Samstag, 28. Februar 2015

ധ്രുവദീപ്തി // Literature review // ആശയലോകത്തിന്റെ ആത്മാവിലെ ഭാഷ"യാണ്‌ ജർമൻ ഭാഷ // George Kuttikattu


ആശയലോകത്തിന്റെ ആത്മാവിലെ ഭാഷയാണ്‌ 
ജർമ്മൻ ഭാഷ // 

George Kuttikattu

ആഗോള രാജ്യങ്ങളിലുള്ള ശ്രേഷ്ഠജനങ്ങൾ ഇംഗ്ലീഷു സംസാരിക്കുന്നു; വിശാല രാഷ്ട്രീയത്തിനും, വിജ്ഞാനമണ്ഡലത്തിനും, സമ്പത് വ്യവസ്ഥയ്ക്കും അർത്ഥശാസ്ത്രത്തിനും, ഭരണനിർവഹണത്തിനും അത് ഒരു നേട്ടമാണ്. അതുപക്ഷെ ഒന്നാലോചിച്ചാൽ മനുഷ്യന്, ഭാഷ അറിവിന്റെ ഉപകരണമെന്നോ, മാർഗ്ഗമെന്നോയെന്ന നിലയിൽ ഒരു നഷ്ടമാണ്. അക്ഷരത്തിലും ആത്മാവിലും അവരുടെ  സ്വന്തമായ ഭാഷാസ്വദേശവും ശൈലീവിശേഷതയും നഷ്ടപ്പെടും. ഇതുമൂലം നമ്മുടെ ചിന്തയിലും നമ്മുടെ ലോകത്തെക്കുറിച്ചുള്ള നിരീക്ഷണ രീതിക്കും എന്തെങ്കിലും പരിവർത്തനങ്ങൾ ഉണ്ടാകുമോ?


ജർമ്മൻ ഭാഷയെ രക്ഷപ്പെടുത്തുക അസാദ്ധ്യമോ?


Richard Von Weizäker, 
Former President of Germany
ശങ്കപ്പെടുന്ന ജർമൻ പ്രതിഭാ ശാലികൾ കൂടെക്കൂടെ ശക്തമായ നിർദ്ദേശങ്ങൾ ചെയ്യുന്നതിങ്ങനെ യാണ്; മാതൃ ഭാഷയായ ജർമൻ ഭാഷയെ ഭരണഘടനയിൽ ഉറപ്പാക്കി സ്ഥാപിക്കുകയെന്നതു അനിവാര്യ മാണെന്ന്. അപ്പോൾ ഒരു പ്രസക്ത ചോദ്യമുദിക്കുന്നു, ഏതു ജർമൻ ഭാഷ എന്നതാണത്. ഈയടുത്ത കാലത്ത് ജർമൻ പുസ്തകപ്രസാദകരുടെ ഒരു സംയുക്ത യോഗത്തിൽ ഉണ്ടായ ചില ശ്രദ്ധേയ അഭിപ്രായങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പ്രസാദക ലോകത്ത് ജർമൻ ഭാഷയിൽ ശക്തമായ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് ചിലരുടെ അഭിപ്രായം. അത് ശരിയായിരിക്കാം. ജർമൻ ഭാഷയിലൂടെ എല്ലാം കൊണ്ടും മാറ്റങ്ങളുടെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട് എന്ന് കാണാൻ കഴിയും. പഴയ ചട്ടക്കൂടിൽ ഭാഗികമായി കെട്ടിയുണ്ടാക്കിയ പേടകം വളരെ വേഗം പൂർണ്ണത പ്രാപിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ കാണുന്നുണ്ട്. എല്ലാറ്റിലും, അതായത് ആദിമ കാലങ്ങളിലെ വളരെ അപൂർവ്വമായ ചില വാക്കുകൾ, ഭാഷാപ്രയോഗങ്ങൾ, അനാവശ്യമായി എത്തിച്ചേരാറുള്ള പഴയകാല പഴഞ്ചൊല്ലുകൾ, പുതിയ വാക്കുകളുടെ വരവ്, എന്നിങ്ങനെ നിരവധി മാറ്റങ്ങൾ ദൃശ്യമായിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ജർമൻ ഭാഷയുടെ വികസനത്തിൽ വളരെയേറെ ശ്രദ്ധ ഭാഷാവിമർശകരും ഭാഷാ അക്കാഡമിയും കൊടുക്കുന്നുണ്ട്. അതിനു ഉദാഹരണമായി, ജർമൻ ഭാഷാ ഇൻസ്റ്റിട്യൂട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ചില പൊതുവേദിയിൽ ജർമൻ ഭാഷയേപ്പറ്റി അതിന്റെ ഉയർന്ന വ്യക്തിത്വവും ചരിത്രപരവും സാഹിത്യസമ്പത്തും വിശദീകരിക്കുന്ന ചില  സംഘടിത ശ്രമം നടന്നു. "ആശയ ലോകത്തിന്റെ ഭാഷ"യാണ്‌ ജർമൻ ഭാഷ എന്ന പ്രചാ രണവും നല്കി.

ഭാഷാ ശാസ്ത്രജ്ഞരിലും വിമർശകരിലും ഉണ്ടായിരിക്കുന്ന പരാതികൾ ഇങ്ങനെ കാണാൻ കഴിയും:  ജർമൻ ഭാഷയുടെ പ്രാമുഖ്യവും ഉപയോഗവും പ്രചാരവും എന്നീ കാര്യങ്ങളിൽ ഉണ്ടായ പതനം മാറ്റത്തിന്റെ കാറ്റിൽ തടഞ്ഞു നിറുത്തുവാൻ കഴിയുന്നില്ല എന്നാതാണ്. ഇതിനാൽ യഥാർത്ഥ നിജസ്ഥിതിയെ വളരെ നിയന്ത്രിതവും പ്രായോഗിക സമചിത്തതയോടെയും മാത്രമേ ഈ വിഷയത്തെ കാണേണ്ടത് എന്നുമാണു വിലയിരുത്തൽ. ഈ അവസ്ഥയ്ക്ക്‌ കാരണം ഒരു ആധികാരികതയിലെ ചിന്താതകർച്ചയുടെ ആക്ഷേപകരമായ അടിസ്ഥാനമല്ല കാണുന്നത്, മറിച്ച്, അതിനുള്ള കാരണം വളരെ പ്രകടമാണ്. യാഥാർത്ഥ്യം ഇങ്ങനെയാണ്: ജർമൻ പൊതുസാമൂഹ്യ വേദികളിൽ ജർമൻ ഭാഷയുടെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഉപയോഗം- ഉദാ: വിജ്ഞാനമണ്ഡലം, സാമ്പത്തിക രാഷ്ട്രീയ മണ്ഡലം, എന്നിങ്ങനെ ജർമൻ ജനതയുടെ ജീവിത വേദിയിൽ സുപ്രധാന തലങ്ങളിലെ ആവശ്യങ്ങളിൽ ജർമൻ ഭാഷയ്ക്ക് പകരം ആ സ്ഥാനത്തു ഇംഗ്ലീഷ്ഭാഷ പ്രവേശിക്കുന്നുവെന്നതാണ്‌. ഇവിടെ ഒരു ചോദ്യം  ഉദിക്കുന്നു. അതായത്, രാഷ്ട്രീയവും ധനവിനിമയ സംബന്ധവുമായ നേട്ടം ഉണ്ടാകുന്നതോടൊപ്പം ഒരു സാംസ്കാരിക നഷ്ടം, അതു ഒരുപക്ഷെ ജർമൻ ഭാഷയുടെ അടിസ്ഥാനശിലപോലും കുഴിച്ചു മൂടുന്നതാകാം. ആദ്യമായിത്തന്നെയത് മൂർച്ചയേറിയ വിവാദവിഷയമാണ്, സ്വാഭാവികമായി അത് ക്ഷിപ്രവികാരം കൊള്ളിക്കുകയോ അസഹ്യവുമാക്കുന്നതോ ആകാം.

ജർമൻ ഭാഷയിൽ പ്രാവീണ്യം കുറഞ്ഞ സമകാലീനർക്ക് അവരുടെ സ്വന്തം ആശയങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുന്നതിന് ഒരു നിശ്ചിത ഭാഷയിൽ ചുറ്റിപിണഞ്ഞു നിൽക്കുവാൻ കൂടുതൽ ശ്രദ്ധിക്കുന്നില്ല. മറിച്ച് അവർ ചിന്തയിലും ഭാവനയിലും വിനിമയ എളുപ്പമാർഗ്ഗം ഏതോ അത് സ്വീകരിക്കും. അതായത്, ഇംഗ്ലീഷ് ഭാഷയുടെ പ്രവേശത്തെ സ്വാഗതം ചെയുകയോ അഥവാ തിരസ്കരിക്കുകയോ എന്നത് വേറെ കാര്യം. അതുപക്ഷെ ഈ പരിവർത്തനം വളരെ നിശബ്ദവും നാടകീയവും ആണെന്നതിനെ കാണാൻ കഴിയുന്നു.
 
വിജ്ഞാനമണ്ഡലം തന്നെ നമുക്ക് ആദ്യമേതന്നെ നിരീക്ഷിക്കാം. ജർമൻകാരനും പ്രശസ്ത ജർമൻ ഭാഷാ ശാസ്ത്രജ്ഞനുമായ ഉൾറിഷ് അമ്മോണ്‍, ജർമൻ ഭാഷ ഉപയോഗിച്ചു ലോകം മുഴുവനുമുള്ള വിജ്ഞാന മണ്ഡലത്തിൽ കാണപ്പെടുന്ന ചില പ്രസിദ്ധീകരണങ്ങളിൽ ജർമൻ ജനതയുടെ യഥാർത്ഥമായ പങ്കിനെക്കുറിച്ച് ഒരു അഭിപ്രായം പറയുകയുണ്ടായി. അതിങ്ങനെ: "പ്രകൃതി ശാസ്ത്ര വിജ്ഞാന ശാഖയിൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് ഇതുവരെ ഒരുശതമാനം, സാമൂഹ്യശാസ്ത്ര വിജ്ഞാന ശാഖയിൽ ഏതാണ്ട് ഏഴു ശതമാനം, ആത്മീയ- മതശാസ്ത്രപരമായ വിഭാഗത്തിൽ എത്രയെന്നു കൃത്യമായും പറയാനും കഴിയുകയില്ല".

ജർമൻ ഭാഷ ഇന്ന് നേരിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളി എന്താണ്? പരോക്ഷമായി അദ്ദേഹത്തിൻറെ അടിയുറച്ച അഭിപ്രായത്തിൽ, ഏതാണ്ട് 85% ശതമാനത്തോളം പ്രകൃതിശാസ്ത്ര വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇംഗ്ലീഷു ഭാഷയിലാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. അതുപോലെതന്നെ, 50% ത്തോളം സാമൂഹ്യശാസ്ത്രപഠനങ്ങളിൽ, 20% ത്തോളം മതശാസ്ത്രപരമായ വിവിധ വിഷയങ്ങളിലും പൊതുവെ  പ്രസിദ്ധീകരിക്കുന്നത്  ഇംഗ്ലീഷിൽ തന്നെയാണ്. അവയെയെല്ലാം  അന്തർദ്ദേശീയ പ്രസിദ്ധീകരണലോകം  അംഗീകരിച്ചിരിക്കുന്നത് ഇതാണ്: ശാസ്ത്രം സംസാരിക്കുന്നത് ഇംഗ്ലീഷാണ്. അതുപക്ഷെ ജർമനിയിലും കൂടുതലേറെ ഇംഗ്ലീഷ് സ്വാധീനം ഇക്കാലത്ത് ഉയർന്നുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യവുമാണ്. വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വളരെയേറെ പ്രാധാന്യവും നൽകുന്നു.

ഇത് ജർമൻ ശാസ്ത്രവേദിയെ പിൻപന്തിയിലെയ്ക്ക് തള്ളുമെന്ന് അഭിപ്രായം ഉണ്ട്. ഇതിനു കാരണമാകുന്ന യാഥാർത്ഥ്യം കൂടി കണക്കിലെടുക്കാനുണ്ട്. ജർമൻ ഭാഷയിൽ ഏറെ കൂടുതൽ പ്രസിദ്ധീകരണം ചെയ്തിരുന്ന ജർമനിയിലെ  പുസ്തക പ്രസാധകർ തന്നെ ഇംഗ്ലീഷ് ഭാഷയിലെ പുസ്തകങ്ങളും വിവിധ മേഖലകളിലെ മാസികകളും പ്രസിദ്ധീകരിക്കുന്നതിനാണ് ഏറെ പ്രിയം കാണിക്കുന്നത്. മറ്റൊരു യാഥാർത്ഥ്യം ഇതാണ്: അത് ഇംഗ്ലീഷിന്റെ മേല്കോയ്മയെയാണ് വിരൽ ചൂണ്ടുന്നത്. ആഗോളവത്കരിക്കപ്പെട്ട ലോകത്തിൽ അക്കാഡമി തലത്തിൽ ഉണ്ടായിരിക്കുന്ന ഇംഗ്ലീഷിന്റെ മേൽക്കോയ്മയും ഔന്നത്യവും പ്രകടമായി കാണാൻ കഴിയും. പ്രസിദ്ധമായ "ബോളോങ്ങ്ന റിഫോം" (ഇറ്റലി) ജർമൻ ഭാഷയുടെമേലും ജർമൻ സർവ്വകലാശാലകളുടെമേലും ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള നിരാശാജനകമാ യ കനത്ത പ്രഹരം ആയിരുന്നു. ജർമൻ സർവ്വകലാശാലാ പഠനക്രമത്തിൽ ഏറെ പ്രധാനപ്പെട്ട വിഷയങ്ങൾ ഇംഗ്ലീഷു ഭാഷയിൽ ആയി. അന്ന് മുതൽ ഏതാണ്ട് 700 ഓളം ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ധ്യയനക്രമങ്ങളും പഠന ക്രമങ്ങളും ഉണ്ട്.

