Dienstag, 21. Oktober 2025

ധ്രുവദീപ്തി :// Political Principle// Part -3 // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // George Kuttikattu // Part- 3.

 ധ്രുവദീപ്തി :// Political Principle //Part -3//       ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? //

 George Kuttikattu // 

Part-3.  

George Kuttikattu

-ജനാധിപത്യം റഷ്യയിലും  ചൈനയിലും- ?

ഷ്യയുടെ ഭരണഘടനയിൽ ജനാധിപത്യം പൊതുവായി നയിക്കുന്ന ഭരണഘടനാവിധേയരാഷ്ട്രം എന്നാണു വിശേഷിപ്പിക്കുന്നത്. പക്ഷെ, ഫലിതരൂപത്തിൽ പലപ്പോഴും ഒരു നിയന്ത്രിത ജനാധിപത്യം, അഥവാ അതിക്രമശേഷിയിലുള്ള ഏകാധിപതി പ്രസിഡന്റ് ഭരണമാണ് എന്ന് വിശേഷിപ്പിക്കുന്നു. 1991 മുതൽ റഷ്യൻ ഫെഡറേഷൻ ഒരു ഫെഡറൽ ഘടനയുള്ള ഒരു പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാണ്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 1 റഷ്യയെ ഒരു റിപ്പബ്ലിക്കൻ രൂപത്തിലുള്ള ഗവണ്മെന്റ് ഉള്ള ജനാധിപത്യ ഫെഡറൽ ഭരണഘടനാരാഷ്ട്രം എന്നാണ് കുറിച്ചത്. വാസ്തവത്തിൽ റഷ്യയുടെ രാഷ്ട്രീയവ്യവസ്ഥ ഇന്ന് സ്വേച്ഛാധിപത്യ പ്രഭു വർഗ്ഗത്തിന്റെ മിശ്രിതമാണ്. അതായത്, അടിസ്ഥാന  ലിബറൽ ജനാധിപത്യ അവകാശങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളുണ്ട്.

അതിനാൽ റഷ്യയെ പലപ്പോഴും ഗൈഡഡ് ജനാധിപധ്യം, അല്ലെങ്കിൽ ഒരു സിമുലേറ്റഡ് ജനാധിപത്യം, ഒരു സ്വേച്ഛാധിപത്യ പ്രസിഡന്റ് ഭരണ കൂടം, അല്ലെങ്കിൽ ഒരു സൂപ്പർ പ്രസിഡൻഷ്യൽ ഭരണകൂടം എന്നാണ് വിളിക്കുന്നത്. ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണയുദ്ധം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആഭ്യന്തര അടിച്ചമർത്തൽ വൻതോതിൽ വർദ്ധിപ്പിച്ചു. ഇത് ജനാധിപത്യത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെല്ലാം പരിമിതപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിയാർ പുടിന്റെ നേതൃത്വത്തിൽ റഷ്യ  പുതിയ ഏകാധിപത്യജനാധിപത്യത്തിലേയ്ക്ക് വികസിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനങ്ങൾക്കും വലിയ സമ്മർദ്ദത്തിലുള്ള നിക്രിയത്വം ഇണ്ടായി എന്നതാണ് യാഥാർത്ഥ്യം.

നിലവിലുള്ള രാഷ്ട്രീയംപുടിൻ സംവിധാനം.

2000 മുതൽ വ്ളാഡിമിയർ പുട്ടിൻ റഷ്യയുടെ പ്രസിഡൻണ്. ഒരൊറ്റ തടസ്സമില്ലാതെ. പ്രസിഡന്റ് പുടിന്റെ കീഴിൽ ഇറുകിയ അധികാര ഘടന. ദുർബലവും എന്നാൽ ധീരവുമായ ജനാധിപത്യ പ്രതിപക്ഷവും ഒപ്പം ഉണ്ട്. റഷ്യയിലെ രാഷ്ട്രീയ ഘടനയെ പലപ്പോഴും മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്: 2020 ജൂലൈയിൽ അവതരിപ്പിച്ച ഭരണഘടന പരിഷ്‌ക്കരണത്തോടെ പുടിൻ തന്റെ അധികാരം ഏറെ കൂടുതൽ വികസിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ ഉണ്ടായിരുന്ന  സ്വാധീനമേഖലയെ കൂടുതൽ പരിമിതപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിൽ ക്രെംലിൻ നേതാവ് പുടിൻ അധികാരത്തിൽ തുടരാനുള്ള സാദ്ധ്യത റഷ്യയുടെ നിയമത്തിൽ ഉൾപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് കാലാവധി പരിധി പൂജ്യമായി നിശ്ചയിക്കുന്ന ഒരു നിയമം പാസ്സാക്കി, സൈദ്ധാന്തികമായി 2036 വരെ അദ്ദേഹത്തിന് അധികാരത്തിൽ ഉറച്ചു തുടരാൻ അനുവദിച്ചു. 1993 ലെ പഴയ ഭരണഘടനപ്രകാരം 2024-ൽ പുടിൻ ക്രെംലിൻ വിടേണ്ടിവരുമായിരുന്നു.

സമീപവർഷങ്ങളിൽ റഷ്യൻ ജനതയുടെ വിശാലമായ പിന്തുണ കുറെ കുറഞ്ഞിട്ടുണ്ടെങ്കിലും പുട്ടിന് ഇപ്പോഴും അതിൽ ആശ്രയിക്കാം. 2000 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം ഉപയോഗിച്ച സ്ഥിരത, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള പുട്ടിന്റെ മുദ്രാവാക്യം ഇന്നും ശക്തമായി തുടരുന്നു. എന്നിരുന്നാലും, സമീപവർഷങ്ങളിലെ പ്രതിസന്ധികൾ ഈ പ്രവണത യെ മന്ദഗതിയിലാക്കിയിരുന്നു. റഷ്യൻ സമ്പത്‌വ്യവസ്ഥ രോഗബാധിത മാണ്. ഉദാ: കൊറോണ വൈറസ് പാൻഡെമിക് അതിന്റെ അടയാളം അവശേഷിപ്പിച്ചിട്ടുണ്ട്.

ഒരുവശത്ത് വൻതോതിലുള്ള അടിച്ചമർത്തലും മറുവശത്ത് അഭൂത പൂർവ്വമായ പ്രചാരണവും ഉള്ളതിനാൽ,ഉക്രൈനിനെതിരെ ആരംഭിച്ച യുദ്ധത്തെക്കുറിച്ചു റഷ്യയിലെ പൊതുജനങ്ങളെ ഇരുട്ടിൽ നിറുത്തി അതുവഴി തന്റെ തുടർച്ചയായ അംഗീകാരറേറ്റി൦ഗുകൾ ഉറപ്പാക്കാനും പുടിൻ ഇപ്പോൾ ശ്രമിക്കുന്നു.

തെരഞ്ഞെടുപ്പുകൾ 

2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോലുള്ള മുൻ തെരഞ്ഞെടുപ്പു കളിലും പുടിൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വ്ളാദിമിയർ പുടിൻ വർഷങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവചനമനുസരിച്ച് 2024 മാർച്ചിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുകൾ നേടി. പുടിൻ ആറ് വർഷങ്ങൾ കൂടി രാജ്യത്തെ നയിക്കും. അന്താരാഷ്‌ട്ര നിയമപ്ര കാരം റഷ്യയുടെ ഭാഗമല്ലാത്ത, റഷ്യൻ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു. ഫാർ ഈസ്റ്റിലെ ഒരു ജില്ലയി ലും എല്ലാ സ്ഥലങ്ങളിലും ഉക്രേനിയൻ പ്രദേശമായ ഡോണെറ്റ്സ്കിലും 95 ശതമാനത്തിലധികം വോട്ടർമാർ പുട്ടിന്റെ പേര് ബാലറ്റിൽ രേഖപ്പെ ടുത്തിയതായി റിപ്പോർട്ടുണ്ടായി. ക്രെംലിനിൽ പുടിൻ ഇപ്പോൾ  5-)൦ തവണ അധികാരത്തിൽ പ്രവേശിച്ചു.

ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഡുമ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി വിജയിച്ചിരുന്നു. 2016 -ലെ ദുമാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി 54 % വോട്ടുകൾ നേടി കേവല ഭൂരിപക്ഷം നേടിയിരുന്നു. ലിബറൽ പ്രതിപക്ഷത്തിന് റഷ്യൻ പാർല മെന്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്നുള്ള വർഷങ്ങളിൽ പുടിൻറെ ജനപ്രീതിയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഔദ്യോഗിക കണക്കുകൾ പ്രകാരം 2021-ലെ ഡുമ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി വീണ്ടും 50 % വോട്ടുകൾ നേടി വിജയിച്ചു. തുടർന്ന്,കമ്മ്യുണിസ്റ്റുകൾ 21 % ശതമാനത്തിലധികം വോട്ടുകൾ നേടി അവരുടെ ലീഡ് ഗണ്യമായി മെച്ചപ്പെടുത്തി രണ്ടാമത്തെ ശക്തമായ പാർട്ടിയായി. ഏതായാലും ഭരണകക്ഷി വീണ്ടും കേവലഭൂരിപക്ഷം നേടി. ഒരു വശത്ത് അടിച്ചമ ർത്തലും മറുവശത്ത് സമ്മാനങ്ങളും ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ തവണയും യുണൈറ്റഡ് റഷ്യ പാർട്ടി വീണ്ടും തെരഞ്ഞെടുപ്പിൽ വിജ യിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തു. വിജയിയെ തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ തീരുമാനിച്ചിരുന്നു. വോട്ടർമാരുടെ എണ്ണം കുറവായിരുന്നു. 45 -ശതമാനത്തിൽ ഒതുങ്ങി എന്നായിരുന്നു റിപ്പോർട്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് വഞ്ചനയും പ്രതിപക്ഷത്തിന്റെ അടിച്ചമർത്ത ലും സംബന്ധിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ നിഴലിച്ചിരുന്നു. യഥാർത്ഥത്തിൽ വിജയിക്കാൻ സാദ്ധ്യതയുള്ളവരെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കി. 2016-ലെ ദുമാ തെരഞ്ഞെടുപ്പിന് ശേഷം ഭരണകക്ഷി ആഗ്രഹിച്ച പോൾ റേറ്റി൦ഗുകൾ പകുതിയായി കുറഞ്ഞത് 27 % ആയി കുറഞ്ഞിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ആവശ്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ക്രെംലിൻ നിരൂപക അലക്സി നവാൽനിയു ടെ ടീമിലെ അംഗമായ മരിയ പെവ്ചിച്ച് പറയുന്നു. അതിങ്ങനെ:" ഒരു ബസ് ആളുകളെ പോളിങ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനാ ൽ അവർക്ക് ഒന്നിലധികം തവണ വോട്ടു ചെയ്യാൻ കഴിയും. അല്ലെങ്കി ൽ അവർക്ക് ഹോം വോട്ട് ചെയ്യാം.ബാലറ്റ് പെട്ടി അവരുടെ മുൻവാതി ലിലേയ്ക്ക് കൊണ്ടുപോയി യുണൈറ്റഡ് റഷ്യക്കായി വലിയ ഭൂരിപക്ഷ ത്തോടെ മടങ്ങുക". കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റഷ്യ താരതമ്മ്യേന കുറച്ച് OSCE തെരഞ്ഞെടുപ്പ് നിരീക്ഷകരെ മാത്രമേ അനുവദിച്ചിരുന്നു ള്ളു. ഇത്തവണ OSCE ആരെയും അയച്ചില്ല. ആവശ്യകതകൾ വളരെ കർശനമായിരുന്നു.

റഷ്യയിലെ പ്രതിപക്ഷം.

റഷ്യൻ ഭാഷയിൽ "പ്രതിപക്ഷം " എന്ന പദം സാധാരണയായി ഭരണ കക്ഷിയായ "യുണൈറ്റഡ് റഷ്യ"യ്ക്ക് പുറത്തുള്ള രാഷ്ട്രീയക്കാരെ യും പാർട്ടികളെയും ഇടുങ്ങിയ അർത്ഥത്തിൽ സൂചിപ്പിക്കുന്നു. ഇത് രാഷ്ട്രീയ വ്യവസ്ഥയെ വിമർശിക്കുന്നവരോ പ്രത്യേക പരാതികൾക്ക് എതിരെ പ്രതിഷേധിക്കുന്നവരോ ആയ പലരും ഈ എതിർപ്പ് ഏറെ  സംശയത്തോടെയാണ് കാണുന്നത്. അവർ ഒരിക്കലും പ്രതിപക്ഷ അംഗങ്ങൾ എന്ന് വിളിക്കില്ല. ആത്യന്തികമായി റഷ്യയിലെ പ്രതിപ ക്ഷം അതിന്റെ അജണ്ടയിലോ പ്രായോഗികതയിലോ ജനാധിപത്യ പരമോ പാശ്ചാത്യ അനുകൂലമോ ആയിരിക്കണമെന്നില്ല. അതേസമയം ദേശീയവാദ പാശ്ചാത്യ വിരുദ്ധ മനോഭാവങ്ങളെ ഭരണകൂടത്തോടുള്ള വിശ്വസ്തതയുമായോ നിഷ്ക്രിയത്വവുമായോ തുലനം ചെയ്യാൻ കഴിയി ല്ലെന്ന് ബി പി ബിയുടെ റഷ്യ ഡോസിയറിൽ മിഷ ഗാബോവിറ്റ്സ് പറയുന്നു.

റഷ്യയിലെ പ്രതിപക്ഷ അംഗങ്ങൾ വർഷങ്ങളായി നിരന്തരമായിട്ടുള്ള അടിച്ചമർത്തലിന് വിധേയരായിട്ടുണ്ട്. അധികാരത്തിൽ തുടരുവാൻ പ്രതിപക്ഷത്തെ നിയന്ത്രിക്കുവാൻ പുടിൻ സാദ്ധ്യമായതെല്ലാം ചെയ്തു. റഷ്യയിലെ രാഷ്ട്രീയ എതിർപ്പ് വളരെക്കാലമായി തകർക്കപ്പെട്ടു എന്ന് ചരിത്രകാരിയായ ഐറിന ഷെർബക്കോവ ഡച്ച്ഷ്ളാൻസ്റ്റങ്കിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. : " നമ്മൾ ഒരു സ്വേച്ഛാധിപത്യത്തി ലാണ് ജീവിക്കുന്നത്.എല്ലാം നിയന്ത്രിക്കണം, ഒരു എതിർപ്പും അനുവദി ക്കരുത്. എല്ലാ പ്രധാന തീരുമാനങ്ങളും പ്രസിഡന്റ് വ്ളാഡിമിയർ പുടിന് ചുറ്റുമുള്ള ഒരു ചെറിയ വൃത്തമാണ് എടുക്കുന്നത്. ഉക്രെയിനി ലെ യുദ്ധത്തെക്കുറിച്ച് പ്രതിപക്ഷ ശബ്ദങ്ങളും നിശബ്ദമാക്കപ്പെടുന്നു. പുടിന്റെ ഗതിയോട് പൊരുത്തപ്പെടാത്ത ആർക്കും കേൾക്കാനുള്ള സാദ്ധ്യതകൾ കുറവാണ്.

നവാൽനി കേസ് 

പ്രതിപക്ഷ രാഷ്ട്രീയക്കാരനും ക്രെംലിൻ നിരൂപകനുമായ അലക്സി നവാൽനിയുടെ കേസിനേക്കാൾ കൂടുതൽ ശ്രദ്ധ ലഭിച്ച ഒരു കേസും സമീപവർഷങ്ങളിൽ ഉണ്ടായിട്ടില്ല. സമീപവർഷങ്ങളിൽ അദ്ദേഹം ആവർത്തിച്ച് അടിച്ചമർത്തലിന് വിധേയനായിട്ടുണ്ട്. നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്‌. നവാൽനിക്കെതിരായ വിഷബാധയിൽ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെട്ടതും റഷ്യയിലേക്ക് മടങ്ങിയപ്പോൾ അറസ്റ്റിലായതും 2020 ലെ വേനൽക്കാലത്ത് അന്താരാഷ്‌ട്ര വാർത്തക ളിൽ ഇടം നേടി. നവാൽനി തടവിലാക്കപ്പെട്ട മോസ്കോയുടെ കിഴക്കു ള്ള കുപ്രസിദ്ധമായ പീനൽ കോളനിയിൽ മോശം സാഹചര്യങ്ങളും വൈദ്യസഹായത്തിന്റെ അഭാവവും കാരണം നവാൽനി തുടക്കത്തി ൽ ആഴ്ചകൾ നീണ്ടുനിന്ന നിരാഹാരസമരം നടത്തി. അതേതുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യം ഗണ്യമായി വഷളായി. ആയിരക്കണക്കി ന് നവാളിനി പിന്തുണക്കാരുടെ പ്രതിഷേധത്തെയും അന്താരാഷ്‌ട്ര സമ്മർദ്ദത്തെയും തുടർന്ന് പീനൽ ക്യാമ്പിന് പുറത്തുള്ള ഒരു സിവിലി യൻ ആശുപത്രിയിലേയ്ക്ക് താൽക്കാലികമായി അദ്ദേഹത്തെ മാറ്റി. അവിടെ, നവാൽനി തന്റെ നിരാഹാരസമരം അവസാനിപ്പിച്ചു. അതിന് ശേഷം അദ്ദേഹം പീനൽ കോളനിയിലേക്ക് മടങ്ങി. 

