Freitag, 13. Juni 2025

ധ്രുവദീപ്തി // Migration // ജർമ്മനിയിലേക്കുള്ള അനധികൃത കുടിയേറ്റം // George kuttikattu -



ധ്രുവദീപ്തി // Migration //

 ജർമ്മനിയിലേക്കുള്ള 
    അനധികൃത കുടിയേറ്റം //  

George Kuttikattu

രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭരണഘടനയെക്കുറിച്ച് ജർമ്മൻ ജനതയുടെ അഭിപ്രായം നോക്കാം.

1949 മേയ് 23 -ലെ ജർമ്മനിയുടെ അടിസ്ഥാനനിയമമാണ് ജർമ്മനിയിൽ ഇത് വരെ നിലവിൽ ഉണ്ടായിരുന്നതിൽ ഏറ്റവും മികച്ച ഭരണഘടന. ഓരോ വ്യക്തിയുടെ അന്തസും എല്ലാ മൗലീകാവകാശങ്ങളും ഇത്രയും  നന്നായി സംരക്ഷിക്കപ്പെടുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സമൂഹ ത്തിൽ ആശങ്ക വേണ്ടാത്തതും അതേസമയം വിവിധതരം അനുഭവങ്ങ ളും കാണപ്പെടുന്ന ജർമ്മനിയിൽ ജനാധിപത്യത്തെ തൊട്ടു മുൻപിൽ കാണുന്നുണ്ട്. നവ രാഷ്ട്രീയത്തിൽ മുൻകാലഘട്ട അനുഭവങ്ങളെല്ലാം  വീണ്ടും സ്മരിക്കപ്പെടുന്ന വിധം ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ വിവിധ തരത്തിലുള്ള നിലപാടുകൾ , ചില വിദേശങ്ങളിൽ വസിക്കുന്ന അനേകം ആളുകളുടെ ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റങ്ങ ൾ, നിലവിൽ ചിലരാജ്യങ്ങൾ നടത്തുന്ന ഭീകര യുദ്ധങ്ങൾ മൂലം ജീവിത കഷ്ടത അനുഭവിക്കുന്നവരുടെ പാലായനം, അതിനുശേഷം ജർമ്മനി യുടെ രാഷ്ട്രനിയമം പോലും അനുസരിക്കാതെ കുടിയേറിയ വിദേശി കൾ രൂപീകരിക്കുന്ന ചില സംഘടനകൾ, ദൈനംദിന അക്രമസംഭവ ങ്ങൾക്ക് വേദിയൊരുക്കൽ, അങ്ങനെ നിരവധി കാരണങ്ങളാൽ ജർ മ്മൻ ജനത വളരെ കൂടുതൽ ശ്രദ്ധയോടെയും അവയെല്ലാം സർക്കാർ  വീക്ഷിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റങ്ങൾ .

2025-മുതൽ ജർമ്മനിയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് ജർമ്മൻ സർക്കാരിൻറെ പുതിയ ഒരു  നിരീക്ഷണം കുറിക്കുന്നത്. ജർമ്മനിയിൽ കഴിഞ്ഞ നാളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്‌വേളയിൽ ചില രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനപ്രചാരണവും അനധികൃത കുടിയേറ്റങ്ങളെല്ലാം ശക്തമായി നിയന്ത്രിക്കുമെന്നായിരുന്നു. ജർമ്മനിയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനപ്പെട്ട ചില തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു, അനധികൃതമായ കുടി യേറ്റങ്ങൾ നിയന്ത്രിക്കുമെന്ന്. അങ്ങനെ ജർമ്മൻ ഫെഡറൽ സർക്കാരി ന് ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള കുടിയേറ്റങ്ങൾ ഒരുവിധം ദുർബലപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കാണാൻ കഴിയും. ഓരോരോ  സംഭവങ്ങൾ -2021-ൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തി ൽ വന്നാൽ അഫ്‌ഗാനികളെ സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും  ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിൽ വന്നു കുടുങ്ങിയെന്ന വാർത്ത വന്നിരുന്നു. ഔദ്യോഗികമായി നടന്ന ഗറില്ല യുദ്ധത്തിലൂടെ  ഉദ്ദേശിച്ച പരിപാടി മിക്കവാറും നിലച്ചുവെന്നാണ് അന്ന് മാദ്ധ്യമങ്ങൾ ക്ക് ലഭിച്ചിരുന്ന വിവരങ്ങൾ. എന്തായാലും ഈ വർഷം-2025-ൽ ജർമ്മനി യിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറെ കുറഞ്ഞു വെന്നാണ് ജർമ്മനിയുടെ അതിർത്തി നിയന്ത്രണത്തിന്റെ ചുമതല ഏറ്റിരിക്കുന്ന പോലീസ് പറയുന്നത്. അതുപക്ഷേ, ഇക്കാലത്ത് ആഗോള തലത്തിൽ മനുഷ്യജീവന് ഭീഷണിയായിരിക്കുന്ന യുദ്ധങ്ങൾ മൂലം, അതുപോലെ തന്നെ കാലാവസ്ഥയുടെ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ മൂലം ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള പാലായനങ്ങൾ, ഇതെല്ലാം കൊണ്ട് ആളുകൾ രക്ഷാഭയം തേടി അവരുടെ മാതൃരാജ്യം തന്നെ ഉപേക്ഷിച്ചു മറുനാടുകളെ ആശ്രയിക്കുന്ന സംഭവങ്ങൾ അനധികൃത  കുടിയേറ്റങ്ങൾക്ക് കൂടുതൽ പ്രേരണ നൽകുന്നുണ്ട്. 

ജർമ്മൻ സർക്കാരിന്റെ മൈഗ്രേഷൻ നയം.

കുടിയേറ്റ പ്രതിസന്ധി ഒരു ജനാധിപത്യ പ്രതിസന്ധിയായി മാറുമോ?അഭയാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജർമ്മൻ വലതുപക്ഷരാഷ്ട്രീയ കോണുകളിൽ അവരുടെ വിദ്വേഷം വളരുന്നു. അവർ ആശങ്കാകുലരായ പൗരന്മാരെ ഇളക്കിവിടുകയും ചെയ്യുന്നുണ്ട്.  കൂടുതൽ കർശനമായ പുതിയ തീരുമാനത്തിന് ജർമ്മൻ മന്ത്രിസഭ സമ്മതിച്ച മൈഗ്രേഷൻ നയം അടിയന്തിരമായി അംഗീകരിക്കുകയാ ണ്. ജർമ്മനിയിലേക്ക് കുടിയേറിയവരുടെ നാട്ടിലുള്ള അവരുടെ സ്വന്ത കുടുംബാംഗങ്ങളെ കൊണ്ടുവന്ന് അവർക്ക് നൽകപ്പെടുന്ന പൗരത്വം അവസാനിപ്പിക്കും. ടർബോ പൗരത്വം ഇനി സാദ്ധ്യമാകില്ല. മാത്രമല്ല, വാടകനിയന്ത്രണം മുതൽ വിവിധ നയങ്ങൾ സ്വീകരിക്കുകയും ചെയ്തി ട്ടുണ്ട്. പുതിയ കൂട്ടുകക്ഷി ജർമ്മൻ സർക്കാർ കടുത്ത കുടിയേറ്റ നയ ത്തിൽ യോജിക്കുന്നു. അതനുസരിച്ച് കുടിയേറ്റക്കാരുമായി ഇടപെടുന്ന തിൽ ഫെഡറൽ ജർമ്മൻ സർക്കാർ കർശന നയം മുന്നോട്ടു കൊണ്ടു പോകുന്നു. ഫെഡറൽ ആഭ്യന്തര മന്ത്രി അലക്‌സാണ്ടർ ഡോബ്രിന്റ (സി. എസ്. യു. പാർട്ടി ) ഇക്കഴിഞ്ഞ നാളിൽ അവതരിപ്പിച്ച രണ്ടു കരട് നിയമങ്ങൾ മന്ത്രിസഭ ഇപ്പോൾ അംഗീകരിച്ചു. അഭയാർത്ഥികൾക്ക് ഇനി കുടുംബാംഗങ്ങളെ ജർമ്മനിയിലേക്ക് കൊണ്ടുവരാൻ അവസരം ലഭിക്കുകയില്ല. 

അഭയാർത്ഥിപ്രവാഹം കുടുംബാംഗങ്ങളൊപ്പം.

മുൻകാല കുടിയേറ്റങ്ങളുടെ നിഴലുകൾ 

ജർമ്മനിയിലേയ്ക്ക് കുടിയേറിയ നാൾ മുതൽ മൂന്നു വർഷങ്ങൾക്ക്  ശേഷം, പ്രത്യേകിച്ച് നിയമാനുസൃതമായി ജീവിക്കുന്ന ആളുകൾക്ക് കുടിയേറ്റക്കാർക്കുള്ള വേഗത്തിൽ നൽകപ്പെടുന്ന പരിഗണനകളെല്ലാം  പിൻവലിക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചു. ഇതിനെല്ലാം ജർമ്മൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. കുടുംബപുനഃരേകീക രണം, സബ്സിഡിയറി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് എന്നീ ആനുകൂല്യങ്ങളുള്ള ആളുകളെ പുതിയ നിയമം ബാധിക്കും. അവർക്ക് ജർമ്മനിയിൽ ഒരു അഭയമോ, അഭയാർത്ഥി സംരക്ഷണമോ ലഭിക്കാത്തവരാണ്. എന്നാൽ സ്വന്തം രാജ്യങ്ങളിൽ ഉണ്ടായ രാഷ്ട്രീയപീഡനം, മറ്റ് പീഡനങ്ങൾ, അല്ലെങ്കിൽ വധശിക്ഷ എന്നിവ നേരിടുന്ന ആളുകൾക്ക് താമസിക്കാൻ അനുവാദമുണ്ട്. നിരവധിയാളുകൾ ആഭ്യന്തരയുദ്ധ അഭയാർത്ഥികളു ടെ ഗ്രൂപ്പിൽ പെടുന്നുണ്ട്. 

സർക്കാരിന്റെ കരട് നിയമത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി D. P. A (ജർമ്മൻ പ്രസ് ഏജൻസി )റിപ്പോർട്ട് ചെയ്തതുപോലെ ഇക്കഴിഞ്ഞ മാർച്ച് മാസം അവസാനം വരെ ജർമ്മനിയുടെ അനുബന്ധ പരിരക്ഷണം ലഭി ച്ചിരുന്ന ഏകദേശം 388,000 ആളുകൾ താമസിച്ചിരുന്നു. അത്, 2018 ഓഗസ്റ്റ് മുതൽ ഈ സംരക്ഷണ പദവിയിലുള്ള ആളുകളുടെ അടുത്ത ബന്ധു ക്കളായി പ്രതിമാസം 1000 പേർക്ക്, അതായത്, പ്രതിവർഷം 12000 പേർക്ക് ,രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ അടുത്ത ബന്ധുക്കൾക്ക് , അതായത് ഇണകൾ, രജിസ്റ്റർ ചെയ്ത ജീവിത പങ്കാളികൾ , പ്രായപൂർത്തിയാകാത്ത കുട്ടികൾ, എന്നിവർക്ക്, അടുത്ത ബന്ധുക്ക ളെ ജർമ്മനിയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത പരിമിതം ആയിരു ന്നു. എങ്കിലും കുടുംബാംഗങ്ങളെ ജർമ്മനിയിലേക്ക് കൊണ്ട് വരാനുള്ള സാധ്യത കുറവാണെങ്കിലും ചില കഠിനമായ അനുഭവങ്ങൾ നേരിടുന്ന വരുടെ കാര്യത്തിൽ നിയമം അയവ് നൽകിയിരുന്നു. അത് ആരാണെ ന്നതിൽ പ്രത്യേകമായി കരട്‌ നിയമം നിർവചിക്കുന്നില്ല. 2016-മുതൽ 2018 ജൂലൈ വരെ അന്നത്തെ കൂട്ടുകക്ഷി സഖ്യ സർക്കാർ മുൻ പരിഗണന കൾ നിറുത്തിവച്ചിരുന്നു. അത്, പ്രധാനമായും, മൂന്നുവർഷം പ്രശ്നങ്ങൾ ഇല്ലാതെ കുടിയേറിയവരുടെ കാര്യത്തിൽ കാലതാമസം ഒന്നുമില്ലാതെ പൗരത്വം നൽകൽ സർക്കാർ പിൻവലിച്ചു. ഇത് ജർമ്മനിയിലെ പ്രതി പക്ഷ പാർട്ടികൾക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും മറ്റ് കാര്യങ്ങളിൽ SPD , GREEN PARTY, FDP എന്നീ രാഷ്ട്രീയപാർട്ടികൾ അംഗീ കരിച്ച പൗരത്വനിയമ പരിഷ്‌ക്കരണം ഇപ്പോഴും നിലവിലുണ്ട്. എന്നാൽ സഖ്യകക്ഷി കരാർ പ്രകാരം, സാധാരണ പൗരത്വത്തിനുള്ള കാത്തിരി പ്പ് കാലയളവ് എട്ടുവർഷത്തിൽനിന്നു അഞ്ചുവർഷമായി കുറയ്ക്കാ നും ഇരട്ടപൗരത്വത്തിനുള്ള അനുമതി നിലനിറുത്തുവാനും CDU, CSU, SPD, എന്നീ പാർട്ടികൾ ആഗ്രഹിക്കുന്നു. ജർമ്മനിയുടെ പുതിയ സർക്കാ രിന്റെ പദ്ധതികളെ ചില പ്രതിപക്ഷവും മനുഷ്യാവകാശ സംഘടന കളും പള്ളികളും വിമർശിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ പുനഃരേകീ കരണവും സ്വാഭാവികവത്ക്കരണവും പൗരത്വം നല്കലും വിഷയമായി രുന്നു. 

കൂടുതൽ നിയന്ത്രണങ്ങൾ, ആഭ്യന്തര സുരക്ഷാ നടപടികൾ .

2025-ൽ കൂട്ടുകക്ഷി സർക്കാർ അധികാരമേറ്റപ്പോൾ ആഭ്യന്തരമന്ത്രി അലക്‌സാണ്ടർ ഡോബ്രിന്റെ കുടിയേറ്റനയം കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം നിലവിൽ അനധികൃത കുടിയേറ്റം ഏതാണ്ട് പകുതിയായി കുറഞ്ഞുവെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഒരു ഉദാഹരണം, ബവേറിയൻ -ഓസ്ട്രിയൻ അതിർത്തിയിലെ പ്രധാന സഞ്ചാരപാത (ഓട്ടോബാൻ)  93-ലുള്ള ചെക്ക്പോസ്റ്റുകൾ സന്ദർശിച്ച ആഭ്യന്തരമന്ത്രി ഡോബ്രിന്റെ അഭിപ്രായത്തിൽ കഴിഞ്ഞനാളിൽ ഏഴു ദിവസങ്ങൾക്കുള്ളിൽ അതിർത്തിയിൽനിന്നു 739 ആളുകളെ ഫെഡറൽ പോലീസ് തിരിച്ചയച്ചു. കഴിഞ്ഞനാളിലേക്കാൾ ഏതാണ്ട് 45 % കൂടുതലാണ്. പുതിയ സർക്കാരിന്റെ നിശ്ചയത്തിൽ ക്രമീകരിച്ച മൈഗ്രേഷൻ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ പുതിയ  യാഥാർത്ഥ്യമാണ്. 

അഭയാർത്ഥികളുടെ നിര 

ജർമ്മൻ ഫെഡറൽ പോലീസിൽ നിന്ന് അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകുന്നുണ്ട്. നുഴഞ്ഞു കൈയേറ്റക്കാർക്ക് അവരുടെ സ്ഥിരമായ സ്ഥലങ്ങളെല്ലാം അറിവുള്ളതിനാൽ കള്ളക്കടത്തുകാർക്കും മറ്റ് കുറ്റവാളികൾക്കും അക്രമികൾക്കും രഹസ്യപാതകൾ അറിവുള്ളതിനാൽ പാതകളെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഇക്കാരണത്താൽ ഇപ്പോൾ ഉടനെ  അടിയന്തിരസേവനങ്ങൾക്കുവേണ്ടി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് അതിവേഗത്തിൽ പ്രവചനാധീതമായി പ്രവത്തിക്കാൻ ഫെഡറൽ പോലീസ് ആഗ്രഹിക്കുന്നു. തീവ്രവാദികൾ ഈ കഴിഞ്ഞ നാളുകളിൽ ജർമ്മനിയിൽ വിവിധ നഗരങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തി. ഒരു ജനാധിപത്യ ജർമ്മനിയിലേക്ക് അഭയാർഥികളായി വന്നവരും ഇതിൽ പെടുന്നതായി വാർത്തയുണ്ട്. 

