Montag, 22. Juli 2013

ധ്രുവദീപ്തി // Christianity// The misplaced Cult of Saints- by Fr.T.Sebastian


ധ്രുവദീപ്തി // Christianity// 


The misplaced Cult of Saints-  


Fr. T. Sebastian 


Fr.T.Sebastian
The Autor writes in this article on the exaggerated cult of saints that is prevailing in our Kerala. It is not real devotion or love for the saints but pure business. Some individuals seeking favors and prepared to bribe the saints and the church establishments conniving with it because their pockets get filled. Poor Alphonsamma went through a life of intense suffering but nobody is doing anything to allay the suffering of others in the name of Alphonsamma. They only want to rid themselves of sufferings for any amount of money if possible.-


Any one traveling through Kerala will most certainly not fail to notice the numerous shrines and churches dedicated to the Saints in that small State. It is a matter of wonder why Christianity in that State which claims its origin to St. Thomas the Apostle, should have settled down to such extravagant devotion to certain particular saints. Undoubtedly, every Saint who has been declared as such by the Universal Church is worthy of our veneration because they reflect in their lives the glory of God. Some of them gave their lives in professing their faith and became martyrs. Others lived their life faithfully in accordance with the gospel and radiated the presence of Christ in their lives. We call them confessors. Whatever may have been the circumstances in which they lived on earth, it was only through the grace of God they displayed to a heroic degree the love and compassion of God for humanity in tangible forms. They had so merged themselves in God that whatever they asked they received in prayer. People called them miracles but for them it was nothing else but God’s glory and compassion being manifested to the world afresh

Among the  Saints who have caught the fancy of the Christians in Kerala are: St. Thomas the Apostle, St. Anthony of Padua, St. Jude the Apostle, St. Theresa of the Child Jesus, St. George, St. Sebastian, St. Francis of Assisi and recently St. Alphonsa of Bharananganam has been added to the list. There are a few churches dedicated to Our Blessed Mother Mary as well as St. Joseph. Most other saints don’t seem to figure anywhere in the devotional life of the people of Kerala, possibly because they are not known for any particular cause which interests them. It is amazing to see the extravagance of pomp and splendor displayed by Catholics in manifesting their devotion to the Saints even appearing to be bordering on idolatry and superstition. The bishops and priests seem to concur with this trend whole-heartedly. In these days churches built in honor of these saints go into high profile budgets of crores of rupees. No thought is spared for the millions in the rest of India who struggle for their bare existence. Does the fact that we have the money justify lavishing it on iron and bricks? What glory do we give to God by building elaborate churches in honor of saints but do not lift a finger to build the living temples we have around us? 

The Saints are sought after for favors and little is done to encourage people to emulate them. It is indeed a sad fact that such great men and women who walked this earth filled with love of God and neighbor are today sought after merely for temporal favors. Aren’t the saints trailblazers for the rest of humankind, showing us all how our life in its ordinariness can be made extraordinary by the grace of God and humble surrender to him? Are they not men and women who braved enormous struggles in their lives and did the will of God heroically, setting the example of authentic Christian life? They never sought to make their lives easier for themselves. But today everyone runs to them to be freed of their burdens, be it physical or mental. It is fitting to remember the words of Jesus who said: “Come to me all of you who work hard and who carry heavy burdens and I will refresh you” (Mathew 11: 28). This is a clear invitation to seek refuge only in Christ and learn from him how to handle the burdens of life. That is what the saints did and became what we know them to be. Unfortunately, more often than not, we prefer to take the easier route and seek to free ourselves of troubles, for which the saints seem to be an easy way out. Hence the novena to St. Antony is more sought after than an hour of adoration in the Eucharistic presence.

The feast days of saints are celebrated with special solemn Masses, novenas and processions with much fanfare bearing the statutes of the saints. But on the other hand Christmas, Easter, Pentecost, the Feast of the Body and Blood of Christ, the Sacred Heart, Immaculate Conception or the Assumption pass off making hardly any ripple in Catholic circles. Processions with the Blessed Sacrament are rarely seen any longer in churches throughout Kerala. They have all been relegated to the distant past. Homes are no longer consecrated to the Sacred Heart. But novenas to St. Anthony and St. Jude go on in full churches. In some churches Eucharistic adoration that had been traditionally held on Friday has been shifted to Tuesday because St. Anthony draws the crowds and not the Eucharistic Lord. Obviously there has been a misplacement of values. But why this frantic effort to win the favor of the saints? The chief underlying reason seems to be the failure of people to grasp the mystery revealed to them. “It is Christ in you, the hope of glory” (Col.1:26-27). Secondly, the mistaken notion that God’s blessing is equivalent to freedom from troubles and hence the pursuit after the saints for favors.  We look up to the saints for help in attaining our temporal needs that are never ending when abundant life has been granted us by God. It is of supreme importance to bear in mind at this juncture that any form of devotion to the saints including Mary, Mother of God, that does not lead one to Christ, is misplaced and a form of self-seeking. 

St. Alphonsa, the first saint of India and especially of Kerala, is drawing crowds of pilgrims from all over India and abroad to Bharananganam in the diocese of Pala. Alphonsamma, as she has been affectionately called, was a saintly nun who taught the world the way to bear joyfully suffering in all its forms, thus setting an example of bearing one’s cross without complaint as Jesus taught. She sought to live a hidden life away from the limelight but God in his designs has proclaimed her greatness to the whole world. However, it does not suffice that we flock to her place, admire her virtues, pray to her and carry away relics of her. Off course it is not possible for us to imitate her as we can only be who we are. Nevertheless, her life should serve as an inspiration to us, so that we cherish the values she cherished. How appropriate would it be to have a hospice within the vicinity of Bharananganam where terminally ill patients or those from the economically weaker sections are treated free or at reduced cost with the offerings received at the shrine of St. Alphonsa! But the present scenario is much money falling into the multiple collection boxes in and outside the shrine of St. Alphonsa and the proceeds going directly to the treasury of the bishop to be used for unknown reasons. Blessed Kunjachen of Ramapuram in the same diocese distinguished himself as a holy man by dedicating his life to the dalit people around. The Church today heaps praise upon him for his good works and people flock to Ramapuram, but nothing is done to promote the cause for which he stands out as a model pastor. There is no institution for the development of the dalit population anywhere around. It is a fact that Christians continue to do business with the saints but do precious little to walk the road they walked. 

People of all faiths continue to throng pilgrimage centers wherever they are in India or abroad. The recent example of the disaster that overtook thousands of pilgrims in Uttarkhand is still fresh in our minds. No miracle was worked to save anything or anyone. Only Christ the Good Samaritan appeared in the form of heroic army personnel. Even the Grotto of Lourdes in France was not spared in the devastating flood that overtook that town in the recent past. The message is clear that what is required of everyone is to open their eyes and experience God in and around them, for that is the central message of the Incarnation in Christ. It implies that we tone down our craving to see wonders realizing that everything in life is a wonder to the one who has eyes to see and ears to hear. When the Jews followed Jesus to the place he had gone quietly to be free from being crowned king on account of his miracles, he rebuked them saying. “I tell you the truth, you are looking for me, not because of the signs you saw, but because you ate bread to your satisfaction. You must work not for perishable food but for the lasting food which gives eternal life.” (Jn.6:26-27). Signs and wonders are given to us under special circumstances so that we may awaken to the presence of God in our midst and stop pining for more wonders. In this year of faith it should be our endeavor to tone up our faith in Christ the center of Christian life and grow to our maturity in Christ. “The core of the Christian vocation is Christ,” said Pope Francis at his inaugural Mass on 19th March 2013. Let the saints remain as our models and intercessors and not the focus of our piety.                                                                                    

-------------------------------------------------------------------------------------------------------------------------

Sonntag, 21. Juli 2013

ധ്രുവദീപ്തി // യാത്രാവിവരണം: ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീക താവളത്തിൽ ഒരു ദിവസം (2) George Kuttikattu

ധ്രുവദീപ്തി // യാത്രാവിവരണം: 



ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീക താവളത്തിൽ ഒരു ദിവസം-
(Part 2)



ജോർജ് കുറ്റിക്കാട് 




ഫ്രാൻസിന്റെ സുരക്ഷാസംവിധാനത്തിലെ തന്ത്രപ്രധാന കേന്ദ്രമായിട്ടാണ് മാഗിനോ രേഖ അറിയപ്പെടുന്നത്. മാഗിനോ രേഖയിൽ ഉണ്ടായിരുന്ന മറ്റനേകം ഭൂഗർഭ സൈനീക താവളങ്ങൾക്കെല്ലാം മാതൃക ഹാക്കൻബെർഗ്ഗ് തന്നെ. 

എന്താണ് മാഗിനോരേഖ?


ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാൻസിലേക്കു ഭാവിയിൽ  ജർമൻ സൈനീകരുടെ കടന്നുകയറ്റങ്ങളെയെല്ലാം  ചെറുത്തു നിൽക്കാൻ വേണ്ടി ഒരു പ്രത്യേക പ്രതിരോധപദ്ധതി ഫ്രഞ്ചുസർക്കാർ പ്ലാൻ ചെയ്തു. നീണ്ടകാല ആലോചനകൾക്ക് ശേഷം 1930- ൽ ഫ്രാൻസിന്റെ അന്നത്തെ പ്രതിരോധ-മന്ത്രിയായിരുന്ന മി. അന്ത്രേ മാഗിനോയുടെ ശ്രമത്തിൽ പാർലമെണ്ടിന്റെ അംഗീകാരം നേടി. ഇതാണ് മാഗിനോ മാർഗ്ഗരേഖ പദ്ധതി. 1936- ൽ പദ്ധതി നിലവിൽ വന്നുവെങ്കിലും അഞ്ചു ബില്ല്യണ്‍ ഫ്രാങ്ക് ചെലവു ചെയ്തു തീർത്ത ഈ പ്രതിരോധപദ്ധതി പൂർണമായി കാണാൻ കഴിയാതെ 1932- ൽ മാർഗ്ഗരേഖയുടെ ഉപജ്ഞാതാവ് മാഗിനോ നിര്യാതനായി. മൊട്ടക്കുന്നുകളും കുട്ടിവനങ്ങളും നിറഞ്ഞ മനോഹരമായ ഹാക്കൻബെർഗ്ഗ് ഭൂഗർഭ സൈനീക താവളം നിർമ്മിക്കുകയെന്ന കാര്യത്തിൽ ചരിത്രപരമായി ഫ്രാൻസിന്റെ പ്രതിശ്ചായ അതോടെ ഏറെ വർദ്ധിപ്പിച്ചിരുന്നു.

ഫ്രഞ്ചു ഭാഷ വശമില്ലാതിരുന്ന എന്റെ ഹാക്കൻബെർഗ്ഗിലേക്കുള്ള യാത്രയുടെ ക്ലേശം അത്ര ചെറുതായിരുന്നില്ല. എങ്കിലും സഹയാത്രികരുടെ പരിമിതമായ ഫ്രഞ്ചു ഭാഷാ പരിജ്ഞാനം ഉപയോഗിച്ച് പ്രധാന അറിവുകൾക്കുള്ള ആവശ്യങ്ങളുടെ പരിഹാരം കണ്ടു. വിജനമായ വഴികളിലൂടെ കാറോടിച്ചു  ഞങ്ങൾ ഹാക്കൻബെർഗ്ഗിനെ ലക്ഷ്യമാക്കി മുന്നോട്ടുപോയി. ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീകതാവളം എവിടെയാണെന്ന് ചോദിച്ചറിയുവാൻ അവിടെ വഴിവക്കിലൂടെ നടന്നുപോകുന്ന ആരെയും ഇടയ്ക്ക് കണ്ടുമുട്ടാനായില്ല. അത്യക്ക് വിജനമായിരുന്നു, ഞങ്ങൾ കടന്നു പോയ വഴി.

