Sonntag, 27. März 2022

ധ്രുവദീപ്തി // Polittics // വിദേശനയത്തിന് ഉപകരണമാക്കപ്പെടുന്ന ജർമ്മൻ ഫെഡറൽ സൈന്യം// . George Kuttikattu

 Polittics //

വിദേശനയത്തിന്
ഉപകരണമാക്കപ്പെടുന്ന ജർമ്മൻ ഫെഡറൽ സൈന്യം. 

 George Kuttikattu
 

പൊതുവെ, ജർമ്മൻ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിലെ നിബന്ധനകൾ പോലെ പതിറ്റാണ്ടുകളായിട്ട് ആഭ്യന്തര സുരക്ഷയും വിദേശനയവും രൂപീകരി ക്കുന്നതിൽ ജർമ്മൻ ഫെഡറൽ സേനയുടെ പങ്കിലും ഏറെ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടാണിരുന്നത്. 

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി മുന്നേറ്റമാണ് യൂറോപ്പ് ഇപ്പോൾ നേരിടുന്നത്. ജർമ്മനിയിലും സഹായിക്കുവാ നുള്ള സന്നദ്ധത വളരെ വലുതാണ്. ഈ ദിവസങ്ങളിലായി ഏകദേശം 200000 ലേറെ അഭയാർത്ഥികൾ ജർമ്മനിയിൽ രജിസ്റ്റർ ചെയ്തതായി ജർമ്മൻ  മാദ്ധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ കണക്ക് അത്ര ശരിയല്ല. ഇതിലേറെ അഭ യാർത്ഥികൾ എത്തിച്ചേർന്നിട്ടുണ്ടാകാമെന്ന് ജനങ്ങൾ കരുതുന്നു. എന്നാൽ  ഓരോ ദിവസവും പ്രശ്നങ്ങൾ വേഗം വളരുകയുകയാണ്. എന്തുകൊണ്ടാണ് നാറ്റോസഖ്യം ഇപ്പോൾ പുട്ടിന്റെ ഉക്രൈനിലെ റഷ്യൻ അധിനിവേശത്തോടും പുട്ടിന്റെ സൈന്യത്തെയും ഭയപ്പെടാത്തത്‌ ? ഉക്രൈനിലെ റഷ്യൻ അധിനി വേശത്തോടു നാറ്റോ പ്രതികരിച്ചത് അഭൂതപൂർവ്വമായ സൈനിക വിന്യാസ ത്തിലൂടെയാണ്. എന്നിരുന്നാലും, പാശ്ചാത്യ സൈനിക ഉദ്യോഗസ്ഥർ ഇപ്പോൾ മോസ്‌കോയുമായുള്ള ഒരു സൈനിക സംഘർഷം ഉടനെ സാധ്യതയില്ലെന്ന്  കരുതുന്നു. ഒരു മഹായുദ്ധം ഒഴിവാക്കിക്കൊണ്ട് പ്രശനം പരിഹരിക്കുവാൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ ശ്രമിക്കുന്നു. അത് സ്വാഗതാർഹമാണ്. 

മദ്ധ്യയൂറോപ്പിൽ ഒരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുകയും അതേസമയം മാതൃഭൂമിയുടെ സുരക്ഷിതത്വത്തിനുതകുന്ന, രാഷ്ട്രീയതന്ത്രം രൂപപ്പെടുത്തു ക എന്നതും ഏറെ പ്രാധാന്യം നൽകിയിരുന്നതാണ്. ഒരാക്രമണത്തെ നേരിടുക യെന്നത് മാത്രമല്ല, അതിനെ തുരത്തിയോടിക്കുകയെന്ന ദൗത്യവും കൃത്യവും നിർവ്വഹിച്ചുകൊണ്ടുതന്നെ, 1955 മുതൽ നാറ്റോ സഖ്യത്തിലും ചേർന്ന് സേവനം ചെയ്യുന്നുണ്ട്. വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളതും ആയുധവത്ക്കരിക്കപ്പെട്ട തുമായ ഇവരുടെ പങ്കാളിത്തം നിശ്ചലവും അതേസമയം പ്രതിരോധസ്വഭാവ ത്തിൽ ഉള്ളതുമായിരുന്നു. ജർമ്മനിക്കെതിരെ ഉണ്ടാകാവുന്ന ഏതൊരു വിധ ഭീകരാക്രമണത്തെയും സഖ്യസേനയ്‌ക്കൊപ്പം നിന്ന് തുരത്തുകയെന്ന പ്രധാന ചുമതലയുണ്ട്. ഇതുകൊണ്ടുതന്നെയാണ്, സഖ്യരാഷ്ട്രസേന ജർമ്മൻ മണ്ണിൽ സൈന്യങ്ങളെ ഒരുക്കി നിറുത്തിയിരുന്നത്. എന്നാൽ അതിനും കാലാനുസര ണം അടിസ്ഥാനമാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു .

അന്തർദേശീയവും സ്വദേശീയവുമായ സുരക്ഷാകാര്യ നിർവ്വഹണത്തിനാണ് ജർമ്മൻ ഫെഡറൽ സേന നിയോഗിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്പിലെ രാഷ്ട്ര ചേരിപ്പോര് അവസാനിച്ചതോടെ നിരവധി മാറ്റങ്ങൾ വന്നുതുടങ്ങി. ഇപ്പോൾ,  ജർമ്മനിക്കുണ്ടായിരുന്ന ദൗത്യനിർവ്വഹണ ചുമതലയിലും മാറ്റങ്ങളുണ്ടായി. ജർമ്മനിയുടെ ടെറിട്ടോറിയൽ ഇന്റഗ്രേഷൻ ഉൾപ്പെടെ വിദേശനയവും സുരക്ഷാ നയതന്ത്രബന്ധങ്ങൾ മുതൽ നിരവധി കാര്യങ്ങളിലും പ്രാദേശികമാ യി വ്യാപകവും വ്യവസ്ഥാപിതവുമായ പ്രതിരോധക്രമീകരണങ്ങൾക്കും പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. 

അതിനു ചില ഉദാഹരങ്ങളാണ് 1990-ൽ  ഇറാക്ക് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്കയുടെ വശം ചേർന്ന് കുവൈറ്റി ലേയ്ക്ക് നിയോഗിക്കപ്പെട്ടത്. അതു മാത്രമല്ല, അഫ്‌ഗാനിസ്ഥാനിലേയ്ക്ക് നിയോഗിക്കപ്പെട്ട ജർമ്മൻ ഫെഡറൽ സേനയുടെ ദൗത്യനിർവ്വഹണം- ഇവയെല്ലാം ലോകശ്രദ്ധയേറെ നിരീക്ഷിക്ക പ്പെട്ടതായിരുന്നു. അതെല്ലാം കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ്  ഇപ്പോൾ നാറ്റോസഖ്യത്തിൽ റഷ്യൻ - ഉക്രൈൻ യുദ്ധത്തെ ലോകം എപ്രകാരം കാണുമെന്നു പ്രവചിക്കുക എളുപ്പല്ല. ഒരു മഹായുദ്ധം ഒഴിവാക്കുവാൻ എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും താൽപ്പര്യമുണ്ട്, ജർമ്മൻസേനയുടെ ദൗത്യനിർവ ഹണം ലോകം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.

എന്താണ് നാം കാണുന്നത്? പ്രത്യയശാസ്ത്ര വെല്ലുവിളികളുടെ അവസാന ഘട്ട അമ്പരപ്പുകളും പ്രതീക്ഷകളും വൻകിട ശക്തികളിൽ സ്വന്തം ചേരികളുടെ ശക്തിവർദ്ധനവിന് വളമിടുകയാണുണ്ടായത്. അതാണ് ഇക്കഴിഞ്ഞ ദിവസം U N O യുടെ സമ്മേളനത്തിൽ യുദ്ധം തടയണമെന്നുള്ള പ്രമേയത്തെ ഇന്ത്യയും  അതുപോലെ മറ്റു ചില രാജ്യങ്ങളും നിശബ്ദരായി വിട്ടു മാറിനിന്നത് . ഇതിനു പ്രേരകമായത് സ്വാർത്ഥതയും ദേശീയതയും, മതപരവും രാഷ്ട്രീയലക്ഷ്യവും ആയിരുന്നു. ഇവയിലുണ്ടായിരുന്ന രാഷ്ട്രീയ പൊരുത്തമില്ലായ്മ ലോകത്തിനു മനസ്സിലാക്കാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. റഷ്യൻ -ഉക്രൈൻ യുദ്ധം ലോക രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട അപകടകാരികളായ ഭരണാധികാ രികളുടെ ചേരിപ്പോരുകളൊന്നും അവരുടെ സൈനിക വികസന-സാമ്പത്തി ക സാന്നിദ്ധ്യംകൊണ്ട് നേടിയെടുക്കാവുന്നതല്ല, അവിടെ വെറുമൊരു ചില  സൈനികശക്തി പ്രഭാവത്തെ പ്രദർശിപ്പിക്കാനും നശീകരണ പ്രവർത്തികൾ ചെയ്യുന്നതിനും മാത്രമേ സഹായകമാകുകയുള്ളൂ.

ഇതിനാൽ ജർമ്മൻ ഫെഡറൽ സേനയുടെ പുതിയ പങ്കിനെ വളരെ കരുതലോ ടെയുള്ള നിരീക്ഷണത്തിൽ മാത്രം ഉപയോഗിക്കാനാണ്, ജർമ്മൻ രാഷ്ട്രീയ നേതൃത്വവും മനസ്സിലാക്കിയതെന്നാണ് പുതിയ തീരുമാനങ്ങളിൽ കാണുക. ഇത് നല്ലതാണെന്നുള്ളതിന് ഉദാഹരണമായി പറയാവുന്നതിതാണ്: 1990-ലെ ഗൾഫ് യുദ്ധം കഴിഞ്ഞപ്പോൾ,യുദ്ധാനന്തര ദുരന്തങ്ങൾക്ക് അല്പമെങ്കിലും കുറവ് വരുത്തുകയെന്ന ലക്ഷ്യത്തിൽ ജർമ്മനിയുടെ "മൈൻ " അന്വേഷണ സേനാവിഭാഗവും വിദഗ്ധന്മാരും പേർഷ്യൻ ഗൾഫിൽ എത്തിച്ചേർന്നിരുന്നു. 

അടുത്ത കാര്യം, ദീർഘനാളായി നടന്ന രക്തരൂക്ഷിത ജനകീയ വിപ്ലവത്തിൽ തകർന്ന കംബോഡിയയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് U N O യുടെ നിയോഗ പരിധിയിൽ ഉൾപ്പെട്ട് 1992-ൽ ജർമ്മൻ ഫെഡറൽ സേനയുടെ സാനിട്ട റി വിഭാഗം പ്രവർത്തനം ചെയ്തതാണ്. അതുപോലെതന്നെ രാജ്യത്തിന്റെ എല്ലാ ഘടനകളും താറുമാറായി തകർന്നിരുന്ന സൊമാലിയയുടെ പുനർഘടനാ പ്രവർത്തനത്തിലും ജർമ്മൻ സേനയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. മറ്റൊന്ന്- ബോസീനിയൻ- ഹെർസ്സേ ഗോവീനയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള സമാധാനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വേറൊരു ഉദാഹരണമാണ്. അഭിപ്രായ ഐക്യമില്ലാത്തവരിൽ ഒരു സംഘട്ടന സാഹചര്യം ഒഴിവാക്കിക്കൊണ്ടുള്ള ദൗത്യനിർവ്വഹണമായിരുന്നു അവിടെയും ചെയ്തത്. 

എന്നാൽ ഇപ്പോൾ റഷ്യയുടെ സൈനിക ആക്രമണം ഉക്രൈനിൽ ക്രൂരമായി  നടക്കുമ്പോൾ നാറ്റോസഖ്യത്തിൽപെട്ട ജർമ്മനിയുടെ നിലപാട് എപ്രകാരം ആയിരിക്കും എന്നത് പ്രവചനാധീതമാണ്. സംഭവങ്ങളുടെ മൂർച്ചയനുസരിച്ച് നാറ്റോ എടുക്കുന്ന തീരുമാനങ്ങളിൽ ചേർന്ന് പോവുകയെന്നത് സാദ്ധ്യമാണ്?  1999-ൽ ജർമ്മൻ ഫെഡറൽ സേന ആദ്യമായി ഒരു യുദ്ധത്തിന്റെ ചുഴിയിൽ പെട്ടുപോയി. സെർബിയൻ നേതാവ് സ്ലോബോഡാൻ മിലോസെവിച്ച് കൊസോ വോയിലെ അൽബേനിയൻ വംശജരെ തല്ലിയൊടിച്ച യുദ്ധത്തിൽ നാറ്റോ സൈന്യത്തിന്റെ കീഴിൽ ജർമ്മൻ സേന സമാധാന ദൗത്യകർമ്മങ്ങൾക്ക് സജ്ജീവ പങ്കു വഹിക്കേണ്ടിവന്നിരുന്നു. 

ഇത്തരം ഇടപെടലുകൾക്ക് വ്യാപകാർത്ഥത്തിൽ പലവിധ കാരണങ്ങളും കാര്യക്ഷമമായ ഫലങ്ങളും ഉണ്ടായിരുന്നു. കംബോഡിയായിലും സോമാലിയ യിലും സമാധാന ദൗത്യ നിർവ്വഹണം ഏറ്റെടുത്തത് തന്നെ ലോകരാജ്യങ്ങൾ ക്കിടയിൽ ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വവും, അവ യാഥാർ ത്ഥ്യമാക്കുകയെന്ന തോന്നലും സൃഷ്ടിക്കുന്നതിനിടയാക്കി. ഇതോടെ ജർമ്മൻ ഫെഡറൽ സേനയ്ക്ക് ഒരു അന്യ സംസ്കാരത്തിൽ പ്രാവർത്തികമാക്കപ്പെട്ട പല വിജയങ്ങൾക്ക് പൂർണ്ണമായും അന്തർദ്ദേശീയ അംഗീകാരം കൈവന്നു. എന്നാൽ ഇത്തരം ദൗത്യ നിർവ്വഹണവേളയിൽ ജർമ്മൻ ഫെഡറൽ സേനയ്ക്ക് ഒരു ജർമ്മൻ ദേശീയ താല്പര്യത്തിന്റെ ചെറിയ പങ്ക് പോലും ഉണ്ടായിരുന്നില്ലയെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.

