Samstag, 27. August 2016

ധ്രുവദീപ്തി // Politics // ജനാധിപത്യം മനുഷ്യകരവേലയായി നിലനിൽക്കുന്നു. // George Kuttikattu

ധ്രുവദീപ്തി // Politics // 

ജനാധിപത്യം മനുഷ്യകരവേലയായി നിലനിൽക്കുന്നു. //
George Kuttikattu
കാധിപത്യമാതൃകയും ജനാധിപത്യതത്വത്തിൽ അടിസ്ഥാനമിട്ട സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങളും മനുഷ്യചരിത്രത്തിലെന്നും എക്കാലവും വേർതിരിക്കാനാവാത്തവിധം സാമൂഹ്യജീവിതത്തിന്റെ പ്രധാന ഘടനയായിരുന്നു. ഈ രണ്ടു അടിസ്ഥാനമാതൃകകളും പുരാതന കാലം മുതൽ എക്കാലവും മനുഷ്യകുലത്തിന്റെ മേൽ മേൽക്കോയ്മയും  ആധിപത്യവും ഉറപ്പിക്കുന്ന പ്രധാന ഉപാധിയോ ഉപകാരണമോ ആയിരുന്നു. അവ പരീക്ഷണവിധേയമായിരുന്നു, അന്നും എക്കാലവും. രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും രൂപീകരണവും അധികാരമേറ്റ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും സ്ഥാനാരോഹണങ്ങളും എല്ലാം അന്നും ഉണ്ടായി. മാറി വന്ന കാലം സോഷ്യലിസ്റ്റ് സമ്പ്രദായവും ഫാസിസ്റ്റ് വ്യവസ്ഥയും അതുറപ്പിക്കുവാൻ നടന്ന യുദ്ധങ്ങളും കൂട്ടക്കൊലപാതകങ്ങളും മഹാ യുദ്ധങ്ങളും ലോകം കണ്ട ചരിത്രങ്ങളാണ്. പക്ഷെ, പുതിയ ഭരണമാതൃക കളും, നിയമവ്യവസ്ഥകളും, ഭരണഘടനാനിയമങ്ങളും ഉണ്ടായി, മനുഷ്യന് വേണ്ടി ജനാധിപത്യമാതൃകയുടെ പുതിയ വെളിച്ചം നൽകിയ പുതിയ കാലം പിറന്നു. 


യേശു ക്രിസ്തുവിനു മുൻപ് ബി. സി. 640-560, ഗ്രീസിൽ ഏകാധിപത്യത്തിനും രാജവാഴ്ച്ചയ്ക്കും പൂർണ്ണപരമാധികാരത്തിനും വേണ്ടിയുള്ള അവസാനത്തെ
മുന്നറിയിപ്പ്  പോലെ പുരാതന ഗ്രീസിന്റെ ഭരണാധികാരിയും പ്രസിദ്ധ നിയമപരിഷ്ക്കർത്താവുമായിരുന്ന ദ്രാക്കോൺ (Dracon, BC-650, from Athens) രാജ്യത്ത് ജനപ്രിയ നിയമപരിഷ്കരണം നടപ്പാക്കി. അദ്ദേഹത്തിനു ശേഷം പിൻഗാമിയായി പ്രസിദ്ധ ചിന്തകനും പരിഷ്ക്കർത്താവുമായ  സോളോൻ (Solon BC 640 Athens) എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി ഗ്രീസിൽ എഴുതപ്പെട്ട ഒരു അടിസ്ഥാന നിയമഘടനയ്ക്ക് (ഭരണ ഘടനാ നിയമം) രൂപം നൽകി. ഇതായിരുന്നു, ഇന്ന് "ജനാധിപത്യം" എന്ന സാമൂഹ്യ രാഷ്ട്രീയ തത്വം, ലോക ജനങ്ങൾക്ക് വേണ്ടിയുള്ള, ജനങ്ങളുടെ ആധിപത്യമാണെന്ന സത്യം, ലോക ജനതയോട് ആദ്ദേഹം നടത്തിയ മഹത് പ്രഖ്യാപനം.

പുരാതനകാലത്തെ ദേവന്മാരുടെയും സീസർമാരുടെയും സാമ്രാജ്യങ്ങളുടെ ഏകാധിപതികളായ ഫാസിസ്റ്റുകളുടെയും ഏകാധിപത്യ ഭരണത്തിൽ ലോകം ആകെയും ഞെരിഞ്ഞടങ്ങിയപ്പോൾ, പുരാതന ഗ്രീസിൽ പിറന്നതും, ലോകമെമ്പാടും പടന്നുവളർന്ന ജനാധിപത്യതത്വം ഇന്നും നിരന്തരമുള്ള പരീക്ഷണങ്ങളുടെ കരങ്ങളിൽ അകപ്പെട്ടിരിക്കയാണ്. എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്ക് വേണ്ടി, ധനികനും, ദരിദ്രനും വേണ്ടി, സാധാരണക്കാരനും, കൃഷിക്കാരനും കച്ചവടക്കാരനും, തൊഴിലാളിക്കും എന്നുവേണ്ട എല്ലാ മനുഷ്യർക്കും വേണ്ടി, അർഹമായി അവകാശങ്ങളെ മുഴുവൻ സംരക്ഷിക്കുന്ന ഒരു മഹത്തായ സാമൂഹ്യമാതൃകയായി ഗ്രീസിൽ തുടങ്ങിവച്ച ജനാധിപത്യതത്വം ലോകം സ്വയം ദത്തെടുത്തു സ്വീകരിച്ചു കഴിഞ്ഞു. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്‌തത്വം പ്രധാന സ്ഥാനത്തു തന്നെ അംഗീകരിക്കുന്നുണ്ട്. ജനാധിപത്യരീതികൾ എക്കാലവും സാഹചര്യ കാലപരീക്ഷണ വിധേയമായിരുന്നു. എന്നും അത് പരിഷ്ക്കരണത്തിനു വിധേയമായിരുന്നെന്നും കാണാൻ കഴിയും.    
 
ജനാധിപത്യത്തിന്റെ സ്വത:സിദ്ധതയുടെ കാഴ്ചപ്പാട്. 

 Solon 
ലോകമെമ്പാടുമുള്ള പുതിയ ജനാധിപത്യരാജ്യങ്ങളിൽ എല്ലായിടത്തും സാമൂഹ്യവും രാഷ്ട്രീയവും, ഭരണവും, ഭരണഘടനാഘടനകളും, നിയമങ്ങളും, അതിന്റെ നട പടികളും വളരെ വ്യത്യസ്തപ്പെട്ടതാണ്. അതുപോലെ അ വിടെയെല്ലാം നടപ്പുള്ളതായ ജനാധിപത്യപ്രക്രിയ     മാ തൃകകളും, പൊതുതെരഞ്ഞെടുപ്പു നിയമങ്ങളും രീതി കളും വ്യത്യസ്തമാണ്. യൂറോപ്പിൽ, ആഫ്രിക്കയിൽ, അ മേരിക്കയിൽ, ഇന്ത്യയിൽ, ഏഷ്യയിൽ, അതുപോലെ ലോകരാജ്യങ്ങളിലെല്ലാം, ഒരു അടിസ്ഥാന ജനാധിപത്യ തത്വത്തിന്റെ തനി സ്വത:സിദ്ധതയുടെ വ്യത്യസ്തപ്പെട്ട ഓരോ പുതിയ കാഴ്ചപ്പാടുകളിൽ പോലും കാണാനുള്ള പൂർണ്ണതയും സമാനതകളും ഇല്ല. തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങൾ ഓരോന്നും- അതാത് നിയമസഭകളിൽ, അതാത് രാജ്യങ്ങളിലെ പാർലമെന്റുകളിൽ, കമ്മ്യൂണൽ ഭരണതലങ്ങളിൽ, ഓരോ രാജ്യങ്ങളിലെ സർക്കാരുകളുടെ നിയമാനുസരണമായ രൂപീകരണത്തിൽ, നിയമാനുസൃതമായിട്ടുള്ള ജനപ്രതിനിധികളുടെ എണ്ണം, എത്രയെന്നത്  കണ ക്കാക്കുന്നതുമെല്ലാം തീർത്തും വ്യത്യസ്തമായ രീതിയിൽ തന്നെയാണ്.

തിരഞ്ഞെടുപ്പ് മാതൃകകൾ 

ചില രാജ്യങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തവും വളരെ സങ്കീർണവുമായ തിരഞ്ഞെടുപ്പ് രീതിയുണ്ട്- ഓരോ രാജ്യങ്ങളിൽ നടപ്പുള്ള അവിടുത്തെ ഭരണ ഘടനാ നിയമവ്യവസ്ഥിതി നിർണ്ണയിക്കുന്നതനുസരിച്ചു നടക്കുന്ന തിരഞ്ഞെടുപ്പ് രീതി ഉണ്ട്. ആദ്യത്തെ മാതൃകയിൽ ആണെങ്കിൽ അതു രണ്ടു പ്രധാന നേതാക്കൾ തമ്മിലുള്ള മത്സരം ആണ് നടക്കുക. അതിനു ഒരുദാഹരണം പറഞ്ഞാൽ, അമേരിക്കയുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാതൃക തന്നെ. അവിടെ പ്രീ ഇലക്ഷൻ സമ്പ്രദായവും അതിനുശേഷം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ച രണ്ടു സ്ഥാനാർത്ഥികൾ തമ്മിലുള്ള അവസാന റൌണ്ട് തിരഞ്ഞെടുപ്പു അമേരിക്കൻ തിരഞ്ഞെടുപ്പ് മാതൃകയിൽ അംഗീകരിച്ചിരിക്കുന്നു. വരുന്ന നവംബറിൽ അമേരിക്കൻ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നോമിനിയെ തെരഞ്ഞെടുക്കുന്ന പ്രീ ഇലക്ഷൻ പ്രക്രിയ ഈയിടെ കഴിഞ്ഞു. അമേരിക്കയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഒന്നിലേറെ സ്ഥാനാർത്ഥികളിൽ മജോറിറ്റി ലഭിച്ച രണ്ടു വിജയികളെ പാർട്ടി നോമിനിയായി പ്രഖ്യാപിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി യും, ഡെമോക്രാറ്റിക് പാർട്ടിയുമാണ് പ്രമുഖരാഷ്ട്രീയ പാർട്ടികൾ. പുരാതന റോമൻ സാമ്രാജ്യ രാഷ്ട്രീയ ഭരണമാതൃകയാണ് അമേരിക്ക സ്വീകരിച്ച അടിസ്ഥാന ഭരണഘടനാ മാതൃക. റോമൻ ചക്രവർത്തിയും സെനറ്റും, ഗവർണറും, സെനറ്റർമാരും. അമേരിക്കയിൽ ഒരു ചക്രവർത്തിക്ക് പകരമായ പ്രസിഡന്റുണ്ട്. റോമൻ ഭരണത്തിന്റെ സങ്കീർണ്ണ മാതൃകയാണ് ഈ ഭരണ മാതൃക. ഇവിടെ, ഒരു വ്യക്തിക്ക് അംഗത്വമുള്ള രാഷ്ട്രീയ പ്രവർത്തന മണ്ഡലമായ ഓരോ മാതൃരാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനതത്വങ്ങൾ അനുസരിച്ചാണ് സ്ഥാനാർത്ഥിത്വം ലഭിക്കുക.

ജർമ്മനിയുടെ ചാൻസലർ തിരഞ്ഞെടുപ്പിന് സ്വീകരിക്കുന്ന മാതൃകയാകട്ടെ, ഉദാ: ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി അഡനോവറിനു എതിരായി സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ കുർട്ട് ഷൂമാഹർ, അതല്ല, മറ്റൊരു സ്ഥാനാർത്ഥി ഫ്രാൻസ് ജോസഫ് സ്ട്രൌസിന് എതിരെ ഹെൽമുട്ട് ഷ്മിത്ത് മത്സരിക്കുക., ഇവരെല്ലാം ഓരോരോ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. ഭൂരിപക്ഷം ലഭിച്ചിട്ടുള്ള സ്ഥാനാർത്ഥി പാർലമെന്റിൽ ചാൻസലർ സ്ഥാനത്തിന് ഭൂരിപക്ഷം തേടണം. അതിനു ശേഷം ജർമ്മൻ പ്രസിഡണ്ട് പാർലമെന്റ് തീരുമാനത്തെ അംഗീകരിക്കുന്നു. ഇങ്ങനെയാണ് ജർമ്മനിയിൽ നടക്കുന്ന ചാൻസലർ തിരഞ്ഞെടുപ്പ് രീതികൾ. ജർമ്മൻ പ്രസിഡണ്ട് തിരഞ്ഞെടുരീതി ഇതിലും വളരെയേറെ വ്യത്യസ്തമാണ്. *ജനാധിപത്യതത്വം എന്നത് തന്നെ രാജ്യഭരണത്തിൽ ഒരു രാഷ്ട്രീയ "ബദൽ സംവിധാനം" അന്വേഷിക്കലാണല്ലോ. ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പ് മാതൃക ഏറെ വ്യത്യസ്തപ്പെട്ടതാണ്. ഇന്ത്യയിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും മാതൃക കുറെ കടമെടുത്തിട്ടുണ്ട്.
നാധിപത്യ മാതൃകയിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ .   

