Freitag, 16. August 2013

ധ്രുവദീപ്തി // യാത്രാ വിവരണം // Fort Hackenberg, Part III // ഹാക്കൻബർഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ ഒരു ദിവസം


 ധ്രുവദീപ്തി // യാത്രാ വിവരണം // Fort Hackenberg, Part III //                                 
ഹാക്കൻബർഗിലെ
ഭൂഗർഭ
സൈനികത്താവളത്തിൽ 
ഒരു ദിവസം.

ജോർജ് കുറ്റിക്കാട്ട് 



Mini Railway line
ഹാക്കൻബർഗിലെ ബങ്കർ നിർമ്മാണത്തിനായി അഞ്ചുവർഷ മെടുത്തു. ആയിരക്കണക്കിന് ടണ്‍ കല്ലുകളും മണ്ണും ഒരു ഭൂഗർഭ ടണ ലിന്റെ  നിർമ്മാണത്തിന് അവിടെ നിന്നും മാറ്റപ്പെടെണ്ടിയിരുന്നു. ടണ ലിലെ എണ്ണമറ്റ-വഴികൾ, മുറികൾ, പ്രതിരോധസെല്ലുകൾ, പീരങ്കി സ്റ്റേ ഷൻ, ആരോഗ്യ-സംരക്ഷണകേന്ദ്രം, അടുക്കള എന്നിങ്ങനെ വിവിധ സവിശേഷതകൾ നാം കാണുന്നു. ഇത്തരം  സവിശേഷതകൾ  പുറ ത്തു നിൽക്കുന്ന ആർക്കും മനസ്സിലാവുകയില്ല. ഒരുപക്ഷെ, ബങ്കറിന് പുറത്തു ഉന്തിനിൽക്കുന്ന കുറെ ഇരുമ്പ് ദണ്ഡുകളും, ഇരുമ്പ് കമ്പിവലകളുടെ ഭാഗങ്ങളും കാണാൻ കഴിയും. അത്രമാത്രം.

ഹാക്കൻബർഗ് ബങ്കർനിർമ്മാണം ഫ്രഞ്ചുസർക്കാരിന്റെ ദീർഘകാല പദ്ധതി-യായിരുന്നെങ്കിലും ജർമൻ സേനയുടെ ശക്തികേന്ദ്രീകരണവും ആയുധവത്ക്കരണവും മൂലം അതിവേഗനിർമ്മാണം അഞ്ചു വർഷങ്ങൾ-കൊണ്ട്‌ പൂർത്തിയാക്കുകയാണ് ചെയ്തത്.

ഹാക്കൻബർഗിലെ ബങ്കർ രണ്ടുബ്ലോക്കുകളായിട്ടാണ് നിർമ്മിച്ചത്‌. ഒന്ന്, പീരങ്കി ആയുധങ്ങൾ കൊണ്ടുവരാനും കൊണ്ടുപോകാനും, രണ്ട്, സൈന്യ-ങ്ങൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകുവാനും. ബങ്കറിനുള്ളിലെ ചെക്കുപോയിന്റുകൾ ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. അവിടെ യെല്ലാം സൈനികകാവൽ  ഉണ്ടായിരുന്നതായി കാണാം. അത്തരം പതിനേഴു പ്രതിരോധ പോസ്റ്റുകളും ചെക്കു-പോയിന്റുകളും അവിടെയുണ്ട്.