ഫെബ്രുവരി പകുതിയോടെ റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനി കസ്റ്റഡിയിൽ മരിച്ചുവെന്ന് ജയിൽ ഭരണകൂടത്തിന്റെ റിപ്പോർട്ട് വന്നു. നവാൽനി മരിച്ചുവെന്ന വാർത്ത അന്താരാഷ്ട്രതലത്തിൽ നിരാശാജനകമായ വാർത്തയായിരുന്നു. ജർമ്മൻ ചാൻസലർ ഷോൾസിന്റെ അഭിപ്രായ ത്തിൽ നവാൽനി തന്റെ തന്റെ ജീവൻ നൽകി. അദ്ദേഹത്തിൻറെ ധൈര്യത്തിന് വില നൽകി.ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി റഷ്യൻ പ്രസിഡന്റ് പുടിനെ കുറ്റപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

തുടർച്ചയായ പീഡനങ്ങളും ശിക്ഷാവിധികളും മൂലം അദ്ദേഹത്തി ൻറെ രാഷ്ട്രീയപ്രവർത്തനസ്വാതന്ത്ര്യം നിരന്തരം പരിമിതപ്പെടുത്തി. എന്നിരുന്നാലും നവാൽനി പലർക്കും പ്രതീക്ഷയുടെ പ്രതീകമായിരു ന്നു. മറ്റു രാഷ്ട്രീയക്കാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിൻറെ വേദിയല്ല, മറിച്ച്, അദ്ദേഹത്തിൻറെ ചിന്താശക്തിയും കഴിവും ഭരണവർഗ്ഗത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിർപ്പമാണ്. സ്വാതന്ത്ര്യത്തിനായുള്ള അക്ഷീണ പോരാട്ടത്തിന് 2021 ഡിസംബർ മാസത്തിൽ യൂറോപ്യൻ പാർലമെന്റ് ക്രെംലിൻ നിരൂപകനായ ശ്രീ. നവാൽനിയ്ക്ക് സഖാറോവ് സമ്മാനം നൽകി ആദരിച്ചു.

നിയമ വാഴ്ച.

അന്താരാഷ്‌ട്ര നിയമവാഴ്ച റാങ്കിംഗിൽ റഷ്യ സ്ഥിരമായി ഏറ്റവും താഴെയാണ്. അപ്പോൾ, 1993-ലെ ഭരണഘടന ഇത് പ്രഖ്യാപിക്കുകയും യൂറോപ്യൻ കൗൺസിലിലെ റഷ്യയുടെ അംഗത്വം നിയമവാഴ്ചയോടു ള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുകയും ചെയ്തുവെങ്കിലും റഷ്യ നിയമ വാഴ്ചയിൽ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രമല്ലെ? ഇന്ന് ലോകത്തിലെ ഒരു രാജ്യത്തും നിയമപരമായ യാഥാർത്ഥ്യം എല്ലാ നിയമപരമായ ആവശ്യ ങ്ങളും പാലിക്കുന്നില്ലെങ്കിലും വേൾഡ് ജസ്റ്റിസ് പ്രോജക്റ്റ് അനുസരിച്ച് നിയമവും നിയമപരമായ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം മിക്ക രാജ്യങ്ങളിലും റഷ്യൻ ഫെഡറേഷനെ അപേക്ഷിച്ച് കുറവാണ്. ഇന്ന് കൗൺസിൽ ഓഫ് യൂറോപ്പ് അംഗങ്ങളിൽ തുർക്കി രാജ്യം മാത്രമാണ് കൂടുതൽ മോശം അവസ്ഥയിലായതെന്ന് നിയമവാഴ്ച ഡോസിയറിൽ ബെഞ്ചമിൻ റീവ് പറയുന്നു. ഈ കാരണത്താൽ റഷ്യയെ അടുത്തിടെ കൗൺസിൽ ഓഫ് യൂറോപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ഇനി  തുടർന്ന് അതിന്റെ പ്രവർത്തനം തുടരില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള നഗ്നമായ, തെറ്റായ പ്രചാരണം, തെറ്റായ വിവരങ്ങൾ എന്ന് വിളിക്കപ്പെടുന്നവ പ്രചരിപ്പിച്ചതിന് 15 വർഷം വരെ തടവ് ശിക്ഷകൾ ചുമത്തുന്ന പുതിയ മാദ്ധ്യമനിയമം രാജ്യത്തെ യുദ്ധവിരുദ്ധ പ്രകടനങ്ങൾക്കെതിരായി കർശനമായിട്ടുള്ള അടിച്ചമർത്തൽ, ക്രെംലിനെയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെയും വിമർശിക്കുന്ന മാദ്ധ്യമങ്ങൾക്കുള്ള നിരോധനം എന്നിവയോടെ പ്രസിഡന്റ് പുടിൻ എല്ലാ മറച്ചുവയ്ക്കലുകളും ഉപേ ക്ഷിച്ചു നിയമവാഴ്ചയുടെ തത്വങ്ങൾ പരസ്യമായി ഉപേക്ഷിച്ചു. ഉക്രെയി നിനെതിരെയുള്ള ആക്രമണാത്മക യുദ്ധത്തിലൂടെ അന്താരാഷ്‌ട്ര നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൺവെൻഷനുകൾ ലംഘിച്ചു കൊണ്ട് അന്താരാഷ്‌ട്ര നിയമം പാലിക്കുന്നതിനെ അദ്ദേഹം ഇനിയും വിലമതിക്കുന്നില്ലെന്നും വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ ഏകാധിപത്യ നേതൃത്വത്തിൽ റഷ്യ ഒരു ഏകാധിപത്യ ജനാധിപത്യ ത്തിലേക്ക് വികസിതമാക്കിയിട്ടുണ്ട്.

ചൈനയിലെ രാഷ്ട്രീയ ഘടന-

ചൈന സാധാരണയായി ഒരു ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെട്ടി ട്ടില്ല. അതിരു കടന്ന ഏകാധിപത്യമുള്ള ഒരു ഏകകക്ഷി സംവിധാനമാ യി കണക്കാക്കുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് മാത്രമാണ് അധികാരം ഉള്ളത്. ചൈന ഒരു ജനറിപ്പബ്ലിക്ക് രാജ്യമാണ്. ഇപ്പോൾ ചൈനയുടെ  കമ്മ്യുണിസ്റ്റ് പാർട്ടി( KPCh-) ഈ രാജ്യത്തെ ഒരു ശക്തമായ കേന്ദ്രീകൃത ഫാഷിസ്റ്റ് ശൈലിയിൽ ഭരണത്തിൽ കടന്നിരിക്കുന്നു. ഈ രാഷ്ട്രീയ സിസ്റ്റം ശക്തമായി കേന്ദ്രീകരിക്കപ്പെട്ടതാണ്. സർക്കാർ എല്ലാവർക്കും സമൂഹത്തിന്റെ എല്ലാമേഖലകളിലും നിയന്ത്രണം തരും. അവിടെ യഥാർത്ഥ അധികാരവിഭജനം ഇല്ല. പൗരന്മാർക്ക് പരിമിതമായ അവസ രങ്ങൾ മാത്രമാണുള്ളത്. രാഷ്ട്രീയതീരുമാനങ്ങളിൽ പങ്കെടുക്കാനും ഇതുപോലെ നിയന്ത്രണം ഉണ്ട്. ഇന്ന് ഏതാണ്ട് ഇതുപോലെ സമാനമായ ഒരു ഭരണശൈലിയാണ് കേരളത്തിൽ ഭരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടി ഭരണനേതൃത്വത്തിന്റെ കേന്ദ്രീകൃത ഏകാധിപത്യ ഭരണരീതി. ഏത് തെരഞ്ഞെടുപ്പുകളുടെയും കാലം സമീപിക്കുമ്പോൾ ഇന്ന് കേരളം ഭരിക്കുന്ന പിണറായി നേതൃത്വം ഭാവി വാഗ്ദാനങ്ങളുടെ പെരുമഴകൾ  പെയ്യിക്കുന്നു. ഉദാഹരണമായി, സർക്കാർ ജീവനക്കാരുടെ വേതനവർ ദ്ധനവ്, ക്ഷാമ-ക്ഷേമ സഹായ വർദ്ധനവ്, തുടങ്ങി നിരവധി സുവർണ്ണ വാഗ്ദാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. തൊഴിൽ ചെയ്യാതെ ലക്ഷങ്ങൾ സമ്പാദ്യം സമ്പാദിക്കുന്ന സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തെ തലോടി അവരുടെ വോട്ടു പിന്തുണ നേടിയെടുക്കുന്നു. അതേ സമയം നശിച്ചുകൊണ്ടിരിക്കുന്ന കേരളാകാർഷികരംഗത്ത് സഹായം നൽകുന്നതിൽ മുഖ്യമന്ത്രിക്ക് വാക്കുകളില്ല. അതിന് മൗനം പാലിക്കും. കേരളം ഇന്ന് വന്യമൃഗങ്ങളുടെ ഉടമസ്ഥതയിൽ മാറ്റപ്പെട്ടു. കേരളത്തിലെ കമ്മ്യുണിസ്റ് ഏകാധിപത്യഭരണത്തിന്റെ തനിനിറം  ജനങ്ങൾ ഇന്നും മനസ്സിലാക്കിയിട്ടില്ലേ ? 

തെരഞ്ഞെടുപ്പുകളും ജനസഭകളും-

ചൈനയിൽ തെരഞ്ഞെടുപ്പുകൾ ഉണ്ടെങ്കിലും അതിനു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ശക്തമായ നിയന്ത്രണങ്ങൾ അടിയുറപ്പിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുന്നു ? ദേശീയ ജനസഭ ഒരു നിയമസഭയായി കരുതപ്പെടുന്നു. എന്നിരുന്നാലും അതേസമയം അവയ്ക്ക് പ്രായോഗികമായി ആധികാ രികതയില്ല . പാർട്ടി കണ്ടെത്തലുകൾക്ക് പ്രവർത്തിക്കാനുള്ള ഒരു അംഗീകാരണസംവിധാനമായി പ്രവർത്തിക്കുന്നു. ജനപ്രതിനിധിക ളായവർ യഥാർത്ഥത്തിൽ ഒരു തെരഞ്ഞെടുപ്പുവഴി തെരഞ്ഞെടുക്ക പ്പെടുന്നവരല്ല. അവർ ചൈന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ താൽപ്പര്യ സംരക്ഷകരായി നിന്ന് പ്രവർത്തിക്കുന്ന പാർട്ടിയംഗങ്ങളാകുകയാണ്.

സ്വയം ജനാധിപത്യ രാജ്യമായി പ്രത്യക്ഷപ്പെടുന്നു.

ചൈനയെ സ്വയം ഒരു ജനാധിപത്യരാജ്യം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ശക്തി ജനങ്ങളിൽനിന്നും വരുന്നതായും അവർ വാദിക്കുന്നു. പാർട്ടി യുടെ ഭരണത്തെ ജനത്തിന്റെ പിന്തുണയിൽ അടിസ്ഥാനമാക്കിയാ ണെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രാദേശികതലത്തിലെ തീരഞ്ഞെടുപ്പു കൾ ജനാധിപത്യ പങ്കാളിത്തത്തിന്റെ ഒരു രൂപമെന്നു അവർ ചൂണ്ടി ക്കാണിക്കുന്നു. എങ്കിലും വിമർശകർ ഈ ജനാധിപത്യക്രമത്തെയാകെ  പാശ്ചാത്യരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ മാനങ്ങളുമായി താര തമ്മ്യപ്പെടുത്തുവാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കാരണം, അവിടെ  ഒരു രാഷ്ട്രീയ പ്രതിപക്ഷം അനുവദനീയമല്ല. മാദ്ധ്യമങ്ങൾ ശക്തമാ യി നിയന്ത്രിക്കപ്പെടുന്ന. ചുരുക്കത്തിൽ കാണുകയാണെങ്കിൽ നാം പൊതുവെ ചൈനയെ പാശ്ചാത്യരീതിയിൽ ഒരു ജനാധിപത്യ രാജ്യമാ യി പരിഗണിക്കുന്നില്ല. ചൈന ഒരു അധികാരവാദ കമ്മ്യുണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന ഒരു തെളിഞ്ഞ നിയന്ത്രണത്തിൽ ഉള്ള രാജ്യമെന്നാണ്. അതിന്റെ നേതൃത്വങ്ങൾക്ക് രാഷ്ട്രീയ സംവേദനത്തിനുള്ള ഓരോ ആവശ്യങ്ങൾക്ക് തുല്യമായ അവസരങ്ങൾ മാത്രം ഉള്ളവരാണ്. ചൈന എന്നാൽ ഒരു തരത്തിലുള്ള ജനാധിപത്യം നടപ്പാക്കുന്നതായി പറയുന്ന പ്രസ്താവനകൾ പലതും പര്യാപ്തമല്ല. ഇത്തരം യാഥാർത്ഥ്യത്തെ വളരെ അസ്വസ്ഥതയോടെ ആഗോളരാഷ്ട്രീയം നിരീക്ഷിക്കുന്നു. // -

********************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************


Montag, 22. September 2025

ധ്രുവദീപ്തി: // Political Principle // Part-2-// ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി://Political Principle//  

  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? //

 George Kuttikattu // 

Part-2.  

George Kuttikattu 

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു ജനാധിപത്യരാജ്യമായി കണക്കാക്കുന്നു. പക്ഷെ നിലവിലെ രാഷ്ട്രീയ വെല്ലുവിളികൾ കാരണം അതിനെ ഇന്ന്  കൂടുതലായി കാണുന്നു: "അപൂർണ്ണമായ ജനാധിപത്യം" അല്ലെങ്കിൽ ഒരു സങ്കര ഭരണകൂടം എന്ന നിലയിലാണ് നിരീക്ഷിക്കപ്പെടുന്നത്.     

ഏതൊരു ജനാധിപത്യവും മാനസികാവസ്ഥകൾക്കും മാനസികമായ  അവസ്ഥയിലെ മാറ്റങ്ങൾക്കും വിധേയമാണ്. ഇതിൽ പ്രധാനമായിട്ട്  ബഹുജനമാദ്ധ്യമങ്ങൾക്ക് കൂടുതൽ സ്ഫോടനാത്മകമായ പങ്കുകൾ വഹിക്കുന്നുണ്ട് . പുരാതന ഏതൻസിലും റോമിലും രാഷ്ട്രീയക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് അവരുടെ പ്രസംഗങ്ങളുടെ നിശ്ചിത ഫലപ്രാപ്തിയെ ആയിരുന്നു എന്ന കാര്യം ചരിത്രം ചൂണ്ടിക്കാണിക്കുന്നു. ഇക്കാലത്ത് അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്,  റഷ്യയിലെ പുട്ടിൻ, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ രാഷ്ട്രീയക്കാർ പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും വിവിധ ടെലിവിഷൻ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകളും അഭിപ്രായങ്ങളും നടത്തുന്നു. ടെലിവിഷൻ വളരെക്കാലമായി റേഡിയോയെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ , നിരവധി യുവജനങ്ങൾക്ക് ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട വിവരശ്രോതസ്സായി മാറിയിട്ടുണ്ട്. ഇത്തരം നെറ്റ് മാദ്ധ്യമങ്ങൾ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകരും അതിലൂടെ ജനങ്ങളുടെ മാനസിക അവസ്ഥയ്ക്ക് മാറ്റങ്ങൾ വർദ്ധിപ്പിക്കുന്നവരുമായിത്തീർന്നിരിക്കുന്നു. അവ പലപ്പോഴും അവയുടെ ഉപജ്ഞാതാക്കളുമാണ്. ജനാധിപത്യം ഇക്കാലത്തു വളരെ ദുർബലമാണ്. അതിനാൽ ജനങ്ങൾ എന്തെല്ലാം ചിന്തിക്കണം? നമ്മുടെ വിദ്യാലയങ്ങളിലും ബഹുജനമാദ്ധ്യമങ്ങളിലും ജനാധിപത്യം കുറ്റമറ്റ ഒരു ആദർശമായി അവതരിപ്പിക്കരുത്. മറിച്ച്, എല്ലാവിധത്തിലുമുള്ള സർക്കാർ സംവിധാനങ്ങളിലും ഏറ്റവും മികച്ച ഒരു പ്രതിച്ഛായ ആയി അവതരിപ്പിക്കുക, കാരണം, എല്ലാ ജനാധിപത്യ ഘടനയെയും തെറ്റിദ്ധരിക്കപ്പെടുന്നു. അമിത ആദർശവത്ക്കരണം സ്വീകരിക്കുന്ന ഏതൊരാൾക്കും തുടക്കത്തിൽ അമിതവിശ്വാസികൾ ആയിട്ടുള്ള മറ്റുള്ളവരെ പിന്നീട് കടുത്ത നിരാശയിൽ തള്ളിവിടാൻ കാരണമാക്കും. നിരാശരായവർ ജനാധിപത്യ വിരുദ്ധനായി മാറാനും സാദ്ധ്യതയുണ്ട്. 

യു. എസ്. രാഷ്ട്രീയ വ്യവസ്ഥ. 

1787- ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ ഒരു രാഷ്ട്രീയവ്യവസ്ഥയാണ് യു.എസിനുള്ളത്. ഈ ഭരണഘടന യു. എസ് സർക്കാരിന്റെയും പൗരന്മാരുടെ അവകാശങ്ങളുടെ അടിത്തറയാണ് സ്ഥാപിക്കുന്നത്.ചരിത്രപരമായി നിരീക്ഷിച്ചാൽ അമേരിക്കയിലുള്ള നിരവധി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന "കുന്നിൻമുകളിലെ നഗരം" എന്ന രൂപകത്തിൽ പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ മാതൃക എന്ന നിലയിൽ യു. എസ് സ്വയം അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള വെല്ലുവിളികൾ 

സമീപവർഷങ്ങളിൽ അമേരിക്കൻ ജനാധിപത്യത്തിന് കാര്യമായ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. 2023- ലെ ജനാധിപത്യ സൂചിക യു. എസിനെ 167 രാജ്യങ്ങളിൽ 30-)൦ സ്ഥാനത്ത് കുറിക്കപ്പെട്ടിരുന്നു. കൂടാതെ ആ സ്ഥിതിയെ "അപൂർണ്ണ ജനാധിപത്യം എന്നാണു വിശേഷിപ്പിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണവും അവിശ്വാസവും വർദ്ധിച്ചു. ഇത് ജനാധിപത്യത്തിൽ ഉണ്ടാകേണ്ട പ്രവർത്തനത്തെ ദുർബലടുത്തിയിരിക്കുന്നു. 

