Samstag, 1. Februar 2014

ധ്രുവദീപ്തി // Religion // ഇടവക - ഒരു കാനോനിക വീക്ഷണം.// Fr. Dr. Thomas Kuzhinapurath


ധ്രുവദീപ്തി  // Religion/ :


ഇടവക - ഒരു കാനോനിക വീക്ഷണം.//

 Fr. Dr. Thomas Kuzhinapurath



Fr.  Dr .Thomas  Kuzhinapurath 
ക്രിസ്തുവിന്റെ ഉത്ഥാനത്തിനു ശേഷം അവിടുത്തെ അനുയായികൾ ഭവനങ്ങളിൽ ദൈവാ രാധനയ്ക്കായി ഒത്തുചേർന്നു. ക്രമേണ ഈ കൂട്ടാ യ്മകൾ ഒരു നേതൃത്വത്തിൻ കീഴിൽ വലിയ സമൂഹ മായി രൂപം പ്രാപിച്ചു. ഇന്നത്തെ ഇടവകകളുടെയും ഭദ്രാസനങ്ങളുടെയും പ്രതിരൂപങ്ങളായി അവ പരി ണമിക്കുകയായിരുന്നു. ക്രമേണ ചരിത്രത്തി ന്റെ പുരോഗതിയിൽ, നിശ്ചിത നിയമങ്ങളുടെ അടി സ്ഥാനത്തിൽ നിയത സഭാഘടകങ്ങളായി അവ രൂപം പ്രാപിച്ചു.

രണ്ടാം വത്തിക്കാൻ സുന്നഹദോസിന്റെ ദർശന മനുസരിച്ച് ഓരോ ഇടവകയും ഭദ്രാസന മെത്രാന്റെ അധികാരസീമയിൽപ്പെട്ട ദൈവജന ത്തിന്റെ ഒരു പ്രാദേശിക കൂട്ടായമയ്മാണ്. "തന്റെ സഭയിൽ എല്ലായിടത്തും എല്ലായ്പ്പോഴും അജഗണങ്ങളുടെ സമൂഹത്തിൽ ആദ്ധ്യക്ഷം വഹിക്കാൻ സാദ്ധ്യമല്ലാത്ത തിനാൽ മെത്രാൻ വിശാസികളെ ചെറുഗുണങ്ങളായി തിരിച്ച് തന്റെ പ്രതിനിധികളായ വികാരിമാരെ അവയുടെ ചുമതല ഏൽപ്പിക്കുന്നു. ഇപ്രകാരം ക്രിസ്തുവിനാൽ സ്ഥാപിതമായ സഭയുടെ ദൃശ്യവും പ്രാദേശിക വുമായ രൂപമാണ് ഇടവക (ആരാധനാക്രമം 12).
                                                                         
പൗരസ്ത്യ സഭകളുട കാനോനസംഹിത (CCEO)യിൽ ശീർഷകം-7, മൂന്നാം അദ്ധ്യായം ഇടവകയുടെ കാനോനിക അസ്തിത്വത്തെക്കുറിച്ച് വ്യക്തമായി ചർച്ച ചെയ്യുന്നു. 1983 ജനുവരി 25നു പരിഷ്ക്കരിച്ച് ലത്തീൻ കാനോന  സാഹിത (CIC) യിലാകട്ടെ 515 മുതൽ 552 വരെയുള്ള കാനോനകളാണ് ഇടവകയുടെ നയ്യാമികസ്ഥിതിയെയും വികാരിമാരുടെ ചുമതലകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുക. ഈ  ഇരു കാനോന സംഹിതകളുടെയും അടിസ്ഥാനത്തിൽ വെളിവാക്കപ്പെടുന്ന ഇടവകയുടെ കാനോനിക ദർശനമാണ് ഈ പ്രബന്ധം ലക്ഷ്യം വയ്ക്കുന്നു. 
                                                                                                
The Five Pillars of 1930 Reunion Event.
Metropolitan Archbishop Mar Ivanios,
Bisop Jacob Mar Theophilis,
Fr. John Kuzhinapurath OIC,
Dn.Alexander OIC, Mr. Chacko Kilileth






















