Mittwoch, 27. Januar 2021

Dhruwadeepti : Germany bid farewell to Angela Merkel // Sabine Dadson, Ghana.

 

  Angela Merkel - Bundeskanzlerin
Germany
 
Germany bid farewell to Angela Merkel 
Sabine Dadson
 
Germany bid farewell to Angela Merkel with six minutes of applause.
The Germans elected her to lead them, and she led 80 million Germans for 18 years with competence, skill, dedication and sincerity.

During these eighteen years of her leadership of the authority in her country, no transgresions were recorded against her. She did not assign any of her relatives a secretary. She did not claim that she was the maker of glories. She did not get millions out of her, nor did any one cheer her life, she did not receive charters and pledges, she did not fight those who preceeded her and did not dissolve her. The blood of her fellow countrymen. She did not utter nonsense. She did not appear in the alleys of Berlin to be photographed.
 
It is the woman (Angela Merkel) who was dubbed "The Lady of the World" and was described as the equivalant of six million men. 

Yesterday, Merkel left the party leadership position and handed it over to those after her, and Germany and its German people are in the best condition.

The reaction of the Germans was unprecedented in the in the history of the Germans. The whole people went out to the balconies of the houses and clapped for her spontaneously for 6 continuous minutes of warm applause, without popular poets, scum, impudence, colorists and climbers.
 
Contrary to our Arab reality, there was no praise, hypocrisy, representation and drumming.. and no one shouted (Merkel and Bass) or ( Merkel a red line.
 
Germany stood as one body bidding farewell to the leader of Germany, a chemical physicist, who was not tempted by the fashion or the lights and did not buy real estate, cars, yachts and private planes knowing that she is from former East Germany.
 
She left her post after leaving Germany at the top. She left and her relatives did not repeat (we are the elders of the Country). Sixteen years and did not change her old clothes..
 
God be upon this silent leader. 
God be upon the greatness of Germany.
 
At a press conference, a female journalist asked Merkel: We notice that your suit is repeated, don't you have another?
 
She replied : I am a government employee and not a model. 
 
At another press conference, they asked her: Do you have housemaids who clean the house, prepare meals, and so on?
 
Her answer was: No, I do not have female workers and I do not need them. My husband and I do this work at home every day. 
 
Then another jounalist asked: who is washing the clothes, you or your husband?  
Their answer: I arrange the clothes, and my husbnd is the one who operates the washing machine, and it is usally at night, because electricity is available and there is no pressure on it, and the most important thing is to take into the account the neighbors from the inconvenience, and the wall separating our apartment from the neighbors is thick. 

She said: To them, I expected you to ask me about the successes and failures in our work in the government.
 
Mrs. Merkel lives in a normal apartment like any other citizen. This apartment she lives in before being elected Prime Minister of Germany and she did not leave it and does not own a villa, servants, swinging pools and gardens.

 

This is Merkel, Chancelor of Germany,  

the largest economy in Europe.

Find no words to express my admiration
Thats German blood at its finest !!//
--------------//--------------
----------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Dhruwadeepti: Christianity // Journey of a Missionary Priest // Fr. George Pallivathukal

Journey of a Missionary Priest //

 Fr. George Pallivathukal

 New Responsibilities

Begins at home. 

I thought that before I introduced the new teaching and the renewal programme in the Diocese I should do it in my own parish and show to the others that it was possible and necessary. I knew that the first ones to object to any change would be the priests, although they were to know that the changes envisaged by Vatican II are not a matter of their choice. I shared with my companion priests, the Sisters and the Staff what I had learned in Bangalore and with their co-operation we tried the renewal programme in the Kurela Parish. With in a short time we had an active and vibrand local church. I was happy and was now prepared to go to the diocese to tell the others that these changes were possible and they were necessary.

The Message of Vattican II wich had to be conveyed to the people briefly are: the new concept of Church, namely, the Church is the people of God, a community that believes in Christ and not an Institution of pyramidal structure, the Church is missionary by its very nature and hence all the baptized are missionaries; Liturgy the source and the summit of Christian Life; the centrality of the Paschal Mystery in the Church; also importance of the Bible in our lives and in our ministery; the roles of the Bishops,  Priests and Laity in the building up on the Church. Awareness of the above teaching of Vatican II was to bring about a revolutionary change in the Church.

The first seminar in the diocese .

 Ranchi

I collected all the catechists and the grass root level evangelists in the diocese for an awareness programme. Our resource person was Fr. W. Pillean S. J. a Belgian Jesuit working in Ranchi Archdiocese. Fr. Pillean was specilized in catechetics from the University of Louvain, Belgium. Amazingly this seminar was a grand succes. The People even in villages had started experiencing the fruit of Vatican II renewal with the vernacularisation of Liturgy.

I organized another seminar during the Deepavali holidays for a wider audience, namely the catechists, the mission school teachers and sisters who were engaged in direct mission work. Fr. Ed Daly S. J an American jesuit who was the Director of the Regional Pastoral Centre, Patna, was to conduct the one week seminar. Just three days before the seminar was to commence, I got the news that Fr. Daly would not come for the seminar as he fell ill and was hospitalized. I began to Panik. I went to the Bishop and told him that I was going to cancel the seminar and to tell the Fathers in the mission stations not to send the participants for the proposed seminar. Bishop Leobard very cooly said that the programme would not be cancelled and it would be take place as it had been planned. I said, " But who will conduct the programme". He replied- "You, you can do it and you will do it ". And he added that he too would be coming to attend the seminar which made me more nervous.

I prayed to the Holy Spirit to put words into my mouth and anoint me powerfully to manifest His Glory. I was completely blank. I relied on the words of Jesus that when the time comes the Spirit will tell you what to say. There were about 120 participants. Bishop came as he had promised. He celebrated Mass for the participants and inaugurated the seminar. During the sessions he sat with the participants. I told him to give at least one talk. He said he came to learn, not to teach. My training in Bangalore and my prior association with Fr. Daly helped me in cunducting the seminar. I would like to acknoledge that I did feel te spirit of the Crucified Rissen Lord working in and through me. Bishop stayed with us for three days. When he saw that that the semiar was progressing well, he returned to Jabalpur. Before leaving he told me "I told you that you can do it. You are doing well" I was happy to hear this encouraging remark from my Bishop. The seminar was a succes. I gained a lot of self-confidence after this experience and was ready to face any crowd. I am greatful to Bishop Leobard because whatever I am today is because of his encouragement and guidance.

Join the regional team

Fr. Daly came to Jabalpur personally to congratulate me for the succesful renewal programme I had conducted in my diocese. Nav Joyti Niketan, Patna was the Regional Pastoral centre for central and north India and Fr. Daly was its Director. Fr.Daly asked Bishop Leobard to permit me to join the Regional Team. Bishop permitted me to help Fr. Fr. Daly. Once again I was further boosted. While looking after the catechetical apostolate in the diocese I used to go several times a year to the Nav Joyti Patna to help Fr. Daly conduct programmes. Since that time teamed with Fr. Daly or Fr. De Cuyper S. J. I would go to various dioces in central and north India to conduct renewal programmes. Fr. De Cuyper was my Canon Law and Liturgy Professor in St. Albrt's Seminary, Ranchi. Once Fr. De Cyuper and I went on a tour of several dioceses in North India. We started with the week long seminar on Liturgy in Agra, then three days in Delhi and one week in Jalandhar diocese. In Patna I came in contact with Fr. Mathew Uzhuthalanother collaborator of Fr. Daly. Fr. Mathew was a friendly person and a committed catechist.

I need your help

 Varanasi -

In April 1971, I was getting ready to go to Varanasi to contact a renewal programme for Priests and Religious of that dioces teamed with Fr. Daly. Suddenly I got an urgent call from the Bishop to come and meet him immediately. I went in haste to jabalpur and met the Bishop in his room. He was waiting for me. He told me," george, I would like you to help me". I replied " Bishop, what else am I doing ". Bishop said " but this is a special cross I am asking you to carry". Immediately I knew what was coming. I told the Bishop that I had a commitment with Fr. Daly that week in the Varanasi diocese and after returning from there I would take up that cross. He said that he would take care of my Varanasi programme because the matter here was urgent. 

Fr. Francis Xavier an elderly Priest of the diocese was in charge of Bakpur mission and Fr. Peter Edappally was the assistant priest there. Fr. Xavier was keeping a family in the presbytery and on account of this family there was a lot of fight between the two priests. People also took sides. Bishop asked Fr. Xavier to send away the family from the parish house. But Fr. Xavier refused to oblige. Bishop sent many people to Fr. Xavier to speak to him. Howeverhe refusedto listen to them. Ultimately Bishop transfered Fr. Xavier to the Bishop's house. He refused to accept the transfer order. That was the time that the Bishop called me to render a special assistance. 

Bishop wanted me to accompany him to Balpur and take over the parish from Fr. Xavier. The next morning very early we left for Balpur and when we reached the place Fr. Xavier was astonished to see us. Everything was done as a top secret because if Fr. Xavier had any indication that we were coming he would have disappeared from the scene. As soon as we reached Balpur, Bishop called Fr. Xavier to the office and pleaded with him to accept the transfer order. Fr. Xavier refused to listen to the Bishop. Some time later the Bishop called to witnesses and asked Fr. Xavier in front of those witnesses to obey. In front of the witnesses too he flatly refused to obey the Bishop. Finally the Bishop said, "In that case from now on I am in charge of this place". After that he called me to the office and handed over the charge of the mission station to me. It was an unpleasant affair. Bishop treated Fr. Xavier with utmost kindness. He didnot want to take any disciplinary action against Fr. Xavier because of his old age, although he was obstinate and defient till the end.

Fr. Xavier did not hand over the records and keys to me. He said he had no records or accounts or cash balance. In the afternoon when we were resting Fr. Xavier destroyed all the records except the Baptism, Confirmation, Marriage and Funeral registers. He left the safe empty and took away the keys of the safe.

Bishop stayed with us that day. In the evening we had a concelebrated Mass. I asked Fr. Xavier to join us for the Mass. He refused. During the Mass, the Bishop announced to the peoplethat Fr. Xavier was transfered and I would be the new priest in charge. After the distribution of Communion, the Bishop gave me the tabernacle keys. By the evening Fr. Xavier had cooled down because he understood that his tricks would not work. He asked the Bishop if he could arrange with the Sisters of Nirmala Convent, Mandala for his stay in their premises instead of going to the Bishop's house ,Jabalpur. Bishop did according to Fr. Xavier's wish. While staying in Mandala he did a lot of harm to me. He used to call his supportrs often to Mandala and worked against me. He even guided and instructed them to write a complaint to the Home Minister, Bhopal that I was doing conversion work in Balpur. However that did not work. As soon as I took over the charge of Balpur mission Fr. Peter and I visited all the Government officers of  Ghansore and became friendly with the Tehsildar, Police Inspector, C.M.O. of the Government Hospital and some influencial politicians. They reported in favour of me. The officers used to visit me often and I built up a good support with them.

 Poor People in Mandla

My stay at Balpur was very short. Durig the little time I spent there I tried to establish some order in that mission. I called all the people together and conducted a retreat for them. My aim was to unite the Parish. One catechist and a school teacher resigned when they understood that I was aware of their activities against me. I had to dismiss another teacher for his misbehavior in the school. I handed him over to the police. With this order was established in the schools and the parish. Balpur was a small mission station compared to the rest in Mandla district. This station was in Seoni district boardering Mandla. Balpur had only four outstations to visit. There were two schools under this mission, one at the centre and the other in Piparia an outstation. Balpur had earlier witnessed a lot of opposition from the Hindu Fundamentalists and fought many court cases. When I was posted there, there was no fresh conversion work. We had only to maintain the old catholics who were very strong in faith. They were all landed farmers and hence not very poor like the people of Junwani. However they had a lot of expectations from the mission.

I had visited all the families of this mission station along with Fr. Peter Edappally. Fr. Peter was a jack of all, very handy and a pleasant person to live with. Along with the catechists and the school teachers we formed a good team. While being in Balpur I continued my service to the Hindi region. Onece I joined Fr. Daly to conduct a week long catechtical programme in Allahabad diocese. A ten days orientation programme for 120 participant in Sambalpur diocese, Orisa was organized and conducted by me single handedly. Henceforth I regularly visited the Nav Jyoti Regional Pastoral centre to assist with programmes conducted there.//-

---------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
 
  https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Sonntag, 24. Januar 2021

ധ്രുവദീപ്തി // Society // ഐക്യദാർഢ്യം ആവശ്യപ്പെടുക, അത് അനിവാര്യമാണ് // George Kuttikattu

ഐക്യദാർഢ്യം ആവശ്യപ്പെടുക, അത് അനിവാര്യമാണ് // 

George Kuttikattu

  George Kuttikattu

മ്മുടെ ജീവിതത്തിൽ നേരിട്ട് കാണപ്പെടുന്ന ഓരോ അനുഭവങ്ങളെക്കുറിച്ചു നാം പുനർചിന്തിക്കുമ്പോൾ ചിലപ്പോൾ മുൻകാലങ്ങളെക്കുറിച്ചുപോലും ചില  ചില നിമിഷങ്ങൾ തിരിഞ്ഞു നോക്കാറുണ്ട്. ഇപ്പോൾ ഞാൻ പ്രായമെത്തി, ജീവിതത്തിൽ പരിചയസമ്പന്നനായതു കൊണ്ട് ഏതിലും എന്തിലും ഉദ്ദേശിക്കുന്നതെല്ലാം ശരിയാണെന്ന് അതർത്ഥമാക്കുന്നില്ല. അത്തരം ഒരു അവകാശവാദം നാം എപ്പോഴും  ചിന്തിക്കുന്നതാകട്ടെ വിഡ്ഢിത്തരമായിരിക്കും. നമ്മുടെ ജോലികളുടെ സമയം ആധുനികസമയത്തിൽ നിന്നു വളരെയധികം വ്യത്യസ്തമാണല്ലോ. എന്ത്, ഏത് ജോലികൾക്കും- അവനവന്റെ സ്വന്തം ദൈനംദിന ജോലികൾ, പൊതുവായ മറ്റു ജോലികൾ- ചെയ്യുവാനുള്ള തത്സമയകാലം ആവശ്യമാണല്ലോ. അവയാകട്ടെ എന്നുമുണ്ടായിരുന്ന ഏറെക്കുറെ അതേസമയവും സൗകര്യങ്ങളും എപ്പോഴുമാവശ്യമാണ്. അങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ചു നമുക്ക് യഥാർത്ഥ യുക്തി, അവലോകനം, മാത്രമല്ല, ഉറച്ച തീരുമാനങ്ങളും ആവശ്യമാണെന്ന് നാം കരുതണം. നമ്മുടെ ചെറുപ്രായത്തിലുള്ള അറിവും പരിചയങ്ങളും എന്നും പുതിയതായിരുന്നു. അതിനാൽത്തന്നെ അപ്രകാരം ചിന്തിച്ചു എന്തും ശരിയാണെന്നു ധരിക്കുന്നതും ശരിയാണോ? പക്ഷെ അത് കൊണ്ട് കുറെയെല്ലാം അയാൾക്ക് ശരി ലഭിക്കും.

ഒരു യാഥാർത്ഥ്യം നാം കാണുന്നുണ്ട്. ഓരോ തലമുറയയ്ക്കും ഓരോ കാലങ്ങളിലും എല്ലാ രാഷ്ട്രീയ തീരുമാനങ്ങളുടെ ശൈലിയും, അത് മാത്രമല്ല, രാജ്യത്ത് ആളുകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അനിവാര്യമായ അടിത്തറയെക്കുറിച്ചുള്ള വർത്തമാന-ഭാവികാല തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും അതിനുവേണ്ടതായ എല്ലാ പരിശ്രമങ്ങളും ഏതാണ്ട് എക്കാലവും ഒരുപോലെയാണ്. വ്യക്തമായ നർമ്മബോധ്യമുള്ള ധാർമ്മികത, യുക്തിസഹജമായി കാര്യങ്ങൾ വേർ തിരിച്ചു കാണുവാനുള്ള കഴിവ്, പൊതുസത്യത്തിനുള്ള ധാർമ്മികത, ശരിയായ ആത്‌മധൈര്യം, ഇവയെല്ലാം ഇതിൽപ്പെടും. ഒരു കാലത്തിനു ചേർന്ന ആവശ്യങ്ങളുമായി അംഗീകരിക്കപ്പെട്ട സജ്ജീവമായ നല്ല നല്ല പരിശ്രമംകൊണ്ടും ഇത് സാധിക്കും. ഇതെല്ലാം സ്വന്തം ബോധത്തിലും അതിലേറെ ഭാവിയിൽ ഉണ്ടാകാവുന്ന ചില പരിണിത ഫലങ്ങളുടെ ഉത്തരവാദിത്വവും ആയിരുന്നു. 

നമ്മുടെ പൊതുരാഷ്ട്രീയ ക്ലാസ് സംവിധാനം.

നമ്മുടെ രാഷ്ട്രീയ ക്ലാസ് സംവിധാനം ഇക്കാലഘട്ടത്തിൽ യഥാർത്ഥ യുക്തിയും അതിലേറെ സത്യവും ആഴവും വീണ്ടെടുക്കുക എന്ന പ്രക്രിയ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഇന്ന് പതിവ് രീതി ചില പേറ്റന്റ് പാചകക്കുറിപ്പുകൾ അഥവാ ഭാഗികമായ ചില പാചകക്കുറിപ്പുകൾ ഉപയോഗിച്ച് സത്യത്തിന്റെ മുമ്പിലൂടെ ഒരു ഏതോ പ്രത്യേക സാഹചര്യത്തിലേക്ക് കടക്കുവാനുള്ള ഉപാധിയാക്കും. അതുപക്ഷേ, ഇതിനുപകരം സത്യത്തിന്റെ മുഖത്തുനോക്കിക്കൊണ്ടു നേരെ കടന്നുപോകുന്നവർ അതെല്ലാം ഒരു മിഥ്യാധാരണയായി അത് മനസ്സിലിരുത്തിക്കൊണ്ട് അവരുടെ വഴി തുടരുന്നു. അങ്ങനെയും ചില രാഷ്ട്രീയക്കാർ തങ്ങളുടെ രാഷ്ട്രീയ അടവുകളും കണക്കുകൂട്ടലും അവരുടെ അവസരവാദ തന്ത്രവും സ്വന്തം കയ്യിൽ വച്ചുകൊണ്ടവർ മുന്നോട്ടു മുന്നോട്ട് നെഞ്ചും നിവർത്തി നീങ്ങും. അതുതന്നെ മതി. ആളുകളുടെ വിശ്വാസം ആകെ നിരാശയോടെ നഷ്ട്ടപ്പെടുത്തുകയും ചെയ്യും. അവസാനം ഒരു പരിധിയില്ലാത്ത ആഴത്തിലുള്ള രാഷ്ട്രീയ വീഴ്ചയിൽ പതിക്കാനിടവരും: ഇങ്ങനെ സംഭവിച്ചാൽ ഇക്കാര്യത്തിൽ ആർക്ക് എന്ത് ചെയ്യാൻ കഴിയും ?. ഇതിലും കൂടുതൽ നിരാശയിലേക്ക് പതിച്ചാൽ ഒരുപക്ഷെ ചില നയതന്ത്രപരമായ പ്രത്യേക ഇടപെടലുകൾ വഴി ഒരു ശരിയായ പാതയിലേക്ക് നയിക്കാൻ ഒരുപക്ഷെ സാദ്ധ്യത അന്വേഷിക്കേണ്ടതായിട്ട് വരും.

ജനാധിപത്യം.