2023 -ജനുവരി 6- ന് അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ അനുയായികൾ ജനാധിപത്യപരമായ അധികാരകൈമാറ്റം തടയാൻ ശ്രമിച്ചപ്പോൾ കാപ്പിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ടതാണ് ശ്രദ്ധേയമായ ഒരു സംഭവം. ഈ സംഭവം യു. എസ് ജനാധിപത്യത്തിന്റെ സ്ഥിരതയ്ക് ഉണ്ടായിരുന്ന ആത്മവിശ്വാസത്തെ സാരമായി ഇളക്കിമറിച്ചു. ഇത്തരം പ്രശ്നങ്ങൾ മൂലം പല അമേരിക്കക്കാർക്കും ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസം നഷ്ടപ്പെട്ടതായി കഴിഞ്ഞകാല വോട്ടെടുപ്പുകളുടെ ഫലം കാണിക്കുന്നു. 2023-ലെ ഒരു സർവ്വേയിൽ പ്രതികരിച്ചവരിൽ 10 % പേർ മാത്രമേ യു. എസിൽ ജനാധിപത്യം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുള്ളു. കൂടാതെ പലരും യു. എസ് പ്രഭുക്കന്മാരുടെയോ അവരുടെ സ്വേച്ഛാധിപത്യപരമായ ഒരു സർക്കാരിലേക്കുള്ള പ്രത്യേക പരിവർത്തനത്തിലാണെന്നു കാണുന്നു.  

അമേരിക്കയിലെ ജനാധിപത്യം എന്താണ്?

ഒരു പ്രസിഡന്റ് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നു. രാജ്യം വിശ്വസിക്കാത്ത പ്രതിഷേധവാദങ്ങൾ ഇന്ന് അമേരിക്ക എത്രത്തോളം ജനാധിപത്യപരമാണെന്നു ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നു. കുറച്ചുനാൾ മുമ്പ് വാഷിംഗ്‌ടണിൽ ലിങ്കൺ മെമ്മോറിയൽ പ്രതിമയുടെ ചുറ്റും അമേരിക്കൻ സൈന്യം വീടുമതിലുകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടത്തുന്നവരുടെ നേർക്കുള്ള നടപടികൾ, പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവരുടെ മുകളിലൂടെ ഹെലികോപ്റ്ററുകൾ പരത്തി ഭീഷണി ഉയർത്തുക, അത്തരം നടപടികളെ വിമർശിച്ച മാദ്ധ്യമങ്ങളുടെ നേർക്ക്  സുരക്ഷാ ഉദ്യോഗസ്ഥരുടെ താക്കീതുകൾ, ഇത്തരം തീവ്രാവസ്ഥയുടെ കാര്യങ്ങൾ ആർക്കും മനസ്സിലായില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  തന്റെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനും അമേരിക്കൻ സൈന്യത്തിന് പ്രതിഷേധങ്ങളെ ലംഘിക്കാനും ഉത്തരവ് നൽകാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷങ്ങൾ ആരോപിക്കുന്നു. മറ്റു സൈനികരും മുൻ ഉദ്യോഗസ്ഥരും സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുവെന്നു ചില മാദ്ധ്യമങ്ങൾ കുറിക്കുന്നു. 

"ഫോറിൻ പോളിസി" എന്ന ഒരു മാസികയിൽ സമർപ്പിച്ച ഒരു വലിയ വിവരണത്തിൽ അമേരിക്കയിൽ വരാനിരിക്കുന്ന ജനാധിപത്യത്തിന്  ഉണ്ടാകാവുന്ന അവസാനത്തെ തകർച്ചയുടെ ഭീഷണിയെക്കുറിച്ചു മുന്നറിയിപ്പ് നൽകിയ ഒരു അമേരിക്കൻ ആർമി ജനറൽ ജോൺ അലൻ വളരെ നിശിതമായി ഡൊണാൾഡ് ട്രംപിന്റെ ഏകാധിപത്യമനോഭാവ നിലപാടിനെ വിമർശിച്ചു. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളും കഴിഞ്ഞ തവണ നടത്തപ്പെട്ട തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വ്യാജം മാത്രമാണെന്നുമുള്ള സംസാരവും നേരിട്ട് കണക്കിലെടുത്താൽ ഓരോ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എന്ത് സംഭവിക്കുന്നുണ്ടെന്നു പലരും ആശങ്കപ്പെട്ടിട്ടുണ്ട്. 

അമേരിക്കയിൽ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണെന്ന ചോദ്യം നിലനിൽക്കുന്നു. സമരപരിപാടി അമേരിക്കൻ സ്ഥാപനങ്ങളിൽ വൻ  അശ്രദ്ധയുടെയും പ്രസക്തമായ ജനാധിപത്യത്തിനെതിരെ നടക്കുന്ന നാശത്തിന്റെയും പ്രതീകമാകുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില സർവ്വേകൾ ഇത്തരം ചില അസംതൃപ്തി കൂടുതൽ വർദ്ധിച്ചുവെന്നു കാണിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിൽ ഉണ്ടാകുന്ന ജനങ്ങളുടെ പ്രതിഷേധങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളിൽ കാണപ്പെടുന്ന അശ്രദ്ധയും ജനാധിപത്യത്തിന്റെ മൂല്യങ്ങളുടെ നാശത്തിന്റെയും പ്രതീകമാകുമോ? ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ നിരീക്ഷണത്തിൽ ജനങ്ങളുടെ അതൃപ്തി കാണുന്നുണ്ട്. ഒരു പ്രസിദ്ധ ബ്രിട്ടീഷ് ജേർണൽ "എക്കണോമിസ്റ്റ്"കുറിക്കുന്നതിങ്ങനെ:അമേരിക്കയിൽ ഒരു അപൂർണ്ണ ജനാധിപത്യ നിലവാരമാണുള്ളത് എന്നാണ്. അങ്ങനെയുള്ള വിവിധ രാജ്യങ്ങളുടെ പട്ടികയിൽ ഇരുപത്തിയഞ്ചാമത്തെ സ്ഥാനമാണ് ഉള്ളത്. ഇപ്പോൾ സർക്കാർ പ്രവർത്തനക്ഷമതയിലും രാഷ്ട്രീയ സംസ്കാരവും ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തുന്നു. ഇപ്പോൾ ജർമ്മനി പൂർണ്ണമായ ഒരു ഡെമോക്രസിയുള്ള രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ് എന്നു സർവ്വേ കുറിക്കുന്നു.

തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകൾ   

ഏതു രാജ്യങ്ങളിലും ഉണ്ടാകുന്നതുപോലെ വോട്ടിംഗ് സംവിധാനരീതി അനേകം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ തെരഞെടുപ്പിൽ ട്രംപ് ജയിച്ച സമയത്ത് ഇത് വീണ്ടും ചർച്ചാവിഷയമായി. അമേരിക്ക നേരിട്ടിട്ടുള്ള വോട്ടർമാരുടെ എതിർപ്പുകളിൽ ഫലമുണ്ടായില്ല. ട്രംപ് വോട്ടെടുപ്പ് സമിതിയുടെ ശുപാർശയ്ക്കനുസൃതമായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. മാത്രമല്ല, യൂറോപ്യൻ സുരക്ഷയും സഹകരണ സംഘടന OSZE തെരഞ്ഞെടുപ്പ് നിരീക്ഷണ സാംഘടനയായ O D I H R ഉയർത്തിയ മറ്റു കുറവുകൾ, 2018 -ൽ നടന്ന ഉപതെരഞ്ഞെടുപ്പുകൾ നിരീക്ഷിച്ചതിനു പിന്നാലെ ODHR ഏകദേശം 11,1 മില്യൺ ആളുകൾക്ക് അവകാശമുള്ള തങ്ങളുടെ വോട്ട് ഉപയോഗിക്കാനായില്ല എന്ന ആരോപണമുണ്ടായി. അതുപോലെതന്നെ തെരെഞ്ഞെടുപ്പവകാശം രജിസ്റ്റർ ചെയ്യാത്ത 50 കോടി ആളുകളുണ്ട്. രജിസ്ട്രേഷന്റെ കാര്യത്തിൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, അത്  പക്ഷെ ചെറിയ വരുമാനമുള്ളവരും ആദിമനിവാസികളും കുടിയേറി വന്നവരും, ഉണ്ട്. അവർക്ക് വോട്ടു ചെയ്യുന്നതിന് വേണ്ടി അവശ്യമായ തിരിച്ചറിയലിന്റെ രേഖകൾ സംബന്ധിടത്തോളം ഏറെ പ്രശ്നങ്ങൾ കാണുന്നത് കഠിനമാണ്.

ഒരു പാർട്ടിയുടെ- പലപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിഗണന ഉദ്ദേശിച്ച് തെരഞ്ഞെടുപ്പിന്റെ മണ്ഡലങ്ങൾ രൂപകല്പന ചെയ്യുന്നതിനു വേണ്ടി സാധാരണ ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. അധികമായിട്ട് ആരോപിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടത്തുന്ന പണശേഖരണരീതി രഹസ്യമാണെന്നതാണ്. ഇതിനിടയിൽ കഴിഞ്ഞ വർഷങ്ങളിലായി തെരഞ്ഞെടുപ്പ് ചെലവുകൾ കൂടുതലായിട്ടുണ്ട്. 2016 -ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ശരാശരി 19, 4 മില്യൺ യു. എസ് ഡോളർ ചെലവഴിക്കാൻ ഉണ്ടായിരുന്നെന്ന് മാദ്ധ്യമങ്ങൾ.ഇതിൽ പ്രാമുഖ്യമുള്ളവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ അടിസ്ഥാനതാൽപ്പര്യങ്ങൾ കോൺഗ്രസിലെ തീരുമാനങ്ങളിലേയ്ക്ക് മതിയായ ശ്രദ്ധ ലഭിക്കില്ലയെന്നതാണ് ഫലമായി കണ്ടത്. കൊറോണ കാലങ്ങളിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാരാജ്യങ്ങളിലും നിന്നും ഇതേ അനുഭവങ്ങൾ കേൾക്കാം. ബാങ്കുകളും, വലിയ കമ്പനികളും , വ്യാപകമായ ധനസഹായങ്ങൾ ലഭിക്കുന്നതിൽ യോഗ്യരായി. പക്ഷെ ചെറിയ സ്ഥാപനങ്ങൾക്ക് ഇത് വളരെ പ്രയാസമായിരുന്നു. എന്നാൽ നിയമങ്ങളെ സൃഷ്ടിക്കുന്നതിനും അംഗങ്ങളുടെയും അവരുടെ പലിശ വിവരങ്ങൾ തുറന്നുവിടുന്നതിനും ബന്ധപ്പെട്ട നിയമനങ്ങളും അതിന്  ഫലമായി ഉണ്ടാകുന്ന ആശങ്കകൾക്ക് കാരണമാകുന്ന കാര്യങ്ങളെപ്പറ്റി യൂറോപ്പുകാരുടെ കൗൺസിലിന്റെ അഴിമതി നിരോധന കമ്മീഷൻ നിലപാടെടുക്കുന്നുണ്ട്. 

അതുകൂടാതെ,പ്രശ്നമാകുന്ന അമേരിക്കയുടെ സുപ്രീം കോടതിനിയമം പൊതുവായി റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുമാരും തമ്മിലുള്ള ശക്തി പോരാട്ടമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ശാസ്ത്രം, ജനത്തിന്റെ ഉദ്ദേശമായി, ജഡ്ജിമാർ സ്വതന്ത്രവും സമന്വിതമായിട്ട് തീരുമാനിച്ചതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, 2000 - ൽ ജോർജ്.  W. ബുഷിൻറെ തെരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലിയുണ്ടായ ഭരണഘടനാപരാധികൾ മറ്റൊരു വിഷയമായിരുന്നു.

ജനാധിപത്യം അമേരിക്കയിൽ അവസാനിച്ചിട്ടില്ല.

യു. എസ്.  എ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നിരീക്ഷിച്ചാൽ ഇന്നും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ ഒട്ടും അധിക ദൂരത്തിലല്ല. ചെയിൻ അല്ലെങ്കിൽ റഷ്യ പോലെയുള്ള രാജ്യങ്ങളെ നേരിടുമ്പോൾ അവിടെ സർക്കാർ ഇപ്പോഴും ഇന്ത്യയുടേയും മനുഷ്യ അവകാശങ്ങൾ പാലിക്കാൻ യു. എസ് . സർക്കാരിനെ ആവശ്യമാകുന്ന കാര്യങ്ങൾ കാണാൻ കഴിയും. എന്നാൽ ഇപ്പോഴുള്ള ഭരണനേതൃത്വം നടത്തുന്ന പരസ്പരമുള്ള വെല്ലുവിളികൾ ജനാധിപത്യ മര്യാദയ്ക്ക് ഒട്ടും ചേർന്നതല്ല. രാഷ്ട്രങ്ങളെ ഏകാധിപത്യ അധികാരകേന്ദ്രങ്ങളായി കണക്കാക്കുമ്പോൾ ജനാധിപത്യത്തിന്റെ നിഗമനപ്പട്ടികയിൽ വളരെ അധികം പിന്നിലാണ്. അവിടെയൊന്നും പ്രസിഡന്റുമാരുടെ ഓരോ  പ്രസ്താവനകളെ എങ്ങനെ വിലയിരുത്തണമെന്ന് ആർക്ക് അറിയാം? അവർക്കുവേണ്ടി ജനങ്ങൾ അവർക്ക്വേണ്ടി ജനങ്ങൾ ചെയ്യുമെന്ന് വരുത്താൻ സൈനികർ അല്ലെങ്കിൽ ഗവർണർമാർക്ക് കഴിയും എന്ന് എല്ലാവരും കള്ളം പറയണമെന്നാണോ? അമേരിക്കയുടെ നാളത്തെ ജനാധിപത്യഭാവിക്ക് വൈകിയിട്ടില്ലെന്നാണ്. ജനതയുടെ ഇടയിൽ നിന്ന് നവീകരണം വരണം. രാജ്യവ്യാപക ബഹിഷക്കാരങ്ങൾ, ഓരോ  നിരവധി ജനാധിപത്യ പദ്ധതികൾ, യുവരാഷ്ട്രീയക്കാരുടെ പുതിയ കാഴ്ചപ്പാടുകൾ,പുതിയ തെരഞ്ഞെടുപ്പ് വ്യവസ്ഥകൾ, ജനസംരക്ഷ തുടങ്ങിയ ആവശ്യങ്ങൾ എടുത്തു കാണിക്കുമ്പോൾ ജനാധിപത്യം തീർച്ചയായും അമേരിക്കയിൽ അവസാനിച്ചിട്ടില്ലെന്നു നമുക്ക് ഇന്ന്  കാണാം. 

ചുരുക്കത്തിൽ, അമേരിക്ക ഒരു ജനാധിപത്യ രാജ്യമായാണ് ആരംഭ കാലത്തു സ്ഥാപിതമായെങ്കിലും അതിന്റെ ജനാധിപത്യഘടനയിൽ  തത്വങ്ങളെയും സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന ഗൗരവമായ വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. പൊതുജനധാരണയും രാഷ്ട്രീയ സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത് അമേരിക്കൻ ജനാധിപത്യം നിലവിൽ ഒരു നിർണ്ണായക അവസ്ഥയിലാണെന്നാണ്. അമേരിക്ക ഇപ്പോഴും എത്രത്തോളം ജനാധിപത്യപരമാണോ? ഈ ചോദ്യം ഇപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സ്വേച്ഛാധിപത്യ ഭരണാധികാരിയെപ്പോലെ പെരുമാറുന്ന ഒരു പ്രസിഡന്റ് സർക്കാരിനെ വിശ്വസിക്കാത്ത വലിയ പ്രതിഷേധ പ്രകടനങ്ങൾ കാണുമ്പോൾ അമേരിക്കയിൽ ഇപ്പോഴും എത്രത്തോളം ജനാധിപത്യം ഉണ്ടെന്നു ചിന്തിക്കാൻ കാരണമാകുന്നു. അമേരിക്ക അതിന്റെ നിലവിലെ വിപുലീകരണ തന്ത്രം പരിഷ്കരിക്കാൻ എത്ര സമയമെടുത്താലും, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ വിദേശനയത്തിൽ നിന്ന് ആഭ്യന്തര നയത്തിലേക്ക് മാറുമെന്ന് നമുക്ക് അനുമാനിക്കാം.//- 

****************************************************

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച മൂന്നാം ഭാഗം അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

************************************************

Montag, 15. September 2025

ധ്രുവദീപ്തി :// Political Principle // Part -1 // ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ? // Part-1 // George Kuttikattu

ധ്രുവദീപ്തി :// Politics //
  ജനാധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കമോ?//
George Kuttikattu     

George Kuttikattu 

(  Part-1 )
ജനാധിപത്യ ഘടനയെ 
ആർക്കാണ് രക്ഷിക്കാൻ കഴിയുക?
                                   

എന്താണ് ജനാധിപത്യം അർത്ഥമാക്കുന്നത്? ലോകമെമ്പാടും സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഗവണ്മെന്റ് രൂപമാണത്. ഇത് ചരിത്രപരമായി, പുരാതന ഗ്രീസിൽ ജനാധിപത്യം വികസിച്ചു. നൂറ്റാണ്ടുകളായി അത്  ലോകമെമ്പാടും വ്യാപിച്ചു. ഒരു ജനാധിപത്യക്രമത്തിൽ ഒരു ഭരണകൂട അധികാരം ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കൂടാതെ രാജ്യത്തെ പൗരന്മാർക്ക് രാഷ്ട്രീയ തീരുമാനമെടുക്കലിൽ പങ്കെടുക്കാനുള്ള ഒരു അവകാശമുണ്ട്. ജനാധിപത്യം രാഷ്ട്രീയ ഭരണത്തിന്റെ നിയമസാധുത, നിയന്ത്രണം, വിമർശനം എന്നിവ ആവശ്യപ്പെടുന്നു. ഇത് രാഷ്ട്രീയ ശാസ്ത്രത്തിലെ ഒരു കേന്ദ്ര ആശയമാക്കി മാറ്റുന്നുണ്ട് . ജനാധിപത്യം എന്നാൽ "ജനങ്ങളുടെ ഭരണം" എന്നാണ് അർത്ഥമാക്കുന്നത്. കാരണം, ജനാധിപത്യഭരണത്തിൽ ജനങ്ങളാണ് തീരുമാനിക്കുന്നത്. 

