Montag, 30. Januar 2023

ധ്രുവദീപ്തി // History // Life //ധ്രുവദീപ്തി // History // Life // വേർപാടിന്റെ നെടുവീർപ്പുകളുടെ 75 വർഷങ്ങൾ... //George Kuttikattu

ധ്രുവദീപ്തി // History // Life //

-മഹാത്മാ ഗാന്ധി -


വേർപാടിന്റെ നെടുവീർപ്പുകളുടെ 75 വർഷങ്ങൾ... 


മഹാത്മാ ഗാന്ധി -



                       
 മഹാത്മാഗാന്ധിയുടെ ശവകുടീരം
(Photo -by George Kuttikattu)
 

 1948- ജനുവരി 30 ൽ  ഡൽഹിയിൽ വെച്ച് ഒരു മതഭ്രാന്തനായ  ഒരു ഹിന്ദു അദ്ദേഹത്തെ വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ അവസാന വാക്ക് "ഹേ റാം" (ഓ ദൈവമേ) ആയിരുന്നു.   മോഹൻദാസ് കരംചന്ദ് ഗാന്ധി; മഹാത്മാഗാന്ധി എന്ന് വിളിക്കുന്നു; 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു ; അദ്ദേഹം ഒരു ഇന്ത്യൻ അഭിഭാഷകൻ, ധാർമ്മിക അധ്യാപകൻ, സന്ന്യാസി, സമാധാനവാദി, ഇന്ത്യയുടെ സ്വാതന്ത്ര്യം നമുക്ക് സമ്മാനിച്ച നേതാവ് എന്നീ നിലകളിൽ നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.  // 



Samstag, 28. Januar 2023

Dhruvadeepthi //-ചിന്താവിഷയം // പൗരന്മാരുടെ പണം പാഴാക്കുന്ന രാഷ്ട്രീയം // - George Kuttikattu


 Dhruvadeepthi //-ചിന്താവിഷയം // 

പൗരന്മാരുടെ പണം പാഴാക്കുന്ന രാഷ്ട്രീയം // - 

George Kuttikattu

കേരളത്തിലെ ജനസമൂഹം അടിയന്തിരമായി ആവശ്യപ്പെടുന്ന വിഷയം ഒരു ബഫർസോൺ പദ്ധതിയോ വിഴിഞ്ഞം പദ്ധതിയോ കെ- റെയിൽ പദ്ധതിയോ നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ ജനവിരുദ്ധപ്രവർത്തനങ്ങളുമല്ല. കേരളത്തിന്റെ ദാരിദ്യം അകറ്റാൻ നരേന്ദ്രമോദിയുടെ കാൽക്കൽവീണ് അരി യും ഭക്ഷണസാധനങ്ങളും വാങ്ങി ജനങ്ങൾക്ക് ഓരോ വീതം കൊടുക്കുകയും, അങ്ങനെ കേരള മുഖ്യമന്ത്രി കേരളത്തിന്റെ ജനജീവിതത്തെപ്പോലും ചോദ്യം ചെയ്യലല്ല കേരളത്തിന് ഇപ്പോൾ ആവശ്യമായത്. പിണറായി സർക്കാരിന്റെ ദാരിദ്ര്യ ഭക്ഷണ പൊതിയല്ല ഇപ്പോൾ ജനങ്ങൾക്ക് വേണ്ടത്, നേരെമറിച്ച്, ഇന്ന് ജനങ്ങൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സർവ്വകലാശാലാതലങ്ങളിലും അതുപോലെയുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും സ്വന്തം നാട്ടിൽ തൊഴിലവസരവുമാണ്. ഇന്ന് കേരളത്തിൽ ജനങ്ങളിൽ പൊതുവെ ഭീതി പരന്നിരിക്കുന്നു. ഏതു തൊഴിൽരംഗവും, വ്യവസായവും, കാർഷികവും , വിദ്യാഭ്യാസമേഖലയും, എന്നിങ്ങനെ എല്ലാരംഗങ്ങളും ഇന്ന് അപ്പാടെ നിലം പരിശായി തകർന്നടിഞ്ഞിരിക്കുന്നു. പിണറായി സർക്കാർ ഇന്ന് ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് കോടികൾ പണം ഉണ്ടാകണം. അതുണ്ടാകുവാൻ ജനങ്ങളുടെ കൈയ്യിൽനിന്ന് നികുതിപ്പണം പിടിച്ചു വാങ്ങുവാൻ തന്നെ പ്ലാനിട്ടിരിക്കുന്നു. ഇതുമാത്രമേ ഇനി വീഴാനുള്ളൂ. ജനങ്ങളുടെ വീടുകൾക്ക് മേൽ വർദ്ധിപ്പിച്ച കെട്ടിട നികുതി ചുമത്തി പണം ഉണ്ടാക്കാൻ നിയമവ്യവസ്ഥകൾ നിർമ്മിച്ച് കഴിഞ്ഞു. ഇതാണോ ഇന്ന് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്. ? കേരളത്തിൽ ജന ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ ചെയ്യേണ്ടത് ആദ്യമായിത്തന്നെയും വിദ്യാഭ്യാസം- അത്, സർവ്വകലാശാലകളിൽ, എല്ലാ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലും പഠനത്തിനും പരിശീലനത്തിനും എളുപ്പം അവസരം നൽകി, ഇന്നുള്ള ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ ആദ്യം ജനങ്ങൾ നൽകുന്ന ശത കോടികൾ പണം ചെലവഴിക്കണം. അല്ലാതെ മറ്റു അഴിമതികളുടെ കൊട്ടാരം നിർമ്മിക്കാൻ കോടികൾ പണം ജനങ്ങളിൽ നിന്നും എടുക്കാൻ ശ്രമിക്കരുത്. പ്രവാസികളായ മലയാളികൾ സമ്പാദിച്ച വീടുകളും ഭൂസ്വത്തുക്കളുമെല്ലാം ക്രയവിക്രയം ചെയ്യുമ്പോൾ അവരിൽ നിന്ന് വമ്പൻ നികുതിപണം പിരിക്കുന്ന ശതമാനം നോക്കുക ! ; പ്രവാസിമലയാളിയുടെ ജീവനും രക്തവും സർക്കാർ പിഴിഞ്ഞ് കുടിക്കുന്നതിനു തുല്യമായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ കേരളത്തിലേയ്ക്ക് അവരുടെ സാമ്പത്തിക നിക്ഷേപങ്ങൾ എല്ലാം തീർത്തും ഇല്ലാന്നാക്കുകയാണ്.  ഇത്തരം പൗരവിരുദ്ധ ക്രൂരതകൾ നടത്തുന്നത് കേരള മുഖ്യമന്ത്രി പിണറായിയുടെ സർക്കാരിന്റെ ഭരണ സംഭാവനയാണല്ലോ

കേരളം സാമ്പത്തികത്തകർച്ചയുടെ അടിത്തട്ടിലെത്തി. 

കേരളത്തിൽ നെൽകൃഷി അപ്രത്യക്ഷമാകുന്നു.

കേരളത്തിന്റെ സമ്പത് വ്യവസ്ഥ പിന്നോട്ട് പോകുന്നുവോ? ഇത് വളരെയേറെ ശരിയാണ്. സർക്കാരിന് ജനങ്ങളിൽ നിന്നും നികുതി പിരിച്ചെടുക്കാനുള്ള നിയമം സൃഷ്ടിക്കലാണ് ചെയ്യുന്നത്. ജനങ്ങളുടെ സാമ്പത്തിക നിലവാരകാര്യം മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അതൊരു വിഷയമല്ല. കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന കർഷകജനങ്ങളുടെ പ്രതിഷേധങ്ങൾ അവർ കാണുന്നില്ല. ഇത്തരം പ്രതിഷേധങ്ങൾ ഇവരുടെ ചില വിലയിരുത്തലുകളിൽ ജനാധിപത്യവിരുദ്ധമാണ്. ഈയിടെ, നിയമസഭയിൽ ഇടതും വലതും പാർട്ടികളുടെ "റദ്ദാക്കൽ നയ- സംസ്കാര"ത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയിൽ നിയമസഭയിൽ കേരള ഗവർണ്ണർ വായിച്ചിരുന്ന കേരളത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചു നടത്തിയ ആ ഔദ്യോഗിക നയപ്രഖ്യാപനപ്രസംഗം, ഇതെല്ലാം എത്ര പഴയതാണെന്ന് വീണ്ടും ഏവരും ആശ്ചര്യപ്പെട്ടു പോയിട്ടുണ്ട്. പ്രതിപക്ഷഗ്രൂപ്പുകളെല്ലാം പൗരന്മാരുടെ പണത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ഏറ്റവും പഴയ ഇടതുപക്ഷ തന്ത്രങ്ങൾ ഉപയോഗിച്ച് വിഷയം മാറ്റാനും ശ്രമിച്ചു എന്നുവേണം കരുതുവാൻ. സ്വകാര്യ ജെറ്റ് ഉപയോഗിച്ച് ഒരു പാർട്ടിക്ക് പോകാൻ കഴിയുന്ന ഇവർ ആരും ഒരിക്കലും കേരളത്തിലെ ജനങ്ങളുടെ വേവലാതികളെപ്പറ്റി ഒരു അഭിപ്രായം പോലും പറയാൻ ഒരുങ്ങുന്നില്ല., കാരണം അയാൾക്ക് ജനങ്ങളോട് ഒരു സഹാനുഭൂതി കാണിക്കാൻ കഴിയില്ല. മാത്രമല്ല ഒരു ധനികനായവൻ ദാരിദ്ര്യത്തിന്റെ കാര്യം വരുമ്പോൾ ദയവായി യാതൊന്നും വിഷയത്തിൽ മിണ്ടാതിരിക്കണം. ഇതാണ് ധനവാന്മാരുടെ നയപരമായ നിലപാട്. ഇന്ത്യൻ പൗരന്മാരുടെ പണത്തെക്കുറിച്ച് ധാരാളം പറയുന്ന പ്രതിപക്ഷ നേതാവിനെ, അഥവാ മുഖ്യമന്ത്രിയെ ആരാണ് കുറ്റപ്പെടുത്തി പറയുന്നത്?, ഇന്ന് രാഷ്ട്രീയ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ വരുത്തുന്ന ഒരു ജനപ്രതിനിധി എങ്ങനെയാണ് അടുത്തിടെ ഒരു  ജനവിരുദ്ധ നായ കുറ്റവാളിയാണെന്ന് പറയപ്പെടുക ? ഇപ്പോൾ കേരളം കാണുന്നത് ഒരു പുതിയ കാര്യമല്ല. ഓരോ ദിവസങ്ങളും ഓരോ വിഷയങ്ങൾ കേരളത്തിലെ മന്ത്രിമാരും രാഷ്ട്രീയക്കാരും കണ്ടുപിടിച്ചു അതിലൂടെ ഓരോ ദിവസവും പുതിയ നികുതി വർദ്ധനവ് നടത്തുന്നു. ഈ കൊടുംക്രൂരത പഞ്ചായത്തുകൾ പോലും ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ കുടുംബമായി താമസിക്കുന്ന ഒരു, വീടിന്, അതിന് ചേർന്ന് വീട്ടുപകരണങ്ങൾ സൂക്ഷിക്കുന്ന "വിറക് പുര"യ്ക്ക് പോലും നികുതി പഞ്ചായത്തുകൾ പിരിച്ചെടുക്കുന്ന രീതി ഞാൻ കാണുന്നു. ഈ പണം ആർക്കുവേണ്ടി എന്തിന് വേണ്ടി ഇവർ ഉപയോഗിക്കുന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുണ്ടോ? ജനവിരുദ്ധമായ നികുതി വർദ്ധനവ് രീതി നിറുത്തലാക്കേണ്ടതാണ്

ചുരുക്കത്തിൽ, ബുദ്ധിമാനായ ഒരു  രാഷ്ട്രീയക്കാരൻ ഇതുപോലെയുള്ളത്  എന്തെങ്കിലും കൊണ്ടുവരുകയാണെങ്കിൽ, ഇക്കാര്യത്തിലവൻ ശൂന്യനാണ്. പ്രതിപക്ഷം വേദനിപ്പിക്കുന്നിടത്തേക്ക് ഇതുവരെ ഒരു സർക്കാരും പോയിട്ടില്ല. രാജ്യവികസനത്തിന് ആവശ്യമായ വിദഗ്ദ്ധരെ ധാരാളം ഇന്ന് ആവശ്യമാണ്. അതിനുവേണ്ടതായ പരിശീലനം നൽകാനുള്ള വിദ്യാഭ്യാസം നൽകണമല്ലോ. നേരെമറിച്ച്, ഒരു നല്ല വലിയ തുകയുടെ വർദ്ധനവും ആദ്യപടിയായി അത്  ഇന്ന് കൂടുതൽ ഉപരിപഠന പരിശീലനത്തിന്റെ വിവിധ തരം സൗകര്യങ്ങളും വിപുലീകരണവും വ്യക്തമായിവന്നാൽ അതിനെ പുകഴ്ത്തുന്നു, ഉറക്കെയും പ്രശംസിക്കപ്പെടുന്നു. ഫലത്തിൽ വരുന്നത് എങ്ങനെ എപ്പോൾ എന്നത് ഒരു താൽക്കാലിക മറുപടിയില്ലാത്ത അനുഭവം ആണ്. ആദ്യത്തേത്, ഒരു നല്ല തുക വേണം, അതുപോലെ ഭക്ഷ്യ സാധനങ്ങളുടെ പണപ്പെരുപ്പം എത്ര ശതമാനം കുറവാണെന്ന് അറിയുക. ഇതൊക്കെ രാഷ്ട്രീയ ലോകത്തിലെ പരീക്ഷണം മാത്രമല്ലേ? എന്നാൽ ഇപ്പോൾ വിദ്യാഭ്യാസവികസന നിലവാരത്തിന്റെ ഭാവി കാര്യത്തിൽ എന്തുണ്ടായി? ഇത്തരം കാര്യങ്ങളിൽ കേരളസംസ്ഥാനം വളരെ  പിന്നോക്കത്തിലാണിപ്പോഴും. പൗരന്മാരുടെ പണം ഉപയോഗിച്ച് മന്ത്രിമാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പദ്ധതികൾ നിരത്തി കാഴ്ചവയ്ക്കുന്നതിനു പകരം പൗരന് കൂടുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നൽകി പൗരന്റെ ആവശ്യത്തിന് മുൻഗണന നല്കുകയുകയാണ് വേണ്ടത്. ഇന്ന് ഇങ്ങനെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെപ്പറ്റി ചിന്തിക്കണം. ഇക്കാലത്തു കേരളത്തിൽ ഒരു വലിയ സാമ്പത്തിക വികസനപദ്ധതി അനിവാര്യമാണ്. പദ്ധതികൾ പ്രത്യേകമായി നടപ്പാക്കാൻവേണ്ടി കോടികൾ പണം പിരിക്കാൻ ആദ്യമായി ജനങ്ങളുടെ സാമ്പത്തിക വരുമാനം വർദ്ധിക്കണം. പ്രാഥമികമായ ചുവടുവയ്പുണ്ടാകാൻ സർക്കാർ മനസ്സുവയ്ക്കണം. ജനങ്ങളെ ഭയപ്പെടുത്തി ഇന്നത്തെ കേരളസർക്കാർ ജനങ്ങളുടെമേലുള്ള ആധിപത്യം ഉറപ്പിക്കുന്നു.   

