Freitag, 29. Juli 2016

ധ്രുവദീപ്തി // Kerala Politic // കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ - "വിശ്വാസ പ്രമേയം എന്ന വെള്ളിടി".

കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ - തുടർച്ച ...നിയമസഭാസമ്മേളനം..

1970 ഏപ്രിൽ 3 വെള്ളി


"വിശ്വാസ പ്രമേയം എന്ന വെള്ളിടി".


 കെ. സി. സെബാസ്ററ്യൻ 
മേനോൻ മന്ത്രിസഭയെ അട്ടിമറിക്കുന്നതിനുള്ള നാടകത്തിൽ മാർക്സിസ്റ്റ് പാർട്ടിയേക്കാൾ പ്രധാന റോൾ അഭിനയിച്ചത് ഡോ. ജോർജ് തോമസ്സിന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്സാണ്‌. നേരത്തെ പറഞ്ഞതു പോലെ സംഘടനാ കോൺഗ്രസ്സ് ഗവൺമെന്റിനെതിരായി തിരിഞ്ഞ വസ്തുത കണക്കിലെടുത്താണ് മാർക്സിസ്റ്റുകൾ മന്ത്രിസഭ തകർക്കൽ ശ്രമം ആരംഭിച്ചത് തന്നെ. മാർക്സിസ്റ്റ് നേതാക്കളും എസ് എസ് പി നേതാക്കളും, സംഘടനാ കോൺഗ്രസ്സ് നേതാക്കളും തമ്മിൽ തുടർച്ചയായി നിശാകാല സന്ദർശനങ്ങൾ നടന്നു. ആലോചനകൾ നടന്നു. അഭിപ്രായങ്ങൾ കൈമാറി. ഡോ. ജോർജ് തോമസ്സിന്റെ  മുറിയിൽ നിത്യസന്ദർശകരിൽ ഒരാളായി മാറി മാർക്സിസ്റ്റ് പാർട്ടി നേതാവ് അഴീക്കോടൻ രാഘവൻ. ബഡ്ജറ്റ് ഡിമാൻഡ് ചർച്ചാ വേളയിൽ ഗവണ്മെന്റിനെതിരായി വോട്ടു ചെയ്തുകൊള്ളാമെന്ന് രഹസ്യ കരാർ സംഘടനാ കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ഉണ്ടാക്കി.

തങ്ങൾ സ്വീകരിക്കുന്ന നടപടി സാധാരണ പൊതുജനങ്ങൾ അംഗീകരിക്കാ ൻ വിഷമിക്കും എന്ന ബോധം സംഘടനാ കോൺഗ്രസ് നേതൃത്വത്തിനുണ്ടാ യിരുന്നു. ജനങ്ങളുടെ മുമ്പിൽ പടിപടിയായി തങ്ങളുടെ നീക്കങ്ങൾ അവതരിപ്പിക്കാൻ തന്നെ സംഘടനാ കോൺഗ്രസ്സ് നേതൃത്വം തീരുമാനിച്ചു. സംസ്ഥാനത്തു നടക്കുന്ന പോലീസ് മർദ്ദനങ്ങളിൽ സംഘടനാ കോൺഗ്രസ്സ് പ്രതിഷേധിച്ചു. ആരുപറഞ്ഞാലും സംഘടനാ കോൺഗ്രസ്സ് ഇന്ന് നാട്ടിൽ നടക്കുന്ന പോലീസ് മർദ്ദനങ്ങളെപ്പറ്റി പരാതി പറഞ്ഞു കേട്ടപ്പോൾ സംഘടനാ കോൺഗ്രസ്സിൽ അടിയുറച്ചു വിശ്വസിച്ചിരുന്നവർ വരെ ചിരിച്ചു പോയി. അടുത്തപടി നിയമസഭാ വോട്ടിംഗിൽ തങ്ങൾ ഗവർമെന്റിന് എതിരാണെന്ന് പ്രദർശിപ്പിക്കുകയായിരുന്നു. പ്രത്യേക പ്രകോപനമൊന്നും കൂടാതെ സംഘടനാകോൺഗ്രസ്സ് ഒരു വോട്ടിംഗിൽ നിഷ്പക്ഷത പാലിച്ചു.

മാർക്സിസ്റ്റ് പാർട്ടിക്ക് മന്ത്രിസഭ മറിക്കുന്നതിനുള്ള അവരുടെ നീക്കങ്ങൾക്ക് ബലം നൽകുവാൻ സംഘടനകോൺഗ്രസ്സിന്റെ ഈ പ്രദർശനം ആവശ്യമായിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പ്.

മാർക്സിസ്റ്റ് പാർട്ടിയും സംഘടനാകോൺഗ്രസ്സും ഒഴിച്ച് മന്ത്രിസഭ കാണണ മെന്ന് ആഗ്രഹിച്ചവരാരും ഒരു ഇടക്കാല തിരഞ്ഞെടുപ്പ് സ്വാഗതം ചെയ്തില്ല. ബദൽ മന്ത്രിസഭ ഉണ്ടാക്കാമെന്ന മോഹന വാഗ്‌ദാനത്തിലാണ് മാർക്സിസ്റ്റുകൾ ആളുപിടുത്തം നടത്തിയിരുന്നത്. ബദൽ മന്ത്രിസഭയ്ക്ക് മാർക്സിസ്റ്റുകളും സംഘടനാ കോൺഗ്രസ്സും പിന്തുണ നൽകുമോ എന്ന സംശയം ഭരണകക്ഷി യിൽനിന്നും ഇളകി നിന്നവർക്കും ഉണ്ടായി. എന്നിരുന്നാലും മന്ത്രിസഭ മറിക്കാൻ സാധിക്കുന്നവിധം ആലോചനകൾ വിജയപ്രദമായിത്തന്നെ മുന്നോട്ടുപോയി. തങ്ങളുടെ ജനപിന്തുണയിൽ അമിതമായ ആത്മവിശ്വാസ മുണ്ടായിരുന്ന ഭരണകക്ഷിക്കാർ മാർക്സിസ്റ്റു -സംഘടനാ കോൺഗ്രസ്സ് നീക്കങ്ങൾ കാര്യമായി എടുത്തില്ല. മാത്രമല്ല, "ഞങ്ങളെ എന്ത് ചെയ്യാം" എന്ന പുച്ഛം വരെ ചില നേതാക്കന്മാരുടെ സംഭാഷണത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.

യഥാർത്ഥ രൂപം


 സി. അച്ചുത മേനോൻ 
അച്യുതമേനോൻ മന്ത്രിസഭയുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്, ഇതുവരെ രഹസ്യമായി നടന്നുവന്ന മന്ത്രിസഭാ തകർക്കൽ ആലോചനയുടെ യഥാർത്ഥ രൂപം വെളിയിൽ വന്നു. തങ്ങളുടെ നില ഉറച്ചു എന്ന ആത്മ വിശ്വാസം, മാർക്സിസ്റ്റു- സംഘടനാ കോൺഗ്രസ്സ് ക്ലിക്കിനു വന്നത് കൊണ്ടാകണം അവരുടെ ആലോചനകളുടെ ശരിയായ രൂപം ചോർന്നു പോയത്.

ഭരണകക്ഷിക്കാർ കണ്ണുതുറന്നു നോക്കിയപ്പോൾ കാലിനടിയിലെ മണ്ണ്  ഊർന്ന് പോയ യാഥാർത്ഥ്യം മനസ്സിലായി. അലംഭാവത്തോടെ കാര്യങ്ങൾ നോക്കിയിരുന്ന ഭരണകക്ഷികളുടെ വയറ്റിൽ ഒമ്പതാം ഉത്സവമായി. ഐക്യകമ്മിറ്റി അടിയന്തിരമായി കൂടി. ഓരോ സ്ഥലത്തേയ്ക്കും ദൂതാളന്മാർ പാഞ്ഞു.

കർണ്ണാടക സമിതിക്കാരുടെ അടുത്തു ഒരു ദൗത്യ സംഘം എത്തി. പരസ്പരം സംസാരിച്ചു തെറ്റിദ്ധാരണകൾ നീക്കേണ്ട കാര്യമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രി അച്ചുതമേനോൻ കാസർകോട് കാര്യത്തിൽ അവർക്കും കൂടി തൃപ്തികരമായവിധം ഒരു വിശദീകരണം നൽകാൻ തയ്യാറായി. ഭരണകക്ഷികളുടെ അശ്രദ്ധകൊണ്ട് മറുഭാഗത്തേയ്ക്ക് മാറിയ അവരെ തിരികെ ഭരണകക്ഷിയിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. മന്ത്രിസഭാ തകർപ്പന്മാരെ സംബന്ധിച്ചിടത്തോളം അതൊരു നല്ല ആഘാതമായിരുന്നു. ഭരണകക്ഷിയുമായി ഇടഞ്ഞുനിന്ന മറ്റുള്ളവരെയും ദൂതാളന്മാർ സമീപിച്ചു. തെറ്റുതിരുത്തൽ ഉറപ്പുകളും വാഗ്ദാനങ്ങളും അവർക്കു ലഭിച്ചു.

അത് ഒരു വശത്തു നടക്കുമ്പോൾ ഭീഷണി എന്ന് വിവരിക്കാനാവില്ലെങ്കിലും അന്നത്തെ രാഷ്ട്രീയ നിലവച്ചു ബദൽ ഗവർമെന്റ് ഉണ്ടാകയില്ലെന്ന് ഭരണകക്ഷിക്കാർ തറപ്പിച്ചു പ്രസ്താവിച്ചു. ആർ. എസ്. പി യിലെ ബേബി ജോൺ ബദൽ ഗവണ്മെന്റ് സ്വപ്നം കണ്ട് ആരും മന്ത്രിസഭ മറിക്കാൻ കൂട്ട് നിൽക്കേണ്ടെന്നു പറഞ്ഞു. ഇന്ദിരാ കോൺഗ്രസ്സ് നേതാവ് കെ.കെ. വിശ്വനാഥൻ ബദൽ മന്ത്രിസഭയ്ക്കുള്ള സാദ്ധ്യത തള്ളിക്കളഞ്ഞു. ഭരണകക്ഷിയിൽ ആളുകളെ ഉറപ്പിച്ചു നിറുത്താനുള്ള അടവായി ഈ പ്രസ്താവനകൾ മാർക്സിസ്റ്റുകൾ വ്യാഖ്യാനിച്ചു. മാർക്സിസ്റ്റ് പാർട്ടിയും സംഘടനാ കോൺഗ്രസ്സും പുതിയ ജനവിധിക്കുവേണ്ടി നിൽക്കുമ്പോൾ എങ്ങനെ ബദൽ മന്ത്രിസഭ ഉണ്ടാകുമെന്ന ചോദ്യം പ്രസക്തമാണെന്ന് മുഖ്യമന്ത്രി സി. അച്ചുത മേനോനും ചോദിച്ചു.