പ്രക്രുതിശാസ്ത്ര വിഭാഗത്തിനും വൈദ്യശാസ്ത്ര സംബന്ധമായ ഉന്നത പഠനത്തിനും ഇംഗ്ലീഷിന്റെ മേല്ക്കൊയ്മയുള്ളപ്പോൾ ദൈവശാസ്ത്ര സംബന്ധമായ മറ്റുള്ള എല്ലാ പഠനങ്ങൾക്കുമുള്ള ഭാഷയിൽ ജർമൻഭാഷയുടെ സ്വാധീനം അത്രയ്ക്കും  വിട്ടുപോയിട്ടില്ല. അതുപോലെതന്നെ ജർമാനിസ്റ്റിക്, ആർക്കെയോളജി, തീയോളജി, തത്വശാസ്ത്രം തുടങ്ങിയ അനേകം മറ്റിതര വിഷയങ്ങളിലും ജർമൻ ഭാഷയുടെ അടിസ്ഥാന പാരമ്പര്യം ഒരു വലിയ പങ്കു വഹിക്കുന്നു, അത് നിലനിറുത്തുന്നു.

രണ്ടാമത്, സാമ്പത്തിക മേഖലയിലെ വിനിമയഭാഷയ്ക്ക് സ്വാഭാവികമായി ഇംഗ്ലീഷു ഭാഷ ഏറെ സംസാരിക്കുന്നു. അന്തർദ്ദേശീയ പ്രാധാന്യമർഹിക്കുന്ന കമ്പനികളിലെല്ലാം തന്നെ കൂടുതലേറെയും ജർമൻ ജീവനക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നുവെന്ന മറ്റൊരു വമ്പൻ പരാതി മുൻകാലത്ത്  ഒരിക്കൽ ഉണ്ടായിട്ടുള്ളതുമാണ്. ഉദാ: ബർത്തൽസ്മാൻ കണ്‍സേണ്‍. അതുപക്ഷെ ഇക്കാലത്ത് കൂടുതൽ വളരെ ഏറെ അന്തർദ്ദേശീയ സഹവർത്തിത്തം നിലനിറുത്തുന്ന ജർമൻ കമ്പനികൾ അവരുടെ നിത്യഔദ്യോഗിക ഭാഷപോലെ ഇംഗ്ലീഷ് അംഗീകരിച്ചിരിക്കുന്നു. അതേസമയം "Third World" എന്നറിയപ്പെടുന്ന വിവിധ  അവികസിത രാജ്യങ്ങളിൽ നിന്നുള്ള ജർമൻ ഭാഷ പഠിച്ച അനേകം സാങ്കേതിക വിദഗ്ദ്ധന്മാർ ഉണ്ട്. ഇക്കൂട്ടർ ജർമനിയിലെ "സീമെൻസ്" പോലെയുള്ള ചില കമ്പനികളിൽ ജോലിചെയ്യണമെങ്കിൽ ഭാഷാ അറിവു ആവശ്യമായിരിക്കുന്നു. എന്നാൽ ഇവരെല്ലാവരും തന്നെ ഇംഗ്ലീഷിലും മെച്ചപ്പെട്ട അറിവുള്ളവരാണ്.

മൂന്നാമതായി, ജർമൻ രാഷ്ട്രീയ വേദിയിൽ ഈയൊരു വിഷയത്തിൽ യാതൊരു  പൂർണ്ണമായ വിശദീകരണവും നടത്തിയിട്ടില്ല. ഈ വിഷയം ജർമൻകാർ തന്നെ മനസ്സിൽ കൊണ്ടുനടക്കാൻ പോലും തയ്യാറായിട്ടില്ല. യാഥാർത്ഥ്യമിതാണ്: ജർമൻ നയതന്ത്ര( Dipolamacy)ത്തിന്റെ ഭാഷ ഇംഗ്ലീഷു തന്നെ. ഒരുദാഹരണം, ഇറ്റലിയിലെ വെനീസിൽ ഒരു ജർമ്മൻ പവലിയൻ ഉത്ഘാടനം ചെയ്ത ജർമ്മൻ അംബാസിഡർ ജർമൻ - ഇറ്റാലിയൻ സദസ്യരോട് നടത്തിയ പ്രസംഗം ഇംഗ്ലീഷ് ഭാഷയിലായിരുന്നുവെന്നു മാദ്ധ്യമങ്ങൾ എഴുതി. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മൂന്ന് പ്രധാന ഔദ്യോഗിക ഭരണ ഭാഷയിൽപെട്ട ഒരു ഭാഷ ജർമനാണ്. അതുപക്ഷെ രാഷ്ട്രീയക്കാർ ഈയൊരു കാര്യത്തിൽ തീർത്തും പ്രത്യേക മൂല്യം നൽകുന്നില്ലയെന്നു വേണം കരുതാൻ.

അതേസമയം ഫ്രഞ്ചുകാർ അവരുടെ ഭാഷാരാഷ്ട്രീയം അത്രകണ്ട് പൊതുവെ തൃപ്തികരമാക്കിയില്ലെങ്കിലും അവരുടെ മനസ്സിലിരിപ്പ് പൂർണ്ണമായി നേടി എന്നുവേണം മനസ്സിലാക്കാൻ. ഫ്രഞ്ചുഭാഷ യൂറോപ്യൻ യൂണിയനിൽ കഷ്ടിച്ചു പ്രചാരം അവർതന്നെ  ഉണ്ടാക്കിയെടുത്തു. ഇംഗ്ലീഷ് കാർ  ഫ്രഞ്ചുഭാഷയിലും സംസാരിക്കും, പക്ഷെ ജർമൻ സംസാരിക്കുവാൻ അവർക്ക് കഴിയുന്നില്ലയെന്നത് മറ്റൊരു ശ്രദ്ധേയ കാര്യമാണ്. ഇതിലേറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു യാഥാർത്ഥ്യം ഇതാണ്: ഏതെങ്കിലും കാരണത്താൽ ഭാവിയിൽ ഒരു യൂറോപ്യൻ ഫെഡറേഷൻ രൂപം പ്രാപിച്ചാൽ ഭരണഭാഷ ഇംഗ്ലീഷ് ആയിരിക്കും, അഥവാ ഒരുപക്ഷെ ഫ്രഞ്ചു ഭാഷയാകാം, തീർച്ചയായും ജർമൻ ഭാഷയാകാനിടയില്ല. അങ്ങനെവന്നാൽ ജർമ്മൻ കാർക്ക് അവരുടെ സർക്കാർ സംവിധാനവുമായി ജർമൻ ഭാഷയിൽ വിനിമയം അസാദ്ധ്യമാകുകയും ചെയ്യും. ഇപ്പോൾത്തന്നെ ജർമൻ ഭാഷയുടെ തനിമയിൽ ചില പൊട്ടലുകൾ ദൃശ്യമാണ്. ഉദാ: ജർമ്മൻ ജസ്റ്റിസ് സംവിധാനം ആണ്. കോടതിയിലെ സിവിൽ നടപടികളെല്ലാം ഇംഗ്ലീഷ് ഭാഷയിലാക്കുന്ന കാര്യം ജർമൻ പാർലമെന്റ് ഉപസഭയ്ക്കഭിപ്രായമുണ്ട്. അന്തർദേശീയ സിവിൽ സാമ്പത്തിക നടപടികളിലെ ഓരോരോ അനന്തരപ്രശ്നങ്ങൾ ജർമ്മൻ കോടതികളിൽ ഒഴിവാക്കുവാനും നടപടിക്രമങ്ങൾ കുറേക്കൂടി ലളിതമാക്കുവാനും കഴിയുമെങ്കിൽ എളുപ്പമാക്കുവാനാണ് ഈ മാറ്റംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണു ഇവർ പറയുന്ന ന്യായം.

നാലാമത്, ആധുനികമോ അഥവാ ഭാവിപ്രധാനമായതോ എന്ന് കാണപ്പെടുന്ന ഏതും എന്തുമാകട്ടെ, മനുഷ്യജീവിതത്തിലെ എല്ലാതലങ്ങളിലും ശക്തമായി ആംഗ്ലേയവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശരി. അതായത്: ഇന്റർനെറ്റ്, കമ്പ്യൂട്ടർ സാങ്കേതിക വിജ്ഞാനം, ഉപഭോക്തലോകം, യുവജനസംസ്കാരവും പോപ്‌ സംഗീത യുഗത്തിലെ  പരിവർത്തനങ്ങളും, എല്ലാം നേരിൽ കാണാവുന്ന പറയത്തക്ക ഉദാഹരണങ്ങളാണ്. മ്യൂസിക്ക് ലോകത്തിൽ മത്സരവേദിയിലെ വിശേഷപ്പെട്ട ഗാനങ്ങൾ പോലും ഏറെ മുൻപന്തിയിൽ നില്ക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽത്തന്നെ. ലോകം ഒട്ടാകെ ടെലി- മാദ്ധ്യമ മോഡറേറ്റർമാർ  ഏറെ  കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നത്  അവരുടെ ശ്രോതാക്കളുടെയോ വല്ല കാണികളുടെയോ താല്പര്യമനുസരിച്ചു മല്ലല്ലോ, നേരെമറിച്ച് അവരുടെ വേദി അവരുടെ സ്വന്തം കൈപ്പിടിയിൽ ഉറപ്പിക്കുവാനുള്ള പരോക്ഷമായ നിഗൂഢ ശ്രമമാണല്ലോ അവരിൽ  ഉണ്ടായി രിക്കുന്നത്. ഇന്ന് വളരെയേറെ പറയാവുന്ന ഒരുദാഹരണം, കേരളത്തിലെ ടെലിവിഷൻ- റേഡിയോ മോഡറേറ്റർമാർ തന്നെ. വ്യക്തിഭാഷകളെ ഒരു കെട്ടഴിയാത്ത വിവിധ ഭാഷാപദങ്ങളുടെ ഭീകരമായ ഒരു കുരുക്കിൽ കേരളത്തിലെ മലയാളത്തെയും എത്തിച്ചു മലയാളിക്കുപോലും പരസ്പര വിനിമയത്തിന് ശ്വാസം തടയുന്ന ഭാഷയാക്കിയാണ് മലയാളീ മോഡറേറ്റർമാർ തത്വത്തിൽ മലയാളത്തിന്റെ സഞ്ചയനകർമ്മം നടത്തുന്നത്. പ്രത്യേകിച്ച് വനിതാ മോഡറേറ്റർമാർ ഉപയോഗിക്കുന്ന ഭാഷ, ടെലിവിഷൻ റിപ്പോർട്ടർമാരുടെ ഭാഷയും അവരുടെ അവതരണരീതിയും അതി വിചിതമായതു തന്നെ. റിപ്പോർമാർക്ക് ന്യൂസ് പറയുന്നതിൽ പ്രത്യേക പരിശീലനം നൽകണം. സംഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നത് ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടത്തുന്ന ബൈബിൾവായനയ്ക്ക് സമാനതയുണ്ട്. ടെലിവിഷനിൽ മലയാളം റിപ്പോർട്ട്   പറയുന്നതിനിടെ തത്സമയം പറയുന്ന റിപ്പോർട്ടർക്ക്പോലും മനസിലാക്കാത്ത ഭാഷാപ്രയോഗങ്ങൾ നടത്തും, അത് ആർക്കും മനസ്സിലാകാത്ത "ചിംഗ്‌ളീഷ്‌" ഭാഷയാണ്. 

എത്രമാത്രം കൂടുതലായി ഇംഗ്ലീഷിന്റെ ഉപയോഗം വർദ്ധിക്കുന്നുവോ അതിലേറെ മനുഷ്യർ ഇംഗ്ലീഷ് ഭാഷ കൂടുതൽ പഠിക്കേണ്ടതായി വരുന്നു. അതനുസരിച്ച് അത്രയേറെ ഇംഗ്ലീഷിന്റെ ആധിപത്യം ഉറയ്ക്കുകയും ചെയ്യുന്നു. ആധുനിക  ലോകത്തിലെ ജനസംഖ്യയിൽ ഒരു വലിയ വിഭാഗം എണ്ണത്തിൽ കൂടുതൽ ഉള്ള ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ഇംഗ്ലീഷിന്റെ ആധിപത്യം വ്യാപകമായതിന്റെ അടിസ്ഥാന കാരണം ഇന്ത്യയിൽ വികസിച്ചുവരുന്ന സാങ്കേതിക വിജ്ഞാന മേഖലയുടെ വളർച്ചയെയാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ ഏതാണ്ട് 90% സ്കൂൾ കുട്ടികളും ഇംഗ്ലീഷ് പഠിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. വർദ്ധിച്ച പങ്കാളിത്തം കാണുന്നു. ഇതിനു വേണ്ടിയ സാമ്പത്തിക പങ്കു വഹിക്കുന്നതോ   ജർമനിയും ഫ്രാൻസും ആണ്. ജർമനിയിലെ കുട്ടികളുടെ കാര്യത്തിലും മറിച്ച് മറ്റൊന്ന് കാണാനും കഴിയുകയില്ല. ഭാഷാപഠനത്തിലെ താഴേയ്ക്ക് വന്ന ഫലങ്ങളെയും പ്രതിബന്ധങ്ങളെയും പറ്റി നിരീക്ഷിച്ച "പിസ്സാ"യുടെ നിരീക്ഷണഫലം തീരെ തൃപ്തികരമായിരുന്നില്ല. ജർമൻ കുട്ടികൾക്ക് ജർമൻ ഭാഷാപഠനം പ്രാഥമിക സ്കൂളുകൾ മുതൽ മെച്ചപ്പെട്ട പ്രാധാന്യം നൽകുന്നതിൽ വിദ്യാഭ്യാസവിദഗ്ധർ ശ്രദ്ധിച്ചില്ലയെന്നും അതിനു പകരം അവർക്ക് ഇംഗ്ലീഷ്ക്ലാസുകൾ നൽകുന്ന കാര്യത്തിൽ ഉത്സാഹം കാണിച്ചുവെന്ന നെഗറ്റീവ് അഭിപ്രായമാണ് പുറത്തു വിട്ടത്. അതുപോലെ, ജർമനിയിൽ ഇംഗ്ലീഷ് ഭാഷാമീഡിയത്തിൽ നഴ്സറി സ്കൂളുകൾ വർദ്ധിച്ചു വരുന്നു, അതിന്റെ എണ്ണം ഏതാണ്ട് 400 ഓളം ഉയർന്നു കഴിഞ്ഞു.