എന്നാൽ ബാൽക്കാൻ പ്രശ്നത്തിൽ ഇടപെട്ടത് മറ്റു വിവിധ അടിസ്ഥാന കാരണ ങ്ങളാൽ ആയിരുന്നു.അവിടെ ഉയർന്നുപൊങ്ങിയ അഭയാർത്ഥിപ്രവാഹം ജർമ്മനിക്കും ഇറ്റലിക്കും അവസാനിക്കാത്ത പ്രശ്നമായിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ സൗഹാർത്ഥാന്തരീക്ഷത്തിലുള്ള ഒരു രാഷ്ട്രീയ പരി ഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനില്ലായിരുന്നു. സ്വതന്ത്ര താല്പര്യംപോലെ അഭയാർത്ഥിപ്രവാഹം ശക്തിപ്പെടാതിരിക്കാനുള്ള യജ്‌ഞം നടത്തിയത് തന്നെ ജർമ്മനിയുടെ ആഭ്യന്തര സ്വസ്ഥതയും സമാധാനവും സുസ്ഥിരമാക്കുവാനാ യിരുന്നു. ഇവിടെയെല്ലാം അനുവർത്തിച്ചത് ഒരു ദേശീയ രാഷ്ട്രീയ നയത്തിലൂ ന്നിയ ഇടപെടലായിരുന്നു.ഇക്കാര്യത്തിൽ ഇടപെട്ടത് ശരിയായില്ലെന്നും സ്വയം പ്രശ്നപങ്കാളികളായിത്തീരുകയാണെന്നും ആഭ്യന്തരമായ ആക്ഷേപങ്ങൾക്ക്  കാരണമായിരുന്നു. 

അന്യരാജ്യങ്ങളിലേക്കുള്ള ദൗത്യനിർവ്വഹണത്തിനു പരിമിതമായ സൗകര്യ  ങ്ങളിൽ ദൗത്യനിർവ്വഹണം ചെയ്യണ്ടിവന്നു. ഓരോ കോണിലും മൂലയിലും പ്രതിബന്ധങ്ങളിൽ തട്ടിയും മുട്ടിയും കാര്യങ്ങൾ അവസാനിപ്പിക്കേണ്ടിവന്നു. ആവശ്യമായിരുന്ന യൂണിഫോം മുതൽ മറ്റു ആയുധസാമഗ്രികളോ കുറഞ്ഞ പക്ഷം മണലാരിണ്യത്തിലെ മണൽക്കാറ്റുകൾപോലും അതിജീവിക്കാനുള്ള സജ്ജീകരണങ്ങളോ ഇല്ലാതെയുള്ള ദൗത്യനിർവ്വഹണം !

ഇനി മറ്റൊരു വലിയ സങ്കല്പം തെളിയുന്നത് നോക്കാം. വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പൂർവ്വജർമ്മൻ നാഷണൽ ഫോൾക്‌സ് ആർമി വേണ്ടുവോളം ആയുധ വത്ക്കരിക്കപ്പെട്ടതായിരുന്നു. ഒരു അന്യദേശ മിഷൻ വിജയകരമായി പൂർത്തി യാക്കാത്തവിധം ശ്രേഷ്ഠമായ തരത്തിൽ അത് രൂപീകരിച്ചതായിരുന്നു. എന്നാ ൽ ജർമ്മൻ ഫെഡറൽ സേനയുടെ പരിശീലനകാലത്ത് ഇത്തരം ഒരു മിഷൻ സാധിക്കുന്നതിന് വേണ്ടിയാ പ്രായോഗിക പരിശീലനം ഏർപ്പെടുത്തിയിരുന്നി ല്ല. നിയന്ത്രണാധീതമായ ഗുരുതര പ്രതിസന്ധികൾ എങ്ങനെ നേരിടാം എന്ന വിജ്ഞാനം നേടുക മാത്രമേ ഉണ്ടായുള്ളൂ. ജർമ്മനിയിൽ പ്രായപൂർത്തിയായ എല്ലാ ജർമ്മൻ യുവാക്കളും ഈ പരിശീലനം നടത്തണമെന്നത് നിയമമാണ്. എങ്കിലും അതിനു പകരം സോഷ്യൽ വർക്കിൽ പങ്കെടുത്താലും മതിയാകും. നിലവിൽ പതിനെട്ട് വയസ്സായ എല്ലാ യുവാക്കളും ഒൻപത് മാസത്തെ പരിശീ ലനം നടത്തിയിരിക്കണം. എന്നാൽ 2010 ഒക്ടോബർ മുതൽ നിർബന്ധിത സൈനിക പരിശീലനം ആറുമാസമായി കുറച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായി. ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കാതെ ദൗത്യ നിർവ്വഹണത്തിൽ ഏർപ്പെട്ടവർ ആശങ്കപ്പെടുകയും , അവർക്ക് തീവ്രവിപത്തുകളെ നേരിടുവാൻ കഴിയുന്നുമില്ല. ഇതിനാൽ ഇക്കൂട്ടർ അടുത്തു ലഭിക്കുന്ന അവസരം സൈനിക സേവനത്തിൽ നിന്ന് വിടുതൽ വാങ്ങുകയും ചെയ്യും.

ജർമ്മൻ ഫെഡറൽ സേനയുടെ ഘടന, ഭാരിച്ച ഉത്തരവാദിത്ത്വം നിരവധി പരീക്ഷണ വിഷയങ്ങൾ, വെല്ലുവിളികൾ, ഇവയെല്ലാം മുൻകൂട്ടി ദർശിച്ചു കൊണ്ടുതന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ സേനാംഗങ്ങൾ വിവിധ വിഭാഗങ്ങളിലും പുതിയ സാഹചര്യങ്ങളിൽ പരിശീലനം നേടുകയും പ്രവർത്തിക്കുകയും വേണം. ഉദാഹരണമായി റഷ്യയുടെ സൈന്യത്തിന്റെ ഉക്രൈൻ  ആക്രമണം നേരിടണമെങ്കിൽ അത്യാധുനിക ടെക്‌നോളജി വിക സിപ്പിച്ചെടുത്ത യുദ്ധോപകരണപ്രയോഗത്തിൽ വരുത്തുകയും വേണമല്ലോ. അങ്ങനെ സംഘർഷ പ്രദേശങ്ങളിൽ,പ്രത്യേകിച്ച് പ്രാദേശികവും അന്യദേശ പ്രതിരോധ പ്രവർത്തനങ്ങളിൽ സജ്ജീവ സാനിദ്ധ്യം ഉറപ്പാക്കുവാൻ ഈ വിധം സജ്ജമാകേണ്ടതുണ്ട്. 

പുതിയ യുദ്ധ തന്ത്ര സംവിധാനങ്ങളോടെ റഷ്യൻ സൈന്യം മുന്നേറുമ്പോൾ അതുപോലെതന്നെ യുദ്ധതന്ത്ര സംവിധാനങ്ങളുമായി ഇടപഴകി സ്വയം ശക്തരാകാൻ നയപരമായ അടിസ്ഥാനരേഖയിൽ ചില പരിവർത്തനങ്ങളും ആവശ്യമായിത്തീരും എന്ന് ജർമ്മൻ ഫെഡറൽ സേന മനസ്സിലാക്കിക്കഴിഞ്ഞു. അത് ഇപ്രകാരമായിരുന്നു; ജർമ്മനിയുടെ മുൻ ചാൻസലർ ആയിരുന്ന ഹെൽ മുട്ട് കോൾ മന്ത്രിസഭയിലുണ്ടായിരുന്ന പ്രതിരോധവകുപ്പ് മന്ത്രിയായിരുന്ന ഫോൾക്കർ റൂഹെ അന്ന് ഒരു നവീന ഫെഡറൽ സേനയ്ക്ക് രൂപം നൽകുന്ന തിന് അതുവരെയും ഉണ്ടായിരുന്നതിലും വ്യത്യസ്തമായി മറ്റൊരു ദിശയിലേക്ക് തിരിച്ചു സമാധാനപ്രവർത്തനങ്ങൾക്ക് ഉതകുന്ന ഒരു പദ്ധതിയുടെ രൂപരേഖാ നിർദ്ദേശം നാറ്റോസഖ്യത്തിന് മുന്നിൽ വച്ചു. വെസ്റ്റ് യൂറോപ്യൻ യൂണിയൻ ഈ രൂപരേഖയ്ക്ക് നയപരമായ അംഗീകാരവും നൽകി. 

ജർമ്മൻ ഫെഡറൽ സേനയുടെ ദൗത്യനിർവ്വഹണ നിയോഗങ്ങൾ ജർമ്മനിയു ടെ ദേശീയതാൽപ്പര്യത്തിൽ അധിഷ്ടിതമായിരിക്കണമെന്നുണ്ട്‌. ഇതിനാൽ ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെടാവുന്നതുമാണ്. സേനാംഗങ്ങളുടെ ജീവന് ദുർ വിധിയുണ്ടാകുന്ന ഏതെങ്കിലും സ്വാധീനം വരരുതെന്നും, മാത്രമല്ല, എന്തുമാ ത്രം ഭാരിച്ച ചുമതലകളും, വേണ്ടിവരുന്ന സാമ്പത്തിക ഭാരവും, സങ്കൽപ്പങ്ങൾ ക്ക് അപ്പുറത്തുള്ള വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നും എല്ലാം ദൗത്യ നിർവ്വഹണത്തിന് ആജ്ഞാപിക്കുമ്പോൾ തന്നെ ചിന്തിച്ചു ഉറപ്പാക്കേണ്ടതാണെ ന്നുള്ള അഭിപ്രായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇങ്ങനെയുള്ള മർമ്മപ്രധാന കാര്യങ്ങൾ ഉള്ളതുകൊണ്ട് ഒരു യുദ്ധത്തിലേക്ക് ആഞ്ഞടിച്ചു കയറുന്നതിനെ സൂക്ഷമതയോടെ ശ്രദ്ധിക്കുന്നതിനാൽ ഉക്രൈനിൽ നേരിട്ടുള്ള ഉപരോധങ്ങൾ നടത്തുവാൻ സാവകാശം ഉണ്ടാകും എന്നുവേണം കരുതാൻ.

അന്യദേശ നിയോഗങ്ങളിൽ സേനാംഗങ്ങൾക്ക് കുറഞ്ഞത് ആറുമാസത്തെ സേവനം ചെയ്യേണ്ടതുണ്ട്. ഏതു വിധത്തിലുമുള്ള വൈഷമ്യങ്ങളെയും വെല്ലു വിളികളെയും തരണം ചെയ്ത് സർവ്വഥാ ജാഗരൂകരായി നിലകൊള്ളണം. ദൗത്യ നിർവ്വഹണം എത്രത്തോളം ലഘൂകരിച്ചാലും സൈനികരെയും അവരുടെ കുടുംബങ്ങളെയും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെ ലഘൂകരിക്കാൻ പൊതുതാ ൽപ്പര്യസംരക്ഷണത്തിന് പ്രതിജ്ഞ ചെയ്തിട്ടുള്ള രാഷ്ട്രീയ നേതൃത്വം ആവശ്യ മായ തോതിൽ തയ്യാറാവുന്നുണ്ടോ എന്ന ആക്ഷേപങ്ങൾ എല്ലായ്പ്പോഴും ഉയർന്നു വരുന്നുണ്ട്. രാജ്യത്തെ അത്യുന്നത ദേശീയ രാഷ്ട്രീയ താൽപ്പര്യവും ലക്ഷ്യങ്ങളും സാമൂഹ്യജീവിതവും അഭിവൃത്തിയും എളുപ്പം സുരക്ഷിതമാ ക്കുകയും ആണല്ലോ.  

സാമ്പത്തിക വളർച്ച ജർമ്മനിയുടെ അത്യുന്നത താല്പര്യങ്ങളുടെ കേന്ദ്രബിന്ദു ആണ്. ക്രയവിക്രയങ്ങളുടെ കേന്ദ്രസ്ഥാനവും ജർമ്മനിയായിരിക്കണം എന്ന ലക്ഷ്യം എക്കാലത്തും കാണപ്പെടുന്നുണ്ട്. ഇതിലേറെ പ്രാധാന്യമർഹിക്കുന്ന കാര്യം ആഭ്യന്തരസമാധാനവും സുരക്ഷയും ആണെങ്കിലും ജനതകളുടെ ജർമ്മനിയിലേക്കുള്ള കുടിയേറ്റവും വാസവും ഒട്ടുംതന്നെ പ്രതിബന്ധമായി ഭവിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിലേയ്ക്ക് അന്യദേശജനതകളുടെ മൈഗ്രേഷൻ ഏറെ അനിവാര്യമായിരുന്നു; പ്രത്യേകി ച്ചും ജർമ്മനിയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടി. ഇത്തരം ഇമിഗ്രേഷനും മൈഗ്രേഷനും രാഷ്ട്രീയമായി അതിജീവിക്കാനുള്ള പ്രത്യേക നിബന്ധനകളോടെയും ധാരണയോടെയും ആയിരുന്നു. ഇവയെല്ലാം നടന്നത് രാജ്യനിയമങ്ങളുടെയും വിദേശനയ രൂപീകരണത്തിന്റെയും പ്രത്യേകതയും ശ്രദ്ധിക്കപ്പെട്ടതായിരുന്നു.എന്നാൽ അവ്യക്തമായി ഉണ്ടാകാവുന്ന സ്വാതന്ത്ര ശക്തി രൂപപ്പെടുത്തുന്നതുമൂലമുള്ള തകരാറുകളും കുറവുകളുമുള്ള വിവിധ വ്യത്യസ്ത വികാസങ്ങൾ ജർമ്മനിയിൽ ഉണ്ടാകരുതെന്നുള്ള കരുതലെറിയ ശ്രദ്ധ വിദേശനാണ്യ രൂപീകരണത്തിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതേസമയം ഒരു  നിയന്ത്രണവുമില്ലാത്ത ഏതു കുടിയേറ്റവും തടയുകയെന്നത് ജർമ്മനിയുടെ പൊതു താൽപ്പര്യമാണ്. 

