Freitag, 28. Februar 2020

ധ്രുവദീപ്തി: പൊളിറ്റിക്‌സ് // കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ // ഒരേ ശബ്ദം ഒരേ ഈണം- // കെ.സി. സെബാസ്റ്റ്യൻ - 1979 - മാർച്ച് 03 , ശനി.

 

                 കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ //

( നാൽപത് വർഷങ്ങൾക്ക് മുമ്പുള്ള കേരളരാഷ്ട്രീയത്തെക്കുറിച്ചു ശ്രീ. കെ. സി. സെബാസ്റ്റ്യൻ ദീപികയിൽ എഴുതിയ ലേഖനം.)//




 ഒരേ ശബ്ദം ഒരേ ഈണം 

കെ. സി.   സെബാസ്റ്റ്യൻ - 1979 -  മാർച്ച് 03, ശനി.

വെള്ളിയാഴ്ച ദിവസം സംസ്ഥാനനിയമസഭയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാകാറു ണ്ട്. മാർച്ച് മാസത്തിലെ ആദ്യവെള്ളിയാഴ്ച പറയത്തക്ക യാതൊരു സംഭവവികാസവും കൂടാതെ ഇന്ന് കടന്നുപോയി. മത്സരത്തിന്റേതാ യ ഒരവസരവും ഇന്ന് നിയമസഭയിൽ ഉയർന്നില്ല. മറിച്ചു നിയമസഭയിൽ പരസ്പരം കടിച്ചു കീറാറുള്ള കക്ഷികൾ ഒരേ ശബ്ദത്തിൽ ഒരേ ഈണത്തിൽ സംസാരിക്കുന്നതു കേൾക്കു വാൻ സാധിച്ചു. അതിനു  കാരണമുണ്ട്. ഭരണ  പക്ഷത്തു നിന്ന് കൊണ്ടുവന്ന രണ്ടു പ്രമേയങ്ങ ളും പ്രതിപക്ഷത്തു നിന്ന് കൊണ്ടുവന്ന ഒരു പ്രമേയവും എല്ലാവര്ക്കും യോജിക്കാവുന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു.

മതപരിവർത്തനം ചെയ്തവർക്കുകൂടി ഹരിജന ങ്ങൾക്കുള്ള ആനുകൂല്യം അനുവദിക്കണമെന്ന് ടി.എം. ജേക്കബിന്റെ പ്രമേയത്തിന് സാർവ്വത്രിക പിന്തുണ ലഭിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ മത്സരിച്ചു അവർക്ക് ഈ ആനുകൂല്യങ്ങൾ നൽകുന്നതിനായി വാദിച്ചു. ഗവണ്മെന്റിനും ഇക്കാര്യത്തിൽ എതിർപ്പില്ല. പക്ഷെ, ഗവണ്മെന്റിനു പോകാവുന്ന ദൂരത്തെക്കുറിച്ചു മാത്രം മുഖ്യമന്ത്രിക്ക് സന്ദേഹം ഉണ്ടായി. എങ്കിലും വാചാലമായ മുഖ്യമന്ത്രിയുടെ പ്രസംഗം പ്രമേയാവതാരകനായ ടി. എം. ജേക്കബിന്റെ മനസ്സിളക്കി. അദ്ദേഹം പ്രമേയം പിൻവലിച്ചു. പ്രമേയത്തെ അനുകൂലിച്ച പ്രതിപക്ഷവും പ്രമേയം പിൻവലിക്കുന്നതിനെ എതിർത്തു കണ്ടില്ല.ഭരണകക്ഷികളെ വെട്ടിലാക്കാൻ ചടങ്ങിന് പ്രമേയം അപ്പോൾ പിൻവലിക്കുന്നത് എതിർക്കുന്ന പതിവ് പ്രതിപക്ഷത്തിനുണ്ടായിരുന്നതാണ്. എന്തോ ഇന്ന് ആ അടവും അവർ ഉപേക്ഷിച്ചു.

എന്തിനും അപവാദം വേണമല്ലോ. ഇന്ദിരാ കോൺഗ്രസ്സിൽനിന്നും സംസാരിച്ച കെ. എസ്. രാജൻ, രാഘവൻ മാസ്റ്റർ എന്നിവർ കേരള ക്രൈസ്തവർ അവശ ക്രൈസ്തവരുടെ പേരിൽ കാണിക്കുന്ന താല്പര്യത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തു. സ്വാഭാവികമായും അത് ഓ. ലൂക്കോസിനെ ചൊടിപ്പിച്ചു. ഉടൻ  ലൂക്കോസ് തിരിച്ചടിച്ചു. അത് അല്പസമയം ഒച്ചപ്പാടുണ്ടാക്കി. പട്ടയവിതരണം വളരെവേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന ഡോ. കെ. സി. ജോസ ഫിന്റെ പ്രമേയം മന്ത്രി ബേബി ജോണിന്റെ സമർത്ഥമായ മറുപടിക്ക് ശേഷ വും പ്രസ്സ് ചെയ്ത് പാസാക്കുകയുണ്ടായി. മന്ത്രിയും പ്രമേയം പാസാക്കുന്നതിന് ഒട്ടും എതിരായിരുന്നില്ല. ഒട്ടേറെപ്പേർ സ്ഥിരം പട്ടയം കിട്ടാതെ ബുദ്ധിമുട്ടുന്ന തായി വിവിധ കക്ഷി അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. പട്ടയം നൽകൽ നടപടി കളിലെ സാങ്കേതിക കാലതാമസം മന്ത്രിയും വിശദീകരിച്ചു. അവിടെയും  അഭിപ്രായവ്യത്യാസങ്ങൾക്ക് സ്ഥാനമില്ലായിരു ന്നു . 

അനുദ്യോഗസ്ഥദിനമായ ഇന്ന് കശുവണ്ടിത്തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഒരു ബില്ലിന് ആർ. എസ് . ഉണ്ണി നോട്ടീസ് നൽകിയിരുന്നു. ഇന്ദിരാകോൺഗ്രസ്സിലെ എൻ. ഐ. ദേവസിക്കുട്ടി ബില്ലു കൊണ്ടുവരുന്നതിന് ഒരു തടസ്സവാദം ഉന്നയിച്ചു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിട്ടുള്ള കാര്യം സംബന്ധിച്ച് ഒരു സ്വകാര്യബില്ലു കൊണ്ടുവരാമോ എന്നായിരുന്നു ടെസ്സിക്കുട്ടിയുടെ തടസ്സവാദം. ഈ വാദം അല്പം ശബ്ദം സഭയിൽ ഉണ്ടാക്കി. ഞങ്ങൾ സംസാരിക്കുമ്പോൾ നിയമതടസ്സം കൊണ്ടുവരുന്ന ആർ. എസ് . ഉണ്ണിയും അതിന്റെ രുചി അറിയട്ടെ,. വക്കം പുരുഷോത്തമനും ദേവസ്സിക്കുട്ടിയും പറഞ്ഞു. നിശ്ചിത സമയം കടന്നു പോയത്കൊണ്ട് ബില്ല് സഭയിൽ അവതരിപ്പിക്കുന്ന ക്രമപ്രശ്നത്തിൽ തീരുമാനമുണ്ടായില്ല. അടുത്ത വെള്ളിയാഴ്ച ബിൽ വീണ്ടും പരിഗണനയിൽ വരും.

തിരുവല്ലായിൽ 1962 -ൽ വളരെ ആഘോഷപൂർവം ഇട്ട ഒരു അടിസ്ഥാനക്കല്ല് ഇന്ന് സഭയിൽ സജ്ജീവപ്രശ്നമായി. 45 ലക്ഷത്തോളം രൂപ മൂലധനം നിക്ഷേപിച്ചു തിരുവല്ലായിൽ ഒരു മുട്ടപ്പൊടി ഫാക്ടറി സ്ഥാപിക്കുന്നതിനാണ് 1969 -ൽ തറക്കല്ലിട്ടത്. കല്ല് അവിടെത്തന്നെയുണ്ട്. പക്ഷെ ഫാക്ടറി നിർദ്ദേശം സർക്കാർ ഉപേക്ഷിച്ചു. മുട്ടയുടെ വിലക്കൂടുതൽ കാരണം ഫാക്ടറി ലാഭകരമായി നടത്താൻ സാധ്യമല്ലെന്ന്  പിന്നീട് ഗവൺമെന്റിന് തന്നെ ബോധ്യമായി ഒരു തരത്തിൽ ഭാഗ്യം. കല്ലിടീലിന്റെ ചിലവില്ലാതെ ഫാക്ടറിയുടെ വമ്പിച്ച നഷ്ടം ഒഴിവായിക്കിട്ടി. 

                                                    -----------------****-------------------

(ഈ ലേഖനം എഴുതിയ തലേദിവസം (09 . 04. 1979 -ൽ ) ശ്രീ കെ. സി. സെബാസ്റ്റിയനെ നിയമസഭ രാജ്യസഭാംഗമായി തെരഞ്ഞെടുത്തിരുന്നു.)  

