Sonntag, 18. Oktober 2020

ധ്രുവദീപ്തി // Society // വംശീയത // - ജർമ്മനി നേരിടുന്ന നൂതന വെല്ലുവിളി // ജോർജ് കുറ്റിക്കാട്ട്

 

 വംശീയത  // - 

ജർമ്മനി നേരിടുന്ന നൂതന 
വെല്ലുവിളി // 

ജോർജ് കുറ്റിക്കാട്ട്

 Willy Brand, Chancellor of Germany
1969-1974
    വൈറസ് പാൻഡെമിക് മൂലം ഒരാൾ സാംക്രമിക രോഗിയാകുന്നതുപോലെ, രാഷ്ട്രീയത്തിലും ഇങ്ങനെയുള്ള ചില വൈറസ്‌ രോഗങ്ങൾ പിടിപെട്ടാൽ അതി വേഗതയിലും വളരെ എളുപ്പത്തിലും അതിനെ സമൂഹത്തിൽനിന്നും പുറം തള്ളുക എന്നത് അത്ര എളുപ്പമല്ല. ഇന്ന് ഇക്കാര്യങ്ങൾ ലോകരാജ്യങ്ങളിലെ എല്ലാ ഭരണകൂടങ്ങളും  വളരെയേറെ ജാഗ്രതയോടെ, സൂക്ഷ്മമായി അക്കാര്യം നിരീക്ഷിക്കുകയും ചെയ്യുന്നു, ആരും പ്രതീക്ഷിക്കാത്ത അപകടകാരികളായ റാസിസ്റ്റ് അതിഥികളെയും ആപത്തുകളെയും ഒഴിവാക്കുവാൻ. അതുപക്ഷേ, ഇന്നും ചില ഏകാധിപതികളായ രാഷ്ട്രത്തലവന്മാർ മനുഷ്യരുടെ സുരക്ഷിത ജീവിത വഴികൾ മരണവഴികളാക്കി മാറ്റുന്നു. 

പൈശാചികമായ ഇത്തരം ഭീകര സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ ചരിത്ര പ്രസിദ്ധ ഉദാഹരണംതന്നെ നമുക്ക് നോക്കാം. അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിലെത്തിയനാൾ മുതൽ, രണ്ടാംലോകമഹായുദ്ധം തുടങ്ങുന്നതിനു ഏറെ മുമ്പ് മുതൽ, ജർമ്മനിയിലെമ്പാടും വംശീയതയുടെ അതിഭീകരമായ രാഷ്ട്രീയ വൈറസ് വ്യാപിച്ചുതുടങ്ങിയിരുന്നു. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷെ, എവിടെയും അവൻ ചങ്ങലക്കെട്ടിലാണ്"- റൂസ്സോ തുറന്ന് പറഞ്ഞു. 1930 കളിൽ ലോകമാകെ എവിടെയും രൂക്ഷമായി കൊണ്ടിരുന്ന തൊഴിലില്ലായ്‌മ പ്രശ്നം ജർമ്മനിയിലും അതിഗൗരവമായിട്ടാണ് ബാധിച്ചത്. ജർമ്മനിയിലെ തൊഴിലില്ലായ്മയും വികസന പദ്ധതികളിലെ ഓരോ പാളിച്ചകളും അന്നത്തെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ രംഗത്തുണ്ടായ ബലഹീനതകളും മനസ്സിലാക്കിയ അഡോൾഫ് ഹിറ്റ്‌ലർ ഇവയെല്ലാം തന്റെ കൈമുതലാക്കി കൃത്യമായ ഒരു ലക്ഷ്യം ഉന്നം വച്ചുകൊണ്ടുതന്നെ ജർമ്മൻ ജനതയെ മുഴുവൻ ഏകാധിപത്യത്തിന്റെ ക്രൂരതയുടെ കാൽചുവട്ടിലേക്ക് ഒതുക്കിനിറുത്തി. അഡോൾഫ് ഹിറ്റ്ലറുടെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചു തുടക്കത്തിൽ ഇത് ആർക്കും യാതൊരു സംശയവുമുണ്ടാക്കിയില്ല.

 Adolf Hitler
1930- നു ശേഷം അഡോൾഫ് ഹിറ്റ്ലറിൻറെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലി സ്റ്റ് പാർട്ടിയുടെയും ഹിറ്റ്‌ലർ യൂത്ത് സംഘട നയുടെയും വളർച്ചയുടെ ഏറ്റവും  അവസാ ന ഘട്ടത്തിലാണ്, ഹിറ്റ്‌ലർ ചെയ്ത മനുഷ്യ
കൂട്ടക്കൊലയുടെ ഭീകര ചരിത്രസംഭവം ലോകം അറിഞ്ഞത്. ജർമ്മനിയിലും മറ്റ് യൂറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും നാസികൾ നിർമ്മിച്ചിരുന്ന കോൺസെൻ ട്രേഷൻ ക്യാമ്പുകൾ എന്നറിയപ്പെട്ടിരുന്ന ഗ്യാസ്‌മുറികളിൽ, അതുപോലെതന്നെ  രഹസ്യമായി പ്ലാൻ ചെയ്തു നിർമ്മിച്ചിരുന്ന  കൊലക്കളങ്ങളിൽ അന്ന് ലക്ഷോപലക്ഷം മനുഷ്യരെ--യഹൂദർ, വിദേശികൾ, കുട്ടികൾ, അംഗഭംഗം വന്നവർ, രോഗികൾ, സഹായം ആവശ്യമായിരുന്ന വൃദ്ധജനങ്ങൾ, എല്ലാവരെയും കൊന്നൊടുക്കി. ചരിത്രം മറക്കാത്ത സാക്ഷിത്വം നൽകുന്ന മായാത്ത ഭീകരസംഭവങ്ങളാണ്   ഇവയെല്ലാം.