ഏറെ സമയം കഴിഞ്ഞില്ല, ഞങ്ങൾക്ക് ആശ്വാസമായി. ഞങ്ങൾ റോഡിനരികിലേയ്ക്ക് വാഹനം അടുപ്പിച്ചു നിർത്തി. തലമുടി കാറ്റിൽ പറന്നു വികൃതമാവാതിരിക്കാൻ കറുത്ത ഒരു നെറ്റുനൂൽ തൊപ്പി ധരിച്ച്‌, കയ്യിൽ ഒരു ചെറിയ ഷോപ്പിംഗ്‌ സഞ്ചിയും തൂക്കിപ്പിടിച്ചിരുന്ന വളരെയേറെ പ്രായം ചെന്ന ഒരു സ്ത്രീയെ വഴിവക്കിലൂടെ നടന്നകലുന്നത് കണ്ടുമുട്ടി. "ഹാക്കൻബെർഗ്ഗിലെ ബങ്കർ എവിടെയാണ്? "അഭിമാനമായി കരുതിവച്ചിരുന്ന ഞങ്ങളുടെ മുറിഞ്ഞ ഫ്രഞ്ചുഭാഷാ പരിജ്ഞാനം പ്രയോഗിച്ചു. ഉപയോഗിച്ച ഭാഷയിൽ ഞങ്ങൾക്ക് അല്പമൊരു ആശങ്കയില്ലാതെയിരുന്നില്ലാ, ഞങ്ങൾക്ക്. അൽപ്പനേരം കഴിഞ്ഞു. അവരുടെ  മറുപടി ഞങ്ങളോടൊരു ചോദ്യമായി മാറി. "ഷാഹ്"? ആംഗ്യഭാഷയിൽ അവർ പറഞ്ഞതിനെപ്പറ്റി  അവർ ഞങ്ങളോട് വിശദീകരിക്കാൻ ശ്രമിച്ചു.
 Military  tank

"ഷാഹ്" എന്നവർ ചോദിച്ച വാക്ക്  സൈനീകർ പീരങ്കി തൊടുത്തു വിടുന്ന ടാങ്കർ വാഹനത്തെയാണ്‌ ഉദ്ദേശിച്ചതെന്നു അവർ ഞങ്ങൾക്ക് മനസ്സിലാക്കി. ഒരുകിലോമീറ്റർ മുന്നോട്ട് കാറോടിച്ചപ്പോൾ വഴിതിരിഞ്ഞ് വലത്തേയ്ക്ക് ഒരു റോഡുണ്ട്. ഇടതുവശത്ത്‌ വഴിവക്കിൽ ആ വൃദ്ധ സ്ത്രീ ഞങ്ങൾക്ക് വിവരിച്ചു പറഞ്ഞുതന്ന ഷാഹ് എന്ന അത്ഭുതവസ്തു!  ഞങ്ങൾ വലത്തോട്ടുള്ള റോഡിലൂടെ താഴ്വരയിലെ ശാന്തമനോഹരമായ പുൽത്തകടികൾ കടന്നു കുന്നിൽ മുകൾ ചെരുവിലെ ഏറെ വലുതല്ലാത്ത കാർപാർക്കിൽ വാഹനം പാർക്കുചെയ്തു. ഞങ്ങൾ നില്ക്കുന്നത് ചരിത്രപ്രസിദ്ധമായ മാഗിനോ രേഖയിലെ ബങ്കറിന് തൊട്ടു മുന്നിൽ. അപ്പോഴും താഴെ കുന്നിൻ ചരുവിലെ പുൽത്തകടിയിൽ കൂട്ടംകൂടി പുല്ലു മേഞ്ഞു നടക്കുന്ന പശുക്കൂട്ടങ്ങൾ ചിട്ടകൾ തെറ്റിക്കാതെ വിഹരിക്കുന്നത് കാണാമായിരുന്നു. ഇടയനില്ലാതെ സ്വയം മേഞ്ഞു നടക്കുവാൻ പരിശീലനം കിട്ടിയ പശുക്കളും പശുക്കുട്ടികളും.

ഹാക്കൻബെർഗ്ഗ് പ്രശാന്ത സുന്ദരമാണ്. ചെറിയ ചെറിയ മൊട്ടക്കുന്നുകൾ, ചെറിയ കുറ്റിക്കാടുകൾ, ശാന്തമായ ഇളംകാറ്റു വീശിയെത്തുന്ന കുട്ടിവന ങ്ങളുടെ അരികത്തെ ചെറിയ മനോഹര ഗ്രാമം. ഞങ്ങൾ മാഗിനോ രേഖയുടെ മുന്നിലെത്തുന്നതിനു മുൻപായിത്തന്നെ, ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഇന്ധനരേഖ മുന്നറിയിപ്പിന്റെ ചുവപ്പ് രേഖയും കടന്നിരുന്നു. തൊട്ടടുത്തു ഒരു ചെറിയ ചായക്കടപോലും ഉള്ളതായി അറിവില്ലാ. അടുത്തുള്ള പെട്രോൾ സ്റ്റേഷൻ ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും ഏതാണ്ട് അറുപതു കിലോമീറ്റർ ദൂരെയുള്ള "ഷെൻഗൻ "പട്ടണത്തിലെ ലഭിക്കൂവെന്ന അറിവു ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു. വിദേശ സന്ദർശകർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് വേണ്ടിയുള്ള വിസായുടെ പേര് "ഷെൻഗൻ വിസ്സാ"യെന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഈ ചെറിയ ഷെൻഗൻ പട്ടണത്തിൽ സമ്മേളിച്ചപ്പോൾ രൂപപ്പെടുത്തിയ സന്ദർശന അനുവാദപത്രമാണല്ലോ "ഷെൻഗൻ വിസാ "എന്നറിയപ്പെടുന്നത്.

ഇരുപത്തിയഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള വിസ്മയകരമായ ഒരു ഭൂഗർഭ സൈനികതാവളത്തിന്റെ നടുമുറ്റത്താണ് ഞങ്ങൾ നില്ക്കുന്നത്. യുദ്ധങ്ങൾ നിരന്തരം ഭീഷണിയായിരുന്ന ഒരു കാലത്തിന്റെ സവി-ശേഷതകളിൽ നിർമ്മിക്കപ്പെട്ട സുരക്ഷാസംവിധാനങ്ങൾ മാത്രം കൊണ്ട് സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ചരിത്രസാക്ഷ്യസ്മാരകങ്ങളായി ഹാക്കൻബെർഗ്ഗ് അവിടെയിരിക്കുന്നു. ഫോർട്ട്‌ ഹാക്കൻബെർഗ്ഗിലെ സൈനിക ബങ്കറിന്റെ പ്രതിരോധ പദ്ധതികളെക്കുറിച്ചും മറ്റും ചരിത്രപരമായ കുറെ ധാരണകളും മുന്നറിയിപ്പുകളും മാത്രമായിരുന്നു, അവിടെ എത്തിച്ചേരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സംസാരവിഷയം. എങ്കിലും, നല്ലനിലയിൽ പ്രവർത്തനസജ്ജമായി തുടരുന്ന പ്രത്യേക സം വിധാനത്തിലുള്ള ഒരു ബങ്കറാണ് ഭാവനയിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

ഒക്ടോബർ സൂര്യന്റെ വെട്ടിത്തിളങ്ങുന്ന മഞ്ഞക്കിരണങ്ങളിൽ മുങ്ങിയ മനോഹരമായ ഒരു ഞായറാഴ്ചയാണ് ഞങ്ങൾ അവിടെയെത്തിയത്. ഞങ്ങൾക്ക് മുമ്പ്‌ അവിടെയെത്തിയിരുന്ന കുറെ ടൂറിസ്റ്റുകൾ ബങ്കറിന് മുമ്പിൽ ക്യൂ നിൽപ്പുണ്ടായിരുന്നു. അവർ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇറ്റാലിയൻ ഭാഷ വളരെ സംഗീതാത്മകമാണ്, മനോഹരമാണ്. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച് തുടങ്ങിയ വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കായി പ്രത്യേകം പ്രത്യേകം സന്ദർശനസമയം നിശ്ചയിച്ചിട്ടുണ്ട് ജർമൻ ഭാഷ സംസാരിക്കുന്നവർക്കായി ഉച്ചകഴിഞ്ഞ് രണ്ടരമണി മുതൽ വൈകിട്ട് അഞ്ചുമണിവരെ സന്ദർശനസമയം നിശ്ചയിച്ചിട്ടുണ്ട്.

നിലവിലുള്ള ബങ്കറിനറെ കവാടം യുദ്ധകാലഘട്ടത്തിൽ പീരങ്കികൾ നിറച്ച കണ്ടയ്‌നറുകൾ ഇരുവശങ്ങളിലേക്കും കടത്തിക്കൊണ്ടു പോകുവാനും കൊണ്ടുവരാനുമുള്ള കവാടം മാത്രമായിരുന്നു. ഇതിനുപയോഗിച്ചിരുന്ന റയിൽ പാളത്തിന്റെ അവശിഷ്ടങ്ങൾ നമുക്ക് ഇന്നും കാണാം. ഇപ്പോൾ  ഈ കവാടം സന്ദർശകരെ  ബങ്കറിനകത്തേയ്ക്കും പുറത്തേയ്ക്കും അയക്കുവാനുപയോഗിക്കുന്ന വാതിൽ  ആയി ഉപയോഗിക്കുന്നു.

    ഭൂഗർഭ റയിൽ പ്പാളം
ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ ബങ്കർ സന്ദർശനം ഒട്ടും എളുപ്പമല്ലെന്ന് ബാങ്കറിനുള്ളിൽ കടന്ന ആദ്യമിനിട്ടുകളിൽ തന്നെ ഞങ്ങൾക്ക് മനസ്സിലായി. എവിടെയും ഫ്രഞ്ചു ഭാഷയുടെ ഉപയോഗം. ഞങ്ങളുടെ സഹായി ഒരു ഫ്രഞ്ചുകാരൻ ആയിരുന്നെങ്കിലും അദ്ദേഹം ദീർഘനാൾ ജർമ്മൻ പട്ടാളത്തിൽ സേവനം ചെയ്തയാളയിരുന്നു. ബങ്കറിലെ മുഴുവൻ സജ്ജീകരണങ്ങളിലേക്കും അതിനാവശ്യമായ പ്ലാന്റുകളിലേക്കും നടന്നെത്തുക ആയാസകരമായിരുന്നു. ഗുഹതുല്യമായ ആ താവളത്തിൽ നാലുകിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാവുന്ന ഒരു റയിൽ ഗതാഗത സൗകര്യം അവിടെ സ്ഥാപിച്ചിട്ടുണ്ട്.

അന്ന് നിർമ്മിച്ച  റയിൽഗതാഗതം ഇന്നും പ്രവർത്തന സജ്ജമാണ്. ഇവയുടെ  പ്രവർത്തനത്തിന് ഒരു ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന പവർപ്ലാന്റു ബങ്കറിൽ പ്രവർത്തിക്കുന്നു. ഇതിൽനിന്നും ബങ്കറിലെ ഇരുളിൽ വെളിച്ചവും ചൂടും ഇടമുറിയാതെ നൽകുന്നു. ബങ്കറിൽ ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് സൈനികർ എത്തിച്ചേരുന്നതിനുവേണ്ടി സാധാരണ ഉപയോഗിച്ചിരുന്നത് സൈക്കിളുകളാണ്. ഇത്തരം സൈക്കിളുകൾ ഇപ്പോഴും അവിടെക്കാണുന്നത്‌  സന്ദർശകരെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പി-ക്കുകയും ചെയ്യുന്നു. /gk  
-----------------------------------------------------------------------------------------------------------------------
(തുടരും)

Freitag, 19. Juli 2013

ധ്രുവദീപ്തി // യാത്രാവിവരണം:// ഹാക്കൻബർഗ്ഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ ഒരു ദിവസം (1) George Kuttikattu



ധ്രുവദീപ്തി // യാത്രാവിവരണം:// 

  ഹാക്കൻബർഗ്ഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ 
ഒരു ദിവസം. 
(Part- 1)

 George Kuttikattu



ഹാക്കൻബർഗ്ഗ് 
ബങ്കറിന്റെ 
കവാടം

 രു രാഷ്ട്രത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിച്ചിരുന്ന രഹസ്യ കേന്ദ്രമായിരുന്നു, ആ രാജ്യത്തെ ജനങ്ങളുടെ ജീവനു സംരക്ഷണ ഭിത്തി പോലെ നിന്നിരുന്ന ഫ്രഞ്ച്-ജർമൻ അതിർ ത്തിയിലുള്ള ഫോർട്ട്‌ ഹാക്കൻ ബർഗ്ഗ് ഗ്രാമത്തിലെ ഭൂഗർഭ സൈനീകതാവളം.

ജർമനിക്കും ഫ്രാൻസിനും ബൽജിയത്തിനും ലക്സം ബർഗിനും വെറുമൊരു അതിർത്തി വരമ്പ് മാത്രമാ യിരുന്നില്ല, അതിമനോഹരമായ  ഫോർട്ട്‌ ഹാക്കൻ ബർഗ്  ലോകമഹാ യുദ്ധത്തിൽ നാസി ജർമനിയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തു നിൽക്കാ നുള്ള ഫ്രഞ്ചു സർക്കാരിന്റെ തീരുമാനമായിരുന്നു ഫ്രാൻസിന്റെ പ്രതി രോധ മേഖലയിൽ കൂടുതൽ ഭൂഗർഭ സൈനിക താവളങ്ങൾ നിർമ്മിക്കുകയെന്നത്.
                                                                                
സഖ്യകക്ഷികളുടെ എല്ലാ ബങ്കറുകളുടെയും പ്രഥമവും അത്യൂന്നതവുമായ മാതൃകയായിരുന്നു ഹാക്കൻബർഗ്ഗിലെ ബങ്കർ. ജർമനിയുടെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻവ്യൂർട്ടംബർഗ്ഗിലെ  പ്ലാങ്ക്സ്റ്റട്ടിൽ നിന്നും ഞങ്ങൾ അഞ്ചു പേരടങ്ങിയ ഒരു സംഘമാണ് ഫ്രാൻസിലെ  ഹാക്കൻ ബർഗ്ഗിലെയ്ക്കു പുറപ്പെട്ടത്‌. ഫോർട്ട്‌ ഹാക്കൻബർഗ്ഗാണ് ലക്ഷ്യം. ബാഡൻ വ്യൂർട്ടംബർഗ്ഗ്, റൈൻലാൻഡ് ഫാൾസ്‌, സാർലാൻഡ് എന്നീ സംസ്ഥാനങ്ങൾ കടന്ന് അതിപുരാതന റോമൻ നഗരമായ ട്രിയറിലെത്തി. 

