റ്റം പരാജയത്തിന്റെ തെളിവായി' മാത്രമാണ് കണ്ടത്. അക്കാലത്തെ രൂപതയുടെ നേതൃത്വം കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടച്ചതായി കാണുന്നുണ്ട്. "ഇത് പ്രധാനമായും സ്ഥാപനത്തെയും പുരോഹിതരെയും സംരക്ഷിക്കുന്നതിന് ആയിരുന്നു. ഇരകൾ പ്രത്യക്ഷപ്പെട്ടുമില്ല. കുറ്റവാളികളായ പുരോഹിതരെയും ഒഴിവാക്കി " ബിഷപ്പ് വിൽമർ പറഞ്ഞുവെന്നു മാദ്ധ്യമങ്ങൾ. വൈദികരുടെ പേഴ്സണൽ ഫയലുകൾ പ്രൊഫഷണൽ അല്ലാതെ സൂക്ഷിക്കുക മാത്രമല്ല, അന്ന് അതിൽ പലപ്പോഴും കൃത്രിമം കാണിക്കുകയും ചെയ്തു. ഈ ഉത്തരവാദികളുടെ നിശബ്ദതയിൽ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങൾക്ക് ഒരു പ്രതിധ്വനിയും ഒന്നും കണ്ടെത്തിയില്ല. 

Hildesheimer Dom
Hildesheim Dom Church in Germany.









 ഹിൽഡസ് ഹൈo രൂപതയിൽ പ്രോസസിംഗ് തുടരണം.

ലൈംഗികാതിക്രമങ്ങൾ പ്രോസസ് ചെയ്യുന്നതിനും, അന്ന് സംഭവങ്ങളെല്ലാം തടയുന്നതിനുമായി ഒരു പുതിയ സ്റ്റാഫ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ഹിൽഡസ് ഹൈം ബിഷപ് പ്രഖ്യാപിച്ചു. അതിൽ നിലവിലുള്ള പ്രധാനപ്പെട്ട കോൺട്രാക്ട് പോയിന്റുകളും രൂപതയുടെ വൈദഗ്ധ്യവും കൂട്ടിച്ചേർത്തു കാണേണ്ടതാണ്. പുതിയ സ്റ്റാഫ് യൂണിറ്റ് മറ്റുള്ള കാര്യങ്ങൾക്കൊപ്പം ഒരു മേഖലാ പ്രോസസിംഗ് കമ്മീഷനും പീഡനബാധിതരായ വ്യക്തികൾക്കുള്ള ഒരു സഭാ കൗൺസിൽ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും. ഇത് ഹാംബർഗ്ഗിലെയും മാത്രവുമല്ല അതുപോലെ ഒസ്‌നാംബ്രൂക്കിലെയും രൂപതകളുമായി പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനാണ് പദ്ധതി സൃഷ്ടിക്കപ്പെട്ടത്.

എന്നാൽ ബിഷപ്‌സ് കോൺഫറൻസ് രൂപം കൊടുത്ത ഉപദേശകസമിതിയിൽ അംഗം കൂടിയായ ഹിൽഡസ് ഹൈം രൂപതയിലെ പ്രവർത്തകരിൽ ഒരാളായ ബിഷപ്പ് ജെൻസ് വിൻഡൽ പറയുന്നത് വിചിത്രമാണ്."സഭയിൽ അധികാരം നിലനിറുത്തുക മാത്രമാണ് സഭയെ ഒരു സ്ഥാപനമാക്കി കണക്കാപ്പെടുന്നത്. സജ്ജീവവും നിഷ്ക്രിയവുമായ അടിച്ചമർത്തൽ, വഞ്ചനകൾ, മറച്ചുവയ്ക്കൽ എന്നിവയിൽനിന്ന് കടുത്ത ഭീഷണികൾ വരെ ഉണ്ടാകും. പീഡിപ്പിക്കപ്പെട്ടവർ പലരും അവരുടെ കഷ്ടപ്പാടുകൾ അംഗീകരിക്കാനുള്ള പേയ്‌മെന്റുകളിൽ ഏറെ അസംതൃപതരാണെന്ന് ബിഷപ്പ് വിൻഡൽ വിമർശിച്ചു. ജർമ്മനിയിൽ കോടതികളുടെ നഷ്ടപരിഹാരപട്ടികപ്രകാരം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും എന്ന പ്രതീക്ഷകൾ ഇതുവരെ ആരും നിറവേറ്റിയിട്ടില്ല, ഇത് യാഥാർത്ഥ്യമാണ്

ജർമ്മനിയിലെ കത്തോലിക്കർ വർഷങ്ങളോളം ഈവിധ ലൈംഗിക പീഡനം സംബന്ധിച്ച പ്രതിസന്ധിയും പതിറ്റാണ്ടുകളായിട്ട് രൂപതകളിൽ നടന്നിരുന്ന കുറ്റകൃത്യങ്ങളുടെ ആസൂത്രിതമായ മൂടിവയ്പുകളും മൂലം ഉലയുന്നുണ്ട്. ഇതേ സംഭവങ്ങൾ മറ്റുള്ള വിവിധ രൂപതകളെ ബാധിക്കുകയും ആവർത്തിച്ചു ചില പുതിയ അഴിമതികളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സഭയ്ക്ക് ഏറെ അധികഭാരം ഉണ്ടാക്കുന്നുവെന്നു കാണാൻ കഴിയും. എന്നാൽ ഈ കാലഘട്ടത്തിലെ വിവിധ പ്രശ്നങ്ങളിൽ സഭവിട്ടു പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കഴിഞ്ഞവർഷം ജർമ്മനിയിൽ കത്തോലിക്കാ സഭയക്ക് സ്വന്തം ഔദ്യോഗിക കണക്കനുസരിച്ചു 221,000 അംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ സഭാസിനഡു ഫുൾഡായിൽ സമ്മേളിച്ചപ്പോൾ ഫ്രാൻസിസ് പാപ്പ നിർദ്ദേശിച്ച "സിനഡൽ വേ" പരിഷ്ക്കരണങ്ങൾ സിനഡിൽ സംബന്ധിച്ചവർ തള്ളിക്കളഞ്ഞു. അല്മായരുടെ സിനഡൽ പങ്കാളിത്തത്തെ തള്ളിക്കളയുകയും ചെയ്തു.

സഭാംഗങ്ങളുടെ സിനഡാൽ പങ്കാളിത്തം 

ഫുൾഡായിലെ സമ്മേളനത്തിന്റെ തുടർച്ചയെന്നത് പോലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന മെത്രാന്മാരുടെ സിനഡൽ സമ്മേളനത്തിൽ മാർപാപ്പ നിർദ്ദേശിച്ചിരുന്ന "സിനഡൽ വേ"യെക്കുറിച്ചുള്ള ചർച്ചകളിൽ കത്തോലിക്കാ മെത്രാന്മാർക്കും സഭാംഗങ്ങൾക്കും ഉദ്ദേശിച്ചിട്ടുള്ള നിരവധി പരിഷ്‌ക്കരണ പദ്ധതികൾ അന്ന് അവതരിപ്പിക്കാൻ ആരംഭിച്ചു. ഒരു ഉദാഹരണത്തിന് , വിശ്വാസികളുടെ സഭാ കാര്യങ്ങളിലുള്ള പങ്കാളിത്ത വിഷയം. അതേക്കുറിച്ചുള്ള ചർച്ചയിൽ അതിന് എതിരെ ശക്തമായ എതിർപ്പുണ്ടായി. "സിനഡൽ വേ" എന്ന പരിഷ്ക്കരണ വിഷയം അപ്പാടെ തള്ളിക്കളഞ്ഞു. അതോടെ മീറ്ററിംഗിന് നിശ്ചയിച്ചിരുന്ന സമയം തീരുന്നതിനുമുമ്പേ സമ്മേളനം അവസാനിപ്പിച്ചു, പങ്കെടുത്തവരിൽ നല്ലൊരു ഭാഗം ആളുകൾ സമ്മേളനം ഉപേക്ഷിച്ചു ഹാളിൽനിന്നും നേരത്തെ ഇറങ്ങിപ്പോയി. ഫുൾഡയിലെ മൂന്നു ദിവസത്തെസമ്മേളനത്തിൽ "സിനഡൽ വേ" പരിഷ്ക്കരണ ചർച്ചയിൽ കത്തോലിക്കാ സഭയിലെ പുരോഹിതർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ഒരു ഡസനിലധികം വരുന്ന വ്യക്തമായ പരിഷ്‌ക്കരണ നിർദ്ദേശങ്ങൾ ആദ്യവായനയിൽ ചർച്ച ചെയ്തതുമായിരുന്നു. പക്ഷെ കാര്യങ്ങൾ ഗതി മാറി ഒഴുകിത്തുടങ്ങി.