കാനോനിക നിർവ്വചനം

ഒരു ഭദ്രാസനത്തിൽ സ്ഥായിയായി സ്ഥാപി തമായിട്ടുള്ളതും ഭദ്രാസന മെത്രാന്റെ അധികാരത്തിൻ കീഴിൽ ഒരു വികാരിയുടെ അജപാലന ശുശ്രൂഷയ്ക്കായി ഭരമേൽപ്പിക്ക പ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവ വിശ്വാസി കളുടെ ഒരു നിശ്ചിത സമൂഹമാണ് ഇടവക. (CCEO. 279; CIC. 515 §1). ഈ കാനോനിക നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രാദേശിക ദൈവജന കൂട്ടായ്മയ്ക്ക് ഇടവക എന്ന ഔദ്യോഗിക സ്ഥാനം കൈവരുന്നത്, അത് ഒരു ഭദ്രാസനത്തിൽ സ്ഥായീഭാവ ത്തോടെ സ്ഥാപിതമാകുമ്പോഴാണ്. അതോ ടൊപ്പം ഭദ്രാസനാദ്ധ്യക്ഷന്റെ പ്രതിനിധി യായി അജപാലന ചുമതല നിർവ്വഹിക്കേണ്ട ഒരു വൈദികൻ ഇടവക വികാരിയായി ഭദ്രാസനാദ്ധ്യക്ഷനാൽ നിയമിക്കപ്പെടേണ്ട തും ഇടവകയുടെ കാനോനിക അംഗീകാര ത്തിനു  അനിവാര്യമാണ്. കൂടാതെ വെറു മൊരു കൂട്ടം എന്നതിനേക്കാളുപരി, സ്നേഹ ത്തിൽ അധിഷ്ടിതമായി ദൈവത്താൽ ഒരുമിച്ചു കൂട്ടപ്പെട്ട വിശ്വാസികളുടെ കൂട്ടായ്മ (കമ്മ്യൂണിറ്റി) ആണ് ഇടവക.
                                                                                              
ഇടവകാസ്ഥാപനം.

തന്റെ ഭദ്രാസനത്തിൽ ഒരു ഇടവക സ്ഥാപിക്കുന്നതിനോ, ഒരു ഇടവക നിർത്തലാക്കുന്നതിനോ, മാറ്റി സ്ഥാപിക്കുന്നതിനോ ഉള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷന് മാത്രമുള്ളതാണ്. (CCEO. 280 §2; CIC. 515 §2). ഇതിൽ ഭദ്രാസനാദ്ധ്യക്ഷൻ വൈദിക സമിതിയുടെ ആലോചന തേടേണ്ടതുണ്ട്. പൊതുവെ ഭൂമിശാസ്ത്രപരമായ മാനദണ്ഢങ്ങളാണ് ഇടവക സ്ഥാപിക്കുന്നതിൽ ഭദ്രാസനാദ്ധ്യക്ഷൻ പരിഗണിക്കേണ്ടത്. എന്നാൽ വിശ്വാസികളുടെ രാഷ്ട്ര പൌരത്വം,ഭാഷ തുടങ്ങിയ വ്യക്തിപരമായ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട്‌, ഭൂമിശാസ്ത്രപരമായ മാനദണ്ഡത്തിനു അതീതമായി ഇടവകകൾ സ്ഥാപിക്കുവാൻ ഭദ്രാസനാദ്ധ്യക്ഷന് അധികാരം ഉണ്ട്(CCEO.218 § 1; CIC. 518). നിയമാനുസൃതമായി സ്ഥാപിക്കപ്പെട്ട ഓരോ ഇടവകയും അതിന്റെ സ്ഥാപനത്താൽ ഒരു നയ്യാമിക വ്യക്തിയാണ് (CCEO.280 § 3; CIC. 515 § 3). നയ്യാമിക വ്യക്തി (Juridic Person) യെന്നാൽ, സഭയ്ക്കുവേണ്ടി, സഭയുടെ നാമത്തിൽ ഉചിതരായ സഭാധികാരികളാൽ അംഗീകരിക്കപ്പെട്ട ശാരീരിക വ്യക്തികളുടെയോ (Physical Persons) വസ്തുക്കളുടെയോ സമന്വയം എന്നാണർത്ഥം.

