Samstag, 2. August 2025

ധ്രുവദീപ്തി :// Global Societies // ഭരണഘടനാ കോടതിക്ക് മുമ്പാകെ നിയമം- . "നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ്". ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന നിയമം അതാണ്. // George Kuttikattu

ധ്രുവദീപ്തി : Global Societies //

 ഭരണഘടനാ കോടതിക്ക് മുമ്പാകെ നിയമം-

" നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ് " 

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനനിയമം അതാണ്.//  

George Kuttikattu

നെപ്പോളിയൻ തകർത്ത വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ അന്തിമ അന്ത്യം മുതൽ ഓട്ടോ ഫൊൻ ബിസ്മാർക്ക് ജർമ്മൻ സാമ്രാജ്യം സ്ഥാപിക്കുന്നത് വരെ അറുപത്തിയഞ്ചു വർഷങ്ങൾ, അതെ,ഒരു നൂറ്റാണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗം എടുത്തു. അതുപോലെ ഇംഗ്ലണ്ട് അധീനതയിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ പു:നർജന്മത്തിനു വഴിതെളിച്ചു സ്വതന്ത്ര ഭാരതത്തെ സൃഷ്ടിച്ച മഹാത്മാഗാന്ധിയും ചരിത്രത്തിന്റെ ഇരുളിൽ മറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, രണ്ടു തവണ ഇന്ത്യയിൽ ഭരണം കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയും ബി.ജെ. പി രാഷ്ട്രീയപാർട്ടിയും, അതുപോലെ കേരള ഭരണാധികാരം കൈവശപ്പെടുത്തിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിണറായി വിജയനും കൂട്ടരും ജനവിരുദ്ധ നടപടികളുമായി നിഷ്പ്രയാസം മുന്നോട്ട് പോകുന്നതിൽ സഹായിക്കുന്ന നാം വളരെയധികം തെറ്റുകൾ വരുത്തി, നാം നിരവധി വീഴ്ചകൾക്ക് കുറ്റക്കാരായി. 

                    ഈ കന്യാസ്ത്രീകളെ ആര് രക്ഷിക്കും?

വേദനയുടെ ദൃശ്യം: ഛത്തീസ്‌ഗഡ്‌ കോടതിയിൽ നിന്ന് 
ജാമ്യം നിഷേധിക്കപ്പെട്ട നിരപരാധികളായ
മലയാളി കന്യാസ്ത്രികൾ.

ഞാനിവിടെ കുറിക്കുന്ന ചില അഭിപ്രായങ്ങൾ ചിലർക്ക് അതേപടി  യോജിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതുപക്ഷേ, ഒരു സത്യം, ഇന്നത്ത നമ്മുടെ മാതൃരാജ്യത്തെ നരകമാക്കുന്ന ഇന്ത്യയുടെ  ഭരണനേതൃത്വങ്ങളുടെയും അവരുടെ രാഷ്ട്രീയ പാർട്ടികളുടെയും മനുഷ്യവിരുദ്ധ നടപടികൾ എന്താണെന്ന ചില കാര്യങ്ങൾ ഇവിടെ  എഴുതുന്നു. ഇന്ത്യൻ ഭരണഘടനയെ അപ്പാടെ വലിച്ചെറിഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ  ഭരണാധികാരികളുടെയും നീതിയുടെ കേന്ദ്രമായിരുന്ന  കോടതിയിലെ ജഡ്ജിമാരുടെയും മനുഷ്യവിരുദ്ധ നടപടിക്ക് പ്രകടമായ ഉദാഹരമാണ് ഛത്തീസ്‌ഗഡിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ  മിഷനറിമാരായ കന്യാസ്ത്രീകളെ കാരണമില്ലാതെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും അവരുടെ നേർക്ക് ജാമ്യം നിഷേധിച്ചതും. ഈ സംഭവം ഇന്ന് കേരളത്തെ മാത്രമല്ല, ലോകമാകെ ഇന്ത്യൻ ഭരണാധി കാരികൾ ചെയ്ത  നിഷ്ടൂരതയുടെ മുഖം കണ്ടുഞെട്ടിപ്പോയ സംഭവമായി രിക്കുന്നു. ഈ സംഭവം നരേന്ദ്രമോദിയുടെ രാഷ്ട്രീയപാർട്ടിയുടെ (ബി. ജെ. പി ) നിർദ്ദേശമനുസരിച്ചുള്ള ഒരു ക്രൂര നടപടിയാണ് നടന്നതെന്ന് ലോകമാദ്ധ്യമങ്ങൾ മനസ്സിലാക്കി. മതേതര രാഷ്ട്രമായ ഇന്ത്യയിൽ  ഏറ്റവും പ്രകടമായ മനുഷ്യവിരുദ്ധ നടപടിയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചതിൽ ഇന്ത്യയിലെ സർക്കാർ പരസ്യമായി  അനുകൂലിക്കുന്നു. ജനസേവനം ജീവിതപ്രക്രിയയായി ഒരു ജീവിതം സമർപ്പിച്ച ഈ ക്രിസ്ത്യാനികളെ രക്ഷിക്കേണ്ടതായ ധാർമ്മികമായ ഉത്തരവാദിത്വം നാമെല്ലാവരും ആഴത്തിൽ മനസിലാക്കി അവരെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും വേർപെട്ട പ്രതിഷേധപ്രകടനം നടത്താതെ അവർ ഒരുമിച്ചുകൂടി സർക്കാരിന്റെയും കോടതിയിലെ ജഡ്ജിമാരുടെ മനുഷ്യവിരുദ്ധ നടപടികളെ ശക്തമായി നേരിടണം. തെറ്റുകൾ ഒന്നും സ്ഥിരീകരിക്കാതെ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാനും, ജയിലിൽ അടയ്ക്കാനും, ജാമ്യം നിഷേധിക്കാനും നടപടികൾ എടുത്ത സർക്കാർ തീരുമാനം, അതുപോലെ  പോലീസിന്റെ നടപടിയും ഒരു ജഡ്ജിയുടെ  വിധികല്പിക്കലും നിയമവിരുദ്ധമല്ലേ ? അങ്ങനെയെങ്കിൽ മേല്പറഞ്ഞ ജഡ്ജിയെയും, മന്ത്രിമാരെയും, അറസ്റ്റുനടപടി ചെയ്ത പോലീസുകാരെ ഉൾപ്പെടെയും രാജ്യദ്രോഹക്കുറ്റവും മനുഷ്യവിരുദ്ധക്രിമിനൽകുറ്റവും  ചുമത്തി ജയിലിൽ അടയ്‌ക്കേണ്ടതാണല്ലോ. മതപരിവർത്തനം പാടില്ല എന്ന ഒരു നിയമം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോ? അങ്ങനെയെങ്കിൽ കന്യാസ്ത്രികൾ ചെയ്യാത്ത ഒരു കുറ്റത്തിന് ഇവരെ എന്തിനു അറസ്റ്റ് ചെയ്തു തടവിലടച്ചു? രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും കോടതിയും ഉത്തരം പറയണം. മറ്റുള്ളവരുടെ മുന്നിൽ നമ്മളെത്തന്നെ നാണം കെടു ത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതിനാൽ നമ്മൾ പലപ്പോഴും നമ്മു ടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. ഇത് തെറ്റായിരിക്കണമെന്നില്ല. പക്ഷെ, അങ്ങനെയാകാം. 

ഇത്തരം ദുഷ്പ്രവർത്തികൾ നന്നായി മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ മുഖത്തടിച്ചു അമേരിക്കയുടെ ആഭ്യന്തരവികസനത്തിന്റെ ലക്‌ഷ്യം ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിന്റെ നിഗൂഡ  സ്വാർത്ഥതയും ഇന്ത്യൻ ഭരണഘടനാവിരുദ്ധ നടപടികളും മാത്രമല്ല, നീതിനിഷേധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യൻ ജനതയുടെ അവകാശങ്ങ ളും അവരുടെ പൗരത്വവും തീകൊളുത്തി നശിപ്പിക്കുന്ന കോടതികളും പ്രബലമായതിനാൽ ഇന്ന് ഇന്ത്യൻ ജനതയുടെ ഭാവി പ്രതീക്ഷകളും അവരുടെ ജീവനുപോലും വൻ ഭീഷണി ആയി മാറി. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇന്ത്യൻ ഭരണാധികാരിയും ഏകാധിപത്യമനോഭാവ വും പുലർത്തുന്ന നരേന്ദ്ര മോദിയുടെ, അതെ, ഒരു പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മോദി, ജീവിതത്തിനുള്ള വഴിതേടിയ  തെരുവുകളിലൂടെ നടന്നു ചായവിറ്റുകിട്ടിയ പണം കൊണ്ട് മാത്രം ജീവിച്ചയാൾ, സ്വന്തം മാതാപിതാക്കളെയും സ്വന്തം സഹോദരങ്ങളെ യും മറച്ചുവച്ചു കുട്ടിക്കാലത്ത് ഒളിച്ചോടി ബംഗാളിലും, ഹിമാലയത്തി ലും ഒളിച്ചു താമസിച്ച നരേന്ദ്ര മോദിയുടെ വികാസം അന്നത്തെ ആർ എസ്  എസ് സംഘടനയുടെകൂടെയുണ്ടായ സൗഹൃദം വഴിയായിരുന്നു. 

ഇതെല്ലാം കാണുമ്പോൾ സ്വാർത്ഥമതികളായ കേരളത്തിൽ നിന്നും പാർലമെന്റിലും മന്ത്രിസഭയിലും സ്ഥാനം ലഭിച്ച ചിലരുടെ ദുഷ്ട മനസ്സിന്റെ പ്രതികരണങ്ങൾ നാമറിയുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ യാചിച്ചു വാങ്ങി സ്ഥാനങ്ങൾ നേടിയവർ ഈ കന്യാസ്ത്രീകളുടെ പ്രവർത്തിയിൽ തെറ്റുകണ്ടുവെന്നു പറഞ്ഞു. അവരുടെ സ്വന്തം സഹോദരിമാർ ഈ അവസ്ഥയിലായിരുന്നെങ്കിൽ മന്ത്രിസ്ഥാനം ലഭിച്ചു മുഖം മറച്ചുനടക്കുന്ന ഈ മന്ത്രിയുടെ അടുത്ത  സമീപനം എന്താകുമായിരുന്നു? നിലവിലുള്ള ഇന്ത്യൻ ഭരണഘടനയെ  നശിപ്പിച്ചു പൊളിച്ചെഴുതി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുവാൻ ഒരുമ്പെടുന്ന ബി. ജെ . പി. പാർട്ടിയുടെയും അവരുമായി ബന്ധപ്പെടുന്ന വരുടെയും പ്രവർത്തനങ്ങൾ നിരോധിക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് കഴിയുമോ? നരേന്ദ്രമോദി സർക്കാർ ക്രിസ്ത്യൻ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുന്നതിൽ പരസ്യമായ പിന്തുണ നൽകിയതിന് പ്രകടമായ  തെളിവാണ് ആഭ്യന്തര മന്തി നടത്തിയ മറുപടി. അതേസമയം കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ടു വിധി പറയുന്നു. ഇന്ത്യയിലെ കടുത്ത മതവിരുദ്ധ നിലപാടിനുള്ള പ്രകടമായ തെളിവാണ്. ഇന്ത്യൻപൗരന്മാരായ ക്രിസ്ത്യാനികളുടെയും മറ്റുചില മതവിഭാഗത്തിനെതിരെയും ജാതിമത വിദ്വേഷവും ആക്രമണങ്ങളും പരസ്യമായി അഴിച്ചുവിട്ട് മതേതരരാഷ്ട്രമായ ഇന്ത്യയെ നരേന്ദ്രമോദി വാദികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നരേന്ദ്രമോദിയുടെയും സഹ പ്രവർത്തകരുടെയും ക്രൂരതയ്ക്ക് ഇരയായി ജയിലിൽ കഴിയുന്ന രണ്ടു കന്യാസ്ത്രീകളെ നേരിട്ടുകാണാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ ആഗ്രഹിക്കുന്നത് എന്ത് നേടിയെടുക്കുവാനാണ്? ഈ പ്രവർത്തകർ നേരിട്ട് പോയി മോദിയേയോ ഇന്ത്യയുടെ പ്രസിഡന്റി നേയോ കണ്ടു ഈ ഭരണാധികാരികളെ തിരുത്തുവാനാണ് ആദ്യമായി ചെയ്യേണ്ടത്. സമാധാനവും ഐഖ്യവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ഈ ക്രൂര അനുഭവങ്ങളെ എങ്ങനെ നേരിടാൻ കഴിയും? ഇരയായിരിക്കുന്ന എല്ലാ ജാതിമത വിഭാഗങ്ങളും ഐഖ്യത്തോടെ കൂട്ടായ പ്രതിഷേധം നടത്തുകയും, ഇന്ത്യയെന്ന മതേതരരാഷ്ട്രത്തെ  പുന:ർജീവിപ്പിക്കാൻ ഒരു ശക്തമായ പ്രതിജ്ഞ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ, കന്യാസ്ത്രീകളുടെ നേർക്കുണ്ടായ നടപടികളെല്ലാം  ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകരുടെ സ്ത്രീകളോടുള്ള ക്രൂരകൃത്യം എന്നതാണെന്ന് മറ്റുള്ള അനേകം ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ആര് കാണും ? ഹിന്ദുസമൂഹത്തെ വടക്കേഇന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യജീവിതത്തിന്റെ കെട്ടുറപ്പിനും സഹായിച്ചവരാണ് കേരളത്തിൽനിന്നും എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ചു സേവനം ചെയ്ത ക്രിസ്ത്യൻ മിഷനറിമാർ എന്ന് നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ കോടതിയിലെ ജോലി ചെയ്യുന്ന ജഡ്ജിമാരെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ അടിമകളും ഇന്ന് മനസ്സിലാക്കണം.

നരേന്ദ്ര മോദി ലോകരാജ്യങ്ങൾ ദിവസവും ചുറ്റി സഞ്ചരിക്കുന്നു. ജനങ്ങൾ നൽകിയ നികുതിപ്പണം ധൂർത്തടിക്കുന്നു. ദിവസവും  ലോകരാജ്യങ്ങളിലേയ്ക് പറന്നു സഞ്ചരിച്ചു അവിടെയുള്ള ആളുകളുടെ സമാധാനവും സന്മനസ്സും നശിപ്പിക്കുന്ന നടപടിയുടെ മറുപടിയാണ് ഈയിടെ അമേരിക്കൻ സർക്കാർ ഇന്ത്യൻ യുവാക്കളുടെ പ്രവേശന കാര്യത്തിലും ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന നികുതി നിർണ്ണയവും പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്റിന് കാരണമായത്. മാത്രമല്ല നികുതിപ്പണം ജനങ്ങളുടെ അദ്ധ്വാനഫലമാണ്. അതെടുത്ത്കൊണ്ട് കോടികൾ ചെലവ്ചെയ്ത്ള്ള പ്രധാനമന്ത്രിയുടെ യാത്രയെ ജനങ്ങൾ നേരിട്ട് നിരോധിക്കാൻ ശക്തമായ പ്രതിജ്ഞയെടുക്കണം. 

ചില ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നാം പിറകോട്ട് നോക്കുക. അന്ന് ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഏകാധിപത്യ പൊട്ടിത്തെറിക്കലും പിന്നീട്  ഉണ്ടായിട്ടുള്ള പുനഃരുദ്ധാനവും രാജ്യങ്ങളുടെ ഇതുവരെയുള്ള വിവിധ  കാര്യങ്ങളുമായി താരതമ്മ്യപ്പെടുത്തുവാൻ കഴിയും.  ഇന്ത്യയുടേയും  കേരളത്തിന്റെ ചരിത്രവും ജനജീവിതവും കഷ്ടതകളും ഉണ്ടായതിന് ആരാണ് കാരണക്കാരായത് എന്ന് നിരീക്ഷിക്കണം? ഐക്യവും സമാധാനവും ആഗ്രഹിച്ചു ഇന്ത്യയുടെ സ്വാതന്ത്ര്യം- അതെ ഇന്ത്യയുടെ പുന:ർജന്മത്തിനു വഴിയൊരുക്കിയ മഹാത്മാഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയത് ആരാണ്? സ്വാർത്ഥരാഷ്ട്രീയക്കാരുടെ ക്രൂരത, ലോകം നേരിട്ട് മനസ്സിലാക്കി. അവരുടെ സഹായികൾ ഇന്ന് ക്രിസ്ത്യൻ വിഭവങ്ങളെയും മറ്റു മതസമൂഹങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നു.  പതിനായിരക്കണക്കിന് യഹൂദരെ ജർമ്മനിയിലെ ജയിലുകളിൽ അടച്ചു കൊലപ്പെടുത്തിയ ജർമ്മനിയുടെ പൈശാചികഭരണനേതാവാ യിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ലോകജനതയ്ക്ക് മഹാഭീഷണിയായി മാറിയത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജർമ്മൻകാരെയും യഹൂദ വംശജരെയും കോൺസെൻട്രേഷൻ ലാഗറുകളിൽ പിടിച്ചു അടച്ചു. അവരെ അഗ്നിക്ക് ഇരയാക്കി കൊലപ്പെടുത്തി. ഇതെല്ലാം ഒടുവിൽ ഫലം കണ്ടത് അതിക്രൂരനായ ഹിറ്റ്ലർ സ്വയം ആത്മഹത്യ ചെയ്തതാണ്.

