Sonntag, 5. November 2023

ധ്രുവദീപ്തി // വിദേശത്ത് ജോലി // ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്ദ്ധ തൊഴിലാളികൾ // George Kuttikattu

ധ്രുവദീപ്തി // വിദേശത്ത് ജോലി // 

- ജർമ്മനിയെക്കുറിച്ച് 
വിദേശ വിദഗ്ദ്ധ തൊഴിലാളികൾ- // 
 
George Kuttikattu

ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്‌ധ തൊഴിലാളികൾ.
 
ജർമ്മനിയിൽ ജോലി ചെയ്യുവാൻ വന്നിട്ടുള്ള വിദേശ വിദഗ്‌ധ തൊഴിലാളികൾ ജർമ്മനിയെക്കുറിച്ചുള്ള ഒരു അഭിപ്രായ സർവ്വെയിൽ നൽകിയ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ഇവിടെ നൽകുന്ന വിവരങ്ങൾ എന്റെ സ്വന്തം അഭിപ്രായമല്ല. എങ്കിലും, ആദ്യമായിട്ട് ഇങ്ങനെ ഓരോ അനുഭവങ്ങൾ തുറന്ന് പങ്കുവയ്ക്കുന്നവർ, എന്തുകൊണ്ടാണ്, ഏതു കാര്യങ്ങൾ സാധിക്കുവാനാണ്  അവർ ജർമ്മനിയിലേക്ക് വന്നുചേർന്നത് എന്ന യാഥാർത്ഥ്യം അതിനൊപ്പം പറയാൻ അവർ  മനഃപൂർവ്വം മറന്നുപോയോയെന്ന് ഒരു ചോദ്യം ചോദിക്കുവാൻ എനിക്ക് തോന്നുന്നു ; ചില അറിവുകൾ മാത്രം ഞാനിവിടെ നൽകുന്നു. 

പുതിയ സർവ്വേ അനുസരിച്ചു അനേകം അന്താരാഷ്ട്ര പ്രൊഫഷണലുകളെ ഉപയോഗിച്ചുവെന്നത് ശരിയാണ്, പക്ഷേ അത്ര സ്വാഗതം ചെയ്തില്ലവിദേശ വിദഗ്ധ തൊഴിലാളികളെ ഇന്നും ആവശ്യപ്പെടുന്നുണ്ട്എന്നാൽ ജർമ്മനിയിൽ   അവർ ഊഷ്മളമായ സ്വാഗതം പ്രതീക്ഷിക്കരുതെന്ന് ജീവനക്കാരുടെ സർവേ ഫലം വ്യക്തമാക്കുന്നു. പുതിയ സർവേ അനുസരിച്ച്, ഒരു വിദേശ വിദഗ്ദ്ധ തൊഴിലാളിയായി ജർമ്മനിയിലേക്ക് വരുന്ന ആർക്കും മുൻവിധിയും കുറെ  നിരസിക്കലും പ്രതീക്ഷിക്കണം.  

(ഫോട്ടോ: അന്ന സ്റ്റിൽസ്/ഐസ്റ്റോക്ക്ഫോട്ടോ / ഗെറ്റി ഇമേജസ്)-

ബിസിനസ്സ് പങ്കാളികൾ ഹസ്തദാനം ചെയ്യുന്നു .
(പ്രതീകാത്മക ചിത്രം)

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ നാളുകൾ മുതൽ ജർമ്മനിയിലേക്ക്, ഉദാ: ഇന്ത്യയിൽനിന്നും, മാത്രമല്ല മറ്റ് വിവിധ വിദേശരാജ്യങ്ങളിൽനിന്നും അനേകം ആളുകൾ കുടിയേറിയിരുന്നു. എന്തിനാണവർ കുടിയേറ്റങ്ങൾ നടത്തിയത്? അവരുടെ സ്വന്തം മാതൃരാജ്യങ്ങളിൽ ഭാവിജീവിതത്തിന് പ്രതീക്ഷകളെല്ലാം  നഷ്ടപ്പെട്ട അനുഭവങ്ങൾമൂലമാണ് മറുനാടുകളിൽ അഭയം തേടിയെത്തിയത്. ഇതെല്ലാം മലയാളികളുടെ കാര്യത്തിലും ഏറെ സമാനതയുള്ളതായിരുന്നു. ജർമ്മനിയിലെ ജനങ്ങളാകട്ടെ, വന്നുചേർന്നവർ ആരൊക്കെയാണെന്നും ഏതു മതവിശ്വാസികളാണെന്നും ചുഴിഞ്ഞു നോക്കിയില്ല. ഇന്നു ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പടെ, അനേകം പേർ ജർമ്മനിയിലേക്ക് വന്നുചേരുന്നുണ്ട് . ജർമ്മൻ ജനത സമാധാനപരമായ ജീവിത അന്തരീക്ഷമാണ്  വന്നുചേർന്നവർക്ക് നല്കിയിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്, ഈ കാര്യം ഇവിടെ നിഷേധിക്കാനാവില്ല..     
 