മനുഷ്യാവകാശം, ജനാധിപത്യവത്ക്കരണം, ഭരണഘടനാവിധേയരാഷ്ട്രം, മാനവികത ഇവയാണ് ജർമ്മൻ രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനമൂല്യവും ലക്ഷ്യവും. അത്തരം ലക്ഷ്യ സാദ്ധ്യത്തിനായി ഫെഡറൽ സേനാംഗങ്ങളെ നിയോഗിക്കുമ്പോൾ അവരുടെ സ്വന്തം ജീവനും അവകാശങ്ങളും അതിനാൽ അപകടപ്പെടുത്തണമോ? ജർമ്മനിയുടെ പ്രാദേശികതയ്ക്ക് ഹാനികരമല്ലാത്ത ഏത് സുരക്ഷാനയവും വിദേശനയവും രൂപീകരിക്കുന്നതിൽ ഏറെ കുറഞ്ഞ അപായ സാദ്ധ്യതകൾ മാത്രമേ വിലയിരുത്തുന്നുള്ളൂ. ഇതിനനുസരണമായി വികസിപ്പിച്ചെടുത്ത പരിശീലനവും അത്യാധുനിക സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്തിയിട്ടുള്ള യുദ്ധോപകരണങ്ങളും ക്രമീകരണങ്ങളുമുള്ള ഒരു സംവിധാനമാണ് ജർമ്മൻ ഫെഡറൽ സേന. ജർമ്മൻ ഫെഡറൽ സേനയു ടെ ദൗത്യനിർവ്വഹണസംസ്കാരം സാവകാശം ജർമ്മനിയുടെ വിദേശനയത്തിന് ഉപകരണമാണെന്ന് പൊതുവേദിയിൽ ഒരു വിഷയമേ അല്ല. 

എന്തുകൊണ്ടാണ് ഉക്രൈനിൽ നേരിട്ടുള്ള സേനാപങ്കാളിത്തം വേഗത്തിൽ ഉണ്ടാകാത്തത് എന്ന ചോദ്യം ലോകജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകും. മുൻകാല ചരിത്രത്തിലേക്കും നാം തിരിഞ്ഞു നോക്കുവാൻ ശ്രമിക്കേണ്ടത് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ  തന്നെയാണ്. ഉദാഹരണമായി , കംബോഡിയായിലും, സൊമാലിയയിലും നിയോഗിക്കപ്പെട്ടതിന് ഒരു മാനവ സഹായ പ്രവർത്തനമെന്ന മേൽവിലാസമാ ണ് അന്ന് നൽകിയിരുന്നത്. ബാൽക്കൻ പ്രശ്നത്തിൽ ഇടപെട്ടപ്പോഴും ജനങ്ങളി ൽ ഇങ്ങനെയൊരു സൽപ്പേര് ഉണ്ടാക്കിയെടുക്കുവാൻ ജർമ്മൻ രാഷ്ട്രീയ നേതൃത്വം പരിശ്രമിച്ചു. ഇവയെല്ലാം അപ്പോൾ വെറുമൊരു സൈനികമിഷ നായി മാത്രമാണ് പ്രതിഫലിച്ചത്. എങ്കിലും ആക്ഷേപമുള്ള ഒരു കാര്യമിതാണ് , ജർമ്മൻ ഫെഡറൽ സേനയ്ക്ക് അന്തർദ്ദേശീയ നിലവാരത്തിലുള്ള മേന്മയേറി യ വിദഗ്ദ്ധപരിശീലനം നൽകിയിരുന്നില്ലെന്നതാണ് ആക്ഷേപം ഉയർന്നത്. 

2001 സെപ്റ്റംബർ 11 -ന് ന്യൂയോർക്കിൽ ഭീകരാക്രമണം നടന്നത് മുതലാണ് ആദ്യമായിട്ട് ഭീകരപ്രവർത്തനത്തിന്റെ പുതിയ മുഖവും ദിശയും ലോക രാജ്യങ്ങൾ ദർശിച്ചു തുടങ്ങിയത്. ഭീകരാക്രമണം ഏതു വഴിയും ഏതു രൂപത്തി ലും എങ്ങനെയും ആർക്കുവേണമെങ്കിലും മിന്നൽവേഗം മറ്റൊരു രാജ്യത്തിനു ഉള്ളിലേയ്ക്ക് കൊണ്ടുവരാമെന്നുള്ള നിലയാണിപ്പോൾ, റഷ്യയുടെ ഭീകരാക്ര മണത്തിലും ഉക്രയിന്റെ നേർക്കുള്ള ഭീകരാക്രമണം തന്നെയാണ്. 1999-ൽ നാറ്റോ സഖ്യം അന്തർദ്ദേശീയ ഭീകരാക്രമണത്തിനെതിരെ നിരവധി പദ്ധതി കൾ ചേർത്തുവച്ചെങ്കിലും എല്ലാ മുൻകരുതലുകളും കണക്കൂകൂട്ടലുകളും അന്ന് 2001-ൽ തകർന്നിരുന്നു. റഷ്യൻ -ഉക്രൈൻ യുദ്ധത്തിന്റെ കാര്യത്തിൽ നാറ്റോസഖ്യം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. 

ഫെഡറൽ ജർമ്മൻ സൈന്യത്തെ അന്യദേശങ്ങളിൽ നിയോഗിക്കുന്നത് ഒരു പ്രതിസമതയില്ലാത്ത യുദ്ധം നയിക്കുന്നതിന് തുല്യമാണെന്ന് രാഷ്ട്രീയനേതൃ ത്വത്തെ ബോധ്യപ്പെടുത്താനുള്ള ജനങ്ങളുടെ ശ്രമം ഒരു പുതിയ ആവിഷ്ക്ക രണവികാസം എന്ന് പറയാം. നിലവിലുള്ള ലോകരാഷ്ട്രീയനിലപാടിൽ വിവിധ കാഴ്ചപ്പാടുകളുണ്ട്. റഷ്യ ഉക്രൈനിനെ ആക്രമിച്ചപ്പോൾ, ഭൂരിപക്ഷം ലോകരാജ്യങ്ങളും ആക്രമണത്തിനെതിരെ പ്രതിഷേധിച്ചു. നാറ്റോ സഖ്യരാ ഷ്ട്രങ്ങൾ ഇപ്പോൾ ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഉക്രയിനിനെ നാറ്റോ രാജ്യങ്ങൾ സഹായിക്കുന്നു. ലക്ഷക്കണക്കിന് അഭയാർത്ഥികളെ സ്വീകരിച്ചു സഹായിക്കുന്നു. അതുപക്ഷേ, റഷ്യ ഒരു നാറ്റോ സഖ്യത്തിൽപ്പെട്ട രാജ്യത്തെ ആക്രമിക്കുകയാണെങ്കിൽ നാറ്റോയുടെ ശക്തമായ പ്രതികരണം നേരിടാൻ റഷ്യ കാത്തിരിക്കാമെന്നു അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇതുവരെ മാനുഷിക സഹായപ്രവർത്തനങ്ങൾ, ആയുധസഹായം തുടങ്ങിയ പ്രതിരോധ സഹകരണമേ ചെയ്തിട്ടുള്ളൂ. ഇനി എന്താണ് സംഭവിക്കുകയെന്നത് പ്രവചനാതീതമാണ്. പുട്ടിൻ അധികാരസ്ഥാനത്തുനിന്നും മാറണം എന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. അപ്പോൾ പ്രതിസമതയില്ലാത്ത യുദ്ധംഎന്ന് പറയുന്നത്, എതിരാളിക്ക് നേരെ കൃത്യം ലക്‌ഷ്യം വച്ചുള്ള തുരത്തൽ പ്രയോ ഗം. അതായത്, സൈനികതയ്യാറെടുപ്പ് കൂടാതെ അക്ഷരാർത്ഥത്തിൽ ആകാ ശത്തുനിന്നും പൊട്ടിവീഴുന്ന മിന്നൽ ആക്രമണമാണത്. ഭീകരരെ അവരുടെ താവളത്തിൽ തന്നെ നേരിടണം.വെല്ലുവിളികളെ കൈവശമുള്ളതെല്ലാം ഉപയോഗിച്ച് നേരിടുവാൻ മുൻകരുതലുകൾ സ്വീകരിക്കുക, ഇവയെല്ലാമാണ്.  അത് കേന്ദ്രീകൃതമായ പ്രതിരോധമാർഗ്ഗങ്ങൾതന്നെ, എന്നാൽ പരിഷ്‌ക്കരിച്ച ഫെഡറൽ സേനാസംവിധാനത്തിനു ഇതുവരെയും അത്രയേറെ മേന്മകൾ ആർജ്ജിച്ചിട്ടില്ലെന്ന അഭിപ്രായവും സേനാനായകന്മാരുടെ പക്ഷത്തുനിന്നും ഉണ്ട്. എന്തായാലും ദൗത്യനിർവ്വഹണത്തിനുള്ള നിയോഗസമ്മതം നൽകൽ പ്രശ്നത്തിന്റെ ഗൗരവത്തിന്റെ കടുപ്പത്തെ ആശ്രയിച്ചു അവസാനത്തേതായി ആയിരിക്കണമെന്ന് മറുവശത്തു നിയമവും അനുശാസിക്കുന്നു. ഉദാഹരണമാ യി, ഇറാക്ക് പ്രശ്നത്തിൽ ഫെഡറൽ സേനയെ നിയോഗിക്കുന്ന ജർമ്മൻ വിദേശ നയം ഇതിനുള്ള പരസ്യമായ കാര്യമാണ്. 

ഇറാക്കിലും യുഗോസ്ളാവിയയിലും യുദ്ധാനന്തരം ഏകാധിപതികളായ ഭരണാധികാരികളെന്ന് വിധിക്കപ്പെട്ടവരെ പുറത്താക്കിയതോടെ ആ രാജ്യങ്ങ ൾ നേരിട്ട ക്രമസമാധാനപ്രശ്നങ്ങളും ജനങ്ങളുടെ പട്ടിണിയും സാമൂഹിക ദുരന്തങ്ങളും ലോകം സാക്ഷിയായ ചരിത്രസംഭവങ്ങളാണല്ലോ. ലോകരാഷ്ട്ര ങ്ങളുടെ എല്ലാ രാഷ്ട്രീയ ഇടപെടലുകളും പരാജയപ്പെട്ട നിലയ്ക്ക്  UNO യുടെ തണലിൽ അവസാനത്തെ ഉപാധി എന്ന നയരേഖയുടെ പ്രാധാന്യമേറിയിരു ന്നു. ദുരന്തമേഖലയിൽ സഹായത്തിനെത്തുകയെന്നതും നശിപ്പിക്കപ്പെട്ട രാജ്യത്തിന്റെ പുനർനിർമ്മാണവും പ്രധാന കാര്യങ്ങളായി മാറി. ഇതെല്ലം മുൻകാല ചരിത്രം. 

ജർമ്മൻ ഫെഡറൽ സൈന്യത്തിന്റെ ഘടനയും കർമ്മപദ്ധതികളും തയ്യാറാ ക്കുവാൻ അവയെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുത്തി പ്രവർത്തിക്കാൻ തുടങ്ങി.ഒന്ന്, സൈന്യങ്ങളുടെ പരിശീലനം കൂടുതൽ മേന്മയിലും സൗകര്യ ത്തോടെ നവീകരിച്ചുകൊണ്ടിരിക്കുക, ഒരു അസിമിട്രിക്ക് ഓപ്പറേഷന് തക്ക ശേഷിയുള്ള ഒരു ത്രൂപ്പിനെ തയ്യാറാക്കുക, സമാന്തരവും ഏറ്റവും അടുത്ത ദൗത്യ നിർവ്വഹണത്തിനും പ്രാപ്തരാക്കുക, എന്നിവയാണ്. ഇതിന് സഹായകര മായ ഒരു സഹകരണപദ്ധതി നാറ്റോഫോഴ്‌സ്‌, അതുപോലെ മറ്റു യൂറോപ്യൻ സൈനിക ഗ്രൂപ്പുകൾ, മറ്റു സഖ്യരാജ്യങ്ങളുടെ ട്രോക്കോപ്പുകൾ എന്നീ ഘടക സേനാവിഭാഗങ്ങളുമായി ചേർന്ന് രൂപീകരിക്കുകയും ചെയ്തിരുന്നു. 

പ്രശ്‌ന കേന്ദ്രങ്ങളായ ദേശങ്ങളിൽ കുടുങ്ങിപ്പോയിട്ടുള്ള ജർമ്മൻ പൗരന്മാരെ യും ഭടന്മാരെയും അവിടെനിന്നു രക്ഷിച്ചെടുക്കുകയെന്ന ജോലി നിർവ്വഹി ക്കാൻ മുപ്പത്തി അയ്യായിരം സേനാംഗങ്ങൾ ഉൾപ്പെട്ട ഒരു സൈന്യവിഭാഗം ഇപ്പോൾ  പ്രവർത്തിക്കുന്നുണ്ട്. രണ്ടാം കാറ്റഗറിയിൽപെട്ടവർ അഫ്‌ഗാനിസ്താൻ പോലെയുള്ള രൂക്ഷപ്രശ്നങ്ങളുള്ള അന്യദേശങ്ങളിൽ ഫെഡറൽസേന നീണ്ട കാലയളവിൽ സേവനം ചെയ്തിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സേനാംഗങ്ങളെ മുഴുവൻ ജർമ്മനിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇവരിൽ ഒരു വിഭാഗം ബാൽക്കാൻ പ്രദേശത്ത് പത്തുവര്ഷത്തിലേറെ പ്രവർത്തനത്തിലായിരുന്നു. അന്യദേശ ദൗത്യനിർവ്വഹണത്തിന് എഴുപതിനായിരം പേരടങ്ങിയ ഒരു സൈന്യവിഭാഗമുണ്ടായിരുന്നു. മൂന്നാമത്തെ വിഭാഗം, സഹായനിർവ്വഹണത്തി നുള്ള സൈനിക വിഭാഗം. ആയുധ ഉപകരണങ്ങളും സാധനങ്ങളും ആവശ്യമാ യ ലോജിസ്റ്റിക്ക് സൗകര്യങ്ങൾ ചെയ്യുകയെന്നതാണ്. ഇവയുടെ പ്രവർത്തനം നടപ്പാക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം സഖ്യസൈനിക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ ദൗത്യനിർവ്വഹണത്തിനായി ഉസ്ബി ക്കിസ്ഥാനിൽ വലിയ വിമാനങ്ങൾ പോലും ഉയർന്നുപൊങ്ങുവാൻ ശേഷിയു ള്ള വിമാനത്താവളവും, വ്യോമസേനാവിഭാഗവും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ  നാറ്റോ സഖ്യം ഒന്നരമില്യൺ പടയാളികളെ പരിശീലിപ്പിച്ചു തയ്യാ റാക്കി നിറുത്തിയിട്ട് കാലങ്ങൾ കുറെ കഴിഞ്ഞു. കൊസോവോ, അഫ്‌ഗാനി സ്ഥാൻ, ബോസിനിയാ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം സൈന്യങ്ങൾ താവ ളമടിച്ചിട്ടുള്ളതാണ്. 

