Samstag, 24. August 2024

ധ്രുവദീപ്തി:// സ്മരണകൾ /*ഫാ. ലുഡ്വിഗ് ബോപ്പ്* - മലയാളികളുടെ സുഹൃത്ത്- George Kuttikattu


ധ്രുവദീപ്തി: // സ്മരണകൾ /                         


*ഹൈഡൽബർഗിന്റെ 
ഫാ. ലുഡ്വിഗ് ബോപ്പിന്റെ  ജന്മദിനം --  
മലയാളികളുടെ സുഹൃത്ത്. *


ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ 
നിത്യ വേർപാട്.// 
.(ജോർജ് കുറ്റിക്കാട്ട്).  
 
ഫാ. ലുഡ്‌വിഗ് ബോപ്പ് 
 
"ജനപ്രീതിയാർജ്ജിച്ച, ജനങ്ങളെ സ്നേഹിക്കുന്ന പുരോഹിതനെയാണ് ഇന്ന്  നമുക്കെല്ലാവർക്കും നഷ്ടമായിരിക്കുന്നത്. ഹൈഡൽബെർഗ്ഗിലെ അദ്ദേഹത്തിൻറെ പ്രതിജ്ഞാബദ്ധതയുടെ നിരവധി വർഷങ്ങളിലെ സേവനങ്ങൾക്ക് നന്ദിയുണ്ട്". ഹൃദയത്തിൽ തട്ടിയതായ സങ്കടകരമായ മായാത്ത പ്രതികരണം ഹെഡൽബെർഗ്ഗിലെയും അദ്ദേഹത്തെ എന്നും അറിയുകയും ചെയ്തിരുന്നവരുടെ സ്നേഹസ്മരണകളാണ്. 2021 March 26 ലെ ഉച്ച തിരിയുന്ന സമയം- അദ്ദേഹത്തിന് തൊണ്ണൂറ്റിനാലാo വയസ്  വരെയുള്ള ദീർഘമായ ദീർഘായുസും കഴിഞ്ഞു.  പ്രിയങ്കരനായ ഫാ. ലുഡ്വിഗ് ബോപ്പ് നമ്മോടെല്ലാം എന്നേയ്ക്കുമായി വിടപറഞ്ഞു. താൻ  നിറഞ്ഞ സന്തോഷത്തോടെ ദൈവ സന്നിധിയിലേക്ക് മടങ്ങിപ്പോയി.

ഫോട്ടോ : ഫാ.ലുഡ്‌വിഗ് ബോപ്പ് , കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ,
ഫാ. തോമസ് പുത്തൻപുരയ്ക്കൽ, ജോർജ് കുറ്റിക്കാട്ട്   

 

ജർമ്മനിയുടെ തെക്കൻ സംസ്ഥാനമായ ബാഡൻ വ്യൂർട്ടം ബർഗ്ഗിലെ  ഓഡൻ വാൾഡിൽപ്പെട്ട മോസ്‌ബാഹ് നഗരത്തിനു ചേർന്ന് കിടക്കുന്ന "ലിംബാഹ് "എന്ന ഒരു കൊച്ചു ഗ്രാമത്തിൽ 1926 ഓഗസ്റ്റ് 24-ന് തികഞ്ഞ ഈശ്വര കാരുണ്യം നിറഞ്ഞ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് അക്കാലത്ത് വാണിജ്യ പ്രതിനിധിയായി  ജോലി ചെയ്തിരുന്നു. അദ്ദേഹം തന്റെ നാടിനുപുറത്തുള്ള വിവിധതര ത്തിലുള്ള അറിവുകൾ വീട്ടിലേയ്ക്ക് കൊണ്ടുവരുമായിരുന്നു.

"ഒരു അത്ഭുതകരമായ ബാല്യം"

ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ കുട്ടിക്കാലത്തെ മധുരമനോഹരമായ ചില  സ്മരണകൾ അദ്ദേഹം ഓർക്കുന്നതിങ്ങനെയായിരുന്നു: " അന്ന് അവിടെ തീക്ഷ്‌ണതയും വളരെ ചൈതന്യവും നിറഞ്ഞ ഉറച്ച ഒരു ക്രിസ്ത്യൻ വിശ്വാസിസമൂഹം ഉണ്ടായിരുന്നു. ഞങ്ങൾ സഹോദരങ്ങൾ ആറുപേ രിൽ മൂന്നാമനായിരുന്നു, ഞാൻ. മാതാപിതാക്കളുടെ ആറു മക്കളിൽ മൂന്നാമനായി ജനിച്ചു. കൊഞ്ചലും കുട്ടിക്കളികളും കിണുക്കവും ഒട്ടും തീരാത്ത ചെറുപ്രായം. ഞങ്ങളുടെ ആ കുട്ടിക്കാലം സ്വപ്നമനോഹരമാ യിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു, അത്. പത്തു വയസ്സായ പ്പോഴേ എനിക്കും എന്റെ ഒരു സഹോദരനും, ഒരു കസിനും വീട്ടിൽ നിന്നും ലഭിക്കുന്ന എല്ലാ വാത്സല്യ സംരക്ഷണവും ഉപേക്ഷിച്ചു 150 കിലോമീറ്റർ അകലെയുള്ള റാസ്റ്റട്ട് എന്ന നഗരത്തിലെ ബോർഡിംഗ് സ്കൂളിൽ ചേരേണ്ടി വന്നു. അക്കാലത്തു ഓഡൻവാൾഡിൽ ഉയർന്ന ക്ലാസുകളുള്ള സ്‌കൂളുകൾ ഇല്ലായിരുന്നു. പക്ഷെ മാതാപിതാക്കളിൽ നിന്നുള്ള വേർപാട് ഞങ്ങൾക്ക് വളരെയേറെ വിഷമകരമായിരുന്നു. വേർപാട്- അതൊരു വിശുദ്ധ ഭോഷത്തരമാണെന്നു തന്നെയും ഞാൻ കരുതി. നോക്കിക്കേ..ഒരു വർഷം വെറും നാലുപ്രാവശ്യം മാത്രമേ വീട്ടിൽ പോകാൻ അനുവാദമുള്ളൂ. എന്നാൽ അപ്പന് വല്ലപ്പോഴും വന്ന് ഞങ്ങളെ സന്ദർശിക്കാം. ഞങ്ങൾക്ക് അതൊരു ചെറിയ ആശ്വാസം മാത്രമായിരുന്നു. ഇപ്പോഴും വിട്ടകലാത്ത ഹോം സിക്ക്‌നെസ് എന്നെ എന്നും പിന്തുടർന്നു. "ഒരു അത്ഭുതകരമായ നല്ല ബാല്യം" എന്ന്, ഫാ. ലുഡ്‌വിഗ് ബോപ്പ് പിന്നീട് അനുസ്മരിച്ചു. എങ്കിലും ഒരു വേർപാടിന്റെ അക്കാലത്തെ വിഷയമായ പാഠത്തിൽനിന്നും അനുഭവത്തിൽനിന്നും പ്രേഷിതവേലയ്ക്കുള്ള അറിവ് നൽകി. നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം നമ്മളെല്ലാം അടിയന്തിരമായി എപ്പോഴും  ആവശ്യമുള്ളവരാണെന്നുള്ള വളരെ വ്യക്തമായിട്ടുള്ള ഈ അറിവ്.   എന്റെ അറിവാണ് എന്റെ ഇടയ സംരക്ഷണത്തെ എല്ലായ്പ്പോഴും നയിക്കുന്നത്."   

ബോപ്പ് തന്റെ വീട്ടിലെ ജീവിതം ഒരിക്കലും മറന്നില്ല. എന്നെന്നും അതൊരു തീരാദുഃഖമായിരുന്നു, അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ ആ "നിഴലുകൾ"!. എന്നാൽ അത് കൂടുതലേറെ വഷളാകുകയായിരുന്നു.അതെന്ത് ? പതിനേഴാ0 വയസ്സിൽ ബോപ്പിനെ ജർമ്മനിയുടെ അഡോൾഫ് ഹിറ്റ്ലറുടെ സൈന്യത്തിലേയ്ക്ക് ചേർത്തു. ഭയത്തോടെ വിറച്ച കുട്ടിയോ? അന്നത്തെ ഐഫലിലെ യുദ്ധത്തിൽ ഭയത്തിന്റെ കനത്ത തീവ്രതയിൽ കഴിഞ്ഞുകൂടി. അതിനുശേഷമോ ?" പിന്നെ അമേരിക്കൻ ജയിൽ അടിമത്തം. വിശപ്പ്, ഭയം, പിറന്ന വീടും നാടും എന്ന ദുഖകരമായ ഓർമ്മകൾ, വിഷമങ്ങൾ എപ്പോഴും . ഒന്നര വർഷത്തെ അമേരിക്കൻ ജയിൽ വാസം. ഈ സമയം അദ്ദേഹത്തെ രൂപപ്പെടുത്തി", ബോപ്പ് പിന്നീട് പറഞ്ഞു.

ജയിൽവാസശേഷം, 1952-ൽ പുരോഹിതനായി നിയമിതനായ ഫാ. ലുഡ്‌വിഗ് ബോപ്പ് മാൻഹൈമിലെയും കാൾസ്‌റൂഹിലെയും ആത്മീയ സേവനത്തിന് ശേഷം അദ്ദേഹം ഹൈഡൽബർഗിൽ വെസ്റ്റ്സ്റ്റാഡിലെ St . ബോണിഫാസിയൂസ് പള്ളിയിൽ സേവനം ഏറ്റെടുത്തു. 1970 മുതൽ 1999 വരെ ഏകദേശം മുപ്പതു വർഷക്കാലം Heidelberg - വെസ്റ്റ്സ്റ്റഡിൽ പാസ്റ്ററായിരുന്നു. തന്റെ സഹപ്രവർത്തകരായ ആൽബർട്ട് റാപ്പ്, കാൾ ഫെൽറ്റൻ എന്നിവരോടൊപ്പം വിശുദ്ധ ഫിലിപ്പ് നേറി പുണ്യവാന്റെ (1515-1595) നാമത്തിൽ അവരുടെ വൈദികഭവനത്തിൽ ഒററ്റോറിയം അദ്ദേഹം അവിടെ സ്ഥാപിച്ചു. സഭാപരമായ സേവനത്തിൽനിന്നു വിരമിച്ചു കഴിഞ്ഞിട്ടും എന്നും അദ്ദേഹം സജീവമായിരുന്നു.

ഹൈഡൽബെർഗ്ഗിലെ സെന്റ് ജോസഫ്സ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയും വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. പുരോഹിതവൃത്തി യിൽ തന്റെ നാല്പത്തിയേഴു വർഷത്തെ സേവനങ്ങൾ ജനങ്ങൾക്ക് വേണ്ടിയായിരുന്നു.ജാതിയും മതവും സ്വദേശവും വ്യത്യാസമില്ലാതെ മനുഷ്യർ എല്ലാവരും തന്റെ സ്വന്തം പ്രിയമുള്ള സഹോദരങ്ങളായി അദ്ദേഹം കണ്ടു. ആ സഹോദരനെ നഷ്ടമായിരിക്കുന്നു.

