Dienstag, 27. September 2016

ധ്രുവദീപ്തി // Society // ജർമ്മൻ ഡയറി // Part II // പുതിയ തീരങ്ങളെത്തേടി പോയവർ.// George Kuttikattu

ജർമ്മൻ ഡയറി : Part -II 


പുതിയ തീരങ്ങളെത്തേടി പോയവർ. 
പുറപ്പാടുകളുടെ സ്മരണ-

George Kuttikattu

നുഷ്യകുലത്തിന്റെ പൂർവ്വ ചരിത്രത്തിലേക്ക് നോക്കിയാൽ നടന്നിട്ടുള്ള ഏതൊരു കുടിയറ്റങ്ങളുടെയും ചരിത്രപശ്ചാത്തലത്തിനു ഓരോരോ പ്രത്യേക കാരണങ്ങളും ആവശ്യങ്ങളും പ്രത്യേക ലക്ഷ്യങ്ങളും ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്. പുരാതനകാലങ്ങൾ തൊട്ടിങ്ങോട്ടുള്ള ജനതകളുടെ പുറപ്പാടുകളും കുടിയറ്റങ്ങളുടെ നിരവധി കഥകളും ബൈബിൾകാല സംഭവവിവരണങ്ങളിലൂടെ പോലും നാമൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്രായേൽ ജനങ്ങളുടെ പുറപ്പാടുകളുടെ കഥകൾ, പുരാതന റോമൻ ജനതയുടെ കുടിയേറ്റങ്ങൾ ഇവയെല്ലാം പുരാതനമാണ്.  രണ്ടാം ലോകമഹായുദ്ധവും, കുറെ വർഷങ്ങളായി സിറിയ, ലിബിയ, ഇറാക്ക്, സുഡാൻ, സൊമാലിയ എന്നു തുടങ്ങിയ പശ്ചിമേഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഘോരയുദ്ധങ്ങളും, മനുഷ്യക്കുരുതികളും,  ജീവ രക്ഷതേടിക്കൊണ്ട്  അന്യരാജ്യങ്ങളിലേയ്ക്ക് ലക്ഷോപലക്ഷം മനുഷ്യരുടെ പാലായനങ്ങളുമെല്ലാം, വർത്തമാനകാലത്തു ലോകം ദർശിക്കുന്ന വലിയ ദുരന്തങ്ങളുടെ  ഞെട്ടിക്കുന്ന ഉദാഹരണങ്ങൾ ആണല്ലോ. ഈ രാജ്യങ്ങളിൽ നിന്നെല്ലാം അനേകലക്ഷം ജനങ്ങൾ ജലാശയങ്ങൾ നീന്തിക്കടന്നു പോയവർ കണ്ടേക്കാം, ജീവരക്ഷാർത്ഥം നാടുവിട്ടവർ, അനേകായിരങ്ങളുടെ ജീവൻ കടലിന്റെ ആഴങ്ങളിൽ പൊലിഞ്ഞിട്ടുണ്ടാകും. ബോട്ടുകളിൽ, മറ്റുചിലർ മോട്ടോർ വാഹനങ്ങളിലോ കപ്പലുകളിലോ വിമാനത്തിലോ സ്വരാജ്യം ഉപേക്ഷിച്ചു അന്യനാടുകളിൽ പോയിരിക്കാം. ഇവരിൽ വെറും സാമ്പത്തിക അഭയാർത്ഥികളും ഉണ്ട്. ഭീകരന്മാരും ക്രിമിനലുകളും അഭയാർത്ഥികളുടെ  വേഷമണിഞ്ഞ അഭയാർത്ഥികളായി വന്നിട്ടുണ്ടെന്ന് മാദ്ധ്യമസാക്ഷ്യം. മറ്റു ചിലർ തൊഴിലിനും പഠനത്തിനുമായി നിയമപരമായ അനുവാദത്തോടെ സ്വന്തരാജ്യം വിട്ടു പോയിരുന്നു. ഇക്കാലത്തും അത് നടക്കുന്നുണ്ട്, നിയമം അനുവദിച്ചുള്ള കുടിയേറ്റങ്ങൾ..

International Eucharistic Congress
Odeonplatz- Münich-1960 
കഥയും വേദിയും പഴയത്- ജർമ്മനിയിലും, പൊതുവെ യൂറോപ്പിലും ഇന്ത്യൻ സമൂഹത്തിന്റെ വരവിന്റെ തുടക്കം കുറിച്ച പശ്ചാത്തലവും  എപ്രകാരം ആയിരുന്നുവെന്ന് പറയുവാൻ എങ്ങനെയാണ് കഴിയുന്നത് ? കേരളത്തിൽ നിന്നും ആദ്യം ജർമനിയിലെത്തി അവരവരുടെ ഭാവിജീവിതം ഉറപ്പാക്കിയ മലയാളീ സമൂഹത്തിനിപ്പോൾ തിരിഞ്ഞുനോക്കാൻ ഏതാണ്ട് നീണ്ട അറുപത്തിയാറ് വർഷങ്ങളിലെ കഴിഞ്ഞകാല ചരിത്രങ്ങളുടെ മായാത്ത സ്മരണകളുണ്ട്. 1950 കളുടെ ആരംഭം. ജർമ്മനി തുടങ്ങിവച്ച രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ട് അപ്പോൾ അഞ്ചു വർഷങ്ങൾ പിന്നിട്ടതേയുള്ളൂ. അപ്പോഴേയ്ക്കും കേരളത്തിൽ നിന്നുള്ള ആദ്യത്തെ കുറെ മലയാളികൾ ജർമ്മനിയിലെത്തിക്കഴിഞ്ഞു. അവർക്കു മുമ്പിലായിട്ട് ചില ഇന്ത്യാക്കാർ ജർമ്മനിയുമായി ബന്ധപ്പെട്ട പലതരം ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടു വന്നിരുന്നുവെങ്കിലും എണ്ണത്തിൽ കുറഞ്ഞ തോതിലായിരുന്നു. കുടിയേറ്റത്തിന്റെ അപൂർവ്വ ചരിത്രം സൃഷ്ടിച്ച മലയാളിപെൺകുട്ടികളും, അവർക്കൊപ്പം ആൺകുട്ടികളും അക്കാലത്തു ജർമ്മനിയിലേക്ക് വരുന്നതി നുണ്ടായ പ്രധാന പശ്ചാത്തലമെന്തായിരുന്നെന്ന് അറിയുന്നത് നല്ലതെന്നു ഞാൻ വിചാരിക്കുന്നുണ്ട്. 1950 കളിൽ ജർമ്മനിയിൽ കുറെ മലയാളികൾ  വന്നെത്തി.   മലയാളികളെ ചില ഇന്ത്യൻ കമ്പനികൾ  തൊഴിൽ പ്രാക്ടിക്കൽ ട്രെയിനിംഗിന് വേണ്ടിയാണ് ജർമ്മനിയിലെ പ്രമുഖ കമ്പനികളിലേക്ക് തെരഞ്ഞെടുത്തു അന്ന് അയച്ചതെന്ന കാര്യം അറിവുള്ള യാഥാർത്ഥ്യമാണ്.

ഇതിനുശേഷം അധികം താമസിയാതെ തന്നെ 1960 കളിൽ കേരളത്തിൽ നിന്നും കൂടുതൽ മലയാളികളുടെ ജർമനിയിലേക്കുള്ള വരവിനുള്ള  തുടക്കമായി. ഈയൊരു സങ്കീർണ്ണ വിഷയത്തിൽ, ഇന്ത്യയിലെ ക്രിസ്ത്യൻ സഭാതലവന്മാരിലും ചില പ്രത്യേക വ്യത്യസ്ത അഭിപ്രായങ്ങളും അവയുടെ പ്രായോഗിക ആശയങ്ങളും ഉണ്ടായി. നമ്മുടെ ക്രിസ്ത്യൻ സഭാനേതൃ നിരയിലെ ചിലർ കേരളത്തിലും ജർമ്മനിയിലും, മലയാളി യുവജനങ്ങളുടെ  ജർമനിയിലേക്കുള്ള വരവിനെ സംബന്ധിച്ച് ഗൗരവമായി പരസ്പരം ആശയ കൈമാറ്റങ്ങൾ ചെയ്തു. ഇപ്രകാരം അവരിലുണ്ടായ ചിന്തകൾക്ക് വളരെ നല്ല അടിസ്ഥാനമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം കാരണമാക്കിയ സാമ്പത്തിക കെടുതികൾ കേരളത്തിലും പ്രതിഫലിച്ചു., വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളുടെ വികസന പ്രവർത്തനത്തിനുള്ള പ്രായോഗിക തടസ്സങ്ങൾ, ഇവയെല്ലാം കേരളവും മുഖാമുഖം കണ്ടിരുന്നു. ഇങ്ങനെ നമ്മുടെ കേരളത്തിലെ ജനസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ളതായ  സ്‌കൂളുകളുടെ അഭാവവും, മാത്രമല്ല, പട്ടിണിയും തീവ്രരോഗങ്ങളും കാർന്നു തിന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കുകയെന്ന പരമസത്യമായിരുന്നു അന്ന് അവരുടെ ചിന്തയിലൂടെ കടന്നുപോയത് ' ഈ വസ്തുത തീരെ തള്ളിക്കളയാനാവില്ല..

മുപ്പത്തിഏഴാമത്‌ അന്തർദ്ദേശീയ ദിവ്യകാരുണ്യകോൺഗ്രസും, ഇന്ത്യൻ മെത്രാൻസംഘവും


 Valerien Cardinal Gracias,Bomby.(L)
Smt.Indira Gandhi, (R) Prime Minister of India
ജർമ്മനിയിലെ ബവേറിയൻ തലസ്ഥാന നഗരമായ മ്യൂണിച്ചിൽ 1960 ജൂലായ് 31 നു തുടങ്ങിയ (International Eucharistic Congress) കത്തോലിക്കാ സഭയുടെ "അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്" 07. 08. 1960- ൽ അവസാനിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുവാൻ വേണ്ടി ബോംബെയിൽ നിന്ന് അത്യുന്നത കർദ്ദിനാൾ മാർ വലേറിയൻ ഗ്രേഷ്യസ്  + (23.10.1901- 11.06.1978) തിരുമേനി, (1964 ൽ ബോംബെയിൽ നടന്ന 38-) മത് അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്ര സ്സിന്റെ ആതിഥേയനായിരുന്നു, മാർ വലേറിയൻ കർദ്ദിനാൾ ഗ്രേഷ്യസ്. അദ്ദേഹമാണ് അന്ന് കോൺഗ്രസ്സിൽ പങ്കെടുക്കുവാനെത്തിയ പരിശുദ്ധ  പോൾ ആറാമൻ മാർ പാപ്പയെ സ്വീകരിച്ചത്.), തിരുവനന്തപുരം അതിരൂപത യുടെ മെത്രാനായിരുന്ന  ബനഡിക്ട് മാർ ഗ്രിഗോറിയസ്, തിരുവല്ലാ രൂപത യുടെ മെത്രാനായിരുന്ന സഖറിയാസ് മാർ അത്തനാസിയൂസ്,   പാലാ രൂപത യുടെ ആദ്യത്തെ മെത്രാ നായിരുന്ന മാർ സെബാസ്റ്റിയൻ വയലിലും അവിടെ എത്തിയിരുന്നു. അതുപോലെ കേരളത്തിലെയും ഇന്ത്യയിലെ മറ്റുള്ള എല്ലാ രൂപതകളിലെയും മെത്രാന്മാരും ഈ സമ്മേളനത്തിൽ പങ്കു കൊള്ളുന്നതിന്  ജർമ്മനിയിലെ മ്യൂണിക്കിൽ എത്തിച്ചേർന്നിരുന്നു . അന്ന് അവിടെയെത്തിയ ചിലരുടെ മനസ്സിൽ തെളിഞ്ഞ ചില ആശയങ്ങൾ മെത്രാന്മാരുടെ ഇടയിലെ വ്യക്തി സംഗമവേളയിൽ, അവരുടെ രൂപതകളിൽ നിന്നു യുവതീയുവാക്കൾ ക്ക് ജർമ്മനിയിലേക്ക് ജോലിക്കും പഠനത്തിനും വേണ്ടി പോകാൻ കഴിയുന്ന തിനെപ്പറ്റിയും, പൊതുവെ അവർക്ക് അപ്പോൾ യൂറോപ്പിൽ ലഭിക്കാവുന്ന ആധുനിക അവസരങ്ങളെപ്പറ്റിയും  പലതവണ ആലോചനകളും സ്വകാര്യ ചർച്ചകളും പരസ്പരം നടത്തിയിരുന്നു.
ചർച്ചകളും എളിയ ധാരണകളും 


അവരിൽ ചിലർക്കൊക്കെ അനുകൂലമായും, എന്നാൽ മറ്റു ചിലർക്ക് പ്രതികൂലവുമായ  വ്യത്യസ്ത കാഴ്ചപ്പാടുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ജർമ്മനിയിൽ ഇക്കാര്യത്തെപ്പറ്റി തങ്ങളുടെ ആഗ്രഹങ്ങളും ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് അക്കാലത്തെ ജർമ്മനിയിലെ പ്രമുഖരായ  കത്തോലിക്കാ സഭയുടെ വിവിധ സ്ഥലങ്ങളിലെ കോൺഗ്രിഗേഷൻ നേതൃത്വങ്ങളോടും പ്രമുഖ ജർമ്മൻ ഇടവക വൈദികരുമായും സഭയുടെ സ്ഥാപനങ്ങളുടെ നേതൃത്വങ്ങളുമായും അന്ന് ചർച്ചകൾ നടത്തി. പാലായുടെ രൂപത മെത്രാൻ മാർ സെബാസ്ത്യൻ വയലിൽ ജർമ്മനിയിലെ ക്ലാരിറ്റിനർ മിഷനറി കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ (Rev. Fr. PETER SCHWEIGER+), ഫാ. പീറ്റർ ഷ്വെയ്‌ഗർ, ജർമ്മൻ പ്രൊവിൻസിന്റെ തലവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ജനറൽ ഫാ. ഫ്രാൻസ് ദിയൺബെർഗ്ഗർ ( Fr. FRANZ DIRNBERGER+), തുടങ്ങി  പലരുമായി ഫലപ്രദമായ ചർച്ചകൾ നടത്തി ചില ധാരണയിലെത്തിച്ചേർന്നു. പ്രധാനമായതു പാലാ രൂപതയിലേക്കുള്ള ഓർഡനുകളിൽ അടിയന്തിര ആവശ്യമായ തിയോളജി വിഭാഗ വിദഗ്ദ്ധർ ഉണ്ടാകണം. അതുപോലെ മെഡിക്കൽ ഡോക്ടർമാരും. അതേ സമയം പാലാ രൂപതയിലെ ഇടവകകളിൽനിന്നും  പെൺകുട്ടികളെ നഴ്‌സിംഗ് പഠനത്തിനായി ജർമ്മനിയിൽ അയയ്ക്കുന്ന കാര്യത്തേപ്പറ്റിയുണ്ടായിരുന്ന  അദ്ദേഹത്തിനുണ്ടായിരുന്ന ചില പ്രാഥമിക ചിന്തയിൽ മാർ വയലിൽ അത്ര അനുകൂലിച്ചില്ല. തീർത്ത് അപരിചിതമായ ഒരു പടിഞ്ഞാറൻ യൂറോപ്യൻ നാട്ടിലേയ്ക്ക് കൗമാര പ്രായം കഴിഞ്ഞു യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്ന കൊച്ചു പെൺകുട്ടികളെ നഴ്‌സിംഗ് പരിശീലനത്തിന് വേണ്ടി അവിടേയ്ക്ക്  അയയ്ക്കുന്നതിലെ ആശങ്ക മാത്രമേ അദ്ദേഹത്തിലുണ്ടായിരുന്നുള്ളു..  അതു പക്ഷേ അന്ന്, മ്യുണിക്കിൽ നടന്നുകൊണ്ടിരുന്ന ലോകദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനത്തിൽ ആരും ഈ വിഷയങ്ങൾ പൊതുചർച്ചയിൽ കൊണ്ടു വന്നില്ല.

