Dienstag, 29. November 2016

ധ്രുവദീപ്തി: Theology // എന്താണ് ദൈവാവിഷ്കരണം? // Prof :Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ

Theology // 


എന്താണ് ദൈവാവിഷ്കരണം? //

Prof : Dr. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ-


വെളിപ്പെടുത്തലുകൾ

 Fr. Dr. Andrews Mekkattukunnel

വെളിപ്പെടുത്തപ്പെട്ട മതമെന്നനിലയിൽ ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടി സ്ഥാനം ദൈവത്തിന്റെ വെളിപ്പെടുത്തലുകൾ ആണ്; അവിടുത്തെ സ്വയാവിഷ്ക്കരണമാണ്. അനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണ്ണ നുമായ മനുഷ്യനോട് ബന്ധപ്പെടുന്ന പ്രക്രിയയാണ് (Revelation). പരിമിതനായ മനുഷ്യന് സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവൃത്തികളെയോ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ടു ദൈവം സ്വയം അവനുവെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം മനുഷ്യനോട് സംവേദിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപദ്ധതിയുടെ വെളിപ്പെടുത്തലാണത്.


ദൈവീകവെളിപാട്

ദൈവം മനുഷ്യരോട് സംവദിക്കുന്നത് മനുഷ്യരുടെ ഭാഷയിലും അവർക്കു മനസ്സിലാകുന്ന രീതിയിലുമാണ്. മനുഷ്യന്റെ ഭാഷാസാങ്കേതങ്ങളും ആശയ വിനിമയരീതികളും ദൈവം അവലംബിക്കുന്നു. തെരഞ്ഞെടുത്ത വ്യക്തിക ളുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദൈവം തന്റെ ഹിതമറിയിക്കുന്നു. മനുഷ്യന്റെ തലത്തിലേക്കുള്ള ദൈവത്തിന്റെ ഈ ഇറങ്ങിവരവിനെയാണ് ദൈവീകവെളിപാട് അഥവാ ദൈവാവിഷ്ക്കര ണമെന്നു വിളിക്കുന്നത്. നമുക്ക് ദൈവത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നത് ദൈവത്തിന്റെ ഈ സ്വയംദാനം വഴി മാത്രമാണ്.

ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെ സൂചിപ്പിക്കാൻ പഴയനിയമ ഭാഷയായ ഹീബ്രുവിൽ ഉപയോഗിക്കുന്ന പദം "ദാബാർ" ആണ്. ഗ്രീക്ക് ഭാഷ യിൽ "ലോഗോസ്" എന്ന് തത്തുല്യമായ പദം.

വാക്കുകളും പ്രവർത്തികളും.

"ദാബാറി"നു വചനം അഥവാ വാക്ക് എന്ന് മാത്രമല്ല, പ്രവർത്തി, സംഭവം എന്നീ അർത്ഥങ്ങൾകൂടിയയുണ്ട്. ചരിത്രത്തിൽ ദൈവം വാക്കുകളിലൂടെ യും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നതിനെയാണ് "ദാബാർ യാഹ്‌വെ" സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ വാക്കുതന്നെ പ്രവൃത്തിയാണ്. അഥവാ പ്രവൃത്തിയുടെ ഭാഗമാണ്. ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ദൈവീകപദ്ധതിയാണ് ഇവ രണ്ടിനെയും ഒന്നിപ്പിക്കുന്നത്.

ദൈവാവിഷ്ക്കരണം 
ദൈവഹിതത്തിന്റെ പ്രകാശനമാ ണ് ദൈവവചനം. മനുഷ്യരക്ഷയാ ണല്ലോ ദൈവഹിതത്തിന്റെ കാതൽ. ദൈവവചനം ദൈവഹിത ത്തിന്റെ കൂദാശയാണ് (എഫേ. 1, 9). ഒരു വാക്കുകൊണ്ട് ദൈവം ഉദ്ദേശി ക്കുന്നത് അതിനാൽത്തന്നെ അവിടുന്ന് പ്രദാനം ചെയ്യുന്നു, അഥവാ പ്രവൃത്തിപഥത്തിലെത്തി ക്കുന്നു. കർത്താവിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാ തെ തിരികെ മടങ്ങുന്നില്ല എന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുണ്ട്. "മഴയും മഞ്ഞും ആകാശത്തു നിന്നും വരുന്നു, അങ്ങോട്ട് മടങ്ങാതെ അത് ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ചു ഫലം നൽകി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വചനവും അങ്ങനെ തന്നെ"(ഏശ. 55,10- 11). ദൈവ വചനത്തിന് ദൈവീക മായ ശക്തിയുണ്ട് (Efficacious word). മനുഷ്യർ ദൈവീകജീവനിൽ പങ്കുചേർന്ന് അവിടുത്തോടു കൂട്ടായ്മയിൽ പ്രവേശിക്കാൻ വേണ്ടിയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്.



തൻ്റെ വചനത്താൽ ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ച മാണ് ദൈവാവിഷ്ക്കാര ത്തിന്റെ പ്രഥമവും പ്രധാ നവുമായ വേദി. പ്രകൃതിയിലുള്ള  ക്രമത്തിന്റെ യും സ്വരലയത്തിന്റെയും പിന്നെലെ ശക്തി ദൈവത്തിന്റെ വചനമാണ്. മനുഷ്യവർഗ്ഗത്തോട് അവിടുത്തേയ്ക്കുള്ള കരുതലും സ്നേഹവുമാണ്. തുടർന്ന് ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പിതാ ക്കന്മാരിലൂടെയും പ്രവാച കരിലൂടെയുമാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. നസ്രായനായ യേശുവിൽ പിതാവായ ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ പൂർത്തിയാ ക്കി (ഹെബ്രാ 1, 1- 2). നസ്രായനിൽ പിതാവിന്റെ മുഖമാണ് ലോകം ദർശിച്ചത്. അവിടുത്തെ മനോഭാവങ്ങളിൽ നിഴലി ച്ചത് പിതാവിന്റെ മനോഭാവങ്ങളാ ണ്. ഈശോമിശിഹായുടെ വാക്കുകളും പ്രവൃത്തികളും പിതാവിന്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നു. തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിന്റെ അഭീ ഷ്‌ഠം അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുത്തിയതുകൊണ്ടാണ് ഈശോ മിശിഹായെ ദൈവത്തിന്റെ വചനം എന്ന് സുവിശേഷകന്മാർ വിശേഷിപ്പി ക്കുന്നത്. (ലൂക്കാ 1, 2 ; യോഹ 1, 14). // - 

----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for


Montag, 14. November 2016

ധ്രുവദീപ്തി : Autobiography: Journey of a Missionary Priest // Arrest and Jail //. Fr. George Pallivathukal

Autobiography: Journey of a Missionary Priest//.


                                                      Arrest and Jail.