ഭൂനിരപ്പിൽനിന്നും ഇരുപത്തിയഞ്ച് മീറ്റർ താഴ്ചയിൽ പല നിലകളിൽ നിർമ്മിച്ചിട്ടുള്ള തുരങ്കതുല്യമായ മുപ്പതുചതുരശ്ര കിലോമീറ്റർ  വിസ്തീർണ ത്തിൽ ഗതാഗതമാർഗ്ഗം നിർമ്മിച്ചിട്ടുണ്ട്. അവിടെ നാലു കിലോമീറ്റർ നീളത്തിൽ ഒരു മിനി റയിൽപാതയും. പീരങ്കി ട്രാൻസ്പ്പോർട്ട് ചെയ്യാനും പരിക്കേറ്റ സൈനികരെ ബങ്കറിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന  ലസറത്ത് ഹോസ്പ്പിറ്റലിൽ എത്തിക്കുവാനും വേണ്ടി ഈ റയിൽപാത ഉപയോഗിച്ചു. പത്തുകിലോമീറ്റർ ദൂരത്തിൽ പാറകൾ പൊട്ടിച്ചുനീക്കിയാണ് ഈ പാത നിർമ്മിച്ചത്.

ബങ്കറിനുള്ളിലെ ഭിത്തികൾക്ക്‌സുരക്ഷിതത്വം നൽകിയിരിക്കുന്ന കനത്ത സ്റ്റീൽനിർമ്മിത കവചം തകർത്താൽ മാത്രമേ ബങ്കറിനുള്ളിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് അക്രമികൾക്ക് പ്രവേശിക്കുവാൻ കഴിയുമായിരു ന്നുള്ളൂ. ഇത്തരം സുരക്ഷാസംവിധാനങ്ങൾ അന്നുണ്ടായിരുന്ന സാങ്കേതിക വിദ്യയുടെ പരിപൂർണതയിൽ തീർത്തിട്ടുള്ളതാണ്. പീരങ്കികൾ ട്രാൻ സ്പോർട്ട് ചെയ്തിരുന്ന മിനിറയിൽപ്പാളത്തിലൂടെ നീങ്ങുന്ന ചെറിയ ബോഗികളിൽ ബങ്കറിനുള്ളിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ, ഒരു നൂറ്റാണ്ടി ന്റെ രാജ്യസുരക്ഷാ തന്ത്രത്തിന്റെ വെറും  ഒരംശം മാത്രമേ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞുള്ളു.
 
1944ൽ ജർമൻ പട്ടാളത്തിന്റെയും അമേരിക്കൻ സൈന്യത്തിന്റെയും ഒരു ഏറ്റുമുട്ടലിൽ ഹാക്കൻബർഗിലെ ബങ്കറിനു സാരമായ കേടു പാടുകളു ണ്ടാക്കി. മോസ്സലിൽ നിന്നും ഉതിർത്തുവിട്ട അമേരിക്കൻ പടയുടെ പീരങ്കിയ്ക്കു ബങ്കറിൽ കയറി ഒളിച്ചിരുന്ന മുപ്പതു ജർമൻ പട്ടാളത്തെ തുരത്തുവാൻ കഴിഞ്ഞു. 
          
 Transport system in Bunker Fort Hackenberg,France

ഹാക്കൻബർഗിൽ താവള മടിച്ചിരുന്നത്‌ 1100 ഫ്രഞ്ചു സൈനികരാണ്. കൂടാതെ കുറെ ഓഫീസർമാരും. പ്രതിരോധ ടീമിന്റെ ജീവിതം ഏറെ ശ്രദ്ധേയ-മായിരുന്നു. ഭക്ഷണം പാകം ചെയ്യൽ വസ്ത്രങ്ങ ൾ അലക്കുന്ന രീതികൾ, അടുക്കളയുടെ പ്രവർത്ത നം, പീരങ്കികളുടെ സൂക്ഷിപ്പ്, ശുദ്ധവായു ലഭ്യമാക്കൽ, ലസറത്തു പ്രവർത്തനം, വായനശാല, കപ്പേളയും വിശുദ്ധ കർമ്മങ്ങളും, വി.ഐ.പി.-കൾക്കുള്ള പ്രത്യേക മുറികൾ ഓഫീസുകൾ, ഇവയെല്ലാം ക്രമം തെറ്റാതെ പ്രവർത്തനസജ്ജമാക്കുവാൻ നിർമ്മിച്ചിരിക്കുന്ന പടുകൂറ്റൻ യന്ത്രങ്ങളിൽ നിന്നും പുറപ്പെടുന്ന ഭീകര ശബ്ദം, ഇവയെല്ലാം അവസ്ഥാഭേദങ്ങൾ വരുത്താതെ ഇന്ന് നാം അവയെ വീണ്ടും കാണുമ്പോൾ ഒരു സൈനിക പ്രതിരോധ സംവിധാനത്തിലെ യാഥാർത്ഥ്യങ്ങൾ മുഴുവൻ നമ്മെ അവ പഠിപ്പിക്കുന്നു. ഇവയെല്ലാം സന്ദർശകർക്ക് ഒരിക്കലും വിസ്മരിക്കപ്പെടാത്ത സ്മരണകൾ പകരുന്നു.