ബദൽമന്ത്രിസഭ
ബദൽ മന്ത്രിസഭാരൂപീകരണത്തിനായുള്ള സാദ്ധ്യത വിരളമാണെന്ന ഭരണ കക്ഷിക്കാരുടെയും ഇന്ദിരാകോൺഗ്രസ്സുകാരുടെയും പ്രസ്താവനയ്ക്ക് ഉദ്ദേശിച്ച ഫലം തൽക്കാലം സിദ്ധിച്ചു. ആടിനിന്നവർ അവരുടെ കാലുകൾ നിന്നസ്ഥലത്തുതന്നെ ഉറപ്പിച്ചു. മന്ത്രിസഭയുടെ നിലനിൽപ് സാദ്ധ്യമാണെന്ന നിലവന്നു. മാർക്സിസ്റ്റുകൾ അടങ്ങിയിരുന്നില്ല.അവർ അടവ് മാറ്റി. മേനോൻ മന്ത്രിസഭയെ താഴെയിറക്കി ബദൽമന്ത്രിസഭ ഉണ്ടാക്കുന്നപക്ഷം ആ മന്ത്രിസഭയ്ക്ക് പിന്തുണ നൽകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മാർക്സിസ്റ്റു പാർട്ടിയിൽ അതുവരെയുള്ള നയത്തിനുവന്ന മൗലികമായ വ്യതിയാനമാ യിരുന്നു ആ പ്രഖ്യാപനം. അതുകൊണ്ടും പ്രശനം തീർന്നില്ല. മാർക്സിസ്റ്റു പാർട്ടി മാത്രം പിന്തുണ നൽകിയാൽ ഭൂരിപക്ഷം ഉണ്ടാകുന്ന വിധം കാലുമാറ്റക്കാരെ കിട്ടാൻ സാദ്ധ്യതയില്ല. ഇങ്ങനെ മന്ത്രിസഭാതകർക്കൽ ആലോചനകൾ കുഴഞ്ഞുനിന്നപ്പോൾ അവസരത്തിനൊത്ത് ലക്ഷ്യപ്രാപ്തി ക്കു വേണ്ടി മുന്നോട്ടു പോകുവാൻ സംഘടനാകോൺഗ്രസ്സ് തീരുമാനിച്ചു. സംഘടനാ കോൺഗ്രസ്സ് മുൻതീരുമാനം മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാത്ത ബദൽമന്ത്രിസഭയ്ക്ക് പിന്തുണ നല്കുന്നതാണെന്ന് പ്രഖ്യാപിച്ചു. സംഘടനാ കോൺഗ്രസ്സിന്റെ പിന്തുണ പ്രഖ്യാപനം മന്ത്രിസഭാ തകർക്കലും ബദൽമന്ത്രിസഭാരൂപീകരണവും ആലോചനകൾക്കു മൃത സജ്ജീവനിയായിരുന്നു.

പിന്നീടുള്ള നീക്കം മിന്നൽ വേഗതയിലായിരുന്നു. മാർക്സിസ്റ്റു പാർട്ടിയും സംഘടനാ കോൺഗ്രസ്സും പിന്തുണ നൽകുന്ന പക്ഷം ബദൽ ഗവൺമെന്റിന് നിയമസഭയിൽ ഭൂരിപക്ഷം കാണിക്കാൻ സാധിക്കുന്ന നിലവന്നു. പിന്നീട് കാലുമാറ്റക്കാരെ തിരക്കൽ ആയിരുന്നു. എം.എം. തോമസ് ഏതാണ്ട് മുഴുവനായി അവരുടെ ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. ലോകത്തു ഉപയോഗിക്കാവുന്ന പ്രലോഭനങ്ങൾ മുഴുവനും പല അംഗങ്ങളുടെയും മേൽ പ്രയോഗിക്കപ്പെട്ടു. മദ്യവും മറ്റു സത്ക്കാരങ്ങളും ഒരു വശത്ത്. മുഖ്യമന്ത്രി പദം തൊട്ട് ആകർഷകമായ വാഗ്ദാനങ്ങൾ മറുവശത്ത്. എല്ലാംകൂടി ആയപ്പോൾ പ്രതിപക്ഷത്തിന് ഗവർമെന്റിനെ മറിച്ചിടാനുള്ള പിന്തുണയായി.  

വലതു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.സി.സഖറിയായും വലതു കമ്മ്യൂണിസ്റ്റ് സ്വാതന്ത്രനായിക്കഴിഞ്ഞിരുന്ന എം.കെ. ജോർജുമാണ് പ്രതിപക്ഷം ഉണ്ടാക്കിയ കെണിയിൽ വീണത്. കെ. സി. സഖറിയാ തൊടുപുഴനിന്നും വലതു കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു നിയമ സഭയിൽ വന്ന അംഗമാണ്. പിന്നീട് അദ്ദേഹം വലതു കമ്മ്യൂണിസ്റ്റ്  നിയമ സഭാകക്ഷിയിൽ മുഴുവൻ അംഗമായി.കെ. സി. സഖറിയായെ പ്രലോഭന ങ്ങളുമായി പ്രതിപക്ഷ ദല്ലാളന്മാർ സമീപിക്കുവാൻ കാരണവുമുണ്ടായി രുന്നു. സഖറിയായും വലതു കമ്മ്യൂണിസ്റ്റ് റവന്യൂ മന്ത്രി കെ. ടി. ജേക്കബും തമ്മിൽ നേരത്തെ അല്പം സൗന്ദര്യപിണക്കം നടന്നു. ഒരു നിവേദനവുമായി മന്ത്രിയെ സമീപിച്ചപ്പോൾ സ്റ്റാമ്പ് പതിച്ചു ഓഫീസിൽ കൊടുക്കാൻ മന്ത്രി തന്റെ പാർട്ടിയിലെ അംഗത്തോട്  പറഞ്ഞുവത്രേ! തനിക്കുണ്ടായ ഈ അനുഭവം സഖറിയാ വെളിയിൽ പറഞ്ഞിരുന്നതായും അറിവായിട്ടുണ്ട്. പ്രതിപക്ഷ ദല്ലാളന്മാർ കെ. സി. സഖറിയായുടെ മനം മാറ്റാൻ ഉപയോഗിച്ചത്, പ്രധാനമായും ഈ ദൗർബല്യമാണെന്നാണ് പറയപ്പെടുന്നത്. മലനാട് ജില്ലയും കൂത്താട്ടുകുളം താലൂക്കും വെളിയിൽ കാരണങ്ങളായി കൊണ്ടുവന്നു എന്നുമാത്രം.

എം. കെ. ജോർജിനെ സംബന്ധിച്ചിടത്തോളം ചില അഭിപ്രായ വ്യത്യാസങ്ങ ളുടെ പേരിലാണ് അദ്ദേഹം പാർട്ടി വിട്ടത്. പുതുമണവാളന് നൽകുന്ന സ്വീകരണം വലതുകാർ ജോർജിന് നൽകി. അദ്ദേഹത്തെ അവരുടെ കൂടെ സ്വീകരിച്ചു. പക്ഷെ കാലം പോയപ്പോൾ പുതുമണവാളൻ പഴമണവാളനായി. അന്വേഷിക്കാനും പറയാനും ക്ഷേമം നോക്കുവാനും ആളില്ലെന്നായി. ഈ ബലഹീനത മനസ്സിലാക്കി മാർക്സിസ്റ്റുകളും ദല്ലാളന്മാരും ജോർജിനെ സമീപിച്ചു. ഉറച്ചുനിൽക്കുന്നവരെ പോലും ഇളക്കാൻ കഴിയുന്ന വാഗ്ദാനങ്ങളു മായി സമീപിച്ചപ്പോൾ ഇളകിനിന്ന കാലുകൾ മറിഞ്ഞുപോയി.

എല്ലാം ക്ലീൻ 

 ഇ . കെ . ഇമ്പിച്ചി ബാവ 
ഇമ്പീച്ചി ബാവായുടെ ഭാഷയിൽ പറഞ്ഞാൽ "എല്ലാം ക്ലീൻ". എം. എം. തോമസും, എസ്. പി. ലൂയിസും, എം. കെ. ജോർജ്ജും, കെ. സി. സഖറിയായും പ്രതിപക്ഷത്തേയ്ക്കു മാറിയിരിക്കുന്ന വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചു. മന്ത്രിസഭ മറിക്കാനുള്ള ക്ലീൻ നില. അന്യഥാ ചിന്തിതം കാര്യം. ഓരോരുത്തരും എവിടെ നിൽക്കുന്നുവെന്ന യഥാർത്ഥ വിവരം ഭരണ കക്ഷിക്ക് ലഭിച്ചു. മന്ത്രിസഭ  മറിക്കാൻ  നിയമ സഭയിൽ കടന്നുവന്ന പ്രതിപക്ഷം കേട്ടത് അച്ചുതമേനോൻ വിശ്വാസവോട്ട് കൊണ്ടുവരുന്നു എന്നതായിരുന്നു. അത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വെള്ളിടിയായി. //-                                                           (അവസാനിക്കുന്നില്ല). 


(1970 മാർച്ചിൽ നടന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തെക്കുറിച്ചു ശ്രീ. കെ.സി. സെബാസ്ററ്യൻ പ്രസിദ്ധീകരിച്ച ലേഖനം).
-----------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 

DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Montag, 25. Juli 2016

ധ്രുവദീപ്തി // Autobiography // Visit to Mawai Police station // Fr. George Pallivathukal


Autobiography // 

Journey of a Missionary Priest //

Visit to Mawai Police station // 

Fr. George Pallivathukal  


Pakhwar, our next destination


Fr. George Pallivathukal  

In the afternoon we set out for Pakhwar ,our next destination. We had to pass through Mawai to go to Pakhwar. Passing in front of the Police station I walked in to make a courtesy visit. The Thanedar welcomed me to his chamber and ordered Tea. He introduced me to all the staff present. We talked for sometime. I told him where ever I was going to visit during this trip. As he was responsible for law and order in the village under his jurisdiction, I made a request to him to see that the christians were not harassed by the non christians, who were the majority in most of the villages. He assured me that that was his duty and he would do it.