നാമെല്ലാം ഉദ്ദേശിക്കുന്ന യഥാർത്ഥ ഫലം ഉളവാക്കുന്നില്ലെങ്കിൽ, നാം നമ്മുടെ അയൽരാജ്യങ്ങളുമായിട്ടുള്ള വിവിധ ബന്ധങ്ങളിൽപ്പോലും ആശയക്കുഴപ്പം ഉണ്ടാവുകയും കൂടുതൽ വിഷമകരമായ ആഭ്യന്തര അസമാധാന സാഹചര്യം സൃഷ്ടിക്കലായി പരിണമിക്കുകയും ചെയ്യും. അതിനെല്ലാം കാരണമാകുന്നത് പ്രാദേശിക രാഷ്ട്രീയത്തിലെ കഴിവ് കുറവ് തന്നെയാണ്. നമ്മുടെ ആളുകൾ സത്യരാഷ്ട്രീയത്തിനായിട്ട് നിത്യവും കാത്തിരിക്കുകയാണ്. അങ്ങനെ ഒരവസ്ഥയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിന് കാരണമായത് എങ്ങനെ? ഇന്ന് ഇന്ത്യയിൽ ആളുകളെല്ലാവരും പ്രതീക്ഷിക്കുന്ന സാമൂഹിക ജീവിതശൈലിക്ക് നേരെ വിപരീതമായി ഉണ്ടായിട്ടുള്ള മോശമായ ജീവിതാവസ്ഥയും ബുദ്ധിമുട്ടുകളും ഈ നിലയെ വർദ്ധിപ്പിക്കുകയാണ്. വിഷമകരമായിട്ട്‌ കാണുന്ന പ്രശ്നങ്ങൾ ഓരോന്നും ഇക്കാലത്തു ആളുകൾ ഇന്ത്യയിലുള്ള രാഷ്ട്രീയക്കാരേക്കാൾ കൂടുതൽ മനസ്സിലാക്കുന്നുണ്ട്. വിവിധതരം ക്ലേശങ്ങളും പട്ടിണിപ്രശ്നങ്ങളും നിലവിലുള്ള അവഗണനകളും എല്ലാം രാഷ്ട്രീയക്കാർ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ നേരിട്ടുള്ളതായ അനുഭവങ്ങളിൽനിന്നു ആളുകൾ നേരിട്ട് മനസ്സിലാക്കിക്കഴിഞ്ഞു.

കുറഞ്ഞപക്ഷം ഈ നൂറ്റാണ്ടിന്റെ അവസാനം വരെയും ഇന്ത്യയിലെ ജനങ്ങൾക്ക് - ഇന്ന് പൊതുവെ നിരീക്ഷിച്ചാൽ നമ്മുടെ സമൂഹത്തിനും ഭരണകൂടത്തിനും ആളുകളോട് ഉണ്ടായിരിക്കേണ്ട ബാഹ്യമായിട്ടുള്ള വലിയ ഉയർന്ന ഐക്യമനോഭാവത്തിനൊന്നും വലിയ പ്രാധാന്യമില്ല. ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഈ ഭയാനകമായ യാഥാർത്ഥ്യം വർത്തമാന കാലത്തെ അംഭവങ്ങളായി മനസ്സിലാക്കുന്നു. ജനങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്നതിന്റെ ചില കാര്യങ്ങൾ പ്രകടമായി കാണാനുണ്ട്. എല്ലാവരും സ്വന്തമായി അവനവന്റെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയുടെയും  തനത് സ്വാതന്ത്ര്യം തന്നിഷ്ടംപോലെ അവർ ദുരുപയോഗപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ ഗാർഹിക സാമൂഹികസ്വാതന്ത്യവും സന്തോഷവും അപകടത്തിലാകും. ഇവയെ ഇന്ത്യയിൽ ഇന്ന് പലപ്പോഴും വലിയ കുറ്റകൃത്യങ്ങളുടെ വിഷയത്തിൽ കോടതികൾക്കും ക്രമാസമാധാനപാലകർക്കും ചർച്ചാവിഷയമാണ്. അതായത് നമ്മുടെ സാമൂഹിക സംസ്കാരത്തിലെ നമ്മുടെ സാഹോദര്യ മനോഭാവത്തെ തീർത്തും കണ്ടില്ലെന്നു കണ്ണടച്ച് അവഗണിക്കുകയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും കൈമുട്ടുകൾ ഉയർത്തി നമുക്ക് നേരെ കാണിക്കുന്ന ധാർഷ്ട്യവും ജീവിതശൈലികളും ഉള്ള ഒരു വ്യത്യസ്ത സാമൂഹികമനഃശാസ്ത്രം ആണല്ലോ ഇപ്പോൾ കാണന്നത്.   

രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനശൈലിപോലെ ഇത് നമ്മുടെ ആളുകളിലെ അശ്രദ്ധയുടെയും പരസ്പര അംഗീകാരമില്ലായ്മയുടെയും വിജയം തന്നെയാണ്. ജനങ്ങളെ എപ്രകാരം ചില വാക്കുകൾകൊണ്ട്, ചില അജ്ഞാത പ്രഖ്യാപനങ്ങൾകൊണ്ട് ഇന്ത്യയിലെ ജനങ്ങളെയെല്ലാം വശത്താക്കാൻ കഴിയുമെന്ന് ഇന്ത്യൻ കേന്ദ്രസർക്കാർ മനസിലാക്കി. നരേന്ദ്ര മോഡി തന്നെ പറയുന്നു: ഒരു കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഇന്നുള്ള സാമൂഹികവും, സാമ്പത്തികവും അതുപോലെ പാരിസ്ഥിതികവുമായും കാണപ്പെടുന്ന അവസ്ഥ കുത്തനെ ഉയരും, അതുവരെ ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും ക്ഷമയോടെ ഇരിക്കാനും ദിവസവും ആവശ്യപ്പെടുന്നു. അതേസമയം ഇന്ത്യയിലിപ്പോൾ എന്നും ജനങ്ങളുടെ ആവശ്യങ്ങളെ നിഷേധിച്ചു പുതിയ പുതിയ കാർഷിക നിയമങ്ങളും അനേകം തരത്തിലുള്ള നികുതി വർദ്ധനവുകൾക്കുള്ള നിയമങ്ങളും കൊണ്ട് പൊതുജീവിതം വീർപ്പുമുട്ടിക്കുകയാണ്. ഇന്ന് അതുപോലെ ജനങ്ങളുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടാതെയുള്ള പ്രശ്നം ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജീവിക്കാൻ വേണ്ടി മറു നാടുകളിൽപോയി തൊഴിൽ ചെയ്തു ജീവിക്കുന്ന പ്രവാസി ഇന്ത്യാക്കാർ ജീവിതച്ചിലവുകൾ ചുരുക്കിജീവിച്ചു മിച്ചംവരുത്തി സ്വന്തം നാട്ടിൽ ഒരു വീടോ വസ്തുക്കളോ വാങ്ങി, അഥവാ, വിൽപ്പനയോ വാങ്ങലോ നടത്തിയാൽ പ്രവാസി ഇന്ത്യക്കാരൻ 20 % ലേറെ നികുതി ഇന്ത്യയിൽ സർക്കാരിലേക്ക് നൽകണം. ഏതുരാജ്യങ്ങളിലുണ്ട് സ്വന്തം പൗരന്മാർ ഇത്തരം നടപടികൾ കൊണ്ട് ശിക്ഷിക്കപ്പെടുന്നത് ? 

ഇന്ത്യൻ ഭരണനേതൃത്വം സാവധാനം ഏകാധിപത്യരാജ്യഭരണത്തിനു അവസരം വളർത്തിയെടുക്കുകയാണ്.  ഇന്ത്യൻ സർക്കാർ, ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളെല്ലാവരും ചേർന്ന് മനഃപൂർവം പൊതുജനങ്ങളുടെ മൗലീക അവകാശങ്ങളെ നിഷേധിക്കുന്നു. അതുമൂലം ഇന്ത്യയിലുള്ള പൊതുജനങ്ങളെ അവരുടെ അവകാശങ്ങൾ വീണ്ടും വീണ്ടെടുക്കാൻ പ്രതിഷേധസമരങ്ങളിലേയ്ക്ക് സർക്കാർ വലിച്ചിഴയ്ക്കുകയാണ്. ഇന്ന് ഇപ്രകാരമുള്ള ഒരു സമരമാണ്, ന്യുഡൽഹിയിൽ ഇപ്പോൾ നടക്കുന്ന ശക്തിയേറിയ കർഷകസമരം. ഇതിനെതിരെ ഇന്ത്യൻകേന്ദ്ര സർക്കാർ അടിയന്തിരമായി സ്വീകരിക്കുന്ന ഏതു നടപടികളും ലോകരാജ്യങ്ങൾ നിരീക്ഷണത്തിൽ കാണുന്നത് ആഴത്തിലേയ്ക്ക് പതിക്കുന്ന സർക്കാർ രാഷ്ട്രീയ വീഴ്ചയിലേക്കാണ്. അതിനൊരു തെളിവാണ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മതേതരാനുഭാവമില്ലാത്തെ നരേന്ദ്ര മോദി, ബിജെപി, ആർ എസ് എസ് പ്രവർത്തക അനുഭാവികളെ അമേരിക്കൻ മിനിസ്ട്രിയിൽ നിന്നു മാറ്റിയത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 

ജനാധിപത്യത്തിൽ നാമെല്ലാം കരുതുന്ന ഫലം ഉളവാക്കുന്നില്ലെങ്കിൽ, നമ്മുടെ അയൽരാജ്യങ്ങളുമായും ബന്ധങ്ങളിൽ ചിലആശയക്കുഴപ്പം പോലും ഉണ്ടാവുകയും, അതെല്ലാം ഏറെ വിഷമകരമായ അസമാധാന സാഹചര്യം സൃഷ്ടിക്കലിനും വഴിതെളിയും. അതിനൊക്കെ കാരണം ആകുന്നത് പ്രാദേശിക- ദേശീയ രാഷ്ട്രീയ പിഴവുകളാണ്. നമ്മുടെ ആളുകൾ സത്യത്തിനായി നിത്യവും കാത്തിരിക്കുകയാണ്. അങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത് എങ്ങനെയാണ്? ആളുകൾക്ക് അവർ പ്രതീക്ഷിക്കുന്ന സാമൂഹിക സമാധാനശൈലിക്ക് പകരം, ഇന്ന് യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ള മോശമായ ജീവിതാവസ്ഥയും വിവിധ ബുദ്ധിമുട്ടുകളും ഈ നിലയെ വർദ്ധിപ്പിക്കുന്നു എന്ന് നാം കാണുന്നു. ഇക്കാലത്ത് ആളുകൾ ഈ അവസ്ഥാവിശേഷത്തെപ്പറ്റി രാഷ്ട്രീയക്കാർ അറിയുന്നതിലും കൂടുതൽ മനസ്സിലാക്കുന്നുണ്ട്. ആളുകളുടെ സ്വന്തം ജീവിതബുദ്ധിമുട്ടുകളും നിലവിലെ സ്ഥിതിഗതിയും  രാഷ്ട്രീയക്കാർ വിശ്വസിക്കുന്നതിനേക്കാൾ കൂടുതലായി നേരിട്ടുള്ള അനുഭവങ്ങളിൽ ജനങ്ങൾ കണ്ടുകഴിഞ്ഞു.

കുറഞ്ഞപക്ഷം ഈ നൂറ്റാണ്ടിന്റെ അവസാനംവരെയും ഇന്ത്യയിലെ ജനങ്ങൾക്ക്, ചുരുക്കമായിപറഞ്ഞാൽ, ഇന്നത്തെ ഭരണകൂടത്തിനും സമൂഹത്തിനും ആളുകളോട് പരസ്പരം ഉണ്ടായിരിക്കേണ്ടതായ വലിയ ഉയർന്ന ഐക്യമനോഭാവത്തിനുമൊന്നും വലിയ പ്രാധാന്യമില്ല. ഇന്ന് ജനങ്ങൾ ഈ ഭയാനകമായ യാഥാർത്ഥ്യം വളരെക്കാലങ്ങളായി നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. എങ്കിലും എല്ലാവരും സ്വന്തം സ്വാതന്ത്ര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഓരോരോ വ്യക്തിയുടെയും തനതു സ്വാതന്ത്ര്യം തന്നിഷ്ടംപോലെ ദുരുപയോഗപ്പെടുത്തുകയാണെങ്കിൽ നമ്മുടെ കുട്ടികളുടെ സ്വാതന്ത്ര്യവും ജീവിതസന്തോഷവും വളരെ അപകടത്തിലാക്കും. ഇക്കാര്യം ഇന്ത്യയിൽ പലപ്പോഴും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ പ്രധാന ചർച്ചാവിഷയവുമാണ്. നമ്മുടെ സാഹോദര്യമനോഭാവത്തെ തീർത്തും കണ്ണടച്ചു അവഗണിക്കുകയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും കൈമുട്ടുകൾ ഉയർത്തി നമുക്ക് നേരെ കാണിക്കുന്ന സാമൂഹിക സംസ്കാരം അനുവദിക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത സാമൂഹിക മനഃശാസ്ത്രം ആണല്ലോ ഇപ്പോൾ കാണപ്പെടുന്നത്..

കേരളവും ഭൂനികുതി വർദ്ധനവിലെ കൊള്ളയും.

ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് ഓരോ രാഷ്ട്രീയ പ്രവർത്തകരുടെ പ്രവർത്തനശൈലിപോലെ പൊതുജനങ്ങളുടെ അശ്രദ്ധയുടെ വിജയം തന്നെയുമാണ്. ഇങ്ങനെയുള്ള സംഭവങ്ങൾ വിവേകശൂന്യവും അവ അത്യന്തം അപകടകരവുമാണ്. ജനങ്ങളുടെ പട്ടിണിയകറ്റുന്നതിനു പകരം സർക്കാർ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഇതിന്റെ ഫലമാണ് ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയേറിയ ഐക്യദാർഢ്യം ഒരു പുതിയ സമരവേദിയായി വളർന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഭൂമിനികുതി സമ്പ്രദായം കർഷകവിരുദ്ധമാണ്, ജനവിരുദ്ധവുമാണ്. ദിനംതോറും ധനകാര്യവകുപ്പ് പുതിയ ഉയർത്തിയ നികുതിപിരിവ് നിയമം ഉണ്ടാക്കുന്നു. അതുപോലെ അർഹതയില്ലാത്തവിധം സർക്കാർ ജോലിചെയ്യുന്നവരുടെ ശമ്പളം ഉയർത്തി നൽകുന്ന ധനകാര്യ വകുപ്പ് രാജ്യദ്രോഹമാണ് ചെയ്യുന്നത്. ഇതാ കേരളത്തിൽ പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് വാതിലിൽ മുട്ടിനിൽക്കുന്നു. ഈ തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നില്ല, അത് നിയമസഭയിൽ സാമാജികരാകാനുള്ള യോഗ്യത നേടി സ്വന്തം സാമ്പത്തികനേട്ടങ്ങൾ കൈവരുത്തുവാനാണ്. അവർ പുതിയ പുതിയ നികുതികൾ അതിനു പാകമായ രീതിയിൽ നിയമസഭയിൽ രൂപപ്പെടുത്തും. ഇതാണ് ഇവർ ചെയ്യുന്ന സാമൂഹ്യസേവനം!

അതേസമയം നാം ഐക്യദാർഢ്യവും യുക്തിയും കൊണ്ട് പഴയകാല ജീവിതനിലവാരത്തിലേയ്ക്ക് മടങ്ങിവരാനും അങ്ങനെ വളരെക്കാലം താമസിച്ചു വിശ്രമിക്കാനും ഈ രാഷ്ട്രീയ ആൾദൈവങ്ങൾ നമ്മോട് നിർദ്ദേശിക്കുന്നു. കേരളത്തിൽ നികുതി- രജിസ്‌ട്രേഷൻ നികുതികൾ വർദ്ധിപ്പിക്കുക മൂലം കേരളത്തിലെ കാർഷികരംഗം ആഴങ്ങളിലേക്ക് പതിക്കും, ഭൂമിവാങ്ങാനും വിൽക്കാനും കൃഷികൾ നടത്താനുമുള്ള കർഷകരുടെ ആവേശം തകരുകയും ചെയ്യും. അവരവരുടെ സ്വന്തം പരിശ്രമത്തിലൂടെയും ഒട്ടും കൂടുതൽ സർക്കാരിന്റെ ഭാഗത്തുനിന്നു പ്രോത്സാഹനവുമില്ലാതെ കർഷകരെല്ലാം സ്വന്തം തകർച്ചയിൽനിന്നു സ്വയം രക്ഷപെടണമെന്നാണോ സർക്കാരും നിയമസഭാ-പാർലമെന്റ് സാമാജികരും ആഗ്രഹിക്കുന്നത് ?. കേരളത്തിലെ സാമാജികരുടെയും സർക്കാരിന്റെയും കോടതിയുടെയും നിലപാടുകൾ ബുദ്ധിശൂന്യവും ഏറെ അപകടകരവുമാണ്. കാരണം, സർക്കാർ സഹായമില്ലാതെയും, കർഷകർക്കെതിരെയും നിലപാടുറപ്പിച്ച നികുതിവർദ്ധനവിൽക്കൂടി ഏതുവിധം കർഷകർ അഭിവൃത്തിപ്പെടും? അവരെ സാങ്കേതികമായി വളർത്തുന്നതിന് പകരം അവരുടെ പ്രവർത്തന ശ്രമങ്ങൾക്ക് നിരവധി ദശകങ്ങളിലെ നഷ്ടത്തിലേക്ക് തള്ളിവിടും. ഇപ്രകാരമുള്ള സർക്കാർ നയ പരിപാടികൾ മൂലം നമ്മുടെ സാമൂഹിക സുരക്ഷാവലയെ ആകെ കീറിമുറിച്ചു തകർത്ത് കളയുകയും ചെയ്യും. ഇതുമൂലം ജനാധിപത്യ അടിസ്ഥാന ഘടനയ്ക്ക് വിള്ളലുണ്ടാക്കി ജനാധിപത്യവ്യവസ്ഥിതിയെ തകർക്കും. അപ്പോൾ പിശാചിന് നമ്മെ എളുപ്പം കിട്ടും. 

ഇന്ത്യൻ സർക്കാർ പ്ലാൻ ചെയ്തു മനഃപൂർവ്വം നടപ്പിലാക്കിയ കാർഷിക അടിസ്ഥാനവിലയിലുണ്ടായിട്ടുള്ള ഭീകരസ്പോടനങ്ങൾ മുൻ ഇന്ത്യൻ റിപ്പബ്ലിക്കിനെ ദേശീയ ഉത്പാദനത്തിന്റെ ശരിയായ വികസനത്തിൽ വളരെയേറെ ശതമാനം നഷ്ടപ്പെടുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ഇന്ത്യൻ റിപ്പബ്ലിക്ക് സാമ്പത്തികമായും സാമൂഹികമായും ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ സ്വാതന്ത്യവർഷത്തിന്റെ തുടക്കം മുതൽ ഒരു സ്വാതന്ത്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ ഇന്ത്യൻജനതയ്ക്ക് സ്വന്തമായുണ്ടായിരുന്നു. ഇന്ന് ഉപഭൂഖണ്ഡത്തിലെ സംസ്ഥാനങ്ങൾക്ക് അവയെ മറികടന്നു ജനങ്ങൾക്കുവേണ്ടി കൂടുതൽ സഹായം നൽകാൻ ആവശ്യകത നേരിടുമ്പോൾ അത് ഒരുതരത്തിലും മുന്നോട്ട് കടക്കാനുള്ള ഉദ്ദേശമല്ല അവരിൽ കാണുന്നത്. അത് ജനങ്ങൾ ഒരിക്കലും ഒരുതരത്തിലും കടക്കാനാവാത്ത അളവിലുള്ള ക്രമമല്ല.