ഇടവകവികാരി 

Cardinal-Major Archbishop Mar Baselious 
Cleemis.
തന്റെ അധികാര പരിധിയിൽപ്പെട്ട ഒരു നിശ്ചിത ഇടവകയിലെ അജഗണ ത്തിന്റെ ആത്മീയ സംരക്ഷണത്തി നു തന്നോട് സഹകരിച്ചു പ്രവർത്തി ക്കുന്നതിനായി ഭദ്രാസനാദ്ധ്യക്ഷനാ ൽ നിയമിക്കപ്പെടുന്ന ഒരു വൈദിക നാണ് ഇടവകവികാരി (CCEO.281§1:CIC 519). സന്യാസാശ്രമങ്ങൾ തുടങ്ങിയ നയ്യാമിക വ്യക്തികൾക്ക് (Juridic Persons) ഇടവകവികാരി ആയിരിക്കു വാൻ നിയമപരമായി സാദ്ധ്യമല്ല. കാരണം ഇടവകവികാരി ഒരുനിശ്ചി ത  വൈദികനായിരിക്കണം എന്ന് കാനോനസംഹിതകൾ  പ്രത്യേകം അനുശാസിക്കുന്നുണ്ട്. എന്നാൽ സന്യാസാശ്ര മാംഗമായ ഒരു നിശ്ചിത വൈദികനെ ഇടവകവികാരിയായി ചുമതല എൽപ്പിക്കുന്നതിന്  ഭദ്രാസനാ ദ്ധ്യക്ഷന് അധികാരം ഉണ്ട് (CCEO. 281§ 2; CIC. 520 §1-2). ഈ ഇടവക വികാരി ഒരു വൈദികനായിരിക്കണം എന്ന് നിയമം അനുശാസിക്കുമ്പോൾ (CCEO. 281§1; CIC. 521§1) ഈ സ്ഥാനം ഒരു ഡീക്കനോ അല്മായപ്രതിനിധിക്കോ നിർവഹിക്കുക സാദ്ധ്യമല്ല എന്ന് വ്യക്തമാക്കുന്നു.

നല്ല ധാർമികബോധവും ശരിയായ വിശ്വാസവും മനുഷ്യരക്ഷയ്ക്ക് വേണ്ടി യുള്ള തീക്ഷ്ണതയും വിവേകവും മറ്റു പുണ്യങ്ങളും സ്വന്തമാക്കിയിട്ടുള്ള വൈദികനായിരിക്കണം ഇടവകവികാരി (CCEO. 285§1; CIC. 512 §2). ദൈവജന സമൂഹത്തെ പ്രബോധിപ്പിക്കുന്നതിലും വിശുദ്ധീകരിക്കുന്നതിലും നയിക്കു ന്നതിലും ഇടവകവികാരിക്കുള്ള കടമയും ഉത്തരവാദിത്വവും ഇരു കാനോന സംഹിതകളും ഏറെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട് (CCEO. 289; CIC.528-529).

Cardinal-Mar Baselious Cleemis 
and  Pope  Benedikt -16 
ഇടവക സമൂഹത്തെ നയിക്കുമ്പോൾ, അല്മായ രെയും ഇടവകയിലെ സംഘടനകളെയും വേണ്ട വിധത്തിൽ പരിഗണിച്ച് ഉത്തമ ദൈവജന സമൂഹത്തെ രൂപവത്ക്കരിക്കുന്നതിലും വളർത്തു ന്നതിലും അവരുടെ കഴിവുകൾ ശരിയാംവിധം വിനിയോഗിക്കുവാൻ വികാരിമാർ ശ്രദ്ധിക്കണ മെന്ന് കാനോന സംഹിതകൾ പ്രത്യേകം ഓർമ്മ പ്പെടുത്തുന്നു (CCEO.289 §3; CIC.529§2).