A shock was waiting for us in Pakhwar village. There were seven catechumen families in that village getting ready for baptism and we were going to camp in one of those houses. When we reached the house where we usually stay, we were told that they along with the rest of the families in Pakhwar had given up the faith because of the harassment of the non christians in the village. The catechumens were warned that no isai missionary should stay in their houses. If they hosted Isais,they would be ostracised from the society. To be ostracised means, they were not allowed to have food with the rest of the villagers and had no social life with them. This was a great humiliation and punishment for those who were ostracised.They were also not allowed to graze their cattle along with the rest of village cattle, and were not permitted to draw water from the common well. Usually people fall victims to such threats and harassments and give up the religion. So nobody would give us accomodation in that village. Sad, disapointed and dejected we proceeded to the next village, Harratola.

Harratola Village

 Village people
There was only one catholic family in Harratola village, that of Shri. Bhadua. Although Bhadua had no support from anywhere he was fearless. Bhadua had no children for many years after marriage. Encouraged by the catechist, fathers and sisters he prayed along with other believers for a child. Sisters treated the couple with medicines. God blessed them with a baby girl. This was a great miracle in their lives. The family was so happy that they became firm in their faith. The villagers had no argument against such an experience of this man. Moreover he was a very bold and given to drinking, so nobody would dare to fight with him. He would daringly face even the police. His argument was the miracle he had experienced in his life. He used to challenge the people and the police and would say " can anyone of you or your Gods do what jesus did for me?" If you cannot do it then keep your mouth shut." They had no answer for him.

To our bad luck Bhadua and family were not at home.When we reached the village time was already evening. There was no time to walk to the next village which would be about two hours walk. So we went to Bhadua's neighbor's house and asked for a place to spend the night. That was the house of the village witch doctor, the great enemy of the church.Still the house owner was not unkind. He offere us a little space in his cattle shed where the caves were usually tied. A "Khatia" (Village cot) was provided and settled down in that mini bed. The cot was not long enough for me and yet I had to be satisfied with what I got and that too from a person who hated me in the heart of his heart. He showed his dilike for me as long as I was there. I tried to pick up a conversation with him. But he never gave me a chance to talk to him.

After a little while when the cattle returned from grazing the animals were put inside their shed. After putting the cattle in, the owner of this house brought the calves and tied them on the legs of my mini bed. I was irritated but I could only swallow my irritation because that was his house and I was only an unwelcome intruder in that house. So here I was spending the night in the midst of big and small cattle like jessus in the cowshed of Bethlehem. Our cooking and dining was done in the garden. After supper I tried to lie down like an "S". After midnight the cattle started getting up and shitting. Urine fell on the ground and splashed on to me. I had not slept for a minute till then. And now to make the situation worse this sprinkling of cow urine and hot smell of cow dung! What I needed at stage was a bath and not purification with cow dung mixed with cow urine.

At that time. my only companion was my Rosary. I was praying the rosary lying down and all of a sudden I heard loud singing and shouting. Bhadua was returning to the village. Someone told him that Swamiji had come and he was settled down in the neighboring Panda's house because he was not at home. Immediatly he went silent. Slowly he came to the courtyard of the cowshed where I was lying down and he sat down on the ground. Seeing him I got up and went to him. He fell at my feet and appologized first for not being at home when we came, and secondly because he was drunk. He was shocked because of my sudden presence in his village and that shock made him a little sober I went in to his house. He spread out a mat on his varandah and I lay down there and had 2-3 hours of good sleep. In the morning I walked to the nearby stream about one Km. from the village and had a bath. We had mass and prayers. After breakfast I visited some houses in the village along with Bhadua and Indal Das.

 Holi Celebration
Harratola mission started with one family, that of Bhadua, and he was a drunkard.! Today this place has a church a house of the priests to live in, a convent, dispensary, social welfare centre, two boardings, one for boys and one for girls. We do not have a school in this place. We sent our children to the nearby government school, but to give them better quality of education we give them tuition and special coaching. It is said that God can write straight with crooked lines. God founded an active Mission at Haratola on one drunkard, named Bhadua, his wife and their daughter Emily. Pakhwar where we could not find a place to rest the first time I visited the village because all the catechumens of the village had given up our faith has more than twenty families following our religion today. God has His own ways and His own time. //-
------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
                                                             objectives or opinions of the articles in any form."

Freitag, 22. Juli 2016

ധ്രുവദീപ്തി // Panorama // Medicine // India- A Land of Mystery-Origin of Language, Origin of Aurveda // Dr. D. John, USA


India-A Land of Mystery -

Origin of Language, Origin of Aurveda //



Dr. D. John, USA.



Origin of Language.

Goddes Lakshmi gave enlightenment of Language to a Yogi by scribbling on his tongue, thus, it is believed, Sanskrit languge evolved.

Origin of Ayurveda.

Tridosa Theory of Ayurveda developed in the 4th century S.C. spread to other parts like China, Burma, and Sri Lanka alone with the Buddisam. SUSRUTHA a great surgeon (Around 1000- 600 B.C), developed surgery (wearing spotless white garments, clean shaved face, and cut nails) with silver tools. Brain surgery, Cranial surgery, blood transfussion using siver tubes, artificial leg with silver and plastic surgery were decreibed and practiced for the exclusiveuse of Warriors and Kings.

The Ayurveda was written in first century -B.C.
PALAKPYA wrote ELEPHANT AURVEDA after Susrutha.
VATSYANA wrote KAMA SUTRA (Science of Love) during this period.

What is Aurveda?

The word Aurveda comes from two Sanskrit roots: Ayus, meaning life or life span and veda, meaning knoledge of science. Hence it is the "Science of life". According to Ayurveda three irreducible phisiological principles called DOSHA regulate the different functions of the body. In Sanskrit, they are VATA, PITTA, and KAPHA. Every human being is endowed at Birth with some value of all Three DOSHAS but vary from person to person. This proportion determines the Physco- Phyisiological type. There are 10 classic types in three doshas.

Sickness:

These Doshas are further divided into neumerous subdoshas with different functions in the body. Imbalance in the doshas and subdoshas is responsible for various disorders.

Vata.

Vata dosha represents motion and flow. Physiologically it is at the basis of respiration, circulation and neuromuscular activity. Vata imbalance predisposes to diseases of the nervous system, chronic pain, cardiac arrhythmias, rheumatic disorders, constipation, anxiety and insomnia.

Pitta

Pitta dosha directs all metabolic activities, energy exchange, and digestion. Pitta imbalance predisposes to Peptic ulcers, Hypertension, Inflamatory Bowl diseases,Skin diseases, and allergic reactions. Pitta imbalance is also responsible for anger, envy, and jealousy. 

Kapha

Kapha dosha represents structure and cohesion and fluid balance. Kapha imbalance predisposes toward diseases of the respiratory system, sinusitis, diabetes melitus, obesity, artherosclerosis and tumors. This is also responsible for feelings of attachment and greed.

Therappy

In Aurveda is prescribed on the basis of imbalance in the doshas and psyco-physiologic type rather than by disease entity as in allopathic system. For this reson two patients with Hypertension may receive different treatments owing to their biologic individuality and different causes of the diseases as determind by the Ayurvedic diagnostic process.

Therapeotics.

The main emphasis of Ayurvedic therapeutic is to restore physiological balance, which equates with restoring balance to the Doshas through homeostasis (Sharma, Triguna and Chopra,1991). These strategies are divided into four areas: Mind, Body, Behavior, and enviroment.

Mind:  Every patient receives recommendations in all four areas. Through transcendental meditation and other techniques, Ayurvedic practitioners use mantal treatments for long life and quality of life, reduced anyiety, hypertension,cholesterol level, substance abuse.
Body: approaches include the use of diet, execise, herbs, sensory modelities, and 'Panchakarmma' (Purification procedure through medicated oil massage, herbal intake and elimination therapies)

Behavior: The Aurvedic text have described circadien and circannual cycles and the patient is instructed to routines like rising and retiring time, moving the bowls on awakening, main meal at lunch time and exercise. Behavior is contolled and treated by proper living condition, hyginic measures, and meditation programs.

Pulse Diagnosis:

Through Palpation of the radial pulse, skilled Ayurvedic Practitioners are able to diagnose diseases connected to not only cadiovascular diseases but also diabetes, neoplastic disease, musculoskeletal disease and asthma.

Recent Developement:

Ayurveda has undergone a resurgence in India and abroad during the past 40 years, before which it was controlled and supressed by the Brittish rule for over 400 years. Physicians in north and south America, Europe, and japan have taken Ayurvedic training and patient care. Medical associations of Brazil, Poland, Czechoslovakia, Hungary and China have sponsored Ayurvedic conferences and training courses. Such world initiatives and conferences are in proggress.//-
--------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
                                                             objectives or opinions of the articles in any form."