ഏപ്രിൽ 11, 1979 , ബുധൻ  ---  നിയമസഭ ഇന്നലെ.  
                   
 മുഖ്യമന്ത്രിക്ക് ഖേദം, അംഗങ്ങൾക്ക് ക്ഷോപം.

നിയമസഭാസമ്മേളനം നടക്കുമ്പോൾ മന്ത്രിമാരെ സംബന്ധിച്ചിടത്തോളം തലവേദന ഉണ്ടാകുന്ന ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. വകുപ്പുമന്ത്രി മെമ്പർമാരുടെ നിരവധി ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും കുറെ പരാമർശങ്ങൾക്കും നിന്ന നിൽപ്പിൽ മറുപടി പറയേണ്ടിവരും. കൂർമ്മ ബുദ്ധിയുള്ള ചില അംഗങ്ങൾ സൂത്രത്തിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ മന്ത്രിമാരെ വീട്ടിൽചാടിച്ച അനുഭവങ്ങളും കുറവല്ല. മുൻ‌കൂർ നോട്ടീസ് നൽകിയിട്ടുള്ള ചോദ്യങ്ങൾക്കു മറുപടി പറയുവാൻ ചോദ്യോത്തര വേളയിൽ ചുമതലപ്പെട്ട മന്ത്രിമാർ നിയമസഭയിൽ ഉണ്ടായിരിക്കുക കേരളം നിയമസഭയെ സംബന്ധിച്ചിടത്തോളമെങ്കിലും നിർബന്ധമായ കാര്യമാണ്. എന്നാൽ ഇന്നതിന് അപവാദം സംഭവിച്ചു. മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ തന്നെയാണ് "കൃത്യവിലോപത്തിന്" പ്രതിക്കൂട്ടിൽ കയറേണ്ടി വന്നത്.

ഉത്തര്പ്രദേശിലെ ബസ്തി എന്ന സ്ഥലത്ത് മലയാളികളായ അഞ്ച് നഴ്‌സുമാരെ മാന:ഭംഗപ്പെടുത്തി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെൻറ് സ്വീകരിച്ച നടപടികളെപ്പറ്റി കേരളാ കോൺഗ്രസ്സിലെ ടി. എം. ജേക്കബ് ഒരു ഷോർട് നോട്ടീസ് ചോദ്യം സമർപ്പിച്ചിരുന്നു. ബന്ധപ്പെട്ട മന്ത്രിയിൽ നിന്നും സമ്മതം ലഭിച്ച ശേഷമാണ് സ്പീക്കർ ഈ പ്രത്യേക ഷോർട് നോട്ടീസ് ചോദ്യം സഭാനടപടികളിൽ ഉൾപ്പെടുത്തുക. ഇന്ന് ചോദ്യോത്തര വേളയിൽ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ട സമയത്തു മുഖ്യമന്ത്രി സഭയിൽ ഹാജരില്ലായിരുന്നു. ചോദ്യം സ്പീക്കർ വിളിച്ചു. മറുപടി പറയാൻ ഗവണ്മെന്റ് ഭാഗത്തുനിന്നും ആരും എഴുന്നേറ്റ് കണ്ടില്ല. സഭാനടപടികൾ ഏതാണ്ട് ഒരു മിനിട്ടുനേരം സ്തംഭനത്തിലായി. സഭയിലുണ്ടായിരുന്ന മന്ത്രിസഭാംഗങ്ങൾ പരസ്പരം മുഖം നോക്കിയിരുന്നതല്ലാതെ ആ ചോദ്യത്തിന് മുഖ്യമന്ത്രിക്കുവേണ്ടി ഉത്തരം നൽകുവാൻ ആരും മുമ്പോട്ടു വന്നില്ല. യാതൊരു ശബ്ദവും കൂടാതെ നിമിഷങ്ങൾ മുന്നോട്ടുപോയി. ഇവിടെ എന്താണ് നടക്കുന്നത്? എന്തെങ്കിലും നടപടി നടത്തേണ്ടേ ? പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. സ്പീക്കർ ആ ചോദ്യം ഉപേക്ഷിച്ചുകൊണ്ടു അടുത്ത ചോദ്യത്തിലേക്ക് കടന്നു തൽക്കാലം പ്രതിസന്ധി ഒഴിവാക്കി. 

ചോദ്യോത്തരത്തിനുള്ള സമയം കഴിഞ്ഞപ്പോൾ ടി. എം. ജേക്കബ് തന്റെ ചോദ്യത്തിന്റെ ഗതി എന്തായി എന്ന് വ്യക്തമാക്കണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ ഒരു പരിഹാര നിർദ്ദേശവുമായി ആഭ്യന്തര വകുപ്പുമന്ത്രി എഴുന്നേറ്റു. മുഖ്യമന്ത്രി ഇപ്പോൾ സഭയിലില്ല. അദ്ദേഹം നാളെ ഈ ചോദ്യത്തിന് മറുപടി പറയും. അതല്ല, എന്റെ കൈവശമുള്ള വിവരങ്ങൾ അറിയിച്ചാൽ മതിയെങ്കിൽ അത് നൽകാൻ ഞാൻ തയ്യാറാണ് എന്ന് അദ്ദേഹം അറിയിച്ചു. "മുഖ്യമന്ത്രി വന്നിട്ട് മറുപടി പറയട്ടെ" സ്പീക്കർ ഇരുത്തിപ്പറഞ്ഞു. 

നിയമസഭയിൽ ഉത്തരം നൽകാൻ ബാദ്ധ്യതപ്പെട്ട മന്ത്രിമാർ സഭയിൽ ഇല്ലാതെ വരുന്നതിനെ മാർക്സിസ്റ്റ് പാർട്ടിയിലെ ടി. കെ. രാമകൃഷ്‌ണൻ കുറ്റപ്പെടുത്തുന്ന തും കേൾക്കാൻ സാധിച്ചു. ഇതിനിടയിൽ മുഖ്യമന്ത്രി പി. കെ. വാസുദേവൻ നായർ തന്റെ അസാന്നിദ്ധ്യത്തിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സഭയിൽ കടന്നുവന്നു. ഷോർട്ട് നോട്ടീസ് ചോദ്യത്തിന് അവസാനം മാത്രം ഉത്തരം നൽകിയാൽ മതിയെന്ന അടിസ്ഥാനത്തിൽ അല്പം താമസിച്ചുപോയ താണെന്നും നാളെ ഈ ചോദ്യത്തിന് ഉത്തരം നല്കിക്കൊള്ളാമെന്നും മുഖ്യമന്ത്രി പറഞ്ഞത് സഭ പ്രതിഷേധമൊന്നും കൂടാതെ സ്വീകരിച്ചു.

പൊതുമരാമത്ത്, വനം, കൃഷി, എന്നീ വകുപ്പുകൾക്ക് വേണ്ടിയുള്ള ധനാഭ്യർ ത്ഥനകളാണ് ഇന്ന് സഭയിൽ ചർച്ച ചെയ്യപ്പെട്ടത്. സംസ്ഥാനത്തു അത്യാവശ്യം പുതുതായി പണിയേണ്ട റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, പുതുക്കി പണി യേണ്ട റോഡുകൾ, ഇവയുടെ നീണ്ട ഒരു ലിസ്റ്റ് ഇന്ന് സംസാരിച്ച അംഗങ്ങൾ മന്ത്രിയുടെ മുമ്പിൽ നിർത്തിവച്ചു. "പോരാ പോരാ കൂടുതൽ കൂടുതൽ" എന്ന തായിരുന്നു എല്ലാവരുടെയും മുദ്രാവാക്യം.

കൃഷിവകുപ്പിനെപ്പറ്റിയുള്ള ചർച്ചയിൽ പങ്കെടുത്തവർ കാർഷികമേഖല അനുഭവിക്കുന്ന ദുരിതങ്ങൾ അക്കവും പുള്ളിയുമിട്ട് വിവരിച്ചു. വനം വകുപ്പി ന്റെ പ്രവർത്തനങ്ങളെപ്പറ്റി പൊതുവിൽ പരാതിയുണ്ടായിരുന്നു. വനങ്ങളിലെ കയ്യേറ്റവും വനഭൂമി വിതരണവും വനംവകുപ്പുദ്യോഗസ്ഥരുടെ കൊള്ളയും ചൂഷണവും ആരോപണവിധേയമായി. 