പക്ഷെ കേരളത്തിലെ മെത്രാൻ സമിതിയിലെ ചിലരുടെയിടയിൽത്തന്നെ  അന്ന് നടന്ന ചർച്ചകളിലും അഭിപ്രായ രൂപീകരണത്തിലും വളരെയേറെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കുറച്ചുപേർ അതിനെതിരെ ഏറെ പ്രാധാന്യത്തോടെ പ്രതികരിച്ചുവെന്നാണ് അന്ന്, ഇതിനോട് അടുത്തു ബന്ധപ്പെട്ടിരുന്ന അന്നത്തെ ചില വ്യക്തികൾ ഇക്കാര്യത്തിൽ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നത്. തിരുവല്ലാ രൂപതയുടെ മെത്രാനും, തിരുവനന്തപുരം രൂപതയുടെ മെത്രാനും, പാലാ മെത്രാന്റെ ചില അഭിപ്രായത്തിനോട് അത്ര കൂടുതൽ യോജിക്കാനായില്ല. പിന്നീട് നടന്ന തുടർ ചർച്ചയിൽ താമസിയാതെ അക്കാര്യത്തിലും നല്ല പരിഹാരങ്ങളും ഉണ്ടായി. കേരളത്തിലെ ക്രിസ്ത്യൻ സഭാപിതാക്കന്മാർ അന്ന് ചെയ്തു നൽകിയ അത്മായ സേവനം ജർമ്മനിയിൽ മലയാളികളുടെ ആദ്യ കാല കുടിയേറ്റത്തിനും അത് കേരളത്തിനൊട്ടാകെ ഏറെ പ്രശംസനീയമായ ദിവ്യകാരുണ്യപ്രവർത്തിയും ആയിരുന്നു.

മലയാളിപെൺകുട്ടികളും ഹൈഡൽബെർഗും.

 1965- ഹൈഡൽബെർഗിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ
ഡയറക്ടർ  Herr  Ernest( + )ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെ
സ്വാഗതം ചെയ്യുന്നു.  



















പശ്ചിമ ജർമ്മനിയിലെ പ്രാദേശിക തലത്തിലുള്ള നിരവധി ക്രിസ്ത്യൻ ഇടവകകളുടെ വികാരിമാരും മാത്രമല്ല, അവരെപ്പോലെതന്നെ നിരവധി സുമനസ്സുകളായ ജർമ്മൻ വൈദികരും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത അധികൃതരും, കേരളത്തിലെ സഭകളുടെ മെത്രാന്മാരുടെയും അത്യുന്നത കർദ്ദിനാളിന്റെയും പ്രത്യേക പൊതുതാൽപ്പര്യങ്ങളെയെല്ലാം വളരെധികം  അനുകൂലമായി ഏറ്റവും വേഗം നിവൃത്തിയാക്കുന്നതിൽ വളെരയേറെ പങ്കു വഹിച്ചുവെന്നുള്ളതിന് ഒരു വലിയ ഉദാഹരണമാണിത്: 1965 വർഷം. പശ്ചിമ  ജർമ്മനിയിലെ ഹൈഡൽ ബെർഗ്ഗിലേക്ക് മലയാളി പെൺകുട്ടികൾക്ക് വരുവാൻ വേണ്ടി അക്കാലത്തു പ്രമുഖമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തവരാണ്, ജർമ്മൻ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ഡെബാറ്റിൻ (+), ഹൈഡൽ ബെർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടറായിരുന്ന മി. ഏണസ്റ്റ് (Herr Ernest (+) തുടങ്ങിയവർ.ഇവരുടെയെല്ലാം തനിനിസ്വാർത്ഥസ്നേഹവും സേവനവും. നമുക്കാർക്കും വിസ്മരിക്കാനാവില്ല. 1965- ലാണ് ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻ-വ്യൂർട്ടം ബെർഗ്ഗിലെ അതിപുരാതന ഹൈഡൽബർഗ് നഗരത്തിലേയ്ക്ക് ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെത്തിയത്. അവരിൽ കുറേയേറെ പെൺകുട്ടികൾ തിരുവല്ല രൂപതയിൽപ്പെട്ടവരുമുണ്ടായിരുന്നു

ജർമ്മൻ കത്തോലിക്കാ സഭാ ആശുപത്രികളുടെയും കോൺഗ്രിഗേഷനുകളു ടെയും ഉത്തരവാദപ്പെട്ടവരെല്ലാം അതേസമയത്തുതന്നെ അവരുടെ എല്ലാ വിധ പിന്തുണയും നൽകി. അതുപോലെ കാലങ്ങൾ മാറിമാറി വന്നപ്പോൾ കേരളത്തിലെ ചില വൈദികർ സ്വന്തനിലയിലും കുറെ മലയാളി പെൺ കുട്ടികളെ നഴ്‌സിംഗ് പഠനത്തിനും, കന്യാസ്ത്രികളാകാനും മറ്റ് വിവിധതരം  ജോലിക്കുമായി നടത്തിയ ചില വ്യക്തിഗത ബിസ്സിനസ് സമാനസംരംഭങ്ങൾ നടത്തിയിരുന്നുവെന്നും, അതേപ്പറ്റി പിൽക്കാലത്തു നിരവധി പരാതികൾ മാദ്ധ്യമങ്ങളിൽ അവരുടെ നേർക്ക്  ഉയർന്നിരുന്നതും ഞാനറിഞ്ഞിരുന്നു.

 The First Bishop of Pala
Mar Sebastian Vayalil
പാലാ രൂപതയുടെ കീഴിൽ വൈദീകരാകാനും കന്യാ സ്ത്രികളാകാനും അതുപോലെ അവിടെ സഭാ സ്ഥാ പനങ്ങളുടെയും പാലാ രൂപതയിലെ കോൺഗ്രിഗേഷ നുകളുടെയും പ്രവർത്തനങ്ങൾ സാദ്ധ്യമാക്കാനും അവശ്യമായ തീയോളജി പഠനത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും വേണ്ടി പാലാ രൂപതയിലെ യുവതീ യുവാക്കളെ അതിനു പ്രാപ്തരാക്കണം. അതി നു ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തി ക്കുന്ന സെമിനാരികളിലും അതുപോലെ  മഠങ്ങളി ലേയ്ക്കും അയക്കാനുള്ള പദ്ധതികളുടെ  ഏറിയ സാദ്ധ്യതാ മാർഗ്ഗമാണ് ധാരണയായത്. പാലാ രൂപത യുടെ മെത്രാൻ മാർ വയലിൽ തിരുമേനിയുടെ പ്രധാ നപ്പെട്ട നിർദ്ദേശങ്ങളെല്ലാം ജർമ്മൻകാരും സ്വീകരിച്ചു. അതനുസരിച്ചു  ജർമ്മനിയിൽ നിന്നും വളരെ വേഗത്തിൽ ചില നടപടി ക്രമങ്ങൾക്ക് തുടക്കം ഉണ്ടായി. പാലാരൂപതയുടെ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ തിരുമേ നിയുടെ ഈ ദൗത്യവിജയം കേരളത്തിലെ മത- പ്രേഷിതരംഗത്തു വലിയ ഉണണർവ് ഉണ്ടാക്കിയെന്നതിൽ തർക്കമില്ല.

കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഇറ്റാലിയൻ, അമേരിക്കൻ തുടങ്ങിയ രാജ്യങ്ങളിലെ സഭയുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ ജർമൻ സഭയും ജർമൻ ഭാഷയുമായി യാതൊരു ബന്ധങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ജർമ്മനിയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരും, ഉദാഹരണത്തി നു , മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമൻ ( മുൻ കർദ്ദിനാൾ ജോസഫ് റാറ്റ്സിൻഗെർ), Prof. KARL RAHNER, Prof. HANS KÜNG തുടങ്ങിയ പ്രശസ്ത ജർമ്മൻ ദൈവശാസ്ത്ര പണ്ഡിതന്മാരുമായും മിസറിയോരുമായും കേരളസഭയ്ക്ക് ബന്ധം ഉണ്ടാകണമെന്നും അതിനു ഉത്തമമായ നിത്യ പരിഹാരമാണ് ജർമ്മൻ - കേരള കത്തോലിക്കാ സഭയുടെ പരസ്പരസഹകരണത്തിൽ ശാശ്വതമായി സാധിക്കേണ്ടതെന്നും പാലാ രൂപതാ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ ആഗ്രഹിച്ചിരുന്നതാണ് .ക്ലാരിറ്റിനർ കോൺഗ്രിഗേഷൻ ഇന്ത്യയിൽ അനേകം പ്രൊവിൻസുകളായി വളർന്നു. ഒരു മലയാളിയായ റവ. ഫാ. മാത്യു വട്ടമറ്റം C.M.F  ആണ് നിലവിൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ എന്ന കാര്യം വയലിൽ പിതാവിന്റെ സേവനത്തിന്റെ ശരി വിജയമാണ്. കേരളത്തിൽ പലഭാഗങ്ങളിൽ ഉദാ: കുറവിലങ്ങാട് ക്ലാരിറ്റൻ ആശ്രമം,  പിന്നീട് മല്ലികശ്ശേരി യിൽ സ്ഥാപിതമായ "അഥോർണോ ഫാദേഴ്‌സ് സമൂഹം, എന്ന് തുടങ്ങിയ സഭാസ്ഥാപനങ്ങളുടെ നല്ല പ്രവർത്തനവിജയത്തിൽ അടിസ്ഥാനപരമായ പ്രായോഗിക പിന്തുണ നല്കിയതു ജർമ്മനിയിലെ ഹോപ്സ്റ്റനും അവിടെ നിന്ന് ജർമ്മനിയിലെ എല്ലാ മലയാളികൾക്കും സഹായമായി പ്രവർത്തിച്ചിരുന്ന  "വാർത്ത" എന്ന മലയാള മാദ്ധ്യമവുമാണെന്നുള്ള യാഥാർത്ഥ്യം ഇവിടെ കുറിക്കുന്നതേറെ ഉചിതമാണ് എന്ന് ഞാൻ കരുതുന്നു. 

സർക്കാർ കരാറുകളില്ലാത്ത കുടിയേറ്റം- അഭ്യൂഹങ്ങൾ. 

കേരളത്തിൽ നിന്നും ജർമനിയിൽ വന്നെത്തി തൊഴിൽ ചെയ്യുന്നതിനോ പഠനത്തിനോ ഇന്ത്യയും പശ്ചിമജർമ്മനിയുമായി യാതൊരു വിധത്തിലും സർക്കാർ തലത്തിൽ ഒരു തൊഴിൽ കരാറുകളും ഉണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ജർമനിയിൽ ആരോഗ്യരംഗത്ത് എപ്പോഴും ആവശ്യമായിരുന്ന നഴ്‌സുമാരും സഹായികളും വളരെ കുറവായിരുന്നു. അടിയന്തിര സാഹചര്യവുമായിരുന്നു. ജർമ്മനിയിൽ ജർമ്മൻകാരായ പെൺകുട്ടികൾക്ക് ഇതേ പ്രൊഫഷനിൽ കുറഞ്ഞ താൽപ്പര്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും വേറെ യാഥാർത്ഥ്യമായിരുന്നു. മലയാളികൾക്ക് തൊഴിൽപരമായ സാദ്ധ്യത കണക്കിലെടുത്താണ് അന്ന് നമ്മുടെ കേരളാ സഭാപിതാക്കന്മാരുടെയെല്ലാം ഇടപെടലുകൾ നടന്നത്. അപ്പോഴേയ്ക്കും ജർമ്മനിയിൽ ഇറ്റലിക്കാരും, തുർക്കികളും, ഗ്രീക്കുകാരും, തുടങ്ങി നിരവധി ആയിരം വിദേശികൾ മറ്റു വിവിധ ജോലികൾക്കായി വന്നുകൊണ്ടിരുന്നു. എന്നാൽ കേരളീയർ എണ്ണത്തിൽ അന്ന് ജർമനിയിൽ വന്നവർ വളരെയേറെ കുറവായിരുന്നു. ഉദാഹരണത്തിന് നോക്കുക, 1976 കാലഘട്ടത്തിൽ ബാഡൻ- വ്യൂർട്ടംബർഗ്ഗ് സംസ്ഥാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ നഴ്‌സുമാരുടെയാകെ  എണ്ണമാകട്ടെ ഏകദേശം 400 പേർ മാത്രമായിരുന്നു. ഒരു വസ്തുത എഴുതട്ടെ, അന്നും ഇക്കാലത്തും ഇന്ത്യാക്കാർ ജർമനിയിൽ എത്രപേരുണ്ടെന്നുള്ള ഒരു യഥാർത്ഥമായ സ്റ്റാറ്റിസ്റ്റിക് ആരും എടുത്തതായി അറിവില്ല.

ജർമനിയിലെ ആദ്യകാലത്തെ ഇന്ത്യാക്കാരുടെ എണ്ണത്തെക്കുറിച്ചു ഈയിടെ കൊളോൺ കാരിത്താസിന്റെ മേൽനോട്ടത്തിൽ ഇറക്കിയ ഒരു ജേർണലിൽ (MEINE WELT- HERBST 2016) ഉത്തരവാദിത്വപ്പെട്ട എഡിറ്ററെന്ന നിലയിൽ നൽ കിയ എഡിറ്റോറിയൽ (ആമുഖകുറിപ്പ്) വിവരങ്ങൾ അസത്യത്തിന്റെ മാറാ രോഗം ബാധിച്ച പുഴുക്കുത്തുകളാണെന്നു ഇവിടെ പറയാതെ പോകുന്നതു തന്നെ സത്യത്തോട് ചെയ്യുന്ന അപരാധമാണ്, എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഇപ്രകാരം എഴുതി: "ആദ്യ കാലത്തു ജർമനിയിൽ 15000 -20000 ഇന്ത്യാ ക്കാർ ഉണ്ടായിരുന്നു, അവരിൽ ഏറെയും സ്റ്റുഡന്റസ് ആയിരുന്നു" എന്നൊ ക്കെ എഡിറ്റോറിയൽ എഴുതിയത് കണ്ടു ഞാനും അമ്പരന്നു. നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ജർമനിയിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്മ്യേന വളരെക്കുറവായിരുന്നു. അതുപോലെ തന്നെ ഏതോ ഒരു "മ്യൂൾഹൈമെർ സെമിനാറിനെപ്പറ്റി" എഡിറ്റോറിയലിൽ എഴുതി കാണുന്നു ണ്ട്. എനിക്കോ ഇത് വായിച്ച മറ്റുള്ള പലർക്കുമോ ഇപ്രകാരം മലയാളികളുടെ സെമിനാർ കേന്ദ്രമുണ്ടായിരുന്നത് ആർക്കും അറിവില്ല. ഇതൊക്കെ എഡിറ്റർ അപ്രകാരം എഴുതിയതിന്റെ നിഗൂഢ പ്രാധാന്യം നിശ്ചയമില്ല. അതുപക്ഷേ അപ്രകാരം ധരിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്ന വിചാരവും എനിക്കില്ല. 