Fr. George Pallivathukal

The Kekhare Episode


Fr. George Pallivathukal 
In the year 1963 the bus service between Dindori and Bichhia via Junwani resumed on the 31st October evening. In the first Bus a Tehsildar cum second class Magistrate from Dindori, Mr.Kekhare a Maharashtra Brahmin came along with his staff and camped in a temporary rest house belonging to the  Public Works Department in Geheori village. The rest house was very close to our mission school. Approximatly 80 % of the villagers were chistians. The Tehsildar was sent to this village to make enquiries about some embezzelement case against the Sarpanch of the village.

The Sarpanch Shri. Jhujhr Singh bribed the revenue officer cum Magistrate and turned him against the Christians. The officer collected the entire village in the rest house and started threatening the Christians in front of the rest of the villagers. He asked them to give up the foreign religion they were following and become Hindus. Tribels were not Hindus. They have their own reigious belief. The Tehsildar asked the Christians of the village to clean the courtyard of the mission school and asked the christian ladies to collect cow dung because he said that he was going to conduct Ramayan in the  Mission School premises and re-convert the christians to Hinduism by sprinkling cow dung water over them and then set fire to the school. If any christian refused to be re-converted to Hinduism, his land would be confiscated and he and his family would be chased away from the village.

He told the villagers not to allow Christians to graze their cattle in the village or draw water from the village well. He ordered that nobody would help the Christians with their farm work. The officer had the support of the Panchayat president and several influential villagers.

 Dindori
 Dindori district map
In the afternoon of the 1st of November I was having a short nap after lunch. Suddenly two teachers of Gheori Mission School where the above mentioned incedent was taking place woke me up and narrated all that was going on in the village. Our people were all frightened. I woke up Fr. Terrence and repeated the story to him. We decided not to disturb Fr.Paymans. He being a foreigner we wanted to keep him out of this trouble. I told Terrence that I was going to Gheori and be with the people as they were in trouble. He also agreed to come along with me and both of us got on to his motorbike and went to the village.

With our coming our catholics were relieved and encouraged. We went straight into our school and saw our own people cleaning up the ground of the school. Quite a lot of cow dung was collected. We told the people to stop whatever they were doing for the evening Ramayan. After listening to the people about what had happend to them during the morning hours, both Fr.Terrence and I proceeded to the place where the Tehsildar was having his meeting. Three revenue inspectors and five patwarees had come along with him and at least 300 people were gathered in the courtyard of the public works department rest house.

 Village houses
The two of us walked into the place where the revenue officer was seated and asked the person whether he was the said officer. He said ,Yes'. He was drunk. Fr.Terrence asked him whether it was true that he was going to have Ramayan in our school premises and going to re -convert our Christians into Hindu religion and then set fire to our school. He said ,Yes' and threatened to wipe away all christians from Gheori, Junwani and all the surrounding villages. Fr.Terrence asked him whether he had any Government order with him to interfere with our religion. He said, 'I am the Government and picked up his slipper to beat Fr.Terrence. I was standing on the Varanda of the Rest House, just behind Fr.Terrence.

As the drunken officer came out from behind the table where he was seated, with his slipper in his hand to beat Fr.Terrence, he snatched the slipper from the Tehsildar's hand and threw it out side. Then the officer came forward with his fist to hit Terrence on his face. Terrence picked up an old shoe of a villager lying close by and thrashed him thoroughly. I was behind Terrence telling him not to retaliate and to be calm. But he in his anger did not hear anything and hammered the officer. The officer after getting the beating withdrew to his former seat and the entire fight was over in three minutes. What was surprising was that there were many revenue officers and more than three hundred people present there. But nobody moved from their seats. People said, 'This is a fight between two elephants, we should not get involved in it otherwise we will be crushed in between them.'.

After the fight we sent the people away to their houses. Terrence and myself went back to Junwani and narrated the entire story to Fr.Paymans. He did not konw anything until we came back from the site in Gheori. We told him not to get involved in the case as we were prepared to own up everything and fight out the case. We prepared the first Information report (FIR) and sent it to the police station at Mawai. Junwani comes under Mawai police station at a distance of about 15 kilometers. Police refused to file our report. The Tehsildar also sent a report to the police station against us. The police filed only that report.

We knew that this was going to be a big sensational case. Fr.Paymans told Fr. Terrence to go immediately to Dindori and to Fr. Antony Thundiyil who was the Priest-in- Charge of Dullopur just six Km. away from Dindori. Dindori was a Tehsil as well as a sub-divisional headquarter and Junwani was under the jurisdiction of Dindori Sub-Divisional Magistrate (SDM) and Tehsil. Fr.Antony Thundiyil took Fr. Terrence to Dr. Gupta the chief Medical officer (CMO) of Dindori goverment hospital and had him examined. Dr.Gupta was a friend of all of us.

 Village house 
The following day Mr. Kekhre also went to the same doctor for medical examination. Dr. Gupta was a witness in our case. Fr.Antony sent a telegram to Prof. Ratnaswamy a member of parliament from Chennai and the president of the Catholic Union of India.The parliament was in session at that time. Fr. Terrence was advised by Fr. Antony and Dr.Gupta to go to Mandla and report the matter to the collector. Fr. Terrence along with Dr.Hensen of Katra hospital, a Dutch Doctor who was friendly with the collector met him and apprised him of what had happend in Gheori. Collector told Terrence to remain in Mandla and not to go out anywhere because the police were on the lookout for him.

To the police camp.

On the 1st of November, the day of the incident we had our usual monthly gathering of the catechists and school teachers and the following day was the 'All souls day'. Mass, blessing of the graveyard etc. went off as usual. During the day we heard that the police had come to gheori and arrested two school teachers, Halku Singh and Brijlal and the local catechist, Dev Singh. In the evening of the 2nd of November I got the information that the police had gone to the village and beaten up some of our catholics including women. After dinner I told Fr. Paymans that I could not rest here at home when our teachers are under police custody and the innocent people were getting beaten up.

I got ready to go to the police. Fr. Paymans sent two school teachers to accompany me to Gheori. When I reached the police camp to my utter surprise the Head Constable Gautam, who was dealing with the case got up from the chair in which he was sitting, shook hands with me and offered me the only chair that was available on the spot and he sat on a 'Katia'(  village bed). The police Inspector with whom I had the encounter at Dumertola had not come to investigate the case. The teachers were sitting on the ground. I asked the Head Constable why he arrested the teachers and the catechist who were not involved in the case. The police wanted to create sensation. I told him to release them or else I said I would sit with them until they were released. The police officer told me that there was arrest warrent for me too. They arrested me and handcuffed me. That handcuff remained on my left hand Until I was put in jail after two days.
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for

Montag, 7. November 2016

ധ്രുവദീപ്തി : Panorama // മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- // George kuttikattu

 

മറ്റുള്ള എല്ലാവരെയുംപോലെ ഞങ്ങളും- 

                                     George Kuttikattu

ആധുനിക ജർമ്മനിയിലെ യുവജനങ്ങളുടെ കാഴ്ചപ്പാട് .
 

