Montag, 19. August 2013

ധ്രുവദീപ്തി // // History // ദേവാലയം ജനപ്രതിനിധികൾക്കും മേൽക്കൂര // George Kuttikattu

ധ്രുവദീപ്തി //  // History 


ദേവാലയം ജനപ്രതിനിധികൾക്കും 
മേൽക്കൂര //

George Kuttikattu



"Have you sometimes heard the voice of the Lord which through a desire, a certain restlessness, invites you to follow Him more closely? Have you had any desire to be aposteles of Jesus."
Pope  Francis.

യൂറോപ്യൻ രാജ്യങ്ങളിൽ ജനാധിപത്യ അടിസ്ഥാനത്തിൽ രാഷ്ട്രീയവും  മതവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്നും ജർമനിയിൽ ചില രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം ഏറെയും ക്രിസ്ത്യാനികളുടേതാണെ ന്നും ജർമൻ പാർലമെന്റു വൈസ്പ്രസിഡണ്ട് വോൾഫ്ഗാംങു തീയർസ്സെ പ്രസിഡന്റ് ആയിരിക്കുമ്പോൾ അഭിപ്രായപ്പെട്ടു. തെക്കൻ ജർമ്മനിയിലെ ഷ്വെറ്റ്സിങ്ങൻ പട്ടണത്തിൽ നടത്തപ്പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി യുടെ ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. രാഷ്ട്രീയ ത്തിൽ ജർമനിയിലെ ക്രിസ്ത്യൻ സഭകളുടെ സജ്ജീവ സാന്നിദ്ധ്യം സാമൂഹ്യ ജീവിതമേഖലകളെ  മാതൃകാപരമായി സ്വാധീനിക്കുന്നുണ്ടന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏകദേശം എഴുപത്തിരണ്ട് ശതമാനം അംഗ ങ്ങളും വിശ്വാസികളായ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത് .

ലോകരാജ്യങ്ങൾക്ക് ആകെമാനം മാതൃകയായിക്കൊണ്ട് കത്തോലിക്ക സഭാ ആസ്ഥാനത്ത് നടന്നിരുന്ന അനേകം അഴിമതിക്കെതിരെ നടപടികളും മറ്റു കർശന നിലപാടുകളും സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നടപടികൾ വിശ്വാസീലോകത്തിനു  മുഴുവൻ ശക്തി പകരുകയാണ്. കത്തോലിക്കാ സഭ യുടെ ഏറ്റവും വലിയ വിമർശകൻ ആരാണെന്ന് ചോദിച്ചാൽ, ഫ്രാൻസിസ് മാർപാപ്പ തന്നെയാണെന്ന് പറയാൻ കഴിയുമെന്ന് വോൾഫ്ഗാംഗ് തീയർസ്സെ പറഞ്ഞു.

ജർമനിയുടെ ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട മഹാ സംഭവങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചുകൊണ്ടിരുന്ന കാലം. മദ്ധ്യയുഗകാലം മുതലേ ക്രിസ്ത്യൻ പുരോഹിത വർഗത്തിന്റെയും ഭരണ കർതൃശ്രേണിയുടെയും സ്വാധീനം അക്കാലത്തെ ജനജീവിതത്തിൽ ഏറെ ആഴത്തിൽ ഊന്നിയിറങ്ങിയിരുന്നു.

1848- ൽ ജർമനിയിലെ ദേശീയ പാർലമെന്റിലേയ്ക്ക് ജനാധിപത്യപരമായി നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന  ജനപ്രതിനിധികളുടെ സമ്മേളനവേദിയായി മാറിയത് വിശുദ്ധ പൌലോസി ന്റെ നാമത്തിലുള്ള ഫ്രാങ്ക്ഫർട്ടിലെ ദേവാലയമായിരുന്നു.

 Frankfurt National conference-1848
ജർമനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിന്റെ ഹൃദയ ഭാഗത്തു തലയുയർത്തി നിൽക്കുന്ന പൌലോസ് അപ്പസ്തോലന്റെ നാമത്തിലു ള്ള ഈ ദേവാലയം അറിയപ്പെടുന്നത് ഇന്ന് "ഫ്രാങ്ക്ഫർ ട്ട് പോൾസ്  ചർച്ച്  "എന്നാണ്. ( "ഫ്രാങ്ക്ഫർട്ടർ പൌൾസ് കിയ്ർഹെ"  എന്ന് ജർമൻ ഭാഷയിൽ വിളിക്കുന്നു.)