എന്നാൽ കേരളത്തിലും ജർമ്മനിയിലും മാത്രമല്ല, അന്ന് ലോകമെമ്പാടുമുള്ള മലയാളികൾക്കും അന്നത്തെ ഇന്ത്യൻ പ്രസിഡന്റിനും കേന്ദ്ര മന്ത്രിസഭയ്ക് വരെ വളരെ പ്രിയങ്കരമായ ഒരു കേന്ദ്രം ജർമ്മനിയിൽ പ്രവർത്തിച്ചിരുന്നത്,   അതായിരുന്നു, അന്തർദ്ദേശീയ മലയാളികളുടെ സംഗമസ്ഥാനമായ പ്രസിദ്ധ കേന്ദ്രം- "ഹോപ്സ്റ്റൻ ഗ്രാമം". ഇവിടെ നടത്തപ്പെട്ട സെമിനാറുകളിലും ലോക മലയാള സമ്മേളനവും ലോകപ്രസിദ്ധ കേരളമേളകളിലും പങ്കെടുക്കുവാൻ അനേകം ജർമ്മൻ മലയാളികൾ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളായ, ഇറ്റലി ആസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി, അമേരിക്കയിൽ നിന്നുവരെ മലയാളികൾ ഈ കേന്ദ്രത്തിൽ ഓരോരോ സംഗമങ്ങളിലും സന്നിഹിതരായിരുന്നു. മലയാളികളുടെ മാത്രമല്ല മറ്റുള്ള രാജ്യങ്ങളിലെ ആളുകളും അവിടെ സെമിനാറുകൾ നടത്തിയിരുന്നു. ഹോപ്സ്റ്റണിലെ സെമിനാറുകളും ക്യാമ്പുകളും മറ്റുള്ള കാര്യങ്ങളും പിന്നീട് ഒരവസരത്തിൽ വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.


വികസന ചർച്ചകൾ , നെടുമ്പാശ്ശേരി വിമാനത്താവള നിർമ്മാണത്തിന് തുടക്കമിട്ട പ്രാരംഭ ചർച്ചയും.

  

അന്തരിച്ച മുൻ മന്ത്രി 
ശ്രീ. ടി. എം. ജേക്കബ്

സാംസ്കാരിക സമ്മേളനങ്ങൾ മാത്രമായിരുന്നില്ല, ഹോപ്സ്റ്റണിലെ പ്രസിദ്ധ സാംസ്കാരിക കേന്ദ്രത്തിൽ നടന്നത്. ഈ കേന്ദ്രത്തിൽ വച്ചാണ് നെടുമ്പാശ്ശേരിയിലെ   ഭാവി അന്തർദ്ദേശീയ വിമാനത്താവളത്തിന്റെ  നിർമ്മാണത്തിന് തുടക്കമിട്ട പ്രാഥമിക ചർച്ചകൾ നടന്നത്. ഇന്ത്യക്കു പുറത്തു ആദ്യമായിട്ടാണ് ഇതു സംബന്ധിച്ചുള്ള ചരിത്രം സൃഷ്ടിച്ച  പ്രാരംഭ  ചർച്ചകൾ ക്ക്  ഹോപ്സ്റ്റൻ   നഗരം വേദിയൊരുങ്ങിയത്. 


അന്നത്തെ ചർച്ചയിൽ കേരളത്തിലേയ്ക്ക് നേരിട്ട് യൂറോപ്പിലുള്ള എല്ലാ മലയാളികൾക്കും കഷ്ടപ്പാടില്ലാതെയെത്തിച്ചേരാൻ പര്യാപ്തമായ ഏറെ  സൗകര്യമുള്ള വിമാനത്താവളമാണ് അന്ന് ജർമ്മനിയിലെ മലയാളികൾ മുന്നോട്ട് ആവശ്യപ്പെട്ടത്. അതിനുവേണ്ടി കേരളത്തിൽ ഒരു അന്തർദ്ദേശീയ വിമാന ത്താവളം തന്നെ വേണം എന്ന ആശയവുമായി കേരള- കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത് അവിടെ നിന്നുമാണ്. കേരളത്തിലെ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് +), സിയാൽ ഡയറക്ടർ ശ്രീ. വി. ജെ. കുര്യൻ ഐ. എ. എസ്, എന്നിവർ 08.10.1993-11.10.1993 ദിവസങ്ങളിൽ അവിടെയെത്തി, അന്ന്  ജർമ്മനിയിലെ മലയാളി പ്രതിനിധികളുമായി ഔദ്യോഗിക  ചർച്ചനടത്തി.

കേരളത്തിൽ വിമാനത്താവളം ഒരു "PRIVATE PARTICIPATION PROJECT " എന്ന നിലയിൽ ജർമൻ മലയാളികളുടെയും എല്ലാ പ്രവാസി മലയാളികളുടെയും സഹകരണത്തിലും പങ്കാളിത്തത്തിലും കൊച്ചിയിൽ ഒരു വിമാനത്താവളം നടക്കാനുള്ള വിവിധ സാദ്ധ്യതകളെപ്പറ്റി ചർച്ചയുണ്ടായി. അതനുസരിച്ചു ജർമ്മനിയിൽ പല സ്ഥലങ്ങളിലും വച്ച് ചർച്ചകൾ നടന്നു. നെടുമ്പാശേരി വിമാനത്താവളം എന്ന തങ്ങളുടെ സ്വപ്നം വാസ്തവമാക്കാനുള്ള ആദ്യത്തെ തുകയുടെ ചെക്ക് നൽകിയ ആ ബഹുമാന്യ ജർമൻ മലയാളി അന്തരിച്ച ശ്രീ. മാളിയേക്കലാണ്, അദ്ദേഹത്തിൻറെ ഹൃദയ നന്മയുടെ ഓർമ്മയിൽ പങ്കു ചേരുന്നു. 
കേരളത്തിൽ   നെടുമ്പാശേരിയിൽ  പുതിയ വിമാനത്താവളത്തിന്റെ തുടക്കത്തിന്റെ പ്രാരംഭചർച്ചകൾ നടന്നത് ഹോപ്സ്റ്റണിൽ ആയിരുന്നു. ഇതിനെല്ലാം സാഹചര്യമൊരുക്കിയ ത്  വിദേശീ- വിദ്യാഭ്യാസ     വിഭാഗ ത്തിന്റെ   റെഫെറെൻറ് ആയിരുന്ന ഡോ. മാത്യു മണ്ഡപത്തിൽ (AUSLÄNDER- BILDUNGSREFERENT, DIÖZESE  MÜNSTER) ആയിരുന്നു.  തുടക്കം മുതലേ തന്നെ അദ്ദേഹത്തി ൻറെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ഇദ്ദേഹം തന്നെയായിരുന്നു ജർമ്മനിയിലെ "വാർത്ത" മാദ്ധ്യമത്തിന്റെ ചീഫ് എഡിറ്റർ. അക്കാലത്താണ് അദ്ദേഹത്തിൻറെയും മറ്റുചില മലയാളികളുടെയും ആത്മാർത്ഥ സഹകരണ ത്തിൽ പ്രവാസിമലയാളികളുടെ P. I. O. CARD, പ്രവാസികളുടെ വോട്ടവകാശം തുടങ്ങി മറ്റനവധി കാര്യങ്ങൾക്ക് മുൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ. കെ. ആർ. നാരായണൻ, മറ്റു കേന്ദ്രമന്ത്രിമാർ തുടങ്ങിയ ഇന്ത്യൻ ഭരണനേതൃത്വങ്ങളു മായി ന്യുഡൽഹിയിൽ വച്ച് ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയത്. മലയാളികളുടെ ജർമ്മനിയിലെ ജീവിതത്തിൽ 1981-മുതൽ 2006 കാലഘട്ടം വരെ, കാൽ നൂറ്റാണ്ടുകളോളം കാലം ജർമ്മനിയിലെയും കേരളത്തിലെയും സാംസ്കാരിക ജീവിതത്തെ  പരസ്പരം കോർത്തിണക്കിയ സംഗമ സ്ഥാനമായി രുന്നു, ഹോപ്സ്റ്റൻ നഗരനടുമുറ്റത്ത് തലയുയർത്തി നിന്നിരുന്ന "ബർണാർഡ്- ഓട്ടേ ഹൌസ്" എന്ന സാംസ്കാരിക കേന്ദ്രം. വിനോദത്തിനും വിജ്ഞാന സമ്പാദനത്തിനും വിശ്രമത്തിനും വേണ്ടി സംഘടനാ ആവശ്യങ്ങൾക്കും വേണ്ടി, എപ്പോഴും നിലകൊണ്ട ഈ കേന്ദ്രം കേരളത്തിലെ മലയാളികൾക്ക് ഒരു തീർത്ഥാടനകേന്ദ്രമായിരുന്നു.

അസത്യത്തിന്റെ തത്വശാസ്ത്രം 

എന്നിട്ടും, ഇത്രയും ഏറെ ചരിത സംഭവങ്ങളെല്ലാം നടന്നിട്ടും കാലങ്ങളേറെ കടന്നുപോയിട്ടും ആ പ്രസിദ്ധ മഹനീയ കേന്ദ്രം ഒരിക്കൽപോലും നേരിട്ട് കാണാനും അറിയുവാനും ഒരു "MEINE WELT" ന്റെ എഡിറ്റർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാൾക്ക് ഇപ്രകാരം വെറും യാഥാർത്ഥ്യങ്ങളെയെല്ലാം മാത്രം ഇങ്ങനെ മറയ്ക്കുവാൻ വേണ്ടി, തന്റെ അജ്ഞതയുടെ ഗർത്തത്തിൽ നിന്നും ഇന്നും രക്ഷപെടാൻ പോലും ആഗ്രഹിക്കാത്ത, അതുപക്ഷേ, മറ്റുപല  കാര്യങ്ങൾക്കും സത്യവും പ്രാധാന്യവും ഉണ്ടായേക്കും, എന്നുപോലും കാണാൻ പോലും കഴിയാത്ത ഒരാൾക്കു മാത്രമേ, അപ്രകാരം എഴുതുന്നതിന്‌ കഴിയൂ. മുൻകാലത്തും എക്കാലവും ജർമ്മനിയിലെ മലയാളി സമൂഹത്തെ മുഴുവൻ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കാൻ രഹസ്യ കെണികെട്ടിയ പ്രസിദ്ധ കൊളോൺ കാരിത്താസും, അതിന്റെ ഔദാര്യങ്ങൾ സ്വീകരിച്ചു കൊണ്ട് ജർമ്മൻ ഭാഷയിൽ, തന്റേതായി മറ്റുള്ളവർക്ക് പോലും തോന്നിപ്പിക്കാവുന്ന "സ്വന്തം കുടുംബമാദ്ധ്യമ"ത്തിന്റെ ഉത്തരവാദപ്പെട്ട ആത്മാർത്ഥതയുള്ള പ്രവർത്തകനാകുമ്പോൾ അറിഞ്ഞുകൊണ്ട് പറയുന്നതും അവ മനസ്സിലാക്കി എഴുതുന്നതുമായ തെറ്റുകൾ ഒന്നും തന്നെ ഒട്ടും തന്നെ അസ്വസ്ഥനാക്കുന്നില്ല എന്നദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ഇതൊക്കെ പ്രോത്സാഹിപ്പിക്കുകയോ, കാരിത്താസിന്റെയും അവരുടെ ആനുകൂല്യം കണ്ണടച്ച് ആസ്വദിക്കുന്ന ശിങ്കിടികൾക്കും ആവശ്യമായത്? ജർമ്മനിയിലെ എല്ലാ മലയാളികളുടെയും ഹൃദയത്തെ അതിഘോരമായി കുലുക്കി ഞെട്ടിപ്പിച്ചിരുന്ന കൊളോണിലെ കാരിത്താസിന്റെ കഴിഞ്ഞ കാലത്തിലെ വിഖ്യാതസേവനങ്ങൾ ഇന്നവർ അനുസ്മരിപ്പിക്കുന്നതുപോലെ തന്നെയാണോ അവരുടെ  ഇന്നുമുള്ള മുഖ്യ നിത്യദൗത്യം ?

പൊതുസമൂഹത്തിൽ നുണക്കഥകൾ ഉണ്ടാക്കുന്ന അച്ചടക്കത്തിന്റെ ഒരു ഭാഗമാണ് ഇത്തരം പ്രസ്താവങ്ങൾ എന്ന് ഇത്തരത്തിലുള്ള മാദ്ധ്യമ വാർത്താ വിശേഷങ്ങൾ പഠിപ്പിക്കുന്നു. അറിഞ്ഞോ അറിയാതെയോ സത്യത്തെ മൂടി വയ്ക്കുക അല്ലെങ്കിൽ അവയെല്ലാം ആകെ വ്യത്യാസപ്പെടുത്തുക, പോരാ അതുമല്ലെങ്കിൽ അതിശയോക്തി കലർത്തി പറയുക എന്നത് മനുഷ്യന്റെ ഒരു സ്വാഭാവിക ദൗർബല്യമാണ് എന്ന അഭിപ്രായമാണ് ഇക്കാര്യത്തിൽ  എനിക്ക് തോന്നുന്നത്. ഇത്തരം അസത്യ പ്രസ്താവങ്ങൾ പ്രതിഫലിപ്പിക്കുന്ന തായിട്ടുള്ള  എഡിറ്റോറിയൽ മുഖക്കുറിപ്പുകളൊന്നും ലോകത്തിനു ഒട്ടു യാതൊരു ഗുണവും ചെയ്യുന്നതാവില്ല. ഇതേക്കുറിച്ചുള്ള വിവിധ കാര്യങ്ങളും, മലയാളികളുടെ ജീവിത വഴിയിലെ കല്ലും മുള്ളുകളും നിറഞ്ഞ മനസ്സിൽ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളെയും മറ്റ് അനുഭവങ്ങളെയും വിശദമായി പിന്നീട് പറയുന്നതാണ്.