നിയമസഭാനടപടികളിൽ അടിയന്തിര പ്രമേയം ഒരു സാധാരണ ഇനമാണ്. ഇന്നും പോലീസിനെ ബന്ധപ്പെടുത്തി ഒരു അടിയന്തിര പ്രമേയം മാർക്സിസ്റ്റ് പാർട്ടിയിലെ ടി. കെ. രാമകൃഷ്ണൻ കൊണ്ടുവന്നിരുന്നു. മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ബാലകൃഷ്ണപിള്ള എന്ന ഒരാളിൻറെ കൊലപാതകം ആയിരുന്നു അടിയന്തിര പ്രമേയത്തിന് ആധാരം. രാഷ്ട്രീയമായ കുറെ കാരണങ്ങളാൽ നടന്ന ഒരു കൊലപാതകമാണിതെന്ന് രാമകൃഷ്ണൻ വാദിച്ചു. യാതൊരു സംഘർഷവും ഇല്ലാത്ത ഒരവസരത്തിൽ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നും പോലീസ് കൊലപാതകികൾക്ക് കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കമ്യുണിസ്റ്റ് പാർട്ടിക്ക് ഒരു കൊലപാതകസംഘം തന്നെ ആലപ്പുഴയിലുണ്ടെന്നും രാമകൃഷ്‌ണൻ പറഞ്ഞു. ആഭ്യന്തരവകുപ്പ് മന്ത്രി കെ. എം. മാണിക്ക് തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്കാനുണ്ടായിരുന്നത്. രാഷ്ട്രീയമായ സംഘർഷാവസ്ഥ അവിടെ നിലവിലുണ്ടായിരുന്നു. കൊലപാതകം നടന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ബന്ധപ്പെട്ട എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമ സമാധാനം പാലിക്കുവാൻ കർക്കശമായ ഏർപ്പാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. //- 
                                                   -------------------**************************-----------------

                                Browse and share:  https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Montag, 24. Februar 2020

Dhruwadeepti online // Journey of a Missionary Priest // Continuation: The new Mission station // Fr. George Pallivathukal

Dhruwadeepti online // Journey of a Missionary Priest //  Continuation:

The new Mission station //
 Fr. George Pallivathukal


SMMI Convent in Sakwah

 Fr. George Pallivathukal
When the new Mission Station of Sakwah was inagurated a new convent of the Salatsian Sisters of Mary Immaculate (SMMI) also started functioning along with the Parish. The Sisters were running a Dispensary under the supervision of Katra Hospital. The care and Service of the Sisters attracted many patients to the dispensary. Sr.Philomina was the first superior of the convent and the sister in charge of the dispensary. There were two Sisters, both were very loving, affable and caring towards the people. They supported and encouraged me knowing the atmosphere in the presbytery. Sr. Philomina was a saintly Person. It was a great loss for the residents of Sakwah when this sister got ill and had to go away from there. She suffered from Cancer and died at Nagpur.

Attempt to become a Norbertine
A few Norbertine fathers like Fr. Paymans, Bishop Dubbelman, Fr. Vanthiel etc. had  a great Impact on my life. So I too was inclined to join the Norbertine order. I had revealed this desire of mine to Fr.Hermon SJ, my spiritual father, in the seminary when I was doing my second year of Theology. He advised me not to do now. He told me to go ahead with my studies and become a priest, work for some time and still if I had the desire to join the Norbertine order I could do so. I remembered the above words of my spiritual father when I felt the urge to leave the diocese and join the Norbertine order. The Order was ready to accept me, but when I spoke to Bishop Leobard he said that he would not give me permission to leave the diocese and join the order. I told him that that was only a trial, and if I did not like to continue there I would come back to the diocese. He said that if I came back he would not accept me. Any way because of my insistence he permitted me and gave me a letter to the Prior of Jamtara. So I left Sakwah in June 1967 and joined the Norbertine order.
Fr. Nicky Amrbose was the prior in the monastery and Fr. Theophane O'Praem was my novice master. I was straight away taken into the Novitiate. However within a month I was disillusioned. What I experienced in the monastery was not the kind of religious life of my dream. I spoke to Fr. Theophane about it. He told me to write down what I thought about religious life. I wrote at length about the religious life of my dream and gave it to Fr. Theophane. That had indirectly helped in bringing about some drastic changes in Jamtara.The Abot from Holland visited India with in a month and he came and discussed with me the letter I wrote to the Novice Master. I stayed exactly sixty days in the Norbertine Monastery of Jamtara and went back to the diocese. When I went back Bishop Leobard said that he knew that this would happen and that was the reason why he discourged me to go to Jamtara.

Assistant Priest in Kurela.
On the 1st of September 1967 Bishop Leobard told me to go to Kurela and be assistant to Fr. Premananda O'Praem. He told me that after six months I would be transfered from Kurela to Dhanwahi to open a new station there. Dhanwahi was closed down when Fr. Van Schijndl went to Holland for his medical studies. This station was not yet re-opened due to lack of personal.
Fr. Premananda was surprised when I reached Kurela on the 1st of September evening because I was supposed to be in the Novitiate. I came with a special mandate from the Bishop that was to look after the Schools in Kurela and establish dicipline, bringing reforms and order in our School. Kurela had a primary school for boys and girls and a middle school only for Girls. We had abig boarding because only Kurela had a boarding to accommodate middle school girls from all mission stations. We had a small boarding for primary school boys just to accommodate the catholic and catechumen children of Kurela parish. Two SMMI sisters were Headmistresses of both sections of the School. Rest of the teachers were Lay People, two gents and the rest ladies.

The first staff Meeting.
The day after I reched Kurela Fr. Premananda ( affectionately we called him "Prem") escorted me to the School, intrduced me to the staff and said that from that day onwards I would look after the Schools and for any Need they should Approach me. He said that he would continue to remain as the Manager but both of us would work in collaboration as desired by the Bishop. I asked for the co-operation of all the teachers to make our School into a model School. The only reason why we were there was to help the Children to build up a bright future. When we were coming out of the school brought the teachers attendance Register and complained to Fr. Prem that both the gents teachers had not signed the Register for 24 days and showed the Register to Fr. Prem. Fr. Prem just said this much to the teachers: What is this, masters, come and sign the Register". They signed the attendance Register and went away.

There was a lot of tussle in the primary school. Gradually I found out the real cause of the quarrel. Mr. Ratan Das Parwar was the headmaster of a village school wich was closed down because of lack of students. The Government had started a rival school in the same village and our children were drawn to that School. When our School was closed down instead of sending Mr.Ratan Das away giving him whatever remuneration was due to him, Fr. Prem felt pity for the man, created a post in the Kurela Primary School and accommodated him there. Instead of being grateful for this charitable act, from the time he came to Kurela he was demanding the Headmaster's post because he said that he was a Headmaster and he has the right to continue in that post. There was no vacant post in the school at all. He was always fighting with the Headmistress and his companion Balkudas, a relation of his, supported him. They would sign the daily attendance register of the teachers only if the register was brought or sent by the Headmistress to their classes. They refused to conduct examinations in the school. They argued that according to the school organization maual the the resposibility of conducting the exam was that of the Headmistress. Their duty was only to teach. They said if they had to help in conducting exam then they had their own conditions. They would make question papers, conduct the exams, correct the papers, declare the results and then give a copy of the result to the Head of the school for the office record. Fr. Prem had agreed to their proposal and the sister Headmistress could not raise any objection because Fr.Prem used to tell the sister that we are all religious, we should learn to be tolerant and humble. Let the teachers have their way.

Staff meeting
I called a Meeting of the staff before the half yearly examinations and gave them some Guidelines regarding the examination Format. I told them that every teacher should prepare Question papers on the subject they were teaching and submit them in the Office. On the day of the exam go to the Office sign and procure the Question papers, Conduct the exam and bring the answer papers to the Office. Nobody would take the answer papers home without the permission and signature of the Headmistress The corrected papers with the mark list should be submitted in the Office. Recording in the Office records will be done by the concerned teachers. At this Point Mr. Retan Das said that the Duty of conducting the exam is of the head Mistress according to the School organization maual written by a certain Gulab Chand Jain and he showed me the book. I told him that " We follw the educational Code of the Madhya Pradesh Government and not of any private auther ". I took the book and kept it with me. He said to me " we will enquire in other Schools and see whether exams are conducted the way you said."

After the Meeting the Headmistress brought the teachers attendance Register and showed it to me. Both the men teachers had not signed the Register for eighteen days. I put absent in the vacant colums amd gave them a notice why Action should not be taken against them for being absent from the School without taking leave. When they received my letter signed by me as acting Manager, they came to offer excuses. They appealed to me that I had seen them coming to the School and the Children were there witnesses etc. I told them that my witness is the attendance Register and you have not signed the Register for eighteen days. If you had come you would have signed in the Register. I had told the teachers in my first Meeting that the School Office is the nerve centre of all activities in the School and the teachers should be in touch with the Office. I had advised the Headmistress never to send the teachers attendance Register to the classes for their signature.

Ratan Das had a Habit of asking for Advance payment of salary in the middle of evry month. No shopkeeper would give him anything on credit because  he was a very bad paymaster.Immediately after the above incident Ratandas came to me asking for Advance payment which could be refunded at the end of the month when salary was Paid. I told him "Masterji, let me enquire in other Schools, whether teachers get Advance payment before the end of the month. You can come to me after a week. He then literally knelt down and touch my feet and said " Father, you can hit on my back but please do not hit on my stomach." I specified that there were rules of significance that are binding on everybody. "You don't act funny in the School. If you continue acting that way you have been doing the last two years, it will certainly hit your stomach. I have no Intention of starving your Children" Since then both of them were very co-operative and the Administration in the School went smoothly.