കാലങ്ങൾ മുന്നോട്ടു നീങ്ങി. മഹായുദ്ധം അവസാനിച്ചു. ജർമ്മനിയിൽ ഒരു ജനാധിപത്യ ഭരണ സമ്പ്രദായം നിലവിൽ വന്നു. അതുപക്ഷേ,  മഹായുദ്ധ കാലം നേർക്കുനേർ അനുഭവിച്ചവരും അല്ലാത്തവരും ഇന്നും അഡോൾഫ് ഹിറ്റ്‌ലറെ അവരുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ വച്ച് ആരാധിക്കുന്ന ഒരു തലമുറയുടെ അന്യം നിന്ന്പോയി എന്ന് കരുതേണ്ട. ഇതൊന്നും തികച്ചുമൊരു യാദൃശ്ചികമല്ല, അപ്രതീക്ഷിതകാര്യവും അല്ല. ഹിറ്റ്‌ലർ എന്നെന്നേയ്‌ക്കുമായി ലോകചരിത്രത്തിലെ ഭീകരലിസ്റ്റിൽ എഴുതപ്പെട്ടിരിക്കുന്നുവെങ്കിലും, ഇന്ന് "അഡോൾഫ് ഹിറ്റ്‌ലർ" പുറം തള്ളാൻ സാധിക്കുകയില്ലാത്ത വൈറസ് രോഗം പോലെ ജർമ്മനിയിലും യൂറോപ്പിലും മറ്റുചില ചില രാജ്യങ്ങളിലും ആരാധക ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതിന്റെ ഉറച്ച അടയാളങ്ങൾ ഇപ്പോൾ കാണുവാൻ കഴിയും.

വോൾഫ് ഗാങ് ഷോയ്‌ബ്‌ലെ,  (പ്രസിഡന്റ്, ജർമ്മൻ പാർലമെന്റ്)

ഇവയെല്ലാം ഏറെ സ്ഥിരീകരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിൽ ജർമ്മൻ പൊതുവേദിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചില രാഷ്ട്രീയ പാർട്ടികളുടെയും ഉപസംഘടനകളുടെയും പ്രവർത്തനം അതിന് ഉദാഹരണമാണ്, AFD, HDJ, NPD, അവരുടെയെല്ലാം യുവജന ഘടകങ്ങളും. അതുപോലെ പറയട്ടെ, ഈയിടെ ജർമ്മനിയിലെ  നോർത്ത് റൈൻ വെസ്റ്റ് ഫാളൻ പോലെയുള്ള ചില സംസ്ഥാനങ്ങളിലെ സുരക്ഷാവകുപ്പിൽപോലും തൊഴിൽ ചെയ്യുന്ന പോലീസ് വിഭാഗത്തിൽപ്പെട്ടവർ റാസിസ്റ്റ് പ്രചാരകരായി പ്രവർത്തിക്കുന്നുവെന്ന ജർമ്മൻ സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗ ത്തിന്റെ സമീപകാല വെളിപ്പെടുത്തൽ ജനാധിപത്യ ജർമ്മൻ സർക്കാരിൽ ആശങ്കയുണ്ടാക്കിയത് ചർച്ചാവിഷയമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ ജർമ്മനിയിൽ വളർന്നുവരുന്നത് അഡോൾഫ് ഹിറ്റ്‌ലർ യൂത്ത് മൂവ്മെന്റിന്റെ നവീന രൂപമാണ് എന്ന കാര്യം 1984 മുതൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജർമ്മൻ ചാൻസ്ലർമാരായ ഹെൽമുട്ട് കോൾ, പിന്നീട് ശ്രീമതി അങ്കേല മെർക്കൽ എന്നിവരുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ശ്രീ. വോൾഫ്‌ഗാങ് ഷോയ്‌ബ്‌ലെ വ്യക്തമായി തെളിവുകൾ നൽകിയിരുന്നു.

ജർമ്മനിയിലെ ഫ്രെയ്‌ബുർഗ് നഗരത്തിനടുത്ത് Breisgau എന്ന സ്ഥലത്തു 18. 09. 1942- ൽ ജനിച്ച അദ്ദേഹം മഹായുദ്ധകാലം കഴിഞ്ഞു 1998- 2000  കാലഘട്ട ത്തിൽ ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(C. D. U)പാർട്ടിയുടെ ചെയർമാനായിരുന്നു, ആഭ്യന്തര വകുപ്പ് മുതൽ വിവിധ വകുപ്പുകളുടെയും  മന്ത്രിയായിരുന്ന വോൾഫ്‌ഗാങ് ഷോയ്‌ബ്‌ലെ ഇപ്പോൾ ജർമ്മൻ പാർലമെന്റ് പ്രസിഡന്റാണ്. ജർമ്മൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ അംഗവുമാണദ്ദേഹം.

 Wolfgang Schäuble, Innen Minister
Deutschland- 2009
2009- ൽ ജർമ്മനിയുടെ ആഭ്യന്തര മന്ത്രി യായിരിക്കുമ്പോൾ ശ്രീ. വോൾഫ് ഗാങ് ഷോയ്‌ബ്‌ലെ മാർച്ചു മാസ്സം 31 - ന് അന്ന് ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന ഒരു വലതുപക്ഷ തീവ്രവാദിസംഘടന ആയിരുന്ന "ജർമ്മൻ സ്വദേശാഭിമാനി " എന്ന  സംഘടന (HDJ) യെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടു. ശക്തമായി എടുത്ത ഈ തീരുമാനം കൊണ്ട് ആ തീവ്രവാദ സംഘടനയുടെ മനുഷ്യ നിഷിദ്ധമായ പ്രവർത്തനത്തിന് ഒരു ഒരവസാനം വരുത്തിയെന്നാണ് കരുതിയതെന്ന് അക്കാലത്തുള്ള യൂറോപ്യൻ സാമൂഹ്യ മാദ്ധ്യമങ്ങളോട്, അദ്ദേഹം പ്രതികരിച്ചതും. അന്നദ്ദേഹം ഇങ്ങനെയും കൂടി പറഞ്ഞു: "നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ഇപ്പോഴുള്ള ഇത്തരം എലിപിടുത്തക്കാരിൽനിന്നും രക്ഷിക്കുന്നതിന് എല്ലാ നടപടികളും ഇപ്പോൾ ചെയ്യേണ്ടത് ആവശ്യമാണ്" നിരോധനം പ്രഖ്യാപിച്ചു നിമിഷങ്ങൾക്കകം തന്നെ ബർലിൻ, ബ്രാണ്ടൻബർഗ്, നീഡർ സാക്സൺ, സാക്സൺ, തുടങ്ങിയ ജർമ്മൻ പ്രദേശങ്ങളിലെ സംഘടനാനേതാക്കളുടെ വീടുകൾ, സംഘടനാ ഓഫീസ്, അവരുടെ മറ്റു താവളങ്ങൾ എന്നിടങ്ങളിൽ പോലീസ് റെയ്‌ഡ്‌ നടന്നു. ഉടനെ സംഘടനയുടെ മുഴുവൻ സ്വത്തുക്കളും ഗവണ്മെന്റ് മരവിപ്പിച്ചു. ജർമ്മൻ ദേശാഭിമാനി സംഘടനയുടെ (HDJ) നിരോധനം ജർമ്മനിയിലെ വലതുപക്ഷ തീവ്രവാദി രാഷ്ട്രീയ പാർട്ടിയായ NPD (എൻ. പി. ഡി) യുടെ നിരോധനത്തിനും വഴി തെളിച്ചേക്കാവുന്ന ചർച്ചകളും വാഗ്വാദങ്ങളും പാർലമെന്റിൽ ഒട്ടും വൈകാതെ ഉണ്ടായേക്കാമെന്ന് അന്നത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വളരെ ശക്തമായ സംസാരം ഉണ്ടായി. ഇന്നും ഇത്തരം തീവ്രവാദപരവും വർഗ്ഗീയത ശക്തിപ്രാപിക്കുന്നതുമായ സാമൂഹ്യ വിരുദ്ധ രാഷ്ട്രീയ ചലനങ്ങൾ ജർമ്മൻ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്തായാലും ജർമ്മനിയിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ പ്രവർത്തനമുള്ള നാസി യുവ സംഘടനയ്ക്ക് ഏറ്റ ഒരു കനത്ത പ്രഹരമായിരുന്നു നിരോധന ഉത്തരവ്. 