ഇടവകയെ സംബന്ധിക്കുന്ന എല്ലാ നയ്യാമിക കാര്യങ്ങളിലും ഇടവകയുടെ പ്രതിനിധി വികാരിയായിരിക്കും (CCEO. 290 §1; CIC 532). ഇടവകയിൽ നടത്ത പ്പെടുന്ന എല്ലാ പ്രധാന കൂദാശകളും കൂദാശാനുഷ്ടാനങ്ങളും പരികർമ്മം ചെയ്യുന്നതിനുള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷനും ഇടവകവികാരിക്കും മാത്രമുള്ളതായിരിക്കും (CCEO. 290 §2; CIC 530). അസിസ്റ്റന്റ് വികാരിമാരോ മറ്റു വൈദികരൊ ഈ കർമ്മങ്ങൾ പരികർമ്മം ചെയ്യുമ്പോൾ അവർ ഇടവകവികാരിയുടെ സമ്മതം മുൻകൂട്ടി വാങ്ങിയിരിക്കേണ്ടതാണ്.

ഇടവകപള്ളിയോട് ചേർന്നുള്ള വൈദികമന്ദിരത്തിൽ സ്ഥിരമായി താമ സിക്കുവാൻ ഇടവകവികാരിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ഇരു നിയമ സംഹിതകളും പ്രത്യേകം അനുശാസിക്കുന്നു (CCEO.292 §1; CIC. 533 §1). ഗൗരവ തരങ്ങളായ തടസ്സങ്ങൾ ഇല്ലാത്തപക്ഷം ഒരു മാസം വരെ നീണ്ടുനിൽക്കുന്ന വാർഷിക അവധി ഇടവക വികാരിക്ക് അനുവദനീയമാണ്. (CCEO. 292 §2 : CIC. 533 §2).

ഇടവകാംഗത്വം.

സഭാംഗങ്ങളും വൈദികരും
ഒരു വ്യക്തിസഭയിലെ ഇടവകയുടെ അതിർത്തിയിൽ സ്ഥിരതാമസമുള്ള പ്രസ്തുത സഭാംഗങ്ങൾ എല്ലാവരും ആ ഇടവകയിലെ അംഗങ്ങൾ ആയിരി ക്കും. ഒരു വ്യക്തിക്ക് കത്തോലിക്കാ ഇടവകാംഗത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന സാദ്ധ്യതകൾ താഴെ പറയുന്നവയാണ്.


ഒരു വ്യക്തിസഭയിലെ അംഗങ്ങളായ മാതാപിതാക്കളുടെ കുട്ടികൾ ജ്ഞാന സ്നാനം സ്വീകരിക്കുമ്പോൾ അതിനാൽത്തന്നെ അവർ മാതാപിതാക്കളുടെ ഇടവകയിലെ അംഗങ്ങളായിത്തീരുന്നു. മാതാപിതാക്കൾ വ്യത്യസ്ത കത്തോ ലിക്ക വ്യക്തി സഭാംഗങ്ങളായിരിക്കേ പൗരസ്ത്യ സഭാ നിയമം (CCEO) അനു സരിച്ച് അവരുടെ കുട്ടികൾ പിതാവിന്റെ വ്യക്തിസഭയിലെ ഇടവകാം ഗങ്ങൾ ആയിട്ടാകാം മാറുക. എന്നാൽ മേൽപ്പറഞ്ഞ സാഹചര്യത്തിൽ മാതാ പിതാക്കൾ ഇരുവരും ഒരുമിച്ചു എത്തിച്ചേർന്ന തീരുമാനത്തിന്മേൽ അവരുടെ കുട്ടികൾക്ക്‌ ജ്ഞാനസ്നാനം വഴി മാതാവിന്റെ വ്യക്തിസഭയിലെ ഇടവക യുടെ അംഗത്വം സ്വീകരിക്കാവുന്നതാണ് (CCEO.29§1). ഇവിടെ ലത്തീൻ കാനോന സംഹിത അല്പ്പം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശ്രദ്ധേയമാണ്.