ആദ്യത്തെ ദീർഘദൂരയാത്ര

ആദ്യമായി ജർമ്മനിയെ ലക്ഷ്യമിട്ട് പോരാൻ തയ്യാറായിരുന്ന ഇവരെല്ലവരും കേരളത്തിലെ നിശബ്ദ മനോഹര ഉൾഗ്രാമപ്രദേശങ്ങളിൽ ചിരിച്ചു കളിച്ചു വളർന്നവരായ വെറും പതിനെട്ട്-പത്തൊൻപത് വയസുകൾ മാത്രം പ്രായം   ഉള്ള കുഞ്ഞു കുരുന്നകൾ ആയിരുന്നു.  ഒന്നുമറിയാത്ത നിഷ്ക്കളങ്കർ മാത്രമായിരുന്നു, അവർ. സ്നേഹം തന്ന തങ്ങളുടെ സ്വന്തം അമ്മമാരോടും അച്ചാച്ഛന്മാരോടും സഹോദരങ്ങളോടും ചുടു കണ്ണീരിൽ കുതിർന്ന സ്തുതി പറഞ്ഞു പിരിഞ്ഞപ്പോൾ, ദുഃഖം ഉള്ളിലൊതുക്കി ശ്വാസമടച്ചു നിശ്ചലമായി നിന്നുകൊടുത്ത സ്നേഹനിധികളായ അപ്പനും അമ്മയും പ്രിയപ്പെട്ട കുഞ്ഞു സഹോദരങ്ങളും മനംപൊട്ടി മുഖം പൊത്തി...സ്വന്ത വീടും നാടും, സ്നേഹം പകർന്ന കൂട്ടുകാരെയും വിട്ട്, ആഴക്കടലിലെ കാറും കോളും തിരമാലകളും തഴുകിപ്പോകുന്ന ഒരു കപ്പലിൽ തനിയെ ഒരു ദീഘദൂരകടൽയാത്രയായിരു ന്നു അവരുടെയെല്ലാം മുൻപിൽ ഉള്ളതെന്ന പച്ചയാഥാർത്ഥ്യം ഒട്ടുമേതന്നെ അവരുടെ കുരുന്നു മനസ്സുകളിൽ പതിഞ്ഞിട്ടുണ്ടാവില്ല. പശ്ചിമജർമനിയോ ? എവിടെയെന്നു പോലും അവർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ജനിച്ചു വീണ സ്വന്തം വീട്ടിൽനിന്നും നാട്ടിൽ നിന്നും തൊട്ടടുത്ത തങ്ങളുടെ അയൽപക്ക ഗ്രാമത്തിലോ പട്ടണത്തിലോ പോകാത്തവർ- ആദ്യമായി ഇറങ്ങി ദേശവും ഭാഷയും ആളുകളെയും അറിയാത്ത ഒരപരിചിത നാടിനെ ലക്ഷ്യമാക്കി ഏതോ ആഴക്കടലിൽ ഒരു കപ്പലിൽ കയറിപ്പോകുന്ന ആദ്യത്തെ ദീർഘദൂര വിദേശ യാത്ര!! പുതിയ ജീവിതത്തിലെ തീരങ്ങളെത്തേടിയുള്ള യാത്ര!

1961-ലെ ആദ്യ ബാച്ച്  Loyd Triestieno എന്ന കമ്പനിയുടെ "ഓഷ്യാന" എന്നൊരു കപ്പലിൽ 12.10. 1961- ൽ കൊച്ചിയിൽ നിന്നും യാത്രയാരംഭിച്ചു. ആകെ 15 ദിവ സങ്ങൾ കൊണ്ട് 26. 10. 1961- ൽ ജർമ്മനിയിൽ എത്തിച്ചേർന്നു. കൊച്ചിയിൽ നിന്നും പുറപ്പെട്ട് നെയാപ്പിൾ വഴി (ഇറ്റലി) സൂറിച്ചിലേയ്ക്കും അവിടെനിന്നു നേരെ ജർമനിയിലേക്കും എത്തി. അങ്ങനെ 1961- ൽ ഈ പദ്ധതിക്ക് തുടക്ക മായി. അതുപ്രകാരം നിശ്ചയിക്കപ്പെട്ട ആദ്യഗ്രൂപ്പ് ഒൻപതു പേരടങ്ങുന്നതാ യിരുന്നു. അഞ്ചു പേരടങ്ങുന്ന ഒരു തിയോളജി സ്റ്റുഡന്റസ് ഗ്രൂപ്പിനെയും, നാല് പേരടങ്ങുന്ന മെഡിക്കൽ സ്റ്റുഡന്റസ് ഗ്രൂപ്പിനെയും അവരിൽ നിന്ന് രണ്ടു കന്യാസ്ത്രികളെയും ആണ് പാലാരൂപതയിൽ നിന്നും ആദ്യം ജർമനി യിലേക്ക് അയച്ചത്.

 തിരുവല്ല മെത്രാൻ
മാർ സഖറിയാസ് അത്തനാസിയോസ് 
പത്തുപേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ് 1962-ൽ ജർമനിയിലേക്ക് യാത്ര പുറപ്പെട്ടു. ഈ ഗ്രൂപ്പിൽ ആറ് തീയോളജി സ്റ്റുഡന്റ്സും, നാല് പേർ  മെഡിക്കൽ സ്റ്റുഡന്റ്സും, ഈ നാലിൽ രണ്ടു പേർ കന്യാസ്ത്രികളായിരുന്നു. അഞ്ചു     പേർ അടങ്ങുന്ന മൂന്നാമത്തെ തീയോളജി ഗ്രൂപ്പ് 1964- ൽ ആണെത്തിയത്. അതിനുശേഷം വീണ്ടും നാലാമത്തെ ഏഴംഗ തീയോളജി ഗ്രൂപ്പ് 1965ലും വന്നെത്തിച്ചേർന്നു. 1966-ൽ അഞ്ചുപേരടങ്ങുന്നതായ അവസാനത്തെ തിയോളജി ഗ്രൂപ്പുമാണ് എത്തിച്ചേർന്നത് . അപ്പോൾ ആകെ, 29 തിയോളജി സ്റ്റു ഡന്റസും 9 മെഡിക്കൽ സ്റ്റുഡന്റസും കൂടി ജർമ്മനിയിൽ എത്തി.   ആകെ 38 പേർ ഉണ്ടായിരുന്നു. അവരിൽ ആകെ നാല് കന്യാസ്ത്രികൾ ഉൾപ്പെട്ടിരുന്നു.

എന്നാൽ 1962- ൽ വന്നവർ കൊച്ചിയിൽ നിന്നും പുറപ്പെട്ടത് "ആസ്‌ട്രേലിയ" എന്ന കപ്പലിൽ, ( LOYD -TRISTIENO എന്ന കപ്പൽ കമ്പനി) ജനീവയും കടന്നു ജർമ്മനിയിലെത്തി. അവരുടെ യാത്ര 14. 10. 1962 മുതൽ 29.10.1962 വരെ നീണ്ട യാത്രയായിരുന്നു. ഇതോടൊപ്പം അന്ന് നേഴ്‌സിംഗ് പഠനത്തിന് പോന്നിരുന്ന 60- ലേറെ പെൺകുട്ടികളും, ജർമ്മനിയിലെ കോൺവെന്റുകളിലേക്കുള്ള ആസ്പിരാന്റകളും കപ്പലിലുണ്ടായിരുന്നു. തികച്ചും വലിയ സാഹസികയാത്ര എന്നതിനെ തീർത്തും പറയാം. അതിനുശേഷം ജർമ്മനിയ്ക്ക്  പോയവർ വിമാനത്തിലാണ് വന്നെത്തിയത്.

1962 കാലഘട്ടമായതോടെ കേരളത്തിൽ നിന്നും തിരുവല്ല രൂപത, കൊല്ലം, ആലപ്പുഴ, ചങ്ങനാശേരി, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ രൂപതകളിൽ നിന്നും നഴ്‌സിംഗ് പഠനത്തിനായ പെൺകുട്ടികളുടെ വരവിനു എണ്ണം കൂടി. ഒരു വർഷം തന്നെ 80 ലേറെ പെൺകുട്ടികൾ നഴ്‌സിംഗ് പഠനത്തിനുവേണ്ടി  ജർമനിയിലെ FREIBURG, FRANKFURT, HEIDELBERG, WIESLOCH, KÖLN തുടങ്ങിയ സ്ഥലങ്ങളിലേക്ക് വന്നെത്തി. 1965 ലാണ് ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻ- വ്യൂർട്ടംബെർഗ്ഗിലെ അതിപുരാതന ഹൈഡൽബർഗ് നഗരത്തിൽ ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെത്തിയത്. അവരിൽ കുറേ പെൺകുട്ടികൾ തിരുവല്ല രൂപതയിൽപ്പെട്ടവരുമുണ്ടായിരുന്നു.

 മലയാളി പെൺകുട്ടികളുടെ ചരിത്രം സൃഷ്ടിച്ച കുടിയേറ്റം.

ക്ലാരിറ്റിനർ ഗ്രൂപ്പിന് ആദ്യ സ്റ്റേഷൻ ബവേറിയയിലെ WEISENHORN എന്ന സ്ഥ ലമായിരുന്നു. അവിടെ ആറുമാസം ജർമ്മൻ ഭാഷാ പഠനമാണ് നടത്തേണ്ടിയി രുന്നത്. അന്ന് വൈദിക പഠനത്തിനായി എത്തിയവരെ മാത്രം പിന്നീട് ജർമ നിയുടെ തെക്ക് പടിഞ്ഞാറൻ "ബാഡൻ-വ്യുർട്ടംബെർഗ്ഗ്" സംസ്ഥാനത്തിലെ പട്ടണം "SPEICHINGEN" എന്ന സ്ഥലത്തു നൊവിഷ്യേറ്റിനും ഭാഷാപഠനത്തിനു മായി അയച്ചു. അതിനുശേഷം ഫിലോസഫിയും തിയോളജിയും പഠിക്കുന്ന തിനു വന്നവരെല്ലാം ഫ്രാങ്ക്ഫർട്ടിലുള്ള ഈശോസഭക്കാരുടെ സ്വന്തം ഫിലോ സഫി- തിയോളജിക്കൽ (PHILOSOPHISCH THEOLOGISCHE HOCHSCHULE, SANKT GEORGIEN DER JESUITEN) യൂണിവേഴ്സിറ്റിയിൽ തുടർ പഠനം ചെയ്തു. പിന്നീട് നാലുപേരെയാണ് തിയോളജി പഠനത്തിന് വേണ്ടി 1965- 66- ൽ (UNIVERSITÄT LATERANUM, COLLEGIUM INTERNATIONALE CLARITIANUM, ROMA)റോമിലേയ്ക്കു അയച്ചത്.

 ബിഷപ്പ് 
മാർ ഗ്രിഗോറിയോസ്
തിരുവനന്തപുരം 
ആദ്യകാലത്തു കേരളത്തിൽ നിന്ന് വന്നിരുന്ന യുവതീ യുവാക്കളുടെ യും, ജർമനിയിലെ അവരുടെ സ്വന്തം ജീവിതാവശ്യങ്ങളിൽ വേണ്ടവിധം സഹായിക്കുവാനും അന്വേഷിക്കുന്നതിനും അവരെ ജർമനിക്ക് അയയ്ക്കുവാൻ ഏറെ ശ്രമിച്ചിരുന്ന പിതാക്കന്മാർ അതീവ ശ്രദ്ധ നൽകിയിരുന്നു. 1961- ൽ റോമിൽ തുടങ്ങിയതും 1965- ൽ അവസാനിക്കുന്നതുമായ  രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവിടെ എത്തിയിരുന്ന തിരുവല്ല, പാലാ തിരുവനന്തപുരം, എന്നീ രൂപതകളുടെ മെത്രാന്മാരെല്ലാം റോമിൽ നിന്നും ജർമനിയിലെത്തി അവിടെയുള്ള എല്ലാ മലയാളികളുടെയും ക്ഷേമമന്വേഷി ച്ചു മടങ്ങിപ്പോകുന്ന സന്തോഷകരമായ സ്മരണകൾ ഇന്നും മായാതെ തന്നെ നിലനിൽക്കുന്നു. 

അങ്ങനെ ജർമ്മനിയിലെ സർവ്വകലാശാലകളിൽ വിവിധ വിഷയ പഠനങ്ങൾ പഠിക്കുന്നതിനുവേണ്ടിയും, നഴ്‌സിംഗ് സ്‌കൂളിൽ പരിശീലനം നടത്തുവാനും ആൺ- പെൺകുട്ടികൾ ജർമ്മനിയിലേക്ക് വരാനുള്ള തുടക്കമിട്ടു. അതിനു ശേഷം പിന്നീടുള്ള കാലങ്ങളിൽ ചില മലയാളികൾ, ചില രാഷ്ട്രീയകാരണം കാണിച്ചു അഭയാർത്ഥികളായി ജർമ്മനിയിൽ എത്തിച്ചേർന്നവരും ഉണ്ട്. അവരിലേറെപ്പേരും ജർമനിയിലെ കൊളോണിലും പരിസരപ്രദേശ ഭാഗ ങ്ങളിലുമാണെത്തിയത്. ആദ്യകാലത്തു തീയോളജി പഠനത്തിന് എത്തിയ വരിൽ ചിലർ അത് നിറുത്തി മറ്റു രംഗത്തേയ്ക്കിറങ്ങിയവരാണ് ഇത്തരം അഭയാർത്ഥികഥകളിലൂടെ തങ്ങളുടെ സ്വന്തക്കാരെ ജർമ്മനിയിൽ കൊണ്ടു വരാനാകുമെന്നു പദ്ധതിയിട്ടവർ. അങ്ങനെ കുറേപ്പേരെ ഈ വിശിഷ്ട തന്ത്രം ഉപയോഗിച്ച് ജർമ്മനിയിലെത്തിച്ചു. ഇന്ത്യയിലേയ്ക്ക് തങ്ങൾ വീണ്ടും തിരി ച്ചു പോകുന്നത് തീർത്തും അപകടകരമായിട്ടുള്ള ജീവിത സാഹചര്യത്തെ നേരിടേണ്ടി വരുമെന്ന കാരണമാണ് അവർ അന്ന് ജർമ്മൻ അധികാരികളെ അറിയിച്ചത്. അഭയാർത്ഥികളെ സ്വീകരിക്കണമെന്നു ജർമൻ ഭരണഘടന നിയമത്തിൽ ഉണ്ടല്ലോ. അത് അവർ ഫലപ്രദമായി ഉപയോഗിച്ച് കാര്യംകണ്ടു. ജർമ്മനിയിലേക്ക് അങ്ങനെ വന്നവരും അവരെ കൊണ്ടുവന്നവരും ഇന്ന് സ്വയം പരിചയപ്പെടുത്തുന്ന "മാതൃകാ മാന്യപുരുഷന്മാരാണ്", ഇന്നും ചിലർ കൊളോൺ കാരിത്താസിന്റെ ഔദാര്യത്തിന്റെ കുടക്കീഴിൽ ! ജർമനിയി ലെത്തി അഭയാർത്ഥികളായിത്തീർന്ന മലയാളികൾ മലയാളി  പെൺകുട്ടിക ളെത്തന്നെ വിവാഹം ചെയ്തു. അവർ ജർമ്മനിയിൽ സ്ഥിരതാമസവും സ്ഥിര തൊഴിലും കണ്ടെത്തി. കേരളത്തിൽനിന്നുമെത്തിയ  അഭയാർത്ഥികളിൽ  (ASYLANTEN) എല്ലാവരും തന്നെ ജർമ്മൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. 