എല്ലാത്തിനുമുപരിയായി, ജനങ്ങൾ നൽകുന്ന നികുതിപണത്തിൽ നിന്നോ, സംഭാവനകളിൽ നിന്നോ ധനസഹായം നൽകി നടത്തുന്നതായ ഉപരി പഠന- വിദ്യാഭ്യാസകാര്യം വരുമ്പോൾ, പ്രതിവർഷം കുറെയേറെ കോടികളുടെ തുക അക്കാര്യങ്ങളിൽ വേണ്ടിവരുമെന്നുള്ള സംവിധാനത്തെക്കുറിച്ചാണ് ഭരണ നേതൃത്വം സംസാരിക്കേണ്ടത്. വിദ്യാഭ്യാസ ധനകാര്യ റിപ്പോർട്ട് അനുസരിച്ച്, അടുത്തിടെ "പ്രാരംഭ വിദ്യാഭ്യാസ പരിശീലനത്തിനായിട്ട് ",അല്ലെങ്കിൽ "തുടർ വിദ്യാഭ്യാസത്തിനായി" കൂടുതൽ ചെലവുകൾ ആകും എന്നായിരുന്നു അവർ ചിന്തിച്ചത്., ഇത് തൊഴിൽ മന്ത്രാലയത്തിന്റെയും (നികുതി വരുമാനം) ഓരോ ഫെഡറൽ ലേബർ ഓഫീസിന്റെയും പ്രത്യേക തരം സംഭാവനകൾ നിശ്ചിത ബജറ്റുകളിൽ നിന്ന് നൽകേണ്ടതാണ്. അങ്ങനെ തൊഴിൽ രഹിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതിനൊപ്പം ഓരോ വർഷവും തൊഴിൽ സാദ്ധ്യത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ദീർഘകാലമായിട്ടുള്ള കേരളത്തിലെ തൊഴിൽരഹിതരിൽ മൂന്നിൽ രണ്ട് ഭാഗത്തിനും തൊഴിൽപരിശീലനത്തിൽ യോഗ്യതകളൊന്നുമില്ലാത്ത അവസ്ഥയിൽ വരുന്നില്ല എന്ന് കാണാനാകും..


ഏതായാലും തൊഴിലധിഷ്ഠിതമായ പരിശീലനമില്ലാത്ത തൊഴിൽരഹിതരുടെ അനുപാതം ആണ്ടുതോറും  കുറയുന്നതിനേക്കാൾ കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, കേരളത്തിൽ തൊഴിലില്ലായ്മ അത്ര ശക്തമല്ലായിരുന്നു. കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ, അല്ലെങ്കിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തെ, അഥവാ സർവ്വകലാശാലയുടെ ബിരുദവുമായി ബന്ധപ്പെട്ട കൂടുതൽ പ്രായോഗിക പരിശീലനത്തിന് വേണ്ടി അവസരം ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തി. പക്ഷെ, ഒരു തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനുള്ള അഡ്മിഷൻ ലഭിക്കുവാൻ അപേക്ഷകൻ ഒരു വലിയ തുക വിദ്യാഭ്യാസസ്ഥാപനത്തിനു കറുത്തപണമായി നല്കേണ്ടതായി വരുന്നു. ഇത്തരമുള്ള പ്രശ്നങ്ങൾ കേരളത്തിലെ യുവജനങ്ങളെ നിരാശരാക്കുന്നു. അവർ മറു രാജ്യങ്ങളിൽ അഭയം തേടിപ്പോകുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. സ്വന്ത നാട്ടിൽ ഭാവിപഠനമോ തൊഴിൽപരിശീലനമോ തൊഴിലോ കണ്ടെത്താനുള്ള അവരുടെ ശ്രമം പാഴായിപ്പോകുന്നു. കൂടാതെ, "തൊഴിൽരഹിതരായ, മൂന്നിൽ ഒരാൾ പോലും അവർക്ക് അർഹിക്കുന്ന അർത്ഥവത്തായ അറിവ് നൽകുന്ന ഒരു പരിശീലന കോഴ്സിൽ ഒന്നിനും പങ്കെടുക്കാനാവുന്നില്ല. ഇവയെപ്പറ്റിയുള്ള വിശേഷങ്ങൾ ഇക്കാലത്തെ  മാദ്ധ്യമങ്ങളിൽ ദിവസവും വിദേശരാജ്യങ്ങളിൽ ഉപരി പഠനസാദ്ധ്യതകളേപ്പറ്റിയും തൊഴിൽ സാദ്ധ്യതകളെപ്പറ്റിയും എഴുതി വരുന്നു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ലഭിക്കാവുന്ന ഓരോ ഗോൾഡൻ സാദ്ധ്യതളെയാണ് മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നത്.   

മേൽജാതി കീഴ്‌ജാതി സംവരണസമ്പ്രദായം ജനവിരുദ്ധമാണ്. ഭരണഘടനയുടെ മുമ്പിൽ എല്ലാവരും സമന്മാരാണ്.

രാഷ്ട്രീയനേതൃത്വത്തിലിരിക്കുന്നവരുടെ അറിവിലേക്ക്, അവർ ജനങ്ങളുടെ ആവശ്യങ്ങൾ പഠിക്കണമെന്ന് ബഹുമാനാർത്ഥം പറയട്ടെ. എന്നാൽ കേരളം പൗരന്മാരുടെ പണം പാഴാക്കുന്നതിന് മുമ്പ് ജനസാമ്പത്തിക വികസനത്തിന് ആവശ്യമായ സംവിധാനം അതിന്റെ വേഗതയിൽ കൊണ്ടുവരേണ്ടതായിട്ടു ള്ള സമയമാണിത്. ചുരുക്കത്തിൽ, ഇതുവരെയും കേരളത്തിലെ പൗരന്മാരുടെ പണം പാഴാക്കുന്നു. അത് ശരിയല്ല. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കണം അനുസരിച്ചു ജീവിക്കണം എന്നൊക്കെ രാഷ്ട്രീയക്കാരെല്ലാവരും രാവുകളും പകലും ആവർത്തിച്ചു പറയുമ്പോഴും അതിനെതിരെയാണവർ ജനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ആകെമാനം, പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ജാതി മത വർണ്ണവിവേചനം അതിശക്തമായി കാണുന്നു. ഇത് തൊഴിൽ രംഗത്തും വിദ്യാഭ്യാസരംഗത്തും പ്രകടമായി തുടരുന്നുണ്ട്. ഇന്നും മേൽജാതി കീഴ്‌ജാതി സംവരണസിസ്റ്റം സർക്കാർ അംഗീകരിച്ചിരിക്കുന്നത് തന്നെയാണല്ലോ. ഈയൊരു സംവരണ സമ്പ്രദായം ഭരണഘടനാവിരുദ്ധമല്ലേ? ഭരണനേതൃത്വം ആണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത്. അത് സർവ്വകലാശാല ബിരുദമോ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ തുടർ പരിശീലനമോ എന്താണെങ്കിലും എല്ലാ മേഖലകളിലും  മെച്ചപ്പെടുത്തേണ്ടത് തന്നെ. മുഖ്യമന്ത്രിയുടെ പുതിയ റയിൽവേ പദ്ധതിയോ, അതു പോലെയുള്ള മറ്റു പദ്ധതികളോ അല്ല ആദ്യം നിർമ്മിക്കേണ്ടത്. കേരളത്തിൽ ഇപ്പോൾ പൊട്ടി പ്പൊളിഞ്ഞു കിടക്കുന്ന റോഡുകളെല്ലാം ആദ്യം ശരിയാക്കിക്കൊണ്ട് പൊതു ജനങ്ങൾക്ക് ഉപകരിക്കാൻ  റോഡുകൾ മെച്ചപ്പെടുത്തിക്കൊടുക്കണംഏറ്റവും പ്രാഥമികമായി സർക്കാർ കേരളത്തിലെ കർഷകരുടെ തകർച്ചയെ കാണണം. കാർഷികഭൂമി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിത്തീരുന്നു. കാർഷിക വിഭവങ്ങളിൽ നിന്നുള്ള വരുമാനം താഴ്ന്ന നിലയിലെത്തി. ഇന്ന് അടിയന്തിര മായി സർക്കാർ കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതാണ്. കാർഷിക ഭൂമികൾ വനങ്ങളായി മാറിക്കഴിഞ്ഞു.

വനഭൂമിയായി പരിണമിക്കുന്ന കേരളത്തിലെ കാർഷികഭൂമി 

കേന്ദ്രസർക്കാരിന്റെ പണം വലിച്ചു കുടിക്കുന്നു.

ഇന്ത്യൻ യൂണിയനിൽ, ഒരു അംഗസംസ്ഥാനത്തിന്റെ"ആഗിരണ ശേഷി" എന്ന ആശയമുണ്ട്, അതിന്റെ അർത്ഥവത്തായ ചെലവുകളെല്ലാം നിലനിർത്താൻ കഴിയാത്തതിനാൽ ചില ഭാഗ്യവാന്മാരുടെ ചെവിയിൽ നിന്ന് അവയെല്ലാം ഉപയോഗശൂന്യമായി പോകുന്നതിനുമുമ്പ് കേന്ദ്രത്തിൽനിന്ന് ഒരോ ഇന്ത്യൻ സംസ്ഥാനത്തേക്ക് എത്രമാത്രം സഹായം പമ്പ് ചെയ്യാൻ കഴിയും എന്ന ഓരോ ചോദ്യത്തെക്കുറിച്ചാണ് ഇത്. ഒന്നാമതായി, കേരളത്തലെ അർദ്ധ-പൊതു തുടർ വിദ്യാഭ്യാസ മേഖലയ്ക്ക് സമാനമായ ഒരു നടപടി ഉണ്ടോ എന്ന കാര്യം ഉടനെ വ്യക്തമാക്കണം. അതല്ലെങ്കിൽ, അത് എന്തുകൊണ്ട് പാടില്ല. ഒരു ചതുപ്പുനിലം തീർത്ത് വറ്റിപ്പോകുന്നതിന് തൊട്ടുമുമ്പ് തവളകളോട് അവരുടെ സ്വന്തമായ ജീവിത നിലവാരത്തെക്കുറിച്ച് ചോദിക്കേണ്ടി വരുമെന്ന ഒരു സാമാന്യമായ വസ്തുതയുമായി ഇത് ബന്ധപ്പെട്ടിരിക്കേണ്ടതുണ്ടോ? ഇതാണോ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്? 

എന്റെ അഭിപ്രായത്തിൽ, തങ്ങളുടെ തൊഴിൽ ഒഴിവുകൾ എല്ലാം ഓരോരോ  എംപ്ലോയ്മെന്റ് ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുന്ന എല്ലാ കമ്പനികൾക്കും വ്യാപാരികൾക്കും പകരം ഒരു അഭിപ്രായം ജനങ്ങൾക്കും ഉണ്ടായിരിക്കണം. പക്ഷേ വളരെക്കാലമായി പ്ലേസ്മെന്റിന്റെ എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചു. റോക്കറ്റ് ടെക്നീഷ്യൻമാരേയോ ഉയർന്ന വിദ്യാഭ്യാസം നേടിയ വിദഗ്ദ്ധരെയോ  ഗണിതശാസ്ത്രജ്ഞരേയോ, ആരെയും ഡസൻ കണക്കിന് തെരുവുകളിൽ കറങ്ങുന്നത് കാണുന്നില്ലെന്ന് ഞാൻ ലളിതമായി മനസ്സിലാക്കുന്നു. എന്നാൽ കൗണ്ടറിനു പുറകിലോ ഹെയർ ഡ്രസ്സറിലോ കരകൗശല വിദഗ്ദ്ധ തൊഴിൽ രംഗത്തോ, വെയർഹൗസിലോ ഉള്ള ലളിതമായ വസ്തുക്കളുടെ കാര്യങ്ങളിലോ ? അവർക്ക് ആവശ്യമായ പ്രത്യേകവിധ പരിശീലനമോ തുടർ വിദ്യാഭ്യാസമോ നൽകാൻ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏഴ് ബില്യൺ രൂപ പര്യാപ്തമല്ലേ? അപ്പോൾ നമ്മുടെ കേരളത്തിൽ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ വായന, എഴുത്ത്, ഗണിതശാസ്ത്രം തുടങ്ങിയ പരമ്പരാഗത സാംസ്കാരിക വിദ്യകൾക്ക്  കൂടുതൽ വിജയകരമായി പഠിപ്പിക്കുന്നതിന് ആവശ്യമായ പണം അതിലേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. അദ്ധ്യാപകൻ പഠിക്കാത്തത്, കുട്ടികൾ ആരും ഒരിക്കലും ക്ലാസിൽ ഒന്നും  പഠിക്കുന്നില്ല, ഒരു ജോബ് സെന്ററിലെ കേസ് മാനേജരിൽ നിന്ന് പോലും !