Sonntag, 17. Juli 2016

ധ്രുവദീപ്തി // Society // തുല്യതയില്ലാത്തവരുടെ ദ്വന്ദയുദ്ധം // ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി  // Society  // 

തുല്യതയില്ലാത്തവരുടെ ദ്വന്ദയുദ്ധം //
              George Kuttikattu                    
 (Published in "Pratichaya weekly", Kottayam- 27. 10. 2010)

 കേരളം 1950 കളിൽ 
ലോകമെമ്പാടുമെത്തി ജീവിക്കുന്ന മലയാളി കൾക്ക് അവരുടെ സ്വന്ത സമൂഹത്തിനു, അവ രുടെ നാട്ടിലെ  ദൈനംദിന പൊതു സാമൂഹ്യ ജീവിതത്തി ലാഴത്തിൽ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങളെ ഏറെയും സങ്കടകരമായ ഒരു ദുരവസ്ഥയായി മാത്രമേ അത്  വിലയിരുത്തുന്നുള്ളൂ. കേരളത്തിൽ ഇക്കാലത്തു സാമൂഹ്യക്രമസമാധാനം തകർന്നിരി ക്കുന്നു. സാമൂഹ്യജീവിതം അതിലേറെയും ക്രമം തെറ്റിച്ചു ദുസ്സഹമായിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പൊതു മാദ്ധ്യമങ്ങളിൽ നിന്നും, ഇവയെ നേരിൽ കാണുകയും, അവയൊ ക്കെ നന്നായി വായിച്ചറിയുകയും ചെയ്യുമ്പോൾ, ഇതിനെതിരെ വിവേക പൂർവ്വം നേരിടാതെ, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുകയോ പോലും ചെയ്യാതെ, വലിയ കുറ്റകരമായ നിസ്സഹായതയാണ് ഉത്തരവാദപ്പെട്ടവരെ ല്ലാം ഇക്കാര്യങ്ങളെല്ലാം പുലർത്തുന്നതെന്നത് ഏറെ ദുഃഖകരമാണ്. 

ക്വട്ടേഷൻ ഗുണ്ടകൾ, ഭീകരവാദികൾ, ഫാസിസ്റ്റുകൾ, തീവ്രവാദികൾ, സാമൂഹ്യദ്രോഹികൾ എന്നൊക്കെ പേരിനർഹരായവർ ഓരോരോ പ്രത്യേക സാഹചര്യത്തിന്റെ സൃഷ്ടികളാണ്. ഏതോ വലിയ നിഗൂഢ താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടിരിക്കുന്ന ദുഷ്ടശക്തികളുടെ അടിമവേലക്കാരാണ്. അത് പക്ഷെ , ഇവരെ അടിമകളാക്കിയ അജ്ഞാതശക്തി ആരാണ്? കേരളത്തിൽ ഇന്നും അഭിമാനിച്ചിരുന്ന പൂർണ്ണമായ സമാധാനജീവിതം നരകമാക്കി തല കീഴ്മേൽ മറിച്ചുകൊണ്ടിരിക്കുന്ന അജ്ഞാതശക്തിയെ തിരിച്ചറിയുക തന്നെ വേണം.

സാമാന്യ ജനങ്ങൾക്ക് ഗുണ്ടകളുടെ വടിയില്ല..
  തുല്യതയില്ലാത്തവരുടെ ഒരു ദ്വന്ദയുദ്ധരംഗമാണിന്നു കേരളം. ഇതിൽനിന്നു ഏറെ അഭിമാനിക്കാൻ വകയുള്ള അവസ്ഥയിൽ കേരളം ഒരു മാറ്റത്തിന് ഇതു മാതൃകയാകും എന്നു വിചാരിക്കാനും കഴിയുകയില്ല. ഭീതി പുകയുന്ന മനസ്സുമായി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന സാമാന്യ ജനങ്ങൾ ഒരു വശത്ത്, മറുവശത്താകട്ടെ, ആയുധങ്ങൾകൊണ്ടും അവിഹിതമാർഗ്ഗങ്ങളിൽ നേടിയ ധനം കൊണ്ടും ശക്തരായ വിധ്വംസകശക്തികൾ- ഇവരിൽ ചിലരാകട്ടെ ജനാധിപത്യം മൊത്തക്കച്ചവടം നടത്തുന്നവരായിരിക്കാം. സമുദായങ്ങളിൽ ഉന്നതന്മാർ ആയിരിക്കാം, ഇവരിൽ മറ്റുചിലർ ആകട്ടെ സമൂഹത്തിലെ അത്യുന്നതങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനശക്തി വളരെയുണ്ടെ ന്ന് പ്രകടിപ്പിക്കുന്നവരുമാണ്. കേരളത്തിലെ സാമാന്യ ജനങ്ങൾക്ക് ഗുണ്ടകളു ടെ വടിയില്ല, തോക്കുകളില്ല, ബോംബുകളില്ല, കത്തിയില്ല, വാളില്ല. അവർ ക്കാകട്ടെ വാളുകൊണ്ടുള്ള വെട്ടേൽക്കാനും ദേഹോപദ്രവം ഏൽപ്പിക്കുന്നത് അപ്പാടെ സഹിക്കാനുള്ള കായിക ശക്തിയുമില്ല.

കേരളസമൂഹത്തിലെ സാധാരണ ജനങ്ങളുടെ പരിമിതികളെപ്പറ്റി ഏവർക്കു മറിയാം. പക്ഷെ, എല്ലാ ദിവസവും കേരളത്തിലെവിടെയെല്ലാമോ നിരവധി നിരപരാധികളായ വയോജനങ്ങളും സ്ത്രീകളും കുട്ടികളും അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നതായി കേൾക്കുന്നു. സ്വൈര്യ ജീവിതം എന്ന നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനം കേരളത്തിൽ അന്യമാവുകയാണോ? 

പൊതുജനാരോഗ്യം തകർച്ചയിൽ 

 നഴ്‌സുമാർ   അവഗണനയിൽ 
ലോകമെമ്പാടും വികസിക്കുന്ന രാജ്യങ്ങളിലും, വികസനം നടന്നു വരുന്ന രാജ്യങ്ങളിലും പൊതുജനാ രോഗ്യവിഷയം ഏറെ ശ്രദ്ധിക്കപ്പെ ടുന്ന പ്രധാന കാര്യമാണ്. ആതുര ശുശ്രൂഷാരംഗത്തു മലയാളിപെൺ കുട്ടികളുടെ പേര് ലോക പ്രസിദ്ധ വുമാണ്. എങ്കിലും കേരളത്തിലെ ആശുപത്രികളുടെ അവസാനം ഇല്ലാത്ത ശുചിത്വമില്ലായ്‌മ, രോഗി കളുടെ ചികിത്സാസൗകര്യത്തി ലുള്ള കുറവുകൾ, ആവശ്യമായ മരുന്നുകളുടെ ദുർലഭ്യത, രോഗിക ളുടെ ക്ഷേമ പരിചരണത്തിനു ആവശ്യമായ നഴ്‌സുമാരുടെ സേവന വ്യവ സ്ഥകളിലെ അപാകത, ജനങ്ങളെ ഞെട്ടിക്കുന്ന അമിതമായ ആശുപത്രി ചാർജ്, ഇതെല്ലാം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. പക്ഷെ, രോഗം വന്നാൽ വീട്ടിലായാലും ആശുപത്രിയിലായാലും രോഗിയെ കിടക്ക യ്ക്കരുകിൽ നിന്നു പരിചരിക്കാൻ സ്വന്തം ബന്ധുക്കൾ അടുത്തുണ്ടാകണം. അതുപക്ഷേ, പുതിയ കാലത്തിന്റെ സവിശേഷതയിൽ ഓരോ കുടുംബംങ്ങ ളിലെയും അംഗങ്ങളുടെ എണ്ണം കുറേക്കാലങ്ങൾ മുമ്പ് ഉണ്ടായിരുന്നതിലേ റെ നേരെ കുത്തനെ താഴേയ്ക്ക് കുറഞ്ഞുപോയി. അപ്പോൾ, അപ്രതീക്ഷിത മായി ഒരാൾ രോഗിയായിത്തീർന്നാൽ, ആശുപത്രിയിൽ ചികിത്സയിലായാൽ രോഗിയുടെ നില വളരെ കഷ്ടമായിത്തീരും. പക്ഷെ കാര്യത്തിൽ ആശുപത്രി അധികൃതരോ സർക്കാരോ ഇതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല, അവർ ഈ പ്രശനം കാണുന്ന മട്ടില്ല താനും. നേഴ്‌സുമാരെ പരിചരണജോലികൾക്ക്    കിട്ടുകയില്ല, എല്ലാ ആശുപത്രി എഴുത്തു കുത്തുകൾ മറ്റു റിപ്പോർട്ടുകൾ ഇവ തയ്യാറാക്കി എഴുതുകയാണ് അവരുടെ ജോലി. അതുകൊണ്ടു ജനങ്ങൾക്ക് എന്തിരിക്കുന്നു?, അതുപക്ഷേ, അവസാനം ആശുപത്രി രോഗിക്ക് നൽകുന്ന ശിക്ഷാബില്ലിൽ  ഒരു ഇളവും ഇല്ല. ലോകത്തെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം  രോഗിയുടെ പൂർണ്ണ ശുശ്രൂഷ അവിടെയുള്ള രോഗികളുടെ  പരിചാരകരുടെ കരങ്ങളിൽ ആണത്രേ. 

വിദ്യാഭ്യാസകച്ചവടം 
വിദ്യാഭ്യാസമേഖലയും തൊഴിൽ വിദ്യാഭ്യാസമേഖലയും അഴിമതിയുടെ ഇരുളിൽ മുങ്ങിക്കഴിഞ്ഞു. വിദ്യാഭ്യാസം ഇതുവരെയും നമുക്ക് ഇന്ത്യയിൽ സ്വാതന്ത്രമായില്ല. സർവ്വകലാശാലകളും ഗവേഷണ വിദ്യാഭ്യാസവും എല്ലാം അധികാരക്കൊതിയുടെയും പണക്കൊതിയുടെയും പകവീട്ടലുകളുടെയും ആക്രമണ വേലിയേറ്റങ്ങളിൽ തട്ടി മുങ്ങിത്താഴുകയാണ്. ഇവിടെ രാഷ്ട്രീയ അതിപ്രസരത്തിൽ പ്രേരിപ്പിക്കപ്പെട്ട വിദ്യാർത്ഥി യൂണിയനുകളുടെ നിത്യ സമരങ്ങൾ ഒരു വശത്ത്, അധികാരികളുടെയൊക്കെ  അധികാരക്കൊതി പൂണ്ട കോടതി വഴക്കുകൾ മറുവശത്തും. കലാലയ അന്തരീക്ഷം ചിലരുടെ സ്ഥാപിത താത് പര്യത്തിന് വേണ്ടി ഒരുക്കിയെടുത്തിരിക്കുന്നു. 