1990- ലാണ് യുവജനസംഘടന എന്ന പേരിൽ ഔദ്യോഗികമായി HDJ സംഘടന രജിസ്റ്റർ ചെയ്യപ്പെടുന്നത്. യുവജനസേവനം നടത്തുന്നതിനാണ് സംഘടന രജിസ്റ്റർ ചെയ്യുന്നതെന്നാണ് രജിസ്‌ട്രേഷൻ സമയത്ത് സംഘടനയുടെ ഭരണ ഘടനയും ഉദ്ദേശവും വെളിപ്പെടുത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു കാഴ്ചപ്പാടിൽ അതൊരു മൂടുപടം മാത്രമായിരുന്നെന്ന് അറിയുന്നത് വളരെ ഏറെ വൈകിയാണത്രെ. യഥാർത്ഥത്തിൽ ഇവരുടെ പ്രവർത്തനം ഒരു നവീന നാസികളുടെ ഒരു "എലൈറ്റ്" സമൂഹത്തിനുള്ള പ്രായോഗിക പരിശീലനം കൊടുക്കലായിരുന്നു നടന്നതെന്ന് ജർമ്മൻ ഭരണകൂടം പിന്നീട് തിരിച്ചറിഞ്ഞു. 

രാഷ്ട്രീയമോ, വർഗ്ഗീയമോ, വംശപരമോ, സ്വദേശീയതയോ ഇവയൊന്നും ഇല്ലാത്ത ഒരു അസ്സൽ ഒഴിവുസമയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുള്ള ഒരു മതിപ്പ് സമർത്ഥമായി ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ് അവർ അന്ന് ചെയ്തത്. അങ്ങനെ അന്നത്തെ കുട്ടികളിലും യുവജനങ്ങളിലും അവരറിയാതെ തന്നെ അത്തരം പ്രവർത്തനങ്ങൾ സ്വാഭാവികമായും ചില ആദർശപരവും മാത്രമല്ല സ്വയം ആകർഷകവുമായ പ്രവർത്തനപദ്ധതിയായി അവരെ അതിലേയ്ക്ക് ആകർഷിക്കുവാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് സംഘാടകർ അന്ന് മുതൽ സ്വീകരിച്ചത്. ഉദാഹരണമാണ്, പ്രൈമറി ക്ലാസുകളിൽപ്പോലും പഠിച്ചു കൊണ്ടിരുന്ന കുഞ്ഞുകുട്ടികളെ ഇതിനുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ച ചില ട്രെയിനിംഗ് ക്യാമ്പുകളിലേയ്ക്ക് വരുത്തി അവരെ വർഗ്ഗസങ്കരത്തെയും വർഗ്ഗവിദ്വേഷത്തെപ്പറ്റിയും വളരെ കൃത്യമായി ഉന്നംവച്ചു പഠിപ്പിപ്പിക്കുവാൻ ശ്രമിച്ചു. 
 
വംശീയത അന്നും ഇന്നും.

ജർമ്മനിയിൽ വർഗ്ഗസങ്കരമില്ലാത്ത ജർമ്മൻ ജനതയുടെ വംശത്തുടർച്ച മാത്രം ഉണ്ടാണ്ടാകണമെന്ന് കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതിൽ അവർ ഉറച്ചു നിന്നു. അന്ന് ഈയൊരു വിഷയത്തിൽ സംഘടനാംഗങ്ങൾ വിജയിച്ചു കൊണ്ടിരുന്നു. വിദേശികളും യഹൂദരും ജർമൻകാർക്ക് ശത്രുക്കളാണെന്നും ഇങ്ങനെയുള്ളവർ ജർമ്മൻ ജനതയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും പരക്കെ പ്രചരിപ്പിച്ചു. ഇത്തരം ക്യാമ്പുകളിൽ കുട്ടികൾക്ക് സൈനിക പരിശീലനം കൊടുത്തുകൊണ്ട് "നാസി"ആദർശങ്ങൾ അവർക്ക് വിശ്വാസയോഗ്യമാക്കി ത്തീർക്കുവാൻ അന്ന് ശ്രമിച്ചിരുന്നു. വർഷംതോറും നടത്തിയിരുന്ന ഇത്തരം അവധിക്കാലങ്ങളിലെ ക്യാമ്പുകളിൽ 'റോസ്റ്റോക്ക് ' 'എഷെടെ' തുടങ്ങിയ ചില സ്ഥലങ്ങളിൽ ജർമ്മനിയുടെ പല ഭാഗത്തുനിന്നുമുള്ള അനേകം കുട്ടികളും യുവാക്കളും സംബന്ധിച്ചതായി തെളിവായിട്ടുണ്ട്.  