ഇങ്ങനെയാണ് യഥാർത്ഥ സ്ഥിതി. പറയാൻ എളുപ്പമുണ്ട്, അതുപക്ഷെ ശരിയായ അപഗ്രഥനം നടത്തുക പ്രയാസമേറിയ കാര്യമാണ്. ചില പ്രത്യയ ശാസ്ത്രപരമായ സംശയങ്ങളുടെ അടിയിൽ ഭാഷാപാട്രിയോട്ടിസം പെട്ടെന്ന്  നിപതിക്കും. അഥവാ, അത് പ്രത്യയശാസ്ത്രപരമോ ആകാം. ഇതുമൂലം ഉണ്ടാകാവുന്ന ലാഭവും നഷ്ടവും കാണുവാൻ ഒരു പ്രാഗ് മാറ്റിക്കൽ സമീപനം തന്നെ വേണ്ടിവരുന്നു എന്നതാണ് ശരി.

എന്തായാലും ഇവയൊക്കെ ഒരു യഥാർത്ഥ നേട്ടം തന്നെയല്ലേ? അതായത്, വളരെയടുത്ത ബാബിലോണിയൻ ഭാഷാകുരുക്കുകളുടെ സമീപത്തു ഒരു ലോക ഭാഷ, അതും ഏതൊരു ടാക്സി ഡ്രൈവർക്കും റസ്റ്റൊറന്റ് സപ്ലേയർക്കും പോലും ഒറ്റ നിമിഷം കൊണ്ട്, അവരാകട്ടെ, അങ്ങ് പെറുവിലോ, പീക്കിംഗി ലൊ, ബർലിനിലൊ, ആസ്സമിലൊ, മോസ്കോയിലോ ഉള്ളവരാകട്ടെ, അവരെ ല്ലാവരും മനസ്സിലാക്കുന്നു. ആഗോളവ്യാപാര രംഗം, ആഗോളരാഷ്ട്രീയം, വിജ്ഞാന മണ്ഡലം, കലയും  കരകൌശല സാങ്കേതിക വേദിയും ഒക്കെ ഈ യൊരു ലോകഭാഷ കൂടാതെ അഭിവ്രുത്തിപ്പെടുകയില്ല. ഇതെല്ലാം അറിയു ന്ന അമേരിക്ക ചിന്തിക്കുന്നത് ജർമൻ ഭാഷയിലല്ലല്ലോ, അവരുടെ ഭാഷ ഭാഗ്യവശാ ൽ ഇംഗ്ലീഷ് തന്നെ ആണല്ലോ എന്നാണ്. ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാ കും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അത് പക്ഷെ സാദ്ധ്യമായിരു ന്നിരിക്കാൻ കഴിയുമായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾ, ജർമനിയുടെ സൽപ്പേരിനു ഏറ്റവും വലിയ കളങ്കം വരുത്തി. നാസികളുടെ അതിക്രൂരമായ മനുഷ്യക്കൊലരാഷ്ട്രീയം മൂലം  വലിയ അളവിൽ ബുദ്ധിജീവികളുടെയും ശാസ്ത്രജ്ഞന്മാരുടെയും നഷ്ടത്തിന് കാരണമായി. അവിടെ അന്ന് നടന്നത് ബ്രെയിൻ വാഷിംഗ് എന്ന് പറയാം.

സ്വാഭാവികമായി ആർക്കും ചോദിക്കാവുന്ന ഒരു പ്രത്യേക ചോദ്യം, ഇംഗ്ലീഷ് ഭാഷയാണോ മെച്ചപ്പെട്ട മാതൃകാ ലോകഭാഷ ? തീർച്ചയാണ്, പരിപൂർണ്ണ മായും ആധിപത്യത്തിന് ഇംഗ്ലീഷ് ഭാഷയ്ക്ക് തീർത്തും കഴിയുകയില്ല, വളരെയേറെ  പ്രയാസമേറിയ കാര്യവുമാണ്. റോമൻ ഭാഷയിലെ വളരെ സങ്കീർണ്ണമായ വ്യാകരണഘടന, എന്നാൽ ഇംഗ്ലീഷ് ഭാഷയുടെത് കൈകാര്യം ചെയ്യാൻ കുറെ എളുപ്പമുണ്ട്. അതുപക്ഷെ ഏറെ അതിൽ  ഇടപെടുമ്പോൾ അതിലെ ചില വിടവുകളും പഴുതുകളും വലുതാകുന്നുണ്ട്‌. ഉദാ: ഭാഷയിലെ മനസ്സിലാക്കാൻ പറ്റാത്ത പഴഞ്ചൊല്ലുകൾ. ഒരു പഴയ ചൊല്ല് ഇങ്ങനെ : "English is the easiest Language to speak badly".

എന്നാൽ ഒരു പ്രത്യേക കാര്യം പലതവണ ഇവിടെ ഏറെക്കൂടുതൽ ശ്രദ്ധിക്ക പ്പെട്ടതാണ്: അന്തർദ്ദേശീയ സന്ദേശവിനിമയഭാഷ കർശനമായ അർത്ഥത്തി ൽ ഇംഗ്ലീഷ്ഭാഷ അല്ലാ. നേരെമറിച്ച് അതിന്റെ സ്ഥാനത്ത് ഒരു ആഗോള ഭാഷ, ഒരു സ്വതന്ത്ര ഭാഷ, നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ലാറ്റിൻ ഭാഷയെപ്പോലെ , സ്വന്തമായ സ്വദേശ ടെറിടോറിയൽ അവകാശങ്ങളും ഇല്ലാത്ത ഭാഷയാണ് അത്. യൂറോപ്യൻ മദ്ധ്യയുഗ കാലഘട്ടത്തിലെ ലാറ്റിൻ ഭാഷയുമായുള്ള സമാന ത ചിലർക്ക് ഏറെ തെറ്റ് പറ്റി. അവർ പറയുന്നത്, ഈ കാലഘട്ടത്തിൽ ഒരു റോ മാക്കാരും അവിടെ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിൽ പദവും പ്രകാശനവും ഭാഷാ ഇംപീരിയൽ ആധിപത്യത്തിന്റെതായിരുന്നു.

ഇന്ത്യൻ വിദ്യാലയങ്ങളിൽ ജർമൻ ഭാഷാ പഠനം.

German President  Mr. Joachim Gauk 
in kendreeya School.
New Delhi
ന്യൂഡൽഹിയിലെ കേന്ദ്രീയ വിദ്യാ ലയങ്ങളിൽ ജർമൻ ഭാഷാ പഠനം Third Language ആയി ഓരോരോ കുട്ടിക്കും സാദ്ധ്യമാക്കിയിരുന്നു. ഇതിനു വേണ്ടി ആയിരം ജർമൻ സ്കൂളുകൾ എന്ന ആശയവുമായി അതിനു സഹായകമാ യി ഗോയ്ഥെ ഇൻസ്റ്റിട്യൂട്ട് , മക്സ്മുള്ളർ ഭവൻ എന്നീ പ്രമുഖ ജർമൻ ഭാഷാ സ്ഥാ പനങ്ങൾ പ്രർത്തിച്ചുകൊണ്ടി രുന്നതാ ണ്. വർഷം തോറും ഏതാണ്ട് ഏഴു ല ക്ഷത്തോളം യൂറോയുടെ വലിയ  സാ മ്പത്തിക സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. എല്ലാ പാർട്ട്ണർ സ്കൂളുകളിലും ജർമ്മൻ ഭാഷ ഒരു വിദേശ ഭാഷ എന്ന ഉദ്ദേശം നടപ്പാക്കുക, രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയവും സാമ്പത്തികവും,  സാംസ്കാരികവുമായ സഹകരണം ഉറപ്പാക്കു കയുമായിരുന്ന ലക്ഷ്യം. ഇതുവരെ ഈ പദ്ധതിയിൽ അഞ്ഞൂറോളം സ്കൂളുകൾ സഹകരിച്ചു. അങ്ങനെ ഏതാണ്ട് 78000 ലധികം കുട്ടികൾ ജർമൻ ഭാഷ അവരു ടെ ഒന്നാമത്തെ വിദേശ ഭാഷയായി പഠിച്ചു. ഭാവിയിൽ അനായാസമായി ജർ മൻ ഭാഷ ഉപയോഗിക്കുന്നതിലൂടെ അവരുടെ ഭാവി ജീവിതത്തിൽ ഉണ്ടാകാ വുന്ന കാര്യങ്ങളിലുള്ള കാഴ്ചപ്പാടുകൾ ഉറപ്പാക്കുകയെന്നതായിരുന്നു അതിനു അവരെ ജർമൻ ഭാഷ പഠിക്കുവാൻ പ്രേരണ നല്കിയത്, എന്ന് കഴിഞ്ഞ നാളിൽ ഇന്ത്യ സന്ദർശിച്ച ജർമൻ വിദേശകാര്യ മന്ത്രി ശ്രീ. വാൾട്ടർ സ്റ്റയിൻ മയറുമായി അദ്ദേഹത്തിൻറെ ന്യൂദൽഹി സന്ദർശന വേളയിൽ ഈ കുട്ടികൾ ജർമൻ ഭാഷ യിൽ അദ്ദേഹത്തോട് സംസാരിച്ചു. കേരളത്തിൽ തിരുവനന്തപുരത്തു ജർമൻ ഭാഷാ പഠനം നടത്തുന്ന ഒരു സ്ഥാപനമാണ് ഗോഥെ ഇൻസ്റ്റിട്യൂട്ട്.

നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ. ഇന്ത്യൻ മാനവ ശേഷി വികസന വകുപ്പ് മന്ത്രി Smriti Irani യുടെ വെളിപാട് മറ്റൊന്നാണ്. അവർ അഭിപ്രായപ്പെട്ടത് മറ്റൊന്നാണ്: ഇന്ത്യൻ സ്കൂളുകളിൽ ജർമൻ ഭാഷ "തേർഡ് ലാൻഗ്വേജ് " ആയി പഠിപ്പിക്കുന്ന പതിവ് ഇന്ത്യൻ ഭരണഘടനാ വിരുദ്ധമാണെന്നാണ്. അതേ സമയം ഒരു VHP പ്രവർത്തകൻ പറയുന്നു, രാജ്യത്തെ എല്ലാ സ്കൂളുകളിലും സംസ്കൃതം നിർബന്ധിത ഭാഷയാക്കണം. കേന്ദ്രീയ വിദ്യാലയങ്ങളിൽ ജർമൻ ഭാഷ തിരിച്ചു കൊണ്ടുവന്നു പഠിപ്പിക്കുന്നതിന് ശ്രമങ്ങൾ ഉണ്ടായപ്പോൾ ചില വിദേശ വിരുദ്ധ ചിന്തയുള്ള രാഷ്ട്രീയക്കാർ ഇങ്ങനെ പറയുന്നു, ഇന്ത്യയിൽ വേണ്ടുവോളം വിദേശ ഭാഷ പഠിപ്പിക്കുന്നുണ്ടല്ലോയെന്നാണ്.

ഇന്ത്യയിലെ കുറെ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകൾ ശക്തമായി വാദിക്കുന്നത് ഇന്ത്യയുടെ ഭാഷ സംസ്കൃതമാണെന്നാണ്‌. സഹസ്രബ്ധങ്ങൾ പഴക്കമേറിയ ഒരു ഭാഷയെ വികസിപ്പിക്കണം. ഇറാനി പറയുന്നതോ, ജർമൻ ഭാഷ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന സങ്കുചിതത്വം മാത്രം. ഇന്ത്യയിലെ 23 ഭാഷകളിൽ ഏതെങ്കിലും ഒന്ന് മൂന്നാം ഐശ്ചിക ഭാഷയായി പഠിക്കാം എന്നാണു മിസ്സിസ് ഇറാനി തറപ്പിച്ചു പറയുന്നത്.

അതുപക്ഷെ, ഇന്ത്യൻ ഭരണഘടന ഉറപ്പിച്ചു പറയുന്ന സെക്കുലറിസം പോലും എന്താണെന്ന് ഒരു സാംസ്കാരികമന്ത്രിക്കുപോലും മനസ്സിലാക്കുവാനായിട്ടില്ല., സെക്കുലറിസം തത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന, കാലത്തിനു അനുസരിച്ച് എല്ലാ ജനങ്ങൾക്കും ഒരേ അവകാശങ്ങൾ ഉണ്ടെന്നും സ്വതന്ത്ര രാഷ്ട്ര ഇന്ത്യൻ ഭരണഘടനയിൽ എല്ലാവരും സമന്മാരാണെന്നും ഉറപ്പായി കരുതിയിരുന്നവരായ അടൽ ബിഹാരി വാജ്പേയിയും, നരസിഹറാവുവും ഒരിക്കൽ കൂടി വരണം. ഇന്ത്യൻ ജനത ഇപ്പോഴും നവയുഗ കാലത്തിനുള്ള ഒരു പരിവർത്തനത്തിന് വേണ്ടി സഹിഷ്ണത പ്രകടിപ്പിക്കാത്തവർ ആണ്.
                                                       
ജർമൻ വിദേശകാര്യമന്ത്രി 
വാൾട്ടർ സ്റ്റയിൻ മയർ ഡൽഹിയിലെ 
കേന്ദ്രീയ സ്‌കൂളിൽ സന്ദർശനം 
ഇവിടെ മറ്റൊരു നിരീക്ഷണം എന്താ ണെന്ന് കാണാം. ഉദാഹരണത്തിന്, യൂറോപ്യൻ പാർലമെന്റിൽ ഒരു പോർട്ടുഗീസ്കാരനും ഒരു പോളണ്ട്    പൗരനും തമ്മിൽ ഇംഗ്ലീഷിൽ ഏതോ വിഷയങ്ങളെപ്പറ്റി സംസാരിച്ചു 
കൊണ്ടിരിക്കുന്നിടത്തെയ്ക്ക്  ഒരു    ഇംഗ്ലണ്ട്കാരൻ വന്നെത്തിയാൽ, ഉന്നത ഇംഗ്ലീഷ് ഭാഷ സംസാരിക്കു ന്ന ആ ഇംഗ്ലണ്ട്കാരന് അവിടെ കുറഞ്ഞ പ്രാധാന്യമേ ഉള്ളൂ. കാരണം ഒരു ലിൻക- ഫ്രാങ്കാ- ഇംഗ്ലീഷ് കുരുക്കിൽപെട്ട് അയാൾ വീഴുകയാണ്. ഇംഗ്ലീഷുകാ രൻ ആദ്യമേ തന്നെ അക്കാര്യം നന്നായി മനസ്സിലാക്കണം, പഠിക്കണം, ഈ ലിങ്കാ- ഫ്രാങ്കാ- ഒരിക്കലും തങ്ങളുടെയോ  ഭാഷയല്ലെന്നും, അത് പൊതുവെ എല്ലാവരുടെയും ഭാഷയാണെന്നുമുള്ള പച്ച യാഥാർത്ഥ്യം. പക്ഷെ ഇവിടെ ഈ യാഥാർത്ഥ്യം എന്താണ്? വേറെ കൂടുതൽ ഭാഷകൾ പഠിക്കുകയെന്നത് ഒരിക്ക ലും അത്ര വളരെ  പ്രായോഗികമല്ല, ഒരു കാരണം, ഭാഷാസ്വദേശത്തിന്റെ തനി മയുടെ നിറവും മണവും ഗുണവും അതിൽ കുറഞ്ഞിരിക്കും എന്നതാണ്. അത് മറ്റൊരാൾക്ക് അത്രയേറെയും  കൈവരിക്കാൻ കഴിയാതെ പോകുന്നു.