സഭയിലെ മെത്രാന്മാരുടെ നിയമനത്തിൽ സഭാംഗങ്ങളെയും ഉൾപ്പെടുത്താനും ഉദ്ദേശിച്ചുള്ള പരിഷ്ക്കരണ നിർദ്ദേശം ആദ്യം സമ്മേളനത്തിൽ സംബന്ധിച്ച ആളുകളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. ആദ്യ വായനയിൽ മെത്രാൻ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുമ്പോൾ സാധാരണ വിശ്വാസികൾക്ക് കോ ഡിസിഷൻ അവകാശവും, സ്ഥാനാർത്ഥി പട്ടികയിൽനിന്ന് അവസാനം തെരഞ്ഞെടുക്കുന്നതിന് മുമ്പ് കേൾക്കാനുള്ള അവകാശവും നൽകാനുള്ള ചില നിർദ്ദേശങ്ങളും അംഗീകരിച്ചതായിരുന്നു. പരിഷ്ക്കരണത്തെക്കുറിച്ചു നടക്കേണ്ട അന്തിമ വോട്ടെടുപ്പ് പിന്നീടുള്ള ദിവസങ്ങളിൽ നടക്കുമെന്നും ആ നിർദ്ദേശം ഒടുവിൽ അംഗീകരിക്കപ്പെടണമെങ്കിൽ 230 പ്രതിനിധികളിൽനിന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്, അതിൽ മെത്രാന്മാരുടെ മൂന്നിൽ രണ്ടു പേരുടെ ഭൂരിപക്ഷം ആവശ്യമാണ്, എന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അവകാശം മാർപാപ്പയ്ക്കുള്ളതാണ്.


ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്ന മെത്രാൻ സിനഡിന്റെ സമ്മേളനത്തിൽ കോറം തികഞ്ഞില്ല. "സിനഡൽ വേ" പരിഷ്ക്കരണ ചർച്ചയ്ക്ക് ചേർന്ന രണ്ടാമത്തെ സമ്മേളനത്തിൽ ഉണ്ടായിരിക്കേണ്ട പ്രതിനിധികളെല്ലാവരും ഇല്ലാത്തതിനാൽ അകാലത്തിൽ ആ സമ്മേളനം അകാലത്തിൽ അവസാനിപ്പിക്കേണ്ടതായിട്ട് വന്നുവെന്നാണ് ചില സമ്മേളന പ്രതിനിധികൾ പ്രതികരിച്ചത്. അന്നത്തെ ചില ശേഷിക്കുന്ന ഇനങ്ങൾക്ക് ആവശ്യമായ കോറം തികഞ്ഞിരുന്നില്ല. മീറ്റിംഗിൽ പങ്കെടുത്ത പല പങ്കാളികളും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അവിടെ നിന്ന് വിട്ടുപോയി. ചർച്ചകൾ അകാലത്തിൽ അവസാനിച്ചെങ്കിലും സഭയുടെ പരിഷ്‌ക്കരണ പ്രക്രിയയുടെ പുരോഗതിയിൽ ബിഷപ്പ്സ് കോൺഫറൻസിൽ ചെയർമാൻ ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്സിങ് സന്തോഷം അറിയിച്ചു. ഒരു വ്യക്തമായ ദിശാസൂചനയോടെ തീരുമാനങ്ങളെക്കുറിച്ചു വിശദീകരിച്ചദ്ദേഹം സംസാരിക്കുകയും ചെയ്തു. മൂന്നു ദിവസങ്ങളിലെ സമ്മേളനത്തിൽ വളരെ അധികം നേട്ടങ്ങൾ നേടിയെന്നതിനാൽ അവയെല്ലാം അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹം അന്ന് പറയേണ്ടതായ ഒരു കാര്യങ്ങളും ഉപേക്ഷിച്ചില്ല എന്നാണു മാദ്ധ്യമങ്ങളുടെ ഒരു അഭിപ്രായം. പക്ഷെ...!

"സിനഡാൽ വേ " പരിഷ്ക്കരണ വിഷയം : കത്തോലിക്കാ സഭയിൽ ഏതെല്ലാം മാറ്റങ്ങളാണ് അനിവാര്യമായത് ? 

"സഭയിൽ ഉണ്ടായ ദുരുപയോഗവിഷയങ്ങൾ ഒന്നും ഞങ്ങളെ വിട്ടു പോകാൻ അനുവദിക്കുന്നില്ല എന്ന നിരാശ ഇപ്പോൾ ഞങ്ങളെ എല്ലാവരെയും കൂടുതൽ ബാധിക്കുന്നു" എന്ന് ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ പറഞ്ഞു. കത്തോലിക്കാ സഭയിൽ ഉണ്ടാകേണ്ടതായ മാറ്റങ്ങൾക്ക് എന്താണ് "സിനഡൽ വേ " യുടെ പരിഷ്ക്കരണ ഡയലോഗ് വഴി സാധിക്കേണ്ടത്? അതിനെന്തെല്ലാം ചെയ്യണം? എന്തൊക്കെയായിരുന്നാലും അക്കാര്യങ്ങൾ ചർച്ച ചെയ്‌യേണ്ടതായ സമ്മേളനത്തിൽ നിന്നും നിരവധി പ്രതിനിധികൾ നേരത്തെ അവിടം വിട്ടു പോയ കാര്യം ചെയർമാൻ ബിഷപ്പ് ബെറ്റ്‌സിങ് മനസ്സിലാക്കിയിരുന്നില്ല. അന്ന് പകൽസമയത്ത് എത്രപേർ സമ്മേളന ഹാളിൽനിന്നും നേരത്തെ വിട്ടുപോയി എന്ന വാർത്ത കേട്ട് അദ്ദേഹം ആകെ പരിഭ്രമിച്ചു എന്ന് മാദ്ധ്യമ പ്രവർത്തകർ പറയുന്നു. അവരോട് അടിയന്തിരമായി ചോദിക്കണമെന്ന് അദ്ദേഹം അപ്പാടെ ആഗ്രഹിച്ചുവെങ്കിലും അത് സാധ്യമായില്ല. അദ്ദേഹം കൂട്ടിച്ചേർത്തു പറഞ്ഞു. "സിനഡൽ അസംബ്ലിയുടെ അവസാനം അത്തരമൊരു അത്ഭുതകരമായ ഒരു സംഭവം നടന്നതിൽ നിരാശയുണ്ട്" ആർച്ചു ബിഷപ്പിന്റെ പ്രതികരണവും ഇതായിരുന്നു. അതുപോലെ ,ജർമ്മൻ കത്തോലിക്കരുടെ സെൻട്രൽ കമ്മിറ്റി (ZDK) യുടെ പ്രസിഡന്റ് തോമസ് സ്റ്റെർൺബർഗ് അദ്ദേഹത്തോട് യോജിച്ചു അഭിപ്രായം പറയുകയുണ്ടായി. "ഇപ്പോൾ പലരും ഇക്കാര്യത്തിൽ നിരാശരായി ഒരന്ത്യത്തിലേയ്ക്ക് എത്തിയിരിക്കുന്നു" എന്നതാണ് അദ്ദേഹം പ്രസ്താവിച്ചത്. അതേസമയം ഇതുപോലെ തികച്ചും ഇവയൊന്നും അസാധാരണമല്ലെന്നും ഇന്ന് രാഷ്ട്രീയ നടപടികളിൽ പതിവായി ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. "സിനഡൽ വേ" യിൽ, നിരവധി ദുരുപയോഗ അഴിമതികൾക്കെതിരെ സഭ എങ്ങനെ ഒരു ആത്മവിശ്വാസത്തിന്റെ ശക്തി നേടി പ്രതിസന്ധികളിൽനിന്നു കരകയറുമെന്നു പുരോഹിതരും സഭയിലെ സാധാരണ അംഗങ്ങളും സംയുക്തമായി ചേർന്ന് ചിന്തിക്കണം. ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസും ആകെമാന ജർമ്മൻ കത്തോലിക്കരുടെ കേന്ദ്ര കമ്മിറ്റിയുമാണ് പരിഷ്ക്കരണപ്രക്രിയ  ആരംഭിച്ചത്. പരിഷ്ക്കരണപ്രക്രിയ തുടരുന്നു. "സിനഡാൽ വേ" 2023 ന്റെ വർഷാരംഭം  വരെ നീട്ടണം. മറ്റൊരു സമ്മേളനം ജനുവരി അവസാനമോ 2023 ഫെബ്രുവരി ആദ്യമോയെന്നു ഒരു തീരുമാനം ഉണ്ടായിട്ടുണ്ടെന്ന് ബിഷപ്പ് ജോർജ് ബെറ്റ്‌സിങ്ങും അല്മായരുടെ പ്രസിഡന്റ് സ്റ്റെർൺബർഗ്ഗും പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിൽ ഇന്ന് ആവശ്യമായ പരിഷ്‌ക്കരണ നിർദ്ദേശങ്ങളുടെ സമ്രുദ്ധി കണക്കിലെടുത്ത്, മറ്റൊരു സിനഡൽ സമ്മേളനം ആവശ്യമാണെന്ന നിർദ്ദേശവും,പ്രത്യേകിച്ച്, മാർപാപ്പയുടെ നിർദ്ദേശങ്ങളെയും സന്ദേശത്തെയും ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസും അൽമായ കേന്ദ്രകമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. ഇന്ന് കത്തോലിക്കാ സഭയുടെ സമ്പൂർണ്ണ വികസനപരിപാടികളിൽ പൂർണ്ണമായ ഒരു തീരുമാനമെടുക്കുവാൻ സഭാസിനഡിലെ അല്മായരുടെ തുല്യ പങ്കാളിത്തത്തെ മാനിക്കാൻ സഭയിലെ എല്ലാ മെത്രാന്മാരും കടപ്പെട്ടവരാണ്. മാർപാപ്പയുടെ സഭാ കാഴ്ചപ്പാടിനെ ധിക്കരിച്ചുകൊണ്ടു സഭാംഗങ്ങളുടെ തികഞ്ഞ പങ്കാളിത്തം ഇല്ലാതെയുള്ള "സിനഡൽ വഴി"കൾ,  കത്തോലിക്കാ സഭയിലെ മെത്രാന്മാർ പിന്തുടരുകയാണെങ്കിൽ കത്തോലിക്കാസഭയുടെ ദിശ 'ഇനി എങ്ങോട്ട്' എന്ന ചോദ്യം ഒടുവിൽ അവശേഷിക്കും. //-

*****************************************************************************************************************


അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************   
________________

Mittwoch, 6. Oktober 2021

ധ്രുവദീപ്തി // Religion // Panorama // ജർമ്മനിയിലെ ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മൻ ബിഷപ്‌സ് സിനഡൽ സമ്മേളനം. Part 1 / / George Kuttikattu


Religion // Panorama //  

-ജർമ്മനിയിലെ ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മൻ ബിഷപ്‌സ് സിനഡൽ സമ്മേളനം

( Part-1 )

കത്തോലിക്കാ മെത്രാന്മാർ മാർപാപ്പ നിർദ്ദേശിച്ച 

"സിനഡൽ വേ" 

അംഗീകരിക്കുമോ? 