ഹൈഡൽബർഗ് സെന്റ് ബോണിഫാസിയൂസ് പള്ളിയിൽ സാധാരണ ദിവസത്തെ കുർബാന നടക്കാനുള്ള തുടക്കമായി. കുർബാനയുടെ ആരംഭഗീതത്തിന് ഇരുപതോളം വിശ്വാസികൾ പതിവുപോലെ അന്ന് എഴുന്നേറ്റു. അപ്പോൾ പുരോഹിതൻ തന്റെ കുർബാന വസ്ത്രങ്ങൾ ധരിച്ച് എത്തി. എന്നാൽ രണ്ട് ചെറുപ്പക്കാരുടെ അടുത്തേക്ക് അദ്ദേഹം എത്തിത്തിയത് എല്ലാവരും ശ്രദ്ധിച്ചു. ഫാ. ലുഡ്‌വിഗ് ബോപ്പ് അവർക്ക് കൈകൾ കൊടുത്ത് അവരെ നോക്കി. "പുതിയ മുഖങ്ങൾ! നമുക്ക് സന്തോഷമുണ്ട്. നിങ്ങൾ എവിടെ നിന്ന് വരുന്നു?ഫാ. ലുഡ്‌വിഗ്ബോപ്പ് അവരുമായി പരിചയത്തിലായി. ആളുകൾ വീണ്ടും ഇരുന്നു. അവർ കുർബാനയുടെ തുടക്ക മേളയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ആളുകൾ ആദ്യം തുടങ്ങി.. അതായിരുന്നു ഫാദർ ലുഡ്‌വിഗ് ബോപ്പ്. ആഴത്തിൽ, ഹൃദയപൂർവ്വം. സെൻസിറ്റീവ്. സ്മാർട്ട്. ഊഷ്മളതയും ദയയും നർമ്മവും നിറഞ്ഞത്. മാത്രമല്ല വിമർശനാത്മകവും. അങ്ങനെ കരുതുന്നതിനു മാത്രമായിരുന്നില്ല, അനുഭവം എല്ലാവർക്കും അതായിരുന്നു. ആ ഒരു കത്തോലിക്കാ പുരോഹിതൻ ഫാ. ബോപ്പ് Heidelberg വെസ്റ്റ്സ്റ്റാഡിൽ 60 വർഷത്തിലേറെ സേവനം ചെയ്തു. ഹൈഡൽബെർഗ്ഗിന്റെ ആത്മാവ് ഇപ്പോൾ വേർപിരിഞ്ഞു.. ലുഡ്‌വിഗ് ബോപ്പിന് 94 വയസ്സായിരുന്നു.---

ഫാ. ലുഡ്വിഗ്ബോപ്പിന്റെ കൈകൾ എപ്പോഴും ഊഷ്മളമായിരുന്നു. അത് നമ്മുടെ കൈകൾ അദ്ദേഹത്തിന് കൊടുക്കുമ്പോൾ, അതിൽ നിന്ന് പുറപ്പെടുന്ന അത്ഭുതകരമായ ശാന്തതയും പ്രത്യേകം നമ്മൾക്ക് അനുഭവപ്പെടും. അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പ്രത്യേകത രീതിയായിരുന്നു എന്ന തോന്നലുണ്ടാകും.. ഫാ. ബോപ്പ് വാക്കുകളാൽ മാത്രം സംസാരിച്ചില്ല. കൈകളോടും കണ്ണുകളോടും മുഖത്തെ ഓരോ പേശികളോടും സംസാരിച്ചു. ഒരാൾ അദ്ദേഹത്തെ കാണുമ്പോൾ ഏറെ മണിക്കൂറുകളോളം ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുമായിരുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ പുഞ്ചിരിയായിരിക്കാം. എന്നും ഫാദർ ലുഡ്വിഗ് ബോപ്പിന് നമുക്ക് അവിശ്വസനീയമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അത് അദ്ദേഹം ഇരിക്കുന്ന മുറി മുഴുവൻ ഒരു പ്രകാശത്താൽ നിറച്ചു. "അതെ,"അദ്ദേഹം പറയും, "ഞാൻ എന്റെ നിഴലുകൾക്കൊപ്പം നൃത്തം ചെയ്യാൻ പഠിച്ചു."---*

1947 -ൽ ഫാ. ബോപ്പ് തന്റെ സ്‌കൂൾപഠനത്തിന്റെ അവസാനത്തെ പരീക്ഷയായ "ബ്ലിറ്റ്‌സാബിറ്റൂർ" വിജയിച്ചു എന്ന് ബോപ്പ് പറഞ്ഞു. എബർ‌ബാഹിലെ പരീക്ഷ കഴിഞ്ഞതിനെതുടർന്ന് ഫ്രെയ്‌ബുർഗിലെ വൈദിക സെമിനാരിയിൽ ചേർന്ന് പഠനം തുടങ്ങി. അന്ന് അവിടെ ഇതേ പ്രായത്തിലുള്ള ഫാ. കാൾ ഫെൽട്ടനെ ലുഡ്‌വിഗ് ബോപ്പ് കണ്ടു മുട്ടി. നിർഭാഗ്യകരമായ ഒരു കണ്ടുമുട്ടൽ എന്ന ബോപ്പ് പറയും. 57 വർ ഷമായി ഇരുവരും ചേർന്ന് പുരോഹിതരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. വർഷങ്ങൾക്കുശേഷം അവർ ഇതേ 'പ്രാഥമികപ്രതിജ്ഞ തിരഞ്ഞെടു ത്തുവെന്ന് മനസ്സിലാക്കാം."ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്റെ യജമാനന്മാരല്ല, നേരെ മറിച്ചു നിങ്ങളുടെ സന്തോഷത്തിൽ എപ്പോഴും സഹകാരികളാണ് സുഹൃത്തുക്കളാണ്."--

1960 ഹൈഡെൽബർഗ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് "സെന്റ് ഫിലിപ്പ് നേരിയുടെ ഓറട്ടോറിയോ". നേർച്ചകളില്ലാത്ത പുരോഹിതരു ടെ ഒരു സമൂഹം. ലുഡ്‌വിഗ് ബോപ്പ്:സ്നേഹം പര്യാപ്തമല്ലെങ്കിൽ, ഒരു നേർച്ചകളും സഹായിക്കില്ല." വിശുദ്ധ ഫിലിപ്പ് പറഞ്ഞു. അക്കാലം സന്തോഷകരമായ വർഷങ്ങളാണ്. അപ്പോൾ ചില സമയങ്ങളിൽ എട്ട് പുരോഹിതന്മാർ വരെ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമായിരുന്നു. വലിയ വിൽ‌ഹെൽ‌മീനിയൻ‌ ശൈലിയിലുള്ള റെക്ടറിയിലെ വൈദിക മന്ദിരം-ആരംഭകാലങ്ങളിൽ അന്ന് അതിഥി മുറികൾ‌ എല്ലായ്‌പ്പോഴും പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടിരുന്ന ദിനങ്ങൾ ആയിരുന്നു.. രാത്രികൾ മുഴുവൻ നടക്കുന്ന ചർച്ചകളാണ് അന്നത്തെ ദിനക്രമം.

ആധുനികമന:ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ക്രൈസ്തവവിശ്വാസം വീണ്ടും മനസ്സിലാക്കേണ്ട വിഷയമായിരുന്നു അത്. "തെറ്റുകളും ബലഹീനതകളും പാപങ്ങളല്ലെന്ന് മനസിലാക്കിയപ്പോൾ ഞങ്ങൾക്ക് ഇത് ഒരു വെളിപ്പെടുത്തൽ ആയിരുന്നു," ബോപ്പ് പറഞ്ഞു. "ദൈവം ഓരോ വ്യക്തിക്കും ജീവിത വഴിയിൽ നൽകിയ ഇരുണ്ട വശങ്ങളുണ്ട്." നൃത്തത്തിൽ പരസ്പരം കൈകോർക്കുന്ന ഈ പ്രകാശത്തിന്റെയും നിഴലിന്റെയും ചിത്രങ്ങൾ ജീവിതകാലം മുഴുവൻ ഫാ. ലുഡ്‌വിഗ് ബോപ്പിനൊപ്പം ഉണ്ടായിരുന്നു.---

ഫാ.ബോപ്പ് ഹൈഡൽബെർഗ്ഗ് വെസ്റ്റ്സ്റ്റഡിൽ സർവ്വവ്യാപിയായിരുന്നു എന്ന് പറയട്ടെ..എന്നും ഓരോ വലിയ തിരക്കുപിടിച്ച ദിവസങ്ങൾ തന്നെയായിരുന്നു. എല്ലായ്പ്പോഴും കുറച്ച് കുറിപ്പുകൾ ഇവിടെ നിന്ന് അവിടേക്ക് മാറ്റുന്ന രീതി.. ഉപേക്ഷിക്കപ്പെട്ടവരോടും നിരാശരോടും അദ്ദേഹത്തിന് എപ്പോഴും അടുപ്പം തോന്നി. അതിശയകരമാണ്, അദ്ദേഹത്തിന്റെ പ്രവേശനം, ആ വരവ്, അത് മറക്കില്ല: " ഫാദർ ബോപ്പ്- ഹോപ്ലഹോപ് ! ദാ ഫാ.ബോപ്പ് വരുന്നു." ഇപ്രകാരം ആയിരുന്നു ആളുകളുടെ പ്രതികരണം. ---

1999 വിരമിക്കൽ.

ഫാ. ലുഡ്‌വിഗ് ബോപ്പ് ജോസെഫ്‌സ് ഹോസ്പിറ്റലിലെ ചാപ്പലിലേക്ക് വിരമിച്ചു. വളരെക്കാലമായി സ്വപ്നം കണ്ടിരുന്ന "കണ്ണ് ". ആരാധനാ സേവനങ്ങൾ" ഇവിടെ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവിടെ "പുരോഹിതന്മാരും സഭകളും വിശ്വാസി സമൂഹവും ദൈവജനത്തി ന്റെ തുല്യ അംഗങ്ങളായി പ്രവർത്തിക്കുന്നു. അവർ എല്ലാം പരസ്പരം ശ്രദ്ധിക്കുന്നു. വിശുദ്ധ കുർബാന അർപ്പണത്തിനിടയിലെ രൂപവും ഓരോ വാക്കും ഓരോ പ്രതികരണവും മനസ്സിലാക്കുകയും അവയെ ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അങ്ങനെ, ഹൈഡൽബെർഗ് വെസ്റ്റ്സ്റ്റാഡ് കണ്ടതായ കരിസ്മാറ്റിക് പുരോഹിതൻ ഫാ. ലുഡ്‌വിഗ് ബോപ്പിനെ സംബന്ധിച്ചിടത്തോളം, ഭാവിയിലെ കത്തോലിക്കാസഭ യുടെ കാഴ്ചപ്പാട് തന്നെ ഇതായിരുന്നു. 2021 മാർച്ച് 26-ന്, ഉച്ചതിരിഞ്ഞ് ലുഡ്വിഗ് ബോപ്പ് സമാധാനപരമായി എന്നേയ്ക്കുമായിട്ട് ഉറങ്ങി.

ഫാദർ ലുഡ്‌വിഗ് ബോപ്പിന്റെ വേർപാട്. 

ണ്ടാം ലോകമഹായുദ്ധാനത്തരകാലം മുതൽ ജർമ്മൻകാരുടെയും എല്ലാ വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യ ജീവിതത്തിന് അന്നും എന്നും സഹായഹസ്തമായിരുന്ന ഒരു മനുഷ്യ സ്‌നേഹി. യുദ്ധകാലങ്ങളിലെ ജയിൽജീവിതം എന്താണെന്ന് സ്വയം അനുഭവിച്ചു മനസ്സിലാക്കിയ ഒരാൾ. ജർമ്മൻകാരനായ ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ സമാനതകളില്ലാത്ത സാമൂഹ്യസേവനമാതൃകകളൊന്നും ഒരിക്കലും ജർമ്മൻ മലയാളികൾക്ക് വിസ്മരിക്കാൻ കഴിയുന്നില്ല. ഫാദർ ലുഡ്‌വിഗ് ബോപ്പ്-ജർമ്മനിയിലെ ആദ്യകാലങ്ങളിലെ മലയാളികളുടെ മൈഗ്രേഷൻ മുതൽ നിരവധി കാര്യങ്ങളിൽ അവരോടൊപ്പം നിന്ന് നിരന്തരം നാൽപ്പതിലേറെ വർഷങ്ങളോളം പ്രവർത്തിച്ച പ്രത്യേകിച്ച്, അവരുടെ വിഷമഘട്ടങ്ങളിൽ തളരാതെ നിന്ന് സേവനസഹായങ്ങൾ നൽകിയ മറ്റൊരു ജർമ്മൻകാരനില്ല. ജർമ്മനിയിലെത്തിയ വിദേശി സഹോദരങ്ങളുടെ കാര്യങ്ങൾ, പ്രത്യേകിച്ച് നമ്മൾ മലയാളികളുടെയും ആത്മീയവും സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള എല്ലാവിധ മണ്ഡലങ്ങളിലും എക്കാലവും വളരെയേറെ കാലങ്ങളിൽ വിലപ്പെട്ട സേവനസഹായം നൽകിയ ഒരു വ്യക്തിയാണദ്ദേഹം എന്ന് ഏതാണ്ട് അര നൂറ്റാണ്ട് കാലങ്ങളിൽ അനേകകാര്യങ്ങളിൽ അദ്ദേഹവുമായിട്ട് അടുത്തിടപെട്ടുകൊണ്ടിരുന്ന എനിക്കുറപ്പിച്ചു പറയാൻ കഴിയും.

