Mittwoch, 25. Dezember 2019

ധ്രുവദീപ്തി : ക്രിസ്തുമസ് ആശംസകൾ -2019 // George Kuttikattu, Germany


 ക്രിസ്തുമസ് ആശംസകൾ:




എല്ലാവരും സമാധാനവും വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞ പ്രശാന്ത സുന്ദരമായ ക്രിസ്മസ് രാത്രിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. 
ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ ദിനം.. ക്രിസ്തുമസിന്റെ ആശംസകൾ നേരുന്നു: ധ്രുവദീപ്തി 





Sonntag, 1. Dezember 2019

ധ്രുവദീപ്തി :// പുസ്തക പ്രകാശനം -" ജർമ്മൻ ഡയറി "- ജോർജ് കുറ്റിക്കാട്ട് , ജർമ്മനി

ശ്രീ . ജോർജ് കുറ്റിക്കാട്ട്  ജർമ്മനിയിലെ ഏകദേശം അര നൂറ്റാണ്ട് കാലത്തെ തന്റെ ജീവിതാനുഭവങ്ങൾ കുറിക്കുന്ന പുസ്തകം 
"ജർമ്മൻ ഡയറി" പ്രകാശനം ചെയ്തു.     


    പുസ്തക പ്രകാശനം - 

-"ജർമ്മൻ ഡയറി"- 
ജോർജ്  കുറ്റിക്കാട്ട് 

കേരളത്തിൽ കോട്ടയം നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന " പ്രതിച്ഛായ" ബുക്‌സിൻറെ ആറാമത് പുസ്തകമാണ് "ജർമ്മൻ ഡയറി". നാല് പതിറ്റാണ്ടിലധികം കാലമായി ജർമനിയിൽ താമസിക്കുന്ന ജോർജ് കുറ്റിക്കാട്ടിന്റെ കേവലാനുഭവങ്ങൾ എന്ന നിലയിൽ നിന്ന് ജർമ്മൻ ജനതയുടെ ചരിത്രമായും അവരുടെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായും സമകാലിക രാഷ്ട്രീയ ചിത്രങ്ങളായും അവരുടെ സാംസ്കാരിക-വൈജ്ഞാനിക ജീവിത സാക്ഷ്യങ്ങളായും, സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ലോകഗതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളായും ജർമ്മൻ ഡയറി വായനക്കാർക്ക് സമർപ്പിക്കുന്നു.

ഓരോ ലേഖനങ്ങളും അതെഴുതിയ കാലഘട്ടത്തിലെ സംഭവങ്ങളും വിവരണങ്ങളുമാണ് ഉൾക്കൊള്ളുന്നത് എന്ന കാര്യം വായനക്കാർ ശ്രദ്ധിക്കുമല്ലോ. 2007 - 2009 കാലത്തു "പ്രതിച്ഛായ" വാരികയിലും "മംഗളം" വാരാന്ത്യപ്പതിപ്പിലും പ്രസിദ്ധീകരിച്ചവയാണ് ലേഖനങ്ങൾ. രണ്ടാം ലോക  മഹായുദ്ധകാലം കഴിഞ്ഞ ശേഷം ജർമ്മനി രണ്ടു രാഷ്ട്രങ്ങളായി പിളർക്കപ്പെടുകയും 09 . 10 . 1989 മുതൽ കഴിഞ്ഞ മുപ്പതുവർഷങ്ങളായി ലോകത്തിനു മാതൃകയായി ഏകീകരിക്കപ്പെട്ട ജർമ്മനിയെന്ന രാഷ്ട്ര വിസ്മയത്തെക്കുറിച്ച് ലേഖനങ്ങളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു : ധ്രുവദീപ്തി 

"പ്രതിച്ഛായ" വാർത്ത : 

















Donnerstag, 6. Juni 2019

ധ്രുവദീപ്തി : Politics // Opinion // ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലോകജനത എന്താണ് കണ്ടത്?// George Kuttikattu



  ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെ ലോകജനത എന്താണ് കണ്ടത്?// 

George Kuttikattu

   ഇന്ത്യയിൽ ഹിന്ദു നാഷണലിസ്റ്റുകളുടെ അധികാര
 George Kuttikattu
ഇശ്ചാശക്തി ഏറെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം പ്രാപിക്കുന്നതാണ് ഇന്ന്  പൊതുതെരഞ്ഞെടുപ്പിൽ ദൃശ്യമാകുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ ഹിന്ദുമത വിശ്വാസികളുടെ മത വിശ്വാസ കേന്ദ്രവും അവരുടെ സർവ്വ ശ്രദ്ധയുടെയും വലിയ രശ്മീകേന്ദ്രവുമാണ്, അയോദ്ധ്യ; അവിടെ ഒട്ടാകെ മുസ്ലീമുകളുടെ വോട്ടുകൾ ഇത്തവണ പൊതുതെരഞ്ഞെടുപ്പിൽ തീരെ ഇല്ലാതായിയെന്ന് വാർത്തയുണ്ട്. അതായത് പുതിയതായി എടുത്ത വോട്ടേഴ്‌സ് ലിസ്റ്റിൽ ഒട്ടേറെപ്പേരുടെയും പേരുകൾ ഇല്ലായിരുന്നു. അന്ന് അവർക്കുള്ള സ്വന്തം വോട്ടവകാശത്തിനായി പോരാട്ടം പൊരുതിയതും   അറിയുന്നു. ബി. ജെ. പി മുതൽ ഓരോ രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളുടെ ആവശ്യങ്ങൾക്കും പൊതുതാല്പര്യങ്ങൾക്കും വേണ്ടിയല്ല പ്രാഥമിക മുൻഗണന നൽകുന്നത്. നേതാക്കൾ എന്ന് സ്വയം വിളിക്കപ്പെടുന്നവരുടെ സ്വാർത്ഥതാല്പര്യ സംരക്ഷണമാണിപ്പോൾ അവർക്ക്  ജനങ്ങളെക്കാൾ ഉപരി മുഖ്യവിഷയം എന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. 

ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഓരോ സ്ഥാനാർത്ഥികൾ ജനങ്ങളെ സ്വാധീനിക്കുവാനും അവരുടെ വോട്ടുകിട്ടാനും അനേകകോടി രൂപ ചെലവാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തിയതായി നമുക്ക് അറിയാം. അതെല്ലാം രാജ്യത്തെ തെരഞ്ഞെടുപ്പ് കഥകളിലെ ചില കാര്യങ്ങൾ മാത്രം. ഇന്ത്യ ഒരു ഹിന്ദു രാജ്യം എന്ന ടൈറ്റിൽ എടുക്കുവാനാണ് ഇപ്രകാരമുള്ള  രാഷ്ട്രീയക്കളിയുടെ അടിസ്ഥാനം.

ഇന്ത്യയിൽ സ്വതന്ത്ര ജനാധിപത്യം അപകടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അവർക്കു വേണ്ടിയുള്ള ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്ന വോട്ടു കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് അവർക്ക് ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല. നിലവിൽ ജനാധിപത്യ പാർട്ടിനേതൃത്വങ്ങളിനുള്ളിലെ തൊഴുത്തിൽക്കുത്തും ഇവരുടെ അധികാരമോഹങ്ങളും കൊണ്ട് തന്നെ ഇവരൊന്നും ജനങ്ങളുടെ പ്രതിനിധികളായി വോട്ടർമാരുടെ മുമ്പിലേയ്ക്ക് പ്രത്യക്ഷപ്പെടുന്നില്ല, അവർക്ക് അവരവരുടെ സ്വന്തം പോക്കറ്റുപാർട്ടികളുടെ ഉന്നതന്മാരെന്ന ഭാവം മാത്രമാണുള്ളത് ; ഇത്തരം പാർട്ടി നേതൃത്വങ്ങളുടെ യഥാർത്ഥ മുഖങ്ങളിലും മനസ്സിലും പ്രകടമാകുന്നത് അപ്രകാരംതന്നെയാണ്. ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇവരാകട്ടെ ജനങ്ങൾ വോട്ടുചെയ്തു തെരഞ്ഞെടുത്തു വിടുന്ന ഏകാധിപതികളായി മാറുന്നു. അതിനുവേണ്ടി ആരെയും എന്ത് മാർഗ്ഗങ്ങൾ ഉപയോഗിച്ചും അവർ പരാജയപ്പെടുത്തുകയോ, വേണ്ടിവന്നാൽ എതിരാളിയെ കൊല്ലുകയോ ചെയ്യും..  

ഇന്ത്യ ലോകത്തിലെ വലിയ മതേതരജനാധിപത്യരാഷ്ട്രമാണെന്ന് ഇന്ത്യൻ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ ഓരോ ഇന്ത്യൻ പൗരനും അവർ ഹിന്ദുമതത്തിൽപ്പെട്ടവരായാലും അതുമല്ല  ഇസ്‌ലാമിക മതത്തിൽപ്പെട്ടവരായാലും ക്രിസ്തുമതവിശ്വാസത്തിൽപ്പെട്ടവർ ആയിരുന്നാലും എല്ലാവർക്കും ഒരേ അളവിൽ മൗലീക അവകാശങ്ങൾ ലഭിക്കുവാൻ ഭരണഘടനാവ്യവസ്ഥകളിൽ നൽകിയിട്ടുള്ളതാണ്. കഴിഞ്ഞ മെയ് 5- ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ അഞ്ചാമത്തെ ഘട്ടത്തിലെത്തി നിൽക്കുന്നു. അപ്പോൾ വടക്കേ ഇന്ത്യയിലെ ഉത്തർ പ്രദേശിലുള്ള അയോദ്ധ്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് മെഷീനിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഏതാണ്ട് 900 മില്യൺ ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ ഏപ്രിൽ 19 നകം തങ്ങളുടെ വോട്ടുകൾ  രേഖപ്പെടുത്തുന്നു. മെയ് 23 നു തന്നെ വോട്ടെടുപ്പിന്റെ അന്തിമ ഫലവും പുറത്തു വരും. . .അതുപക്ഷേ  അവിടെ എങ്ങനെ, എന്ത് സംഭവിച്ചു?
ഇന്ത്യൻ ജനാധിപത്യം അപകടാവസ്ഥയിൽ …


ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ ഏതാണ്ട് 172 മില്യൺ മുസ്ലീമുകൾക്ക് എങ്ങനെ ഭയപ്പെടാതിരിക്കാൻ കഴിയും? ഹിന്ദുസ്ഥാൻ, എന്ന പേരിൽ ഹിന്ദു നാഷണലിസ്റ്റുകളുടെ കയ്യേറ്റം ഉണ്ടായാൽ എന്തായിരിക്കും അനന്തരഫലം? അയോദ്ധ്യയിൽ ഇപ്രകാരമാണ് ആ പ്രദേശത്തെ മുസ്‌ലിം വിശ്വാസികളായ ഇന്ത്യൻ പൗരന്മാർ ആഴത്തിൽ ചിന്തിച്ചത്:  അതുപക്ഷേ, "തങ്ങൾ ഇന്ത്യൻ മണ്ണിൽ ജനിച്ചവരാണ്. തങ്ങൾ ഇവിടെത്തന്നെ മരിക്കുകയും ചെയ്യും". ഇന്ന് ഇന്ത്യ നാഷണലിസ്റ്റ് ഹിന്ദുക്കളുടെ മുൻപിൽ മറ്റു മതവിശ്വാസികൾക്കുള്ള സുരക്ഷിത സാഹചര്യത്തിന് വലിയ  വെല്ലുവിളികൾ വളരെ വ്യക്തമായി ഉണ്ടായതായി മൈനോറിറ്റി വിഭാഗമായ മറ്റു വിശ്വാസിസമൂഹം ഉറപ്പിച്ചു മനസ്സിലാക്കിയിരിക്കുന്നു. അവരിൽ അനേകം പേരെയും പദ്ധതിപ്രകാരം വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ പരാതി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിലെന്തോ ഒക്കെ കാര്യമായ നിഗൂഡ രഹസ്യങ്ങൾ നിറഞ്ഞ ഇടപെടലുകൾ ഉണ്ടായെന്നു പരാതിയുണ്ട്. വോട്ടർസ് ലിസ്റ്റിൽ പെട്ടവർ പോലും പലയിടത്തും വോട്ടുചെയ്യാനെത്തിയപ്പോൾ അവരെ വോട്ടു ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ച സംഭവങ്ങളുണ്ടായി. പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും തെരഞ്ഞെടുപ്പു സഹായികൾ പോലും അവരെ സഹായിക്കാൻ കൂട്ടാക്കിയില്ല. അനേകം വോട്ടേഴ്‌സ് ലിസ്റ്റ്കൾ അന്ന് കുപ്പക്കുഴികളിൽ എറിയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക്  ഇനി എങ്ങനെ ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയും? കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയിൽ കനത്ത  പരാജയങ്ങൾ  ഉണ്ടായിക്കഴിഞ്ഞു. പാർട്ടിക്കുള്ളിൽ നേതൃത്വങ്ങൾ പരസ്പരം തമ്മിലടിക്കാനും അങ്ങുമിങ്ങും തരം താഴ്ത്തുന്നതിനും ശക്തമായിട്ടുള്ള  പ്രവർത്തനമുണ്ട്. കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും ഏതു അടിസ്ഥാന പ്രവർത്തനശൈലികളും മുൻകാല നേതൃത്വങ്ങളുടെ ആശയ പിന്തുടർച്ചയായിരുന്നില്ല. കോൺഗ്രസ് പാർട്ടി വന്ന വഴികൾ മറന്നുപോയി. അവർ അവ തിരിഞ്ഞു നോക്കാൻ  ശ്രമിച്ചില്ല. ഇന്ത്യയൊട്ടാകെ കോൺഗ്രസ് പാർട്ടിക്കുണ്ടായ മഹാപരാജയം നേതൃത്വത്തിന്റെ പാർട്ടിപ്രവർത്തനത്തിൽ യാഥാർത്ഥ്യ ബോധം നഷ്ടപ്പെട്ടതിന്റെ ഫലമാണ്. രാഹുലിനെ മാത്രം തെറ്റ് പഴിച്ചിട്ടു കോൺഗ്രസ് പാർട്ടിക്ക് ഒരു കാര്യവുമില്ല. രാഹുലിനൊപ്പം മറ്റുള്ള  നേതാക്കളെ കാണാനുണ്ടായിരുന്നില്ല. വടക്കേ ഇന്ത്യൻ ഗ്രാമീണ ജനങ്ങളുടെ രാഷ്ട്രീയ അടിമത്ത ജീവിത വ്യവസ്ഥിതി, ഇന്ത്യ ആര് ഭരിക്കണം, എങ്ങനെ  എന്നതിനെക്കുറിച്ചു ചിന്തിക്കുവാൻ അവർക്കു അവസരമോ സാഹചര്യമോ ബി.ജെ.പി. നൽകിയില്ല. അവർ കൽപ്പിച്ചു, അവർ തീരുമാനിച്ചു, ഇങ്ങനെ ജനങ്ങൾ മൂകനായിപ്പോയി, അന്ധന്മാരെപ്പോലെ രാഷ്ട്രീയ നേതൃത്വങ്ങൾ  കാണിച്ചുകൊടുത്ത വഴിക്ക് മുമ്പോട്ട് പോയി. കോൺഗ്രസിന്റെ ഉള്ളിലും ബി. ജെ. പി. യുടെ ഉള്ളിലും രാഹുൽ അലർജി വളരെ ഉള്ളവർ ഇന്ത്യയിൽ എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്നു നമുക്ക് കാണാം. അതുപോലെ തന്നെ ഇന്ത്യയിലെ മറ്റു ചില രാഷ്ട്രീയ പാർട്ടികളും ആ നിലപാട് അനുകരിച്ചു. രാഹുൽഗാന്ധി ഒറ്റയാനായി നിന്ന് തനിക്കും കോൺഗ്രസിനുവേണ്ടിയും ഇന്ത്യ ഒട്ടാകെ വോട്ടുചോദിച്ചിറങ്ങി. അതുപക്ഷേ കോൺഗ്രസിലെ ആശയ വിനിമയ ശൈലി ഇരുപതാംനൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളുമായി എങ്ങനെ  ചേരുന്നതായി ജനങ്ങൾ മനസ്സിലാക്കിയോ?

അധികാരികൾക്കറിയാം ഒരു പ്രദേശത്ത് എത്രയെത്ര വോട്ടുകൾ ഉണ്ട്, ഏതു പാർട്ടിക്ക് അവരെല്ലാം വോട്ടുനൽകും എന്നൊക്കെ. പക്ഷെ അവരെയെല്ലാം അപ്പാടെ അവഗണിച്ചു കളഞ്ഞു. മോഡി വിരോധികളാണ് മുസ്ലീമുകളും ക്രിസ്ത്യൻസും എന്നൊക്കെ ധരിച്ചുവച്ചിരിക്കുന്നവരോട് ആ പ്രദേശത്തെ അവഗണിക്കപ്പെട്ടവരുടെ  പ്രതിജ്ഞ ഇങ്ങനെയാണ് : "ഞങ്ങൾ വീണ്ടും വോട്ടു രേഖപ്പെടുത്താൻ വരും, ഇന്ത്യയെ രക്ഷിക്കാൻ" എന്നാണ്‌. ഇന്ത്യയുടെ പുതിയ ഭരണനേതൃത്വം സ്വീകരിച്ച അന്താരാഷ്‌ട്ര നയതന്ത്ര ഇടപെടൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്ന ഇന്ത്യൻ വംശജർ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തിയതോടെ അമേരിക്കയുടെ ഇന്ത്യയുമായിട്ടുള്ള വാണിജ്യ കരാറിൽ കനത്ത പൊട്ടിത്തെറി ഉണ്ടായി. കയറ്റുമതി ചുങ്കത്തിൽ ഇന്ത്യക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയും അമേരിക്കയുടെ പ്രതികരണം നൽകി. അതുപോലെ, "അശുദ്ധ വായുവും, മലിന ജലവും, പരിസരങ്ങളും കൊണ്ട്  വൃത്തികെട്ട രാജ്യ"മാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംഫ്  കഴിഞ്ഞ ദിവസം   തന്റെ ഇംഗ്ലണ്ട് പര്യടനവേളയിൽ വിശേഷിപ്പിക്കുകയുമുണ്ടായി.  ഇന്ത്യയുടെ സാമ്പത്തിക നയതന്ത്രകാര്യങ്ങളുടെ വീഴ്ചകൾ, ഉദാ: മോഡി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം,  ജി. എസ്. ടി. തുടങ്ങിയ നീക്കങ്ങൾ,  വരും ഭാവിയിൽ ഇന്ത്യക്കു നേരിടേണ്ടത് എപ്രകാരമായിരിക്കുമെന്നു നിര്ണയിക്കുവാൻ ആർക്കും സാധിക്കുകയില്ല. 

 ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനുള്ള 
തയ്യാറെടുപ്പ് 
ഇന്ത്യയിലെ മുസ്ലീമുകളും മറ്റിതര മതസ്ഥരും വരുംഭാവിയിൽ ഒരു ഇന്ത്യൻ ഹിന്ദു നാഷണലിസ്റ്റ് അതിപ്രസരത്തെ വളരെ ഏറെയും ഭയപ്പെടുന്നുണ്ട്. അപ്രകാരമൊരു ഭയപ്പാട് ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളുടെ നേർക്ക് നേരെ ചില രാഷ്ട്രീയ ഭരണ തലത്തിലെ അധികാരികൾ തുടർച്ചയായിട്ട് അനുവർത്തിച്ചു വരുന്ന  ഓരോ ചലനങ്ങളെയും  അതേ രൂപത്തിൽ കാണുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യയിൽ ആകെമാനം  ഇതര മതവിശ്വാസികൾക്കുള്ള മൗലിക അവകാശങ്ങളെ അട്ടിമറിക്കാനും ഈ നിലപാട് കാരണമാക്കുന്നത് . ഇതര മതവിശ്വാസികളുടെയെല്ലാം  ആശങ്കയ്ക്ക് അടിസ്ഥാനമില്ലായ്കയില്ല. 1992-ൽ ന്യുഡൽഹിയിൽ നിന്നും ഏതാണ്ട് അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള അയോദ്ധ്യയിൽ സ്ഥിതി ചെയ്തിരുന്ന മുസ്ലീമുകളുടെ പുരാതന പള്ളി ആർ. എസ്.  എസ് സംഘടനയിൽപെട്ടവർ നശിപ്പിച്ചു. അന്നത്തെ സംഘർഷത്തിൽ ഏതാണ്ട് 2000 ത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു. ഇങ്ങനെ ജനാധിപത്യ ഇന്ത്യയിൽ മോഡി സാമ്രാജ്യ ശക്തിയിലെ വാഴ്ചയിൽ എന്തും സംഭവിക്കാം എന്ന് ന്യുനപക്ഷ വിശ്വാസീസമൂഹം ചിന്തിച്ചു തുടങ്ങിയെന്നു പറയട്ടെ. ശ്രീരാമന്റെ ജന്മഭൂമിയാണെന്ന് പറയപ്പെടുന്ന സ്ഥലത്തെ ബാബ്‌റി മുസ്‌ലിം പള്ളി ഹിന്ദുക്കൾ നശിപ്പിച്ചു. അതേസ്ഥലത്തു ശ്രീരാമക്ഷേത്ര നിർമ്മാണം നടത്തുവാനുള്ള ആർ എസ് എസ്ന്റെയും, ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയുടെ പാർട്ടിയുടെയും തീരുമാനം അയോദ്ധ്യയിലെ സാമൂഹ്യജീവിത സമാധാനം ഏതു തരത്തിൽ ഏത് ദിശയിലേക്ക് കൊണ്ട് പോകുമെന്ന് പ്രവചിക്കാനും ആർക്കും വയ്യ.

മാത്രമല്ല, ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ മൂലം അനവധി പുതിയ സാമൂഹികപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഈതെരഞ്ഞെടുപ്പിൽ ഏകദേശം 30 മില്യൺ മുസ്ലീമുകളുടെയും ഏകദേശം 40 മില്യൺ താഴ്ന്ന ജാതിയിൽപെടുന്നവരുടെയും പേരുകൾ വോട്ട് ലിസ്റ്റിൽപ്പെടുത്തിയില്ല എന്ന് കണക്കാക്കപ്പെടുന്നു. മാത്രവുമല്ല 21 മില്യൺ സ്ത്രീകളും വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടായില്ല. എന്തായാലും ഈ കണക്ക് എപ്രകാരം നിശ്ചയിക്കപ്പെടാമെന്നത് തീർച്ചയില്ല.

തെരഞ്ഞെടുപ്പിൽ ചെയ്യാതെ പോയ വോട്ടാണ് ചില സ്ഥാനാർത്ഥികളുടെ വിജയവും തോൽവിയും നിശ്ചയിക്കാനായത് എന്ന് പറയാൻ കഴിയും. ഉദാ. ജനസംഖ്യയിൽ ഉയർന്ന നിലയുള്ള ഉത്തർപ്രദേശ്, അതായത് അയോദ്ധ്യ ഉൾപ്പെട്ട സംസ്ഥാനത്ത് ആ സ്ഥിതി പ്രകടമായി കാണാനുണ്ട്. അതുപോലെ തന്നെ സമാനതയുള്ള സംസ്ഥാനങ്ങളിലും സാധ്യത ഏറെയുമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ വിദേശ സ്വദേശ മാദ്ധ്യമങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ട് കണ്ട കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത് ഇങ്ങനെ കാണാം. "റോഡുകളുടെ ഇരുവശങ്ങളും പൊളിഞ്ഞുകിടക്കുന്ന ഭിത്തികൾ കാണാം, വീടുകളാകട്ടെ മാലിന്യകൂമ്പാരങ്ങളിൽ പൊതിഞ്ഞ നിലയിലും. അഴുകി വെയ്സ്റ്റായി എറിഞ്ഞുകളയുന്ന ഭക്ഷ്യ യോഗ്യമായ  അനേകം സാധനങ്ങൾ തിന്നുന്നതിനു റോഡുകളിൽക്കൂടി തേടി നടക്കുന്ന കുരങ്ങന്മാരും പശുക്കളും എവിടെയും കാണാം." ഇതാണ് ഗ്രാമങ്ങളുടെയും  നിലവാരം. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ധാർമ്മികതയുടെ നിലവാരം ആകെ തകർച്ചയിലാണ്.

വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലെ ഹിന്ദുമേധാവിത്തമുള്ള പ്രദേശങ്ങളിൽ, ഒരുദാഹരണം, രാജസ്ഥാൻ സംസ്ഥാനം - താഴ്ന്ന ജാതിക്കാർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെതിരെ അക്രമാസക്തരായ ചില മേൽജാതിക്കാരുടെ ആക്രമണം ഈയിടെ ഉണ്ടായതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. ക്ഷേത്ര സന്ദർശനം നടത്താൻ ഒരുങ്ങി എന്ന കുറ്റം ആരോപിച്ചുകൊണ്ടു ഒരു ദളിത് ബാലനെതിരെയാണ് ആക്രമണം നടത്തിയതെന്ന് ഫോട്ടോ തെളിവ് നൽകി മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകി. ജൂൺ ഒന്നിന് നടന്ന സംഭവമാണിത്.

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീമുകളും മറ്റുള്ള മതവിശ്വാസികളും ഭയപ്പാടോടെയായിരുന്നു കഴിയുന്നതെന്നുള്ള  റിപ്പോർട്ടുകൾ പാർലമെന്റ് തെരഞ്ഞെടുപ്പുകാലങ്ങളിൽ തുടരെ ഉണ്ടായത് എത്രമാത്രം നാഷണലിസ്റ്റ് മനോഭാവം ഹിന്ദുവാദികൾ ഉയർത്തിയിരുന്നെന്നതിനു അത് തെളിവാണ്. തെരഞ്ഞെടുപ്പ് ബൂത്തുകളിൽ എത്തിയ മുസ്ലീമുകൾക്കും  മറ്റിതര താഴ്ന്ന ജാതികളിൽപ്പെട്ടവർക്കും, അതായത്  അനേകർക്ക്‌ അവിടെ വോട്ടു ചെയ്യാൻ സാധിച്ചിട്ടില്ല, അവരുടെ പേരുകൾ വോട്ടർ പട്ടിക ലിസ്റ്റിൽനിന്നും അപ്പാടെ പുറത്തു പോയിരുന്നുവെന്ന് അന്ന് തെളിഞ്ഞിരുന്നു. ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കാത്ത ജനോപകാരപ്രവർത്തികൾ നടപ്പാക്കാനുള്ള ശ്രമം ഇന്ത്യൻ പാർലമെന്റും സർക്കാരും പ്രതിജ്ഞാബദ്ധരാകണം. ഇന്ത്യൻ ജനാധിപത്യത്തിനു  ഒരിക്കലും തീരാത്ത വലിയ കളങ്കവും സമീപഭാവി ഇന്ത്യൻജനതയ്ക്ക് വെല്ലുവിളിയുമായി ഇക്കഴിഞ്ഞ ഇന്ത്യൻ ജനാധിപത്യ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നേയ്ക്കും വലിയ ചരിത്ര സത്യമായി എന്നും നിലകൊള്ളും. //-
-------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Samstag, 18. Mai 2019

ധ്രുവദീപ്തി : പൊളിറ്റിക്സ് // Opinion - ഇന്ത്യയുടെ ഭാവി സംരക്ഷിക്കുന്നതിന് ഇന്ത്യൻ ജനത യഥാർത്ഥ ഒരു ഇന്ത്യാക്കാരനെ തെരഞ്ഞെടുക്കുമോ? George Kuttikattu

ഇന്ത്യയുടെ ഭാവി സംരക്ഷിക്കുന്നതിന് ഇന്ത്യൻ ജനത യഥാർത്ഥ ഒരു ഇന്ത്യാക്കാരനെ തെരഞ്ഞെടുക്കുമോ?
George Kuttikattu 
 
ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാവി തകർത്ത ഒരു രാഷ്ട്രീയപാർട്ടിയും പ്രധാനമന്ത്രിയും കൂടി സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ഭാവിപ്രതീക്ഷകളുടെയും  അടിസ്ഥാന  സാമ്പത്തിക നിലവാരം തകർത്തുവെന്ന് ഇന്ത്യയിലെ ജനങ്ങൾ ഇന്നുവരെ ഏതാണ്ട് മനസ്സിലാക്കിയോ എന്ന് കരുതുവാൻ ഒട്ടും എളുപ്പമല്ല. ഭാവിയിൽ നമ്മുടെ പണവും സാമ്പത്തികനിലവാരവും രക്ഷിക്കുവാൻ ഇന്ത്യയിൽ ഏതു ഇടയന് രക്ഷകനായിത്തീരുവാൻ കഴിയും? ഇപ്രകാരമുള്ള  ദൗർഭാഗ്യകരമായ ചോദ്യം തന്നെ പൊതുതെരഞ്ഞെടുപ്പിനു  നടക്കുന്ന പശുക്കച്ചവടവും അതിന് ശേഷം സമീപഭാവിയിൽ ഉണ്ടായിട്ടുള്ള ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പും നിശ്ചയിക്കുന്നത് ഒരു കനത്ത വെല്ലുവിളിയുടെ അഥവാ ദുർവിധിയുടെ ആഘാതമായിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇന്ത്യൻ പാർലമെന്റിലേക്ക് ആദ്യമായിട്ട് പോപ്പുലിസ്റ്റുകളുടെ ഒഴുക്ക് വർദ്ധിക്കുമെന്നതിന് കനത്ത തെളിവുകൾ ഉണ്ട്.  ഇപ്പോഴുള്ള ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യത്തകർച്ചയുടെ ആരംഭം കുറിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ആകും.

ഈ വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ആരൊക്കെയാണ് അടുത്ത പാർലമെന്റിൽ എത്തുന്നത് , അടുത്ത സർക്കാർ ആരായിരിക്കും, ആരാണ് ഇന്ത്യയുടെ ഭരണ
 Indien Parlement -New Delhi
അധികാരത്തിൽ വരുന്നത് എന്ന് നിശ്ചയിക്കുവാൻ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടു രേഖപ്പെടുത്തുവാൻ ആഹ്വാനം ചെയ്തിരിക്കുന്നു. അതു പക്ഷേ, വളരെ മോശപ്പെട്ടതോ അതിശയകരമോ ആയിട്ടുള്ള ഫലങ്ങളെ പ്രതീക്ഷിക്കാനും സാദ്ധ്യതയുണ്ട്. മാത്രവുമല്ല, അടുത്ത തെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടുള്ളവരുടെ എണ്ണം കുറവോ കൂടുതലുകളോ, അതായത് ഓരോ വോട്ടിന്റെ ക്വോട്ടാ പ്രകാരമുള്ള അതിശയങ്ങൾ പോലും ഉണ്ടായേക്കാം. അതുപക്ഷേ മാദ്ധ്യമങ്ങൾക്ക് വലിയ ചിന്താവിഷയവും ചർച്ചാവിഷയവും ആകുമെന്ന് തന്നെ വേണം കരുതാൻ. അതുപോലെതന്നെ പൊതുജനങ്ങളിൽ പ്രതിഫലിക്കുന്ന പ്രതികരണങ്ങളും മുൻകൂട്ടി പ്രവചിക്കാൻ ഒട്ടുംതന്നെ കഴിയുകയില്ലതാനും.. കാരണം ഇങ്ങനെ:, വളരെയേറെ പോപ്പുലിസ്റ്റുകൾ പാർലമെന്റിൽ കടന്നുകൂടാനുള്ള സാദ്ധ്യത ഏറെ കാണുന്നു.

ഇന്ത്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നമ്മുടെ ഭാവിയുടെ നയപരിപാടികളിൽ കണ്ണുമടച്ചുകൊണ്ടു നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യാരാജ്യത്തിന്റെ ഭാവിസ്വപ്നം നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള ആൾ  ആരായിരിക്കും, ആ സ്ഥാനം ഏറ്റെടുക്കുക? അതായത് നമ്മുടെ ഇന്ത്യൻ നാണയത്തെ- ഇന്ത്യൻ രൂപയെ സംരക്ഷിക്കുന്ന ആ ഭാവി മഹാഇടയൻ ആരായിരിക്കും എന്നത് പ്രധാന ചോദ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലം തൊട്ട് ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം അന്താരാഷ്ട്രവിപണി യിൽ തകർന്നുവീണു. ഇതുവരെ ഇതേപ്പറ്റിയൊന്നും ഒരു വിവാദവിഷയമാ ക്കാതെ ജനങ്ങളെ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ഭരണ- പ്രതിപക്ഷം ഇറക്കിവിട്ടു. അഥവാ ജനങ്ങളെ അതിനായിത്തന്നെ  അവരുടെ തനത് നയതന്ത്രത്തിൽ മുക്കികളഞ്ഞു. ആധുനിക ഇന്ത്യക്ക് അങ്ങനെയൊരു ഉത്തരവാദിത്വമുള്ള ഏറ്റവും  ഉന്നത സ്ഥാനീയനാകേണ്ട ഒരാളുടെ വിഷയം നോക്കാതെതന്നെ, അടുത്ത ഭാവിയിൽ നമ്മുടെ സാമൂഹിക സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനും സാമ്പത്തികനിലയെ ഭദ്രമാക്കാനും  കഴിവുള്ള ഒരാളെ തെഞ്ഞെടുക്കുവാൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നയരൂപീകരണം ഉണ്ടാവില്ലേ എന്നുവേണം ഇനിയും കരുതുവാൻ. അതായത് ഉന്നത നേതൃത്വങ്ങൾ പടച്ചുവിടുന്ന തീരുമാനങ്ങൾ വഴി അവരുടെ സ്വന്തം താല്പര്യസംരക്ഷകർ ഇങ്ങനെയുള്ള ഒരു ഉന്നതമായ ഉത്തരവാദിത്വമുള്ള സ്ഥാനത്തിന് യോഗ്യത ഉള്ളവരല്ല, അവർ ആകട്ടെ, ഭരണ നേതൃത്വങ്ങളുടെ ഡിപ്ലോമസിയുടെ ചവറ്റുകൊട്ടയിലെയ്ക്ക് തള്ളുന്ന  തീർത്തും ഏറ്റവും ഉപയോഗശൂന്യമായ    ചീളുകൾ മാത്രമാണ്.