ആഗോള രാജ്യങ്ങളിലുള്ള ശ്രേഷ്ഠജനങ്ങൾ ഇംഗ്ലീഷുഭാഷ  സംസാരിക്കുന്നു; ആഗോള വിശാല രാഷ്ട്രീയത്തിനും, വിജ്ഞാനമണ്ഡലത്തിനും, സമ്പത് വ്യവസ്ഥയ്ക്കും അർത്ഥ ശാസ്ത്രത്തിനും, ഭരണനിർവഹണത്തിനും അത് ഒരു നേട്ടമാണ്. അതുപക്ഷെ ഒന്നാലോചിച്ചാൽ മനുഷ്യന്, ഭാഷ അറിവിന്റെ ഉപകരണമെന്നോ മാർഗ്ഗമെന്നൊയെന്ന നിലയിൽ ഒരു വലിയ നഷ്ടമാണ്. അക്ഷരത്തിലും ആത്മാവിലും അവരുടെ സ്വന്തമായ ഭാഷാസ്വദേശവും ശൈലീവിശേഷതയും നഷ്ടപ്പെടും. ഇതുമൂലം നമ്മുടെ ചിന്തയിലും നമ്മുടെ ലോകത്തെക്കുറിച്ചുള്ള നിരീക്ഷണ രീതിക്കും എന്തെങ്കിലും അനുകൂലമായ പരിവർത്തനങ്ങൾ ഉണ്ടാകുമോ?//-
---------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
----------------------------------------

Montag, 23. Februar 2015

Literature / കവിത / സത്യസംഗമങ്ങൾ- നന്ദിനി വർഗീസ്

Nandhini

   സത്യസംഗമങ്ങൾ.
അക്ഷര സാനുക്കളൊത്തങ്ങൊരുമിച്ച്
അക്ഷീണയത്നത്തിനന്ത്യത്തിലുരുവാകും
വാർത്തകൾ വിരൽ ചൂണ്ടും മാധ്യമ വീഥിയിൽ
സത്യ സംസ്താപന സംഗമം ദുർബലം...

പുകയുന്ന കൊള്ളിയ്ക്കുറവിടം ചികയുന്ന
അന്വേഷണാത്മക പ്രവർത്തന രീതിയിൽ
സത്യസന്ധതയ്ക്കൊരു കത്രിക പൂട്ടിട്ട
സിരാകേന്ദ്രങ്ങളാണിന്നു തൻ കൗതുകം..

ഒരു മാത്രയൊന്നോതി  വളച്ചൊടിപ്പിക്കുന്ന
ചോദ്യശരങ്ങളിൽ പതറും മുഖങ്ങളിൽ
തിരയുന്ന വസ്തുതാ സ്വാർത്ഥ താത്പര്യങ്ങൾ
യാഥാർത്ഥ്യ ബോധം വിലയ്ക്കെടുക്കുന്നുവോ ...

മാധ്യമ മാർഗ്ഗേ തെളിഞ്ഞ കണ്‍കോണുകൾ
എങ്ങലടിയിൽ മറഞ്ഞ രേണുക്കളിൽ
അച്ചടി മഷിയിൽ പതിഞ്ഞ നേർരേഖയിൽ
ഹസ്താക്ഷേപം തിരക്കഥ തീർത്തുവോ...

സത്യാന്വേഷണ കുതുകികൾ കാംക്ഷിച്ച
സംഗമ ചിന്താന്തരങ്ങളിൽ കുതറിയ
കോടതി കയറുന്ന മാധ്യമ വിസ്താര -
ക്കാഴ്ചകൾ മതവികാരത്തിൻ മറുവശം

ഒരുവനുതിർക്കുന്ന വീണ്‍ വാക്കിനുത്തരം
അപരനിലൂറ്റുന്ന നാവു തൻ   നൈപുണ്യം
വാചകക്കരുത്തിലൂടുയരുന്ന  സാമർത്ഥ്യം
നന്മയിലൂന്നുന്ന കാലം ഒരു  സ്വപ്നം ...

സത്യസംഗമതീരം മാധ്യമ ചിന്തകൾ...
മാനുഷിക മൂല്യം വിളിച്ചോതും പാതകൾ...
കറകൾ ഗതി തീർക്കും ഇന്നിൻ വ്യവസ്ഥയിൽ
കരഗതമാകട്ടെ പതറാത്ത വീക്ഷണം ....

Dienstag, 17. Februar 2015

Religion // Christianity // കുരിശ് ഉത്ഥാനത്തിലേയ്ക്ക് തുറന്ന വാതിൽ // Fr. Dr. Thomas Kuzhinapuratthu

കുരിശ് ഉത്ഥാനത്തിലേയ്ക്ക് തുറന്ന വാതിൽ.

ഒരു മലങ്കര ദൈവശാസ്ത്ര ദർശനം - 


ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് -


(ജുഡീഷ്യൽ വികാർ, മേജർ അതിഭദ്രാസനം, 
തിരുവന്തപുരം) 


Fr. Dr. Thomas Kuzhinapuratthu
രോ ദൈവശാസ്ത്ര ശാഖയ്ക്കും മികവുറ്റ സംഭാവനകൾ നൽകുവാൻ പോരുന്ന ഒരു അക്ഷയനിധി പേടകമാണ് മലങ്കര ആരാധനാക്രമം. മലങ്കര ആരാധനാക്രമത്തിൽ നിന്നും ഉരുത്തിരിയുന്ന കുരിശിന്റെ ദൈവശാസ്ത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കുവാനുള്ള പരിശ്രമമാണ് ഈ ലേഖനം. ഇതിനു ആധാരമായി എടുത്തിരിക്കുന്നത് ദു:ഖവെള്ളിയാഴ്ചയിലെ സ്ലീബാ വന്ദനവിന്റെ ശുശ്രൂഷയിലെ വിവിധ പ്രാർത്ഥനകളാണ്. കുരിശിന്റെ സമഗ്രമായ ദൈവശാസ്ത്രത്തിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഈ ശുശ്രൂഷകളിലെ പ്രാർത്ഥനകളെല്ലാംതന്നെ പാശ്ചാത്യ സുറിയാനി പിതാക്കന്മാരുടെ ധ്യാനത്തിൽനിന്നും ഉയിർകൊണ്ട ഈ ദർശന ശകലങ്ങൾ ഇന്നിന്റെ ക്രൈസ്തവ ആദ്ധ്യാത്മിക ജീവിതത്തിനും ഏറെ വെളിച്ചം പകരാൻ പോരുന്നവയാണ്. 

കുരിശിന്റെ അർത്ഥപരിണാമം.

ക്രിസ്തുവിനു മുൻപ് കുരിശ് ക്രൂരമായ പീഡനോപകരണം മാത്രമായിരുന്നു. അടിമകളുടെ മരണ ശിക്ഷ നടപ്പാക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഉപകരണം ആയിരുന്നു അത് (Cruden's Complete Concordence). എന്നാൽ ക്രിസ്തുവിന്റെ മരണത്തോടെ കുരിശിനു രക്ഷാകരവും മഹത്തായതുമായ ഒരു അർത്ഥ വ്യാഖ്യാനം കൈവന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അനുരണനങ്ങൾ അല്പമായെങ്കിലും പ്രതിഫലിക്കുന്നിടങ്ങളിലെല്ലാം വിപരീത ദിശകളിലേയ്ക്ക് വിരിച്ച ഭുജങ്ങളുമായി നിൽക്കുന്ന കുരിശ് കണ്ടെത്താം. ക്രൈസ്തവികതയുടെ വികാസ പരിണാമങ്ങൾക്കിടയിൽ വൈവിദ്ധ്യമാർന്ന വ്യാഖ്യാനങ്ങൾക്ക് വിഷയീഭവിച്ച പ്രതീകം ; പാപത്തിലധപ്പതിച്ച മനുഷ്യന് രക്ഷാകരമായ അടയാളമായി മാറി കുരിശ്. വേദനിക്കുന്നവർക്ക് യേശുവിന്റെ സഹനത്തെ പ്രതിബിംബിക്കുന്ന കുരിശ് ആശ്വാസദായകമായ പ്രതീകമായി.

മതപീഡനങ്ങളെ അതിജീവിച്ച സഭയിൽ, കോണ്‍സ്റ്റന്റീൻ ചക്രവർത്തിയുടെ കാലം മുതൽ കുരിശിനു മൂന്നാമതൊരു അർത്ഥവും വ്യാഖ്യാനവും കൂടി നൽകപ്പെട്ടു. വിജയത്തിന്റെ മഹത്വത്തിന്റെ അടയാളം. എന്നാൽ പൗരസ്ത്യ സഭകളിൽ കുരിശിനെ ക്രിസ്തുവിന്റെ ഉത്ഥാനത്തോട് ചേർത്തു കാണുവാനാണ് എന്നും പരിശ്രമിച്ചിട്ടുള്ളത്. കുരിശെന്ന പ്രതീകത്തിന്റെ സമഗ്രമായ അർത്ഥ വ്യാഖ്യാനം ഈ വൈവിദ്ധ്യമാർന്ന വീക്ഷണങ്ങളുടെ സമന്വയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ക്രൈസ്തവ ആരാധനാ ക്രമങ്ങളിൽ ഏറ്റവും പുരാതനമായ പാശ്ചാത്യ സുറിയാനി ആരാധനാ ക്രമത്തിൽ ഇതൾ വിരിയുന്ന കുരിശിന്റെ ദൈവശാസ്ത്രത്തിൽ ഈ ദർശന സമഗ്രത കണ്ടെത്തുവാൻ കഴിയും.

കുരിശ് ജീവദായകം 


ക്രിസ്തുവിനു മുന്പ് കുരിശ് മരണത്തിന്റെ അടയാളം മാത്രമായിരുന്നു. എന്നാൽ ജീവന്റെ ഉറവിടമായവൻ അതിലേറി മരണത്തെ അതിജീവിച്ചപ്പോൾ അത് ജീവദായകമായ അടയാളമായി. അതുകൊണ്ടാണ് ക്രിസ്തുവിന്റെ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നത്- "ഇപ്പോൾ കർത്താവേ രക്ഷാകരമായ നിന്റെ കഷ്ടാനുഭവത്തിന്റെയും ജീവദായകമായ സ്ലീബായുടെയും സ്മരണ നിർവഹിക്കപ്പെടുന്ന ഈ വെള്ളിയാഴ്ച ദിവസം നിന്റെ സഭ ഈ പരിമള ധൂപം അർപ്പിച്ചുകൊണ്ട് അവളുടെ മക്കളുടെ അധരങ്ങളാൽ നിന്റെ തിരുമുമ്പാകെ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു". (പെരുന്നാളുകളുടെ ക്രമം, 2003. പേ.193).

മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് ജീവശ്വാസം ഊതിക്കയറ്റിയ ദൈവത്തെ മറുതലിച്ച മനുഷ്യൻ പിശാചിന്റെയും പാപത്തിന്റെയും അടിമയായി ത്തീർന്നു. ഈ അടിമത്തത്തിൽ നിന്നും മർത്യനെ നിത്യജീവനിലേയ്ക്കു വീണ്ടും കര കയറ്റുന്നതിന് മരണമില്ലാത്തവൻ കുരിശിൽ മരണം വരിച്ചു. മരണത്തിനു അടയാളമായിരുന്ന ഉണങ്ങി വരണ്ട കുരിശ് അവിടെ ഉത്ഥാനത്തിന്റെ തളിർക്കുന്ന വട വൃക്ഷമായി. മരണം ജീവനു വഴി മാറി. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. " ആദ്ധ്യാത്മിക ഇസ്രായേലിന്റെ പരിശുദ്ധാ, ഞങ്ങളുടെ മുമ്പാകെ തൂങ്ങി നില്ക്കുന്ന ജീവൻ തന്നെയായ നിന്നിൽ ഞങ്ങളുടെ സൃഷ്ടി പതിയുമാറാകണമേ" (പെരുന്നാൾ ക്രമം, 2003, പേ .196). സ്ലീബ ജീവദായകമായി ആദിമ സഭയുടെ ഈ ധ്യാനാത്മക ചിന്തയിലേയ്ക്കാണ് മുകളിലുദ്ധരിച്ച പ്രാർത്ഥന വിരൽ ചൂണ്ടുന്നത്.