ഇനി ഇന്ത്യ എങ്ങോട്ട്?  

 നിരപരാധികാളായ മലയാളി ക്രിസ്ത്യൻകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത തടവിലടച്ച ഛത്തീസ്‌ഗഡ്‌ സർക്കാർ നടപടിക്കെതിരെ
തിരുവന്തപുരത്ത് നടത്തിയ പ്രതിഷേധം 

സാംസ്കാരികമായും ചരിത്രപരമായും കൈമാറിക്കിട്ടിയ ഒരു ദേശീയ സ്വത്വത്തിനായുള്ള ഇച്ഛാശക്തിയെ അവഗണിക്കുന്ന ഏതൊരാളും, ഇന്ത്യൻ ജനതയുടെ ആഴമേറിയ ബോധതലങ്ങളാൽ ഭാഗികമായിട്ട്  പോഷിപ്പിക്കപ്പെടുന്ന, അബദ്ധവശാൽ മങ്ങിയ ദേശീയത, വിദ്വേഷം, അതിലും മോശമായ സാമൂഹിക-സാംസ്കാരികതയ്ക്ക് കാരണമാകും. അതിന് പ്രകടമായ ഉദാഹരണമാണ് ഇന്ത്യൻ ഭരണാധികാരികളുടെ ജനങ്ങളോടുള്ള ഭിന്നതയുടെ പൈശാചിക നിലപാട്. ഈ അപകടം ഇന്ന് ഇന്ത്യയിൽ വളരെ രൂക്ഷമാണ്. അതുകൊണ്ട്, ഇന്ന് പീഡനം സഹിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ ഇന്ത്യ നമ്മുടെ രാഷ്ട്രം എന്ന ആശയം ലിബറൽ സാമൂഹിക ക്രമത്തിന്റെ എതിരാളികൾക്കോ, ഭരണ നേതൃത്വങ്ങൾക്കോ വിട്ടുകൊടുക്കരുത്- തീർച്ചയായും ദേശീയ വാദികളായ ബിജെപി രാഷ്ട്രീയവൃത്തങ്ങളിലേയ്ക്ക്. നിലവിൽ നമ്മൾ ഇന്ത്യക്കാർ അപകടത്തിലായ ഒരു ജനതയായി തുടരുന്നു. ഇത്  വളരെക്കാലം കണക്കിലെടുക്കുന്ന ചരിത്രവീക്ഷണത്തിന്റെ ചില അർത്ഥത്തിൽ മാത്രമല്ല, ഈ നൂറ്റാണ്ടിന്റെ ദശകങ്ങളിൽ ഇന്നും ഇത്  വളരെ കൂടുതലാണ്. നമ്മൾ നേരിടുന്ന അപകടം വളരെ യാഥാർത്ഥ്യ മാണ്. അതിനാൽ നമ്മുടെ സാമൂഹ്യജീവിതസാഹചര്യം ഒരേസമയം നിരവധി മേഖലകളിൽ മൂർത്തമായ നടപടി ആവശ്യപ്പെടുന്നു."നമ്മൾ ഇന്ത്യാക്കാർ",അങ്ങനെ ആയിരിക്കണം എന്ന വിളിയിൽനിന്നു-"നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ്"ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന  നിയമം അതാണ്. ഇന്ത്യൻ ഭരണഘടനയെയും മനുഷ്യവിരുദ്ധനടപടി യിലൂടെ നിരപരാധികളായ കന്യാസ്ത്രീകളെയും ജനങ്ങളെയും ഓരോ ജയിലുകളിൽ അടച്ചു ജനങ്ങളെ നശിപ്പിക്കുന്ന നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രി രാജിവച്ചു ഇന്ത്യയിൽനിന്നും വിട്ടുമാറണം.

ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചി ട്ടുണ്ട്. അത് ലംഘിക്കുന്ന നരേന്ദ്രമോദിയെയും ഛത്തീസ്‌ഗഡ് മുഖ്യ മന്ത്രിയെയും അവരുടെ സഹാനുഭാവികളെയും അറസ്റ്റ് ചെയ്തു ജാമ്യ മില്ലാതെ ജയിലിൽ അടച്ചിടാൻ നീതിയുടെ കേന്ദ്രം എന്ന് വിളിക്കപ്പെടു ന്ന കോടതിയിലെ ജഡ്ജിക്ക് കഴിയുമോ? യുക്തിയും നീതിയും ഉത്തര വാദിത്വവുമാണ് നിർണ്ണായക ഘടകങ്ങൾ. ഭയങ്ങൾ, വികാരങ്ങൾ, അഭിനിവേശങ്ങൾ, പ്രതീക്ഷകൾ, തീർച്ചയായും അവയെല്ലാം രാഷ്ട്രീ യത്തിലും ഉണ്ടായിരിക്കണം. എന്നാൽ, അവയെല്ലാം  യുക്തിയെയും ഉത്തരവാദിത്വബോധത്തെയും മേൽപ്പറഞ്ഞ സാമൂഹ്യ ദോഹികൾ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ രാഷ്ട്രീയവും ജനങ്ങളുടെ അവകാശ ങ്ങളും നീതിയുടെ കേന്ദ്രമെന്ന് പറയപ്പെടുന്ന ഇന്ത്യൻ  കോടതിയും  അധ:പതനത്തിലേയ്ക്ക് പോകും. 

ഇന്ന് കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രികൾക്ക് ജാമ്യം വിധിച്ചു  നൽകിയത് ആരെ ബോധിപ്പിക്കാനുള്ള കപടനടപടിയാണ്? കേരളാ  ക്രിസ്ത്യൻ കന്യാസ്ത്രീകളുടെ നേർക്കുള്ള ഒരു  കുറ്റാരോപണങ്ങൾ  തെളിയിക്കാതെ ഭാഗികമായി അവർക്ക് നൽകിയ ജാമ്യം ഭരണപക്ഷ നേതൃത്വത്തെ കുമ്പിട്ട് ആരാധിക്കുന്ന ജഡ്ജിയുടെ മനുഷ്യവിരുദ്ധ നടപടിയാണ്. അവരുടെ പേരിലെടുത്ത കുറ്റാരോപണം രാഷ്ട്രീയ ഭീകരരുടെ സൃഷ്ടിയാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും  ഇതുപോലെ മതവിദ്വേഷവും ജാതിവ്യവസ്ഥയും ജഡ്ജിമാർ എന്ന് വിളിക്കപ്പെടുന്ന കുറ്റവാളികൾ വീണ്ടും വീണ്ടും തുടരുകയാണെങ്കിൽ ഇന്ത്യാമഹാരാജ്യം ഒരു ഭീകര വാദികളുടെ ആസ്ഥാനമായി മാറും. അതിനു നമ്മൾ  " ഇന്ത്യയിലെ ജനങ്ങളാണെന്ന" നിയമം നാമെല്ലാം  കൈകളിലെടുക്കണം". ഭരണഘടനാ കോടതിയുടെ മുമ്പിൽ നമ്മുടെ തീരുമാനം അറിയാക്കാൻ നമുക്ക് അവകാശമുണ്ട്. //  

                                          **************************                    Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

 *********************************************  

Dienstag, 22. Juli 2025

ധ്രുവദീപ്തി : // Nation and Migration // ഫെഡറൽ റിപ്പബ്ലിക് ജർമ്മനിയും അഭയാർത്ഥി പ്രവാഹവും. // George Kuttikattu -

ധ്രുവദീപ്തി : // Nation and Migration  // 

 ഫെഡറൽ റിപ്പബ്ലിക് ജർമ്മനിയും അഭയാർത്ഥി പ്രവാഹവും. //  

George Kuttikattu

 ത്തൊൻപതാം നൂറ്റാണ്ട് കാലത്തെ അതിജീവിച്ച ദേശീയ രാഷ്ട്രമായിട്ടാണ് ഇന്നത്തെ ലോകജനത ജർമ്മനിയെ കാണുന്നത്..ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തീർച്ചയായും അത് അനുയോജ്യമല്ല, പ്രത്യേകിച്ച് ജർമ്മനിയിൽ. 1933 മുതൽ ഇതുവരെയുള്ളതിനേക്കാൾ ഇന്ന് ജർമ്മൻ രാഷ്ട്രത്തിന്റെ സ്ഥിതി അനന്തമായി മെച്ചപ്പെട്ടിരിക്കുന്നു. ജർമ്മൻകാർ എല്ലാവരും സ്വതന്ത്രരാണ്; നിയമത്തിന് മുന്നിൽ എല്ലാവരും ഇന്ന്  തുല്യരാണ്; എന്നാൽ "നമ്മൾ തന്നെയാണല്ലോ നമ്മുടെ സർക്കാരിനെ തിരഞ്ഞെടുത്തത്,. എന്നിരുന്നാലും, അതേസമയം, നമ്മുടെ സാഹചര്യം ഒരു തരത്തിലും അത്ര തൃപ്തികരമല്ല, എന്നാൽ കുറഞ്ഞത് സ്വാതന്ത്ര്യവും സാഹോദര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു."എന്നാണ്  ജർമ്മനിയിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും ജനങ്ങൾ പൊതുവെ കരുതുന്ന ചില കാര്യങ്ങൾ. അത്തരം അഭിപ്രായങ്ങൾ പുലർത്താനുള്ള സ്വാതന്ത്ര്യത്തെ ജർമ്മൻ ജനത തീക്ഷ്ണതയോടെ അതിനെ ശ്രദ്ധിക്കും. പക്ഷെ, അവ പൂർണ്ണമായും തെറ്റാണെന്ന് പറയുന്നത് അത്ര ശരിയുമല്ല. രണ്ടു വലിയ ലോകയുദ്ധദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ രാജ്യം ഇന്ന് ലോകത്തിനു മുമ്പിൽ ഒരു സുരക്ഷിത രാജ്യമാണ്.

ഈ വാക്കുകൾക്ക് എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ ഇന്ന് ഫെഡറൽ റിപ്പബ്ലിക് ജർമ്മനി കുടിയേറ്റ രാജ്യമല്ല. മറിച്ചു, ഒരു അഭയരാജ്യമാണ്. ഒരു വ്യത്യാസമുണ്ട്. കുടിയേറ്റം എന്നത് കുടിയേറ്റത്തിന്റെ യഥാർത്ഥ അർത്ഥത്തിന് വിപരീതമാണ്. ഒരാൾ ഏറെക്കുറെ സ്വമേധയാ സ്വന്തം മാതൃരാജ്യം വിട്ട് മറ്റെവിടെയെങ്കിലും സ്ഥിരതാമസമാക്കുന്നു. അവർ  അവിടെ സാധാരണമായ വേഗത്തിൽ കാലുറപ്പിക്കുന്നു. അതുപക്ഷേ, ഏകദേശം 85 ദശലക്ഷം ജനസംഖ്യയുള്ള ജർമ്മനിക്ക് ഈ കുടിയേറ്റത്തി ന്റെ അളവ് നോക്കിയാൽ വളരെ കുറച്ചു മാത്രമേ ഒരു കുടിയേറ്റരാജ്യം എന്ന നാമം കണക്കാക്കാൻ കഴിയു. രണ്ടാം ലോകമഹായുദ്ധം തീർന്ന കാലം മുതൽ ഉണ്ടായ ആദ്യകാലത്തെ സ്‌കിൽഡ് ഇമിഗ്രേഷൻ നിയമം കുറച്ചു വർഷങ്ങളായി പ്രാബല്യത്തിലുണ്ടായിരുന്നു. അതേസമയം യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്, ഇത് ഏതാണ്ട് 130000 വിസകൾ മാത്രമേ അനുവദിച്ചിട്ടുള്ളു. EU രാജ്യങ്ങൾ ഈ അളവിലുള്ള ഒരു അംഗീകാരം നൽകൽ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു എന്നാണ് അതർത്ഥമാക്കുന്നത്. ഉദാഹരണമായി പറഞ്ഞാൽ 2022-ൽ  ബ്രസീലിൽ നിന്നുള്ള പരിശീലനം ലഭിച്ച 34 നഴ്സുമാരെയാണ് ജർമ്മനി വിസ നൽകി സ്വീകരിച്ചത്. ഇനിയുള്ള കാലങ്ങൾ ഇങ്ങനെയുള്ള പഠന - തൊഴിൽ വിസാ കാര്യങ്ങളിൽ കൂടുതൽ പുതിയ നിയമവ്യവസ്ഥകൾ   ഉണ്ടാകുന്നതിന് സാക്ഷ്യം നിൽക്കും.. 

അഭയാർത്ഥികളെ  തിരിച്ചയക്കണമോ? അത് ജർമ്മനി തീരുമാനിക്കണം.

ജർമ്മനിയിലേക്ക് കടന്നുവന്ന അഭയാർത്ഥികൾക്ക് സർക്കാരും അധി കാരികളും ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ ജർമ്മനി നിഷേധിച്ചു പറയുന്നില്ല. എന്നാൽ ഇത് രാജ്യത്തു വന്നെത്തിയിട്ടുള്ള  എല്ലാവരും എന്നേയ്ക്കും അവിടെത്തന്നെ തുടരണമെന്നു മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയല്ലായിരുന്നു സംഭവിച്ചതെന്ന് പറയുന്നു. മറ്റൊന്നും ചെയ്യാൻ കഴിയാത്തതിനാലാണ് അങ്ങനെയും  സംഭവിച്ചതെന്നാണ് ഭാഷ്യം.. എന്നിരുന്നാലും ഇന്ന് അതിനു വിപരീത മായ ലക്ഷ്യം പ്രഖ്യാപിക്കാൻ കഴിയുമെന്ന നിലപാട് സർക്കാരിനുണ്ട്.  അനേകം ജനങ്ങളെ അഭയാർത്ഥികളാക്കി പുറത്താക്കിയ അവരുടെ മാതൃരാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിക്കുമ്പോൾ അവരുടെ മാതൃരാജ്യത്തേയ്ക്ക് മടങ്ങണം. കുറച്ചു വർഷങ്ങൾക്ക് ശേഷം സിറിയ അതുപോലെ ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി കുറെയേറെ നല്ലതാകാൻ സാദ്ധ്യതയുണ്ട്. ഏതായാലും ഈ പ്രതീക്ഷയെ ഏറ്റവും ലളിതമായ വാക്കുകളിൽ മാത്രമേ ചിന്തിക്കുവാൻ കഴിയുകയുള്ളു.

ഉക്രൈനിൽ നിന്നുള്ള  അഭയാർത്ഥികൾ ബർലിനിൽ 

കാരണം, ഇപ്പോൾ വലിയ ചോദ്യങ്ങൾ ഇവയാണ്. യുദ്ധ അഭയാർത്ഥിക ൾക്ക് തിരികെ മാതൃരാജ്യത്തേയ്ക്ക് വരാനുള്ള ആദ്യ അവസരം അവർ ഉപയോഗിക്കണമെന്ന് ഇന്ന് ആവശ്യപ്പെടാനും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സമൂഹത്തിനു അവകാശമുണ്ടോ? മറ്റൊന്ന്, ലഭിച്ചിരിക്കുന്ന അഭയകേന്ദ്രം അവരുടെ ഒരു പുതിയ വീടായി മാറിയതിനാൽ വളരെ  വർഷങ്ങളായി അനുഭവിക്കുന്ന ഈ അവകാശം കാലഹരണപ്പെടുമോ? അങ്ങനെതന്നെ ആയിരിക്കട്ട എന്ന് എന്ന് ആരാണ് നിർണ്ണയിക്കുന്നത്? യാഥാർത്ഥ്യങ്ങൾ നമുക്ക് കാണാൻ കഴിയും. ഉദാഹരണമായി, ഇപ്പോൾ ഏകദേശം 43 ദശലക്ഷത്തിലധികം ഉക്രൈനിയക്കാർ താൽക്കാലിക സംരക്ഷണത്തോടെ യൂറോപ്യൻ യൂണിയനിൽ താമസിക്കുന്നു. ഇന്ന്  പലരും ഈ രാജ്യങ്ങളുടെ പൗരത്വത്തോട് കുറെ അടുക്കുന്നു. അതിന് വേണ്ടിയായിരുന്നോ അവരുടെ ശ്രമവും ലക്ഷ്യവും? ആവശ്യമെങ്കിൽ അവരുടെ ഭാവി വീട് എവിടെയായിരിക്കണമെന്ന് ആരാണ് ഉറപ്പായി നിർദ്ദേശിക്കുന്നത്? അതിങ്ങനെ കാണാം. ജർമ്മനിയിലോ, അതല്ല, മറ്റു രാജ്യങ്ങളായ സിറിയയിലോ, ഉക്രൈനിലോ എന്ന ചോദ്യം.. യുദ്ധം ഇനി പൊട്ടിപ്പുറപ്പെടാത്ത രാജ്യത്തുനിന്നുള്ള യുദ്ധകാലഅഭയാർത്ഥിക്ക്, ഇക്കാലത്തു കാലാവസ്ഥയുടെ മാറ്റത്തിൽ വരണ്ടു ഉണങ്ങിപ്പോകുന്ന ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള അഭയാർത്ഥികളേക്കാൾ കൂടുതൽ അവകാശങ്ങൾ ഉണ്ടായിരിക്കരുത് എന്നാണ് ജർമ്മൻ ജനത ഇക്കാലത്ത് ആഗ്രഹിക്കുന്നത്.