അടുത്ത കാലങ്ങളിൽ അനേകം വിദേശികൾ അഭയാർത്ഥികളെന്ന പേരിലും, മാത്രമല്ല, അനധികൃതമായും ജർമ്മനിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ പലരും ക്രിമിനലുകൾ ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ  നിലവിലുള്ള ചില ആഗോളരാഷ്ട്രീയ സാഹചര്യങ്ങളിൽ ജർമ്മൻ ജനതയ്ക്ക് അതൊന്നും സ്വയം കണ്ട് അവയെ നേരിടാൻ കഴിയാത്തവിധം അനേകലക്ഷ വിദേശികളുടെ കുടിയേറ്റങ്ങൾ നടക്കുന്നുഅപ്പോൾ, വിദേശങ്ങളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ എത്തുന്നവർ വിദഗ്‌ധ തൊഴിലാളികളാണെങ്കിലും അവരെയും ജർമ്മനിയിലെ ജനങ്ങൾക്ക് ഒരുപക്ഷെ പോസിറ്റിവായി കാണാൻ കഴിയാത്ത സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാം. ഇത് കുറിക്കുമ്പോൾ നാം മലയാളികൾ മുൻകാലങ്ങളിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും തമിഴർ വന്നിരുന്നപ്പോൾ അവർക്കുനേരെയുള്ള വളരെ തണുത്തതും, അവരോട് ചങ്ങാത്തം കാണിക്കുവാൻ പോലും വളരെ ഇഷ്ടപ്പെട്ടില്ല എന്ന ഒരു വലിയ യാഥാർത്ഥ്യവുമുണ്ടായിരുന്നു. ഇവിടെ ഇതൊരു ചെറിയ ഉദാഹരണം മാത്രം നൽകിയതാണ്. അസ്വീകാര്യമായ അഭിപ്രായങ്ങൾ പറയുന്നവർ ഒരു കാര്യം മറക്കുന്നു. ആദ്യമായി നാം നമ്മുടെ മുൻകാല ജീവിതത്തെ സ്വയമേ  മറക്കാൻ ആരും തുനിയരുത്. രണ്ടാം ലോകമഹായുദ്ധകാലം കഴിഞ്ഞശേഷം ജർമ്മനിയിലേക്ക് പഠനത്തിനും മറ്റു വിവിധ ആവശ്യങ്ങൾ സാധിക്കുവാനും എത്തിയ മലയാളികൾക്ക് 1977-78 കാലഘട്ടങ്ങളിൽ നേരിടേണ്ടിവന്ന വലിയ  പ്രതിസന്ധി കേരളത്തിലെ ക്രിസ്ത്യൻ നേതൃത്വത്തിന്റെ അഴിമതികളിൽ ഉത്ഭവിച്ചതായിരുന്നു. അവർ അക്കാലത്തു ജർമ്മനിയിൽ ഉണ്ടായിരുന്ന ഒരു മാദ്ധ്യമത്തിൽ ("Bonner Stadt Anzeiger ") 24 -25 Sept 1977-ൽ "ബോബെയിൽ 80 ഇന്ത്യൻ നഴ്‌സുമാരെ ആവശ്യമുണ്ട്" എന്നതലക്കെട്ടിൽ വാർത്തയും നൽകി. ജർമ്മനിയിൽ Kreuzberg Zentrum നെ ഈ തട്ടിപ്പ് ഏജന്റായി ഉപയോഗിച്ചു, ഇത് യാഥാർത്ഥ്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച പ്രശ്നം ഞാനുമായി നേരിട്ട് ചർച്ച  ചെയ്യുവാനാണ് അന്ന് ഇന്ത്യയുടെ Overseas  Developement And Employment Promotion Consultants Limited -ന്റെ ചെയർമാനും അക്കാലത്തെ സൗദിഅറേ ബ്യയയിലെ ഇന്ത്യൻ അംബാസിഡറുമായിരുന്ന ശ്രീ. ടി. ടി. പി. അബ്‌ദുള്ള  1978- Sept-ൽ     ഇന്ത്യൻ സർക്കാരിന്റെയും കേരളത്തിലെ തൊഴിൽമന്ത്രിയായിരുന്ന ശ്രീ. ഊമ്മൻ ചാണ്ടിയുടെയും നിർദ്ദേശപ്രകാരം ജർമ്മനിയിലെത്തിയത്. ഈ  പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി ഞാൻ ആവശ്യപ്പെട്ട സഹായം സ്വീകരിച്ച ശ്രീ ഊമ്മൻ ചാണ്ടിയുടെ സഹായത്താൽ ജർമ്മനിയിലെ അന്നുവരെയുള്ള മലയാളികൾക്കെല്ലാം ജർമ്മനിയിൽ തുടരാൻ കഴിഞ്ഞു. ജർമ്മനിയിലുള്ള  ജനങ്ങൾക്കോ ജർമ്മനിയിലെ ഇന്ത്യൻ എംബസിക്കോ മലയാളികളെയാരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനു ഒരു താല്പര്യവുമില്ലായിരുന്നു. ഇത് കഴിഞ്ഞകാലത്തെ ചില ഓർമ്മകൾ മാത്രം. ജർമ്മനിയിലുള്ള മലയാളികൾക്ക്  അന്ന് ഇപ്രകാരം ഒരു സഹായഹസ്തം ലഭിച്ചിരുന്നതായിരുന്നുവെന്ന വിവരം പറയാൻ ഞാനാഗ്രഹിച്ചില്ല, കാരണം, ഇക്കാര്യത്തിൽ കേരളത്തിൽനിന്നുള്ള മതനേതൃത്വങ്ങളുടെ കപടതയ്ക്ക്  ഒരു തിരിച്ചടിയായിരുന്നു. അതിനാൽ ഇത്  ജർമ്മനിയിൽ അപ്പോൾ ഉണ്ടായിരുന്ന ആരും അറിഞ്ഞിട്ടില്ല എന്ന കാര്യവും  തുറന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്.  

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, ഏതൊരു കുടിയേറ്റരാജ്യമാണെങ്കിലും അവരുടെ സ്വന്തം ഭരണഘടനയും നിയമസംഹിതകളും ഉണ്ട്. കുടിയേറ്റങ്ങൾ, അത് ഏതു തരത്തിലുള്ളതാണെങ്കിലും, നിയമം എല്ലാവർക്കും ബാധകമാണ്. ജർമ്മനിയിലേക്ക് കുടിയേറുന്നയാൾ ഒരു വിദഗ്ദ്ധ തൊഴിലാളിയാണെങ്കിലും അല്ലെങ്കിലും അവർ എത്തിച്ചേർന്നത് എന്തിനുവേണ്ടി, ഏതുകാരണത്താൽ, എന്ന് അവർതന്നെ പുനഃപരിശോധനയും നടത്തണം. അവരുടെ മാതൃരാജ്യം  എന്തുകൊണ്ട് ഏറെ മോശമായിരുന്നു, അഥവാ മെച്ചപ്പെട്ടത് ആയിരുന്നോ? എന്നാൽ ഇപ്പോൾ കേരളസംസ്ഥാനത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ  മാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. കേരളസംസ്ഥാനം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയല്ലോ എന്ന് കാണുന്നു. ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള  വാർത്തകൾ പ്രധാന വാർത്തകളാണ്. അതുപോലെതന്നെയാണ് നിരവധി  പണത്തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങൾ, അത് ബാങ്കുകളാണെങ്കിലും,വിദ്യാ- കേന്ദ്രങ്ങളായാലും, തൊഴിൽരംഗത്തോ, കാർഷികരംഗത്തോ ഏതായാലും  നിരവധി ക്രിമിനൽ കുറ്റങ്ങൾ നടത്തുന്നവരുടെ കേന്ദ്രമാക്കുകയാണ്. അത് ചെയ്യുന്നതിൽ രാജ്യം ഭരിക്കുന്ന മന്ത്രിമാരോ ജനപ്രതിനിധികളോ ഉൾപ്പെടുന്നു എന്ന വാർത്തകൾ പോലും ഉണ്ടല്ലോ. 