കോടതി അടിയന്തിരാവസ്ഥ കാണുന്നില്ല. 

ബർലിൻ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ അടിയന്തിര തീരുമാനം അനുസരിച്ചു ജർമ്മനിയുടെ അതിർത്ഥിനിയന്ത്രണങ്ങളിൽപ്പെടുത്തി അതിർത്തി കടന്നു അഭയം തേടുന്നവരെ നിരസിക്കുന്നത് നിയമ വിരു ദ്ധമാണ്. നടപടിക്രമം നടപ്പിലാക്കാതെ അവരെ നിരസിക്കാൻ പാടില്ല എന്നാണ് കോടതി വിധിച്ചത്. പുതിയ നിയന്ത്രണപ്രകാരം ഈ കഴിഞ്ഞ മെയ് -9-ന് ഫ്രാങ്ക്ഫർട്ട് ഓഡർ -ൽ നിന്ന് പോളണ്ടിലേയ്ക്ക് തിരിച്ചയച്ച മൂന്ന് സോമാലിയക്കാരുടെ കേസിൽ കോടതി അവർക്കനുകൂലമായി വിധിച്ചു. കോടതിയുടെ അഭിപ്രായത്തിൽ വിധിയുടെ  തീരുമാന ങ്ങൾ അന്തിമമാണ്. ആരായിരുന്നു ഈ മൂന്നു ആളുകൾ? പോളണ്ടിൽ നിന്ന് ജർമ്മനിയിലേക്ക് ട്രെയിനിൽ യാത്രചെയ്ത സൊമാലിയ രാജ്യത്തുനി ന്നുള്ള രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെട്ടതാണ് ഈ അനധി കൃത കുടിയേറ്റ ശ്രമം നടത്തിയത്. മെയ് -9- ന് തന്നെ അവരെ ഫെഡറൽ പോലീസ് പരിശോധിച്ച്. അഭയത്തിനായി അവിടെ അപേക്ഷ നൽകിയ അതേദിവസം തന്നെ അവരെ പോളണ്ടിലേയ്ക്ക് തിരിച്ചയച്ചു. കോടതി യുടെ അഭിപ്രായത്താൽ സുരക്ഷിതമായ ഒരു മൂന്നാം രാജ്യത്ത് നിന്നു ള്ള പ്രവേശനം ചൂണ്ടിക്കാട്ടിയതിനാൽ കോടതി തീരുമാനം നടപടിയെ പോലീസ് ന്യായീകരിച്ചു എന്നാണ് വാർത്ത. പുതിയ നിയന്ത്രണങ്ങളെ ക്കുറിച്ചു ആഭ്യന്തര മന്ത്രിയുടെ നയത്തിന് എതിരെ നടന്ന ആദ്യ തീരു മാനമാണിതെന്നാണ് കോടതി വക്താവ് പറയുന്നത്. മെയ് തുടക്കത്തി ൽ അധികാരമേറ്റ് മണിക്കൂറുകൾക്ക് ശേഷം അതിർത്തി പരിശോധന കൾ ശക്തമാക്കാൻ മന്ത്രി ഉത്തരവിട്ടു. അനധികൃത അഭയം തേടുന്നവ രെ അതിർത്തിയിൽ തിരിച്ചയക്കാമെന്നു ഉത്തരവിട്ടു.

അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിപ്രകാരം, മൂന്നുപേരും അഭയം തേടാ നുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനാൽ അവരെ അതിർത്തി കടക്കാൻ അനുവദിക്കണം, എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാതെ ആയിരിക്കണമെ ന്നില്ല, ഡബ്ലിൻ നടപടിക്രമം അതിർത്തി പ്രദേശത്തോ, അതിർത്തിയി ലോ നടത്താം. ഇത്തര൦ നടപടിക്രമം നടത്തുവാൻ ഏത് രാജ്യമാണ് ഉത്തരവാദിയെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യുജിസ് പരിശോധിക്കും. മിക്ക കേസുകളിലും അഭയാർത്ഥികൾ  ആദ്യം യാത്ര ചെയ്ത യൂറോപ്യൻ രാജ്യം ജർമ്മനിയാണ്. അഭയാർത്ഥിയു ടെ അടുത്ത ബന്ധുക്കൾ ഇതിനകമായി ഒരു യൂറോപ്യൻയൂണിയൻ രാജ്യത്തു താമസിക്കുന്നുണ്ടോ എന്നത് ഒരു വലിയ പങ്ക് വഹിക്കും ഈ കുടിയേറ്റശ്രമത്തിന് പിന്നിൽ. ഒരു പ്രത്യേക അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഡബ്ലിൻ നിയന്ത്രണം പ്രയോഗിക്കേണ്ടതില്ലെന്ന് ജർമ്മൻ സർക്കാരിന് അവകാശപ്പെടാൻ കഴിയില്ലെന്നാണ്  കോടതിയു ടെ മറുപടി. രാജ്യത്തെ പൊതുസുരക്ഷാ കാര്യങ്ങളിലോ ക്രമസമാധാന ത്തിനോ ഒരു ഭീഷണി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, ഒരു അപവാദത്തിന്റെയോ മറ്റുള്ള ഏതെങ്കിലും കാരണത്താലോ നിരസനങ്ങളെ അടിസ്ഥാനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഇനി അഭിഭാഷകരെ അനുവദിക്കില്ല.

ക്യാബിനറ്റ് തീരുമാനമനുസരിച്ചു, നാടുകടത്തൽ തുടങ്ങുന്നതിന് മുമ്പ്  തടങ്കലിലോ ആളുകൾക്ക് രാജ്യം നിയമിച്ച ഒരു അഭിഭാഷകനെ നൽക ണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥയും നിറുത്തലാക്കും. ട്രാഫിക്ക് ലൈറ്റ് സഖ്യകക്ഷി സർക്കാരിന്റെ കാലത്തു ഗ്രീൻ പാർട്ടിയുടെ ഒരു നിർബന്ധപ്രകാരമാണ് ഈ ആവശ്യകത താമസ നിയമത്തിൽ അന്ന് ഉൾപ്പെടുത്തിയിരുന്നത്. ഡബ്ലിൻ നടപടിക്രമം എന്നറിയപ്പെടുന്നതിന് കീഴിൽ മറ്റൊരു E U അംഗരാജ്യത്തേയ്ക്ക് മാറ്റേണ്ടതും, ട്രാൻസ്ഫർ തടങ്ക ലിൽ കഴിയുന്നവരുമായ അഭയാർത്ഥികൾക്കും ഇത് ബാധകമാണ്. എന്നിരുന്നാലും ഗ്രീൻ പാർട്ടിയുടെ രാഷ്ട്രീയക്കാർ ജർമ്മൻ ഫെഡറൽ ഗവൺമെന്റിനെ "നമ്മുടെ നിയമവാഴ്ചയുടെ അടിത്തറ ഇളക്കുകയാ ണ്" എന്ന് ആരോപിച്ചു. സുരക്ഷിതമായ ഉത്ഭവരാജ്യങ്ങളുടെ കാഴ്ച അനുസരിച്ചു ഭരണഘടനാസ്ഥാപനങ്ങളുടെ പങ്കാളിത്തം ഒരു വലിയ ഭാരമേറിയ നടപടിക്രമമല്ല. മറിച്ച്, ഒരു ഒരു രാജ്യത്തെ ഭരണഘടനാ ആവശ്യകതയാണ്. ജർമ്മൻ ഫെഡറൽ സർക്കാരിന്റെ പദ്ധതിയെ "ഭരണഘടനാപരമായി വളരെ വലിയ പ്രശ്നമാണ് എന്ന് അഭയാർത്ഥി സംഘടനയായ "പ്രൊ അസൈൽ " വിശേഷിപ്പിച്ചു. "പുതിയ ജർമ്മൻ സർക്കാർ അഭയാർത്ഥികളുടെ അവകാശങ്ങൾ വേഗത്തിൽ ഇല്ലാതാ ക്കാൻ ഉദ്ദേശിക്കുന്നു". ഈ   സംഘടനാ വക്താവ് പറയുന്നു.

ജർമ്മനിയുടെ ക്യാബിനറ്റ് പരിഷ്‌ക്കരണ പദ്ധതികൾക്ക് ഇപ്പോഴും ജർമ്മൻ പാർലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഏഴു സുരക്ഷിതമായ കുടിയേറ്റ ഉത്ഭവരാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. ശിക്ഷയോ അതുപോലെ യുള്ള മറ്റു പെരുമാറ്റങ്ങളോ പ്രതീക്ഷിക്കാത്ത രാജ്യങ്ങളാണ് സുരക്ഷി തമായ ഉത്ഭവരാജ്യങ്ങൾ. ഇവ EU രാജ്യങ്ങളും, അൽബേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ജോർജിയ, മാസിഡോണിയ, കൊസോവ, മോണ്ടിനെഗ്രോ , മോൾഡോവ, സെർബിയ, ഘാന , സെനഗൽ, എന്നിവ യും ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നു ള്ള ആളുകൾക്ക് പൊതുവെ അഭയാർത്ഥി അഭയം ലഭിക്കാനുള്ള സാദ്ധ്യതയില്ല.

ജർമ്മനിയിലേയ്ക്ക് മുൻകാല കുടിയറ്റങ്ങളുടെ തിരമാല.

പുരാതന കാലം മുതൽ ജർമ്മനിയിലേയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറിയ ചരിത്രമാണുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ്, 1991 ലെ വലിയ കുടിയേറ്റ കണക്കുപ്രകാരം, കുടിയേറ്റത്തിന്റെ വളരെ ശക്തമായ തിരമാല തുടരുന്നത് പരിഹരിക്കാനാവാത്ത ഒരു പ്രശ്നത്തി ലേക്ക് നയിക്കുമെന്ന് വ്യക്തമായിരുന്നു. അടിസ്ഥാനനിയമത്തിൽ ഈ രാജ്യം ഉൾപ്പെടുത്തിയിരിക്കുന്ന അവകാശങ്ങൾ ലംഘിക്കാതെ ഈ ഒരു സാഹചര്യം പരിഹരിക്കണമെന്ന് അന്ന് രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടു.  1949-ൽ രൂപംകൊണ്ട അടിസ്ഥാന നിയമത്തിലെ ആർട്ടിക്കിൾ 16, ഖണ്ഡി ക -2, സംക്ഷിപ്തമായി രൂപപ്പെടുത്തിയപ്പോൾ "രാഷ്ട്രീയമായി പീഡിപ്പി ക്കപ്പെടുന്ന വ്യക്തികൾക്ക് അഭയം തേടാനുള്ള അവകാശമുണ്ട്. " അന്ന് ജർമ്മനിയിലെ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. അക്കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ ഒഴുക്ക് സാധ്യമാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അവരിൽ പലരും വീട്ടിൽ രാഷ്ട്രീയമായി പീഡിപ്പിക്കപ്പെടുന്നതായി നടിച്ചിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങൾക്ക് അത്തരമൊരു ഭരണഘടനയില്ല. അത്തരമൊരു നിയമമില്ല. അവർക്ക് തികച്ചും വ്യത്യസ്തമായ ഒരു നിയമസമ്പ്രദായമുണ്ട്. ഫെഡറൽ ജർമ്മൻ  റിപ്പബ്ലിക്കിലേക്കുള്ള കുടിയേറ്റത്തിന്റെ ആനുപാതികമല്ലാത്ത ചില കേന്ദ്രീകരണം. എന്നിരുന്നാലും ആർട്ടിക്കിൾ 16, പ്രതിവർഷം ലക്ഷക്ക ണക്കിന് അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് ഒരു തരത്തിലും അത് ആവശ്യപ്പെട്ടിട്ടില്ല. ഓരോ അപേക്ഷകനെയും അവരുടെ മാതൃരാജ്യ ത്ത് രാഷ്ട്രീയമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധന കൂടാതെ അംഗീകരിക്കണമെന്ന് ഒരു തരത്തിലും നിയമം ആവശ്യപ്പെട്ടിട്ടില്ല. കുടിയേറിയവരുടെ അഭയം നിയമപരമായി അംഗീകരിക്കാൽനടപടി നടത്തുവാൻ മാസങ്ങളോ വർഷങ്ങളോ എടുക്കണമെന്നും നിശ്ചിത എണ്ണത്തിലധികം പഴയ അപേക്ഷകൾ ഇതിന് ഉത്തരവാദിത്വമുള്ള  ഫെഡറൽ ഓഫീസിൽ തീരുമാനമാകാതെ കിടക്കണമെന്നും ആരും ആവശ്യപ്പെട്ടിട്ടില്ല.

1990 കാലഘട്ടത്തിൽ ജർമ്മനിയിൽ 6 ദശലക്ഷത്തിലധികം വിദേശികൾ താമസിക്കുന്നുണ്ടായിരുന്നു. മൂന്നിലൊന്ന് പേർ തുർക്കി പൗരത്വമുള്ള തുർക്കികളോ കുർഡുകളോ ആയിരുന്നു. മുൻകാലത്ത്, ലുഡ്വിഗ് എർഹാർഡിന്റെ ഭരണകാലത്ത്, നിരവധി വിദേശികളെ അതിഥി തൊഴിലാളികളായി രാജ്യത്തേയ്ക്ക് കൊണ്ടുവന്നു. അവർ ജർമ്മനിയി ൽ സ്ഥിരതാമസമാക്കി. അവരുടെ കുട്ടികളിൽ പലരും ജർമ്മൻ സ്‌കൂ ളുകളിൽ പഠനം നടത്തി. അന്ന് വിദേശികളിൽ ആറിലൊന്ന് പേർ മുൻ യുഗോസ്ലാവിയയുടെ പ്രദേശത്തു നിന്നാണ് വന്നിരുന്നത്. കുറെ വർഷ ങ്ങൾക്ക് മുമ്പ് യുദ്ധ അഭയാർത്ഥികളായും ചിലർ അഭയാർത്ഥികളാ യും വന്നുചേർന്നു. ഈ വിദേശികൾക്ക് പുറമെ, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ധാരാളം വംശീയ ജർമ്മൻ സ്വാദേശികളും ഉൾപ്പെട്ടിരുന്നു. അവരുടെ വിദേശഭാഷാ ഉച്ഛാരണം കാരണം അവരുടെ പൂർവികരെ ജർമ്മൻ ഫെഡറൽ റിപ്പുബ്ലിക്കിൽ വിദേശികളായി കണക്കാക്കി. "നാം എല്ലാവരോടും മാനുഷികമായും മാന്യമായും പെരുമാറുകയെന്നത് നമ്മുടെ ജോലിയും കടമയുമാണെന്ന" കാര്യം മുൻ ജർമ്മൻ ചാൻസലർ ആയിരുന്ന ശ്രീ. ഹെൽമുട്ട് ഷ്മിത്ത് പ്രസ്താവിക്കുയും ചെയ്തിരുന്നു. 