ഭരണകൂടം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും താല്പര്യങ്ങൾക്കും വേണ്ടിയാണ്  പ്രവർത്തിക്കേണ്ടത്. പുരാതന കാലത്താണ്, അതെ- 2500 വർഷങ്ങളിലേറെ പഴക്കമുള്ള ആദ്യത്തെ ജനാധിപത്യരാജ്യങ്ങൾ  ഉയർന്നുവന്നത്. അനേകനൂറ്റാണ്ടുകളായി ജനാധിപത്യ ആശയങ്ങളാൽ ലോകമെമ്പാടും എങ്ങനെ അത് വികസിച്ചുവെന്നും രാജ്യങ്ങളിൽ ഒരു  പുതിയ ജനസമൂഹത്തിന് ശക്തമായിട്ടുള്ള ജനാധിപത്യം എത്രമാത്രം പ്രധാനമാണെന്നും നമുക്ക് ചിന്തിക്കാനുള്ള അനുഭവങ്ങളാണുള്ളത്. ആഗോളതലത്തിൽ കാണുന്നത്. ഏറെ ശക്തമായി ഉറച്ച ജനാധിപത്യം എത്രത്തോളം പ്രധാനമാണെന്നും ഈ വിഷയത്തിൽ നിന്ന് നമുക്ക്  മനസ്സിലാക്കാം. ആനുകാലിക രാഷ്ട്രീയത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഏകാധിപത്യപരമായ രാജ്യഭരണശൈലികൾ  ലോകരാജ്യങ്ങൾക്ക് ഭീഷണിയായിമാറിയിട്ടുണ്ട്. ഇവിടെ ആഗോളതല  ഉദാഹരണങ്ങൾ ജനാധിപത്യത്തിന്റെ തകർച്ചയുടെ ആരംഭത്തിന്റ നിറം തെളിയിക്കുന്നു. രാജ്യങ്ങളിലെ ആനുകാലിക രാഷ്ട്രീയസ്ഥിതി നോക്കാം. ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ളത് ഇന്ത്യയിൽ.  ആദ്യമായി ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ നിലവാരം  എങ്ങനെയാണെന്ന് നിരീക്ഷിക്കാം.

ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഒരു രാജ്യത്ത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള 1,4 ബില്യൺ ജനങ്ങളുള്ള ഈ രാജ്യത്ത് 900 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുണ്ട് എന്നാണറിയപ്പെടുന്നത്. ഹിന്ദു ദേശീയ വാദിയായ ഭാരതീയ ജനതാ പാർട്ടി (ബി. ജെ. പി ) രാഷ്ട്രീയത്തിന്റെ മാന:ദണ്ഡങ്ങൾ ലംഘിച്ച് ഏകദേശം ഒരു പതിറ്റാണ്ടായിട്ട് ഇന്ത്യയുടെ ഭരണാധികാരത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി. ജെ. പി തുടർച്ചയായി രണ്ടു  തെരഞ്ഞെടുപ്പു കളിൽ വിജയിച്ചതാണ്. ഹിന്ദുത്വം എന്നറിയപ്പെടുന്ന ബി. ജെ. പി യുടെ ഹിന്ദു ദേശീയവാദപ്രത്യയശാസ്ത്രം, ക്ഷേമ വികസന അധിഷ്ഠിത അജണ്ട, അതിദേശീയത, മോദി ബ്രാൻഡ്, എന്നിങ്ങനെ നാല് പ്രധാന പ്രത്യയശാസ്ത്രങ്ങളെ ആശ്രയിച്ചാണ് ഭരണം നടത്തുന്നതെന്ന് പറയും. ബി. ജെ. പി. യുടെ ഭരണം ഈ രാജ്യത്തെ സ്വതന്ത്ര ജനാധിപത്യമല്ലെന്ന്  അവർ മുദ്ര കുത്തിയിരിക്കുകയാണ്. ഇന്ന് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പ് അപകടത്തിലാണ്. കോൺഗ്രസ് പാർട്ടി സ്വന്തം രാജ്യത്ത് തോൽക്കുന്ന അനുഭവങ്ങളുണ്ടല്ലോ. ബി. ജെ. പി. പാർട്ടി വിജയിക്കുന്നു, ശക്തി നേടുന്നു. ഇന്ത്യയിൽ ഒരു റിപ്പബ്ലിക്ക് രാഷ്ട്രീയത്തിന് പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഇന്ന്  എന്താണ് അർത്ഥമാക്കുന്നത്? ഒരു കോൺഗ്രസ്സ് പാർട്ടി പ്രവർത്തകൻ തന്റെ പാർട്ടിയുടെ മാരകമായ അപകടം മുന്നിൽ കാണുന്നു. ഇതാണ് ഇന്ത്യയിലെ ജനാധിപത്യ ദുരന്തത്തിന്റെ തുടക്കം കുറിക്കുന്നത്.

ഒരു ലിബറൽ ജനാധിപത്യം ?

ഇന്ത്യയുടെ രാഷ്ട്രീയ ഘടനയിൽ വിദേശീയരുടെ കാഴ്ചപ്പാട് എന്താണ്? ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉൾപ്പടെയുള്ള ഒരു ലിബറൽ ജനാധിപത്യ തത്വങ്ങൾക്ക് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി സ്വീഡനിലെ വി. ഡെ൦. ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഒരു തെരെഞ്ഞെടുപ്പ് സ്വേച്ഛാധിപത്യരാജ്യമായിട്ട്  വിശേഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യുനപക്ഷ അവകാശങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന്റെ മതേതരത്വവും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് ഒരു ഉദാഹരണമാണ്, ഇക്കഴിഞ്ഞ നാളിൽ ഇന്ത്യയിലെ ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ കന്യാസ്‌തികൾക്ക് എതിരെ നടത്തിയ ആക്രമണങ്ങൾ, പോലീസ് അവരെ അറസ്റ്റ് ചെയ്ത  നടപടികൾ. അതുപോലെ മാദ്ധ്യമങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ പക്ഷപാദം, മാദ്ധ്യമ ഉടമസ്ഥ  കേന്ദ്രീകരണം, എന്നീ നിരവധി കാര്യങ്ങളാൽ ലോകമാദ്ധ്യമങ്ങളുടെ  സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങൾ താഴേയ്ക്ക് ഇറങ്ങി, 180 രാജ്യങ്ങളിൽ 161-)൦ സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു. അതുപോലെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിലെ തകർച്ച കാരണത്താൽ ഫ്രീഡം ഹൌസ് എന്നതിന്റെ സ്വാതന്ത്ര്യം എന്നതിൽനിന്നുപോലും ഭാഗികമായ ഒരു സ്വാതന്ത്ര്യം എന്ന നിലയിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടെ സർക്കാർരഹസ്യഅധികാരവാദത്തെ പിന്തുടരുന്ന രാഷ്ട്രീയം ഇന്ത്യയിൽ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യ ഇന്ന് സമീപിക്കുന്നത് പാശ്ചാത്യ ഭരണകൂടങ്ങളെ തെറ്റായവിധത്തിൽ കണ്ട് അതീവ വ്യത്യസ്തമായുള്ള ഒരു ജനാധിപത്യ മാതൃകയെ മാത്രമാണ്.. ജനാധിപത്യം-മൂവായിര൦ വർഷങ്ങൾ പഴക്കമുള്ള ഈ ഭരണരീതിയെ അതികർശനമായി ഇന്ത്യയിലാണ് വിള്ളലുകൾ ഉണ്ടാക്കിയതെന്ന് കാണിക്കുന്നു.  

ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന ഘടകമാണ്, ഭരണ ഘടനാ വിരുദ്ധത വ്യക്തമാക്കുന്ന, മതേതരത്വത്തിന് വിരുദ്ധവുമായ ഹിന്ദുരാഷ്ട്ര മനോഭാവം ആധാരമായി ഉപയോഗിക്കുന്ന ഏകാധിപത്യ സമ്പ്രദായം. അതുപോലെ, എല്ലാ രാഷ്ട്രീയപാർട്ടികളെയാകെ ബി.ജെ . പി. നേതൃത്വം നിയന്ത്രിക്കുന്നു എന്ന യാഥാർത്ഥ്യവും. അതുപോലെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും, പ്രാധാന്യം നൽകുന്ന വിഷയം വിദേശനയവുമാണ്. ഇന്ത്യയുടെ ഈ പൊതുവായ വളർച്ച ഇപ്പോഴുള്ള സർക്കാരിന്റെ നേട്ടങ്ങളെ പ്രചരിപ്പിച്ചു ഭരണകക്ഷികൾ വോട്ടുകൾ നേടുകയാണ്. ഇന്ത്യയിലെ ജനങ്ങളെ തെരഞ്ഞെടുപ്പുകാലങ്ങളിൽ  പൊതു വളർച്ചയെ ഉയർത്തിക്കാണിച്ചു ഓരോ മതവിഭാഗങ്ങളുടെയും  വ്യത്യാസമില്ലാതെ വോട്ടുകൾ നേടിയെടുക്കുന്ന തന്ത്രം വിജയിക്കുന്ന രാഷ്ട്രീയം വളർച്ചപ്രാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക -പണമിടപാടുകളിൽ ഡിജിറ്റൽ സൗകര്യം, മാത്രമല്ല, രാജ്യമെമ്പാടും ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലകളിലും അതുപോലെ മറ്റുള്ള വിവിധ കാര്യങ്ങളിലും വ്യക്തികൾക്ക് അവരുടെ അവകാശങ്ങളിൽ കൈവരിക്കാൻ കൂടുതൽ സാദ്ധ്യതകൾ നൽകുന്ന അഴിമതിയില്ലാത്ത ഭരണം അതിന് തെളിവാണെന്ന് ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾ  പ്രചരിപ്പിക്കുന്നു. അതുപക്ഷേ, എന്താണ് സംഭവിച്ചിട്ടുള്ളത്? ഇപ്പോൾ മേല്പറയുന്ന പൊതുവായ വളർച്ചയുടെ ഫലം ഇന്ത്യയിൽ ജനാധിപത്യ ഘടനയുടെ രുചിയും നിറവും മങ്ങിയതാക്കി മാറ്റിയിരിക്കുന്നു എന്ന് നമുക്ക് കാണാൻ കഴയും.  

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകാലത്ത് ഉയർത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം വിദേശനയമാണ്. അതെങ്ങനെയെന്ന് വിദേശ രാജ്യങ്ങൾ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദേശ രാജ്യങ്ങൾക്ക് ഏറെ ബോധ്യമായിട്ടുണ്ട്. അതിങ്ങനെ: മുൻകാലങ്ങളിൽ ഇന്ത്യയിലെ ജനജീവിതത്തിന്റെ ദൈനംദിന പ്രശ്നങ്ങളെല്ലാം ഉയർത്തി കാണിച്ചുള്ള പ്രചാരണങ്ങൾ നടന്നു. എന്നാൽ നിലവിലുള്ള സർക്കാർ ഇത്തരം വിഷയങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല. മുൻ കാലത്ത് ഇന്ത്യൻ ജനങ്ങളുടെ നേരിട്ടുള്ള ജീവിതത്തെ സംബന്ധിച്ച  കാര്യങ്ങൾ തെരഞ്ഞെടുപ്പുകളിൽ സ്വാധീനിച്ചിരുന്നതാണ്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനജോലി ഇന്ത്യയുടെ ആഗോളതലത്തിലുള്ള ഉയർന്ന പദവി ലോകമാകെ ചുറ്റി നടന്നു അത്  പ്രദർശിപ്പിക്കുന്നതാണ്.  

ഇന്ത്യയെ മഹത്തായ അന്താരാഷ്ട്രസ്ഥാനത്തേയ്ക്ക് ഉയർത്തിയെന്ന് നരേന്ദ്രമോദി അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ഭരണകൂടത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങളിൽ പാശ്ചാത്യരാജ്യങ്ങൾക്ക് ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ചൈനയുടെ, അഥവാ, റഷ്യയുടെ ഒരു ഏകരാഷ്ട്രീയ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനാധിപത്യത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളപ്പെടുന്ന സ്ഥിതി തന്നെയാണ് കാണപ്പെടുന്നത്. ഒരു സ്വാതന്ത്രരാജ്യമെന്നുള്ള പേരിൽ  അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെപ്പോലെ താരതന്മ്യപ്പെടുത്തുക  ഇന്ത്യാരാജ്യത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. അതിനു ചില തെളിവുകളുണ്ട്: ഭരണഘടന നിർദ്ദേശിച്ചിട്ടുള്ളതായ  മതേതരരാഷ്ട്രം-പക്ഷെ, ഇന്ത്യയിൽ ഇന്ന് എവിടെയും ഹിന്ദുരാഷ്ട്ര൦ എന്ന ഒരു രാഷ്ട്രരൂപീകരണത്തിന് മറ്റ് മതവിഭാഗങ്ങളുമായി വലിയ സംഘർഷങ്ങൾ നടത്തുന്നത് ദൈനംദിന സംഭവങ്ങളായിത്തീർന്നു. ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിക്കുന്ന ബി. ജെ. പി പാർട്ടിയും നരേന്ദ്ര മോദിയും ആഗോളവേദിയിൽ കൈയ്യേറുകയാണ്. അനന്തരഫലം എന്തായിരിക്കും ? പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും വേറിട്ട ചില  നിലപാടുകൾ സ്വീകരിച്ചാൽ ഇന്ത്യയുടെ സ്ഥാനം തളരുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാകും.

ഇന്ത്യയിൽ പ്രതിഷേധം ഉയരുന്നു.

കഴിഞ്ഞ കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയുടെ രൂപം ഏറെ മാറുന്ന അനുഭവങ്ങളാണ് മുൻകാലത്തെ പൊതുതെരഞ്ഞെടുപ്പിന്റെ നിറം വെളിപ്പെടുത്തിയത്. അതിങ്ങനെ: "നിങ്ങൾ ജനാധിപത്യത്തെ ആഗ്രഹിക്കുന്നുവോ അതോ അടിച്ചമർത്തുന്ന ഏകാധിപതി ഭരണ കൂടമാണോ ആഗ്രഹിക്കുന്നത്?" ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനു രണ്ടാഴ്ചകൾക്ക് മുമ്പ് ഇന്ത്യ ഒരു പുതിയ പാർലമെന്റ് തെരഞ്ഞെടുക്കു മെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ജനപ്രിയ രാഷ്ട്രീയക്കാരനെ അന്ന് അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിരോധ ആഹ്വാനം പ്രഖ്യാപിച്ചു. അതനുസരിച്ചു പലരും ജനാധിപത്യത്തെ സംരക്ഷിക്കാൻ സമരം ചെയ്തതാണ്. 2024 മാർച്ച് 31-ന് ന്യുഡൽഹിയിൽ നടന്ന സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അരവിന്ദ് കേജരിവാളിന്റെ" ചിത്രമുള്ള ഒരു ബോർഡ് കൂടി പ്രദർശിപ്പിച്ചിരുന്നു. ന്യുഡൽഹിയിൽ പ്രകടനം സംഘടിപ്പിച്ചവർക്ക് ചുറ്റും പോലീസിന്റെ വൻനിയന്ത്രണം ഉണ്ടായിരുന്നു. "ജനങ്ങൾ ഭരണാധികാരത്തിനായി തെരുവിലേയ്ക്ക് വന്നു പറയണം- നമുക്ക് ജനാധിപത്യഭരണമോ,അഥവാ, ഏകാധിപത്യ ഭരണമോ, വേണ്ടതെന്നു വെളിപ്പെടുത്തണം". ഇതാണിപ്പോൾ ഇന്ത്യൻ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷൻ ശ്രീ. മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ഇന്ന് ഒരു  തെഞ്ഞെടുപ്പ് സമ്പ്രദായത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതിലൊണ് കഴിഞ്ഞനാളിൽ ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പോടെ വീണ്ടും അത്  കാണിച്ചത്. ഭൂരിപക്ഷം വോട്ടർമാരും എതിർസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടും കള്ളവോട്ടിലൂടെ അധികാരമേറ്റത് ഇന്നത്തെ  ഭരണാകാരം  പിടിച്ചെടുത്ത ഭരണകക്ഷി പാർട്ടിയാണ്. വോട്ടർപട്ടിക ശരിയല്ലെന്ന് കോൺഗ്രസ്‌നേതൃത്വങ്ങൾ ആരോപിച്ചിട്ടും പിന്നീട് യാതൊരു വിധ  അന്വേഷണ നടപടികളും ഉണ്ടായില്ല. അടുത്ത നാളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കുവാൻ ഒരുക്കം  ആകുകുകയാണ്. അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കി ക്രമീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ പ്രതിപക്ഷ  രാഷ്ട്രീയപാർട്ടികൾ കൂടി പ്രതിഷേധങ്ങൾ അറിയിച്ചു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ വോട്ടർപട്ടികയിലെ തെറ്റുകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.  ഇന്ത്യയൊട്ടാകെ നടന്നു പ്രതിഷേധിച്ച കാര്യം ലോകപ്രസിദ്ധമാണ്. ഇപ്പോൾ ഭരണകക്ഷിയുടെ തെളിഞ്ഞ അഴിമതിയുടെ വലിയ ചില ഉദാഹരണമാണ് ഇപ്പോൾ ഉടൻ നടത്തുവാനുദ്ദേശിച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പുതിയ പരിഷ്ക്കരണം. ലോകത്തിൽ അറിയപ്പെട്ടതിൽ  ഏറ്റവും വലിയ ഒരു ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിൽ മഹാത്മാഗാന്ധിയുടെ ആദർശവുമായി യാതൊരു ചേർച്ചയുമില്ല. 