ട്രിയർ നഗരം അതിമനോഹരമാണ്. ജർമനിയിലെ റൈൻലാൻഡ്‌ ഫാൾസ്-സംസ്ഥാനത്തിലെ ചരിത്ര-പ്രാധാന്യമർഹിക്കുന്ന വൻ നഗരങ്ങളിൽ പഴക്ക മേറിയ നഗരം. ഒന്നേകാൽ ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ട്രിയർനഗരം, രണ്ടായിരം വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങളാൽ പ്രൌഡിയേറി യതാണ്. അതിൽ ചിലതാണ്, പോർട്ടാനിഗ്രാ, റോമൻ ബ്രിഡ്ജ്, ആംഫിതീയേറ്റ ർ , റോമൻ മാർക്കറ്റ്, കത്തീഡ്രൽ, തുടങ്ങി 
Porta Nigra
നിരവധി കാഴ്ചകൾ. മോസ്സൽ നദിയുടെ  കരയിലെ മുന്തിരിമലകളിൽ നിന്നും വീശിയെ ത്തുന്ന ഇളംകാറ്റിൽ ട്രിയർ നഗരത്തിന്റെ ആത്മാവു ആനന്ദിക്കുന്നു.പ്രസിദ്ധ സർവ്വകലാശാലാ നഗര മെന്നതിലോ പുരാതന റോമൻ നഗരമെന്ന മഹത്വ ത്തിലോ മാത്രമല്ലാ, കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര ഉപജ്ഞാതാവായ കാൾ മാർക്സിന്റെയും മുൻ പൂർവ്വജർമൻ ഭരണാധികാരിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവു എറിക്‌ ഹോണീക്ക റുടെയും ജന്മ സ്ഥലവും കൂടിയാണെന്നതാണ് ശ്രദ്ധേയമായ മറ്റു കാര്യങ്ങൾ.

ട്രിയർ നഗരത്തിൽ നിന്നും പുറപ്പെട്ട്, ഇരുരാജ്യങ്ങളുടെയും ചെക്കുപോസ്റ്റു കളില്ലാത്ത ജർമൻ ഫ്രഞ്ച് അതിർത്തി ഞങ്ങൾകടന്നെത്തിയത് കിലോമീറ്ററു കളോളം വിജനവും വിശാലവും പച്ചപ്പുനിറഞ്ഞ പ്രദേശങ്ങൾ നീണ്ടു നിവർ ന്നു കിടക്കുന്നതുമായ ഫ്രാൻസിലേയ്ക്കാണ്. അതിർത്തി കടക്കുമ്പോൾ പരിശോധിക്കാനും ഞങ്ങൾക്ക് സ്വാഗതം പറയുവാനും ആരും അവിടെ കാത്തിരുന്നില്ല, ഉണ്ടായിരുന്നുമില്ല. ഞങ്ങൾ യാത്ര ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ രാജ്യത്തുകൂടിയാണല്ലോ.


 യന്ത്രവത്കൃത 
നിരീക്ഷണം

ഫ്രാൻസിലെ മനോഹരമായ പ്രധാന നഗരങ്ങളിൽ ഒട്ടും തന്നെപ്രാധാന്യം കുറയാത്ത മനോഹാരിത യും ആകർഷണീയതയും ചരിത്രപ്രാധാന്യവുമുള്ള പുരാതനനഗരമാണ് മെറ്റ്സ്. മെറ്റ്സുനഗരത്തെ ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ തുടർയാത്ര. റോഡി നു വെളിയിൽ ഇരുവശങ്ങളിലും നെടുനീളെ കാണപ്പെടുന്ന കൃഷിസ്ഥലങ്ങളും, പശുക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്ന മേച്ചിൽപുൽത്തകടികളും അവിടവിടെ കുടുമ്മ കെട്ടിയ മുടിയെ ഓർമ്മിപ്പി ക്കുന്ന കുട്ടിവനങ്ങളും കടന്നു ഞങ്ങൾ മുന്നോട്ടു കാറോടിച്ചു കടന്നുപോയി. ജർമനിയിലെ തിരക്കേ റിയ ഒട്ടോബാനുകളിൽ ഉണ്ടാകാറുള്ള  (അതിവേഗ പാത) വാഹന തിരക്ക് ഫ്രാൻസിലെ പാതകളിൽ കണ്ടില്ല. ലക്സംബർഗ്ഗിന്റെ ഒരു വശംചേർന്ന് ഞങ്ങൾ മെറ്റ്സ് നഗരത്തിലെത്തി.
                                            
മെറ്റ്സിലെ കത്തീഡ്രൽ 
ദേവാലയം
മോസ്സൽ നദിയിലെ കുളിർമ്മയേകി വീശിവന്ന ഇളംകാറ്റ്ഞങ്ങളെ ആശ്ലേശിച്ചു സ്വാഗതം ചെയ്തു. ട്രിയർ നഗരത്തിൽനിന്നും ഏതാണ്ട്ഒന്നേകാൽ മണിക്കൂറോളം കാറോടിച്ചാൽ മെറ്റ്സ് നഗര മദ്ധ്യത്തിലെത്താം. പുരാതന റോമൻ സാംസ്കാരി ക നഗരമായ ട്രിയർ നഗരത്തിന് ആദിമക്രിസ്ത്യാ നികളുടെ മൂലചരിത്രം ഉൾക്കൊണ്ടിട്ടുള്ള പശ്ചാത്തലം ഉണ്ടെങ്കിൽ അതിനു ഏറെതിളക്ക വും ജീവനും നൽകിയതു  മുന്തിരിവള്ളികളെ  ചുറ്റിപ്പടർന്നു ആശ്ലേഷിക്കുന്ന സുന്ദരിയായ മോസ്സൽ നദിയുടെ ആത്മാവിലെ ശാന്തതയാണ്. മെറ്റ്സ് നഗരവും പ്രാന്തപ്ര ദേശങ്ങളും സ്വന്തമാക്കിയ മനോഹാരിത അവിടെയെത്തി കടന്നുപോകുന്ന വരുടെ ഓർമ്മയിൽ എന്നെന്നും കാത്തുസൂക്ഷിക്കുന്ന മധുരസ്മരണകൾ ആയിരിക്കും.

വെട്ടിത്തിളങ്ങുന്ന ഒക്ടോബർ സൂര്യന്റെ സ്വർണ്ണ കിരണങ്ങളിൽ പ്രകാശിച്ചു ആകാശം തൊട്ടു ഉയർന്നു നിൽക്കുന്ന പ്രൌഡഗംഭീരമായ പുരാ തന കത്തീഡ്രൽ ദേവാലയവും, തിരക്കില്ലാത്ത പ്രശാന്ത ഗംഭീരമായ ജന ജീവിതത്തിന്റെ  ജീവസ്പന്ദനങ്ങളും മെറ്റ്സ് നഗരത്തിനു മാത്രം ഭൂഷണ മാവുക മാത്രമല്ല ചെയ്തിരിക്കുന്നത്, ഇവയെല്ലാം മെറ്റ്സിൽ നിന്നും അധിക മേറെ അകലെയല്ലാതെയിരിക്കുന്ന ഫോർട്ട്‌ ഹാക്കൻബർഗ്ഗിനു ആകർഷക ത്വം വർദ്ധിപ്പിച്ചിട്ടുള്ളതെയുള്ളൂ.
  ബങ്കറിനുള്ളിലെ ദൃശ്യം
                                                                  രാജ്യസുരക്ഷാബങ്കറുകളോ   അതുപോലെയുള്ള കേന്ദ്രങ്ങളോ, ഒരിക്കലും ഒരു തീർത്ഥാടന കേന്ദ്ര മായിരുന്നില്ല. അവിടെയെത്തിയിരുന്നവർ, സൈനീ കമേധാവികളും ഭരണാധിപന്മാരുമായിരുന്നു. ഇംഗ്ല ണ്ടിലെ ജോർജ് ആറാമൻ രാജാവ്, സർ വിൻസ്റ്റണ്‍ ചർച്ചിൽ തുടങ്ങിയവർ അവരിൽ പ്രമുഖരായിരു ന്നു.  ഹാക്കൻബർഗ്ഗ് ബുങ്കർ സവിശേഷതകൾ നേരിട്ട് നിരീക്ഷിച്ച ഭരണാധികാരികൾ ആയിരുന്നു അവർ.

ഫ്രാൻസിന്റെ സുരക്ഷാസംവിധാനത്തിലെ തന്ത്രപ്രധാന കേന്ദ്രമായിട്ടാണ് "മാഗിനോ രേഖ" അറിയപ്പെടുന്നത്. മാഗിനോ രേഖയിൽ ഉണ്ടായിരുന്ന മറ്റനേകം ഭൂഗർഭ സൈനീക താവളങ്ങൾക്കെല്ലാം മാതൃക ഹാക്കൻബർഗ്ഗ് തന്നെ. (തുടരും) /gk

(2012-ഫെ.29-ന് "പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.)

------------------------------------------------------------------------------------------------------------------------


Montag, 15. Juli 2013

ധ്രുവദീപ്തി // Panorama // അക്ഷരത്തിലും ആത്മാവിലും ശുചിത്വം // George Kuttikattu


 അക്ഷരത്തിലും ആത്മാവിലും 
ശുചിത്വം// 
 
George Kuttikattu 


ശുചിത്വം+അടുക്കും ചിട്ടയും
= സുരക്ഷിതത്വം
 
സാമൂഹ്യജീവിതത്തിൽ സുരക്ഷിത ത്വവും ആരോഗ്യവും പരസ്പരം പൂരകമായിത്തീരുന്നതു ശുചിത്വവും അടുക്കും ചിട്ടയും സ്വീകരിക്കുന്നതിലൂ ടെയാണെന്ന് പരിഷ്കൃതലോകം മനസ്സിലാക്കുന്നു. ഇവയുടെ ആകെ ത്തുകയാണ് സാമൂഹ്യ സുരക്ഷിതത്വം. ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഓരോ രാജ്യത്തും അതിലെ ജനവിഭാഗങ്ങൾക്ക് സ്വന്തമായ  പാരമ്പര്യ ങ്ങളും മനോഭാവങ്ങളും ഉണ്ടാകും. ഇവയെല്ലാം ജർമൻ ജനതയിലും അലിഞ്ഞുചേർന്നിരിക്കുന്ന സവിശേഷതകളാണ്. അവയെല്ലാം അവരുടെ ദൈനംദിന ജീവിതത്തിലെ "വൃത്തിയും അടുക്കും ചിട്ടയും" ആണെന്ന് ജർമനിയിലെത്തുന്ന ഒരു വിദേശിക്കു മനസ്സിലാക്കാവുന്ന ആദ്യകാര്യവുമാണ്. ഇതിനാൽത്തന്നെ ആ ജനവിഭാഗത്തിന്റെ വൃത്തിയും സാമൂഹ്യജീവിതരീതിയും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ ഇതേപ്പറ്റി ഒരു ഫോർമുലായുണ്ട്. ശുചിത്വം+അടുക്കും ചിട്ടയും=സുരക്ഷിതത്വം. ഇതാണ് ജർമൻ ജനതയുടെ ശുചിത്വപ്രമാണം.

ഒരു സമൂഹത്തിന്റെ മുഴുവൻ ഘടനയും പ്രവർത്തനശൈലിയും നിലനിൽപ്പും യാഥാർത്ഥ്യമാകുന്നത് യഥാർത്ഥത്തിൽ മേൽ സൂചിപ്പിച്ച അസാധാരണ ഫോർമുലായിലാണോ?

ജർമൻ ജീവിതത്തിലെ ക്രമവും ചിട്ടയും ശുചിത്വവും ഒരു ദൃശ്യമായ ക്രമമാണ്. അതായത് കണ്ണിനെയോ കാഴ്ച്ചയെയോ മാത്രമല്ല പ്രകാശവിജ്ഞാനീയത്തെയോ അത് കൂടുതൽ ഫലദായകമാക്കുന്നു. അതേസമയം അദൃശ്യമായ കാര്യങ്ങളെയും വഹിക്കുന്നുണ്ട്. അവയ്ക്ക് ഉദാഹരണമാണ് ഒരാള് ചെയ്യുന്ന ജോലിയും ബന്ധപ്പെട്ട സാങ്കേതികവിദ്യകളും. ശുചിത്വമെന്നത് ഒരു സൌന്ദര്യശാസ്ത്രസംബന്ധ കാര്യം മാത്രമല്ല. ശുചിത്വവും ചിട്ടയും ക്രമവും സുരക്ഷിതത്വവും തടസ്സമില്ലാതെ ഉണ്ടായിരിക്കണമെന്ന ആശയം ജർമൻജനത ഹാർദ്ദമായി സ്വീകരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഉള്ള വ്യാപകമായ അറിവിൽത്തന്നെയുറച്ചിട്ടുള്ള നടപടി ക്രമങ്ങളാണ് ഓരോരുത്തരുടെയും പ്രവർത്തന സ്ഥലങ്ങളിലെ ശുചിത്വ ക്രമങ്ങളിലും ആരോഗ്യ സംരക്ഷണ നടപടികളിലും  നാം കാണുന്നത്. ഇതിനുദാഹരണമായി പ്രൊഫഷണൽ തൂപ്പുകാർ മുതൽ പരിസരശുദ്ധീകരണ ജോലിക്കാരെ വരെ ചൂണ്ടിക്കാണിക്കാവുന്നതാണ്.