Cleisthenes, father of 
Athenian democracy,
modern bust 
ലോകരാജ്യങ്ങളിൽ ഏറെയും ജനാധിപത്യത്തിന്റെ വ്യാപ്തമേറിയ തത്വം വളരെ വൈകിയാണ് സ്വീകരി ച്ചത്. ഇന്ത്യയിലെയും, അതുപോലെ കേരള സംസ്ഥാന ത്തിലെയും മഹാഭൂരിപക്ഷം ജനങ്ങളും പുതിയ പാർല മെന്ററി ജനാധിപത്യമാതൃക അവരുടെ ഹൃദയത്തിൽ ഉൾക്കൊണ്ടത്‌ ഏതാണ്ട് 1950 കളുടെ കാലഘട്ടത്തിലാ ണ്. ഇപ്രകാരം, ജനാധിപത്യരാഷ്ട്രീയ സാമൂഹ്യ-ഭരണ ക്രമങ്ങളുടെ ഓരോ മാറ്റങ്ങളും ആഗോളതലത്തിൽ പോലും ഓരോന്നും പടിപടിയായി, ഓരോ രാജ്യങ്ങളി ലും ഏതാണ്ടൊരേ സമയങ്ങളിലാണെന്നുള്ളതും ചരി ത്രപരമായി ശ്രദ്ധേയമാക്കുന്നു. ഉദാ: 1948- ൽ രണ്ടാം  ലോക മഹായുദ്ധാനന്തര ജർമ്മനിയുടെ സമഗ്ര  പുനർനിർമ്മാണ പ്രക്രിയയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ. ജർമനിക്കുവേണ്ടി രാഷ്ട്രീയ സാമൂഹ്യ- സാമ്പത്തികപരിഷ്കരണവും, അനുബന്ധമായി 1949-ൽ  ജർമൻ ഭരണഘടനാനിർമ്മാണവും ഉണ്ടായതോടെയാണ് ജനാധിപത്യ ഭരണപ്രക്രിയയുടെ ഉയർന്ന മാനദണ്ഡവും ജർമ്മൻ ജനതയിൽ ആഴത്തിൽ  ഉറച്ചത്.

രണ്ടാംലോക മഹായുദ്ധത്തിൽ പൂർണ്ണമായി നശിച്ചിരുന്ന ജർമ്മനിയുടെ പുനർനിർമ്മാണപ്രവർത്തിനായി  അമേരിക്കയുടെ മാർഷൽ പ്ലാൻ പദ്ധതിയുടെ ഫലപ്രദവും അത്ഭുതകരമായ പ്രവർത്തനത്തിലും, ഇതുമൂലം ഉണ്ടായ ജർമ്മനിയുടെ അത്ഭുതകരമായ  വളർച്ചയിലും, കാരണമായ ജനാധിപത്യതത്വവിജയത്തിൽ യൂറോപ്പിലാകെ മാനം അടിയുറച്ച ആത്മവിശ്വാസമുണ്ടാക്കി. അതിശീഘ്രം ജർമ്മനി പോലെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളും പാർലമെന്ററി ജനാധിപത്യ മാതൃക ദത്തെടുത്തതും ഇക്കാലത്താണ്. ഏതാണ്ടിതേ കാലഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യതത്വചിന്തയുടെ വളർച്ചയുടെ മുന്നേറ്റവും. ഇന്ത്യൻ ജനാധിപത്യത്തിലും ഈ മാതൃക തുടർച്ചയായി മുന്നോട്ട്  കാണുന്നു.

ഒരു രാജ്യത്തെ പൗരന്മാർ, മാറിമാറി വരാവുന്ന ഭരണകക്ഷിയുടെ ഭരണതല ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ന്യൂനപക്ഷനിലയും തമ്മിൽ വ്യക്തമായി ഒരു വേർപെട്ട ജനാധിപത്യസ്വത:സിദ്ധതയുടെ കാഴ്ചപ്പാടിനുവേണ്ടി നിലപാട്  സ്വീകരിക്കുന്നതെപ്രകാരമാണ്? അതാകട്ടെ, ഓരോരോ വ്യത്യസ്തകാലത്തെ  അവസരവും സന്ദർഭമനുസരിച്ചും ഇരുവിഭാഗങ്ങൾക്കിടയിൽ സ്വതന്ത്ര ജനാധിപത്യ ആദർശയോഗ്യമായ മാറ്റങ്ങൾ മാറി മാറി ഉണ്ടാകുന്നതിനു വേണ്ടിയാണതെന്ന് കാണാൻ കഴിയും. ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടി രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്യപ്പെടാത്ത ഘടകമാണ്.

ഭരണതലത്തിലും പാർലമെന്റിലും ഇപ്രകാരം ജനാധിപത്യതത്വത്തിൽ ഒരു ചാവു ദോഷം പോലെ കാണപ്പെടുന്ന ഒരു വലിയ "കൂട്ടുകക്ഷി സർക്കാരും" നിയമസഭയും പ്രതിപക്ഷവും, അവരുടെയെല്ലാം കൂട്ടുകക്ഷി പാർലമെന്റ് സഹകരണവും ഉണ്ടാകുന്നത് സാധാരണമാണ്. യൂറോപ്പിലെ  മറ്റു ചില രാജ്യങ്ങളിൽ, ഉദാഹരണം: ജർമ്മനിയിൽ, ഇന്ന് നിലവിലുള്ള സ്വതന്ത്ര ജനാധിപത്യ തിരഞ്ഞെടുപ്പ് മാതൃകകൾ- 1953 ലെ പൊതു തെരഞ്ഞെടുപ്പ് പരിഷ്കരണനിയമങ്ങൾ, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ കാര്യങ്ങൾ, മജോറിറ്റിവോട്ടിംഗ് സിസ്റ്റവും നിലവിലുള്ള പ്രൊപോർഷണൽ വോട്ടിംഗ് ചട്ടങ്ങളും (1957), ഏറെപ്പേർക്കും അത്രയേറെ എളുപ്പം ഒട്ടു മനസ്സിലാകുന്നില്ല. പക്ഷെ, അതിനാൽ ലോകരാജ്യങ്ങളിൽ ഏറെയും ജനാധിപത്യമാതൃകയിൽ  രാഷ്ട്രീയപാർട്ടികളും, തിരഞ്ഞെടുപ്പിനു ശേഷം ഒരു ജനകീയ സർക്കാർ രൂപീകരിക്കാൻ ഒഴിവാക്കാനാവാത്ത ഒരു നിർബന്ധ വിശാല കൂട്ടുകക്ഷി ഫോറം ഉണ്ടാക്കുന്നതിനും അവർ പ്രേരിതമാകുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുന്നണികളും ഗ്രൂപ്പുകളും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകാം. എങ്കിലും മുന്നണികളിൽ അംഗമാകുന്നതും മുന്നണിയിൽനിന്നും വിട്ടുപോകുന്നതും രാഷ്ട്രീയ ആദർശത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നതും ജനാധിപത്യ മാതൃകയിൽ തിന്മയല്ല. ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ ഇത്തരം മുന്നണികൾ സാധാരണമാണ്. ഭരണകക്ഷികളുടെ ചുമതലരൂപീകരണകാര്യത്തിലും ക്രമീകൃത നിലപാടുകൾ സ്വീകരിച്ചു രൂപീകരിക്കപ്പെടുകയും ചെയ്യൂന്നു.

 American Democracy
അമേരിക്കയിൽ വളരെ വ്യത്യസ്തമായ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് മാതൃകയാണുള്ളത്. അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃക   പ്രത്യേക തരത്തിലുളള നടപടിയാണെന്ന് മുമ്പ് പറഞ്ഞല്ലോ. 


ഇപ്രകാരം അമേരിക്കയുടെ ബേസിക്  ഭരണഘടന അവർ നിർമ്മിച്ചിട്ട് അടുത്തവർഷം 230 വർഷങ്ങളും, ജർമ്മനിയുടെ പുതിയ ഭരണഘടനക്ക് 70- വർഷങ്ങളുമാകും. അതു പക്ഷേ പലപ്പോഴും അടിസ്ഥാന നിയമങ്ങളിൽ ചില പുതിയ പരിഷ്ക്കരണങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത്തരം പരീക്ഷണങ്ങൾ പലപ്പോഴും പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമെന്നത് ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കു മ നസ്സിലായിട്ടുണ്ട്. അതായത്, ഭരണഘടനയിലെ പ്രധാനപ്പെട്ട  അടിസ്ഥാനനിയമങ്ങൾ കൂടെക്കൂടെ ചില കാരണങ്ങളാൽ പരിഷ്‌കരിച്ചു മാറുന്നതനുസരി ച്ചു, ജനങ്ങളുടെയൊക്കെ ആവശ്യങ്ങളും ഓരോരോ പുതിയ നിയമങ്ങളുടെ തടസ്സങ്ങളുമായി യോജിച്ചുപോകാൻ കഴിയാതെയും അവർ ചുരുങ്ങിപ്പോകു ന്നു. കാരണം ഒരു രാജ്യത്തുള്ള  മുഴുവൻ ജനങ്ങളും ഒരേ ഒരു അച്ചിലിട്ടു വാർത്തെടുത്തവരല്ലല്ലോ. എന്നാൽ എല്ലാവരും ഒരു സമൂഹത്തിലെ ഓരോ വ്യത്യസ്ത വ്യക്തികളാണ്. അപ്പോൾ ഭരണഘടനയുടെ ഘടനയുടെ രൂപമാറ്റം വളരെ സങ്കീ ർണ്ണമായാണ് ഇവിടെ കാണേണ്ടത്.

ജർമ്മനിയുടെ ഭരണഘടനുടെ കാര്യം. കൂടെക്കൂടെ ഓരോരോ പരിഷ്കരണം ചെയ്തു പൂർണ്ണത നൽകുവാൻ മാറ്റങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്തുന്നതിൽ ജർമ്മനിയുടെ ഭരണാധികാരികൾ 1949 -ൽ പൊതുവെ എതിർത്തിരുന്നു. കൂടെക്കൂടെ അടിസ്ഥാനനിയമങ്ങൾ പരിഷ്‌കരിച്ചു, അവ പരീക്ഷിക്കുന്നതിനോട് ജർമ്മനിയുടെ പ്രമുഖ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് പോലും കർശനമായി എതിർത്തിരുന്നു. അമേരിക്കയിലാകട്ടെ, രണ്ടു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, 1787 മുതലുള്ള അവരുടെ ഭരണഘടനയ്ക്ക് മാറ്റമില്ല. 67-ന്  (1949) മേൽ പ്രായമുള്ള ജർമ്മനിയുടെ ഭരണഘടനയും വലിയ മാറ്റങ്ങൾ ഇല്ലാതെ നില്ക്കുന്നു. എന്നിരുന്നാലും ജർമ്മൻകാർ ഭരണഘടന യുടെ നിയമമാറ്റങ്ങൾക്ക് കുറെ വേഗത്തിലാണെന്ന് പ്രകടമായി കാണാൻ കഴിയും. ഇപ്രകാരം, കൂടെക്കൂടെയുള്ള പുതിയ ഭരണഘടനാനിയമങ്ങളുടെ  പരിഷ്ക്കരണങ്ങൾ വഴി പുതിയ നയക്രമങ്ങളെയും, ക്രമീകരണങ്ങളെയും, പ്രതിസന്ധികളെപ്പോലും ക്ഷണിച്ചുവരുത്തുന്നുണ്ട്. അതുപക്ഷെ ഇതിനാൽ ജനങ്ങളുടെ ഓരോ ഇൻസ്റ്റിറ്റ്യൂഷനൽ ഇടപാടുകൾക്ക് പോലും അവരെ വിഷമം പിടിച്ച ഇടുങ്ങിയ വഴിയിൽ കൊണ്ടെത്തിക്കുമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . അതിനാൽ ഏതു ഭരണ ഘടനാകോടതികളും സർക്കാരും, സർക്കാർ വക സ്ഥാപനങ്ങളും, രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനതലങ്ങളും പൊതുജന ജീവിതം ഏറെ ഇടുങ്ങിയ വഴിയിൽ എത്തിക്കാതെ ശരിമാർഗ്ഗം നോക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്. ഇവയെല്ലാം ജനാധിപത്യസമ്പ്രദായത്തിൽ വളരെ  അനിവാര്യമായ  ഭരണഘടനകളിലെ സവിശേഷതകളാണ്.