മലയാളി യുവജനങ്ങൾ   

കുറച്ച മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിലേക്ക് പഠനത്തിന് കേരളത്തിൽ നിന്ന് എത്തിയ രണ്ടു ചെറുപ്രായക്കാരെ അപ്രതീക്ഷിതമായിട്ട് കാണുകയുണ്ടായി. അവരിൽ ഒരു പെൺകുട്ടി ഇരുപതു വയസ്സിൽ താഴെ, മറ്റെയാൾക്ക് അതിലും താഴെ പ്രായം തോന്നും. പെൺകുട്ടി: "ഞാൻ ജർമ്മനിയിൽ പഠനത്തിന് വേണ്ടി എത്തിയതാണ്. ഇവിടെ വന്നിട്ട് രണ്ടുമാസമായി. എന്റെ വിസ പുതുക്കുവാൻ അപേക്ഷ കൊടുത്തപ്പോൾ, വിസ എക്സ്റ്റന്റ് ചെയ്യാൻ സാധിക്കുകയില്ലെന്നു അധികാരികൾ പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല." പെൺകുട്ടി വളരെ വിഷമത്തോടെ പറയുന്നു. എങ്ങനെയാണ് ഇവിടെയെത്താൻ വേണ്ടി  നിങ്ങൾക്ക് കേരളത്തിൽ നിന്ന് അനുവാദം ഉണ്ടായത് എന്ന ചോദ്യത്തിന് " ഒരു ഏജന്റ് ആണ് അനുവാദ പത്രങ്ങൾ ശരിപ്പെടുത്തിത്തന്നത്, കുറെ പണവും കൊടുത്തതാണ്" ഞാൻ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല. അതുപോലെ ഞാൻ ഒരു ദിവസം സൂപ്പർമാർക്കറ്റിൽകൂടി നടക്കുമ്പോൾ മേൽക്കുറിച്ച ആൺകുട്ടി  എന്റെയടുക്കൽ പരിചയപ്പെടലിനു ശ്രമിച്ചു. ആ മലയാളി ചെറുപ്പക്കാരൻ പറയുന്നു, " താമസിക്കാനുള്ള മുറിവാടകയും കൊടുക്കാൻ പണമില്ല, ഇവിടെ  ഷോപ്പിൽ ഒരു ജോലി കിട്ടുമോയെന്ന് തിരക്കുവാനാണ് ഇപ്പോൾ ഇവിടെയ്ക്ക്  വന്നത്". ഈ അടുത്ത കാലങ്ങളിൽ ജർമ്മനിയിലേക്ക് അനേകം മലയാളികൾ എത്തിച്ചേർന്നിട്ടുണ്ട്. യുവജനങ്ങളെ കേരളത്തിന് വെളിയിലേക്ക് പോകുവാൻ സഹായിക്കുന്നവർ എന്ന പേരിൽ പ്രവർത്തിക്കുന്ന അനേകം ഏജന്റുമാർ ലക്ഷങ്ങൾ തുക യുവജനങ്ങളിൽ നിന്നും കവർന്നെടുക്കുന്ന വാർത്തകൾ ഉണ്ട്. ഇതൊന്നും ആരും ശ്രദ്ധിക്കാതെ എങ്ങനെയും സ്വന്തം സമ്പത്തു പണയം വച്ച് പണമുണ്ടാക്കി ഏജന്റുമാർക്ക് നൽകുന്നു. അങ്ങനെ വിദേശങ്ങളിലേക്ക്, ഉദാ: ജർമ്മനി, വന്നു ചേർന്നവർ ഇക്കാര്യങ്ങൾ എല്ലാം മറന്നുകൊണ്ട് ജർമ്മനിയിൽ എപ്രകാരം എന്ന വിവിധ കാര്യങ്ങൾ-പൊതുസാമൂഹ്യജീവിതരീതി, താമസം,  തൊഴിൽ, വേതനം, എന്നിങ്ങനെ യഥാർത്ഥ വസ്തുതകൾ പലതും മനസ്സിലാക്കി പറയുന്നതുപോലെ അവർക്ക് സ്വന്തമായ അവരുടെ സ്വന്തം സർവ്വജ്ഞാനം യൂ ടുബ് ചാനലിൽ വീഡിയോ നിർമ്മിച്ച് സ്വയം പ്രസിദ്ധരാവുകയെന്ന തൊഴിൽ ചെയ്യുന്നത് വളരെ പ്രസിദ്ധമാണ്. ഇത്തരം മലയാളിയുവജനങ്ങൾ അവരുടെ മാതൃരാജ്യമായ കേരളത്തെ മറ്റു വിദേശരാജ്യങ്ങളെപ്പോലെ ബഹുവിധമായ വികസനത്തിന് പങ്കുചേരേണ്ടവരാണ്. ഇവരെ സ്വീകരിച്ച ആധിധേയരാജ്യം എപ്രകാരമാണ് ലോകസാമ്പത്തികനിലവാരത്തിൽ എത്തിയതെന്ന് സാമാന്യ ജ്ഞാനം അറിയണം. അവിടെയുള്ള ജനങ്ങളെയും ജീവിത -സംസ്കാര -നിയമ വ്യവസ്ഥകളെയും മനസ്സിലാക്കാതെയുള്ള ഒരു ജീവിതം തുടങ്ങുവാൻ ഇവിടെ വന്നെത്തിയവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല? കേരളത്തെ സമാധാനത്തിന് മാതൃകയാക്കാനുള്ളവർ രാജ്യംവിട്ട് പോകുന്നു. കേരളത്തിൽ ആവശ്യമായ വികസനം സാദ്ധ്യമാക്കാനുള്ള യൂവ വിദഗ്ദ്ധന്മാരെ കേരളത്തിൽനിന്നും മറു നാടുകളിൽ കുടിയേറ്റാൻ സഹായിക്കുന്ന 'നോർക്ക' പോലെയുള്ള ഏജൻസി ചെയ്യുന്ന നടപടി നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തെ തകർക്കുന്നു. കേരളം ഒരിക്കലും വലിയ മാലിന്യക്കൂമ്പാരങ്ങൾ സൂക്ഷിക്കുന്ന, അതിലേറെ  വന്യമൃഗങ്ങൾ മാത്രം ഉല്ലസിക്കുന്ന, ഒരു കലാപ ഭൂമിയാക്കാൻ, നമ്മൾ ആരും പങ്കാളികൾ ആകരുതല്ലോ. പക്ഷെ നാം സ്വയം നന്നാകുന്നതിനും അതിനായി  പ്രായശ്ചിത്തം ചെയ്യുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ വ്യർത്ഥമാണ്. വിദേശ വിദഗ്ദ്ധ തൊഴിലാളികൾ ചിന്തിക്കുന്നതുപോലെ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്  അടിസ്ഥാനമായി കാരണമാകുന്ന കാര്യങ്ങൾ ഒരുപക്ഷെ പെട്ടെന്നുള്ള ഒരു വ്യത്യസ്ത ജീവിതശൈലിയിലുള്ള ജീവിതവഴികൾ നേരിട്ട് കാണുന്നതാകാം. അതിലേറെ ദയനീയമായ കാര്യമാണ്ഈ, പ്രവാസികളായ മലയാളികളെ സ്വത്ത് നിയമം ഉണ്ടാക്കി അവരുടെ സ്വത്തിൽനിന്നും പൈശാചികനികുതി പിരിക്കുന്ന സർക്കാർ കേരളത്തിന്റെ ഒരു അവസാനമില്ലാത്തെ ദുരന്തമാണ്.