1926 ഓഗസ്റ്റ് 24-ന് ജർമ്മനിയിലെ ലിംബാഹിൽ ജനിച്ച അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മദിനം വർഷങ്ങൾക്ക് മുമ്പ് ഹൈഡൽബെർഗ്ഗിലുള്ള  ബോണിഫാസിയൂസ് പള്ളിയിൽ വലിയ ഒരു ആഘോഷമായി നടന്നു. അന്ന് ഹൈഡൽബെർഗ്ഗ് നിവാസികൾക്ക് അദ്ദേഹത്തിൻറെ ജന്മദിനം ഒരു മഹോത്സവമായി കൊണ്ടാടുവാൻ 2017 ഓഗസ്റ്റ് 24 -ന് പകരമായി സെപ്റ്റംബർ 25 ഞായറാഴ്ചത്തേയ്ക്ക് മാറ്റി. ആ ദിവസം തന്നെ 11 മണി സമയത്ത് ആഘോഷമായ വിശുദ്ധകുർബാനയോടെ ജന്മദിനാഘോഷ പരിപാടി തുടങ്ങി. തൊണ്ണൂറിന്റെ നിറവിലെത്തിയ അദ്ദേഹത്തിന് അനേകം സുഹൃത്തുക്കളും പരിചിതരും- മലയാളികളും, അവർക്കു പുറമെ മറ്റുള്ള അനേകം വിദേശികളും ജർമ്മൻകാരും, പ്രമുഖരും വന്ന് അഭിനന്ദനങ്ങൾ  അറിയിച്ചു. അഭിനന്ദനങ്ങളുടെ ശക്തിഒഴുക്ക് നിലച്ചു തുടങ്ങിയപ്പോൾ അന്ന് ഹൈഡൽബെർഗ്ഗിലും പരിസര പ്രദേശങ്ങളി ലും താമസിക്കുന്നവരായ മലയാളികൾ അതിരുചികരമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുണ്ടാക്കി, ഫാ.ബോപ്പിന്റ ജന്മദിനമാഘോഷിക്കു വാൻ പള്ളിയങ്കണത്തിലേയ്ക്ക് എത്തിച്ചേർന്നിരുന്ന നൂറുകണക്കിനാ ളുകൾക്ക് നൽകിക്കൊണ്ട് അന്ന് ആഘോഷം അത്യാകർഷകമാക്കി മാറ്റി. എല്ലാവരെയും വളരെയേറെ  സന്തോഷിപ്പിച്ച വിഭവസമൃദ്ധമായ വിരുന്നു സൽക്കാരം ജനങ്ങളുടെ അദ്ദേഹത്തോടുള്ള സമാനതകളില്ലാ ത്ത നന്ദിപ്രകടനത്തിന്റെ പൊൻ തെളിമയേറിയ അടയാളവുമായിരു ന്നു. വർഷങ്ങൾ നാല് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നേയ്ക്കുമായി വിട ചൊല്ലി. ഇനി അദ്ദേഹം നമ്മിലേയ്ക്ക്  തിരിച്ചുവരില്ല. ആദരവേറിയ  അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹസ്മരണകൾ മാത്രം നമുക്ക് ഉണ്ടാകും. 

ഞാൻ ആദ്യമായി അദ്ദേഹവുമായി പരിചയപ്പെട്ട നല്ല ദിവസത്തെപ്പറ്റി ഓർമ്മകളിൽ നിറയുന്നു. ഞാൻ ജർമ്മനിയിലെ ഹൈഡൽബെർഗ്ഗിൽ എത്തിയ മൂന്നാംദിവസം. 1974 -ഡിസംബർ 28 ന് രാവിലെ രാത്രിയുടെ നീണ്ട ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ദൂരെ ഒരു പള്ളിയുടെ മേൽക്കൂരയും കുരിശും ഉയർന്നു നിൽക്കുന്നത് കാണാൻ കഴിഞ്ഞു. ഏതാണ്ട് ഒരു കിലോമീറ്റർ ദൂരം അകലത്തിൽ. എനിക്ക് അവിടെ പോയി ആ പള്ളി ഒന്ന് കാണണം എന്ന് മനസ്സിൽ തോന്നി. രാവിലെ പ്രഭാതഭക്ഷണം എടുത്തുകഴിഞ്ഞു ഉടനെതന്നെ പള്ളിയുടെ മുകളിൽ കാണപ്പെട്ട കുരിശിനെ ലക്ഷ്യമാക്കി ഇറങ്ങി നടന്നു. അൽപ്പം കുളിർ തോന്നി. അത്പക്ഷെ ഒട്ടും ഞാൻ ഗൗനിച്ചില്ല. മുന്നോട്ടുനടന്നു. വഴിതെറ്റിയില്ല. കൃത്യമായി പള്ളിയുടെ മുറ്റത്തെത്തി നിന്നു. വലിയ ഒരു പള്ളിയുടെ ഒരുവശത്തെ കതക് തുറന്ന് കിടപ്പുണ്ട്. ഞാൻ പള്ളിയുടെ അകത്തേയ്ക്ക് കയറി. ഞാൻ അല്പസമയം അവിടെ നിന്നശേഷം പള്ളിക്ക് പുറത്തിറങ്ങി. തൊട്ടു ചേർന്ന് ഒരു കെട്ടിടം അവിടെ കണ്ടു. ആ കെട്ടിടം പള്ളിവികാരിയുടെ ഓഫീസും താമസ വീടുമായിരുന്നു, വികാരിയെക്കൂടി ഒന്ന് കണ്ടിട്ട് തിരിച്ചു പോകാം എന്ന് ഞാൻ കരുതി. മുൻവാതിലിൽ കണ്ട കോളിങ് ബില്ലിൽ വിരൽ കുത്തി. കതക് തുറന്ന് കിട്ടി. ഞാൻ അകത്തേയ്ക്ക് പ്രവശിച്ചപ്പോൾ ഒരു സ്ത്രീ ഒരു ചെറിയ ജനൽ തുറന്ന് എന്നോട് ചോദിച്ചു -ആരെയാണ് കാണേണ്ടത്? ഞാൻ പറഞ്ഞു: "ഫാദറിനെ" എനിക്ക് ജർമ്മൻ ഭാഷ ഒട്ടും വശമില്ല. എങ്കിലും ചോദിച്ച കാര്യം ഊഹിച്ചു മനസ്സിലാക്കി ഞാൻ ഉത്തരം പറഞ്ഞു. ഉടനെതന്നെ  പ്രധാന വാതിൽ തുറന്നുതന്നു. എന്നെ അവർ വെയിറ്റിങ് റൂമിലേയ്ക്ക് കൊണ്ടുവന്നു അവിടെ ഇരിപ്പിടവും ചൂണ്ടിക്കാണിച്ചുതന്നിട്ട് പറഞ്ഞു: "ഉടനെ ഫാദർ വരും". ഏതാണ്ട് ഒരു മൂന്നുനാലു മിനിറ്റുകൾക്കുള്ളിൽ ഞാനിരുന്ന ആ മുറിയിലേയ്ക്ക് പാന്റും ഷർട്ടും ഒരു കോട്ടുമിട്ട് ഒരാൾ കടന്നുവന്നു. അദ്ദേഹത്തിൻറെ വലതു കൈനീട്ടി എന്റെ കൈയിൽ പിടിച്ചശേഷം അദ്ദേഹം എന്നോട് ഇംഗ്ലീഷിൽ ഗുഡ്മോർണിംഗ്, പറഞ്ഞശേഷം, "ഞാൻ, ഫാദർ ബോപ്പ്' എന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തി. ഞാൻ അപ്രകാരം എന്നെ അദ്ദേഹത്തിനും പരിചയപ്പടുത്തി. ഞങ്ങൾ കുറെ സമയം അവിടെ  സംസാരിച്ചിരുന്നു. അപരിചിതനും വിദേശിയുമായ എനിക്ക് അദ്ദേഹം നൽകിയ ഊഷ്മളമായ സ്വീകരണം. എനിക്ക് അതൊരു മായാത്ത മഹാ അത്ഭുതമായി തോന്നി. അന്ന് തുടങ്ങിയ മാനുഷികമായ പരസ്പരമുള്ള  അടുപ്പം അദ്ദേഹത്തിൻറെ അവസാനനാളുകൾവരെ നിലനിന്നു. അദ്ദേഹത്തിൻറെ നിത്യ വേർപാടിന് രണ്ടാഴ്ചകൾക്കുമുമ്പ് ഞങ്ങൾ  ഇരുവരും ടെലഫോണിൽ കുറെസംസാരിച്ചു. ചിരിച്ചു. എന്നോടന്നും  ഹൃദയം തുറന്നു വളരെ സന്തോഷത്തോടെ പതിവുപോലെ പറഞ്ഞു നിറുത്തിയ വാക്ക് ഇങ്ങനെയായിരുന്നു : " അഡേലെ..." !  ഈ പദം ഒരു   സാംസ്കാരിക ചരിത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണിത്. ഇന്നും നമുക്ക്  അവയെ അവയുടെ വ്യത്യസ്ത അർത്ഥങ്ങളിൽ കണ്ടെത്താൻ കഴിയും.   "Ade" എന്ന്  നാം  ഇതിനകം കേട്ടിട്ടുണ്ടാകും . ജർമ്മനിയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്താണ് ഒരാൾ താമസിക്കുന്നതെങ്കിൽ, പരസ്പരം വിട പറയുമ്പോൾ ഈ അഭിവാദ്യം വളരെ സാധാരണമാണ്; എന്നിരുന്നാലും , വടക്കൻ ജർമ്മനിയിൽ, "Ade" അല്ലെങ്കിൽ "Adele" പോലും ഒരു വിദേശ ഭാഷ പോലെ തോന്നുന്നു, കൂടാതെ "Adieu" എന്നതും നമുക്ക് അൽപ്പം വിചിത്രമായി തോന്നുന്നു. ഈ മൂന്ന് വാക്കുകളുടെ  ഭാവങ്ങൾക്കും അതിൻ്റേതായ സംഭവബഹുലവും സാഹസികവുമായ ചരിത്രമുണ്ട്. സാംസ്കാരിക ചരിത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണിത്. ഇന്നും നമുക്ക്  അവയെ അവയുടെ വ്യത്യസ്ത അർത്ഥങ്ങളിൽ കണ്ടെത്താൻ കഴിയും. 
അപ്രകാരം പറഞ്ഞാൽ 'പിന്നെക്കാണാം' എന്നർത്ഥം വരുന്ന നാടൻ  ജർമ്മൻ ഭാഷയിലെ ഒരു പദം പറഞ്ഞു അദ്ദേഹം എന്നേയ്ക്കുമായി സംസാരം നിറുത്തി വിടപറഞ്ഞു.

ഫാ. ലുഡ്‌വിഗ് ബോപ്പ്-ജർമൻ മലയാളികളുടെ  
പ്രിയങ്കരനായ സുഹൃത്ത്.

 തൊണ്ണൂറാം ജന്മദിനാഘോഷം-
ഫാ. ലുഡ്വിഗ് ബോപ്പ് 
ർമനിയിലെ മലയാ ളികളുടെ മൈഗ്രേഷൻ തുടങ്ങിയ നിരവധിയേ റെ കാര്യങ്ങളിൽ അവ രോടൊപ്പം നിന്ന് നിര ന്തരം ഏതാണ്ട് നാൽപ്പ തിലേറെ വർഷങ്ങൾ, പ്രത്യേകിച്ച് , അവരുടെ വിഷമഘട്ടങ്ങളിൽ തളരാതെ നിന്ന് സേവ ന സഹായം നൽകിയ മറ്റൊരു ജർമ്മൻകാര നില്ല. ജർമ്മൻകാരുടെ യും ജർമ്മനിയിലെ എല്ലാ വിദേശികളുടെ യും ഒരുമിച്ചുള്ള സമാ ധാനപരമായ സാമൂഹ്യ ജീവിതത്തിനു അന്നും ഇന്നും എപ്പോഴും സഹാ യഹസ്തമായിരുന്ന ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമാനതകളില്ലാത്ത സാമൂഹ്യ സേവന മാതൃകകൾ ഒരിക്കലും മലയാളികൾ വിസ്മരി ക്കപ്പെടാൻ പാടില്ലല്ലോ. ജർമ്മനിയിൽ ജോലിക്ക്
എത്തിയ വിദേശി സഹോദരങ്ങളുടെ കാര്യം പ്രത്യേകിച്ച് നമ്മൾ മലയാളികളുടെ യൊക്കെ ആത്മീയവും  സാമൂഹിക സാംസ്‌കാരികവും ആയിട്ടുള്ള എല്ലാ മണ്ഡലങ്ങളിലും എന്നും വളരെയേറെ വിലപ്പെട്ട സേവനസഹായം നൽകിയ മഹത്  വ്യക്തിയാണ്, ഫാ. ലുഡ്‌വിഗ് ബോപ്പ്.

ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പ്. 

അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മദിന ആഘോഷം ഹൈഡൽബെർഗ്ഗിൽ ആഘോഷിക്കുന്നു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിൻറെ പ്രവർത്തന ചരിത്രം ജർമ്മനിയിലെ അനേകം മലയാളികളുടെയും ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതിനാൽത്തന്നെ കഴിഞ്ഞകാലങ്ങളിലെ ചില പ്രത്യേക സംഭവങ്ങളിലേയ്‌ക്കെങ്കിലും തിരിഞ്ഞു നോക്കുകയാണ്, അതിനായി ഈ അവസരം 
സന്തോഷത്തോടെ വിനിയോഗിക്കട്ടെ.