മാതാപിതാക്കൾ വ്യത്യസ്ത കത്തോലിക്കാ വ്യക്തി സഭാംഗങ്ങൾ ആയിരിക്കേ അവരുടെ കുട്ടികൾ ജ്ഞാനസ്നാനം വഴി പിതാവിന്റെ വ്യക്തിസഭയിലെ ഇടവകയുടെ അംഗങ്ങൾ ആയി മാറുന്നുവെന്ന അനുശാസനം പ്രാഥമി കമായി ലത്തീൻ സഭ നൽകുന്നില്ല. മറിച്ച് മേൽപ്പറഞ്ഞ സാഹചര്യത്തിൽ കുട്ടികൾക്ക് ഏതു വ്യക്തിസഭയിലെ അംഗത്വം നൽകണമെന്നതിനെ സംബന്ധിച്ച് മാതാപിതാക്കൾക്ക് ഒരുമിച്ചു തീരുമാനത്തിലെത്താൻ സാധി ക്കാത്തപക്ഷം കുട്ടികൾക്ക് ജ്ഞാനസ്നാനം വഴി പിതാവിന്റെ വ്യക്തി സഭയിലെ അംഗങ്ങളായി മാറുന്നുവെന്നാണ് ലത്തീൻ കാനോന സംഹിത അനുശാസിക്കുന്നത് (CIC. 111 §1). ലത്തീൻ കാനോനസംഹിതയനുസരിച്ച് രണ്ട് വ്യത്യസ്ത വ്യക്തിസഭാംഗങ്ങളായ മാതാപിതാക്കളുടെ കുട്ടികൾക്ക് യഥോ ചിതം മാതാവിന്റെയോ പിതാവിന്റെയോ വ്യക്തിസഭയിലെ ഇടവകയുടെ അംഗത്വം ജ്ഞാനസ്നാനത്തിലൂടെ നൽകുന്നതിന് പ്രാഥമികമായി തടസ്സമില്ല (See Salachas, Instituzioni. 77-79). എന്നാൽ പതിനാല് വയസ്സ് പൂർത്തിയായ ഒരു സ്നാനാർത്ഥിക്കു സ്വതന്ത്രമായി ഏതു വ്യക്തി  സഭയുടെയും ഇടവകയിൽ ജ്ഞാനസ്നാനം വഴി അംഗത്വം സമ്പാദിക്കാവുന്നതാണെന്ന് ഇരു സംഹിത കളും അനുശാസിക്കുന്നു (CCEO. 30; CIC. 111 §2).

അക്രൈസ്തവർക്ക് വിശ്വാസ സ്വീകരണത്തിലൂടെയും ജ്ഞാനസ്നാനം വഴിയും ഇടവകകളിൽ അംഗത്വം ലഭിക്കുന്നു. വിശ്വാസം സ്വീകരിച്ചവരുടെ സ്ഥിരതാമസം ഏത് ഇടവകാതിർത്തിയിലാണോ ആ ഇടവകയിലേക്ക് ആയിരിക്കും അവർ സ്വീകരിക്കപ്പെടുക. ഒരേ സ്ഥലത്ത് വ്യത്യസ്ത വ്യക്തിസഭാ ഇടവകകളുള്ള പക്ഷം പ്രായപൂർത്തിയായ അക്രൈസ്തവ സ്നാനാർത്ഥിയുടെ സ്വതന്ത്രമായ തീരുമാനമായിരിക്കും ഇടവകാംഗത്വ ത്തിന്റെ മാനദണ്ഡം.