മൂല്യങ്ങൾ, താൽപ്പര്യങ്ങൾ, സ്വത്വങ്ങൾ, എന്നിവയാൽ അടിത്തറയിട്ട് നിർമ്മിതമായ ഫെഡറൽ റിപ്പബ്ലിക് ജർമ്മനിയുടെ അടിത്തറയിലേക്ക് തന്നെയാണ് ഈ ചോദ്യങ്ങൾ പോകുന്നത്. പുതിയ ജർമ്മൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പുതിയ തുടക്കം കുറിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സമൂഹവുമായുള്ള അവരുടെ സംയോജനത്തിനുള്ള നടപടികൾക്ക് വേണ്ടി നിലവിൽ ഒരു പ്രഖ്യാപിത നയവുമില്ല. ഇപ്പോൾ അത്തരമൊരു പ്രഖ്യാപിതനയം തയ്യാറാക്കുന്നതിന് ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഇംഗ്ലണ്ട്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുന്നത് അടിയന്തിരമായി അഭികാമ്യമാണെന്നു ജർമ്മനിയിലെ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായപ്പെടുന്നു. അവയുടെ പ്രയോഗത്തിന്റെയും ശാസ്ത്രീയ വിശകലനത്തിന്റെയും കാര്യവും, വിദേശികളായ അഭയാർത്ഥികളുടെ ദേശീയവും സാംസ്‌കാരികവും ആയ കാര്യങ്ങളിൽ അവരുടെ ഇഷ്ട൦ നഷ്ടപ്പെടുത്താതെ മൈഗ്രേഷൻ എങ്ങനെ സാദ്ധ്യമാക്കാമെന്ന് ജർമ്മൻ സർക്കാരിന് ഇതുവരെയും ഒരു ഉറപ്പായ ധാരണയായില്ല. അതിനാൽ കഴിഞ്ഞ മാസങ്ങളിൽ ജർമ്മൻ ആഭ്യന്തര വകുപ്പ് അനധികൃത കുടിയേറ്റക്കാരുടെ കൂട്ടായ പ്രവേശന നീക്കങ്ങളെ വിലയിരുത്തുകയും അതിർത്തി നിയന്ത്രണങ്ങൾ വരെ നടത്തുവാനും ശ്രമിക്കുകയും ചെയ്തു. അത് പക്ഷേ, ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണ നടപടിയെ അത്ര സ്വീകാര്യമായി കണ്ടിരുന്നില്ല. മറ്റു രാജ്യങ്ങളുടെയും അനുഭവങ്ങൾ സമാഹരിക്കാനും, അവർക്ക് എന്തെങ്കിലും യാഥാർത്ഥ്യവും ഉപയോഗപ്രദമായ തത്സമയ  വിവരങ്ങൾ നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാനും ജർമ്മൻ പാർലമെന്റ് കൂടുമ്പോൾ റിപ്പോർട്ട് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. ഫെഡറൽ സർക്കാർ അല്ലെങ്കിൽ പാർലമെന്റ് ഇതിനുവേണ്ടി ഒരു  വിദേശകമ്മീ ഷണറെ ചുമതലപ്പെടുത്താനും ആവശ്യപ്പെടുന്നതായ അഭിപ്രായങ്ങൾ ശക്തമായി ഉയരുന്നുണ്ട്. 

അഭയാർത്ഥികൾക്ക് ഒരുമിച്ചു അഭയം നൽകണമോ ?

ആയിരക്കണക്കിന് ആളുകളുടെ ഒഴുക്ക് ജർമ്മൻ സർക്കാർ ഇപ്പോൾ  തടയുകയാണ്. എന്നാൽ ജർമ്മനിയിലുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് എന്ത് സംഭവിക്കുമെന്ന് സർക്കാരോ പ്രതിപക്ഷമോ ചർച്ച ചെയ്യുന്നില്ലെന്ന് അഭിപ്രായങ്ങൾ രാഷ്ട്രീയതലങ്ങളിൽ നിരന്തരമായ  വിഷയമാണ്. അതേസമയം ജർമ്മൻ പാർലമെന്റിൽ ഭരണകക്ഷി-(സി. ഡി. യു / സി. എസ് . യു  /  എസ്. പി. ഡി) സർക്കാർ അഭയാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ചശേഷം "സബ്‌സിഡിയറി സംരക്ഷണം " മാത്രം നൽകാൻ അനുവദിച്ചു. എന്നാൽ അഭയാർത്ഥികളുടെ കുടുംബ പുനഃസംഘടനം അനുവദിക്കുകയില്ലെന്നു തീരുമാനിക്കുകയും ചെയ്തു. ഇതിനർത്ഥം, നിയമം ലളിതമാക്കിയാൽ അവർക്ക് സാങ്കേതികമായി  തുടർന്ന് താമസിക്കാൻ അവകാശമില്ല. ആഭ്യന്തരപ്രശ്നങ്ങൾ നിരന്തരം ഉള്ള സിറിയ, അഫ്‌ഗാനിസ്ഥാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുള്ള അഭയാർത്ഥികളിൽ വലിയൊരു വിഭാഗത്തിനും ഈ "സബ്സിഡിയറി സംരക്ഷണം" ജർമ്മനി നൽകുന്നുണ്ട്. സിറിയയിൽ നിന്നോ അല്ലെങ്കിൽ ഉക്രൈനിൽനിന്നോ ആഭ്യന്തരയുദ്ധ പ്രതിസന്ധി നേരിട്ട അഭയാർത്ഥികൾ ഭാവിയിൽ ഒരു ദിവസം ജർമ്മനി വിടണമോ അതോ അവർ സംയോജിച്ചു എന്നെന്നേയ്‌ക്കുമായി ജർമ്മനിയിൽ തുടരണമോ എന്നതിനെക്കുറിച്ചു ജർമ്മനിയിലെ പൊതുസമൂഹം ഇത് വരെയും അധികം അഭിപ്രായങ്ങൾ ഉന്നയിക്കുന്നില്ല. പക്ഷെ, അത് എങ്ങനെ എത്രനാൾ ഇഷ്ടപ്പെടും ? മുൻ ജർമ്മൻ ചാൻസിലർ ആയിരുന്ന ശ്രീമതി അങ്കേല മെർക്കൽ സിറിയ, അഫ്‌ഗാനിസ്ഥാൻ, ഇറാക്ക് എന്നീ ചില രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുമായി ഒരു കൂടിക്കാഴ്ച നടത്തിയതാണ്, അതൊരു യാദൃശ്ചിക കണ്ടുമുട്ടൽ മാത്രമായിരുന്നു  എന്നാണ് മാദ്ധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. കൂടിക്കാഴ്ചയിൽ പ്രത്യേക ദൗത്യം ഉണ്ടായിരുന്നിരിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. 

പുതിയ കുടിയേറ്റങ്ങൾ ശക്തമാകുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ അവിദഗ്ധ തൊഴിലാളികളെ ജർമ്മനിയി ലേക്ക് കൊണ്ടുവരുന്നത് ശരിക്കും ബുദ്ധിപരമായ ഒരു ആശയമാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു. സംശയമുണ്ട്. ജർമ്മൻ ഫെഡറൽ എം പ്ലോയ്‌മെന്റ് ഏജൻസിയിലെ തൊഴിൽ വിപണി ഗവേഷകരുടെ ഒരു പുതിയ അഭിപ്രായത്തിൽ അഭയാർത്ഥി പ്രസ്ഥാനത്തിന്റെ ഏതൊരു സ്ഥിതിയും ഇതായിരിക്കും. അതിങ്ങനെ: ഉദാ: 2015 / 16 കാലഘട്ടത്തിൽ വന്നവരിൽ തൊഴിൽ ചെയ്യാൻ കഴിഞ്ഞവരിൽ, ഏതാണ്ട് ഏതാണ്ട് 54% ആളുകൾ ആറു വർഷങ്ങൾ രാജ്യത്തു താമസിച്ചു ജോലി ചെയ്തിരുന്നു. അവർ ഓരോരുത്തരെയും വ്യക്തിഗതമായി നല്ല കാഴ്ചപ്പാടിൽ കണ്ടു എന്നത് നല്ല വാർത്തയായി. പക്ഷെ, മൊത്തത്തിൽ അത്, അങ്ങനെയല്ല. ജർമ്മൻ ഭാഷാ വൈദഗ്ധ്യത്തിന്റെ അഭാവമാണ് പ്രശ്നമെങ്കിൽ, അത്, കഴിഞ്ഞ ആറു വർഷങ്ങളായിട്ട് ഒരാൾ ജർമ്മൻ ഭാഷ പഠിച്ചിട്ടില്ലെങ്കിൽ , ഏഴാം വർഷത്തിലോ അതുകഴിഞ്ഞോ അത് നന്നായി പഠിക്കുന്നുണ്ട്  എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? അതുപോലെ മറ്റു കാര്യങ്ങളുണ്ട്. പുതിയ മൈഗ്രേഷൻ നിയമം അനുസരിച്ചുള്ള അഭയാർത്ഥികളുടെ പുതിയ അടിസ്ഥാനശിശു ആനുകൂല്യങ്ങൾ ഉൾപ്പടെ അവരുടെ ഓരോ കുടുംബങ്ങൾക്ക് കൂടുതൽ പണം നൽകുന്നത് എങ്ങനെയാണെന്ന ഒരു ചോദ്യമുണ്ട്. ഉക്രൈൻ യുദ്ധ അഭയാർത്ഥികളോടും സമാനമായിട്ടുള്ള ചോദ്യങ്ങൾ ഉടൻ ചോദിക്കുമെന്നറിയുന്നു. അഭയം തേടുന്നവരിൽ നിന്ന് വ്യത്യസ്തമായി അവർക്ക് വളരെ വേഗത്തിൽ ജോലി കണ്ടെത്താൻ അനുവാദമുണ്ട്. എന്നാൽ പോളണ്ടിലോ, നെതർലണ്ടിലോ സമാനമായ ഗ്രൂപ്പുകളുടെ തൊഴിൽ നിരക്കുകൾ ജർമ്മനിയേക്കാൾ കൂടുതലുണ്ട്. 

അഭയാർത്ഥികളുടെ കുടുംബപുനഃസംഗമത്തിനുള്ള നിരോധനം ഈ വിടവ് നികത്തുകയും പ്രതിമാസം ഏതാണ്ട് ആയിരത്തോളം ബന്ധു ക്കളുടെ എണ്ണം എന്ന പരിധി കവിയുകയും ചെയ്തുവെന്നാണ് വാർത്ത. പ്രധാനപ്പെട്ട കാര്യം ഇതാണ്: യുദ്ധ അഭയാർത്ഥികളെ അനുബന്ധ സംരക്ഷണത്തോടെ സംയോജിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് സംശയമുണ്ടെങ്കിൽ, കുടുംബ പുനഃസംഘടന നിറുത്തലാക്കരുത്, മറിച്ച്, അവരെ ജർമ്മനിയിൽ താൽക്കാലിക അതിഥികളായി മാത്രം കാണുന്നതിൽ അർത്ഥമില്ല. ഈ മാതൃകാ മാറ്റത്തോടുള്ള ജർമ്മനിയി ലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ അഭിപ്രായങ്ങൾ നല്ലതാണ്. ഒരു കുടുംബ പുനഃസംഘടനയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ തികച്ചും നിയമാനുസൃതമാണ്. നല്ല സ്വർഗ്ഗങ്ങൾ  ! പ്രതിപക്ഷക്കാരുടെ ചിന്താഗതിയുള്ളവർക്കുപോലും അത്ര അന്ധരാകാൻ കഴിയില്ലെന്ന് വേണം കരുതാൻ. 

ജർമ്മൻ പാർലമെന്റിലെ ഇടതുപക്ഷ പാർട്ടിയുടെ അഭയാർത്ഥി നയ വക്താവ് മനുഷ്യത്വരഹിതമായ ചില പ്രതിരോധനയങ്ങൾക്കെതിരെ എതിർത്തു പറഞ്ഞു. അഭയാർത്ഥികളായി യാത്ര ആരംഭിക്കണമോ വേണ്ടയോ എന്ന് പു:നർവിചിന്തനം നടത്തുന്ന യുവാക്കൾക്ക് മേലുള്ള നിരോധനത്തിന്റെ ഫലമാണ് ഈ വിഷയം എന്ന അർത്ഥത്തിൽ അത് യോജിക്കുന്നില്ല. ജർമ്മൻ ആഭ്യന്തര മന്ത്രി കൂട്ടുകക്ഷികളിൽ C. S. U. പാർട്ടിയിൽ ഉൾപ്പെട്ടതാണ്. അദ്ദേഹം അങ്ങനെ കാണുന്നില്ല. പുതിയ സർക്കാരിന്റെ കുടിയേറ്റ നയത്തിൽ, അഭയാർത്ഥികുടുംബം ജർമ്മ നിയിൽ ഒരു നങ്കൂരമാകരുതെന്നാണ് സർക്കാർ നയം. ജൂലൈ മാസം തുടക്കത്തിൽ കുടിയേറ്റങ്ങൾ സുഗമമാക്കാനുള്ള മറ്റൊരു ശ്രമം നടന്നു.  നിയമം വിദഗ്‌ധ ജോലിക്കാരെ മാത്രമല്ല, അവിദഗ്ധ തൊഴിലാളികളുടെ കാര്യങ്ങളിലും എളുപ്പമാക്കുന്നു. ഭാവിയിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള ബാൾക്കാൻ രാജ്യങ്ങളിൽനിന്നുള്ള ഏതാണ്ട് അമ്പതിനാ യിരം  ആളുകൾക്ക് ഫെഡറൽ സർക്കാരിന്റെ അറിയിപ്പനുസരിച്ചു "പ്രൊഫഷണൽ യോഗ്യതകൾ " തെളിയിക്കാതെ ഓരോ വർഷവും ജർമ്മനിയിൽ ജോലിക്ക് വരാൻ കഴിയുമെന്ന് കാണുന്നു. 

അഭയാർത്ഥികളുടെ മാതൃ രാജ്യത്തെ പ്രശ്നങ്ങൾ അവരുടെ പ്രശ്നങ്ങൾ ആണ്. അവ പരിഹരിക്കാൻ മറ്റൊരു രാജ്യത്തിന് പ്രയാസമാണ്. പക്ഷെ വംശീയതയുടെ പേരിൽ അവ മൂടിവയ്ക്കുന്നത് എങ്ങുമെത്തുന്നില്ല. എന്നാൽ അഭയാർത്ഥികളുടെ ദാരിദ്യം ദാരിദ്ര്യമാണെന്നും അവരുടെ ഉത്ഭവമോ  അഥവാ അവരുടെ ചർമ്മത്തിന്റെ നിറമോ ഇക്കാര്യത്തിൽ അപ്രസക്തമാണെന്ന് പറഞ്ഞു ചില ഇടത്പക്ഷ രാഷ്ട്രീയ പാർട്ടികൾ വിമർശിക്കുന്നുണ്ട്. ദാരിദ്യം എല്ലായ്പ്പോഴും പണത്തിന്റെ അഭാവമോ, അതല്ല, വംശീയതയോ അനന്തരഫലമല്ലെന്ന് പറയുന്ന ആളുകളു൦ ഉണ്ട് . മുൻ ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ ഒരിക്കൽ പറഞ്ഞതാണ്, "ഒരു ദിവസം തൊഴിൽരഹിതരായവർക്ക് ലഭിക്കുന്ന സഹായധനം സ്വീകരിക്കുന്നവരിൽ പകുതിയും ഇപ്പോൾ വിദേശികളാണെന്നുവരെ  പ്രഖ്യാപിക്കേണ്ടി വന്നാൽ, തൊഴിൽ മന്ത്രിയുടെ സ്ഥാനത്തുവരാൻ താൻ ആഗ്രഹിക്കുകയില്ല". ഉക്രൈനിൽ നടക്കുന്ന യുദ്ധം സംബന്ധിച്ച ഭാവിയെപ്പറ്റി ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. 

