Montag, 29. Februar 2016

ധ്രുവദീപ്തി //Christianity // Theology // മഹത്വകീർത്തനത്തിനൊരു മാതൃഭാഷ്യം : Dr. Dr. Joseph Pandiappallil


Theology:

മഹത്വകീർത്തനത്തിനൊരു മാതൃഭാഷ്യം :  

 Dr. Dr. Fr. Joseph Pandiappallil 


ഈശോ പിതാവിനെ മഹത്വപ്പെടുത്തി. പിതാവിന്റെ മഹത്വപ്പെടൽ, ഈശോയുടെയും മഹത്വപ്പെടലായിരുന്നു. പിതാവിനെ മഹത്വപ്പെടുത്തുന്ന തായിരുന്നു ഈശോയ്ക്ക് പ്രാർത്ഥന. ഈശോയുടെ പ്രാർത്ഥനപോലെതന്നെ ഈശോയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥനയും മഹത്വപ്പെടുത്തലാണ്. മറിയത്തിനും പ്രാർത്ഥന മഹത്വകീർത്തനമാണ്.

   പ. മറിയം എലിസബത്തിനെ
                   സന്ദർശിക്കുന്നു 
ദൈവത്തിന്റെ അമ്മയാകുവാൻ തിരഞ്ഞെടുക്കപ്പെട്ട മറിയം ചാർച്ചക്കാരി യായ എലിസബത്തിന്റെ അടുത്തേയ്ക്ക് പോകുന്നതായി വി. ലൂക്കായുടെ സുവിശേഷ ത്തിൽ നാം വായിക്കുന്നു (ലൂക്കാ.1:46-55). എലിസബത്തിനെ ശുശ്രൂഷിക്കുക എന്നതാണ് മറിയത്തിന്റെ ലക്ഷ്യം. ദൈവ പുത്രന്റെ മാതാവ് തന്നെ പരിചരിക്കുവാൻ വന്നിരിക്കുന്നു എന്നറിയുന്ന എലിസബത്ത് മറിയത്തെ അഭിനന്ദിക്കുന്നു. "സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു! നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്രഹീതമാ കുന്നു! എന്റെ കർത്താവിന്റെ അമ്മ എന്റെയടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്കെവിടെനിന്നു (ലൂക്കാ. 1:42-43). ഈ വാക്കുകളിൽ എലിസബത്തിന് മറിയത്തോ ടുള്ള സ്നേഹം വ്യക്തമാണ്. മറിയത്തെ അനുമോദിക്കുവാനും മറിയത്തിന്റെ ഭാഗ്യത്തിൽ സന്തോഷിക്കുവാനും എലിസബത്തിന് സാധിച്ചു.

അനുമോദനങ്ങളും ആശംസകളും കേൾക്കുമ്പോൾ മറിയം സർവ്വ നന്മകളുടെയും ദാതാവായ ദൈവത്തിനു സ്തോത്രമർപ്പിക്കുന്നു. മറിയത്തിന്റെ ഈ സ്തോത്രഗീതത്തിനു സമുവേലിന്റെ ഒന്നാം പുസ്തകം രണ്ടാം അദ്ധ്യായം ഒന്നുമുതൽ പത്തുവരെയുള്ള വാക്യങ്ങളിലൂടെ ഹന്നാ ചെയ്യുന്ന സ്തോത്ര ഗീതത്തോട് കടപ്പാടുണ്ട്.

   പ. മറിയത്തിന്റെ
          പ്രാർത്ഥന 
മറിയത്തിന്റെ ഈ സ്തോത്രഗീതത്തിൽ പ്രധാനമായും മൂന്നു സന്ദേശങ്ങളുണ്ട്‌. ഒന്നാമതായി മറിയം പറയുന്നു: വിനീതരെ ഉയർത്തുന്നവനും അഹങ്കരിക്കുന്നവരെ ചിതറിക്കുന്നവനുമാണ് ദൈവം. ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ച്‌ ശക്തരെ സിംഹാ സനത്തിൽ നിന്നും താഴെ ഇറക്കുകയും വിനീതരെ ഉയർത്തുകയും ചെയ്തു (ലൂക്കാ 1:51-52). അഹങ്കരി ക്കുന്നവരോടും ഗർവ്വ്കാട്ടുന്ന വരോടും കരുണ കാണിക്കാത്തവനാണ് ദൈവമെന്നു ഈശോ സുവിശേഷങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. നിയമ ങ്ങളുടെ വിശദാംശങ്ങൾ അനുസരിക്കുകയും പ്രാർത്ഥന, ഉപവാസം തുടങ്ങിയവയിൽ മുടക്കം വരുത്താതിരിക്കു കയും ചെയ്തിട്ടും, ദൈവാലയത്തിൽ സാഷ്ടാംഗം വീണ് "പാപിയായ എന്റെ മേൽ കരുണ തോന്നണമേ " എന്ന് പ്രാർത്ഥിച്ച് പാപിയായ ചുങ്കക്കാരനോളം ഫരിസേയൻ നീതീകരിക്കപ്പെടാത്തതിനു കാരണം താൻ തികഞ്ഞവനാണെന്ന അയാളുടെ ഭാവമായിരുന്നു (ലൂക്കാ .18: 9-17).

കൃഷിക്കാർക്ക്‌ എൽപ്പിക്കപ്പെട്ട മുന്തിരിത്തോട്ടം ദൂരയാത്ര കഴിഞ്ഞ് മടങ്ങിവന്ന യജമാനൻ അവരെ നശിപ്പിച്ച് മറ്റാളുകളെ ഏൽപ്പിക്കാൻ കാരണം കൃഷിക്കാരുടെ അഹങ്കാരവും യജമാനസ്ഥാനങ്ങളിൽ സ്വയം പ്രതിഷ്ടിക്കാനുള്ള തിടുക്കവുമായിരുന്നു. അഹങ്കാരമെന്ന ആയുധം ദൈവം വെറുക്കുന്നു. വിനയമെന്ന ബലിയാണ് ദൈവത്തിനു പ്രിയം. ഈ ബലിയുടെ ശക്തി അണുവായുധങ്ങൾക്കും കീഴ്പ്പെടുത്താനാവില്ല.

യേശുവിന്റെ ജനനം 
ദൈവപുത്രനായ ഈശോ കാലി ത്തൊഴുത്തിൽ ജനിച്ചപ്പോൾ പ്രകടമായ ചൈതന്യം വിനയമാണ്. സാധാരണക്കാരോടും ദരിദ്രരോടും താദാത്മ്യപ്പെട്ടുകൊണ്ടുള്ള ജീവിത വും തന്റെ രാജകീയ ദേവാലയ പ്രവേശനത്തിനായി ജയ്‌ വിളിക്കു ന്ന ജനമദ്ധ്യത്തിലൂടെ കഴുതപ്പുറ ത്തു വിനീതമായ യാത്രയും വഴി ഈശോ വ്യക്തമാക്കിയത് വിനീത ഹ്രുദയമാണ്. അത് ദൈവീകതയുടെ ലക്ഷണമെന്നതാണ്. "നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് ഏറ്റവും വലിയവനെന്നും " (ലൂക്കാ 9: 48)."ശിശുക്കളുടെ നിഷ്ക്കളങ്കത സ്വായത്തമാക്കാത്തവൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്നുള്ള (ലൂക്കാ 18:17) പ്രഖ്യാപനങ്ങളും അന്ത്യത്താഴ വേളയിൽ ചെളി പുരണ്ട ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ട് പ്രകടമാക്കിയ മഹത്തായ മാതൃകയും ദൈവീകതയിലേയ്ക്ക് നടന്നടുക്കുവാൻ ആവശ്യമായ വിനീത ഹൃദയത്തിന്റെ അനിർവാര്യത യാണ് വ്യക്തമാക്കുന്നത്.

ജോൺ പോൾ ഒന്നാമൻ മാർപാപ്പ "മഹത്വങ്ങൾക്കുള്ള കത്തുകൾ" എന്ന ഗ്രന്ഥത്തിൽ സിംഹത്തോൽ ധരിച്ച ഒരു കഴുതയുടെ കഥ പറയുന്നുണ്ട്. കണ്ടവർ കണ്ടവർ പറഞ്ഞു "നോക്കൂ, ഒരു സിംഹം". മനുഷ്യരും നാനാജാതി മൃഗങ്ങളും പേടിച്ച് ഓടി മാറി. പെട്ടെന്ന് ഒരു കാറ്റ് ആഞ്ഞടിക്കുകയും കഴുതയുടെ സിംഹത്തോൽ ഇളകി മാറുകയും ചെയ്തപ്പോൾ മനുഷ്യർക്കും മൃഗങ്ങൾക്കും സത്യം മനസ്സിലായി. മനുഷ്യർ കഴുതയുടെ അടുക്കലേയ്ക്ക് കോപത്തോടെ പാഞ്ഞുചെന്നു അതിന്റെ മേൽ ഭാരമുള്ള ചുമടുകൾ വച്ചുകെട്ടി. അഹങ്കാരിക്ക് ലഭിക്കുന്ന ആത്യന്തിക പ്രതിഫലത്തിന് നല്ലൊരു മാതൃകയാണ് സിംഹത്തോൽ ധരിച്ച കഴുതയുടെ കഥ.

അഹങ്കരിക്കുവാനും വലിയവരെന്നു ഭാവിക്കാനും മനുഷ്യനിൽ യാതൊന്നു മില്ല. ദൈവത്തിൽ നിന്നും ദാനമായി കൈപ്പറ്റാത്തതായി എന്താണ് നിങ്ങളിൽ ഉള്ളതെന്ന് വി. പൗലോസ് ചോദിക്കുന്നു. അറിവും കഴിവും സമ്പത്തും സുഹൃത്തുക്കളും സ്വന്തം അദ്ധ്വാനത്തിന്റെ മാത്രമല്ല, ദൈവാനുഗ്രഹത്തി ന്റെയും ഫലങ്ങളാണ്. എല്ലാം ദാനമായി സ്വീകരിക്കുന്ന മനുഷ്യൻ എല്ലാം ദാനമായി കൊടുക്കാനും തയ്യാറാകണം. അപ്പോഴാണ്‌ വിനീതരെ ഉയർത്തുന്ന ദൈവം നമ്മെ വിനീതരും നിഷ്കളങ്കരും ആയി കാണുന്നതും കൈനീട്ടി പിടിച്ചു യർത്തുന്നതും.

           വിശക്കുന്നവരെ തൃപ്തരാക്കുന്നു 
മറിയത്തിന്റെ പ്രസ്താവനയിൽ രണ്ടാമത്തേത് വിശക്കുന്നവരെ തൃപ്തരാക്കുകയും സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയക്കു കയും ചെയ്യുന്നവനാണ് ദൈവം എന്നാണ്. ഈശോയിലൂടെ പ്രകട മായ ദൈവീകചൈതന്യം മറിയം ഈ പ്രസ്താവനയിലൂടെ മുൻകൂട്ടി അറിയിക്കുകയാണ്. ഒരു പ്രാർത്ഥ നാനുഭവത്തിലൂടെയെന്നപോലയും പ്രവാചക പ്രഖ്യാപനത്തിൽ എന്ന പോലെയും മറിയത്തിന്റെ അധര ങ്ങൾ പഴയ നിയമത്തിലൂടെ വെളിപ്പെട്ടതുംപുതിയനിയമത്തിൽ പൂർത്തിയായതുമായ സത്യങ്ങൾ പ്രഘോഷിക്കുന്നു. വിശക്കുന്നവർക്ക് അപ്പവും ദാഹിക്കുന്നവർക്ക് ജീവജലത്തിന്റെ അരുവിയുമായി സ്വയം പ്രഖ്യാപിക്കുന്ന ഈശോ തന്റെ ചുറ്റുപാടിൽ ഉള്ളവരുടെ ആന്തരികവും ബാഹ്യവുമായ വിശപ്പും ദാഹവും കണക്കിലെടുത്തിരുന്നു. ഈശോയുടെ കാരുണ്യത്തിനായി ദാഹിച്ചു തങ്ങളിൽ കരുണ തോന്നണമേ എന്ന് പ്രാർത്ഥിച്ച രോഗികൾ സൗഖ്യപ്പെടുന്നതും പാപമോചനത്തിനും ആത്മീയ ശാന്തിക്കുമായി അവിടുത്തെ കാൽക്കൽ വീണ  മറിയം സമാധാനം കൈവരിക്കുന്നതും ഈശോയുടെ സാന്നിദ്ധ്യം കൊതിച്ച സക്കേവൂസിന് അത് ലഭിച്ചതും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോറ്റിയപ്പോഴും മരിച്ചവരെ ഉയർപ്പിച്ചപ്പോഴും രോഗികൾക്ക് സൗഖ്യവും പാപികൾക്ക് മോചനവും കൊടുത്തപ്പോഴും മനുഷ്യജീവനുവേണ്ടിയുള്ള വിശപ്പും ദാഹവും തീർക്കുകയായിരുന്നു നാഥൻ. അവിടുന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല. അവനു നാഥൻ നൽകുന്ന ജലം നിത്യ ജീവനിലേയ്ക്ക് നിർഗ്ഗളിക്കുന്ന അരുവിയാകും (യോഹ 4: 14).

മൂന്നാമതായി മറിയം പ്രസ്താവിക്കുന്നു. വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നവ നാണ് ദൈവമെന്ന്. മറിയത്തിന്റെ വാക്കുകളിൽ "നമ്മുടെ പിതാവായ അബ്രാഹത്തോടും സന്തതികളോടും എന്നേയ്ക്കുമായി ചെയ്ത വാഗ്ദാനത്തിൽ പ്രകടിപ്പിച്ച കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്നു തന്റെ ദാസനായ ഇസ്രായേലിനെ സംരക്ഷിച്ചു (ലൂക്കാ 1: 54-55). പറുദീസയിൽ വച്ച് ആദി മാതാപിതാക്കന്മാരോടും പിന്നീട് അബ്രാഹമിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനം ദൈവം പൂർത്തീകരിക്കുകയാണ്. പ്രവാചകന്മാരിലൂടെ പുറപ്പെടുവിച്ച പ്രവചനങ്ങളും കാലഘട്ടങ്ങളിലൂടെ വളർന്ന നാനാ ദിക്കിലുമുള്ള മനുഷ്യർ എല്ലാവരുടെയും പ്രത്യാശയും മറിയത്തിലൂടെ സഫലീകൃതമാകുകയാണ്.

  പ.മറിയത്തിന്റെ
       ദൈവഭക്തി 
തന്റെ ഭക്തരുടെ മേൽ അനുഗ്രഹങ്ങൾ വർഷിച്ച ദൈവത്തെയോർത്ത്‌ ആനന്ദിക്കുകയാണ് മറിയം. ഈ ആനന്ദവും മഹത്വകീർത്തനവും ദൈവവുമായുള്ള മറിയത്തിന്റെ ബന്ധവും മറിയത്തിന്റെ ദൈവാശ്രയവും ദൈവഭക്തിയും വ്യക്തമാക്കുന്നു. അതുകൊണ്ട് ഈ മഹത്വകീർത്തനവും അതിലൂടെ പ്രകടമാകുന്ന മറിയത്തിന്റെ മനോഭാവവും പ്രാർത്ഥനയാണ്. പ്രാർത്ഥനയുടെ മൗലീകമായ ഈ ഭാവം മറിയത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിരന്തരം ദൈവത്തിലാശ്രയിച്ചും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചും ദൈവഹിതത്തിനു നിരന്തരം കാതോർത്തും ജീവിച്ച മറിയത്തിന്റെ വാക്കുകൾ ദൈവകീർത്തനങ്ങൾ ആയേ പുറത്തുവരൂ.