ജീവൻ സൃഷ്ടിപരമാണ്. അവിടെ പുതുനാമ്പുകൾ പിറവി കൊള്ളുന്നു. നവസൃഷ്ടിക്കുള്ള ഉപകരണങ്ങളായി കുരിശിനെ മാറ്റുകയായിരുന്നു ക്രിസ്തു. അതോടൊപ്പം ക്രിസ്തു കുരിശിലൂടെ പഠിപ്പിക്കുന്ന മറ്റൊരു സത്യംകൂടിയുണ്ട്. ഓരോ സൃഷ്ടിക്കുപിന്നിലും കുരിശിന്റെ വേദനയുടെ ഒരു ചരിത്രം കൂടിയുണ്ട് എന്ന്." സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ഗോതമ്പ് മണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും " (യോഹ.12-24). ഇങ്ങനെ ചിന്തിക്കുമ്പോൾ ഓരോ ചെറിയ കുരിശിലെയും ജീവദാനത്തിന്റെ സാദ്ധ്യത (സാദ്ധ്യത അല്ല, ഉറപ്പുതന്നെ) നമുക്ക് തള്ളിക്കളയാനാകുന്നില്ല. ഓരോ സഹനവും പുഷ്പിതമാകാൻ പോരുന്നതാണ് എന്ന് വരച്ചു കാട്ടുകയാണ് നമ്മുടെ ആരാധനക്രമം.

കുരിശു വിശുദ്ധിയുടെ ഉറവിടം.

കുരിശിനെ സഭ വിശുദ്ധമായി മാത്രമല്ല കാണുന്നത്. സഭയിൽ കുരിശു വിശുദ്ധിയുടെ ഉറവിടം കൂടിയാണ്. അതിനാൽ സഭ പ്രാർത്ഥിക്കുന്നു. " നിന്റെ വിശുദ്ധ സ്ലീബായാൽ ഞങ്ങളുടെ ആത്മാക്കൾ ബലം പ്രാപിച്ചു നിന്റെ ദൈവത്വത്തിനു യോഗ്യമാംവിധം വിശുദ്ധിയോടെ നിന്നെ ആരാധിക്കുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ" (പെരുന്നാളുകളുടെ ക്രമം 2003 പേ.193). ആത്മാക്കളെ ബലം പ്രാപിക്കുന്നതിന് സഹായിക്കുന്നതാണ് കുരിശു. ആത്മാവിന്റെ ബലം അതിന്റെ നിർമലമായ അവസ്ഥയാണ്. കളങ്ക ലേശമില്ലാതെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനുള്ള പരിചയായി സഭ ഇവിടെ കുരിശിനെ പരിചയപ്പെടുത്തുന്നു. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. "ഞങ്ങളുടെ ശരീരാവയവങ്ങളെ സദാ നിഗ്രഹിക്കുവാനും കർത്താവായ നിന്റെ കല്പനപ്രകാരവും ക്രിസ്തീയമായും വിശുദ്ധ സ്ലീബായെ ഞങ്ങളുടെ തോളുകളിൽ വഹിക്കുവാനും ഞങ്ങളെ യോഗ്യരാക്കേണമേ" (പെരുന്നാളു കളുടെ ക്രമം 2003, പേ. 193) ആന്തരികവും ബാഹ്യവുമായ വിശുദ്ധിക്ക് വേണ്ടി ആത്മാവ് ധരിക്കേണ്ട പടച്ചട്ടയായി സഭയിവിടെ കുരിശിനെ മുന്നോട്ടു വയ്ക്കുന്നു.

സഭ വീണ്ടും പ്രാർത്ഥിക്കുന്നു. നിന്റെ കുരിശാൽ പള്ളികളെയും ആശ്രമങ്ങ ളെയും ഉറപ്പിക്കേണമേ. നിന്റെ സ്ലീബായാൽ പുരോഹിതന്മാരെ പ്രശോഭിത രാക്കുകയും ശെമ്മാശന്മാരെ ശ്രേഷ്ടരാക്കുകയും ചെയ്യേണമേ. നിന്റെ സ്ലീബാ യാൽ വൃദ്ധന്മാരെ താങ്ങുകയും യുവാക്കന്മാരെ പരിപാലിക്കു കയും ബാലികാ ബാലന്മാരെ സംരക്ഷിക്കുകയും ചെയ്യേണമേ. നിന്റെ സ്ലീബായാൽ പാപികളെ പുണ്യപ്പെടുത്തുകയും കുറ്റക്കാരോട് ക്ഷമിക്കുകയും ചെയ്യേണമേ" (പെരുന്നാളുകളുടെ ക്രമം 2003, പേ.194).

വിശുദ്ധിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കുരിശു മാറുന്നു. വിശുദ്ധി യെ കുരിശിന്റെയും സഹനത്തിന്റെയും ഉത്പന്നമായി സഭ കാണുകയാ ണിവിടെ. യേശുക്രിസ്തുവിന്റെ മാത്രമല്ലാ അവിടുത്തെ പിൻചെന്ന എണ്ണ മില്ലാത്ത വിശുദ്ധരുടെ ജീവിത കഥകളും വിളിച്ചോതുന്നത്‌ മറ്റൊരു സത്യമല്ല, കുരിശിന്റെ മറുപുറമാണ് വിശുദ്ധി എന്നാണു അവരൊക്കെ പറഞ്ഞു തന്നിട്ടുള്ളത്. കുരിശ് അഥവാ സഹനം വിശുദ്ധി എന്ന സമവാക്യത്തിലേയ്ക്ക് സഭയുടെ പ്രാർത്ഥന വിരൽ ചൂണ്ടുന്നു. വിശുദ്ധിയുടെ അവിഭാജ്യ ഘടകമായി കുരിശു മാറുന്നു.

സഹനം ഇവിടെ നിരാശയുടെ അനുഭവമല്ല. മറിച്ച് വിജയത്തിന്റെ, വിശുദ്ധിയുടെ കണ്ടുമുട്ടലാണ് എന്ന പാഠം കൂടി ഇതോടൊപ്പം ചേർത്തു വായിക്കാം. ശരീരത്തെയും സുഖ സന്തോഷങ്ങളെയും പരിത്യജിക്കുമ്പോൾ നാം കുരിശിന്റെ പാതയിലൂടെ വിശുദ്ധിയിലേയ്ക്ക് അടിവച്ചു മുന്നേറുകയാ ണെന്ന് പറഞ്ഞു തരികയാണ് സഭയിവിടെ. പരിത്യാഗത്തിലെ സന്തോഷം ഈ പ്രയാണത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രത്യേകതയാണത്രെ. സന്തോഷിച്ചു കൊണ്ട് സഹിക്കുന്നവനു മാത്രമേ കുരിശിന്റെ പാതയിലൂടെ വിശുദ്ധി കരഗതമാവുകയുള്ളൂ. ചില ബാഹ്യ ഇടപെടലുകളിൽ 'പെട്ടുപോയി' എന്ന മനോഭാവത്തോടെ സഹനത്തെയും പരിത്യാഗത്തെയും നോക്കി കാണുന്നവനു കുരിശിന്റെ മനോഹാരിത അവന്റെ ആദ്ധ്യാത്മിക ജീവിതത്തിൽ ആസ്വദിക്കാനാവില്ല.

രക്ഷ പ്രദാനം ചെയ്യുന്ന കുരിശ്.

മാനവ രക്ഷയുടെ അടയാളമായി സഭ കുരിശിനെ അവതരിപ്പിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവൻ രക്ഷയുടെ അടയാളമായി കുരിശു ക്രിസ്തുവിലൂടെ മാറി. ഒരു വലിയ വിമോചന ഉപകരണമായി കുരിശു പരിരണമിച്ചെന്നു സഭ സാക്ഷ്യം നല്കുന്നു. അവർ ഇപ്രകാരം പ്രാർത്ഥിക്കുന്നു. " മനുഷ്യരെ സ്നേഹിക്കുന്നവനേ, ഈ വെള്ളിയാഴ്ച ദിവസം നിന്റെ ക്രൂശാരോഹണത്താൽ ഞങ്ങളെ നീ ജീവിപ്പിക്കുകയും നിന്റെ മരണത്താൽ ഞങ്ങളെ നീ സ്വതന്ത്രരാക്കുകയും ചെയ്തു". പെരുന്നാളുകളുടെ ക്രമം, 2003,പേ. 192).

രക്ഷയുടെ അനുഭവത്തിൽ നിന്നും പിശാചിന്റെ സ്വാധീനത്താൽ വഴിമാറിച്ചരിച്ച മനുഷ്യന് മുന്നിൽ കർത്താവായ യേശുക്രിസ്തു പ്രസരിപ്പിച്ച ദൈവീക വെളിച്ചമായിരുന്നു കുരിശിന്റെ പ്രകാശമെന്നും സഭ ഏറ്റുപറയുന്നു. ആ പ്രകാശത്തിലൂടെ രക്ഷയിലേയ്ക്ക് വീണ്ടും കടന്നു വരാനുള്ള സാദ്ധ്യത മനുഷ്യന് മുന്നിൽ മലർക്കെ തുറക്കപ്പെട്ടു. സഭ വീണ്ടും പ്രാത്ഥിക്കുന്നു. "നിനക്ക് തിരുവിഷ്ടം തോന്നി ആദിയിൽ നീ സൃഷ്ടിക്കുകയും അവസാനത്തിൽ രക്ഷിച്ചു ജീവിപ്പിക്കുകയും ചെയ്ത പ്രകാരം ഇപ്പോഴും കരുണാപൂർവ്വം നിന്റെ സൃഷ്ടിയെ മുഴുവൻ ദർശിക്കുകയും സ്ലീബായാൽ ഭൂതലത്തിന് മുഴുവൻ സഹായം നല്കുകയും ചെയ്യണമേ " (പെരുന്നാലുകളുടെ ക്രമം, 2003 പേ. 193). കുരിശിൽ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷയും വിമോചനവും ഒരേ സമയം സ്വർ ഗ്ഗീയവും സാർവ്വ ലൗകീകവുമാണെന്ന് സഭ ഇവിടെ പഠിപ്പിക്കുന്നു. ഏതെ ങ്കിലും ഒരു വിഭാഗത്തിന്റെ രക്ഷയുടെ അടയാളം മാത്രമല്ലാ, സഭയിവിടെ അവതരിപ്പിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സഭയെ സംബന്ധി ച്ചിടത്തോളം സർവ്വലോകത്തിന്റെയും സർവ്വ പ്രപഞ്ചത്തിന്റെയും രക്ഷയുടെ അടയാളമാണ് കുരിശ്.

കുരിശ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും കാവൽ അടയാളം. 

കലഹത്തിന്റെയും അസഹിഷ്ണുതയുടെയും അലയൊലികൾ എങ്ങും മുഴങ്ങുന്ന ഇന്നിന്റെ ചരിത്രത്തിൽ ഏറെ പ്രസക്തമായ ഒരു പ്രാർത്ഥന സഭ ഉരുവിടുന്നുണ്ട്. " നിന്റെ സ്ലീബായാൽ കോപം ശമിപ്പിക്കണമേ, യുദ്ധങ്ങൾ ഇല്ലാതാക്കേണമേ, കലഹങ്ങൾ മായിക്കേണമേ, ശിക്ഷകൾ ഒഴിവാക്കേണമേ, നിന്റെ സ്ലീബായാൽ കോപിച്ചിരിക്കുന്നവരെ ശാന്തരാക്കേണമേ, നിഗളികളെ വിനയമുള്ളവൻ ആക്കേണമേ, അഹംഭാവം ഇല്ലാതാക്കേണമേ, ശത്രുത നീക്കി കളയണമേ, തിന്മയുടെ ശക്തിയെ അമർത്തേണമേ"(പെരുന്നാൾ ക്രമം, 2003, പേ. 194). സമാധാനത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് പൗരസ്ത്യസഭ എന്നും കുരിശിനെ നോക്കിക്കണ്ടിരുന്നു. കുരിശ് യുദ്ധങ്ങളുടെ ചരിത്രം പേറുന്ന പാശ്ചാത്യ സഭയുടെ ചിന്താഗതികൾക്ക് നേരെ ഉയർന്നിട്ടുള്ള ഒരു താക്കീതായിക്കൂടി ഈ പ്രാത്ഥനയെ കാണാം. ലോകത്തിൽ യുദ്ധങ്ങളും കല ഹങ്ങളും പ്രബലപ്പെടുമ്പോൾ കുരിശിന്റെ വക്താക്കൾ പരാജയപ്പെടുകയാണ് എന്ന സന്ദേശവും ഈ പ്രാർത്ഥന പങ്കു വയ്ക്കുന്നുണ്ട്‌.

"കുരിശുമരത്തിന്മേൽ കൈനീട്ടികിടന്നുകൊണ്ട് സ്വജനത്തെയും വിജാതീ യരേയും കൂട്ടിച്ചേർത്ത സ്വർഗ്ഗീയ സമാധാനം അവനാകുന്നു. സ്ലീബായിൽ കിടന്നുകൊണ്ട് ലോകത്തെ അഭിമുഖീകരിക്കുകയും അതിന്റെ എല്ലാ അതിർ ത്തികളിൽ നിന്ന് യഥാർത്ഥ സ്തുതിയും സത്യാരാധനയും സ്വീകരിച്ച കർത്താവ് അവനാകുന്നു. (പെരുന്നാളുകളുടെ ക്രമം, 2003,പേ. 192). എല്ലാ വിഭജിത ഘടക ങ്ങളെയും സമന്വയിപ്പിക്കുന്ന പരിമള ധൂപകലശമാണ് കുരിശെന്നും സഭ പ്രാർത്ഥിക്കുന്നു. "നിന്റെ ക്രൂശാരോഹണം ആദ്ധ്യാത്മിക ധൂപകലശമായി തീർന്നു. ആ ധൂപകലശത്താൽ നിന്റെ പിതാവിനെ സൃഷ്ടികളുമായി നീ രമ്യ പ്പെടുത്തി. നിന്റെ പീഡാനുഭവം അഗ്നിക്ക് പകരവും സ്നേഹം സുഗന്ധ വർഗ്ഗ ങ്ങൾക്ക് പകരവും ആയിത്തീർന്നു. നീ മനുഷ്യാവതാരം ചെയ്തു നിന്റെ പൌരോഹിത്യം വഴി പീഡാനുഭവമാകുന്ന ധൂപം പിതാവിനു സമർപ്പിച്ചു" (പെരുന്നാളുകളുടെ ക്രമം, 2003, പേ.195-196). കുരിശിന്റെ വക്താവായ പുരോ ഹിതന് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വത്തിലേയ്ക്കും ഈ അപേക്ഷ വിരൽ ചൂണ്ടുന്നു.