ഹിന്ദു നാഷണലിസവും അതിലേറെ അന്യജാതിവിരോധത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും,  ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന് 75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയിൽ ശക്തമായിരിക്കുന്ന പുതിയ വാർത്തകളാണ് മാദ്ധ്യമങ്ങളിലൂടെ നാം അറിയുന്നത്. ലോകത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള ഇന്ത്യയിൽ പ്രതിപക്ഷവാദങ്ങളെല്ലാം തള്ളിപ്പറഞ്ഞുകൊണ്ടു നരേന്ദ്ര മോഡി ആനുകാലിക ബി. ജെ. പി യെ തന്റെയും ലോകത്തിന്റെയും മുൻപിൽ നിലയുറപ്പിക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടാകുന്നു, മാത്രമല്ല, കോൺഗ്രസ് പാർട്ടിയെപ്പോലെ പ്രതിപക്ഷ പാർട്ടികളുടെ പേരിൽ നികുതി ക്രമക്കേടുകൾ ആരോപിച്ചു അവരുടെ സ്വന്ത ബാങ്ക് അകൗണ്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഒരു വശത്തു ഭരണഭൂരിപക്ഷവും മറുവശത്ത് പ്രതിപക്ഷരാഷ്ട്രീയ  ന്യുനപക്ഷവും തമ്മിലുള്ള വ്യക്തമായ വേർതിരിവ് തീർച്ചയായും ഒരു ജനാധിപത്യ കാര്യമാണെന്നും ഇടയ്ക്കിടെ രണ്ടും മാറിമാറി വരുന്ന അനുഭവം ഒരു ജനാധിപത്യഘടനയുടെ നിറമാണെന്നും ജനങ്ങളും കരുതുന്നുണ്ട്. അതിനാൽ പാർലമെന്റിലും അതുപോലെ സർക്കാർ സംവിധാനത്തിലും ഒരു വലിയ "സഖ്യം "ജനാധിപത്യത്തിന് എതിരെ ഉണ്ടാകുന്ന ഒരു "പാപമാണെന്ന് " പലരും കരുതുന്നു.

ഇന്ത്യ ജനാധിപത്യതത്വം സ്വീകരിച്ചത് വൈകിയാണ്. 1950 കളിൽ മാത്രമാണ്, ഭൂരിപക്ഷം ഇന്ത്യാക്കാരും പാർലമെന്ററി ജനാധിപത്യം  ആഴത്തിൽ പ്രതിബദ്ധത പുലർത്തിയതെന്നു നാമെല്ലാം അറിയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ഒരു വർഷത്തിൽ, ഇന്ത്യയിൽ കറൻസി പരിഷ്ക്കരണത്തിനു ശേഷം,  ജനാധിപത്യതത്വം നമ്മുടെ ബോധത്തിൽ ഉറയ്ക്കുന്നതുവരെ നമ്മുടെ  ഇന്ത്യയിൽ നമുക്ക് അനുകൂല വിധത്തിൽ  സാമ്പത്തികവികസനവും അനുഭവപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജനങ്ങൾ ചിന്തിക്കുന്നു. എന്നിരുന്നാലും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള പുതിയ തെറ്റിദ്ധാരണകൾക്ക് നാം വിധേയരാകുന്നുണ്ട്. അത് പിന്നീട് വലിയ നിരാശയിലേയ്ക്ക് നയിച്ചേക്കാം. 

കാര്യമിതാണ് : ജനങ്ങളുടെ തീരുമാനങ്ങളും താൽപ്പര്യങ്ങളും നടപ്പാക്കാൻ വാദിക്കുന്നതിന് നിയോഗിക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ പലപ്പോഴും പാർലമെന്ററി തീരുമാനത്തേക്കാൾ ഉയർന്ന ജനാധിപത്യ അധികാരമോ അഥവാ സ്വന്തമായ താല്പര്യമോ ആണ് കൂടുതൽ അവകാശപ്പെടുന്നത്. ഇത് ഇന്ന് പതിവായ  കാര്യവും. ഈ പ്രവണത ഇന്ന് ജനങ്ങൾക്ക് വലിയ ചിന്താവിഷയമാണ്.  //-  

*- മുകളിൽ നൽകിയ വിഷയത്തിന്റെ തുടർച്ച രണ്ടാംഭാഗം      അടുത്തതിൽ നൽകുന്നതാണ്. // ധ്രുവദീപ്തി.

***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

*******************************************************

Dienstag, 12. August 2025

ധ്രുവദീപ്തി : Political Compass // ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം? George Kuttikattu

ധ്രുവദീപ്തി: Political Compass //

  ഇന്ത്യയിൽ  ആർക്കാണ് ബൗദ്ധികവും ധാർമികവുമായ അധികാരം?  

-George Kuttikattu-

ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നത് രാജ്യത്തിന്റെ സാഹചര്യത്തെക്കുറിച്ചുള്ള ഒരു രസകരമായ  പ്രതിഫലനം മാത്രമാണ്. അതിനുള്ള സാധ്യത വളരെ കൂടുതലാണ്. 1947 ൽ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യ മോചിപ്പിക്കപ്പെടുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞത് എത്ര വലിയ നേട്ടമാണെന്നും എത്ര വലിയ ഭാഗ്യമാണെന്നും ഇന്ത്യക്കാർ ഒടുവിൽ തിരിച്ചറിയണം. നമ്മുടെ ഭാവി അഭിവൃദ്ധിക്ക് ഇത് അനിവാര്യമായ മുൻവ്യവസ്ഥയായിരുന്നു. നമ്മുടെ സഹ പൗരന്മാർക്കുള്ള തുല്യാവകാശ നിയമങ്ങൾ അംഗീകരി ക്കുകയും, ഇന്ത്യയുടെ വിമോചനത്തിന്റെ ചരിത്രപരമായ മാനങ്ങൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ, ഇന്ത്യയുടെ സമ്പന്ന സമൂഹം ഉടൻ തന്നെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടപ്പെട്ടേക്കാം.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ അഹിംസാത്മക ചെറുത്തുനിൽപ്പും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഒരു നീണ്ട പോരാട്ടത്തിനു൦ ശേഷമാണ് ഇത് സംഭവിച്ചത്. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കാൻ വ്യവസ്ഥ ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ ഉടമ്പടിയിലൂടെ സ്വാതന്ത്ര്യം ഉറപ്പിക്കപ്പെട്ടു.

എന്തെല്ലാം സംഭവങ്ങളാണ് ഇന്ത്യാമഹാരാജ്യത്തെ പൗരന്മാർ നേരിടുന്നത്? ഇന്ത്യയിലെ ജനങ്ങൾക്ക് മതവിദ്വേഷവിഷം നല്കി പരസ്പരം അടിച്ചുതകർത്ത് ഒരു ഹിന്ദുരാഷ്ട്ര൦ സൃഷ്ടിക്കുന്നു. 

രാഷ്ട്രീയ പാർട്ടികളുടെ ദൂരവ്യാപകവും അനിവാര്യവുമായ തിരുത്ത ലുകൾ, അവ യഥാർത്ഥ പരിഷ്‌ക്കാരങ്ങൾക്ക് തുല്യമാണ്. കാരണം അവ അനന്തമായി കൈവരിക്കാൻ അസാദ്ധ്യമാണ്. പാർട്ടിനിയമം വിശാല നിരക്കിൽ ആഡംബരപൂർവ്വം നിർവ്വചിച്ചിരിക്കുന്ന ഉത്തരവാ ദിത്വങ്ങളും അവയുടെ പേരിലുള്ള പണസമ്പാദനവും ന്യായമായ തലത്തിലേക്ക് കുറയ്ക്കുകയും വേണം. പെൻഷൻ അർഹതയുള്ള ഒരു രാഷ്ട്രീയ ജീവിതം പ്രതീക്ഷിക്കുകയാണ് രാഷ്ട്രീയനേതൃത്വം. മറിച്ച് വിശാല ആദർശവാദത്തിൽ നിന്ന് പങ്കാളികളായ പാർട്ടി അംഗങ്ങളെ യും അവർ തെരഞ്ഞെടുത്ത പ്രതിനിധികളെയും പ്രതീക്ഷിക്കാത്ത  അപകടത്തിലാക്കും. ഇന്ത്യയിൽ ഏകാധിപത്യഭരണം നടപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയകാഴ്ചപ്പാട് ലോകമാകെ ഒരു  ചർച്ചാവിഷയമായിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടന തകർക്കുക എന്നതാണ് ലക്‌ഷ്യം. ഇന്ത്യയിലെ ജനങ്ങളെ മതവിദ്വേഷവിഷം നല്കി  പരസ്പരം അടിച്ചുതകർത്ത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപി ക്കണം, ഇതാണ് നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട. അതുപോലെ തന്നെ ഇപ്പോൾ ജനവിരുദ്ധഭരണം നടത്തുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി  പിണറായി വിജയൻ. 

വ്യത്യസ്ത മതവിഭാഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ആളുകളും തമ്മിലുള്ള ശാശ്വതവും സാധാരണയുമായ ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും അത് ഇന്ത്യൻജനസമൂഹം നിലവിൽ കടന്നുപോകുന്ന വലിയ വേദനാജനകമായ ഘട്ടങ്ങളുടെ നിരവധി വശങ്ങളിൽ ഒന്ന് മാത്രമാണ്. ഇന്ത്യയിൽ നിലവിലുള്ള മതപരമായ പ്രതിസന്ധികളുടെ എല്ലാവിധ വശങ്ങളിൽനിന്നും വളരെയധികം പ്രശ്നസങ്കീർണ്ണമായ നിരവധി ലംഘനങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇപ്പോൾ  ഛത്തീസ്‌ഗഡിലും ഒഡീഷയിലും ഇക്കഴിഞ്ഞ ചില ദിവസങ്ങളിൽ ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രികൾക്കും നേരെ നടത്തിയ രാഷ്ട്രീയഗുണ്ടകളായ എഴുപതിലധികം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണവും പോലീസുകാരുടെ നിഷ്ക്രിയനടപടികളും ഇതിന് നല്ല ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ വിവിധ ഗോത്രങ്ങളെയും മതങ്ങളെയും ജനങ്ങളെയും സർക്കാരിന്റെ അറിവോടെ, ദേശീയവികസനത്തിന്റെ പേരിൽ വളരെ വ്യത്യസ്തമായ ഒരു ഘട്ടത്തിൽ അതെല്ലാം തിരിഞ്ഞുനോക്കി ഒരു ഉരുകൽ പാത്രമാക്കി മാറ്റാൻ ആരും ശ്രമിക്കരുത്. മതസ്വാതന്ത്ര്യത്തി നും, തുറന്ന മന:സാക്ഷിക്കും, മൗലീകാവകാശങ്ങൾക്കും എല്ലാ ഇന്ത്യൻ ജനങ്ങൾക്കും ഭരണഘടന തുല്യ ഉറപ്പുനൽകുന്നു. എന്നാൽ ഈ ഘട്ടത്തിൽപോലും ബഹുസ്വരസമൂഹം എന്ന ആശയം അപ്പാടെ  പരാജയപ്പെടും. ഇന്ത്യൻ പൗരന്മാരായ മുസ്ലീമുകളുടെ സമൂഹത്തിനെ തിരെ നടത്തുന്ന ഭീഷണിയും അതിക്രമങ്ങളും അംഗീകരിക്കാൻ അവരും സമ്മതിക്കില്ല. സമത്വം അംഗീകരിക്കണം. വടക്കേ ഇന്ത്യയിൽ സേവനം ചെയ്യുന്ന ഇന്ത്യൻ ക്രിസ്ത്യൻ മിഷ്യനറിമാരായ പുരോഹിത ർക്കും കന്യാസ്ത്രികൾക്കും എതിരെ നടത്തിയ വധഭീഷണി എങ്ങനെ ഈ സന്ദർഭത്തിൽ തള്ളിക്കളയാനാവും?. ഭീകരപ്രവർത്തങ്ങൾ ഒന്നും സർക്കാർ അറിഞ്ഞതായി കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ഒന്നും ഇന്ത്യയിൽ പ്രയോഗത്തിൽ വരുത്തുവാൻ സർക്കാർ അനുവദിക്കുന്ന നയം മത അസഹിഷ്ണതയുടെ തുറന്ന പ്രകടനമാണ്. മതേതരരാഷ്ട്രം എന്ന വിളിപ്പേരുള്ള ഇന്ത്യയിൽ ഭരിക്കുന്ന കക്ഷികളുടെ രാഷ്ട്രീയ പാർട്ടിയായ ബി ജെ .പി യിലും ചരിത്രപരമായി വേരൂന്നിയിട്ടുള്ളതായ  ശത്രുതകൾ മേല്പറഞ്ഞതുപോലെയാണ് ഉയർന്നു വരുന്നത്. ഇന്ത്യയിൽ തദ്ദേശീയ ജനതയുടെ സഹിഷ്ണുതയെ അമിതമായി പരീക്ഷിക്കാനും അമിതമായി സ്വാധീനിക്കുവാനും ജനങ്ങൾ ബി ജെ പി യെ ഇനിയും അനുവദിക്കരുത്. ചില മതവിഭാഗങ്ങൾക്കെതിരെ ബി ജെ പിയുടെ അനുവാദത്തിലും ചില രാഷ്ട്രീയഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ ഭീകരപ്രവർത്തനങ്ങൾ പോലെ തന്നെ ഹീനമായ കുറ്റകൃത്യങ്ങളാണ് നടത്തുന്നത്. ഇന്ത്യൻ ജനതയുടെ സദാചാര മനസ്സ് ഇന്ന് അപകടത്തിൽ പെട്ടിരിക്കുന്നു. നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നമ്മുടെ മനുഷ്യ മാന്യതയെ സംരക്ഷിക്കണം. 

ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായി ആവശ്യമാണ്. 

സാമ്പത്തികമായി, ഒരു ഏകീകരണ ഉടമ്പടിയെ അടിസ്ഥാനമാക്കി യുള്ള ഭൂസ്വത്ത് നിയമം ഭേദഗതി ചെയ്യേണ്ടത് കേരളത്തിൽ വളരെ അടിയന്തിരമായ ആവശ്യമാണ്. മുൻകാലങ്ങൾ മുതൽ കേരളത്തിൽ  കർഷകരിൽനിന്ന് പിടിച്ചെടുത്ത ജനവിരുദ്ധ നികുതി പണം ഭൂമി ഉട മകൾക്ക്, അഥവാ, മിക്ക കേസുകളിലും ഉടമകളുടെ അവകാശികൾക്ക് തിരികെ നൽകുക എന്ന തത്വം, ഇന്ത്യൻ സംസ്ഥാനങ്ങളിലെ അത് പ്രത്യേകിച്ച് കേരളത്തിലെ ഘടനാപരമായ നികുതി പിടിച്ചെടുക്കലിന് നിർമ്മിച്ച് ഉപയോഗിക്കുന്ന നിയമം ഏറ്റവും ഗുരുതരമായ സാമൂഹ്യ ജീവിതവഴികൾക്ക് തടസ്സമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്ന സർക്കാർ ജനങ്ങളിൽനിന്ന് ഓരോരോ കാരണങ്ങൾ നൽകി മനുഷ്യവിരുദ്ധ നിയമങ്ങൾ സൃഷ്ടിച്ചു നികുതി ചോർത്തിയെടുക്കുന്ന തന്ത്രം നടപ്പാക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതത്വം ഒരു ഭരണഘടനാ നിയമമാക്കേണ്ടത് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യമായി കാണപ്പെടുന്ന യാഥാർത്ഥ്യമാക്കണം. 

നിലവിലെ സാഹചര്യം, മിക്കവാറും എല്ലാ കേസുകളിലും ആശയക്കുഴ പ്പം ഉണ്ടാക്കുന്നു. "പൊതുവായ നിയമപരമായ അനിശ്ചിതത്വം" പൊട്ടി പ്പുറപ്പെടുന്നത്തിൽ അതിശയോക്തിയില്ല. ഇത് നിയമപരമായ വലിയ  അനിശ്ചിതത്വത്തിന്റെ അടയാളം. ഇന്ന് സാമ്പത്തിക പ്രത്യാഘാതങ്ങ ൾ മൂലം എല്ലാം കുഴപ്പത്തിലാണ്. കേരളത്തിൽ ദശലക്ഷക്കണക്കിനു ജനങ്ങളിൽനിന്ന് അവരുടെ അവകാശങ്ങൾ ഇതിനകം ഫയൽ ചെയ്തി ട്ടുണ്ട്. അതിൽ ഒരു മുക്കാൽ ഭാഗവും ഭൂമിയുമായും അവരുടെ താമസ വീടുകളുമായുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടതാണ്. ഇതുവരെ, ക്ലെയിമു കളുടെ പത്തിൽ ഒന്ന് ഫയലുകളിൽ തീർപ്പു കൽപ്പിച്ചു കാണും. പക്ഷെ നിരവധി അവകാശപരാതികൾ തീർപ്പാക്കാൻ ഇനിയും പത്തുമുതൽ ഇരുപതു വർഷങ്ങൾ വരെ കാത്തിരിക്കേണ്ടതായി വരും. തർക്കഭൂമി, കെട്ടിടങ്ങൾ, താമസ അപ്പാർട്ട്മെന്റുകൾ, ഇപ്പോൾ അവ സ്വന്തമാക്കി ഉപയോഗിക്കുന്ന ആളുകൾക്ക് അതിനിടയിൽ സംരക്ഷിക്കപ്പെടുമോ യെന്നും സൂക്ഷിക്കപ്പെടുമോയെന്നുപോലും അറിയില്ല. അതിനാൽ, അതിലേയ്ക്ക് നിക്ഷേപം കൂടുതലായി ഇപ്പോൾ നടത്തപ്പെടുന്നതായി  അറിവില്ല. ഏജൻസികൾക്ക് അതിന്റെ നിയന്ത്രണത്തിലുള്ള ഭൂമി നിയമപരമായി വിൽക്കാൻ കഴിയുമോ എന്നത് ഒരു വിഷയമായി. ഇത്  മാത്രമല്ല, വാങ്ങാൻ സാദ്ധ്യതയുള്ളവർക്കും സർക്കാരിന്റെ പുതിയ നിയമങ്ങളിൽ കുരുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ അവരും പിന്നോക്കമായി മാറുന്നു. ഏതൊരു പുതിയ ബിസിനസ്സുകൾ ആകർഷിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങളിൽ മുനിസിപ്പാലിറ്റികളും ഇതേ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

ഇന്ന്  ഇന്ത്യയിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മികവുമായ അധികാരം?