യുവതലമുറയും ഉപസംസ്കാരവും.

George Kuttikattu
 
രു നല്ല ഭാവിജീവിതം തങ്ങൾക്കുണ്ടാവണം എന്നാഗ്ര ഹിക്കുന്ന ഒരു യുവതലമുറയെയാണ് പാശ്ചാത്യരാജ്യ ങ്ങളിൽ ഇക്കാലത്തു കാണാൻ കഴിയുന്നത്.1950 കളി ൽ യൂറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിൽ അന്നത്തെ യുവജനങ്ങൾ തുടങ്ങിവച്ച ഒരു പഴയ കാലഘട്ടത്തി ന്റെ പ്രകോപനപരമായ പ്രത്യേക ഉപ സംസ്ക്കാര ത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ ഒട്ടും തന്നെ അവർ തയ്യാറല്ല. പാശ്ചാത്യ ശാസ്ത്രീയ ഗവേഷകരുടെ പുതി യ നിഗമനം 99 %ശരിവയ്ക്കാമെന്നു, ഈ രാജ്യങ്ങളിലെ കൗമാരപ്രായ ക്കാരായ ഇക്കാലത്തെ പെൺകുട്ടികളും ആൺകുട്ടികളും സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ജീവിതവും   ഭാവിയും" എന്ന അറിവ്, വ്യക്ത മാക്കുന്നു. "മറ്റുള്ള എല്ലാവരെയും പോലെ ഞങ്ങളും" എന്ന പൊതുജീവിത ആശയത്തിൽ നിലപാടുറപ്പിച്ചു കാണുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കളിൽ നിന്നകന്നിരുന്ന  ഉപസംസ്ക്കാര ത്തിന്റെ അധീശത്വം നിറഞ്ഞ പഴയ ഒരു വലിയ പ്രകോപന യുവജന സംസ്ക്കാരത്തിന്റെ തീവ്രത ഏറെക്കാലം യൂറോപ്പിൽ പിടിച്ചുനില്ക്കാനായി ല്ല. പ്രകോപനപരമായ ജീവിതരീതിയും അതിനുള്ള ആവശ്യകതയും അവരു ടെ സ്വന്തം മാതാപിതാക്കളെ അകറ്റി നിറുത്തി നേടുവാൻ ശ്രമിച്ചു നോക്കി. അതുപക്ഷേ ഭാവിതലമുറ അങ്ങനെ യൊരു ഉപസംസ്‌ക്കാരം ഒരു തകർന്ന സമൂഹത്തിലെ മുൻതലമുറയുടെ കറുത്ത നിഴലുകളായി അതിനെ പാടെ തള്ളിക്കളഞ്ഞു.

1960 മുതൽ 1970 കൾ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ മുഖ്യധാരാ സംസ്ക്കാരത്തിനു എതിരെ ഉയർന്നു ആളിക്കത്തിയ ഒരു പ്രസ്ഥാനമാണ്, "ഹിപ്പി" തലമുറയും അവരുടെ ഐഡന്റിറ്റിയായ കൗണ്ടർ സംസ്ക്കാരവും. ഇതിന്റെ ആരംഭം അമേരിക്കയിലെ സർവ്വകലാശാലകളിൽ ആയിരുന്നു. അതിന്റെ വളർച്ച അതിവേഗത്തിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലേയ്ക്കും വ്യാപിച്ചു. ഏറ്റവും കൂടുതലായി ഇൻഗ്ലണ്ടിലും കാനഡയിലും, ജർമനിയിലും എല്ലാം വ്യാപിച്ചു.

1950 കളിൽ അമേരിക്കയിൽ യുവഹൃദയങ്ങളിൽ ഒഴുകിയെത്തിയ അലൻ ഗിൻസ്ബെർഗ്, ജാക്  കെറോയൂയാക് (Jack Kerouac) എന്നിവരുടെ മധുരസ്വപ്ന സംഗീതത്തിന്റെ മധുര സ്പന്ദനം തന്നെയാണ് "ഹിപ് ". ഈ മധുര സ്പന്ദനമാണ് "ഹിപ്പി" കളുടെ പ്രതിപ്രസ്ഥാനത്തിന്റെ മുൻഗാമികൾ ആയി അവർ ഇന്നും അറിയപ്പെടുന്നത് . എല്ലാവരും ഇവരെ "ഹിപ്പീ" എന്ന് വിളിച്ചു. ഹിപ്പികൾ ഒരു രാഷ്ട്രീയത്തിലും നേരിട്ടുള്ള ഇടപെടലിനെ ഇഷ്ടപ്പെട്ടിരുന്നില്ല, എങ്കിലും 1955- 1975 വരെ അമേരിക്കൻ സർക്കാർ വിയറ്റ്‌നാമിൽ നടത്തിയ വിയറ്റ്‌നാം യുദ്ധത്തിനെ ഹിപ്പികൾ (ഇന്റർനാഷണൽ യൂത്ത് മൂവ്മെന്റ്) അടിമുടി താത്വികമായി എതിർത്തു. 

ഹിപ്പികൾ 

 Members of the Hog Farm Commune celebrate
the 4th July 1968
ഹിപ്പികൾ അക്കാലഘട്ടത്തിലെ സമൂഹത്തിലെ മിഡിൽക്ലാസ് വിഭാഗത്തിൽ നിന്നുംപൂർണ്ണമായി ഒറ്റപ്പെടുത്തപ്പെട്ട ചിലരായിരുന്നു. ലൗകീക സുഖലോലുപതയ്ക്കും ജീവിത ആഗ്രഹങ്ങളെ അടിച്ചമർത്തുന്ന അധീശശക്തിയ്ക്ക് നേരെയും 1950 കളിൽ വികസിപ്പിച്ചെടുത്ത ഒരു ജീവിത ശൈലിയായിരുന്നുവെന്ന് അവർ കണ്ടു. തീരെ ക്രമമല്ലാത്തതും, നീണ്ട മുടിയും വളർത്തുന്നത് അവർ വളരെ ഇഷ്ടപ്പെട്ടു. കൂടുതലേറെയും ദേശ പാരമ്പര്യ, ദേശാചാരവിരുദ്ധമായ, മിക്കപ്പോഴും മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന നിറങ്ങളുള്ള ഡ്രസ്സുകൾ, മയക്കുമരുന്നുകൾ ഇവയെല്ലാം അവരുടെ ഇഷ്ടപ്പെട്ട ജീവിത ഇനങ്ങളായിരുന്നു. പുരുഷന്മാർ ഏറെയും താടിമീശ വളർത്തുന്ന വരായിരുന്നു, ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം കാലിൽ ചെരിപ്പുകൾ ഉപയോഗിച്ചു. പെണ്ണുങ്ങൾ പാദമെത്തുന്ന നീണ്ട അയവുള്ള ഉടുപ്പുകൾ, രണ്ടുകൂട്ടരും ഫ്രെയിം ഇല്ലാത്ത കണ്ണട ധരിച്ചിരുന്നു. ഹിപ്പികൾ എല്ലാവരും ഒരുമിച്ചു ഒരു സമൂഹമായി കൂട്ടമായിട്ട് താമസിക്കുവാൻ ഇഷ്ടപ്പെട്ടു. അവർ മിക്കപ്പോഴും വേവിക്കാത്ത വെജിറ്റേറിയൻ ഭക്ഷണം എടുക്കുവാൻ നോക്കി. അതുപോലെ അവർ രോഗം വന്നാൽ ചികിത്സയായി Holistic Medicine ആണ് ഉപയോഗിക്കുവാൻ ശ്രമിച്ചത്. അതായത്, രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര, മനുഷ്യന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ ക്കൂടി പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച ചികിത്സാരീതി.