ദശകങ്ങൾക്ക് മുമ്പുണ്ടായ ഒരു സ്ത്രീ മുന്നേറ്റമായിരുന്നു ജർമ്മനിയിലേക്കുള്ള മലയാളി വനിതാ കുടിയേറ്റം. ആധുനിക കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ, സ്ത്രീകൾ പൂർണ്ണമായും നേതൃത്വം നൽകിയ മറ്റൊരു കുടിയേറ്റമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. കുടിയേറ്റവും പ്രവാസവും സങ്കീർണ്ണങ്ങളായ പ്രതിഭാസങ്ങളാണ്. അവയിൽ ആർക്ക് ആര് ആർക്ക് കീഴടങ്ങുന്നു അല്ലെങ്കിൽ വഴിമാറുന്നു. കാലത്തിനേ പറയാനാവൂ. ഇത് മറക്കേണ്ടതില്ല.. മലയാളികളുടെ മലയാളത്തിന് ജർമ്മൻ ചുവ ഉണ്ടാകുന്നോ അതോ ജർമ്മൻകാരുടെ ജർമ്മൻ സ്വഭാവത്തിന് മലയാളി ചുവ ഉണ്ടാകുന്നോ എന്ന് കാലം തെളിയിക്കണം.

ഇവിടുത്തെ ജീവിതം വളരെ ഏകാന്തമാണ്‌ -

നമ്മുടെ ആളുകളുടെ രീതികൾ ചുറ്റുമുള്ള ജർമ്മൻകാരുടേതുമായി താരതമ്മ്യ പ്പെടുത്തിയാൽ വിവിധകാര്യങ്ങളിലും വ്യത്യസ്തതയുണ്ട്. വിദേശരാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യാക്കാരുടെ ഇടയിലും വ്യത്യസ്‌തകളുണ്ട്. അതിലേയ്ക്ക് ഒരു  ശ്രദ്ധ ആകർഷിക്കുകയും ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പാഴ്സ്സികൾ, ക്രിസ്ത്യാനികൾ, ഗുജറാത്തികൾ, മദ്രാസികൾ, പഞ്ചാബികൾ, തുടങ്ങിയ ചില വ്യത്യാസങ്ങൾ നാമെല്ലാവരും മറക്കേണ്ടതാണ്. അതുപോലെതന്നെ മറ്റുള്ള  ലോകരാജ്യങ്ങളിൽ നിന്നു ജർമ്മനിയിൽ കുടിയേറിയ വിദഗ്ദ്ധ തൊഴിലാളി കൾക്ക് ജർമ്മനിയിലെ ജനങ്ങളുടെ സാമൂഹികസമ്പർക്കങ്ങളെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ ചിന്തിക്കുന്നത് സാധാരണമാണ്. "ഇവിടത്തെ (ജർമ്മനി) ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും, നേരിട്ടുള്ള ചങ്ങാത്തമില്ലാത്തവരുമാണ്". ഈ അഭിപ്രായം ഒരു വിദേശ വിദഗ്ദ്ധയുടെ  സ്വന്തം അനുഭവം ആണ്. ജർമ്മനിയുടെ വികസനത്തിന് വിദഗ്ദ്ധരായിട്ടുള്ള തൊഴിലാളികളുടെ അഭാവമുണ്ട് എന്നാണ് പുതിയ കണക്ക് വ്യക്തമാകുന്നത്. അതിനാൽ ഏതാണ്ട് ഒന്നരദശലക്ഷം (1.5 ദശലക്ഷം) പ്രതിഭകളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഇതിനകം ജർമ്മനിയിലുള്ള നിരവധി പ്രവാസി തൊഴിലാളികൾ വീണ്ടും രാജ്യം വിടാൻ താല്പര്യപ്പെടുന്നുവെന്ന് പുതിയ സർവ്വേ വ്യക്തമാക്കുന്നുണ്ട്. എന്താണ് അവരെ ശരിക്കും അലട്ടുന്നത്? 

മറ്റു ചിലരുടെ അഭിപ്രായങ്ങൾ കൂടി നോക്കാം. "ഇവിടെയുള്ള വിവേചനം വളരെ മോശമാണെന്ന് ഞാൻ കരുതുന്നു. ഒരു വിദേശവ്യക്തിയെന്ന നിലയിൽ  എന്റെ ഭാഷാവൈദഗ്ധ്യം എന്നെ വിലയിരുത്തുന്നു. എനിക്ക് വളരെയേറെ  വിജയകരമായ കരിയർ ഉണ്ടെങ്കിലും യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡുമായി ഈ രാജ്യത്തേയ്ക്ക് വന്നിട്ടും ഒരുതരം രണ്ടാം ക്ലാസ് പൗരനായി കണക്കാക്കപ്പെ ടുന്നു., എനിക്ക് തോന്നുന്നതിങ്ങനെയാണ് : അതായത്, ജർമ്മൻകാരുടെ ചില നിലപാട് വളരെ നിരാശാജനകമാണ്. ഇവിടെ ചങ്ങാതിമാരെ കിട്ടുന്നതിനേറെ  ബുദ്ധിമുട്ടാണ്. ഇവിടുത്തെ ജീവിതം വളരെ ഏകാന്തമായിരിക്കും. ഇവിടെ എനിക്ക് ഇപ്പോൾ മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാരുമായി അടുത്ത്  ബന്ധപ്പെടുക അസാദ്ധ്യമാണ്. കുറഞ്ഞപക്ഷം ആറുമാസത്തിലൊരിക്കൽ, ആരെങ്കിലും മാറിത്താമസിക്കുന്നതുവരെ, ഒരു അന്താരാഷ്‌ട്ര സുഹൃദ്‌ബന്ധം  ഉണ്ടാക്കുന്നതിൽ കുഴപ്പമില്ല. ഇവിടുത്തെ ജീവിതം ഏറെ ഏകാന്തമാണ്‌ ".-  ഈ കഴിഞ്ഞ നാളിൽ ജർമ്മനിയിലെ വിദേശ വിദഗ്ദ്ധ   തൊഴിലാളികളെക്കുറിച്ചു
നടന്ന സർവ്വേയിൽ പങ്കെടുത്തിരുന്ന ഒരു ദക്ഷിണാഫ്രിക്കൻ, കാനഡായിൽ നിന്നുള്ള ഒരു പൗരൻ മാത്രമല്ല, ഒരു ഒമാൻ പൗരൻ എന്നിവരിൽ നിന്നാണ് ഈ വിധത്തിലുള്ള ഉദ്ധരണികൾ വന്നത്. സർവ്വേയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ ആകെ 979 പേര് പങ്കെടുത്തു. ശരാശരി 42 വയസ് പ്രായമുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. അവരിൽ എല്ലാവർക്കും അക്കാഡമിക്ക് ബിരുദ൦ (87 ശതമാനം പേർക്ക്) ഉള്ളവരാണ്. സ്വന്തം നാട്ടിലെ വീട്ടിൽനിന്നും വളരെ അകലെ ഉള്ള നാടുകളിൽ പ്രവാസികളായി താമസിക്കുന്ന അക്കാഡമിക്ക് ശ്രുംഖലയായ ഇന്റർനേഷൻസിലെ അംഗങ്ങൾക്കിടയിലാണ് ഈ സർവ്വേ നടന്നത് എന്നതിൽ അതിശയിക്കാനില്ല. അവരുടെ നേരിട്ടുള്ള അനുഭവങ്ങൾ, മാനസ്സിക അപഗ്രഥനങ്ങൾ അപ്പാടെ ശരിയല്ലെന്ന് തീർത്ത് പറയാനാവില്ല. 