സിറിയൻ അഭയാർത്ഥികൾ ജർമ്മനിയിൽ അഭയം തേടുന്നു 

അഭയാർത്ഥികൾക്ക് പറുദീസ- ഫെഡറൽ റിപ്പബ്ലിക് ജർമ്മനി.

ഇപ്പോൾ നീതിയെ അളക്കുന്നത് മറ്റു കാര്യങ്ങൾക്കൊപ്പം എണ്ണത്തിലും, ദാരിദ്ര്യത്തിലും, തൊഴിലില്ലായ്മയിലും ഉണ്ടാകുന്നതായ ദുരന്തങ്ങൾ ആണെങ്കിൽ, ഈ കാര്യങ്ങളെല്ലാം അഭയാർത്ഥികളുടെ വിഷയത്തിൽ നയിക്കപ്പെടുന്നുവെങ്കിൽ അവയെ തീർത്തും അവഗണിക്കുന്നത് ഒട്ടും നല്ലതല്ല. അതുപോലെ ഒരു ജർമ്മൻ പൗരൻ ദാരിദ്ര്യത്തിലേക്കിറങ്ങുന്ന അനുഭവം തൊഴിൽനഷ്ടം മൂലമാണെങ്കിൽ അവഗണിക്കാൻ എങ്ങനെ  കഴിയു൦ ? തീർച്ചയായും, ആഫ്രിക്കയിൽനിന്നോ മറ്റു മറുനാടുകളിൽ നിന്നോ അംഗീകൃതവും അതേസമയം നിരാലംബരുമായ അഭയാർ ത്ഥിയുടെ പ്രവേശനത്തിന് സമാനമായ ഒരു സന്ദേശം ജർമ്മൻ ജനസമൂ ഹത്തെക്കുറിച്ചു നൽകുന്നില്ല. മാതാപിതാക്കൾ ഒരു ജോലി കണ്ടെത്തി ദാരിദ്ര്യസ്ഥിതിവിവരക്കണക്കുകളിൽ നിന്നു നീക്കം ചെയ്യമ്പോൾ മക്കൾക്ക് അത് അനുകൂലമാണ്. ഉക്രൈനിൽ നിന്നുള്ള യുദ്ധദുരന്ത അഭയാർത്ഥികളായി മാതാപിതാക്കളുളള ഒരു കുട്ടി ദാരിദ്ര്യസ്ഥിതിവി വരക്കണക്കിൽസ്ഥാനം പിടിക്കുന്നുണ്ട്. അതിനാൽ ദാരിദ്യ്രനിലവാരം അതേപടി തുടരുന്നുണ്ടെങ്കിലും സമൂഹം മുഴുവനും തുല്യമായി ഒരു അനീതിയുടെ ഇരയാകുന്നില്ല.  

   ടെൽ അവീവിൽ നിന്നുള്ള അഭയാർത്ഥി കുട്ടികളുടെ ദൃശ്യം.
(Photo: ZDF Studio-In Tel Aviv)

ഒരു കുട്ടിയും ഇനി ദരിദ്രനല്ലാത്തതിനാൽ ജർമ്മനി അല്പം മെച്ചപ്പെട്ട തോ, ന്യായയുക്തമോ ആയ ഒരു രാജ്യമായി മാറിയിരിക്കുന്നു. അതേസ മയം യുദ്ധദുരന്തങ്ങൾ അനുഭവിക്കുന്ന ഒരു കുട്ടിയെ അഭയാർത്ഥിയാ യി സ്വീകരിച്ചുകൊണ്ട് ജർമ്മനി അവനോട് നീതിയോ സംരക്ഷണമോ ഏറ്റെടുക്കുന്നു. ചുരുക്കത്തിൽ, പ്രധാനമായും ചില ഇടതുപക്ഷക്കാരും, അതുപോലെ ദാരിദ്ര്യ മുന്നറിയിപ്പുകാരും നിരീക്ഷകരും രാജ്യസ്‌ഥിതി മനസ്സിലാക്കാൻ വീണ്ടും ചിന്തിക്കേണ്ടതാണ് എന്ന അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. അഭയാർത്ഥികളും വിവിധ തരം കുടിയേറ്റങ്ങളും ഒരു ക്ഷേമരാഷ്ട്രത്തിന്റെ വീക്ഷണത്തെ മാറ്റുന്നതുപോലെ അതേ ക്ഷേമ രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണവും മാറ്റണമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. "ജർമ്മനി ഒരു കുടിയേറ്റത്തിനുള്ള രാജ്യമാണ് "എന്ന് യാഥാസ്ഥിതികർ, പ്രത്യേകിച്ച്, പതിവായി അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രീയ പ്രസ്താവങ്ങളിൽ ഒന്നാണ്. എന്തായിരിക്കുമതിന് ഒരു കാരണം? വളരെക്കാലമായി ജർമ്മനി ആഗോളവത്ക്കരണം തുറന്ന അതിർത്തികളിലൂടെ നല്ല ബിസിനസ്സ് കൊണ്ടുവരാമെന്നായിരിക്കും അവർ കരുതിയത്. അതേസമയം ഈ കുടിയേറ്റ൦ മറ്റുള്ള രാജ്യങ്ങളെ മാത്രമേ ബാധിക്കുകയുള്ളുവെന്നുള്ള തെറ്റായ ചിന്തയുണ്ട്. അതേപ്പറ്റി അവർ തെറ്റുതിരുത്തലിനെന്ന നിലയിൽ പലതവണ മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ നൽകിയതാണ്. "ജർമ്മനി കുടിയേറ്റത്തിന്റെ രാജ്യം" ആണ്. അതെന്തുമാകട്ടെ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള കൂട്ടമായ പല സ്വഭാവത്തിലുള്ള കുടിയേറ്റം ജർമ്മനി ഒരു ക്ഷേമരാഷ്ട്രം എന്നതിനെ ക്കുറിച്ചുള്ള നിലവിലെ വിഭിന്നമായ ചർച്ചകളെ കൂടുതൽ തവണകൾ പിന്തുടരുമ്പോൾ അത് കൂടുതൽ വ്യക്തമാകും.  

ജർമ്മനി ഒരു കുടിയേറ്റ രാജ്യമല്ല. മറിച്ച്, അഭയാർത്ഥികളുടെ ആവശ്യം കണ്ട് സഹായഹസ്തം നൽകുന്ന രാജ്യമാണ്. ഇക്കാലത്തു, ദാരിദ്ര്യത്തി നും തൊഴിലില്ലായ്മയ്ക്കും ഇത് എന്താണ് അർത്ഥമാക്കുന്നതെന്നു നാം മനസ്സിലാക്കേണ്ട സമയമാണിത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തികളിൽ അനധികൃത കുടിയേറ്റങ്ങളുടെ നിയന്ത്രണകാര്യ ത്തിൽ അതാത് രാജ്യസുരക്ഷയുടെ നിരീക്ഷണത്തിൽ ക്രമമായ പല നടപടികൾ എടുത്തിട്ടുണ്ട്. അഭയാർത്ഥികളെല്ലാവരും ദരിദ്രർ അല്ല എന്ന അറിവ് ജർമ്മനിക്കും ലഭിച്ചിട്ടുണ്ട്. മൂല്യങ്ങളും , താല്പര്യങ്ങളും  സ്വത്വങ്ങളും അവയെല്ലാം അഭയാർത്ഥികളുടെ മാതൃരാജ്യപ്രശ്നങ്ങൾ തന്നെയാണ്. അവ മറ്റു രാജ്യങ്ങൾക്ക് പരിഹരിക്കാൻ എളുപ്പമല്ലായെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. പുതിയ ജർമ്മൻ സർക്കാർ ഈയിടെ ഒരു പുതിയ തുടക്കം കുറിച്ചിട്ടുണ്ട്. അഭയാർത്ഥികൾക്ക് ഒരുമിച്ചുള്ള  അഭയം നൽകണമോ, അതോ, അവരെ തിരിച്ചയക്കണമോ എന്നതാണ് വിഷയം. ശരിയാണ്. ഇക്കാര്യം ജർമ്മൻ സർക്കാർ നിലപാട് എടുക്കണം , സർക്കാർ തീരുമാനം എടുക്കണം.  

എന്നാൽ കുറച്ചു വിശദമായ ചില ഉത്തരങ്ങൾ ഇപ്പോൾ സഹായകമാ കും. ഫെഡറൽ റിപ്പബ്ലിക്ക് ജർമ്മനി 1974 മുതൽ 1982 വരെ നയിച്ചിരുന്ന  അഞ്ചാമത്തെ ഭരണത്താലവനായിരുന്ന ചാൻസിലർ ഹെൽമുട്ട് ഷ്മിറ്റ് ജർമ്മനിയിലേക്ക് കടന്നുവരുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ അക്കാലത്ത് പറഞ്ഞ അഭിപ്രായം ചുവടെ ചേർക്കുന്നു."യൂറോപ്പിലെ വിവിധ ഗോത്രങ്ങളെയും അവരുടെ വളരെ വ്യത്യസ്തമായ ദേശീയ വികസനത്തിന്റെ അവസാനഘട്ടത്തിൽ അവ വീണ്ടും ഒരു ഉരുകൽ പാത്രമാക്കി മാറ്റാൻ നമ്മൾ ശ്രമിക്കരുത്. നമ്മുടെ അയൽ പ്രദേശങ്ങളി ലെ ജനസംഖ്യാവിസ്ഫോടനം കണക്കിലെടുക്കുമ്പോൾ തീർച്ചയായും ഒരു നിശ്ചിത അളവിലുള്ള കുടിയേറ്റം നമുക്ക് സഹിക്കേണ്ടി വരും. അതിലുമുപരിയായി നമ്മുടെ സ്വന്തം ചുരുങ്ങലും വാർദ്ധക്യപ്രക്രിയ യും കണക്കിലെടുക്കുമ്പോൾ, വളരെ വിദൂരമല്ലാത്ത ഒരു ഭാവിയിൽ നമുക്ക് ഒരു നിശ്ചിത അളവിലുള്ള കുടിയേറ്റം ആവശ്യമായി വരും. ഇതിനായി നമുക്ക് ഒരു കുടിയേറ്റ നിയമവും അന്യഗ്രഹജീവികളെക്കു റിച്ചുള്ള ഒരു നയവും ആവശ്യമാണ്. ആദ്യപടിയായി ഈ രാജ്യത്തു ജനിച്ചു വളർന്നു സ്‌കൂളിൽ പോയ വിദേശമാതാപിതാക്കളുടെ കുട്ടിക ൾക്ക്, അവർ ആഗ്രഹിക്കുന്നുവെങ്കിൽ, തദ്ദേശതെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാനുള്ള വിചിത്രമായ അവകാശങ്ങളും, മാതാപിതാക്കളെ സമാധാനിപ്പിക്കുന്നതിനുപകരം, ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും കടമകളുമുള്ള ജർമ്മൻപൗരത്വം നൽകുന്നത് ന്യായയുക്തമായിരിക്കും "ഇതാണ് അന്ന് വിശാലഹൃദയനായ ചാൻസലർ ഷ്മിറ്റ് ഹൃദയപൂർവ്വം പറഞ്ഞ യാഥാർത്ഥ്യം. ആരായിരുന്നു ഈ ഹെൽമുട്ട് ഷ്മിറ്റ് ? ഹെൽമുട്ട് ഹെൻട്രിച്ച് വാൾഡെമർ ഷ്മിറ്റ് 1918 ഡിസംബർ 23-ന് ജർമ്മനിയിലെ ഹാംബുർഗിൽ ജനിച്ചു. 2015 നവംബർ 10-ന് നിര്യാതനായി. സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ (S P D ) ഒരു ജർമ്മൻ രാഷ്ട്രീയക്കാരൻ  ആയിരുന്നു. 1974 മുതൽ 1982 വരെ, മുൻ ജർമ്മൻ ചാൻസിലറായിരുന്ന  വില്ലി ബ്രാൻഡിന്റെ രാജിയെത്തുടർന്നു ഹെൽമുട്ട് ഷ്മിറ്റ് സോഷ്യൽ-ലിബറൽ സഖ്യകക്ഷി സർക്കാരിന്റെ തലവനും ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ അഞ്ചാമത്തെ ചാൻസലറായും സേവനമനുഷ്ഠിച്ചു. 1982-ൽ ഒരു ക്രിയാത്മകമായ അവിശ്വാസ വോട്ടോടെ അദ്ദേഹത്തിൻറെ ചാൻസലർ സ്ഥാനം അവസാനിച്ചു.  

അഭയ അപേക്ഷകരുടെ എണ്ണം കുറയുന്നില്ല.

ഭാവിയിൽ കുടിയേറ്റനിയമവുമായി ബന്ധപ്പെട്ട സുരക്ഷാപ്രവർത്തനം  അനിവാര്യമാണ്. ഒരു കുടിയേറ്റരാജ്യത്തിന് അവിടേക്കെത്തുന്നവരെ തെരഞ്ഞെടുക്കാനും ഈ ലക്ഷ്യത്തോടെ ഓരോ ഉത്ഭവരാജ്യത്തിനും ക്വോട്ട നിർദ്ദേശിക്കുവാനും അവകാശമുണ്ട്. കുടിയേറ്റലക്ഷ്യം തന്നെ ജർമ്മൻ സമൂഹവുമായി സംയോജിപ്പിക്കുക എന്ന കാര്യമാണല്ലോ. അ തിൽ ജർമ്മൻ പൗരത്വം നേടലും ഉൾപ്പെടു൦. വളരെ വിദൂരമല്ലാത്ത ഒരു ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലും അയൽ രാജ്യങ്ങളിലും, ഇത് ആ ഫ്രിക്കയിലോ, മറ്റു രാജ്യങ്ങളിലോ, ജനസംഖ്യാവർദ്ധനവിന്റെ  സമ്മർ ദ്ദത്തിന് ഒരുപക്ഷെ വിധേയമാകാം. അതിനാൽ കുഴപ്പങ്ങൾ കുടിയേറ്റ രാജ്യങ്ങൾ ഒഴിവാക്കണമെങ്കിൽ ഒരു പൊതു കുടിയേറ്റ നയം, അതിനു വേണ്ടിയ നിയമനിർമ്മാണവും ആവശ്യമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെങ്കിലും ശ്രദ്ധ നൽകേണ്ടതാണ്. യൂറോപ്യൻ യൂണിയൻ രാജ്യ ങ്ങളിലെ വിവിധ ഗോത്രങ്ങളെയും ജനങ്ങളെയും അവരുടെ വ്യത്യസ്ത മായ ദേശീയ വികസനത്തിന്റെ വഴികളെപ്പറ്റിയും വിശദമായ നിരീ ക്ഷണം ആവശ്യമാണ്.  കഴിഞ്ഞ ദിവസങ്ങൾ യൂറോപ്യൻയൂണിയൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികൾ കൂട്ടമായി പ്രവേശിക്കാനുള്ള ശ്രമം ഉണ്ടായതിനാൽ പോളണ്ട് സർക്കാർ രാജ്യ അതിർത്തിയിൽ ഭിത്തികൾ നിർമ്മിച്ചിട്ടുണ്ട്. യുദ്ധം രൂക്ഷമായിരിക്കുന്ന ഇസ്രായേൽ, പാലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നും,ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി ജർമ്മനിയിലേക്ക് കടക്കുവാനും ശ്രമം നടത്തുന്നുണ്ട്. ഇത്തരം ഭീഷണികൾ പുതിയ ജർമ്മൻ സർക്കാർ ഉടൻ ആവശ്യമായ നിരീക്ഷണങ്ങളും നിയന്ത്രനടപടികളും ആവശ്യമാണ് എന്ന തീരുമാനത്തിലേക്ക് നടപടികൾ നടപ്പാക്കൽ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ അഭയ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുകൊ ണ്ടിരുന്നു. പ്രതിമാസ വർദ്ധനവിന്റെ ആക്കം ഒരു തരത്തിലും ഇന്നും  തകർന്നിട്ടില്ല. 2023- ൽ മൊത്തത്തിൽ, ആദ്യമായി അഭയം തേടുന്നവർ ഏതാണ്ട് 305000 അപേക്ഷകരിൽ നല്ലൊരു ഭാഗം, 26. 5 % പതിനാറു വയ സിന് താഴെയുള്ളവർ ആയിരുന്നു. 12. 2 % പേർ നാലുവയസിന് താഴെയു ള്ളവരും, 7 % ഒരു വയസിനും താഴെയുള്ള കുട്ടികളായിരുന്നു. പലരും, മിക്കവാറും എല്ലാവരും അല്ലെങ്കിലും, ജർമ്മൻ സ്‌കൂളുകളിൽ പോകും.  എന്നാൽ, അവർ ജർമ്മൻ ഭാഷ സംസാരിക്കുമോ എന്നതാണ് ചോദ്യം. കാരണം അവരുടെ കുട്ടികളുടെ സന്തോഷം അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ മനസ്സിലാക്കുന്നത്. ജർമ്മനിയിലേക്ക് അഭയാർത്ഥികളായി വരുന്നവരുടെ എണ്ണം ഈയിടെ അതിശക്തമായി വളർന്നുകൊണ്ടിരിക്കുന്നു. ഫെഡറൽ ജർമ്മനിയുടെ അതിർത്തികളിൽ സേവനം ചെയ്യുന്ന പോലീസുകാരുടെ  ജോലിസമ യം  വളരെയേറെ കൂടുതലായി വരുന്ന വിവരം മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ചെലവും ഒരു വലിയ തുക ജർമ്മനി വഹിക്കേണ്ടതായും വരുന്നു. ഇത് ജർമ്മൻ ജനതയുടെമേൽ ഒരു വലിയ സാമ്പത്തിക ഭാരം കെട്ടിവയ്ക്കുമെന്നാ ണ് അറിവ്. ജർമ്മനിയിലേക്ക്  അഭയാർത്ഥികളായി ആളുകൾ എവിടെ  നിന്നാണ് വരുന്നത്? 2025-ൽ അഭയം തേടിയവരിൽ ഏറ്റവും കൂടുതൽ സിറിയയിൽ നിന്ന് വന്നവരാണ്. അവരുടെ എണ്ണം ഏകദേശം 13278  ആയിരുന്നു. കൂടാതെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് 9758 ആളുകളും, തുർക്കിയിൽ നിന്ന് 5681 ആളുകളും അഭയം തേടിയിരുന്നു. അതുകൂടാ തെ ഈയിടെ അഫ്‌ഗാനിസ്ഥാനിൽനിന്നു 34149, തുർക്കിയിൽനിന്നു 29177 , ഇറാഖിൽനിന്നു 7839, സൊമാലിയയിൽനിന്നു 6953, ഇറാനിൽ നിന്ന് 5230 പേരും എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വാർത്തയിൽ  സൂചിപ്പിക്കുന്നത്.