1992-93-ലെ ശരത്കാലത്തിലും ശൈത്യകാലത്തും നടന്ന രാഷ്ട്രീയ ചർച്ചകളുടെയും അന്ന് പാസാക്കിയ നിയമനിർമ്മാണത്തിന്റെയും അടിസ്ഥാനത്തിൽ, വിദേശത്തുനിന്നു എല്ലാ വർഷവും ലക്ഷക്കണക്കി ന് ആളുകൾ ജർമ്മനിയിലേക്ക് വരുകയില്ലെന്നു പ്രതീക്ഷിക്കാം, എന്ന് മുൻകാല രാഷ്ട്രീയ പാർട്ടികൾ കരുതി. ഇതിനകം ഇവിടെയുള്ളവർ ചിലർ അവരുടെ മാതൃരാജ്യത്തേയ്ക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം- ഇവിടെ താമസിക്കുന്ന വിദേശികൾക്ക് ജർമ്മൻകാരും അവരും ആയിട്ടുള്ള പ്രശ്നങ്ങളും ഭാവിയിൽ നേരിടേണ്ടിവരും. ആനുകാലിക സംഭവങ്ങൾ അത് സ്ഥിരീകരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, കിഴക്കൻ രാജ്യങ്ങളിൽ നിന്നും, കിഴക്കൻ രാജ്യങ്ങളിൽ നിന്നും, അതു പോലെ ബാൽക്കനിൽ നിന്നും തുർക്കിയിൽനിന്നും അവരുടെ  ജന സംഖ്യ ഓരോ 30 വർഷങ്ങളിലും ഇരട്ടിയാകുന്നുണ്ട് ), മിഡിൽ ഈസ്റ്റ് രാജ്യത്തുനിന്നും, വടക്കുനിന്നും, കറുത്തവർഗ്ഗകാരായ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റ സമ്മർദ്ദവും അനുഭവപ്പെടുന്നു. അതുപോലെ, ഉദാ: അഫ്‌ഗാനിസ്ഥാൻ, സിറിയ, തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഉണ്ടാകുന്ന അനധികൃത കുടിയേറ്റങ്ങൾ- ഇക്കാരണത്താൽ മാത്രം, അഭയാർത്ഥി നിയന്ത്രണത്തിന് സ്വതന്ത്രവും വേറിട്ടതുമായ ഒരു കുടിയേറ്റനിയമം ജർമ്മനിക്ക് ആവശ്യമാണെന്ന് പുതിയ ജർമ്മൻ ഭരണകൂടവും അതിന് വേണ്ടി രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്നു, ചില എതിർ വിരുദ്ധ അഭിപ്രായം ചില പാർട്ടികൾ ഉയർത്തിയിരുന്നു. പുതിയ നിയമത്തിന് ശക്തിയുണ്ടാകണം, അതിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി അതിന്റെ അടിസ്ഥാന സവിശേഷതകളിൽ ഏകോപിപ്പിക്കണം. മുൻ കുടിയേറ്റ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷി ഇപ്പോൾ ഒരു പുതിയ കുടിയേറ്റ നിയമ നിർമ്മാണത്തിന് ശ്രമിക്കുന്നുണ്ട്. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ വിധി മറ്റൊന്നായിരുന്നു, നിലവിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 16 ന്റെ ഉൾക്കാഴ്ചയില്ലാത്ത കോടതി വിധിയായിരുന്നു എന്നുവേണം കരുതാൻ. 

അഭയകേന്ദ്രീകരണ നിയമ പരിഷകരണവും പ്രതിസന്ധികളും. 

കഴിഞ്ഞ നാളിൽ പുതിയ മന്ത്രിസഭ അഭയപദവിയില്ലാത്തവരായ അഭ യാർത്ഥികളുടെ മറ്റു കുടുംബങ്ങളുടെ സംയോജനസ്വാതന്ത്ര്യം താൽ ക്കാലികമായി നിറുത്തിവയ്ക്കും. ജർമ്മനിയുടെ അയൽരാജ്യങ്ങൾ ഈ മാറ്റത്തെ പോസിറ്റിവായി സ്വീകരിച്ചു. ഈ പ്രക്രിയ നടപ്പിലാക്കാൻ ഏകദേശം ഒരു മാസം മുമ്പ് മന്ത്രിസഭ തീരുമാനിച്ചു, നിയന്ത്രണങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരുന്നു. അദ്ദേഹത്തിൻറെ പ്രസ്താവനയിൽ വടക്കൻ ആഫ്രിക്കയിലെ ചില രാജ്യങ്ങൾ, ഇന്ത്യ, എന്നീ രാജ്യങ്ങളെ അധിക സുരക്ഷിതമായ കുടിയേറ്റ ഉത്ഭവരാജ്യങ്ങളായി തര൦ തിരിക്കുമെന്നായിരുന്നു. എന്നിരുന്നാലും, നിയമപരമായ ഒരു ഉത്തരവിലൂടെ സർക്കാരിന് അങ്ങനെ ചെയ്യാനുള്ള ഒരു അടിസ്ഥാന൦ ലഭിച്ചതിന് ശേഷമേ അത് തീരുമാനിക്കുകയുള്ളു. പാർലമെന്റ് ഇതിൽ തീരുമാനം എടുക്കേണ്ടതുണ്ട്‌. ഇതിന് പാർലമെന്റിന്റെ അംഗീകാരം  ആവശ്യമില്ലായിരുന്നു. ജർമ്മൻ ഭരണഘടന രാഷ്ട്രീയമായി പീഡനം അനുഭവിക്കുന്നവർക്ക് അഭയം നൽകുവാനുള്ള അവകാശത്തിനുള്ള കാര്യങ്ങൾ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. ഈ അവകാശം വളരെ കുറച്ച്‌ അഭയാർത്ഥികളെ ഉദ്ദേശിച്ചു മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതനുസരിച്ച് ജർമ്മനിയിൽ സംരക്ഷണ പദവി ലഭിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കും അവരുടെ സാമൂഹിക  സംരക്ഷണത്തിനോ, അല്ലെങ്കിൽ അവരുടെ ജന്മനാട്ടിൽ ഗുരുതരമായ അപകട സാദ്ധ്യതയുള്ള ആളുകൾക്കുവേണ്ടിയുള്ള അനുബന്ധമായ സംരക്ഷണത്തിനോ അർഹതയുണ്ട്. ജർമ്മനിയിലെ C D U, S P D, C S U,  രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള സഖ്യഉടമ്പടിയിൽ- അൾജീരിയ, ഇന്ത്യ, മൊറോക്കോ, ടുണീഷ്യ എന്നിങ്ങനെ ചില രാജ്യങ്ങളെയെല്ലാം  തര൦ തിരിച്ചുകൊണ്ടാണ് പുതിയ അഭയാർത്ഥി നടപടിക്രമം തുടക്കം കുറിക്കുന്നതെന്നു പറയുന്നു. മറ്റുള്ള സുരക്ഷിത രാജ്യങ്ങളുടെയും കാര്യത്തിൽ സമാനമായ ഒരു പരിഗണനകൾ ഉണ്ടാകണം. പ്രധാനപ്പെട്ട നടപടിക്രമങ്ങൾക്കായി സർക്കാർ ലക്ഷ്യമിടുന്നെന്ന് കാണുന്നു. 

മതിയായ താമസസൗകര്യമോ ജോലിയോ ഇല്ലാത്തവരായ അനേകം  അഭയാർത്ഥികളുടെ അഭൂതപൂർവ്വമായ ഒഴുക്ക് അടുത്ത നാളുകളിൽ ജർമ്മനിയുടെ പല ഭാഗങ്ങളിലും അക്രമാസക്തമായ പൊട്ടിപ്പുറപ്പെട ലുകൾക്ക് കാരണമായിട്ടുണ്ട്. തൊഴിലില്ലായ്‌മ മാത്രമല്ല, മറ്റു മാനസിക പ്രശ്നങ്ങൾ, മൗലീകവാദി ആശയങ്ങൾ വഹിക്കുന്നവർ, മുൻകാലത്ത് കാണപ്പെട്ടിരുന്ന ഇടതുപക്ഷ തീവ്രവാദികളെപ്പോലെ പാർലമെന്ററി വിരുദ്ധരായും നിയോ-നാസി വലതുപക്ഷ അനുയായികളുമായിട്ടുള്ള ബന്ധമുള്ളവരും ചേരുന്നു. ജർമ്മൻ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ  വിധി പറയൽ ഓരോ  കേസും അടിസ്ഥാനമാക്കി മാത്രമേ പ്രത്യേക വിധി പറഞ്ഞതെന്നാണ് സർക്കാർ പറയുന്നത്.  

ജർമ്മനിയിലെ എല്ലാ അതിർത്തികളിലും അനധികൃത കുടിയേറ്റങ്ങൾ  നടക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. ഇത് ഒരു രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ആവശ്യമാണ്. സുരക്ഷാനടപടി ക്രമമായി നടപ്പാക്കുന്നതിന്, അതായത് അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ജർമ്മനിക്ക് ചെലവുകൾ എത്രയായിരിക്കും ? കാരണം, എല്ലാ അതിർത്തികളിലും നിയന്ത്രണം ഏർപ്പെടുത്തണം. നിയമ വിരുദ്ധ കുടിയേറ്റങ്ങൾ ചെറുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകൾ, അതുപോലെ, അതിർത്തി നിയന്ത്രണങ്ങൾക്ക് സേവനം ചെയ്യാൻ ആളുകൾ തയ്യാറാണോ, എന്ന വിവിധ കാര്യങ്ങൾ പ്രാഥമിക ചോദ്യങ്ങളാണ്. ജർമ്മനിയുടെ കിഴക്കൻ അതിർത്തികളിലെ അവശ്യ നിയന്ത്രണങ്ങൾക്കുള്ള ആളുകൾ നിരവധി മാസങ്ങളും വർഷങ്ങളും ജോലി ചെയ്തുവരുന്നതാണ്. പക്ഷെ, ഈ നിയന്ത്രണങ്ങൾ പലപ്പോഴും നിശ്ചലമായിരുന്നു. നിയന്ത്രണങ്ങൾ പലർക്കും ഒരപവാദമായിരുന്നു എന്ന് പറയുന്നവരുണ്ട്. എങ്കിലും വളരെ ബുദ്ധിമുട്ടോടുകൂടി വളരെ വഴക്കത്തോടെ ആ ജോലികൾ നിർവ്വഹിക്കുന്നുണ്ട്. അവർ പറയുന്നതി ങ്ങനെ, "ഞങ്ങൾ ജീവനക്കാരാണ്, അതിന്റെ പരിധിയിൽ വേണമല്ലോ  ഞങ്ങൾ പ്രവർത്തിക്കാൻ". അങ്ങനെ നിരവധി കാര്യങ്ങൾ നിയന്ത്രണ കേന്ദ്രങ്ങളിൽ ഈ മാർഗ്ഗത്തിലുള്ള നടപടിയിലൂടെ അടുത്തകാലത്തെ  കുടിയേറ്റത്തിനെതിരെ എന്തെങ്കിലും നേടിയെടുക്കുക സാദ്ധ്യമാണോ ?എന്നാലും സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് പുതിയതായി അധികാരമേറ്റിരിക്കുന്ന ജർമ്മൻ സർക്കാർ പുതിയതായ  അഭയാർത്ഥി കുടിയേറ്റ നിയന്ത്രണമാർഗ്ഗം സ്വീകരിക്കുന്നത്. കാരണം യൂറോപ്പിനെ പ്രതിസന്ധിയിലാക്കുന്ന കുടിയേറ്റനിയന്ത്രണ നടപടി ഒരു പാക്കേജ് ആണ്. സാമൂഹിക ആനുകൂല്യങ്ങളും മറ്റുള്ള അനേകം കാര്യങ്ങളും ക്രമപ്പെടുത്തേണ്ടത് സർക്കാർ ചെയ്യുന്നു. കൃത്യമായിട്ട്  പറഞ്ഞാൽ, അയൽരാജ്യങ്ങളുമായും കുടിയേറ്റക്കാരുടെ ഉത്ഭവരാജ്യ സർക്കാരുകളുമായും ആവശ്യം വേണ്ട കരാറുകൾ അനധികൃതമായി കുടിയേറിയ ആളുകളെ വീണ്ടും തിരികെ കൊണ്ടുപോകാൻ അവശ്യ  ചർച്ചകൾ നടത്തേണ്ടതുണ്ട്. നിലവിൽ അധികാരത്തിൽ വന്ന ജർമ്മൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ശരിയായ വഴിക്ക് പോകുമെന്ന് ആശിക്കാം.

ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നിലൂടെയാണ് ജർമ്മൻകാർ കടന്നുപോകുന്നത്. യൂറോപ്യൻ സമൂഹത്തിലെ അവരുടെ പങ്കാളികളും, യൂറോപ്പിലെ എല്ലാ അയൽക്കാരും, തീർച്ചയായും ലോകം മുഴുവൻ തങ്ങളുടെ സ്വന്തം ജനതയ്ക്കുള്ളിൽ ആവശ്യമായ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . അവരാരും ഈ കടമയിൽ നിന്ന്  അവരെ മോചിപ്പിക്കില്ല. മറിച്ച്, ഏകീകരണത്തിന്റെ കടമയ്ക്ക് അപ്പുറം,  യൂറോപ്യൻ പങ്കാളികളോടും അയൽക്കാരോടും ഉള്ള  ഉത്തരവാദിത്തം നിറവേറ്റാൻ ജർമ്മൻകാരായ എല്ലാവരും അനുമാനിക്കുന്നു. ഒരു അന്താരാഷ്ട്ര ധാർമ്മികത വികസിപ്പിക്കുന്നതിനും വ്യക്തിയുടെ അന്തസ്സും വ്യക്തിയുടെ  അവകാശങ്ങളും ശ്രദ്ധാകേന്ദ്രമാക്കുന്നതിനുമുള്ള പങ്കിട്ട ഉത്തരവാദിത്തം അവർ പ്രതീക്ഷിക്കുന്നു.  പറയുന്നത് ശരിയാണ്, ജർമ്മനിയുടെ യൂറോപ്യൻ അയൽക്കാരുമായി ഐക്യദാർഢ്യം ആവശ്യമാണ്. എന്നാൽ ജർമ്മൻകാർക്ക്, യൂറോപ്യൻ സമൂഹത്തിന്റെ ആഴമേറിയതും, വികാസവും, രണ്ട് ലോകമഹാ യുദ്ധങ്ങൾക്കും കാരണമായിരുന്ന ഹിറ്റ്ലറിനു ശേഷവും യൂറോപ്പിന്റെ ചരിത്രത്തിന്റെ ധാർമ്മിക പരിണതഫലമായി ഉയർന്നുവന്ന ഒരു വെറും  സൈദ്ധാന്തിക ആദർശം മാത്രമല്ല, അത് വെറും ഒരു സാമ്പത്തിക നേട്ടവുമല്ല. മറിച്ച്, യൂറോപ്യൻ സമൂഹത്തിലേക്കുള്ള  അവരുടെ സ്വയം സംയോജനം ജർമ്മനിയുടെ സമാധാനപരമായ ഭാവിയോടുള്ള ദീർഘകാല ചരിത്ര താൽപ്പര്യത്തിലാണ്. എന്നിരുന്നാലും, നല്ല അയൽക്കാരോടുള്ള പെരുമാറ്റം അധികാരത്തിലിരിക്കുന്നവരുടെ മാത്രമല്ല, ഓരോരുത്തരുടെയും ഉത്തര വാദിത്തമാണ്. അത് ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ  ജർമ്മനിയിലേക്കുള്ള അനധികൃതകുടിയേറ്റങ്ങളുടെ തിരമാലയ്ക്ക് അയവ് കണ്ടെത്താൻ ലോകരാജ്യങ്ങൾക്ക് ഉറപ്പായ ഉത്തരവാദിത്വമുണ്ട് എന്ന് മനസ്സിലാക്കാം. //-

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************

Montag, 12. Mai 2025

ധ്രുവദീപ്തി // Analyses,that moves us. // കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // George Kuttikattu

 ധ്രുവദീപ്തി // Panorama // 

കേരളത്തിലെ കർഷകരുടെയും പുതിയ തലമുറകളുടെ ജീവിതാവകാശങ്ങളെയും ഗൗരവമില്ലാതെ കാണരുത്. // 

George Kuttikattu  

കേരളത്തിലെ കർഷകരുടെയും മറ്റിതര മണ്ഡലങ്ങളിൽ ജോലികൾ  ചെയ്യുന്നവരുടെയും ദൈനംദിന ജീവിതാവകാശങ്ങളെ ഒരിക്കലും  ഗൗരവമില്ലാതെ കാണാനാകില്ല. എന്നാൽ കർഷകരുടെ ആവശ്യങ്ങളും അവരുടെ സംഘടനാ പ്രവർത്തനങ്ങളും താൽപ്പര്യങ്ങളും അവരെ നയിക്കുന്നവർ, അവരെ പിന്തുണക്കുന്നവർ എന്ന് വിളിക്കപ്പെടുന്ന നേതൃത്വങ്ങളും വളരെ അകലെ മുകളിലാണ്. അവർ അതൊന്നും കാണുന്നില്ല. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റി കർഷകരോ തൊഴിലാളി സമൂഹമോ, പൊതുവെ ജനങ്ങൾ കൂടുതൽ അറിയുന്നില്ല. രാഷ്ട്രീയമായി, ഇടതുപക്ഷ ഭരണധാർഷ്ട്യത്തോടുള്ള അവരുടെ രോഷം മാത്രമാണോ പ്രസക്തമായത്? ഏത് വലതുപക്ഷ ധാർഷ്ട്യവും അപ്രകാരം തന്നെയാണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സർക്കാർ  നിശ്ചയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളും ഭരണഘടനയിൽ ചേർത്തിട്ടുള്ള വ്യവസ്ഥകളും വാഗ്ദാനങ്ങളും കാലങ്ങൾക്ക് അനുസൃതമായി അവ  പുതുക്കി രൂപീകരിക്കേണ്ടതാണ്. അര നൂറ്റാണ്ടോ, ഒരു നൂറ്റാണ്ടോ ചില പുതിയ നിർമ്മിതനിയമങ്ങളെ കാത്ത് കാലങ്ങൾ കഴിയണമെന്നില്ല. കുറെ കാലങ്ങൾക്ക് ശേഷം പുതിയ കാലത്തെ പുതിയ തലമുറകളുടെ ജനസമൂഹമായിട്ട് മാറിയതിന്റെ വ്യത്യസ്തതകൾ  ദൃശ്യമാകുകയും  അതനുസരിച്ചു രാഷ്ട്രത്തിന് അവശ്യമായ ഭരണഘടനയും നിയമ നിർമ്മാണവും പരിവർത്തനം കാണണം. പക്ഷെ ഭരണതലപ്പത്തേയ്ക്ക് കയറിപ്പറ്റുവാൻ ഏതുവിധത്തിലും  വക്രമാർഗ്ഗങ്ങളുമായി ഓരോരോ  രാഷ്ട്രീയവിഭാഗങ്ങളും കുഴിക്കുന്ന ചെളിക്കുഴിയിൽ ജനങ്ങളാകെ മുങ്ങിപ്പോയിരിക്കുകയാണ്.