അത് സംഭവിക്കാനിടയുണ്ട്: ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ, ഇന്ത്യയുടെ ചരിത്രം ലോകോത്തരമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പടെയുള്ള ജനാധിപത്യ സഖ്യകക്ഷികളുടെ ഭൂരിപക്ഷം നഷ്ടപ്പെടുകയും, നരേന്ദ്രമോദിയുടെ രാഷ്ട്രീയപാർട്ടിക്ക് മഹാ ഭൂരിപക്ഷം കിട്ടുകയും കൂടി ചെയ്‌താൽ, ഇന്ത്യയുടെ സാമ്പത്തികഉയർച്ചയ്ക്ക് വേണ്ടിയ ഒരു നേർദിശ യുടെ സഹായിയായിരിക്കേണ്ട റിസേർവ് ബാങ്ക് തലവൻ വീണ്ടും ഒരു ബി. ജെ. പി പാർട്ടി അനുയായി ആകും. നരേന്ദ്രമോദിയുടെ സാമ്പത്തിക നയം- അതെന്തായിരുന്നു? നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം, ജനവിരുദ്ധമായ  നികുതിവർദ്ധനവ്, പ്രവാസികളായ ഇന്ത്യാക്കാരെ മുഴുവൻ നിയ്രന്തിക്കൽ, ഭൂപരിഷ്ക്കരണനിയമംമൂലം ഇക്കാലത്തു ഇന്ത്യയിൽ, പ്രത്യേകിച്ച് ഇപ്പോൾ കേരളത്തിൽ  ഉണ്ടായിരിക്കുന്ന  കാർഷികരംഗത്തെ പരാജയവും, മാത്രമല്ല, ഭൂമിയുടെ ക്രയവിക്രയത്തിൽ ആഞ്ഞടിച്ച അനാവശ്യ  നികുതിയും, ബാങ്ക് അക്കൗണ്ട് ബന്ധപ്പെടുത്തിയുള്ള ആധാരഉടമ്പടികൾ -അതുപോലെതന്നെ രജിസ്‌ട്രേഷൻ നികുതികൾ, എല്ലാംകൊണ്ടും സാധാരണക്കാരുടെയെല്ലാം ജീവിതത്തെ നരേന്ദ്രമോദി നശിപ്പിച്ചു. അതിനാൽത്തന്നെ ഇന്ന്  കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പ് അനിവാര്യമാണ്. ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഒരു യഥാർത്ഥ ഇന്ത്യാക്കാരൻ നോട്ട്ബാങ്ക് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമുള്ള തലപ്പത്തുവരേണ്ടതുണ്ട് എന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ള നല്ല സാമ്പത്തിക വിദഗ്ദ്ധൻ ആയിരിക്കണം ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന ആ അധികാരി എന്ന് നാം ഭാവനയിൽ മാത്രം കാണും. രാജ്യത്ത് സാമ്പത്തിക രംഗത്തു നരകം സൃഷ്ടിച്ച ഇപ്പോഴുള്ള റിസേർവ് ബാങ്ക് തലവനും, ഭരണകാലം മുഴുവൻ ഉലകം ചുറ്റി നടന്ന് ഇന്ത്യയുടെ സമ്പത്ത് ദുരുപയോഗം ചെയ്ത, ഇന്ത്യയെ മൊത്തം വിറ്റഴിച്ച ചായക്കടക്കാരനു പകരം വേറെ പരിഹാരം കാണാൻ ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിന് കഴിയുകയില്ല?

 Javharlal Nehru signing Indien constitution
നാമിപ്പോൾ ഇന്ന്  വിലപിച്ചിട്ടോ ആശങ്കപ്പെട്ടിട്ടോ ഒരു കാര്യവുമില്ല. ഒരു ജനാധിപത്യ  രാജ്യത്തിന്റെ ഭരണ കൂടത്തിന്റെയോ അഥവാ ആ രാജ്യത്തെ പ്രധാനമന്ത്രി എന്ന സ്ഥാനമോ, പ്രസിഡന്റ് സ്ഥാനമോ, മന്ത്രിസ്ഥാനമോ, അതുപോലെ ജനപ്രതിനിധികളെന്നോ, ഇന്ത്യൻ റിസർവ് ബാങ്ക് സ്ഥാപനത്തിന്റെ തലവനെന്നോ, ഇന്ത്യയിൽ  അവർ ആരുമാകട്ടെ എന്തുമാകട്ടെ, ഒരു ജനാധിപത്യ മാതൃകയിൽ നിശ്ചിത കാലയളവിലിനുശേഷം മാറ്റങ്ങൾ ഉണ്ടാകാം. എങ്കിലുമത്  അവരെല്ലാവരും   വഹിക്കുന്ന സ്ഥാനകാലയളവ് ഏറെ ദൈർഘ്യമുള്ളതാണ്. അങ്ങനെ ഒരു കാലയളവിൽ രാജ്യത്തിന്റെ ബഹുമുഖവളർച്ചയുടെ  വ്യവസ്ഥിതിയിൽ നല്ലതോ ചീത്തയോ ആയ പരിവർത്തനങ്ങൾക്കു കാരണം ഇങ്ങനെയുള്ളവർ മൂലം ഉണ്ടാക്കാമെന്ന് നാം കണ്ടു കഴിഞ്ഞു.
ഇന്ത്യയ്ക്കു ജനക്ഷേമകരമായ ഭാവിയെക്കരുതി രൂപപ്പെടുത്തിയിട്ടുള്ള ഒരു ഭരണഘടനയുണ്ട്. അതുപക്ഷേ ഇപ്പോഴുള്ള രാഷ്ട്രീയനേതൃത്വങ്ങൾ ഈ ഭരണഘടനവ്യവസ്ഥകൾ അവരുടെയൊക്കെ  ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു. അതാണ് യാഥാർത്ഥ്യം!! ഇന്ത്യൻ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രിയുൾപ്പടെ ഉൾക്കൊള്ളുന്ന ഭരണകൂടം ഭരണഘടനാവിരുദ്ധ നിലപാടുകൾക്ക് സമ്മതം നൽകുന്നു. തുടർന്നും അതിനുള്ള സാദ്ധ്യത ഏറെ കൂടുതലാണെന്നുള്ള പച്ച യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. ഈയൊരു പ്രത്യേക കാലയളവിൽ സംഭവിച്ചതാണ് ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയ്ക്ക് രാജ്യത്തിന്റെ നോട്ട് നിരോധനത്തിലൂടെയും നികുതി വർദ്ധനവിലൂടെയും രാജ്യമൊട്ടാകെ സംഭവിച്ചത്. ഇനിയും അടുത്ത ഒരു ഫിനാൻസ് പ്രതിസന്ധിയെ ജനങ്ങൾ എപ്പോഴാണ് നേരിടേണ്ടതായി സംഭവിക്കുക എന്നത് അനിശ്ചിതമാണ്. കാരണം ഇന്ത്യൻ  ജനതയുടെ വിവേകം ഇനിയും വളർച്ചയെത്തിയോ എന്ന കാര്യവും ഒരു ചോദ്യമായി അവശേഷിക്കുന്നു. വിമര്ശകരുടെയോ പ്രതിപക്ഷ ജനാധിപത്യ പാർട്ടികളുടെയോ ഭരണകക്ഷിയുടെയോ  സാമ്പത്തിക വിദഗ്ദ്ധരുടെയോ വിവിധ നിരൂപണങ്ങൾ ആകട്ടെ ഫലം കൊണ്ടുവരുകയില്ല. പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾ അവർ കൊണ്ടുവരണം, ജനങ്ങൾക്ക്  പ്രതിസന്ധി ഉണ്ടായാൽ അതിനെ തടയുവാനുള്ള നടപടികൾ ചെയ്യുവാൻ കഴിവ് ഉത്തരവാദപ്പെട്ടവർ ഉണ്ടാക്കണം. അതാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ചൈനയും തുടങ്ങിയ രാജ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവിധവും  സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാത്ത തരത്തിൽ ബാങ്കുകളും സർക്കാരും കൂട്ടായ പ്രവർത്തനം ഉണ്ടാകണം. അങ്ങനെ സംഭവിച്ചാൽ ബാങ്കിന്റെ നിലനിൽപ്പിനു സർക്കാർ പരിഹാരം ഉണ്ടാക്കേണ്ട സാഹചര്യം വരും. അപ്പോൾ സർക്കാറിനു രാജ്യത്തെ വരുമാനവും,  സാമ്പത്തിക ബാലൻസും  സംരക്ഷിക്കാൻവേണ്ടി എക്കാലവും  കടബാദ്ധ്യതകൾക്ക് അടിമപ്പെടേണ്ടിവരും, അതോ, ബാങ്കിനെ രക്ഷിക്കാൻ..! നോട്ടു നിരോധനത്തിൽ കൂടി സംഭവിച്ചത് എന്താണെന്ന് ഇന്ത്യൻ ജനത ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല !!.

പ്രമുഖ ലോകരാജ്യങ്ങളിൽ നികുതിവർദ്ധനവ് കാര്യങ്ങളിൽ ജനവിരുദ്ധ നയങ്ങൾ ഒട്ടും സ്വീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിൽ  ഇക്കാര്യത്തിൽ ഭരണ കർത്താക്കളുടെ താല്പര്യംപോലെ, അവരവരുടെ സ്വന്തം സ്വാർത്ഥയുടെ താൽപ്പര്യസംരക്ഷണത്തിനുവേണ്ടി ജനങ്ങളെ ഏതുവിധവും നികുതിയുടെ വർദ്ധനവിൽ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അതിലപ്പുറത്തു ബ്യുറോക്രസിയും അഴിമതിയും, മറുവശത്ത് ജനങ്ങൾക്കെതിരെ വീശുന്നു. ഇതൊക്കെ വികസനത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളാണ്. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യൻ രാഷ്ട്രീയപാർട്ടിക്കാരുടെ എച്ചിൽ നക്കുന്ന തെരുവ് നായകളെപ്പോലെയായി മാറിപ്പോയി. ഓരോ രാഷ്ട്രീയക്കാരുടെയും പിറകെ പോകുന്ന അന്ധന്മാരാണ് ജനങ്ങളിൽ ഏറെപ്പേരും. ഇന്ത്യയിലെ ചില ബാങ്കുകൾ ജനങ്ങളുടെ നിക്ഷേപങ്ങളിൽമേൽ  ആവശ്യമായ സംരക്ഷണം നൽകുന്നില്ല. ബാങ്കുകൾ നിക്ഷേപകരെ കൊള്ളയടിക്കുന്ന വാർത്തകൾ നാം വായിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണ ഉത്തരവാദിത്വം സാധിക്കണമെങ്കിൽ അവരുടെ പ്രതിനിധി എപ്രകാരമുള്ള ഒരു ആൾ ആരായിരിക്കണം എന്ന് ജനങ്ങൾ മനസ്സിലാക്കണം. അതിനുള്ള മതസ്വാധീനമോ രാഷ്ട്രീയ സ്വാധീനമഹത്വമോ ഒന്നും നമ്മുടെ ചിന്തയിൽ അശേഷം ഉണ്ടാകരുത് എന്നാണ് അവർ ശഠിക്കുന്നത്.. 
യൂറോപ്യൻ രാജ്യങ്ങളിൽ നിക്ഷേപങ്ങൾക്ക് പലിശ കുറവാണ്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ കടബാദ്ധ്യത ഇല്ലാതാക്കിയും പുതിയ കടബാദ്ധ്യതകളില്ലാത്ത സാമ്പത്തിക നിക്ഷേപങ്ങൾക്ക് പുതിയ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവരുന്നു. അതനുസരിച്ചു വിലവർദ്ധനവിനും വലിയ ഇടം സൃഷ്ടിക്കുന്നില്ല. ഇന്ത്യയിൽ വിലവർദ്ധനവും നികുതിവർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും ഭരണാധികാരികളുടെ അഴിമതിയും ഒരേ സമയം സജ്ജീവമാണ്. ഇങ്ങനെയൊരു രാഷ്ട്രീയ മനഃശാസ്ത്രം ഇന്ത്യൻ ജനതയിൽ പ്രയോഗിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭരണപരാജയമാണ് ഉയർത്തി കാണിക്കുന്നത്.  ഈയൊരു അവസ്ഥയ്ക്ക് പരിഹാരമായിട്ട്  ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ മാജിക്കിന് വിജയഫലസാദ്ധ്യത ലഭിക്കുകയില്ല.