ജർമ്മൻ ഫെഡറൽ സൈന്യത്തിലുള്ള വിശ്വാസ്യതയും പ്രവർത്തന വിജയങ്ങ ളും അത്രയേറെ ജനശ്രദ്ധയും തൃപ്തിയും കൈവരിച്ചിട്ടില്ലെങ്കിലും അന്തർദ്ദേ ശീയ ഭീഷണികളായ അണുവായുധ ആക്രമണഭീഷണിയും, ബയോകെമിക്ക ൽ ആക്രമണ വെല്ലുവികളും നേരിടുന്നതിന് ശേഷിയും വിജ്ഞാനവും പരിച യങ്ങളും ജർമ്മൻ സേനയ്ക്കുണ്ട്. പുട്ടിൻ അണ്വായുധ ഭീഷണി മുഴക്കുന്നുണ്ട്. ABC യുദ്ധോപകരണങ്ങൾ ശീഘ്രവേഗം ഫലവത്തായി പ്രയോഗിക്കുവാനും ഏറെ പരിശീലനം ജർമ്മൻ സേനയ്ക്കുണ്ട്. അതിനവർ പരിശീലിച്ചവരാണ്. ഫെഡറൽ സൈന്യത്തെ ആഭ്യന്തര ദുരന്ത നിവാരണത്തിന് ഉപയോഗിക്കാൻ നിയമമനുസരിച്ചു പ്രാദേശിക അധികാരികൾക്ക് അവകാശവുമുണ്ട്. അതി തീവ്ര ദുരന്തമല്ലാത്ത പ്രശ്നങ്ങളിൽ സഹായം തേടുന്നതിന് അഗ്നിശമനവിഭാഗ ത്തെയും സാങ്കേതിക വിദഗ്ധരെയും വിളിക്കുകയാണ് സാധാരണ പതിവ്. എന്നാൽ  A B C സുരക്ഷാസംവിധാങ്ങൾ ഒരുക്കാൻ ഫെഡറൽസേനയ്ക്ക് ദൗത്യം ഏറ്റെടുക്കാം. ഇതിനു ഉദാഹരണമായിരുന്നു, ഇറാക്ക് യുദ്ധസമയത്ത് ഫെഡറൽ സൈന്യം കുവൈറ്റിൽ താവളമടിച്ചിരുന്നത്. ഭീകരരുടെ ഏത് വിധ ഭീഷണികളും ജർമ്മൻ വ്യോമ മണ്ഡലത്തിലുള്ള ഭീഷണികളും ഉണ്ടായാൽ അവയെ നേരിടുന്നതിന് പ്രാദേശിക അധികാരികളുടെ സഹായവിലിയനുസ രിച്ചു ഇടപെടാമെന്നതാണ് പ്രത്യേകത. 

വ്യാപകാർത്ഥത്തിൽ ജർമ്മൻ ഫെഡറൽ സൈന്യം ജർമ്മനിയുടെ സുരക്ഷാ സംവിധാനത്തിനുള്ള ഒരുപകരണമാണ്. വിദേശനയം തന്നെ ജർമ്മനിയുടെ പൊതു താൽപ്പര്യമാണ്. കഴിഞ്ഞനൂറ്റാണ്ടിന്റെ അവസാന വഴിത്തിരിവ് വരെ ദൗത്യനിർവ്വഹണ വിഷയങ്ങളിൽ കരുതലോടെയുള്ള അകൽച്ച പാലിക്കുന്ന രാഷ്ട്രീയസംസ്കാരമായിരുന്നു പുലർത്തിയിരുന്നത്. ആ വഴിത്തിരിവ് കടന്നു പോയപ്പോൾ പലപ്പോഴും സൈന്യത്തിന്റെ അടിയന്തിരവേഗ ഇടപെടലുകൾ നടക്കുന്നതായും കാണാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ, പ്രതിരോധമന്ത്രാലയത്തിന്റെ പ്രധാന തീരുമാനങ്ങൾക്ക് മുമ്പായിത്തന്നേ, അതും സൈന്യങ്ങളുടെ വിവിധതരത്തി ലുള്ള പ്രതിബന്ധങ്ങളെയൊന്നും കണക്കാക്കാതെ ഉണ്ടാവുകയാണ് ചെയ്തത്. ജർമ്മനിയുടെ താൽപ്പര്യത്തിന് അനുകൂലമല്ലാത്ത ഏതൊരു നിയോഗവും തള്ളിക്കളയുകയായിരുന്നുവെന്ന് കഴിഞ്ഞാകാല ഇടപെടലുകൾ, ഉദാഹരണം, ബോസ്‌നിയ-ഹെർസോഗോവീനയുടെ കാര്യം. സമാധാന ദൗത്യ നിർവ്വഹണം ആയിരുന്നു അവിടെ അവിടെ സാധിക്കേണ്ടത്. ആ രാജ്യത്തിന്റെ കെട്ടുറപ്പ് സ്ഥിതിവിശേഷം മനസ്സിലാക്കാനുള്ള ജർമ്മനിയുടെ ഒരു പരീക്ഷണവുംകൂടി ആയിരുന്നു ജർമ്മനിയുടെ അവിടേക്കുള്ള പുറപ്പാടിന്റെ ഉദ്ദേശവും. ഇപ്പോൾ ഉക്രയിൻ -റഷ്യൻ പ്രശ്നകാര്യത്തിലും ജർമ്മനി വളരെ കൃത്യമായിത്തന്നെ നീങ്ങുന്നു. എന്നാൽ UNO യുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യും.

ഇതിന് ഉദാഹരണമായിരുന്നു , ഈസ്റ്റ് ടിമോറിലെ ഇടപെടൽ. അത് ജർമ്മനി യുടെ താല്പര്യമായിരുന്നില്ല. UNO യുടെ പൊതുസഖ്യത്തിൽ ജർമ്മൻപതാക അവിടെ വീശിക്കാണിക്കുകവഴി ലോകശ്രദ്ധ പിടിച്ചുപറ്റുകയെന്ന നയം. കോംഗോയിലും ഇങ്ങനെ തന്നെയായിരുന്നു. ഇവിടെയൊന്നും ജർമ്മനി തിള ങ്ങിയില്ല. അഫ്‌ഗാനിസ്ഥാനിൽ ലോകസഖ്യത്തിന്റെ ഇടപെടലിൽ പങ്കചേരു കയും ജർമ്മൻ സൈന്യങ്ങൾ അതിതീവ്വ്രദുരന്തങ്ങളെ നേരിടുകയും ചെയ്ത അനുഭവങ്ങൾ ഉണ്ടായത് അക്കാലത്തു ഏറെ ചർച്ചാവിഷയമായിരുന്നു.

മദ്ധ്യപൂർവ്വ മേഖലയിലെ ഇടപെടലുകൾ ജർമ്മൻ സർക്കാരിന് ഉന്നതതാല്പര്യ മുള്ള വിഷയമായിരുന്നു. അതേസമയം ഇറാക്കിന്റെ പുനർനിർമ്മാണ പ്രവർ ത്തനങ്ങളിൽ പങ്കു ചേരാൻ ഇഷ്ടപ്പെട്ടില്ല. പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ   തല്പരത മുഴുവൻ ഉൾക്കൊണ്ടത് അമേരിക്കയുടെയും അവരോടു ചേർന്ന് രാജ്യ ങ്ങളുടെയും സാമ്പത്തികലാഭമായിരുന്നു. ഈ രാജ്യങ്ങളുടെ കമ്പനികൾക്ക് അവസരമുണ്ടാകുന്ന ഏത് കരാറുകളും അവർക്ക് സ്വീകാര്യമായിത്തീർന്നു. ജർമ്മനിയെ സംബന്ധിച്ച് ഏറെ എളുപ്പമായിരുന്നത് യൂ.എൻ. -നാറ്റോ സഖ്യ ത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള പങ്കാളിത്തമായിരുന്നു. 

ഇപ്രകാരമുള്ള ദൗത്യനിർവ്വഹണമാണ് ജോർജിയായിലും കൗക്കാസസിലും നിർവ്വഹിച്ചത്. ജർമ്മനി ഒരിക്കലും ഒറ്റയാകാൻ നയം സ്വീകരിച്ചിട്ടില്ല. U N -NATTO- OSZE (ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോഓപ്പറേഷ ൻ ഓഫ് യൂറോപ്പ് ) യുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ സ്വന്തം പങ്കാളിത്തം ഉറപ്പിക്കുകയാണ് ചെയ്തത്. അതെ സമയം തന്ത്രപ്രധാനമായ കാര്യങ്ങളിൽ യൂറോപ്പിന്റെ ആവശ്യം ,ഉദാ: വ്യോമ ട്രാൻസ്‌പോർട്ട് ,നിറവേറ്റുവാൻ സഹായം നൽകുന്നു. 

ഒരു സഖ്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നതുതന്നെ ജർമ്മൻ വിധശാനയത്തി ന്റെയും സുരക്ഷാ സംവിധാനത്തിന്റെയും താല്പര്യമാണടങ്ങിയിരിക്കുന്നത്. അതിനാൽത്തന്നെ ജർമ്മനിയുടെ ഭൂതകാല രാഷ്ട്രീയ ചരിത്രത്തിനു കൂടിയ  മുൻ‌തൂക്കം നൽകുന്നില്ല. അസൗകര്യം ഉളവാക്കുന്നതും ആവശ്യത്തിലധികം ഗൗരവം കൽപ്പിക്കാത്ത കാര്യങ്ങളുടെ അവതരണങ്ങൾ നടത്തുന്ന രാഷ്ട്രീയ ചലനങ്ങൾ ഫെഡറൽ സേനയുടെയും ജർമ്മനിയുടെ വിദേശനാണ്യ ഘടനയു ടെയും സൽപ്പേരിന് ശുഭകരമല്ല. ജർമ്മനിയുടെ പൊതുതാല്പര്യസംരക്ഷണം ഫെഡറൽ സേനയുടെ അത്യുന്നത ദൗത്യവും അവരിലുള്ള വിശ്വാസ്യതയാണ്. അവരുടെ ആത്മാഭിമാനവും. റഷ്യയുടെ ഉക്രൈൻ ആക്രമണത്തെ ജർമ്മനി അതിനിഷ്ടൂരമായ പ്രവർത്തിയാണ് കാണുന്നു. അതിനാൽ ജർമ്മനിയുടെ പൊതുതാൽപ്പര്യം സംരക്ഷിച്ചുകൊണ്ട് ലോകരാജ്യങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നു.//-

***********************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  ********************************************

Dienstag, 22. März 2022

ധ്രുവദീപ്തി// Religion // കത്തോലിക്കാ സഭയുടെ പുതിയ കൂരിയ ഭരണഘടന ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചു. // ജോർജ് കുറ്റിക്കാട്ട് -

 കത്തോലിക്കാ സഭയുടെ പുതിയ കൂരിയ ഭരണഘടന ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചു. //  

പ്രഖ്യാപനത്തിലൂടെ   സഭാംഗങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകും. //

(സഭയുടെ പുതിയ ചലനങ്ങൾ പാശ്ചാത്യ  മാദ്ധ്യമങ്ങൾ പുറത്തുവിട്ടതാണ് - പ്രധാനപ്പെട്ടവ ഇവിടെ കുറിക്കുന്നു). 

ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയിൽ സ്ത്രീകൾക്ക് കൂരിയ നേതൃ ത്വവും തുറന്നു കൊടുത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാർപാപ്പ യുടെ പുതിയ വരവ്.

പുതിയ കൂരിയ ഭരണഘടന പ്രസിദ്ധീകരിച്ചു. നിരവധി നടപടികൾ ഇതിനകം പ്രാബല്യത്തിൽ വരുന്നുണ്ട്. കൂരിയൽ അധികാരികളുടെ തലവനാകാൻ സ്ത്രീകൾക്ക് കഴിയണം എന്നതാണ് പുതിയ കാര്യം. പോപ്പ് തന്നെ അതേറ്റെടു ക്കുന്നു. 

 കത്തോലിക്കാ സഭയുടെ പുതിയ കൂരിയ ഭരണഘടന ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചു. (19 .03 .2022 )

റോമൻ ക്യൂരിയായുടെ പുതിയ ഭരണ ഘടന ഈസ്റ്ററിന് ശേഷം വരേണ്ടതായി രുന്നു. എല്ലാ വിവർത്തനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ല. ആശ്ചര്യകരമെ ന്നു പറയട്ടെ, ക്യൂറിയ പരിഷ്ക്കരണം കഴിഞ്ഞ ശനിയാഴ്ച്ച (19.03 .2022 ) വത്തി ക്കാനിൽ പ്രസിദ്ധീകരിച്ചു. ഇറ്റാലിയൻ ഭാഷയിൽ, വിവർത്തനങ്ങളില്ലാതെ, മിക്ക പരിഷ്‌കാരങ്ങളും അറിയപ്പെടുന്നതും പ്രാബല്യത്തിലുള്ളതാണെന്നും ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ പലതവണ പറഞ്ഞിരുന്നു. എന്നിരുന്നാലും, അപ്പസ്തോലിക ഭരണഘടന "പ്രെഡിക്കേറ്റ് ഇവാഞ്ചലിയം" (സുവിശേഷം പ്രസംഗിക്കുക ) ചില സുപ്രധാന വാർത്തകൾ വാഗ്ദാനം ചെയ്യുന്നു. ഭാവിയിൽ കൂരിയ തലവന്മാർ പുരുഷനെയോ സ്ത്രീയോ ആകട്ടെ, സാധാരണക്കാരാകാം, മാർപാപ്പ ഒരു അതോറിറ്റിയുടെ തലവനാണ്. അദ്ദേഹത്തിൻറെ സാമൂഹിക പ്രവർത്തകൻ നവീകരിക്കപ്പെടുകയാണ്. ഭാവിയിൽ, എല്ലാ കൂരിയ തലവരും 80-)0 വയസ്സിൽ വിരമിക്കേണ്ടിവരും, മാർപാപ്പ ഒഴികെ. 