 George Kuttikattu

George Kuttikattu 

ജർമ്മനിയിലെ കത്തോലിക്കാ മെത്രാന്മാരുടെ സിനഡ ൽ ചർച്ചാവേളയിൽ മാർപാപ്പയുടെ ഒരു നിർദ്ദേശപ്രകാ രം സഭാപരിഷ്ക്കരണത്തിനുള്ള ഏതെല്ലാം തീരുമാന ങ്ങൾ ഉണ്ടായി? ഇപ്പോൾ ജർമ്മനിയിൽ കത്തോലിക്കാ സഭയുടെ ഉള്ളിൽ നേരിടുന്നതായ വിവിധ തരത്തിലു ള്ള, ഇതുവരെ യാതൊരുവിധ പരിഹാരം കാണാത്ത അനേകം ആരോപണ വിഷയങ്ങളിൽ സഭയിലെ അ നേക അംഗങ്ങളുടെ ഇടയിലുയർന്നു വന്നിട്ടുള്ളതായ അതിശക്തമായ പ്രതിഷേധങ്ങൾക്കിടയിലും, വിവിധ രൂപതകളിലെ ഇടവകകളിൽ നടന്നിട്ടുള്ള ലൈംഗിക പീഡനങ്ങൾക്ക് നേരെ മൗനം പാലിക്കുകയും ചെയ്തു വെന്ന ആരോപണങ്ങൾ ഇപ്പോൾ ഏറെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇടവകകളി ൽ നടന്നിട്ടുള്ള പീഡനങ്ങൾക്ക് ഇരയാകുന്ന സഭാംഗങ്ങൾ ഓരോരുത്തർക്കും വേണ്ടി മാതൃകാപരമായി ഉയർന്ന നഷ്ടപരിഹാരം ഉടനെ തന്നെ നൽകുന്നത് സംബന്ധിച്ച വിഷയത്തിൽ ജർമ്മനിയിലെ മെത്രാന്മാർ എതിരായിട്ട് അഭിപ്രാ യപ്പെട്ടത് സഭാംഗങ്ങളുടെ കടുത്ത പ്രതിഷേധം ഉണ്ടാകാൻ കാരണമാക്കി. 

പീഡനത്തിനിരയായവർക്ക് കത്തോലിക്കാസഭയിൽനിന്ന് പരമാവധി 50,000 യൂറോ ലഭിക്കും. ഇതാണ് മെത്രാന്മാർ മുന്നോട്ടുവച്ച മറുപടി. ഇത് സംബന്ധിച്ച് അനേകം വിമർശകരുടെ കടുത്ത വിമർശനവുമുണ്ടായി. "ഈ തുക വളരെ പരിഹാസ്യമായി വളരെ കുറവാണ്", എന്നായിരുന്നു അവരുടെ പ്രതികരണം. എന്നാൽ മെത്രാന്മാർ ആരും ഇക്കാര്യത്തിൽ പ്രായോഗികമായി അടിസ്ഥാന പരമായ വേറെ യാതൊരു മാറ്റങ്ങളോ നിർദ്ദേശങ്ങളോ വരുത്തുവാൻ ആഗ്രഹി ക്കുന്നില്ല. അവർ എടുത്ത അതേ നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നു. ഈ നിലപാടിനെതിരെ ഫുൾഡായിലെ സിനഡൽ സമ്മേളനത്തിന്റെ തുടക്കത്തി ൽത്തന്നെ ചില മൂർച്ചയേറിയ വിഷയങ്ങൾ ചർച്ചയ്ക്ക് വിഷയമാക്കിക്കുകയും ചെയ്തു. എന്നാൽ സമ്മേളനഹാളിന് പുറത്ത് വളരെ ശക്തമായിട്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരുന്നിട്ടും മെത്രാന്മാർ ഏതോ നഷ്ടപരിഹാരം നൽ കുന്നതിനെ എതിർത്തു ഉറച്ചു നിൽക്കുകയാണ് ചെയ്തത്. സിനഡൽ സമ്മേളന ത്തിലെ ഇത്തരം ഓരോ വിശേഷങ്ങൾ ജർമ്മൻ പ്രസ് ഏജൻസികൾ 23.09.21-ലെ മാദ്ധ്യമങ്ങളിൽ പുറത്തുവിട്ടു.

സിനഡൽ സമ്മേളനം നടക്കുന്നതിനിടയിൽ പീഡിപ്പിക്കപ്പെട്ടവരായ കത്തോ ലിക്കാ സഭാംഗങ്ങൾ (ജർമ്മനിയിലും വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങൾ ഉണ്ട്) ഒരു ഇടവേളയില്ലാതെ ഫുൾഡാ നഗരത്തിൽ സമ്മേളന സ്ഥലമായ കത്തീ ഡ്രൽപള്ളിക്ക് മുമ്പിൽ കൂറ്റൻ പ്രതിഷേധപ്രകടനങ്ങൾ  നടത്തിക്കൊണ്ടിരുന്നു .തങ്ങളുടെ ഭാവി എന്തായാലും സഭാംഗങ്ങളുടെ കടുത്ത പ്രതിഷേധ സമരം തീർത്തും കാണാതെ അന്ന് മെത്രാന്മാർ സമ്മേളനത്തിൽ തീരുമാനങ്ങളെല്ലാം മെനയുകയായിരുന്നു. കത്തോലിക്കാ സഭാംഗങ്ങളിൽപ്പെട്ടവരിൽ പലർക്കും പുരോഹിതരിൽ നിന്നും നടന്ന ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ നിരന്തരമായ കടുത്ത വിമർശനങ്ങൾക്കും വൻ പ്രതിഷേധത്തിനുമിടയിലും കത്തോലിക്കാ മെത്രാന്മാരുടെ കോൺഫറൻസ് ഇരകളുടെയോ വേദനയോ അവരുടെ മാനസിക ശാരീരിക പ്രശ്നങ്ങളുമോ മനസ്സിലാക്കാതെ അതിനു ഉതകുന്ന വിധം നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അവർ മാത്രം സ്വയം നിശ്ചയിച്ച തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണ്ടായത്.

 കർദ്ദിനാൾ റെയ്നർ വോയ്‌ൽക്കി 

പുരോഹിതരിൽനിന്നും മറ്റു സഭാ സ്ഥാപനങ്ങളി ലും നിന്നും ഉണ്ടായിട്ടുള്ള അനേകം പീഡനസംഭ വങ്ങൾ അതാതു രൂപതകളുടെ മെത്രാന്മാർ മാത്ര മല്ല, അത് കർദ്ദിനാൾ പോലും സത്യാവസ്ഥകൾ എല്ലാം മൂടിവച്ചതിനുള്ള ഒരു ശിക്ഷയായിട്ടാണ് കൊളോൺ അതിരൂപത കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കിയെ ഉടനെ കഴിഞ്ഞ നാളിൽ ഔദ്യോഗിക ജോലിയിൽ നിന്ന് കുറച്ചു മാസങ്ങ ളിലേയ്ക്ക് മാർപാപ്പ സസ്‌പെൻഡ് ചെയ്തത്. എന്നാൽ വോയ്‌ൽക്കിയുടെ കർദ്ദിനാൾ പദവി നിഷേധിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിൽ വിഷയമായിരുന്നു. സഭയിലുള്ള പഴയ അപമാനകരമായ നിരവധി കാര്യങ്ങളെല്ലാം  ഇങ്ങനെയൊക്കെയായിരുന്നു. എന്നിട്ടും പീഡനത്തിനിരയായ സഭയിലെ ചില ഇരകൾക്ക് നഷ്ടപരിഹാരങ്ങൾ നൽകുന്ന കാര്യത്തിൽ മെത്രാന്മാർ, അവർ നിശ്ചയിക്കുന്ന രീതിയിൽ മാത്രം ഉറച്ചു നിൽക്കാനും ഇടവകകളിൽ നടന്ന പീഡനത്തിനിരയായവർക്ക് ഉടനെ നൽകാനുള്ള നിശ്ചിത തുകയുടെ കാര്യത്തിൽ കോടതിയുടെ അവസാന തീരുമാനത്തെ അനുസരിച്ചുമാത്രം നടപ്പാക്കും. ഇത് നൽകണമെങ്കിൽ അത് നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. വസ്തുതകൾ ഫുൾഡായിൽ നടന്ന ഈ ശരത്ക്കാല പ്ലീനറി യോഗത്തിന്റെ അവസാനത്തെ ദിവസത്തിൽ ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്സിങ് അന്ന് പ്രസ്താവിച്ചു. നിലവിൽ സഭ ഇക്കാര്യത്തിൽ അംഗീകരിച്ച പരിഹാരമായി ആനുകൂല്യങ്ങളിൽ നൽകുന്നതിന് ആയിരത്തോളം വരെ തുറന്ന ലൈംഗിക പീഡന ക്കേസുകൾ ഉണ്ട്.