ഏറ്റവും പ്രധാനപ്പെട്ട യാഥാർത്ഥ്യം എന്താണ്? ഭാവിയിലെ ഭരണനേതൃത്വവും പ്രധാനമന്ത്രിയും ചേർന്ന് നിലവിലുള്ളതും, കഴിഞ്ഞകാലങ്ങളിലെയും പ്രതിസന്ധികളിൽ ഒരു പരിഹാര വഴി തുറക്കുവാനുള്ള പ്രധാന താക്കോൽ എങ്ങനെ ഉണ്ടാക്കും എന്നതാണ് പ്രശ്നം. ഏറ്റവും വിഷമകരമായ ഒരു പരിഹാര അന്വേഷണമാണ് ഈ താക്കോൽ കണ്ടെടുക്കുകയെന്നത്, പ്രതിസന്ധികൾ അടച്ചുപൂട്ടുവാനും, അവ ഇല്ലെന്നാക്കാനും. പ്രധാനമായും ആധുനിക ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ എപ്രകാരം പരിഹരിക്കും? ഉദാഹരണം കേരളസംസ്ഥാനം പ്രളയം കഴിഞ്ഞു നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ!!. വിലക്കയറ്റം, കാര്ഷികവിളകളുടെ വിലത്തകർച്ച, അതുപോലെ  സമാനമായി ഭൂമിയുടെ ക്രയവിക്രയങ്ങളുടെ തകർച്ചയുടെ കാര്യത്തിലുണ്ടായ പുതിയ നിയമ കുരുക്കുകളും നികുതി വർദ്ധനവുകളും. ഇങ്ങനെ കേരളം ഒരു നൂറ്റാണ്ടിനു മുമ്പുള്ള സാമ്പത്തിക നിലയിലേയ്ക്ക് കുത്തനെ ആഴത്തിൽ നിപതിച്ചു. ബാങ്കുകളിൽ കേരളത്തിലെ സ്വകാര്യവ്യക്തികളുടെ കടബാദ്ധ്യതകൾ വർദ്ധിക്കുന്നു. ജനവിരുദ്ധമായ നിയമവ്യവസ്ഥളുണ്ടാക്കുന്ന സർക്കാർ നടപടികൾക്ക് ഒരു കുറവുമില്ല. നിയമവും നിയമപാലകരും കോടതിയും, സർക്കാർ സേവനവും മാത്രമല്ല അതുപോലെ ജനപ്രതിനിധികളുടെ മേലുള്ള വിശ്വാസവും നമുക്കാർക്കും  വിശ്വാസയോഗ്യമല്ല, ജനങ്ങൾക്ക് ഇവർ ആരെയും വിശ്വസിക്കാനാവുന്നില്ല. നരേന്ദ്രമോദിക്ക് മുൻപും സർക്കാരുകൾ മാറിമാറി വന്നു. ജനവിരുദ്ധമായ പുതിയ പുതിയ നിയമങ്ങളും വിലവർദ്ധനവും സാമ്പത്തിക തകർച്ചയും മുമ്പ് ഉണ്ടായില്ല. അഴിമതിയുടെ തുടക്കമായിരുന്നു നോട്ടുനിരോധനം മുതൽ പ്രധാനമന്ത്രി നടപ്പാക്കിയത്. രാജ്യത്തിന്റെ കടബാദ്ധ്യത എത്രയുണ്ടെന്ന് നരേന്ദ്ര മോഡി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. യഥാർത്ഥത്തിൽ, നരേന്ദ്രമോദിയുടെ  ഭരണത്തിലൂടെ  ഇന്ത്യയ്ക്കുണ്ടായത് സാമ്പത്തിക ലോകത്തിനു ഇന്ത്യൻ സാമ്പത്തികമേഖലയുടെ പരാജയമാണ്, അതാണ് ഇന്നുവരെ നാം കണ്ടത്..

മോഡി ഭരണകൂടം എവിടെ നിന്ന് ഇങ്ങനെയുള്ള അപ്രായോഗികമായ സാമ്പത്തിക പരിഷ്ക്കരണം പഠിച്ചു ? ഇന്ത്യൻ റിസർവ് ബാങ്ക് മോദിയുടെ നിർദ്ദേശത്തെ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു, മറിച്ചു  ഉപദേശം അനുസരിക്കുകയായിരുന്നു ബാങ്ക് തലവൻ ചെയ്തത്. മോദിക്ക് ശേഷം പുതിയ ഒരു സർക്കാർ വന്നാൽ വന്നുപോയ പിഴകളെക്കുറിച്ചു അന്വേഷണം നടത്തേണ്ടതാണ്. ഇത് തന്നെ ഏതു രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരുമെന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും ഒരു വിശദീകരണം ഇന്ത്യൻ ജനതയ്ക്ക് നൽകേണ്ടതാണ്. ഇതൊക്കെ ജനങ്ങൾ കുറെ മനസ്സിലാക്കിയെങ്കിലും ശ്രീ. നരേന്ദ്രമോദിയും ബി. ജെ. പി രാഷ്ട്രീയപാർട്ടിയും അവയെ ഒരു "അലാംസിഗ്നൽ" ആയി, ഒരു അടിയന്തിര ഗൗരവവിഷയമായി ഇപ്പോഴും ആരും  എടുത്തിട്ടില്ല. ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലയിൽ ധനികരും സാധാരണക്കാരനും തമ്മിലുള്ള അകലം അതിവിദൂരമാണ്. ഇന്ത്യയിലെ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും പരിപൂർണ്ണമായ സാമ്പത്തിക സുരക്ഷാപദ്ധതി സർക്കാർ നിയമമാക്കിയിട്ടുണ്ട്. അവരുടെയെല്ലാം കുടുംബ  സ്വകാര്യ-പൊതു  ആവശ്യങ്ങൾക്കുള്ള ഓരോരോ  ജീവിതആവശ്യത്തിനുവേണ്ടി  ജനങ്ങളുടെ ഉണങ്ങാത്ത  കണ്ണീരിന്റെ നികുതിപ്പണമാണ് നൽകുന്നത്, ജനങ്ങൾക്ക് തിരിച്ചു ലഭിക്കുന്നത് ആകട്ടെ അവരുടെ ക്രൂരമായ പീഡനവും.  ഇതാണോ ഇന്ത്യൻ ജനത  ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്? 

 Mahathma Gandhi
എന്തായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന  അടുത്ത ഇന്ത്യൻ പ്രധാന മന്ത്രിയും ഭരണകൂടവും     ഭാവിയുടെ മുന്നിൽക്കാണുന്നത് എളുപ്പമുള്ള ഒരു പരിഹാരമാഗ്ഗമല്ല. കാരണം ഇന്ത്യൻ സാമ്പത്തിക അടിസ്ഥാന  നില തകർന്ന നിലയിലാണ്. ആഭ്യന്തര വരുമാനവും കയറ്റുമതിയും പോലും  ആടിയുലഞ്ഞ മുങ്ങാൻ പോകുന്ന കപ്പലായി മാറി. ഏതവസരത്തിലും ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ താമസമില്ല. എന്നാൽ രാഷ്ട്രീയനേതൃത്വം ചിന്തിക്കുന്നതോ ? നാം ലജ്ജിക്കണം.!! "എന്തുവേണം, നല്ല കാര്യം! ഒത്താൽ പ്രധാനമന്ത്രിസ്ഥാനം ...വലിയ ബഹുമതി...ജനങ്ങളുടെ മേൽ എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ളവൻ --പരിപൂർണ്ണ സ്വതന്ത്രൻ--- ആരെ ഭയപ്പെടാൻ?" അത്പക്ഷെ, മഹാത്മാഗാന്ധിയുടെ ജീവനെടുത്ത  കൊലയാളി നാഥ്റാം ഗോഡ്‌സെയുടെ നിറതോക്കിനാൽ പൊട്ടിത്തെറിച്ച പുണ്യ ഹൃദയത്തിന്റെ     ചുടു രക്തം ഇന്നും ഈമ്പിക്കുടിക്കുന്ന ഗോഡ്‌സെയുടെ അനുയായികൾ ആണ് ഇപ്പോൾ  ഇന്ത്യൻ പതാകയുടെ കീഴിൽ വന്നു നിൽക്കുന്നത്. ഇന്ത്യൻ ജനതയ്ക്കായി  ആ വിശുദ്ധ ത്യാഗം നൽകിയ സ്വാതന്ത്ര്യം ഓരോ വർഷവും നമ്മുടെ ഓർമ്മയിലേക്ക് തിരിച്ചു വരുമ്പോൾ, ഇന്ത്യൻ ജനങ്ങളെ അഭിവാദ്യം ചെയ്യാൻ തയ്യാറായി വന്നു നിൽക്കുന്നവൻ, കൊടുംപാതകത്തിന്റെ രക്തകറപുരണ്ട ഒരു ഇന്ത്യൻ പ്രധാനമന്ത്രി നഗ്നനായി പ്രത്യക്ഷപ്പെട്ടു നിൽക്കുന്നത് ജനങ്ങൾ നിർഭാഗ്യവശാൽ കാണേണ്ടിയും വരും.….
-----------------------------------------------------------------------------------------------------------------
 

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Samstag, 11. Mai 2019

ധ്രുവദീപ്തി: Autobiography : Journey of a Missionary Priest-// Into New Pastures: Transfer from Junwani // Fr. George Pallivathukal

ധ്രുവദീപ്തി: Autobiography : 


Journey of a Missionary Priest-

Into New Pastures: Transfer from Junwani //

Fr. George Pallivathukal

 Fr. George Pallivathukal
It was time for me to leave Junwani, my second home where I learnt to be a missionary. It was difficult for me to leave the People of Junwani who always stood with me in good times and in bad, and the Children whom I loved very much. Fr.Paymans returned from his home holidays before Christmas 1966. He was the permanent priest in charge of Junwani and he remained in that post until he retired and went back to Holand. I handed over the charge of the Station back to Fr. Paymans and shifted to Sakwah as assistant priest. Bishop Leobard had transfered Fr.Milo Der Kinderen O' Praem from Sakwah and appointed Fr. Onderstyn an elderly Person as priest in charge. Since I was familiar with that area, Bishop asked me to go to Sakwah to continue the Mission work there.

Sakwah Mission had About 40 villages inder ist care spread out in a vast area of a radius of 20 Kilometres. I was alone for Mission tour. We had six catechists working in this area. A month after I reached Sakwah one of the catechists Bhaiyalal died of rabies. He was bitten by a mad dog. Arrangment was made for his Treatment in the Viktoria Hospital, Jabalpur. He was given Money for his travelling and for his expenses while staying in Jabalpur. He never reached Jabalpur. He went up to Ghutas and got himself treated by a witch doctor who gave him some Country Medicine. The Medicine did not work. After a few days Bhaiyalal developed syptoms of rabies and nobody could save him then. It was too late. We came to know About his Treatment in Ghutas only after his death.

Mr. Yacub Ekka, Manna Das, Moti Singh

I wish to acknowledge the hard work and the wonderfull contribution some of our catechists made towards the spread of the Catholic faith in this area. Mr. Jacub Ekka was a trained Veteran catechist from Chotanagapur. He was stationed in Sakwah Village for many years. If Sakwah and the surrownding villages had so many catholics and catechuments in those days it was because of the sincere effort of this old man. He was of a Pleasant nature and was reaspected in the area. Mr. Manna Das was another hero of the area. The local church in Manna Das's Village Dadhi- bhanpur was known as Manna Guruji's Girja (church). Everybody knows Manna's Girija. He was very popular amoung the People and even the non -Catholics respected him. He was not much educated but very talkative and able to convince People. The third Person was Moti Singh a soft spoken Person, who did his work quietly and spread the good News far and wide. These are the People who worked hard for Christ in their Areas, suffered percecutions in  His Name, laid the foundation of the church in this place and then faded away. It is said that great men do not die, they only fade away. Indeed These were great men.

There were a few more catechists placed in defferent villages of the Mission who were not so good but just enough to Keep up the work. They considered their Mission as a means of their lovelihood rather than as apostalate. The Lord worked with them also. With the help of the catechists we were in constant contact with the People. We had no School at sakwah. Therefore I could spend more time with the People. Sakwah Mission area did not have any forest. The land was fertile producing good Paddy crop. This area was called the "Rice Bowl" of Mandla district. People here were more affluent and well to do than the People of Junwani area. All of our tour were on foot.. A pair of canvas schoes would last not more than one round of tour. I could not afford to buy many pairs of schoes. As aresult I took to Walking bare feet. Many priests like Fr. Milo and Premananda were barefoot missionaries.

The priest in Charage.  