ഇന്റർനേഷൻസിന് ലോകമെമ്പാടും ഏകദേശം 4.8 ദശലക്ഷം അംഗങ്ങളുണ്ട്. ഇവർ വർഷത്തിലൊരിക്കൽ, ആതിഥേയ രാജ്യത്തെ അവരുടെ ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ അംഗങ്ങളോട് ആവശ്യപ്പെടുന്നു. ചോദ്യങ്ങൾ ഇങ്ങനെയാണ്: പ്രാദേശികമായി അവർക്ക് ജീവിതം എത്രമാത്രം  സുഖകരമാണ്? താമസത്തിനുവേണ്ടി ഒരു സ്ഥലം കണ്ടെത്തുന്നതിന് ഏറെ എളുപ്പമോ ബുദ്ധിമുട്ടോ ആയിരുന്നോ? വിസ, ഒരു ഇന്റർനെറ്റ് കണക്ഷൻ, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് എന്നിവയും സംഘടിപ്പിക്കുന്നത് എത്രത്തോളം വിരസമായിരുന്നു ? നല്ല ചങ്ങാതിമാരെ ലഭിക്കുന്നത് അത്ര എളുപ്പമാണോ? ഇങ്ങനെ ദൈനംദിനജീവിതകാര്യങ്ങളെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം തന്നെ ചില ചോദ്യവിഷയങ്ങളാണ്.

ജർമ്മനിയിൽ വിദഗ്ധ തൊഴിലാളികളുടെ കുറവ്.   

പ്രതിവർഷം 1.5 ദശലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ ജർമ്മൻ സർക്കാ രിനോട് സാമ്പത്തിക വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇപ്പോൾ വിഷയത്തിൽ  ജർമ്മൻ മാദ്ധ്യമങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ജർമ്മനിയിൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കുവാനുള്ള ആലോചനകൾ സർക്കാർതലത്തിലും ഉണ്ട്. വിദഗ്ദ്ധ തൊഴിലാളികളെ സ്വീകരിക്കുന്ന കാര്യത്തിൽ ജർമ്മനിക്ക് ഏതാണ്ട് അവസാന സ്ഥാനമാണുള്ളത്. പ്രവാസികളുടെ ആഗോള സർവേ പ്രകാരം ചില വിവരങ്ങൾ ജർമ്മൻ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭവനനിർമ്മാണം, താമസം, ഭാഷ, ഭരണനിർവ്വഹണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ സർവേ നടത്തിയ 52 രാജ്യങ്ങളിൽ 2022-ൽ ജർമ്മനി ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വച്ചത് എന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ചില വാർത്തകളാണ്. 2023-ലും ആ സ്ഥിതിയിൽനിന്നു മാറ്റം ഒന്നുമുണ്ടായിട്ടില്ല. ദക്ഷിണ കൊറിയ, തുർക്കി, നോർവേ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മാത്രമാണ് ജർമ്മനിയേക്കാൾ മോശം (49 % ) പ്രകടനം കാഴ്ചവച്ചത്. പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളും മറ്റും സർവേയിൽ ഒരു പങ്കും വഹിക്കുന്നില്ല എന്ന കാര്യം ശ്രദ്ധാവഹമാണ്. അതുമൂലം ഇന്ന് മനുഷ്യാവകാശങ്ങൾ കുറഞ്ഞ ഒരു അളവിൽ പോലും കണക്കിലെടുക്കാത്ത പല രാജ്യങ്ങളും മികച്ച പ്രകടനം അതിശയകരമാംവിധം കാഴ്ചവയ്ക്കുന്നതു നാം അറിയുന്നു. ലോകമെമ്പാടും ഉള്ള 172 രാജ്യങ്ങളിൽ നിന്നുള്ള 12065 ആളുകൾ പങ്കെടുത്ത സർവേയുടെ ഫലങ്ങൾ മുൻകൂട്ടി ജർമ്മൻ മാദ്ധ്യമം SPIEGEL-ന് ലഭ്യമാണ്. കുറച്ചു ദിവസങ്ങൾ മുമ്പ് "സ്പീഗൽ" എഡിറ്റോറിയലിൽ ഫ്ലോറിയാൻ ടീക്മാൻ എഴുതിയ കാര്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു എന്ന് മറ്റു ജർമ്മൻ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നു. എന്നാൽ വിദേശങ്ങളിൽനിന്ന് യോഗ്യതയുള്ള വിദഗ്ധതൊഴിലാളികളേയോ, പരിശീലനം നടത്താൻ തയ്യാറുള്ളവരെയോ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ ഇത് പര്യാപ്തമാകുന്നില്ല എന്നാണ് കരുതുന്നത്. അവരെയും ഈ രാജ്യത്തുതന്നെ പാർപ്പിക്കണമല്ലോ, അതാണ് പ്രധാന വെല്ലുവിളി എന്നാണ് ഒദ്യോഗികമായ ചില സൂചനകൾ പറയുന്നത്.
  