ഒരു രാജ്യത്തെ സമ്പത് ഘടനയുടെ നട്ടെല്ല് രാജ്യത്തെ കാർഷിക രംഗം ആണ്. കാർഷിക ഉത്പന്നങ്ങൾ സമൃദ്ധമായി ഉണ്ടാക്കി ആ രാജ്യത്തെ ജനങ്ങളുടെ വിശപ്പും ആരോഗ്യവും സംരക്ഷിക്കുന്ന പ്രധാന ഘടകം കർഷകർ തന്നെയാണ്. അല്ലാതെ അർഹതയില്ലാത്ത അഴിമതികൾ മാത്രം കൈമുതലായിട്ടുള്ള സർക്കാർ സേവകരാൽ അകമ്പടി നേടിയ രാഷ്ട്രീയക്കാരല്ല. കർഷകരുടെ ഭാവിയെയും അവരുടെ സേവനവും കഷ്ടപ്പാടുകളും എന്താണെന്ന് രാഷ്ട്രീയക്കാർക്ക് മനസ്സിലാക്കാൻ ഇനിയും അറിവ് ലഭിച്ചിട്ടില്ല. ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന സർക്കാരും കേരളത്തിലെ ധനകാര്യവകുപ്പിന്റെ കർഷകവിരുദ്ധ നയത്തിലുമുള്ള ഭരണം മാത്രമല്ല, രാജ്യത്തെ പൗരന്മാരെ പട്ടിണിക്കിട്ട് അവരെയെല്ലാം ദരിദ്രരാക്കുന്ന ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് കർഷകർ ബോധ്യപ്പെട്ടു. ഈ ഭരണനയത്തിനെതിരെ കർഷകരുടെ പ്രതിഷേധം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നു. പക്ഷെ, കേരളത്തിൽ കർഷക ഭൂമിയുടെ വില്പനയും വാങ്ങൽ നടപടികളിലും അതിക്രൂര നികുതി നയം നടപ്പാക്കിയ കേരള ധനമന്ത്രിക്കെതിരെ ആരും ശബ്‌ദിച്ചിട്ടില്ല. നിയമസഭയിൽ പ്രതിപക്ഷ ജനപ്രതിനിധികൾ - അത് അർത്ഥത്തിലും അക്ഷരത്തിലും മൗനം പാലിച്ചും ശരിവച്ചു. അടുത്തുവരുന്ന പുതിയ നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവരുടെ ഇപ്പോഴണിഞ്ഞ വസ്ത്രങ്ങൾക്ക് പുതിയ നിറം നൽകാൻ ശ്രമിക്കും. വോട്ടുകൾ വേണം!

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം നാമെല്ലാം വരുത്തിയ ചില തെറ്റുകളും പരാജയങ്ങളും ജനങ്ങളുടെ നേർക്കുള്ള അവഗണനകളും നാം കണ്ടു. ഇന്ന് രാജ്യത്തെ വേതന ഉടമ്പടിപങ്കാളികളും സംസ്ഥാനങ്ങളും ഇന്ന് ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ പോരാട്ടവും കാരണം നമ്മുടെ സമ്പത് വ്യവസ്ഥയുംമാത്രമല്ല, സംസ്ഥാനങ്ങളിലെ പൊതു സാമ്പത്തിക ബജറ്റു പോലും തികച്ചും ഒരിക്കലും ഭേദമാകാത്ത രോഗാവസ്ഥയിലായി. ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളാകെ രാഷ്ട്രീയവർഗ്ഗത്തിന്റെ നേർക്കുള്ള വിശ്വാസത്തിന് മുറിവേറ്റ പതന പ്രതിസന്ധിയിലാണ്. എന്തിനു? ഈ പുതിയ പ്രതിസന്ധി ഇന്ത്യയിലെ കർഷക വിഭാഗത്തിന് രാഷ്ട്രീയവും ദാർശനികവുമായ മാർഗ്ഗം ഏതെന്നു ഓരോ രാഷ്ട്രീയക്കാരെയും ഒരു വിധം പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് നമുക്ക് ഏതാണ്ട് കരുതാമോ ?. അത് എന്തുമാകട്ടെ, ദീർഘകാല അവസ്ഥ ചിന്തിച്ചാൽ സത്യസന്ധവും ഏറെ വിമർശനാത്മകവും ആയ ഒരു മനസ്സിന് മാത്രമേ അവയെല്ലാം ബോധ്യപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്ന് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ എപ്പോഴാണ് മനസ്സിലാക്കുന്നത്? പക്ഷെ, അവർ അതിനെ തിരിച്ചറിയണം. 

ഇന്ത്യയിൽ ഒട്ടാകെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ഉള്ളിലെ ഏകലക്ഷ്യം ഭരണ ആധിപത്യം എങ്ങനെ, ആർക്ക്, തങ്ങളുടെ സ്വന്തം കൈപ്പിടിയിൽ ഒതുക്കിവയ്ക്കാൻ കഴിയുമെന്നുള്ള ചിന്തമാത്രമാണ്. ഏതു തരം പാർട്ടിയായാലും എനിക്ക് മുഖ്യമന്ത്രിയാകാൻ അവസരം കിട്ടണം എന്നുമാത്രമാണ് ചിലരുടെ തലച്ചോർ പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിലെ രാഷ്ട്രീയത്തിലെയും ഇന്ത്യയിലെ പൊതുരാഷ്ട്രീയ നേതൃത്വത്തിലെയും പ്രധാന വിഷയമാണ്. ജനങ്ങളുടെ വിഷമകര പ്രശ്ങ്ങൾ വാഗ്ദാനങ്ങളിലൂടെ പ്രവചനങ്ങളിലൂടെ ഒളിക്കാൻ ശ്രമിക്കും. ഒരു സത്യമിതാണ്, ഇങ്ങനെയുള്ള രാഷ്ട്രീയപാർട്ടികളുടെ ചൂടേറിയ തർക്കവിഷയങ്ങളെ കേട്ടുകേട്ട് ക്ഷീണിച്ച ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമായത് ഇതൊന്നുമല്ല പറയാനുള്ളത്. ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥിതിയിൽ ഏതു പാർട്ടിയിൽപ്പെട്ടയാളായാലും അയാൾ ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയാൽപ്പോലും നാളത്തെ നമ്മുടെ ആവശ്യമായ കാര്യങ്ങൾക്ക് ശരിയായ പരിഹാരം ഉണ്ടാക്കുവാനുള്ള പരിപൂർണ്ണ ഉത്തരവാദിത്തം അയാൾക്കുണ്ടായിരിക്കണം. ജനങ്ങൾ അവരുടെ സ്വകാര്യ- പൊതുജീവിതവിഷയങ്ങളെക്കുറിച്ചു പരസ്പരം കാലാനുസരണം സമൂഹത്തിനാവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങളിൽ പൊതു സംവാദം നടത്തേണ്ടത് അനിവാര്യമാണ്. ഇവയെക്കുറിച്ചു വ്യക്തമായ അറിവ് ഭരണാധികാരിക്കുണ്ടാവണം. അതനിവാര്യമാണ്. 

ഇന്ത്യയിൽ ഇപ്പോൾ കർഷകരുടെ കണ്ണീർസമരം നടക്കുന്നു. വെറുതെ സമരം ചെയ്യാൻ മാത്രമുള്ള സമരം ആണെന്നുള്ള മനോഭാവമാണ് നരേന്ദ്രമോദി സർക്കാരിനുള്ളത്. ഈയിടെ ഇന്ത്യയിലെ കർഷകരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, ഇന്ത്യൻ പ്രധാനമന്തി മോദിയുടെ സുഹൃത്തക്കൾക്ക് പ്രയോജനമുള്ള രീതിയിൽ അതീവരഹസ്യമായി പുതിയ നിയമമുണ്ടാക്കിയ യാഥാർത്ഥ്യം എല്ലാവിധ പാർലമെന്ററി ജനാധിപത്യമര്യാദകളെയും ലംഘിക്കുന്നതാണ്. ഇക്കാര്യം ആർക്കാണ് അംഗീകരിക്കാൻ കഴിയുക ? ഇതേപ്പറ്റി ജനങ്ങളെല്ലാം രാജ്യത്തുടനീളം യോജിച്ചു ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു തുറന്ന ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. പ്രവാസിമലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വന്തം ഭൂമി വില്പന വാങ്ങൽ കാര്യങ്ങളിൽ ധനവകുപ്പ് ഉയർത്തിയ ക്രൂരമായ നികുതി വർദ്ധനവിനെക്കുറിച്ചും നാമെല്ലാം അറിയണം. ഇന്ന്  നമ്മുടെ രാജ്യത്തു ഒരു മാതൃകാപരമായ മാറ്റം ഉണ്ടാകണം. അതുപക്ഷേ, നമ്മൾ ജനങ്ങൾക്ക് മാത്രമുണ്ടായാൽ മാത്രം പോരാ, ഇപ്പോൾ ഏകാധിപത്യ രീതിയിൽ നിയമങ്ങളുണ്ടാക്കി ധനക്കൊള്ള നടത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളും മുമ്പ് ഭരിച്ചവരും അറിയണം. യാഥാർത്ഥ്യത്തെ ഇരുളിന്റെ മറിവിലേക്ക് തള്ളിവിടാൻ ജനം അവരെ അനുവദിക്കരുത്.

ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളുടെ മദ്ധ്യത്തിലാണ് നാം നിൽക്കുന്നത്. അതായത്, ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളിന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം, കേരളമുൾപ്പടെയുള്ള കർഷകസമൂഹത്തെ മുഴുവൻ വെല്ലുവിളിക്കുന്ന സർക്കാർ നടപടികൾക്കെതിരെ സമൂഹം പ്രതിഷേധ ശക്തിസമരം നടത്തുന്നുണ്ട്. മറുവശത്ത്, അതേസമയം ഏഷ്യൻ കമ്യുണിറ്റിയിലെ നമ്മുടെ പങ്കാളികൾ, നമ്മുടെ യൂറോപ്യൻ സുഹൃത് രാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളും പ്രതീക്ഷിക്കുന്നത് നമുക്ക് അറിയാൻ കഴിയും. അവർ ആഗ്രഹിക്കുന്നതിപ്രകാരമാണ്: നമ്മുടെ ആളുകൾക്ക് ആവശ്യമായ സാമൂഹിക ഐക്യദാർഢ്യം നമ്മൾതന്നെ  നിർവഹിക്കണം എന്നതാണ്. ഒരുവശത്ത്, അവരാരും നമുക്ക് വേണ്ടി അവയൊന്നും ഒട്ടു ചെയ്യുന്നില്ല. എന്നാൽ ഓരോ വ്യക്തിയുടെ സ്വന്തം അന്തസും അവകാശങ്ങളും തെളിവായി എല്ലാം കേന്ദ്രീകരിക്കുന്ന ഒരു അന്താരാഷ്‌ട്ര ധാർമ്മികതയുടെ പൂർണ്ണ വികാസത്തിന്റെ പങ്കിട്ട ഒരു ഉത്തരവാദിത്തം നമുക്കുണ്ടാകണം എന്ന് എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ പ്രതീക്ഷിക്കുന്നുമുണ്ട്. 

ഇതെല്ലാം ഇന്ത്യയിൽ നിലവിലുള്ള ഭരണത്തിന്റെ വലിയ വീഴ്ചകളാണ് .നമ്മുടെ അയൽരാജ്യങ്ങളുമായി പറഞ്ഞു തീർക്കാനുള്ള ഇന്ത്യയുടെ അനാവശ്യ അവകാശത്തർക്കങ്ങൾ, കടന്നുകയറ്റം,  നിസഹകരണം, യുദ്ധമനോഭാവം എന്നിവയും, ഉയർത്തുന്ന ഭീഷണികളും ജനങ്ങളുടെ ആഭ്യന്തര സമാധാനം കെടുത്തുന്ന സാഹചര്യങ്ങളാണ്. ഉണ്ടാക്കുന്നത് ജനങ്ങളല്ല, ജനങ്ങളുടെ ആവശ്യങ്ങളും വികാരവും എന്താണെന്ന് ഒരു നിമിഷം ജനപ്രതിനിധികൾക്കും അറിയണമെന്നുമില്ല. കേരളത്തിൽ ഉള്ള തിരുവനന്തപുരം വിമാനത്താവളം പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിക്ക് കരാർ നൽകി അമ്പതുവർഷത്തേയ്ക്ക് നൽകിയിട്ടും ഒരു പ്രതികരണം ആരിൽനിന്നും ഉണ്ടായോ? ഇത്തരമുള്ള ഏകാധിപത്യ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ളത് ചരിത്രത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഭരണശൈലിയിലും പെടുന്നു. 

ഇന്ന് നമുക്ക്  ആവശ്യം വേണ്ടത് എന്താണ്? സാഹോദര്യവും മതിയായ സാമാന്യബുദ്ധിയുമാണ് വേണ്ടതെന്ന് നമുക്ക് ചുരുക്കത്തിൽ പറയാൻ കഴിയും. അത് ഏറെക്കുറെ സാധിക്കുവാൻ കൂട്ടായ സഹകരണമാണ് വേണ്ടത്. അല്ലാതെ സർക്കാരിന്റെ വിതരണ രാഷ്ട്രീയ അടവുകളും പോരാട്ടങ്ങളിലൂടേയും ആകരുത്. അതായത്, മറ്റൊരാളുടെ ചുമലിൽ നിന്ന്കൊണ്ട് ഒരാളിന്റെ ചുമലിൽ അപ്രകാരം ചെയ്യാതിരിക്കുക. മനഃപൂർവ്വം അത് സ്വയം ചെയ്യുക. ഇന്ത്യയിലെ രാഷ്ട്രീയക്കാർ ആരും ദാരിദ്ര്യത്തിന്റെ ഭാരം നീക്കാൻ വേണ്ടത് ചെയ്യുന്നില്ല. വേണ്ടത് ചെയ്യൂ.. അതൊരു മാതൃകയാകട്ടെ. ഇന്ത്യാക്കാരുടെ എല്ലാ തോളുകളിലും അത് കുറെ വിതരണം ചെയ്യാൻ തയ്യാറായാൽ, നാം ഇക്കാര്യത്തിൽ കുറെ എങ്കിലും വിജയിക്കും. ഒരു സാമൂഹിക ഐക്യദാർഢ്യത്തിന് വേണ്ടി ഇരട്ടിച്ചെലവ് വന്നാലും, ഇന്ത്യാക്കാർക്ക് അതിവേഗം അതിനെ സ്വയം സാധിക്കാൻ ഇന്ന് നമുക്ക് കഴിയുമോ? എങ്കിൽ നമ്മുടെ ഭാരം കുറച്ചു കുറയുമായിരുന്നു. 

ഇതിനാൽ എനിക്ക് എല്ലാവരോടും അഭ്യർത്ഥിക്കുവാനുള്ളത് ഇതാണ്: ഇന്ത്യയിലെ എല്ലാ ജനങ്ങളോടും - യുവജനങ്ങളും, മുതിർന്നവരും- സ്ത്രീകളും പുരുഷന്മാരും, കുട്ടികളും, അതുപോലെ ഏതു തൊഴിൽ രംഗത്തുള്ളവരും, അവർ സർക്കാർ- സ്വകാര്യ ജോലിയിലോ മാത്രമല്ല വ്യവസായ രംഗത്തുള്ളവരോ, രാജ്യത്തെ സാമ്പത്തിക കാര്യങ്ങളിൽ ബന്ധപ്പെട്ടു ഇടപെടുന്ന ബാങ്കുകളിലോ , തൊഴിലാളിസംഘടനയിലോ, നികുതിസംബന്ധമായ സ്ഥാപനങ്ങളിലോ, പാർലമെന്റ്-നിയമസഭാ സ്ഥാപനങ്ങളിലോ, ജനപ്രതിനിധികളോ, വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവരോ, ബുദ്ധിജീവികളോ, മാദ്ധ്യമരംഗത്തും, അതുപോലെ വിദ്യാഭ്യാസമേഖലയിലോ പ്രവർത്തിക്കുന്നവരും വിദ്യാർത്ഥികളും -പൊതുവെ സമൂഹത്തിലെ ഏതു മേഖലകളിൽപ്പെട്ടവരും ആകട്ടെ സ്വയം ആത്മാർത്ഥമായ വീണ്ടുവിചാരം നടത്തണം. 

അവ്യക്തതകളിൽനിന്നും നിരാശയിൽനിന്നും കരകയറുവാൻ നാം നമ്മുടെ ചുമതലകൾ തിരിച്ചറിയാനും പൊതുചർച്ചയിലൂടെ നമ്മെ പരസ്പരം സഹായിക്കുക. വർത്തമാനകാലത്തെ ഏത് അവസരവാദ രാഷ്ട്രീയക്കാരുടെയും ദൃഷ്ടി കാണാൻ നമ്മെയും സഹായിക്കുക. ഇന്ത്യൻരാഷ്ട്രീയത്തിലെ ജനകീയ ശത്രുതയ്ക്കും ഏത് വിധവുമുള്ള മൗകീകവാദത്തിനുമെതിരെ ശരിയായ നിശ്ചയ പ്രതിരോധത്തിൽ ഒന്നിക്കാനും ജനങ്ങളെ സഹായിക്കുക. രാജ്യത്ത് ഒരു പാർലമെന്ററി ജനാധിപത്യത്തെ സുരക്ഷിതമാക്കാൻ സഹായിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രത്യേകിച്ചും ചെറുപ്പക്കാർ മുതൽ, അവരുടെ ഏതു വിധം അവകാശങ്ങളും അവകാശവാദങ്ങളും മറ്റ് വിമർശനങ്ങളും മുമ്പിൽ സ്ഥാപിക്കാൻ മാത്രമല്ല, ചുരുക്കമായി പറഞ്ഞാൽ ഐക്യദാർഢ്യവും, സാമൂഹികബോധവും, കടമബോധവും, എന്നിവയിലേക്ക് അവരെ പഠിപ്പിക്കാൻ കാരണമാകുമെന്നും കരുതാം.. 

ഐക്യദാർഢ്യം അനിവാര്യമാണ്.

ഇപ്പോഴുള്ള ഇന്ത്യയിൽ കാണപ്പെടുന്നത് ഏറെ നിരീക്ഷണമർഹിക്കും. ഇന്ത്യൻ ജനതയോടുള്ള ഐക്യദാർഢ്യം അവഗണിക്കുന്നവർ വീണ്ടും പുതിയ ദേശീയവാദത്തിന്റെ അഹംഭാവത്തിലേയ്ക്ക് വീഴുന്ന വലിയ അപകടത്തിലാണ്. സ്വന്തം രാജ്യത്തിനുള്ളിൽ ഐക്യദാർഢ്യം എന്നും അവഗണിക്കുന്നവർ നമുക്കെല്ലാവർക്കും സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരാണ്. ഇന്ത്യ ഭരിക്കുന്ന ഓരോ രാഷ്ട്രീയ നേതൃത്വങ്ങൾ മുഴുവനും  ജീവനുള്ള തനി ഉദാഹരണമാണ്. അവർ ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്നങ്ങളെ ഇരുളിന്റെ മറവിൽ ഇന്നും ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി, സംസ്ഥാനങ്ങൾ ഭരിക്കുന്നവർ, ഇവർ ജനമനസ്സുകളെ കീറിമുറിക്കുന്ന ഭരണമാണ് നടത്തുന്നതെന്ന് പറഞ്ഞാൽ അവയെ ശരിവയ്‌ക്കേണ്ടത് തന്നെയെന്ന് പറയാം. എന്നാൽ ഈ അഭിപ്രായം ചിലചില സാമൂഹിക മാദ്ധ്യമ മര്യാദയ്ക്ക് ചേർന്നതല്ല എന്ന് നിരീക്ഷകർക്ക് ചില അഭിപ്രായം തോന്നാം. 

