Dienstag, 6. Dezember 2016

ധ്രുവദീപ്തി: Politics // ഇന്ത്യയുടെ പൈതൃകം പന്താടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിഴച്ചു. // George Kuttikattu

ഇന്ത്യയുടെ പൈതൃകം പന്താടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിഴച്ചു.


George Kuttikattu 



ചരിത്രം ഒന്നൊന്നായി മാറ്റങ്ങൾക്ക് വിധേയമാകുന്നു.

Mahatma Gandhi (R), 
Rabindra Nath Tagore(l)
രു മഹാസാമ്രാജ്യ ശക്തിയോട് പൊരുതി, ഇന്ത്യൻ ജനത അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ബക്കിംഗാമി ലേയ്ക്ക് വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യം കിട്ടി. ജനകീ യ ഭരണം വന്നു. എന്നിട്ടും എന്തിനൊക്കെയോ വേണ്ടി ഇന്നും സമരങ്ങൾ തുടരുകയാണ്, ഒരായിരം സമരങ്ങൾ. വിദ്യാർത്ഥികളുടെ, യുവജനങ്ങളുടെ, കർഷകരുടെ അവകാശങ്ങളുടെ, ചൂഷണത്തിനും അഴിമതിക്കുമെതിരെ, രാഷ്ട്രീയമുഷ്ടിപ്രകടനങ്ങ ൾ, വിലവർദ്ധനവു, നികുതി വർദ്ധനവിനു എതിരെ യുള്ള പ്രതിഷേധസമരങ്ങൾ, സ്ത്രീസ്വാതന്ത്ര്യത്തി ലെ അവകാശനിഷേധത്തിനും പീഡനങ്ങൾക്കുമെ തിരെയുള്ള സമരങ്ങൾ, കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സമര ങ്ങൾ, ഇങ്ങനെ നിരവധി സമരങ്ങൾ ആണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ഇനി ആവശ്യമില്ല. അതുപക്ഷെ ആരോട്, എന്തിനു വേണ്ടിയാണ് ? ഇപ്പോഴിതാ ഇന്ത്യൻ ജനതയുടെ നേർക്ക് ഒറ്റരാത്രികൊണ്ട് അവരെയെല്ലാം യാതൊരു  സമാന്തരസംവിധാനമില്ലാതെ ദരിദ്രനാരായണന്മാരാക്കി മാറ്റിയ പ്രധാനമന്ത്രിയുടെ നോട്ടു നിരോധന ഉത്തരവുണ്ടാക്കിയ ഗുരുതരസാമൂഹ്യ ജീവിത പ്രതിസന്ധി സമാനതയില്ലാത്ത ജനദ്രോഹമാണ്..അതാകട്ടെ അത്ര പെട്ടെന്ന് അവയെ മനസ്സിലാക്കാൻ കഴിയാത്ത പ്രതിസന്ധിയായിത്തീർന്നു . അതേക്കുറിച്ചാണ് നാമൊക്കെ  വീണ്ടുവിചാരം ചെയ്യേണ്ടത്.

ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയവുമായി പൊതുവെ ബന്ധപ്പെട്ടുതുടങ്ങിയത് ചരിത്രം കുറിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരം മുതലാണ്‌.വിധിനിർണ്ണായകമായ  ആ സമരത്തിൽ ചില വ്യവസ്ഥകൾക്ക് വിധേയമായി പങ്കെടുക്കാൻ മഹാത്മ  ഗാന്ധിജി അവരെ അനുവദിച്ചു. ജനങ്ങൾ അഹിംസയുടെ മാർഗ്ഗം ഒരിക്കലും കൈവെടിയരുതെന്നതായിരുന്നു പ്രധാന വ്യവസ്ഥ. പ്രബുദ്ധരായ എല്ലാ ജന വിഭാഗങ്ങളെയും, അതായത്, വിദ്യാഭ്യാസ വിദഗ്ധർ, തത്വശാസ്ത്രജ്ഞർ, മറ്റു ചിന്തകരും സാഹിത്യകാരന്മാരും, ധനതത്വശാസ്ത്രജ്ഞർ,  രാജ്യത്തെ എല്ലാ  സാമൂഹ്യസാംസ്കാരിക പരിഷ്ക്കർത്താക്കൾ, വിദ്യാർത്ഥികൾ, യുവാക്കൾ, വിവിധ ആത്മീയ- മത- വിശ്വാസികൾ, കർഷകർ- പൊതുവെ സ്ത്രീകളും പുരുഷന്മാരും - ഒരു സ്വതന്ത്ര ഇന്ത്യയുടെ നിർമ്മാണ പ്രക്രിയയ്ക്ക് വേണ്ടിയ പങ്കാളികളാകുക എന്ന ആ ദേശീയ ആശയസമരത്തിൽ നിന്ന് അവരെ മാറ്റി നിറുത്തുക സാധ്യമല്ലെന്നും ഗാന്ധിജിക്ക് തോന്നിയിരിക്കണം.

മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആവേശകരമായ ഒരദ്ധ്യായം തന്നെ അന്നത്തെ ജനങ്ങൾ എഴുതിച്ചേർത്തു. സ്വർണ്ണലിപികളിൽ അവയെ  ചരിത്രത്താളിൽ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്നത്തെ യുവ സേനാനികളാ യിരുന്നവരിൽ പലരും നവ ഇന്ത്യയുടെ ഭരണകർത്താക്കളുമായിരുന്നു. മാതൃ ഭൂമിയുടെ ഭാഗധേയം കരുപ്പിടിപ്പിച്ചു കൊണ്ടുവന്നവരായിരുന്നവരെല്ലാം. ആദർശസമരം ചെയ്ത മണ്മറഞ്ഞുപോയ ആ തലമുറയ്ക്ക് ഇന്നുള്ള പുതിയ തലമുറയെ നേരിടേണ്ടി വന്നിരിക്കയാണ് എന്നത്  നാമെല്ലാം കാണുന്ന പച്ച യാഥാർത്ഥ്യം തന്നെ. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചരിത്രം ഒന്നൊന്നായി മാറ്റങ്ങൾക്ക് വിധേയമാകുന്നു.

ഒരു വസ്തുതയിതാണ്:  ഭരണാധികാരികൾ നിശ്ചിതകാലത്തെയ്ക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ടവർ ആണല്ലോ. അവർ അപഥ സഞ്ചാരം ചെയ്‌താൽ തെരഞ്ഞെടുപ്പിലൂടെ അവരെ സ്ഥാനഭ്രുഷ്ടരാക്കാം. നിറഞ്ഞു കവിഞ്ഞ ഓരോരോ ആരോപണങ്ങളാൽ ജനപ്രതിനിധിയോ മന്ത്രിയോ ആകട്ടെ അവർ നിയമത്തിന്റെ മുൻപിൽ വിധിക്കപ്പെടാം. അതിന് നമ്മുടെ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയതലത്തിലുള്ളവരെ നേരിട്ട ഇത്തരം അനുഭവങ്ങളും കാരണങ്ങളൊമൊന്നും അത്ര പഴയ കാര്യങ്ങളല്ല.  