ഭാവിയിൽ ജോലി -

സാമ്പത്തിക വിദഗ്ദ്ധ ശ്രീമതി മോനിക്ക ഷ്നിറ്റ്സ്ലറുടെ കണക്കുകൂട്ടലുകൾ പ്രകാരം തൊഴിലാളികളുടെ എണ്ണം നിലനിറുത്തുവാൻ ഇന്ന് ജർമ്മനിക്ക് പ്രതി വർഷം 1.5 ദശലക്ഷം സ്ത്രീ-പുരുഷ കുടിയേറ്റക്കാരെ ആവശ്യമാണ്. ജർമ്മൻ വനിതയായ ശ്രീമതി മോനിക്ക. S. ഒരു ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞയും 1996 മുതൽ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമില്യൻസ് - യൂണിവേഴ്സിറ്റിയിൽ താരതമ്മ്യസാമ്പത്തിക ശാസ്ത്രത്തിന്റെ ചെയർസ്ഥാനം വഹിക്കുന്നു. ഇന്ന്  വിദേശ ജനസംഖ്യയുടെ കുടിയേറ്റനിരക്ക് 4.7 % മായി കുറയേണ്ടിവരുമെന്നും അല്ലാത്തപക്ഷം ഇതിലും കൂടുതലായിരിക്കുമെന്നും I A B യിലെ തൊഴിൽ വിപണി ഗവേഷകർ കണക്ക് കൂട്ടിയിരിക്കുന്നു. നമ്മുടെ തൊഴിൽ ലോകം ധ്രുതഗതിയിലുള്ള ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഡിജിറ്റൽ പരിവർത്തനം, കൂടുതൽ തോതിൽ കാണുന്ന ജനസംഖ്യാവർദ്ധനവ്, തൊഴിൽ വിപണിയിലെ തലമുറമാറ്റം അവയെല്ലാം കമ്പനികൾക്ക് പലതരം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ചടുലമായ വ്യത്യസ്ത രീതികൾ, വഴക്കങ്ങൾ, അവയ്ക്ക് കാര്യക്ഷമമായ വിധം ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും ദീർഘകാലാടിസ്ഥാനത്തിൽ അനേകം വിദഗ്ദ്ധരായ ജീവനക്കാരെ നിലനിറുത്താനും മാത്രമല്ല, ഉൽപാദനക്ഷമതയും, നവീകരണം വർദ്ധിപ്പിക്കാനും ഭാവികാലങ്ങളിൽ സഹായിക്കുമെന്നാണ് ആ ജർമ്മൻ വിദഗ്ധയുടെ നിഗമനം. അവരുടെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെ യും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, മത്സര നയം, ഇന്നോവേഷന്റെ സാമ്പത്തിക ശാസ്ത്രം, ബഹുരാഷ്ട്ര കമ്പനികളുടെ നയം എന്നിവയിലാണ്. 2015 ജനുവരി മുതൽ 2016 ഡിസംബർ വരെ അവർ  അസോസിയേഷൻ ഫോർ സാമൂഹ്യ രാഷ്ട്രീയ പോളിസികളുടെ (ഫെറൈൻ ഫ്യുർ സോഷ്യൽ പൊളിറ്റിക്സിന്റെ) ചെയർമാനായിരുന്നു. വിവിധതലങ്ങളിൽ ഉണ്ടാകേണ്ട പുരോഗതിയെപ്പറ്റി അവർ നിർദ്ദേശം നൽകുന്നുണ്ട്. "ഇത് ദ്വാരങ്ങൾ ഉള്ള വെള്ളമൊഴുകുന്ന കുഴൽപോലെയാണ് ജോലി; അതിൽ സമ്മർദ്ദം നിലനിറുത്താൻ വേണ്ടി നാം കൂടുതൽ വെള്ളം പമ്പ് ചെയ്യേണ്ടതുണ്ട്. ഒടുവിൽ, ദ്വാരങ്ങൾ അടച്ചാൽ അത് എളുപ്പമല്ലേ? ജോലിക്ക് വരുന്ന ആളുകൾക്ക് നിറഞ്ഞ സ്വാഗതവും, അവരുടെ സാന്നിദ്ധ്യ൦ വളരെ  ഗുണം ആഗ്രഹിക്കുന്നുണ്ട് എന്ന് അനുഭവപ്പെടുത്തുന്ന  സാഹചര്യം ഉണ്ടാക്കണം. ഓഫീസിലും ഓരോരോ ജോലിസ്ഥലത്തും മാത്രമല്ല ദൈനംദിന ജീവിതത്തിലും, തെരുവിലും ഏതു ക്ലബുകളും സമാജങ്ങളിലും, അയൽപക്കത്തും ഈ അനുഭവങ്ങൾ കാണാൻ കഴിയണം. എന്നാൽ മറ്റുചില  യാഥാർത്ഥ്യം, പല സ്ഥലങ്ങളിലും ഇപ്പോഴും ഇവയൊക്കെ വളരെ കുറവാണ്." 

ജർമ്മനിയിലെ പ്രവാസികളുടെ സർവേ എത്ര ശക്തമാണെന്ന് കാണിക്കുന്നു.    

സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ മൂന്നുപേർക്കും ഇവിടെ അവരുടെ സ്വന്തം വീട്ടിലാണെന്ന് തോന്നുന്നില്ല. അവർക്ക് ഒരു സോഷ്യൽ നെറ്റ് വർക്ക് ഇല്ല. ഈ രാജ്യത്തു (ജർമ്മനി) ചങ്ങാതിമാരെ ഉണ്ടാക്കുക ബുദ്ധിമുട്ടാണെന്ന് ഓരോ രണ്ടാമനും പറയുന്നു. എന്നാൽ വിദേശ സഹപൗരന്മാരോട് ചങ്ങാത്തം ഉണ്ടെന്നുള്ള പ്രസ്താവനയോട് മൂന്നിലൊരാൾ യോജിക്കുന്നു. "ഇവിടെയുള്ള ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും നേരിട്ടുള്ള ചങ്ങാത്തമുള്ളവരുമാണ്." അതേസമയത്ത് , "ഒരു വിദേശി എന്ന നിലയിൽ ഇവിടെ എനിക്ക് ഒരിക്കലും സുഖം തോന്നിയില്ല; വഴക്കം, ചില സാംസ്‌കാരിക സംവേദനക്ഷമത, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനവും അംഗീകാരവും എന്നിവയുടെ അഭാവവും ഞാൻ ശ്രദ്ധിച്ചു".ഇത് ഒരു റുമേനിയൻ സ്ത്രീയുടെ അഭിപ്രായമാണ്. ഒരു ബ്രിട്ടീഷ് പൗരൻ പറയുന്നു: "ജർമ്മനി ഒരു തരം ദുഷിച്ച വലയത്തിൽ അകപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഒരുവശത്ത്, ലഭ്യമായിട്ടു ള്ള തൊഴിൽ വിതരണത്തിൽ അകപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഒരു പഴക്കമേറിയ സമൂഹമെന്ന നിലയിൽ, സുഗമമായി പ്രവർത്തിക്കാൻവേണ്ടി കുടിയേറ്റത്തെ ആശ്രയിക്കുന്നുവെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറുവശത്ത്, ഇന്ന് ജർമ്മനിയിലെ ജീവിതവും ജോലിയും എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള ബഹുസ്വര സമീപനത്തിൽ നിന്ന് വളരെയകലെയാണ്". ഒരു നേപ്പാളി യുവാവ് എഴുതി: "സാംസ്കാരിക വ്യത്യാസങ്ങളും ഭാഷാതടസ്സവും എന്റെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ഇതിനകം തന്നെ അവരുടേതായ ജർമ്മൻ സുഹൃത് വലയം ഉണ്ടായിട്ടുമുണ്ട് ; അവർ അന്താരാഷ്ട്രസൗഹൃദങ്ങളിൽ വലിയ താല്പര്യം കാണിക്കുന്നില്ല. ഇന്ന്  ഞാൻ പ്രതീക്ഷിക്കാത്ത നിരവധി വംശീയസംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്".  ജർമ്മനിയിലെ ട്യൂബിൻഗെൻ ഇൻസ്റ്റിട്യൂട്ട് ഫോർ അപ്ലെയിഡ് ഇക്കണോമിക് റീസേർച്ച് നടത്തിയ ഒരു സർവേയിൽ ഉയർന്ന യോഗ്യതയുള്ള വ്യത്യസ്തപ്പെട്ട പ്രൊഫഷനുകളിൽ രണ്ടു പേർ അവരുടെ മാതൃരാജ്യത്തിന്റെ അടിസ്ഥാനം നോക്കി വിവേചനം അനുഭവിച്ചതായി പ്രസ്താവിച്ചു. ഇപ്രകാരമുള്ള വിഷയ പഠനത്തിനായി ഫെഡറൽ ജർമ്മൻ എംപ്ലോയ്‌മെന്റ് ഏജൻസിക്ക് വേണ്ടി ഏകദേശം 1900 ആളുകളുമായി ഫേസ്ബൂക് വഴി സർവ്വേ നടത്തിയിട്ടുണ്ട്.