ഫുൾഡായിലും അതുപോലെ മറ്റുള്ള പല സ്ഥലങ്ങളിലും ഇരകളായ സഭാംഗ ങ്ങൾ കോൺഫറൻസ് നടക്കുന്നതായ സമയത്ത് മെത്രാന്മാർ സ്വീകരിച്ച നഷ്ട പരിഹാരം നൽകുന്നതിനു ഏകപക്ഷീയമായിട്ടുള്ള തീരുമാനത്തിനെതിരെ ആ ദിവസങ്ങളിൽ വീണ്ടും വീണ്ടും വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. സഭ യിൽ പീഡനത്തിരയായവർക്കുള്ള നഷ്ടപരിഹാരമായി നല്കാനുദ്ദേശിക്കുന്ന 50,000 യൂറോ തുക നൽകാൻ ആവുമെന്ന് ഇപ്പോൾ മെത്രാന്മാർ കണക്ക് കൂട്ടു ന്നുണ്ട്. പീഡനങ്ങളും പരാതികളുടെ ഒഴുക്കും വർദ്ധിച്ചപ്പോൾ "ഇത്തരം അതി ക്രമങ്ങൾ പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത പെരുമാറ്റദോഷം" എന്നാണ് ആരോപണം ഉയർന്നത്. എന്നാൽ മെത്രാന്മാർ നിശ്ചയിച്ച തുക 50,000 യൂറോ വരെയുള്ള പേയ്‌മെന്റുകൾക്കുള്ള ചട്ടക്കൂട് വളരെ പരിഹാസ്യമായ വിധത്തി ൽ കാണപ്പെടുന്ന വലിയ കുറവാണെന്നും, അത് ശരിയല്ല, എന്ന അഭിപ്രായം സമരസമിതിയുടെ  വക്താവ് പ്രസ്താവിക്കുകയുംകൂടി ചെയ്തിരുന്നു. ലൈംഗിക  പീഡനം അനുഭവിച്ചവരുടെ സഖ്യത്തിന്റെ പ്രതിനിധികളും അതുപോലെ തന്നെ ഇതേക്കുറിച്ചു ജിയോർഡാണോ ഭ്രൂണോ ഫൗണ്ടേഷനും അപ്രകാരം പ്രധികരിച്ചു. അംഗീകരിച്ച സേവനത്തിനുള്ള സ്വതന്ത്രമായ ഒരു കമ്മീഷന്റെ ഓരോ നിർദ്ദിഷ്ട തീരുമാനങ്ങൾ "ഞങ്ങളുടെ ഏറെ ഭീകരമായ ഭയത്തേക്കാൾ വളരെ വലുതാണ്". മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനം അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. അതായത്, സഭയിലുണ്ടായ ചില ലൈംഗികാതിക്രമ അഴിമതികൾ. 

പീഡന ഇരകളുടെ പുനഃക്രമീകൃത ജീവിത നടപടികൾ 

ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് 

സഭാ സിനഡൽ സമ്മേളനത്തിൽ വച്ച് "മുന്നോട്ടുള്ള ചുവടുകൾ" വീണ്ടും സഭ എടുത്തുവെന്നാണ് ലിംബുർഗ് ബിഷപ്പ് ബെറ്റ്സിങ് പറഞ്ഞത്. ഒരു ഉദാഹരണ ത്തിന് അടുത്തവർഷം ജനുവരി ഒന്നു മുതൽ സഭയിൽ പ്രാബല്യത്തിലായി വരുന്ന പ്രത്യേകിച്ചുള്ള സ്റ്റാൻഡേർഡ് പേഴ്സണൽ ഫയൽ ഓർഡർ കൂടി അന്ന് പാസാക്കിയിട്ടുണ്ട്. അത് കൂടാതെയും ഫയലുകൾ ക്രമമായിത്തന്നെ കൃത്യം പരിശോധിക്കുന്നതിനുള്ള ഒരു പ്രത്യേക പ്രോസസ്സിംഗിന് കമ്മീഷനുകളുടെ നിയമപര ചട്ടക്കൂട് സൃഷ്ടിക്കുന്ന മാതൃകാ ഉത്തരവും പ്രതീക്ഷിക്കാം. "2018 -ൽ ഞങ്ങൾ നൽകിയതും ഇപ്പോൾ സഭയിൽ പാലിക്കുന്നതുമായ വളരെ വളരെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളാണിതെന്ന് ഈ ബിഷപ്പ് ബെറ്റ്സിങ് പറഞ്ഞുവെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ അത് സംബന്ധിച്ച ചില വാർത്തകൾ പ്രസിദ്ധീകരിച്ചത്. പീഡിപ്പിക്കപ്പെട്ട എല്ലാ ഇരകളുടെ പ്രതിഷേധ സമരങ്ങളിൽ പ്രത്യേകിച്ചും, നിശിതമായിട്ടു വിമർശിക്കപ്പെടുന്ന സഭയുടെയും ഒദ്യോഗിക സേവനത്തിൽ, സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം ആസൂത്രണം ചെയ്തിട്ടില്ലെന്ന് ജർമ്മനിയിൽ ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ബിഷപ്പ്  ബെറ്റ്സിങ് പറഞ്ഞു. അവയെന്തെല്ലാം, എപ്രകരമായാലും അംഗീകരിക്കപ്പെട്ട പരിഹാര പേയ്‌മെന്റുകളുടെ ഭാഗമായി പീഡന ഇരയായവർക്ക് ചിലപ്പോൾ വീണ്ടും ആഘാതമേല്കുന്നതായി ഫീഡ്ബാക്ക് ലഭിച്ചതിനുശേഷവും എങ്ങനെയെല്ലാം അവരുടെ സ്വകാര്യമായ പുന:ക്രമീകരണം നടത്താമെന്നതിനെക്കുറിച്ചുള്ള പരിഗണനകളുണ്ട്. ഈ ഇരുണ്ട അദ്ധ്യായത്തിന് മുൻഗണന നൽകണം. "ഈ വെല്ലുവിളി നേരിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്" എന്നദ്ദേഹം കൂട്ടിച്ചേർത്തു . ഇത്തരം വിഷയങ്ങളിൽ കൂടുതൽ കൂടുതലായും, അതുപോലെ ഇന്ന് ജർമ്മൻ സഭയിൽ കോൺക്രീറ്റ് ആയിട്ടുള്ള പരിഷ്‌ക്കാരങ്ങൾ നടത്തണമെന്ന് ഈയിടെ ഫുൾഡായിൽ നടന്ന ബിഷപ്‌സ് കോൺഫറൻസിൽ വ്യക്തമായിത്തന്നെയും അദ്ദേഹം ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ജർമ്മനിയിലെ ഹിൽഡസ് ഹൈം രൂപതയിൽ നിന്നുള്ള നിരവധി ലൈംഗിക ദുരുപയോഗങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഭാഗികമായി സിനഡിൽ പ്രധാന  വിഷയമായിരുന്നു. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ (DBK) പ്രതിനിധി എന്ന നിലയിൽ ട്രിയർ രൂപതയുടെ മെത്രാൻ സ്റ്റീഫൻ അക്കർമാൻ ഇപ്പോൾ നടത്തപ്പെടുന്ന പ്രോസസ്സിങ്ങിന്റെ ഘടന അത്ര പര്യാപ്തമല്ലെന്നും അതെല്ലാം വിശാലമായ വ്യക്തമായ അടിസ്ഥാനത്തിൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതിനാൽ അക്കർമാന്റെ നിർദ്ദേശപ്രകാരം സഭാപരമായിട്ടു ഉത്തരവാദിത്തമേഖലയുടെ നല്ല വികസനത്തിന് ഒരു കോൺക്രീറ്റ് ആശയം വികസിപ്പിക്കാൻ മെത്രാന്മാർ തീരുമാനിച്ചു. ഇത് കുറെ വ്യക്തമാണ്. എങ്കിലും "ദുരുപയോഗവിഷയം നമ്മെ മുമ്പോട്ട് പോകാൻപോലും അനുവദിക്കുന്നില്ല". അത് വളരെക്കാലം നമ്മെ വിട്ടുമാറുകയുമില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ഉപദേശക സമിതികൾ, അതുപോലെ അംഗീകാരമുള്ള, സേവനങ്ങൾക്കുള്ള ഒരു സ്വതന്ത്ര കമ്മീഷൻ, ഓർഡർ മേലധികാരികളുടെ സമ്മേളനം, കൂടാതെ ജർമ്മൻ മെത്രാൻ കോൺഫറൻസ് എന്നിവയുടെയും ചർച്ചാ സംഗമം ഉടനെ ഒക്ടോബർ മാസം പകുതിയോടെ ആസൂത്രണം ചെയ്തിട്ടുണ്ട്. കത്തോലിക്കാ സഭാ സിസ്റ്റത്തെയാകെ വിമർശിക്കുന്നതിന്റെ പോയിന്റുകൾ വീണ്ടും ചർച്ച ചെയ്യണം, സാധ്യമായ നടപടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണം എന്നാണു മെത്രാൻ സമിതിയുടെ അഭിപ്രായം. 