ലോകരാജ്യങ്ങളിലെല്ലാം ജനാധിപത്യ സമ്പ്രദായ ത്തിൽ വ്യത്യസ്തമായ പ്രവർത്തനരീതികളും ഓരോ നടപടിക്രമങ്ങളും അതിനാവശ്യമായ നിയമങ്ങളും സ്വീകരിക്കുന്നുണ്ട്. രാജ്യങ്ങളിൽ അടിസ്ഥാനപരമായി ജനപ്രതിനിധികളും ഓരോ പാർലമെന്റും, നിയമസഭകളും എല്ലാം ഭരണ വ്യവസ്ഥയുടെ ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട ഘടകങ്ങളാണ്. ജർമ്മനിയിൽ തിരഞ്ഞെടുപ്പിന് നിലവിൽ പ്രൊപ്പോർഷണൽ മാതൃകയാണു പൊതുവേയുള്ളത്. ഇവിടെ പ്രോപ്പോർഷനൽ മാതൃകയിൽ ഒരു വ്യക്തിക്ക് രണ്ടു വോട്ടവകാശം ഉണ്ട്. അവയിൽ ഒരു വോട്ട് സ്ഥാനാർത്ഥിക്കും, രണ്ടാമത്തെ വോട്ടു മത്സരിക്കുന്ന ആ സ്ഥാനാർത്ഥിയുടെ സ്വന്തം പാർട്ടിക്കോ, അതല്ല, വോട്ടറുടെ സ്വയം നിശ്ചയമനുസരിച്ചു മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടിയോ നൽകാമെന്നുണ്ട് . ഏതെങ്കിലും ഒരു പാർട്ടിക്ക് ജർമ്മൻ തലത്തിൽ ആകെ വെറും 5 % ലും താഴെ വോട്ടുകളെ ലഭിച്ചു എന്നിരിക്കട്ടെ. ആ പാർട്ടിക്ക് ഒരു സീറ്റു പോലും ജർമ്മൻ പാർലമെന്റിലോ, സംസ്ഥാനനിയമസഭയിലോ ലഭിക്കുകയില്ല.   ഓരോ പാർട്ടികൾക്കും നിയമാനുസരണ മിനിമം 5% ത്തിലേറെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അർഹമായ അത്രയും സീറ്റ്കൾ ലഭിക്കും. ആകെയുള്ള പാർലമെന്റ് സീറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം നിശ്ചയിക്കുന്നതിലും വിഭജിക്കുന്നതിലും ചില വ്യക്തമായ നിബന്ധനകൾ ഭരണഘടനയിൽ നൽകിയിട്ടുണ്ട്.

 German National Assembly in Frankfurt 1948
ജർമ്മനിയുടെ അടിസ്ഥാന ഭരണഘടനയിൽ എഴുതിച്ചേർക്കാത്ത സാധാരണ നടപ്പിലുള്ള പ്രൊപ്പോർഷനൽ തിരഞ്ഞെടുപ്പ് രീതിയെ ക്കുറിച്ചും ജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട അവകാശത്തെക്കുറിച്ചുമെല്ലാം വ്യക്തമായിട്ട്  അറിയുന്നതിന് വളരെ കൃത്യമായി എഴുതി സാധാരണയുള്ള ഔദ്യോഗിക  നിയമമായി ജർമ്മൻ സർക്കാർ പൊതുതിരഞ്ഞെടുപ്പിനുവേണ്ടി ചട്ങ്ങൾ  അംഗീകരിച്ചിട്ടുണ്ട്. ഇവിടെ എന്നാൽ Majority Voting System പ്രകാരമുള്ള ഒരു  തെരഞ്ഞെടുപ്പു നടത്തുന്നതിന് ഒട്ടും ജർമ്മൻ ഭരണഘടന എതിരല്ലതാനും. ഇതനുസരിച്ച്, ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുള്ള ഒരു സ്ഥാനാർത്ഥി വിജയിക്കുന്നു. മറ്റെയാൾ തോറ്റു. പ്രൊപ്പോർഷണൽ മാതൃകയിൽ ഇപ്പോൾ നിലവിലുള്ള വോട്ടവകാശം ജർമ്മനിയിൽ മറ്റേതൊരു സിസ്റ്റത്തെക്കാൾ കൂടുതലായിട്ട് മുൻ‌തൂക്കം ലഭിച്ചു കഴിഞ്ഞു.

1960 കളിൽ ജർമ്മനിയിൽ അന്നത്തെ വലിയ കൂട്ടുകക്ഷികൾ  Majority votting rights പ്രായോഗികമായി എക്കാലവും നടപ്പിലാക്കാൻ വെറുമൊരു പാഴ്ശ്രമം നടത്തിയിരുന്നു. അത്പക്ഷെ നേതൃനിര രാഷ്ട്രീയത്തിന്റെ വാക്കുകൾക്ക് മുമ്പിൽ അങ്ങനെയൊരു പരീക്ഷണം വേണ്ടായെന്ന നിലപാടിൽ ആ നീക്കം ഉപേക്ഷിച്ചു. "ഇന്ന് അങ്ങനെ ഒരു പരിശ്രമം വീണ്ടും വീണ്ടും ആവർത്തിച്ചു നടന്നിരുന്നുവെങ്കിൽ അതിനെ ഞാൻ പാടേ എതിർത്തു പറയും", എന്നാണ്  അതിനായിത്തന്നെ അക്കാലത്ത് പരിശ്രമിച്ചിരുന്ന മുൻ ജർമ്മൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് പിൽക്കാലത്ത് അതേപ്പറ്റി തന്റെ പുസ്തകങ്ങളിൽ ഉറപ്പിച്ചു പറഞ്ഞിരുന്നത്. കാരണം അന്നത്തെപ്പോലെ ഇന്നും ആ ശ്രമം ഫലമില്ലാതെ പരിപൂർണ്ണമായി പരാജയപ്പെടുമായിരുന്നു, അതുകൊണ്ടുതന്നെ. മറ്റൊരു ചരിത്രസംഭവമാണ്, യൂറോപ്യൻ യൂണിയൻ നാണയ പരിഷ്ക്കരണവും" യൂറോ" നാണയത്തിന്റ പിറവിയും. അന്ന് ജർമ്മൻ ചാൻസലർ ആയിരുന്ന ഹെൽമുട്ട് കോളിന്റെ സമൃദ്ധമായ തീരുമാനം ഒരു ജനഹിതവോട്ടെടുപ്പ്  തീരുമാനത്തിന് വഴി തെളിച്ചില്ല. ഇതിനായിട്ട് ഒരു ജനഹിത വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ യൂറോയുടെ ജനനം  അസാദ്ധ്യമായിരുന്നു.  

പൊതു ജനഹിത വോട്ടെടുപ്പ് തികച്ചും അപ്രായോഗികമാണ്. അതായത് ഒരു നിശ്ചിത നിയോജക മണ്ഡലത്തിൽ നൽകപ്പെടുന്ന വോട്ടർമാരുടെ ഇതര വോട്ടുകൾ ഒരു പരിഗണനയും ഇല്ലാതെ തള്ളപ്പെടുന്നു. മണ്ഡലത്തിലെ പകുതിയോളം സ്ഥാനാർത്ഥികളാകട്ടെ അവരുടെ ഒരു വീണ്ടുമുള്ള തുടർ തിരഞ്ഞെടുപ്പു വിജയം അനിശ്ചിതമായും തന്നെ കാണുന്നു. അതിനാൽ മജോറിറ്റി വോട്ടവകാശമാതൃകയെ ജനാധിപത്യത്തിൽ പ്രായോഗികമായി നീതിരഹിതമെന്ന്   ധാരാളം വോട്ടർമാരും ജനപ്രതിനിധികളും അതിനെ വ്യക്തമായി കാണുന്നു.

ജർമ്മനിയിലെ യഥാർത്ഥ ജനാധിപത്യഘടന രൂപപ്പെടുത്തുന്നതിന് ഏറ്റവും കൂടുതലേറെ  സ്വാധീനിച്ചിട്ടുള്ളത്‌ രാജ്യത്തെ ഒരു സാധാരണനിയമത്തിൽ പ്പെട്ടതും, അതാകട്ടെ രാജ്യത്തിന്റെ അടിസ്ഥാനഭരണഘടനയിൽ പോലും ഉറപ്പിച്ചു എഴുതിച്ചേർക്കാത്തതായ "പ്രൊപ്പോർഷണൽ" വോട്ടിംഗ് രീതി നടത്തുവാനുള്ള അവകാശത്തെയാണ്. ജർമ്മൻ ഭരണഘടനയിൽ ചേർത്ത് എഴുതിയിട്ടുള്ള മറ്റു ചില വിശദമായ നിയമങ്ങളെക്കാൾ കൂടുതൽ ഉറച്ച സ്വാധീനം ഉണ്ടായിട്ടുള്ളത് മേൽപ്പറഞ്ഞതിനു തന്നെയാണ്. അന്നുണ്ടാക്കിയ രാഷ്ട്രീയ പാർട്ടികളുടെ കോ- അലൈൻസ് സർക്കാരിന് രൂപം നൽകിയത് അക്കാലത്തു വളരെ സാധാരണയായി നടപ്പിലുള്ള പ്രൊപ്പോർഷണൽ വോട്ടിംഗ് സമ്പ്രദായമനുസരിച്ചായിരുന്നു.

"ഒരുപോലെ വാർത്തെടുത്ത പൊതുസമൂഹം" നൽകുക ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള പിശകുകൾ മാത്രമാണ്. അതിനാൽത്തന്നെ ബ്യൂറോക്രാറ്റിയുടെ അധീശത്വം മൂലം, ജനാധിപത്യ ഭരണതലത്തിലും പാർലമെന്റിലുംപോലും നിയമസഭ കളിലും മാത്രമല്ല, മുഴുവൻ ജനാധിപത്യരാഷ്ട്രീയതലങ്ങളിലും, ഭരണഘടന നിയമവ്യവസ്ഥകളിലും വലിയ ബുദ്ധിഭ്രംശം സംഭവിച്ചിട്ടുണ്ട്. നിരവധി  ഉദാഹരണങ്ങൾ പറയാൻ കഴിയും. അതിൽ ചെറുതിതാണ്, നമ്മുടെ കേരള സംസ്ഥാനത്തിൽ കഴിഞ്ഞ നാളിൽ ചിലയിടങ്ങളിൽ മാത്രം ആൽക്കഹോൾ വില്പനയ്ക്കു കടുത്ത നിയന്ത്രണം നടത്തുകയും, ചിലയിടങ്ങളിൽ മാത്രം പുകവലി നിരോധനം നടത്തുകയും, ചിലയിടങ്ങളിൽ അങ്ങനെയൊരു നിയമം ഇല്ലതാനും. ഇങ്ങനെയാണ് ഒരു രാജ്യത്ത് നിയമത്തെ "ജനങ്ങളിൽ പ്രയോഗിക്കുന്ന നിയമങ്ങൾ" എങ്കിൽ, ഇതിൽ പ്രായോഗികബുദ്ധിയുടെ വൈരുദ്ധ്യവും അഴിമതിയുടെ ദുഷ്ഠ ലാക്കുകളും കാണാനുണ്ട്.

ജനഹിതവോട്ടെടുപ്പ്. 

British Parliament
നമുക്കറിയാം, ചില പ്രമുഖ രാജ്യങ്ങളിൽ ചില പ്രധാനപ്പെട്ട വിഷമകരമായ പൊതു പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് പാർലമെന്റിന്റെ തീരുമാനം ഒട്ടും സ്വീകരിക്കുന്നില്ല. ഫ്രാൻസ്, സ്വിറ്റ്‌സർലാൻഡ്, ബ്രിട്ടൻ, നെതർലാൻഡ് എന്നീ രാജ്യങ്ങളിൽ ജനാധിപത്യമാതൃകയിൽ  ജനഹിത വോട്ടെടുപ്പു നടത്തും. ഈ വോട്ടെടുപ്പ് രീതിയനുസരിച്ച പൊതുതീരുമാനം ചിലപ്പോൾ ഈ രാജ്യങ്ങൾ ഒരാവശ്യമായി കൈക്കൊള്ളുന്നുമുണ്ട്. 