"യൂ.എസ്-ൽ ഞങ്ങൾക്ക് കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്"   

റെയ്‌മുണ്ട് ഗുവേര എന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒരു നഴ്സ് ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്: " അവിടെ ജീവിക്കാൻ കൂടുതൽ സുഖകരമാണ്. വിദേശത്തു നിന്നുള്ള തൊഴിലാളികൾ പ്രധാനമായും താമസ -പ്രൊഫഷണൽ, തുടങ്ങിയ കാരണങ്ങളാൽ ജർമ്മനിയോട് പുറംതിരിഞ്ഞാണ് നിൽക്കുന്നത്. ഉദാഹരണ൦, അവർ പരിമിതമായ കാലയളവിൽ മാത്രം ജോലി ചെയ്യുന്നതിനാലോ, അതല്ല, അവരുടെ പ്രൊഫഷണൽ യോഗ്യതകൾ വേണ്ടതുപോലെ അംഗീകരിക്കാത്ത കാരണങ്ങളോ ആകാം. എന്നാൽ ഇതും ഇവിടുത്തെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രസിദ്ധ നിരീക്ഷകൻ ബെർണാഡ് ബുക്ക്മാൻ ഒരു അഭിപ്രായം പറയുന്നു: "ഓരോ കാരണങ്ങളും ഒട്ടകത്തിന്റെ മുതുകിനെ തകർക്കുന്ന ഒന്നായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ്യംവിടാൻ ആളുകളെ പ്രീണിപ്പിക്കുന്ന, വേറെയുമുണ്ട്, റെയ്‌മുണ്ട് ഗുവേരെയെപ്പോലെ ഉള്ള ആളുകൾ. ജർമ്മനിയിലെ നീഡർസാക്സണിലെ ഒരു ആശുപത്രിയിൽ അഞ്ച് വർഷങ്ങളായി നഴ്സ് ജോലി ചെയ്തിരുന്ന അദ്ദേഹവും ഫിലിപ്പീൻസിൽ  നിന്നാണ് ജർമ്മനിയിൽ കുടിയേറിയത്. ഇപ്പോൾ അമേരിക്കയിൽ ഫ്ലോറിഡയിൽ തൻ്റെ ഭാര്യയോടൊപ്പം താമസിക്കുന്നു. അവിടെ, ഒരു പരിചരണ ദാതാവ് എന്ന ഒരു നിലയിൽ ഒരു വീട് വാങ്ങാൻ അദ്ദേഹത്തിന് സർക്കാർ പിന്തുണ ലഭിക്കുന്നു. "ജർമ്മനിയിലേതിനേക്കാൾ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റെസിഡന്റ് പെർമിറ്റ് ലഭിക്കാൻ എളുപ്പമാണ്. യു.എസിൽ. കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്, അത് തന്നെ ജീവിക്കാൻ കൂടുതൽ സുഖകരമാണ് "ഇങ്ങനെയാണ് അദ്ദേഹം അമേരിക്കൻ ജീവിതത്തെപ്പറ്റിയും പറയുന്നത്. 

കഴിഞ്ഞ വർഷം ഹാംബുർഗ് ആസ്ഥാനമായുള്ള ബിസ്‌നസ് സൈക്കോളജിസ്റ്റ് ഗ്രേസ് ലുഗർട് ജോസ് സോഷ്യൽ മീഡിയയിലൂടെ നൂറിലധികം ഫിലിപ്പൈൻ നേഴ്‌സുമാരെ നേരിൽ സന്ദർശിച്ച് അവരുടെ ജോലിയിൽ എത്രത്തോളം ഇന്ന് സംതൃപ്തരാണെന്ന് സർവ്വേ നടത്തിയിരുന്നു. "തങ്ങൾ വിലമതിക്കപ്പെടുന്നില്ല, തങ്ങളുടെ പ്രൊഫഷണൽ യോഗ്യത അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു൦ പലരും ഈ സർവ്വേയിൽ പറഞ്ഞു. അഞ്ചിലൊന്ന് പേർ വിവേചനവും വംശീയതയും ഉണ്ട് എന്ന അഭിപ്രായം പറഞ്ഞു. ഉദാഹരണത്തിന്, ശരിയായ വിധം ജർമ്മൻ ഭാഷ സംസാരിക്കാത്തതിനാൽ അവരോട് അവഹേളനാപരമായും അതുപോലെ കുറഞ്ഞ മര്യാദയോടുമാണ് പെരുമാറിയത് എന്ന് റിപ്പോർട് ചെയ്തു. 

തൊഴിലുടമയും തൊഴിൽരംഗവും.  

അത്തരം സന്ദർഭങ്ങളിൽ ഇന്റഗ്രേഷൻ ഓഫീസർമാർക്ക് സഹായിക്കാനാകും എന്നാണ് പറയുന്നത്. പഴയതും പുതിയതുമായ ജീവനക്കാരെ വിവിധതരമായ  വ്യത്യാസങ്ങളോട് സംവേദനക്ഷമമാക്കുന്ന ഇന്റർ കൾച്ചറൽ പരിശീലനവും സഹായകരമാണെന്ന് ഇതേപ്പറ്റി ബെർലിനിലെ ജർമ്മൻ ഇൻസ്റ്റിട്യൂട്ട് ഫോർ ഇക്കണോമിക് റിസേർച്ചിലെ (D I W) അലക്‌സാണ്ടർ കൃതികോസ് പറയുന്നു. എല്ലാത്തിനുമുപരിയായി തൊഴിലുടമകൾക്ക് ഒരു കടമയുണ്ടെന്ന് അദ്ദേഹം കാണുന്നു. അവർ കൂടുതൽ നിക്ഷേപിക്കാൻ തയ്യാറാകണം. എന്നിരുന്നാലും, ജർമ്മനിയിലെ ലുഡ്‌വിഗ്സ്ഹാഫൻ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ യൂട്ടാ റബ്ബ് അഭിപ്രായപ്പെടുന്നതനുസരിച്ച്,' ഇത് അത്രമാത്രം പ്രായോഗികമല്ല,പര്യാപ്തമല്ല'. എന്നാൽ ക്രിസ്മസിനോ, ഓരോ ജന്മദിനങ്ങളിലോ,  തുടങ്ങിയ ദിവസങ്ങളിൽ ചിലപ്പോൾ വീണ്ടും തനിച്ചാകാനും ഇടയാകുമല്ലോ. ഏകാന്തതയും ഗൃഹാതുരത്വവും പ്രധാന പങ്കു വഹിക്കാനിടയുണ്ട്. ഇപ്പോൾ, സ്ഥിരതാമസമാക്കിയ ആദ്യത്തെ കുറച്ചു വർഷങ്ങളിൽ കമ്പനികളിൽ ഓരോ അനുബന്ധ പ്രോഗ്രാം മാത്രമല്ല, സ്വകാര്യതയും ആവശ്യമാണ്. അതിപ്രധാന കാര്യമിതാണ് ; ആളുകൾ താമസിക്കുന്നതിനുള്ള തടസ്സങ്ങൾ തകർക്കുന്നത് ഒരു വലിയ സാമൂഹിക പ്രശ്നമാണ്. അതും നമുക്ക് ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ടതുമാണ്.