എന്നാൽ ഇവ രണ്ടും മനസ്സിലാക്കുകയും, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടു ഉടൻ പരിഹാരം കാണാനും ആരെയും തന്റെ ഹൃദയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോകുകയും ചെയ്യുന്നവർ, നമ്മോട് പൂർണ്ണമായും ഐക്യദാർഢ്യം, അതുപോലെ തന്നെ അയവാസികളോടും തുറന്ന ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഏവരെയും "ദേശസ്നേഹി" യെന്ന് വിളിക്കാം. നമ്മളാരും നമ്മുടെ രാജ്യത്തിന്റെയോ അഥവാ ഏതോ ഒരു സംസ്ഥാനത്തിന്റെയോ ഉപഭോക്താക്കളോ, രാഷ്ട്രീയക്കാരുടെയോ ഏതെങ്കിലും മാധ്യമങ്ങളുടെ ആശ്രിതരായ ക്ലയന്റുകളോ അല്ലല്ലോ. പൗരന്മാരായ നമ്മൾതന്നെ പരമാധികാരികളാണ്. നമ്മുടെ ഭാവി നമ്മെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. അതുപക്ഷേ, ഒരു സമൂഹത്തിന്റെ ഭാവിക്ക് ഐക്യത്തിന്റെ മനസ്സുതുറന്ന പ്രവർത്തനത്തിൽ നാമെല്ലാം വിജയിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതം സഫലമാക്കാനെളുപ്പം ആകും. അതെ--ഐക്യദാർഢ്യം അനിവാര്യമാണ്.//-  

  Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ
https:dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

------------------------------------------------------------------------------------

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക   dhruwadeepti.blogspot.com-    

Donnerstag, 14. Januar 2021

// DHRUWADEEPTI //Society // എന്നെങ്കിലും ഹസ്തദാനം വീണ്ടും ഒരു യാഥാർത്ഥ്യമാകുമോ? ജോർജ് കുറ്റിക്കാട്ട്

Society //

  എന്നെങ്കിലും ഹസ്തദാനം വീണ്ടും ഒരു യാഥാർത്ഥ്യമാകുമോ?

ജോർജ്  കുറ്റിക്കാട്ട് 


 ഹസ്തദാനം 

പുതുവർഷത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വീണ്ടും പരസ്പരമുള്ള ഒരു ഹസ്തദാനം നമുക്ക് പ്രതീക്ഷിക്കാമോ?. അതുപക്ഷേ, ഭീകര പകർച്ചവ്യാധിയെ തുടർന്ന് ഭാവിയുടെ സഹവർത്തിത്വം എങ്ങനെയിരിക്കാം ? കാരണം, ഇപ്പോൾ കൊറോണ വ്യാപന പ്രതിസന്ധിയിലൂടെ സാമൂഹിക മാനദണ്ഡങ്ങളും മൂല്യങ്ങളും തലകീഴായി മാറിയിരിക്കുന്നു. പരസ്പര വിനിമയത്തിന്റെ ഒരു ഭാവിയിലെ പ്രതീക്ഷിക്കാവുന്ന അനന്തരഫലങ്ങൾ എന്ത് എന്ന് പ്രവചിക്കുക എളുപ്പമല്ലെന്നാണെനിക്കിപ്പോൾ തോന്നുന്നത്..

കൊറോണ പകർച്ചവ്യാധി വ്യാപനം മനുഷ്യരാശിയുടെ സാംസ്കാരിക ജീവിത ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത സംഭവമാണ്. ലോകം ഒട്ടാകെയുള്ള മനുഷ്യ സമൂഹം പരിചയിച്ചിട്ടില്ലാത്ത പ്രത്യേക സാമൂഹിക ക്രമീകരണം, അത് വളരെ പെട്ടെന്ന് എല്ലാവരും അവരുടെ സ്വന്തം പെരുമാറ്റത്തിലും സമഗ്രമായി മാറ്റണം ഇതായിരുന്നു, മാറ്റത്തിന്റെ രീതി. ഒരിക്കലും അങ്ങനെ ഒരു ജീവിതരീതികൾ മനുഷ്യർ ശീലിച്ചിരുന്നില്ലല്ലോ, ഒട്ടു പ്രതീക്ഷിച്ചതുമല്ല..

എന്നാൽ ഒരു ദിവസം മുതൽ അടുത്ത അനിശ്ചിത ദിവസം വരെ പരസ്പരമുള്ള ബന്ധങ്ങൾ മാറുമ്പോൾ സമൂഹത്തിന് ഇത് എപ്രകാരം അതുമായി ഇണങ്ങാൻ കഴിയും? വ്യത്യസ്ത രൂപമുണ്ടായിരിക്കുന്ന പുതുഭാവിയിൽ പരസ്പരം ഓരോരോ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും ജീവിക്കുന്നതുമെങ്ങനെയെന്നും ഭാവി അനന്തര ഫലങ്ങൾ എന്താണെന്നും ആർക്ക് നിശ്ചയിക്കാൻ കഴിയും? ലോകമാകെ നോക്കിയാൽ മനുഷ്യസമൂഹത്തിന്റെ ജീവിതശൈലികൾക്കും ആചാരാമര്യാദകൾക്കും വ്യത്യസ്ത സ്വഭാവമുണ്ടല്ലോ. ഏഷ്യൻ രാജ്യങ്ങളിലേതു പോലെ യൂറോപ്യൻ രാജ്യങ്ങളിലേതുമായി നോക്കിയാൽ പരസ്പരമുള്ള ഓരോ സ്വാഗത രീതി വ്യത്യസ്തമാണല്ലോ. ഹസ്തദാനം ചെയ്യുന്ന രീതി, ഒരു ആലിംഗനം ചെയ്യൽ, അതല്ലെങ്കിൽ കുമ്പിട്ട് നിന്ന് വന്ദനം നൽകൽ എന്നിങ്ങനെ പലവിധം ആചാര മര്യാദകൾ ലോകം കണ്ടു തുടങ്ങിയവയായിരുന്നു. എന്നാൽ ഇപ്പോൾ കൊറോണ വ്യാപനത്തോടെ ആരും പരസ്പരം ഹസ്തദാനം ചെയ്യുന്ന ആചാരമോ ആലിംഗനമോ വ്യക്തമായി ഉപേക്ഷിച്ചു. സ്വാഗതം സൂചിപ്പിക്കുന്ന ആംഗ്യം എന്ന നിലയിൽ ഒരാളെ സ്വീകരിക്കുന്നു, അഥവാ ഒരാളോട് വിടപറയുന്നു. എന്നാൽ ചിലയിടങ്ങളിൽ വിശേഷാവസരങ്ങളിൽ മാത്രം ചിലർ ഹസ്തദാനം നൽകുന്നതും കണ്ടിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളേയോ ബന്ധുക്കളേയോ നേരിട്ട് സമീപിക്കുമ്പോൾ സന്തോഷത്തോടെ കഴുത്തിൽ കെട്ടിപ്പിടിച്ചുള്ള ആലിംഗനം ചെയ്തു സ്വീകരിക്കുന്ന പതിവ്, മാത്രവുമല്ല, ആരുടെയെങ്കിലും പിറന്നാൾ ദിവസത്തിന് തയ്യാറാക്കിയ കേക്കിലുറപ്പിച്ചു വച്ച മെഴുക് തിരികൾ ഊതി കെടുത്തിയ ശേഷം വച്ചിരിക്കുന്ന ആ കേക്ക് ഭക്ഷിക്കുമോ? അപ്പോൾ ഭാവിയിൽ ആ ആചാരവും നിലനിൽക്കുകയില്ല. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും പാൻഡെമിക് പ്രതിസന്ധിക്കുശേഷം നിത്യജീവിതത്തിലേക്ക് നാമെല്ലാം തിരിച്ചെത്തേണ്ടതുണ്ടല്ലോ. 

ഇത്തരം വിഷയങ്ങളെപ്പറ്റിയുള്ള സാമൂഹിക മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന ചില അറിവുകൾ ജനങ്ങളിൽ എത്തിക്കാനുള്ള ജോലികൾ ആവശ്യമാണ്. എന്താണ് സ്വീകാര്യമായത്, എന്താണ് സ്വീകാര്യമല്ലാത്തത്, കൊറോണയുടെ വ്യാപനം എപ്രകാരം ഉണ്ടാകാം എന്നെല്ലാം പൊതുജനങ്ങളിൽ പ്രാഥമിക അറിവുകൾ നൽകുവാനും, പുതിയ ഉത്തരവാദിത്വബോധം വിവാദങ്ങൾക്ക് ഇടയാകാതെ ഉണ്ടാകുവാനും ആരോഗ്യരക്ഷാകേന്ദ്രങ്ങൾ തയ്യാറാകണം. വിവിധ കാര്യങ്ങൾ സംബന്ധിച്ച് നിലവിൽ വിവാദവിഷയങ്ങളുണ്ട്. വ്യക്തികൾ തമ്മിൽ തമ്മിൽ പാലിക്കേണ്ട സാമൂഹ്യ അകലം, പ്രത്യേകിച്ച് പ്രായമായവരുമായുള്ള അടുത്ത സമ്പർക്കം, രോഗബാധിതരും അല്ലാത്തവരുമായുള്ള അടുത്ത സമ്പർക്കങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ. ശരിതന്നെ, ഇത്തരം പെരുമാറ്റവും അവയിലൂടെ ഉണ്ടാകാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും കാരണം സാമൂഹികജീവിത മൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കും. 

ഇക്കാലങ്ങളോളം അവനവന്റെ ആരോഗ്യകാര്യങ്ങൾ ഒരു വ്യക്തിസ്വകാര്യം ആയിട്ടാണ് കണക്കാക്കിയിരുന്നതെന്ന് നമുക്കറിയാമല്ലോ. ഇക്കാര്യത്തിലും ആളുകളിൽ വിവിധ അഭിപ്രായങ്ങളുണ്ട്. ഓരോരുത്തനും ഇങ്ങനെയുള്ളതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എങ്ങനെ എല്ലാക്കാര്യങ്ങളും ശരിയായിത്തന്നെ നിർവഹിക്കാൻ കഴിയും? നമ്മൾ ഓരോരുത്തരുടെയും ജീവിതശൈലിയും, പെരുമാറ്റവും അവനവന്റെ ആരോഗ്യത്തെയും അതുപോലെ മറ്റുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കുമെന്നേതാണ്ട് ചിന്തിക്കാം. അടിസ്ഥാനമായ ഈ ആശയം സാമൂഹിക ഉത്തരവാദിത്വത്തിന്റെ പുതിയ അറിവിലേക്ക് നമ്മെ സഹായിച്ചേക്കാം. ഇതൊരു കാലാവസ്ഥാപ്രവചനം പോലെയാകാം. അതായത് അടുത്ത പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മനുഷ്യരാശിക്ക് ഒട്ടും നിർണ്ണയിക്കാൻ അത്ര എളുപ്പമാകുമോ?  

പകർച്ചവ്യാധികളെക്കുറിച്ചും അതിനുള്ള സാദ്ധ്യതകളെക്കുറിച്ചും ജനങ്ങൾ സാവധാനം അറിയുന്നു, അതിൽ കീഴടങ്ങാൻ തയ്യാറാകാതെ എന്നമട്ടിൽ ഒരു കൂട്ടം ആളുകൾ കൂട്ടമായി ചേരുന്നുണ്ട്. ഈയൊരു പ്രവണത ലോകം എമ്പാടും കാണാവുന്നതാണ്. എങ്കിലും നാം താമസിക്കുന്ന വീട് മഴവെള്ളം വീണാൽ, താമസം ബുദ്ധിമുട്ടാകുമ്പോൾ പ്രതിവിധി കാണുവാൻ ശ്രമിക്കുമല്ലോ. അത് എന്തായാലും പുതിയ ഒരു ശുചിത്വ ധാർമ്മിക ചിന്താരീതിയും അപകടമായിട്ട് കാണേണ്ടതില്ല. പ്രാഥമികമായി കാണേണ്ടത്, ശുചിത്വമില്ലാത്തത് ധാർമ്മിക ദോഷമായി കണക്കാക്കാം. പാൻഡെമിക്കിനു ഒരു അവസാനം വന്നുവെന്നു കാണുക. ആ പ്രതിസന്ധിക്ക് ശേഷമുള്ള ഒരു കാലം വരുമല്ലോ എന്നാണല്ലോ നാം എല്ലാവരും ആഗ്രഹിക്കുന്നത്. സംശയമില്ലാതെ ചില കാര്യങ്ങൾ നമുക്ക് ആവശ്യമായി സ്വീകരിക്കേണ്ടിവരുമെന്നു വേണം വിചാരിക്കാൻ. അതായത് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ചില പുതിയ ശൈലികളും മാറ്റങ്ങളും കണ്ടെത്തുക എന്നത് വളരെ അവശ്യഘടകമായി മാറും. ഇപ്പോൾ ലോകമാകെ ആളുകൾക്കാശ്വാസമായി വാക്സിനേഷൻ ആളുകളിൽ നല്കപ്പെടാനുള്ള എല്ലാ ശ്രമങ്ങളും അവസാനഘട്ടത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് ഏറിയ ഭാഗവും ആ ശ്രമത്തെ അംഗീകരിക്കുന്നു എന്ന കാര്യം മാദ്ധ്യമങ്ങൾ ദിവസവും അറിയിക്കുന്നു.

നിലവിലുള്ള ആശങ്കയും ചെറുതല്ല. ആളുകളിലുള്ള ഏകാന്തത, പാൻഡെമി വ്യാപനത്തിന്റെ ഭയം, ഇതെല്ലാം വർദ്ധിക്കുന്നുണ്ട്. തമ്മിൽത്തമ്മിൽ ഉള്ള ആശയവിനിമയം സാധിക്കണമല്ലോ, അതിനായി ഓൺലൈൻ, ടെലിഫോൺ എന്നിവയുടെ പ്രയോജനങ്ങൾ ഉപയോഗപ്പെടുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് ശേഷമുള്ള കാലങ്ങളിൽ ജീവിതം എങ്ങനെ പരസ്പരം പങ്കിടുമെന്ന ആശങ്ക. അനേകം അവസരങ്ങൾ ഒത്തുചേരാനുള്ള ആവശ്യങ്ങൾ ജീവിതത്തിലെന്നും ഉണ്ടാകും. അതെല്ലാം എത്രകാലം വീഡിയോയിലും ഓൺലൈനിലും എല്ലാം സാധിക്കും ? അപ്പോൾ, ആളുകളിൽ ഏകാന്തത വർദ്ധിക്കും, പൊതുജീവിത മാനദണ്ഡത്തെ എപ്രകാരം മനസ്സിലാക്കും? ഇപ്പോഴുള്ള സാഹചര്യത്തിൽ അത് വിശദീകരിക്കാനുള്ള ഒരു പ്രവചനം എളുപ്പമല്ല. ഇപ്പോൾത്തന്നെ ദൈനംദിന ജീവിതത്തിൽ ഉണ്ടായ ശക്തമായ മണ്ണൊലിപ്പുപോലെയാണ് മാനുഷികമായ പരസ്പര സമ്പർക്കത്തിൽ ഉണ്ടായിരിക്കുന്ന വിടവ്. നമ്മുടെ ലോകം കാണാത്ത പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് കുതിക്കുകയാണ്. ജനങ്ങൾ ഈ സാഹചര്യത്തിൽനിന്നും രക്ഷപ്രാപിക്കാനുള്ള വാക്സിനേഷൻ വൈകാതെ ലഭിക്കുമെന്ന വാർത്ത ആശ്വാസകരമായി മാറുന്നുമുണ്ട്. പാൻഡെമികിൻറെ അതിശയകരമായ അതിവേഗ വ്യാപനത്തിൽ നിന്നും മാറിനിന്നുള്ള സാമൂഹ്യ ബന്ധങ്ങൾ മുൻകാലത്തേതുപോലെ ഉറപ്പിച്ചു മുന്നോട്ടുള്ള ജീവിതവഴികൾ തുറക്കുവാനും നാം പഠിക്കണം. അതല്ലെങ്കിൽ മരണപ്പെടുവാൻ പാടില്ലാത്ത അനേകം ആളുകൾ വരുംനാളുകളിലും മരിക്കുമെന്ന് ഇതിനകംതന്നെ നാം മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രീയവൃത്തങ്ങൾ എന്തെല്ലാം പറഞ്ഞാലും, മരണം, അതിന്റെ വില വളരെ കൂടുതലാണ്. 

കൊറോണ പ്രതിസന്ധിയ്ക്ക് ഒരവസാനം ഉണ്ടാകുമെന്നുള്ള ചില ചിന്തകൾ ചിലരിൽ ഉയരുന്നുണ്ട്. അപ്പോൾ ആ പ്രതിസന്ധിക്ക് ശേഷമുള്ള നമ്മുടെ ഭാവി ജീവിതം എങ്ങനെ മാറ്റപ്പെടുമെന്നും നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് ആളുകളുടെ നഗരജീവിതവും, ഗ്രാമങ്ങളിലെ മറ്റൊരു ജീവിതവും തമ്മിൽ വളരെ വ്യത്യാസങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. കൊറോണ പാൻഡെമിക് ഒരു പ്രതിസന്ധിപോലെ മാത്രമല്ല, അത് ഏറെ അപകടകരവും വെല്ലുവിളികൾ നിറഞ്ഞതുമാണ് എന്ന് ആളുകൾക്ക് ബോധ്യമായിട്ടുണ്ട്. ആ മാറ്റങ്ങളെല്ലാം ഏതെല്ലാം മേഖലകളിൽ ആണ് നടക്കുന്നതെന്ന് സാവധാനം മനസ്സിലാകും. 2020 ലെ വിചിത്രമായ ഒരു വർഷം അവസാനിച്ചു. ഇപ്പോഴും കൊറോണയുടെ വ്യാപനം തടയുവാൻ മനുഷ്യരാശി പോരാടുകയാണല്ലോ. എന്നിരുന്നാലും ഈ പാൻഡെമിക് നിസംശയമായും മനുഷ്യരുടെ സാമൂഹിക ജീവിതത്തെയാകെ മറ്റൊരു ശൈലിയിലേക്ക്ള്ള മാറ്റം ധ്വരിതപ്പെടുത്തുന്നുണ്ട്.

കൊറോണ പാൻഡെമിക് ലോകത്തെയാകെ നിയന്ത്രണത്തിലാക്കി മനുഷ്യ ജീവിതത്തിന് മറ്റൊരു ദിശയിലേക്ക് വഴിത്തിരിക്കുകയാണ്. ഒരുപക്ഷെ അത് ഭാവിയിൽ എന്നും പ്രതികൂലമായിരിക്കണമെന്നുമില്ല. ഓരോ പുതിയ പാഠം നാം പഠിക്കുന്നു. അതായത്, ഓരോ പ്രതിസന്ധിയും പുതിയ വഴികളെയോ അവസരങ്ങളെയോ സൃഷ്ടിക്കുന്നുണ്ട് എന്നാണല്ലോ പറയുന്നത്. പ്രതിസന്ധി പുതിയ മാറ്റങ്ങൾ ഉണ്ടാകുവാൻ കാരണമാക്കുന്നു. അതിനു ചില ഉദാഹരണം നമുക്ക് ദർശിക്കുവാൻ കഴിയും. കൂടുതൽ ആളുകൾ കൃഷിഭൂമികളിലേക്ക് അവരുടെ ശ്രദ്ധ കൂടുതലായി കാണിച്ചുതുടങ്ങിയിരിക്കുന്നു. യൂറോപ്പിൽ ആളുകൾ അവരുടെ സ്വന്തം ഗാർഡനുകളിൽ പലതരം പച്ചക്കറി കൃഷികൾ തുടങ്ങിയവ സ്വന്തമായി ഉത്പ്പാദിപ്പിക്കുവാനേറെ സമയം കണ്ടെത്തുന്നുണ്ട്. ആളുകൾക്ക് പ്രകൃതിയിൽ ഏറെ താൽപ്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. അതുപോലെ അതാത് കൃഷിസ്ഥലങ്ങളിൽ മൃഗങ്ങളെയും മറ്റും കൂടുതൽ വളർത്തുന്നതിൽ താൽപ്പര്യം ഉണ്ടായിരിക്കുന്നു. അതായത്, ഒരു നഗരജീവിതം ഇത്തരം കാര്യങ്ങൾക്ക് നല്ലതല്ല എന്ന് മനസ്സിലാക്കിയവർ ഗ്രാമങ്ങളിലേയ്ക്ക് കടന്നുവരുന്ന പ്രവണത കൂടുതലായി കാണുന്നു. പ്രകൃതിപ്രതിഭാസങ്ങളും ജന്തുജാലങ്ങളും ഒക്കെ ജീവിതത്തിനു മറ്റൊരു നിറം പകരുന്നു. എതിർവശം നോക്കിയാൽ പുതിയ ഒരു നഗര ആസൂത്രണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. 