ജ്ഞാന സ്നാനം സ്വീകരിച്ചിട്ടുള്ള അകത്തോലിക്കർ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് പുനരൈക്യപ്പെടുമ്പോൾ തങ്ങൾ പിന്തുടർന്നു പോരുന്ന ആചാര അനുഷ്ടാനങ്ങളും പൈതൃകങ്ങളും സംരക്ഷിക്കപ്പെടുന്ന വ്യക്തിസഭയാണ് തെരഞ്ഞെടുക്കേണ്ടത്. കേരള പശ്ചാത്തലത്തിൽ അന്ത്യോക്യൻ ആരാധനക്രമ പൈതൃകങ്ങളുടെ പിന്തുടർച്ചക്കാരായ അകത്തോലിക്കാ സഭാവിഭാഗങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വരുന്നവർക്ക് സ്വീകരിക്കാവുന്ന ഏക മാർഗ്ഗം മലങ്കര സുറിയാനി കത്തോലിക്കാ സഭയാണ്. ഇങ്ങനെ പുനരൈക്യ പ്പെടുന്നവർ നിശ്ചയമായും പ്രാദേശിക ഇടവകകളിലെ അംഗങ്ങളായി മാറുന്നു.

ഇടവകസമിതികൾ 

വൈദികരും സഭാ മേലദ്ധ്യക്ഷരും
ഇടവകയുടെ അജപാലനപരവും സാ മ്പത്തികവുമായ കാര്യങ്ങളിൽ ശരി യായ തീരുമാനങ്ങൾ കൈക്കൊണ്ട്, സഭയുടെ പൊതുനിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി ഇടവകയെ പരിപാലിക്കുന്നതിന്  ആവശ്യമായ സമിതികൾ ഇടവക യിൽ ഉണ്ടായി രിക്കണം (CCEO. 295; CIC. 536-537). ഇവിടെ ഓരോ വ്യക്തി സഭയുടെയും പ്രത്യേക നിയമങ്ങൾ' ആണ് പരിഗണിക്കേണ്ടത്. തിരുവന ന്തപുരം മേജർ അതിഭദ്രാസനത്തിൽ കൈക്കൊണ്ടിട്ടുള്ള നിബന്ധനകൾ ശ്രദ്ധേയമാണ്. അവ ചുവടെ ചേർ ക്കുന്നു: പൊതുയോഗം, ഇടവക കമ്മിറ്റി എന്നീ രണ്ടു സമിതികൾ ഇടവക യിൽ അവശ്യം ഉണ്ടായിരിക്കണം.

ഔദ്യോഗികമായും പരസ്യമായും   മുടക്കപ്പെട്ടിട്ടില്ലാത്ത പക്ഷം, പതിനെട്ടു വയസ്സ് പൂർത്തിയായ എല്ലാ ഇടവകാംഗങ്ങളും ഇടവകാപൊതുയോഗത്തിൽ അംഗങ്ങൾ ആയിരിക്കും. ഇടവകയെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ പൊതുയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പൊതുയോഗ തിയതിയും യോഗം നടക്കുന്ന ഞായറാഴ്ച ഉൾപ്പെടെ രണ്ടു പ്രാവശ്യമെങ്കിലും മുൻകൂട്ടി തീരുമാനിച്ച് അറിയിച്ചിരിക്കേണ്ടതാണ്.

പൊതുയോഗത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രത്യേക സമിതിയാണ് ഇടവക കമ്മിറ്റി. കമ്മിറ്റിയംഗങ്ങളുടെ സംഖ്യ അഞ്ചിൽ കുറയുകയോ പതിനഞ്ചിൽ കൂടുകയോ അരുത്. പിതൃസംഘം, മാതൃസംഘം, വേദ പാഠാദ്ധ്യാപകർ, യുവജനസംഘടന എന്നിവയുടെ പ്രതി നിധികളെ ഉൾപ്പെടുത്തിയാണ് ഇടവക കമ്മിറ്റി രൂപവൽക്കരിക്കേണ്ടത്. ഇട വകയുടെ സുസ്ഥിതിക്കും വളർച്ചയ്ക്കും ഇടവകവികാരിയോടു സഹകരി ച്ചു പ്രവർത്തിക്കുന്നതിനു കടമയുള്ള ഇടവക കമ്മിറ്റിയുടെ കാലാവധി ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള ഒരു വർഷക്കാലമായിരിക്കും.