When I write About my experiences as a priest, I should be honest enough to write not only the good experiences but also my unpleasant ones which contributed to my growth and maturity as a priest. Life of a priest is not a bed of roses.Along with roses thorns also grow and that is a reality of life. Hence the Narration of my unpleasant experiences are not meant to accuse any one but to be truthful in Narration.

Presbytery becomes a poultry.

Fr. Oonderstyn was a farmer. He was fond of rearing fowls and goats and cultivating fields. One evening I returned from a tour and I was very tired. I had my dinner and went to bed early. After midnight I heard a cock crowing from close proximity. The other cocks followed the first one in sequence. I could not sleep the rest of the night. In the morning I discovered that the priest in charge had shifted all the birds from the poultry farm we had in the garden to the guest Rooms in the presbytery. He used to get eggs hatched under his bed. The little birds used to move around in his bed room and he was very happy to Sleep amoung them. Whenever new chicks came out he would come and announce the good News of their happy Arrival.

During the day time the birds were let out from the guest room poultry farm on to the Varandah and tothe court Yard. The whole Varandah used to be dirty and smelling. I could not tolerate it any longer. So I told the priest in charge very strongly to get the birds out of the house immedietely and get the Rooms cleaned up and whitewashed. He was reluctant. I told him that I would get rid of all the birds if did not remove them from the house. He was doing buisness by selling These fowls in the market.

He had his abnormal behaviour at table. He used to get Food parcels from Holland: canned meat, cheese, fish, milk powder etc. Unlike Fr. Paymans he would Keep them all in his room. He would bring a tin to the table and tell me," Father ,These tins are sent by my sister for me. I do not mind if you take a little from it, once in a way, but this is meant for me". I told my companion that I would manage without his tin Food. I am an Indien and I am used to Indien Food. He used to tell the servants that he was the boss of the house, and he was the one who Paid their salary. This encouraged the servants not to listen to me at all or to look after my Needs. One day I had to send away one Person from Service. I came back from the Village tour.My feet were swollen due to several Kilometers of Walking. I told the man to prepare some hot water for my bath and to Foment my feet. He said that he was not free as he had other more important Things to do and he would see to the hot water the next day. I ordered him to get out of the kitchen that very moment, go to the boss, get his Money and get lost. With that the rest of the Household Workers and the boss got the message and they came to their senses.

While going on tour the servants used to take sufficient Provision for the number of days we are going out. In Junwani we priests did not interfere with it at all. Here in Sakwah the servant who was accompanying me had to go to the priest in charge for the Provision. The boss would go to the store room and measure the grain with his Hand for the number of days I was going out. If I went out on a five days tour, the Provision he would measure and give would be over in less Thann two days and I had to find Money to buy provisions for the rest of the days for the entire Team. Fr. Paymans had briefed me about his behavior and prepared me to adapt myself to live with him. Fr.Oonderstin Always lived alone and therefore in his old age it was difficult for him to adjust himself and to live and work with a joung companion. I would like to emphasise one Thing that in spite of all his weeknesses he was a simple Person and a man without any guile. He would readly apologize for his strange behaviour or if he had hurt me in anyway. It was for me to understand him and to adjust myself to live with him. And I did that.// 
---------------------------------------------------------------------------------
തുടരും -WWW.dhruwadeepti.blogspot.com

Freitag, 29. März 2019

ധ്രുവദീപ്തി : Politics // Opinion // തെരഞ്ഞെടുപ്പുകാലം. ജനാധിപത്യ ആദർശസുതാര്യത നഷ്ടപ്പെട്ട രാഷ്ട്രീയം.

ധ്രുവദീപ്തി :  Politics // Opinion 


തെരഞ്ഞെടുപ്പുകാലം. ജനാധിപത്യ ആദർശസുതാര്യത നഷ്ടപ്പെട്ട രാഷ്ട്രീയം.

ജോർജ്  കുറ്റിക്കാട്ട്-  

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ അന്നുമുതൽ ഒരു സ്ഥാനാർത്ഥിയാകാൻ വേണ്ടി മെയ്യനക്കാതെ വല്ലവിധവും കീശയിൽ സമ്പാദിക്കുന്നതു മാത്രം കൊണ്ടു തിന്നു ജീവിക്കുന്ന ഒരാൾ, സ്വന്തം അടുക്കളയിലെ തീച്ചൂട് മാത്രം മോഹിച്ചു കാഞ്ഞിരിക്കുന്നവൻ, തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ മൂടിയിട്ട പുതപ്പിനുള്ളിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് നടുറോഡിൽകൂടി കഴുത്തിൽ ചില വരയൻ ഷാളുമിട്ടു കൈകൾ കൂപ്പി ഓരോരുത്തനെയും ചെന്നുകണ്ടു മുട്ടു കുത്തി യാചിച്ചു ഒരു "വോട്ടുതരണേ" എന്ന് ഭിക്ഷക്കാരനെപ്പോലെ "ഞാൻ ഒരു പാവം സ്ഥാനാർത്ഥി"..എന്ന് യാചിക്കുന്നു.. ഏതോ ഒരു  പാർട്ടിയുടെ  സ്ഥാനാർത്ഥിയാണെന്നു വിനയത്തോടെ പറയുന്നത് നാം കാണുന്നു. അവൻ ജനങ്ങളുടെ മുൻപിൽ മുട്ടുകുത്താൻവരെ അപ്പോൾ സന്നദ്ധനാണ്. അവൻ  ജയിച്ചു കഴിഞ്ഞാൽ അവനെ ഒന്ന് കാണണമെങ്കിൽ നാം അയാളുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വാലാട്ടിക്കൊണ്ടു "സാർ എന്ന് ആദ്യം സംബോധന  ചെയ്യണമെന്നതാണ് അവന്റെ നിയമം. 


ജനാധിപത്യത്തിന്റെ വളർച്ചയും ആദർശ സുതാര്യതയും 
എല്ലാം തകരുന്നു.


ന്ത്യയുടെ നാധിപത്യവ്യവസ്ഥിതിയിൽ ഇന്ന് പൊതുവെ ഡെമോക്രസിയിലെ ആവശ്യമായിട്ടുള്ള സുതാര്യതയില്ലായ്മകൊണ്ടുള്ള പ്രതിസന്ധികളേറെ  കേരളത്തിൽ മാത്രമല്ല, ഇന്ത്യൻ ജനത മുഴുവൻ അത്  നേരിടുകയാണ്. പൊതുവെ പറഞ്ഞാൽ, ഇക്കാലത്ത് ഇന്ത്യയൊട്ടാകെ മാത്രമല്ല, ലോകമാസകലവുമുള്ള അനേകം അനേകം  പ്രതിസന്ധികളെ ജനാധിപത്യ തത്വത്തിന്റെ മറവിൽ ജനങ്ങൾക്ക് ലഭിക്കുന്ന പല  അനുഭവത്തിൽ നേരിട്ടു വരുകയാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് ഇന്ത്യാമഹാരാജ്യത്തിലെ രാഷ്ട്രീയ, ഭരണ, നീതിന്യായതലങ്ങളിലും, മതസമൂഹത്തിലും കാണപ്പെടുന്ന ഭീകരവും  നഗ്‌നവുമായ  സുതാര്യത ഇല്ലായ്‌മയാണ്. ആധുനിക ഇന്ത്യയിലെ അനേകം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓരോ രാഷ്ട്രീയ പാർട്ടിപ്രവർത്തകരുടെയും മറ്റും കറപ്‌ഷനാണ് ജനങ്ങളുടെ   നിത്യ സംസാര വിഷയം. പുതിയ അഴിമതികളുടെ തെളിഞ്ഞ ചിത്രങ്ങൾ  നമ്മെയെല്ലാം മനസ്സിലാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ കടുത്ത പ്രതി സന്ധിയാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്നതായ  സാമ്പത്തിക രാഷ്ട്രീയ തലത്തിലുള്ള അഴിമതിയും അതിനോട് ബന്ധപ്പെട്ട അനേകം പ്രതിസന്ധികൾ നിറഞ്ഞ ജനജീവിതവും അന്താരാഷ്ട്രതലത്തിൽ വളരെയേറെ കലങ്ങി മറിയുന്ന നൂതന ചർച്ചാവിഷയമാണ്. കേരളത്തിൽ ജനജീവിതത്തിന് ആവശ്യമായ, സാമൂഹികമായ ഏതുതരം വളർച്ചകൾക്കും അനുകൂലമായ ഭാവിക്ക് പകരം ഏറ്റവും മോശമായ സ്ഥിതിയാണെന്നും കാണാൻ കഴിയും.

ഒരവസാനമില്ലാത്തവിധം ഇന്ന്  ഇന്ത്യയൊട്ടാകെയുള്ള രാഷ്ട്രീയ ഭരണതല സാമ്പത്തിക അഴിമതിയിൽ തകരുന്ന ചില സംസ്ഥാനങ്ങളുടെ പരാജയവും അഴിമതിക്കെതിരെയുള്ള പ്രതിരോധനടപടികളും പരാജയപ്പെടുന്നുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതുമൂലം എന്താണ് സംഭവിച്ചത്? ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചയും സുതാര്യതയും എല്ലാം തകരുന്നു. നിരവധി വിദഗ്ദ്ധരുടെ വിശദമായ പഠനങ്ങൾക്ക് ശേഷം പുറത്തുവിട്ട ഈ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഫലം പുറപ്പെടുവിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രാദേശികമായി എപ്രകാരം സാമ്പത്തിക വളർച്ചയിൽ പ്രതിസന്ധികളെ നേരിടുന്നെന്നു കണക്കാക്കിയിട്ടുണ്ട്. പ്രാദേശികമായി 0 % മുതൽ 100 % വരെ കാണുന്ന  ഇന്ഡക്സ് അനുസരിച്ചു രാജ്യത്ത് നിലവിലുള്ള അഴിമതികളും മറ്റു കറപ്‌ഷനും രേഖപ്പെടുത്തുവാൻ കഴിഞ്ഞു. നിരീക്ഷണം നടത്തിയിട്ടുള്ള  സംസ്ഥാനങ്ങളിൽ അഴിമതിനിരക്ക് ഏതാണ്ട് 50 % ശരാശരി കാണാനുണ്ട്. ഏറ്റവും പരിതാപകരമായ കാര്യം സമീപഭാവിയിൽ ഒന്നും ചില വടക്കൻ സംസ്ഥാനങ്ങളിലൊന്നിലും യാതൊരു വിധ വികസന മാറ്റങ്ങളും അടുത്ത കാലത്തു ഒരിക്കലും  പ്രതീക്ഷിക്കാനില്ലെന്നതാണ്. എന്നാൽ ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ മേൽപ്പറഞ്ഞ ചില പ്രതിസന്ധികൾക്ക് മെച്ചപ്പെട്ട സൂചനാ മാറ്റങ്ങൾ ഉണ്ടായിവരുന്നുണ്ടെന്ന് സാമാന്യമായി കരുതാം. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലും വ്യത്യസ്തപ്പെട്ട നിരക്കിലുള്ള മാറ്റങ്ങളാണ് ഏതാണ്ട് അനുഭവപ്പെടുന്നത്.

അഴിമതി രാഷ്ട്രീയം. 