മാറ്റങ്ങൾ.

വത്തിക്കാനിലും സാർവ്വത്രിക സഭയ്ക്കും ഏകദേശം 2500 പേർക്ക് ഈ നിയമം ബാധിക്കും. അവരിൽ ഭൂരിഭാഗവും ക്യൂരിയായിലും വത്തിക്കാൻ സിറ്റിയിലും പ്രവർത്തിക്കുന്ന വൈദികരാണ്. എന്നാൽ സാർവ്വത്രിക സഭയ്ക്കും കാര്യങ്ങൾ മാറുകയാണ്. ഭാവിയിൽ, മികച്ച പരി ശീലനം ലഭിച്ച സ്പെഷ്യലിസ്റ്റുകളെക്കാ ൾ കൂടുതൽ സാധാരണക്കാരാണ് കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സമി തിയിൽ പ്രവർത്തിക്കേണ്ടത്. അതേസമയം, മാർപാപ്പയ്ക്കും ബിഷപ്പുമാർക്കു മിടയിൽ സ്വയം പ്രതിഷ്ഠിക്കുന്നതിന് പകരം പ്രാദേശിക സഭകളെ പിന്തുണയ്‍ ക്കുക എന്നതാണ് കൂരിയ ചെയ്യുക.

പുതിയ ഭരണഘടനയിലൂടെ, അധികാരികൾക്കിടയിലുള്ള പരമ്പരാഗത ശ്രേ ണികളെ ഫ്രാൻസിസ് മാർപാപ്പ ആപേക്ഷികമാക്കുന്നു. അവ എല്ലാം ഇപ്പോൾ "ഡിക്കാസ്റ്റീരിയം" എന്ന് വിളിക്കപ്പെടുന്നു. ഇനി "കോൺഗ്രിഗേഷൻ " അല്ലെങ്കി ൽ "കൗൺസിൽ" അല്ല. അവരുടെ പേര് നൽകിയിരിക്കുന്ന ക്രമം എത്രത്തോ ളം പ്രാധാന്യമർഹിക്കുന്നു എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മതബോധത്തി നായുള്ള പുതിയ അധികാരം ആദ്യം നാമകരണം ചെയ്യപ്പെട്ടത്, ബഹുമാന്യനാ യ കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് എന്ന വസ്തുത ഒരു അടയാളമാണ്- പ്രത്യേകിച്ചും പോപ്പ് തന്നെ നയിക്കാൻ ആഗ്രഹിക്കുന്നതി നാൽ. 

ഒരു ക്യൂറിയൽ അതോറിറ്റിയുടെ തലവനായി പോപ്പ്.-

ഒരു ക്യൂരിയ അതോറിറ്റിയെ വ്യക്തിപരമായി ഒരു മാർപാപ്പ നയിക്കുന്നത് പുതിയ കാര്യമല്ല. പയസ് പന്ത്രണ്ടാമൻ (1939- 1958 ) അദ്ദേഹത്തിൻറെ സ്വന്തം കർദ്ദിനാൾ സെക്രട്ടറിയായിരുന്നു. മുമ്പ് തന്നെ, മാർപാപ്പാമാരുടെ കീഴിലായി "ഹോളി റോമൻ ഇൻക്വിസിഷൻ " എന്ന കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രി ൻ ഓഫ് ദി ഫെയ്ത്ത് ഉണ്ടായിരുന്നു. 

കുട്ടികളുടെ സംരക്ഷണത്തിനായുള്ള മാർപാപ്പ കമ്മീഷൻ ഇപ്പോൾ വിശ്വാസ ത്തിനായുള്ള സഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും അത് സ്വന്തം മാനേജ്‌മെന്റ് നിലനിറുത്താനാണ്. ഇത് ദുരുപയോഗത്തിനെതിരായ ക്യൂറിയ ൽ പോരാട്ടത്തെ ശക്തിപ്പെടുത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. യു .എസ്‌ കർദ്ദിനാൾ സീൻ ഒമാലി, ദുരുപയോഗത്തിനെതിരായ പോരാട്ടത്തിലെ ഒരു നവീകരണമായാണ് ഇതിനെ കാണുന്നത്. 

കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് കഴിഞ്ഞയുടനെ "ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റി " വരുന്നു. അതിനാൽ, അത് കുറഞ്ഞത് ഉള്ളടക്കപ്പട്ടികയിലെങ്കിലും - ബിഷപ്പുമാർക്കും മതപരമായ ഉത്തര വുകൾക്കും, വൈദികർക്കും ഉത്തരവാദികളായ പ്രീഫെക്റ്റ്‌മാരേക്കാൾ സാ മൂഹിക കാര്യങ്ങളുടെ മാർപാപ്പ കമ്മീഷണർ മുന്നിലാണ്. പ്രായോഗികമാ യി, അത് വളരെയധികം അർത്ഥമാക്കേണ്ടതില്ല.; എന്നിരുന്നാലും പാരമ്പര്യ ബോ ധമുള്ള ക്യൂരിയായിലേക്കുള്ള വ്യക്തമായ സൂചനയാണിത്.

ക്യൂരിയായുടെ ഏറ്റവും ഉയർന്ന ഓഫീസുകൾ സാധാരണക്കാർക്കായി തുറക്കുന്നു.

ഏറ്റവും ഉയർന്ന ക്യൂരിയ ഓഫീസുകൾ ഇപ്പോൾ സാധാരണക്കാർക്കായി ഔദ്യോഗികമായി തുറക്കുമെന്ന് സൂചനയുണ്ടായിരുന്നു. 2018 മുതൽ, വത്തി ക്കാൻ ആധികാരികമായ ആശയവിനിമയത്തിന്റെ തലവനായ ആദ്യത്തെ സാധാരണക്കാരനാണ് പൗലോ റൂഫിനി. സിനഡിലും സംസ്ഥാനസെക്രട്ടറിയേ റ്റിലും വികസന അതോറിറ്റിയിലും വത്തിക്കാൻ സംസ്ഥാനത്തിന്റെ ഗവർണ്ണ റേറ്റിലും ഉയർന്ന സ്ഥാനങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ നിരവധി സ്ത്രീകളെ നിയമിച്ചു. ആദ്യ പ്രീഫെക്റ്റ് ഉടൻ തുടരാം. 

ഫ്രാൻസിസ് മാർപാപ്പ പറയുന്നതനുസരിച്ചു, മുഴുവൻ സഭയുടെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ക്രിസ്ത്യൻ സന്ദേശം ജനങ്ങളിലേക്ക് അടുപ്പിക്കുക എന്ന താണ്. ക്യൂരിയായും ഈ ലക്ഷ്യത്തിന് കീഴ്‌പ്പെടണം. ഘടനാപരമായ മാറ്റങ്ങൾ ക്ക് പുറമെ, സാർവ്വത്രിക സഭയുടെ കേന്ദ്രഭരണത്തിൽ ഒരു പുതിയ  ടീ൦ സ്പിരിറ്റ് ഉളവാക്കുവാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. അത് കൂടുതൽ മിഷന റിയും, അതിൽ കൂടുതൽ വൈവിധ്യവും, കൂടുതൽ പ്രൊഫഷണലും ആകുക  കൂടുതൽ സിനഡലും, സാർവത്രിക സഭയെ സേവിക്കാൻ കൂടുതൽ തയ്യാറാ കുകയും വേണം. കൂടുതൽ ഫലപ്രദവും-പക്ഷെ, ഇറുകിയ ബജറ്റുകളുടെ മുഖത്തു മാത്രമല്ല.  

മാർപാപ്പയുടെ മനസ്സിലുള്ളത്, ക്യൂരിയയോട് ചിലപ്പോഴൊക്കെ കുപ്രസിദ്ധമാ യ ക്രിസ്മസ് പ്രസംഗങ്ങളിലൂടെ, ഉദാഹരണത്തിന് "ക്യൂറിയൽ ഡിസീസ് " കൊണ്ട് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഉദ്ദേശിച്ചത്, തന്റെ നേരിട്ടുള്ള കർദ്ദിനാൾമാരെയും ബിഷപ്പുമാരെ യും മാത്രമല്ല, എല്ലാ കത്തോലിക്കരെയും, പുതിയ, നവീകരിച്ച സുവിശേഷ വൽക്കരണ വകുപ്പിന്റെ ഒരു ചുമതല, സ്നാനമേറ്റ എല്ലാവരിലും ഒരു മിഷനറി ജീവിതത്തെക്കുറിച്ചുള്ള അവബോധവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പി ക്കുക എന്നതാണ്. 

നടപ്പാക്കലിന്റെ ഒരു ചോദ്യം -

പേപ്പൽ ത്രോ ഒരു പുതിയ തരം ചർച്ച് സെൻട്രൽ അഡ്മിനിസ്ട്രേഷന് അവസര ങ്ങൾ നൽകുന്നു. എന്നാൽ നിർണ്ണായക ഘടകം -പഴയ പരിശീലക  ജ്ഞാനം അനുസരിച്ചു - "പിച്ചിൽ". പ്രേരണകൾ എങ്ങനെയാണ് നടപ്പിലാക്കുന്ന ത് ? ജോൺ പോൾ രണ്ടാമന്റെ 1988 ലെ ക്യൂറിയെ ഭരണഘടന "പാസ്റ്റർ ബോണ സ് " പോലെ , എല്ലാ ക്യൂരിയ തലവന്മാരുടെയും പതിവ് മീററിംഗുകൾക്ക് സമാന മായി. അവ നടക്കുമോയെന്നത് പോപ്പിനെ ആശ്രയിച്ചിരിക്കുന്നു. ഈ രീതിയി ലുള്ള കൊളീജിയൽ ഭരണം ഫ്രാൻസിസ് മാർപാപ്പ തന്നെ ഇതുവരെ വളർത്തി യെടുത്തിട്ടില്ല. 

ഫ്രാൻസിസ് മാർപാപ്പ വളരെയധികം വിലമതിക്കുന്ന വിശുദ്ധ ജോസഫിന്റെ ദിനത്തിൽ പ്രസിദ്ധീകരിച്ച പുതിയ കൂരിയ ഭരണഘടന അതിന്റെ രൂപീകര ണത്തിന്റെ ഏകദേശം ഒൻപത് വർഷത്തിനുള്ളിൽ നിരവധി എഡിററിംഗി ലൂടെ കടന്നു പോയി. ബിഷപ്പുമാരുടെ കോൺഫറൻസുകൾ, മതപരമായ ഉത്തരവുകൾ, കൂരിയൽ അധികാരികൾ, കാനോൻ നിയമവിദഗ്ധർ, എന്നിവർ ക്ക് കുറഞ്ഞത് രണ്ടു റൗണ്ടുകളിലായി ഡ്രാഫ്റ്റുകൾ അയച്ചു. ഡ്രാഫ്റ്റുകളിലെ സാങ്കേതിക പോരായ്മകളെക്കുറിച്ച് ചർച്ച ചെയ്തു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്റെ മുൻ ഉത്തരവുകളിൽ ചിലതു ക്രമീകരിക്കേണ്ടി വന്നു. 

പൊന്തക്കോസ്‌ത്തിൽ നിലവിൽ വരുന്ന അന്തിമ ഭരണഘടനയിൽ അങ്ങനെ സംഭവിക്കാൻ പാടില്ല. എല്ലാത്തിനുമുപരി, മാർപാപ്പ മുൻകാല ക്യൂരിയ പരി ഷ്ക്കർത്താക്കളുടെ നിരയിൽ തന്നെത്തന്നെ സ്ഥാപിക്കുന്നു.: സിക്സ്റ്റസ് വി (1588 ), പയസ് എക്സ് (1908) പോൾ ആറാമൻ (1967 ) ജോൺ പോൾ രണ്ടാമൻ (1988 ). കഴിഞ്ഞ നൂറു വർഷങ്ങളായി ലോക സഭാ ആസ്ഥാനത്തെ നവീകരണ ത്തി ന്റെ ആവശ്യകത ഗണ്യമായി ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ഇത് കാണിക്കു ന്നു. ഇത് ക്യൂരിയായ്ക്ക് മാത്രമല്ല ബാധകമാകേണ്ടത്. പോപ്പിന്റെ അധികാരി കൾ വർഷങ്ങളോളം നീണ്ട പ്രയത്നത്തിന് ശേഷം, റോമൻ കൂരിയയുടെ പുനഃ സംഘടന ശനിയാഴ്ച (19.03. 20 22 ) വത്തിക്കാൻ അതുഭുതകരമായി പ്രസിദ്ധീക രിച്ചു.