എന്നിരുന്നാലും, പൗരന്മാരുടെ പണം ഉപയോഗിച്ച്, ഒരാൾക്ക് ഒരു ജോലിയിൽ പ്രവേശനം നല്കുന്നതിനേക്കാൾ കൂടുതൽ അവർക്ക് തൊഴിൽപരിശീലനത്തിന് മുൻഗണന നൽകണം, പ്രത്യേകിച്ചും ഇത് എളുപ്പമുള്ള ഒന്നാണെങ്കിൽ. ഇന്ന് ലളിതമായ ചില ജോലി ഇനി യുക്തിസഹമായി തോന്നുന്നില്ല, മാത്രമല്ല ഇന്ന് തൊഴിൽ വിപണി നയം രൂപീകരിക്കുന്നവർക്ക് ഇത് ഒട്ടും ബാധകമല്ല. ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം തൊഴിലാക്കിയവർ അവരുടെ ലക്ഷ്യത്തിലെത്തിയല്ലോ. കേരളത്തിൽ ഇന്നത്തെ രാഷ്ട്രീയക്കാരുടെ ഓരോ ചിന്തകളും അവരുടെ ചില തരംതാണ അഭിപ്രായങ്ങളും ഫലത്തിൽ ഓരോ നിയമമായി മാറുന്ന നികൃഷ്ട അനുഭവമാണ് കാണപ്പെടുന്നത്. അനുഭവമാണ് കാണപ്പെടുന്നത്. പൗരന്മാർക്ക് ജീവിക്കണം. നീതിയെപ്പറ്റി സ്ഥിരം കൈ പൊക്കി നാടുമുഴുവൻ പ്രസംഗിച്ചു ജനങ്ങളുടെ മുമ്പിലൂടെ നടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി അനീതിമാത്രം ചെയ്യുകയ്യാണ്, അത് തിരുത്തണം. //- 

*********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

*********************************************************

Montag, 23. Januar 2023

Dhruwadeepti //: Social & Politics // ഇന്ത്യൻ ജനാധിപത്യത്തിലുള്ള വിശ്വാസക്കുറവ്. // ജോർജ് കുറ്റിക്കാട്ട് -


Dhruwadeepti //: Social & Politics //

ഇന്ത്യൻ ജനാധിപത്യത്തിലുള്ള വിശ്വാസക്കുറവ്. // 


ജോർജ് കുറ്റിക്കാട്ട്

സൈദ്ധാന്തികമായി, ഇപ്പോൾ ഒരു പ്രക്ഷോപത്തിനുള്ള നല്ല സമയമായിരിക്കും.



കുറച്ചു ആളുകൾ മാത്രം എങ്ങനെ സമ്പന്നരാകുന്നു? ഇന്ത്യയിൽ ഇന്നത്തെ ജന സംഖ്യയിൽ ഭൂരിഭാഗവും സമ്പന്നരല്ല. അവർക്കത് നഷ്ടപ്പെടുകയാണ്. എന്നാൽ രാഷ്ട്രീയം അശേഷം പ്രതിധ്വനിക്കുന്നില്ല.അവർ പ്രതികരിക്കുന്നതിങ്ങനെ:" അതെങ്ങനെയുമാകട്ടെ, അത് ഞങ്ങൾക്ക് പ്രശ്നമില്ല."എന്തുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയക്കാരുടെയും അവർ വളർത്തുന്ന ചില സമ്പന്നരുടെ അഴിമതിക്ക് എതിരെ പ്രതിഷേധമില്ലാത്തത്‌ ? ഒരു സംയുക്ത പ്രതിഷേധപ്രവർത്തനത്തിന് ജനങ്ങളെ കൊണ്ടുപോകാമെന്ന ചിന്ത അനേകം ആളുകളിൽ മിക്കവാറും ഇന്ന് ഉണ്ടാകും. പക്ഷെ, കുറെ പ്രതിഷേധക്കൊടികൾ പിടിച്ചു ആണവോർജ്ജ ത്തെ എതിർത്തവരുടെ വിജയം നോക്കുമ്പോൾ അത്തരം പ്രതിഷേധങ്ങൾ  പ്രയോജനകരമല്ലെന്ന് ജനങ്ങൾ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കി. ഇന്ന് രാഷ്ട്രീയക്കാരും ഭരണനേതൃത്വത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ജനങ്ങളുടെ വികാരം അറിയാൻ ആഗ്രഹിക്കാത്തവരാണ്. ഇംഗ്ലണ്ടിൽ ഒരു പഴഞ്ചൊല്ല് ഉണ്ട്: "പരിചരണം സ്വന്തം വീടുകളിൽ ആരംഭിക്കണം". രാഷ്ട്രീയക്കാരും, രാജ്യം ഭരിക്കുന്ന സർക്കാരും "തങ്ങളുടെ ദൗത്യം" എങ്ങനെ എവിടെ, ആർക്കുവേണ്ടി നിർവ്വഹിക്കണമെന്ന് ചിന്തിച്ചു അവരുടെ സ്വന്തം വേദിയിൽ ജനങ്ങളുടെയും ആവശ്യങ്ങൾ നിർവഹിക്കുവാൻ തുടങ്ങണം. കേരളത്തിലോ ജനാധിപത്യ ഇന്ത്യയിലോ പൊതുവെ ഇതുവരെ രാഷ്ട്രീയം അതിനു തയ്യാറായിട്ടില്ല. ഇന്ന് ജനാധിപത്യത്തിന്റെ പേര് പറഞ്ഞു ജനങ്ങളുടെ ജീവൻ പിച്ചിച്ചീന്തുന്നതായ പ്രവർത്തനങ്ങൾ നടത്തുന്നവർ മാത്രം രാഷ്ട്രീയ വേദിയിലുണ്ട് 

കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം പോയ്‌ക്കൊണ്ടിരിക്കുന്ന എല്ലാ കർഷകജനങ്ങളും അവരുടെ ആനുകാലിക പ്രതിസന്ധികൾ തുറന്നുകാട്ടി ഒരു പ്രതിഷേധം പറഞ്ഞാലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അത് മനസ്സിലാക്കാൻ തയ്യാറല്ല. പ്രതിഷേധങ്ങളെ അപ്പാടെയും നനച്ച് ഇല്ലാതാക്കാൻ സമ്പന്നന്മാരുടെ സംരക്ഷകരായി നിലകൊള്ളുന്ന സർക്കാർ നേതൃത്വങ്ങൾ ജലപീരങ്കി ഉപയോഗിച്ച് എല്ലാ പ്രതിഷേധങ്ങളെയും രാജ്യത്തെ ജനാധിപത്യ ശൈലികളെയും ഒഴുക്കിക്കളയുന്ന അനുഭവമാണ് ഇപ്പോൾ കാണാനുള്ളത്. ഫലമോ? കർഷകരുടെ ആവശ്യങ്ങളോ പ്രശ്നങ്ങളെയോ കൃഷിയെക്കുറിച്ചോ അറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരാളാണിപ്പോൾ കേരള സംസ്ഥാന കൃഷിമന്ത്രി. കൃഷി എന്താണ് എന്ന് പഠിക്കാൻ വേണ്ടി അയാൾ അനുഭാവികളെയും കൂട്ടി ചേർന്ന് ഇസ്രായേൽ രാജ്യത്തേയ്ക്ക് ജനങ്ങൾ നൽകുന്നതായ നികുതിപ്പണം എടുത്ത് വിദേശയാത്രയ്ക്ക് പോകുന്നുവെന്ന് വാർത്തയുണ്ടല്ലോ. വിദ്യാഭ്യാസം എങ്ങനെയെന്ന് പഠിക്കുവാനായി മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റുള്ള കുറെ അകമ്പടി സേവിക്കുന്നവരെയും കൂട്ടി ജനങ്ങൾ സർക്കാരിലേയ്ക്ക് നൽകിയിട്ടുള്ള നികുതിപ്പണം എടുത്തുകൊണ്ട് ഒരു ആഗോളയാത്ര നടത്തി. മുഖ്യമന്ത്രിയ്ക്ക് തലവേദനയ്ക്കുള്ള മരുന്നിന് അമേരിക്കയിൽ പോയി അത് വാങ്ങണം പോലും

എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നു.



എന്തുകൊണ്ടാണ് കേരളത്തിൽനിന്ന് യുവജനങ്ങൾ സ്വന്തം നാടുപേക്ഷിച്ചു അന്യനാടുകളിലേയ്ക്ക് കുടിയേറുന്നത്? അതിനെതിരെ കാരണം കാണാൻ ഈ രാഷ്ട്രീയക്കാർ ഒരുങ്ങിയിട്ടില്ല. കേരളത്തിൽ യുവജനങ്ങൾക്ക് ഒരു പഠന സാദ്ധ്യതകൾ നൽകാതെ പ്രവർത്തിക്കുന്നതായ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നേരെ ഒരു വാക്കു പറയാത്തവർ കേരളത്തെ ഒരു വന്യമൃഗസങ്കേതമാക്കിയും മാറ്റുകയാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരായ മതനേതൃത്വങ്ങൾക്കും അതിൽ പങ്കുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. നമ്മുടെ യുവജനങ്ങൾക്ക് അവരുടെ ഭാവി വിദ്യാഭ്യാസത്തിന് അവസരം നൽകുന്നതിന് അഴിമതിപ്പണം അവർക്ക് നൽകണം. അതല്ലെങ്കിൽ കോളജുകൾ അവരുടെ സ്വന്തപ്പെട്ടവർക്കായി മാറ്റി വച്ചിരിക്കുന്നു. കേരളത്തിലെ ഭാവിജീവിതമാർഗ്ഗം തകർക്കുന്ന ജനവിരുദ്ധത ഭയപ്പെട്ട് അനേകലക്ഷം യുവജനങ്ങൾ അവരുടെ സുരക്ഷിത ഭാവിജീവിതം തേടി രാഷ്ട്രീയ അഭയാർത്ഥികളെപ്പോലെ സ്വന്തം മാതൃരാജ്യം എന്നേയ്ക്കും ഉപേക്ഷിച്ചു അവർ അന്യനാടുകളിലേയ്ക്ക്  വിട്ടു പോകുന്നു. ഉദാഹരണം പറയട്ടെ ജർമ്മനിയിലേക്ക്, മറ്റു ചിലർ യൂറോപ്യൻ രാജ്യങ്ങളിലേക്ക്, കാനഡായിലേക്ക്, ഇങ്ങനെ അനേകം രാജ്യങ്ങളിലേക്കവർ കുടിയേറുന്നതിനു കാരണം, നാടിന്റെ ഭാവി തകർക്കുന്ന രാഷ്ട്രീയമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ജനം കണ്ണീരിൽ താഴുന്നത് ഇവർക്ക് പ്രശ്നമല്ല. കുറെ വർഷങ്ങൾ വേണ്ടിവരുകയില്ല, കേരളം വന്യമൃഗങ്ങളുടേയും, അവയെ ഭയപ്പെട്ട് വിറയലോടെ അവരുടെ വീടുകളിൽ, മറുനാടുകളിൽ പഠനത്തിനും തൊഴിലിനും പോയ കുഞ്ഞുമക്കളെ വീണ്ടും അടുത്തു കാണാൻ കഴിയാതെ ജീവിക്കുന്ന കുറേ വയോജനങ്ങളുടെയും, അവരെ ചൂഷണം ചെയ്യുന്ന കുറെ ക്രിമിനലുകളുടെയും കേന്ദ്രമായി മാറും  

ജനങ്ങൾക്ക് ആവശ്യമായി തോന്നുന്ന അവരുടെ ഓരോരോ അടിയന്തിര പ്രശ്ന പരിഹാരം ഉണ്ടാക്കുവാൻ നടത്തുന്ന പ്രതിഷേധങ്ങളെ, ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി തെരഞ്ഞെടുപ്പുകളിലൂടെ തെരഞ്ഞെടുത്ത പ്രതിനിധികൾ തന്നെ ജനാധിപത്യവിരുദ്ധമെന്നു വിശേഷിപ്പിക്കുന്ന സ്വരം ഉയർത്തുന്നു. ഇവർ ഉൾപ്പെടുന്ന ജനാധിപത്യ ഭരണകൂടം പോലും വിമശനം നടത്തുന്നു. എന്നാൽ, ഇതൊന്നും അശേഷം പരിഗണിക്കാതെ ആളുകൾക്ക് വിവേകപൂർണ്ണമായ മറ്റെന്തെങ്കിലും തെരഞ്ഞെടുക്കാമായിരുന്നു. കാരണം, ഒരു ജനാധിപത്യ ഭരണകൂടം പോലും, അതിന്റെ പ്രധാന ശത്രുവായ രാജ്യത്തെ ജനങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടുന്നില്ലെന്നു പറയും, ഇത് രാഷ്ടീയക്കാരുടെ അതി അത്യാഗ്രഹവും വിഡ്ഢിത്തരവും അവർ തുറന്നു കാണിക്കുകയല്ലേ? 