കേരളത്തിലെ കർഷകരുടെ കണ്ണുനീർ....  

മില്ലുടകൾ വാക്കുപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട 
കൊയ്തെടുത്ത നെല്ലുശേഖരം 
നെൽപാടത്തിൽ മൂടിയിട്ടിരിക്കുന്നു.
കർഷകരുടെ പ്രതീക്ഷഫലം 
അവരുടെ കണ്ണുനീർ.

ഇന്ന് കർഷകരുടെ പ്രതിഷേധങ്ങളല്ലാത്ത മറ്റുചില കാര്യമുണ്ട് : ഇടതു-വലതുപക്ഷ തീവ്രവാദികളാണ് അവയിൽ പ്രധാനമായും നുഴഞ്ഞു കയറിയത്. ഇത് രാഷ്ട്രീയ ഇടതുപക്ഷം വിരൽ ചൂണ്ടി ആരോപിക്കും. അതല്ലെങ്കിൽ മറുവശത്തുനിന്നും അതുപോലെ പ്രതികരിക്കും. അത്  അവർക്ക് വളരെ ഇഷ്ടപ്പെട്ടേക്കാം. അതായത്, തൊണ്ണൂറ്റിഒൻപത് (99 %) കർഷകർക്കും കേരളം ഭരിക്കുന്ന സർക്കാരിന്റെ വാഗ്ദാനങ്ങളിൽ ഒന്നും അവരുടെ സാമ്പത്തിക സ്ഥിതി സമനിലയിൽ കൊണ്ടുവരാൻ സാധിച്ചില്ല. കേരളത്തിന്റെ മുഖ്യ കാർഷികരംഗമായി അംഗീകരിക്ക പ്പെട്ടിരുന്ന കുട്ടനാടൻ പ്രദേശത്ത്, അതുപോലെ കേരളത്തിലെ ഓരോ ഡിസ്ട്രിക്റ്റുകളിലും ഉൾപ്പെട്ട വിവിധ സ്ഥലങ്ങളിൽ ആയിരമായിരം ഏക്കർ പാടങ്ങളിലും പുരയിടങ്ങളിലും നെൽകൃഷിയും അതുപോലെ മറ്റുള്ള വിവിധതരം കൃഷികളും ഉണ്ടായിരുന്നു. കൃഷിസ്ഥലങ്ങളിൽ നിന്നു ലഭിച്ചിരുന്ന വിളവുശേഖരം, ഉദാ: ഓരോരോ പാടങ്ങളിൽ നെല്ല് വിളവ് കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയുണ്ട്. ഇന്നത്തെ കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന റബർത്തോട്ടങ്ങളെല്ലാം തന്നെ വനഭൂമി പോലെ കാടുപിടിച്ചു കിടക്കുന്നു. ഈ തോട്ടങ്ങൾ വന്യമൃഗങ്ങൾക്ക് അവരുടെ പുതിയ വാസയോഗ്യമായ സ്ഥലങ്ങളായി മാറി. റബറിൽ നിന്നും ലഭിക്കുന്ന നല്ല ആദായം പ്രതീക്ഷിച്ച കർഷകൻ നിരാശനായി. വിവിധ ചെലവുകൾ കിഴിച്ചു ലഭിക്കുന്ന വരുമാനം എന്നും നഷ്ടമായി മാറിയിരിക്കുന്നു. മുൻകാലത്തെ തലമുറകൾക്ക് കൃഷി ഒരു വലിയ പാരമ്പര്യമായിരുന്നു. അത് കേരളത്തിന്റെ കാർഷിക സംസ്കാരമായി തീർന്നിരുന്നു. ഇക്കാലത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു ആനുകൂല്യങ്ങളും കർഷകന് ലഭ്യമല്ല. വന്യമൃഗങ്ങൾക്ക് അവരുടെ കാഴ്ചപ്പാടിൽ വനഭൂമിക്കും കൃഷിഭൂമികൾക്കും തമ്മിൽ വ്യത്യസ്തത കാണുന്നില്ല. വന്യജീവികൾ കൃഷിപുരയിടങ്ങളിൽ നിൽക്കുന്ന എല്ലാ കൃഷികളും നശിപ്പിക്കുന്നു. കാട്ടാനകളും കടുവകളും കാട്ടുപന്നിയും ചെന്നായ്ക്കളും തുടങ്ങി ഏതു മൃഗങ്ങളും മനുഷ്യവാസസ്ഥലങ്ങളെ അവരുടെ വിഹാരകേന്ദ്രമാക്കി മാറ്റി. ഈ യാഥാർത്ഥ്യങ്ങൾ ആരോട് പറഞ്ഞു പരിഹാരം കാണാൻ കഴിയും? ഇത്തരം അടിയന്തിരമായി കാണപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ നിലപാട് ബോധം നശിച്ച ഒരു  രോഗിക്ക് തുല്യമാണ്. വന്യമൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ കാണുന്ന സഹൃദയൻ വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവന മാദ്ധ്യമങ്ങൾ പുറത്തു വിടുന്നു. ! ഇതാണോ കേരള മുഖ്യമന്ത്രി അവതരിപ്പിക്കുന്ന "നവകേരള"ത്തിന്റെ രൂപം?

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത ജന പ്രതിനിധികളോ സർക്കാരോ സർക്കാർ സേവകരോ ഇക്കാര്യങ്ങൾ ഒന്നും കണ്ടതായിട്ട് ആരും ഭാവിക്കുന്നില്ല, ആരും പ്രതികരിക്കുന്നില്ല. വ്യവസായികൾ അവരുടെ ആവശ്യത്തിനായുള്ള റബർ മറുനാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിൽ സർക്കാർ അനുകൂലനിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലെ നെൽകൃഷിയുടെ കാര്യത്തിലും മറു സംസ്ഥാനങ്ങളിൽനിന്നും അരി ഇറക്കിമതിക്ക് വ്യാപാരികൾക്ക് നല്ല പിന്തുണയാണ് സർക്കാരിൽനിന്നു ഉണ്ടാകുന്നത്. കുട്ടനാടൻ പ്രദേശ നെൽകർഷകരുടെ ഏതുവിധ ആവശ്യങ്ങളാണ് കേരള സർക്കാർ സ്വീകരിച്ചത്? വൻകിട മില്ലുകാരുടെ വശംചേർന്ന്‌ നിൽക്കുന്നുവെന്ന് കർഷകർ ആരോപണം ഉന്നയിച്ചിരുന്നു. ഈ വർഷത്തെ വിളവെടുപ്പ് , കർഷകരുടെ കണ്ണുനീർ- ഒരുപക്ഷെ അവരുടെ ഏറ്റവും വലിയ ഒരു ദുരനുഭവമായിട്ട് ഈ വർഷത്തെ വിളവെടുപ്പ് നടന്നപ്പോൾത്തന്നെ  അവർ അനുഭവിച്ചു. എന്നാൽ കേരളസർക്കാർ ഒന്നും അറിഞ്ഞതായി പ്രതികരിച്ചില്ല. കേരളാ മുഖ്യമന്ത്രി സുവർണ്ണപരസ്യവാഗ്ദാനങ്ങൾ നടത്തുന്നവരിൽ ഒന്നാമനാണ്. "സമഗ്രമേഖലകളിലും കേരളത്തിന് വലിയ മുന്നേറ്റം" ഉണ്ടായിയെന്നാണ് പ്രചാരണം. പക്ഷെ ഫലം വെറും വട്ടപൂജ്യം  ! കേരളത്തിൽ ഇപ്പോൾ സ്പോടനാത്മകമായിട്ട് വളർന്നു വരുന്നത് കേരളത്തിലെ കാർഷികരംഗമാണ്‌. ശുദ്ധജലവും വായുവും പോലെ കാർഷികഭൂമിയും മനുഷ്യന് തുല്യമായി അനുഭവിക്കാനുള്ള മൂല്യവസ്തുക്കളാണെന്ന യാഥാർത്ഥ്യം ഭരണതലപ്പത്തിരിക്കുന്നവരായ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും അറിയുന്നതിന് ആഗ്രഹിക്കുന്നില്ല.

കർഷകർ ആരാണ്?

അവർ കേരളത്തിലെത്തിയ അഭയാർത്ഥികളാണോ ? ഇന്ന് ആഗോള  രാജ്യങ്ങളിൽ മറ്റൊരു രാജ്യമോ, ഇന്ത്യയിലെ ഏതൊരു സംസ്ഥാനമോ പോകാത്ത ദൂരത്തിൽ കേരളത്തിലെ കാർഷികരംഗങ്ങൾ കുത്തനെ താഴേയ്ക്ക് തളർന്നു വീണുകഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ നല്ല സാമ്പത്തിക വികസന പ്രതീക്ഷയായിരുന്ന നെൽകൃഷി, റബർകൃഷി അതുപോലെ വിവിധ തരം കൃഷികൾ ഇവയെല്ലാം കുറച്ചു വർഷങ്ങൾ കൊണ്ട് മാത്രം തകർത്തത് ആരാണ്? സർക്കാരിന്റെ നിഷേധ നയം, കാർഷികരംഗത്തുളള വിവിധ രാഷ്ട്രീയകക്ഷികളുടെ ചില നിഗൂഢ  പ്രവർത്തനങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങളുണ്ട്, ഇങ്ങനെ ഒരു വലിയ തകർച്ചയ്ക്ക് കാരണമാക്കിയത്. കർഷകർ വിൽക്കുന്ന സാധങ്ങൾക്ക് തുശ്ചമായ വിലയാണ് ലഭിക്കുന്നത്. അത് വാങ്ങുന്ന കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ വിലയ്ക്ക് മറിച്ച് വിൽക്കുന്നത്. വില അമ്പതിരട്ടി, അഥവാ അതിൽ കൂടുതൽ, കച്ചവടക്കാർ വിൽപ്പന നടത്തും. വിഭവ വില വർദ്ധനവിനെയോ കച്ചവടക്കാരുടെ അഴിമതിയോ നിയമത്താൽ  നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ ഇല്ല. നീതി നടപ്പാക്കാൻ ഉള്ള കോടതിയും നിയമവിദഗ്ധരും കേരളം നിറയെ ഉണ്ട്. അവരൊന്നും ഒരു  രക്ഷാ കേന്ദ്രങ്ങളല്ലാ എന്നതാണ് യാഥാർഥ്യം.  

പൊതുവെ നിരീക്ഷിച്ചാൽ വ്യക്തമാണ്, ജനവിരുദ്ധനടപടികൾക്ക് ഇന്ന് രാഷ്ട്രീയക്കാർ പ്രാമുഖ്യം നൽകുന്നു. കേരളത്തിൽ കൃഷികൾ ഒന്നും നടത്തേണ്ട ആവശ്യമില്ലെന്നും അയൽസംസ്ഥാനങ്ങളിൽനിന്ന്  ആവശ്യത്തിനുള്ള വിഭവങ്ങൾ ലഭിക്കുമെന്നും കേരളത്തിലെ ഒരു മന്ത്രി പ്രസ്താവിച്ചതായി മാദ്ധ്യമങ്ങൾ വാർത്ത നൽികിയിരുന്നു. ഇന്ന് കേരളത്തിന്റെ പൊതുവായുള്ള സാമ്പത്തിക പിന്നോക്കനിലയും ജനങ്ങളുടെ തൊഴിലില്ലായ്മയും മാറ്റിവച്ചു ചിന്തിച്ചാൽ കർഷകത്തൊഴി ലാളികൾ ഇന്ന് പൊതുവെ മോചിതരാണ്. എങ്കിലും അവരുടെ എണ്ണം മുമ്പുള്ളതിലേറെ കുറഞ്ഞുപോയി. ഇപ്പോൾ കേരളത്തിൽ തൊഴിൽ രംഗം സ്പോടനാത്മകമായി നേരിടുന്നത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ്. മറുവശത്ത്, വിദ്യാഭ്യാസപരിശീലനം ഉള്ള യുവജനങ്ങൾ അർഹതയുള്ള തൊഴിൽ ലഭിക്കാതെ വലയുകയാണ്. അഭ്യസ്തവിദ്യരായ ഉദാ: എൻജിനീയർ, വിവിധ വിഷയങ്ങളിൽ നിന്ന്  ഡോക്ർ ബിരുദം തുടങ്ങി സാങ്കേതിക യോഗ്യതയുള്ളവർ ഇപ്പോൾ കേരളത്തിന്റെ മികച്ച കയറ്റുമതിയിനമായി മാറി. 

മഹാത്മാഗാന്ധി-കാൾ-റുപ്രേക്റ്റ് സർവ്വകലാശാലകളുടെ തുല്യ പങ്കാളിത്ത പ്രവർത്തനപദ്ധതിയുടെ നശീകരണം . 

ജർമ്മനിയിൽ മലയാളി വിദ്യാർത്ഥികളുടെ
ഉപരിപഠനപദ്ധതി നടപ്പാക്കുന്നതിനുവേണ്ടി
മഹാത്മാഗാന്ധി സർവ്വകലാശാല
വൈസ് ചാൻസിലറുമായുള്ള ചർച്ചയുടെ
ഒരു ദൃശ്യം.
(മുൻപിൽ- ജോർജ് കുറ്റിക്കാട്ട്, പിറകിൽ-
മുൻ വൈസ് ചാൻസിലർ ശ്രീ.സിറിയക്ക് തോമസ്
)  

ഇന്ന് പുതിയ തലമുറയുടെ ജീവിതാവകാശങ്ങളെയും വിദ്യാഭ്യാസ -തൊഴിൽ സാദ്ധ്യതകളെയും ജനിച്ചനാട്ടിൽ താമസിക്കുവാനുള്ള അവകാശങ്ങളെയും നിഷേധിച്ച അനുഭവങ്ങൾ നിരന്തരം കാണുന്നു. 