 ജർമ്മൻ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാർ 

ജർമ്മനിയുടെ ഭാവി നടപടിക്രമങ്ങളും യൂറോപ്യൻ യൂണിയൻ നിലപാടും. 

വർദ്ധിച്ചുവരുന്ന അഭയാർത്ഥികളുടെ പ്രശ്നപരിഹാരത്തിന് ഒരു ക്രമം യൂറോപ്യൻ യൂണിയൻ കോംപാക്റ്റ്‌ നടപ്പിലാക്കുമ്പോൾ ഫെർഡറൽ റിപ്പബ്ലിക് ജർമ്മനി എന്താണ് പരിഗണിക്കേണ്ടത് എന്നത് ഒരു പ്രധാന കാര്യമായിട്ട് വന്നിരിക്കുന്നു. കോംപാക്റ്റ് നടപ്പാക്കുന്നതിനിടയിൽ സംരക്ഷണം തേടുന്നവരുടെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കു മെന്നും കൂടുതൽ വികസിപ്പിക്കുമെന്നും സർക്കാർ ഉറപ്പ് പറയുന്നുണ്ട്. 

അഭയാർത്ഥികളെ ഒന്നിച്ചു സ്വീകരിക്കുന്നതിനും, അഭയം തേടാനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതും, ആളുകൾ അപകടത്തിലേയ്ക്ക് തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കുന്നതുമായ ഒരു യഥാർത്ഥ പൊതുവാ യതും നന്നായി കൈകാര്യം ചെയ്യപ്പെടുന്നതുമായ യൂറോപ്യൻ അഭയ സംവിധാനം സൃഷ്ടിക്കണം. തടങ്കൽ എന്നത് അവസാന ആശയമായി മാത്രമേ ഉപയോഗിക്കാവു. തടങ്കലിൽ വയ്ക്കുന്നതിന് ഫലപ്രദമായ ബദലുകൾ സൃഷ്ടിക്കണം. അഭയനിലവാരം കുറയ്ക്കുന്നത് മാനദണ്ഡ മായി മാറരുത്. തിരിച്ചടികളും തിരിച്ചയക്കലും നടപടികളും നിയമ ബദ്ധമായി അവസാനിപ്പിക്കണം . അതിർത്തികളിൽ സംരക്ഷണം തേടുന്നവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കണം. സുരക്ഷിതവും പൂരകവുമായ പ്രവേശനമാർഗ്ഗങ്ങൾ വികസിപ്പിക്കണം. അഭയാർത്ഥി കളുടെ സംരക്ഷണം സുഗമമാക്കണം. പുനധിവാസം ക്രമീകരിക്കണം. വിപുലീകരണം , മാനുഷികമായ സ്വീകരണസാഹചര്യങ്ങൾ നന്നായി പൂർണ്ണമായും ഉറപ്പാക്കണം. ഐക്യദാർഢ്യ0 വിൽപ്പനയ്ക്ക് ആകരുത്, വയ്ക്കരുത്. മൗലീകാവകാശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തിനുള്ള നിരീക്ഷണ സംവിധാനങ്ങൾ നടപ്പിലാക്കണം. ദേശീയ തല ത്തിൽ സർക്കാരിന്റെ ആധികാരിക സേവകരുമായും ഫലപ്രദമായ കൂടിയാലോചനകൾ നടത്തുവാൻ നടപടിക്രമണങ്ങൾ സ്ഥാപിക്കണം. 

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഇതുവരെ ഒരു നിർദ്ദിഷ്ട നിയമം അഭയാർത്ഥികളെ സംബന്ധിച്ച് പ്രയോഗത്തിൽ ഇല്ലായിരുന്നു. ഇത്  ഇപ്പോൾ പ്രാവർത്തികമാക്കാൻ തീരുമാനങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എടുത്തുകഴിഞ്ഞു. ജർമ്മനിയിലും കുടിയേറ്റനിയമങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും, അത് മനുഷ്യാവകാശ ലംഘനം ഉണ്ടാകാത്തവിധം പുതിയ നിയമസൃഷ്ടിക്കുവേണ്ടി ജർമ്മനി തയ്യാറായിക്കഴിഞ്ഞു. //-

*******************************

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

 *********************************************  

Donnerstag, 3. Juli 2025

ധ്രുവദീപ്തി :// Religion // ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? // George Kuttikattu

*
 ധ്രുവദീപ്തി :// Religion // 

ഒന്നിച്ചു ചേർന്നത് വേർപിരിയുകയോ ? അതോ സമവായത്തിൽ നിഗൂഢതയോ ? //
  
George Kuttikattu 

സ്വാർത്ഥതയും ഭിന്നത മനോഭാവവും ഐക്യത്തേക്കാൾ കൂടുതൽ ആളുകളെ ഭിന്നിപ്പിക്കുന്നതാണ്:

ചരിത്രത്തിലുടനീളം, സഭ ആവർത്തിച്ച് പുതിയ ഓരോ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ ആദ്യകാലത്തെ വ്യാപനം മുതൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം എന്നിവ വരെ യുള്ള കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ ഓരോ പരിഷ്ക്കാരങ്ങൾ തുടങ്ങി നിലവിലെ വെല്ലുവിളികൾവരെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു.

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനിക ൾ ഇപ്പോൾ മതത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. തീർച്ചയായും, ഒരുമിച്ചു വളരുന്ന പ്രക്രിയയ്ക്ക് കുറച്ചു വർഷങ്ങൾ മാത്രമേ എടുക്കു എന്ന് പറയപ്പെടുന്നു. ഒരുപക്ഷെ വിശ്വാസസമൂഹത്തിന്റെ വിവിധ ഭാഗങ്ങളുടെയും പരസ്പര ആത്മീയ പുനഃസംയോജനം കൂടുതൽ നീണ്ടു നിൽക്കും. കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലെന്നും  സംഘർഷങ്ങൾ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഉദാ:പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ക്രിസ്ത്യൻ മതത്തിലെ സംഘർഷം ഏറെ കാലങ്ങൾ ശക്തമായി നീണ്ടുനിന്നു. എന്നാൽ ഇരുവശത്തു നിന്നുള്ള ജ്ഞാനവും സംവേദനക്ഷമതയും ഉള്ള പെരുമാറ്റത്തിലൂടെ സഭയിൽ അംഗങ്ങൾക്ക് ഈ സംഘർഷം കുറയ്ക്കുവാൻ കഴിയുമായിരുന്നു. ഇത് മനസ്സിലാക്കാം. പക്ഷെ, കൂടുതൽ ഗുരുതരമായ തെറ്റുകളിലൂടെയും വസ്തുതകളുടെ ഒഴിവാക്കുകളിലൂടെയും ഒരു കൂട്ടായ്മയിലേക്കുള്ള നല്ല സംയോജനത്തെ ഗണ്യമായി വൈകിപ്പിക്കാനും കഴിയും. എന്നാൽ ഇത് പരിശ്രമത്തോടെയും ഉത്സാഹത്തോടെയും പൂർണ്ണഹൃദയത്തോടെയും ഈ ദൗത്യത്തിൽ സ്വയം സമർപ്പിച്ചില്ലെങ്കിൽ സഭയുടെ കൺമുന്നിൽ നമുക്ക് നിൽക്കാൻ കഴിയില്ല. കഴിഞ്ഞ കാലത്ത്  കേരളത്തിൽ രൂപം നൽകിയ സീറോമലബാർ സഭ റോമൻ കത്തോലിക്കാ സഭയുമായി അനുബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും ആ പൗരസ്ത്യ സഭയുടെ ഉദയം തന്നെ വിവാദരഹസ്യത്തിൽ ഒളിച്ചു സൃഷ്ടിക്കപ്പെട്ടതായിരുന്നു. അന്നുമുതൽ ഇന്നും വീണ്ടും വീണ്ടും കേരളത്തിലെ മുൻകാല സഭാ തർക്കങ്ങളിൽ ഉണ്ടായിരുന്നതുപോലെ വിവിധതരം പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ഈ പുതിയ പൗരസ്ത്യസഭാ നേതൃത്വങ്ങളാകട്ടെ  സഭാ സമൂഹത്തിന്റെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ശക്തമായിട്ട്  അവഗണിച്ചു. ഇതുതന്നെയാണ് ഇന്ന് പുതിയ ഭിന്നതയുടെ സംഘർഷം   തുടങ്ങാനും കാരണം. ഇപ്പോൾ സഭയുടെ നേതൃത്വങ്ങളെന്ന് സമൂഹം  വിളിക്കപ്പെടുന്ന മെത്രാന്മാരും സഭയിലെ അംഗങ്ങളും പരസ്പരമുള്ള സഹാനുഭൂതിയും പരസ്പരം അംഗീകരിക്കലുമാണ് അത്യാവശ്യമായ ഒരു മുൻവ്യവസ്ഥയായി സ്വീകരിക്കേണ്ടത്. 

അനുസരണക്കേടുള്ളിടത്തു ഭിന്നതയുണ്ട്.

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാന ആരാധനക്രമത്തെപ്പറ്റി 2014 മെയ് മാസം 13 ന് അന്നത്തെ ഫ്രാൻസിസ് മാർപാപ്പ കർശനമായ ചില അഭിപ്രായങ്ങൾ പറഞ്ഞു. "അനുസരണക്കെടുള്ളിടത്ത് ഭിന്നത ഉണ്ട്. കേരളത്തിലെ കുർബാനക്രമതർക്കത്തെപ്പറ്റി റോം അനുബന്ധ റോം അനുബന്ധ സീറോമലബാർ സഭയിൽനിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, ഐക്യം നിലനിറുത്തുക എന്നത് ഒരു കടമയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുകയും ചെയ്തു.. അതിനു മുമ്പ് വിശ്വാസികൾ- അല്മായരും സഭയിലെ കുറെ  പുരോഹിതരും ചേർന്ന് സഭാ പിളർപ്പിന്റെ സാദ്ധ്യത ഉന്നയിച്ചിരുന്നു. 

16 -5. 20 24-ൽ വത്തിക്കാനിൽ എറണാകുളം- അങ്കമാലി ആർച്ച്ബിഷപ്‌ റാഫേൽ തട്ടിൽ 
നയിച്ച സീറോമലബാർ സഭയിലെ പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുന്നു. ( Photo: വത്തിക്കാൻ മീഡിയ റൊമാനോ.).

16. 5. 2024-ൽ  വത്തിക്കാനിൽ വന്നെത്തിയ സീറോ മലബാർ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സ്വീകരണം സ്വീകരിച്ചു. അതിനുശേഷം മാർപാപ്പ വിശദാംശങ്ങളിലേക്ക് കടന്നു. ആദ്യമായി ഫ്രാൻസിസ് മാർ പാപ്പയുടെ അഭിസംബോധന വാക്കുകളിൽ "അനുസരണക്കേടുള്ളിട ത്തു ഭിന്നത ഉണ്ട് " എന്നും, സീറോ മലബാർ സഭയിലെ കുർബാനക്രമ തർക്കം ശാന്തമായി പരിഹരിക്കണമെന്നും നിലവിലുള്ള തർക്കത്തിൽ പുതിയ വർദ്ധനവിനെക്കുറിച്ചും അതികർശനമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായം അവസാനിപ്പിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള ഏകദേശം 300 വൈദികർ കഴിഞ്ഞ വർഷം അന്നത്തെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനത്ത് പ്രവർത്തിക്കുന്ന ബിഷപ് ബോസ്‌കോ പുത്തൂരിനെ അവർ  സന്ദർശിച്ച് തങ്ങൾ സീറോമലബാർ സഭയിൽനിന്ന് വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിട്ടുള്ളതാണ്. മാത്രമല്ല, തങ്ങളുടെ സഭയെ റോം ഒരു സ്വതന്ത്ര സഭയാക്കി അംഗീകരിക്കണമെന്നും അന്ന്  അറിയിച്ചിരുന്നു.

ഇന്ത്യയിലെ പൗരസ്ത്യ സഭകളിൽ സീറോമലബാർ ആചാരത്തിലെ ദിവ്യകാരുണ്യ ശുശ്രൂഷയായ വി.കുർബാനയുടെ ചില ക്രമവശങ്ങളെ ചൂണ്ടിക്കാണിച്ചു പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്. കേര ളത്തിൽ സുറിയാനിഭാഷയിൽ പങ്കെടുത്തുപോയിരുന്നതായ റോമൻ കത്തോലിക്കാ സഭയുടെ വിശ്വാസികളായി കഴിഞ്ഞിരുന്ന അല്മായർ സീറോമലബാർ സഭാരൂപീകരണം സംബന്ധിച്ച ഒരു അറിവും അന്ന് അവർക്കില്ലായിരുന്നു. അന്ന്, ചങ്ങനാശേരി രൂപതയുടെ ബിഷപ്പ് മാർ പവ്വത്തിലിന്റെ നേതൃത്വത്തിൽ ഒരു പുതിയ പൗരസ്ത്യ സഭയായി മാറിയ സീറോമലബാർ സഭയുടെ രൂപീകരണവിഷയത്തെപ്പറ്റി അല്മാ യ സമൂഹത്തോട് യാതൊരു അഭിപ്രായങ്ങളും മെത്രാൻ സമിതി അ ന്വേഷിച്ചില്ല എന്ന പഴയ സംഭവം ഇപ്പോൾ വീണ്ടും സഭാംഗങ്ങളിൽ ഉയരുന്നുണ്ട്. വത്തിക്കാനിൽ മാർപാപ്പ ആയിരുന്ന ബനഡിക്ട് പാപ്പ പോലും മെത്രാന്മാരുടെ സന്ദർശനവേളയിലാണ് അരിഞ്ഞതും അതു മനസ്സിലാക്കിയ അദ്ദേഹംപോലും അതിശയിച്ചുപോയി. വത്തിക്കാനി ൽ വന്നെത്തി മാർപാപ്പയുടെ അംഗീകാരം ആഗ്രഹിച്ച മെത്രാന്മാരുടെ മുൻപിൽ അദ്ദേഹം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയ സംഭവം ഉടനെ  വത്തിക്കാൻ റേഡിയോ തത്സമയ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ റോമൻ കത്തോലിക്കാസഭയിൽ സംഭവിച്ചത് ചരിത്ര സംഭവമായി. ഒരു യാഥാർത്ഥ്യം, അല്മായർ ഇല്ലാതെ സഭയില്ലാ എന്ന എന്ന സത്യം ഇന്ന് സീറോമലബാർ മെത്രാൻ സമിതി നിഷേധിക്കുന്നു. നിലവിൽ സീറോ മലബാർ സഭയിൽ ഉയരുന്ന ചില ആരാധനക്രമതർക്കവിഷയങ്ങളും മറ്റുള്ള വിവിധ പ്രശ്നങ്ങളും ശാന്തമായി പരിഹരിക്കാൻ ഇന്നത്തെ ഈ  സീറോ മലബാർ നേതൃത്വം എതിർക്കുന്നു.

പുരോഹിതർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ പള്ളിയിൽ വന്നെത്തിയിട്ടുള്ള വിശ്വാസികളെ അഭിമുഖീകരിച്ചു ദിവ്യകാരുണ്യ പ്രാർത്ഥനയും കുർബാനയും നടത്തണമോ അതോ പരമ്പരാഗതമായി കിഴക്കോട്ട് അഭിമുഖമായി അൾത്താരയിൽ കുർബാന നടത്തണമോ എന്നതാണ് പ്രധാനപ്പെട്ട തർക്കവിഷയം. 2021-മദ്ധ്യത്തിൽ സഭയുടെ സിനഡ് ഒരു ഒത്തുതീർപ്പ് സ്വീകരിച്ചു. അതനുസരിച്ച് പുരോഹിതൻ ദിവ്യകാരുണ്യ പ്രാർത്ഥനവരെ അല്മായരെ അഭിമുഖീകരിച്ചു ബലിപീ  ഠത്തിൽ നിൽക്കുകയും പിന്നീട് കിഴക്കോട്ട് തിരിയുകയും ചെയ്യുന്നു. എറണാകുളം- അങ്കമാലി അതിരൂപതാനേതൃത്വങ്ങൾ ഉൾപ്പടെ നിരവ ധി പുരോഹിതരും വിട്ടുവീഴ്ച നിരസിക്കുന്നു. ഇപ്പോൾ അവർ മെത്രാൻ സമിതിയോട് ജനങ്ങളെ അഭിമുഖീകരിച്ചുള്ള വിശുദ്ധ കുർബാനയുടെ ആരാധനക്രമം നിലനിറുത്തണമെന്ന് ശക്തമായിത്തന്നെ വിശ്വാസിക ൾ ആവശ്യപ്പെടുന്നു..

"തർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ട്": ഫ്രാൻസിസ് മാർപാപ്പ.

ആരാധനക്രമതർക്കത്തിന് പിന്നിൽ സ്വാർത്ഥതയുണ്ടെന്ന് വത്തിക്കാ നിൽ മുൻ മാർപാപ്പ ഫ്രാൻസിസ് കേരളത്തിൽനിന്ന് വന്നെത്തിയിരു ന്ന ബിഷപ്പ് മാർ തട്ടിൽ ഉൾപ്പടെയുള്ള കുറെ സീറോ മലബാർ നേതൃത്വ ങ്ങളോട് നേരിട്ട് ഉന്നയിച്ചിരുന്നതാണ്. ഇത് ഒരു ആശയ വിശദാംശത്തി ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ അപകടകരമായ പ്രലോപനമാ ണെന്നും പറഞ്ഞു ഫ്രാൻസിസ് മാർപാ പ്പ വിമർശിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ച കഴിഞ്ഞുള്ള അടുത്ത സമീപ മാസത്തിൽ ഇന്ത്യയിലെ വി ശ്വാസികൾക്ക് അദ്ദേഹം കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളി ലൂടെയും പ്രശ്നങ്ങളുടെ പരിഹാരത്തിനായി മദ്ധ്യസ്ഥത തേടിയിരുന്നു. എന്നാൽ അതിരൂപതയുടെ ഭാഗത്തുനിന്നും, അവരോടു അനുബന്ധ മായി ചേർന്ന് നിൽക്കുന്നവരും മാർപാപ്പയുടെ അഭിപ്രായങ്ങൾക്ക് ഒട്ടും വഴങ്ങിയില്ല. സഭയുടെ പൊതുനന്മയ്ക്ക് ഹാനികരവും അങ്ങനെ ചിന്തിക്കുന്ന സ്വാർത്ഥതയുള്ളവരും- ഇവിടെയാണ് ഭിന്നിപ്പിക്കുന്ന പിശാച് നുഴഞ്ഞു കയറുന്നത്, ദൈവവുമായുള്ള ഐക്യത്തിനും ക്രി സ്ത്യൻ സമൂഹത്തിനുള്ളിലും നിലകൊള്ളുന്ന കൂദാശ കർമ്മങ്ങളോട് ഉള്ള ബഹുമാനക്കുറവും ഈ സ്വാർത്ഥതയെ പ്രകടമാക്കുന്നു. ഐക്യം കാത്തു സൂക്ഷിക്കുക എന്നത് ഒരു ഭക്തിനിർഭരമായ പ്രബോധനമല്ല. മറിച്ച്, ഒരു കടമയാണ്.. അതുപോലെ പുരോഹിതരുടെ കാര്യം, എന്നും വിശ്വാസികൾ അവരിൽനിന്ന് ധർമ്മത്തിന്റെയും സൗമ്യതയുടെയും ഒരു മാതൃക പ്രതീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഫലം, അനുസരണക്കേട് സഭയ്ക്ക് ഗുണകരമല്ല. അനുസരണയുള്ളിടത്ത് സഭയുണ്ട്, അനുസര ണക്കേടുള്ളിടത്ത് ഭിന്നതയുണ്ട്. ഇപ്രകാരം ഫ്രാൻസിസ് മാർപാപ്പ അവിടെയെത്തിയ സീറോമലബാർ നേതൃത്വങ്ങളോട് ഊന്നിപ്പറഞ്ഞു എന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  

സ്വാർത്ഥതാല്പര്യക്കാരും ഭിന്നതയുടെ വഴികാട്ടികളും.

റോമൻ കത്തോലിക്കാ സഭയിൽനിന്ന് വിട്ടുമാറിയ ഒരു സ്വതന്ത്ര സഭ എന്ന പദവിയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന സീറോമലബാർ സഭ ഒരേ സമയം തന്നെ വത്തിക്കാനുമായി അനുബന്ധപ്പെട്ട സഭയായി പ്രഖ്യാ പിച്ചു നിലകൊള്ളുന്ന സ്വതന്ത്ര സമീപനമായിരുന്നു പ്രകടമാക്കിയത്. ലോകമാകെ സാർവ്വത്രിക സഭയ്ക്ക് സമാന്തരമായി ഒരു സഭാരൂപീകര ണമാണ് ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നതെന്ന് അനേകം ഉദാഹരണങ്ങൾ വഴി കാണാൻ കഴിയും. അതായത്, മുൻകാലങ്ങളിൽ കേരളത്തിൽ നിന്ന് ജർമ്മനിയിൽ, അല്ലെങ്കിൽ യൂറോപ്പിൽ വന്നിരുന്ന പുരോഹിതർ സുറിയാനിഭാഷയിലാണ് കുർബാന നടത്തിയിരുന്നത്. പിന്നീടവർ മലയാളം ഭാഷയിലും ജർമ്മൻ ഭാഷയിലും ഒക്കെ കുർബാന നടത്തി. അതുപക്ഷേ, ജർമ്മനിയിൽ ജർമ്മനിയിലെ കത്തോലിക്കാ രൂപതയുടെ പ്രത്യേക അനുവാദം കൂടാതെ ചെയ്ത ആരാധനക്രമമായിരുന്നു. ആരാ ധനക്രമതർക്കത്തിൽ അല്മായരുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന സീറോമലബാർ സഭയിൽപ്പെട്ട പുരോഹിതർ കേരളത്തിൽനിന്നും വിദേശത്തു പോയി,ഉദാ: ജർമ്മനിയിലെ റോമൻ കത്തോലിക്കാപള്ളിക ളിൽ വികാരിസ്ഥാനവും അസിസ്റ്റന്റ് വികാരിസ്ഥാനവും ഏറ്റെടുത്തു ജോലി ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, പുരോഹി തരുടെ സഭയിലെ ആധിപത്യം, സ്വാർത്ഥത, സാമ്പത്തിക സമ്പാദനം ഇവയെല്ലാം സീറോമലബാർ സഭയുടെ സിനഡ് മെത്രാന്മാരുടെയോ  അറിവ് ഇല്ലാതെ നടക്കുന്ന കാര്യമല്ല. അവർക്ക് എന്തും ആകാം എന്ന സ്വാർത്ഥമനോഭാവം! ഒരു യുവാവ് പൗരോഹിത്യം സ്വീകരിച്ചു കഴി ഞ്ഞാൽ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ അടുത്ത് എത്തിയാൽ അപ്പനും അമ്മയും ഇരിക്കുന്ന കസേരയിൽനിന്നു എഴുന്നേറ്റ് നിന്ന് "അച്ഛാ" എന്ന് വിളി കേൾക്കുവാൻ സ്വന്തം മകൻ ആഗ്രഹിക്കുന്നു!

1995 -ൽ ഞാൻ ജർമ്മനിയിലെ ഫ്രയ്ബുർഗിലുള്ള കത്തോലിക്കാ രൂപത യിൽപ്പെട്ട ഹൈഡൽബർഗിലെ സെന്റ്. ബോണിഫാസിയുസ് ഇട വകപ്പള്ളി വികാരി ഫാ. ലുഡ്വിഗ് ബോപ്പുമായി ആ പള്ളിയിൽ സീറോ  മലബാർ സഭയുടെ പുതിയ മലയാളം വിശുദ്ധ കുർബാനയർ  പ്പിക്കുന്നതിനുള്ള ഔദ്യോഗിക അനുവാദം രൂപതാമെത്രാനിൽ നിന്നും ലഭിക്കുന്നതിനു വേണ്ടി ഒരു ചർച്ച ചെയ്തു. അദ്ദേഹം രൂപതാ ധികാരികളുമായി എന്റെ വിഷയം സംസാരിച്ചു. ഞാനുമായി നേരിട്ട് ഒരു ചർച്ച ഇതിനുവേണ്ടി ആവശ്യമാണെന്ന് മറുപടി ലഭിച്ചു. ഞാനും ഒരു മലയാളിയായ മിസ്സിസ്. തെരേസ യൂബിളും, ഫാ. ലുഡ്വിഗ്ബോപ്പു മായി അന്ന് ഫ്രെയ്‌ബുർഗിലെ രൂപതയുടെ നേതൃത്വമായി ഞങ്ങൾ  സംസാരിച്ചു. ഞങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അവർ ചോദിച്ചു. ഞങ്ങളുടെ താൽപ്പര്യങ്ങൾ അവരെ അറിയിച്ചു. അതനുസരിച്ചു ഉടൻ  അവരുടെ തുറന്ന മറുപടി ഇപ്രകാരമാണ്: "നിങ്ങളുടെ മാതൃഭാഷയി ൽ അർപ്പിക്കുന്ന കുർബാന മാസത്തിൽ ഒരു പ്രാവശ്യം ഒരു ശനിയാഴ്ച തോറും നടത്താമെന്നും, അതുപ ക്ഷേ, സീറോ മലബാർ സഭയുടെ ഒരു രൂപതയോ ഇടവകകളോ,വികാരിമാരെയോ നിയമിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല. ഈ നിർദ്ദേശങ്ങൾക്ക് സമ്മതമാണെന്ന് ഞാൻ അവർ തന്ന ഒരു കരാർ പത്രത്തിൽ ഒരു ഒപ്പിട്ടു നൽകണമായിരുന്നു. അങ്ങനെ ഹൈഡൽബർഗിലുള്ള സെന്റ് ബോണിഫാസിയുസ് ഇടവ കപ്പള്ളിയിൽ 1996 ജൂൺ മാസം മുതലാണ്  സീറോ മലബാർ മലയാളം കുർബാന തുടക്കമിട്ടത്. ബിഷപ്പ് മാർ തോമസ് ഇലവനാൽ അന്നത്തെ കുർബാന ഉത്‌ഘാടനം നിർവഹിച്ചു. 24. 10- 1997-ൽ ആണ് ഫ്രെയ്‌ബുർഗ്ഗ് ആർച്ച് ബിഷപ്പ് ഹൌസിൽ നിന്നുള്ള ഔദ്യോഗിക അനുവാദപത്രം ലഭിച്ചത്.  
 
ഫോട്ടോ -മുൻനിര. ജോർജ് കുറ്റിക്കാട്ട് , ബിഷപ്പ് തോമസ് 
ഇലവനാൽ./ / 1995 /  സീറോമലബാർ മലയാളം കുർബാന
ഹെയ്‌ഡൽബർഗിൽ ഉത്‌ഘാടനം ചെയ്യുന്നു. 
  
സ്വാർത്ഥതയുടെ വെല്ലുവിളിയും നുണപ്രചാരണവും -

ജർമ്മനിയിൽ സീറോമലബാർ സഭയുടെ രൂപതകളോ ഒരു ഇടവക സംവിധാനമോ ഉണ്ടായിട്ടില്ല. പക്ഷെ,വിവിധ സ്ഥലങ്ങളിൽ ചില വൈദികരുടെയും ചില മലയാളികളുടെയും തനി സ്വാർത്ഥതാല്പര്യം മുതലാക്കാൻ സീറോമലബാർ കമ്മ്യുണിറ്റി എന്ന പേരിൽ സംഘടിച്ചു സീറോമലബാർ സഭയുടെ കുർബാന നടത്തുന്നുണ്ട്. കേരളത്തിലെ സീറോ മലബാർ സഭാ മെത്രാന്മാരുടെയും ജർമ്മനിയിലെ റോമൻ കത്തോലിക്കാ ദേവാലയങ്ങളിൽ ജോലി ചെയ്യുന്ന മലയാളി പുരോഹി തരുടെയും അവരോട് അനുബന്ധമായി നിൽക്കുന്ന, സ്വന്തം പ്രശംസ തേടിനടക്കുന്ന ചില സ്വാർത്ഥ താല്പര്യക്കാരുടെയും പ്രവർത്തനമാണ് ഈ ആരാധന നടപടികൾക്ക് മുന്നിൽനിന്നു പിന്തുണ നൽകുന്നത്. യാഥാർത്ഥ്യവിരുദ്ധമായ നുണപ്രചാരണവും സാമ്പത്തികചൂഷണവും അവർ ശക്തമായി നടത്തുണ്ട്. കേരളത്തിൽനിന്ന് സീറോമലബാർ സഭ യിലെ ആരാധനക്രമതർക്കത്തിൽ മുന്നിട്ട് നിൽക്കുന്ന മെത്രാന്മാരും അവർക്ക് പിന്തുണയുണ്ട്. അവരുടെ സാന്നിദ്ധ്യവും ചിലപ്പോൾ ജർമ്മ നിയിൽ ഉണ്ടാകുന്നുണ്ട്. ഇവരെല്ലാവരും ജർമ്മനിയിൽ ജനാഭിമുഖ കുർബാനയും നടത്തും. ഇവിടെ ഒരു സംശയം ഉയരുന്നു. ഇവരെല്ലാം കേരളത്തിലെ നിലവിൽ ഉള്ള ആരാധനക്രമതർക്കം എന്തിനുവേണ്ടി, ആർക്കുവേണ്ടി, മുന്നോട്ടു കൊണ്ടുപോകുന്നു.? മെത്രാൻസംഘത്തി ന്റെ നിർദ്ദേശപ്രകാരം അല്മായരുടെകൂടെ സഹായഹസ്തം നൽകിയ പുരോഹിതരെ പോലീസിനെ വരുത്തി നടുറോഡിലിട്ട് പീഡിപ്പിച്ചു നഗ്നരാക്കി വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം ആർക്കുവേണ്ടി ചെയ്തു ? ഇത് ആത്മീയതയാണോ? എന്തിനു എറണാകുളത്തെ കത്തീദ്രൽ പള്ളി ദീർഘകാലം ബലമായി അടച്ചുപൂട്ടിയിട്ടു ?