ഇന്ത്യയിലെ ജനങ്ങൾ താരതനമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുന്നതായ രാഷ്ട്രീയ കക്ഷികളെ വീണ്ടും അധികാരത്തിലേറ്റുക സാധാരണമാണ്. മദ്രാസിൽ ഡി. എം. കെയുടെ വിജയം ഒരുകാലത്ത് ഒരു ഇന്ത്യയിൽ പ്രസിദ്ധ  ഉദാഹരണമായിരുന്നു. ഇനിയുള്ള കാലം മുതൽ ഇന്ത്യയിൽ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന വിശ്വാസമാണ് സകലർക്കും ഉണ്ടായിരുന്നത്. മറിച്ചൊരു അവകാശവാദം പോലും പുറപ്പെടുവിക്കാൻ മൃഗീയ ഭൂരിപക്ഷം ലഭിച്ചിരുന്ന ഭരണകക്ഷി പോലും ധൈര്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനതലത്തിൽ മറ്റു കക്ഷികളുമായി വിശാല തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കുവാൻ തയ്യാറായ പശ്ചാത്തലവും ഉണ്ടായത്.

എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രഗതി മാത്രമല്ലാ, ഇന്ത്യൻ ജനകീയ- 
രാഷ്ട്രീയ തത്വ ശാസ്ത്രത്തിലെ ചിരന്തനങ്ങളായ ആദർശങ്ങളെപ്പോലും അതിശയിപ്പിച്ച്‌ ചരിത്രംപോലും പകച്ചുനിന്ന ഒരു പൊതുതെരഞ്ഞെടുപ്പ് ആയിരുന്നു, ശ്രീമതി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ തിരിച്ചുവരവിന് കാരണം ആക്കിയത്. രാ ഷ്ട്രീയക്കാരുടെയും അല്ലാത്തവരുടെയും എല്ലാ പ്രതീക്ഷകളെയും ഭാവി സ്വ പ്നങ്ങളെയും തലകീഴായി മറിച്ചു. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇത്രയേറെ അത്ഭുതകരമായ ഒരു മഹാവിജയം ലഭിക്കുമെന്ന യാത്ഥാർത്ഥ്യത്തെ അന്നത്തെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തകരിൽ പോലും ഉൾക്കൊള്ളുവാൻ തീർത്തും കഴിഞ്ഞിരുന്നില്ല. എന്നാൽ മൻമോഹൻ സിംഗിന് ശേഷം അധികാരത്തിലെത്തിയ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയെ രണ്ടാമതൊരു തിരിച്ചുവരവിന് വീണ്ടും ജനങ്ങൾ വോട്ടു ചെയ്തു. പക്ഷെ, യോഗ്യതയില്ലാത്തയാളായി ജനം കുറഞ്ഞനാൾകൊണ്ട് മനസ്സിലാക്കി വെറുത്തു തുടങ്ങിക്കഴിഞ്ഞുവെന്നത് ഒരു പച്ച യാഥാർത്ഥ്യമാണ്. 

1947 മുതൽ ഇന്ത്യയുടെ പ്രധാന മന്ത്രിമാർ.

#NameFromToParty
1Jawaharlal Nehru15. August 194727. Mai 1964Indian National Congress
interimGulzarilal Nanda27. Mai 19649. Juni 1964Indian National Congress
2Lal Bahadur Shastri9. Juni 196411. Januar 1966 Indian National Congress
interimGulzarilal Nanda11. Januar 196624. Januar 1966Indian National Congress
3Indira Gandhi24. Januar 196624. März 1977Indian National Congress
4Morarji Desai24. März 197728. Juli 1979Janata Party
5Chaudhary Charan Singh28. Juli 197914. Januar 1980Janata Party

Indira Gandhi (2. Amtszeit)14. Januar 198031. Oktober 1984 (i              Indian National Congress
6Rajiv Gandhi31. Oktober 19842. Dezember 1989Indian National Congress
7Vishwanath Pratap Singh2. Dezember 198910. November 1990Janata Dal
8Chandra Shekhar10. November 199021. Juni 1991Janata Dal
9P. V. Narasimha Rao21. Juni 199116. Mai 1996Indian National Congress
10Atal Bihari Vajpayee16. Mai 19961. Juni 1996Bharatiya Janata Party
11H. D. Deve Gowda1. Juni 199621. April 1997Janata Dal
12Inder Kumar Gujral21. April 199719. März 1998Janata Dal

Atal Bihari Vajpayee (2. Amtszeit)19. März 199822. Mai 2004Bharatiya Janata Party
13Manmohan Singh22. Mai 200426. Mai 2014Indian National Congress
14Narendra Modi26. Mai 2014
Bharatiya Janata Party


Constituent Assembly of India 1946-
Sardar V. Patel, K. M. Munshi 
കാലിയാക്കപ്പെട്ട സ്വർണ്ണച്ചെപ്പ് പോലെ യാണ് 1947- ൽ   ഇന്ത്യാക്കാരന്റെ കൈ യ്യിലേയ്ക്ക് ഇംഗ്ലീഷുകാർ ഇന്ത്യയെ തിരിച്ചു നല്കിയത്. വ്യവസായ മാന്ദ്യം, ഭക്ഷ്യക്ഷാമം, ദുസഹമായ നികുതി വർ ദ്ധന, നിത്യോപയോഗസാധ നങ്ങളുടെ അനിയന്ത്രിത വിലവർദ്ധന, അഴിമതി, കോഴപ്പണം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, നിയമവാഴ്ചയുടെ തകർച്ച, അന്ത:ച്ഛിദ്രം എന്നിങ്ങനെ ഇക്കാലത്തെ   ദുസ്ഥിതി ക്ക് തുല്യമായ പലതും ഇന്ത്യൻ ജനത യ്ക്ക് അന്നും നിരത്തി കാണിക്കുവാൻ കഴിയുമായിരുന്നു.

ആദരവ് നേടിയെടുത്തവർ.