എന്തുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസം കുറയുന്നത്? അതിനെക്കുറിച്ചു ഒരു വിശകലനം ചെയ്യാതെ ജനങ്ങൾ ജനാധിപത്യമൂല്യങ്ങളെ വിലമതിക്കുന്നില്ല എന്ന ഇക്കാലത്തെ രാഷ്ട്രീയക്കാരുടെ നിലപാട് ശരിയല്ല. ജനങ്ങളില്ലാത്ത രാഷ്ട്രീയാക്കാർ മാത്രമുള്ള, അതെ-ജനങ്ങളില്ലാത്ത ജനാധിപത്യമില്ല. എന്നും എക്കാലവും രാജ്യത്തു വർദ്ധിച്ചുവരുന്ന ജനങ്ങളുടെ ആവശ്യങ്ങളും സമ്പത് നിലവാരവും, രാജ്യത്തെ ജനസംഖ്യയുടെ അനുപാതവും എങ്ങനെയെന്ന് മനസ്സിലാക്കിയശേഷം ജനങ്ങളുമായി സഹകരിച്ചു ഏത് പ്രശ്നങ്ങളും ഉടനെ പരിഹരിക്കുന്നതിന് സഹായിക്കേണ്ടത് അവരുടെ ദൗത്യമാണ്. സർക്കാർ ഇത് മനസ്സിലാക്കണം. കേരളത്തെയാകെ ജനങ്ങളെ ആക്രമിച്ചു കൊന്നു തിന്നുന്ന കടുവാകളുടെയും കാട്ടുമൃഗങ്ങളുടെയും വിഹാരകേന്ദ്രമാക്കി കേരളത്തിലെ സർക്കാർ കാട്ടു മൃഗങ്ങൾക്ക് സുരക്ഷനൽകുന്ന നിയമം ഉണ്ടാക്കി. സർക്കാർ നേതൃത്വത്തെ അവരുടെ മൃഗീയ മനഃസാക്ഷിനിലപാടിനെതിരെ ജനങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ല ? ജനങ്ങളുടെ ജീവനല്ല രാഷ്ട്രീയക്കാരുടെ വിഷയം. അവർ ജനങ്ങളിൽ നിന്നും എങ്ങനെയും പണം തട്ടിയെടുക്കുവാൻ, മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ ഉപദ്രവിക്കുന്നതിന്റെ പേരിൽ അവർക്കെതിരെ ശിക്ഷാനടപടിയായി അവരിൽനിന്നു സർക്കാർ പിടിച്ചെടുക്കും. കേരളത്തിലെ ജനങ്ങളിൽ നിന്നും ഓരോരോ വിധത്തിൽ നികുതികൾ പിരിച്ചെടുക്കുന്ന ഒരു നിയമം സൃഷ്ടിക്കുന്നു. ഇവിടെ രാഷ്ട്രീയം ഏകാധിപത്യ നിലപാടാണ് എന്നും സ്വീകരിക്കുന്നത്. ഒരുദാഹരണം, ഒരു വീട്ടിൽ ഒരു വളർത്ത്പട്ടി ഉണ്ടെങ്കിൽ അതിനും നികുതി ചുമത്തുന്ന നിയമം ഇന്ത്യയിൽ ഉണ്ടായല്ലോ. ആരാണ്, ഇത് എന്തുകൊണ്ടാണ് ഇന്നുള്ള ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ ആവശ്യമായ ഈവിധം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നത്

പതിറ്റാണ്ടുകളായി രാജ്യത്തെ ജനപ്രതിനിധികളായിരുന്നവർ - അവരാകട്ടെ, സ്ത്രീ-പുരുഷഭേദമില്ലാതെ ഒരു രാഷ്ട്രീയക്കാരും ഒരിക്കലും അഴിമതിയെ നൂറു ശതമാനവും ചെറുത്തിട്ടില്ല. ഒരു രാജ്യത്തിന്റെ ഏകാധിപത്യ ഭരണ മാനേജ്‌മെന്റിനെ നിസ്വാർത്ഥമായി പിന്തുടരുന്നവർക്ക് പുറമെ അവർക്ക് സമ്പത് വ്യവസ്ഥയിൽ ഒരു നല്ല ജോലി സ്വയം ലഭിക്കുന്നതുവരെ, അവരുടെ വ്യക്തിഗത സമ്പുഷ്‌ടീകരണത്തിലോ വീണ്ടും ഒരു തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതിലോ മാത്രം താല്പര്യമുള്ളവരാണ്. അതുനശേഷം അവർ വിവേകശൂന്യമായ തീരുമാനങ്ങളെടുക്കുന്നു, പ്രവർത്തിക്കുന്നു. അവർ നുണ പറയുകയോ തെറ്റ് ചെയ്യുകയോ ചെയ്‌താൽ അവർ നിവൃത്തികേടിൽ പിന്നീട് രാജിവച്ചു സ്വയം കുറ്റവിമുക്തനാകുന്നു. അങ്ങനെയാണെങ്കിലും നേരത്തെ അവർ ചില ബിസ്സിനസിന്റെയും അതിനോട് അടുത്ത് ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെയും ഉയർന്നുവരുന്ന കെട്ടുപാടുകളിലൂടെ ആവർത്തിച്ചു ബ്രൗസ് ചെയ്യാൻ കഴിയുന്നതിനാൽ ഇന്ന് അവരുടെയൊക്കെ മോശമായിട്ടുള്ള പെരുമാറ്റത്തിന് യാതൊരു പ്രത്യാഘാതങ്ങളുമില്ല. അതിനു ചില വശങ്ങൾ ഉണ്ട്. ഒരാൾ അത്, എപ്പോൾ ചെയ്യണം- ഓരോ ദിവസവും പുതിയ പുതിയ അഴിമതികൾ, പുതിയ ചോർച്ചയെക്കുറിച്ചുള്ള പഠനം, മുഖംമൂടിയുള്ള ചില ഇടപെടലുകൾ, അതിനും ചില ബന്ധപ്പെട്ട പരാജയങ്ങൾ, രാഷ്ട്രീയവും ചില  വ്യാവസായികവുമായ ബന്ധങ്ങൾ, ഇങ്ങനെ വിവിധ വിഷയങ്ങളിൽ നമ്മൾ-അതെ വിഡ്ഢികളായ ജനങ്ങളിലൂടെ വീണ്ടും അവർ സംരക്ഷിക്കപ്പെടുന്നു



വിവിധ ലോകരാജ്യങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ അവരുടെ മൗലീക അവകാശങ്ങൾ നീതിപൂർവ്വം ലഭിക്കുവാൻ ഭരണകേന്ദ്രങ്ങൾക്ക് മുമ്പിലും തെരുവുകളിലും ചേർന്ന് പ്രതിഷേധസമരങ്ങൾ ചെയ്യുന്ന കാലഘട്ടമാണിത്. അവിടെയെല്ലാം ജനങ്ങളെ എതിർക്കുന്ന സർക്കാരിന്റെ ക്രൂരനടപടികൾക്ക് ഇരയായി മരണപ്പെടുന്നവർ ധാരാളമുണ്ട്. ഇറാനിൽ, അഫ്‌ഗാനിസ്ഥാനിൽ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ, മാത്രമല്ല, ജർമ്മനിയിൽ പോലും ജനം പ്രതിഷേധം അറിയിച്ചു ഒരുമിച്ചുകൂടുന്ന വാർത്തകൾ വരുന്നു. ജർമ്മനിയിൽ കർഷകരുടെ ആവശ്യമാണ് പ്രകൃതിയ്ക്കനുസരിച്ചുള്ള കൃഷിവികസനത്തെ സർക്കാർ ആവശ്യമായ സഹകരണവും നടപടികളും ചെയ്യണമെന്ന കാര്യം. ഇത്തരം ജനങ്ങളുടെ ആവശ്യങ്ങൾക്ക് ചങ്ങലയിട്ട് നിയന്ത്രിക്കുന്ന സർക്കാർ ഇന്ത്യയിൽ ശക്തമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ നിലവിൽ ഭരിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധമുണ്ട്. അതുപക്ഷേ, "വിശാലമായ രീതിയിൽ പ്രതിപക്ഷത്തിന്റെ ഒരു പിറുപിറുപ്പ്" എന്നതുപോലെ മാത്രമേ അതിപ്പോൾ പ്രതിഫലിക്കുന്നുള്ളൂ. "വിശാലമായ വിപരീതമുന്നണി" യുടെ തളർന്ന ഏതോ പിറുപിറുപ്പ്, എന്നതിനെ ഭരണകക്ഷികളും അവരുടെ എല്ലാ അനുകൂലികളും ചേർന്ന് വിളംബരം ചെയ്യുന്നു. ഇന്ത്യയിൽ എല്ലാവിധ പ്രതിസന്ധികളും ചുറ്റി നടക്കുന്നുണ്ട്. നിലവിൽ കൊറോണയ്ക്ക് പകരം വലിയ ഊർജ്ജ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളിലെ ദാരിദ്ര്യവും തൊഴിൽപ്രശ്‌നങ്ങളും, സാധാരണജനങ്ങളിൽ കാണപ്പെടുന്ന മേൽജാതി-കീഴ്‌ജാതി- മത- സാമ്പത്തിക തലങ്ങളിൽ കാണപ്പെടുന്ന അനീതികളും അഴിമതികളും നിത്യസംഭവമാണ്. ജനങ്ങളുടെ ഉള്ളിൽ രോഷത്തിന്റെ ശൈത്യകാലത്തെ നോക്കി വലത്പക്ഷ തീവ്വ്രവാദികൾ അവരുടെ പിന്തുണക്കാരെ അണിനിരത്തുന്നു എന്നത് പ്രധാന വിഷയമാണ്. അതിലേറെ പ്രകടമായി കാണുന്നത് ഭരണഘടനാവിരുദ്ധമായി ഏകാധിപത്യവത്ക്കരിക്കപ്പെടുത്തി നടപ്പാക്കിയ കേന്ദ്ര-കേരള സർക്കാരുകൾ ആണ് ജനങ്ങളുടെ പ്രധാന പ്രതിസന്ധികളിൽ പ്രധാനമായതും. അതാണ് ഇന്ന് ജനങ്ങളുടെ മാരകമായ ഭയം

കേരളം ഒരു യുദ്ധഭൂമിയാകുന്നവോ?  

അഴിമതികൾ കൂടാതെ, ഒരു സർക്കാർ അവരുടെ തീരുമാനങ്ങൾക്ക് എങ്ങനെ ആശയവിനിമയം ജനങ്ങൾക്കുവേണ്ടി നടത്തുന്നുവെന്നതും ഇന്ന് അവ വളരെ അപ്രധാനമായി കാണുകയും ചെയ്യുന്നു. പല ചെറുകിട സംരംഭകരും സ്വയം തൊഴിൽ ചെയ്യുന്നവരും അതുപോലെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവർ, ഏറെക്കുറെ കൊറോണ പകർച്ചവ്യാധിയുടെ കാലത്തിനു ശേഷം പാപ്പരായ ആളുകളെ സഹായിച്ചു അവരെ ബലപ്പെടുത്തേണ്ടതിന് കുറെ ധനസഹായം നൽകേണ്ട സമയമാണിത്. കേരളത്തിലെ കർഷകരുടെ വരുമാനമാർഗ്ഗങ്ങൾ കുറയുന്നതിന് കാരണം കാർഷിക ഉത്പന്നങ്ങളുടെ കുറവിൽ ഉണ്ടായിട്ടുള്ള പ്രശ്നമാണ്. ദൈനംദിനം ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ്, അനാവശ്യമായ നികുതിപിരിവ്, ഇങ്ങനെയുള്ള നിരവധി ജീവിതപ്രശ്നങ്ങൾ, ഇതെല്ലാം ആർക്കും ലളിതമായി മനസ്സിലാക്കാം. പക്ഷെ, രാഷ്ട്രീയവും അത് നയിക്കുന്നവരും മനസ്സിലാക്കുന്നില്ല. ഒരു ജനപ്രതിനിധിയുടെ ടെലിഫോൺ ഉപയോഗത്തിനുള്ള ചെലവുകൾ, അവൻ ഇന്ന് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും വീണ്ടും അലക്കുവാനും അത് ഇസ്തിരിയിട്ട് മിനുക്കിയെടുക്കാനും വേണ്ടിവരുന്ന ചെലവുകൾ, നിത്യവും നടത്തുന്ന യാത്രച്ചെലവുകൾ എല്ലാം സർക്കാർ നൽകുന്നു. എന്നാൽ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും, ആവശ്യങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കുന്നില്ല. കുറച്ചു ആളുകൾ മാത്രം അധാർമ്മികമായ വിധത്തിൽ ഇന്ന് സമ്പന്നരാകുന്നു. കേരളത്തിൽ യുവജനങ്ങൾക്കും കർഷകർക്കും സ്ഥാനമില്ല, അവകാശങ്ങൾക്ക് അർഹതയില്ല, രാഷ്ട്രീയക്കാർ കേരളം യുദ്ധഭൂമിയാക്കി ത്തീർത്തു. കേരളത്തിലെ ജനങ്ങൾക്ക് ദൈനംദിന ആവശ്യത്തിനുള്ള അരി ഭക്ഷണം നൽകുന്നത് സർക്കാരാണെന്നുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയും അതുപോലെ ഇന്ത്യൻ പ്രധാനമന്ത്രിയും എല്ലാദിവസവും പറയുന്നത്. നമ്മുടെ യുവജനങ്ങൾ അവരുടെ ഭാവിജീവിത ഭയം മൂലം കേരളം വിട്ട് എന്നേയ്ക്കും മറുരാജ്യങ്ങളിൽ അഭയം തേടുന്നു. 

ജനപ്രതിനിധികൾ ജനങ്ങളെ വേട്ടയാടുന്നു.