 മെത്രാന്മാർ ഫുൾഡായിൽ സമ്മേളനം നടത്തി. ഈ കോൺഫറൻസ് സഭയിൽ കർശനമായ പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അന്ന് രൂപതകളിലെ ചില അധിക്ഷേപകേസ്സുകൾ, ലൈംഗിക ധാർമ്മികത, സ്ത്രീകളുടെ പങ്ക് സഭയിൽ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ചർച്ച നടന്നിരുന്നു. സഭയുടെ ഭാഗത്തുനിന്നു പരിഹാസ്യവും അപമാനവും അനുഭവിക്കുന്നതായി ഇരകളുടെ പ്രതിഷേധത്തിലൂടെ പരാതികൾ ഉയരുന്നുണ്ടായിരുന്നു.     

Protestplastik von Jacques Tilly vor dem Fuldaer Dom: Lange Bearbeitungsdauer »etwas schwer Auszuhaltendes«
-Protest sculpture by Jacques Tilly 
in front of the Fulda Cathedral-
(Photo -Sebastian Golnov / DPA)   

മുകളിൽ നൽകിയിരിക്കുന്ന ചിത്രം പ്രതിഷേധക്കാർ ഫുൾഡ കത്തീഡ്രലിനു മുന്നിൽ വച്ച ജാക്ക് ടില്ലിയുടെ പ്രതിഷേധ ശില്പമാണ്. ഒരു നീണ്ട പ്രൊസസ്സിങ് സമയം, "സഹിക്കാനേറെ പ്രയാസമുള്ള ഒന്ന് "എന്ന് കാണുന്നവർ അഭിപ്രായം പറയുന്നു. അതുപക്ഷേ എന്തുകൊണ്ട് എന്നൊരു ചോദ്യം നമുക്കുണ്ടാകാം. ഇത് ജാക്ക് ടില്ലിയുടെ വലിയശില്പം ,"ഡി ഹമ്മോക്ക് ബിഷപ്പ്" ൽ, ഒരു ബിഷപ്പ് ഒരു ദുരുപയോഗ അഴിമതിയുടെ അന്വേഷണം കുലുക്കാൻ ശ്രമിക്കുന്ന വലിയ ഈ കുരിശുകൾ വളരെ ഏറെ ബുദ്ധിമുട്ടുള്ളതാണ്. ഫുൾഡാ നഗരത്തിൽ നടന്ന ജർമ്മനിയിലെ ബിഷപ്‌സ് കോൺഫറൻസിന്റെ ശരത്ക്കാല പ്ലീനറിയുടെ തുടക്കത്തിൽ, ആ ഫോട്ടോ ഇരകളുടെ സംഘടനകൾ അതൊരു കലാസൃഷ്ഠി മാത്രമായി കാണിക്കുമ്പോൾ, ഓരോരോ വിഷയങ്ങൾ യഥാർത്ഥത്തിലിന്നു ജർമ്മനിയിലെ കത്തോലിക്ക സഭയുടെ അസ്തിത്വപരമായ പ്രധാനപ്പെട്ട മറു ചോദ്യമാണെന്നു ബിഷപ്പുമാർ തിരിച്ചറിഞ്ഞിരിക്കാം. പക്ഷെ മെത്രാന്മാർ, അവരതിനെക്കുറിച്ചും മാത്രമല്ല, സഭയ്ക്കുള്ളിലെ മറ്റു വിവിധതരത്തിലുള്ള സെൻസിറ്റിവ് പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കി അഭിപ്രായപ്പെടുന്നുണ്ടോ ?. 

കത്തോലിക്കാ പള്ളികളിൽ നിന്ന് ദുരുപയോഗത്തിന് ഇരയാകുന്നവർക്കുള്ള പൊതുവായ ഒരു സംവിധാനത്തിന്റെ രൂപകൽപ്പനയും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ആഗ്രഹിക്കുന്നുണ്ട്. പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും എത്രയും വേഗം വീണ്ടും അത് സ്പർശിക്കുകയും ചെയ്യണം എന്നുള്ള ഫീഡ്ബാക്ക് ഞങ്ങൾക്ക് ലഭിച്ചു എന്നാണ് ചെയർമാൻ ബിഷപ്പ് ജോർജ് ബെറ്റ്സിങ് അഭിപ്രായപ്പെട്ടത്. ഒരു "പ്രോസസ്സിംഗ് സമയം ഇതിൽപ്പെടും". സൂക്ഷമായിപ്പോലും ഇതത്ര ഉൾക്കൊള്ളാൻ ഏറെയും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്", എന്നെനിക്കറിയാം. അതുപോലെതന്നെയാണ്  സുതാര്യതയുടെ ഏത് ചോദ്യവും വീണ്ടും വീണ്ടും ഉണ്ടാകാം. ഓരോ നടപടി ക്രമങ്ങളും റീ ട്രാമാറ്റെസൈഷേനിലേക്ക് നയിക്കുന്നതും എല്ലാം പ്രത്യേകിച്ചു കുറേ ബുദ്ധിമുട്ടുണ്ടാകും. അത് നമ്മൾ സൂക്ഷ്മമായി പരിഗണിക്കേണ്ടതായ ഒരു വസ്തുതയാണ്. പദ്ധതിയുടെ ഉദ്ദേശം പക്ഷെ അതാകാനിടയില്ല. 

പീഡന ഇരകളുടെ കൂട്ടായ്‍മകൾ.

 
 
ഹാംബർഗിലെ 
ആർച്ച് ബിഷപ്പ് സ്റ്റെഫാൻ ഹെസ് 
(ആർക്കൈവ് ഫോട്ടോ)  
ഹാംബുർഗ്ഗിലെ ആർച്ചുബിഷപ്പ് സ്റ്റീഫൻ ഹെസ് (ആർക്കീവ് ഫോട്ടോ)  ഒരു പുരോഹിതനെതിരായി ദുരുപയോഗ കേസ് വിചാരണയിൽ ഒരു സാക്ഷ്യം വഹിച്ചുവെന്നു പറയപ്പെടുന്നുണ്ട്. ഒരു കത്തോലിക്കാ പുരോഹിതൻ തന്റെ മരുമകളെ അപമാനിച്ചു. കൊളോണിൽ ബിഷപ്പ് ഹെസ് പേർസണൽ ഹെഡ് ആയിരിക്കുമ്പോഴാണ് ആ കേസ് ആദ്യമായിട്ട്  റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എന്തൊക്കെയായിരുന്നാലും സഭയിൽ നടന്ന നിരവധി കുറ്റകൃത്യങ്ങളെല്ലാം നിസ്സാരവത്ക്കരിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ജർമ്മൻ സഭയിലെ സാധാരണ അംഗങ്ങളോടൊപ്പം കത്തോലിക്കാസഭ മെച്ചപ്പെടുത്താൻ മാർപാപ്പ ആഗ്രഹിക്കുന്നുണ്ട്. ആ മാർഗ്ഗമാണ് സിനഡൽ വേ" എന്നത്. "മാർപാപ്പയുടെ ഈ തീരുമാനം വളരെ സ്വാഗതാർഹമാണ്. മറ്റൊന്ന്, ഹാംബർഗ്ഗ് രൂപത ആർച്ചു ബിഷപ്പ് സ്റ്റീഫൻ ഹെസ് അധികാരത്തിൽ തുടരുന്നതിനുള്ള മാർപാപ്പയുടെ തീരുമാനം ആയി. ഇന്നു നൂറുമടങ്ങ് വർഷങ്ങൾ നീണ്ടതും ഗുരുതരമായിരുന്ന അനേക പീഡനക്കേസുകളിൽ പ്പോലും കമ്മീഷനു ലഭ്യമായിരുന്ന ചട്ടക്കൂടിൽ അവ തീർക്കുകയുമുണ്ടായില്ല. ഇത്തരം പ്രശ്നങ്ങളിന്മേൽ ഫ്രാൻസിസ് മാർപാപ്പ ശക്തമായി വിമർശിക്കുകയും ചെയ്തു. കമ്മീഷന്റെ ചില പേയ്‌മെന്റുകളിലും അവയുടെ സുതാര്യതയും വ്യവസ്ഥാപിതമായ സമീപനവും ഒന്നുമേ അതിന് ഇല്ലായിരുന്നു എന്നാണു കണ്ടത്. തത്‌ഫലമായി ഇത്തരം പ്രക്രിയകൾ എല്ലാം ന്യായമായ പ്രക്രിയയേക്കാൾ അതൊരു ഭാഗ്യചക്രം പോലെ ആയി!. "ഞങ്ങൾ ഇരകളാകുന്നത് പരിഹാസവും അപമാനവും അല്ല, എന്നാൽ അവയെല്ലാം നാം അതനുഭവിക്കുന്നുവെങ്കിൽപോലും". അത് കൂടാതെ, ഇപ്പോൾ സേവനങ്ങൾ, പീഡനത്തിരയായവരുടെ കഷ്ടപ്പാടുകൾ ഭാഗികമായി കണ്ട് അവയൊക്കെ പ്രതിഫലിപ്പിക്കാത്തിടത്തോളം കാലം ആ കുറ്റകൃത്യങ്ങൾ അതോടെ വീണ്ടും നിസ്സാരവത്ക്കരിക്കപ്പെടും. ഇക്കാര്യത്തിൽ ബിഷപ്പ് ഹെസ് യോടുള്ള ചില നിലവിലെ തീരുമാനത്തെക്കുറിച്ചുള്ള പ്രകോപനകാര്യങ്ങൾ ബിഷപ്പ് ജോർജ് ബെറ്റ്സിങ് മനസ്സിലാക്കുമെന്നു കരുതാം. അത് മ്യുണിക്ക് രൂപതയിലെയും ഫ്രെയ്‌സിങ്ങിലെയും രൂപതാ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർക്സ്, ഹാംബർഗ്ഗ് ആർച്ചു ബിഷപ്പ് സ്റ്റീഫൻ ഹെസ് എന്നിവരുടെ രാജിക്കത്ത് നൽകിയപ്പോൾ അത് സ്വീകരിക്കാതിരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക തീരുമാനങ്ങളെയും ഇരകളുടെ കൂട്ടായ്‌മയുടെ സംഘാടകർ അന്ന് വിമർശിച്ചു. സഭയിലെ ഉത്തരവാദിത്ത്വപ്പെട്ടവരോടുള്ള റോമിൽ നിന്നുള്ള സഭാപരമായി പൊരുത്തമില്ലാത്ത നിലപാട് കൂടുതൽ ദുരുപയോഗങ്ങൾ വീണ്ടും ധാരാളം    കേൾക്കുവാൻ കാരണമാക്കുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.