പഴയനിയമ ഗ്രന്ഥങ്ങൾ സ്വായത്തമാക്കിയ മറിയം പഴയ നിയമ സ്തോത്ര ഗീതങ്ങളുടെ സഹായത്താൽ സ്വന്തം ഹൃദയവികാരങ്ങൾ പ്രകടമാക്കുകയാണ്, സ്തോത്ര ഗീതങ്ങളിലൂടെ. പ്രാർത്ഥനയുടെ മഹത്തായ ഒരാവിഷ്കരണമാണ് മറിയത്തിന്റെ ഈ മഹത്വ കീർത്തനം.
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
     

Freitag, 26. Februar 2016

ധ്രുവദീപ്തി // Panorama // നഷ്ടമായിക്കൊണ്ടിരിക്കുന്ന സാമൂഹികക്രമങ്ങൾ : K. A. Philip, U.S.A

Panorama: Society//

നഷ്ടമായിക്കൊണ്ടിരിക്കുന്ന സാമൂഹികക്രമങ്ങൾ : 

 K. A. Philip, U.S.A


ന്ത്യയിൽ വ്യക്തികൾക്ക് എതുവിധ അഭിപ്രായ സ്വാതന്ത്ര്യത്തിനും, പ്രവർത്തി മണ്ഡലത്തിലും  ഉള്ള സ്വാതന്ത്ര്യത്തിനും കൈവിലങ്ങ് വയ്ക്കുന്ന പുതിയ സാമൂഹികക്രമങ്ങളും നിയമങ്ങളും ഉണ്ടെന്ന് അതിന്റെ അടിസ്ഥാന എത്തിക്സും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് സ്വതന്ത്ര സാമൂഹിക ജീവിതക്രമത്തെ തകർക്കുന്ന പ്രവണത ശക്തിപ്പെടുന്നതായി, ഇന്ത്യൻ പൊതുസമൂഹത്തിലാകെ  ഉയരുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾ, പൊതുചർച്ചാവിഷയമായിട്ടുണ്ട്. ഇവ കാലികമായ ഓരോ അടിസ്ഥാന നിരീക്ഷണങ്ങൾക്ക് വഴിതുറന്ന ചോദ്യവിഷയങ്ങൾ തന്നെയാണ്. നമ്മുടെ മുൻപിൽ കാണപ്പെടുന്ന വേലിക്കെട്ടുകൾ മാറ്റി പുതിയ ലോകത്തിലേയ്ക്കുള്ള പ്രതീക്ഷയും ഭാവിയിൽ സാദ്ധ്യതകളുമുള്ള ഓരോ പുതിയ അറിവുകൾ നേടാനും കഴിഞ്ഞുവെന്ന് ഇപ്പോൾനമുക്കറിയാം. ഇന്ത്യയിലെ സാമൂഹികക്രമങ്ങളിൽ തകർച്ച വരുത്തുന്നതായ അനേകം കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾ ഓരോന്നും വേറെവേറെ അനലൈസ് ചെയ്യണമെങ്കിൽ ഇന്ത്യൻ ഭരണഘടന സംഹിതയുടെ സഹായം അനിവാര്യമാണ്.

ഇന്ത്യൻ ഭരണഘടനാനിയമസംഹിതയ്ക്ക് രണ്ടു വ്യത്യസ്തതരത്തിലുള്ള സാമൂഹിക നീതിയും അവകാശങ്ങളും നിയമവും തരംതിരിക്കാൻ പറ്റും. ഇവ ഇങ്ങനെയാണ്: നിയമാനുസരണമായ അവകാശങ്ങളും, പരമ്പരാഗതമായിട്ട് നിയമാനുസരണമല്ലാത്തതുമായ സാമൂഹ്യ നീതിയും ചില അവകാശങ്ങളും. ഇതിൽത്തന്നെ  ഉപനിയമങ്ങളുടെ സാന്നിദ്ധ്യവും. ജനങ്ങൾ സ്വീകരിച്ചിരുന്ന എഴുതപ്പെടാത്ത മുൻകാല വിധിപാരമ്പര്യവും കൂടാതെ വേറെയും വലിയ നീതിമാനങ്ങളും ഇന്ന് കാണുന്നുണ്ട്. ജനങ്ങളുടെ  യഥാർത്ഥമായ സാമൂഹിക സാംസ്കാരിക ക്രമത്തിലൂന്നി  ഉയർന്നു വികസിച്ച ചരിത്രപരവും സാമൂഹിക സാംസ്കാരിക ജീവിതമൂല്യപശ്ചാത്തലത്തിലുണ്ടായിരുന്ന നിശ്ചിത ജനസമൂഹത്തെ ഇന്ന് കേരളത്തിലും അല്ലാ, പൊതുവെ ഇന്ത്യയിൽ ആകെമാനവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ അപ്രിയ സത്യം തന്നെ..

ചരിത്രപരമായ വശങ്ങൾ വച്ചു നോക്കിയാൽ ഈവക കാര്യങ്ങൾ ഇന്ത്യയിലും കൂടാതെ ഇവയെ അന്തർദ്ദേശീയമായും ചർച്ച ചെയ്യപ്പെടുന്നത്, അവസരത്തിനൊത്തു ചേരുന്നതുമാണ്. ധാർമ്മിക വശങ്ങൾ വച്ചും, ഇന്ത്യയുടെ പഴയ ജനജീവിതവും പാരമ്പര്യവും സംസ്കാരമാന്യതയനുസരിച്ചും, എന്തൊക്കെത്തന്നെയായിരിക്കട്ടെ, വിമർശനം ആവശ്യമുള്ളതാണ്. അതുപക്ഷെ, പുതിയ ചില നിബന്ധനകളും അടി സ്ഥാനപരമായ സാമൂഹികക്രമവും ധാർമ്മികതയും, പഴയ കാലങ്ങളുടെ സമാനമായ അതേ എല്ലാ ചിട്ടകളെയും ഇന്നത്തെ തലമുറകൾ മുഖാമുഖ വെല്ലുവിളിക്കുന്നുണ്ട്. ഇതിനാൽ നമ്മുടെ മൗലികമായ അവകാശങ്ങളും എല്ലാ അടിസ്ഥാന സാമൂഹിക സാംസ്കാരിക നിയമങ്ങളും തുടർന്നും വികസനസാദ്ധ്യമായതും അവയെല്ലാം ഇന്ന് തിരുത്തപ്പെടാവുന്നതും ആയിരിക്കട്ടെ.
 
സ്ത്രീകളുടെ സമരം -
കണ്ണൻ ദേവൻ ടീ എസ്റ്റേറ്റ്


  യഥാർത്ഥത്തിൽ ഒരു ഉന്നത ഭാവി സാമൂഹിക ക്രമത്തിനു എല്ലാ വികസന സാദ്ധ്യതകളുമൊക്കെ അതിൽ ഉൾപ്പെട്ടതുതന്നെയാണ്, അവ അതിന്റെ ഒരു ഭാഗവും ആണെന്ന് നമ്മുടെ പുതിയ സമൂഹം  മനസ്സിലാക്കണം. ഒരു ഉദാഹരണമാണ് നാമിന്ന് കാണുന്നതായ കടുത്ത സാമ്പത്തിക അസമത്വം. പ്രായോഗികമായി നീതിരഹിതമായ സാമ്പത്തിക സാഹചര്യങ്ങൾ- ഇന്ത്യയിൽ പാവപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും വിധവകളുടെയും സംരക്ഷണം, ഭരണഘടന വാഗ്ദാനം തരുന്ന ഭാവിവികസനങ്ങൾ അവകാശങ്ങൾ എന്നിവയിൽ ഒട്ടുംതന്നെ ഉന്നത താല്പ്പര്യവും ഇന്ത്യൻ സർക്കാരിന് ഇക്കാലത്തും ഉണ്ടായിട്ടില്ലെന്ന യാഥാർത്ഥ്യം കാണാൻ കഴിയും. ഇവയൊക്കെ മനസ്സിലാക്കാൻ നമ്മുടെ ഭരണഘടനയുടെ വികസന വാഗ്ദാനങ്ങൾ-അവ ഏതാണ്, എന്താണെന്ന്, എങ്ങനെ, എന്ന് ആർക്കറിയാൻ പറ്റും?

ഭരണാധികാരികൾ, ജനപ്രതിനിധികൾ, നിയമപാലകർ, സർക്കാർ സേവകർ, ഇവരൊക്കെയും ദൈവനാമത്തിലും നമ്മുടെ ഭരണഘടനാബുക്കിന്റെ പേരിലും സത്യവാഗ്ദാനം ചെയ്തു ഭരണം തുടങ്ങും. ചൂഷണം ചെയ്യരുത്, അഴിമതികൾ  ചെയ്യരുത്, രോഗികളെയോ നിരാശ്രയരെയോ ഒരിക്കലും ദുരുപയോഗിക്കരുത്, നിരപരാധികളെ കുറ്റക്കാരായി കോടതികൾ ശിക്ഷിക്കരുത്, അവഹേളിക്കരുത്, എന്നൊക്കെ നിരത്തുവക്കിലാകെ എഴുതി വയ്ക്കുകയും ചെയ്യും. എന്നാൽ ജനങ്ങളുടെ മൌലീക അവകാശങ്ങളും സാമൂഹ്യനീതിയും പറച്ചിലുകളിൽ മാത്രമായി ഇവിടെ ഒതുങ്ങിപ്പോയി. തുടരെത്തുടരെ വീണ്ടും നടന്നുകാണുന്നതായ നീതിനിഷേധങ്ങളെല്ലാം കടുത്ത വിമർശനത്തിനുള്ള അർഹതയുണ്ട്. അതുപക്ഷെ ഇതെല്ലം നമുക്ക് എക്കാലങ്ങളും ലഭിക്കുന്ന ഉത്തരമില്ലാത്തതായ  ഓരോരോ ചോദ്യങ്ങളാണ്. കേരളത്തിലിപ്പോൾ നിത്യം കാണപ്പെടുന്നതായ സാമൂഹികസാംസ്കാരിക ജീവിതത്തിലെ ആധുനിക പ്രതികൂല പ്രതിസന്ധികളെല്ലാം ലോകം തുറിച്ചു നോക്കുന്നുണ്ട്. അവയെ ആവോളം വിധം  വിമർശനശരത്താൽ പ്രതികരിക്കുന്നുമുണ്ട്. ഇതു തന്നെ മതി, ഏറെ പ്രധാന വിഷയമാണ്. യാഥാർത്ഥ്യങ്ങൾ പറഞ്ഞാൽ അവയെ തെറ്റായിട്ട്  കാണാനുള്ള ചില ഉന്നതരുടെ പ്രവണതയെക്കുറിച്ചുള്ള പ്രതികരണങ്ങൾ  ഉണ്ടായിട്ടുള്ളതുമിന്ന്  ശ്രദ്ധയർഹിക്കുന്നു. ഒരു വിഭാഗം എങ്കിലും ഇപ്രകാരം സംശയിക്കുന്നതിലും ചിന്തിക്കുന്നതിലും എന്ത് തെറ്റിരിക്കുന്നു ?

 കേരള അസംബ്ലിയിലെ പ്രതിപക്ഷ യുദ്ധം
  ചില നിരപരാധികളെ ആരോപണങ്ങൾ വഴി തേജോവധം ചെയ്യാം. അവരെ ജയിലുകളിൽ അടയ്ക്കാൻപോലും കഴിയും. ഇതൊക്കെയും പുതിയ സാമൂഹികക്രമമാണ്, അവ ഇന്ത്യയിൽ ഓരോ വ്യക്തിയുടെ സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നവയാണെങ്കിൽപോലും.! ഇത്തരം സാമാന്യ ചിന്തകളാണ് പൊതുവെ ഇക്കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ ചർച്ചയുണ്ടാകുന്നത്. ഇന്ത്യയുടെ ജനാധിപത്യഘടനയെ തകർക്കുകയോ അഥവ സമൂഹത്തിൽ അക്രമങ്ങളും അഴിമതികളും കൊലപാതകങ്ങളും വഴി രാജ്യത്ത്  അരാജകത്വം സൃഷ്ടിച്ചു പാർലമെന്ററി ജനാധിപത്യത്തെ പരാജയപ്പെടുത്തുകയോ ആണല്ലോ ഇപ്പോൾ പൊതുവെ കേരളീയ രാഷ്ട്രീയ മാതൃക ഇന്ത്യക്ക് നല്കുന്ന ചിത്രമാണ് ഇവിടെ നാം കാണുന്നത്.. 

കേരളം അടുത്തുവരുന്നതായ ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നു. കേരളത്തിന്റെ ഭരണം പിടിച്ചെടുക്കുവാൻ എല്ലാ കക്ഷികളും പടവാൾ എടുത്തു പ്രയോഗിക്കും. പ്രതിയോഗിയെ വേണ്ടിവന്നാൽ അക്രമം വഴിയായും ആരോപണങ്ങൾ നടത്തിയും മുഴുവനായി പരാജയപ്പെടുത്താൻ ഏതുവിധ ശ്രമവുമുണ്ടാകും.

ആരോപണങ്ങൾ വിവിധ തരത്തിലുള്ളതാണല്ലോ. കുറ്റകൃത്യങ്ങളും പലതരത്തിലും ആണല്ലോ ഉള്ളത്. ഓരോരുത്തരുടെയും അറിവുകളും കാഴ്ചപ്പാടുകളും ജീവിതശൈലികളും ഓരോ ജീവിത വിശ്വാസ തത്വശാസ്ത്രങ്ങളും വഴികളും വളരെ വിഭിന്നവുമാണല്ലോ. അതിനാൽത്തന്നെ ഇന്ന് പഴയതും പുതിയതുമായ സാമൂഹിക സാംസ്കാരികക്രമങ്ങൾ അനുസരിച്ച് സമൂഹത്തിൽ വളരെ തൃപ്തികരമായ ക്രമസമാധാനവും ഭദ്രമായിരിക്കുകയില്ല. "വളക്കൂറുള്ള മണ്ണിലത് തഴച്ചു വളരും" എന്നാണല്ലോ പറയുന്നത്. കേരളത്തിലെ ജനമനസ്സിലാണ് വികസനവും, അത്പോലെ അക്രമവും സമാധാനവും തഴച്ചു വളരുന്ന വളക്കൂറുള്ള ജനമനസ്സാകണമോ  ?

നാമിപ്പോൾ ഉദ്ദേശിക്കുന്ന ക്രമക്കേടുകളും ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടാകുന്ന ഉറവിടസ്ഥാനം എവിടെയാണ്? നമ്മുടെയൊക്കെ ജീവിതമണ്ഡലത്തിൽ എന്ന് ഒറ്റവാക്കിൽത്തന്നെയത് പറയാം. നമ്മുടെ ജനവാസകേന്ദ്രങ്ങൾ- നമ്മുടെ ഭവനങ്ങ ൾ, സർക്കാർ പൊതുസ്ഥാപനങ്ങൾ, ഉദാഹരണം വിദ്യാലയങ്ങൾ, ജനസേവന കേന്ദ്രങ്ങൾ എന്നിങ്ങനെയും, ആരാധനാലയങ്ങൾ, വിവിധ ഗതാഗത മാർഗ്ഗങ്ങൾ, തൊഴിൽ മേഖലകൾ, കാർഷിക- വ്യവസായ മേഖലകൾ, നീതിയും നമ്മുടെ മൗലിക അവകാശ സംരക്ഷണ കേന്ദ്രങ്ങൾ, ഓരോരോ രാജ്യാതിർത്തികൾ, ഇങ്ങനെപോകുന്നു പട്ടിക. ജനങ്ങളുടെ ജീവിക്കുവാനും താമസിക്കുവാനുമുള്ള വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാരാജ്യങ്ങളും മനസ്സിലാക്കുന്നു, അംഗീകരിക്കുന്നുമുണ്ട്. അതിനാലാണ് ലോകജനങ്ങളെല്ലാം സ്വന്തം ജനിച്ച നാടുവിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് മാറിപ്പോകുന്നത്. തൊഴിലുകൾ ചെയ്യുന്നുണ്ട് ,ഭക്ഷണം തേടുന്നു. ഇങ്ങനെ ജീവിത മേഖലയിൽ പൊതുവായ ഒരു ചിട്ടയും ക്രമവും പുരാതന മനുഷ്യർ മുതൽ ഇന്നുവരെയുള്ളവരും ഇപ്രകാരം ഓരോ ജീവിതം സ്വീകരിച്ചിട്ടുണ്ട്.