രണ്ടാം ലോകമഹായുദ്ധം അതിന്റെ എല്ലാ ഭീകരഭാവത്തിലും യൂറോപ്പിൽ സംഹാര താണ്ഡവം നടത്തിക്കൊണ്ട് മുന്നേറുന്നു. ജർമനി ബോംബാക്രമണത്തിൽ അപ്പോൾ കത്തിയെരിയുന്നു. 1944 മാർച്ച് 18- നു തുരു തുരാ ആഞ്ഞടിച്ചിരുന്ന അതി ഭീകരമായ   ബോംബാക്രമണത്തിൽ പൌലോസ് അപ്പ സ്തോലന്റെ നാമത്തിലുള്ള ആ ദേവാലയ വും അഗ്നിക്കിരയായി നിലംപതിച്ചു.

വിവിധ കാലഘട്ടങ്ങളിൽ പുതുക്കിപ്പണികൾ വേണ്ടിവന്നിരുന്ന  ദേവാലയം അന്ന് അവിടെ തകർന്നു വീണത് ചരിത്രത്തിലെ ഒരു ഭീകരസംഭവമായി രുന്നു. അധികകാലം താമസ്സിച്ചില്ല. മഹായുദ്ധം അവസാനിച്ചയുടൻ തന്നെ ദേവാലയത്തിന്റെ പൂർവ്വ രൂപത്തിന് യാതൊരു മാറ്റവും വരുത്താതെതന്നെ  എല്ലാവിധ നവീന സൌകര്യങ്ങളും ചേർത്തുകൊണ്ട് ഫ്രാങ്ക്ഫർട്ട് നഗരത്തി ലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്ഥാപനമെന്നനിലയിൽ തന്നെ പുനർ നിർമ്മാണം നടത്തി.

ബാർഫ്യുസർ കിയർഹെ :

മദ്ധ്യയുഗത്തിൽ ഫ്രാൻസിസ്കൻ സഭാ സന്യാസികളുടെ ആശ്രമ ദേവാലയമാ യിരുന്നു ഇപ്പോൾ അവിടെ കാണപ്പെടുന്ന സെൻട് പോൾസ് ദേവാലയം. "ബാർ ഫ്യുസർ കിയർഹെ "അഥവാ, "പാദരക്ഷ രഹിത സന്യാസികളുടെ" പള്ളി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യൻ മതപരിഷ്കരണ കാലത്ത് (റിഫോർമേഷൻ) തന്നെ ഈ ദേവാലയം ജർമ്മനിയിലെ അന്നത്തെ ദേവാലയങ്ങളിൽ ഏറ്റവും വലുതായിരുന്നു. ഇതിനാൽ 1548- ൽ ലൂതറൻ ചർച്ചിന്റെ ഏറ്റവും പ്രധാന ദേവാലയമായി ബാർഫ്യുസർ ദേവാലയത്തെ അംഗീകരിക്കുകയും ചെയ്തു.

മധ്യയുഗത്തിൽ യൂറോപ്യൻ ഭൂപ്രദേശങ്ങളിൽ രാജഭരണവും രാജ്യങ്ങൾ പിടിച്ചടക്കലും ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപത്യഭരണവും അധികാര കൈമാറ്റങ്ങളും തകൃതിയായി നടക്കുന്ന കാലമാണ്. ജർമനിയിലും സ്ഥിതി-വിശേഷങ്ങൾ മറ്റൊന്നായിരുന്നില്ല. രാഷ്ട്രവും രാഷ്ട്രീയവും ക്രിസ്തുമതവും തമ്മിൽ വേർപെടുത്താനാവാത്ത  സമ്പർക്കമാണ്‌  ഉണ്ടായിരുന്നത്.

