Montag, 28. Juni 2021

ധ്രുവദീപ്തി // History // യാത്രാവിവരണo// Part-1 // നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ട്‌- // George Kuttikattu

(03.03.2013 Article published in "Sunday Mangalam",Kottayam) 

 നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ട്‌- Part -1

                     -George Kuttikattu-                                                      

നാവരിഞ്ഞും തലയറുത്തും എതിരാളികളെ മുഴുവൻ ഉന്മൂലനം ചെയ്‌ത നെറികേടിന്റെ സ്വേച്‌ഛാധിപത്യരൂപമായിരുന്ന അഡോൾഫ് ഹിറ്റ്ലർ നിർമിച്ചിരുന്ന "കോൺ സെന്റ്രെഷൻ ക്യാമ്പ്‌" എന്ന രാഷ്‌ട്രീയ തടങ്കല്‍ പാളയ ങ്ങൾക്ക് എണ്‍പതാണ്ട്‌. എതിര്‍വാകളുടെ നാവരിഞ്ഞും,  ചെറുത്തുനിന്നവരു ടെയെല്ലാം കഴുത്തരിഞ്ഞും,  'അരുതേ, അരുതേ", എന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ച്‌ ജീവ വായുവിനു വേണ്ടി കേണപേക്ഷിച്ച കുരുന്നുകള്‍ക്ക്‌ നാസി ക്യാമ്പ്‌കൾ  കുരുതിക്കളമായിത്തീർന്നു.. സ്‌ത്രീത്വത്തിന്റെ ബാല്യകൗമാര- യൗവനങ്ങള്‍ നാസിപ്പടയുടെ കാമാര്‍ത്തിക്കു മുന്നില്‍ പിടഞ്ഞു പിടഞ്ഞു മരിച്ചു. ആരുടെയൊക്കെയോ ഗര്‍ഭം പേറേണ്ടി വന്ന യുവതികള്‍ പേറ്റുനോവ്  അനുഭവിക്കാതെ തന്നെ പേക്കിനാവുകൾ കണ്ട കാള രാത്രികളില്‍ കൊടിയ മര്‍ദ്ദനമേറ്റു മരിച്ചു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളെ കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നൊടുക്കി. ഡാഹൗ മുതല്‍ ഔഷ്‌വിറ്റ്‌സ് വരെയുള്ള ആയിരത്തി ഇരുന്നൂറോളം നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഇന്നും പരശതം പേരുടെ ചോരക്കറ ഉണങ്ങി വറ്റിപ്പിടി ച്ചിരിക്കുന്നു.

അഡോൾഫ് ഹിറ്റ്ലർ


ദശലക്ഷമോ ദശദശലക്ഷമോ? എത്ര ലക്ഷങ്ങള്‍ നാസിപ്പടയുടെ നരവംശ ഹത്യയ്‌ക്കിരയായിട്ടുണ്ട് ? അവരില്‍ യഹൂദരുണ്ട്‌, കമ്മ്യൂണിസ്‌റ്റുകളുണ്ട്, സോഷ്യല്‍ ഡമോക്രാറ്റുകളുമുണ്ട്. പുരോഹിതരും, തത്വചിന്തകരുമുണ്ട്‌. ചിന്തകര്‍, അനേകം എഴുത്തുകാര്‍, പ്ര ഭാഷകര്‍, ജർമൻകാർ, വിദേശീയർ, സ്‌ത്രീകൾ, കുഞ്ഞുങ്ങള്‍, രോഗികള്‍, ആസന്നമരണര്‍, സ്വവര്‍ഗ്ഗരതിക്കാര്‍, ഹിജഡകള്‍, ഇവരെല്ലാം. ഹിറ്റ്‌ലറെ നാവുകൊണ്ടല്ല മനസുകൊണ്ട്‌ എതിര്‍ത്തവര്‍പോലും ഭയാനകമായ ഇരുട്ടറ കളില്‍ ഇല്ലാതായി. രാജ്യവും ശക്‌തിയും മഹത്വവും ഹിറ്റ്‌ലര്‍ക്കു മാത്രമായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകത്തിന്‌ വഴിമരുന്നിട്ട ഹിറ്റ്‌ലറുടെ ഈ ഭ്രാന്തന്‍ ആശയത്തിന്റെ ഫലമായി ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ്‌ തുറന്നത്‌ 1933 ഫെബ്രുവരി 28- നായിരുന്നു. ലോകമൊട്ടാകെ കടുത്ത ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും കൊടികുത്തിയ കാലം.

അന്നാണ്‌ ജര്‍മനിയുടെ  ഭരണകൂടത്തിനെതിരേ ഉരിയാടുകയോ നെറ്റി ചുളി ക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജർമ്മനിയിലൊട്ടാകെ സർക്കാ ർവക കോണ്‍സന്‍ട്രേഷന്‍ ലാഗറുകള്‍ (തടങ്കല്‍ ക്യാമ്പുകള്‍) തുറക്കുമെന്ന്‌ ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചത്‌. ഭരണാധികാരിയുടെ തിട്ടൂരങ്ങളെ എതിർത്ത  നിത്യശ ത്രുക്കളെ ഇല്ലായ്‌മ ചെയ്യാൻ സര്‍ക്കാര്‍ തുറന്ന ക്യാമ്പുകളില്‍ രാപ്പകല്‍ ധീര ദേശാഭിമാനികള്‍ പീഡനവിധേയരായി. കൊടിയ ക്രൂര മര്‍ദനങ്ങളുടെയും അവരുടെ ഒടുവിലത്തെ ഏറ്റവും വലിയ  അതിസാഹസികമായ ചെറുത്തു നില്‍പിന്റെയും ദുരന്ത വിഭ്രാന്തരംഗങ്ങള്‍ ഭൂതകാലത്തിന്റെ പ്രേതങ്ങളായി ഇന്നും നിലനില്‍ക്കുന്ന ഓരോതടങ്കല്‍ പാളയങ്ങളിലെ ചുവര്‍ ചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്നതു ചരിത്ര സത്യങ്ങളുടെ നിഴലുകളാണ്‌.

അംബര്‍നദിയും ഡാഹൗവും:

ജർമ്മനിയുടെ തെക്കു കിഴക്കുള്ള മനോഹര സംസ്‌ഥാനമായ ബവേറിയയെ ജർമ്മനിയിൽ 'ബയണ്‍' എന്നും വിളിക്കുന്നു. മ്യൂണിക്‌ നഗരമാണു സംസ്ഥാന തലസ്‌ഥാനം. അവിടെനിന്ന്‌  22 കി. മീ. വടക്കുപടിഞ്ഞാറു മാറിയ കേന്ദ്രമാണ്‌ ഡാഹൗ നഗരം. ജർമൻ കമ്യൂണല്‍ പദവിയനുസരിച്ച്‌ ഗ്രോസെ 'ക്രൈസ്‌റ്റഡ്‌' (ഉയർന്ന പദവിയുള്ള ജില്ലാ മേഖല) എന്നു വിളിക്കുന്നു. ആൽപ്സ്  മല നിരകളി ലെ കുളിർമ്മ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഒഴുകിയെത്തുന്ന അംബര്‍ നദി ലയി ച്ചുചേരുന്നത്‌ ഡാഹൗവിലെ അംബര്‍ തടാകത്തിലാണ്‌. ഇതിന്‌ അംബര്‍ നദി യെന്ന പേരു ലഭിച്ചു. ചെറുപ്പത്തിൽ അഡോൾഫ് ഹിറ്റ്ലറെ ആകർഷിച്ചിരുന്ന  അംബര്‍നദിയുടെ കരയിലിരിക്കുന്ന ഡാഹൗ നഗരത്തെ മുഴുവൻ തന്റെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റി.

ക്രൂരതയുടെ നിത്യസ്‌മാരകവേദിയില്‍-

നാവുകൾ വരണ്ടുണങ്ങിയ, ശവത്തിന്റെ ഗന്ധമുള്ള, വിളറിവെളുത്ത്‌ മൃത തുല്യരായി 'യഹൂദന്‍' എന്നെഴുതിയ ബോർഡുകൾ കഴുത്തിൽ കെട്ടിത്തൂക്കി അപമാനിതരായി അതിഭീകരതയുടെ നരബലിവസ്തുക്കളെപ്പോലെയാണന്ന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ തടവുകാരെ കൊണ്ടുവന്നത്‌. നടന്നു നടന്നു നീങ്ങി നീങ്ങി ഇല്ലാതായിത്തീർന്ന ആയിരങ്ങളുടെ ആത്മക്കൾക്കായി ഹൃദയങ്ങളിൽ കരുതിവച്ചിരുന്ന പൂജാപുഷ്പങ്ങൾ അർപ്പിക്കാൻ മാത്രം ഓരോ സന്ദർശകർ ഇന്നും ഒഴുകുന്നു. തടവുകാരില്ലാത്ത വിശാലമുറ്റത്ത്‌ അവരുടെ നെടുവീർപ്പുകൾ അലയടിക്കുന്ന അവർക്കായി മാത്രമുള്ള സ്മരണാവേദിയി ലാണ്‌ നാം ചെന്നെത്തുക. അവിടെ എത്തുന്ന ആരിലും ഒരു അന്യതാബോധം അനഭവപ്പെടില്ല. അവിടേയ്ക്ക് ഞങ്ങളും വന്നെത്തി.

                                                     റെയിലിന്റെ രഹസ്യം

കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള 

റെയിൽപ്പാളം-പ്ലാറ്റ്‌ഫോറം

സന്ദര്‍ശകരുടെ വാഹനങ്ങളെല്ലാം  കോണ്‍സെന്‍ട്രേഷന്‍ ലാഗറിന്‌ (ക്യാമ്പ്‌) തൊട്ടടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തു നിര്‍മിച്ചിട്ടുള്ള വലിയ കാര്‍പാര്‍ക്കിലെത്തും. പാര്‍ക്ക്‌ ചെയ്യാന്‍ നിശ്‌ചിത സമയത്തേക്ക്‌ നിശ്‌ചിത ഫീസ്‌ അവിടെ സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ ഓട്ടോമാറ്റിലിട്ടാല്‍ അതില്‍ നിന്നും പാര്‍ക്ക്‌ കാര്‍ഡ്‌ ലഭിക്കും. നല്ല തെളിഞ്ഞ ആകാശം. വേനല്‍ക്കാലം കഴിഞ്ഞ്‌ കടന്നു വരുന്ന നല്ല ഇളംകാറ്റ്‌. കുറച്ചകലെ, പഴയ റെയില്‍പാളവും പ്ലാറ്റ്‌ഫോറത്തിന്റെ അവശിഷ്‌ടവും കാണുന്നു. വരുന്നവര്‍ വരുന്നവരെല്ലാം അവിടെനിന്ന്‌ ഫോട്ടോയെടുക്കുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം തടവുകാരെ ട്രെയിനുകളുടെ ബോഗികളിലടച്ച്‌ കൊണ്ടുവന്ന്‌ ഈ പ്ലാറ്റ്‌ഫോറത്തിലാണ്‌ ഇറക്കിയത്‌. അവരെ അവിടെ സ്വീകരിച്ചത്‌ ഹിറ്റലറുടെ ആരാച്ചാരന്മാര്‍ ആയിരുന്നു.
തീര്‍ഥാടനകേന്ദ്രമല്ല-

ഡാഹൗവും ഔഷ്‌വിറ്റ്‌സും പോലെയുള്ള ജര്‍മനിയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും കോണ്‍സെന്‍ട്രേഷന്‍ ലാഗറുകള്‍" കെ. ഇസഡ്‌. "എന്നു നാസികൾ ചുരുക്കിപ്പറയുന്നു) തീര്‍ഥാടനകേന്ദ്രങ്ങളല്ല. തടവുകാരായിട്ട് പിടിക്കപ്പെട്ടവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചശേഷം അവരെ ലോറിയിൽ കയറ്റി അടുത്തുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു മാറ്റും. അതല്ലെങ്കിൽ അപ്പോൾത്തന്നെ ക്രൂരപീഡനങ്ങള്‍ക്ക്‌ വിധേയരാക്കും. ഓരോ ക്യാമ്പും വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പിവേലികൾ കൊണ്ട്‌ അടച്ചിരുന്നു. ഓരോ സ്‌ഥലത്തും "ഷോ" വിചാരണ നടപടികൾ ചെയ്‌ത് അവരെ കൊന്നുകളഞ്ഞു . അവിടെയെല്ലാം എരിഞ്ഞുതീർന്നത് സാധാരണ മനുഷ്യരാണ്‌. ''മരണത്തിന്റെ  ഭയാനകമായ നിമിഷങ്ങളിലേക്കാണ്‌ തങ്ങള്‍ കടന്നുപോകുന്നതെന്ന്‌ തടവു കാരാക്കപ്പെട്ട കുട്ടികളോ സ്‌ത്രീകളോ മറ്റ് പുരുഷന്മാരോ വിചാരിച്ചിരുന്നില്ല.
ആദ്യത്തെ തടങ്കല്‍ കേന്ദ്രം

ആദ്യത്തെ കോണ്‍സെൻട്രേഷൻ 

ക്യാമ്പ് -

1933 മാര്‍ച്ച്‌ 20. ഹിറ്റ്‌ലര്‍ ഒരു  അടിയന്തര നിര്‍ദേശം നൽകി. ഡാഹൗ മാർക്ക റ്റിൽ നിന്നും അധികം അകലെയല്ലാതെ സ്‌ഥാപിച്ചിരുന്ന, ഒന്നാം ലോക മഹായുദ്ധകാലത്ത്‌ രാജകുടുംബം ഉപയോഗിച്ചിരുന്ന  യുദ്ധോപകരണ നിര്‍മ്മാണശാല തടവുകാരെ അടച്ചിടാനുള്ള താവളമാക്കണം. അന്ന്‌ മ്യൂണിക്‌ നഗരത്തിലെ പോലീസ്‌ മേധാവിയായിരുന്ന ഹൈന്റിഷ്‌ ഹിംലര്‍ ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ജർമ്മനിയിലെ ആദ്യത്തെ മാതൃകാ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍ ആയിരുന്നു അത്‌. ഉദ്‌ഘാടനം നടന്ന്‌ രണ്ടാം ദിവസം മുതൽ അഡോൾഫ് ഹിറ്റ്‌ലറുടെ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് തടവുകാരാക്കി അവിടേക്ക്‌ കൊണ്ടുവന്നു. അവരുടെ കുടുംബാംഗങ്ങളും തടവുകാരായി.
ആർബൈറ്റ് മാഹ്റ്റ് ഫ്രൈ -

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയ ആരും സ്വാതന്ത്ര്യം എന്താണെന്ന്‌ അറിഞ്ഞില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന ഇലക്‌ട്രിക്‌ മുള്ളുകമ്പിവേലിയും ഇരുമ്പു നിര്‍മിത കവാടവും ആരെയും ആകര്‍ഷിക്കും. "ആർബൈറ്റ് മാഹ്റ്റ് ഫ്രൈ" എന്ന്‌ ഇരുമ്പു നിർമിത അക്ഷരങ്ങളിൽ എഴുതിയ 'നാസി പരോള്‍' ആ ഗേറ്റിൽ ചേർത്തു വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനർത്ഥം "വർക്ക്‌ മേക്സ് വൺ ഫ്രീ" എന്നാണ്‌. നാസി കമാന്‍ഡര്‍ റുഡോള്‍ഫ്‌ ഹെസ്‌ ആയിരുന്നു ഈ ആശയം അന്ന് ആദ്യം നടപ്പാക്കിയത്‌. 'ഔഷ്‌വിറ്റ്‌സ്കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ആദ്യ തുടക്കം. തുടർന്ന് എല്ലായിടത്തും നടപ്പില്‍ വരുത്തി. 1947ലെ ന്യൂയെന്‍ബര്‍ഗ്‌ യുദ്ധവിചാരണ കോടതി റുഡോൾഫ് ഹെസിനെ യുദ്ധകുറ്റവാളിയായി വധ ശിക്ഷയ്‌ക്കു വിധിച്ചു."ആര്‍ബൈറ്റ്‌ മാഹ്റ്റ് ഫ്രെ" എന്ന പദപ്രയോഗത്തിന്റെ ഉറവിടം 1849- ലെ "നോയസ്‌ റെപ്രെട്ടോറിയും ഫ്യൂര്‍ ദി തിയോളോഗിഷേ സ്‌റ്റാറ്റിറ്റിക്‌" എന്ന മാസികയില്‍ നിന്നാണ്‌. അതില്‍ അന്ന്  പ്രസിദ്ധീകരിച്ച "സുവിശേഷവും അടിസ്‌ഥാനതത്വവും" എന്ന ലേഖനത്തിലെ വാചകം ആയിരുന്നു അത്‌. 'റുഡോള്‍ഫ്‌ ഹെസ്  ഉള്‍പ്പെടെ പലരും പിന്നീടതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഉപയോഗിച്ചു. ഈ ഭ്രാന്തന്‍ പദപ്രയോഗം ഒടുവില്‍ മനുഷ്യജീവനെ ആളിക്കത്തുന്ന തീച്ചൂളകളുടെ ഇരയാക്കിത്തീര്‍ത്തു.                                                                                                  