ഫാസിസത്തിന്റെയോ റാസിസിസത്തിന്റെയോ  സാമൂഹ്യ മനഃശാസ്ത്രം എപ്രകാരമെന്ന് പ്രസിദ്ധനായ സാമൂഹ്യ മനഃശാസ്ത്രജ്ഞൻ വിൽഹെം റൈഷ് പറയുന്ന കാര്യങ്ങളിൽ കൂടുതൽ അപ്പുറത്തു നമുക്ക് മറ്റൊന്ന് ചിന്തിക്കാനില്ല: അദ്ദേഹത്തിൻറെ  സ്വന്തം അഭിപ്രായവും നമുക്ക് ഇവിടെ കാണാം: 
 
"മനുഷ്യരുടെ സാമൂഹികമനഃശാസ്ത്രത്തിന്റെ ഒരു ഉപരംഗമാണ് സാമൂഹിക മനഃശാസ്ത്രം. അത് മനുഷ്യരുടെ ശേഖരങ്ങളിൽ ആളുകളുടെ പെരുമാറ്റത്തെ പ്രതിപാദിക്കുന്നു. സാമൂഹിക മനഃശാസ്ത്രത്തിന്റെ സിദ്ധാന്തത്തിനുള്ള ഫലം, പൊതുവായ അനുഭവങ്ങളുടെ ഭാഗമാണ്, വലിയ ജനക്കൂട്ടം പലപ്പോഴും ആശ്ചര്യജനകവും യുക്തിരഹിതവുമായ പെരുമാറ്റം ആകെ കാഴ്ചവയ്ക്കുന്ന വസ്തുതയാണ്, ഉദാഹരണത്തിന്, ഒരു ഭയാശങ്കയുടെ കാരണം നിസ്സാരസന്ദർഭം മാത്രം". 
 
ഒരു രണ്ടാം ലോക മഹായുദ്ധത്തിനുള്ള ഒരുക്കം കൂടുമ്പോഴും യുദ്ധത്തിന്റെ യഥാർത്ഥ രൂപം പുറത്തായപ്പോഴും വിദേശികളെയും യഹൂദരെയും ജർമ്മൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും തെരഞ്ഞുപിടിച്ചു നാസി പടയാളികൾ കൊലപ്പെടുത്തിക്കൊണ്ടിരുന്നത്, ആദ്യകാലങ്ങളിൽ അവയെ ചില ഊഹാപോഹങ്ങൾ വഴിയാണ് ഏറെയും പുറത്തറിഞ്ഞത്. ഭാഗ്യവശാൽ ആൽബർട്ട് ഐൻസ്റ്റൈൻ അമേരിക്കയിലേക്കും, ജർമ്മനിയിലെ അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവും, പിൽക്കാല ജർമ്മൻ ചാൻസിലറും ആയിരുന്ന വില്ലി ബ്രാൻഡ് ചെക്കോശ്ലോവാക്യയിലേയ്ക്കും പാലായനം ചെയ്തു. അവിടെ അവർ അഭയാർത്ഥികളായി. ലോകമാകെ രണ്ടു ലോകമഹായുദ്ധങ്ങളുടെ കൂറ്റൻ കെടുതികൾ നേരിട്ടനുഭവിച്ച ജർമ്മനിയിലെ ജനതയ്ക്കും, ലോക ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിലുറച്ച ഇപ്പോഴത്തെ സർക്കാരിനും നിലവിലെ സ്‌തിവിശേഷവും അതിലുള്ള ആപത്തുകളെയും ശരിക്കും തിരിച്ചറിയുന്നുണ്ട്. 

1964 നവംബർ 28- നു ജർമ്മനിയിൽ സ്ഥാപിതമായ ഒരു രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ ഡെമോക്രാറ്റിക്ക് പാർട്ടി അഥവാ എൻ. ഡി. പി . പാർട്ടി. എന്നാൽ ഈ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ വേറെയും ചില ചെറിയ ചെറിയ രാഷ്ട്രീയ ഗ്രൂപ്പുകളായി 1960 കളിൽ നടന്ന വിവിധ സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിലും നിന്ന് വിജയിച്ചു സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം ഉണ്ടാക്കിയെടുത്തിരുന്നു. 

1990 കളിൽ ഇരു ജർമ്മനികളുടെ ഏകീകരണം നടന്നശേഷം സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഇവർ വീണ്ടും ശക്തിയാർജ്ജിച്ചു. 2004-ലും 2006- ലും നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സാക്സൺ സംസ്ഥാനത്തി ലും മെക്‌ലൻബുർഗ്ഗിലും എൻ. പി. ഡി പാർട്ടിയുടെ പ്രാതിനിധ്യം ഉണ്ടായി. എന്താണ് എൻ. പി. ഡി പാർട്ടിയുടെ പാർശ്വവീക്ഷണം? സ്വദേശീയത, സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ജർമ്മൻ ഭരണഘടനാവിരുദ്ധ സിദ്ധാന്തം, മനുഷ്യവർഗ്ഗ- സങ്കരവർഗ്ഗസിദ്ധാന്തത്തിലുറച്ച വീക്ഷണത്തിൽ കേന്ദ്രീകരിച്ച വംശീയത, ഇവയെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്ന പാർട്ടിയാണെന്ന് ലോകം പ്രകടമായി തിരിച്ചറിഞ്ഞു. 1996- ലാണ് ഇപ്രകാരമുള്ള അടിസ്ഥാന ഘടന ഈ പാർട്ടി അംഗീകരിച്ചു പാസാക്കിയതുതന്നെ.

വിദേശരാജ്യശക്തികളുടെ യാതൊരുവിധത്തിലുമുള്ള എതിർ സ്വാധീനവും വരാൻ അനുവദിക്കാത്ത ഒരു ജർമ്മനിയെ രൂപാന്തരപ്പെടുത്തിയെടുക്കുക എന്ന വിദൂരലക്ഷ്യമാണ് എൻ. പി. ഡി. യുടേതെന്ന് വ്യക്തമാണ്. എല്ലാ ജീവിത മേഖലകളിലും, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക തലങ്ങളിലെല്ലാം ജർമ്മൻ ദേശീയതയിൽ മാത്രം ഒതുങ്ങിയതും, നിർണ്ണയിക്കപ്പെട്ടതുമാകണം എന്നവർ ശഠിക്കുന്നു. മനുഷ്യബഹുവംശങ്ങളും, അതിലൂടെ തനിമ നിറഞ്ഞ ജർമ്മൻ വംശം തീർത്തും അന്യംനിന്നു പോകുമെന്ന സിദ്ധാന്തവും ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ട് ബഹുവംശസങ്കരവിരോധം ഏറെ വളർത്തുകയായിരുന്നു മറ്റൊരു പ്രധാന ലക്‌ഷ്യം. 