കേരളത്തിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ജീവിതപ്രശ്നങ്ങളിലൂടെ അവരുടെ സ്വന്തം ജീവിതവഴികൾ നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. കേരളസർക്കാർ ഇപ്പോൾ പുതിയ നികുതിവർദ്ധനവിനു വേണ്ടി ബജറ്റ് നിർമ്മിക്കുന്നു. എന്തിന് വേണ്ടി എന്ന് ആരും ചോദിക്കുന്നില്ല. കേരള വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന്, അതായത് മുഴുവൻ ജനങ്ങളുടെയും പണം ചോർത്തിയെടുക്കാനുള്ള ഒരു പദ്ധതി ഇലക്ട്രിസിറ്റി ബോർഡും ചില ബാങ്കുകളുമായി ചേർന്ന് പുതിയ തന്ത്രം മെനഞ്ഞെടുത്തു കഴിഞ്ഞു. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചില്ല. കാരണം സർക്കാരിന്റെ തലോടൽ ഇങ്ങനെയുള്ള അഴിമതിക്ക് തലോടൽ ലഭിക്കുന്നുണ്ടെന്നറിയാം. കെ-റയിൽ പദ്ധതി, വിഴിഞ്ഞം പദ്ധതി, മാത്രമല്ല, ജനവാസകേന്ദ്രങ്ങളെ ബഫർസോൺ പദ്ധതിപ്രകാരം കുടിയൊഴിപ്പിച്ചു പുറത്താക്കുക, ഇങ്ങനെ ഏതെല്ലാം വിധത്തിൽ ജനങ്ങളെ വേട്ടയാടിക്കൊണ്ട്  രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിക്കുന്ന നടപടിയാണ് ഇന്നുള്ള കേരള മന്ത്രിമാരും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ചെയ്യുന്നത്. രാഷ്ട്രീയക്കാരുടെ ആശയവിനിമയം ഒരു തലക്കെട്ടിൽ മാത്രമെ ഉണ്ടാകുന്നുള്ളൂ എന്ന് ഇപ്പോൾ  തോന്നുന്നു. അത് എന്തുമാകട്ടെ, പ്രശ്നമല്ല. അവർ എന്തും അവരുടെ പുതിയ തീരുമാനങ്ങൾ സുതാര്യമായി വിശദീകരിച്ചാലും, അഥവാ, അവർ ദിവസവും എന്തെങ്കിലും ഉപായം ഉപയോഗിച്ച് എന്ത് പറഞ്ഞാലും, അസുഖകരമായ ചില വിശദാ൦ശങ്ങളുമായി ആശയവിനിമയം അവർ ചെയ്യരുത്. ഇത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിനെതിരെ സൈദ്ധാന്തികമായി ഒരു പ്രതിഷേധത്തിന് നല്ല സമയം ആയിരുന്നു. പക്ഷെ, ബഹുജനങ്ങളെല്ലാം പ്രതിഷേധവുമായി പരസ്പരം ഒരുമിക്കാൻ കഴിഞ്ഞാലും, ഇതുവരെ നിലവിൽ ഇല്ലാത്ത പ്രതിഷേധങ്ങളെ ചിലർ കാണുമ്പോൾ അതിനെ ഒരുവിധം രോഗ പ്രതിരോധ നടപടിപോലെ തരംതിരിക്കുകയും അത്തരം സാദ്ധ്യമായ വലത് പക്ഷ പ്രതിഷേധങ്ങൾക്കെതിരെ അവർ മുൻവിധികൾ പറയുകയും ചെയ്യും. മാത്രമല്ല, ഏതു പ്രതിഷേധങ്ങൾക്കുമെതിരെ അലയടിപ്പിക്കുന്നവരെ എന്നും പ്രകടമായി കാണാൻ കഴിയും.     

 കുറച്ച് അതിസമ്പന്നരും വളരെയേറെ ദരിദ്രരും-  

ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 40 ശതമാനത്തിലും കവിഞ്ഞു സമ്പത്ത്  1 ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കൈകളിൽ ആയിരിക്കുന്നു വെന്ന വാർത്ത ഈ കഴിഞ്ഞ നാളിൽ കേരളത്തിലെ ചില മാദ്ധ്യമങ്ങളിൽ  റിപ്പോർട്ട് ചെയ്തിരുന്നല്ലോ. എന്നാൽ അതേസമയം പകുതി ജി എസ് ടി യും വരുന്നത് പാവങ്ങളുടെ കരങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ ഇന്ന് ഒരു ശതമാനം വരുന്ന ഏറ്റവും സമ്പന്നരായ ധനികർ ഒന്നടങ്കം കൈവശം വച്ചിരിക്കുന്നതായ  ആസ്തി രാജ്യത്തെ മൊത്തം സമ്പത്തിന്റെ നാല്പത് ശതമാനമാണ്. അവരിൽ ചിലരാണ്, അംബാനി, അദാനി തുടങ്ങിയ കോടീശ്വരന്മാർ. ഇന്ത്യൻ പ്രധാന മന്ത്രിയാണ് അവരുടെ സമ്പത്തിന്റെയാകെ മേൽനോട്ടക്കാരനും രക്ഷകനും. ഒരു യാഥാർത്ഥ്യമിതാണ്, ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ പകുതിവരുന്ന താഴേത്തട്ടിലുള്ളവരുടെ സമ്പത്ത് ഒരുമിച്ചു ചേർത്താൽപ്പോലും അത് ആകെ വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ  "ഓക്സ്ഫോ൦ ഇന്ത്യ" നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അവരുടെ നിരീക്ഷണത്തിൽ ഇന്ത്യയിലെ പത്തു അതിസമ്പന്നരിൽ നിന്നും അഞ്ചു ശതമാനം നികുതി ഈടാക്കിയാൽ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് മാത്രമല്ല, ഇത് വേൾഡ് എക്കണോമിക്സ് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ വിവിധ മേഖലകളിൽ ഉണ്ടായിരിക്കുന്ന അസമത്വത്തിന്റെ ശക്തി തെളിയിക്കുന്ന തെളിവുകൾ പോലും ഓക്സ്ഫോ൦ ചൂണ്ടിക്കാണിച്ചിരുന്നു


 

മാത്രവുമല്ല, 201721 വർഷങ്ങളിൽ ഇന്ത്യയിലെ അതി സമ്പന്നനായ ഗൗതം അദാനിയുടെ സമ്പത്തിന്റെ മൂല്യവർദ്ധനവിന് ഒറ്റത്തവണ മാത്രം നികുതി ചുമത്തിയാൽത്തന്നെ 1.79 ലക്ഷം രൂപ ലഭിക്കുമായിരുന്നു. ഇന്ത്യയിലെ അഞ്ച് ലക്ഷത്തിലധികം പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് ഒരു വർഷത്തേയ്ക്ക് നൽകാൻ ഈ തുക മതിയാകും. അതുപോലെ ഇന്ത്യയിലെ മറ്റ് ശതകോടി സമ്പന്നന്മാർക്ക് അവരുടെ മുഴുവൻ രണ്ടു ശതമാനം നികുതി ചുമത്തിയാൽ അടുത്ത മൂന്നു വർഷത്തേയ്ക്ക് രാജ്യത്തെ പട്ടിണി പരിഹരിക്കാൻ വേണ്ടി 40423 കോടി രൂപ സമാഹരിക്കാമായിരുന്നു. എന്നാൽ പ്രവാസി ഇന്ത്യാക്കാരുടെ ഭൂസ്വത്തുക്കൾ വില്പനനടത്തിയാൽ സർക്കാരിന് നൽകേണ്ടതായ നികുതി ശരാശരി 20-മുതൽ 30 ശതമാനം വരെ നല്കേണ്ടിവരുന്നു. ഒരേസമയം തന്നെ പ്രവാസികളെ പുകഴ്ത്തിപ്പറയുന്നു, എന്നാൽ പുറംകാലുകൊണ്ടു അവരെ സർക്കാർ തൊഴിച്ചു പുറത്താക്കുന്ന നിയമങ്ങൾ ഉണ്ടാക്കി. ഇതാണ് ഇപ്പോൾ കേരളത്തിലെ സർക്കാർ പണം സമ്പാദിക്കുന്ന എളുപ്പമാർഗം. ജനങ്ങളുടെ നിരവധിയേറെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാൻ തയ്യാറല്ല. കേരളത്തിൽ ഇന്നും സ്ത്രീതൊഴിലാളികൾക്കും പുരുഷ തൊഴിലാളിക്കും മുന്നോക്കവിഭാഗ തൊഴിലാളിക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും തമ്മിൽ വേതന വ്യവസ്ഥകളിൽ വലിയ അസമത്വം നിലവിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, ആരോഗ്യപരിപാലനവിഷയങ്ങൾ, എന്നിങ്ങനെ അനേകം ജനകീയ കാര്യങ്ങളിൽ ജനാധിപത്യം വിളിച്ചുല്ലസിച്ചു ആഡംബരജീവിതം നടത്തുന്ന രാഷ്ട്രീയരാക്ഷസവിഭാഗം അവയൊന്നും കണ്ടില്ലെന്ന് ഭാവിക്കുകയാണ്. 

എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും തുടരെ അവകാശപ്പെടുന്നത്, കേരളത്തിലോ, ഇന്ത്യയൊട്ടാകെയോ യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും, ഇപ്പോൾ ഇന്ത്യ ലോകത്തിലെ വലിയ ഒരു സാമ്പത്തിക ശക്തിയായി മാറിയെന്നുമാണ്. അടുത്ത തെരഞ്ഞെടുപ്പിലൂടെ  ജയിച്ചു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകാനും, പിണറായി വിജയൻ കേരളത്തിലെ മുഖ്യനാകാനും എല്ലാവിധ രാഷ്ട്രീയ അടവുകളും എടുത്തു പയറ്റിത്തുടങ്ങി. റഷ്യൻ പ്രസിഡന്റ് ശ്രീ . വ്ളാദിമിയർ പുട്ടിനെപ്പോലെയും തുർക്കി രാജ്യത്തെ പ്രസിഡന്റ് എർഡോവാനെപ്പോലെയും ജീവിതകാലം മുഴുവൻ ആ രാജ്യങ്ങളിലെ ഏകാധിപതിയാകാൻ ആഗ്രഹിച്ചതുപോലെയും ഇന്ത്യയിൽ മേൽപ്പറഞ്ഞ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷെ, ജനങ്ങൾക്ക് വേണ്ടത് ഇനിയൊരു നരേന്ദ്രജാലമല്ല, സർക്കാരുകളുടെ നികുതി ചൂഷണത്തിൽ നിന്നുമുള്ള ജനങ്ങളുടെ മോചനവും ജീവിതസുരക്ഷിതത്വവുമാണ്. അതുപോലെ കേരളത്തിൽ വീണ്ടുമൊരു പിണറായി ഏകാധിപത്യ നേതൃത്വം നയിക്കുന്ന പേട്ടതുള്ളൽ അല്ല ജനങ്ങൾ  ആഗ്രഹിക്കുന്നത്. ഇന്ന് നുണയുടെ ഏകാധിപത്യ രാഷ്ട്രീയം ജനാധിപത്യത്തിൽ ഉണ്ടായിരുന്ന വിശ്വാസം തകർക്കുകയാണ്. ജനങ്ങൾക്ക് വിശ്വാസം ഇല്ലാതാവുകയാണ്.

ജനങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? എല്ലാവർക്കും പഴയതുപോലെ ജീവിതം തുടരാം? എന്നാൽ അവരിൽ ഭൂരിഭാഗവും കൂടുതൽ നിരാശരാണ്. ഒരു ഘട്ടത്തിൽ അവർ എവിടെ, ആരായിരുന്നാലും സ്വേച്ഛാധിപത്യത്തോടു ഇപ്പോഴുള്ള പ്രവണതയ്ക്ക് വഴങ്ങിയെന്നു ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, ജനങ്ങൾ അതിന്റെ യാഥാർത്ഥ്യം ചിന്തിക്കേണ്ടതില്ല. അതുതന്നെയാണല്ലോ ഇപ്പോൾ രാഷ്ട്രീയക്കാരുടെ ജനാധിപത്യ ചിന്താഗതി. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുകയും ചെയ്യുന്നു. 

രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രശസ്തി പൂജ്യത്തിലാണ്; ഇന്ത്യയിൽ രാഷ്ട്രീയക്കാരും പാർട്ടികളും ജനാഭിപ്രായത്തിൽ പൂർണ്ണമായിട്ട്  പുറംതള്ളപ്പെട്ടിരിക്കുകയാണ്. സമൂഹത്തിന്റെ നീരസം രാഷ്ട്രീയത്തിലുള്ള  ആത്മവിശ്വാസത്തിന്റെ തീരാത്ത പ്രതിസന്ധിയായി വർദ്ധിച്ചു കഴിഞ്ഞു. നിർഭാഗ്യവശാൽ, ഇത് ശരിയാണ്. മിക്കവാറും എല്ലാം. പക്ഷെ, ജനങ്ങൾ എല്ലാം മറന്ന് അവർക്ക് താങ്ങുകളായി വീണ്ടും പ്രത്യക്ഷപ്പെടും. //-

   *********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Freitag, 13. Januar 2023

ധ്രുവദീപ്തി :// രാഷ്ട്രീയവും സമ്പത് വ്യവസ്ഥയും // ജർമ്മനിക്ക് പുതിയ കുടിയേറ്റക്കാരെ ആവശ്യമാണ് ? George Kuttikattu


ധ്രുവദീപ്തി : //
രാഷ്ട്രീയവും സമ്പത് വ്യവസ്ഥയും // 

ജർമ്മനിക്ക് പുതിയ കുടിയേറ്റക്കാരെ ആവശ്യമാണ് ? // 

ജോർജ് കുറ്റിക്കാട്ട്-

 

മാനസികാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകണം.