ശുചിത്വവും ക്രമവും സുരക്ഷിതത്വവും നൽകുന്ന  ജീവിത ശൈലിയാണ് ജർമൻകാരുടേത്. ആരോഗ്യ സംരക്ഷണ  ശാസ്ത്രപരമായ നിരീക്ഷണത്തിൽ, ജോലിസ്ഥലത്തിരുന്നു ഭക്ഷണം കഴിക്കുന്നതും അവിടെത്തന്നെ അവ സൂക്ഷിക്കുന്നതും അവർ നിരോധിച്ചിരിക്കുന്ന കാര്യമാണ്. ഒരു തൊഴിലുടമയുടെ മുഴുവൻ തൊഴിൽ- മേഖലകളിലെയും തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ജൈവശാസ്ത്രപരമായ സംരക്ഷണ നിർദ്ദേശങ്ങൾ ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കണമെന്നതു ഒരു സാധാരണ കാര്യമാണിവിടെ.

"വൃത്തിജീവിതം" കൊണ്ടർത്ഥമാക്കുന്നത് ജർമൻകാരുടെ ശരീരവൃത്തിയെ മാത്രമല്ല. ജർമൻ ജനതയുടെ പ്രവർത്തിയുടെ വൃത്തി, എന്തും ചെയ്യുന്നതിലെ പരിപൂർണ്ണതയുടെ വൃത്തി, പരിസര വൃത്തി, പെരുമാറ്റ വൃത്തിയും വൃത്തിയുള്ള ചിന്തയും പൊതുവെ എല്ലാവരും അനുവർത്തിക്കുന്ന ജീവിതവൃത്തി ആ ജനവിഭാഗത്തിന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളതാണ്. ഇതിനു മറുവശത്ത്‌ മലിനീകരണം വിവിധ മാർഗങ്ങളിലും ഉണ്ടാകാം. ജർമൻ ജീവിത ശൈലിയിൽ ഇതിനെക്കാണാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങളിൽ വിശദീകരണങ്ങൾ       ആവശ്യമായി വരാം.

കൈയിൽ കുറെതുണിക്കഷണങ്ങ ളും ഒരു ചൂലും കൊരികയും പിടിച്ചു നില്ക്കുന്ന ഒരു സ്ത്രീയും ജനൽ ചില്ലുകൾ തുടച്ചു വൃത്തിയാക്കുന്ന ഒരു കുടുംബിനിയും, റോഡിലും, ഗ്രാമ-നഗരഭാഗങ്ങളിലെവിടെയും ചപ്പു ചവറുകളും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന വാഹനങ്ങളും ജോലിക്കാരുമെല്ലാം ശുചിത്വം സാധിക്കുന്നതിനുള്ള തിരക്കിൽ പണി  ചെയ്യുന്നവരാണ്. ജനങ്ങളുടെ ആരോഗ്യവിചാരം അവരുടെ ആരോഗ്യം തന്നെയെന്നവർ കരുതുന്നു.

ഇതിനാൽ പരിസരമലിനീകരണം (വായു, ജലം, ഭൂമി) പകർച്ച വ്യാധികളും ക്യാൻസറും അതുപോലെയുള്ള നിരവധി മാരക രോഗങ്ങളും ഉണ്ടാകുന്നതിനും, മനുഷ്യജീവൻ തന്നെ കൂട്ടത്തോടെ നശിക്കുന്നതിനും കാരണമാകാമെന്നും ജർമൻ ജനത എത്രയോ കാലം മുമ്പുതന്നെ ബോധവാന്മാരായിരുന്നു. തലമുറകളുടെ ബോധവൽക്കരണവും അച്ചടക്കവും ഇതിനായി അവർ പാലിക്കുന്നു.

"വൃത്തിയായിരിക്കുക"എന്ന ബോധം എണ്ണമറ്റ  ജീവിത  മണ്ഡലങ്ങളിൽ  പുരാതനകാലം മുതലേ ജർമൻ  ജനതയിൽ നിറഞ്ഞു നിന്നിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പതിനെട്ടാം നൂറ്റാണ്ട്  മുതൽ ശാസ്ത്രീയമായ ആരോഗ്യ സംരക്ഷണ ഗവേഷണങ്ങൾ തുടർച്ചയായി നടന്നതിന്റെ അറിവിൽ വളരെ വളർച്ച പ്രാപിച്ച തിരിച്ചറിവു മാനവവംശത്തിന്റെ ജീവിത-സ്ഥിതിഗതികളിൽ മെച്ചപ്പെട്ട നിലവാരവും ഉയർന്ന മനുഷ്യായുസ്സും ഉറപ്പാക്കുന്ന വഴികാട്ടിയായിത്തീർന്നു.

പാഠ്യവിഷയങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രധാനമായി ദൈനംദിന ശുചിത്വവും സാമൂഹ്യശുചിത്വവും വൈദ്യശാസ്ത്രവും സ്ഥാനം പിടിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ശാസ്ത്രീയ പരിജ്ഞാനം നൽകുവാനുതകുന്ന നിരവധി ബ്രുഹദ്ഗ്രന്ഥങ്ങളും വിവരണാത്മക ചിതങ്ങളും സാമാന്യജനങ്ങളിലേയ്ക്ക് കൊണ്ടുവരാനിടയായി.

പകർച്ചവ്യാധികളുടെ ചരിത്രം പൌരാണിക ശുദ്ധജല വിതരണവും ജലശുദ്ധീകരണവും, ജലസംഭരണികളെയും  പൊതുനീന്തൽ കുളങ്ങളെയും പറ്റിയുണ്ടായിരുന്ന സാംസ്കാരിക ചരിത്രവും അവയിൽപ്പെട്ടതായിരുന്നു. പക്ഷെ, ഇവ നാമാമാത്രമായി എങ്ങും ഒതുങ്ങി നിന്നില്ല. ഉഷ്ണമേഖലാ ആരോഗ്യശാസ്ത്രം, മന:ശാസ്ത്രപഠനവും മാനസ്സിക  രോഗ പഠനങ്ങളും സൌന്ദര്യ പരിപാലന  ആദർശങ്ങളും ശുദ്ധീകരണവും തുടങ്ങി നിരവധിമേഖലകളിൽ നടത്തിയ അറിവുകളുടെ പ്രചാരണവുമെല്ലാം നവീന ചിന്താവിഷയങ്ങളായി.

ശുചിത്വവും അടുക്കും ചിട്ടയും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു ജനവിഭാഗമാണ് ജർമൻകാർ എന്ന് പറഞ്ഞല്ലോ. അതിനൊരുദാഹരണം, ജർമനിയിലെ വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് "സ്റ്റുട്ഗാർട്ട്" നഗരം. ജർമനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ "ബാഡൻ വ്യൂർട്ടംബർഗ്ഗി"ന്റെ തലസ്ഥാനമാണ്‌. അവിടെ നൂറ്റാണ്ടുകളായി പരമ്പരാഗതമായി അനുവർത്തിച്ചിരുന്ന ഒരു ശുചീകരണ ക്രിയാവിധി നിലവിലുണ്ട്. എല്ലാവരും ഒരു ചൂൽ, ഒരു കഷണം പഴന്തുണി (പൊടിതൂക്കുവാൻ), ഒരു കോരിക, പിന്നെ  വൃത്തിയാക്കാനുള്ള സോപ്പുലായനി നിറച്ച ഒരു ബക്കറ്റും കരുതി വയ്ക്കണം.

ജർമനിയിലെ   ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും  പൊതുവെ  അറിയപ്പെടുന്ന ശുചിത്വവും സംരക്ഷണവും ക്രമവത്കരണവും ചിട്ടകളും ജർമൻ ജനതയുടെ  ശുചിത്വബോധത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ശുദ്ധജലവും അതിന്റെ  വിതരണവും എനർജി വിതരണവും സംരക്ഷണവും, ജനങ്ങൾ   സമ്പർക്കം  പുലർത്തുന്ന  സ്വകാര്യ- പൊതുമേഖലാ  സ്ഥാപനങ്ങളുടെ ഭവനങ്ങളും മറ്റു സ്വകാര്യ കെട്ടിടങ്ങളും എന്നുമാത്രമല്ല, അവിടെയുള്ള മലിനനിവാരണ പ്രവർത്തനങ്ങളും എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവരും അത്   ചെയ്യിക്കുന്ന  ഉടമകളും  ഒരുപോലെ അടുക്കുംചിട്ടയും പാലിക്കുന്നു. ഇവ  പ്രതിഫലിപ്പിക്കുന്നതോ, വൃത്തിയും സുരക്ഷിതത്വവും അടിസ്ഥാനപ്പെടുത്തുന്ന തത്വമടങ്ങിയിരിക്കുന്ന   പൊതു താൽപ്പര്യവും .

ചുരുക്കത്തിൽ ജർമനിയുടെ ശുചിത്വത്തിന്റെ ആത്മസത്ത ക്രമവും ചിട്ടയുമാണ്. പൊതുനിരത്തുകൾ സ്വകാര്യഭവനങ്ങൾ, പൊതുസ്ഥാപന ങ്ങൾ- വിദ്യാലയങ്ങൾ, സർവ്വ കലാശാലകൾ, ദേവാലയങ്ങൾ, വ്യവസായ
കേന്ദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങൾ, പൊതുനീന്തൽകുളങ്ങൾ, പൊതു വിശ്രമകേന്ദ്രങ്ങൾ, പൊതു ടോയിലറ്റ്കൾ, ഗതാഗതകേന്ദ്രങ്ങൾ, ഇതുപോലെ  എല്ലാ മനുഷ്യവാസകേന്ദ്രങ്ങളും, എല്ലാ കൃഷിസ്ഥലങ്ങളും, മൃഗങ്ങളെ   സംരക്ഷിക്കുന്ന കേന്ദ്രങ്ങളുടെ ശുചിത്വ സംരക്ഷണത്തിലും തെളിഞ്ഞു കാണുന്നതും  മറ്റൊന്നുമല്ല. /gk
-------------------------------------------------------------------------------------------------------------------

കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക വാരിക" പ്രതിശ്ചായ"യിൽ 27.10.2010-ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.


Sonntag, 14. Juli 2013

ധ്രുവദീപ്തി// Kerala // കേരളത്തിലെ ജനാധിപത്യം തീജ്വാലകളിൽ. // George Kuttikattu


 കേരളത്തിലെ ജനാധിപത്യം 
തീജ്വാലകളിൽ.  

George Kuttikattu



 കേരളം ഹർത്താലിന്റെ പിടിയിൽ 
കേരളത്തിൽ നടന്നു കഴിഞ്ഞ "ഹർത്താൽ"  നാമെല്ലാവർക്കും  പു തിയ അനുഭവങ്ങളും അവ ചിന്തോ ദ്ദീപകവുമായിരുന്നു. ഹർത്താലി ന്റെ ഭീകരമുഖം ഒരു കാലത്തു കേ രളത്തിൽ നടന്ന ഒരു ജനകീയ മു ന്നേറ്റമായിരുന്ന വിമോചന- സമര ത്തിൽ നിന്നു പോലും വ്യക്തമായി ടത്തോളം പോലും വ്യക്തമായില്ല. ഇത് ഹർത്താലായിരുന്നില്ല. ഒരു നരനായാ ട്ട് മാത്രമായിരുന്നുവെന്നത് എന്റെ മാത്രമുള്ള അഭിപ്രായമല്ല, എനിക്ക് സം സാരിക്കാൻ അവസരം കിട്ടിയ പല മലയാളികളുടെയും അഭിപ്രായം കൂടി യാണ്.