 വധിക്കപ്പെട്ടവർ 

ക്രൂരതയുടെ പ്രമാണങ്ങള്‍

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവു കാരാക്കപ്പെടുന്നവര്‍ക്ക്‌ തലമുടിയും വേഷ വിധാനങ്ങളും മാത്രമല്ല സ്വന്തം പേരും നഷ്‌ട പ്പെട്ടു. പകരം അവർ ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ മാത്രം നല്‍കി. അപ്പോൾ മുതൽ തടവിലവന്‍ ഒരു വെറും നമ്പർ മാത്രമായി ത്തീർന്നു. തടവുപുള്ളികള്‍ക്ക് കിട്ടുന്ന നമ്പർ പറയാൻ അവർ അറിഞ്ഞിരിക്കണം. അത് വിദേശ തടവുകാർക്ക് ഇത്‌ ബുദ്ധിമുട്ടായിരു ന്നു. ജർമൻ ഭാഷ പറയാനോ പാടാനോ ഒട്ടുമേ അറിയില്ലാത്തവർക്ക് ക്രൂരപീഡനം മാത്രമാ ണ് ലഭിച്ചത്. ജർമ്മനിക്ക് വെളിയിലെ തടവു കേന്ദ്രങ്ങളില്‍ പോളണ്ട്‌, ലറ്റ്‌ലാന്‍ഡ്‌, എസ്‌റ്റ് ലാന്‍ഡ്‌, ഗ്രീസ്‌ എന്നിങ്ങനെ എവിടെയും എല്ലായിടത്തും അതി ക്രൂരമായി തടവുകാര്‍ പീഡിക്കപ്പെട്ടു. 1933- നും 45- നും ഇടയ്‌ക്ക് ഡാഹൌവിൽതന്നെ രണ്ടു ലക്ഷത്തിലേറെ തടവുകാര്‍ ക്രൂരമായി പീഡിക്കപ്പെട്ടു.

മിക്കവാറും എല്ലാ കേന്ദ്രങ്ങളും സ്‌ത്രീ- പുരുഷ തടവുകാരെ വേര്‍തിരിച്ച്‌ പാര്‍പ്പിച്ചു. കുട്ടികള്‍ക്കായി വേറെയും കേന്ദ്രങ്ങള്‍ ഉണ്ടായി. നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചു. അവശരായി പതിനായിര ങ്ങള്‍ കുഴഞ്ഞു വീണു മരിച്ചു. മുപ്പതിനായിരം പേര്‍ മരണപ്പെട്ടുവെന്നാണ് നാസി കണക്ക്‌. മരണങ്ങളുടെയും ക്രൂരപീഡനങ്ങളുടെയും യഥാർത്ഥ കണക്കുകൾ ലോകം ഇന്നും  അറിഞ്ഞിട്ടി ല്ല. ജർമ്മനിയിലും പുറത്തുമായി ഉണ്ടായിരുന്ന 1200 കോണ്‍സെന്‍ട്രേഷന്‍ ലാഗ റുകളില്‍ പീഡനവും കൊലപാതകവും നിത്യസംഭവമായി. ജനങ്ങളെ മൃഗതു ല്യരായിട്ട് നാസികള്‍ കണ്ടു. തടവിലാക്കപ്പെട്ടവരുടെ തലമുണ്ഡനം ചെയ്‌തു. കുട്ടികളെയും മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും അന്ന് എലി കളെപ്പോലെ മെഡിക്കൽ ഗവേഷണ പരീക്ഷണങ്ങൾക്കുപയോഗിച്ച്‌, അവരെ ഒടുവിൽ വധിച്ചു.

ആദ്യത്തെ തടങ്കല്‍ കേന്ദ്രം-ഡാഹൌ, ജർമനി   

തടവുകാരുടെ കുളിമുറികൾ   മരണമുറിയായിരുന്നു. കുളിമുറികളിലേക്ക് നഗ്നരായി കയറിയവര്‍ ടാപ്പുകളിലൂടെ വരേണ്ട വെള്ളത്തിനു പകരം വിഷ വാതകം- സെന്‍ഫ്‌ഗ്യാസ്‌- ശ്വസിച്ച്‌ മരിച്ചുവീണു. അവരുടെ ജഡങ്ങളെല്ലാം ലോറികളില്‍ അപ്രത്യക്ഷമാവുകയോ അടുത്തുള്ള പ്ലാൻ ചെയ്തുനിർമ്മിച്ച ക്രമറ്റോറിയത്തില്‍ചാമ്പലായിത്തീരുകയോ ചെയ്‌തു.


1933 മാര്‍ച്ച്‌ 13. ഹിറ്റ്‌ലര്‍ ഓസ്‌ട്രിയായെ തന്റെ അധീനതയിലാക്കിയ നാൾ മുതല്‍ ഡാഹൗവിലേക്ക്‌ വിദേശ തടവുകാരുടെ ഒഴുക്കു വർദ്ധിച്ചു തുടങ്ങി. 1938ല്‍ ഒക്ടോബർ ഒന്പതിനു 10911 ജർമൻ യഹൂദരെ ഡാഹൗവിൽ ഉള്ള കോൺസെൻട്രേഷൻ ക്യാമ്പ്  തടവിലാക്കി. ഇതിനിടയിൽതന്നെ സോവ്യറ്റ്‌ യൂണിയന്‍, പോളണ്ട്‌, ചെക്കോസ്ലവാക്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയെല്ലാം തടങ്കലിൽ അടച്ചു. ഹിറ്റ്ലറിൻറെ 1933-45 കാലയളവില്‍ രണ്ടുലക്ഷത്തിലാറായിരം തടവുകാര്‍ ഡാഹൗവിലെത്തി. കണക്കുപ്രകാരം നാല്‍പതിനായിരം പേര്‍ അവിടെ അപ്പോൾ വധിക്കപ്പെട്ടതായി നാസികള്‍ രേഖപ്പെടുത്തി.                                                                                  

മൂല്യമില്ലാത്ത ജീവന്‍-

 ഡാഹൌവിലെ ക്രേമറ്റൊറിയം 
 

"ഡാഹൗ" എല്ലാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെയും ഭീകരതയുടെ പ്രഥമ മാതൃകയായിരുന്നു. 1933 ജൂണ്‍  26ന്‌ സ്‌ഥാനമൊഴിഞ്ഞ നാസി കമാന്‍ഡര്‍ വേക്കര്‍ലെ അന്ന് തടവുകാരുടെമേല്‍ യാതൊരു കരുണയും നല്‍കാത്ത 'സഹിഷ്‌ണുത'യുടെ നിയമം നടപ്പാക്കി. ഡാഹൗ കേന്ദ്രത്തെ "സ്‌കൂള്‍ ഓഫ്‌ ക്രൈം" എന്നാക്കി മാറ്റി. 'സഹിഷ്‌ണുത', 'ബലഹീനത'യെന്നതായിരുന്നു വേക്കര്‍ലെയുടെ സിദ്ധാന്തം. ബുദ്ധിശാലികള്‍- ചിന്തകരും എഴുത്തുകാരും, മതരാഷ്‌ട്രീയ നേതൃത്വങ്ങളും തന്റെ സ്‌കൂള്‍ ഓഫ്‌ ക്രൈമില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു. 2700 കത്തോലിക്കാ പുരോഹിതരെ ബ്ലോക്ക്‌ നമ്പര്‍ 26-ല്‍ അടച്ചു. നാസികളുടെ ഭാഷയില്‍ "മൂല്യമില്ലാത്ത ജീവന്‍"- ദൈവമില്ലാത്ത ലോകത്തേക്ക്‌ അവരെ അയച്ചു. പക്ഷേ, ദൈവം മാത്രം മതിയെന്ന്‌ ഉറക്കെ പ്പറഞ്ഞ ധീരനും മറ്റു തടവുകാര്‍ക്ക്‌ മാതൃകയുമായിരുന്ന പ്രസിദ്ധനായ ഫാ. ജോര്‍ജ്‌ ഹേഫ്‌നറും മറ്റുള്ള സഹജീവികളെപ്പോലെ അന്ന് തടവറയിലായി.

ജര്‍മന്‍ ജനത മുഴുവന്‍ കുറ്റവാളികള്‍ ആണോ  ?

ജര്‍മന്‍ജനത മുഴുവന്‍ യഹൂദ വിരോധികളോ നാസികളോ ആയിരുന്നോ? ജർമൻ ജനത ലോകത്തിൽ വെറുക്കപ്പെട്ടവരാണോ? ഒറ്റവാക്കിൽ "അല്ലാ"എന്ന് ഉത്തരം പറയാം! 'അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍' എന്നയാൾ കറുത്ത മുടിയുള്ള യഹൂദ വംശജനായ ഓസ്‌ട്രിയന്‍ പൗരനാണ്‌, ജർമൻ ജനതയെ ഒരു നൂറ്റാണ്ടിന്റെ നുണ യുടെ ഇരയാക്കി മാറ്റിയത്‌. ജർമൻവംശം സ്വര്‍ണ്ണനിറമുള്ള മുടിയുള്ളവരുടെ വെളുത്ത വർഗമായിരിക്കണം- "ആര്യവംശം"- എന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ ജർമൻ കാരല്ല. ലോക മഹായുദ്ധവും അന്നത്തെ യഹൂദ വിരോധവും ഇന്നലെകളില്‍ പെയ്‌തിറങ്ങിയ മഞ്ഞായിരുന്നു.

 ഡാഹൌവിലെ പീഡനോപകാരണം.
 
ജർമൻ ജനതയെ നമുക്കു ലോകമെങ്ങും കാണാം. യൂറോപ്യന്‍ യൂണിയന്‍ സംസ്‌കാരം ജർമൻ ജനതയുടെ അഭിമാനമാണ്‌. ലോക സമാധാനത്തിനുള്ള ശക്‌തമായ കൈകള്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയമാണ്‌. ലോകത്തിനു മുന്നില്‍ ഇതിന്റെ വലിയ ആവശ്യവും  പ്രസക്‌തിയും  അവതരിപ്പിച്ചത്‌ ജര്‍മനിയാണ്‌. സമാധാന നൊബേല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ വിജയ പശ്‌ചാത്തലം ഈ വസ്‌തുതകളെ ശരിവയ്‌ക്കുന്നു. നാം കാണുന്ന യഥാർത്ഥ വസ്‌തുതയാണിത്‌.- ചരിത്രം നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ വലിയ  തിരിച്ചറിവ്‌ ജനതകളുടെ മുന്‍വിധിയകറ്റാനും പുതിയൊരു ആധുനിക യുഗത്തെ ദര്‍ശിക്കാനുള്ള ശക്‌തിയും വഴിയും കാണിച്ചുതരുന്നു.
 
 യുദ്ധത്തടവുകാരെ അമേരിക്കൻ പട്ടാളം മോചിപ്പിക്കുന്നു.
 

ലേഖകൻ ജോർജ് കുറ്റിക്കാട്ട് 

ഡാഹൗവിലെ   കോണ്‍സെൻട്രേഷൻ ക്യാമ്പിനു മുൻപിൽ

1945 ഏപ്രില്‍ 29-ന്‌ ഡാഹൗ കേന്ദ്രത്തിലെ തടവുകാരെ അമേരിക്കന്‍ പട്ടാളം മോചിപ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗറിനെ മ്യൂസിയമായി ലോകത്തിനു കാഴ്‌ചവച്ചു. ഇവിടെ നമുക്കിന്ന്‌ സ്വതന്ത്രമായി, പ്രവേശനാനുമതി മുൻകൂർ വാങ്ങാതെ സന്ദർശിക്കാം. എല്ലാ തിങ്കളാഴ്‌ചയും ഡിസംബര്‍ 14-നു മാത്രം മ്യൂസിയം അടഞ്ഞു കിടക്കും. ബവേറിയ സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്‌.

ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍, നൂറ്റാണ്ടിന്റെ ചോരക്കറയുണങ്ങാത്ത ഡാഹൗവിന്റെ മണ്ണില്‍ ഹിറ്റ്‌ലര്‍ റജിമെന്റിന്റെ ക്രൂരതയുടെ ജീവിക്കുന്ന പ്രതീകംപോലെ ജനമനസില്‍ തെളിഞ്ഞുനില്‍ക്കും. //-

(03.03.2013 Article published in "Sunday Mangalam",Kottayam)

George Kuttikattu georgekuttikattu.hd@gmail.com

 
Mo., 12. Aug. 2019,  Published in  Prathichaya weekly, Kottayam
-********************************************** ***********************************
 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu

Freitag, 25. Juni 2021

ധ്രുവദീപ്തി // PANORAMA // ഇന്ത്യാമഹാരാജ്യത്തിന്റെ അവസ്ഥ // George Kuttikattu

-ഇന്ത്യയിലെ  കൊറോണ രോഗികളുടെ  അവസ്ഥ-  
    

ഇന്ത്യാമഹാരാജ്യത്തിന്റെ അവസ്ഥ //  

George Kuttikattu

പുതിയ ഇന്ത്യൻ ദേശീയ സാമൂഹിക വികസനപുരോഗതിയും മാത്രമല്ല വിവിധ വിഷയങ്ങളും  ത്തൊൻപതാം നൂറ്റാണ്ടിൽ അതിജീവിച്ചതിനേക്കാൾ, അവയെല്ലാം കാലഹരണപ്പെട്ടു പോയ ഒരു പ്രതിഭാസമായിട്ട് നമ്മുടെ രാഷ്ട്രത്തെക്കുറിച്ചു കരുതുന്നവർ ധാരാളം കാണും. എല്ലാവിധ കാര്യങ്ങളും അത്രയ്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി അത് യോജിക്കുന്നില്ല. പ്രത്യേകിച്ച് ഇന്ന് അങ്ങനെയൊന്നു ഇന്ത്യൻ സാമൂഹിക കാര്യത്തിലതില്ല. അത്തരം അഭിപ്രായങ്ങളെല്ലാം തുറന്ന് പ്രകടിപ്പിക്കാനുള്ള നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകളെ വളരെയധികം ശുഷ്‌ക്കാന്തിയോടെ തന്നെ കഴിവതും നേരത്തെ തന്നെ പ്രതിരോധിക്കാൻ കഴിയണമെന്ന് നാം ആഗ്രഹിക്കുന്നുണ്ട്. അടുത്തകാലത്ത് അവയെല്ലാമാകട്ടെ, തീർത്തും പരാജയമായാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നാം കാണുന്നത്. ഇത്തരം ചില അനുഭവങ്ങൾ അനേകം ആളുകൾക്കു നേരിടാനായത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട് എന്ന് പറയാതെ ഇന്ന് മുന്നോട്ട് കുറിക്കുന്നത് യുക്തിയല്ല. ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും ഇന്ത്യൻ ജനത ആഗ്രഹിച്ച ഇന്ത്യയുടെ പരിപൂർണ്ണ സ്വാതന്ത്യത്തിന്, തന്റെ ശക്തമായ ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മാത്രമല്ല, സ്വന്തമായ അഭിപ്രായങ്ങളിലൂടെയും പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകളിലൂടെയും അന്നത്തെ ഇന്ത്യൻസമൂഹത്തെ ആശ്വസിപ്പിച്ചിരുന്ന മഹാത്മാഗാന്ധിയെപ്പോലെ ഇപ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കേണ്ടതായി വന്നിരിക്കുന്നു. അദ്ദേഹം ഇങ്ങനെയാണ് ചിന്തിച്ചത്.  