ഈ സാമൂഹിക ക്രമങ്ങൾക്ക് തകർച്ച വരുന്ന കാരണങ്ങളാണ് സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന ക്രമസമാധാനതകർച്ചകൾക്കും അടിസ്ഥാനം. ചില ഉദാഹരണങ്ങൾ- യുദ്ധം- അഭ്യന്തരമാകാം, അയൽരാജ്യങ്ങൾ തമ്മിലാകാം. വിവിധ ജനസമൂഹങ്ങളുടെ കൂട്ടപാലായനങ്ങൾ, അതുതന്നെ, വ്യത്യസ്തപ്പെട്ട വിവിധ കാരണങ്ങൾ കൊണ്ടാകാം. രാജ്യ ഭരണതകർച്ചകളും ഭരണമാറ്റങ്ങളും, രാഷ്ട്രീയതല അഴിമതികളും ഉദ്യോഗസ്ഥ അഴിമതികളും, ഇന്നത്തെ രാഷ്ട്രീയ അക്രമങ്ങളും ആയിരിക്കാം. സാമൂഹ്യ ക്രമസമാധാനം തകർത്ത് ജനജീവിതം ഒരു രാജ്യത്ത് സുരക്ഷയില്ലാതെ അലയുന്നത് അക്രമസങ്കീർണ്ണമായ രാഷ്ട്രീയ സംഘർഷങ്ങളുടെ തീവ്വ്രത മൂലമാണ്. ഇത്തരം പ്രശ്നങ്ങൾ പ്രത്യേകിച്ച് കേരളത്തിൽ, ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങൾപോലെ ഒരിക്കലും പരിഹരിക്കപ്പെടാതെ ആളിക്കത്തുന്ന അഗ്നി കുണ്ഡം പോലെ ഒടുവിൽ പരിണമിക്കുമെന്നുള്ള ഭയമാണ് നിലവിൽ മലയാളിക്ക് ചർച്ചാ വിഷയം.

നൂറ്റാണ്ടുകളായി ഇന്നുവരെ ഇന്ത്യയെ കാർന്നുതിന്നുന്ന അഗ്നിയാണ് ഇന്ന് ഇന്ത്യൻ ജനങ്ങളുടെ ഇടയിലുള്ള ജാതി-വർഗ്ഗ പ്രശ്നം. നമ്മുടെ ഭരണ സാമൂഹ്യ മതനേതൃത്വങ്ങൾ ലോകരാജ്യങ്ങളിൽ എല്ലാം ചെന്ന് ഇന്ത്യയുടെ ആർഷഭാരത ആഢ്യത്വത്തെക്കുറിച്ചു വാതോരാതെ വീബിളക്കുന്നു. ജാതിവ്യവസ്ഥകൾ- താഴ്ന്ന ജാതിക്കാരനും ഉയർന്നജാതിക്കാരനും! ഓരോരോ വിഭാഗത്തിനുള്ള സംവരണം, ക്ഷേത്രങ്ങളിൽ പോയി ദൈവത്തെ ആരാധിക്കാനും അവിടെയും ആൺ പെൺ തിരിച്ചു വ്യത്യാസം, തൊഴിലിനും സംവരണം, അതിനുള്ള  അവകാശങ്ങൾക്ക് വേണ്ടി കൊല്ലും കൊലയും ഭീകരാക്രമണങ്ങളും നിത്യ സംഭവമല്ലേ ? ഇതിന്റെ പേരോ ആർഷഭാരത സംസ്കാരം? ഇതിന്റെ പേരോ ഇന്ത്യൻ ജനാധിപത്യം? ഇതാണോ ഇന്ത്യൻ ഭരണഘടനാസംഹിതയിലെ വലിയ  മൌലീകാവകാശവും നീതി നല്കലും?

ഇങ്ങനെയൊക്കെ ആരെങ്കിലും ചോദിച്ചുപോയാൽ നമ്മുടെ ഇന്ത്യയിലെ നീതിപാലകരുടെയും ഭരണാധികാരി വർഗ്ഗത്തിന്റെയും ഭാഷയിൽ കടുത്ത കോടതി അലക്ഷ്യം, രാജ്യദ്രോഹക്കുറ്റം, എന്നൊക്കെയല്ലേ അർത്ഥം ? ഇതിനു പ്രകടമായ പുതിയ ഉദാഹരണമല്ലേ വലിയ വിവാദങ്ങൾ  സൃഷ്ടിച്ചിരുന്ന ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോപം? അവകാശ സമരം ചെയ്ത വിദ്യാർത്ഥികൾ എങ്ങനെ സ്വദേശവിരുദ്ധന്മാർ ആകും? നരേന്ദ്ര മോദി സർക്കാർ നിലപാട് വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുന്ന നാം ചിന്തിക്കുന്നത്, ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിൽ ഇന്ത്യൻ ജനതയ്ക്ക്തന്നെ സ്വയം പങ്കുണ്ടെന്ന് തന്നെ പറയുന്നതും ശരിയാണ്. സർക്കാർ ഒരു പരിധി വരെയും കുറ്റക്കാരാണ്, പ്രശ്നകാര്യങ്ങൾ പഠിക്കാത്തവരായ ജഡ്ജിമാരോ യാഥാർത്ഥ്യങ്ങൾ ഒട്ടുമറിയാതെ പ്രവർത്തിക്കുന്നുണ്ട്. അനേകം അഭിപ്രായങ്ങളും പറയുന്നുണ്ട് എന്നത് ഇപ്പോൾ ചർച്ചാവിഷയമാണ്.

ഇടതു സംഘർഷം- മുഖ്യമന്ത്രിയെ
യാത്രാമദ്ധ്യേ
കല്ലെറിഞ്ഞു. പോലീസ് ഇടപെടൽ
കേരളത്തിൽ മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ നടത്തുന്നത് നിത്യപതിവാണ്. സ്ഥിരംനാടകവേദിയായ പൊതു നിരത്തുകളും, നിയമസഭയുമാണ്  . അവിടെയെക്ക്ത്തുന്നതായ  അഭിനേതാക്കൾ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റുകൾ  ആണ്. തിരക്കഥ: വഴിതടയൽ, ഇഷ്ടമില്ലാത്ത മന്ത്രിമാരുടെ യാത്രാവാഹനങ്ങൾ കല്ലെറിഞ്ഞു നശിപ്പിക്കൽ, പോലീസുകാരെ വേട്ടയാടൽ, എതിരാളികളായ പൊതു പ്രവർത്തകരെയൊ പ്രസംഗ വേദികളിൽ അവർക്കെതിരെ ഓരോ ലൈംഗികാരോപണങ്ങൾ നടത്തി അസഭ്യം പറയുക, അവരെ കോടതിയിൽ കയറ്റുക, ഏത് എതിരാളികളെയും   കാത്തിരുന്നു അവരെ വെട്ടിക്കൊലപ്പെടുത്തുക, തെളിവുകൾ എല്ലാം ഇല്ലാതാക്കുക, ഇങ്ങനെപോകുന്നതാണ് അവകാശങ്ങൾക്ക് വേണ്ടിയ അവരുടെ സമരമുറകൾ.

കേരളത്തിലേയ്ക്ക് കുറെ വർഷങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏതെങ്കിലും ഒരു തൊഴിൽ തേടിജനങ്ങൾ കൂട്ടമായി വന്നുകൊണ്ടിരിക്കുന്നു. കുടുംബ സമേതവും അല്ലാതെയും. ഓരോ ഇന്ത്യൻപൗരനും ഇന്ത്യയിൽ എവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ നല്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കേണ്ടത് ഈ ഭരണഘടന അനുസരിച്ച് സർക്കാരിന്റെ കടമയാണ്. പക്ഷെ ഇങ്ങനെനോക്കുമ്പോൾ ഇവർ കേരളത്തിൽ അനാഥരാണ്. അന്യസംസ്ഥാനത്തിൽ നിന്നും എത്തിയവരെപ്പറ്റി കേരളത്തിലെ സർക്കാരിന് ഔദ്യോഗികമായ യാതൊരു വിവരങ്ങളും ഇല്ല. ഈ പ്രശ്നം ജനങ്ങളുടെ ചർച്ചാവിഷയമാണ്. അവർ എവിടെനിന്നും എത്തി, എവിടെ പാർക്കുന്നു, എത്രപേർ ഒരു പഞ്ചായത്ത് അതിർത്തിക്കുള്ളിൽ താമസിക്കുന്നു, ജോലി ചെയ്യുന്നു എന്നിങ്ങനെയുള്ള യാതൊരു വിവരങ്ങളും അറിയാനുള്ള സംവിധാനത്തെക്കുറിച്ചു സർക്കാർ ചിന്തിച്ചില്ല, നിയമസഭയിൽ സമാജികർക്കു എന്നും സമരം നടത്താനല്ലേ നേരമുള്ളൂ. അന്യസംസ്ഥാനത്തുനിന്നും എത്തുന്നവരുടെ എല്ലാ ഔദ്യോഗിക വിവരങ്ങളും അതാതു പഞ്ചായത്തുകൾ ശേഖരിക്കാൻ അതിവേഗസർക്കാർ നടപടി വേണം.

ഇങ്ങനെയുള്ള സമരമുറകൾക്ക്, ജീവനമാർഗ്ഗം തേടിവന്നിട്ടുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന തൊഴിലാളികളെവരെ ഇവരുടെ സഹായികളാക്കുകയും ചെയ്യുന്നു. സിറിയയിലെ ഭീകര യുദ്ധസാഹചര്യം മുതലാക്കി യൂറോപ്യൻ നാടുകളിലേയ്ക്ക് ദിവസവും അഭയാർത്ഥികളായിട്ട് എത്തിച്ചേരുന്നത് തനി സിറിയൻ പൗരന്മാർ മാത്രമല്ല, അനേകം ഭീകരന്മാരും അവർക്കൊപ്പം കടന്നുവരുന്നുണ്ടെന്നു തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കേരളത്തിലേയ്ക്ക് അനേക ആയിരം കമ്മ്യൂ.ഭീകരന്മാരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടികൾ ബംഗാളിൽ നിന്ന്, ആസമിൽനിന്നും ബീഹാർ, ഒദീഷ്യ തുടങ്ങി ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂട്ടമായി ഇടമുറിയാതെ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന അനൌദ്യോഗിക വാർത്തകൾ പൊതുവെ ഉണ്ടായിട്ടുള്ളത്‌. കേരളീയരുടെ ജീവനുവരെ ഇവർ ഭീഷണിയാകുന്നുവെന്ന് ജനങ്ങൾ പരസ്പരം പറയുന്നു. ഇത്തരം വാർത്തകൾ ജനങ്ങൾക്ക് ചർച്ചാവിഷയമാകുന്നത് ചിന്തിക്കേണ്ടത് അല്ലെ?

കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ പൊതുവഴിയിലിറങ്ങി സഞ്ചരിക്കാ ൻ പോലും തങ്ങൾ അനുവദിക്കുകയില്ലെന്ന് കേരളത്തിലെ പ്രതിപക്ഷപാർട്ടിയുടെ നേതൃത്വങ്ങൾ കൂടെക്കൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഉദാ: ഈ കഴിഞ്ഞദിവസം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഇരിഞ്ഞാലക്കുടയെത്തിയപ്പോൾ ഇവർ കല്ലേറ് നടത്തി, പോലീസ് സേനയെ ആക്രമിച്ചു. അതിനുശേഷം ഇവർ മറ്റൊരു ഭരണകക്ഷി എം. എൽ. എ. യുടെ വാഹനത്തിനു നേർക്ക്‌ കല്ലേറ് നടത്തി. കലി തീരാത്ത ഇവർ ഇരിങ്ങാലക്കുടയിൽ ഹർത്താൽ നടത്തി.ഒരു മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വഴിയിൽ ആക്രമിക്കുന്നത് അവകാശ സമരമാണെന്ന് കേരള കോടതിക്ക് ഇന്ന് പയാമോ? ഇത് ജനാധിപത്യ സമരമോ ഭീകരപ്രവർത്തനമോ എന്ന് ജനങ്ങൾ പറയട്ടെ ? ഇവരൊ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയെ കീഴ്മേൽ തകർക്കുകയല്ലേ? സാമൂഹ്യനശീകരണങ്ങൾ നടത്തുന്ന കേരള കമ്മ്യൂണിസ്റ്റ്- ബി.ജെ. പി ഇടതുവലതു ഭീകരരെയാണോ ഈ അടുത്തു വരുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു നല്കി കേരളത്തിന്റെ ഭരണഉത്തരവാദിത്വം എല്പ്പിക്കുന്നത്?

ലോകം ഭീകരവാദത്തിനും യുദ്ധത്തിനും ഇടയിൽ ആനുപാതികമായി തകർന്നു. സാമൂഹിക ക്രമങ്ങളിൽ നിർവചിക്കാൻ കഴിയാത്ത അനീതിയിൽപ്പെട്ടുപോയ ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേക സാഹചര്യങ്ങളിൽ ആണല്ലോ. കേരളത്തിലെ ഭരണപ്രതിപക്ഷ പാർട്ടികൾ ഓരോന്നും അധികാരത്തിനുവേണ്ടി പരസ്പരം കൊലവിളി ഉയർത്തുമ്പോൾ, നമ്മുടെ സ്വന്തം അഭിമാനമായ മാത്രു രാജ്യമാണ് തകർന്നു കുട്ടിച്ചോറാകുന്നതെന്നെങ്കിലും നാം ഇന്ന് മനസ്സിലാക്കണമല്ലോ. അതുപക്ഷെ അധികാരക്കൊതിയുടെ വീര്യത്തിൽ എന്തുകൃത്യങ്ങളും ചെയ്യാൻ മടിക്കാത്തവർക്ക് അധികാരത്തിന്റെ സ്വർഗ്ഗീയ മനോഹരമായ കസേരയല്ല, അവർക്ക് വീണ്ടുവിചാരത്തിന് ആവശ്യമായ ഇരിപ്പിടമുള്ള ജയിലറകൾ തന്നെയാണ് നൽകേണ്ടതെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏത് പൗരനും മനസ്സിലാക്കണം. വെളിച്ചത്തിലും ഇരുട്ടിലും നാമോരോരുത്തരുടെയും ജീവന് സുരക്ഷിതത്വവും ഉറപ്പ് നൽകുന്ന ഒരു പാരമ്പര്യ സാമൂഹിക സാംസ്കാരിക ചിട്ടയും ക്രമവും നല്കി നിലനിറുത്തുവാൻ സഹായകമായ ജനസമൂഹമാണ് നമ്മുടെ പ്രതീക്ഷ. ഈയൊരു അർത്ഥത്തിൽ നോക്കിയാൽ നമുക്ക് അവകാശപ്പെട്ടതായ ഒരു  സമാധാന ജീവിതസംസ്കാരം പുന:സ്ഥാപി ക്കണം, നമ്മുടെ ധാർമ്മികത (ethics) മുറിപ്പെടരുത്, ഇതിനുതകുന്ന ക്രിയാത്മകമായ വിമർശനങ്ങൾ എപ്പോഴും ന്യായീകരണമുള്ളതാണ്.