മാർപാപ്പയുടെയും സഭയുടെയും കണ്ണിൽ കുറ്റം ആരോപിക്കപ്പെട്ടവർ അവർ ആരായാലും എന്തായാലും അവർ കുറ്റക്കാരാണ്, അവർക്ക് വിലയില്ല-. ജർമ്മൻ ബിഷപ്‌സ് കോൺഫറൻസ് ഉപദേശകസമിതി അംഗവുമായ ജെൻസ് വിൻഡൽ പറയുന്നത്. ബിഷപ്പ് സ്റ്റെഫാൻ ഹെസ് ഇപ്പോൾ പൊതുവായ സമ്മേളനത്തിൽ പങ്കെടുക്കുന്നുവെന്ന ചില പ്രകോപിപ്പിക്കലിനായി ബിഷപ്പ് ബെറ്റ്സിങ്ങും ഒരു ധാരണ പ്രകടിച്ചിരുന്നു എന്നായിരുന്നു പ്രചാരണം."എനിക്ക് അത് നന്നായിട്ട് മനസ്സിലാക്കാൻ കഴിയും" എന്നുള്ള മറുപടി അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, എന്നിരുന്നാലും ഇന്ന് മാർപാപ്പയെ സംബന്ധിച്ച് നിർണ്ണായകമായ ഒരു ഘടകം എന്ന നിലയ്ക്ക് ബിഷപ്പ് ഹെസ്സിന്റെ "സജ്ജീവവും മനഃപൂർവ്വവുമായ വസ്തുത മറച്ചുവയ്ക്കലിന് " മറ്റ്‌ തെളിവുകളൊന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. എന്നാൽ ഈ മാർപാപ്പ എപ്പോഴും മെത്രാന്മാരുടെ മേൽ തന്റെ സംരക്ഷണ കൈ പിടിക്കുന്നുവെന്ന് ആരോപണം പറയുന്നവരുണ്ട്. അങ്ങനെയല്ല, ചില കിഴക്കൻ മെത്രാന്മാർ കുറയുന്ന അംഗത്വത്തിനെതിരെ പോരാടുന്നു ണ്ടെന്നു പറയുന്നു. ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസിന്റെ ട്രെൻഡ് മോണിറ്റർ- അത് വർദ്ധിച്ചുവരുന്ന പ്രശ്നങ്ങളാൽ കത്തോലിക്കരുടെ എണ്ണം ഇനി സഭയുമായുള്ള പങ്ക് അടുത്തു ബന്ധപ്പെടുമോയെന്നതിൽ തോന്നുന്നില്ല. ഇതു സംബന്ധിച്ച വിഷയത്തിൽ "ലിയാൻ ബഡ്‍നാർസി"ന്റെ ഒരു അഭിപ്രായമങ്ങനെയാണ്: "ഒരു അതിഥിസംഭാവന പ്രതിസന്ധിയിലെ കത്തോലിക്കാ സഭ ഒരു "സ്വർഗ്ഗീയ നരകം, കുഴപ്പം" !.

കൊളോണിലെ കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കിയുടെ നിലപാട് പ്രശ്ന കാര്യത്തിൽ വത്തിക്കാൻ നേരത്തെ ഒരു തീരുമാനം എടുക്കുമെന്ന് ബിഷപ് ബെറ്റ്സിങ് വിചാരിച്ചതിലും നേരത്തെ തന്നെ സിനഡൽ സമ്മേളന കാലത്തു തന്നെ പ്രഖ്യാപനവും വന്നു. എന്നാൽ മാർപാപ്പ കൊളോണിലേയ്ക്ക് നേരിട്ട് അയച്ചിരുന്ന കമ്മീഷൻ വിലയിരുത്തലിന്റെ റിപ്പോർട്ട് പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല എന്ന് പറയപ്പെടുന്നു. എന്നാൽ രണ്ടു ദിനങ്ങൾ കഴിഞ്ഞപ്പോൾ വത്തിക്കാൻ അറിയിപ്പ് നൽകി. അന്ന് അന്വേഷണ കമ്മീഷന് മുമ്പിൽ ഏതോ അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന തെറ്റുകളെല്ലാം സമ്മതിച്ച കർദ്ദിനാൾ വോയ്‌ൽക്കിയെ മാർപാപ്പ കുറെ മാസ്സങ്ങളിലേയ്ക്ക് സാധാരണ അധികാര ജോലിയിൽനിന്നു സസ്‌പെൻഡ് ചെയ്തു.  അതുപക്ഷേ, സഭയിൽ കർദ്ദിനാൾ വോയ്‌ൽക്കിയുടെ പദവി നിലനിറുത്തിക്കൊണ്ടുള്ള സസ്‌പെൻഷൻ ഉത്തരവ്  മാത്രമായിരുന്നു.

"സിനഡൽ വേ" യും കത്തോലിക്കാ സഭയും- //  മെത്രാന്മാർ മാർപാപ്പയെ തള്ളിപ്പറയുന്നു.

Mehr Mitsprache für Laien geplant: Papst Franziskus grüßt Gläubige während einer Audienz (Archivfoto)
 ഫ്രാൻസിസ് മാർപാപ്പ 

കത്തോലിക്കാ സഭയിൽ നടന്നിട്ടുള്ള ദുരുപയോഗകേസുകളിൽ കൈകാര്യം ചെയ്യുന്നതിനു ബുദ്ധിമുട്ടുള്ള രീതിയും ഇതിനകം തന്നെ ആവശ്യപ്പെടുന്ന പ്രക്രിയയെ മറികടക്കുന്നുണ്ട്. "സിനഡൽ വേ" എന്ന് മാർപാപ്പ പരിഷ്‌ക്കരണം  നിർദ്ദേശിച്ചിരിക്കുന്ന "സഭാപ്രവർത്തനങ്ങൾ വളരെ മൂർത്തമായ രീതിയിൽ മാറ്റുക " എന്നതാണ് ലക്ഷ്യമെന്ന് ബിഷപ്പ് ബെറ്റ്സിങ് അറിയിച്ചതാണ്. ഇത് ഓരോരോ പെയിന്റിംഗ് ജോലി സംബന്ധിച്ചുള്ളതല്ല, മറിച്ച് കത്തോലിക്കാ സഭയിലുണ്ടാകേണ്ടതായ വലിയ മാറ്റങ്ങൾ സംബന്ധിച്ചുള്ളതാണ്. മാത്രവുമല്ല, അതോടൊപ്പം സ്ത്രീകൾക്ക് ഓഫീസുകൾ തുറക്കുന്നതിനേക്കുറിച്ചു ചർച്ച ചെയ്യാൻ ബിഷപ്പ് കോൺഫറൻസ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻറെ ശരി മൂർച്ചയുള്ള വാക്കുകളിൽ അതിനെ കാണപ്പെടുന്നുണ്ട്. "എന്റെ ആശയമനുസരിച്ചു സ്ത്രീകളുടെ സഭയിലെ പങ്ക് പലപ്പോഴും ഞാൻ പറഞ്ഞതുപോലെ ഭാവിയിലേക്കുള്ള നിർണ്ണായക ചോദ്യമാണ്. സഭാപരമായ  സേവനങ്ങളിലേയ്ക്കും ഓഫീസുകളിലേക്കും വഴി തുറക്കുന്നത് നാം ചർച്ച ചെയ്യപ്പെടണം. സഭാപരമായ കൂദാശ, വിവാഹത്താൽ തീരുമാനമെടുക്കാത്ത പങ്കാളിത്തങ്ങളെ സംബന്ധിച്ചും അടയാളങ്ങൾ ഉണ്ടല്ലോ, പക്ഷെ, അവരെല്ലാം സ്വവർഗ്ഗത്തിൽപെട്ടവരായാലും ഒന്നിലധികം ലൈംഗികരായാലും സഭയിൽ ഞങ്ങൾക്ക് വ്യക്തമായ അടയാളങ്ങൾ ആവശ്യമാണ്". 