ഫെഡറൽ ജർമ്മനിക്ക് കുടിയ്യേറ്റക്കാരെ ആവശ്യമാണെന്ന പുതിയ രാഷ്ട്രീയ ചർച്ചകൾ ഒരുപക്ഷെ തെറ്റായ ദിശയിലേക്ക് പോകാമെന്ന് പറയുന്നുണ്ട്. ഇന്ന്  അത്തരം ചർച്ചകൾക്ക് പകരം ജർമ്മനിയിൽ കുറേക്കൂടി ആകർഷകമായ ഒരു  പരിഹാരം കാണുവാൻ ജർമ്മൻ സർക്കാരിനും മാത്രമല്ല വലിയ മാറ്റങ്ങളെല്ലാം  ജനങ്ങളുടെ മാനസികാവസ്ഥയിലും ഉണ്ടാകണം. ഇതായിരിക്കണം ഏവരും പൊതുവായി ആദ്യമായി ചിന്തിക്കപ്പെടേണ്ട യാഥാർത്ഥ്യം.

 മറുരാജ്യങ്ങളിലേയ്ക്ക് ജീവിതം തേടിപ്പോകുന്നവർ.

ഓരോ കാര്യങ്ങൾ അവലോകനം ചെയ്യുവാൻ നിരവധി വിഷയങ്ങളെപ്പറ്റിയും  മനസ്സിലാക്കേണ്ടതുണ്ട് എന്നത് ശരിയാണ്. ഒരു രാഷ്ട്രത്തിന്റെ ഏതുവിധ കീർത്തിയോ അഭിവൃത്തിയോ നിശ്ചയിക്കുന്നതിന് മാത്രമായി ഒരു നിശ്ചിത തീരുമാനമോ അറിവോ മാത്രം ഉണ്ടാകരുത്. ഉദാഹരണമായി പറഞ്ഞാൽ ഒരു വ്യാവസായിക കമ്പനി എങ്ങനെ പ്രവർത്തിക്കും, പ്രവർത്തിക്കുന്നു എന്നത്  തീരുമാനിക്കാൻ വിവിധ ഘടകങ്ങൾ ഉണ്ടാകും. അതിന്റെ ആന്തരികമായ ഘടനയും നിലപാടും പ്രത്യേകതകൾ നിറഞ്ഞതായിരിക്കാം. അതുപോലെ, ഉയർന്ന യോഗ്യതകളുള്ള കുറെ ഡോക്ടർമാരും എൻജിനീയർമാരും മാത്രമാണ് വികസനത്തിന് അഭിലഷണീയരായ സ്പെഷ്യലിസ്റ്റുകൾ എന്ന വിശ്വാസം ഒരു തെറ്റായ നിഗമനമാണ്, ഇങ്ങനെയുള്ള നിഗമനങ്ങൾ ഇന്നത്തെ രാഷ്ട്രീയക്കാർ ഒഴിവാക്കണമെന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. ജർമ്മനിയിലെ അനേകം റസ്റ്റോറന്റുകൾ ഹോട്ടലുകൾ അതുപോലെ കുറഞ്ഞ ശമ്പളം കൊടുക്കുന്ന മറ്റു നിരവധി സേവന മേഖലകൾ എന്നിവയുൾപ്പെടെ മിക്കവാറും വിവിധ  മേഖലകളിലും വിദഗ്ധരായ തൊഴിലാളികളുടെ കുറവുണ്ട്. എല്ലാറ്റിനുമുപരി വ്യവസ്ഥാപിതമായി പ്രധാനപ്പെട്ട തൊഴിലുകൾ എന്ന് വിളിക്കപ്പെടുന്നതായ  ആശുപത്രി കേന്ദ്രങ്ങളിലെ നഴ്‌സുമാർ, ഡോകർമാർ തുടങ്ങിയവരുടെ കുറവ് ഏറെ ശ്രദ്ധേയമാണ്. ആരോഗ്യപരിചരണവിഭാഗത്തിൽ നഴ്‌സുമാരുടെയാകെ  വേതന വ്യവസ്ഥകൾ ആകർഷകമല്ല. അവിടെ കുറഞ്ഞ ശമ്പള നിലവാരം മെച്ചപ്പെടണം. ജർമ്മനി കുടിയേറ്റത്തിന്റെ പുതുക്കിയ കാര്യത്തിൽ വലിയ സന്തുലിതാവസ്ഥയെ ആശ്രയിക്കേണ്ടതുണ്ട്. ഉയർന്ന ശമ്പളമോ ആസ്തികളോ ഒരു നിബന്ധനയാക്കരുതെന്ന നിലപാട് ജർമ്മൻ അധികാരികൾക്കുണ്ടെന്ന  അഭിപ്രായമുണ്ട്. ഇത് പറയുമ്പോൾ ഒരു ജനാധിപത്യരാജ്യമെന്ന കീർത്തിയുള്ള ഇന്ത്യയിൽ തൊഴിൽരംഗത്ത്‌ വികസനം ഉണ്ടായിട്ടില്ലയെന്നത് രാഷ്ട്രീയക്കാർ അറിയാനാഗ്രഹിക്കുന്നില്ലായെന്ന സത്യം തുറന്നു പറയട്ടെ. അതുപോലെ ഇന്ന്  ഇന്ത്യയുടെ കോടതി സമ്പ്രദായം ജനാധിപത്യവ്യവസ്ഥിതിയെ ഇതുവരെയും അഗീകരിച്ചിട്ടില്ല, സുപ്രീം കോടതി ജനങ്ങളുടെ വികസനകാര്യത്തിൽ എന്നും ഏകാധിപത്യനിലപാടാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് കോടതിയിൽ പരാതിപ്പെട്ടാലും, ഉദാഹരണം- ഇന്ത്യൻ നഴ്‌സസ് വേതനം കൂട്ടുവാൻ സമരം ചെയ്തിട്ടും കോടതി അനുകൂലനിലപാട് എടുത്തില്ല. ഇന്ത്യയിൽ നിന്നും അനേക ലക്ഷം യുവതൊഴിലാളികൾ ഇന്ത്യയിൽ ജീവിതം വിഷമകരമാണെന്ന് വിധിയെഴുതി അഭയാർത്ഥികളെപ്പോലെ മറുരാജ്യങ്ങൾ തേടി വിട്ടുപോകുന്നു. ജർമ്മനി പോലെയുള്ള അനേകം രാജ്യങ്ങളിൽ, ഇംഗ്ലണ്ട് , അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയെ മറുനാടുകളിൽ ജോലി നേടി മാതൃ രാജ്യം ഉപേക്ഷിക്കുന്നു. സർക്കാരും രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ഭദ്രതയെ തകർക്കുകയും ചെയ്യുന്ന അനേക നിയമങ്ങൾ ഇക്കാലത്തു ഉണ്ടാക്കി.

ജർമ്മൻ സർക്കാർ ഈയിടെ അടിയന്തിരമായിത്തന്നെ ആളുകളുടെ പുതിയ  കുടിയേറ്റത്തിനുള്ള നിയമനിർമ്മാണത്തിനും അതുപോലെ പൗരത്വത്തിനുള്ള നിലവിലുള്ള ചില നിയമങ്ങളിൽ കുറെ അയവ് വരുത്തി പുതിയ നിയമങ്ങൾ  കുടിയേറുന്നവർക്ക് പൗരത്വം എളുപ്പമാക്കുന്ന വിധം രൂപീകരിക്കാനും മന്ത്രി സഭാതലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. സർക്കാരിന്റെ പുതിയ ചില  നയരൂപീകരണപദ്ധതിയെച്ചൊല്ലി കടുത്ത രാഷ്ട്രീയതർക്കങ്ങളും ഇപ്പോൾ  ജർമ്മനിയിൽ കത്തിപ്പടരുകയാണ്. എന്നാലിപ്പോൾ വളരെ വൈകാരികമായ  സംവാദത്തിൽ ഒരുവിഭാഗം ജനങ്ങളിൽ പലപ്പോഴും വളരെ കുറച്ചുമാത്രമേ ശ്രദ്ധ നേടുന്നുള്ളൂ എന്ന് പറയാം. പുതിയ ആളുകളുടെ കുടിയേറ്റത്തിൽ ഒരു വർദ്ധനവില്ലാതെ ഫെഡറൽ ജർമ്മനിക്ക് നിലനിൽപ്പ് തന്നെ ഒരു അസാധാരണ ഭീഷണിയാകുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം വരുംകാലത്ത്  അഭിമുഖീകരിക്കേണ്ടി വരുമോയെന്ന് ആശങ്കപ്പെടുന്നുണ്ട്. മതിയായ വിധം  വിദഗ്ദ്ധ തൊഴിലാളികളില്ലാതെ രാജ്യത്തെ പല കമ്പനികൾക്കും നിലവിൽ അതിജീവിക്കാൻ കഴിയില്ല എന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, ജർമ്മനിയിലെ ആശുപത്രികൾ ആവശ്യമായിട്ടുള്ള വിദഗ്ദ്ധരായ ജോലിക്കാർ ഇല്ലാതെ വലിയ ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ജർമ്മനിക്ക് സമൃദ്ധിയുടെ വലിയ ഭാഗങ്ങൾ നഷ്ടപ്പെടാനും ഈ  പ്രതിസന്ധി കാരണമാകാം. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിൽനിന്നും ഇന്ന് കൂടുതൽ കുടിയേറ്റത്തിന് തുറന്നിരിക്കുന്ന ഒരു സമൂഹവുമില്ലാതെ, ഇപ്പോൾ ഫെഡറൽ ജർമ്മനിയും അതുപോലെ മറ്റ്ചില യൂറോപ്യൻ രാജ്യങ്ങളും നേരിടുന്നതായ  നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുകയില്ല, മാത്രമല്ല, പ്രധാനപ്പെട്ട ചില പാരിസ്ഥിതിക, ഡിജിറ്റൽ പരിവർത്തനത്തിൽ പരാജയപ്പെടുകയും ചെയ്യാം എന്ന നിരീക്ഷണം ശരിയെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

അഭയാർത്ഥികളും കുടിയേറ്റവും 

വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും, മതങ്ങളിൽ നിന്നുമുള്ള ആളുകളുടെ കൂടുതൽ ശക്തമായ കുടിയേറ്റങ്ങൾക്ക് എതിരെ ഗണ്യമായ രാഷ്ട്രീയ ചെറുത്തു നിൽപ്പ് നിലവിലുണ്ട്. ഇപ്പോഴത്തെ ചർച്ചയിൽ ഒരു ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഒരു യാഥാസ്ഥിതിക രാഷ്ട്രീയക്കാരന്റെ അഭിപ്രായങ്ങളെയും ആവശ്യങ്ങളെയും ഇപ്പോൾ വളരെ അനുസ്മരിപ്പിക്കുന്ന വിഷയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാരുടെ കുടിയേറ്റങ്ങളും വിഷയമായി. ജർമ്മനിയിൽ 1970 മുതലുള്ള കാലഘട്ടങ്ങളിൽ ഇന്ത്യൻ നഴ്‌സുമാരുടെ ജോലി, കുടിയേറ്റം എന്നീ കാര്യങ്ങളിൽ ചിലരുടെ സ്വാർത്ഥതയുടെയും കള്ളപ്പണ സമ്പാദനത്തിന്റെയും നിഗൂഢതയുടെ പുകമറയ്ക്കുള്ളിൽ നിന്ന് ജർമ്മൻ സർക്കാരിലും സ്ഥാപനങ്ങളിലും സ്വാധീനം ചെയ്തു ജർമ്മനിയിൽ നിന്ന് നാടു കടത്താനുള്ള പ്രവർത്തനമുണ്ടായി. പക്ഷേ അവരുടെ ശ്രമം പരാജയപ്പെട്ടു. ഇന്ന് ഫെഡറൽ ജർമ്മൻ സർക്കാരിന്റെ പദ്ധതികളെ കുറെ രാഷ്ട്രീയക്കാർ ശക്തമായി എതിർക്കുന്നുണ്ട്അതേസമയം മുൻ കാലങ്ങളിൽ കുടിയേറിയ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളിലേക്കുള്ള സ്ഥിരത കുടിയേറ്റത്തിന് സാധ്യതയുള്ള, ഒരു അനുകൂലമായ സാധ്യതയുള്ള കുടിയേറ്റമായിട്ടാണ് അവർ കുടിയേറ്റത്തെ കാണുന്നത്. സ്വദേശിവത്ക്കരണത്തെക്കുറിച്ചുള്ള ഓരോരോ തർക്കങ്ങൾ ജർമ്മനിയിലേയ്ക്കും യൂറോപ്യൻരാജ്യങ്ങളിലേയ്ക്കും ഇപ്പോൾ കുടിയേറ്റം സുഗമമാക്കാൻ സഹായിക്കുന്ന എല്ലാക്കാര്യങ്ങളും പ്രധാനമാണ്

ജർമ്മനിയിൽ, 2016 ന് ശേഷം കഴിഞ്ഞ വർഷം കൂടുതൽ ആളുകൾ  അഭയത്തി നായി അപേക്ഷിച്ചു. 2022 ലെ ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് (ബാംഫ്) പ്രസിദ്ധീകരിച്ച വാർഷിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ജനുവരിയുടെ തുടക്കം മുതൽ ഡിസംബർ അവസാനം വരെ, 217,774 ആളുകളാണ്  ജർമ്മനിയിൽ ആദ്യമായി സംരക്ഷണത്തിനായി അന്ന്  അത്തരം വലിയ അഭ്യർത്ഥന സമർപ്പിച്ചതെന്നാണ്. മുൻ വർഷത്തേക്കാൾ 47 ശതമാനം കൂടുതലാണിത്. സിറിയ (70,976), അഫ്ഗാനിസ്ഥാൻ (36,358), തുർക്കി (23,938) , ഇറാഖ്, ജോർജിയ എന്നിവിടങ്ങളിൽനിന്നാണ് കഴിഞ്ഞ വർഷം ആദ്യം ഏറെ ഏറ്റവും കൂടുതൽ അഭയാർത്ഥികൾ എത്തിയത്. 2016-ൽ, അഭയാർത്ഥി സംരക്ഷണത്തിനായുള്ള അന്നത്തെ അഭ്യർത്ഥനകളുടെ എണ്ണം 722,370 പ്രാരംഭ അപേക്ഷകളുടെ പാരമ്യത്തിലെത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അഭയാർത്ഥികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞിരുന്നു . ചില വിദഗ്ദ്ധരുടെ  അഭിപ്രായത്തിൽ, 2021 ൽ ഇത് വീണ്ടും ഉയർന്നുവെന്ന വസ്തുതയും 2020 ലെ കൊറോണ മഹാമാരിയിലെ അന്നത്തെ കർശന യാത്രാ നിയന്ത്രണങ്ങളുടെ ഫലമായി ക്യാച്ച്-അപ്പ് ഇഫക്റ്റുകൾ കാരണമാണെന്ന് ജർമ്മൻ പ്രസ് ഏജൻസി വാർത്തകൾ നൽകി.  

വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് - ജർമ്മൻ സമ്പത് വ്യവസ്ഥ പിന്നോട്ട് പോകുന്നുവോ?

ജർമ്മനിയിലെ ജനസംഖ്യാനിരക്കിന്റെ കണക്കുകളും അതുപോലെ വിദഗ്ദ്ധ തൊഴിലാളികളുടെ കുറവുമൂലമുണ്ടായ സംഭവവികാസങ്ങളും കഠിനമായ വസ്തുതകളെയും അവയെക്കുറിച്ചുള്ള കണക്കുകളെക്കുറിച്ചും ഭാവിയിൽ  ജനങ്ങളുടെ അഭിവൃത്തിക്കുവേണ്ടി എന്തെല്ലാമാണ് അർത്ഥമാക്കുന്നത് എന്ന കാര്യങ്ങളെക്കുറിച്ചും ജനങ്ങളും ബോധവാന്മാരായിരിക്കണമെന്ന ചിന്തയും ഇക്കാലത്ത് ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ എഴുപത് വർഷത്തെ യുദ്ധാനന്തര ജർമ്മനിയുടെ സാമ്പത്തികവിജയം വൻതോതിൽ നടന്ന കുടിയേറ്റമില്ലാതെ സാധ്യമാകുമായിരുന്നില്ല. 1960 കളിലും 1970 കളിലും ജർമ്മനി ഇതിനകമായി അനേകം വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് അനുഭവിച്ചിട്ടുണ്ട്. ഇത് 2010 കാലഘട്ടം മുതലുള്ള അവസ്ഥ വളരെ കൂടുതൽ വഷളായിരുന്നു. ഇതേപ്പറ്റി ചില ജർമ്മൻ സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: "യുവ പ്രായത്തിലുള്ളവരും ഏറെ പ്രചോദിതരും വിദഗ്ദ്ധ യോഗ്യതയുള്ളവരുമായ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യന്മാരായ കുടിയേറ്റക്കാരുടെ വലിയ കുടിയേറ്റങ്ങൾ ഇല്ലായിരുന്നെങ്കിൽ ജർമ്മനിയുടെ സാമ്പത്തികമായ വികസന മുന്നേറ്റങ്ങൾക്ക് തടസ്സമാകുമായിരുന്നു". അക്കാലത്ത് ഒരു വർഷം ശരാശരി മൂന്നുലക്ഷം ആളുകൾ ജർമ്മനിയിലേയ്ക്ക് കുടിയേറ്റം നടത്തി. ഇന്ന് ജർമ്മനിയുടെ അതിനുമുമ്പുള്ള അവസ്ഥയെക്കുറിച്ചു പറയുന്നത് ഇപ്രകാരം ആയിരുന്നു: "ജർമ്മനിക്ക് 2005 വർഷം മുതൽ "യൂറോപ്പിലെ രോഗിയായ ഒരു  മനുഷ്യൻ" എന്ന നിലയിൽ അതിന്റെ അന്നത്തെ അവസ്ഥയിൽനിന്ന് കര കയറുവാൻ അത്ര എളുപ്പമായിരുന്നില്ല". കുടിയേറ്റങ്ങൾകൊണ്ട് അന്നത്തെ വിഷമാവസ്ഥയിൽനിന്നു ആശ്വാസം കണ്ടെത്തുവാൻ ജർമ്മനിക്ക് സാധിച്ചു എന്ന ഉറച്ച ചില അഭിപ്രായങ്ങൾ ജനങ്ങൾ പറയുന്നുണ്ട്‌.   

ജർമ്മനിയിൽ ഏകദേശം രണ്ട് ദശലക്ഷം തൊഴിൽ ഒഴിവുകൾ -

അങ്ങനെയുള്ള ശക്തമായ കുടിയേറ്റങ്ങൾക്ക്പോലും അടുത്ത ഒരു ഇരുപതു വർഷങ്ങൾക്കുള്ളിൽ സ്പെഷ്യലിസ്റ്റുകളുടെ വലിയ വിടവ് നികത്താൻ ഒട്ടും പര്യാപ്തമല്ല എന്നാണ് സാമൂഹ്യ-സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇതൊരു ആഗോള തലത്തിൽ കാണപ്പെടുന്ന മാറ്റങ്ങളുടെ സവിശേഷതയെന്നോ പറയാം. ജർമ്മനിയിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും, ഇതിനകം വിവിധ തൊഴിൽ മേഖലകളിൽ ഏകദേശം രണ്ട് ദശലക്ഷം തുറന്ന തൊഴിൽ സാദ്ധ്യതകൾ ഉണ്ടെന്നാണ് ചില ഔദ്യോഗിക നിരീക്ഷണം സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ഒരു കണക്ക് കൂട്ടൽ ഉണ്ടായിരിക്കുന്നത് ? അടുത്ത ഒരു പത്തുവർഷത്തിനുള്ളിൽ ജർമ്മനിയിലെ യുവജനങ്ങൾ തൊഴിൽവിപണിയിൽ പ്രവേശിക്കുന്നതിനേ ക്കാൾ കൂടുതൽ, അഞ്ചു ദശലക്ഷം പേർ കൂടി പെൻഷൻ പ്രായത്തിലുള്ളവർ  വിരമിക്കും. ജർമ്മനിയിലെ പെൻഷൻ പ്രായപരിധി അറുപത്തിയേഴ് വയസ്സ് എന്നതാണ് നിലവിലുള്ളത്. ഇപ്പോൾ മൊത്തം 45 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നതിൽ ഏഴു ദശലക്ഷം പേരുടെ അന്തരം കഷ്ഠിച്ച് 16 % ശതമാനത്തിൽ താഴെ മാത്രമാണ് എന്ന കണക്കാണ് ഉള്ളത്. 

എന്നാൽ ഇത് സാമ്പത്തിക വളർച്ചയെ മാത്രമേ കുറയ്ക്കൂ എന്നൊക്കെ ചിലർ പ്രതികരിക്കുന്നത് യാഥാർത്ഥ്യത്തെ നഷ്ടപ്പെടുത്തുന്നുവെന്ന് അഭിപ്രായങ്ങൾ വേറെ വശത്തുണ്ട്. ഇങ്ങനെ വർദ്ധിച്ചു വരുന്ന വിടവ് അർത്ഥമാക്കുന്നത് നാം ആഴത്തിൽ മനസ്സിലാക്കണം. കമ്പനികൾക്ക് അവരുടെ ഉത്പാദനം സുസ്ഥിര സാങ്കേതിക വിദ്യകളിലേയ്ക്ക് പരിവർത്തനം ചെയ്യാനും ആഗോളതലത്തിൽ വിതരണ ശ്രുംഖലകൾ പുനർനിർമ്മിക്കാനും അതുപോലെ കാലാവസ്ഥയുടെ സംരക്ഷണവും സുസ്ഥിരതയും അവരുടെ പ്രവർത്തനങ്ങൾ അവരവരുടെ കാഴ്ചപ്പാടിൽ വികസിപ്പിക്കാനും ആവശ്യമായ വിദഗ്ദ്ധരുടെ അഭാവമാണിന്ന്  മേൽപ്പറഞ്ഞ വികല ചിന്താഗതികൾക്ക് വഴിയൊരുക്കുന്നത്. ഇതെല്ലാം ഇന്ന് നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ചു മാത്രമല്ല, ഉദാഹരണമായി ഇന്ന് നിരവധി ജർമ്മൻ-യൂറോപ്യൻ കമ്പനികളുടെ നിലനില്പിനെക്കുറിച്ചും, മാത്രമല്ല, ഓരോ കാലാവസ്ഥാസംരക്ഷണലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ചൈനയെയും മറ്റ് സ്വേച്ഛാധിപത്യരാജ്യങ്ങളുടെ നേതൃത്വത്തെയും ആശ്രയിക്കുന്നത് ഒഴിവാക്കി യഥാർത്ഥ നവീകരണം സാദ്ധ്യമാക്കുവാൻ ഇന്നുള്ള എല്ലാവിധത്തിലും ഉള്ള അവസരങ്ങളെ ഉപയോഗിക്കുവാൻ ശ്രമിക്കുമെന്നുള്ള വിശ്വാസവും മറ്റിതര ചോദ്യങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട്പൗരത്വവത്ക്കരണത്തെക്കുറിച്ചുള്ള തർക്കം:കുടിയേറ്റം സുഗമമാക്കാൻ ഇന്ന് സഹായിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമാണ്. ഭാവിയിൽ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിന്മേൽ ജർമ്മൻ സർക്കാരിന്റെ നിർദ്ദിഷ്ട പരിഷ്‌ക്കാരങ്ങൾ ശരിയായ ദിശയിലേയ്ക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണെന്ന് പറയുന്നു. ലോകമെമ്പാടുമുള്ള സാധ്യതയുള്ള വിദഗ്ദ്ധർക്ക് പൗരത്വഅവകാശം ആകർഷകമാക്കുന്നതിന് ഒരു പ്രത്യേകതരം  സിസ്റ്റത്തിനുള്ളിൽ അത്തരം മാനദണ്ഡങ്ങൾ മുഴുവൻ നിർവ്വചിക്കുകയും ഇത്  ഭാരപ്പെടുത്തുകയും ചെയ്തിരിക്കണം എന്ന വിദഗ്ദ്ധ ഉപദേശങ്ങൾ നടന്നിട്ടുണ്ട്. അത് അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയക്കാർ തങ്ങളുടെ ഭൂതകാലങ്ങളിലെ തെറ്റുകൾ ഒഴിവാക്കണം. എത് രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രവർത്തകരും ഇത്തരം മാറ്റങ്ങൾ അംഗീകരിക്കണം. രാഷ്ട്രീയക്കാർ ലോക സമാധാനം മലിനപ്പെടുത്തുന്നതിൽ പങ്കുകാരാവരുത്.

കുടിയേറ്റം തടയുന്ന രാഷ്ട്രീയനിലപാട്.