കേരളത്തിലെ ജനങ്ങൾ സമ്പത് പ്രക്രിയയിൽ ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തികവളർച്ചയിലും ജനങ്ങളുടെ കാർഷിക മേഖലയിൽനിന്നുള്ള വരുമാനത്തിലും ഇടിവ് സംഭവിക്കുന്നതിനാൽ അത് കൂടുതൽ ഏറെ നിരാശാജനകമാണെന്ന് തോന്നുന്നു. നല്ലകാലം കഴിഞ്ഞു. അത് മുൻകാലംപോലെ തിരിച്ചുവരാൻ കഴിയില്ലെന്ന് ഇന്ന്  ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ വിലപിക്കുന്നു. അതേസമയംതന്നെ മറുഭാഗവും- സർക്കാർ സംവിധാനം- സ്വയം സഹതാപം തോന്നാൻ പ്രവണത കാണിക്കുന്നു. തീർച്ചയായും ഉദാ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ വാഗ്ദാനങ്ങളെല്ലാം നൽകിയത്. ഈ വിഷയം തീർച്ചയായും രാഷ്ട്രീയപാർട്ടികൾ വളരെയധികം ഇടപെട്ടിരുന്നു. ഭര ണകേന്ദ്രമായ തിരുവനന്തപുരത്തെ ഭരണാധികാരികൾ പ്രസ്താവനകൾ  എല്ലാം കുറേനാളുകളിൽ സത്യമാണെന്നും, കരുതിയെന്നത് ആർക്ക്  സങ്കല്പിക്കാൻ കഴിയും. വിശ്വസിച്ചിരുന്നവെന്നു സങ്കല്പിക്കുവാൻ ഏറെ പ്രയാസമാണ്. അടുത്തനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിന്റെ അത്ഭുതത്തെക്കുറി ച്ചു, അതുപോലെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും വലിയ വ്യത്യാസമില്ലാതെ കേരളത്തിന്റെ നല്ല സാമ്പത്തിക വളർച്ച യെക്കുറിച്ചും പ്രഖ്യാപനങ്ങൾ നടത്തി. ഇതെല്ലാം എന്തർത്ഥമാണ് ഉൾ ക്കൊണ്ടതെന്ന് നമുക്ക് മനസ്സിലാക്കാൻ എളുപ്പമല്ല. എന്തായാലും മുൻ കാല സർക്കാരുകളുടെ അവസാനത്തിനുശേഷം, നമ്മൾ നമ്മുടെ തെറ്റു കൾ സമ്മതിക്കുകയും അവയെ തിരുത്തുകയും ചെയ്യണമായിരുന്നു.   

കേരളസർക്കാർ കേരളത്തിലെ കർഷകർക്ക് സാമ്പത്തികമായ അവശ്യ പിന്തുണ നൽകാൻ ഒട്ടും തയ്യാറല്ല. ഈയൊരു വലിയ ധാർമ്മികകടമ  അവർ പൂർണ്ണമായും കുറച്ചു കാണുന്നു. കർഷകരും ഭൂമി ഉടമകളും നേരിടുന്ന നിയമപരമായ പ്രശ്നങ്ങൾ സർക്കാരും പ്രതിപക്ഷവും ഒട്ടും മനസ്സിലാക്കി പ്രവർത്തിച്ചിട്ടില്ല. അവർ വളരെക്കാലങ്ങളായി അവയെ മൂടിവയ്ക്കാൻ ശ്രമിച്ചു എന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ ഇന്ന് ഭൂമിയും ജനവാസവീടുകളും നികുതിപ്പണസമാഹാരത്തിനുള്ള ഉറച്ച ശ്രോതസ്സായി പരിഗണിക്കപ്പെടുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനം വൃണപ്പെട്ടിരിക്കുന്നു. കേരളത്തിലെ സങ്കീർണ്ണമായ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഒറ്റരാത്രികൊണ്ട് അവരുടെ മേൽ അടിച്ചേൽപ്പിച്ചതിൽ പലരും അസ്വസ്ഥരാണ്, അവരെല്ലാവരും  നിസ്സഹായർ ആണെന്ന് തോന്നുന്നു. ഇവിടെ ഒരു വലിയ ചോദ്യവും ഉയരുന്നുണ്ട്- "ഇന്ന് കേരളത്തിൽ ആർക്കാണ് ബൗദ്ധികവും ധാർമ്മിക വുമായ അധികാരം?". ബൗദ്ധിക, ധാർമ്മിക രാഷ്ട്രീയനേതൃത്വത്തി ന്റെ കാര്യത്തിൽ നമ്മുടെ കേരളത്തിലെ ജനങ്ങൾ അത്ര മോശക്കാരല്ല എന്നതാണ്. എന്നാൽ അതിനുള്ള ഉത്തരം ഇത് അവരുടെ വിളി അല്ല എന്നതാണ്. അവർക്ക് ശുദ്ധമായ ധാർമ്മിക നിയമസംഹിതയുണ്ടോ ? നിർഭാഗ്യവശാൽ "ഇല്ല" എന്ന ഉത്തരമാണുള്ളത്. നിയമങ്ങൾ തികച്ചും ജനവിപരീതമായി കാണപ്പെടുന്നു. അതിനാൽ അപവാദങ്ങൾ ഇന്ന് ശക്തമാണ്.

പൊതുനികുതി വരുമാനത്തിലെ വർദ്ധനവിൽനിന്നു, ഇത് വീണ്ടും ഊന്നിപ്പറയേണ്ടതാണ്, അതായത്, ഒന്നാമതായി സാമ്പത്തികമായ വളർച്ചയുടെ വെട്ടിക്കുറവിന്റെ ആഴം നാം ഒരു തരത്തിലും കുറച്ചു കാണരുത്. അത് എന്ത്‌കൊണ്ടാണ്? ഉദാഹരണമായിട്ട്, ഇന്ത്യയിലെ  സാമ്പത്തിക ഗവേഷണസ്ഥാപനങ്ങൾ , ചില മാദ്ധ്യമങ്ങൾ, കേരള മുഖ്യ മന്ത്രി, തുടങ്ങിയവർ കേരളത്തിലെ സമ്പത് വ്യവസ്ഥയിലെ യഥാർത്ഥ വരുമാനത്തിൽ സമീപകാലത്തെ വളർച്ച പ്രവചിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഈ നിക്ഷേപം ഒട്ടും വളർന്നിട്ടില്ല. കേരളം മൊത്ത ത്തിൽ നല്ല നിലയിലല്ല. രാഷ്ട്രീയപാർട്ടികളോടുള്ള അതൃപ്തി, കേരള ത്തിലെ കാർഷികവികസനത്തിലുള്ള തകർച്ചയിൽ ഉണ്ടായ നിരാശ, സംസ്ഥാനത്തിന്റെ സാമ്പത്തിക നടപടികളുടെമേലുള്ള സംശയം;- ഇന്ന് ജനങ്ങൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ഈ വിശ്വാസമി ല്ലായ്മ ഭാഗികമായി കേരളത്തിലെ ജനങ്ങളുടെ നിരാശയിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.

നിർഭാഗ്യവശാൽ, കേരളത്തിലെ നിയമസഭയിലോ, ഇന്ത്യൻ പാർലമെ ന്റിലോ ഉള്ള ജനപ്രതിനിധികളിൽ ഭൂരിപക്ഷം പേരും പ്രോപ്പർട്ടി ആക്ടിന്റെ പരിഷ്ക്കരണത്തെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. അതായത്, നഷ്ടപരിഹാരത്തിനുള്ള മുൻഗണനഅവരെ സംബന്ധിച്ച്, അവരുടെ സ്വന്തം സ്വകാര്യസ്വത്ത്പ്രത്യയശാസ്ത്രവും അവരുടെ നല്ല സുഖജീവിതവുമാണ് പ്രധാനമായത്. അവരെ ജനപ്രതിനിധിയാക്കിയ അവരുടെ വോട്ടർമാരുടെ സ്വകാര്യതാല്പര്യങ്ങളും, സാധ്യമായിട്ടുള്ള  നഷ്ടപരിഹാര-അവകാശ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കയും അവർക്ക് പരമപ്രധാനമായ കാര്യമല്ല. അതുപോലെ ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള നിരവധി അഭിഭാഷകരെയും നാം കാണുന്നു. ഇവർ ജനങ്ങളുടെ സമ്പത്ഘടനാപുനഃസ്ഥാപനത്തിനുള്ള അവകാശങ്ങൾ പിന്തുടരുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കുവേണ്ടി തയ്യാറാക്കിയ ചില അഭിപ്രായങ്ങളുടെ ആകസ്മികമായ കണ്ടെത്തലുകളും, ഇതുവരെ ഉന്നയിച്ചിട്ടുള്ള അഭിപ്രായങ്ങളും മാത്രമാണ് കയ്യിലെടുക്കുന്നത്., സ്വകാര്യസ്വത്ത് നിയമനിർമ്മാണ കാര്യത്തിന് ആവശ്യമായ പുനഃപരി ശോധന ഭരണഘടനാവിരുദ്ധമാകുമെന്നാണ് അവർ ചിന്തിക്കുന്നത്.

ഇങ്ങനെയുള്ള തെറ്റുകൾക്ക് പ്രാഥമികമായ ഉത്തരവാദി രണ്ടുതവണ തുടർച്ചയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. രണ്ടാമതായി തന്റെ ചാർച്ചക്കാരായി നിലകൊള്ളുന്ന സഹമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളുമാണ്. നിർഭാഗ്യവശാൽ, ഇന്നത്തെ സർക്കാരിന്റെ ക്രൂരസ മ്മർദ്ദത്തിന് വഴങ്ങിനിൽക്കുന്നവർ  പ്രതിപക്ഷരാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത  ജനപ്രതിനിധികൾ ഇരിക്കുന്ന നിയമസഭയിലും അപ്രകാരംതന്നെ;  നിയമസഭയിൽ പ്രതിപക്ഷവും, സർക്കാരിന്റെ ഓരോരോ പുതിയ  ഭൂനികുതിപരിഷ്ക്കരണവും നിയമഉടമ്പടികൾ അംഗീകരിക്കുകയും മാത്രമല്ല, ഭൂഉടമകളുടെ, അതെ, കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാര സാദ്ധ്യതയേക്കാൾ പുനഃസ്ഥാപനതത്വത്തിനു മുൻഗണന നൽകുന്ന ഒരു പ്രോപ്പർട്ടി ആക്റ്റ് സൃഷ്ടിക്കുകയും ചെയ്യുന്നില്ല. നിയമസഭയിൽ പോലും പുതിയ ഭൂനികുതി പരിഷ്‌ക്കരണം സംബന്ധിച്ചുള്ള യാതൊരു തർക്കങ്ങളും ഒരു രാഷ്ട്രീയപാർട്ടികളും ഒട്ടും ഗൗരവമായി കണ്ടില്ല. നിയമസഭ പ്രാബല്യത്തിൽ വരാനുള്ള പ്രോപ്പർട്ടി ആക്ട് സൃഷ്ടിച്ചു. ഭൂഉടമകളുടെ പഴയ സ്വകാര്യഭൂമിസ്വത്തുക്കളുടെ സ്വകാര്യവത്ക്കരണ ത്തിനും കാർഷികരംഗവികസനത്തിനും വേണ്ട പുതിയ മാർഗ്ഗങ്ങൾ സ്ഥാപിക്കുന്നതിനും ജനങ്ങളുടെ താമസവീടുകളുടെ നിർമ്മാണവും മറ്റുള്ള അറ്റകുറ്റപ്പണികൾക്കും തടസ്സമാകുന്ന തെളിയിക്കപ്പെട്ട വിവിധ ഗുരുതരമായ നിയമപ്രത്യാഘാതങ്ങൾ കാരണം ജനങ്ങളുടെ സാധാര ണ ജീവിതം കൂടുതൽ കേരളത്തിൽ സങ്കീർണ്ണമായിത്തീർന്നു.  

കുറെ വർഷങ്ങളായിട്ട് കേരളം ഭരിക്കുന്നത് കമ്മ്യുണിസ്റ്റ്പാർട്ടിയാ ണെന്ന തലക്കെട്ടുമായി നിൽക്കുന്നവരാണ്. അവരെ ഭയന്നിട്ടെന്ന നിലയിൽ മതനേതൃത്വങ്ങൾപോലും അവരെ കുമ്പിട്ട് വണങ്ങി സ്വയം രക്ഷ നേടുന്നുവെന്നത് ഏവർക്കുമറിയാം. കമ്മ്യുണിസ്റ്റ് നേതൃത്വം ഭരണതലത്തിൽ ഇരിപ്പുറപ്പിച്ചതുമുതൽ ജനസമൂഹത്തിനുവേണ്ടി എന്ത് നന്മകൾ ചെയ്തു? എന്ത് വികസനസാദ്ധ്യതകൾക്ക് സഹായങ്ങൾ  നൽകി എന്ന ചോദ്യം ഇന്നത്തെ കേരളത്തിലെ ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു കേൾക്കുന്നു. ഒരു വ്യക്തിയുടെ സ്വന്തം പേരിലുള്ള ഭൂമിയോ വാസഭവനമോ മറ്റൊരാൾക്ക് വിൽക്കണമെങ്കിൽ അതിന് അയാൾക്ക് ലഭിക്കേണ്ടതായ വസ്തുവിന്റെ അഥവാ ഭവനത്തിന്റെ ഒരു ചെറിയ താരിപ്പുവില സർക്കാർ നിശ്ചയിച്ചിരിക്കുന്നു. റോഡിന്റെ സൗകര്യമുള്ള ഒരു വസ്തുവിന്റെ താരിപ്പുവില കുറെ കൂടുതലും, മറ്റു സ്ഥലവിഭാഗങ്ങൾക്ക് മറ്റൊരു വിലയും സർക്കാരാണോ നിശ്ചയിക്കേ ണ്ടത്? വസ്തുവിന്റെ മേലുള്ള താരിപ്പ് വില നിശ്ചയിക്കുന്നതിൽനിന്ന് എന്ത് നന്മയാണ് വസ്തുവിന്റെ ഉടമയ്ക്ക് ലഭിക്കുന്നത്? ഇതുകൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത് ഇതാണ്. ഭൂമി വിൽക്കുമ്പോൾ സർക്കാരിന് ഒരു ഭീമൻ നികുതിപ്പണം നൽകണം എന്നാണ് നിയമം സൃഷ്ടിച്ചത്. മാത്രമല്ല, ആധാരം എഴുത്തുഫീസ്, രജിസ്‌ട്രേഷൻ ഫീസ് ഇതിനെല്ലാം എത്രമാത്രം വലിയ തുക നൽകണം? 

ഒരു വ്യക്തി കേരളത്തിൽ ഒരു ജോലി ലഭിക്കാതെ ആയപ്പോൾ മറു രാജ്യത്തു പോയി ജോലി ചെയ്താൽ അയാളെ "പരദേശി" അഥവാ, "പ്രവാസി" എന്നൊക്കെയാണ് രാഷ്ട്രീയക്കാരും സർക്കാരും അവർക്ക് നൽകിയ മ്ലേശ്ചമായ നാമം!  പ്രത്യേക സാഹചര്യത്താൽ അയാളുടെ വസ്തു വിൽക്കണമെങ്കിൽ സർക്കാരിന് ലോകത്ത് ഒരു രാജ്യങ്ങളിലും ഇല്ലാത്ത ഒരു വലിയ ശതമാനം വില്പനനികുതിയായി സർക്കാരിന് നൽകണം. "സത്യം പറഞ്ഞാൽ അപ്പൻ പട്ടിയിറച്ചി തിന്നണം" എന്നല്ലേ  ഇപ്പോൾ സർക്കാർ നിർമ്മിച്ച നിയമം നൽകുന്ന അന്ത്യശാസനം? ഈ പ്രവാസിയുടെ വസ്തു വിറ്റുകഴിഞ്ഞാൽ അയാൾക്ക് ലഭിക്കുന്ന പണം എത്രയാണെന്ന് അറിഞ്ഞാൽ ആരും ഞെട്ടി തകർന്നുവീഴും. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയത്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയെ ജനങ്ങൾ നിശ്ചയിച്ചവരാണ്‌. ഇത്തരം പൈശാചിക നിയമങ്ങൾക്ക് വേണ്ടി നിയമസഭകളിലും പാർലമെന്റിലും ഇരുന്നു ജനങ്ങളെ നശിപ്പിക്കുന്നത് ജനപ്രതിനിധികളെന്ന് വിളിക്കപ്പെടുന്ന ക്രിമിനൽ സംഘമാണ്. എന്നാൽ ഒരു യാഥാർത്ഥ്യം, ജനങ്ങളുടെ പണം മോഷിടിക്കുന്ന ഇക്കൂട്ടർ മരിച്ചുകഴിഞ്ഞാലും അവരുടെ നിത്യസ്മരണ യ്ക്കായി നിത്യസ്മരണപേടകങ്ങളും സ്തുതിപാടലുകളും, അതുപോലെ ജീവിച്ചിരിക്കുമ്പോൾ അവർ ധരിക്കുന്ന അടിവസ്ത്രങ്ങൾപോലും കഴുകി നൽകാനുള്ള പണം ജനങ്ങളിൽനിന്ന് പിടിച്ചെടുക്കുന്ന വലിയ  അനീതിയുടെ നികുതിപ്പണം ഉപയോഗിച്ച് അവരെ സഹായിക്കുന്നു. കുറെ വർഷങ്ങൾക്ക് മുമ്പ് ജനപ്രതിനിധിയുടെയോ മന്ത്രിമാരുടെയോ സ്വകാര്യ വാസഭവനനിർമ്മാണത്തിന് സർക്കാർ അവർക്ക് ലക്ഷങ്ങൾ  സൗജന്യമായി നൽകിയിരുന്നു. അതിലൊരാളുടെ ഭവനം നിമ്മിച്ചത്  എങ്ങനെയെന്ന കാര്യം എനിക്ക് നേരിട്ട് അറിയാം. ഒരു സാധാരണ കർഷകൻ ഒരു ചെറിയ താമസവീടോ അഥവാ ഒരു വിറക് പുരയോ അതല്ല, ഒരു പശുത്തൊഴുത്തോ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചാൽ അതിനുള്ള അനുവാദം സർക്കാരിൽനിന്നു ലഭിക്കണം ! അനുവാദം ലഭിക്കാനുള്ള അപേക്ഷ നൽകുമ്പോൾ ഒരു വലിയ തുക ഫീസ് എന്ന പേരിൽ നൽകണം. മാത്രമല്ല, അപേക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും ഒരു തുക "കൈക്കൂലി"ആയി നല്കണം. ഇതെല്ലാമാണോ സർക്കാരിൽ നിന്നു നമ്മൾ പ്രതീക്ഷിക്കേണ്ട സഹായങ്ങൾ ? 

കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസത്തിനു കീഴിൽ വളർന്നെങ്കിലും ഇപ്പോൾ കമ്മ്യുണിസത്തിന്റെ സ്വേശ്ചാധിപത്യത്തിൽ മടുത്ത് ജനാ ധിപത്യത്തിലേക്ക് തന്നെ കടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജനാധിപത്യത്തിന്റെ അപൂർണ്ണതകൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാ യിരിക്കും. പാർലമെന്ററി ജനാധിപത്യം ഒരു ആദർശമായി അവതരി ക്കപ്പെടുകയും പ്രായോഗികമായി അത് ഒരാളുടെ പ്രതീക്ഷകൾ നിറവേ റ്റാൻ കഴിയാത്തതിനാൽ അതിൽനിന്ന് പിന്തിരിയാൻ പ്രലോഭിക്കപ്പെ ടുകയും ചെയ്യുന്ന യുവ ആദർശവാദിക്കും ഇത് ബാധകമാണ്. ഇപ്പോൾ ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം എന്നത് കട്ടിയുള്ള പലകകൾ നിരന്തരം തുരന്ന് തകർക്കുകയെന്നതാണ്. ഈ വിദ്യാഭ്യാസം എല്ലാ ജനാധിപത്യത്തിന്റെയും പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിൽ പരാജയപ്പെടരുത്. അവയെ ജനാധിപത്യസ്നേഹത്തിൽ ഉൾപ്പെടുത്തു കയെന്നതാണ് അവശ്യമായത്. ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം തീർച്ചയായും സ്‌കൂളുകളുടെയും സർവ്വകലാശാലകളുടെയും, അത്  മാത്രമല്ല, മാതാപിതാക്കളുടെയും പള്ളികളുടെയും സ്പോർട്ട് ക്ളബു കളുടെയും ട്രേഡ് യൂണിയനുകളുടെയും കടമയിൽപ്പെട്ടതാണ്. ഈ സ്ഥാപനങ്ങളിൽ മിക്കതിലും ജനാധിപത്യവിദ്യാഭ്യാസം ആരുംതന്നെ    ലക്ഷ്യമിടുന്നില്ല. 

നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അതിന്റെ രാഷ്ട്രീ യശൈലിയിലും സത്തയിലും ഘടനയിലും ഒരു അടിസ്ഥാന പരിഷ്‌ ക്കാരങ്ങളും ഏറ്റെടുത്തിട്ടില്ല. നിലവിലുള്ളതിനേക്കാൾ രാജ്യം നേരിടു ന്ന വലിയ വെല്ലുവിളികൾ പരിഹരിക്കാൻ കഴിവുള്ള വ്യത്യസ്തമായ  ഫെഡറൽ സർക്കാരിനെ വോട്ടർമാർക്ക് വിശ്വസനീയമായി വാഗ്ദാനം ചെയ്യുക എന്നതാണ് പാർട്ടിയുടെ പ്രധാന ഉത്തരവാദിത്വം. എന്നാൽ  അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വിശ്വാസ്യത ഭാഗികമായി മാത്രമേ പാർട്ടിയുടെ കടലാസ് പരിപാടികളിലൂടെ കൈവരിക്കാനാകൂ. ഏറ്റവും പ്രധാനമായത് നേതാവിന്റെയും തന്റെ സംഘത്തിന്റെ വിശ്വാസ്യത യും, സാമൂഹികവും സാമ്പത്തികവുമായ മെച്ചപ്പെട്ട നിലയുമായിരി ക്കണം. എന്നിരുന്നാലും ഓരോ പുതിയ തെരഞ്ഞെടുപ്പ് കാലത്തിനു മുമ്പ് പ്രതിപക്ഷനേതാവ് "ഇപ്പോൾ ഒരു ഗവണ്മെന്റ് ടീമിന് ഒരു രൂപം നൽകണമെന്ന് "ആവശ്യപ്പെടുന്ന ആർക്കും പാർലമെന്ററി അഥവാ നിയമനിർമ്മാണ പരിചയങ്ങൾ ഇല്ല എന്ന് കരുതാം. അതല്ലെങ്കിൽ  അവരുടെ നിർദ്ദേശം അപക്വമാണ്, അന്യായമാണ്. നരേന്ദ്രമോദിയും കേരളാമുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് ചെയ്തിട്ടുള്ളതെന്ന് പരക്കെ പ്രസിദ്ധമാണ്. ഇത്തരം കപട  പ്രവർത്തികൾ ചെയ്തത് പ്രതീക്ഷയോടെ നാമെല്ലാവരും അവരിലൂടെ  കാത്തിരിക്കുന്ന രാഷ്ട്രീയമൂല്യമല്ല, മറിച്ച്, അവരുടെ ആദർശവാദ ത്തിൽനിന്നു പങ്കാളികളായ പാർട്ടി അംഗങ്ങളെയും ജനങ്ങളെല്ലാവരും തെരഞ്ഞെടുത്ത വ്യക്തികളെയും അവരുടെ  വഴിതെറ്റിക്കുന്നു എന്ന യാഥാർത്ഥ്യമാണ്.  

ജനങ്ങളുടെ ആരോഗ്യനിലവാരം - ഭാവിയുടെ അനിശ്ചിതത്വവും.

കേരളത്തിന്റെ ആരോഗ്യരംഗം പൊതു ആരോഗ്യ സൂചികങ്ങളിലും നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണെന്നാണ് ഇപ്പോൾ കേരള ആരോഗ്യമന്ത്രിയുടെ പുതിയ വെളിപാട്. കേരള സർക്കാർ ആശുപത്രികൾ ഉയർന്ന നിലവാരം പുലർത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഏതെല്ലാം വികസനമാണുണ്ടായത്? ഉദാഹരണം- കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയുടെ ഇടിഞ്ഞുവീഴൽ. അടുത്തത് ഇന്ത്യയിൽ ഓടത്തും നല്ല ആശുപത്രികളും ചികിത്സാ വിദഗ്ധരും ഇല്ലായെന്ന നിലപാടിലാണല്ലോ മുഖ്യമന്ത്രി അമേരിക്ക ഒരു രക്ഷാകേന്ദ്രമായി ചികിത്സ തേടി പോയത്. ഇന്ത്യയിലെ ആശുപത്രി കൾ ഒന്നും നല്ലതല്ലായെന്ന ഒരു പാഠമല്ലേ മുഖ്യമന്ത്രിയുടെ ചികിത്സ  അമേരിക്കൻ ആശുപത്രിയിൽ നടത്തിയതിലൂടെ ചൂണ്ടിക്കാണിച്ചത്?

അതിനു ജനങ്ങൾ നിലവിൽ  മനസ്സിലാക്കേണ്ടത്, ഓരോരോ പുതിയ തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർത്ഥികളായി നിൽക്കുന്നവരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി ആവശ്യമായ സമ്മതവും ഉറപ്പും നല്കുന്ന യാളിനെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു പ്രതിനിധിയാ യി നിശ്ചയിക്കുക. അപ്പോൾ ജനവിരുദ്ധനിയമങ്ങളുണ്ടായാൽ ഈ ജന പ്രതിനിധിയെ സ്ഥാനത്തു നിന്ന് മാറ്റുവാൻ നമ്മൾ നിയമനടപടികൾ സ്വീകരിക്കണം. രാജ്യത്ത് ജനങ്ങളുടെ ആധിപത്യമാണ്, നമ്മൾ ഇന്ത്യാ ക്കാരനാണ്, എന്ന ബോധ്യം ഉറപ്പിക്കണം. 

ഇന്ന് പാർലമെന്റിലോ സംസ്ഥാനനിയമസഭകളിലോ അതുപോലെ ജില്ലാ ഭാരണാധികാരികളിലോ ഉള്ള പകുതി സ്ത്രീപുരുഷന്മാർക്കും ഓരോ നിയോജകമണ്ഡലത്തിലെ വിജയത്തിന് അവർ വോട്ടർമാരോട് കടപ്പെട്ടിട്ടില്ലാത്ത നിലപാടാണെടുക്കുന്നത്. സംസ്ഥാനപട്ടികകൾവഴി തെരഞ്ഞെടുക്കപ്പെടുന്നവർ വീണ്ടും തെരഞ്ഞെടുപ്പിനായി ഒരു സ്ഥലം തെരഞ്ഞെടുക്കേണ്ടതുണ്ട്. അവർക്ക് വീണ്ടും വീണ്ടും വോട്ടർമാരെ നേരിട്ട് അഭിമുഖീകരിക്കേണ്ടതില്ല. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ ത്തിന്റെയും പുനഃർതെരഞ്ഞെടുപ്പിന്റെയും പ്രത്യേക കാര്യത്തിൽ, അവർ വോട്ടർമാരെ ആശ്രയിക്കുന്നില്ല. മറിച്ച്, അവരുടെ അതാത് പാർട്ടി ഉപകാരണങ്ങളെയും പാർട്ടിയുടെ സ്വകാര്യ ആന്തരിക സംഘ ങ്ങളെയും ശ്രുംഖലകളെയും ആശ്രയിക്കുന്നു. ഇതിനുത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറുള്ള ചിലർപോലും പാർലമെന്റ് അംഗമായിട്ട് നിൽക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിന്റെ ഒരു കാരണം ഈ ഭയാനകമായ പ്രക്രിയയാണ്. എന്നാൽ ഒരു കാര്യം വളരെ വ്യക്തമാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയുകയില്ല. ഒരാൾ ഒരു വിഷമകരമായ ഇത്തരം അപൂർണ്ണതകളോടെ ജീവിക്കണം എന്ന ഒരു ആശയം സ്വീകരിച്ചേ പറ്റുകയുള്ളുവെന്ന് കാണാൻ കഴിയുമോ?

 ***************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

    

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."

 ****************************************************************

Samstag, 2. August 2025

ധ്രുവദീപ്തി :// Global Societies // ഭരണഘടനാ കോടതിക്ക് മുമ്പാകെ നിയമം- . "നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ്". ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന നിയമം അതാണ്. // George Kuttikattu

ധ്രുവദീപ്തി : Global Societies //

 ഭരണഘടനാ കോടതിക്ക് മുമ്പാകെ നിയമം-

" നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ് " 

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാനനിയമം അതാണ്.//  

George Kuttikattu

നെപ്പോളിയൻ തകർത്ത വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ അന്തിമ അന്ത്യം മുതൽ ഓട്ടോ ഫൊൻ ബിസ്മാർക്ക് ജർമ്മൻ സാമ്രാജ്യം സ്ഥാപിക്കുന്നത് വരെ അറുപത്തിയഞ്ചു വർഷങ്ങൾ, അതെ,ഒരു നൂറ്റാണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗം എടുത്തു. അതുപോലെ ഇംഗ്ലണ്ട് അധീനതയിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ പു:നർജന്മത്തിനു വഴിതെളിച്ചു സ്വതന്ത്ര ഭാരതത്തെ സൃഷ്ടിച്ച മഹാത്മാഗാന്ധിയും ചരിത്രത്തിന്റെ ഇരുളിൽ മറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, രണ്ടു തവണ ഇന്ത്യയിൽ ഭരണം കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയും ബി.ജെ. പി രാഷ്ട്രീയപാർട്ടിയും, അതുപോലെ കേരള ഭരണാധികാരം കൈവശപ്പെടുത്തിയ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിണറായി വിജയനും കൂട്ടരും ജനവിരുദ്ധ നടപടികളുമായി നിഷ്പ്രയാസം മുന്നോട്ട് പോകുന്നതിൽ സഹായിക്കുന്ന നാം വളരെയധികം തെറ്റുകൾ വരുത്തി, നാം നിരവധി വീഴ്ചകൾക്ക് കുറ്റക്കാരായി. 

                    ഈ കന്യാസ്ത്രീകളെ ആര് രക്ഷിക്കും?

വേദനയുടെ ദൃശ്യം: ഛത്തീസ്‌ഗഡ്‌ കോടതിയിൽ നിന്ന് 
ജാമ്യം നിഷേധിക്കപ്പെട്ട നിരപരാധികളായ
മലയാളി കന്യാസ്ത്രികൾ.

ഞാനിവിടെ കുറിക്കുന്ന ചില അഭിപ്രായങ്ങൾ ചിലർക്ക് അതേപടി  യോജിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതുപക്ഷേ, ഒരു സത്യം, ഇന്നത്ത നമ്മുടെ മാതൃരാജ്യത്തെ നരകമാക്കുന്ന ഇന്ത്യയുടെ  ഭരണനേതൃത്വങ്ങളുടെയും അവരുടെ രാഷ്ട്രീയ പാർട്ടികളുടെയും മനുഷ്യവിരുദ്ധ നടപടികൾ എന്താണെന്ന ചില കാര്യങ്ങൾ ഇവിടെ  എഴുതുന്നു. ഇന്ത്യൻ ഭരണഘടനയെ അപ്പാടെ വലിച്ചെറിഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ  ഭരണാധികാരികളുടെയും നീതിയുടെ കേന്ദ്രമായിരുന്ന  കോടതിയിലെ ജഡ്ജിമാരുടെയും മനുഷ്യവിരുദ്ധ നടപടിക്ക് പ്രകടമായ ഉദാഹരമാണ് ഛത്തീസ്‌ഗഡിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ  മിഷനറിമാരായ കന്യാസ്ത്രീകളെ കാരണമില്ലാതെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതും അവരുടെ നേർക്ക് ജാമ്യം നിഷേധിച്ചതും. ഈ സംഭവം ഇന്ന് കേരളത്തെ മാത്രമല്ല, ലോകമാകെ ഇന്ത്യൻ ഭരണാധി കാരികൾ ചെയ്ത  നിഷ്ടൂരതയുടെ മുഖം കണ്ടുഞെട്ടിപ്പോയ സംഭവമായി രിക്കുന്നു. ഈ സംഭവം നരേന്ദ്രമോദിയുടെ രാഷ്ട്രീയപാർട്ടിയുടെ (ബി. ജെ. പി ) നിർദ്ദേശമനുസരിച്ചുള്ള ഒരു ക്രൂര നടപടിയാണ് നടന്നതെന്ന് ലോകമാദ്ധ്യമങ്ങൾ മനസ്സിലാക്കി. മതേതര രാഷ്ട്രമായ ഇന്ത്യയിൽ  ഏറ്റവും പ്രകടമായ മനുഷ്യവിരുദ്ധ നടപടിയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചതിൽ ഇന്ത്യയിലെ സർക്കാർ പരസ്യമായി  അനുകൂലിക്കുന്നു. ജനസേവനം ജീവിതപ്രക്രിയയായി ഒരു ജീവിതം സമർപ്പിച്ച ഈ ക്രിസ്ത്യാനികളെ രക്ഷിക്കേണ്ടതായ ധാർമ്മികമായ ഉത്തരവാദിത്വം നാമെല്ലാവരും ആഴത്തിൽ മനസിലാക്കി അവരെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും വേർപെട്ട പ്രതിഷേധപ്രകടനം നടത്താതെ അവർ ഒരുമിച്ചുകൂടി സർക്കാരിന്റെയും കോടതിയിലെ ജഡ്ജിമാരുടെ മനുഷ്യവിരുദ്ധ നടപടികളെ ശക്തമായി നേരിടണം. തെറ്റുകൾ ഒന്നും സ്ഥിരീകരിക്കാതെ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാനും, ജയിലിൽ അടയ്ക്കാനും, ജാമ്യം നിഷേധിക്കാനും നടപടികൾ എടുത്ത സർക്കാർ തീരുമാനം, അതുപോലെ  പോലീസിന്റെ നടപടിയും ഒരു ജഡ്ജിയുടെ  വിധികല്പിക്കലും നിയമവിരുദ്ധമല്ലേ ? അങ്ങനെയെങ്കിൽ മേല്പറഞ്ഞ ജഡ്ജിയെയും, മന്ത്രിമാരെയും, അറസ്റ്റുനടപടി ചെയ്ത പോലീസുകാരെ ഉൾപ്പെടെയും രാജ്യദ്രോഹക്കുറ്റവും മനുഷ്യവിരുദ്ധക്രിമിനൽകുറ്റവും  ചുമത്തി ജയിലിൽ അടയ്‌ക്കേണ്ടതാണല്ലോ. മതപരിവർത്തനം പാടില്ല എന്ന ഒരു നിയമം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോ? അങ്ങനെയെങ്കിൽ കന്യാസ്ത്രികൾ ചെയ്യാത്ത ഒരു കുറ്റത്തിന് ഇവരെ എന്തിനു അറസ്റ്റ് ചെയ്തു തടവിലടച്ചു? രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും കോടതിയും ഉത്തരം പറയണം. മറ്റുള്ളവരുടെ മുന്നിൽ നമ്മളെത്തന്നെ നാണം കെടു ത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതിനാൽ നമ്മൾ പലപ്പോഴും നമ്മു ടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. ഇത് തെറ്റായിരിക്കണമെന്നില്ല. പക്ഷെ, അങ്ങനെയാകാം. 