ഈയിടെ ബ്രിട്ടനിൽ നടന്ന ലോകം ശ്രദ്ധിച്ച വോട്ടെടുപ്പ് ഒരു മഹാസംഭവം ആകാമായിരുന്നു. ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ അംഗത്വം അപ്പാടെ തീർത്തുപേക്ഷിച്ചു വേർപെട്ടു  (BREXIT ) പോകുന്നതു സംബന്ധിച്ച ഉറച്ച  തീരുമാഞങ്ങൾ എടുക്കുവാൻവേണ്ടി അവർ ഈയിടെ സ്വീകരിച്ചതായ  പൊതുജനഹിത വോട്ടെടുപ്പ്. Brexit - നു വേണ്ടി ഒരു ജനഹിത വോട്ടെടുപ്പു കാര്യം ആവശ്യപ്പെട്ടു മുമ്പോട്ടു വന്നതു ചില നിശ്ചിത വ്യക്തികളുടെ ചില താൽപ്പര്യം മാത്രമായിരുന്നു. ഈ അഭിപ്രായം ബ്രിട്ടനിൽ മാത്രമായിരുന്നില്ല, ലോകം മുഴുവൻ അഭിപ്രായം പരക്കെ ഉണ്ടായിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിനെ അനുകൂലിച്ചരുന്നില്ല. 2005-ൽ ഇതുപോലെതന്നെ രണ്ട് ജനഹിതവോട്ടെടുപ്പ് ഫ്രാൻസിലും നെതർലാൻഡിലും നടന്നു. യൂറോപ്യൻ യൂണിയൻ  ഇന്റഗ്രേഷൻ നടപടിയുടെ കാര്യത്തിൽ നടന്ന ഈ ജനഹിത വോട്ടെടുപ്പ് മേൽപ്പറഞ്ഞ രണ്ടു രാജ്യങ്ങളേയും പൂർണ്ണ സ്തംഭനാവസ്ഥയിൽ  ആക്കിയിരുന്നു. ഇത്തരമുള്ള പൊതുജനഹിതവോട്ടിംഗ് സിസ്റ്റം തീർത്തും പ്രായോഗികമല്ല എന്ന പൊതുഫലമാണ് കണ്ടത്. ഇതുപോലെ തന്നെയാണ്, ഏതെങ്കിലും ജനാധിപത്യരാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡണ്ടിനെ നേരിട്ട് തിരഞ്ഞെടുക്കുന്നതിന് ജനങ്ങളിലേക്ക് ജനഹിതവോട്ട് സമ്പ്രദായം ഉപകരണമാക്കുന്നത്.

ഏറ്റവും ശക്തമായി എതിർക്കാവുന്ന ഒരു കാര്യമാണ്, ചില കാര്യങ്ങളിൽ മേൽപ്പറഞ്ഞ ജനഹിത വോട്ടെടുപ്പ് നടത്തുന്നത്. ഏതോ വളരെയേറെ വിഷമകരമായ പ്രശ്നങ്ങളിന്മേൽ ഒരു ഉറച്ച രാഷ്ട്രീയ പരിഹാരതീരുമാനം കൈക്കൊള്ളുന്നതിനു ജനഹിതം ആരായുന്നത് പലപ്പോഴും വലിയ തെറ്റായ ഫലം ഉണ്ടാക്കാമെന്ന് ലോകരാജ്യങ്ങൾ അനുഭവത്തിൽ അനുഭവിച്ചറിഞ്ഞു . അതിനാൽത്തന്നെ, രാജ്യകാര്യങ്ങളിൽ ജനഹിതവോട്ട്  തേടുന്നത് തീർത്തും യുക്തിയുക്തമല്ല. കാരണം, ഒരു ജനാധിപത്യരാജ്യം എന്തിനാണ് ജനഹിത വോട്ടെടുപ്പ് നടക്കുന്നതിനു അടിയന്തിര കാര്യങ്ങളിൽ പൂർണ്ണമായി അതിനു പ്രേരിതമാകുന്നത് ? പ്രശ്നവിഷയം വളരെയധികം സങ്കീർണ്ണവും വളരെ വിഷമമേറിയതുമായ ഒരു തീരുമാനവും പരിഹാരവും ഇല്ലാതെവന്നാൽ, അതിനെ മറികടന്നു കാണുവാനുള്ള ഒരു ചോദ്യത്തിനു മറുപടിയില്ലാതെ നേരിടുമ്പോഴാണ് പാർലമെന്റിലെ പൊതുവായിട്ടുള്ള തീരുമാനത്തിന് ഏറെ പ്രസക്തിയുള്ളത്. ഇങ്ങനെയുള്ള പൊതുകാര്യങ്ങളിൽ ഒരു ജനഹിത വോട്ടെടുപ്പ് തെറ്റായ തീരുമാനം ഉണ്ടാകുവാൻ കാരണമാക്കുന്നു. ഇതിനാൽ ജനഹിതവോട്ടെടുപ്പ് എന്ന തത്വം ജനാധിപത്യരീതിയിൽ ശരിയായ ഫലം ഉണ്ടാകുന്നില്ല, ഒട്ടും പ്രായോഗികമല്ല എന്നു ലോകരാഷ്ട്രീയചരിത്രത്തിലെ  അനുഭവങ്ങളിൽ മനസ്സിലാക്കിയിട്ടുണ്ട്.

ജനാധിപത്യ മുന്നണിസമ്പ്രദായം 








യൂറോപ്പിൽ ജനാധിപത്യ മാതൃകയിലുള്ള വിവിധ തെരഞ്ഞെടുപ്പ് രീതികളും മാറിമാറിവരുന്ന ഓരോ സർക്കാരുകൾ രൂപീകരിക്കുവാനുമുള്ള നടപടി ക്രമങ്ങളും ക്രമീകരണ ജോലികളും കണ്ടു. ഇനി ഇന്ത്യൻ ജനാധിപത്യ മാതൃകയിൽ എങ്ങനെയാണ്  അവയെ അനുവർത്തിക്കുന്നുവെന്നു കാണാം. ഉദാ: കേരളത്തിൽ ജനാധിപതൃ മാതൃകയിൽ മാറിമാറി വരുന്ന ഓരോ സർക്കാരുകൾ ക്രമമായി ഉണ്ടാകാറുണ്ടല്ലോ. തിരഞ്ഞെടുപ്പു കൾക്ക്ശേഷം വലിയ പാർട്ടികൾ ധാരണ ചേർന്നുള്ള കൂട്ടുകക്ഷികളുടെ ഐക്യം ഉണ്ടാക്കിയിട്ടുള്ള ഓരോ സർക്കാരുകൾ ഉണ്ടാകുകയായിരുന്നു. അതുപോലെ തന്നെ പ്രതിപക്ഷവും. കുറെക്കാലം കഴിഞ്ഞു പാർട്ടികളുടെ പരസ്പര ധാരണയിൽ രൂപം കൊണ്ട വിവിധതരം ജനാധിപത്യ ഗ്രൂപ്പുകളും, പാർട്ടി മുന്നണികളും ഉണ്ടായി. ഉദാ: കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഇടതു- വലതുരാഷ്ട്രീയ സഖ്യങ്ങൾ (LDF- UDF  സഖ്യങ്ങൾ). ഈ മാതൃകയും അവിടെ നിരന്തരം പരീക്ഷണവിധേയമാണ്.

  ഇന്ത്യൻ ഭരണഘടനയിൽ 
ജവഹർലാൽ നെഹ്‌റു 
ഒപ്പ് വയ്ക്കുന്നു.

കേരളം- പഴയകാല രാജഭരണത്തിന്റെ മുഖം മാത്രം പരിചയപ്പെട്ടിട്ടുള്ള മലയാളികൾക്ക് ലഭിച്ചത്, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഇന്ത്യൻ യൂണിയനിലെ വിപുലസംസ്ഥാന രൂപീകരണം നടന്നതിന്റെ ഭാഗമായി അന്നത്തെ തെക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്ന് നാട്ടു  രാജ്യങ്ങളെ ചേർത്ത് രൂപീകരിക്കപ്പെട്ട കേരളസംസ്ഥാനമാണ്.കേരളപ്പിറവി  നടന്ന 1956-നവംബർ 1 നു ശേഷം, ലോക കമ്മ്യൂണിസത്തി ന്റെ വിപ്ലവ ചരിത്രത്തിൽ 1957- ൽ കേരളത്തിൽ നടത്തിയ ഒരു   ജനാധിപത്യഭരണഘടന
അനുസരിച്ചു നടത്തിയ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മഹാഭൂരിപക്ഷം ലഭിച്ചു. ഭരണ അധികാരത്തിലെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അന്ന്  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  കൂട്ടുകക്ഷികൾ  ഉണ്ടാക്കിയ കേരളത്തിന്റെ സർക്കാർ നയം തികച്ചും "ഫാഷിസത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവ്" നടത്തുന്നു എന്ന സംശയം ജനങ്ങളിൽ ഒട്ടുംതന്നെ താമസിയാതെ സൃഷ്ടിച്ചു. ജനങ്ങൾ മുഴുവൻ അന്ന് പ്രതിപക്ഷത്തേയ്ക്ക് വീണ്ടും ചേർന്നു . അഥവാ പ്രതിപക്ഷം മുഴുവൻ പൊതുജനങ്ങൾക്കൊപ്പം ചേർന്നുനിന്നു കൊണ്ട്, പുതിയ മാറ്റങ്ങൾക്കായി ശബ്ദമുയർത്തി. മറ്റൊരു പുതിയ സർക്കാർ ഉടൻ ഭരണത്തിൽ വരണമെന്നു ജനങ്ങൾ തീരുമാനിച്ചു. ഒടുവിൽ ജനാധിപത്യം വിജയിച്ചു. തനിയെ മാറാത്തവരെ ഇന്ത്യൻ പ്രസിഡന്റ് ഭരണ ഘടനാനിയമം അനുസരിച്ചു അന്ന് അധികാരത്തിൽനിന്നും അവരെ ഇറക്കി വിട്ടു.

ഇന്ത്യൻ ജനാധിപത്യഭരണമാതൃകയിൽ ഇന്ത്യക്ക്  ഒരു സോഷ്യലിസ്റ്റിക് പാർലമെന്ററി സിസ്റ്റമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മഹത്തായ അംഗീകാരവും ഇന്ത്യക്കുള്ളതാണ്. ജനാധിപത്യ തത്വത്തിൽ പാർലമെന്ററി സിസ്റ്റം. സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യാരാജ്യം. 1949 നവംബർ 26-നു സ്വീകരിച്ചു 1950 ജനുവരി 26 -നു നിയമ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന, "ദി സുപ്രീം ലോ ഓഫ് ഇൻഡ്യാ" ജനാധിപത്യതത്വത്തിനു ശക്തിയായ മാതൃകയാണ്.

ജനങ്ങളുടെ ഉറച്ച ആത്മബോധം 

 ജനാധിപത്യത്തിലേക്കുള്ള 
വഴിയിൽ .
1947-ൽ ഇന്ത്യ സ്വാതന്ത്രമായതിനുശേഷം ഇന്ത്യ കണ്ടത്, അതുവരെ ബ്രിട്ടീഷ് ഭരണശൈലിയും, നാട്ടുരാജഭരണത്തിൽ മാത്രം പരിചയിച്ച ഒരു സമൂഹമായിരുന്നു. എന്നാൽ സ്വന്തമായ മാതൃകാ ജനാധിപത്യതത്വം സ്വീകരിച്ച നമ്മുടെ കേരള ജനങ്ങളുടെ ഉറച്ച ആത്മബോധത്തെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കണ്ടുതുടങ്ങിയത്.  അന്നുമുതലാണ് തെക്ക് കന്യാകുമാരി മുതൽ വടക്ക് കാസർകോട് വരെയുള്ള മലയാളികൾക്ക് ആദ്യമായി ജനാധിപത്യത്തിന്റെ ഉറച്ച ബോധം സ്ഥാപിക്കുവാൻ ആയത്. അങ്ങനെ മലയാള ഭാഷ സംസാരിക്കുന്നവരുടെ  സംസ്ഥാനം എന്ന പദവിയിൽ കേരള സംസ്ഥാനം രൂപംകൊണ്ടു. അങ്ങനെ മലയാളികൾ കേരളീയർ ആയി.

21- ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വേറേ ഗൗരവമായ വിധം ജനാധിപത്യ ഭരണക്രമത്തിന് രാഷ്ട്രീയമായി ഒരു വെല്ലുവിളി പുതുതായി ഉണ്ടാകുമെന്ന് ഭയപ്പെടെണ്ടതില്ല. പക്ഷെ, കേരളത്തിൽ ഇക്കാലത്തുള്ള  പാർലമെന്റ റി ജനാധിപത്യവ്യവസ്ഥിതിയിൽ ചിലപ്പോൾ, ഓരോ അവസരങ്ങൾ നോക്കി പ്രത്യക്ഷപ്പെടുന്ന കുറെ തെറ്റിദ്ധാരണകളും നിരാശാബോധവും ജനങ്ങളിൽ ഉണ്ടാകുന്നുണ്ടെന്ന് സമ്മതിക്കാതെ തരമില്ല. സങ്കീർണ്ണവും ഏറെ വിഷമം പിടിച്ചതുമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ജനങ്ങളുടെ പ്രാപ്തി കുറവിലാണ് അത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്. പ്രധാനമായി ഇന്ത്യൻ സംസ്ഥാന തിരഞ്ഞെടുപ്പുകൾ തന്നെയാണ് ! എന്നാൽ യാഥാർത്ഥ്യമിതാണ്, നമ്മുടെ ജനങ്ങൾ രാജ്യത്തിന്റെ ഐക്യവും ഭാവിയും സാമൂഹ്യജീവിതവും ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുവാൻ ആഗ്രഹിക്കുകയില്ല. ജനാധിപത്യവും ജനാധിപത്യരാജ്യ തത്വങ്ങളും കൂടെക്കൂടെ പ്രതിസന്ധികളെ നേരിടാം. ഇത്തരം പ്രതിസന്ധികൾ ലോകരാജ്യങ്ങൾ കൂടെക്കൂടെ നേരിടുന്നുമുണ്ട്. അത്തരം പ്രതിസന്ധികളെ സധൈര്യം നേരിടുവാൻ ലോകരാജ്യങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. അതിനാൽത്തന്നെ ജനാധിപത്യം എന്നും മനുഷ്യ കരവേലയായി നിലനിൽക്കും.// -


--------------------------------------------------------------------------------------------------------------------

Montag, 22. August 2016

ധ്രുവദീപ്തി //Autobiography // Journey of a Missionary Priest // To the High Ranges // Fr. George Pallivathukal

Journey of a Missionary Priest

To the High Ranges


Fr. George Pallivathukal



 Fr. George Pallivathukal
So far our tour was on the plains. Our next destination was Sukjhar which was on the top of mountain range. There were many forest villages on the top of maountain. Sukjhar had one gond catholic family. They were previously living in the plains, but migrated to Sukjhar about eight years back. This place was about 40 Kms away from Junwani. Fr.
Paymans had visited the village once about five years before my visit.

Climbing the sloppy mountain was a big job. The climb was about 8 Km long. We started off from Bhadua's house in the afternoon. Bhadua had hired a donkey from the village to carry our luggage up. We were climbing with the help of our sticks. Half way I was tired and my legs would not move a step further. Bhadua tried to help me to climb but he too was tired. So he told me to hold tight on the tail of the donkey. The donkey was pulling me up. The poor animal had to support the weight of our luggage as well as my weight. We reached our destination by evening.

Our visit brought surprise and happiness to Sonu Singh and his family. We went with out prior information. Our group consisted of Indal Das, the local catechist of Dumartola, Moti Singh, Praksh, Bhadua, and myself. The family went out of their way to accomodate and entertain us. That evening we did not go out visiting the village. Climb of the mountain was tiring enough. My feet were swollen. Sonu Singh, brought some warm mustard oil and massaged my leg and feet and washed them with warm water. The treatment given to me gave me much relief. By morning my tiredness had disappeared.


Our Plan was to leave the village after Mass and breakfast. But Sonu Singh would not let us go. He said "now you are my guest, I will tell aou when to go". He requested us to stay at least one more day with him. We agreed to his request. Sukhjhar was a beautiful village in the middle of the forest. There were a few more villages like Sukhjhar on the hil top. I went around seeing the places. From the border of the village, I could see the valley of Chattisgarh. Sukhjhar was a village at the boarder of the states of Madhya Pradesh and Chattisgarh. This village was inhabited only by Gongs while other villages had a mixture of other castes also.

 Forest Area
To celebrate the visit of the swami, Sonu Singh killed a goat and invited the rest of the village for an evening fellowship meal. Although Sonu Singh was a christian, the villagers of Sukhjhar had no problem with his being a christian. Being on the top of the hill the poison of caste or religious rivalry had not reached this village. During the day many people came to visit me. I found the people very simple and friendly. In the evening the whole village gathered together in the house of Sonu Singh. People wanted to know where I came from, my qualification etc. They also asked me about the progress of Junwani mission. I got achance to talk them about Jesus Christ and how one of his disciples, St.Thomas came to India and preached about Jesus,etc. People were listening to me with rapt attention. I did my job of introducing jesus to these villegers. Now it is for the spirit to work in their hearts and make them accept Jesus in their lives and also it is for my successors in Junwani to follow up and keep contact with this village and the neighborhood.

After two nights of stay in Sukhjhar, we packed up to go to the next destination which was Muranda. Many villagers accompanied us till the boarder of the village and shook hands saying "Jai Jesu"to one another and left the place. They told us to come back to the village again very soon.

Muranda


Our next destination was a village called Muranda in the middle of the forest. This village was inhabited totally by the Baigas, the most primitive tribal group of Central India. Fifty years back they were still living in the middle of forest, living on wild fruits and roots. They used to cut trees in the forest, burn them and cultivate "Kudki" a type of grain common among poor people. This village had about 20 Baiga families. Fr.Paymans had a special liking for these people. He had made a Bamboo Hut in that village and he used to come there relax. Many of the villagers of Muranda had visited Junwani and so these people knew us and were quite friendly with us. None of them were christians. Their leader and our contact person who used to come to Junwani often was shri. Panku Singh. Fr.Paymans used to help them generosly.

Although the walk from Sukhjhar to Muranda was about four hours when I reached the place and saw the beauty around all my tiredness disappeared. There was a beautyful stream flowing down the village. The best thing I enjoyed there was a dip in the stream of cristal clear water flowing down from the mountains. I played in the stream to my heart's content. I could see spotted deer and other wild animals freely moving around near the stream and the village. There were Peacocks freely moving around in the village and a variety of birds all-around. People told me that there were also tigers in the neighboring forest. But they would not harm the people because people were not a threat to them. We spent two days in the village enjoying the natural beauty of that place and the friendship of the villegers. We really enjoyed those two days and relaxed. We had our own provision with us and so we were not a burden to the people. Many of them used to attend our Mass in the morning and the Rosary in the evening, but they were all silent spectators. They did not know our prayers. I do not know how much of our mode of worship and prayers they understood. But they were quiet and prayerful all through our prayers.

Soda -Salaiah

Our next place of halt was Soda-Salaiah. After two luxurious days in Muranda we left for Salaiah. First we had to climb down the mountains. Clinmbing down was easier than climbing up. With the help of my bamboo stick and with the help of Bhadua I managed to come down to the plains. Bhadua, being a man living in these hilly areas, could easily negotiate the climbs and journey through the forest. For me this was my first experience of mountaineering. When we came down to the plains, Motisingh, Catechist and Bhadua left us for their respective villeges. Indal Das, Prakash, and I then walked towards Salaiah.

 A Tribal Family 
Like in other villages here also we followed the same routine. Soda- Salaiah and the surrounding villages of Dhomni and Marpha together had about 20 ctholic and catechumen. In the evening we visited our faithful and the functionaries of Dhomni, Marpha, and Soda. After the visit we had Rosary and confession as usual. In the morning too we had Rosary during which the baptized made their confessions. It was a custom among the catholics that whenever we went on tour to their villages or they visited the centre at Junwani they all made their confession and recieved Holy Communion. After the Mass we sat for sometime exchanging news and then visited families of Salaiah village. We had some students in our school from this village. I visited their homes because it was time to reopen the school after summer holidays. Although we had planned ten days of tour we decided to return to Junwani from Salaiah because this village was rather close to Junwani and we were rather exjausted. I sent word to Junwani that we would be returning the same evening.

Return Home.

When we returned to the presbytery Fr.Paymans was waiting for us. Fr.Terrens was not at home. As I entered the gate the oldman came out and welcomed me back. He told me to throw the bedding into the garden for fear of bugs. If one bug enterd the housethat would multiply into hundereds and it would be impossible to leave in that house. Bugs are common in villages and wherever we went had plenty of bugs and had enough of bug bites. We usually leave the bedding in the garden for airing before we take it inside.

Fr. Paymans took me directly to the dining room, ordered for tea together. His custom was whenever Fr.Terence or I returned from tour he would leave whatever he was doing and come to the varandah and receive his co-worker and lead us to the dining room. That day our main meal would be in the evening. At noon he would eat two slices of bread and have acup of tea and wait to have the meal with us in the evening. This was his way of making us happy and feel welcome. This was also a sign of appreciation and recognition of the hard days we had spent in the villages. This is definitely a practice worth imitating.

I always cherish the memory of my first independent mission tour of interior villages. I had many unforgettable experiences in that trip. This was the begining. There were many more such visits to follow. However I gained a lot of self confidence from this mission visit. In the evening of the day I returned from my mission visit, after the evening meal I narrated to Fr. Paymans all that had happend during those days. He was happy. He complemented my sharing with the sharing of his own experience of many years of his mission life. He was in a way introducing the new comer into the art of mission work by narrating his own experience.//-
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE

Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form.  

Donnerstag, 18. August 2016

ധ്രുവദീപ്തി // Health //The Other System of Medicine Practiced in India // Dr. D. John, USA.

The Other Systems of Medicine 
Practiced in India //

Dr. D. John, USA.


Recognition  

(In Feb. 1973 Dr. D. John was honored with a special audience to meet with the president of India as a recognition to  his contribution to the Indian system of medicine)


There are some other systems of Medicine currently practiced in India. 

1. Yoga

The ancient Yogis were practicing Yogas from time immemorial to prevent illness and to maintain good health, in order to continue their spiritual pursuit. This is common in Tibet, and in Buddha religion and is used to treat common man for such treatments like hypertension, diabetes, gastro-intestinal disorders and the diseases of eye, ear, nose, and throat. 

2. Unani.

It is believed to be a branch of Greek Medicine, came to India during the mediaeval period, and is common among the Moslem communities. Plant and Animal products are used in powder form for treatments. 

3. Sidha.

 This system was developed in one of the southern states (Thamilnadu, Formerly Madras) and is commonly used in that state.

4. Homeopathy.


Christian Friedrich Samuel Hahnemann (German: [ˈhaːnəman]; 10 April 1755[1] – 2 July 1843) was a German physician, best known for creating the system of alternative medicine called homeopathy.
Heaneman's Homeopathic system was introduced to india in 1938, and is practiced through out India for common allments. Homeopathy is not a plausible system of treatment, as its dogmas about how drugs, illness, the human body, liquids and solutions operate are contradicted by a wide range of discoveries across biology, psychology, physics and chemistry made in the two centuries since its invention.
Allopathy.
This system is widly practiced form from the time of its origin under the Brittish rule. India was under the British rule from the middle of 16th century wchich lasted for about 400 years until 1947.

Contributions by the author :

Government of India established a unified system in 1971by giving equal importance to all the branches of Indian systems of medicine under a central council for research. Research units were established in all the 22 (that time) states of India. I was appointed to head the section that dealt with 3 units:
1. Survey of medicinal plants. 2. Raw drugs research. 3. Pharmacognozy, in the southern most parts of India. (Kerala state 71-74 and Tamilnadu State -74-77). These states being closer to the equator and blessed with a tropical forest having 9 months rainfall, are an abode of herbal wealth. My team worked in collaboration with other unites like Biochemical unit, pharmacognozy unit, Family planing unit, and Ayurvedic clinical unit. All units worked closely with Homeopathy, Unani, Sidha, Yoga, and Allopathy units through out India.

Since I was born and brought up in a family traditional Ayurvedic physicians, and being familiar with the system, I was well prepared to meet with the challenges.

Need for research in Indian system.


This vast country with more states and having more official languages and a host of tribel tongues,has a wide variety of problems and anomalies.

In essence, all the systems of Indian medicine depend heavily upon natural resources for the cure.The knowledge of the herbal identity mainly transmitted by word of mouth in simple hymns and songs, is still practiced in many communities. There are thousands of manuscripts written on palm leaves in various languages to suppliment the information.

Identity of genuin Drugs.

Since languages vary from state to state, certification of any drugs as genuine with due approvel from all concerned herbalists of any one system was a herculian task. Hence, an elaborate survey, collection, identification and gardening of commonly used medicinal herbs from forest and rural areas with elaborate scrutiny was condeucted through out India. In fact, each state unit was headed by scientists of the home state to explore the folklore resources in Mother tongue. Each drug was scruitnized for its genuineness, usefulness, and efficacy in various diseases through group discussion, interstate conferences and national conventions. Each drug and its combination preparations were subjected to biochemical, pharmacological and clinical analysis at many centers is in progress in 184 research units distributed evenly in all the states of India.