1904-ലാണ് "ഇന്ത്യൻ ഒപ്പീനിയൻ " പത്രം തുടങ്ങിയത്. ആദ്യത്തെ മാസം തന്നെ അദ്ദേഹം വലിയ ഒരു  യാഥാർത്ഥ്യം മനസ്സിലാക്കി."പത്രങ്ങൾ വലിയ ഒരു ശക്തിയാണ്. അതിനുള്ള ഏകലക്ഷ്യം സേവനം ആയിരിക്കണമെന്നതാണ്". പക്ഷെ നിയന്ത്രിക്കാനാവാത്ത വിധം ജലപ്രവാഹത്തിൽ എല്ലാ പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തുകയും വിളകളെല്ലാം നശിപ്പിക്കുകയും ചെയ്യുന്ന അനുഭവംപോലെ അനിയന്ത്രിതമായ തൂലികയും നാശമേ ഉണ്ടാകുകയുള്ളൂ. നിയന്ത്രണങ്ങൾ പുറത്തുനിന്നാണെങ്കിൽ അത് ഏതു നിയന്ത്രണരാഹിത്യത്തെക്കാളും അപകടകരമായിരിക്കും". നിലവിൽ നമുക്ക് പുറത്തുനിന്നുള്ള നിയന്ത്രണമാണല്ലോ കാണുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായ-മൗലീകാവകാശസ്വാതന്ത്ര്യത്തിന്മേൽ കാണപ്പെടുന്ന കടുത്ത നിയന്ത്രണങ്ങളും അത് നടപ്പാക്കുവാൻ നിഗൂഢമായി ചില ഓൺലൈൻ മീഡിയകളെ സർക്കാർ ഉപയോഗിക്കുന്നുണ്ട്‌. ജനങ്ങളിൽ ആശങ്ക ഉണർത്തുന്ന ഇത്തരം നീചകൃത്യങ്ങളിൽ ജനങ്ങൾ അകപ്പെട്ടുപോകുന്നു. "ഇന്ത്യയിലെ ജനങ്ങളുടെയും അധികാരിവർഗ്ഗങ്ങളുടെയും ഉള്ളിൽനിന്നുള്ള മനോനിയന്ത്രണം വന്നാലേ ഗുണപ്രദമാകൂ" എന്നാണ് പ്രതിസന്ധികൾ നേരിട്ട് അനുഭവിച്ചിരുന്ന മഹാത്മാഗാന്ധിജി അഭിപ്രായപ്പെട്ടതും. അതായത്, സംയുക്ത പരിശ്രമത്തിലൂടെയും മാനുഷിക ഐക്യദാർഢ്യം ഉണ്ടാകുവാനും എല്ലാ ഇന്ത്യാക്കാരിലും അടുത്ത ഭാവിയിൽ ഒരു ഇന്ത്യാക്കാരനെ ഉള്ളിൽനിന്നു നേടുന്നതിനുള്ള എല്ലാവിധവുമുള്ള അപകടസാദ്ധ്യതകളെക്കുറിച്ചുള്ള സംയുക്ത ധാരണയിൽ കൂടി മാത്രമേ ഇന്ത്യാക്കാരുടെ ശക്തമായ ഐക്യം നടക്കുകയുള്ളൂ. അഥവാ അവർക്കതിനു അർഹതയുണ്ടാവുകയുള്ളൂ, എന്ന് മഹാത്മജി വിശ്വസിച്ചിരുന്നു. ഇന്നും സാക്ഷാത്‌കരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമല്ല. 

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായി അഹിംസാത്മക പ്രതിരോധം നയിച്ചിരുന്ന, പ്രത്യേകിച്ച് മഹാത്മാഗാന്ധി ,ജവർലാൽ നെഹ്‌റു എന്നിവരുടെ മഹത്തായ നേതൃത്വത്തിൽ 1947 -ൽ ഇന്ത്യയെ സ്വാതന്ത്യത്തിലേയ്ക്ക് നയിച്ചു. അതെ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കോളനിയെ രണ്ടു വ്യത്യസ്ത രാജ്യങ്ങളായി വിഭജിക്കാൻ കൊളോണിയൽ ശക്തി ഉത്തരവിട്ടു. അത്, മതേതര ഇന്ത്യൻ യൂണിയൻ, മറ്റേത് ചെറിയ ഇസ്‌ലാം റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ എന്നും പ്രഖ്യാപനം ഉണ്ടായി. അന്ന് മുസ്ലീമുകളുടെ ഭൂരിപക്ഷം ഉള്ള ഒരു പ്രത്യേക ദേശീയ രാഷ്ട്രത്തിനായി 1930 മുതൽ ഉച്ചത്തിൽ ശക്തമായി വളർന്നുവന്ന മുസ്ളീംലീഗിന്റേയും അതിന്റെ നേതാവായിരുന്ന മുഹമ്മദ് അലി ജിന്നയുടെയും ആവശ്യവും ബ്രിട്ടീഷുകാർ അങ്ങനെ അന്ന് നിറവേറ്റുകയും ചെയ്തു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അധികാരത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിമാരും പാർലിമെന്റും നമ്മുടെ രാജ്യത്തിന്റെ പൊതുസ്ഥിതിയെക്കുറിച്ചു ഓരോവർഷവും പൊതുവെ അവലോകനം നടത്തുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയെ ഒരു മാതൃകാ ജനാധിപത്യരാജ്യമായി, ഒരു മതേതര പാർലമെന്ററി രാഷ്ട്രമെന്ന കാഴ്ചപ്പാടിൽ ഉയർത്തിക്കൊണ്ടുവരാൻ അന്നത്തെ രാഷ്ട്രനേതൃത്വങ്ങൾ പരിശ്രമിച്ചിരുന്നു. ഇന്ത്യയിൽ ഐ.ടി യുഗം ആരംഭിക്കുവാനും ആധുനിക വീക്ഷണം ഉണ്ടായിരുന്ന നേതാക്കാളായ രാജീവ് ഗാന്ധി തുടങ്ങിയവരെ ഇന്ത്യയിലെ അക്രമ രാഷ്ട്രീയം മാത്രം ഉണ്ടായിരുന്നവർ ഇല്ലെന്നാക്കി. രാജീവ് ഗാന്ധിയെ അവർ ആക്രമിച്ചു കൊല ചെയ്തു. ശക്തരായിരുന്ന മഹാത്മജിയെ, ഇന്ദിര ഗാന്ധിയെ അവർ കൊലചെയ്തു. ഇന്ത്യയിലെ ഭാവി അക്രമരാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു ഈ കൊലപാതകങ്ങൾ

എന്താണിന്നത്തെ ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ അവസ്ഥ? മുൻകാലത്തെ രാഷ്ട്രീയവീക്ഷണം  ഒന്നും ഇന്നത്തെ ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ല, ജനങ്ങൾക്ക് പ്രയോജനകരമായ പുരോഗമനമൊന്നും കാണാനുമില്ല. ഇന്നും സ്വതന്ത്ര ഇന്ത്യയുടെ അവസ്ഥയ്ക് 1945 ലേതിൽനിന്ന് വളരെയേറെ മാറ്റങ്ങൾ ഒന്നും വരുത്തി മെച്ചപ്പെടുത്തുവാൻ ഇന്നു രാഷ്ട്രീയ നിലപാടിൽ ഇന്ത്യൻ സർക്കാരിന് സാദ്ധ്യമായിട്ടില്ല. അതിനു ചില മതിയായ ഉദാഹരണങ്ങൾ നൽകാൻ കഴിയും. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ, വംശീയത, വംശീയ ചിന്താഗതി, വയോജനങ്ങളുടെ പട്ടിണി, വയോജനങ്ങളുടെ ജീവ സുരക്ഷാ കാര്യങ്ങൾ, ജനങ്ങളുടെ പൊതു ആരോഗ്യവിഷയങ്ങളിലെ വലിയ പാളിച്ചകൾ, നീതിരഹിതമായിട്ടുള്ള നികുതി ചുമത്താൽ, ഇന്ത്യയിൽ നിഗൂഢജീവിതം നയിക്കുന്ന ശതകോടീശ്വരന്മാരെ നികുതി സംരക്ഷ നൽകി സഹായിക്കുന്ന നടപടികൾ, സാധാരണ പൗരന്റെ മൗലീക അവകാശങ്ങൾ നിഷേധിക്കൽ, പ്രവാസികളായ ഇന്ത്യാക്കാരെ ശിക്ഷിക്കുന്ന വിധത്തിലുള്ള അവരുടെ സ്വത്തു- സാമ്പത്തിക കാര്യങ്ങളിൽ ഈ അടുത്തകാലത്തു നിലവിൽവരുത്തിയ നിയമ നിയന്ത്രണങ്ങൾ, ഏറ്റവും അടുത്തകാലത്തു ജനങ്ങൾ നേരിടുന്ന കൊറോണ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും എടുത്ത ജനവിരുദ്ധ നിലപാടുകൾ, ഇങ്ങനെ അനേകമനേകം ജനവിരുദ്ധമായ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം പറയുന്നതുതന്നെ സർക്കാർ വിലക്കി. ഇവയെല്ലാം ഇന്ന് ഇന്ത്യയിൽ ജനങ്ങൾ അർഹിക്കുന്നവരാണോ? സ്വയം ആളുകൾ വീണ്ടുവിചാരം നടത്തണം. ഇന്ത്യൻ ജനതയുടെ പുരോഗതി ഇന്നത്തെ ഭരണകർത്താക്കളുടെ വിഷയമല്ല

ചില ലോക രാജ്യങ്ങളുടെ പുരോഗതിയുടെ ചരിത്രത്തിൽ ചില പ്രത്യേകതകൾ കാണാനാകും. 1945- ൽ രണ്ടാം ലോകമഹായുദ്ധശേഷം രണ്ടായി വിഭജിക്കപ്പെട്ട ജർമ്മനിയുടെ ആകെമാനമുള്ള സാമൂഹ്യമാറ്റങ്ങളും, അനുബന്ധമായി സംഭവിച്ചിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇന്നും അനേകം രാജ്യങ്ങൾക്ക് ഒരു മാതൃകാപാഠമാണ്. 1982-ൽ പശ്ചിമ ജർമ്മനിയുടെ ചാൻസിലർ ആയിരുന്ന ഹെൽമുട്ട് ഷ്മിത്തിന് സ്വാഭാവികമായും പറയാനുണ്ടായിരുന്ന അഭിപ്രായം ഇപ്രകാരമായിരുന്നു: "നമ്മുടെ ജർമ്മൻ രാഷ്ട്രീയത്തിന്റെ പ്രധാന ഉദ്ദേശം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണ്. G.D.R. ലെ ജർമ്മൻകാരുടെ ഏതു പ്രതീക്ഷകളെയും നമ്മൾ നിരാശപ്പെടുത്തരുത്. നമ്മളേവരും എല്ലാക്കാലവും അവരുടേതാണെന്ന് എല്ലാദിവസവും അവർക്ക് ബോധ്യപ്പെടാൻ, അത് അനുഭവേദ്യമാക്കാൻ കഴിയണം". അത് ഇന്ന് ബാധകമല്ലേ? തീർച്ചയായും, അതിൽമാറ്റമില്ല. ഇരു ജർമ്മനികളും 1989-ൽ ഒന്നായിത്തീർന്നു. 1933- ലെ അവസ്ഥയിൽനിന്നും ഇപ്പോൾ ഐക്യ ജർമ്മനി എന്നത്തേതിലും വളരെയേറെ മെച്ചപ്പെട്ട അവസ്ഥയിലായിത്തീർന്നു. ജർമ്മൻകാർ എല്ലാവരും ഒരേനിയമത്തിനു മുന്നിൽ സമന്മാരായിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ രണ്ടായി വേർപെട്ട ഇന്ത്യൻ ജനതകളായിരുന്ന ഇന്ത്യാക്കാരനും ഒരു പാകിസ്ഥാനിയും ഇപ്പോൾ ഏതുവിധം ചിന്തിക്കുന്നു? 

ജനാധിപത്യപരമായി പൊതുതെരഞ്ഞെടുപ്പിൽ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു അയച്ചു സ്വന്തം സർക്കാരിനെ ജർമ്മൻ ജനത തെരഞ്ഞെടുക്കുന്നു. ഫെഡറൽ ജർമ്മനിയിൽ രഹസ്യ അക്രമികളുടെ അക്രമത്തെയോ രഹസ്യപോലീസിനെയോ അവർക്ക് ഭയപ്പെടേണ്ടതില്ല. ഇന്ന് ജനങ്ങളുടെ  ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വളരെ ഗുരുതരമായ അപകടങ്ങളൊന്നും ജർമ്മനിയിൽ അവരുടെ ബാഹ്യസമാധാനത്തിനു ഭീഷണിയല്ല. ക്രിയാത്മക പ്രവർത്തനങ്ങൾ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഇക്കാലത്തെ ലോക രാഷ്ട്രീയത്തിന്റെ ഇരുണ്ട നിഴലിൽ നിന്നുകൊണ്ട് ചില സാമൂഹ്യവിരുദ്ധശക്തികൾ അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാക്കുവാനും വിദേശീവിരുദ്ധമനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനും ചിലർ ഗൂഢമായി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ജർമ്മനിയുടെ സാമൂഹികജീവിതാവസ്ഥയിൽ ഇന്ന് വലിയ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഫെഡറൽ ജർമ്മനിയുടെ ഭരണഘടനാസംരക്ഷണ റിപ്പോർട്ട് പ്രകാരം ജർമ്മനിയിൽ ഈയിടെ അക്രമാസക്തരായ വലതുപക്ഷ തീവ്രവാദികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിലും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഫെഡറൽ ജർമ്മൻ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ഓഫീസ് ജർമ്മനിയിലെ 33000 ആളുകളെ വലതുപക്ഷ തീവ്രവാദികളായി തരംതിരിക്കുന്നു. ഫെഡറൽ ജർമ്മനിയുടെ ആഭ്യന്തരവകുപ്പും ജർമനിയുടെ ഫെഡറൽ ഓഫീസ് ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിട്യുഷനും ചേർന്ന് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുളയിലേ തന്നെ നുള്ളി കളയുവാൻ നടപടികൾ എടുത്തുകഴിഞ്ഞു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിളിപ്പേരുള്ള ഇന്ത്യയിൽ ഇന്ന് നാം മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലൂടെ പോകുന്ന തീവ്രവാദത്തിന് ഉള്ളിൽനിന്നും അവർക്ക് ഭരണതലത്തിൽനിന്നും ഒളി സഹായം നൽകുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ജർമ്മൻ രാഷ്ട്രീയസാഹചര്യങ്ങൾ ഇവിടെ കുറിക്കുവാൻ കാരണം, ഇതിലൂടെ നാം കാണുന്ന കാര്യങ്ങൾ ഇന്ത്യൻ ജനതയുടെ ആഴത്തിലുള്ള ആശങ്കയെന്താണെന്ന് താരതമ്മ്യപ്പെടുത്തുവാനാണ്.

ഏതെങ്കിലും ഒരു വിദേശി ഇന്ത്യയിൽ തന്റെ ഭാവിജീവിത സ്വപനം കാണുവാൻ ആഗ്രഹിക്കുമോ ?