ഇതിനു തെളിവാണ്, ഈയിടെ അംനസ്റ്റി ഇന്റർ നാഷനൽ ഇന്ത്യയിൽ കഴിഞ്ഞ അടുത്ത നാളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകടമായ ഓരോ ന്യായീകരണം ഇല്ലാത്ത മത അസഹിഷ്ണതയും അതു മൂലം ഉണ്ടാകുന്ന സാമൂഹിക ഭീകരതയും ചൂണ്ടിക്കാണിച്ചു നൽകിയിരിക്കുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉയർന്ന ജാതിയും താഴ്ന്ന ജാതിയും- തൊഴിൽ സ്വാതന്ത്ര്യം ഹനിക്കുന്നതും തൊഴിലിനുവേണ്ടി ജാതിസംവരണത്തിന്റെ പരിഗണനയും ചോദിക്കുന്ന ഇന്ത്യയുടെ ഭാവി വികസനത്തിന് കനത്ത വില നൽകേണ്ടിവരും. സ്ത്രീകളുടെ അന്തസിനു യാതൊരു മാന്യത നല്കുന്നില്ല. അവരുടെ ആരാധനാസ്വാതന്ത്ര്യവും അഗീകരിക്കുന്നില്ല. അംനസ്റ്റി ഇന്റർനാഷനൽ പോലെയുള്ള മനുഷ്യാവകാശസംഘടനകൾ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കിരാതത്വത്തെ വിമർശിക്കുന്നത് ശരിയല്ലെന്നെങ്ങനെ ചിന്തി ക്കാൻ കഴിയു?. ഇന്ത്യൻ സർക്കാർപോലും ജാതി സംവരണ സമ്പ്രദായത്തെയും ഒരു ജാതി വ്യവസ്ഥയെയും അംഗീകരിക്കുന്നു! എന്നും മൌലീക അവകാശങ്ങൾക്ക് വേണ്ടി ഇക്കാലത്തു അക്രമപ്രവർത്തനങ്ങൾ നടത്തുന്ന ഒരു പ്രാകൃത രാജ്യമായിട്ടാണ് ഇന്ത്യയിപ്പോൾ പൊതുവെ അറിയപ്പെടുന്നത്. നീതിക്ക് നീതിഘടനയുടെ സ്വഭാവം ഉണ്ടാ കണം. അത് പക്ഷെ ഇന്ത്യയുടെ ഇന്നത്തെ പൊതുസാമൂഹിക സാമ്പത്തിക സാഹചര്യം, സാമൂഹിക സാംസ്കാരിക ധാർമ്മിക സാഹചര്യം, രാജ്യത്തിന്റെ ആന്തരിക സുരക്ഷയ്ക്കോ, ഭാവി വികസനത്തിനോ യോജിച്ചതായ നിലവാരത്തിൽ ചേരുന്നില്ല. അംനസ്റ്റി ഇന്റർനാഷനൽ പുറത്തുവിട്ട വിമർശന റിപ്പോർട്ട് ഒരു പ്രവാചക പ്രവചനങ്ങൾ അല്ലാല്ലോ , അത് ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയുടെ അത്യുന്നത താല്പ്പര്യത്തിൽ നിന്നും ജനിക്കുന്ന ആഴത്തിൽ പ്രകാശിക്കുന്ന മുന്നറിയിപ്പുകളാണ്. അവയെ മനുഷ്യാന്തസിനും ജനാധിപത്യ മഹിമയ്ക്ക് ഉറപ്പും നൽകുന്നതാകണം എന്ന സന്ദേശമാണല്ലോ അവർ ലോകത്തിന് നല്കുന്നത്. /-
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
  

Sonntag, 21. Februar 2016

ധ്രുവദീപ്തി : അന്തർദേശീയം // // അഭയാർത്ഥികൾ ജർമ്മൻ സമൂഹത്തിൽ പരിവർത്തനം വരുത്തും ? ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി :  അന്തർദേശീയം //  



അഭയാർത്ഥികൾ ജർമ്മൻ സമൂഹത്തിൽ  പരിവർത്തനം വരുത്തും ?  


George Kuttikattu


കഴിഞ്ഞ വർഷം, 2015,  ലോകം ഒട്ടാകെയും പ്രത്യേകിച്ച് യൂറോപ്പ് മുഴുവനും നിർണ്ണയിക്കാനാവാത്ത തരത്തിൽ അതിബൃഹത്തായ ഗുരുതര രാഷ്ട്രീയപ്രതിസന്ധിയുടെ തീരാത്ത അനിശ്ചിതത്വത്തെയാണ് കാണേണ്ടി വന്നത്.  അതിൽ ഏറെക്കൂടുതലായി ജർമ്മൻകാർക്ക് അഭയാർത്ഥികളുടെ പുനരധിവാസ കാര്യങ്ങളെപ്പറ്റിയുള്ള അനിശ്ചിത ത്വം വേറെയും ഉണ്ട്. ഇത്തരം  പ്രശ്നങ്ങൾ എങ്ങനെ ?, എങ്ങോട്ട്,  അവ എന്തായിത്തീരുമെന്നുള്ള ഒരു കനത്ത   ആശങ്കയ്ക്ക്മേൽ വഴങ്ങേണ്ടിയും വന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു മില്യണിൽക്കൂടുതൽ കടന്നു വരുന്ന അഭയാർത്ഥികളാണ് രാവും പകലും ഇടമുറിയാതെ കുറഞ്ഞ സമയത്തിനുള്ളിൽ ജർമ്മനിയിലേയ്ക്ക് വന്നെത്തിയത്. അതായത്, കഴിഞ്ഞ വർഷാരംഭത്തിൽ (2015 ൽ) വിചാരിച്ചതിൽ, കുറഞ്ഞത്‌ മൂന്നിരട്ടി കൂടുതൽ അഭയാർത്ഥികൾ ജർമ്മനിയിൽ  വന്നെത്തി.  എന്നിരുന്നാലും ജർമ്മനി ഈ അഭയാർത്ഥികൾക്കെല്ലാം ഹൃദയപൂർവ്വമായ സ്വാഗതം നല്കിക്കൊണ്ടിരുന്നു.

ഹൃദയപൂർവ്വമായ സ്വാഗതം 
ജർമ്മനി അഭയാർത്ഥികളെ മാതൃകാപരമായി സ്വീകരിച്ചുവെന്ന് തന്നെ വിലയിരുത്താം. എങ്കിൽപോലും, എപ്പോഴും അഭയാർത്ഥികളുടെ മൂല്യം ഇടിക്കുന്നതരത്തിൽ സമൂഹത്തിൽ ഉണ്ടാകാവുന്ന അടിസ്ഥാനപരമായി നിലനിൽപ്പില്ലാത്ത ചീഞ്ഞളിഞ്ഞ അപകീർത്തികളും മറ്റും അനുബന്ധമായി ഉണ്ടാക്കിയിരുന്നുവെന്ന് തന്നെ വേണം പറയുവാൻ. ഇതിനുകാരണമായി ആരോപിക്കുന്ന ന്യായങ്ങളിൽ ചിലതാണ് ഇത്: രാഷ്ട്രീയകാരണത്താലും, സാമ്പത്തികവും ദാരിദ്ര്യപരവുമായതും മറ്റ് ഓരോരോ കാരണത്താലും ജർമ്മനിയിലേയ്ക്കും പൊതുവെ  മറ്റുള്ള എല്ലാ യൂറോപ്യൻയൂണിയൻ പ്രദേശങ്ങളിലേയ്ക്കും വന്നുചേർന്നുകൊണ്ടിരിക്കുന്ന അഭയാർത്ഥികളുടെ മുഴുവൻ എണ്ണം സർക്കാർ തെറ്റായി കണക്കുകൂട്ടിയതും, ഒരുപ്രധാനപ്പെട്ട  കാരണമായിട്ടുണ്ട്. ഈ തെറ്റ് മനസ്സിലാക്കിയ സർക്കാർ അനുബന്ധമായ ചില അടിയന്തിരപരിഹാര നടപടിക്രമങ്ങൾ സ്വീകരിച്ചുതുടങ്ങി.  

അഭയാർത്ഥി പ്രവാഹം- അടിസ്ഥാന കാരണങ്ങൾ.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അഭയാർത്ഥി പ്രവാഹത്തിന് അടിസ്ഥാന കാരണമെന്താണെന്നുള്ള യഥാർത്ഥമായ വസ്തുതകളെ ലോകരാഷ്ട്രങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ദശാബ്ധങ്ങളായിട്ടു ഇറാക്ക്, ഇറാൻ, കുവൈറ്റ്‌, സിറിയ, അഫ്ഗാനിസ്ഥാൻ, ലിബിയ, എത്യോപ്യ, സുഡാൻ, എരിത്രിയ എന്ന് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും തുടർച്ചയായ ഭീകരാക്രമണങ്ങളും കൊണ്ട് അവിടെ സമാധാനജീവിതം അസാദ്ധ്യമായിരുന്നു. ജനങ്ങൾ ജീവരക്ഷക്കായി സ്വന്തം നാടിനെ ഉപേക്ഷിച്ചു മറ്റുരാജ്യങ്ങളിലേയ്ക്ക്  അഭയംതേടിക്കൊണ്ടിരുന്നു. എന്നാൽ 2013 മുതൽ ഇത്രയേറെ മനുഷ്യർ മാതൃ രാജ്യം വിട്ട് കൂട്ടത്തോടെ പാലായനം ചെയ്തത്, രണ്ടാംലോകമഹായുദ്ധകാലശേഷം ഉണ്ടായിട്ടില്ല. ലോകം ഒട്ടാകെ ഏതാണ്ട് 60 ലക്ഷത്തോളം ജനങ്ങൾ ഇക്കാലത്ത് സ്വന്തം ജീവരക്ഷാർത്ഥം അവരവരുടെ സ്വന്തം നാടുകളെയും ആളുകളെയും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേയ്ക്ക് അഭയം തേടുന്നുവെന്ന് അനൗദ്യോഗിക കണക്ക് മാദ്ധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന ഭീകരപ്രതിസന്ധി എങ്ങനെയുണ്ടായി?  ഈ രാജ്യങ്ങളിൽ അമേരിക്കൻ ഇടപെടലുകൾ മൂലം ഒരു   പരിധിവരെ തക്ക  രാഷ്ട്രീയപ്രതിസന്ധിയുടെ പരിഹാര ഇടപെടലുകൾക്കു സാദ്ധ്യമാല്ലാതാക്കി എന്ന് പറയുന്നവർ ഉണ്ട്. നിലവിൽ കുറെ നാളുകളായി സിറിയയുടെ ഭരണാധികാരി ബാഷാർ അൽ ആസാദും റഷ്യയും ചേർന്ന് തന്റെ എതിരാളികൾക്ക് നേരെയുള്ള ബോംബാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും മറ്റും സിറിയയിലും ഇറാക്കിലും തുർക്കിയുടെ കുർദ്ദിസ്ഥാൻ പ്രവിശ്യയിലും ദൈനംദിനം നടക്കുന്ന മനുഷ്യക്കുരുതികളും സൊമാലിയ, എരിത്രെയ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരതയുമെല്ലാം  ലോകചരിത്രം ദർശിക്കാത്ത കൊടുംഭീകരതയായി മാറിയിരിക്കുന്നു. ഇങ്ങനെ മനുഷ്യജീവിതം ഒരിക്കലും സാദ്ധ്യമല്ലാതെയായ മഹാദുരന്തത്തിൽ നിന്നും മനുഷ്യസമൂഹം എവിടെയോ പോയി രക്ഷപെടാനുള്ള പാലായനമാണ് നാം കാണുന്നത്. സിറിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗം "അലെപ്പൊ"യിൽ റഷ്യ നടത്തുന്ന  ഭീകരയുദ്ധവും ബോംബു വർഷവും മൂലം ഇനിയും  ഏറെക്കുറഞ്ഞത്‌ ഒരുമില്യനിൽ കൂടുതൽ ആളുകൾ യൂറോപ്പിനെ ലക്ഷ്യമാക്കി തുർക്കി, ഗ്രീസ്, മാസിഡോണിയ തുടങ്ങിയ പാലായനവഴികളിലൂടെ (ബാൾക്കൻ റൂട്ട്) കടന്നു വരുമെന്നുറപ്പാണ്.

'അയിലാൻ കുർദ്ദി'
അനേകം അഭയാർത്ഥികൾ ജീവരക്ഷാർത്ഥമുള്ള സാഹസിക പാലായനത്തിനിടയിൽ മദ്ധ്യധരണി കടലിൽ അപകടപ്പെട്ടു മരണത്തിനു കീഴടങ്ങി.  അവരുടെ എണ്ണം എത്രയെന്ന് പോലും ഒരിക്കലും അറിയുകയില്ല. സിറിയൻ സ്വദേശിയായിരുന്ന മൂന്നു വയസ്സുള്ള 'അയിലാൻ കുർദ്ദി' എന്ന ഒരു പിഞ്ചുകുഞ്ഞു അന്നത്തെ പാലായനത്തിടയിൽ മദ്ധ്യധരണിയാഴിയിൽ വീണ് മുങ്ങി മരണപ്പെട്ടു. മദ്ധ്യധരണികടൽപ്പുറത്തു ആ ചെറുശവശരീരം വന്നടുത്തതിനാൽ മാത്രം ഇക്കാര്യം ലോകം അറിയുന്നു (ചിത്രം മുകളിൽ) ! ഇങ്ങനെ എത്രയോ മരണങ്ങൾ, സ്വയം സ്വന്തം  ജീവൻ രക്ഷിക്കുവാനുള്ള പാലായനശ്രമത്തിനിടയിൽ അത് സംഭവിച്ചു. അതിനാൽത്തന്നെ ജീവൻ രക്ഷിക്കുവാനുള്ള അടിയന്തിരമായ ക്രിയാത്മക നടപടികൾക്ക് വേണ്ടി പെട്ടെന്ന് കൈക്കൊണ്ടിട്ടുള്ള രക്ഷാകരപ്രവർത്തന തീരുമാനങ്ങളിലും അന്ന് പിശക് സംഭവിച്ചുവെന്നാണ് പൊതുവെ ഉണ്ടായിട്ടുള്ള ജനവിശ്വാസം.

2015 രാഷ്ട്രീയമായും സാമൂഹികമായും എന്ത് ചെയ്യണമെന്നറിയാതെ ഭിന്നിപ്പും യോജിപ്പില്ലായ്മയും മൂലം ജർമ്മൻ ജനതയും ഭരണകൂടവും അസ്വസ്ഥമായി എന്നത് പച്ച യാഥാർത്ഥ്യം തന്നെയാണ്. അസ്വസ്ഥത ഇങ്ങനെയാണ്: അഭയാർത്ഥികൾ ജർമ്മൻസമൂഹികവ്യവസ്ഥയ്ക്ക് വലിയ പരിവർത്തനം സൃഷ്ടിക്കും. ജർമനിക്ക്‌ മാത്രമല്ല, മാറ്റം പൊതുവെ യൂറോപ്പ് ഭൂഖണ്ഡത്തെയും അത് ബാധിക്കുമെന്ന് തീർച്ചയാണ്. എങ്കിലും രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾക്കും, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഈ വലിയ അഭയാർത്ഥി പ്രവാഹവിപ്ലവ മാറ്റത്തിനും തമ്മിൽ ചരിത്രപരമായ വലിയ സമാനതയില്ല.