കൊറോണ വ്യാപന പ്രതിസന്ധിയിൽ ഏതുതരത്തിലുള്ള മാറ്റങ്ങളാണ് നാം ശ്രദ്ധിച്ചു കണ്ടത്?  പലവിധത്തിലും ലോകമാകെപ്രതീക്ഷിക്കാത്ത മാറ്റങ്ങൾ കണ്ടുകഴിഞ്ഞു. ജനസാന്ദ്രതയേറിയ മഹാനഗരങ്ങളിലേക്കുള്ള ആളുകളുടെ വരവിന് വളരെയേറെ കുറവ് കണ്ടു. അതേസമയത്ത് ഗ്രാമങ്ങളിലും ചെറിയ പട്ടണപ്രദേശങ്ങളിലും വളരെ പെട്ടെന്ന് പോയി, ഷോപ്പിംഗ്, മറ്റുചില വിനോദം, മറ്റു ജീവിതാവശ്യങ്ങളും അതുപോലെ പ്രധാനമായ ഓരോ പ്രവർത്തനങ്ങളും നിർവഹിക്കാൻ എത്തിച്ചേരാനാകുന്ന ദൂരത്തിലുള്ള സ്ഥലങ്ങളിൽ പോകാൻ ആളുകളേറെ  ഇഷ്ടപ്പെട്ടു തുടങ്ങി. അതുപോലെയാണ് താമസം, ജോലി, വീട്, തുടങ്ങിയ പലവിധ കാര്യങ്ങൾക്കും പ്രദേശങ്ങളുടെ തെരഞ്ഞെടുക്കലിൽ കൂടുതൽ പ്രാധാന്യം കാണുന്നു. അതുപോലെ കുടുംബബന്ധങ്ങളുറപ്പിക്കുന്ന  അടുപ്പം, സ്നേഹ സൗഹൃദ ബന്ധങ്ങളും മറ്റും പരീക്ഷിക്കപ്പെടുന്നു; അപ്പോൾ, ആരാണ്, തങ്ങൾക്ക് കൂടുതൽ  പ്രാധാന്യമുള്ളതെന്ന് പാൻഡെമിക് വ്യാപന പ്രതിസന്ധി കാണിക്കുന്നുണ്ടെന്ന് വേണം കരുതാൻ. കുടുംബാംഗങ്ങൾ, ഉദാ: ഭാര്യാ-ഭർത്താക്കന്മാർ, കുടുംബങ്ങളുടെയടുത്ത സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാവിഭാഗങ്ങളിൽപ്പെട്ടവരെയും ബാധിക്കും. ഇങ്ങനെ വളരെക്കാലങ്ങളായി ലോക്ക്ഡൗൺ നിയന്ത്രണം മൂലം മാനസിക സമ്മർദ്ദം ഉണ്ടായിട്ടുള്ള അനേകം ആളുകൾക്ക് സഹായകമായ പരിഹാരം സമൂഹംതന്നെ വേഗം പരിഹാരങ്ങൾ കണ്ടുപിടിക്കണം. സാമൂഹിക സമ്പർക്കം ഉപേക്ഷിക്കപ്പെട്ട ഒരവസ്ഥയുണ്ട്. എന്നാൽ ഇപ്പോൾ ആളുകൾ വ്യക്തിഗത സമ്പർക്കത്തെയും അതുപോലെ ചില അടുത്ത സുഹൃത്തുക്കളെയും കൂടുതൽ വിലമതിക്കുന്നുണ്ട്. കോറോണയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ മുമ്പ് സമ്പർക്കത്തിലിരുന്ന സുഹൃത്തുക്കളും ആയിട്ട് മെച്ചപ്പെട്ട സമ്പർക്കം ഇപ്പോൾ വിവിധതരത്തിൽ ,ഉദാ: ഓൺലൈനിൽ കാണുന്നത് സാധാരണമായിരിക്കുന്നു,.പരിചയപ്പെട്ടുവരുന്നു.

ഭാവിയിൽ കൊറോണ പ്രതിസന്ധിപോലെ ഭീകര സാഹചര്യം മനുഷ്യരാശി ആവർത്തിച്ചു നേരിടേണ്ടിവന്നാൽ പ്രതിസന്ധികളെ നേരിടാൻ ആധുനിക സാങ്കേതിക വത്ക്കരണത്തിന്റെ ഉപയോഗം കൊണ്ട് വ്യക്തികൾക്കും ഓരോ സംഘടനകൾക്കും സർക്കാരിനും പൊതുവെ സ്വയമേ പ്രതിസന്ധി നേരിടാൻ കഴിയും എന്ന് കാണിക്കുന്നതാണ് സർക്കാരും കമ്പനികളും ഒറ്റരാത്രികൊണ്ട് എന്ന വിശേഷണത്തിൽ പറഞ്ഞാൽ ഹോം ഓഫീസ് സംവിധാനം , വീഡിയോ കോൺഫറൻസ് തുടങ്ങിയ അതിവിദൂര പരിഹാര വഴികൾ സാദ്ധ്യമാക്കിയത്. പ്രത്യേകിച്ച് ലോകത്തിലുള്ള എല്ലാ കമ്പനികളും ഡിജിറ്റൈസേഷൻ വഴി നല്ല ഒരു അനുഭവസമ്പത്തായി പാൻഡെമിക് ഭീതിക്ക് ശാശ്വതമായ പരിഹാരവും നൽകുന്ന പുത്തൻ ഉത്തേജനം നൽകിയെന്ന് കമ്പനികൾ സമ്മതിക്കുന്നുണ്ട്. ഈ നല്ല അനുഭവത്തെ അടിസ്ഥാനമാക്കി ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തൊഴിലുടമകൾ ചിന്തിക്കുന്നു.  

പാൻഡെമിക് പല കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽപ്പെട്ടത് ഭാഷയുടെ പുതിയ പുതിയ വാക്കുകളുടെ ജനനം തന്നെ. ഉദാ: രണ്ടാംതരംഗം, അകലം പാലിക്കുക, എന്നിങ്ങനെ ആയിരത്തോളം പദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ഭാഷാ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. പദങ്ങൾക്ക് ഓരോ പുതിയ സാങ്കേതിക കാര്യങ്ങളെ മനസ്സിലാക്കാൻ കഴിയുമെന്നത് പ്രധാന കാര്യമാണ്. ഒരു നിർദ്ദിഷ്ട പ്രശ്നം ആളുകൾക്ക് ഉടനടി മനസ്സിലാക്കാനുള്ള ഒരു പദം ഉണ്ട് എന്നാണ് ഇതിനു പ്രാധാന്യം.

പാൻഡെമിക് പ്രതിസന്ധിക്ക് എന്ന് ഒരവസാനം കാണും ? 

ഇതൊരു പൊതു ചോദ്യമാണ്. ഓരോ പ്രതിസന്ധിക്കും ശേഷം ഒരു സാധാരണ നിലയിലേയ്ക്ക് മടങ്ങേണ്ടത് വളരെ പ്രധാനമാണ്. അതുപക്ഷേ സാധാരണ നില എന്നത് യഥാർത്ഥത്തിൽ എന്താണർത്ഥമാക്കുന്നത്?, ഒരു പാൻഡെമിക് ദുരന്തത്തിനുശേഷം അത് ശരിക്കും സാദ്ധ്യമാണോ എന്ന ചോദ്യം നിത്യവും നമ്മുടെ ചെവികളിൽ ഇരമ്പുന്നു. എന്നിരുന്നാലും ആ തിരിച്ചു വരവ്, അഥവാ, ആദ്യകാലവും ഭാവികാലവും പൊരുത്തപ്പെടുത്തിയുള്ള പുതിയ ജീവിതത്തെ സ്വയം സമ്മതിച്ചു സ്വീകരിക്കണം. കൊറോണ പ്രതിസന്ധി ഒരു ചുരുങ്ങിയ കാല ഷോക്ക് ആയിട്ട് നാം കണക്കാക്കുകയും വേണം. അതിന്റെ ഓർമ്മയും സാവധാനം മറക്കുകതന്നെ വേണം. ഇതുമൂലമുണ്ടായ സാമ്പത്തിക നാശത്തെ വേഗം മറികടക്കാൻ ശ്രമിക്കുമ്പോഴും ആളുകൾക്ക് നഷ്ടമായ, അനുഭവങ്ങൾ ഓർമ്മിക്കപ്പെടുന്നു. അനേകം പേരുടെ മരണം, ജീവിതത്തോടുള്ള മനോഭാവം ശാരീരിക സമ്പർക്കങ്ങളുടെ എന്നേക്കുമുള്ള വേർപാട് എന്നിങ്ങനെ അനേക യാഥാർത്ഥ്യങ്ങളെ കൺമുന്നിൽനിന്നും മായ്ക്കാൻ എളുപ്പമല്ല. ഒരുപക്ഷെ ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകാണുമായിരിക്കാം. പലമേഖലകളിലും ഉദാ: വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, തൊഴിൽ ഇങ്ങനെയുള്ള അനേക വിഷയങ്ങളിൽ പരിഹാരമാർഗം ഉണ്ടാകണം, ഡിജിറ്ററിസഷനും മറ്റ് ഹോം ബ്യുറോ പ്രവർത്തനവും കൊണ്ട് എല്ലാം സാധിക്കുക സാധ്യമല്ല. കൊറോണ പാൻഡെമിക് വർഷങ്ങൾ ഒരുപക്ഷെ ഭാവിയിലേക്കുള്ള മുന്നറിയിപ്പുകളിൽ ഒന്നായിരിക്കും. കൊറോണ ഒരു തുടക്കം മാത്രമാണോഎന്നും സംശയമുണ്ട്. ലോകം ഒരു സാധാരണ നിലയിലേയ്ക്ക് മാറുന്നതിനുമുമ്പ് പകരം പുതിയ ഒരു പാൻഡെമിക് ലോകത്തെ മാറ്റിമറിക്കുകയില്ലെന്നു എങ്ങനെ നമുക്കറിയാം. ഇക്കഴിഞ്ഞനാളുകളിൽ ജനിതകമാറ്റം സംഭവിച്ച പാൻഡെമിക് വ്യാപിക്കുന്നു എന്ന വാർത്തകൾ ഇതിനു മുന്നോടിയായിത്തീരുകയാണോ? കൊറോണയുടെ വ്യാപനത്തോടെ ജർമ്മനിപോലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വിള്ളലുകൾ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട് എന്ന് ജർമ്മൻ സർക്കാർ സമ്മതിക്കുന്നു. അതുപോലെ മറ്റുള്ള രാജ്യങ്ങളുടെ സ്ഥിതി അതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല.

കൊറോണ വ്യാപനവും മരണത്തിന്റെ എണ്ണവും വർദ്ധിച്ചതനുസരിച്ചു മറ്റു കാര്യങ്ങളിൽ, അതായത്, കാലാവസ്ഥയുടെ വ്യതിയാനങ്ങൾ, സാമ്പത്തിക മാന്ദ്യം, കൃഷിവികസനസാദ്ധ്യതകൾ, ദാരിദ്യം, എന്നിങ്ങനെയുള്ള അനേകം അടിയന്തിരകാര്യങ്ങൾ ശ്രദ്ധിക്കുന്നു. അതേസമയം ജനങ്ങൾ തിങ്ങിനിറഞ്ഞ നഗരങ്ങളിലെ സാമൂഹിക ജീവിതം തളരുകയുമാണ്. ആളുകളുടെ ആശയ വിനിമയം ഡിജിറ്റൽ വിന്യാസത്തിലൂടെ ഒതുങ്ങുന്നു. കൊറോണ വ്യാപനം ആഗോള തലത്തിലുള്ള ഭീഷണിയായിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന കടുത്ത സാമൂഹിക പിരിമുറുക്കം ദൈനംദിന ജീവിതത്തിന്റെയും സമ്പത് വ്യവസ്ഥയുടെയും അടിസ്ഥാന ഘടനയിൽ ഇളക്കം തട്ടിച്ചു. പക്ഷെ പുതിയ സാങ്കേതിക വിദ്യകൾക്ക് ഫലമുണ്ടായി, പാൻഡെമിക് വ്യാപനത്തിൽ ഏറെ താമസിയാതെ ഫലപ്രദമായ ഒരു പരിഹാരമുണ്ടാകുമെന്ന് കരുതാം. എങ്കിലും ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിൽ ആളുകൾക്ക് ഭാവിയെപ്പറ്റി ഭയവികാരം അവസാനിക്കുന്നില്ല. അവർ സ്വകാര്യ ഇടങ്ങളിലേക്ക് ആളുകൾ ചുരുങ്ങുന്നു. പ്രാദേശിക വ്യവസായങ്ങളും അവയുടെ എല്ലാപ്രവർത്തനങ്ങളും ആഗോളതലത്തിലുള്ള മാർക്കറ്റിങ് സഹകരണവും ഒരു സ്ഥിരതയുള്ള കൂട്ട് സംവിധാനമാക്കുമെന്നു കരുതാം. അതുപോലെ ലോക കാർഷിക രംഗവും സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു..നാമെല്ലാം ഒരു കാര്യം ഒട്ടും സംശയമില്ലാതെ വിശ്വസിക്കണം. ഇപ്പോഴുള്ള പ്രതിസന്ധിയിൽനിന്നും ഭാവി ദിശകളെ മാറ്റുന്ന ചരിത്ര നിമിഷങ്ങൾ ഉണ്ടാകുമെന്നും, നമ്മളും, ഭാവിയുടെ കണക്ക്കൂട്ടലുകളിലെ ഇന്നും നാളെയും തമ്മിലൊരു ഉറപ്പായ പാലം പണിയും എന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്നം മാത്രമല്ല, പകർച്ചവ്യാധികളിലൂടെയും നാം വർത്തമാനകാലത്തിനു വിടപറഞ്ഞു സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വരും, അപ്പോൾ ഭാവിയിലെ വെല്ലുവിളികളെ നേരിടാനും നിരന്തരം പുതിയ പരിഹാരങ്ങൾ കണ്ടെത്താനും , ഇപ്പോൾ ആശങ്കയോടെ കാത്തിരിക്കുന്ന ഭാവി കാലവും പകർച്ചവ്യാധികളിലൂടെ സുരക്ഷിതമായിത്തന്നെ നമ്മോടൊപ്പം ചേർന്ന് വരുമെന്നും ഉറപ്പായിട്ട് ജീവിതത്തെ മുന്നോട്ടു കാണുക.. അങ്ങനെ നമ്മുടെ അന്വേഷിക്കുന്ന പ്രതീക്ഷകൾ വീണ്ടും യാഥാർത്ഥ്യമാകും. // -

-------------------------------------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Samstag, 9. Januar 2021

DRUWADEEPTI // Religion // ക്രിസ്ത്യൻ സഭകൾ മതമൗലികവാദികളുടെ തടവിൽ ?// ജോർജ് കുറ്റിക്കാട്ട് -


 -ക്രിസ്ത്യൻ സഭകൾ മതമൗലിക വാദികളുടെ തടവിൽ ?-

/ ജോർജ് കുറ്റിക്കാട്ട് -   

കേരളത്തിലും ലോകമെമ്പാടും ക്രിസ്ത്യൻസഭകളോരോ മതമൗലികതയുടെ വിഭാഗമായി മാറാനുള്ള വഴിയിലാണെന്നു ആദ്യമേ പറയട്ടെ. കാലങ്ങളായിട്ട് കേരളത്തിൽ ചില ക്രിസ്ത്യൻസഭാനേതൃത്വങ്ങളും, കത്തോലിക്കാസഭയിലെ നേതൃത്വങ്ങളും തമ്മിൽത്തമ്മിലും ചേർന്ന്, ക്രിസ്തീയ വിശ്വാസികളെയാകെ ഇരുളിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. നിരവധിതരത്തിലുള്ള ദുരുപയോഗങ്ങളുടെ ആരോപണങ്ങൾ ഉണ്ടായിട്ടും അവയെല്ലാം മറച്ചുവയ്ക്കുകയും ചെയ്യുകയാണ്. എന്നാൽ അവയെക്കൂടാതെ വർത്തമാനകാലത്ത് ചില സഭയിലുണ്ടായിട്ടുള്ള നിരവധി ഗുരുതരപ്രശ്നങ്ങൾ മൂലം വത്തിക്കാൻ പോലും പരാജയപ്പെടുന്നു. ഈ വിധമുള്ള അഭിപ്രായങ്ങൾ മാർപാപ്പ പോലും അടുത്ത കാലത്ത് ശക്തമായ ഭാഷയിൽ ചില മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യങ്ങളാണ്.

സഭ ഇക്കാലത്തു കുരിശ് വഹിക്കുകയാണ്. കത്തോലിക്കാ സഭയിൽ ഇരുണ്ട കാലമാണ്. നിലവിലിരിക്കുന്ന അനേകം സംവാദങ്ങളിൽപ്പെട്ടു കഴി യുന്ന കത്തോലിക്കാ സഭയ്ക്ക് പ്രത്യേകമായിട്ട്, ഇന്ത്യയിൽ, അത്തരമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയ അനേകം സംഭവങ്ങൾ ഉണ്ടായി. അതിനാൽ കാലത്തിന്റെ ചില അടയാളങ്ങൾക്ക് സഭാനേതൃത്വം അടിയന്തിരമായി ഒരു വ്യാഖ്യാനവും വിശദീകരണവും നൽകേണ്ടതാവശ്യമാണ്. എന്നാൽ സഭയ്ക്ക് അതിലും ഒട്ടും വലിയ വിശ്വാസമില്ല. ഏറ്റവും അടുത്തകാലങ്ങളിൽപ്പോലും കേരളത്തിൽ സഭയിൽ മെത്രാന്മാരും പുരോഹിതരും ഉൾപ്പെട്ടിരുന്ന അനേകം പ്രശ്നങ്ങൾ സഭാസമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അതുപക്ഷേ നിലവിലുള്ള ചില വെല്ലുവിളികളെക്കുറിച്ചു സഭാനേതൃത്വങ്ങളിൽ നിന്ന് ഉത്തരവാദിത്ത്വമുള്ള വിശദീകരണങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല. അത് കഴിയാത്തതിൽ അതിശയിക്കാനുമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി എ ഐ സി സിയു ടെ  പ്രതിനിധി താരിഖ് അൻവർ കർദ്ദിനാൾ മാർ ക്ലീമിസുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സഭയിലെ പ്രശ്നങ്ങളെക്കുറിച്ചു വിശദ ചർച്ച നടത്തിയത് കേരള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപ്പോൾ ഒരു വലിയ സംശയമുണ്ട്, ആരാണിങ്ങനെയുള്ളവരുടെ വാക്കുകൾ  മാത്രം വിശ്വസിക്കാൻ ആഗ്രഹിച്ചത് എന്ന് ? സഭകളിൽ ഇന്ന് സത്യത്തിന്റെ വെളിച്ചം വീശുന്നതിനുപകരം പ്രതിനിധികളായവർ കരിമ്പട്ടയ്ക്കും അതു പോലെയേത് തരം കാര്യങ്ങളും മറച്ചുവയ്ക്കുന്നതിലും ആത്മവീര്യമടങ്ങിയ ഉത്തരവാദികളാണെന്ന് അടുത്ത കാലങ്ങളിൽ സഭാംഗങ്ങൾ വിശദീകരിച്ചു തുടങ്ങി. സഭാ നേതൃത്വങ്ങളുടെ സ്വയം സംരക്ഷണവും ഇതിനെല്ലാം പൂർണ്ണ കാരണമായിരിക്കും. സഭയുടെ ഇന്നത്തെ സാധാരണ പ്രവർത്തനങ്ങളെയും ആവശ്യപ്പെടലുകളെയും നിരീക്ഷിക്കുന്നവർ അവശ്യ നിർദ്ദേശങ്ങൾ പലതും പറയുന്നത് സഭാനേതൃത്വം ചെവിക്കൊള്ളൂന്നില്ലയെന്ന പരാതി ഉയരുന്നുണ്ട്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, കാലത്തിന്റെ അടയാളങ്ങൾ സമൂഹം സത്യസന്ധമായി തിരിച്ചറിയുകയെന്നത് തന്നെ സമൂലമായ പരിവർത്തനവും മാനസാന്തരവുമാണെന്ന് അവർ ഏറെയൊന്നും അറിയാൻ ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്വമുള്ളവരുടെ പിന്തിരിയൽ മനഃസ്ഥിതി ഒരു ശിക്ഷയായിട്ടാണ് അത് അർത്ഥമാക്കേണ്ടത്. ഒരു നല്ല ലക്ഷ്യത്തിലെത്താൻ കഴിയാത്ത ഓരോ പാതകളെക്കുറിച്ചുള്ള നല്ല പ്രതീക്ഷകൾ വിശ്വാസികളിൽ ഉണർത്തുന്നതിനു പകരം, ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ അർത്ഥമുണ്ടെന്നു നേതൃത്വം മനസ്സിലാക്കണം. കൊറോണ പ്രതിസന്ധിയിലും സഭകളുടെ നടപടികൾഏത് വിധമെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. പാൻഡെമിക് സാഹചര്യങ്ങൾ നോക്കി സേവനവും സംരക്ഷണവും യോജിച്ച രീതിയിലായിരുന്നോ എന്നത് ചില നിരീക്ഷങ്ങളിൽ നിരീക്ഷകർ അഭിപ്രായപ്പെട്ടതിങ്ങനെ : "ഇത് ക്രിസ്ത്യൻ സുവിശേഷത്തിന്റെ യഥാർത്ഥ സന്ദേശത്തെ മുക്കിക്കൊല്ലാൻ ഭീഷണിപ്പെടുത്തുന്നു, അടിയന്തിര സമൂല പരിഷ്ക്കരണമില്ലാതെ സഭ ഒരു ഫണ്ടമെന്റൽ മൗലീകവാദ വിഭാഗമായി അധഃപതിക്കും". 