അതേസമയം, ഇന്ത്യയിൽ നിലവിലുള്ള സാമൂഹിക അവസ്ഥ ഒരു തരത്തിലും തൃപ്തികരമല്ല. രാഷ്ട്രീയസ്വാർത്ഥതയിലൂടെയും നിസംഗതയിലൂടെയും നമ്മൾ ഗുരുതരമായിട്ടുള്ള തെറ്റുകൾ വരുത്തി. കാരണം, നമ്മളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഭാഗികമായി വലിയ പ്രതീക്ഷകളെയും ഭാഗികമായി മുൻവിധികളെയും വ്യക്തമല്ലാത്ത വിധത്തിൽ ജനവികാരത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇതുതന്നെ നമ്മോടു വളരെയധികം പൂർണ്ണമായ ഐക്യദാർഢ്യം മിക്കവാറും എല്ലാ മേഖലകളിലും ആവശ്യപ്പെടുന്ന അവസരത്തിൽ, അതിന് പകരം ഇപ്പോൾ വലിയ ആശങ്കകൾ കാണപ്പെടുന്നു. നമ്മുടെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമായത്, ഇങ്ങനെ അധികപ്രതീക്ഷകളും അതേസമയം നമ്മുടെ ഉപേക്ഷാമനോഭാവവും ആണ്. ഇന്ത്യാക്കാരിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാകണം. ജനങ്ങളിൽ മാനസ്സികമായി വീണ്ടുവിചാരം ഉണ്ടാകണം. കൂടുതൽ പരിശ്രമങ്ങളും, അത് എല്ലാമേഖലകളിലും വ്യത്യാസങ്ങൾ കാണാതെ മതിയായതരം മാറ്റങ്ങൾക്ക് ജനങ്ങൾ സജ്ജമാകണം. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ജനങ്ങളുടെ വോട്ടുകൾ നൽകി ഒരുകൂട്ടം സാമൂഹ്യവിരുദ്ധർക്ക് ജീവിതം മെച്ചപ്പെടുത്തുവാനാകരുത്. നാം ജീവിക്കുവാൻവേണ്ടി എല്ലാ ലോകരാഷ്ട്രങ്ങളിലേയ്ക്കും അഭയാർത്ഥികളെപ്പോലെ പോകുന്നു. അതേസമയം എത്ര വിദേശികൾ, ഒരു ജീവിതം സഫലമാക്കാൻ, ഒരു തൊഴിൽ ലഭിക്കുവാൻ, ഇന്ത്യയിലേയ്ക്ക് കുടിയേറുന്നുണ്ട്? അതിനു ഇന്ത്യൻ രാഷ്ട്രീയക്കാർ മറുപടി നൽകുമോ? ഇന്ത്യയിൽ അനേകം ശതകോടീശ്വരന്മാർ ജീവിക്കുന്നു. അവർ നികുതി നൽകുന്നില്ല. ഇന്ത്യൻ സർക്കാർ അവരെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കുന്നു. സർക്കാർവക സ്ഥാപനങ്ങൾ, ഇന്ന്  രാജ്യത്തെ വിമാനത്താവളങ്ങൾ ഇവയൊക്കെ അവർക്ക് ഭാഗികമായി സമ്മാനിക്കുകയാണ്. ജനങ്ങൾ ഒരു തൊഴിൽ സംരംഭം ആരംഭിച്ചാൽ, അഥവാ, അവർ കൃഷി നടത്തി ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ചാൽ അവരെ നികുതിക്കുരുക്കിൽ മുക്കി ഇല്ലെന്നാക്കുന്ന പുതിയ നികുതിനിയമങ്ങൾ ഉണ്ടാക്കുന്നു. യുവജനങ്ങൾക്ക് ഒരു തൊഴിൽ ഇന്ത്യയിൽ ലഭിക്കുവാൻ കഴിയുന്നില്ല, ഉണ്ടെങ്കിൽ കോടികൾ കൈക്കൂലിപ്പണം നൽകണം. മറുനാട്ടിൽ പോയി ജീവിക്കാമെന്ന് കരുതിയവർക്ക് തെറ്റിപ്പോയി. അവരുടെ സമ്പാദ്യത്തിന്മേൽ ഇന്നത്തെ സർക്കാർ നികുതി നിയമങ്ങളാൽ ശ്വാസം മുട്ടിക്കുന്നു. ഇതാണോ ആധുനിക ഇന്ത്യയുടെ യഥാർത്ഥ മാതൃക? ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകാത്മകതയാണോ? ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷാജീവിതം ഉറപ്പാക്കുന്ന ഒരു സർക്കാരിനെയാണ് നാം വിഭാവനം ചെയ്യേണ്ടത്.

ഇങ്ങനെ കുറിക്കുമ്പോൾ, ഒരു സങ്കല്പ ചിത്രം എനിക്കുവേണ്ടി മുന്നിൽവന്നു നിലകൊള്ളുന്നു. രണ്ടു ആളുകൾ കണ്ടുമുട്ടുന്നു. ഒരാൾ കുനിഞ്ഞും, മറ്റെയാൾ കുറെ ദുഃഖിതനായും കാണുന്നു. ഉടനെതന്നെ അയാൾ മറ്റേയാളുടെ മുഖത്തു വലിയ പ്രതീക്ഷയോടെ നോക്കുന്നു. ഉടനെതന്നെ അവനെ, മറ്റെയാൾ നിവർന്നു നിൽക്കുകയും, ആത്മാർത്ഥമായി കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.. ഒരു നീണ്ട യാത്രയ്ക്ക്ശേഷം മുൻകാലത്തെ വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ചിത്രം. വളരെനാൾ ഒരു വിദേശത്തു താമസം ഉണ്ടായിരുന്ന സഹോദരൻ ഒടുവിൽ വാതിൽക്കൽ വന്നുനിൽക്കുന്നു. അപ്പോൾ അവനെ ഹൃദയപൂർവ്വം ക്ഷണിക്കുകയും അവനുമായി പങ്കിടുകയും ചെയ്യുന്നു, മറ്റു ചെലവുകൾ ഒന്നും ആവശ്യപ്പെടുന്നില്ല. അവിടെ സ്വാതന്ത്ര്യവും സാഹോദര്യവും ഒരുമിച്ചുണ്ട്. പക്ഷെ, ഇന്ന്, ഇന്ത്യയിൽ ഈ പെരുമാറ്റപ്രത്യേകത എത്രമാത്രം ഉണ്ടെന്നു ഉത്തരമില്ലാത്തതായ ചോദ്യങ്ങളായി അവശേഷിക്കുന്നു. പരസ്പരം യാതൊരു പ്രതിബദ്ധതയുമില്ലാത്ത സാഹോദര്യം മാത്രമേ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നുള്ളൂ.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്നവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നും ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രീയ തീവ്രവാദികളും ജനങ്ങളും അത്തരം ആദർശവാദികളുടെ ഏകാധിപത്യത്തിന്റെ തണലിൽ അടിമകളായി ഇന്ന്  ഇരിക്കുവാനാണ് പ്രിയപ്പെട്ട സങ്കല്പം. ഇന്ത്യാരാജ്യത്തിന്റെ ഐക്യവും അയൽരാജ്യങ്ങളുമായി തികഞ്ഞ സൗഹൃദവും പാലിക്കുവാനും ഭരണഘടനാപരമായി ഒരു പാർലിമെന്ററി ജനാധിപത്യ പരമാധികാരരാഷ്ട്രമായിരിക്കാനും ഇന്ത്യൻ ഭരണാധികാരികൾ ശ്രദ്ധിക്കുന്നില്ല. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിട്ടും ഇന്നും ജനങ്ങളിൽ മുൻകാലങ്ങളിലെ മനോഭാവം തന്നെ തുടരുകയാണ്. അതായത്, ജനങ്ങളുടെ ആവശ്യങ്ങളെല്ലാം നടപ്പാക്കാൻ തെരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളെ ഭയത്തോടേയും അമിത മുൻവിധിയോടെയും ഭയപ്പെടുന്നു. അവരെ അമിതമായി ബഹുമാനിക്കുന്നു. ജനപ്രതിനിധികൾ ചേർന്ന് രൂപം നൽകിയ നമ്മുടെ സർക്കാർ സങ്കല്പത്തെ തല കുനിച്ചു വന്ദിക്കുന്നു. അനുസരിക്കാൻ മാത്രം അറിയുന്നു. ഇത് ജനാധിപത്യ വ്യവസ്ഥിതിയാണോ? ഇന്ത്യയിൽ ഈയൊരു പാരമ്പര്യം തുടരുന്നു. എന്നാൽ സർക്കാർ എന്താണ് ചെയ്യുന്നത്, നിയമങ്ങളുടെ വാൾ ഉയർത്തി ജനങ്ങളെ മുട്ടുകുത്തിക്കുന്നു.

സാമൂഹ്യവികസനകാര്യങ്ങളിൽ സംസ്ഥാനങ്ങൾ ഇന്ന് കൂടുതൽ പണം ചെലവഴിക്കുന്നുണ്ടോ? ഇന്ത്യയിൽ കൂടുതൽ ആളുകൾ സർക്കാർ സഹായത്തെ ആശ്രയിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇന്ത്യൻ ജനതയുടെ ജീവിതാവശ്യങ്ങൾക്കു വേണ്ടിവരുന്ന ആവശ്യവസ്തുക്കൾക്കുള്ള മാർഗ്ഗങ്ങൾ അവർക്കില്ല. പ്രായമായവരെ പ്രത്യേകിച്ച് അത് ബാധിക്കുന്നുണ്ട്. അതിന് ഇന്ത്യയിൽ സാമൂഹ്യ സഹായത്തിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും കൂടുതൽ പണം ചെവഴിക്കണം. പാര്ലിമെന്റിലോ നിയമസഭകളിലോ ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരം കാണുവാനുള്ള ആവശ്യങ്ങൾ ഉന്നയിക്കുവാൻ ജനപ്രതിനിധികൾ ചിന്തിക്കുന്നില്ല. ജനങ്ങളുടെ അടിയന്തിര അഭ്യർത്ഥനയ്ക്കനുസരണമായ തോതിൽ സർക്കാരിന്റെ ശരിയായ പിന്തുണയോ ഉണ്ടാകുന്നില്ല. ഇന്ത്യൻ സർക്കാരിന്റെ മോഹനവാഗ്ദാനങ്ങളിൽ ജീവിതചെലവിന് വേണ്ടി സഹായത്തിനായുള്ള ഒരു പദ്ധതി കാണുന്നില്ല. ദാരിദ്ര്യവും, അനാരോഗ്യവുംമൂലം, വാർദ്ധക്യത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സുരക്ഷാ, വരുമാനത്തിന്റെ ശേഷികുറയൽ, ആരോഗ്യത്തിനും രോഗീപരിചരണത്തിനുമുള്ള സഹായം, പ്രത്യേകതരം  സാമൂഹിക ജീവിത ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനുള്ള സഹായങ്ങൾ, ഇങ്ങനെ നിരവധി കാര്യങ്ങൾ സർക്കാർ തലത്തിലുള്ള വിഷയമല്ല. ഏറ്റവും വലിയ ഇനം ആവശ്യം ഉള്ളത് വാർദ്ധക്യകാലത്തിന്റെ അടിസ്ഥാന സുരക്ഷയും ചികിത്സാസഹായങ്ങളും ഒന്നും ധനകാര്യബജറ്റുകളിൽ ഉണ്ടാവുന്നില്ല. കൂടുതൽ ആളുകൾക്ക് സഹായം ആവശ്യമുണ്ട്. അവർക്ക് പെൻഷനോ, ദീർഘകാല പരിചരണ ഇൻഷുറൻസോ സമഗ്രമായ സമാനമായ സാമൂഹിക സുരക്ഷകളോ നൽകാനും സർക്കാരിന് കഴിയില്ല. അതേസമയം സാമ്പത്തികാടിസ്ഥാനങ്ങൾ ഒന്നും നോക്കാതെ ഇങ്ങനെയുള്ള ഓരോ ആളുകളിൽനിന്നും സാമ്പത്തികാടിസ്ഥാനങ്ങൾ നോക്കാതെ അമിതവും സാമൂഹ്യനീതിയും ഇല്ലാത്ത നികുതിപ്പണം സർക്കാർ പിടിച്ചെടുക്കുന്നു

എന്താണ് മറ്റു ചില രാജ്യങ്ങളിൽ കാണപ്പെടുന്നത്? ആധുനിക യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള ജനങ്ങളുടെ അടിസ്ഥാനസുരക്ഷകളും ഉപജീവനത്തിനുള്ള സഹായങ്ങളും അടിയന്തിരമായിട്ടു ആവശ്യമുള്ള ആരോഗ്യസംരക്ഷണസൗകര്യങ്ങളും ആനുകൂല്യങ്ങളും പരിചരണത്തിനുള്ള സഹായങ്ങളും നൽകുന്നുണ്ട്. ജർമ്മനിയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ സർക്കാർ 6. 9 ബില്യൺ യൂറോയുടെ സാമ്പത്തികപദ്ധതി ഉണ്ടാക്കി. എന്നാൽ ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ പരിഹരിക്കുവാൻ അല്ല, മറിച്ചു ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആയുധം വാങ്ങുന്നതിലാണ്. ഒരു മനുഷ്യജീവിതം ഏറ്റവും അവസാനത്തേതാണ്. "കൊറോണ പ്രതിസന്ധി ഒരു പ്രകൃതി ദുരന്തമായി കാണാനാവില്ല, അതിനാൽ അതിനിരയായവർക്ക് സാമ്പത്തികമായ സഹായം നൽകാൻ കഴിയില്ല" എന്ന മാദ്ധ്യമങ്ങളുടെ വെളിപ്പെടുത്തലുകൾ, ഒരു സർക്കാരിന്റെ നിലപാട് നമ്മെ ഭയപ്പെടുത്തുന്നു. "കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തെ" ഇന്ത്യയിലെ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മിസ്സിസ് സോണിയ ഗാന്ധി വിമർശിച്ചതായി കേരളത്തിലെ ദീപികപത്രം 24.06.21ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ആരോഗ്യ മന്താലയ റിപ്പോർട്ട്പ്രകാരം 30,1626028 ഡോസ് വാക്സിൻ വിതരണം ചെയ്തു. എന്നാൽ ഇന്ത്യൻ കേന്ദ്ര ഭരണകൂടത്തെയോ പ്രധാനമന്ത്രിയെയോ വിമർശിക്കാൻ ജനങ്ങൾക്ക് മൗലികാവകാശമുണ്ടെന്ന് ഇന്ത്യൻ സുപ്രീംകോടതി വിധിക്കുന്നു. പക്ഷെ വിമർശിച്ചാൽ കാര്യം വേറെയാകും. ഇന്ത്യൻ സർക്കാർ വിദേശപൗരന്മാരുടെ സ്വാതന്ത്യ്രത്തെപ്പോലും വിരൽചൂണ്ടുന്നു. അതിനു ഒരു വലിയ ഉദാഹരണം ഇവിടെ കുറിക്കട്ടെ. ഇക്കഴിഞ്ഞ ഒരു ദിവസം ഇംഗ്ലണ്ടിൽ നടന്നിരുന്ന ഒരു പ്രത്യേക ചർച്ചാവിഷയം : (Der Spiegel 1 Online report-22.06.21) കാര്യം ഇതാണ് സംഭവിച്ചത്: 

The situation in the morning Can you still say "Indian 
variant"?-
-By Dirk Kurbjuweit-, author in the SPIEGEL capital 
city office

Dear reader, good morning,

Today we are dealing with the Wirecard case, with freedom of 
expression, with my Nazi grandfather, with Willi Orban. And with 
degrees of freedom.
22.06.2021, 5.44 a.m.
»Indian variant«
Queue in front of vaccination center in London-
Yesterday in the early evening I was sitting on the terrace of the 
Moorlake restaurant, one of the most beautiful places in Berlin. 
View of the water, view of the trees. At the next table, the guests 
discussed with a waiter whether it would make sense to move the final 
of the European Championship from London to Berlin because of the 
increasing incidence in England. The waiter looked for the word for 
the variant of the virus that is rampant there. "Delta," helped one 
of the guests. "We're not allowed to say Indian anymore," added a 
woman.

I found this formulation interesting. The government of India had 
asked not to use the term "Indian variant" because it could 
stigmatize. Many voices in Germany have supported this. In the mind 
of that woman it became: we are not allowed to say any more. But of 
course there is no ban.

However, your sentence fits in with a survey by Allensbach that was 
published last week: 44 percent of Germans have the feeling that you 
cannot freely express your political opinion in Germany. You made it 
too easy for yourself if you were to counter them: But you can, 
guaranteed by the Basic Law. On the other hand, there is a growing 
sensitivity that undermines the basic right to freedom of expression 
through massive reprimands.

There can also be linguistic taboos, with really bad, hurtful terms. 
For me, »Indian variant« is not one of them.

    Warning against delta variant: "We'll make the same mistakes 
again" //  

 ജനാധിപത്യം ഇന്ത്യയിൽ മരണപ്പെട്ടുവോ?