അന്ത്യം കാണാത്ത കെടുതികൾ നിത്യേന നേർക്ക് നേർ അനുഭവിക്കുകയും ചെയ്ത അതേ ജനങ്ങൾ തന്നെ ഇന്ദിരാ ഗാന്ധിയെ മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റി. അന്നും ഇന്നും ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപരമായിട്ടുള്ള അംഗീകാരവും വിജയവും ആയിരുന്നെന്നു ജനങ്ങൾ പറയുന്നു. അതുപക്ഷെ തികച്ചും അവരുടെയും ജനങ്ങളുടെയും മാത്രമുള്ള  വിജയമായിരുന്നെന്ന് പറയാം. ഒരർത്ഥത്തിൽ അത് തികച്ചും ശരിയാണെന്ന് നാം സമ്മതിച്ചേ തീരൂ. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന് മുമ്പിൽ ഭരണകക്ഷിപോലും അന്ന് നിഷ്പ്രഭമായിത്തീർന്നു. ദേശീയനേത്രു ത്വത്തിലേയ്ക്കുള്ള കുതിച്ചോട്ടം ലോകത്തിലെ തന്നെ ഉരുക്കുവനിതയെന്ന പേരിനുപോലും അർഹയാക്കി.

Mrs. Indira Gandhi
ഇതുപറയുമ്പോൾ ഒരു യാഥാർത്ഥ്യം ഇവിടെ ഉപേ ക്ഷിക്കുന്നതും ഉചിതമല്ല. അതിങ്ങനെ: വ്യക്തിപ്ര ഭാവത്തിൽ ഇന്ത്യയുടെ എല്ലാ ആദരവും നേടിയെ ടുത്തവരായിരുന്നു, മഹാത്മാ ഗാന്ധിയും ഇന്ദിരാ ഗാന്ധിയും, സർദാർ വല്ലഭായി പട്ടേലും, ജവഹർ ലാൽ നെഹ്രുവും, മൻമോഹൻ സിംഗും രവിന്ദ്ര നാഥ് ടാഗോറുമൊക്കെ എന്ന് ഇന്ത്യയുടെ രാഷ്ടീയ  ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന ഒരു സാധാരണ ഇന്ത്യൻ പൌരൻ പൊതു തെരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ   പ്രധാന മന്ത്രിയായി. ഇവിടെ ഒരു പ്രസക്ത ചോദ്യമുദിക്കുന്നുണ്ട്. അതെങ്ങനെ? തീർച്ചയായും അവരുടെ പിന്നിലുള്ള രാഷ്ട്രീയ കക്ഷികൾ ആയിരുന്നില്ല. ഇവരിൽ ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്നതു, അതുപക്ഷെ ഒരു മാറ്റത്തിന് വേണ്ടി ഏറെ ദാഹിച്ചിരുന്ന ഇന്ത്യയിലെ സാധാരണ ജനകോടികൾ തന്നെയായിരുന്നു. ഇപ്രകാരം കലവറ ഇല്ലാത്ത പിന്തുണനൽകിയതും, ഇതേ ജനങ്ങൾ തന്നെ. ഇനി എന്ത് ചെയ്യേണ്ടതുണ്ട് എന്നതിന്റെ പേരിലാണ് നരേന്ദ്ര മോഡിക്ക് ജനങ്ങൾ മാൻഡെറ്റ് നൽകിയത്. അത്പക്ഷെ, അതേ ജനങ്ങളെയാകെ അദ്ദേഹം നിരാശരാക്കി.

രണ്ടാമതൊരു തിരിച്ചുവരവിന് യോഗ്യതയില്ലാത്തയാളായി.

നരേന്ദ്ര ദാമോദർദാസ് മോദി .
ഇന്ത്യയിൽ സംഭവിച്ച നരേന്ദ്ര- (മോഡി ) ജാലം ഒരു രാഷ്ട്രീയസൂര്യഗ്രഹണമെന്ന  പോലെ മറ്റു ലോകരാജ്യങ്ങളിൽ യാതൊ രു ചലനങ്ങളും സൃഷ്ടിച്ചില്ല. അത് പക്ഷെ, ഇന്ത്യയിൽ ഇനിയുള്ള കാലം തങ്ങളെക്കൂ ടാതെ രാജ്യം ഭരിക്കാനാവില്ലെന്ന ഒരഹ ന്തമനോഭാവം മോദി സർക്കാറിനും അവ രുടെ പിന്നണിഗായകർക്കും ഉണ്ട്. പ്രതി പക്ഷത്തിന്  കിട്ടിയതോ, തകർന്നു വീണ ചില ദു:സ്വപ്നങ്ങളാണ്.. എന്നാലിപ്പോൾ രാജ്യം ഭരിക്കാൻ മാത്രമല്ല മോദിക്ക് ഈ വിജയം. ഇന്ത്യയിൽ ജനാധിപത്യം ആണ്. അത് ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ കക്ഷിയോ അല്ല, ജനാധിപത്യം ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉറച്ച ഇച്ഛാശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല അത്. ഇതുവരെ നമു ക്ക് ഉണ്ടായിരുന്ന ഭരണസംവിധാനമാകട്ടെ ഇന്ത്യയെ എങ്ങുമെങ്ങും മുമ്പിൽ  എത്തിക്കാൻ പര്യാപ്തമായിരുന്നില്ലെന്നു ജനം കരുതി. ഏതിലും സമൂലമായ രാഷ്ട്രീയമാറ്റം പൊതുവെ ഇന്ത്യയിൽ സാധിതമാക്കുമെന്ന നരേന്ദ്ര മോഡി യുടെ വാഗ്ദാനം മുഖവിലയ്ക്ക് അവർ സ്വീകരിച്ചു. അതുപക്ഷേ എല്ലാവിധ  പ്രതീക്ഷകളെയും ജനാധിപത്യ മര്യാദകളെയും ചവുട്ടിമെതിച്ചുകൊണ്ടു ഇന്ത്യൻ ജനതയുടെ അടിസ്ഥാന മൗലീകാവകാശങ്ങളെയാണ് നരേദ്രമോദി തടവിലാക്കിയത്. മാറ്റത്തിന് വേണ്ടിയുള്ള സാഹചര്യം ക്രമപ്പെടുത്തുവാൻ ആഗ്രഹിച്ച ഇന്ത്യൻ ജനത അതോടെ വഞ്ചിക്കപ്പെട്ടു. മൌലീക അവകാശ സംരക്ഷണവും അതിലേറെയായി ദാരിദ്ര്യത്തിൽനിന്നും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള മോചനമാണ് ജനം ആഗ്രഹിച്ചത്. അതു പക്ഷേ വേലിതന്നെ വിളവ് തിന്ന അനുഭവം ജനങ്ങൾ കണ്ടു. ഇന്ത്യയിലെ ഒരു മില്യാർഡനിലേറെ ജനങ്ങളുടെ പ്രതീക്ഷകളുടെ നേർക്ക്ള്ള കടുത്ത ഭീഷ ണിയായി ഏകാധിപത്യത്തിലേയ്ക്ക് കടക്കാനും ഇന്ത്യയുടെ പ്രധാനമന്ത്രി  നരേന്ദ്രമോദി വഴിയൊരുക്കുകയാണ്. 