പൊതുജീവിതം ദുഷ്കരമാക്കുന്ന ഹർത്താലുകളും പൊതു പണിമുടക്ക് സമര ങ്ങളും ആധുനിക ലോകം തീർത്തും എല്ലാമേഖലകളിലും ഉപേക്ഷിച്ചു വരു ന്ന അനുഭവങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. തൊഴിലാളികൾ തൊഴിലാളി-സമൂഹത്തിനു നിഷേധിക്കപ്പെടുന്ന മൗലിക അവകാശങ്ങൾക്കുവേണ്ടി സമരങ്ങൾ, പണിമുടക്കുകൾ തുടങ്ങിയവ നടത്തുന്നത് ലോകമന:സാക്ഷി ക്കു വിരുദ്ധമല്ല എന്നു പൊതുവെ വിശ്വസിക്കുന്നുണ്ട്. ചുരുക്കം ചില അവസ രങ്ങളിൽ ചില രാജ്യങ്ങളിൽ സമരം പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ ഉണ്ടാ ക്കുന്ന ത്രത്തിനുവേണ്ടിയുള്ള ഉദ്ദേശശുദ്ധി പിഴയ്ക്കുമ്പോഴായിരുന്നു എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

 ഹർത്താൽ അനുകൂലികൾ
വാഹനത്തിന്റെ ടയർ
നശിപ്പിക്കുന്നു
.
പക്ഷെ കേരളത്തിൽ ഹർത്താലുകൾ സൃ ഷ്ടിക്കുന്നതു ദുരന്തങ്ങൾ മാത്രമാണ്. സാമൂ ഹ്യജീവിതത്തിനും പരിസ്ഥിതിക്കും, സാ മൂഹ്യജീവിത മൂല്യങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷിത ത്വമില്ലാത്ത ഒരു നാടാക്കി കേരളത്തെ നശിപ്പിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വികലമാ യ ഹർത്താൽ സംസ്കാരം, ജനമനസ്സിൽ ഉ ണ്ടാകേണ്ടിയി രിക്കുന്ന ജനാധിപത്യ വി ചാരം വികലമാക്കുകയാണ്. മനുഷ്യരുടെ ശാരീരിക ദൌർബല്യം മനസ്സിന്റെ സമ നില തെറ്റിക്കുമെന്നു പറയുന്നതു പോലെ, ഹർത്താലുകളുടെ ദുരന്തഫലങ്ങൾ അനു ഭവിച്ച ജനങ്ങളുടെ കടുത്ത വിദ്വേഷവികാരം ഹർത്താൽ ആഹ്വാനം ചെയ്തവ ർക്ക് ഉണ്ടാകാനിടയുണ്ട്. ഈ വികാരം ഹർത്താലിനേക്കാൾ മറികടന്നതു  ഭീകരമായിരിക്കും   

ജനപ്രതിനിധികളിൽ ഏറെപ്പേരും ലൈഗികാപവാദത്തിലും മറ്റു അഴിമതി കളിലും ഭീകരപ്രവർത്തനത്തിലും നിറസാന്നിദ്ധ്യമുള്ളവരാണെന്ന്  ജനങ്ങ ൾ മനസ്സിലാക്കിക്കഴിഞ്ഞു. എന്നിട്ടും അവരുടെ അക്രമവാസന കൂടുന്നതല്ലാ തെ കുറയുന്നില്ല. അപ്പോൾ ഭീകരതയുടെ ഏകാധിപത്യം കേരള ജനാധിപ ത്യത്തെ തീചൂളയിലാക്കിയിരിക്കുകയാണ്.

ഹർത്താൽ സംസ്കാരവും പണിമുടക്ക്‌ സംസ്കാരവും ഇരുപത്തി ഒന്നാം നൂറ്റാ ണ്ടിന്റെ ആവശ്യങ്ങളല്ലായെന്നു പരിഷ്കൃത രാജ്യങ്ങളെല്ലാം മനസ്സിലാക്കി ക്കഴിഞ്ഞു. "ഹർത്താൽ" എന്ന വാക്ക് തന്നെ ഭീകരതയുടെ വികൃതഭാവമാണ്. ജനാധിപത്യ തത്വങ്ങളെ അപമാനിക്കുകയാണ്. പൊതുജനം ആഗ്രഹിക്കാ ത്ത ഒരു കിരാതത്വം നടുറോഡിൽ പ്രദർശിപ്പിക്കുന്നതിനു രാഷ്ട്രീയപ്പാർട്ടി കൾ ഉണ്ടാക്കുന്ന വെറും കാരണങ്ങൾ പറഞ്ഞു ഹർത്താലാഹ്വാനം നടത്തു ന്നത് നീചമാണ്. കേരളത്തിൽ നടത്തുന്ന പ്രാകൃത ഹർത്താൽ സമരാഹ്വാന ങ്ങൾ യൂറോപ്പിലോ അമേരിക്കയിലോ ജപ്പാനിലോ അതുപോലെയുള്ള രാജ്യ ങ്ങളിലോ ഇല്ല. ഈയൊരു രീതി അവരുടെ സാമൂഹ്യജീവിത സംസ്കാരത്തിന്  ചേർന്നതുമല്ലായെന്നു വിശ്വസിക്കുന്നു.

രണ്ടു മഹായുദ്ധങ്ങളുണ്ടാക്കിയ ദുരന്തങ്ങൾ നേരിട്ടനുഭവിച്ച ജർമ്മൻ  ജനത യുടെ കാര്യമെടുക്കാം. ജർമൻ ജനത   രണ്ടായി  വിഭജിക്കപ്പെട്ടു മതിലുകൾ കെട്ടി വേർതിരിച്ചു. വേർപാടിന്റെ വേദന മനസ്സിലാക്കിയ ജർമൻകാർ പറ ഞ്ഞു ഞങ്ങൾ ഒരു ജനതയാണ്. തികച്ചും സമാധാനപരമായി 1989ൽ ലോക ത്തിനു മാതൃകയായിട്ടാണ് വിഭജിക്കപ്പെട്ട ജർമനികളുടെ കൂടിച്ചേരൽ നട ന്നത്. ഇതിനെ സമാധാനപരമായ ജനകീയ വിപ്ലവം എന്ന്  ലോകം പേര് നല്കി. യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയി ല്ലയെന്ന പാഠമാണ് ജർമൻ ജനത നൽകിയത്.

 രാഷ്ട്രീയക്കാർ- ഭീകര
പ്രവർത്തകരുടെ
മുറവിളി. ഹർത്താൽദിനം
.
കേരളത്തിലെ രാഷ്ട്രീയമേഖല ചില ഭീ കരപ്രവർത്തകരുടെ ഒളിത്താവളമാ ണെന്ന സത്യം പറയേണ്ടിയിരിക്കുന്നു. ഹർത്താലിനെപ്പറ്റി ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ജനത്തോടു എന്താണ് പറയാനുള്ളത്. ഒരു വ്യക്തിയുടെ പേരി ലോ  ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയു ടെ പേരിലോ ആദർശത്തിന്റെ പേരി ലോ ആരോപണങ്ങൾ ഉന്നയിച്ചു അക്രമ ങ്ങൾ നടത്തുവാൻ പൊതുജനത്തെ മുഴു വൻ ബലമായി മുഷ്ക് കാണിച്ചു കക്ഷി ചേർക്കുന്നതാണ് നാമൊക്കെ കണ്ട ഹർ ത്താൽ സമരമുറ. പൊതു ജനദ്രോഹം വിജയകരമാക്കുവാൻ പണംകൊടുത്ത് ക്രിമിനൽ സ്വഭാവമുള്ള  ആളുകളെ നിരത്തിലിറക്കി ആരെയും വെല്ലുവിളിക്കുന്നു. ഇതിനു പേരിട്ടിരിക്കുന്നതാ ണ് ഹർത്താൽ.

അക്രമം ഒരു ജനസംസ്കാരത്തിനു ഭൂഷണമല്ല. ഒരു രാഷ്ട്രീയ പ്രശ്നപരിഹാര ത്തിന് ഹർത്താൽ ഒരു പരിഹാര മാർഗ്ഗമല്ല. ഇതിനാണ് ജനാധിപത്യവ്യവസ്ഥ യിൽ നാം അറിയുന്ന മൂന്നു അധികാര കേന്ദ്രങ്ങളുടെ സംഘാടന സവിശേഷ തകൾ ഇന്ത്യൻ ഭരണഘടനയിൽ കാണുന്നത്. ഒരു പാർലമെന്ററി ജനാധിപ ത്യം ഇന്ത്യയിൽ  ഉണ്ടല്ലോ. രാജ്യകാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഈ മൂന്നു ഭരണ ഘടനാ സംഘാടന സിരാകേന്ദ്രങ്ങൾ (legislative, Executive and judicative), നിലനിൽ ക്കുമ്പോൾ ഹർത്താൽ പോലെയുള്ള ജനവിരുദ്ധ നടപടികളെ ജനം സ്വീകരി ച്ചുവെന്നു വരുകയില്ല, അപ്പോൾ പൊതുതാല്പ്പര്യത്തിനു മുൻപിൽ ജനപ്രതി നിധികൾ മറുപടിപറയാൻ ബാദ്ധ്യതപ്പെട്ടിരിക്കും.

പൊതു വിഷയങ്ങളിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സുവ്യക്തത  ഉണ്ടാകണം. ഇങ്ങനെയുള്ള വ്യക്തമായ സുതാര്യതയില്ലായെങ്കിൽ ജന സമ്മ തിക്കും തെരഞ്ഞെടുപ്പുകൾക്കും അർത്ഥമില്ലാത്തതായിത്തീരും. അതുപോ ലെതന്നെ മേൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളും ജനാധിപത്യ വ്യവസ്ഥയിൽ സുതാര്യതയിൽ അന്യോന്യം വിധേയമായിരിക്കണം. അടിസ്ഥാന  വ്യവസ്ഥ കളെ മാനിക്കാത്ത ഒരുരാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കുന്നു. അ പ്പോൾ കേരളത്തിൽ നടന്ന ഹർത്താൽ മൂലം നടന്ന നരവേട്ടയിലൂടെ എത്ര പെട്ടെന്നാണ് ജനാധിപത്യം അപകടപ്പെടുന്നതെന്നു വിചാരിച്ചാൽ മതി. കേ രളത്തിൽ സംഭവിച്ചത്  ജനാധിപത്യത്തിന്റെ വിജയമല്ല, ഭീകരതയുടെ ഏകാ ധിപത്യം ചില രാഷ്ട്രീയ പാർട്ടികൾ പ്രയോഗിക്കുകയാണ് ചെയ്തത്.

ഇങ്ങനെയുള്ള അവസരങ്ങളിൽ നല്ല മാതൃക നൽകേണ്ടത്, ജനാഭിപ്രായങ്ങ ളെ പ്രതിഫലിപ്പിക്കുവാൻ തക്കവണ്ണം സ്വതന്ത്രമായി പ്രവർത്തിക്കുന്ന  മാധ്യ മങ്ങൾ കറപുരളാത്ത ആദർശ പ്രതിരൂപമായി പ്രവർത്തിക്കുമ്പോഴാണ്. ജനാധിപത്യം എപ്പോഴും പുറം ശക്തികളാൽ പരീക്ഷിക്കപ്പെടാം. ജനാധിപ ത്യത്തിലും  പിഴവുകൾ ഉണ്ടാകാം. ആരെങ്കിലും കൂടുതൽ ആയി ആദർശ വത്കരിച്ചു ഇതിനെ ഉയർത്തി കാണുവാൻ ആഗ്രഹിക്കുകയും, ഒരുപക്ഷെ, ഏതെങ്കിലും കാരണത്താൽ ഭാവിയിൽ ഫലം മറിച്ചായാൽകൂടുതൽ നിരാശ യ്ക്ക് വകയാകുകയും ചെയ്യും. ഇത്തരം നിരാശ ഒരു ആന്റീ-ഡമോക്രാറ്റീ വികാരത്തിനു കാരണമാകും. ഈ ഹർത്താലിലും പ്രതിഫലിച്ചത്‌ ഇത്തരം വികാര വിക്ഷോഭങ്ങൾ തന്നെയാണ്. കുറെ ആളുകൾകൂടി അഴിച്ചുവിട്ട ഭീക രതയുടെ അരാജകത്വം മാത്രം.

 രോഗിയെ ആശുപത്രിയിലാക്കുന്നത്
തടയുന്ന വരും
രോഗീസഹായികളും 
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നാമെല്ലാം വാക്കാൽ പറയുന്നുണ്ട്. നമ്മു ടെ ഭരണഘടനയുടെ അടിസ്ഥാനമായി രിക്കേണ്ട അടിസ്ഥാന മൂല്യമെന്താണെ ന്ന് കേരളത്തിലെ രാഷ്ട്രീയ പ്രവർത്ത കർ നേരായരീതിയിൽ ചിന്തിച്ചിട്ടുണ്ടോ ? അടിസ്ഥാനമൂല്യങ്ങളേപ്പറ്റി എല്ലാവരും ഒരേ ധാരണയിലാ യിരിക്കുമെന്നു കരു താം. പക്ഷെ മനുഷ്യാന്തസ്സ്, ജനാധിപത്യ തത്വങ്ങൾ, ഭരണഘടനാ വിധേയ രാ ഷ്ട്ര തത്വങ്ങൾ, സാമൂഹ്യ നീതിയുടെ തത്വങ്ങൾ, എന്നിവയുടെ സ്ഥാപനത്തി ൽ വ്യത്യസ്ഥപ്പട്ടതും ഓരോരോ  കാര്യ ങ്ങളിലുമുള്ള പ്രശ്നങ്ങളെയെല്ലാം ഒരുപക്ഷെ വിമർശനാത്മകമായി ചൂട് പിടി ച്ച ചർച്ച ചെയ്യേണ്ടി വരും. ഒരു ജനാധിപത്യ രാഷ്ട്രീയത്തിന്റെ സത്തയും സവിശേഷ ഭാവവും അതുതന്നെയാണല്ലോ.

ചില വസ്തുതകൾ നാം മനസ്സിലാക്കണം. ജനാധിപത്യവാദപ്രതിവാദങ്ങൾ പലപ്പോഴും അശ്രീകരമായിരിക്കും, അസ്വസ്ഥ അന്തരീക്ഷം ഉണ്ടാക്കാം.  സാമന്യമര്യാദയുടെ അതിത്തിയും ലംഘിക്കപ്പെടാം. ഒരു മഹാകഷ്ടമായിരി ക്കാം, ജനാധിപത്യം വെറുമൊരു ആശയത്തിന് വേണ്ടി മാത്രമെങ്കിൽ! ജനാ ധിപത്യം മനുഷ്യത്വപരമായി നിലകൊള്ളണം, എല്ലാംകൊണ്ടും മനുഷ്യത്വ പരം.