ഫാങ്ക്ഫർട്ടിലും ഇപ്രകാരംതന്നെ ഫ്രാൻസിസ്കൻ ആശ്രമവാസികളുമായി മാറി മാറി വരുന്ന നഗര ഭരണകർത്താക്കൾക്ക് ബന്ധമുണ്ടായിരുന്നു. ആശ്രമ ദേവാലയമായ ബാർഫ്യുസർ പള്ളി നഗരവാസികൾക്ക് പൊതുവിൽ അത് ഇടവക ദേവാലയമായിരുന്നെങ്കിലും അവിടുത്തെ ഇടവക വികാരിത്തവും ഭരണാധികാര കുത്തകയും അന്നത്തെ ചക്രവർത്തിയുടെ അധീനതയിലുള്ള സെൻട് ബർത്തലുമായ് പള്ളിയുടെ കീഴിലായിരുന്നു.

1314- ൽ ലുഡ്വിഗ് നാലാമൻ രാജാവിന്റെ തെരഞ്ഞെടുപ്പ് അന്നത്തെ റോമൻ മാർപാപ്പയുമായി ആദർശപരമായ ഒരു ഏറ്റുമുട്ടലിന് കാരണമാക്കി. ഇതേ സമയം ഫ്രാങ്ക്ഫർട്ടിലെ പുരോഹിതഗണത്തിലും സാരമായ പിളർപ്പുണ്ടായി.  ഇവർ ചേരിതിരിഞ്ഞ് ചക്രവർത്തിയുടെ അനുഭാവികളും മാർപാപ്പയുടെ അനുഭാവികളുമായി രണ്ടായി പിളർന്നു.

1330- നും 1350- നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ഫ്രാൻസിസ്കൻ ആശ്രമ ദേവാ ലയമായ "ബാർഫ്യുസർ ചർച്ച്" അടച്ചു പൂട്ടിയെങ്കിലും ചക്രവർത്തിയോട് അനുഭാവം പുലർത്തിയിരുന്ന ആശ്രമനിവാസികൾ വിശുദ്ധ കുർബാനയും മറ്റ് ആചാരാനുഷ്ഠാനങ്ങളും ഇടയ്ക്കിടെ നടത്തിയിരുന്നു. പ്രസിദ്ധ ജർമൻ ചരിത്രകാരനായിരുന്ന ജോഹാൻ ജോർജ് ബാറ്റോൻ 1866- ൽ ഫ്രാങ്ക്ഫർട്ടിലെ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ ഇക്കാര്യത്തെക്കുറിച്ച് വിശദമായി എഴുതിയിരുന്നു.

1270- ലാണ് പാദരക്ഷരഹിതരായ (ചെരിപ്പുപയോഗിക്കാത്തവർ) ഫ്രാൻസിസ്ക ൻ സഭാസന്യാസികളുടെ ആശ്രമ ദേവാലയം ഔദ്യോഗികമായി ആദ്യമായി  രജിസ്റ്റർ ചെയ്തു പ്രഖ്യാപിക്കപ്പെട്ടത്. എങ്കിലും ഈ പള്ളിയുടെ നിർമ്മാണം പതിറ്റാണ്ടുകൾക്ക് മുൻപ്തന്നെ തീർന്നിരുന്നുവെന്നു ചരിത്രകാരന്മാർ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. 1238 മുതൽ ഈ ദേവാലയം ഉണ്ടായിരുന്നുവെന്ന്  1706- ൽ ഫ്രാങ്ക്ഫർട്ടിൽ അക്കാലത്ത് പ്രമുഖനായിരുന്ന അഗസ്റ്റസ് ഫൊൻ ലെർസ്നർ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നതായി കാണാം.

ഈയൊരു അറിവിനെ ഒന്നുകൂടി സ്ഥിരപ്പെടുത്തുന്നതായ തെളിവുകളാണ് ഹൈൻറിഷ് ക്നോബ്ലോഹ് തുടങ്ങിയ പലരുടെയും ശവക്കല്ലറകളിൽ അന്ന് എഴുതപ്പെട്ടിരുന്ന ജീവിത സാക്ഷ്യങ്ങൾ. വിശ്വാസയോഗ്യമായ ഇത്തരമുള്ള തെളിവുകളനുസരിച്ചു 1221-മുതൽ ജർമനിയുടെ പ്രധാനപ്പെട്ട നഗരങ്ങളിലും ഫ്രാൻസിസ്കൻ പാദരക്ഷാരഹിതരുടെ (സഭാസന്യാസികൾ) ആശ്രമങ്ങളും ദേവാലയങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുന്നുണ്ട്.