കേരളഭൂപ്രദേശം- തിരുവിതാംകൂർ, കൊച്ചി, മലബാർ-എന്നീ ചെറിയ നാട്ടു രാജാക്കന്മാരുടെയും, അതിനുശേഷം ഇന്ത്യയുടെ ഭാഗമായും മാറിയപ്പോൾ മാറിമാറി വന്ന ഭരണകർത്താക്കളുടെ ഭരണകാലവും അന്ന് മലയാളികൾ  അതിജീവിച്ചു. തിരുവിതാംകൂർ രാജ്യം വിറപ്പിച്ചു ഭരിച്ച പ്രസിദ്ധ സർ സി.പി. രാമ സ്വാമി അയ്യരുടെ, കേരളത്തിൽ ജനാധിപത്യപരമായി നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ദുർഭരണം നടത്തിയ പ്രസിദ്ധ കമ്മ്യൂണിസ്റ് സർക്കാരിന്റെ ഭരണകാലത്തെ ഭീകര ഭീഷണികളെ നേരിൽ  സധൈര്യം നേരിട്ടവരാണ് കേരളത്തിലെ മലയാളികൾ.അക്കാലത്തുപോലും അഭയാർത്ഥിത്വം അപേക്ഷിച്ചു മലയാളികൾ ആരും ഇന്ത്യയ്ക്കു പുറത്തു പോയതായിട്ട് അറിവില്ല. ജർമനിയിലേയ്‌ക്കെത്തിയ മലയാളികളുടെയും ഓരോ ജീവിതാനുഭവങ്ങളിൽ വ്യത്യസ്തമായതോ അതല്ല സമാനമായതോ ആയ ചരിത്രങ്ങളാണ് ഓരോരോരുത്തനും സ്വന്തമായി വിശദീകരിക്കാൻ കഴിയുന്നത്. ഇക്കാര്യത്തിലെ യാഥാർത്ഥ്യങ്ങളെപ്പറ്റി ഇവിടെ ഇപ്പോൾ ഏറെ വിവരിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നില്ല.

ജീവിതത്തിന്റെ തുടക്കം

കാലങ്ങളങ്ങനെ പിന്നെയും കടന്ന് പോയി. ജർമ്മനിയിൽ നഴ്‌സിംഗ് പഠിച്ചു ജോലിചെയ്തു തുടങ്ങിയ പെൺകുട്ടികൾ സ്വന്തനാട്ടിൽ പോയി വിവാഹം ചെയ്തു തിരിച്ചു വന്നു. അങ്ങനെ കേരളീയരായ അവരുടെ ഭർത്താക്കന്മാർക്ക് കുടുംബാംഗമെന്ന പദവിയിൽ ജർമ്മനിയുടെ ഭരണഘടനാനിയമപ്രകാരം   ജർമ്മനിയിൽ വരുവാനും കഴിഞ്ഞു. വളരെ കുറഞ്ഞതോതിൽ മലയാളി   പെൺകുട്ടികൾ ജർമൻകാരെ വിവാഹം ചെയ്തു. അതുമുതൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ നിയമാനുസരണം ജർമ്മനിയിൽ അവിടവിടെയായി  മക്കളും കൊച്ചുമക്കളുമായി താമസിക്കുന്നുണ്ട്. സ്ഥിരതാമസത്തിനും ജോലി സ്ഥിരതയ്ക്കും പല തടസ്സങ്ങളും അവരുടെ ജീവിത വഴിയിൽ ഉണ്ടായിരുന്നു. വിവിധതര കാരണങ്ങളാൽ ഇവിടെ കുറെ വർഷങ്ങൾ താമസിച്ചു ജോലി ചെയ്തിരുന്ന ചിലർ ജർമനിയിലെ ജീവിതം മതിയാക്കി കേരളത്തിലേയ്ക്ക് തീർത്തും തിരിച്ചുപോയി. ചിലർ യൂറോപ്പിന്റെ മറ്റുചില രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറി. എങ്കിലും നമ്മുടെ പരമ്പരാഗതമായ മത- സാമൂഹ്യ- വിശ്വാസ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ മറക്കാത്ത ഒരു ത്യാഗം ചെയ്ത ഒരു സമൂഹത്തിന്റെ കഥ പിന്നീട് വിവരിക്കും. ഇവിടെ ഒരു പ്രത്യേകതയായി ശ്രദ്ധിക്കുവാനുള്ളത്, ജർമ്മനിയിലേയ്ക്ക് ആദ്യകാലത്തു തെക്കേ ഇന്ത്യയിൽ നിന്നുമെത്തിയിരുന്ന കുടുംബങ്ങളിൽ ഏറെയും തന്നെ കേരളത്തിൽ നിന്നും വന്നവരായിരുന്നു, അവരാകട്ടെ, എല്ലാവരും തന്നെ ക്രിസ്ത്യാനികളും ആയിരുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല //-.
(തുടരും).
--------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the a










Mittwoch, 21. September 2016

ധ്രുവദീപ്തി // Autobiography: Journey of a Missionary Priest : Ministry in the School // Fr. George Pallivathukal.

Journey of a Missionary Priest :
Ministry in the School //

New School Year Begins.

Fr. George Pallivathukal.

 Fr. George Pallivathukal
In the end of june preparations started for the reopening of the schools after summer holidays. Teachers returnedon time after holidays and admissions to the school and boarding started. In villages children take their own timeto come and join the school. We need to have patience with them. Admission goes on till the end of july. Every year there used to be some dropouts from school.

The boarding at Junwani

Since there were only two priests in the Junwani mission before my arrival and since they were not able to look into all aspects of boarding administration, the supervision of the boardings, both primary and middle was entrusted to the school teachers. Participation of the laity in the running of a parish is praiseworthay. At the same time they need to be guided and made accountable. Teaching was the best profession I liked and was very much interested in the education of rural children. I took interest in the school and boarding which was not appreciated by the Head Master of the middle school. He knew that my interference would curtail his freedom.

Malpractices in the school and boarding.

 Junwani Town
I noticed a lot of irregularities and unhealthy practices in the boarding. The children in the boarding had many things to do. Besides keeping the school and their own boarding clean and tidy they had additional duties of cleaning the housesand the surroundings of the teachers accomodated in the school quarters. Children had to fetch water for them from the village well, collect firewood, clean plates and kitchen utensils. The wives of the teachers were not only making the children do their domestic work, but used to scold them and get them punished through their husbands. The Headmaster demanded more services than what is mentioned above. He was a bachelor. So he employed boys to cook his food. At night he was "frightened" to sleep alone and so he wanted two boys in tzrn to go and sleep with him.

While questioning the children they revealed that he was using the boys for his sexuel satisfaction. He was a paedophil. The priests were not aware of what was happening in the boarding. They had full trust in the staff. But my blood was boiling to see the way these teachers who were appointed and paid for building up the future of our rural children were exploiting them. The children were frightened to reveal this to anybody because they were threatened of dire consequences if they told this to anybody. One day I caught the Headmaster red handed misusing a boy. He knew that that was his last day in the school because I had already warnes him that his days in the school were counted. I went to Fr. Paymans who was the manger of the school and told him what was happening in the school and what I saw that day. I went to my room, typed out a dismissal letter,got it signed by the Manager and took it to the school. I was not surprised when I did not find the Head master in the school or in his house. He had run away from the village before I could come back from the presbytery.

Temporary Teacher.

Since the Head Master kept absenting himself from the school there was nobody to teach English and Sanscrit to the students in the middle school. So I started teaching the children these two languages which I had been doing in the same school as a Regent four years earlier. When I was at home I taught during regular hours according to the time table. However whenever I went on tour, on my return, I used to teach them after supper with the help of gas light. Most of the children were in the boarding. The day scholars also had no problem in coming for classes at night because they knew that I was taking this extra trouble for their sake. Nevertheless that was the deal I had with the students when I agreed to teach them English and Sanskrit until we got a regular teacher for the purpose. The day scholars willingly agreed to come to school every evening for their accademic studies as we provided a gas light for this purpose.

A new Head Master.


Meanwhile we were on the lookout for a new Head Master for the Middle school. Mr. Damasus Tirkey of Kurela who after completing his higher secondary education joined the minor seminary at Jabalpur to study for priesthood left the seminary after being there for one year and was staying at home. We called him to Junwani to teach in the school. He gladly accepted our invitation and took over as the Head Master of the middle school.

With the arrival of Mr. Damasus Tirkey the atmosphere in the school completely changed. Teamed with Anandidas and Chintalal both of them being my ex-students now became a dedicated team of teachers committed to work in the middle school. They were interested in the welfare of the children. Besides the syllabus precreibed by the Government, they started giving extra coaching in Hindi and Sanskrit. Certificates given by the above mentioned language study Institutes were accepted by the government. The study of Sanskrit was helpful and useful to understand Hindi better, because Sanskrit is the mother of several Indian languages. Our school exelled in the sports and games as well especially in the volley ball.

The Head Master of the Primary school Amrit Das, was a good person but a very poor teacher and the quality of the pupils education in our was affected. I brought this matter to the knowledge of the Manager, Fr.Paymans and immediatly exchanged him with Lalju Singh Markam a good teacher and a disciplinarian. Amrit Das was appointed as the Head catechist of the parish., the post held by Lalju Singh previously. He was better at dealing with grownups than with children.

A new School Building.

 Boys and girls of the Mission school
For several years, the middle school classes were conducted in an old and dilapilated cattle shed. The building could collaps at any time. On account of the increasing number of students seeking admission in our school the space in the building was insufficient. We had no money to construct a school building immediately. The CRS food for work programme came to our rescue. We were able to prepare our own bricks within our compound premises. We received some donation from the people of Jabalpur. Sr.Jean Mary, the Pricipal of St. Joseph's Convent School, Jabalpur gave us a substancial amount of money towards the school building fund. She was a very generous person and fond of missions. She used to collect sweets, sationary and clothes for the students of our school and gave them to us whenever we went to Jabalpur. Fr.Paymans sisters in Holland financed our project with generous donations and we were able to construct a spacious middle school building making the students and staff happy.

More Schools under Junwani Mission.

Besides the primary and middle schools at the centre, Junwani mission had two more primary schools  one in Diwari and other in Gheori, two out station villages. They too were functioning well. I used to visit them often, offer them my support and guidence. When the students passed out from these schools we used to bring the boys to our boarding at Junwani and send the girls to Kurela boarding to pursue their studies in the middle school.

Bed Bugs from above.

In the beginning of winter 1963, my two missionary friends Indal Das and Prakash and I visited a village called Chinditola. There were only two families in that village who were following our faith. We were given for our stay the sitting room of the headman of the village who also was a catholic. I was happy because the room looked neat and tidy. A huge long od wood was burning in the middle of the room as a protection against colled.

 Bed Bugs
After our usual evening programme I spread my mat on the foor because the bed they gave me was too tiny. I barely lay down and I saw in the light of the lantern thousands of bed bugs coming down from the four walls of the room and moving  towards my bed on the floor. I rolled up my mat and got one of my companions to sweep the room and spread the mat once again. This time we collected hot ash from the fire place and made a thick line of ash around the mat. I thought I was cleverer than bugs. These bugs were still comming down from the wall and coming towards my bed, but because of the ash they could not cross over to my bed. I was tired and I lay down to sleep covering myself with a bed sheet. I heardly got sleep and I felt bites of bugs all over my body. I woke up and looked and saw that my sheet was filled with bugs. They were falling from the top. I got up and accepting my defeat spent the whole night sitting arround the fire with my two companions. I had carried plenty of bugs in my bedding. As I reached home I threw my bedding into the garden to get rid of the unwanted guests I had carried home.//-
-------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form. 

Samstag, 17. September 2016

ധ്രുവദീപ്തി // Society : ജർമ്മൻ ഡയറി // Part I-അപരിചിതമായിരുന്നു, ദേശവും ഭാഷയും ജനങ്ങളും // George Kuttikattu


ധ്രുവദീപ്തി :പുതിയ തീരങ്ങളെത്തേടി.

ജർമ്മൻ ഡയറി. 


പരിചിതമായിരുന്നു, 
ദേശവും ഭാഷയും ജനങ്ങളും//
 Part-1-
ജോർജ് കുറ്റിക്കാട്

ർമ്മനിയെപ്പറ്റിയുള്ള എന്തെങ്കിലും ചരിത്രം വായിച്ചു തുടങ്ങുമ്പോഴേ തന്നെ നമ്മുടെ മനസ്സിൽ തട്ടിവരുന്നകാര്യങ്ങൾ, 1938 മുതൽ 1945 വരെ, നടന്ന ഒരു രണ്ടാം ലോകമഹായുദ്ധത്തത്തെക്കുറിച്ചും അതിനെത്തുടർന്ന് പശ്ചിമ ജർമ്മനിയെന്നും പൂർവ്വ ജർമ്മനിയെന്നും രണ്ടായി വിഭജിക്കപ്പെട്ടുപോയ ജർമനിയെക്കുറിച്ചുമാണ്. ഇങ്ങനെ ലോകചരിത്രത്തിൽ ഒരിക്കലും മായാത്ത മഹായുദ്ധങ്ങളും, അത്തരം എല്ലാ ഭീകരസംഭവങ്ങൾക്കുള്ള പശ്ചാത്തലവും  വളരെ സങ്കീർണ്ണമായിരുന്നു. യുദ്ധത്തിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടിരുന്ന  ജർമനിയുടെ  അത്യത്ഭുത പുനർനിർമ്മാണം നടന്നതും, സ്വപനംപോലെ അതിശയകരമായിരുന്നു.  ഇവിടേയ്ക്കാണ് ലോകരാജ്യങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റങ്ങളുടെ വലിയ പ്രവാഹം തന്നെ നടന്നത്. തനി കേരളീയ യുവത്വങ്ങളുടെ- അതെ, മലയാളീ പെൺകുട്ടികളുടെയും- ജർമ്മനിയിലേക്ക് നടത്തിയ ചരിത്രം കുറിച്ച സാഹസിക കുടിയേറ്റങ്ങളും നടന്നതും ഇതേ കാലത്തുതന്നെ!.

 പുതുമുഖങ്ങൾ 
മലയാളികളുടെ ജർമ്മനിയിലേയ്ക്കുള്ള സാഹ സിക കുടിയേറ്റത്തിന്റെ വൈവിദ്ധ്യമാർന്ന ചില ഓർമ്മകളുടെ കുറേ വസ്തുതകളേപ്പറ്റി പറയുന്നതു ഇവിടെ കുറച്ചെങ്കിലും യുക്തിയുള്ളതായി തോന്നുന്നു. അതുപക്ഷെ അവയെല്ലാം വളരെ വിശാലവും അതിലേറെ അതിഗഹനവും ഗൌരവമേറിയതുമായ മഹത്കർമ്മമാണതെന്ന തോന്നൽ എന്നെ വളരെയേറെ  ശക്തമായി ത്തന്നെ ഇക്കാര്യത്തിൽ സ്വാധീനിക്കുന്നുണ്ട്. ശരിയായതും വസ്തുനിഷ്ഠവുമായ ഓരോരോ അനുഭവയാഥാർത്ഥ്യങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാകട്ടെ ഇവിടെ കുറിച്ചിടുന്ന ഓരോരോ വ്യത്യസ്തപ്പെട്ടതായ  കാര്യങ്ങളുമെന്നും, അവയെല്ലാം ഓരോന്നും വേർതിരിച്ചു കണ്ടെത്തുവാനും സ്വീകരിച്ച മാർഗ്ഗങ്ങളുമെല്ലാം ഓരോ അടിസ്ഥാനങ്ങളുമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഹൃദയപൂർവ്വം ഇവിടെ അതാഗ്രഹിക്കുകയും ചെയ്യുന്നു. മലയാളികളുടെ നാടിന്റെ തനതു ജീവിതശൈലികളേയും ചിന്താരീതികളെയും, അവരുടെയെല്ലാം ഓരോ ജീവിതവീക്ഷണങ്ങളെയും അവർക്കുണ്ടായ ദൈനംദിന അനുഭവങ്ങളെയും ജീവിതപ്രശ്നങ്ങളെയും അവരുടെ ജർമ്മനിയിലെ ഭാവി സ്വപ്നങ്ങളക്കുറിച്ചും എല്ലാം എങ്ങനെ ഇവിടെ പറയാൻ കഴിയും? ഈ ആശയം എന്റെ മനസ്സിനെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്. എങ്കിലും ഞാനതിലേറെ ഭയപ്പെടുകയാണ്; വളരെയേറെ ആശങ്കയും തോന്നുന്നുമുണ്ട്.  അതിലേയ്ക്ക് കൂടുതലേറെ ഞാൻ പ്രവേശിക്കുന്നില്ല.