1968-കളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഹിപ്പികൾക്ക് അത്യാവശ്യ ജീവിതാ വശ്യ സൗകര്യങ്ങൾ ഉണ്ടായിരുന്നു. സമൂഹത്തിൽ നിന്നും മാറ്റപ്പെട്ടവരാണ് ഹിപ്പികൾ എന്ന് പറഞ്ഞല്ലോ. അവരുടെ റെഗുലർ ജോലി ഉപേക്ഷിച്ചു പോയ വർ ചിലർ ചില ചെറിയ ബിസിനസുകൾ ചെയ്തുതുടങ്ങി, അത് മറ്റുള്ള ഹിപ്പിക ൾക്കു ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു സഹായകമായി..

 "Make Love, Not WAR".

ഹിപ്പികൾ അക്രമരാഹിത്യത്തിനും അതിലുമു പരി മാനുഷിക സ്‌നേഹ ത്തിനും വേണ്ടി ലോക മാകെ വാദിച്ചുകൊണ്ടിരുന്നു. "Make Love, Not WAR " ഇത് അവരുടെ മുദ്രാവാക്യം ആയിരുന്നു. അതിനാൽ ചിലപ്പോൾ ഇവരെ അന്ന് മറ്റുള്ളവർ വിളിച്ചിരുന്നത് "Flower Children" എന്നായിരുന്നു. അന്നത്തെ മിഡിൽ ക്ലാസ് സൊസൈറ്റിയിൽ കണ്ടിരുന്ന   അധീശത്വത്തിനും  അതുപോലെ നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും നേരെ പകരമായി തുറന്ന ജീവിത കാഴ്ചപ്പാടും സഹിഷ്ണുതയും മഹത്വപ്പെടുത്തിയത് ഉയർത്തിപ്പിടിക്കു വാനാണ് ശ്രമിച്ചത്. 

ഹിപ്പികൾക്ക് മിക്കവാറും ഒരു തുറന്ന ലൈംഗിക ബന്ധങ്ങൾ അന്നുണ്ടായി രുന്നു, വിവിധ ഫാമിലി ഗ്രൂപ്പുകൾ ആയി ജീവിച്ചു. പൊതുവെ അവരെല്ലാം ജൂദയോ- ക്രിസ്ത്യൻ പാരമ്പര്യം, പ്രത്യേകമായി ബുദ്ധിസ്സം, അഥവാ വേറിട്ട ഈസ്റ്റേൺ റിലീജിയൻസ്, അതല്ലെങ്കിൽ ഇവയെല്ലാത്തിന്റെയും ഒരുതരം മിശ്രിത കാഴ്ചപ്പാടായിരുന്നു, അവരുടെ സ്പിരിച്ച്വൽ ജീവിത ശൈലിക്കവർ അനുകരിച്ചത്. അതുപോലെ അക്വാരിയൂസ് ( Aquarius ) ദേവൻ്റെ യുഗമാണ് ഏറെ ശ്രദ്ധിച്ചത്., അസ്‌ട്രോളജി വളരെ സാധാരണമായിരുന്നു. സ്വപ്നാത്മക ജീവിതത്തിനുതകുന്ന ഡ്രഗ്സ് (മയക്കുമരുന്നുകൾ), പ്രത്യേകമായി കഞ്ചാവ്, (Marijuana യും LSD (Lisergic acid diethylamide) യും മനസാക്ഷി വികസനത്തിനുള്ള പ്രായോഗിക വഴി, എന്നതിനെ അവർ കരുതി.

ഹിപ്പികളുടെ ജീവിതത്തിൽ തീർത്തും ഒഴിവാക്കാനാവാത്ത കാര്യമായി രുന്നു ഫോൾക്ക് ആൻഡ് റോക്ക് സംഗീതം. ബോബ് ഡിലൻ, ജോൺ ബേസ്, ബീറ്റിൽസ്, റോളിംഗ് സ്റ്റോൺ, ജെഫേഴ്സൺ എയർ പ്ലെയിൻ തുടങ്ങിയവരുടെ സംഗീതം അവരുടെ ഓരോ ചലനങ്ങളും ശ്രുതിമധുരമാക്കി. "മ്യുസ്സിക്കൽ ഹെയർ " 1968 -1969 ൽ ഹിപ്പിജീവിതശൈലിയുടെ ആഘോഷപൂർവ്വമായ അരങ്ങേറ്റം എന്നുവേണമെങ്കിൽ അങ്ങനെ വിശേഷിപ്പിക്കാം. അവരുടെ ബസ്സ് ടൂർ പരിപാടി "Merry Pranksters" ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു എന്ന് പ്രസിദ്ധ നോവലിസ്റ്റ് "കെൻ കേസി" എഴുതിയിരുന്നു. 

സാമൂഹ്യ മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. 

സംഗീത പൊതുസമ്മേളനങ്ങൾ, ചിലപ്പോൾ പ്രതി ഷേധ സമ്മേളനങ്ങൾ, മറ്റു ചിലപ്പോൾ എല്ലാത്തിനും മാപ്പുചോദിക്കൽ ഇതെല്ലാം ഹിപ്പികളുടെ ജീവിത ത്തിന്റെ കാതലായ ഭാഗമായിരുന്നു. 1967- ൽ സാൻ ഫ്രാൻസിസ്കോയിൽ ആദിവാസികളുടെ "be- in" എന്ന ഒരു സമ്മേളനം നടന്നു.1969- ൽ ന്യൂയോർ ക്കിൽ "Woodstock" ഗ്രൂപ്പിന്റെ മ്യുസ്സിക് ഫെസ്റ്റിവൽ നടത്തി. അന്ന് അവിടെ നാലു മുതൽ അഞ്ചു ലക്ഷത്തോളം പേർ പങ്കുകൊണ്ടു. പൊതുജീവിത സംസ്കാ രശൈലി മറ്റൊരു സാമൂഹ്യ  മുന്നേറ്റത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. അതായത്, (Young Urban Proffessionals) വ്യക്തിപരവളർച്ചയുടെ ആശയ മുന്നേറ്റം. ഏതെങ്കിലും ഔദ്യോഗിക ജീവിതമോ ബിസ്സിനസ്സുകളിലോ തങ്ങളുടെ സ്വന്തം അഭിവൃത്തിയുടെ വഴികളായി ഇവർ സ്വീകരിച്ചു. അത്പക്ഷേ ഹിപ്പികൾ കണ്ടമട്ട് കാണിച്ചില്ല. അവരുടെ ജീവിതശൈലി, ഫ്രീസെക്സ്, പ്രകൃതിസ്നേഹം, സാധാരണത്വത്തെ തീരെ ഉപേക്ഷിക്കുന്ന ജീവിതശൈലി തുടർന്ന് പരീക്ഷി ച്ചു കൊണ്ടിരുന്നു.  