വിദ്യാഭ്യാസം പൗരന്മാരുടെ മൗലീക അവകാശമാണ്. ഇതു നമ്മുടെ രാജ്യത്തു നിലനിറുത്തുന്നത് സംബന്ധിച്ച പരിപൂർണ്ണ ഉത്തരവാദിത്തം കോടതിക്കും സർക്കാരിനുമുണ്ടാകണം. അതുപക്ഷേ, കേരള സർക്കാരിനോ കോടതിക്കോ ഉദ്യോഗസ്ഥർക്കോ ആർക്കുമില്ല. വിദ്യാഭ്യാസം ഇന്ന് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മാഫിയകളുടെ കച്ചവട സംസ്കാരമായി മാറി. 

മാലിന്യ കൂമ്പാരം, സാംസ്കാരിക പരിവർത്തന ബോധം. 
 മാലിന്യക്കൂമ്പാരം 
കേരളം മാലിന്യക്കൂമ്പാരമായി തീർന്നിരിക്കു ന്നു. ഓരോ പകർച്ച വ്യാധികൾ ഒഴിയാതെ പടരുന്നു. യാതൊരു പ്രതിരോധപ്രവർത്തന ങ്ങൾക്കു ആരും തയ്യാറല്ല. മരണം അവിടെ നിത്യസംഭവം തന്നെ യാണ്. മാലിന്യ ശേഖരണവും അവയുടെ ക്രമമായ സംസ്കരണവും ഉണ്ടാകണം. അതിനായുള്ള പരിശീലനവും അവശ്യ ബോധവത്ക്കരണവും ഒന്നും കേരളീയന് ആവശ്യമായി ഇന്നുവരെ കാണുന്നില്ല. നമ്മുടെ റോഡുകൾ, നമ്മുടെയൊക്കെ വീടുപരിസരങ്ങൾ, കേരളത്തിലെ നമ്മുടെയൊക്കെ പൊതുസ്ഥലങ്ങൾ എല്ലായിടവും ഭീകരമായ മാലിന്യ സംഭരണിയായി തീർന്നിരിക്കുന്നു. ശ്വസിക്കുന്ന വായുവും അന്തരീക്ഷവും കുടിക്കുന്ന ജലവും ജലാശയങ്ങളും വിഷമയം തന്നെ.

നമ്മുടെ സ്വന്തം ചിന്താരീതിയിൽ പൊതുവെ മാറ്റങ്ങൾ വരേണ്ടിയിരിക്കു ന്നു. മനുഷ്യ സാദ്ധ്യമായ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോയെന്നറിയാൻ നമ്മൾ മാനസികമായ ഭാവി തീരുമാനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ ഒരു വിശാല സാംസ്കാരിക ജീവിത പരിവർത്തനം നമ്മിൽ ഉണ്ടാക്കുവാൻ എന്തുകൊണ്ട് കഴിയുന്നില്ല? നമ്മുടെ കേരളത്തിലെ ജനജീവിതം എന്നും സുരക്ഷിതമായിരിക്കണം എന്നു ഉറക്കെ ധൈര്യമായി പ്രഖ്യാപിക്കുവാൻ ഓരോരോ കേരളീയനും എന്നും കഴിയണം. ഗുണ്ടാത്തൊഴിലാളികളുടെ നിയന്ത്രണവും വളർച്ചയും ഏറ്റെടുത്തിരിക്കുന്ന  യജമാനന്മാരുടെ അവസ്ഥയിലേയ്ക്ക് ജനങ്ങൾ അധഃപതിക്കാതിരിക്കണം.  

ജനാധിപത്യത്തിലും ഭരണഘടന നൽകുന്ന എല്ലാ സംരക്ഷണത്തി ലും, ഈശ്വര വിശ്വാസത്തിലും അടിയുറച്ചുനിന്നു കൊണ്ടു പ്രവർത്തിക്കുവാൻ നമ്മുക്ക് കഴിയണം. സ്വയം നശിച്ചു കൊണ്ടിരിക്കുന്ന, ഒരു സമൂഹത്തിലെ മാനസിക വിഭ്രാന്തി ബാധിച്ചിരിക്കുന്നവരുടെ ഹീനപ്രവർത്തികളെ നേരിട്ട് നേരിടാനും അവയ്ക്ക് വിരാമമിടുവാനും കഴിയണം. സമൂഹത്തിലെ എല്ലാ തട്ടുകളിലും ഉള്ള ശക്തികൾ, സാമൂഹ്യപ്രവർത്തകർ, അടിയുറച്ച ഈശ്വര വിശ്വാസികൾ, സാമൂഹ്യപ്രവർത്തകർ, എല്ലാ സാംസ്കാരികനായകന്മാരും സംഘടനകളും, ഇവരുടെയെല്ലാം മൂല്യബോധം നിറഞ്ഞ സാന്നിദ്ധ്യവും ശ്രദ്ധയും ഹൃദയപൂർവ്വം കാഴ്ചാവച്ചൽ മേൽപ്പറഞ്ഞ വെല്ലുവിളികളെയെല്ലാം  നേരിടാൻ കുറെയെങ്കിലും സഹായകമാകും.
പൊതുവികസനം 
 
 തൊഴിൽ സാദ്ധ്യത ? 
കേരളസംസ്ഥാനത്തിനു വികസന കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ ഒട്ടും തന്നെ കുറയാത്തതായ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രംഗത്തും നമ്മുടെ സാങ്കേതിക തൊഴിൽ രംഗത്തും എല്ലാം ഈവിധ  വികസന മാതൃക തെളിയുന്നു. എങ്കിലും നമ്മുടെ അഭ്യസ്തവിദ്യരുടെ തൊഴിൽ സാദ്ധ്യതകൾക്ക് ഏറെ നല്ല അവസരം നൽകാൻ മാറിമാറിവന്ന ഓരോരോ സർക്കാരുകൾക്കു ഇന്നും  കഴിഞ്ഞില്ല. ഇക്കൂട്ടർ അന്യദേശ രാജ്യങ്ങളിൽ തൊഴിൽസാദ്ധ്യത തേടി സ്വന്ത നാട് വിട്ടുപോകുന്നു. തൊഴിൽരംഗം വികസനകാര്യത്തിൽ ഒരു സർക്കാരും ഉൾക്കൊള്ളിച്ചിട്ടില്ല. അതേസമയം സംവരണവും കേരളത്തിലെ വിവിധ സമുദായങ്ങളുടെ ബന്ധപ്പെട്ടുകിടക്കുന്ന ആചാര സംസ്കാരശൈലി, മതാനുബന്ധ വിശ്വാസ പാരമ്പര്യങ്ങളുമെല്ലാം അത്യുന്നതസ്ഥാനം വഹിക്കുന്നു. അതുപക്ഷേ  എല്ലാ കേരളീയനും ഇവയെല്ലാം ഹൃദയപൂർവ്വം സ്വീകരിക്കാൻ അവർക്ക് പൂർണ്ണ സന്തോഷം ഉണ്ടോ? തീവ്ര വർഗ്ഗീയതയുടെ വിഷം ചീറ്റലുകളും ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള കടുത്ത മുറവിളികളുടെ കറുത്ത മാനങ്ങൾ അവിടെ ഉരുണ്ടു രൂപം പ്രാപിക്കുന്നത് നമുക്ക് കാണാം.

സാമൂഹ്യ ഇന്റഗ്രേഷൻ സാധിക്കണം 
കേരളത്തിൽ വ്യാപകമായ ഒരു സാമൂഹ്യ ഇന്റഗ്രേഷൻ വേണ്ടിയിരിക്കുന്നു. മിതവാദികളെയും തീവ്രവാദികളെയും മാത്രമല്ല, ഒന്നുമറിയാതെ തനതു വഴിയോരം തേടിപ്പോകുന്നവരെയും കുറ്റവാളികളെയും അതിനു അവരെ പ്രേരിപ്പിക്കുന്നവരെയും സാധാരണ നമ്മുടെ സമൂഹത്തിലേയ്ക്ക് മാതൃക കാണിക്കുവാൻ വേണ്ടിയതരത്തിൽ ക്രിയാത്മകമായ പരിവത്തനത്തിനു വിധേയരാക്കുവാനുള്ള ഒരു ഇന്റഗ്രേഷൻ പ്രക്രിയ തന്നെ സാധിക്കണം.

സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും സാധാരണ സമൂഹത്തിലെ യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഉത്തരവാദിത്വം നമ്മുക്ക് എല്ലാവർക്കുമുണ്ട്. ഇവരെ നാം ഭയപ്പെടുകയില്ല വേണ്ടത്. അവിടെ പക്ഷേ, ഭയപ്പെടേണ്ടതായിട്ടു ള്ളവർ ഇവരുടെ യജമാനന്മാരെയാണ്. ഇവരെ ആദ്യം നിയമത്തിനു മുമ്പിലെത്തിക്കുവാനുള്ള ശക്തമായ പുതിയൊരു ആത്മ വിശ്വാസം ജനങ്ങൾക്കുണ്ടായിരിക്കണം. ഇവരെ വിധിക്കുവാൻ ശക്തമായ ഒരു ജനാധിപത്യ നിയമസംഹിതയക്ക് ഉറപ്പ് നൽകുന്ന നമ്മുടെ കോടതിക്ക് കഴിയണം. 

എന്നാൽ ആത്മവിശ്വാസം തളർത്തുന്ന കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിലെ കറപുരണ്ട ബ്യുറോക്രസ്സി ഇന്ത്യൻജനതയുടെ ഭൗതിക ആവശ്യത്തിന് പലപ്പോഴും എന്തുകൊണ്ടും മതിയാവുന്നില്ല. നമ്മുടെ ഇന്ത്യൻ ജീവിതത്തിന്റെ മഹാപാരമ്പര്യങ്ങൾ മാത്രം കാത്തുസൂക്ഷിച്ചാൽ അത് മതിയാകില്ല. രണ്ടുതട്ടുകളിൽ നിർമ്മിച്ചിരിക്കുന്ന കുളത്തിൽ ഒരേസമയം കുളിക്കേണ്ടതല്ല ജനാധിപത്യ വ്യവസ്ഥിതി. ഇന്ത്യൻ ജനാധിപത്യരീതിയും  യൂറോപ്യൻ ജനാധിപത്യവും തമ്മിൽ വ്യത്യസ്തപ്പെടുന്നതിവിടെയാണ്. സാമൂഹ്യനീതി നിലനിറുത്തുവാൻ നമ്മുടെ സാമ്പത്തിക ഘടനയിൽ തന്നെ പരിവർത്തനം ഉണ്ടാകണം.