Toilet for the boarding
There were approximatley two hundred Girls in the Boarding, both Primary and middle. Most of the Girls in the middle School were quite grown up and some of them were of marriageable age. These Girls had to go to the fields for the nature's call. Often Boys of the Village used to disturb the Girls when they went to answer the nature's call. I told Fr. Prem that we should construct toilets for our Girls. Fr. Prem was aware of this need but he did not have the money to constuct a bathroom. He spoke to the Bishop about the  need and about the danger in sending grown up girls out into the open. Bishop gave some money and soon a 24 room toilet was built for the  Boarding girls.

Fr. Premananda the priest -in-charge. 
It was a joy to work with Fr. Prem. I was in fact Looking for an oppertunity to work with Fr.Prem because I knew that I could learn much from him. He was a great missionary. Like Fr. Paymans he was committed to the People, but his lifestyle was different from that of Paymans. Prem's Lifestyle was very simple and his Needs were minimum. People loved him because he loved and lived for them. A couple of times he had donated blood for patients of Kurela whom he had sent to Katra Hospital for Treatment. Ihis incident made a strong Impact on the People. People considered this gesture as a sign of his immense love for them.He would spend much of his time in villages with the People. He walked barefood. He was a man of  knowledge  and a voracious Reader of serous books. Above all he was a man of prayers.

Bishop Leobard visits Kurela.
When Fr.Prem and I were in Kurela as priest in charge and assistant, Bishop Leobard visited the Mission Station. He spent About 4 days with us. He Visited the School and the Boarding, met the catechists and teachers separately. Sisters expressed their happiness over the Bishop's Intervention in the School. The male teachers complained to the Bishop that I was too strict a disciplinarian. However they also agreed that there was a Peace in the School and the classes were running smoothly.

Bishop goes on tour.
On the third day of his visit Bishop Leobard said that he would like to visit a Village and spend a night with the People. We selected Nausa- Bahera, a Twin Village close to Bichhia. We selected that Village because the christians of this place had to face a lot of Opposition and threats from the  Pandits of Bichhia. The People resisted the attack of the Hindu fundamentalists couragesously and they were very strong in their faith. Bishop decided to spend a night with them to express his solidarity with them. Both Fr. Prem and I accompanied the Bishop to the Village. We had sent the catechist earlier to the Village to inform the People that Bishop would be visiting them in the evening and he would spend the night in the Village. When we reached the Village the People were all gathered in the Village Chapel to welcome the Bishop. They were overjoyed . They could not believe that their Bishop was with them in the Village and that he had come to share their life.

We had the rosary and the evening prayers with the People, chatted for a Long time and the People asked the Bishop a lot of Questions. Bishop told them that he and his priests were with them in their Moments of struggle for Christ. He would never abandon them. Bishop had just returned from Rome after attending II Vatican Council. He told them About the renewal espected after the Council. Villagers had arranged for some tribal Dances and cultural Programmes in honour of the Bishop.

Around midnight we had our meals and it was time to Sleep. The People had spread straw on the Floor in the Village chappel and arranged our beds to Sleep. Bishop was sleeping on the Floor in the middle and Fr. Prem and I were on either side of Bishop. Lying down we were talking for a Long time. Fr. Prem was narrating to the Bishop about the attack the People had to face from the Hindu fundamentalists. The People had arranged for our morning Ablution in the bush outside the Village. Word had gone round that nobody should go in that direction of the bush and they had kept two guards to Prevent anyone from going that side. The guards had already reached a bucket of water earlier for the bishop's toilet use.

When we were Ready the People assembled in the Chapel for Holy Mass. During the Mass the Bishop expressed his joy of being with them. He told them to be firm in their faith. Only Jesus could help themto come up in life. He told them to hold his Hand tight and never let it go loose because Jesus would never let them fall.I admired the way the Bishop was interacting with the People. He was a true leader and was capable of relating to all at their  levels, the rich and the poor, the intellectuals and the illiterate. This Kind of pastoral visits of a Bishop is encouraging not only for the People and staff of the Mission but for the priests as well.

Talk on Vatican Council II in the Diocesan Missionary Meeting.
Bishop Leobard asked me to prepare a paper on the Vatican Council, its teaching and its impact on the church for the Annual Missionary Meeting of Priests.He gave me some literature to help me prepare the paper. Fr. Prem also helped me. I emphasized in my paper the revolutionary Change that is going to take place with the new understanding of the church., namely the Church is the People of God, or Body of Christ resulting from a renewed understanding of Baptism which is sharing of the People in the Trinitarian life and a new understanding of a priestly People. I myself fehlt that the paper was well written and well presented in the missionary Meeting . Bishop Lebard said that paper was a scholarly one.//-
***********************************************************************************
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Freitag, 14. Februar 2020

ധ്രുവദീപ്തി : Politics // Openion // ഒഴുകിയൊലിച്ചുപോകുന്ന ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കണം // George Kuttikattu


ഒഴുകിയൊലിച്ചുപോകുന്ന ഇന്ത്യൻ ജനാധിപത്യത്തെ  രക്ഷിക്കണം.    
George Kuttikattu

ജനാധിപത്യത്തിന് മഹത്തായ പ്രവർത്തനം ആവശ്യമാണ്, ജനാധിപത്യത്തിന് കൂടിച്ചേരലുകളും ആവശ്യമാണ്, പങ്കാളിത്തവും പ്രവർത്തിക്കാനുള്ള മനോഭാവവും പെട്ടെന്നുള്ള പ്രചോദനവും വിദ്യാഭ്യാസവും പരിശീലനവും അനിവാര്യമാണ്.

ന്ത്യയുടെ നിലവിലിരിക്കുന്ന പ്രശ്നസങ്കീർണമായ രാഷ്ട്രീയ- ധാർമ്മിക- സാമ്പത്തിക വ്യസ്ഥിതിയിൽ ശ്വാസം മുട്ടുന്ന ജനങ്ങളുടെ ഒട്ടും പരിഹാരം കാണാത്ത വിധം നിരവധി കാര്യങ്ങൾ ഉയർന്നുവരുന്നു. ലോക സാമ്പത്തിക കമ്പോളങ്ങളിലെല്ലാം അങ്ങനെയുള്ള വിഷയങ്ങൾ ഇപ്പോൾ എതിരായിട്ട് ബാധിക്കുന്ന കാര്യങ്ങൾ തന്നെയായി മാറിയിരിക്കുന്നു. ഇത് തീർച്ചയായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മൊത്തം മൂലധനവിപണിയെ ഉണർത്തുന്ന ധനവിനിമയസംബന്ധമായ അനേകം പ്രവർത്തനങ്ങളെയും ബാധിക്കും. അതുപക്ഷേ, ഭരണകർത്താക്കൾ മനസ്സിൽ കാണുന്ന കാര്യങ്ങൾ നന്നായിട്ട് പോകുന്നുവെങ്കിൽ ആശങ്കയ്ക്ക് വകയില്ല. വളരെ ശരിയാണ്, മൂലധനം നിക്ഷേപിക്കുന്നവരുടെ തെറ്റാണ് കാരണമാകുന്നത്. ഇതിനെയാണ് നമുക്ക് മുതലാളിത്തമനോഭാവം എന്ന് ഇവിടെ പറയാവുന്നത്. മെയ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരിക്കുന്ന നരേന്ദ്ര മോദിയുടെ മനോഭാവം ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് തകർച്ച ഉണ്ടാക്കിയിട്ടുണ്ട്. 2020 - ൽ അവതരിപ്പിച്ച സാമ്പത്തിക ബജറ്റ് ഇന്ത്യയുടെ സാമ്പത്തികഘടനയുടെ നില രക്ഷിക്കാൻ കഴിയുമോ? അതുപോലെതന്നെയാണ് ഇന്ത്യ അഭിമാനപൂർവ്വം കാത്തുസൂക്ഷിച്ച ജനാധിപത്യവ്യവസ്ഥിതിയെ രാജ്യത്തിനുള്ളിലിരുന്ന് കൊണ്ട് ഇന്ത്യയുടെ ഭരണനേതൃത്വം നശിപ്പിക്കുകയാണ്.

നീതിന്യായ-നിയമവ്യവസ്ഥയെ തകർക്കുന്നു.

ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ സുപ്രീം കോടതി പോലും നരേന്ദ്രമോദി സർക്കാരിന്റെ അഴിമതിഭരണ സംസ്കാരത്തെ വിമർശിക്കേണ്ടതായ സാഹചര്യം ഈയിടെ ഉണ്ടായിരിക്കുന്നു. അതായത്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ സുപ്രീം കോടതിയുടെ കർശന തീരുമാനത്തെ സ്റ്റേ ചെയ്യുന്ന നടപടിയായിരുന്നു അതിനു അടിസ്ഥാനമായ കാരണം. . ഇന്ത്യയിലെ ഭാരതി എയർടെൽ (21682.13 കോടി രൂപ പിഴത്തുക), വോഡാ ഫോൺ - ഐഡിയ (19823 .71 കോടി രൂപ പിഴത്തുക), അതുമാത്രമല്ല അംബാനിയുടെ റിലയൻസ് കമ്മ്യുണിക്കേഷൻ (16456. 47 കോടി), ബി. എസ്. എൻ. എൽ (2537.48 കോടി രൂപ) പിഴത്തുക, എം. ടി. എൻ. എൽ. (2537.48 കോടി) പിഴത്തുക  ഉടൻ  അടയ്ക്കണമെന്നുള്ള കോടതി വിധി ഒരു ഉദ്യോഗസ്ഥൻ തടഞ്ഞത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ കടുത്ത ലംഘനമായി കോടതി വിലയിരുത്തി. നരേന്ദ്ര മോഡി സർക്കാരിനെതിരെ നേർക്ക് കനത്ത മുന്നറിയിപ്പ് സുപ്രീം കോടതി ജഡ്ജി നൽകിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..
ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങളെല്ലാം ഇക്കാലത്ത് സജ്ജീവമായിത്തന്നെ  ചർച്ചയിലെടുത്തിരിക്കുന്ന വിഷയമാണ് ലോകരാജ്യങ്ങളുടെയെല്ലാം  ഭദ്രത സൂക്ഷിക്കുന്ന ജനാധിപത്യവ്യവസ്ഥയ്‌ക്കെതിരായി നടക്കുന്ന ആനുകാലിക പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയെന്നത്. ചില മദ്ധ്യഏഷ്യൻ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ജനങ്ങളുടെ പാലായനങ്ങളും മാത്രമല്ല, അതുപോലെ മനുഷ്യജീവന് സംരക്ഷണം നൽകേണ്ട വളരെ പ്രധാനപ്പെട്ട വിഷയമായിരുന്നു കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും. ലോക സാമ്പത്തികഫോറം ഈയിടെ നടത്തിയ പ്രധാന വിഷയവും അതായിരുന്നു.















ഇന്ത്യൻ സാമ്പത്തിക ഘടനയുടെ തളർച്ച -

 നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തികനയത്തിനെതിരെ ജനരോഷം.

ഇന്ത്യയിൽ രാഷ്ട്രീയകക്ഷികളോ, മാറിമാറി വരുന്ന ഭരണകക്ഷികളോ വീമ്പിളക്കുന്ന സാമ്പത്തിക വളർച്ച ഇന്നുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഈ 2019 വർഷത്തെ മൊത്തവരുമാനം ഒരു ശതമാനം പോലും വളർന്നിട്ടില്ല. അമ്പത് വർഷങ്ങൾക്ക് മുൻപ് നാണ്യവിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നത്തേതുമായി നാം താരതമ്മ്യപ്പെടുത്തുമ്പോൾ ഇന്നുള്ള രാഷ്ട്രീയമുതലാളിത്ത വിചാരത്തിന്റെ പ്രചാരണം എപ്രകാരമാണ് എന്ന് ഇപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നു. നിലവിൽ അന്തർദ്ദേശീയതല സാമ്പത്തിക കമ്പോളത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നുവീണു. അത് ഇന്നും ആഴത്തിൽ നിലകൊള്ളുന്നു. ഉദാ: 1 യൂറോ = 80 രൂപ. അഥവാ, ഒരു ഡോളർ= 70 രൂപ. ഈ വളർച്ചാനിരക്കിന്റെ കുത്തനെ താഴേയ്ക്കുള്ള ഒഴുക്ക് മുതലാളിത്തമായി നിലവിൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ വിളിച്ചു പറഞ്ഞു വാതോരാതെ കൊട്ടിഘോഷിക്കുന്നു...ഇക്കാര്യം വളരെ ശരിയാണ്, ഇന്ത്യൻ ഭരണനേതൃത്വത്തിന്റെ ഇങ്ങനെയുള്ള മുതലാത്തമനോഭാവമാണ് ഇതിന് എല്ലാറ്റിനും മുകളിൽ ഇന്ത്യൻ സാമ്പത്തികത്തകർച്ചയുടെ കാരണമായിട്ട് നിലനിൽക്കുന്നത്. 

ഇന്ത്യ സ്വയം ഭരണം ഏറ്റെടുത്ത ആദ്യകാലങ്ങൾ തുടങ്ങി ഇന്ത്യയുടെ പൊതു സാമ്പത്തിക വളർച്ചയുടെ നില സാവധാനം ഉയർന്നു വന്നു. വിവിധ തരം വ്യവസായങ്ങൾ ക്രമേണ വളർച്ച പ്രാപിച്ചിരുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ഇന്ത്യയിൽ ജനപ്പെരുപ്പവും ഉയർന്നുതുടങ്ങി. പക്ഷെ ഇന്ത്യൻജനതയുടെ പൊതുവായ ജീവിതനിലവാരവും സാവധാനം വികസിച്ചു. സമാന്തരമായി രണ്ടു നൂറ്റാണ്ടുണ്ടുകളായി ലോകമൊട്ടാകെ ജനസംഖ്യാവർദ്ധനവും ലോകസാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടുതുടങ്ങി എന്ന് നാം മനസ്സിലാക്കി. ജീവിതനിലവാരത്തിനൊപ്പം വർദ്ധിച്ചുവന്നിരുന്ന ഊർജ്ജഉപഭോഗവും അതനുസരിച്ചുള്ള ഒരു ക്രമത്തിൽ വർദ്ധനവുണ്ടായി. പക്ഷെ , കാലാവസ്ഥാവ്യതിയാനങ്ങളും ഉണ്ടായി. കാരണം പരിസ്ഥിതി സംരക്ഷണത്തിൽ ഇക്കാലംവരെയും ഇന്ത്യയിൽ ഒരു സർക്കാരും കൂടുതൽ ശ്രദ്ധ നൽകിയില്ല. വ്യക്തമായ കമ്പോള സമ്പത് ഘടനയുടെ വ്യവസ്ഥയും അവയ്ക്കുള്ള സമ്പത് സമാഹാരവും ഇല്ലാതെ ലാഭകരമായ ഏതൊരു വിധത്തിലുമുള്ള പുതിയ  പരിസ്ഥിതിസംരക്ഷിച്ചുള്ള ഉത്പാദനസ്ഥിതിക്ക് ചങ്ങലയില്ലാത്തതുമായ സാഹചര്യം ഇന്ത്യയിൽ സുസ്ഥാപിതമാണോ? ഇന്ത്യയുടെ വ്യാവസായിക സാമ്പത്തിക കമ്പോളം സർക്കാർതന്നെയാണ് തകർക്കുന്നത്. പരിഷകരണത്തിന്റെ ചില ചില മേജർ ഉദാഹരണങ്ങളാണ്, ഇന്ത്യയുടെ അഭിമാനമായിരുന്ന ആദ്യകാല ഇന്ത്യൻ വാർത്താ വിനിമയ (BSNL) സംവിധാനത്തിന്റെ മരണമണി മുഴങ്ങുന്നത്. പുതിയ സർക്കാരിന്റെ പദ്ധതി ഇന്ത്യയുടെ സമ്പത് ഘടനയെ എതിരായി ബാധിക്കും. ഇന്ത്യൻ റയിൽവേ, വിമാനസർവീസുകൾ (എയർ ഇന്ത്യ ), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എന്നിങ്ങനെ അനവധി സർക്കാർ സമ്പത് മേഖലകളെല്ലാം വിൽപ്പന നടത്തുന്ന നടപടികൾ.