മാദ്ധ്യമങ്ങളുടെ പ്രതികരണം 

കാത്തലിക്ക് ന്യൂസ് ഏജൻസി ( കെ എൻ എ ) പുതിയ ഭരണഘടന വിഭാഗങ്ങളു ടെ കാര്യങ്ങൾ ഹൃസ്വമായി പരിചയപ്പെടുത്തുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ ആശ്ചര്യകരമായി വത്തിക്കാനിൽ നവീകരണം ആരംഭിച്ചത്, റോമിലെ തന്റെ സഭാധികാരികളുടെ ഭരണം പരിഷ്‌ക്കരിക്കാൻ ആഗ്രഹിച്ചിരുന്നു. 2013 മുതൽ വത്തിക്കാൻ പുതിയ അഭിലാഷ പദ്ധതിയിൽ പ്രവർത്തിക്കുന്നു.  ഈ വാരാന്ത്യത്തിൽ ആശ്ചര്യപ്പെടുത്തുന്ന അത്ഭുതകരമായവിധം വര്ഷങ്ങളായി കാത്തിരിക്കുന്ന പുതിയ ഭരണഘടന പ്രസിദ്ധീകരിച്ചു. ഇതിലൂടെ മാർപാപ്പ വിശുദ്ധ സിംഹാസനത്തിന്റെ ഭരണപരമായ ഉപകരണം പരിഷ്‌ക്കരിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ ശനിയാഴ്ച ഉച്ചയോടെയാണ് പ്രസ് റൂമിൽ നിന്നുള്ള അറിയിപ്പ് പൊതുജനങ്ങളിലേയ്ക്ക് എത്തിയത്. ഈ തിങ്കളാഴ്ച്ച ഒരു പത്ര സമ്മേളനത്തിൽ ഇതു സംബന്ധിച്ച പരാമർശങ്ങൾ വത്തിക്കാൻ ആദ്യം കൂടു തൽ ആഗ്രഹിച്ചില്ല. 

"പ്രെഡിക്കേറ്റ് ഗോസ്പൽ " (പ്രീച്ച് ദ ഗോസ്പെൽ) എന്ന ലാറ്റിൻ തലക്കെട്ടോടെ യുള്ള പുതിയ അപ്പസ്തോലിക ഭരണഘടന ഈ വർഷം ജൂൺ -5-ന് പ്രാബല്യ ത്തിൽ വരുമെന്ന് അതിൽ പറയുന്നു. ഈ ദിവസം റോമൻ ക്യൂറിയായുടെ നവീകരണ പ്രക്രിയ പൂർത്തിയാകും. 

1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ചതും ഇന്ന് എമിരിറ്റസ് ആയ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഉണ്ടായിരുന്ന പഴയ ഭരണ ഘടന "പാസ്റ്റർ ബോണസ് " (നല്ല ഇടയൻ) അങ്ങനെ ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കുക യാണ്. 2013 മുതൽ, നിരവധി കർദ്ദിനാൾമാരുടെ ഒരു പാനൽ ക്യൂരിയയുടെ പുനഃസംഘടനയിൽ പ്രവർത്തിക്കുന്നു. തന്റെ സ്ഥാനാരോഹണത്തിന്റെ ഒൻപതാം വാർഷികം ശനിയാഴ്ച (19-൦ 3 -2022) ആഘോഷിച്ചു. പരിഷ്‌ക്കരണ ചിന്താഗതിക്കാരനായ ഫ്രാൻസിസ് മാർപാപ്പ നിയമനത്തിന് ശേഷം ഉപദേശക സമിതിയെ ഉപയോഗിച്ചിരുന്നു.

നേതൃത്വ സ്ഥാനങ്ങളിൽ സ്ത്രീകൾ -

പുതിയ ഭരണഘടനയിൽ 50 -ലധികം പേജുകളിലായി 250 ഖണ്ഡികകൾ അട ങ്ങിയിരിക്കുന്നു. അത് ഡികാസ്റ്ററികൾ- ഹോളി സീ യുടെ മന്ത്രാലയങ്ങൾ പോലെയുള്ളവ. - മറ്റു ഭരണപരമായ ഭാഗങ്ങൾ , കത്തോലിക്കാ സഭയിൽ താൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഫ്രാൻസിസ് മാർപാപ്പ കാണിക്കുകയും സഭാഭരണത്തിന്റെ ചില മേഖലകൾ നവീകരിക്കുകയും ചെയ്യുന്നു. ആദ്യം, ക്യൂരിയയുടെ എല്ലാ സ്ഥാപനങ്ങളും - സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഒഴികെ- ഇപ്പോൾ ഡികാസ്റ്ററികളാണെന്ന് അദ്ദേഹം വ്യവസ്ഥ ചെയ്തു. വത്തി ക്കാൻ പദവികളുടെ ആശയക്കുഴപ്പത്തിൽ അദ്ദേഹം അങ്ങനെ ഒരു സ്റ്റാൻഡേർ ഡൈസേഷൻ ഉറപ്പാക്കി. 

ലളിതമായി പറഞ്ഞാൽ, ക്യൂരിയ പ്രാദേശിക സഭകളുടെ സേവനത്തിലും ദൗത്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഈ പരിഷ്‌ക്കര ണം വിശ്വാസത്തിന്റെ കൂടുതൽ ഫലപ്രദമായ വ്യാപനത്തെ പ്രോത്സാഹിപ്പി ക്കുകയും കൂടുതൽ ക്രിയാത്മകമായ സംഭാഷണത്തെ ഉത്തേജിപ്പിക്കുക യും വേണം, എന്ന് ഫ്രാൻസിസ് മാർപാപ്പ ആമുഖത്തിൽ എഴുതിയിരിക്കുന്നു. സുവി ശേഷവത്ക്കരണത്തിനായുള്ള പുതിയ ഡികാസ്റ്ററിയിൽ നിരവധി അധികാരി കളെ ലയിപ്പിച്ചുകൊണ്ട് അദ്ദേഹം ലക്ഷ്യത്തിന് അടിവരയിട്ടു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഈ വിഷയം എത്ര പ്രധാനമാണെന്ന് കാണിക്കുന്നത്  മാർപാപ്പ തന്നെയായിരിക്കും. 

ഭാവിയിൽ  സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ സ്ത്രീകൾക്ക്  കഴിയുമെന്നും വ്യവ സ്ഥയുണ്ട്. മാർപാപ്പ കഴിഞ്ഞ മാസങ്ങളിൽ ക്യൂരിയായ്ക്കുള്ളിൽ സ്ത്രീകളെ ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർത്തിയിരുന്നു. പേപ്പൽ ചാരിറ്റബിൾ സർവീസ് ചാരിറ്റി സേവനത്തിനായി ഡികാസ്റ്ററി എന്ന് വിളിക്കപ്പെടുന്നതിലേയ്ക്ക് അപ്ഗ്രേഡ് ചെയ്തു. അധികാരം ആവശ്യക്കാരെ പരിപാലിക്കുകയും അങ്ങനെ കൂടുതൽ പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുകയും ചെയ്യണം.

ലൈംഗികാതിക്രമവും ഒരു പ്രശ്നമാണ്. 

ഭരണഘടനയുടെ ഒരു ഖണ്ഡികയിൽ ലൈംഗികാതിക്രമ വിഷയവും പ്രതിപാ ദിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് പ്രായപൂർ ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽകമ്മീഷൻ ബിഷപ്പുമാരുടെയും അവരുടെ കോൺഫറൻസുകളെയും സഹായിക്കണം. ഡികാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത്, സഭയിലെ ദുരുപയോഗ കേസ്സുകൾ ഡികാസ്റ്ററിയിൽ റിപ്പോർട്ട് ചെയ്യണം. കൂടാതെ, ദുരുപയോഗത്തി ന്റെ കാര്യത്തിൽ കമ്മീഷൻ ഉചിതമായ ഉത്തരങ്ങൾ കണ്ടെത്തണം. ഉദാഹര ണത്തിന് പുരോഹിതന്മാർ, കാനോൻ നിയമങ്ങൾ, സിവിൽ നിയമങ്ങൾ എന്നിവയ്ക്ക് അനുസരണമായിട്ടാകണം. // - 

*****************************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  ********************************************

Donnerstag, 17. März 2022

ധ്രുവദീപ്തി://ജർമ്മൻ ഡയറി// കാർണിവൽ ഉത്സവത്തിന്റെ നാളുകളിൽ// ജോർജ് കുറ്റിക്കാട്ട്-


ധ്രുവദീപ്തി://ജർമ്മൻ ഡയറി//
കാർണിവൽ ഉത്സവത്തിന്റെ 
നാളുകളിൽ// 
ജോർജ് കുറ്റിക്കാട്ട്- 

- കാർണിവൽ 2022 എപ്പോഴാണ്? 
കാർണിവൽ 2022 
ക്രിസ്ത്യൻ നോമ്പിന് മുമ്പുള്ള 
ആചാരങ്ങൾക്ക് നൽകിയ പേരാണ് കാർണിവൽ. 
ജർമ്മനിയുടെ പല ഭാഗങ്ങളിലും, വെയ്ബർ
ഫാസ്റ്റ്നാഹ്റ്റിൽ ആരംഭിച്ച് 'ആഷ് ബുധൻ' 
എന്ന് വിളിക്കപ്പെടുന്ന ദിവസംകൊണ്ട് ഉത്സവം 
അവസാനിക്കും. മാർഡി ഗ്രാസ്, ഫാസ്റ്റ്നാഹ്റ്റ് 
എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രാദേശികമാണ്. 
എന്നിരുന്നാലും, ഈ പദം ഏതാണ്ട് സമാനമാണ്: 
ബവേറിയയിലെയും ഓസ്ട്രിയയിലെയും ചില 
ഭാഗങ്ങളിൽ കാർണിവൽ എന്ന് വിളിക്കുന്നത് 
ജർമ്മനിയിൽ റൈൻലാൻഡേഴ്സിനും ഫാസ്റ്റ്നാഹ്റ്റ് 
സാർലാൻഡേഴ്സിനും സ്വാബിയയ്ക്കും ഹെസ്സെ, 
ഫ്രാങ്കോണിയ എന്നിവിടങ്ങളിലും 
കാർണിവൽ എന്നാണ്.
ഉത്സവം വീഞ്ഞും പാട്ടും കൊണ്ട്
ആഘോഷിക്കപ്പെടുന്നു, ഈസ്റ്ററിൽ മാത്രം
അവസാനിക്കുന്ന നോമ്പുകാലത്തിനു മുമ്പുള്ള 
അവസാന മഹത്തായ, വന്യമായ 
സമയമാണിത്. എല്ലായ്പ്പോഴും എന്നപോലെ, 
കാർണിവൽ 2021 നവംബർ 11-ന് രാവിലെ 11:11-ന് 
ആരംഭിക്കുന്നു, എന്നാൽ യഥാർത്ഥ കാർണിവൽ 
സമയത്തിന്റെ തീയതികൾ ഇപ്രകാരമാണ്: 
ജർമ്മനിയിലെ കാർണിവൽ 2022 വ്യാഴാഴ്‌ച, 
ഫെബ്രുവരി 24, 2022 - ബുധൻ, മാർച്ച് 2, 2022.2022ലെ 
എല്ലാ കാർണിവൽ ദിനങ്ങളുടെയും അവലോകനം 

ഹൈലൈറ്റ് വ്യക്തമായും കാർണിവൽ ആഴ്ചയാണ്, അതായത് ഫെബ്രുവരി 24-ന് വെയ്ബർ ഫാസ്റ്റ്നാഹ്റ്റ്  മുതൽ ഫെബ്രുവരി 28-ന് ഷ്രോവ് തിങ്കൾ മുതൽ മാർച്ച് 2-ന് ആഷ് ബുധൻ വരെയുള്ള സമയം. ഈ ആഴ്ചയിലെ തീയതി വ്യത്യാസപ്പെടുന്നു, കാരണം ആഷ്ബുധൻ  തീയതി ഈസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. -

കാർണിവൽ - ഫാസ്റ്റ്നാഹ്‌റ്റ്, ഫാഷിംഗ്‌ ഇവയെല്ലാം സൂചിപ്പിക്കുന്നത് ചില പുരാതന ആചാരങ്ങളെയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ ക്ഷാരബുധനാഴ്ച ദിവസത്തിനു മുൻപ് വലിയ നോയമ്പ് ആരംഭിക്കുന്നതിനു മുമ്പായി കൊണ്ടാടുന്നതും മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കു ന്നതുമായ ഒരു ദേശീയ മഹോത്സവമാണെന്നും പറയാം. ഘോഷയാത്രകളും പ്രശ്ചന്ന വേഷധാരണവും മദ്യപാനാഘോഷങ്ങളും എല്ലാം ഇതിന്റെ പ്രത്യേക തകളാണ്. അഞ്ചാമത്തെ ഋതുകാല ആഘോഷമായും ആചരിക്കുന്നു. 

ഇത്തരം ആഘോഷങ്ങളുടെ തുടക്കമിടുന്നത് ഒരു വർഷത്തിലെ നവംബർ 11-)0 തിയതി പകൽ പതിനൊന്നു മണി പതിനൊന്നു മിനിറ്റിലാണ്. ചില നിർദ്ദിഷ്ട പ്രത്യേകതകളിലാണ് ഈ ആഘോഷങ്ങളുടെ ശക്തികേന്ദ്രങ്ങളും വളർന്നു വന്നിട്ടുള്ളത്. 