നന്മയും തിന്മയും ഒരുമിച്ച് ?

ഇത്രയും കാര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലിനായി വരുന്നവർക്ക് പ്രതികൂലമായി കാണുന്നുവെന്ന് പരാതിപ്പെടുമ്പോൾ ചില മുൻകാല ചിത്രവും നാം കാണാൻ ശ്രമിക്കണം. ഇന്ത്യയുടെ മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ അദ്ദേഹം സ്മരിക്കുന്ന ചില കാര്യങ്ങൾ നോക്കാം. അതിങ്ങനെ: "നമുക്ക് ചുറ്റും വലിയ സാമൂഹിക സേവനം ചെയ്യുന്ന ചില വർഗ്ഗങ്ങളെ ഹിന്ദുക്കളായ നമ്മൾ "തൊട്ടുകൂടാത്തവരായി കണക്കാക്കി പട്ടണത്തിന്റെയോ ഗ്രാമത്തിന്റെയോ വിദൂരഭാഗങ്ങളിലേക്ക് തള്ളിയിരിക്കുകയാണ്. ഗുജറാത്തിയിൽ ആ സ്ഥല  ഭാഗത്തിന് പറയുന്ന " ഡേട്  വാഡ" എന്ന പേരിന് തന്നെ ഒരു ദുർഗന്ധം കിട്ടിയി രിക്കുന്നു. ഇതുപോലെ ക്രൈസ്തവയൂറോപ്പിൽ ഒരു കാലത്ത്‌ ജൂതന്മാർ തൊട്ടു കൂടാത്തവർ ആയിരുന്നു. അവർക്ക് നല്കപ്പെട്ടിരുന്ന വാസസ്ഥലങ്ങളുടേത് "ഘെറ്റോ" എന്ന പ്രകോപനമുണ്ടാക്കുന്ന പേരായിരുന്നു. അതുപോലെ ഇന്ന് ദക്ഷിണാഫ്രിക്കയിലെ തൊട്ടുകൂടാത്തവരായി നമ്മൾ മാറിയിരിക്കുന്നു. പണ്ടത്തെ യഹൂദന്മാർ മറ്റെല്ലാവരെയും ഒഴിവാക്കിക്കൊണ്ട് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി സ്വയം കണക്കാക്കി. അതിന്റെ ഫലമെന്നത്  പോലെ അവരുടെ അനന്തര തലമുറകൾക്ക് വിചിത്രവും അന്യായം പോലെ ദൈവശിക്ഷ അനുഭവിക്കേണ്ടിവന്നു. ഏതാണ്ട് അതേരീതിയിൽ ഹിന്ദുക്കൾ സ്വയം ആര്യന്മാർ അഥവാ പരിഷ്കൃതർ ആയും സ്വന്തം ആളുകളിൽ തന്നെ ഒരു വിഭാഗത്തെ അനാര്യർ അഥവാ തൊട്ടുകൂടാത്തവർ ആയും കണക്കാക്കി. അതിന്റെ അന്യായമെങ്കിലും വിചിത്രമായ ഒരു ദൈവശിക്ഷയ്ക്ക് ദക്ഷിണാ ഫ്രിക്കയിലെ ഹിന്ദുക്കൾ മാത്രമല്ല മുസ്ലീങ്ങളും പാഴ്സികളും കൂടി ഇരയായി." ഇതുപോലെ നിരവധി കാര്യങ്ങൾ മഹാത്മാ ഗാന്ധി തന്റെ ആത്മകഥയിൽ വിശദീകരിച്ചിരിക്കുന്നു. അദ്ദേഹത്തിൻറെ കുറിപ്പുകളിലെ തലക്കെട്ടുകൾ വായിക്കുമ്പോൾത്തന്നെ അപ്രകാരമുള്ള ചരിത്രസത്യത്തിന്റെ അർത്ഥം ഏത് വായനക്കാരനും ഒരു പരിധിയോളം മനസ്സിലായിക്കാണും. അപ്പോൾ നാം ഒരു യാഥാർത്ഥ്യം കൂടി ചിന്തിച്ചാൽ, തൊഴിൽ എന്ന ഏക ലക്ഷ്യം ഒരു സേവനവും ആയിരിക്കണമെന്ന് മുകളിൽ കുറിച്ചിരിക്കുന്ന വിദേശ തൊഴിൽകാര്യത്തിൽ, ഇത്തരം ചിന്താഗതി ശരിയാണെങ്കിൽ ലോകത്തിലെ ഏതു തൊഴിൽരംഗം ഈ പരീക്ഷയിൽ വിജയിക്കും? വിജയിക്കാൻ പ്രയാസമേറിയ തൊഴിൽരംഗത്തെ നിർത്തലാക്കാൻ ആർക്കു കഴിയും? രണ്ടിന്റെയും നന്മതിന്മകൾ വിധിക്കും? ഗുണമുള്ളതും ഇല്ലാത്തതും, നന്മയും തിന്മയും പോലെ, ഒരുമിച്ചു തൊഴിൽ രംഗവും തൊഴിലാളികളും നിലനിൽക്കും. ഏതു രാജ്യത്തുമാകട്ടെ മനുഷ്യന് ഇതിൽ നിന്ന് തെരഞ്ഞെടുക്കേണ്ടി വരും. എന്റെ അനുഭവത്തിൽ അതിന്റെ വ്യത്യസ്ത വർണ്ണങ്ങളിലും ഭാവങ്ങളിലും മനസ്സിലാക്കാൻ എനിക്ക് അതൊരു മാർഗ്ഗമായിരുന്നു. ഈവിധ അനുഭവങ്ങളെക്കുറിച്ചു ഏതൊരു വിദേശജോലി തേടുന്നയാളുകളും ഉറക്കെ ആലോചിക്കുകയാണ് വേണ്ടത്. // - 

**************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
*********************************************************************************************