ആകർഷകമായ ജീവിതവഴിയിൽ തൊണ്ണൂറാം ജന്മദിനം.
  നുഷ്യന് വേണ്ടി സേവനം ചെയ്യുകയെന്ന തീവ്രമായ ഹൃദയാഭിലാഷം നിവൃത്തിയാക്കാൻ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രേഷിതനായി ജീവിതം സ്വയമേ തെരഞ്ഞെടുത്ത ഫാ. ലുഡ്‌വിഗ്‌ ബോപ്പ്. ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബെർഗ്ഗിലെ "ലിംബാഹ്" ഇന്നും എക്കാലവും അദ്ദേഹത്തിന് ജനിച്ചുവീണ വീടും കളിച്ചു നടന്ന പ്രകൃതിമനോഹര ചരിത്ര പുരാതന ഗ്രാമമാണെങ്കിലും, ഹൈഡൽബെർഗ് നഗരത്തിലെ മനോഹരമായ വി. ബോണിഫാസിയുസ്സ് ദേവാലയവും, "വി. ഫിലിപ്പ് നേരി" ഒറാട്ടോറിയവും അദ്ദേഹത്തിൻറെ ജീവിതത്തിന്റെ പകുതിയിലേറെക്കാലവും സ്‌നേഹ വായ്പ്പ്കൾ നൽകി ആശ്ലേഷിച്ച സ്വന്തം വീടാണ്. മായ്ക്കാനാവാത്ത 
ജീവിതാനുഭവങ്ങളുടെ സ്മരണകളുടെയും കഠിന ത്യാഗത്തിന്റെയും ജീവകാരുണ്യപ്രവർത്തനത്തിന്റെയും യഥാർത്ഥ അരൂപിയിലെ പ്രേഷിത വേലയ്ക്ക് നിത്യവേദിയായി മാറിയ സ്വഭവനം, അതായിരുന്നു.
ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം 

മനുഷ്യനും അയാളുടെ പ്രവർത്തിയും രണ്ടു വ്യത്യസ്ത സംഗതികളാണ്. ഒന്ന്, സത്കൃത്യം- അഭിനന്ദനവും ദുഷ്പ്രവർത്തി ആക്ഷേപവും നേടുന്നത്പോലെ ആ പ്രവർത്തി നല്ലതായാലും ചീത്തയായാലും അത് ചെയ്തയാൾ എപ്പോഴും യഥാക്രമം ആദരവോ സഹതാപമോ അർഹിക്കു കയും ചെയ്യുമെന്ന് ഒരു സാമാന്യ ചൊല്ല് നാമറിയുന്നുണ്ട്. ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം സഹമനുഷ്യർക്ക് വേണ്ടി മാത്ര മാണ് നൽകിയതെന്നു ഏതാണ്ട് അര നൂറ്റാണ്ടോളം വിവിധ കാര്യങ്ങ ളിൽ അടുത്തു ഇടപെട്ടുകൊണ്ടിരിക്കുന്ന ഞങ്ങളിരുവരുടെയും ഉറച്ച സ്നേഹബന്ധത്തിൽ വളർന്നു വന്നിട്ടുള്ള  പ്രവർത്തന ജീവിതത്തിലെ നിരവധി യഥാർത്ഥ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

തൊണ്ണൂറാം ജന്മദിനത്തിൽ-ഹൈഡൽബർഗ്
വി. ബോണിഫാസിയൂസ് പള്ളിയിൽ 
 

അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മ ദിന ആഘോഷം  ഹൈഡൽബർഗ്ഗ് നഗര നിവാസികൾക്ക് ഒരു ഉത്സവമായിരുന്നു. ജന്മദിനമായ ആഗസ്റ്റ് 24- അന്നത്തെ ദിവസത്തിനുപകരം ഇക്കഴിഞ്ഞ സെപ്റ്റംബർ 25-തിയതി ഞായറാഴ്ച 11 മണിക്ക് ആഘോഷമാ യ വിശുദ്ധ കുർബാനയോടെ ജന്മ ദിനാഘോഷം പരിപാടി തുടങ്ങി. തൊണ്ണൂറിന്റെ തികവിലെത്തിയ അദ്ദേഹത്തിന് അനേക സുഹൃത്തു ക്കളും പരിചിതരും മലയാളികളും അല്ലാത്തവരും അഭിനന്ദനം അറിയിച്ചു. അതിനുശേഷം ഹൈഡൽ ബർഗിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നതായ മലയാളികൾ  അതിരുചികരമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി അന്ന് ഫാ. ബോപ്പിന്റെ ജന്മദിനം ആഘോഷിക്കുവാൻ അവിടെ  എത്തിച്ചേർന്നി രുന്ന നൂറുകണക്കിനാളുകൾക്ക് നൽകിക്കൊണ്ട് ആഘോഷം ഏറെ  അത്യാകർഷകമാക്കി മാറ്റി. എല്ലാവരെയും സന്തോഷിപ്പിച്ച വിഭവ സമൃദ്ധമായ വിരുന്നു സത്ക്കാരം അദ്ദേഹത്തോടുള്ള        സമാനതകൾ
ഇല്ലാത്ത നന്ദിപ്രകടനത്തിന്റെ അനന്തമായി പ്രകാശിക്കുന്ന വളരെ  ദൃശ്യമായ അടയാളവുമായിരുന്നു.    

വിവിധ മതവിശ്വാസികളും പല രാജ്യങ്ങളിലും നിന്നുള്ള അനേകം  ആളുകളുമായി ഹൃദയം തുറന്ന് അടുത്തിടപെടാൻ തന്റെ സ്വന്തം  ജീവിതത്തിലെ വിവിധതരം സംഭവങ്ങൾ ഇടവരുത്തിയിട്ടുണ്ട്. അന്ന്  മലയാളികൾ, ആഫ്രിക്കക്കാർ, തെക്കൻ അമേരിക്കക്കാർ, റഷ്യക്കാർ, ഇസ്രായേലികൾ, പെറു, അമേരിക്കക്കാർ എന്നു വേണ്ട അവരെല്ലാവരുo അദ്ദേഹവുമായി ഇടപെട്ട അനുഭവത്തിൽനിന്നും അവർ മനസ്സിലാക്കി .ബന്ധുക്കളെന്നോ, അപരിചിതരെന്നോ, സ്വദേശിയെന്നോ, മറ്റൊരു വിദേശിയെന്നോ, അതുപോലെ വെള്ളക്കാരെന്നോ, മറ്റു നിറമെന്നോ, മറ്റു മതത്തിൽപ്പെട്ടവരെന്നോ-അവർ ഹിന്ദുക്കളോ, ക്രിസ്‌ത്യാനിയോ, യഹൂദരോ മുസ്ലീമുകളോ, ആരുമാകട്ടെ യാതൊരുവിധ വ്യത്യാസവും  അദ്ദേഹത്തിൽ ഒരിക്കലും ഉണ്ടായിരുന്നതായി ഞാനറിഞ്ഞിട്ടില്ല.

"നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം അടിയന്തിരമായി ആവശ്യമുള്ളവരാണ്. "

അദ്ദേഹത്തിൻറെ ത്യാഗജീവിതം സഹമനുഷ്യർക്ക് മാത്രമാണെന്നും  നൽകിയത്. വിശ്വാസികളും അല്ലാത്തവരും ധനികരും ദരിദ്രരും, എല്ലാവരും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. അരനൂറ്റാണ്ടിലേറെ ഹൈഡൽബർഗ്ഗ് വെസ്റ്റ് സ്റ്റട്ടിലെ ബോണിഫാസിയൂസ് പള്ളിയിൽ വികാരിയായി സേവനം ചെയ്തു. മാനുഷികബന്ധത്തിന്റെ മഹത്തായ  ഏകലക്ഷ്യം സേവനമായിരിക്കണം, അത് ജയിൽ ജീവിതത്തിൽ വച്ച് തന്നെ അദ്ദേഹം മനസ്സിലാക്കിയെന്നാണു അദ്ദേഹം പറഞ്ഞത്. ഇവിടെ  അദ്ദേഹത്തിൻറെ ജീവചരിത്രമെഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു തിരിഞ്ഞുനോട്ടം മാത്രം ആഗ്രഹിക്കുന്നു.  

"നാസികൾ ബോർഡിംഗ് സ്‌കൂൾ അടപ്പിച്ചതോടെ അവിടെനിന്നും ബെൻസ് ഹൈമിലുള്ള കപ്പുച്ചിനർ ആശ്രമത്തിൽ തുടരാൻ ശ്രമിച്ചു. ഒരു കപ്പൂച്ചിൻ സന്യാസിയാകണം. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാൻ ഒരു തികഞ്ഞ സന്യാസിയാകാൻ തീരുമാനിച്ചു. വളരെ ലളിതമായ വേഷം, ലളിതമായ ഒരു സാധാരണ മുറി, ഈ ജീവിതരീതി എന്നെ ആകർഷിച്ചു". അദ്ദേഹം തുടർന്നു.

"നാസികളുടെ ഏകാധിപത്യ ഭരണം ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അതികഠിനമായി ബാധിച്ചു. യഹൂദ വംശജരെയെല്ലാം ജർമ്മനിയിൽ നിന്നും നാടുകടത്തുന്നതിനെതിരെ ഞങ്ങളുടെ അപ്പൻ പ്രതിഷേധിച്ചു. പ്രതിഷേധം അദ്ദേഹത്തിന് തന്നെ പ്രതികൂലമായി ഭവിച്ചു. നിരവധി ഭീഷണികൾ നേരിട്ട് അനുഭവിച്ചു. ഞങ്ങളുടെ വീട് ദുഃഖങ്ങളുടെ ഇരുണ്ട കാർമേഘങ്ങൾകൊണ്ട് മൂടിയിരുന്നു."

കപ്പൂച്ചിൻ സന്യാസിയാകണമെന്ന മോഹവും വൈദികപട്ട സ്വീകരണവും.

 ഫാ. കാൾ ഫെൽട്ടൻ +, ഫാ. ലുഡ്വിഗ് ബോപ്പ്
ഫാ. ഹൈമ്പെൽ  

രണ്ടാം ലോകമഹായുദ്ധം യുദ്ധം പൂർണ്ണമായിട്ട്      അവസാനിച്ചതോടെ
ലുഡ്വിഗ്‌ ബോപ്പ് ഭാവിവഴിയുടെ തെളിവുള്ള കണ്ടെത്തൽ നടത്തി. തീയോളജി പഠിക്കുവാൻ അന്ന് തീരുമാനമെടുത്തു. തനിക്ക് ഒരു കത്തോലിക്കാ വൈദികനാകണം. "EBERBACH-ലുള്ള സ്‌കൂളിൽനിന്നും ABITUR പരീക്ഷ പാസായി. ഗ്രീക്കു ഭാഷ, ഹെബ്രായിഷ് തുടങ്ങിയ ഭാഷ  കളിലും ജ്ഞാനം നേടി. അതിനുശേഷം FREIBURG-ൽ നിന്നും അദ്ദേഹം  തിയോളജി പഠനവും കഴിഞ്ഞു. അതോടെ പെട്ടെന്ന് അപ്രതീക്ഷിത മായി കപ്പൂച്ചിൻ ആകണമെന്ന അതിമോഹം എന്നിൽ നിന്ന് എങ്ങോ അപ്രത്യക്ഷമായി. അങ്ങനെ 1952- ൽ വൈദിക പട്ടം സ്വീകരിച്ചു. തുടന്ന് MÜHLHAUSEN, KRAICHGAU, MANNHEIM-NECKARAU, KARLSRUHE തുടങ്ങിയ ചില സ്ഥലങ്ങളിൽ വൈദികനായിരുന്നു. 1960-ൽ ഹൈഡൽബർഗിൽ എത്തി. ഇവിടെ അദ്ദേഹവും, രണ്ടു ചെറുപ്പക്കാരായ സഹവൈദികർ, ഫാ. കാൾ ഫെൽട്ടൻ +, ഫാ. ആൽബർട്ട് റാപ്പ് + എന്നിവർ കൂടി ചേർന്ന് ഫിലിപ് നേരി പുണ്യവാന്റെ (1515 -1595 ) ആശയപ്രകാരമുള്ള ഒരു ഒറട്ടോറിയം (ORATORIUM) ST. BONIFATIUS ന്റെ വൈദിക ഭവനത്തിൽ സ്ഥാപിച്ചു.

ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകണമെങ്കിൽ സ്വയം തിരുത്താനും സ്വയം നമ്മുടെ മുന്നിലെ ഓരോ ചോദ്യങ്ങളിൽ ഉത്തരം കാണുവാനും കഴിയണം. അതിക്രമങ്ങൾകൊണ്ട് പരിവർത്തനങ്ങൾ ഉണ്ടാകില്ല" എന്നാണദ്ദേഹം അപ്പാടെ വിശ്വസിക്കുന്നതും. 1999- ൽ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് വികാരി സ്ഥാനത്തു നിന്നും വാർദ്ധക്യവിശ്രമത്തിലേയ്ക്ക് മാറിയെങ്കിലും ഇന്നും ലിറ്റർജിക്കൽ കർമ്മങ്ങളിൽ ഇപ്പോഴും, തന്റെ വൈ"ദികജീവിതത്തിലെ 64 വർഷങ്ങൾ പിന്നിട്ടിട്ടും, സജ്ജീവ പങ്കു ചേരുന്നു. എല്ലാത്തിൽ നിന്നും (റിലീസ്) വിടുതൽ ആകുവാൻ ഞാൻ ശീലിച്ചു എന്ന് 90 വയസ്സിലെത്തിയ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് ചിന്തിച്ചു.   