Recognition to my contribution.

In Feb. 1973 I was honored with a special audience to meet with the president of India as a recognition to my contribution to the Indian system of medicine.

Drug preparation and administration.


Drugs are prepared mostly from plants and also plant and animal products. Use of single raw drug is very rare. Ayuvedic formulary describes thousands of preparations for various ailments. They include decoctions, concoctions, fermented products, syrups, medicated oils, medicated ghees, (melted butter), pastes, pills, powders, and ointments. They are specially made for external and internal uses. Each preparation contains about 3 to 40 ingredients, made in accordance with the prescribed instructions.


Some preparations are made fresh for immediate use while others are made and stored for months. Oil bath, Oil massage, diat control, limitted exercise, abstinence, isolation, and Yoga are added to the patient.

It is believed that each combination of preparation, often containing poisonous ingredients and their antidotes, was derived through years of trial and error, and was made foolproof centuries ago.

There are many preparations with minerals like, mercury, Gold, Lead, Iron, Sulfur, Copper, and also from their ores. A variety of leaf extracts are used to purify these minerals. Confirmative tests are also described during the process of these purifications.

Home remedies:


Hundreds of raw drugs are being widly used by common man in allmost all villages of this vast country, many of which are now found to be simple, reliable and valuable, and of this knowlege was one of the aims of this auther during his research career of 20 years (John,1984). A large number of medicinal plants of proven ability were collected from two southern states of India, Kerala,and Tamilnadu, during 1971-'78 and from one state of Nigeria, cross river state, during 1979-85. Further one one official book of formulary of Kerala State, written in local language, containing over 1000 formularies (Sahsra Yoga) was transilated to identify the botanical names of 1224 drugs used in this book.

Reserch developments in the united states : An institute named after its founder Maharishi Mahesh Yogi started functioning in many parts of the world including USA from 1970. Many research centers and universities have taken up the pharmacological and clinical trials using prepared Ayurvedic Medicines. These include medical schools of Harvard and Yale; universities of Michigan, chicago, California, and Ohio (Chopra,1989-1990).

A way of life for Humanity.

Literature abounds with information on the origin, quality, usefulness, and efficacy of this system. Ayurveda, both literarally and factually, is a wider term and describes not only a system of treatment but also a way of life for humanity. The words of wisdom uttered by Atreya and recorded by his disciple Agnivesa about 3000 years ago still stand true. "The science of life shall never attain finality. Therefore, humility and relentless industry should characterize your every endeavour and your approach to knowledge". The entire world consits of teachers for the wise and enimies for the fools. Therefore knowledge conducive to health, long life, fame, and excellence, coming even from an unfamilier source, should be recieved, assimilated, and utilized with earnestness"- Charaka Samhita, transilation by Gulabkunverba, Ayurvedic society,Jamnagar 1949.//-
---------------------------------------------------------------------------------------------------------------------



ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE

Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

Samstag, 13. August 2016

ധ്രുവദീപ്തി // Kerala Politics // യൂ.ഡി.എഫ് മുന്നണി ബന്ധം ഉപേക്ഷിച്ച കേരളാ കോൺഗ്രസ്.// ധ്രുവദീപ്തി -

 -

യൂ. ഡി. എഫ് മുന്നണി ബന്ധം 
ഉപേക്ഷിച്ച കേരളാ കോൺഗ്രസ്.


മലയാളികളുടെ ചോദ്യം- മലയാളികളുടെ ഉത്തരം.


ഖേദവും വേർപിരിയലും വീണ്ടുവിചാരവും // 


ധ്രുവദീപ്തി -by George Kuttikattu

പ്പോൾ എല്ലാം നിവൃത്തിയായി. കേരളാ കോൺഗ്രസ് UDF മുന്നണിയിൽ നിന്നും വേർപെട്ടു നിയമസഭയിൽ വേറെ ബ്ലോക്കായി പ്രവർത്തിക്കുവാൻ 07. 08. 2016- ൽ ചരൽക്കുന്നിൽ നടന്ന പാർട്ടിസമ്മേളനത്തിൽ തീരുമാനിച്ചു. കേരളാ കോൺഗ്രസ്സിന്റെ ഈ കടുത്ത തീരുമാനംകൊണ്ട് പാർട്ടിയും അനുയായികളും എന്താണ് അതിനാൽ ഉദ്ദേശിക്കുന്നത്? എന്ത് കാഴ്ചപ്പാടാണ് അവർക്കുള്ളത്? കേരളത്തിൽ കേരളകോൺഗ്രസ് രാഷ്ട്രീയ ഭാവിയെയും, പൊതുവെ ജനങ്ങളുടെ അഭിപ്രായങ്ങളെയും, വിവിധ മുൻവിധികളെയും എങ്ങനെ കാണണം? മുന്നണി ബന്ധംപിരിയൽതത്വം ചിലരിൽ ഖേദവും ചിലരിൽ പ്രവചിക്കാനാവാത്ത ആത്മവിശ്വാസവും സ്വാഭിമാനവും വീണ്ടു വിചാരങ്ങളും ഏറെ ഉണ്ടാക്കി. ഒന്നാലോചിച്ചാൽ ലോകം മുഴുവനുമുള്ള പാർലമെന്ററി ജനാധിപത്യവും മനുഷ്യകരവേല തന്നെയാണല്ലോ. അപ്പോൾ രാഷ്ട്രീയം എപ്പോഴും പ്രവചനാതീതമാണ്.

രാഷ്ട്രീയ പരിഹാരം


കേരളാകോൺഗ്രസ്  UDF മുന്നണിബന്ധം
ഉപേക്ഷിക്കുന്ന പ്രഖ്യാപനം
ശ്രീ. കെ. എം. മാണി
നിർവഹിക്കുന്നു.
 
കഴിഞ്ഞ ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും പ്രക്ഷുബ്ധവും ഉദ്വേഗ ജനകവും വളരെയേറെ സംഭവ ബഹുലമായതുമായ ദിവസങ്ങളായി രുന്നു. കേരളാകോൺഗ്രസ് പാർട്ടി ചെയർമാൻ ശ്രീ കെ. എം. മാണിക്കും അതുപോലെ പാർട്ടിയുടെ എല്ലാ ഉന്നത നേതൃത്വങ്ങൾക്കും അനുയാ യികൾക്കും മുന്നിലുണ്ടായിരുന്ന വിഷമ വിഷയം UDF മുന്നണി വിട്ടു പോകാനെടുക്കുന്ന ഈ മഹത്തായ തീരുമാനത്തെ കേരളം എപ്രകാരം സ്വീകരിക്കുമെന്നായിരിക്കാം. കേരളം കഴിഞ്ഞ കാലങ്ങളിൽ മുഴുവൻ കണ്ടിട്ടുള്ളതിലേറെ സങ്കീർണ്ണമായ രാഷ്ട്രീയ അസ്വസ്ഥത കുറയ്ക്കുവാൻ കേരളകോൺഗ്രസ് പാർട്ടി നേതൃത്വം തീർച്ചയായും ഉയർന്ന പ്രയഗ്നം തന്നെ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഒടുവിൽ അതിനു ശരിയായ ഒരു രാഷ്ട്രീയ പരിഹാരവും ഉണ്ടായി. അങ്ങനെ കേരളാ കോൺഗ്രസ് യൂ. ഡി. എഫ് മുന്നണിയിൽ നിന്നും വേർപെട്ട് നിയമസഭയിലും രാഷ്ട്രീയ പ്രവർത്തനത്തിലും പ്രത്യേക വേറിട്ട രാഷ്ട്രീയ കക്ഷിയായി നില്‌ക്കുകയെന്ന പ്രഖ്യാപനം ഉണ്ടായി. ഇത് പാർട്ടിയുടെ ഭാവി ലക്ഷ്യമാക്കി ഐക്യകണ്ഠേന എടുത്ത തീരുമാനമായിരുന്നു.

കേരളാകോൺഗ്രസ്സിന്റെ യൂ. ഡി. എഫ് അംഗത്വം ഉപേക്ഷിക്കൽ തീരുമാനം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ തട്ടിയ രാഷ്ട്രീയ അരാജകത്വത്തിന് നേരെ എതിരെ കൈവരിച്ച ജനാധിപത്യമൂല്യത്തിന്റെ തങ്കതിളക്കമുള്ള വിജയമായിരുന്നു. കേരള സംസ്ഥാനം ഇന്ത്യയിൽ അടിമത്തം ഇല്ലാത്ത ഒരു വ്യക്തമായ സ്വതന്ത്ര ജനാധിപത്യത്തിന്റെ തിളക്കമേറിയ ഭാവിയെയാണ് കാണുന്നത് എന്ന വ്യക്തമായ മറുപടിയാണ് നാം കാണുന്നത്. ഇക്കഴിഞ്ഞ ദിവസം യൂ. ഡി. എഫിൽ നിന്നും വേർപെട്ട കേരളാ കോൺഗ്രസിന്റെ ഐക്യ പ്രതിജ്ഞയിൽ പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രീയ നയപരിപാടി തന്നെ    "കേരളവികസന സന്ദേശമാണ്". കേരളത്തിൽ കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഭാവിയിൽ അടിസ്ഥാനമായി ചിന്തിക്കേണ്ടതിതാണ്, വലതുപക്ഷ ലിബറൽ- കോൺസർവേറ്റിവ് വോട്ടർമാരെ ജനശക്തിയായി ഒന്നായി കോർത്തിണക്കിക്കൊണ്ട് അവരിലൂടെ പാർട്ടി വളരാൻ കഴിയണം.

ഓരോ ദിവസവും പാർട്ടിയുടെ നയം മാറ്റാതെ കേരളാകോൺഗ്രസ്സിനെ ജനാധിപത്യകേരളത്തിൽ വീണ്ടും ശക്തിപ്പെടുത്താൻ കെ. എം. മാണിക്കും കേരളാകോൺഗ്രസ് നേതൃത്വത്തിനും കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു. പൊതുജനങ്ങൾ എന്നും മനസ്സിലാക്കേണ്ടതിതാണ്: ജനാധ്യപത്യസമ്പ്രദായ ത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം എക്കാലവും ഒന്നോ രണ്ടോ വക്തികളുടെ മാത്രം ചുമലിൽ വളരുന്ന വൃക്ഷമല്ല. കേരളാ കോൺഗ്രസ് മുന്നണി വിട്ടുവെന്ന് തീരുമാനമായപ്പോൾ ചിലർ മനസ്സിലാക്കിയത് കേരളാ കോൺഗ്രസ് പാർട്ടി ഇല്ലാതെയായി എന്നാണുപോലും!. പാർട്ടി നേതൃത്വങ്ങൾ സാഹചര്യങ്ങളും അതാത് കാലങ്ങളുടെ മാറ്റങ്ങൾ അനുസരിച്ചും പലപ്പോഴും മാറിക്കൊണ്ടിരിക്കും. നേതാക്കൾ മറയും, പല മാറ്റങ്ങൾ ഉണ്ടാകും, മറ്റൊരു മുന്നണിയിൽ ചേരാം, പുതിയ നേതൃത്വങ്ങൾ ഉണ്ടാകും, പുതിയ പ്രവർത്തന ശൈലി ഉണ്ടാകാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു, മഹാത്മാഗാന്ധിയുടെ വലിയ പ്രവർത്തനവേദി ആയിരുന്ന കോൺഗ്രസ് പാർട്ടി. കോൺഗ്രസ് പാർട്ടിയിൽ  നിന്നും അദ്ദേഹത്തിന് വലിയ നിരാശയുണ്ടാക്കിയ നിരവധി അനുഭവങ്ങൾ തന്റെ സ്വന്തം ആത്മകഥയിൽ കുറിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിൻറെ കാലം കഴിഞ്ഞു. ഓരോ നേതൃത്വങ്ങൾ മാറി മാറി ഉണ്ടായി.

പാർലമെന്ററി ജനാധിപത്യത്തിന് അനിവാര്യമാണ്.