സാമൂഹ്യസുരക്ഷിതത്വം 
ഇന്ന് കേരളത്തിൽ, പൊതുവെ ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ജന ജീവിതം സുരക്ഷിതമല്ലന്ന് സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പട്ടിണിയും അക്രമങ്ങളും അതുമൂലമുള്ള മരണങ്ങളും, അവിഹിതധനസമ്പാദനവും, മോഷണങ്ങളും പെരുകുന്നതുമൂലം ജനജീവിതം എവിടെയും അതിവേഗം ദുഷ്ക്കരമാവുകയാണ്. പക്ഷെ, നമ്മെ സംബന്ധിച്ചിടത്തോളം ഇതുമാത്രമല്ല, ഭരണഘടനയിലെ ജനങ്ങളുടെ മൗലിക അവകാശങ്ങളെ നിഷേധിക്കുന്ന ഭരണമാണ് കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്നത്.

 കേരളനിയമസഭാക്രമണം 
രാഷ്ട്രീയ അധികാരക്കൊതിയും, ജാതീയതയും, വർഗ്ഗീയ മുന്നോക്ക- പിന്നോക്കവും, അവകാശവാദങ്ങളു ടെ അവകാശ സമരങ്ങളും, മുറവിളി കളും, ഭീഷണികളും, കേരള  നിയമ സഭയിൽ നടത്തുന്ന ഭീകര പ്രവർത്ത നവും  എല്ലാം കൊണ്ടും  ജനാധിപത്യ രാഷ്ട്രീയകക്ഷികൾ ആഘോഷക്കെ  ട്ടുകളിൽ യാതൊരു നിര തറഭേദമി ല്ലാതെ കേരള രാഷ്ട്രീയകളിക്കളം മലീമസമാക്കുന്നു. ജനങ്ങളുടെ പണം പിരിച്ചെടുത്തു ഖജനാവിലേക്ക് എത്തുന്ന പണമെല്ലാം ഇക്കൂട്ടരെല്ലാം സ്വന്തം അഴിമതിക്കുവേണ്ടിയാണ് ചെലവഴിക്കുക., അതു സർക്കാർ നടത്തുന്നതായ  പ്രവർത്തനങ്ങളോ, അവയെല്ലാം ജനസേവനമായും ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയത്തിലെ രാക്ഷസ മല്ലന്മാരെ നീണാൾ വാഴാൻ സമൂഹമദ്ധ്യത്തിൽ   ഉയർത്തിക്കാണിക്കുന്ന ഫ്ലെക്സ്ബോർഡുകൾ, കേരളത്തിലെ എല്ലാ പൊതു പാതയോരങ്ങളെല്ലാം നിറയുന്നു. അതെല്ലാം പൊതുവേദിയിൽ പരസ്യമായി   ഉയർത്തിക്കാണിക്കുന്നതിനു വേണ്ടി ഉയരത്തിൽ മത്സര ബുദ്ധിയോടെ അവ സ്ഥാപിച്ചിരിക്കുന്നു. ഇതാണ് കേരള മോഡൽ ജനാധിപത്യം!. യാത്രയിൽ നമ്മുടെ ജീവൻ അപകടത്തിലാക്കുന്നതായ  ഇത്തരം ഫ്ലെക്സ്ബോർഡുകൾ സാംസ്കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ല, അതു അപമാനമാണ്, തീർത്തും അപരിഷ്കൃതമാണ്.
ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ പാവം സാധാരണ ജനങ്ങളെ തനി ഫാസ്സിസത്തിനു മുന്നിൽ നിർത്തി കിടിലംകൊള്ളിച്ച പഴയ ഭരണകാലം. അന്നത്തെ ഭരണം നടത്തിയ ആ ഒരു ഏകാധിപത്യ സർക്കാരിനെ അധികാര ക്കസ്സേരയിൽനിന്നും പിടിച്ചിറക്കിയ കേരള ജനതയുടെ ഉറച്ച ഒരു വിവേക ശക്തിയുടെ  ബലം. ഇപ്പോഴും നമ്മുടെ വരും ഭാവിയിലും ആ ഭയത്തിന്റെ പേക്കിനാവിൽ ജനങ്ങളെ തളച്ചിരിക്കുന്ന ഭീകര യജമാനമാരുടെ ഭരണവും അക്രമപ്രവർത്തനസംസ്കാരവും ഇന്നും ഇല്ലാതാക്കുവാനുള്ള വീര്യം. അതേ ആത്‌മബോധവും ഇച്ഛാശക്തിയും മാത്രം ....അതു ധാരാളം മതിയാകും.//-
----------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 

DHRUWADEEPTI ONLINE.
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online blog are exclusively the views of the author.

Freitag, 15. Juli 2016

ധ്രുവദീപ്തി // Church // വൃദ്ധ വിലാപം // ചെങ്ങളം ഇടവക കാളക്കുട്ടി ആരാധനയുടെ പിടിയിൽ // ടി. പി. ജോസഫ്, തറപ്പേൽ



ചങ്ങനാശേരി രൂപതയിൽ ഉണ്ടായിരുന്ന ചെങ്ങളത്തെ പുരാതന പ്രസിദ്ധ സെന്റ് ആന്റണീസ് പള്ളി ഇപ്പോൾ ഇല്ല. അതു തകർത്തശേഷം പുതിയ പള്ളി പണിയുന്നു; ഇപ്പോൾ ചെങ്ങളം ഇടവക കാഞ്ഞിരപ്പള്ളി രൂപതയിലാണ്.


വൃദ്ധ വിലാപം-

ചെങ്ങളം ഇടവക 
കാളക്കുട്ടി ആരാധനയുടെ 
പിടിയിൽ //


 "സ്വർണ്ണ കാളക്കുട്ടി ആരാധന"

ടി. പി. ജോസഫ്, തറപ്പേൽ

ടി. പി. ജോസഫ് തറപ്പേൽ
ഹറോൻ ഒരു പരമാർത്ഥ ഹൃദയനായിരുന്നു. ജനം ആവശ്യപ്പെട്ടതനുസരിച്ചു ഒരു കാളക്കുട്ടിയെ വാർത്തെടു ത്ത്, അതിനെ ആരാധിക്കുന്നതിനു ഒരു ബലി പീഠവും സൗകര്യപ്പെടുത്തിക്കൊടുത്തു. തനി കാളക്കുട്ടിയെ ആരാധിക്കുന്നത് തെറ്റാണെന്ന് ഇവിടെയുള്ള ചെങ്ങളം നിവാസികൾക്കറിയാം. അതിനു ഇവിടെയുള്ളവർ മുതിരുകയില്ല. അതിനു പകരം ഇവിടെ പള്ളിയിൽ വച്ചിരിക്കുന്ന നിരവധി "തിരുശേഷിപ്പു"കളാണ്, കാളക്കുട്ടിയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. 

ചുരുക്കമായിട്ട് ഞാൻ തിരുശേഷിപ്പ് ചാപ്പലിൽ കയറാറുണ്ട്, ദിവ്യകാരുണ്യ വീസീത്തയ്ക്കായി. ഒരിക്കൽ കണ്ടു, ഒരു യുവതി കൊച്ചിനെയും എളിയിൽ വച്ചു ചാപ്പലിൽ കയറി അന്തോനീസിന്റെയും, മാതാവിന്റെയും മുമ്പിലുള്ള പെട്ടികളിൽ പണം ഇട്ടിട്ടു പോകുന്നു. തിരുവോസ്തിയിലുള്ള കർത്താവിനെ ഗൗനിച്ചതേയില്ല. അക്കാര്യം അറിഞ്ഞു കൂടായിരുന്നിരിക്കണം. അവർ അന്യമതസ്ഥയാണെന്നാണ് മനസ്സിലായത്.
 
 "സ്വർണ്ണ കാളക്കുട്ടി ആരാധന"
കരുണയുടെ കവാടം തുറന്നതിൽ പിന്നെ ചെങ്ങളം പള്ളിയിൽ കാണുന്ന കാഴ്ച ഇങ്ങനെ: നിർമ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ പള്ളിയുടെ മുമ്പിൽ പണി തീർത്ത ചാപ്പലിൽ ചിലർ പ്രവേശിച്ചു ദിവ്യകാരുണ്യത്തിനു നേരേ മുട്ടുകുത്തി കുറേനേരം ആളുകൾ പ്രാർത്ഥിക്കുന്നു. പിന്നീട് എല്ലാ തിരുശേഷിപ്പുകളുടെയും മുമ്പിൽ കൂടി കടന്നു പോകുന്നു. അവിടെത്തന്നെ പന്ത്രണ്ടോളം തിരുശേഷിപ്പുകൾ, വിശുദ്ധരുടെയും വിശുദ്ധരായി പേര് വിളിക്കാത്തവരുടെയും ഉണ്ട്. മറ്റു തൊട്ടടുത്ത  മുറികളിൽ വികാരിയുടെയും, അസി. വികാരിയുടെയും താമസ്സമുറികളും, ശൗചമുറികളും, കൂടാതെ അവിടെയുള്ള മറ്റു  സമീപമുള്ള  മുറികളിൽ വൃത്തിയായി സൂക്ഷിക്കപ്പെടാൻ കഴിയാതെ കിടക്കുന്ന ടോയിലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം നിത്യാരാധന ചാപ്പലിലിനുള്ളിൽ തന്നെ ! ഓരോ തിരുശേഷിപ്പ് കൂടിനു മുമ്പിൽ ചെല്ലുമ്പോൾ ആളുകൾ കൈകൾ കൂപ്പുന്നു, വിടർത്തുന്നു, പിന്നീട് അവ നീട്ടുന്നു, പൊക്കുന്നു, എന്നിട്ടും തൃപ്തി വരാഞ്ഞിട്ട് ചിലർ കൂടുകളുടെ പടികളിൽ കൈകൾ ചേർത്തു വയ്ക്കുന്നു. തിരുവോസ്തി എഴുന്നള്ളിച്ചു വച്ചിരിക്കുന്നിടത്താണ് ഈവക പ്രകടനങ്ങളെല്ലാം.