പ്രക്ഷുപ്ത സംഭവങ്ങളുടെ തുടക്കം. മലയാളികളുടെ ഭാവി.

 ഫാ. ലുഡ്‌വിഗ്‌ ബോപ്പ് 
തികച്ചും അപ്രതീക്ഷിതസംഭവമാ യിരുന്നു. 1976 വർഷം, സെപറ്റംബർ മാസം. ജർമ്മനിയിലെത്തി ജോലി ചെയ്യുന്നവരായ മലയാളികളെല്ലാം  നേരിടാൻ പോകുന്ന പ്രക്ഷുപ്തമായ  കൊടുംകാറ്റിനെതിരെ  അടിയന്തി രമായി നടപടികളുടെ നീക്കങ്ങൾ ആവശ്യമാണെന്ന് എനിക്ക് വളരെ  വ്യക്തമായി മനസ്സിലായി. ഇത്തരം  ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റി ഞാൻ മനസ്സിലാക്കി ഉടനെതന്നെ  ഫാ. ബോപ്പുമായി നേരിൽക്കണ്ട് ഇനി  മലയാളികൾക്ക് വരാനിരിക്കുന്ന ഗരുതര പ്രശ്നങ്ങളെപ്പറ്റി അറിയിച്ചു. ഞാനുൾപ്പെടെ ജർമ്മനിയിലെ മലയാളികളുടെയെല്ലാം ഭാവിയിലെ  ഇന്റഗ്രേഷൻ പൂർണ്ണമായും അപകടപ്പെട്ട വിവരം അദ്ദേഹത്തെ അന്ന്  ധരിപ്പിച്ചു. ഈ പ്രതിസന്ധി നടന്നിട്ടിപ്പോൾ കൃത്യം നാൽപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 

അന്നു മുതൽ ഇന്നുവരെയും ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ സ്വന്തം ജീവിതവും മലയാളികൾക്ക് വേണ്ടി ചെയ്ത സേവന ചരിത്രവും തമ്മിൽ പരസ്പരം എന്നും ബന്ധപ്പെട്ടുതന്നെയാണ് നിൽക്കുന്നുവെന്നതാണ്  യാഥാർത്ഥ്യം, എനിക്ക് ഇന്ന് അനവധി ഉദാഹരണങ്ങളോടെ പറയാൻ കഴിയും. അവയിൽ പ്രധാനപ്പെട്ട ചിലകാര്യങ്ങളെങ്കിലും ഇവിടെയും  പറയാതെപോകുന്നത് ചില യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ജർമ്മനിയിൽ വന്ന മലയാളി നഴ്‌സുമാരുടെ അക്കാലത്തെ  ജർമ്മനിയിലെ ഭാവി അനിശ്ചിതാവസ്ഥയിലെത്തിച്ച പ്രക്ഷുപ്തമായ  സംഭവം തികച്ചും ചിലരുടെ പൈശാചിക കുബുദ്ധിയിൽ നിന്നും മെനഞ്ഞെടുത്ത ആശയങ്ങളായിരുന്നു. അന്ന് എങ്ങനെ, എന്തെല്ലാം പ്രക്ഷുപ്ത സംഭവങ്ങൾ ഉണ്ടാക്കി, അതിനെതിരെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എന്തെല്ലാം പ്രതികരണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു വെന്നും വ്യക്തമായ തെളിവുകളോടെയുള്ള അറിവുകൾ രേഖാമൂലം  ഉണ്ടായിരുന്നു.

"താമസിയാതെ ജർമ്മനിവിട്ടു ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകണം" എന്ന് മൈഗ്രേഷൻ ഓഫീസിൽനിന്നും ജർമൻ ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാർക്ക്‌ കത്തുകൾ ലഭിച്ചു തുടങ്ങി.

ജർമ്മനിയിലെ മലയാളികൾ നാടുകടത്തൽ ഭീഷണിയെ  നേർക്കുനേർ നേരിടേണ്ടി വരുമെന്ന് ഞാൻ എന്റെ ചില വിശ്വസ്തരായ ജർമനിയിലെ മലയാളി സുഹൃത്തുക്കളെയും തെളിവ് നൽകി അവയെ പൂർണ്ണമായി ബോദ്ധ്യപ്പെടുത്തിയിരുന്നു. മലയാളികളുടെ അടിയന്തിരപ്രശ്നത്തിൽ ആവുന്നവിധം ശക്തമായ സഹകരണം നൽകുവാൻ തുടങ്ങിയതോ,  സ്വന്തം ജോലിക്കും താമസത്തിനും ജീവനും നേർക്കുനേർ നേരിട്ട വൻ  ഭീഷണികളെ വകവയ്ക്കാതെയന്ന് കൊളോണിൽ ജോലി ചെയ്യുന്ന  മലയാളി എൻജിനീയറും പത്രാധിപനുമായിരുന്ന ശ്രീ ജോർജ് ജോസഫ്  കട്ടിക്കാരൻ സജ്ജീവമായി അനീതിക്കെതിരെ ഞങ്ങൾക്കൊപ്പം ഉടൻ  കൈകോർത്തു രംഗത്തു വന്നു. പ്രസിദ്ധ സാമൂഹ്യ സേവകനായിരുന്ന കൊളോണിലെ ഫാ. ഹാസൽബെർഗ് ("TUSCULUM)" മലയാളികൾക്കുള്ള പരിപൂർണ്ണ പിന്തുണ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരനെ അറിയിച്ചു. വിദേശികൾക്കു സാമൂഹ്യസേവനത്തിന്റെ ഭാഗമായി ജർമ്മനിയിൽ മലയാളികൾക്ക് വേണ്ടി മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു  "കവിത" എന്ന മാസികയുടെ പത്രാധിപനുമായിരുന്നു, എൻജിനീയർ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരൻ. അന്ന് 1976 മുതൽ ബാഡൻവ്യൂർട്ടം ബർഗ് സംസ്ഥാനത്തിലെ മലയാളികളുടെ മേൽ ആഞ്ഞടിച്ച തട്ടിപ്പ്  പ്രതിസന്ധിക്കെതിരെ "കവിത "മാസികയിലൂടെ പൊരുതി.  ജർമ്മനി യിൽ നിന്നും ഇന്ത്യയിലേയ്ക്ക്  മലയാളികളെ തിരിച്ചയയ്ക്കും എന്ന ചിലരുടെ നീക്കത്തിനെതിരെയാണ് കവിതമാസിക പോരാടിയത്. ഇന്നും അന്നത്തെ ഭീതിജനകവും അനീതിപരവും സംഘർഷാത്മക വുമായ സംഭവങ്ങളെ മറക്കാനാവില്ല. ഇതിനുവേണ്ടി ഏതെങ്കിലും അവാസ്തവമായ കപട പ്രസ്താവങ്ങളെഴുതി ആരുടെയെങ്കിലും സ്വകാര്യ  പുകഴ്ചയോ കയ്യടികളോ നേടുവാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല.  

മലയാളികൾക്ക് പശ്ചിമ ജർമ്മനിയിൽ അന്ന് ജോലിയും താമസവും അപ്പാടെ നിഷേധിക്കപ്പെടുന്ന പ്രക്ഷുപ്തമായ സംഭവങ്ങൾ തുടരുമ്പോൾ ഹൈഡൽ ബെർഗ്ഗിൽ ഫാ. ലുഡ്വിഗ് ബോപ്പ്, കാൾസ്റൂഹയിൽ നിന്ന് (KARLSRUHE) ഒരു ജർമ്മൻ വനിതയും, പൊതുപ്രവർത്തകയുമായിരുന്ന അന്തരിച്ച ശ്രീമതി റീത്ത ദേശായി (Mrs. RITA DESHAI-+)എന്നിവർ അന്ന്  നഴ്‌സുമാരുടെ അപകടപ്പെടുന്ന ഭാവിക്കു വേണ്ടി അടിയന്തിരമായി എല്ലാവിധത്തിലും വളരെ ശക്തമായി സർക്കാർ പൊതുവേദികളിൽ പ്രതികരിച്ചു തുടങ്ങി. ഇന്ത്യൻ സർക്കാർ തലത്തിലും, കൂടാതെ അന്ന്  ജർമനിയുടെ ടെലിവിഷൻ- പത്ര മാദ്ധ്യമങ്ങളുമായും, കൂടാതെ ജർമൻ സർക്കാർ തലത്തിലും കാരിത്താസു നേതൃത്വങ്ങളുമായും അന്ന് ഫാ. ലുഡ്വിഗ് ബോപ്പ് മലയാളികളുടെ താമസ- ജോലി സംബന്ധിച്ച നീറുന്ന  പ്രശ്നങ്ങളെ സംബന്ധിച്ചു നിരവധിതവണ ജർമ്മൻ രാഷ്ട്രീയതലത്തി ലുള്ളവരുമായും സംവാദചർച്ചകൾ  നടത്തിയിരുന്നു. 

 Photo -  1978-ൽ ശ്രീ. ടി. ടി. പി അബ്ദുള്ള, (left മുൻ സൗദി അറേബിയൻ അംബാസിഡർ) ബോണിൽ, ശ്രീ.ജോർജ് കുറ്റിക്കാട്ടുമായി (R) ജർമ്മനിയിലെ  
മലയാളികളുടെ മെയ്‌ഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യുന്നു.  

ഇതിനിടെ അന്നത്തെ കേരളത്തിലെ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുമായി കേരളത്തിലെത്തി വിവരം ധരിപ്പിച്ചു., ഇന്ത്യൻ ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും അന്നുള്ള  ഇന്ത്യയുടെ സൗദി അറേബ്യാ അംബാസിഡറുമായിരുന്ന ശ്രീ. T. T. P അബ്ദുള്ളയെ ജർമ്മനിയിലെത്തി ഞാനുമായി അന്നു മലയാളികളുടെ  മൈഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യാൻ അന്നത്തെ കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.  ഉമ്മൻ ചാണ്ടി ഇടപാടുകൾ ചെയ്തു. ഇന്ത്യൻ വിദേശ കാര്യമന്ത്രി എ. ബി. വാജ്‌പേയിയുമായി ശ്രീ ഉമ്മൻ ചാണ്ടി ബന്ധപ്പെട്ടു. ഉടനെ വാജ്പേയിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ജർമ്മനിയിലെ  മലയാളികളുടെ പ്രശ്നങ്ങളേപ്പറ്റി ചർച്ച ചെയ്യാൻ ശ്രീ ടി. ടി. പി. അബ്ദുള്ള യെ നിയോഗിച്ചു. ഈ വിവരം ശ്രീ. ഉമ്മൻ ചാണ്ടി ഒരു കത്തെഴുതി ശ്രീ ടി.ടി.പി. അബ്ദുള്ള വരുന്ന വിവരം എന്നെ അറിയിച്ചു. ബോണിലെ ഇന്ത്യൻ അംബാസിഡറുടെ റസിഡൻസിൽ വച്ച് ഞങ്ങൾ കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്തു.    

അന്ന് അനേകം പ്രതിസന്ധികളെ എനിക്കും ഫാ. ലുഡ്വിഗ് ബോപ്പിനും, Mrs. ദേശായിക്കും ഇടവിടാതെ നേരിടേണ്ടി വന്നു. ഇതിനിടെ നടന്ന മറ്റൊരു സംഭവം, കൊളോണിലെ അന്നത്തെ മലയാളി സമൂഹത്തിൽ  ഉണ്ടായിരുന്ന ചിലർകൂടി, കാരിത്താസിന്റെ പരിപൂർണ്ണ ആനുകൂല്യം പറ്റിക്കൊണ്ടു ജീവിച്ചിരുന്ന കുറെ മലയാളികളാകട്ടെ, ഉദ്ദേശിച്ച തട്ടിപ്പ്  നാടുകടത്തൽ പദ്ധതി ഏറ്റവുംവേഗം എങ്ങനെയെങ്കിലും പൂർത്തിയാ ക്കി സാധിക്കണമെന്ന കപട ഉദ്ദേശത്തിൽ മുറുകെ പിടിച്ചു, കൊളോൺ നഗരത്തിൽ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. ഇതേ സമ്മേളനത്തിൽ പോയി പങ്കെടുക്കുവാൻ വേണ്ടി മാത്രം ഫാ. ബോപ്പിനെ ഹൈഡൽ ബെർഗ്ഗിൽ നിന്നും അവിടെ അയച്ചു. അവിടെയെത്തിശേഷം അവിടെ  സമ്മേളന ഹാളിൽ ഇരുന്ന അദ്ദേഹത്തിനാകട്ടെ ഒരു വാക്കു പോലും  അഭിപ്രായം പറയാൻ അവസരം കൊടുത്തില്ല. വരും ഭാവിയിലുള്ള  കാര്യങ്ങളുടെ പരിപൂർണ്ണ ഗൗരവം അദ്ദേഹത്തിന് അപ്പോൾത്തന്നെ മനസ്സിലായിരുന്നു.