മഹാത്മാഗാന്ധി നിരാഹാരസമരമോ, നിസഹകരണസമരമോ, മറ്റു സമര മാർഗ്ഗങ്ങളോ സ്വീകരിച്ചുവെങ്കിൽ, അതുപക്ഷെ ആ സമരം ഉദ്ദേശിച്ചത് ഇന്ത്യൻ ജനതയുടെ മുഴുവൻ മൌലീകാവകാശമായ സ്വാതന്ത്യം ലഭിക്കുവാ നായിരുന്നു, അത്പക്ഷെ അന്നത്തെ ബ്രിട്ടീഷു ഭരണ സംവിധാനത്തിന് എതി രായ ഒരുപ്രത്യേക താല്പ്പര്യമായിരുന്നു. പക്ഷെ കേരളത്തിലെ ഇന്നുള്ള രാ ഷ്ട്രീയ പ്രവർത്തകർ സമരങ്ങളെയും ഹർത്താലുകളെയും പണിമുടക്ക് സമ രങ്ങളെയും മനസ്സിലാക്കിയത് തെറ്റായിട്ടാണ്.

ഹർത്താൽ നടത്തുവാൻ ആഹ്വാനം ചെയ്തവരാകട്ടെ, ജനാധിപത്യ തത്വങ്ങ ളെ മനസ്സിലാക്കാൻ വിമുഖതയുള്ളവർ തന്നെ. ലോകം എന്നേയ്ക്കുമായി എഴുതിത്തള്ളിയ ഏതോ ആശയങ്ങളെ ആരാധിക്കുന്നവരാണ്. കാലം മാറു കയും കാര്യങ്ങൾ ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടുകയും ചെയ്യുമ്പോഴും കാലഹര ണപ്പെട്ട ശാസ്ത്രം വിശുദ്ധ ലിഖിതമായിചിലർ പൂജിക്കുന്നതിന്റെ ദയനീയ ഫലമാണ് നാം കണ്ടഹർത്താലെന്ന തെരുവുയുദ്ധത്തിന്റെ പ്രേരകശക്തി. ഇത് മൂലം സംഭവിച്ചത് നമ്മുടെ സാമ്പത്തിക സുസ്ഥിരതക്കേറ്റ കനത്ത അടി യാണ്. ഒരു ദിവസത്തെ ഉത്പാദനവും ഉപയോഗവും, മാത്രമല്ല ക്രയവിക്രയ സംവിധാനത്തിലും പാളിച്ചകൾ ഉണ്ടാക്കി. ഗതാഗതസൌകര്യങ്ങൾ താറുമാ റായി, സർക്കാരിനുണ്ടായ നഷ്ടം  എത്രയെത്ര കോടികളായിരുന്നു? മൂന്നേകാ ൽ കോടി ജനങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിച്ചു.

 ഹർത്താൽ തെരുവുയുദ്ധം 
കേരളത്തിൽ കഴിഞ്ഞ ഹർത്താലിൽ നാം ദൃശ്യമാദ്ധ്യങ്ങളിലൂടെ കണ്ടത് എന്താണ്? നാട് മുഴുവൻ നടുക്കുന്ന   തെരുവുയുദ്ധമാണ് കണ്ടത്! ആർക്കുവേണ്ടി? എന്തിനു വേണ്ടി? ഈ ഹർ ത്താൽ സംഘാടകർ എന്ത് നേടി? ഇവ രുടെ ഉദ്ദേശവും ലക്ഷ്യവും എന്തിനു വേണ്ടിയായിരുന്നു? ആരെ യാണിവർ തെരുവിലേയ്ക്ക് ഇറക്കി വിട്ടത്? ഹർ ത്താലെന്നത് തെരുവു യുദ്ധമെന്നാ ണോ നിർവചനം? എന്തിനെതിരെ, ആർക്കെതിരെയായിരുന്നു ഹർത്താൽ? സാമാന്യ ജനങ്ങളെങ്ങനെ ഈ ദിവസത്തെ സ്വാഗതം ചെയ്തു? പൊതു സാമ്പ ത്തിക നഷ്ടങ്ങളുടെ കണക്കു സംഘാടകർ മനസ്സിലാക്കിയോ? ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് മറുപടി പൊതുജനം ആഗ്രഹിക്കുന്നുണ്ട്.

യൂറോപ്പിൽ ഇത്തരം ഒരു ഹർത്താൽ പൊതുജനം തള്ളിക്കളയും. ജനങ്ങളു ടെ നികുതിപ്പണം അമ്മാനം ആടി രസിക്കുന്ന രാഷ്ട്രീയകീടങ്ങൾക്ക് അവി ടെ സ്ഥാനമില്ല. കോഴയും കള്ളപ്പണവും, തട്ടിപ്പും നിത്യത്തൊഴിലാക്കുന്നവ രെ ലോകമെമ്പാടും കാണാം. കേരളത്തിലേതുപോലെ പക്ഷെ, അവരെത്തു ന്നതു പൊതുജനക്ഷേമ പ്രവർത്തനത്തിന് നിയോഗിക്കപ്പെടുന്നവർ ഇരിക്കേ ണ്ട നിയമസഭകളിലോ പാർലമെന്റിലോ അല്ല. കുറ്റവാളികൾ ആകുന്നതു രാജ്യത്തലവൻ ആണെങ്കിലും സ്ഥാനം ഉപേക്ഷിച്ചു നിയമത്തിനു കീഴടങ്ങ ണം. ഇതിനൊരുദാഹരണമാണ് മുൻ ജർമൻ പ്രസിഡണ്ട് ഉൾഫ് മാത്തീസ് പ്രസിഡണ്ട് സ്ഥാനം രാജി കൊടുത്ത സംഭവം നമുക്ക് നൽകുന്ന പാഠം.

ഒരു രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾക്ക് ഹർത്താലിന്റെ പേരിലോ അതു പോലെയുള്ള സമരാഹ്വാനങ്ങളുടെ പേരിലോ പൊതുമുതൽ നശിപ്പിക്കാൻ ഏതു നിയമമാണ് അനുവാദം നൽകിയിട്ടു? സമരം നടന്നാൽ,  ഹർത്താലുക ൾ നടന്നാൽ, ജനജീവിതം അവിടെ തകർന്നു കഴിഞ്ഞു. അപ്പോൾ, ജനജീവി തം തകരണം, അവർ ദുരന്തശിക്ഷയനുഭവിക്കണമെന്നാണോ ഹർത്താൽ സംഘാടകർ ആഗ്രഹിക്കുന്നത്?

 ഹർത്താൽ വിപ്ലവകാരിയെ പോലീസ്
തടഞ്ഞു നീക്കം ചെയ്യുന്നു.
കേരളത്തിൽ സംഭവിച്ചിരിക്കുന്നത് ഒരു ഭീകരമായ സാംസ്കാരിക തകർച്ചയാണ്. ഈ തകർച്ച കേരള സംസ്ഥാനത്ത് മാത്രമല്ല, വികസനം കാത്തിരിക്കുന്ന മറ്റു ചില ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉണ്ടായിരി ക്കുന്നു. കേരളത്തിൽ മൂന്നേകാൽ കോടി ജനങ്ങളുണ്ടെന്നാണ് കണക്കു പറയുന്നത്. കണക്കു പ്രകാരം നോക്കുമ്പോൾ ഒരൊറ്റ ദിവസംകൊണ്ട് മൂന്നേകാൽ കോടി ജനങ്ങളുടെ സാമൂഹ്യജീവിതത്തെ അസ്വസ്ഥമാക്കാൻ അക്രമരാഷ്ട്രീയ ഹർത്താലുകാർക്ക് സാധിച്ചുവെന്നാണ് ജനം മനസ്സിലാക്കുന്നത്. ഇതാണോ പൊതുജന സേവനമെന്നു പറയപ്പെടുന്നത്‌?

ഭരണത്തിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും അതിനുള്ള പരിഹാരം കാണാനും ജനഹിതമറിയിക്കാനുമുള്ള സ്ഥലമാണ് ജനാധിപത്യ വ്യവസ്ഥപ്രകാരം നിയമസഭയുള്ളത്. ഇതിനാണ് ജനപ്രതിനിധികളെയെല്ലാം  ജനങ്ങൾ വോട്ടു നൽകി തെരഞ്ഞെടുക്കുന്നത്. നിയമസഭ ബഹിഷ്കരിക്കുക, നിയമസഭയിൽ ഭീകരത കാണിക്കുക, ഇവയെല്ലാം ചെയ്യുന്നത് ഏതുരാഷ്ടീയ  പാർട്ടിയിലെ അംഗമായാലും ശരി അവർ നിയമനിഷേധമാണ് നടത്തുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് പ്രകടമായി കാണുന്നത്. ഒരൊറ്റ ദിവസം ജനപ്രതിനിധികൾ നിയമസഭയിൽ സമ്മേളിക്കുന്നതിനു വേണ്ടി ചെലവാകുന്നത് കോടികൾ ആണ്. ഈ തുക ജനങ്ങളിൽ നിന്നും കർശനമാ യി പിരിച്ചെടുക്കുന്ന നികുതിപ്പണമാണ്.

ജീവിക്കാൻ ആവശ്യമായ നിത്യചെലവുകൾക്ക് വേണ്ടിയും രോഗചികിത്സ യ്ക്ക് വേണ്ടിയുമുള്ള പണത്തിനു വേണ്ടിയും വിഷമിക്കുന്ന ഒരു സാധാരണ പൌരൻ ഗതികേടിൽ ഒരു തവണ നികുതിപ്പണം അടച്ചില്ലെങ്കിൽ ജപ്തിയുടെ  നോട്ടീസ്, തല ചായ്ക്കാൻ രണ്ടു സെന്റ്‌ സ്ഥലം വാങ്ങി സ്വന്തം പേരിൽ ചേർക്കണമെങ്കിൽ കൊടുക്കേണ്ട തടിച്ച നികുതിയും, കൈക്കൂലി മാത്രം നോക്കിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ ഭീഷണിയും വേറെ. കിടപ്പാടമില്ലാതെ മരിച്ച ദരിദ്രന്റെ ശവം മറവു ചെയ്യാൻ പോലും കഴിയാത്ത സംഭവം നടന്നത് നമ്മുടെ നാട്ടിലാണ്. ഇങ്ങനെ സാധാരണക്കാരന് ജീവിതം ദുഷ്കരമാകുന്നു. അഴിമതി ദിനചര്യയാക്കിയിരിക്കുന്ന ഓരോ ജനപ്രതിനിധികൾ നിയമസഭാ ബഹിഷ്ക്കരണം നടത്തി നികുതിപ്പണം നഷ്ടപ്പെടുത്തുന്നത്പോലും ഇവിടെ തികഞ്ഞ അഴിമതി തന്നെ. ഈ നഷ്ടം ആര്ചുമലിൽ ചുമക്കും? ജനങ്ങളോ  ജന സേവകരോ?

കുട്ടനാട്ടിൽ ജലപ്രളയത്തിൽ ജനം കഷ്ടപ്പെടുന്നു, ഓരോ മഴക്കാലവും അവര നുഭവിക്കുന്ന നരകതുല്യ ജീവിതം, അട്ടപ്പാടിയിൽ ജനം പട്ടിണി മരണത്തി നും രോഗത്തിനും നിത്യസാക്ഷികളാകുന്നു, പരിസര മലിനീകരണം മൂലമു ള്ള പനിമരണങ്ങൾ വേറെ, നിത്യോപയോഗ സാധങ്ങളുടെ ഭീകര വിലവർദ്ധ ന, കുടിവെള്ള വിതരണത്തിലെ പിഴവുകൾ, ശുദ്ധജലക്ഷാമം, ഇങ്ങനെയെ ല്ലാം കേരളത്തിലെ സാധാരണക്കാരന് സഹിക്കേണ്ടി വരുന്ന ദുരിതങ്ങൾ, ഇവ മാത്രമാണോ? ഇതുകൂടി അവർ കൂടുതലായി സഹിക്കണമോ?

കേരളത്തിലെ പൊതുജനസമൂഹം ഒരുകൂട്ടം ഹർത്താൽ മോഹികളുടെയും ഭീകരപ്രവർത്തകരുടെയും ജനാധിപത്യ വിരുദ്ധ ശക്തികളുടെയും ദാർഷ്ട്യ തയുടെ തീവ്ര തീജ്വാലയിൽ എരിഞ്ഞു തീരുന്ന സത്യത്തിന്റെ മുഖമാണ്   നമ്മുടെ മുൻപിൽ തെളിയുന്നത്. കേരളത്തിലെ സാമാന്യ ജനസാമൂഹ്യജീവി തം തകർച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന കയ്യൂക്കിന്റെ ആഹ്വാനം നടത്തി ജനഹിതത്തെ പുശ്ചിച്ചു തള്ളുന്ന ഹർത്താലുകളുടെ ക്രൂര വികൃത ഭാവവും  ഹർത്താലുകൾ ഉദ്ദേശിക്കുന്ന ലക്ഷ്യവും ആ സത്യം തന്നെ. /gk
-----------------------------------------------------------------------------------------------------------

Freitag, 5. Juli 2013

ധ്രുവദീപ്തി // പരിസ്ഥിതി // മലയാളിയുട മലിനീകരണ സംസ്കാരം. George Kuttikattu



ധ്രുവദീപ്തി  // പരിസ്ഥിതി :


മലയാളിയുട 
മലിനീകരണ സംസ്കാരം. 