ഇന്ന് പരിഷ്ക്കാരങ്ങൾക്കായുള്ള കൂടുതൽ സമ്മർദ്ദവും അതുപോലെതന്നെ അക്ഷമയും ഉള്ള സാഹചര്യത്തിലാണ് ചെയർമാൻ ബെറ്റ്സിങ് ഈ ഉറപ്പ്കൾ  നൽകിയത്. ക്രിസ്ത്യൻ ബിഷപ്പുമാർ റോമിന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് വ്യക്തമായ നിലപാട് എടുക്കുമെന്നാണ്, "മരിയ 2.0" എന്ന സഭാ  പരിഷ്ക്കരണ പ്രസ്ഥാനത്തിൽ ഉൾപ്പെട്ട ആൻഡിയ ലേബർ ഇക്കാര്യം സംബന്ധിച്ചു ഈയിടെ  അഭിപ്രായപ്പെട്ടത് എന്ന് മാദ്ധ്യമങ്ങൾ കുറിക്കുന്നുണ്ട്. സഭയുടെ പരിഷ്ക്കരണ ശ്രമങ്ങൾക്കുള്ള ധാരണ കാണിക്കാനും അതിന് ഉറപ്പു നൽകാനും ഇത് അത്ര സഹായിക്കില്ല. അതിനുശേഷം റോമിൽനിന്നും ഒരു തീരുമാനം വരുമ്പോൾ വഴങ്ങുക, ഇങ്ങനെയാണ് പുതിയ തീരുമാനം. ഇന്ന് കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചു വിശദീകരിക്കാൻ, ഇന്ന് സഭയിൽ നിന്നു അല്മായരുടെ വൻ രാജികൾ കണക്കിലെടുത്ത സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനവും ശ്രദ്ധിക്കേണ്ടതാണ്. ഇത് സഭയുടെയും  ഭാവിയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. വത്തിക്കാൻ ഇക്കാര്യത്തിൽ പങ്കെടുക്കാത്തതിനാൽ ഇത് തങ്ങൾക്ക് തനിയെ നേരിടാനാവുമോ എന്ന സംശയവും പ്രതീക്ഷയുമാണ് ബിഷപ്പ് ബെറ്റ്‌സിങ്o മറ്റു സഭാ പരിഷ്ക്കർത്താക്കളും ചിന്തിക്കുന്നതെന്നു കൊളോൺ കർദ്ദിനാൾ വോയ്‌ൽക്കിയെപ്പോലുള്ള സഭയിലെ ചില ജർമ്മൻ യാഥസ്ഥിതിക മെത്രാന്മാർ വിമർശിക്കുന്നത്. ഇത് ജർമ്മനിയിലെ കത്തോലിക്കാർക്കിടയിൽ വലിയ ഒരു നിരാശയ്ക്ക് വഴിതെളിച്ചേക്കാം. എന്നാൽ റേഗെൻസ് ബർഗ് ബിഷപ്പ് ആകട്ടെ, റുഡോൾഫ്, ഹാംബർഗ് ബിഷപ്പ് സ്റ്റെഫാൻ ഹേസിന്റെ കാര്യത്തിൽ ഉണ്ടായ തീരുമാനം അധികാരത്തിൽ തുടരുവാനാണ്. ബിഷപ്പ് ഹേസ് സമർപ്പിച്ച രാജി മാർപാപ്പ സ്വീകരിച്ചില്ല. അതിനു കാരണമിതാണ്, ആരോപണവിധേയനായ ആ പുരോഹിതൻ തന്റെ മുൻകാലതെറ്റുകൾ "താഴ്മയോടെ അംഗീകരിച്ചു" എന്നാണ്, 15. 09. 21 ജർമ്മൻ മാദ്ധ്യമങ്ങൾ നൽകിയ വാർത്ത. 

സഭയിൽ നടന്നിട്ടുള്ള അനേക ലൈംഗികകുറ്റങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിലും അന്വേഷിക്കുന്നതിലും ആർച്ചു ബിഷപ്പ് സ്റ്റെഫാൻ ഹെസ് കടമ ലംഘനം നടത്തിയെന്ന നിഗമനത്തിലാണ് കൊളോണിൽ നിന്നുള്ള ആ ദുരുപയോഗ റിപ്പോർട്ട് വന്നിരുന്നത്. പ്രത്യേകിച്ചിന്നുവരെ സഭയിൽ നിരവധി ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവിധ ആരോപണങ്ങൾ തുറന്നു വ്യക്തമാക്കുവാൻവേണ്ടി സഭാനടപടികൾ ആരംഭിക്കുന്നതിൽ മെത്രാന്മാർ പരാജയപ്പെട്ടതായും അത്തരംനിരവധി കേസുകൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പക്കലോ, മാത്രമല്ല വത്തിക്കാനിലോ റിപ്പോർട്ട് ചെയ്യുന്നതിൽപ്പോലും അവർ യാതൊന്നും ചെയ്തില്ല എന്നാണ് പൊതുവെ അറിയപ്പെട്ടത്. അപ്പസ്തോലിക്ക് മിഷന്റെ റിപ്പോർട്ടനുസരിച്ചു മാർപാപ്പ അന്നത്തെ വികാരി ജനറലിന്റെ ഓർഗനൈസേഷനിലും പ്രവർത്തനത്തിലും വളരെ പോരായ്മകൾ കണ്ടെത്തി യെന്നത് ശരിയാണ്. എന്നിരുന്നാലും പീഡന കേസുകൾ മൂടിവയ്ക്കാനുള്ള ഏതോ ദുരുദ്ദേശത്തോടെയാണ് ഇങ്ങനെയും ചെയ്തതെന്ന് അന്വേഷണത്തിൽ ഒട്ടും കാണിച്ചിരുന്നില്ല. അതിരൂപതയുടെ ഭരണത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ പീഡനത്തിന് ഇരയായവർ ഇക്കാര്യത്തിൽ ഉള്ള അവരുടെ ശ്രദ്ധയും സംവേദനക്ഷമതയും ഇല്ലാത്തതായിരുന്നു അടിസ്ഥാനമായ പ്രശ്നം എന്ന് നാം കാണുന്നു. 

കത്തോലിക്കാസഭ കൊളോൺ രൂപതയിലെ പീഡനവിചാരണയിൽ സാക്ഷിയായി-

രൂപതയിലെ ദുരുപയോഗ കേസുകളുടെ റിപ്പോർട്ടുകളുടെ അനന്തര ഫലം എന്തായിരുന്നെന്ന് ഹാംബർഗ് ആഴ്ച്ച ബിഷപ് വെളിപ്പെടിത്തി. അതുപ്രകാരം ബിഷപ്പ് ഹെസിന്റെ കാര്യത്തിൽ മാർപാപ്പ സമയം അനുവദിച്ചതാണല്ലോ. ജർമ്മൻ ബിഷപ്പ്സ്കോൺഫറൻസിന്റെ പ്രത്യേക അഭയാർത്ഥി കമ്മീഷന്റെ കമ്മീഷണർ കൂടിയാണ് ബിഷപ്പ് ഹെസ്. "സേവനം പുനരാരംഭിക്കുന്നത് അത്ര  എളുപ്പമല്ലെന്ന കാര്യമെനിക്കറിയാം, സത്യത്തിൽ ഞാൻ അതിന് പൊതുമാപ്പ് പറയുന്നു എന്ന പ്രഖ്യാപനവും ഹെസ് ചെയ്തു. അതുപോലെ കൊളോൺ അതി രൂപതയ്‌ക്കെതിരെ ജസ്റ്റീസ് പരാതിപ്പെട്ടിരുന്നു. എന്നാലിത് ആശ്ചര്യത്തിന്റെ ഒരു നിമിഷം ആണെന്ന് കോൺഫറൻസ് ചെയർമാൻ ആർച്ചു ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് അഭിപ്രായപ്പെട്ടു. എന്നാൽ സംരഭം ആകട്ടെ, ഇപ്പോൾ "സിനഡൽ വേ "യ്ക്ക് അപകടമുണ്ടാക്കിയില്ല. എങ്കിലും ജർമ്മൻ കത്തോലിക്കാ സഭയുടെ കൊളോൺ രൂപതയിലെ ലൈംഗികപീഡന കേസുകളുടെ വിചാരണയിൽ സാക്ഷിയായി മാറിയിരുന്നു.

അന്തരഫലം -

Erzbischof Stefan Heße im Hamburger Sankt Marien-Dom (Archivbild)
ആർച്ചു ബിഷപ് സ്റ്റെഫാൻ ഹെസ് 

ബിഷപ്പ് സ്റ്റീഫൻ ഹെസ് ഓഫീസിൽ തുടരുന്നത് വളരെ പ്രശ്നമുള്ളത് തന്നെ എന്ന് പറയുന്നുണ്ട്.; കത്തോലിക്കാസഭയുടെ പരിഷ്ക്കരണ പ്രസ്ഥാനം "നമ്മൾ സഭയാണ് "എന്ന സംഘടന പറഞ്ഞു. ഈ ബിഷപ്പ് പൊതുമാപ്പ് പറയുന്നത് നല്ല ശരിയാണ്. വത്തിക്കാനും അത് ശരി വച്ചു. എങ്കിലും രാജിവയ്ക്കുവാൻ ഈ മെത്രാൻ നൽകിയ രാജി വാഗ്ദാനം പോപ്പ് ഫ്രാൻസിസ് നിരസിച്ചു. കൊളോൺ രൂപതയിൽ പേർസണൽഹെഡും വികാരി ജനറാളുമായിരുന്ന ഹെസ് മാർച്ചു 18- നു കൊളോൺ രൂപത ദുരുപയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും, ഉടൻ മാർപാപ്പയ്ക്ക് വളരെ അടിയന്തിരമായി രാജി വാഗ്ദാനം ചെയ്യുകയും ചെയ്തു; അതിനുശേഷം തന്റെ ഔദ്യോഗിക കർമ്മങ്ങൾ നിർത്തി വച്ചു. തന്റെ രാജി നിരസിക്കപ്പെട്ടതോടെ 2015 മുതൽ ഹേസ് ഹാംബർഗിലെ കത്തോലിക്ക രൂപത ആർച്ചുബിഷപ്പായി കടുത്ത വിമർശനം ഉണ്ടായപ്പോഴും ഇപ്പോഴും ഓഫീസിൽ തുടരുകയാണ്.  