ഇന്നും കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യം വാങ്ങിക്കൊണ്ട്  തന്നെ അവരിൽ ചിലർ ചില വ്യക്തി മാദ്ധ്യമങ്ങൾ ഉണ്ടാക്കി, അവർ  ഇന്ത്യാക്കാരുടെ ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യങ്ങളെല്ലാം വളരെ  ബോധപൂർവ്വം തെറ്റായിത്തന്നെ ചിത്രീകരിക്കുന്ന വിധത്തിൽ വലിയ  പ്രചാരണം നടത്തുന്നുണ്ട്. അന്ന് കൊളോൺ നഗരത്തിൽ നടന്ന ആ  സമ്മേളനത്തിൽ നഴ്‌സസ് പ്രശനം വിലയിരുത്താൻ വേണ്ടി മൂന്ന് പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചു. ശ്രീ ജോർജ് ജോസഫ് കട്ടിക്കാരൻ, ഡോ. ജോർജ് അരീക്കൽ, ഡോ. മാത്യു മണ്ഡപത്തിൽ, എന്നിവർ അടങ്ങുന്നതായിരുന്നു നിരീക്ഷണ കമ്മിറ്റി. അവരിൽ ശ്രീ ജോർജ് ജോസഫ് കട്ടിക്കാരനും ഡോ. മാത്യു മണ്ഡപത്തിലും, അപ്പോൾ  മലയാളികളെ ഏതു ഉദ്ദേശത്തിലാണെങ്കിലും നാട്ടിലേയ്ക്ക് മടക്കി അയക്കുന്ന, നിഗൂഢ തീരുമാനങ്ങളെ ശക്തമായി എതിർത്തു പറഞ്ഞു. അവർ രണ്ടു പേരും ജർമനിയിൽ മലയാളികളുടെ സ്ഥിര ഇന്റഗ്രേഷൻ അനിവാര്യമായി കണക്കിലെടുത്തു പ്രതിസന്ധിയെ നേരിടാൻവേണ്ടി  അഭ്യർത്ഥന നടത്തി. കൊളോണിൽ വളരെ സംഘർഷാത്മകമായ ഈ സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ അടിസ്ഥാന രഹസ്യസാഹചര്യവും, അന്ന് കൊളോണിലെയും, ഫ്രെയ്‌ബുർഗ്ഗിലെയും കാരിത്താസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽവർക്ക് പ്രവർത്തകരിൽ  ചിലരുടെയും പിന്നാമ്പുറ പ്രവർത്തന യാഥാർത്ഥ്യങ്ങളും അവരുടെ  ലക്ഷ്യങ്ങളും വളരെ വ്യക്തമായിരുന്നു.

ഫാ.ലുഡ്വിഗ് ബോപ്പിനു "വാർത്ത" മീഡിയ പുരസ്ക്കാരം.

 ജർമനിയിലെ മലയാളികളുടെ സ്ഥിരംമൈഗ്രേഷൻ സംബന്ധിച്ച ചർച്ച ജോർജ് കുറ്റിക്കാട്ടിന്റെ വസതിയിൽ നടന്നപ്പോൾ- 
-Dr. Mathew Mandapathil, Bildungsreferent, Diözese Munster(L )

Dr. Karl. A. Lamers MdB, Former European Union Parlement Vice-president,
Sri. K. M. Mani, Formar Minister, Kerala, George Kuttikattu,
Fr. Ludvig Bopp, Jose. K. mani M. P, (India) Late Jose kanayanpala. 

ജർമ്മൻ മലയാളികൾക്ക് വേണ്ടി നിരന്തരം ഏതാണ്ട് നാൽപ്പതിലേറെ വർഷങ്ങൾ തളരാത്ത സേവന സഹായം ചെയ്ത മറ്റൊരു ജർമ്മൻകാരനി ല്ല. ജർമ്മനിയിൽ ജർമൻകാരുടെയും വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യജീവിതത്തിനു സഹായഹസ്തമായിരുന്ന മഹത്തായ തന്റെ മഹത് സേവനത്തിനുള്ള അംഗീകാരമായിരുന്നു, 1998- ൽ ജർമ്മനിയിലെ മ്യൂൺസ്റ്റർ രൂപതയുടെ BILDUNGSWERK-ഉം, അന്ന്  ജർമനിയിലെ ഇന്ത്യാക്കാർക്ക്‌ വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന "വാർത്താ" മാദ്ധ്യമ പ്രസിദ്ധീകരണവും സംയുക്തമായിട്ട് നൽകിയ "WARTHA PREIS" പുരസ്കാരം. ഹോപ്സ്റ്റനിലെ പ്രസിദ്ധ വിദേശിസാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രമായ "ബർണാഡ് ഒട്ടേ ഹൌസ്സിൽ" മുൻ കേരളസംസ്ഥാന മന്ത്രി ശ്രീ. ടി. എം. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷമായ ചടങ്ങിൽ വച്ച് കേരള സാംസ്കാരിക മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. ടി. കെ. രാമകൃഷ്‌ണൻ ബ. ഫാ. ലുഡ്വിഗ് ബോപ്പ് ജർമ്മൻ മലയാളികൾക്ക് നൽകിയ അസാധാരണ മാനുഷിക സേവനങ്ങൾക്ക് മികച്ച സേവന  അംഗീകാരമായി "വാർത്താപുരസ്ക്കാരം" നേരിട്ട് നൽകിയശേഷം കൃതജ്ഞതാപൂർവ്വം നന്ദി പറയുകയും അഭിനന്ദിക്കുകയും ഉണ്ടായി. വിദേശി സാംസ്കാരിക വിദ്യാഭ്യാസ വികസനത്തിനു  വേണ്ടിയുള്ള  Diözesanbildungswerk Münster പ്രസിദ്ധീകരിക്കുന്ന "WARTHA" പ്രസിദ്ധീകര ണം ഇന്ത്യാക്കാർക്ക് ഒരു പ്രത്യേക മലയാള മാദ്ധ്യമം ആയിരുന്നു. "വാർത്ത" മാദ്ധ്യമ ലോകത്തിന്റെ മുൻപിൽ ഒന്നാമനായിരുന്നു. 2000-ൽ "വാർത്ത"യ്ക്ക് കേരള കലാകേന്ദ്രത്തിന്റെ പ്രിന്റ് മീഡിയ അവാർഡ്, മിലേനിയം ഗോൾഡൻ അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ തിരുവനന്തപുരത്തു വി. ജെ. റ്റി ഹാളിൽ നടന്ന ആഘോഷമായ ഒരു  ചടങ്ങിൽ വച്ച് ഡോ. മാത്യു മണ്ഡപത്തിൽ ഏറ്റുവാങ്ങുകയുണ്ടായി. അന്തർദ്ദേശീയ മലയാളമാദ്ധ്യമത്തിനു തികച്ചും  അഭിമാനകരമായ പുരസ്ക്കാരം. 

"കുറ്റവാളികളായ ഒരു ഇന്ത്യാക്കാരും ജർമ്മനിയിൽ ഇല്ല, വളരെയേറെ  തൃപ്തികരം, നല്ല സഹകരണമാണ്, അവർ ആരും ഒരു ഗെറ്റോയിലല്ല ജീവിക്കുന്നത്, അവർ ഒരു സാധാരണ ജർമ്മൻ സമൂഹത്തിൽ ലയിച്ചു തന്നെ. ആർഭാടമില്ലാത്ത ലളിത ജീവിതം, ആതിഥേയ സൗഹൃദത്വം , എല്ലാത്തിലുമേറെ അവർ തങ്ങളുടെ സ്വന്തം ജന്മദേശത്തെ മറക്കാത്ത ബന്ധപ്പെട്ട സാമൂഹ്യജീവിതം ആണുള്ളത്". ജർമ്മൻ മലയാളികളുടെ ജീവിതശൈലി ജർമ്മൻകാരുടെ സമൂഹത്തിൽ വളരെയേറെ അവർ  അംഗീകരിക്കപ്പെട്ടിരുന്നു" തനിക്കു നൽകിയ അംഗീകാരത്തിനും ആദരവിനും നന്ദിപറഞ്ഞു പ്രസംഗിക്കുകയായിരുന്നു, ഫാ. ലുഡ്വിഗ് ബോപ്പ്. 

ഹൈഡൽബെർഗ് ബോണിഫാസിയുസ് പള്ളിയിൽ  


"ആദ്യകാലം മുതലേ തന്നെ ഞാൻ ഒരു യാഥാർത്ഥ്യം മനസ്സിലാക്കിയി രുന്നു, ജർമ്മനിയിലെത്തിയ മലയാളികൾക്ക് സഭാപരവും ആത്മീയവു മായ ഒരു സ്വന്തം വീട് ആവശ്യമാണെന്ന്". ഫാ. ലുഡ്വിഗ് ബോപ്പ് അന്ന്  ഇപ്രകാരo പിന്നീട് പറഞ്ഞത്ജർമനിയിൽ മലയാളികളുടെ ഒന്നാം തലമുറക്കാർക്കും മാത്രമല്ല ഇന്നത്തെ രണ്ടാം തലമുറക്കാർക്കും കേരള ത്തിന്റെ കത്തോലിക്കാ സഭാ പാരമ്പര്യത്തിലുള്ള മലയാളം  ലിറ്റർജി ക്കൽ നടപടിക്രമങ്ങൾ പരിശീലിക്കുന്നതിനു മാതൃ ഭാഷയിൽ വി. കുർബാന ഉണ്ടാകുന്നത് നല്ലതാണെന്നാണ് ഞാൻ ഉറച്ചു വിശ്വസിച്ചത്. അതിനായുള്ള പ്രത്യേക അനുവാദം ജർമ്മനിയിലെ രൂപതാ മെത്രാൻ നൽകണം. ഈ അനുവാദം നേടണമെന്നുള്ള തീക്ഷ്ണമായ താൽപ്പര്യം അദ്ദേഹത്തോടാവശ്യപ്പെട്ടത്‌, തീരെ അങ്ങ് വെറുതെയായില്ല. ഫാ. ലുഡ്വിഗ് ബോപ്പിനെയും എന്നെയും FREIBURG രൂപതയുടെ ആർച്ചു ബിഷപ്പ് സോളിച്ച് ഹൌസിലേക്ക് ചർച്ചയ്ക്കായി വിളിച്ചു. അന്ന് തന്നെ നടന്ന വിശദ ചർച്ചയിൽ ഞങ്ങളുടെ ദീർഘകാലആവശ്യത്തിനുള്ള  വളരെ അനുകൂലമായ മേൽതീരുമാനവും ഉണ്ടായി. കുറെ വ്യക്തികൾ ക്ക് വേണ്ടി സീറോമലബാർ ലിറ്റർജിക്കൽ കർമ്മങ്ങൾക്ക് അനുവാദം നൽകുന്നതിൽ രൂപതയുമായി നടന്ന ചർച്ചയിൽ അനുകൂല അഭിപ്രാ യം ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക സമൂഹത്തിനുവേണ്ടി എന്നുള്ള പരിഗണനയിൽ അനുവാദം നൽകാൻ കഴിയും. ഇതായിരുന്നു അന്ന്  രൂപതയുടെ ഉറച്ച നിലപാട്. ഇതിനുവേണ്ടി ജർമ്മനിയിൽ, ഉദാഹരണ ത്തിനു, ഹൈഡൽ ബർഗിൽ സീറോമലബാർ കമ്മ്യുണിറ്റി ഉണ്ടെന്ന തെളിവ് നൽകണം. അങ്ങനെ അതിനുവേണ്ടി ഒരു കർത്തവ്യമെന്ന നിലയ്ക്ക് പങ്കു ചേരാൻ ഞാൻ ചെയർമാനായി ഹൈഡൽബർഗിൽ ഞങ്ങൾ"സീറോമലബാർ കാത്തലിക്ക് അസോസിയേഷൻ" എന്ന സമൂഹം ജർമ്മനിയിൽ ആദ്യമായിട്ട് തുടങ്ങുകയും ചെയ്തു. അതിന്റെ  ഉത്തരവാദിത്വം എടുത്തുകൊണ്ടു രൂപതയുടെ ആവശ്യം നിറവേറ്റാൻ വേണ്ടി വിഷമഘട്ടത്തിൽ അപ്രകാരമൊരു ചുമതല ഞാൻ  ഏറ്റെടു ത്തു ചെയ്യാൻ ഞാൻ നിർബന്ധിതനായി.   