 
 George Kuttikattu


കേരളത്തിൽ എന്താണ് സംഭവിക്കുന്നത്‌? കേരളത്തിലെ പഴയകാല ജീവിതരീതികളെക്കുറിച്ച് ഓർമ്മിക്കുന്നവർ ആരുടെമുൻപിലും നിലവിൽ  നേർക്കുനേർ കാണുന്ന സാമൂഹ്യജീവിതത്തിലെ വെല്ലുവിളികളെയും കുറവുകളെയും തെറ്റുകളെയും ചോദ്യം ചെയ്യണം.

ചില ഭരണഘടനാ വ്യതിയാനങ്ങൾ വരുത്തി രാജഭരണത്തിൽനിന്നും തിരുവിതാംകൂറും കൊച്ചിയും മലബാറിന്റെ ഭാഗവും ചേർത്തു 1956-നവംബർ 1ൽ ഒരു വിശാല ജനാധിപത്യ ഇന്ത്യയുടെ ഭാഗമാക്കി "കേരളം " എന്ന പുതിയ സംസ്ഥാനം പ്രഖ്യാപനം ചെയ്തു. ഒരു കെയർട്ടെക്കർ സർക്കാർ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത ഒരു തെരഞ്ഞെടുപ്പ് വിജയത്തിൽ കമ്യൂണിസ്റ്റ്ഏകാധിപത്യം 1957-ൽ കേരളം പിടിച്ചെടുത്തു. ജനാധിപത്യത്തിൽ തുടങ്ങിയ കേരളീയ മോഹത്തിനേറ്റ കനത്ത പ്രഹരമായിരുന്നു  ഈ അധികാരകൈമാറ്റം.

ഇതോടെ അതുവരെ കേരളം കണ്ടിട്ടില്ലാത്തമാതിരി സാമൂഹ്യ സാമുദായിക രാഷ്ട്രീയ ജീവിതത്തിൽ ജനാധിപത്യ തത്വങ്ങൾക്ക് നൽകിയിരുന്ന ക്രമങ്ങളും വിശ്വാസങ്ങളും അടിമുടി അപകടപ്പെട്ടു. സാമൂഹ്യജീവിതത്തിലെ അടിസ്ഥാന വിശ്വാസങ്ങളും പാരമ്പര്യങ്ങളും ജീവിതശൈലികളും കടപുഴകി മറിഞ്ഞു. കേരളസമൂഹത്തിൽ നിയന്ത്രിക്കാനാവാത്ത ഒരു "ഈഗോ" ജനമനസ്സിൽ ഉറച്ചു. നിയമത്തിനും നിയമഘടനയ്ക്കും സാമൂഹ്യ ജീവിത സുരക്ഷയ്ക്ക് നല്കേണ്ട മൂല്യങ്ങളും  തള്ളിക്കളയുന്ന ഒരു സാമൂഹ്യഘടനയിൽ പരസ്പ്പര പ്രതിബദ്ധത ആർക്കുമാർക്കും ഇല്ലാതായി. തികച്ചും മാത്രുകയല്ലാത്ത എന്തിനെയും നിരാകരിക്കുന്ന വെല്ലുവിളികൾ ഉയർന്നു  വന്നു.

പുതിയ വെല്ലുവിളികൾ :

വളരെ അസ്വസ്ഥമാകേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത്, കേരളത്തിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയാണ്. ഒരുകോടിജനങ്ങൾ എന്ന് പറയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു.അതിപ്പോൾ മൂന്നേകാൽ കോടിയെന്ന് പറയുന്നു. എത്ര, എവിടെ, എങ്ങനെ ഈ സംഖ്യ വർദ്ധിച്ചുവെന്ന് ആരും പറയുന്നില്ല. കേരളത്തിൽ നിന്നും പ്രതിവർഷം അന്യ സംസ്ഥാനങ്ങളിലെയ്ക്കോ മറുനാടുകളിലേയ്ക്കോ കുടിയേറിയിരി ക്കുന്നവരുടെ കണക്കു സർക്കാരിനും അറിവില്ല. എങ്കിലും, മറുവശത്ത്‌ അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേയ്ക്ക് ജോലിതേടിവരുന്നവരു ടെ എണ്ണവും ശ്രദ്ധിക്കുന്നില്ല.

കേരളത്തിലേയ്ക്കുവരുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ വരവിനെ ഇന്ത്യൻഭരണഘടനയനുസരിച്ച് ശരിവയ്ക്കാം. കേരളത്തിലെ  ഒരു രാഷ്ട്രീയ പാർട്ടിയുടെ നിഗൂഡ അജണ്ടയിലെ താല്പ്പര്യമാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കുമതിചെയ്ത നയപരിപാടിയെന്നു ചില അഭ്യൂഹങ്ങളും പ്രചാരത്തിലുണ്ട്. ബംഗാളിലെ തകർന്ന കമ്യൂണിസ്റ്റുകളും ബീഹാറിലെ നക്സലൈറ്റുകളും കേരളത്തിൽ പുതിയ താവളം തേടിവരുന്നുവെന്ന സൂചനകൾ പ്രചരിക്കുമ്പോൾ എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയുക വിഷമകരവുമാണ്.

ഇറക്കുമതി ചെയ്യപ്പെട്ട് വന്നെത്തിയ തൊഴിലാളികളുടെ കേരളത്തിലെ ജീവിതസാഹചര്യം വളരെ മൃഗീയമായ നിലയിലാണ്. പത്തും ഇരുപതും ആളുകൾ വായുകടക്കാത്ത ഒരൊറ്റ മുറിയിൽ താമസിക്കുകയും ഉറങ്ങുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു. മലമൂത്രവിസർജനം നടത്തുന്നത് അവർ താമസിക്കുന്ന പരിസരങ്ങളിൽത്തന്നെയാണ്. ശുദ്ധജലക്ഷാമം അവരുടെയും ജീവിതം ദുഷ്കരമാക്കുന്നു. നഗരങ്ങളിലാണ് ഇവർ ഏറെയും താമസ്സിക്കുന്നത്.

മൂന്നാർ പട്ടണ ദൃശ്യം 
കേരളത്തിലെയോ കേന്ദ്രത്തിലെയോ സർക്കാരുകൾ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി തെറ്റായ തൊഴിൽ പദ്ധതിയായി മാറി. കേരളത്തിലെ തൊഴിൽ മേഖലയ്ക്കു കിട്ടിയ കനത്ത പ്രഹരമാണ്. ഇതോടെ തൊഴിൽ ദാതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും മറ്റൊരു മാർഗ്ഗം തേടിയതാണ്, അന്യസംസ്ഥാനത്തു നിന്നും മിതകൂലി തൊഴിലാളി കളെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ഇതോടെ കേരളത്തിൽ ഒരുവശത്ത്‌ ജനസംഖ്യാ വർദ്ധനയും, സമാന്തരമായി പരിസര മലിനീകരണവും ഇരട്ടിച്ചു. ഈ യാഥാർത്ഥ്യകാര്യം ആരും സമ്മതിക്കുകയില്ല.

പരിസര മലിനീകരണത്തിൽ കേരളീയനേപ്പോലെ തന്നെ അന്യസംസ്ഥാന തൊഴിലാളികൾക്കും സാരമായ പങ്കുണ്ട്. ഇവരുടെ സഹജീവിത സാമീപ്യം കേരളം ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുരാജ്യങ്ങളിൽ ചെയ്യാറുള്ളതുപോലെ ജോലി താമസ്സ ആവശ്യങ്ങൾക്കായ സഹായങ്ങൾ ഗ്രാമസഭകളും നഗരസഭകളും തൊഴിൽദാതാക്കളും കൂടി ചെയ്തു കൊടുക്കുവാൻ തയ്യാറാകേണ്ടതാണ്. അങ്ങനെ വന്നാൽ അവരുടെ മേൽ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും എളുപ്പമാകും.

ജനവർദ്ധന കൂടുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ ആവശ്യവും ഉപയോഗവും കൂടുന്നു. അതിനു സമാന്തരമായി പുറത്തേയ്ക്ക് തള്ളിവിടുന്ന ഉപയോഗശൂന്യവസ്തുക്കളുടെ അളവും കേരളത്തിൽ വർദ്ധിക്കുകയാണ്. ഇവയെല്ലാം ഭവനപരിസരങ്ങളിലും ജോലിസ്ഥലങ്ങളിലും ബസ്സ്‌ സ്റ്റാൻഡുകളിലും റയിൽവെ സ്റ്റേഷനിലും ട്രെയിനിലും വ്യവസായശാലാ പരിസരങ്ങളിലും നീക്കം ചെയ്യപ്പെടാത്ത നിലയിൽ കാണപ്പെടുന്നു. മാലിന്യം നീക്കം ചെയ്തു സംസ്കരണം നടത്താതെ നാം വസിക്കുന്ന പരിസരവും കുടിക്കുന്ന ജലവും, വായുവും മലിനപ്പെടുകയാണ്.

 മാലിന്യകൂമ്പാരം 

മലിനീകരണ വിഷയം കേരളീയരുടെ ശ്രദ്ധിക്കപ്പെടാത്ത മഹാദുരന്തമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ഈ ജനവിഭാഗത്തിന്റെ ജീവിത ശൈലിയുടെ പുതിയ നിർവചനം കാണേണ്ടിയിരിക്കുന്നു. അതുപക്ഷെ, കേരളത്തിനു വികസനത്തിന് വേണ്ടിയുള്ള മറ്റൊരു താല്പര്യം ഉണ്ടാകുവാൻ ആയിരിക്കണം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ എവിടെ നിന്ന് തുടങ്ങണം നിയമപരമായി നടപടികൾ നടത്തണം എന്ന് എളുപ്പം പറയാം. പക്ഷെ, ഇത് ആദ്യമേ, ജനമനസ്സിൽ ആ വിചാരം മുളയ്ക്കണം. അത് നടപ്പിൽ വരുത്തുവാൻ തയ്യാറെടുപ്പുള്ള ഒരു സാമൂഹ്യഘടന ഉണ്ടാക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കൂട്ടുത്തരവാദിത്വത്തിൽ പ്രാദേശിക ഭരണകർത്താക്കളും സാമൂഹ്യസംഘടനകളും ഗവേഷകരും സർവകലാ ശാലകളും ജനപ്രതിനിധികളും അടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തിമേഖലയ്ക്ക് രൂപം കൊടുക്കണം.

  മാലിന്യത്തിലും നിധി തേടുന്നവർ.
മാലിന്യനിർമാർജന വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയവർ മാത്രമല്ല, ജപ്പാൻ, ആസ്ട്രേലിയ, കാനഡ, അമേരിക്ക എന്നുവേണ്ട, ലോകരാജ്യങ്ങൾ "പരിസ്ഥിതി സംരക്ഷണവും പൊതുജനാ രോഗ്യവും" എന്ന കാര്യത്തിനു മികച്ച പ്രാധാന്യം കൊടുത്ത് പ്രവർത്തനം നടത്തുന്നുണ്ട്. ഇങ്ങനെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഈ രാജ്യങ്ങളിലെല്ലാം അടുക്കും ചിട്ടയോടും മുറയ്ക്കും നിയമാനുസ്രുതമായും നടക്കുമ്പോൾ കേരളത്തിലെ ജനങ്ങളും സർക്കാരും മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്. മേൽപ്പറഞ്ഞ രാജ്യങ്ങൾ മുൻകൈ എടുത്തു ലോകപരിസ്ഥിതിസംരക്ഷണ കോണ്ഫറൻസുകൾ എല്ലാവർഷവും നടത്തുന്നത് നാം അറിയുന്നു. എന്നിട്ടും കേരളീയന് വലുത് മറ്റു വിഷയങ്ങൾ ആണ്.

സാധാരണ ആരുടെയും ഉള്ളിന്റെയുള്ളിൽ തട്ടി ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. സുന്ദരമായ നമ്മുടെ പ്രകൃതിയെ നാം എന്താണ് ചെയ്യുന്നത്? നമ്മുടെ അഹന്തയുടെ അലങ്കാരമായ മുഷ്ക് കാണിക്കേണ്ടത് നാമൊക്കെ വസിക്കുന്ന പ്രകൃതിയെ ബലി കഴിച്ചുവേണോ? നമ്മുടെ ചുറ്റും മാതൃകയായി പരിപാലിക്കേണ്ട വായുവിലും കുടിക്കുന്ന ജലത്തിലും വസിക്കുന്ന പ്രകൃതിയിലും വിഷം കലർത്തുന്ന ഈ മന:സാക്ഷിക്കു കാരണം എന്താണ്? ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആരുടേയും ഹൃദയം തുടിക്കുന്നത് നമ്മുടെ കേരളത്തിൽ സാമൂഹ്യദ്രോഹികളായ പരിസ്ഥിതി ഘാതകരെ ലക്ഷ്യമിട്ട് തന്നെയാണ്. മറ്റുരാജ്യങ്ങൾ അനുവർത്തിക്കുന്നതുപോലെ കർശനമായ നിയമനിരീക്ഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്.