ജനാധിപത്യ വ്യവസ്ഥിതിയിൽ മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കുന്ന രാഷ്ട്രീയ കക്ഷികളെ അധികാരത്തിലേറ്റുക തികച്ചും സ്വാഭാവികമാണ്. അതുപക്ഷേ 
Protest against Government  
ജനങ്ങളുടെയെല്ലാം നിത്യവുമുള്ള വ്യാകുലങ്ങൾ ക്ക് അടിസ്ഥാനമില്ലയെന്നു കരുതേണ്ടതില്ല. ഇതിൽ പ്രധാനപ്പെട്ടത്, ജനങ്ങളിലുണ്ടാകേണ്ട സാമ്പത്തിക ഭദ്രതയാണ്. ഉത്പാദിപ്പിക്കുന്ന കാർഷിക-വ്യാവസാ യിക ഉത്പന്നങ്ങൾക്ക് വിപണിയിൽ പരാജയം വ ന്നിരിക്കുന്നുവെന്നും നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം ജനജീവിതം ദുഷ്കകരമാക്കിയെന്നും പൊതുവെ തെളിഞ്ഞു കഴിഞ്ഞു. കടക്കെണിയിൽ , ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തുവാൻ ശമ്പളവർദ്ധന- അതേസമയം, ശമ്പളം ക്രമമായി കൊടുക്കുവാൻ ഖജനാവിൽ പണമില്ലെന്ന് സർക്കാർ, കർഷകരുടെ നിലവിളി വെറും വനരോദനം, അനാവശ്യ നികുതി വർദ്ധനവ്, വ്യവസായമാന്ദ്യം, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലവർദ്ധന വ്, കൊലപാതകരാഷ്ട്രീയം, ഇപ്പോഴുള്ള സർക്കാരിന്റെ കെടുകാര്യസ്ഥത യിൽ ജനം പകച്ചു നില്ക്കുകയാണ്. എന്തിനു വേണ്ടിയാണ് സർക്കാർ  നില കൊള്ളുന്നത് എന്ന് സാമാന്യ ജനങ്ങൾക്ക്‌ മനസ്സിലാകുന്നില്ല. ഇവയ്‌ക്കെല്ലാം പുറമെയാണ് നരേന്ദ്രമോദിയുടെ നോട്ടു നിരോധനം കൊണ്ട് വള്ളിയും കയ റുമില്ലാതെ ജനങ്ങളെ പിടിച്ചു കെട്ടിയത്. ജനങ്ങൾക്ക് കിട്ടിയ ആദ്യത്തെ വെള്ളിടിയാണ്..

സ്വന്തം ബാങ്ക് അകൗണ്ടിൽ നിന്നും നിത്യാവശ്യത്തിനുള്ള പണമെടുക്കാൻ സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ അറിയുന്നു, ബാങ്കിൽ പണമില്ല! അവിടെയാണ് ജനങ്ങൾ നിരാശരായി നിൽക്കുന്ന അതിദയനീയരംഗം ഇന്ന് ഞാൻ കണ്ടത് . യാതൊരു സമാന്തര സംവിധാനങ്ങളും തയ്യാറാകാതെ പ്രധാനമന്ത്രി ഒരു ഓർഡിനൻസിലൂടെ 500-1000 രൂപ നോട്ടുകളുടെ അപ്രതീക്ഷിത നിരോധനം നടത്തിയതിന്റെ തിക്തഫലം അനുഭവിച്ചുതുടങ്ങിയത് ആരായിരുന്നു?  നിരപരാധികളായ പാവം ജനങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ജനതയെ വെറും പിച്ചക്കാരെപ്പോലെ കരുതുന്നു എന്നാണു എനിക്കപ്പോൾ  തോന്നിയത്. "വല്ലതും തരണേ, സാറേ" എന്നുപറയുന്ന പിച്ചക്കാരെപ്പോലെ ബാങ്കുകളുടെ കൗണ്ടറുകൾക്ക് മുൻപിൽ ജനങ്ങൾ കാത്തിരിക്കുന്നു, പണം കിട്ടാൻ! ഈ രംഗം പ്രതിഷേധാർഹം തന്നെ. ഞാനും പണം കാത്തിരിക്കുന്ന  അവരിലൊരാളായിരുന്നു. ഇത്രയും കഷ്ടനഷ്ടങ്ങൾ സഹിക്കാൻ ജനം എന്ത് തെറ്റുചെയ്തു? തെറ്റുകൾ ചെയ്യുന്ന ഭരണാധികാരികളെ നാം തിരിച്ചറിയണം, തിരുത്തണം, അതുമല്ലെങ്കിൽ അവരെ നിയമത്തിനു മുന്നിൽ ജനങ്ങൾ കൊണ്ടുവരണം. ഇന്ത്യയിൽ ഒരിക്കലും ഏകാധിപതി വേണ്ടായെന്നു ജനം നിശ്ചയിക്കണം.

 പരാജയപ്പെട്ട സാമ്പത്തിക നയം. 

ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തിക നയം പരാജയപ്പെട്ടു, അതല്ലെങ്കിൽ ഒരു ജനവിരുദ്ധ ഫാസിസ്റ്റ് പരിഷ്ക്കാരം ഉദ്ദേശിക്കുന്നു എന്നു അതിനെ കാണാം. കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും നേരിടുവാൻ ഇപ്രകാരമുള്ള ജനങ്ങളെ കഷ്ടത്തിലാക്കുന്ന നോട്ടു നിരോധനമോ ഒന്നും പ്രായോഗികമല്ല. ഭൂനികുതി വർദ്ധിപ്പിച്ചല്ല പണം കാണേണ്ടത്, വീട്ടുനികുതി ഊറ്റി എടുത്തല്ല സർക്കാരിന്റെ ഖജനാവു നിറയ്ക്കേണ്ടത്.   ജനങ്ങളോട് പറഞ്ഞത്‌ ഒന്ന്, മന്ത്രിമാർ പ്രഖ്യാപിക്കുന്നതും തീരുമാനിച്ചതും വേറൊന്നു.! ജനത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ ഒറ്റയാൻ പോക്കും തീരുമാനവും ഫാസിസ്റ്റ് നടപടിയാണ്.