 അഭയാർത്ഥി പ്രവാഹം എങ്ങനെ നിയന്ത്രിക്കാം.
അങ്കെല മെർക്കൽ - ഒരു തുണ
അഭയാർത്ഥിപ്രവാഹനിയന്ത്രണകാര്യത്തിലും, അവരുടെ സ്ഥിരമായ ഇന്റഗ്രേഷൻ സംബന്ധിച്ച കാര്യത്തിലും തുർക്കിരാജ്യത്തിന്റെ  രാഷ്ട്രീയ സഹകരണം ഏറെ അനിവാര്യമാണ്. എന്തായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുഴുവനും അവരവരുടെ നിലയിലും പൊതുവായും ചില പ്ലാനുകളും ഭരണനിയമപര നടപടിക്രമങ്ങളും, ഇതിനകം ഭാവിയിൽവേണ്ടതും  സ്വാഗതാർഹമായതുമായ നിലയിൽത്തന്നെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജർമ്മനിയിലെ വിവിധ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന, ഉദാ: ബവേറിയ സംസ്ഥാനം, അതുപോലെ മറ്റുള്ള സംസ്ഥാനങ്ങളും ജർമ്മൻ ചാൻസലറും സംയുക്തമായി നടത്തിയ വളരെയേറെ തീരുമാനങ്ങൾ വഴി അഭയാർത്ഥികളുടെ കുഴഞ്ഞ ഇന്റഗ്രേഷൻ നടപടികൾക്ക് കൂടുതൽ എളുപ്പമാക്കുമോ, ഇല്ലയോ എന്നിങ്ങനെയുള്ള നിരവധി ചർച്ചകൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അതുപക്ഷെ, നിലവിൽ പോലും വ്യത്യസ്തരായ  ജർമ്മൻ ഭരണപക്ഷ കക്ഷികളിലെ രാഷ്ട്രീയപാർട്ടികളുടെ വെറും നയപരമായ ബലപരീക്ഷണതന്ത്രം മാത്രമാണ്.

ജനങ്ങളിൽ സമ്മിശ്ര വീണ്ടുവിചാരം ഉണ്ടാക്കുവാൻ ഉതകുന്ന, ഒരു പക്ഷെ വ്യാപകമായ സ്വതന്ത്ര സ്വദേശീയചിന്താഗതിയുടെ അരൂപിയുടെ ഒളിഞ്ഞും തെളിഞ്ഞും പ്രതിഫലിപ്പിക്കാനിടയാക്കുന്ന ആന്തരിക വീണ്ടു വിചാരത്തി നു ശക്തിയേറിയ രാഷ്ട്രീയസ്വാധീനം ഉണ്ടാകാൻ ഏറെയും സാദ്ധ്യതയുണ്ട്. ഓരോരോ പരിവർത്തന പ്രക്രിയകൾക്കും വ്യക്തമായ ചില സ്വാഭാവിക യാഥാർത്ഥ്യങ്ങൾ ഹേതുവായിട്ടുണ്ട്. അതിനാൽ എല്ലാ അഭയാർത്ഥികളുടെ കാര്യത്തിലും ജർമ്മൻ രാഷ്ട്രീയത്തിനു ഒരു വ്യക്തമായ ഏകീകൃത പ്ലാൻ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജർമ്മനി ഒരു ആധുനിക കുടിയേറ്റരാജ്യം എന്ന അവസ്ഥയിലേയ്ക്ക് മാറ്റപ്പെടുമോ? നിലവിൽ ജർമ്മനിയും യൂറോപ്പും ഒക്കെ പുതിയതായി എന്തായിരിക്കും പ്രതീക്ഷിക്കുന്നത്? അതേസമയം പെട്ടെന്നിതാ രാഷ്ട്രീയമായി മെർക്കൽ ഭരണകൂടം തീർത്തും കർമ്മരഹിത സ്തംഭനാവസ്ഥയെത്തന്നെ പ്രാപിചിരിക്കുന്നു, ഭരണം നേരെനിർത്തുവാൻ പോലും ഒട്ടും തന്നെ കഴിയുന്നില്ല, എന്ന് തുടങ്ങിയ ആരോപണങ്ങളും മറ്റും ഉയർന്നു വരുന്നു. അവിശ്വാസത്തിന്റെ കരിനിഴൽ !

ഇതിനിടെ അഭയാർത്ഥി പ്രവാഹങ്ങളെ ശക്തമായി എതിർത്തു "പെഗിഡ" എന്ന സംഘടനയുടെ അനുഭാവികൾ ചില ജർമ്മൻ നഗരങ്ങളിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാമീകരണ പ്രചാരണത്തിനെതിരെ സ്വദേശാഭിമാനികളായ വലതുതീവ്ര പോപ്പുലിസ്റ്റ് യൂറോപ്യൻമാരുടെ  സംഘടനയാണ്, പെഗിഡ. നാസികളുടെ തത്വശാസ്ത്രം ഇവരിലേറെ സ്വാധീനിക്കുന്നുവെന്ന് സംശയിക്കാം. അഭയാർത്ഥികളുടെ വരവോടുകൂടി യൂറോപ്പ് ഭൂഘണ്ഡം മുഴുവൻ ഇസ്ലാമീകരിക്കപ്പെടുമെന്ന ഭയം അവരിൽ ശക്തമാണ്.

"പെഗിഡ" യും, "എ. എഫ്. ഡി". യും


"പെഗിഡ"പ്രതിഷേധം 
2014 ഒക്ടോബർ 20 നു ജർമ്മനിയിലെ ഡ്രെസ്ഡൻ നഗരത്തിൽ ജർമ്മനിയുടെ അഭയാർത്ഥി രാഷ്ട്രീയത്തിനും മുസ്ലീമുകളുടെ കൂട്ടംകൂട്ടമായ കുടിയേറ്റത്തിനും അവരുടെ ഇസ്ലാമീകരണ പ്രചാരണത്തിനുമെതിരെ ആയിരങ്ങൾ  വലിയ പ്രതിഷേധപ്രകടനം നടത്തി. അതിനുശേഷം 2014 ഡിസംബർ 19-നു അവരുടെ നേതാവു ലുട്സ് ബാഹ് മാൻ എന്നയാളിനറെ നേതൃത്വത്തിൽ "പെഗിഡ" സംഘടന രൂപീകരിക്കുകയും ചെയ്തു. നിലവിൽ ജർമ്മനിയിലെ അഭയാർത്ഥി വാസകേന്ദ്രങ്ങൾക്ക് നേരെ  നടന്നിരുന്ന അക്രമങ്ങൾക്ക് പിന്നിൽ "പെഗിഡ"(PEGIDA) പ്രവർത്തകരാണെന്ന് പൊതു ആരോപണം ഉണ്ട്.

മറ്റുചില രാജ്യങ്ങളിൽ ഉണ്ടാകുന്നതുപോലെതന്നെ  പ്രധാനപ്പെട്ട അടിയന്തിര വിഷയങ്ങളിൽ ജർമ്മനിയിലെ ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ അന്തരീക്ഷം വിഷമയമാക്കുന്നുണ്ട്. ജർമ്മൻ സ്വതന്ത്ര വോട്ടർമാർ എന്നാ പേരിൽ മറ്റുചില പാർട്ടികളിൽ നിന്നും പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ പുറത്തുപോയവർ ചേർന്നുണ്ടാക്കിയ പാർട്ടിയാണ് പുതിയ Afd (Alternative for Deutschland). വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥരും സ്വതന്ത്രതൊഴിൽ ഉടമകളും വിദ്യാർത്ഥികളും ഒക്കെ ഇതിലെ താല്ക്കാലിക അംഗങ്ങൾ ആണ്. ആദ്യകാല നേതൃത്വങ്ങളിൽ പലരും ഈ പാർട്ടി പണ്ടേ വിട്ടു. ഇവർ സർക്കാരിന്റെ അഭയാർത്ഥി ഇന്റഗ്രേഷൻ പദ്ധതിയോട് ഒരുവിധവും യോജിക്കുന്നില്ല. ഇവര് ജർമ്മനിയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ച്‌ പരാതി പറയുന്നില്ല, മറിച്ചു, ദേശീയ ഐഡൻന്റിറ്റിയുടെ നഷ്ടബോധമാണ്. 

രാഷ്ട്രീയമായി നടത്തുന്ന സഹകരണത്തിനും പുറമേ മറ്റു നിരവധി സഹായ ഹസ്തങ്ങൾ അഭയാർത്ഥി പുനധിവാസത്തിനു സഹകരിക്കുന്നത് ജർമ്മൻ ജനതയുടെ തുറന്ന സ്വാഗതമന:സ്ഥിതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ചാൻസിലർ അങ്കെല മെർക്കൽ ഭരണ കക്ഷികളിൽപ്പെട്ട CSU തുടങ്ങി ഘടകകക്ഷികളുടെ കടുത്ത  എതിർപ്പിനെ നേരിടാതെ വയ്യ. അതുപോലെ Afd എന്നറിയപ്പെടുന്ന മറ്റു ചെറിയ രാഷ്ട്രീയ കക്ഷികളുടെയും എതിർപ്പുകൾക്ക് മതിയായ മറുപടിയും ലഭിക്കുവാനുണ്ട്.


ഓരോരോ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ  സാമൂഹിക- സാംസ്കാരിക  പരിവർത്തനങ്ങൾക്ക് ചില യാത്ഥാർത്ഥ്യങ്ങൾ ഹേതുവായിട്ടുണ്ട് എന്ന് മുമ്പ് പറഞ്ഞുകഴിഞ്ഞല്ലോ. ജർമ്മനിയിലേയ്ക്ക് അഭയാർത്ഥികളുടെ കൂട്ടമായ പ്രവാഹത്തെ ഏറെ സ്വാഗതം ചെയ്യുന്ന നടപടി മനുഷ്യനിൽ കാണപ്പെടുന്ന ഒരു വലിയ സഹായസന്നദ്ധതയുടെതന്നെയുള്ള ഒരു അടയാളം മാത്രമല്ല, അതിനപ്പുറം ഒരു സമൂഹത്തിന്റെ പരിവർത്തനത്തിലേയ്ക്ക് വേണ്ടി ഉണ്ടാകുന്ന തുറന്ന മനസ്സ്, ദുരന്തങ്ങളുടെ മുൻപിൽ നിന്നും കഷ്ടിച്ച് ഒരുവിധം രക്ഷപെട്ടു വരുന്ന മനുഷ്യരുടെ കണ്ണീർ തുടയ്ക്കുവാനുള്ള തുറന്ന മനസ്സ്, ഇതാണ് ഇതിനു പിന്നിൽ പ്രേരകമാകുന്ന വലിയ ശക്തി.

ഇങ്ങനെയൊക്കെ ആണെന്നിരിക്കെപോലും അഭയാർത്ഥികളെ ചുറ്റിപ്പറ്റി ജർമ്മനിയിൽ ഈയിടെ ഉണ്ടായിട്ടുള്ള  നിരവധി ആയിരം കുറ്റകൃത്യങ്ങളെ പ്പറ്റിയും നിലവിൽ  ജർമ്മൻ രാഷ്ട്രീയ സാമൂഹ്യ വേദിയിൽ ചൂടേറിയ ചർച്ചാവിഷയമാണ്. അതുപക്ഷെ കുറ്റകൃത്യങ്ങളുടെ ഏറ്റവും ചുരുക്കം മാത്രമായിട്ടുള്ള ബാഹ്യസൂചനകൾ മാത്രമാണ് അധികാരികൾ നല്കുന്നത്. ജനങ്ങളിൽ ഏറെ അസ്വസ്ഥതകൾ ഉണ്ടാകാതിക്കാനുള്ള മുൻകരുതൽ ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അഭയാർത്ഥി കേന്ദ്രങ്ങൾക്ക് നേരെയും അവിടത്തെ അന്തേവാസികൾക്ക് നേരെയും ഏകദേശം നാലായിരത്തോളം  കുറ്റകൃത്യങ്ങൾ നടന്നു. അതിൽ 850 ഓളം കുറ്റകൃത്യങ്ങൾ ജർമ്മനിയിൽ അഭയാർത്ഥികൾക്ക് നേരേയുണ്ടായി. ഇത്തരം സാമൂഹ്യ കുറ്റകൃത്യങ്ങൾ, പൊതുവെ പറഞ്ഞാൽ ജർമ്മനിയിൽ ഉണ്ടായത് കഴിഞ്ഞ കാലങ്ങളിലേതി നേക്കാളേറെ കൂടുതലാണ്, യൂറോപ്പിനെ മൊത്തം നോക്കിയാലും ഇപ്പോൾ ജർമ്മനിയിലെ പുതിയ കുറ്റകൃത്യങ്ങൾ ഏറെക്കൂടുതൽ തന്നെയാണ്. ഭീകരവാദികൾ അഭയാർത്ഥികൾക്കൊപ്പം കടന്നു കൂടിയതായി യൂറോപ്യൻ രാജ്യങ്ങൾക്ക് തെളിവു ലഭിച്ചിട്ടുണ്ട്. ഫ്രാൻസിലും ജർമ്മനിയിലും ഒക്കെ ആക്രമണങ്ങൾ ഇവരാണ് നടത്തിയതെന്ന് തെളിഞ്ഞു.

ഇന്റഗ്രേഷൻ- പൊള്ളുന്ന യാഥാർത്ഥ്യം.


 -ഇനി എങ്ങോട്ട് ?
2016-ൽ ജർമ്മനിയിലേയ്ക്ക് മാത്രം  എത്രയേറെ  അഭയാർത്ഥികൾ ഭാവിയിൽ വന്നെത്തുമെന്നതു തീർത്തും അനിശ്ചിതമാണ്.   ജർമ്മനിയിൽ വന്നു ചേർന്നിട്ടുള്ള അഭയാർത്ഥികൾ എല്ലാവരെയും ഒരുപൊതുസർക്കാർതീരുമാനം ഉണ്ടാവുന്നതു വരെ, അവരെ താൽക്കാലികമായിട്ട് എങ്കിലും  ഉടൻ പുനരധിവസിപ്പിക്കുക.  വിദ്യലയങ്ങളിലും രാജ്യത്തെ എല്ലാ തൊഴിൽ സ്ഥലങ്ങളിലും വിവിധതരത്തിലുള്ള എല്ലാ സാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലും അവർക്ക് ആവശ്യമായ തരത്തിൽ ജർമ്മൻ സമൂഹത്തിന്റെതന്നെ ഒരു ഭാഗമായി അവക്ക് ആ സമൂഹത്തിൽ പൂർണ്ണസംയോജനം സാധിക്കുക. ഇവ ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. എന്തായാലും ഈ വർഷം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഏറെയേറെ  വിഷമകരമായിരിക്കും വരുംവർഷങ്ങൾ. പ്രത്യേകിച്ച് അഭയാർത്ഥികളുടെ ഇന്റഗ്രേഷൻ സംബന്ധിച്ച ഒരൊറ്റ കാര്യത്തിൽ എന്നതു പച്ചയാഥാർത്ഥ്യമാണ്. ഒന്നോ രണ്ടോ പത്തോ പേരുടെ ഇന്റഗ്രേഷൻ പ്രശ്നമല്ലല്ലോ.

കഴിഞ്ഞ വർഷം 2015-ൽ അവസാനത്തോടെതന്നെ 1,1  മില്യനിലേറെപ്പേർ ജർമ്മനിയിലേയ്ക്ക് കടന്നെത്തി. ജർമ്മനി അവർക്കെല്ലാം പുതിയ സ്വന്തം ഭവനമായിത്തീരണം. എന്നാൽ അതേസമയം പുതിയ അഭയാർത്ഥികൾ ഈ രാജ്യത്തിന്റെ, സമൂഹത്തിലെ അവിഭാജ്യഘടകമാകുമ്പോൾ രാജ്യത്തിന്‌ ഇവർ പ്രയോജനപ്പെട്ടവർ ആകണം. ജോലി, വിദ്യാഭ്യാസം, സമൂഹം എന്നീ മേഖലയിൽ രാജ്യത്തിനും പ്രയോജനപ്പെടണം. അതിനായി അവരെ വേണ്ട വിധം പാകപ്പെടുത്തുവാൻ ആവശ്യമായ സഹായങ്ങളവർക്ക്  വേണ്ടിവരും. അഭയാർത്ഥികൾ ഭവനരഹിതരായി അലയരുത്. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, എന്നുവേണ്ട ജർമ്മനിയിലെ അവരുടെ ശോഭനഭാവിക്ക് വേണ്ടിയും, അതോടൊപ്പം തന്നെ ജർമ്മനിയുടെയും.   