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ട് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും ജർമ്മനിയിലെ ഒരു പ്രസിദ്ധവും പഴക്കമേറിയതുമായ Heidelberg നഗരത്തിലെ "എലൈറ്റ്" പദവിയുള്ള karl -Ruprecht-സർവ്വകലാശായുമായി ഒരു തുല്യപങ്കാളിത്ത ഉടമ്പടി 05. 09. 2005 -ൽ ഇരുസർവ്വകലാശാലകളുടെയും അധികൃതർ ചേർന്ന് ഒപ്പിട്ടു പ്രവർത്തനം ഉത്‌ഘാടനം ഹൈഡൽബർഗ്ഗ് സർവ്വകലാ ശാലയിൽ ഔദ്യോഗികമായി നടത്തിയിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങിയതായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന ഫീസ് നൽകാതെ വിദ്യാഭ്യാസസൗകര്യം നൽകുമായിരുന്ന വിശാല  പങ്കാളിത്ത പദ്ധതി തുടങ്ങിയ ശേഷം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ  കേരളത്തിൽനിന്നും ജർമ്മനിയിൽ പ്രവർത്തനത്തിനെത്തിയിരുന്ന ഗാന്ധി സർവ്വകലാശാലയിലെ ഒരു പ്രൊഫസറെ അന്ന് പുതിയതായി സ്ഥാനമേറ്റ മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ  അദ്ദേഹത്തെ കേരളത്തിലേയ്ക്ക് തിരിച്ചു വിളിച്ചു, പഠന പദ്ധതിയും  നിറുത്തൽ ചെയ്തു. ഇങ്ങനെ ഒരു ഉപരിപഠനപദ്ധതി നടപ്പിലാക്കിയതിന് ഞാൻ ഒരുമ്പെട്ടത് കേരളത്തിലെ പൊതുപ്രവർത്തകരുടെ താൽപ്പര്യം കണക്കിലെടുത്തായിരുന്നു. മഹാത്മ ഗാന്ധി സർവ്വകലാശാലയും  അതിനോട് അഫിലിയേറ്റഡായ കേരളത്തിലെ 140-ഓളം കോളജുകളെ യും ബന്ധപ്പെടുത്തിയുള്ളതായിരുന്നു പദ്ധതി. രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ചേർന്ന് ഇതിനായുള്ള അന്നത്തെ ആദ്യ ചർച്ചാ സമ്മേളനം നടന്നത് പാലായിലെ കത്തോലിക്ക രൂപത ബിഷപ്പ് ഹൌസിൽ ആയിരുന്നു. വിദ്യാർത്ഥികൾ ജർമ്മൻ പങ്കാളിത്ത പദ്ധതി തുടർന്നാൽ കേരളത്തിലെ എല്ലാ കോളജുകളിലും വിദ്യാർത്ഥികൾ  തീർത്തും ഇല്ലാതാകും, എന്ന വ്യാജപ്രചാരണം ചിലർ നടത്തിയിരുന്നു. അതുപക്ഷേ, പദ്ധതി നിറുത്തലാക്കാൻ പ്രധാന കാരണം അന്നത്തെ കോളജുകളുടെ ഉടമകൾ ആഗ്രഹിച്ച പ്രയോജനവും സാമ്പത്തികവും  ലഭിക്കുമായിരുന്നില്ല എന്ന കാരണം ഉണ്ട്. പണം കൊയ്തെടുക്കുവാൻ അന്ന് പഠന പദ്ധതിയെ എതിർത്തവർ ഇന്ന് ഏത് വിദ്യാർത്ഥികളെയും തൊഴിൽ ചെയ്യുന്നതിന് പോകുന്നവരെയും ഉദ്ദേശിച്ച് ജർമ്മൻ ഭാഷ പഠിപ്പിക്കുന്നതിനു നിരവധി സ്ഥലങ്ങളിൽ ജർമ്മൻ ഭാഷാപഠനത്തിന്  സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നു അവരെ ജർമ്മനിയിൽ അയക്കുവാനുള്ള പ്രതിഫലതുകയായി  ലക്ഷങ്ങൾ തുക ഈടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ കേൾക്കുന്നു. 

യുവജനങ്ങളുടെ സാക്ഷ്യം 

കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം കാർഷികരംഗത്തെ അവരുടെ നല്ല ഭാവി സ്വപ്നമായി കാണാനാവുന്നില്ല. അവരുടെ ജീവിതത്തിലെ  അനുഭവങ്ങൾ ചിലർ പറയുന്നത് ഇങ്ങനെ: "ഞാൻ കേരളത്തിൽ ഒരു ഗ്രാമത്തിൽ ജനിച്ചു, അവിടെയുള്ള സ്‌കൂളിൽ പോയി വിദ്യാഭ്യാസം ചെയ്തു. പ്രായപൂർത്തിയായപ്പോൾ അവിടെ താമസിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ അവിടെ വേലിക്ക് മുകളിൽ തൂങ്ങിക്കിടക്കാതിരിക്കുന്നത് മാത്രമല്ല, കൂടുതൽ തണുപ്പ് ഉള്ളതായി തോന്നും. ഒരു പ്രവാസി മലയാളി എന്ന് വിളിക്കപ്പെടുന്ന ഞാൻ മറുനാട്ടിൽ സ്വദേശിയോ വിദേശിയോ എന്ന വ്യത്യാസമില്ലാതെ ,ജീവിതഭാവിയെ നല്ലവണ്ണം നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം നന്മകൾ സ്വീകരിച്ചുള്ള ജീവിതം, മറുനാട്ടിൽ ഞാൻ പിറന്ന നാട്ടിൽ ജീവിക്കുന്ന അനുഭവത്തോടെ തുടരുന്നു". ഇപ്രകാരം കേരളത്തിൽ അർഹമായ വേതനം നൽകി കേരളത്തിൽത്തന്നെ സുരക്ഷിതമായി ജീവിക്കാൻ യുവജനങ്ങൾക്ക് സർക്കാർ ഒരു പിന്തുണ നൽകുന്നതിനു ആഗ്രഹിച്ചിരുന്നുവെങ്കിൽ കേരളം ജർമ്മനിയെപ്പോലെയോ, ജപ്പാനോ, കാനഡയോപ്പോലെയുള്ള  സാമ്പത്തിക ഭദ്രതയുള്ള നാടായി കേരളം വികസിക്കുമായിരുന്നു. അത് പക്ഷെ, വിദേശങ്ങളിൽ ഭാവിജീവിതം ഒരുക്കുവാൻ വേണ്ടി പോകുന്നവരിൽനിന്നും ലക്ഷക്കണക്കിന് പണം ഓഫർ പണമായി വാങ്ങുന്നവർ, അതിൽ രാഷ്ട്രീയത്തൊഴിലാളികൾ വരെ, ജർമ്മനിയിലെ ചില മലയാളികളായ ഏജന്റുമാരുമായി ചേർന്ന്  അതിനു ശക്തമായ പിന്തുണ നൽകുന്നു.. 

സർക്കാരിന്റെ അടിമകൾ 

കേരളത്തിൽ ഒരു ഗ്രാമ പ്രദേശത്തെ ഒരു ജനപ്രതിനിധിയായി ഒരാൾ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ അയാളുടെ ജീവിതകാലം മുഴുവൻ സമ്പത് സമ്പന്നനായി. എല്ലാവിധ ആനുകൂല്യങ്ങളും കേരളസർക്കാർ അയാൾക്ക് നൽകുന്നു. അതേസമയം, ഒരു കർഷകന്റെ സ്ഥിതിയോ? അയാളുടെ ജീവിക്കുന്ന സ്വന്തം ഒരു വീടും തന്റെ ഭൂമിയും മുഴുവൻ അവകാശങ്ങളും ഇന്നത്തെ സർക്കാർ അധീനതയിലാക്കിയിരിക്കുന്നു. സ്വന്ത൦ പേരിലുള്ള വീടോ സ്ഥലമോ വിൽക്കണമെങ്കിൽ, മാത്രവുമല്ല, സ്വന്തം ആവശ്യത്തിനുള്ള ഒരു വീട് നിർമ്മിക്കണമെങ്കിൽ, കൃഷിഭൂമി വാങ്ങണമെങ്കിൽ, സർക്കാരിന് നാം നൽകേണ്ടിവരുന്ന നികുതിപ്പണം  ഇപ്പോൾ ലോകത്തു ഒരു രാജ്യത്തും ഇല്ലാത്തവിധത്തിൽ ഉയരത്തിൽ ഉയർന്നതാണ്. ഈ മനുഷ്യവിരുദ്ധ നടപടി ഒരു പൈശാചിക നടപടിക്ക് തുല്യമാണ്. കേരളസംസ്ഥാന സർക്കാരിന്റെ, അടിമകളായ വാടക  താമസക്കാരായി ജനങ്ങളെയാകെ തരംതാഴ്ത്തിയിരിക്കുന്നു. ഇത്തരം  പ്രവൃത്തി ജനാധിപത്യപരമല്ല, അത് ജനങ്ങളുടെ മേലുള്ള ക്രൂരമായ  ഏകാധിപത്യ ആധിപത്യമാണ്. തനി ക്രൂരതയാണ്. ഇപ്രകാരമുള്ള ചില  മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഭീഷണിയാണ് .

ചില യാഥാർത്ഥ്യങ്ങൾ- 


മുൻകാല കാർഷിക കേരളം -ഒരു ദൃശ്യം.

കേരളത്തിലെ  കർഷകരുടെ പ്രതിഷേധങ്ങളെക്കുറിച്ചു പറയുമ്പോൾ ചില വസ്തുതകൾ കാണാൻ കഴിയും. ആവശ്യമെങ്കിൽ കേരളത്തിലെ  ഭരണകൂടവുമായട്ടുള്ള സംഘർഷത്തിൽപോലും തങ്ങളുടെ അവശ്യ താല്പര്യങ്ങൾ ഉറപ്പിക്കാൻ കർഷകർ നേരത്തെ തന്നെ പഠിച്ചുവെന്ന് പറയാം. ഒരു മുക്കാൽ നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തിലെ സാധാരണ കർഷകകുടുംബങ്ങളിൽപ്പെട്ട അനേകം ആളുകൾ ഭാവിജീവിതത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി മലബാർ, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്ക് കുടിയേറിയ ചരിത്രം ഇന്നുള്ള മലയാളി സമൂഹം ഒരു പ്രത്യേക സാഹസിക കൃത്യമായി കാണുന്നു. ഇന്ത്യാമഹാരാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പുമുതൽ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും അനേക സഥലങ്ങളിൽ കുടിയാന്മാരും കുടികിടപ്പുകാരും അവരുടെ ജീവിതം സ്ഥിരപ്പെടുത്തി. കർഷകരും കർഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആണെങ്കിലും നിരന്തര സമരങ്ങളിലൂടെ കുടിയാന്മാരും തൊഴിലാളി സമൂഹവും അവരുടെ കൈവശഭൂമിയുടെ സ്ഥിരാവകാശത്തിനും അനുകൂലമായ നടപടികൾ ഉണ്ടായി. തിരുവിതാംകൂറും കൊച്ചിയും മലബാറും എന്നീ പ്രദേശങ്ങൾ വ്യത്യസ്തപ്പെട്ട രാജകുടുംബത്തിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളവരായിരുന്നു ഭരിച്ചിരുന്നത്. അക്കാലത്തുള്ള കുടുംബങ്ങളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടായിരുന്ന കാലം. അന്നും കർഷകർക്കുള്ള സ്ഥിരാവകാശങ്ങൾ ഒന്നും ഇല്ലായിരുന്നു. സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളുടെ ഉടമസ്ഥാവകാശം ജന്മികളെന്ന് വിളിക്കപ്പെട്ടിരുന്ന ധനികർക്കായിരുന്നു. കർഷകർ അവരുടെ കീഴിൽ അടിമകളെപ്പോലെ ജീവിച്ചിരുന്നു എന്ന് പറയാം. ജനങ്ങൾക്കുവേണ്ടി അന്നും കണ്ണുതുറന്ന്‌ ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും പകർന്നു നൽകാൻ തയ്യാറായില്ല. 1956 മുതൽ, (കേരളപ്പിറവി) മാറി മാറി അധികാരത്തിലെത്തിയ സർക്കാരുകൾ പുതിയ കാർഷികാവകാശ നിയമങ്ങൾ നടപ്പാക്കിയതുമുതൽ ജന്മിത്വ വ്യവസ്ഥിതിയിൽ നിന്ന് കർഷകകുടുംബങ്ങൾ മോചിതരായി. 

ജനമുഖം തിരിച്ചറിഞ്ഞ മഹാത്മാവ് -ശ്രീപി. റ്റി. ചാക്കോയും കാർഷിക പരിഷ്ക്കരണനിയമവും..

Late ശ്രീ. പി. റ്റി. ചാക്കോ 

1960-ൽ  P. S. P പാർട്ടിയുമായി സഹകരിച്ചാണ്  കോൺഗ്രസ് പാർട്ടി കേരളത്തിൽ ഭരണം നടത്തിയിരുന്നത്. ഒരു ചെറിയ കക്ഷിയുടെ നേതാവായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ്സിന് ദീർഘകാലം സഹിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ് കേന്ദ്രസർക്കാർ സ്വാധീനം ഉപയോഗിച്ച് പട്ടംതാണുപിള്ളയെ ഗവർണ്ണർ പദവിയിൽ പഞ്ചാബിലേയ്ക്ക് അയച്ചു. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് തന്നെ പിടിച്ചെടുത്തു. അധികം കഴിഞ്ഞില്ല, പി. എസ്. പി യും മന്ത്രിസഭ വിട്ട് പ്രതിപക്ഷത്ത് പോവുകയും ചെയ്തു. കോൺഗ്രസ് തനിച്ചു ഭരണം പുനരാരംഭിക്കുകയും ചെയ്തു. കമ്മ്യുണിസ്റ്റുകൾക്ക് നടപ്പിലാക്കാൻ കഴിയാതെപോയ കാർഷികപരിഷ്ക്കരണം നടപ്പിലാക്കാൻ അന്നത്തെ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോ ശ്രമം ആരംഭിച്ചു. ഇന്നും ആർക്കും ആക്ഷേപം പറയാനില്ലാത്ത കേരളഭൂപരിഷ്ക്കരണനിയമം നിയമസഭയിൽ കൊണ്ടുവന്നു പാസാക്കുകയും കോടതികൾക്ക്  ചോദ്യം ചെയ്യാൻ വയ്യാത്ത വിധം അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യുളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ റവന്യു മന്ത്രിയായിരുന്ന ശ്രീ. പി. റ്റി. ചാക്കോയ്ക്ക് സാധിച്ചു. 

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ കാലാവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. രാജ്യത്ത് ക്രമസമാധാന നില ഭദ്രം. അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടായിരുന്നു. പുരോഗമനപരമായ കാർഷിക പരിഷ്‌ക്കരണനിയമം കേരളത്തിലെ കർഷകനെ ആശ്വസിപ്പിച്ചു സന്തോഷിപ്പിച്ചു. കർഷകരുടെ താമസ വീടുകളും സ്ഥലങ്ങളും ജന്മിത്തവ്യവസ്ഥിതിയിൽ നിന്ന് നിയമ വ്യവസ്ഥപ്രകാരം മോചിപ്പിക്കപ്പെട്ടത് കർഷകന് സ്വന്തമായി ലഭിച്ചു. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഭാവി രൂപീകരിക്കുവാൻ ശ്രീ പി. റ്റി. ചാക്കോയ്ക്ക് അവസരം ലഭിച്ചു. 

കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി.

പക്ഷെ, ഇവയ്‌ക്കെല്ലാം മുകളിൽ, കമ്മ്യുണിസ്റ്റ് പാർട്ടിയിൽത്തന്നെ ഉണ്ടായ പിളർപ്പ് ചില അപ്രതീക്ഷിത ചലനങ്ങൾ സൃഷ്ടിച്ചു. ഈ പിളർപ്പ് കോൺഗ്രസ്സിന് അനുകൂലമായിരുന്നെങ്കിലും ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. മാത്രമല്ല, ഒരു നിസ്സാര സംഭവത്തെ വളരെ പർവ്വതീകരിച്ച് കോൺഗ്രസ്സിലെ പി. റ്റി. ചാക്കോ വിരുദ്ധന്മാർ ചേർന്ന് അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് വെളിയിലാക്കി. 1957- ൽ വാഴൂർ നിയോജക മണ്ഡലത്തിൽനിന്നും ഒന്നാം കേരള നിയമസഭയിലേയ്ക്ക് ശ്രീ. പി. റ്റി. ചാക്കോ തെരഞ്ഞെടുക്കപ്പെടുകയും പുതിയതായി രൂപം നൽകിയ കേരളസംസ്ഥാനത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാരിനെതിരായ വിമോചനസമരത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. രണ്ടാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 1960- ഫെബ്രുവരി- 22 മുതൽ 26- 9. 1962 വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ. പട്ടം താണുപിള്ള നയിച്ച സഖ്യമന്ത്രിസഭയിൽ ആഭ്യന്തരം, റവന്യു , നിയമം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. തുടർന്നു, കോൺഗ്രസ്സ് നേതാവ് ആർ. ശങ്കറിന്റെ മന്ത്രിസഭയിൽ 26. 9. 1962 മുതൽ 1964 ഫെബ്രുവരി 20 വരെ അദ്ദേഹം അതേ വകുപ്പുകൾ തന്നെ കൈകാര്യം ചെയ്തു. 1964 Feb. 20-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 1964 ജൂണിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ പരാജയപ്പെട്ട അദ്ദേഹം വീണ്ടും അഭിഭാഷകവൃത്തിയിലേയ്ക്ക് മടങ്ങി. എങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 1964 ജൂലൈ 31-ന് നാൽപ്പത്തി ഒൻപത് വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പെട്ടെന്നവസാനിച്ചു. ഒരു പ്രതി ഭാഗം അഭിഭാഷകനെന്ന നിലയിൽ കോഴിക്കോട് ജില്ലയിലെ പുലപ്പാറ മലയിൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ രാഷ്ട്രീയമായി നേരിട്ട് കൈകാര്യം ചെയ്ത നേതാവ് അങ്ങനെ കേരളത്തിനും ഇന്നത്തെ ഓരോ കർഷകനും നഷ്ടമായി. അദ്ദേഹത്തിൻറെ മൃതസംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിൻറെ എളങ്ങോയിയിലെ വീട്ടിൽ പോയി സംബന്ധിക്കു വാൻ അന്ന് എനിക്ക് ഭാഗ്യമുണ്ടായി. 