ഫ്രെയിബർഗ് ബിഷപ്പ് ഹൌസിൽ നടന്ന ആ ചർച്ചക്ക് ഫാ. ലുഡ്വിഗ് ബോപ്പുമായി പശ്ചാത്തല പിന്തുണ നൽകിയത് ഒരു മലയാളിയായ  വൈദികൻ  FR. DR. DR. JOSEPH PANDIAYAPALLIL. M.C.B.S ആയിരുന്നു. ഇപ്പോൾ അദ്ദേഹം മ്യുണിച്ചിലുള്ള HARLAHING ഇടവകസമുച്ചയത്തിന്റെ വികാരിയായി സേവനം ചെയ്യുന്നു. തികച്ചും നിസ്വാർത്ഥവും, വളരെ  ത്യാഗപൂർണ്ണവും, ഏറെ സ്തുത്യർഹവുമായ സേവനമാണ് അദ്ദേഹം നമുക്ക് നൽകിയത്. വർഷങ്ങളോളം കഠിന ത്യാഗം സഹിച്ചുതന്നെയാ ണ് ദൂരെയുള്ള അദ്ദേഹത്തിൻറെ സാധാരണ പ്രവർത്തന കേന്ദ്രമായ  ഫ്രെയ്‌ബുർഗിനടുത്തുള്ള ഷുട്ടർടാൾ ഇടവകയിൽ നിന്നും  ഹൈഡൽ ബർഗിൽ മലയാളികൾക്കുവേണ്ടി സീറോമലബാർ റീത്തിലെ വി. കുർ ബാന മാസത്തിൽ ഒരുപ്രാവശ്യം അർപ്പിക്കുവാൻ വി. ബോണിഫാസി യുസ് പള്ളിയിലെത്തിക്കൊണ്ടിരുന്നത്. ഞങ്ങൾ ഇരുവരുടെയും തനി  താല്പര്യമനുസരിച്ചു ജർമൻ രൂപതയുടെ ഔദ്യോഗിക അനുവാദമില്ലാ തിരുന്ന 1994 കാലം മുതൽ മാസം തോറും ഒരു ദിവസം ഹൈഡൽബ ർഗിലെത്തി അദ്ദേഹം മലയാള വി. കുർബാന അർപ്പിച്ചുതുടങ്ങി. ആ  ഒദ്യോഗിക അംഗീകാരം ലഭിച്ചുകഴിഞ്ഞും തുടർന്നുള്ള അദ്ദേഹത്തി ന്റെ നിസ്വാർത്ഥ സേവനങ്ങൾ  തുടരുകയും ചെയ്തിരുന്നു. നിലവിൽ അദ്ദേഹം കേരളത്തിൽ സഭാസേവനം അനുഷ്ഠിക്കുന്നു.

സ്വന്തം ശരീരത്തെക്കാൾ വലിയ ഹൃദയമുള്ളയാൾ: 
കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ .

 മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ
ഫാ.ലുഡ്വിഗ് ബോപ്പിനു സ്വീകരണം നൽകി.

From left - Mrs. ലൂസി ജോർജ് കുറ്റിക്കാട്ട്, ഫാ. ലുഡ്വിഗ് ബോപ്പ്  
മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ + 
ജോർജ് കുറ്റിക്കാട്, ഫാ. തോമസ് പുത്തൻപുരയ്ക്കൽ  (+) 
(മേജർ ആർച്ചു ബിഷപ്പ് ഹൌസ്, കാക്കനാട്)-
 
""""""   """" """""""""""""      "     "       ഹൃദയ നൈർമല്യമുള്ള   ഒരു   വലിയ   മനുഷ്യനാണ്.   ഫാ. ലുഡ്വിഗ് ബോപ്പിനു തന്റെ ശരീരത്തെക്കാൾ വലിയ ഹൃദയമുള്ള ഒരു വലിയ മനുഷ്യനാണ്. അദ്ദേഹത്തിലെ സ്‌നേഹ ഹൃദയം വലിയ ഒരു സ്നേഹ  ത്യാഗത്തിന്റെയും സഹജീവികളോടുള്ള ആത്മസ്‌നേഹവും കൊണ്ട്  നിറഞ്ഞതാണ്. "ഞാനിപ്പോൾ അദ്ദേഹത്തിൻറെ അടുത്തു ചേർന്ന് നിൽക്കുന്നു." ഇപ്രകാരമുള്ള മനസ്സ്തുറന്ന തന്റെ അഭിപ്രായം അന്ന്  പറഞ്ഞത്, കേരളത്തിലെ സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ്പ് അന്തരിച്ച കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ്. എന്റെ എളിയ ക്ഷണം സ്വീകരിച്ചു ജർമ്മനിയിലെത്തിയ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ, മുമ്പ് മലയാളികൾക്ക് വേണ്ടി  ഫാ. ബോപ്പ് നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷമാണ് ജർമ്മനിയുടെ പല നഗരഭാഗങ്ങളിലും ലത്തീൻ സഭയുടെ മറ്റു രൂപതകളുടെ അധികാരികളിൽ നിന്നും ലഭിച്ച അനുവാദത്തോടെ നടത്തപ്പെടുന്ന മലയാളം വി. കുർബാനകൾ ക്രമ മായി ജർമ്മനിയിൽ തുടങ്ങിയത്. അതുപക്ഷേ അന്ന്  ജർമനിയിൽ ഔദ്യോഗികമായി ഒരു സീറോമലബാർ രൂപതകളോ ഇടവക സംവിധാ നമോ ഔദ്യോഗികമായി അനുവദിക്കുകയില്ലെന്നു ഞങ്ങളെ അപ്പോൾ  അറിയിച്ചു. നിലവിൽ മലയാളത്തിൽ  കുർബാന നടത്തുന്ന ചില മലയാളി വൈദികർ തങ്ങൾ സീറോമലബാർ സഭയുടെ ജർമൻ കോ-ഓർഡിനേറ്റർ ആണെന്ന് പറഞ്ഞു നടക്കുന്നതായിട്ടുള്ള വിവിധ തര ത്തിലുള്ള അറിവുണ്ട്. എന്ത് നുണ പറയുന്നതു തന്നെ കൂദാശയുടെ ഭാഗമല്ലല്ലോ, അവരുടെ സ്വന്തം ഭാവിതാല്പര്യത്തിനുവേണ്ടി കേരളത്തി ലെ ചില വൈദികരായ അവർക്കെങ്ങനെ സഭയിലുള്ള വിശ്വാസികളെ യെല്ലാം നയിക്കുവാൻ കഴിയും?  

ഫാ. ലുഡ്വിഗ് ബോപ്പുമായി പലപ്പോഴും ഉണ്ടായിട്ടുള്ള ചർച്ചകളിൽ എന്റെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു, സാംസ്കാരികവും ഉന്നത  വിദ്യാഭ്യാസ കാര്യങ്ങളിലും കേരളവും ജർമനിയും തമ്മിലുണ്ടാകേണ്ട പരസ്പര ബന്ധങ്ങ ളുടെ താല്പര്യങ്ങളെപ്പറ്റി പറയുകയെന്നത്. അപ്പോൾ എന്റെ മനസ്സിൽ എന്നും പ്രധാനമായി ഉണ്ടായിരുന്ന കാര്യം മഹാത്മാ ഗാന്ധി സർവ്വകലാശാലയും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും എലൈറ് സർവകലാശാലാ പദവിയു മുള്ള ഹൈഡൽ ബെർഗ് സർവ കലാശാലയുമായി ഒരു പാർട്ട്ണർഷിപ്പ് പഠന പദ്ധതി ഉണ്ടാകുന്നത് നല്ലതാണെന്ന അഭിപ്രായം ആയിരുന്നു. അധികനാൾ കഴിഞ്ഞില്ല, അതിനായുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കവുമിട്ടു. 

ന്യൂഡൽഹി സീറോമലബാർ സമൂഹംനൽകിയ സ്വീകരണച്ചടങ്ങിൽ സമ്മേളനം
ഉദ്ഘാടനം ചെയ്യുന്നു. 

ഞങ്ങൾ- ഫാ. ബോപ്പും ഞാനും.. 2000- ൽ ഇന്ത്യയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തു. ഞങ്ങളുടെ യാത്രയിൽ ഇന്ത്യൻ തലസ്ഥാന നഗരമായ ന്യൂഡൽ ഹി, ആഗ്രാ, തുടങ്ങി സമീപപ്രദേശ ങ്ങൾ എല്ലാം നേരിൽ കണ്ടു. സർവ കലാശാലയുമായി ബന്ധപ്പെട്ടതായ  കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഞങ്ങൾക്ക് വേണ്ടി അന്ന് ജർമ്മനിയിലുണ്ടായിരുന്ന എന്റെ വളരെ വിശ്വസ്തനും സുഹൃത്തുമായിരുന്ന അന്തരിച്ച ശ്രീ. ജോസ് കണയൻ പാല, മുൻ കേന്ദ്രമന്ത്രി ശ്രീ. പി. സി. തോമസു മായും നേരത്തെ തന്നെ ആവശ്യമായ ഏർപ്പാടുകൾ ചെയ്തിരുന്നു. കേന്ദ്രസഹ മന്ത്രിയായിരുന്ന  ശ്രീ. പി. സി. തോമസ് തന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഞങ്ങളിരുവരെയും സ്വീകരിച്ചു സത്ക്കരിക്കുകയും ചെയ്തു. അപ്പോൾ  കേരളത്തിലേയും വിദേശ സർവ്വകലാശാലകളുടെയും പങ്കാളിത്ത നടപടികൾ വേഗം ക്രമപ്പെടുത്താൻ അദ്ദേഹവും സഹായം വാഗ്ദാനം ചെയ്തു.

സർവ്വകലാശാലകൾ തമ്മിലുള്ള കണ്ണി 

തുടന്ന്, കേരളത്തിൽ പാലായിലെ ബിഷപ്ഹൌസ്സിൽ നടന്നിട്ടുള്ള പ്രത്യേക ചർച്ചയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ  ഡോ. സിറിയക് തോമസ്, ഫാ. ലുഡ്‌വിഗ്‌ ബോപ്പ്, മുൻ കേരള സംസ്ഥാനമന്ത്രി ശ്രീ. കെ. എം. മാണി, പാലാ രൂപതയുടെ ബിഷപ് അഭിവന്ദ്യ മാർ ജോസഫ് പള്ളി ക്കാപറമ്പിൽ, ഡോ. മാത്യു മണ്ഡപത്തിൽ, ശ്രീ. ജോർജ് കുറ്റിക്കാട് തുടങ്ങി യവർ ചർച്ചയിൽ പങ്കെടുത്തു. കുറെയേറെ വർഷങ്ങൾക്ക്ശേഷം ഞാൻ ഇരു സർവ്വ കലാശാലകളുമായി നടത്തിയ നിരവധി ചർച്ചകൾക്കും കൂടിക്കാഴ്ചക ൾക്കും ശേഷം 05. 09. 2005-ൽ ഇരുസർവ്വകലാശാലകൾ പരസ്പരം തയ്യാറാക്കിയ പാർട്ടണർഷിപ്പിന്റെ ഒരു ഔദ്യോഗിക കരാർ ഇരു യൂണിവേഴ്സിറ്റികളും ഒപ്പ് (MEMMORANDUM OF UNDERSTANDING) വച്ചു. അതിനുശേഷം 2006 JUNE-29 ന് പാർട്ട്ണർഷിപ്പ് ഉത്‌ഘാടനം ഹൈഡൽബെർഗ്ഗ് സർവ്വകലാശാലയിൽ വളരെ ആഘോഷമായി നടന്നു. ഫലമോ?

അനേകായിരം വിദ്യാർത്ഥികൾക്ക് ഉന്നതപഠനം സാദ്ധ്യമാക്കാമായി രുന്ന ഈ പദ്ധതി പൊളിച്ചടുക്കിയത് ചില മലയാളികൾ ആണ്.  അതു പക്ഷേ, ഇന്നും ഗാന്ധി സർവ്വകലാശാലാ അധികൃതരുടെ സ്വാർത്ഥ താല്പര്യങ്ങളിലും അഴി മതിമന:സ്ഥിതിയിലും കെടുകാര്യസ്ഥതയിലും പൂർണ്ണമായിത്തന്നെ, ഉത്‌ ഘാടനം നടത്തപ്പെട്ട പദ്ധതിപ്രവർത്തനം നിർജീവമാക്കിക്കളഞ്ഞു. 2016 ആദ്യം ഞാൻ മഹാത്മാ ഗാന്ധി സർവ്വ കലാശായുടെ ഇപ്പോഴുള്ള വൈസ് ചാൻസലറും ഹൈഡൽബെർഗ് സർവകലാശാല അധികൃതരുമായി ചർച്ച ചെയ്തു. ഹൈഡൽബെർഗ് സർവകലാശാല നടത്തിയ പുതിയ സമ്പർക്ക ശ്രമം മഹാത്മാഗാന്ധി വൈസ് ചാൻസലർ യാതൊരു മറുപടിയും നൽകാതെ മൗന നിലപാട് സ്വീകരിച്ചു. ഒരിക്കലും നടപ്പിൽ വരുകയില്ലാത്ത തത്വശാസ്ത്രം പറയു കയും തനതു ലാഭം മാത്രം കാംക്ഷിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ നീലപശകറപറ്റിയ തൂവെള്ള വസ്ത്രം അടിച്ചുകഴുകി ക്കള യണം, പിൻഗാമികൾ ഇരിക്കേണ്ടുന്ന കസേര മലിനപ്പെടാതെയി രിക്കട്ടെ .