ഡൽഹിയിൽ ഒരു  പാർലിമെന്റുണ്ട്.  സഭാസമാജികരായ കുറെ ആനകളും, കടുവകളും, സിംഹങ്ങളും ഏറ്റുമുട്ടുന്ന ഘോരവനമായി അവിടം നോട്ടു നിരോധന രീതിയെ പ്രതിഷേധിച്ചു മാറിയിരിക്കുന്നു. സർക്കാർ നയം അപഹാസ്യമാണ്, അത് നിരുപാധികം തിരുത്തേണ്ടതാണ്.  ജന ങ്ങളെയെല്ലാം  നോട്ടു നിരോധനത്തിലൂടെ അഭയാർത്ഥികളാക്കിമാറ്റി വേണോ സർക്കാർ നേരായ പണം ഉണ്ടാക്കേണ്ട മാതൃക കാണിക്കേണ്ടത്? പാർട്ടിസമ്മേളനങ്ങൾ നടക്കുമ്പോൾ മാത്രം  ജനങ്ങൾ ഈ രാഷ്ട്രീയക്കാരുടെ അമ്മാവന്മാരും, സഹോദരങ്ങളും അമ്മായിമാരും അനന്തിരവന്മാരുമാണ്. അവരുടെ മുന്നിൽ കാര്യം കണ്ണീർപൊഴിച്ചുകൊണ്ട്‌ പ്രസംഗിക്കും. ജനങ്ങളെ പൊന്നാടയിട്ടു ആദരിക്കും. ഈ നാടകങ്ങൾ എന്തിന് വേണ്ടിയായിരുന്നു വെന്ന് ബോദ്ധ്യപ്പെട്ടത്‌ ഇപ്പോൾ  കൊടും ചതിയിൽപ്പെട്ടപ്പോൾ മാത്രമാണ്.


The 60th Anniversary of Lok sabha
ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ വളർച്ചയ്ക് അടിസ്ഥാന ഘടമായിരിക്കേണ്ടിയിരുന്ന വലിയ വ്യവസായ സംരഭങ്ങൾക്കും അവിടെ വിദ്യാസമ്പന്നരായവർക്കു വേണ്ടി അർഹമായ തൊഴിൽ സാഹചര്യവും ഒരുക്കാതെ, അഴിമതി നിവാരണ ത്തിന്റെ പേരിൽ ജനങ്ങളെയെല്ലാം ഞെക്കിപ്പിഴിഞ്ഞു എടുക്കാമെന്ന സാമ്പത്തിക രാഷ്ട്രീയ നയം മാതൃകാപരമോ  വിവേകപൂർവ്വമായ തോ അല്ല. ഇപ്പോഴുള്ള    മോദി സർക്കാരിന്റെ പുതിയ സാമ്പത്തിക നയം വന്നു കഴിഞ്ഞ നാളുമുതൽ ചിന്തിക്കുവാൻ വകതരുന്ന കാര്യങ്ങളോരോന്നു തെളിഞ്ഞു തുടങ്ങി. 

യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്തെ സമ്പത് വ്യവസ്ഥയെ ശരിക്കും മനസ്സിലാക്കിയശേഷം ഒരു ദീർഘകാല സാമ്പത്തിക പദ്ധതിയിലുറച്ച സാമ്പത്തിക ബജറ്റിനെയാണ് അവതരിപ്പിക്കുന്നത്. അല്ലാതെ രാജ്യം പ്രതിസന്ധിയലാകുന്ന സമയം വരുമ്പോൾ ഉടൻ വെളിപാടുണ്ടായി ഉടനെ അപ്രിയകരമായ പ്രസ്താവനകളും നിമിഷവേഗനിർമ്മിതനിയമങ്ങളും ഉണ്ടാക്കി ജനങ്ങളിൽ അസ്വസ്തത യുണ്ടാക്കുന്ന പതിവില്ല.   സാമ്പത്തിക ചുഴിയിൽപെട്ട് ജനജീവിതം മുങ്ങിത്താഴുമ്പോൾ സർക്കാർ ചെയ്തത് നോട്ടുനിരോധനത്തിലൂടെ ജനങ്ങളുടെ നടുവിന് പ്രഹരം എല്പ്പിക്കുകയായാണല്ലോ . മറ്റു രാജ്യങ്ങൾ ഇത്തരം പ്രതിസന്ധികളെ നേരിടുന്ന രീതി സർക്കാർ കണ്ടുപഠിക്കണം. കടലിൽനിന്നെത്തുന്ന തിരമാലകളുടെ മനോഹാരിത ആസ്വദിച്ചു എല്ലാദിവസവും വിദേശത്തേയ്ക്ക് പറന്നു ചേക്കേറി ഇന്ത്യൻ ജനതയെ ദ്രോഹിച്ച പ്രധാനമന്ത്രിയുടെ      സാമ്പത്തിക വികസന  പദ്ധതി, അതാകട്ടെ ജനങ്ങളെ ഒട്ടും ബുദ്ധിമുട്ടിക്കാത്ത സമാന്തര സാദ്ധ്യതകൾ കാണാതെ സർക്കാർ തയ്യാറാക്കുന്ന ഭരണരീതി രീതി ജനകീയമല്ല. ജനഹിതമായിരിക്ക ണം അവയുടെ കാതൽ.

പ്രവാസീ ഭാരതീയർ നല്കിയ സംഭാവനകൾ വളരെ വലുതാണ്.

പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്ന നയം തീർത്തും വിമർശനം അർഹിക്കുന്നതാണ്. ജന്മനാടിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രവാസീ ഭാരതീയർ നല്കിയ സംഭാവനകൾ വളരെ വലുതാണ്. പക്ഷെ അതിനു തക്ക അംഗീകാരം ഇന്ത്യ നൽകിയില്ല എന്ന വികാരം പ്രവാസി ഇന്ത്യാക്കാരുടെ മനസ്സ് ഇപ്പോൾ നടത്തിയ നോട്ടു നിരോധനം എന്ന സാഹസിക പ്രഖ്യാപനത്തെക്കുറിച്ചു  പറയുന്നുണ്ട്. സ്വന്തം മാതൃരാജ്യത്ത് തൊഴിൽ ചെയ്യുവാൻ സൗകര്യമൊരുക്കാത്ത സർക്കാരിന്, ജീവിതമാർഗ്ഗം സ്വയം തേടിപ്പോയിട്ടുള്ള എല്ലാ പ്രവാസീ ഇന്ത്യാക്കാരെയും നിയമപരമായി ശ്രദ്ധ നല്കി സംരക്ഷിക്കാൻ ഇതുവരെ കഴിഞ്ഞില്ല. മാനുഷിക പരിഗണനപോലും നൽകുന്നതിൽ തികച്ചും പരാജയപ്പെട്ടു. മറ്റു വിദേശ രാജ്യങ്ങളിലെ പൌരന്മാരുടെ ഓരോ കാര്യങ്ങളിലും ആവശ്യങ്ങളിലും മാതൃരാജ്യങ്ങളിലെ സർക്കാർ എന്തുചെയ്യുന്നുവെന്ന് പോലും ഇവർ ശ്രദ്ധിക്കുന്നില്ല. കേരള-കേന്ദ്ര മന്ത്രിമാർക്കു വേണ്ടത് പ്രവാസിയുടെ വയറു മുറുക്കി മിച്ചം വയ്ക്കുന്ന പണം മാതം. നിക്ഷേപങ്ങൾ! അവനതു നിത്യാവശ്യങ്ങൾക്കായി പണമെടുക്കാൻ ബാങ്കുകളിൽ എത്തുമ്പോഴാണ് പാൻ കാർഡു മുതൽ മരണസട്ടിഫിക്കറ്റ് വരെ വേണം എന്നറിയുക. നോട്ടു നിരോധനം വഴി പ്രവാസി ഇന്ത്യാക്കാരെയാണ് ഏറെ ചുറ്റിച്ചത്.