കമ്മിറ്റിയംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇടവക കൈക്കാരനും (കാര്യദർശിയും (Secretary) ഇടവക വികാരിക്ക് വിധേയരായി ഇടവക പരിപാലനയിൽ ശ്രദ്ധിക്കേണ്ടതാണ്. ഇടവക സ്വത്തുക്കളുടെ സംരക്ഷണം, വികസനം, വരവുചെലവുകണക്കുകൾ എന്നിവയ്ക്ക് കൈക്കാരൻ മേൽനോട്ടം വഹിക്കുന്നു. എന്നാൽ കാര്യദർശിയാകട്ടെ, ഇടവകയുടെ കണക്കുകളും യോഗറിപ്പോർട്ടുകളും നിശ്ചിത ബുക്കുകളിൽ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നു.

ഇടവകയും ഭക്തസംഘടനകളും.

ഇടവകയുടെ പ്രവർത്തനത്തെ സജീവമാക്കുന്നതിൽ ഭക്തസംഘടനകൾ വഹിക്കുന്ന പങ്കു അനിഷേദ്ധ്യമാണ്. തന്റെ അധികാരസീമയിൽപ്പെട്ട ഇടവകയിൽ ഒരു ഭക്തസംഘടന ആരംഭിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷ്ന്റെതായിരിക്കും. ഭദ്രാസനത്തിന് പുറത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയുടെ ശാഖ ഇടവകയിൽ ആരംഭിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യണമെങ്കിൽ ഭദ്രാസനാദ്ധ്യക്ഷന്റെ രേഖാമൂലമായ അനുവാദം ആവശ്യമാണ് (CCEO. 575 §1; CIC. 312). സഭയുടെ പൊതുവായ പ്രബോധനങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി, സഭയുടെ നന്മയ്ക്കും പുരോഗതിക്കുമായി ഭക്തസംഘട നകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ ഭദ്രാസനാദ്ധ്യക്ഷനും ഇടവകവികാരിക്കും കടമയുണ്ടെന്ന് കാനോനസംഹിതകൾ പ്രത്യേകം അനുശാസിക്കുന്നു.

ഇടവകരേഖകൾ, സാക്ഷ്യപത്രങ്ങൾ.  


മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന്മാർ
ഇടവകാംഗങ്ങളുടെ സഭാജീവിത ത്തെയും ഇടവകയുടെ അസ്തിത്വ ത്തെയും സംബന്ധിക്കുന്ന നിർണാ യക രേഖകൾ ഇടവകയിൽ സൂക്ഷ്മ മായി രേഖപ്പെടുത്തി സംരക്ഷിക്കേ ണ്ടതാണ്. അവയുടെ അടിസ്ഥാന ത്തിൽ ആവശ്യാനു സരണം സാക്ഷിപത്രങ്ങൾ യഥാവിധി നൽകേ ണ്ടതുണ്ട്. അതതു വ്യക്തി സഭകളുടെ നിബന്ധനകളനുസരിച്ചുള്ള കൂദാശ പരവും നയ്യാമികവുമായ രേഖകൾ യഥാവിധി സംരക്ഷിക്കുന്നുവെന്ന് വികാരി ഉറപ്പു വരുത്തേണ്ടതാണ്. ഇടവകാംഗങ്ങളുടെ കാനോ നിക പദവിയെ സംബന്ധിക്കുന്ന എല്ലാ സാക്ഷ്യപത്രങ്ങളിലും വികാരിയോ, അദ്ദേഹത്താൽ അധികാരപ്പെടുത്തപ്പെട്ട  ആളോ ഒപ്പ് വയ്ക്കുകയും ഇടവക യുടെ മുദ്ര കുത്തുകയും വേണം (CCEO. 296; CIC. 535).

ഇടവക പൊതുയോഗത്തിന്റെയും കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ കാര്യദർശി യഥാവിധി റിപ്പോർട്ട് ബുക്കുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഇടവകയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രാസനാദ്ധ്യക്ഷൻ പ്രസിദ്ധീകരിക്കുന്ന അജപാലനപരമായ കല്പ്പനകളും ലേഖനങ്ങളും കൃത്യമായി ഫയൽ ചെയ്തു സൂക്ഷിക്കുന്നതിന് ഇടവകയിൽ ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് (CCEO. 296§4; CIC. 535§4).