ക്രിസ്ത്യൻ മതത്തിൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ട് 


 ഫാ. ലുഡ്വിഗ് ബോപ്പ് മഹാത്മാ ഗാന്ധിസമാധിയിൽ (New Delhi )


   

               ഡൽഹിയിൽ പാർലിമെന്റ്ഹൌസ്, കുത്തബ്മീനാർ,  ആഗ്രയിൽ  ലോകാത്ഭുത കാഴ്ച  താജ്മഹൽ സ്മാരകം എന്നിവ  ഞങ്ങൾ മനം നിറയെ കണ്ടു. രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ അന്ത്യവിശ്രമകുടീരം, മലയാളി സെന്റർ; തുടങ്ങി നിരവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളി ൽ സന്ദർശിച്ചു. അതിനുശേഷം ബോംബെയിലേയ്ക്ക് അടുത്ത ഒരു  ദിവസം യാത്ര പുറപ്പെട്ടു. എല്ലാ ദിവസവും ഡൽഹിയിലെ പൊതു തെരുവുകളിലൂടെ ഞങ്ങൾ ഒരാഴ്ചയോളം കിലോമീറ്റർ ദൂരം നടന്നു. നിരത്തുവക്കുകളിൽ പ്ലാസ്റ്റിക് പാളികൾ കൊണ്ട് മേൽക്കൂരയ്ക്ക് മറ കൾ ഉണ്ടാക്കി അത് സ്വന്തം വീടുകളായി കരുതി ജീവിക്കുന്ന നിസ്സ ഹായരായ വെറും പാവങ്ങളെ കണ്ടു. വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ഇവരെല്ലാ വരും തെരുവുകളിലെ വെറും പാവങ്ങളായിരുന്നു. അന്ന്,  ഡൽഹിയിൽ മഹാത്മഗാന്ധിജിയുടെ ശവകുടീരം സന്ദർശിച്ചശേഷം  പുറത്ത് വന്ന ഉടൻ ഫാ. ബോപ്പ്  ഇപ്രകാരം പറഞ്ഞു: "ക്രിസ്ത്യൻ മതത്തിൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ടെന്നതിന് ഏറെ  പ്രകാശിക്കുന്ന ഉദാഹരണമാണ് മഹാത്മാ ഗാന്ധി" എന്നാണു അദ്ദേഹം സ്വയം തന്നോട് തന്നെ പറഞ്ഞത്.  

 സീറോ മലബാർ സഭാ മന്ദിരത്തിന്റെ മട്ടുപ്പാവിൽ
നർമ്മസംഭാഷണം നടത്തുന്ന കർദ്ദിനാൾ
മാർ വർക്കി വിതയത്തിലും ഫാ. ലുഡ്‌വിഗ്‌ ബോപ്പും
.

കേരളത്തിലെത്തിയ ഫാ.ബോപ്പ് പല വേദികളിൽ ക്ഷണിക്കപ്പെട്ടു, സീറോ മലബാർ സഭയുടെ തലവനായിരുന്ന അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ കൊച്ചിയിലെ സീറോമലബാർ സഭയുടെ കേന്ദ്രത്തിൽ ക്ഷണിച്ചു സ്വീകരിച്ചു. അദ്ദേഹവുമായുള്ള നീണ്ട സംഭാഷണത്തിൽ നിന്നും എനിക്ക് അപ്പോൾ ബോദ്ധ്യപ്പെട്ടത്  ഇക്കാലഘട്ടത്തിലെ ഏക "പ്രവാചക കർദ്ദിനാൾ" (Prophetic Cardinal) " ആണെന്നാണ്. ("Aus dem Gespräch mit ihm wußte ich daß er ein Prophetischer Cardinal unserer Tage ist"). അതുകഴിഞ്ഞുള്ള ദിവസം അദ്ദേഹം നേരിട്ട് മനസ്സിലാക്കിയ മറ്റൊരു അനുഭവം പറയുന്നു. മുൻ മന്ത്രി ശ്രീ. കെ. എം. മാണിയുമായി മുഖാമുഖം പാലായിലെ വസതിയിൽ സന്ദർശിച്ച തന്റെ അനുഭവം പറയുന്നതിങ്ങനെ: "Mr. K.M.Mani is a Radiant Figur at present in the Indian Democracy". (für mich einer der leuchtender gestalten der Augenblick der indischen Democratie )". 

 ദൽഹി മലയാളികൾ ഫാ.ബോപ്പിനു നൽകിയ സ്വീകരണശേഷമുള്ള 
വി.കുർബാനയിൽ Sri. ജോർജ് കുറ്റിക്കാട്ട് നന്ദി പറയുന്നു.

ദിവസങ്ങളോളം ഡൽഹിയിലും പരിസരങ്ങളിലും നടന്നു സന്ദർശിച്ച ഞങ്ങൾ കേരളത്തിലേയ്ക്ക് വിമാനത്തിൽ കയറി പുറപ്പെട്ടു, കൊച്ചി വിമാനത്താവളത്തിൽ താഴെയിറങ്ങി. "ഡൽഹിയിലെ തെരുവോരങ്ങ ളിൽ കണ്ട  പ്ലാസ്റ്റിക്ക് പാളികൾക്കടിയിലെ ദുരിത ജീവിതം അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹമിപ്പോൾ ഓർമ്മിക്കുന്ന പഴയ കാര്യങ്ങളാണി ത്. നമ്മുടെ കേരളനാട് ആത്മീയതയുടെ അതിശയകരമായ കേന്ദ്രമാ ണെന്നു അദ്ദേഹത്തിന് അന്ന്  തോന്നി. അതുപക്ഷേ ദൈവത്തിന്റെ സ്വന്തം നാടാണെന്നു വിളിച്ചുപറയുന്ന കപട ആത്മീയതയുടെ  അടിമ ത്തച്ചങ്ങലങ്ങലയിൽ കിടന്നു മിഥ്യാഭ്രമത്തിന്റെയും അഹങ്കാരത്തി ന്റെയും പിടിയിൽ ആണല്ലോ മലയാളികൾ എന്ന് ആനുകാലികമായ  കാര്യങ്ങൾ കാണുമ്പോൾ ഞാൻ വിശ്വസിക്കുന്നു. 

ഫാ.ലുഡ്വിഗ് ബോപ്പും വിദ്യാഭവൻ സാംസ്കാരിക കേന്ദ്രവും.

ഫാ.ബോപ്പ് പാലാ ഇടമറ്റം വിദ്യാഭവനിൽസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.  ഡോ മാത്യു മണ്ഡപത്തിൽ (ഇടത്തു) 

ആറാഴ്ചകൾ കേരളത്തിൽ പാലായ്ക്കും പൊൻകുന്നത്തിനുo ഇടയിലു ള്ള ചെങ്ങളത്തുള്ള എന്റെ വീട്ടിലെ ഞങ്ങളുടെ താമസത്തിനിടയിൽ വിവിധ സ്ഥലങ്ങളും വിവിധ ആളുകളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുവാൻ ഇടയായി. ഉദാ: കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അധികൃതർ, ദീപിക, മനോരമ, അന്തരിച്ച ഫാ. അബ്രാഹം കൈപ്പൻപ്ലാക്കലിന്റെ ഒസ്സാനാം ഭവൻ, പാലായ്ക്കടുത്തു ള്ള ഇടമറ്റത്തുള്ള കലാ- സാംസ്കാരികകേന്ദ്രം "വിദ്യാഭവൻ", തുടങ്ങിയ മാധ്യമ- രാഷ്ട്രീയ- സാമൂഹിക  സാംസ്കാരിക- വിദ്യാഭ്യാസ സ്ഥാപന ങ്ങളും അതിനോടെല്ലാം ബന്ധപ്പെട്ട  നേതൃത്വങ്ങളുമായും സുപ്രധാന സന്ദർശനങ്ങളും ചർച്ചകളും നടത്തി. വിദ്യാഭവനിൽ അപ്പോൾ നടന്ന സാംസ്കാരിക സമ്മേളനം ഉത്‌ ഘാടനം ചെയ്തത് ഫാ. ലുഡ്വിഗ് ബോപ്പ് ആയിരുന്നു. വിദ്യാഭവന്റെ സ്ഥാപകനായ ഡോ. മാത്യു മണ്ഡപത്തിൽ ,ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു  സമ്മേളനസ്ഥലത്തേയ്ക്കു ആനയിച്ചത്. അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ ജർമ്മനിയിലെ മലയാളികളുടെ മത സാമൂഹിക- സാം സ്കാരിക ജീവിതത്തെക്കുറിച്ചും നമ്മുടെ കേരളത്തിലെ ജനങ്ങളോട് പറഞ്ഞു: "ജർമ്മനിയിൽ ഇപ്പോൾ താമസമാക്കിയിരിക്കുന്ന ഇന്ത്യാക്കാ രായ ക്രിസ്ത്യാനികളുടെ സഹകരിച്ചുള്ള ജീവിതം കാണുന്ന ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. ജർമ്മനിയിലെത്തുന്ന ഇന്ത്യയിലെ മെത്രാ ന്മാരോട് പലപ്പോഴും പറഞ്ഞിട്ടുള്ള ഒരുകാര്യം, "കുറ്റവാളികളായ ഒരു ഇന്ത്യാക്കാരും അവിടെ ഇല്ല, വളരെ തൃപ്തികരം, നല്ല സഹകരണമാണ്, ആരും ഒരു ഗെറ്റോയിലുമല്ല ജീവിക്കുന്നത്, മറിച്ചു വെറും സാധാരണ ജർമ്മൻ സമൂഹത്തിൽ ലയിച്ചു തന്നെ. മാതൃകാപരമായ ഒരു സാമൂഹ്യ ജീവിതശൈലി അവരുടെ മാതൃരാജ്യ പാരമ്പര്യവും സ്വന്തവുമാണ്". അതുപക്ഷേ മാറിയ കാലഘട്ടത്തിന്റെ പല നീക്കത്തിൽ അപലപനീ യമായ ചില അപചയങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനും എനിക്ക് കഴിയില്ല. 

 ഫാ. എബ്രാഹം കൈപ്പൻ പ്ലാക്കലും + (R)ആശ്രമവാസികളും പാലായിൽ ഫാ. ലുഡ്വിഗ് ബോപ്പിനെ സ്വീകരിച്ചു. 

അദ്ദേഹത്തിൽ മാനുഷിക നന്മയുടെ  ഹൃദയമാണ്  ഉൾക്കൊള്ളുന്നത്.. അദ്ദേഹം ചിരിക്കുമ്പോൾ ഓരോരോ പ്രാവശ്യവും ലോകം വീണ്ടും വീണ്ടും പ്രകാശത്താൽശോഭിക്കും എന്നാണ്, അദ്ദേഹത്തെ ക്കുറിച്ചു അറിയുന്നവർ പറയുന്നത്. വിവാഹിതരാകാനുള്ള ആളുകളുടെ വിവാഹങ്ങൾ അദ്ദേഹം ആശീർവദിച്ചു, അനവധി ആയിരം കുട്ടികൾക്ക് മാമോദീസ കൂദാശ നല്കി. എന്നും അനേകരുമായി അവരുടെ ജീവിതങ്ങളിൽ പങ്കുകൊണ്ടു. സ്നേഹത്തേക്കാൾ വലിയ ഒരു നിയമത്തിന്റെ ഒരു അക്ഷരമാല ഇല്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് താനുൾപ്പട്ട ഒററ്റോറിയത്തിന്റെ അധികാരികൂടിയായ ഫ്രാൻസിസ് മാർപാപ്പയേയും അദ്ദേഹത്തിൻറെ ആദർശത്തെയും ഞാൻ സ്നേഹിക്കുന്നു. ഫാ. ലുഡ്വിഗ് ബോപ്പിന്റെ(90-)0) തൊണ്ണൂറാം ജന്മദിനം ആഘോഷിക്കപ്പെടുന്ന ഈ മഹനീയ അവസരത്തിൽ അദ്ദേഹത്തിന് ഹൃദയപൂർവം ഞങ്ങൾ എല്ലാ ആശംസകളും നന്ദിയും രേഖപ്പെടുത്തുന്നു.//-
*ഫാ. ബോപ്പിനെക്കുറിച്ചുള്ള ഇത്രയും 
മുൻകാല സ്മരണകൾ പലപ്പോഴായി രേഖപ്പെടുത്തിയ കുറിപ്പുകളാണ്. ഇതിൽ  കുറവുകൾ ഉണ്ടായിരിക്കാം.
----------------------------------------------------------------------------------------------------------------
 ***************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

******************************************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.