ക്രിസ്ത്യൻ സഭകളിൽ ഈയിടെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളുടെ പേരിൽ ഉണ്ടായിട്ടുള്ള പോലീസ്-കോടതി നടപടികൾ വളരെ ഒട്ടും സന്തോഷമുണ്ടാക്കുന്നകാര്യങ്ങളല്ല. ഇന്ന് കേരള സഭയുടെ കാര്യത്തിൽ ഓർത്തഡോക്സ് -യാക്കോബൈറ്റ്സ് സഭാതർക്കങ്ങൾ, സീറോമലബാർ സഭാ തർക്കവിഷയങ്ങൾ, സഭയിലെ കോൺഗ്രിഗേഷണലുകളിൽ നിത്യസംഭവമാ കുന്ന തർക്കങ്ങളും കോടതി നടപടികളും, എല്ലാം സഭാവിശ്വാസികളെയും നേതൃത്വങ്ങൾക്കൊപ്പം പങ്കുകാരാക്കുന്ന പ്രവണതകൾ, സഭാതലങ്ങളിലിന്നും നടക്കുന്നത് ന്യായീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളുമല്ല. യൂറോപ്പിലും അമേരിക്കയിലും മറ്റു ചില രാജ്യങ്ങളി ലും പുരുഷമേധാവിത്തം സഭയിൽ ശക്തിപ്പെടുന്നുണ്ട്. ജർമ്മൻ കർദ്ദിനാൾ റെയ്‌നാർഡ് മാർക്സ് ഈ കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ: "സഭയിൽ പുരുഷന്മാർക്ക് മാത്രമേ അധികാരമുണ്ടാകു എന്ന് യേശു ക്രിസ്തു ആഗ്രഹിച്ചില്ല"

അതിലേറെ പ്രശ്നവിഷയമായി ജർമ്മനിയിലെ കൊളോൺ അതിരൂപതയിൽ നടന്ന ലൈംഗികപീഡനത്തിന് ഇരയായവർക്കായുള്ള പരാതികളിൽ എടുത്ത സഭാനടപടികളിൽ അതൃപ്തികരമായ ഫലമാണ് ഉണ്ടായതെന്ന് 1970-ൽ നടന്ന ബലാത്സംഗം കേസ്സിൽപ്പെട്ട ഒരു പുരോഹിതന്റെയും ഒരു കിന്റർഗാർട്ടൻ കുട്ടിയുടെയും കാര്യം വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നു. പെൺകുട്ടി സഭാധികാരികൾക്ക് 2010- ൽ പരാതി നൽകിയെങ്കിലും 2011-ൽ കൊളോണിലെ അതിരൂപതയ്ക്ക് എഴുതിയ രേഖാമൂലം, കേസ് കൂടുതൽ ഗൗരവമായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തിൽ അതിരൂപത ഒന്നും ചെയ്തില്ല. ഇത്തരം ആരോപണങ്ങൾ അന്വേഷിക്കാനും കൈകാര്യം ചെയ്യാനും റിപ്പോർട്ടുകൾ നൽകാനും കാനോൻ അഭിഭാഷകനായിരുന്ന കർദ്ദിനാൾ വോൾക്കിയെ അന്ന് നിയോഗിച്ചിരുന്നു. അതുപക്ഷേ കുറ്റാരോപിതനായ പുരോഹിതൻ രോഗിയാ യിത്തർന്നിരുന്നതിനാൽ തുടർ നടപടികളുണ്ടായില്ല..ജർമ്മനിയിൽ ഇങ്ങനെ ഇതുപോലെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതും കുറച്ചുകാലമായിട്ട് പ്രധാന വാർത്തകളായിരുന്നു. എങ്കിലും ഇത്തരം കേസുകൾ സാമാന്യതയ്ക്ക് നിരക്കാത്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അവയെല്ലാം ഇരുളിന്റെ മറവിലേയ്ക്ക് നീക്കിയ സംഭങ്ങളുണ്ടായി. 

അതിലൊരു ഉദാഹരണം, കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കേരളീയ വൈദികൻ മേല്പറഞ്ഞതുപോലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരു സംഭവം ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്ത് ഉണ്ടായി. ഒരു ജർമ്മൻ കോടതിയിൽ അയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു. ജയിലിൽ അയച്ചു.കുറെ ദിവസങ്ങൾ മാത്രം ജയിൽവാസം അനുഭവിച്ചു. അത് പക്ഷെ, കേരളത്തിലെ ബന്ധപ്പെട്ട കത്തോലിക്കാ സഭാധികാരികളുടെ നേരിട്ടുള്ള ഇടപെടലിൽ അയാളെ ഉടൻ ജയിലിൽ നിന്നും രക്ഷപെടുത്തി കേരളത്തിലേയ്ക്ക് കൊണ്ടുപോയി. അന്ന് വളരെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. ഇത്തരം സംഭവങ്ങളാകെ കണ്ടും കേട്ടും ജീവിക്കുന്ന യഥാർത്ഥ വിശ്വാസികൾ എന്താണിതിൽനിന്നും പഠിച്ചു മനസ്സിലാക്കേണ്ടത്? എന്നും എപ്പോഴും ധാർമ്മികസന്ദേശങ്ങൾ ലോകത്തിന് അയക്കുന്ന ക്രൈസ്തവസഭയിൽ നിന്നും അവയെല്ലാം തീർച്ചയായും കൃത്യത പാലിക്കേണ്ടതുണ്ടെന്ന് സഭാംഗങ്ങളും രാജ്യ ഭരണാധികാരികളും പറയുന്നു, പക്ഷെ, ഇത്തരം ദുരുപയോഗറിപ്പോർട്ടുകൾ തിരുത്തി വ്യത്യസ്തമായി അവയെ കൈകാര്യം ചെയ്യാൻ ഒരു രൂപതാ നേതൃത്വങ്ങൾ പോലും തയ്യാറായിരുന്നില്ല.

സഭാംഗങ്ങളുടെ നാവരിയുന്നവർ.

കേരളത്തിൽ മാത്രം കത്തോലിക്കാസഭാ പുരോഹിതന്മാരിൽ ഇങ്ങനെയുള്ള അനേകം ലൈംഗികപീഡനകഥകൾ ഉണ്ടായിരുന്നിട്ടും, അതുപോലെ ഏറെ വർഷങ്ങളായി ചർച്ചാവിഷയമായിരുന്ന മരണപ്പെട്ട സി. അഭയയുടെ കേസും, ജലന്ധർ രൂപതയുടെ മെത്രാനും മലയാളിയുമായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക ലിന്റെ ലൈംഗിക പീഡനക്കേസും, കോടതി കുറ്റവാളികളായിരുന്നു എന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയപ്പോൾ അവർക്ക് ജയിൽ ശിക്ഷവിധിച്ചതും ലോകമൊട്ടാകെ അറിയുന്നു. അതുപക്ഷേ ഈ വിധിയെപ്പോലും പൂർണ്ണമായി നിഷേധിക്കാനുള്ള സഭാധികാരികളുടെ തയ്യാറെടുപ്പുകളെല്ലാം വിചിത്രമായ ഒരിടപെടലല്ലേ? സി. അഭയ കൊല്ലപ്പെട്ടത് തന്നെയെന്ന് ബോദ്ധ്യപ്പെട്ട കോടതി പ്രതികളായായിരുന്ന ഒരു കന്യാസ്‌ത്രിയ്ക്കും ഒരു പുരോഹിതനും ദീർഘകാല തടവ് ശിക്ഷ വിധിച്ചു. കോടതിയുടെ വിധി ശരിയല്ല, അഭയക്കേസിൽ ഇവർ കുറ്റക്കാരല്ലായെന്ന നിലാപാടാണ് സഭാനേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ കോടതിവിധി ശരിയാണെന്നും ക്രൂരതയ്ക്കിരയായ കൊല്ലപ്പെട്ട സി. അഭയയ്ക്ക് നീതി ലഭിച്ചെന്നും തുറന്ന് അഭിപ്രായം പറയുന്നവരെല്ലാം അതിൽ സാമൂഹ്യതാൽപ്പര്യങ്ങൾ മാനിച്ചല്ല എന്നൊക്കെ കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രമുഖ പത്രം പരസ്യമായി കുറ്റപ്പെടുത്തുന്ന നിലപാടുകൾ എടുത്തിട്ടുണ്ട്. അതിലും ഉപരിയായി നേതൃത്വങ്ങൾ ലോകമാദ്ധ്യമങ്ങളിൽ, ഉദാഹരണത്തിന് ,Facebook, twitter,  തുടങ്ങിയ ചില സാമൂഹ്യ മാദ്ധ്യമങ്ങളിൽ സി. അഭയയുടെ മരണത്തിന് കാരണമായ കാര്യങ്ങളെപ്പറ്റിയും കോടതിയുടെ വിധിയും ശരിവയ്ക്കുന്ന അഭിപ്രായം എഴുതുന്നവരുടെ അഭിപ്രായങ്ങളെല്ലാം സാമൂഹ്യവിരുദ്ധ അഭിപ്രായങ്ങളാണെന്നും താങ്കളെഴുതിയ കമന്റ് മറ്റുള്ള വായനക്കാരിലെത്തുകയില്ലെന്നും ഫേസ്‌ബുക്ക് അധികൃതരെക്കൊണ്ട് ഇവർ അറിയിക്കുന്നു. സി. അഭയയുടെ മരണം, കോടതിവിധിയുടെ ശരി വസ്തുത കാര്യത്തിൽ ഒരു ആരോഗ്യവിദഗ്ധൻ, കോടതിവിധി ശരിയല്ലെന്നും കുറ്റവാളി പുരോഹിതനും കന്യാസ്ത്രീയും കുറ്റക്കാരല്ലെന്നും ചൂണ്ടിക്കാണിച്ച്‌ വളരെ വികല അഭിപ്രായമെഴുതി. അവയൊന്നും ശരിയല്ലെന്ന് ഞാൻ എഴുതിയ ഒരു കമന്റ് ശരിയല്ലെന്നും, സാമൂഹ്യവിരുദ്ധ അഭിപ്രായമാണ് അതെന്നും, കമന്റ് മറ്റുള്ളവരിലേക്ക് പോകാതിരിക്കാൻ ഫേസ്‌ബുക്ക് അധികൃതർ വേണ്ടതെല്ലാം ചെയ്തുവെന്നും, എനിക്ക് മെസഞ്ചറിലൂടെ മെസ്സേജ് നൽകി. ഇവയെ ആർക്ക് വേണ്ടിയാണ്, ഈ പുരോഹിതർ നിർദ്ദേശ നേതൃത്വം കൊടുക്കുന്ന ആഗോള മാദ്ധ്യമം അഭയക്കേസിൽ പ്രവർത്തിക്കുന്നത്? അതാർക്കും ഒട്ടും ശരിയായി മനസ്സിലാകുന്നില്ല. ലക്ഷോപലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്‌ലർ ജർമ്മൻ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ആദ്യം തട്ടിത്തെറിപ്പിച്ചു ജനങ്ങളെ അന്ന് ക്രൂരമായി കൊന്നൊടുക്കി. ഇന്നിപ്പോൾ ഏകാധിപതികളായി ത്തീർന്നിരിക്കുന്ന ലോക പുരോഹിതന്മാരുടെ മേധാവിത്തത്തിനെതിരെയും സഭയിലെ കുറ്റവാളികളായ ഓരോ ക്രിസ്ത്യൻ പുരോഹിതരുടെയും ഓരോ സഭയിലെ കന്യാസ്‌തികളുടെയും കുറ്റകൃത്യങ്ങളെ തെറ്റാണെന്ന് പരസ്യമായി പറയുന്ന സഭാംഗങ്ങളായ "അല്മായർക്ക്" അഭിപ്രായസ്വാതന്ത്ര്യം സഭയുടെ നേതൃത്വം നിഷേധിച്ചിരിക്കുകയാണ്, ലോക മാദ്ധ്യമങ്ങളിൽപ്പോലും സഭാ നേതൃത്വങ്ങൾ സ്വാധീനം ചെലുത്തി അല്മായരുടെ നാവരിയുന്ന ക്രൂരതയാണ് അവർ നടപ്പിലാക്കുന്നത്.. 

കേരളത്തിൽ സഭാംഗങ്ങൾ മരിച്ചുകഴിഞ്ഞാൽ സംസ്‌കാരനടപടികൾക്കായി ഇടവക വികാരിയുടെ സഹകരണം സഭാപരമായ കർമ്മങ്ങൾക്കാവശ്യമാണ് എന്ന് നമുക്ക് അറിയാം. ഇത് സഭാപാരമ്പര്യമാണ്. അതുപക്ഷേ, ഇക്കാലത്തു ഇടവക വികാരിമാരുടെ ഏകാധിപത്യ മനോഭാവം മൂലം ആശയക്കുഴപ്പങ്ങൾ പലയിടത്തും ഉണ്ടാകുന്നകാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു ഇടവകപ്പള്ളിയുടെ സെമിത്തേരിയിൽ ശവക്കല്ലറ ലഭിക്കണമെങ്കിൽ കുറെ ലക്ഷങ്ങൾ തുക ഇടവകയിൽ നൽകണം. എങ്കിൽ മാത്രമേ സംസ്കാരം വികാരി നടത്തിക്കൊടുക്കുകയുള്ളു എന്ന പതിവ് നടക്കുന്നു. ഇടവകപ്പള്ളികളും അത് ഇരിക്കുന്ന ഏക്കർ കണക്കിന് ഭൂമിയും ഉണ്ടായത് ഇടവകജനങ്ങൾ സംഭാവന നലകിയതുമൂലമാണ്. എന്നാലും പള്ളിക്ക് പണം നൽകിയ ആൾ മരിച്ചാൽ വീണ്ടും ശിക്ഷയായി സെമിത്തേരിയിൽ കല്ലറയ്ക്കു സ്ഥലം ലഭിക്കാനുള്ള ലക്ഷം തുക നൽകിയില്ലെങ്കിൽ വികാരിയുടെ ഭീഷണിയുണ്ടാകും," ആ തുക നല്കാതെ സംസ്കാരം ഇവിടെ നടത്തുകയില്ല", എന്നാണ് ! ഇതിനെതിരെ ഈയിടെ ചേർത്തലയിൽ മരിച്ച ഒരു സഭാംഗത്തിന്റെ മൃതശരീരം വീട്ടുമുറ്റത്തുവച്ച് ദഹിപ്പിച്ചു ജനങ്ങളുടെ ശക്തമായ പ്രതിഷേധം സഭയെ ബോധ്യപ്പെടുത്തുവാൻ തുടക്കമിട്ടത്. ഇതുപോലെയാണ്, കേരളത്തിൽ പഴക്കംചെന്ന  നല്ല പള്ളികൾ പൊളിച്ചു പുതിയ പള്ളികൾ പണിയാൻ വേണ്ടി കോടികൾ തുക അല്മായരെ ഭീഷണിപ്പെടുത്തി നിർബന്ധപ്പിരിവുകൾ നടത്തിയത്. ഇത്തരം നടപടികൾക്ക് അംഗീകാരം നൽകിയത് രൂപതാധികാരിയായിരുന്നു. ഇപ്രകാരമുള്ള അനേക സംഭവങ്ങൾ കേരളത്തിൽ ഓരോ ഇടവകകളിലും മുറയ്ക്  നടന്നുകഴിഞ്ഞിട്ടും നേതൃത്വങ്ങളെല്ലാവരും പുരോഹിതർക്ക് അനുകൂലമായ നിലപാടാണ് എന്നും എടുക്കുന്നത്.

റോമൻ കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനങ്ങൾ -  

വാർത്തകളിലേയ്ക്ക് നോക്കിയാൽ നമുക്ക് എന്താണ് മിക്ക ദിവസങ്ങളിലും വായിക്കാനുള്ളത്? റോമൻ കത്തോലിക്കാ സഭയിലെ ലൈംഗികപീഡനങ്ങൾ-റോമൻ കത്തോലിക്കാ സഭയുടെ ഏതെല്ലാം വിഭാഗങ്ങളിൽപ്പെട്ടവരായിട്ടുള്ള പുരോഹിതരും സഭാവിശ്വാസികളും, അവർ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമാകട്ടെ, ഓരോ ബന്ധപ്പെട്ട, വ്യക്തിയുടെ സമ്മതത്തോടെയോ, അല്ലെങ്കിൽ കുറ്റകൃത്യങ്ങളിലൂടെയോ ശിക്ഷിക്കപ്പെടുന്ന സഭംഗങ്ങളായ ചില വ്യക്തികളുടെയോ ലൈംഗിക പ്രവർത്തനങ്ങളെപ്പറ്റിയാണ്. 

ഇത്തരം ലൈംഗിക അതിക്രമങ്ങളും, പള്ളിയധികാരികൾ ഇരകളോടെങ്ങനെ പെരുമാറിയതും, കാലങ്ങളായി സഭയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ വേണ്ടവിധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയതോതിൽ  അവഗണിക്കപ്പെട്ടിരുന്നു.1990 കളുടെ മദ്ധ്യത്തോടുകൂടി ലോകമെമ്പാടും ഇങ്ങനെയുള്ള കാര്യങ്ങളിലേറെ ജനശ്രദ്ധ നേടി. ഇത് മുൻകാല വിഷയത്തെപ്പറ്റി അവബോധം പല ഇരകൾക്കും പതിറ്റാണ്ടുകൾക്ക്  ശേഷവും അവരുടെ വേദനാനുഭവങ്ങൾ പരസ്യമാക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. എന്നിട്ടും ലോകമെമ്പാടും എത്രമാത്രം കുട്ടികൾ പീഡനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു, എത്ര വൈദികർ തങ്ങളെ പീഡിപ്പിച്ചു, എത്ര പുരോഹിതരെ നടപടിക്ക് വിധേയരാക്കി പിരിച്ചുവിട്ടു എന്ന് തുടങ്ങിയ കണക്കുകൾപോലും റോമൻകത്തോലിക്കാ സഭ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വളരെയേറെ പ്രസിദ്ധമാണ്, നെതർലണ്ടു പോലെയുള്ള ഓരോരോ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികൾ ദുരുപയോഗപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ക്രിസ്തുമതം.