മെച്ചപ്പെട്ട ഭാവി അന്വേഷിക്കുന്ന ജർമ്മൻ യുവജനങ്ങൾ.

കുറെ വർഷങ്ങളായിട്ടു ജർമ്മനിയിലെ ഗവേഷകർ "യുവജനങ്ങളും ഭാവിയും" സംബന്ധിച്ച സാമൂഹ്യ വിഷയത്തിൽ എല്ലാ നാലുവർഷങ്ങൾ കൂടുമ്പോഴും ക്രമമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തി നോക്കി. അതിൽ നിന്നും ചില വ്യക്തമായ ഫലം അറിയാൻ കഴിഞ്ഞു. യൂറോപ്പിൽ ആകെമാനം വ്യാപകമായി പ്രതിഫലിച്ച ഒരു ഉപസംസ്കാരം ഇന്നുള്ള കൗമാര പ്രായത്തിലു ള്ളവർ പാടെ ഉപേക്ഷിച്ചു എന്നതായിരുന്നു ഫലം. കൗമാരപ്രായത്തിൽ തങ്ങ ളും എല്ലാവരുമായി ചേർന്നുള്ള ഒരു പൊതു സാമൂഹ്യജീവിതം അനിവാര്യമാ ണ്, അതായിരുന്നു അവരുടെ ഉറച്ച നിലപാട്. മാതാപിതാക്കളിൽനിന്നും വേർപെട്ടു അകന്നു മാറി ജീവിച്ചിരുന്ന മുൻ ഉപസംസ്കാരം ഉപേക്ഷിച്ചു മാതൃ കാപരമായ സാമൂഹ്യ സ്വാതന്ത്ര്യവും സാമൂഹ്യമൂല്യങ്ങളിലുള്ള വിശ്വാസവും അർത്ഥവും സഹിഷ്ണുതയും കാണുന്ന വിശാലമായ സാമൂഹ്യജീവിത സംസ്കാ രം, അത് ഒരു നല്ല ഭാവി ജീവിതത്തിനു  ഉറപ്പു നൽകുന്നതാണെന്നും അവർക്കു ബോധ്യമായി, എന്നാണു 2016 ലെ നിരീക്ഷണ ഫലം വ്യക്തമാക്കിയത്. 

ഉന്നതമായ അംഗീകരിക്കലും, കൃത്യനിഷ്‌ഠയും, കഴിവുകളും, അച്ചടക്കവും, പരസ്പര ഇടപെടലുകളും എല്ലാം സാമൂഹ്യജീവിതത്തിന്റെ പരമോന്നത യാഥാർത്ഥ്യങ്ങളാണെന്നുള്ള ബോധ്യം പുത്തൻ തലമുറയ്ക്ക് വന്നുകഴിഞ്ഞു. 'ഞങ്ങളും മറ്റുള്ള എല്ലാവരെയുംപോലെ ആയിത്തീരുക' എന്ന ലക്ഷ്യം അവരിൽ വളർന്നു വന്നിട്ടുണ്ട്. ഈയൊരു കാഴ്ചപ്പാട് എല്ലാ കൗമാര പ്രായം തുടങ്ങിയവരിലും ദേശ കാല വിശ്വാസ ആചാരങ്ങളുടെ വ്യത്യാസമില്ലാതെ ഉണ്ടായിരിക്കുന്നു എന്ന വലിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളിൽ അവരിൽ ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിനോ തമ്മിൽ യാതൊന്നുമില്ല. അവിടെയൊന്നും അസഹിഷ്ണുതയുടെ നിറം മാറ്റമോ കലർന്നില്ല. 

എന്നിരുന്നാലും വ്യത്യസ്തപ്പെട്ട ആശയങ്ങൾ ഉള്ള യുവജനങ്ങളുടെ ഗ്രുപ്പ് അഭി പ്രായങ്ങൾ, പലതരത്തിലുള്ള കാഴ്ചപ്പാടുകൾ ഇവയൊക്കെ നമുക്ക് കാണുവാൻ കഴിയും. പക്ഷെ ഇവിടെ ഒരു ചോദ്യമുദിക്കുന്നു. പൊതുവെ ഇക്കാര്യങ്ങളെ ല്ലാം അസാദ്ധ്യമാണെന്നോ ആണോ യുവജനങ്ങൾ അവയെ മനസ്സിലാക്കിയ തെന്നാണോ നമുക്ക് ഇന്ന് കരുതാവുന്ന യാഥാർത്ഥ്യം? ഒരു സത്യമിതാണ്. വേ റൊരാളിൽ സമാനത കാണുന്ന മറ്റൊരു മാതൃകാ യുവാവിനെ കാണാൻ കഴി യുകയില്ല. അതിനാൽ മേൽപ്പറഞ്ഞ ഗവേഷണം നടത്തുന്നവർ നിജപ്പെടുത്തി യിട്ടുള്ള കുറെ വസ്തുതകളെ ഇന്നത്തെ പുതു തലമുറ പരിശോധിക്കുകയാണ്. അതേസമയം ഇത്തരം ഗവേഷണപരമായ പരിശോധനകൾക്കും, അതു ഒന്നോ രണ്ടോ പുതിയ ഗഹനമായ ചോദ്യങ്ങൾ ചോദിച്ചു അവയ്ക്ക് ശരിയുത്തരം കാണാൻ ഒട്ടു കഴിയുകയുമില്ലെന്നു അവർ വിശ്വസിക്കുന്നുണ്ട്. 

ബാഹ്യയാഥാർത്ഥ്യങ്ങൾ.

