Freitag, 11. September 2020

ധ്രുവദീപ്തി // കവിത // തണൽയാത്ര // ബേബി കലയൻകരി //


-തണൽയാത്ര-

-ബേബി കലയൻകരി


 വാർദ്ധക്യമാണ്.. വിശ്രമജീവിതം എന്നും
പറയുന്നു ചിലരൊക്കെ. 
ഭാര്യയുമായി ഒരു കൂരക്കുള്ളിൽ, ഒതുങ്ങി..  
ചുരുങ്ങുന്ന യാമങ്ങൾ. 
ചിലപ്പോൾ ചിരിയും, പൊട്ടിത്തെറികളും.. 
ജീവിതശൈലികൾ പാടെ അന്യമായി. 
യാന്ത്രികജീവിതത്തിനന്ത്യം കുറിച്ചപ്പോൾ.. 
വീണ്ടും പിറക്കുന്നു പുതിയയേകാന്തത.. 
രാവുകൾ, പകലുകൾ, ഓടിമറയുമ്പോൾ.. 
പുതിയൊരുജീവിതത്താളം കണ്ടെത്തണം.

പ്രകൃതിയെ ഒന്നു നന്നായി പഠിക്കണം, 
പ്രഭാതസൂര്യനെ ധ്യാനിച്ചു വണങ്ങണം 
പരിസ്സരവാസികളുമായി കുശലം പറയണം 
ഗതിമാറിഒഴുകുന്ന ചിന്തകൾ നേർവഴി.. പോകണം,
പുഴയുടെ തീരത്തുകൂടെ നടന്നു വിസ്മയ.. 
കാഴ്ചകൾകണ്ടു , മധുരവികാരങ്ങൾ... ഉണർത്തണം. 
സുന്ദരരാഗങ്ങൾ, ഏറ്റുപാടി.. മധുര..  
സ്മരണയിൽ തന്ത്രികൾമീട്ടണം. 
ചിന്തകൾ ചിലന്തിവലകൾ.... കെട്ടിത്തുടങ്ങുന്നു... 
എവിടെതുടങ്ങണം, എന്തുതുടങ്ങണം.. 
എന്നുപറയുവാൻ, മസ്തിഷ്‌കം മടിക്കുന്നു. 
ഇന്നൊരു സുദിനമെന്നങ്ങറിയവേ, 
വൈവശ്യമൊക്കെ, അകറ്റിനിർത്തി, 
വീടിനരികിലെ, കുട്ടിവനത്തിലേക്ക്.. 
മടിയോടെ തുടങ്ങിയെൻ തണൽയാത്ര. 
പ്രകൃതി നട്ടുവളർത്തിയ ഓക്കും, ബീച്ചു..  
മരങ്ങളും  മറ്റു...  കുലപർവ്വവൃക്ഷങ്ങളും, 
തണൽതന്നെനിക്കൊരു  പുതു... 
ജീവൻ പകർന്നീടുന്നു. 
തെല്ലൊന്നു നടന്നപ്പോൾ,. മുട്ടുകൾക്കിടയിൽ, 
ഇതുവരെ അറിയാത്ത 
മുറുമുറുപ്പ്.. 
അൽപ്പം നടന്നപ്പോൾ, ഊർജ്ജം....തെളിഞ്ഞപ്പോൾ, 
ആരൊക്കൊയോ അതിവേഗം നടന്ന.. 
കലുന്നകാഴ്ചകൾ.. 
നായും, മനുഷ്യരും,  ചിലക്കും കിളികളും, 
പേടിച്ചകലുന്ന പുള്ളിമാൻ, പന്നിയും.. 
പറക്കും പറവയും, അവരുടെ കച്ചേരിയും.. 
വർണ്ണശബളമാം, കാഴ്ചകൾ കാണുവാ..
നെന്തു  മനോഹരം... 
ശുദ്ധവായുവിൻ ഗന്ധത്തിലെന്നിലെ, 
ചിന്തകൾക്കും ഒരു വേലിയേറ്റം. . 
വാസനതൈലത്തിൻ  ഗന്ധം,  മണത്തപ്പോൾ, 
സർവ്വാoഗസുന്ദരിമാർ,  മെല്ലെനടന്നകലുന്ന കാഴ്ചകൾ.. 
അവർക്കൊപ്പം നടക്കുവാൻ, അറിയാതെ, 
മോഹിച്ചു, ശങ്കിച്ചു നിൽക്കുമ്പോൾ.. 
മുട്ടിനു വീണ്ടും മുറുമുറുപ്പ്... 
ചിന്തകൾ,  കാടുകയറുമ്പോൾ, ഒരുദിനം.. 
അസ്തമിച്ചകലാൻ  തുടങ്ങുന്നു. 
അറിയാതെ, പറയാതെ, അന്ധകാരം പരക്കുമ്പോൾ.. 
നാളെയും  വേണം ഈ തണൽയാത്ര. //-

//-------------------// -----------------------//

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.