ദാരുണമായ സാമൂഹിക ദുരന്ത കഥ.

ലോകചരിത്രത്തിലെ ഏറ്റവും അതിദാരുണമായ മനുഷ്യക്കുരുതികൾ യൂറോപ്പിൽ നടന്നിട്ടേറെ നാളുകൾ പോലും അന്ന് കഴിഞ്ഞിട്ടില്ലായിരുന്നു, കേരളത്തിൽനിന്നുണ്ടായ ചരിത്രം കുറിക്കപ്പെട്ട മലയാളികളുടെ സാഹസിക കുടിയേറ്റങ്ങളുടെ തുടക്കം നടന്നിട്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മൻ ഭരണാധികാരിയായിരുന്ന ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ (1933-1945 കാലഘട്ടത്തിൽ) നടത്തിയ കൂട്ടക്കൊലയുടെ ചരിത്രമായിരുന്നു ആയിരുന്നു, ജർമ്മനിയിലുണ്ടായ ദാരുണമായ സാമൂഹിക ദുരന്ത കഥ. 01. 09.1939-ൽ ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചതോടെ ചരിത്രം കുറിച്ച രണ്ടാം ലോകമഹായുദ്ധം തുടങ്ങി. മനുഷ്യകുലം ദർശിച്ചിട്ടില്ലാത്ത ക്രൂരമായ മഹായുദ്ധം! അനേകലക്ഷം യഹൂദവംശജർ ഉൾപ്പടെ, തന്റെ ആശയങ്ങളെ എതിർത്തവരെയും, ജർമ്മൻ വംശജരെയും, വിദേശികളെയും, മാത്രവുമല്ല, രോഗികളെയും സ്ത്രീകളേയും കുഞ്ഞുങ്ങളെയും അംഗവൈകല്യമുള്ളവ രെയും യുവാക്കളെയും മുതിർന്നവരെയും വധിച്ചു. മഹായുദ്ധത്തിൽ അരും കൊല ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ജർമ്മൻ യഹൂദരായിരുന്നു. ക്രിസ്ത്യൻ പുരോഹിതന്മാരും പണ്ഡിതരും ചിന്തകരും എഴുത്തുകാരും ജർമനിയിലെ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളും വധിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. നാസികൾ അംഗവൈകല്യമുള്ളവരെയും, രോഗികളെയും, കുഞ്ഞുങ്ങളെയും അതിഭീകരമായ മെഡിക്കൽ പരീക്ഷണങ്ങൾക്കുവേണ്ടി ഉപയോഗിച്ചശേഷം കൊന്നുകളഞ്ഞു.

  അഭയാർത്ഥി പ്രവാഹം -
ജർമനി അഭയം
നൽകുന്നു 
ചരിത്രപരമായ അറിവനുസരിച്ചു, യൂറോപ്പിൽ ഏതാണ്ട് 40000 ലേറെ വരുന്ന നാസികളുടെ 'കോണ്സെന്ട്രേഷൻ ലാഗറുകൾ' ഇതേ ആവശ്യ ത്തിനായി നിർമ്മിച്ചിരുന്നു.  നാസ്സികൾ  അവരെ യെല്ലാവരെയും കൂട്ടം കൂട്ടമായി പിടിച്ചു അവർ നിർമ്മിച്ച അനേകം ജയിലുകളിൽ അടച്ചു.  ഹിറ്റ്‌ ലറുടെ നേതൃത്വത്തി ൽ നാസ്സിസർക്കാർ നിർമ്മി ച്ചിരുന്ന പ്രസിദ്ധമായ "കോണ്‍സെന്ട്രേഷൻ ക്യാ മ്പുകൾ"  പീഡന കേന്ദ്രങ്ങളായിരുന്നു. ജർമനിയി ലെ മ്യൂണിക്കിനടുത്തു കാണുന്ന ഡാഹാവ്, ഗെൽ സെൻ കിർഷൻ, ഒറാനിയൻബുർഗ്, പോളണ്ടിലെ അവ്ഷ് ഷ്വിറ്റ്‌സ്, ബുഹനൗ, ബ്രെസ്‌ലവ്, അവയിൽ ചില കേന്ദങ്ങളായിരുന്നു. തടവുകാരായി പിടിക്ക പ്പെട്ടവരെ അവിടെ അടച്ച്, അവരെയെല്ലാം ഗ്യാസ് ചേമ്പറിൽ കൊണ്ടു പോ യി വധിച്ചു. വധിക്കപ്പെട്ട എല്ലാ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും പുരഷ ന്മാരുടെയും ശവശരീരങ്ങൾ മാത്രമല്ല, തടവിലുള്ള അംഗവൈകല്യം ഉള്ള തായ മനുഷ്യരെയും ഇതിനായി നിർമ്മിക്കപ്പെട്ടിരുന്ന  ഇലക്ട്രിക് ഓവനിൽ ചുട്ടുകരിച്ചു ചാരക്കൂമ്പാരമാക്കി. ഇതെല്ലാം മനുഷ്യ കുലത്തെ ഞെട്ടിച്ച ജർമ നിയുടെ ഭരണാധികാരിയായിരുന്ന ഏകാധിപതി ചെയ്ത ഒരു രണ്ടാം ലോക മഹായുദ്ധത്തിന്റെ മായാത്ത ചരിത്രമായിത്തീർന്നു കഴിഞ്ഞിരുന്നു. എന്നി രുന്നാലും അനേകായിരങ്ങൾ ജീവരക്ഷതേടി മറ്റുള്ള  രാജ്യങ്ങളിലേയ്ക്ക് അഭയംതേടി രക്ഷപെട്ടു. വളരെയേറെയും ജർമ്മൻകാർ അമേരിക്കയിലേ യ്ക്ക് കുടിയേറി.

ഒരുപക്ഷെ ചരിത്രത്തിൽ ഇതുപോലെ പ്രത്യേക പദ്ധതിയിട്ടു നടത്തിയ മറ്റൊരു കൂട്ടക്കൊലകൾ   ഇന്നുവരെയും നടന്നിട്ടുണ്ടാവില്ല, ഇങ്ങനെ ആരും ചെയ്തിട്ടുമുണ്ടാവില്ല. ഇക്കാലത്തു ലോകം മുഴുവൻ ഭീതിയോടെ തന്നെ ശ്രദ്ധിക്കുന്ന അതിഭീകരമായ  സംഭവമാണ് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷമതിനു സമാനമായ ഇസ്ലാമിക്സ്റ്റേറ്റ് ഭീകര വാദികൾ നടത്തുന്ന അതിക്രൂരമായ യുദ്ധവും മനുഷ്യക്കുരുതികളും. ഇതേത്തുടർന്നു ജനങ്ങൾ ജീവരക്ഷാർത്ഥം എങ്ങനെയും    സ്വരാജ്യം വിട്ട് മറ്റുള്ള  രാജ്യങ്ങളെത്തേടി അഭയം പ്രാപിക്കുന്നു. ഇപ്രകാരമുള്ള ലക്ഷോപ ലക്ഷം അഭയാർത്ഥികളുടെ അവസാനമില്ലാത്ത പ്രവാഹവും ആധുനിക ലോകദുരന്തമാണ്. അഡോൾഫ് ഹിറ്റ്ലർ 1938-മുതൽ 1945 വരെ രണ്ടാം ലോക മഹായുദ്ധം തുടർന്നു. രണ്ടാം ലോകമഹായുദ്ധകാലം  കഴിഞ്ഞതിനു ശേഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങൾ കാരണമാക്കിയ ദുരന്തങ്ങളാണ് ഇന്ന് യൂറോപ്പിലേക്കും, പ്രത്യേകമായി ജർമ്മനിയിലേയ്ക്കും നിലക്കാതെ വന്നു കൊണ്ടിരിക്കുന്ന അഭയാർത്ഥികളുടെ പ്രവാഹം. അഭയാർത്ഥികൾക്ക് ഒരു മഹായുദ്ധത്തിന്റെ ദുരന്തമറിഞ്ഞ ജർമ്മനി അഭയം നൽകുന്നു.

 അഡോൾഫ് ഹിറ്റ്‌ലർ -
1933.1945 
നമുക്കിന്നു കാണാൻ കഴിയുന്നതിതാണ്. 1945- ൽ അവസാനിച്ച ഭീകരമായ ഒരു രണ്ടാം ലോക മഹാ യുദ്ധത്തിലൂടെ, ലോകമാകെ വരുത്തിത്തീർത്ത ഭീകര കെടുതികളെല്ലാം നേരിട്ട് തന്നെ അനുഭവി ച്ചിരുന്ന അവശേഷിക്കുന്ന ഒരു ജനതയ്ക്ക് ലഭിച്ച തെന്തായിരുന്നു? എല്ലാറ്റിലും വളരെയേറെയും  ഹൃദയഭേദകമായിരുന്നു. ഒരു  ലോക യുദ്ധാനന്തര ജർമ്മനിക്ക് ദൃക്ക് സാക്ഷ്യമുണ്ടായിരുന്ന കുറെ പട്ടിണിപ്പാവങ്ങളായിരുന്ന  ജർമ്മൻ ജനതയേയും, ഇപ്പോഴും ജർമ്മനിയുടെ മണ്ണിൽ ഒളിഞ്ഞുപുതഞ്ഞു കിടക്കുന്ന പൊട്ടാത്ത ബോംബുകളും, എല്ലാം തകർന്ന് പൊളിഞ്ഞ കൂറ്റൻ പാൻസറുകളുംകൊണ്ട് രണ്ടു മഹാശക്തികളുടെ കൈപ്പിടിയിൽ ഒതുങ്ങി അവശേഷിക്കുന്നതായ രണ്ട് വേറിട്ട രാജ്യങ്ങളാക്കി വിഭജിക്കപ്പെട്ടുപോയ ജർമ്മൻ സാമ്രാജ്യവും, ആയിരുന്നു. അവരുടെയെല്ലാം ജീവിത ഭാവിയുടെ സ്വപ്നവഴികളിലെല്ലാം  അവരെ തുറിച്ചു നോക്കിയിരുന്ന അതിഭീഭത്സമായ സാമ്പത്തികതകർച്ചയും കടുത്ത പട്ടിണിയും മറ്റും വേറെ.  പൂർണ്ണമായി വേറിട്ട, വേർപെടുത്തപ്പെട്ട രണ്ടു രാജ്യങ്ങളായി വിഭജനം നടന്ന അതിർത്തിയിൽ അധികാരത്തിന്റെ തീപാറുന്ന ശക്തിമുഷ്ടികൾ ചുരുട്ടി ഒരുവശത്ത്‌ കമ്യൂണിസ്റ്റ് സോവ്യറ്റ്  റഷ്യയും, മറുവശത്ത്‌ അമേരിക്കയും, അവരുടെ സൈന്യങ്ങളെ നിരത്തി നിലയുറപ്പിച്ചു. അന്ന് 'പൂർവ്വജർമ്മനിയും' 'പശ്ചിമ ജർമ്മനി'യും എന്ന രണ്ടു രാഷ്ട്രങ്ങൾ പിറന്ന മുഹൂർത്തത്തിന്റെ ശനിനക്ഷത്രനില അപ്രകാരംതന്നെ ആയിരുന്നു. 

വളർച്ചയുടെ പ്രകാശശക്തിയുടെ കിരണങ്ങൾ

ആധുനിക ഇന്ത്യയിലെ ജനങ്ങൾ ജർമ്മനിയുമായി രാഷ്ട്രീയമായും സാംസ്കാ രികമായും സാങ്കേതിക രംഗങ്ങളുമായും അതുപോലെ എല്ലാതലങ്ങളിലും നല്ല ഉറച്ച സഹകരണ ബന്ധങ്ങളും കൂടുതൽ വ്യാപകമായി തുടങ്ങിയത്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണെന്ന് സ്തൂലരൂപത്തിൽ നമുക്ക് വേണമെങ്കിൽ പറയാം, അതിനുമുമ്പ് പൊതുവെ ഇന്ത്യയും ജർമ്മനിയും മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി പലവിധത്തിലും പരസ്പരം വളരെയേറെ ഉറച്ചു ബന്ധപ്പെട്ടിരുന്നെങ്കിലും. വിശാല ജനാധിപത്യഭരണ വ്യവസ്ഥിതിയിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്ന ഇന്ത്യൻ ഭരണനേതൃത്വം അന്ന് ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ മനുഷ്യവേട്ടയെ അപ്പാടെ അപലപിച്ചതാണ്. ഫാസിസത്തിന്റെയും നാസ്സിസത്തിന്റെയും പേരിൽ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃവിൽ ഏറെ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ തന്റെ "Discovery of India" എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചു തുറന്നു പ്രതിപാദിച്ചിട്ടുണ്ട്. അന്നു   ആ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിൽ മാത്രമല്ല, ഇന്ത്യയിലുള്ളവർ  പലരിലും അപ്രകാരംതന്നെയുള്ള വീണ്ടുവിചാരം അനുഭവപ്പെട്ടിരുന്നു എന്ന് ചരിത്രരേഖകൾ രേഖപ്പെടുത്തുന്നുണ്ട്.

1945- ലോകമഹായുദ്ധത്തിൽ നശിച്ച
ജർമ്മനിയിലെ കൊളോൺ നഗരം. 
1938- ൽ ജവഹർലാൽ നെഹ്രുവിനു അഡോൾഫ് ഹിറ്റ്‌ലർ സർക്കാരിന്റെ പേരിൽ നൽകിയിരുന്ന ഒദ്യോഗിക സന്ദർശന ക്ഷണക്കത്തിൽ അദ്ദേഹം ജർമ്മനി നേരിട്ട് കാണുകയാണാവശ്യമെന്നും അന്ന് അതിൽ വ്യക്തമായി ചേർത്തെഴുതിയിരുന്നു. അത് മാത്രമല്ല, അദ്ദേഹത്തിനു "വേണമെങ്കിൽ ഇഷ്ടാനുസരണം ജർമ്മനിയിൽ എവിടെയും യാത്ര പോകുവാൻ അദ്ദേഹത്തി ന് എല്ലാ സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും" എന്ന് നാസികൾ ജവഹർലാൽ നെഹ്‌റുവിന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നിട്ടുമദ്ദേഹം അന്ന് ജർമനിയുടെ നാസിസർക്കാറിന്റെ ആ സന്ദർശന ക്ഷണം നന്ദിപൂർവ്വം തന്നെ നിരസിച്ചു. പക്ഷെ അതിനുപകരമായി, "ജർമനിയിലേയ്ക്കുള്ള ഒദ്യോഗിക സന്ദർശനപരിപാടിയെല്ലാം ഒഴിവാക്കിക്കൊണ്ട് അന്ന് അദ്ദേഹം ചെക്കൊശ്ലോവാക്യയിലേയ്ക്ക് പോയി", എന്ന് തന്റെ പുസ്തകത്തിൽ കാര്യ കാരണങ്ങൾ ചേർത്ത് വിശദമായി ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ട്. എന്തിനു ഇങ്ങനെയൊരു തീരുമാനങ്ങൾ ഉടൻ മാറ്റിയെന്ന് വിചാരിക്കുക. അതുപക്ഷെ, നമ്മുടെ മാതൃഭൂമിയുടെ ഭാഗധേയം കരുപ്പിടുപ്പിച്ചുകൊണ്ടു വരുന്നതിന് ത്യാഗസമരം ചെയ്ത മുൻ തലമുറയ്ക്കുവേണ്ടി ചിന്താശീലരായ ഇന്നത്തെ ആധുനിക തലമുറയ്ക്ക് മുമ്പിൽ ആദരവോടെ നമുക്കവയെ സമർപ്പിക്കാം.