അതേസമയത്ത് ഇന്ത്യൻ സർക്കാർ സൈനികശക്തി വർദ്ധിപ്പിക്കുന്നതിന് ഫ്രാൻസിൽനിന്നും 96000 കോടി രൂപ വിലകൊടുത്ത് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച ഒരു കരാർ നടത്തിയതായി കേരളത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേപ്പറ്റി ആരും ഒരു അഭിപ്രായവും പറയരുത്. ഫേസ്‌ബുക്ക് തുടങ്ങിയ ചില മാദ്ധ്യമങ്ങൾ ഉടൻ പ്രതികരിക്കും ഇത് കമ്മ്യുണിറ്റി സ്റ്റാൻഡേർഡിനു ചേർന്നതല്ല. ഈ അഭിപ്രായം ഞങ്ങൾ തുടച്ചു നീക്കുന്നു ,എന്ന് മുന്നറിയിപ്പും തരും. ഇന്ത്യൻ ഭരണഘടനക്കെതിരെ ഈ മാദ്ധ്യമങ്ങളും കേന്ദ്രസർക്കാരും കൂടി പരസ്പരം അറിയാതെ ജനങ്ങളുടെ സ്വന്തം അഭിപ്രായസ്വാതന്ത്ര്യത്തിൻ മേൽ നടപടിയെടുക്കുന്ന അനുഭവമാണ്.. നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളോടെ ജീവിക്കുന്ന വലിയ ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മാതൃരാജ്യത്തിന്റെ ശരി നിർവചനവും അന്തസ്സും അവർ കുറയ്ക്കുക മാത്രമല്ല, നമുക്ക് ഉയർന്ന നിലവാരമുള്ള ഒരു സ്ഥാപനമാണെന്നുമുള്ള ധാരണയും ഇക്കൂട്ടർ ഇല്ലാതാക്കുന്നു. 1947 ലെ കാലഘട്ടത്തിൽ ഇന്ത്യാക്കാരുടെ ഏകീകരണവും നമ്മുടെ വിമോചനവും കൊണ്ടുവന്ന ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യാക്കാരുടെ അഭിമാനബോധ്യമാണ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ. സ്വാതന്ത്യം പ്രാപിക്കുന്നതിന് മുമ്പുള്ള പഴയ ഇന്ത്യയിൽ നാം നമ്മുടെ സ്വന്തം രാജ്യത്തെ ന്യായീകരിക്കുന്നതിനു ഒരു ദേശീയ സ്വത്വത്തിന്റെ ആഴമേറിയ അഭാവമുണ്ടായിരുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ നിയമസാദ്ധ്യതകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ അതിന്റെ രൂപ ഭാവമാറ്റം മാറിയിട്ടില്ല. ഇതിനർത്ഥം നാഗരികവിശ്വസ്തത എത്രയും കൂടുതൽ നമ്മുടെ പ്രതീക്ഷകൾക്ക് അനുസൃതമായി നമ്മുടെ രാജ്യത്ത് യോജിച്ച സാമൂഹിക രാഷ്ട്രീയജീവിതം നടപ്പിലാക്കുന്ന ഭരണമല്ലെന്നു ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടി നേതാവ് കഴിഞ്ഞ നാളിൽ പ്രസ്താവിച്ചിരുന്നു. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഇതെല്ലാം സത്യമാണെങ്കിൽ നാം വളരെ വളരെ ശ്രദ്ധാലുക്കളായിരിക്കണം, കാരണം, ഭാവിയിൽ നമുക്കുള്ള ചില സാമൂഹിക-രാഷ്ട്രീയ പ്രതീക്ഷകൾ നിറവേറ്റപ്പെടാൻ കഴിയാതെ വരും. ഇത് കാരണമായി രാജ്യത്തെ നിയമസാധുതപോലും നഷ്ടപ്പെടാൻ കാരണമായിത്തീരാം. ഇപ്രകാരം ഭൂതകാലത്തിന്റെ അവസ്ഥയിലേയ്ക്ക് മാറ്റിയാൽ, ഇന്ത്യയിലാകെ ഗണ്യമായ പരിവർത്തന ബോധം ഇന്ത്യൻ ജനതയ്ക്ക്  നഷ്ടപ്പെടും.ബ്രിട്ടീഷ് ഭരണത്തിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടും പുതിയ ഭാവി പ്രതീക്ഷകൾ ഇതുവരെയും പൂവണിഞ്ഞിട്ടില്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞുവോ? ലോകത്തിലെ ഏറ്റവും വലിയ മതേതര പാർലമെന്ററി ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങളുടെ അവകാശപ്പെട്ടതായ അഭിപ്രായ മൗലികസ്വാതന്ത്ര്യം ഇന്ന് സർക്കാർ തടയുന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ. വിവിധ മതവിശ്വാസ പാരമ്പര്യ ആചാര സ്വാതന്ത്ര്യത്തെപ്പോലും ഇന്ന് നിത്യവും വെല്ലുവിളിയും ഭീഷണികളാലും ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. നാമെല്ലാം ഒരു ജനതയാണെന്ന വികാരം അട്ടിമറിക്കപ്പെടുന്നു

നമ്മൾക്ക് ഒരു വിമോചിത സ്വതന്ത്ര ഇന്ത്യ വേണം. പക്ഷെ, ഉയർന്ന ജീവിതനിലവാരം ഉടനെ പ്രതീക്ഷിച്ചില്ലെങ്കിലും,പ്രതീക്ഷിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമല്ല, മറിച്ചു നാം ആഗ്രഹിച്ച പ്രതീക്ഷകൾ എല്ലാം ഇപ്പോൾ കൂടുതൽ ഏറെ ആഴത്തിലായിരിക്കുന്നു. ഒരു ഇന്ത്യൻ പൗരൻ എന്നർത്ഥമാക്കുന്നതു എന്താണ്? ആധാർ കാർഡോ, പൗരത്വനിയമമോ മൂലമുള്ള തിരിച്ചറിവൊ അല്ല. നമ്മുടെ കൂട്ടായ ഐക്യം ഒരു ഇന്ത്യാക്കാരനാക്കുകയെന്നാൽ നമ്മുടെ ചരിത്രത്തിന്റെ ഉയർച്ചയും താഴ്ചയും പരസ്പര ബാദ്ധ്യതയും ഒരു പൊതു ഭാവിയിലേക്കുള്ള പരസ്പരമുള്ള യഥാർത്ഥ ബാദ്ധ്യതയുമാണ്

ചില പ്രതീക്ഷകൾക്ക് വിരുദ്ധമായി, നമ്മൾ യഥാർത്ഥത്തിൽ ഇന്ത്യ എന്ന ഒരു രാഷ്ട്രത്തിലെ ഇന്ത്യാക്കാരാണ്, പൗരന്മാരാണ്. അങ്ങനെ ആഗ്രഹിക്കാത്ത ഒരു രാജ്യമാണെന്ന വാചകം ഇന്ന് പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യാക്കാരനാവുകയെന്നാൽ നമ്മുടെ എല്ലാ ആളുകളുടെയും അയൽക്കാരുടെയും ഉയർച്ചയും താഴ്ചയും ഒരുപോലെതന്നെ മാറ്റമില്ലാതെ സംയുക്തമായിട്ടുള്ള പൊതു ഭാവിയിലേക്കുള്ള പരസ്പരാബാദ്ധ്യതയുമാണ്. ഇതിനു തീർച്ചയായും നാം പരിശ്രമിക്കേണ്ടതുണ്ട്. ഒരു സുസ്ഥിര സമൂഹം- എല്ലാവശത്തുനിന്നും നാമെല്ലാം അതിനെ സമീപിക്കുമ്പോൾ, ഓരോരുത്തരും അക്കാര്യം നന്നായി  അറിയുമ്പോൾ, ഞാനും, അതുപോലെ മാറണം. നമ്മൾ ഓരോരോ ഇന്ത്യൻ പൗരന്റെ പദവി പൊതുനന്മയിലേയ്ക്ക് പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ, അതുപോലെ നമ്മുടെ ഇന്ത്യൻ ജനാധിപത്യസ്വാതന്ത്ര്യത്തെയും വികസനത്തെയും ശക്തമായി സംരക്ഷിക്കുകയാണെങ്കിൽ, ഇന്ത്യ മാതൃകാപരമായ മതേതരപരമാധികാര രാഷ്ട്രം  ആയി വളരും, അതുപോലെതന്നെ അതിനനുസരണമായി നമ്മുടെ ഇന്ത്യൻ സ്വത്വവും വളരും.//-

********************************************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
 
e-mail- dhruwadeepti <dhruwadeeptionline@gmail.com>


Mittwoch, 9. Juni 2021

Dhruwadeepti // Religion //- Chavara- A Multidimentional Saint : Priestly holiness // Dr.Thomas Kadankavil CMI

  -Priestly holiness-  

Dr. Thomas Kadankavil CMI 

Dr.Thomas Kadankavil
CMI 
The holiness of the priest is the topic of meditation in this passage. The central theme of this long spiritual colloquy is a heartfelt open dialogue of the saint with Eucharistic Lord for his tepid and careless behaviour before him. Though the composition is in the formof a self examination and self accusation, it is equally an admonish to any pious soul who is willing to follow his train of affectionate prayers. One will be naturally fired by his deep sentiments of awful adoration. The devotional sentimentreached its crescendo when he raised the question: " With what devotion are you ascending the altar day by to perform the sacred rituals?" At foot of the altar the priest has to examine the holiness with which he is supposed to come to offer the sacrifice. The eposode referred to in the text seems to have some similarity with the event described inII Samuel 6:5-7 where Uzzah was struck down and died on the spot when he extended his hands on the ark as the oxen stumbled it.

St. Chavara was a man of Eucharistic devotion, which took its nourishment from his daily Eucharistic celebration. Eucharistic devotion was a spiritual heritage he wholeheartedly accepted from the Latin tradition. The monasteries of the congregation were the early centres where 40 hours adorations were conducted with much pomp and devotion. It is to the credit of Chavara that he prepared the rituals and rubric with minute details (Thukasa) for the celebration of the Eucharist in a uniform way and a calander for its celebration in a worthy manner throughout the Syrian Churches. 

The practice of praying for priests is avery healthy and long standing tradition amoung the carmelites. St.Therese of Lisieux on her journey to Rome to visit the Holy Father was very well exposed tho the very questionable ways of priests'life and that made her convinced of the need for praying for the priests that they may lead a holy life. The following beautiful prayer she composed should form part of our daily prayer. Prayer for Priests: O Jesus, eternal priest, keep your priests within the shelter of your Sacred Heart, where no one may touch them. Keep unstained their anointed hands, which daily touch your sacred Body. Keep pure and unearthly their hearts, sealed with the sublime mark of the priesthood. Let your holy love surround them and schield them from the world's contagion. Bless their labours with abundant fruit and may the souls to whom they minister be their joy and consolation here and in heaven their beutiful and everlasting crown.Amen.

God's Boundiful Love:

Numbers 14, 15, 16, 17 form a single unit of thought offering a sublime meditation on the highly precious gift of vocation to priesthood. The opening sentence in No. 14 as explained above, literally pours out the sentiments of love, adoration, awfull remembereance of the holy and trembling veneration of the Seraphim and the angels of different orders, an imagery which calls our attention to the description found in the book of revelation (4: 1.8). In the second phase of his meditation the saint turned his attention to his own vocation and the vocation of his brethren. He ask his fellow-religious: "REmember what the Lord has done for you. He chose you from out of thousands to be at the Home of the Lord" " Yetit looks like as if you were wrestling with God choosing to go your own way"Jacob, the patriarch of the Israelites (Gen:32-34) wrestked with God's messenger till the dawn to get God's blessing. The wrestling of the religious should not be to go against God but to bring down his blessing up on the wrestler.

Need of Spiritual Exercises:

All we have referred to while reflecting on Exmamination of concience is appropriate in this connection also. A pious feeling to be loving and good, though they are virtuous acts, cannot become effective unless it is made operative through regular periodic performence of spiritual exercises. Daily, monthly and yearly retreats and recollections are occations when a pious soul again and again resolves to be faithful to his spiritual duties according to the programme of life one has agreed upon in accepting the religious and priestly vocation. Chavra writes: "For a time you did it, then took to old ways". These words come along the line of St.John in his ecstatic vision. "I know you are endearing patiently and bearing up for my sake., and you have not grown weary. But I have this against you, that you have abandoned the love you had at first".(Rev. 2:2-4). In this context Chavara quotes in his own way from the Revelation of St.John. "If you continue this manner of blowing hot and cold, as scripture confirms, God will vomit you out of his Mouth"(Rev.3: 15,16).

The Prayer of the Priests:

In NO. 14 above mention has been made concerning the need for praying for the priests. Now Chavara is offering a prayer the priest himself should make everyday for his own perseverance in his vocation.The prayer in short is to preserve him "in great fervour and devotion every day. It is the experience of those who lead a committed life that to be always and everyday vigilant and alert is not a humanly feasible project. Besides the influence of sin weakens the confidence priests to win. If one go through the sentiments expressed in this prayer one would deeply experience the heartfelt agony of a humble , simple, weak and frightened priest who rely on God rather than on himself to perceiver him in his priestly vocation. //-
*************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Posted by George Kuttikattu

*********************************************************************************

Samstag, 5. Juni 2021

ധ്രുവദീപ്തി // social // ജർമ്മനിയും വിദേശികളും // George Kuttikattu


  ജർമ്മനിയും വിദേശികളും // 

George Kuttikattu - 


 George Kuttikattu

ർമ്മനിയിൽ നിലവിൽ നിരവധി ദശലക്ഷത്തിലധികം വിദേശികളുണ്ട്, അതിൽ മൂന്നിലൊന്ന് തുർക്കി പൗരത്വമുള്ള തുർക്കികളോ കുർദുകളോ ആണ്. അതുപോലെ അനേകം രാജ്യങ്ങളിൽ നിന്നും ജർമ്മനിയിൽ കുടിയേറ്റം നടന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധശേഷം ജർമ്മനിയുടെ ഓരോ രാഷ്ട്രീയ സാമൂഹിക വികസനത്തിൽ അവരും ജർമ്മൻ ജനതയോടൊപ്പം സഹകരിച്ചു. മുൻ ജർമൻ ചാൻസിലർ ലുഡ്‌വിഗ് എർഹാർഡിന്റെ കാലത്ത് (1963- 1966) നിരവധി വിദേശികളെ അതിഥിതൊഴിലാളികളായി ജർമ്മനിയിലേക്ക് കൊണ്ടുവന്നു; അവരെല്ലാവരും ജർമ്മൻകാരുടെ ഇടയിൽ താമസമാക്കുകയും ചെയ്തു. അവരുടെ കുട്ടികൾ അന്ന് ജർമ്മൻ സ്കൂളുകളിൽ പോയി. അക്കാലത്തു വന്നെത്തിയ വിദേശികളിൽ ആറിലൊന്ന് ഭാഗം രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നു പോയ രാജ്യമായിരുന്ന യുഗോസ്ളാവിയയിൽ നിന്നുള്ളവരായിരുന്നു. യുദ്ധകാലത്തെ അതിക്രൂരമായ അനേകം കഷ്ടതകൾ കണ്ടവരും, അനുഭവിച്ചവരും, അഭയാർഥികളായും, ഭാഗികമായി അഭയം തേടുന്നവരായും അവർ ജർമ്മനിയിലേക്ക് വന്നെത്തി. വിദേശികൾക്ക് പുറമേ, അക്കാലത്ത് യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ജർമ്മൻ വംശജരുണ്ട്, അവരുടെ പൂർവ്വികർ അനേകം തലമുറകളായി അവിടെയും താമസിച്ചിരുന്നു. ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിലെ നാട്ടുകാരും അവരുടെ വിദേശ ജീവിതത്തിലെ ഭാഷാ ആക്സന്റ് കാരണം അവരെ ജർമ്മനിയിൽ വിദേശികളായി കാണുന്നവരുണ്ട്. എങ്കിലും അവരെയെല്ലാം മാനുഷികമായും മാന്യതയോടും പരിഗണിക്കുക എന്നത് ഇന്ന് നമ്മുടെ വലിയ ഒരു കടമയാണ് എന്ന നിലപാടാണ് ഇന്ന് ജർമ്മൻ ജനതയ്ക്കും ഫെഡറൽ ജർമ്മൻ സർക്കാരിനും ഉള്ളത് എന്ന് വ്യക്തമായി പറയാം. എങ്കിലും കാലത്തിന്റെ ഒഴുക്കിൽ ഈ നിലപാട് എങ്ങോട്ടു തിരിയുമെന്നു പ്രവചിക്കുക ആർക്കും അത്ര സാദ്ധ്യമല്ല.