പതിമൂന്നാംനൂറ്റാണ്ടിൽ വർദ്ധിച്ചു വന്നുകൊണ്ടിരുന്ന ജനപ്പെരുപ്പം കാരണം ഫ്രാങ്ക്ഫർട്ടു പോലെയുള്ള നഗരങ്ങളിൽ സാമൂഹ്യജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാക്കി. വിവിധ കാരണങ്ങളാൽ  പ്രശ്നസങ്കീർണമായ ഒരു കാലഘട്ടമായിരുന്നു. ഇതോടെ  ഫ്രാങ്ക്ഫർട്ടിലെ  വിശ്വാസിസമൂഹത്തി ന്റെ ആത്മീയോപദേഷ്ഠാക്കളായും നഗരത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തന ങ്ങളുടെ മേൽനോട്ടക്കാരായും ഫ്രാൻസിസ്കൻ പാദരക്ഷരഹിത സന്യാസി കൾ മുന്നോട്ടു വന്നു സമൂഹത്തിൽ പ്രവർത്തിച്ചു.

First national assembly
പിന്നീടുള്ള കാലങ്ങളിൽ ഫ്രാങ്ക്ഫ ർട്ടു നഗരസഭയും ആശ്രമവുമായി ഏറെ അടുത്ത ബന്ധങ്ങൾ പുലർത്തിയിരുന്നു. ആശ്രമവും പള്ളിയും പള്ളിയുടെ മറ്റു സ്ഥാപനങ്ങളും ജനങ്ങളുടെ പൊതു ആവശ്യത്തിനായി ഉപയോഗിക്കു വാൻ അനുവദിച്ചു. വിശുദ്ധ കുർബാനയ്ക്ക് പുറമേ, ചക്രവർ ത്തിയുടെയോ രാജാവിന്റെയോ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വേദിയായും ആശ്രമവക സ്ഥാപ നങ്ങൾ ഒരുക്കിക്കൊടുത്തു. പലപ്പോഴും ആശ്രമമന്ദിരങ്ങൾ നഗര സഭ യുടെ പ്രധാനപ്പെട്ട സ്ഥിരം സമ്മേളനവേദിയായി മാറി. എല്ലാംകൊണ്ടും പല   സൌകര്യങ്ങളോടുകൂടി 1405-ലാണ് നഗരസഭയ്ക്ക് വേണ്ടി റോമാക്കാരുടെ സഹായത്തോടെ ഒരു മന്ദിരം വാങ്ങിയത്.

മനസ്സിലാക്കപ്പെടുന്നത്‌ ഇങ്ങനെയാണ്, വിശുദ്ധ ഫ്രാൻസിസിന്റെ കത്തോലി ക്കാ സഭാചട്ടങ്ങൾക്ക് വിരുദ്ധമായി കാണപ്പെട്ടതും  പിൽക്കാലത്തുണ്ടായ അനവധി നടപടികളും പരിഷ്കാരങ്ങളും മൂലം ജർമനിയൊട്ടാകെയും, അതു പോലെ ഫ്രാങ്ക്ഫർട്ടിലും ആശ്രമഭരണക്രമത്തിൽ സാരമായ വലിയ മാറ്റങ്ങൾ സംഭവിച്ചു. 1469- ൽ ആശ്രമചട്ടങ്ങളുടെ ബഹുമുഖ പരിഷ്കരണങ്ങളുണ്ടായി.   സന്യാസികളുടെ ദാരിദ്ര്യവൃതം പൂർവാധികം ശക്തമായി ബലപ്പെടുത്തുന്ന   തീരുമാനമായി. ഇതുമൂലം സന്യാസികളുടെ എണ്ണത്തിലും സാരമായ കുറവു അനുഭവപ്പെട്ടു തുടങ്ങി. ആശ്രമവക സ്ഥാപനങ്ങൾ ക്രമേണ നഗര സഭയ്ക്ക് വിട്ടുകൊടുത്തു. ഇക്കാലത്ത് ഫ്രാങ്ക്ഫർട്ടിലെ ആശ്രമത്തിലാകെ പത്തോളം സന്യാസിമാർ മാത്രമാണ് അന്തേവാസികളായി ഉണ്ടായിരുന്നത്.