എൻ. പി. ഡി യുടെയും, എച്. ഡി. ജെ യുടെയും, ഏറ്റവും അവസാനമായി 2013 -ൽ രൂപീകരിച്ച AFD എന്ന വലതുപക്ഷ  തീവ്രവാദി രാഷ്ട്രീയവാദികളുടെയും പ്രധാന അജണ്ടായനുസരിച്ചു ജർമ്മൻ വംശജനല്ലാത്ത എല്ലാ വിദേശികളെയും, പ്രത്യേകിച്ച് യഹൂദരെയും മുഴുവൻ നാടുകടത്തുക, ജർമ്മനിയുടെ ദേശീയ നാണയമായി വീണ്ടും "ജർമ്മൻ മാർക്ക്" അംഗീകരിക്കുക, അതിലേറെയായി ജർമ്മനി അന്തർദ്ദേശീയ സഖ്യങ്ങളായ UN, NATO, EU എന്നിവയിൽനിന്നെല്ലാം അംഗത്വം പിൻവലിച്ചു പുറത്തു പോവുക, ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം അവരുടെ പദ്ധതിപ്രകാരം നടപ്പാക്കുമെന്നും ഇക്കൂട്ടർ വാദിക്കുന്നു. 

മാത്രവുമല്ല, രണ്ടാം ലോകമഹായുദ്ധം മുതൽ ജർമ്മൻ മണ്ണിൽ താവളമടിച്ച അമേരിക്കൻ സൈനികരെ പൂർണ്ണമായും പിൻവലിക്കണം, അതുപോലെ ജർമ്മനി ഇതുവരെയും അംഗീകരിച്ചിട്ടുള്ള അഭയാർത്ഥി നിയമങ്ങളും ഓരോ അവകാശങ്ങളും പൂർണ്ണമായി ഇല്ലാതാക്കണം, യൂറോപ്യൻ യൂണിയന് ഇന്നും ജർമ്മനി ചെയ്തുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായപദ്ധതി നിറുത്തണം. തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ യൂണിയനിലേക്കുള്ള അംഗത്വം തടയണം, ജർമ്മൻ ജനതയുടെ സ്വന്തം താല്പര്യങ്ങളെ മാത്രം സൂക്ഷിക്കുന്ന അധികാര വികേന്ദ്രീകരണം ഉള്ള ഒരു ജർമ്മനിക്ക് രൂപം കൊടുക്കണം. ചുരുക്കത്തിൽ പറഞ്ഞാൽ രണ്ടു ലോകമഹായുദ്ധങ്ങൾക്ക് തുടക്കം കുറിച്ച ജർമ്മൻ മണ്ണിൽ വളർന്നു പടർന്ന അഡോൾഫ് ഹിറ്റ്ലറുടെ"നാഷണൽ സോഷ്യലിസത്തിന്റെ" മുദ്രാവാക്യമായ "ജർമൻ ഫാമിലി" ഇന്ന് അടുത്തയിടെ ശബ്ദമുഖരിതമായി വരുന്നുണ്ട്. അത് സൂചിപ്പിക്കുന്നത്, ' ജർമ്മനി ജർമ്മൻകാരുടെ മാത്രം സ്വന്തം സ്വത്താണ്."

N D P എന്ന പാർട്ടിയുടെ യുവജനസംഘടന അപകടകാരികളായ തീവ്രവാദി സംഘടനയാണ് എന്ന യാഥാർത്ഥ്യം സർക്കാരിനറിയാം. ജർമ്മൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒരു കനത്ത വെല്ലുവിളിയാണെന്നും അറിയാം. ജർമ്മനിയുടെ കേന്ദ്രീയ ഭരണഘടനാ സംരക്ഷണകേന്ദ്രം N D P രാഷ്ട്രീയപാർട്ടിയെ വലതു പക്ഷ തീവ്രവാദികളുടെ ലിസ്റ്റിൽപ്പെടുത്തി നിരീക്ഷണം ചെയ്തു വരുകയാണ്. വിദേശീവിരോധം, വർഗ്ഗവിരോധം ജർമ്മൻ സ്വദേശീവർഗ്ഗസമൂഹവാദം കാപ്പിറ്റലിസ്റ്റ് വിരോധം ചീറ്റുന്ന പോപ്പുലിസ്റ്റിക് പ്രചാരണങ്ങൾ ഇവയെല്ലാം ശ്രദ്ധിച്ചാൽ 1920 കളിലും 1930 കളിലും ശക്തിയാർജ്ജിച്ചിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ നാസികളുടെ (N S D A P) പ്രവർത്തനത്തിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ല എന്ന് കാണാൻ കഴിയും. ലക്ഷോപലക്ഷങ്ങൾ യഹൂദരെയും വിദേശികളെയും നാസിപാർട്ടി വിരോധികളായ ജർമ്മൻകാരെയും അന്ന് കൊന്നൊടുക്കിയതിനുള്ള ഉത്തരവാദിത്വം, ചരിത്രപരമായ ഭീകരകുറ്റത്തിന് ജർമ്മൻകാരല്ല പ്രതികളെന്ന് വരുത്തിവയ്ക്കുകയാണ് NPD പാർട്ടിയെപ്പോലെ മറ്റുചില വലതുപക്ഷ തീവ്രവാദി രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ യൂറോപ്പിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പുതിയ പാർട്ടികൾ ചെയ്യുന്നത്, അവർ നാസികളുടെ രൂപാന്തരം പ്രാപിച്ച ഭീകരവാദികളുടെ പരിഷ്‌ക്കരിച്ച പുത്തൻ അടവുകൾ. ഇക്കൂട്ടരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നതാണ് നിലവിലുള്ള പുതിയ സ്റ്റാറ്റിസ്റ്റിക്ക് വ്യക്തമാക്കുന്നത്.  

 Herbert Reul, Innen Minister, NRW, Germany
 ജർമ്മനിയിലും യൂറോപ്പിൽ മറ്റു ചില ഭാഗങ്ങളിലും അടുത്തകാലത്തുണ്ടായ ചർച്ചാവിഷയമാണ് വർദ്ധിച്ചു വരുന്ന വംശീയതയും (റാസിസം) വിദേശി വിരോധവും, യഹൂദ വിരോധവും ഉണ്ട്. അതേസമയം ജർമ്മൻ പോലീസിൽ ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്ന് പറയ പ്പെടുന്ന റാസിസ്റ്റ് പ്രവർത്തനങ്ങളും ജർമ്മൻ സർക്കാരിലും ജനങ്ങളിലും ഈയിടെ വളരെയേറെ  ഭീതിയും, ആശങ്കയുമുണർത്തുന്ന അപകട വിഷയമായിട്ടാണ് കാണുന്നത്. ഈ വിഷയം സംബന്ധിച്ച് വളരെ വിശദമായ പഠനം സർക്കാർ നടത്തേണ്ടതാണെന്ന ജനങ്ങളുടെ കടുത്ത ആവശ്യപ്പെടൽ ജർമ്മനിയുടെ ഇപ്പോഴുള്ള ആഭ്യന്തര മന്ത്രി ശ്രീ. ഹോർസ്റ്റ് സീഹോഫർ അതിനോടത്രമാത്രം വളരെയേറെ യോചിക്കുന്നില്ലെന്നു  ചില  മാദ്ധ്യമങ്ങൾ പറയുന്നു. ഭൂരിപക്ഷം ജർമ്മൻകാരും മന്ത്രി  സീഹോഫറുടെ രാഷ്ട്രീയ നിലപാടിനോട് അനുകൂലമല്ലെന്നാണ് ന്യുസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.    