കാർണിവലിന്റെ ഉത്സവചരിത്രം തന്നെ പ്രത്യേകത നിറഞ്ഞതാണ്. ശീത  കാല ഭൂതബാധയൊഴിപ്പിക്കൽ പോലുള്ള ചില അന്ധവിശ്വാസത്തിലടിയുറ പ്പിച്ചിരുന്ന ആചാരങ്ങളുടെ വലിയ നോമ്പ്കാലം തുടങ്ങുന്നതിനു മുമ്പായി പുരാതന ക്രിസ്ത്യാനികൾ യൂറോപ്പിൽ ആചരിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ട് മുതൽ തന്നെ ഫാഷിംഗ്‌ എന്ന പദം അന്നത്തെ ജർമ്മൻ ഭാഷയിൽ ഉപയോഗി ച്ചിരുന്നതായി കാണാം. ആദ്യകാലങ്ങളിൽ ഫാഷിംഗ്‌ എന്നതിന് ഫാഷ്‌നാഹ്റ്റ്, ഫാഷാൻഗ് എന്നൊക്കെ പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തി ൽ ഫ്രഞ്ച് അധിനിവേശകാലത്ത് പരിഹാസം നിറഞ്ഞ ദേശഭക്തിയും പമ്പര വിഡ്ഢി വേഷം കെട്ടലും മറ്റു ആഹ്ളാദപ്രകടനങ്ങളുമൊക്കെ ഫാഷിംഗി ൻറെ വൈവിധ്യത്തിനു ഏറെ സ്വാധീനിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

ഒരു കഥയിങ്ങനെയുണ്ട്. ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് വളരെ യാഴത്തിലുള്ള അന്ധവിശ്വാസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഉർബാ നൻ സംസ്കാരകാലത്ത് സ്വൈസോം പ്രദേശത്ത് ഇന്നത്തെ കാർണിവൽ മാതൃക യിൽ ആഘോഷങ്ങൾ നടന്നിരുന്നതായി പറയുന്നു. ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഇത്തരം ആഘോഷങ്ങൾ നടന്നതായി ബാബിലോണിയൻ ലിഖിത ങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. "ഗുഡേയ" എന്ന അക്കാലത്തെ പുരോഹിത ശ്രേഷഠൻ (രാജാവ് ) ഏഴു ദിവസം തുടർച്ചയായി ഉത്സവാഘോഷം കൊണ്ടാടി. പുതുവത്സരത്തിനുശേഷം ഈ ആഘോഷം ഒരു ദേവന്റെ പ്രതീകാത്മകമായ വിവാഹാഘോഷമായാണ് ആഘോഷിച്ചിരുന്നതും. ഈ ദിവസങ്ങളിൽ അവി ടെ ധാന്യങ്ങളൊന്നും പൊടിപ്പിച്ചിരുന്നില്ല. അടിമപ്പെണ്ണുങ്ങൾ രാജ്ഞിക്ക് തുല്യമായും പുരുഷ അടിമകൾ രാജാവിന് തുല്യമായും കരുതി. ധനികനേയും ദരിദ്രനെയും ഉന്നതശേഷ്ഠരെയും താഴ്ന്ന പദവിയിലുള്ളവരെയും തുല്യനില യിൽ ബഹുമാനിച്ചിരുന്നു. ആഹ്ളാദത്തിമിർപ്പ് നിറഞ്ഞ ഈ ആഘോഷവേള കളിൽ പ്രാഥമികമായി സമത്വം എന്ന ആദർശമാണ് ഉയർന്നത്. നവീനകാല ങ്ങളിൽ ആഘോഷിക്കുന്നു. ഇപ്പോഴും ജർമ്മനിയിൽ നടന്നുകൊണ്ടിരിക്കുന്ന കാർണിവൽ ആഘോഷങ്ങൾക്ക് ഇപ്പോഴും ഈ പ്രത്യേകത തന്നെയാണ് ഇന്നും  കാണാനുള്ളത്.

 കാർണിവൽ ആഘോഷം ബ്രസീലിൽ 

ഫ്രഞ്ച് വിപ്ലവവും നെപ്പോളിയൻ ചക്രവർത്തിയുടെ കടന്നാക്രമണങ്ങ ളുമെല്ലാം ഇറ്റലി തുടങ്ങിയ പ്രദേശങ്ങളിലെ ഫാഷിംഗ്‌ ആഘോഷങ്ങ ൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. അതേസമയം 1823-ൽ ജർമ്മനിയിൽ കൊ ളോണിലെ തെരുവുകളിൽ ഫാഷിംഗ്‌ ആഘോഷങ്ങൾ കെങ്കേമമായി നടന്നു. അതിന്റെ തുടക്കമാണ് ഇന്നും കൊളോണിൽ ആഘോഷിക്ക പ്പെടുന്ന പ്രസിദ്ധമായ കൊളോൺ കാർണിവൽ. എന്നാൽ ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രഞ്ചുപ്രദേശമായ എൽ സാസ്, ബവേറിയ, ബാദാണ് ബാഡൻ വ്യുർട്ടൻബെർഗ് തുടങ്ങിയ ഇടങ്ങളിലും പുരാതന ശൈലിയി ൽത്തന്നെ കാർണിവൽ ആഘോഷിക്കുന്നു. (ഈ വർഷം കൊറോണ പാണ്ഡെമിയുടെ അതിപ്രസരം മൂലം ജർമ്മനിയിൽ കാർണിവൽ ആ ഘോഷം വളരെ പരിമിതപ്പെടുത്തിയിരുന്നുവെന്നത് കാർണിവൽ ചരിത്രത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു).

വ്യത്യസ്ത കോലങ്ങൾ കെട്ടിയുള്ള കാർണിവൽ ആഘോഷദൃശ്യം 

മദ്ധ്യധരണിയാഴി പ്രദേശങ്ങളിൽ എല്ലാ സാംസ്കാരികതയിലും ഇതിന് സമാന മായ ആഘോഷങ്ങൾ നടന്നിരുന്നു. വസന്തകാലത്തിലായിരുന്നു ഇത്തരം ആഘോഷങ്ങൾ നടന്നത്. ഈജിപ്തിൽ ഈഡിസ് ദേവതയുടെ പുകഴ്ചയ്ക്കായും ദേവന്റെ മഹത്വത്തിനായും കെങ്കേമമായ ആഹ്ളാദാഘോഷങ്ങൾ കൊണ്ടാ ടിയിരുന്നു. റോമാക്കാർ സാറ്റൂൺ ദേവനെ പ്രസാദിപ്പിക്കാൻ ഡിസംബർ 17 മുതൽ പത്തൊൻപത് വരെയും ആഘോഷങ്ങൾ നടത്തി. ഇത് ഒരു പൊതുവേ ദിയിലുള്ള ചടങ്ങു മാത്രമായിരുന്നില്ല. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ള ഏവരെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

ഈ ദിവസങ്ങളിൽ നടത്താൻ നിശ്ചയിക്കപ്പെട്ടിരുന്ന വധശിക്ഷകളെല്ലാം മാറ്റി വയ്ക്കപ്പെട്ടു. അടിമകളും യജമാനന്മാരും അവരവരുടെ സ്ഥാനങ്ങൾ പരസ്പരം വച്ചുമാറിക്കൊണ്ട് ഒരുമിച്ച് ആഘോഷത്തിലലിഞ്ഞു ചേർന്നു. മാത്രമല്ല, അ വർ ഹൃദയപൂർവ്വം സ്വതന്ത്രമായി സംസാരിക്കുകയും, ഒരുമിച്ചിരുന്ന് വീഞ്ഞ് കുടിക്കുകയും ഭക്ഷണം കഴിക്കുകയും ആഹ്‌ളാദ നൃത്തങ്ങൾ ചെയ്യുകയും കൂടെ ക്കൂടെ ചെറുചെറുപൂക്കൾ ഓരോരുത്തരിലും അങ്ങുമിങ്ങും വർഷിക്കു കയും ചെയ്തുകൊണ്ടിരുന്നു. റോമാക്കാർ ഈ ദിവസങ്ങളിൽ അത്യാ ഡംബര മായ പ്രദക്ഷണങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇന്ന് നിലവിലുള്ള ഗവേഷണപ്രകാരം ഫാഷിംഗ്‌-കാർണിവൽ ആചാരങ്ങളു ടെ ഉറവിടത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അക്കാലത്തെ അസംഖ്യം മുഖംമൂടികളും രൂപപ്രതിമകളും ചിത്രങ്ങളും ആചാരങ്ങളുമെല്ലാം വെളിപ്പെടുത്തുന്നത് ക്രിസ്ത്യൻ സംസ്കാര ചരിത്രത്തിന് മുമ്പുള്ളതായിരിക്കും ഇവയെന്നാണ്. ശീതകാലഭൂതബാധ ഒഴിപ്പിക്കുവാൻ ശീതകാല മധ്യനാളുകൾ മുതൽ വസന്തകാല മധ്യം വരെയുള്ള കാലയളവിൽ മനുഷ്യർ മുഖംമൂടികളും ഭീകര വേഷങ്ങളുമണിഞ്ഞു തടികൊണ്ടുള്ള വടിയും ചൂലുകളും പിടിച്ചു ശബ്ദ മുണ്ടാക്കി ശീതകാല പ്രേതബാധയെ ഒഴിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്ന താണ് അക്കാലത്തെ ആചാരാനുഷ്ഠാനം.    

കഥകൾ ഇങ്ങനെയൊക്കെയാണെങ്കിലും മദ്ധ്യകാലയുഗത്തിൽ നോയമ്പ് കാലത്തിനു മുമ്പ് ഇത്തരം ആചാരാഘോഷങ്ങൾ നടന്നിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാനം വരെ നോയ മ്പ് കാലത്തിനടുത്തുള്ള ദിനങ്ങളിൽ വിവിധ തരത്തിലുള്ള കോമാളിത്ത വേഷങ്ങളണിഞ്ഞു ആഘോഷങ്ങളും ഘോഷയാത്രകളും നടന്നിരുന്നു. വള രെയേറെ രസകരവും ശ്രദ്ധേയവുമായിരുന്നു ഇവയെല്ലാം. സാധാരണ പുരോ ഹിതൻ പ്രധാനപുരോഹിതന്റെ അവകാശങ്ങളും പദവികളും താൽക്കാലി കമായി ഏറ്റെടുത്തു. ക്രിസ്തീയ മതാനുഷ്ഠാനങ്ങളുടെ ഹാസ്യാനുകരണങ്ങൾ നടന്നു. അതായത്, മാർപാപ്പയുടെ ഒരു കല്പിത പാപ്പ, കുട്ടികളുടെ ഒരു മെത്രാൻ, ഇവരെയൊക്കെ വാഴിക്കുക തുടങ്ങിയ ആചാരങ്ങൾ. ഇതിനുപുറമെ എല്ലാവ രും ചേർന്നുള്ള അത്യാഡംബരപൂർവ്വമായ പ്രദക്ഷണവും നടക്കും. നവീന കാലങ്ങളിലുള്ള ഇത്തരം മേളങ്ങളിൽ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടേയുമൊക്കെ വേഷം ചമഞ്ഞു പ്രദക്ഷണത്തോടൊപ്പം അവരും നടന്നു നീങ്ങും. പ്രധാന നഗരങ്ങളിലെ ഇത്തരം പ്രകടനങ്ങൾക്ക് അവിടെയു ള്ളവർ മാത്രമല്ല പങ്കെടുക്കുന്നത്. അടുത്ത ഗ്രാമങ്ങളിലുള്ളവർ ഓരോ ഗ്രാമ ത്തിന്റെ പേരുകൾ എഴുതിയ ബോർഡുകൾ പിടിച്ചുകൊണ്ടു അവരവരുടെ സാന്നിദ്ധ്യം അറിയിക്കുന്നു.

 വിവിധ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളിൽ കാർണിവൽ ആഘോഷം 

മദ്ധ്യയുഗത്തിലെ നോയമ്പ് കാലത്തിന്റെ മുന്നിലുള്ള രാത്രിയെക്കുറിച്ച്‌ അഗ സ്തീനിയൻ പഠനമനുസരിച്ച് ഒരേ രാജ്യത്തിന്റെ രണ്ടു മുഖങ്ങൾ ചൂണ്ടിക്കാണി ക്കുന്നു. അവയിലൊന്ന് പിശാചിന്റെ രാജ്യവും, മറുവശത്തു ദൈവപ്രഭാവമു ള്ള മറ്റൊരു രാജ്യവും. ഇവിടെ ദൈവം വിജയശ്രീലാളിതനായി നിലകൊള്ളു ന്നു. 

പതിനാറാം നൂറ്റാണ്ടിലെ ക്രൈസ്തവ മത പരിഷ്‌കരണത്തിന്റെ കാലം മുതൽ പല പരിവർത്തനങ്ങളും കാർണിവൽ ആഘോഷങ്ങളിലും ഉണ്ടായിത്തുടങ്ങി. ഈസ്റ്റർകാലത്തുണ്ടായിരുന്ന ഉപവാസത്തിന്റെ പ്രാധാന്യം സാവധാനം അപ്ര ത്യക്ഷമാകാനും തുടങ്ങി. അങ്ങനെ പല ആചാരങ്ങളും പഴങ്കഥകളായി മാറു കയും ചെയ്തു.

തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ പഴയ രീതിയിലുണ്ടായിരുന്ന മാതൃകയിൽ 1990 കളിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും കാർണിവൽ ആഘോഷപൂ ർവ്വം കൊണ്ടാടി. സ്വിറ്റ്‌സർലണ്ടിലെ ബാസലിന് ചരിത്രത്തിൽ എന്തുകൊണ്ടും മായാത്ത ഒരു സ്ഥാനവും ബഹുമതിയും ഉണ്ട്. പ്രൊട്ടസ്റ്റന്റ് ആധിപത്യം നില നിന്നിരുന്ന പ്രദേശമായിരുന്നിട്ടും അവിടെ പരമ്പരാഗതമായ മാതൃകയിൽ കാർണിവൽ ആഘോഷങ്ങൾ നടന്നു.

ഫ്രഞ്ച് വിപ്ലവവും നെപ്പോളിയൻ ചക്രവർത്തിയുടെ കടന്നാക്രമണങ്ങളുമെ ല്ലാം ഇറ്റലി തുടങ്ങിയ പ്രദേശങ്ങളിലെ ഫാഷിംഗ്‌ ആഘോഷങ്ങൾക്ക് മങ്ങലേ ൽപ്പിച്ചു. അതേസമയം 1823 -ൽ ജർമ്മനിയിൽ കൊളോണിലെ തെരുവുകളിൽ ഫാഷിംഗ്‌ ആഘോഷങ്ങൾ കെങ്കേമമായി നടന്നു. അതിന്റെ തുടക്കമാണ് ഇന്നും കൊളോണിൽ കൊളോണിൽ ആഘോഷിക്കപ്പെടുന്ന പ്രസിദ്ധമായ കൊളോണൽ കാർണിവൽ.

എന്നാൽ ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഫ്രഞ്ച് പ്രദേശങ്ങളായ എൽസാസ്, ജർമ്മനിയിലെ ബവേറിയ, ബാഡൻ വ്യുർട്ടംബർഗ് തുടങ്ങിയ സ്ഥലങ്ങളിലും പുരാതന ശൈലിയിൽത്തന്നെ കാർണിവൽ ആഘോഷിക്കുന്നു. അനവധി വ്യത്യാസങ്ങൾ ഏറെ സ്ഥലങ്ങളിലും കാണാറുണ്ട്. ഇംഗ്ളണ്ടിൽ ഹെൻറി എട്ടാമൻ രാജാവിന്റെ പരിഷ്‌ക്കരണം മൂലം ഫാഷിംഗും കാർണിവലും പിന്ത ള്ളപ്പെട്ടുപോയി.