1530 നോടകം ഔദ്യോഗികമായിത്തന്നെ ഫ്രാങ്ക്ഫർട്ടിൽ ക്രിസ്ത്യൻവിഭാഗ  മതപരിഷ്കരണം (റിഫോർമേഷൻ) ഏതാണ്ട് പൂർണമായിക്കഴിഞ്ഞിരുന്നു. 1529 ജൂണ്‍ ഒൻപതിന് പാദരക്ഷരഹിത ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു ആശ്രമം നഗരസഭയ്ക്ക് പൂർണമായി കൈമാറ്റം ചെയ്തു. ഇതേത്തുടർന്ന് ഉടനെ അക്കാലത്തുണ്ടായിരുന്ന അനവധി സന്യാസികൾ ആശ്രമം ഉപേക്ഷിച്ചുപോ യി വിവാഹിതരായി. അവരിലെ അവസാനത്തെ കണ്ണി, പീറ്റർ ഫൈഫർ നഗരസഭ നിശ്ചയിച്ച മതപ്രസംഗകനായിത്തീർന്നു. അങ്ങനെ, ഫാൻസിസ്കൻ ബാർഫ്യുസർ ചർച്ച് 1548 മുതൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട വലിയ ലൂതറൻസ് ചർച്ചായിത്തീർന്നു.

1833 മെയ് 23 ന് ആശ്രമ ദേവാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന സംഭവം നടന്നു. ഫ്രാങ്ക്ഫർട്ടു നഗരസഭയിലെ ലൂതറൻസ് ചർച്ച്സമിതിയുടെ  അക്കാലത്ത് പുതുക്കിപ്പണിത ദേവാലയത്തിന് പൌലോസ് അപ്പസ്തോല ന്റെ നാമം നൽകണമെന്നുള്ള നിർദ്ദേശം പാസ്സാക്കി ഉത്തരവിട്ടു. ഇത്തരം   തീരുമാനത്തിന് അടിസ്ഥാനമായിരുന്ന ന്യായം പറയുന്നതിങ്ങനെയാണ്: "കത്തോലിക്കാസഭയിലെ ഫ്രാൻസിസ്കൻ പാദരക്ഷരഹിതസന്യാസികൾ ജർമനിയിൽ തീർത്തും അന്യം നിന്നുപോയി." ഇതിനാൽത്തന്നെ ആശ്രമത്തി നും ആശ്രമ ദേവാലയത്തിനും ഉണ്ടായിരുന്ന പേര് പുതുക്കിപ്പണി നടത്തിയ  ദേവാലയത്തിന് ചേരുന്നതല്ലായെന്ന വാദഗതിക്കപ്പോൾ മുൻഗണന ലഭിച്ചത് തികച്ചും സ്വാഭാവികം മാത്രം.

അന്നേദിവസം തന്നെ ജൂണ്‍ ഒൻപതാം തിയതി നടക്കുന്നതായ ഔദ്യോഗിക ഉത്ഘാടന ചടങ്ങിനു വിശുദ്ധ കുർബാനയും മറ്റു ചടങ്ങുകളും ഉണ്ടായിരിക്ക ണമെന്നും നഗരസഭ തീരുമാനിച്ചു. ദേവാലയത്തിലെ ചടങ്ങുകൾ വളരെ ലളിതമായിരുന്നെങ്കിലും ജനപ്രതിനിധികളുടെ മുഴുവൻ സാന്നിദ്ധ്യവും  ആവശ്യവും പ്രസക്തിയും ഏറെ ശക്തമായി തെളിയിക്കു കയും ചെയ്തു.

അനവധി രാഷ്ട്രീയ സംഭവ പരമ്പരകൾക്ക് ജർമനി സാക്ഷ്യം വഹിച്ച കാല ഘട്ടമായിരുന്നു, 1848. പൌരാവകാശങ്ങൾക്കു വേണ്ടി ജനകീയ സമര ങ്ങളും പ്രകടനങ്ങളും മാത്രമായിരുന്നില്ല, ചരിത്രപ്രസിദ്ധമായ മാർച്ച് വിപ്ലവവും അരങ്ങേറി. ജനാധിപത്യ മാതൃകയിൽ ജർമനിയിൽ ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പു വഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ  ഉൾക്കൊള്ളു ന്ന ഒരു ജനകീയ പാർലമെണ്ടിനു രൂപം കൊടുക്കുവാൻ തീരുമാനിച്ചു.