അഭയാർത്ഥികൾ ഇന്റഗ്രേഷൻ ചട്ടങ്ങളുമായി സഹകരിക്കണം.

1. ഭാഷ - സംസ്കാരം-സാമൂഹ്യ അവകാശ ചട്ടങ്ങൾ

രാഷ്ട്രീയമായി പൂർത്തീകരിക്കപ്പെടെണ്ടതായ നിരവധി നിയമ വ്യവസ്ഥകളും അതനുസരിച്ച് തീരുമാനിക്കപ്പെടെണ്ടതുമായ കാര്യങ്ങൾ അഭയാർത്ഥി പ്രശ്ന കാര്യങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം- ഭാഷ. പുതിയ ഒരു സമൂഹത്തിലേയ്ക്ക് അതിലെ ഒരംഗമായി ആരെങ്കിലും കൂടിച്ചേരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാഷയ്ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. പ്രത്യേകിച്ച്‌ അഭയാർത്ഥികൾക്ക് ജർമ്മൻ ഭാഷയുടെ ഉപയോഗവും സവിശേഷതകളും അറിയാത്തവർക്ക്, ഇന്റഗ്രേഷൻ വ്യവസ്ഥകൾ അനുസരിച്ച് അനുകൂല ഫലം ഉണ്ടാകുകയില്ല. അതേസമയം സിറിയ, ഇറാക്ക്, തുടങ്ങിയ യുദ്ധത്തിന്റെ നേരിട്ടുള്ള അപകടഭീഷണി നേരിട്ടവർ,  എങ്കിൽ അവർക്ക്  ഭാഷയുടെ കടുത്ത നിബന്ധനകളിൽ കുറച്ചു ഇളവു നല്കുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ മൊറോക്കോ, ടുണീഷ്യ, അൾജീറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്   ആ ഇളവു ഇല്ലായെന്ന ധാരണ ജർമ്മനി സ്വീകരിക്കാൻ നിർബന്ധിതമായി .  

എന്തായാലും ഭാഷയുടെ കാര്യത്തിൽ ജർമ്മൻ സർക്കാരിന്റെ പ്രത്യേക നിബന്ധനയിൽ അഭയാർത്ഥികൾ ഏറെയും, ഏകദേശം  90000  പേർ -സഹകരിച്ചതായി മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് ഭാഷാ പഠനം സ്വയം പ്രേരിതമായി നടത്തിയിട്ടുള്ള അനേകം അഭയാർത്ഥികൾ അവരുടെ ഭാവി ഭദ്രമാക്കാൻ ഒരു പരിധിവരെ സഹായിച്ചുവെന്ന് വളരെ തെളിഞ്ഞു. യൂറോപ്പിന്റെ വ്യത്യസ്ത രാഷ്ട്രീയതലത്തിലും ഭരണതലത്തിലും പുതിയ അഭയാർത്ഥികളുടെ വ്യക്തമായ ഭാവിയെപ്പറ്റിയുള്ള സ്ഥിര  പദ്ധതികളേയും കുറിച്ചു ചർച്ചചെയ്തു രൂപരേഖകൾ ആദ്യമേ തന്നെ സർക്കാർ  ഉണ്ടാക്കണം. ഇപ്പോൾ അഭയാർത്ഥികൾക്ക് തല്ക്കാലം ലഭിക്കുന്ന സ്വകാര്യ സഹായങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുകയില്ല.

2- ശിശുക്ഷേമ കേന്ദ്രങ്ങൾ, കിന്ടർഗാർട്ടനുകൾ, വിദ്യാലയങ്ങൾ -

അഭയാർത്ഥികളായി എത്തിച്ചേർന്ന മനുഷ്യരെല്ലാം, അവരെവിടെനിന്നോ ആകട്ടെ, ബഹുമിശ്രസംസ്കാരത്തിന്റെ ഭാഗങ്ങളാണ്. സിറിയ, ഇറാക്ക്, ലിബിയ, ടുണീഷ്യ, അഫ്ഗാനിസ്ഥാൻ,  മൊറോക്കോ, പാകിസ്താൻ,  അൽജേറിയ, തുടങ്ങിയ നിരവധി പ്രശ്ന രാജ്യങ്ങളിൽ നിന്നും പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് അവർ കൂട്ടമായി പ്രവേശിച്ചു കഴിഞ്ഞു. അവരിലേറെപ്പേരും  ജർമ്മനിയെ ലക്ഷ്യമാക്കി വന്നവരാണ്. ഇവരിൽപ്പെട്ട  രണ്ടര ലക്ഷത്തിലേറെ കുട്ടികൾ ഉണ്ട്. അവരിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ശിശുക്കളും ശേഷിക്കുന്നവർ  സ്കൂൾ പ്രായത്തിലുള്ളവരും ആണെന്ന് ജർമ്മൻ വാർത്താ മാദ്ധ്യമങ്ങൾ പറയുന്നു. ഇതിലേറെ അവരുടെ എണ്ണം ഉണ്ടെന്നാണ് വിദഗ്ധരുടെ ഔദ്യോഗിക അഭിപ്രായം. ഈ കുട്ടികൾ ആരും ജർമ്മനിയെയോ, ജർമ്മൻ ഭാഷയെയോ, യൂറോപ്യൻ ഭാഷാ ലിപി പരിചയമോ ഉള്ളവരുമല്ല. എന്നാൽ  അവരെല്ലാം മറ്റൊരു നാടിന്റെ തനത് ജീവിത ശൈലിയിലും സംസ്കാരത്തിലും ആചാരപാരമ്പര്യ വിശ്വാസത്തിലും സ്വന്തം ഭാഷയിലും മതവിശ്വാസത്തിലും ജീവിച്ചവരാണ്. അവരുടെ മുമ്പിൽ ഒരു മഹാ യുദ്ധത്തിന്റെ കടുത്ത ഭീകരത നേരിൽ അനുഭവിച്ചപ്പോൾ ജീവരക്ഷാർത്ഥം പാലായനം ചെയ്തു . ഇവരുടെ കണ്ണിൽ കൊലക്കളത്തിലെ ചോരയുടെ ഭീകരസ്വപ്നം മാത്രമാണ്,  അവരുടെ മനസ്സുനിറയെ ഭയത്തിന്റെ അലകൾ മാത്രണുള്ളത്. ഇവരെയെല്ലാം  എത്രയും വേഗം അവരവരുടെ സ്വാഭാവികതയിലേയ്ക്ക് എത്തിക്കുവാൻ വേണ്ടി വളരെയേറെ ചെയ്യുവാൻ ഉണ്ട്.

ഒരു ലക്ഷത്തോളം സ്കൂൾ കുട്ടികൾക്കായി ഏകദേശം പതിനയ്യായിരത്തോളം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്, അതുപോലെതന്നെ  ഏകദേശം 70000- ളം കുട്ടികൾക്ക് ശിശു ക്ഷേമകേന്ദ്രങ്ങളും കിന്റർഗാർട്ടനുകളും ജർമ്മനിയിൽ പുതിയതായി ഉണ്ടാകേണ്ടതുണ്ടന്നു ജർമ്മൻ ഫാമിലി മന്ത്രികാര്യാലയം വെളിപ്പെടുത്തുന്നു. പൊടുന്നെനെ ഈ പ്രശ്നം പരിഹരിക്കുവാൻ, ജർമ്മനിയിൽ അത്രമാത്രം അദ്ധ്യാപകരെ നിയമിക്കുവാൻ യോഗ്യതയുള്ളവർ നിലവിൽ കുറവായതിനാൽ പെൻഷനിലെയ്ക്ക് മാറിയ മുൻ അദ്ധ്യാപകരോട് സവീസിൽ തിരിച്ചെത്തുവാനും സർക്കാർ നിർദ്ദേശം ഉണ്ടായിരിക്കുന്നു. ഇത് അദ്ധ്യാപകവൃത്തിയിലേയ്ക്ക് പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അവസരം കൂടിയാണ്. ഇതുവരെ സംസ്ഥാനതലത്തിൽ ഇന്റഗ്രേഷൻ നടപടികൾ ഒരുപോലെയല്ല നടത്തിയത്. മിക്ക സംസ്ഥാനങ്ങളും കുട്ടികളെ സ്കൂൾ പഠനത്തിനു യോഗ്യമാക്കുവാൻ ഭാഷാ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ അതേസമയം ആദ്യമേ തന്നെ റെഗുലർ ക്ലാസുകളിൽ തന്നെ അദ്ധ്യയനം നല്കി. എന്നാൽ ഇതുവരെയും ഇല്ലാത്ത ജർമ്മനിയൊട്ടാകെയുള്ള അഭയാർത്ഥികുട്ടികളുടെ കാര്യത്തിൽ ഒരു ഏകീകൃത സ്കൂൾപ്രവേശന നിയമം ഉണ്ടാകേണ്ടതുണ്ട്. സ്കൂൾ പ്രവേശനത്തിന് നിലവിൽ അഭയാർത്ഥി കുട്ടികൾക്ക് ഉണ്ടായിരിക്കുന്ന പലതടസ്സങ്ങളും ഒഴിവാകാൻ സഹായിക്കും. 

3- അഭയാർത്ഥികളും  വാസസ്ഥലവും

അഭയാർത്ഥി ക്യാമ്പ് -ജർമ്മനി
ജർമ്മൻ ചാൻസിലർ Mrs. അങ്കെലാ മെർക്കലിന്റെ സർക്കാരിനു ഒട്ടുംതന്നെ പ്രതീക്ഷിക്കാത്ത പുതിയ അഭയാർത്ഥികളുടെ ഒരു ശക്തമായ പ്രവാഹത്തിന് മുമ്പിൽ നിലനിൽപ്പ് പോലും പരുങ്ങലിലാകു മെന്നു മാദ്ധ്യമങ്ങൾ നിരീക്ഷിച്ചു. എങ്കിലും യൂറോപ്യൻ രാഷ്ട്രതലങ്ങ ളിലും, ജർമ്മൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലും, സംസ്ഥാനസർക്കാർ തലത്തിലും നടക്കുന്ന മാരത്തൺ ചർച്ചകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ എടുക്കേണ്ട  കർശനമായ പുതിയ നിലപാട് വ്യക്തമാക്കും. കുറ്റവാളികളോ കുറ്റകൃത്യം ചെയ്തവരോ ആയ അഭയാർത്ഥികളെ എത്രയും വേഗം അവരവരുടെ സ്വന്തം ജന്മനാടുകളിലെയ്ക്ക് തിരിച്ചയക്കണം എന്ന നിർദ്ദേശം എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വച്ചിരിക്കുന്നു. ടുണീഷ്യ, അഫ്ഗാനിസ്ഥാൻ, മൊറോക്കോ, അല്ജേറിയ, എരിത്രിയ    തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നും വിവിധ സാഹചര്യത്തിൽ വരുന്നവരുടെ പ്രവാഹം തടയുകയോ കർശനമായി അവരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുന്ന നിയമപരമായ നടപടിക്രമങ്ങൾ ആയിരിക്കും ഉണ്ടാവുക. ഏതായാലും അഭയാർത്ഥികളെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏതാണ്ടൊരുപോലെ വിതരണം ചെയ്തു ഇന്റഗ്രേഷൻ എളുപ്പമാക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു. അഭയാർത്ഥിപ്രവാഹം നിയമപരമായി ഫലപ്രദവും ശക്തവും പൂർണ്ണമായും   നിയന്ത്രിക്കുവാൻ യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ ഉറപ്പിക്കുകയെന്ന നിലപാടും ഉണ്ടാകാനിടയുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ മറ്റുചില യൂറോ രാജ്യങ്ങൾക്ക് ഒപ്പം അഭയാർത്ഥി നിയന്ത്രണത്തിൽ കർശന  നിലപാട് സ്വീകരിച്ചുകഴിഞ്ഞു. ചിലരാജ്യങ്ങൾ അതിർത്തികളിൽ വേലികൾ സ്ഥാപിച്ചു.

ജർമ്മനിക്ക് മില്യൺ കണക്കിന് അഭയാർത്ഥികളെ ഉൾക്കൊള്ളാനോ  അവരുടെ ഇന്റെഗ്രേഷൻ അതിവേഗം  പൂർണ്ണമാക്കുന്നതിനോ സാമ്പത്തികമായ വലിയ ബാദ്ധ്യതയെ നേരിടേണ്ടി വരുമെന്നുള്ളതും യാഥാർത്ഥ വസ്തുതയാണ്. . "നമുക്ക് അഭയാർത്ഥികളുടെ  ഇന്റഗ്രേഷൻ സാധിക്കാം" എന്ന് ജർമ്മൻ ചാൻസലർ അങ്കെല മെർക്കൽ ആവർത്തിച്ചു പറഞ്ഞെങ്കിലും, സാമ്പത്തിക വിഷയം അനിശ്ചിതമായി എത്ര കാലത്തേയ്ക്ക് താങ്ങുവാൻ കഴിയുമെന്നതും ഉത്തരം ലഭിക്കാത്ത ചോദ്യം തന്നെ. സാമൂഹ്യ സാംസ്കാരിക വകുപ്പിന്റെ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകൾപോലും ഇവരുടെ മുഴുവൻ ആവശ്യങ്ങളും പരിഹരിക്കപ്പെടുകയില്ല. അതിനാൽ വാടക കൊടുക്കുവാൻ കഴിയുന്ന അനുയോജ്യമായതുമായ പുതുതായി ഏകദേശം നാലുലക്ഷത്തോളം പുതിയ വാസഗ്രഹങ്ങൾ ഈ വർഷം ഉണ്ടാവേണ്ടതുണ്ടെന്നാണ്  ഔദ്യോഗിക കണക്ക്.

ഇപ്പോൾ അഭയാർത്ഥികളെ കൂട്ടമായി പാർപ്പിച്ചിരിക്കുന്ന നിരവധി അടിയന്തിര താമസസ്ഥലങ്ങളിൽ നിന്നും ഉടൻ അവരെ വേർതിരിച്ചു മാറ്റി പാർപ്പിക്കേണ്ടത് അടിയന്തിര വിഷയമാണ്. ജർമ്മൻ ഗ്രാമപ്രദേശങ്ങളിൽ ഏതാണ്ട് 1,7 മില്യൺ വാസഗ്രഹ ങ്ങൾ ഒഴിഞ്ഞുകിടപ്പുണ്ട്. അതുപക്ഷെ എല്ലാം തന്നെ തൊഴിൽ സാദ്ധ്യത തീരെ ഇല്ലാത്ത ഗ്രാമങ്ങളിൽ ആണ്. അതിനാൽ അഭയാർത്ഥികൾ എല്ലാവരും നോട്ടമിടുന്നത് നഗരപ്രദേശങ്ങൾ മാത്രമാണ്. അപ്പോൾ ഇവർക്ക് വാസകേന്ദ്രങ്ങൾ ഉണ്ടാകുവാൻ ഏറെകുറഞ്ഞത്‌ ഒന്ന് മുതൽ രണ്ടു മില്യാർഡൻ യൂറോ സഹായം ഉടനുണ്ടാകണം എന്ന് കമ്മ്യൂണൽ അധികാരികൾ അഭിപ്രായപ്പെടുന്നു.

4- വിദ്യാഭ്യാസം, തൊഴിൽ സാദ്ധ്യത.