കുറെ വർഷങ്ങളായിട്ട് കേരളം സാമ്പത്തിക തകർച്ചയുടെ നടുവിലാണ്. ജനങ്ങളുടെ വാർഷിക വരുമാനം പോലും തിരക്കാത്ത മാറിമാറി വരുന്ന ഓരോ സർക്കാരുകൾ വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് മലയാളികളുടെ സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമാണ്. നികുതിവർദ്ധനവിന്റെ തോതുവച്ചു നോക്കിയാൽ ജനങ്ങളുടെ ശരാശരി വാർഷിക വരുമാനവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഉദാഹരണമായി പറയട്ടെ കാർഷികരംഗം ഇക്കാലത്ത് തകർച്ചയുടെ നീർച്ചുഴിയിൽ താണിരിക്കുന്നു. നികുതി വർദ്ധനയിലൂടെ സമാനമായ പൊതുജനോപകാരപ്രദമായിട്ടുള്ള യാതൊരു വികസനകാര്യ പദ്ധതികളും ഉണ്ടായിട്ടില്ല. കേരള  കാർഷികരംഗം തകർന്നു, ഭൂമിയുടെ കൊടുക്കൽ വാങ്ങൽ പ്രക്രിയ പുതിയ നിയമനിർമ്മാണത്തിലൂടെ അപ്പാടെ തകർന്നു. ഇതെല്ലാം ഭരണതലത്തിൽ നടത്തിവരുന്ന യഥാർത്ഥ പരസ്യമായ അഴിമതികളുടെ ഉദാഹരണങ്ങളാണ്. അതോടെ ഭൂമിയുടെ യഥാർത്ഥ മൂല്യ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഭൂമിയുടെ കരം നേരെ മൂന്നിരട്ടിയോ അതിലേറെയോ വർദ്ധിപ്പിച്ചു. ഈ നിയമം നടപ്പാക്കിയത് മുൻ UDF സർക്കാർ കേരളം ഭരിച്ചപ്പോൾ ആണ്. രജിസ്‌ട്രേഷൻ ഫീസ്, അതുപോലെ ഭീമമായ ഒരു തുകയാണ് വർദ്ധിപ്പിച്ചത്. സ്വന്തം വസ്തു കൊടുക്കുന്നവനും വാങ്ങുന്നവനും സർക്കാരിലേക്ക് വിഹിതം നൽകണം. സ്വകാര്യ ഭൂമിവില്പന നടക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ ബാങ്കുകളിലെ അകൗണ്ട്കളിലൂടെ മാത്രമേ ഇടപാടുകൾ ചെയ്യാവൂ എന്ന് നിയമം  അനുശാസിക്കുന്നു. ഇങ്ങനെ ഓരോരോ ജനവിരുദ്ധ നിയമനിർമ്മാണ കലയുടെ ഉപജ്ഞാതാക്കളായി മുൻ ധനകാര്യ ബജറ്റു നിർമ്മാണത്തിൽ കേന്ദ്ര സർക്കാരും കേരളനിയമസഭയിൽ കേരളാ കോൺഗ്രസും (UDF)-ഉം  അവരുടെ പ്രാമുഖ്യം കാണിച്ചു. കേരള കർഷകരുടെ രക്ഷാകർത്താക്കൾ തങ്ങളാണെന്ന് UDF ലെ നേതാക്കൾ എന്നും നിവർന്നു നിന്ന് അവകാശപ്പെടുന്നുണ്ട്. ജനനന്മ ഒന്നും ചെയ്യാതെ ഇന്ന് കേരളത്തിലെ നിലവിലുള്ള LDF ഭരണപാർട്ടികളും സർക്കാരും ഉദ്യോഗസ്ഥരും നിഷ്ക്രിയ മൗനികളായി നിലകൊള്ളുന്നു. ഇന്ത്യയൊട്ടാകെ നടക്കുന്ന തെരഞ്ഞെടുപ്പ്  കാലങ്ങളിൽ എന്നും ജനാധിപത്യത്തിന്റെ കഷ്ടകാലം പ്രത്യക്ഷമാകുന്നു.!

എന്താണ് ജനങ്ങൾക്ക് ഇതിനു നേരെ പറയാനുള്ളത്? 

നരേന്ദ്രമോദിയുടെ നോട്ടു നിരോധനംപോലുള്ള ജനവിരുദ്ധ സാമ്പത്തിക പരിഷ്ക്കാരങ്ങളും UDF നികുതിപരിഷ്‌ക്കാരങ്ങളും കൊണ്ട് കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ച് കാർഷികരംഗം, തകർത്തു കഴിഞ്ഞിരിക്കുകയാണ്. ആർക്കുവേണ്ടി എന്തിനു വേണ്ടി നികുതിവർദ്ധനവ് ഉണ്ടാക്കി? തലച്ചോറിന് കേടുസംഭവിച്ച ചിന്താശക്തി കുറഞ്ഞ ജനങ്ങളെ പ്രലോഭിപ്പിച്ചു വോട്ടുനേടി ജനപ്രതിനിധികളായത് നികുതി വർദ്ധനവ് നടപ്പാക്കാനാണ് എന്ന് നാമെല്ലാം  പഠിച്ചു കഴിഞ്ഞുവോ?. പക്ഷെ അതിനേറെ വൈകിപ്പോയി, ഈ തിരിച്ചറിവ് ലഭിക്കുവാൻ. കാർഷികവിളകളുടെ കമ്പോളവില താഴ്ന്നു, നിത്യോപയോഗ സാധനങ്ങൾ കട കമ്പോളങ്ങളിൽ നിന്നും വാങ്ങണമെങ്കിൽ മൂന്നിരട്ടി വില നൽകേണ്ടിവരുന്നു. കേരളത്തിൽ സാമ്പത്തികനിലവാരം മെച്ചപ്പെട്ടുവെന്നു ആർക്ക് പറയാൻ കഴിയും?. ദിനംതോറും പുറത്തുവിടുന്ന വിവിധ രാഷ്ട്രീയ അസ്വസ്ഥത പൊതു പ്രചാരണങ്ങൾ വഴി കേരളത്തിൽ രാഷ്ട്രീയപാർട്ടികൾ അടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പൊതുനിരത്തിലൂടെയും എല്ലാവരുടെയും വീടുമുറ്റങ്ങളിലും ഇരു കൈകൾ കൂപ്പി കയറിയിറങ്ങുന്ന മ്ലേശ്ചമായ കാഴ്ചയാണ് കാണാനുള്ളത്. എന്താണ് ജനങ്ങൾക്ക് ഇതിനു നേരെ പറയാനുള്ളത്? അതിങ്ങനെ: "കേരളവും മാത്രമല്ല, ഇന്ത്യയൊട്ടാകെയും ഒരു ഭരണ- രാഷ്ട്രീയ അഴിമതിയാൽ ആഴത്തിൽ മുങ്ങിത്താഴ്ന്നുകഴിഞ്ഞു. തുർക്കി രാജ്യത്തിലെ സ്വേച്ഛാധിപത്യവിചാരം കൊണ്ടു കലങ്ങിമറിഞ്ഞ ഒരു പ്രശ്നസംസ്ഥാനത്തിനു തുല്യമായി ഏറെ താഴ്ന്നു മാറിപ്പോയി" എന്നതാണ്. ഒരുവശത്ത് ജനാധിപത്യആദര്ശസുതാര്യതയാകെ നഷ്ടപ്പെട്ട ചില രാഷ്ട്രീയ നേതൃത്വങ്ങൾ, മാത്രമല്ല  നീതിന്യായം, മതങ്ങളുടെപേരിൽപോലും ഓരോ  അധികാരമോഹികളായ രാക്ഷസർ നടത്തുന്ന കോലാഹലങ്ങൾ, മാത്രമല്ല കളളം പറഞ്ഞും വക്രതകാട്ടിയും മണ്ടന്മാരായ ജനങ്ങളെ അവരുടെ പിറകെ വാലാട്ടിക്കൊണ്ടു നടക്കാൻ മാത്രമുള്ള ശ്വാനതുല്യരാക്കി മാറ്റിയ ഒരു ജന പ്രതിനിധി, ഇപ്പോൾ നമുക്ക് കാണാനുള്ള അതിക്രൂരമായ അവസരമായിട്ട്  തെരഞ്ഞെടുപ്പ് കാലം അധ:പതിച്ചുപോയി..

തെരഞ്ഞെടുപ്പുകാലങ്ങൾ അടുത്തു വരുമ്പോൾ രണ്ടുകൈയ്യുകളും കൂപ്പി ക്കൊണ്ട് കുനിഞ്ഞു നിന്ന് ജനങ്ങളെ  സമീപിക്കുന്നവർക്ക് എന്താണ് ഏറെ നമ്മോടു കാര്യങ്ങൾ പറയാനുള്ളത്? തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു നൽകി അവരെയൊക്കെ  ഓരോരോ  ജനപ്രതിനിധിയാക്കിയാൽ അവർക്ക് ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്യാൻ പ്രാപ്തരാണെന്ന് ചോദിക്കാൻ ജനം തയ്യാറാകുന്നില്ല. കേരളത്തിന് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നതായ സാമൂഹിക ജീവിത സുരക്ഷിതത്വം, അവയുടെ മൂല്യം ഇവയെല്ലാം പിറകോട്ടടിച്ചു മാറിപ്പോയി.

 ഇന്ത്യയിൽ കേരളത്തിനുണ്ടായിരുന്ന പ്രതിശ്ചായ ഏതു മണ്ഡലങ്ങളിലും താഴേയ്ക്ക് നിലം പൊത്തി. ഇന്ത്യയിൽ ബാങ്കുകൾ കസ്റ്റമേഴ്സിന് നൽകേണ്ട യാതൊരു  പ്രതീക്ഷകളും ഉറപ്പും നൽകുന്നില്ല. ഓരോ സ്വതന്ത്ര സാമ്പത്തിക മേഖലകൾ കേരളത്തിൽ നിലംപൊത്തുന്ന നിലയാണ്. എവിടെയും കനത്ത അഴിമതികൾ, ഔദ്യോഗിക സർക്കാർ മേഖലകളിൽ നിലവിൽ നടക്കുന്ന ബ്യുറോക്രസി, തെരഞ്ഞെടുപ്പുകാലങ്ങളിൽ അവയൊന്നും പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമല്ല. കേരളത്തിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം ചില നിസ്സാരകാര്യങ്ങൾക്ക് സർക്കാർ ഓഫീസുകൾ ആവശ്യപ്പെടുന്ന വിവിധതരം അനാവശ്യമായ രേഖകൾ സൃഷ്ടിച്ചുനല്കൽ മൂലം ജനങ്ങളെ പ്ലാനനുസരിച്ചു നശിപ്പിക്കുകയാണ്. സർക്കാർ ഓഫീസുകൾ അഴിമതിയുടെ, അഹന്തയുടെ തീയാളിക്കത്തുന്ന നടുമുറ്റമായി മാറി. വില്ലേജ് ഓഫീസുകൾ, പഞ്ചായത്തു ഓഫീസുകൾ, നിയമസഭാ- പാർലമെന്റ്, ഭരണകേന്ദ്രങ്ങളും നീതി-നിയമവും കോടതിയും ജഡ്ജിമാരും എന്നുവേണ്ട ജനങ്ങളുടെ ചോരയ്ക്ക് വിലപേശുന്ന മാഫിയാ സംഘങ്ങളുടെ നാലുകെട്ടുകളുടെയും നടുമുറ്റങ്ങളുടെയും ശക്തി കേന്ദ്രങ്ങളായി മാറി. അനേകം അനുഭവങ്ങൾ വിശദീകരിക്കാനുണ്ട്.

ജനജീവിതത്തെ തകർച്ചയിലേക്ക്  കശക്കിയെറിയുന്നവർ ജനപ്രതിനിധികളായിത്തീരുന്നു. 