പുരോഹിതരിൽ നിന്നും മെത്രാന്മാരിൽനിന്നും ഞാൻ മാതൃകാപരമാ യ സത്യനിലപാടാണ് ഞാൻ പ്രതീക്ഷിച്ചത്. അതുപക്ഷേ,ജർമ്മനിയിൽ എനിക്കുണ്ടായ അനുഭവങ്ങൾ തികച്ചും പ്രതീക്ഷിക്കാത്തതായിരുന്നു. ഉദാഹരണമായി ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ജർമ്മനിയിൽ സീറോ മലബാർ സഭയുടെ പള്ളികളും ഇടവകയും വികാരിമാരും ഉണ്ടെന്നു നുണപ്രചാരണം ജർമ്മനിയിലെ ചില സ്വാർത്ഥതാല്പര്യക്കാരായ ചില ആളുകളും വൈദികരും കൂടി കേരളത്തിൽ കോട്ടയത്തുനിന്നും പ്രസി ദ്ധീകരിക്കുന്ന ദീപിക ദിനപ്പത്രത്തിലൂടെ നടത്തിയിരുന്നു. അതിനു തെളിവായി കുറിക്കാവുന്ന വാർത്ത: 07 -07 -2009 ലെ ദീപിക പത്രം പ്രസി ദ്ധീകരിച്ച വാർത്തയിൽ "ജർമ്മനിയിലെ ഹെയ്‌ഡൽബർഗ് സെന്റ് തോമസ് ഇടവകയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു " എന്ന തല ക്കെട്ടിൽ വലിയ വാർത്ത പ്രസിദ്ധീകരിച്ചു. മലയാളികൾ അടങ്ങിയ കമ്മിറ്റിയുടെ ആത്മാർത്ഥ പരിശ്രമം കൊണ്ട് ഈ തിരുനാൾ കുറ്റമറ്റതാ ക്കി ആഘോഷിച്ചുവെന്നും ഇവരെ ഇടവക വികാരി ഫാ: തോമസ് പുല്ലാട്ട് പ്രത്യേകം അഭിനന്ദിച്ചുവെന്നും ആയിരുന്നു വാർത്ത നൽകി. ഇതുപോലെ മറ്റൊരു വാർത്തയും എന്റെ ദൃഷ്ടിയിൽ പെട്ടു. വാർത്ത നൽകിയത് ഇങ്ങനെ: ഹൈഡൽബെർഗ് സെന്റ് തോമസ് ഇടവകയിൽ സെന്റ് തോമസ് ദിനം കുർബാനയോടെ ആഘോഷിച്ചു." എന്ന തല ക്കെട്ടിൽ. ഇത്തരം നുണക്കഥകളുടെ സൃഷ്ടാക്കളായ ചില മലയാളികൾ മലയാളിസമാജമെന്ന പേരിൽ ചില സംഘടനകൾ ജർമ്മനിയിൽ ചില സ്ഥലങ്ങളിൽ ഉണ്ടാക്കി. നേതൃത്വസ്ഥാനത്തിനുള്ള സ്വാർത്ഥതാപര മായ വടംവലി നടത്തിയവർ വീണ്ടും മറ്റൊരു സമാജം സൃഷ്ടിക്കുന്നു. ഇവയെപ്പറ്റി കൂടുതലൊന്നും അറിയാത്തവർ അവരുടെ കുരുക്കിൽ പെടുന്നു. മലയാളി സമൂഹത്തിൽ നിശബ്ദമായ പൈശാചിക ഭിന്നത യ്ക്ക് ഇക്കൂട്ടർ പ്രതികളാണ്. 

ജർമ്മനിയിൽ ഹൈഡൽബെർഗിലോ മറ്റു സ്ഥലങ്ങളിലോ സീറോ മല ബാർ സഭയുടെ ഒരു ഔദ്യോഗിക രൂപതകളോ ഇടവകളോ ഇല്ല. പക്ഷെ  ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇടവകപള്ളികളും വികാരിമാ രും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ നുണ വാർത്തകൾ നൽകുവാനുള്ള സഹായം നൽകിയ സ്വാർത്ഥന്മാരും കൂട്ടുപ്രവർത്തകരും നുണയുടെ, സ്വാർത്ഥതയുടെ പൈശാചിക അന്തരീക്ഷവും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയുമാണ് ചെയ്തത്. ഒരു സത്യം നാം അറിയുക. സത്യം ഉള്ളി ടത്ത് സ്വാതന്ത്ര്യവും സമാധാനവും ഉണ്ട്. ഹൈഡൽബെർഗ്ഗിൽ ഒരു സീറോമലബാർ സഭയുടെ സെന്റ്‌ തോമസ് ഇടവകയില്ല, അവിടെ ഒരു  വികാരിയുമില്ല.  മലയാളം കുർബാന നടത്തുന്നത് ഹൈഡൽബർഗി ലുള്ള  സെന്റ്‌. ബോണിഫാസിയുസ് ഇടവക പള്ളിയിൽ . സത്യവിരുദ്ധ മായ വാർത്തകൾ നൽകി ലോകം മുഴുവൻ സഭാവിശ്വാസികളുടെ നല്ല പ്രതീക്ഷകളും വിശ്വാസങ്ങളും വികലമായ അവസ്ഥയിലേയ്ക്ക് തള്ളി വിട്ട് സ്വാർത്ഥത പങ്കുവച്ചു ആഘോഷിക്കുന്നവരുടെ പ്രവർത്തനങ്ങൾ ഇപ്പോഴും ജർമ്മനിയിൽ നടക്കുന്നു. ഈ വർഷം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട് സീറോമലബാർ സഭയുടെ ഒരു മെത്രാൻ ജർമ്മനിയിലെ കൊളോണിൽ ജർമ്മനിയിൽ രൂപതാ സംവിധാനം ഉണ്ടാക്കുവാൻ നിഗൂഢ ശ്രമം നടത്തിയെന്ന് പരക്കെ പറച്ചിലുണ്ട്. ഈദിവസങ്ങളിലും അദ്ദേഹവും കേരളത്തിലെ സഭാതലവനും അവിടെ എത്തിയെന്ന് വാർത്തയുണ്ട്. എന്തിനാണ് യേശാവിന്റെ നാമം പറഞ്ഞുകൊണ്ട് ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ മേൽ, സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നത്.? 

ജർമ്മനിയിൽ കത്തോലിക്കാസഭയുടെ മുൻ കാലങ്ങളിൽ നടന്നിരുന്ന വലിയ സഭാഭിന്നതയുടെ വേദന അനുഭവിച്ച ചരിത്രം ലോകമാകെയും  ആർക്കുമറിയാം. വത്തിക്കാനിൽ നിന്നും ആരാധനക്രമതർക്കം മൂലം കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഒരു സ്വതന്ത്ര സഭയായി പ്രഖ്യാപിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് സഭയുടെ തുടക്കം. വത്തിക്കാ നിലെ ഒരു അനുബന്ധ സഭയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ടു ജർമ്മൻ ജനതയെ വീണ്ടും മറ്റൊരു സഭാപ്രതിസന്ധിയിലേയ്ക്ക്  നയിക്കുകയാ ണുണ്ടായത്. ഇപ്പോൾ ജർമ്മനിയിൽ കത്തോലിക്കാ സഭ പുതിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ജർമ്മനിയിൽ കത്തോലിക്കാപള്ളിക ളിൽ കുർബാനയ്ക്ക് സംബന്ധിക്കുന്ന ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതും സ്വാർത്ഥത നിലനിര്ത്തുന്നവർ ഒരു മുതലാക്കി മാറ്റും.   

ആരാധനക്രമത്തെക്കുറിച്ചുള്ള സംഘർഷങ്ങളും ഭിന്നതകളും 
ഒരു പുതുമയല്ല.

സംഘർഷങ്ങളും ഭിന്നതകളും മൂലം സാർവത്രിക സഭ പലതായി വിഭ ജിക്കപ്പെട്ട ചരിത്രമാണുള്ളത്. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നമുക്കുള്ള സാമാന്യ അറിവുകൾ പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം എഴുതപ്പെട്ടവയെ ആശ്ര യിച്ചാണിരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാൽ അതെല്ലാം പ്രാചീന പാരമ്പര്യങ്ങളെ പ്രതിബിംബിക്കുന്നുവെന്ന് കരുത്തേണ്ടതു ണ്ട്. മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ഏതദ്ദേശീയമായ ഒരു വൈദി കാദ്ധ്യക്ഷ ഭരണക്രമം (ഹയരാർക്കി) ഉണ്ടായിരുന്നോയെന്ന ചോദ്യത്തി ന് ഒരു കൃത്യമായ മറുപടി നൽകുക സാദ്ധ്യമല്ല. ക്രിസ്ത്യൻ സഭകളിൽ നവസഭയായി മാറിയ സ്വാതന്ത്രസഭയായി പ്രഖ്യാപിക്കപ്പെട്ട സീറോ മലബാർ സഭയുടെ കാര്യത്തിൽ അല്മായർക്ക് തീരെ അറിവില്ലായിരു ന്നു. അതുപോലെ മറ്റുള്ള ഓരോ സഭകളും ഇങ്ങനെ സ്വതന്ത്രങ്ങൾ ആക്കുന്നതിനുള്ള ഉറച്ച മനോഭാവം പൗരസ്ത്യ ദിക്കിലും പാശ്ചാത്യ രാജ്യങ്ങളിലും പൊതുവെ ദൃശ്യമാണ്. അർമേനിയൻ സഭ, പ്രൊട്ടസ്റ്റന്റ് സഭ തുടങ്ങി അനേകം സഭകൾ ഇക്കാര്യത്തിൽ ഓരോരോ പുതിയ സഭാഘടന കെട്ടിപ്പെടുത്തുകയാണ് ചെയ്തതെന്ന് ചരിത്രം വ്യക്തമാക്കു ന്ന യാഥാർത്ഥ്യമാണ്.

പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.

ചരിത്രത്തിലുടെനീളം, സഭകൾ ആവർത്തിച്ചു പുതിയ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും മാറുകയും ചെയ്തിട്ടുണ്ട്. ക്രിസ്തമതത്തിന്റെ ആദ്യകാലവ്യാപനം മുത ൽ മദ്ധ്യകാലഘട്ടം, നവീകരണം, ആധുനികയുഗം, എന്നിങ്ങനെ ചില കാലഘട്ടങ്ങളിൽ മതേതരവത്ക്കരണം, ഘടനാപരമായ പരിഷ്ക്കാരം തുടങ്ങിയ നിലവിലുള്ള വെല്ലുവിളികളെ പോലും ഈ മാറ്റങ്ങൾ അവ ഉൾക്കൊള്ളുന്നു. AD -1500 -ൽ ജർമ്മനിയിൽ കത്തോലിക്കാസഭയുടെ ആരാധനക്രമരീതിയെച്ചൊല്ലി ഉണ്ടായ തർക്കങ്ങൾ, സഭാനേതൃത്വങ്ങ ളുടെ ആര്ഭാടജീവിതരീതികൾ വിശ്വാസികളിലും സഭാതലവർക്കി ടയിലും ഭിന്നതയുടെ ചലനങ്ങൾ സൃഷ്ടിച്ചു.  

പതിനാറാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച്, 1517-ൽ മാർട്ടിൻ ലൂഥർ തന്റെ 95 തീസിസുകൾ പ്രസിദ്ധീകരിച്ചതോടെയാണ് സഭാനവീകരണം ജർമ്മ നിയിൽ ആരംഭിച്ചത്. കത്തോലിക്കാ സഭയ്ക്കുള്ളിലെ ദുരുപയോഗങ്ങ ളെയും വത്തിക്കാനിൽ മെത്രാന്മാരുടെയും കർദ്ദിനാൾമാരുടെയും ആർഭാടജീവിതത്തെയും അഭിസംബോധന ചെയ്ത ഈ പ്രബന്ധങ്ങൾ സഭാനവീകരണം എന്നറിയപ്പെട്ട ഒരു നവീകരണപ്രസ്ഥാനത്തിന് ഒരു കാരണമായി. പാശ്ചാത്യ ക്രിസ്തുമതത്തെ വ്യത്യസ്ഥ വിഭാഗങ്ങളായി വിഭജിക്കുന്നതിലേയ്ക്ക് നയിക്കപ്പെട്ട മതപരവും രാഷ്ട്രീയവുമായ പ്രക്ഷോപങ്ങളുടെ ഒരു കാലത്തായിരുന്നു നവീകരണം നടന്നത്. ജർ മ്മൻ ദൈവശാസ്ത്ര പ്രൊഫസറായ മാർട്ടിൻ ലൂഥറിനെ ഈ പ്രസ്ഥാന ത്തിലെ പ്രധാന വ്യക്തികളിൽ ഒരാളായിട്ട് കണക്കാക്കുന്നു. അച്ചടി ശാലയിലൂടെ അതിവേഗം പ്രചരിച്ച മാർട്ടിൻ ലൂതറിന്റെ പഠിപ്പിക്കലു കൾ യൂറോപ്പിലെ മതപരമായ ഭൂപ്രകൃതിക്ക് ആഴത്തിലുള്ള മാറ്റത്തിന് കാരണമായി. വിശ്വാസികൾക്കിടയിൽ മനഃസാക്ഷിയുടെ വേദന ഒഴി വാക്കാൻ, ആരാധനയുടെ ഘടനയിലും ഉള്ളടക്കത്തിലും അദ്ദേഹം ക്രമേണ മാറ്റങ്ങൾ വരുത്തി.കുറച്ചു കാലത്തേയ്ക്ക് അഗസ്തീനിയർ സഭാംഗമായ അദ്ദേഹം ആരാധനക്രമവസ്ത്രധാരണത്തിനും, ആരാധ നയ്‌ക്കും മാറ്റങ്ങൾ വരുത്തി. കുർബാനയ്ക്ക് ലാറ്റിൻ ഭാഷയും നില നിറുത്തിയിരുന്നു. പിന്നീട് ജർമ്മൻ ഭാഷയിൽ ഓരോ കർമ്മങ്ങളെയും പരിചയപ്പെടുത്തി. പ്രത്യേകിച്ച് പ്രസംഗത്തിനായി ജർമ്മൻ ഭാഷ ഉപ യോഗിച്ചു. ദൈവത്തിനുള്ള യാഗാർപ്പണം എന്ന നിലയിൽ യേശുവി ന്റെ തിരുഅത്താഴത്തിന്റെ സ്വഭാവം നീക്കം ചെയ്യാൻ മാർട്ടിൻ ലൂഥർ ആഗ്രഹിച്ചു. വിശ്വാസികൾ ഇപ്പോൾ അതിൽ പാട്ടുകളോടെ പങ്കെടുക്കുന്നു. ആരാധനക്രമതർക്ക വിഷയത്തിന്റെ അവസാനം ഒടുവിൽ നടന്നത് ഭിന്നതയായിരുന്നു. അതായത്, മറ്റൊരു സ്വതന്ത്ര സഭയുടെ തുടക്കം കുറിച്ച്. പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം.  

പുതിയ മേജർ ആർച്ച് ബിഷപ്പ് ആരാധനക്രമതർക്കം 
പരിഹരിക്കാൻ ഇടപെടുമോ?

സാർവ്വത്രിക സഭയുടെ മുൻ തലവനായിരുന്ന ഫ്രാൻസിസ് മാർപാപ്പ സീറോമലബാർ സഭയിലെ ആരാധനക്രമതർക്കം സൗമ്യമായി പരിഹ രിക്കാൻ നിദ്ദേശങ്ങൾ നൽകിയത് സീറോമലബാർ സഭയുടെ ഇന്നുള്ള  നേതൃത്വം ഒന്നും അറിയാത്ത മട്ടിൽ തള്ളിക്കളഞ്ഞു.അവർ പുതിയ മാർപാപ്പയുടെ നിഴൽ കണ്ടു. അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ ശരി വച്ചു എന്ന അഭിപ്രായങ്ങൾ പുറത്തു പറയുന്നു. യാഥാർത്ഥ്യം പുക മറയത്ത് തന്നെ. ഇതിന് അല്മായരുമായി മയപ്പെട്ടു സമവായത്തിലെ ത്തിയിട്ടുണ്ട് എന്ന് പറയുന്നവരുടെ ഉള്ളിലിരിപ്പ് രഹസ്യങ്ങൾ എന്ത് എന്ന് പറയുക എളുപ്പമല്ല. 

കഴിഞ്ഞ ജനുവരിയിൽ ബിഷപ്പ് മാർ തട്ടിലിനെ മേജർ ആർച്ചു ബിഷ പ്പായും സീറോ മലബാർ സഭയുടെ തലവനുമാക്കി തെരഞ്ഞെടുത്ത തോടെ ദീർഘകാലമായി നിലനിന്നിരുന്ന ആരാധനക്രമത്തർക്കം ഒരു വിധം ശമിപ്പിക്കുവാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ കൂടുതൽ  പ്രതീക്ഷിച്ചു. പിന്നീടെന്തുണ്ടായി? ഏകീകൃത ആരാധനക്രമങ്ങളെ എതിർക്കുന്നവർ, കുറെ പുരോഹിതരുൾപ്പടെ, ബിഷപ് തട്ടിലിന്റെ ആഹ്വാനം സ്വീകരിച്ചില്ല. ഫ്രാൻസിസ് മാർപാപ്പ മാർ തട്ടിലിനോട് ഒരു ഐക്യത്തിനായി നിശ്ചയദാർഢ്യത്തോടെയും ക്ഷീണമില്ലാതെയും പ്രവർത്തിക്കാനും പരസ്പര സംഭാഷണത്തിന് വാതിൽ തുറന്നിടാനും  ആഹ്വാനം ചെയ്തിരുന്നതാണ്. അതുപോലെ വത്തിക്കാനിലെത്തിയ മറ്റു മലയാളികളായ വിശ്വാസികളോട് "ബുദ്ധിമുട്ടും പ്രതിസന്ധികളും നേരിടുമ്പോൾ നിരാശരാകരുതെന്നും ഇതിന് ക്ഷമയോടെ എല്ലാവരും കാത്തിരിക്കണമെന്നും ,മുന്വിധികളിലോ ശത്രുതയിലോ എന്തിനും ഒരുങ്ങരുതെന്നും ആവശ്യട്ടിരുന്നു. ഒടുവിൽ അദ്ദേഹം, "കേരളത്തെ ദൈവവിളികളുടെ ഖനിയാണെന്നും ഇത് ഭാവിയിലും അങ്ങനെതന്നെ തുടരട്ടെയെന്നും നമുക്ക് പ്രാർത്ഥനയോടെ ആശ്വസിക്കാം എന്ന വാക്ക് നൽകി.    