ഇത്തരം ദുഷ്പ്രവർത്തികൾ നന്നായി മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ മുഖത്തടിച്ചു അമേരിക്കയുടെ ആഭ്യന്തരവികസനത്തിന്റെ ലക്‌ഷ്യം ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിന്റെ നിഗൂഡ  സ്വാർത്ഥതയും ഇന്ത്യൻ ഭരണഘടനാവിരുദ്ധ നടപടികളും മാത്രമല്ല, നീതിനിഷേധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യൻ ജനതയുടെ അവകാശങ്ങ ളും അവരുടെ പൗരത്വവും തീകൊളുത്തി നശിപ്പിക്കുന്ന കോടതികളും പ്രബലമായതിനാൽ ഇന്ന് ഇന്ത്യൻ ജനതയുടെ ഭാവി പ്രതീക്ഷകളും അവരുടെ ജീവനുപോലും വൻ ഭീഷണി ആയി മാറി. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇന്ത്യൻ ഭരണാധികാരിയും ഏകാധിപത്യമനോഭാവ വും പുലർത്തുന്ന നരേന്ദ്ര മോദിയുടെ, അതെ, ഒരു പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മോദി, ജീവിതത്തിനുള്ള വഴിതേടിയ  തെരുവുകളിലൂടെ നടന്നു ചായവിറ്റുകിട്ടിയ പണം കൊണ്ട് മാത്രം ജീവിച്ചയാൾ, സ്വന്തം മാതാപിതാക്കളെയും സ്വന്തം സഹോദരങ്ങളെ യും മറച്ചുവച്ചു കുട്ടിക്കാലത്ത് ഒളിച്ചോടി ബംഗാളിലും, ഹിമാലയത്തി ലും ഒളിച്ചു താമസിച്ച നരേന്ദ്ര മോദിയുടെ വികാസം അന്നത്തെ ആർ എസ്  എസ് സംഘടനയുടെകൂടെയുണ്ടായ സൗഹൃദം വഴിയായിരുന്നു. 

ഇതെല്ലാം കാണുമ്പോൾ സ്വാർത്ഥമതികളായ കേരളത്തിൽ നിന്നും പാർലമെന്റിലും മന്ത്രിസഭയിലും സ്ഥാനം ലഭിച്ച ചിലരുടെ ദുഷ്ട മനസ്സിന്റെ പ്രതികരണങ്ങൾ നാമറിയുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ യാചിച്ചു വാങ്ങി സ്ഥാനങ്ങൾ നേടിയവർ ഈ കന്യാസ്ത്രീകളുടെ പ്രവർത്തിയിൽ തെറ്റുകണ്ടുവെന്നു പറഞ്ഞു. അവരുടെ സ്വന്തം സഹോദരിമാർ ഈ അവസ്ഥയിലായിരുന്നെങ്കിൽ മന്ത്രിസ്ഥാനം ലഭിച്ചു മുഖം മറച്ചുനടക്കുന്ന ഈ മന്ത്രിയുടെ അടുത്ത  സമീപനം എന്താകുമായിരുന്നു? നിലവിലുള്ള ഇന്ത്യൻ ഭരണഘടനയെ  നശിപ്പിച്ചു പൊളിച്ചെഴുതി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുവാൻ ഒരുമ്പെടുന്ന ബി. ജെ . പി. പാർട്ടിയുടെയും അവരുമായി ബന്ധപ്പെടുന്ന വരുടെയും പ്രവർത്തനങ്ങൾ നിരോധിക്കാൻ പ്രതിപക്ഷപാർട്ടികൾക്ക് കഴിയുമോ? നരേന്ദ്രമോദി സർക്കാർ ക്രിസ്ത്യൻ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യുന്നതിൽ പരസ്യമായ പിന്തുണ നൽകിയതിന് പ്രകടമായ  തെളിവാണ് ആഭ്യന്തര മന്തി നടത്തിയ മറുപടി. അതേസമയം കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷ തള്ളിക്കളഞ്ഞുകൊണ്ടു വിധി പറയുന്നു. ഇന്ത്യയിലെ കടുത്ത മതവിരുദ്ധ നിലപാടിനുള്ള പ്രകടമായ തെളിവാണ്. ഇന്ത്യൻപൗരന്മാരായ ക്രിസ്ത്യാനികളുടെയും മറ്റുചില മതവിഭാഗത്തിനെതിരെയും ജാതിമത വിദ്വേഷവും ആക്രമണങ്ങളും പരസ്യമായി അഴിച്ചുവിട്ട് മതേതരരാഷ്ട്രമായ ഇന്ത്യയെ നരേന്ദ്രമോദി വാദികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നരേന്ദ്രമോദിയുടെയും സഹ പ്രവർത്തകരുടെയും ക്രൂരതയ്ക്ക് ഇരയായി ജയിലിൽ കഴിയുന്ന രണ്ടു കന്യാസ്ത്രീകളെ നേരിട്ടുകാണാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ ആഗ്രഹിക്കുന്നത് എന്ത് നേടിയെടുക്കുവാനാണ്? ഈ പ്രവർത്തകർ നേരിട്ട് പോയി മോദിയേയോ ഇന്ത്യയുടെ പ്രസിഡന്റി നേയോ കണ്ടു ഈ ഭരണാധികാരികളെ തിരുത്തുവാനാണ് ആദ്യമായി ചെയ്യേണ്ടത്. സമാധാനവും ഐഖ്യവും ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ഈ ക്രൂര അനുഭവങ്ങളെ എങ്ങനെ നേരിടാൻ കഴിയും? ഇരയായിരിക്കുന്ന എല്ലാ ജാതിമത വിഭാഗങ്ങളും ഐഖ്യത്തോടെ കൂട്ടായ പ്രതിഷേധം നടത്തുകയും, ഇന്ത്യയെന്ന മതേതരരാഷ്ട്രത്തെ  പുന:ർജീവിപ്പിക്കാൻ ഒരു ശക്തമായ പ്രതിജ്ഞ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ, കന്യാസ്ത്രീകളുടെ നേർക്കുണ്ടായ നടപടികളെല്ലാം  ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകരുടെ സ്ത്രീകളോടുള്ള ക്രൂരകൃത്യം എന്നതാണെന്ന് മറ്റുള്ള അനേകം ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി ആര് കാണും ? ഹിന്ദുസമൂഹത്തെ വടക്കേഇന്ത്യയിൽ വിദ്യാഭ്യാസപരമായും സാമൂഹ്യജീവിതത്തിന്റെ കെട്ടുറപ്പിനും സഹായിച്ചവരാണ് കേരളത്തിൽനിന്നും എല്ലാവിധ കഷ്ടപ്പാടുകളും സഹിച്ചു സേവനം ചെയ്ത ക്രിസ്ത്യൻ മിഷനറിമാർ എന്ന് നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ കോടതിയിലെ ജോലി ചെയ്യുന്ന ജഡ്ജിമാരെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ അടിമകളും ഇന്ന് മനസ്സിലാക്കണം.

നരേന്ദ്ര മോദി ലോകരാജ്യങ്ങൾ ദിവസവും ചുറ്റി സഞ്ചരിക്കുന്നു. ജനങ്ങൾ നൽകിയ നികുതിപ്പണം ധൂർത്തടിക്കുന്നു. ദിവസവും  ലോകരാജ്യങ്ങളിലേയ്ക് പറന്നു സഞ്ചരിച്ചു അവിടെയുള്ള ആളുകളുടെ സമാധാനവും സന്മനസ്സും നശിപ്പിക്കുന്ന നടപടിയുടെ മറുപടിയാണ് ഈയിടെ അമേരിക്കൻ സർക്കാർ ഇന്ത്യൻ യുവാക്കളുടെ പ്രവേശന കാര്യത്തിലും ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന നികുതി നിർണ്ണയവും പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്റിന് കാരണമായത്. മാത്രമല്ല നികുതിപ്പണം ജനങ്ങളുടെ അദ്ധ്വാനഫലമാണ്. അതെടുത്ത്കൊണ്ട് കോടികൾ ചെലവ്ചെയ്ത്ള്ള പ്രധാനമന്ത്രിയുടെ യാത്രയെ ജനങ്ങൾ നേരിട്ട് നിരോധിക്കാൻ ശക്തമായ പ്രതിജ്ഞയെടുക്കണം. 

ചില ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നാം പിറകോട്ട് നോക്കുക. അന്ന് ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഏകാധിപത്യ പൊട്ടിത്തെറിക്കലും പിന്നീട്  ഉണ്ടായിട്ടുള്ള പുനഃരുദ്ധാനവും രാജ്യങ്ങളുടെ ഇതുവരെയുള്ള വിവിധ  കാര്യങ്ങളുമായി താരതമ്മ്യപ്പെടുത്തുവാൻ കഴിയും.  ഇന്ത്യയുടേയും  കേരളത്തിന്റെ ചരിത്രവും ജനജീവിതവും കഷ്ടതകളും ഉണ്ടായതിന് ആരാണ് കാരണക്കാരായത് എന്ന് നിരീക്ഷിക്കണം? ഐക്യവും സമാധാനവും ആഗ്രഹിച്ചു ഇന്ത്യയുടെ സ്വാതന്ത്ര്യം- അതെ ഇന്ത്യയുടെ പുന:ർജന്മത്തിനു വഴിയൊരുക്കിയ മഹാത്മാഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയത് ആരാണ്? സ്വാർത്ഥരാഷ്ട്രീയക്കാരുടെ ക്രൂരത, ലോകം നേരിട്ട് മനസ്സിലാക്കി. അവരുടെ സഹായികൾ ഇന്ന് ക്രിസ്ത്യൻ വിഭവങ്ങളെയും മറ്റു മതസമൂഹങ്ങളെയും നശിപ്പിക്കാൻ ശ്രമിക്കുന്നു.  പതിനായിരക്കണക്കിന് യഹൂദരെ ജർമ്മനിയിലെ ജയിലുകളിൽ അടച്ചു കൊലപ്പെടുത്തിയ ജർമ്മനിയുടെ പൈശാചികഭരണനേതാവാ യിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ലോകജനതയ്ക്ക് മഹാഭീഷണിയായി മാറിയത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജർമ്മൻകാരെയും യഹൂദ വംശജരെയും കോൺസെൻട്രേഷൻ ലാഗറുകളിൽ പിടിച്ചു അടച്ചു. അവരെ അഗ്നിക്ക് ഇരയാക്കി കൊലപ്പെടുത്തി. ഇതെല്ലാം ഒടുവിൽ ഫലം കണ്ടത് അതിക്രൂരനായ ഹിറ്റ്ലർ സ്വയം ആത്മഹത്യ ചെയ്തതാണ്.

ഇനി ഇന്ത്യ എങ്ങോട്ട്?  

 നിരപരാധികാളായ മലയാളി ക്രിസ്ത്യൻകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത തടവിലടച്ച ഛത്തീസ്‌ഗഡ്‌ സർക്കാർ നടപടിക്കെതിരെ
തിരുവന്തപുരത്ത് നടത്തിയ പ്രതിഷേധം 

സാംസ്കാരികമായും ചരിത്രപരമായും കൈമാറിക്കിട്ടിയ ഒരു ദേശീയ സ്വത്വത്തിനായുള്ള ഇച്ഛാശക്തിയെ അവഗണിക്കുന്ന ഏതൊരാളും, ഇന്ത്യൻ ജനതയുടെ ആഴമേറിയ ബോധതലങ്ങളാൽ ഭാഗികമായിട്ട്  പോഷിപ്പിക്കപ്പെടുന്ന, അബദ്ധവശാൽ മങ്ങിയ ദേശീയത, വിദ്വേഷം, അതിലും മോശമായ സാമൂഹിക-സാംസ്കാരികതയ്ക്ക് കാരണമാകും. അതിന് പ്രകടമായ ഉദാഹരണമാണ് ഇന്ത്യൻ ഭരണാധികാരികളുടെ ജനങ്ങളോടുള്ള ഭിന്നതയുടെ പൈശാചിക നിലപാട്. ഈ അപകടം ഇന്ന് ഇന്ത്യയിൽ വളരെ രൂക്ഷമാണ്. അതുകൊണ്ട്, ഇന്ന് പീഡനം സഹിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ ഇന്ത്യ നമ്മുടെ രാഷ്ട്രം എന്ന ആശയം ലിബറൽ സാമൂഹിക ക്രമത്തിന്റെ എതിരാളികൾക്കോ, ഭരണ നേതൃത്വങ്ങൾക്കോ വിട്ടുകൊടുക്കരുത്- തീർച്ചയായും ദേശീയ വാദികളായ ബിജെപി രാഷ്ട്രീയവൃത്തങ്ങളിലേയ്ക്ക്. നിലവിൽ നമ്മൾ ഇന്ത്യക്കാർ അപകടത്തിലായ ഒരു ജനതയായി തുടരുന്നു. ഇത്  വളരെക്കാലം കണക്കിലെടുക്കുന്ന ചരിത്രവീക്ഷണത്തിന്റെ ചില അർത്ഥത്തിൽ മാത്രമല്ല, ഈ നൂറ്റാണ്ടിന്റെ ദശകങ്ങളിൽ ഇന്നും ഇത്  വളരെ കൂടുതലാണ്. നമ്മൾ നേരിടുന്ന അപകടം വളരെ യാഥാർത്ഥ്യ മാണ്. അതിനാൽ നമ്മുടെ സാമൂഹ്യജീവിതസാഹചര്യം ഒരേസമയം നിരവധി മേഖലകളിൽ മൂർത്തമായ നടപടി ആവശ്യപ്പെടുന്നു."നമ്മൾ ഇന്ത്യാക്കാർ",അങ്ങനെ ആയിരിക്കണം എന്ന വിളിയിൽനിന്നു-"നമ്മൾ ഇന്ത്യയിലെ ജനങ്ങളാണ്"ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന  നിയമം അതാണ്. ഇന്ത്യൻ ഭരണഘടനയെയും മനുഷ്യവിരുദ്ധനടപടി യിലൂടെ നിരപരാധികളായ കന്യാസ്ത്രീകളെയും ജനങ്ങളെയും ഓരോ ജയിലുകളിൽ അടച്ചു ജനങ്ങളെ നശിപ്പിക്കുന്ന നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രി രാജിവച്ചു ഇന്ത്യയിൽനിന്നും വിട്ടുമാറണം.

ഇന്ത്യ ഒരു മതേതരരാഷ്ട്രമാണെന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചി ട്ടുണ്ട്. അത് ലംഘിക്കുന്ന നരേന്ദ്രമോദിയെയും ഛത്തീസ്‌ഗഡ് മുഖ്യ മന്ത്രിയെയും അവരുടെ സഹാനുഭാവികളെയും അറസ്റ്റ് ചെയ്തു ജാമ്യ മില്ലാതെ ജയിലിൽ അടച്ചിടാൻ നീതിയുടെ കേന്ദ്രം എന്ന് വിളിക്കപ്പെടു ന്ന കോടതിയിലെ ജഡ്ജിക്ക് കഴിയുമോ? യുക്തിയും നീതിയും ഉത്തര വാദിത്വവുമാണ് നിർണ്ണായക ഘടകങ്ങൾ. ഭയങ്ങൾ, വികാരങ്ങൾ, അഭിനിവേശങ്ങൾ, പ്രതീക്ഷകൾ, തീർച്ചയായും അവയെല്ലാം രാഷ്ട്രീ യത്തിലും ഉണ്ടായിരിക്കണം. എന്നാൽ, അവയെല്ലാം  യുക്തിയെയും ഉത്തരവാദിത്വബോധത്തെയും മേൽപ്പറഞ്ഞ സാമൂഹ്യ ദോഹികൾ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ രാഷ്ട്രീയവും ജനങ്ങളുടെ അവകാശ ങ്ങളും നീതിയുടെ കേന്ദ്രമെന്ന് പറയപ്പെടുന്ന ഇന്ത്യൻ  കോടതിയും  അധ:പതനത്തിലേയ്ക്ക് പോകും. 

ഇന്ന് കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രികൾക്ക് ജാമ്യം വിധിച്ചു  നൽകിയത് ആരെ ബോധിപ്പിക്കാനുള്ള കപടനടപടിയാണ്? കേരളാ  ക്രിസ്ത്യൻ കന്യാസ്ത്രീകളുടെ നേർക്കുള്ള ഒരു  കുറ്റാരോപണങ്ങൾ  തെളിയിക്കാതെ ഭാഗികമായി അവർക്ക് നൽകിയ ജാമ്യം ഭരണപക്ഷ നേതൃത്വത്തെ കുമ്പിട്ട് ആരാധിക്കുന്ന ജഡ്ജിയുടെ മനുഷ്യവിരുദ്ധ നടപടിയാണ്. അവരുടെ പേരിലെടുത്ത കുറ്റാരോപണം രാഷ്ട്രീയ ഭീകരരുടെ സൃഷ്ടിയാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും  ഇതുപോലെ മതവിദ്വേഷവും ജാതിവ്യവസ്ഥയും ജഡ്ജിമാർ എന്ന് വിളിക്കപ്പെടുന്ന കുറ്റവാളികൾ വീണ്ടും വീണ്ടും തുടരുകയാണെങ്കിൽ ഇന്ത്യാമഹാരാജ്യം ഒരു ഭീകര വാദികളുടെ ആസ്ഥാനമായി മാറും. അതിനു നമ്മൾ  " ഇന്ത്യയിലെ ജനങ്ങളാണെന്ന" നിയമം നാമെല്ലാം  കൈകളിലെടുക്കണം". ഭരണഘടനാ കോടതിയുടെ മുമ്പിൽ നമ്മുടെ തീരുമാനം അറിയാക്കാൻ നമുക്ക് അവകാശമുണ്ട്. //  

                                          **************************                    Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

 *********************************************