കഴിഞ്ഞ വർഷം ഓഗസ്ററ്- 15 എല്ലാകൊല്ലത്തെയും പോലെ അന്നും കടമുള്ള ദിവസം. വൈകിട്ടു കുർബാനയ്ക്ക് ചെന്നപ്പോൾ അന്ന് പതിവില്ലാതെ നൊവേന. അന്ന് ആദ്യമായാണ് ചെങ്ങളത്തു നൊവേന നടത്തുന്നത്. പിന്നീട് അറിയാൻ കഴിഞ്ഞു അന്ന് വി. അന്തോനീസിന്റെ ജന്മദിനമായിരുന്നു എന്ന്. രേഖകൾ ഒന്നുമില്ല. അന്തോനീസ്, മാതാവിന്റെ അതീവ ഭക്തൻ ആയിരുന്നതു കൊണ്ടു അദ്ദേഹത്തിന്റെ ജന്മദിനം ഓഗസ്ററ് 15 ആയിരിക്കണമെന്ന് ഭക്ത ജനങ്ങളുടെ പണ്ട് മുതലുള്ള ഒരു വിശ്വാസം. അത്രമാത്രം. എന്തെങ്കിലുമാകട്ടെ, ഞാനിത്രയും പറയാൻ കാരണം മറ്റൊന്നാണ്. അന്നാണ് എനിക്ക് ഒരു സംശയം ജനിച്ചത്: അന്തോനീസിന്റെ നൊവേനയ്ക്ക് ഉപയോഗിക്കുന്ന തിരുശേഷിപ്പ് സക്രാരിയിലാണോ സൂക്ഷിക്കുന്നതെന്ന് ? അക്കാര്യം പിന്നെ മറന്നുപോയി.

ഇക്കഴിഞ്ഞ ഫെബ്രു. 2 ന് (2016) തിരുനാൾ നൊവേനയിൽ സംബന്ധിക്കുവാൻ ചെന്നപ്പോൾ കാണുന്നു, അതേ സംഗതി. തിരുശേഷിപ്പ് സക്രാരിയിൽനിന്നും എടുത്തു അരുളിക്കയിൽ വയ്ക്കുന്നു. മുക്കാൽ കണ്ണു മാത്രം കാഴ്ചയുള്ള ഞാൻ കാണുന്നത് ശരിയായിരിക്കുമോ...? ഞാൻ ഈ വിവരം രണ്ടു മൂന്നു പേരുമായി പങ്കു വച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അവരും ശദ്ധിച്ചു. ഞാൻ പറയുന്നത് ശരിയാണെന്നു അവരും സമ്മതിച്ചു. പിന്നീട് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു എന്റെ ഈ അറിവിന്‌ സ്ഥിരീകരണവും ലഭിച്ചു.
 
പുതിയ ചെങ്ങളം പള്ളി, തൊട്ടുചേർന്നു
  മുൻപിൽ തിരുശേഷിപ്പ് ചാപ്പൽ
അപ്പോൾ എനിക്കു വീണ്ടും സംശയം. തിരുശേഷിപ്പ് ഭക്തി തിരുവോസ്തി ഭക്തിയിലേയ്ക്ക് നയിക്കുമോ? ഉത്തര വാദിത്വപ്പെട്ടവർ അങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ തിരുശേഷിപ്പ് തന്നെ തിരുവോസ്തിക്കൊപ്പം സക്രാരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. തിരുവോസ്തിക്കും തിരുശേഷിപ്പിനും തുല്യസ്ഥാനം. ! ഇതു വിഗ്രഹാരാധന അല്ലാതെ മറ്റെന്താണ്? ചെങ്ങളം ഇടവകപ്പള്ളിയിൽ ഇപ്രകാരമെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ട്, ആരാണ് ഇതിനെല്ലാം പൂർണ്ണ ഉത്തരവാദികൾ  ?

യഹൂദജനത അഹറോന്റെ നേതൃത്വത്തിൽ കാളക്കുട്ടിയെ ആരാധിച്ചെങ്കിൽ, ഇവിടെ ചെങ്ങളത്തു പള്ളിയിൽ നടക്കുന്നത് തിരുശേഷിപ്പാരാധന. തിരുശേഷിപ്പുകൾ വണങ്ങണം! വണക്കം കൂടിപ്പോയാലോ.. ആറാധന... മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, "കാളക്കുട്ടി ആരാധന". കാളക്കുട്ടി ആരാധന യഹോവ ആരാധനയിലേയ്ക്ക് നയിക്കുമായിരുന്നെങ്കിൽ മോശ കാളക്കുട്ടിയെ ഇടിച്ചു പൊട്ടിക്കുകയില്ലായിരുന്നല്ലോ. അപ്പോൾ "കാളക്കുട്ടി ആരാധന" തെറ്റ്, "തിരുശേഷിപ്പാരാധന"യും തെറ്റ്, അതു നടത്തിക്കുന്നവരുടെ താത്പര്യങ്ങളും വിവരമില്ലായ്കയും. രണ്ടും തമ്മിൽ വ്യത്യാസമൊന്നുമില്ല.

"നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങൾ എനിക്ക് സഹിക്കാനാവുന്നില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. നിങ്ങളുടെ കരങ്ങൾ ഉയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നും മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല." (ഏശയ്യാ 1, 14 : 15). ഞാൻ കൂട്ടിച്ചേർക്കുന്നു: മനുഷ്യർക്ക് കറവപ്പശുക്കളെയാണാവശ്യം, കറവദൈവങ്ങളെയാണാവശ്യം. അവർക്ക് ചോദിക്കുന്നതെല്ലാം കൊടുക്കുന്ന ദൈവങ്ങൾ. അതുപോലെതന്നെ തിരുശേ ഷിപ്പ് ഭക്തിയും, നൊവേനഭക്തിയും. ചോദിക്കുന്നതെല്ലാം കിട്ടുന്നതിന് വേണ്ടി യുള്ള ഭക്തി. കേവലം കാര്യസാധ്യത്തിനുള്ള ഭക്തി. ആരാധിക്കുന്നത് കാളക്കുട്ടിയെ അല്ലാതെ മറ്റെന്തിനെയാണ് ? (15.2.2016, ചെങ്ങളം ). // -
 --------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 
 

Donnerstag, 7. Juli 2016

ധ്രുവദീപ്തി // Christianity // Family # സ്നേഹത്തിന്റെ സന്തോഷം // ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ.



 Family // 

സ്നേഹത്തിന്റെ സന്തോഷം 



ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,

പൗരസ്ത്യ വിദ്യാപീഠം,
വടവാതൂർ സെമിനാരി, കോട്ടയം.




 Fr. Dr. Andrews Mekkattukunnel
ന്തോഷത്തിന്റെ പ്രവാചകനാണ് ഫ്രാൻസിസ് മാർപാപ്പ. "സുവിശേഷത്തിന്റെ സന്തോഷത്തിനും "സന്യാസത്തിന്റെ സന്തോഷ"ത്തിനും ശേഷം സ്നേഹ ത്തിന്റെ സന്തോഷവുമായി നമ്മുടെ കുടുംബങ്ങളിലേ ക്ക് പാപ്പാ കടന്നു വരുന്നു. 2014-2015 വർഷങ്ങളിൽ കുടുംബത്തെക്കുറിച്ചു റോമിൽവച്ചു നടന്ന സിനഡ് ചർച്ചകളുടെ വെളിച്ചത്തിൽ ആധുനിക ലോകത്തിനു മാർപാപ്പ നൽകുന്ന പ്രബോധനമാണ് മാർച്ചു 19 ന് ഒപ്പു വെച്ചു ഏപ്രിൽ 9 ന് പ്രസിദ്ധീകരിച്ച "സ്നേഹത്തിന്റെ സന്തോഷം". തിരുക്കുടുംബത്തിന്റെ മാത്രമല്ല, എല്ലാ ക്രൈസ്തവ കുടുംബങ്ങളുടെയും മദ്ധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ ഇതു ഒപ്പ് വെച്ചത് അർത്ഥപൂർണ്ണമായി. ഒമ്പത് അദ്ധ്യായങ്ങളിലായി 325 ഖണ്ഢികകളിൽ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിക്കുന്നത് സമഗ്രവും സമ്പൂർണവുമായ കുടുംബദർശനമാണ്.

ദൈവീക സന്തോഷവും ധാർമ്മിക മൂല്യങ്ങളും 

1. ദൈവീകമായ സന്തോഷം അനുഭവവേദ്യമാക്കാൻ കുടുംബങ്ങളിൽ ഉണ്ടായി രിക്കേണ്ട സ്നേഹത്തെക്കുറിച്ചാണ് പാപ്പാ പ്രതിപാദിക്കുന്നത്. കുടുംബാംഗ ങ്ങൾ,പ്രത്യേകിച്ചു ഭാര്യാ ഭർത്താക്കന്മാർ, സ്നേഹത്തിൽ വളരുന്നതനുസരി ച്ചാണ് സന്തോഷത്തിന്റെ വർദ്ധനവ്.

Happiness of Love 
  2. പാരമ്പര്യകുടുംബ- ധാർമ്മികമൂല്യങ്ങളും മാറ്റത്തിന് വേണ്ടിയുള്ള അഭിനിവേശവും തമ്മിലുള്ള ആരോഗ്യകര മായ ഒരു സംവാദവും സമന്വയവുമാണ്, സ്നേഹത്തിന്റെ സന്തോഷം എന്ന സ്ലൈഹീക പ്രബോധനത്തിന്റെ കാതൽ. പരമ്പരാഗതമായ പൊതുനിയമങ്ങൾ ഉപയോഗിച്ചു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാവില്ലെന്നും മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ചു ഓരോ സംഭവത്തെയും അതതിന്റെ സന്ദർഭത്തിൽ വിലയിരുത്തി പരിഹാരം കണ്ടെ ത്തണമെന്നുള്ള നിർദ്ദേശമാണ് പാപ്പ മുമ്പോട്ട് വയ്ക്കുന്നത്.