ഇന്ന് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സീറോമലബാർ സഭ തോമസ് ക്രിസ്ത്യാനികളുടെ നിലവിലുള്ള മറ്റു സഭകളിലും സമൂഹങ്ങളിലും വലുതാണ്.ഒന്നാം നൂറ്റാണ്ടിൽ അപ്പസ്തോലൻ തോമസ് ചെയ്തിരുന്ന യാത്രകളിൽ സ്ഥാപിച്ചതാണ് കേരളത്തലെ ക്രിസ്തുമതം എന്ന് ചരിത്രം കുറിക്കുന്നു. കിഴക്കിന്റെ അസീറിയൻ സഭയുമായുള്ള ആചാരബന്ധ ത്തിലൂടെ കിഴക്കൻ സിറിയൻ ആചാരത്തിലാണ് അതിന്റെയും ആരാ ധനക്രമങ്ങൾ ആഘോഷിക്കുന്നത്. വത്തിക്കാന് പുറത്ത് ക്രിസ്തുമത ത്തിന്റെ ഒരു പൊതു സ്വഭാവമായി വളർന്നു വരുകയാണ് ചെയ്തത്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാ പരമായും ആരാധനക്രമപരമായും കാനോൻ നിയമപരമായും പടി ഞ്ഞാറൻ യൂറോപ്പുമായി വിഭജിക്കപ്പെട്ട ഒരു സഭയെക്കുറിച്ച് ,അതെ, സീറോ മലബാർ സഭയെക്കുറിച്ചാണ് ,ഇവിടെ പ്രതിപാദിക്കുന്നത്. മാർ പാപ്പയുടെ അപ്രമാദിത്വം നിഷേധിച്ച, വിശ്വാസികളുടെ അവകാശങ്ങ  ളെയും അഭിപ്രായങ്ങളെയും മറച്ചു വയ്ക്കുന്ന ഈ സഭാ വിഭാഗത്തിൽ നടമാടുന്ന കടുത്ത ഭിന്നതയുടെയും സ്വാർത്ഥതയുടെയും യഥാർത്ഥ കാര്യങ്ങളെയാണ് നാം എന്നും കാണുന്നത്. മുൻകാലത്തെ സഭയുടെ ചരിത്രത്തിൽ കേരളത്തിൽ ക്രിസ്ത്യാനികൾ അനുഭവിച്ച സമ്മർദ്ദങ്ങ ൾ ഇപ്പോൾ സീറോമലബാർ സഭാതലവന്മാരുടെ ആധിപത്യത്തിലെ എറണാകുളം- അങ്കമാലി രൂപതയിലെ ആരാധനക്രമതർക്കം മറ്റൊരു രൂപമായി കാണാൻ കഴിയും. അന്നുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ വൈദികാധിപത്യത്തിനു കീഴിലായിരുന്നെന്ന് പോർട്ടുഗീസുകാരും കരുതി. സുറിയാനി റീത്തും ലാറ്റിൻ റീത്തും എന്നിങ്ങനെ വിവിധ സഭാ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള തർക്കങ്ങൾ അന്നും ഉണ്ടായി.
 
അതുപോലെ , 1599- ൽ ഉദയംപേരൂർ സൂനഹദോസ് സംബന്ധിച്ചുണ്ടായ തർക്കങ്ങൾ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കി. സൂനഹദോസ് കൂടിയത് സ്ഥാപി തമായ രീതിയിൽ ആയിരുന്നില്ലെന്നും ബന്ധപ്പെട്ടവർക്ക് യാതൊന്നും മനസ്സിലാകാതിരുന്ന നിയമങ്ങളുടെ വായന മാത്രമാണ് സൂനഹദോസ് സമ്മേളനം വിളിച്ചുകൂട്ടിയ ഡോം മെനേസിസ് ചെയ്തതെന്നും മാത്രമാ ണ് ചരിത്രം കുറിക്കുന്നത്. ഉദയംപേരൂർ സൂനഹദോസിനു യാതൊരു ഔദ്യോഗിക രേഖയും വത്തിക്കാനിലെ തിരുസിംഹാസനം നല്കിയില്ല. എന്നെങ്കിലും നല്കിയെന്നുള്ള ഒരു രേഖയും ഉണ്ടായിരുന്നില്ല. ഡോം മെനേസിസ് തന്റെ സ്വാർത്ഥ താൽപ്പര്യം പോലെ സമ്മേളനം വിളിച്ചു കൂട്ടിയെന്നാണ് ചരിത്രം. സൂനഹദോസിൽ സംബന്ധിച്ച അല്മായരുടെ യാതൊരു നിർദ്ദേശങ്ങളും അവിടെ സ്വീകരിച്ചില്ല.     

വത്തിക്കാന്റെ അനുസരണത്തിലേയ്ക്ക് എല്ലാം കൊണ്ടുവന്നു, സമ വായത്തിൽ വന്നു എന്ന പ്രസ്താവം ഇപ്പോൾ സീറോമലബാർ സഭയിൽ  പ്രചരിക്കുന്നു. ഇപ്പോൾ സീറോമലബാർ സഭയിലെ ആരാധനക്രമതർ ക്കത്തിൽ ഈയിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാർപാപ്പയുടെ നിലപാട് മനസ്സിലാക്കി സമവായത്തിലെത്തിയെന്നത് ഭാവിയിൽ സഭാ ചലനങ്ങൾ എപ്രകാരം ആകുമെന്ന് ഇപ്പോൾ പറയുക സാദ്ധ്യമല്ല. ചില ഉദാഹരണങ്ങൾ അല്മായർ മനസ്സിലാക്കി. പോർച്ചുഗീസ് കോളനിവത്  ക്കരണകാലത്തു തോമസ് ക്രിസ്ത്യാനികൾ ലാറ്റിനൈസേഷനും മറ്റ് ആരാധനക്രമങ്ങളും സ്വീകരിക്കാൻ നിര്ബന്ധിതരായിരുന്നു. ഫലം ?നിരവധിയേറെ പള്ളികളായി പിളർന്നു. തോമസ് ക്രിസ്ത്യാനികളുടെ രണ്ടുവിധ കത്തോലിക്കാ പള്ളികൾ ഇപ്പോഴും നിലവിലുണ്ട്. സീറോ മലബാർ സഭയ്ക്ക് പുറമെ പടിഞ്ഞാറൻ സിറിയക് ആചാരത്തിൽ ആരാധക്രമം ആചരിക്കുന്ന സീറോ മലങ്കര സഭയുമുണ്ട്.  

-എതിർപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ -

എറണാകുളം- അങ്കമാലി രൂപതയിലെ വിശ്വാസികൾക്ക് മറ്റു രൂപതാ ധികാരികളുമായി ജനാഭിമുഖകുർബാന സംബന്ധിച്ചുള്ള തർക്കങ്ങൾ, കൂടാതെ, ഈ വിഷയത്തിൽ അല്മായരോടപ്പം സഹകരിച്ചുനിന്ന കുറെ പുരോഹിതരെ സിനഡിന്റെ നിർദ്ദേശപ്രകാരം ഉടനെ പോലീസിനെ വരുത്തി അവരെ അറസ്റ്റ് ചെയ്തു. എതിപ്പ് പ്രകടിപ്പിച്ച പുരോഹിതരെ പോലീസ് നടുറോഡിലൂടെ വലിച്ചിഴച്ചു നഗ്നരാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലോകമാകെ പ്രചരിച്ച സംഭവമായി. ഇതെല്ലാം സിനഡ് മെത്രാന്മാരുടെ ആത്മീയതയാണോ? ഇത് ക്രിസ്തീയതയാണോ? ഇത് സഭയുടെ പേരിനു കളങ്കം ഉണ്ടാക്കിയില്ല? മറ്റൊന്ന്, ഫ്രാൻകോ മെത്രാൻ ചെയ്ത പ്രവർത്തികളിൽ നിന്ന് മോചിതനാക്കി കുറ്റമില്ലാത്തവനാക്കിയ നീച സംഭവം ക്രിസ്തീയതയായി മാത്രമാണ് സിനഡ് നിർവചിച്ചതെന്നു  ജനം പറയുന്നു.   
 
ആരാധനക്രമതർക്കവിഷയം അല്മായരുമായി ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കുകയല്ലേ വേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ജർമ്മനിയിലെത്തിയ ഒരു മലയാളി വൈദികനോട് ചോദിച്ചു. മുൻ കാലത്ത് ജർമ്മനിയിൽ ജർമ്മൻ പള്ളിയിൽ കുറെ നാൾ ജോലി ചെയ്തിരുന്നയാളുമാണ്. അപ്രതീക്ഷിതമായിരുന്ന സമയത്തു കണ്ടു മുട്ടിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചു:"എറണാകുളത്ത് സഭയിൽ നടക്കുന്ന തർക്കവിഷയം ശരിയല്ലല്ലോ" എന്ന് പറഞ്ഞപ്പോൾ, മറുപടി പറഞ്ഞത്, " ഓ! കേരളത്തിൽ ഇപ്പോൾ കുർബാന സംബന്ധമായി ഒരു തർക്കവിഷയവുമില്ല" എന്നാണ്. പച്ച നുണ പറഞ്ഞ അദ്ദേഹം ഉടൻ എന്റെ സമീപത്തുനിന്ന് വിട്ടുപോകാൻ ഒരു കാരണം പറഞ്ഞു," ഞാൻ ഒരു സ്ഥലം വേറെ പോകാനത്തിയതാണ്, പോകട്ടെ" എന്ന് വിട ചൊല്ലി  അവിടെ നിന്നും വിട്ടുപോയി. സഭാകാര്യങ്ങളിൽ എന്തിനാണ്  മെത്രാ ന്മാരും പുരോഹിതരും നുണയുടെ ദൈവശാസ്ത്രം പറയുന്നത്.? ഇന്ന് മാത്രമല്ല, മുൻകാലങ്ങളിലും പുരോഹിതരും മെത്രാന്മാരും പറയുന്ന കാര്യങ്ങളിൽ നിന്ന് വിശ്വാസികളെല്ലാം മഠയന്മാരാണ്, അവർക്ക് എന്ത റിയാം എന്ന ചിന്താഗതി പുലർത്തിയിരുന്നു. അതുപക്ഷേ, അല്മായർ ഇല്ലാതെ സഭയില്ല എന്ന യാഥാർത്ഥ്യം ഇവർ മനസ്സിലാക്കണം. ഇവരുടെ  അടിമകളല്ല അല്മായർ. ആരാധനക്രമതർക്കം സമവായത്തിലെത്തി എന്ന വാർത്തകൾ പ്രചാരത്തിലുണ്ട്. പക്ഷെ പ്രായോഗികമായി ഇവർ പ്രവർത്തിയിൽ വെളിപ്പെടുത്തണം. സീറോമലബാർ സഭ ലോകത്തെ കീഴടക്കി സഭാബ്രാഞ്ചുകൾ നിർമ്മിക്കാൻ മെത്രാൻസംഘം ലോകം ചുറ്റി സഞ്ചരിക്കുന്നു. ജർമ്മനിയിൽ കത്തോലിക്ക സഭയിൽ ഉണ്ടായ പുതിയ സംഭവങ്ങൾ പോലെ മറ്റൊരു സമാന്തര സംഭവം ഉണ്ടാകാതിരി ക്കുവാൻ സീറോ മലബാർ മെത്രാൻ സിനഡും പുരോഹിതരും മനസ്സു തുറന്നു ചിന്തിക്കണം. പ്രവാസി മലയാളികളെ ഉപയോഗിച്ച് അവർ ചില നിഗൂഢ സഭാവികസനത്തിന് പദ്ധതി തേടുന്നു. സാർവ്വത്രിക സഭയെ ഇല്ലെന്നാക്കുവാനുപകരിക്കുന്ന ഭിന്നതാ പദ്ധതി.

 പശ്ചാത്തലം ഭിന്നതയും ആധിപത്യത്തിനുള്ള സ്വാർത്ഥതയും.

റോമൻ കത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൽ ഭിന്നത ഒരു വ്യക്തിയോ കൂട്ടമോ സഭാതലവനായ മാർപാപ്പയുമായോ പ്രാദേശിക മെത്രാന്മാരുമായോ ഉള്ള കൂട്ടായ്‌മ അവസാനിപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗ്രീക്ക് ഭാഷയിൽനിന്നും വിവർത്തനം ചെയ്ത പദം. അതിന്റെ അർത്ഥം"വിഭജനം" എന്നാണ്. പാഷാണ്ഡത, തെറ്റായ വി ശ്വാസം, വിശ്വാസത്യാഗം തുടങ്ങിയ "സഭയുടെ വിശ്വാസത്തിനും നല്ല ഐക്യത്തിനും എതിരായ മറ്റു കുറ്റകൃത്യങ്ങളിൽനിന്നു വ്യത്യസ്തമായി ഭിന്നതയുടെ നിയമ വശം പരമപ്രധാനമാണ്. നിയമവിരുദ്ധമായി ഒരു ഭിന്നതയുടെ പ്രവർത്തനം നടത്തുന്ന ഒരാളുടെ പ്രവർത്തി സഭയിൽ നിന്ന് ഭൃഷ്ട് കല്പിക്കുന്നതിനും സജ്ജീവ സഭാസമൂഹത്തിൽനിന്നും അയാളെ പുറത്താക്കുന്നതിനുമുള്ള നടപടിയിൽ കലാശിക്കുകയാണ്.  

സഭയുടെ ആകെമാനമുള്ള പ്രവർത്തനകാര്യങ്ങളിൽ അല്മായർക്ക് ക്രിയാത്മകമായിട്ടു പങ്ക് വഹിക്കാനുണ്ട്. ക്രൈസ്തവചൈതന്യം ലോകം മുഴുവൻ പകർന്നു കൊടുക്കാൻ അവർക്ക് വലിയ പങ്കുണ്ട്.സഭയുടെ ഭരണഭാരം കൈയേറ്റിരിക്കുന്ന മെത്രാന്മാർ തങ്ങളുടെ വൈദികരും ചേർന്ന് വിശ്വാസികളുടെ ഐഹികപ്രവർത്തനങ്ങളിളെല്ലാം അടുത്ത് സഹകരിക്കണം. അതുകൊണ്ടു മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഒരു നവ സഭയുടെ അധികാരത്തെയും സ്വാർത്ഥതയെയും നിരുപാധികം അത് ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നത് അറിയണമെന്ന് എല്ലാവരും മനസ്സിലാക്കണം. അന്യോന്യം അംഗീകരിച്ചും സ്നേഹം നിലനിറുത്തിയും അതീവ പൊതുനമ്മയിൽ സർവ്വോപരി ശ്രദ്ധ നൽ കുകയും ആത്മാർത്ഥതയും ഹൃദയം തുറന്ന സംഭാഷണം വഴിയും സമവായപ്രകാശം നൽകാൻ, അല്മായരും സഭാപുരോഹിതരും നേതൃ ത്വങ്ങളും സമാധാനപരമായ സഹവർത്തിത്വത്തിനുള്ള സന്മനസ് ഉണ്ടാക്കണം.അവരുടെ സ്വന്തം അനദിന ജീവിതവും ,സ്വീകരിക്കുന്ന ആത്മീയ വിശ്വാസവും തമ്മിലുള്ള നിലവിലുള്ള പിളർപ്പ് ഏറ്റവും ഗുരുതരമായ തെറ്റുകളിൽ ഒന്നാണ്. ഒരുവശത്ത് മതാത്മക ജീവിതവും മറുവശത്ത് തെറ്റായ ജീവിതശൈലിയും ഉണ്ടാകാതിരിക്കട്ടെ. സത്യ൦  എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യവും സമാധാനവും ഉണ്ടെന്നാണ്  ദിവ്യവാക്യം എന്ന് നാം വിശ്വസിക്കുന്നു.. // -
 *****************************************************

*******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************