കേരളസർക്കാർ കർഷകർക്ക് എന്ന് തുണ നൽകും?

ശ്രീ. കെ. എം. ജോർജിന്റെ നേതൃത്വത്തിൽ ഉടൻ കോൺഗ്രസ്സിൽ നിന്നുള്ള 15 പേർ ചേർന്ന് 'കേരളാ കോൺഗ്രസ്' എന്ന ഗ്രൂപ്പ് സൃഷ്ടിച്ചു മാറി. അവർ പ്രതിപക്ഷത്തോട് ചേർന്ന് വോട്ട് ചെയ്ത് 1964 -ൽ ശ്രീ. ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയെ വെളിയിലാക്കി. കോൺഗ്രസ്സ് പാർട്ടിയിൽ ഇന്നും എന്നും ഭിന്നതകൾ ശേഷിക്കുന്നത് നാം കാണുന്നു. ഇന്ന് കേരളത്തിലെ ഏത് കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനോ ചെറിയ ഒരു തുണയാകുവാനോ ഈ പാർട്ടി എന്നുണരും? 

കേരളത്തിലെ കപടരാഷ്ട്രീയ വരേണ്യതയോടുള്ള രോഷം പ്രകടിപ്പി ക്കുന്ന കർഷകരുടെ പ്രതിഷേധത്തെ ഞാൻ ഗൗരവമായി കാണുന്നു. കാരണം കാർഷിക രംഗത്തു നിലയുറപ്പിച്ചിരുന്ന സാധാരണ ജനങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്ന് പുറത്താക്കിയതും പിണറായി വിജയൻ എന്ന ഒരാളെ തിരുവനന്തപുരത്തെ "വൈറ്റ് ഹൌസിലേയ്ക്കും" മാറ്റി സ്ഥിരപ്പെടുത്തിയതും...  ആ വ്യക്തിയുടെ  ജീവിതാവസാനം വരെയും  ഭരണനേതൃത്വത്തിൽ തുടരാനും എടുത്ത തീരുമാനത്തെ നയിച്ചത് ആരാണ്? ഇപ്പോൾ കേരളത്തിൽ കാർഷികരംഗം വനഭൂമികൾക്കും വന്യമൃഗങ്ങൾക്കും വേണ്ടി പിണറായി വിജയൻ നയിക്കുന്ന സർക്കാർ മാത്രമല്ല, ജനാധിപത്യം വിളിച്ചു പറയുന്നതായ മറ്റുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കയ്യടിച്ചു സമ്മതിച്ചു ഒരുമിച്ചു പോകുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കേരളം ഭരിക്കുന്ന സർക്കാർ പറയുന്നത് നോക്കാം. "ആരും അദ്ധ്വാനിക്കുകയോ വിയർക്കുകയോ ചെയ്തില്ലെന്നും, ഇവിടെ അതെല്ലാം കേരളകർഷകരുടെ മണ്ടത്തരമായി കാഹളം മുഴക്കിയതും ഒന്നും കാര്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നില്ല, കേരള കർഷകൻ ഒരു  ഭാഗ്യവാനാണെങ്കിൽ അവരിൽ നിന്ന് മാത്രമേ എതിർപ്പിന് വേണ്ടി വാചകം ഉയരുകയുള്ളു." എന്ന അഭിപ്രായം എന്നും തുടരുന്നു. ആകട്ടെ, കേരളത്തിലെ കർഷകൻ ഇന്ന് ഭാഗ്യവാനാണോ? അതുപോലെ ചില തൊഴിലാളികൾ-" ആശാ വർക്കേഴ്സ് "എന്ന പേരിൽ രൂപംകൊണ്ടതായ  സ്ത്രീകളുടെ തൊഴിലാളി സമൂഹം ന്യായമായ തൊഴിൽപ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ കേരളസർക്കാർ ആസ്ഥാനത്തു അനേക ദിവസങ്ങളായി സമരം ചെയ്യുന്ന സംഭവം. അവർ നിരാഹാരസമരം നടത്തി. എന്നിട്ടും മന്ത്രിമാരോ ജനപ്രതിനിധികളോ തൊഴിലാളികൾ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് പരിഹാരം കാണാനാഗ്രഹിച്ചിട്ടില്ല. സ്ത്രീ തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും എന്തെന്ന് കേരളസർക്കാർ കാണുവാനാഗ്രഹിക്കുന്നില്ല. കേരളത്തിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന ഏതുവിധ സാമ്പത്തിക അധികാര ദുരുപയോഗം തട യൽ, കാർഷിക, വന ഉത്പാദനം ഭക്ഷ്യസുരക്ഷ, ഭൂനിയമം, കാർഷിക പാട്ടക്കാരാർ, ഭവനനിർമ്മാണം, താമസസ്ഥലം, പുരയിടങ്ങൾ എന്നിവ യുടെ കാര്യത്തിലുള്ള സുരക്ഷതയുള്ള പ്രോത്സാഹനം എന്നിങ്ങനെ ജനോപകാരപ്രദമായ നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. നിലവിൽ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതി- ഓരോരോ മാസങ്ങളും ഉയരുന്ന വൻ തുക- എങ്ങനെ ജനങ്ങൾ നൽകും? ജീവിതാവശ്യത്തിനു വേണ്ട ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവ്, തുടങ്ങി ജനങ്ങൾക്ക് ശ്വാസം മുട്ടി ഇല്ലാതാക്കുന്ന ഭരണക്രമങ്ങൾ എങ്ങനെ ജനം സ്വീകരിക്കും?

കേരള കർഷകർ അവരുടെ ആവശ്യങ്ങൾ ഭരണകൂടവുമായുള്ള ഒരു സംഘർഷത്തിൽപ്പോലും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുവാനും, തീരുമാനങ്ങൾ മുന്നോട്ട് നൽകാനും, അതിനു യോജിച്ച ഒരു ഉറച്ച ഒരു  നിലപാട് എടുക്കുവാനും നേരത്തെ പഠിച്ചിരുന്നില്ല. കേരളസംസ്ഥാനം രൂപം പ്രാപിക്കുന്നതിന് മുമ്പുള്ള കർഷകർ നേരിട്ട പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മലബാർ പ്രദേശത്ത് കാലങ്ങൾക്ക് മുമ്പേ അനേകം കുടിയാന്മാരും കർഷകത്തൊഴിലാളികളും അവരുടെ കൃഷിഭൂമി, വീട്, വസ്തുക്കളുടെ നിയമാനുസൃത പാട്ടം എന്നിവ നിശ്ചയിക്കുന്നതിന് വേണ്ടി രക്തവും ജീവനും നൽകി സമരം ചെയ്തു. പക്ഷെ, ആ സമരവും അന്നത്തെ അധികാരിവർഗ്ഗത്തിന് അടിച്ചമർത്താൻ കഴിഞ്ഞു. 

കേരളത്തിലെ ജീവിതം ഇപ്പോഴും നരകമല്ലാതെ മറ്റൊന്നുമല്ല എന്ന ദുർഗതി ക്ഷണിച്ചുവരുത്തിയതുപോലെയാണ്. മിക്കവാറും ഏതുവിധ കാര്യങ്ങളും ഒരാൾക്ക് സ്വന്തമായി തെരഞ്ഞെടുക്കാം. എന്നാൽ, ഇന്ന് നമ്മുടെ കർഷകരെയും അവരുടെ നേട്ടങ്ങളെയും പെരുപ്പിച്ചു പറയുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഇപ്പോൾ ഏതാണ്ട് അവരുടെ പിന്നണിസഹായം ആണെന്നും, വഴിയരുകിൽനിന്ന് അവ കർഷകരെ ബോദ്ധ്യപ്പെടുത്തി അഭിനന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ അനേകം നഗരവാസികളുടെ കാര്യത്തിൽ അവർ പറയാത്ത മോശം മന:സാക്ഷി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നില്ലേ? കേരളത്തിൽ കച്ചവടക്കാരുടെ ഡിസ്കൗണ്ട് ഷോപ്പിങ് ശക്തമാണ്. എന്നാൽ, കർഷകർ ആവശ്യപ്പെടുന്ന  കൃഷിവിഭവങ്ങൾക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞു അവരെയാകെ ശപിക്കുന്നു. എന്ത് സംഭവിക്കുന്നു? പൂവം പാടശേഖരങ്ങളിൽ നിന്നുള്ള ഏതാണ്ട് 600 ലധികം ഏക്കർ സ്ഥലത്തെ നെല്ല് കൊയ്തെടുത്തതെല്ലാം ഓരോ പറമ്പുകളിലും വഴിവക്കിലും മഴനനഞ്ഞു കിടന്നു, കുറെയേറെ നശിച്ചു പോയി. കൊയ്തെടുത്ത നെല്ല് മില്ലുടമകൾ നിസ്സാര വിലയ്ക്ക് കൈപ്പിടിയിലൊതുക്കാനും അതിന്റെ ലാഭം കൊയ്യാനും  ഒളിയുദ്ധം നടത്തുന്നതായി വാർത്ത പ്രചരിച്ചിരുന്നു. അവിടെ മില്ലുടമകൾ നെല്ല് കൊണ്ടുപാകാനുള്ള സമ്മതം കർഷകന്‌ നല്കിയിയാലും പിന്നീടതിനു വിപരീതമായി നിൽക്കും. ഇങ്ങനെയുള്ള ഒരു സംഭവം കുട്ടനാട്ടിൽ ഈയിടെ നടന്നതാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക്  ഒരു അവസാനപരിഹാരം കാണുവാൻ സർക്കാരോ കേരളത്തിലെ  ജനപ്രതിനിധികളോ താല്പര്യപ്പെടുന്നില്ല. അതിനുള്ള ഒരു പ്രതിവിധി കാണുന്നതിതാണ്, അവനവന്റെ കൈവശമുള്ള വിഭവങ്ങൾ കാത്ത് സൂക്ഷിക്കുക. കർഷകരുടെ ആവശ്യങ്ങളെ തുറന്നു പറയുക. എന്നാൽ സഹായികളായി കാണപ്പെടുന്ന ധാരാളം വ്യാജസുഹൃത്തുക്കളെയും  സൂക്ഷിക്കുക. ഇത്തരത്തിൽപ്പെട്ടവരാണ് ഈയിടെ കുട്ടനാട്ടിൽ മേൽ കുറിച്ച അനുഭവം ഉണ്ടാക്കിയത്.

കേരള വികസനമാതൃക -

നെൽകൃഷി പ്രതീക്ഷിക്കുന്ന ഭൂമി.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളത്തിന്റെ വികസനവും ഒരുതരം ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കുന്നു. കേരളത്തിന്റെ ചില  വികസന സാദ്ധ്യതകൾ ജീവിതസാഹചര്യങ്ങളിൽ നാം കൈവരിച്ച ഗണ്യമായ പുരോഗതിയെ വക്തമാക്കേണ്ടതാണ്. മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്മ്യപ്പെടുത്തുമ്പോൾ സാമൂഹിക വികസന സൂചകങ്ങളിൽ പ്രതിഫലിക്കണം. എന്നാൽ സർക്കാരിന്റെ ഭാഷയിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയിലെ മറ്റുള്ള ഓരോ സംസ്ഥാനങ്ങളുമായി താരത്നമ്യപ്പെടുത്തുമ്പോൾ ഇപ്രകാരമാണ് പറയുന്നത്: ,"ഒരു സാമ്പത്തിക പ്രവർത്തനമായും, ഉപജീവനമാർഗ്ഗമാ യും, ഒരു പ്രധാനപ്പെട്ട വരുമാന ശ്രോതസ്സായും കൃഷിവികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്. കർഷകൻ രാഷ്ട്രത്തിന് ഭക്ഷ്യ സുരക്ഷ നല്കുന്നയാളായും ഗ്രാമീണ ദരിദ്രരിൽ ഭൂരിഭാഗത്തിനും ഒരു പ്രധാന വരുമാന മാർഗ്ഗമായും കാണുന്നു. ഇതെല്ലാം കൃഷിവികസനത്തിന് സർക്കാർ സംഭാവന നൽകുന്നുവെന്ന പ്രചാരണമാണ്. ഇതിലെല്ലാം ഒതുങ്ങാത്ത രീതിയിൽ നിരവധി വ്യത്യസ്തതകളെ സംയോജിപ്പിച്ച് അടിസ്ഥാനമാക്കിയുള്ള സംയോജിത വികസനസൂചികയുടെ ചില സഹായത്തോടെയാണ് കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷിക വികസനത്തിന്റെ നിലവാരം കണക്കിലെടുത്തതെന്നു കാണാം. കേരളത്തിലെ വിവിധ ജില്ലകളിലെ കാർഷികവികസനവും കാർഷിക വികസനത്തിന്റെ ഘടകങ്ങളും മനസ്സിലാക്കാൻ ഇന്ന് കർഷകർക്ക് ഇത്തരം വാർത്തകൾ എങ്ങനെ സഹായിക്കും?. നമുക്കറിയാം, കേരളം ആദ്യമായി ഇന്ത്യയുടെ സംസ്ഥാനങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം 1945 മുതൽ 1956 വരെ ജനങ്ങൾ  കാത്തിരുന്ന ശേഷം ആണല്ലോ. അക്കാലത്തെ ജനങ്ങൾ സാമ്പത്തിക നിലയിൽ ഉയർന്ന നിലവാരം ഒന്നും കണ്ടിരുന്നില്ല. കൃഷിചെയ്തുണ്ടാ ക്കുന്ന വിഭവങ്ങൾ എല്ലാം വീട്ടാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന പാരമ്പര്യം അവരെ സംരക്ഷിച്ചു..എന്നാൽ ഇന്നും കാർഷികരംഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്ന പ്രവണത കാണുന്നില്ല. വായുവും വെള്ളവും പോലെ കൃഷിഭൂമിയും ജനങ്ങൾക്ക് തടസമില്ലാതെ എന്നും ഉണ്ടായിരിക്കണം.