 ത്രിത്വത്തിൽ ഏകത്വം 

മേൽപ്പറഞ്ഞ കാര്യങ്ങൾ ക്രിസ്തുമതവിശ്വാസത്തിനെ തിരാണല്ലോ. ഇക്കാര്യം നാം ചിന്തിക്കുമ്പോൾ മത വിശ്വാസകാര്യങ്ങൾ കൂടി അല്പം പുനർചിന്തിക്കാം. ക്രിസ്തുമതം യഹൂദമതത്തിൽനിന്നു ഉരുത്തിരിഞ്ഞ ലോകമതമാണ്. അവരുടെ അനുയായികളെയെല്ലാം ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു. ക്രിസ്ത്യാനിക ളുടെ സമ്പൂർണ്ണതയെയാണ് "ക്രിസ്ത്യാനിറ്റി"യെന്നും വിളിക്കുന്നത്. യേശുക്രിസ്തു ക്രിസ്തുമതത്തിനു പ്രധാന പ്രാധാന്യം നൽകിയെന്ന് വിശ്വസിക്കുന്നവർ. പുതിയ നിയമത്തിലെ എഴുത്തുകളിൽ യേശുവിലുള്ള ഉറച്ച വിശ്വാസം അതിനടിസ്ഥാനം തന്നെയാണ്. ക്രിസ്ത്യാ നികളിൽ ഭൂരിപക്ഷവും ദൈവത്തെ 'ത്രിത്വത്തിൽ ഏകത്വം' വിശ്വസിക്കുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ഐക്യമാണ്, എന്നുള്ള വിശ്വാസം. 

കാലങ്ങൾ കഴിഞ്ഞതനുസരിച്ചു വിശ്വാസികളുടെ സമൂഹത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ക്രിസ്തുമതത്തിൽത്തന്നെ ചെറിയ ആന്റി ട്രിനിറ്റി ഗ്രൂപ്പുകൾ ഉണ്ടായി. സമൂഹത്തിലെ നേതൃനിരയിലുണ്ടായ മാറ്റങ്ങളിൽ അതും പെടുന്നു. റോമൻ കത്തോലിക്കാസഭ, ഓർത്തഡോക്സ് സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ, ആംഗ്ലിക്കൻ സഭകൾ, പൊന്തകോസ്തു പ്രസ്ഥാനം, എന്നിങ്ങനെ പ്രധാന അഞ്ചു വിഭാഗങ്ങളിലായി ക്രൈസ്തവസഭകളെ വിഭജിക്കാം. ഏതാണ്ട് 2. 26 ബില്യൺ വിശ്വാസികളുള്ള ക്രിസ്തുമതം, ഇസ്ളാമിനും (1. 8 ബില്യൺ) ഹിന്ദുമതത്തിനും (ഏകദേശം 900 ദശലക്ഷം) മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മതമാണ്.

പുരുഷാധിപത്യം സഭകളിൽ ആഞ്ഞടിച്ചതോടെ വിശ്വാസ സംഹിതയിലും ആചാരങ്ങളിലും ഭാഷാപരമായ കാരണങ്ങളും പ്രാമാണികതയുടെ നിലവാര വും വർദ്ധിച്ചു. അത്തരം മാറ്റങ്ങൾ ആധുനികകാലത്തും നാം നേരിട്ടവയെല്ലാം കാണുന്നു. റോമൻ കത്തോലിക്കാസഭയെന്നത് (Catholic of Greek) ക്രിസ്തുമതത്തി ലെ ഏറ്റവും വലിയ സഭയാണ്. വിശാലമായ അർത്ഥത്തിൽ 24 ഉപസഭകളിന്നു സ്വന്തം ആചാരപ്രകാരം ഉൾക്കൊള്ളുന്നുണ്ട്. അതിങ്ങനെയാണ് : ഒരു വശത്തു ലത്തീൻ സഭ (അല്ലെങ്കിൽ പടിഞ്ഞാറൻ സഭ) ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭ, മറുവശത്തു കത്തോലിക്കാ പൗരസ്ത്യ സഭകൾ എന്ന് വിശേഷിപ്പിക്കപ്പെ ടുന്ന മറ്റ് 23 ആരാധനാസഭകൾ. അവ ഉദാഹരണത്തിന് അനേകം ഭാഷകളുടെ അനുസരിച്ചു "കത്തോലിക്കാസഭ" എന്ന് പേര്. എന്നാൽ റോമൻ കത്തോലിക്കാ സഭ ലാറ്റിൻസഭയുമായി ബന്ധപ്പെട്ടതാണ്. ഗ്രീക്ക് കത്തോലിക്കാസഭ, അങ്ങനെ അല്ലെങ്കിൽ അർമേനിയൻ - കത്തോലിക്കാസഭ തുടങ്ങിയവരെപ്പോലെ എല്ലാ കത്തോലിക്കാസഭയും ഏഴു വിശുദ്ധ കുർബാനകൾ സംഭാവന ചെയ്യുന്നു. ഒരു പ്രത്യേകത മുഴുവൻ സഭയും റോമൻ ബിഷപ്പിന്റെ പ്രാമാണികതയുടെ അംഗീ കാരമാണ്. റോമൻ കത്തോലിക്കാ സഭയ്ക്ക് ലോകമെമ്പാടുമായിട്ട് ഏകദേശം 1. 3 . ബില്യൺ അംഗങ്ങളുണ്ട്. അതുപക്ഷേ ഇപ്പോൾ അതിലേറെ ഏതാണ്ട് 2010- നും 2015 നുമിടയ്ക്ക് 7. 4 ശതമാനം അംഗങ്ങൾ വർദ്ധിച്ചുവെന്നു നിരീക്ഷിച്ചു. കത്തോലിക്കാസഭയുടെ മാർപാപ്പയായി 2013 മാർച്ചു 13-മുതൽ, പദവി രാജിവച്ച ജർമ്മൻകാരനായ മാർപാപ്പ ബനഡിക്ട് പതിനാറാമന് പിൻഗാമിയായി പോപ്പ് ഫ്രാൻസിസ് (മുൻ ബയോനെസ് അയറസ് ആർച്ചുബിഷപ്പും അർജന്റീനയിൽ പ്രിമേറ്റ് ജോർജ് മരിയോ കർദ്ദിനാൾ ബർഗോളിയോ), തെരഞ്ഞെടുക്കപ്പെട്ടു. 

അടുത്തതായി ക്രിസ്ത്യൻ സഭകളുടെ മറ്റുള്ള ഓരോ വിഭാഗങ്ങളെക്കുറിച്ചും നമുക്ക് കുറെ കാര്യങ്ങൾമാത്രം നോക്കാം. ക്രിസ്ത്യൻ സഭയിൽ അനേകം ഉപ സഭകളുണ്ടെന്ന് നമുക്കറിയാം. ആരംഭകാലങ്ങൾ മുതൽക്കേ സഭയിൽ പുരുഷ മേധാവിത്തം, അധികാര സംഘർഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചരിത്രമായി തീർന്നിരിക്കുന്നു. അധികാരവും സമ്പത്തും ഓരോരോ സഭാവിഭാഗങ്ങളിലും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. കേരളത്തിൽ നടക്കുന്ന സഭാസംഘർഷ ങ്ങൾ മാത്രം മതിയാകും നമുക്ക് ഇവയെപ്പറ്റി അറിയുവാൻ. ഉദാഹരണത്തിന്, യാക്കോബായ-ഓർത്തഡോക്സ് സംഘർഷം വർഷങ്ങളായി ശക്തിപ്രാപിക്കുന്നു . കോടതികളും സഭാതർക്കങ്ങൾമൂലം വഴിമുട്ടിനിൽക്കുന്ന പ്രത്യേക കാഴ്ചകൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. അടുത്തയിടെയാണ് സഭാതർക്കങ്ങൾക്ക് ഓരോ രാഷ്ട്രീയ ഇടപെടൽവഴി പരിഹാരം നേടാനുള്ള ശ്രമങ്ങൾ തേടുന്നതെന്നുള്ള മാദ്ധ്യമവാർത്തകൾ പുറത്തുവരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ സഭയുടെ ഏതു കാര്യങ്ങളും തീരുമാനിക്കാനുള്ള പാത്രിയാർക്ക് ആയി നിയമിച്ചുവോ ?  

റോമൻ സഭയും പൗരസ്ത്യസഭകളും വിവിധതരത്തിലുള്ള സംഘർഷങ്ങളെ നേരിടുന്നുണ്ട്. ഉദാഹരണമായി ഇന്ന് സീറോ മലബാർ സഭയുടെ നേതൃത്വവും വത്തിക്കാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ. അത് സീറോമലബാർ സഭ യുടെ അധികാരത്തിന്റെ ചവിട്ടു പടികളെ വീണ്ടും ഉയർത്തണമെന്നുള്ള ഒരു പിടിവാശി, അതായത് സഭയുടെ തലവനായിട്ട്  ഒരു പാത്രീയാർക്ക് പദവികൂടി അംഗീകരിക്കണമെന്നുള്ള സീറോ മലബാർസഭയുടെ സ്വയംഭരണ അവകാശ വാദം!. സഭാതർക്കങ്ങളിൽ അടുത്തകാലത്തെ വലിയ സംഘർഷങ്ങൾക്ക് ഒരു വിധ പരിഹാരം കാണുവാൻ മലങ്കര കർദ്ദിനാൾ ക്ളീമിസ് തുടങ്ങിയവരുമായി സർക്കാർ -രാഷ്ട്രീയ തലങ്ങളിലുള്ള ശ്രമങ്ങൾ ക്രിസ്തുമതമെന്ന വാക്കിനൊട്ടും ചേർന്നതുമല്ല. മദ്ധ്യസ്ഥ ചർച്ചകളാൽ യോജിച്ച പ്രശനപരിഹാരം കാണുമെന്ന് കരുതാമോ? സഭയുടെ പ്രശ്നങ്ങളിൽ, യേശുവിൽ വിശ്വസിക്കുന്നവർ, വിട്ടുവീഴ്ച ഇല്ലാത്തവരായിരിക്കുന്നവരുടെ "സമരപ്രഖ്യാപനമാണല്ലോ" ഇതർത്ഥമാക്കുക.

അതുമാത്രല്ല, ഇന്ത്യയിൽ നിരവധി ക്രിസ്ത്യൻ സഭാവിഭാഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഇവരിൽ ആരാണ് ഇതിലേറെ ഏറ്റവും ശക്തിമാന്മാർ എന്ന് ഇവരുടെ നേതൃത്വം ഉറക്കമിളച്ചു നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ യാക്കോബായ സിറി യൻ ക്രിസ്ത്യൻചർച്ചിന്റെ ആസ്ഥാനമാണ് "പുത്തൻകുരിശ്". ഇന്ത്യൻ സർക്കാ രിന്റെ "Society Act" പ്രകാരം സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്ത്യോ ക്യായിലെ പ്രശസ്തനുമായ പാത്രിയർക്കീസ് ഇഗ്നേഷ്യസ് സക്കി ഇവാസിന്റെ പേരിലാണ് ഇതിന്റെ ആസ്ഥാനം. കാതോലിക്ക ബസേലിയോസ് പൗലോസ് രണ്ടാമന്റെ നിര്യാണത്തോടെ മൂവാറ്റുപുഴയിലെ പ്രധാന താവളത്തിൽനിന്നു പ്രവർത്തനം തുടരുന്നതിൽ സഭയ്ക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. അതെ തുടർന്ന് ബസേലിയോസ് തോമസ് ഒന്നാമന്റെ നേതൃത്വത്തിലാണ് സ്വത്തു വാങ്ങിക്കു കയും മുന്നോട്ട് പ്രവർത്തനം നടത്തുകയും ചെയ്തത് എന്ന് സഭയുടെ ചരിത്രം പറയുന്നു. 

ക്രിസ്തുമതവിഭാഗങ്ങളുടെ ഘടനയുടെ ചരിത്രരേഖകളിലേക്ക് നോക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാകും. സെന്റ്‌ തോമസ് ക്രിസ്ത്യാനികൾ, സെന്റ്‌ തോമസ് പള്ളികൾ, മലങ്കര പള്ളി എന്നിങ്ങനെ പലതും ഉണ്ടായിട്ടുണ്ട്. മലങ്കര സഭയുടെ ചരിത്രവും പരിണാമവും-കേരളത്തിലെ വി. തോമസ് ക്രിസ്ത്യാനി കൾ A D 295 മുതൽ 1599 വരെ കിഴക്കൻ സഭയുമായി കൂട്ടായ്മായിലാരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്തെ സുഗന്ധവ്യഞ്ജന വ്യാപാരികളുടെതായ വ്യാപാര കപ്പലുകളിൽ കേരളത്തിലേയ്ക്ക് പോയ സിറിയൻ മെത്രാന്മാരിൽ നിന്ന് അവർക്ക് എപ്പിസ്‌കോപ്പൽ പിന്തുണയും ലഭിച്ചു. അന്നത്തെ സെന്റ്‌ തോമസ് ക്രിസ്ത്യാനികളുടെ പ്രാദേശിക നേതാവ് ആർച്ചുഡീക്കൻ പദവിയും വഹിച്ചു. പകലോമറ്റം കുടുംബത്തിന്റെ പാരമ്പര്യ ഓഫീസായിയിരുന്നു അത്. പതിനാറാംനൂറ്റാണ്ടിൽ, തോമസ്ക്രിസ്ത്യാനികളെ ലാറ്റിൻറൈറ്റ് കത്തോലി ക്കാ മതത്തിലേക്ക് കൊണ്ടുവരാനുള്ള പോർച്ചുഗീസ് പാഡ്‌റോഡോയുടെ ചില ശ്രമങ്ങൾ പോർച്ചുഗീസ് കൊളോണിയലിസ്റ്റുകൾ കാരണം സമൂഹത്തിൽ പല വിള്ളലുകൾക്ക് കാരണമായി. സീറോ -മലബാർ ചർച്ചും മലങ്കര വിഭാഗങ്ങളും ആരംഭിച്ചു. അതിനുശേഷം കൂടുതൽ പിളർപ്പുകൾ സംഭവിച്ചു, അങ്ങനെ ഇപ്പോൾ സെന്റ്‌ തോമസ് ക്രിസ്ത്യാനികളെ പല വിഭാഗങ്ങളായി വിഭജിച്ചു.

വിശുദ്ധ തോമസ് ക്രിസ്ത്യാനികൾ ഭരണപരമായ കാഴ്ചപ്പാടിൽ ഒരു ആർച്ചു ഡീക്കൻറെ നേതൃത്വത്തിലായിരുന്നു. അതായത്, ആത്മീയവും അതേസമയം താൽക്കാലികവുമായ അധികാരബലമുള്ള ഒരു സ്വദേശിസഭാതലവനുമാണ്. ആർച്ചു ഡീക്കൻ എന്ന ഗ്രീക്ക് ഭാഷാപദം "അർക്കിദികോനോസ്" എന്നൊരു പദത്തിൽനിന്നും രൂപംകൊണ്ടതാണ്. അന്ന് പേർഷ്യ കേന്ദ്രീകരിച്ചു കിഴക്കൻ സഭയുമായി കൂട്ടായ്‌മയിലായിരുന്നു, ഏതാണ്ട് 496 കാലഘട്ടം മുതൽ. കേരളാ അപ്പസ്തോലനായ സെന്റ് തോമസ് കൈമാറിയ വിശ്വാസവും പാരമ്പര്യവും അവർ പിന്തുടർന്നു.

ഏതാണ്ട് പതിനാറാം നൂറ്റാണ്ടിൽ ജെസ്യുറ്റുകൾ സ്വദേശികളായിരുന്ന കേരള ക്രിസ്ത്യാനികളെ കത്തോലിക്കാസഭയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബോധ പൂർവമായ ശ്രമങ്ങൾ ആരംഭിച്ചു. 1599 -ൽ ഉദയംപേരൂർ സിനഡ് വഴി അവരത് വിജയിച്ചു. 1653 - ൽ നടന്ന കൂനൻകുരിശ് ശപഥം വഴി പോർച്ചുഗീസുകാർക്ക് കീഴിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് ശപഥം ചെയ്യാൻ അന്നു ആർച്ചു ഡീക്കൻ തോമസിന്റെ കീഴിലുള്ള ഭൂരിപക്ഷം സമൂഹം തയ്യാറായി. അന്ന് തോമസിന് കീഴിൽ ഏകീകൃതമായ മലങ്കര പള്ളി ഗ്രിഗോറിയോസ് അബ്ദുൽ ജലീലിനെ സ്വാഗതം ചെയ്യുകയും ചെയ്തു എന്നാണു ചരിത്രം. തോമയെ ഒരു മെത്രാനായി നിയോഗിക്കുകയും ചെയ്തു.

ബാൽക്കൻ, ഗ്രീസ്, ഏഷ്യ മൈനർ, സിറിയ, റഷ്യ എന്നിവടങ്ങളിൽ ഇന്നത്തെ ഓട്ടോ സെഫാലസ് ദേശീയ ഓർത്തഡോക്സ് പള്ളികൾ ഹെല്ലനിസ്റ്റിക് സാംസ്കാ രിക മേഖലയിൽ നിന്നാണ് ഉത്ഭവിച്ചത്. അങ്ങനെയല്ലെങ്കിൽ, അവിടെ നിന്നും സ്ഥാപിക്കപ്പെട്ടതും 1453 -ൽ കോൺസ്റ്റാന്റിനോപ്പിളിനെ മുസ്‌ലിം സമൂഹം കീഴടക്കുന്നതുവരെ ബൈസാന്റൈൻ സാമ്രാജ്യത്വ സഭയുടെ ഭരണത്തിന് കീഴിലായിരുന്നു. അപ്പോൾ , ഒരു വശത്തു, കിഴക്കൻ ആചാരങ്ങളുടെ പള്ളിക ളെന്നു വിളിക്കപ്പെടുന്ന ഒരു വേർതിരിവ് ഉണ്ടായിരിക്കണം. ചുരുക്കത്തിൽ, ഓർത്തഡോക്സ്, യുണൈറ്റഡ്, പുരാതന നിയർ ഈസ്റ്റേൺ പള്ളികളെല്ലാം ഇന്ന് പലപ്പോഴും ചർച്ച് എന്നറിയപ്പെടുന്നു. ഈസ്റ്റേൺ ചർച്ച് എന്ന പദം സഭയിൽ ഒരു ഭൂമിശാസ്ത്രപരമായ കൂട്ടായ പദം മാത്രമാണ്. ഒരു കൂട്ടം സഭകളെ ഒരു യുണിറ്റ് ആയി കണക്കാക്കുന്നില്ല. കാരണം, ഓർത്തഡോക്സ് പള്ളികൾ യുണൈറ്റഡ് ചർച്ചുകളുമായി കൂട്ടായ്മയിലല്ലല്ലോ. ക്രിസ്ത്യൻ സഭാസംവിധാനം നോക്കുക. ആകെമാനം വ്യക്തിഗത അധികാരാവകാശങ്ങളുടെ പിടിയിൽ അകപ്പെട്ടു കഴിയുന്നു എന്നതിന് ഉദാഹരങ്ങളാണ് അനേകം സഭാസംവിധാനങ്ങൾ ഇന്ന് കാണുന്നത്. 