പ്രവാസി മലയാളികൾ മാതൃരാജ്യത്ത് പാടെ അവഗണിക്കപ്പെടുന്നു.

അതായിരുന്നു, ഒരു സ്വതന്ത്രഭാരതത്തിന്റെ നിലയിലുള്ള ചിന്തയുടെ ഫലം. അങ്ങനെ ഇന്ത്യൻജനതയും നീണ്ടകാലത്തെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ബക്കിംഗാമിലേയ്ക്കു വലിച്ചെറിഞ്ഞു. പുതിയ ഇന്ത്യ ജനിച്ചു. ഇന്ന് അവൾ വളർന്നു, സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു, അവളുടെ മക്കൾ വളർന്നു. ആ വളർച്ചയുടെ പ്രകാശശക്തിയുടെ കിരണങ്ങൾ ആണ് മറുനാട്ടിലേയ്ക്കും എത്തി വളർന്നുകൊണ്ടിരിക്കുന്ന പ്രവാസീഭാരതീയർ. മാതൃഭൂമിയുടെ സ്ഥി രപ്രാതിനിധ്യം വഹിക്കുന്ന ജീവചൈതന്യവിശേഷമാണവർ. ആ ജീവ ചൈ തന്യം നമ്മുടെ കേരളമക്കളിലൂടെയും എന്നും എമ്പാടും പ്രതിഫലിച്ചു കാണു ന്നുണ്ട്. അതുപക്ഷേ, പ്രവാസി ഇന്ത്യൻ വംശജർ ഇപ്പോൾ അവരുടെ സ്വന്തം ജന്മനാട്ടിൽ പലപ്പോഴും വളരെ അവഗണിക്കപ്പെടുന്നുണ്ടെന്ന വളരെ ഏറെ ദു:ഖകരമായ യാഥാർത്ഥ്യമാണ്. തങ്ങളുടെ സ്വന്തം ഭാവിജീവിതം സാമാന്യം മെച്ചപ്പെടുത്തുവാൻ മറുനാട്ടിൽ പോയി എന്ന ഒരു തെറ്റുമാത്രമേ കാണാൻ കഴിയുകയുള്ളൂ. അവർ ഓരോരുത്തരും മാതൃരാജ്യത്തിന്റെയും സ്വന്തം കു ടുംബങ്ങളുടെയും അവരുടെ ബഹുമുഖ സാമ്പത്തിക അഭിവൃത്തിയിൽ ത്യാ ഗപൂർവം പങ്കുകൊണ്ടവരാണ്. പക്ഷെ പ്രവാസിമലയാളികൾ അവരുടെ ത ന്നെ മാതൃരാജ്യത്ത് പാടെ അവഗണിക്കപ്പെടുന്നു. കേരളസർക്കാരിന് NRI പണം മാത്രമേ പ്രവാസി മലയാളികളിൽ നിന്നും ആവശ്യമുള്ളൂ, അവരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുന്നു. 

മോട്ടോർ വാഹനമില്ലാത്ത
കേരളം 1945 -നു മുമ്പ് 
വർത്തമാനവുമായി ബന്ധപ്പെട്ട നിലയിൽ ഇപ്പോൾ ഏറെക്കുറെ വൈ ദേശികരായിത്തീർന്ന പ്രവാസി മലയാളികൾക്കെല്ലാം പൈതൃകമായി ത്തന്നെ അവർക്ക് ലഭിച്ചിരുന്നതായ ഇന്ത്യയുടെ തനത് സാമൂഹ്യ ജീവിത സംസ്കാരത്തിലും പാരമ്പര്യ ജീവിത ശൈലികളിലും നിന്നും ഏറെ വ്യത്യസ്തമായ വേറിട്ടൊരു സാമൂഹ്യ ജീവിത സംസ്കാരത്തിൽ അൽപ്പം ആന്തരികമായിപ്പോലും അതിൽ അവരെല്ലാം ലയിച്ചു ചേർന്നിട്ടുണ്ട്. 

സ്വന്തനാട്ടിൽ തന്നെ തങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽഭാവിജീവിതം ഒട്ടും സുരക്ഷിതമാക്കാൻ കഴിയുകയില്ലെന്ന യാഥാർത്ഥ്യബോധം ഉണ്ടായതാണ്, തങ്ങളുടെ പ്രിയപ്പെട്ട ജന്മനാടിനെയും തങ്ങളുടെയെല്ലാമായിരുന്ന സ്വന്തം     കുടുംബാംഗങ്ങളെയും വിട്ടു ചെറുപ്രായത്തിൽ അന്യദേശങ്ങളിൽ ജോലി തേടിപ്പോകുവാൻ അവരെ പ്രേരിപ്പിച്ചതും അവരുടെ സാഹസികയാത്രകൾ   ആരംഭിച്ചതും. അവരും അവരുടെ പിൻതലമുറകളും അവരുടെതായിട്ടുള്ള    ഓരോരോ അപരിചിത ലോകത്തിന്റെ പേജുകളിലേക്ക് നടന്ന് നടന്നകന്നു ജീവിതം തുടങ്ങി. ആരംഭത്തിൽ എല്ലാം അപരിചിതമായിരുന്നു, ദേശവും ഭാഷയും ജനങ്ങളും.

ചരിത്രപരമായ യാഥാർത്ഥ്യങ്ങളെല്ലാം ഇങ്ങനെയൊക്കെയാണെങ്കിലും മനു ഷ്യസ്വഭാവത്തിലെ അഗാധതലങ്ങളിൽ അനുഭവപ്പെടുന്ന ജീവിത പ്രത്യേക തകളിലൂടെ ആണെങ്കിലും, അവ ബാഹ്യമായിട്ടോ അതിലേറെ ആന്തരികമാ യിട്ടോ കടന്നുപോകുന്ന മറുനാട്ടിലെത്തിയവരുടെയെല്ലാം വൈവിദ്ധ്യങ്ങൾ നിറഞ്ഞ ജീവിതരീതിയേപ്പറ്റി എഴുതുന്നത്‌ കുറച്ചൊരു സാമൂഹികയുക്തിയു ള്ളതായും തോന്നുന്നുവെങ്കിലും അവ നൂലെത്താത്ത ഇരുണ്ട കയത്തിന്റെ   ബോധം ജനിപ്പിക്കുന്നുണ്ട്. അവയെയൊക്കെ നേരിൽ സമീപിക്കുന്ന രീതി പാടെ തെറ്റാണെന്നും, പലപ്പോഴും നമുക്ക് ലഭിച്ചിരിക്കുന്ന ഇത്തരം അനു ഭവശകലങ്ങളിൽ നിന്നുള്ള നിഗമനങ്ങളെല്ലാം അതേപടിതന്നെഅവയെല്ലാം
നീതീകരിക്കപ്പെടാവുന്നതല്ലെന്നും എനിക്ക് തോന്നുന്നു.

രണ്ടു ഭീകര ലോകമഹായുദ്ധദുരന്തമൊഴിഞ്ഞ, തകർന്ന മദ്ധ്യയൂറോപ്പിലെ യുദ്ധക്കളമായിരുന്നല്ലോ ജർമ്മനി. യുദ്ധാനന്തര പുനർനിർമ്മാണം ഏറ്റവും   ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന മദ്ധ്യയൂറോപ്പിന്റെ ഹൃദയഭാഗത്തി രിക്കുന്ന ജർമ്മനിയെ ലക്ഷ്യമാക്കി തങ്ങളുടെ പുത്തൻ ഭാവി സ്വപ്നങ്ങളുടെ  പ്രതീക്ഷകളുമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നും ജനങ്ങളെത്തി.
യൂറോപ്യരും, ഏഷ്യാക്കാരനും, പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ളവരും, തുർ ക്കികളും, ആഫ്രിക്കയിലുള്ളവരും, ചൈനാക്കാരും, അമേരിക്കക്കാരും മാത്ര മല്ല, റഷ്യാക്കാരും, എന്നുവേണ്ട ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നു ആളുകൾ ജർമ്മനിയിലേയ്ക്ക് വന്നുചേർന്നു. അവരെല്ലാവരും അപ്പോൾ അപ്രകാരം വന്നുചേർന്നത്, ജർമ്മനി അവരുടെ ദീർഘകാല ഭാവിയുടെ പറു ദീസയായി കണ്ടതുകൊണ്ടായിരിക്കാം.

മറുപടി ലഭിക്കാത്ത യാഥാർത്ഥ്യങ്ങൾ 

 കേരളത്തിലെ ഒരു കർഷക കുടുംബം.
കേരളത്തിന്റെ സ്വപ്നമനോഹരവുംപച്ചപ്പ്‌ നിറഞ്ഞ ഗ്രാമങ്ങളിൽനിന്നും കൗമാര-യൗവനപ്രായം തുളുമ്പി നി ന്നിരുന്ന നമ്മുടെ യുവത്വങ്ങളാകട്ടെ, പുതിയ പുതിയ ഭാവിയുടെ ജീവിതമേഖലതേടിയ     അവരുടെ   സാഹസിക യാത്രയാരംഭിച്ചു. ലോക മഹായുദ്ധം മൂലം തകർക്ക പ്പെട്ടിരുന്ന ജർമ്മനിയിലേയ്ക്കും മറ്റു വിവിധ പാശ്ചാത്യപൗരസ്ത്യ- പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കും അനേകം യുവത്വങ്ങൾകടന്നെത്തി. പക്ഷെ, സാമൂഹികമായും ചരിത്രപരമായും ഇവിടെയൊരു പ്രധാന കാര്യം വ ളരെയേറെ ആഴത്തിൽ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്. കേരളത്തിന്റെ പുതുതല മുറ ഇവിടേയ്ക്കെല്ലാം തുടങ്ങിവച്ച പൂർവ്വചരിത്രം കുറിച്ച കുടിയേറ്റത്തിന് പ്രേരകമായി ഭവിച്ചിട്ടുള്ള പ്രധാന കാരണങ്ങൾ എന്തായിരുന്നു? അക്കാലത്ത് നമ്മുടെ ജന്മഭൂമിയായ കേരള സംസ്ഥാനത്തിൽ ഇതിനെല്ലാം പ്രേരകമായ അടിസ്ഥാന സാമൂഹിക ചലനം ഉണ്ടായതെങ്ങനെ ആയിരിക്കാം? ഇത്തരം ശ്രദ്ധേയമായ ചോദ്യങ്ങളെല്ലാം എന്നിൽ എക്കാലവും നിരന്തരം ഉയർന്നുവ ന്നിട്ടുള്ളതും ഒട്ടും തൃപ്തികരമായ ഒരു മറുപടിയും ലഭിക്കാത്ത യാഥാർത്ഥ്യ ങ്ങൾ തന്നെയാണ്‌താനും.

 നിലമ്പൂർ -1930.  പുല്ലുമേഞ്ഞ ഒരു വിദ്യാലയം.
അദ്ധാപകരും സ്‌കൂൾ കുട്ടികളും 
കേരളം എക്കാലവുംഒരു കാർഷിക രംഗമായിരുന്നു. ജനങ്ങളിൽ എല്ലാ വരും തന്നെ സാധാരണ കർഷകർ  ആയിരുന്നു. ഭൂരിഭാഗം കുടുംബങ്ങ ളിൽ എട്ടും പത്തും അംഗങ്ങൾ ഉ ണ്ടായിരുന്നു. ഓരോ കുടുംബങ്ങളെ പോറ്റിയിരുന്നത്, മാതാപിതാക്കന്മാ രും മുതിർന്ന മക്കളും ചേർന്നായി രുന്നു. പകലന്തിയോളം വരെയും  അവരുടെ കൃഷിസ്ഥലങ്ങളിൽ  ചെയ്യുന്ന കഠിനാദ്ധ്വാനം വഴി ലഭി ക്കുന്ന വരുമാനം കൊണ്ട് അവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുക സാദ്ധ്യമായിരുന്നില്ല. സർക്കാർ ജോലികൾ ആകട്ടെ, ഒരു അന്നത്തെ നിശ്ചിത ഉയർന്ന ജാതിയിലോ മതത്തിലോപെട്ടവർക്കായി മാത്രം മാറ്റിയിരുന്നു. ഉന്നതവിദ്യാഭ്യാസം നേടുകയെന്നത് തന്നെ പാവപ്പെട്ടവനും സാധാരണക്കാരനും മനസ്സിൽ പുഷ്പ്പിക്കുന്ന ദിവാസ്വപ്‍നങ്ങളുടെ വെറും സാക്ഷാത്ക്കാരം ആയിരുന്നല്ലോ. എല്ലാഗ്രാമങ്ങളിലും ഓരോപട്ടണങ്ങളിലും സ്‌കൂളുകളോ കോളജുകളോ ഉണ്ടായിരുന്നില്ല. കേരളത്തിൽ ആ നിലയ്ക്ക് കാലാനുസരണമായി കുറെ മാറ്റങ്ങൾ വന്നപ്പോൾ, സ്‌കൂളുകളിലും നിന്നും , കോളേജുകളിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചവർ അന്യരാജ്യങ്ങളിൽ പോയി തൊഴിൽ നേടിത്തുടങ്ങി. എന്തിനവർ ഈ സാഹസത്തിനൊരുങ്ങിത്തിരിച്ചു? തൊഴിൽസാദ്ധ്യതയോ തൊഴിൽ നൽകാൻ സർക്കാരിനോ കേരളത്തിൽ ഒരു പദ്ധതികളും ഉണ്ടായിരുന്നില്ല.

സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പും പിന്നീടുമുള്ള ഇന്ത്യൻസമൂഹത്തിന്റെ ഇരുണ്ട ചരിത്ര യാഥാർത്ഥ്യങ്ങൾ നിഷേധിക്കാനും തമസ്കരിക്കാനും ആർക്കും ഇന്ന് കഴിയുകയില്ല. രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും നാളിൽ ഒരു ഇരുണ്ട സാമൂഹ്യജീവിത സാഹചര്യം മാത്രം പരിചയിച്ചിരുന്നവരാണ് കേരളീയർ. അപ്പോൾ അതിനെത്തന്നെ അവയുടെ തനിരൂപത്തിൽ ഉണ്ടായ പൂർവകാല ചരിത്രത്തിലൂടെ വ്യക്തമായി അവയെ മനസ്സിലാക്കാനുമുള്ള ശ്ര മവുമെല്ലാം തികച്ചും കൂടുതലേറെ സാഹസികമായിട്ടുള്ള ഉദ്യമങ്ങൾ ആയി രിക്കാം. ഇന്ത്യയിലെ ജനജീവിതത്തിൽ എന്നും നേരിൽക്കണ്ടിരുന്ന അസുഖ കരമായ വിവിധ പ്രതികൂല ജീവിതസാഹചര്യങ്ങൾ മാറ്റി ഓരോ പൗരനും പുതിയ സ്വതന്ത്രവും സമൃദ്ധവുമായ സ്വന്തമവകാശങ്ങളും ഭാവിയും, ഉറപ്പു നൽകുന്ന സുരക്ഷിതവുമായ പുതിയ സ്വതന്ത്ര ഇന്ത്യയുടെ ഭാവിയ്ക്കുവേ ണ്ടി ഒരു പുത്തൻ സന്ദേശമാണ് ഇതിനായിത്തന്നെ ഉദ്യമിച്ചവർ നല്കിയതെന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്.

പാരമ്പര്യ വിശ്വാസം.

ആമുഖമായിത്തന്നെ ചില വസ്തുതകളെങ്കിലും ഇവിടെ പറയാതിരിക്കുന്നതു യുക്‌തിയുക്തമല്ല. ആധുനിക കാലത്ത് ജീവിക്കുന്ന നമുക്ക് മുൻപിൽ തുറന്ന യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നവിധം നീതിയില്ലാത്ത ബോധപൂർവ്വമായ ശ്രമങ്ങൾ നമുക്കൊക്കെ കാണാനിടയുണ്ടല്ലോ. ലോകചരിത്രത്തിലാകട്ടെ അതിപ്രാചീനവും പ്രശസ്തവുമായ ഒരു നാടാണ്, കേരളം. ക്രിസ്തുവിന്റെ കാലങ്ങളിൽപ്പോലും കേരളരാജ്യം വളരെയേറെ പ്രസിദ്ധമായിരുന്നുവെന്ന്  കാണാൻ കഴിയും. ക്രിസ്തുശിഷ്യനായ അപ്പസ്തോലൻ തോമാസ്ലീഹായുടെ വരവോടുകൂടി ലോകചരിത്രപാരമ്പര്യത്തിൽ ഒന്നുകൂടി വിശ്വഖ്യാതിയും നേടിയെടുത്തു, കേരളം. തോമാശ്ലീഹായുടെ ആഗമനത്തെക്കുറിച്ച് വിവിധ തർക്കങ്ങളിന്നും ഉണ്ടെങ്കിലും, അതുപക്ഷെ ക്രൈസ്തവരുടെ ഉറച്ച പാരമ്പര്യ വിശ്വാസം എല്ലാ ചരിത്രരേഖകളേയും മറികടന്ന്കണ്ട് ചരിത്രസാക്ഷ്യമായി ഭാരതക്രൈസ്തവ സഭകൾ അവയെ അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. 

ചരിത്രരേഖകളെല്ലാം പറയുന്നത് ഇങ്ങനെയാണ്: കേരളത്തിലേയ്ക്കുള്ള യഹൂദവംശജരുടെ കുടിയേറ്റങ്ങൾ ഉണ്ടായത്, ഇസ്രായേലിനെതിരെ ഉണ്ടായ വിദേശ ആക്രമണം മൂലം ഇസ്രായേലിലെ ജനജീവിത സുരക്ഷയിൽ കനത്ത ഭംഗം നേരിട്ടതോടെയാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്ന് യഹൂദ ജനങ്ങൾ കൂട്ടത്തോടെ സുരക്ഷാസ്ഥാനങ്ങളായ മറ്റു പല രാജ്യങ്ങളിലേയ്ക്ക് വിട്ടുപോയതുപോലെ കേരളത്തിലേയ്ക്കും, അവിടം വിട്ട്‌ പാലായനം ചെയ്തു വെന്നാണ് പറയപ്പെടുന്നത്‌. ഒരുപക്ഷെ അവ ഏറെയും വാണിജ്യ കുടിയേറ്റം തന്നെയായിരുന്നുവെന്നും പറയുന്നു. ശ്രദ്ദേയമായ ചരിത്ര വസ്തുത ഇവിടെയും നിരീക്ഷിക്കുവാനുണ്ട്. പ്രാചീന കാലം മുതൽ നമ്മുടെ കേരളീയർ റോമൻ സാമ്രാജ്യവും മാറ്റ് വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കേരളീയന് ആ ഉറച്ച ബന്ധത്തിൽ കൂടുതൽ വിശ്വാസ്യതയും ഉണ്ടായിരുന്നു.

 തെളിവുള്ള അടയാളങ്ങൾ

 കേരള ഗ്രാമീണ ഭവനം 1950 കളിൽ 
ബ്രിട്ടീഷ് ഭരണകാലത്തും, രാജ ഭരണകാലങ്ങളിലും, അതിനു ശേഷവും ഉണ്ടായിരുന്ന നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ, പല രൂപത്തിലുള്ള ഉയർന്ന സാമൂഹ്യ അധീശത്വം പുലർത്തിയിരുന്നതുമായ നിശ്ചിത സാമൂഹിക തിന്മകളായിരുന്നു, നാട്ടുവിദ്യാലയങ്ങളുടെ അഭാവം. കടുത്ത ദാരിദ്ര്യം, നിരക്ഷരത്വം, അജ്ഞത, മനുഷ്യാവകാശങ്ങളുടെ അവഗണനകൾ, ജാതിമതങ്ങളുടെ  ഉശ്ചനീചത്വം എന്നിവയും പൊതുജ നങ്ങളിലെ അനാരോഗ്യസ്ഥിതി,   അപൂർവ്വമായിരുന്ന ആശുപത്രികളുടെ ലഭ്യത, താമസ്സ സൗകര്യം കുറഞ്ഞ വീടുകൾ, യാത്രാക്ലേശം, തുടങ്ങിയ നിരവധിയേറെ സാമൂഹ്യ വിഷയങ്ങൾ അക്കാലത്തെ ജീവിതം ദുഷ്ക്കരമാക്കി. ഇത്തരം സാമൂഹികമായ തിന്മകളെ തുടച്ചുനീക്കി പുരോഗതി പ്രാപിച്ച ഒരു നവീന സ്വതന്ത്ര ഇന്ത്യയ്ക്ക് രൂപം നൽകുന്നതിനുവേണ്ടിയുള്ള പുതിയ സന്ദേശപ്രചാരണമാണതിനുശേഷം ഇന്ത്യയൊട്ടാകെ പിന്നീടിങ്ങോട്ടുണ്ടായതെന്ന കാര്യം സൂചിപ്പിച്ചിരുന്നല്ലോ. 

എന്തായാലും കേരളത്തിന്റെ പ്രാചീന ചരിത്രങ്ങളിലേയ്ക്ക് നോക്കിയാലും മദ്ധ്യയുഗകാലഘട്ടവും വർത്തമാനകാലചരിത്രങ്ങളും പരിശോധിച്ചാലും, ഒരു വസ്തുത കാണാൻ കഴിയും, കേരളം എക്കാലവും ലോകശ്രദ്ധയെ വളരെ   ആകർഷിച്ചിരുന്ന അതിമനോഹരമായി തിളങ്ങുന്ന പ്രത്യേകതകളുണ്ടായി രുന്ന ഇന്ത്യൻ ഭൂവിഭാഗമായിരുന്നു എന്നതു യാഥാർത്ഥ്യമാണ്‌.    

കേരളത്തിന്റെ പ്രാചീനചരിത്രത്തിലേയ്ക്ക് പരിശോധിച്ചാൽ, അന്നും നാം പ്രകൃതിവിഭവങ്ങൾ മറുനാടുകളിലെ വ്യാപാരികൾക്കു വില്പനചെയ്തു കയറ്റി അയക്കുന്ന ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നുവെന്നാണ് കാണുന്നത്. വ്യാപാരത്തിനു ഇന്ത്യയിലേയ്ക്ക് കടന്നെത്തിയ ഗ്രീക്കുകാർ, ഫ്രഞ്ചുകാർ, അറബികൾ, ചൈനക്കാർ, റോമാക്കാർ, പേർഷ്യാക്കാർ, ഇസ്രായേലികൾ, ഇം ഗ്ലീഷുകാർ, പോർട്ടുഗീസുകാർ, ഹോളണ്ടുകാർ, തുടങ്ങിയവരുടെ സ്വന്തം രാ ജ്യങ്ങളിൽ നിന്നും ഉണ്ടായ വാണിജ്യ കുടിയേറ്റങ്ങളുടെ അടിസ്ഥാനനടപടി തെളിവുകളുടെ അടയാളങ്ങൾ നമ്മുടെ ജന്മദേശമായ കൊച്ചു കേരളത്തിൽ ബാക്കി വച്ചുകൊണ്ടാണ് അവർ ചരിത്രത്തിലൂടെ കടന്നു മറഞ്ഞു പോയത് എന്നതു മറ്റൊരു യാഥാർത്ഥ്യം തന്നെ.

സൌഹൃദബന്ധത്തിന്റെ തെളിഞ്ഞ ഉദാഹരണങ്ങൾ

 ഫാ.അർണോസ് പാതിരി 
മദ്ധ്യയുഗകാലഘട്ടങ്ങളിലെ നമ്മുടെ കൊച്ചു കേരളത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ യൂറോപ്യന്മാരായ നിരവധി വിദേശിയരായ ക്രിസ്ത്യൻ  മിഷനറിമാരുടെ ആഗമനവും അവരുടെ സേവനവും മലയാളി ജനതയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ പരിവർത്തനങ്ങൾക്ക് ഏറെ കാരണമായി. അവരിൽ പ്രമുഖരായ ജർമ്മൻകാരായിരുന്ന ക്രിസ്ത്യൻ മിഷനറിമാരായ അർണ്ണോസ് പാതിരിയും, ബാസലർ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ടും, കേരളത്തിലെ അവരു ടെ നീണ്ടകാല ജീവിതത്തിലെന്നും അവർ  നൽകിയിരുന്ന സേവനങ്ങളും മലയാള ഭാഷ യുടെ സമഗ്ര വളർച്ചയ്ക്ക് എക്കാലവും ഏറെ  മാതൃകാപരമായിരുന്നതും അതിവിലപ്പെട്ട സാംസ്കാരികസംഭാവന തന്നെയായിരുന്നു. പ്രാചീന കേരളവും മറ്റ് വിദേശരാജ്യങ്ങളും തമ്മിൽ തമ്മിലുണ്ടായിരുന്ന കളങ്കപ്പെടാത്ത ചരിത്രപരമായിട്ടുള്ള സ്നേഹ സൌഹൃദ ബന്ധത്തിന്റെ തെളിഞ്ഞ നല്ല ഉദാഹരണങ്ങൾതന്നെ ആണല്ലോ അവയെല്ലാം. ഇവരെല്ലാവരും കേരളത്തിലെ അവരവരുടെ ശ്രേഷ്ഠ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങളായി, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽപോലും നമ്മുടെ തനതായിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവിതത്തി ലേയ്ക്ക്‌ അവർ മാറ്റി വച്ചിട്ടുണ്ട്.

വിദേശികളുടെ കേരളത്തിലേയ്ക്കുള്ള ആഗമനം തൊട്ടു ഇന്ത്യയുടെ മുഖ്യ മുഖമുദ്ര എന്നറിയപ്പെടുന്ന തലമുറകളുടെ മതതത്വജീവിതത്തിൽ മാത്രമല്ല നമ്മുടെ സാമൂഹ്യ ജീവിതത്തിലും അടിമുടി നവീകരണം സാധിച്ചുതുടങ്ങി. പ്രവർത്തികളിലും ചിന്താരീതികളിലും ജീവിത ശൈലികളിലും സാമൂഹിക സംസ്കാരത്തിലും അറിവിലും വസ്ത്രധാരണ രീതികളിലുമെല്ലാം സമഗ്രമായ പരിവർത്തനങ്ങൾ ഓരോന്നായി ഉണ്ടായിത്തുടങ്ങി. പ്രധാന പങ്കു വഹിച്ചവർ ഏറെയും പാശ്ചാത്യമിഷനറിമാർതന്നെ ആയിരുന്നുവെന്ന് നാം അപ്പാടെയും അംഗീകരിച്ചു അവ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. അവരിൽ ഏറെ കൂടുതലായി പോർട്ടുഗീസുകാരുടെയും അതുപോലെ ജർമൻ മിഷനറിമാരുടെയും വലിയ  സംഭാവനയാണ് ശ്രദ്ധിക്കപ്പെട്ടതായി നാം കണ്ടത്.

 റെവ.ഹെർമൻ ഗുണ്ടർട്ടും
ഭാര്യയും 
ആധുനികവിദ്യാഭ്യാസരീതികളും, മലയാളഭാഷാ സാഹിത്യവും, ക്രിസ്ത്യൻ മതതത്വ ചിന്താ രീതി കളും, നവീന ശാസ്ത്രീയ തൊഴിൽ പരിശീലന വും, പുതിയ ഭവന നിർമ്മാണകലയും അതിന്റെ ആധുനിക ശാസ്ത്രീയതയുടെ തിളക്കമേറിയ ചൈതന്യവും കേരളീയരിൽ വശപ്പെടുത്തിയത്‌ പാ ശ്ചാത്യക്രൈസ്തവമിഷനറിമാർ ആയിരുന്നു. ഇവരിൽപ്പെട്ടവരായിരുന്നു, പ്രമുഖജർമ്മൻകാരാ യ ബാസ്സൽ മിഷനറി സഭയുടെ ഒരംഗമായിരുന്ന റെവ. ഹെർമ്മൻ ഗുണ്ടർട്ടും, കത്തോലിക്കാ മിഷ നറിയായി കേരളത്തിൽ എത്തിയ ഈശോസഭയുടെ  വൈദികനായിരുന്ന അ ർണ്ണോസ് പാതിരിയും എന്ന് നമ്മൾ കണ്ടു. ഇവർ ഇരുവരും ഇന്ത്യയെയും കേര ളത്തെയും മലയാളികളെയും അവരുടെ മാതൃഭാഷയെയും എല്ലാറ്റിലുമേറെ കൂടുതൽ സ്നേഹിച്ചു. കേരളത്തെയും കേരളീയരെയും അന്നും എക്കാലവും അവർ സാംസ്കാരികമായി ജർമ്മനിയോടടുപ്പിച്ചു നിറുത്തി. ഒന്നാലോചിച്ചാൽ മലയാളിയുവത്വങ്ങളുടെ ജർമനിയിലേക്കുള്ള ചരിത്രപരവും അതിലേറെ തങ്ങളുടെ ഭാവിജീവിതത്തിന്റെ പുതിയ വഴിത്തിരിവിന് വളരെ സഹായിച്ച സാഹസികവുമായ കുടിയേറ്റത്തിന് പ്രേരകമായിത്തീർന്നിരിക്കാം//-
(തുടരും  ...)
-------------------------------------------------------------------------------------------------------------------