കഴിഞ്ഞ കാലയളവിൽ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ താമസിക്കുന്ന അനേകം ചെറുപ്പക്കാരോട് ഗവേഷകർ വ്യത്യസ്തപ്പെട്ട ചോദ്യങ്ങൾ, സാമൂഹ്യ ജീവിതത്തിൽ അവരുടെ ഉറച്ച കാഴ്ചപ്പാടിനെപ്പറ്റി, ചോദിച്ചു.  ചിലർ yes, മറ്റു ചിലർ No, ഒരുകൂട്ടർ അറിയില്ല, ഇത് അനേകം ചോദ്യങ്ങൾ ക്കുള്ള ഉടനുത്തര മാണ്. ചിലർ മാത്രം വ്യക്തമായി അവരുടെ സ്വതന്ത്ര അഭിപ്രായം പറഞ്ഞു. കൗമാരപ്രായക്കാരുടെ മേന്മയുള്ള കാഴ്ചപ്പാട് വരും തലമുറയുടെ വ്യക്തവും തുറന്ന ലോകവീക്ഷണവുമാണ്. സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള അവർ ക്കുള്ള ഉറച്ച ധാരണ നോക്കുക. 1. മൂല്യം അടിസ്ഥാനപ്പെടുത്തിയ  പാരമ്പര്യ വും ഉത്തരവാദിത്വവും, ജന്മനാടും കുടുംബവും യാഥാസ്ഥിതിക ചിന്തയും. 2. സാമൂഹ്യ- പാരിസ്ഥിതികവും അവയാകട്ടെ നിലനിൽപ്പ് കേന്ദ്രീകരിച്ചതാക ണം. 3. ജീവിത ശൈലിയും അതിലൂടെയുള്ള വിജയങ്ങളും. 4. കുടുംബം കേന്ദ്രീകരിച്ചുള്ള സഹകര ണപ്രവർത്തനവും, ഇപ്പോഴും എപ്പോഴും ആവശ്യ മായ ഉറച്ച ഭാവിയുടെ രൂപീകരണം സാധിക്കുക. പൊതുവെ കുടുംബം കേന്ദ്രീ കരിച്ചു പരസ്പരം വികസിക്കുകയെന്ന അടിസ്ഥാനതത്വം ആണ് ബാഹ്യയാഥാ ർത്ഥ്യമായി യുവതലമുറ മനസ്സിലാക്കിയത്. 

എന്താണ് ഈ ബാഹ്യയാഥാർത്ഥ്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്? മനുഷ്യർ എല്ലാവരും എല്ലാക്കാര്യങ്ങളിലും തന്നെ സമാനതയിൽ ജീവിക്കുവാൻ ഇഷ്ട പ്പെടുന്നു. ജോലി ചെയ്യുക, കുടുംബജീവിതം നയിക്കുക വിശ്രമവേളകൾ ക്രമപ്പെടുത്തുക, പണം സമ്പാദിക്കുക, സ്വന്തമായ ഭവനങ്ങൾ നിർമ്മിക്കുക, തൊഴിലധിഷ്ഠിത പൊതുപ്രവർത്തനങ്ങളിലും, രാഷ്ടീയ-മത വിശ്വാസത്തിൽ ഉത്ഭവിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയാവുക, ഉയർന്ന വിദ്യാഭ്യാസ മൂല്യം, അനുദിന ജീവിതത്തിൽ നേരിൽ കാണുന്ന ചിന്താരീതിയിലും എല്ലാം ഏകീകൃത പ്രതീക്ഷയുടെ തുറന്ന സൂചനകൾ ഉണ്ടായിരിക്കുക, ഇതാണ് ആധുനിക പുത്തൻ തലമുറയുടെ സാമൂഹ്യജീവിത ശൈലിയുടെ അടിസ്ഥാന മൂലക്കല്ല് എന്നവർ മനസ്സിലാക്കുന്നു. ഇന്നത് അമേരിക്കയിലും യൂറോപ്പിലും ആകെമാനം പുതുയുഗജീവിതശൈലിയുടെ ജീവാത്മാവിലെ ബാഹ്യയാഥാർ ത്ഥ്യങ്ങളുടെ വെളുത്തപക്ഷത്തിലെ വെള്ളിവെളിച്ചത്തിൽ ഉണർന്നു കഴിഞ്ഞെന്ന യാഥാർത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നു. //-

-------------------------------------------------------------------------------------------------------------------------

Donnerstag, 3. November 2016

ധ്രുവദീപ്തി : Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ// ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം കൊടുമ്പിരിക്കൊള്ളുന്നു. //

Kerala Politics: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ // 


ഭരണ കക്ഷികൾക്ക് ന്യൂനപക്ഷ പ്രേമം 
കൊടുമ്പിരിക്കൊള്ളുന്നു. //  
 കെ. സി. സെബാസ്റ്റ്യൻ   
1975 ജനുവരി 6 തിങ്കൾ-

(കേരളരാഷ്ട്രീയം ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിൽ

ന്യൂനപക്ഷ അവകാശങ്ങളോട് എല്ലാവർക്കും എല്ലാവർക്കും വലിയ പ്രേമം കയറിയിരിക്കുകയാണ്. ഇന്നലെവരെ ന്യൂനപക്ഷ അവകാശത്തെ ഒരു വികൃത രൂപിണിയായി കണ്ടിരുന്നവർ എന്നതിനെ ശാലീന സുന്ദരിയായ കാമുകിയാക്കുവാൻ വെമ്പൽ കൊള്ളുന്നു. പടിവാതിലിൽ കാമുകരുടെ തിരക്കുകൊണ്ടു ന്യൂനപക്ഷ അവകാശം പകച്ചുനിൽക്കുന്നു. കുളിപ്പിച്ച് കുഞ്ഞിനെക്കൊല്ലുമോ എന്ന ഭയം സ്വാഭാവികമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പണ്ടൊരു മുത്തശ്ശി ഉണ്ടായിരുന്നു. ദിവസവും രാവിലെ അവർ അമ്പലത്തിൽ പോകും. സകല ദേവന്മാരെയും ദേവിമാരെയും പേരുപറഞ്ഞു പ്രാർത്ഥിക്കും.  തൊഴും. അമ്പലത്തിൽനിന്നും മടക്കം പള്ളിമുറ്റത്തുകൂടെയാണ്. പള്ളിയു ടെ "ആനവാതിൽ" കടക്കുമ്പോൾ ആരുമറിയാതെ ആരും കാണാതെ    അവിടെയും ഒന്ന് കുമ്പിടും. പതിവായി നടത്തിയ ഏർപ്പാട്. ഒരിക്കൽ ഏതാനും കുസൃതിക്കുട്ടികൾ അത് കണ്ടുപിടിച്ചു. അവർ മുത്തശ്ശിയെ പരി ഹസിച്ചു. "രക്ഷ എവിടെയായാലും അത് നമുക്ക് ലഭിക്കട്ടെ. നിങ്ങൾക്കെന്താ ചേതം?" മുത്തശ്ശിക്ക് പറയാനുള്ളത് ഇതായിരുന്നു.

ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ ചില രാഷ്ട്രീയ കക്ഷികൾ കാണിക്കുന്ന പുത്തൻപ്രേമവും ഏതാണ്ടിതുപോലെ തന്നെയാണ്. ന്യൂന പക്ഷ അവകാശങ്ങളെ ചവുട്ടി മെതിച്ചുകൊണ്ടു മുമ്പോട്ട് പോകാമെന്ന് അവർ കരുതി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു. ന്യൂനപക്ഷതാത്പര്യങ്ങൾ നിഹനിക്കുന്ന നിലപാട് തെരഞ്ഞെടുപ്പ് വിജയത്തിന് സഹായമാകുമോ എന്നവർക്ക് സംശയം. വൈകിയില്ല. ന്യൂനപക്ഷ അവകാശങ്ങളെയും അവർ തൊഴാൻ തുടങ്ങിയിരിക്കുന്നു. "എവിടെ നാല് വോട്ട് അധികം കിട്ടും? അതിനു വേണ്ടത് ചെയ്യും. നിങ്ങളാരാണ് പരിഹസിക്കാൻ? " പുത്തൻ പ്രേമക്കാരും തിരിഞ്ഞു നിന്ന് ചോദിക്കാതിരിക്കില്ല.

അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരിടക്കാല തിരഞ്ഞെടുപ്പുണ്ടായാലും ഇല്ലെങ്കിലും കേരളത്തിൽ സാധാരണഗതിയിൽ ആഗസ്റ്റ് -സെപ്റ്റമ്പർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അത് മുന്നോട്ടു നീങ്ങുമെന്ന് തന്നെയാണ് ഇപ്പോഴുള്ള സൂചന. ഫെബ്രു.28- നു വോട്ടർ പട്ടിക അവസാനമാ യി പ്രസിദ്ധീകരിക്കത്തക്ക ഒരു വോട്ടർ പട്ടിക പുതുക്കൽ പരിപാടി പ്രഖ്യാപി ച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ സെൻസസ് അനുസരി ച്ചുള്ള നിയോജക മണ്ഡല വിഭജനവും നടന്നു കഴിഞ്ഞു. ആ നിലയിൽ ഒരു പുതിയ ജനവിധിക്കു രാഷ്ട്രീയ കക്ഷികൾ വിധേയരാകാൻ പോകുന്നു വെന്ന് വ്യക്തം.

ലീഗിനുതന്നെ.

 സി.എച് .മുഹമ്മദ് കോയ 
വെളിയിൽ നിന്നുള്ള സമ്മർദ്ദമെന്തായിരുന്നാലും കേരള, കോഴിക്കോട് സർവ്വ കലാശാല നിയമങ്ങ ളുടെ പിതൃത്വം ലീഗിന് തന്നെ. സർവ്വകലാശാലാ  നിയമത്തിൽ കടന്നുകൂടിയിട്ടുള്ള ന്യൂനപക്ഷ അവകാശ ധ്വംസനം, വകുപ്പ് ഉത്തരവാദിത്വം, എന്ന നിലയ്ക്ക് ലീഗ് വിദ്യാഭ്യാസമന്ത്രിക്കും ലീഗ്  രാഷ്ടീയ കക്ഷിക്കുമാണ്. നിയമപരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ടു വന്നുഭവിച്ച പാകപ്പിഴ ഒന്നുമല്ലത്. വിവരമുള്ളവർ സി. എച്. മുഹമ്മദ് കോയയെയും ചാക്കേരി അഹമ്മദ് കുട്ടിയേയും പേരുചൊല്ലി വിളിച്ചു മന്ത്രിക്കസേരക്കായി  ന്യൂന പക്ഷ അവകാശം ബലികഴിക്കല്ലേ എന്ന് കരഞ്ഞു പറഞ്ഞതാണ്. അന്നവർ അതിനെ പുച്‌ഛിച്ചു. കാരണമുണ്ട്. ആനപ്പുറത്തിരിക്കുമ്പോൾ വഴിയിൽനിന്നു കുരയ്ക്കുന്ന നായയെ ഭയപ്പെട്ടിട്ടു കാര്യമില്ല.

ന്യൂനപക്ഷ അവകാശ സംരക്ഷണ വ്യഗ്രതയുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നവരിൽ മുൻപർ മുസ്‌ലിം ലീഗാണ്. അവർ യൂണിവേഴ്‌സിറ്റി നിയമത്തിൽ ന്യൂനപക്ഷ അവകാശ ധ്വംസനം കണ്ടുപിടിച്ചിരിക്കുന്നു. ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു ചർച്ച നടന്ന അവസരത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഒരു സ്ഥിതി വിശേഷവും ഉണ്ടായിട്ടില്ല. എങ്കിലും ലീഗ് മന്ത്രിയുടെ അഭാവത്തിൽ പുറം വാതിലിലൂടെ നിയമത്തിൽ മുഖ്യമന്ത്രി കുത്തിത്തിരുകിയ 68, 69 വകുപ്പുകൾ പിൻവലിക്കാത്ത പക്ഷം കോൺഗ്രസ് ഉൾപ്പെട്ട ഭരണമുന്നണിയിൽ തുടരാൻ സാധിക്കുകയില്ലെന്നു ഇപ്പോൾ ലീഗ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കേൾക്കാൻ രസമുണ്ട്. ഭരണമുന്നണിയിൽ തുടരുമെങ്കിലും മുന്നണിയുടെ ഭരണത്തിന് എത്ര വലിച്ചുനീട്ടിയാലും ആറുമാസം കൂടി മാത്രം ജീവിതം. മുൻ‌കൂർ തിരഞ്ഞെടുപ്പ് വരാം. അപ്പോൾ മുന്നണിയിൽനിന്നും ഭരണത്തിൽ നിന്നും മാറും എന്ന ഭീഷണി പുറപ്പെടുവിക്കാൻ വലിയത്യാഗ സന്നദ്ധതയൊന്നും ആവശ്യമില്ല. ആ ചെറിയ ത്യാഗം മുസ്‌ലിം സാധാരണക്കാരുടെ അധിക പിന്തുണയ്ക്ക് കാരണമാകുമെങ്കിൽ അതൊരു നേട്ടവുമാണ്. ഇന്നലെവരെ യൂണിവേഴ്സിറ്റി നിയമത്തിൽ കാണാതിരുന്നതും യാതൊരു പ്രതിസന്ധിയും കൂടാതെ ഒഴിവാക്കാമായിരുന്നതുമായ ഒരു പ്രശ്നമിപ്പോൾ ലീഗ് ഉയർത്തി വച്ചതു വെറും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുമാത്രമാണ്.

ഫലമില്ല.