 കെ.എം.മാണിയും പി.ജെ.ജോസഫും 
കേരളത്തിലും എന്നും, ഇതുപോലെ തന്നെ കോൺഗ്രസ്നേതൃത്വത്തിൽ വലിയ കലഹങ്ങളും വിട്ടുപോകലു കളും തിരിച്ചു വരവുകളും എല്ലാം ഉണ്ടായിട്ടുണ്ട്. അവരിൽ ക്രൂരമായി വേട്ടയാടപ്പെട്ട ഇരകളായിരുന്നു, നേതാവ് ശ്രീ. കെ. കരുണാകരനും, പി. റ്റി. ചാക്കോയും, ശ്രീ. എ. കെ. ആന്റണിയും. രാഷ്ട്രീയമെന്നത്  ഒരു cynical Business ആണെന്നാണ് പറച്ചിൽ. എല്ലാ രാഷ്ട്രീയ പാർട്ടി കൾക്കും ഇത് ബാധകമാണ്. UDF മുന്നണി സംവിധാനത്തിൽ കോൺഗ്രസ് മറ്റുള്ള  അംഗങ്ങളെപ്പോലെ ഒരു ഘടകകക്ഷി മാത്രമാണ്. അവർ മാണിയെ തിരയെ വിളിക്കാൻ ശ്രമിക്കുന്നത് തന്നെ ലോക തമാശയാണ്. ശ്രീ. കെ. എം. മാണിക്ക് ശേഷം ആര്, മേലിൽ ഈ പ്രാദേശിക രാഷ്ട്രീയപാർട്ടി എത്രകാലം ജീവിക്കുമോ, എന്നിങ്ങനെയുള്ള ജനങ്ങളുടെ ചോദ്യങ്ങൾ തികച്ചും ഇന്ന് അസ്ഥാനത്താണ്. പ്രതിസന്ധികളെ നേരിട്ട് അര നൂറ്റാണ്ട്കളേറെ പിന്നിട്ടു വളർന്നുകഴിഞ്ഞ പ്രാദേശിക ജനകീയ പാർട്ടിയാണ് കേരളാകോൺഗ്രസ് എന്ന് രാഷ്ട്രീയ ചരിത്രമറിവുള്ളവർ പറയും. കെ. എം. മാണിയെന്ന ഒരു വ്യക്തിയല്ല, കേരളാ കോൺഗ്രസ്സിന്റെ സൃഷ്ടികർത്താവും തലതൊട്ടപ്പനു മെന്നും അദ്ദേഹം മാത്രമല്ല ആകെയുള്ള പ്രവർത്തകനെന്നും എല്ലാവർക്കും അറിയാം. അപ്പോൾ ഇതുവരെ കേരളാകോൺഗ്രസ് പാർട്ടി കേരളത്തിൽ എങ്ങനെ വളർന്നു അങ്ങനെ തന്നെ ഈ പാർട്ടി വീണ്ടും വളരും. കേരളാ കോൺഗ്രസ് പാർട്ടിയുടെ ശക്തിപ്രഭാവം കേരളത്തിലെ പാർലമെന്ററി ജനാധിപത്യത്തിന് എന്നും അനിവാര്യമാണ്. 

നിലവിലിരിക്കുന്ന ആയിരക്കണക്കിന് ആവർത്തിച്ചു ആവർത്തിച്ചുള്ള സംസാരവിഷയമായ യൂ. ഡി. എഫ്- മുന്നണിയിലെ കോൺഗ്രസ്- കേരളാ കോൺഗ്രസ് പാർട്ടികളുടെ അഭിപ്രായവ്യത്യാസവും, നേതൃത്വങ്ങളുടെ അഭിപ്രായ യുദ്ധങ്ങളും, അവ ജനങ്ങളിൽ ഉളവാക്കിയ സമ്മിശ്ര ചിന്തകളും കേരളത്തിൽ നിർമ്മിച്ചിട്ടുള്ള രാഷ്ട്രീയപാർട്ടികളുടെ വിവിധ മുന്നണി സമ്പ്രദായത്തിന്റെ മൂല്യദോഷം വെളിപ്പെടുത്തുകയാണുണ്ടായത്. കേരളാ കോൺഗ്രസ്സിനു രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് നിൽക്കാം, ഏതു ജനാധിപത്യ സഖ്യങ്ങളിൽ ചേരുന്നതിനും മടിക്കേണ്ടതില്ല. എതിരാളികൾ ഉന്നയിക്കുന്ന സംശയങ്ങളും ആരോപണങ്ങളും എല്ലാം അടിസ്ഥാനമില്ലാത്തതുമാണ്.

ഇടതു- വലതു മുന്നണികളുടെ നിറം 


 മുന്നണിബന്ധം ഉപേക്ഷിക്കുന്നതിനു മുമ്പ് UDF 
കേരളത്തിൽ ഇടതു രാഷ്ട്രീയ മുന്നണി LDF ഉണ്ട്, ബദലായിട്ട് അതുപോലെ തന്നെ UDF എന്ന മുന്നണിയും. LDF ഇടതുപക്ഷ  മുന്നണിയിലെ കമ്മ്യൂണിസ്റ്റുക ളിൽത്തന്നെ ഇടതും വലതുമു ണ്ട്. അവരിൽ സി. പി. എം, സി. പി. ഐ. എന്നുള്ള ഘടകങ്ങൾ വേറെ. തമ്മിലുള്ള അഭിപ്രായ വ്യത്യാസം കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തമ്മിലുള്ള ഗ്രൂപ്പ്‌ വഴക്കുകളോളം മൂർച്ചയുള്ളതല്ല. ഉദാ: മൊത്തം വോട്ടർമാരിൽ ഏതാണ്ട് 40 ശതമാനത്തിനു മേൽ കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവരാണ് എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ കാണിക്കുന്നുണ്ട്. 

1957- ൽ അധികാരത്തിലിരുന്നപ്പോൾ എത്ര ശക്തമായ എതിർപ്പുകൾ പോലും ഉണ്ടായിട്ടും ആ കക്ഷികളെ തമ്മിൽ ഒട്ടും ഭിന്നിപ്പിക്കാൻ സാധിച്ചില്ല. ഇടതും വലതും സ്ഥാനാർത്ഥികൾ മത്സരിക്കും, വോട്ടുവാങ്ങും. പക്ഷെ കോൺഗ്രസ് - കേരളാകോൺഗ്രസ്  കാര്യത്തിലുണ്ടായിട്ടുള്ള  അവ്യക്തത പോലെ കമ്മ്യൂ. ഇടതും വലതും തമ്മിൽ അവ്യക്തതയില്ല. കമ്മ്യൂണിസ്റ്റുഗ്രൂപ്പ് ഭരണമൊഴിക, അധികാരത്തിൽ വരുന്ന മറ്റു സർക്കാരുകളെ മറിച്ചിടുന്നതിനു വേണ്ടി ഏതു പിശാചുമായി കൂട്ടുകൂടാൻ മാർക്സിസ്റ്റ് പാർട്ടികൾ ക്ക് ഒരു മടിയില്ലതാനും. മാർകിസിസ്റ്റ് പാർട്ടി എന്ത് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഇല്ല. അവരുടെ നയം മാറ്റം മിക്കപ്പോഴും ബജറ്റ് സമ്മേളനം നടക്കുമ്പോഴാണെന്നു കഴിഞ്ഞ കാലത്തെ സർക്കാരിന്റെ ബജറ്റ് സമ്മളനം വ്യക്തമാക്കുന്നു . അവർ കടുത്ത ഭീകര നിലപാട് സ്വീകരിച്ചു അലങ്കോലപ്പെടുത്തി. ചരിത്രത്തിൽ ചേർക്കപ്പെട്ട ഒരു ബജറ്റ് അവതരണം ആണ്, അന്ന് ധനമന്ത്രിയായിരുന്ന കെ. എം. മാണി നടത്തിയത്. ഇങ്ങനെ സംഭവിക്കാൻ ഇവരെ ധൈര്യപ്പെടുത്തിയതിന്റെ പിന്നിൽ നിന്ന് കൊണ്ട് കോൺഗ്രസിന്റെ നേട്ടം കൊയ്യാനും, മാണിയെ കേരളരാഷ്ട്രീയത്തിൽ ചെറുതാക്കുവാനുമായിരുന്നു ലക്ഷ്യം, എന്ന് ചിന്തിക്കാൻ കേരളത്തിലെ സമാധാനപ്രിയരായ ചിലരെങ്കിലും ഉണ്ടായിരുന്നു. ബജറ്റ് സമ്മേളനം അന്ന് നടക്കുന്നതിനു മുമ്പ് തന്നെ നിയമസഭവഴി മന്ത്രിസഭയെ മറിക്കുന്നതിനുള്ള ആലോചനകളും ഉണ്ടായിരുന്നു, ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷ പാർട്ടികൾക്ക്.

ഇപ്രകാരമൊക്കെയും സംഭവിക്കാൻ ഇടയായ കാര്യങ്ങൾ വളരെ വ്യക്തമാണ്. യൂ. ഡി. എഫ് മുന്നണിയിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന കോൺഗ്രസിനു  മുന്നണിയിലെ ഘടകകക്ഷി പാർട്ടികളുമായി ഒട്ടും തന്നെ മുന്നണിയിൽ ആരോഗ്യകരമായ സഹകരണമല്ലാ ഉണ്ടായിട്ടുള്ളത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാര വടംവലിയും എല്ലാം ഇതിനു ശക്തി നൽകി. കേരളാ കോൺഗ്രസ്സിനെ ഇല്ലാതാക്കി പുതിയ രാഷ്ട്രീയ മേധാവിത്വം നേടുകയെന്ന ലക്ഷ്യമാണ് കോൺഗ്രസ് നേതൃത്വം ഉദ്ദേശിച്ചത്. അവരുടെ ഉദ്ദേശം മൊത്തം ചീറ്റിപ്പോയി. ചിലരെയെല്ലാം ഇതിന്റെ ഇരയാക്കി, ചിലരെ പ്രതികളാക്കി, ചിലരെ സംരക്ഷിച്ചു. കോൺഗ്രസിലെ ചിലരുടെയും, കമ്യൂണിസ്റ്റുകളിൽ ചിലരുടെയും, സഹവർത്തികളിൽ ചിലരുടെയും ആവശ്യമാണ് ബാർകോഴ പ്രശ്നവും മന്ത്രിമാർക്കെതിരെ ഉണ്ടായ ആരോപണങ്ങളും. ധനമന്ത്രി കെ. എം. മാണിക്കെതിരെ മാത്രം വിജലൻസ് ധ്വരിതാന്വേഷണവും നടത്താൻ അന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ധ്വരിത നിർദ്ദേശം നൽകിയത് സംശയം ഉണ്ടാക്കി . തങ്ങളുടെ കാര്യം നോക്കി അന്തസ്സായി ഭരണത്തിലും നിയമസഭയിലും ഗവർമെന്റിനു പിന്തുണ നൽകിക്കൊണ്ട്  പ്രവർത്തിച്ചുവന്നിരുന്ന കേരളാ കോൺഗ്രസ്സിന് സർക്കാരിന്റെ തുടർച്ചയായ അവഗണനാ നിലപാട് ഏറെ വേദനിപ്പിച്ചു. കേരളാകോൺഗ്രസുകാരെ സംബന്ധിച്ച് പുണ്ണിൽ കൂർത്ത ശൂലം കുത്തിത്തറച്ച പ്രതീതിയും വേദനയുമായിരുന്നു, ബാർകോഴ കേസും ആരോപണവും. UDF ലെ കേരളാ കോൺഗ്രസ്സിനെതിരെയുള്ള കോൺഗ്രസ് ചതിക്കുഴി നിർമ്മാണവും, കുതികാൽ വെട്ടും, ആരോപണയുദ്ധവും  വലിയ അവസരമാക്കി മാറ്റിയെടുത്തതാകട്ടെ LDF ആയിരുന്നു. ഇവയെല്ലാം ഓരോ ആയുധമാക്കാൻ LDF നു ഏറെ എളുപ്പമായി.

ലീഗിന് മാറ്റമില്ല.

മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലയ്ക്ക് ഒരു ഒരു വാട്ടവും കോട്ടവും അയവും പിരിമുറുക്കവും ഇല്ല. എക്കാലവും ഉള്ളത് ഉള്ളതുപോലെ തന്നെ സംരക്ഷിക്കുന്നു, സഹകരിക്കുന്നു. മുസ്‌ലിം ലീഗിന് കേരളാകോൺഗ്രസുമായുള്ള രാഷ്ട്രീയ സഹിഷ്ണുതയും സഹകരണവും  അവരിൽ കാണുന്നുമുണ്ട്. കേരളത്തിൽ മാത്രമല്ല ദേശീയതലത്തിൽ പോലും കോൺഗ്രസ് ഭരണത്തിൽ വരുത്തിവച്ച നിലപാടാണ് കേരളത്തിൽ ഇന്ന് ജനാധിപത്യം തന്നെ അപകടത്തിലാക്കുമോ എന്ന സന്ദേഹം വരുത്തി വച്ചത്. എക്കാലവും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും അവർ തെറ്റുകൾ തിരുത്തുകയും ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന് ഇന്നത്തെ ഈ മോശം നില വരുമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കോൺഗ്രസ് നടത്തിയ ചവിട്ടുനാടകം ജനങ്ങൾ ആസ്വദിച്ചില്ല. പുതിയ സീനിനു കാർട്ടൺ പൊക്കി. "കേരളാകോൺഗ്രസ് ഇപ്പോഴും ഞങ്ങളുടെ പങ്കാളിയാണ്, എപ്പോൾ വന്നാലും ഞങ്ങൾ പൂവ് നൽകി സ്വീകരിക്കുമെന്ന്". ഒരു ദേശീയ പാർട്ടിയായ കോൺഗ്രസ് കേരളത്തിൽ ചുരുങ്ങിപ്പോയിയെന്ന് സമ്മതിക്കുന്ന അവരുടെ തുറന്ന കുറ്റസമ്മതം !