ഇതൊന്നും ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് തീർത്തും ഗുണകരമല്ല, എന്നാൽ തകർക്കുന്നതൊപ്പം ലോകസാമ്പത്തിക വിപണിയിൽ വിഷവാതകം കടത്തിവിടുന്ന നടപടിയാണ് ഇന്ത്യൻ സർക്കാർ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ എല്ലാം വില്‍ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നുവേണ്ട, റെഡ് ഫോര്‍ട്ട് പോലും ഉടൻ വില്‍ക്കുന്നതിനുള്ള വിവിധ തീരുമാനങ്ങളാണ് ഈയിടെയായി നാം മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്നത്. ഇന്ത്യൻ സർക്കാർ അനുവർത്തിക്കുന്ന നയം ഇന്ത്യയ്ക്കോ ലോകരാജ്യങ്ങൾക്കോ ഒരിക്കലും പ്രയോജനപ്പെടുന്നതല്ല. ഇതോടെ ഇന്ത്യൻ ജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മായെയാണ്. പുതിയ തൊഴിൽ സാദ്ധ്യതകൾക്കായി സർക്കാർ ചിന്തിക്കുന്നതേയില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണ കൂടത്തിനിതൊന്നും പ്രശ്നമല്ല. ഇന്ത്യൻ ഗ്രാമങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ ഉണ്ടാക്കണമെന്നുള്ള ഉദ്ദേശവുമില്ല. ഇതുപോലെതന്നെയാണ് ഈയിടെ ഇന്ത്യൻ സർക്കാർ നിയമമാക്കിയ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം. അത് ഇന്നത്തെ ഇന്ത്യയുടെ ഐക്യം തകർത്ത്  വീണ്ടും വിഭജിക്കുന്ന കടുത്ത ക്രൂരനടപടിയെന്നതിനെ വിശേഷിപ്പിക്കാം..ജർമ്മൻ ജനതയെ അഡോൾഫ് ഹിറ്റ്‌ലർ പീഡിപ്പിച്ചതുപോലെ, യഹൂദരെ ശിക്ഷിച്ചതുപോലെ, ഇന്ത്യൻ ജനതയെ മതവും രാഷ്ട്രീയവും കുത്തിച്ചെലുത്തി ആക്രമിക്കുകയാണ്. എതിർവാകളുടെ നാവരിഞ്ഞു, ചെറുത്തുനിന്നവരുടെ കഴുത്തരിഞ്ഞു, അതുപോലെതന്നെയാണ് എതിർ അഭിപ്രായം പറഞ്ഞ മാദ്ധ്യമങ്ങളെ വെട്ടിവീഴ്ത്തി. ഇന്ത്യയുടെ മാദ്ധ്യമസ്വാതന്ത്ര്യം സ്വേശ്ചാധിപതികളായ ബിജെപി നേതൃത്വങ്ങളുടെ തടങ്കൽപ്പാളയത്തിലാക്കി വരുന്നു. ഇന്ത്യയിൽ ഇനിയുള്ള കാലം എന്താകുമെന്ന് നോക്കിയിരുന്നു കാണാം. മാദ്ധ്യമങ്ങളെ അവരുടെ തടങ്കലിൽ വകവരുത്തുന്ന ദിവസങ്ങളെ കാണേണ്ടിയും വരും. ഇതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്:   "ഒരു ഇന്ത്യാക്കാരനെ അവൻ ധരിച്ചിരിക്കുന്ന വേഷവും തുണിയും നോക്കിയാൽ തിരിച്ചറിയാം" എന്ന് മാദ്ധ്യമങ്ങളെ നോക്കി പറയുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ ഐക്യത്തിന് തീ കൊളുത്തുകയാണ്.

 ഇന്ത്യൻ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധം 
2020 വർഷം. മേൽപ്പറഞ്ഞ പ്രതിസന്ധികളുടെയും ജനങ്ങളിൽ ചില വിഭാഗം അനുഭവിക്കുന്ന സുഖസൗകര്യജീവിതത്തിന്റെ ആധിക്യത്തിന്റെയും സമ്മിശ്ര ചിത്രങ്ങളാണ് ഇന്നും തെളിഞ്ഞുവരുന്നത്. അത് ഇന്നത്തെയും മുൻകാലങ്ങളിലെയും സമാനമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം എന്നും നൽകുന്ന നമ്മുടെ ദൈനം ദിനജീവിതത്തിന്റെ നിർഭാഗ്യകരം എന്ന്തന്നെ വിശേഷിപ്പിക്കാവുന്ന അനുഭവങ്ങളാണ്. അതിനാൽത്തന്നെ തുടരെ വരും വർഷങ്ങളിൽ ഉണ്ടാകേണ്ട സാമ്പത്തിക വളർച്ചാനിരക്കിൽ ഉണ്ടായിട്ടുള്ള കുത്തനെയുള്ള പതനം ഇന്ത്യയുടെ സുവർണ്ണ ഭാവിക്ക് തടസമാകുമെന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ ആരും അറിയുന്നില്ല. ഇന്ത്യയുടെ സുവർണ്ണ ഭാവി തൽക്കാലം അടഞ്ഞു. ഇന്ത്യയുടെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രം വെളിച്ചം ഉള്ളതായി കാണാനുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രമായതോടെ ഇന്ത്യൻ ജനത നേരിട്ടിരുന്ന ഭാവിയെക്കുറിച്ചു വളരെയേറെക്കാലമായി അവർക്കുണ്ടായിരുന്ന ഭയപ്പാടും പ്രതീക്ഷയും ഇന്നും കുറഞ്ഞിട്ടില്ല, പകരം ആനുകാലിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരുടെ ഭയം ആഴത്തിൽ തുളച്ചു കയറിയിരിക്കുന്നു. സാമൂഹിക ജീവിത ഭാവിയുടെ പതനം അവർ നേരിൽക്കണ്ട് തളരുന്നതാണ് ഇപ്പോൾ നാം കാണുന്നത്. 1947 മുതൽ നാളുകളും വർഷങ്ങളും കഴിഞ്ഞിട്ടും ഇന്ത്യയിലെ ഇടതു വലതു രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പരസ്പരം കടിച്ചുകീറിയെങ്കിലും ഇതുവരെയുള്ള പകുതി വഴി ഒരുവിധം ഉറപ്പുള്ളതായിരുന്നു. ഇന്ത്യയുടെ കോൺഗ്രസ് പാർട്ടി പൊതു ജനങ്ങളുടെ പ്രശ്നങ്ങളിൽ അടിയന്തിരമായിട്ട് ഓരോ പരിഹാരമുണ്ടാക്കാനുള്ള രക്ഷയുടെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ കോൺഗ്രസ്സിന്റെ കൈയ്യിൽ നിന്നും ഭരണം നഷ്ടമായതോടെ എതിരാളികൾ ആയ ബി ജെ പി പാർട്ടിയുടെ കയ്യിൽ ഭരണം എത്തിച്ചേർന്നു. 2014 മുതൽ ഇന്ത്യയുടെ പൊതു സമ്പത് വ്യവസ്ഥിതിയിൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ കുത്തനെ താഴേയ്ക്കുള്ള പതനവും പൊട്ടി തകർച്ചയും ഇന്ത്യൻ സമ്പത് ഘടനയുടെ അവസാന തകർച്ചയും രക്ഷിക്കാൻ കഴിയാത്ത നിലയിലെത്തി. ഇപ്പോഴിതാ ഏറ്റവും ഭീകരമായ അവസ്ഥയെ നേരിടുന്നു. അതിങ്ങനെയാണ്, ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായം തന്നെ അവസാനത്തെ ശ്വാസം വലിക്കുന്നു. മതവികാരം ചെലുത്തി ഇന്ത്യയിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചു അകറ്റുകയാണ്. ഇന്ത്യയിൽ ജനജീവിത സമാധാനം തകർന്നു കഴിഞ്ഞു. ഒഴുകിയൊലിച്ചു പോകുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ദാരുണ തകർച്ച! 

ഏതെല്ലാം യാഥാർത്ഥ്യങ്ങൾ മുന്നിൽ നിരത്തിവച്ചു ഇന്ത്യയിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാൽപോലും പ്രാദേശിക രാഷ്ട്രീയകോമരങ്ങൾ പറയുന്നതല്ലേ  മനസ്സിലാകൂ. രാഷ്ട്രീയക്കാരുടെ കാപ്പിറ്റലിസ മനോഭാവം ശരിയല്ല എന്ന് പറയുവാൻ ജനങ്ങളുടെ നാവനങ്ങുകയില്ല. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായിട്ട് ഇന്ത്യയുടെ സമ്പത്തു വ്യവസ്ഥ ഉയരുന്നുണ്ട് എന്നാണു ഇവർ ഒന്നുമറിയാതെ വിശ്വസിക്കുന്നത്. ഏതോ തൊഴിൽ ലഭിക്കാൻ വേണ്ടി ജനങ്ങൾ അന്യ നാടുകളിൽ അഭയം പ്രാപിക്കുന്നു. "പ്രവാസികൾ" എന്ന് വിളിക്കപ്പെടുന്ന ഇന്ത്യാക്കാരെ തരംപോലെ ചൂഷണം ചെയ്തും, എന്നാലും ഈ നാണംകെട്ട നേതൃത്വങ്ങൾ  തങ്ങളുടെ സ്വന്തം മടിക്കുത്തിൽ മുതലാളിത്ത ചിന്താഗതിയുമായി നടക്കുന്നു.