 എ .കെ.ആൻറണി 
എ. കെ. ആൻറണിയും കൂട്ടരും എത്ര ചൊടിച്ചാ ലും സംസ്ഥാന കോൺഗ്രസ്സി ലെ ഒരു നല്ല വിഭാഗ ത്തിനും കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിനും ന്യൂന പക്ഷപ്രേമം കലശലായിത്തീർന്നിട്ടുണ്ട്. കേന്ദ്രമന്ത്രി എ. സി. ജോർജ് പ്രകടിപ്പിക്കുന്ന പ്രേമം വിടുന്നു. കരുണാകരനും പോൾ പി. മാണി ക്കും പ്രേമം വരുന്നതും മനസ്സിലാക്കാം. കേന്ദ്ര ഉരുക്കു-ഖനന വ്യവസായ വകുപ്പ് മന്ത്രി ചന്ദ്രജിത്ത് യാദവ് (മുൻ എ.ഐ. സി.സി. സെക്രട്ടറി), കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി തുടങ്ങിയവർക്ക് ന്യൂനപക്ഷക്കാര്യം പറയുമ്പോൾ വായി ൽ തേനൂറുന്നുണ്ട്. അവർക്കെല്ലാം ചോദിക്കാനുള്ളത് ജനസംഘം, മാർക്സിസ്റ്റ് പോലുള്ള കക്ഷികളിൽനിന്നും ന്യൂനപക്ഷ സംരക്ഷണം പ്രതീക്ഷിക്കാമോ എന്നാണ്.

ഇന്നലെ വരെ തങ്ങളെടുത്ത നിലപാട് ഒറ്റച്ചോദ്യത്തിൽ ജനങ്ങൾ വിസ്മരിക്കു മെന്നു കരുതുന്നവരുടെ തന്ത്രത്തിന് ദൈവം മാപ്പു നൽകട്ടെ. കോൺഗ്രസ്സി ന്റെ കൈകളിൽ ന്യൂനപക്ഷതാത്പര്യം ഭദ്രമായിരുന്നു എന്ന് നമ്മളെല്ലാം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ന്യൂനപക്ഷങ്ങൾ പൊതുവെ ഒറ്റക്കെട്ടായി കോൺഗ്രസ്സിന്റെ കൂടെ നിന്നിരുന്നു. ഇന്ന് നില മാറി. ന്യൂന പക്ഷ താൽപ്പര്യം അധരങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. തിരഞ്ഞെ ടുപ്പാണ് ഇന്നത്തെ താൽപ്പര്യപ്രകടനത്തിനു കാരണമെന്ന് കാണാനുള്ള കഴിവ് ന്യൂനപക്ഷങ്ങൾക്കുണ്ട് . അവർക്ക് ഒരു സംശയത്തിനും ആവശ്യമില്ല.

 കെ. കരുണാകരൻ 
കോൺഗ്രസിനെയും കടത്തിവെട്ടിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ്, ആർ.എസ്. പി., ബാലകൃഷ്ണൻ പി. എസ്. പി. കക്ഷികൾ ന്യൂനപക്ഷപ്രേമം പ്രകടിപ്പി ക്കുന്ന ത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ന്യൂനപക്ഷ താത്പ്പര്യങ്ങൾക്കു പ്രത്യേക സംരക്ഷണം അവരുടെ രാഷ്ട്രീയപ്ര മേയത്തിൽ തിരുകി കയറ്റിയിരിക്കുന്നു. ഇവിടെ വിവാദപ്രശ്‌നം പ്രധാനമായും ന്യൂനപക്ഷ വിദ്യാ ഭ്യാസ സ്വാതന്ത്ര്യമാണല്ലോ. വിദ്യാഭ്യാസ ദേശ സാൽക്കരണം കമ്മ്യൂണിസ്റ്റ് പാർട്ടിയും അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും  ഉപേക്ഷിച്ചിരിക്കുന്നു. പ്രമേയം അതാണ് വ്യക്തമാക്കുന്നത്.

സ്വകാര്യമേഖലയിൽ വിദ്യാലയങ്ങൾ പാടില്ലെന്ന് ഉറക്കത്തിൽക്കൂടി വിളിച്ചു പറയുന്ന കക്ഷിയാണ് ആർ.എസ് .പി. അതിന്റെ നേതാവാണ് എൻ. ശ്രീകണ്ഠൻ നായർ. ആർ.എസ് .പി ക്കും അതിന്റെ നേതാവിനും മാന:പരിവർ ത്തനം ഉണ്ടായിരിക്കുന്നു. വിദ്യാഭ്യാസം ദേശസാൽക്കരിക്കണം എന്നു തന്നെയാണ് തങ്ങളുടെ നിലപാടെങ്കിലും യൂണിവേഴ്‌സിറ്റി നിയമത്തെപ്പറ്റി ലീഗ് ഉന്നയിച്ചിരിക്കുന്ന ആക്ഷേപം പരിഗണിക്കേണ്ടതാണെന്നാണ് എൻ. ശ്രീകണ്ഠൻ നായരും ആവശ്യപ്പെടുന്നത്. ശാന്തം ! പാപം !

പി. എസ് . പി.യും ലീഗിന് പിന്തുണയും 

ബാലകൃഷ്ണൻ പി.എസ് .പി യും വെറുതെ ഇരിക്കുന്നില്ല. ആളേറെയില്ലെങ്കി ലും അതും ഭരണമുന്നണി ഘടക കക്ഷിയാണ്. അതിനുമുണ്ട് സംസ്ഥാന കമ്മിറ്റി. ബാലകൃഷണൻ പി.എസ്. പി. സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം ചേർന്ന് ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ ലീഗിന് പിന്തുണ നൽകി.

പാവം ആൻറണി ! അദ്ദേഹം മാത്രമേ ഡോൺ ക്യൂക്സോട്ടിനെപ്പോലെ ന്യൂനപക്ഷ അവകാശ ധ്വംസന കാറ്റാടിയന്ത്രത്തിനെതിരായി യുദ്ധം ചെയ്യുന്നുള്ളൂ. തിരഞ്ഞെടുപ്പല്ലേ. ആൻറണിയും തൽക്കാലം വാൾ ഉറയിലിട്ടു എന്ന് വരാം. അല്ലെങ്കിൽ പ്രധാനമന്ത്രി ആന്റണി വെളിച്ചപ്പാടിന്റെ വാളും വാങ്ങി ഡൽഹിക്ക് പോകുന്നതും അസംഭവ്യമല്ല.

ഏതായാലും ന്യൂനപക്ഷങ്ങൾക്കു വ്യാഴം വന്നു ഭവിച്ചിരിക്കയാണ്. പക്ഷെ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർക്കടക ശനിദശ തന്നെ വീണ്ടും വരുമെന്നവർ മനസ്സിലാക്കി വച്ചിരിക്കുന്നു. അതാണൊരു കുഴപ്പം. തിരഞ്ഞെടുപ്പ് അടുക്കു മ്പോൾ ഒന്ന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റൊന്ന് എന്ന "പാലം കടക്കുവോ ളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ " രാഷ്ട്രീയ ക്കാരെ ഈ തിരഞ്ഞെടുപ്പിലെങ്കിലും ഒരു പാഠം പഠിപ്പിച്ചാലവർ ഇത്ര കാലം നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതിവന്നേനേം.//-
-----------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form