ശരിയോ തെറ്റോ?

ഏറ്റവും പുതിയ പൊതുജനാഭിപ്രായം വച്ചുനോക്കിയാൽ മുന്നണി വിട്ടു കേരളാ കോൺഗ്രസ് പുറത്തുപോകുന്നതാണുത്തമം എന്നു കണ്ടു., കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞപ്പോൾ മുതലുള്ള പൊതുജന അഭിപ്രായത്തിനു പുറമെ ശങ്കിച്ച് നിന്നിരുന്ന കേരളാ കോൺഗ്രസ് പാർട്ടി നേതൃത്വങ്ങളും അനുയായികളും സാഹചര്യം മനസ്സിലാക്കി യൂ.ഡി.എഫ് വിടാൻ തീരുമാനിച്ചു. ചരൽക്കുന്നിലെടുത്ത കേരളാകോൺഗ്രസ്സിന്റെ ഉറച്ച ഈ തീരുമാനം ശരിയോ അതോ തെറ്റോ ? ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗം മലയാളികൾ ഈ തീരുമാനം ശരിയാണെന്ന് വിലയിരുത്തി. കുറച്ചെങ്കിലും വൈകിപ്പോയ തീരുമാനമല്ലേയെന്ന് ചോദിക്കുന്നവർ ഏറെയാണ്. ഉദാ: കസ്തൂരിരംഗൻ പ്രശ്നം ഉണ്ടായപ്പോൾ യുഡിഫ്- ൽ നിന്നും കൂട്ടുകക്ഷി ഭരണ ത്തിൽ നിന്നും പുറത്തു വരണമായിരുന്നെന്നു തീരെ തീർത്ത് അഭിപ്രായം പറയുന്നവരുമുണ്ട് . പാർട്ടിയടിസ്ഥാനത്തിൽ ഇടതു വലതു വിമർശനങ്ങൾ ഉണ്ടായത് സ്വാഭാവികം മാത്രം. എങ്കിലും മൗനമായി അവർ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. കോൺഗ്രസിന്റെ നേതൃത്വ വശത്തുനിന്നുമുള്ള പ്രതികരണവും യൂത്തുവിഭാഗത്തിന്റെ പകപോക്കൽ ആക്രമണവും എല്ലാം അവരുടെ ദയനീയ തോൽവിയുടെ നിരാശയിൽ ജനിച്ച പ്രതികരണമാണ്.


കേരളാകോൺഗ്രസ് മുന്നണി വിട്ട 
വിഷയവും, UDF ന്റെ നിലപാടിലും 
കോൺഗ്രസ്സിന് നേരെ  പി. കെ.
കുഞ്ഞാലിക്കുട്ടിയുടെ രൂക്ഷ 
വിമർശനം. 
 UDF മുന്നണി ഇപ്പോൾ പൂർണ്ണമായി നിർജ്ജീവമായിയിരിക്കുന്നു. ഇപ്പോൾ കോൺഗ്രസ്സിലെ ഉത്സവ കമ്മിറ്റിക്കാർ കൂടിയിരുന്നു ചെലവ് കണക്കു നോക്കാൻ തുടങ്ങിയെ ങ്കിലും ഉത്സവം നടത്തിയവരുടെ ക്ഷീണം തീർന്നു കണക്ക് ബുക്കി ലേക്കവർ തിരിഞ്ഞു നോക്കുമ്പോ ൾ ആസ്തിയായിരിക്കുമോ അതോ കടുത്ത  ബാദ്ധ്യതയായിരിക്കുമോ, ഏതാണ് അധികമെന്നു അവർ കാണും. ഏകദേശം ബാദ്ധ്യതയുടെ വശം താണു കിടക്കുന്നതു അവർ കാണേണ്ടി വരും. കേരളാ കോൺ ഗ്രസിന്റെ മുന്നണിമാറ്റവും സ്വാതന്ത്രനിലപാടും എന്നൊരു ആശയത്തെപ്പറ്റി കേരളത്തിൽ പ്രാദേശികമായും ദേശീയമായും എല്ലാ പ്രവാസി മലയാളീ വിഭാഗങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം സാധാരണ ജനങ്ങളുടെ നിലപാട് കേരളാ കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് നിൽക്കുന്നതാണ് ഉത്തമം എന്ന അഭിപ്രായം കൂടി വരുന്നുണ്ട്. കേരളാ കോൺഗ്രസ് UDF മുന്നണി വിട്ടതോടെ ഇപ്പോഴും ജീവനോടെ ബന്ധത്തിൽ ഇരിക്കുന്ന പ്രാദേശിക ഭരണസഹകരണ സംവിധാനത്തിന് ഒരു കനത്ത വെള്ളിടിയാവാൻ ഇടയുണ്ട്. പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും  ഭരണസംവിധാനത്തിന് അവർ ഉണ്ടാക്കിയിട്ടുള്ള മുന്നണി ധാരണയിൽ ഒരു "ചീട്ടുകൊട്ടാരം" പണിത അനുഭവവും തീരെ നിസ്സാരമായ അപ്രതീക്ഷിത സംഭവമായിരിക്കുകയില്ല, ഭാവിയിൽ.

ഇന്ത്യക്കുള്ളിലും ഇന്ത്യക്കു വെളിയിലും മലയാളിക്ക് വളരെ ശ്രദ്ധയും തീവ്ര നിരീക്ഷണവും കൽപ്പിക്കുന്ന ഒരു വിഷയമായിരുന്നു, ആഗസ്റ്റ് 7 ലെ കേരളാ കോൺഗ്രസ്സിന്റെ UDF മുന്നണിയിൽ നിന്നുള്ള പിന്മാറ്റം. പത്തനംതിട്ടയിലെ ചരൽക്കുന്നു വേദി കേരളാകോൺഗ്രസിന്റെ ഉയർപ്പു തിരുനാളിനു ദൃക്ക് സാക്ഷിയായി. അത് ചെയർമാൻ ശീ. കെ. എം. മാണിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ കേരളാകോൺഗ്രസിന്റെ ഭാവി നിലപാട് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. ജനാധിപത്യസംവിധാനത്തിൽ ഏതു മുന്നണി സമ്പ്രദായവും നിഷിദ്ധമല്ല. മുന്നണിയില്ലാതെയും പാർട്ടികൾക്കു തനിയെ സ്വതന്ത്രമായി പ്രവർത്തിക്കാം. കെ. എം. മാണിയുടെയും കേരളാകോൺഗ്ര സ് പാർട്ടിയുടെയും തീരുമാനം ജനാധിപത്യപാർട്ടികൾക്ക് പുതിയ ഉണർവും   ഉണ്ടാക്കിയിരിക്കുന്നു. അതു പക്ഷേ, എതിരാളികളും കോൺഗ്രസും കേരളാ കോൺഗ്രസ്സിന്റെ ശക്തമായ നിലപാടിനെ അപലപിച്ചും പരിഹസിച്ചും ആക്ഷേപിച്ചും ഒക്കെ ഓരോരോ  വിധി ന്യായങ്ങൾ എഴുതി. അതിങ്ങനെ: "അധികം വൈകാതെ കർക്കടക ശനിദശ തന്നെ വരും " എന്നൊക്കെയാണ്  കോൺഗ്രസ് നേതാക്കളിൽ ചിലരൊക്കെ മനം മറന്നു പറഞ്ഞതത്രെ.

അക്രമനിലപാട്, തെരുവയുദ്ധം 

സംഭവ ബഹുലമായ പോയ ആഴ്ച, കേരളരാഷ്ട്രീയചരിത്രത്തിൽ ഇത്രയും കാലം നടന്ന രാഷ്ട്രീയ വഞ്ചനയുടെയും രോദനങ്ങളുടെയും പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു. ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന നമ്മുടെ കേരളത്തിൽ ഒരു രാഷ്ട്രീയ മുന്നണിയുടെ അംഗത്വം ഒരു പാർട്ടി അവസാനിപ്പിച്ചപ്പോൾ UDF ന്റെ- മുന്നണിഒന്നാം സ്ഥാനക്കാരൻ കോൺഗ്രസ് നേതൃത്വം അവർക്ക് നേരെ അണികളെ നിരത്തിലിറക്കി അക്രമ നിലപാട് സ്വീകരിച്ചു. മഹാത്മാ ഗാന്ധി നയിച്ചിരുന്ന കോൺഗ്രസ്സിനും ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കും തീരാത്ത അപമാനം തന്നെയാണ്. കോൺഗ്രസ് അണികൾ നടത്തിയ തെരുവ് യുദ്ധത്തിനു, ആ കടുത്ത തെറ്റിന് കേരളജനതയോടു മാപ്പ് പറഞ്ഞു കെ. പി. സി. സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്ഥാനം രാജി വയ്ക്കുന്നതാണ്‌ ഉചിതമായത്.

ചരൽക്കുന്നിലെ പ്രതിജ്ഞ, ജനങ്ങളുടെ പൊതുതാത്പര്യവും.

സാധാരണ ജനങ്ങൾക്ക് ഒരു രാജ്യത്തും പ്രത്യേക രാഷ്ട്രീയമില്ല. ആര് എവിടെ ഭരിക്കുന്നു, എങ്ങനെ ഭരിക്കുന്നു എന്നതും പലരെയും ഒട്ടും തന്നെ അലട്ടാറുമില്ല. സമാധാനപരമായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശവും അവസരവും വേണം. അത് ഇക്കാലത്ത് കേരളത്തിലും ഏറെ നഷ്ടപ്പെടുന്നുണ്ട്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതു പ്രതികൂല പ്രശ്നങ്ങൾക്കും, ഉദാ: കേരളത്തിലെ കർഷകരുടെ  പൊടുന്നെനെയുള്ള തകർച്ച, നീതിയില്ലാത്ത നികുതി വർദ്ധനവ്, റബർ കാർഷികമേഖലയുടെ സ്റ്റെബിലിറ്റിയുടെ തകരാറുകൾ, ഇവയെ കഴിയുന്നതും വേഗത്തിൽത്തന്നെ  ശാശ്വതമായ പരിഹാരം കാണേണ്ടത് ആവശ്യമാണന്നു ജനങ്ങൾ പറയുന്നു. കേരളാകോൺഗ്രസ് പാർട്ടി കർഷകർക്കൊപ്പം സഹകരിച്ചുനിന്ന് തന്നെ ക്രിയാത്മക ഭാവിപ്രവർത്തനങ്ങൾ ഏറ്റെടുത്തു നിറവേറ്റുവാൻ പ്രതിജ്ഞാ ബദ്ധരാണെന്നും ചെയർമാൻ കെ. എം. മാണി പ്രസ്താവിച്ചു. ഒരു സംഘടിത സഖ്യത്തിന്റെ വഴിപിഴച്ച നീക്കത്തിന്റെ ബലിയാടായിത്തീരുന്നതിനു മുമ്പ് സർവശക്തിയോടെ ഒരു സ്വതന്ത്ര പ്രാദേശിക പാർട്ടിയായി UDF മുന്നണി വിട്ടു പുറത്തു വന്ന കേരളാ കോൺഗ്രസ് ജനങ്ങളുടെ പൊതുതാത്പര്യം കൈയ്യിലെടുക്കണം. ജനാധിപത്യ ഭരണ സംവിധാനമെന്ന പ്രക്രിയയുടെ നടത്തിപ്പിൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ജനാധിപത്യ ഭരണസംവിധാനത്തിനു ഭീഷണിയായിത്തീർന്നിട്ടില്ലേയെന്ന് സംശയിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഈ യാഥാർത്ഥ്യത്തെയാണ്, കേരളാകോൺഗ്രസ് പാർട്ടിയുടെ കടുത്ത തീരുമാനം ജനാധിപത്യതത്വ വിജയത്തിന് അനുവാര്യമായിരുന്നുവെന്നു നമ്മെ പഠിപ്പിക്കുന്നത്.//-
-------------------------------------------------------------------------------------------------------------------------