കുരിശ് ഉത്ഥാനത്തിന്റെ അച്ചാരം


കുരിശിൽ മരിച്ചു ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റുകൊണ്ട് സർവ്വലോകത്തിനും പ്രത്യാശയുടെ പരിമളം പകർന്നുതന്നു. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. "ഞങ്ങൾക്കും നിന്റെ സർവ്വ ജനത്തിനും രക്ഷ നൽകണമേ, നിന്റെ വാഗ്ദാനങ്ങൾ ഞങ്ങളിൽ നിറവേരണമേ, തേജസ്സോടെ ഞങ്ങളെ നീ സന്ദർശിക്കണമേ, ഞങ്ങൾ ആത്മവിശ്വാസത്തോടെ മഹത്വമുള്ള നിന്റെ ഉയർത്തെഴുന്നേൽപ്പിനു വന്നുചേരുവാൻ ഇടയാക്കേണമേ, ഞങ്ങൾ നിന്റെ സ്വർഗ്ഗീയ മണിയറയിൽ പരികർമ്മികളും വിരുന്നിൽ ക്ഷണിക്കപ്പെട്ടവരും നിത്യരാജ്യത്തിനു അവകാശികളുമായി തീരണമേ" ( പെരുന്നാളുകളുടെ ക്രമം, 2003, പേ. 194). കുരിശിനു വ്യക്തമായ ലക്ഷ്യമുണ്ടെന്നു സ്ഥാപിക്കുകയാണ് സഭയിവിടെ.

കുരിശിന്റെ വഴി അതിൽത്തന്നെപൂർണ്ണമാകുന്നില്ല. നിത്യമായ സന്തോഷം പ്രദാനം ചെയ്യുന്ന ഉത്ഥാനത്തിലേയ്ക്ക് മലർക്കെ തുറക്കപ്പെട്ട വാതിലാണ് കുരിശ്. അതോടൊപ്പം ഒരു കാര്യംകൂടി കുരിശ് നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രൂശിക്കപ്പെടുന്നവനു മാത്രമേ ഉയർത്തെഴുന്നെൽക്കുവാൻ അവകാശമുള്ളൂ. ഉയർത്തെഴുന്നേൽപ്പിന് ഉള്ള പ്രവേശന ടിക്കറ്റായി കുരിശും സഹനവും ഇവിടെ പരിണമിക്കുന്നു. കുരിശിന്റെ പാത ഉത്ഥാനത്തിലേയ്ക്കാണ് നയിക്ക പ്പെടുന്നത്‌ എന്നത് ലോകത്തിനു മുൻപിൽ ഒരു നവസുവിശേഷത്തിന്റെ പുതിയ ചക്രവാളം പണിതുയർത്തുന്നു.

ഉപസംഹാരം

ദൈവശാസ്ത്ര സത്യങ്ങളെ സുരഭില സുന്ദരമായ പ്രാർത്ഥനകളിലൂടെ ദൈവസന്നിധിയിലേയ്ക്കും ഒപ്പം ദൈവജന ഹൃദയങ്ങളിലേയ്ക്കും പകരുകയാണ്. പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനക്രമം കുരിശിനു രക്ഷയുടെയും ജീവന്റെയും സമാധാനത്തിന്റെ ഐക്യത്തി ന്റെയും സർവ്വോപരി ഉത്ഥാനത്തിന്റെയും അർത്ഥതലങ്ങളുണ്ടെന്നു നാം കണ്ടു. മനോഹരങ്ങളായ ഈ പ്രാർത്ഥനകൾ നമ്മുടെ അനുദിന ജീവിത പ്രമാണങ്ങൾ ആകേണ്ടതുണ്ട്. അതിനു ദൈവം നമ്മെ സഹായിക്കട്ടെ.

Donnerstag, 12. Februar 2015

Autobiography : Journey of a Missionary Priest / Rev. Fr. George Pallivathukal.- (Continuation)

A collection of the experiences of fifty years of a Missionary Priest in central India.

Chapter IV

Ordination and first Appointment.

The exciting news ! A priest for ever-
Fr. George Pallivathukal.

In March 1962. When Bishop Dubbelman visited the seminary at Ranchi, he had a surprise for me and my companion from Jabalpur, Lukas Kalayathummoottil. The Bishop told me "George,you will be ordained on the 8th of September this year. I am going to ordain you before time with dispensation from Rome because I have to go to attend the II Vatican council and I do not know when I am going to return. So get ready for the great event." I thanked my Bishop and told him that 8th September, besides being the Birthday of our Heavenly Mother,is an important day for me for one more reason. It is the death aniversary of my Mother.She died on 8th of September 1945 at 8'Oclock in the morning. Bishop replied "you will be ordained at 8'O clock in the morning,the time your mother died and your mother shall be blessed with having a son as a priest". I thanked the Bishop for his understanding and sensitivity. I immediatly darted off to the chapel,knelt before the Eucharistic Lord and thanked him for guiding me long journey to the priesthood. I thanked my mothers, both the heavenly one and the earthly one, for their prayers for me.

Anointed to Bless and to celebrate.

Soon praparations for the ordination started. Information to my sisters and relatives,retreat,printing of cards and souvenirs etc. Bishop Dubbelman wanted to ordain me and my companion Bro.Lucas with his own hands in our Cathedral Church at Jabalpur. So we came to Jabelpur on the 6th of September 1962. On the 7th morning we were ordained deacons by our Bishop. By this we were commissioned to baptize as an official minister of the church,to preach the gospel and to officially distribute communion and assist the sickand the dying.

We were waiting for the next day, the 8th September. In the morning we the two ordinandi were led to the Sacrament of Holy Orders. The church was packed. My two sisters and two paternal uncles who came from Kerala were seated in the front line. At around 8'Oclock the ordaining Bishop placed his hands on my head, the time my mother died,calling on the Holy Spirit to decend upon me and then he anointed both my palms. After the anointing my sister Mary George tied my anointed palms together with a decorated handkerchief specially made by her for the occation.Tying the anointed palms of the newly ordained is a privilage of the mother. In the absense of my mother, my sister did it for me. After the ritual washing of my hands the Bishop handed over to me the chalice and the paten with host and wine empowering me to celebrate the Eucharist. Finaly the Bishop embraced me with a strong kiss on my right check the sound of which was heard all over the church, accepting me into the presbyterium of the diocese. At the moment I commited myself to live, to love and to work for my diocese. My diocese became my first love. My sister Mary George was the first one to receive communion from my hand,then Sr.Tessy and then my two uncles.

The First Mass.

The next day on the 9th September I celebrated my first Mass in the St.Thomas' church, Ranchi, one of the parishes of the Jabalpur city. Bishop arranged for my first Mass in Ranchi Parish because my sister Mary George was a member of the Ranchi convent. The parishioners of Ranchi, the Montfort Brothers and the sisters of St. Joseph convent made the celebration of my First Eucharist a memorable event. Bro. Eugene Mary, the Superior of the Montfort community who later became a prist, took care of my relatives from the time they arrived in Jabalpur until they left the place. So I had no worry about them. One of the boys who served at my first Mass Diago Fonseca later became a Norbertine Priest.

My second Mass.

My second Mass on the 10th September was celebrated in the convent chapel of the F.M.M. sisters at Napier Town.The then Superior Mother Xavier (Sr.Maura O'Conner) and the sisters of St.Norbert were very kind to the new priest and they had played an active role during our ordination. The F.M.M sisters are a combination of Franciscan Hospitality, Mission spirituality and Mother Mary's sensitivity.The celebration of my second Mass in the F.M.M convent was a sign of gratitude towards them.

Back to the seminary.

After a week long celebration in Jabalpur Fr. Lucas and myself went back to Ranchi to continue our studies. In the evening I reached the seminary, Fr. Eelen, my spiritual father came to my room and said that he wanted to make his confession. I was nervous and so I tried to make a number of excuse to send him away. But he was insistent. Finally I told him that I did not have stole with me.He took out a stole from his cassock pocket and gave it to me and said here is the stole and knelt down by the side of me. This was the first confession I heard the absolution I gave in my priestly life.We had to attend regular classes and the same time we had plenty of oppertunities to do priestly ministries in the Archdiocese of Ranchi.

We, the new priests were permitted to go home for Christmas holidays. My first Mass in my home parish, Elamgulam, was fixed for the 3rd December 1962, the feast day of St. Francis Xavier. Mass was in Latin. The seminariens from Ranchi who had come for holidays formed the choir. It was a grand celebration. My maternal grandfather was still alive. Tears of joy rolled down from his eyes when he kissed my anoited hands. He gave me a chalice to celebrate Mass every day. I had the joy of meeting my teachers both the of primary school,Elangulam and the high school,Chengalam. Fr.Jacob Kanjirathinal who awakened the desire in me to become a missionary priest was the happiest person on that day.

One of my maternal aunts was very angry that I went for priesthood. She had no children and her husband had died. She thought that after my studies I would get married and have a family of my own and I would look after her. Her calculations went wrong and for pristly studies. Hence she was very angry with me she had stoped contacting me as long as I was in the seminary. But on the occasion of my first Mass at home she was present and bitterly cried for being angry with me for ten years.

Last months in the seminary.

After a month long holiday at home I went back to the seminary for my last semester. We had still to complete our course  in Scripture and in Dogmatic Theology. By April we finished our classes as well as the exams. Now it was time to leave and go back and go back to the diocese. Thre of us Hatia missionaries went to Hatia to say good bye to our friends whom we have been assisting. We also visisted and thanked those who have been helping us in defferent ways. Finally I visited all my professors and thanked them personally. Rector Fr.Mathijjs told me that the entire staff was happy for having had me in the seminary. They appreciated me for my studies as well as my activities outside the seminary. He told me that the staff had recommended me to the Bishop of Jabalpur for studies in Rome. I could shine well in canon low,he said. Canon Law was my favourite subject. 

On 20th of April 1963, Fr. Lucas and I said good bye to our Alma mater and left for Jabalpur. We were now ready to accept the challenge that the lord had in store for us. "Go out into the whole world... Mk. 16, 16,-18."

Assistant Priest at Junwani.

After the ordination the Bishop had given me an appointment to join the Dullopur mission as assistent to Fr. Antony Thundiyil. So I was mentally preparing myself for several months to go to Dullopur and work there. People of that place were predominantly "Baigas", a primitive tribe of Madhya Pradesh.They were culturally and socially different from the people of other parts of the diocese. However when I came back from the seminary after finishing my studies another letter from the Bishop was waiting for me. Bishop wrote that Fr. Otto Paymans of Junwani was asking for my services and therefore he was cancelling my appointment to Dullopur and sending me to Junwani. So I started with a transfer already before I started my ministry.  

Donnerstag, 5. Februar 2015

ധ്രുവദീപ്തി// ഓണ്‍ലൈൻ - വിജ്ഞാനമണ്ഡലം // ജർമ്മനി- വിളഭൂമിയില്‍ ജീവസ്പന്ദനങ്ങള്‍ ഉണ്ടായപ്പോള്‍ / George kuttikattu .

 ധ്രുവദീപ്തി // വിജ്ഞാനമണ്ഡലം -//  

ജർമ്മനി -
     കാലങ്ങളുടെ മാറ്റങ്ങളിൽ 

വിളഭൂമിയില്‍ ജീവസ്പന്ദനങ്ങള്‍ ഉണ്ടായപ്പോള്‍ // 

George Kuttikattu 


പിറവിയും പരിവര്‍ത്തനവും-
നതകളുടെ ദേശാന്തര ഗമനങ്ങളും അധിവാസിത പ്രദേശങ്ങളുടെ ഉത്ഭവവും കാരണങ്ങളും ബഹുമുഖ വളര്‍ച്ചയുടെ അടിസ്ഥാനവും ഗ്രാമ സംവിധാനത്തിന്‍റെ പിറവിയും പരിവര്‍ത്തനവും അതുമായി ബന്ധപ്പെട്ട അനന്തര ഫലങ്ങളുമെല്ലാം ക്രമീക്രുതമായിരിക്കുന്നത് നിരവധി വ്യത്യസ്ഥ ഘടകങ്ങളിലാണെന്ന് കാണാവുന്നതാണ്. ജര്‍മ്മന്‍ ജനതയുടെ കാര്യത്തിലും ഇത് മറിച്ചല്ല.

ഉപജീവനത്തിന് നല്ല വിളഭൂമിയും വന്യമൃഗങ്ങളും സുലഭമായി ലഭിക്കുന്ന അനുയോജ്യസ്ഥലങ്ങള്‍ തേടി ജനതകളുടെ ഒഴുക്ക് ജര്‍മനിയിലേക്ക്‌ ഉണ്ടായി. മുഖ്യമായും കൃഷിയും നായാട്ടുമായി കഴിഞ്ഞിരുന്ന ചെറിയ ഒരുകൂട്ടം മനുഷ്യരുടെ- അവർ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മറ്റു കുടുംബ ബന്ധുക്കളും ആയിരുന്നു-  അധിവാസിത പ്രദേശങ്ങളാണ് ഗ്രാമങ്ങളും നഗരങ്ങളും ആയി രൂപാന്തരപ്പെട്ടത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉപജീവനം നടത്തിയവര്‍ക്ക് മറ്റു തൊഴില്‍ സാദ്ധ്യത ഏറെയും കുറവായി. അക്കാലത്ത്  കാര്‍ഷിക ഉത്പന്നങ്ങളാണ് സാമ്പത്തികമായി സാമൂഹ്യ ഘടനയെ ഉറപ്പിച്ചു അടയാളപ്പെടുത്തി ഒരധിവാസ പ്രദേശമെന്ന നിലയില്‍ ഒരു ഗ്രാമത്തിന്റെ   പൊതുഘടനയെ അംഗീകരിച്ചതും.