ഒരിക്കലും നമ്മുടെ മനസ്സിനെ വിട്ടുമാറാത്ത പീരങ്കികളും അവയെ സൂക്ഷിച്ചിരുന്ന കണ്‍ടയ്ന റുകളും പ്രത്യേക മുറികളും മിനി റയിൽ പാളവും സൈനികപ്രതിമകളും, യൂണിഫോറങ്ങളും, എല്ലാം ഒരു യുദ്ധം  ആർക്കു-വേണ്ടി എന്തിനുവേണ്ടി എന്ന ചോദ്യങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വീണ്ടും വീണ്ടും ഞങ്ങളിൽ ഉയരുകയാണ്.
          
ബങ്കറിനുള്ളിൽ സഹായിയായി ഞങ്ങളെ നയിച്ചിരുന്ന, എപ്പോഴും തുരുതുരാ സംസാരിച്ചുകൊണ്ട് ഞങ്ങളോട് ചേർന്ന് നടക്കുന്ന അറുപത്തിഏഴുകാരൻ ഫ്രഞ്ചുകാരന്റെ നാവിൻതുമ്പിൽ, ബങ്കറിലെ പാതയോരത്ത് ഒലിച്ചിറങ്ങുന്ന ഉറവത്തുള്ളികളുടെ നനവിൽ കുതിർന്ന, ഇളംകാറ്റിന്റെ തണുപ്പുള്ള ബങ്കറിന്റെ ജീവിക്കുന്ന കഥകൾ ആഞ്ഞു തുടിക്കുന്നുണ്ടായിരുന്നു.

ഏറെ അത്ഭുതകരമായി ഞങ്ങളെ ആകർഷിച്ചത്, ബങ്കറിന്റെ ഉൾ ഭിത്തികൾ കട്ടിയുള്ള ലോഹത്തകിടുകൊണ്ട് പതിപ്പിച്ചിരുന്നതാണ്. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഏതൊരു ആക്രമണത്തെയും ഫലപ്രദമായി ചെറുത്തു നിൽക്കുവാൻ ഈയൊരു ക്രമീകരണം മാത്രമേ കരണീയമായിരുന്നുള്ളൂ.

പ്രതിരോധ ടവറിനുള്ളിലെ പീരങ്കി തൊടുത്തു വിടുന്നതുൾപ്പടെ അനേകം കാര്യങ്ങൾ ഞങ്ങളുടെ സഹായി ഇടമുറിയാതെ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങൾ അവയെല്ലാം മനസ്സിലാക്കിയോ എന്നത് അദ്ദേഹത്തിന് വെറും രണ്ടാംകാര്യമായിരുന്നു.