എന്തൊക്കെയായാലും യഥാർത്ഥ മുതലാളിത്ത രാജ്യങ്ങളുടെ ഭദ്രതയുടെ ക്രിയാത്മകമായ വിവിധ ഭാവിനീക്കങ്ങൾ ശ്രദ്ധേയമാണ്. അമേരിക്കയും ജർമ്മനിയും അതുപോലെയുള്ള മറ്റു ചില രാജ്യങ്ങളും ലോക സാമ്പത്തിക ഭദ്രതയെ ഉപയോഗിച്ച് പുതിയ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താൻ ശ്രമം ആരംഭിച്ചിരിക്കുന്നു. ലോക കാലാവസ്ഥയുടെ വ്യതിയാനം, അതിനുള്ള തക്ക കാരണങ്ങൾ, മെച്ചപ്പെട്ട കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും എല്ലാം ഉദ്ദേശിച്ചാണ് ഇപ്രകാരം ചിലശ്രമങ്ങൾക്ക് പ്ലാൻ ഇടുന്നത്. ഈ അടുത്ത നാളിൽ ദാവോസിൽ നടക്കുന്ന ലോകരാജ്യങ്ങളുടെ പ്രതിനിധികളും, മറ്റ് ശാസ്ത്രജ്ഞന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്ന് മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നു. ലോക സാമ്പത്തിക ഭദ്രതയും ജനജീവിത സൗകര്യവും പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായ ഏതു തരം കാര്യങ്ങൾക്കും ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഇവരെല്ലാം തയ്യാറെടുക്കുന്നു. ലോകത്തിനു മുമ്പിൽ ഇതൊരു ഉത്തരം കിട്ടാത്ത വലിയ ചോദ്യമാണ്,  എങ്ങനെ ഈ ഭൂമിയെ രക്ഷിക്കാൻ കഴിയും? അതുപക്ഷേ, യഥാർത്ഥത്തിൽ അവയെല്ലാം നിരാശപ്പെടുത്തുന്ന ഒരു മറുപടിയാകാനും കഴിയും..എന്നാൽ അതുപോലെ തന്നെയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ഭാവിയുടെ ഭദ്രതയെ എങ്ങനെ രക്ഷിക്കാൻ കഴിയും എന്ന മറ്റു ചോദ്യം. രണ്ടു കാര്യങ്ങൾ ഇതിൽ തീർച്ചയാണ്. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയകഷികൾക്കോ, അഥവാ, ഏതോ ചില വ്യക്തിധാർമ്മികതയുടെ നിയന്ത്രണംകൊണ്ടോ നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്താൻ കഴിയുമോ എന്ന കാര്യം. അതായത്, ഇന്ത്യയുടെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വികസനമല്ല, ഇന്ത്യയുടെ ഇടക്കാലമത്രെയും ഒട്ടും മെച്ചപ്പെടാത്ത മൊത്തം വളർച്ചയുടെ കാര്യമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ആവശ്യം വീണ്ടുവിചാരം ഉണ്ടാകണം.

ഇന്ത്യയിൽ തൊഴിലില്ലായ്മ തിരിച്ചു വരുന്നു.

ശ്രീ. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി. ഇന്ത്യ ഭരിക്കുന്ന സർക്കാരിന്റെ ആനുകാലിക ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ ജനതയുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായ  ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം പൂർണ്ണമായി നടപ്പാക്കുക എന്നത് മാത്രമായി ചുരുങ്ങിയെന്ന കാഴ്ചപ്പാട് ഏറെ വ്യക്തമാണ്. വീണ്ടും ഇന്ത്യയെ ഒരു സമരമുഖമാക്കി മാറ്റുന്ന ഭരണനയം.! കേരളസംസ്ഥാന സാമ്പത്തികഘടനയെപ്പറ്റി യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ കേരളം ഭരിക്കുന്ന സർക്കാരും ജനങ്ങളുടെ താൽപ്പര്യങ്ങളെ ഒട്ടും കാണുന്നില്ല. ഇങ്ങനെയുള്ള ഒരു വാർത്ത യഥാർത്ഥത്തിൽ അത്ര പെട്ടെന്ന് അങ്ങനെ ആശ്ചര്യകരമായി വരുകയില്ല. അതായത് കഴിഞ്ഞവർഷത്തെ സാമ്പത്തിക നിലവാരം വലിയ പ്രതിസന്ധിയെ കേരളവും നേരിട്ടിരുന്നു എന്നതായിരുന്നു, വാർത്ത. കാരണം പ്രകൃതിക്ഷോപം, ജലപ്രളയം മൂലമുള്ള കൃഷിനാശം, തുടങ്ങി അനേകം കാരണങ്ങൾ. അത്ര തെറ്റായ വാർത്തയല്ല. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് വർദ്ധിച്ചു. കേന്ദ്ര-  സംസ്ഥാന സർക്കാരാകട്ടെ ജനങ്ങളുടെ തൊഴിൽപ്രശ്‌നകാര്യത്തിൽ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയില്ല. വ്യവസായരംഗങ്ങളിൽ ആവശ്യമായ വരുന്ന ഇടങ്ങളിൽ ജോലിക്കാരെ നിയമിക്കാൻ സർക്കാർ ഇടപെട്ടില്ല. തൊഴിലില്ലായ്മ ഇന്ത്യയിൽ വർദ്ധിക്കുന്നു. ഇന്ത്യയിലേയ്ക്ക് തൊഴിലില്ലായ്മ തിരിച്ചു വരുന്ന അനുഭവമാണ് കാണുന്നത്. അതുപോലെ സാമ്പത്തികനിലവാരം തകർന്നു. സർക്കാരിന് ഇതുവരെയും ആ സ്ഥിതിയിൽനിന്നും മെച്ചപ്പെടുത്താനുള്ള യാതൊരു ആശയവും ഇല്ല, ഏറെയും ശ്രദ്ധതിരിയുന്നത് ജനങ്ങളുടെനേരെ കാലത്തിനു ചേരാത്ത രാഷ്ട്രീയ വേട്ടയാടൽ നടത്തുവാൻ സാഹചര്യം ഒരുക്കുകയാണ്. അതേപ്പറ്റി സംസാരിക്കുവാൻ നമുക്ക് ഇപ്പോൾ കുറെയേറെ അടിയന്തിര വിഷയങ്ങളുണ്ട്.

ഈ വിഷയങ്ങൾ ഉദാ: ഇന്ത്യയുടെ ഐക്യവും ജനജീവിതസമാധാനവും അപ്പാടെ തകർക്കുന്ന ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ പുതിയ സാമ്പത്തിക ബജറ്റ്, കേരളത്തിന്റെ സാമ്പത്തിക ബജറ്റ്, ജനങ്ങളുടെമേൽ ചുമത്തുന്ന അധിക നികുതി, മേൽചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയുടെ കാർഷിക വ്യവസായ-സാമ്പത്തികരംഗത്തെ അപ്പാടെ നശിപ്പിക്കുന്നതായ വ്യവസായ മേഖലകളുടെ സ്വകാര്യവൽക്കരണം തുടങ്ങി, തൊഴിലില്ലായ്‌മ, കാർഷികരംഗത്തെ തകർച്ച, കേരളം ഇത്രയും കാലങ്ങൾ അനുഭവിക്കാത്ത റീയൽ എസ്റ്റേറ്റ് മേഖലയുടെ ആഴത്തിലേക്കുള്ള പതനം, മാത്രമല്ല, ഏതൊരു പരിധിയും വിട്ടുള്ള നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ്, ഇന്ത്യൻ വിദ്യാഭ്യാസരംഗത്തുള്ള അസ്വസ്ഥതകൾ, എന്നിങ്ങനെ ഒട്ടും പരിഹാരം കാണാനാവാത്തതരം അനവധിയേറെ പ്രശ്നങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾ നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര-കേരളസംസ്ഥാന സർക്കാരിനും നാളെ എന്തെല്ലാം ജനവിരുദ്ധ നടപടികൾ കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുണ്ടെന്നു ഒന്നും ഇപ്പോൾ പ്രവചിക്കാനാകില്ല. അവ തീർത്തും ഭയാശങ്കകൾ മാത്രം ഇന്ത്യൻ ജനതയിൽ ഉറച്ചു നിൽക്കുന്നു. 

അതിനുള്ള ഒരു വലിയ  തെളിവായി ഇക്കഴിഞ്ഞ ദൽഹി തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു. പ്രകടമായി ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്, 2020 ആരംഭത്തിൽത്തന്നെ ഇതുവരെ നരേന്ദ്രമോദി സർക്കാർ വരുത്തിവച്ച ദുരിതാനുഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും എന്നാൽ അതിനുള്ള ജനങ്ങളുടെ പ്രതികരണവും ശക്തി പ്രാപിക്കുമെന്ന് വിശ്വസിക്കാം. . ഇന്ത്യൻ പൗരത്വനിയമം ഉറച്ചു പ്രഖ്യാപിക്കുന്ന നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ സമ്പത് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാക്കുവാൻ ഒരു പദ്ധതികളും നൽകിയില്ല. ഇന്ത്യയ്ക്കു സാമ്പത്തിക വരുമാനം ഉണ്ടാക്കാൻ പുതിയ പദ്ധതികൾക്ക് രൂപം നൽകണം. ജനങ്ങളുടെ വരുമാനം ഇപ്പോൾ താഴ്ന്നുകൊണ്ടിരിക്കുന്നു; അതേസമയം അവരിൽനിന്നും വലിയ നികുതി അമിതമായി പിടിച്ചെടുക്കുന്നു. ഇതാണ് ഇന്ത്യൻ സാമ്പത്തിക-രാഷ്ട്രീയ നയം. മൊത്തവരുമാനവും, ഉത്പാദനം കുറവും ! എന്നാൽ നിർമാണച്ചെലവ് വളരെ അധികവും ഉണ്ടായിരിക്കുന്നവെന്ന യാഥാർത്ഥ്യം ഭരണ രാഷ്ട്രീയ സാമ്പത്തിക വിദഗ്ദ്ധർ കാണുന്നില്ല.