ഭരിക്കുന്ന സർക്കാർ തന്നെ പ്രഖ്യാപിച്ചു, പ്രവാസീ മലയാളികളെ കൂട്ടി ഒരു സാമ്പത്തിക പദ്ധതി രൂപപ്പെടുത്തുമെന്ന്. എന്താണത്? ഇതിനും പണം കിട്ടാൻ പ്രവാസികൾ വേണം. കപടരാഷ്ട്രീയ നേതൃത്വത്തിന് വീണുകിട്ടുന്ന സുവർണ്ണാവസരമാണ് പ്രവാസീമലയാളികൾക്ക് ഇത്തരം പുകഴ്ച്ചയുടെ തലോടൽ നല്കുന്നരീതിയുടെ പശ്ചാത്തലം. പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ നിയമസഭയുടെയും  - മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഈ രാഷ്ട്രീയ തൊഴിലാളികൾക്ക് ഈ പ്രവാസികൾ അന്യരാണ്, വിദേശിയനാണ്, അവനു വോട്ടവകാശം ഇവിടെയില്ല. പേരിനു പ്രവാസിയെന്ന ദുഷ്പ്പേര് കിട്ടിയതോടെ വോട്ടേഴ്സ് ലിസ്റ്റ് കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാർ അവനെ പെരുവഴിയിൽ കണ്ട മട്ടുപോലും കാണിക്കാതെ തലവെട്ടിച്ച് അവർ കടന്നു പോകും. ഇന്ത്യൻ പ്രസിഡന്റിന്റെ സാക്ഷ്യത്തിൽ അനുവദിക്കപ്പെടുന്ന പാസ്പ്പോർട്ട് എന്ന തിരിച്ചറിയൽ കാർഡു കൈവശമുള്ള ഒരു ഇന്ത്യൻ പൌരനെ ലോകമെങ്ങും അംഗീകരിക്കപ്പെടും; എന്നാൽ സ്വന്തം മാതൃരാജ്യത്ത് ഭരണതലത്ത് അത് ചെലവാകുകയില്ല. നൂറ്റി എണ്‍പത് ദിവസത്തിൽ കൂടുതൽ ഇന്ത്യൻ പൌരൻ വിദേശത്തു താമസിച്ചു പോയാൽ കാലക്കേടിന് അവനും പ്രവാസിയുടെ മുദ്ര കിട്ടി.  ഭരണതല കേന്ദ്രത്തിനുള്ള ജനകീയ സ്വപ്നവും ഇത് തന്നെ. എന്നാൽ 365 ദിവസത്തിൽ 180 ലേറെ ദിവസങ്ങൾ വിദേശത്തായിരുന്ന പ്രധാനമന്ത്രിക്ക് ഇതൊന്നും അറിയേണ്ടതില്ല. അതുപക്ഷേ ജനങ്ങൾ അത് ഇതിനകം അറിഞ്ഞു.

വല്ലപ്പോഴും നാട്ടിലെത്തുന്ന ഒരു പ്രവാസീ ഇന്ത്യാക്കാരൻ, അവനു വേണ്ടിയ സാമ്പത്തിക ഇടപാടുകൾ ചെയ്യുവാൻ ആരംഭിക്കുമ്പോഴാണ് ആധാർകാർഡ്, പാൻ കാർഡ് എന്ന്  തുടങ്ങിയകാര്യങ്ങളാൽ കുഴയുന്നത് . അതില്ലാത്തവർ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഉണ്ടാക്കണമെങ്കിൽ ഒരു ജന്മം മുഴുവൻ കാത്തിരിക്കേണ്ടിവരും എന്ന ഗൌരവ  പരാതിയാണ് പ്രവാസികളിൽ ഉള്ളത്. അതതു പഞ്ചായത്ത് അധികൃതരേക്കൊണ്ട് ചെയ്യിക്കാവുന്ന ഇത്തരം നടപടിക്രമങ്ങൾക്ക് പകരം ബ്യൂറോക്രസിയുടെ ക്രൂരതയിൽ ജനങ്ങളെ നരകിപ്പിക്കുകയാണ്. നല്കേണ്ട ഇത്തരം പാൻ കാർഡുകൾ ലഭിക്കുവാൻ വേണ്ടി ഒരുവന്റെ മുജ്ജന്മ ജനന സർട്ടിഫിക്കറ്റുകൾ വരെ നിർമ്മിച്ച്‌  നല്കിയാലും ഒരു ഇന്ത്യൻ പൌരനുള്ള അവകാശം പോലും മാനിക്കാതെ  പ്രവാസിയുടെ നേർക്ക്‌ ചോദ്യം ചെയ്യപ്പെടുന്നു. എന്തിനുവേണ്ടി പ്രവാസി ഇന്ത്യക്കാരനെ ഇപ്രകാരം ക്രൂശിക്കുന്നു ? ബ്യൂറോക്രസിയുടെ അഴിഞാട്ടവും അഴിമതിയുടെ ചുവന്ന നാക്കും കണ്ടു പകച്ചു നിന്ന അനുഭവങ്ങളുമായി അവർ വീണ്ടും മാതൃരാജ്യം വിടുന്നു. ഇനിയിതാ വരുന്നു, കർഷകനെ ശരിയാക്കുന്ന "ഇ പ്രോപ്പർട്ടി പാസ്" എന്ന പൂഴിക്കടകനടി. ഇതോടെ എല്ലാം ശരിയാകും.