 കേരളത്തിലെ മനോഹരമായ തേയിലത്തോട്ടങ്ങൾ

കേരളത്തിൽ സ്ഥിരം വസിക്കുന്നവർക്കും കേരളത്തിലേയ്ക്ക് ദിവസവും 
വന്നെത്തുന്നവർക്കും ദൃഷ്ടിയിൽപ്പെടുന്ന  കാര്യമാണിവിടെ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.  രാപകൽ പോലും വ്യത്യാസമില്ലാതെ ആരെയും എന്തിനെയും ഏതിനെയും അവഗണിച്ചുകൊണ്ട് അലക്ഷ്യമായിത്തന്നെ  മാലിന്യങ്ങൾ കൊണ്ടുവന്നു ഓരോ നഗരത്തിലെ റോഡുകളിലും റോഡു- വക്കുകളിലേക്കും വലിച്ചെറിഞ്ഞു പോകുന്ന ആളുകളും വാഹനങ്ങളും വർദ്ധിക്കുന്നു. പ്ലാസ്റ്റിക്‌  സാധനങ്ങൾ, പത്രക്കടലാസുകൾ, വിവിധതരം  നിർമ്മാണ പ്രവർത്തനത്തിനുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ, ഗൃഹമാലിന്യങ്ങൾ, പഴത്തൊലികൾ, കൂടാതെ ചപ്പുചവറുകൾ തുടങ്ങി ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ എറിഞ്ഞു കളയുന്ന സ്ഥലമാണ്  നഗരവീഥികളെന്നു ഇങ്ങനെയുള്ളവർ കരുതുന്നുണ്ട് . പത്തു സെന്റു ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന ഭവനങ്ങളിലെ നിത്യ മാലിന്യങ്ങൾ ആരും കണ്ടില്ലെങ്കിൽ അടുത്ത അയലത്തെ ആളില്ലാത്ത വീടിനു മുമ്പിലുള്ള മുറ്റത്തെറിഞ്ഞു കടന്നു കളയുന്നവർ പോലും ഉണ്ടെന്നു ഒരു നഗരവാസി എന്നോട് പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ഇവർ ആരാണ് എന്നും കൂടി നാം മന:സ്സിലാകുമ്പോൾ നാം ഞെട്ടിപ്പോകും. ഉത്തരവാദപ്പെട്ട സർക്കാർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് എറെയും. ഇത്തരം നീചമായ സാമൂഹ്യവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്നതിൽ ഇക്കൂട്ടർക്ക് യാതൊരു ഉളുപ്പുമില്ലാ.







മലയാളികൾക്ക് ഈ പ്രശ്നവിഷയത്തിൽ കേരളത്തിലും ഇന്ത്യ മുഴുവനും എന്ത് ചെയ്യാൻ കഴിയും? മലയാളികൾ ഒരു വൻ പരിസ്ഥിതിവിപത്തിന്റെ  വക്കിലാണ് നില്ക്കുന്നത്. ഒന്നുകിൽ ദൂരവ്യാപകമായ വലിയ നഷ്ടം നമ്മുടെ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ സഹിക്കേണ്ടിയും വരും, അല്ലെങ്കിൽ ഈ നിലവാരം ഇങ്ങനെ തുടർന്ന് അസഹനീയ സ്ഥിതിയിൽ വന്നുചേരും. പൊതുജനാരോഗ്യം അപകടപ്പെടും. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെവരെ പ്രതികൂലമായി ബാധിക്കും. സർക്കാർ ചെയ്യേണ്ടതായ  അടിയന്തിരവിഷയമാണ് കേരളത്തിലെ പരിസ്ഥിതിസംരക്ഷണവും പൊതു ജനാരോഗ്യവും. ദിനംതോറും പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. സാമ്പത്തികഭാരം ഉണ്ടാക്കുന്ന ആശുപത്രി ചെലവുകൾ മൂലം തകരുന്ന കുടുംബങ്ങൾ നിരവധിയുണ്ട്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണ വിഷയത്തിലും ഒന്നാം സ്ഥാനത്തു നില്ക്കുന്ന രാഷ്ട്രമാണ് ജർമനി. ഇത് മനസ്സിലാക്കണമെങ്കിൽ, ജപ്പാനിലോ അമേരിക്കയിലോ, ഇംഗ്ലണ്ടിലോ ആയിരിക്കുമ്പോൾ അസുഖം വന്നു ചികിത്സ നടത്തിയവർക്കറിയാം. നിയമപരമായി നടപ്പിലാക്കപ്പെട്ട ജർമൻ രോഗീ സംരക്ഷണ ഇൻഷുറൻസുകൾ സർക്കാർ നടപ്പിലാക്കിയത് മുതൽ ജനതയുടെ   ആയുർ ദൈർഘ്യം വർദ്ധിച്ചുവെന്ന് നിരീക്ഷണഫലം വെളിപ്പെടുത്തിയിരിക്കുന്നു. വർദ്ധിച്ചു വരുന്ന രോഗനിർണ്ണയ ചെലവുകളും, നിരീക്ഷണവും, പരിചാരണജോലികളും, മരുന്നുവിലയും തുടങ്ങിയ എല്ലാ ചെലവുകളും  ഇത്തരം ഇൻഷുറൻസുകൾ വഹിക്കുന്നു. സാമൂഹ്യ ജീവിത സുരക്ഷാനടപടികൾ ചെയ്യുന്നത് മറ്റുരാജ്യങ്ങൾ ഇതിനകം മാതൃകയായി ക്കഴിഞ്ഞു.

കേരളത്തിലെ നാട്ടുപ്രദേശങ്ങളും നഗരങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും, കൈത്തോടുകളും പുഴകളും മറ്റു ജലാശയങ്ങളും സർക്കാരി ന്റെ ശുദ്ധജലവിതരണികളും മലിനപ്പെട്ടു പൊതുജീവിതം അപകടത്തിൽ പ്പെട്ടിരിക്കുകയാണ്. പകർച്ചവ്യാധികളിൽ കേരളത്തിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ സർക്കാരിന് അറിഞ്ഞുകൂടാ. കേരളത്തിലെ യഥാർത്ഥ ദുരന്തസ്ഥിതിയെപ്പറ്റിയാണ് ഏതൊരു വിദേശ മലയാളിയുടെയും സംസാരവിഷയം.

 ജലമുണ്ട്, പക്ഷെ,.. കുടിവെള്ളമില്ല.        
ഒരു മഴക്കാലം വന്നാൽ കേരളം ചെളിക്കുളമായി. മഴയില്ലാതെ വന്നാൽ കുടിവെള്ളം കിട്ടാക്കനി യായിത്തീരും, കേരളീയന്. ചെറിയ വെയിലും ചെറിയ മഴയുമുണ്ടായാൽ നനവുള്ളിടത്തു കൊതുകിനു സാമ്രാജ്യമായി. വീടുകളിലെ മാലിന്യം അന്വേഷിച്ചു പാറ്റകളും മറ്റുകീടങ്ങളും ഓടിയെത്തും. പ്രകൃതി സംരക്ഷണത്തിൽ വലിയ വീഴ്ചകൾ വന്നതാണിതിനു പ്രധാന കാരണം. പ്രകൃതിയുടെ സ്വാഭാവികത നശിപ്പിച്ച നടപടികളാണ്, കേരളത്തിലെ വയലുകൾ നിരത്തി കരഭൂമിയാക്കിയത്. മഴവെള്ളം സ്വാഭാവികമായി മണ്ണിലേക്ക് വലിയാൻ തടസ്സമാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി. പെയ്തിറങ്ങുന്ന വെള്ളം വിഷവാതകങ്ങൾ മൂലം വിഷമായിത്തീർന്നു. ജൈവവളം ഉപയോഗം മാറ്റിവച്ചു കൃത്രിമ കെമിക്കൽ വളങ്ങൾ ഉപയോഗിച്ച് മണ്ണിലെ ജൈവാംശം നശിപ്പിച്ചു. മണ്ണ് വെറും ജല അരിപ്പുകളായി ത്തീർന്നിരിക്കുന്നു.

പെയ്തിറങ്ങുന്ന ജലം അതേപടി വാർന്നിറങ്ങി ഒലിച്ച് ഒഴുകിപ്പൊയി ക്കൊണ്ടിരിക്കുന്നു. മണ്ണിൽ ജലാംശം നിൽക്കാതെ അടിസ്ഥാനജല (ഉറവ) സ്രോതസ്സുകൾ ഇല്ലെന്നായിവരുന്നു. ഇവയെല്ലാം ജലക്ഷാമത്തിനു കാരണമായ ചില ഘടകങ്ങളാണ്. ഈ തകർച്ചയാണ് മാലിന്യം കൂനകൂടിയ കേരളം മലിനപ്പെട്ടത്‌ എന്ന് ആരും ചിന്തിക്കുന്നില്ല. ശുചിത്വ കേരളമെന്നഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ, സമ്പത്ത് നിറഞ്ഞു കവിയുന്നുവെന്നു പറയപ്പെടുന്ന ആ "കേരളത്തിലേയ്ക്ക്" മൂക്കും പൊത്തി നിന്ന് മാത്രമേ സന്ദർശിക്കാൻ കഴിയൂ. "ജന്മനാടിനെ കാണാൻ വരുന്നതു തന്നെ ഭയപ്പെടുന്നു" എന്ന് മെച്ചപ്പെട്ട ജീവിതം തേടി സ്വന്തം നാട് വിട്ടിറങ്ങി വിദേശത്തു കുടിയേറിയ മലയാളികളുടെ ഭീതിയാണിത്.

വിവേകശൂന്യമായ ഏതു പരിസരമലിനീകരണവും അധർമ്മം മാത്രമാണ്. കേരളീയർ വസിക്കുന്ന പരിസരങ്ങൾ-, നിത്യം നടക്കുന്ന റോഡുവക്കിൽ, ജലസ്രോതസുകളിൽ, വീണ്ടുവിചാരമില്ലാതെ മലമൂത്രവിസർജനം നടക്കുന്ന രംഗങ്ങൾക്ക് നാമൊരുപക്ഷെ പലപ്പോഴും നേരിട്ടുള്ള ദൃക് സാക്ഷികൾ തന്നെയാണല്ലോ.   മൂല്യശോഷണം സംഭവിച്ചതോ, ശിക്ഷണം ഇല്ലാത്തതോ ആയ എല്ലാ നടപടികൾക്കും എതിരെ ബോധവത്ക്കരണവും കർശനമായ  ശിക്ഷണവും, കടുത്ത നിയമനിദ്ദേശങ്ങളും ഏർപ്പെടുത്തേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനു ആവശ്യമായ നടപടി തന്നെയാണ്.

ജലം വറ്റിയ നെൽപ്പാടം
മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നവനാകണം. സഹജീവികളുടെ ജീവിതം ദുഷ്കരമാക്കിയ മലിനീകര ണം നടത്തുന്നവർ അത് നടത്തി. ആത്മാവു തകർന്ന  അശാന്തിയും അസമാധാനവും, പരിസര മലിനീകരണവും മൂലം തകരുന്ന നമ്മുടെ  സ്വന്ത നാടിനെയും ജനങ്ങളെയും കാണുമ്പോൾ,   മറക്കുവാൻ
കൊതിച്ച മനോവേദനകളും സന്തോഷിക്കുവാൻ താലോലിച്ച സ്വപ്നങ്ങളും ഹൃദയത്തിൽ വീണ്ടും ഒതുക്കി വയ്ക്കും. അവിടെ വച്ചു മറക്കുവാൻവേണ്ടി ഇനി അവിടെ എന്തിരിക്കുന്നു? ജീവിതത്തിനു നാം നൽകുന്ന അവസരം ജീവിക്കുവാൻ തെരഞ്ഞെടുത്ത ആ പ്രകൃതിയിൽ മലിനീകരണ വെല്ലുവിളികൾ കാരണം നഷ്ടപ്പെടുന്നുവെങ്കിൽ അതുതന്നെ മനുഷ്യവംശത്തിന് എതിരെ ഉയരുന്ന ഭീകര ദുരന്തമായിരിക്കും. ഇത്രമാത്രം മതി, ഓരോരുത്തനും അവരവരുടെ സ്വന്തം വിവേകത്തിനു കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാൽ.

നമ്മുടെ രാജ്യത്തെ മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളും ഉണ്ടാക്കുന്ന രാഷ്ട്രീയ മാലിന്യങ്ങൾ മൂലം സഹികെടുന്ന ഒരു നല്ല വിഭാഗം ജനങ്ങളാണ്  ഇന്ത്യയിൽ എവിടെയും ജീവിക്കുന്നത്. നമ്മുടെ കേരളത്തിൽ ജീവിക്കുന്ന   ആരുടേയും സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന സുരക്ഷിതത്വം അപ്പാടെ  തകരുന്നത്  കൂടുതൽ നിരീക്ഷിക്കുന്നത് മറുനാടുകളിൽ ജീവിക്കുന്ന ഓരോ മലയാളികൾ ആണ്. വളരെ ഭീതിയോടെയാണ് കേരളത്തിലെ പുതിയതരം    രാഷ്ട്രീയ ഉഴുതുമറിക്കലിനെ നിരീക്ഷിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയമാലിന്യമാണ്, ആദ്യം നിർമാർജനം ചെയ്യപ്പെടേണ്ടത് എന്ന കാര്യം ഒരു ദുഃസ്വപ്നമായി അവശേഷിക്കുന്നു.//-
-----------------------------------------------------------------------------------------------------. 
/gk