1,8 മില്യാർഡൻ ജനങ്ങൾ വസിക്കുന്ന ഇന്ത്യാമഹാരാജ്യം തീരാത്ത പ്രതിസന്ധിഘട്ടത്തിലൂടെ നീങ്ങുകയാണ്. 1914 - ൽ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരസ്ഥാനത്തെത്തിയ നാൾ മുതൽ ഇന്ത്യയുടെ കഷ്ടകാലം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയുടെ പൊതുസാമ്പത്തിക നില പ്രതീക്ഷിക്കാത്തതരത്തിൽ തകർന്നുകൊണ്ടിരുന്നു. നരേന്ദ്രമോദി ഉൾപ്പെടുന്ന ബി ജെ പി രാഷ്ട്രീയപാർട്ടിയുടെ സ്വരം 1933 മുതൽ 1945 വരെ ഉണ്ടായിരുന്ന, ലോകത്തെ രണ്ടാം ലോകമഹായുദ്ധത്തിലൂടെ, യഹൂദസമൂഹത്തെയാകെ ജീവനോടെ ചുട്ടുകരിച്ചുകൊന്നുകളഞ്ഞ ജർമ്മനിയുടെ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഏകാധിപത്യത്തിന്റേതായ നിറം നൽകി. ഇന്ത്യയിലെ ജനങ്ങളുടെ പൊതുവായ അഭിവൃത്തിയായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ അജൻഡ. സ്വാതന്ത്ര ഇന്ത്യയുടെ വ്യാപാരവ്യവസായ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഓരോ അഭിപ്രായങ്ങളിൽ നൈരാശ്യത്തിന്റെ സ്വരം കലർന്നുതുടങ്ങി. ഇന്ത്യയിലെ പ്രധാന വ്യവസായമേഖലകളിലേക്ക് വളരെ കുറഞ്ഞ ഓർഡറുകൾ ലഭിച്ചു തുടങ്ങി. പ്രൊഡകഷൻ - അതായത്, ഏതുവിധം വ്യാവസായിക രംഗത്തെയും നിർമ്മാണപ്രവർത്തനങ്ങൾ വളരെ വേഗം പിറകോട്ട് പോയിത്തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സാമ്പത്തികരംഗം താഴേയ്ക്ക് ചുരുങ്ങിത്തുടങ്ങി. ഇങ്ങനെയുള്ള വിഷമകരമായ ഓരോ വിഷയങ്ങളെപ്പറ്റി അറിയാൻ കഴിയാത്ത ഇന്ത്യയിലെ ജനങ്ങളാകട്ടെ ഒന്നും അറിഞ്ഞില്ല.

ദൽഹി തെരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയുടെ അടഞ്ഞ വഴിയും.

 AAP പാർട്ടി ലീഡർ ശ്രീ.അരവിന്ദ് കേജ്രിവാൾ ദൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ 

ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക ഘടന തകർന്നെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കൊണ്ടിരിക്കുന്നുവെന്നതിന് തക്ക പ്രതികരണമാണ് ഇക്കഴിഞ്ഞ നാളിൽ നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാണിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി രാഷ്ട്രീയവും ചവുട്ടിനിൽക്കുന്ന മണ്ണ് അപ്പാടെ ഒലിച്ചുപോയിയെന്ന്  ലോകം മനസ്സിലാക്കി. ഇത് അവസാനത്തെ അവസരമാണ്, നരേന്ദ്ര മോഡി തന്റെ സ്ഥാനം സ്വയം മനസ്സിലാക്കി ഉടൻ തന്നെ രാജിവച്ചു പോകണമായിരുന്നു. അതായിരുന്നു ശരിയായിട്ടുള്ള നടപടി. നരേന്ദ്ര മോദിക്കും, തന്റെ പാർട്ടിക്കും, ഇന്ത്യൻ ജനതയ്ക്കും പൊതുവെ രാജ്യത്തിനും എങ്കിലത്‌ നല്ലതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓടയിൽ ഒലിച്ചു പോയ അഴുക്കുജലമായിപ്പോയി. ഈ അവസ്ഥ ഇന്ത്യാ രാജ്യത്തിനു ഒരു തീരാത്ത വലിയ ആപത്താണ്, ശാപമാണ്. ഇന്ത്യക്കു ഏറ്റവും വേഗം മറ്റൊരു പുതിയ നേതൃത്വം അനിവാര്യമാണെന്നാണ് ദൽഹി തെരഞ്ഞെടുപ്പിലൂടെ ജനങ്ങളെ ഓർമ്മിപ്പിക്കുന്ന സന്ദേശം. ഇന്ത്യയ്ക്ക് ഇപ്പോഴുള്ള സർക്കാർ തുടരെ ചെയ്തുവരുന്ന മോശമായ നടപടികളും അത് മൂലമുണ്ടായ ഏത് ദുരന്ത സ്ഥിതികളും താങ്ങാനാവില്ല. ഇന്ത്യ ലോകത്തിനു മുമ്പിൽ അപമാനിതയായിരിക്കുന്നു. കാരണം ഉണ്ട്. ഇന്ത്യയിൽ ഇക്കാലമത്രെയും വിവിധ മതവിശ്വാസത്തിലുള്ളവർ ജീവിച്ചു. ഇന്ന് നരേന്ദ്രമോദി സർക്കാരും തന്റെ രാഷ്ട്രീയപാർട്ടിയും കൂടി ഇന്ത്യൻ ജനതയിൽ മത- വർഗ്ഗീയതയും പരസ്പര വിദ്വേഷ ചിന്തയും വളർത്തുകയാണ്. ഇന്ത്യയിലേയ്ക്ക് മറ്റു ലോകരാജ്യങ്ങളിൽനിന്നു ജനങ്ങൾ വരുന്നതിൽ വിമുഖതയും ഭയവികാരവും ഉള്ളതായി മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ വരുംവരായ്കയുടെ ഫലങ്ങൾ എങ്ങനെയാകുമെന്നു ചിന്തിക്കാൻ തയ്യാറാകാതെ പാർട്ടിപ്രവർത്തകർ പറയുന്നതുമാത്രം ജീവിതവഴിയാക്കുന്നത് ഏറെ അപകടത്തിലേക്ക് തന്നെയാണ്.

രാജ്യത്തെ സാമ്പത്തിക നില ഭദ്രമാക്കിയത് ആർക്കുവേണ്ടിയെന്നു നാം കണ്ടുകഴിഞ്ഞു. ബിജെപി പാർട്ടിയും നരേന്ദ്രമോദിയും സ്വയം അവരുടെ സഞ്ചി നിറച്ചതല്ലാതെ ജനങ്ങൾക്ക് നൽകിയത് പട്ടിണി തന്നെ. ദൽഹി തെരഞ്ഞെടുപ്പിന്റെ ശക്തമായ പരസ്യ പ്രതികരണം നരേന്ദ്രമോദിയുടെ  സർക്കാർ അന്നത്തെ പാതിരാത്രിയിൽത്തന്നെ നടത്തി.,സാധാരണ ജനങ്ങളുടെ അടുക്കളയിൽ എന്നും എപ്പോഴും ആവശ്യമായ പാചക വാതകത്തിന്റെ വില കുത്തനെ മേൽപ്പോട്ടു വർദ്ധിപ്പിച്ചുകൊണ്ട് പകരം വീട്ടി. ഇങ്ങനെ ചെയ്തതുകൊണ്ടൊന്നും ഇന്ത്യയിലെ ജനദ്രോഹനടപടികൾ തീരുന്നില്ല. സമ്പത് ഘടനയിൽ വീണ്ടും ഒലിച്ചുപോകുന്ന തകർച്ച വന്നുകൊണ്ടിരിക്കും. നരേന്ദ്ര മോദി സർക്കാർ ഇന്ത്യയ്ക്ക് ഒരു പഴകിയ രാഷ്ട്രീയ മോഡൽ ആണ്. ഏറ്റവുംവേഗം ജനഹിതം മാനിക്കുന്ന ഒരു ഭരണനേതൃത്വം- അതെ ഇന്ത്യയുടെ ജനങ്ങൾക്ക് ഭാവിപുരോഗതിക്കുതകുന്ന ജനാധിപത്യ വ്യവസ്ഥിതിയെ രക്ഷിക്കാൻ കെൽപ്പുള്ള ഒരു നേതൃത്വം ഏറ്റവും വേഗം ഉണ്ടാകണം. സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ ഇന്ത്യയ്ക്ക് കൈവരണമെങ്കിൽ പൊതുജനങ്ങളിൽ നിന്നും അധികനികുതി വലിച്ചെടുക്കുന്ന ഒരു സർക്കാർ അല്ല ജനങ്ങൾക്ക് ആവശ്യമായത്. ഇന്ത്യയുടെ തകർന്നുകൊണ്ടിരിക്കുന്നതായ ഇപ്പോഴുള്ള ജനാധിപത്യ സംവിധാനത്തെ നമുക്ക് പൂർണ്ണമായി രക്ഷിക്കാൻ കഴിയണം.//-
------------------------------------------------------------------------------------------------------------------
 

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371