വിദേശ പൗരന്മാരുടെ കുടിയേറ്റo-

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള വിദേശികളുടെ എണ്ണം 2021 ഏപ്രിൽ 29 ന് "ബ്രൂണോ ഉർമർസ്ബാഹ് " പ്രസിദ്ധീകരിച്ചത്, 2020 തുടക്കത്തിൽ ഏകദേശം 10. 4 ദശലക്ഷം പൗരന്മാർ ജർമ്മനിയിൽ ഒരു വിദേശ- സ്വദേശി ദേശീയതയുമായി യൂറോപ്യൻ യൂണിയൻ വിദേശികളും, യൂറോപ്യൻ യൂണിയനല്ലാത്തതുമായ രാജ്യങ്ങളിൽനിന്നുള്ള വിദേശികളും താമസിക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ന് യൂറോപ്യൻ യൂണിയനിലെ വിദേശികൾ ഏറ്റവും കൂടുതലായി നിലവിൽ ജർമ്മനിയിൽ ഇല്ല. 2020 അവസാനത്തോടെ ഏകദേശം 11. 4 ദശലക്ഷം വിവിധരാജ്യ വിദേശികൾ ഫെഡറൽ ജർമ്മനിയുടെ സെൻട്രൽ രജിസ്റ്റർ ഓഫ് ഫോറിനേഴ്‌സിൽ (AZR) രജിസ്റ്റർ ചെയ്യപ്പെട്ടു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ കണക്കുപ്രകാരം വിദേശികളുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലത്തേക്കാൾ 204,000 അഥവാ 1. 8 % ഉയർന്നു. ഈ കണക്ക് ആകട്ടെ കഴിഞ്ഞ ഒരു പത്തു വർഷത്തിനിടയിൽ ഫെഡറൽ AZR രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിനോട് യോജിക്കുന്നുണ്ട്.

2017-ലെ ഔദ്യോഗിക ഡാറ്റ പ്രകാരം ജർമ്മനിയിലെ തുർക്കി പൗരന്മാരുടെ എണ്ണം 1.48 ദശലക്ഷമായി ഉയർന്നിരുന്നു.ഇരട്ട പൗരത്വമുള്ളഅല്ലെങ്കിൽ ജർമ്മൻ പാസ്‌പോർട്ട് മാത്രമുള്ള തുർക്കി വംശജരായ ആളുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഈ ഗ്രൂപ്പിലെ 2.86 ദശ ലക്ഷം തുർക്കി പൗരന്മാർ ആയിരുന്നവർ 2015 ൽ ജർമ്മനിയിൽ താമസിച്ചിരുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ, ഈസ്റ്റ് ബാൽക്കൺ, തുർക്കി രാജ്യങ്ങളിൽ നിന്ന് കുടിയേറാനുള്ള സമ്മർദ്ദം (അവരുടെ ജനസംഖ്യ തന്നെയാകട്ടെ 30 വർഷത്തിലൊരിക്കൽ ഇരട്ടിയാകുന്നു), ഇത് മാത്രമല്ല, മിഡിൽ ഈസ്റ്റിൽപെട്ട രാജ്യങ്ങളിൽ നിന്നും വടക്ക്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുടിയേറാനുള്ള ഏറെ സമ്മർദ്ദം വളരെയേറെ ശ്രദ്ധേയമായി. ജർമ്മനിയിലേക്ക് വന്ന വിദേശികൾ അഭയാർത്ഥികൾ മാത്രമായിരുന്നില്ല. വിവിധ കാരണങ്ങളാൽ ജർമ്മനിയിലേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. തൊഴിൽപരമായ കുടിയേറ്റങ്ങൾ, ചിലത് ഉന്നതപഠനോദ്ദേശപരമായത്, എന്നിങ്ങനെ പോകുന്നു. ഇന്ത്യയിൽനിന്നും, അതുപോലെയുള്ള പലരാജ്യങ്ങളിൽനിന്നുള്ളവർ ജർമ്മനിയിൽ സ്ഥിരതാമസം തുടങ്ങി. ജർമ്മൻ പൗരത്വം സ്വീകരിച്ചു. ജർമ്മൻ ജനത ഭാവിയിൽ സ്വതന്ത്രരാകേണ്ടതിന്, അവരിൽ നിന്ന് സ്വയം വേർതിരിക്കുന്നതിന്, പുതിയ ചില അഭയാർത്ഥി ചട്ടങ്ങൾ- ഇമിഗ്രേഷൻ നിയമം, ആവശ്യമാണെന്നും ഇതിന്റെ ഏറ്റവും വളരെ പ്രധാനപ്പെട്ടതായ സവിശേഷതകൾ മറ്റ് ഓരോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ജർമ്മനി ഏകോപിപ്പിക്കണ മെന്നും ആണ് തീരുമാനം ഉണ്ടായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രമാണെന്ന് ഇന്ത്യയുടെ ഭരണഘടയിൽ അവകാശപ്പെടുന്ന രാജ്യത്ത് വംശീയതയും ജാതി മത അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്ന യാഥാർത്ഥ്യമുള്ള വേറെ ഒരു രാജ്യം ലോകത്തിൽ ഇല്ല. എന്നാൽ ജർമ്മനിയിൽ കാലങ്ങൾക്ക് മുമ്പുണ്ടായിരുന്ന ആന്റി സെമിറ്റിക്ക് മനോഭാവം മൂർദ്ധന്യസ്ഥിതിയിലെത്തിയത് രണ്ടാം ലോകമഹായുദ്ധത്തോട് ചേർന്നായിരുന്നവെന്ന വസ്തുത നാം വിസ്മരിക്കേണ്ടതില്ല.

ജർമ്മനിയിൽ സ്ഥിരമായി താമസിക്കുന്ന വിദേശികളെ ജർമ്മൻകാരെക്കാൾ ഒട്ടും വ്യത്യസ്തമോ മോശമോ ആയി പരിഗണിക്കാൻ ലോകത്തിൽ ആരെയും ഒന്നും അനുവദിക്കരുതെന്നുള്ളതായ അടിസ്ഥാന നിയമത്തിലെ നിബന്ധനകൾക്കെതിരെയുള്ള വലിയ കുറ്റമാണ് വിദേശികളോടുള്ള ശത്രുത, അതിൽ ജർമ്മൻ ജനത ഓരോ മനുഷ്യസമൂഹത്തിന്റെയും പ്രധാന അടിസ്ഥാനമായി ലംഘിക്കാനാവാത്ത അവരുടെ നശിപ്പിക്കാനാവാത്തതുമായ മനുഷ്യാവകാശങ്ങളെ ഓരോന്നും അ0ഗീകരിക്കുന്നു. വിദേശികൾക്കെതിരായ ഓരോ കുറ്റകൃത്യങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഏറെ സത്യമാണ് എന്നറിയണം. ക്രിമിനൽ ബാധ്യത കണക്കിലെടുക്കാതെ ഫെഡറൽ ജർമ്മൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ- 1 ന്റെ അടിസ്ഥാന ലംഘനത്തെക്കുറിച്ച് ജർമ്മൻകാരെല്ലാം ശരിക്ക് അറിഞ്ഞിരിക്കണം. നീതിയും മനുഷ്യാവകാശവും നിയമസംരക്ഷണവും ലോകരാജ്യങ്ങളിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം ആശങ്കാപരമാണ്. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന വാർത്തകൾ കാണുന്നു. കോടതിയും ജഡ്ജിമാരും ഭരണകൂടത്തിന്റെ വെറും അടിമകളെപ്പോലെയാണ് സർക്കാർ കാണുന്നത്. നീതി പ്രതീക്ഷിച്ചു കോടതിയിലെത്തുന്നവർ അവരുടെ മുഴുവൻ ആയുസ് സമയം കഴിഞ്ഞാലും കേസ്സുകൾ തീർപ്പാകുകയില്ല. പരാതിക്കാരൻ നിസ്സഹായതയിലാണ്. ജർമ്മനിയിലുള്ള വിദേശികൾക്കെതിരായി ഏതുവിധത്തിലും കാണുന്ന ക്രിമിനൽ കുറ്റകൃത്യമുണ്ടായാൽ, ഫെഡറൽ ജർമ്മൻ ജഡ്ജിമാർ വേഗത്തിലും കൃത്യമായും വിധി പറയേണ്ടതുണ്ട്. എങ്കിലും താൽക്കാലികമായിപ്പോലും നിർത്തിവച്ച ശിക്ഷകൾ ഇപ്പോൾ അത് ഉചിതവുമല്ല, കാരണം വ്യാപകമായ അത്തരം ഏതോ മനോരോഗത്തെ ജർമ്മൻ ഭരണഘടനയും ചെറുക്കുകയാണ് ലക്ഷ്യം, എന്നതാണ് നാമറിയുന്ന ചില യഥാർത്ഥ കാര്യങ്ങൾ.

കൊറോണ പാൻഡെമിയും കുടിയേറ്റവും.

ലോകമൊട്ടാകെ കൊറോണ പാൻഡെമിക് പടർന്നുപിടിച്ച 2019- വർഷത്തിൽ, ജർമ്മനിയിൽ 740,000 കുടിയേറ്റക്കാരെയും, 2020-ൽ 479,000 കുടിയേറ്റക്കാരെയും AZR രജിസ്റ്റർ ചെയ്തു. ഇതിനർത്ഥം 2019 നെ അപേക്ഷിച്ച് 2020 ഓടെ വിദേശികളുടെ മൊത്തം കുടിയേറ്റം കുറഞ്ഞു എന്നാണ് ഇപ്പോൾ നിലവിലുള്ള സ്ഥിതിവിവരക്കണക്ക്. 1992 / 93 ലെ ശരത്കാലത്തും ശീതകാലത്തും നടന്ന വിവിധ ചർച്ചകളിലൂടെ ജർമ്മനി പ്രതീക്ഷിച്ച നിയമനിർമ്മാണം, ഭാവിയിൽ അനേക ലക്ഷക്കണക്കിന് ആളുകൾ മേലിൽ വിദേശത്ത്നിന്ന് എല്ലാവർഷവുംപോലെ ജർമ്മനിയിലേക്ക് വരുകില്ലെന്നാണ് ജർമ്മനിയുടെ ആ പ്രതീക്ഷ. ഇതിനകം ഇവിടെയുള്ളവരിൽ ചിലർ സ്വന്തം നാട്ടിലേക്ക് മടങ്ങും. ഭാവിയിൽ ജർമ്മനിയിൽ താമസിക്കുന്നവരായ വിദേശികൾ ജർമൻകാരുമായും, അവരുമായി തനി ജർമ്മൻകാർ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങളും നേരിടേണ്ടിവരും എന്നാണ് പൊതുവെ ഉന്നയിക്കപ്പെടുന്ന ചില സാധാരണ വാർത്തകൾ..

ഇടതുപക്ഷ തീവ്രവാദികളുടെ തീവ്രവാദ പ്രവർത്തനങ്ങൾ പോലെ തന്നെയും വിദേശി വിരുദ്ധ അക്രമവും ലജ്ജാകരമാണ്. കാലങ്ങൾക്ക് മുമ്പു ജർമനിയിൽ ഉണ്ടായിരുന്ന ബാഡറിന്റെയും, മെയിൻഹോഫിന്റെയും അന്ന് റെഡ് ആർമി വിഭാഗത്തിലുണ്ടായിരുന്നതായ അതേ യഥാർത്ഥ രാഷ്ട്രീയത്തിന്റെ മുഴുവൻ ഉറപ്പായ നവീകരിച്ച നിശ്ചയത്തോടെയാണ് ചിലർ പോരാടുന്നത്. അത് പക്ഷെ, ഇതിന് ഇന്ന് ഫെഡറൽ ജർമൻ ഭരണാധികാരികളുടെ വ്യക്തമായ ധാർമ്മികവും രാഷ്ട്രീയവുമായ നേതൃത്വം ആവശ്യമാണ്. അക്രമ പ്രചാരണത്തിനെതിരെ ഭരണഘടനയോട് വിശ്വസ്തത പുലർത്തുന്ന എല്ലാ പൗരന്മാരിൽ നിന്നും ഇപ്പോൾ ഫെഡറൽ ജർമ്മനിക്ക് ശക്തമായ സഹായ പ്രതിരോധം ആവശ്യമാണ്. ജർമ്മൻ ജനതയുടെ ആകെ മനോവീര്യം അപകടത്തിലാണ്. ജർമ്മൻ ജനതയുടെ എല്ലാ ശക്തിയോടും സഹകരണത്തോടും കൂടി മനുഷ്യന്റെ നല്ല സാമൂഹ്യ മാന്യതയെ പ്രതിരോധിക്കാം സംരക്ഷിക്കാം എന്നാണവർ വിശ്വസിക്കുന്നത്.

എന്നിരുന്നാലും, അതേസമയം, ജർമ്മൻ സ്വദേശികളുടെ സഹിഷ്ണുതയെ ജനത മറികടക്കുന്നി ല്ലെന്ന് ഫെഡറൽ, സംസ്ഥാന സർക്കാരുകളിലെ ചില രാഷ്ട്രീയ വിഭാഗം തിരിച്ചറിയണമെന്ന നിർദ്ദേശങ്ങൾ രാഷ്ട്രീയവൃത്തങ്ങൾ പറയുന്നു. അതായത്, ഒരു അഭയം, യുദ്ധം, ആഭ്യന്തര യുദ്ധ അഭയാർഥികൾ എന്നിവയ്ക്കുള്ള അപേക്ഷകർ ( ഇതിൽ രണ്ടാമത്തേ വിഭാഗത്തിലുമുള്ളവർക്ക് താമസിക്കാൻ താൽക്കാലിക അവകാശം നൽകണം ), സ്വദേശത്തേക്ക് മടങ്ങുന്നവർ, ഒടുവിൽ കുടിയേറ്റക്കാർ എന്നിവർ തമ്മിൽ വ്യക്തമായ വ്യത്യാസം കാണണം, അത് ഉണ്ടായിരിക്കണം. അഭയാർത്ഥികളായുള്ള നിലവിലെ വരവ് രണ്ട് പ്രത്യേക നിരീക്ഷണ വിഷയങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഒരു വശത്ത്, യൂറോപ്യൻ കമ്മ്യൂണിറ്റിയിലെ മറ്റൊരു രാജ്യവും ജർമ്മനിയിലെപ്പോലെ മറ്റ് അഭയാർത്ഥികൾക്കായി നിയമമനുസരിച്ചു വ്യാപകമായി തുറന്നു കൊടുത്ത മറ്റൊരു രാജ്യമില്ല.

ഈ രാജ്യത്ത് കാലുറപ്പിക്കാൻ മാത്രം രാഷ്ട്രീയമായി ചില സംശയാസ്പദമായി കാണപ്പെടുന്നവരെ പലരെയും അധികാരികൾ ഇനിപ്പറയുന്നവയിൽ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ജർമ്മനിയുടെ അയൽ രാജ്യങ്ങളിൽ ചിലർ മന:പൂർവ്വമായി ദൈർഘ്യം നൽകി. അതിനാൽ കൂടുതൽ ശക്തവും നിയന്ത്രിതമായതുമായ നിയമനിർമ്മാണം ആവശ്യമാണ്; കാരണം, ഒരു വ്യാജ അഭയാർഥിയെ കുടിയേറ്റത്തിൽ നിന്ന് ഒഴിവാക്കണം. അഭയം തേടുന്ന എല്ലാവർക്കും, സാമൂഹികസഹായവും ജർമനി അമിതമായി, ഉദാരമായി നൽകുന്നതാണ് മറ്റൊരു ആകർഷണം; മിക്ക കേസുകളിലും ഒരു വശത്തു നിന്ന് അറിയുന്നവരെക്കാൾ ഉയർന്ന ഒരു ജീവിത നിലവാരത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കമ്മ്യൂണിറ്റിഹോമുകളിൽ താമസ സൗകര്യവും സാമുദായിക കാറ്ററിംഗും സഹിതം സാമൂഹിക സഹായ നിരക്കിൽ കുറവ് വരുത്തുന്നത്. അഭയാർത്ഥിയായി നൽകുന്ന അപേക്ഷയിൽ വ്യക്തമായ തീരുമാനമെടുക്കുന്നതുവരെ അവയൊക്കെ ആവശ്യമാണെന്ന ചില തോന്നൽ എന്നത് തന്നെ ഇങ്ങനെയുള്ള നിലപാടുകൾക്ക് കാരണവും ആകുന്നു.

അതേസമയം, അനുവാദത്തോടെ ഫെഡറൽ ജർമ്മനിയിൽ താമസിക്കുന്ന വിദേശികളെയും പരിപാലിക്കേണ്ടതുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് സംയോജനത്തിനുള്ള നല്ല അവസരങ്ങൾ നൽകണം. വിദേശികളും നാട്ടുകാരും തമ്മിലുള്ള വിവിധതരം പൊരുത്തക്കേടുകൾ കൂടുതലും പരിഹരിക്കാനാകും. ഈ ജോലികൾക്കായി, ഓരോരോ ജർമ്മൻ സംസ്ഥാന സർക്കാരിലും, എല്ലാ അഡ്മിനിസ്ട്രേറ്റീവ് ജില്ലയിലും, എല്ലാ പ്രധാന നഗരങ്ങളിലും വിദേശീയരുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിനുള്ള പ്രത്യേക അധികാരികൾ ഉണ്ട്. അവർക്ക് പരാതികൾ സ്വീകരിക്കാനും അവയെപ്പറ്റി അന്വേഷിക്കാനും ബന്ധപ്പെട്ട അധികാരികളിലേക്കും ഓഫീസുകളിലേക്കും അവ കൊണ്ടുവരാനും അധികാരമുണ്ടായിരിക്കും.