കത്തോലിക്കാ മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനത്തിലെ കാനൻ നിയമ അഭിഭാഷകർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ഇന്ന് മെത്രാന്മാർക്ക് യഥാർത്ഥ ഘടനാപരമായ മാറ്റങ്ങൾക്ക് പ്രാപ്തിയില്ല" എന്നാണ്. അതേസമയം ലിംബുർഗ് രൂപതയുടെ ബിഷപ്പും ജർമ്മൻ ബിഷപ്‌സ് കോൺഫറൻസിന്റെ ചെയർമാനുമായ ബിഷപ്പ് ജോർജ് ബെറ്റ്‌സിങ് കത്തോലിക്കാ സഭയിൽ ഇന്ന് ആവശ്യമായ അടിയന്തിര പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട് -(വാർത്ത dpa-20-sep.21). ഉദാഹരണത്തിന്, ഇന്ന് ലൈംഗിക ധാർമ്മികതയെപ്പറ്റി നിലവിലെ പരിഷ്ക്കരണപ്രക്രിയ, "സിനഡൽ വേ" സഭയുടെ പ്രവർത്തനങ്ങൾ വളരെ അടിയന്തിരമായ രീതിയിൽ മാറ്റുന്നതിനെക്കുറിച്ചാണ്. ഇകാര്യം സംബന്ധിച്ച് ഫുൾഡായിൽ നടന്ന ബിഷപ്‌സ് കോൺഫറസിന്റെ ശരത്ക്കാല സമ്മേളന ത്തിൽ ചെയർമാൻ ബിഷപ്പ് ബെറ്റിസിങ് ശക്തമായി ഊന്നിപ്പറഞ്ഞതാണ്. "ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പള്ളിക്കകത്തും പുറത്തും ഉള്ള ആളുകൾക്ക് തോന്നിത്തുടങ്ങണം"-അദ്ദേഹം പറഞ്ഞു. നമുക്ക് ഇതിനകമായി വ്യക്തമാകുന്നതിതാണ്, ഇത് ലഭ്യമായ വാചകങ്ങൾ അല്ലാ, സഭയുടെ വലിയ മാറ്റങ്ങളെക്കുറിച്ചുതന്നെയുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത് എന്ന ആശ്വാസം. 

ജർമ്മനിയിൽ സഭയിൽ നിന്ന് സഭാംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നു.

മെത്രാന്മാരുടെ ശരത്ക്കാല പ്ലീനറി സമ്മേളനം അവസാനിച്ചപ്പോൾ അനേകം പേർക്കു നിരാശയുണ്ടായിട്ടുണ്ട്. അവർ പ്രതീക്ഷിച്ച പുരോഗതി സഭയിലുള്ള ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളിൽ നിന്നും മോചിപ്പിച്ചു സഭയെ നന്നായി പരിഷ്‌ക്കരിക്കുന്നതിലും  ഏകകണ്ഠമായ ഒരു തീരുമാനത്തിൽ എത്തുമെന്നും പുരോഗതി കൈവരിക്കുമെന്നും അനേകം ആളുകൾ പ്രതീക്ഷിച്ചിരുന്നു. ഫലങ്ങൾ വളരെ മോശം. സഭാ കാനോൻ നിയമ അഭിഭാഷകനായ നോബർട്ട് ല്യൂഡക്ക്, വൈദികർക്ക് എന്തുകൊണ്ടാണ് അതിന് തയ്യാറാകാൻ കഴിയില്ലെ ന്നും അല്ലാത്തത് എന്ത് പ്രത്യേകമായ  കാരണത്താൽ അല്ലാതാകുന്നുവെന്നും ചോദിക്കുന്നു. ഇന്നലെ, 02. 10.21 - ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചേർന്നിരുന്ന ബിഷപ്‌സ് കോൺഫറൻസ് അപ്രതീക്ഷിതമായ ഒരു മാറ്റം കൈവരിക്കാൻ ശ്രമിച്ചു, അതിന്മേൽ അർഹമായ ഫലം ലഭിച്ചുവെന്ന്, അതായത്, മാർപാപ്പ നിർദ്ദേശിച്ച സഭയുടെ "സിനഡൽ വേ"യ്ക്ക് അർഹമായ അംഗീകാരം നൽകി. "സിനഡൽ വേ" പ്രകാരം സഭയുടെ സിനഡൽ യോഗത്തിൽ സഭയുടെ ഓരോ സാധാരണ അംഗങ്ങൾക്കും യോഗ്യത നൽകി മാർപാപ്പയുടെ കത്തോലിക്കാ സഭാ പരിഷ്ക്കരണത്തിനു വഴി തെളിയിച്ചു കഴിഞ്ഞു എന്ന് ഇക്കഴിഞ്ഞ ഒരു ദിവസം ജർമ്മൻ ടെലിവിഷൻ മാദ്ധ്യമങ്ങൾ എല്ലാം ഏറെ പ്രധാനപ്പെട്ട സഭാ വാർത്തയായി നൽകി. പക്ഷേ ജർമ്മൻ കത്തോലിക്കാസഭയിലുള്ള മെത്രാന്മാർ എല്ലാവരും സംബന്ധിച്ച ഒരു പ്രധാന യോഗമായിരുന്നില്ല അന്ന് സമ്മേളിച്ചത്. 

കത്തോലിക്കാ സഭ ഇനി എങ്ങോട്ട് ? 

"സിനഡാൽ വേ" സമ്മേളനം തള്ളിക്കളഞ്ഞു.

ജർമ്മനിയിൽ ഈ കാലങ്ങളിൽ കത്തോലിക്കാ സഭയിലെ നിരവധിയേറെ കുറ്റകൃത്യങ്ങളിൽ പരിഹാരം കാണാൻ കഴിയാതെ വളരെയേറെ അംഗങ്ങൾ പള്ളി വിട്ടു പോകുന്ന വാർത്തയാണുള്ളത്. അവരുടെ എണ്ണം ക്രമേണ വളരെ കൂടുതലാണ്. ഈ കഴിഞ്ഞ വർഷം ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ സ്വന്തമായ സമിതി പുറത്തുവിട്ട വിവരം അനുസരിച്ചു 221000 കത്തോലിക്ക (രണ്ടു ലക്ഷത്തി ഇരുപത്തിഒരായിരം പേർ ) അംഗങ്ങളെ നഷ്ടപ്പെട്ടുവെന്ന്  കണക്കുണ്ട്. ലോക കത്തോലിക്കാ സഭയെ കാത്തു സൂക്ഷിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ശക്തമായ അടിയന്തിര നിർദ്ദേശങ്ങൾ ആകട്ടെ, "സഭയിലെ അംഗങ്ങളെയും സിനഡൽ കമ്മീഷൻ പങ്കാളികൾ ആക്കണമെന്നും അവരുടെ നിർദ്ദേശങ്ങളും താല്പര്യങ്ങളും സ്വീകരിച്ചുകൊണ്ട് അടുത്ത ഭാവിയിൽ ലോക കത്തോലിക്കാ സഭ പരിഷ്‌കരിച്ചു നടപ്പാക്കാൻ തയ്യാറാകണമെന്നുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശം. അത് ഏറെക്കുറെ അപ്രകാരമുള്ള ഒരു നീക്കം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ചിലരുടെ  അഭിപ്രായത്തെ പൂർണ്ണമായി സ്വീകരിച്ചുകൊണ്ടായിരിക്കാം ഫുൾഡാ  ബിഷപ്‌സ് കോൺഫറൻസിന്റെ ദിനങ്ങളിൽ "സിനഡൽ വേ" സമ്മേളനത്തിന്റെ ജനറൽ സെക്രട്ടറിയായി അന്ന് നിശ്ചയിക്കപ്പെട്ടത് സാധാരണ സഭംഗമായ ഒരു വനിതയെ ആയിരുന്നു. എന്നാൽ യാഥാർത്ഥ്യം, സഭയുടെ ഭാവിവികസനം ലക്ഷ്യമാക്കിയുള്ള ആദ്യ പടിയുടെ അംഗീകരണവും ഒരു തുടക്കവും ആയിരിക്കാമോ ഈ മാതൃകയും  എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ഉടൻ ഉണ്ടാവുകയില്ല. കാരണം ഇക്കഴിഞ്ഞ ദിവസങ്ങളിൽ "സിനഡൽ വേ "പരിഷ്ക്കരണ വിഷയം സിനഡൽ സമ്മേളനത്തിൽ തള്ളിക്കളഞ്ഞു. "സിനഡൽ വേ" വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാങ്ക്ഫർട്ടിൽ    വിളിച്ചു കൂട്ടിയ ആ സമ്മേളനത്തിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുത്തില്ല. പങ്കെടുക്കാനെത്തിയ ചില മെത്രാന്മാർ ഉൾപ്പെടെ സിനഡൽ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് ഉച്ചസമയ ഇടവേളയോടു കൂടി ഇറങ്ങിപ്പോയി. സമ്മേളനം പരാജയപ്പെട്ടു. മെത്രാന്മാർ മാർപാപ്പയെ തള്ളിപ്പറയുന്നു. കത്തോലിക്കാ സഭയുടെ സിനഡ് സംവിധാനത്തിൽ ഉണ്ടായിരിക്കേണ്ട അല്മായരുടെ പ്രാധിനിത്യ അവകാശങ്ങൾ ഇവിടെ തകരുന്നു.

ഇനി കത്തോലിക്കാ സഭ എങ്ങോട്ട് ?//-  

( സഭയിൽ എന്താണ് നടക്കുന്നതെന്ന് അടുത്ത  Part-2-ൽ   ഭാഗo വിവരിക്കുന്നു ). (https://dhruwadeepti.blogspot.com )

*************************************************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
************************************************