ഇപ്പോൾത്തന്നെ ജർമ്മനിയിൽ രാഷ്ട്രീയ പാർട്ടികളിൽ അതേപ്പറ്റിയുള്ള പല വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ജർമ്മൻ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്റ് ഫാളൻ എന്ന സംസ്ഥാനത്തെ പോലീസിൽ ഉണ്ടായ വംശീയത പ്രചാരണം നടപടികൾ ജർമ്മനി ഒട്ടാകെ  വെല്ലുവിളിയായി മാറിയിട്ടുണ്ട്. മനുഷ്യത്യമല്ലാത്ത വാർത്താവിനിമയങ്ങൾ ജർമ്മനിയിൽ പോലീസുകാരുടെ ഇടയിൽ വലതു വിപ്ലവ ഭീകരത്വം പ്രത്യേക നവീന ചാറ്റ് മാർഗ്ഗത്തിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരുന്നത് പൊതുജനശ്രദ്ധക്ക് ഇടയാക്കി. ഇതിനകമായി  29 പേരെ-( വനിതാ പോലീസ്- പുരുഷപോലീസുകാരെ ഉൾപ്പടെ), അന്വേഷണ വിധേയമായി ജോലിയിൽ നിന്നും പുറത്താക്കി. ഈ നടപടിയിൽ വീണ്ടും വംശീയതയുട പേരിലുണ്ടായ വിവാദം ആളിക്കത്തി. ഇത്രയുമൊക്കെ പ്രശ്നം വഷളായിട്ടും ആഭ്യന്തരമന്ത്രി ഒരു വിശാല അന്വേഷണം നടത്തുന്ന കാര്യം ആലോചിക്കുന്നില്ല എന്നാണറിവ്. ഈ മനോഭാവം മഹാഭൂരിപക്ഷം ജർമ്മൻ ജനങ്ങളുടെ താൽപ്പര്യത്തിനെതിരാണെന്നു മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്, അതേസമയം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സംയുക്തമായിട്ട് ചേർന്ന് വംശീയതയ്‌ക്കെതിരെ പോരാടാൻ തീരുമാനിച്ചു. ശ്രീ. ഹോർസ്റ്റ് സീഹോഫർ ഉൾപ്പെടുന്ന സി. ഡി. യു  & സി. എസ്. യൂ രാഷ്ട്രീയപാർട്ടികളിൽത്തന്നെ ഈ വംശീയത വിഷയം സംബന്ധിച്ച് കനത്ത അഭിപ്രായ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഏതാണ്ട് 55 % ജനങ്ങൾക്ക് പോലീസുകാരുടെ ഇടയിലുള്ള റാസിസ്റ്റ് മനോഭാവം അതിപ്രാധാന്യം നൽകി അന്വേഷണവിധേയമാക്കണമെന്ന് അഭിപ്രായമുണ്ട്, എന്നതാണ് മാദ്ധ്യമങ്ങൾ നടത്തിയ നിരീക്ഷണത്തിൽ പറയുന്നത്. ഇപ്പോൾ ജർമ്മനിയിൽ പൊതുജീവിതവേദിയിൽപ്പോലും റാറിസ്റ്റ് പെരുമാറ്റശൈലി കുറെ നിഴലിക്കുന്നുണ്ടെന്ന് ജർമ്മനിയിൽ ഈ  അടുത്ത കാലങ്ങളിലെ ചില വാർത്തകൾ ഉണ്ടാകുന്നുണ്ട്  

2020 സെപ്റ്റംബർ 18 നും 21 നും ഇടയിൽ, 5,000- ലധികം ആളുകൾ ഫെഡറൽ സർക്കാർ പോലീസിനുള്ളിൽ കാണപ്പെടുന്ന "വംശീയത"യെക്കുറിച്ച് ഒരു പഠനം കമ്മീഷൻ ചെയ്യാൻ ആവശ്യമാണെന്ന ആവശ്യം ഉന്നയിച്ചു. അത് ഏതാണ്ട് 39 ശതമാനം പേർ "ഇല്ല, ഒരു സാഹചര്യത്തിലും "ഇല്ല" എന്ന ഉത്തരമാണ് ഇതിൽ മാദ്ധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് നൽകിയത്. മിക്കവാറും എല്ലാപ്രായവും ഗ്രൂപ്പുകളിലുംപെട്ടവർ വംശീയതയെപ്പറ്റി ഒരു പഠനം നടത്തണമെന്ന ഉറപ്പായ നല്ല അഭിപ്രായമുള്ളവരാണ്, എന്നാൽ വ്യത്യസ്തപ്പെട്ട യുവജനങ്ങളുടെയും മറ്റുള്ള ഓരോ പ്രായമായവരുടെയും അഭിപ്രായത്തിൽ ഇരു അഭിപ്രായങ്ങളും ഹൃദയത്തിൽ സൂക്ഷിക്കുന്നവരുണ്ട്. രാഷ്ട്രീയപാർട്ടികളുടെ ഭാഗം ഇതിലും വ്യത്യസ്തമാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ടവർ ഏതാണ്ട് 80 % അന്വേഷണ കമ്മീഷൻ വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഗ്രീൻ പാർട്ടി 80 % ലേറെപ്പേർ, അതേസമയം വലത്പ്രതിപക്ഷതീവ്രവാദിപാർട്ടിയായ AFD വെറും അഞ്ചു ശതമാനവും, FDP ഏതാണ്ട് മൂന്നിലൊന്ന് അംഗങ്ങളുമാണ് ഇക്കാര്യവും അനുകൂലിച്ചത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടികൾ വ്യത്യസ്ത അഭിപ്രായ ഭിന്നതകളുമായി കഴിയുന്നതാണ് കാണാൻ കഴിയുന്നത് എന്നാണ് പുതിയ പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.
 