3. ഓരോ രാജ്യത്തിന്റെയും ദേശത്തിന്റെയും സാംകാരിക പശ്ചാത്തലം വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ വിലയിരുത്തുമ്പോഴും ഈ വൈവിദ്ധ്യം കണക്കിലെടുക്കണം. യൂറോപ്പിന്റെ സാംസ്കാരിക പശ്ചാത്തലമല്ലല്ലോ ഭാരതത്തിലുള്ളത്. ഓരോ വ്യക്തിയും വ്യത്യസ്തനും വ്യതിരക്തനുമായിരിക്കുന്നതുപോലെ, അവനുണ്ടാകുന്ന പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്.

പുതുജീവനും കുടുംബവും
4. ബൈബിളാണ് കുടുംബജീവിതത്തിന്റെ ധാർമ്മി കതയെപ്പറ്റി നമുക്ക് വ്യക്തമായ പ്രബോധനം നൽ കുന്നത്. വിശുദ്ധ ഗ്രന്ഥം മുഴുവൻ കുടുംബങ്ങളുടെ ചരിത്രമാണ്. പറുദീസയിൽ ആരംഭിക്കുന്ന ഭാര്യാ ഭർതൃസ്നേഹവും, പരസ്പരം സ്നേഹം പങ്കു വയ്ക്കലും തൽഫലമായുണ്ടാകുന്ന പുതുജീവനും കുടുംബപ്രശ്നങ്ങളുമെല്ലാം ബൈബിളിന്റെ ഓരോ താളിലും കണ്ടെത്താം. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ സുരക്ഷിതത്വവും അഭയവും കണ്ടെത്തേണ്ടത് വിശുദ്ധ ഗ്രന്ഥത്തിലാണ്. നമ്മുടെ സഹനങ്ങളിലും വേദനകളിലും സകല സമാശ്വാസങ്ങളുടെയും ഉറവ ബൈബിളാണ്.

കാലിക ദർശനം 

 കേരളത്തിലെ ക്രിസ്ത്യാനി 
സ്ത്രീകളും 
പെൺകുട്ടികളും കഴിഞ്ഞ 
നൂറ്റാണ്ടിൽ

 5. കാലിക പ്രതിസന്ധികളിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തലുകൾ വേണം. അതിരുകടന്ന വ്യക്തി കേന്ദ്രവാദവും  ആപേക്ഷിതാമനോഭാവവും, അശ്ലീല ചിത്ര ദർശനവും, മുതിർന്നവരോടും സ്ത്രീക ളോടുമുള്ള കടുത്ത അവഗണനയും, കുഞ്ഞു കുട്ടികളുടെമേലുമുള്ള അതിക്രമവും ദുരുപ യോഗങ്ങളും ഇന്നത്തെ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളാണ്. സ്ഥിരമായ ബന്ധം പ്രധാനം ചെയ്യുന്ന സുരക്ഷതത്വം ആധിനിക മനുഷ്യൻ ആഗ്രഹിക്കുന്നുവെങ്കിലും ശാശ്വതമായ ഉടമ്പടി ബന്ധത്തിൽ ഏർപ്പെടാൻ അവൻ ഭയപ്പെടുന്നു. ദൈവകൃപയോടുള്ള തുറവി ഒന്നുമാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ളൂ. മന:സാക്ഷിയുടെ മാറ്റിപ്രതിഷ്ഠിക്കലല്ല, ശരിയായ രൂപീകരണമാവശ്യം.


6. വിവാഹബന്ധത്തിന്റെ അവിഭാജ്യത, കൗദാശികമാനം, സ്നേഹം ചൊരിയൽ, ജീവൻ പകരൽ, കുഞ്ഞുങ്ങളുടെ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പരമ്പരാഗത കുടുംബമൂല്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ കൗൺസിലിന്റെയും തന്റെ മുൻഗാമികളായ പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാപാപ്പാമാരുടെ പാത പിന്തു ടന്നുകൊണ്ട് ഒരിക്കൽക്കൂടി നമ്മെ അനുസ്മരിപ്പിക്കുന്നു. വിവാഹം ഒരു സാമൂഹ്യ വ്യവസ്ഥിതി മാത്രമല്ല, അതൊരു വിളി കൂടിയാണ്. ദമ്പതികളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമുള്ള മാർഗ്ഗം.



ദാമ്പത്യസ്നേഹം
സ്നേഹത്തിന്റെ സാക്ഷ്യമാണ്  
7. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്‌ക്കെ ഴുതിയ ലേഖനം പതിമൂന്നാം അദ്ധ്യായത്തിലെ സ്നേഹഗീതം വിശകലനം ചെയ്തുകൊണ്ട് കുടും ബ സ്നേഹത്തെക്കുറിച്ചു പാപ്പാ സവിസ്തരം നാലാമദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. മിശിഹായും സഭയും തമ്മിലുള്ള സ്നേഹത്തിന്റെ സാക്ഷ്യമാണ് ദാമ്പത്യസ്നേഹം. എങ്കിലും പരിമിതനും ബലഹീനനുമായ മനുഷ്യൻ ദൈവീകവും രഹസ്യാത്മകവുമായ ഈ ശ്രേഷ്ഠ സ്നേഹം പൂർണ്ണമായി പ്രകാശിപ്പിക്കാൻ അശക്തനാണ്. ക്രമേണ അനുഭവിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമാണ് ദാമ്പത്യസ്നേഹം. പക്വതയാർന്ന സ്നേഹത്തിലേക്ക് ദമ്പതികൾ അനുദിനം വളരണം. സുദീർഘമായ ഈ സ്നേഹ ബന്ധം അഭംഗുരം നിലനിർത്താൻ നിരന്തരമായ പരിശ്രമം കൂടിയേ തീരൂ.

8. ദമ്പതികൾക്ക് പരസ്പരമുള്ള സ്നേഹം എന്നും ഒരുപോലെയായിരിക്കയില്ല. ആരംഭത്തിലുള്ള പരസ്പരാകർഷണവും ബന്ധത്തിന്റെ ഊഷ്മളതയും അതേ തീവ്രതയിൽ എന്നുമുണ്ടാകണമെന്നില്ല. ഏതു ജീവിതസാഹചര്യത്തിലും കുറവ് വരാത്ത പരസ്പര സാന്നിദ്ധ്യവും അടുപ്പവും മനസ്സിലാക്കലുമൊക്കെ യാണ്, സ്നേഹപ്രകാശനമാർഗ്ഗങ്ങൾ. എല്ലാ ജീവിതാനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുന്ന ദാമ്പത്യസ്നേഹം മാത്രമേ ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യുകയുള്ളൂ.

കുടുംബം അതി വിശാലമായിരിക്കണം.


 കുടുംബം അതിവിശാലമാണ്
  9. ദാമ്പത്യസ്നേഹത്തിന്റെ ഫലം കുഞ്ഞുങ്ങളാണ് എന്ന സത്യം തിരുസഭയുടെ എല്ലാക്കാലത്തുമുള്ള പ്രബോധനമാണ്. കുഞ്ഞുങ്ങളുടെ പ്രഥമ വിദ്യാലയം കുടുംബമാണ്. അവിടെയാണ് വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെ ആദ്യപാഠങ്ങളും അവർ പഠിക്കുന്നത്. മാർപാപ്പ അഭിലഷിക്കുന്ന കുടുംബം അതിവിശാലമാണ്. അവിടെ വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും അമ്മാവന്മാരും അമ്മായിമാരും സഹോദരീ-സഹോദരന്മാരും ബന്ധുക്കളും ഉണ്ടായിരിക്കണം.

10. വിശുദ്ധഗ്രന്ഥാധിഷ്‌ഠിതവും ധാർമ്മിക- മാനുഷിക മൂല്യങ്ങൾക്കനുസരിച്ച കുടുംബങ്ങൾക്ക് രൂപം നൽകാൻ ദമ്പതികൾക്ക് ശരിയായ പരിശീലനം നല്കപ്പെടണം. വിവാഹ ഒരുക്ക സെമിനാറുകൾ നടത്തിയാൽ മാത്രം പോരാ. വിവാഹ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അവരെ അനുയാത്ര ചെയ്യുക യും വേണം. ശരിയായ ദിശാബോധം നൽകാനും ഉത്തരവാദിത്വ പൂർണ്ണമായ മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കാൻ ഇതാവ ശ്യമാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പലതും ഉടലെടുക്കുന്നത് ആദ്യ വർഷങ്ങളിൽ ആണ്. ആ കാലഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിരി ക്കുന്നത്‌. കുടുംബം സുവിശേഷവത്കരിക്കപ്പെടുന്നത്പോലെതന്നെ ഓരോ കുടുംബവും സുവിശേഷ പ്രഘോഷണം ശ്രദ്ധയോടെ നിർവഹിക്കുകയും വേണം.

അജപാലന ദൗത്യം

11. വിവാഹ ബന്ധം വേർപെടുത്തുന്നത് പൈശാചികമാണ്, എന്നാണ് പാപ്പാ പറയുന്നത്. ഈ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ അജപാലകർ പരിശീലിപ്പിക്കപ്പെടണം. വിഷമസാഹചര്യങ്ങൾ വിവേചിച്ചറിയാനും കുറവുള്ളവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനും പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസികളെ അനുയാത്ര ചെയ്യാനും അജപാലകർക്കാകണം. മുറിവുകൾ വച്ചുകെട്ടി സുഖപ്പെടുത്താൻ അവർക്കാകണം. യുദ്ധഭൂമിയിലെ ആശുപത്രിയായി തിരുസഭ വർത്തിക്കണം.


Happiness is having dinner
as a family every day.
12. കുടുംബ ആദ്ധ്യാത്മികത വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. ദൈവ പരിപാലനയിൽ, ദൈവ സ്നേഹത്തിന്റെ സന്തോഷം കണ്ടാനന്ദിക്കുക. ഇതിനു, മാതാപിതാക്കൾ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണം, മക്കൾ മാതാപിതാക്കൾക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കണം.

എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രമല്ല മറ്റുള്ള എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം. നിരന്തര സ്നേഹത്തിന്റെയും പരസ്പര കരുതലിൻറെയും ഒരു ഭവനത്തിൽ എന്നും ദൈവീകമായ സന്തോഷം ഉണ്ടാകും. മക്കളും മാതാപിതാക്കളും ഒന്നിച്ചു പ്രാർത്ഥിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന കുടുംബം എന്നും ഒന്നിച്ചുനിൽക്കുകതന്നെ ചെയ്യും.// -
--------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."