എന്നാല്‍  കാലങ്ങളുടെ മാറ്റത്തില്‍ കര്‍ഷകരല്ലാത്തവരുടെ അധിവാസിത പ്രദേശങ്ങളും ഗ്രാമം എന്നു പറയുമായിരുന്നെങ്കിലും അത്തരം കുടിയേറ്റ പ്രദേശങ്ങളെ ഏതാണ്ട് അപ്രകാരം തന്നെ പരിഗണിച്ചിരുന്നെന്നുള്ളതാണ് ശരി. അവയെ എപ്രകാരമായിരുന്നു എന്ന് വേര്‍തിരിച്ചറിയുവാന്‍ പുരാതന ജര്‍മ്മന്‍ ജനതകളുടെയും അധിവാസിത പ്രദേശങ്ങളെക്കുറിച്ചുള്ള പൂർണ്ണ പുരാതന ചരിത്രവും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റെന്ത് തരത്തിലുള്ള പലവിധ തൊഴിലിനേക്കാളും അക്കാലത്ത് ഗ്രാമങ്ങളിലെ ഗ്രാമീണ കർഷകർക്ക് സവിശേഷമായിരുന്നത് കൃഷിസ്ഥലങ്ങളും അവരുടെ കൃഷിയുമായിരുന്നല്ലോ. 

St.Marien Church in Gimte, 
Flösserdorf, Germany/ AD-970
തീരപ്രദേശങ്ങളിലെല്ലാം   അന്ന് മത്സ്യബന്ധനം വളരെ കൂടുതലേറെ, അത് എന്നും വ്യാപകമായിട്ട്   നടന്നിരുന്ന സ്ഥലത്ത്  അവിടെയെല്ലാം    മുക്കുവരുടെ അധിവാസിത സ്ഥാനങ്ങള്‍ ഉണ്ടായിവന്നു . അങ്ങനെ ആ സ്ഥലങ്ങളെ മുക്കുവഗ്രാമം (ഫിഷര്‍ ഡോര്‍ഫ്) എന്നു വിളിച്ചു. ഇതുപോലെ തന്നെയാണ്, മറ്റുചിലർ ജലഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ച് അന്ന് വെള്ളത്തിലൂടെ ഒഴുക്കി വനത്തിലെ തടികള്‍ ചങ്ങാടത്തില്‍ കയറ്റിയിട്ട്  ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു തൊഴിലും മറ്റുചിലരുടെയെല്ലാം ഉപജീവനമാര്‍ഗ്ഗവുമായിരുന്നു.  ഈ തൊഴില്‍ സ്വീകരിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രത്യേക അധിവാസ കേന്ദം ഉണ്ടായപ്പോള്‍ ആ പ്രദേശത്തെ " ഫ്ളോസർ ഡോര്‍ഫ്"എന്നു വിളിച്ചു. ഇരുപതാം നൂറ്റാണ്ട് വരെ ഈ തൊഴില്‍ ചെയ്തിരുന്നവരുടെ സമൂഹങ്ങൾ അന്ന് ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പില്‍ പലയിടങ്ങളിലും നിലനിന്നിരുന്നു. ഇത്തരമുള്ള ഗ്രാമങ്ങള്‍ക്ക് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജര്‍മ്മനിയിലെ "ജിംറ്റെ"(ജിമെറ്റ്) എന്ന പുരാതനഗ്രാമം"ഫ്ളോസര്‍ഡോര്‍ഫിന് "ഒരു ഉദാഹരണമാണ്. അവിടെ ഇപ്പോഴും നമുക്ക് കാണാവുന്നതായ സെന്‍റ് മരിയന്‍ ദേവാലയം എ. ഡി . 970 - ല്‍ പണി കഴിപ്പിച്ചതാണ്.

വ്യാപാര സംബന്ധമായി ഇടപാടുകള്‍ നടക്കുന്ന ഒരു കേന്ദ്രത്തിനു, അഥവാ ഒരു ഗ്രാമത്തിനോ, നഗരത്തിനോ ഇടയ്ക്കുള്ള അംഗീകാരമേ അക്കാലത്ത് നല്‍കിയിരുന്നുള്ളൂ. എങ്കിലും ഏറെ പ്രത്യേകമായിരുന്നത്, അവിടെയ്ക്ക്  എത്തുന്ന വ്യാപാരികള്‍ക്കും അവരോട് ബന്ധപ്പെട്ട ഓരോ ആവശ്യങ്ങളും,  മറ്റിടപാടുകാര്‍ക്കും പ്രത്യേക അവകാശങ്ങള്‍ അന്നത്തെ കാലത്തെ ദേശീയ- പ്രാദേശിക അധികാരികളിൽ നിന്നും (ചക്രവര്‍ത്തി, രാജാക്കന്മാര്‍) അവ പൂര്‍ണ്ണമായും നിയമപരമായി ജനങ്ങൾക്ക് അനുവദിച്ചു കൊടുത്തിരുന്നുള്ളൂ. ജര്‍മ്മനിയിലെ അതിപുരാതന റോമന്‍സാമ്രാജ്യ നഗരമായിരുന്ന" ട്രിയര്‍" നഗരമദ്ധ്യത്തിലെ പൊതു മാര്‍ക്കറ്റില്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്ന കുരിശു ചരിത്രപരമായ ഒരു അതിശയ ഉദാഹരണമാണ്. പ്രസ്തുത അതിപുരാതനമായ  ആ ട്രിയർ റോമൻ നഗരത്തിലാണ് ലോക കമ്യുണിസ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കാൾ മാർക്സ് ജനിച്ചത്‌.

ബൌവണ്‍ ഹോഫ്-

ഒരു ജർമൻ കാർഷിക ഗ്രാമം

വളരെ കുറഞ്ഞ തോതില്‍ നാലോ അഞ്ചോ വീടുകളും അതിനോട് ചേർന്നുള്ള കൃഷിഭൂമികളും മാത്രമല്ല അതിനോട് ചേര്‍ന്നുള്ള ജീവിത സൌകര്യങ്ങളുമായി കൃഷിക്കാരായ കുടുംബാംഗങ്ങളും അവരുടെ സ്വന്തം ബന്ധുക്കളും മാത്രം ജീവിക്കുന്ന ഒരു ചെറിയ വാസസ്ഥലത്തിനു, ഒരു ചെറിയ  കര്‍ഷക കോളനി അഥവാ കുടിപാര്‍പ്പ്‌ സ്ഥലം- "ബൌവണ്‍ ഹോഫ്" എന്നു വിളിക്കപ്പെട്ടു. വളര്‍ത്തു മൃഗങ്ങളായ പശുക്കള്‍, നിലം ഉഴുതുവാനുള്ള കാളകളും കുതിരകളും എന്നിവയ്ക്ക് പ്രത്യേകം  വലിയ തൊഴുത്തുകള്‍ ഉണ്ടാക്കിയിരുന്നു. കർഷകർ അവയ്ക്കുള്ള പുല്ലും മറ്റു തീറ്റ സാധനങ്ങളും തൊഴുത്തിന്‍റെ മുകളിലുള്ള തട്ടുകളില്‍ സൂക്ഷിച്ചു. പണി ആയുധങ്ങള്‍, കലപ്പ തുടങ്ങിയവ- പണികൾ  കഴിഞ്ഞു വൃത്തിയാക്കി അടുത്ത ദിവസത്തേയ്ക്ക് സൂക്ഷിച്ചു ക്രമീകരിച്ചു വച്ചുകൊണ്ടിരുന്നു .

എന്നാല്‍ ചിന്നി ചിതറി വേറിട്ടു വേറിട്ട്‌ അവിടവിടെയായിട്ട് അക്കാലത്ത് താമസിച്ചിരുന്ന അനേകം കര്‍ഷകരുടെ സ്വന്തമായ കുടുംബങ്ങളുടെ വാസ സ്ഥലങ്ങള്‍ ജര്‍മ്മനിയില്‍ ഇന്നും ധാരാളം കാണാം. ഇത്തരമുള്ള ഗ്രാമങ്ങളെ" അന്ന് സ്ട്രോയ്ഡോര്‍ഫ് "- ചിതറിക്കിടക്കുന്ന ഗ്രാമം" എന്നു വിളിച്ചുവന്നു . ഇപ്രകാരം വളരെ വിസ്തൃതമായിരുന്ന സ്ഥലത്ത് ചില കൃഷിഭൂമികൾക്ക്  ചേർന്ന് അവിടെയെല്ലാം താമസിക്കുന്ന കര്‍ഷകരുടെ ഭവനങ്ങളെല്ലാം ചെറിയ ചെറിയ കുടിപാര്‍പ്പ്കളായി അവയെ വേര്‍തിരിക്കുന്നു. അവയെ ഒരു ഗ്രാമത്തിന്‍റെ പരിധിയിലന്നു ചേര്‍ക്കപ്പെട്ടു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ വീടുകള്‍ മാത്രം ഒറ്റപ്പെട്ടു നിൽക്കുന്നതായ വലിയ വിസ്തീർണ്ണമുള്ള കൃഷി സ്ഥലങ്ങളുടെ നടുവിൽ  കാണാം. 

പുരാതന കാലത്ത് അത്തരം വേറിട്ട വീടുകളില്‍ താമസിച്ചിരുന്നവര്‍ മിക്കവാറും അക്കാലത്തുള്ള രാജ്യാധികാരികളുടെ ആശ്രിതരോ പട്ടാള ഉദ്യോഗസ്ഥരോ ആയിരുന്നു. ഇത്തരം"ഒറ്റയാള്‍ വീടുകള്‍"  ജര്‍മ്മനിയിലെ തെക്കന്‍ പ്രദേശങ്ങളിലും ആല്‍പന്‍ പര്‍വതനിര മേഖലയിലും ഉണ്ട്. വിജന പ്രദേശത്തെ ശൂന്യതയുടെ അനന്തമായ ശാന്തതയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ജീവസ്പന്ദനങ്ങള്‍ മാത്രമാണവ .

ജര്‍മ്മാനിക്ക് വംശജരുടെയും മറ്റു ഇതര വംശജരുടെയും ജര്‍മ്മനിയെ ലക്ഷ്യമാക്കിയുള്ള ദേശാന്തരഗമനം തുടങ്ങിയതിനു മുന്‍പും, അതിന് ശേഷവും (എ. ഡി. 500- നും 750- നും ഇടയ്ക്കുള്ള കാലഘട്ടം) മനുഷ്യര്‍ എവിടെയെങ്കിലും ഭാവി സുരക്ഷിത സ്ഥിര അധിവാസ കേന്ദ്ര  സ്ഥലമാക്കിത്തീര്‍ക്കുന്നതിനു മുന്‍പ്‌, ജര്‍മ്മന്‍ പ്രദേശങ്ങള്‍ ഏറെയും ഏതാണ്ട് വിജനമായിരുന്നു. അതുപോലെതന്നെ, അന്ന് നിരവധി രാജ്യങ്ങളിലും ജനങ്ങള്‍ വളരെ കുറവുമായിരുന്നു. ധാരാളം വിശാല ഭൂപ്രദേശവും മനുഷ്യര്‍ വളരെ കുറവും. അക്കാലത്തെ ചില ജര്‍മ്മന്‍ വംശജരായരുന്ന ഫ്രാങ്കന്‍, സാക്സന്‍, ത്യൂറിന്‍ഗര്‍, അലമാനന്‍  എന്നിവര്‍ അവരുടെ ആവശ്യാനുസരണം  കൃഷി ചെയ്യുവാന്‍ നല്ല പ്രദേശങ്ങളിൽ ഭൂമി കൈവശപ്പെടുത്തിയിരുന്നു.

ഭാവിയില്‍ ഒരു ജര്‍മ്മന്‍ രാജ്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഏറെ കാര്യമായ പങ്കുവഹിച്ചവര്‍ ആരായിരുന്നു? ആദ്യകാലത്തുള്ള കുടിയേറ്റ വംശങ്ങളിലെ സാധാരണ ജനങ്ങളായിരുന്നു. ആദ്യകാലങ്ങളിലെ കുടിയേറ്റ വംശജരായിരുന്ന കൃഷിക്കാര്‍ എല്ലാവരും തന്നെ അന്ന് തീര്‍ത്തും പരിപൂർണ്ണ സ്വതന്ത്രരായിരുന്നു. അവര്‍ കൃഷി ഭൂമി സ്വന്തമാക്കിയിരുന്നില്ല. അവരെല്ലാം വീണ്ടും വീണ്ടും ഓരോ കൃഷിസ്ഥലങ്ങള്‍ മാറി പുതിയ കൃഷിസ്ഥലങ്ങളും തേടിക്കൊണ്ടിരുന്നു. അവർ നായാട്ടും കൃഷിയും സാദ്ധ്യമായ മറ്റു സമീപ സ്ഥലങ്ങളിലേയ്ക്ക് കൃഷികൾക്കായി  കുടിയേറി താമസിച്ചു കൃഷി സ്ഥലം സ്വന്തമാക്കി. അവിടെയെല്ലാം വീടുകൾ നിർമ്മിച്ച്‌ സ്ഥിര താമസമാക്കിയത് വെറും സാധാരണ കര്‍ഷകരാണ്. 

ജീവിത കാഴ്ചപ്പാടുകൾ 

പൊതുവെ പറഞ്ഞാല്‍ ജര്‍മ്മനിയിലേക്ക് അധിവാസിതരായി വന്നിരുന്ന  ജനങ്ങളില്‍ തൊണ്ണൂറു ശതമാനവും നാട്ടിന്‍ പ്രദേശത്താണ് ആദ്യകാലത്ത്  താമസിച്ചിരുന്നത്. അക്കാലത്ത്  ജര്‍മ്മനിയില്‍ പട്ടണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ ബാക്കിയുണ്ടായിരുന്ന പത്തു ശതമാനം ആളുകള്‍ എല്ലാവരും രാജവംശത്തിലുള്ളവരോ, മതാചാര്യന്മാരോ, അനുയായികളോ ആയിട്ടുള്ളവരായിരുന്നു. മദ്ധ്യ കാലഘട്ടമായപ്പോഴേക്കും ആ സ്ഥിതി മാറി. കര്‍ഷകര്‍ വിവിധ സാമൂഹ്യകാര്യകാരണങ്ങളാല്‍ അന്നത്തെ സാമൂഹിക ബാഹ്യസമ്മര്‍ദ്ദത്തിന് വിധേയരായി അവരുടെ വികസനം മുഴുവൻ അന്ന് തകരാറിലായിത്തീര്‍ന്നു. ഉദാ: നോക്കാം. കാലാവസ്ഥമാറ്റം, പുതിയ സാമൂഹ്യ ജീവിത കാഴ്ചപ്പാടുകള്‍, അന്നത്തെകാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയസമ്മര്‍ദ്ദം തുടങ്ങിയവയായിരുന്നു, അവ. അതോടെ അന്നത്തെ ഗ്രാമങ്ങളുടെ സ്ഥിതിയില്‍ ചില അനുയോജ്യമായ വികസന സാധ്യതകള്‍ ഉണ്ടായിരുന്ന പഴയ ഗ്രാമങ്ങള്‍ വലിയ നഗരങ്ങളായി മാറിക്കൊണ്ടിരുന്നു. 