ജർമനിയിൽ ഏറ്റവും മികച്ച ആഘോഷമായി കാർണിവൽ ഉത്സവം നടക്കുന്ന ത് കൊളോൺ, ഡ്യുസൽഡോർഫ്, എഷ്വൈലർ, എയുഷ്‌കിർഷൻ, ബോൺ, കോബ്ലൻസ്, ക്രേഫെൽഡ്, ഡൂയ്സ്ബുർഗ്, ആഹാൻ, ഫ്രാങ്ക്ഫർട്ട്, ആഹൻ, തുട ങ്ങിയ നഗരങ്ങളിലാണ്. അതുപോലെ അനേകായിരങ്ങൾ പങ്കെടുത്തുകൊണ്ടു ള്ള തെരുവ് പ്രകടനങ്ങൾ ഫ്രാങ്ക്ഫർട്ട്, മാൻഹൈം, ഹൈഡൽബെർഗ്, എന്നി വിടങ്ങളിലും നടക്കുന്നു. ഇവിടെയെല്ലാം ഞായറാഴ്ചകളിലോ ചൊവ്വാഴ്ചകളി ലോ ആയിരിക്കും നടക്കുക. ഫെബ്രുവരി മാസത്തിൽ പലയിടത്തും ഇത്തരം ആഘോഷങ്ങൾ നടക്കും. 

മദ്ധ്യയുഗകാലത്ത് കാർണിവൽ, ഫാസ്റ്റ്നാഹ്‌റ്റ് എന്നൊക്കെ പറയുന്നത് ഉപവാ സകാലത്തു തുടങ്ങുന്ന മാംസവർജ്ജനത്തെ സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ കാറുസ് നവാലിസ്‌ അഥവാ വീൽച്ചക്രത്തിൽ ഉറപ്പിച്ച കപ്പൽ നിരത്തിലൂടെ ഉന്തിക്കൊണ്ട് പരമ്പരാഗതമായി ആഘോഷപ്ര കടനങ്ങളും നടന്നു. 

*വ്യത്യസ്ത കോലങ്ങൾ കെട്ടുക, പ്രേതങ്ങളുടെയും യക്ഷികളുടെയും മുഖംമൂടികളും ധരിച്ച്, അതുപോലെ, വിവിധ സ്ഥലങ്ങളിലെ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളും എല്ലാം മോടിയായി അവതരിപ്പിക്കുകയെന്നത് ശ്രദ്ധേയമായ കാര്യം തന്നെ. ജർമ്മനിയിൽ നാസ്സി ഭരണകാലത്ത് ഫാഷിംഗിനെ കൂടെ ക്കൂടെ അവരുടെ ഐഡിയോളജി പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു." ഫാസ്റ്റ്നാഹ്റ്റ് " എന്ന വാക്ക് പ്രാദേശികമായി ജർമ്മനിയിൽ പല ഉച്ചാരണത്തിലും പ്രയോഗിക്കുന്നുണ്ട്. ഉദാഹരണമായി കൊളോണിലെ കേൾസ്  ഭാഷാ രീതിയിൽ "ഫാസ്റ്റ്ലെയർ " എന്നും, അതേസമയം ശുദ്ധമായ ഭാഷയിൽ കാർണിവൽ എന്നും പറയുന്നു.

 ക്ഷാരബുധനാഴ്ചയ്ക്ക് മുൻപുള്ള രാത്രികൊണ്ട് കാർണിവൽ ആഘോഷങ്ങൾ അവസാനിക്കുകയായി. എ.ഡി. 600 -ൽ അന്നത്തെ റോമൻ മാർപാപ്പയായിരുന്ന ഗ്രിഗോർ മാർപാപ്പ ഈസ്റ്റർ ആഘോഷത്തിന് മുൻപുള്ള നാല്പത് ദിവസങ്ങളിൽ കാർണിവൽ ആചരിക്കുവാൻ കല്പന നൽകി. യേശുക്രിസ്തു മരുഭൂമിയിൽ ചെല വഴിച്ച കാലത്തിന്റെ സ്മരണ പുതുക്കുന്നതിനായിട്ടാണ് മാർപാപ്പ ഇപ്രകാരം തീരുമാനമെടുത്തത്. 

ഈസ്റ്ററിന് മുൻപുള്ള ആറാമത്തെ ഞായറാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ച്ച മുതൽ ഉപവാസകാലം തുടങ്ങുന്നു. 1091-ലെ ബനേവന്റ് കൗൺസിൽ പ്രകാരം ഈസ്റ്റ റിന് മുൻപിലെ ആറു ഞായറാഴ്ചകളിലെ ഉപവാസം എടുത്തുകളഞ്ഞു. അങ്ങ നെ ഉപവാസകാലാരംഭം ആറു ദിവസം മുന്നോട്ടു നീക്കി ഇന്നത്തെ ക്ഷാരബുധ നാഴ്ചയെന്നാക്കി മാറ്റി.

മദ്ധ്യയുഗകാലത്ത് കാർണിവൽ, ഫാസ്റ്റ്നാഹ്‌റ്റ് എന്നൊക്കെ പറയുന്നത് ഉപവാ സകാലത്തു തുടങ്ങുന്ന മാംസവർജ്ജനത്തെ സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ കാറുസ് നവാലിസ്‌ അഥവാ വീൽച്ചക്രത്തിൽ ഉറപ്പിച്ച കപ്പൽ നിരത്തിലൂടെ ഉന്തിക്കൊണ്ട് പരമ്പരാഗതമായി ആഘോഷപ്ര കടനങ്ങളും നടന്നു. 

വ്യത്യസ്ത കോലങ്ങൾ കെട്ടുക, പ്രേതങ്ങളുടെയും യക്ഷികളുടെയും മുഖംമൂടി കളും ധരിച്ച്, അതുപോലെ, വിവിധ സ്ഥലങ്ങളിലെ സംസ്കാരത്തിലൂന്നിയ വേഷവിധാനങ്ങളും എല്ലാം മോടിയായി അവതരിപ്പിക്കുകയെന്നത് ശ്രദ്ധേയ മായ കാര്യം തന്നെ. ജർമ്മനിയിൽ നാസ്സി ഭരണകാലത്ത് ഫാഷിംഗിനെ കൂടെ ക്കൂടെ അവരുടെ ഐഡിയോളജി പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക യും ചെയ്തിരുന്നു." ഫാസ്റ്റ്നാഹ്റ്റ് " എന്ന വാക്ക് പ്രാദേശികമായി ജർമ്മനിയിൽ പല ഉച്ചാരണത്തിലും പ്രയോഗിക്കുന്നുണ്ട്. ഉദാഹരണമായി കൊളോണിലെ കേൾപ്പ് ഭാഷാ രീതിയിൽ "ഫാസ്റ്റ്ലെയർ " എന്നും ,അതേസമയം ശുദ്ധമായ ഭാഷയിൽ കാർണിവൽ എന്നും പറയുന്നു.//-

( കൊറോണ പാണ്ഡെമിക്കിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുവാൻ കാർണിവൽ ആഘോഷങ്ങൾക്ക് കുറെ കുറവുണ്ടായി. എങ്കിലും ആഘോഷത്തിന്റെ മധുരിമയുടെ ഉറച്ച സ്മരണകൾ  പുതുക്കുവാൻ 2009 ഫെബ്രുവരി 11-ന് കേരളത്തിൽ "പ്രതിച്ഛായ" വാരികയിൽ പ്രസിദ്ധീകരിച്ച എന്റെ ഈ ലേഖനം "ധ്രുവദീപ്തി"യിൽ സമർപ്പിക്കുന്നു). //-

**********************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  ********************************************* 

Samstag, 12. März 2022

Dhruwadeepti : Journey of a Missionary Priest // Back to the Diocese // Fr. George Pallivathukal.

 Journey of a Missionary Priest // 

Back to the Diocese // 

Fr. George Pallivathukal.

 Fr. George Pallivathukal.


Conscientising the laity in the diocese-

I was back in my diocese in May 1985. Bishop Theophane asked me to go around the diocese to address the laity to conscientise them about their role and place in the Church. He took Fr. V. T. Mathew the Vicar General to check the records and to do the other formalities connected with an official Episcopal visit to a Parish. Bishop sent a circular to all athe parishes asking the Priests in charge to collect the laity at the Parish centre as he wanted to address them and he also sent the dates of our Visit. We visited all the Parishes and Mission stations in our Diocese. Bishop after introducing the topic asked me to continue speaking to the people. We told the people that they were the parish and they had to take an active part in the running and the grouth of the parish. 

Bishop Theophane was the first Bishop in India to start a Laity commision in the diocese which is active till today.

Bishop insisted that every parish and Mission station should have parish councils and finance committees. He insisted on transparancy on that part of church leaders and collaboration from the people. Bishop directed that the Parish council should meet at least once a month and a copy of the monthly report should be sent to the Bishop's house. Financial transactions should be discussed in the finance committee. This was a bold step taken by the Bishop. Bishop Theophane was the first Bishop in India to start a Laity commision in the diocese which is active till today. What I had learned about updating the Laity in the Church was being slowly introduced in my own diocese. Since the Bishop was serious about this revolutionary step it took root in the diocese and the laity's participation in the Church of Jabalpur is very visible.

The Lord comes to my rescue - Accused of Robberry.

After the animation programme for the clergy and the laity on their role in the diocese, Bishop appointed me as Priest-in- charge of the Diocesan Pastoral Centre (D P C) . Binjhia is the mother church of Mandla mission. BInjhia had enough of facilities to conduct renewal programmes. Fr. James D' Souza the Assistant Priest and Gerald Almeida, the present Bishop of Jabalpur, then the Director of social works, were with me. We lived together under the same roof for three years and worked as one team. People used to call us "Thrimurthis." 

A few weeks after I came to Binjhia one morning I was praying the morning Prayer from the breviary before the Mass in the Church. While praying a bank reciept for Rs. 8500.00 which was kept in the breviary fell down in front of me. I picked it up and put it back in my prayer book. 

A few hours later two Bishops, Bishop Theophane, my own Bishop and Bishop Philip Ekka of Raipur came to my room and said that the Madhya Pradesh Bishops had received a complaint from the Director of Regional Pastoral Centre, Tindini against me. The complaint was that I had robbed Rs. 8500.00 worth of audio visual aids from the Centre. Enquiry should be made about it and the stolen goods should be returned to the Regional Pastoral Centre, Tindini. The Bishops discussed this complaint in their meeting and authorized Bishop Theophane and Bishop Philip Ekka to enquire into the matter and do the needful. The items I was accused of stealing from the Centre were a slide projector, a Camera with zoom lense and flash, three sets of slides, a Badminton racket, an umbrella and a Flask. These total cost of these items was Rs. 8500.00.

Fr. Jose Palathinkal had a lot of audio visual materials which he had brought from Manila while returning after his studies there. Before going to Rome for his studies in Liturgy, he was selling his audio visual materials to defferent people. I told him that if he was interested in disposing of these things, he could give them to me so that I could use them in the Centre after his going. He handed over to me the materials costing about Rs.28000.00 along with a price list. Before I left the Centre I purchased from the list audio visual aids worth Rs. 19500.00 for the Regional Pastoral Centre and paid the cash book of the Centre. The rest of the things I took for the use in the Diocesan Pastoral Centre which I knew I could have to restart after leaving the Regional Pastoral Centre. I paid Rs. 8500.00 from my personal account into Fr. Palathinkal's account in the Union Bank of India. So he got his full money. 

Fr. Palathinkal returned from Rome and joined the staff at Tindini. He saw that some of the audio visual materials which he had sold to me were not in the Centre. He along with the new Director, Fr. Paul Kochu made a list of missing items and sent the complaint to the Bishops. I told the story to the two Bishops who came to question me and I showed them the Bank receipt of Rs. 8500.00 which the Lord showed me that morning while I was praying. The Lord was my defender against this allegation.

I told the Bishops that for the hard and honest work I had had done at the Regional Pastoral Centre, the reward I got from them was the label of a thief. I stated that there was no joy in working for and with them. Finally I thanked them for this reward. Bishop Theophane said "I know you but since we have received a complaint of this nature we were bound to make enquires. It is in your favour in order to prove your honesty". However by that time the damage was already done. It was spread all over the diocese and in Madhya Pradesh Region that I robbed lakhs of Ruppes from the Regional Pastoral Centre before I left the place. Bishop Theophane went back to Tindini and gave the accusers a mouthful for spoiling the reputaton of this priest. 

My father's Instruction about stealing. 

I always remember a lesson which my father taught me about stealing. When I was in the nursery I had gone with my my mother to the Church on a first Friday. Kneeling by the side of her I saw a beutiful rose flower which someone had offered in front of the statue of St. Theresa of the Child jesus. All though the Mass my eyes were on the flower and i felt like robbing it. When we were returning home I told my mother about the flower and about my tempation to rob the flower. My mother gave me a long lecture about the evil of stealing until we reached home. Some time during the day my mother had shared with my father what I had told her while returning home from the Church. In the evening after the family prayers my father called me and made me sit on his lap. We had no electricity in those days.A Kerosene Lamp was giving us light. My father took my hand and brought my index finger to the burning flame. I started crying. My mother also did not understand what my daddy were trying to do. Then my father spoke to me about the flower which I was tempted to steal in the morning. He gave me a piece of moral teaching.  He said never steal because Jesus sees everything, Stealing is sinful because they are offered to God, and they belong to God. If you steal anything from the church your finger will burn like you experienced just now. It was crude way of teaching me about the evil of stealing, but this little catechesis I learned from my father at a tender age remained in my mind always and guided my dealings with money. 

Whenever I dealth with the money of the church which did not belong to me I remember the flame that burned my finger sitting in the lap of my father. The day the two Bishops came to question me about the robbery of Rs. 8500.00 from Tindini Centre, I thought of my father and thanked him for instructing me about stealing in an unforgetable way. //-

*****************************************

അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu

  *********************************************