രാഷ്ട്രീയക്കാർ എക്കാലത്തും തെറ്റുകൾ ആവർത്തിക്കുന്നുണ്ട്. ഇന്ന്  ലോകം നേരിടുന്ന അനേകതരം പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനല്ല, ഇത് സഹായമാകുന്നത്. ഫെഡറൽ ജർമ്മനിയിൽ നിലവിലുള്ള സർക്കാർ ഇപ്പോൾ  കൂടുതൽ ജനങ്ങളിലെ വിശ്വാസം നേടുന്നതിനുള്ള ശ്രമത്തിലാണ്. ജർമ്മനി നിരവധിയാളുകൾക്ക് ഭൂമിയിലെ ഒരു പറുദീസയാണെന്നും എന്നാൽ വളരെ ഉയർന്ന വിദഗ്ദ്ധ തൊഴിലാളികളുടെ ഇടപെടലുകളിൽ നിന്ന് ജർമ്മൻകാർ സ്വയം മാറിനിൽക്കുന്നതാണ് ഉചിതമെന്നുമുള്ള ചിലരുടെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു എന്നത് കുറെ ശരിയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് 2020 -ൽ മുൻ സർക്കാർ 'സ്‌കിൽഡ് ഇമിഗ്രേഷൻ ആക്ട് ' രൂപകൽപന ചെയ്തതെന്നാണ്  പറയുന്നത്. എന്നാൽ അതിൽ ഏറെ നല്ല ഫലം ഉണ്ടായില്ല, പരാജയപ്പെടുകയും ചെയ്തു. ഇത് അത്ഭുതപ്പെടാനില്ല. അതായത്, യൂറോപ്യൻ യൂണിയന് പുറത്തു നിന്നുള്ള ആളുകൾക്ക് ഒരു തൊഴിൽ കരാറോ അതുപോലെ ജർമ്മൻ ഭാഷാ പരിജ്ഞാനമോ ഉണ്ടെങ്കിൽ മാത്രമേ ജർമ്മനിയിലേക്ക് വരാൻ കഴിയു എന്നും അവരുടെ സ്വന്തം ഉപജീവനത്തിനായി മാസങ്ങളോളം മതിയായ സമ്പാദ്യം ഉണ്ടെന്നും ഈ നിയമം നിഷ്ക്കർഷിച്ചിരുന്നു. അന്ന് രാഷ്ട്രീയത്തിലും ജർമ്മൻ പാർലമെന്റിലും ഉണ്ടായിരുന്ന ഉത്തരവാദപ്പെട്ട ആളുകളുടെ ചില യഥാർത്ഥ ലക്ഷ്യം കുടിയേറ്റം തടയലായിരുന്നില്ലേയെന്ന സംശയകരമായ അഭിപ്രായം അനേകം പേർക്കുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ തകർന്നടിഞ്ഞ ജർമ്മനിയിലേക്ക് വന്നെത്തി സാമ്പത്തിക നില മെച്ചപ്പെടുത്തുവാൻ സഹായിച്ചവർ യൂറോപ്പിന് പുറത്തുനിന്നുള്ളവരും പങ്കാളികളായിരുന്നു.1950 കളിൽ കേരളത്തിൽ നിന്നു ആദ്യകാല കുടിയേറ്റത്തിന്റെ ചരിത്രം ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവജനങ്ങൾ അന്ന് ജർമ്മനിയിൽ കുടിയേറ്റത്തിൽ തുടക്കം കുറിച്ച്.1970 കാലഘട്ടങ്ങളിൽ  ആയപ്പോഴേയ്ക്കും ഏതാണ്ട് 5000- ലധികം മലയാളികൾ ഉണ്ടായിരുന്നതായി ഒരു അനൗദ്യോഗിക കണക്കുണ്ട്. ജർമ്മനിയിൽ എത്ര മലയാളികൾ ഉണ്ടെന്നു ഇന്ത്യൻ എംബസിക്ക് ഒരു ഔദ്യോഗികമായ കണക്കില്ലായിരുന്നു എന്നാണു എന്നോട് 1978-ൽ ബോണിലുള്ള ഇന്ത്യൻ എംബസിയിൽനിന്നുള്ള മറുപടിയിൽ ലഭിച്ചത്. അക്കാലത്തു മലയാളികളുടെ കുടിയേറ്റത്തിന് വേണ്ടി ജർമ്മൻ ഭാഷ അറിഞ്ഞിരിക്കണമെന്നത് ഒരു നിയമവിഷയം അല്ലായിരുന്നു. മലയാളികൾ ജർമ്മനിയിലെത്തിയ ശേഷം മാത്രമാണ് അക്കാലത്ത് ജർമ്മൻ ഭാഷാപഠനം നടത്തിയിരുന്നത്. ഇക്കാലത്ത് ജർമ്മനിയിലേക്ക് പഠനത്തിനും തൊഴിലിനും വരുന്നതിനുമുമ്പ് ജർമ്മൻ ഭാഷ പഠനം മുൻകൂട്ടി നടത്തിയിരിക്കണം എന്നുള്ള  ചില കാര്യങ്ങൾക്ക് ഇടയായിട്ടുണ്ട്. ഇപ്പോൾ ജർമ്മനിയിലേക്ക് തൊഴിലിനോ പഠനത്തിനോ, പോകുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവരെ സഹായിക്കാനെന്ന ഭാവത്തിൽ അനേകം ഏജന്റുമാർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്, അതിന് അവരുടെകൂടെ രാഷ്ട്രീയക്കാരും, കേരളമന്ത്രിമാരും കള്ളപ്പണസമ്പാദനവും, മുതലെടുപ്പിനുള്ള പ്രവർത്തനം നടത്തുന്നുവെന്ന കാര്യം നിഷേധിക്കുവാനും കഴിയുമോ? കേരളത്തിൽ നിന്ന് ഈ കഴിഞ്ഞ നാളിൽ ജർമ്മനിയിലെത്തിയ രണ്ടു മലയാളി വിദ്യാർത്ഥികളെ ഞാൻ കാണുകയുണ്ടായിഅവർക്ക് ഇപ്പോൾ നിലവിൽ ജർമ്മനിയിൽ താമസിക്കുവാനുള്ള വിസയുടെ പുതുക്കലിന് കുറെ പ്രശ്നമുണ്ടെന്ന്, അവർ പറയുന്നു. ഏജന്റുമാർ വഴി എത്തിയവർ ആയിരുന്നു, അവർ. അതുപോലെ അവരുടെ സ്വന്തജീവിതാവശ്യങ്ങൾക്കുള്ള പണത്തിനും പ്രശ്നങ്ങളുണ്ട് എന്നവർ പറഞ്ഞു. 

ജർമ്മനി പല വിദഗ്ദ്ധ തൊഴിലാളികൾക്കും വളരെ ആകർഷകമല്ല. വിദേശ വിദഗ്ദ്ധ തൊഴിലാളികൾ ഇപ്പോൾ ചില രാഷ്ട്രീയതീരുമാനങ്ങളിൽ വളരെ  ആശങ്കയോടെ പ്രതികരിക്കുവാനും തുടങ്ങിയിട്ടുണ്ട് എന്ന വാർത്തയുമുണ്ട്. അതുപോലെ കുടിയേറ്റവും പൗരത്വനിയമഭേദഗതികളും ലളിതമാക്കുന്നതിന്  സർക്കാരിന്റെ ചില നീക്കങ്ങളിൽ ആശങ്കയുണ്ട്. വിദേശികളായ വിദഗ്ദ്ധ തൊഴിലാളികളുടെ പ്രതികരണം കുറെ ആശങ്കകളുടെ സൂചനകൾ ആകുന്നു.  അതിങ്ങനെയാണ്: ഞങ്ങൾക്ക് ഇനി ജർമ്മനിയിൽ കൂടുതൽ സാദ്ധ്യതകൾ സൃഷ്ഠിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആളുകളേറെ വേഗത്തിൽ ഇവിടെ നിന്ന് വിട്ടു പോകും. പ്രതിബന്ധങ്ങൾ വളരെ ഉയർന്നതാണെന്ന് മാത്രമല്ല, ജർമ്മൻ ഭാഷ ഒരു ബുദ്ധിമുട്ടുള്ള ഭാഷയാണ്. ഇപ്പോൾ അന്ന് ജർമ്മനിക്കുണ്ടായിരുന്ന അന്നത്തെ സ്വാഗത സംസ്കാരത്തിന് പേര് കേൾക്കുന്നില്ല, ചില യോഗ്യതയുടെ അംഗീകാരം ഇപ്പോഴും ജർമ്മനിയിൽ വളരെ നിയന്ത്രിതമായി കൈകാര്യം ചെയ്യുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾ ഇന്ന് ഡോക്ടറായോ ഒരു എൻജിനീയറായോ വിദൂര വിദേശരാജ്യങ്ങളിൽ നിന്നു ജർമ്മനിയിലേയ്ക്ക് വരാൻ ആരാണ് ആഗ്രഹിക്കുന്നത് ?, അതേത്തുടർന്ന് അവരുടെ യോഗ്യതകൾ ജർമ്മനിയിൽ അംഗീകരിക്കപ്പെടില്ലെന്നും ജർമ്മൻ നിയമങ്ങൾ അനുസരിച്ചു നിങ്ങൾ വീണ്ടും യോഗ്യത നേടണമെന്നും കേൾക്കുന്നത്, ഇതെല്ലാം എങ്ങനെ  എത്രമാത്രം സ്വാഗതാർഹമാണ് എന്നത് പലരും ചിന്തിക്കുന്നു. ഇത് ആശങ്കകൾ നിറഞ്ഞ പ്രതികരണങ്ങൾ ആണ്. ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ.

രാഷ്ട്രീയക്കാർ ഒഴിവാക്കേണ്ട പൗരത്വ നിയമ ഭേദഗതി തർക്കം.

യാഥാർത്ഥ്യ ബോധമില്ലാത്ത  പ്രതീക്ഷകൾ ഉള്ളതും സംയോജനത്തെ വളരെ ഇടുങ്ങിയ രീതിയിൽ നിർവചിക്കുന്നതുമാണ് രാഷ്ട്രീയക്കാരുടെ വലിയ ഒരു തെറ്റ്. യൂറോപ്പിന് പുറത്തുനിന്നുള്ള കുടിയേറ്റത്തെ എതിർക്കുന്ന പലർക്കും ഒരു വ്യക്തിക്ക് തന്റെ ജീവിതകേന്ദ്രവും ഭക്ഷണ ഉറവിടവും സാദ്ധ്യതയും എവിടെ എന്ന ചോദ്യത്തെക്കാൾ കൂടുതലായി ഹൃദയത്തോടും അതിന്റെ  ഉത്ഭവത്തോടും കൂടി ബന്ധപ്പെടുത്തുന്നതായി തോന്നണംഏറെ വേഗത്തിൽ ജർമ്മനിയിലേക്ക് കുടിയേറാനും പൗരത്വം നേടാനും കഴിഞ്ഞ 50 വർഷത്തിന് ഇടയിൽ വളരെ ആളുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന കണക്കുകളുണ്ട്. ഈവിധ  നിയന്ത്രണം 2000 ന്റെ തുടക്കം മുതൽ വളരെ മാറിയിട്ടുണ്ടെങ്കിലും നിശ്ചിത ദേശീയതയെക്കുറിച്ചുള്ള ധാരണ ഇന്നും ജർമ്മനിയിൽ പലരുടെയും മനസ്സിൽ നിലനിൽക്കുന്നതായി തോന്നുന്നു

ജർമ്മനിയിൽ ഇന്ന് ഒരു ബഹു സാംസ്കാരിക സമൂഹമുണ്ട്. അതായത് അനേകം രാജ്യങ്ങളിൽനിന്ന് കുടിയേറിയവരുടെ സമൂഹങ്ങൾ. അവരിൽപ്പെട്ടവരായ  അഞ്ചിൽ ഒരാളുടെ, അല്ലെങ്കിൽ, കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും ഏതോ വിദേശത്തു ജനിച്ചവരാണ്. ഒരു ഇന്റഗ്രേഷന്റെ പ്രതീക്ഷ സഫലമാകുമോഴും "ജർമ്മൻകാരായിരിക്കുക"എന്നതിന്റെ കാലഹരണപ്പെട്ട ചില നിർവചനവും പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ ചുരുക്കം ചിലർ ജർമ്മനിയിൽ വരുവാനും അവിടെ ജീവിതകാലം മുഴുവൻ താമസം ആഗ്രഹിക്കുകയോ ചെയ്യുകയുള്ളൂ. നേരെമറിച്ചു, ഇന്നത്തെ രാഷ്ട്രീയക്കാർ ഒരു ഏകീകരണ പ്രക്രിയയുടെ ഒരു അവസാനത്തിൽ പൗരത്വം സ്ഥിരമായി സ്ഥാപിക്കുകയല്ല, മറിച്ച്, അത് ഒരു പ്രക്രിയയുടെ ഭാഗമാക്കുകയാണ്.

ജർമ്മനിയിലേയ്ക്കും കുടിയേറ്റങ്ങൾ വർദ്ധിക്കുന്നു.

ഒരാൾ മറ്റൊരു മറുനാട്ടിലേയ്ക്ക് തന്റെ ഭാവി ജീവിതം തൊഴിൽപരമായിട്ട്  ബന്ധപ്പെടുത്തി കെട്ടിപ്പടുക്കുവാനുള്ള പ്രാഥമിക ചിന്തയുടെ ആരംഭത്തിൽ പല വിഷമഘടകങ്ങളും മുൻകൂട്ടി കാണുന്നില്ല. അടിസ്ഥാനപരമായ ഉറച്ച ഒരു മാനസികാവസ്ഥയിലെ മാറ്റം, കൂടുതൽ വിശാലത, അനിവാര്യമാണ്. വിശാല ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുടിയേറ്റങ്ങളോടുള്ള കൂടുതൽ തുറന്ന സമീപനം എന്നിവ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ഭാവിക്കും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെയെല്ലാം ജീവിതകാലത്തെ വലിയ വെല്ലുവിളികളെ അതിജീവിക്കാൻ എങ്ങനെ കഴിയുമെന്നുമുള്ള ചില ആന്തരിക ചോദ്യത്തിനും ഏറെ അത്യന്താപേക്ഷിതമാണ്‌ ഓരോ കുടിയേറ്റ കാര്യങ്ങളിൽ നാമെന്താണ് പ്രതീക്ഷിക്കുന്നതെന്ന പ്രധാനപ്പെട്ട ചോദ്യം. ഇത് വളരെ പ്രാധാന്യമേറുന്നു. ജർമ്മനിയിലേക്കുള്ള കുടിയറ്റങ്ങളുടെ എണ്ണം ഏറെ വർദ്ധികൊണ്ടിരിക്കുന്നുവെന്ന് സർക്കാർ തലത്തിലുള്ള വാർത്തകൾ വരുന്നു. എന്തായാലും വളരെ വൈകുന്നതിന് മുമ്പുതന്നെ സമൂഹവും ജർമ്മനിയുടെ സമ്പത് വ്യവസ്ഥയുടെ കാര്യങ്ങളും നിരീക്ഷിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ മനസ്സിലാക്കി ബോധവാന്മാരാകണമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് വർഷം തോറും ലക്ഷക്കണക്കിന് ആളുകൾ മറുനാടുകളിൽ കുടിയേറുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്ന് നിരവധി ആയിരം യുവജനങ്ങൾ കേരളം വിട്ട് മറുനാടുകളിൽ ജീവിതം കണ്ടെത്തുകയാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാമൂഹിക മാറ്റങ്ങൾക്കെല്ലാം  ഉത്തരവാദികൾ കേരളത്തിലെ സർക്കാർ തലപ്പത്തിരിക്കുന്നവരുടെ കടുത്ത അഴിമതിയുടെയും അവരുടെ ഏകാധിപത്യമനോഭാവത്തിന്റെയും ദുരന്ത ഫലങ്ങളാണ്. അതിനാൽ എന്താണ് നാമറിയേണ്ടത്? ഇന്ന് ആഗോളതലത്തിൽ ഉണ്ടാകുന്ന ഏതൊരു കുടിയേറ്റത്തിന്റെയും യാഥാർത്ഥകാര്യങ്ങളിലേയ്ക്ക് ഉണ്ടായിരിക്കേണ്ടതായ ഏതൊരാളിന്റെയും മാനസികമായ ശക്തി സ്വയം കൈവരിക്കേണ്ടതിന്റെ ആവശ്യകതയാണ് കാണേണ്ടത്. //-    

 *********************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************