1848 മാർച്ച്  31 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഫ്രാങ്ക്ഫർട്ട് വിശുദ്ധ പൌലോസിന്റെ ദേവാലയത്തിൽ വച്ച് അഖില ജർമൻ ദേശീയ അസംബ്ലി കൂടുന്നതിനെപ്പറ്റിയുള്ള പ്രാരംഭ കൂടിയാലോചനകൾ നടന്നു. 1848 മെയ് 18 ന് ജർമനിയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ അന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഖില ജർമൻ ദേശീയ പാർല മെണ്ട് - അഥവാ "പൗലോസ്‌ ദേവാലയ പാർലമെണ്ട് " എന്നറിയപ്പെട്ട ദേശീയ അസംബ്ലിക്ക് വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ഫ്രാങ്ക്ഫർട്ടിലുള്ള  ദേവാലയം സാക്ഷിയായി.

ഇപ്രകാരം രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും അനവധി കാലാവസ്ഥാമാറ്റങ്ങൾ ഇതിനു ശേഷം ജർമനിയൊട്ടാകെ തുടർച്ചയായി സംഭവിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയമായ കാരണങ്ങൾ ചരിത്ര നിരീക്ഷക ർക്ക് ഇതേക്കുറിച്ച് ചില ഉറച്ച അഭിപ്രായങ്ങൾ ഉണ്ട്. രണ്ട് ഉദാഹരണങ്ങൾ -

visit of John .F. Kennady
1 ഫ്രാങ്ക്ഫർട്ടിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതരിൽ ഏറെപ്പേരും   ദേശീയ ജർമൻ ചേരിയിലായിരുന്നു.

2- ക്രിസ്ത്യൻ വിരോധവും അധാർ മ്മിക ചിന്തകളും ദൈവവിരോധ പ്രവർ ത്തനങ്ങളും സദാചാര വിരുദ്ധ പ്രവർത്തികളും സമൂഹത്തിൽ വർദ്ധിച്ചുകൊ ണ്ടിരുന്നു. മാറ്റങ്ങൾക്കു  നേതൃത്വവും പിന്തുണയും കൊടുത്തിരുന്നതെല്ലാം    ജർമനിയിലെ കമ്യൂണിസ്റ്റ്നേതൃത്വവും സോഷ്യലിസ്റ് വാദികളുമായിരുന്നു    

"സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നും ജർമൻജനാധിപത്യത്തിന്റെ തൊട്ടിൽ"  എന്നും വിശേഷിക്കപ്പെടുന്ന "ഫ്രാങ്ക്ഫർട്ടർ പോൾസ് ചർച്"ഇന്ന് (വിശുദ്ധ  പൌലോസിന്റെ ദേവാലയം)  ഒരു ദേശീയ സ്മാരകമാണ്.

1998- ൽ ഫ്രാങ്ക്ഫർട്ടിൽ ചേർന്ന അഖില ജർമ്മൻ ദേശീയ സമ്മേളനത്തിൽ നിരവധി ചരിത്രസാക്ഷ്യങ്ങൾ വഹിച്ചിട്ടുള്ള ഈ ദേവാലയം ജർമനിയുടെ ദേശീയ ഐഖ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിത്തന്നെ  പ്രഖ്യാപിക്കപ്പെട്ടു. മതവും രാഷ്ട്രവും രാഷ്ട്രീയവും ജനാധിപത്യവും ഒന്നും ഒരിക്കലും വേർപെട്ടിട്ടില്ല. ജനാധിപത്യത്തിന് എന്നും വഴികാട്ടിയും എല്ലാ ജനപ്രതിനിധികൾക്കും ഒരു മേൽക്കൂരയായും ഫ്രാങ്ക്ഫർട്ട് സെന്റ്‌ പോൾസ് ചർച്ച്‌ സമാധാനത്തിന്റെ പ്രതീകമായി ശിരസുയർത്തി നിൽക്കുന്നു. /gk


(പ്രതിശ്ചായ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.)

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.