യാക്കോബായ സിറിയൻ ക്രിസ്ത്യൻ ചർച്ച്, മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് എന്നും അറിയപ്പെടുന്നു. അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയാർക്കിനെ കിഴക്കൻ പരമോന്നത തലവനായി അംഗീ കരിക്കുകയും ചെയ്യുന്നു. നിലവിൽ അന്ത്യോക്യയിലെ സിറിയൻ ക്രിസ്ത്യൻ വിഭാഗവുമായി നേരിട്ട് ബന്ധമുള്ള മലങ്കരയിലെ ഒരേയൊരു പള്ളിയാണിത്, വെസ്റ്റ് സിറിയൻ റൈറ്റ് ആരാധനാക്രമത്തിൽ അത് തുടരുന്നു. ഓർത്തഡോക്സ് ഐഡന്റിറ്റി പ്രകടിപ്പിക്കാൻ ഓർത്തഡോക്സ് സഭകളിൽ വിവിധഭാഷ പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിങ്ങനെയാണ് : ഓർത്തഡോക്സ് ചർച്ച്, ഓർത്തഡോക്സ് കാത്തലിക് ചർച്ച്, ഈസ്റ്റേൺ ചർച്ച്, ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ്  എന്നിങ്ങനെയാണ്..സഭയുടെ തുടക്കം ഗ്രീസ്സാണല്ലോ. 

ഇതും നമുക്ക് കാണാം. അന്ത്യോക്യയിൽനിന്നുള്ള ഒരു കുടിയേറ്റ ജൂത വംശ ക്രിസ്ത്യാനിയുടെ പിൻഗാമികളാണെന്നാണ് ക്നാനായ സിറിയൻ സമൂഹവും അവകാശപ്പെടുന്നത്. A D. 345 -ൽ മലയാളം കലണ്ടർ (കൊല്ലവർഷം ) ക്നാനായ തോമ്മായുടെ നേതൃത്വത്തിൽ എഡെസ്സേയിൽ (അല്ലെങ്കിൽ, ഇപ്പോൾ "ഉർഫാ" എന്നറിയപ്പെടുന്ന പ്രദേശം ) നിന്ന് 72 കുടുംബങ്ങൾ ("മലബാറിലേക്ക്") ഇന്നുള്ള കേരളത്തിലേയ്ക്ക് കുടിയേറി. ഈ കുടിയേറ്റം തോമസ് ക്രിസ്ത്യാനികളുടെ ഒരു നല്ല വഴിത്തിരിവായിട്ടാണ് കരുതപ്പെടുന്നത്. പുരോഹിതർ, ഡീക്കന്മാർ, അവരുടെ മെത്രാൻ എന്നിവരായിരുന്നവരുടെ സമൂഹം. ഈയൊരു പുത്തൻ കോളനിക്കാരെ സ്വാഗതം ചെയ്തത് അന്നത്തെ കേരള ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ ആയിരുന്നു. അവർക്ക് പ്രത്യേകമായി അനുമതി നൽകി 72 റോയൽ പദവികൾ കാനാ കോപ്പർ പ്ലേറ്റുകളിൽ തോമസ് ക്രിസ്ത്യൻ ആക്കി പ്രഖ്യാപിച്ചു. സെനാറിയോസ് കുര്യാക്കോസിന്റെ മാർഗ്ഗനിർദ്ദേശങ്ങളിലും ഡയറക്ടറേറ്റിലും സീറോമലബാർ കത്തോലിക്കാ (കോട്ടയം ആർക്കെപാർക്കി) യാക്കോബായ ഓർത്തഡോക്സ്ചർച്ചിലും (ക്നാനായ അതിരൂപത) അംഗങ്ങളാണ്, ഇന്ന് ക്നാനയിലെ ഭൂരിപക്ഷവും എന്നാണ് പഠനം കാണിക്കുന്നത്. 

സിറിയൻ ഓർത്തഡോക്സ് കൂട്ടായ്‌മയുടെ ഭാഗമായി, വെസ്റ്റ് സിറിയൻ ആരാധ നാലയം ഉപയോഗിക്കുന്നു. അത് കൂടാതെ, ഓറിയന്റൽ ഓർത്തഡോക്സ് ഗ്രൂപ്പ് ഭാഗവുമാണ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, പടിഞ്ഞാറൻ യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഓസ്‌ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളിലും രൂപതകളുണ്ട്. 2003-ൽ ആഗോളതലത്തിൽ സഭയിൽ 1000,000 അംഗങ്ങളുണ്ടെന്ന്, അതായത്, ക്നാനായ ഉൾപ്പടെ കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് ഓർത്തഡോക്സ് പള്ളികൾ ഒരു കൂട്ടം പള്ളികളാണല്ലോ. അവർ സഭയെയും ആരാധനയെയും പഠനങ്ങളെയും കുറിച്ചുള്ള ധാരണയിൽ വലിയതോതിൽ യോജിക്കുകയും ശക്തമായ ഒരു ബോധ്യം പുലർത്തുകയും ചെയ്യുന്നുവെന്ന് കാണാം. അവർ, പാശ്ചാത്യ സഭകളിൽനിന്ന് വ്യത്യസ്തമായി, 325-നും 787- നും ഇടയിലുള്ള ഏഴ് എക്യൂമെനിക്കൽ കൗൺസിലുകളുടെ പ്രമേയങ്ങളെ എല്ലാം അടിസ്ഥാനമാക്കിയുള്ളതാണെന്ന്, അവകാശപ്പെടുന്നു. ഓർത്തഡോക്സ് സഭയി ലെ ബൈബിൾ, ആരാധനാഭാഷ, അതല്ലെങ്കിൽ പഴയ സ്ളാവിക്ക് ഭാഷാരൂപ മായ പുരാതന ഗ്രീക്ക് എന്നിവയുടെ പഴയ രൂപമാണ്. ഗ്രീക്ക് പാരമ്പര്യത്തിന് പുറമെ ഓർത്തഡോക്സ് സഭകളുടെ ബൈസന്ററ്റീൻ ആചാരം പ്രധാനമായും സ്ലാവിക് പാരമ്പര്യമാണ്. കാരണം, മദ്ധ്യകാലഘട്ടത്തിലെ സ്ളാവിക് പ്രദേശ ങ്ങൾ ക്രിസ്തുമതം പ്രത്യേകിച്ചും ബൈസന്ററ്റീയത്തിൽനിന്നും ഏറ്റെടുത്തു. പിന്നീട് റോമിനെക്കാൾ കോൺസ്റ്റാന്റിനോപ്പിളിനെ പരാമർശിക്കുകയും ചെയ്തു. ഒരു കാര്യം, ഓർത്തഡോക്സിലെ മറ്റൊരു പ്രധാന സാംസ്കാരികകൂട്ടായ്‍മ ആണ് അരമായ ക്രിസ്ത്യാനികൾ. 

ഹാഗിയ സോഫിയ മുമ്പ് ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളികളിൽ ഒന്നായി രുന്നു. ഓർത്തഡോക്സ് സഭകളുടെ സഭാപാരമ്പര്യങ്ങളും പഠിപ്പിക്കലുമെല്ലാം യേശുക്രിസ്തുവിന്റെ അരികിലേക്ക് പോകുന്നു. അതിന്റെ മുഴുവൻ നിഴലും ബൈസന്റൈൻ സാമ്രാജ്യത്തിലും കോൺസ്റ്റാന്റിനോപ്പിളും കേന്ദ്രീകരിച്ചു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ്, ലാറ്റിൻ സഭയ്‌ക്കോ റോമൻ സഭയ്‌ക്കോ വിരുദ്ധമായി ചിലർ ഗ്രീക്ക് സഭയെക്കുറിച്ചു പല അഭിപ്രായങ്ങൾ പറയുന്നത്. എന്നാൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മറ്റുള്ള പള്ളികളും ബൈസാന്റൈൻ പാരമ്പര്യത്തിന്റെ യാഥാസ്ഥിതികയിൽനിന്ന് ദൈവശാസ്ത്രപരമായും ആരാധനാപരമായും ചില വ്യത്യാസങ്ങൾ ഉണ്ട്. അത് ഇങ്ങനെ, അതായത്, "ഈസ്റ്റേൺ കത്തോലിക്കാ പള്ളികൾ" ആധുനിക കാല ഘട്ടത്തിൽ പുരാതന ഓറിയന്റൽ പള്ളികൾ ( ഓറിയന്റൽ ഓർത്തഡോക്സ്, മോണോഫിസൈറ്റ്, മിയാഫൈസാറ്റ് പള്ളികൾ എന്നൊക്കെ അറിയപ്പെടുന്നു; നെസ്റ്റോറിയൻ ചർച്ച് എന്ന്.

സ്വയം ഭരണം നടത്തുന്ന കിഴക്കൻ പള്ളികൾ ഭാഗികമായി ദേശീയ സഭകൾ തന്നെയാണ്, പക്ഷെ സാംസ്കാരിക വ്യത്യാസങ്ങൾ കാണിക്കുന്നുവെങ്കിലും അവകൾ പരസ്പരം കൂട്ടായ്മായിലാണെന്നാണ് വിശ്വാസം. ഓർത്തഡോക്സ് സഭ യിലെ അംഗങ്ങൾ ഒരു യൂണിറ്റായി കാണുന്നുവെന്നും പറയുന്നു. സഭാകണക്ക് പ്രകാരം ഏതാണ്ട് 300 ദശലക്ഷം അംഗങ്ങളുള്ള ഓർത്തഡോക്സ് പള്ളികൾ ഇന്ന് ലോകത്തിൽ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ സമൂഹമാണ്. എന്നാൽ പുരാതന ഓറിയന്റൽ പള്ളികളിൽനിന്നും കത്തോലിക്കാ കിഴക്കൻ പള്ളികളിൽ നിന്നും വേറിട്ട് വേർതിരിക്കേണ്ടതാണ്.

മുൻകാല ചരിത്രത്തിൽ സഭകളുടെ വളർച്ചയുടെ ഘട്ടത്തിലുണ്ടായ പരസ്‌പര ധാരണകളും മേധാവിത്ത സംഘർഷങ്ങളും ഇന്നത്തെ സഭകളിൽ കാണുന്നത് പോലെ മൂർച്ഛയേറിയതായിരുന്നുവെന്നു മനസ്സിലാക്കാം. അധികാരത്തിന്റെ കാര്യം മാത്രമല്ല, സമ്പത്തുസമ്പാദനവും കീർത്തിയും ആയിരുന്നു, ലക്‌ഷ്യം. ഇക്കാലത്തെ കിഴക്കൻ സഭകളുടെ (ഉദാഹരണത്തിന് കേരളത്തിൽ നടക്കുന്ന സഭായുദ്ധം) പോര് മുറുകിയപ്പോൾ പ്രശ്നം രാഷ്ട്രീയപരമായ വേദികളിലെത്തി ക്കുകയും ഇന്ത്യൻ ദേശീയരാഷ്ട്രീയത്തിൽ വലിച്ചിഴക്കുകയും ചെയ്തത് സഭ പ്രതീക്ഷിക്കുന്ന ആത്മീയതയിൽപെട്ടതല്ല. "പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു എന്താ കാര്യം" ഇത് തന്നെ ചോദിക്കുന്നത്, ഒരുപക്ഷെ എനിക്കുള്ള അറിവിലെ  കുറവാണെന്നു ധരിക്കുക. ഇന്ത്യൻ പ്രധാനമന്ത്രിയാണോ ക്രിസ്ത്യൻ സഭയ്ക്ക് അവരോധിക്കപ്പെട്ട പുതിയ പാത്രിയാർക്ക് ?, സഭാതലവൻ? ആയിരിക്കാം,.. അതാണല്ലോ, സഭയുടെ പ്രശ്നം തീർത്താൽ മോദിയുടെ രാഷ്ട്രീയപാർട്ടിക്കു തങ്ങൾ വോട്ടുനല്കുമെന്നു ഒരു കൂട്ടം സഭാനേതൃത്വം ലക്ഷ്യമിട്ട് പറയുന്നത്...! അപ്പോൾ ഒരു ചോദ്യമിവിടെ ഉദിക്കുന്നു: സഭ ആർക്കുവേണ്ടി, സഭയുടെ നില നിൽപ്പ് എവിടെ? ആരുടെ തടവിലാണ് ഇന്ന് ക്രിസ്ത്യൻ സഭകളെ അടച്ചത് ?

മുൻകാല ചരിത്രം കുറെ ബോധ്യപ്പെടുത്തുന്നു. ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനി 1663- ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി മലബാറിലെ (കേരളത്തിലെ) സുഗന്ധ വ്യഞ്ജന വ്യാപാരത്തിൽ മേധാവിത്തം നേടി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ അന്ന് കത്തോലിക്കാ പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ മലങ്കരസഭ ആ അവസരം ഉപയോഗിച്ചു എന്നാണു ചരിത്രം. മലങ്കര സഭയുടെ അഭ്യർത്ഥന മാനിച്ച് ഡച്ചുകാർ 1665- ൽ സിറിയക് ഓർത്ത ഡോക്സ് സഭയുടെ മെത്രാനായിരുന്ന ജറുസലേമിലെ ഗ്രിഗോറിയോസ്‌ അബ്ദുൽ ജലീലിനെ അവരുടെ വ്യാപാരക്കപ്പലിൽ കൊണ്ടുവന്നു. തോമസ് സിറിയൻ ഓർത്തഡോക്സ് സഭയുമായി ഒരു ബന്ധം സ്ഥാപിക്കുകയും, ക്രമേണ പടിഞ്ഞാ റൻ സിറിയൻ ആരാധനാക്രമങ്ങളും രീതികളും സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം ചില ഉദാഹരങ്ങൾ മാത്രമാണ്. ദൈവശാസ്ത്രപരമായ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭയെ മനസ്സിലാക്കുന്നതനുസരിച്ചു ആ സഭ എല്ലാവരുടേയും ഐക്യമാണെന്നാണ്. അവിടെയുള്ളയെല്ലാം, ദൈവവും സൃഷ്ടിയും തമ്മിൽ ഒന്നിപ്പിക്കാനായി വിധിച്ചിരിക്കുന്നുവെന്നാണ് വിവക്ഷ. മാത്രവുമല്ല, അത് ദൈവത്തിന്റെ ശാശ്വതപദ്ധതിയുടെ പൂർത്തീകരണമെന്നും പഠിപ്പിക്കുന്നു. അത് സർവ്വ ഐക്യം സഭയിൽ നിത്യമാണെന്നു കരുതിയാലും അവയെല്ലാം താൽക്കാലികമാണെന്നു സംഭവങ്ങൾ മനസ്സിലാക്കുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണെന്നാണ് പഠനം.

ക്രിസ്ത്യൻ സഭകളിൽ പ്രത്യേകിച്ച്, ചില സഭകളിൽ ഇക്കാലത്തു നേതൃത്വ ദോഷം മൂലം സഭാംഗങ്ങളും നേതൃത്വങ്ങളും നേർക്കുനേർ നിന്ന് വെല്ലുവിളി ഉയർത്തുന്നു. സമരപ്രഖ്യാപനങ്ങളും സമരവും കേരളത്തിൽ ഇന്ന് നിത്യവും കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ഉദാഹരണത്തിന് സീറോ- മലബാർ സഭയുടെ നേതൃത്വങ്ങളും അല്മായരും പരസ്പരം ഒരു ധാരണയില്ലാതെ നേതൃത്വത്തിന്റെ അഴിമതികളെയും, അല്മായരുടെ സഭാപരമായ അവകാശ നിഷേധങ്ങളും, പള്ളി ഭരണകാര്യത്തിൽ അല്മായർക്ക് നിഷേധിക്കപ്പെട്ടു കിടക്കുന്ന സഭയിലെ അവകാശങ്ങളും സാധിച്ചെടുക്കാൻ "ചർച്ച് ആക്ട് " ഉടൻ നടപ്പാക്കണമെന്നാണ് ശക്തമായി അല്മായരുടെ സമൂഹം സമരപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നത്. ഇപ്പോൾ വളരെ ഗൗരവമായ വിവാദവിഷയം സീറോ മലബാർ സഭയിൽ നിന്ന് ഉയരുന്നത് എറണാകുളം- അങ്കമാലി അതിരൂപത നടത്തിയ ഭൂമി വില്പന പ്രശ്നം തന്നെയാണ്. അതിവിദഗ്ധമായി ഭൂമിവില്പനയിൽ തട്ടിപ്പ് നടന്നതിനെചൊല്ലി ഉണ്ടായിരിക്കുന്ന പരാതിയിൽ പോലീസും കോടതിയും ചില സംശയത്തോടെ വീക്ഷിക്കുന്നു.  

 കോൺസ്റ്റന്റീൻ 

സഭയിൽ വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ പ്രകാരം സഭയുടെ എല്ലാ സാമ്പത്തിക ഭരണകാര്യങ്ങളി ലും അല്മായ സഹകരണം ആവശ്യമാണെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപക്ഷേ, സഭാതലവന്മാർ ഇതിനെ നഖശിഖാന്തം എതിർക്കുന്നു. അൽമായരുടെ  സമൂഹം നൽകിയ സ്വത്തുക്കളാണ് സഭയുടേതെന്നുള്ള യാഥാർത്ഥ്യം ഇവർ സ്വയം വിസ്മരിക്കുന്നുണ്ട്. ഇപ്പോൾ അതേപോലെതന്നെ, കേരളത്തിലെ മറ്റുള്ള, ഓർത്തഡോ ക്സ്, യാക്കോബായ, മലങ്കര സഭകൾ, ഇങ്ങനെ തുടങ്ങിയ സഭകളിൽ എന്ത് കാര്യങ്ങളാണ് നിലവിൽ യാതൊരു പരിഹാരവുമില്ലാതെ കത്തിയെരിയുന്നത് ? കോടതികൾ , രാഷ്ട്രീയ നേതൃത്വം, മാത്രമല്ല, മന്ത്രിമാർ ഇവരെല്ലാം പ്രശ്നപരിഹാരങ്ങൾക്കുള്ള ഓരോ മദ്ധ്യസ്ഥവേഷങ്ങൾ  ചമയുന്ന കാഴ്ച്ചയാണല്ലോ നാമെല്ലാവരും കാണുന്നത്.? ഇങ്ങനെയുള്ളവരാണോ സഭയിൽ പ്രശ്നപരിഹാരങ്ങൾ  കാണേണ്ടവർ? അവയെ സംശയിച്ചു പോകുന്നു. ലോക ക്രിസ്തുമതം ഓരോ സഭ ഭരിക്കുന്ന മതമൗലികവാദികളുടെ സ്വന്തം കൈപ്പിടിയിൽ ഇപ്പോൾ ശ്വാസം മുട്ടുകയാണ്. യേശു അല്ല ഇക്കൂട്ടരുടെ ജീവിതമാതൃക എന്നുവേണം കാണാൻ. ചക്രവർത്തിയാകാൻവേണ്ടി, യേശുവിൽ വിശ്വസിച്ചു ജീവിച്ചിരുന്ന തന്റെ സ്വന്തം രണ്ടാമത്തെ മകനെയും, തന്റെ ഭാര്യാസഹോദരനെയും ആക്രമിച്ചു കൊല ചെയ്തശേഷം, റോമൻ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച ക്രൂരനായ കോൺസ്റ്റാന്റീൻ ആണ്, " യേശുവിനെ തറച്ച കുരിശാണ്" എന്നെ റോമിന്റെ ചക്രവർത്തിയാക്കിയതെന്നും, ക്രിസ്തുമതം നമ്മുടെയും ജീവരക്ഷയാണെന്നും  കോൺസ്റ്റന്റീൻ പ്രഖ്യാപിച്ചെന്ന് ചരിത്രഗവേഷകരഭിപ്രായപ്പെടുന്നു. ഇങ്ങനെ ഒരവസ്ഥയാണോ ക്രിസ്തുമതത്തിൽ ഇന്ന് കാണുന്നതെന്ന് ചിന്തിക്കേണ്ടതായി വരുമോ ?. //- dhruwadeepti.blogspot.com

                                 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

-----------------------------------------------------------------------------------------------------------------------