അഭയാർത്ഥികൾക്ക് സ്കൂൾ പ്രവേശനവും ഉന്നത പഠനവും തൊഴിലധിഷ്ഠിത പഠനവും തൊഴിൽ സാദ്ധ്യതയും സാധിച്ചു കൊടുക്കുന്നത് പ്രാഥമികമായിട്ടുള്ള ഇന്റഗ്രേഷൻ നടപടിയുടെ ആദ്യപടിയാണ്. അഭയാർത്ഥികൾക്ക് മൂന്നു മാസം കാലാവധിക്ക് നല്കിയിരിക്കുന്ന തൊഴിൽ നിരോധനം കാലയളവു കഴിഞ്ഞാൽ എംപ്ലോയ്മെന്റ് ഏജൻസികൾ നല്കുന്ന അനുവാദത്തോടെ അവർക്ക് ജോലി തേടാൻ കഴിയും. സംസ്ഥാന സർക്കാരുകൾ ഇതിനു ഔദ്യോഗിക അനുവാദം നല്കി. ഇതുവഴി സ്വതന്ത്ര തൊഴിലുകൾക്ക് അവസരം നല്കാനും കഴിയും, നിരവധി ഇന്റഗ്രേഷൻ നടപടി ക്രമങ്ങൾ എളുപ്പത്തിൽ നടക്കുമെന്നും ജർമ്മനി വിശ്വസിക്കുന്നു. അതുപോലെതന്നെ അഭയാർത്ഥികൾക്ക് ഉന്നതപഠനത്തിനു ഏറ്റവും സഹായകമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 27 മില്യൺ യൂറോ ഈ വർഷം യൂണിവേഴ്സിറ്റികൾക്ക് നല്കുന്നതുമാണ് എന്ന് പ്രഖ്യാപനം ഉണ്ട്.

പാലായനം...
അതേസമയം ജർമ്മനിയൊട്ടാകെ യുള്ള ഭൂരിപക്ഷം ഒറിജിനൽ ജർമ്മൻകാരുടെ മനോഭാവം ഒരു വിശാല ജനസമൂഹത്തിന്റെ തുറന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് കാണിക്കുന്നത്. വൈവിധ്യം ഉൾക്കൊള്ളുന്ന ഒരു  സാംസ്കാരിക സമൂഹം തന്നെയാണ്, ജാതിയും ഉറവിടവും തൊലിനിറവും യൂറോപ്യൻയൂണിയൻ സമൂഹത്തിൽ വളരെയേറ  കൂടുതൽ അസഹിഷ്ണത ഉണ്ടാക്കാവുന്ന ഒരു മോണോ സംസ്കാരത്തെക്കാൾ, ഏറെ നല്ലതുതന്നെയെന്ന് ജർമ്മൻ ജനത വിശ്വസിക്കുന്നു. അതിനാൽത്തന്നെ ജർമ്മനി, എല്ലാ ജനവിഭാഗത്തിനും ഭാവി സംരക്ഷണം നൽകുന്നതരം,  രാഷ്ട്രീയത്തിലും, കുടിയേറ്റനിയമത്തിലും, പുതിയ തൊഴിൽ മേഖലകളിലും ഉണ്ടാകുവാൻ ഉതകുന്ന  ഒരു വിശാല കാഴ്ചപ്പാട് സ്വീകരിക്കേണ്ടതാണ്. സ്വദേശീയതയ്ക്ക് ഒന്നാം സ്ഥാനം നൽകാതെ യൂറോപ്പ് പൂർണ്ണമായും  നിരീക്ഷിക്കുവാനും കഴിയണം. മറുവശത്ത്‌ സ്വതന്ത്രമായി സഹായഹസ്തം നൽകുന്നവർ സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നുവെന്ന ആരോപണം മാദ്ധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രാചാരണം വഴി നടക്കുന്നുണ്ട്. ഇത്തരം മാദ്ധ്യമസംസ്കാരം പുറത്തുനൽകുന്ന ഫലം മുതലാക്കുന്നത് ജർമ്മനിയിലും പൊതുവെ പറഞ്ഞാൽ യൂറോപ്പിലും വൈകാരിക അസ്വസ്ഥതകൾ ഉള്ള വലതു പോപ്പുലിസ്റ്റുകൾ ആണ്.

അങ്കെല മെർക്കലിന്റെ ഇതുവരെയുള്ള അഭയാർത്ഥി പൊളിറ്റിക്കിൽ അടിസ്ഥാനമായി മറ്റു എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും ന്യായമായ നിർദ്ദേശങ്ങൾക്ക് അനുസരണമായി മാറ്റം ഉണ്ടായേ തീരു. അഭയാർത്ഥികളെ മുഴുവൻ യൂറോപ്പിലെ രാജ്യങ്ങളിൽ ഏതാണ്ട് തുല്യമായി നീതിയോടെ വിതരണം ചെയ്യുകയെന്ന നിർദ്ദേശമാകും പ്രായോഗികം. അതുപോലെ തന്നെ വളരെയധികം  പ്രാധാനപ്പെട്ട  വിഷയമാണ് അഭയാർത്ഥികൾക്കു നൽകേണ്ട സാമ്പത്തികസഹായം. ഇതിൽത്തന്നെ പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒരേ തോതിൽ അംഗീകരിക്കുകയില്ല. എല്ലാ യൂറോപ്യൻ രാജ്യങ്ങളും തന്നെ, ഉദാ: ഇംഗ്ലണ്ട്, ഓസ്ട്രിയ, സ്വേഡൻ, പോളണ്ട്, ഹംഗറി എന്നിങ്ങനെ, അഭയാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ നിയന്ത്രണം വരുത്തുവാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ നിയന്ത്രണരേഖയുണ്ടാക്കുകയും ചെയ്യും. അതുപോലെ ജനങ്ങളെ അഭയാർത്ഥികളായി പണം വാങ്ങി മറ്റു രാജ്യങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കുവാൻ യൂറോപ്യൻ യൂണിയൻ തീരുമാനം ഉണ്ട്.

ജർമ്മനിയും അഭയാർത്ഥികളും എന്ന മഹത് വിഷയത്തിൽ, ജർമ്മനിയുടെ വരുംഭാവിയിൽ ഒരുവിധം ഫലപ്രദമായി രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും മനുഷ്യാവകാശങ്ങളെ അതേപടി  അംഗീകരിക്കുന്ന ഒരു കുടിയേറ്റരാജ്യം, എന്നുള്ള വ്യക്തമായ അംഗീകാരത്തിൽ ഉണ്ടാകേണ്ട പുതിയ ദൃഡമായ തിരിച്ചറിവു ലോകജനാധിപത്യരാജ്യങ്ങൾക്കുണ്ടാകണം. പക്ഷെ യൂറോപ്യൻയൂണിയൻ മറ്റുരാജ്യങ്ങളിലെ അഭയാർത്ഥികളെ കണ്ണുമടച്ചു സ്വീകരിക്കുന്നകാര്യത്തിൽ ഭാവിയിൽ പ്രതീക്ഷിക്കാത്ത വളരെ വ്യത്യസ്തവും  കടുത്ത നിലപാടുകളും സ്വീകരിക്കുമെന്നുതന്നെ തീർച്ചയാണ്. ജർമ്മനിയുടെ ഭരണകക്ഷിപാർട്ടികളും പ്രതിപക്ഷവും ചാൻസലർ അങ്കെല മെർക്കലിന്റെ ഉറച്ച രാഷ്ട്രീയ താൽപ്പര്യത്തോട് വിരുദ്ധനിലപാടാണ് സ്വീകരിക്കുന്നത്. ഇവടെ ഇതിനാവശ്യമായത്, ഭാവികേന്ദ്രീകൃത കുടിയേറ്റകരാർനിയമ സംഹിതയാണ്. അത് ഏതെങ്കിലും കുറെ അഭയാർത്ഥിക്കു മാത്രമല്ല, എല്ലാ ലോകജനങ്ങൾക്കും, പൊതുവെ ശക്തമായ  യൂറോപ്യൻ യൂണിയൻ ഐഖ്യത്തിനും, ജനാധിപത്യ ജർമ്മനിയുടെ ഭരണഘടനയ്ക്കു ഏതുവിധവും ഉപകാരപ്രദവുംആകണം. മൗലീകവും മാനുഷികവുമായ അവകാശങ്ങൾ, ആവശ്യങ്ങൾ, കാലികമായി എക്കാലവും അടിയന്തിര മാറ്റങ്ങൾക്ക് വിധേയമാക്കാൻപോലും കഴിയുന്ന  തരത്തിൽ, പുതിയ  നിയമവ്യവസ്ഥകളുണ്ടാക്കണം. എന്തായാലും ശരി, പുതിയ കുടിയേറ്റക്കാർ, നിയമാനുസരണമായിത്തന്നെയാകട്ടെ, സ്ഥിരതയുള്ള ഇന്റഗ്രേഷന് എല്ലാവിധത്തിലും അർഹതയുള്ള അഭയാർത്ഥികളാണെങ്കിലും, കാലക്രമത്തിൽ എല്ലാ യൂറോപ്യൻയൂണിയൻ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജർമ്മനിയിലും, അവരുടെ ജീവിതവഴിയിൽ ക്രമേണ പ്രതീക്ഷിക്കാത്തവിധം മത വിശ്വാസത്തിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിവർത്തനത്തിന് അവർ വഴി തുറക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മൻ ജനത വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുന്നു//-

------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Dienstag, 16. Februar 2016

ധ്രുവദീപ്തി // Religion/ Christianity // ഫ്രാൻസിസ് പാപ്പയുടെ കാനൻ നിയമപരിഷ്കരണങ്ങൾ / ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Religion-Christianity:



 ഫ്രാൻസിസ് പാപ്പയുടെ കാനൻ നിയമപരിഷ്കരണങ്ങൾ / 

ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് 


(മലങ്കര സുറിയാനി കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഈ പുതിയ നിയമ ദർശനം സഭാത്മക ജീവിതത്തിനു സഹായകമാകും എന്ന് ബ. കുഴിനാപ്പുറത്ത ച്ചൻ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചനകൾ വഴി ഇതിനകം അന്തർദ്ദേശീയ ശ്രദ്ധ നേടിയ അദ്ദേഹം മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ആസ്ഥാനത്ത് ജുഡീഷ്യൽ വികാരിയാണ്‌). ധ്രുവദീപ്തി-



"ശാന്തശീലനും കരുണാമയനുമായ ഈശോ"
                                                               ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Fr Dr.Thomas Kuzhinapurath
2014 ഒക്ടോബറിൽ സമ്മേളിച്ചിരുന്ന മെത്രാന്മാരുടെ അസാധാരണ സുന്നഹദോസിൽ വച്ച് സഭയിലെ നീതി നിർവ്വഹണമേഖലയിൽ മെത്രാന്മാർ അഭിമുഖീക രിക്കുന്ന ബുദ്ധിമുട്ടുകളേപ്പറ്റി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബോദ്ധ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തിൽ സഭാ കോടതികളിൽ നടക്കുന്ന വിവാഹനീതി നിർവ്വഹണക്രമങ്ങൾ ലഘൂകരിക്കുന്ന തിനാവശ്യമായ ചർച്ചകൾ കാനൻ നിയമവിദഗ്ദ്ധരു മായും മെത്രാൻസമിതികളുമായും പരിശുദ്ധ പിതാവ് നടത്തുകയുണ്ടായി.

ഇതനുസരിച്ച് വിവാഹം അസാധുവായി പ്രഖ്യാപിക്കുന്ന നടപടി (Proces of declaring the nullity of the marriage) ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠിച്ചു നൽകുന്ന  നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ വേണ്ടി പരിശുദ്ധപിതാവ് കാനൻ നിയമവിദഗ്ദ്ധരുടെ ഒരു സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇവർ പഠിച്ചു നൽകിയിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് പരിശുദ്ധ പിതാവ് 2015 സെപ്റ്റംബർ 8 ന് രണ്ടു പ്രമാണ രേഖകളിലൂടെ (Motu Proprios) കാനൻ നിയമ പരിഷ്കരണങ്ങൾ നടപ്പിലാക്കി. ലത്തീൻ കാനൻ നിയമസംഹിതയുടെ (C. I. C) പരിഷ്കരണത്തിന് "കർത്താവായ യേശു ശാന്തശീലനായ ന്യായാധിപൻ" (Mitis Iudex Dominus Iesus) എന്ന പ്രമാണരേഖയും പൗരസ്ത്യസഭകളുടെ കാനോന സംഹിത (CCEO)യുടെ പരിഷ്കരണത്തിനായി "ശാന്തശീലനും കരുണാമയനുമായ ഈശോ" (Mitis Misericors Iesus) എന്ന പ്രമാണ രേഖയുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പ്രമാണരേഖകൾക്കാകട്ടെ ഇതുവരെ ഇറ്റാലിയൻ, പോർച്ചുഗീസ് ഭാഷകളിൽ മാത്രമാണ് തർജ്ജമകളുണ്ടായി ട്ടുള്ളത്. ലത്തീൻ മൂലത്തെയും ഇറ്റാലിയൻ ഭാഷയിലുള്ള തർജ്ജമയെയും പ്രധാനമായി ആധാരമാക്കി പൗരസ്ത്യ സഭാനിയമ പരിഷകരണങ്ങളെ ക്കുറിച്ച് ഒരു ആമുഖ പഠനം നടത്തുകയാണിവിടെ.

ആമുഖസന്ദേശം

"ശാന്തശീലനും കരുണാമയനുമായ ഈശോ" എന്ന് തുടങ്ങുന്ന പൗരസ്ത്യസഭാനിയമ പരിഷ്കരണത്തിനുള്ള ആമുഖസന്ദേശം രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രബോധനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണാരംഭിക്കുന്നത്. താഴെ നൽകിയിരിക്കുന്ന  പ്രബോധനത്തെ ആശ്രയിച്ചുകൊണ്ടു ആമുഖ സന്ദേശം തുടങ്ങുന്നു. "സ്വന്തം കുടുംബം ഭരിക്കാൻ വേണ്ടി കുടുംബത്തലവനാൽ" അയക്കപ്പെട്ട മെത്രാൻ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാൻ (മത്താ. 20, 28) സ്വജീവൻ ആടുകൾക്ക് വേണ്ടി സമർപ്പിക്കാൻ (യോഹ. 10, 11) വന്ന നല്ലയിടയന്റെ മാതൃക കൺമുമ്പിൽ വയ്ക്കട്ടെ. മനുഷ്യരിൽ നിന്ന് എടുക്കപ്പെട്ടവനും ബലഹീനതകളാൽ വലയം ചെയ്യപ്പെട്ടവനുമായാതുകൊണ്ട് അദ്ദേഹത്തിനു അജ്ഞരോടും വഴി തെറ്റിയവരോടും സഹതപിക്കാൻ കഴിയും (ഹെബ്രാ. 5,12).

യഥാർത്ഥത്തിൽ മെത്രാൻ തന്റെ കീഴിലുള്ളവരെ സ്വന്തം മക്കളെപ്പോലെ വളർത്തുകയും ശുഷ്കാന്തിയോടെ തന്നോട് സഹകരിച്ചു നീങ്ങാൻ അവരെ ഉപദേശിക്കുകയും ചെയ്യണം. അവരെ കേൾക്കാൻ ഒട്ടും വിസമ്മതിക്കരുത്‌. അവരുടെ ആത്മാക്കൾക്ക് കണക്ക് കൊടുക്കുവാനുള്ളവരായതുകൊണ്ട് (ഹെബ്രാ. 13, 17) പ്രാർത്ഥനയാലും പ്രസംഗത്താലും എല്ലാ പരസ്നേഹപ്രവർ ത്തികളാലും അവരുടെ മാത്രമല്ല, ഇതേവരെ അജഗണത്തിൽ പെടാത്തവരാ ണെങ്കിലും തനിക്ക് കർത്താവിൽ സമർപ്പിക്കപ്പെട്ടവരായുള്ള എല്ലാവരുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യണം. അദ്ദേഹം പൗലോസ് സ്ലീഹായെപ്പോലെ എല്ലാവരോടും കടപ്പെട്ടവനായതുകൊണ്ട് എല്ലാവരെയും സുവിശേഷവത്ക്കരിക്കാൻ ശുഷ്കാന്തിയുള്ളവനായിരിക്കണം (റോമ. 1,14,15). സ്വന്തം വിശ്വാസികളെ ശ്ലൈഹികവും പ്രേഷിതപരവുമായ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

2016
I prefer a family with a tired face from 
sacrifices made rather than a pretty one 
which is unfamiliar with 
 tenderness and compassion:.
Pope Fransis 
വിശ്വാസികളാട്ടെ, സഭ ഈശോമി ശിഹായോടും, ഈശോമിശിഹാ പിതാവിനോടും ചേർന്നിരിക്കുന്ന തുപോലെ, എല്ലാം ഐക്യത്തിൽ പൊരുത്തപ്പെടുന്നതിനും ദൈവമ ഹത്വത്തിൽ സമൃദ്ധമാകുന്നതിനും വേണ്ടി (2 കോറി. 4, 15) മെത്രാനോട് കൂറ് പുലർത്തുകയും വേണം (തിരുസഭ- 27). തന്റെ ജനത്തിന്റെ ജീവിതാവസ്ഥയുടെ എല്ലാതലങ്ങ ളിലും അവരോട് കരുണാമയനായ ഈശോയുടെ മാതൃകയിൽ വർത്തി ക്കുവാൻ മെത്രാന്മാർക്ക് കടമയു ണ്ടെന്ന ഉദ്ബോധനത്തോടെയാണ് ഈ പ്രമാണ രേഖ ആരംഭിക്കുന്നത്. ഇത് ഏറെ ശ്രദ്ധേയവുമാണ്.