ഒരു പകൽ മുഴുവൻ സൂര്യവെളിച്ചമില്ലാത്ത ഭൂഗർഭ സൈനികത്താവള ത്തിലെ കൃത്രിമവെളിച്ചത്തിൽ നടന്നുനീങ്ങിയ എന്റെ ചിന്തയും ഏറെ ആഴത്തിൽ വികലവുമായിരുന്നു. ഇവിടെ താമസിച്ചിരുന്ന ആയിരത്തി ലേറെ മനുഷ്യർ മാസ്സങ്ങളോളം പകൽസൂര്യനെ ഒരുനോക്ക് പോലും കാണാതെയാണല്ലോ ജീവിച്ചത്! അവരുടെ മാനസ്സിക നിലയും അവരിൽ ഉണ്ടായിരുന്നിരിക്കാവുന്ന "ഡിപ്രഷൻ"ഏതു വിധമായിരുന്നിരിക്കാം എന്ന് നമുക്ക് സങ്കൽപ്പിക്കാം.

ഈ അവസ്ഥയുടെ ഭീകരതയിൽനിന്നും ഒളിച്ചോടാൻ അവർ സ്വീകരിച്ചി രുന്ന മാർഗ്ഗം ആൽക്കഹോൾ മാത്രമായിരുന്നു. ഓരോരുത്തരും ഉച്ചയ്ക്കും വൈകിട്ടും റെഡ് വൈനും കൂടാതെ ആവശ്യത്തിലേറെ മറ്റു മദ്യവും കഴിക്കു-മായിരുന്നു. ഇവയെക്കുറിച്ചെല്ലാം ഞങ്ങളോട് വിശദീകരിച്ചു പറഞ്ഞുതന്ന സഹായി ഞങ്ങൾക്ക് ഇവയിൽ ഒന്നും നൽകാതെ സ്വതസിദ്ധമായി തോന്നി-പ്പിക്കുന്ന സ്നേഹപുഞ്ചിരിയിൽ പൊതിഞ്ഞ ചരിത്ര സ്മരണകൾ നൽകി ഞങ്ങളെ സമാശ്വസിപ്പിച്ചു തൃപ്തിപ്പെടുത്തി.

ഫോർട്ട്‌ ഹാക്കൻബർഗിലെ യുദ്ധ പ്രതിരോധ സജ്ജീകരണങ്ങളുടെ അതിശ യകരമായ അവശിഷ്ടങ്ങൾ ദർശിക്കുന്നതിനുള്ള അസാധാരണ അവസരം ലഭിച്ചത് ഒരു വലിയ അനുഭവമായിരുന്നു.  ഫോർട്ട്‌ ഹാക്കൻബർഗ് വെറുമൊരു മിലിട്ടറി കേന്ദ്രം മാത്രമായിരുന്നില്ല. പിന്നെയോ? ഒരു മഹായുദ്ധത്തിന്റെ അവസാന ചിഹ്നം പോലെ, അക്രമരാഷ്ട്രീയത്തിന്റെ തീക്കനലുകൾ എരിഞ്ഞടങ്ങിയിടത്തെ ജനജീവിത രക്ഷാകവചത്തിന്റെ മായാത്ത അടയാളമായി നിലകൊള്ളുന്നു.

പിറകോട്ടു ഞാൻ പിന്നിട്ടത് ഒരു കഷണം ചരിത്രത്തിന്റെ ഭാഗങ്ങൾ മാത്രം - ബങ്കറിനുള്ളിലെ കൃത്രിമ വെളിച്ചത്തിൽ ഒരു രണ്ടര മണിക്കൂർ ചുറ്റിനടന്നു കാണാൻ കഴിഞ്ഞത് തീർച്ചയായും ഒരു വീണ്ടു വിചാരത്തിലേയ്ക്കാണ് എന്നെ നയിച്ചത്. ഒരു യുദ്ധകാല പടയാളികളായി അന്ന് അവിടെ ഞങ്ങളായിരുന്നു എത്തിയിരുന്നതെങ്കിൽ, ഇപ്പോഴുള്ള ഞങ്ങളിലെ സ്വാതന്ത്ര്യ വിചാരത്തിൽ, ഒരിക്കലും അങ്ങനെയൊരു ആത്മസംതൃപ്തി ഉണ്ടാവില്ലെന്നത് ഉറപ്പായിരുന്നു. /gk
(അവസാനിച്ചു. )
*"പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണം 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.