 വംശീയതയുടെ വ്യാപനം 
 
എല്ലാ മനുഷ്യർക്കും ജീവരക്ഷാകേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്നതായ ഓരോ ആശുപത്രികൾ 100 % വും ജീവൻ രക്ഷാകേന്ദ്രങ്ങളല്ലെന്ന് ഇക്കാര്യത്തിൽ ചില അനുഭവങ്ങളിൽനിന്നും കാണാം. ഇന്ത്യയിൽ   കേരളത്തിലോ,    അതുപോലെ  മറ്റു ചില രാജ്യങ്ങളിലും അടുത്ത കാലങ്ങളിലായി   അനുഭവപ്പെടുന്നതിതാണ്, ലോകമൊട്ടാകെയുള്ള ആശുപത്രികൾ എല്ലാമൊന്നും, അതുപോലെ,   നമ്മുടെ  ജീവരക്ഷകരായിട്ട് കാണപ്പെടുന്ന ഡോക്ടർമാരും ജീവനക്കാരും     പൂർണ്ണമായി ജീവരക്ഷാകേന്ദ്രങ്ങളൊന്നുമല്ല. ജർമ്മനിയിലും അതുപോലെയുള്ള    നിരവധി രാജ്യങ്ങളിലുമുളള ആതുരശുശ്രൂഷാകേന്ദ്രങ്ങളിൽ വംശീയതയുടെ അനുഭവം കാണപ്പെടുന്നു. രോഗികളെ വംശീയവിവേചനത്തിന്റെ അടിമകളാക്കുന്നു.
  
പോലീസിന്റെ ഇടയിലെ വംശീയതയെക്കുറിച്ചുള്ള പഠനം എന്ന വിഷയത്തെ പ്പറ്റി ഏറെക്കൂടുതൽ ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിലും ജനങ്ങൾ കൂടുതൽ ഇല്ലാത്ത ഗ്രാമങ്ങളിലും, തമ്മിൽ വളരെ വ്യത്യസ്തമായ ഓരോരോ അഭിപ്രായങ്ങളുണ്ട്. പക്ഷെ    ഇപ്പോൾ ഗ്രാമങ്ങളിൽ ഏതാണ്ട് 50 % വും, പട്ടണങ്ങളിൽ ഏതാണ്ട് 60 % വും വരെ അന്വേഷണം അനിവാര്യമാണെന്ന അഭിപ്രായമുഉള്ളവരാണ് എന്നതാണ് ഒരു പഠനം അറിയിക്കുക.

പോലീസിലെ വംശീയതയെപ്പറ്റി അന്വേഷണം നടത്തുന്ന പ്രശ്നം മാസങ്ങളായി ഫെഡറൽ ഗവൺമെന്റിൽ വിവാദവിഷയമാണ്. SPD പാർട്ടി ഇതിനകം പല തവണ ഇത് തള്ളിക്കളഞ്ഞാതാണ്, സോഷ്യൽ ഡെമോക്രാറ്റിലെ നിയമവകുപ്പ് മന്ത്രി ക്രിസ്റ്റിൻ ലാംബ്രെച്ത് കാബിനറ്റ് സഹപ്രവർത്തനായ സീഹോഫറിനെ പുനർവിചിന്തനത്തിനായിആവശ്യപ്പെട്ടു. പക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് യൂണിയനുള്ളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരു പഠനത്തെ ആവശ്യമുള്ളതെന്ന് അനുകൂലിക്കുന്നുണ്ട്. "പോലീസിലെ വലതുപക്ഷ തീവ്രവാദ പ്രവണതകളെ ശാസ്ത്രീയമായി അന്വേഷിക്കാൻ ഞാൻ പിന്തുണയ്ക്കും," എന്ന് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈന്റെ ആഭ്യന്തരമന്ത്രി സബൈൻ സുട്ടർലിൻ പറഞ്ഞു. സി. ഡി. യു അടുത്തയിടെ SPIEGEL-ൽ പരസ്പര വിരുദ്ധമായിട്ടുള്ള അഭിപ്രായങ്ങൾ ഹോർസ്റ്റ് സീഹോഫറിനെപ്പറ്റി പറഞ്ഞു. നോർത്ത് റൈൻ- വെസ്റ്റ്ഫാളനിലെ നിലവിലെ പോലീസ് അഴിമതി ആഭ്യന്തര മന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദം കൂടുതലേറെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കേസ് അതിന്റെ ആദ്യത്തെ ചില കാര്യത്തിൽ നിന്ന് വളരെ അകലെയായതിനാൽ- അതിന്റെ യഥാർത്ഥമായ വ്യാപ്തിയും ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല.  

ചാറ്റ് ഗ്രൂപ്പുകളിൽ വലതുപക്ഷ തീവ്രവാദപ്രേരണകൾ പ്രചരിപ്പിക്കുന്ന സഹ പ്രവർത്തകർക്കെതിരെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയൻ പൊലീസിലെ 200 ലധികം ഉദ്യോഗസ്ഥർ ബുധനാഴ്ച റെയ്ഡ് നടത്തി. മൊത്തം 34 പോലീസ് വകുപ്പു കളും സ്വകാര്യ അപ്പാർട്ടുമെന്റുകളും പരിശോധിച്ചു, സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബർട്ട് റയൂൾ (CDU) ഡ്യൂസൽഡോർഫിൽ പറഞ്ഞു. ചാറ്റ് ഗ്രൂപ്പുകൾ "ഏറ്റവും മോശം, ഏറ്റവും നീചമായ പ്രകോപനം" എന്ന് അദ്ദേഹം വ്യക്തമായി അഭിപ്രായപ്പെട്ടുവെന്ന് വാർത്താമാദ്ധ്യമങ്ങൾ പറയുന്നു. ബർലിനിൽ നിന്ന് പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഇക്കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചതു പോലെ ചാറ്റുഗ്രൂപ്പിൽ മനുഷ്യത്വരഹിതമായ സന്ദേശങ്ങൾ പങ്കുവച്ചതായി പറയപ്പെടുന്നുണ്ട്. പുതിയ ജൂനിയർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്റ്റേറ്റ് ക്രിമിനൽ പോലീസ് അധികാരികൾ അന്വേഷണം നടത്തുന്നുണ്ടെന്നാണു ഏറ്റവും ഒടുവിലുള്ള പുതിയ വാർത്ത. 26 പുതിയ പോലീസ് ട്രൈനിംഗിലുള്ള വിദ്യാർത്ഥികളാണ് ചാറ്റുസംഘത്തിലുള്ളത്.