ഉലകം ചുറ്റുന്ന പ്രധാനമന്ത്രി- 

തലമുറകളുടെ വിടവും അകലവും നോക്കാതെ ഭാരതീയ സംസ്കാരത്തിന്റെയും ആ സംസ്കാരത്തിൽ ജീവിതം തന്റേതാക്കി മാറ്റണമെന്നും സ്വപ്നം കണ്ടവർ ഒരു പ്രവാസീ ഇന്ത്യാക്കാരൻ എന്ന ദുഷ്പ്പേരിൽ സ്വന്തം നാട്ടിൽ വോട്ടവകാശം പോലുമില്ലാത്ത രണ്ടാം തരമോ അഥവാ അവസാനത്തെ തരക്കാരായ സന്ദർശകരോ ആണ്. ഇത് നമ്മുടെ ഇന്ത്യൻ സർക്കാരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ്. ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. മാതൃരാജ്യത്തുനിന്നും സ്വജനങ്ങളിൽ നിന്നും ജീവിതം തേടി എന്നോ എവിടെയോ ചിതറിപ്പോയ ജനതകളുടെ വീണ്ടുമുള്ള കൂടിച്ചേരൽ, ഇറങ്ങിപ്പോയ തിരമാലകൾ തങ്ങളുടെ പ്രിയപ്പെട്ട തീരങ്ങളെ വീണ്ടും അശ്ലേഷിക്കുന്നത് പോലെയാണ്. ഇന്ത്യൻ ജനതയും രാഷ്ട്രീയവും സർക്കാരും അവഗണിക്കുന്ന ഇന്ത്യയുടെ ശക്തരായ പ്രതിപുരുഷന്മാരാണ് ലോകരാജ്യങ്ങൾ ഹൃദയപൂർവം അംഗീകരിക്കുന്ന പ്രവാസീ ഇന്ത്യാക്കാരൻ. അതെ സമയം ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിലും റഷ്യയിലും എന്നുവേണ്ട ലോകം മുഴുവൻ പറന്നു നടക്കുന്നു, വിദേശ രാജ്യങ്ങളിലെ ആദരവും വാങ്ങി പോക്കറ്റിലിട്ടു സഞ്ചരിക്കുന്നു.

ഇന്ന് കലങ്ങി തെളിയേണ്ടത്‌ കേന്ദ്ര സർക്കാരിന്റെ പിഴച്ച കറൻസി നയമാണ്. രാജ്യം ഇന്ന് പ്രശ്ന സങ്കീർണ്ണമാണ്. പ്രശ്നമില്ലാത്തിടത്തു പ്രശ്നം ഉണ്ടാക്കി സാമൂഹ്യ വിരുദ്ധശക്തികളെ കൂട്ടുപിടിച്ചും അണിനിരത്തിയും രാഷ്ട്രീയ പകപോക്കൽ നടക്കുന്നു. അതുപോലെ   ഇന്ന് ഭരിക്കുന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഓഫീസുകളിലെ അവിശുദ്ധമായ  ഇടപാടുകളും തരം പോലെ രാവും പകലുമില്ലാതെ നിയമ ലംഘനം നടത്തുന്ന ഇവരുടെ രാഷ്ട്രീയ സുനാമിയിൽപ്പെട്ടു ജനം അപ്പാടെ തകരുകയാണ്. കോടതിയും സർക്കാരും സർക്കാരും കോടതിയും, തമ്മിലുള്ള നിത്യം വെല്ലുവിളിയും മര്യാദ പഠിപ്പിക്കലും നിയമയുദ്ധവും പരാതികളും വിശദീകരണം നടത്തലും തുടങ്ങിയ ഓരോ നാണം കെട്ട നിത്യസംഭവങ്ങളും സർക്കാരിന്റെ അഴിമതിയിൽ ചുറ്റിപ്പറ്റി കേൾക്കുന്നു.  സർക്കാരും രാഷ്ട്രീയകക്ഷികളും തമ്മിൽ പരസ്പരം എന്നും കൊമ്പ് കോർക്കുന്നു. എന്തിനു വേണ്ടിയാണെന്ന് ജനം മനസ്സിലാക്കുന്നുണ്ട്. അത്പക്ഷെ ഇവിടെ ഇതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന   ജനജീവിതമാണ് വഷളാവുന്നത്. നോട്ട് നിരോധനം പ്രായോഗികമായി നല്ലതാകുമോ എന്ന് മോദി സർക്കാർ അറിയണമായിരുന്നു, ആദ്യം അതിന്റെ സാദ്ധ്യതകളെക്കുറിച്ചു മനസ്സിലാക്കണമായിരുന്നു. ഇതൊന്നുമാലോചിക്കാത്ത ഒരു ഹീറോ കളിയാണ് നരേന്ദ്രമോദി പ്രഖ്യാപന ആഘോഷത്തിലൂടെ നടത്തിയത്. 

ഇന്ത്യയിൽ ക്രമസമാധാന നില തകർന്നു. വീടുകളിൽ പേടിക്കാതെ കിടന്നുറങ്ങാവുന്ന സാഹചര്യമല്ല. നിയമവാഴ്ചയുടെ തകർച്ച, വികലമായ ഭൂമിനിരപ്പുവിലവർദ്ധനവ്, ഭൂമിക്രയവിക്രയങ്ങളുടെ തകർച്ച മൂലമുണ്ടാകുന്ന സ്വതന്ത്ര വിപണിയുടെ തകർച്ച, സാമ്പത്തിക വിപണിയുടെ നിശ്ചലസ്ഥിതി, മന്ത്രിമാർ മുതൽ രാഷ്ട്രീയത്തിലെ തൂപ്പ് ജോലി ചെയ്യുന്നവർവരെയുള്ളവരുടെ ചില പുതിയ  "ഭാഷാ പദപ്രയോഗങ്ങൾ" മൂലമുണ്ടാകുന്ന പരിസര മലിനീകരണം, തുടങ്ങിയവയെല്ലാം കൊണ്ട്     ജന ജീവിത സംസ്കാരം ഇന്ന് പാപപങ്കിലമായിരിക്കുകയാണ്. ജനാധിപത്യ തത്വശാസ്ത്രത്തിൽ അടിയുറച്ചിരുന്ന മറ്റുരാഷ്ട്രീയ ഘടകകഷികളെയും ഒരുപോലെ  "നാണംകെട്ട" രാഷ്ട്രീയഗ്രൂപ്പ്കളിയുടെയും, അഴിമതിയുടെയും, സാമൂഹ്യ  ചൂഷണത്തിന്റെയും, പരിശീലന കളരിയാക്കിതീർത്തു.