തെരഞ്ഞെടുപ്പ്കാല സ്മരണകളിൽ ...   ഒരിക്കലും എന്തെങ്കിലും ജനോപകാര സഹായങ്ങൾ നടത്തിയവരോ ഏതെങ്കിലും ഒരു വിഷയത്തിലെങ്കിലും ഒരു വിദ്യാഭ്യാസ യോഗ്യതയോ, സാങ്കേതിക വിദഗ്ദ്ധ പരിശീലനം ലഭിച്ചവരോ അല്ല സ്ഥാനാർത്ഥികളായി മത്സരരംഗത്തു നെഞ്ചുവിരിച്ചെത്തുന്നതെന്നു നാം കാണുന്നു. എന്നാൽ നമ്മുടെ വീടുമുറ്റത്തേയ്ക്ക് അവശനായി വയറു വിശന്നു ഒരുനേരത്തെ ആഹാരത്തിനെത്തുന്നവനെ നാം "ഭിക്ഷക്കാരൻ" എന്ന് പൊതുവെ വിളിക്കും... അങ്ങനെയുള്ള ഒരാളെയും തങ്ങളെപ്പോലെ തന്നെയുള്ള ഒരു മനുഷ്യസാഹോദരനാണെന്ന് നമ്മൾ കരുതുന്നേയില്ല. ഇനി  അതുപോലെതന്നെയാണ്, ഒരാൾ ജീവിക്കാൻ വേണ്ടി കേരളത്തിൽനിന്നും മറുനാട്ടിലെവിടെയെങ്കിലും തൊഴിൽ ചെയ്യുന്നതിന് പോകുന്നുണ്ട്. എന്നാൽ മെയ്യനക്കാതെ ആരെയെങ്കിലും കബളിപ്പിച്ചു പണമുണ്ടാക്കുവാൻ വെള്ള ഷർട്ടും തേച്ചുമിനുക്കി രാവിലെ മുതൽ സന്ധ്യാസമയം വരെയും പോലും നടക്കുന്ന നടന്മാരായ ഇവരെയൊക്കെ വിളിക്കേണ്ടതായ  നല്ല പേര്  "തെരുവ് രാഷ്ട്രീയക്കാർ" എന്നാകണം. മറുനാട്ടിൽ കഷ്ടപ്പെട്ട് ജോലിചെയ്യുന്ന നമ്മുടെ അഭിമാനങ്ങളായ സഹോദരീസഹോദരന്മാരെ  രാഷ്ട്രീയക്കാർ വിളിക്കുന്ന ചീഞ്ഞഴുകിയ നാമം ഇങ്ങനെ : "പ്രവാസികൾ" എന്നാണല്ലോ. അവരെയെല്ലാം "പ്രവാസികൾ" എന്ന വിളിപ്പേരിലാണ് ഇന്ത്യയിലാകെ അറിയപ്പെടുന്നത്. മലയാളികൾ ആണെങ്കിൽ അവരെയെല്ലാം "പ്രവാസി മലയാളികൾ "എന്ന് വിളിക്കും. രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാരാണെന്നു വിളിച്ചു പറഞ്ഞു ഇന്ന് നടക്കുന്ന, നമ്മുടെ വോട്ട് യാചിച്ചു നടക്കുന്ന ഓരോ സ്ഥാനാർത്ഥികളെ "നാം  തെരുവ് തെണ്ടികൾ" എന്ന് വിളിക്കുന്നതിൽ ഒരു തെറ്റല്ല..അവരെ ഇങ്ങനെ വിളിക്കുന്നതിന്‌ കാരണം ഉണ്ട്. രാജ്യത്തു പൊതു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ അന്നുമുതൽ ഒരു സ്ഥാനാർത്ഥിയാകാൻ വേണ്ടി ഒരിക്കലും  മെയ്യനക്കാതെ വല്ലവിധവും കീശയിൽ സമ്പാദിക്കുന്നതു മാത്രം കൊണ്ടു തിന്നു ജീവിക്കുന്ന ഒരാൾ, സ്വന്തം അടുക്കളയിലെ തീച്ചൂട് മാത്രം മോഹിച്ചു കാഞ്ഞിരിക്കുന്നവൻ, തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ തല മൂടിയിട്ട പുതപ്പിനുള്ളിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് നടുറോഡിൽകൂടി കഴുത്തിൽ ചില വരയൻ ഷാളുമിട്ടു കൈകൾ കൂപ്പി ഓരോരുത്തനെയും ചെന്നുകണ്ടു മുട്ടു കുത്തി യാചിച്ചു സാറേ "വോട്ടുതരണേ" എന്ന് ഭിക്ഷക്കാരനെപ്പോലെ "ഞാൻ നിങ്ങളുടെ ഒരു പാവം സ്ഥാനാർത്ഥി"..എന്ന് പറഞ്ഞു യാചിക്കുന്നു.. ഏതോ പാർട്ടി സ്ഥാനാർത്ഥിയാണെന്നു വിനയത്തോടെ പറയുന്നത് നാം കാണുന്നു. അവൻ ജനങ്ങളുടെ മുൻപിൽ മുട്ടുകുത്താൻവരെ അപ്പോൾ സന്നദ്ധനാണ്. അവൻ ജയിച്ചു കഴിഞ്ഞാൽ അവനെ ഒന്ന് കാണണമെങ്കിൽ നാം അയാളുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വാലാട്ടിക്കൊണ്ടു "സാർ എന്ന്തന്നെ അയാളെ  ആദ്യം സംബോധന ചെയ്യണമെന്നതാണ് അവന്റെ നിയമം. ഇങ്ങനെയുള്ള  "തെരുവ് ബോയ്കൾ " ആണേ തലച്ചോറ് തകരാർ സംഭവിച്ച ജനങ്ങളെന്ന കഴുതകളുടെ പ്രതിനിധികളായി വരുന്നത്, പൊതു തെരഞ്ഞെടുപ്പോടെ അവരോധിക്കപ്പെടുന്ന ഈ ജനപ്രതിനിധികൾ!!. അവൻ നിയമസഭയിലോ പാർലമെന്റിലോ ഒക്കെ പോയി അവന്റെ വിഹിതം മുഴുവൻ അതിവേഗം പോക്കറ്റിലാക്കുവാൻ നികുതിവർദ്ധനവിനു വേണ്ടി കൈപൊക്കും. ഇങ്ങനെ  ജനപ്രതിനിധി ജനദ്രോഹിയാകുന്ന ആ നിമിഷം! പൊതു ജനങ്ങളെ വഞ്ചിച്ചു പിരിച്ചെടുക്കുന്ന പണം. അതിന്റെ പേരാണ്, എം. പി. ഫണ്ട്, എം. എൽ. എ ഫണ്ട് എന്നൊക്കെയുള്ള പേരിൽ നാമെല്ലാം കേൾക്കുന്ന ഔദ്യോഗികഭാഷ,   ജനപ്രതിനിധിയായാൽ അവന്റെ വിമാന യാത്രകളും മറ്റുള്ള സ്വകാര്യത വീട്ടുചെലവുകളും, എല്ലാ യാത്രാ ചെലവുകളും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്നുണ്ട്. സാമൂഹിക ജീവിതത്തെ തകർച്ചയിലേക്ക് തന്നെ കശക്കിയെറിയുന്നവർ ജനപ്രതിനിധികളായിത്തീരുന്നു.

പ്രകടമായി കാണപ്പെടുന്ന ഒരു രാഷ്ട്രീയ ധാർമ്മികതയുടെ അധഃപതനം നിലവിൽ ശക്തമായിത്തന്നെ പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രീയത്തിലും ഭരണ തലത്തിലും സാമൂഹ്യജീവിതത്തിൽ അനുഭവപ്പെടേണ്ട എല്ലാവിധ നന്മകളും ഇല്ലെന്നാക്കി അനുവദനീയമല്ലാത്ത ഏതുമാർഗ്ഗങ്ങളിലൂടെയും സാമൂഹ്യ ജീവിതനിലവാരത്തെ സ്വന്തകാര്യത്തിനായി ഉപയോഗപ്പെടുത്താമെന്നുള്ള പൊതുവായ അഭിപ്രായങ്ങൾ ഇവരിൽനിന്ന്  ഉയർന്നു വരുന്നു. കേരളത്തിൽ രാഷ്ട്രീയ അഴിമതികൾ ഇല്ലെന്നും അതൊരു പ്രശ്‌നമല്ലെന്നും ആരെങ്കിലും അതേപ്പറ്റി കരുതുന്നുണ്ടോ? ജനങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം ഇത്തരം പ്രക്രിയയിലൂടെ ആകെമാനം പൊട്ടി തെറിച്ചുപോയി.

ഇവരെയോ നമുക്ക് വിശ്വസിക്കാനാവില്ല.

കേരളത്തിലെ സാമൂഹിക ജീവിത സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ  മറ്റെല്ലാക്കാലങ്ങളെക്കാൾ ആദർശ സുതാര്യത നഷ്ടപ്പെട്ടവരായി മാറി. ആരോഗ്യകരമായ ഒരു ബന്ധം-ആരോഗ്യകരമായ ഒരു ജനാധിപത്യവും ഒരു വ്യക്തമായ, വിജയകരമായ അഴിമതിക്കും ബ്യുറോക്രസിക്കുമെതിരെയുമുള്ള സമരവിജയത്തിനും വേണ്ടിയാകണം നാം നമ്മുടെ സഹായികളായി തെരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാർത്ഥികളെ വ്യക്തമാക്കേണ്ടത്. ഇക്കാര്യത്തിലാണ് ഇന്ത്യയിലാകെ  പൊതുവെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങൾ പരാജയപ്പെട്ടത്. കേരളരാഷ്ട്രീയത്തിൽ പൊതുവെ പ്രതിഫലിക്കുന്ന പ്രതിഭാസമാണ്, ഇത്. 

വരുന്ന പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ മെച്ചപ്പെട്ട ഭരണം വരുമെന്ന് സ്ഥാനാർത്ഥികൾ പ്രഖ്യാപിക്കും. അത് കേൾക്കുന്ന ജനങ്ങൾ അപ്പാടെയത് വിശ്വസിക്കുന്നു. അത് പക്ഷെ കഴിഞ്ഞ അനേകം തെരഞ്ഞെടുപ്പുകളിലൂടെ തുടർച്ചയായി ജനപ്രതിനിധികൾ ആയിട്ടുള്ളവർ, ജനവിരുദ്ധ ബജറ്റുകളും നിയമങ്ങളും സൃഷ്ടിച്ചവർ പറയുകയാണ് മെച്ചപ്പെട്ട ഭരണം വരുമെന്ന്! ഇങ്ങനെയാണ്  തലമുറകളെ വഞ്ചിച്ചു അധികാരരാഷ്ട്രീയമുപയോഗിച്ചു നികുതി വർദ്ധനവും നടത്തുന്നത്. ഇവരെയോ നമുക്ക് വിശ്വസിക്കാനാവില്ല.

സ്വതന്ത്ര ജനാധിപത്യവ്യവസ്ഥിതിയിൽ അതിനുള്ള മൂല്യം ഏതാണ്ട് 75 % വരും. ഭാഗികമായ ഒരു ജനാധിപത്യ സമ്പ്രദായത്തിന് മൂല്യം ഏകദേശം ഒരു 50 % ഉണ്ടെന്നു പറയാം. ഇവിടെ ഒരു ഓട്ടോക്രാറ്റിക്ക് പ്രവണതയ്ക്കാണ് മുൻ തൂക്കമുള്ളത്. അങ്ങനെയുള്ള ഒരു ഭരണകൂടമാണ് ഇപ്രകാരമുള്ള പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നത്. ഇങ്ങനെ ഇന്ന് ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന ഒരു ഭരണസംവിധാനത്തിൽ യഥാർത്ഥമായ ജനാധിപത്യ ആദർശ സുതാര്യതയ്ക്ക് സാഹചര്യമില്ല. എവിടെ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ബലഹീനമാണോ, മറ്റുള്ള അനേകം രാജ്യങ്ങളിൽ കാണപ്പെടുന്നതുപോലെ ജനാധിപത്യവിരുദ്ധവും മാത്രമല്ല പോപ്പുലിസ്റ്റിക്ക് ആദർശവും ഉൾക്കൊണ്ട രാഷ്ട്രീയക്കാരും അവരുടെ മാത്രമുള്ള സ്വന്തം സ്വാർത്ഥലാഭത്തിനായി എങ്ങനെയും അവരുടെ സ്വാധീനവും കഴിവുകളും കേരളത്തിലും ഉപയോഗിക്കും. ഇങ്ങനെ ലോകരാജ്യങ്ങളിൽ പലയിടത്തും കാണുന്നുവെന്ന് മാദ്ധ്യമ വാർത്തകൾ സ്ഥിരീകരിക്കുന്നു. ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ജനപ്രതിനിധികളുടെ ഒരു പാർലമെന്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കാൻ നമുക്ക് ഒട്ടും വകയില്ല. //-ധ്രുവദീപ്തി
------------------------------------------------------------------------------------------------------------

https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371