ഗ്രാമങ്ങളും പട്ടണങ്ങളും ഉണ്ടായപ്പോള്‍, ഇതിനിടയില്‍ തന്നെ ചില വലിയ ഭൂവിഭാഗങ്ങള്‍ ഇവയിലേതിലും പോലും പെടാതെ വൈരുദ്ധ്യങ്ങളില്‍പ്പെട്ടു കിടന്നു. ഗ്രാമങ്ങള്‍ക്കും പട്ടണത്തിനും ഇടയ്ക്കു "ചെറു പട്ടണ"മെന്നോ, "അങ്ങാടി" എന്നോ "മാര്‍ക്കറ്റു" എന്നോ വിളിക്കപ്പെടുന്ന നിരവധി വിവിധ  കേന്ദ്രങ്ങളും സ്ഥലങ്ങളും ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്. പരമ്പരാഗതമായിട്ടുള്ള കാര്‍ഷികാവശ്യങ്ങൾക്കായി മാത്രം കേന്ദ്രീകരിച്ചു ക്രമപ്പെടുത്തിയ കുടിയേറ്റക്കാരുടെ വാസസ്ഥലമാണ് ഒരു ഗ്രാമം. എന്നാല്‍, അവിടെ ഗ്രാമത്തിനും ചെറുപട്ടണത്തിനുമിടയ്ക്കു വസിക്കുവാൻ വേണ്ടി  അതിനു സൌകര്യപ്പെടുത്തിക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ ഭവനങ്ങളുണ്ട്. ഇത്തരം ചെറുചെറുഭവനങ്ങളില്‍ വസിക്കുന്ന അന്നുള്ള ഒരു സമൂഹത്തിന്‍റെ കൊച്ചു കൊച്ചു അധിവാസ കേന്ദ്രങ്ങളെക്കാള്‍ വ്യത്യസ്തമായ രീതിയിൽ  ജര്‍മ്മനിയില്‍ ഗ്രാമശൈലിക്കും അവയുടെ നിര്‍വചനത്തിനും എല്ലാം ഒരു ജനകീയതയും രാഷ്ട്രീയ കാഴ്ച്ചപ്പാടുമുണ്ടായിരുന്നു.

ജർമൻ കർഷകരുടെ  ഭവനങ്ങൾ
ജര്‍മ്മനിയിലെ ബവേറിയയില്‍ സര്‍ക്കാര്‍ നിയമം അനുസരിച്ചു പത്തോ അതിലധികമോ താമസ വീടുകള്‍ ഉള്ള ഒരു പ്രദേശത്തെ ഒരു പട്ടണമെന്നോ, ചെറിയ ഒരു  നഗരമെന്നോ പേര് എവിടെയും  വിളിക്കുന്നില്ല.  നിയമദൃഷ്ടിയില്‍ അവിടം ഒരു ഗ്രാമം മാത്രമാണ്. എന്നാല്‍ താരതന്മ്യേന വലിയ ചില ഗ്രാമങ്ങളെയും വിവിധ തൊഴില്‍ സാദ്ധ്യതകള്‍ ഏറെയുള്ളതും, ഇന്‍ഫ്രാസ്ട്രക്ചർ‍ സാമാന്യം ഉറപ്പാക്കുന്ന പ്രദേശങ്ങളെയും ചെറിയ "അങ്ങാടി"യെന്നു (stadt) വിളിച്ചു. പൊതുവെ ജര്‍മ്മനിയില്‍ ഒട്ടാകെ പ്രാദേശികമായി തെക്കും വടക്കും, കിഴക്കും പടിഞ്ഞാറും കിടക്കുന്ന ജനവാസപ്രദേശങ്ങള്‍ വ്യതസ്ത പേരുകളിലാണ് അറിയപ്പെട്ടത്. ഉദാ: ഗ്രാമം - മാര്‍ക്കറ്റു, അങ്ങാടി, കര്‍ഷകവാസകേന്ദ്രം (Bauern Hof) തുടങ്ങി ഓരോ വിളിപ്പേരുകൾ. . എന്നാല്‍ വ്യവസായ ശാലകള്‍ നിറഞ്ഞ ഒരു പ്രദേശത്തെ  ഒരു "വ്യവസായ കേന്ദ്രം" എന്നല്ലാതെ ഒരു ഗ്രാമം എന്ന പദവിയില്‍ അറിയപ്പെട്ടിരുന്നില്ല. 

ആധുനിക ജർമ്മനി -

ആധുനിക ജര്‍മ്മനിയുടെ മുഖശ്ചായയും അതിന്‍റെ പ്രതിശ്ചായയും വളരെ ഏറെ ആകര്‍ഷകമായിരിക്കുന്നുണ്ട്.ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ ജര്‍മ്മനിയുടെ ഗ്രാമങ്ങളും നഗരങ്ങളും ഒരു മാതൃകാ രാഷ്ട്രത്തെയാണ്  പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അവിടെയെല്ലാം ഉയര്‍ന്നു നില്‍ക്കുന്ന അമ്പര ചുംബികളായ കത്തീദ്രലുകള്‍, അതി പുരാതനത്വം സാക്ഷ്യപ്പെടുത്തുന്ന ഗ്രാമീണ ദൈവാലയങ്ങള്‍, ജർമനിയിലെ ഗ്രാമങ്ങളിൽ മനോഹരമായി പണി
തീര്‍ത്തിരിക്കുന്ന പൊതുസ്മശാനങ്ങള്‍, മനോഹരമായി തീര്‍ത്തിരിക്കുന്ന വീടുകള്‍, മറ്റു ഔദ്യോഗിക സ്ഥാപനങ്ങള്‍, ഗ്രാമങ്ങളും ഗ്രാമങ്ങളും, വലിയ നഗരങ്ങളും നഗരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍, റെയില്‍വേ ഗതാഗതം, വിശ്രമകേന്ദ്രങ്ങള്‍, സൂപ്പർമാർക്കറ്റുകൾ, കമ്യുണിക്കേഷൻ കേന്ദ്രങ്ങൾ, ആഘോഷങ്ങളും ആഘോഷിക്കലും എല്ലാം എല്ലാം അവിടെ കാണാൻ കഴിയുന്നു. ചില അവസ്ഥാന്തരങ്ങൾ സൃഷ്ടിക്കുന്ന കുറ്റവാളികൾ ഉണ്ടെങ്കിലും ആണിനും പെണ്ണിനും രാവും പകലും ഭയമില്ലാതെ എവിടെയും സതന്ത്രമായി  നടക്കാന്‍ സാധിക്കുന്ന പറുദീസായിലെ ഒരു മനുഷ്യസമൂഹം അവിടെ ഉണ്ട്., ഇത് ജര്‍മ്മനിയുടെ ഓരോരോ നവീന ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുഖമുദ്രയാണ്.  

ഒരു മാതൃകാ രാജ്യത്തിലെ ഒരു മാതൃകാ ഗ്രാമത്തിന്‍റെ  മുഖമുദ്ര ഏതാണ്? ജീവനുള്ള ഗ്രാമങ്ങൾ, അഥവാ ജീവചൈതന്യമുള്ള ഗ്രാമങ്ങൾ എന്നതിനെ വിളിക്കാം. വളരെ വിശാലമായി പറഞ്ഞാല്‍ ഊര്‍ജ്ജസ്വലതയോടെ എന്നും ജീവിക്കുന്ന ഗ്രാമം എന്ന നിലയില്‍, അത് പ്രത്യേകമായി ചിന്തിച്ചാല്‍പോലും, അപ്രകാരം തന്നെ ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ആധുനിക സൗകര്യം ലഭിക്കുന്ന വാസസ്ഥലമെന്നാണല്ലോ എന്നാണല്ലോ കരുതേണ്ടത്. എന്നാൽ ഈയൊരു അവസ്ഥയുടെ  കാഴ്ചപ്പാടിനപ്പുറത്ത് കടന്ന് മറിച്ച് ചിന്തിച്ചാല്‍ ചിലപ്പോഴത് ഒരു ചത്ത ഗ്രാമം എന്നു വിളിക്കാനുമാണ് ഇന്ന് കേരളത്തിലെ മലയാളിമനസ്സിൽ ഇടയാകുന്നത് . 

അവയെ ഇങ്ങനെ നമുക്ക് കാണാന്‍ കഴിയും. അവിടെ ജീവിച്ചിരുന്നവർ, വിവിധ കാരണങ്ങളാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറുകയും അവിടെ ശേഷിക്കുന്ന പ്രായമെത്തിയ ഓരോരുത്തരും സാവധാനം ഇല്ലെന്നായിട്ട്  തീർന്നുകൊണ്ടിരിക്കുന്ന സ്വാഭാവിക പരിവര്‍ത്തനങ്ങൾക്കും  സാഹചര്യം ഉണ്ടാകാം. അങ്ങനെയെങ്കില്‍തന്നെ അവയെയൊക്കെ ഏറ്റവും കുറഞ്ഞ അളവിലെങ്കിലുമുള്ള ആ  ജനസമൂഹത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെ തുടിപ്പുകള്‍പോലെ ക്രിയാത്മകമായി ഉറപ്പാക്കണം. അനുയോജ്യവും ഫല പ്രദവുമായ ഒരു അടിസ്ഥാന ഘടനയാണ് എന്നും സ്ഥിരമായി അവിടെയുള്ള ജനവാസകേന്ദ്രത്തിൽ ഉടനീളം നിലനില്‍ക്കേണ്ടതെന്നു വ്യക്തമാകുന്നു. 

ഒരു ഗ്രാമത്തിന്‍റെയോ നഗരത്തിന്‍റെയോ ജീവചൈതന്യം വിദൂര ഭാവനയില്‍ മനസിലാക്കേണ്ടത് എങ്ങനെ? അവിടെയുള്ളതും അവിടേയ്ക്കുള്ള സ്ഥിരം വാസസ്ഥാനം ഉറപ്പിക്കുന്നവരുടെയും ഊര്‍ജ്ജസ്വലതയുടെ തോതാണ് എന്നു ജര്‍മ്മന്‍ ജനത വളരെ ഉറച്ചു വിശ്വസിക്കുന്നു. അവയില്‍ ചില അത്യാവശ്യ ഘടകങ്ങളാണിവ: സാമൂഹ്യ പെരുമാറ്റരീതികൾ, പ്രവര്‍ത്തനത്തിലുള്ള സജ്ജീവ പങ്കാളിത്തം, സാമൂഹ്യമായും  സാംസ്കാരികമായും ജീവിതത്തില്‍ ഒരാളുടെ താൽപ്പര്യം അനുസരിച്ചു വ്യക്തിപരമായിട്ട് അയാൾ സ്വയമേ തെരഞ്ഞെടുത്ത വാസസ്ഥലത്തോടുള്ള, അതു, ഗ്രാമത്തിലോ നഗരത്തിലോ ആയിരിക്കട്ടെ, അതിനോടുള്ള പ്രതിപത്തിയും ഉത്തരവാദിത്വവും, അതിനു അതര്‍ഹിക്കുന്ന രീതിയില്‍ പ്രത്യേകം അവർ ശ്രദ്ധിക്കുന്നുണ്ടോ എന്നതു മാത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതായ മൂല്യ ഘടകങ്ങൾ..

ഒരു സാധാരണ ഗ്രാമീണ ജർമൻ കര്‍ഷകന്‍റെ ജീവിത സ്വപ്നങ്ങളാണ്, എന്‍റെ മനോഹരമായ ഗ്രാമം, എന്‍റെ കൃഷിഭൂമി, ഞാൻ വളരെയേറെ സ്നേഹിക്കുന്ന എന്‍റെ വീട്. എന്‍റെ പശുക്കളും വളര്‍ത്തുകാളയും, മറ്റെല്ലാ മൃഗങ്ങളും, തന്റെ വിളനിലമുഴുതുന്ന എന്‍റെ പ്രിയപ്പെട്ട കുതിരകൾ, കോഴികളും, പ്രിയപ്പെട്ട  ചെമ്മരിയാടുകളും, എന്റെ കൃഷിസ്ഥലത്തുള്ള ഭവനത്തോട് തൊട്ടടുത്ത്  വളര്‍ത്തുമൃഗങ്ങളുടെ വലിയ കൂടുകളും, എന്‍റെ പണിയായുധങ്ങളും- ഇവ എല്ലാംകൊണ്ടും ഒറ്റവാക്കില്‍ "ഞാനൊരു യഥാർത്ഥ ഗ്രാമീണ കര്‍ഷകനാണ്" എന്ന അഭിമാനം. ഒരു മാതൃകാ രാജ്യത്തിന്‍റെ പിറവി ഗ്രാമങ്ങളിലാണെന്ന് ജർമൻ ജനത അന്നും എന്നും  വിശ്വസിക്കുന്നു. ഉറച്ച വിശ്വാസവും തന്റെ  സ്വാഭിമാനവും എല്ലാം പിറവിയുടെയും വളര്‍ച്ചയുടെയും ജീവസ്പന്ദനങ്ങള്‍ ആണ്. ജര്‍മ്മന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേയ്ക്കും നാം ഇറങ്ങിച്ചെന്നു നോക്കിയാല്‍ നമുക്കത് എന്നും  ദൃശ്യമാകുന്നു //-
------------------------------------------------------------------------------------------------------------------ .