 നരേന്ദ്ര-മോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം


ഡോ. മൻമോഹൻ സിംഗിൽ വിശ്വാസമർപ്പിച്ച് ഇന്ത്യയുടെ ഭരണം തുടർന്നുപോകുവാൻ ജനങ്ങൾ വീണ്ടും ചുമതലപ്പെടുത്തി.  1970 കളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കെടുതികൾ അനുഭവിച്ചറിഞ്ഞ അന്നത്തെ അതെ ജനതതന്നെയാണ് ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയത്. അതുപക്ഷെ ഇന്ന് അതെ രാഷ്ട്രീയ കാലാവസ്ഥ കണ്ടറിഞ്ഞ ജനങ്ങളാണ് വീണ്ടും നിലവിലുള്ള സർക്കാരിന്റെ സാമ്പത്തിക നയത്തെ ഭയപ്പെടുന്നത്.    നരേന്ദ്ര-മോദിയുടെ നോട്ടു നിരോധന പ്രഖ്യാപനം ഏകാധിപത്യപരമായ നടപടിയാണെന്ന് വിദേശ മാദ്ധ്യമങ്ങൾ പറഞ്ഞുകഴിഞ്ഞു.  ഇന്ത്യൻ ജനതയുടെ പ്രതീക്ഷയ്ക്കൊപ്പം തുടക്കത്തിലെ തന്നെ   അനുകൂലമായ സൗമ്യ നിലപാടിൽ  നിന്ന മോദി സർക്കാർ ഇന്ത്യയുടെ പൈതൃകത്തെ പിച്ചി ചീന്തുകയാണുണ്ടായത്. ഇക്കഴിഞ്ഞ ദിവസം ഗിരിരാജ് സിംഗ്,  മോദിമന്ത്രിസഭാംഗം, നിർദ്ദേശിച്ചതോ അതിലും വലിയ മൃഗീയതയാണ്. നോട്ടു നിരോധനം പൂർത്തിയായി കഴിഞ്ഞാലുടൻ തന്നെ, ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാൻ ഇന്ത്യൻ ജനങ്ങളെ വന്ധ്യംകരണം നടത്തണം എന്ന് നിർദ്ദേശിച്ചു. ഈ  രണ്ടുകാര്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായ മഹാദുരന്തങ്ങളാണ്. ഒന്ന്, നമുക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയെ വധിച്ചത്, രണ്ടാമത്തേത്, നോട്ടുനിരോധനവും, അതുപോലെ തന്നെ  ഇന്ത്യൻ ജനതയെ വന്ധ്യംകരണം നടത്തണമെന്ന് നിർദ്ദേശിച്ച മന്ത്രിയുടെ പരിഹാരമാർഗ്ഗവും. 

  ജനങ്ങളോടുള്ള പുതിയ വെല്ലുവിളി.

നരേന്ദ്ര മോദി സർക്കാർ നടത്തിയ കള്ളപ്പണനിരോധനവും അതിനുശേഷം ജനങ്ങൾ നേരിട്ട രൂപ പ്രതിസന്ധിയും സാധാരണ ജനജീവിതത്തെയാണ് പ്രതികൂലമായി ബാധിച്ചത്. കള്ളപ്പണവേട്ട നടത്തുന്ന സർക്കാരിന്റെ പദ്ധതി പരാജയപ്പെട്ടു. ജനങ്ങളുടെ അവിശ്വാസം പൊതുവികാരമായി മാറി. കറൻസി രഹിത ഇന്ത്യൻ സാമ്പത്തിക നയം ഈ നൂറ്റാണ്ടിൽ പ്രായോഗികമല്ല, അത് അടുത്ത നൂറ്റാണ്ടിൽ പോലും! കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ധനകാര്യ ശാസ്ത്രത്തിന്റെ പക്വത കുറവിനെ തെളിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ, ജനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കിയ നോട്ടുനിരോധനം മൂലം എത്രയോ പേരുടെ ജീവഹാനിക്ക് കാരണമായി? ഇന്ത്യയിലിപ്പോൾ ഏകാധിപത്യത്തിന്റെ പരീക്ഷണം നടക്കുന്നു. മോദിയുടെ പ്രഖ്യാപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു എന്നതിന് തെളിവാണ് പ്രതിപക്ഷത്തോടുള്ള അസഹിഷ്ണതയെന്നു ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഒരു പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാൻ മനസ്സുവയ്ക്കാത്ത ഒരു ഭരണാധിപൻ ജനാധിപത്യമൂല്യത്തെ അവഗണിക്കുകയാണ്. ഏകാധിപത്യം തന്റെ തലക്കെട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

പൌരാവകാശങ്ങൾക്കു വേണ്ടിയുള്ള ജനകീയ സമരങ്ങളും രാജ്യത്ത് നടത്തപ്പെടുന്ന പണിമുടക്കുകളും ബന്ദ്‌ ആഹ്വാനങ്ങളും ജനപ്രതിനിധികളുടെ നിരാഹാര സമരങ്ങളും ഒന്നും ഒരു ജനാധിപത്യ രാജ്യത്തിൽ അധികപ്പറ്റു തന്നെയാണെന്നറിയാത്തവർ ആരും ഗാന്ധിജിയുടെ സമര മാർഗ്ഗങ്ങളെ നേരായരീതിയിൽ പഠിക്കാത്തവർ ആണ്. ഇന്ത്യൻ ജനതയുടെ സ്വന്തം "മാതൃരാജ്യം" കൈയ്യടക്കിയിരുന്ന ഒരു സാമ്രാജ്യശക്തിയോടുള്ള ശാന്ത ധീരമായ ജീവനുള്ള പ്രതിഷേധ മായിരുന്നത്. ഇപ്പോൾ സമരങ്ങൾ എന്തിനു വേണ്ടിയാണ്? ഇന്ന് ഇന്ത്യ വലിയ ജനാധിപത്യ രാജ്യമാണ്. പ്രശ്നങ്ങളെ കാണുവാനും തീർക്കുവാനും നാലുകണ്ണുകളാൽ സംസാരിച്ചു തീർക്കുവാൻ കഴിയാതെവന്നാൽ അതിനായി അതിനെ ജനാധിപത്യ വ്യവസ്ഥിതിയിൽത്തന്നെ പരിഹരിക്കുവാൻ നമ്മുടെ ജനകീയ ഭരണ ഘടനയ്ക്ക് കഴിയണം. ജനങ്ങളെ സ്പർശിക്കുന്ന ജനങ്ങളില്ലാത്ത പാർട്ടി രാഷ്ട്രീയ തീരുമാനങ്ങൾ, ഉദാ: "നോട്ട്നിരോധനം" തുടങ്ങിയവ  ഫാസിസ്റ്റ് നയമാണ്. ഭരണഘടനാപരമായി സ്ഥാപിച്ചിരിക്കുന്ന  നിയമസഭകളും പാർലമെന്റും ഉണ്ടല്ലോ.   ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ ജനതയുടെ തറവാട്ടുവീടാണ്, അത്. പ്രധാനമന്ത്രിയും പ്രതിപക്ഷവും ജനവികാരങ്ങളെ മനസ്സിലാക്കണം. അല്ലാതെ മാതൃരാജ്യത്തിന്റെ പൈതൃകം പന്താടുകയല്ല വേണ്ടത്.//-
------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.