ജർമ്മനിയിലെ വിദേശ കുടിയേറ്റക്കാരുടെ ഗ്രൂപ്പുകളുടെ ചില സമൂഹ നേതാക്കളുമായി നേരിട്ട് ജർമ്മൻ അധികാരികൾ സമ്പർക്കങ്ങളും പുലർത്തുന്നുണ്ട്, ഓരോ വർഷവും അവർ തങ്ങളുടെ മേലധികാരികൾക്ക് രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിക്കുകയും സംഘർഷങ്ങൾ വ്യക്തമായിട്ട് തിരിച്ചറിയുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യണമെന്ന് വിവിധ സർക്കാർ നിബന്ധനകൾ ഉണ്ട്. പക്ഷെ അഭയാർത്ഥികളുടെ ഇന്റഗ്രേഷൻ വിഷയങ്ങളിൽ നിരവധിയേറെ പ്രശ്നങ്ങൾ ഒരേസമയത്ത് പരിഹരിക്കാൻ അധികാരികളുടെ പ്രതിസന്ധികൾ പലവിധം ആണ്. അഭയാർത്ഥികളുടെ മാതൃഭാഷയിൽ അവരെ പഠിപ്പിക്കുന്നതിനുള്ള യോജിച്ച സാമഗ്രികളുടെ അഭാവമാണ് വ്യക്തമായ ഒരു പ്രശ്നം. അധികാരികൾ ജർമ്മനിയിൽ സ്കൂളുകളിലും സഹായങ്ങൾ കൂടുതൽ നൽകിയിട്ടുണ്ട്, പുതുതായി എത്തിച്ചേർന്നവരായ കുട്ടികൾക്കായി ജർമ്മൻ പാഠങ്ങൾ തയ്യാറാക്കാനുള്ള അവസരങ്ങളുടെ അഭാവവും ജർമ്മൻ അധ്യാപകർക്ക് അവ നിർമ്മിക്കാനുള്ള സാമഗ്രികളും ഉണ്ട്. എന്നാലും പരസ്പര മാനുഷിക സാമൂഹിക സാംസ്കാരിക പ്രശ്‌നങ്ങളെയെല്ലാം എങ്ങനെ വിവേകപൂർവ്വം കൈകാര്യം ചെയ്യാമെന്ന് പൂർണ്ണമായി മനസിലാക്കുന്നില്ല എന്നത് മറു വശം മാത്രം.

ജർമ്മനിയിൽ ഇതുവരെയും വളരെ കർശനമായിട്ടുള്ള കുടിയേറ്റനിയമങ്ങൾ ഉണ്ടോ? വിദേശി കുടിയേറ്റ ന്യൂനപക്ഷങ്ങളുമായി ഇടപഴകുന്നതിനും, മാത്രമല്ല അവർക്ക് വേണ്ട സമൂഹവുമായി അവരുടെ സംയോജനത്തിനും പ്രഖ്യാപിത നയമൊന്നുമില്ലേ?.അത് യൂറോപ്യൻ യൂണിയന്റെ തീരുമാനങ്ങളുമായും പരസ്പരം ബന്ധപ്പെടുത്തുക എന്ന ഒരു ധാരണയുണ്ടല്ലോ. അത്തരമൊരു ന്യൂനപക്ഷ നയരൂപീകരണത്തിന് തയ്യാറെടുക്കുന്നതിന്, ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് അല്ലെങ്കിൽ യു. എസ്. എ, അത് പോലുള്ള മറ്റ് രാജ്യങ്ങളുടെ മുൻകാല അനുഭവങ്ങളും ശ്രദ്ധാപൂർവ്വം ഇപ്പോൾ പഠിക്കുന്നത് ഏറെ അഭികാമ്യവുമാണ്. തക്ക പരിശീലനവും ശാസ്ത്രീയമായ വിശകലനവും. വിദേശ അതിഥികളുടെ ഇഷ്ടത്തിന് വിരുദ്ധമായി ദേശീയവും സാംസ്കാരികവുമായ അവരുടെ സ്വത്വം കവർന്നെടുക്കാതെ കഴിയുന്നത്ര ഭാവിസമൂഹം എങ്ങനെ സൃഷ്ടിക്കാമെന്ന് ജർമ്മനിക്കും ഇപ്പോഴും പൂർണ്ണമായിട്ടുള്ള അറിവായില്ല എന്ന് വേണം കരുതാൻ. എന്നാൽ ജർമ്മൻ സർക്കാർ (അല്ലെങ്കിൽ പാർലമെന്റ്) ഉടൻ തന്നെ വിദേശികൾക്കായി നിയോഗിക്കപ്പെട്ട പ്രത്യേക ഒരു കമ്മീഷണർക്ക് വിദേശരാജ്യത്തിന്റെ അനുഭവങ്ങൾ കൂട്ടിച്ചേർക്കുന്നതിനും, ഇത് ജനങ്ങൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾക്ക് കാരണമാകുമോയെന്ന് നിർണ്ണയിക്കുവാനും അവ ശരിയായി പരിശോധിക്കുവാനും പാർലമെന്റിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള ചുമതലയും നൽകണം എന്നു ചില രാഷ്ട്രീയ വൃത്തങ്ങളിൽ അഭിപ്രായങ്ങൾ ഉണ്ട്.

ഏതു രാജ്യങ്ങളിലെയും കുടിയേറ്റപ്രശ്ങ്ങളും പൗരത്വവിഷയവും പിൽക്കാലത്തെ ഇമിഗ്രേഷൻ നിയമം കണക്കിലെടുത്ത് അത്തരം ജോലികൾ ഏതു വിധവും സമാധാനപൂർവ്വം തീർക്കേണ്ടത് ഓരോ രാജ്യങ്ങളുടെ ആവശ്യമാണ്. തീർച്ചയായും, ഒരു കുടിയേറ്റരാജ്യത്തിന് കുടിയേറ്റക്കാരെ, അഭയാർത്ഥികളെ, തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, ഈ ആവശ്യത്തിനായി, രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കാൻ കഴിയും. എന്നിരുന്നാലും കുടിയേറ്റത്തിന്റെ ലക്ഷ്യങ്ങൾ, ഉദാ: ജർമ്മൻ പൗരത്വം നേടിയെടുക്കുന്നതുൾപ്പെടെ, ജർമ്മൻ സമൂഹവുമായി സംയോജിപ്പിക്കണം. അനുഭവം പിന്നീടുള്ള ഘട്ടത്തിൽ ആഗോളരാജ്യതലത്തിൽ പ്രത്യേക താൽപ്പര്യങ്ങളുമുണ്ടാകാം . കാരണം ഫ്രാൻസിൽ എക്കാലവും, ഫ്രാൻസിൽ ജനിച്ച ഒരു കുട്ടിയുടെ സ്വാഭാവികപൗരത്വവൽക്കരണം വളരെക്കാലമായി വളരെ ലളിതവും തടസ്സമില്ലാത്തതുമായ ഒരു പ്രക്രിയയാണ്. മറുവശത്ത്, ഒരു ജർമ്മൻ പൂർവ്വികരിൽ നിന്നുള്ള വംശജരുടെ നിയമം ഇതുവരെ ജർമ്മനിയിൽ ബാധകമാണ്.

വളരെ വിദൂരമല്ലാത്ത ഭാവിയിൽ, പടിഞ്ഞാറൻ - മധ്യ യൂറോപ്പ്, മാത്രമല്ല, അയൽ‌രാജ്യങ്ങളിലും പ്രദേശങ്ങളിലും ആഫ്രിക്കയിലും അമിത ജനസംഖ്യയുടെ കടുത്ത സമ്മർദ്ദത്തിൻ കീഴിലാകും. അതിനാൽ, കുഴപ്പങ്ങൾ ഒഴിവാക്കണമെങ്കിൽ, പൊതു കുടിയേറ്റ നയവും നിയമനിർമ്മാണവും ആവശ്യമാണ്, കുറഞ്ഞത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ നിശ്ചയിക്കപ്പെടേണ്ടതാണ്. ലോകമഹായുദ്ധാനന്തരകാലത്ത് ജർമനിയിൽ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെപ്പറ്റിയുള്ള കടുത്ത ആശങ്കകൾ ഉന്നയിച്ച രാഷ്ട്രീയനേതാവായിരുന്ന മുൻ ജർമ്മൻ ചാൻസിലർ വില്ലി ബ്രാൻഡ് (1969 -1974) പോലും ഭാവിയിൽ വരാൻ പോകുന്ന പ്രതിസന്ധികളെയും മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹം അക്കാലത്ത് ഇങ്ങനെ ജനങ്ങളോട് അഭ്യർത്ഥന നടത്തി: അരാജകത്വം ഒഴിവാക്കണമെങ്കിൽ നല്ല മാനുഷിക അംഗീകാരം നൽകണം. കുഴപ്പങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ചിലർ നിഷേധിക്കുന്നു. ഉദാഹരണത്തിന്, നിരവധി വർഷങ്ങളായി ജർമനിയിൽ ഒരു മൾട്ടി കൾച്ചറൽ സൊസൈറ്റിയെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തി ആയിരുന്ന ഹെയ്‌നർ ഗെയ്‌സ്ലർ ( ജർമ്മനിയിൽ CDU 'ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടി 'യുടെ ജനറൽ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്, മന്ത്രിയായും). മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള അനേകം വിദേശികളെ സ്വാംശീകരിക്കാനും അവരെയെല്ലാം ജർമ്മൻ വൽക്കരിക്കാനും അനുവദിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അവരുടെ സ്വന്തം സാംസ്കാരിക ഐഡന്റിറ്റികൾ അവർക്കായി നിലനിർത്താനാണ് അദ്ദേഹമാഗ്രഹിച്ചത്, അവരെല്ലാം ജർമ്മൻ ഭാഷ പഠിക്കുകയും ജർമ്മൻ അടിസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തിലവർ നിൽക്കുകയും ചെയ്യണമെന്ന് മാത്രമാണ് പൊതുവായി ആവശ്യപ്പെട്ടത്.

വിവേചനം പാടില്ല.

അതുപോലെ തന്നെ ഒരാളുടെ വിശ്വാസത്തിന്റെയും മന:സാക്ഷിയുടെയും സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങളും, മാത്രമല്ല, എല്ലാ സ്ത്രീകളുടെയും തുല്യമായ മൗലിക അവകാശങ്ങളും അദ്ദേഹം വ്യക്തമായി പരാമർശിക്കുന്നു. ഇവിടെ മൾട്ടി കൾച്ചറൽ സൊസൈറ്റിയെക്കുറിച്ചുള്ള ആശയം പരാജയപ്പെടുന്നുണ്ട്. ഇന്നും അതിനാൽ ജർമ്മനിയിലെ നിരവധി മുസ്‌ലിം സ്ത്രീകൾക്ക് തുല്യമായ ഓരോ അവകാശങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. മുൻകാലചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുക. ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന 'സൽമാൻ റുഷ്ഡി'ക്കെതിരെ അന്ന് ഇറാനിലെ 'അയ്യാത്തൊള്ള ഖൊമേനി' യുടെ വധഭീഷണി പോലും ഈ പ്രത്യേക സന്ദർഭത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അത്രയും എളുപ്പമല്ല: നിലവിൽപ്പോലും പടിഞ്ഞാറൻ യൂറോപ്പിൽ അവയെ അത്രയ്ക്കു സംയോജിപ്പിക്കാൻ എളുപ്പം കഴിയാത്ത മത അസഹിഷ്ണുതയുടെ പ്രകടനമാണിത്. ഉദാ: സെർബിയൻ ഓർത്തഡോക്സ്കളും, റോമൻ കത്തോലിക്കാ ക്രൊയേഷ്യക്കാരും, മുസ്‌ലിം തുർക്കികൾക്കും, മറ്റു മുസ്‌ലിം കുർദുകൾക്കുമിടയിൽ, അവയിൽ ചിലത് ഇതിനകം ജർമ്മൻ മണ്ണിൽ പോലും നടക്കുന്നുവെന്നത് വലിയ യാഥാർത്ഥ്യ ചർച്ചാവിഷയമാണ്. ആഗോളതലത്തിൽ നിരീക്ഷിച്ചാൽ ഇങ്ങനെയുള്ള കുറെ ഉദാഹരണങ്ങൾ പറയാൻ കാണുമല്ലോ.

ഗൈസ്സ്ലറുടെ നരവംശശാസ്ത്ര ശുഭാപ്തിവിശ്വാസം, അദ്ദേഹമത് അപ്രകാരം വിളിച്ചതുപോലെ- ചില കുടിയേറ്റക്കാരെയും നിരവധി ജർമ്മൻകാരെയും അമിതമായിത്തന്നെ പിന്തുണയ്ക്കും. ഗെയ്‌സ്‌ലറുടെ മാനുഷിക ശുഭാപ്തിവിശ്വാസം സൂചിപ്പിക്കുന്നതുപോലെ ജനങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല- CDU ജനറൽ സെക്രട്ടറി ആയിരുന്ന 'വോൾക്കർ റൂഹെ' യുടെ പിൻഗാമിയുടെ ചില വാക്കുകളിൽ നിന്ന് ഇത് കാണാൻ കഴിയും, അതിങ്ങനെ: ഒരു ദിവസം അഭയാർത്ഥികളായ അന്വേഷകരെ അന്വേഷിക്കുന്നവർ ഗെയ്‌സ്‌ലറിനെപ്പോലെ, ഗുണ്ടർ ഗ്രാസും വഴിതെറ്റുകയാണ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. അന്ന് അരലക്ഷം റോമകളെയും സിന്തിയെയും കുടിയേറാൻ അപ്പോൾ ശുപാർശചെയ്തു. കിഴക്കൻ യൂറോപ്പിലെ എല്ലായിടത്തും അംഗീകരിക്കാൻ വളരെയേറെ പ്രയാസമുള്ള ആളുകൾ എന്ന നിലയ്ക് അത് ചെയ്തു. പക്ഷേ, ജർമ്മൻകാരായ ജനങ്ങൾ ആകട്ടെ, ഈ റൊമാനിയക്കാരേക്കാളും ബൾഗേറിയക്കാരേക്കാളും, മറ്റുള്ളവരേക്കാളും സഹിഷ്ണുത നന്നായി കാണിക്കുന്നില്ല, മറിച്ച് - നിർഭാഗ്യവശാൽ! നേരെമറിച്ച് ജർമ്മൻകാരാണെന്നു അഭിമാനിക്കുന്ന ആരുംതന്നെ മറ്റുള്ളവരെക്കാൾ ധാർമ്മികമായി മികച്ചവരാണെന്ന് തീർത്തും സങ്കൽപ്പിക്കാൻ യാതൊരു അടിസ്ഥാനവുമില്ല എന്നും പറയാൻ കഴിയും.