സെമിത്തേരിയും മൃതസംസ്കാരവും.

ഒരു മനുഷ്യവ്യക്തിയോട് ക്രൈസ്തവ കൂട്ടായ്മയ്ക്കുള്ള ആദരവും സഹാനു ഭൂതിയും സാഹോദര്യവും ആണ് മൃതസംസ്കാരം എന്ന ആചാര നുഷ്ടാനത്തിലൂടെ സഭ വെളിവാക്കുന്നത്. ഈ ആചാരാനുഷ്ടാനം പവിത്രവും ഹൃദയസ്പർശിയുമായ വിധത്തിൽ നടത്തപ്പെടുമ്പോൾ ഈ സാക്ഷ്യമാണ് ഓരോ ഇടവകയും നല്കുക. തന്മൂലം മൃതസംസ്കാരത്തിനായി പ്രത്യേക സ്ഥലങ്ങൾ പവിത്രമായി ഇടവകകളിൽ സംരക്ഷിക്കപ്പെടണമെന്ന് സഭാ നിയമം അനുശാസിക്കുന്നു.

സെമിത്തേരി
നിയമവിലക്കില്ലാത്ത എല്ലാ ക്രൈസ്തവ വിശ്വാസി കൾക്കും വിശ്വാസ പരിശീലനത്തിൽ  (Catechumens) സഭാപരമായ മൃതസംസ്കാരം നൽകേണ്ടതാണ്. വേർപെട്ടുപോയ ആത്മാവിനുവേണ്ടിയുള്ള പ്രാർ ത്ഥന, മൃതശരീരത്തോടുള്ള ആദരവ്, പരേതരുടെ ബന്ധുമിത്രാദികൾക്ക് ലഭിക്കേണ്ട സമാശ്വാസം എന്നീ ഘടകങ്ങൾ ഒത്തുചേർന്ന ആരാധനക്രമ ശുശ്രൂഷയാണ് മൃതസംസ്കാര കർമ്മത്തിലൂടെ ഉദ്ദേശിക്കുക (CCEO. 875; CIC. 1176§2).

കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനം നൽകുന്നതിന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരിക്കെ, അവരുടെ കുഞ്ഞുങ്ങൾ ജ്ഞാനസ്നാനം സ്വീകരി ക്കുന്നതിനു മുൻപ് മരിക്കുന്നപക്ഷം, ഭദ്രാസനാദ്ധ്യക്ഷന്റെ സന്ദർഭോചിത മായ തീരുമാനമനുസരിച്ച് ആ കുഞ്ഞുങ്ങൾക്ക്‌ സഭാപരമായ മൃതസംസ്കാരം നൽകാവുന്നതാണ്‌ (CCEO. 876§2. CIC. 1183 §2)

പ്രാദേശിക സാക്ഷ്യം.
സഭയുടെ ദൃശ്യരൂപമായ ഇടവക ഭദ്രാസനാദ്ധ്യക്ഷന്റെ അധികാര പരിധി ക്കുള്ളിൽ അദ്ദേഹത്തിൻറെ പ്രതിനിധിയായ ഇടവകവികാരിയുടെ നേതൃ ത്വത്തിൽ,പ്രാദേശികമായ ഒരു കൂട്ടായ്മാജീവിതം കെട്ടിപ്പെടുക്കുമ്പോൾ സാർവ്വത്രിക സഭയ്ക്കൊരു പ്രാദേശിക സാക്ഷ്യം കൈവരുകയായി. ഇങ്ങനെ കൂട്ടായ്മാജീവിതം നയിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളാ ണ് ഇടവകയെ സംബന്ധിക്കുന്ന സഭാനിയമങ്ങൾ. ഈ സാക്ഷ്യത്തിന്റെ അംശമാണ് സഭാനിയമങ്ങളുടെ അന്ത:സത്തായി ഉൾചേർത്തിരിക്കുന്നതെ ന്ന വസ്തുത നമുക്ക് വിസ്മരിക്കാനാവില്ല. //-
----------------------------------------------------------------------------------------------------------------------

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.