1957- ൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് ഗവൺമെന്റിന് നേരെ എതിരായുള്ള പ്രതിപക്ഷം തികച്ചും കരുത്തുറ്റതായിരുന്നു. ശ്രീ. പട്ടം താണുപിള്ള, ശ്രീ പി. റ്റി. ചാക്കോ തുടങ്ങിയ പ്രഗൽഭമതികൾ അന്ന്  പ്രതിപക്ഷത്തിന് നേതൃത്വം നൽകി. വിദ്യാഭ്യാസരംഗത്തും കാർഷിക രംഗത്തും മാറ്റങ്ങൾക്ക് പദ്ധതിയിട്ട പരിഷ്‌ക്കാരങ്ങൾ കമ്മ്യുണിസ്റ്റ് സ്ഥാപിത താല്പര്യക്കാരെ വിറളി പീഡിപ്പിച്ചിരുന്നു. ഒന്ന്- കർഷകർ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക. ജനാധിപത്യം ആരുടേയും കുത്തകയല്ല. കേരളത്തിൽ കർഷകരും കാർഷികഭൂമിയുടെ ഉടമസ്ഥസ്ഥിരതയും ഉറപ്പിക്കുവാൻ അടിപതറാതെ ഒരു ഒരു പ്രതിജ്ഞ എടുക്കണം. അന്ന്  ജനങ്ങളുടെ നേരെ ഭീകരാക്രമണം നടത്തിയ കേരളത്തിലെ ദുർഭരണം നടത്തിയ കമ്മ്യുണിസ്റ്റ് സർക്കാരിനെ, ജനം ഒരുമയോടെ ശക്തമായി രാജിവയ്ക്കാൻ  ആവശ്യപ്പെട്ടിട്ടും പിടിച്ചു നിന്നവരെ പിടിച്ചു മാറ്റിയ അനുഭവം, ജനങ്ങൾ വലിയ പ്രതിജ്ഞ ചെയ്തു,"കല്ലറയാണെ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". കേരളത്തിലെ കർഷകനും, കേരളത്തിൽ നിന്ന് വിദേശത്തു ജോലി ചെയ്യുന്ന മലയാളികളും കേരളത്തിന്റെ സ്വന്തമാണ്. "പ്രവാസിമലയാളി" എന്ന വാക്ക് ആധുനിക കേരളത്തിൽ  രാഷ്ട്രീയക്കാരുടെ തലച്ചോറിൽനിന്നുയർന്ന പകയുടെ പദമാണ്. ഇന്ന് യുവജനങ്ങൾക്കും കർഷകർക്കും തങ്ങൾ ജനിച്ച മാതൃരാജ്യം കേരളം തങ്ങളുടെ സുരക്ഷിത ഭവനമാക്കി മാറ്റണ്ടതായ ഉത്തരവാദിത്വം നാം സ്വയം മനസ്സിലാക്കി എന്ന പ്രതിജ്ഞ എടുക്കണം. //- 

*********************************************

   *************************************************************              

                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
e-mail id: george.kuttikattu@yahoo.com

*************************************************            

Freitag, 25. April 2025

ധ്രുവദീപ്തി // Life-Death-// നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു


              ധ്രുവദീപ്തി // Life-Death-// 

നല്ല ഇടയൻ ഫ്രാൻസിസ് മാർപാപ്പയ്ക് 

ഹൃദയം നിറഞ്ഞ സ്മരണകളിലൂടെ ആദരാജ്ഞലികൾ നേരുന്നു-

 //ആദരാജ്ഞലികൾ// 

വിശുദ്ധ വാരത്തിൽ ദൈവസന്നിധിയിലേയ്ക്ക് പോകുന്നതിനു മുമ്പ്  വത്തിക്കാനിൽനിന്നും  ലോകജനതയോടു ഈസ്റ്റർ ആശംസകൾ നേർന്ന്  എന്നേയ്‌ക്കുമായിവിടപറഞ്ഞ,   ഫ്രാൻസിസ് മാർപാപ്പ-  

ഏപ്രിൽ 20 -2025 -ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ
 ഈസ്റ്റർ ദിനാശംസകൾ നേരുന്ന നിമിഷം.


2025 ഏപ്രിൽ 21 ന് യൂറോപ്യൻ സമയം രാവിലെ 0 7. 35 ന്  
ഫ്രാൻസിസ് മാർപാപ്പ ദൈവസന്നിധിയിലേയ്ക്ക് 
എന്നേയ്ക്കുമായി നമ്മിൽനിന്നും വിടപറഞ്ഞു. മരണത്തിന് കുറെ മണിക്കൂറുകൾക്ക് മുമ്പ് ലോകജനങ്ങളെ വത്തിക്കാനിൽ നിന്നും സ്‌നേഹവും ഈസ്റ്ററിന്റെ അഭിവാദനങ്ങളും അറിയിച്ചിരുന്നു. ഒരു നിത്യവേർപാടിന്റെ വിടപറയലിനുള്ള പ്രത്യക്ഷപ്പെടലാണെന്ന് ആർക്കും കരുതാനായില്ല.. വത്തിക്കാൻറെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരുടെ തലവൻ 88 വയസ്സിൽ മരിച്ചു. ഏപ്രിൽ 21-)0 തിയതി രാവിലെ 7:35 ന് 
 ഫ്രാൻസിസ് മാർപാപ്പസ്വർഗ്ഗപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി.

 അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സമർപ്പിച്ചിരുന്നു. പ്രത്യേകിച്ച് ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും, കഷ്ടതയുടെ കണ്ണീർ പൊഴിക്കുന്നവരുടെയും പ്രയോജനത്തിനായി, വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി സുവിശേഷത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ലോകത്തിലുള്ള എല്ലാ മനുഷ്യരും തമ്മിൽ കൂടുതൽ അടുപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കണമെന്നും, സാർവ്വത്രികമായ പൊതുനന്മയെ ഉചിതമായി അന്വേഷിച്ചറിയുവാനും ഫലവത്തായി സ്വീകരിക്കാനും രാഷ്ട്രസമൂഹങ്ങൾ തമ്മിൽ ഒരുമിക്കേണ്ടതാണെന്നും തങ്ങളുടെ ഭരണത്തിലുള്ള പൗരന്മാരുടെ പരിപൂർണ്ണമായ മാനുഷികസമഗ്രത ആഗ്രഹിക്കുവാനും അത്  പുലർത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ എന്നും സന്ദേശം നൽകിയിരുന്നു.   

 കത്തോലോലിക്ക സഭയുടെ ചരിത്രത്തിൽ ആകെയുള്ള മാർപാപ്പാമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ജീവിത ശൈലിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം കാഴ്ചവച്ചത്. ഇപ്പോൾ നമ്മുടെ പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പ നമ്മോടെല്ലാം എന്നേയ്‌ക്കുമായി ഗുഡ് ബൈ പറഞ്ഞു ദൈവസന്നിധിയിലേക്ക് യാത്രയാകുന്നു. 
//ആദരാജ്ഞലികൾ// 

                  *************************************************************                    
                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*************************************************            

Sonntag, 6. April 2025

ധ്രുവദീപ്തി // Religion // Liturgy // നിരീക്ഷണം // സീറോ മലബാർ സഭ ഭിന്നതയെ അഭിമുഖീകരിക്കുകയാണോ? -George Kuttikattu-

  ധ്രുവദീപ്തി//Religion //Liturgy//നിരീക്ഷണം //  

സീറോ മലബാർ സഭ 

ഭിന്നതയെ

 അഭിമുഖീകരിക്കുകയാണോ?

-George Kuttikattu-

-സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക . എറണാകുളം 

 സീറോ-മലബാർ പള്ളി- 

"അധികാരം പൈശാചികം, അതിനുള്ള കഴിവ് ആത്മീയതയല്ല. ഐക്യം കാത്തുസൂക്ഷിക്കുക എന്നത് "ഭക്തമായ ഉപദേശമല്ല, മറിച്ച് ഒരു കടമയാണ്," ഫ്രാൻസിസ് മാർപാർപ്പ ഓർമ്മിപ്പിച്ചു - "പ്രത്യേകിച്ച് അനുസരണം വാഗ്ദാനം ചെയ്യുന്ന പുരോഹിതന്മാരിൽ നിന്ന് വിശ്വാസികളായ ആളുകൾ ദാനത്തിൻ്റെയും സൗമ്യതയുടെയും മാതൃക പ്രതീക്ഷിക്കുന്നു."  പ്രതിസന്ധികളിലും തളരാൻ സീറോ മലബാർ സഭ അനുവദിക്കരുത്, ക്ഷമയോടെയിരിക്കണമെന്നും മുൻവിധിയിലും ശത്രുതയിലും സ്വയം അടഞ്ഞുപോകരുതെന്നും മാർപാപ്പ തുടർന്ന് എല്ലാ വിശ്വാസികളെയും അഭിസംബോധന ചെയ്തു. കേരളം "തൊഴിൽ ഖനിയാണ്!"   "ഭാവിയിലും ഇത് തുടരാൻ നമുക്ക് പ്രാർത്ഥിക്കാം." : ഫ്രാൻസിസ് മാർപാപ്പ.


 ആത്മീയതയെപ്പറ്റി കൂടെക്കൂടെ എങ്ങനെയാണെഴുതേണ്ടതെന്ന് വായനക്കാർ തന്നെ വിവരിച്ചു തരേണ്ട ഒരു ഘട്ടത്തിലാണ് ഇപ്പോൾ ഈ വിഷയം എന്നെ എത്തിച്ചിരിക്കുന്നത്. ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടത്താൽ നയിക്കപ്പെട്ടവയാണെന്ന് പറഞ്ഞാൽ അനുചിതമാവുമോ എന്നും അറിഞ്ഞുകൂടാ. ഇക്കാര്യത്തിൽ മഹാത്മാ ഗാന്ധി എഴുതിയ ഒരു കാര്യം വായിച്ചത് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നു: "ലോകത്തിന്റെ ഈശ്വര വിശ്വാസത്തെ ഞാൻ എന്റേതാക്കിയിരിക്കുന്നു. എന്റെ ഈ വിശ്വാസം തുടച്ചു നീക്കാനാവാത്തതിനാൽ ആ വിശ്വാസത്തെ എന്റെ അനുഭവതുല്യമായി ഞാൻ കണക്കാക്കുന്നു. എന്നാലും വിശ്വാസത്തെ അനുഭവമെന്നു പറയുന്നത് സത്യവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാമെ ന്നതിനാൽ എന്റെ ഈശ്വരവിശ്വാസത്തെ വിവരിക്കാൻ എനിക്ക് ഒരു  വാക്കില്ലെന്നു പറയുകയാവും ശരി." ഇത് മഹാത്മാ ഗാന്ധിയുടെ ചിന്ത യാണ്. അതായത്, ഇന്ന്, ഏകപക്ഷീയ യാഥാർത്ഥ്യത്തിന് ഒരു നിയമ കോടതിയിൽ എന്ത് വിലയാണ് ഉണ്ടാവുക എന്ന ചിന്ത ക്രിസ്ത്യൻ സഭാവിഭാഗമായ സീറോമലബാർ സഭയിൽ ഉണ്ടോ എന്ന് മറ്റൊരാൾക്ക് അവയെപ്പറ്റി കൂടുതൽ വിവരം കിട്ടിയെന്നു വരാം, അങ്ങനെയെങ്കിൽ വെളിപ്പെടുത്തലിന്റെ പേരിൽ സ്വയം അയാൾക്ക്  സമാധാനിക്കാം. ഞാൻ ഇവിടെ കുറിക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനമാക്കി എന്നെ എതിർവിസ്താരം നടത്തുകയാണെങ്കിൽ അയാൾക്ക് ഒരു പക്ഷെ മുമ്പ്  അവയെപ്പറ്റി കൂടുതൽ വിവരം കിട്ടിയെന്ന് ഊഹിക്കാം.. ഇനി മുകളിൽ തലക്കെട്ടായി കുറിച്ചിരിക്കുന്ന വിഷയത്തിലേക്ക് കടക്കാം.

അടുത്ത കാലങ്ങളിൽ ഈ ചോദ്യം വീണ്ടും ഉയർന്നു വരാം. എന്നാൽ കേരളത്തിലെ സീറോമലബാർ സഭയിൽ ഒരു പിളർപ്പിനുള്ള സാദ്ധ്യത എത്തിയിരിക്കുന്നു, അല്ലെങ്കിൽ സംഭവിക്കാൻ പോകുന്നു എന്ന പല അഭിപ്രായങ്ങൾ സഭാംഗങ്ങളിൽ നിന്ന് കേൾക്കുന്നു. ഒരു വശത്തു ഈ  സഭയിലെ മെത്രാന്മാരും മറുവശത്ത് അനേകം വൈദികരും വിശ്വാസി സമൂഹവും തമ്മിലുള്ള തർക്കത്തിന് ഒരു ശരി പരിഹാരം കണ്ടെത്തൽ ഉണ്ടായിട്ടില്ലെങ്കിൽ സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും സഭയ്ക്ക് ആകെമാനം നൽകേണ്ടിയിരുന്ന സുരക്ഷാനടപടിക്ക് തീവ്രവീഴ്ച്ചയും  ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഒന്ന് രണ്ടു വർഷങ്ങൾക്ക് മുമ്പ് ഈ നടപടിക്രമങ്ങൾ ഉണ്ടാകേണ്ടതായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നടന്ന സീറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പോടുകൂടി ബിഷപ്പ് റാഫേൽ തട്ടിൽ സഭാ മേജർ ആർച്ച്  ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. സഭാംഗങ്ങളിൽ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസിസ് മാർപാപ്പ മാർ റാഫേൽ തട്ടിലിനെയും സീറോമലബാർ സഭയിലെ പ്രധാനപ്പെട്ട പല അംഗങ്ങളെയും അല്മായരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചു വത്തിക്കാനിൽ ചർച്ചകൾ നടത്തിയതുമാണ്. പിന്നീടെന്ത് സംഭവിച്ചു.?

വി. കുർബാന അപ്പിക്കുന്നത് അർപ്പിക്കുന്നവരുടെ പുറകോ മുഖമോ ഉപയോഗിച്ച് ആരാധിക്കണമോ? ഈ വിഷയമാണ് ഇന്ത്യയിലെ സീറോ മലബാർ സഭയെ ആഴത്തിലുള്ള സംഘർഷത്തിലേക്ക് തള്ളിവിട്ടത്. ഫ്രാൻസിസ് മാർപാപ്പ പ്രശ്നവിഷയം ചർച്ചചെയ്യുവാൻ അയച്ച ദൂതൻ ബിഷപ്പ് സിറിൾ വാസിലിന് നേർക്ക് കേരളത്തിൽ വന്നപ്പോൾ കോഴി മുട്ടകൾ എറിഞ്ഞു ആക്ഷേപിച്ച സംഭവുമുണ്ടായി. ഒരു വിശദീകരണം നൽകാനുള്ള വത്തിക്കാൻ അന്ത്യശാസനം ഉടൻ അവസാനിച്ചു. അന്ന് റോം ബഹിഷ്‌കരിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വാർത്ത പുറത്തുവന്നു. എന്നിരുന്നാലും ഇക്കാലത്തു മതവിദഗ്ദ്ധരായ ആരും തന്നെ ഇപ്രകാരമുള്ള ഭിന്നതയെ യാഥാർത്ഥ്യബോധമില്ലാത്ത ഒരു പ്രവർത്തിയായി കണക്കാക്കുന്നില്ല. അതുമാത്രമല്ല, അധികമാരും കൂടുതൽ ഒന്നും അറിയാത്ത ഇന്ത്യൻ "തോമസ് ക്രിസ്ത്യാനികളുടെ പശ്ചാത്തലം "ഇന്ന് വിശദീകരിക്കുന്നു. യേശുക്രിസ്തു ശിഷ്യന്മാരോട് ചേർന്ന് തന്റെ അവസാന ഭക്ഷണം കഴിക്കുമ്പോൾ പറഞ്ഞകാര്യങ്ങൾ ശിഷ്യന്മാർക്ക് അഭിമുഖമായിരുന്നോ, അതോ യേശു അവർക്ക് നേരെ പുറക് തിരിഞ്ഞു സംസാരിച്ചോ? "... ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ " എന്ന് പുറക് തിരിഞ്ഞു നിന്നാണോ യേശു പറഞ്ഞത്? വിശ്വാസികൾ എന്നും  ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധനക്രമങ്ങൾ വേണമെന്നാണ്. 

സാമ്പത്തിക തട്ടിപ്പ് 

പിശാച് ഇഴയുന്നത് കൃത്യമായി ഇവിടെയാണ്. ദൈവവും മനുഷ്യരുമാ യുള്ള ഐഖ്യത്തിനായി നിലകൊള്ളുന്ന കൂദാശയാണ് വി.കുർബാന എന്ന കൂദാശ കർമ്മം. സഭയിലെ മെത്രാന്മാരും പുരോഹിതരും വി. കുർബാനയോടുള്ള ബഹുമാനക്കുറവ് കാണിക്കുന്നതിന് അനേകം ഉദാഹരണങ്ങൾ പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ കാനോൻ നിയമം (സഭാ ഭരണഘടന) നിർദ്ദേശിച്ചിരിക്കുന്നത് വിശ്വാസികൾ ആഗ്രഹിക്കുന്ന കൂദാശകർമ്മങ്ങൾ നടത്തുന്നതിന് പ്രതിഫലമായിട്ട്, ഉദാ: നേർച്ച വിശുദ്ധ കുർബാന, അതുപോലെ മറ്റു വിവിധതരം കൂദാശ കർമ്മങ്ങൾ നടത്തുന്നതിന് വിശ്വാസികളിൽനിന്നും പ്രതിഫല പണം ഈടാക്കരുത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഓരോരോ ഇടവക  പള്ളികളിലും സൂപ്പർമാർക്കറ്റിൽ ഉപയോഗവസ്തുക്കളുടെ വില്പന വില എത്രയാണെന്ന് എഴുതി വച്ചിരിക്കുന്നതുപൊലെ, വ്യത്യസ്തപ്പെട്ടതായ  പേരിൽ അർപ്പിക്കപ്പെടുന്ന നേർച്ച കുർബാനയുടെ വില്പനവില എഴുതി വച്ചിരിക്കുന്നു. വിശ്വാസികളിൽനിന്നും സാമ്പത്തികത്തട്ടിപ്പുകൾ  നടത്തുന്നത് ആത്മീയതയുടെ പേരിൽ, അത് തുറന്ന പൈശാചിക പ്രവർത്തനമാണ്. വിശ്വാസികളെ, വൈദികർ സഭാനിയമത്തെയാകെ ബഹിഷിഷ്ക്കരിച്ചു നുണയുടെ ദൈവശാസ്ത്രം പ്രചരിപ്പിക്കുന്നു എന്നതാണ് ഈ പ്രവർത്തി.   