മെത്രാൻ ആത്മാക്കളേക്കുറിച്ച് കരുതലുള്ള അജപാലകനും ഭരണ കർത്താവും മാത്രമല്ല. തന്നെ ഭരമേൽപ്പിച്ചിട്ടുള്ള അജഗണത്തിനു നീതി നടത്തിക്കൊടുക്കേണ്ട ന്യായാധിപൻ കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലും ഈ പ്രമാണ രേഖയുടെ സവിശേഷതയാണ്.

ഇന്നത്തെ വിവാഹനീതി നിർവ്വഹണക്രമം.

വിവാഹം അസാധുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൗരസ്ത്യ കാനോന സംഹിത (CCEO) 1357 മുതൽ 1377 വരെയുള്ള കാനോനകളിലാണ് ചേർത്തിരിക്കു ന്നത്.

തെളിവുകൾ

വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ആദ്യ ഘട്ടം തെളിവുകൾ ശേഖരിക്കുകയാണ്. വിവാഹം നടത്തപ്പെട്ടു എന്നതിലേയ് ക്കും വിവാഹം അസാധുവാണ് എന്നതിലേയ്ക്കും വിരൽചൂണ്ടുന്ന തെളിവുക ളാണാവശ്യം. ഇതിനായി അപേക്ഷകൻ / അപേക്ഷകയുടെ ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്, തർക്കത്തിലുള്ള വിവാഹത്തിന്റെ സർട്ടിഫിക്കറ്റ്, ഇടവകവികാരിയുടെ സാക്ഷ്യപത്രം എന്നിവയോടൊപ്പം തർക്കത്തിലുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ വിശദമാക്കുന്ന അപേക്ഷ എന്നിവയുമായി അതാത് സഭാകോടതിയിൽ അപേക്ഷ നൽകണം.   ഈ ഘട്ടത്തിൽ അതാത് ഇടവക വികാരിമാർ കക്ഷികൾക്ക് വേണ്ട അജപാലന സഹായം ചെയ്തു കൊടുക്കേണ്ടതാണ്. വിവാഹത്തിന്റെ അവാസ്തവികത പ്രഖ്യാപിക്കുവാൻ താഴെപ്പറയുന്ന സഭാകോടതികൾക്കാണ് അധികാര മുള്ളത്. 

അവയെ ഇപ്രകാരം തിരിച്ചിരിക്കുന്നു:

1. വിവാഹം നടത്തപ്പെട്ട സ്ഥലത്തെ കോടതി-
2. എതിർകക്ഷിക്ക് സ്ഥിരവാസമോ താൽക്കാലികവാസമോ ഉള്ള സ്ഥലത്തെ സഭാകോടതി.
3. എതിർകക്ഷിയുടെ സ്ഥിരവാസസ്ഥലത്തെ ജുഡീഷ്യൽ വികാരി എതിർ കക്ഷിയെ ശ്രവിച്ചതിനുശേഷം സമ്മതം നൽകുകയും രണ്ടു കക്ഷികളും ഒരേ രാഷ്ട്രാതിർത്തിക്കുള്ളിൽ വസിക്കുകയും ചെയ്യുന്നപക്ഷം പരാതിക്കാരന് സ്ഥിരവാസസ്ഥാനമുള്ള സ്ഥലത്തെ കോടതി.
4. എതിർകക്ഷിയുടെ സ്ഥിരവാസസ്ഥലത്തെ ജുഡീഷ്യൽ വികാരി എതിർ കക്ഷിയെ ശ്രവിച്ചതിനുശേഷം സമ്മതിക്കുന്നപക്ഷം ഏറ്റവും കൂടുതൽ തെളിവുകൾ ശേഖരിക്കുവാൻ പറ്റിയസ്ഥലത്തെ കോടതി.

 കോടതിയും നടപടിക്രമവും  

പരാതി സമർപ്പിക്കപ്പെട്ടുകഴിഞ്ഞാൽ ഉടൻതന്നെ എതിർകക്ഷിക്കു ഈ കേസ്സിനോട് സഹകരിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊണ്ടുള്ള അറിയിപ്പ് ലഭ്യമായിരിക്കുന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റിൽ നൽകുന്നു. എതിർ കക്ഷി സഹകരിക്കുന്ന പക്ഷം പരാതി കക്ഷിയെയും എതിർ കക്ഷിയെയും ഒരുമിച്ചു വിളിച്ച് വിവാഹത്തിന്റെ വാസ്തവികതയേയും അനുരജ്ഞനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ചും കോടതി മുമ്പാകെ ആരായും. ഇരു കക്ഷികളുമോ ഏതെങ്കിലും ഒരു കക്ഷി മാത്രമോ വിവാഹത്തിന്റെ അവാസ്തവികതയിൽ ഉറച്ചു നിൽക്കുന്ന പക്ഷം ഇരുകക്ഷികളുടെയും സാന്നിദ്ധ്യത്തിൽ തർക്കവിഷയ നിർണ്ണയം നടത്തും.

ഇതിനുശേഷം എതിർകക്ഷിയെയും അയാളുടെ സാക്ഷികളെയും കോടതി മുമ്പാകെ വിസ്തരിക്കും. അവരുടെ മൊഴികൾ കോടതിയുടെ നോട്ടറി രേഖപ്പെ ടുത്തുന്നു. ഈ മൊഴി രേഖകളിൽ അതാത് കക്ഷികളും അദ്ധ്യക്ഷ ന്യായാധിപ നും ബന്ധസംരക്ഷകനും (defender of bond) നോട്ടറിയും ഒപ്പ് വയ്ക്കുന്നു. പിന്നീട് പരാതികക്ഷിയെയും അയാളുടെ സാക്ഷികളെയും വിളിച്ചു വരുത്തി മേൽപ്പറ ഞ്ഞ നടപടിക്രമം അനുസരിച്ച് വിസ്തരിച്ച് മൊഴി രേഖപ്പെടുത്തുന്നു. അതിനു ശേഷം കേസ് ഫയൽ ബന്ധസംരക്ഷകന്റെ നിരീക്ഷണത്തിനായി ഏൽപ്പിക്കുന്നു. ഫയൽ പഠിച്ച് ബന്ധസംരക്ഷകൻ സമർപ്പിക്കുന്ന നിരീക്ഷണങ്ങൾ കൂടി പരിഗ ണിച്ച് അദ്ധ്യക്ഷന്യായാധിപൻ സുദീർഘമായ വിധിന്യായം തയ്യാറാക്കുന്നു.

വിധിയും വിധിന്യായങ്ങളും

ഇതിനുശേഷം കേസ് ഫയൽ മറ്റൊരു അപ്പീൽ കോടതിയിലെ 3 ജഡ്ജിമാരുടെ പാനലിനു സമർപ്പിക്കുന്നു. അവിടെനിന്ന് പരാതിക്കാരനും എതിർകക്ഷിക്കും വീണ്ടും അറിയിപ്പ് നൽകുകയും അപ്പീൽ കോടതിയിലെ ബന്ധ സംരക്ഷകന്റെ നിരീക്ഷണത്തിനായി കേസ് ഫയൽ നൽകുകയും ചെയ്യുന്നു. തുടർന്ന് പാനലിൽ ഉള്ള മൂന്ന് ന്യായാധിപന്മാരും ചേർന്ന് കീഴ്ക്കോടതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തുകൊണ്ട് അന്തിമ വിധിന്യായം പ്രഖ്യാപിക്കുന്നു. ഈ വിധിന്യായത്തിന്റെ ഉത്തരവ് കീഴ്‌ കോടതിയിലേയ്ക്ക് അയക്കുകയും കീഴ്‌ കോടതി ഈ വിധിന്യായം അന്തിമ ഉത്തരവിനായി ഭദ്രാസന മെത്രാപ്പോലീ ത്തയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു.

സ്ഥിരീകരണം
 
ഈ വിധിന്യായങ്ങൾ പരിശോധിച്ചശേഷം അന്തിമ ഉത്തരവിലൂടെ വിവാഹ ത്തിന്റെ അവാസ്തവികത മെത്രാപ്പോലീത്ത സ്ഥിരീകരിക്കുന്നു. ഇതേത്തുട ർന്ന് ബന്ധപ്പെട്ട രണ്ടു കക്ഷികൾക്കും അതാതു വികാരിമാർക്കും അന്തിമ ഉത്തരവിന്റെ പകർപ്പും കക്ഷികളുടെ കൂദാശാ ജീവിതത്തിലും മറ്റും വികാരിയച്ചന്മാർ സ്വീകരിക്കേണ്ട അജപാലന നടപടികളെക്കുറിച്ചുള്ള അറിയിപ്പും ജുഡീഷ്യൽ വികാർ ബന്ധപ്പെട്ട വികാരിയച്ചന്മാർക്ക് നൽകുന്നു.

ഈ നടപടിക്രമങ്ങളിലുടനീളം വിവാഹബന്ധത്തിന്റെ പവിത്രതയും സ്ഥിരതയും നിലനിറുത്തുവാൻ വേണ്ടിയ എല്ലാ സാദ്ധ്യതകളും മറ്റുള്ള ബന്ധപ്പെട്ടവരും ന്യായാധിപന്മാരും ആരായേണ്ടാതാണെന്നു സഭ അതിന്റെ നിയമങ്ങളിലൂടെ പ്രത്യേകം അനുശാസിക്കുന്നുണ്ട്. അതുപോലെ നടപടിക്രമങ്ങളുടെ പ്രഥമഘട്ടമായ തെളിവുകൾ ശേഖരിക്കുന്ന സമയത്തും മറ്റും വികാരിയച്ചന്മാർ കക്ഷികൾക്ക് വേണ്ട അജപാലന പിന്തുണയും സഹായങ്ങളും നൽകണമെന്ന് നിയമം പ്രത്യേകം പഠിപ്പിക്കുന്നു.

മോതു പ്രോപ്രിയോയിലെ( Motu Proprio) നിയമപരിഷ്കരണങ്ങൾ.

ഫ്രാൻസിസ് മാർപാപ്പ
പൗരസ്ത്യ സഭാനിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രമാണ രേഖ (Mitis Misericors Jesus ) യിൽ താഴെപ്പറയുന്ന നിയമ പരിഷ്കരണങ്ങളാണ് പ. ഫ്രാൻസിസ് മാർപാപ്പ വരുത്തിയത്.

1. ഭദ്രാസന മെത്രാപ്പോലീത്ത തന്റെ ജനത്തിനു നീതി നടത്തിക്കൊടുക്കേണ്ട നീതിനിഷ്ടനായ ന്യായാധിപനാണെന്ന്- Motu proprio- മോത്പ്രോപി യോയിൽ വ്യക്തമായി സ്ഥാപിക്കപ്പെടുന്നു. ഇതര കോടതി ഘടനകളെല്ലാം ഈ നീതി നിർവ്വഹണത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് ഇവിടെ അടിവരയിട്ടു സ്ഥാപിക്കപ്പെടുന്നു. പൗരസ്ത്യ സഭാനിയമങ്ങളുടെ ചിന്താ രീതികളോട് ഏറെ ചേർന്ന് നില്ക്കുന്ന ഒരു പരിഷ്കരണമാണിതെന്നു പറയാം.

2. പ്രഥമ കോടതിയുടെ വിധിന്യായം മാത്രം പരിഗണിച്ചുകൊണ്ട്‌ ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് വിവാഹത്തിന്റെ അവാസ്തവികത സ്ഥാപിക്കുവാൻ സാധിക്കും. കേസ് ഫയൽ അപ്പീൽ കോടതിയിലേയ്ക്ക് അയയ്ക്കേണ്ട തില്ലെന്ന് ചുരുക്കം.

3. കോടതിയിൽ തെളിവുകൾ പഠിച്ച് വിധിന്യായം പ്രസ്താവിക്കുന്നതിന് നിയമ പരിജ്ഞാനവും നീതിബോധവുമുള്ള ജഡ്ജിയായ ഒരു വൈദികന് തന്നെ സാധിക്കും. നേരത്തെ ഇത് നടപ്പിലാക്കിയിരുന്നത് മൂന്ന് ജഡ്ജിമാരുടെ ഒരു പാനലായിരുന്നു. അദ്ദേഹത്തിൻറെ വിധിന്യായം പരിഗണിച്ചുകൊണ്ട്‌ ഭദ്രാ സന മെത്രാപ്പൊലീത്തായ്ക്ക് വിവാഹത്തിന്റെ അവാസ്തവികത സ്ഥിരീകരി ച്ചുകൊണ്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കും.

4. ഇപ്രകാരം വിവാഹത്തിന്റെ അവാസ്തവികത പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം ചുരുക്കി നടപടികളുടെ രണ്ടാം ഘട്ടം ഒഴിവാക്കിക്കൊണ്ടാണ് പുതിയ മോതു പ്രോപ്രിയോയിലൂടെ (Apostolic letter) ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് നൽകിയത്.  

ഉപസംഹാരം. മനുഷ്യരക്ഷയുടെ ചൂണ്ടുപലക.

08.12. 2015-ന് പ്രാബല്യത്തിൽ വരുന്ന ഈ നിയമപരിഷ്ക്കരണങ്ങളിലൂടെ "ആത്മാക്കളുടെ രക്ഷയാണ് അത്യൂന്നത നിയമം" എന്ന സുവർണ്ണ നിയമത്തിനു ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽക്കൂടി അടിവരയിടുന്നു. വഴി തെറ്റിയവരോടും വിഷമതകളിൽ ആയിരിക്കുന്നവരോടും ഉള്ള പ്രത്യേക കരുതലുകളാണ് ഈ നിയമ പരിഷ്ക്കരണത്തിലൂടെ ഒരിക്കൽക്കൂടി വെളിവാകുന്നത്. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് നിയമത്തിനു ഒരു ഔഷധാത്മകമായ (medicinal character) സ്വഭാവമാണുള്ളത്‌. നിയമാദ്ധ്യന്തി കമായി മനുഷ്യരക്ഷയിലേയ്ക്കുള്ള ചൂണ്ടു പലകകൾ ആകണമെന്നുള്ള സഭാപ്രബോധനം ഒരിക്കൽക്കൂടി സ്ഥാപിക്കുന്നു. കുടുംബങ്ങളുടെ സുസ്ഥിതിയും അവയിലെ ആത്മാക്കളുടെ നന്മയും സഭയുടെ ചിന്താപഥത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ് ലോക മന: സാക്ഷിയുടെ ശബ്ദമായി നിന്നുകൊണ്ട് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽക്കൂടി സ്ഥാപിച്ചു സ്ഥിരീകരിക്കുന്നത്.
----------------------------------------------------------------------------------------------------------------------

 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com