യൂറോപ്പിലെ വിവിധതരം ഗോത്രങ്ങളെയും ജനങ്ങളെയും, അവരുടെ ദേശീയ വികസനത്തിന്റെ ആദ്യഘട്ടത്തിൽ, വീണ്ടും ഉരുകുന്ന കലങ്ങളാക്കി മാറ്റാൻ ആരും ശ്രമിക്കരുതല്ലോ. ആധുനിക കാലത്തുപോലും ഒരു മതേതര പാർലമെന്ററി ജനാധിപത്യവ്യവസ്ഥിതിയുണ്ടന്നവകാശപ്പെടുന്ന ഇന്ത്യയിലും, സ്ഥിതിഗതി എന്തായാലും എന്തിരുന്നാലും, ലോകത്തോട് ചേർന്നുള്ള ആകെമാന ജനസംഖ്യയുടെ വിസ്‌ഫോടനം കണക്കിലെടുക്കുമ്പോൾ, ഓരോ രാജ്യത്തും ഒരു നിശ്ചിതമായ അളവിലുള്ള കുടിയേറ്റം സഹിക്കേണ്ടിവരും. അതിലുമുപരി സ്വന്തം ഒരു വ്യക്തി ചുരുങ്ങലും വാർദ്ധക്യ പ്രക്രിയയും കണക്കിലെടുക്കുമ്പോൾ, ഒരു നിശ്ചിത അളവിലുള്ള കുടിയേറ്റം പോലും വളരെ ചുരുങ്ങിയ ഒരു സമയത്തിനുള്ളിൽ അതും ഒരു ആവശ്യമാണ്. ഇതിനായി നമ്മൾക്ക് ഒരു ഇമിഗ്രേഷൻ നിയമവും വിദേശികളെ സംബന്ധിച്ച നയവും ആവശ്യമാണ്. ജർമ്മനിയിൽ ഇത് ആദ്യഘട്ടമെന്ന നിലയിൽ, ജർമ്മനിയിൽ ജനിച്ചുവളർന്ന, ജർമ്മൻ സ്കൂളിൽ പഠിച്ചിട്ടുള്ള വിദേശ മാതാപിതാക്കളുടെ മക്കൾ, അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ജർമ്മൻ പൗരത്വത്തോടെ, അവകാശങ്ങളും കടമകളും- മാതാപിതാക്കൾക്കുള്ളത് പോലെ നൽകുന്നത് ഒരു രാജ്യാന്തസിന് വിവേകപൂർണ്ണമായിരിക്കും. അത് കരുണയുടെ പ്രകാശിക്കുന്ന പാതയാണ്.

ഫെഡറൽ ജർമ്മനിയിൽ താമസിക്കുന്ന വിദേശികളും ജർമ്മൻകാരും തമ്മിലുള്ള സ്ഥിരമായ, അതിലുപരി സാധാരണമായ ബന്ധത്തിനായുള്ള തിരയൽ, കിഴക്കും മാത്രവുമല്ല പടിഞ്ഞാറൻ ജർമ്മനിയിലും ഒരേ രീതിയിൽ ബാധിക്കുന്നുമുണ്ട്; ഇവയെല്ലാം ഒരു മാനുഷിക ജീവിതത്തിൽ വേദനാജനകമായ ഓരോ കാലഘട്ടത്തിലെ പല വശങ്ങളിൽ ഒന്ന് മാത്രമാണ്;എല്ലാ സമൂഹങ്ങളും ഇപ്പോൾ മുമ്പോട്ട് കടന്നു പോകുകയും അതി ജീവിക്കുകയും വേണം. ഇരു ജർമ്മനികളുടെയും ഏകീകരണവും പ്രതിസന്ധികളുമെല്ലാം ഇരുവശത്തും വളരെയധികം ഗൗരവമായ സാമൂഹിക പ്രശ്നങ്ങളുണ്ടാക്കിയിരുന്നതാണ്.

ജർമ്മനിയിലെ വിദേശികളുടെ പൗരത്വം കഴിഞ്ഞ മുൻവർഷങ്ങളിലേതിലും എണ്ണം 15 ശതമാനം കുറഞ്ഞു. എങ്കിലും കുറച്ചു വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥി കുടിയേറ്റം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വർദ്ധിക്കുന്നു. ഇതിനിടെ അഭയാർത്ഥികൾ സഞ്ചരിക്കുന്ന ബോട്ടു അപകടങ്ങൾ വർദ്ധിക്കുന്നുണ്ട്. 2019 നെ അപേക്ഷിച്ച് അഭയാർത്ഥികൾ വളരെ കുറവാണ്. 110,000 വിദേശികൾക്ക് ജർമ്മൻ പൗരത്വം ലഭിച്ചുവെങ്കിലും എണ്ണം കുറവാണ്. ഇതിനുള്ള കാരണങ്ങളിൽ പ്രധാനം "ബ്രെക്സിറ്റ്" ആണെന്നുള്ള ചില അഭിപ്രായങ്ങളും പറയുന്നു. ഫെഡറൽ ജർമ്മനിയിലെ വീസ്ബാഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്, ഈ എണ്ണം 2019 വർഷത്തെ അപേക്ഷിച്ചു 19000 കുറവാണെന്നാണ്. ജർമ്മൻ പാസ്പോർട്ടിനു വേണ്ടിയുള്ള ബ്രിട്ടീഷ് പൗരന്മാർക്കിടയിൽ ഉണ്ടായ ആവശ്യം കുറഞ്ഞുവരുന്നു എന്നാണ് നിരീക്ഷണം. കൂടാതെ കൊറോണയും, പ്രതിസന്ധിയിലുള്ള ചില അനന്തര ഫലങ്ങളും കുറെ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം 4900 ബ്രിട്ടീഷ് പൗരന്മാരാണ് ജർമ്മനിയിൽ പൗരത്വ സ്വീകരണത്തിന് അപേക്ഷിച്ചത്. അത് മുൻവർഷത്തേക്കാൾ മൂന്നിൽ രണ്ട് അഥവാ 9700 പേരുടെ കുറവ് എന്ന് കാണുന്നുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ സ്വാഭാവിക പിന്മാറ്റം ഉന്നതിയിലെത്തിയിട്ടു കുറഞ്ഞ നാളുകളെ ആയിട്ടുള്ളു. . ഈ മാറ്റം ബ്രെക്സിറ്റുമായി ബന്ധപ്പെട്ടതായിരുന്നു. വാർത്തകൾ ശരിവയ്ക്കാൻ കൂടുതൽ കാരണങ്ങൾ ഉണ്ട്.

വിദേശി പൗരന്മാരുടെ ഇന്റഗ്രേഷൻ കാര്യങ്ങളിൽ കൂടുതലേറെ കാത്തിരിപ്പ് സമയവും വേണ്ടി വരുന്നു. അപ്ലിക്കേഷനുകളുടെ പ്രോസസ്സിംഗ് വേഗതയിലെ കുറവാണ്. ചില സാഹചര്യങ്ങളിൽ, ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ കൂടുതൽ സമയം കാത്തിരിക്കാനും അപേക്ഷകളെല്ലാം സാവധാനം പ്രോസസ്സ് ചെയ്യാനും ഇത് ഏറെ ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ പൗരത്വ കാര്യങ്ങൾ നിരീക്ഷിച്ചാൽ, 2019 നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവുണ്ടാകും. ഇതിനകമായി, 173 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് പൗരത്വം നൽകപ്പെട്ടിരുന്നു. ഏകദേശം നാലിലൊന്ന്, 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഒന്നിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായി പങ്ക് വഹിച്ചത്. അവരിൽ ഭൂരിഭാഗവും റൊമാനിയക്കാരായിരുന്നു. 2020 ൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടീഷുകാരും പോളണ്ടും അതിനെ തുടർന്നു. എന്നിരുന്നാലും, ആളുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ സംഘം തുർക്കി പൗരന്മാരായിരുന്നു. ഈ ഗ്രൂപ്പ് വർഷം തോറും 38 ശതമാനം കുറഞ്ഞ് 11,600 ആയി. പൗരത്വം സ്വീകരിച്ച സിറിയക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായതായി ഫെഡറൽ ഓഫീസ് പറയുന്നു. 2020 ൽ ഇത് 74 ശതമാനം ആയി വർദ്ധിച്ച് 6,700 ആയി ഉയർന്നു. വരും വർഷങ്ങളിൽ ഇത് തുടർന്നും ഉയരണം, കാരണം 2014 നും 2016 നും ഇടയിൽ സംരക്ഷണം തേടുന്ന, കൂടുതലും അഭയാർത്ഥികളായി എത്തുന്ന ആളുകൾ ഇപ്പോൾ ജർമ്മനിയിൽ ഉണ്ട്. ഇന്ന് പൗരത്വം ആവശ്യപ്പെടുന്നവരുടെ ആവശ്യകതകൾ ഫെഡറൽ ജർമ്മൻ അധികാരികൾ വളരെയേറെ നിറവേറ്റുന്നുമുണ്ട് .
വിദേശികളുടെ കുടിയേറ്റത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ജർമ്മനിയിലിപ്പോഴും നടക്കുന്നുണ്ട്. വിദേശികളുടെ കുടിയേറ്റം എങ്ങനെ പരിമിതപ്പെടുത്താമെന്ന് ജർമ്മനി ചർച്ച ചെയ്യുന്നുമുണ്ട്. യാഥാർത്ഥ്യങ്ങളെ നിഷേധിക്കുന്ന കേസ് എന്ന് ഒരു കൂട്ടർ വാദിക്കുന്നുമുണ്ട് .. ജർമ്മനിക്ക് ഇരട്ട കുടിയേറ്റ പ്രശ്‌നമുണ്ട്: ഇപ്പോൾവളരെ കുറച്ച് ആളുകൾ മാത്രമേ വരുന്നുള്ളൂ. ധാരാളം ആളുകൾ ഓടിപ്പോകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇതാദ്യമായി 2020 ൽ ജനസംഖ്യ വർദ്ധിച്ചിട്ടില്ല. കഴിഞ്ഞ നാളിൽ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റിപ്പോർട്ട് ചെയ്ത പൗരത്വ നടപടിക്രമങ്ങൾ അനുസരിച്ചു എണ്ണം 15 ശതമാനം കുറഞ്ഞു. ഫെഡറൽ ജർമ്മനി സ്വയം എണ്ണത്തിൽ ഒരു കുറവ് വരുത്തുകയാണോ? ഊഹാപോഹങ്ങൾക്ക് യുക്തിപരമായ അടിസ്ഥാനമില്ലല്ലോ.
ഇപ്പോൾ ജർമ്മനിയിൽ വിദേശികൾ കുറവായിരിക്കുമ്പോൾ സങ്കടപ്പെടാത്ത ധാരാളം പേരുണ്ട്. 2015 ലെ അഭയാർഥി പ്രതിസന്ധിക്ക് ശേഷം, കുടിയേറ്റത്തെ ഒരു സമ്മർദ്ദഘടകമായും, ഈ ഭാരം, ഭീഷണിയായും ചിലർ കണ്ടു. ഫെഡറൽ ജർമ്മനിയുടെ ആഭ്യന്തര മന്ത്രി ഹോർസ്റ്റ് സീഹോഫർ കുടിയേറ്റത്തെ "എല്ലാവിധ പ്രശ്‌നങ്ങളുടെയും മാതാവ്" എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അഭയാർഥികളില്ലെങ്കിൽ ഞങ്ങൾക്ക് 2016 ൽ ഒരു ദശലക്ഷം പേരുടെ ഒരു കുറവ് "ഹാർട്ട്സ് IV" സ്വീകർത്താക്കൾ ഉണ്ടാകുമായിരുന്നുവെന്ന് മുതിർന്ന ക്രിസ്ത്യൻ ജനാധിപത്യ പാർട്ടി നേതാവ് ഫ്രീഡ്രിക്ക് മെർസും കണക്കാക്കി. കുടിയേറ്റം എങ്ങനെ പരിമിതപ്പെടുത്താം എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് മുഴുവൻ ചർച്ചയും നടക്കുന്നത്. ഈ വിധത്തിലുള്ള ചർച്ച യാഥാർത്ഥ്യത്തിന്റെ നിഷേധമായി കരുതുന്നു. വാസ്തവത്തിലിത് രാവിലെ മുതൽ രാത്രിവരെ വിപരീത ചോദ്യമായി ചർച്ചചെയ്യണം."ഇന്ന് ജർമ്മനിയിലേക്ക് കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിന് നമ്മൾ എങ്ങനെ സഹായിക്കും"? അതിൽ കുറവല്ല. ഈ ആവശ്യം ബഹുസാംസ്കാരിക പ്രവർത്തകരിൽ നിന്നല്ല, മറിച്ച്, ഇന്ന് സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സുരക്ഷയെയും കൈകാര്യം ചെയ്യുന്ന വിദഗ്ധരിൽ നിന്നാണ്."ഞങ്ങൾ വിഷയത്തിൽ ഒരു നേർ വഴിത്തിരിവ് കാണും. സാമ്പത്തികമായി സജീവമായ ആളുകളുടെ എണ്ണം, നിലവിൽ 44 ദശ ലക്ഷം, 2060 ഓടെ 25 ശതമാനം വരെ കുറയും എന്നുവേണം കരുതുവാൻ". ഇത് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഈ വികസനം മുൻ‌കൂട്ടി കൃത്യമായി അവ കണക്കാക്കിയിട്ടുണ്ട്. പഴയ ആളുകളുടെ എണ്ണം വർദ്ധിക്കും. ലോകത്തിലെ ഒരു ക്ഷേമ വ്യവസ്ഥയ്ക്കും ഇത് ഒരേ രീതിയിൽ തീർത്ത് പരിഹരിക്കാനാവില്ല. ഭാവി പിരമിഡ് സ്കീമിന്റെ സവിശേഷതകളുള്ള പെൻഷനുകൾ, ആരോഗ്യം, രോഗിപരിചരണം, ആതുരാലയം എന്നിവയ്ക്കുള്ള ജർമ്മൻ സാമൂഹിക സുരക്ഷാഫണ്ടുകളെല്ലാം പ്രത്യേകിച്ചും, അല്ല. എന്നാൽ ഒരു മാർഗം, അതിന്റെ തകർച്ച തടയാൻ സഹായിക്കുന്ന പദ്ധതികൾ ഉണ്ടാവണം.
പ്രത്യേക യോഗ്യതയുള്ള ആളുകൾക്കായി ജർമ്മനി ചുവന്ന പരവതാനി തന്നെ വിരിയിക്കണം. എന്നാൽ വിദ്യാഭ്യാസമില്ലാത്തവരെ പോലും സംയോജിപ്പിക്കാൻ കഴിയുകയും ചെയ്യണം. ഒരു പെൻഷൻ ഇൻഷുറൻസിൽ, സംഭാവന ചെയ്യുന്നവരിൽ ആറിൽ ഒരാൾക്ക് ജർമ്മൻ പാസ്‌പോർട്ട് ഇല്ല. സോഷ്യൽ ഇൻഷുറൻസുള്ള ഒരോ മുഴുവൻ സമയ വിദേശികൾ പ്രതിമാസം 2600 യൂറോ വരുമാനം നേടുന്നു. അതെ, കഴിഞ്ഞ വേനൽക്കാലത്ത് "ഹാർട്ട്സ് നാല്" അലവൻസിൽ ഒരു ദശ ലക്ഷം അഭയാർഥികൾ ജർമ്മനിയിൽ താമസിച്ചിരുന്നു എന്നത് സത്യമാണ്, എന്നാൽ 2015 മുതൽ ജർമ്മനിയിലേക്ക് എത്തിയ ഓരോ രണ്ടാമത്തെ ആളിനും ജോലി ഉണ്ട്. ശ്രദ്ധേയമായ അവരുടെ വിജയഗാഥകളുമുണ്ട്. ഇത് ഫെഡറൽ അസോസിയേഷൻ ഓഫ് ജർമ്മൻ സ്റ്റാർട്ട്-അപ്പുകളും FDP യോട് അടുത്തുള്ള ഫ്രീഡ്രിക്ക് ന്യുമാൻ ഫൗണ്ടേഷനും ചേർന്ന ഒരു പഠനമാണ് അവതരിപ്പിച്ചത്. അതിനനുസരിച്ച് ഓരോ അഞ്ചാമത്തെ സ്റ്റാർട്ടപ്പ് അംഗങ്ങൾക്കും ഓരോ വിദേശ വേരുകളുണ്ട്, ഉദാഹരണത്തിന് പറയാം, വാക്സിൻ നിർമ്മാതാക്കളായ ബയോൻ ടെക്, സോളാർ ഉപയോഗിച്ച കാർ പോർട്ടൽ ഓട്ടോ1, അല്ലെങ്കിൽ ഡെലിവറിസർവീസ്, ഡെലിവറി ഹീറോ. ഇവിടെയെല്ലാം കുടിയേറ്റക്കാർക്കും തുറന്നുകൊടുക്കുകയെന്നത് ദേശീയ താൽപ്പര്യമാണ്. ഇത് വിവേകമുള്ള മൈഗ്രേഷൻ നയം എന്നതിനെ വിശേഷിപ്പിക്കാം. അതിനാൽ ഏറെ വിദേശികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക്, അതിൽ പ്രത്യേകമായി ജർമ്മനിയിലും അവരുടെ അഭയം മനസ്സാ കൂടുതൽ പ്രതീക്ഷിക്കുന്നു. //-
-------------------------------------------------------------------------------------------------------

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Posted by George Kuttikattu
--------------------------------------------------------------------------------------