വിശുദ്ധ കുർബാന ഒരു ബലിയാണ്.

സാധാരണ എല്ലാ ദിവസവും പള്ളിയിൽ പോകുന്ന ഒരാളിന് ഇപ്പോൾ ആരാധനാക്രമതർക്കം സഭയിലെ ആരാധനയെക്കുറിച്ചു കാണുന്നത് അടിസ്ഥാനപരമായി വ്യത്യസ്തമായ മറ്റൊരു ധാരണയിലാണ് എന്നാണ്  അതിന്റെ വഴികൾ ചൂണ്ടിക്കാണിക്കുന്നത് എന്ന് മനസ്സിലാക്കാം. മുൻ കാലങ്ങളിൽ കുർബാന ഒരു ബലിയാണെന്ന ദൈവശാസ്ത്രപരമായ ധാരണയോടെയാണ് പിൽക്കാല സീറോമലബാർസഭയിലും കണ്ടത്. അതായത്, കുർബാന മുൻകാലങ്ങളിലെന്നും ലത്തീൻ കുർബാനയിൽ നടന്നതുപോലെ അൾത്താരയുടെ മുന്നിൽ പുരോഹിതനോടൊപ്പമാണ് ആഘോഷിച്ചിരുന്നത്. മറുവശത്ത് കാണുന്നതിങ്ങനെ:  വത്തിക്കാൻ ദൈവശാസ്ത്രപ്രകാരം , വി. കുർബാനയെ യേശു തന്റെ അവസാനം അനുയായികളുമായി പങ്കിട്ട ഭക്ഷണമായി സ്ഥാപിക്കുകയും തന്റെ ഓർമ്മയ്ക്കായി അവരോട് അത് ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കുർബാനസമയത്ത് വൈദികൻ ആളുകളിലേക്ക് തിരിയുന്നത്  അതുകൊണ്ടാണ്. 

എന്നിരുന്നാലും, 2024 ജോൺ 9ന് എറണാകുളം-അങ്കമാലി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ  ബിഷപ്പ് ബോസ്‌കോ പുത്തൂർ  ഒപ്പിട്ടിട്ടുള്ള അന്ത്യശാസനം അടങ്ങിയ കത്ത് സഭയുടെ സൂയി ജൂറിസ് സീറോ മലബാറിന്റെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പുറത്ത് വിട്ടതിനെത്തുടർന്ന് പെട്ടെന്ന് സംഘർഷം ഉടലെടുത്തു. രൂപതയിലെ ഏതാണ്ട് 450 വൈദികരും 500,000 വിശ്വാസികളും ഈ സഭയുടെ സിനഡ് അംഗീകരിച്ച നടപടിക്രമങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ, ആരാധനാക്രമതർക്കം പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഒരു കാര്യംകൂടുതൽ സമീപകാല- പാരമ്പര്യമനുസരിച്ച്, പുരോഹിതർ മുഴുവൻ സമൂഹത്തിലും എന്നും  ജനങ്ങളെ അഭിമുഖീകരിക്കുന്നുണ്ടല്ലോ. പഴയ പാരമ്പര്യമനുസരിച്ച് പുരോഹിതർ ആളുകൾക്ക് പിറകിൽ നിന്ന് ആഘോഷിക്കുന്നു. അത്, എന്തായിരുന്നാലും 2021 ഓഗസ്റ്റിൽ നടന്ന ഒരു സിനഡ്, കുർബാനയുടെ ആദ്യപകുതിയിൽ ജനങ്ങളോട് മുഖം കാണിച്ചും പിന്നീട് ആളുകൾക്ക് പുറകിലുമായി ആഘോഷം നടക്കുമെന്ന് തീരുമാനിച്ചു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ലോകമാദ്ധ്യമങ്ങൾപോലും പ്രതികരിച്ചിരുന്നു. ഉദാ : അമേരിക്കൻ കാത്തലിക്ക് വാർത്ത വെബ്‌സൈറ്റ് ദി പില്ലർ റിപ്പോർട്ട്  ചെയ്തത് ഇപ്രകാരമാണ്: "സീറോ മലബാർ സഭയിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ അതിരൂപത എറണാകുളം-അങ്കമാലി രൂപത ആണ്. ഈ രൂപതയിൽ സിനഡിന് ശക്തമായ എതിർപ്പ് നേരിടേണ്ടിയും വന്നു. അവിടെയുള്ള മിക്ക വൈദികരും മുഖാമുഖം വി. കുർബാന ആഘോഷം നിയമാനുസൃതമായ ഒരു ഓപ്‌ഷനായി അംഗീകരിക്കാൻ ആഗ്രഹിക്കുന്നു." ഈ പ്രതികരണം ഇന്നും ശക്തമാണ്. 

നടുവിൽ:   ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.
അദ്ദേഹത്തിൻ്റെ വലതുവശത്ത്
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ.

സംഘർഷത്തിന്റെ ആരവം ശക്തിപ്പെടുന്നു.

ലോകമെമ്പാടുമുള്ള സുറിയാനി പാരമ്പര്യമുള്ള കത്തോലിക്കർ ഇന്ന്  അവകാശപ്പെടുന്ന സെന്റ് തോമസ്സിന്റെ തിരുനാൾ ജൂലൈ 3 മുതൽ എന്ന കാര്യം- ഏഷ്യാനെറ്റ് ന്യൂസ്- അത് പ്രകാരം, " ഈ അന്തിമ കല്പന പാലിക്കാത്തതുമായ വൈദികർ ജൂലൈ 3 മുതൽ ലിറ്റുർജിയിൽ നിന്ന് വിട്ടുപോന്നതായി കണക്കാക്കും"- നാല് പേജുള്ള ഒരു അന്തിമവാചകം മുന്നറിയിപ്പ് നൽകുന്നുണ്ട്. അവരുടെ നിലപാട് "ഭൃഷ്‌ക്കരണത്തിൽ കലാശിക്കുന്ന കടുത്ത ഭിന്നതയായി കാനോനികമായി നിർവചനം നടത്തിയിരിക്കുന്നു. " ഈ വൈദികരെ 2024 ജൂലൈ 4 മുതൽ കൂടുതൽ മുന്നറിയിപ്പില്ലാതെ പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് ഒഴിവാക്കും. അത് തുടരുന്നതിങ്ങനെ: "പൗരോഹിത്യ പ്രവർത്തനങ്ങൾ തുടർന്ന് നിർവഹിക്കുന്നതിൽ നിന്ന് സഭ വിലക്കിയിട്ടുള്ള പുരോഹിതന്മാർ നടത്തിക്കൊടുത്ത വിവാഹങ്ങൾ അസാധുവാണ്." എന്ന് കത്തിന്റെ രചയിതാവ് കുറിച്ചിരിക്കുന്നു. ഇതിന്റെ പേരോ ആത്മീയത? 

മേൽ കുറിച്ചിരിക്കുന്ന സംഭവങ്ങളിൽ വിമർശകരിൽ നിന്നുണ്ടായ തിരിച്ചടി രൂക്ഷമായിരുന്നു."ആർച്ചു ബിഷപ്പ് ബോസ്‌കോ പുത്തൂരിനെ രൂപതയിൽ നിന്ന് പുറത്താക്കി"യതായി യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCAN) റിപ്പോർട് ചെയ്തിരുന്നു. അതിനു സമാനമായ മറ്റു വാർത്തകൾ അല്മായ അസോസിയേഷൻ വക്താക്കളും പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ, കൊച്ചിയിലെ ബിഷപ്പിന്റെ ആസ്ഥാനത്തിനു മുൻപിൽ ചിലർകൂടി സിനഡ് സർക്കുലറിന്റെ പകർപ്പുകൾ കത്തിച്ചു. കൂടാതെ അതിരൂപതയിലെ വൈദിക സമിതിയുടെ പ്രതിനിധി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞതായി "വൈദികർ ഒരു സർക്കുലർ വഞ്ചനാത്മകമായി പ്രസിദ്ധീകരിച്ചതിനാൽ വിശ്വാസികൾ അവയെ  വായിക്കില്ല". ഈ "അന്ത്യശാസന"ത്തിനെതിരായി ഉന്നയിക്കപ്പെട്ട ഒരു അടിസ്ഥാന ആരോപണം എന്നതിനെ വിശേഷിപ്പിച്ചു. സിനഡ് യോഗം നടന്നശേഷം ഔദ്യോഗിക സർക്കുലർ പ്രസിദ്ധീകരിക്കണം എന്നതിന്  മുൻ‌തൂക്കം ഉണ്ടെന്ന് കാണുന്നു.എന്നിരുന്നാലും, സിനഡ് സമ്മേളനം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഇത്തരമൊരു സർക്കുലർ അവർ പ്രസിദ്ധീകരിച്ചത് സിൻഡിലുള്ള വിശ്വാസ്യതയേയും ഇല്ലാതാക്കും,  നഷടപ്പെടുത്തും. 

കഴിഞ്ഞ നാളുകളിൽ ഉണ്ടായ ചില സംഭവങ്ങൾ നോക്കാം. 2025 ജനവരി 10-)0 തിയതി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുന്നിൽ, സിനഡ് യോഗം നടക്കുമ്പോൾ, 21 വൈദികർ നിലയുറപ്പിച്ചത് പൊതു വാർത്തയായി. പിറ്റേദിവസം അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയതായ വിവരം പോലീസ് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ആ പ്രകടനക്കാരെ അവിടെ നിന്നും പിരിച്ചുവിടാൻ പോലീസ് ഇടപെട്ടു. അവരിൽ വൈദികരും ഉൾപ്പെട്ടിരുന്നു. അവരെ പോലീസ് വാക്കാൽ അധിക്ഷേപിക്കുകയും വളരെ പരുഷമായി പെരുമാറിയതും വാർത്തയായി. അന്ന് പ്രകടനം നടത്തിയ വൈദികർക്കും കടുത്ത പരിക്കുകളുണ്ടായി. ഇതിനാൽ ഈ  കേസ് കോടതിയിൽ കൊണ്ടുപോകാനും തീരുമാനമായിരുന്നു.


വൈദികനെ പോലീസ് 
വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം.

അനേക തവണ ആവർത്തിച്ച കോലാഹലത്തിന്റെ പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി സീറോ-മലബാർ സഭയുടെ സിനഡ് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി രൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയും നിയമിച്ചു. സഭയിലെ സമാധാനത്തിന്റെ അടയാളമെന്ന നിലയിൽ അതിരൂപത വൃത്തിയാക്കാനും പ്രതിഷേധം ഉള്ള എല്ലാവരെയും ശല്യപ്പെടുത്താതെ അവരവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കാനും അദ്ദേഹം പോലീസ് സുരക്ഷാസേനയോട് ആവശ്യപ്പെട്ടിരുന്നു എന്നാണു പുറത്തുവന്ന വിവരങ്ങൾ. ചില വിമത പുരോഹിതർ അത് സ്വാഗതം ചെയ്തതായി അറിഞ്ഞു. ജനുവരി- 11- ന്  നടന്ന സംഭവങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുവാൻ സി സി ടി വി ദൃശ്യങ്ങൾ വിശകലനം ചെയ്യുമെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ, സീറോമലബാർ സഭയുടെ നിയന്ത്രാണാധികാരം മേജർ ആർച്ച് ബിഷപ്പ് തട്ടിൽ ഉടൻ ഏറ്റെടുക്കണമെന്നും, നിർദ്ദേശം മാർപാപ്പയുടേതാണെന്നും ഉറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും ആരാധനക്രമം സംബന്ധിച്ച കാര്യത്തിൽ ക്രിസ്തീയതയുടെയും ആത്മീയതയുടെയും നിലനിൽപ്പിന് ഇപ്പോഴും ഭീഷണികൾ മുഴങ്ങുന്നു.


സീറോ മലബാർ സഭാ കേന്ദ്രം, കൊച്ചി 

മാദ്ധ്യമവാർത്തകൾ വിവിധ കാര്യങ്ങൾ തുറന്നു വിട്ടു. വിമർശകരിൽ നിന്നുള്ള തിരിച്ചടി വളരെ രൂക്ഷമായിരുന്നു. കുർബാനയ്ക്കിടെയിൽ  ചിലർക്കുവേണ്ടി ചൊല്ലുന്ന പ്രാർത്ഥന ഉണ്ടാകരുതെന്നും, മാർപാപ്പയ്ക് വേണ്ടിയുള്ള പ്രാർത്ഥന നിലനിറുത്തും എന്നൊക്കെ പ്രതിഷേധം ഉണ്ടായി. സംഘർഷം പരിഹരിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അത് പക്ഷെ, പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇത്രയേറെ സഭാ വിശ്വാസികളും അവർക്കൊപ്പം നിൽക്കുന്ന വൈദികരും എന്നത് ഒരു ചെറിയ കാര്യമല്ല. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ മുന്നിട്ട് നിൽക്കുന്ന ബിഷപ്പുമാരുടെ നിലപാടിനെ എതിർക്കുന്ന സിനഡിൽ ഉള്ള ഒരു വിഭാഗം സ്വരം ഉയരാത്തവരുമുണ്ട്. എങ്കിലും അല്മായരുടെ ഉള്ളിൽ ഒരു ചോദ്യം തീക്കനൽപോലെ ചുട്ടുപൊള്ളുന്നു. സിനഡ് ഇനി ഒരു പരിഹാരം കാണുമോ? കുറെ നാളുകളായി സീറോമലബാർ സഭ എല്ലാ ഇടവകകളും പല വാർഡുകളാക്കി തിരിച്ചു ഓരോരോ പേരിൽ ഇടവകാംഗങ്ങളുടെ "കൂട്ടായ്മ" ഉണ്ടാക്കിയിരിക്കുന്നു. സഭാനേതൃത്വം ഇതിലൂടെ ആഗ്രഹിക്കുന്നത് ഏതു കാര്യങ്ങളാണ് ?. ഇടവക അംഗങ്ങൾ ആഗ്രഹിക്കുന്നത് അവർക്കഭിമുഖമായി വിശുദ്ധ കുർബാന ആരാധന ക്രമങ്ങൾ വേണമെന്നാണ്. ഇടവകയിലെ വിശ്വാസികളുടെ കൂട്ടായ്‌മ സഭാനേതൃത്വങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മെത്രാന്മാരും വിശ്വാസ സമൂഹവുമായി ഐഖ്യം- അവർ പറയുന്നില്ല. അതോ, സഭയിൽ കൂട്ട ബഹിഷ്‌കരണം പ്രതീക്ഷിക്കേണ്ടതുണ്ടോ ?  

വർഷങ്ങളായി ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയജീവിതം ഭാരപ്പെടുത്തുന്ന ആരാധനാക്രമതർക്കം പരിഹരിക്കുന്നതിൽ സീറോ മലബാർ സഭ നേതൃത്വം പരാജയപ്പെട്ടു. 2025 ജനുവരിയിൽ രാജ്യത്തെ നടുക്കിയ ദുർബലമായ സംഭവങ്ങൾ സമൂഹത്തിനുള്ളിൽ തുടർന്ന്  വ്യാപകമായി ചർച്ചകൾക്ക് കാരണമാക്കി. ഉഷ്ണമേഖലാ കാലാവസ്ഥയും അതിന്റെ ഈർപ്പവും ചൂടും അടിച്ചമർത്തുന്നതായ ഒരു കാലാവസ്ഥ സീറോമലബാർസഭയിലും അവസാനിക്കുന്നില്ല. ആരാധനക്രമതർക്കം കാരണം വിശ്വാസികൾ തളരുകയാണ്. അവസാനമായി സൗഹൃദവും സമാധാനവും വിജയിക്കുമെന്ന് പ്രതീക്ഷിക്കാമോ? //-

**************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

****************************************************************************