കഴിഞ്ഞ മാസങ്ങളിൽ, സുരക്ഷാ ഏജൻസികകളിൽ  വലതുതീവ്രപക്ഷത്തെ സംഭവങ്ങൾ ഒരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഈ സെപ്റ്റംബർ മധ്യത്തിൽ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ പോലീസ് സേനയ്ക്കുള്ളിൽ ഒരു തീവ്ര വലതുപക്ഷ ചാറ്റ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊന്ന് ബർലിനിലും കണ്ടെത്തിയിരിക്കുന്നു.

2014 മുതൽ രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ്  സ്ഥാനാർത്ഥിക ൾക്കും ഇടയിൽ തീവ്രവലതുപക്ഷ, വംശീയ, ജൂത വിരുദ്ധ        പ്രവർത്തനങ്ങൾ സംശയിക്കപ്പെടുന്ന 340 കേസുകൾ ഉണ്ടെന്ന് ഒരു SPIEGEL സർവേ        ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2012 മുതൽ ഫെഡറൽ പോലീസ് 73           ആണ്. കൂടാതെ യൂണിഫോമിൽ "റൈഷ് ബുർഗ്ഗർ" എന്ന പരസ്യ കേസുകളിൽ,    ഇന്ന് ബവേറിയയിൽ മാത്രം 18 പേരും, ഫെഡറൽ പോലീസ് വിഭാഗത്തിൽ 12  പേരും ഉണ്ടായിരുന്നു. 
 
പൊതുവിവരങ്ങൾ കൈമാറാൻ ഉദ്ദേശിച്ച ചാറ്റ് ഗ്രൂപ്പിൽ, മനുഷ്യത്വരഹിത മായ ഉള്ളടക്കവുമായി 'മീമുകൾ' പങ്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹിറ്റ്‌ലർ "സ്വസ്തികകൾ" ഉപയോഗിച്ചുള്ള ഇമേജ് ഫയലുകൾ, വിദേശീ യരായ അഭയം തേടുന്നവരെ ലക്ഷ്യമിട്ടുള്ള വംശീയ സന്ദേശങ്ങൾ, ഹോളോ കോസ്റ്റിനെ തകർക്കാൻ നടത്തിയ പ്രസ്താവനകൾ എന്നിവയായിരുന്നു ഈ ചാറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
 
മേൽസമൂഹം  
 
 അവർണ്ണൻ സവർണ്ണറുടെ മുമ്പിൽ  

     ചില രാജ്യങ്ങളിൽ ഭരണാധിപത്യം തന്റെ മാത്രം കീഴിലായിരിക്കണ മെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു മേൽ സമൂഹമുണ്ട്. അവർ രാജ്യത്തെ ചില ജനവിഭാഗങ്ങളെ ബയോളജിക്ക ലായിപ്പോലും തരം താഴ്ന്നവരാണ് എന്നുവരെ ചിന്തിക്കുന്നു.  ഇന്നും അടിസ്ഥാനമായി അവരെ അടിമക ളായി തരംതാഴ്ത്തി കാണുന്നു. 
       മുട്ടുകുത്തി ക്ഷമചോദിക്കുന്ന 
            രംഗം. (ഇത് മദ്രാസിൽ).  
 
ഇങ്ങനെയുള്ള ഏകാധിപതികളുടെ മനസ്സിൽ ഇതിലേറെ മറ്റൊന്നും തന്നെ ഉണ്ടായിരിക്കയില്ല. അമേരിക്ക അടിമവ്യാപാരത്തിൽ മുന്നിട്ട്നിന്നു. ഇപ്പോൾ ഇന്ത്യയിലും ഇതേ സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ ഉയർന്നു വരുന്നു എന്ന് അനേകം ഉദാഹരണങ്ങൾ ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ അവർണ്ണ സവർണ്ണ മനോഭാവം ഭരണതലത്തിലും മതവിഭാഗങ്ങളിലും മറ്റു ചില സാമൂഹിക ജീവിത സമ്പർക്കങ്ങളിലും ശക്തമായി കാണപ്പെടുന്നു. ഇന്ത്യയിൽ തമിഴ് നാട്ടിൽ ഒരു അവർണ്ണ ജാതിയിൽപ്പെട്ട സ്ത്രീ പഞ്ചായത്തു പ്രസിഡന്റിന് മറ്റുള്ള പഞ്ചായത്ത് മെമ്പർമാരുടെ ഒപ്പം ഒരു കസേരയിൽ ഇരിക്കാൻ അനുവാദമില്ല, അവർ നിലത്തിരിക്കണം. ഈ ക്രൂര സംഭവം ലോക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ്. അവർണ്ണ ജാതിയിൽപ്പെട്ടൊരാൾക്ക് ഒരു ചെറിയ അബദ്ധം പറ്റിയാൽ സവർണ്ണന്റെ മുമ്പിൽ നിലത്തു മുട്ടുകുത്തി ക്ഷമ യാചിക്കണം. ഇത് ഈയിടെ മദ്രാസിൽ സംഭവിച്ചതാണ്. ഇന്ത്യയിൽ വംശീയത ഒരു നൂതന സംഭവമല്ല. ലോകത്തിൽ ആദ്യമായി നൂറ്റാണ്ടുകൾക്കപ്പുറം ഏറ്റവും വലിയ വംശീയത ആരംഭിച്ചത് ഇന്ത്യയിലാണെന്ന്  പറയാം, അതിന് മുമ്പ് വേറെ ചില രാജ്യങ്ങളിൽ അടിമത്ത വ്യവസ്ഥിതി ഉണ്ടായിരുന്നെങ്കിലും! അന്നു ഇന്ത്യയിൽ അതായിരുന്നുസ്ഥിതി, ഇന്നും നിലവിലിരിക്കുന്ന നാല് തരം ജാതിവ്യവസ്ഥ ഇന്ത്യയിൽ നിലനിൽക്കുന്നു.. 
 
ഇപ്പോൾ വർദ്ധിച്ചുവരുന്ന വർഗ്ഗീയതയുടെ തീവ്ര വിഷം ചീറ്റുന്ന ജർമ്മനിയിൽ ജനാധിപത്യവ്യവസ്ഥിതിയിൽ ഭരിക്കുന്ന ജർമ്മൻ ഭരണകൂടം ഇന്ന് ഇത്തരം രാഷ്ട്രീയ അനുഭാവികളുടെ വളർച്ചയെ എങ്ങനെ പ്രതിരോധിക്കുമെന്നതിന് ജർമ്മൻ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളിലെ ന്യായവിധിയെ ആശ്രയിച്ചു കാത്തിരിക്കേണ്ടിയിരിക്കുന്നു. //- 

-----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.